Tuesday, 3 February 2026

ബറാഅത് നോമ്പ് : ഹദീസ് വ്യാജമൊ


ശഅ്ബാൻ പതിനഞ്ചാം ദിവസത്തെ ബറാഅത് നോമ്പിനെക്കുറിച്ച് സുനൻ ഇബ്നു മാജയിൽ ഒരു ഹദീസ് വരുന്നു. ഈ ഹദീസ് അലി (റ) രിവായത് ചെയ്തിരിക്കുന്നു 

حَدَّثَنَا الْحَسَنُ بْنُ عَلِيٍّ الْخَلَّالُ، قَالَ: حَدَّثَنَا عَبْدُ الرَّزَّاقِ، قَالَ: أَنْبَأَنَا ابْنُ أَبِي سَبْرَةَ، عَنْ إِبْرَاهِيمَ بْنِ مُحَمَّدٍ، عَنْ مُعَاوِيَةَ بْنِ عَبْدِ اللهِ بْنِ جَعْفَرٍ، عَنْ أَبِيهِ، عَنْ عَلِيِّ بْنِ أَبِي طَالِبٍ، قَالَ: قَالَ رَسُولُ اللهِ ﷺ: إِذَا كَانَتْ لَيْلَةُ النِّصْفِ مِنْ شَعْبَانَ فَقُومُوا لَيْلَهَا وَصُومُوا يَوْمَهَا. الخ

(سُنَنُ ابْنِ مَاجَه : 1384- 1/253)

“ശഅ്ബാൻ മാസത്തിലെ 15-ാം രാവ് വന്നാൽ ആ രാത്രിയിൽ നിങ്ങൾ നഫ്ൽ നമസ്കാരം നിർവഹിക്കുക. അതിന്റെ പകലിൽ നോമ്പ് നോൽക്കൂ.الخ

നബി ﷺ തങ്ങളുടെ ഈ നിർദ്ദേശം അടങ്ങുന്ന പ്രസ്തുത ഹദീസ് ഒരുനിലയ്ക്കും പരിഗണിക്കപ്പെടാൻ യോഗ്യതയില്ലാത്ത വ്യാജ ഹദീസ് ആണെന്നുള്ള പ്രചാരണം വ്യാപകമായി കാണുന്നു. ഇതിലെ വസ്തുത എന്താണെന്ന് നമുക്ക് പരിശോധിക്കാം.

ആദ്യമായി മനസ്സിലാക്കേണ്ടത്  ശഅ്ബാൻ 15 നോമ്പിന്റെ വാജിബോ സുന്നത്തോ അല്ല. തങ്ങളുടെ ﷺ ഈ നിർദേശത്തെ വാജിബ് അല്ലെങ്കിൽ സുന്നത്ത് എന്ന നിലയിൽ വ്യാഖ്യാനിക്കാൻ കഴിയില്ല. കാരണം ഈ ഹദീസ് മുഹദ്ദിസുകളുടെ അടുക്കൽ ദുർബലമായ (ദഈഫ്) ഹദീസാണ്. എന്നാൽ തന്നെ മൗളൂഅ് (വ്യാജം) അല്ല.  

പ്രശ്നവും പരിഹാരവും

ഈ ഹദീസിന്റെ സനദിൽ “ഇബ്നു അബീ സബ്രഹ്” എന്ന ഒരു റാവിയുണ്ട്. അദ്ദേഹത്തെക്കുറിച്ച് ഇമാം അഹ്മദ് ബിൻ ഹൻബൽ (റ) യഹ്യാ ബിൻ മഈൻ (റ)

“അദ്ദേഹം ഹദീസ് വ്യാജമായി നിർമ്മിക്കുന്നവൻ (വദ്ദാഅ്)” എന്ന് പറഞ്ഞിട്ടുണ്ട്.

ഇബ്നു മാജയുടെ ഹാശിയയിൽ മൗലാന മുഹമ്മദ് മുസ്തഫാ അഅ്ളമി എഴുതുന്നു:

إِسْنَادُهُ ضَعِيفٌ، فِيهِ ابْنُ أَبِي سَبْرَةَ، قَالَ فِيهِ أَحْمَدُ بْنُ حَنْبَلٍ وَابْنُ مَعِينٍ: يَضَعُ الْحَدِيثَ. (1 / 253)

അർത്ഥം : “ഇതിന്റെ സനദ് ദുർബലമാണ്. ഇതിൽ ‘ഇബ്ന് അബീ സബ്രഹ്’ എന്ന റാവിയുണ്ട്. അദ്ദേഹത്തെക്കുറിച്ച് ഇമാം അഹ്മദ് ബിൻ ഹൻബൽ (റ) ഉം യഹ്യാ ബിൻ മഈൻ (റ) ഉം പറയുന്നു: അദ്ദേഹം ഹദീസ് വ്യാജമായി നിർമ്മിക്കാറുണ്ടായിരുന്നു.”

ഈ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ ഒരു സംഘം പണ്ഡിതന്മാർ പ്രസ്തുത ഹദീസ് വ്യാജമാണെന്ന് വിധിച്ചിട്ടുണ്ട്. വ്യാജമായതിനാൽ തന്നെ ശഅ്ബാൻ 15  ന് പ്രത്യേകമായ ഒരു നോമ്പ് വ്യാജ ഹദീസിന്റെ അടിസ്ഥാനത്തിൽ പറ്റില്ല എന്നുമാണ് അവർ അഭിപ്രായപ്പെടുന്നത്.

ഈ ഹദീസ് വ്യാജമാണോ ? പരിശോധിക്കാം

ഈ ഹദീസ് മൗളൂഅ് അല്ല എന്നതിന്റെ കാരണങ്ങൾ

കാരണം : ഒന്ന്

ഏതെങ്കിലും ഹദീസിന്റെ സനദിലെ ഒരു റാവിക്കെതിരെ ഹദീസ് വ്യാജമായി നിർമ്മിച്ചവൻ (وضع) എന്ന ആരോപണം ഉള്ളതുകൊണ്ട് മാത്രം ഒരു ഹദീസിനെ മൗളൂഅ് എന്ന് വിധിക്കാൻ കഴിയില്ല.പറയപ്പെട്ട രീതിയിൽ ഈ ഹദീസ് മൗളൂഅ് ആയിരുന്നെങ്കിൽ ഇമാം മുന്ദിരി (റ) തന്റെ “അത്തർഗീബ് വത്തർഹീബ്” എന്ന ഗ്രന്ഥത്തിൽ ഈ ഹദീസ് കൊണ്ടുവരുമായിരുന്നില്ല.

കാരണം ഇമാം മുന്ദിരിയെക്കുറിച്ച് അല്ലാമ സുയൂത്വി (റ) എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്. ഇമാം മുന്ദിരി (റ) തന്റെ “അത്തർഗീബ് വത്തർഹീബ്” എന്ന ഗ്രന്ഥത്തിൽ ഒരു ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് എങ്കിൽ ഒരാശങ്കയുമില്ലാതെ ആ ഹദീസിനെ നിനക്ക് ഉദ്ധരിക്കാം. അത് മൗളൂഅ് ആയിരിക്കില്ല. (അറഹ്മതുല്‍ മുർസല പേജ്: 15)

കാരണം : രണ്ട്

ഇബ്നു മാജയിലെ മൗളൂആയ ഹദീസുകൾ പ്രത്യേകം തിരിച്ചറിഞ്ഞ് ചൂണ്ടിക്കാണിച്ച പണ്ഡിതന്മാരുടെ പട്ടികകളിൽ ഈ ഹദീസ് കാണപ്പെടുന്നില്ല. “ما تمس إليه الحاجة على سنن ابن ماجه” എന്ന ഗ്രന്ഥത്തിൽ അത്തരം എല്ലാ വ്യാജ ഹദീസുകളും പരാമർശിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

കാരണം : മൂന്ന്

ഇബ്നു അബീ സബ്രഹ് എന്ന റാവിക്കെതിരെ കടുത്ത ജർഹ് (വിമർശനം) ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ ദുർബലതയിൽ സംശയമില്ല. എന്നാൽ ചില പണ്ഡിതർ അദ്ദേഹത്തെക്കുറിച്ച് പ്രശംസ വാക്കുകളും പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്: ഖതീബ് ബഗ്ദാദി (റ) തന്റെ ചരിത്രഗ്രന്ഥത്തിൽ അദ്ദേഹത്തിന്റെ വിശദമായ ജീവചരിത്രത്തിൽ ഇത് കാണാം. കൂടാതെ  ഷൈഖ് മുഹമ്മദ് താഹിര്‍ പട്ട്നി (റ) അദ്ദേഹത്തെ “ഖാദി അല്‍ ഇറാഖ്” ( ഇറാക്കിന്റെ ന്യായാധിപൻ) എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് ചില മുഹദ്ദിസുകള്‍ അദ്ദേഹത്തോട് വ്യാജ ഹദീസ് ബന്ധപ്പെടുത്തി വിമർശനം ഉന്നയിച്ചിരിക്കുന്നിടത്ത് മറ്റുചിലര്‍ അദ്ദേഹത്തെ വെറും ദുർബലന്‍ (ദഊീഫ്) എന്ന നിലയില്‍ മാത്രമാണ് കണക്കാക്കിയിരിക്കുന്നത്.

അതിനാൽ ഈ ഹദീസിനെ പണ്ഡിതന്മാരുടെ ഏകോപന അഭിപ്രായം എന്ന നിലയ്ക്ക്  മൗളൂഅ് എന്ന് വിളിക്കാൻ കഴിയില്ല. അതിനാൽ തന്നെ ഈ ഹദീസ് മൗളൂഅ് അല്ല എന്ന് തീർച്ചപ്പെടുത്തി പറയാൻ സാധിക്കില്ല. മൗളൂഅ് എന്നത് ഒരു ചിലരുടെ അഭിപ്രായം മാത്രമായി പരിമിതപ്പെടുകയും ചെയ്യും.

എങ്കിലും ഇത് ദുർബലമായ (ദഈഫ്) ഹദീസാണ്. ഈ കാര്യം ഇമാം ശൗകാനി (റ) തന്റെ ഗ്രന്ഥമായ: “ഫവാഇദുൽ മജ്മൂഅ ഫീ ബയാനിൽ അഹാദീസ് അൽ മൗളൂഅ” (പേജ്: 20) എന്നതിൽ വ്യക്തമായി ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ദുർബല ഹദീസുകൾ ഫദായിലിന്റെ (പുണ്യകർമ്മങ്ങളുടെ) വിഷയത്തിൽ സ്വീകരിക്കപ്പെടുന്നതാണ് പണ്ഡിതന്മാരുടെ ഐക്യകണ്ഠേനയുള്ള അഭിപ്രായമാണ്.

ശഅ്ബാൻ മാസത്തിലെ പതിനഞ്ചാം തീയതിയിലെ നോമ്പിനെ വാജിബ് അല്ലെങ്കിൽ സുന്നത്ത് എന്നു പറയാനാവില്ല. അതുപോലെ തന്നെ ബിദ്അത്ത് എന്ന് പറഞ്ഞ് പൂർണ്ണമായും നിരസിക്കാനും സാധ്യമല്ല. മറിച്ച് അത് മുസ്തഹബ് (ശുപാർശ ചെയ്യപ്പെട്ടത്) ആണെന്ന് പറയുന്നതാണ് ശരി. ചില ഫുഖഹാക്കൾ അതിനെ മർഗൂബാത് ( പ്രോത്സാഹിപ്പിക്കപ്പെടുന്ന) നോമ്പുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫതാവാ ആലംഗീരി (1/203) യിൽ കാണുന്നതുപോലെ. മറ്റുചിലർ “മുസ്തഹബ്” എന്ന പദപ്രയോഗമാണ് സ്വീകരിച്ചത് ഫതാവാ ദാറുൽ ഉലൂം ദയൂബന്ദ് (6/500), തഅ്ലീമുൽ ഇസ്ലാം (4/66) മുഫ്തി കിഫായത്തുള്ളാഹ് (റ) എന്നിവയിൽ കാണുന്നപോലെ.

അതിനാൽ വ്യക്തിപരമായി ആരെങ്കിലും ശഅ്ബാൻ പതിനഞ്ചാം തീയതിയിൽ നോമ്പ് നോറ്റാൽ അതിൽ നിന്ന് അവനെ വിലക്കുകയില്ല. മറിച്ച് അതിന്റെ ബർകത്ത് ലഭിക്കുന്നവനായി കണക്കാക്കപ്പെടും. കാരണം അതിന്റെ മഹത്വം ഒരു ഹദീസിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്; അതിന്റെ സനദ് ദഊീഫ് ആണെങ്കിലും, ഫദായിലുകളുടെ കാര്യത്തിൽ ദഈഫ് ഹദീസ് സ്വീകരിക്കപ്പെടുന്നതാണ്.

ഇതുകൊണ്ടുതന്നെയാണ് താഴെ പറയുന്ന ഗ്രന്ഥങ്ങളിൽ ശഅ്ബാൻ പതിനഞ്ചാം തീയതിയിലെ ഈ നോമ്പിനെക്കുറിച്ചുള്ള പരാമർശങ്ങൾ കാണപ്പെടുന്നത്:

  • അശിഅത്ത് അൽ ലമഅാത്ത് പേജ് 588)
  • മാ സബത ബിസ്സുന്നത്തി ഫീ അയ്യാമിസ് സന്ന (പേജ് 80)
  • തുഹ്ഫതുല്‍ അഹ്വദി (2/53)
  • അൽ മൗഇളതുൽ ഹസന  (പേജ് 162)
  • നിസാബ് അഹ്ലി ഖിദ്മാത്ത് ശർഇയ്യ (പേജ് 382)
  • ഫതാവാ ദാറുൽ ഉലൂം ദയൂബന്ദ് (6/500)
  • ബഹിഷ്തി സേവർ 3/10)
  • തഅ്ലീമുൽ ഇസ്ലാം 6/66)

ഞങ്ങളുടെ ഉസ്താദ് മൗലാന ഹബീബു റഹ്മാൻ അഅ്ളമി (റ) ഇബ്നു മാജയിലെ മേൽപ്പറഞ്ഞ ഹദീസ് മൗളൂഅ് (വ്യാജം) അല്ലെന്ന കാര്യത്തിൽ വിശദമായ ചർച്ച നടത്തിയിട്ടുണ്ട്. അദ്ദേഹം പറയുന്നു

“ശഅ്ബാൻ മാസത്തിലെ പതിനഞ്ചാം തീയതിയിലെ നോമ്പിനെക്കുറിച്ച്  ഇബ്നു മാജയിൽ വന്നിരിക്കുന്ന ഹദീസ് മൗളൂഅ് അല്ല. ഏതൊരു ഹദീസ് വിദഗ്ധ പണ്ഡിതനും അതിനെ മൗളൂഅ് എന്ന് പറഞ്ഞിട്ടില്ല. തുഹ്ഫതുല്‍ അഹ്വദീയിലെ വാചകത്തെ ആധാരമാക്കി ഈ ഹദീസ് മൗളൂഅ് ആണെന്ന് തെളിയിക്കാൻ ശ്രമിക്കുന്നത് അജ്ഞതയാണ്.

ഈ ഹദീസിന്റെ റാവികളിൽ അബൂബകർ ബിൻ സബ്രഹ് ഉണ്ടെന്നത് ശരിയാണ്. അദ്ദേഹത്തെക്കുറിച്ച് ഹദീസ് വ്യാജമായി നിർമ്മിക്കുന്നവൻ എന്ന് പറയപ്പെട്ടിട്ടുണ്ടെങ്കിലും അതുകൊണ്ട് ഈ വിഷയത്തിലുള്ള ഹദീസ് അദ്ദേഹം തന്നെ ഉണ്ടാക്കിയതും മൗളൂഅ് ആണെന്നും തെളിയുന്നില്ല.

അതായത് സനദിൽ ഹദീസുകൾ വ്യാജമായി നിർമ്മിക്കുന്ന ഒരാൾ ഉണ്ടായിരിക്കുന്നു എന്നതിന്റെ പേരിൽ ഒരു ഹദീസിനെ മൗളൂഅ് എന്ന് വിളിക്കുന്നത് അനുവദനീയമല്ല. അതിൽ നിന്ന് പരമാവധി മനസ്സിലാക്കാൻ പറ്റുന്നത് ആ ഹദീസ് സനദിന്റെ അടിസ്ഥാനത്തിൽ ദുർബലമായതാണെന്നതാണ്.

ഇതുകൊണ്ടുതന്നെ  ഇബ്നു മാജയിലെ മൗളൂഅ് ഹദീസുകൾ പ്രത്യേകം തിരിച്ചറിഞ്ഞ് ചൂണ്ടിക്കാണിച്ച പണ്ഡിതന്മാരുടെ പട്ടികയിൽ ഈ ഹദീസിന്റെ പരാമർശം കാണുന്നില്ല. മാ തമസ്സു ഇലൈഹിൽ ഹാജ എന്ന ഗ്രന്ഥത്തിൽ ആ എല്ലാ ഹദീസുകളും പരാമർശിച്ചിട്ടുണ്ട്; ആഗ്രഹിക്കുന്നവർക്ക് പരിശോധിക്കാം.”

ഹദീസ് ശാസ്ത്രത്തിന്റെ ഉസൂൽ ഗ്രന്ഥങ്ങളിലും മറ്റും പല സ്ഥലങ്ങളിലും വ്യക്തമായി പറയപ്പെട്ടിരിക്കുന്നത്

ഒരു ഹദീസിന്റെ സനദിൽ കള്ളം പറയുന്ന (കദ്ദാബ്) അല്ലെങ്കിൽ ഹദീസ് വ്യാജമായി നിർമ്മിക്കുന്ന (വദ്ദാഅ്) ഒരു റാവി ഉണ്ടെന്നതുകൊണ്ട് മാത്രം ആ ഹദീസ് മൗളൂഅ് ആകുകയില്ല. അതിന്റെ മൗളൂഅ് ആണെന്നതിനെ സൂചിപ്പിക്കുന്ന മറ്റൊരു തെളിവ് കൂടി ഉണ്ടായിരിക്കണം.

ഉദാഹരണമായി ഫത്ഹുൽ മുഗീസ് (1/251) ഇമാം സഖാവി (റ) എഴുതുന്നു:

“ھٰذَا مَعَ أنَّ مُجَرَّدَ تَفَرُّدِ الْکَذَّابِ بَلِ الْوَضَّاعِ وَلَوْ کَانَ بَعْدَ الاِسْتِقْصَاءِ وَالتَّفْتِیْشِ مِنْ حَافِظٍ مُتَبَحِّرٍ تَامِ الاِسْتِقْرَاءِ غَیْرُ مُسْتَلْزِمٍ لِذٰلِکَ بَلْ لاَ بُدَّ مَعَہُ مِنْ اِنْضِمَامِ شَیْءٍ مِمَّا سَیَأْتِیْ”

അർത്ഥം,: “ഒരു കള്ളനോ, അതിലും മുന്നിലുള്ള ഒരു ഹദീസ് വ്യാജമായി നിർമ്മിക്കുന്നവനോ ഏതെങ്കിലും ഹദീസിൽ ഒറ്റയ്ക്ക് (തഫറുദ് ആയി) വന്നിട്ടുണ്ടെന്നതു മാത്രം അത് സമ്പൂർണ്ണ അന്വേഷണത്തിനും പരിശോധനയ്ക്കും ശേഷം വിശാലജ്ഞാനവും പൂർണ്ണമായ പഠനവും ഉള്ള ഒരു മഹാനായ ഹാഫിസ് ഹദീസ് പണ്ഡിതൻ സ്ഥിരീകരിച്ചാലും അത് ഹദീസ് മൗളൂഅ് ആണെന്ന നിഗമനത്തെ അനിവാര്യമായി നിർബന്ധിക്കുന്നതല്ല. മറിച്ച് അതോടൊപ്പം പിന്നീടു പറയപ്പെടുന്ന മറ്റൊരു തെളിവ് കൂടി ചേർന്നിരിക്കണം.”

ഇതുപോലെ തന്നെ ഒരു റാവിയെ മുന്കറുൽ ഹദീസ് എന്നും, ഹദീസിനെ മുൻകർ എന്നും വിളിച്ചിട്ടുണ്ടെങ്കിലും അതിനെ മൗളൂഅ് എന്ന് പറയുന്നത് അനുവദനീയമല്ല. “ لا تقولوا سورةَ البقرةِ…” എന്ന ഹദീസിനെ ഇമാം അഹ്മദ് (റ) മുൻകർ എന്നും അതിലെ റാവിയായ ഉബൈസിനെ മുൻകറുൽ ഹദീസ് എന്നും വിളിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇബ്നു ജൗസി (റ) ആ ഹദീസിനെ മൗളൂആത് എന്ന ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയപ്പോൾ ഇമാം ഇബ്നു ഹജർ അസ്ഖലാനി (റ)  അതിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു.

അദ്ദേഹം പറയുന്നു:

أفرط ابن جوزی فی ایراد ھذا الحدیث فی الموضوعات، ولم یذکر مستندہ الا قولَ أحمد وتضعیف عبیس وھذا لا یقتضی الوضع

“ഈ ഹദീസിനെ മൗളൂആത് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിൽ ഇബ്നു ജൗസി (റ) അതിരുകടന്നിരിക്കുന്നു. തെളിവായി അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നത് ഇമാം അഹ്മദിന്റെ വാക്കും ഉബൈസിന്റെ ദൗർബല്യവും മാത്രമാണ്. എന്നാൽ ഇതുമാത്രം ഒരു ഹദീസ് മൗളൂഅ് ആണെന്ന് വിധിക്കാൻ നിർബന്ധിതമാക്കുന്നില്ല.”(അൽ ആലാഇൽ മസ്നൂഅ: 1/239)

മുകളിലുള്ള വിശദീകരണങ്ങളിൽ നിന്ന് ഈ കാര്യം വ്യക്തമായി ബോധ്യപ്പെടുന്നു:

“ശഅ്ബാൻ മാസത്തിലെ നോമ്പിന്റെ മഹത്വത്തെക്കുറിച്ചുള്ള ഈ രിവായത്തിൽ അബൂബക്റ് ബിൻ അബ്ദുല്ലാഹ് എന്ന റാവി ഹദീസ് കെട്ടിച്ചമച്ചവനാണ് (واضع الحديث); അതിനാൽ ഈ രിവായത്ത് മൗളൂഅ് (موضوع) ആകുന്നു” എന്ന് പറഞ്ഞിരിക്കുന്ന വ്യക്തിയുടെ വാദം പൂർണ്ണമായും തെറ്റാണ്.

ഇത്തരത്തിലുള്ള അജ്ഞാനപരമായ വാക്കുകൾ ഒരു ആലിമും പറയുകയില്ല. മൗലാന അബ്ദുറഹ്മാൻ മുബാറക് പൂരി (റ) പോലുള്ള മഹാനായ പണ്ഡിതൻ ഇങ്ങനെ പറയുമോ? മറിച്ച്, മൗലാന ഈ ഹദീസിനെ ശഅ്ബാൻ പതിനഞ്ചാം രാത്രിയുടെ മഹത്വം തെളിയിക്കുന്നതിനുള്ള തെളിവായി ഉന്നയിക്കുന്നു; “ശഅ്ബാൻ പതിനഞ്ചാം രാത്രിക്ക് ഫദീലത്ത് തെളിയുന്നില്ല” എന്ന് പറയുന്ന ആളിനെതിരെയാണ് അദ്ദേഹം ഇതിനെ ഹുജ്ജത്തായി സ്ഥാപിക്കുന്നത്.

തുഹ്ഫത്തുൽ അഹ് വദിയിൽ പറയുന്നു.

مِنْهَا حَدِيثُ عَلِيٍّ قَالَ: قَالَ رَسُولُ اللهِ ﷺ:

إِذَا كَانَتْ لَيْلَةُ النِّصْفِ مِنْ شَعْبَانَ فَقُومُوا لَيْلَهَا وَصُومُوا يَوْمَهَا …

رَوَاهُ ابْنُ مَاجَةَ، وَفِي سَنَدِهِ أَبُوبَكْرِ بْنُ عَبْدِ اللهِ بْنِ مُحَمَّدِ بْنِ أَبِي سَبْرَةَ الْقُرَشِيُّ الْعَامِرِيُّ الْمَدَنِيُّ … رَمَوْهُ بِالْوَضْعِ … وَقَالَ النَّسَائِيُّ: مَتْرُوكٌ.

فَهَذِهِ الْأَحَادِيثُ بِمَجْمُوعِهَا حُجَّةٌ عَلَى مَنْ زَعَمَ أَنَّهُ لَمْ يَثْبُتْ فِي فَضِيلَةِ لَيْلَةِ النِّصْفِ مِنْ شَعْبَانَ شَيْءٌ

(تحفة الاحوذی 2/53)

അർത്ഥം: ഇവയിൽ നിന്ന് ഹസ്റത് അലി (റ) യുടെ ഹദീസാണ്: റസൂലുല്ലാഹ് ﷺ പറഞ്ഞു:

“ശഅ്ബാൻ മാസത്തിലെ പകുതി (15-ാം) രാത്രി വന്നാൽ, അതിന്റെ രാത്രിയിൽ (ഇബാദത്തിൽ) എഴുന്നേറ്റ് നിൽക്കുകയും, അതിന്റെ പകലിൽ നോമ്പ് നോൽക്കുകയും ചെയ്യുക.”

ഈ ഹദീസ് ഇബ്നു മാജ (റ) രിവായത് ചെയ്തതാണ്. അതിന്റെ സനദിൽ അബൂബക്റ് ബിൻ അബ്ദുല്ലാഹ് ബിൻ മുഹമ്മദ് ബിൻ അബീ സബ്ര അൽ ഖുറശീ അൽ ആമിരി അൽ മദനി എന്ന റാവിയുണ്ട്. ചിലർ അദ്ദേഹത്തിന്റെ പേര് അബ്ദുല്ലാഹ് എന്നും, ചിലർ മുഹമ്മദ് എന്നും പറയുന്നു. പലപ്പോഴും അദ്ദേഹത്തെ പിതാമഹന്റെ പേരിലാണ് ബന്ധപ്പെടുത്തി പറയുന്നത്. ‘തഖ്രീബ്’ തുടങ്ങിയ ഗ്രന്ഥങ്ങളിൽപോലെ അദ്ദേഹത്തിന് മേൽ ഹദീസ് കെട്ടിച്ചമച്ചുവെന്ന (وضع) ആരോപണമുണ്ട്.

ഇമാം ദഹബി (റ) മീസാൻ ൽ പറയുന്നു: ഇമാം ബുഖാരി (റ) മുതലായവർ അദ്ദേഹത്തെ ദുർബലനാക്കിയിട്ടുണ്ട്. ഇമാം അഹ്മദ് ബിൻ ഹൻബൽ (റ) യുടെ പുത്രന്മാരായ അബ്ദുല്ലാഹും സാലിഹും, തങ്ങളുടെ പിതാവിൽ നിന്ന് ഇങ്ങനെ രിവായത് ചെയ്യുന്നു: അവൻ ഹദീസ് കെട്ടിച്ചമച്ചിരുന്നു. ഇമാം നസാഈ (റ) പറഞ്ഞു: "متروك” (ഉപേക്ഷിക്കപ്പെട്ട റാവി) ആണെന്ന്.

എന്നാൽ, ഈ എല്ലാ ഹദീസുകളും കൂട്ടമായി പരിഗണിക്കുമ്പോൾ, “ശഅ്ബാൻ പതിനഞ്ചാം രാത്രിയുടെ മഹത്വത്തിൽ ഒന്നും തെളിയുന്നില്ല” എന്ന് പറയുന്നവർക്ക് എതിരെയുള്ള തെളിവാകുന്നു.

ഇവിടെ ശ്രദ്ധിക്കുക: മൗലാന അബ്ദുറഹ്മാൻ മുബാറക്പൂരി (റഹ്) ഈ ഹദീസിനെ മൗളൂഅ് (موضوع) എന്ന് വിധിച്ചിട്ടില്ല; മറിച്ച് ദഈഫ് (ضعيف) എന്നാണ് പറഞ്ഞത്. അതുപോലെ തന്നെ ഇമാം മുന്ദിരി (റ) യും ഇതിനെ ദഈഫ് എന്നാണ് വിലയിരുത്തിയത്.

കൂടാതെ അദ്ദേഹം ഈ ഹദീസ് തന്റെ അത്തർഗീബ് വത്തർഹീബ് എന്ന ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയതിനാൽ, ഇമാം സ്യൂതി (റഹ്) യുടെ വ്യക്തമായ പ്രസ്താവന പ്രകാരം ഇത് മൗളൂഅ് അല്ല.

إِذَا عَلِمْتُمْ بِالْحَدِيثِ أَنَّهُ فِي تَصَانِيفِ الْمُنْذِرِيِّ صَاحِبِ التَّرْغِيبِ وَالتَّرْهِيبِ فَأَرْوُوهُ مُطْمَئِنِّينَ

(الرحمة المرسلة في شأن حديث البسملة: 15)

അർത്ഥം: ഇമാം മുന്ദിരി (റ) യുടെ അത്തർഗീബ് വത്തർഹീബ് രചനകളിൽ ഉള്ള ഹദീസ് മൗളൂഅ് അല്ല. അതിനാൽ അതിനെ ആത്മവിശ്വാസത്തോടെ രിവായത് ചെയ്യാം.

അതായത് ഈ ഹദീസ് മൗളൂഅ് അല്ല. അതിനെ മൗളൂഅ് എന്ന് പറയുന്നത് അജ്ഞാനമാണ്. അതെ, ഇത് ദഈഫ് ആണ്; എന്നാൽ ഫദാഇൽ സംബന്ധിച്ച വിഷയങ്ങളിൽ ഈ ദൗർബല്യം അതിൽ അമൽ ചെയ്യുന്നതിന് തടസ്സമാകുന്നില്ല.

ഇബ്നു അബ്ദിൽബർ (റ) കിതാബുൽ ഇൽമ് എന്ന ഗ്രന്ഥത്തിൽ ഈ ഹദീസ് രിവായത് ചെയ്തിട്ടുണ്ട്:

مَنْ بَلَغَهُ عَنِ اللَّهِ فَضْلٌ فَأَخَذَ بِذٰلِكَ الْفَضْلِ الَّذِي بَلَغَهُ أَعْطَاهُ اللَّهُ تَعَالَى مَا بَلَغَهُ وَإِنْ كَانَ الَّذِي حَدَّثَهُ كَاذِبًا

അർത്ഥം: ആർക്കെങ്കിലും അല്ലാഹുവിൽ നിന്നുള്ള ഒരു ഫദീലത്ത് (പ്രതിഫലം) സംബന്ധിച്ച വിവരം ലഭിക്കുകയും, ആ വിവരം ലഭിച്ച കാര്യം അനുസരിച്ച് അവൻ പ്രവർത്തിക്കുകയും ചെയ്താൽ, അല്ലാഹു തആലാ അവന് അതു സംബന്ധിച്ച് അറിയിക്കപ്പെട്ട അതേ പ്രതിഫലം നൽകുന്നതാണ്  അത് അറിയിച്ചവൻ കള്ളം പറഞ്ഞവനായിരുന്നാലും.

ഈ ഹദീസ് രിവായത് ചെയ്ത ശേഷം ഇബ്നു അബ്ദിൽബർ (റ) ഇങ്ങനെ പറയുന്നു:

ഈ ഹദീസിന്റെ ഇസ്നാദ് ദുർബലമാണ്; കാരണം അബൂ മഅ്മർ ഇബാദ്ബിൻ അബ്ദില്ലാഹ് എന്ന റാവിയാണ് ഇത് ഒറ്റയ്ക്ക് രിവായത് ചെയ്തിരിക്കുന്നത്, അവൻ മത്രൂക്ക് (ഉപേക്ഷിക്കപ്പെട്ട) റാവിയാണ്.

എന്നാൽ ബഹുഭൂരിപക്ഷം പണ്ഡിതന്മാർ   ഫദാഇൽ (പുണ്യകർമ്മങ്ങളുടെ മഹത്വം) എന്ന വിഷയത്തിൽ വലിയ വിട്ടുവീഴ്ച കാണിക്കുന്നു. എല്ലാ തരത്തിലുള്ള റാവികളിൽ നിന്നുമാണ് അവർ അവിടെ രിവായത് സ്വീകരിക്കുന്നത്. അതേസമയം, അഹ്കാം (ഹലാൽ ഹറാം സംബന്ധിച്ച നിയമങ്ങൾ) വരുന്ന ഹദീസുകളിൽ അവർ കടുത്ത സൂക്ഷ്മതയാണ് പാലിക്കുന്നത്.

ഖതീബ് ബഗ്ദാദി (റ) കിതാബുൽ കിഫായ എന്ന ഗ്രന്ഥത്തിൽ ഇമാം അഹ്മദ് (റഹ്) മുതലായ ഹദീസ് ഇമാമ്മാരുടെ വാക്കുകൾ ഉദ്ധരിക്കുന്നു:

إِذَا رَوَيْنَا فِي الْحَلَالِ وَالْحَرَامِ شَدَّدْنَا، وَإِذَا رَوَيْنَا فِي الْفَضَائِلِ تَسَاهَلْنَا

അർത്ഥം: ഹലാൽ ഹറാം വിഷയങ്ങളിൽ ഹദീസ് രിവായത് ചെയ്യുമ്പോൾ ഞങ്ങൾ കടുത്ത സൂക്ഷ്മത പാലിക്കുന്നു. ഫദാഇൽ (പുണ്യകർമ്മങ്ങളുടെ മഹത്വം) സംബന്ധിച്ച വിഷയങ്ങളിൽ രിവായത് ചെയ്യുമ്പോൾ ഞങ്ങൾ ശൈഥില്യം കാണിക്കുന്നു.

ഇതേ ആശയം ഇമാം നവവി (റ), ഇറാഖി (റ) മുതലായവർ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം നവവി (റ) എഴുതുന്നു:

يَجُوزُ عِنْدَ أَهْلِ الْحَدِيثِ التَّسَاهُلُ فِي الْأَسَانِيدِ الضَّعِيفَةِ، وَرِوَايَةُ مَا سِوَى الْمَوْضُوعِ مِنَ الضَّعِيفِ، وَالْعَمَلُ بِهِ مِنْ غَيْرِ بَيَانِ ضُعْفِهِ، فِي غَيْرِ صِفَاتِ اللهِ وَالْأَحْكَامِ۔

അർത്ഥം: ഹദീസ് പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, ദുർബലമായ ഇസ്നാദുകളിൽ വിട്ടു വീഴ്ച്ച കാണിക്കുന്നത്, മൗളൂഅ് (കെട്ടിച്ചമച്ചത്) ഒഴികെയുള്ള ദുർബല ഹദീസുകൾ രിവായത് ചെയ്യുന്നത്, അവയുടെ ദൗർബല്യം പ്രത്യേകം വ്യക്തമാക്കാതെയും അവ പ്രകാരം പ്രവർത്തിക്കുന്നത് അല്ലാഹുവിന്റെ സിഫാത്തുകൾ (ഗുണങ്ങൾ) എന്നും അഹ്കാം (നിയമവിധികൾ) എന്നും അല്ലാത്ത വിഷയങ്ങളിൽ  അനുവദനീയമാണ്.(തദ്രീബു റാവി: 196)

ചുരുക്കത്തിൽ :ഫദാഇൽ സംബന്ധിച്ച വിഷയങ്ങളിൽ ദുർബല ഹദീസുകളിൽ അമൽ ചെയ്യാമെന്നത് മുൻഗാമികളും പിൻഗാമികളും ആയ പണ്ഡിതന്മാർ അംഗീകരിച്ച ഒരു പ്രമാണപരമായ നിലപാടാണ്.

അതേസമയം അകീദയും ഹലാൽ ഹറാം നിയമങ്ങളും സ്ഥാപിക്കുന്നതിൽ ദുർബല ഹദീസുകൾക്ക് അടിസ്ഥാനമാക്കാൻ പാടില്ല ഇതാണ് ഉലമാക്കളുടെ സമതുലിതമായ മാർഗം.

അവലംബം : ഹബീബു റഹ്മാൻ അഅ്ളമി (റ) യുടെ ശബ് ബറാഅത് കി ഷറഈ ഹൈസിയത് എന്ന ഗ്രന്ഥത്തിൽ നിന്നും 



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

റജബ് 27 നു നോമ്പ് പിടിക്കുന്നതിനെപ്പറ്റി ഹനഫി മദ്ഹബിലെ പണ്ഡിതരുടെ അഭിപ്രായമുണ്ടോ ?

 

പ്രഗൽഭ ഹനഫി ഫഖീഹായ അബ്ദുൽ ഹയ്യ് ലഖ്‌നവി (റ) തന്റെ അൽ ആസാറുൽ മർഫൂആ എന്ന ഗ്രന്ഥത്തിൽ റജബ് 27 ൽ നോമ്പ് മുസ്തഹബ്ബാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.

وَعَلَى هَذَا فَيُسْتَحَبُّ إِحْيَاءُ لَيْلَةَ السَّابِعِ وَالْعِشْرِينَ مِنْ رَجَبٍ وَكَذَا سَائِرِ اللَّيَالِي الَّتِي قِيلَ أَنَّهَا لَيْلَةُ الْمِعْرَاجِ بِالإِكْثَارِ فِي الْعِبَادَةِ شُكْرًا لما مَنَّ اللَّهُ عَلَيْنَا فِي تِلْكَ اللَّيْلَةِ ..... وَكَذَا يُسْتَحَبُّ أَنْ يَصُومَ صَبَاحَ تِلْكَ اللَّيْلَةِ، وَقَدْ وَرَدَتْ فِيهِ أَحَادِيثُ لَا تَخْلُو من طَعْنٍ وَسُقُوطٍ كَمَا بَسَطَهُ ابْنُ حَجَرٍ فِي تَبْيِينِ الْعَجَبِ مِمَّا وَرَدَ فِي فَضْلِ رَجَبٍ

[اللكنوي، أبو الحسنات ,الآثار المرفوعة في الأخبار الموضوعة ,page 77]

പ്രായപൂർത്തിയാകുന്നതിന്റെ ഏറ്റവും കുറഞ്ഞ പ്രായം ആൺകുട്ടികൾക്ക് 12 വയസ്സെന്നും പെൺകുട്ടികൾക്ക് 9 വയസ്സെന്നും ഒരു മസ്അലയിൽ കണ്ടു. ഇക്കാലത്ത് ആൺകുട്ടികളിലും പെൺകുട്ടികളിലും പറയപ്പെട്ട വയസ്സിന് മുൻപേ പ്രായപൂർത്തിയുടെ ലക്ഷണങ്ങൾ കാണപ്പെടാറുണ്ട് ആ സാഹചര്യത്തിൽ അതിന്റെ വിധി എന്താണ് ?


പ്രായപൂർത്തിയാകുന്നതിന്റെ ഏറ്റവും കുറഞ്ഞ പ്രായം ആൺകുട്ടികൾക്ക് 12 വയസെന്നും പെൺകുട്ടികൾക്ക് 9 വയസെസെന്നുമാണ് ഫുഖഹാക്കൾ പഠിപ്പിക്കുന്നത്. 

അതിനാൽ തന്നെ 9 വയസിന് മുമ്പ് ഒരു പെൺകുട്ടിക്ക് രക്തസ്രാവം ഉണ്ടായാൽ അത് രോഗരക്തം (ഇസ്തിഹാള) ആയി മാത്രമേ കണക്കാക്കുകയുള്ളൂ. അതുപോലെ 12 വയസ്സിന് മുമ്പ് ഒരു കുട്ടിക്ക് മനിയ്യ് പുറപ്പെട്ടു എന്ന് അവകാശവാദം ഉന്നയിച്ചാലും ആ വാദം സ്വീകരിക്കപ്പെടുകയില്ല. ഇരുവരെയും ഷരീഅത് പ്രായപൂർത്തിയായവരായി പരിഗണിക്കുകയില്ല.

مَبْدَأُ سِنِّ الْبُلُوغِ فِي الرَّجُلِ اثْنَتَا عَشْرَةَ سَنَةً وَفِي الْمَرْأَةِ تِسْعُ سَنَوَاتٍ وَمُنْتَهَاهُ فِي كِلَيْهِمَا خَمْسَ عَشْرَةَ سَنَةً. وَإِذَا أَكْمَلَ الرَّجُلُ اثْنَتَيْ عَشْرَةَ سَنَةً وَلَمْ يَبْلُغْ يُقَالُ لَهُ " الْمُرَاهِقُ " وَإِذَا أَكْمَلَتْ الْمَرْأَةُ تِسْعًا وَلَمْ تَبْلُغْ يُقَالُ لَهَا " الْمُرَاهِقَةُ " إلَى أَنْ يَبْلُغَا) إنَّ أَقَلَّ سِنٍّ يُمْكِنُ أَنْ يَحْتَلِمَ فِيهَا الذُّكُورُ وَيَبْلُغُوا هِيَ اثْنَتَا عَشْرَةَ سَنَةً، وَالْإِنَاثُ تِسْعُ سَنَوَاتٍ، وَمُنْتَهَى السِّنِّ فِي الِاثْنَيْنِ خَمْسَ عَشْرَةَ سَنَةً عِنْدَ الْإِمَامَيْنِ، وَعَلَيْهِ فَمَتَى أَتَمَّ الذَّكَرُ الثَّانِيَةَ عَشْرَةَ مِنْ عُمُرِهِ يُمْكِنُ أَنْ تَظْهَرَ عَلَيْهِ آثَارُ الْبُلُوغِ الْمَذْكُورَةِ فِي الْمَادَّةِ الْآنِفَةِ؛ لِأَنَّهُ قَدْ شُوهِدَتْ عَلَامَةُ الْبُلُوغِ فِي هَذِهِ السِّنِّ، وَلَقَدْ كَانَ عَبْدُ اللَّهِ بْنُ عَمْرِو بْنِ الْعَاصِ أَصْغَرَ مِنْ أَبِيهِ بِاثْنَتَيْ عَشْرَةَ سَنَةً فَقَطْ، كَذَلِكَ يُمْكِنُ أَنْ تَظْهَرَ آثَارُ الْبُلُوغِ عَلَى الْأُنْثَى مَتَى اكْتَمَلَتْ السَّنَةُ التَّاسِعَةُ مِنْ عُمُرِهَا؛ لِأَنَّ الْبِنْتَ أَسْرَعُ بُلُوغًا مِنْ الْغُلَامِ.....(الصَّغِيرُ الَّذِي لَمْ يُدْرِكْ مَبْدَأَ سِنِّ الْبُلُوغِ إذَا ادَّعَى الْبُلُوغَ لَا يُقْبَلُ مِنْهُ) 

الصَّغِيرُ الَّذِي لَمْ يُدْرِكْ مَبْدَأَ سِنِّ الْبُلُوغِ الْمُبَيَّنِ فِي الْمَادَّةِ (986) إذَا ادَّعَى الْبُلُوغَ لَا يُقْبَلُ مِنْهُ. مَثَلًا لَوْ قَالَ غُلَامٌ لَمْ يُكْمِلْ الثَّانِيَةَ عَشْرَةَ إنَّهُ بَالِغٌ، فَلَا يُقْبَلُ ذَلِكَ مِنْهُ، كَمَا أَنَّهُ لَا يُقْبَلُ قَوْلُ بِنْتٍ لَمْ تُتِمَّ التَّاسِعَةَ بِأَنَّهَا بَالِغَةٌ، كَمَا لَوْ كَانَتْ فِي الْخَامِسَةِ مِنْ عُمُرِهَا، وَلَوْ جَاءَهَا الدَّمُ لَا يُعْتَبَرُ حَيْضًا (الطَّحْطَاوِيُّ) ؛ لِأَنَّ ظَاهِرَ الْحَالِ يُكَذِّبُهَا وَفِي هَذِهِ الصُّورَةِ لَا تَجُوزُ مُعَامَلَاتُهُمَا كَالْبَيْعِ وَالشِّرَاءِ وَالْقِسْمَةِ. (رَدُّ الْمُحْتَارِ، الْعِنَايَةُ)

وَتُطْلَقُ الدَّعْوَى، كَمَا ذَكَرَ فِي كِتَابِ الدَّعْوَى، عَلَى طَلَبِ الْحَقِّ لَدَى الْحَاكِمِ. لَكِنَّ الدَّعْوَى فِي هَذِهِ الْمَادَّةِ لَمْ تَكُنْ بِهَذَا الْمَعْنَى، وَعَلَيْهِ فَلَوْ بَيَّنَ بُلُوغَهُ فِي حُضُورِ غَيْرِ الْحَاكِمِ فَلَا حُكْمَ لَهُ، وَيَبْقَى مَحْجُورًا كَالْأَوَّلِ

[علي حيدر، درر الحكام في شرح مجلة الأحكام، ٧٠٧/٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ബറാഅത് രാവിൽ പ്രത്യേകമായി കബർസ്ഥാനിൽ പോയി സിയാറത്ത് ചെയ്യുന്നതിന്റെ വിധി

 

ബറാഅത്ത് രാവിൽ വ്യക്തിപരമായി ഖബർസ്ഥാനിലേക്ക് പോയി മരിച്ചവർക്കായി ദുആ ചെയ്യലും മഗ്ഫിറത് തേടലും റസൂൽ ﷺ യുടെ ഹദീസുകളിൽ സ്ഥിരപ്പെട്ടതാണ്.

എന്നാൽ ബറാഅത് രാവിൽ ഖബർസ്ഥാനിലേക്ക് പോകൽ നിർബന്ധമെന്ന് കരുതുന്നതും ഒരു പ്രത്യേക ആചാരം പോലെ സംഘമായി പോകലും അവിടെ പോകാത്തവരെ കുറ്റപ്പെടുത്തുന്നതും ആക്ഷേപിക്കുന്നതും ശരിയല്ല.

 عن عائشة قالت: فقدت رسول الله - صلى الله عليه و سلم- ليلة فخرجت فإذا هو بالبقيع فقال أكنت تخافين أن يحيف الله عليك ورسوله ؟ قلت يا رسول الله إني ظننت أنك أتيت بعض نساءك فقال إن الله عز و جل ينزل ليلة النصف من شعبان إلى السماء الدنيا فيفغر لأكثر من عدد شعر غنم كلب وفي الباب عن أبي بكر الصديق الخ- (سنن الترمذي 3 / 116)

وَأَفْضَلُ أَيَّامِ الزِّيَارَةِ أَرْبَعَةٌ يَوْمُ الِاثْنَيْنِ وَالْخَمِيسِ وَالْجُمُعَةِ وَالسَّبْتِ وَالزِّيَارَةُ يَوْمَ الْجُمُعَةِ بَعْدَ الصَّلَاةِ حَسَنٌ وَيَوْمَ السَّبْتِ إلَى طُلُوعِ الشَّمْسِ وَيَوْمَ الْخَمِيسِ فِي أَوَّلِ النَّهَارِ وَقِيلَ فِي آخِرِ النَّهَارِ وَكَذَا فِي اللَّيَالِيِ الْمُتَبَرَّكَةِ لَا سِيَّمَا لَيْلَةَ بَرَاءَةَ وَكَذَلِكَ فِي الْأَزْمِنَةِ الْمُتَبَرَّكَةِ كَعَشْرِ ذِي الْحِجَّةِ وَالْعِيدَيْنِ وَعَاشُورَاءَ وَسَائِرِ الْمَوَاسِمِ كَذَا فِي الْغَرَائِبِ.

[مجموعة من المؤلفين ,الفتاوى الهندية ,5/350]

ويكره الاجتماع على إحياء ليلة من هذه الليالي" المتقدم ذكرها "في المساجد" وغيرها لأنه لم يفعله النبي صلى الله عليه وسلم ولا الصحابة

[الطحطاوي، حاشية الطحطاوي على مراقي الفلاح شرح نور الإيضاح، صفحة ٤٠٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഹൈളിന്റെ അവസ്ഥയിലുള്ള സ്ത്രീക്ക് ബറാഅത് രാവിൽ മഗ്‌രിബിന് ശേഷമുള്ള മൂന്ന് യാസീൻ ദിക്ർ എന്ന നിയ്യത്തിൽ ഓതൽ അനുവദനീയമാണോ


ഹൈളിൽ സ്ത്രീകൾക്ക് ഖുർആൻ ഓതൽ അനുവദനീയമല്ല. ഖുർആനിൽ വന്നിരിക്കുന്ന ദുആകൾ ദുആ ചെയ്യുക എന്ന ഉദ്ദേശത്തോടെ ഓതൽ അനുവദനീയമാണ്.

എന്നാൽ ദുആയുടെ ആശയമില്ലാത്ത  ഖുർആൻ  സൂറത്തുകൾ, ആയത്തുകൾ ഓതൽ അനുവദനീയമല്ല

അതിനാൽ ചോദ്യത്തിൽ പരാമർശിച്ചിരിക്കുന്ന സൂറത്ത് യാസീൻ ദിക്ർ എന്ന ഉദ്ദേശത്തിൽ ആണെങ്കിലും ഓതൽ അനുവദനീയമല്ല. 

ബറാഅത് രാവിൽ മഗ്‌രിബിന് ശേഷമുള്ള മൂന്ന് യാസീൻ മുൻഗാമികളായ മഹാന്മാരുടെ ഒരു അനുഭവ സിദ്ധമായ അമൽ എന്ന നിലയ്ക്ക് ചെയ്യലാണ് അനുവദനീയമാകുന്നത്. അത് ഹദീസിൽ സ്ഥിരപ്പെട്ടിട്ടില്ലാത്തതിനാൽ തന്നെ ഇത്തരത്തിലുള്ള നിർബന്ധബുദ്ധി ശരിയല്ല.

فَلَوْ قَرَأَتْ الْفَاتِحَةَ عَلَى وَجْهِ الدُّعَاءِ أَوْ شَيْئًا مِنْ الْآيَاتِ الَّتِي فِيهَا مَعْنَى الدُّعَاءِ وَلَمْ تُرِدْ الْقِرَاءَةَ لَا بَأْسَ بِهِ كَمَا قَدَّمْنَاهُ عَنْ الْعُيُونِ لِأَبِي اللَّيْثِ وَأَنَّ مَفْهُومَهُ أَنَّ مَا لَيْسَ فِيهِ مَعْنَى الدُّعَاءِ كَسُورَةِ أَبِي لَهَبٍ لَا يُؤَثِّرُ فِيهِ قَصْدُ غَيْرِ الْقُرْآنِيَّةِ 

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/293]

وَمِنْهَا) حُرْمَةُ قِرَاءَةِ الْقُرْآنِ لَا تَقْرَأُ الْحَائِضُ وَالنُّفَسَاءُ وَالْجُنُبُ شَيْئًا مِنْ الْقُرْآنِ وَالْآيَةَ وَمَا دُونَهَا سَوَاءٌ فِي التَّحْرِيمِ عَلَى الْأَصَحِّ إلَّا أَنْ لَا يُقْصَدَ بِمَا دُونَ الْآيَةِ الْقِرَاءَةُ مِثْلُ أَنْ يَقُولَ الْحَمْدُ لِلَّهِ يُرِيدُ الشُّكْرَ أَوْ بِسْمِ اللَّهِ عِنْدَ الْأَكْلِ أَوْ غَيْرِهِ فَإِنَّهُ لَا بَأْسَ بِهِ

[مجموعة من المؤلفين، الفتاوى الهندية، ٣٨/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ബറാഅത് രാവിൽ മൂന്ന് യാസീൻ ഓതി ദുആ ചെയ്യാൻ പറയുന്നത് ശരിയാണോ ഇതിന് എന്തെങ്കിലും അടിസ്ഥാനം ഉണ്ടോ


സൂറത്ത് യാസീൻ സംബന്ധിച്ച് ഹദീസ് ഗ്രന്ഥങ്ങളിൽ നിരവധി മഹത്വങ്ങൾ വന്നിട്ടുണ്ട്. എന്നാൽ ബറാഅത്ത് രാവിൽ മഗ്‌രിബിന് ശേഷം നിർദ്ദിഷ്ടമായ ഒരു രീതിയിൽ 3 സൂറത്ത് യാസീൻ ഓതണം എന്ന കാര്യത്തിൽ ഹദീസുകളൊന്നും തെളിവായി ലഭിച്ചിട്ടില്ല. അതിനാൽ ഇത് നിർബന്ധ ബുദ്ധിയോടെ എന്തെങ്കിലും പ്രത്യേകത മനസ്സിലാക്കി ക്ലിപ്തമായ എന്തെങ്കിലും പ്രതിഫലങ്ങൾ പ്രതീക്ഷിച്ച് ചെയ്യുന്നത് ശരിയല്ല. അനുവദനീയമല്ല

ബറാഅത് രാവിൽ മൂന്ന് യാസീൻ ഓതുന്നതുമായി ബന്ധപ്പെട്ട് ഇമാം മുഹമ്മദ് ദിംയാത്വി (റ) പറയുന്നു. മഹത്തുക്കളായ ചില ആരിഫീങ്ങൾ പറയുന്നു. ബറാഅത്ത് രാവിലെ മഗ്‌രിബിനും ഇശാഇനുമിടയിൽ യാസീൻ സൂറത്ത് മൂന്ന് പ്രാവിശ്യം പാരായണം ചെയ്യണം. അതിനിടയിൽ മറ്റ് സംസാരങ്ങളൊക്കെ ഉപേക്ഷിക്കണം. ആയുസ്സിൽ ബറകത്ത് ഉണ്ടാവാണമെന്ന നിയ്യത്തോടെയാണ് അതിൽ അദ്യത്തെ യാസീൻ പാരായണം ചെയ്യേണ്ടത്. രിസ്ഖിൽ വിശാലതയും ബറകത്തും ഉണ്ടാവണമെന്ന നിയ്യത്തോടെ രണ്ടാമത്തേതും അന്തിമ വിജയം ലഭിക്കണമെന്ന നിയ്യത്തോടെ മൂന്നാമത്തേതും പാരായണം ചെയ്യുക. പിന്നെ മഹത്തുക്കളായ ആരിഫീങ്ങൾ പഠിപ്പിച്ച പ്രത്യേക പ്രാർത്ഥന നിർവഹിക്കുക.

ഇത് മുൻഗാമികളായ മഹാന്മാരുടെ അനുഭവ സിദ്ധമായ അമലുകളിൽപ്പെട്ട ഒന്നാണെന്ന് കിതാബുകളിൽ നിന്ന് വ്യക്തമാണ്. അപ്പോൾ ആ നിലയ്ക്ക് മനസ്സിലാക്കി അമൽ ചെയ്യൽ അനുവദനീയമാണ്.

وقال الشيخُ مُحمّدُ الدمياطيُّ: وعن بعض العارفين أنَّ ممَّا ينبغي فعله ليلةَ النصف من شعبان أن يقرأَ الإنسانُ بين صلاتي المغرب والعشاء سورةَ يس بتمامها ثلاثَ مرّاتٍ متوالياتٍ من غير كلامٍ أجنبيٍّ في أثناء ذلك، الأولى: بنيّةِ البركة في العمر له ولمن يحبّ، والثانية: بنيّةِ التوسعة في الرزق مع البركة، والثالثة: بنيّة أن يكتبه عنده من السعداء، ثم يدعو بما ذكره بعضُ العارفين.

(نهاية الأمل لمن رغب في صحة العقيدة والعمل: ٢٨٠)

وقد توارث الخلف عن السلف في إحياء هذه الليلة بصلاة ستِّ ركعاتٍ بعد صلاة المغرب، كل ركعتين بتسليمة، يقرأ في كل ركعةٍ منها بالفاتحة مرةً والإخلاص ستَّ مرّاتٍ، وبعد الفراغ من كل ركعتين يقرأ سورةَ يس مرةً، ويدعو بالدعاء المشهور بدعاء ليلة النصف، ويسأل الله تعالى البركة في العمر، ثم في الثانية البركة في الرزق، ثم في الثالثة حسن الخاتمة، وذكروا أن من صلى هكذا بهذه الكيفية أُعطي جميعَ ما طلب، وهذه الصلاة مشهورة في كتب المتأخرين من السادة الصوفية، ولم أر لها ولا لدعائها مستندًا صحيحًا في السنة إلا أنه من عمل المشايخ

(اتحاف السادة المتقين بشرح إحياء علوم الدين للزبيدي، ج:3، ص:708، دار الكتب العلمية)



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഭാര്യയുടെ രോഗം മാറിയാൽ ഭക്ഷണം നൽകാമെന്ന് ഒരാൾ നേർച്ച ചെയ്തു. ഇപ്പോൾ രോഗം മാറി. അതിനുവേണ്ടി ഒരു ആടിനെ അറുത്തു. കുടുംബക്കാരെ എല്ലാവരെയും ക്ഷണിച്ചു. ഈ നേർച്ച ശരിയാവുമോ? കുടുംബക്കാർക്ക് എല്ലാവർക്കും അത് കഴിക്കൽ അനുവദനീയമാണോ


വാമൊഴിയായി പറയാതെ മനസ്സിൽ മാത്രം കരുതിയ നേർച്ച സാധുവാകില്ല. അത് പോലെ കുടുംബത്തിലെ എല്ലാവർക്കും കഴിപ്പിക്കാം എന്ന നേർച്ചയും ശരീഅത്ത് പ്രകാരം ശരിയായിട്ടില്ല. അതിനെ നേർച്ചയായി പരിഗണിക്കുകയുമില്ല 

ഇവിടെ രോഗം മാറിയതിന്റെ സന്തോഷത്തിൽ ഒരു ആടിനെ അറുത്ത് കുടുംബത്തിലെ പാവപ്പെട്ടവരെയും സമ്പന്നരെയും ഉൾപ്പെടുത്തി ഭക്ഷണം നൽകുന്നുണ്ടെങ്കിൽ അത് കുഴപ്പമില്ല അനുവദനീയമാണ്. 

എന്നാൽ വാമൊഴിയായി നേർച്ച നേർന്നിട്ടുണ്ടെങ്കിൽ കുടുംബക്കാരിൽ നിന്ന് സക്കാത്ത് സ്വീകരിക്കാൻ അർഹരായവർക്ക് മാത്രമാണ് അതിൽ നിന്നും ഭക്ഷിക്കൽ അനുവദനീയമാകുന്നത്. തനിക്കും താൻ ചെലവ് നൽകുന്നവർക്കും സക്കാത്തിന് അവകാശികളല്ലാത്ത കുടുംബാദികൾക്കും അതിൽ നിന്നും കഴിക്കൽ അനുവദനീയമല്ല. 

وَفِي الْقُنْيَةِ نَذَرَ التَّصَدُّقِ عَلَى الْأَغْنِيَاءِ لَمْ يَصِحَّ مَا لَمْ يَنْوِ أَبْنَاءَ السَّبِيلِ...وَفِي الْقُنْيَةِ إلَخْ) عِبَارَتُهَا كَمَا فِي الْبَحْرِ: نَذَرَ أَنْ يَتَصَدَّقَ بِدِينَارٍ عَلَى الْأَغْنِيَاءِ يَنْبَغِي أَنْ لَا يَصِحَّ. قُلْت: وَيَنْبَغِي أَنْ يَصِحَّ إذَا نَوَى أَبْنَاءَ السَّبِيلِ لِأَنَّهُمْ مَحَلُّ الزَّكَاةِ اهـ. قُلْت: وَلَعَلَّ وَجْهَ عَدَمِ الصِّحَّةِ فِي الْأَوَّلِ عَدَمُ كَوْنِهَا قُرْبَةً أَوْ مُسْتَحِيلَةَ الْكَوْنِ لِعَدَمِ تَحَقُّقِهَا لِأَنَّهَا لِلْغَنِيِّ هِبَةٌ كَمَا أَنَّ الْهِبَةَ لِلْفَقِيرِ صَدَقَةٌ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,3/738]

وَفِي الْقُنْيَةِ: نَذَرَ أَنْ يَتَصَدَّقَ بِدِينَارٍ عَلَى الْأَغْنِيَاءِ يَنْبَغِي أَنْ لَا يَصِحَّ قُلْتُ: وَيَنْبَغِي أَنْ يَصِحَّ إذَا نَوَى أَبْنَاءَ السَّبِيلِ؛ لِأَنَّهُمْ مَحَلُّ الزَّكَاةِ وَلَوْ قَالَ: إنْ قَدِمَ غَائِبِي فَلِلَّهِ عَلَيَّ أَنْ أُضَيِّفَ هَؤُلَاءِ الْأَقْوَامَ وَهُمْ أَغْنِيَاءُ لَا يَصِحُّ

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٣٢٢/٤]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഒരാൾ ബാങ്കിൽ നിന്നും ലോണെടുത്തു. ഉദാ: 10 ലക്ഷം ഇത്ര തുക അയാൾ കടക്കാരനാണ്. ഈ വ്യക്തി എങ്ങനെയാണ് സക്കാത്ത് കണക്കാക്കേണ്ടത് ?


കടമായി എടുത്തിരിക്കുന്ന തുകയ്ക്ക് സകാത്ത് നൽകൽ നിർബന്ധമല്ല. അതിനാൽ ബാങ്കിൽ നിന്ന് വായ്പയായി എടുത്തിരിക്കുന്ന ലോൺ തുകയ്ക്ക് സകാത്ത് ബാധകമല്ല. 

സകാത്ത് കണക്കാക്കുമ്പോൾ ലോൺ എടുത്ത തുക മൊത്തം സമ്പത്തിൽ നിന്ന് കുറയ്ക്കണം. ഇവിടെ ദീർഘകാല വായ്പ ആയതിനാൽ സകാത്ത് നൽകുന്ന ഓരോ വർഷവും ആ വർഷം അടയ്ക്കേണ്ട ആകെ അടവ് തുക മൊത്തം സമ്പത്തിൽ നിന്ന് കുറയ്ക്കണം. ഓരോ വർഷവും ലോണെടുത്ത മുഴുവൻ തുകയും (10 ലക്ഷം) കുറയ്ക്കാൻ പാടില്ല.

മേൽ പറയപ്പെട്ട രൂപത്തിൽ കുറച്ച ശേഷം ശേഷിക്കുന്ന സമ്പത്ത് നിസാബിൽ എത്തുന്നുണ്ടെങ്കിൽ ആ സമ്പത്തിന് സകാത്ത് നൽകൽ നിർബന്ധമാണ്.

ബാങ്കുകൾ നൽകുന്ന വായ്പകൾ പലിശ വായ്പകളാണ്. ഹദീസിൽ പലിശ വാങ്ങുന്നവനും നൽകുന്നവനും മേൽ ശാപം വന്നിട്ടുണ്ട്. എത്രയും വേഗം ബാങ്ക് വായ്പ തിരികെ അടച്ച് ഈ പലിശ കടത്തിൽ നിന്ന് സ്വയം മോചിതനാകൽ നിർബന്ധമാണ്. ആത്മാർത്ഥമായ പശ്ചാത്താപത്തോടെയും സത്യസന്ധമായ ഇസ്തിഗ്ഫാറും തൗബയും ചെയ്യണം.

إذَا كَانَ عَلَى الرَّجُلِ دَيْنٌ وَلَهُ مَالُ الزَّكَاةِ وَغَيْرُهُ مِنْ عَبِيدِ الْخِدْمَةِ، وَثِيَابِ الْبِذْلَةِ، وَدُورِ السُّكْنَى فَإِنَّ الدَّيْنَ يُصْرَفُ إلَى مَالِ الزَّكَاةِ عِنْدَنَا سَوَاءٌ كَانَ مِنْ جِنْسِ الدَّيْنِ أَوْ لَا وَلَا يُصْرَفُ إلَى غَيْرِ مَالِ الزَّكَاةِ، وَإِنْ كَانَ مِنْ جِنْسِ الدَّيْنِ،

[الكاساني، بدائع الصنائع في ترتيب الشرائع، ٨/٢]

(وَسَبَبُهُ) أَيْ سَبَبُ افْتِرَاضِهَا (مِلْكُ نِصَابٍ حَوْلِيٍّ) نِسْبَةً لِلْحَوْلِ لِحَوَلَانِهِ عَلَيْهِ....(فَارِغٍ عَنْ دَيْنٍ لَهُ مُطَالِبٌ مِنْ جِهَةِ الْعِبَادِ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/259]

(وَمَنْ كَانَ عَلَيْهِ دَيْنٌ يُحِيطُ بِمَالِهِ فَلَا زَكَاةَ عَلَيْهِ) وَقَالَ الشَّافِعِيُّ: تَجِبُ لِتَحَقُّقِ السَّبَبِ وَهُوَ مِلْكُ نِصَابٍ تَامٍّ وَلَنَا أَنَّهُ مَشْغُولٌ بِحَاجَتِهِ الْأَصْلِيَّةِ فَاعْتُبِرَ مَعْدُومًا كَالْمَاءِ الْمُسْتَحَقِّ بِالْعَطَشِ وَثِيَابِ الْبِذْلَةِ وَالْمَهْنَةِ (وَإِنْ كَانَ مَالُهُ أَكْثَرَ مِنْ دَيْنِهِ زَكَّى الْفَاضِلَ إذَا بَلَغَ نِصَابًا) لِفَرَاغِهِ عَنْ الْحَاجَةِ الْأَصْلِيَّةِ، وَالْمُرَادُ بِهِ دَيْنٌ لَهُ مُطَالِبٌ مِنْ جِهَةِ الْعِبَادِ حَتَّى لَا يَمْنَعَ دَيْنٌ النَّذْرَ وَالْكَفَّارَةَ،

[الكمال بن الهمام، فتح القدير للكمال ابن الهمام، ١٦١/٢]

وَ) اعْلَمْ أَنَّ الدُّيُونَ عِنْدَ الْإِمَامِ ثَلَاثَةٌ: قَوِيٌّ، وَمُتَوَسِّطٌ، وَضَعِيفٌ؛ (فَتَجِبُ) زَكَاتُهَا إذَا تَمَّ نِصَابًا وَحَالَ الْحَوْلُ، لَكِنْ لَا فَوْرًا بَلْ (عِنْدَ قَبْضِ أَرْبَعِينَ دِرْهَمًا مِنْ الدَّيْنِ) الْقَوِيِّ كَقَرْضٍ (وَبَدَلِ مَالِ تِجَارَةٍ) فَكُلَّمَا قَبَضَ أَرْبَعِينَ دِرْهَمًا يَلْزَمُهُ دِرْهَمٌ (وَ) عِنْدَ قَبْضِ (مِائَتَيْنِ مِنْهُ لِغَيْرِهَا) أَيْ مِنْ بَدَلِ مَالٍ لِغَيْرِ تِجَارَةٍ وَهُوَ الْمُتَوَسِّطُ كَثَمَنِ سَائِمَةٍ وَعَبِيدِ خِدْمَةٍ وَنَحْوِهِمَا مِمَّا هُوَ مَشْغُولٌ بِحَوَائِجِهِ الْأَصْلِيَّةِ كَطَعَامٍ وَشَرَابٍ وَأَمْلَاكٍ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٠٥/٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ശഅ്ബാൻ 15 ബറാഅത് നോമ്പ് പിടിക്കുന്നതിന്റെ വിധി ? ബറാഅത് രാവിൽ ഇബാദത് കൊണ്ട് പ്രത്യേകമാക്കുന്നതിന്റെ വിധി


ശഅ്ബാൻ പതിനഞ്ചാം ദിവസം  നോമ്പ് പിടിക്കൽ മുസ്തഹബ്ബാണ്.

ബറാഅത് രാവിന്റെ      അഥവാ ശഅ്ബാൻ 15-ാം രാത്രി മഹത്വങ്ങൾ സംബന്ധിച്ച് നിരവധി ഹദീസുകൾ വന്നിട്ടുണ്ട്. ആ ഹദീസുകളിൽ ചിലത് ളഅീഫ് ആയിരുന്നാലും വ്യത്യസ്ത സനദുകളിലൂടെ  വന്നതിനാൽ അവ പരസ്പരം ശക്തിപ്പെടുത്തുന്നതും കൂടാതെ ഫളാഇൽ (അമലുകളുടെ മഹത്വം) സംബന്ധിച്ച കാര്യങ്ങളിൽ ളഈഫ് ഹദീസുകൾ അനുസരിച്ച് അമൽ ചെയ്യുന്നത് മുഴുവൻ മുഹദ്ദിസീങ്ങളുടെ അടുക്കലും അനുവദനീയമാണ്.

അതിനാൽ ഈ രാത്രിയിൽ നഫൽ നിസ്കാരങ്ങൾ നിർവഹിക്കൽ,  ഖുർആൻ ഓതൽ, ഇസ്തിഗ്ഫാർ ,ദിക്ർ, സ്വലാത്ത്, ദുആ എന്നിവ ശ്രേഷ്ഠമാണ്. 

ശ്രദ്ധിക്കേണ്ട കാര്യം അന്നേ ദിവസത്തെ പരിഗണിച്ച് ക്ലിപ്തമായ രൂപത്തിലോ എണ്ണത്തിലോ എന്തെങ്കിലും പ്രത്യേകത മനസ്സിലാക്കി ഇബാദത്ത് ചെയ്യൽ അനുവദനീയമല്ല. 


ومن المندوبات(الی قوله) وإحياء ليلة العيدين والنصف من شعبان اھ (الدر المختار 2/25)

يُنْدَبُ إِحْيَاءُ لَيْلَةِ النِّصْفِ مِنْ شَعْبَانَ؛ لِأَنَّهَا تُكَفِّرُ ذُنُوبَ السَّنَةِ، وَلَيْلَةُ الْجُمُعَةِ تُكَفِّرُ ذُنُوبَ الْأُسْبُوعِ، وَلَيْلَةُ الْقَدْرِ تُكَفِّرُ ذُنُوبَ الْعُمْرِ، وَلِأَنَّهَا تُقَدَّرُ فِيهَا الْأَرْزَاقُ وَالْآجَالُ، وَالْإِغْنَاءُ وَالْإِفْقَارُ، وَالْإِعْزَازُ وَالْإِذْلَالُ، وَالْإِحْيَاءُ وَالْإِمَاتَةُ، وَعَدَدُ الْحَاجِّ، وَفِيهَا يَسُحُّ اللَّهُ تَعَالَى الْخَيْرَ سَحًّا. وَخَمْسُ لَيَالٍ لَا يُرَدُّ فِيهِنَّ الدُّعَاءُ: لَيْلَةُ الْجُمُعَةِ، وَأَوَّلُ لَيْلَةٍ مِنْ رَجَبَ، وَلَيْلَةُ النِّصْفِ مِنْ شَعْبَانَ، وَلَيْلَتَا الْعِيدَيْنِ. وَقَالَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «إِذَا كَانَتْ لَيْلَةُ النِّصْفِ مِنْ شَعْبَانَ فَقُومُوا لَيْلَهَا وَصُومُوا نَهَارَهَا، فَإِنَّ اللَّهَ تَعَالَى يَنْزِلُ فِيهَا لِغُرُوبِ الشَّمْسِ إِلَى السَّمَاءِ الدُّنْيَا، فَيَقُولُ: أَلَا مُسْتَغْفِرٌ فَأَغْفِرَ لَهُ؟ أَلَا مُسْتَرْزِقٌ فَأَرْزُقَهُ؟ حَتَّى يَطْلُعَ الْفَجْرُ». وَقَالَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «مَنْ أَحْيَا اللَّيَالِيَ الْخَمْسَ وَجَبَتْ لَهُ الْجَنَّةُ: لَيْلَةَ التَّرْوِيَةِ، وَلَيْلَةَ عَرَفَةَ، وَلَيْلَةَ النَّحْرِ، وَلَيْلَةَ الْفِطْرِ، وَلَيْلَةَ النِّصْفِ مِنْ شَعْبَانَ» وَقَالَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ «مَنْ قَامَ لَيْلَةَ النِّصْفِ مِنْ شَعْبَانَ وَلَيْلَتَيِ الْعِيدَيْنِ لَمْ يَمُتْ قَلْبُهُ يَوْمَ تَمُوتُ الْقُلُوبُ».

(الطَّحْطَاوِي، حَاشِيَةُ الطَّحْطَاوِي عَلَى مَرَاقِي الْفَلَاحِ شَرْحِ نُورِ الْإِيضَاحِ، صـ ٤٠٠)

عَنْ عُرْوَةَ، عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ: فَقَدْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَيْلَةً فَخَرَجْتُ، فَإِذَا هُوَ بِالْبَقِيعِ، فَقَالَ: «أَكُنْتِ تَخَافِينَ أَنْ يَحِيفَ اللَّهُ عَلَيْكِ وَرَسُولُهُ؟»

قُلْتُ: يَا رَسُولَ اللَّهِ، إِنِّي ظَنَنْتُ أَنَّكَ أَتَيْتَ بَعْضَ نِسَائِكَ. فَقَالَ:«إِنَّ اللَّهَ عَزَّ وَجَلَّ يَنْزِلُ لَيْلَةَ النِّصْفِ مِنْ شَعْبَانَ إِلَى السَّمَاءِ الدُّنْيَا، فَيَغْفِرُ لِأَكْثَرَ مِنْ عَدَدِ شَعْرِ غَنَمِ كَلْبٍ». وَفِي الْبَابِ عَنْ أَبِي بَكْرٍ الصِّدِّيقِ. حَدِيثُ عَائِشَةَ لَا نَعْرِفُهُ إِلَّا مِنْ هَذَا الْوَجْهِ مِنْ حَدِيثِ الْحَجَّاجِ، وَسَمِعْتُ مُحَمَّدًا يُضَعِّفُ هَذَا الْحَدِيثَ. وَقَالَ يَحْيَى بْنُ أَبِي كَثِيرٍ: لَمْ يَسْمَعْ مِنْ عُرْوَةَ، وَالْحَجَّاجُ بْنُ أَرْطَاةَ لَمْ يَسْمَعْ مِنْ يَحْيَى بْنِ أَبِي كَثِيرٍ.

(سُنَنُ التِّرْمِذِيِّ: رَقْمُ الْحَدِيثِ ٧٣٩)

عَنْ عَلِيِّ بْنِ أَبِي طَالِبٍ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «إِذَا كَانَتْ لَيْلَةُ النِّصْفِ مِنْ شَعْبَانَ فَقُومُوا لَيْلَهَا وَصُومُوا نَهَارَهَا، فَإِنَّ اللَّهَ يَنْزِلُ فِيهَا لِغُرُوبِ الشَّمْسِ إِلَى سَمَاءِ الدُّنْيَا، فَيَقُولُ: أَلَا مِنْ مُسْتَغْفِرٍ لِي فَأَغْفِرَ لَهُ؟ أَلَا مِنْ مُسْتَرْزِقٍ فَأَرْزُقَهُ؟ أَلَا مُبْتَلًى فَأُعَافِيَهُ؟ أَلَا كَذَا؟ أَلَا كَذَا؟ حَتَّى يَطْلُعَ الْفَجْرُ».

(سُنَنُ ابْنِ مَاجَه: كِتَابُ إِقَامَةِ الصَّلَاةِ وَالسُّنَّةِ، بَابُ مَا جَاءَ فِي لَيْلَةِ النِّصْفِ مِنْ شَعْبَانَ، رَقْمُ الْحَدِيثِ ١٣٨٨)

وَقَدْ نَقَلَ الْقَاسِمِيُّ فِي كِتَابِهِ «إِصْلَاحُ الْمَسَاجِدِ» صـ ١٠٠ عَنْ أَهْلِ التَّعْدِيلِ وَالتَّجْرِيحِ: «أَنَّهُ لَيْسَ فِي فَضْلِ لَيْلَةِ النِّصْفِ مِنْ شَعْبَانَ حَدِيثٌ يَصِحُّ»، وَهَذَا يَعْنِي أَنَّهُ لَيْسَ فِي هَذَا الْبَابِ حَدِيثٌ يَصِحُّ إِسْنَادُهُ، وَلَكِنْ بِمَجْمُوعِ تِلْكَ الْأَسَانِيدِ يَعْتَضِدُ الْحَدِيثُ وَيَتَقَوَّى.

(تَعْلِيقُ الشَّيْخِ شُعَيْبِ الْأَرْنَاؤُوطِ عَلَى مُسْنَدِ الْإِمَامِ أَحْمَدَ ٢١٧/١١، ط: مُؤَسَّسَةُ الرِّسَالَةِ)



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഹാഫിളതായ പെൺകുട്ടിക്ക് സ്ത്രീകളുടെ തറാവീഹ് നിസ്കാരത്തിൽ ഇമാമായി നിൽക്കൽ അനുവദനീയമാണോ ?


തറാവീഹ് നിസ്കാരത്തിൽ സ്ത്രീകൾക്ക് വേണ്ടി സ്ത്രീ തന്നെ ഇമാമത് നിൽക്കൽ മക്രൂഹ് തഹ്‌രീമിയാണ്. അനുവദനീയമല്ല. സ്ത്രീകൾ അവരവരുടെ വീടുകളിൽ ഒറ്റയ്ക്ക് തറാവീഹ് നിസ്കാരം നിർവഹിക്കലാണ് ഏറ്റവും ശ്രേഷ്ഠമായ രൂപം. ഇനി സ്ത്രീകൾ സ്ത്രീയെ പിന്തുടർന്ന് നിസ്കരിച്ചാലും കറാഹത്തോടെ നിസ്കാരം ശരിയാവുന്നതാണ്. ഫലത്തിൽ കറാഹത്തിന്റെ പാപം ഉണ്ടാവുകയും തറാവീഹിന്റെ പൂർണ്ണമായ പ്രതിഫലം ലഭിക്കാതെ വരികയും ചെയ്യും.

(وَ) يُكْرَهُ تَحْرِيمًا (جَمَاعَةُ النِّسَاءِ) وَلَوْ التَّرَاوِيحَ فِي غَيْرِ صَلَاةِ جِنَازَةٍ..... (فَإِنْ فَعَلْنَ تَقِفُ الْإِمَامُ وَسَطَهُنَّ) فَلَوْ قُدِّمَتْ أَثِمَتْ إلَّا الْخُنْثَى فَيَتَقَدَّمُهُنَّ (كَالْعُرَاةِ) فَيَتَوَسَّطُهُمْ إمَامُهُمْ. وَيُكْرَهُ جَمَاعَتُهُمْ تَحْرِيمًا فَتْحٌ......قَوْلُهُ فَلَوْ تَقَدَّمَتْ) أَثِمَتْ. أَفَادَ أَنَّ وُقُوفَهَا وَسَطَهُنَّ وَاجِبٌ كَمَا صَرَّحَ بِهِ فِي الْفَتْحِ، وَأَنَّ الصَّلَاةَ صَحِيحَةٌ، وَأَنَّهَا إذَا تَوَسَّطَتْ لَا تَزُولُ الْكَرَاهَةُ، وَإِنَّمَا أَرْشَدُوا إلَى التَّوَسُّطِ لِأَنَّهُ أَقَلُّ كَرَاهِيَةً مِنْ التَّقَدُّمِ كَمَا فِي السِّرَاجِ بَحْرٌ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٦٦/١]

قَوْلُهُ نَالَ فَضْلَ الْجَمَاعَةِ) أَفَادَ أَنَّ الصَّلَاةَ خَلْفَهُمَا أَوْلَى مِنْ الِانْفِرَادِ، لَكِنْ لَا يَنَالُ كَمَا يَنَالُ خَلْفَ تَقِيٍّ وَرَعٍ 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٦٢/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

നിന്ന് കൊണ്ട് മൂത്രമൊഴിക്കുന്നതിന്റെ വിധി

 

ഇരുന്ന് മൂത്രമൊഴിക്കനാണ് ശരീഅത്ത് നിർദേശിച്ചിരിക്കുന്നത്. നബി ﷺ യുടെ പതിവും അത് തന്നെ. എന്നാൽ അത്യാവശ്യമായ കാരണങ്ങളോ നിർബന്ധിത സാഹചര്യങ്ങളോ ഉണ്ടായാൽ നിന്ന് മൂത്രമൊഴിക്കുന്നതിന് ഇളവ് നൽകീട്ടുണ്ട്. അതിനാൽ യാതൊരു ന്യായമായ കാരണമുമില്ലാതെ നിന്ന് മൂത്രമൊഴിക്കുന്നത് കറാഹതാണ്. 

ഇതിന് പുറമേ ഇത് അമുസ്ലിംകളുടെ സാദൃശ്യത കൂടിയായതിനാൽ നിർബന്ധമായും ഒഴിവാക്കേണ്ടതാണ്. കൂടാതെ നിന്ന് മൂത്രമൊഴിക്കുമ്പോൾ ശരീരത്തിന്റെ മറഞ്ഞ ഭാഗങ്ങൾ പുറത്താകേണ്ടി വരികയും മൂത്രം ശരീരത്തിൽ തെറിക്കാനുള്ള സാധ്യത കൂടുതലായിരിക്കയും ചെയ്യുന്നു. അതുകൊണ്ട് ഇരുന്ന് മൂത്രമൊഴിക്കലാണ് ഉചിതവും ശ്രേഷ്ഠവും ഇതിൽ നിന്ന് വ്യത്യസ്തമായ രീതികൾ ഒഴിവാക്കേണ്ടതുമാണ്.

يكره.....وَأَنْ يَبُولَ قَائِمًا أَوْ مُضْطَجِعًا أَوْ مُجَرَّدًا مِنْ ثَوْبِهِ بِلَا عُذْرٍ....قَوْلُهُ: وَأَنْ يَبُولَ قَائِمًا) لِمَا وَرَدَ مِنْ النَّهْيِ عَنْهُ «وَلِقَوْلِ عَائِشَةَ - رَضِيَ اللَّهُ عَنْهَا - مَنْ حَدَّثَكُمْ أَنَّ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - كَانَ يَبُولُ قَائِمًا فَلَا تُصَدِّقُوهُ، مَا كَانَ يَبُولُ إلَّا قَاعِدًا» رَوَاهُ أَحْمَدُ وَالتِّرْمِذِيُّ وَالنَّسَائِيُّ وَإِسْنَادُهُ جَيِّدٌ. قَالَ النَّوَوِيُّ فِي شَرْحِ مُسْلِمٍ: وَقَدْ رُوِيَ فِي النَّهْيِ أَحَادِيثُ لَا تَثْبُتُ وَلَكِنَّ حَدِيثَ عَائِشَةَ ثَابِتٌ فَلِذَا قَالَ الْعُلَمَاءُ يُكْرَهُ إلَّا لِعُذْرٍ، وَهِيَ كَرَاهَةُ تَنْزِيهٍ لَا تَحْرِيمٍ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/344]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഒരു വ്യക്തിക്ക് സുജൂദ് ചെയ്യാൻ കഴിയുന്നില്ല എന്നാൽ നിൽക്കാനും റുകൂ ചെയ്യാനും കഴിവുണ്ട്. ഇത്തരമൊരു വ്യക്തി എങ്ങനെ നമസ്കരിക്കണം?


ഒരു വ്യക്തിക്ക് നിലത്ത് സുജൂദ് ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ നിലത്ത് ഇരുന്ന് അല്ലെങ്കിൽ കസേരയിൽ ഇരുന്ന് ആംഗ്യത്തിലൂടെ നിസ്കരിക്കൽ അനുവദനീയമാണ്. എന്നാൽ നിലത്ത് ഇരിക്കാൻ കഴിവുണ്ടെങ്കിൽ നിലത്ത് ഇരുന്ന് ആംഗ്യത്തിലൂടെ റുകൂഉം സുജൂദും ചെയ്ത് നിസ്കരിക്കലാണ്  കൂടുതൽ ഉത്തമവും ശ്രേഷ്ഠവും.

കൂടാതെ ഈ സാഹചര്യത്തിൽ അത്തരമൊരു വ്യക്തിക്ക് നിർത്തം നിർബന്ധമല്ല. ഇവിടെ ഖിയാം എന്ന ഫർള് ഒഴിവാകുന്നു. കാരണം നിർത്തവും റുകൂഉം സുജൂദിലേക്കുള്ള ഉപാധികളാണ്. ഒരാൾക്ക് ശരിയായി സുജൂദ് ചെയ്യാൻ തന്നെ കഴിയാതാകുമ്പോൾ അതിലേക്കുള്ള ആ ഉപാധികളുടെ നിർബന്ധതയും അവനിൽ നിന്ന് ഒഴിവാകും.

അതിനാൽ നിർത്തവും റുകൂഉം നിന്ന് കൊണ്ട് നിർവഹിച്ച് സുജൂദ് നിലത്ത് അല്ലെങ്കിൽ കസേരയിൽ ഇരുന്ന് ആംഗ്യത്തിലൂടെ നിർവഹിക്കുക.

അല്ലെങ്കിൽ മുഴുവൻ നിസ്കാരവും നിലത്തോ കസേരയിലോ ഇരുന്ന് ആംഗ്യത്തിലൂടെ നിർവഹിക്കുക. ഇരു രീതികളും അനുവദനീയമാണ്

എന്നാൽ രണ്ടാമത്തെ രീതിയാണ് അതായത് മുഴുവൻ നമസ്കാരവും ഇരുന്ന് നിർവഹിക്കൽ (നിലത്തായാലും കസേരയിലായാലും) കൂടുതൽ ഉത്തമം. ഈ രീതിയിൽ സുജൂദിൽ റുകൂഇനെക്കാൾ അല്പം കൂടുതൽ കുനിയാൻ ശ്രദ്ധിക്കണം.

 (وإن تعذرا) ليس تعذرهما شرطا بل تعذر السجود كاف (لا القيام أومأ) بالهمز (قاعدا) وهو أفضل من الايماء قائما لقربه من الارض (ويجعل سجوده أخفض من ركوعه) لزوما (ولا يرفع إلى وجهه شيئا يسجد عليه) فإنه يكره تحريما (فإن فعل) بالبناء للمجهول، ذكره العيني (وهو يخفض برأسه لسجوده أكثر من ركوعه صح) على أنه إيماء لا سجود، إلا أن يجد قوة الارض (وإلا) يخفض (لا) يصح لعدم الايماء

[علاء الدين الحصكفي، الدر المختار شرح تنوير الأبصار وجامع البحار، صفحة ١٠١]

قوله: بل تعذر السجود كاف) نقله في البحر عن البدائع وغيرها. وفي الذخيرة: رجل بحلقه خراج إن سجد سال وهو قادر على الركوع والقيام والقراءة يصلي قاعداً يومئ؛ ولوصلى قائماً بركوع وقعد وأومأ بالسجود أجزأه، والأول أفضل؛ لأن القيام والركوع لم يشرعا قربةً بنفسهما، بل ليكونا وسيلتين إلى السجود. اهـ. قال في البحر: ولم أر ما إذا تعذر الركوع دون السجود غير واقع اهـ أي لأنه متى عجز عن الركوع عجز عن السجود نهر. قال ح: أقول على فرض تصوره ينبغي أن لا يسقط؛ لأن الركوع وسيلة إليه ولايسقط المقصود عند تعذر الوسيلة، كما لم يسقط الركوع والسجود عند تعذر القيام.... (قوله: أومأ قاعداً)؛ لأن ركنية القيام للتوصل إلى السجود فلايجب دونه ... (قوله: لقربه من الأرض) أي فيكون أشبه بالسجود، منح.

(قوله: إلا أن يجد قوة الأرض) هذا الاستثناء مبني على أن قوله: ولايرفع إلخ شامل لما إذا كان موضوعاً على الأرض وهو خلاف المتبادر، بل المتبادر كون المرفوع محمولاً بيده أو يد غيره، وعليه فالاستثناء منقطع لاختصاص ذلك بالموضوع على الأرض، ولذا قال الزيلعي: كان ينبغي أن يقال إن كان ذلك الموضوع يصح السجود عليه كان سجوداً وإلا فإيماء اهـ وجزم به في شرح المنية. واعترضه في النهر بقوله وعندي فيه نظر؛ لأن خفض الرأس بالركوع ليس إلا إيماء، ومعلوم أنه لا يصح السجود بدون الركوع ولو كان الموضوع مما يصح السجود عليه. اهـ

أقول: الحق التفصيل وهو أنه إن كان ركوعه بمجرد إيماء الرأس من غير انحناء وميل الظهر فهذا إيماء لا ركوع، فلايعتبر السجود بعد الإيماء مطلقاً وإن كان مع الانحناء كان ركوعاً معتبراً حتى إنه يصح من المتطوع القادر على القيام. فحينئذٍ ينظر إن كان الموضوع مما يصح السجود عليه كحجر مثلاً ولم يزد ارتفاعه على قدر لبنة أو لبنتين فهو سجود حقيقي فيكون راكعاً ساجداً لا مومئاً حتى إنه يصح اقتداء القائم به وإذا قدر في صلاته على القيام يتمها قائماً، وإن لم يكن الموضوع كذلك يكون مومئاً فلايصح اقتداء القائم به، وإذا قدر فيها على القيام استأنفها بل يظهر لي أنه لو كان قادراً على وضع شيء على الأرض مما يصح السجود عليه أنه يلزمه ذلك؛ لأنه قادر على الركوع والسجود حقيقةً، ولايصح الإيماء بهما مع القدرة عليهما بل شرطه تعذرهما، كما هو موضوع المسألة. (قوله: وإلا يخفض) أي لم يخفض رأسه أصلاً بل صار يأخذ ما يرفعه ويلصقه بجبهته للركوع والسجود أو خفض رأسه لهما، لكن جعل خفض السجود مساوياً لخفض الركوع لم يصح؛ لعدم الإيماء لهما أو للسجود

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٩٧/٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

തോക്ക് ഉപയോഗിച്ച് വേട്ടയാടിയ മൃഗത്തിന്റെ വിധി. അതിന്റെ മാംസം ഹലാലാണോ


തോക്ക് ഉപയോഗിച്ച് നടത്തുന്ന വേട്ട വിത്യസ്ത രൂപത്തിലുണ്ട്  തോക്കിൽ ഉപയോഗിക്കുന്ന  വെടിയുണ്ടയെ (Bullet) പ്രധാനമായി രണ്ട് തരമായി പണ്ഡിതന്മാർ വിഭജിച്ചിരിക്കുന്നു.

ഒന്ന്. മുനയില്ലാത്തതും മൂർച്ചയില്ലാത്തതുമായ വെടിയുണ്ട. ഉദാ: പിസ്റ്റൾ ബുള്ളറ്റ് ഗോളാകൃതിയിലുള്ള (round pellets) ബുള്ളറ്റ് ഇത്തരത്തിലുള്ള വെടിയുണ്ട ഉപയോഗിച്ച് വേട്ടയാടിയ മൃഗത്തെക്കുറിച്ച് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്.

ചില ഉലമാക്കൾ പറയുന്നു. ഈ ബുള്ളറ്റ് കൊണ്ട് കൊല്ലപ്പെട്ട മൃഗം ഹലാൽ ആണെന്ന് അഭിപ്രായപ്പെടുന്നു. എന്നാൽ ഹനഫി മദ്ഹബിലെ ഭൂരിപക്ഷം ഉലമാക്കളുടെ അഭിപ്രായം ഇത്തരം വെടിയുണ്ട ഉപയോഗിച്ച് കൊല്ലപ്പെട്ട മൃഗം ഹലാലല്ല. ആ വെടിയുണ്ട ശരീരത്തിൽ പതിച്ച് മാംസം ചിതറിപ്പിച്ച്, തകർത്ത് (كسر) ഉള്ളിൽ പ്രവേശിക്കുന്നു.  അതിനാൽ ഇങ്ങനെ വേട്ടയാടിയ മൃഗത്തെ ശരീഅത്ത് പ്രകാരം അറുത്തു ശുദ്ധീകരിച്ചാൽ മാത്രമാണ് ഉപയോഗിക്കൽ അനുവദനീയമാകുന്നത്. അറവിനു മുമ്പ് വെടികൊണ്ട് ചത്താൽ അത് കഴിക്കൽ അനുവദനീയമല്ല.

രണ്ട്. മുനയുള്ളതും മൂർച്ചയുള്ളതുമായ വെടിയുണ്ട

ഉദാ: കലാശ്നികോവ് (AK-47),G3, 303

മുനയുള്ള കൂർത്ത ബുള്ളറ്റ് ഇത്തരത്തിലുള്ള വെടിയുണ്ടയ്ക്ക് മുറിവ് തുറക്കാനുള്ള “ഖസ്‌ഖ് (خزق)  തുളച്ച് കടന്നുപോകാനുള്ള കഴിവ് ഉള്ളതിനാൽ  ഇവ “ആലാത്ത് ജാരിഹ” (മുറിവേൽപ്പിക്കുന്ന ആയുധങ്ങൾ) എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നു. ശരീഅത്ത് പ്രകാരം ഇതിന്റെ വിധി അമ്പിന്റെ വിധിയോട് തുല്യമാണ്.

അതിനാൽ ഇത്തരത്തിലുള്ള വെടിയുണ്ട ഉപയോഗിച്ചുള്ള വേട്ട: “ബിസ്മില്ലാഹ്” പറഞ്ഞു വെടിയുതിർക്കുകയും വേട്ടക്കാരൻ മൃഗത്തിങ്കൽ എത്തുന്നതിന് മുമ്പ് തന്നെ

മൃഗം ആ വെടിയുണ്ട മൂലം മരിക്കുകയും ചെയ്താൽ അത് ഹലാൽ ആയിരിക്കും.

: "ولا يؤكل ما أصابته البندقة فمات بها"؛ لأنها تدق وتكسر ولا تجرح فصار كالمعراض إذا لم يخزق، وكذلك إن رماه بحجر، وكذا إن جرحه قالوا: تأويله إذا كان ثقيلا وبه حدة لاحتمال أنه قتله بثقله، وإن كان الحجر خفيفا وبه حدة يحل لتعين الموت بالجرح، ولو كان الحجر خفيفا، وجعله طويلا كالسهم وبه حدة فإنه يحل؛ لأنه يقتله بجرحه، ولو رماه بمروة حديدة ولم تبضع بضعا لا يحل؛ لأنه قتله دقا، وكذا إذا رماه بها فأبان رأسه أو قطع أوداجه؛ لأن العروق تنقطع بثقل الحجر كما تنقطع بالقطع فوق الشك أو لعله مات قبل قطع الأوداج، ولو رماه بعصا أو بعود حتى قتله لا يحل؛ لأنه يقتله ثقلا لا جرحا، اللهم إلا إذا كان له حدة يبضع بضعا فحينئذ لا بأس به؛ لأنه بمنزلة السيف والرمح

والأصل في هذه المسائل أن الموت إذا كان مضافا إلى الجرح بيقين كان الصيد حلالا، وإذا كان مضافا إلى الثقل بيقين كان حراما، وإن وقع الشك ولا يدري مات بالجرح

[المَرْغِيناني، الهداية في شرح بداية المبتدي، ٤٠٨/٤]

قَالَ قَاضِي خَانْ: لَا يَحِلُّ صَيْدُ الْبُنْدُقَةِ وَالْحَجَرِ وَالْمِعْرَاضِ وَالْعَصَا وَمَا أَشْبَهَ ذَلِكَ وَإِنْ جَرَحَ؛ لِأَنَّهُ لَا يَخْرِقُ إلَّا أَنْ يَكُونَ شَيْءٌ مِنْ ذَلِكَ قَدْ حَدَّدَهُ وَطُولُهُ كَالسَّهْمِ وَأَمْكَنَ أَنْ يَرْمِيَ بِهِ؛ فَإِنْ كَانَ كَذَلِكَ وَخَرَقَهُ بِحَدِّهِ حَلَّ أَكْلُهُ، فَأَمَّا الْجُرْحُ الَّذِي يُدَقُّ فِي الْبَاطِنِ وَلَا يَخْرِقُ فِي الظَّاهِرِ لَا يَحِلُّ لِأَنَّهُ لَا يَحْصُلُ بِهِ إنْهَارُ الدَّمِ؛ وَمُثَقَّلُ الْحَدِيدِ وَغَيْرِ الْحَدِيدِ سَوَاءٌ، إنْ خَزَقَ حَلَّ وَإِلَّا فَلَا اهـ.

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٤٧١/٦]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

കീഴ്വായു പുറപ്പെട്ടത് പോലെ തോന്നി. ഒരു കുമിള പൊട്ടിയ പോലെ അതിന് ശബ്ദമൊ മണമോ ഇല്ല. ഈ സാഹചര്യത്തിൽ വുളു മുറിയുമോ


കീഴ്വായു പുറത്തു വന്നുവെന്ന് പൂർണ്ണ ഉറപ്പ് ഉണ്ടാകുന്നതുവരെ വുളു മുറിയില്ല. വായു പുറത്തു വന്നുവെന്ന ഉറപ്പ് സാധാരണയായി ശബ്ദം കൊണ്ടോ ദുർഗന്ധം കൊണ്ടോ ആണ് ഉണ്ടാകുന്നത്. വെറും ശരീരചലനം മൂലമുള്ള (ഉദാ: സ്റ്റെപ് കേറുമ്പോൾ, സുജൂദ് ചെയ്യുമ്പോൾ) കുമിള പൊട്ടുന്ന പോലെയുള്ള കേവലം സംശയത്താലോ തോന്നലോ കൊണ്ട് വുളു മുറിയുകയില്ല. അത്തരം വസ്വാസുകൾ കാര്യമാക്കേണ്ടതില്ല.

ഇനി ശബ്ദമോ മണമോ ഇല്ലെങ്കിലും സാധാരണയായി വായു പുറത്തു പോകുമ്പോൾ ഉണ്ടാകുന്ന സംശയത്തിനിടയില്ലാത്ത ശരീരാനുഭവത്തിലൂടെ വ്യക്തമായ ഉറപ്പ് ഉണ്ടായാൽ വുളു മുറിയുന്നതാണ്. 

حَتَّى لَوْ خَرَجَ رِيحٌ مِنْ الدُّبُرِ وَهُوَ يَعْلَمُ أَنَّهُ لَمْ يَكُنْ مِنْ الْأَعْلَى فَهُوَ اخْتِلَاعٌ فَلَا يَنْقُضُ....(قَوْلُهُ: وَهُوَ يَعْلَمُ) أَيْ يَظُنُّ لِأَنَّ الظَّنَّ كَافٍ فِي هَذَا الْبَابِ ح أَيْ الظَّنَّ الْغَالِبَ

وَقَالَ الرَّحْمَتِيُّ: شَرْطُ الْعِلْمِ بِعَدَمِ كَوْنِهِ مِنْ الْأَعْلَى، فَأَفَادَ النَّقْضَ عِنْدَ الِاشْتِبَاهِ تَبَعًا لِلْحَلَبِيِّ فِي شَرْحِ الْمُنْيَةِ: وَفِي الْمِنَحِ عَنْ الْخُلَاصَةِ: مَنَاطُ النَّقْضِ الْعِلْمُ بِكَوْنِهِ مِنْ الْأَعْلَى فَلَا نَقْضَ مَعَ الِاشْتِبَاهِ، وَهُوَ مُوَافِقٌ لِلْفِقْهِ وَالْحَدِيثِ الصَّحِيحِ «حَتَّى يَسْمَعَ صَوْتًا أَوْ يَشَمَّ رِيحًا» وَبِهِ يُعْلَمُ أَنَّهُ مِنْ الْأَعْلَى

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/136]

 (وَعَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «إِذَا وَجَدَ أَحَدُكُمْ فِي بَطْنِهِ شَيْئًا» ) : أَيْ كَالْقَرْقَرَةِ بِأَنْ تَرَدَّدَ فِي بَطْنِهِ رِيحٌ (فَأُشْكِلَ) : أَيِ الْتَبَسَ (عَلَيْهِ أَخَرَجَ) : بِهَمْزَةِ اسْتِفْهَامٍ (مِنْهُ شَيْءٌ أَمْ لَا، فَلَا يَخْرُجَنَّ مِنَ الْمَسْجِدِ) : أَيْ لِلتَّوَضُّؤِ لِأَنَّ الْمُتَيَقَّنَ لَا يُبْطِلُهُ الشَّكُّ. قِيلَ: يُوهِمُ أَنَّ حُكْمَ غَيْرِ الْمَسْجِدِ بِخِلَافِ الْمَسْجِدِ، لَكِنْ أُشِيرَ بِهِ إِلَى أَنَّ الْأَصْلَ أَنْ يُصَلِّيَ فِي الْمَسْجِدِ لِأَنَّهُ مَكَانُهَا، فَعَلَى الْمُؤْمِنِ مُلَازَمَةُ الْجَمَاعَاتِ لِلْمَسْجِدِ (حَتَّى يَسْمَعَ صَوْتًا) : أَيْ: صَوْتَ رِيحٍ يَخْرُجُ مِنْهُ ( «أَوْ يَجِدَ رِيحًا» ) : أَيْ: يَجِدَ رَائِحَةَ رِيحٍ خَرَجَتْ مِنْهُ، وَهَذَا مَجَازٌ عَنْ تَيَقُّنِ الْحَدَثِ

[الملا على القاري، مرقاة المفاتيح شرح مشكاة المصابيح، ٣٦٠/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

തഹജ്ജുദ് നിസ്കാരത്തിന്റെ ഏറ്റവും ശ്രേഷ്ഠ സമയം എപ്പോഴാണ് എത്ര റക്അതാണ് നിർവഹിക്കേണ്ടത്


ഫർള് നിസ്കാരത്തിനു ശേഷം ഏറ്റവും ശ്രേഷ്ഠമായ നിസ്കാരമാണ് തഹജ്ജുദ്.

ഇതിന്റെ സമയം ഇഷായ്ക്ക് ശേഷം മുതൽ സുബഹി വരെയാണ്. രാത്രിയുടെ അവസാന ഭാഗങ്ങളാണ് കൂടുതൽ ശ്രേഷ്ഠമായ സമയം. ഉറങ്ങി എഴുന്നേറ്റ് നിസ്കരിക്കൽ പ്രത്യേക സുന്നത്താണ്. തഹജ്ജുദിന് മുമ്പ് ഉറങ്ങണമെന്ന് നിർബന്ധമില്ല. ഇഷാ നിസ്കാരത്തിനു ശേഷം നഫ്ലിന്റെ നിയ്യത്തിലുള്ള നിസ്കാരങ്ങൾക്കെല്ലാം തഹജ്ജുദിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. രണ്ട് രണ്ട് റക്അത്തുകളായി നമസ്കരിക്കലാണ് ശ്രേഷ്ഠം. ഏറ്റവും കുറഞ്ഞത് രണ്ട് റക്അത്താണ്. കൂടിയത് പന്ത്രണ്ട് റക്അത്താണ്. ഏറ്റവും ശ്രേഷ്ഠമായത് എട്ട് റകഅത് നിസ്കരിക്കലാണ്.

مَطْلَبٌ فِي صَلَاةِ اللَّيْلِ

(قَوْلُهُ وَصَلَاةُ اللَّيْلِ) أَقُولُ: هِيَ أَفْضَلُ مِنْ صَلَاةِ النَّهَارِ كَمَا فِي الْجَوْهَرَةِ وَنُورِ الْإِيضَاحِ، وَقَدْ صَرَّحَتْ الْآيَاتُ وَالْأَحَادِيثُ بِفَضْلِهَا وَالْحَثِّ عَلَيْهَا. قَالَ فِي الْبَحْرِ: فَمِنْهَا مَا فِي صَحِيحِ مُسْلِمٍ مَرْفُوعًا «أَفْضَلُ الصَّلَاةِ بَعْدَ الْفَرِيضَةِ صَلَاةُ اللَّيْلِ» وَرَوَى الطَّبَرَانِيُّ مَرْفُوعًا «لَا بُدَّ مِنْ صَلَاةِ اللَّيْلِ وَلَوْ حَلْبَ شَاةٍ، وَمَا كَانَ بَعْدَ صَلَاةِ الْعِشَاءِ فَهُوَ مِنْ اللَّيْلِ» وَهَذَا يُفِيدُ أَنَّ هَذِهِ السُّنَّةُ تَحْصُلُ بِالتَّنَفُّلِ بَعْدَ صَلَاةِ الْعِشَاءِ قَبْلَ النَّوْمِ. اهـ

قُلْت: قَدْ صَرَّحَ بِذَلِكَ فِي الْحِلْيَةِ، ثُمَّ قَالَ فِيهَا بَعْدَ كَلَامٍ: ثُمَّ غَيْرُ خَافٍ أَنَّ صَلَاةَ اللَّيْلِ الْمَحْثُوثَ عَلَيْهَا هِيَ التَّهَجُّدُ. وَقَدْ ذَكَرَ الْقَاضِي حُسَيْنٌ مِنْ الشَّافِعِيَّةِ أَنَّهُ فِي الِاصْطِلَاحِ التَّطَوُّعُ بَعْدَ النَّوْمِ، وَأَيَّدَ بِمَا فِي مُعْجَمِ الطَّبَرَانِيِّ مِنْ حَدِيثِ الْحَجَّاجِ بْنِ عَمْرٍو - رَضِيَ اللَّهُ عَنْهُ - قَالَ «يَحْسَبُ أَحَدُكُمْ إذَا قَامَ مِنْ اللَّيْلِ يُصَلِّي حَتَّى يُصْبِحَ أَنَّهُ قَدْ تَهَجَّدَ، إنَّمَا التَّهَجُّدُ الْمَرْءُ يُصَلِّي الصَّلَاةَ بَعْدَ رَقْدَةٍ» غَيْرَ أَنَّ فِي سَنَدِهِ ابْنَ لَهِيعَةَ وَفِيهِ مَقَالٌ، لَكِنَّ الظَّاهِرَ رُجْحَانُ حَدِيثِ الطَّبَرَانِيِّ الْأَوَّلِ لِأَنَّهُ تَشْرِيعٌ قَوْلِيٌّ مِنْ الشَّارِعِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِخِلَافِ هَذَا، وَبِهِ يَنْتَفِي مَا عَنْ أَحْمَدَ مِنْ قَوْلِهِ قِيَامُ اللَّيْلِ مِنْ الْمَغْرِبِ إلَى طُلُوعِ الْفَجْرِ اهـ مُلَخَّصًا

أَقُولُ: الظَّاهِرُ أَنَّ حَدِيثَ الطَّبَرَانِيِّ الْأَوَّلَ بَيَانٌ لِكَوْنِ وَقْتِهِ بَعْدَ صَلَاةِ الْعِشَاءِ، حَتَّى لَوْ نَامَ ثُمَّ تَطَوَّعَ قَبْلَهَا لَا يَحْصُلُ السُّنَّةُ، فَيَكُونُ حَدِيثُ الطَّبَرَانِيِّ الثَّانِي مُفَسِّرًا لِلْأَوَّلِ، وَهُوَ أَوْلَى مِنْ إثْبَاتِ التَّعَارُضِ وَالتَّرْجِيحِ لِأَنَّ فِيهِ تَرْكَ الْعَمَلِ بِأَحَدِهِمَا

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/24]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

മൂത്രവാർച്ച വായു രോഗം പോലെയുള്ള അവസ്ഥ ബാധിച്ച നിത്യാശുദ്ധി ക്കാരൻ ഒരു ഫർള് നിസ്കാരത്തിന്റെ വുളു കൊണ്ട് അടുത്ത വഖ്‌ത് നിസ്ക്കരിക്കാൻ പാടില്ലല്ലോ.


  1. എന്നാൽ സുബഹിയുടെ വുളു കൊണ്ട് ഇഷ്‌റാഖ് നിസ്കരിക്കാൻ പറ്റുമോ ? 
  2. ഇഷ്റാഖിന്റെ വുളു കൊണ്ട് ളുഹർ നിസ്കരിക്കാൻ പറ്റുമോ 


1. സുബഹി നിസ്കാരത്തിന്റെ സമയം അവസാനിക്കുന്നതോടെ നിത്യ അശുദ്ധി ക്കാരൻ സുബഹിക്ക് വേണ്ടി ചെയ്ത വുളു നഷ്ടപ്പെടുന്നതാണ്. അതിനുശേഷം എന്തെങ്കിലും നിസ്കാരം നിർവഹിക്കാൻ  പുതിയ വുളു ചെയ്യൽ നിർബന്ധമാണ്.

2.  സൂര്യോദയത്തിന് ശേഷം ചെയ്യുന്ന വുളു കൊണ്ട് ഇഷ്‌റാക്കും മറ്റു നിസ്കാരങ്ങളും ളുഹറും നിസ്കരിക്കാം. ളുഹ്റിന്റെ സമയം അവസാനിക്കുന്നത് വരെ ആ വുളു നിലനിൽക്കുന്നതാണ്. കാരണം ഈ സമയങ്ങൾക്കിടയിൽ ഒന്നും തന്നെ ഏതെങ്കിലും ഫർള് നിസ്കാരത്തിന്റെ സമയം അവസാനിക്കുന്നില്ലല്ലോ.

الْمُسْتَحَاضَةُ وَمَنْ بِهِ سَلَسُ الْبَوْلِ أَوْ اسْتِطْلَاقِ الْبَطْنِ أَوْ انْفِلَاتِ الرِّيحِ أَوْ رُعَافٍ دَائِمٌ أَوْ جُرْحٍ لَا يُرْقَأُ يَتَوَضَّئُونَ لِوَقْتِ كُلِّ صَلَاةٍ وَيُصَلُّونَ بِذَلِكَ الْوُضُوءِ فِي الْوَقْتِ مَا شَاءُوا مِنْ الْفَرَائِضِ وَالنَّوَافِلِ هَكَذَا فِي الْبَحْرِ الرَّائِقِ.....وَيَبْطُلُ الْوُضُوءُ عِنْدَ خُرُوجِ وَقْتِ الْمَفْرُوضَةِ بِالْحَدَثِ السَّابِقِ. هَكَذَا فِي الْهِدَايَةِ وَهُوَ الصَّحِيحُ. هَكَذَا فِي الْمُحِيطِ فِي نَوَاقِضِ الْوُضُوءِ حَتَّى لَوْ تَوَضَّأَ الْمَعْذُورُ لِصَلَاةِ الْعِيدِ لَهُ أَنْ يُصَلِّيَ الظُّهْرَ بِهِ عِنْدَ أَبِي حَنِيفَةَ وَمُحَمَّدٍ وَهُوَ الصَّحِيحُ؛ لِأَنَّهَا بِمَنْزِلَةِ صَلَاةِ الضُّحَى

[مجموعة من المؤلفين، الفتاوى الهندية، ٤١/١]

والمستحاضة ومن به سلس البول والرعاف الدائم والجرح الذي لا يرقأ يتوضئون لوقت كل صلاة فيصلون بذلك الوضوء في الوقت ما شاءوا من الفرائض والنوافل " وقال الشافعي رحمه الله تتوضأ المستحاضة لكل مكتوبة لقوله عليه الصلاة والسلام " المستحاضة تتوضأ لكل صلاة " ولأن اعتبار طهارتها ضرورة أداء المكتوبة فلا تبقى بعد الفراغ منها...... " فإن توضئوا حين تطلع الشمس أجزأهم عن فرض الوقت حتى يذهب وقت الظهر " وهذا عند أبي حنيفة ومحمد رحمهما الله وقال أبو يوسف وزفر رحمهما الله أجزأهم حتى يدخل وقت الظهر

[المَرْغِيناني، الهداية في شرح بداية المبتدي، ٣٤/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

മുഖത്ത് നെറ്റിയുടെ ഭാഗത്തും വാലിന്റെ ഭാഗത്തും അല്പം വലിയ അളവിൽ വെളുത്ത പാടുകളുള്ള മൃഗത്തിനെ ഉളുഹിയ്യത് നൽകിയാൽ ശരിയാകുമോ


ഉളുഹിയ്യത് നൽകപ്പെടുന്ന മൃഗത്തിന്റെ ശരീരത്തിൽ വെളുത്ത പാടുകൾ ഉണ്ടായാലും അത് ഷറഇൽ ഒരു ന്യൂനതയായി കണക്കാക്കപ്പെട്ടിട്ടില്ല. അത്തരം പാടുകൾ മൃഗത്തിന്റെ മാംസത്തിന് യാതൊരു കേടും വരുത്തുന്നില്ല. അതിനാൽ വെളുത്ത പാടുകൾ ഉള്ള മൃഗത്തിന്റെ ഉളുഹിയ്യത് യാതൊരു കറാഹതുമില്ലാതെ തന്നെ ശരിയാകുന്നതാണ്.

وَأَمَّا صِفَتُهُ) : فَهُوَ أَنْ يَكُونَ سَلِيمًا مِنْ الْعُيُوبِ الْفَاحِشَةِ

[مجموعة من المؤلفين، الفتاوى الهندية، ٢٩٧/٥]

تَجُوزُ التَّضْحِيَةُ بِالْمَجْبُوبِ الْعَاجِزِ عَنْ الْجِمَاعِ، وَاَلَّتِي بِهَا سُعَالٌ، وَالْعَاجِزَةُ عَنْ الْوِلَادَةِ لِكِبَرِ سِنِّهَا، وَاَلَّتِي لَهَا كَيٌّ، وَاَلَّتِي لَا لِسَانَ لَهَا فِي الْغَنَمِ خُلَاصَةٌ:

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٢٥/٦]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

നിസ്കരിക്കുന്നയാൾ മുന്നിൽ മറ വെക്കുന്നതിന്റെ വിധി ? മിഹ്റാബിൽ നിൽക്കുന്ന ഇമാമിന് ഭിത്തിയുടെ മറകൂടാതെ പ്രത്യേകം മറ വേറെ തന്നെ വയ്ക്കേണ്ടതുണ്ടോ


മറ വെക്കൽ മുസ്തഹബ്ബാണ്. മുന്നിലൂടെ ആരെങ്കിലും കടന്നുപോകാൻ സാധ്യതയില്ലെങ്കിൽ അവിടെ മറ വയ്ക്കേണ്ട ആവശ്യമില്ല. ഇമാമിന്റെ മറ ഭിത്തി തന്നെ മതിയാകുന്നതാണ് പ്രത്യേകം മറ വയ്ക്കേണ്ട ആവശ്യമില്ല.

قَوْلُهُ نَدْبًا) لِحَدِيثِ " «إذَا صَلَّى أَحَدُكُمْ فَلْيُصَلِّ إلَى سُتْرَةٍ، وَلَا يَدَعْ أَحَدًا يَمُرُّ بَيْنَ يَدَيْهِ» رَوَاهُ الْحَاكِمُ وَأَحْمَدُ وَغَيْرُهُمَا، وَصَرَّحَ فِي الْمُنْيَةِ بِكَرَاهَةِ تَرْكِهَا، وَهِيَ تَنْزِيهِيَّةٌ. وَالصَّارِفُ لِلْأَمْرِ عَنْ حَقِيقَتِهِ مَا رَوَاهُ أَبُو دَاوُد عَنْ الْفَضْلِ وَالْعَبَّاسِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٦٣٦/١]

ولا بأس بترك السترة إذا أمن المرور ولم يواجه الطريق 

[المَرْغِيناني، الهداية في شرح بداية المبتدي، ٦٣/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിൻ വ ശഅബാൻ എന്ന ദുആയിൽ റജബ് മാസം കഴിഞ്ഞാൽ റജബ് ഒഴിവാക്കി ബാരിക് ലനാ ശഅബാൻ എന്ന് ദുആ ചെയ്യണോ


ഇത് നബി ﷺ തങ്ങളിൽ നിന്നും വന്നിട്ടുള്ള ദുആയാണ്.  മസ്നൂൻ ദുആകളിൽ യാതൊരു മാറ്റവും വരുത്താതെ പറയാൻ ശ്രദ്ധിക്കേണ്ടതാണ്. റജബ് കഴിഞ്ഞാലും ദുആ പൂർണമായും പറയേണ്ടതാണ്. അതുതന്നെയാണ് ശ്രേഷ്ഠത.

وَأَوْلَى مَا قِيلَ فِي الْحِكْمَةِ فِي رَدِّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى مَنْ قَالَ الرَّسُولَ بَدَلَ النَّبِيِّ أَنَّ أَلْفَاظَ الْأَذْكَارِ تَوْقِيفِيَّةٌ وَلَهَا خَصَائِصُ وَأَسْرَارٌ لَا يَدْخُلُهَا الْقِيَاسُ فَتَجِبُ الْمُحَافَظَةُ عَلَى اللَّفْظِ الَّذِي وَرَدَتْ بِهِ وَهَذَا اخْتِيَارُ الْمَازِرِيِّ قَالَ فَيُقْتَصَرُ فِيهِ عَلَى اللَّفْظِ الْوَارِدِ بِحُرُوفِهِ وَقَدْ يَتَعَلَّقُ الْجَزَاءُ بِتِلْكَ الْحُرُوفِ وَلَعَلَّهُ أَوْحَى إِلَيْهِ بِهَذِهِ الْكَلِمَاتِ فَيَتَعَيَّنُ أَدَاؤُهَا بِحُرُوفِهَا

[ابن حجر العسقلاني، فتح الباري لابن حجر، ١١٢/١١]

أَنَّ هَذَا ذِكْرٌ وَدُعَاءٌ فَيَنْبَغِي فِيهِ الِاقْتِصَارُ عَلَى اللَّفْظِ الْوَارِدِ بِحُرُوفِهِ وَقَدْ يَتَعَلَّقُ الْجَزَاءُ بِتِلْكَ الْحُرُوفِ وَلَعَلَّهُ أُوحِي إِلَيْهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِهَذِهِ الْكَلِمَاتِ فَيَتَعَيَّنُ أَدَاؤُهَا بِحُرُوفِهَا وَهَذَا الْقَوْلُ حَسَنٌ

[النووي، شرح النووي على مسلم، ٣٣/١٧]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഒരാൾ രണ്ട് വിവാഹം കഴിച്ചു. രണ്ടിലും മക്കളുണ്ട് അയാളുടെ മരണത്തിനുശേഷം ഭാര്യമാർക്ക് സമ്പത്തിന്റെ എത്ര ഓഹരിയാണ്. ?


മയ്യിത്തിന് മക്കളുള്ള സ്ഥിതിക്ക് ഭാര്യക്ക് സമ്പത്തിന്റെ എട്ടിലൊന്നാണ് ലഭിക്കുക. ഒന്നിലധികം ഭാര്യമാരുടെ സാഹചര്യത്തിൽ ഈ എട്ടിലൊന്ന് ഭാര്യമാർക്കിടയിൽ തുല്യമായി വീതിക്കപ്പെടും. ഓരോരുത്തർക്കും പ്രത്യേകം എട്ടിലൊന്ന് ലഭിക്കില്ല. മക്കൾ ഇല്ലായെങ്കിൽ നാലിലൊന്ന് ലഭിക്കും.

وَلِلزَّوْجَةِ الرُّبُعُ عِنْدَ عَدَمِهِمَا وَالثُّمُنُ مَعَ أَحَدِهِمَا، وَالزَّوْجَاتُ وَالْوَاحِدَةُ يَشْتَرِكْنَ فِي الرُّبُعِ وَالثُّمُنِ وَعَلَيْهِ الْإِجْمَاعُ، كَذَا فِي الِاخْتِيَارِ شَرْحِ الْمُخْتَارِ

[مجموعة من المؤلفين، الفتاوى الهندية، ٤٥٠/٦]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഒരു ഇമാം തിലാവത്തിന്റെ ആയത് ആണെന്ന് കരുതി അസ്ഥാനത്ത് സുജൂദ് ചെയ്തു മഅ്മൂമുകൾ കൂടെ സുജൂദ് ചെയ്തു ഈ നിസ്കാരത്തിന്റെ ഹുക്മ് എന്താണ്? ഈ അബദ്ധം മനസ്സിലായ മഅ്മൂം കൂടെ സുജൂദ് ചെയ്യണോ അതോ പിരിയണോ ?


ഇമാമിനെ പിന്തുടരണം. സഹവിന്റെ സുജൂദ് ചെയ്യണം.

تكلم المشايخ رحمهم الله في هذا وأكثرهم على أنه يجب بستة أشياء: بتقديم ركن، وبتأخير ركن، وتكرار ركن، وبتغيير واجب، وبترك واجب، وبترك سنّة تضاف إلى جميع الصلاة

[ابن مَازَةَ، المحيط البرهاني في الفقه النعماني، ٥٠١/١]

خَمْسٌ يُتَّبَعُ فِيهَا الْإِمَامُ: قُنُوتٌ، وَقُعُودٌ أَوَّلُ، وَتَكْبِيرُ عِيدٍ، وَسَجْدَةُ تِلَاوَةٍ، وَسَهْوٌ.وَأَرْبَعَةٌ لَا يُتَّبَعُ فِيهَا: زِيَادَةُ تَكْبِيرِ عِيدٍ، أَوْ جِنَازَةٍ، وَرُكْنٌ، وَقِيَامٌ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ١٢/٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

സർക്കാർ സബ്‌സിഡി ലോൺ എടുത്ത് ഉപയോഗിക്കുന്നതിന്റെ വിധി


സർക്കാർ സബ്സിഡിയോടുകൂടിയ ലോൺ എടുക്കൽ രണ്ട് നിബന്ധനകളോടെ അനുവദനീയമാണ്.  

ഒന്ന്. ലോൺ എടുക്കുന്ന വ്യക്തിക്ക് തന്റെ സാമ്പത്തിക ശേഷിയെ പരിഗണിച്ചുകൊണ്ട് അയാൾ മുഴുവൻ ലോണും ആ അവധിക്കുള്ളിൽ അടച്ചുതീർക്കുമെന്ന് ഉറച്ച വിശ്വാസമൊ  ഉറച്ച പ്രതീക്ഷയൊ ഉണ്ടാകണം.

അങ്ങനെ ലോണിന് ചുമത്തുന്ന പലിശ, സർക്കാർ അനുവദിച്ച സബ്സിഡി തുകയെക്കാൾ കവിയാതിരിക്കണം. ഉദാ: ഒരാൾ 10 ലക്ഷം രൂപ ലോൺ എടുത്തു. സർക്കാർ 30% (3 ലക്ഷം രൂപ) സബ്സിഡിയായി ബാങ്കിന് അടച്ചു. അപ്പോൾ ലോൺ എടുക്കുന്നവന്റെ ബാധ്യത 7 ലക്ഷം രൂപ മാത്രമായി. ഈ 7 ലക്ഷത്തിന് ബാങ്ക് നിയമപ്രകാരം പലിശ ഈടാക്കും. എന്നാൽ 7 ലക്ഷത്തിന് വരുന്ന മൊത്തം പലിശ 3 ലക്ഷം രൂപയെ കവിയരുത് കൂടാതെ ലോൺ എടുക്കുന്നയാൾ നിർബന്ധമായും അടക്കേണ്ട മുഴുവൻ തുകയും അടച്ചുതീർക്കണം.

എന്നാൽ ഒരാൾക്ക് തന്റെ സാമ്പത്തിക നിലയെ അടിസ്ഥാനമാക്കി ഇത്തരമൊരു ഉറപ്പോ ശക്തമായ സാധ്യതയോ ഇല്ലെങ്കിൽ അവനു സബ്സിഡിയുള്ള ലോൺ എടുക്കൽ അനുവദനീയമല്ല.

രണ്ട്: സബ്സിഡി ലോൺ എടുക്കുന്നത് സർക്കാർ ബാങ്കുകളിൽ നിന്ന് മാത്രമായിരിക്കണം.

ഉദാ:SBI, PMB തുടങ്ങിയ കേന്ദ്രമോ സംസ്ഥാനമോ ഉടമസ്ഥതയിലുള്ള ബാങ്കുകൾ.

ഒരു വ്യക്തി സ്വകാര്യ (പ്രൈവറ്റ്) ബാങ്കിൽ നിന്ന് സബ്സിഡിയുള്ള ലോൺ എടുക്കുകയാണെങ്കിൽ സർക്കാർ സബ്സിഡിയുണ്ടായാലും അത് പലിശാധിഷ്ഠിതമായ ലോൺ തന്നെയായിരിക്കും അതിനാൽ അത് ഹറാമായിത്തീരും.

നിബന്ധനകളോടെ സബ്സിഡി ലോൺ അനുവദനീയമാകുന്നതിന്റെ കാരണം

ബാങ്ക് സർക്കാർ സർക്കാർ ഉടമസ്ഥതയിൽ ആയിരിക്കുമ്പോൾ സബ്സിഡി നൽകുന്ന വകുപ്പും സർക്കാർ തന്നെയായിരിക്കും. അതിനാൽ സബ്സിഡി വകുപ്പ് ബാങ്കിന് നൽകുന്ന തുക ലോൺ എടുക്കുന്നയാളുടെ കാര്യത്തിൽ ‘കടം ഇളവ് ’ എന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത്.

ബാങ്ക് തന്നെ ലോൺ തുകയിലെ ഒരു ഭാഗം മാപ്പ് ചെയ്തതുപോലെ. ഈ ഇളവ് حکماً (നിയമപരമായി) ബാങ്കിന്റെ ഭാഗത്തുനിന്നുള്ളതായതിനാൽ അടയ്ക്കുന്ന പലിശയെ പലിശയല്ലെന്ന് കണക്കാക്കാൻ കഴിയും കാരണം ലോൺ എടുക്കുന്നയാൾ പലിശയ്ക്കു തുല്യമായ ഇളവ് സ്വീകരിച്ചിട്ടില്ല. അതിനാലാണ് ഈ രൂപത്തിലുള്ള സബ്സിഡി ലോൺ ശരീഅത്ത് പ്രകാരം അനുവദനീയമാകുന്നത്.

ഇനി ബാങ്ക് പ്രൈവറ്റ് ആണെങ്കിൽ

സബ്സിഡി വകുപ്പ് ഒന്നും ബാങ്ക് മറ്റൊന്നുമായിരിക്കും രണ്ടും വ്യത്യസ്ത സ്ഥാപനങ്ങൾ. ഇത്തരം സാഹചര്യത്തിൽ സർക്കാർ നൽകുന്ന സബ്സിഡി ലോൺ എടുക്കുന്നയാളുടെ കാര്യത്തിൽ വെറും സാമ്പത്തിക സഹായം (تعاون) മാത്രമാണ്.

ലോൺ അടയ്ക്കാൻ വേണ്ടി എടുക്കുന്നയാൾക്ക് സർക്കാർ പണം നൽകിയതുപോലെ പക്ഷേ ചില പ്രായോഗിക ആവശ്യങ്ങൾ കാരണം ആ തുക നേരിട്ട് കൊടുക്കാതെ അവന്റെ പേരിൽ ബാങ്കിന് നൽകുന്നു ലോൺ എടുക്കുന്നയാൾ അത് മറ്റേതെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാതിരിക്കാനായി.

ഇവിടെ ബാങ്ക് ലോൺ തുകയിലെ ഒരു ഭാഗവും മാപ്പ് ചെയ്തിട്ടില്ല. അതുകൊണ്ട് ഇത് വ്യക്തമായ പലിശാധിഷ്ഠിത ലോൺ ആണ്. അതിനാൽ ഹറാമാണ്.

ഒരു വ്യക്തിക്ക് തന്റെ സാമ്പത്തിക ശേഷി പരിഗണിക്കുമ്പോൾ മിച്ചമുള്ള ലോൺ തുകയിലെ പലിശ, ഇളവ് ചെയ്ത തുകയ്ക്കുള്ളിൽ തന്നെ നിൽക്കും എന്നുറപ്പോ ശക്തമായ സാധ്യതയോ ഇല്ലെങ്കിൽ അവനു ഈ സബ്സിഡി ലോൺ എടുക്കൽ അനുവദനീയമല്ല.

കാരണം അത്തരം സാഹചര്യത്തിൽ പലിശയിൽ വീഴാനുള്ള ശക്തമായ അപകടസാധ്യത നിലനിൽക്കും. അതിനെ ന്യായീകരിക്കാൻ യാതൊരു ശരിയായ ശരീഅത്ത് വ്യാഖ്യാനവും സാധ്യമല്ല.

പലിശ വ്യവസ്ഥ അടങ്ങിയ കരാറുകളെക്കുറിച്ചുള്ള പൊതുവായ നിർബന്ധാവസ്ഥ

ഈ വിഷയത്തിൽ കാണപ്പെടുന്ന പലിശാധിഷ്ഠിത കരാർ വ്യവസ്ഥ ആവശ്യകതയും (ضرورة) പൊതുവായ ബാധ്യതയും (عموم البلوى) കാരണമായി ചില അളവിൽ അവഗണിക്കാവുന്നതാണ്.

കാരണം ഇന്നത്തെ കാലത്ത് ഒന്നോ രണ്ടോ അല്ല നൂറുകണക്കിന് ഇടപാടുകളിൽ അസാധുവായ കരാറുകളും വ്യവസ്ഥകളും നിലനിൽക്കുന്നു. അവയെല്ലാം പൂർണ്ണമായി നിരോധിച്ചാൽ ഉമ്മത്ത് അത്യന്തം വലിയ ബുദ്ധിമുട്ടിലാകും.

ഉദാ:

  • റെയിൽവേ അല്ലെങ്കിൽ വിമാന ടിക്കറ്റ് റദ്ദാക്കിയാൽ മുഴുവൻ തുകയും തിരികെ ലഭിക്കണമെന്നില്ല (തത്കാൽ ടിക്കറ്റ്, നോൺ-റിഫണ്ടബിൾ ഫ്ലൈറ്റ് ടിക്കറ്റ് മുതലായവ)
  • വൈദ്യുതി കണക്ഷനിൽ നിശ്ചിത സമയത്ത് ബിൽ അടയ്ക്കാത്താൽ പിഴയോ പലിശയോ ഈടാക്കുമെന്ന വ്യവസ്ഥ 
  • ഫ്ലാറ്റ് അല്ലെങ്കിൽ പ്ലോട്ട് വാങ്ങുമ്പോൾ, നിശ്ചിത തീയതിക്കുള്ളിൽ മുഴുവൻ തുക അടയ്ക്കാത്താൽ അഡ്വാൻസ് തുക പിടിച്ചെടുക്കുന്ന വ്യവസ്ഥ

ഇമാം സർഖസി (റ) യുടെ വാക്ക് അൽ-മബ്സൂത് എന്ന ഗ്രന്ഥത്തിൽ പറയുന്നു: “അന്ന് സ്വഫ്വാൻ ഒരു ഹർബി (അമുസ്ലിം രാജ്യക്കാരൻ) ആയിരുന്നു.

മുസ്ലിംനും അമുസ്ലിമായുള്ള ഇടപാടുകളിൽ മുസ്ലിംകൾ തമ്മിൽ അനുവദനീയമല്ലാത്ത പല വ്യവസ്ഥകളും അനുവദനീയമാണ്.” (അൽ-മബ്സൂത് 11/136)

ക്രെഡിറ്റ് കാർഡ് വിഷയത്തിൽ മുഫ്തി തഖി ഉസ്മാനി (ദാ:ബ) യുടെ പറയുന്നു.

താമസിച്ചാൽ പലിശ ഈടാക്കുമെന്ന വ്യവസ്ഥ ഇന്നത്തെ കാലത്ത് അനേകം അനിവാര്യ ഇടപാടുകളിൽ ഉള്ളതിനാൽ

അത് പ്രായോഗികമായി നടപ്പാകില്ലെന്ന ഉറപ്പോടെയും സമയത്ത് തന്നെ അടയ്ക്കുമെന്ന പ്രതിബദ്ധതയോടെയും ഉള്ളപ്പോൾ പൊതുവായ ബുദ്ധിമുട്ടിന്റെ അടിസ്ഥാനത്തിൽ ചില ഇളവ് അനുവദിക്കാവുന്നതാണ്. (ഫതാവാ ഉസ്മാനി  3/357)

അവലംബം : ഫതാവാ ദാറുൽ ഉലൂം



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

തിരണ്ടി മത്സ്യം കഴിക്കൽ അനുവദനീയമാണോ

 

അനുവദനീയമാണ്. 

സമുദ്രത്തിൽ നിന്നും മത്സ്യ വർഗ്ഗത്തിൽപ്പെട്ടതിനെയെല്ലാം കഴിക്കൽ അനുവദനീയമാണ്. മത്സ്യ വർഗ്ഗത്തിൽ പെടാത്തത് അനുവദനീയമല്ല. തിരണ്ടി മത്സ്യ വർഗ്ഗത്തിൽ പെട്ടതാണ്.

أَمَّا الَّذِي يَعِيشُ فِي الْبَحْرِ فَجَمِيعُ مَا فِي الْبَحْرِ مِنْ الْحَيَوَانِ مُحَرَّمُ الْأَكْلِ إلَّا السَّمَكَ خَاصَّةً فَإِنَّهُ يَحِلُّ أَكْلُهُ إلَّا مَا طَفَا مِنْهُ وَهَذَا قَوْلُ أَصْحَابِنَا - رَضِيَ اللَّهُ عَنْهُمْ

[الكاساني ,بدائع الصنائع في ترتيب الشرائع ,5/35]

وَالسَّمَكُ مَأْكُولٌ بِجَمِيعِ أَنْوَاعِهِ يَثْبُتُ الْحِلُّ فِيهِ بِالْكِتَابِ وَالسُّنَّةِ قَالَ اللَّهُ تَعَالَى: {أُحِلَّ لَكُمْ صَيْدُ الْبَحْرِ} [المائدة: 96]

[السرخسي، المبسوط للسرخسي، ٢٣٠/١١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

മയ്യിത്ത് കാണുന്നതിന്റെ വിധി ?


മയ്യിത്തിനെ കാണൽ അനുവദനീയമാണ്. അതിനെ നിർബന്ധമായ ഒന്നാണെന്ന് മനസ്സിലാക്കൽ തെറ്റാണ്. മയ്യിത്ത് മറ്റുള്ളവർക്ക് കാണാനുള്ള സൗകര്യത്തിന് പുതപ്പ് ഉയർത്തി കൊടുക്കലും അനുവദനീയമാണ്. 

പൂർണ്ണമായും കഫൻ ചെയ്യുന്നതിനുമുമ്പ് കാണലാണ് നല്ലത്. കഫൻ ചെയ്തതിനുശേഷം കാണൽ ഒഴിവാക്കലാണ് നല്ലത്. എന്നിരുന്നാലും ആരെങ്കിലും കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കറാഹത്തൊന്നുമില്ലാതെ തന്നെ അനുവദനീയമാണ്. കഫൻ പൂർത്തിയായാൽ ഉടൻതന്നെ നിസ്കരിച്ചു അടക്കം ചെയ്യുന്നതിനുള്ള ക്രമീകരണം ചെയ്യണം. നിസ്കാരം ജനങ്ങൾക്ക് കാണാൻ വേണ്ടി വൈകിപ്പിക്കുന്നത് അനുവദനീയമല്ല.

അന്യസ്ത്രീ പുരുഷന്മാരുടെ മയ്യിത്ത് കാണൽ അനുവദനീയമല്ല. ഹറാമാണ്.

عَنْ أَنَسِ بْنِ مَالِكٍ قَالَ: «لَمَّا قُبِضَ إِبْرَاهِيمُ ابْنُ النَّبِيِّ ﷺ قَالَ لَهُمُ النَّبِيُّ ﷺ: لَا تُدْرِجُوهُ فِي أَكْفَانِهِ حَتَّىٰ أَنْظُرَ إِلَيْهِ، فَأَتَاهُ فَانْكَبَّ عَلَيْهِ وَبَكَى»

قَوْلُهُ: (لَا تُدْرِجُوهُ) مِنَ الْإِدْرَاجِ، أَيْ لَا تُدْخِلُوهُ، وَالْحَدِيثُ يَدُلُّ عَلَىٰ أَنَّ مَنْ يُرِيدُ النَّظَرَ فَلْيَنْظُرْ إِلَيْهِ قَبْلَ الْإِدْرَاجِ، فَيُؤْخَذُ مِنْهُ أَنَّ النَّظَرَ بَعْدَ ذٰلِكَ لَا يَحْسُنُ، وَيُحْتَمَلُ أَنَّهُ قَالَ ذٰلِكَ لِأَنَّ النَّظَرَ بَعْدَهُ يَحْتَاجُ إِلَىٰ مُؤْنَةِ الْكَشْفِ

(حاشيَةُ السِّنْدِيِّ عَلَىٰ سُنَنِ ابْنِ مَاجَهَ، 1/450)

وَلَا بَأْسَ بِأَنْ يَرْفَعَ سِتْرَ الْمَيِّتِ لِيَرَى وَجْهَهُ وَإِنَّمَا يُكْرَهُ ذَلِكَ بَعْدَ الدَّفْنِ كَذَا فِي الْقُنْيَةِ

[مجموعة من المؤلفين، الفتاوى الهندية، ٣٥١/٥]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

തക്ബീറത്തുൽ ഇഹ്റാമിന്റെ സമയത്ത് എവിടെയാണ് നോക്കേണ്ടത് ?


തക്ബീറത്തുൽ ഇഹ്റാമിന്റെ സമയത്ത് സുജൂദിന്റെ സ്ഥാനത്താണ് നോട്ടം പതിപ്പിക്കേണ്ടത്. തല അമിതമായി കുനിക്കുകയോ ഉയർത്തുകയോ ചെയ്യരുത്. ഇതിൽ സ്ത്രീപുരുഷ വ്യത്യാസമില്ല.

إلى موضع سجوده قائما" حفظا له عن النظر إلى ما يشغله عن الخشوع "و" نظره "إلى ظاهر القدم راكعا وإلى أرنبة أنفه ساجدا وإلى حجره جالسا

[الطحطاوي ,حاشية الطحطاوي على مراقي الفلاح شرح نور الإيضاح ,page 277]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

മൗലൂദ് ഓതലിന്റെ വിധി

 

മൗലൂദ് നബി ﷺ തങ്ങളുടെ തിരുപ്പിറവിയുടെ  അനുസ്മരണമാണ്. തങ്ങളുടെ ﷺ പിറവി, മഹത്വങ്ങൾ പോരിശകൾ മുഅജിസത്തുകൾ ശ്രേഷ്ഠതകൾ  പറയലും കേൾക്കലും ചർച്ച ചെയ്യലും അളവില്ലാത്ത നന്മകൾക്കും ബർക്കത്തിനും കാരണമാകുന്നതാണ്. മുൻഗാമികളായ മഹാന്മാരിൽ നമുക്ക് വലിയ മാതൃക കാണാൻ സാധിക്കും. നബി ﷺ തങ്ങൾ ജനിച്ച മാസം എന്ന നിലയ്ക്ക് റബീ ഉൽ അവ്വലിൽ പ്രത്യേകമായി ഓതാവുന്നതാണ്.

എന്നാൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട വിഷയം റബീഉൽ അവ്വലിലാകട്ടെ മറ്റു മാസങ്ങളിലാകട്ടെ ഏതെങ്കിലും പ്രത്യേക ദിവസത്തെയോ സമയത്തെയോ ബന്ധിപ്പിച്ചുകൊണ്ട് ആ സമയങ്ങളിൽ ഓതുന്നത് ഒരു പതിവ് രീതിയായി സ്വീകരിച്ച്  അതിൽ എന്തൊക്കെയോ പ്രത്യേകത കരുതി നിർബന്ധ ബുദ്ധി കാണിക്കുന്നത് അനുവദനീയമല്ല. ഈ രൂപത്തിൽ അതിന് ബിദ്അത്തിന്റെ വിധി വരുന്നതാണ്. കാരണം നബി ﷺ തങ്ങളിലോ സഹാബാക്കളിലോ ഇതിന് മാതൃക നമുക്ക് കാണാൻ സാധിക്കില്ല. അത്തരത്തിൽ മാതൃകയില്ലാത്ത ഏതെങ്കിലും ഒരു കാര്യം മേൽ പറയപ്പെട്ട രീതിയിൽ ചെയ്യുമ്പോഴാണ് അത് ബിദ്അത്തായി മാറുന്നത്. അങ്ങനെ വന്നാൽ അത് ഉപേക്ഷിക്കൽ നിർബന്ധമാകും അത് പ്രവർത്തിക്കൽ അനുവദനീയവുമല്ല. (അവലംബം അൽ മൗരിദ്, ഫതാവ ദാറുൽ ഉലൂം)

وَمِنْهَا: الْتِزَامُ الْكَيْفِيَّاتِ وَالْهَيْئَاتِ الْمُعَيَّنَةِ، كَالذِّكْرِ بِهَيْئَةِ الِاجْتِمَاعِ عَلَى صَوْتٍ وَاحِدٍ، وَاتِّخَاذُ يَوْمِ وِلَادَةِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عِيدًا، وَمَا أَشْبَهَ ذَلِكَ

وَمِنْهَا: الْتِزَامُ الْعِبَادَاتِ الْمُعَيَّنَةِ فِي أَوْقَاتٍ مُعَيَّنَةٍ لَمْ يُوجَدْ لَهَا ذَلِكَ التَّعْيِينُ فِي الشَّرِيعَةِ، كَالْتِزَامِ صِيَامِ يَوْمِ النِّصْفِ مِنْ شعبان وقيام ليلته

[الشاطبي، إبراهيم بن موسى ,الاعتصام للشاطبي ت الشقير والحميد والصيني ,1/51]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഒരു വ്യക്തിക്ക് സ്വന്തം പണം റെഡി ക്യാഷായി നൽകി വാഹനം വാങ്ങാൻ കഴിയും. എന്നാൽ അങ്ങനെ ചെയ്താൽ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥർ അനാവശ്യമായി ചോദ്യം ചെയ്ത് അന്യായമായ രീതിയിൽ ടാക്‌സും പിഴയും ആവശ്യപ്പെടുകയും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്യും. ഈ അനാവശ്യ ബുദ്ധിമുട്ടുകളും അന്യായമായ ടാക്‌സ് നടപടികളും ഒഴിവാക്കുന്നതിനായി പലിശ അടയ്ക്കേണ്ടിവരുമെന്നറിയുമ്പോഴും ബാങ്കിൽ നിന്ന് ലോൺ എടുത്ത് വാഹനം വാങ്ങുന്നത് ശരീഅത്ത് പ്രകാരം അനുവദനീയമാണോ?


സാധാരണ സാഹചര്യങ്ങളിൽ പലിശ വായ്പ (ലോൺ) എടുക്കുന്നത് ശരീഅത്ത് പ്രകാരം അനുവദനീയമല്ല. പലിശ വാങ്ങുന്നത് ഹറാമാകുന്നതുപോലെ തന്നെ പലിശ നൽകുന്നതും ഹറാമാണ്. ഖുർആൻ വ്യക്തമായി പലിശയെ നിരോധിച്ചിട്ടുണ്ടെന്നും, ഹദീസുകളിൽ നബി ﷺ പലിശ വാങ്ങുന്നവരെയും നൽകുന്നവരെയും, അതുമായി ബന്ധപ്പെട്ട എല്ലാവരെയും ഒരുപോലെ പാപത്തിൽ പങ്കാളികളാണെന്ന് പറഞ്ഞിട്ടുണ്ടെന്നും ഇത് വഴി വ്യക്തമാകുന്നു. അതുകൊണ്ട് പൊതുവേ പലിശ ഇടപാടുകൾ ഇസ്‌ലാമിൽ കർശനമായി നിരോധിതമാണ്.

എന്നാൽ ചില രാജ്യങ്ങളിൽ നിലവിലുള്ള നിയമങ്ങൾ കാരണം ഒരാൾ തന്റെ യഥാർത്ഥ പണം വെളിപ്പെടുത്തി വലിയ ഇടപാടുകൾ നടത്തിയാൽ ഇൻകം ടാക്‌സ് വകുപ്പ് ഇടപെടുകയും പണം എവിടെ നിന്നാണ് ലഭിച്ചതെന്ന് ചോദ്യം ചെയ്യുകയും, തെളിവുകൾ ആവശ്യപ്പെടുകയും വലിയ തോതിൽ ടാക്‌സും പിഴയും അടയ്ക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു. ഇതിന് പുറമെ വിവിധ വഴികളിലൂടെ അനാവശ്യമായ ബുദ്ധിമുട്ടുകളും മാനസിക പീഡനങ്ങളും ഉണ്ടാകുന്നു. ഈ രീതിയിലുള്ള നടപടികൾ ശരീഅത്ത് പ്രകാരം വ്യക്തമായ അന്യായവും അതിക്രമവുമാണ്.

ഇത്തരം അന്യായമായ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടുക എന്നതും ശരീഅത്ത് പരിഗണിക്കുന്ന ഒരു ആവശ്യമാണ്. ഹനഫി ഫിഖ്ഹിലെ പ്രമുഖ പണ്ഡിതനായ അല്ലാമ ഇബ്ന് നുജൈം (റ) തന്റെ ഗ്രന്ഥങ്ങളിൽ ആവശ്യത്തിലായ ഒരാൾക്ക് പലിശയുള്ള വായ്പ എടുക്കാൻ അനുവാദമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. (അൽ അഷ്ബാഹ് 1/327) അതായത് ഒരാൾക്ക് തന്റെ മേൽ വരുന്ന അന്യായമായ നിയമപീഡനം ഒഴിവാക്കാൻ മറ്റൊരു മാർഗമില്ലാത്ത സാഹചര്യമുണ്ടെങ്കിൽ, അത്തരം അവസ്ഥയെ ഒരു നിയമപരമായ ആവശ്യമായി കണക്കാക്കാം.

ഫിഖ്ഹിലെ ഒരു പ്രധാന നിയമം അനുസരിച്ച്, “ആവശ്യം  അത്യാവശ്യ സമാനമായി കണക്കാക്കപ്പെടും.” (അൽ അഷ്ബാഹ് 1/326) എന്നാൽ അതിനൊപ്പം തന്നെ മറ്റൊരു പ്രധാന നിയന്ത്രണവും ഉണ്ട്: അത്യാവശ്യം മൂലം അനുവദനീയമാകുന്ന കാര്യങ്ങൾ ആവശ്യത്തിന്റെ പരിധിവരെ മാത്രമേ അനുവദനീയമാകൂ. അതിനാൽ, ഇത്തരം സാഹചര്യങ്ങളിൽ പലിശയുള്ള ലോൺ എടുക്കാൻ അനുമതി ഉണ്ടായാലും, അതു ആവശ്യത്തിനുള്ളത്ര തുകയിലേക്കു മാത്രമായി പരിമിതപ്പെടുത്തണം; അതിനേക്കാൾ അധികം എടുക്കുന്നത് ശരീഅത്ത് അനുവദിക്കുന്നില്ല.

അതിനാൽ, സാധാരണ സാഹചര്യങ്ങളിൽ പലിശ ഹറാമാണെന്ന അടിസ്ഥാനനിയമം നിലനിൽക്കുമ്പോഴും, അന്യായമായ നിയമനടപടികളും പീഡനങ്ങളും ഒഴിവാക്കാൻ മറ്റൊരു വഴിയില്ലാത്ത സാഹചര്യമുണ്ടെങ്കിൽ, അത്യാവശ്യപരിധിയിൽ മാത്രം പലിശയുള്ള ബാങ്ക് വായ്പ എടുക്കാൻ ഹനഫി ഫിഖ്ഹ് പ്രകാരം അനുവാദം നൽകിയിട്ടുണ്ടെന്ന് ഈ വിശദീകരണത്തിൽ നിന്ന് മനസ്സിലാക്കാം.

അവലംബം : നിളാമുൽ ഫതാവ 1/219



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഒരാൾ രണ്ട് വിവാഹം കഴിച്ചു. ആദ്യ ഭാര്യയിൽ മക്കളുണ്ട്. രണ്ടാം ഭാര്യയിൽ ഒരു മകളുണ്ട് ഈ മകളുടെ 13 വയസ്സിൽ അയാൾ മരണപ്പെട്ടു

ഒരാൾ രണ്ട് വിവാഹം കഴിച്ചു. ആദ്യ ഭാര്യയിൽ മക്കളുണ്ട്. രണ്ടാം ഭാര്യയിൽ ഒരു മകളുണ്ട് ഈ മകളുടെ 13 വയസ്സിൽ അയാൾ മരണപ്പെട്ടു. മരണപ്പെടുന്നതിനു മുമ്പ് ആദ്യ ഭാര്യയോട് മക്കളോടും തന്റെ ഈ മകളെ 50 പവൻ സ്വർണ്ണം നൽകി വിവാഹം കഴിപ്പിക്കണമെന്നും ഭാര്യക്ക് ഒരു സ്ഥലത്തിന്റെ മൂന്നിലൊന്ന് കൊടുക്കണമെന്നും വസിയ്യത്ത് ചെയ്തു. ഭർത്താവിന്റെ മരണശേഷം രണ്ടാം ഭാര്യ മറ്റൊരു വിവാഹം കഴിച്ചു. അവർ ഇപ്പോൾ അവകാശമൊന്നും നൽകുന്നില്ല. വസിയ്യത്ത് നടപ്പാക്കുന്നില്ല. അയാൾ ജീവിച്ചിരുന്ന സമയത്ത് അവർക്ക് 13 പവൻ നൽകിയ ആഭരണങ്ങൾ പറയപ്പെട്ട വസിയ്യത്തിൽ കണക്കാക്കുമോ ഇതിന്റെ ഇസ്ലാമിക വിധി എന്താണ്.


ഈ വസ്വിയ്യത്തിന് യാതൊരു പ്രാബല്യവും ഉണ്ടായിരിക്കില്ല. കാരണം ഭാര്യ മകൾ സ്വതേ അവകാശികളായതിനാൽ അവരുടെ മേൽ വസിയത്ത് നടപ്പാവില്ല. അവകാശികൾ അല്ലാത്തവർക്ക് മാത്രമേ വസിയ്യത്ത് സാധുവാകൂ.

ഇവിടെ രണ്ടാം ഭാര്യ മറ്റൊരു വിവാഹം കഴിച്ചെങ്കിലും അവർക്ക് ആ സ്വത്തിൽ ആദ്യ ഭാര്യക്കുള്ള തുല്യ അവകാശം തന്നെയുണ്ട്. കാരണം മരണസമയത്ത് ഭാര്യയായി തന്നെ നിലവിൽ ഉണ്ടായിരുന്നു.

ജീവിത കാലഘട്ടത്തിൽ ഭാര്യക്കും മകൾക്കും അയാൾ കൊടുത്ത സ്വർണവും ആഭരണങ്ങളും ആർക്കാണോ നൽകിയത് അവരവരുടെ ഉടമസ്ഥതയിലാണ്. ഉടമക്കല്ലാതെ മറ്റാർക്കും അതിൽ യാതൊരു അവകാശവും ഉണ്ടായിരിക്കില്ല. അത് കൂട്ടാതെയുള്ള ബാക്കിയുള്ള സർവ്വ സമ്പത്തും ആണ് അവകാശികൾക്കിടയിൽ വീതിക്കേണ്ടത്.

രണ്ട് ഭാര്യമാരും അവരവരുടെ മക്കളും തുല്യരാണ്. ആർക്കും ആരെക്കാളും ഒരു പ്രത്യേകതയുമില്ല. അല്ലാഹുവിന്റെ മുന്നിൽ നാളെ പിടിക്കപ്പെടാതിരിക്കണമെങ്കിൽ അവരവരുടെ അവകാശം കൃത്യമായി നൽകുക.

تَصِحُّ الْوَصِيَّةُ لِأَجْنَبِيٍّ مِنْ غَيْرِ إجَازَةِ الْوَرَثَةِ، كَذَا فِي التَّبْيِينِ وَلَا تَجُوزُ بِمَا زَادَ عَلَى الثُّلُثِ إلَّا أَنْ يُجِيزَهُ الْوَرَثَةُ بَعْدَ مَوْتِهِ وَهُمْ كِبَارٌ وَلَا مُعْتَبَرَ بِإِجَازَتِهِمْ فِي حَالِ حَيَاتِهِ، كَذَا فِي الْهِدَايَةِ.....وَلَا تَجُوزُ الْوَصِيَّةُ لِلْوَارِثِ عِنْدَنَا إلَّا أَنْ يُجِيزَهَا الْوَرَثَةُ

[مجموعة من المؤلفين، الفتاوى الهندية، ٩٠/٦]

قال علماؤنا رحمهم الله: تتعلق بتركة الميت حقوق أربعة مرتبتة: الأول: يبدأ بتكفينه وتجهيزه من غيره تبذير ولاتقتير، ثم تقضى ديونه من جميع ما بقي من ماله، ثم تنفذ وصاياه من ثلث مابقي بعد الدين، ثم يقسم الباقي بين ورثته بالكتاب والسنة وإجماع الأمة. (السراجي في الميراث، ص:5، 6)



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

മസ്ജിദിൽ വിരലുകളിൽ ഞൊട്ട ഒടിക്കുന്നതിന്റെ വിധി

 

നിസ്കാരത്തിലും നിസ്കാരത്തിനായി പോകുമ്പോഴും മസ്ജിദിൽ നിസ്കാരത്തിന് കാത്ത് ഇരിക്കുന്ന സമയത്തും കൈകാലുകളിലെ വിരലുകൾ പൊട്ടിക്കൽ (ഞൊട്ട) മക്രൂഹ് തഹ്‌രീമിയാണ്. അനുവദനീയമല്ല. 

അതുപോലെ മേൽപ്പറഞ്ഞ അവസ്ഥകൾക്ക് പുറമെ അവശ്യമില്ലാതെ വിരലുകൾ പൊട്ടിക്കുന്നത് ഭൂരിഭാഗം ഫുഖഹാക്കളുടെ അഭിപ്രായത്തിൽ മക്രൂഹ് തൻസീഹിയാണ്. നല്ലതല്ല. അതിനാൽ ആവശ്യകത (ഉദാ: ക്ഷീണം മടുപ്പ് സമയത്ത് വിരലുകൾക്ക് ആശ്വാസം നൽകുക) ഇല്ലെങ്കിൽ നിസ്കാരത്തിന് പുറത്തുപോലും വിരലുകൾ പൊട്ടിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം.

(قَوْلُهُ وَفَرْقَعَةُ الْأَصَابِعِ) هُوَ غَمْزُهَا أَوْ مَدُّهَا حَتَّى تُصَوِّتَ وَتَشْبِيكُهَا هُوَ أَنْ يُدْخِلَ أَصَابِعَ إحْدَى يَدَيْهِ بَيْنَ أَصَابِعِ الْأُخْرَى بَحْرٌ (قَوْلُهُ لِلنَّهْيِ) هُوَ مَا رَوَاهُ ابْنُ مَاجَهْ مَرْفُوعًا «لَا تُفَرْقِعْ أَصَابِعَك وَأَنْتَ تُصَلِّي» " وَرَوَى فِي الْمُجْتَبَى حَدِيثًا «أَنَّهُ نَهَى أَنْ يُفَرْقِعَ الرَّجُلُ أَصَابِعَهُ وَهُوَ جَالِسٌ فِي الْمَسْجِدِ يَنْتَظِرُ الصَّلَاةَ» وَفِي رِوَايَةٍ «وَهُوَ يَمْشِي إلَيْهَا» وَرَوَى أَحْمَدُ وَأَبُو دَاوُد وَغَيْرُهُمَا مَرْفُوعًا «إذَا تَوَضَّأَ أَحَدُكُمْ فَأَحْسَنَ وُضُوءَهُ ثُمَّ خَرَجَ عَامِدًا إلَى الْمَسْجِدِ فَلَا يُشَبِّكْ بَيْنَ يَدَيْهِ فَإِنَّهُ فِي صَلَاةٍ» " وَنَقَلَ فِي الْمِعْرَاجِ الْإِجْمَاعَ عَلَى كَرَاهَةِ الْفَرْقَعَةِ وَالتَّشْبِيكِ فِي الصَّلَاةِ. وَيَنْبَغِي أَنْ تَكُونَ تَحْرِيمِيَّةً لِلنَّهْيِ الْمَذْكُورِ حِلْيَةٌ وَبَحْرٌ (قَوْلُهُ وَلَا يُكْرَهُ خَارِجَهَا لِحَاجَةٍ) الْمُرَادُ بِخَارِجِهَا مَا لَيْسَ مِنْ تَوَابِعِهَا لِأَنَّ السَّعْيَ إلَيْهَا وَالْجُلُوسُ فِي الْمَسْجِدِ لِأَجْلِهَا فِي حُكْمِهَا كَمَا مَرَّ لِحَدِيثِ الصَّحِيحَيْنِ «لَا يَزَالُ أَحَدُكُمْ فِي صَلَاةٍ مَا دَامَتْ الصَّلَاةَ تَحْبِسُهُ» " وَأَرَادَ بِالْحَاجَةِ نَحْوَ إرَاحَةِ الْأَصَابِعِ، فَلَوْ لِدُونِ حَاجَةٍ بَلْ عَلَى سَبِيلِ الْعَبَثِ كُرِهَ تَنْزِيهًا وَالْكَرَاهَةُ فِي الْفَرْقَعَةِ خَارِجَهَا مَنْصُوصٌ عَلَيْهَا، وَأَمَّا التَّشْبِيكُ فَقَالَ فِي الْحِلْيَةِ: لَمْ أَقِفْ لِمَشَايِخِنَا فِيهِ عَلَى شَيْءٍ وَالظَّاهِرُ أَنَّهُ لَوْ لِغَيْرِ عَبَثٍ بَلْ لِغَرَضٍ صَحِيحٍ وَلَوْ لِإِرَاحَةِ الْأَصَابِعِ لَا يُكْرَهُ، فَقَدْ صَحَّ عَنْهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَنَّهُ قَالَ «الْمُؤْمِنُ كَالْبُنْيَانِ يَشُدُّ بَعْضُهُ بَعْضًا وَشَبَّكَ أَصَابِعَهُ» فَإِنَّهُ لِإِفَادَةِ تَمْثِيلِ الْمَعْنَى، وَهُوَ التَّعَاضُدُ وَالتَّنَاصُرُ بِهَذِهِ الصُّورَةِ الْحِسِّيَّةِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٦٤٢/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

കുട്ടിയെ ദത്തെടുക്കുന്ന വിഷയത്തിൽ ഇസ്ലാമിക വീക്ഷണം എന്താണ് ?

 

കുട്ടിയെ ദത്തെടുക്കൽ അനുവദനീയമാണ്. എന്നാൽ ഈ വിഷയത്തിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ദത്തെടുത്ത കുട്ടിയുടെ പിതൃത്വബന്ധം

ദത്തെടുത്ത കുട്ടി ഷറഈ വീക്ഷണത്തിൽ യഥാർത്ഥ മകനോ മകളോ ആയി കണക്കാക്കപ്പെടുന്നില്ല. അതിനാൽ ദത്തെടുത്ത കുട്ടിയുടെ അവന്റെ/അവളുടെ യഥാർത്ഥ പിതാവിലേക്കാണ് ബന്ധിപ്പിക്കേണ്ടത്. അതിനാൽ ജനന സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ മറ്റ് രേഖകൾ എന്നിവയിൽ “പിതാവ്” എന്ന കോളത്തിൽ യഥാർത്ഥ പിതാവിന്റെ പേരാണ് രേഖപ്പെടുത്തേണ്ടത്. പിതാവ് ആരാണ് എന്ന് അറിയാത്ത സാഹചര്യത്തിൽ രക്ഷകർത്താവ് എന്ന അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യാം.

മഹ്റം ബന്ധവും പർദ്ദയും

ദത്തെടുക്കുന്ന വാപ്പയും ഉമ്മയും ദത്തെടുത്ത കുട്ടിയുമായി മഹ്റം ബന്ധമുള്ളവരല്ലെങ്കിൽ ആ കുട്ടി  പ്രായപൂർത്തിയാകുന്നതോടെ പർദ്ദ നിർബന്ധമായിരിക്കും.

ദത്തെടുത്തുവെന്നതുകൊണ്ട് മാത്രം പർദ്ദയുടെ ബാധ്യത ഒഴിവാകില്ല.

എന്നാൽ ദത്തെടുക്കുന്ന സ്ത്രീയോ അവളുടെ സഹോദരിയോ മകളോ മുതലായവർ മുലയൂട്ടൽ കാലയളവിൽ ആ കുട്ടിക്ക് മുലയൂട്ടുകയാണെങ്കിൽ മുലകുടി ബന്ധം മൂലം മഹ്റം സ്ഥിരപ്പെടും.അപ്പോൾ പർദ്ദയുടെ ബാധ്യത ഒഴിവാകും.

അതുപോലെ ഒരു പെൺകുട്ടിയെയാണ് ദത്തെടുത്തിരിക്കുന്നതെങ്കിൽ ഭർത്താവിന്റെ ഭാര്യ, സഹോദരി, മകൾ മുതലായവർ മുലയൂട്ടൽ കാലയളവിൽ ആ കുട്ടിക്ക് മുലയൂട്ടിയാലും പർദ്ദയുടെ ബാധ്യത ഒഴിവാകും.

അനന്തരാവകാശം

ഒരു വ്യക്തി മരണപ്പെട്ടതിന് ശേഷം അവന്റെ സ്വത്ത് ഷറഈ വീക്ഷണത്തിൽ അവന്റെ യഥാർത്ഥ അവകാശികൾക്കിടയിലാണ് വിഭജിക്കപ്പെടുക. ദത്തെടുത്ത കുട്ടിക്കോ കുട്ടിക്കോ ആ സ്വത്തിൽ യാതൊരു ഓഹരിയും ഉണ്ടാകില്ല.

എന്നാൽ ആ വ്യക്തിക്ക് തന്റെ ദത്തെടുത്ത കുട്ടിക്കായി മൊത്തം സ്വത്തിന്റെ മൂന്നിൽ ഒന്ന് വരെ വസിയത്ത് (വിൽപത്രം) എഴുതിവെക്കാം. അല്ലെങ്കിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ അവനോ അവൾക്കോ എന്തെങ്കിലും തങ്ങളുടെ ഇഷ്ടാനുസരണം നൽകാവുന്നതാണ്.

اُدْعُوهُمْ لِآبَائِهِمْ هُوَ أَقْسَطُ عِنْدَ اللَّهِ ۚ فَإِنْ لَمْ تَعْلَمُوا آبَاءَهُمْ فَإِخْوَانُكُمْ فِي الدِّينِ وَمَوَالِيكُمْ ۚ وَلَيْسَ عَلَيْكُمْ جُنَاحٌ فِيمَا أَخْطَأْتُمْ بِهِ ۙ وَلَكِنْ مَا تَعَمَّدَتْ قُلُوبُكُمْ ۚ وَكَانَ اللَّهُ غَفُورًا رَحِيمًا

[سورة الأحزاب: ٥]

(فَيَحْرُمُ مِنْهُ) أَيْ بِسَبَبِهِ (مَا يَحْرُمُ مِنَ النَّسَبِ)، رَوَاهُ الشَّيْخَانِ … إِلَى آخِرِهِ. (قَوْلُهُ: أَيْ بِسَبَبِهِ) أَشَارَ إِلَى أَنَّ «مِنْ» بِمَعْنَى بَاءِ السَّبَبِيَّةِ. (قَوْلُهُ: مَا يَحْرُمُ مِنَ النَّسَبِ) مَعْنَاهُ أَنَّ الْحُرْمَةَ بِسَبَبِ الرَّضَاعِ مُعْتَبَرَةٌ بِحُرْمَةِ النَّسَبِ، فَشَمِلَ زَوْجَةَ الِابْنِ وَالْأَبَ مِنَ الرَّضَاعِ، لِأَنَّهَا حَرَامٌ بِسَبَبِ النَّسَبِ، فَكَذَا بِسَبَبِ الرَّضَاعِ، وَهُوَ قَوْلُ أَكْثَرِ أَهْلِ الْعِلْمِ، كَذَا فِي الْمَبْسُوطِ. بَحْرٌ. وَقَدِ اسْتُشْكِلَ فِي الْفَتْحِ الِاسْتِدْلَالُ عَلَى تَحْرِيمِهَا بِالْحَدِيثِ، لِأَنَّ حُرْمَتَهَا بِسَبَبِ الصِّهْرِيَّةِ لَا النَّسَبِ

[الدر المختار مع رد المحتار، كتاب الرضاع، ج ٣، ص ٢١٣، دار الفكر]

تَصِحُّ الْوَصِيَّةُ لِأَجْنَبِيٍّ مِنْ غَيْرِ إِجَازَةِ الْوَرَثَةِ، كَذَا فِي التَّبْيِينِ، وَلَا تَجُوزُ بِمَا زَادَ عَلَى الثُّلُثِ إِلَّا أَنْ يُجِيزَهَا الْوَرَثَةُ بَعْدَ مَوْتِهِ وَهُمْ كِبَارٌ، وَلَا مُعْتَبَرَ بِإِجَازَتِهِمْ فِي حَالِ حَيَاتِهِ، كَذَا فِي الْهِدَايَةِ.

[الفتاوى الهندية، ج ٦، ص ٩٠، دار الفكر]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

നേർച്ച ചെയ്ത ആടിന്റെ മാംസം ദറസ് മദ്രസകളിൽ കൊടുക്കൽ അനുവദനീയമാണോ? അപ്രകാരം കൊടുത്താൽ നേർച്ച വീട്ടപ്പെടുമോ ?


നേർച്ച ചെയ്ത ആടിന്റെ മാംസം ഏതെങ്കിലും മദ്രസ ദർസുകൾക്ക് നൽകിയാലും സകാതിന് അർഹരായ സാധുക്കളായ വിദ്യാർത്ഥികൾക്ക് മാത്രമാണ് കഴിക്കൽ അനുവദനീയമാകുന്നത്.

എന്നാൽ സകാത്തിന് അർഹരായ സാധുക്കളായ വിദ്യാർത്ഥികളെ യഥാർത്ഥ ഉടമകളാക്കി ആ മാംസം നൽകുകയാണെങ്കിൽ അവർ സ്വമേധയാ തങ്ങളോടൊപ്പം അർഹതയില്ലാത്ത സമ്പന്നരായ വിദ്യാർത്ഥികൾക്കും ഭക്ഷിപ്പിക്കുകയാണെങ്കിൽ അത് അനുവദനീയമാണ്.

വളരെ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ഇങ്ങനെ ഉടമസ്ഥത കൈമാറിയതായി കാണിച്ച് സമ്പന്നരായ വിദ്യാർത്ഥികൾക്ക് ഭക്ഷിപ്പിക്കുന്നത് ശരിയല്ല.

ഇതൊന്നും ശ്രദ്ധിക്കാതെ നേർച്ച ചെയ്ത മാംസം മദ്രസകൾക്ക് നൽകുകയും സമ്പന്ന വിദ്യാർത്ഥികൾ അതിൽ നിന്നും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ആ നേർച്ച പൂർത്തിയാവില്ല. ഇത് മദ്രസയുടെ ഉത്തരവാദിത്തപ്പെട്ടവർ ശ്രദ്ധിക്കേണ്ടതാണ്. (അവലംബം :  ഇംദാദുൽ ഫതാവ 2/546)

إذَا لَمْ تَكُنْ وَاجِبَةً بِالنَّذْرِ، وَإِنْ وَجَبَتْ بِهِ فَلَا يَأْكُلُ مِنْهَا شَيْئًا وَلَا يُطْعِمُ غَنِيًّا سَوَاءٌ كَانَ النَّاذِرُ غَنِيًّا أَوْ فَقِيرًا لِأَنَّ سَبِيلَهَا التَّصَدُّقُ وَلَيْسَ لِلْمُتَصَدِّقِ ذَلِكَ، وَلَوْ أَكَلَ فَعَلَيْهِ قِيمَةُ مَا أَكَلَ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٢٧/٦]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട


മയ്യിത്ത് പള്ളിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് സ്ത്രീകൾക്ക് വീട്ടിൽ വച്ച് മയ്യത്തിന്മേൽ ജമാഅത്തായി നിസ്കരിക്കാമോ ? ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.


മയ്യിത്ത് പള്ളിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് സ്ത്രീകൾ ജമാഅത്തായി മയ്യത്ത് നിസ്കാരം നിർവഹിക്കരുത്. കാരണം ആദ്യ മയ്യിത്ത് നിസ്കാരം നിർവഹിക്കുന്നതോടെ ഇവിടെ ഫർദ് കിഫായ പൂർത്തിയാകുന്നതാണ്. തുടർന്ന് പള്ളിയിൽ കൊണ്ട് പോയി പുരുഷന്മാർ നിസ്കരിക്കൽ അനുവദനീയമല്ലാതാകും. കാരണം ഫർള് പൂർത്തിയായാൽ പിന്നെ നിർവഹിക്കപ്പെടുന്നത് നഫ്ലായാണ് കണക്കാക്കുന്നത്. മയ്യിത്ത് നിസ്കാരം നഫ്ലായി നിർവഹിക്കൽ അനുവദനീയമല്ല.

അതിനാൽ പുരുഷന്മാർക്ക് നിസ്കാരം നിർവഹിക്കാനുള്ള അവസരം നഷ്ടപ്പെടുന്നതിന്റെ കാരണത്താൽ സ്ത്രീകൾ വീടുകളിൽ മയ്യത്ത് നിസ്കാരം നിർവഹിക്കരുത്.

പുരുഷന്മാരൊന്നും നിസ്കാരം നിർവഹിക്കാൻ ഇല്ലാത്ത സാഹചര്യത്തിൽ സ്ത്രീകൾക്ക് ജമാഅത്തായി മയ്യിത്ത് നിസ്കാരം നിർവഹിക്കാവുന്നതാണ് മറ്റ് നിസ്കാരങ്ങളിൽ ജമാഅത്ത് സ്ത്രീകൾക്ക് കറാഹത്ത് ഉണ്ടെങ്കിലും മയ്യത്ത് നിസ്കാരത്തിൽ അങ്ങനെയില്ല.

(وَ) يُكْرَهُ تَحْرِيمًا (جَمَاعَةُ النِّسَاءِ) وَلَوْ التَّرَاوِيحَ فِي غَيْرِ صَلَاةِ جِنَازَةٍ (لِأَنَّهَا لَمْ تُشْرَعْ مُكَرَّرَةً) ، فَلَوْ انْفَرَدْنَ تَفُوتُهُنَّ بِفَرَاغِ إحْدَاهُنَّ؛ وَلَوْ أَمَّتْ فِيهَا رِجَالًا لَا تُعَادُ لِسُقُوطِ الْفَرْضِ بِصَلَاتِهَا إلَّا إذَا اسْتَخْلَفَهَا الْإِمَامُ وَخَلْفُهُ رِجَالٌ وَنِسَاءٌ فَتَفْسُدُ صَلَاةُ الْكُلِّ.......وَاعْلَمْ أَنَّ جَمَاعَتَهُنَّ لَا تُكْرَهُ فِي صَلَاةِ الْجِنَازَةِ لِأَنَّهَا فَرِيضَةٌ وَتَرْكُ التَّقَدُّمِ مَكْرُوهٌ فَدَارَ الْأَمْرُ بَيْنَ فِعْلِ الْمَكْرُوهِ لِفِعْلِ الْفَرْضِ أَوْ تَرْكِ الْفَرْضِ لِتَرْكِهِ فَوَجَبَ الْأَوَّلُ، بِخِلَافِ جَمَاعَتِهِنَّ فِي غَيْرِهَا، وَلَوْ صَلَّيْنَ فُرَادَى فَقَدْ تَسْبِقُ إحْدَاهُنَّ فَتَكُونُ صَلَاةُ الْبَاقِيَاتِ نَفْلًا وَالتَّنَفُّلُ بِهَا مَكْرُوهٌ، فَيَكُونُ فَرَاغُ تِلْكَ مُوجِبًا لِفَسَادِ الْفَرْضِيَّةِ لِصَلَاةِ الْبَاقِيَاتِ كَتَقْيِيدِ الْخَامِسَةِ بِالسَّجْدَةِ لِمَنْ تَرَكَ الْقَعْدَةَ الْأَخِيرَةَ اهـ وَمِثْلُهُ فِي الْبَحْرِ وَغَيْرِهِ. وَمُفَادُهُ أَنَّ جَمَاعَتَهُنَّ فِي صَلَاةِ الْجِنَازَةِ وَاجِبَةٌ حَيْثُ لَمْ يَكُنْ غَيْرُهُنَّ، وَلَعَلَّ وَجْهَهُ الِاحْتِرَازُ عَنْ فَسَادِ فَرْضِيَّةِ صَلَاةِ الْبَاقِيَاتِ إذَا سَبَقَتْ إحْدَاهُنَّ. وَفِيهِ أَنَّ الرِّجَالَ لَوْ صَلَّوْا مُنْفَرِدِينَ يَلْزَمُ فِيهَا مِثْلُ ذَلِكَ، فَيَلْزَمُ عَلَيْهِ وُجُوبُ جَمَاعَتِهِمْ فِيهَا مَعَ أَنَّ الْمُصَرَّحَ بِهِ أَنَّ الْجَمَاعَةَ فِيهَا غَيْرُ وَاجِبَةٍ فَتَأَمَّلْ 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٦٥/١

وَلَا يُصَلَّى عَلَى مَيِّتٍ إلَّا مَرَّةً وَاحِدَةً لَا جَمَاعَةً وَلَا وُحْدَانًا عِنْدَنَا، إلَّا أَنْ يَكُونَ الَّذِينَ صَلَّوْا عَلَيْهَا أَجَانِبَ بِغَيْرِ أَمْرِ الْأَوْلِيَاءِ، ثُمَّ حَضَرَ الْوَلِيُّ فَحِينَئِذٍ لَهُ أَنْ يُعِيدَهَا

[الكاساني، بدائع الصنائع في ترتيب الشرائع، ٣١١/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

കല്യാണത്തിന് വേണ്ടി പെണ്ണിനെ നോക്കാൻ പോകുമ്പോൾ സംസാരിക്കാൻ അനുവദനീയമാണോ. ഇത്തരത്തിലുള്ള മറ്റെന്തെല്ലാം വിഷയങ്ങളാണ് ശ്രദ്ധിക്കാനുള്ളത്.


നിക്കാഹ് ഉദ്ദേശിച്ച് ഒരു പെൺകുട്ടിയെ കാണുന്നതിന് ചില നിബന്ധനകൾ പാലിക്കുന്നുവെങ്കിൽ ഒരു പ്രാവശ്യം മാത്രം കാണൽ ശരീഅത്തിൽ അനുവദനീയമാണ്.

  1. പെൺകുട്ടിയെ കാണാനുള്ള ഉദ്ദേശ്യം വെറും കാഴ്ചാസുഖം (ആഗ്രഹനിർവൃതി) ആയിരിക്കരുത്. മറിച്ച് നിക്കാഹിന്റെ സുന്നത്ത് പൂർത്തിയാക്കുക എന്നതായിരിക്കണം ലക്ഷ്യം.
  2. ഒരു തവണ മാത്രം കാണലാണ് അനുവദനീയമാകുന്നത്.സംസാരം അനുവദനീയമല്ല.

പലതവണ കാണൽ ഏകാന്തസന്ദർശനം നിക്കാഹിന് മുമ്പുള്ള മൊബൈൽ മുഖാന്തരമുള്ള  മറ്റ് ബന്ധപ്പെടലുകൾ ശരീഅത്തിൽ അനുവദനീയമല്ല. കാരണം പെണ്ണുകാണൽ കഴിഞ്ഞ് ചെറുക്കനും പെണ്ണും നിക്കാഹ് കഴിയുന്നതുവരെ ശരീഅത്തിന്റെ വീക്ഷണത്തിൽ അന്യസ്ത്രീ പുരുഷന്മാരായാണ് തുടരുന്നത്.

3. പെൺകുട്ടിയെ അവളുടെ ഒരു മഹ്റമിന്റെ സാന്നിധ്യത്തിൽ മാത്രമേ കാണാവൂ.

അതേസമയം സ്വന്തം ഏതെങ്കിലും മഹ്റം സ്ത്രീയിലൂടെ (അമ്മ, സഹോദരി മുതലായവർ) നിശ്ചയിക്കപ്പെടുന്ന പെൺകുട്ടിയുടെ സ്വഭാവഗുണങ്ങളും രൂപവിവരങ്ങളും അറിഞ്ഞാൽ അത് കൂടുതൽ ഉത്തമമാണ്.

وَكَذَلِكَ إنْ كَانَ أَرَادَ أَنْ يَتَزَوَّجَهَا فَلَا بَأْسَ بِأَنْ يَنْظُرَ إلَيْهَا وَإِنْ كَانَ يَعْلَمُ أَنَّهُ يَشْتَهِيهَا لِمَا رُوِيَ «أَنَّ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ لِلْمُغِيرَةِ بْنِ شُعْبَةَ لَمَّا أَرَادَ أَنْ يَتَزَوَّجَ امْرَأَةً: أَبْصِرْهَا فَإِنَّهُ أَحْرَى أَنْ يُؤْدَمَ بَيْنَكُمَا» «وَكَانَ مُحَمَّدُ بْنُ أُمِّ سَلَمَةَ يُطَالِعُ بُنَيَّةً تَحْتَ إجَارٍ لَهَا فَقِيلَ لَهُ: أَتَفْعَلُ ذَلِكَ وَأَنْتَ صَاحِبُ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَقَالَ سَمِعْت رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - يَقُولُ: إذَا أَلْقَى اللَّهُ خِطْبَةَ امْرَأَةٍ فِي قَلْبِ رَجُلٍ أُحِلَّ لَهُ النَّظَرُ إلَيْهَا» وَلِأَنَّ مَقْصُودَهُ إقَامَةُ السُّنَّةِ لَا قَضَاءُ الشَّهْوَةِ، وَإِنَّمَا يُعْتَبَرُ مَا هُوَ الْمَقْصُودُ لَا مَا يَكُونُ تَبَعًا

[السرخسي، المبسوط للسرخسي، ١٥٥/١٠]

قَالَ الْعَبْدُ الضَّعِيفُ: وَحُجَّةُ الْجُمْهُورِ قَوْلُ جَابِرٍ رَضِيَ اللَّهُ عَنْهُ: «فَخَطَبْتُ جَارِيَةً، فَكُنْتُ أَتَخَبَّأُ لَهَا»، وَالرَّاوِي أَعْرَفُ بِمَعْنَى مَا رَوَاهُ، فَدَلَّ عَلَى أَنَّهُ لَا يَجُوزُ لَهُ أَنْ يَطْلُبَ مِنْ أَوْلِيَائِهَا أَنْ يُحْضِرُوهَا بَيْنَ يَدَيْهِ، لِمَا فِي ذٰلِكَ مِنَ الِاسْتِخْفَافِ بِهِمْ، وَلَا يَجُوزُ ارْتِكَابُ مِثْلِ ذٰلِكَ لِأَمْرٍ مُبَاحٍ، وَلَا أَنْ يَنْظُرَ إِلَيْهَا بِحَيْثُ تَطَّلِعُ عَلَىٰ رُؤْيَتِهِ لَهَا مِنْ غَيْرِ إِذْنِهَا؛ لِأَنَّ الْمَرْأَةَ تَسْتَحْيِي مِنْ ذٰلِكَ، وَيَثْقُلُ نَظَرُ الْأَجْنَبِيِّ إِلَيْهَا عَلَىٰ قَلْبِهَا لِمَا جَبَلَهَا اللَّهُ عَلَى الْغَيْرَةِ، وَقَدْ يُفْضِي ذٰلِكَ إِلَىٰ مَفَاسِدَ عَظِيمَةٍ كَمَا لَا يَخْفَىٰ، وَإِنَّمَا يَجُوزُ لَهُ أَنْ يَتَخَبَّأَ لَهَا وَيَنْظُرَ إِلَيْهَا خُفْيَةً، وَمِثْلُ هٰذَا النَّظَرِ يَقْتَصِرُ عَلَى الْوَجْهِ وَالْكَفِّ وَالْقَدَمِ، لَا يَعْدُوهَا إِلَىٰ مَوَاضِعِ اللَّحْمِ، وَلَا إِلَىٰ جَمِيعِ الْبَدَنِ.

[إعلاء السنن، كتاب الحظر والإباحة، باب جواز النظر إلى المخطوبة، ج ١٧، ص ٣٧٩، إدارة القرآن والعلوم الإسلامية]

اَلْخَلْوَةُ بِالْأَجْنَبِيَّةِ حَرَامٌ، وَلَا يُكَلِّمُ الْأَجْنَبِيَّةَ، (وَ) يَنْظُرُ (مِنَ الْأَجْنَبِيَّةِ) وَلَوْ كَافِرَةً ـ مُجْتَبَى ـ إِلَىٰ وَجْهِهَا وَكَفَّيْهَا فَقَطْ لِلضَّرُورَةِ، فَإِنْ خَافَ الشَّهْوَةَ أَوْ شَكَّ، امْتَنَعَ نَظَرُهُ إِلَىٰ وَجْهِهَا، فَحِلُّ النَّظَرِ مُقَيَّدٌ بِعَدَمِ الشَّهْوَةِ، وَإِلَّا فَحَرَامٌ، وَهٰذَا فِي زَمَانِهِمْ، وَأَمَّا فِي زَمَانِنَا فَمُنِعَ مِنَ الشَّابَّةِ

(الدُّرُّ الْمُخْتَار، ج ٦، ص ٣٦٨–٣٧١)



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

പെണ്ണുകാണാൻ വരുമ്പോൾ ചെറുക്കന്റെ മുന്നിൽ പെണ്ണിന്റെ കാൽപാദം കണ്ടാൽ കുഴപ്പമുണ്ടോ?


കാൽപാദം കാണൽ അനുവദനീയമാണ്.

وَإِنَّمَا يَجُوزُ لَهُ أَنْ يَتَخَبَّأَ لَهَا وَيَنْظُرَ إِلَيْهَا خُفْيَةً، وَمِثْلُ هٰذَا النَّظَرِ يَقْتَصِرُ عَلَى الْوَجْهِ وَالْكَفِّ وَالْقَدَمِ، لَا يَعْدُوهَا إِلَى مَوَاضِعِ اللَّحْمِ، وَلَا إِلَى جَمِيعِ الْبَدَنِ

[إعلاء السُّنَن، ج ١٧، ص ٣٧٩]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

മസ്ജിദിൽ നികാഹ് നടത്തുന്നതിന്റെ വിധി.


മസ്ജിദ് അല്ലാത്ത സ്ഥലങ്ങളിലും നികാഹ് നടത്തൽ അനുവദനീയമാണ്. മസ്ജിദിൽ നികാഹ് നടത്തൽ മുസ്തഹബ്ബാണ്. 

عَنْ عَائِشَةَ قَالَتْ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «أَعْلِنُوا هَذَا النِّكَاحَ وَاجْعَلُوهُ فِي الْمَسَاجِدِ وَاضْرِبُوا عَلَيْهِ بِالدُّفُوفِ» . رَوَاهُ التِّرْمِذِيُّ

قوله: (وَعَنْ عَائِشَةَ قَالَتْ: قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: أَعْلَنُوا هَذَا النِّكَاحَ) أَيْ: بِالْبَيِّنَةِ فَالْأَمْرُ لِلْوُجُوبِ أَوْ بِالْإِظْهَارِ وَالِاشْتِهَارِ فَالْأَمْرُ لِلِاسْتِحْبَابِ كَمَا فِي قَوْلِهِ (وَاجْعَلُوهُ فِي الْمَسَاجِدِ) وَهُوَ إِمَّا لِأَنَّهُ أَدْعَى إِلَى الْإِعْلَانِ أَوْ لِحُصُولِ بِرْكَةِ الْمَكَانِ وَيَنْبَغِي أَنْ يُرَاعَى فِيهِ أَيْضًا فَضِيلَةُ الزَّمَانِ لِيَكُونَ نُورًا عَلَى نُورٍ وَسُرُورًا عَلَى سُرُورٍ، قَالَ ابْنُ الْهُمَامِ: " يُسْتَحَبُّ مُبَاشَرَةَ عَقْدِ النِّكَاحِ فِي الْمَسْجِدِ لِكَوْنِهِ عِبَادَةً 

(مرقاة المفاتیح 5/2072)



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

Monday, 26 January 2026

അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിൻ വ ശഅബാൻ എന്ന ദുആയിൽ റജബ് മാസം കഴിഞ്ഞാൽ റജബ് ഒഴിവാക്കി ബാരിക് ലനാ ശഅബാൻ എന്ന് ദുആ ചെയ്യണോ


ഇത് നബി ﷺ തങ്ങളിൽ നിന്നും വന്നിട്ടുള്ള ദുആയാണ്.  മസ്നൂൻ ദുആകളിൽ യാതൊരു മാറ്റവും വരുത്താതെ പറയാൻ ശ്രദ്ധിക്കേണ്ടതാണ്. റജബ് കഴിഞ്ഞാലും ദുആ പൂർണമായും പറയേണ്ടതാണ്. അതുതന്നെയാണ് ശ്രേഷ്ഠത.

وَأَوْلَى مَا قِيلَ فِي الْحِكْمَةِ فِي رَدِّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى مَنْ قَالَ الرَّسُولَ بَدَلَ النَّبِيِّ أَنَّ أَلْفَاظَ الْأَذْكَارِ تَوْقِيفِيَّةٌ وَلَهَا خَصَائِصُ وَأَسْرَارٌ لَا يَدْخُلُهَا الْقِيَاسُ فَتَجِبُ الْمُحَافَظَةُ عَلَى اللَّفْظِ الَّذِي وَرَدَتْ بِهِ وَهَذَا اخْتِيَارُ الْمَازِرِيِّ قَالَ فَيُقْتَصَرُ فِيهِ عَلَى اللَّفْظِ الْوَارِدِ بِحُرُوفِهِ وَقَدْ يَتَعَلَّقُ الْجَزَاءُ بِتِلْكَ الْحُرُوفِ وَلَعَلَّهُ أَوْحَى إِلَيْهِ بِهَذِهِ الْكَلِمَاتِ فَيَتَعَيَّنُ أَدَاؤُهَا بِحُرُوفِهَا

[ابن حجر العسقلاني، فتح الباري لابن حجر، ١١٢/١١]

أَنَّ هَذَا ذِكْرٌ وَدُعَاءٌ فَيَنْبَغِي فِيهِ الِاقْتِصَارُ عَلَى اللَّفْظِ الْوَارِدِ بِحُرُوفِهِ وَقَدْ يَتَعَلَّقُ الْجَزَاءُ بِتِلْكَ الْحُرُوفِ وَلَعَلَّهُ أُوحِي إِلَيْهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِهَذِهِ الْكَلِمَاتِ فَيَتَعَيَّنُ أَدَاؤُهَا بِحُرُوفِهَا وَهَذَا الْقَوْلُ حَسَنٌ

[النووي، شرح النووي على مسلم، ٣٣/١٧]




മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

നിസ്കരിക്കുന്നയാൾ മുന്നിൽ മറ വെക്കുന്നതിന്റെ വിധി ? മിഹ്റാബിൽ നിൽക്കുന്ന ഇമാമിന് ഭിത്തിയുടെ മറകൂടാതെ പ്രത്യേകം മറ വേറെ തന്നെ വയ്ക്കേണ്ടതുണ്ടോ


മറ വെക്കൽ മുസ്തഹബ്ബാണ്. മുന്നിലൂടെ ആരെങ്കിലും കടന്നുപോകാൻ സാധ്യതയില്ലെങ്കിൽ അവിടെ മറ വയ്ക്കേണ്ട ആവശ്യമില്ല. ഇമാമിന്റെ മറ ഭിത്തി തന്നെ മതിയാകുന്നതാണ് പ്രത്യേകം മറ വയ്ക്കേണ്ട ആവശ്യമില്ല.

قَوْلُهُ نَدْبًا) لِحَدِيثِ " «إذَا صَلَّى أَحَدُكُمْ فَلْيُصَلِّ إلَى سُتْرَةٍ، وَلَا يَدَعْ أَحَدًا يَمُرُّ بَيْنَ يَدَيْهِ» رَوَاهُ الْحَاكِمُ وَأَحْمَدُ وَغَيْرُهُمَا، وَصَرَّحَ فِي الْمُنْيَةِ بِكَرَاهَةِ تَرْكِهَا، وَهِيَ تَنْزِيهِيَّةٌ. وَالصَّارِفُ لِلْأَمْرِ عَنْ حَقِيقَتِهِ مَا رَوَاهُ أَبُو دَاوُد عَنْ الْفَضْلِ وَالْعَبَّاسِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٦٣٦/١]

ولا بأس بترك السترة إذا أمن المرور ولم يواجه الطريق 

[المَرْغِيناني، الهداية في شرح بداية المبتدي، ٦٣/١]




മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട