Thursday 15 November 2018

തിരുശേഷിപ്പുകളും ബർക്കത്തെടുക്കലും








പ്രവാചകന്മാരുടെ ,മഹാന്മാരുടെ തിരുശേഷിപ്പുകളിൽ നിന്ന് നമുക്ക് ബർക്കത്തെടുക്കാമോ . അങ്ങനെ ചെയ്‌താൽ അത് അല്ലാഹുവിനോട്  പങ്ക് ചേർക്കുന്നതിനോട് തുല്യമല്ലെ ? . എങ്കിൽ നമ്മുടെ സ്ഥിരവാസം നരകം ആകില്ലേ ?. ഇതൊക്കെ സാധാരണക്കാർക്കുള്ള സംശയങ്ങളാണ് . ഇതിനു തെളിവായി നാഴികയ്ക്ക് നാൽപ്പതു വട്ടം ആശയങ്ങൾ മാറ്റിപ്പറയുന്ന മുറി മൗലവിമാരുടെ വസ്‌വാസ് ഉണ്ടാക്കുന്ന പ്രസംഗകളും ലഖു ലേഖയും കൂടി  ആകുമ്പോൾ ഖുർആൻ പോലും ശെരിക്കു അക്ഷരത്തെറ്റില്ലാതെ വായിക്കാൻ പാടുപെടുന്ന നമ്മുടെ അവസ്ഥ വിവരിക്കേണ്ടതില്ലല്ലോ .

ഇനി ഇതിന്റെ വസ്തുതകൾ ഇസ്‌ലാം എന്ത് പറയുന്നു എന്ന് പരിശോധിക്കാം . ഹദീസ് ഗ്രന്ഥങ്ങളും , ഏതു വിഭാഗവും അംഗീകരിക്കുന്ന മുൻകാല സലഫുകളായ പണ്ഡിത ഇമാമുമാരുടെയും ഫത്വവകൾ നമുക്കൊന്ന് പരിശോധിക്കാം .

🔷ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു..

ഉമ്മു അത്വിയ്യ (റ) യിൽ നിന്നും നിവേദനം :അവർ പറയുന്നു. നബി(സ) യുടെ പുത്രി വഫാത്തായപ്പോൾ നബി(സ) ഞങ്ങളെ സമീപിച്ച് ഇപ്രകാരം പറഞ്ഞു. " അവരെ നിങ്ങൾ മൂന്നോ അഞ്ചോ നിങ്ങള്ക്ക് അഭിപ്രായമുണ്ടെങ്കിൽ അതിലധികമോ പ്രാവശ്യം താളി ഉപയോഗിച്ച്  കുളിപ്പിക്കുക. അവസാനത്തെ കഴുകലിൽ  കർപ്പൂരവും ഉപയോഗിക്കണം. കുളിപ്പിക്കൽ കഴിഞ്ഞാൽ എന്നെ നിങ്ങൾ വിവരം അറിയിക്കുകയും  വേണം.".  കുളിപ്പിക്കൽ കഴിഞ്ഞപ്പോൾ  ഞങ്ങൾ നബി(സ)യെ വിവരം അറിയിച്ചു. അപ്പോൾ നബി(സ) അവിടത്തെ വസ്ത്രം ഞങ്ങളെ ഏല്പിച് അത് അവരുടെ ശരീരത്തെ സ്പര്ശിക്കുന്ന അടിവസ്ത്രം ആക്കാൻ ഞങ്ങളെ നിർദ്ദേശിച്ചു.അരയുടുപ്പ് എന്നാണ് മഹതി ഉദ്ദേശിക്കുന്നത് .(ബുഖാരി 1175)

പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ ഇബ്നു ഹജർ(റ) എഴുതുന്നു:

സദ് വ്രതരുടെ ആസാറുകൾ  കൊണ്ട്  ബറക്കത്തെടുക്കുന്നതിന്റെ അടിസ്ഥാന പ്രമാണമാണ്‌ പ്രസ്തുത ഹദീസ്.(ഫത് ഹുൽ ബാരി 4/270).

ഇമാം നവവി (റ) എഴുതുന്നു:നബി(സ) യുടെ വസ്ത്രം മകളുടെ ശരീരത്തെ സ്പർശിക്കുന്ന വസ്ത്രമാക്കുന്നതിലുള്ള തത്വം അതുകൊണ്ട്  മകൾക്ക് ബറക്കത്ത് ലഭ്യമാക്കലാണ്. അതിനാല്  സദ് വ്രതരുടെ ആസാറുകൾ കൊണ്ടും അവരുടെ വസ്ത്രങ്ങളെ കൊണ്ടും ബറക്കത്തെടുക്കുന്നതിന് ഈ ഹദീസ് രേഖയാണ്. (ശർഹുമുസ്ലിം 3/353). 

നബി(സ) യിൽ നിന്ന് നേരിട്ട് ദീൻ മനസ്സിലാക്കിയ സ്വഹാബത് (റ) മരിച്ചാൽ കഫൻ ചെയ്യുന്നതിനായി നബി(സ) യുടെ വസ്ത്രം ചോദിച്ചു വാങ്ങിയിരുന്നതായും  ഹദീസിൽ വന്നിട്ടുണ്ട്.

🔵ഇമാം ബുഖാരി(റ) തന്റെ സ്വഹീഹിൽ രേഖപ്പെടുത്തിയ മറെറാരു സംഭവം കാണുക.

സഹ്ൽ(റ) വിൽ നിന്നു നിവേദനം: "ഒരു പുതിയ വസ്ത്രവുമായി ഒരു സ്ത്രീ നബി(സ) യെ സമീപിച്ച് ഇപ്രകാരം പറഞ്ഞു.: " നബിയേ, അങ്ങേക്ക് ധരിപ്പിക്കാനായി ഞാനെന്റെ കൈ  കൊണ്ട് നെയ്ത് ഉണ്ടാക്കിയ വസ്ത്രമാണിത്. ഇത് സ്വീകരിച്ചാലും". അപ്പോൾ നബി(സ) അതിലേക്ക് ആവശ്യമുള്ള നിലയിൽ തന്നെ ആ വസ്ത്രം സ്വീകരിച്ചു. തുടർന്ന് ആ വസ്ത്രം ധരിച്ച് നബി (സ) ഞങ്ങളിലേക്ക് വന്നപ്പോൾ ഒരാൾക്ക്‌ ആ വസ്ത്രം ലഭിച്ചാൽ കൊള്ളാമെന്നായി. അദ്ദേഹം നബി(സ) യോട്  പറഞ്ഞു.  "എത്ര നല്ല വസ്ത്രം! അതെനിക്ക് നല്കിയാലും". ഇത് കേട്ട് സ്വഹാബാകിറാം (റ) ഇപ്രകാരം പ്രതികരിച്ചു.: " നബി(സ) തനിക്ക് ആവശ്യമുണ്ടായിട്ടാണല്ലോ ആ വസ്ത്രം ധരിച്ചത്. ചോദിച്ചാൽ നബി(സ) മടക്കുകയില്ലെന്നു മനസ്സിലാക്കി താങ്കൾ ആ വസ്ത്രം ആവശ്യപ്പെടുകയാണോ?" . അപ്പോൾ അദ്ദേഹം വിശദീകരിച്ചു " നബി(സ) യോട് ഞാനാ വസ്ത്രം ആവശ്യപെട്ടത്‌ എനിക്കു ധരിക്കാനല്ല. മറിച്ച് ഞാൻ മരിച്ചാൽ എന്നെ അതിൽ കഫൻ ചെയ്യാനാണ്. സഹ്ൽ (റ) പറയുന്നു. ആ വസ്ത്രം അദ്ദേഹത്തിന്റെ കഫൻ തുണിയായി മാറി". (ബുഖാരി 1198)

ഈ ഹദീസ് വിശദീകരിച്ച് ഇബ്നുഹജർ(റ) എഴുതുന്നു:
സദ് വ്രതരുടെ ആസാറുകൾ കൊണ്ട് ബറക്കത്തെടുക്കുന്നതിന് ഈ ഹദീസ് രേഖയാണ്. (ഫത് ഹുൽ ബാരി : 4/318)

🔶അബൂബക്ര്‍ സ്വിദ്ദീഖ് (റ) വിന്റെ മകള്‍ അസ്മാഅ് (റ) വില്‍ നിന്നും ഇമാം മുസ്ലിം നിവേദനം ചെയ്യുന്നു:

“ഒരു കുപ്പായം കാണിച്ചുകൊണ്ട് അസ്മാഅ് (റ) പറഞ്ഞു. 
ഇത് ആഇശഃ (റ) യുടെ അടുക്കലായിരുന്നു. 
അവര്‍ മരണപ്പെട്ടപ്പോള്‍ ഞാന്‍ കൈവശപ്പെടുത്തി. നബി (സ്വ) ഈ വസ്ത്രം ധരിക്കാറുണ്ടായിരുന്നു. 
ഞങ്ങള്‍ ഇത് കഴുകിയവെള്ളം രോഗികള്‍ക്ക് ഔഷധമായി നല്‍കാറുണ്ട്” (മുസ്ലിം 14/43).

➰ഹദീസ് വിശദീകരിച്ചു കൊണ്ട് ഇമാം നവവി (റ) എഴുതുന്നു.

“സജ്ജനങ്ങളുടെ വസ്ത്രം കൊണ്ടും മറ്റും പുണ്യം കരസ്ഥമാക്കാമെന്ന് ഈ ഹദീസ് തെളിയിക്കുന്നു” (ശറഹുമുസ്ലിം 14/44).

🔵നബി (സ്വ) വെള്ളം വായിലെടുത്തു. 
ഒരു പാത്രത്തിലേക്ക്   തുപ്പിയ ശേഷം ആ വെള്ളംകുടിക്കാന്‍ അബൂമൂസാ (റ) നോടും ബിലാല്‍ (റ) നോടും ആവശ്യപ്പെട്ട സംഭവം വിവരിക്കുന്ന ഹദീസ് പ്രസ്തുത അധ്യായത്തില്‍ തന്നെ ഉദ്ധരി ച്ചിട്ടുണ്ട്. 
ഈ ഹദീസിനു വ്യാഖ്യാനമായി ഇബ്നുഹജര്‍ (റ) എഴുതുന്നു:

“വായില്‍ വെള്ളം എടുത്ത് നബി (സ്വ) പാത്രത്തിലേക്ക് തുപ്പി. 

നബി (സ്വ) യുടെ തുപ്പുനീരുകൊണ്ട് പാത്രത്തിലുള്ള വെള്ളത്തിന് പുണ്യമുണ്ടാക്കലായിരുന്നു അതുകൊണ്ടുദ്ദേശ്യം” (ഫത്ഹുല്‍ ബാരി 1/395).

🔴 ഇബ്നുകസീര്‍ (റ) എഴുതുന്നു: “ഒന്നിലധികം റിപ്പോര്‍ട്ടുകളില്‍ ഇപ്രകാരം കാണാം.

മുആവിയഃ (റ) മകനോട് താന്‍ മരണപ്പെട്ടാല്‍ നബി (സ്വ) തന്നെ ധരിപ്പിച്ച വസ്ത്രത്തില്‍ ജനാസഃ കഫന്‍ ചെയ്യാന്‍ വസ്വിയ്യത് ചെയ്തു.

ആ വസ്ത്രം അദ്ദേഹം സൂക്ഷിച്ചുവെച്ചിരുന്നു.
കഫന്‍ ചെയ്യുമ്പോള്‍ തന്റെ അടുക്കലുള്ള, നബി (സ്വ) യുടെ മുടിയും നഖങ്ങളും വായിലും മൂക്കിലും രണ്ടു കണ്ണുകളിലും ചെവികളിലും വെക്കാനും മുആവിയഃ (റ) മകനോട് നിര്‍ദ്ദേശിച്ചിരുന്നു” (അല്‍ബിദായതുവന്നിഹായ, 8/179).

⚫അല്‍ഖമതുബ്നു അബീഅല്‍ഖമഃ (റ) തന്റെ മാതാവില്‍ നിന് നിവേദനം ചെയ്യുന്നു:

മുആവിയഃ (റ) മദീനയില്‍ വന്നപ്പോള്‍ ആഇശഃ (റ) യുടെ അടുക്കലേക്ക് ഒരാളെ അയച്ചു.

നബി (സ്വ) ധരിച്ചിരുന്ന പുതപ്പും നബി (സ്വ) യുടെ മുടിയും കൊടുത്തയക്കാന്‍ ആവശ്യപ്പെട്ടു.
ആ വസ്തുക്കളുമായി ആഇശഃ (റ) എന്നെ മുആവിയഃ (റ) വിന്റെ അടുത്തേക്കയച്ചു.

ഞാന്‍ അതുമായി മുആവിയഃ (റ) വിന്റെ അരികിലെത്തിയപ്പോള്‍ അദ്ദേഹം ആ പുതപ്പെടുത്തു ധരിച്ചു.

പിന്നെ വെള്ളം കൊണ്ട് വരാന്‍ പറഞ്ഞു.
ആ മുടി വെള്ളത്തില്‍ മുക്കിയശേഷം വെള്ളം കുടിക്കുകയും ശരീരത്തില്‍ ഒഴിക്കുകയും ചെയ്തു” (അല്‍ബിദായത്തു വന്നിഹായ, 8/165).

🔘തിരു ശേഷിപ്പുകള്‍ സൂക്ഷിക്കുന്നതിന് വേണ്ടി മാത്രമായി ഉമര്‍ ബ്നു അബ്ദില്‍ അസീസ്‌ (റ) വിനു പ്രതേക റൂം ഉണ്ടായിരുന്നു.

- കിതാബ് സുഹ്ദ്; ഹദീസ് നമ്പര്‍ 27, പേജ് 6
ഇമാം അഹമ്മദ് ബ്നു ഹമ്പല്‍ (റ)
- സല'വതുല്‍ ക'ഈബ് ; പേജ്: 31
ഇമാം ഹാഫിള് ബ്നു നാസിരുദ്ധീന്‍ അദ്ധി'മശ്കി (റ)

☑ നബി (സ) യുടെ തിരു കേശമോ, അവിടുത്തെ വടിയോ ചാട്ടവാരോ ഒരു ദോഷിയുടെ കബരിന്മേല്‍ വെച്ചാല്‍ അമൂല്യമായ ഈ തിരു ശേഷിപ്പുകളുടെ ബര്‍ക്കത്ത് കൊണ്ട് അവന്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടും. ഇവകള്‍ ഒരാളുടെ വീടിലോ ഒരു നാട്ടിലോ ഉണ്ടായാല്‍ അവിടെയുള്ള താമസക്കാര്‍ക്ക് ഒരു ആപത്തും സംഭവിക്കില്ല.

قالوا لو وضع شعر رسول الله صلى الله عليه وسلم أو عصاه أو سوطه على قبر عاص لنجا ذلك العاصي ببركات تلك الذخيرة من العذاب وإن كانت في دار إنسان أو بلدة لا يصيب سكانها بلاء ببركاتها
روح البيان: 3/478, 3/251
إسماعيل حقي بن مصطفى الإستانبولي الحنفي الخلوتي

റൂഹുല്‍ ബയാന്‍: 3/478, 3/251
ഇമാം ഇസ്മാഹീല്‍ ഹിക്കി. (റ)


നബി(സ)തങ്ങളുടെ വഫാത്ത് വാര്‍ത്തയറിഞ്ഞ് സ്വന്തം കണ്ണ് കുത്തിപ്പൊട്ടിക്കാന്‍ സ്വഹാബി വര്യനെ പ്രേരിപ്പിച്ചത് നബി തങ്ങളോടുള്ള അതിരറ്റ സ്‌നേഹമായിരുന്നു. നബിതങ്ങള്‍ ചെയ്ത ഓരോ കാര്യങ്ങളും അണു വിടാതെ പ്രാവര്‍ത്തികമാക്കാന്‍ അവര്‍ക്ക് പ്രചോദനമേകിയതും അവിടത്തോടുള്ള പ്രേമമായിരുന്നു. നബി(സ) തങ്ങളുടെ കരം ഗ്രഹിക്കാനും തിരു ദര്‍ശനത്തിനും അവര്‍ മത്സരിച്ചതും സ്‌നേഹം കൊണ്ടായിരുന്നു. ഇതില്‍ ഏതെങ്കിലുമൊന്ന് മാത്രമാണ് പ്രവാചക സ്‌നേഹമെന്ന് മുന്‍ഗാമികളാരും നമ്മോട് പറഞ്ഞിട്ടില്ല. കണ്ണ് പൊട്ടിച്ച സ്വഹാ ബിയെ ആരും പ്രവാചക വിരോധിയായി ചിത്രീകരിച്ചിട്ടില്ല. സ്വന്തത്തെ തന്നെ സമര്‍പിച്ചവര്‍ സമ്പത്ത് മാത്രം നല്‍കിയവരെ അവഹേളിച്ചിട്ടില്ല. സുന്നത്തിനെ മുഴുവന്‍ പിന്‍പറ്റിയവരെ ആരും ഭ്രാന്തനാക്കിയിട്ടില്ല. പ്രവാചക സ്‌നേ ഹത്തിന് മാനദണ്ഡമോ അതിര്‍ വരമ്പുകളോ നിശ്ചയിച്ച് പരിമിത പ്പെടുത്താന്‍ മുന്‍ഗാമികളാരും തയ്യാറായിട്ടില്ലെന്നതാണ് വാസ്ത വം. സ്വഹാബികളും താബിഉകളും നബി(സ) തങ്ങളെ സ്‌നേഹിച്ചു എന്നത് പോലെ മറ്റു രീതിയിലും നബി(സ) തങ്ങളോടുള്ള അതിരറ്റ സ്‌നേഹവും ബഹുമാനവും അവര്‍ പ്രകടിപ്പിച്ചതായി ഇസ്‌ലാമിക ഗ്രന്ഥ ങ്ങളില്‍ നമുക്ക് കാണാന്‍ കഴിയും.

അനസ്ബ്‌നു മാലിക്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ് ഇപ്രകാരമാണ്: നബി തങ്ങള്‍ ജംറയെ എറിഞ്ഞതിന് ശേഷം ബലിയറുത്തു. പിന്നെ വലതുഭാഗത്തെ മുടികളയാന്‍ സൗകര്യം ചെയ്തു. മുടികളഞ്ഞു. എന്നിട്ട് അത് അബൂത്വല്‍ഹ(റ) വിനെ ഏല്‍പിച്ചു. പിന്നെ ഇടത്തെ ഭാഗവും കളഞ്ഞു. നബി(സ) തങ്ങള്‍ പറഞ്ഞു. മുടി ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുക. (മുസ്‌ലിം, നസാഈ) നബി(സ) തങ്ങള്‍ ഹജ്ജ് ചെയ്ത ശേഷം മുടി കളയുക യും, തിരുകേശം അവിടെ സന്നിഹിതരായ സ്വഹാബികള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അബൂത്വല്‍ഹതുല്‍ അന്‍സ്വാരി(റ) വിനെ ഏല്‍പ്പിക്കുകയും ചെയ്ത സംഭവമാണ് ഹദീസില്‍ നാം മനസ്സിലാക്കിയത്. തിരുകേശത്തിന്റെ മഹത്വം മനുഷ്യരാശിയെ ബോധ്യപ്പെടുത്തുകയാണ് തിരുനബി(സ) തങ്ങള്‍ ചെയ്തത്. കാലാകാലങ്ങളില്‍ കടന്ന് വരുന്ന പുതിയ തലമുറകള്‍ക്ക് നബി(സ) തങ്ങളോടുള്ള സ്‌നേഹപ്രകടനത്തിന് ഒരു മാര്‍ഗ്ഗം വരച്ചിടുകയായിരുന്നു നബി(സ) തങ്ങള്‍. മുസ്‌ലിം ലോകം നബി(സ) തങ്ങളുടെ കേശത്തിന് നല്‍കിയ സ്ഥാനം ഈയാഥാര്‍ ത്ഥ്യമാണ് വിളിച്ചോതുന്നത്. തിരുകേശം സൂക്ഷിക്കുന്നതും അതില്‍ മഹത്വം കാണുന്ന തും അന്ധവിശ്വാസവും അനാചാരവുമാണെന്ന് ജല്പനം നടത്തുന്നവര്‍ തിരുനബി(സ) തങ്ങളുടെ കൊടിയ ശത്രുക്കളാ ണെന്നതില്‍ തര്‍ക്കമില്ലെന്നത് സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ.... 

നബി(സ) തങ്ങളുടെ നിര്‍ദേശപ്രകാരം വിതരണം ചെയ്ത തിരുകേശം നിരവധി സ്വഹാബികള്‍ സൂക്ഷിച്ചു വെക്കുകയും, തലമുറകളിലേക്ക് കൈമാറുകയും ചെയ്തു. വളരെ പവിത്രതയോ ടെയാണ് മുസ്‌ലിം ലോകം തിരുശേഷിപ്പുകളെ കണ്ടിരുന്നതെന്ന് ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും. നബി(സ) തങ്ങള്‍ തിരുകേശം വിതരണം ചെയ്യാന്‍ നിര്‍ദേ ശം നല്‍കിയ മേല്‍ ഹദീസ് കണ്ടപ്പോള്‍ താബിഉകളില്‍ പ്രധാനി യായ അബീദതു സല്‍മാനി(റ) പറഞ്ഞത് ഇപ്രകാരമാണ്. ''ലോകത്തുള്ള സര്‍വ്വ വസ്തുക്ക ളേക്കാളും അതില്‍ നിന്നൊരു കേശം എനിക്ക് ലഭിക്കുന്നതിനെ യാണ് ഞാനേറ്റവും ഇഷ്ടപ്പെടു ന്നത്.'' 

ഇസ്‌ലാമിക ലോകത്തെ വീരയോദ്ധാവും, പടനായകനുമാണ് മഹാനായ ഖാലിദ്ബുനു വലീദ് (റ) ഖിസ്‌റാ ഖൈസറിന്റെ ആധിപത്യ ങ്ങള്‍ക്ക് അന്ത്യം കുറിച്ച് വിശാല ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സൃഷ്ടി പ്പിന് നേതൃത്വം നല്‍കിയ വീരകേ സരിയാണ് മഹാനവര്‍കള്‍. മഹാന്റെ നേതൃത്വത്തില്‍ നടന്ന ചരിത്ര പ്രസിദ്ധമായ യര്‍മൂഖ് യുദ്ധവേള യിലെ ഒരു സംഭവം ചരിത്ര ഗ്രന്ഥ ങ്ങള്‍ ഇപ്രകാരം ഉദ്ദരിക്കുന്നു. ഖാലിദ്ബ്‌നു വലീദ്(റ) വിന്റെ പടത്തൊപ്പി യര്‍മൂഖ് യുദ്ധവേളയില്‍ നഷ്ടപ്പെട്ടു. അത് തിരഞ്ഞ് പിടിക്കാ ന്‍ അദ്ദേഹം ഞങ്ങളോട് ആജ്ഞാ പിച്ചു. പക്ഷേ അത് കിട്ടിയില്ല. വീണ്ടും തിരയാന്‍ അദ്ദേഹം കല്‍പി ച്ചു. അപ്പോള്‍ ആ പടത്തൊപ്പി ഞങ്ങള്‍ക്ക് കിട്ടി. നോക്കുമ്പോള്‍ അതൊരു ദ്രവിച്ച തൊപ്പിയായിരു ന്നു. ഖാലിദ്(റ) പറഞ്ഞു: 'നബി (സ) തങ്ങള്‍ ഉംറ നിര്‍വഹിച്ച ശേഷം തലമുടി കളഞ്ഞു. തിരു കേശത്തിനായി ജനങ്ങള്‍ ഓടിയെ ത്തി. തങ്ങളുടെ മൂര്‍ദ്ദാവി ലെ തിരുകേശത്തിനായി ഞാനവരെമുന്‍കടന്നു. ഞാനതിനെ ഈ തൊപ്പിയില്‍ ചേര്‍ത്തുവെച്ചു. തിരുകേശം എന്നോടൊപ്പം ഉള്ള സമയങ്ങളിലൊക്കെ എനിക്ക് യുദ്ധത്തില്‍ വിജയം വരിക്കാനായി.' ഇസ്‌ലാമിക ലോകത്ത് വിജയത്തിന്റെ വെന്നിക്കൊടി പറത്തിയ ഖാലിദ്ബ്‌നുല്‍ വലീദ് (റ) തന്റെ വിജയങ്ങളുടെ യൊക്കെ പിന്നിലുള്ള രഹസ്യം തിരുമേനി(സ) യുടെ തിരുകേശ ത്തിന്റെ സാന്നിധ്യമാണെന്ന് വിളംബരം ചെയ്യുന്നതാണ് നാം കണ്ടത് . 

അനസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീസ് നോക്കൂ: നബി(സ) തങ്ങളുടെ തലമുടി കളയുന്നതായി ഞാന്‍ കണ്ടു. സ്വഹാബികള്‍ നബിക്ക് ചുറ്റും കൂടിയിരിക്കുന്നു. വീഴുന്ന ഓരോ തിരുകേശവും അവരിലൊരാളുടെ കൈകളിലാവുന്നതിനായി അവര്‍ ആഗ്രഹിക്കുന്നു. സ്വഹാബികള്‍ തിരുകേശത്തിനായി മത്സരിച്ചിരുന്നു എന്നാണ് ഈ സംഭവത്തില്‍ നിന്ന് വ്യക്തമാകുന്നത്. തിരുകേശം സൂക്ഷിക്കുകയും അത്‌കൊണ്ട് ബര്‍ക്കത്ത് എടുക്കുകയും ചെയ്തവരാണ് മുസ്‌ലിം ലോകത്തെ മുന്‍ഗാമികള്‍. താബിഉകളില്‍ പ്രധാനിയും രണ്ടാം ഉമര്‍ എന്നറയപ്പെടു കയും ചെയ്യുന്ന ഇസ്‌ലാമിന്റെ നവോത്ഥാന നായകനായ ഉമറുബ്‌നു അബ്ദുല്‍ അസീസ്(റ) വിനെ സംബന്ധച്ച് ഒരു കാ ര്യം ഗ്രന്ഥങ്ങളില്‍ ഉദ്ദരിക്കുന്നത് ഇപ്രകാരമാണ്

'ഉമറുബ്‌നു അബ്ദുല്‍ അസീസ്(റ) വഫാത്ത് സമയത്ത് നബി(സ) തങ്ങളുടെ തിരുകേശവും തിരുനഖവും കൊണ്ട് വന്ന് ഇപ്രകാരം വസ്വിയത്ത് ചെയ്തു. ഞാന്‍ മരിച്ചാല്‍ ഇവ രണ്ടും എന്റെ കഫന്‍ പുടയില്‍ വെക്കണം. ആളുകള്‍ അപ്രകാരം ചെയ്തു.' നബി(സ) തങ്ങളുടെ തിരുകേശവും തിരുനഖവും ഉള്‍ പ്പെടുന്ന തിരുശേഷിപ്പുകള്‍ ഉമറുബ് നു അബ്ദുല്‍ അസീസ്(റ) സൂക്ഷി ക്കുകയും അതിന്റെ മഹത്വം തന്റെ മരണ ശേഷവും ലഭിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. ആഖി റത്തിലെ വിജയത്തിനുളള സൂത്രവാ ക്യമാണെന്ന് മഹാന്‍ മനസ്സിലാക്കി. നിരവധി സ്വഹാബികളും താബിഉകളും തിരുകേശം സൂക്ഷി ച്ചു വെച്ചിരുന്നതായി ഹദീസ് ഗ്രന്ഥ ങ്ങളില്‍ സൂചിപ്പിക്കുന്നു. 

ഉസ്മാനുബ്‌നു അബ്ദില്ല(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഞങ്ങള്‍ ഉമ്മുസലമ(റ)ബീവിയുടെ വീട്ടില്‍ ചെന്നു. അപ്പോള്‍ മഹതി ഒരു പെട്ടി പുറത്തെടുത്തു. അതില്‍ നിന്നും നബി തങ്ങളുടെ മൈലാഞ്ചി പൂശിയ തിരുകേശം പുറത്തെടു ത്തു ഇപ്രകാരം പറഞ്ഞു. 'ഇത് നബി തങ്ങളുടെ തിരു കേശമാണ്.' (മജ്മഉല്‍ കബീര്‍) . 



1) നബി(സ) തങ്ങളുടെ മഖാമിലെ അടിച്ചെടുത്ത പൊടി സൂക്ഷിക്കപെട്ട കാചപാത്രം 2)മഖാമില്‍ സംസം പാനീയം സ്റ്റോര്‍ ചെയ്തിരുന്ന കാചപാത്രം 3) മഖാമിലെ പുണ്യ മണ്ണ് സൂക്ഷിച്ചിട്ടുള്ള ചെപ്പ്.


ഇസ്‌ലാമിക ലോകത്തെ സൂര്യ തേജസ്സായ അഹ്മദുബ്‌നു ഹന്‍ബല്‍(റ) വിനെ സംബന്ധിച്ച് അവിടുത്തെ മകന്‍ അബ്ദുല്ല(റ) ഉദ്ദരിക്കുന്നത് നോക്കൂ: എന്റെ പിതാ വ് നബി(സ) തങ്ങളുടെ തിരുകേശം എടുത്തതായി ഞാന്‍ കണ്ടു. അത് അദ്ദഹം ചുംബിക്കുകയും കണ്ണില്‍ വെക്കുകയും ചയ്തു. പിന്നെവെളളത്തില്‍ മുക്കി ആവെളളം കുടിച്ചു. അത് കൊണ്ട് രോഗശ മനം നേടുകയും ചെയ്തു. അപ്രകാരം നബി(സ) തങ്ങളുടെ ഒരു കുപ്പായം എടുക്കുകയും അത് വെളളത്തില്‍ മുക്കി ആ വെളളം കുടിക്കുകയും ചെയ്തു. (ഹില്‍യത്തുല്‍ ഔലിയാഅ്) അഹ്മദുബ്‌നു ഹന്‍ബല്‍(റ) തിരുകേശം സൂക്ഷിക്കുകയും അത് കൊണ്ട് ബര്‍ക്കത്ത് എടുക്കുകയും ചെയ്തു. കൂടാതെ നബി തങ്ങളുടെ വസ്ത്രം അദ്ദേഹം സൂക്ഷിച്ചിരുന്നു. അതു കഴുകിയ വെള്ളവും അമൂല്യമായി അദ്ദേഹം കാണുകയും രോഗശമനത്തിനായി ഉപയോഗിക്കു കയും ചെയ്തുവെന്ന് മേല്‍ സംഭവങ്ങളില്‍ നിന്ന് വ്യക്താമാവുന്നു. തിരുകേശം ഉള്‍പ്പെടുന്ന തിരുശേഷിപ്പുകളെ വികൃതമായി ചിത്രീകരിക്കുന്ന ആധുനിക ഉല്‍പതിഷ്ണു ക്കള്‍ ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്കളാണെന്ന തിരിച്ചറി വാണ് നമുക്ക് വേണ്ടത്. താന്‍ മരണപ്പെട്ടാല്‍ നബി തങ്ങളുടെ തിരുകേശം തന്റെ വായില്‍ വെക്കണമെന്ന് അനസ്(റ) വസ്വിയത്ത് ചെയ്തതായി കിതാബുകളില്‍ ഉദ്ദരിക്കുന്നുണ്ട്. 

തിരുകേശത്തെപോലെ തിരുശേഷിപ്പുകളെ മുഴുവന്‍ സ്വഹാബികള്‍ അമൂല്യ നിധിയായി കണ്ടിരുന്നു. അവ ശേഖരിക്കാന്‍ അവര്‍ മത്സരിച്ചിരുന്നു. ഒരു ഉദ്ദരണി ഇപ്രകാരമാണ്: നബി(സ) തങ്ങള്‍ തുപ്പുമ്പോഴക്കെ തിരുതുപ്പുനീര്‍ ഒരുസ്വഹാബിയുടെ കൈയിലല്ലാതെ വീണിട്ടില്ല. അത് ലഭിച്ചവര്‍ മുഖത്തും ശരീരം മുഴുവനും അത് പുരട്ടും. നബി തങ്ങള്‍ വുളു വെടുത്ത വെള്ളത്തിനായി സ്വഹാബികള്‍ മത്സരിച്ച് യുദ്ധത്തിന്റെ പ്രതീതിയുണ്ടാകുമായിരുന്നു. (മുസ്‌നദ്) 

ഉമ്മുഐമന്‍ (റ) പറഞ്ഞു: നബി തങ്ങള്‍ ഒരു രാത്രിയില്‍ എഴുന്നേറ്റ് റൂമിലുണ്ടായിരുന്ന ഒരു മണ്‍ പാത്രത്തില്‍ മൂത്രമൊഴിച്ചു. രാത്രി ഞാന്‍ ദാഹിച്ച് എഴുന്നേറ്റപ്പോള്‍ ആ പാത്രത്തിലുണ്ടായിരുന്നത് ഞാന്‍ കുടിച്ചു. അതിലെന്താണെന്നത് എനിക്കറിയില്ലായിരുന്നു. രാവിലെ നബി(സ) തങ്ങള്‍ എഴുന്നേറ്റപ്പോള്‍ എന്നെ വിളിക്കുകയും ആ പാത്ര ത്തിലുള്ളത് ഒഴിച്ചുകളയാന്‍ കല്‍പി ക്കുകയും ചെയ്തു. അപ്പോള്‍ ഞാന്‍ അത് കുടിച്ചു എന്ന് പറ ഞ്ഞു. ആസമയത്ത് അണപ്പല്ലുകള്‍ കാണും വിധം നബി(സ) തങ്ങള്‍ ചിരിച്ചു. പിന്നെ ഇപ്രകാരം പറ ഞ്ഞു: ''നിന്റെ വയറൊരിക്കലും ഇനി വിശപ്പറിയുകയില്ല '' നോക്കൂ, നബി(സ) തങ്ങളുടെ മുത്രം കുടിച്ച ഉമ്മുഐമന്‍ ബീവി യെ നബി(സ) തങ്ങള്‍ ശകാരിക്കു കയോ പരിഹസിക്കുകയോ അല്ല ചെയ്തത്. മറിച്ച് മഹതി ചെയ്ത കാര്യം മഹത്തരമാണെന്ന് ബോധ്യ പ്പെടുത്തുകയാണുണ്ടായത്.

നബി(സ) തങ്ങളുടെ പരിശുദ്ധ ശരീരത്തിലെ രക്തം സ്വഹാബത്ത് കുടിച്ചതായും നബി(സ) തങ്ങള്‍ അത് അംഗീകരിച്ചതായും ഹദിസുകളില്‍ കാണാം. നബി(സ) തങ്ങള്‍ കൊമ്പ് വെച്ച രക്തം അബ്ദില്ലാഹിബ്‌നു സുബൈര്‍(റ) കുടിക്കുകയും അതറിഞ്ഞ നബി(സ) തങ്ങള്‍ അത് അംഗീകരിക്കുകയും ചെയ്തു. മാത്രമല്ല നിന്റെ ശരീരം ഒരിക്കലും നരകം തൊടില്ലെന്ന് സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു. അലി(റ)വും നബി(സ) തങ്ങളുടെ രക്തം കുടിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നബി തങ്ങളുടെ ശരീരത്തില്‍ ഉണ്ടാവുന്ന വിയര്‍പ്പ് സ്വഹാബികള്‍ ഉത്തമ സുഗന്ധമായി കാണുകയും അത് ശേഖരിച്ച് വെക്കുകയും ചെയ്തിരുന്നു. കസ്തൂരിയേക്കാള്‍ സുഗന്ധമാണ് നബി തങ്ങളുടെ വിയര്‍പ്പിനെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. ചുരുക്കത്തില്‍, തിരുകേശം ഉള്‍പ്പെടെയുള്ള തിരുശേഷി പ്പുകളെ മുഴുവന്‍ നാളിതുവരെയുള്ള മുസ്‌ലിം ലോകം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ ആശാ കേന്ദ്രമായി അവരിതിനെ ഗണിച്ചിട്ടുണ്ട്. തിരുശേഷിപ്പുകളെ ഉല്‍കൃഷ്ടമായി കണ്ട സ്വഹാബി വര്യന്‍മാരെ നബി(സ) തങ്ങള്‍ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. 

തിരു ശേഷിപ്പുകള്‍ക്ക് ഒരു പ്രധാന്യവും ഇല്ലന്നും കാലപ്പഴക്കം കാരണം തിരുശേഷിപ്പുകള്‍ നഷ്ടപ്പെട്ടു പോകുമെന്നുമുള്ള  വാദഗതികള്‍ അര്‍ത്ഥശുന്യമാണ്. കാലമെത്ര കഴിഞ്ഞാലും തിരുശേഷിപ്പുകളില്‍ ഒരു മുടിനാരിഴ പോലും നഷ്ടപ്പെട്ടു പോകാതെ സുരക്ഷിതമായിരിക്കും, കാരണം പ്രവാചക ശിഷ്യന്മാരും പിന്‍ഗാമികളും തുടര്‍ന്നു വന്ന ഇസ്ലാമിക സമൂഹവും അത്രയേറെ സൂക്ഷ്മതയോടെയും ജാഗ്രതയോടെയുമാണ് ആസാറുകള്‍ സംരക്ഷിച്ചു പോന്നത്. തിരുശേഷിപ്പുകളില്‍ നിന്ന് വല്ലതും ലഭിക്കുന്നതും അതിന്‍റെ സംരക്ഷകരാകാന്‍ സൗഭാഗ്യം ലഭിക്കുന്നതും ഈ ലോകവും അതിലെ സര്‍വസ്വവും ലഭിക്കുന്നതിലും മഹാത്തരമയിട്ടാണ് അവര്‍ കരുതിയിരുന്നത്.  ആ തിരുമേനിയുടെ ഉമിനീരിന് തിക്കും തിരക്കും കൂട്ടി ദേഹത്തും മുഖത്തും പുരട്ടിയവര്‍ ….. അവിടെത്തെ പുണ്യപൂമേനിയില്‍ നിന്ന് വിട്ട് പിരിഞ്ഞ ശഅറ്, നഖങ്ങളെ തന്റെ കഫന്‍ വസ്തങ്ങളില്‍ വെക്കാന്‍ വസിയത്ത് ചെയ്തവര്‍ ….. രോഗം വരുമ്പോള്‍ അവകളെ മുക്കിയ വെള്ളം കൊണ്ട് ശിഫനേടിയവര്‍ ……. തിരുനബിയുടെ വിയര്‍പ്പ് തുള്ളികളെ കസ്തൂരിയായി ഉപയോഗിച്ചവര്‍ അതെ  ആ തിരുശേഷിപ്പുകളെ  കാണുന്നതില്‍ നിന്നും  ബര്‍കത്തെടുക്കുന്നതില്‍ നിന്നും എങ്ങനെ  ഒരു വിശ്വാസിക്ക് മാറി നില്ക്കാന്‍  കഴിയും….?


തിരുനബി(സ) തങ്ങളുടെ 1) പാനപാത്രം. 2)ചെരുപ്പ്. 3) വുളു ചെയ്തിരുന്ന പാത്രം. 4) സുറുമ കോല്‍


തിരുശേഷിപ്പുകളുടെ പ്രധാന്യത്തെ കുറിച്ച് വിശുദ്ദ ഖുര്‍ആനും ഹദീസ്‌ ഗ്രന്ഥങ്ങളും ചരിത്ര ഗ്രന്ഥങ്ങളും നമുക്ക്   പറഞ്ഞുതരുന്നുണ്ട്. മുസ്‌ലിം ലോകം ഏകോപിതമായി അംഗീകരിക്കുന്ന സ്വഹീഹുല്‍ ബുഖാരിയിലേയും സ്വഹീഹ് മുസ്‌ലിമിലേയും ഇത്തരം ഹദീസുകളെ തള്ളിക്കളഞ്ഞുകൊണ്ട് യുക്തികൊണ്ട് മാത്രം ഇസ്‌ലാം ദീനിനെ വ്യാഖ്യാനിക്കാനൊരുങ്ങുന്നവര്‍ വിശുദ്ധ ഖുര്‍‌ആനിലെ അല്‍‌ബഖറ സൂറത്തിലെ ഈ ആയത്തിനെകുറിച്ച് എന്ത്  പറയുന്നു.  “അവരുടെ പ്രവാചകന്‍ അവരോട് പറഞ്ഞു. 


നിശ്ചയം അല്ലാഹു അദ്ദേഹത്തെ രാജാവാക്കിയതിനുള്ള അടയാളം: നിങ്ങള്‍ക്ക് ഒരു പെട്ടി വരലാണ്. ആ പെട്ടിയില്‍ നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള സമാധാനം ഉണ്ട്. കൂടാതെ മൂസാ നബി (അ) യുടെയും ഹാറൂണ്‍ നബിയുടെയും (അ) തിരുശേഷിപ്പുകളുണ്ട്. മലക്കുകളാണ് ആ പെട്ടി വഹിക്കുക. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ക്കത് ഒരു വലിയ അടയാളമാണ്“ (അല്‍ ബഖറ 248)

പ്രവാചകന്റെ തിരുശേഷിപ്പുകളെ സ്വഹാബികളും താബിഉകളും നമ്മുടെ മുന്‍ഗാമികളും എത്രമാത്രം ആദരവും മഹത്വവും കല്‍പ്പിചിരുന്നുവെന്നു ചരിത്രത്തില്‍  ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് കണ്ടെത്താന്‍ സാധിക്കും. തിരു ശേഷിപ്പുകള്‍ സൂക്ഷിക്കുന്നതിന് വേണ്ടി മാത്രമായി ഉമര്‍ ബ്നു അബ്ദില്‍ അസീസ്‌ (റ) വിനു പ്രതേക റൂം ഉണ്ടായിരുന്നു.(കിതാബ് സുഹ്ദ്; ഹദീസ് നമ്പര്‍ 27, പേജ് 6)


1)യൂസഫ്‌ നബി (അ) ന്റെ തലപ്പാവ്‌.. 2) ഇബ്രാഹിം നബി (അ) ന്റെ പാത്രങ്ങള്‍ . 3) ഫാത്വിമ ബീവി (റ) യുടെ പെട്ടി. 4) മൂസാ നബി(അ) ന്റെ വടി.


മഹാനായ കഅ്ബ് ബ്നു സുഹൈര്‍ (റ) നബി(സ്വ)യെ പുകഴ്ത്തി കവിതയാലപിച്ചപ്പോള്‍ നബി തിരുമേനി അദ്ദേഹത്തിന് ഒരു പുതപ്പ് സമ്മാനമായി നല്കകയുണ്ടായി. ഈ പുതപ്പ് മഹാനായ കഅ്ബ് (റ) ഒരു അമൂല്യ നിധിപോലെ സൂക്ഷിക്കുകയുണ്ടായി. മുആവിയ(റ) തന്റെ ഭരണകാലത്ത് ഈ പുതപ്പ് തനിക്ക് നല്കാന്‍ കഅ്ബ് (റ)നോട് ആവശ്യപെട്ടപ്പോള്‍ പുതപ്പിന് മഹത്വം മനസ്സിലാക്കിയ അദ്ദേഹം അത് നല്കാന്‍ വിസമ്മിതിക്കുകയാണുണ്ടായത്.

കഅ്ബ്(റ)ന്റെ വിയോഗാനന്തരം അനന്തരാവകാശികളില്‍ നിന്ന് പുതപ്പ് സ്വന്തമാക്കിയ മുആവിയ(റ) അത് രാജധാനിയില്‍ സൂക്ഷിക്കുകയുണ്ടായി. അദ്ദേഹത്തിന് ശേഷം വന്ന രാജാക്കന്മാര്‍ ആ പുതപ്പ് തങ്ങളുടെ പ്രൌഢിയുടെ ഭാഗമായി കാണുകയും അത് സൂക്ഷിച്ചുപോരുകയും ചെയ്തു. ശേഷം അബ്ബാസികള്‍ ഭരണത്തില്‍ വന്നപ്പോള്‍ പുതപ്പ് അവര്‍ കൈപ്പറ്റുകയുണ്ടായി. താര്‍ത്താരികള്‍ അബ്ബാസി സാമ്രാജ്യം ആക്രമിച്ചപോള്‍ അവര്‍ ആ പുതപ്പ് തങ്ങളുടെ കൂടെ കൊണ്ടുപോവുകയാണുണ്ടായത്. പ്രവാചകരുടെ തിരുസ്പര്‍ശമേറ്റ  വസ്തുക്കളോട് പൂര്‍വ്വികര്‍ എത്രമാത്രം ആദരവു കല്പിച്ചിരുന്നു എന്ന് നമുക്ക് ഇതില്‍ നിന്ന് മനസ്സിലാക്കാം.



1) അലി (റ) വിന്‍റെ ദുല്‍ഫുഖാര്‍ എന്ന വാള്‍ 2) തിരുനബി (സ) യുടെ അള്‍3)ദ് എന്ന വാള്‍ 3) ഫാത്തിമ ബീവി (റ) യുടെ വസ്ത്രം. 4)ഹസന്‍ ഹുസൈന്‍ (റ) വിന്‍റെ വസ്ത്ര കഷ്ണങ്ങള്‍ 5) ഹുസൈന്‍ (റ) വിന്‍റെ ഖമീസ്‌

തിരുശേഷിപ്പുകളുടെ പ്രാധാന്യവും മഹത്വവും മനസിലാക്കിയാണല്ലോ വിശ്വാസികള്‍ തലമുറകളായി കൈമാറി അത് ഒരു അമൂല്യ നിധിയായി ഇന്നും ലോകത്തിന്റെ വിവിധ ഭാകങ്ങളില്‍ സംരക്ഷിച്ച് ചരിത്ര താളുകളില്‍ പ്രശോഭിച്ചുനില്‍ക്കുന്നത്. ചിലര്‍ ധരിച്ചിരിക്കുന്നത്‌  പോലെ  തുര്‍ക്കിയിലും ഈജിപ്തിലും ഇന്ത്യയിലും തുടങ്ങി എണ്ണപ്പെട്ട ചില കേന്ദ്രങ്ങളിലേ തിരു ശേഷിപ്പുകള്‍ സൂക്ഷിക്കുന്നുള്ളൂ എന്ന ധാരണ ചരിത്രപരമായ അബദ്ധമാണ്. തിരു നബിക്ക് ശേഷം പ്രബോധനാര്‍ത്ഥം അനുചരന്മാര്‍ പുണ്യ മദീനയോട്  വിടപറഞ്ഞ്,  കാടും മേടും മരുഭൂമിയും താണ്ടി അവര്‍ ഭൂഘണ്ഡങ്ങള്‍ മറികടന്നു ലോകത്താകമാനം വ്യാപിക്കുകയും, തങ്ങള്‍ക്കു ലഭിച്ച തിരു ശേഷിപ്പുകള്‍ ഈ യാത്രയില്‍ നിധി പോലെ അവര്‍ കൊണ്ടുനടന്നു. ആസാറുകളുടെ ആഗോള സാന്നിധ്യം ഈ കാഴ്ചപ്പാടിനെ സാധൂകരിക്കുന്നതാണ്. അന്നുമുതല് സ്വഹാബാക്കളില് നിന്ന് തലമുറകളായി കൈമാറപ്പെട്ടുവന്ന തിരുശേഷിപ്പുകള്‍  ലോകത്തിന്റെ പലഭാഗങ്ങളിലും ഈജിപ്ത്, തുര്ക്കി, സഊദി അറേബ്യ,  അമേരിക്ക, ബ്രിട്ടന്‍, സുഡാന്‍, സിറിയ, ഇന്ത്യ, പാക്കിസ്ഥാന്‍ …. ഉള്‍പെടെ വിവിധ രാജ്യങ്ങളില്‍ ഇപ്പോഴും നിലവിലുണ്ട്. 




1)പ്രവാചകര്‍ തയമ്മുമിനായി ഉപയോഗിച്ച തയമ്മുംകല്ല്. 2) ഈജിപ്റ്റിലെ മുഖൗഖിസ് രാജാവിന് എഴുതിയ കത്ത്. 3) المشي في سبيل الله خير من الدنيا وما فيها എന്ന ഹദീസ്‌ മുദ്രണത്തോടെയുള്ള സീല്‍



ഇന്ത്യയില്‍ പലയിടങ്ങളിലും തിരുശേഷിപ്പുകളുടെ സാന്നിദ്ധ്യംകൊണ്ട് അനുഗ്രഹീതമാണ്. കാശ്മീര്‍, ഡല്‍ഹി, മുംബൈ, തമിഴ്നാട്, കേരള….. തുടങ്ങീ സ്ഥലങ്ങളില്‍ വിശ്വാസികള്‍ക്ക് ആശ്വാസവും ആവേശവുമായി തിരുശേഷിപുകള്‍ സവിശേഷ പ്രാധാന്യത്തോടുകൂടി പരിപാലിക്കപെടുന്നു.

ഇന്ന് ലോകത്ത് തിരുശേഷിപ്പുകളുടെ ശേഖരണങ്ങളില്‍ മുഖ്യ സ്ഥാനവും സൗഭാഗ്യവും അവകാശപെടാന്‍ എന്തുകൊണ്ടും മുന്‍പന്തിയില്‍ നില്‍ക്കുന്നത് തുര്‍ക്കിയിലെ ടോപ്പ്കാപ്പിക്കാണ്. അതെ കാലത്തിനു തോല്‍പ്പിക്കാനാവാത്ത ഐതിഹാസിക മുദ്രകളുമായി…നൂറ്റാണ്ടുകളുടെ വ്യതിയാനത്തില്‍ ഒരു വന്‍ സാമ്രാജ്യത്തിന്റെ ഉത്ഥാനപതനങ്ങള്‍ക്ക് സാക്ഷ്യം നിന്ന വല്ലാത്തൊരു മനസ്സാക്ഷിയുടെ കരുത്തുമായാണ് ഈ കൊട്ടാരത്തിന്റ നില്‍പ്പ്. ഇതിന്റെയോരോ മൂലയിലും കുന്നുകൂടിക്കിടക്കുന്ന മഹദ്സ്മാരകങ്ങള്‍ ഇസ്ലാമിന്റെ സുവര്‍ണകാലത്തിന് വെളിച്ചം പകര്‍ന്നവയാണ്. സന്ദര്‍ശകരുടെ തിരക്കുപിടിച്ച ആരവങ്ങള്‍ക്ക് നടുവില്‍ ഇന്നും അവയെല്ലാം തലയുയര്‍ത്തി ജീവിക്കുന്നുണ്ട്. 





ഉഹ്ദ് യുദ്ധത്തില്‍ പൊട്ടിപ്പോയ തിരുദന്തത്തിന്റെ ഒരു കഷ്ണം, അവരോഹണ സമയത്ത് പ്രവാചകര്‍ കയറിനിന്ന് പാദമുദ്ര പതിഞ്ഞ ഒരു കല്ല്, (നകസി കദമേ ശരീഫ് എന്നാണ് തുര്‍ക്കിയില്‍ വിളിക്കുന്നത്), കറുത്ത വിശുദ്ധപതാക, കഅ്ബയിലെ വെള്ളമൊഴുക്കാന്‍ വേണ്ടി നിര്‍മിച്ച മഴച്ചാലുകള്‍, ബാഗ്ദാദില്‍ കണ്ടെത്തി ഇസ്തംബൂളിലേക്ക് കൊണ്ടുവന്ന പ്രവാചകരുടെ മുദ്ര, പ്രവാചകര്‍ തയമ്മുമിനായി ഉപയോഗിച്ച തയമ്മുംകല്ല്, ഇറാന്‍, ഈജിപ്ത്, ബൈസന്റയിന്‍ സാമ്രാജ്യങ്ങളുടെ മേല്‍വിലാസത്തില്‍ ഇസ്ലാമിന്റെ ആദ്യകാലങ്ങളില്‍ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രവാചകരയച്ച കത്തുകള്‍, മെസ്ഹഫേ ശരീഫ് എന്ന് വിളിക്കപ്പെടുന്ന ഖുര്‍ആന്‍ കയ്യെഴുത്തു പ്രതികള്‍ , സുയൂഫേ-മുബാറക് എന്നറിയപ്പെടുന്ന എട്ടു വാളുകള്‍  ഇങ്ങനെ തിരുശേഷിപ്പുകളുടെ ഇസ്ലാമിക ചരിത്രത്തിന്റെ മഹാകലവറ കൂടിയാണ് ടോപ്പ്കോപ്പി കൊട്ടാരം. 



1) നബി (സ) തങ്ങളുടെ തിരുദന്തം സുക്ഷിക്കപെട്ട സ്വര്‍ണ്ണത്തിനാലുള്ള പെട്ടി. 2) ഉഹ്ദ്‌ യുദ്ദത്തില്‍ വേര്‍പെട്ട തിരുദന്തം സുക്ഷിക്കപെട്ട പെട്ടി. 3) വിവിധ സ്ഥലങ്ങളില്‍ സുക്ഷിക്കപെട്ടിട്ടുള്ള തിരുകേശങ്ങള്‍



നബി(സ്വ)യുടെ തിരുകേശങ്ങള്  വിശ്വാസികള്‍ക്ക് അനുഗ്രഹമായി ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആദരവോടു കൂടി സൂക്ഷിച്ചുപോരുന്ന തിരുശേഷിപ്പുകളാണ്. നബിതിരുമേനി (സ)  മുടിവെട്ടുമ്പോള്‍ ഒരിക്കലും അത് കളയാറില്ലായിരുന്നു. മറിച്ച് സ്വഹാബാക്കള്‍ക്ക് ബറകത് ആവശ്യാര്ത്ഥം അത് വിതരണം ചെയ്യാറായിരുന്നു പതിവ്. ഹജ്ജതുല്‍ വിദാഇന്റെ സമയം നബിതങ്ങള്‍ മുടി കളഞ്ഞപ്പോള്‍ മഹാനായ അബൂത്വല്ഹ (റ)നെയാണ് കേശങ്ങള്‍ വിതരണം ചെയ്യാന്‍ ഏല്പിച്ചിരുന്നതെന്ന് ഹദീസുകളില്‍ കാണാം. അന്നുമുതല് സ്വഹാബാക്കളില് നിന്ന് തലമുറകളായി കൈമാറപ്പെട്ടുവന്ന തിരുകേശങ്ങള് ലോകത്തിന്റെ പലഭാഗങ്ങളിലും ഇപ്പോഴും നിലവിലുണ്ട്. 


1) & 3) തിരുശേഷിപ്പുകള്‍ സുക്ഷിച്ചിട്ടുള്ള തോപ്കാപ്പി മ്യൂസിയത്തിലെ ഉള്ളിലെ കാഴ്ചകള്‍ 2) തുര്‍ക്കി, ഹിബ്രൂന്‍ (ഫലസ്തീന്‍ ) ദല്‍ഹി ജുമാ മസ്ജിദ്‌ തുടങ്ങിയ സ്ഥലങ്ങളില്‍ സുക്ഷിച്ചിട്ടുള്ള തിരുനബി(സ) യുടെ കല്ലില്‍ പതിഞ്ഞ വിശുദ്ധ പാദമുദ്രകള്‍



“നബി (സ) യുടെ തിരു കേശമോ, അവിടുത്തെ വടിയോ ചാട്ടവാരോ ഒരു ദോഷിയുടെ കബറിന്മേല്‍ വെച്ചാല്‍ അമൂല്യമായ ഈ തിരു ശേഷിപ്പുകളുടെ ബര്‍ക്കത്ത് കൊണ്ട് അവന്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടും. ഇവകള്‍ ഒരാളുടെ വീട്ടിലോ ഒരു നാട്ടിലോ ഉണ്ടായാല്‍ അവിടെയുള്ള താമസക്കാര്‍ക്ക് ഒരു ആപത്തും സംഭവിക്കില്ല”.(റൂഹുല്‍ ബയാന്‍: 3/478, 3/251 ഇമാം ഇസ്മാഹീല്‍ ഹിക്കി(റ))


സ്വഹാബി വര്യന്‍ മു’ആവിയ (റ) വിന്റെ പക്കല്‍ നബി (സ) തങ്ങളുടെ അല്‍പ്പം തിരു കേശങ്ങളും ശ്രേഷ്ടമാക്കപെട്ട അവിടുത്തെ നഖ കഷ്ണങ്ങളും ഉണ്ടായിരുന്നു. ഇവകള്‍- മഹാനവര്കളുടെ മരണ ശേഷം- അവിടുത്തെ വായയിലും ഇരു കണ്ണുകളിലും വെക്കണമെന്ന് അവിടുന്ന് വസിയ്യത്ത്‌ ചെയ്തു. (തരീഖുല്‍ ഖുലഫ: പേജു 198-199 ഇമാം സുയൂതി (റ))



1) നബി(സ) തങ്ങളുടെ പ്രിയ പത്നി ആയിഷ ബീവി (റ) യുടെ സ്കാഫ്‌ 2) ഉവൈസ്‌ അല്‍ ഖര്‍നി (റ) യുടെ തൊപ്പി 3)ഫാത്തിമ ബീവി (റ) യുടെ മഖാമിന്റെ മരത്തിനാലുള്ള പഴയ താക്കോല്‍ 4),5) നബി(സ) തങ്ങളുടെ മഖാം പുതച്ചിരുന്ന ഖുര്‍ആന്‍ ആയത്തുകള്‍ അലേഖനത്തോടെയുള്ള പഴയ വിരിപ്പ് 6)ഉസ്മാന്‍ (റ) വിന്‍റെ മുസ്ഹഫ്.


ചുരുക്കത്തില്‍ തിരുശേഷിപ്പുകളെ ആദരിക്കലും ബറകത്തെടുക്കലും വിശ്വാസിയുടെ കര്‍ത്തവ്യമാണ്. തിരുശേഷിപ്പുകള്‍ക്കെതിരെ  പരിഹാസങ്ങളും വിമര്‍ശനങ്ങളും അഴിച്ചുവിട്ടു വിശ്വാസികളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാമെന്നു വ്യാമോഹിക്കുന്നവര്‍ നിങ്ങളുടെ ഈ വിമര്‍ശനങ്ങള്‍ക്കോ എതിര്‍പ്പുകള്‍ക്കോ വശംവദനാകുന്നവരല്ല  പ്രവാചക സ്നേഹികള്‍ . മറിച്ച്  വിമര്‍ശിക്കപെടുന്തോറും  ഒരു വിശ്വാസി അതിനോടുള്ള വിശ്വാസം അരക്കിട്ടുറപ്പിക്കുകയും അതുകൊണ്ട്  ബറക്കെത്തെടുക്കുവാനും പുണ്യം നേടാനും  വെമ്പല്‍ കൊള്ളുകയും ചെയ്യുന്നു. കൂടാതെ സാധാരണക്കാര്‍ക്ക് അതിനെ കുറിച്ച് പഠിക്കാന്‍ അവസരം സ്രിഷ്ടിക്കപെടുകയും, അതിന്റെ മഹത്വം മനസിലാക്കി അതിനെ നേരില്‍ ദര്‍ശിക്കാനും പുണ്യം നേടാനും തിടുക്കം കൂട്ടുകയും ചെയ്യുന്നു.’



1)കഅബയുടെ വളരെ പഴയ വാതില്‍ 2) കഅബയുടെ പഴയ താക്കോലുകള്‍ 3) കഅബയുടെ പുണ്യ മണ്ണ് സൂക്ഷിക്കപെട്ട ചെപ്പ്‌


ഹജ്ജത്തുല്‍ വാദാഇല്‍ റസൂലുള്ളാഹി (സ) തലമുടി കളഞ്ഞപ്പോള്‍ ഖാലിദ്‌ ഇബ്നു വലീദ് (റ) അതില്‍ നിന്ന് കുറച്ച് ശേഖരിക്കുകയും പിന്നീട് ആ തിരു കേശം തൊപ്പിയില്‍ ചേര്‍ത്ത് വെച്ച് അത് ധരിച്ച്  ശത്രുക്കളുമായി പോരാടുകയും ആ തിരുകേശത്തിന്റെ ബറക്കത്തു കൊണ്ട് ശത്രു സംഘങ്ങളെ എല്ലാം പിന്തിരിഞ്ഞു ഓടുന്നവരായിട്ടു മാത്രമാണ് എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളത്” എന്ന ചരിത്രം അറിയാത്തവരായി നമ്മളിലാരും ഉണ്ടാകാനിടയില്ല.



നബി(സ)യുമായി ഏതെങ്കിലും നിലയില്‍ ബന്ധപ്പെട്ട സകല വസ്‌തുക്കളെയും ആദരിക്കല്‍ നബിയോടുള്ള സ്‌നേഹത്തിന്റെ ഭാഗമായിട്ടായിരുന്നു.  നബി(സ)യുമായുള്ള ഒരു ചെറിയ ബന്ധംപോലും ആ സ്‌നേഹ വികാരങ്ങളെ ഉദ്ദീപിപ്പിക്കുവാന്‍ പര്യാപ്‌തമായതായിരുന്നു. റസൂല്‍(സ) അന്ത്യവിശ്രമം കൊളളുന്ന മദീന, നബി(സ)യുടെ കുടുംബക്കാര്‍, തിരുമേനിയുടെ ഖബറിടം, പള്ളി, മിമ്പര്‍, ശരീരസ്‌പര്‍ശനമേറ്റ ജലം, വസ്‌ത്രം, സ്‌പര്‍ശിച്ച കരങ്ങള്‍, ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടായ കണ്ണുകള്‍, തിരുശരീരത്തിലെ രോമങ്ങള്‍, വിയര്‍പ്പ്‌ കണങ്ങള്‍, രക്തം, മോതിരം, തലപ്പാവ്‌, മുണ്ട്‌, മേല്‍തട്ടം, വടി, വിരിപ്പ്‌, ജുബ്ബ, വായ സ്‌പര്‍ശിച്ച പാനപാത്രങ്ങള്‍ ഇങ്ങനെ പോകുന്നു ആ വിശുദ്ധ സ്‌നേഹത്തിന്റെ അതിരില്ലാ പ്രചോദനങ്ങള്‍ . നബി(സ)യെ അളവറ്റു സ്‌നേഹിച്ചിരുന്ന അവിടുത്തെ അനുചരന്മാര്‍, അവരെ പിന്തുടര്‍ന്ന് വന്ന നമ്മുടെ മുന്‍ഗാമികള്‍ ,   ആ വഴിയെ നമുക്കും ഒഴുകാം….  അവിടെത്തെ സ്നേഹപൂന്തോപ്പിലെ  തിരുശേഷിപ്പുകളുടെ  പരിമളം ആസ്വദിക്കാന്‍ ബര്‍കത്തെടുക്കുവാന്‍ നാഥന്‍ നമ്മെ തുണക്കട്ടെ (ആമീന്‍ )

No comments:

Post a Comment