Friday 29 September 2017

ദാനിയാൽ ( അ)

 


രണ്ട് സിംഹങ്ങൾക്കിടയിലെ മനുഷ്യൻ 

ദാനിയാൽ (അ) ഇസ്രാഈല്യരുടെ ചരിത്രത്തിലെ വിശുദ്ധ നാമം ഹിസ്ഖീലുൽ അസ്ഗർ  ചെറിയ ഹിസ്ഖീൽ  

അങ്ങനെ അറിയപ്പെട്ട ഒരു പൗരപ്രമുഖനുണ്ടായിരുന്നു അദ്ദേഹത്തിന്റെ പുത്രനാണ് ദാനിയാൽ നബി  (അ) എന്ന് ചില രേഖകളിൽ കാണാം  

ഒരേ കാലത്ത് അഞ്ച് പ്രവാചകന്മാർ ഒന്നിച്ചു പ്രവർത്തിച്ചതായി കാണുന്നു  അവരിൽ ഒരാൾ ദാനിയാൽ (അ) ആയിരുന്നു അവരുടെ നേതാവ് ശഹ്യാഹ് (അ)ആയിരുന്നു 

മതപ്രബോധനരംഗത്ത് ദാനിയാൽ (അ), ശഹ്യാഹ് (അ)ന് സഹായിയായി പ്രവർത്തിച്ചു 

ശഹ്യാഹ് (അ)ന്റെ ജീവിതത്തിലെ ഒട്ടനേകം സംഭവങ്ങൾക്ക് ദൃക്സാക്ഷിയായി പങ്കാളിയുമായി സൽഗുണ സമ്പന്നനായ ഹിസ്ഖിയാ രാജാവ്   

അല്ലാഹു അദ്ദേഹത്തിന്റെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥന കേട്ടു രാജാവിന് ദീർഘായുസ് കിട്ടി ആരോഗ്യവും സൗന്ദര്യവും മടങ്ങി വന്നു   പിന്നീടുള്ള കാലം ദീനീ പ്രവർത്തനം വളരെ സജീവമായി നടന്നു അവയിലെല്ലാം ദാനിയാർ (അ)നല്ല പങ്കു വഹിച്ചു  ഹിസ്ഖിയാ രാജാവിന്റെ മരണം ദാനിയാൽ (അ)നെ വളരെയേറെ ദുഃഖിപ്പിച്ചു രാജാവിന്റെ മരണശേഷം ഇസ്രാഈല്യർക്കുണ്ടായ മനംമാറ്റം അത് ദാനിയാൽ (അ)നെ കടുത്ത ദുഃഖത്തിലാഴ്ത്തി പ്രവാചകന്മാരെ അവർ തള്ളിപ്പറഞ്ഞു തൗറാത്തിലെ നിർദ്ദേശങ്ങൾ അവഗണിച്ചു അവരുടെ സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി തൗറാത്തിൽ മാറ്റത്തിരുത്തലുകൾ വരുത്തി ഇതിന്നെതിരെ ദാനിയാൽ (അ) ശബ്ദുമുയർത്തി തന്റെ സമൂഹത്തിൽ നിന്ന് ധാരാളം ഉപദ്രവങ്ങൾ നേരിടേണ്ടിവന്നു പലപ്പോഴും ഓടിരക്ഷപ്പെടേണ്ടിവന്നു കടുത്ത പരീക്ഷണങ്ങളുടെ നാളുകൾ ഒടുവിൽ ആ വാർത്തയും കേൾക്കേണ്ടി വന്നു തൗഹീദ് പ്രചരിപ്പിച്ച ശഹ്യാഹ് (അ)ക്രൂരന്മാരായ ജനത വധിക്കാൻ തീരുമാനിച്ചു  അവർ അതിനുവേണ്ടി ആയുധങ്ങൾ ശേഖരിച്ചു അപ്പോൾ അല്ലാഹുവിന്റെ കൽപന വന്നു ഇസ്രാഈല്യരുടെ മേൽ കഠിനമായ ശിക്ഷയിറങ്ങും അവർക്കു മുന്നറിയിപ്പ് നൽകുക പ്രവാചകന്മാർ മുന്നറിയിപ്പ് നൽകി ആ ജനത പരിഹസിച്ചുതള്ളി  ഏതാനും ദിവസങ്ങൾ കടന്നുപോയതേയുള്ളൂ അപ്പോൾ ദാനിയാൽ (അ) ആ വാർത്ത കേട്ടു ക്രൂര ജനത ശഹ്യാഹ് (അ)നെ വധിച്ചു കളഞ്ഞു ദാനിയാൽ (അ)അനുഭവിച്ച മനോവേദന കാലമേറെ കഴിഞ്ഞില്ല  ബുഖ്ത്തുന്നസ്വർ വൻ സൈന്യവുമായി വന്നു കണ്ണിൽ കണ്ടവരെയെല്ലാം വെട്ടിക്കൊന്നു നിചന്മാരുടെ രക്തം മണലിൽ പരന്നൊഴുകി എല്ലാറ്റിനും ദാനിയാൽ (അ) സാക്ഷിയായി അർമിയാഹ്(അ),ദാനിയാൽ, ഉൾപ്പെടെ നാല് പ്രവാചകന്മാർ ഒന്നിച്ചു നീങ്ങി  

ഇസ്രാഈല്യർ രണ്ടു തവണ വൻ കുഴപ്പമുണ്ടാക്കും രണ്ട് തവണ കൊടും ശിക്ഷ അനുഭവിക്കുകയും ചെയ്യും അതിൽ ഒന്നാം തവണത്തെ കുഴപ്പവും ശിക്ഷയും കഴിഞ്ഞു രണ്ടാമത്തെ വൻ കുഴപ്പം വരുന്നത് പിൽക്കാലത്താണ് ഇവിടെ പറഞ്ഞ അഞ്ച് പ്രവാചകന്മാരുടെ കാലത്തിന് ശേഷം അക്കാലത്തെ പ്രവാചകന്മാർ സകരിയ്യ (അ), യഹ്യ (അ) എന്നിവരാകുന്നു  കുഴപ്പങ്ങൾ മൂർധന്യത്തിലെത്തി  രണ്ട് പ്രവാചാകന്മാരെയും ആ ജനത വധിച്ചു കളഞ്ഞു തുടർന്നു രണ്ടാം ശിക്ഷ വന്നു അതും യുദ്ധത്തിന്റെ രൂപത്തിൽ തന്നെയായിരുന്നു വൻ ശക്തിയുള്ള പേർഷ്യൻ രാജാവ്  

രാജാവ് വൻ സൈന്യവുമായി വന്നു ഇസ്രാഈലി വംശത്തെ തല്ലിത്തകർത്തു തരിപ്പണമാക്കി ആ സമൂഹം ചിന്നിച്ചിതറിപ്പോയി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കിടന്ന് അവർ യാതനകൾ സഹിച്ചു  

ദാനിയാൽ (അ)നെപ്പറ്റി അത്ഭുതകരമായ ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്  

ബുഖ്ത്തുന്നസ്വർ ഒരിക്കൽ രണ്ട് സിംഹങ്ങളോട് ക്രൂരത കാണിച്ചു അവയെ ഒരു കിണറ്റിലെറിഞ്ഞു ഒരു രസം  കുറച്ചു കഴിഞ്ഞ് ദാനിയാൽ (അ) അതുവഴി വന്നു ദാനിയാൽ (അ)നെ കിണറ്റിലെറിയാൻ കൽപനയായി ദാനിയാൽ (അ)നെ കിണറ്റിലിട്ടു ഇനിയുള്ള രംഗം കാണാൻ ക്രൂരന്മാർ കാത്തിരുന്നു സിംഹങ്ങൾ ദാനിയാൽ (അ)നെ ഉപദ്രവിച്ചില്ല  ഈ സംഭവം നടക്കുന്നത് ബാബിലോണിയായിലാണ് അപ്പോൾ അർമിയാഹ് (അ) ശാമിലാണുള്ളത്   അല്ലാഹു അർമിയാഹ് (അ)നോട് കൽപിച്ചു ദാനിയാലിന് വേണ്ടി ആഹാരപാനീയങ്ങൾ തയ്യാറാക്കുക അർമിയാഹ് (അ) അത്ഭുതത്തോടെ പറഞ്ഞു:  

അല്ലാഹുവേ ഞാൻ ശാമിലാണുള്ളത് ദാനിയാൽ ബാബിലോണിയായിലും  എത്രയോ ദൂരം അകലെയുള്ള ദാനിയാലിന് ഞാൻ ഭക്ഷണമുണ്ടാക്കുകയോ ?

അല്ലാഹു പറഞ്ഞു:  കൽപന അനുസരിക്കുക ഭക്ഷണമെത്തിക്കാൻ വേണ്ടത് ഞാൻ ചെയ്യും  

പിന്നൊന്നും ചോദിച്ചില്ല ആഹാര പാനീയങ്ങൾ തയ്യാറാക്കി പാത്രത്തിൽ വിളമ്പി മൂടിവെച്ചു  അല്ലാഹുവിന്റെ ഖുദ്റത്ത്  നിമിഷനേരംകൊണ്ട് അർമിയാഹ് (അ)ആഹാരവുമായി കിണറിന്റെ വക്കിൽ നിൽക്കുന്നു കിണറ്റിൽ നിന്ന് ദാനിയാലിന്റെ ശബ്ദുമുയർന്നു ആരാണത് ?  

ഞാനാണ് അർമിയാഹ്  

താങ്കളെന്തിന് വന്നു?  

എന്നെ അല്ലാഹു അയച്ചതാണ് താങ്കളുടെ സമീപത്തേക്ക്  

എന്നെ എന്റെ റബ്ബ് അനുസ്മരിച്ചുവോ ? 

അതെ അനുസ്മരിച്ചു  

അപ്പോൾ ദാനിയാൽ (അ)വിനയത്തോടെ ഇങ്ങനെ നന്ദി പറഞ്ഞു  സ്തുതിയുടെ വചനങ്ങൾ  

അൽഹംദു ലില്ലാഹില്ലദീ ലാ യൻസാമിൻ ദിക്രിഹി  തന്റെ സ്മരണയിൽ നിന്ന് എന്നെ മറന്നുപോവാത്ത അല്ലാഹുവിനാണ് സ്തുതി 

വൽഹംദു ലില്ലാഹില്ലദീ യുജീബു മൻ റജാഹു  തന്നെ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നവർക്ക് ഉത്തരം നൽകുന്ന അല്ലാഹുവിനാണ് സ്തുതി 

മറ്റുള്ളവരിൽ ഭരമേൽപിക്കാതെ അല്ലാഹുവിൽ ഭരമേൽപിക്കുന്നവരുടെ ഭാരങ്ങൾ അവൻ ഏറ്റെടുക്കും അങ്ങനെയുള്ള അല്ലാഹുവിന് സ്തുതി  നന്മക്ക് നന്മ പ്രതിഫലം നൽകുന്ന അല്ലാഹുവിന്നാണ് സ്തുതി 

വൽഹംദു ലില്ലാഹില്ലദീ യജ്സീ ബിൽ ഇഹ്സാനി ഇഹ്സാനൻ  ക്ഷമിക്കുന്നവർക്കു മഹത്തായ പ്രതിഫലം നൽകുന്ന അല്ലാഹുവിന് സ്തുതി  

പരീക്ഷണങ്ങൾക്കു ശേഷം ആശ്വാസം നൽകുന്ന അല്ലാഹുവിന്നാണ് സ്തുതി  അല്ലാഹുവിനെ സുദീർഘമായി സ്തുതിച്ചുകൊണ്ട് ദാനിയാൽ (അ) നന്ദി രേഖപ്പെടുത്തി 

അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ  (സ)തങ്ങളുടെ സദസ്സിൽ ദാനിയാൽ (അ)നെക്കുറിച്ച് ചർച്ച നടന്നിട്ടുണ്ട്  

നബി  (സ)യുടെ കാലത്ത് ദാനിയാൽ (അ)ന്റെ മയ്യിത്ത് ഒരു ഖബറിൽ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട് കഫൻതുണിക്കുപോലും മാറ്റം വന്നിട്ടില്ല സ്വഹാബികൾ നന്നായി ഖബറടക്കം നിർവഹിച്ചു 

ദാനിയാൽ (അ) ഇങ്ങനെ പ്രാർത്ഥിച്ചിരുന്നു  

മുഹമ്മദ് നബി  (സ)യുടെ സമുദായത്തിൽ പെട്ടവർ എന്നെ ഖബറടക്കേണമേ  പിൽക്കാലത്ത് അത് സംഭവിച്ചു ഒരു നബിവചനം ഉദ്ധരിക്കപ്പെടുന്നതിങ്ങനെ :

ദാനിയാലിനെക്കുറിച്ച് വിവരം നൽകുന്നവരെ സ്വർഗംകൊണ്ട് സന്തോഷവാർത്ത അറിയിക്കുക  

ദാനിയാൽ (അ) ജീവിച്ചിരുന്ന ഗ്രാമത്തിലെ ജനങ്ങളുടെ മനസ്സിൽ ആ പ്രവാചകന്റെ ചരിത്രം ഇങ്ങനെയായിരുന്നു 

രണ്ട് സിംഹങ്ങൾക്കിടയിൽ നിൽക്കുന്ന മനുഷ്യൻ  ആ ചരിത്രം കൊത്തിവെച്ചു  ആ ചരിത്രം കൊത്തിയ ഒരു മോതിരം പിൽക്കാലത്ത് കണ്ടുകിട്ടുകയുണ്ടായി  

 മൂസൽ അശ്അരിയാണ്  ഈ മോതിരം കണ്ടെത്തിയത് പലരും മോതിരം പരിശോധിച്ചു രണ്ട് സിംഹങ്ങൾ മധ്യത്തിലൊരു മനുഷ്യൻ ചില സൂചനകൾ വെച്ച് അവർ ഒരു ഗ്രാമത്തിലേക്ക് യാത്ര ചെയ്തു അവിടെയാണ് ദാനിയാൽ (അ) ജീവിച്ചിരുന്നതെന്ന് അവർ ഊഹിച്ചു  ആ ഗ്രാമത്തിലെ പണ്ഡിതന്മാർ മോതിരത്തിലെ കൊത്തുവേലകൾ പരിശോധിച്ചു  അവർ പറഞ്ഞു:  നൂറ്റാണ്ടുകൾക്ക് മുമ്പ് ഈ രാജ്യം ഭരിച്ച ദാനിയാൽ രാജാവാണത് 

ദാനിയാലിനെ കൊന്നുകളയാൻ വേണ്ടി കിണറ്റിലെ സിംഹങ്ങൾക്കു മുമ്പിലേക്കെറിഞ്ഞു അവ ദാനിയാലിനെ ഉപദ്രവിച്ചില്ല  അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഓർമിപ്പിക്കാനാണ് ഈ ചിത്രം കൊത്തിവെച്ചത് എന്നായിരുന്നു വിശദീകരണം 

ദാനിയാൽ (അ), അർമിയാഹ് (അ)  എന്നിവർ ഒരേ കാലക്കാരനായിരുന്നുവെന്ന് നമുക്കു മനസ്സിലാക്കാം  

ക്രൂരന്മാരായ ഒരു ജനതയുടെ മനസ്സിൽ തൗഹീദ് ഉറപ്പിക്കാൻ വേണ്ടി കഠിനാദ്ധ്വാനം ചെയ്ത പ്രവാചകന്മാർ  അവരുടെ  വഴികൾ ദുർഘടം പിടിച്ചതായിരുന്നു ജനങ്ങൾ അവർ പറഞ്ഞത് വിശ്വസിക്കുകയും നേർമാർഗത്തിൽ ജീവിക്കുകയും ചെയ്ത ചില സന്ദർഭങ്ങളുണ്ടായിരുന്നു അക്കാലത്ത് പ്രവാചകന്മാർ ശാന്തമായ ജീവിതം നയിച്ചു ജനങ്ങളെ സ്നേഹിച്ചു അവരെ സഹായിച്ചു  ജനങ്ങളുടെ മനസ്സ് മാറാൻ അധിക സമയമൊന്നും വേണ്ട അവർ ക്രൂരന്മാരായി മാറും  മാരകായുധങ്ങളുമായി പ്രവാചകന്മാരുടെ പിന്നാലെ ഓടിയ എത്ര സന്ദർഭങ്ങൾ കടന്നു പോയി ദാനിയാൽ (അ)ന്റെ ചരിത്രം അവയൊക്കെ നമ്മെ ഓർമ്മപ്പെടുത്തുന്നു 

ബുഖ്ത്തുന്നസ്വറിന്റെ സൈന്യം എഴുപതിനായിരം കുട്ടികളെയാണ് അടിമകളായി പിടിച്ചു കൊണ്ട് പോയത് നബിമാരുടെ പരമ്പരയിൽ പെട്ട കുട്ടികൾ  

കുട്ടികളുടെ വിവരണം ചില റിപ്പോർട്ടുകളിൽ ഇങ്ങനെ കാണാം:  

യഹ്ഖൂബ് നബി  (അ)ന്റെ മക്കളായ യൂസുഫ്  (അ)ന്റെയും ബിൻയാമിന്റെയും സന്താനപരമ്പരയിൽ പെട്ട പതിനൊന്നായിരം കുട്ടികൾ യഹ്ഖൂബ് (അ)ന്റെ പുത്രൻ ഈശയുടെ പരമ്പരയിലെ എണ്ണായിരം കുട്ടികൾ  

യഹ്ഖൂബ് (അ)ന്റെ പുത്രന്മാരായ സിയാലൂൻ, നഫ്ത്താലി എന്നിവരുടെ പരമ്പരയിലെ പതിനാലായിരം കുട്ടികൾ  യഹ്ഖൂബ് (അ)ന്റെ പുത്രൻ ദാനിന്റെ പരമ്പരയിൽ നിന്ന് മാത്രം പതിനാലായിരം കുട്ടികൾ  

യഹ്ഖൂബ് (അ)ന്റെ പുത്രൻ യസ്ത്താഖിന്റെ പരമ്പരയിലെ എണ്ണായിരം കുട്ടികൾ യഹ്ഖൂബ് (അ)ന്റെ പുത്രൻ സാഇലൂസിന്റെ പരമ്പരയിലെ രണ്ടായിരം കുട്ടികൾ  

റൂബീൽ , ലാവാ എന്നിവരുടെ പരമ്പരയിലെ നാലായിരം കുട്ടികൾ   

മറ്റുള്ളവരുടെ മക്കളായ പന്ത്യണ്ടായിരം കുട്ടികൾ   

ഇസ്രാഈല്യരുടെ വംശപിതാവാണ് യഹ്ഖൂബ് (അ) അദ്ദേഹത്തിന്റെ സന്താന പരമ്പരയിലെ കുട്ടികളാണ് അടിമകളാക്കപ്പെട്ടത്  പിൽക്കാലത്ത് കുട്ടികൾ വളർന്നു വലുതായി വിമോചിതരായി അവരാണ് ജറൂസലം പട്ടണവും ബൈത്തുൽ മുഖദ്ദസും പണിതുയർത്തിയത്  അവരിൽനിന്ന് രാജാക്കന്മാരുണ്ടായി നബിമാരുണ്ടായി അനേകം പുണ്യപുരുഷന്മാരുണ്ടായി  മനുഷ്യവർഗത്തിന്റെ സാംസ്കാരിക ചരിത്രം അങ്ങനെയാണ് ഒഴുകിവന്നത്.


അലി അഷ്ക്കർ - 9526765555

No comments:

Post a Comment