Friday, 31 July 2026

ചില ബാങ്കുകൾ അവരുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്ന കസ്റ്റമർക്ക് ബാങ്ക് ഡിസ്‌കൗണ്ട് കൊടുക്കുന്നു. ഈ ഡിസ്‌കൗണ്ട് ഉപയോഗിക്കൽ അനുവദനീയമാണോ

 

ഡെബിറ്റ് കാർഡ് വഴി പണമടച്ചതിന്റെ പേരിൽ ലഭിക്കുന്ന ഡിസ്കൗണ്ട് ബാങ്ക് തന്നെയാണ് നൽകുന്നതെങ്കിൽ അത് സ്വീകരിക്കുന്നത് ശറഇയ്യായി അനുവദനീയമല്ല. കാരണം ഈ ആനുകൂല്യം ബാങ്ക് അക്കൗണ്ടിന്റെ അടിസ്ഥാനത്തിലാണ് ലഭിക്കുന്നത്. ശറഇൽ ബാങ്കിലെ നിക്ഷേപം ഒരു തരത്തിൽ കടമായി കണക്കാക്കപ്പെടുന്നു. കടം മൂലം ലഭിക്കുന്ന അധിക നേട്ടം പലിശയുടെ പരിധിയിൽ വരുന്നതാണ്. ചോദ്യത്തിൽ പറയപ്പെട്ട ഡിസ്കൗണ്ട് ബാങ്ക് നൽകുന്നതിനാൽ അത് സ്വീകരിക്കൽ അനുവദനീയമല്ല.

മറ്റു ചില രൂപങ്ങൾ

  • ഡിസ്കൗണ്ട് ലഭിക്കുന്നത് സാധനം വാങ്ങിയ സ്ഥാപനമോ ഭക്ഷണം കഴിച്ച സ്ഥാപനമോ സ്വന്തം ഭാഗത്തുനിന്ന് നൽകുന്നതാണെങ്കിൽ അത് അവരുടെ ഔദാര്യവും സമ്മാനവുമാകയാൽ സ്വീകരിക്കൽ അനുവദനീയമാണ്.
  • ഡിസ്കൗണ്ട് ബാങ്കിന്റെയും വ്യാപാര സ്ഥാപനത്തിന്റെയും സംയുക്ത പങ്കാളിത്തത്തോടെ നൽകുന്നതാണെങ്കിൽ, ബാങ്ക് നൽകുന്ന വിഹിതം സ്വീകരിക്കുന്നത് അനുവദനീയമല്ല.
  • ഡിസ്കൗണ്ട് ബാങ്കോ വ്യാപാര സ്ഥാപനമോ നൽകുന്നതല്ല; മറിച്ച് ഡെബിറ്റ് കാർഡ് പുറത്തിറക്കുന്ന സ്ഥാപനമാണ് നൽകുന്നതെങ്കിൽ ആ സ്ഥാപനത്തിന്റെ ഇടപാടുകൾ മുഴുവനായോ കൂടുതലായോ ശരിയായതും അതിന്റെ വരുമാനം മുഴുവനായോ കൂടുതലായോ ഹലാലുമായിരിക്കുകയാണെങ്കിൽ, ആ ഡിസ്കൗണ്ട് ഉപയോഗിക്കൽ അനുവദനീയമാണ്.
  • ഡിസ്കൗണ്ട് ആരുടെ ഭാഗത്തുനിന്നാണ് ലഭിക്കുന്നതെന്ന് അറിയാത്ത സാഹചര്യമാണെങ്കിൽ അതിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് സൂക്ഷ്മത.

كُلُّ قَرْضٍ جَرَّ نَفْعًا فَهُوَ حَرَامٌ

(الأشباه والنظائر: 1/226، ط: دار الكتب العلمية)

آكِلُ الرِّبَا وَكَاسِبُ الْحَرَامِ أَهْدَى إِلَيْهِ أَوْ أَضَافَهُ وَغَالِبُ مَالِهِ حَرَامٌ لَا يُقْبَلُ، وَلَا يَأْكُلُ مَا لَمْ يُخْبِرْهُ أَنَّ ذَلِكَ الْمَالَ أَصْلُهُ حَلَالٌ وَرِثَهُ أَوِ اسْتَقْرَضَهُ، وَإِنْ كَانَ غَالِبُ مَالِهِ حَلَالًا لَا بَأْسَ بِقَبُولِ هَدِيَّتِهِ وَالْأَكْلِ مِنْهَا، كَذَا فِي الْمُلْتَقَطِ.

(الفتاوى الهندية: 5/343، ط: دار الفكر)




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

മുഹറം മാസത്തിലെ ഒന്നാം തീയതി "ബിസ്മില്ലാഹിർ റഹ്മാനിർ റഹീം" 113 പ്രാവശ്യം ഒരു കടലാസിൽ എഴുതി വീട്ടിൽ സൂക്ഷിച്ചാൽ എല്ലാ ആപത്തുകളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കും എന്ന് കേൾക്കുന്നു. എന്താണ് ഇതിന്റെ വസ്തുത

 

മുഫ്തി ഷഫീ ഉസ്മാനി (റ) ജവാഹിറുൽ ഫിഖ്ഹ് എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.

“ആരെങ്കിലും മുഹറം മാസത്തിലെ ഒന്നാം തീയതി പൂർണ്ണമായ ‘ബിസ്മില്ലാഹിർ റഹ്മാനിർ റഹീം’ 113 പ്രാവശ്യം ഒരു കടലാസിൽ എഴുതി തന്റെ പക്കൽ സൂക്ഷിച്ചാൽ, എല്ലാ തരത്തിലുള്ള ആപത്തുകളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും സംരക്ഷിക്കപ്പെടും. ഇത് അനുഭവത്തിലൂടെ ഫലപ്രദമാണെന്ന് തെളിഞ്ഞ ഒരു കാര്യമാണ്.”

(ജവാഹിറുൽ ഫിഖ്ഹ്, 2/187)

എന്നാൽ ഇത് മഹാന്മാരുടെ അനുഭവസിദ്ധമായ അമലുകളിൽ ഒന്നായതിനാൽ ഇതിനെ സുന്നത്തോ നിർബന്ധിതമായ ദീനി കാര്യമാണന്നോ ആയി കരുതുന്നത് ശരിയല്ല. സുന്നത്തോ നിർബന്ധമോ എന്ന് വിശ്വസിക്കാതെ ഒരു മുജറബ് (അനുഭവസിദ്ധമായി ഫലപ്രദമെന്ന് പറയപ്പെടുന്ന) അമൽ എന്ന നിലയിൽ ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ല.



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട


പള്ളിയിലെ ജമാഅത് നഷ്ടപ്പെട്ടാൽ വീട്ടിൽ ഭാര്യയോടൊപ്പം ജമാഅത്തായി നമസ്കരിക്കാമോ? അങ്ങനെ ചെയ്താൽ ജമാഅത്തിന്റെ പ്രതിഫലം ലഭിക്കുമോ?


ന്യായമായ കാരണം മൂലം പള്ളിയിലെ ജമാഅത്ത് നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഭാര്യയോടൊപ്പം വീട്ടിൽ ജമാഅത്തായി നമസ്കരിക്കുന്നത് അനുവദനീയമാണ്. മാത്രമല്ല ഒറ്റയ്ക്ക് നമസ്കരിക്കുന്നതിനേക്കാൾ അത് ശ്രേഷ്ഠവുമാണ്.

എന്നാൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം:

ഭാര്യ ഭർത്താവിന്റെ തൊട്ടടുത്ത് നിൽക്കരുത്. ഭർത്താവിന്റെ പിന്നിൽ (പിന്നിലെ സഫിൽ) നിൽക്കണം. ഇങ്ങനെ വീട്ടിൽ ജമാഅത്തായി നമസ്കരിച്ചാൽ ജമാഅത്തിന്റെ സവാബ് ലഭിക്കുമെന്ന പ്രതീക്ഷിക്കാം. എന്നാൽ പള്ളിയിലെ ജമാഅത്തിന് ലഭിക്കുന്ന പ്രത്യേക ശ്രേഷ്ഠതയും മഹത്തായ പ്രതിഫലവും വേറെയാണ്. അതിനാൽ സാധ്യമാകുന്നിടത്തോളം പള്ളിയിലെ ജമാഅത്ത് സൂക്ഷിക്കേണ്ടതാണ്.

وَلَنَا) مَا رَوَى عَبْدُ الرَّحْمَنِ بْنُ أَبِي بَكْرٍ عَنْ أَبِيهِ - رَضِيَ اللَّهُ عَنْهُمَا - أَنَّ رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - خَرَجَ مِنْ بَيْتِهِ لِيُصْلِحَ بَيْنَ الْأَنْصَارِ لِتَشَاجُرٍ بَيْنَهُمْ فَرَجَعَ وَقَدْ صَلَّى فِي الْمَسْجِدِ بِجَمَاعَةٍ فَدَخَلَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فِي مَنْزِلِ بَعْضِ أَهْلِهِ فَجَمَعَ أَهْلَهُ فَصَلَّى بِهِمْ جَمَاعَةً، وَلَوْ لَمْ يُكْرَهُ تَكْرَارُ الْجَمَاعَةِ فِي الْمَسْجِدِ لَمَا تَرَكَهَا رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - مَعَ عِلْمِهِ بِفَضْلِ الْجَمَاعَةِ فِي الْمَسْجِد

[الكاساني ,بدائع الصنائع في ترتيب الشرائع ,1/153]




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

നമസ്കാരത്തിൽ രണ്ട് സുജൂദുകൾക്കിടയിൽ മൂന്ന് പ്രാവശ്യം «اللّٰهُمَّ اغْفِرْلِي» എന്ന് പറയാമോ? അങ്ങനെ പറഞ്ഞാൽ നമസ്കാരം അസാധുവാകുമോ?


മുൻഫരിദിനും മുഖ്തദികൾക്കും ഫർള്, നഫ്ൽ നമസ്കാരങ്ങളിൽ രണ്ട് സുജൂദുകൾക്കിടയിലെ ഇരിപ്പിൽ «اللّٰهُمَّ اغْفِرْلِي» എന്ന് പറയൽ മുസ്തഹബ്ബാണ്. സമയം ലഭിക്കുന്നുവെങ്കിൽ അതോടൊപ്പം «وَارْحَمْنِي وَاهْدِنِي وَعَافِنِي وَارْزُقْنِي» എന്നും പറയുന്നത് നല്ലതാണ്.

അതേസമയം ഇമാമായി നമസ്കാരം നയിക്കുമ്പോൾ നമസ്കാരം ലഘുവായി നിർവഹിക്കണം. കാരണം ജമാഅത്ത് നമസ്കാരത്തിൽ രോഗികളും പ്രായമായവരും പങ്കെടുക്കുന്നുണ്ടാകാം. അതിനാൽ അവരെ പരിഗണിച്ച് അനാവശ്യമായി നമസ്കാരം ദീർഘിപ്പിക്കാതെ നിർവഹിക്കേണ്ടതാണ്.

അതിനാൽ, രണ്ട് സജ്ദകൾക്കിടയിൽ «اللّٰهُمَّ اغْفِرْلِي» മൂന്ന് പ്രാവശ്യം പറയുന്നതുകൊണ്ട് നമസ്കാരം അസാധുവാകുകയില്ല. എന്നിരുന്നാലും ഇമാമാണെങ്കിൽ മുഖ്തദികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്തവിധം നമസ്കാരം ലഘുവായി നടത്തുന്നതാണ് സുന്നത്തിന്റെ താല്പര്യം.

(قَوْلُهُ وَلَيْسَ بَيْنَهُمَا ذِكْرٌ مَسْنُونٌ) قَالَ أَبُو يُوسُفَ: سَأَلْت الْإِمَامَ أَيَقُولُ الرَّجُلُ إذَا رَفَعَ رَأْسَهُ مِنْ الرُّكُوعِ وَالسُّجُودِ اللَّهُمَّ اغْفِرْ لِي؟ قَالَ: يَقُولُ رَبَّنَا لَك الْحَمْدُ وَسَكَتَ، وَلَقَدْ أَحْسَنَ فِي الْجَوَابِ إذْ لَمْ يَنْهَ عَنْ الِاسْتِغْفَارِ نَهْرٌ وَغَيْرُهُ

أَقُولُ: بَلْ فِيهِ إشَارَةٌ إلَى أَنَّهُ غَيْرُ مَكْرُوهٍ إذْ لَوْ كَانَ مَكْرُوهًا لَنَهَى عَنْهُ كَمَا يَنْهَى عَنْ الْقِرَاءَةِ فِي الرُّكُوعِ وَالسُّجُودِ وَعَدَمِ كَوْنِهِ مَسْنُونًا لَا يُنَافِي الْجَوَازَ كَالتَّسْمِيَةِ بَيْنَ الْفَاتِحَةِ وَالسُّورَةِ، بَلْ يَنْبَغِي أَنْ يُنْدَبَ الدُّعَاءُ بِالْمَغْفِرَةِ بَيْنَ السَّجْدَتَيْنِ خُرُوجًا مِنْ خِلَافِ الْإِمَامِ أَحْمَدَ لِإِبْطَالِهِ الصَّلَاةَ بِتَرْكِهِ عَامِدًا وَلَمْ أَرَ مَنْ صَرَّحَ بِذَلِكَ عِنْدَنَا، لَكِنْ صَرَّحُوا بِاسْتِحْبَابِ مُرَاعَاهُ الْخِلَافِ، وَاَللَّهُ أَعْلَمُ 

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/505]




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

Wednesday, 29 July 2026

ഒരാൾ വാടകക്ക് എടുത്ത കെട്ടിടം മറ്റൊരാൾക്ക്‌ കൂടുതൽ വാടകക്ക് കൊടുക്കുന്നതിന്റെ വിധി എന്താണ്


വാടകയ്ക്ക് എടുത്ത കടമുറിയോ കെട്ടിടമോ മറ്റൊരാൾക്ക് വീണ്ടും വാടകയ്ക്ക് നൽകുന്നത് ചില നിബന്ധനകളോടെ അനുവദനീയമാണ്.

  • കടയ്ക്ക് കേടുപാടുകൾ ഉണ്ടാകുന്ന തരത്തിലുള്ള പ്രവർത്തനം നടത്തുന്ന ആളിന് വാടകയ്ക്ക് കൊടുക്കാൻ പാടില്ല. ഉദാ: കെട്ടിടത്തിന് നാശനഷ്ടമോ അസാധാരണമായ കേടുപാടുകളോ വരുത്തുന്ന വ്യാപാരത്തിനായി കൊടുക്കരുത്.
  • താൻ കൊടുക്കുന്ന വാടകയെക്കാൾ കൂടുതൽ വാടക ഈടാക്കാൻ പാടില്ല. അല്ലാത്തപക്ഷം അധികമായി ലഭിക്കുന്ന തുക ഹലാൽ ആയിരിക്കുകയില്ല.

എന്നാൽ വാടകക്കാരൻ കെട്ടിടത്തിൽ അധിക മെച്ചപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെങ്കിൽ. ഉദാ: പെയിന്റിംഗ്, ടൈൽസ് ഇടൽ, പാർട്ടിഷൻ നിർമാണം, മറ്റ് നിർമ്മാണ-പരിഷ്കരണ പ്രവർത്തനങ്ങൾ എന്നിവ നടത്തിയാൽ അതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വാടകയ്ക്ക് മറ്റൊരാൾക്ക് നൽകാവുന്നതാണ്.

(تَصِحُّ) (إِجَارَةُ حَانُوتٍ) أَيْ دُكَّانٍ وَدَارٍ بِلَا بَيَانِ مَا يُعْمَلُ فِيهَا لِصَرْفِهِ لِلْمُتَعَارَفِ، (وَ) بِلَا بَيَانِ (مَنْ يَسْكُنُهَا) فَلَهُ أَنْ يُسْكِنَهَا غَيْرَهُ بِإِجَارَةٍ وَغَيْرِهَا كَمَا سَيَجِيءُ، (وَلَهُ أَنْ يَعْمَلَ فِيهِمَا) أَيِ الْحَانُوتِ وَالدَّارِ (كُلَّ مَا أَرَادَ) فَيُوَتِّدُ وَيَرْبِطُ دَوَابَّهُ وَيَكْسِرُ حَطَبَهُ وَيَسْتَنْجِي بِجِدَارِهِ وَيَتَّخِذُ بَالُوعَةً إِنْ لَمْ تَضُرَّ، وَيَطْحَنُ بِرَحَى الْيَدِ، وَإِنْ بِهِ ضَرَرٌ بِهِ يُفْتَى، قُنْيَةٌ.

(غَيْرَ أَنَّهُ لَا يُسْكِنُ) حَدَّادًا أَوْ قَصَّارًا أَوْ طَحَّانًا مِنْ غَيْرِ رِضَا الْمَالِكِ أَوِ اشْتِرَاطِهِ ذَلِكَ فِي عَقْدِ الْإِجَارَةِ؛ لِأَنَّهُ يُوهِنُ الْبِنَاءَ فَيَتَوَقَّفُ عَلَى الرِّضَا

(وَإِنِ اخْتَلَفَا فِي الِاشْتِرَاطِ فَالْقَوْلُ لِلْمُؤْجِرِ) كَمَا لَوْ أَنْكَرَ أَصْلَ الْعَقْدِ، (وَإِنْ أَقَامَا الْبَيِّنَةَ فَالْبَيِّنَةُ بَيِّنَةُ الْمُسْتَأْجِرِ) لِإِثْبَاتِهَا الزِّيَادَةَ. خُلَاصَةٌ

وَفِيهَا: اسْتَأْجَرَ لِلْقَصَّارَةِ فَلَهُ الْحِدَادَةُ إِنِ اتَّحَدَ ضَرَرُهُمَا، وَلَوْ فَعَلَ مَا لَيْسَ لَهُ لَزِمَهُ الْأَجْرُ، وَإِنِ انْهَدَمَ بِهِ الْبِنَاءُ ضَمِنَهُ وَلَا أَجْرَ؛ لِأَنَّهُمَا لَا يَجْتَمِعَانِ

(وَلَهُ السُّكْنَى بِنَفْسِهِ وَإِسْكَانُ غَيْرِهِ بِإِجَارَةٍ وَغَيْرِهَا) وَكَذَا كُلُّ مَا لَا يَخْتَلِفُ بِالْمُسْتَعْمِلِ بَطَلَ التَّقْيِيدُ؛ لِأَنَّهُ غَيْرُ مُفِيدٍ، بِخِلَافِ مَا يَخْتَلِفُ بِهِ كَمَا سَيَجِيءُ.

وَلَوْ آجَرَ بِأَكْثَرَ تَصَدَّقَ بِالْفَضْلِ إِلَّا فِي مَسْأَلَتَيْنِ: إِذَا آجَرَهَا بِخِلَافِ الْجِنْسِ أَوْ أَصْلَحَ فِيهَا شَيْئًا

(قَوْلُهُ: بِخِلَافِ الْجِنْسِ) أَيْ جِنْسِ مَا اسْتَأْجَرَ بِهِ، وَكَذَا إِذَا آجَرَ مَعَ مَا اسْتَأْجَرَ شَيْئًا مِنْ مَالِهِ يَجُوزُ أَنْ تُعْقَدَ عَلَيْهِ الْإِجَارَةُ فَإِنَّهُ تَطِيبُ لَهُ الزِّيَادَةُ كَمَا فِي الْخُلَاصَةِ.

(قَوْلُهُ: أَوْ أَصْلَحَ فِيهَا شَيْئًا) بِأَنْ جَصَّصَهَا أَوْ فَعَلَ فِيهَا مَسْنَاةً، وَكَذَا كُلُّ عَمَلٍ قَائِمٍ؛ لِأَنَّ الزِّيَادَةَ بِمُقَابَلَةِ مَا زَادَ مِنْ عِنْدِهِ حَمْلًا لِأَمْرِهِ عَلَى الصَّلَاحِ كَمَا فِي الْمَبْسُوطِ، وَالْكَنْسُ لَيْسَ بِإِصْلَاحٍ، وَإِنْ كَرَى النَّهْرَ قَالَ الْخَصَّافُ: تَطِيبُ، وَقَالَ أَبُو عَلِيٍّ النَّسَفِيُّ: أَصْحَابُنَا مُتَرَدِّدُونَ، وَبِرَفْعِ التُّرَابِ لَا تَطِيبُ وَإِنْ تَيَسَّرَتِ الزِّرَاعَةُ، وَلَوِ اسْتَأْجَرَ بَيْتَيْنِ صَفْقَةً وَاحِدَةً وَزَادَ فِي أَحَدِهِمَا يُؤْجِرُهُمَا بِأَكْثَرَ، وَلَوْ صَفْقَتَيْنِ فَلَا. خُلَاصَةٌ مُلَخَّصًا

(رد المحتار على الدر المختار ج ٦، ص ٢٧)




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട


വലിയ ശുദ്ധിയുള്ളപ്പോൾ മൃഗത്തിനെ അറുക്കൽ അനുവദനീയമാണോ

 

അനുവദനീയമാണ്. കുളി നിർബന്ധമായ അവസ്ഥയിലുള്ള വ്യക്തിക്കും "بِسْمِ اللهِ، اللهُ أَكْبَرُ" എന്ന് പറഞ്ഞ് മൃഗത്തെ അറുക്കാം. അങ്ങനെ അറുക്കപ്പെട്ട മൃഗത്തിന്റെ മാംസം ഹറാമാകുകയില്ല; അത് ഹലാലാണ്. എന്നാൽ അറുക്കുമ്പോൾ അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടുന്നതിനാൽ ശുദ്ധിയുള്ള അവസ്ഥയിൽ മൃഗത്തെ അറുക്കുന്നതാണ് ഉചിതവും ശ്രേഷ്ഠവും.

وَلَوْ الذَّابِحُ امْرَأَةً حَائِضًا أَوْ نُفَسَاءَ أَوْ جُنُبًا

(الدُّرُّ الْمُنْتَقَى مَعَ الْمَجْمَع، كِتَابُ الذَّبَائِح، ٤: ١٥٤)



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

സംസം വെള്ളം അമുസ്ലിമീങ്ങൾക്ക് കൊടുക്കൽ അനുവദനീയമാണോ

 

അനുവദനീയമാണ്. ഷറഇയ്യായ തടസങ്ങളൊന്നുമില്ല (കിതാബുൽ ഫതാവാ 4/82)

സൂറത്ത് തൗബ ഓതുന്നതിന് മുമ്പ് ബിസ്മി ഓതുന്നതിന്റെ വിധി ? തൗബയുടെ ഇടയിൽ നിന്ന് ഓതിയാൽ ബിസ്മി ഓതാമോ


സൂറത്തുൽ അൻഫാൽ പാരായണം പൂർത്തിയാക്കിയ ശേഷം അതിന്റെ തുടർച്ചയായി തന്നെ സൂറത്തുത്തൗബ പാരായണം ആരംഭിക്കുകയാണെങ്കിൽ തൗബ സൂറത്തിന്റെ തുടക്കത്തിൽ ബിസ്മി ഓതേണ്ടതില്ല. എന്നാൽ ഒരാൾ സൂറത്തുത്തൗബയുടെ തുടക്കത്തിൽ നിന്നോ മധ്യത്തിൽ നിന്നോ പ്രത്യേകം പാരായണം ആരംഭിക്കുകയാണെങ്കിൽ ബിസ്മി ഓതിക്കൊണ്ടാണ് പാരായണം ആരംഭിക്കേണ്ടത്.

സൂറത്തുത്തൗബയുടെ തുടക്കത്തിൽ യാതൊരു സാഹചര്യത്തിലും ബിസ്മി ചൊല്ലാൻ പാടില്ല എന്ന ധാരണ ചിലർക്കിടയിൽ പ്രചാരത്തിലുണ്ട്. എന്നാൽ ഹനഫി മദ്‌ഹബ് പ്രകാരം അത് ശരിയല്ല.

وَعَنْ مُحَمَّدِ بْنِ مُقَاتِلٍ - رَحِمَهُ اللَّهُ تَعَالَى - فِيمَنْ أَرَادَ قِرَاءَةَ سُورَةٍ أَوْ قِرَاءَةَ آيَةٍ فَعَلَيْهِ أَنْ يَسْتَعِيذَ بِاَللَّهِ مِنْ الشَّيْطَانِ الرَّجِيمِ وَيُتْبِعَ ذَلِكَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ، فَإِنْ اسْتَعَاذَ بِسُورَةِ الْأَنْفَالِ وَسَمَّى وَمَرَّ فِي قِرَاءَتِهِ إلَى سُورَةِ التَّوْبَةِ وَقَرَأَهَا كَفَاهُ مَا تَقَدَّمَ مِنْ الِاسْتِعَاذَةِ وَالتَّسْمِيَةِ، وَلَا يَنْبَغِي لَهُ أَنْ يُخَالِفَ الَّذِينَ اتَّفَقُوا وَكَتَبُوا الْمَصَاحِفَ الَّتِي فِي أَيْدِي النَّاسِ، وَإِنْ اقْتَصَرَ عَلَى خَتْمِ سُورَةِ الْأَنْفَالِ فَقَطَعَ الْقِرَاءَةَ، ثُمَّ أَرَادَ أَنْ يَبْتَدِئَ سُورَةَ التَّوْبَةِ كَانَ كَإِرَادَتِهِ ابْتِدَاءَ قِرَاءَتِهِ مِنْ الْأَنْفَالِ فَيَسْتَعِيذُ وَيُسَمِّي، وَكَذَلِكَ سَائِرُ السُّوَرِ، كَذَا فِي الْمُحِيطِ

[مجموعة من المؤلفين، الفتاوى الهندية، ٣١٦/٥]




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

മയ്യിത്ത് നമസ്കാരത്തിന് ഇമാമാകാൻ ഏറ്റവും അർഹനും ആരാണ്? സാധാരണയായി “പിതാവിന്റെ ജനാസ നമസ്കാരം നയിക്കാൻ മകനാണ് കൂടുതൽ അവകാശമുള്ളത്” എന്നാണ് പറയപ്പെടുന്നത്. കാരണം മകൻ തന്റെ പിതാവിന്റെ ജനാസ നമസ്കാരം എത്ര ഹൃദയവേദനയോടെയും വികാരത്തോടെയും നയിക്കുമോ, അത്രയും ഒരു മസ്ജിദ് ഇമാമിൽ നിന്ന് പ്രതീക്ഷിക്കാനാവില്ല എന്നാണ് ചിലർ പറയുന്നത്.

 

കൂട്ടത്തിൽ ഒരു വലിയ ആലിമോ സ്വാലിഹായ മുതിർന്ന വ്യക്തിയോ ഉണ്ടെങ്കിൽ അവരെ ഇമാമായി മുന്നോട്ട് നിർത്തേണ്ടതുണ്ടോ? മയ്യിത്തിന്റെ മകനോ അടുത്ത ബന്ധുവോ ഹാഫിളോ ആലിമോ ആണെങ്കിൽ അതോടൊപ്പം മറ്റൊരു വലിയ ആലിം കൂടി ഹാജറുണ്ടായാൽ ജനാസ നമസ്കാരം ആരാണ് നയിക്കേണ്ടത്? നാട്ടിലെ മസ്ജിദ് ഇമാമിന് ഈ വിഷയത്തിൽ എന്താണ് മുൻഗണന?


മസ്ജിദിന്റെ ഇമാം മയ്യിത്തിന്റെ വലിയ്യ് (അവകാശമുള്ള ബന്ധു)നെക്കാൾ ശ്രേഷ്ഠനാണെങ്കിൽ മഹല്ലിലെ ഇമാമിനാണ് മുൻഗണന. എന്നാൽ വലിയ്യ് ഇമാമിനെക്കാൾ ശ്രേഷ്ഠനാണെങ്കിൽ വലിയ്യിനാണ് മുൻഗണന.

കൂട്ടത്തിൽ ഒരു വലിയ ആലിമോ സ്വാലിഹായ മുതിർന്ന ആളോ ഹാജരുണ്ടെന്ന കാരണത്താൽ മാത്രം അവരെ നിർബന്ധമായും മുന്നിൽ നിർത്തേണ്ടതില്ല. എന്നാൽ മഹല്ലിലെ ഇമാമോ മയ്യിത്തിന്റെ വലിയ്യോ ആ വലിയ ആലിമിന് ജനാസ നമസ്കാരം നയിക്കാൻ അനുമതി നൽകിയാൽ അതും അനുവദനീയമാണ്.

ശ്രെദ്ധിക്കേണ്ട കാര്യം മുകളിൽ പറഞ്ഞിരിക്കുന്ന മുൻഗണന മുസ്തഹബ് (ശുപാർശ ചെയ്യപ്പെട്ടത്) മാത്രമാണ്. അതിനാൽ മഹല്ലിലെ ഇമാം കൂടുതൽ ശ്രേഷ്ഠനായിരുന്നാലും മരിച്ചവന്റെ വലിയ്യ് തന്നെ ജനാസ നമസ്കാരം നയിക്കുകയോ മറ്റൊരാളെ നയിക്കാൻ നിയോഗിക്കുകയോ ചെയ്താൽ അതിൽ യാതൊരു പാപമൊ ആക്ഷേപമൊ ഇല്ല.


وَتَقْدِيمُ إمَامِ الْحَيِّ مَنْدُوبٌ فَقَطْ بِشَرْطِ أَنْ يَكُونَ أَفْضَلَ مِنْ الْوَلِيِّ، وَإِلَّا فَالْوَلِيُّ أَوْلَى كَمَا فِي الْمُجْتَبَى وَشَرْحِ الْمَجْمَعِ لِلْمُصَنِّفِ 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٢٠/٢]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

Tuesday, 28 July 2026

കോപത്തിന്റെ അവസ്ഥയിൽ നീ എന്റെ ഭാര്യയല്ല എന്ന് ഭർത്താവ് പറഞ്ഞാൽ ത്വലാഖ് സംഭവിക്കുമോ


"നീ എന്റെ ഭാര്യയല്ല" എന്ന വാചകം കിനായ (സൂചനാപരമായ പരോക്ഷ പ്രയോഗം) ത്വലാഖ് വാക്കുകളിൽ പെടുന്നതാണ്. അതിനാൽ, തലാഖ് നൽകാനുള്ള നിയ്യത്ത് (ഉദ്ദേശ്യം) ഇല്ലാതെ ഈ വാക്കുകൾ പറഞ്ഞാൽ തലാഖ് സംഭവിക്കുകയില്ല.

എന്നാൽ നീ എന്റെ ഭാര്യയല്ല എന്ന വാചകം ത്വലാഖ് നൽകാനുള്ള നിയ്യത്തോടെ പറഞ്ഞാലോ അല്ലെങ്കിൽ തലാഖിനെക്കുറിച്ചുള്ള ചർച്ച നടക്കുന്നതിനിടയിൽ പറഞ്ഞാലോ ബാഇനായ ഒരു തലാഖ് സംഭവിക്കുന്നതാണ്. അതോടെ നിലവിലെ നിക്കാഹ് അവസാനിച്ചതായി കണക്കാക്കപ്പെടും. ഇനി റുജൂഅ് (തിരിച്ചു എടുക്കൽ) സാധ്യമല്ല. എന്നാൽ അവർ ഇരുവരും വീണ്ടും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പുതിയ മഹർ നിശ്ചയിച്ച് സാക്ഷികളുടെ സാന്നിധ്യത്തിൽ പുതിയൊരു നികാഹ് (തജ്ദീദ് നികാഹ്) നിർബന്ധമായും ചെയ്യണം.


وَلَوْ قَالَ لِامْرَأَتِهِ لَسْت لِي بِامْرَأَةٍ أَوْ قَالَ لَهَا مَا أَنَا بِزَوْجِك أَوْ سُئِلَ فَقِيلَ لَهُ هَلْ لَك امْرَأَةٌ فَقَالَ لَا فَإِنْ قَالَ أَرَدْت بِهِ الْكَذِبَ يُصَدَّقُ فِي الرِّضَا وَالْغَضَبِ جَمِيعًا وَلَا يَقَعُ الطَّلَاقُ وَإِنْ قَالَ نَوَيْت الطَّلَاقَ يَقَعُ فِي قَوْلِ أَبِي حَنِيفَةَ - رَحِمَهُ اللَّهُ تَعَالَى

[مجموعة من المؤلفين، الفتاوى الهندية، ٣٧٥/١]

(قَوْلُهُ: وَتَطْلُقُ بِلَسْتِ لِي بِامْرَأَةٍ أَوْ لَسْت لَك بِزَوْجٍ إنْ نَوَى طَلَاقًا)... وَدَخَلَ فِي كَلَامِهِ مَا أَنْتِ لِي بِامْرَأَةٍ وَمَا أَنَا لَك بِزَوْجٍ وَلَا نِكَاحَ بَيْنِي وَبَيْنَك ....... قَيَّدَ بِالنِّيَّةِ لِأَنَّهُ لَا يَقَعُ بِدُونِ النِّيَّةِ اتِّفَاقًا لِكَوْنِهِ مِنْ الْكِنَايَاتِ وَلَا يَخْفَى أَنَّ دَلَالَةَ الْحَالِ تَقُومُ مَقَامَهَا حَيْثُ لَمْ يَصْلُحْ لِلرَّدِّ، وَالشَّتْمِ وَيَصْلُحُ لِلْجَوَابِ فَقَطْ وَقَدَّمْنَا أَنَّ الصَّالِحَ لِلْجَوَابِ فَقَطْ ثَلَاثَةُ أَلْفَاظٍ لَيْسَ هَذَا مِنْهَا فَلِذَا شَرَطَ النِّيَّةَ لِلْإِشَارَةِ إلَى أَنَّ دَلَالَةَ الْحَالِ هُنَا لَا تَكْفِي

[ابن نجيم ,البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري ,3/330]




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

രണ്ട് സഹോദരിമാരെ ഒരെ സമയം വിവാഹം കഴിക്കാൻ ഏതെങ്കിലും ഇമാമീങ്ങളുടെ വീക്ഷണത്തിൽ അനുവദനിയമാണോ


ഇമാം ഖുർത്വുബി (റ) പറയുന്നു. രണ്ട് സഹോദരിമാരെ ഒരേ വിവാഹബന്ധത്തിൽ ഒരുമിച്ച് ചേർക്കുന്നത് അനുവദനീയമല്ല എന്ന കാര്യത്തിൽ മുസ്ലിം ഉമ്മത്തിന് (ഇജ്മാഅ്) ഏകാഭിപ്രായമാണ്.

രണ്ട് സഹോദരിമാരെ ഒരേ സമയം വിവാഹബന്ധത്തിൽ ഒരുമിച്ച് നിലനിർത്തുന്നത് പരിശുദ്ധ ഖുർആനിന്റെ ഖണ്ഡിതമായ തെളിവ് പ്രകാരവും സ്വഹീഹായ ഹദീസ് കൊണ്ടും ഹറാമാണ്. 

വിവാഹം കഴിക്കാൻ പാടില്ലാത്ത സ്ത്രീകളെ വിവരിക്കുമ്പോൾ അല്ലാഹു ഇപ്രകാരം പറയുന്നു:

  •  "രണ്ട് സഹോദരിമാരെ ഒരുമിച്ച് വിവാഹബന്ധത്തിൽ ചേർക്കുന്നതും (നിങ്ങൾക്ക് ഹറാമാക്കിയിരിക്കുന്നു); മുമ്പ് നടന്നത് ഒഴികെ." (സൂറത്തുന്നിസാ: 23)

രണ്ട് സഹോദരിമാരെ ഒരുമിച്ച് ചേർക്കരുത് എന്നതിന്റെ ഉദ്ദേശം ഒരു പുരുഷന്റെ വിവാഹബന്ധത്തിൽ ഒരേ സമയത്ത് രണ്ട് സഹോദരിമാരും ഉണ്ടാകാൻ പാടില്ല എന്നതാണ്. ഒരാൾ ഭൂമിയുടെ കിഴക്കേ അറ്റത്തും മറ്റേയാൾ പടിഞ്ഞാറേ അറ്റത്തും ആയിരുന്നാലും ഈ വിധിക്ക് മാറ്റമില്ല.


وأن تجمعوا بين الأختين إلا ما قد سلف {النساء: 23}

السَّابِعَةُ عَشْرَةَ- قَوْلُهُ تَعَالَى: (وَأَنْ تَجْمَعُوا بَيْنَ الْأُخْتَيْنِ) مَوْضِعُ (فَإِنْ) رَفْعٌ عَلَى الْعَطْفِ عَلَى (حُرِّمَتْ عَلَيْكُمْ أُمَّهاتُكُمْ). وَالْأُخْتَانِ لَفْظٌ يَعُمُّ الْجَمِيعَ بِنِكَاحٍ وَبِمِلْكِ يَمِينٍ. وَأَجْمَعَتِ الْأُمَّةُ عَلَى مَنْعِ جَمْعِهِمَا فِي عَقْدٍ وَاحِدٍ مِنَ النِّكَاحِ لِهَذِهِ الْآيَةِ،

[القرطبي، شمس الدين، تفسير القرطبي، ١١٦/٥]




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

സ്ത്രീകളോട് സലാം പറയുന്നതും അവർ പറഞ്ഞ സലാമിന് മറുപടി നൽകുന്നതിന്റെയും വിധി എന്താണ് ?


മഹ്റമായ സ്ത്രീകളോട് സലാം പറയുന്നതും അവർ പറഞ്ഞ സലാമിന് മറുപടി നൽകുന്നതും അനുവദനീയമാണ്. മഹ്റമല്ലാത്ത യുവതി യോട് സലാം പറയൽ ഒഴിവാക്കേണ്ടതാണ്. എന്നാൽ അതിലൂടെ ഫിത്ന കുഴപ്പങ്ങളുടെ സാധ്യത ഉള്ളതിനാൽ സലാം പറയൽ അനുവദനീയമല്ല.

മഹ്റമല്ലാത്ത യുവതി സലാം പറഞ്ഞാൽ മനസ്സിൽ മറുപടി നൽകിയാൽ മതിയാകും. നാവുകൊണ്ട് (ശബ്ദത്തോടെ) മറുപടി പറയേണ്ടതില്ല. എന്നാൽ മഹ്റമല്ലാത്ത പ്രായമായ സ്ത്രീ സലാം പറഞ്ഞാൽ അവർക്ക് ശബ്ദത്തിൽ മറുപടി നൽകാവുന്നതാണ്.


وَلَا يُكَلِّمُ الْأَجْنَبِيَّةَ إلَّا عَجُوزًا عَطَسَتْ أَوْ سَلَّمَتْ فَيُشَمِّتُهَا لَا يَرُدُّ السَّلَامَ عَلَيْهَا وَإِلَّا لَا انْتَهَى.....(قَوْلُهُ وَإِلَّا لَا) أَيْ وَإِلَّا تَكُنْ عَجُوزًا بَلْ شَابَّةً لَا يُشَمِّتُهَا، وَلَا يَرُدُّ السَّلَامَ بِلِسَانِهِ قَالَ فِي الْخَانِيَّةِ: وَكَذَا الرَّجُلُ مَعَ الْمَرْأَةِ إذَا الْتَقَيَا يُسَلِّمُ الرَّجُلُ أَوَّلًا، وَإِذَا سَلَّمَتْ الْمَرْأَةُ الْأَجْنَبِيَّةُ عَلَى رَجُلٍ إنْ كَانَتْ عَجُوزًا رَدَّ الرَّجُلُ - عَلَيْهَا السَّلَامُ - بِلِسَانِهِ بِصَوْتٍ تَسْمَعُ، وَإِنْ كَانَتْ شَابَّةً رَدَّ عَلَيْهَا فِي نَفْسِهِ، وَكَذَا الرَّجُلُ إذَا سَلَّمَ عَلَى امْرَأَةٍ أَجْنَبِيَّةٍ فَالْجَوَابُ فِيهِ عَلَى الْعَكْسِ اهـ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/369]




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

സ്ഥലം വാങ്ങാനായി ഒരു ലക്ഷം രൂപ അഡ്വാൻസായി നൽകി. പിന്നീട് ബാക്കി തുക നൽകാൻ സാധിക്കാത്തതിനാൽ ആ ഇടപാട് നടന്നില്ല. ഈ സാഹചര്യത്തിൽ അഡ്വാൻസ് തുക തിരികെ നൽകേണ്ടതുണ്ടോ ? പൊതുവെ ഈ അഡ്വാൻസ് തുക തിരികെ നൽകാറില്ല. എന്താണ് ഇതിന്റെ വിധി


അഡ്വാൻസ് തുക വാങ്ങുന്ന വസ്തുവിന്റെ വിലയുടെ ഭാഗമായതിനാൽ അത് വാങ്ങുന്നതും നൽകുന്നതും ശരീഅത്തിൽ അനുവദനീയമാണ്. എന്നാൽ ഏതെങ്കിലും കാരണത്താൽ ഇടപാട് പൂർത്തിയാകാതെ വന്നാൽ ആ അഡ്വാൻസ് തുക തിരികെ നൽകൽ നിർബന്ധമാണ്. ആ തുക പിടിച്ചുവെക്കുകയോ തിരികെ നൽകാതിരിക്കുകയോ ചെയ്യുന്നത് അനുവദനീയമല്ല.

വാങ്ങുന്നയാൾ അത് തിരികെ ആവശ്യപ്പെട്ടില്ലെങ്കിലും അത് മടക്കി നൽകേണ്ട ബാധ്യത നിലനിൽക്കുന്നതാണ്.

ചോദിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇടപാട് നടക്കാത്തതിനാൽ വിൽക്കുന്നയാൾ ഒരു ലക്ഷം രൂപ തിരികെ നൽകൽ നിർബന്ധമാണ്.

وَعَنْ عَمْرِو بْنِ شُعَيْبٍ عَنْ أَبِيهِ عَنْ جَدِّهِ) أَيِ ابْنِ عَمْرٍو عَلَى مَا فِي الْجَامِعِ الصَّغِيرِ لِلسُّيُوطِيِّ (قَالَ نَهَى رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - عَنْ بَيْعِ الْعُرْبَانِ) ...... الْبَيْعُ الَّذِي يَكُونُ فِيهِ الْعُرْبَانِ فِي النِّهَايَةِ هُوَ أَنْ يَشْتَرِيَ السِّلْعَةَ وَيَدْفَعَ إِلَى صَاحِبِهَا شَيْئًا عَلَى أَنَّهُ إِنْ أَمْضَى الْبَيْعَ حَسَبَ وَإِنْ لَمْ يُمْضِ الْبَيْعَ كَانَ لِصَاحِبِ السِّلْعَةِ وَلَمْ يَرْتَجِعْهُ الْمُشْتَرِي، وَهُوَ بَيْعٌ بَاطِلٌ عِنْدَ الْفُقَهَاءِ لِمَا فِيهِ مِنَ الشُّرُوطِ وَالْغَرَرِ، وَأَجَازَهُ أَحْمَدُ وَرَوَى عَنِ ابْنِ عُمَرَ إِجَازَتَهُ، وَحَدِيثُ النَّهْيِ مُنْقَطِعٌ. (رَوَاهُ مَالِكٌ وَأَبُو دَاوُدَ وَابْنُ مَاجَهْ) وَكَذَا رَوَاهُ أَحْمَدُ

[الملا على القاري ,مرقاة المفاتيح شرح مشكاة المصابيح ,5/1936]

كَمَا جَرَتِ الْعَادَةُ فِي بَعْضِ الْبِلَادِ أَنَّ الْمُشْتَرِيَ يُقَدِّمُ مَبْلَغًا مِنَ الثَّمَنِ قَبْلَ إِنْجَازِ الْبَيْعِ، وَذَلِكَ لِتَأْكِيدِ وَعْدِهِ بِالشِّرَاءِ، وَيُسَمَّى فِي الْعُرْفِ: «هَامِشُ الْجِدِّيَّةِ» أَوْ «ضَمَانُ الْجِدِّيَّةِ» (إِنْ لَمْ يَكُنْ ضَمَانًا بِالْمَعْنَى الْفِقْهِيِّ)، فَهَذِهِ دَفَعَاتٌ لَيْسَتْ عَرْبُونًا، وَإِنَّمَا هِيَ أَمَانَةٌ بِيَدِ الْبَائِعِ، تَجْرِي عَلَيْهَا أَحْكَامُ الْأَمَانَاتِ، وَلَا يَجُوزُ لِآخِذِهَا أَنْ يَتَمَوَّلَهَا لِنَفْسِهِ، وَلَا يَجُوزُ اسْتِثْمَارُهَا إِلَّا بِإِذْنِ مَالِكِهَا، بِشَرْطِ أَنْ يَكُونَ الرِّبْحُ لَهُ، وَكَذَلِكَ يَجِبُ رَدُّ هَذَا الْمَبْلَغِ إِلَيْهِ إِنْ لَمْ يَتِمَّ إِنْجَازُ الْعَقْدِ مَعَهُ، فَلَا يَجُوزُ لِلْآخِذِ أَنْ يُمْسِكَهَا فِي هَذِهِ الْحَالَةِ.

(فقه البيوع، جـ ١، صـ ١١٩، بحث: هامش الجدية)




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

മറ്റൊരാൾക്ക് ജോലി ലഭിക്കാൻ സഹായിച്ചാൽ അതിന് കമ്മീഷൻ വാങ്ങാമോ ?

 

ഒരു വ്യക്തി ജോലി അന്വേഷിക്കുന്ന ആളുമായി മുൻകൂട്ടി ധാരണയായി പ്രതിഫലം (കമ്മീഷൻ) നിശ്ചയിക്കുകയും തുടർന്ന് പ്രായോഗികമായി പരിശ്രമിച്ച് (ഉദാഹരണത്തിന് കമ്പനിയിലോ ഉടമയുമായൊ നേരിട്ട് ബന്ധപ്പെട്ട് ജോലി ലഭ്യമാക്കാൻ ശ്രമിക്കുകയും) ജോലി ലഭിക്കാൻ സഹായിക്കുകയും ചെയ്താൽ ആ സേവനത്തിന് മുൻകൂട്ടി നിശ്ചയിച്ച പ്രതിഫലം വാങ്ങുന്നത് ശരീഅത്തിൽ അനുവദനീയമാണ്.

എന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ജോലി ലഭിച്ച ശേഷം ഒരിക്കൽ മാത്രം നിശ്ചയിച്ച പ്രതിഫലം വാങ്ങാം. 
  • ജോലി ലഭിച്ച വ്യക്തിയുടെ ശമ്പളത്തിൽ നിന്ന് എല്ലാ മാസവും ഒരു ശതമാനമായി സ്ഥിരമായി കമ്മീഷൻ വാങ്ങുന്നത് അനുവദനീയമല്ല.
  • ഒരാൾ വെറും ശുപാർശ മാത്രം ചെയ്യുകയും ജോലി ലഭ്യമാക്കാൻ യാതൊരു പ്രായോഗിക സേവനവും ചെയ്യാതിരിക്കുകയുമാണെങ്കിൽ ആ ശുപാർശയ്ക്ക് മാത്രമായി പ്രതിഫലം വാങ്ങുന്നത് അനുവദനീയമല്ല.


إنْ دَلَّنِي عَلَى كَذَا فَلَهُ كَذَا فَدَلَّهُ فَلَهُ أَجْرُ مِثْلِهِ إنْ مَشَى لِأَجْلِهِ مَنْ دَلَّنِي عَلَى كَذَا فَلَهُ كَذَا فَهُوَ بَاطِلٌ وَلَا أَجْرَ لِمَنْ دَلَّهُ إلَّا إذَا عَيَّنَ الْمَوْضِعَ......(قَوْلُهُ إنْ دَلَّنِي إلَخْ) عِبَارَةُ الْأَشْبَاهِ إنْ دَلَلْتَنِي. وَفِي الْبَزَّازِيَّةِ وَالْوَلْوَالِجِيَّة: رَجُلٌ ضَلَّ لَهُ شَيْءٌ فَقَالَ: مَنْ دَلَّنِي عَلَى كَذَا فَهُوَ عَلَى وَجْهَيْنِ: إنْ قَالَ ذَلِكَ عَلَى سَبِيلِ الْعُمُومِ بِأَنْ قَالَ: مَنْ دَلَّنِي فَالْإِجَارَةُ بَاطِلَةٌ؛ لِأَنَّ الدَّلَالَةَ وَالْإِشَارَةَ لَيْسَتْ بِعَمَلٍ يُسْتَحَقُّ بِهِ الْأَجْرُ، وَإِنْ قَالَ عَلَى سَبِيلِ الْخُصُوصِ بِأَنْ قَالَ لِرَجُلٍ بِعَيْنِهِ: إنْ دَلَلْتَنِي عَلَى كَذَا فَلَكَ كَذَا إنْ مَشَى لَهُ فَدَلَّهُ فَلَهُ أَجْرُ الْمِثْلِ لِلْمَشْيِ لِأَجْلِهِ؛ لِأَنَّ ذَلِكَ عَمَلٌ يُسْتَحَقُّ بِعَقْدِ الْإِجَارَةِ إلَّا أَنَّهُ غَيْرُ مُقَدَّرٍ بِقَدْرٍ فَيَجِبُ أَجْرُ الْمِثْلِ، وَإِنْ دَلَّهُ بِغَيْرِ مَشْيٍ فَهُوَ وَالْأَوَّلُ سَوَاءٌ. قَالَ فِي السِّيَرِ الْكَبِيرِ: قَالَ أَمِيرُ السَّرِيَّةِ: مَنْ دَلَّنَا عَلَى مَوْضِعِ كَذَا فَلَهُ كَذَا يَصِحُّ وَيَتَعَيَّنُ الْأَجْرُ بِالدَّلَالَةِ فَيَجِبُ الْأَجْرُ اهـ




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഒരു വ്യക്തി വുളു ചെയ്തു നമസ്കാരം നിർവഹിച്ചു. പിന്നീട് നോക്കിയപ്പോൾ അദ്ദേഹത്തിന്റെ ഒരു വിരലിൽ വളരെ ചെറിയ സ്റ്റിക്കർ (ഒരു കടലയുടെ വലുപ്പമോ അതിലും ചെറുതോ) ഒട്ടിക്കിടന്നതായി കണ്ടെത്തി.


  1. ആ വുളു കൊണ്ട് നിർവഹിച്ച നമസ്കാരം സാധുവായോ?
  2. ഇനി വീണ്ടും വുളു ചെയ്യണോ അതല്ല ആ ഭാഗം മാത്രം കഴുകിയാൽ മതിയോ ? ആ അവയവം മുഴുവൻ കഴുകണോ 
  3. ഇമാമിനാണ് ഇത് സംഭവിച്ചതെങ്കിൽ ഇമാം മാത്രമാണോ നിസ്കാരം മടക്കേണ്ടത് അതല്ല എല്ലാവരും നിസ്കാരം മടക്കണോ ? 
  4. മുഖ്തദികൾ എല്ലാവരും പള്ളിയിൽ നിന്ന് പോയെങ്കിൽ എന്താണ് ചെയ്യുക 


  1. വുളുവിൽ കഴുകൽ ഫർളായ അവയവങ്ങളിൽ ഏതെങ്കിലും ഒരു അവയവത്തിന്റെ ഏതെങ്കിലും ചെറിയ ഭാഗം പോലും (സൂചിയുടെ അഗ്രത്തിന്റെ വലുപ്പമെങ്കിലും) ഏതെങ്കിലും കാരണത്താൽ വെള്ളം എത്താതെ നനയാതെ പോയാൽ വുളു ശരിയാവുകയില്ല. അസാധുവായ വുളു ഉപയോഗിച്ച് ഇതിനിടയിൽ നിർവഹിച്ച എല്ലാ നമസ്കാരങ്ങളും വീണ്ടും നിർവഹിക്കൽ നിർബന്ധമാണ്.
  2. വുളു ചെയ്തശേഷം (വുളു മുറിയുന്ന കാര്യമൊന്നും സംഭവിക്കുന്നതിന് മുമ്പ്) വുളുവിന്റെ ഏതെങ്കിലും ഭാഗം കഴുകപ്പെടാതെ നനഞ്ഞിട്ടില്ല എന്ന് മനസ്സിലായാൽ വീണ്ടും മുഴുവൻ വുളു ചെയ്യേണ്ടതില്ല. മറിച്ച് വെള്ളം എത്തുന്നതിന് തടസ്സമായിരുന്ന സ്റ്റിക്കർ നീക്കിയ ശേഷം വരണ്ടുപോയ ആ ഭാഗം മാത്രം നന്നായി കഴുകിയാൽ മതി.ആ അവയവം മുഴുവൻ കഴുകേണ്ട ആവിശ്യം ഇല്ല.
  3. പറയപ്പെട്ട സാഹചര്യത്തിൽ ഇമാമിന്റെയും അദ്ദേഹത്തെ പിന്തുടർന്ന് നമസ്കരിച്ച മുക്തദികളുടെയും നമസ്കാരം സാധുവാകുകയില്ല. അതിനാൽ ഇമാമും അദ്ദേഹത്തെ പിന്തുടർന്ന് നമസ്കരിച്ച എല്ലാവരും ആ നമസ്കാരം വീണ്ടും മടക്കി നിർവഹിക്കൽ നിർബന്ധമാണ്.
  4. ഇമാമിൽ നിന്ന് നമസ്കാരം അസാധുവാകുന്ന തരത്തിലുള്ള ഒരു പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ അവരെ അറിയിക്കൽ നിർബന്ധമാണ്.ഇമാം ഒരു പ്രത്യേക പ്രദേശത്തെ (മഹല്ലിലെ) ഇമാമാണെങ്കിൽ അല്ലെങ്കിൽ സ്ഥിരമായി ഒരു നിശ്ചിത കൂട്ടം ആളുകൾക്ക് നമസ്കാരത്തിന് നേതൃത്വം നൽകുന്ന ആളാണെങ്കിൽ അദ്ദേഹത്തിന് ഏതെങ്കിലും മാർഗത്തിലൂടെ( മൈക്ക്, വാട്സാപ്പ്) മുക്തദികളെ അറിയിക്കൽ നിർബന്ധമാണ്. മുക്തദികളിൽ ചിലർ പരിചയമുള്ളവരും മറ്റുചിലർ പരിചയമില്ലാത്തവരുമാണെങ്കിൽ പരിചയമുള്ളവരെ അറിയിക്കൽ ഇമാമിന് നിർബന്ധമാണ്. എന്നാൽ പരിചയമില്ലാത്തവരെ പ്രത്യേകം അന്വേഷിച്ച് അറിയിക്കൽ നിർബന്ധമല്ല. ആ നമസ്കാരം ജമാഅത്തായി വീണ്ടും (ഖളാ) നിർവഹിക്കാൻ സാഹചര്യമുണ്ടെങ്കിൽ ജമാഅത്തോടുകൂടി വീണ്ടും നിർവഹിക്കണം. അങ്ങനെ സാധ്യമല്ലെങ്കിൽ ഓരോരുത്തരും ആ നമസ്കാരം പ്രത്യേകം വീണ്ടും നിർവഹിക്കണം.

فِي فَتَاوَى مَا وَرَاءَ النَّهْرِ إنْ بَقِيَ مِنْ مَوْضِعِ الْوُضُوءِ قَدْرُ رَأْسِ إبْرَةٍ أَوْ لَزِقَ بِأَصْلِ ظُفْرِهِ طِينٌ يَابِسٌ أَوْ رَطْبٌ لَمْ يَجُزْ وَإِنْ تَلَطَّخَ يَدُهُ بِخَمِيرٍ أَوْ حِنَّاءٍ جَازَ

[مجموعة من المؤلفين، الفتاوى الهندية، ٤/١]

إذَا تَوَضَّأَ أَوْ اغْتَسَلَ وَبَقِيَ عَلَى يَدِهِ لُمْعَةٌ فَأَخَذَ الْبَلَلَ مِنْهَا فِي الْوُضُوءِ أَوْ مِنْ أَيِّ عُضْوٍ كَانَ فِي الْغُسْلِ وَغَسَلَ اللُّمْعَةِ يَجُوزُ،

[ابن نجيم ,البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري ,1/98]

وَإِذَا ظَهَرَ حَدَثُ إمَامِهِ) وَكَذَا كُلُّ مُفْسِدٍ فِي رَأْيِ مُقْتَدٍ (بَطَلَتْ فَيَلْزَمُ إعَادَتُهَا) لِتَضَمُّنِهَا صَلَاةَ الْمُؤْتَمِّ صِحَّةً وَفَسَادًا (كَمَا يَلْزَمُ الْإِمَامَ إخْبَارُ الْقَوْمِ إذَا أَمَّهُمْ وَهُوَ مُحْدِثٌ أَوْ جُنُبٌ) أَوْ فَاقِدُ شَرْطٍ أَوْ رُكْنٍ. وَهَلْ عَلَيْهِمْ إعَادَتُهَا إنْ عَدْلًا، نَعَمْ وَإِلَّا نُدِبَتْ، وَقِيلَ لَا لِفِسْقِهِ بِاعْتِرَافِهِ؛ وَلَوْ زَعَمَ أَنَّهُ كَافِرٌ لَمْ يُقْبَلْ مِنْهُ لِأَنَّ الصَّلَاةَ دَلِيلُ الْإِسْلَامِ وَأُجْبِرَ عَلَيْهِ (بِالْقَدْرِ الْمُمْكِنِ) بِلِسَانِهِ أَوْ (بِكِتَابٍ أَوْ رَسُولٍ عَلَى الْأَصَحِّ) لَوْ مُعَيَّنِينَ وَإِلَّا لَا يَلْزَمُهُ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٩٢/١]




മുഫ്തി ഹാഫിള് അബ്ദുറഹ്‌മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

സംയോഗത്തിന് ശേഷം കുളിക്കുമ്പോൾ മനിയ്യ് പോലെ തുള്ളികൾ പുറത്തുവരുന്നു. ചിലപ്പോൾ കുളി കഴിഞ്ഞ ശേഷവും അങ്ങനെ വരാറുണ്ട്. ഈ തുള്ളികൾക്ക് എന്താണ് ശരീഅത്തിലെ വിധി ? ഇതിനാൽ വീണ്ടും കുളി നിർബന്ധമാകുമോ?


സംയോഗത്തിന്  ശേഷം പെട്ടന്ന് തന്നെ കുളിക്കുകയും പിന്നീട് പുറത്തേക്ക് വരുന്നത് മനിയ്യ് ആണെങ്കിൽ വീണ്ടും കുളിക്കേണ്ടതാണ്. എന്നാൽ കുളിക്കുന്നതിന് മുമ്പ് മൂത്രമൊഴിക്കുകയോ, കുറച്ച് നേരം ഉറങ്ങുകയോ, അല്ലെങ്കിൽ അൽപം നടക്കുകയോ ചെയ്തശേഷം കുളിക്കുകയും പിന്നീട് മനിയ്യിന്റെ തുള്ളികൾ പുറത്തുവന്നാലും വീണ്ടും കുളിക്കേണ്ടതില്ല. എന്നാൽ പുറത്ത് വരുന്നത് നജസാണ്. വുളു മുറിയുന്നതാണ്. കൂടാതെ ശരീരത്തിലോ വസ്ത്രത്തിലോ തുള്ളികൾ പതിച്ച ഭാഗം നന്നായി കഴുകി ശുദ്ധിയാക്കലും നിർബന്ധമാണ്.

إذَا اغْتَسَلَ قَبْلَ أَنْ يَبُولَ أَوْ يَنَامَ ثُمَّ سَالَ مِنْهُ بَقِيَّةُ الْمَنِيِّ مِنْ غَيْرِ شَهْوَةٍ يُعِيدُ الِاغْتِسَالَ عِنْدَهُمَا خِلَافًا لَهُ فَلَوْ خَرَجَ بَقِيَّةُ الْمَنِيِّ بَعْدَ الْبَوْلِ أَوْ النَّوْمِ أَوْ الْمَشْيِ لَا يَجِبُ الْغُسْلُ إجْمَاعًا؛ لِأَنَّهُ مَذْيٌ وَلَيْسَ بِمَنِيٍّ؛ لِأَنَّ الْبَوْلَ وَالنَّوْمَ وَالْمَشْيَ يَقْطَعُ مَادَّةَ الشَّهْوَةِ اهـ

[ابن نجيم ,البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري ,1/58]




മുഫ്തി ഹാഫിള് അബ്ദുറഹ്‌മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

ഇമാം അബദ്ധത്തിൽ നാല് റകഅത്ത് നമസ്കാരത്തിൽ അഞ്ചാം റകഅത്തിലേക്ക് എഴുന്നേറ്റാൽ ഇമാമിന്റെയും മുഖ്തദികളുടെയും നമസ്കാരം അസാധുവാകുമോ ? ഇത്തരം സാഹചര്യത്തിൽ ഇമാം, മുഖ്തദി, മസ്ബൂഖ് എന്താണ് ചെയ്യേണ്ടത് ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.


നാല് റകഅത്ത് ഫർള് നമസ്കാരത്തിൽ ഇമാം അബദ്ധത്തിൽ അഞ്ചാം റകഅത്തിലേക്ക് എഴുന്നേറ്റാൽ ഇമാമിന്റെയും മുഖ്തദികളുടെയും നമസ്കാരം എല്ലാ സാഹചര്യങ്ങളിലും അസാധുവാകില്ല. അതിന്റെ വിശദീകരണം ഇപ്രകാരമാണ്:

ഇമാമിന്റെ വിധികൾ

അവസാന അതഹിയാത് ഇരിന്നിട്ടാണ് ഇമാം അഞ്ചാം റകഅത്തിലേക്ക് എഴുന്നേറ്റതെങ്കിൽ:

  • അഞ്ചാം റകഅത്തിലെ സുജൂദ് ചെയ്യുന്നതിന് മുമ്പ് തന്നെ തിരികെ ഇരിക്കണം.
  • ശേഷം സഹ്വിന്റെ സുജൂദ് ചെയ്ത് നമസ്കാരം പൂർത്തിയാക്കണം.
  • എന്നാൽ അഞ്ചാം റകഅത്തിലെ സുജൂദ് ചെയ്തുകഴിഞ്ഞാൽ അതിനോട് ആറാം റകഅത്തും ചേർത്ത് നമസ്കാരം പൂർത്തിയാക്കണം. അവസാനം സഹ്വിന്റെ സുജൂദ് ചെയ്താൽ നമസ്കാരം സാധുവാകുന്നതാണ്.
  • ഇതിൽ നാല് റകഅത്ത് ഫർളായി കണക്കാക്കപ്പെടുകയും രണ്ട് റകഅത്ത് നഫ്ലായി കണക്കാക്കപ്പെടുകയും ചെയ്യും.

അവസാന അതഹിയാത് ഇരിക്കാതെയാണ് ഇമാം അഞ്ചാം റകഅത്തിലേക്ക് എഴുന്നേറ്റതെങ്കിൽ

  • അഞ്ചാം റകഅത്തിലെ സുജൂദ് ചെയ്യുന്നതിന് മുമ്പ് തിരികെ അതഹിയാത്തിലേക്ക് മടങ്ങണം.
  • ശേഷം സഹ്വിന്റെ സുജൂദ് ചെയ്ത് നമസ്കാരം പൂർത്തിയാക്കണം.
  • എന്നാൽ അഞ്ചാം റകഅത്തിലെ സുജൂദ് ചെയ്തുകഴിഞ്ഞാൽ ഫർള് നമസ്കാരം അസാധുവാകും. അതിനാൽ ആ ഫർള് നമസ്കാരം വീണ്ടും മടക്കി നിർവഹിക്കൽ നിർബന്ധമാണ്.

മുഖ്തദിയുടെ വിധികൾ

അവസാന അതഹിയാത് ഇരുന്നതിന് ശേഷമാണ് ഇമാം അഞ്ചാം റകഅത്തിലേക്ക് എഴുന്നേറ്റതെങ്കിൽ:

  • മുഖ്തദി ഇമാമിനോടൊപ്പം എഴുന്നേൽക്കരുത്. അവിടെ തന്നെ ഇമാമിനെ കാത്തിരിക്കണം.
  • ഇമാം അഞ്ചാം റകഅത്തിലെ സുജൂദിന് മുമ്പ് തിരികെ വന്നാൽ മുഖ്തദി ഇമാമിനെ പിന്തുടർന്ന് സലാം വീട്ടുകയും സഹ്വിന്റെ സുജൂദ് ചെയ്യുകയും വേണം.
  • എന്നാൽ ഇമാം അഞ്ചാം റകഅത്തിലെ സുജൂദ് ചെയ്തുകഴിഞ്ഞാൽ മുഖ്തദി തനിയെ സലാം വീട്ടണം. മുഖ്തദിയുടെ നമസ്കാരം സാധുവായിരിക്കും.

അവസാന അതഹിയാത് ഇരിക്കാതെയാണ് ഇമാം അഞ്ചാം റകഅത്തിലേക്ക് എഴുന്നേറ്റതെങ്കിൽ

  • അഞ്ചാം റകഅത്തിലെ സുജൂദിന് മുമ്പ് ഇമാം തിരികെ വന്നാൽ മുഖ്തദി അദ്ദേഹത്തെ പിന്തുടരണം.
  • എന്നാൽ അഞ്ചാം റകഅത്തിലെ സുജൂദ് ചെയ്തുകഴിഞ്ഞാൽ ഇമാമിന്റെയും എല്ലാ മുഖ്തദികളുടെയും നമസ്കാരം അസാധുവാകും. എല്ലാവരും നമസ്കാരം വീണ്ടും മടക്കി നിർവഹിക്കണം.

മസ്ബൂഖിന്റെ വിധികൾ

അവസാന അതഹിയാത് ഇരിന്നിട്ടാണ് ഇമാം അഞ്ചാം റകഅത്തിലേക്ക് എഴുന്നേറ്റതെങ്കിൽ:

  • മസ്ബൂഖും ഇമാമിനെ പിന്തുടർന്ന് എഴുന്നേറ്റാൽ എഴുന്നേറ്റ നിമിഷം തന്നെ മസ്ബൂഖിന്റെ നമസ്കാരം അസാധുവാകും. കാരണം ഈ ഘട്ടത്തിൽ മസ്ബൂ ഖ് തനിച്ച് തന്റെ നമസ്കാരം പൂർത്തിയാക്കേണ്ട സമയമായിരുന്നു. എന്നിട്ടും ഇമാമിനെ പിന്തുടർന്നത് നമസ്കാരം അസാധുവാകാൻ കാരണമാകുന്നു.
  • പിന്നീട് ഇമാം അതഹിയാത്തിലേക്ക് തിരികെ വന്നാലും അല്ലെങ്കിൽ ആറു റകഅത്ത് പൂർത്തിയാക്കി സലാം വീട്ടിയാലും ഈ വിധിയിൽ മാറ്റമില്ല.
  • മസ്ബൂഖ് ചെയ്യേണ്ടിയിരുന്നത് എഴുന്നേൽക്കാതെ ഇരുന്ന് തന്നെ ഇമാം തിരികെ വരുന്നത് വരെ കാത്തിരിക്കുക എന്നതാണ്. തുടർന്ന് ഇമാം സലാം വീട്ടിയ ശേഷം തനിക്കു നഷ്ടമായ റകഅത്തുകൾ എഴുന്നേറ്റു പൂർത്തിയാക്കേണ്ടതായിരുന്നു.

അവസാന അതഹിയാത് ഇരിക്കാതെയാണ് ഇമാം അഞ്ചാം റകഅത്തിലേക്ക് എഴുന്നേറ്റതെങ്കിൽ:

  • മസ്ബൂഖ് ഇമാമിനെ പിന്തുടർന്ന് എഴുന്നേറ്റാലും എഴുന്നേറ്റതുകൊണ്ട് മാത്രം മസ്ബൂഖിന്റെ നമസ്കാരം അസാധുവാകില്ല.
  • ഇമാം അഞ്ചാം റകഅത്തിലെ സുജൂദിന് മുമ്പ് അതഹിയാത്തിലേക്ക് തിരികെ വന്ന് അവസാനം സഹ്വിന്റെ സുജൂദ് ചെയ്താൽ മസ്ബൂഖും ഇമാമിനെ പിന്തുടരണം. അപ്പോൾ എല്ലാവരുടെയും നമസ്കാരം സാധുവായിരിക്കും.
  • എന്നാൽ ഇമാം അഞ്ചാം റകഅത്തിലെ സുജൂദ് ചെയ്താൽ അല്ലെങ്കിൽ അതിനോടൊപ്പം മറ്റൊരു റകഅത്തും കൂടി ചേർത്ത് ആറ് റകഅത്ത് പൂർത്തിയാക്കി സലാം വീട്ടിയാൽ ഇമാമിന്റെയും മസ്ബൂഖിന്റെയും ആ നമസ്കാരം നഫ്ൽ ആയി മാറും.
  • ഇമാം സലാം വീട്ടിയതിന് ശേഷം മസ്ബൂഖ്  തനിക്കു നഷ്ടമായിരുന്ന റകഅത്തുകൾ നഫ്ൽ നമസ്കാരത്തിന്റെ ഭാഗമായിട്ടാണ് പൂർത്തിയാക്കേണ്ടത്.
  • ഇവിടെ ഇമാമും എല്ലാ മുഖ്തദികളും മസ്ബൂഖുകൾ ഉൾപ്പെടെ ആ ഫർള് നമസ്കാരം വീണ്ടും മടക്കി നിർവഹിക്കേണ്ടതാണ്. കാരണം അവസാന അതഹിയാത് എന്ന ഫർള് നഷ്ടപ്പെട്ടതിനാൽ ആരുടെയും ഫർള് നമസ്കാരം സാധുവായിട്ടില്ല.

رَجُلٌ صَلَّى الظُّهْرَ خَمْسًا، وَقَعَدَ فِي الرَّابِعَةِ قَدْرَ التَّشَهُّدِ، إِنْ تَذَكَّرَ قَبْلَ أَنْ يُقَيِّدَ الْخَامِسَةَ بِالسَّجْدَةِ أَنَّهَا الْخَامِسَةُ، عَادَ إِلَى الْقَعْدَةِ وَسَلَّمَ، كَذَا فِي الْمُحِيطِ. وَيَسْجُدُ لِلسَّهْوِ، كَذَا فِي السِّرَاجِ الْوَهَّاجِ. وَإِنْ تَذَكَّرَ بَعْدَمَا قَيَّدَ الْخَامِسَةَ بِالسَّجْدَةِ أَنَّهَا الْخَامِسَةُ، لَا يَعُودُ إِلَى الْقَعْدَةِ وَلَا يُسَلِّمُ، بَلْ يُضِيفُ إِلَيْهَا رَكْعَةً أُخْرَى حَتَّى يَصِيرَ شَفْعًا، وَيَتَشَهَّدُ وَيُسَلِّمُ، هَكَذَا فِي الْمُحِيطِ. وَيَسْجُدُ لِلسَّهْوِ اسْتِحْسَانًا، كَذَا فِي الْهِدَايَةِ، وَهُوَ الْمُخْتَارُ، كَذَا فِي الْكِفَايَةِ. ثُمَّ يَتَشَهَّدُ وَيُسَلِّمُ، كَذَا فِي الْمُحِيطِ. وَالرَّكْعَتَانِ نَافِلَةٌ، وَلَا تَنُوبَانِ عَنْ سُنَّةِ الظُّهْرِ عَلَى الصَّحِيحِ، كَذَا فِي الْجَوْهَرَةِ النَّيِّرَةِ... وَإِنْ لَمْ يَقْعُدْ عَلَى رَأْسِ الرَّابِعَةِ حَتَّى قَامَ إِلَى الْخَامِسَةِ، إِنْ تَذَكَّرَ قَبْلَ أَنْ يُقَيِّدَ الْخَامِسَةَ بِالسَّجْدَةِ، عَادَ إِلَى الْقَعْدَةِ، هَكَذَا فِي الْمُحِيطِ. وَفِي الْخُلَاصَةِ: وَيَتَشَهَّدُ وَيُسَلِّمُ وَيَسْجُدُ لِلسَّهْوِ، كَذَا فِي التَّتَارْخَانِيَّةِ. وَإِنْ قَيَّدَ الْخَامِسَةَ بِالسَّجْدَةِ فَسَدَ ظُهْرُهُ عِنْدَنَا، كَذَا فِي الْمُحِيطِ.

الفتاوى الهندية (١/١٢٩) 

وَأَرْبَعَةٌ لَا يُتَابَعُ فِيهَا: زِيَادَةُ تَكْبِيرِ الْعِيدِ، أَوْ الْجَنَازَةِ، وَرُكْنٌ، وَقِيَامٌ لِخَامِسَةٍ.

(قَوْلُهُ: وَقِيَامٌ لِخَامِسَةٍ) دَاخِلٌ تَحْتَ قَوْلِهِ: وَرُكْنٌ، تَأَمَّلْ. قَالَ فِي شَرْحِ الْمُنْيَةِ: ثُمَّ فِي الْقِيَامِ إِلَى الْخَامِسَةِ، إِنْ كَانَ قَعَدَ عَلَى الرَّابِعَةِ، يَنْتَظِرُهُ الْمُقْتَدِي قَاعِدًا، فَإِنْ سَلَّمَ مِنْ غَيْرِ إِعَادَةِ التَّشَهُّدِ، سَلَّمَ الْمُقْتَدِي مَعَهُ، وَإِنْ قَيَّدَ الْخَامِسَةَ بِسَجْدَةٍ، سَلَّمَ الْمُقْتَدِي وَحْدَهُ. وَإِنْ كَانَ لَمْ يَقْعُدْ عَلَى الرَّابِعَةِ، فَإِنْ عَادَ تَابَعَهُ الْمُقْتَدِي، وَإِنْ قَيَّدَ الْخَامِسَةَ، فَسَدَتْ صَلَاتُهُمْ جَمِيعًا، وَلَا يَنْفَعُ الْمُقْتَدِي تَشَهُّدُهُ وَسَلَامُهُ وَحْدَهُ.

الدُّرُّ الْمُخْتَارُ مَعَ رَدِّ الْمُحْتَارِ (٢/١٢)

وَلَوْ قَامَ إِمَامُهُ لِخَامِسَةٍ فَتَابَعَهُ، إِنْ بَعْدَ الْقُعُودِ تَفْسُدُ، وَإِلَّا لَا حَتَّى يُقَيِّدَ الْخَامِسَةَ بِسَجْدَةٍ.

(قَوْلُهُ: إِنْ بَعْدَ الْقُعُودِ) أَيْ: قُعُودِ الْإِمَامِ الْقَعْدَةَ الْأَخِيرَةَ. (قَوْلُهُ: تَفْسُدُ) أَيْ: صَلَاةُ الْمَسْبُوقِ؛ لِأَنَّهُ اقْتِدَاءٌ فِي مَوْضِعِ الِانْفِرَادِ، وَلِأَنَّ اقْتِدَاءَ الْمَسْبُوقِ بِغَيْرِهِ مُفْسِدٌ، كَمَا مَرَّ. (قَوْلُهُ: وَإِلَّا) أَيْ: وَإِنْ لَمْ يَقْعُدْ وَتَابَعَهُ الْمَسْبُوقُ لَا تَفْسُدُ صَلَاتُهُ؛ لِأَنَّ مَا قَامَ إِلَيْهِ الْإِمَامُ عَلَى شَرَفِ الرَّفْضِ، وَلِعَدَمِ تَمَامِ الصَّلَاةِ، فَإِنْ قَيَّدَهَا بِسَجْدَةٍ انْقَلَبَتْ صَلَاتُهُ نَفْلًا، فَإِنْ ضَمَّ إِلَيْهَا سَادِسَةً يَنْبَغِي لِلْمَسْبُوقِ أَنْ يُتَابِعَهُ، ثُمَّ يَقْضِيَ مَا سُبِقَ بِهِ، وَتَكُونُ لَهُ نَافِلَةً كَالْإِمَامِ، وَلَا قَضَاءَ عَلَيْهِ لَوْ أَفْسَدَهَا؛ لِأَنَّهُ لَمْ يَشْرَعْ فِيهَا قَصْدًا. رَحْمَتِي.

الدُّرُّ الْمُخْتَارُ مَعَ رَدِّ الْمُحْتَارِ (١/٥٩٩)

وَلَوْ قَامَ الْإِمَامُ إِلَى الْخَامِسَةِ فِي صَلَاةِ الظُّهْرِ، فَتَابَعَهُ الْمَسْبُوقُ، إِنْ قَعَدَ الْإِمَامُ عَلَى رَأْسِ الرَّابِعَةِ فَسَدَتْ صَلَاةُ الْمَسْبُوقِ، وَإِنْ لَمْ يَقْعُدْ لَا تَفْسُدُ، حَتَّى يُقَيِّدَ الْخَامِسَةَ بِالسَّجْدَةِ، فَإِذَا قَيَّدَهَا بِالسَّجْدَةِ فَسَدَتْ صَلَاةُ الْكُلِّ؛ لِأَنَّ الْإِمَامَ إِذَا قَعَدَ عَلَى الرَّابِعَةِ تَمَّتْ صَلَاتُهُ فِي حَقِّ الْمَسْبُوقِ، فَلَا يَجُوزُ لِلْمَسْبُوقِ مُتَابَعَتُهُ.

البَحْرُ الرَّائِقُ (١/٣٧٨)




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

ഹനഫി മദ്ഹബിൽ ഇമാം ഓതുമ്പോൾ ഖിറാഅത്തിൽ തെറ്റ് സംഭവിച്ച് ലുഖ്മ (തെറ്റ് തിരുത്തിക്കൊടുക്കൽ) നൽകുന്ന വ്യക്തി തെറ്റായ ലുഖ്മ നൽകി. ഇമാം ആ ലുഖ്മ സ്വീകരിച്ചില്ല. അല്ലെങ്കിൽ ശരിയായ ലുഖ്മ നൽകിയിട്ടും ഇമാം സ്വീകരിക്കാതെ മുന്നോട്ടു ഓതി. ഇപ്രകാരം ലുഖ്മ നൽകിയിട്ടും ഇമാം സ്വീകരിക്കത്ത സാഹചര്യങ്ങളിൽ ലുഖ്മ നൽകിയ വ്യക്തിയുടെ നമസ്കാരം അസാധുവാകുമോ ?


ലുഖ്മ നൽകുന്ന വ്യക്തി (ഫാതിഹ്) ശരിയായ ലുഖ്മ നൽകിയാലും അബദ്ധത്തിൽ ഇമാമിന് തെറ്റായ ലുഖ്മ നൽകിയാലും അതുകൊണ്ട് മാത്രം അദ്ദേഹത്തിന്റെ നിസ്കാരം അസാധുവാകില്ല. ഇമാം ആ ലുഖ്മ സ്വീകരിച്ചില്ലെങ്കിലും ഫാതിഹിന്റെ നമസ്കാരം സാധുവായിരിക്കും. എന്നാൽ ഇമാമിന് ഖിറാഅത്തിൽ തെറ്റ് സംഭവിച്ച ഉടൻ തന്നെ ധൃതിപിടിച്ച് ലുഖ്മ നൽകുന്നത് മക്രൂഹാണ്.

الْحَاصِلُ أَنَّ الصَّحِيحَ مِنْ الْمَذْهَبِ أَنَّ الْفَتْحَ عَلَى إمَامِهِ لَا يُوجِبُ فَسَادَ صَلَاةِ أَحَدٍ لَا الْفَاتِحِ وَلَا الْآخِذِ مُطْلَقًا فِي كُلِّ حَالٍ

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٦/٢]



മുഫ്തി ഹാഫിള് അബ്ദുറഹ്‌മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

കടമുള്ള ഒരാൾ ഹജ്ജോ ഉംറയോ ചെയ്യുന്നതിന്റെ വിധി ? കടക്കാരന്റെ ഹജ്ജും ഉംറയും ശരിയാകുമോ


കടം നൽകിയ വ്യക്തി സമയം അനുവദിച്ചിട്ടുണ്ടെങ്കിൽ കടമുള്ള വ്യക്തിക്ക് ഹജ്ജിനോ ഉംറയ്ക്കോ പോകുന്നതിൽ കുഴപ്പമില്ല. എന്നാൽ കടം തിരിച്ചടയ്ക്കാൻ കഴിയുമ്പോഴും ന്യായമായ കാരണമില്ലാതെ കടം നീട്ടിക്കൊണ്ടുപോയി ഹജ്ജിനോ ഉംറയ്ക്കോ പോകുന്നത് ഉചിതമല്ല. കാരണം അല്ലാഹുവിന്റെ അവകാശങ്ങളേക്കാൾ മുമ്പ് മനുഷ്യരുടെ അവകാശങ്ങൾ നിർവഹിക്കേണ്ടതാണ്.

എങ്കിലും മുകളിൽ പറഞ്ഞ രണ്ട് സാഹചര്യങ്ങളിലും ഹജ്ജിന്റെയും ഉംറയുടെയും എല്ലാ നിർബന്ധഘടകങ്ങളും ശരിയായ രീതിയിൽ നിർവഹിച്ചാൽ ഹജ്ജും ഉംറയും സാധുവായിത്തന്നെ കണക്കാക്കപ്പെടും.


مَطْلَبٌ فِي قَوْلِهِمْ يُقَدَّمُ حَقُّ الْعَبْدِ عَلَى حَقِّ الشَّرْعِ

(قَوْلُهُ لِتَقَدُّمِ حَقِّ الْعَبْدِ) أَيْ عَلَى حَقِّ الشَّرْعِ لَا تَهَاوُنًا بِحَقِّ الشَّرْعِ، بَلْ لِحَاجَةِ الْعَبْدِ وَعَدَمِ حَاجَةِ الشَّرْعِ أَلَا تَرَى أَنَّهُ إذَا اجْتَمَعَتْ الْحُدُودُ، وَفِيهَا حَقُّ الْعَبْدِ يُبْدَأُ بِحَقِّ الْعَبْدِ لِمَا قُلْنَا وَلِأَنَّهُ مَا مِنْ شَيْءٍ إلَّا وَلِلَّهِ تَعَالَى فِيهِ حَقٌّ، فَلَوْ قُدِّمَ حَقُّ الشَّرْعِ عِنْدَ الِاجْتِمَاعِ بَطَلَ حُقُوقُ الْعِبَادِ كَذَا فِي شَرْحِ الْجَامِعِ الصَّغِيرِ لِقَاضِي خَانْ وَأَمَّا قَوْلُهُ - عَلَيْهِ الصَّلَاةُ وَالسَّلَامُ - «فَدَيْنُ اللَّهِ أَحَقُّ» فَالظَّاهِرُ أَنَّهُ أَحَقُّ مِنْ جِهَةِ التَّعْظِيمِ، لَا مِنْ جِهَةِ التَّقْدِيمِ، وَلِذَا قُلْنَا لَا يَسْتَقْرِضُ لِيَحُجَّ الَّا إذَا قَدَرَ عَلَى الْوَفَاءِ كَمَا مَرَّ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/462]

أَمَّا فِي حَقِّ الْمُقْتَرِضِ، فَالْأَصْلُ فِيهِ الْإِبَاحَةُ، وَذَٰلِكَ لِمَنْ عَلِمَ مِنْ نَفْسِهِ الْوَفَاءَ، بِأَنْ كَانَ لَهُ مَالٌ مُرْتَجًى، وَعَزَمَ عَلَى الْوَفَاءِ مِنْهُ، وَإِلَّا لَمْ يَجُزْ، مَا لَمْ يَكُنْ مُضْطَرًّا، فَإِنْ كَانَ كَذَٰلِكَ وَجَبَ فِي حَقِّهِ لِدَفْعِ الضَّرَرِ عَنْ نَفْسِهِ.

(الموسوعة الفقهية، ٣٣/١١٣، كتاب القرض، الحكم التكليفي للقرض)

وَوَسِعَهُ أَنْ يَسْتَقْرِضَ وَيَحُجَّ، أَمَّا إِنْ عَلِمَ أَنَّهُ لَيْسَ لَهُ جِهَةُ الْقَضَاءِ أَصْلًا، فَالْأَفْضَلُ عَدَمُ الِاسْتِقْرَاضِ؛ لِأَنَّ تَحَمُّلَ حُقُوقِ اللَّهِ تَعَالَى أَخَفُّ مِنْ ثِقْلِ حُقُوقِ الْعِبَادِ.

(غُنْيَةُ النَّاسِك، ص: ٣٣، بحوالة كتاب المسائل)




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

Tuesday, 21 July 2026

സ്ത്രീകളോട് സലാം പറയുന്നതും അവർ പറഞ്ഞ സലാമിന് മറുപടി നൽകുന്നതിന്റെയും വിധി എന്താണ് ?


മഹ്റമായ സ്ത്രീകളോട് സലാം പറയുന്നതും അവർ പറഞ്ഞ സലാമിന് മറുപടി നൽകുന്നതും അനുവദനീയമാണ്. മഹ്റമല്ലാത്ത യുവതി യോട് സലാം പറയൽ ഒഴിവാക്കേണ്ടതാണ്. എന്നാൽ അതിലൂടെ ഫിത്ന കുഴപ്പങ്ങളുടെ സാധ്യത ഉള്ളതിനാൽ സലാം പറയൽ അനുവദനീയമല്ല.

മഹ്റമല്ലാത്ത യുവതി സലാം പറഞ്ഞാൽ മനസ്സിൽ മറുപടി നൽകിയാൽ മതിയാകും. നാവുകൊണ്ട് (ശബ്ദത്തോടെ) മറുപടി പറയേണ്ടതില്ല. എന്നാൽ മഹ്റമല്ലാത്ത പ്രായമായ സ്ത്രീ സലാം പറഞ്ഞാൽ അവർക്ക് ശബ്ദത്തിൽ മറുപടി നൽകാവുന്നതാണ്.

وَلَا يُكَلِّمُ الْأَجْنَبِيَّةَ إلَّا عَجُوزًا عَطَسَتْ أَوْ سَلَّمَتْ فَيُشَمِّتُهَا لَا يَرُدُّ السَّلَامَ عَلَيْهَا وَإِلَّا لَا انْتَهَى.....(قَوْلُهُ وَإِلَّا لَا) أَيْ وَإِلَّا تَكُنْ عَجُوزًا بَلْ شَابَّةً لَا يُشَمِّتُهَا، وَلَا يَرُدُّ السَّلَامَ بِلِسَانِهِ قَالَ فِي الْخَانِيَّةِ: وَكَذَا الرَّجُلُ مَعَ الْمَرْأَةِ إذَا الْتَقَيَا يُسَلِّمُ الرَّجُلُ أَوَّلًا، وَإِذَا سَلَّمَتْ الْمَرْأَةُ الْأَجْنَبِيَّةُ عَلَى رَجُلٍ إنْ كَانَتْ عَجُوزًا رَدَّ الرَّجُلُ - عَلَيْهَا السَّلَامُ - بِلِسَانِهِ بِصَوْتٍ تَسْمَعُ، وَإِنْ كَانَتْ شَابَّةً رَدَّ عَلَيْهَا فِي نَفْسِهِ، وَكَذَا الرَّجُلُ إذَا سَلَّمَ عَلَى امْرَأَةٍ أَجْنَبِيَّةٍ فَالْجَوَابُ فِيهِ عَلَى الْعَكْسِ اهـ.

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/369]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഖുർആൻ ഓതുമ്പോൾ സ്ത്രീകൾക്ക് തല മറക്കൽ നിർബന്ധമാണോ?


ബാങ്ക് വിളിക്കുമ്പോഴും ഖുർആൻ ഓതുമ്പോഴും തല മറക്കൽ സ്ത്രീകളായാലും പുരുഷന്മാരായാലും തല മറക്കൽ ആദാബിൽ (മര്യാദ) പെട്ടതും ഉത്തമവുമാണ്. എന്നാൽ അത് നിർബന്ധമല്ല. ഖുർആൻ അല്ലാഹുവിന്റെ കലാമായതിനാൽ അതിന്റെ മഹത്വവും ആദരവും കണക്കിലെടുത്ത് അതിന്റെ പാരായണസമയത്ത് തല മറക്കൽ ശ്രേഷ്ഠമാണ്. അതിനാൽ തല മറക്കാതെ ഖുർആൻ ഓതുന്നത് ഖിലാഫുൽ ഔലാ ആണെങ്കിലും പാരായണം അനുവദനീയമാണ്.

رَجُلٌ أَرَادَ أَنْ يَقْرَأَ الْقُرْآنَ، فَيَنْبَغِي أَنْ يَكُونَ عَلَى أَحْسَنِ أَحْوَالِهِ، يَلْبَسُ صَالِحَ ثِيَابِهِ، وَيَتَعَمَّمُ، وَيَسْتَقْبِلَ الْقِبْلَةَ؛ لِأَنَّ تَعْظِيمَ الْقُرْآنِ وَالْفِقْهِ وَاجِبٌ

(الفتاوى الهندية ٥/٣١٦، كتاب الكراهية، الباب الرابع)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട


ജമാഅത്ത് നമസ്കാരത്തിൽ എപ്പോഴാണ് ചേരേണ്ടത് ? ഇമാം സുജൂദിലാണെങ്കിൽ സുജൂദിൽ നിന്ന് എഴുന്നേൽക്കുന്നത് വരെ ചിലർ കാത്ത് നിൽക്കാറുണ്ട്. എന്താണ് വിധി ?


ഇമാം ഏത് നിലയിലാണോ ഉള്ളത് അതേ നിലയിൽ തന്നെ ഉടൻ നമസ്കാരത്തിൽ ചേരണം. ഇമാം സുജൂദിലാണെങ്കിൽ ഇമാമിനോടൊപ്പം സുജൂദിൽ തന്നെ ചേരണം. ഇമാം എഴുന്നേൽക്കുന്നത് വരെ കാത്ത് നിൽക്കേണ്ടതില്ല. ഇമാം എഴുന്നേൽക്കുന്നത് വരെ കാത്ത് നിൽക്കുന്ന പ്രവണത നല്ലതല്ല. റുകൂഇൽ നിന്ന് ഇമാം എഴുന്നേറ്റതിന് ശേഷം നമസ്കാരത്തിൽ ചേർന്നാൽ ആ റക്അത്ത് ലഭിക്കില്ലെങ്കിലും ഇമാമിനോടൊപ്പം ചെയ്യുന്ന ഒരു സുജൂദ് പോലും മഹത്തായ പ്രതിഫലത്തിന് കാരണമാകുന്നു. ഇതിന് ഹദീസുകളിൽ പ്രോത്സാഹനവും വന്നിട്ടുണ്ട്.

فَلَوْ كَبَّرَ قَائِمًا فَرَكَعَ وَلَمْ يَقِفْ صَحَّ؛ لِأَنَّ مَا أَتَى بِهِ مِنَ الْقِيَامِ إِلَى أَنْ يَبْلُغَ الرُّكُوعَ يَكْفِيهِ، قُنْيَةً، فِي فَرْضٍ، وَمُلْحَقٌ بِهِ كَنَذْرٍ وَسُنَّةِ الْفَجْرِ فِي الْأَصَحِّ، لِقَادِرٍ عَلَيْهِ، وَعَلَى السُّجُودِ

ردُّ المحتار (٣/٣٨١)

قَوْلُهُ: (إِذَا أَتَى أَحَدُكُمُ الصَّلَاةَ وَالإِمَامُ عَلَى حَالٍ) أَيْ: مِنْ قِيَامٍ أَوْ رُكُوعٍ أَوْ سُجُودٍ أَوْ قُعُودٍ، (فَلْيَصْنَعْ كَمَا يَصْنَعُ الإِمَامُ) أَيْ: فَلْيُوَافِقِ الإِمَامَ فِيمَا هُوَ فِيهِ مِنَ الْقِيَامِ أَوِ الرُّكُوعِ أَوْ غَيْرِ ذَلِكَ، أَيْ: فَلَا يَنْتَظِرِ الإِمَامَ إِلَى الْقِيَامِ كَمَا يَفْعَلُهُ الْعَوَامُّ

تحفة الأحوذي شرح جامع الترمذي (٣/١٦٢)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ദാനധർമ്മം വിപത്തുകളെ തടയും (الصدقة رد البلاء) എന്ന വചനം ഹദീസ് ആണോ


പറയപ്പെട്ട വാചകത്തിന്റെ ആശയം ഹദീസുകളിൽ നിന്ന് തെളിയുന്നുണ്ട്. എന്നാൽ പൊതുവേ ജനങ്ങൾ ഉദ്ധരിക്കുന്ന വളരെയധികം പ്രചാരം നേടിയ الصدقة ترد البلاء അല്ലെങ്കിൽ الصدقة رد البلاء എന്ന വാചകം ഇതേ രൂപത്തിൽ ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടില്ല. അതിനാൽ ഈ വചനം നബി ﷺ തങ്ങളോട് ചേർത്ത് ഹദീസായി പറയുന്നത് ശരിയല്ല. ഒഴിവാക്കണം. 

എന്നാൽ ഇതിന്റെ ആശയം ശരിയാണ്. അതായത് സദഖ ദുരിതങ്ങളും ആപത്തുകളും അകറ്റാൻ കാരണമാകുന്നു എന്ന ആശയം ഹദീസുകൾ കൊണ്ട് തെളിയപ്പെട്ടതാണ്.

ഇമാം ത്വബ്റാനി (റ) അബൂ ഉമാമ (റ) യിൽ നിന്ന് ഇപ്രകാരം നിവേദനം ചെയ്യുന്നു.

നബി ﷺ അരുളി: നന്മ ചെയ്യുന്നത് എല്ലാ തരത്തിലുള്ള ദുരന്തങ്ങളിൽ നിന്നും ദോഷങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. രഹസ്യമായി ചെയ്യുന്ന സദഖ അല്ലാഹുവിന്റെ കോപത്തെ ശമിപ്പിക്കുന്നു. കുടുംബബന്ധം അടുപ്പിക്കുന്നത് ആയുസ്സ് വർധിപ്പിക്കുന്നു. (അൽ മുഅ്ജമുൽ കബീർ ഹദീസ്: 8014)

ഈ ഹദീസിനെ ഇമാം മുന്ദിരിയും (റ) ഇമാം ഹൈസമിയും (റ) ഹസൻ (സ്വീകാര്യമായ) ഹദീസായി വിലയിരുത്തിയിട്ടുണ്ട്.

حَدَّثَنَا يَحْيَى بْنُ مُحَمَّدٍ الْحَنَّائِيُّ، ثَنَا سَيَّارُ بْنُ فَرُّوخٍ، ثَنَا عِيسَى بْنُ شُعَيْبٍ، عَنْ حَفْصِ بْنِ سُلَيْمَانَ، عَنْ يَزِيدِ بْنِ عَبْدِ الرَّحْمَنِ، عَنْ أَبِيهِ، عَنْ أَبِي أُمَامَةَ، قَالَ: قَالَ رَسُولُ اللَّهِ ﷺ:

«صَنَائِعُ الْمَعْرُوفِ تَقِي مَصَارِعَ السُّوءِ، وَصَدَقَةُ السِّرِّ تُطْفِئُ غَضَبَ الرَّبِّ، وَصِلَةُ الرَّحِمِ تَزِيدُ فِي الْعُمُرِ»

المعجم الكبير للطبراني: (رقم الحديث: ٨٠١٤، ٨/٢٦١)

هٰذَا الْحَدِيثُ أَوْرَدَهُ الْمُنْذِرِيُّ فِي «التَّرْغِيبِ وَالتَّرْهِيبِ» (٢/٣٠)، وَالْهَيْثَمِيُّ فِي «مَجْمَعِ الزَّوَائِدِ» (٣/١١٥، 



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

Friday, 17 July 2026

രണ്ട് സഹോദരിമാരെ ഒരെ സമയം വിവാഹം കഴിക്കാൻ ഏതെങ്കിലും ഇമാമീങ്ങളുടെ വീക്ഷണത്തിൽ അനുവദനിയമാണോ


ഇമാം ഖുർത്വുബി (റ) പറയുന്നു. രണ്ട് സഹോദരിമാരെ ഒരേ വിവാഹബന്ധത്തിൽ ഒരുമിച്ച് ചേർക്കുന്നത് അനുവദനീയമല്ല എന്ന കാര്യത്തിൽ മുസ്ലിം ഉമ്മത്തിന് (ഇജ്മാഅ്) ഏകാഭിപ്രായമാണ്.

രണ്ട് സഹോദരിമാരെ ഒരേ സമയം വിവാഹബന്ധത്തിൽ ഒരുമിച്ച് നിലനിർത്തുന്നത് പരിശുദ്ധ ഖുർആനിന്റെ ഖണ്ഡിതമായ തെളിവ് പ്രകാരവും സ്വഹീഹായ ഹദീസ് കൊണ്ടും ഹറാമാണ്. 

വിവാഹം കഴിക്കാൻ പാടില്ലാത്ത സ്ത്രീകളെ വിവരിക്കുമ്പോൾ അല്ലാഹു ഇപ്രകാരം പറയുന്നു:

  • "രണ്ട് സഹോദരിമാരെ ഒരുമിച്ച് വിവാഹബന്ധത്തിൽ ചേർക്കുന്നതും (നിങ്ങൾക്ക് ഹറാമാക്കിയിരിക്കുന്നു); മുമ്പ് നടന്നത് ഒഴികെ." (സൂറത്തുന്നിസാ: 23)

രണ്ട് സഹോദരിമാരെ ഒരുമിച്ച് ചേർക്കരുത് എന്നതിന്റെ ഉദ്ദേശം ഒരു പുരുഷന്റെ വിവാഹബന്ധത്തിൽ ഒരേ സമയത്ത് രണ്ട് സഹോദരിമാരും ഉണ്ടാകാൻ പാടില്ല എന്നതാണ്. ഒരാൾ ഭൂമിയുടെ കിഴക്കേ അറ്റത്തും മറ്റേയാൾ പടിഞ്ഞാറേ അറ്റത്തും ആയിരുന്നാലും ഈ വിധിക്ക് മാറ്റമില്ല.

وأن تجمعوا بين الأختين إلا ما قد سلف {النساء: 23}

السَّابِعَةُ عَشْرَةَ- قَوْلُهُ تَعَالَى: (وَأَنْ تَجْمَعُوا بَيْنَ الْأُخْتَيْنِ) مَوْضِعُ (فَإِنْ) رَفْعٌ عَلَى الْعَطْفِ عَلَى (حُرِّمَتْ عَلَيْكُمْ أُمَّهاتُكُمْ). وَالْأُخْتَانِ لَفْظٌ يَعُمُّ الْجَمِيعَ بِنِكَاحٍ وَبِمِلْكِ يَمِينٍ. وَأَجْمَعَتِ الْأُمَّةُ عَلَى مَنْعِ جَمْعِهِمَا فِي عَقْدٍ وَاحِدٍ مِنَ النِّكَاحِ لِهَذِهِ الْآيَةِ،

[القرطبي، شمس الدين، تفسير القرطبي، ١١٦/٥]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

വർഷങ്ങളായി നഷ്ട്ടപ്പെട്ട നമസ്കാരങ്ങൾ കളാ വീട്ടുന്നതിന്റെ രൂപം വിവരിക്കാമോ?


നമസ്കാരങ്ങൾ ഖളാ വീട്ടുമ്പോൾ തർതീബ് നിർബന്ധമാണ്. ഇനി കുറെ വർഷങ്ങളായി നഷ്ട്ടപ്പെട്ട നമസ്കാരങ്ങൾ

ഏത് വർഷം മുതൽ നഷ്ട്ടപ്പെട്ടു എന്ന് ഓർമ്മയുണ്ടെങ്കിൽ ഇന്ന മാസം ഇന്ന ദിവസം ഇന്ന വഖ്ത് നമസ്കാരം എന്ന് നിയ്യത്ത് ചെയ്യണം. ( ഉദാ: ജനുവരി 1 ബുധൻ  ഫജ്ർ നമസ്കാരം )

അത് ബുദ്ധിമുട്ടാണ് സാധിക്കില്ലെങ്കിൽ ആകെ എത്ര ഫജ്ർ നഷ്ടപ്പെട്ടു. അത് എണ്ണി കണക്കാക്കുക. ഒന്നാം ഫജ്ർ, രണ്ടാം ഫജ്ർ എന്നിങ്ങനെ നിയ്യത്ത് വെക്കുക. (ഇങ്ങനെ ഓരോ വഖ്‌തും)

ഇനി ഇതൊന്നും സാധിക്കില്ലങ്കിൽ ഏകദേശം ഉറപ്പുള്ള എണ്ണം മനസ്സിൽ കരുതി കളാ വീട്ടുക. നഷ്ട്ടപ്പെട്ട നമസ്കാരങ്ങൾ എല്ലാം വീട്ടിയെന്ന് മനസ്സ് സംതൃപ്തി അടയുന്നത് വരെ. ഇത്തരത്തിൽ കളാ വളരെ കൂടുതലെങ്കിൽ ക്രമം തെറ്റൽ കുഴപ്പമില്ല.

(قَوْلُهُ كَثُرَتْ الْفَوَائِتُ إلَخْ) مِثَالُهُ: لَوْ فَاتَهُ صَلَاةُ الْخَمِيسِ وَالْجُمُعَةِ وَالسَّبْتِ فَإِذَا قَضَاهَا لَا بُدَّ مِنْ التَّعْيِينِ لِأَنَّ فَجْرَ الْخَمِيسِ مَثَلًا غَيْرُ فَجْرِ الْجُمُعَةِ، فَإِنْ أَرَادَ تَسْهِيلَ الْأَمْرِ، يَقُولُ أَوَّلَ فَجْرٍ مَثَلًا، فَإِنَّهُ إذَا صَلَّاهُ يَصِيرُ مَا يَلِيهِ أَوَّلًا أَوْ يَقُولُ آخِرَ فَجْرٍ، فَإِنَّ مَا قَبْلَهُ يَصِيرُ آخِرًا، وَلَا يَضُرُّهُ عَكْسُ التَّرْتِيبِ لِسُقُوطِهِ بِكَثْرَةِ الْفَوَائِتِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٧٦/٢]

من لايدري كمية الفوائت يعمل بأكبر رأيه فإن لم يكن له رأي يقض حتى يتيقن أنه لم يبق عليه شيء

حاشية على مراقي الفلاح شرح نور الإيضاح (1 / 290)




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഒരു സ്ത്രീക്ക് ജൂൺ 7 ന് ആർത്തവം തുടങ്ങി. ജൂൺ 13 ന് കുളിച്ച് നമസ്കാരം ആരംഭിച്ചു. തുടർന്ന് ജൂൺ 25 ന് വീണ്ടും രക്തസ്രാവം ഉണ്ടായി. ജൂൺ 28 ന് ഇശാ സമയത്തോടെ ശുദ്ധിയുടെ 15 ദിവസം കഴിഞ്ഞു. തുടർന്ന് ജൂൺ 30 ന് ളുഹർ സമയത്ത് ഫർള് കുളിച്ചു. ഇപ്പോൾ ജൂലൈ 10 ന് വീണ്ടും രക്തസ്രാവം തുടങ്ങിയിരിക്കുന്നു. ഹനഫി മദ്ഹബനുസരിച്ച് ജൂലൈ 10 ന് ഉണ്ടായ ഈ രക്തസ്രാവം ഇസ്തിഹാളയാണോ അതോ ഹൈളാണോ? ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു


ഈ ചോദ്യത്തിന് വിധി പറയുന്നതിന് മുമ്പ് സ്ത്രീയുടെ മുൻ ആർത്തവപതിവ് (ആദത്) അറിയേണ്ടതാണ്. ചോദ്യത്തിൽ അത് വ്യക്തമാക്കിയിട്ടില്ല.

സ്ത്രീക്ക് ജൂൺ 7-ന് മുമ്പ് 15 ദിവസമോ അതിലധികമോ ശുദ്ധിയുടെ കാലം കഴിഞ്ഞ ശേഷമാണ് രക്തസ്രാവം ആരംഭിച്ചതെങ്കിൽ ജൂൺ 7-ന് ആരംഭിച്ച രക്തം ഹൈളായി കണക്കാക്കപ്പെടും.

തുടർന്ന് ജൂൺ 25-ന് ഉണ്ടായ രക്തസ്രാവം, ശുദ്ധിയുടെ 15 ദിവസം പൂർത്തിയാകുന്നതിന് മുമ്പായതിനാൽ ഇസ്തിഹാളയാണ്. ജൂൺ 28-ന് ഇശാ സമയത്തോടെ 15 ദിവസത്തെ ശുദ്ധിയുടെ കാലം പൂർത്തിയാകും.

അതിനുശേഷം ജൂൺ 28 ഇശാ മുതൽ ജൂൺ 30 ളുഹർ വരെ തുടർന്ന് ഉണ്ടായ രക്തസ്രാവം മൂന്ന് ദിവസം (72 മണിക്കൂർ) പൂർത്തിയാകുന്നതിന് മുമ്പ് അവസാനിച്ചതിനാൽ അത് ഇസ്തിഹാളയാണ്.

ഇനി ജൂലൈ 10-ന് ആരംഭിച്ച രക്തസ്രാവം മൂന്ന് ദിവസം (72 മണിക്കൂർ) അല്ലെങ്കിൽ അതിലധികമോ (10 ദിവസത്തേക്കാൾ കൂടാതെ ) തുടരുകയാണെങ്കിൽ അത് ഹൈളായി വിധിക്കുന്നതാണ്. എന്നാൽ മൂന്ന് ദിവസം പൂർത്തിയാകുന്നതിന് മുമ്പ് രക്തസ്രാവം നിൽക്കുകയാണെങ്കിൽ അത് ഇസ്തിഹാള ആയിരിക്കും.

(وَأَقَلُّ الطُّهْرِ) بَيْنَ الْحَيْضَتَيْنِ أَوِ النِّفَاسِ وَالْحَيْضِ (خَمْسَةَ عَشَرَ يَوْمًا) وَلَيَالِيَهَا إِجْمَاعًا.(الدر المختار 1/285)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

സർക്കാർ പ്രഖ്യാപിച്ച പ്രിയ ദർശിനി ബസ്സിൽ സ്ത്രീകൾ സൗജന്യമായി യാത്ര ചെയ്യുന്നതിന്റെ വിധിയെന്താണ് ? സർക്കാരിന്റെ സ്വത്തിന്റെ ഭൂരിഭാഗം ഹറാമായതാണെങ്കിൽ ആനുകൂല്യങ്ങൾ സ്വീകരിക്കാൻ പാടില്ല എന്ന് കണ്ടു. ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു


സർക്കാർ നടപ്പാക്കുന്ന ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ അർഹതയുള്ളവർ സ്വീകരിക്കൽ അനുവദനീയമാണ്.

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി എല്ലാ സ്ത്രീകൾക്കും ലഭിക്കുന്ന ഒരു ജനക്ഷേമ ആനുകൂല്യമാണ്. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഒരു സഹായവും ഔദാര്യവുമാണ്. അതിനാൽ നിയമാനുസൃതമായി അത് ഉപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ല.

"സർക്കാരിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും ഹറാമാണ്; അതിനാൽ സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ സ്വീകരിക്കാൻ പാടില്ല" എന്ന നിലപാട് ഫിഖ്ഹിൽ ശരിയല്ല. സർക്കാരിന്റെ ഖജനാവിൽ ഹലാലും ഹറാമുമായ വിവിധ തരത്തിലുള്ള വരുമാനങ്ങൾ കലർന്നിരിക്കാം. അത്തരം സാഹചര്യത്തിൽ സർക്കാരിന്റെ വരുമാനത്തിൽ ഭൂരിഭാഗം ഹറാമായ ഇനങ്ങളുമുണ്ടെന്ന കാരണത്താൽ മാത്രം ഈ ആനുകൂല്യങ്ങൾ ഹറാമാകുകയില്ല. ആ ആനുകൂല്യം ഹറാമായ സമ്പത്തിൽ നിന്ന് വക മാറ്റിയതാണെന്ന് കൃത്യവും വ്യക്തവുമായ അറിവില്ലാത്തടത്തോളം അത് സ്വീകരിക്കൽ അനുവദനീയമാണ്. സാധ്യത പരിഗണിച്ച് സൂക്ഷ്മതക്ക് വേണ്ടി ആനുകൂല്യങ്ങൾ സ്വീകരിക്കാതിരിക്കാം.

قَالَ الْفَقِيهُ أَبُو اللَّيْثِ رَحِمَهُ اللَّهُ تَعَالَى اخْتَلَفَ النَّاسُ فِي أَخْذِ الْجَائِزَةِ مِنْ السُّلْطَانِ قَالَ بَعْضُهُمْ يَجُوزُ مَا لَمْ يَعْلَمْ أَنَّهُ يُعْطِيهِ مِنْ حَرَامٍ قَالَ مُحَمَّدٌ رَحِمَهُ اللَّهُ تَعَالَى وَبِهِ نَأْخُذُ مَا لَمْ نَعْرِفْ شَيْئًا حَرَامًا بِعَيْنِهِ، وَهُوَ قَوْلُ أَبِي حَنِيفَةَ رَحِمَهُ اللَّهُ تَعَالَى وَأَصْحَابِهِ، كَذَا فِي الظَّهِيرِيَّةِ۔ (الفتاویٰ الهندیة : ٥/٣٤٢)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

വാക്കു തർക്കത്തിനിടയിൽ ഭാര്യ വീട്ടുകാരോട് ഇനി ഞാൻ നിങ്ങളുടെ വീട്ടിലേക്ക് ഒരിക്കലും വരില്ല. ഇനി ഞാൻ വന്നാൽ എന്റെ ഭാര്യയ്ക്ക് (നിങ്ങളുടെ മകൾക്ക്) മൂന്ന് തലാഖാണെന്ന് പറഞ്ഞു. പെട്ടെന്നുള്ള ദേഷ്യത്തിൽ പറഞ്ഞതാണ്. ഈ സാഹചര്യത്തിൽ കുടുംബ ബന്ധം നിലനിർത്താനും, ബന്ധവിച്ഛേദം ഒഴിവാക്കാനും, ഭാര്യയ്ക്ക് തലാഖ് സംഭവിക്കാതിരിക്കാനും എന്താണ് മാർഗം ?


ചോദ്യത്തിൽ പറഞ്ഞ പ്രകാരം ഇനി ഭാര്യ വീട്ടിൽ വന്നാൽ എന്റെ ഭാര്യയ്ക്ക് മൂന്ന് ത്വലാഖാണെന്ന് ഭർത്താവ് പറഞ്ഞാൽ ഭാര്യയുടെ മൂന്ന് തലാഖും ഒരു നിബന്ധനയോട് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. അതിനാൽ പിന്നീട് അയാൾ ഭാര്യ വീട്ടിൽ പോയാൽ മൂന്ന് ത്വലാഖും ഒരുമിച്ച് സംഭവിക്കുന്നതാണ്. അങ്ങനെ ഭാര്യയെ ഭർത്താവിന് തിരിച്ചെടുക്കാനാവാത്ത വിധം അവൾ ഹറാമായി തീരുന്നതാണ്. പിന്നീട് റുജൂഅ് (തിരിച്ചുചേരൽ) അനുവദനീയമല്ല. പുതിയ നിക്കാഹ് ചെയ്ത് വീണ്ടും ഒന്നിക്കാനും സാധിക്കുകയില്ല.

എന്നാൽ ഈ മൂന്ന് ത്വലാഖ് സംഭവിക്കാതിരിക്കാൻ ഒരു മാർഗമുണ്ട്. ഭർത്താവ് ആദ്യം ഭാര്യയ്ക്ക് ഒരു റജ്ഈ ത്വലാഖ് നൽകുക. തുടർന്ന് ഇദ്ദക്കിടയിൽ വാക്കുകൊണ്ടോ പ്രവൃത്തിയിലൂടെയോ റുജൂഅ് ചെയ്യാതിരിക്കുക. ഭാര്യയുടെ ഇദ്ദ അവസാനിച്ചശേഷം (മൂന്ന് ഹൈള് പൂർത്തിയാകുകയോ, ഗർഭിണിയാണെങ്കിൽ പ്രസവം നടക്കുകയോ ചെയ്താൽ) ഭർത്താവിന് ഭാര്യ വീട്ടിൽ പോകാം കാരണം അപ്പോൾ ത്വലാഖ് സംഭവിക്കാനുള്ള നിബന്ധന പൂർത്തിയായാലും ആ സമയത്ത് അവൾ ഭർത്താവിന്റെ നിക്കാഹിൽ അല്ലാത്തതിനാൽ മൂന്ന് തലാഖ് സംഭവിക്കില്ല.

ശേഷം ഇരുവരും പരസ്പര സമ്മതത്തോടെ പുതിയ മഹ്റ് നിശ്ചയിച്ച് സാക്ഷികളുടെ സാന്നിധ്യത്തിൽ പുതിയ നിക്കാഹ് നടത്താം. അതിനുശേഷം ഭാര്യ വീട്ടിൽ ഭർത്താവ് പോയാലും ഈ നിബന്ധനയുടെ അടിസ്ഥാനത്തിൽ ഇനി ത്വലാഖ് സംഭവിക്കുകയില്ല. എന്നാൽ പുതിയ നിക്കാഹിന് ശേഷം ഭർത്താവിന് രണ്ട് തലാഖുകളുടെ അവകാശം മാത്രമേ ശേഷിക്കുകയുള്ളൂ.

(وَتَنْحَلُّ) الْيَمِينُ (بَعْدَ) وُجُودِ (الشَّرْطِ مُطْلَقًا) لَكِنْ إنْ وُجِدَ فِي الْمِلْكِ طَلُقَتْ وَعَتَقَ وَإِلَّا لَا، فَحِيلَةُ مَنْ عَلَّقَ الثَّلَاثَ بِدُخُولِ الدَّارِ أَنْ يُطَلِّقَهَا وَاحِدَةً ثُمَّ بَعْدَ الْعِدَّةِ تَدْخُلُهَا فَتَنْحَلُّ الْيَمِينُ فَيَنْكِحُهَا

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٥٥/٣]

فَالْحُكْمُ الْأَصْلِيُّ لِمَا دُونَ الثَّلَاثِ مِنْ الْوَاحِدَةِ الْبَائِنَةِ، وَالثِّنْتَيْنِ الْبَائِنَتَيْنِ هُوَ نُقْصَانُ عَدَدِ الطَّلَاقِ، وَزَوَالُ الْمِلْكِ أَيْضًا حَتَّى لَا يَحِلَّ لَهُ وَطْؤُهَا إلَّا بِنِكَاحٍ جَدِيدٍ وَلَا يَصِحُّ ظِهَارُهُ، وَإِيلَاؤُهُ وَلَا يَجْرِي اللِّعَانُ بَيْنَهُمَا وَلَا يَجْرِي التَّوَارُثُ وَلَا يُحَرَّمُ حُرْمَةً غَلِيظَةً حَتَّى يَجُوزَ لَهُ نِكَاحُهَا مِنْ غَيْرِ أَنْ تَتَزَوَّجَ بِزَوْجٍ آخَرَ؛ لِأَنَّ مَا دُونَ الثَّلَاثَةِ - وَإِنْ كَانَ بَائِنًا - فَإِنَّهُ يُوجِبُ زَوَالَ الْمِلْكِ لَا زَوَالَ حِلِّ الْمَحَلِّيَّةِ

[الكاساني، بدائع الصنائع في ترتيب الشرائع، ١٨٧/٣]

وَزَوَالُ الْمِلْكِ بَعْدَ الْيَمِينِ بِأَنْ طَلَّقَهَا وَاحِدَةً أَوْ ثِنْتَيْنِ لَا يُبْطِلُهَا فَإِنْ وُجِدَ الشَّرْطُ فِي الْمِلْكِ انْحَلَّتْ الْيَمِينُ بِأَنْ قَالَ لِامْرَأَتِهِ: إنْ دَخَلْت الدَّارَ فَأَنْت طَالِقٌ فَدَخَلَتْ وَهِيَ امْرَأَتُهُ وَقَعَ الطَّلَاقُ وَلَمْ تَبْقَ الْيَمِينُ وَإِنْ وُجِدَ فِي غَيْرِ الْمِلْكِ انْحَلَّتْ الْيَمِينُ بِأَنْ قَالَ لِامْرَأَتِهِ: إنْ دَخَلْت الدَّارَ فَأَنْت طَالِقٌ فَطَلَّقَهَا قَبْلَ وُجُودِ الشَّرْطِ وَمَضَتْ الْعِدَّةُ ثُمَّ دَخَلَتْ الدَّارَ تَنْحَلُّ الْيَمِينُ وَلَمْ يَقَعْ شَيْءٌ كَذَا فِي الْكَافِي

[مجموعة من المؤلفين، الفتاوى الهندية، ٤١٦/١]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

മൃഗങ്ങളുടെ സകാത്ത് : ഹനഫി മദ്‌ഹബിൽ


വളർത്തപ്പെടുന്ന എല്ലാ മൃഗങ്ങളിലും സകാത് ബാധകമല്ല. അതിന്റെ നിബന്ധനകളുടെ പരിധിയിൽ ഉൾപ്പെടുന്ന മൃഗങ്ങളിൽ മാത്രമാണ് സക്കാത്ത് നിർബന്ധമാകുന്നത്. 

നിബന്ധനകൾ

മൃഗങ്ങളിൽ സകാത്ത് നിർബന്ധമാകാൻ രണ്ട് നിബന്ധനകളുണ്ട്.

  1. ഒരു വർഷം (ഹൗൽ) പൂർത്തിയായിരിക്കണം.
  2. സാഇമ (സൗജന്യമായി മേയുന്ന) മൃഗങ്ങളായിരിക്കണം.

താഴെ പറയുന്ന രണ്ട് നിബന്ധനകളും ഉള്ള മൃഗങ്ങളെയാണ് സാഇമ മൃഗങ്ങൾ എന്ന് പറയുന്നത്.

  • വർഷത്തിലെ അധിക സമയവും പുറത്തുള്ള സൗജന്യമായ പുല്ല് മേയുന്നതായിരിക്കണം. ഉടമയ്ക്ക് തീറ്റ ഒരുക്കേണ്ടിവരരുത്. ആറുമാസമോ അതിലധികമോ തീറ്റ വാങ്ങി കൊടുക്കേണ്ടിവരുന്ന മൃഗങ്ങൾ സാഇമയല്ല. അവക്ക് സകാത്തില്ല
  • പാൽ ലഭിക്കാനും, സന്തതി വർധിപ്പിക്കാനും, തടിപ്പിക്കാനും ആരോഗ്യവാന്മാരാക്കാനും വേണ്ടിയാണ് വളർത്തിയിരിക്കേണ്ടത്. മാംസത്തിന്, ഭാരം ചുമക്കാൻ, ഉഴവ് ചെയ്യാൻ, വാഹനമായി ഉപയോഗിക്കാൻ തുടങ്ങിയ ആവശ്യങ്ങൾക്കൊ മറ്റ് ജോലികൾക്കോ വേണ്ടി വളർത്തുന്ന മൃഗങ്ങൾ സാഇമയല്ല. അവക്ക് സകാത്തില്ല. (അദ്ദുറുൽ മുഖ്താർ 2/275)

ആട്/ചെമ്മരിയാടുകളുടെ നിസാബ്

  • 40ൽ താഴെ സകാത്തില്ല.
  • 40 മുതൽ 120 വരെ ഒരു വയസ്സുള്ള ഒരു ആട്.
  • 121 മുതൽ 200 വരെ രണ്ട് ആടുകൾ
  • 201 മുതൽ 399 വരെ മൂന്ന് ആടുകൾ.
  • 400-ന് നാല് ആടുകൾ.
  • തുടർന്ന് ഓരോ 100 എണ്ണം കൂടുമ്പോഴും ഒരു ആട് വീതം വർധിക്കും. 500ൽ അഞ്ച്, 600ൽ ആറ് എന്നിങ്ങനെ.
  • ആടിനും ചെമ്മരിയാടിനും സകാത്തിന്റെ നിസാബിൽ വ്യത്യാസമില്ല. (അദ്ദുറുൽ മുഖ്താർ 2/281)

പശു / എരുമയുടെ നിസാബ്

  • 30ൽ താഴെ സകാത്തില്ല
  • 30- ഒരു തബീഅ് (ഒരു വയസ്സുള്ള കാളക്കുട്ടിയോ പശുക്കുട്ടിയോ)
  • 40-ന് ഒരു മുസിന്ന (രണ്ട് വയസ്സുള്ളത്).
  • 60-ന് രണ്ട് തബീഅ്.
  • 70-ന് ഒരു മുസിന്നയും ഒരു തബീഅും
  • തുടർന്ന് ഓരോ 30-നും ഒരു തബീഅും ഓരോ 40-നും ഒരു മുസിന്നയും നൽകണം.
  • 120 പോലുള്ള സംഖ്യയിൽ 30-ന്റെ കണക്കിലോ 40-ന്റെ കണക്കിലോ നൽകാം. (അദ്ദുറുൽ മുഖ്താർ 2/280)

ഒട്ടകങ്ങളുടെ നിസാബ്

  • 5 ൽ താഴെ സകാത്തില്ല.
  • 5-ന് ഒരു ആട്.
  • 10-ന് രണ്ട് ആടുകൾ.
  • 15-ന് മൂന്ന് ആടുകൾ.
  • 20-ന് നാല് ആടുകൾ.
  • 25 മുതൽ 35 വരെ ഒരു വയസ്സുള്ള പെൺ ഒട്ടകം.
  • 36 മുതൽ 45 വരെ രണ്ട് വയസ്സുള്ള പെൺ ഒട്ടകം.
  • 46 മുതൽ 60 വരെ മൂന്ന് വയസ്സുള്ള പെൺ ഒട്ടകം.
  • 61 മുതൽ 75 വരെ നാല് വയസ്സുള്ള പെൺ ഒട്ടകം.
  • 76 മുതൽ 90 വരെ രണ്ട് വയസ്സുള്ള രണ്ട് പെൺ ഒട്ടകങ്ങൾ.
  • 91 മുതൽ 120 വരെ മൂന്ന് വയസ്സുള്ള രണ്ട് പെൺ ഒട്ടകങ്ങൾ.

120-ന് ശേഷം വീണ്ടും പുതിയ കണക്കാണ് ആരംഭിക്കുന്നത്. ഓരോ അഞ്ച് ഒട്ടകങ്ങൾ കൂടുമ്പോഴും ആദ്യം ഒരു ആട് വീതം വർധിക്കും. പിന്നീട് നിശ്ചിത എണ്ണത്തിൽ എത്തിയാൽ ഒരു വയസ്സുള്ള, രണ്ട് വയസ്സുള്ള, മൂന്ന് വയസ്സുള്ള പെൺ ഒട്ടകങ്ങൾ എന്നിങ്ങനെ നിയമം മാറും. 200-ന് ശേഷവും ഇതേ ക്രമം തുടരും. (അദ്ദുറുൽ മുഖ്താർ 2/277)

കുതിരകളുടെ സകാത്ത്

രണ്ട് അഭിപ്രായങ്ങളുണ്ട്.

  1. ഇമാം അബൂ യൂസുഫും ഇമാം മുഹമ്മദ് (റ), കൂടാതെ ഇമാം മാലിക്, ശാഫിഈ, അഹ്മദ് (റ) എന്നിവരുടെ അഭിപ്രായത്തിൽ കുതിരയ്ക്ക് സകാത്തില്ല.
  2. ഇമാം അബൂഹനീഫ (റ) യുടെ അഭിപ്രായത്തിൽ സാഇമയായതും ആണും പെണ്ണും കലർന്നതുമായ കുതിരകളിൽ സകാത്തുണ്ട്.

കണക്കാക്കുന്ന വിധം

  • ഓരോ കുതിരയ്ക്കും ഒരു ദീനാർ (അല്ലെങ്കിൽ അതിന്റെ വില) അല്ലെങ്കിൽ
  • എല്ലാ കുതിരകളുടെയും ആകെ വിലയുടെ 2.5% നൽകണം.

ഇരു അഭിപ്രായങ്ങൾക്കും കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളിൽ പിന്തുണയുള്ളതിനാൽ സൂക്ഷ്മതയുടെ ഭാഗമായി ഇമാം അബൂഹനീഫ (റ) യുടെ അഭിപ്രായം സ്വീകരിക്കുന്നതാണ് നല്ലത്. (അദ്ദുറുൽ മുഖ്താർ 2/282)

കഴുതയും കോവർകഴുതയും

വ്യാപാരത്തിനല്ലാതെ വളർത്തുന്ന കഴുതകൾക്കും കോവർകഴുതകൾക്കും സകാത്തില്ല. വ്യാപാരത്തിനായി വളർത്തുന്നവയാണെങ്കിൽ വ്യാപാരമുതലിന്റെ സകാത്ത് നൽകണം. (അദ്ദുറുൽ മുഖ്താർ 2/282)

ഒരേ വർഗത്തിലുള്ള മൃഗങ്ങളെ കൂട്ടിച്ചേർക്കൽ

  • പശുവും എരുമയും ഒരേ വർഗമാണ്.
  • ആടും ചെമ്മരിയാടും ഒരേ വർഗമാണ്.

ഇവയുടെ എണ്ണം പ്രത്യേകം നിസാബിലെത്തിയില്ലെങ്കിലും ഒന്നിച്ച് ചേർത്ത് നിസാബ് പൂർത്തിയായാൽ സകാത്ത് നിർബന്ധമാകും. എണ്ണം കൂടുതലുള്ള ഇനത്തിൽ നിന്നാണ് സകാത്ത് നൽകേണ്ടത്. (റദ്ദുൽ മുഹ്താർ 2/280)

കുഞ്ഞുങ്ങൾ മാത്രം ഉള്ള മൃഗങ്ങൾ

കുഞ്ഞുങ്ങൾ മാത്രം ഉണ്ടെങ്കിൽ അവയ്ക്ക് സകാത്തില്ല. എന്നാൽ അതേ വർഗത്തിൽപ്പെട്ട വലിയ മൃഗങ്ങളും കൂടെയുണ്ടെങ്കിൽ കുഞ്ഞുങ്ങളെയും കണക്കിൽ ഉൾപ്പെടുത്തും. സകാത്തായി നൽകേണ്ടത് വലിയ മൃഗമായിരിക്കും. (അദ്ദുറുൽ മുഖ്താർ 2/282)

വ്യാപാരത്തിനായി വളർത്തുന്ന മൃഗങ്ങൾ

വ്യാപാരത്തിനായി വളർത്തുന്ന മൃഗങ്ങൾ വ്യാപാരമുതലായി കണക്കാക്കും. ഒരു വർഷം കഴിഞ്ഞാൽ അവയുടെ മൊത്തം വിലയുടെ 2.5% സകാത്ത് നൽകണം. (അദ്ദുറുൽ മുഖ്താർ 2/275)

ഡയറി ഫാമിലെ മൃഗങ്ങൾ

ഡയറി ഫാമിൽ ഉടമ തീറ്റ ഒരുക്കുന്നതിനാൽ അവ സാഇമയല്ല. അതിനാൽ സാഇമ മൃഗങ്ങളുടെ സകാത്ത് ബാധകമല്ല. എന്നാൽ മൃഗങ്ങളെയും വിൽക്കാനുള്ള വ്യാപാര ഉദ്ദേശ്യമുണ്ടെങ്കിൽ അവയുടെ വില വ്യാപാരമുതലിൽ ഉൾപ്പെടുത്തി സകാത്ത് നൽകണം. (അദ്ദുറുൽ മുഖ്താർ 2/282)

കൃഷിക്കും ജോലിക്കും ഉപയോഗിക്കുന്ന മൃഗങ്ങൾ

കൃഷി, ചരക്കുവഹിക്കൽ, വെള്ളം കോരൽ തുടങ്ങിയ ജോലികൾക്കായി ഉപയോഗിക്കുന്ന മൃഗങ്ങൾക്ക് സകാത്തില്ല. (അദ്ദുറുൽ മുഖ്താർ 2/282)

തീറ്റ വാങ്ങിക്കൊടുക്കുന്ന മൃഗങ്ങൾ

വർഷത്തിന്റെ ഭൂരിഭാഗമോ പകുതിയോ ഉടമ തീറ്റ ഒരുക്കുന്ന മൃഗങ്ങൾ സാഇമയല്ല. അതിനാൽ അവയ്ക്ക് സകാത്തില്ല. (അൽബഹ്റുറ് റാഇഖ് 2/229)

വാടക ഭൂമിയിൽ മേയുന്ന മൃഗങ്ങൾ

വാടക കൊടുത്ത് ഉപയോഗിക്കുന്ന ഭൂമിയിൽ മേയുന്ന മൃഗങ്ങൾ സാഇമയല്ല. അതിനാൽ അവയ്ക്ക് സകാത്തില്ല. (അദ്ദുറുൽ മുഖ്താർ 2/275)

സ്വന്തം ഭൂമിയിലെ സ്വാഭാവിക പുല്ല് മേയുന്ന മൃഗങ്ങൾ

സ്വന്തം ഭൂമിയിലെ സ്വാഭാവികമായി വളരുന്ന പുല്ല് മേയുന്ന മൃഗങ്ങൾ സാഇമയാണ്. അവയ്ക്ക് സകാത്ത് നിർബന്ധമാണ്. (ഇംദാദുൽ അഹ്കാം 2/32)

സർക്കാർ ഭൂമിയിലോ മറ്റൊരാളുടെ ഭൂമിയിലോ സൗജന്യമായി മേയുന്ന മൃഗങ്ങൾ

പ്രതിഫലം നൽകാതെ സൗജന്യമായി മേയുന്ന മൃഗങ്ങളും സാഇമയാണ്. അവയ്ക്കും സകാത്ത് നിർബന്ധമാണ്. (ഇംദാദുൽ അഹ്കാം 2/32, അൽബഹ്റുറ് റാഇഖ് 2/229)

വഖ്ഫ് ചെയ്ത മൃഗങ്ങൾ

വഖ്ഫ് ചെയ്ത മൃഗങ്ങൾ ആരുടെയും സ്വകാര്യസ്വത്തല്ല. അതിനാൽ അവയ്ക്ക് സകാത്തില്ല. (അദ്ദുറുൽ മുഖ്താർ 2/277)

വന്യമൃഗങ്ങൾ

ഒട്ടകം, പശു, എരുമ, ആട് തുടങ്ങിയ ഉളുഹിയ സാധുവാകുന്ന ഇനങ്ങളിലാണ് സാഇമ സകാത്ത് ബാധകമാകുന്നത്. മാൻ, മുയൽ തുടങ്ങിയ വന്യമൃഗങ്ങൾക്ക് സാഇമ എന്ന നിലയിൽ സകാത്തില്ല. എന്നാൽ വ്യാപാരത്തിനായി വളർത്തിയാൽ വ്യാപാരമുതലിന്റെ സകാത്ത് നൽകണം.

സങ്കരയിനം മൃഗങ്ങൾ

സങ്കരയിനം മൃഗങ്ങളിൽ മാതാവിന്റെ വർഗമാണ് പരിഗണിക്കുന്നത്. മാതാവ് ഉളുഹിയ സാധുവാകുന്ന വർഗത്തിൽപ്പെട്ടതാണെങ്കിൽ സാഇമയുടെ സകാത്ത് ബാധകമാകും. (ഫതാവാ ഹിന്ദിയ്യ 1/178)

ഉളുഹിയക്ക് വേണ്ടി വളർത്തുന്ന മൃഗങ്ങൾ

ഉളുഹിയ ഉദ്ദേശിച്ചാണ് വളർത്തുന്നതെങ്കിൽ അവ സാഇമയല്ല. അതിനാൽ അവയ്ക്ക് സകാത്തില്ല. (അദ്ദുറുൽ മുഖ്താർ 2/275)


പാലിന്റെ സകാത്ത്

പാലിന് പ്രത്യേകം സകാത്തില്ല. എന്നാൽ പാൽ വിറ്റ് ലഭിക്കുന്ന പണം മറ്റ് സകാത്ത് ബാധകമായ സമ്പത്തിനൊപ്പം ചേർത്ത് ഒരു വർഷം കഴിഞ്ഞാൽ 2.5% സകാത്ത് നൽകണം.

സകാത്തായി മൃഗത്തിന് പകരം വില നൽകൽ

സകാത്തായി മൃഗത്തെ തന്നെ നൽകൽ നിർബന്ധമില്ല. അതിന്റെ വിപണിവില നൽകുന്നതും അനുവദനീയമാണ്. പലപ്പോഴും ഇത് സാധുക്കൾക്ക് കൂടുതൽ പ്രയോജനകരമാണ്. (ഫതാവാ ഹിന്ദിയ്യ 1/181)

ഏത് സ്ഥലത്തെ വിലയാണ് കണക്കാക്കേണ്ടത്?

മൃഗം ഉള്ള സ്ഥലത്തെ വിപണിവിലയാണ് പരിഗണിക്കേണ്ടത്. കാട്ടിലോ മരുഭൂമിയിലോ ആണെങ്കിൽ ഏറ്റവും അടുത്ത പട്ടണത്തിലെ വില കണക്കാക്കണം. (അദ്ദുറുൽ മുഖ്താർ 2/285)

സകാത്തായി നൽകേണ്ട മൃഗത്തിന്റെ ഗുണം

നിശ്ചയിച്ച പ്രായത്തിലുള്ള മൃഗങ്ങളിൽ മിതമായ നിലവാരമുള്ളത് നൽകണം. വളരെ മികച്ചതോ വളരെ ക്ഷീണിച്ചതോ നൽകേണ്ടതില്ല. അതേ പ്രായത്തിലുള്ള മൃഗമില്ലെങ്കിൽ കൂടുതൽ വിലയുള്ളത് നൽകി വ്യത്യാസം തിരികെ വാങ്ങുകയോ കുറഞ്ഞ വിലയുള്ളത് നൽകി ബാക്കി വില ചേർക്കുകയോ, അല്ലെങ്കിൽ മുഴുവൻ വില നൽകുകയോ ചെയ്യാം. (അദ്ദുറുൽ മുഖ്താർ 2/286)

വർഷത്തിനിടയിൽ എണ്ണം വർധിച്ചാൽ

ജനനം, വാങ്ങൽ, സമ്മാനം തുടങ്ങിയ കാരണങ്ങളാൽ അതേ വർഗത്തിലുള്ള മൃഗങ്ങളുടെ എണ്ണം വർഷത്തിനിടയിൽ വർധിച്ചാൽ, വർഷാവസാനത്തിൽ എല്ലാം ചേർത്ത് സകാത്ത് കണക്കാക്കണം. എന്നാൽ മറ്റൊരു വർഗത്തിലുള്ള മൃഗങ്ങൾ ചേർക്കരുത്. (അദ്ദുറുൽ മുഖ്താർ 2/288)

വർഷത്തിനിടയിൽ ഉദ്ദേശ്യം മാറിയാൽ

സാഇമ മൃഗങ്ങളെ പിന്നീട് വ്യാപാരമൃഗങ്ങളാക്കുകയോ വ്യാപാരമൃഗങ്ങളെ പിന്നീട് സാഇമ മൃഗങ്ങളാക്കുകയോ ചെയ്താൽ ഉദ്ദേശ്യം മാറിയ ദിവസം മുതൽ പുതിയ ഒരു വർഷം കണക്കാക്കും. പഴയ വർഷത്തിന്റെ കണക്ക് അസാധുവാകും. (അദ്ദുറുൽ മുഖ്താർ 2/276)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഒരു റുക്നിൽ നിന്ന് മറ്റൊരു റുക്നിലേക്ക് മാറിയതിന് ശേഷം കുറച്ച് വൈകി തക്ബീർ പറയുന്നതിന്റെ വിധി എന്താണ്. ഒരു വ്യക്തി ഇമാം റുകൂവിൽ നിന്ന് തല ഉയർത്തുന്നതു കണ്ടു. എന്നാൽ ഇമാം ഇതുവരെ "سَمِعَ اللَّهُ لِمَنْ حَمِدَهُ" എന്ന് പറഞ്ഞിരുന്നില്ല. അപ്പോൾ ആ വ്യക്തി ജമാഅത്തിൽ ചേർന്നു. ആ വ്യക്തിക്ക് ആ റക്അത്ത് ലഭിക്കുമോ


ഒരു റുക്നിൽ നിന്ന് മറ്റൊരു റുക്നിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോഴാണ് തക്ബീറുകൾ പറയേണ്ടത്. റുക്നിലേക്ക് പൂർണ്ണമായി എത്തിയതിന് ശേഷം തക്ബീർ പറയുന്നത് സുന്നത്തിന് വിരുദ്ധമാണ്.

ഇമാം റുകൂഇൽ നിൽക്കുമ്പോൾ ഒരു മുക്തദി തക്ബീറതുൽ ഇഹ്‌റാം ചൊല്ലി ജമാഅത്തിൽ ചേർന്നാൽ ഇമാം റുകൂഇൽ നിന്ന് തല ഉയർത്തുന്നതിന് മുമ്പ് ഒരു നിമിഷമെങ്കിലും ഇമാമിനൊപ്പം റുകൂ ലഭിച്ചാൽ ആ റക്അത്ത് ലഭിച്ചതായി കണക്കാക്കും.

എന്നാൽ ഇമാം റുകൂവിൽ നിന്ന് ഉയരാൻ തുടങ്ങിയിരിക്കെ മുക്തദി തക്ബീറതുൽ ഇഹ്‌റാം ചൊല്ലി റുകൂഇലേക്ക് പോകുകയാണെങ്കിൽ ആ മുക്തദിക്ക് ആ റക്അത്ത് ലഭിച്ചതായി കണക്കാക്കില്ല.

وَأَنْ يَأْتِيَ بِالْأَذْكَارِ الْمَشْرُوعَةِ فِي الِانْتِقَالَاتِ بَعْدَ تَمَامِ الِانْتِقَالِ، بِأَنْ يُكَبِّرَ لِلرُّكُوعِ بَعْدَ الِانْتِهَاءِ إِلَى حَدِّ الرُّكُوعِ، وَيَقُولَ: سَمِعَ اللَّهُ لِمَنْ حَمِدَهُ بَعْدَ تَمَامِ الْقِيَامِ، وَنَحْوَ ذَلِكَ؛ لِأَنَّ السُّنَّةَ أَنْ يَكُونَ ابْتِدَاءُ الذِّكْرِ عِنْدَ ابْتِدَاءِ الِانْتِقَالِ، وَانْتِهَاؤُهُ عِنْدَ انْتِهَائِهِ، كَمَا تَقَدَّمَ، فَمُخَالَفَةُ ذَلِكَ مُخَالِفَةٌ لِلسُّنَّةِ

غُنْيَةُ الْمُسْتَمْلِي: (صِفَةُ الصَّلَاةِ، ص: 357، ط: سُهَيْل أَكَادِيمِي)

"وَمَنْ أَدْرَكَ إِمَامَهُ رَاكِعًا فَكَبَّرَ وَوَقَفَ حَتَّى رَفَعَ الْإِمَامُ رَأْسَهُ" مِنَ الرُّكُوعِ، أَوْ لَمْ يَقِفْ بَلِ انْحَطَّ بِمُجَرَّدِ إِحْرَامِهِ، فَرَفَعَ الْإِمَامُ رَأْسَهُ قَبْلَ رُكُوعِ الْمُؤْتَمِّ، "لَمْ يُدْرِكِ الرَّكْعَةَ"، كَمَا وَرَدَ عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا

قَوْلُهُ: "فَرَفَعَ الْإِمَامُ رَأْسَهُ" مُرَادُهُ أَنَّهُ رَفَعَ قَبْلَ أَنْ يُشَارِكَهُ الْمُؤْتَمُّ فِي جُزْءٍ مِنَ الرُّكُوعِ، وَإِلَّا فَظَاهِرُ التَّعْبِيرِ بِالْفَاءِ أَنَّ الرَّفْعَ تَحَقَّقَ بَعْدَ الِانْحِطَاطِ، وَحِينَئِذٍ تَحَقَّقَتِ الْمُشَارَكَةُ، فَتَكُونُ الصَّلَاةُ صَحِيحَةً

قَوْلُهُ: "كَمَا وَرَدَ عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا" وَلَفْظُهُ: "إِذَا أَدْرَكْتَ الْإِمَامَ رَاكِعًا، فَرَكَعْتَ قَبْلَ أَنْ يَرْفَعَ رَأْسَهُ، فَقَدْ أَدْرَكْتَ الرَّكْعَةَ، وَإِنْ رَفَعَ قَبْلَ أَنْ تَرْكَعَ، فَقَدْ فَاتَتْكَ الرَّكْعَةُ"

حَاشِيَةُ الطَّحْطَاوِي عَلَى مَرَاقِي الْفَلَاحِ: (ص: 455)




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

കഴുതയുടെ പാലും മാംസവും കഴിക്കുന്നതിന്റെ വിധി എന്താണ് ? ഇവ വില്‍പന ലക്ഷ്യം വച്ച് വളര്‍ത്താനും കമ്പനികൾക്ക് മാംസം തോൽ മുതലായവ വിൽക്കലും അനുവദനീയമാണോ ?


വളർത്തപ്പെടുന്ന നാട്ടു കഴുതയുടെ മാംസവും പാലും ഹലാലല്ല. ഹറാമാണ്. പന്നി ഒഴികെയുള്ള ഹറാമായ മൃഗങ്ങൾ (ഉദാ: കഴുത തുടങ്ങിയവ) ശരീഅത്ത് നിർദേശിച്ച രീതിയിൽ അറുക്കുകയാണെങ്കിൽ അവയുടെ മാംസവും തോലും ഭക്ഷണത്തിന് ഹലാലാകുകയില്ലങ്കിലും താഹിറാണ്(ശുദ്ധമാണ്). അതിനാൽ അവയെ വില്‍പന ലക്ഷ്യം വച്ച് വളർത്തലും ഭക്ഷിക്കുന്നതൊഴികെയുള്ള മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യുന്നത് അനുവദനീയമാണ്.

وَأَمَّا الْحِمَارُ الْأَهْلِيُّ فَلَحْمُهُ حَرَامٌ، وَكَذَلِكَ لَبَنُهُ وَشَحْمُهُ 

[مجموعة من المؤلفين، الفتاوى الهندية، ٢٩٠/٥]

وَيَجُوزُ بَيْعُ لُحُومِ السِّبَاعِ وَالْحُمُرِ الْمَذْبُوحَةِ فِي الرِّوَايَةِ الصَّحِيحَةِ وَلَا يَجُوزُ بَيْعُ لُحُومِ السِّبَاعِ الْمَيِّتَةِ كَذَا فِي مُحِيطِ السَّرَخْسِيِّ

وَأَمَّا جُلُودُ السِّبَاعِ وَالْحُمُرِ وَالْبِغَالِ فَمَا كَانَتْ مَذْبُوحَةً أَوْ مَدْبُوغَةً جَازَ بَيْعُهَا وَمَا لَا فَلَا

[مجموعة من المؤلفين، الفتاوى الهندية، ١١٥/٣]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ചിലർ അത്തഹിയാത്തിൽ ചൂണ്ട് വിരൽ തുടർച്ചയായി അനക്കിക്കൊണ്ടിരിക്കുന്നതായി കാണുന്നു. ഈ പ്രവൃത്തി ഹദീസിൽ നിന്ന് സ്ഥിരപ്പെട്ടതാണോ? ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു


അത്തഹിയാത്തിൽ "അശ്ഹദു അൻ ലാ ഇലാഹ" എന്ന് ഷഹാദത്ത് പറയുന്ന സമയത്ത് ചൂണ്ട് വിരൽ ഉയർത്തുന്നത് സുന്നത്താണ്. എന്നാൽ ചിലർ ചെയ്യുന്നത് പോലെ അതഹിയാതിൽ മുഴുവൻ വിരൽ തുടർച്ചയായി അനക്കുന്നത് ശരിയായ രീതിയല്ല.

ഇതിന് തെളിവായി അവർ സാധാരണയായി വാഇൽ ഇബ്‌നു ഹുജ്ർ (റ) നിവേദനം ചെയ്യുന്ന ഹദീസ് ഉദ്ധരിക്കാറുണ്ട്. അതിൽ "فَرَأَيْتُهُ يُحَرِّكُهَا يَدْعُو بِهَا" (നബി തങ്ങൾ വിരൽ അനക്കുന്നത് ഞാൻ കണ്ടു. അതിലൂടെ ദുആ ചെയ്യുകയായിരുന്നു) എന്ന വാക്കുകളുണ്ട്.

എന്നാൽ ഈ ഹദീസിൽ നിന്ന് വിരൽ തുടർച്ചയായി അനക്കി എന്ന അർത്ഥം വെക്കൽ ശരിയല്ല.

കാരണം അബ്ദുല്ലാഹ് ഇബ്‌നു സുബൈർ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്. നബി ﷺ അതഹിയാത് ഓതുമ്പോൾ ചൂണ്ട് വിരൽ കൊണ്ട് സൂചന കാണിക്കുമായിരുന്നു. വിരൽ അനക്കാറില്ലായിരുന്നു. ഈ ഹദീസ് ഇമാം നസാഈ (റ) യും ഇമാം അബൂ ദാവൂദ് (റ) ഉദ്ധരിച്ചിട്ടുള്ളതാണ്.

അതിനാൽ ഭൂരിപക്ഷം ഫുഖഹാക്കൾ ഈ രണ്ട് ഹദീസുകൾ തമ്മിൽ ഇപ്രകാരം സംയോജിപ്പിക്കുന്നു:

വാഇൽ ഇബ്‌നു ഹുജ്ർ (റ)യുടെ ഹദീസിലെ "يُحَرِّكُهَا" എന്നതിന്റെ ഉദ്ദേശ്യം വിരൽ ഉയർത്തുക എന്നതാണ്; തുടർച്ചയായി അനക്കി കൊണ്ടിരിക്കുക എന്നല്ല. കാരണം അബ്ദുല്ലാഹ് ഇബ്‌നു സുബൈർ (റ)യുടെ ഹദീസിലെ "ولا يحركها" എന്നത് തുടർച്ചയായ വിരൽചലനത്തെ നിഷേധിക്കുന്നതാണ്. ഇപ്രകാരം വ്യാഖ്യാനിക്കുമ്പോൾ രണ്ട് ഹദീസുകൾക്കും പരസ്പരം യാതൊരു വൈരുദ്ധ്യവും അവശേഷിക്കുന്നില്ല. തമ്മിൽ യോജിക്കുന്നു.

അതിനാൽ ഹനഫി മദ്ഹബിന്റെയും ബഹു ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായപ്രകാരം ഷഹാദത്ത് പറയുന്ന സമയത്ത് വിരൽ ഒരിക്കൽ ഉയർത്തൽ സുന്നത്താണ്. എന്നാൽ അതഹിയാത് മുഴുവൻ വിരൽ തുടർച്ചയായി അനക്കി ക്കൊണ്ടിരിക്കുക സുന്നത്തിൽ നിന്ന് തെളിയുന്നില്ല.

(يُحَرِّكُهَا) : ظَاهِرُهُ يُوَافِقُ مَذْهَبَ الْإِمَامِ مَالِكٍ، لَكِنَّهُ مُعَارَضٌ بِمَا سَيَأْتِي أَنَّهُ لَا يُحَرِّكُهَا، وَيُمْكِنُ أَنْ يَكُونَ مَعْنَى يُحَرِّكُهَا يَرْفَعُهَا، إِذْ لَا يُمْكِنُ رَفْعُهَا بِدُونِ تَحْرِيكِهَا، وَاللَّهُ أَعْلَمُ، قَالَ الْمُظْهِرُ: اخْتَلَفُوا فِي تَحْرِيكِ الْأُصْبُعِ إِذَا رَفَعَهَا لِلْإِشَارَةِ، وَالْأَصَحُّ أَنَّهُ يَضَعُهَا مِنْ غَيْرِ تَحْرِيكٍ

[الملا على القاري ,مرقاة المفاتيح شرح مشكاة المصابيح ,2/735]

(وَعَنْ عَبْدِ اللَّهِ بْنِ الزُّبَيْرِ قَالَ: «كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُشِيرُ بِأُصْبُعِهِ إِذَا دَعَا» ) ، أَيْ: إِذَا دَعَا اللَّهَ بِالتَّوْحِيدِ (وَلَا يُحَرِّكُهَا) : قَالَ ابْنُ الْمَلَكِ: يَدُلُّ عَلَى أَنَّهُ لَا يُحَرِّكُ الْأُصْبُعَ إِذَا رَفَعَهَا لِلْإِشَارَةِ، وَعَلَيْهِ أَبُو حَنِيفَةَ،

[الملا على القاري ,مرقاة المفاتيح شرح مشكاة المصابيح ,2/735]




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഖബർസ്ഥാനിൽ പാർക്ക് പോലെ പൂന്തോട്ടം നിർമ്മിക്കുന്നതിന്റെ വിധിയെന്താണ്

 

ഖബർ സിയാറത്തിനും മറ്റും സൗകര്യപ്രദമാകുന്ന രീതിയിൽ കാട് കയറാതെ വൃത്തിയായി സൂക്ഷിക്കുന്നതിന് വേണ്ടി  ഖബറുകളുടെ ഓരങ്ങളിലും മറ്റും ഖബറടക്കത്തിന് ഭംഗം വരാത്ത നിലയിൽ ചെടികൾ നട്ട് പിടിപ്പിച്ച് പരിപാലിക്കുന്നത് അനുവദനീയമാണ്. ആക്ഷേപാർഹമല്ല.

എന്നാൽ ഖബർസ്ഥാനിൽ സ്ഥലം അപഹരിച്ചുകൊണ്ട് പൂന്തോട്ട നിർമ്മാണവും മറ്റും അനുവദനീയമല്ല. കാരണം ആ സ്ഥലങ്ങളുടെ ലക്ഷ്യം മയ്യത്തുകൾ ഖബറടക്കപ്പെടുക എന്നതാണ്. അതിനു വിരുദ്ധമായ പ്രവർത്തനങ്ങളാണ് ഇത്തരം നിർമ്മാണങ്ങൾ. പറയപ്പെട്ട രൂപത്തിൽ പ്രസ്തുത സ്ഥലത്ത് പൂന്തോട്ടം നിർമ്മിച്ചിട്ടുണ്ട് എങ്കിൽ അത് പൂർണ്ണമായും നീക്കി ഖബറടക്കത്തിന് യോഗ്യമാക്കേണ്ടതാണ്. (കിതാബുന്നാസിൽ 14/329)

أَرْضٌ لِأَهْلِ قَرْيَةٍ جَعَلُوهَا مَقْبَرَةً وَأَقْبَرُوا فِيهَا ثُمَّ إنَّ وَاحِدًا مِنْ أَهْلِ الْقَرْيَةِ بَنَى فِيهَا بِنَاءً لِوَضْعِ اللَّبَنِ وَآلَاتِ الْقَبْرِ وَأَجْلَسَ فِيهَا مَنْ يَحْفَظُ الْمَتَاعَ بِغَيْرِ رِضَا أَهْلِ الْقَرْيَةِ أَوْ رِضَا بَعْضِهِمْ بِذَلِكَ قَالُوا: إنْ كَانَ فِي الْمَقْبَرَةِ سَعَةٌ بِحَيْثُ لَا يُحْتَاجُ إلَى ذَلِكَ الْمَكَانِ فَلَا بَأْسَ بِهِ وَبَعْدَ مَا بَنَى لَوْ احْتَاجُوا إلَى ذَلِكَ الْمَكَانِ رُفِعَ الْبِنَاءُ حَتَّى يُقْبَرَ فِيهِ، كَذَا فِي فَتَاوَى قَاضِي خَانْ

[مجموعة من المؤلفين، الفتاوى الهندية، ٤٦٧/٢]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

Friday, 10 July 2026

യാത്രക്കാരൻ ഖസർ ചെയ്യാതെ പൂർത്തിയാക്കി നിസ്കരിച്ചാൽ എന്താണ് വിധി

 

ഷറഇയ്യായ യാത്രക്കാരന് ഖസറാക്കി നമസ്കരിക്കൽ നിർബന്ധമാണ്. അതിനാൽ നാല് റകഅത്ത് ഫർളുള്ള നമസ്കാരങ്ങളായ ളുഹ്ർ, അസർ, ഇശാ എന്നിവയിൽ രണ്ട് റകഅത്ത് മാത്രം നമസ്കരിക്കണം. നാല് റകഅത്ത് പൂർണ്ണമായി നമസ്കരിക്കുന്നത് ശരിയായ രീതിയല്ല. അനുവദനീയമല്ല.

മറവിമൂലം രണ്ട് റകഅത്തിന് പകരം നാല് റകഅത്ത് നമസ്കരിച്ചാൽ രണ്ടാമത്തെ റകഅത്തിൽ അത്തഹിയ്യാത്തിൽ ഇരിക്കുകയും അവസാനം സഹ്വിന്റെ സുജൂദ് ചെയ്യുകയും ചെയ്താൽ നമസ്കാരം ശരിയാകുന്നതാണ്.

രണ്ടാമത്തെ റകഅത്തിൽ അത്തഹിയ്യാത്തിൽ ഇരുന്നെങ്കിലും സജ്ദതു സഹ്വ് ചെയ്തില്ലെങ്കിൽ ആ വഖ്ത് നമസ്കാരത്തിന്റെ സമയം കഴിയുന്നതിന് മുമ്പ് അത് വീണ്ടും മടക്കി നമസ്കരിക്കൽ നിർബന്ധമാണ്. സമയം കഴിഞ്ഞശേഷം മടക്കി നമസ്കരിക്കുന്നത് മുസ്തഹബ്ബാണ്.

എന്നാൽ രണ്ടാമത്തെ റകഅത്തിൽ അത്തഹിയ്യാത്തിൽ ഇരിക്കാതെയാണ് നാല് റകഅത്ത് പൂർത്തിയാക്കി യതെങ്കിൽ ഫർള് നിർവഹിക്കപ്പെട്ടതായി കണക്കാക്കില്ല. അതിനാൽ എത്ര സമയം കഴിഞ്ഞാലും ആ നമസ്കാരം വീണ്ടും മടക്കി നമസ്കരിക്കൽ നിർബന്ധമാണ്.

ആരെങ്കിലും മനപ്പൂർവം നാല് റകഅത്ത് നമസ്കരിച്ചാൽ ഫർള് നിർവഹിക്കപ്പെട്ടതായി കണക്കാക്കുമെങ്കിലും ഖസർ നിർവഹിക്കാതെ പൂർണ്ണ നമസ്കാരം നിർവഹിച്ചതിനാൽ അയാൾ പാപിയായിരിക്കും. കാരണം അങ്ങനെ ചെയ്യുന്നതിൽ നിരവധി തരത്തിലുള്ള കറാഹത്തുകൾ ഒന്നിച്ചുവരുന്നു.

فَإِذَا أَتَمَّ الرُّبَاعِيَّةَ وَالْحَالُ أَنَّهُ قَعَدَ الْقُعُودَ الْأَوَّلَ قَدْرَ التَّشَهُّدِ، صَحَّتْ صَلَاتُهُ؛ لِوُجُودِ الْفَرْضِ فِي مَحَلِّهِ، وَهُوَ الْجُلُوسُ عَلَى الرَّكْعَتَيْنِ، وَتَصِيرُ الْأُخْرَيَانِ نَافِلَةً لَهُ، مَعَ الْكَرَاهَةِ؛ لِتَأْخِيرِ الْوَاجِبِ، وَهُوَ السَّلَامُ عَنْ مَحَلِّهِ إِنْ كَانَ عَامِدًا... وَإِلَّا أَيْ: وَإِنْ لَمْ يَكُنْ قَدْ جَلَسَ قَدْرَ التَّشَهُّدِ عَلَى رَأْسِ الرَّكْعَتَيْنِ الْأُولَيَيْنِ، فَلَا تَصِحُّ صَلَاتُهُ؛ لِتَرْكِهِ فَرْضَ الْجُلُوسِ فِي مَحَلِّهِ، وَاخْتِلَاطِ النَّفْلِ بِالْفَرْضِ قَبْلَ كَمَالِهِ

مراقي الفلاح مع حاشية (الطحطاوي، كتاب الصلاة، باب صلاة المسافر، ص: ٤٢٥)

قَوْلُهُ: «لِتَأْخِيرِ الْوَاجِبِ»: وَتَرْكِ وَاجِبِ الْقَصْرِ، وَتَرْكِ افْتِتَاحِ النَّفْلِ، وَخَلْطِهِ بِالْفَرْضِ، وَكُلُّ ذٰلِكَ لَا يَجُوزُ، أَفَادَهُ السَّيِّدُ عَنِ الدُّرِّ

(الدر المختار مع رد المحتار، كتاب الصلاة، باب صلاة المسافر، ٢/٦٠٩–٦١٠)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

കോടതി തീരുമാനപ്രകാരം പരസ്പരം അംഗീകരിച്ച് തലാക്കിന് സമ്മതിക്കുകയും ശേഷം ഒന്നും മൊഴിയാതെ കോടതി എഴുതിത്തരുന്ന പേപ്പറിൽ ഒപ്പിടൽകൊണ്ട് തലാഖ് സംഭവിക്കുമോ . കോടതി പേപ്പറിൽ തലാക്ക് ചെല്ലുന്നു എന്നതായിട്ടുള്ള എഴുത്തുണ്ട്. ഭർത്താവ് ഇവിടെ ഒപ്പിടുക മാത്രമേ ചെയ്യുന്നുള്ളൂ. ഇത് എഴുതി തലാക്ക് ചൊല്ലുന്ന രൂപത്തിൽ തലാക്ക് സംഭവിക്കുമോ ?


ഒരു വ്യക്തി ഒരു രേഖയിൽ തന്റെ ഭാര്യയെ ത്വലാഖ് ചൊല്ലുകയാണെന്ന് എഴുതിയിട്ടുണ്ടെന്ന് അറിയാവുന്ന അവസ്ഥയിൽ അതിൽ ഒപ്പുവെച്ചാൽ ആ ഒപ്പ് ആ രേഖയിലെ ഉള്ളടക്കം അംഗീകരിച്ചതായി കണക്കാക്കപ്പെടും. അതിനാൽ അതിലൂടെ ത്വലാഖ് സംഭവിക്കുന്നതാണ്. ഒപ്പിടുമ്പോൾ പ്രത്യേകിച്ച് ത്വലാഖ് ഉദ്ദേശിച്ചിരുന്നാലും ഇല്ലെങ്കിലും വിധിയിൽ വ്യത്യാസമില്ല. കൂടാതെ ചോദ്യത്തിൽ പറയപ്പെട്ട സാഹചര്യത്തിൽ കോടതി രേഖയിൽ ത്വലാഖ് എഴുതിയിരിക്കുന്ന കാര്യം അറിവുള്ളതിനാൽ ത്വലാഖ് സംഭവിക്കുന്നതാണ്.

رَجُلٌ اسْتَكْتَبَ مِنْ رَجُلٍ آخَرَ إِلَى امْرَأَتِهِ كِتَابًا بِطَلَاقِهَا، وَقَرَأَهُ عَلَى الزَّوْجِ، فَأَخَذَهُ وَطَوَاهُ وَخَتَمَهُ، وَكَتَبَ فِي عُنْوَانِهِ، وَبَعَثَ بِهِ إِلَى امْرَأَتِهِ، فَأَتَاهَا الْكِتَابُ، وَأَقَرَّ الزَّوْجُ أَنَّهُ كِتَابُهُ، فَإِنَّ الطَّلَاقَ يَقَعُ عَلَيْهَا. وَكَذَلِكَ لَوْ قَالَ لِذَلِكَ الرَّجُلِ: ابْعَثْ بِهٰذَا الْكِتَابِ إِلَيْهَا، أَوْ قَالَ لَهُ: اكْتُبْ نُسْخَةً وَابْعَثْ بِهَا إِلَيْهَا. وَإِنْ لَمْ تَقُمْ عَلَيْهِ الْبَيِّنَةُ، وَلَمْ يُقِرَّ أَنَّهُ كِتَابُهُ، لٰكِنَّهُ وَصَفَ الْأَمْرَ عَلَى وَجْهِهِ، فَإِنَّهُ لَا يَلْزَمُهُ الطَّلَاقُ فِي الْقَضَاءِ، وَلَا فِيمَا بَيْنَهُ وَبَيْنَ اللَّهِ تَعَالَى. وَكَذَلِكَ كُلُّ كِتَابٍ لَمْ يَكْتُبْهُ بِخَطِّهِ، وَلَمْ يُمْلِهِ بِنَفْسِهِ، لَا يَقَعُ بِهِ الطَّلَاقُ إِذَا لَمْ يُقِرَّ أَنَّهُ كِتَابُهُ، كَذَا فِي الْمُحِيطِ، وَاللَّهُ أَعْلَمُ بِالصَّوَابِ

الفتاوى الهندية (١/٣٧٩)

وَلَوِ اسْتَكْتَبَ مِنْ آخَرَ كِتَابًا بِطَلَاقِهَا، وَقَرَأَهُ عَلَى الزَّوْجِ، فَأَخَذَهُ الزَّوْجُ وَخَتَمَهُ وَعَنْوَنَهُ، وَبَعَثَ بِهِ إِلَيْهَا، فَأَتَاهَا، وَقَعَ إِنْ أَقَرَّ الزَّوْجُ أَنَّهُ كِتَابُهُ، أَوْ قَالَ لِلرَّجُلِ: ابْعَثْ بِهِ إِلَيْهَا، أَوْ قَالَ لَهُ: اكْتُبْ نُسْخَةً وَابْعَثْ بِهَا إِلَيْهَا. وَإِنْ لَمْ يُقِرَّ أَنَّهُ كِتَابُهُ، وَلَمْ تَقُمْ بَيِّنَةٌ، لٰكِنَّهُ وَصَفَ الْأَمْرَ عَلَى وَجْهِهِ، لَا تَطْلُقُ قَضَاءً وَلَا دِيَانَةً. وَكَذَا كُلُّ كِتَابٍ لَمْ يَكْتُبْهُ بِخَطِّهِ، وَلَمْ يُمْلِهِ بِنَفْسِهِ، لَا يَقَعُ الطَّلَاقُ مَا لَمْ يُقِرَّ أَنَّهُ كِتَابُهُ. ا هـ ملخَّصًا

رد المحتار (الشامية) (٣/٢٤٦)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

മിസ്വാക്ക് ചെയ്യുമ്പോൾ അറാക്ക് മരത്തിന് പകരം സൈത്തൂൻ അല്ലെങ്കിൽ ടൂത്ത് ബ്രഷ് ഉപയോഗിച്ചാൽ മിസ്വാക്കിന്റെ സുന്നത്ത് ലഭിക്കുമോ


യഥാർത്ഥ സുന്നത്ത് അറാക്ക് കൊണ്ട് മിസ്വാക് ചെയ്യുന്നതാണ്. അറാക്കിന് പകരം സൈത്തൂൻ ഉപയോഗിച്ചാലും സുന്നത് ലഭിക്കുന്നതാണ്. ഏറ്റവും ശ്രേഷ്ഠത അറാക്ക് കൊണ്ട് മിസ്വാക് ചെയ്യുന്നതിനാണ്.

എന്നാൽ അറാക്ക് / സൈത്തൂൻ ലഭ്യമല്ലെങ്കിൽ അല്ലെങ്കിൽ പല്ലിനോ മോണയ്ക്കോ ഉള്ള രോഗം കാരണം മിസ്വാക് ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണെങ്കിൽ വിരൽ, പരുപരുത്ത തുണി, പൽപൊടി, ടൂത്ത്പേസ്റ്റ്, ടൂത്ത് ബ്രഷ് എന്നിവ ഉപയോഗിച്ച് പല്ല് വൃത്തിയാക്കാം. സുന്നത് കരസ്ഥമാകുന്നതാണ്.

മിസ്‌വാക്കിന്റെ ലക്ഷ്യം കേവലം പല്ല് വൃത്തിയാക്കൽ മാത്രമല്ല. അതിന് അനേകം ആത്മീയവും ശാരീരികവുമായ ഗുണങ്ങളുണ്ട്. പണ്ഡിതന്മാർ മിസ്‌വാക്കിന്റെ ഏകദേശം എഴുപത് ഗുണങ്ങൾ വരെ പരാമർശിച്ചിട്ടുണ്ട്. അതിനാൽ ടൂത്ത്ബ്രഷ് ഉപയോഗിക്കൽ പല്ലിന്റെ ശുചിത്വം ഉറപ്പാക്കുമെങ്കിലും മിസ്‌വാക് ലഭ്യമായിരിക്കെ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ അത് ഉപേക്ഷിച്ച് ബ്രഷ് മാത്രം ഉപയോഗിച്ചാൽ മിസ്‌വാക്കിന്റെ സുന്നത്തിന്റെ പൂർണ പ്രതിഫലം ലഭിക്കുകയില്ല.


«وَفِي النَّهْرِ: وَيَسْتَاكُ بِكُلِّ عُودٍ إِلَّا الرُّمَّانَ وَالْقَصَبَ، وَأَفْضَلُهُ الْأَرَاكُ، ثُمَّ الزَّيْتُونُ.»

(الدُّرُّ الْمُخْتَارُ مَعَ رَدِّ الْمُحْتَارِ، ١/١١٥)

«وَعِنْدَ فَقْدِهِ أَوْ فَقْدِ أَسْنَانِهِ تَقُومُ الْخِرْقَةُ الْخَشِنَةُ أَوِ الْإِصْبَعُ مَقَامَهُ، كَمَا يَقُومُ الْعِلْكُ مَقَامَهُ لِلْمَرْأَةِ مَعَ الْقُدْرَةِ عَلَيْهِ.»

(الدُّرُّ الْمُخْتَارُ مَعَ رَدِّ الْمُحْتَارِ، ١/١١٥)

«وَمِنَ السُّنَنِ الْمُؤَكَّدَةِ السِّوَاكُ، وَلَا يُشْتَرَطُ أَنْ يَكُونَ مِنْ شَجَرِ الْأَرَاكِ الْمَعْرُوفِ، بَلِ الْأَفْضَلُ أَنْ يَكُونَ مِنْ أَشْجَارٍ مُرَّةٍ؛ لِأَنَّهُ يُسَاعِدُ عَلَى تَطْيِيبِ الْفَمِ، وَلَهُ فَوَائِدُ مَعْرُوفَةٌ، فَهُوَ يُقَوِّي اللِّثَةَ، وَيُنَظِّفُ الْأَسْنَانَ، وَيُقَوِّي الْمَعِدَةَ كَيْ لَا يَصِلَ إِلَيْهَا شَيْءٌ مِنْ أَدْرَانِ الْفَمِ، وَالْأَفْضَلُ أَنْ يَكُونَ رَطْبًا، وَأَنْ يَكُونَ فِي غِلَظِ الْخِنْصَرِ، وَطُولِ الشِّبْرِ، فَإِذَا لَمْ يَجِدْ سِوَاكًا فَإِنَّ الْفُرْشَاةَ تَقُومُ مَقَامَهُ، وَإِذَا لَمْ يَجِدْهَا اسْتَاكَ بِإِصْبَعِهِ، وَيَقُومُ مَقَامَ السِّوَاكِ الْعِلْكُ (اللُّبَانُ).»

(الْفِقْهُ عَلَى الْمَذَاهِبِ الْأَرْبَعَةِ، ١/٦٤)




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

മരണവാർത്ത പള്ളിയുടെ മൈക്കിലൂടെയും മറ്റും വിളിച്ചറിയിക്കൽ അനുവദനീയമാണോ അതിന്റെ വിധി എന്താണ്


ഒരു മഹല്ലിൽ ആരെങ്കിലും മരണപ്പെട്ടാൽ ആ വിവരം മഹല്ലുകാരെയും ബന്ധുക്കളെയും അറിയിക്കുന്നതിനാൽ അവർ ജനാസയിൽ പങ്കെടുക്കുകയും മരണപ്പെട്ടയാളുടെ അവകാശം നിർവഹിക്കുകയും ചെയ്യുന്നതിനുവേണ്ടിയാണെങ്കിൽ അത് അനുവദനീയമാണ്. ചില ഫുഖഹാക്കൾ അതിനെ മുസ്തഹബ് എന്നും പറഞ്ഞിട്ടുണ്ട്.

قَوْلُهُ وَبِالْإِعْلَامِ بِمَوْتِهِ) أَيْ إعْلَامِ بَعْضِهِمْ بَعْضًا لِيَقْضُوا حَقَّهُ هِدَايَةٌ. وَكَرِهَ بَعْضُهُمْ أَنْ يُنَادَى عَلَيْهِ فِي الْأَزِقَّةِ وَالْأَسْوَاقِ لِأَنَّهُ يُشْبِهُ نَعْيَ الْجَاهِلِيَّةِ وَالْأَصَحُّ أَنَّهُ لَا يُكْرَهُ إذَا لَمْ يَكُنْ مَعَهُ تَنْوِيهٌ بِذِكْرِهِ وَتَفْخِيمٌ، بَلْ يَقُولُ: الْعَبْدُ الْفَقِيرُ إلَى اللَّهِ - تَعَالَى - فُلَانُ ابْنُ فُلَانٍ الْفُلَانِيِّ، فَإِنَّ نَعْيَ الْجَاهِلِيَّةِ مَا كَانَ فِيهِ قَصْدُ الدَّوَرَانِ مَعَ الضَّجِيجِ وَالنِّيَاحَةِ، وَهُوَ الْمُرَادُ بِدَعْوَى الْجَاهِلِيَّةِ فِي قَوْلِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «لَيْسَ مِنَّا مَنْ ضَرَبَ الْخُدُودَ وَشَقَّ الْجُيُوبَ وَدَعَا بِدَعْوَى الْجَاهِلِيَّةِ» شَرْحُ الْمُنْيَةِ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/239]

ولا بأس بإعلام الناس بموته" بل يستحب لتكثير المصلين عليه لما روى الشيخان أن صلى الله عليه وسلم نعى لأصحابه النجاشي في اليوم الذي مات فيه وأنه نعى جعفر بن أبي طالب وزيد بن حارثة وعبد الله بن رواحة. وقال في النهاية إن كان عالما أو زاهدا أو ممن يتبرك به فقد استحسن بعض المتأخرين النداء في الأسواق لجنازته وهو الأصح اهـ. وكثير من المشايخ لم يرو بأسا بأن يؤذن بالجنازة ليؤدي أقاربه وأصدقاؤه حقه لكن لا على جهة التفخيم والإفراط في المدح

[الشرنبلالي، مراقي الفلاح شرح نور الإيضاح، صفحة ٢١٣]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

Sunday, 5 July 2026

അള്ളാഹുവിൽ സത്യം നീ വീട്ടിൽ നിന്ന് പുറത്തു പോയാൽ നിന്നെ ഞാൻ ത്വലാഖ് ചൊല്ലും എന്ന് ഭർത്താവ് പറയുകയും ശേഷം ഭാര്യ പുറത്തു പോവുകയും ചെയ്താൽ എന്താണ് വിധി ?


ചോദ്യത്തിൽ പറയപ്പെട്ട സാഹചര്യത്തിൽ "ഞാൻ നിന്നെ ത്വലാഖ് ചൊല്ലും" എന്ന വാചകം ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ളതും ഭാവിയിൽ തലാഖ് നൽകുമെന്ന (ഭാവികാല ക്രിയ) ഒരു വാഗ്ദാനവുമാണ്. അതിനാൽ ഈ വാചകം പറഞ്ഞതുകൊണ്ട് ത്വലാഖ് സംഭവിക്കുകയില്ല.

എന്നാൽ ഭാവിയിൽ അതീവ ജാഗ്രത പാലിക്കണം. ത്വലാഖ് എന്ന വാക്ക് തമാശയായോ, ഭീഷണിയായോ, കോപത്തിലോ ഏതുവിധേനയും ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

മാത്രമല്ല സത്യം ചെയ്ത് അവ ലംഘിച്ചാൽ കഫ്ഫാറ നൽകൽ നിർബന്ധമാണ്.

സത്യലംഘനത്തിന്റെ കഫ്ഫാറ

  • കഴിവുണ്ടെങ്കിൽ പത്ത് സാധുക്കൾക്ക് രണ്ട് നേരം ഭക്ഷണം നൽകുക
  • അല്ലെങ്കിൽ ഓരോ സാധുക്കൾക്കും സ്വദഖത്തുൽ ഫിത്വറിന്റെ അളവായ ഏകദേശം 1.75 കിലോ ഗോതമ്പോ അതിന്റെ വിലയോ നൽകുക
  • അല്ലെങ്കിൽ പത്ത് സാധുക്കൾക്ക് ഓരോരുത്തർക്കും ധരിക്കാവുന്ന ഒരു ജോഡി വസ്ത്രം നൽകുക.
  • ഇതൊന്നും ചെയ്യാൻ സാമ്പത്തിക ശേഷിയില്ലെങ്കിൽ തുടർച്ചയായി മൂന്ന് ദിവസം നോമ്പ് അനുഷ്ഠിക്കണം.

صِيغَةُ الْمُضَارِعِ لَا يَقَعُ بِهَا الطَّلَاقُ إلَّا إذَا غَلَبَ فِي الْحَالِ كَمَا صَرَّحَ بِهِ الْكَمَالُ بْنُ الْهُمَامِ

[ابن عابدين ,العقود الدرية في تنقيح الفتاوى الحامدية ,1/38]

وَلَيْسَ مِنْهُ أُطَلِّقُك بِصِيغَةِ الْمُضَارِعِ إلَّا إذَا غَلَبَ اسْتِعْمَالُهُ فِي الْحَالِ كَمَا فِي فَتْحِ الْقَدِيرِ

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٢٧١/٣]

(وكفارته) هذه إضافة للشرط ؛لأن السبب عندنا الحنث (تحرير رقبة أو إطعام عشرة مساكين )كما مر في الظهار (أو كسوتهم بما) يصلح للأوساط وينتفع به فوق ثلاثة أشهر، و(يستر عامة البدن) فلم يجز السراويل إلا باعتبار قيمة الإطعام (وإن عجز عنها) كلها (وقت الأداء) عندنا، حتى لو وهب ماله وسلمه ،ثم صام ثم رجع بهبة أجزأه الصوم، مجتبى. قلت: وهذا يستثنى من قولهم الرجوع في الهبة فسخ من الأصل (صام ثلاثة أيام ولاء). ويبطل بالحيض، بخلاف كفارة الفطر

 (الدرالمختارمع رد المحتار:3/726)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ജമാഅത്ത് നമസ്കാരത്തിന് ശേഷം നമസ്കാരിച്ച റകഅത്തുകളുടെ എണ്ണത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടായാൽ എന്ത് ചെയ്യണം ? ഉദാഹരണത്തിന് അഞ്ച് റക്അത്ത് നിസ്കരിച്ചിട്ടുണ്ട് എന്ന് ചിലർ പറയുന്നു നാല് റക്അത്ത് തന്നെയാണെന്ന് ചിലരും പറയുമ്പോൾ എന്താണ് വിധി


ഇമാമും മുഖ്തദികളും തമ്മിൽ റക്അത്തുകളുടെ എണ്ണത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായാൽ 

  • എത്ര റകഅത് നിസ്കരിച്ചു എന്ന ഇമാമിന്  ഉറപ്പുണ്ടെങ്കിൽ ഇമാമിന്റെ അഭിപ്രായത്തിന് മേലാണ് വിധിക്കപ്പെടുന്നത്.
  • ഇമാമിന് തന്റെ വാക്കിൽ ഉറപ്പില്ലെങ്കിലും മുഖ്തദികളിൽ നിന്ന് ഒരാളെങ്കിലും അതിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ അവിടെയും ഇമാമിന്റെ അഭിപ്രായത്തിന് മേലാണ് വിധിക്കപ്പെടുന്നത്.
  • ഇമാമിന് തന്റെ വാക്കിൽ പോലും ഉറപ്പില്ല. എല്ലാ മുഖ്തദികളും ഇമാമിന്റെ അഭിപ്രായത്തിന് എതിരാണങ്കിൽ മുഖ്തദികളുടെ അഭിപ്രായത്തിന് മേൽ വിധിക്കപ്പെടും. നമസ്കാരം മടക്കി നമസ്കരിക്കണം.

എന്നിരുന്നാലും ഇമാമിന്റെ അഭിപ്രായത്തോട് വിയോജിക്കുകയും അവരുടെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന മുഖ്തദികളുടെ  ഉറപ്പനുസരിച്ച് പ്രവർത്തിക്കാൻ അവർക്ക്  അനുവാദമുണ്ട്. ഉദാഹരണത്തിന് ഇമാമിന്റെ വാക്കിനെ അടിസ്ഥാനമാക്കി നമസ്കാരം ആവർത്തിക്കാൻ തീരുമാനിച്ചു, എന്നാൽ ചില മുഖ്തദികൾക്ക് നിസ്കാരം  പൂർത്തിയായെന്ന് ഉറപ്പുണ്ട്. തുടർന്ന് മടക്കി നമസ്കരിക്കുന്ന നമസ്കാരത്തിന്  പങ്കെടുക്കാതിരിക്കാനുള്ള അനുവാദം  അവർക്കുണ്ട് അതുപോലെ വിപരീത സാഹചര്യത്തിൽ അഥവാ ശരിയായിട്ടില്ല എന്നുള്ളവർക്ക് അവരുടെ നിസ്കാരം മടക്കി നിസ്കരിക്കാവുന്നതാണ്. 

إذَا شَكَّ الْإِمَامُ فَأَخْبَرَهُ عَدْلَانِ يَأْخُذُ بِقَوْلِهِمَا رَجُلٌ صَلَّى وَحْدَهُ أَوْ صَلَّى بِقَوْمٍ فَلَمَّا سَلَّمَ أَخْبَرَهُ رَجُلٌ عَدْلٌ إنَّكَ صَلَّيْتَ الظُّهْرَ ثَلَاثَ رَكَعَاتٍ قَالُوا إنْ كَانَ عِنْدَ الْمُصَلِّي أَنَّهُ صَلَّى أَرْبَعَ رَكَعَاتٍ لَا يَلْتَفِتُ إلَى قَوْلِ الْمُخْبِرِ،

[مجموعة من المؤلفين، الفتاوى الهندية، ١٣١/١]

ولو اختلف الامام والقوم، فلو الامام على يقين لم يعد، وإلا أعاد بقولهم

[علاء الدين الحصكفي، الدر المختار شرح تنوير الأبصار وجامع البحار، صفحة ١٠١]

قوله ولو اختلف الإمام والقوم)۔ أی کل القوم، أما لو إختلف القوم وقال بعضھم صلی ثلاثاً وقال بعضھم صلی أربعا۔ والإمام مع أحدالفریقین یؤخذ بقول الامام وإن کان معه واحد۔ (الطحطاوی، ۳۱۷/۱)

وفي الشرح لو اختلف الإمام والمؤتمون فقالوا: ثلاثا وقال أربعا إن كان على يقين لا يأخذ بقولهم وإلا أخذ وإن اختلف القوم والإمام مع فريق أخذ بقوله ولو كان معه واحد ولو استيقن واحد بالتمام وآخر بالنقص وشك الإمام والقوم لا إعادة على أحد إلا على متيقن النقض لأن يقينه لا يبطل بيقين غيره ولو كان الإمام استيقن أنه صلى ثلاثا كان عليه أن يعيد بالقوم ولا إعادة على متيقن التمام لها قلنا

[الطحطاوي، حاشية الطحطاوي على مراقي الفلاح شرح نور الإيضاح، صفحة ٤٧٦]




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഒരാൾ മറ്റൊരാളെ സകാത്തിന്റെ തുക അർഹരായ ഒരാൾക്ക് കൊടുക്കുക എന്ന് പറഞ്ഞ് ഏൽപ്പിച്ചാൽ അത് ഏറ്റുവാങ്ങിയ ആൾ തന്നെയാണ് സകാത്തിന് അർഹനെങ്കിൽ ആ തുക തനിക്ക് തന്നെ സ്വന്തമായി ഉപയോഗിക്കാമോ?


സകാത്തോ സദഖത്തുൽ ഫിത്റോ നൽകാനായി ഒരാളെ പ്രതിനിധിയായി (വക്കീലായി) നിയമിച്ചാൽ സകാത്തിന് അർഹനാണെങ്കിലും ആ തുക അയാളുടെ സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കൽ അനുവദനീയമല്ല. ആ തുക തന്റെ പക്കൽ ഒരു അമാനത്ത് (വിശ്വസ്ത സൂക്ഷിപ്പ് മുതൽ) ആണ്. അതിനാൽ ഏൽപ്പിച്ച വ്യക്തി നിർദേശിച്ച പ്രകാരം അർഹരായ ആളുകൾക്ക് അത് കൈമാറേണ്ടതാണ്.

എന്നാൽ ഏൽപ്പിച്ച വ്യക്തി നിങ്ങൾക്ക് ഇഷ്ടമുള്ളവർക്ക് കൊടുക്കാം നിങ്ങൾക്ക് ഇഷ്ടം പോലെ ചെയ്യാം എന്നിങ്ങനെ പൂർണ അനുവാദം നൽകിയെങ്കിൽ സകാത്തിന് അർഹനായ വക്കീലിന് ആ തുക സ്വയം സ്വീകരിച്ച് ഉപയോഗിക്കുന്നത് അനുവദനീയമാണ്.

وَلِلْوَكِيلِ بِدَفْعِ الزَّكَاةِ أَنْ يَدْفَعَهَا إلَى وَلَدِ نَفْسِهِ كَبِيرًا كَانَ أَوْ صَغِيرًا، وَإِلَى امْرَأَتِهِ إذَا كَانُوا مَحَاوِيجَ، وَلَا يَجُوزُ أَنْ يُمْسِكَ لِنَفْسِهِ شَيْئًا اهـ. إلَّا إذَا قَالَ ضَعْهَا حَيْثُ شِئْتَ فَلَهُ أَنْ يُمْسِكَهَا لِنَفْسِهِ كَذَا فِي الْوَلْوَالِجيَّةِ

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٢٢٧/٢]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

അസറിനു ശേഷം പഠിക്കാൻ വേണ്ടിയും പഠിപ്പിക്കാൻ വേണ്ടിയും ഖുർആൻ ഓതുന്നതിന്റെയും കിതാബ് നോക്കുന്നതിന്റെയും വിധി എന്താണ്.


അസറിന് ശേഷം ഖുർആൻ ഓതുന്നതോ ദീനിയ്യായ പാഠങ്ങൾ മനഃപാഠമാക്കുന്നതോ മറ്റ് ബൗദ്ധിക പ്രവർത്തനങ്ങൾ ചെയ്യുന്നതോ ശരീഅത്തിൽ വിലക്കപ്പെട്ടതല്ല. ഈ സമയത്ത് നിർബന്ധമായും ശാരീരിക വ്യായാമമോ കളികളോ ചെയ്യണമെന്ന് ശരീഅത്തിൽ എവിടെയും വന്നിട്ടില്ല. ഇതു സംബന്ധിച്ച് സ്വഹീഹായ ഹദീസുകളിൽ പ്രത്യേക നിർദ്ദേശമൊന്നും സ്ഥിരപ്പെട്ടിട്ടില്ല.

എന്നാൽ മുൻഗാമികളായ ചില ഉലമാക്കൾ വൈദ്യശാസ്ത്രപരമായ കാരണങ്ങളാൽ അസറിന് ശേഷം കൂടുതൽ വായനയും പഠനവും ഒഴിവാക്കുന്നത് നല്ലതാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അത് കാഴ്ചശക്തിയെ ദുർബലമാക്കുമെന്നായിരുന്നു അവരുടെ നിരീക്ഷണം. ഇമാം അഹ്മദ് ഇബ്നു ഹമ്പൽ (റ)യും ഇമാം ശാഫിഈ (റ)യും അസറിന് ശേഷം കിതാബ് വായന ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് ഉദ്ധരിക്കപ്പെടുന്നു.

അതുപോലെ ദിവസം മുഴുവൻ പഠനവും ജോലിയും മൂലമുണ്ടാകുന്ന ക്ഷീണം മാറാൻ അസറിന് ശേഷം അല്പസമയം നടക്കുക, വ്യായാമം ചെയ്യുക, അല്ലെങ്കിൽ കളികളിൽ ഏർപ്പെടുക എന്നിവ ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകും. ഇതിലൂടെ മഗ്രിബിനും ഇശാഅിനും ശേഷമുള്ള പഠനത്തിൽ കൂടുതൽ ശ്രദ്ധയും ഉത്സാഹവും ലഭിക്കും. അതേസമയം മറ്റു ചില സലഫുസ്സ്വാലിഹീന്മാരിൽ നിന്ന് അസറിന് ശേഷവും അധ്യാപനവും പഠനവും നടത്തിയിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.(അവലംബം : ഫതാവാ ബിന്നൂരി ടൗൺ)

حديثُ: «مَنْ أَكْرَمَ حَبِيبَتَيْهِ فَلَا يَكْتُبْ بَعْدَ الْعَصْرِ»، لَيْسَ فِي الْمَرْفُوعِ، وَلَكِنْ قَدْ أَوْصَى الْإِمَامُ أَحْمَدُ بَعْضَ أَصْحَابِهِ أَنْ لَا يَنْظُرَ بَعْدَ الْعَصْرِ فِي كِتَابٍ، أَخْرَجَهُ الْخَطِيبُ أَوْ غَيْرُهُ، وَقَالَ الشَّافِعِيُّ فِيمَا رَوَاهُ حَرْمَلَةُ بْنُ يَحْيَى، كَمَا أَخْرَجَهُ الْبَيْهَقِيُّ فِي مَنَاقِبِهِ: الْوَرَّاقُ إِنَّمَا يَأْكُلُ دِيَةَ عَيْنَيْهِ

المقاصد الحسنة،( ج ١، ص ٦٢٦)

قَالَ: وَقَدْ أَوْصَى الْإِمَامُ أَحْمَدُ بَعْضَ أَصْحَابِهِ أَنْ لَا يَنْظُرَ بَعْدَ الْعَصْرِ إِلَى كِتَابٍ، أَخْرَجَهُ الْخَطِيبُ، قَالَ: وَهُوَ مِنْ كَلَامِ الطِّبِّ، كَمَا قَالَ الشَّافِعِيُّ: الْوَرَّاقُ إِنَّمَا يَأْكُلُ مِنْ دِيَةِ عَيْنَيْهِ

كشف الخفاء (ج ٢، ص ٢٢٢)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഭാര്യയെ നീ ഡിവോഴ്സ് ചെയ്യുകയല്ലേ എന്ന് കോടതിയിൽ നിന്നും വന്ന പേപ്പറിന്റെ അടിസ്ഥാനത്തിൽ വക്കീൽ ചോദിക്കുന്നു. ആ സമയത്ത് ഭർത്താവ് ഒന്നും മിണ്ടാതെ അതെ എന്ന് സമ്മതിച്ചു കൊണ്ട് തലയാട്ടുന്നു. ഈ രൂപത്തിൽ ത്വലാഖ് സംഭവിക്കുമോ

 

  1. ഭാര്യയെ നീ ഡിവോഴ്സ് ചെയ്യുകയല്ലേ എന്ന് കോടതിയിൽ നിന്നും വന്ന പേപ്പറിന്റെ അടിസ്ഥാനത്തിൽ വക്കീൽ ചോദിക്കുന്നു.  ആ സമയത്ത് ഭർത്താവ് ഒന്നും മിണ്ടാതെ അതെ എന്ന് സമ്മതിച്ചു കൊണ്ട് തലയാട്ടുന്നു. ഈ രൂപത്തിൽ ത്വലാഖ് സംഭവിക്കുമോ ?
  2. ത്വലാഖ് സംഭവിക്കണ മെങ്കിൽ ഭർത്താവ് പറയുന്ന തലാക്ക് ഭാര്യ കേൾക്കണമെന്നോ ഭർത്താവിന്റെ അരികിൽ ഉണ്ടായിരിക്കണമെന്നോ നിർബന്ധമുണ്ടോ ?

1. സംസാരിക്കാൻ കഴിവുള്ള ഒരാൾ വക്കീലിന്റെ ചോദ്യത്തിന് സമ്മതം എന്ന നിലക്ക് തലയാട്ടിയത് കൊണ്ടുമാത്രം ത്വലാഖ് സംഭവിക്കുകയില്ല. സംസാരിക്കാൻ കഴിവുള്ള വ്യക്തിയുടെ ത്വലാഖ് സംഭവിക്കണമെങ്കിൽ അത് വാക്കുകളിലൂടെ ഉച്ചരിച്ച് തന്നെ നൽകണം. അല്ലെങ്കിൽ എഴുതി തലാഖ് നൽകിയാൽ സംഭവിക്കും.

2.  തലാഖ് സംഭവിക്കാൻ ഭാര്യ ത്വലാഖിന്റെ വാക്കുകൾ നേരിട്ട് കേൾക്കണമെന്ന് നിർബന്ധമില്ല. ഭാര്യ കേൾക്കാതിരുന്നാലും ഭർത്താവ് ത്വലാഖ് ഉച്ചരിച്ചിട്ടുണ്ടെങ്കിൽ സാധുവായി സംഭവിക്കുന്നതാണ്.


إِمْرَأَةٌ قَالَتْ لِزَوْجِهَا: طَلِّقْنِي، فَأَشَارَ إِلَيْهَا بِثَلَاثَةِ أَصَابِعَ، وَنَوَىٰ بِهَا ثَلَاثَ تَطْلِيقَاتٍ، لَا تَطْلُقُ مَا لَمْ يَتَلَفَّظْ بِهَا
(الخَانِيَّةُ عَلَىٰ هَامِشِ الهِنْدِيَّةِ، كِتَابُ الطَّلَاقِ، زَكَرِيَّا ١/٤٦٣، الجَدِيدُ: ١/٢٨٠)

وَإِنْ كَانَ الْأَخْرَسُ لَا يَكْتُبُ، وَكَانَتْ لَهُ إشَارَةٌ تُعْرَفُ فِي طَلَاقِهِ وَنِكَاحِهِ وَشِرَائِهِ وَبَيْعِهِ فَهُوَ جَائِزٌ اسْتِحْسَانًا، وَفِي الْقِيَاسِ لَا يَقَعُ شَيْءٌ مِنْ ذَلِكَ بِإِشَارَتِهِ؛ لِأَنَّهُ لَا يَتَبَيَّنُ بِإِشَارَتِهِ حُرُوفٌ مَنْظُومَةٌ؛ فَبَقِيَ مُجَرَّدُ قَصْدِهِ الْإِيقَاعَ، وَبِهَذَا لَا يَقَعُ شَيْءٌ، أَلَا تَرَى أَنَّ الصَّحِيحَ لَوْ أَشَارَ لَا يَقَعُ شَيْءٌ مِنْ التَّصَرُّفَاتِ بِإِشَارَتِهِ وَلَكِنَّهُ اُسْتُحْسِنَ، فَقَالَ: الْإِشَارَةُ مِنْ الْأَخْرَسِ كَالْعِبَارَةِ مِنْ النَّاطِقِ، أَلَا تَرَى أَنَّ فِي الْعِبَادَاتِ جُعِلَ هَكَذَا حَتَّى إذَا حَرَّكَ شَفَتَيْهِ بِالتَّكْبِيرِ، وَالْقُرْآنِ جُعِلَ ذَلِكَ بِمَنْزِلَةِ الْقِرَاءَةِ مِنْ النَّاطِقِ، فَكَذَلِكَ فِي الْمُعَامَلَاتِ؛ وَهَذَا لِأَجْلِ الضَّرُورَةِ؛ لِأَنَّهُ مُحْتَاجٌ إلَى مَا يَحْتَاجُ إلَيْهِ النَّاطِقُ، فَلَوْ لَمْ يَجْعَلْ إشَارَتَهُ كَعِبَارَةِ النَّاطِقِ أَدَّى إلَى أَنْ يَمُوتَ جُوعًا، وَهَذِهِ الضَّرُورَةُ لَا تَتَأَتَّى فِي حَقِّ النَّاطِقِ؛
[السرخسي ,المبسوط للسرخسي ,6/144]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ദുആയിൽ കൈകൾ ഉയർത്തുന്നതിന്റെ രൂപം എങ്ങനെയാണ്

 

ദുആ ചെയ്യുമ്പോൾ രണ്ട് കൈകളും നെഞ്ചിന് നേരെ ഉയർത്തുന്നതാണ് സുന്നത്ത്. കൈകൾ പാർശ്വങ്ങളിൽ നിന്ന് അകറ്റുക. കൈകൾ അതിരുകടന്ന് കൂടുതൽ ഉയർത്തരുത്.  കൈപ്പത്തികൾ അൽപം അകറ്റിപ്പിടിച്ചാണ് ദുആ ചെയ്യേണ്ടത്. ഇതാണ് സുന്നത്തായ രൂപം. ഇതു കൈപ്പത്തികളും ചേർത്ത് വച്ചും ദുആ ചെയ്യാവുന്നതാണ്.


وَالْأَفْضَلُ فِي الدُّعَاءِ أَنْ يَبْسُطَ كَفَّيْهِ، وَيَكُونَ بَيْنَهُمَا فُرْجَةٌ وَإِنْ قَلَّتْ… وَالْمُسْتَحَبُّ أَنْ يَرْفَعَ يَدَيْهِ عِنْدَ الدُّعَاءِ بِحِذَاءِ صَدْرِهِ، كَذَا فِي الْقُنْيَةِ

الْهِنْدِيَّةُ (٣١٨/٥)

(فَيَبْسُطُ يَدَيْهِ) بِحِذَاءِ صَدْرِهِ (نَحْوَ السَّمَاءِ)، لِأَنَّهَا قِبْلَةُ الدُّعَاءِ، وَيَكُونُ بَيْنَهُمَا فُرْجَةٌ.(قَوْلُهُ: وَيَكُونُ بَيْنَهُمَا فُرْجَةٌ) أَيْ وَإِنْ قَلَّتْ، كَمَا فِي الْقُنْيَةِ

الشَّامِيَّةِ (١/٥٠٧)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട