Saturday 16 February 2019

നബി {ﷺ} യുടെ 60 ഉപദേശങ്ങൾ

 

ലോകവസാനം വരെയുള്ള ജനസഞ്ജയത്തിന് മാതൃകാ പുരുഷനായി അനുഗ്രഹമായി നിയോഗിച്ച അന്ത്യ പ്രവാചകനാണ് മുഹമ്മദ് നബിﷺ. ഇസ്ലാമിൻറെ പൂർണ്ണരൂപം ലോകാവസാനം വരെയുള്ളവർക്ക് വേണ്ടി എത്തിച്ചുകൊടുക്കുകയും ഒരു സമ്പൂർണ മനുഷ്യൻറെ ഉത്തമ ഉദാഹരണമായി വിശുദ്ധ ഖുർആനിൻറെ നിയമ നിർദ്ദേശങ്ങൾക്ക് അനുസൃതമായി ജീവിച്ചു കാണിച്ചു തരികയും ചെയ്ത മഹാനായ പ്രവാചകനാണ് മുഹമ്മദ് നബിﷺ. 

മുത്ത് നബി ﷺയോടുള്ള സ്നേഹം കേവലം വാക്കുകളിലോ പ്രകടനങ്ങളിലോ പരിമിതപ്പെടുത്തേണ്ട ഒന്നല്ല, മറിച്ച് ജീവിതത്തിലെ എല്ലാ മേഖലകളിലും കൊണ്ടു വരേണ്ടത് നമ്മുടെ ബാധ്യതയാണ്.

നമ്മുടെ ജീവിതത്തിലെ മുഴുവൻ സമയങ്ങളിലും ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളും മുത്ത് നബി ﷺ കാണിച്ചു തന്നത് പോലെ (അവിടുത്തെ മാതൃകയാക്കി) മാത്രമേ ഞാൻ ചെയ്യുകയുള്ളൂ എന്ന ഉറച്ച തീരുമാനമാണ് സത്യവിശ്വാസിയുടെ യഥാർത്ഥ പ്രവാചക സ്നേഹം. അവിടുത്തെ ചര്യ പരമാവധി ജീവിതത്തിൽ പകർത്തി യഥാർത്ഥ വിശ്വാസിയായി ജീവിക്കുവാൻ നാഥൻ തുണക്കട്ടെ...


01- പശ്ചാത്തപിക്കുക

(സൂര്യൻ അതിൻറെ അസ്തമയ സ്ഥാനത്തു നിന്നും ഉദിക്കുന്നതിനു മുൻപ് ആരെങ്കിലും തൗബ ചെയ്താൽ

അവൻറെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. മുസ്ലിം) (ആത്മാവ് തൊണ്ടക്കുഴിയിൽ ആകുന്നതുവരേക്കും അല്ലാഹു മനുഷ്യരുടെ തൗബ സ്വീകരിക്കുന്നതാണ്. തുർമുദി)


02- അറിവ് നേടുക

(ഏതൊരാൾ അറിവ് നേടാനായി ഒരു വഴിക്ക് പുറപ്പെട്ടുവോ അവനു അല്ലാഹു സ്വർഗ്ഗ ത്തിലേക്കുള്ള വഴികളും എളുപ്പമാക്കി കൊടുക്കുന്നതാണ്. മുസ്ലിം)


03- ദൈവീക സ്മരണ നിലനിറുത്തുക

(നിങ്ങളുടെ കർമ്മങ്ങളിൽ വെച്ചേറ്റവും പുണ്യമായതും നിങ്ങളുടെ രാജാധിരാജനായ അല്ലാഹുവിങ്കൽ ഏറ്റവും പ്രിയപ്പെട്ടതും നിങ്ങളുടെ പദവി ഉയർത്തുന്നതും നിങ്ങൾ സ്വർണ്ണവും വെള്ളിയുമൊക്കെ ദാനം ചെയ്യുന്നതിനേക്കാൾ ഉത്തമമായതും രണാങ്കണത്തിൽ നിങ്ങളുടെ ശത്രുവിനെതിരെ പട പൊരുതുന്നതിനേക്കാളും ശ്രേഷ്ടമായതുമായ ഒരു കാര്യം നിങ്ങൾക്ക് ഞാൻ പറഞ്ഞു തരട്ടെയോ?

അവർ പറഞ്ഞു: അതെ പ്രവാചകരേ ! അപ്പോൾ അവിടുന്ന് അരുൾ ചെയ്തു: അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയാണത്.)


04- നന്മ ചെയ്യുക, നന്മയിലേക്ക് ക്ഷണിക്കുക

(നന്മകളെല്ലാം ദാനമാണ്, നന്മയിലേക്കു ആളുകളെ വിളിക്കുന്നവൻ ആ നന്മ ചെയ്തവനെപ്പോലെയാണ്. ബുഖാരി, മുസ്ലിം)


05- അല്ലാഹുവിലേക്കു ക്ഷണിക്കുക

(സൽസരണിയിലേക്ക് ക്ഷണിക്കുന്നവൻ അവനെ പിന്തുടർന്ന ആളുകൾ ചെയ്യുന്ന സൽ പ്രവത്തനങ്ങളുടെ പ്രതിഫലത്തിൻറെ ഒരു ഭാഗം അവനും ലഭിക്കുന്നതാണ്, എന്നു വെച്ച് അവരുടെ പ്രതിഫലത്തിൽ യാതൊരു വിധ കുറവും ഉണ്ടാകില്ല തന്നെ. മുസ്ലിം)


06- നന്മ കൽപിക്കുക തിന്മ വിരോധിക്കുക

(നിങ്ങളിലാരെങ്കിലും വല്ല തിന്മയും കാൽ തൻറെ കൈകൊതിനെ അവൻ തടഞ്ഞു കൊള്ളട്ടെ. അതിനു കഴിഞ്ഞില്ലെങ്കിൽ അവൻറെ നാവുകൊ്. അതിനും കഴിഞ്ഞില്ലെങ്കിൽ അവൻറെ ഹൃദയം കൊണ്ട് . അത് വിശ്വാസത്തിൻറെ ഏറ്റവും താഴ്ന്ന അവസ്ഥയാകുന്നു. മുസ്ലിം)


07- ഖുർആൻ പാരായണം ചെയ്യുക

(നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക, നിശ്ചയം അത് അന്ത്യനാളിൽ അതിനെ പാരായണം ചെയ്യുന്നവർക്ക് വേണ്ടി ശുപാർശകനായി എത്തുന്നതാണ്. മുസ്ലിം)


08- വിശുദ്ധ ഖുർആൻ പഠിക്കുക , പഠിപ്പിക്കുക

(നിങ്ങളിൽ ഏറ്റവും ഉത്തമൻ വിശുദ്ധ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്. ബുഖാരി)


09- സലാം പറയുക

(വിശ്വാസികളാകാതെ നിങ്ങളാരും സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല, പരസ്പര സ്നേഹമില്ലാതെ നിങ്ങളാരും വിശ്വാസികളാവുകയുമില്ല, അതിനാൽ നിങ്ങൾക്കിടയിൽ പരസ്പരമുള്ള സ്നേഹം നിലനിൽക്കാൻ ഉതകുന്ന ഒരു കാര്യം നിങ്ങൾക്ക് ഞാൻ പറഞ്ഞുതരാം: നിങ്ങൾക്കിടയിൽ സലാം പറയൽ നിങ്ങൾ പ്രചരിപ്പിക്കുക. മുസ്ലിം)


10- സ്നേഹിക്കുന്നത് അല്ലാഹുവിൻറെ മാർഗ്ഗത്തിലാവുക

(അല്ലാഹു അന്ത്യദിനത്തിൽ ഇങ്ങനെ പറയും : എൻറെ മഹത്വം ഉദ്ദേശിച്ചു പരസ്പരം സ്നേഹിച്ചിരുന്ന ആളുകളെവിടെ ? യാതൊരു തണലുമില്ലാത്ത ഇന്നേ ദിവസം ഞാനവർക്ക് എൻറെ പ്രത്യേകം തണലിട്ടു കൊടുക്കുന്നതാണ്. മുസ്ലിം)


11- രോഗികളെ സന്ദര്‍ശിക്കുക

(ഏതൊരു പ്രഭാതത്തിലും ഒരു മുസ്ലിമായ ഒരു രോഗിയെ സന്ദര്‍ശിക്കുന്ന ഏതൊരാൾക്കു വേണ്ടിയും അന്നേദിവസം വൈകുന്നേരം വരെക്കും ആയിരം മലക്കുകള്‍ അല്ലാഹുവോട് നന്മയ്ക്കുവേണ്ടി തേടിക്കൊണ്ടി രിക്കുന്നതാണ്. ഇനി വൈകുന്നേരവും അവന്‍ മടങ്ങി ചെല്ലുകയാണെങ്കില്‍ ആയിരം മലക്കുകള്‍ അവനു വേണ്ടി പ്രഭാതം വരേക്കും നന്മക്കു വേണ്ടി തേടിക്കൊണ്ടിരിക്കും, എന്നു മാത്രമല്ല സ്വര്‍ഗ്ഗത്തില്‍ അവനൊരു ഉദ്യാനവുമുണ്ടായിരിക്കും. തിര്‍മുദി)


12- കടക്കാരനെ സഹായിക്കുക

(ഞെരുക്കമുള്ളവനെ സഹായിക്കുന്ന ഏതൊരാള്‍ക്കും അല്ലാഹു ഇഹത്തിലും പരത്തിലും അവന്‍റെ പ്രയാസങ്ങളിലും സഹായിക്കുന്നതാകുന്നു. മുസ്ലിം)


13- ആരുടേയും രഹസ്യങ്ങള്‍ പരസ്യപ്പെടുത്തരുത്

(ഈ ലോകത്ത് മറ്റൊരാളുടെ രഹസ്യം മറച്ചു വെക്കുന്ന ഏതൊരാളുടേയും രഹസ്യവും നാളെ പരലോകത്തുവെച്ച് അല്ലാഹുവും മറച്ചു വെക്കുന്നതാണ്. മുസ്ലിം)


14- കുടുംബ ബന്ധം ചാര്‍ത്തുക

(കുടുംബ ബന്ധം അല്ലാഹുവിന്‍റെ അര്‍ശുമായി കൂടിച്ചേര്‍ന്നുള്ളതാണ്, എന്നെ ചാര്‍ത്തിയവന്‍ അല്ലാഹുവുമായുള്ള അവന്‍റെ ബന്ധം ചാര്‍ത്തിയിരിക്കുന്നുവെന്നും ഞാനുമായുള്ള ബന്ധം മുറിച്ചവന്‍ അല്ലാഹുവുമായുള്ള ബന്ധവും മുറിച്ചിരിക്കുന്നുവെന്നും അത് (കുടുംബ ബന്ധം) പറയും. ബുഖാരി)


15- സല്‍സ്വഭാവിയാവുക

(മനുഷ്യരെ അധികമായും സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്ന കാര്യമേതാണ് എന്ന് നബി (ﷺ)യോട് ചോദിക്കപ്പെട്ടു. അവിടുന്ന് ഇപ്രകാരം പറഞ്ഞു : ജീവിത വിശുദ്ധിയും നല്ല സ്വഭാവവും. തിര്‍മുദി)


16- സത്യം പറയുക

(നിങ്ങള്‍ സത്യസന്ധത സൂക്ഷിക്കുക; കാരണം സത്യസന്ധത പുണ്യത്തിലേക്കേ വഴി കാണിക്കുകയുള്ളൂ. പുണ്യമാകട്ടെ സ്വര്‍ഗ്ഗത്തിലേക്കും! ബുഖാരി)


17- കോപം ഒതുക്കി നിറുത്തുക

(നേരിടാനുള്ള കഴിവുണ്ടായിരിക്കെ ഒരാള്‍ കോപത്തെ ഒതുക്കി നിറുത്തിയാല്‍ നാളെ അന്ത്യദിനത്തില്‍ ജനങ്ങളുടെയിടയില്‍ നിന്നും അയാളെ അല്ലാഹു വിളിക്കുകയും എന്നിട്ട് അയാള്‍ക്കിഷ്ടപ്പെട്ട സ്വര്‍ഗ്ഗീയ സുന്ദരികളെ സ്വീകരിക്കാന്‍ പറയുകയും ചെയ്യുന്നതാണ്. തിര്‍മുദി)


18- സദസ്സിനുള്ള പ്രായശ്ചിത്തം ഉരുവിടുക

(ഒരാള്‍ ബഹളമയമായ ഒരു സദസ്സിലിരിക്കുകയും എന്നിട്ട് അവിടന്നു എഴുന്നേല്‍ക്കുന്നതിന് മുമ്പായി താഴെക്കാണുന്ന വിധം ദിക്റു ചൊല്ലുകയും ചെയ്താല്‍ ആ സദസ്സിലിരുന്ന കാരണത്താലുണ്ടായ തെറ്റു കുറ്റങ്ങള്‍ അല്ലാഹു അയാള്‍ക്ക് മാപ്പാക്കുന്നതാണ്. തിര്‍മുദി.

سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ، أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ


19- ക്ഷമിക്കുക

(ഒരു മുസ്ലിമിന് ഏല്‍ക്കുന്ന ഏതുതരം ക്ലേശവും പ്രയാസവും മനോ വിഷമവും സങ്കടവും ദുഃഖവും എന്നു മാത്രമല്ല; ഒരു മുള്ള് തറക്കുന്നതു പോലും..... അതുമൂലം അവന്‍റെ ചെറു പാപങ്ങളെല്ലാം അല്ലാഹു മാപ്പാക്കുന്നതാണ്. ബുഖാരി)


20- മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക

(ഒരിക്കല്‍ നബി(ﷺ) പറഞ്ഞു : അയാള്‍ നശിക്കട്ടെ, അയാള്‍ നശിക്കട്ടെ, അയാള്‍ നശിക്കട്ടെ!) ഒരു സ്വഹാബി അവിടുത്തോട് ചോദിച്ചു: പ്രവാചകരേ, ആരെയാണ് അവിടുന്ന് പറയുന്നത്? തിരുമേനി(ﷺ) പറഞ്ഞു: പ്രായമേറിയ മാതാപിതാക്കളില്‍ ഒരാളെയോ അല്ലെങ്കില്‍ രണ്ടു പേരെത്തന്നെയോ ലഭിച്ചിട്ടും അവര്‍ കാരണം സ്വര്‍ഗ്ഗം കിട്ടാതെ പോയവനെ കുറിച്ചാണ് ഞാന്‍ പറയുന്നത്! മുസ്ലിം)


21- പാവങ്ങളേയും വിധവകളെയും സഹായിക്കുക

(പാവങ്ങളേയും വിധവകളെയും സഹായിക്കുന്നയാള്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ധര്‍മ്മ സമരത്തില്‍ ഏര്‍പ്പെട്ടവനെപ്പോലെയാണ്, തളരാതെ രാത്രി നിന്നു നമസ്കരിക്കുന്നവനെപ്പോലെയാണ്, ഇടവിടാതെ നോമ്പനുഷ്ടിക്കുന്നവനെപ്പോലെയുമാണ്. ബുഖാരി)


22- അനാഥകളെ ഏറ്റെടുക്കുക

(ഞാനും അനാഥയെ സംരക്ഷിക്കുന്നവനും സ്വര്‍ഗ്ഗത്തില്‍ ഇപ്രകാരമാണ്. അവിടുത്തെ ചൂണ്ടുവിരലും നടുവിരലും അവിടുന്ന് ഉയര്‍ത്തിക്കാട്ടി. ബുഖാരി)


23- വുദുവോടെയാവുക

(ഒരാള്‍ അയാളുടെ വിരലുകളുടെ നഖങ്ങളുടെ അടിയിലുള്ള ചെളി പോകുന്നത്ര നന്നായി നബിചര്യക്കനുസൃതമായി വുദു എടുത്താല്‍ അയാളുടെ ശരീരത്തില്‍ നിന്നും ചെറു പാപങ്ങള്‍ നീങ്ങിപ്പോകുന്നതാണ്. മുസ്ലിം)


24- വുദുവിന് ശേഷം സാക്ഷി വചനം ഉരുവിടുക

(ഒരാള്‍ നബിചര്യക്കനുസൃതമായി നന്നായി വുദു എടുത്ത ശേഷം :

أشهد أن لا إله إلا الله وحده لا شريك له ، وأشهد أن محمداً عبده ورسوله ، اللهم اجعلني من التوابين واجعلني من المتطهرين

എന്ന് ചൊല്ലിയാൽ അവനിഷ്ടപെട്ട സ്വര്‍ഗ്ഗീയ കവാടം അവനു വേണ്ടി തുറക്കപ്പെടും.മുസ്ലിം)


25- ബാങ്ക് വിളിക്കുന്നയാള്‍ക്ക് മറുപടി ചൊല്ലുക

ബാങ്ക് കേട്ട ശേഷം : 

اللَّهُمَّ رَبَّ هذِهِ الدَّعوةِ التَّامَّةِ ، والصَّلاةِ الْقَائِمةِ ، آت مُحَمَّداً الْوسِيلَةَ ، والْفَضَيِلَة ، وابْعثْهُ مقَامًا محْمُوداً الَّذي وعَدْتَه

എന്നാരെങ്കിലും ചൊല്ലിയാല്‍ അവനു അന്ത്യനാളില്‍ എന്‍റെ ശുപാര്‍ശ ലഭിക്കുന്നതാണ്. ബുഖാരി)


26- പള്ളി നിര്‍മിക്കുക

(അല്ലാഹുവിന്‍റെ പ്രീതിയുദ്ദേഷിച്ചു ആരെങ്കിലും ഒരു പള്ളി പണിതാല്‍ സ്വര്‍ഗ്ഗത്തില്‍ അവനു അല്ലാഹു അതുപോലൊരു ഭവനം പണിയുന്നതാകുന്നു. ബുഖാരി)


27- ദന്ത ശുദ്ധി വരുത്തുക

(എന്‍റെ സമുദായത്തിന് പ്രയാസമാകില്ലായിരുന്നുവെങ്കില്‍ ഞാനവര്‍ക്ക് എല്ലാ നമസ്കാര വേളയിലും ദന്തശുദ്ധി നിര്‍ബന്ധമാക്കുമായിരുന്നു. മുസ്ലിം)


28- പള്ളിയിലേക്ക് പുറപ്പെടുക

(പ്രഭാതത്തിലും പ്രദോഷത്തിലും പള്ളിയിലേക്ക് പോകുന്നയാള്‍ക്ക് അല്ലാഹു സ്വര്‍ഗ്ഗത്തില്‍ അവനു വേണ്ടി വിരുന്നു സല്‍കാരം ഒരുക്കി വെച്ചിരിക്കുന്നു. ബുഖാരി)


29- അഞ്ചു നേരം പള്ളിയില്‍ പോകുക

(നബിചര്യക്കനുസൃതമായി നന്നായി വുദു എടുത്തു നിര്‍ബന്ധ നമസ്കാരങ്ങള്‍ക്ക് വേണ്ടി പള്ളിയില്‍ ഹാജരാവുകയും ഭയഭക്തിയോടെ നമസ്കരിക്കുകയും ചെയ്യുന്നയാള്‍ക്ക് വന്‍പാപങ്ങള്‍ ഒന്നുമില്ലെങ്കില്‍ അവന്‍റെ തെറ്റു കുറ്റങ്ങള്‍ക്ക് എക്കാലത്തേക്കും അവ പ്രായശ്ചിത്തമാകുന്നതാണ്. മുസ്ലിം)


30- ഫജ്റു, അസര്‍ എന്നീ നമസ്കാരങ്ങള്‍ ജമാഅത്തായി നമസ്കരിക്കുക

ആരെങ്കിലും,ബര്‍ദൈനി അഥവാ ഫജ്റും അസറും നമസ്കരിച്ചാല്‍ അയാള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശി ക്കുന്നതാണ്. (ബുഖാരി)


31- ജുമുഅയില്‍ പങ്കെടുക്കുക

(ഒരാള്‍ നബിചര്യക്കനുസൃതമായി {ﷺ} നന്നായി വുളു എടുത്ത ശേഷം ജുമുഅക്ക് പോകുകയും ഖുതുബ ശ്രദ്ധിച്ചു സാകൂതം ഇരിക്കുകയും ചെയ്താല്‍ അവന്‍റെ ഇരു ജുമുഅക്കിടയിലുള്ള ചെറുപാപങ്ങള്‍ അവനു പൊറുക്കപ്പെടും; അതിനോടടുത്ത മൂന്നു ദിവസത്തെ ചെറിയ തെറ്റുകുറ്റങ്ങളും. മുസ്ലിം)


32- ജുമുഅ ദിവസത്തെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം കിട്ടുന്ന സമയം പ്രതീക്ഷിക്കുക

(അന്നൊരു നേരമുണ്ട് ; ഏതൊരു മുസല്‍മാന്‍ ആ നേരത്തോടു ചേര്‍ന്നു അല്ലാഹുവോട് നിന്ന് നമസ്കരിച്ചു ചോദിക്കുന്നുവോ അവനു അല്ലാഹു അതു നല്‍കാതിരിക്കില്ല. മുസ്ലിം)


33- റവാത്തിബ് സുന്നത്തുകള്‍ നിസ്കരിക്കുക

(എല്ലാ ദിവസവും ഫർളായ നമസ്കാരങ്ങള്‍ക്ക് പുറമെയുള്ള പന്ത്രു റക്അത്ത് റവാതിബു സുന്നതുകള്‍ കൂടി നമസ്കരിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ അല്ലാഹു ഒരു ഭവനം പണിയുന്നതാകുന്നു. മുസ്ലിം)


34- പാപത്തിലകപ്പെട്ടാല്‍ വേഗം രണ്ടു റകഅത്ത് നമസ്കരിക്കുക

(തെറ്റു കുറ്റങ്ങള്‍ വല്ലതും ചെയ്തു പോയ ഒരാള്‍ വേഗം വുളു എടുത്തു രണ്ടു റകഅത്ത് നമസ്കരിച്ചു സങ്കടപ്പെട്ടു

അല്ലാഹുവോട് ദുആ ചെയ്താല്‍ അവനതു അല്ലാഹു മാപ്പാക്കുന്നതാണ്. അബൂ ദാവൂദ്)


35- രാത്രിയില്‍ നിന്നു നമസ്കരിക്കുക

(ഫർള് നമസ്കാരം കഴിഞ്ഞാല്‍ പ്പിന്നെ ഏറ്റവും ശ്രേഷ്ടമായ നമസ്കാരം രാത്രിയിലുള്ള നമസ്കാരമാണ്. മുസ്ലിം)


36- ളുഹാ നമസ്കരിക്കുക

(നിങ്ങളുടെ ഓരോ അവയവത്തിലും സ്വദഖ:യുണ്ട് , എല്ലാ തസ്ബീഹുകളും സ്വദഖ:യാണ്, എല്ലാ ഹംദുകളും സ്വദഖ:യാണ്, ലാ ഇലാഹ ഇല്ലല്ലാഹ് ചൊല്ലലും സ്വദഖ:യാണ്, എല്ലാ തക്ബീറുകളും സ്വദഖ:യാണ്, നന്മ കല്‍പിക്കലും തിന്മ തടയലും സ്വദഖ:യാണ്, എന്നാല്‍ ളുഹാ നമസ്കാരം ഇവക്കൊക്കെയും പകരമാണ്. മുസ്ലിം)


37- നബി(ﷺ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുക

(എന്‍റെ പേരില്‍ ആരെങ്കിലും ഒരു പ്രാവശ്യം ഒരു സ്വലാത്ത് ചൊല്ലിയാല്‍ അവന്‍റെ മേല്‍ അല്ലാഹു പത്തു പ്രാവശ്യം നന്മ നേരുന്നതാണ്. മുസ്ലിം)


38- നോമ്പനുഷ്ടിക്കുക

(അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ഒരു ദിവസം നോമ്പു അനുഷ്ടിക്കുന്നവന് ആ നോമ്പു കാരണം എഴുപതു വര്‍ഷക്കാല ദൂരത്തോളം അവന്‍റെ മുഖത്തെ അല്ലാഹു നരകത്തില്‍ നിന്നും അകറ്റി നിറുത്തുന്നതാകുന്നു. ബുഖാരി)


39- എല്ലാ അറബി മാസവും മൂന്ന് നോമ്പ് അനുഷ്ടിക്കുക

(എല്ലാ മാസത്തെയും മൂന്നു നോമ്പ് നോല്‍ക്കുന്നയാള്‍ എന്നും നോമ്പ് അനുഷ്ടിച്ചയാളെ പ്പോലെയാണ്. ബുഖാരി)


40- റമദാന്‍ നോമ്പുകള്‍ അനുഷ്ഠിക്കുക

(പ്രതിഫലം കിട്ടണമെന്ന പൂതിയോടെയും വിശ്വാസത്തോടെയും റമദാനിലെ നോമ്പുകള്‍ അനുഷ്ടിക്കുന്നയാള്‍ക്ക് അവന്‍റെ മുന്‍ പാപങ്ങള്‍ മാപ്പു കൊടുക്കപ്പെടുന്നതാണ്. മുസ്ലിം) 


41- ശവ്വാലിലെ ആറു നോമ്പ് അനുഷ്ഠിക്കുക

(റമദാൻ നോമ്പിന് ശേഷം ശവ്വാലിലെ ആറു നോമ്പ് അനുഷ്ടിക്കുന്നത് കാലം മുഴുവൻ നോമ്പ് അനുഷ്ടിക്കുന്നതു പോലെയാണ്. മുസ്ലിം)


42- അറഫാ നോമ്പ് അനുഷ്ഠിക്കുക

(അറഫ നോമ്പ് കഴിഞ്ഞ വർഷത്തെയും വരാനിരിക്കുന്ന വർഷത്തെയും ചെറു പാപങ്ങൾ മായ്ച്ചു കളയുന്നതാണ്. മുസ്ലിം)


43- ആശുറാ നോമ്പ് അനുഷ്ഠിക്കുക

(ആശൂറാ മുഹർറം പത്തിലെ നോമ്പ് അതിനു തൊട്ടു മുമ്പത്തെ വർഷത്തെ ചെറു പാപങ്ങൾ പൊറുക്കപ്പെടുമെന്ന് ഞാൻ അല്ലാഹുവിൽ സത്യം ചെയ്തു പറയുന്നു. മുസ്ലിം)


44- നോമ്പുകാരനെ നോമ്പ് തുറപ്പിക്കുക

(ആരെങ്കിലും ഒരു നോമ്പുകാരനെ നോമ്പ് തുറപ്പിച്ചാൽ ആ നോമ്പുകാരൻറെ പ്രതിഫലത്തിനു തുല്യമായത് അയാൾക്കും ലഭിക്കും. എന്നാൽ നോമ്പുകാരൻറെ പ്രതിഫലത്തിൽ യാതൊരു കുറവും ഉാവുകയുമില്ല. തിർമുദി)


45- ലൈലത്തുൽ ഖദ്റിൽ ഖിയാമുല്ലൈൽ നമസ്കരിക്കുക :

(ആരെങ്കിലും ലൈലത്തുൽ ഖദ്റിൽ ഖിയാമുല്ലൈൽ നമസ്കരിക്കുകയാണെങ്കിൽ അയാളുടെ കഴിഞ്ഞു പോയ ചെറിയ പാപങ്ങൾ മാപ്പാക്കപ്പെടുന്നതാണ്. മുസ്ലിം)


46- ദാന ധർമ്മങ്ങൾ വർധിപ്പിക്കുക

(വെള്ളം തീയെ കെടുത്തും പോലെ ദാനധർമ്മങ്ങൾ തിന്മകളെ കെടുത്തിക്കളയും. തിർമുദി)


47- ഹജ്ജും ഉംറയും നിർവ്വഹിക്കുക

(ഒരു ഉംറയും അടുത്തൊരു ഉംറയും അതിന്നിടയിലുള്ള ചെറിയ പാപങ്ങൾക്കുള്ള പ്രായശ്ചിത്തമാകുന്നു. സ്വീകാര്യമായ ഹജ്ജിനു സ്വർഗ്ഗമല്ലാതെ പ്രതിഫലമില്ല. മുസ്ലിം)


48- ദുൽ ഹിജ്ജ : മാസത്തിലെ ആദ്യത്തെ പത്തു ദിനങ്ങളിൽ സൽകർമ്മങ്ങൾ വർധിപ്പിക്കുക

(സൽ പ്രവർത്തനങ്ങൾ ചെയ്യുന്ന ദിവസങ്ങളിൽ വെച്ച് അല്ലാഹുവിനു ഏറ്റവും ഇഷ്ടപെട്ട ദിനങ്ങളാണ് ദുൽ ഹിജ്ജ : ആദ്യത്തെ പത്തു ദിവസങ്ങൾ. സ്വഹാബികൾ ചോദിച്ചു : ജിഹാദിനെക്കാൾ ശ്രേഷ്ടമാണോ ? അവിടുന്ന് : അതെ , ജിഹാദിനെക്കാളും ! ആ ദിവസം തൻറെ തടിയും സ്വത്തുമായി യുദ്ധത്തിനു പോയി ശഹീദായവൻ ഒഴികെ! ബുഖാരി)


49- അല്ലാഹുവിൻറെ മാർഗ്ഗത്തിൽ ധർമ്മ സമരം ചെയ്യുക

(അല്ലാഹുവിൻറെ മാർഗ്ഗത്തിൽ ഒരു ദിവസത്തെ ധർമ്മ സമര സജ്ജീകരണം ഇഹലോകത്തിലുള്ളതിനേക്കാൾ ശ്രേഷ്ഠമായതാണ്. സ്വർഗ്ഗത്തിലെ  നിങ്ങളുടെ ശബ്ദമുള്ള സ്ഥാനം ഇഹലോകത്തുള്ളതിനേക്കാൾ മഹത്തരമാണ്. ബുഖാരി)


50- അല്ലാഹുവിൻറെ മാർഗ്ഗത്തിൽ സമ്പത്ത് ചിലവാക്കുക


51. മയ്യിത്ത് നമസ്കരിക്കുക, ജനാസയെ പിന്തുടരുക :

(ആരെങ്കിലും ജനാസ നമസ്കാരത്തിൽ പങ്കെടുത്താൽ അവനു ഒരു ഖീറാത്തു പ്രതിഫല മു്. അതിനു ശേഷം മറമാടുന്നതിലും കൂടി പങ്കെടുത്താൽ അവനു രണ്ടു ഖീറാത്തു പ്രതിഫലവുമുണ്ട്.) അവർ ചോദിച്ചു : ഖീറാത്തു എന്നാൽ എന്താണ് പ്രവാചകരേ ? അവിടുന്ന് : (രണ്ട് വലിയ മലകളോളം) ബുഖാരി.


52. നാവും ഗുഹ്യസ്ഥാനവും സൂക്ഷിക്കുക :

(ആരാണോ തൻറെ രണ്ട് താടിയെല്ലുകൾക്കിടയിലുള്ളതിനും രണ്ട് കാലുകൾക്കിടയിലുള്ളതിനും തെറ്റായി ഉപയോഗിക്കുകയില്ലെന്നു എനിക്ക് ജാമ്യം നിൽക്കുന്നത് അവനു ഞാൻ സ്വർഗ്ഗം കൊണ്ട് ജാമ്യം നിൽക്കുന്നതാണ്. മുസ്ലിം)

53 - سبحان الله وبحمده  ، لا اله الا الله എന്നിവ ചൊല്ലുക :

ആരെങ്കിലും

لا إله إلا الله وحده لا شريك له ، له الملك وله الحمد وهو على كل شيء قدير 

എന്ന് ഒരു ദി വസം നൂറു തവണ ചൊല്ലിയാൽ അവനു പത്തു അടിമകളെ മോചിപ്പിച്ച പ്രതിഫലമുണ്ട്, അവനു നൂറു നന്മകൾ രേഖപ്പെടുത്തപ്പെടും, അന്നേദിവസം രാവിലെ മുതൽ വൈകിട്ട് വരെ പിശാചിൽ നിന്നു അവനു സുരക്ഷയുണ്ടാകും, ഇതിനേക്കാൾ ശ്രേഷ്ഠമായത് മറ്റൊരാളും കൊണ്ടുവരില്ല.

 سبحان الله وبحمده എന്ന് ഒരു ദിവസം നൂറു തവണ ആരെങ്കിലും ചൊല്ലിയാൽ അവൻറെ ചെറിയതെറ്റുകുറ്റങ്ങൾ മായ്ക്കപ്പെടും; അവ കടലിലെ നുരയോളമുണ്ടായാലും!! (ബുഖാരി.)


54. വഴിയിൽ നിന്നും ഉപദ്രവങ്ങൾ നീക്കം ചെയ്യുക :

(ജനങ്ങൾക്ക് ഉപദ്രവം ചെയ്തിരുന്ന ഒരു വൃക്ഷം വഴിയിൽ നിന്നും മുറിച്ചു നീക്കി സ്വർഗ്ഗത്തിൽ വെച്ച് അത് മറിച്ചു ഇടുന്ന ഒരാളെ ഞാൻ കു. മുസ്ലിം)


55. പെൺ മക്കളെ ദയാപൂർവ്വം വളർത്തുക :

(ആർക്കെങ്കിലും മൂന്നു പെൺമക്കൾ ഉണ്ടാവുകയും അവർക്ക് അത്താണിയായി അവർക്ക് കരുണ കാണിച്ചു അവരെ പോറ്റി വളർത്തുകയും ചെയ്താൽ അയാൾക്ക് സ്വർഗ്ഗം അനിവാര്യമായി. അഹ്മദ്)


56. മൃഗ ജന്തുക്കൾക്ക് നന്മ ചെയ്യുക :

(ഒരാൾ ദാഹിച്ചു അവശനായി മണ്ണ് കപ്പുന്ന ഒരു നായയെ കണ്ടു, അയാൾ അയാളുടെ കാലുറ എടുത്ത് അതിനു ദാഹം തീരുവോളം വെള്ളം ഒഴിച്ചു കൊടുക്കുകയും ചെയ്തു, അക്കാരണത്താൽ അല്ലാഹു അവനു ഉപകാരം ചെയ്യുകയും അവനെ സ്വർഗ്ഗത്തിൽ പ്ര വേശിപ്പിക്കുകയും ചെയ്തു. ബുഖാരി)


57. കുതർക്കം ഒഴിവാക്കുക :

(ന്യായമായ കാര്യത്തിനാണെങ്കിൽ പോലും കുതർക്കം ഒഴിവാക്കുന്നവന്നു സ്വർഗ്ഗത്തോപ്പിൽ ഒരു വീട് ഞാനവന് കൊടുക്കുന്നതിന് ഞാൻ ജാമ്യം നിൽക്കുന്നതാണ്. അബു ദാവുദ്)


58. അല്ലാഹുവിനു വേണ്ടി സഹോദരങ്ങളെ സന്ദർശിക്കുക :

(സ്വർഗ്ഗ പ്രവേശനമുള്ള ഒരാളെ നിങ്ങൾക്ക് ഞാൻ പറഞ്ഞു തരാം: നബി സ്വർഗ്ഗത്തിലാണ്, സിദ്ദീഖും സ്വർഗ്ഗത്തിലാണ്. ഒരാൾ മിസ്രിലെ ഏതോ ഒരു ഭാഗത്തുള്ള തൻറെ ഒരു സഹോദരനെ സന്ദർശിക്കുന്നു;എന്നാൽ സ്വർഗ്ഗത്തെയാണയാൾ സന്ദർശിക്കുന്നത് ബുഖാരി)


59. ഭാര്യമാർ ഭർത്താക്കന്മാരെ അനുസരിക്കുക :

(ഒരു സ്ത്രീ അഞ്ചുനേരം നമസ്കരിച്ചു, നോമ്പൊക്കെ അനുഷ്ഠിച്ചു, തൻറെ ദാമ്പത്യം പവിത്രമായി സൂക്ഷിച്ചു, തൻറെ ഭർത്താവിനെ അനുസരിച്ച് നടന്നു, എങ്കിൽ ഇഷ്ടമുള്ള സ്വർഗ്ഗ കവാടത്തിലൂടെ അവൾക്കു പ്രവേശിക്കാം. (ഇബ്നു ഹിബ്ബാൻ)


60. ഭിക്ഷാടനം നിറുത്തുക :

(മനുഷ്യരോട് ഒന്നും ചോദിക്കില്ലെന്നു ആരാണോ എനിക്ക് ഉറപ്പു തരുന്നത് അയാൾക്ക് ഞാൻ സ്വർഗ്ഗം നൽകാൻ ബാധ്യസ്ഥനാണ്.

No comments:

Post a Comment