Friday, 16 January 2026

കറുപ്പ് ഡൈ ചെയ്ത ഇമാമിനെ പിന്തുടർന്ന് നിസ്ക്കരിക്കുന്നതിന്റെ വിധി


തലമുടിയിലോ താടിമീശ രോമങ്ങളിലോ  കറുപ്പായി തോന്നുന്നതിന് കറുത്ത ഡൈ ഉപയോഗിക്കൽ കറാഹത് തഹ്‌രീമാണ്.  അനുവദനീയമല്ല. മാത്രമല്ല കടുത്തപാപമാകുന്നു.  ഇത് തന്നെയാണ് മദ്ഹബിലെ പ്രാബല അഭിപ്രായം.

അതിനാൽ കറുപ്പ് ഡൈ ചെയ്ത ഇമാമിന് ഇമാമത് നിൽക്കൽ  അനുവദനീയമല്ല. കറാഹത് തഹ്‌രീമാണ്. അടുത്ത് തന്നെ മറ്റൊരു പള്ളിയിൽ ജമാഅത് ലഭിക്കുമെങ്കിൽ ആ ഇമാമിന്റെ പിന്നിൽ നിസ്കരിക്കൽ അനുവദനീയമല്ല. വേറെ പള്ളിയിൽ ജമാഅത് കിട്ടില്ലെങ്കിൽ ആ ഇമാമിന്റെ പിന്നിൽ തന്നെ നിസ്കരിക്കേണ്ടതാണ്. കറാഹത്ത് തഹ്രീമോടെ നിസ്കാരം ശരിയാകുന്നതാണ്. ജമാഅത്തിന്റെ പൂർണമായ പ്രതിഫലം ലഭിക്കുകയില്ല.

ഇമാമിന്റെ കാര്യത്തിൽ മസ്ജിദിന്റെ ഉത്തരവാദികൾ ഇമാമിനെ കറുത്ത ഡൈഇൽ നിന്ന് തടയേണ്ടതാണ്. ഇനി കഴുകിയിട്ടും പാളി ശേഷിക്കുന്ന തരത്തിലുള്ള ഡൈ ആണെങ്കിൽ അതിന്റെ കാരണം കൊണ്ട് വെള്ളം രോമങ്ങളിലേക്കോ തൊലിയിലേക്കോ എത്താതിരുന്നാൽ ആ അവസ്ഥയിൽ വുളുവും കുളിയും ശരിയാകില്ല. വുളുവും കുളിയും ശരിയാകാതെ പോയാൽ നമസ്കാരവും ശരിയായിരിക്കുകയില്ല.

വെള്ളം ചേരുന്ന കറുത്ത ഡൈ ചെയ്ത ഇമാമിന്റെ പിന്നിൽ വേറെ ജമാഅത് കിട്ടാത്ത സാഹചര്യത്തിൽ നിസ്കരിക്കൽ അനുവദനീയമാണ്. വേറെ ജമാഅത്ത് കിട്ടുമെങ്കിൽ അനുവദനീയമല്ല.

വെള്ളം ചേരാത്ത ഡൈ ആണെങ്കിൽ ഒരു കാരണവശാലും ആ ഇമാമിന്റെ  പിന്നിൽ നിസ്കരിക്കൽ അനുവദനീയമല്ല. ജമാഅത്ത് വേറെ കിട്ടട്ടെ കിട്ടാതിരിക്കട്ടെ.

📌റെഡ്, ബ്രൗൺ, ഡാർക്ക്‌ ബ്രൗൺ പോലുള്ള നിറങ്ങൾ അനുവദനീയമാണ്. തനി കറുപ്പ് നിറമാണ് തടയപ്പെട്ടത്.

أَمَّا الْخِضَابُ بِالسَّوَادِ لِلْغَزْوِ، لِيَكُونَ أَهْيَبَ فِي عَيْنِ الْعَدُوِّ فَهُوَ مَحْمُودٌ بِالِاتِّفَاقِ وَإِنْ لِيُزَيِّنَ نَفْسَهُ لِلنِّسَاءِ فَمَكْرُوهٌ، وَعَلَيْهِ عَامَّةُ الْمَشَايِخِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٤٢٢/٦]

وَيُكْرَهُ إِمَامَةُ الْعَبْدِ (ف) وَالْأَعْرَابِيِّ وَالْأَعْمَى (ف) وَالْفَاسِقِ وَوَلَدِ الزِّنَا (ف) وَالْمُبْتَدِعِ، وَلَوْ تَقَدَّمُوا وَصَلَّوْا جَازَ،.....

[ابن مودود الموصلي، الاختيار لتعليل المختار، ٥٨/١]

وَأَمَّا الْفَاسِقُ فَقَدْ عَلَّلُوا كَرَاهَةَ تَقْدِيمِهِ بِأَنَّهُ لَا يُهْتَمُّ لِأَمْرِ دِينِهِ، وَبِأَنَّ فِي تَقْدِيمِهِ لِلْإِمَامَةِ تَعْظِيمَهُ، وَقَدْ وَجَبَ عَلَيْهِمْ إهَانَتُهُ شَرْعًا، وَلَا يَخْفَى أَنَّهُ إذَا كَانَ أَعْلَمَ مِنْ غَيْرِهِ لَا تَزُولُ الْعِلَّةُ، فَإِنَّهُ لَا يُؤْمَنُ أَنْ يُصَلِّيَ بِهِمْ بِغَيْرِ طَهَارَةٍ فَهُوَ كَالْمُبْتَدِعِ تُكْرَهُ إمَامَتُهُ بِكُلِّ حَالٍ، بَلْ مَشَى فِي شَرْحِ الْمُنْيَةِ عَلَى أَنَّ كَرَاهَةَ تَقْدِيمِهِ كَرَاهَةُ تَحْرِيمٍ 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٦٠/١]

قَوْلُهُ نَالَ فَضْلَ الْجَمَاعَةِ) أَفَادَ أَنَّ الصَّلَاةَ خَلْفَهُمَا أَوْلَى مِنْ الِانْفِرَادِ، لَكِنْ لَا يَنَالُ كَمَا يَنَالُ خَلْفَ تَقِيٍّ وَرَعٍ 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٦٢/١]

فَإِنْ أَمْكَنَ الصَّلَاةُ خَلْفَ غَيْرِهِمْ فَهُوَ أَفْضَلُ وَإِلَّا فَالِاقْتِدَاءُ أَوْلَى مِنْ الِانْفِرَادِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٥٩/١]

و" لذا كره إمامة "الفاسق" العالم لعدم اهتمامه بالدين فتجب إهانته شرعا فلا يعظم بتقديمه للإمامة وإذا تعذر منعه ينتقل عنه إلى غير مسجده للجمعة وغيرها

[الشرنبلالي، مراقي الفلاح شرح نور الإيضاح، صفحة ١١٥]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

മുഖം (കണ്ണ്, മൂക്ക്, വായ്) മില്ലാത്ത രൂപമുള്ള ഫോട്ടോയുടെ വിധി എന്താണ് സ്കൂൾ മദ്രസ പോലെയുള്ള സ്ഥാപനങ്ങളിൽ ഉപയോഗിക്കൽ അനുവദനീയമാണോ


ജീവനുള്ള വസ്തുവാണെന്ന് തിരിച്ചറിയാൻ കഴിയുന്ന തരത്തിലുള്ള ചിത്രങ്ങൾ ഹറാമായ ചിത്രത്തിന്റെ ഹുകുമിൽ തന്നെ വരുന്നതാണ്. എന്നാൽ ചിത്രത്തിലെ ജീവിയുടെ മുഖം അഥവാ കണ്ണ്, ചെവി, മൂക്ക് മുതലായവ മാഞ്ഞുപോയിരിക്കുകയോ മുഖം തീർത്തും അവ്യക്തമായിരിക്കുകയോ ആണെങ്കിൽ അത്തരം ചിത്രങ്ങൾ ഹറാമായ ചിത്രത്തിന്റെ പരിധിയിൽ ഉൾപെടുന്നതല്ല. ആ ചിത്രത്തിൽ മുഖമില്ല. അത് ഉപയോഗിക്കൽ അനുവദനീയമാണ്. 

(أَوْ مَقْطُوعَةَ الرَّأْسِ أَوْ الْوَجْهِ) أَوْ مَمْحُوَّةَ عُضْوٍ لَا تَعِيشُ بِدُونِهِ (أَوْ لِغَيْرِ ذِي رُوحٍ لَا) يُكْرَهُ لِأَنَّهَا لَا تُعْبَدُ وَخَبَرُ جِبْرِيلَ مَخْصُوصٌ بِغَيْرِ الْمُهَانَةِ كَمَا بَسَطَهُ ابْنُ الْكَمَالِ....(قَوْلُهُ أَوْ مَقْطُوعَةَ الرَّأْسِ) أَيْ سَوَاءٌ كَانَ مِنْ الْأَصْلِ أَوْ كَانَ لَهَا رَأْسٌ وَمُحِيَ، وَسَوَاءٌ كَانَ الْقَطْعُ بِخَيْطِ خِيطَ عَلَى جَمِيعِ الرَّأْسِ حَتَّى لَمْ يَبْقَ لَهُ أَثَرٌ، أَوْ بَطَلَيْهِ بِمَغْرَةٍ أَوْ بِنَحْتِهِ، أَوْ بِغَسْلِهِ لِأَنَّهَا لَا تُعْبَدُ بِدُونِ الرَّأْسِ عَادَةً وَأَمَّا قَطْعُ الرَّأْسِ عَنْ الْجَسَدِ بِخَيْطٍ مَعَ بَقَاءِ الرَّأْسِ عَلَى حَالِهِ فَلَا يَنْفِي الْكَرَاهَةَ لِأَنَّ مِنْ الطُّيُورِ مَا هُوَ مُطَوَّقٌ فَلَا يَتَحَقَّقُ الْقَطْعُ بِذَلِكَ، وَقَيَّدَ بِالرَّأْسِ لِأَنَّهُ لَا اعْتِبَارَ بِإِزَالَةِ الْحَاجِبِينَ أَوْ الْعَيْنَيْنِ لِأَنَّهَا تُعْبَدُ بِدُونِهَا وَكَذَا لَا اعْتِبَارَ بِقَطْعِ الْيَدَيْنِ أَوْ الرِّجْلَيْنِ بَحْرٌ 

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/649]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഭാര്യ ഭർത്താക്കന്മാർ പരസ്പരം പേര് വിളിക്കൽ അനുവദനീയമാണോ ?


ഭർത്താവ് ഭാര്യയെ പേരു വിളിക്കുന്നതിൽ ശറഇൽ അപാകതയോ കറാഹത്തോ ഇല്ല. ഭാര്യ ഭർത്താവിനെ പേരുപറഞ്ഞ് വിളിക്കുന്നതും പാപകരമായ കാര്യമല്ല. എന്നാൽ അദബിന് വിരുദ്ധമാണെന്നതിനാൽ കറാഹത് തൻസീഹുണ്ട് ഒഴിവാക്കലാണ് ഉത്തമം. അതിനാൽ സ്ത്രീകൾ അദബ്ബിന്റെ ആവശ്യകത കണക്കിലെടുത്ത് ഇതിൽ ശ്രദ്ധ പുലർത്തേണ്ടതാണ്.

എന്നാൽ വിളിക്കാനോ മറ്റേതെങ്കിലും ആവശ്യത്തിനോ ഭർത്താവിന്റെ പേര് പറയേണ്ട സാഹചര്യം ഉണ്ടാകുകയാണെങ്കിൽ ഭർത്താവിന്റെ പേര് പറയുന്നതിൽ യാതൊരു തടസ്സവുമില്ല. എല്ലാ സാഹചര്യങ്ങളിലും ഭർത്താവിന്റെ പേര് പറയുന്നത് നിരോധിതമോ പാപമോ ആണെന്ന് കരുതുന്നത് തെറ്റായ ധാരണയാണ്. അതിന്റെ തിരുത്തൽ ആവശ്യമാണ്. 

(وَيُكْرَهُ أَنْ يَدْعُوَ الرَّجُلُ أَبَاهُ وَأَنْ تَدْعُوَ الْمَرْأَةُ زَوْجَهَا بِاسْمِهِ....قَوْلُهُ وَيُكْرَهُ أَنْ يَدْعُوَ إلَخْ) بَلْ لَا بُدَّ مِنْ لَفْظٍ يُفِيدُ التَّعْظِيمَ كَيَا سَيِّدِي وَنَحْوِهِ لِمَزِيدِ حَقِّهِمَا عَلَى الْوَلَدِ وَالزَّوْجَةِ، وَلَيْسَ هَذَا مِنْ التَّزْكِيَةِ، لِأَنَّهَا رَاجِعَةٌ إلَى الْمَدْعُوِّ بِأَنْ يَصِفَ نَفْسَهُ بِمَا يُفِيدُهَا لَا إلَى الدَّاعِي الْمَطْلُوبِ مِنْهُ التَّأَدُّبُ مَعَ مَنْ هُوَ فَوْقَهُ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/418]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഒരു വ്യക്തിക്ക് രണ്ട് ആൺമക്കളുണ്ട്. ആദ്യ ഭാര്യ പോയപ്പോൾ അയാൾ ഒരു മകളുള്ള വേറൊരു സ്ത്രീയെ രണ്ടാമത് പുനർവിവാഹം ചെയ്തു.


  1. പിതാവിന്റെ ആൺമക്കൾക്ക്  പിതാവിന്റെ ഭാര്യയെ കാണൽ അനുവദനീയമാണോ
  2. ഉമ്മയുടെ ഭർത്താവിന് മകളെ കാണൽ അനുവദനീയമാണോ
  3. അയാളുടെ ആൺമക്കൾക്ക്  പിതാവിന്റെ  ഭാര്യയുടെ മകളെ കാണൽ അനുവദനീയമാണോ


  1. പിതാവിന്റെ ഭാര്യ മഹ്റമാണ്. കാണാം. വിവാഹത്തോടെ തന്നെ മഹ്റമാണ് സംയോഗം ശർത്തില്ല.
  2. ഉമ്മയുടെ ഭർത്താവ് മഹ്റമാണ്. കാണാം എന്തെങ്കിലും കാരണം കൊണ്ട് അവരിൽ സംയോഗം നടന്നില്ലെങ്കിൽ മഹ്റമാവില്ല.
  3. പിതാവിന്റെ ഭാര്യ മഹ്റമാകുമെങ്കിലും മുൻ ഭർത്താവിൽ നിന്നുള്ള അവളുടെ പെൺമക്കൾ മഹറമല്ല. കാണൽ അനുവദനീയമല്ല.

وَلَا تَنكِحُوا۟ مَا نَكَحَ ءَابَآؤُكُم مِّنَ ٱلنِّسَآءِ إِلَّا مَا قَدْ سَلَفَ ۚ إِنَّهُۥ كَانَ فَـٰحِشَةً وَمَقْتًا وَسَآءَ سَبِيلًا.  (النساء: من الآية 22)

وَزَوْجَةَ أَصْلِهِ وَفَرْعِهِ مُطْلَقًا) وَلَوْ بَعِيدًا دَخَلَ بِهَا أَوْ لَا

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,3/31]

أَنَّ الرَّبَائِبَ لَا يَحْرُمْنَ بِالْعَقْدِ عَلَى الْأُمِّ حَتَّى يَدْخُلَ بِهَا أَوْ يَكُونَ مِنْهُ مَا يُوجِبُ التَّحْرِيمَ مِنْ اللَّمْسِ وَالنَّظَرِ عَلَى مَا بَيِّنَاهُ فِيمَا سَلَفَ, وَهُوَ نَصُّ التَّنْزِيلِ فِي قَوْله تَعَالَى: {فَإِنْ لَمْ تَكُونُوا دَخَلْتُمْ بِهِنَّ فَلا جُنَاحَ عَلَيْكُمْ}

[الجصاص، أحكام القرآن للجصاص ط العلمية، ١٥٩/٢]

وَأَمَّا بِنْتُ زَوْجَةِ أَبِيهِ أَوْ ابْنُهُ فَحَلَالٌ.....(قَوْلُهُ: وَأَمَّا بِنْتُ زَوْجَةِ أَبِيهِ أَوْ ابْنِهِ فَحَلَالٌ) وَكَذَا بِنْتُ ابْنِهَا بَحْرٌ

قَالَ الْخَيْرُ الرَّمْلِيُّ: وَلَا تَحْرُمُ بِنْتُ زَوْجِ الْأُمِّ وَلَا أُمُّهُ وَلَا أُمُّ زَوْجَةِ الْأَبِ وَلَا بِنْتُهَا وَلَا أُمُّ زَوْجَةِ الِابْنِ وَلَا بِنْتُهَا وَلَا زَوْجَةُ الرَّبِيبِ وَلَا زَوْجَةُ الرَّابِّ. اهـ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣١/٣]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

നിസ്കരിക്കുന്നയാളുടെ മുന്നിലൂടെ നടക്കൽ അനുവദനീയമല്ലല്ലോ എത്ര ദൂര പരിധിയിലാണ് നടക്കാൻ അനുവാദം ഉള്ളത് ?


ചെറിയ മസ്ജിദിലോ മുറിയിലോ ഒരാൾ നിസ്കരിക്കുമ്പോൾ മുന്നിലൂടെ നടക്കുന്നത് അനുവദനീയമല്ല.വലിയ മസ്ജിദ് ( കുറഞ്ഞത് 60 അടി നീളമൊ അതിലധികമോ വലിപ്പമുള്ളത് ) അല്ലെങ്കിൽ വലിയ കെട്ടിടം തുറന്ന മൈതാനം എന്നിവയിലാണെങ്കിൽ നിസ്കരിക്കുന്നയാളുടെ നോട്ടം സുജൂദിന്റെ സ്ഥാനത്ത് തന്നെ വെച്ചാൽ മുന്നിലൂടെ കടന്നുപോകുന്ന ആളെ കാണാൻ കഴിയാത്തത്ര അകലത്തിൽ കൂടി നടക്കൽ അനുവദനീയമാണ്. ഫുഖഹാക്കൾ ഇതിനെ നിസ്കരിക്കുന്നയാളുടെ മുന്നിലുള്ള മൂന്നു സ്വഫ് അകലം എന്ന അളവിലാണ് കണക്കാക്കിയിരിക്കുന്നത്. 

ഈ “മൂന്നു സ്വഫ്” എന്ന അളവ് വലിയ സ്ഥലങ്ങൾക്കും തുറന്ന മൈതാനങ്ങൾക്കുമാത്രമാണ് ചെറിയ മസ്ജിദുകൾക്കും പരിമിതമായ ഇടങ്ങൾക്കും ബാധകമല്ല. അതിനാൽ ചെറിയ മസ്ജിദിലോ പരിമിതമായ സ്ഥലത്തിലോ എത്ര അകലമുണ്ടായാലും നിസ്കരിക്കുന്നവന്റെ മുന്നിലൂടെ കടക്കുന്നത് ശരിയല്ല. ഇത്തരത്തിൽ നമസ്കാരം തീരുന്നത് വരെ കാത്തിരിക്കൽ നിർബന്ധമാണ്.കാരണം നിസ്കരിക്കുന്നവന്റെ മുന്നിലൂടെ കടക്കുന്നവരെക്കുറിച്ച് ഹദീസുകളിൽ കർശനമായ താക്കീതുകൾ വന്നിട്ടുണ്ട്.

അവലംബം : ഫതാവാ മഹ്മൂദിയ്യ

وَمُرُورُ مَارٍّ فِي الصَّحْرَاءِ أَوْ فِي مَسْجِدٍ كَبِيرٍ بِمَوْضِعِ سُجُودِهِ) فِي الْأَصَحِّ (أَوْ) مُرُورِهِ (بَيْنَ يَدَيْهِ) إلَى حَائِطِ الْقِبْلَةِ .....قَوْلُهُ بِمَوْضِعِ سُجُودِهِ) أَيْ مِنْ مَوْضِعِ قَدَمِهِ إلَى مَوْضِعِ سُجُودِهِ كَمَا فِي الدُّرَرِ، وَهَذَا مَعَ الْقُيُودِ الَّتِي بَعْدَهُ إنَّمَا هُوَ لِلْإِثْمِ، وَإِلَّا فَالْفَسَادُ مُنْتَفٍ مُطْلَقًا (قَوْلُهُ فِي الْأَصَحِّ) هُوَ مَا اخْتَارَهُ شَمْسُ الْأَئِمَّةِ وَقَاضِي خَانَ وَصَاحِبُ الْهِدَايَةِ وَاسْتَحْسَنَهُ فِي الْمُحِيطِ وَصَحَّحَهُ الزَّيْلَعِيُّ، وَمُقَابِلُهُ مَا صَحَّحَهُ التُّمُرْتَاشِيُّ وَصَاحِبُ الْبَدَائِعِ وَاخْتَارَهُ فَخْرُ الْإِسْلَامِ وَرَجَّحَهُ فِي النِّهَايَةِ وَالْفَتْحِ أَنَّهُ قَدْرُ مَا يَقَعُ بَصَرُهُ عَلَى الْمَارِّ لَوْ صَلَّى بِخُشُوعٍ أَيْ رَامِيًا بِبَصَرِهِ إلَى مَوْضِعِ سُجُودِهِ؛ وَأَرْجِعُ فِي الْعِنَايَةِ الْأَوَّلِ إلَى الثَّانِي بِحَمْلِ مَوْضِعِ السُّجُودِ عَلَى الْقَرِيبِ مِنْهُ

وَخَالَفَهُ فِي الْبَحْرِ وَصَحَّحَ الْأَوَّلَ، وَكَتَبْت فِيمَا عَلَّقْته عَلَيْهِ عَنْ التَّجْنِيسِ مَا يَدُلُّ عَلَى مَا فِي الْعِنَايَةِ فَرَاجِعْهُ (قَوْلُهُ إلَى حَائِطِ الْقِبْلَةِ) أَيْ مِنْ مَوْضِعِ قَدَمَيْهِ إلَى الْحَائِطِ إنْ لَمْ يَكُنْ لَهُ سُتْرَةٌ، فَلَوْ كَانَتْ لَا يَضُرُّ الْمُرُورُ وَرَاءَهَا عَلَى مَا يَأْتِي بَيَانُهُ (قَوْله فِي بَيْتٍ) ظَاهِرُهُ وَلَوْ كَبِيرًا. وَفِي الْقُهُسْتَانِيِّ: وَيَنْبَغِي أَنْ يَدْخُلَ فِيهِ أَيْ فِي حُكْمِ الْمَسْجِدِ الصَّغِيرِ الدَّارُ وَالْبَيْتُ (قَوْلُهُ وَمَسْجِدِ صَغِيرٍ) هُوَ أَقَلُّ مِنْ سِتِّينَ ذِرَاعًا، وَقِيلَ مِنْ أَرْبَعِينَ، وَهُوَ الْمُخْتَارُ كَمَا أَشَارَ إلَيْهِ فِي الْجَوَاهِرِ قُهُسْتَانِيٌّ (قَوْلُهُ فَإِنَّهُ كَبُقْعَةٍ وَاحِدَةٍ) أَيْ مِنْ حَيْثُ إنَّهُ لَمْ يَجْعَلْ الْفَاصِلَ فِيهِ بِقَدْرِ صَفَّيْنِ مَانِعًا مِنْ الِاقْتِدَاءِ تَنْزِيلًا لَهُ مَنْزِلَةَ مَكَان وَاحِدٍ، بِخِلَافِ الْمَسْجِدِ الْكَبِيرِ فَإِنَّهُ جُعِلَ فِيهِ مَانِعًا فَكَذَا هُنَا يُجْعَلُ جَمِيعُ مَا بَيْنَ يَدَيْ الْمُصَلِّي إلَى حَائِطِ الْقِبْلَةِ مَكَانًا وَاحِدًا، بِخِلَافِ الْمَسْجِدِ الْكَبِيرِ وَالصَّحْرَاءِ فَإِنَّهُ لَوْ جُعِلَ كَذَلِكَ لَزِمَ الْحَرَجُ عَلَى الْمَارَّةِ، فَاقْتُصِرَ عَلَى مَوْضِعِ السُّجُودِ، هَذَا مَا ظَهَرَ لِي فِي تَقْرِيرِ هَذَا الْمَحَلِّ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/634]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഹനഫി മദ്ഹബ് പ്രകാരം തവാഫിന് ശേഷമുള്ള രണ്ടുറകഅത്ത് നിസ്കാരം വാജിബ് ആണല്ലോ


ഹനഫി മദ്ഹബ് പ്രകാരം തവാഫിന് ശേഷമുള്ള രണ്ടുറകഅത്ത് നിസ്കാരം വാജിബ് ആണല്ലോ. അസർ നിസ്കാരത്തിന് ശേഷം മറ്റു നിസ്കാരങ്ങൾ ഒന്നും പാടില്ലാത്തതിനാൽ അസറിന് ശേഷം ത്വവാഫ് ചെയ്യുന്ന ഒരാൾ ഈ വാജിബായ നമസ്കാരം എപ്പോഴാണ് നമസ്കരിക്കേണ്ടത് ? ഹജ്ജിന്റെ ഥവാഫിന് ശേഷം വാജിബായത് പോലെ എല്ലാ ഥവാഫുകൾക്ക് ശേഷവും 2 റക്അത്ത് നമസ്കരിക്കൽ വാജിബാണോ?


മഗ്‌രിബ് ഫർള് നിസ്കാരത്തിനു ശേഷം മഗ്‌രിബിന്റെ ശേഷമുള്ള സുന്നതിന് മുമ്പായിട്ടാണ് നിസ്കരിക്കേണ്ടത്.

ഏത് ത്വവാഫിന് ശേഷവും രണ്ട് റകഅത്ത് നിസ്കരിക്കൽ വാജിബാണ്.

قَيْدٌ لِلصَّلَاةِ فَقَطْ فَتُكْرَهُ فِي وَقْتِ الْكَرَاهَةِ بِخِلَافِ الطَّوَافِ، وَالسُّنَّةُ الْمُوَالَاةُ بَيْنَهُمَا وَبَيْنَ الطَّوَافِ، فَيُكْرَهُ تَأْخِيرُهَا عَنْهُ إلَّا فِي وَقْتٍ مَكْرُوهٍ وَلَوْ طَافَ بَعْدَ الْعَصْرِ يُصَلِّي الْمَغْرِبَ، ثُمَّ رَكْعَتَيْ الطَّوَافِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٤٩٩/٢]

وَهِيَ أَيْ صَلَاةُ الطَّوَافِ وَاجِبَةٌ بَعْدَ كُلِّ طَوَافٍ، فَرْضًا كَانَ أَوْ وَاجِبًا، أَوْ سُنَّةً أَوْ نَفْلًا، وَلَا تَخْتَصُّ بِزَمَانٍ وَلَا مَكَانٍ، أَيْ بِاعْتِبَارِ الْجَوَازِ وَالصِّحَّةِ، وَلَا تَفُوتُ، فَلَوْ تَرَكَهَا لَمْ تُجْبَرْ بِدَمٍ، وَلَوْ صَلَّاهَا خَارِجَ الْحَرَمِ، وَلَوْ بَعْدَ الرُّجُوعِ إِلَى وَطَنِهِ جَازَ وَيُكْرَهُ، وَالسُّنَّةُ الْمُوَالَاةُ بَيْنَهُمَا وَبَيْنَ الطَّوَافِ، وَتُسْتَحَبُّ مُؤَكَّدًا أَدَاؤُهَا خَلْفَ الْمَقَامِ … ثُمَّ فِي الْكَعْبَةِ، ثُمَّ فِي الْحِجْرِ تَحْتَ الْمِيزَابِ، ثُمَّ كُلُّ مَا قَرُبَ مِنَ الْحِجْرِ إِلَى الْبَيْتِ، ثُمَّ بَاقِي الْحِجْرِ، ثُمَّ مَا قَرُبَ مِنَ الْبَيْتِ، ثُمَّ الْمَسْجِدِ، ثُمَّ الْحَرَمِ، ثُمَّ لَا فَضِيلَةَ بَعْدَ الْحَرَمِ، بَلِ الْإِسَاءَةُ …

[لباب المناسك مع إرشاد الساري ص: 218، ]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ളുഹർ ജമാഅത്തിൽ പങ്കെടുത്തു. ജമാഅത്ത് കഴിഞ്ഞെത്തിയ കുറച്ചുപേർ രണ്ടാമത് ജമാഅത്തായി നിസ്കരിക്കുമ്പോൾ മുമ്പ് എനിക്ക് ഖളാ ആയി പോയിട്ടുള്ള ളുഹർ നിസ്കാരം കരുതി ആ ജമാഅത്തിൽ ചേരാൻ പറ്റുമോ ?


ചോദ്യത്തിൽ പറയപ്പെട്ട രൂപത്തിൽ ഖളാ വീട്ടൽ ശരിയാകുന്നതല്ല. ഇമാമിന്റെയും മുഖ്തദിയുടെയും നിസ്കാരം എല്ലാ രീതിയിലും ഒന്നാകൽ ശർത്താണ്. ഇമാമും മുഖ്തദിയും ഒരേ ദിവസത്തെ ഒരേ ഫർള് തന്നെ ആയിരിക്കണം നിസ്കരിക്കേണ്ടത്. എന്നാൽ മാത്രമാണ് പിന്തുടരൽ ശരിയാകുത്.

ചോദ്യത്തിലെ വ്യക്തി അന്നേ ദിവസത്തെ ളുഹർ നിസ്കാരം നിർവഹിച്ച് കഴിഞ്ഞു. തുടർന്ന് രണ്ടാം ജമാഅത്തിൽ ഖളായുടെ നിയ്യത്ത് കരുതുന്നത് മുമ്പ് കഴിഞ്ഞുപോയ ഏതെങ്കിലും ദിവസങ്ങളിലെ ആയിരിക്കും. ഇവിടെ വഖ്‌ത് ഒന്നാണെങ്കിലും സിഫത് (ദിവസം) വ്യത്യാസപ്പെടുന്നതിനാൽ ആഖളാ വീട്ടൽ ശരിയാകുന്നതല്ല.

ഇനി ഒന്നിലധികം പേർക്ക് ഒരേ ദിവസത്തെ ഒരേ വഖ്ത് ഫർള് നിസ്കാരം ഖളാ ആയാൽ അവർക്കെല്ലാവർക്കും കൂടി ജമാഅത്തായി ഖളാ വീട്ടാവുന്നതാണ്.

وَ) لَا (مُفْتَرِضٍ بِمُتَنَفِّلٍ وَبِمُفْتَرِضٍ فَرْضًا آخَرَ) لِأَنَّ اتِّحَادَ الصَّلَاتَيْنِ شَرْطٌ عِنْدَنَا. (قَوْلُهُ وَبِمُفْتَرِضٍ فَرْضًا آخَرَ) سَوَاءٌ تَغَايَرَ الْفَرْضَانِ اسْمًا أَوْ صِفَةً كَمُصَلِّي ظُهْرَ أَمْسِ بِمُصَلِّي ظُهْرِ الْيَوْمِ؛ بِخِلَافِ مَا إذَا فَاتَتْهُمْ صَلَاةٌ وَاحِدَةٌ مِنْ يَوْمٍ وَاحِدٍ فَإِنَّهُ يَجُوزُ؛

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٧٩/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഗൾഫിലുള്ള ഒരു കമ്പനി അവർ നമുക്ക് കാർ വാങ്ങി നൽകുന്നു. 3000 ദിനാർ വിലയുള്ള കാർ 4000 ദിനാറിനാണ് നമുക്ക് നൽകുന്നത്. ശേഷം അവർ അതിനെ തവണകളാക്കി മാസത്തിൽ ഇത്ര അടയ്ക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. അടവ് മുടങ്ങിയാലോ മറ്റോ അധികമായ തുക ഈടാക്കുന്നില്ല. ഇത് അനുവദനീയമാണോ അവർ വാങ്ങുന്ന കൂടുതൽ തുക പലിശയിൽ പെടുമൊ

 

ചോദ്യത്തിൽ പറയപ്പെട്ടത് അനുവദനീയമായ കച്ചവട രീതിയാണ്. മുറാബഹയും തവണവ്യവസ്ഥയുടേയും രൂപമാണ്. കമ്പനി ആദ്യം വാഹനം വില നൽകി വാങ്ങുന്നു. തുടർന്ന് അതിന്റെ യഥാർത്ഥ വാങ്ങിയ വില ഇത്രയാണെന്ന് വ്യക്തമായി അറിയിച്ച ശേഷം അതിന്മേൽ നിശ്ചിത ലാഭം ചേർത്ത് മറിച്ച് വിൽക്കുന്നു. കച്ചവടം ചെയ്യുമ്പോൾ ലാഭമെടുക്കൽ അനുവദനീയം ആണല്ലോ. കൂടാതെ തവണ അടവുകളിൽ വസ്തുക്കൾ വാങ്ങലും അനുവദനീയമാണ്. റൊക്കം വിലയേക്കാൾ തവണയിൽ കൂടുതൽ നിശ്ചയിക്കലും അനുവദനീയമാണ്. പിഴ ഈടാക്കിയാൽ അത് പലിശയാണ്. ഇവിടെ അടവ് വൈകിയാൽ പിഴയുമില്ല.

ഇനി വാഹനം വാങ്ങാതെ കമ്പനി നമുക്കുവേണ്ടി പൈസ മാത്രമാണ് ചിലവാക്കുന്നതെങ്കിൽ അത് അനുവദനീയമല്ല. കാരണം അത് കടമാണ്. കടത്തിൽ എന്തെങ്കിലും അധികമായി കൈപ്പറ്റൽ പലിശയാണ് അനുവദനീയമല്ല.  

 المرابحة نقل ما ملكه بالعقد الأول بالثمن الأول مع زيادة ربح والتولية نقل ما ملكه بالعقد الأول بالثمن الأول من غير زيادة ربح والبيعان جائزان لاستجماع شرائط الجواز

الهداية شرح البداية (3/ 56)

وَإِنَّ زِيَادَةَ الثَّمَنِ مِنْ أَجْلِ الأَجَلِ، وَإِنْ كَانَ جَائِزًا عِنْدَ بَدَايَةِ الْعَقْدِ، وَلَكِنْ لَا تَجُوزُ الزِّيَادَةُ عِنْدَ التَّخَلُّفِ فِي الأَدَاءِ، فَإِنَّهُ رِبًا فِي مَعْنَى: «أَتَقْضِي أَمْ تُرْبِي؟»، وَذَلِكَ لِأَنَّ الأَجَلَ، وَإِنْ كَانَ مَنْظُورًا عِنْدَ تَعْيِينِ الثَّمَنِ فِي بَدَايَةِ الْعَقْدِ، وَلَكِنْ لَمَّا تَعَيَّنَ الثَّمَنُ، فَإِنَّ كُلَّهُ مُقَابِلٌ لِلْمَبِيعِ، وَلَيْسَ مُقَابِلًا لِلأَجَلِ، وَلِذَلِكَ لَا يَجُوزُ «ضَعْ وَتَعَجَّلْ». أَمَّا إِذَا زِيدَ فِي الثَّمَنِ عِنْدَ التَّخَلُّفِ فِي الأَدَاءِ، فَهُوَ مُقَابِلٌ لِلأَجَلِ مُبَاشَرَةً لَا غَيْرَ، وَهُوَ الرِّبَا

[فقهُ البُيُوع، ج 1، ص 545]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

നാട്ടിൽ ഇന്ന് ഒരു മരണം ഉണ്ടായിരുന്നു. മയ്യിത്തിന്റെ പിതാവാണ് നിസ്കരിപ്പിച്ചത്. മൂന്നാമത്തെ തക്ബീറിനു ശേഷം സലാം വീട്ടി നിസ്കാരം പൂർത്തിയാക്കി. തുടർന്ന് നിസ്കാരം ശരിയായി എന്നും ഇല്ല എന്നും അഭിപ്രായ വ്യത്യാസമുണ്ടായി. ഇതിന്റെ വിധി എന്താണെന്ന് ഒരു മറുപടി പ്രതീക്ഷിക്കുന്നു


ജനാസ നിസ്കാരത്തിൽ നാല് തക്ബീറുകൾ പറയൽ ഫർളാണ്. ഈ നാല് തക്ബീറുകളും നിസ്കാരത്തിലെ നാല് റകഅത്തുകളുടെ സ്ഥാനത്താണ്.അതിനാൽ ജനാസ നിസ്കാരത്തിൽ ഇമാം നാല് തക്ബീറുകൾക്ക് പകരം മൂന്ന് തക്ബീറുകൾ പറഞ്ഞ് സലാം വീട്ടിയാൽ ആ ജനാസ നമസ്കാരം ശരികില്ല.

ഈ സാഹചര്യത്തിൽ മയ്യിത്ത് നിസ്കാരം വീണ്ടും ആവർത്തിച്ച് നിർവഹിക്കൽ നിർബന്ധമാണ്. എന്നാൽ നിസ്കാരം മടക്കാതെ മയ്യിത്തിനെ ഖബറടക്കം ചെയ്താൽ മൂന്ന് ദിവസത്തിനുള്ളിൽ (മയ്യിത്ത് ചീഞ്ഞ് പൊട്ടിപ്പോകുമെന്ന ശക്തമായ അനുമാനം ഉണ്ടാകുന്നതുവരെ) ഖബറിന്റെ അടുത്ത്  ജനാസ നിസ്കാരം നിർവഹിക്കേണ്ടതാണ്.

മയ്യിത്ത് എത്ര ദിവസത്തിനകം ചീഞ്ഞുതുടങ്ങും എന്നതിന് ശരീഅത്തിൽ കൃത്യമായ ഒരു സമയപരിധി നിർണ്ണയിച്ചിട്ടില്ല. കാരണം കാലാവസ്ഥ (ചൂടോ തണുപ്പോ) മയ്യിത്തിന്റെ ശരീരഘടന, ഭൂമിയുടെ സ്വഭാവം ആശ്രയിച്ച് ഓരോ പ്രദേശത്തും ഈ കാലാവധി വ്യത്യസ്തമായിരിക്കും.

എന്നാൽ ചില ഫുഖഹാക്കൾ ഈ കാലാവധി മൂന്ന് ദിവസമെന്ന് പരിധി നിശ്ചയിച്ചിട്ടുണ്ട്. അത് അർത്ഥമാക്കുന്നത് സാധാരണയായി മൂന്ന് ദിവസത്തിന് ശേഷം മയ്യിത്ത് ചീഞ്ഞുതുടങ്ങാൻ സാധ്യതയുണ്ടെന്നാണ്. അതിനാൽ ഖബറടക്കം ചെയ്തതിനു ശേഷം മൂന്ന് ദിവസത്തിനുള്ളിൽ ഖബറിന്മേൽ ജനാസ നമസ്കാരം ചെയ്യാൻ സാധിച്ചില്ലെങ്കിൽ അതിന് ശേഷം അത് ചെയ്യേണ്ടതില്ല എന്നാണ് അവരുടെ അഭിപ്രായം.

وَرُكْنُهَا) شَيْئَانِ (التَّكْبِيرَاتُ) الْأَرْبَعُ، فَالْأُولَى رُكْنٌ أَيْضًا لَا شَرْطٌ، فَلِذَا لَمْ يَجُزْ بِنَاءُ أُخْرَى عَلَيْهَا (وَالْقِيَامُ) فَلَمْ تَجُزْ قَاعِدًا بِلَا عُذْرٍ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٠٩/٢]

وَإِنْ دُفِنَ) وَأُهِيلَ عَلَيْهِ التُّرَابُ (بِغَيْرِ صَلَاةٍ) أَوْ بِهَا بِلَا غُسْلٍ أَوْ مِمَّنْ لَا وِلَايَةَ لَهُ (صُلِّيَ عَلَى قَبْرِهِ) اسْتِحْسَانًا (مَا لَمْ يَغْلِبْ عَلَى الظَّنِّ تَفَسُّخُهُ) مِنْ غَيْرِ تَقْدِيرٍ هُوَ الْأَصَحُّ. وَظَاهِرُهُ أَنَّهُ لَوْ شُكَّ فِي تَفَسُّخِهِ صُلِّيَ عَلَيْهِ، لَكِنْ فِي النَّهْرِ عَنْ مُحَمَّدٍ لَا كَأَنَّهُ تَقْدِيمًا لِلْمَانِعِ.....(قَوْلُهُ صُلِّيَ عَلَى قَبْرِهِ) أَيْ افْتِرَاضًا فِي الْأُولَيَيْنِ وَجَوَازًا فِي الثَّالِثَةِ لِأَنَّهَا لِحَقِّ الْوَلِيِّ أَفَادَهُ ح. أَقُولُ: وَلَيْسَ هَذَا مِنْ اسْتِعْمَالِ الْمُشْتَرَكِ فِي مَعْنَيَيْهِ كَمَا وَهَمَ لِأَنَّ حَقِيقَةَ الصَّلَاةِ فِي الْمَسَائِلِ الثَّلَاثِ وَاحِدَةٌ، وَإِنَّمَا الِاخْتِلَافُ فِي الْوَصْفِ وَهُوَ الْحُكْمُ، فَهُوَ كَإِطْلَاقِ الْإِنْسَانِ عَلَى مَا يَشْمَلُ الْأَبْيَضَ وَالْأَسْوَدَ فَافْهَمْ (قَوْلُهُ هُوَ الْأَصَحُّ) لِأَنَّهُ يَخْتَلِفُ بِاخْتِلَافِ الْأَوْقَاتِ حَرًّا وَبَرْدًا وَالْمَيِّتِ سِمَنًا وَهُزَالًا وَالْأَمْكِنَةِ بَحْرٌ، وَقِيلَ يُقَدَّرُ بِثَلَاثَةِ أَيَّامٍ، وَقِيلَ عَشَرَةٍ، وَقِيلَ شَهْرٍ ط عَنْ الْحَمَوِيِّ 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٢٤/٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഫീ റജബിൻ/ ഫീ റജബ


അല്ലാഹുമ്മ ബാരിക് ലനാ എന്ന ദുആയിൽ “ഫീ റജബിൻ”  എന്നും “ഫീ റജബ” എന്നും കേൾക്കാം ഇതിന്റെ  പിന്നിലെ വ്യാകരണ കാരണങ്ങൾ 

“റജബ്” മുൻസ്വരിഫ് ആണോ ഗൈർ മുൻസ്വരിഫ് ആണോ?


ഈ വിഷയത്തിൽ പണ്ഡിതർക്കിടയിൽ നല്ല ചർച്ചയുണ്ട്. കാരണം “റജബ്” എന്ന പദം മുൻസ്വരിഫ് ആണോ ഗൈർ മുൻസ്വരിഫ് ആണോ എന്നതനുസരിച്ച് അതിന്റെ ഇഅ്റാബ് (അവസാന ചിഹ്നം) വ്യത്യസ്തമാകുന്നു. മുൻസ്വരിഫ് ആയാൽ കസർ തൻവീൻ വരും. ഗൈർ മുൻസ്വരിഫ് ആയാൽ ജർറിന്റെ അവസ്ഥയിലും ഫത്ഹ വരും. അതിനാലാണ് ദുആകളിൽ “റജബ്” എന്ന വാക്കിന്റെ വ്യാകരണ ചർച്ച പ്രസക്തമാകുന്നത്.

ചില പണ്ഡിതർ പറയുന്നു : “റജബ്” എന്നത് കൊണ്ട് പ്രത്യേകമായ മാസം ഉദ്ദേശിക്കുമ്പോൾ അത് ഗൈർ മുൻസ്വരിഫ് ആകുന്നു. കാരണം, അത് നാമസ്വഭാവമുള്ളതും (العَلَم الحقيقيَّ) അൽ സഹിതമുള്ള രൂപത്തിൽ (ال- رجب) നിന്നുള്ള മാറ്റം (العدل) വന്നതുമാണെന്ന് ഈ നിലപാട് കാണുന്നു. ചിലർ അലമും തഅ്നീസുമാണെന്ന് (العلمية والتأنيث) അഭിപ്രായപ്പെടുന്നു.  അതിനാൽ  “ഫീ റജബ” എന്ന് (ഫത്ഹ) വരുന്നതാണ്.

ചില പണ്ഡിതർ പറയുന്നു : “റജബ്” മുൻസ്വരിഫ് തന്നെയാണ് കാരണം ഗൈർ മുൻസ്വരിഫ് ആകാൻ ആവശ്യമായ രണ്ട് കാരണങ്ങൾ അല്ലെങ്കിൽ രണ്ടിന് തുല്യമായ ഒരേയൊരു കാരണം ഇവിടെ പൂർണ്ണമായി കാണുന്നില്ല. “റജബ്” എന്നതിൽ നാമസ്വഭാവം ഉണ്ടായാലും, അതിനൊപ്പം ചേർന്ന് ഗൈർ മുൻസ്വരിഫ് ആക്കേണ്ട മറ്റൊരു ശക്തമായ കാരണം ഇല്ല. അതിനാൽ ദുആകളിൽ ഫീ റജബിൻ എന്ന് (കസർ തൻവീൻ) വരുന്നതാണ്.

അറബ് വ്യാകരണ ശാസ്ത്രത്തിൽ പ്രബലമായത് “ഫീ റജബിൻ”എന്നതാണ് മാത്രമല്ല ഹദീസിൽ വന്നത് “ഫീ റജബിൻ” തൻവീനാണെന്ന് ജാമിഉസ്സഗീറിന്റെ ശറഹായ അസ്സിറാജുൽ മുനീറിൽ കാണാം.

قوله: "رجب" هو كصفر إن أريد به معين فغير منصرف للعلمية والعدل عن المحلى بأل, وإلا فمنصرف نقله الدنوشري عن السعد وغيره, ونقل شيخنا عن شرح المواهب لشيخه الزرقاني أن رجب من أسماء الشهور مصروف, وإن أريد به معين كما في المصباح

[الصبان، حاشية الصبان على شرح الأشمونى لألفية ابن مالك، ١١٤/٣]

وصريح ذلك أن العلم الحقيقي لا يصح عدله عن ذي آل؛ لما ذكر فاحفظه ينفعك في مواطن كثيرة، فما نقل عن السعد وغيره من أن رجب وصفر من الشهور إذا أريد بهما معين يمنع صرفهما؛ للعلمية، والعدل عن الرجب والصفر بـ «أل ينبغى حمله على العلمية الحكمية وهي المعبر عنها هنا بشبه العلمية؛ لما سمعت، ولأن العلم الحقيقي لا يحتاج لاشتراط التعيين، والملجىء الاشتراطه سماعهما بالصرف وعدمه هذا، ويحتمل أن منعهما للعلمية الجنسية على الأيام المخصوصة والتأنيث المعنوي باعتبار تأويلهما بالمدة وصرفهما على اعتبار الوقت سواء أريد بهما معين أم لا فتأمل. وفي المصباح: أن رجب الشهر مصروف وإن أريد به معين، وأما باقي الشهور فجمادى ممنوع؛ لألف التأنيث، وشعبان ورمضان للعلمية والزيادة والباقي مصروف، والله أعلم

(حاشية الخضري على شرح ابن عقيل على ألفية ابن مالك 2/246)

كان إذا دخل رجب قال اللهم بارك لنا في رجب) بالتنوين وشعبان (وبلغنا رمضان وكان إذا كانت ليلة الجمعة قال هذه ليلة غراء ويوم أزهر) أي نير مشرق (هب) وابن عساكر عن أنس وفيه ضعيف كما في الأذكار

[العزيزي، السراج المنير شرح الجامع الصغير في حديث البشير النذير، ٦٣/٤]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഉംറക്ക് വേണ്ടി ദമാമിൽ നിന്ന് ഫ്ളൈറ്റിൽ ജിദ്ദലേക്ക് അവിടെ നിന്ന് ഹറമിലേക്ക് പോകാൻ ഉദ്ദേശിക്കുന്നു. ഈ സാഹചര്യത്തിൽ എവിടെ നിന്നാണ് ഇഹ്റാം കെട്ടേണ്ടത്


ദമാമിൽ നിന്ന് ജിദ്ദ വഴി ഉംറയ്ക്ക് പോകുന്നവർ നജ്ദ് മീഖാത്തായ ഖർനുൽ മനാസിൽ (അസ്സൈൽ അൽ കബീർ) കടക്കുന്നതിന് മുമ്പ് ഇഹ്റാം കെട്ടണം. ഫ്ളൈറ്റിലായതിനാൽ ദമാമിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഇഹ്റാം വസ്ത്രം ധരിച്ച് ഉംറയുടെ നിയ്യത്ത് ചെയ്ത് തൽബിയ തുടങ്ങുക അല്ലെങ്കിൽ വിമാനം മീഖാത്തിന് സമീപമാകുമ്പോൾ ഉംറയുടെ നിയ്യത്ത് ചെയ്ത് തൽബിയ തുടങ്ങുക ജിദ്ദയിൽ നിന്ന് ഇഹ്റാം കെട്ടാൻ പാടില്ല, കാരണം ജിദ്ദ മീഖാത്തിന് അകത്താണ്. അങ്ങനെ ചെയ്താൽ അറവ് നിർബന്ധമാകുന്നതാണ്.

الْمَوَاقِيتُ الَّتِي لَا يَجُوزُ أَنْ يُجَاوِزَهَا الْإِنْسَانُ إلَّا مُحْرِمًا خَمْسَةٌ: لِأَهْلِ الْمَدِينَةِ ذُو الْحُلَيْفَةِ وَلِأَهْلِ الْعِرَاقِ ذَاتُ عِرْقٍ، وَلِأَهْلِ الشَّامِ جُحْفَةُ وَلِأَهْلِ نَجْدٍ قَرْنٌ، وَلِأَهْلِ الْيَمَنِ يَلَمْلَمُ، وَفَائِدَةُ التَّأْقِيتِ الْمَنْعُ عَنْ تَأْخِيرِ الْإِحْرَامِ عَنْهَا كَذَا فِي الْهِدَايَةِ

فَإِنْ قُدِّمَ الْإِحْرَامُ عَلَى هَذِهِ الْمَوَاقِيتِ جَازَ وَهُوَ الْأَفْضَلُ إذَا أُمِنَ مُوَاقَعَةُ الْمَحْظُورَاتِ وَإِلَّا فَالتَّأْخِيرُ إلَى الْمِيقَاتِ أَفْضَلُ كَذَا فِي الْجَوْهَرَةِ النَّيِّرَةِ

وَكُلُّ وَاحِدٍ مِنْ هَذِهِ الْمَوَاقِيتِ وَقْتٌ لِأَهْلِهَا وَلِمَنْ مَرَّ بِهَا مِنْ غَيْرِ أَهْلِهَا كَذَا فِي التَّبْيِينِ

[مجموعة من المؤلفين، الفتاوى الهندية، ٢٢١/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഡിജിറ്റൽ ഗോൾഡ് : വിധിയും സാധ്യതയും

 

ഇസ്ലാമിൽ ഏതൊരു വസ്തുവിന്റെയും വാങ്ങലും വിൽപ്പനയും സാധുവാകുന്നതിനായി ഷരീഅത് നിഷ്കർഷിക്കുന്ന നിബന്ധനകൾ പാലിക്കപ്പെടണം. ആ നിബന്ധനകൾ പാലിക്കപ്പെടുമ്പോൾ മാത്രമാണ് ആ ഇടപാട് അനുവദനീയമാകുന്നത്.

ഡിജിറ്റൽ ഗോൾഡ് പോലെ ഇന്ന് നിലവിലുള്ള ഓൺലൈൻ സ്വർണ്ണ വ്യാപാരങ്ങളിൽ ഈ നിബന്ധനകൾ കൃത്യമായി പാലിക്കപ്പെടാറില്ല. അതിനാൽ അത്തരം സാഹചര്യങ്ങളിൽ ഈ വാങ്ങലും വിൽപ്പനയും ശരിയായതാവുന്നില്ല. ഇക്കാരണത്താൽ സാധാരണ നിലയിൽ ഓൺലൈൻ സ്വർണ്ണ വ്യാപാരം ഒഴിവാക്കുന്നതാണ് ഉചിതം.

 എന്നാൽ പൊതുവെ ഓൺലൈൻ സ്വർണ്ണ വ്യാപാരത്തിൽ ഇത്തരമൊരു സാഹചര്യം ഉണ്ടെങ്കിൽ സ്വർണ്ണം വ്യക്തമായും നിർണ്ണിതമായും ആയിരിക്കണം അത് വിൽപ്പനക്കാരന്റെ ഉടമസ്ഥതയിൽ ഉണ്ടായിരിക്കണം അതോടൊപ്പം വിൽപ്പനക്കാരന് ആ സ്വർണ്ണത്തിൽ യഥാർത്ഥ  قبضة (കൈപ്പറ്റൽ) നടക്കണം. അങ്ങനെയെങ്കിൽ ആ രീതിയിൽ സ്വർണ്ണം വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നത് അനുവദനീയമാണ്.

ഡിജിറ്റൽ ഗോൾഡ് സാമാന്യ രൂപം

ഡിജിറ്റൽ ഗോൾഡ് എന്നത് ആപ്പുകൾ വഴി പണം നൽകി സ്വർണം വാങ്ങുന്ന ഒരു ഓൺലൈൻ സംവിധാനം ആണ്. ഇതിൽ സ്വർണം ഭൗതികമായി നമ്മുടെ കൈവശം ഉണ്ടാകില്ല. Digital Ownership മാത്രമാണ്. കമ്പനി അവരുടെ വാൾട്ടിൽ സൂക്ഷിക്കുന്നു എന്ന് മാത്രം പറയുന്നു. നേരിട്ട് ചെന്നു സ്വർണം പുറത്തെടുത്തു കാണാൻ, പരിശോധിക്കാൻ അല്ലെങ്കിൽ ഉടമസ്ഥൻ ആഗ്രഹിക്കുന്ന രീതിയിൽ അതിനെ മറിച്ചു വിൽക്കാനോ കൈമാറ്റം ചെയ്യാനോ സാധാരണയായി സാധ്യത ഉണ്ടായിരിക്കില്ല. അതായത് യഥാർത്ഥ സ്വർണം കൈമാറൽ അല്ല സ്വർണ്ണത്തിന്റെ മൂല്യം (value) മാത്രമാണ് അവിടെ വങ്ങാലും വിൽക്കലും നടക്കുന്നത്.

പ്രശ്നങ്ങൾ

  • സ്വർണ്ണം വാങ്ങുന്ന വ്യക്തിക്ക് ഡിജിറ്റൽ ഉടമസ്ഥത (Digital Ownership) മാത്രമാണ് നൽകുന്നത്. യഥാർത്ഥ കൈപ്പറ്റൽ (Physical Possession) നൽകുന്നില്ല. അതിനാൽ ഈ ഡിജിറ്റൽ ഉടമസ്ഥതയുടെ സ്വഭാവവും വിശദാംശങ്ങളും മനസ്സിലാക്കുന്നത് അനിവാര്യമാണ്.

ഡിജിറ്റൽ ഉടമസ്ഥത എന്നത് ഇത്തരത്തിലായിരിക്കണം അതായത് വാങ്ങിയ സ്വർണ്ണത്തിൽ എല്ലാ തരത്തിലുള്ള ഉടമസ്ഥാവകാശപരമായ ഇടപെടലുകൾ നടത്താനുള്ള പൂർണ്ണ അധികാരം വാങ്ങുന്നവന് ലഭിച്ചിരിക്കണം. അവൻ ആഗ്രഹിച്ചാൽ ആ സ്വർണ്ണം യഥാർത്ഥമായി കൈപ്പറ്റാൻ (Physical Possession) യാതൊരു തടസ്സവും ഉണ്ടാകരുത്. വാങ്ങിയ സ്വർണ്ണത്തിന്റെ എല്ലാ വിശദാംശങ്ങളും രേഖപ്പെടുത്തിയിരിക്കണം. അതിലൂടെ അത് മറ്റ് സ്വർണ്ണങ്ങളിൽ നിന്നും വസ്തുക്കളിൽ നിന്നും വ്യക്തമായി വേർതിരിക്കപ്പെടണം.

  • വാങ്ങിയ സ്വർണ്ണത്തിന്റെ റിസ്ക് (Risk / ضمان) വാങ്ങുന്നവനിലേക്കു മാറിയിരിക്കണം. 

ഈ രീതിയിലുള്ള ഡിജിറ്റൽ ഉടമസ്ഥതയെ തഖ്ലിയ (تخلية) എന്ന നിലയിൽ കണക്കാക്കി അതിനെ ഹുക്മിയായ കൈപ്പറ്റൽ قبضة (Constructive Possession) ആയി പരിഗണിക്കാവുന്നതാണ്.

എന്നാൽ നിലവിൽ പ്രചാരത്തിലുള്ള ഓൺലൈൻ സ്വർണ്ണ വ്യാപാരങ്ങളിൽ ഈ എല്ലാ സൂക്ഷ്മതകളും സാധാരണയായി പാലിക്കപ്പെടുന്നില്ല.

മിക്കവാറും അക്ക മാത്രമായ ഒരു എൻട്രി (Numerical Reflection) മാത്രമാണ് കാണിച്ചുതരുന്നത്. അതേസമയം മുകളിൽ പറഞ്ഞ എല്ലാ നിബന്ധനകളും കൃത്യമായി പാലിക്കപ്പെടുന്നുവെങ്കിൽ കൂടാതെ മറ്റേതെങ്കിലും ശരീഅത്ത് വിരുദ്ധതകൾ ഇല്ലെങ്കിൽ ഓൺലൈൻ സ്വർണ്ണ വ്യാപാരം അനുവദനീയമായിരിക്കും.

കൂടാതെ സ്വർണ്ണം അല്ലെങ്കിൽ വെള്ളി സ്വർണ്ണത്തിന്റെയോ വെള്ളിയുടെയോ പകരമായി വാങ്ങി വിൽക്കുകയാണെങ്കിൽ, ഇരുവശത്തുനിന്നും ഉടൻ ഉടൻ قبضة (On-Spot Possession) ഉണ്ടാകണം. അതുപോലെ ഒരേ ഇനത്തിലുള്ള (സ്വർണ്ണത്തിന് സ്വർണ്ണം, വെള്ളിക്ക് വെള്ളി) വാങ്ങലും വിൽപ്പനയും നടക്കുകയാണെങ്കിൽ അധികമോ കുറവോ അനുവദനീയമല്ല കൂടാതെ തവണ വ്യവസ്ഥ ഇൻസ്റ്റാൾമെന്റ് (Deferred)ഇവിടെ അനുവദനീയമല്ല.

ഷെയറുകളുടെ വാങ്ങലും വിൽപ്പനയും സംബന്ധിച്ചും മറ്റ് നിബന്ധനകളോടൊപ്പം ഹുക്മിയായ قبضة (Constructive Possession) അനിവാര്യമാണ്. അതില്ലാതെ ഷെയർ വ്യാപാരം ശരിയായതല്ല. 

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം

മേൽ പറയപ്പെട്ട കാര്യങ്ങൾ ഓൺലൈനിൽ ഡിജിറ്റൽ ഗോൾഡുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായി മനസ്സിലാക്കിയ കാര്യങ്ങളുടെ മേൽ എഴുതിയ വിശദീകരണമാണ്.

ഓൺലൈൻ ട്രേഡിംഗിൽ പലപ്പോഴും വളരെ സൂക്ഷ്മവും സങ്കീർണ്ണവുമായ വിശദാംശങ്ങൾ ഉണ്ടാകാറുണ്ട്. അവ കാരണം ഇടപാടുകളും ശരീഅത്ത് പ്രകാരം ഫാസിദ് (അസാധു) ആയി മാറാൻ സാധ്യതയുണ്ട്. അതിനാൽ ഓൺലൈൻ വ്യാപാരത്തിലേർപ്പെടുന്നതിന് മുൻപ് അതിന്റെ എല്ലാ വിശദാംശങ്ങളും  വെച്ച് അതിലെ ഷറഈ നിലപാട് മനസ്സിലാക്കൽ നിർബന്ധമാണ്.

تَسْلِيمُ العُرُوضِ يَكُونُ بِإِعْطَائِهَا لِيَدِ المُشْتَرِي، أَوْ بِوَضْعِهَا عِنْدَهُ، أَوْ بِإِعْطَاءِ الإِذْنِ لَهُ بِالْقَبْضِ بِإِرَاءَتِهَا لَهُ

[دُرَرُ الحُكَّامِ فِي شَرْحِ مَجَلَّةِ الأَحْكَامِ، ج ١، ص ٢٥٨]

وَالتَّخْلِيَةُ فِي بَيْتِ البَائِعِ صَحِيحَةٌ عِنْدَ مُحَمَّدٍ رَحِمَهُ اللَّهُ تَعَالَى، خِلَافًا لِأَبِي يُوسُفَ رَحِمَهُ اللَّهُ تَعَالَى… فَإِنَّهُ يَهْلِكُ مِنْ مَالِ المُشْتَرِي فِي قَوْلِ مُحَمَّدٍ، وَعَلَيْهِ الفَتْوَى

[الفَتَاوَى الهِنْدِيَّة، كِتَابُ البُيُوعِ، ج ٣، ص ١٦]

مَطْلَبٌ فِي شُرُوطِ التَّخْلِيَةِ، وَحَاصِلُهُ: أَنَّ التَّخْلِيَةَ قَبْضٌ حُكْمًا، لَوْ مَعَ القُدْرَةِ عَلَيْهِ بِلَا كُلْفَةٍ، وَلٰكِنَّ ذٰلِكَ يَخْتَلِفُ بِحَسَبِ حَالِ المَبِيعِ

[ابْنُ عَابِدِينَ، رَدُّ المُحْتَارِ، ج ٤، ص ٥٦٢]

الصَّرْفُ هُوَ البَيْعُ إِذَا كَانَ كُلُّ وَاحِدٍ مِنْ عِوَضَيْهِ مِنْ جِنْسِ الأَثْمَانِ… وَلَا بُدَّ مِنْ قَبْضِ العِوَضَيْنِ قَبْلَ الِافْتِرَاقِ

[المَرْغِينَانِي، الهِدَايَةُ فِي شَرْحِ بِدَايَةِ المُبْتَدِي، ج ٣، ص ٨١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

വീട്ടിൽ കയറുമ്പോൾ സലാം പറഞ്ഞ് ഖുൽഹുവല്ലാഹ് സൂറത്ത് ഓതിയാൽ ദാരിദ്ര്യം മാറുമെന്ന് ഹദീസ് ഉണ്ടോ


ഇമാം സഖാവി (റ) അൽ കൗലുൽ ബദീഅ് എന്ന ഗ്രന്ഥത്തിൽ ഈ ഹദീസ് കൊണ്ടുവരുന്നുണ്ട്.സഹ്ൽ ബിൻ സഅദ് (റ) യിൽ നിന്നുള്ള ഒരു രിവായത് ചെയ്യുന്ന ഹദീസ് :ഒരു വ്യക്തി നബി ﷺ യുടെ അടുക്കൽ വന്ന് ദാരിദ്ര്യവും ജീവിതക്കഷ്ടതയും പരാതിപ്പെട്ടു. അപ്പോൾ നബി ﷺ പറഞ്ഞു: നീ നിന്റെ വീട്ടിൽ പ്രവേശിക്കുമ്പോൾ അവിടെ ആരെങ്കിലും  ഉണ്ടെങ്കിലും ഇല്ലെങ്കിലും സലാം പറയുക. ശേഷം എന്നോട് (നബി ﷺ യോട്) സലാം പറയുക. പിന്നെ ഒരു പ്രാവശ്യം കുൽ ഹുവല്ലാഹു അഹദ് (സൂറത്ത് ഇഖ്‌ലാസ്) ഓതുക. അദ്ദേഹം അതുപോലെ പ്രവർത്തിച്ചു. അതിന്റെ ഫലമായി അല്ലാഹു അദ്ദേഹത്തിന് ധാരാളമായ റിസ്ക് നൽകി. അതിന്റെ ബർകത് അയൽക്കാരിലും ബന്ധുക്കളിലും വരെ എത്തി.

ഈ ഹദീസിന്റെ സനദ് ദുർബലമാണ് (ضعيف). എന്നാൽ ഫദാഇലുൽ അഅ്മാലിൽ ദുർബല ഹദീസ് അനുസരിച്ച് അമൽ ചെയ്യാവുന്നതാണ് എന്ന് ഭൂരിപക്ഷം പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.

وعن سهل بن سعد رضي الله عنه قال جاء رجل إلى النبي صلى الله عليه وسلم فشكا إليه الفقر وضيق العيس والمعاش فقال له رسول الله - صلى الله عليه وسلم - إذا دخلت منزلك فيلم إن كان فيه أحد أو لم يكن فيه أحد ثم سلم علي واقرأ قل هو الله أحد مرة واحدة ففعل الرجل فأدر الله عليه الرزق حتى أفاض على جيرانه وقراباته رواه أبو موسى المديني بسند ضعيف

[السخاوي، شمس الدين، القول البديع في الصلاة على الحبيب الشفيع، صفحة ١٣٥]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

Wednesday, 7 January 2026

സംസം വെള്ളം ലേലം പറഞ്ഞ് വിൽക്കാൻ പറ്റുമോ


വിൽക്കാം. അനുവദനീയമാണ് 

قال "ولا بأس ببيع من يزيد" وتفسيره ما ذكرنا. وقد صح أن النبي عليه الصلاة والسلام باع قدحا وحلسا ببيع من يزيد؛ ولأنه بيع الفقراء والحاجة ماسة إلى "نوع منه"

[المَرْغِيناني، الهداية في شرح بداية المبتدي، ٥٤/٣]

لَا يَجُوزُ بَيْعُ الْمَاءِ فِي بِئْرِهِ وَنَهْرِهِ هَكَذَا فِي الْحَاوِي وَحِيلَتُهُ أَنْ يُؤَاجِرَ الدَّلْوَ وَالرِّشَاءَ هَكَذَا فِي مُحِيطِ السَّرَخْسِيِّ فَإِذَا أَخَذَهُ وَجَعَلَهُ فِي جَرَّةٍ أَوْ مَا أَشْبَهَهَا مِنْ الْأَوْعِيَةِ فَقَدْ أَحْرَزَهُ فَصَارَ أَحَقَّ بِهِ فَيَجُوزُ بَيْعُهُ

[مجموعة من المؤلفين، الفتاوى الهندية، ١٢١/٣]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഉംറ സംഘത്തോട് ഒരു ഉസ്താദ് പറയുന്നത് കേട്ടു. എല്ലാ വർഷവും ഹജ്ജിന്റെ സമയത്ത് ഇല്യാസ് നബിയും ഖിള്ർ നബിയും വരുന്നതും രണ്ടുപേരും പരസ്പരം മുടി വടിച്ചു കൊടുക്കുന്നതും ഹജ്ജിന്റെ അമലുകൾ ചെയ്യുന്നതുമാണ്. ഇതിന്റെ സത്യാവസ്ഥ എന്താണ്


പറയപ്പെട്ട സംഭവം ഇമാം സുയൂത്വി (റ) അദ്-ദുർറുൽ മൻസൂറിൽ കൊണ്ട് വന്നിട്ടുണ്ട്. ഈ ഹദീസിന്റെ വിഷയത്തിൽ പ്രബലരായ ഹദീസ് പണ്ഡിതന്മാർ കടുത്ത വിമർശനം ഉന്നയിച്ചിട്ടുണ്ട്. ഇത് അത്യധികം ദുർബല ഹദീസാണ്. 

ഇമാം ഇബ്നു ഹജർ അസ്ഖലാനി (റ) ഇല്യാസ് (അ) നബിയും ഖിള്ർ (അ) നബിയും എല്ലാവർഷവും ഹജ്ജിന് ഒരുമിച്ച് കൂടുന്ന  വിഷയത്തിൽ ഹദീസുകളൊന്നും സ്ഥിരപ്പെട്ടിട്ടില്ല എന്ന് പറഞ്ഞിരിക്കുന്നു.

وَأخرج الْعقيلِيّ وَالدَّارَقُطْنِيّ فِي الْأَفْرَاد وَابْن عَسَاكِر عَن ابْن عَبَّاس عَن النَّبِي صلى الله عَلَيْهِ وَسلم قَالَ: يلتقي الْخضر وإلياس كل عَام فِي الْمَوْسِم فيحلق كل وَاحِد مِنْهُمَا رَأس صَاحبه ويتفرقان عَن هؤلاك الْكَلِمَات: بِسم الله مَا شَاءَ الله لَا يَسُوق الْخَيْر إِلَّا الله مَا شَاءَ الله لَا يصرف السوء إِلَّا الله مَا شَاءَ الله مَا كَانَ من نعْمَة فَمن الله مَا شَاءَ الله لَا حول وَلَا قُوَّة إِلَّا بِاللَّه

[السيوطي ,الدر المنثور في التفسير بالمأثور ,5/434]

قال الدارقطنيّ في «الأفراد» : لم يحدث به عن ابن جريج غير الحسن بن رزين. وقال أبو جعفر العقيلي: لم يتابع عليه، وهو مجهول، وحديثه غير محفوظ. وقال أبو الحسين بن المنادي: هو حديث واه بالحسن المذكور. انتهى. وقد جاء من غير طريقه، لكن من وجه واه جدا، أخرجه ابن الجوزي من طريق أحمد بن عمار: حدثنا محمد بن مهدي، حدثنا محمد مهدي بن هلال، حدثني ابن جريج، فذكره بلفظ: يجتمع البري والبحري إلياس والخضر كلّ عام بمكة. قال ابن عبّاس: بلغنا أنه يحلق أحدهما رأس صاحبه، ويقول أحدهما للآخر: قل بسم اللَّه.. إلخ. وزاد: قال ابن عبّاس: قال رسول صلّى اللَّه عليه وسلّم: «ما من عبد قالها في كلّ يوم إلّا أمن من الحرق والغرق والسّرق، وكلّ شيء يكرهه حتّى يمسي، وكذلك قال: حين يصبح» . قال ابن الجوزيّ: أحمد بن عمار متروك عند الدارقطنيّ، ومهدي بن هلال مثله. وقال ابن حبّان: مهدي بن هلال يروي الموضوعات.

[ابن حجر العسقلاني، الإصابة في تمييز الصحابة، ٢٦١/٢]

أَرْبَعَةُ أَنْبِيَاءَ أَحْيَاءٌ، اثْنَانِ فِي الْأَرْضِ: إِلْيَاسُ وَالْخَضِرُ، وَاثْنَانِ فِي السَّمَاءِ: إِدْرِيسُ وَعِيسَى. وَقَدْ قَدَّمْنَا قَوْلَ مَنْ ذَكَرَ أَنَّ إِلْيَاسَ وَالْخَضِرَ يَجْتَمِعَانِ فِي كُلِّ عَامٍ فِي شَهْرِ رَمَضَانَ بِبَيْتِ الْمَقْدِسِ، وَأَنَّهُمَا يَحُجَّانِ كُلَّ سَنَةٍ، وَيَشْرَبَانِ مِنْ زَمْزَمَ شَرْبَةً تَكْفِيهُمَا إِلَى مِثْلِهَا مِنَ الْعَامِ الْمُقْبِلِ. وَأَوْرَدْنَا الْحَدِيثَ الَّذِي فِيهِ أَنَّهُمَا يَجْتَمِعَانِ بِعَرَفَاتٍ كُلَّ سَنَةٍ، وَبَيَّنَّا أَنَّهُ لَمْ يَصِحَّ شَيْءٌ مِنْ ذَلِكَ، وَأَنَّ الَّذِي يَقُومُ عَلَيْهِ الدَّلِيلُ: أَنَّ الْخَضِرَ مَاتَ، وَكَذَلِكَ إِلْيَاسُ، عَلَيْهِمَا السَّلَامُ.

[ابن كثير، البداية والنهاية ط هجر، ٢٧٤/٢]

حَدِيثُ اجْتِمَاعُ الْخَضِرِ وَإِلْيَاسَ عَلَيْهِمَا السَّلامُ فِي كُلِّ عَامٍ فِي الْمَوْسِمِ بِمِنًى قَالَ الْعَسْقَلانِيُّ لَا يَثْبُتُ فِيهِ شَيْءٌ

[الملا على القاري، المصنوع في معرفة الحديث الموضوع، صفحة ٤٦]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട


ഖുൽഅ്, ഫസ്ഖിനു ശേഷം ആ ദമ്പതികൾക്ക് വീണ്ടും ഒരുമിക്കാൻ അനുവാദം ഉണ്ടോ അങ്ങനെ ഒരുമിക്കുന്നതിന്റെ വിധി


ഷറഇയ്യായ വ്യവസ്ഥകൾക്ക് അധിഷ്ഠിതമായി ഖുൽഓ ഫസ്ഖോ സംഭവിച്ചാൽ അതിലൂടെ ഭാര്യയുടെ മേൽ ബാഇനായ ഒരു ത്വലാഖ്  സംഭവിക്കുന്നതും അവരുടെ വിവാഹബന്ധം അവസാനിക്കുന്നതുമാണ്. ഇനി റുജൂഅ് (തിരിച്ചു എടുക്കൽ) സാധ്യമല്ല.

അവർ ഇരുവരും വീണ്ടും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പുതിയ മഹർ നിശ്ചയിച്ച് സാക്ഷികളുടെ സാന്നിധ്യത്തിൽ പുതിയൊരു നികാഹ് (തജ്ദീദ് നികാഹ്) നിർബന്ധമായും ചെയ്യണം.

പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഈ പുതിയ നികാഹിന് ശേഷം ഭർത്താവിന് ഇനി രണ്ട് ത്വലാഖുകളുടെ അവകാശം മാത്രമേ ശേഷിക്കുകയുള്ളൂ. അതിനാൽ ഭാവിയിൽ ത്വലാഖുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

الْخُلْعُ إزَالَةُ مِلْكِ النِّكَاحِ بِبَدَلٍ بِلَفْظِ الْخُلْعِ كَذَا فِي فَتْحِ الْقَدِيرِ وَقَدْ يَصِحُّ بِلَفْظِ الْبَيْعِ وَالشِّرَاءِ وَقَدْ يَكُونُ بِالْفَارِسِيَّةِ كَذَا فِي الظَّهِيرِيَّةِ (وَشَرْطُهُ) شَرْطُ الطَّلَاقِ (وَحُكْمُهُ) وُقُوعُ الطَّلَاقِ الْبَائِنِ كَذَا فِي التَّبْيِينِ. وَتَصِحُّ نِيَّةُ الثَّلَاثِ فِيهِ. وَلَوْ تَزَوَّجَهَا مِرَارًا وَخَلَعَهَا فِي كُلِّ عَقْدٍ عِنْدَنَا لَا يَحِلُّ لَهُ نِكَاحُهَا بَعْدَ الثَّلَاثِ قَبْلَ الزَّوْجِ الثَّانِي كَذَا فِي شَرْحِ الْجَامِعِ الصَّغِيرِ لِقَاضِي خَانْ.....إذَا تَشَاقَّ الزَّوْجَانِ وَخَافَا أَنْ لَا يُقِيمَا حُدُودَ اللَّهِ فَلَا بَأْسَ بِأَنْ تَفْتَدِيَ نَفْسَهَا مِنْهُ بِمَالٍ يَخْلَعُهَا بِهِ فَإِذَا فَعَلَا ذَلِكَ وَقَعَتْ تَطْلِيقَةٌ بَائِنَةٌ وَلَزِمَهَا الْمَالُ كَذَا فِي الْهِدَايَةِ

[مجموعة من المؤلفين، الفتاوى الهندية، ٤٨٨/١]

إنْ اخْتَارَتْ الْفُرْقَةَ أَمَرَ الْقَاضِي أَنْ يُطَلِّقَهَا طَلْقَةً بَائِنَةً فَإِنْ أَبَى فَرَّقَ بَيْنَهُمَا هَكَذَا ذَكَرَ مُحَمَّدٌ - رَحِمَهُ اللَّهُ تَعَالَى - فِي الْأَصْلِ كَذَا فِي التَّبْيِينِ وَالْفُرْقَةُ تَطْلِيقَةٌ بَائِنَةٌ 

[مجموعة من المؤلفين، الفتاوى الهندية، ٥٢٤/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

വളരെ അവശനിലയിലായ പ്രായമായ സ്ത്രീയുടെ തലയില്‍ നിറയെ പേന്‍ ആണ്.. ഈ കാരണം കൊണ്ട് തലമുടി വെട്ടുന്നത് അല്ലെങ്കിൽ തലമുടി വടിക്കുന്നത് തെറ്റാണോ..?


ചികിത്സ ചെയ്ത് നോക്കുക ഫലം കാണുന്നില്ലെങ്കിൽ മുടി മുറിക്കുകയോ വടിക്കുകയോ ചെയ്യൽ അനുവദനീയമാണ്.

وَتُمْنَعُ مِنْ حَلْقِ رَأْسِهَا. أَيْ حَلْقِ شَعْرِ رَأْسِهَا. أَقُولُ ذَكَرَ الْعَلَّامِيُّ فِي كَرَاهَتِهِ أَنْ لَا بَأْسَ لِلْمَرْأَةِ أَنْ تَحْلِقَ رَأْسَهَا لِعُذْرٍ: مَرَضٍ وَوَجَعٍ وَبِغَيْرِ عُذْرٍ لَا يَجُوزُ (انْتَهَى) . وَالْمُرَادُ بِلَا بَأْسَ هُنَا الْإِبَاحَةُ لَا مَا تَرْكُ فِعْلِهِ أَوْلَى، وَالظَّاهِرُ أَنَّ الْمُرَادَ بِحَلْقِ شَعْرِ رَأْسِهَا إزَالَتُهُ سَوَاءٌ كَانَ بِحَلْقٍ أَوْ قَصٍّ أَوْ نَتْفٍ أَوْ نُورَةٍ. فَلْيُحَرَّرْ، وَالْمُرَادُ بِعَدَمِ الْجَوَازِ كَرَاهِيَةُ التَّحْرِيمِ لِمَا فِي مِفْتَاحِ السَّعَادَةِ، وَلَوْ حَلَقَتْ فَإِنْ فَعَلَتْ ذَلِكَ تَشَبُّهًا بِالرِّجَالِ فَهُوَ مَكْرُوهٌ لِأَنَّهَا مَلْعُونَةٌ

[الحموي، أحمد بن محمد مكي ,غمز عيون البصائر في شرح الأشباه والنظائر ,3/381]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

അലങ്കാരത്തിനും ഉല്ലാസത്തിനും പക്ഷികളെ കൂട്ടിലിട്ടു വളർത്തൽ, അക്വറിയത്തിൽ മീൻ വളർത്തൽ ഇതിന്റെ ഇസ്ലാമിക വിധി എന്താണ്


പക്ഷികളെയും മത്സ്യങ്ങളെയും വളർത്തൽ അനുവദനീയമാണ്. അവയുടെ ഭക്ഷണവും മറ്റു ആവശ്യങ്ങളും കൃത്യമായി പാലിക്കുകയും, അവയ്ക്ക് യാതൊരു വിധത്തിലുള്ള പീഡനവും ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്. കാരണം അവയ്ക്ക് വേണ്ട ഭക്ഷണം നൽകാതിരിക്കൽ  പാപമാണ്. അവയെ വളർത്തുന്നവർക്ക് ആ ഉത്തരവാദിത്വം പാലിക്കൽ നിർബന്ധമാണ്.

[وَمَا دَرَى أَنَّ فِي هَذَا الْحَدِيثِ مِنْ وُجُوهِ الْفِقْهِ وَفُنُونِ الْأَدَبِ وَالْفَائِدَةِ سِتِّينَ وَجْهًا....وَجَوَازُ لَعِبِ الصَّغِيرِ بِالطَّيْرِ وَجَوَازُ تَرْكِ الْأَبَوَيْنِ وَلَدَهُمَا الصَّغِيرَ يَلْعَبُ بِمَا أُبِيحَ اللَّعِبُ بِهِ وَجَوَازُ إِنْفَاقِ الْمَالِ فِيمَا يَتَلَهَّى بِهِ الصَّغِيرُ مِنَ الْمُبَاحَاتِ وَجَوَازُ إِمْسَاكِ الطَّيْرِ فِي الْقَفَصِ وَنَحْوِهِ 

[ابن حجر العسقلاني، فتح الباري لابن حجر، ٥٨٤/١٠]

وَعَنْ جَابِرٍ - رَضِيَ اللَّهُ عَنْهُ، قَالَ: قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: " «عُرِضَتْ عَلَيَّ النَّارُ، فَرَأَيْتُ فِيهَا امْرَأَةً مِنْ بَنِي إِسْرَائِيلَ تُعَذَّبُ فِي هِرَّةٍ لَهَا، رَبَطَتْهَا فَلَمْ تُطْعِمْهَا وَلَمْ تَدَعْهَا تَأْكُلُ مِنْ خَشَاشِ الْأَرْضِ حَتَّى مَاتَتْ جُوعًا، وَرَأَيْتُ عَمْرَو بْنَ عَامِرٍ الْخُزَاعِيَّ يَجُرُّ قُصْبَهُ فِي النَّارِ، وَكَانَ أَوَّلَ مَنْ سَيَّبَ السَّوَائِبَ» "، رَوَاهُ مُسْلِمٌ

[الملا على القاري ,مرقاة المفاتيح شرح مشكاة المصابيح ,8/3345]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ബാങ്കിൽ നിന്നും ലഭിച്ച പലിശ പൈസ എന്താണ് ചെയ്യേണ്ടത് പള്ളിക്ക് വേണ്ടി ടോയ്ലറ്റ് പണിയുന്നതിന് നൽകൽ അനുവദനീയമാണോ


ആ പണത്തിന്റെ യഥാർത്ഥ ഉടമ ആരാണെന്ന് അറിയാമെങ്കിൽ ആ തുക അയാൾക്കു തന്നെ തിരിച്ചു നൽകൽ നിർബന്ധമാണ്. ഉടമ ആരാണന്ന് അറിയില്ലെങ്കിൽ പ്രതിഫലം ആഗ്രഹിക്കാതെ ഏതെങ്കിലും സാധുക്കൾക്ക് സ്വദഖ ചെയ്യണം.

ടോയ്ലറ്റിനോ മറ്റ് പൊതു ആവശ്യങ്ങൾക്കോ   ഹറാമായ സമ്പത്ത് ഉപയോഗിക്കൽ ഹനഫി മദ്ഹബിൽ അനുവദനീയമല്ല.

[وَالْحَاصِلُ أَنَّهُ إنْ عَلِمَ أَرْبَابَ الْأَمْوَالِ وَجَبَ رَدُّهُ عَلَيْهِمْ، وَإِلَّا فَإِنْ عَلِمَ عَيْنَ الْحَرَامِ لَا يَحِلُّ لَهُ وَيَتَصَدَّقُ بِهِ بِنِيَّةِ صَاحِبِهِ، 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٩٩/٥]

يَجِبُ عَلَيْهِ أَنْ يَرُدَّهُ إِنْ وُجِدَ الْمَالِكُ، وَإِلَّا فَفِي جَمِيعِ الصُّوَرِ يَجِبُ عَلَيْهِ أَنْ يَتَصَدَّقَ بِمِثْلِ مِلْكِ الأَمْوَالِ عَلَى الْفُقَرَاءِ

بذل المجهود — ١/٣٥٩

وَلَا يَأْخُذُونَ مِنْهُ شَيْئًا وَهُوَ أَوْلَى بِهِمْ وَيَرُدُّونَهَا عَلَى أَرْبَابِهَا إنْ عَرَفُوهُمْ، وَإِلَّا تَصَدَّقُوا بِهَا لِأَنَّ سَبِيلَ الْكَسْبِ الْخَبِيثِ التَّصَدُّقُ إذَا تَعَذَّرَ الرَّدُّ عَلَى صَاحِبِهِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٨٥/٦]

وَيَجِبُ عَلَيْهِ تَفْرِيغُ ذِمَّتِهِ بِرَدِّهِ إلَى أَرْبَابِهِ إنْ عُلِمُوا وَإِلَّا إلَى الْفُقَرَاءِ 

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٢٢١/٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ബന്ധപ്പെടുമ്പോഴോ അല്ലാത്തപ്പോഴോ ഭാര്യയുടെ/ഭർത്താവിന്റെ സ്വകാര്യ ഭാഗങ്ങളിൽ നോക്കുന്നതിനെപ്പറ്റി ഉള്ള വിധി എന്താണ് ?


നോക്കൽ അനുവദനീയമാണ്. പരമാവധി നോട്ടം ഒഴിവാക്കൽ നല്ലതാണ്. അമിതമായ നോട്ടം ഓർമ്മക്കുറവ്, കാഴ്ചക്കുറവ് മുതലായവയ്ക്ക് കാരണമായേക്കാം. ഹറാമിൽ നിന്ന് നോട്ടം സൂക്ഷിക്കാൻ സാധിക്കാത്തവർ ഹലാലിൽ നോക്കുന്നത് തന്നെയാണ് ഉത്തമം.

قَالَ - رَحِمَهُ اللَّهُ - (وَيَنْظُرُ الرَّجُلُ إلَى فَرْجِ أَمَتِهِ وَزَوْجَتِهِ) يَعْنِي عَنْ شَهْوَةٍ وَغَيْرِ شَهْوَةٍ قَالَ - عَلَيْهِ الصَّلَاةُ وَالسَّلَامُ - «غُضَّ بَصَرَكَ إلَّا عَنْ زَوْجَتِكَ، وَأَمَتِكَ»...... وَلِأَنَّهُ يَجُوزُ لَهُ الْمَسُّ وَالْغِشْيَانُ فَالنَّظَرُ أَوْلَى إلَّا أَنَّ الْأَوْلَى أَنْ لَا يَنْظُرَ كُلٌّ مِنْهُمَا إلَى عَوْرَةِ صَاحِبِهِ لِقَوْلِهِ - عَلَيْهِ الصَّلَاةُ وَالسَّلَامُ - «إذَا أَتَى أَحَدُكُمْ زَوْجَتَهُ فَلْيَسْتَتِرْ مَا اسْتَطَاعَ وَلَا يَتَجَرَّدَانِ تَجَرُّدَ الْبَعِيرِ» ؛ لِأَنَّ النَّظَرَ إلَى الْعَوْرَةِ يُورِثُ النِّسْيَانَ

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٢٢٠/٨]

قَوْلُهُ وَالْأَوْلَى تَرْكُهُ) قَالَ فِي الْهِدَايَةِ: الْأَوْلَى أَنْ لَا يَنْظُرَ كُلُّ وَاحِدٍ مِنْهُمَا إلَى عَوْرَةِ صَاحِبِهِ....وَلِأَنَّ ذَلِكَ يُورِثُ نِّسْيَانَ لِوُرُودِ الْأَثَرِ،.... (قَوْلُهُ لِأَنَّهُ يُورِثُ النِّسْيَانَ) وَيُضْعِفُ الْبَصَرَ 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٦٧/٦]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

വ്യാഴാഴ്ച‌ നഖം വെട്ടിയാൽ പല രോഗങ്ങളിൽ നിന്നും നിർഭയത്വം ഉണ്ടാകുമെന്ന് കേൾക്കുന്നു ശരിയാണോ?


അതെ ശരിയാണ് വ്യാഴാഴ്ച അസ്വറിന്ന് ശേഷം നഖം വെട്ടിയാൽ ഭ്രാന്ത്, വെള്ളപ്പാണ്ട്, കാഴ്ച ഇല്ലാത്തതിനാൽ ഉള്ള സങ്കടം, ദാരിദ്ര്യം, എന്നിവയിൽ നിന്ന് കാവൽ ഉണ്ടാകുന്നതാണെന്ന് അല്ലാഹുവിന്റെ മുത്ത് റസൂൽ (സ) പ്രസ്താവിച്ചിട്ടുണ്ട്. ഇത് ശരിയാണോ 

ചോദ്യത്തിൽ പറയപ്പെട്ടത് നബി ﷺ തങ്ങളോട് ചേർക്കൽ ശരിയല്ല. ഇത് ഹദീസായി സ്ഥിരപ്പെട്ടിട്ടില്ല എന്ന് ഇബ്നു ഹജർ അസ്ഖലാനി (റ) പറഞ്ഞിരിക്കുന്നു.(ഫത് ഹുൽ ബാരി 10/346)

ഇമാം ഷൗകാനി (റ) ഇത് വ്യാജ ഹദീസ് ആണെന്ന് പറഞ്ഞിരിക്കുന്നു.

وَلَمْ يَثْبُتْ أَيْضًا فِي اسْتِحْبَابِ قَصِّ الظُّفُرِ يَوْمَ الْخَمِيسِ حَدِيثٌ وَقَدْ أَخْرَجَهُ جَعْفَرٌ الْمُسْتَغْفِرِيُّ بِسَنَدٍ مَجْهُولٍ وَرَوَيْنَاهُ فِي مُسَلْسَلَاتِ التَّيْمِيِّ مِنْ طَرِيقِهِ وَأَقْرَبُ مَا وَقَفْتُ عَلَيْهِ فِي ذَلِكَ مَا أَخْرَجَهُ الْبَيْهَقِيُّ مِنْ مُرْسَلِ أَبِي جَعْفَرٍ الْبَاقِرِ قَالَ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَسْتَحِبُّ أَنْ يَأْخُذَ مِنْ أَظْفَارِهِ وَشَارِبِهِ يَوْمَ الْجُمُعَةِ وَلَهُ شَاهِدٌ مَوْصُولٌ عَنْ أَبِي هُرَيْرَةَ لَكِنْ سَنَدُهُ ضَعِيفٌ أَخْرَجَهُ الْبَيْهَقِيُّ أَيْضًا فِي الشُّعَبِ وَسُئِلَ أَحْمَدُ عَنْهُ فَقَالَ يُسَنُّ فِي يَوْمِ الْجُمُعَةِ قَبْلَ الزَّوَالِ وَعَنْهُ يَوْمَ الْخَمِيسِ وَعَنْهُ يَتَخَيَّرُ وَهَذَا هُوَ الْمُعْتَمَدُ أَنَّهُ يُسْتَحَبُّ كَيْفَ مَا احْتَاجَ إِلَيْهِ

[ابن حجر العسقلاني، فتح الباري لابن حجر، ٣٤٦/١٠]

حديث: "مَنْ قَلَّمَ أَظْفَارَهُ يَوْمَ السَّبْتِ خَرَجَ مِنْهُ الدَّاءُ وَدَخَلَ فِيهِ الشِّفَاءُ وَمَنْ قَلَّمَ أَظْفَارَهُ يَوْمَ الأَحَدِ خَرَجَتْ مِنْهُ الْفَاقَةُ وَدَخَلَ فِيهِ الْغِنَى وَمَنْ قَلَّمَ أَظْفَارَهُ يَوْمَ الاثْنَيْنِ خَرَجَتْ مِنْهُ الْعِلَّةُ وَدَخَلَ فِيهِ الصِّحَّةُ وَمَنْ قَلَّمَ أَظْفَارَهُ يَوْمَ الثُّلاثَاءِ خَرَجَ مِنْهُ المرض وَدَخَلَتْ فِيهِ الْعَافِيَةُ وَمَنْ قَلَّمَ أَظْفَارَهُ يَوْمَ الأَرْبِعَاءِ خَرَجَ مِنْهُ الوسواس [والخوف] وَدَخَلَ فِيهِ الأمْنُ وَالصِّحَّةُ وَمَنْ قَلَّمَ أَظْفَارَهُ يَوْمَ الْخَمِيسِ خَرَجَ مِنْهُ الْجُذَامُ وَدَخَلَتْ فِيهِ الْعَافِيَةُ وَمَنْ قَلَّمَ أَظْفَارَهُ يَوْمَ الْجُمُعَةِ دَخَلَتْ فِيهِ الرَّحْمَةُ وَخَرَجَ مِنْهُ الذُّنُوبُ

هُوَ مَوْضُوعٌ فِي إِسْنَادِهِ: وَضَّاعَانِ وَمَجَاهِيلُ فَقَبَّحَ اللَّهُ الْكَذَّابِينَ وَقَبَّحَ أَلْفَاظَهُمُ السَّاقِطَةَ وَكَلِمَاتِهِمُ الرَّكِيكَةَ

قَالَ السَّخَاوِيُّ فِي الْمَقَاصِدِ: لَمْ يَثْبُتْ فِي كَيْفِيَّةِ قَصِّ الأَظْفَارِ وَلا فِي تَعْيِينِ يَوْمٍ لَهُ شَيْءٍ عَنِ النَّبِيِّ صَلَّى اللَّهُ عليه وَسَلَّمَ وَمَا يَعْزَى مِنَ النُّظُمِ فِيهَا لِعَلِيٍّ رَضِيَ اللَّهُ عَنْهُ فباطل

[الشوكاني، الفوائد المجموعة، صفحة ١٩٧]

وَرَوَى الدَّيْلَمِيُّ بِسَنَدٍ وَاهٍ عَنْ أَبِي هُرَيْرَةَ رَفَعَهُ «مَنْ قَلَّمَ أَظْفَارَهُ يَوْمَ السَّبْتِ خَرَجَ مِنْهُ الدَّاءُ وَدَخَلَ فِيهِ الشِّفَاءُ وَمَنْ قَلَّمَهَا يَوْمَ الْأَحَدِ خَرَجَ مِنْهُ الْفَاقَةُ وَدَخَلَ فِيهِ الْغِنَى وَمَنْ قَلَّمَهَا يَوْمَ الِاثْنَيْنِ خَرَجَ مِنْهُ الْجُنُونُ وَدَخَلَتْ فِيهِ الصِّحَّةُ وَمَنْ قَلَّمَهَا يَوْمَ الثُّلَاثَاءِ خَرَجَ مِنْهُ الْمَرَضُ وَدَخَلَ فِيهِ الشِّفَاءُ وَمَنْ قَلَّمَهَا يَوْمَ الْأَرْبِعَاءِ خَرَجَ مِنْهُ الْوَسْوَاسُ وَالْخَوْفُ وَدَخَلَ فِيهِ الْأَمْنُ وَالشِّفَاءُ وَمَنْ قَلَّمَهَا يَوْمَ الْخَمِيسِ خَرَجَ مِنْهُ الْجُذَامُ وَدَخَلَتْ فِيهِ الْعَافِيَةُ وَمَنْ قَلَّمَهَا يَوْمَ الْجُمُعَةِ دَخَلَتْ فِيهِ الرَّحْمَةُ وَخَرَجَتْ مِنْهُ الذُّنُوبُ» "

(قَوْلُهُ وَعَنْهُ - عَلَيْهِ الصَّلَاةُ وَالسَّلَامُ - إلَخْ) لَمْ يَثْبُتْ حَدِيثًا بَلْ وَقَعَ فِي كَلَامِ غَيْرِ وَاحِدٍ كَالشَّيْخِ عَبْدِ الْقَادِرِ قَدَّسَ اللَّهُ سِرَّهُ فِي غُنْيَتِهِ وَكَابْنِ قُدَامَةَ فِي مُغْنِيهِ وَقَالَ السَّخَاوِيُّ: لَمْ أَجِدْهُ لَكِنْ كَانَ الْحَافِظُ الدِّمْيَاطِيُّ يَنْقُلُ ذَلِكَ عَنْ بَعْضِ مَشَايِخِهِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٤٠٥/٦] 



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ലേസർ ഉപയോഗിച്ച് മാർക്കം കഴിക്കാന്‍ അനുവാദം ഉണ്ടോ


അസൽ ഉദ്ദേശ്യം അധികമായ ത്വക്ക്  നീക്കം ചെയ്യലാണ് അതിൽ ഷരീഅത് പ്രത്യേക നിബന്ധനകൾ കല്പിച്ചിട്ടില്ല. ബ്ലേഡോ ലേസറോ ഉപയോഗിക്കുന്നതിൽ യാതൊരു നിരോധനവുമില്ല. എന്നാൽ ലേസർ ഉപയോഗിക്കുന്നത് മൂലം അധിക വേദന, പ്രയാസം വൈദ്യശാസ്ത്രപരമായി ഹാനികരമാണെന്ന് തെളിയുകയോ ചെയ്യുന്നുവെങ്കിൽ അതിന് പകരം കുറവ് വേദനയും കുറവ് ഹാനിയുമുള്ള ഉപകരണം ഉപയോഗിക്കുന്നതാണ് ഉചിതം. (അവലംബം: ഫതാവാ ദാറുൽ ഉലൂം)

صَبِيٌّ حَشَفَتُهُ ظَاهِرَةٌ بِحَيْثُ لَوْ رَآهُ إنْسَانٌ ظَنَّهُ مَخْتُونًا وَلَا تُقْطَعُ جَلْدَةُ ذَكَرِهِ إلَّا بِتَشْدِيدِ أَلَمِهِ تُرِكَ عَلَى حَالِهِ كَشَيْخٍ أَسْلَمَ وَقَالَ أَهْلُ النَّظَرِ لَا يُطِيقُ الْخِتَانَ) تُرِكَ أَيْضًا (وَلَوْ خُتِنَ وَلَمْ تُقْطَعْ الْجَلْدَةُ كُلُّهَا يَنْظُرُ فَإِنْ قَطَعَ أَكْثَرَ مِنْ النِّصْفِ كَانَ خِتَانًا وَإِنْ قَطَعَ النِّصْفَ فَمَا دُونَهُ لَا) يَكُونُ خِتَانًا يُعْتَدُّ بِهِ لِعَدَمِ الْخِتَانِ حَقِيقَةً وَحُكْمًا. (وَ) الْأَصْلُ أَنَّ (الْخِتَانَ سُنَّةٌ) كَمَا جَاءَ فِي الْخَبَرِ (وَهُوَ مِنْ شَعَائِرِ الْإِسْلَامِ) وَخَصَائِصِهِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٧٥١/٦]

وَفِي صَلَاةِ النَّوَازِلِ الصَّبِيُّ إذَا لَمْ يُخْتَنْ وَلَا يُمْكِنُ أَنْ يَمُدَّ جِلْدَتَهُ لِتُقْطَعَ إلَّا بِتَشْدِيدٍ وَحَشَفَتُهُ ظَاهِرَةٌ إذَا رَآهُ إنْسَانٌ يَرَاهُ كَأَنَّهُ خُتِنَ يَنْظُرُ إلَيْهِ الثِّقَاتُ وَأَهْلُ الْبَصَرِ مِنْ الْحَجَّامِينَ فَإِنْ قَالُوا هُوَ عَلَى خِلَافِ مَا يُمْكِنُ الِاخْتِتَانُ فَإِنَّهُ لَا يُشَدَّدُ عَلَيْهِ وَيُتْرَكُ كَذَا فِي الذَّخِيرَةِ.

[مجموعة من المؤلفين، الفتاوى الهندية، ٣٥٧/٥]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

അല്ലാഹുമ്മ ബാരികലനീ ഫീ റജബിൻ വ ശഅബാൻ... എന്ന് തുടങ്ങുന്ന ദുആ ഹദീസിൽ വന്നതാണോ


അതെ, ഹദീസിൽ വന്നിട്ടുള്ള ദുആയാണ്.

അനസ് (റ) രിവായത് ചെയ്യുന്നു. റജബ് മാസം ആരംഭിക്കുമ്പോൾ നബി ﷺ ഇപ്രകാരം ദുആ ചെയ്യാറുണ്ടായിരുന്നു

اَللّٰهُمَّ بَارِكْ لَنَا فِيْ رَجَبٍ وَشَعْبَانَ وَبَلِّغْنَا رَمَضَانَ

അർത്ഥം: അല്ലാഹുവേ ഞങ്ങൾക്ക് റജബ് മാസത്തിലും ഷഅ്ബാൻ മാസത്തിലും അനുഗ്രഹം (ബറകത്ത്) നല്കേണമേ ഞങ്ങളെ റമദാൻ വരെ എത്തിക്കേണമേ. 

  • മുസ്നദ് അൽ-ബസ്സാർ 13/117
  • സവായിദുൽ മുസ്നദ് 4/180
  • അൽ മുഅ്ജമുൽ ഔസത് 4/18)
  • ഷുഅബുൽ ഈമാൻ 5/348
  • ഫളായിലുൽ ഔഖാത്ത് 98
  • ഹില്യതുൽ ഔലിയാഅ് 6/269)

ഈ ഹദീസിനെക്കുറിച്ച് ചില മുഹദ്ദിസുകൾ വിമർശനം നടത്തിയിട്ടുണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഈ ഹദീസിന്റെ സനദിൽ ഉള്ള സായിദ ബിൻ അബീ റഖാദ് എന്ന റാവിയെയും, അദ്ദേഹത്തിന്റെ ശൈഖായ സിയാദ് ബിൻ അബ്ദുല്ലാഹ് അന്നമീരി എന്നയാളെയും ളഈഫ് (ദുർബലർ) എന്ന് കണക്കാക്കിയിട്ടുണ്ട്. (മജ്മഉസ്സവായിദ് ഹൈസമി 2/375)

എന്നാൽ അല്ലാമ മുനാവി (റ) ഫൈളുൽ ഖദീറിൽ പറയുന്നത് ഇപ്രകാരമാണ്:

നബി ﷺ യിൽ നിന്ന് റജബ് മാസത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ച് ഉറപ്പായിട്ടുള്ള ഏക കാര്യം റജബ് ആരംഭിക്കുമ്പോൾ ഈ ദുആ ചെയ്തിരുന്നു.

اَللّٰهُمَّ بَارِكْ لَنَا فِيْ رَجَبٍ وَشَعْبَانَ وَبَلِّغْنَا رَمَضَانَ

ഇതൊഴികെ റജബ് മാസത്തിന്റെ പ്രത്യേക ശ്രേഷ്ഠതയെക്കുറിച്ച് മറ്റൊന്നും സ്ഥിരപ്പെട്ടിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.(ഫൈളുൽ ഖദീർ 4/18)

ഇബ്നു ഹജർ ഹൈതമി (റ) റജബ് ആരംഭിക്കുമ്പോൾ ഈ ദുആ ഓതൽ സുന്നത്താണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. (ഇത്തിഹാഫു അഹ്ലിൽ ഇസ്ലാം 109)

ഇബ്നു റജബ് ഹൻബലി (റ) അതിനെ മുസ്തഹബ് എന്ന് പറഞ്ഞിരിക്കുന്നു. (ലത്വാഇഫുൽ മആരിഫ് 234)

ഈ രിവായത് മുഹദ്ദിസുകൾ ളഈഫായി കണക്കാക്കിയിട്ടുണ്ടെങ്കിലും ഫദാഇൽ അമാൽ (സദ്കർമ്മങ്ങളുടെ ശ്രേഷ്ഠതകൾ) സംബന്ധിച്ച വിഷയങ്ങളിൽ ഇത്തരത്തിലുള്ള ളഈഫ് ഹദീസുകളിൽ അമൽ ചെയ്യാവുന്നതാണ്. കൂടാതെ ഈ ദുആയുടെ വാചകങ്ങളും അർത്ഥവും ഷറഈ തേട്ടമാണ് അതുപോലെ മുൻഗാമികൾ ഇതനുസരിച്ച് അമൽ ചെയ്തിട്ടുമുണ്ട്. അതിനാൽ ഈ ദുആ ചെയ്യുന്നതിൽ ഏതെങ്കിലും കുറ്റമോ കുഴപ്പമൊ ഇല്ല. (തദ്ഖിറതുൽ മൗളൂആത്ത് അൽ ഫത്നി 117)

وعن أنس أن النبي صلى الله عليه وسلم كان إذا دخل رجب قال اللهم بارك لنا في رجب وشعبان وبلغنا رمضان وكان إذا كان ليلة الجمعة قال هذه ليلة غراء ويوم أزهر رواه البزار وفيه زائدة بن أبي الرقاد قال البخاري منكر الحديث وجهله جماعة

(مجمع الزوائد للهيثمي 2/375)

عن أنس قال كان النبي صلى الله عليه وسلم إذا دخل رجب قال اللهم بارك لنا في رجب وشعبان وبلغنا رمضان رواه البزار والطبراني في الأوسط وفيه زائدة بن أبي الرقاد وفيه كلام وقد وثق

(مجمع الزوائد للهيثمي 3/340)

قال أبو بكر البزار في مسنده حدثنا أحمد بن مالك القشيري أنبأنا زائدة بن أبي الرقاد عن زياد النميري عن أنس أن النبي صلى الله عليه وسلم كان إذا دخل رجب قال اللهم بارك لنا في رجب وشعبان وبلغنا رمضان ورواه الطبراني في الأوسط وقال لا يروى عن النبي صلى الله عليه وسلم إلا بهذا الإسناد وتفرد به زائدة ورواه البيهقي في فضائل الأوقات وقال تفرد به زائدة عن زياد وهو حديث ليس بالقوي وقال البخاري منكر الحديث وقال النسائي لا أدري من هو وقال ابن حبان لا يحتج بخبره

(تبيين العجب بما ورد في فضل رجب 1/38)

تفرد به زياد النميري وعنه زائدة بن أبي الرقاد قال البخاري زائدة بن أبي الرقاد عن زياد النميري منكر الحديث

(شعب الإيمان للبيهقي 5/34)

تنبيه قال في كتاب الصراط المستقيم لم يثبت عن النبي صلى الله عليه وسلم في فضل رجب إلا خبر كان إذا دخل رجب قال اللهم بارك لنا في رجب ولم يثبت غيره

(فيض القدير للمناوي 4/18)

ويسن أن يقول في رجب اللهم بارك لنا في رجب وشعبان وبلغنا رمضان

(إتحاف أهل الإسلام بخصوصيات الصيام 1/109)

وروي عن أبي إسماعيل الأنصاري أنه قال لم يصح في فضل رجب غير هذا الحديث وفي قوله نظر فإن هذا الإسناد فيه ضعف وفي هذا الحديث دليل على استحباب الدعاء بالبقاء إلى الأزمان الفاضلة لإدراك الأعمال الصالحة فيها

(لطائف المعارف 1/234)

نعم روي بإسناد ضعيف أنه صلى الله عليه وسلم كان إذا دخل رجب قال اللهم بارك لنا في رجب وشعبان وبلغنا رمضان ويجوز العمل في الفضائل بالضعيف

(تذكرة الموضوعات 1/117)



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഒരു സംശയം تمت الكتاب بعون الله കിതാബ് എന്നത് പുല്ലിംഗമാണ് എന്നിട്ടും تمت എന്ന് പറയാനുള്ള കാരണം ഒന്ന് പറഞ്ഞ് തരാമോ മറുപടി പ്രതീക്ഷിക്കുന്നു

 

ഇവിടെ كتاب എന്നത് أصل ൽ مذکر ആണ്. എന്നാൽ അത് صحيفة/رسالة/كتابة തുടങ്ങിയ مؤنث നാമങ്ങളുടെ അർഥത്തിൽ ഉദ്ദേശിക്കുമ്പോൾ تأويلًا بالمؤنث ആയി കണക്കാക്കപ്പെടുന്നു. അപ്പോൾ فعل مؤنث ഉപയോഗിക്കുന്നത് ഭാഷാപരമായി അനുവദനീയമാണ്.

الثاني: النص بأن ينص العربي على العلة قال أبو عمرو: سمعت رجلا من اليمن يقول: فلان لغوب جائته كتابي فاحتقرها فقلت له: أتقول: جاءته كتابي؟ قال نعم أليس بصحيفة؟ قال ابن جني: فهذا الأعرابي الجلف علل هذا الموضع بهذه العلة واحتج لتأنيث المذكر بما ذكره 

[السيوطي، الاقتراح في أصول النحو ط القلم، صفحة ٢٧٧]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

Monday, 5 January 2026

ഒരു റകഅതിൽ ഒരു സുജൂദ് മാത്രം ചെയ്തു. അടുത്ത സുജൂദ് ചെയ്തില്ല പിന്നീടാണ് ഓർമ്മ വന്നത്. ഇതിന്റെ വിധി എന്താണ്


രണ്ട് സൂജൂദുകളും ഫർളാണ്.  നിസ്കാരത്തിൽ ഒരു സുജൂദ് മാത്രം ചെയ്ത് രണ്ടാം സുജൂദ് മറന്നുപോയാൽ എപ്പോഴാണോ ഓർമ്മ വരുന്നത് അതേ സമയത്ത് തന്നെ വിട്ടുപോയ സുജൂദ് ചെയ്യണം. താമസം വരുത്തരുത്. റുകൂഇലാഇരിക്കെ ഓർമ്മ വന്നാൽ കൂടി ഉടൻ തന്നെ വിട്ടുപോയ സുജൂദ് ചെയ്യണം തുടർന്ന് വീണ്ടും റുകൂ നിർവഹിക്കൽ മുസ്തഹബ്ബാണ്.

സുജൂദ് അതിന്റെ യഥാർത്ഥ സ്ഥാനത്തുനിന്ന് വൈകിപ്പിച്ചതിനാൽ അവസാനം സഹ്വിന്റെ സുജൂദ് നിർബന്ധമാകുന്നതാണ്. നമസ്കാരം മടക്കി നിർവഹിക്കേണ്ടതില്ല. 

നഷ്ടപ്പെട്ട സുജൂദ് പൂർത്തിയാക്കാതെ സലാം വീട്ടുകയും  നിസ്‌കാരത്തിന് വിരുദ്ധമായ ഏതെങ്കിലും പ്രവൃത്തി ഉദാ: സംസാരിക്കൽ, ഖിബ്ല തൊട്ട് തിരിയുക  ചെയ്യുന്നതിന് മുമ്പ് ഓർമ്മ വരികയും ചെയ്താൽ വിട്ട സുജൂദ് പൂർത്തിയാക്കി അതഹിയ്യാത് ഓതി സഹ്വിന്റെ സുജൂദ് ചെയ്താൽ നിസ്കാരം ശരിയാവുന്നതാണ്. അല്ലായെങ്കിൽ ആ നമസ്‌കാരം മടക്കി നിസ്കരിക്കൽ നിർബന്ധമാകുന്നതാണ്.

 لَوْ تَرَكَ سَجْدَةً مِنْ رَكْعَةٍ ثُمَّ تَذَكَّرَهَا فِيمَا بَعْدَهَا مِنْ قِيَامٍ أَوْ رُكُوعٍ أَوْ سُجُودٍ فَإِنَّهُ يَقْضِيهَا وَلَا يَقْضِي مَا فَعَلَهُ قَبْلَ قَضَائِهَا مِمَّا هُوَ بَعْدَ رَكْعَتِهَا مِنْ قِيَامٍ أَوْ رُكُوعٍ أَوْ سُجُودٍ، بَلْ يَلْزَمُهُ سُجُودُ السَّهْوِ فَقَطْ، لَكِنْ اُخْتُلِفَ فِي لُزُومِ قَضَاءِ مَا تَذَكَّرَهَا فَقَضَاهَا فِيهِ، كَمَا لَوْ تَذَكَّرَ وَهُوَ رَاكِعٌ أَوْ سَاجِدٌ أَنَّهُ لَمْ يَسْجُدْ فِي الرَّكْعَةِ الَّتِي قَبْلَهَا فَإِنَّهُ يَسْجُدُهَا، وَهَلْ يُعِيدُ الرُّكُوعَ أَوْ السُّجُودَ الْمُتَذَكَّرَ فِيهِ، فَفِي الْهِدَايَةِ أَنَّهُ لَا تَجِبُ إعَادَتُهُ بَلْ تُسْتَحَبُّ مُعَلَّلًا بِأَنَّ التَّرْتِيبَ لَيْسَ بِفَرْضٍ بَيْنَ مَا يَتَكَرَّرُ مِنْ الْأَفْعَالِ ...... وَالْمُعْتَمَدُ مَا فِي الْهِدَايَةِ، فَقَدْ جَزَمَ بِهِ فِي الْكَنْزِ وَغَيْرِهِ فِي آخِرِ بَابِ الِاسْتِخْلَافِ وَصَرَّحَ فِي الْبَحْرِ بِضَعْفِ مَا فِي الْخَانِيَّةِ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/462]

لَوْ نَسِيَ سَجْدَةً مِنْ الْأُولَى قَضَاهَا وَلَوْ بَعْدَ السَّلَامِ قَبْلَ الْكَلَامِ لَكِنَّهُ يَتَشَهَّدُ ثُمَّ يَسْجُدُ لِلسَّهْوِ ثُمَّ يَتَشَهَّدُ لِأَنَّهُ يَبْطُلُ بِالْعَوْدِ إلَى الصُّلْبِيَّةِ 

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/463]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

റജബ് അല്ലാഹുവിന്റെ മാസം ശഅ്ബാൻ എന്റെ മാസം റമദാൻ എന്റെ ഉമ്മത്തിന്റെ മാസം എന്ന് ഒരു ഹദീസ് പറയുന്നത് കേട്ടു. ഇതിന്റെ അടിസ്ഥാനം എന്താണ്


കെട്ടിച്ചമച്ച വ്യാജ ഹദീസാണ്

عَنْ أَنَسٍ يَرْفَعُهُ رَجَبُ شَهْرُ اللَّهِ وَشَعْبَانُ شَهْرِي وَرَمَضَانُ شَهْرُ أُمَّتِي ... الْحَدِيثَ وَفِيهِ لَا تَغْفَلُوا عَنْ أَوَّلِ جُمْعَةٍ مِنْ رَجَبٍ فَإِنَّهَا لَيْلَةٌ تُسَمِّيهَا الْمَلَائِكَةُ الرَّغَائِبَ ... وَذَكَرَ الْحَدِيثَ الْمَكْذُوبَ بِطُولِهِ

[الملا على القاري، الأسرار المرفوعة في الأخبار الموضوعة، صفحة ٤٦٠]

 وَمِنْهَا: الْأَحَادِيث الْمَوْضُوعَة فِي فَضِيلَة رَجَب .....وَقَوْلهمْ: رجب شَهْرُ اللَّهِ، وَشَعْبَانُ شَهْرِي، وَرَمَضَانُ شَهْرُ أُمَّتِي

[الصغاني، الموضوعات للصغاني، صفحة ٧٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട


സർക്കാർ ഉദ്യോഗസ്ഥർ ജനങ്ങളിൽ നിന്ന് ഹദ്യ (ഗിഫ്റ്റ്) സ്വീകരിക്കൽ അനുവദനീയമാണോ


കൈകൂലി നൽകുന്നതും സ്വീകരിക്കുന്നതും പാപമാണ് ഹറാമാണ്. അത് അല്ലാഹുവിന്റെ ശാപത്തിനും നരകശിക്ഷക്കും കാരണമാകുന്നു. അതിനാൽ സർക്കാർ ഉദ്യോഗസ്ഥർ കൈകൂലി സ്വീകരിക്കുന്നതും അനർഹവും അന്യായവുമായ കാര്യങ്ങൾ സാധിക്കാൻ കൈകൂലി നൽകുന്നതും അനുവദനീയമല്ല.

  • ഹറാമായതോ അനർഹമായതോ ആയ കാര്യം സാധിക്കാൻ ജോലി ചെയ്യുന്നതിന് മുമ്പോ ശേഷമോ സമ്മാനം നൽകിയാൽ അത്തരം സമ്മാനം സ്വീകരിക്കൽ അനുവദനീയമല്ല.
  • ജോലി നടക്കുന്നതിന് മുമ്പ് ആളുകൾ സമ്മാനം നൽകിയാൽ അതും സ്വീകരിക്കൽ അനുവദനീയമല്ല.
  • ജോലി കഴിഞ്ഞ ശേഷം സമ്മാനം നൽകിയില്ലെങ്കിൽ ഉദ്യോഗസ്ഥൻ അസന്തുഷ്ടനാകും എന്ന ഭയത്തിൽ അയാളെ സന്തോഷിപ്പിക്കാനായി സമ്മാനം നൽകിയാൽ അത് സ്വീകരിക്കൽ അനുവദനീയമല്ല.
  • ഉദ്യോഗസ്ഥന്റെ ആവശ്യപ്രകാരം ജോലി ചെയ്യുന്നതിന് മുമ്പോ ജോലി കഴിഞ്ഞ ശേഷമോ സമ്മാനം നൽകിയാൽ ഉദ്യോഗസ്ഥന് അത് സ്വീകരിക്കൽ അനുവദനീയമല്ല.
  • മേൽപ്പറഞ്ഞ സാഹചര്യങ്ങളിലൊന്നും അല്ലാതെ ജോലി പൂര്‍ത്തിയായതിന് ശേഷം ആളുകൾ സ്വമേധയാ സന്തോഷത്തോടെ സമ്മാനം നൽകിയാൽ അത് സ്വീകരിക്കൽ അനുവദനീയമാണ്. എന്നാലും ഒഴിവാക്കുന്നതാണ് ഉത്തമം.

وَاعْلَمْ بِأَنَّ الرِّشْوَةَ أَنْوَاعٌ

مِنْهَا أَنْ يُهْدِيَ الرَّجُلُ إلَى رَجُلٍ مَالًا لَا لِابْتِغَاءِ التَّوَدُّدِ وَالتَّحَبُّبِ وَهَذَا النَّوْعُ حَلَالٌ مِنْ جَانِبِ الْمُهْدِي وَالْمُهْدَى إلَيْهِ

وَنَوْعٌ مِنْهَا أَنْ يُهْدِيَ الرَّجُلُ إلَى رَجُلٍ مَالًا بِسَبَبِ أَنَّ ذَلِكَ الرَّجُلَ قَدْ خَوَّفَهُ فَيُهْدِي إلَيْهِ مَالًا لِيَدْفَعَ الْخَوْفَ عَنْ نَفْسِهِ، أَوْ يُهْدِي إلَى السُّلْطَانِ مَالًا لِيَدْفَعَ الظُّلْمَ عَنْ نَفْسِهِ، أَوْ عَنْ مَالِهِ وَهَذَا نَوْعٌ لَا يَحِلُّ الْأَخْذُ لِأَحَدٍ، وَإِذَا أَخَذَ يَدْخُلُ تَحْتَ الْوَعِيدِ الْمَذْكُورِ فِي هَذَا الْبَابِ، وَهَلْ يَحِلُّ لِلْمُعْطِي الْإِعْطَاءُ.؟

عَامَّةُ الْمَشَايِخِ عَلَى أَنَّهُ يَحِلُّ؛ لِأَنَّهُ يَجْعَلُ مَالَهُ وِقَايَةً لِنَفْسِهِ، أَوْ يَجْعَلُ بَعْضَ مَالِهِ وِقَايَةً لِلْبَاقِي

وَنَوْعٌ مِنْهَا أَنْ يُهْدِيَ الرَّجُلُ إلَى رَجُلٍ مَالًا لِيُسَوِّيَ أَمْرَهُ فِيمَا بَيْنَهُ وَبَيْنَ السُّلْطَانِ وَيُعِينُهُ فِي حَاجَتِهِ، وَإِنَّهُ عَلَى وَجْهَيْنِ

الْوَجْهُ الْأَوَّلُ أَنْ تَكُونَ حَاجَتُهُ حَرَامًا، وَفِي هَذَا الْوَجْهِ لَا يَحِلُّ لِلْمُهْدِي الْإِعْطَاءُ وَلَا لِلْمُهْدَى إلَيْهِ الْأَخْذُ

الْوَجْهُ الثَّانِي أَنْ تَكُونَ حَاجَتُهُ مُبَاحَةً وَإِنَّهُ عَلَى وَجْهَيْنِ أَيْضًا

الْوَجْهُ الْأَوَّلُ أَنْ يَشْتَرِطَ أَنَّهُ إنَّمَا يُهْدِي إلَيْهِ لِيُعِينَهُ عِنْدَ السُّلْطَانِ، وَفِي هَذَا الْوَجْهِ لَا يَحِلُّ لِأَحَدٍ الْأَخْذُ وَهَلْ يَحِلُّ لِلْمُعْطِي الْإِعْطَاءُ.؟

تَكَلَّمُوا فِيهِ مِنْهُمْ مَنْ قَالَ: لَا يَحِلُّ، وَمِنْهُمْ مَنْ قَالَ: يَحِلُّ، وَالْحِيلَةُ فِي الْأَخْذِ وَحِلِّ الْإِعْطَاءِ عِنْدَ الْكُلِّ أَنْ يَسْتَأْجِرَهُ صَاحِبُ الْحَادِثَةِ يَوْمًا إلَى اللَّيْلِ لِيَقُومَ بِعَمَلِهِ بِالْمَالِ الَّذِي يُرِيدُ الدَّفْعَ إلَيْهِ فَتَصِحَّ الْإِجَارَةُ وَيَسْتَحِقَّ الْأَجِيرُ الْأَجْرَ، ثُمَّ الْمُسْتَأْجِرُ بِالْخِيَارِ إنْ شَاءَ اسْتَعْمَلَهُ فِي هَذَا الْعَمَلِ وَإِنْ شَاءَ اسْتَعْمَلَهُ فِي عَمَلٍ آخَرَ، قَالُوا: وَهَذِهِ الْحِيلَةُ إنَّمَا تَصِحُّ إذَا كَانَ الْعَمَلُ الَّذِي يَسْتَأْجِرُ عَلَيْهِ عَمَلًا يَصِحُّ الِاسْتِئْجَارُ عَلَيْهِ كَذَا فِي الْمُحِيطِ كَتَبْلِيغِ الرِّسَالَةِ وَنَحْوِهِ، وَإِنْ لَمْ يُبَيِّنْ الْمُدَّةَ لَا يَجُوزُ كَذَا فِي الْخُلَاصَةِ وَهَلْ يَحِلُّ لِلْمُعْطِي الْإِعْطَاءُ بِدُونِ هَذِهِ الْحِيلَةِ تَكَلَّمُوا فِيهِ قِيلَ: لَا يَحِلُّ، وَقِيلَ: يَحِلُّ، وَهُوَ الْأَصَحُّ هَذَا إذَا أَعْطَاهُ قَبْلَ أَنْ يُسَوِّيَ أَمْرَهُ أَمَّا إذَا أَعْطَاهُ بَعْدَ أَنْ سَوَّى أَمْرَهُ وَنَجَّاهُ عَنْ ظُلْمِهِ فَيَحِلُّ لِلْمُعْطِي الْإِعْطَاءُ، وَيَحِلُّ لِلْآخِذِ الْأَخْذُ، وَهُوَ الْأَصَحُّ كَذَا فِي مُحِيطِ السَّرَخْسِيِّ

وَهُوَ الصَّحِيحُ كَذَا فِي فَتَاوَى قَاضِي خَانْ

الْوَجْهُ الثَّانِي إذَا لَمْ يَشْتَرِطْ ذَلِكَ صَرِيحًا وَلَكِنْ إنَّمَا يُهْدِي إلَيْهِ لِيُعِينَهُ عِنْدَ السُّلْطَانِ، وَفِي هَذَا الْوَجْهِ اخْتَلَفَ الْمَشَايِخُ - رَحِمَهُمْ اللَّهُ تَعَالَى -، وَعَامَّتُهُمْ عَلَى أَنَّهُ لَا يُكْرَهُ هَذَا إذَا لَمْ تَكُنْ بَيْنَهُمَا مُهَادَاةٌ قَبْلَ ذَلِكَ بِسَبَبٍ مِنْ الْأَسْبَابِ، وَأَمَّا إذَا كَانَتْ بَيْنَهُمَا مُهَادَاةٌ قَبْلَ ذَلِكَ بِسَبَبِ صَدَاقَةٍ أَوْ قَرَابَةٍ فَأَهْدَى إلَيْهِ كَمَا كَانَ يُهْدِي قَبْلَ ذَلِكَ ثُمَّ إنَّ الْمُهْدَى إلَيْهِ قَامَ لِإِصْلَاحِ أَمْرِهِ فَهَذَا أَمْرٌ حَسَنٌ؛ لِأَنَّهُ مُجَازَاةُ الْإِحْسَانِ بِالْإِحْسَانِ، وَمُقَابَلَةُ الْكَرَمِ بِالْكَرَمِ

وَنَوْعٌ آخَرُ أَنْ يُهْدِيَ الرَّجُلُ إلَى سُلْطَانٍ فَيُقَلِّدَ الْقَضَاءَ لَهُ، أَوْ عَمَلًا آخَرَ وَهَذَا النَّوْعُ لَا يَحِلُّ لِلْآخِذِ الْأَخْذُ وَلَا لِلْمُعْطِي الْإِعْطَاءُ كَذَا فِي الْمُحِيطِ

[مجموعة من المؤلفين، الفتاوى الهندية، ٣٣٢،٣٣١/٣]

وَإِنْ طَلَبَ مِنْهُ أَنْ يُسَوِّيَ أَمْرَهُ وَلَمْ يَذْكُرْ لَهُ الرِّشْوَةَ وَأَعْطَاهُ بَعْدَمَا يُسَوِّي اخْتَلَفُوا فِيهِ قَالَ بَعْضُهُمْ لَا يَحِلُّ لَهُ أَنْ يَأْخُذَ، وَقَالَ بَعْضُهُمْ يَحِلُّ وَهُوَ الصَّحِيحُ؛ لِأَنَّهُ يُرِيدُ مُجَازَاةَ الْإِحْسَانِ فَيَحِلُّ اهـ.

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٢٨٥/٦]

وَفِي الْأَقْضِيَةِ قَسَّمَ الْهَدِيَّةَ وَجَعَلَ هَذَا مِنْ أَقْسَامِهَا فَقَالَ: حَلَالٌ مِنْ الْجَانِبَيْنِ كَالْإِهْدَاءِ لِلتَّوَدُّدِ وَحَرَامٌ مِنْهُمَا كَالْإِهْدَاءِ لِيُعِينَهُ عَلَى الظُّلْمِ وَحَرَامٌ عَلَى الْآخِذِ فَقَطْ، وَهُوَ أَنْ يُهْدَى لِيَكُفَّ عَنْهُ الظُّلْمَ وَالْحِيلَةُ أَنْ يَسْتَأْجِرَهُ إلَخْ قَالَ: أَيْ فِي الْأَقْضِيَةِ هَذَا إذَا كَانَ فِيهِ شَرْطٌ أَمَّا إذَا كَانَ بِلَا شَرْطٍ لَكِنْ يَعْلَمُ يَقِينًا أَنَّهُ إنَّمَا يُهْدِي لِيُعِينَهُ عِنْدَ السُّلْطَانِ فَمَشَايِخُنَا عَلَى أَنَّهُ لَا بَأْسَ بِهِ، وَلَوْ قَضَى حَاجَتَهُ بِلَا شَرْطٍ وَلَا طَمَعٍ فَأَهْدَى إلَيْهِ بَعْدَ ذَلِكَ فَهُوَ حَلَالٌ لَا بَأْسَ بِهِ وَمَا نُقِلَ عَنْ ابْنِ مَسْعُودٍ مِنْ كَرَاهَتِهِ فَوَرَعٌ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٦٢/٥]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഒരാൾ ഭാര്യയെ ഒരു തലാഖ് പറഞ്ഞു. നാല് മാസം കഴിഞ്ഞ് വീണ്ടും അടുത്ത തലാഖ് പറഞ്ഞു. ഭാര്യ ആദ്യ തലാഖിന്റെ ഇദ്ധ പൂർത്തിയാക്കിരുന്നു. എന്നാൽ ആ സമയത്ത് ഭർത്താവ് അവളെ മടക്കി എടുത്തില്ല


1. നാല് മാസത്തിനു ശേഷം അവളെ തിരിച്ചു വിളിക്കാൻ ഭർത്താവിന് എന്തെങ്കിലും സാധ്യത ഉണ്ടോ

2.നാല് മാസത്തിനു ശേഷം അയാൾ വീണ്ടും തലാഖ് ചൊല്ലിയാൽ അത് പരിഗണിക്കപ്പെടുന്നതാണോ 


1.ചോദ്യത്തിൽ പറയപ്പെട്ടത് യാഥാർത്ഥ്യമാണെങ്കിൽ റജഇയ്യായ ഒരു തലാഖ് സ്വരീഹായി  ഭർത്താവ് പറഞ്ഞു. ഇദ്ധയുടെ ഇടയിൽ മടക്കി വിളിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ അവളുടെ ഇദ്ധ (മൂന്ന് ഹൈള്) പൂർത്തിയാകുന്നത്തോടെ തലാഖ് ബാഇനാകുന്നതും അവരുടെ വിവാഹ ബന്ധം അവസാനിക്കുന്നതാണ്. പിന്നെ അവർ ഇരുവരും അന്യ സ്ത്രീ പുരുഷന്മാരാണ്. 

ഇനി അവർക്ക് ഒരുമിക്കണമെങ്കിൽ പുതിയ മഹ്റിൽ സാക്ഷികളുടെ സാന്നിധ്യത്തിൽ തജ്‌ദീദ് നികാഹ് ചെയ്ത് വിവാഹം പുതുക്കണം. ഇനി ഭർത്താവിന് രണ്ട് തലാഖ് കൂടിയെ അവശേഷിക്കുന്നുള്ളൂ. ഏതെങ്കിലും സാഹചര്യത്തിൽ ആ രണ്ടെണ്ണം പറഞ്ഞാൽ  ഭർത്താവിന് അവൾ ഹലാല ആകാതെ ഒരിക്കലും തിരിച്ചെടുക്കാൻ സാധിക്കില്ല.

2.ഭർത്താവ് മടക്കി എടുക്കാതെ ഇദ്ധ പൂർത്തിയാകുന്നത്തോടെ അവർ ഇരുവരും അന്യ സ്ത്രീ പുരുഷന്മാരാണ്. അവർക്കിടയിൽ തലാഖിനു പ്രസക്തി ഇല്ലല്ലോ. നികാഹ് നിലനിൽക്കുന്ന ഭാര്യയോടാണ് തലാഖ് സാധുവാകുക.

إذَا كَانَ الطَّلَاقُ بَائِنًا دُونَ الثَّلَاثِ فَلَهُ أَنْ يَتَزَوَّجَهَا فِي الْعِدَّةِ

[مجموعة من المؤلفين ,الفتاوى الهندية ,1/472]

فَإِنْ طَلَّقَهَا وَلَمْ يُرَاجِعْهَا بَلْ تَرَكَهَا حَتَّى انْقَضَتْ عِدَّتُهَا بَانَتْ، وَهَذَا عِنْدَنَا، وَعِنْدَ الشَّافِعِيِّ

[الكاساني ,بدائع الصنائع في ترتيب الشرائع ,3/180]

 (هِيَ اسْتِدَامَةُ الْمِلْكِ الْقَائِمِ) بِلَا عِوَضٍ مَا دَامَتْ (فِي الْعِدَّةِ).... (بِنَحْوِ) مُتَعَلِّقٌ بِاسْتِدَامَةُ (رَجَعْتُكِ) وَرَدَدْتُكِ وَمَسَكْتُكِ بِلَا نِيَّةٍ لِأَنَّهُ صَرِيحٌ (وَ) بِالْفِعْلِ مَعَ الْكَرَاهَةِ....قَوْلُهُ: مَعَ الْكَرَاهَةِ) الظَّاهِرُ أَنَّهَا تَنْزِيهٌ كَمَا يُشِيرُ إلَيْهِ كَلَامُ الْبَحْرِ فِي شَرْحِ قَوْلِهِ وَالطَّلَاقُ الرَّجْعِيُّ لَا يُحَرِّمُ الْوَطْءَ رَمْلِيٌّ، وَيُؤَيِّدُهُ قَوْلُهُ فِي الْفَتْحِ - عِنْدَ الْكَلَامِ عَلَى قَوْلِ الشَّافِعِيِّ بِحُرْمَةِ الْوَطْءِ -: إنَّهُ عِنْدَنَا يَحِلُّ لِقِيَامِ مِلْكِ النِّكَاحِ مِنْ كُلِّ وَجْهٍ، وَإِنَّمَا يَزُولُ عِنْدَ انْقِضَاءِ الْعِدَّةِ فَيَكُونُ الْحِلُّ قَائِمًا قَبْلَ انْقِضَائِهَا. 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٩٨/٣]

وَيَنْكِحُ مُبَانَتَهُ بِمَا دُونَ الثَّلَاثِ فِي الْعِدَّةِ وَبَعْدَهَا بِالْإِجْمَاعِ) وَمُنِعَ غَيْرُهُ فِيهَا لِاشْتِبَاهِ النَّسَبِ 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٤٠٩/٣]

وَتَنْقَطِعُ الرَّجْعَةُ إنْ حُكِمَ بِخُرُوجِهَا مِنْ الْحَيْضَةِ الثَّالِثَةِ إنْ كَانَتْ حُرَّةً

[مجموعة من المؤلفين، الفتاوى الهندية، ٤٧١/١]

وان كان الطلاق ثلاثا في الحرة أو ثنتين في الأمة لم تحل له حتى تنكح زوجاغيره نكاحا صحيحا ويدخل بها ثم يطلقها أو يموت عنها ، فالاصل فيه قوله تعالى فإن طلقها فلا تحل له من بعد حتى تنكح زوجا غيره والمراد الطلقة الثلاثة ( الهداية ٢٩/٢)



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

പട്ടിയെ തൊട്ടാൽ കുളി നിർബന്ധമാകുമോ

 

കുളി നിർബന്ധമാകില്ല.

(قَوْلُهُ لَيْسَ الْكَلْبُ بِنَجِسِ الْعَيْنِ) بَلْ نَجَاسَتُهُ بِنَجَاسَةِ لَحْمِهِ وَدَمِهِ، وَلَا يَظْهَرُ حُكْمُهَا وَهُوَ حَيٌّ مَا دَامَتْ فِي مَعْدِنِهَا كَنَجَاسَةِ بَاطِنِ الْمُصَلِّي فَهُوَ كَغَيْرِهِ مِنْ الْحَيَوَانَاتِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٠٨/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

എന്തിന്റെ അടിസ്ഥാനത്തിലാണ് റജബ് മാസത്തിൽ ഒരു ദിവസം പോലും പ്രത്യേകമായി സുന്നതില്ല എന്ന് പറയുന്നത്. വ്യക്തമായ ഹദീസ് ഫളാഇലെ റജബ് എന്ന കിതാബിൽ വരുന്നുണ്ടല്ലോ റജബ് മാസത്തിലെ ഒന്നാം ദിവസം നോമ്പനുഷ്ഠിക്കുന്നത് മൂന്ന് വർഷത്തെ പ്രായശ്ചിത്തമാണ്. ഹദീസ് സ്വഹീഹ് അല്ലെങ്കിലും ഫളാഇലിൽ അമൽ ചെയ്യാമല്ലോ. മറുപടി പ്രതീക്ഷിക്കുന്നു.


ആദ്യമായി പറയാനുള്ളത് റജബ് മാസം എല്ലാദിവസവും നോമ്പ് അനുഷ്ഠിക്കൽ മുസ്തഹബ്ബാണ്. എന്നാൽ റജബിലെ  ഏതെങ്കിലും പ്രത്യേകദിവസം സുന്നത്തോ മുസ്തഹബ്ബോ ആയ നോമ്പ് സ്ഥിരപ്പെട്ടിട്ടില്ല.

കാരണം വിശദീകരിക്കാം

ചോദ്യത്തിൽ പറയപ്പെട്ട ഹദീസ് അത്യന്തം ദുർബലമാണ്. കേവലം സാധാരണ ദുർബലതയല്ല. ഈ സാഹചര്യത്തിൽ നബി ﷺ തങ്ങളിലേക്ക് ചേർത്ത് പറയുന്നതിന് തന്നെ സൂക്ഷിക്കണം.

ഹദീസ് പരിശോധിക്കാം

അബ്ബാസ് (റ) ൽ നിന്ന് രിവായത് നബി ﷺ അരുളി റജബ് മാസത്തിലെ ആദ്യ ദിവസത്തെ നോമ്പ് മൂന്നു വർഷത്തെ പാപങ്ങൾക്ക് കഫാറയാണ്. രണ്ടാമത്തെ ദിവസത്തെ നോമ്പ് രണ്ട് വർഷത്തെ കഫാറയും മൂന്നാമത്തെ ദിവസത്തെ നോമ്പ് ഒരു വർഷത്തിന്റെ കഫാറയും ആകുന്നു. തുടർന്ന് ഓരോ ദിവസത്തെ നോമ്പും ഒരു മാസത്തിന്റെ കഫാറയായിരിക്കും.(ഫളായിൽ ശഹ്റു റജബ്, ഹദീസ് നമ്പർ: 10)

ആരാണ് രിവായത് ചെയ്തത്

ഹാഫിള് അബൂ മുഹമ്മദ് അല്‍ ഹസന്‍ ബിന്‍ മുഹമ്മദ് അല്‍ ഖല്ലാല്‍ തന്റെ ഫളായിൽ ശഹ്റു റജബ് (പേജ് 64, ഹദീസ് നമ്പർ: 10) എന്ന ഗ്രന്ഥത്തിൽ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.

എന്താണ് ഈ ഹദീസിന്റെ പ്രശ്നം

ഇമാമീങ്ങൾ തന്നെ പറയട്ടെ

അല്ലാമാ മുനാവി (റ) അൽ-ജാമിഉസ് സഗീർ എന്ന ഗ്രന്ഥത്തിന്റെ വിശദീകരണമായ ഫൈളുൽ ഖദീറിൽ ഈ ഹദീസ് ഉദ്ധരിച്ചതിന് ശേഷം എഴുതുന്നു

 حديث ضعيف جدا قال ابن الصلاح وغيره : لم يثبت في صوم رجب نهي ولا ندب وأصل الصوم مندوب في رجب وغيره وقال ابن رجب : لم يصح في فضل صوم رجب بخصوصه شئ عن النبي صلى الله عليه وسلم ولا عن أصحابه

 فیض القدیر للمناوي:(4/277)


ഈ ഹദീസ് വളരെ ദുർബലമാണ്. അല്ലാമാ ഇബ്നു സലാഹ് തുടങ്ങിയവർ പറഞ്ഞത്: റജബ് മാസത്തിലെ നോമ്പിന്റെ പ്രത്യേക ശ്രേഷ്ഠതയെക്കുറിച്ച് (പ്രത്യേകമായി) നിരോധനമൊ മുസ്തഹബ്ബോ ഒന്നും സ്ഥിരപ്പെട്ടിട്ടില്ല. എന്നാൽ പൊതുവെ നോമ്പ് നോൽക്കൽ റജബ് മാസത്തിലും മറ്റു മാസങ്ങളിലും മുസ്തഹബ്ബാണ്.

അല്ലാമാ മുനാവി (റ)  വീണ്ടും അൽ-ജാമിഉസ് സഗീർ എന്ന ഗ്രന്ഥത്തിന്റെ മറ്റൊരു വിശദീകരണമായ അത്തയ്സീറിൽ പറയുന്നു.

أورد هذا الحديث وقال :وإسناده ساقط 

(التيسير بشرح الجامع الصغير: 2/95) 

ഈ ഹദീസിന്റെ സനദ് സാഖിത് (വളരെ ദുർബലവും അംഗീകരിക്കാൻ കഴിയാത്തതുമായത്) ആണ്.

ഇബ്നു ഹജർ അസ്ഖലാനി (റ)  തന്റെ തബ്യീനുൽ അജബ് എന്ന ഗ്രന്ഥത്തിൽ എഴുതുന്നു.

لم يرد في فضل شهر رجب، ولا في صيا مه ، ولا في صيام شيء منه معين، ولا في قيام ليلة مخصوصة فيه.. حديث صحيح يصلح للحجة 

(تبیین العجب مما ورد فی فضل رجب ص:۲۳)

റജബ് മാസത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ചോ, അതിലെ നോമ്പുകളുടെ ശ്രേഷ്ഠതയെക്കുറിച്ചോ, അതിലെ ഏതെങ്കിലും ഒരു പ്രത്യേക ദിവസത്തിൽ പ്രത്യേകമായി നോമ്പ് പിടിക്കുന്നതിന്റെ ശ്രേഷ്ഠതയെക്കുറിച്ചോ, അതിലെ ഏതെങ്കിലും പ്രത്യേക ഖിയാമുല്ലൈൽ (രാത്രി നിസ്കാരം) നിർവഹിക്കുന്നതിനെക്കുറിച്ചോ തെളിവായി സ്വീകരിക്കാൻ പര്യാപ്തമായ ഹദീസൊന്നും തന്നെ ലഭ്യമല്ല.

ഇബ്നുൽ ഖയ്യിം (റ) പറയുന്നു:

وكل حديث في ذكر صوم رجب وصلاة بعض الليالي فيه فهو كذب مفترى

  (المنار المنیف لابن القیم الجوزية 96)

റജബ് മാസത്തിലെ നോമ്പിനെയും, അതിലെ ചില രാത്രികളിലെ നിസ്കാരത്തെ സംബന്ധിച്ച് ഉദ്ധരിക്കപ്പെടുന്ന എല്ലാ ഹദീസുകളും മുഴുവനായും കളവും വ്യാജവുമാണ്.

അല്ലാമ ശൗകാനി (റ) പറയുന്നു: 

لم يرد في رجب على الخصوص سنة صحيحية ولا حسنة ولا ضعيفة ضعفا خفيفا بل جميع ما روى فيه على الخصوص أما موضوع مكذوب أو ضعيف شديد الضعف وغاية ما يصلح للتمسك به في استحباب صومه ما ورد في حديث الرجل البأهلي ان النبي صلى الله عليه وسلم قال له: صم أشهر الحرم ورجب من الاشهر الحرم بلا خلاف وهذا الحديث أخرجه أحمد وابو دأود وابن ماجه ولكنه لا يدل على شهر رجب على الخصوص (السيل الجرار للشوكاني: 297 )

പ്രത്യേകിച്ച് റജബ് മാസത്തെ സംബന്ധിച്ച് സഹീഹ്, ഹസൻ, അല്ലെങ്കിൽ അതിലും താഴ്ന്ന നിലയിലുള്ള ദുർബല ഹദീസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ വിഷയത്തിൽ വരുന്ന എല്ലാ ഹദീസുകളും ഒന്നുകിൽ പൂർണ്ണമായും കെട്ടിച്ചമച്ചതും കളവുമാണ് അല്ലെങ്കിൽ അത്യന്തം ദുർബലവുമാണ്.

ഈ  വിശദീകരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്, റജബ് മാസത്തിനായി പ്രത്യേകമായ യാതൊരു ശ്രേഷ്ഠതയും സ്ഥിരമായി തെളിയപ്പെട്ടിട്ടില്ല എന്നതാണ്. അതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ശ്രേഷ്ഠത പറഞ്ഞുവരുന്ന എല്ലാ ഹദീസുകളും ദുർബലമോ, അത്യന്തം ദുർബലമോ, മുൻകർ (അംഗീകരിക്കാനാവാത്തതോ) അല്ലെങ്കിൽ മൗളു ʿ (കെട്ടിച്ചമച്ചതോ) ആയവയാണ്. അതിനാൽ പരാമർശിച്ചിരിക്കുന്ന ഹദീസിന്റെ സനദ് സാഖിത് ആയതിനാലും (അത്യന്തം ദുർബലമായതിനാലും) അതിനെ ഉദ്ധരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കേണ്ടതാണ്. 

റജബിൽ പൊതുവായ നോമ്പ് വെക്കൽ പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്നതിനപ്പുറത്തേക്ക് ഇത്രയും പ്രശ്നങ്ങളുള്ള അത്യന്തം ദുർബലമായ ഈ ഹദീസുകൾ വെച്ച് കൊണ്ട് റജബിലെ ആദ്യ ദിവസങ്ങളിൽ നോമ്പ് സുന്നത്താണെന്നോ മുസ്‌തഹബ്ബാണന്നോ പറയാൻ ഒരു ന്യായവും ഇല്ല. ഈ ഹദീസുകൾ അതിനു പര്യാപ്തവുമല്ല.



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

സ്വലാത്ത് നാരിയ്യയെ കുറിച്ച് ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു


സ്വലാത്ത് നാരിയ്യ ശൈഖ് അഹ്‌മദ്‌ റിഫാഈ (റ) അല്ലെങ്കിൽ ശൈഖ് ഇബ്രാഹീം അത്താസി അൽ വഹ്റാനി (റ) എന്നിവർ രചിച്ചതായി പറയപ്പെടുന്നു. ഇത് “സ്വലാത്ത് നാരിയ്യ” എന്ന് വിളിക്കപ്പെടുന്നത് തീപോലെ വേഗത്തിൽ ബുദ്ധിമുട്ടുകൾ നീക്കം ചെയ്യുമെന്നതിന്റെ അടിസ്ഥാനത്തിലാണ്.

എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് സ്വലാത്ത് നാരിയ്യയുടെ വാചകങ്ങളും അതിന്റെ പ്രത്യേക മഹത്വങ്ങളും നബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ടിട്ടില്ല എന്നതാണ്. മുൻഗാമികളായ മഹാന്മാരിൽ നിന്നും വിശ്വസ്തമായി പരീക്ഷിച്ചും തെളിയിച്ച അനുഭവ സിദ്ധമായ സ്വലാത്താണ് ഇത്. എല്ലാ അനുവദനീയമായ ആവശ്യങ്ങൾ നിറവേറ്റാനും, കഷ്ടതകളിൽ നിന്നും മോചനം നേടാനും ഇത് ഉപയോഗപ്രദമാണെന്നും ഈ സ്വലാത്ത് നാരിയ്യ 4444 തവണ ഓതിയാൽ ലക്ഷ്യപ്രാപ്തിയിൽ കൂടുതൽ ഫലപ്രദമാണെന്നാണ് കിതാബുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു.

اَللّٰھُمَّ صَلِّ صَلٰوةً كَامِلَةً وَّسَلِّمْ سَلَامًا تَآمًا عَلٰى سَیَّدِنَا وَمَوْلَانَا مُحَمَّدِۨ الَّذِيْ تَنْحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْكُرَبُ وَتُقْضٰى بِهِ الْحَوَائِجُ وَتُنَالُ بِهِ الرَّغَائِبُ وَحُسْنُ الْخَوَاتِيْمِ وَيُسْتَسْقَى الْغَمَامُ بِوَجْهِهِ الْكَرِيمِ، وَعَلٰى اٰلِهِ وَاَصْحَابِهِ فِيْ كُلِّ لَمْحَةٍ وَّنَفَسٍ بِعَدَدِ كُلِّ مَعْلُوْمٍ لَّكَ، يَا اَللّٰهُ يَا اَللّٰهُ يَا اَللّٰهُ

അർത്ഥം: അല്ലാഹുവേ! പൂർണ്ണമായ ഗുണവും സമ്പൂർണ്ണമായ രക്ഷയും ഞങ്ങളുടെ നേതാവും പ്രഭുവുമായ മുഹമ്മദ് നബി ﷺ യുടെ മേൽ നീ വർഷിക്കേണമേ. തങ്ങളുടെ ബറക്കത്തിനാൽ  കുരുക്കുകൾ അഴിഞ്ഞുപോകുന്നു, ദുഃഖങ്ങളും പ്രയാസങ്ങളും നീങ്ങിപ്പോകുന്നു, ആവശ്യങ്ങൾ പൂർത്തിയാകുന്നു, ആഗ്രഹങ്ങൾ കൈവരിക്കുന്നു, അന്ത്യം നന്നാകുന്നു തങ്ങളുടെ മഹത്തായ മഹത്വം കൊണ്ടാണ് മേഘങ്ങൾ പോലും മഴ നൽകാൻ പ്രേരിതമാകുന്നത്. തങ്ങളുടെ  കുടുംബത്തിന്റെയും സഹാബാക്കളുടെയും  മേൽ ഓരോ നിമിഷത്തിലും ഓരോ ശ്വാസത്തിലും നിന്റെ അറിവിൽ പെട്ട എല്ലാറ്റിന്റെയും എണ്ണത്തിന് തുല്യമായി (സ്വലാത്തും സലാമും) നീ വർഷിപ്പിക്കേണമേ.

ഇതിലെ സർവ്വനാമങ്ങൾ (ളമീർ) هِ യും هَا യും പറയപ്പെടാറുണ്ട്.

ഈ സാഹചര്യത്തിൽ "ها" എന്നത്തിൽ "صلاة" ലേക്കാണ് ളമീർ മടങ്ങുന്നത്. هِ എന്നതിൽ നബി തങ്ങളുടെ പരിശുദ്ധിയിലേക്കും ബർക്കത്തിലേക്കുമാണ് മടങ്ങുന്നത്.

നബി ﷺ തങ്ങളിൽ നിന്നും സ്ഥിരപ്പെട്ടു വന്നിട്ടുള്ള സ്വലാത്തുകളെക്കാൾ ഒരുതരത്തിലുള്ള പ്രത്യേക മഹത്വമൊ സ്ഥാനമോ സ്വലാത്ത് നാരിയ്യക്ക് ഇല്ല എന്നത് വ്യക്തമാണ്.

അവലംബം : ഫതാവ ദാറുൽ ഉലൂം, ഇംദാദുൽ ഫുവാദ്



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ജലദോഷം കാരണം മൂക്കിൽ നിന്നും വെള്ളം ഒലിക്കുന്ന സാഹചര്യത്തിൽ ടവ്വൽ പിടിച്ചുകൊണ്ട് നിസ്കരിക്കാമോ


ശക്തമായ ജലദോഷം കാരണം ഒഴുകുന്ന മൂക്ക് തുടയ്ക്കുന്നതിനായി നമസ്‌കാരത്തിൽ ഒരു കൈയിൽ ടവ്വൽ പിടിച്ചുകൊണ്ട് നിസ്കരിക്കൽ അനുവദനീയമാണ്. മൂക്ക് തുടക്കൽ നിസ്കാരത്തിനെ ബാധിക്കില്ല. എന്നാൽ നിസ്‌കാരത്തിനിടയിൽ ഒരു കൈ ഉപയോഗിച്ച് മൂക്ക് തുടയ്ക്കുമ്പോൾ ‘അമൽ കസീർ’ (നമസ്‌കാരം നശിപ്പിക്കുന്ന തരത്തിലുള്ള അധിക പ്രവർത്തനം) സംഭവിക്കാത്ത രീതിയിലായിരിക്കണം. അതായത് വളരെ സാവധാനത്തിലും സമാധാനത്തിലും അമിത പ്രവർത്തികൾ ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്.

ظَهَرَ مِنْ أَنْفِهِ ذَنِينٌ فِي الصَّلَاةِ فَمَسْحُهُ أَوْلَى مِنْ أَنْ يَقْطُرَ مِنْهُ عَلَى الْأَرْضِ. كَذَا فِي الْقُنْيَةِ

[مجموعة من المؤلفين، الفتاوى الهندية، ١٠٥/١]

وَ) كُرِهَ (كَفُّهُ) أَيْ رَفْعُهُ وَلَوْ لِتُرَابٍ كَمُشَمِّرِ كُمٍّ أَوْ ذَيْلٍ (وَعَبَثُهُ بِهِ) أَيْ بِثَوْبِهِ (وَبِجَسَدِهِ) لِلنَّهْيِ إلَّا لِحَاجَةٍ .... (قَوْلُهُ وَعَبَثُهُ) هُوَ فِعْلٌ لِغَرَضٍ غَيْرِ صَحِيحٍ قَالَ فِي النِّهَايَةِ: وَحَاصِلُهُ أَنَّ كُلَّ عَمَلٍ هُوَ مُفِيدٌ لِلْمُصَلِّي فَلَا بَأْسَ بِهِ. أَصْلُهُ مَا رُوِيَ «أَنَّ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - عَرِقَ فِي صَلَاتِهِ فَسَلَتَ الْعَرَقَ عَنْ جَبِينِهِ» أَيْ مَسَحَهُ لِأَنَّهُ كَانَ يُؤْذِيه فَكَانَ مُفِيدًا. وَفِي زَمَنِ الصَّيْفِ كَانَ إذَا قَامَ مِنْ السُّجُودِ نَفَضَ ثَوْبَهُ يَمْنَةً أَوْ يَسْرَةً لِأَنَّهُ كَانَ مُفِيدًا كَيْ لَا تَبْقَى صُورَةٌ. فَأَمَّا مَا لَيْسَ بِمُفِيدٍ فَهُوَ الْعَبَثُ اهـ ....... (قَوْلُهُ إلَّا لِحَاجَةٍ) كَحَكِّ بَدَنِهِ لِشَيْءٍ أَكَلَهُ وَأَضَرَّهُ وَسَلْتِ عَرَقٍ يُؤْلِمُهُ وَيَشْغَلُ قَلْبَهُ. وَهَذَا لَوْ بِدُونِ عَمَلٍ كَثِيرٍ. قَالَ فِي الْفَيْضِ: الْحَكُّ بِيَدٍ وَاحِدَةٍ فِي رُكْنٍ ثَلَاثَ مَرَّاتٍ يُفْسِدُ الصَّلَاةَ إنْ رَفَعَ يَدَهُ فِي كُلِّ مَرَّةٍ اهـ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٦٤٠/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഹനഫി മദ്ഹബും മആഷിറയും


ജുമുഅ നമസ്കാരവുമായി ബന്ധപ്പെട്ട് ഇന്നത്തെ കാലത്ത് വ്യാപകമായി നടപ്പിലാകുന്ന ഒരു രീതിയാണ് ഖുത്ബയ്ക്ക് മുമ്പ് അല്ലെങ്കിൽ ഖുത്ബയോട് ചേർന്ന സമയത്ത് ചില ആയത്തുകളും ഹദീസുകളും ഓതി ജനങ്ങളെ ശ്രദ്ധിപ്പിക്കുന്ന മആഷിറ. ഈ രീതിയുടെ ശരീഅത്ത് നിലപാട് എന്താണെന്നത് ഹനഫി ഫിഖ്ഹിൽ ഇബ്നു ആബിദീൻ (റ) തന്റെ റദ്ദുൽ മുഹ്താർ എന്ന ഗ്രന്ഥത്തിൽ വിശദമായി പരിശോധിച്ച വിഷയമാണ്. (റദ്ദുൽ മുഹ്‌താർ 2/160)

സംസാര നിരോധനം

ഖുത്ബ സമയത്തെ സംസാരനിരോധന അടിസ്ഥാന നസ്സ് ഈ വിഷയത്തിന്റെ അടിസ്ഥാനം സഹീഹായ ഹദീസുകൾ വഴി സ്ഥാപിക്കപ്പെട്ടിരിക്കുന്നതാണ്

«إذا قلتَ لصاحبك يومَ الجمعةِ أنصتْ والإمامُ يخطبُ فقد لغوت  (متفق عليه)

ഈ ഹദീസ് നല്ല ഉദ്ദേശത്തോടെയുള്ള വാക്കുകൾ പോലും ഖുത്ബ സമയത്ത് അനുവദനീയമല്ലെന്ന് വ്യക്തമായി തെളിയിക്കുന്നു. അതിനാൽ നന്മ കൽപ്പിക്കുക, സലാം മടക്കൽ തുടങ്ങിയ കാര്യങ്ങൾ പോലും ഈ നിരോധനത്തിൽ ഉൾപ്പെടുന്നു.

മആഷിറയുടെ സ്വഭാവം

മആഷിറയിൽ ആയത്ത് , ഹദീസ് ഓതലും ജനങ്ങളെ അഭിസംബോധന ചെയ്യലും ഉൾപ്പെടുന്നു. ഇവ എല്ലാം വാക്കുകളായതിനാൽ ഖുത്ബയോട് അനുബന്ധിച്ച സമയത്ത് ഇത് നടത്തപ്പെടുമ്പോൾ അത് സംസാരമായി തന്നെ പരിഗണിക്കപ്പെടുന്നു. അതിനാൽ മആഷിറയും ഖുത്ബയിലെ സംസാരനിരോധനത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതിനാൽ അബു ഹനീഫ (റ) യുടെ അഭിപ്രായത്തിൽ മആഷിറ വിളി കറാഹതാണ്.

ഇളവുള്ള അഭിപ്രായങ്ങളും അവയുടെ അടിസ്ഥാനവും

ഇബ്നു ഹജർ ഹൈതമി (റ) ഇതിനെക്കുറിച്ച് പറയുന്നു: അതിനൊപ്പം, ചിലർ ഇത് “ബിദ്അത്ത് ഹസന” ആണെന്നും, നബിയോട് (ﷺ) അധികമായി സലാത്തും സലാമും ചൊല്ലാൻ പ്രേരിപ്പിക്കുന്ന ആയത്തിന്റെ ആശയം ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നുവെന്നും വാദിച്ചിട്ടുണ്ട്:

{إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ}

 (الأحزاب: ٥٦)

ചില ഉലമാക്കൾ ഉമ്മത്തിന്റെ വ്യാപക പ്രവർത്തി അടിസ്ഥാനമാക്കി പതിവായ രീതിയിൽ ഹദീസ് വായിക്കുന്നത് ഹറാമാണെന്ന് പറയേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഉർഫ് നസ്സിനെ മറികടക്കുമോ?

ഇബ്ന്‍ ആബിദീൻ (റ) ഈ വാദങ്ങളെ ഉസൂലി അടിസ്ഥാനത്തിൽ വിലയിരുത്തി വ്യക്തമാക്കുന്നത്:

لا عبرة بالعرف الحادث إذا خالف النص

 (رد المحتار، ٢/١٦٠)

അദ്ദേഹത്തിന്റെ വിശദീകരണം അനുസരിച്ച്, ഉർഫ് ശരീഅത്തിൽ ഹുജ്ജത്താകുന്നത് അത് സഹാബാകളും ആദ്യകാല മുജ്തഹിദുകളും ഉൾപ്പെടുന്ന സദ്രുൽ അവ്വൽ കാലഘട്ടം മുതൽ പൊതുവായി നിലനിന്നിരുന്നാൽ മാത്രമാണ്. നസ്സിനെ വിരുദ്ധമാകുന്ന പുതിയ ഉർഫ് തെളിവാകുന്നതല്ല.

മിനാ ഖുത്ബയോടുള്ള ഖിയാസ്

നബി (ﷺ) ഹജ്ജത്തുൽ വിദായിൽ മിനായിൽ ഖുത്ബ പറയുമ്പോൾ ജനങ്ങളെ ശ്രദ്ധിക്കാൻ കല്പിച്ചതിനെ മആഷിറയോട് ഖിയാസ് ചെയ്യുന്നതിനെക്കുറിച്ച് ഇബ്ന്‍ ആബിദീൻ (റ) പറയുന്നു:

وقياسُ خطبةِ الجمعةِ على خطبةِ منى قياسٌ مع الفارق

 (رد المحتار، ٢/١٦٠)

ജുമുഅ ദിനത്തിൽ ആളുകൾ മസ്ജിദിൽ ഇരുന്ന് ഖുത്ബ കേൾക്കാൻ മുൻകൂട്ടി തയ്യാറായ അവസ്ഥയിലാണ്; എന്നാൽ മിനായിലെ ഖുത്ബയുടെ സാഹചര്യം അതിൽ നിന്ന് വ്യത്യസ്തമാണ്. അതിനാൽ അവിടത്തെ ഖുത്ബയെ ജുമുഅ ഖുത്ബയ്ക്ക് നേരിട്ട് തെളിവാക്കാൻ സാധ്യമല്ല.

ഖിലാഫുൽ മസ്അലയും ഉസൂലി തർജീഹും

ഈ എല്ലാ വിശദീകരണങ്ങളുടെയും പശ്ചാത്തലത്തിൽ വിഷയം ഒരു ഖിലാഫുള്ള മസഅലയായി നിലനിൽക്കുന്നു. ഒരു വശത്ത് ഖുത്ബയിലെ സംസാരനിരോധനം പോലുള്ള വ്യക്തമായ നസ്സുകൾ മറുവശത്ത് ഉർഫ്, ഖിയാസ്, മസ്ലഹത്ത് എന്നിവയിൽ അധിഷ്ഠിതമായ ഇളവുള്ള അഭിപ്രായങ്ങൾ. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ ഹനഫി ഉസൂലിൽ പ്രയോഗിക്കപ്പെടുന്ന അടിസ്ഥാന നിയമം ഇതാണ്:

«إذَا تَعَارَضَ دَلِيلَانِ أَحَدُهُمَا يَقْتَضِي التَّحْرِيمَ، وَالْآخَرُ الْإِبَاحَةَ قُدِّمَ التَّحْرِيمُ [الأشباه والنظائر لابن نجيم، صفحة ٩٣]

ഒരു വിഷയത്തിൽ രണ്ട് തെളിവുകൾ മുന്നിൽ വന്നാൽ അവയിൽ ഒന്ന് ആ പ്രവൃത്തിയെ നിരോധിക്കുന്നതായി (تحريم) സൂചിപ്പിക്കുകയും

മറ്റൊന്ന് അനുവദിക്കുന്നതായി (إباحة) സൂചിപ്പിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായാൽ അവയെ ഒരേസമയം പൂർണ്ണമായി പ്രയോഗിക്കാൻ കഴിയാത്തതിനാൽ തർജീഹ് (മുൻഗണന) നിർബന്ധമാകും.

ഹനഫി ഉസൂലിന്റെ അടിസ്ഥാന നിയമം പ്രകാരം, ഇത്തരം സാഹചര്യങ്ങളിൽ നിരോധനം സൂചിപ്പിക്കുന്ന തെളിവിനാണ് മുൻഗണന നൽകുന്നത്. കാരണം, നിരോധനത്തിന്റെ ലക്ഷ്യം സാധാരണയായി മഫ്സദ (ദോഷം) ഒഴിവാക്കലായിരിക്കും, അതേസമയം അനുവാദം പലപ്പോഴും മസ്ലഹത്ത് (നന്മ) കൈവരിക്കൽ ലക്ഷ്യമാക്കുന്നതായിരിക്കും.ഉസൂലി ദൃഷ്ടിയിൽ, ദോഷം ഒഴിവാക്കൽ നന്മ നേടുന്നതിനെക്കാൾ മുൻഗണന അർഹിക്കുന്നതിനാൽ ഇരു തെളിവുകൾ തമ്മിൽ യഥാർത്ഥ ഏറ്റുമുട്ടൽ സംഭവിക്കുമ്പോൾ تحريم സൂചിപ്പിക്കുന്ന ദലീലിനാണ് തർജീഹ് നൽകപ്പെടുന്നത്.

സൂക്ഷ്മതയുടെ സമീപനം

ഖുത്ബ സമയത്ത് “ലഗ്വ് ” സംഭവിക്കാനുള്ള സാധ്യത നിലനിൽക്കുന്നിടത്ത് ജുമുഅയുടെ പ്രതിഫലവും മഹത്വവും നഷ്ടപ്പെടുമെന്ന ഭയം പരിഗണിച്ച് സുരക്ഷിതമായ വഴിയിലേക്ക് ചായുന്ന സമീപനമാണ് ഫിഖ്ഹി പരമ്പരയിൽ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. ഇബ്നു ആബിദീൻ (റ) ഉപയോഗിക്കുന്ന “الظاهر “فليتأمل തുടങ്ങിയ പദങ്ങൾ ഈ വിഷയത്തിൽ നിർണ്ണിതമായ തീരുമാനം പ്രഖ്യാപിക്കുന്നതിനു പകരം സൂക്ഷ്മത ആവശ്യപ്പെടുന്ന നിലപാടിലേക്കാണ്  നയിക്കുന്നത്. (റദ്ദുൽ മുഹ്‌താർ 2/160)

فَالتَّرْقِيَةُ الْمُتَعَارَفَةُ فِي زَمَانِنَا تُكْرَهُ عِنْدَهُ.....(قَوْلُهُ فَالتَّرْقِيَةُ الْمُتَعَارَفَةُ إلَخْ) أَيْ مِنْ قِرَاءَةِ آيَةِ - {إِنَّ اللَّهَ وَمَلائِكَتَهُ} [الأحزاب: 56]- وَالْحَدِيثِ الْمُتَّفَقِ عَلَيْهِ «إذَا قُلْت لِصَاحِبِك يَوْمَ الْجُمُعَةِ أَنْصِتْ وَالْإِمَامُ يَخْطُبُ فَقَدْ لَغَوْت»

أَقُولُ: وَذَكَرَ الْعَلَّامَةُ ابْنُ حَجَرٍ فِي التُّحْفَةِ أَنَّ ذَلِكَ بِدْعَةٌ لِأَنَّهُ حَدَثَ بَعْدَ الصَّدْرِ الْأَوَّلِ قِيلَ لَكِنَّهَا حَسَنَةٌ لِحَثِّ الْآيَةِ عَلَى مَا يُنْدَبُ لِكُلِّ أَحَدٍ مِنْ إكْثَارِ الصَّلَاةِ وَالسَّلَامِ عَلَى رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لَا سِيَّمَا فِي هَذَا الْيَوْمِ وَكَحَثِّ الْخَبَرِ عَلَى تَأَكُّدِ الْإِنْصَاتِ الْمُفَوِّتِ تَرْكُهُ لِفَضْلِ الْجُمُعَةِ بَلْ وَالْمُوقِعُ فِي الْإِثْمِ عِنْدَ الْأَكْثَرِينَ مِنْ الْعُلَمَاءِ

وَأَقُولُ: يُسْتَدَلُّ لِذَلِكَ أَيْضًا «بِأَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَمَرَ مَنْ يَسْتَنْصِتُ لَهُ النَّاسُ عِنْدَ إرَادَتِهِ خُطْبَةَ مِنًى فِي حَجَّةِ الْوَدَاعِ» فَقِيَاسُهُ أَنَّهُ يُنْدَبُ لِلْخَطِيبِ أَمْرُ غَيْرِهِ بِالِاسْتِنْصَاتِ وَهَذَا هُوَ شَأْنُ الْمُرَقِّي فَلَمْ يَدْخُلْ ذِكْرُهُ لِلْخَبَرِ فِي حَيِّزِ الْبِدْعَةِ أَصْلًا اهـ وَذَكَرَ نَحْوَهُ الْخَيْرُ الرَّمْلِيُّ عَنْ الرَّمْلِيِّ الشَّافِعِيِّ وَأَقَرَّهُ عَلَيْهِ وَقَالَ: إنَّهُ لَا يَنْبَغِي الْقَوْلُ بِحُرْمَةِ قِرَاءَةِ الْحَدِيثِ عَلَى الْوَجْهِ الْمُتَعَارَفِ لِتَوَافُرِ الْأُمَّةِ وَتَظَاهُرِهِمْ عَلَيْهِ اهـ وَنَقَلَ ح نَحْوَهُ عَنْ الْعَلَّامَةِ الشَّيْخِ مُحَمَّدِ البرهمتوشي الْحَنَفِيِّ

أَقُولُ: كَوْنُ ذَلِكَ مُتَعَارَفًا لَا يَقْتَضِي جَوَازَهُ عِنْدَ الْإِمَامِ الْقَائِلِ بِحُرْمَةِ الْكَلَامِ وَلَوْ أَمْرًا بِمَعْرُوفٍ أَوْ رَدَّ سَلَامٍ اسْتِدْلَالًا بِمَا مَرَّ، وَلَا عِبْرَةَ بِالْعُرْفِ الْحَادِثِ إذَا خَالَفَ النَّصَّ لِأَنَّ التَّعَارُفَ إنَّمَا يَصْلُحُ دَلِيلًا عَلَى الْحِلِّ إذَا كَانَ عَامًّا مِنْ عَهْدِ الصَّحَابَةِ وَالْمُجْتَهِدِينَ كَمَا صَرَّحُوا بِهِ وَقِيَاسُ خُطْبَةِ الْجُمُعَةِ عَلَى خُطْبَةِ مِنًى قِيَاسٌ مَعَ الْفَارِقِ فَإِنَّ النَّاسَ فِي يَوْمِ الْجُمُعَةِ قَاعِدُونَ فِي الْمَسْجِدِ يَنْتَظِرُونَ خُرُوجَ الْخَطِيبِ مُتَهَيِّئُونَ لِسَمَاعِهِ بِخِلَافِ خُطْبَةِ مِنًى فَلْيُتَأَمَّلْ وَالظَّاهِرُ أَنَّ مِثْلَ ذَلِكَ يُقَالُ أَيْضًا فِي تَلْقِينِ الْمُرَقِّي الْأَذَانَ لِلْمُؤَذِّنِ وَالظَّاهِرُ أَنَّ الْكَرَاهَةَ عَلَى الْمُؤَذِّنِ دُونَ الْمُرَقِّي لِأَنَّ سُنَّةَ الْأَذَانِ الَّذِي بَيْنَ يَدَيْ الْخَطِيبِ تَحْصُلُ بِأَذَانِ الْمُرَقِّي فَيَكُونُ الْمُؤَذِّنُ مُجِيبًا لِأَذَانِ الْمُرَقِّي وَإِجَابَةُ الْأَذَانِ حِينَئِذٍ مَكْرُوهَةٌ؛ إلَّا أَنْ يُقَالَ: إنَّ أَذَانَ الْأَوَّلِ إذَا لَمْ يَكُنْ جَهْرًا يَسْمَعُهُ الْقَوْمُ يَكُونُ مُخَالِفًا لِلسُّنَّةِ فَيَكُونُ الْمُعْتَبَرُ هُوَ الثَّانِي فَتَأَمَّلْ 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ١٦٠/٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി മകൾ ഭർത്താവിനെതിരെ കോടതിയിൽ കേസ് കൊടുത്ത് ഡിവോഴ്സ് വാങ്ങി. ഭർത്താവ് തലാഖ് പറഞ്ഞിട്ടില്ല. കോടതിയിലും പോയിട്ടില്ല. വീണ്ടും പരസ്പരം ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നു ഇതിന്റെ വിധി എന്താണ് ?


തലാഖ് നൽകാനുള്ള അധികാരം അടിസ്ഥാനപരമായി ഭർത്താവിനാണ്. അതിനാൽ ഭർത്താവ് വാക്കാലോ എഴുത്തിലൂടെയോ തലാഖ് നൽകിയില്ലെങ്കിൽ, അല്ലെങ്കിൽ തന്റെ സ്വതന്ത്ര ഇച്ഛയോടും സമ്മതത്തോടും കൂടി തലാഖ് രേഖകളിൽ ഒപ്പുവച്ചിട്ടില്ലെങ്കിൽ കോടതിക്ക് ഭർത്താവിന്റെ ഭാഗത്തുനിന്ന് തലാഖ് നടപ്പാക്കാൻ കഴിയില്ല. ഇനി കോടതി ഡിവോഴ്സ് വിധിച്ചാലും അതിനെ തലാഖായി പരിഗണിക്കുകയുമില്ല അവർ ഭാര്യ ഭർത്താക്കന്മാരായി തന്നെ തുടരുന്നതാണ്.

എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ കോടതി ദമ്പതികളുടെ നിക്കാഹ് അവസാനിപ്പിക്കാൻ ഇടപെടാം. അത്തരം സാഹചര്യങ്ങൾ ഇവിടെയില്ലന്നാണ് മനസ്സിലാവുന്നത്.

وأما القاضي فلا يطلق الزوجة بناء على طلبها إلا في خمس حالات: التطليق لعدم الإنفاق، والتطليق للعيب و التطليق للضرر، والتطليق لغيبة الزوج بلا عذر، والتطليق لحبسه.

أحكام الأحوال الشخصية في الشريعة الإسلامية (ص: 165)

الخلع (هو) لغة الإزالة، وشرعا كما في البحر (إزالة ملك النكاح المتوقفة على قبولها بلفظ الخلع أو ما في معناه).وأما ركنه فهو كما في البدائع: إذا كان بعوض الإيجاب والقبول لأنه عقد على الطلاق بعوض، فلا تقع الفرقة، ولا يستحق العوض بدون القبول.

الدر المختار وحاشية ابن عابدين (رد المحتار) (3/ 439)



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

സ്ത്രീകൾ നിസ്കാരത്തിൽ മുഖം വെളിവാക്കുന്നതിന്റെ പരിധി എത്രയാണ്. കീഴ്ചുണ്ടിന് താഴെ മുതൽ മറക്കണോ ? സ്ത്രീകൾ നിസ്കാരത്തിൽ കാൽ പാദം മറക്കൽ നിർബന്ധമാണോ ?


മുഖത്തിന്റെ പരിധി: ഒരാളുടെ മുഖത്തിന്‌ നേരെ നോക്കുമ്പോൾ കാണുന്ന ഭാഗങ്ങൾ മുഖത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നു. അതായത് വുളുഇൽ മുഖം കഴുകേണ്ട പരിധി. മുടി മുളക്കുന്ന ഭാഗം മുതൽ കീഴ് താടി വരെ നീളത്തിലും ഒരു ചെവിച്ചോണ മുതൽ മറു ചെവിച്ചോണ വരെ വീതിയിലും. അത്രയും മറച്ചാൽ മതിയാകും താടിയും കൂടി ചേർത്ത് മറക്കൽ നിർബന്ധമില്ല

കാൽ പാദം മറക്കൽ നിർബന്ധമില്ല.

(وَلِلْحُرَّةِ) وَلَوْ خُنْثَى (جَمِيعُ بَدَنِهَا) حَتَّى شَعْرُهَا النَّازِلُ فِي الْأَصَحِّ (خَلَا الْوَجْهِ وَالْكَفَّيْنِ) ۔۔۔۔۔(وَالْقَدَمَيْنِ) عَلَى الْمُعْتَمَدِ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/406]

وَلَمْ يَذْكُرْ فِي ظَاهِرِ الرِّوَايَةِ حَدَّ الْوَجْهِ، وَذَكَرَ فِي غَيْرِ رِوَايَةِ الْأُصُولِ أَنَّهُ مِنْ قِصَاصِ الشَّعْرِ إلَى أَسْفَلِ الذَّقَنِ، وَإِلَى شَحْمَتَيْ الْأُذُنَيْنِ، وَهَذَا تَحْدِيدٌ صَحِيحٌ؛ لِأَنَّهُ تَحْدِيدُ الشَّيْءِ بِمَا يُنْبِئُ عَنْهُ اللَّفْظُ لُغَةً؛ لِأَنَّ الْوَجْهَ اسْمٌ لِمَا يُوَاجِهُ الْإِنْسَانَ، أَوْ مَا يُوَاجَهُ إلَيْهِ فِي الْعَادَةِ، وَالْمُوَاجَهَةُ تَقَعُ بِهَذَا الْمَحْدُودِ، فَوَجَبَ غَسْلُهُ قَبْلَ نَبَاتِ الشَّعْرِ، فَإِذَا نَبَتَ الشَّعْرُ يَسْقُطُ غَسْلُ مَا تَحْتَهُ عِنْدَ عَامَّةِ الْعُلَمَاءِ

[الكاساني، بدائع الصنائع في ترتيب الشرائع، ٣/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട