Sunday, 5 July 2026

അള്ളാഹുവിൽ സത്യം നീ വീട്ടിൽ നിന്ന് പുറത്തു പോയാൽ നിന്നെ ഞാൻ ത്വലാഖ് ചൊല്ലും എന്ന് ഭർത്താവ് പറയുകയും ശേഷം ഭാര്യ പുറത്തു പോവുകയും ചെയ്താൽ എന്താണ് വിധി ?


ചോദ്യത്തിൽ പറയപ്പെട്ട സാഹചര്യത്തിൽ "ഞാൻ നിന്നെ ത്വലാഖ് ചൊല്ലും" എന്ന വാചകം ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ളതും ഭാവിയിൽ തലാഖ് നൽകുമെന്ന (ഭാവികാല ക്രിയ) ഒരു വാഗ്ദാനവുമാണ്. അതിനാൽ ഈ വാചകം പറഞ്ഞതുകൊണ്ട് ത്വലാഖ് സംഭവിക്കുകയില്ല.

എന്നാൽ ഭാവിയിൽ അതീവ ജാഗ്രത പാലിക്കണം. ത്വലാഖ് എന്ന വാക്ക് തമാശയായോ, ഭീഷണിയായോ, കോപത്തിലോ ഏതുവിധേനയും ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

മാത്രമല്ല സത്യം ചെയ്ത് അവ ലംഘിച്ചാൽ കഫ്ഫാറ നൽകൽ നിർബന്ധമാണ്.

സത്യലംഘനത്തിന്റെ കഫ്ഫാറ

  • കഴിവുണ്ടെങ്കിൽ പത്ത് സാധുക്കൾക്ക് രണ്ട് നേരം ഭക്ഷണം നൽകുക
  • അല്ലെങ്കിൽ ഓരോ സാധുക്കൾക്കും സ്വദഖത്തുൽ ഫിത്വറിന്റെ അളവായ ഏകദേശം 1.75 കിലോ ഗോതമ്പോ അതിന്റെ വിലയോ നൽകുക
  • അല്ലെങ്കിൽ പത്ത് സാധുക്കൾക്ക് ഓരോരുത്തർക്കും ധരിക്കാവുന്ന ഒരു ജോഡി വസ്ത്രം നൽകുക.
  • ഇതൊന്നും ചെയ്യാൻ സാമ്പത്തിക ശേഷിയില്ലെങ്കിൽ തുടർച്ചയായി മൂന്ന് ദിവസം നോമ്പ് അനുഷ്ഠിക്കണം.

صِيغَةُ الْمُضَارِعِ لَا يَقَعُ بِهَا الطَّلَاقُ إلَّا إذَا غَلَبَ فِي الْحَالِ كَمَا صَرَّحَ بِهِ الْكَمَالُ بْنُ الْهُمَامِ

[ابن عابدين ,العقود الدرية في تنقيح الفتاوى الحامدية ,1/38]

وَلَيْسَ مِنْهُ أُطَلِّقُك بِصِيغَةِ الْمُضَارِعِ إلَّا إذَا غَلَبَ اسْتِعْمَالُهُ فِي الْحَالِ كَمَا فِي فَتْحِ الْقَدِيرِ

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٢٧١/٣]

(وكفارته) هذه إضافة للشرط ؛لأن السبب عندنا الحنث (تحرير رقبة أو إطعام عشرة مساكين )كما مر في الظهار (أو كسوتهم بما) يصلح للأوساط وينتفع به فوق ثلاثة أشهر، و(يستر عامة البدن) فلم يجز السراويل إلا باعتبار قيمة الإطعام (وإن عجز عنها) كلها (وقت الأداء) عندنا، حتى لو وهب ماله وسلمه ،ثم صام ثم رجع بهبة أجزأه الصوم، مجتبى. قلت: وهذا يستثنى من قولهم الرجوع في الهبة فسخ من الأصل (صام ثلاثة أيام ولاء). ويبطل بالحيض، بخلاف كفارة الفطر

 (الدرالمختارمع رد المحتار:3/726)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ജമാഅത്ത് നമസ്കാരത്തിന് ശേഷം നമസ്കാരിച്ച റകഅത്തുകളുടെ എണ്ണത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടായാൽ എന്ത് ചെയ്യണം ? ഉദാഹരണത്തിന് അഞ്ച് റക്അത്ത് നിസ്കരിച്ചിട്ടുണ്ട് എന്ന് ചിലർ പറയുന്നു നാല് റക്അത്ത് തന്നെയാണെന്ന് ചിലരും പറയുമ്പോൾ എന്താണ് വിധി


ഇമാമും മുഖ്തദികളും തമ്മിൽ റക്അത്തുകളുടെ എണ്ണത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായാൽ 

  • എത്ര റകഅത് നിസ്കരിച്ചു എന്ന ഇമാമിന്  ഉറപ്പുണ്ടെങ്കിൽ ഇമാമിന്റെ അഭിപ്രായത്തിന് മേലാണ് വിധിക്കപ്പെടുന്നത്.
  • ഇമാമിന് തന്റെ വാക്കിൽ ഉറപ്പില്ലെങ്കിലും മുഖ്തദികളിൽ നിന്ന് ഒരാളെങ്കിലും അതിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ അവിടെയും ഇമാമിന്റെ അഭിപ്രായത്തിന് മേലാണ് വിധിക്കപ്പെടുന്നത്.
  • ഇമാമിന് തന്റെ വാക്കിൽ പോലും ഉറപ്പില്ല. എല്ലാ മുഖ്തദികളും ഇമാമിന്റെ അഭിപ്രായത്തിന് എതിരാണങ്കിൽ മുഖ്തദികളുടെ അഭിപ്രായത്തിന് മേൽ വിധിക്കപ്പെടും. നമസ്കാരം മടക്കി നമസ്കരിക്കണം.

എന്നിരുന്നാലും ഇമാമിന്റെ അഭിപ്രായത്തോട് വിയോജിക്കുകയും അവരുടെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന മുഖ്തദികളുടെ  ഉറപ്പനുസരിച്ച് പ്രവർത്തിക്കാൻ അവർക്ക്  അനുവാദമുണ്ട്. ഉദാഹരണത്തിന് ഇമാമിന്റെ വാക്കിനെ അടിസ്ഥാനമാക്കി നമസ്കാരം ആവർത്തിക്കാൻ തീരുമാനിച്ചു, എന്നാൽ ചില മുഖ്തദികൾക്ക് നിസ്കാരം  പൂർത്തിയായെന്ന് ഉറപ്പുണ്ട്. തുടർന്ന് മടക്കി നമസ്കരിക്കുന്ന നമസ്കാരത്തിന്  പങ്കെടുക്കാതിരിക്കാനുള്ള അനുവാദം  അവർക്കുണ്ട് അതുപോലെ വിപരീത സാഹചര്യത്തിൽ അഥവാ ശരിയായിട്ടില്ല എന്നുള്ളവർക്ക് അവരുടെ നിസ്കാരം മടക്കി നിസ്കരിക്കാവുന്നതാണ്. 

إذَا شَكَّ الْإِمَامُ فَأَخْبَرَهُ عَدْلَانِ يَأْخُذُ بِقَوْلِهِمَا رَجُلٌ صَلَّى وَحْدَهُ أَوْ صَلَّى بِقَوْمٍ فَلَمَّا سَلَّمَ أَخْبَرَهُ رَجُلٌ عَدْلٌ إنَّكَ صَلَّيْتَ الظُّهْرَ ثَلَاثَ رَكَعَاتٍ قَالُوا إنْ كَانَ عِنْدَ الْمُصَلِّي أَنَّهُ صَلَّى أَرْبَعَ رَكَعَاتٍ لَا يَلْتَفِتُ إلَى قَوْلِ الْمُخْبِرِ،

[مجموعة من المؤلفين، الفتاوى الهندية، ١٣١/١]

ولو اختلف الامام والقوم، فلو الامام على يقين لم يعد، وإلا أعاد بقولهم

[علاء الدين الحصكفي، الدر المختار شرح تنوير الأبصار وجامع البحار، صفحة ١٠١]

قوله ولو اختلف الإمام والقوم)۔ أی کل القوم، أما لو إختلف القوم وقال بعضھم صلی ثلاثاً وقال بعضھم صلی أربعا۔ والإمام مع أحدالفریقین یؤخذ بقول الامام وإن کان معه واحد۔ (الطحطاوی، ۳۱۷/۱)

وفي الشرح لو اختلف الإمام والمؤتمون فقالوا: ثلاثا وقال أربعا إن كان على يقين لا يأخذ بقولهم وإلا أخذ وإن اختلف القوم والإمام مع فريق أخذ بقوله ولو كان معه واحد ولو استيقن واحد بالتمام وآخر بالنقص وشك الإمام والقوم لا إعادة على أحد إلا على متيقن النقض لأن يقينه لا يبطل بيقين غيره ولو كان الإمام استيقن أنه صلى ثلاثا كان عليه أن يعيد بالقوم ولا إعادة على متيقن التمام لها قلنا

[الطحطاوي، حاشية الطحطاوي على مراقي الفلاح شرح نور الإيضاح، صفحة ٤٧٦]




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഒരാൾ മറ്റൊരാളെ സകാത്തിന്റെ തുക അർഹരായ ഒരാൾക്ക് കൊടുക്കുക എന്ന് പറഞ്ഞ് ഏൽപ്പിച്ചാൽ അത് ഏറ്റുവാങ്ങിയ ആൾ തന്നെയാണ് സകാത്തിന് അർഹനെങ്കിൽ ആ തുക തനിക്ക് തന്നെ സ്വന്തമായി ഉപയോഗിക്കാമോ?


സകാത്തോ സദഖത്തുൽ ഫിത്റോ നൽകാനായി ഒരാളെ പ്രതിനിധിയായി (വക്കീലായി) നിയമിച്ചാൽ സകാത്തിന് അർഹനാണെങ്കിലും ആ തുക അയാളുടെ സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കൽ അനുവദനീയമല്ല. ആ തുക തന്റെ പക്കൽ ഒരു അമാനത്ത് (വിശ്വസ്ത സൂക്ഷിപ്പ് മുതൽ) ആണ്. അതിനാൽ ഏൽപ്പിച്ച വ്യക്തി നിർദേശിച്ച പ്രകാരം അർഹരായ ആളുകൾക്ക് അത് കൈമാറേണ്ടതാണ്.

എന്നാൽ ഏൽപ്പിച്ച വ്യക്തി നിങ്ങൾക്ക് ഇഷ്ടമുള്ളവർക്ക് കൊടുക്കാം നിങ്ങൾക്ക് ഇഷ്ടം പോലെ ചെയ്യാം എന്നിങ്ങനെ പൂർണ അനുവാദം നൽകിയെങ്കിൽ സകാത്തിന് അർഹനായ വക്കീലിന് ആ തുക സ്വയം സ്വീകരിച്ച് ഉപയോഗിക്കുന്നത് അനുവദനീയമാണ്.

وَلِلْوَكِيلِ بِدَفْعِ الزَّكَاةِ أَنْ يَدْفَعَهَا إلَى وَلَدِ نَفْسِهِ كَبِيرًا كَانَ أَوْ صَغِيرًا، وَإِلَى امْرَأَتِهِ إذَا كَانُوا مَحَاوِيجَ، وَلَا يَجُوزُ أَنْ يُمْسِكَ لِنَفْسِهِ شَيْئًا اهـ. إلَّا إذَا قَالَ ضَعْهَا حَيْثُ شِئْتَ فَلَهُ أَنْ يُمْسِكَهَا لِنَفْسِهِ كَذَا فِي الْوَلْوَالِجيَّةِ

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٢٢٧/٢]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

അസറിനു ശേഷം പഠിക്കാൻ വേണ്ടിയും പഠിപ്പിക്കാൻ വേണ്ടിയും ഖുർആൻ ഓതുന്നതിന്റെയും കിതാബ് നോക്കുന്നതിന്റെയും വിധി എന്താണ്.


അസറിന് ശേഷം ഖുർആൻ ഓതുന്നതോ ദീനിയ്യായ പാഠങ്ങൾ മനഃപാഠമാക്കുന്നതോ മറ്റ് ബൗദ്ധിക പ്രവർത്തനങ്ങൾ ചെയ്യുന്നതോ ശരീഅത്തിൽ വിലക്കപ്പെട്ടതല്ല. ഈ സമയത്ത് നിർബന്ധമായും ശാരീരിക വ്യായാമമോ കളികളോ ചെയ്യണമെന്ന് ശരീഅത്തിൽ എവിടെയും വന്നിട്ടില്ല. ഇതു സംബന്ധിച്ച് സ്വഹീഹായ ഹദീസുകളിൽ പ്രത്യേക നിർദ്ദേശമൊന്നും സ്ഥിരപ്പെട്ടിട്ടില്ല.

എന്നാൽ മുൻഗാമികളായ ചില ഉലമാക്കൾ വൈദ്യശാസ്ത്രപരമായ കാരണങ്ങളാൽ അസറിന് ശേഷം കൂടുതൽ വായനയും പഠനവും ഒഴിവാക്കുന്നത് നല്ലതാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അത് കാഴ്ചശക്തിയെ ദുർബലമാക്കുമെന്നായിരുന്നു അവരുടെ നിരീക്ഷണം. ഇമാം അഹ്മദ് ഇബ്നു ഹമ്പൽ (റ)യും ഇമാം ശാഫിഈ (റ)യും അസറിന് ശേഷം കിതാബ് വായന ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് ഉദ്ധരിക്കപ്പെടുന്നു.

അതുപോലെ ദിവസം മുഴുവൻ പഠനവും ജോലിയും മൂലമുണ്ടാകുന്ന ക്ഷീണം മാറാൻ അസറിന് ശേഷം അല്പസമയം നടക്കുക, വ്യായാമം ചെയ്യുക, അല്ലെങ്കിൽ കളികളിൽ ഏർപ്പെടുക എന്നിവ ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകും. ഇതിലൂടെ മഗ്രിബിനും ഇശാഅിനും ശേഷമുള്ള പഠനത്തിൽ കൂടുതൽ ശ്രദ്ധയും ഉത്സാഹവും ലഭിക്കും. അതേസമയം മറ്റു ചില സലഫുസ്സ്വാലിഹീന്മാരിൽ നിന്ന് അസറിന് ശേഷവും അധ്യാപനവും പഠനവും നടത്തിയിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.(അവലംബം : ഫതാവാ ബിന്നൂരി ടൗൺ)

حديثُ: «مَنْ أَكْرَمَ حَبِيبَتَيْهِ فَلَا يَكْتُبْ بَعْدَ الْعَصْرِ»، لَيْسَ فِي الْمَرْفُوعِ، وَلَكِنْ قَدْ أَوْصَى الْإِمَامُ أَحْمَدُ بَعْضَ أَصْحَابِهِ أَنْ لَا يَنْظُرَ بَعْدَ الْعَصْرِ فِي كِتَابٍ، أَخْرَجَهُ الْخَطِيبُ أَوْ غَيْرُهُ، وَقَالَ الشَّافِعِيُّ فِيمَا رَوَاهُ حَرْمَلَةُ بْنُ يَحْيَى، كَمَا أَخْرَجَهُ الْبَيْهَقِيُّ فِي مَنَاقِبِهِ: الْوَرَّاقُ إِنَّمَا يَأْكُلُ دِيَةَ عَيْنَيْهِ

المقاصد الحسنة،( ج ١، ص ٦٢٦)

قَالَ: وَقَدْ أَوْصَى الْإِمَامُ أَحْمَدُ بَعْضَ أَصْحَابِهِ أَنْ لَا يَنْظُرَ بَعْدَ الْعَصْرِ إِلَى كِتَابٍ، أَخْرَجَهُ الْخَطِيبُ، قَالَ: وَهُوَ مِنْ كَلَامِ الطِّبِّ، كَمَا قَالَ الشَّافِعِيُّ: الْوَرَّاقُ إِنَّمَا يَأْكُلُ مِنْ دِيَةِ عَيْنَيْهِ

كشف الخفاء (ج ٢، ص ٢٢٢)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഭാര്യയെ നീ ഡിവോഴ്സ് ചെയ്യുകയല്ലേ എന്ന് കോടതിയിൽ നിന്നും വന്ന പേപ്പറിന്റെ അടിസ്ഥാനത്തിൽ വക്കീൽ ചോദിക്കുന്നു. ആ സമയത്ത് ഭർത്താവ് ഒന്നും മിണ്ടാതെ അതെ എന്ന് സമ്മതിച്ചു കൊണ്ട് തലയാട്ടുന്നു. ഈ രൂപത്തിൽ ത്വലാഖ് സംഭവിക്കുമോ

 

  1. ഭാര്യയെ നീ ഡിവോഴ്സ് ചെയ്യുകയല്ലേ എന്ന് കോടതിയിൽ നിന്നും വന്ന പേപ്പറിന്റെ അടിസ്ഥാനത്തിൽ വക്കീൽ ചോദിക്കുന്നു.  ആ സമയത്ത് ഭർത്താവ് ഒന്നും മിണ്ടാതെ അതെ എന്ന് സമ്മതിച്ചു കൊണ്ട് തലയാട്ടുന്നു. ഈ രൂപത്തിൽ ത്വലാഖ് സംഭവിക്കുമോ ?
  2. ത്വലാഖ് സംഭവിക്കണ മെങ്കിൽ ഭർത്താവ് പറയുന്ന തലാക്ക് ഭാര്യ കേൾക്കണമെന്നോ ഭർത്താവിന്റെ അരികിൽ ഉണ്ടായിരിക്കണമെന്നോ നിർബന്ധമുണ്ടോ ?

1. സംസാരിക്കാൻ കഴിവുള്ള ഒരാൾ വക്കീലിന്റെ ചോദ്യത്തിന് സമ്മതം എന്ന നിലക്ക് തലയാട്ടിയത് കൊണ്ടുമാത്രം ത്വലാഖ് സംഭവിക്കുകയില്ല. സംസാരിക്കാൻ കഴിവുള്ള വ്യക്തിയുടെ ത്വലാഖ് സംഭവിക്കണമെങ്കിൽ അത് വാക്കുകളിലൂടെ ഉച്ചരിച്ച് തന്നെ നൽകണം. അല്ലെങ്കിൽ എഴുതി തലാഖ് നൽകിയാൽ സംഭവിക്കും.

2.  തലാഖ് സംഭവിക്കാൻ ഭാര്യ ത്വലാഖിന്റെ വാക്കുകൾ നേരിട്ട് കേൾക്കണമെന്ന് നിർബന്ധമില്ല. ഭാര്യ കേൾക്കാതിരുന്നാലും ഭർത്താവ് ത്വലാഖ് ഉച്ചരിച്ചിട്ടുണ്ടെങ്കിൽ സാധുവായി സംഭവിക്കുന്നതാണ്.


إِمْرَأَةٌ قَالَتْ لِزَوْجِهَا: طَلِّقْنِي، فَأَشَارَ إِلَيْهَا بِثَلَاثَةِ أَصَابِعَ، وَنَوَىٰ بِهَا ثَلَاثَ تَطْلِيقَاتٍ، لَا تَطْلُقُ مَا لَمْ يَتَلَفَّظْ بِهَا
(الخَانِيَّةُ عَلَىٰ هَامِشِ الهِنْدِيَّةِ، كِتَابُ الطَّلَاقِ، زَكَرِيَّا ١/٤٦٣، الجَدِيدُ: ١/٢٨٠)

وَإِنْ كَانَ الْأَخْرَسُ لَا يَكْتُبُ، وَكَانَتْ لَهُ إشَارَةٌ تُعْرَفُ فِي طَلَاقِهِ وَنِكَاحِهِ وَشِرَائِهِ وَبَيْعِهِ فَهُوَ جَائِزٌ اسْتِحْسَانًا، وَفِي الْقِيَاسِ لَا يَقَعُ شَيْءٌ مِنْ ذَلِكَ بِإِشَارَتِهِ؛ لِأَنَّهُ لَا يَتَبَيَّنُ بِإِشَارَتِهِ حُرُوفٌ مَنْظُومَةٌ؛ فَبَقِيَ مُجَرَّدُ قَصْدِهِ الْإِيقَاعَ، وَبِهَذَا لَا يَقَعُ شَيْءٌ، أَلَا تَرَى أَنَّ الصَّحِيحَ لَوْ أَشَارَ لَا يَقَعُ شَيْءٌ مِنْ التَّصَرُّفَاتِ بِإِشَارَتِهِ وَلَكِنَّهُ اُسْتُحْسِنَ، فَقَالَ: الْإِشَارَةُ مِنْ الْأَخْرَسِ كَالْعِبَارَةِ مِنْ النَّاطِقِ، أَلَا تَرَى أَنَّ فِي الْعِبَادَاتِ جُعِلَ هَكَذَا حَتَّى إذَا حَرَّكَ شَفَتَيْهِ بِالتَّكْبِيرِ، وَالْقُرْآنِ جُعِلَ ذَلِكَ بِمَنْزِلَةِ الْقِرَاءَةِ مِنْ النَّاطِقِ، فَكَذَلِكَ فِي الْمُعَامَلَاتِ؛ وَهَذَا لِأَجْلِ الضَّرُورَةِ؛ لِأَنَّهُ مُحْتَاجٌ إلَى مَا يَحْتَاجُ إلَيْهِ النَّاطِقُ، فَلَوْ لَمْ يَجْعَلْ إشَارَتَهُ كَعِبَارَةِ النَّاطِقِ أَدَّى إلَى أَنْ يَمُوتَ جُوعًا، وَهَذِهِ الضَّرُورَةُ لَا تَتَأَتَّى فِي حَقِّ النَّاطِقِ؛
[السرخسي ,المبسوط للسرخسي ,6/144]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ദുആയിൽ കൈകൾ ഉയർത്തുന്നതിന്റെ രൂപം എങ്ങനെയാണ്

 

ദുആ ചെയ്യുമ്പോൾ രണ്ട് കൈകളും നെഞ്ചിന് നേരെ ഉയർത്തുന്നതാണ് സുന്നത്ത്. കൈകൾ പാർശ്വങ്ങളിൽ നിന്ന് അകറ്റുക. കൈകൾ അതിരുകടന്ന് കൂടുതൽ ഉയർത്തരുത്.  കൈപ്പത്തികൾ അൽപം അകറ്റിപ്പിടിച്ചാണ് ദുആ ചെയ്യേണ്ടത്. ഇതാണ് സുന്നത്തായ രൂപം. ഇതു കൈപ്പത്തികളും ചേർത്ത് വച്ചും ദുആ ചെയ്യാവുന്നതാണ്.


وَالْأَفْضَلُ فِي الدُّعَاءِ أَنْ يَبْسُطَ كَفَّيْهِ، وَيَكُونَ بَيْنَهُمَا فُرْجَةٌ وَإِنْ قَلَّتْ… وَالْمُسْتَحَبُّ أَنْ يَرْفَعَ يَدَيْهِ عِنْدَ الدُّعَاءِ بِحِذَاءِ صَدْرِهِ، كَذَا فِي الْقُنْيَةِ

الْهِنْدِيَّةُ (٣١٨/٥)

(فَيَبْسُطُ يَدَيْهِ) بِحِذَاءِ صَدْرِهِ (نَحْوَ السَّمَاءِ)، لِأَنَّهَا قِبْلَةُ الدُّعَاءِ، وَيَكُونُ بَيْنَهُمَا فُرْجَةٌ.(قَوْلُهُ: وَيَكُونُ بَيْنَهُمَا فُرْجَةٌ) أَيْ وَإِنْ قَلَّتْ، كَمَا فِي الْقُنْيَةِ

الشَّامِيَّةِ (١/٥٠٧)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട