Tuesday 30 June 2020

ചേലാകർമ്മം



ചേലാകർമത്തിന്റെ ആരോഗ്യഗുണങ്ങൾ

വ്യക്തിശുചിത്വത്തിനും ആരോഗ്യത്തിനും അതിയായ പ്രാധാന്യം നൽകുന്ന മതമാണ് ഇസ്‌ലാം. അതുകൊണ്ടു തന്നെയാണ് ഇന്ന് ആഗോളതലത്തിൽ സാർവത്രികമായ ചേലാകർമത്തെ ഇസ്‌ലാം ഏറെ പ്രോത്സാഹിപ്പിച്ചതും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭിന്ന മതക്കാരും മതനിരാസവാദികളുമടക്കം ജനലക്ഷങ്ങൾ നടത്തുന്ന ഒന്നായി ചേലാകർമം മാറിയിട്ടുണ്ടെന്നതു പരമ സത്യമാണ്. അമേരിക്കയിൽ മാത്രം വർഷം തോറും ഒരു മില്യണിലധികം പേർ ചേലാകർമത്തിനു വിധേയരാകുന്നുണ്ടെന്നാണ് സർവേ വ്യക്തമാക്കുന്നത്. ക്രിസ്തുവിന് നാലായിരം വർഷം മുമ്പ് സുമേറിയക്കാർ ഇറാഖിലേക്കും മറ്റു രാജ്യങ്ങളിലേക്കും കുടിയേറിപ്പാർത്തപ്പോൾ അവിടെയെല്ലാം ചേലാകർമ സംസ്‌കാരം നിലനിന്നിരുന്നതായി ചരിത്രത്തിൽ വായിക്കാവുന്നതാണ്.

ഗർഭ കാലത്ത് ലിംഗാഗ്ര ചർമം കുഞ്ഞിന്റെ അനിവാര്യതയാണ്. ഗർഭപാത്രത്തിൽ  കിടക്കു മ്പോഴുള്ള പലതരം അണുബാധയിൽ നിന്നും ലിംഗമുഖത്തെ സംരക്ഷിച്ചുവെക്കലാണ് അപ്പോഴുള്ള പുറംതൊലിയുടെ ധർമമെന്ന് ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്. ഗർഭസ്ഥശിശു പോഷകങ്ങളും ഓക്‌സിജനും വലിച്ചെടുക്കുന്ന പ്ലാസന്റയുടെ ആവശ്യം പ്രസവ ശേഷമില്ലാത്തതു കൊണ്ട് അത് ഒഴിവാക്കാലാണ് പതിവ്. ജനനം മുതൽ കുഞ്ഞ് വായ കൊണ്ട് ഭക്ഷിക്കാനും ശ്വാസകോശം കൊണ്ടു ശ്വസിക്കാനും തുടങ്ങുമല്ലോ. അതുപോലെ തന്നെയാണ് ജനനത്തിനു ശേഷമുള്ള ലിംഗാഗ്ര ത്തിന്റെ അവസ്ഥയും. വിസർജനവും പ്രജനനവുമടക്കമുള്ള വലിയ ധർമങ്ങൾ നിർവഹിക്കാനുള്ളതു കൊണ്ടു തന്നെ ആവശ്യമില്ലാത്തതും ദോഷം ചെയ്യുന്നതുമായ ലിംഗാഗ്ര ചർമത്തെ മുറിച്ചു മാറ്റുന്നത് കൂടുതൽ സുരക്ഷ നൽകുന്നതുകൊണ്ടാണ് ഇസ്‌ലാം ഇതു നിർദേശിക്കുന്നത്.

ജന്മനാ അഗ്രചർമം ഛേദിക്കപ്പെടാത്തവർക്ക് ചേലാകർമം നടത്തൽ നിർബന്ധമാണെന്നാണ് ഇസ്‌ലാമിക പ്രമാണം. ഹസ്‌റത്ത് ഇബ്‌റാഹീം നബി(അ)ന്റെ മാർഗം പിൻപറ്റുകയെന്ന ഖുർആനിക വചനമാണ് ഇതിന്റെ ആധാരം. എൺപതാം വയസ്സിലാണ് മഹാൻ അതിനു വിധേയനായത്. ഇതു പുരുഷന്മാർക്കു നിർബന്ധവും സ്ത്രീകൾക്കു സുന്നത്തുമാണെന്ന അഭിപ്രായവുമുണ്ട്. അതാണ് അധിക പണ്ഡിതന്മാരിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുള്ളതും (ഫത്ഹുൽ മുഈൻ 459).

പ്രവാചകരുടെ പ്രകൃതിയിൽപ്പെട്ടതാണ് ചേലാകർമം. അബൂഹുറൈറ(റ)യിൽ നിന്നു നിവേദനം. നബി(സ്വ) പറയുന്നു: അഞ്ചു കാര്യങ്ങൾ പ്രവാചകചര്യയിൽപ്പെട്ടതാണ്. ചേലാകർമം നടത്തുക, ഗുഹ്യരോമം നീക്കുക, നഖം മുറിക്കുക, കക്ഷരോമം പറിക്കുക, മീശ വെട്ടുക എന്നിവയാണവ. (സ്വഹീഹുൽ ബുഖാരി). ഖത്വീബുശ്ശിർബീനി(റ) എഴുതുന്നു: പുരുഷന്മാരിൽ നിന്ന് ആദ്യമായി ചേലാകർമം നടത്തിയത് ഇബ്‌റാഹീം നബി(അ)യും സ്ത്രീകളിൽ നിന്നു ഹാജർ ബീവി(റ)യുമാണ്. ആദം(അ), ശീസ്(അ), നൂഹ്(അ), ഹൂദ്(അ), സ്വാലിഹ്(അ), ലൂത്വ്(അ) ശുഐബ്(അ), യൂസുഫ്(അ), മൂസാ(അ), സുലൈമാൻ(അ), സകരിയ്യ(അ), ഈസാ(അ), മുഹമ്മദ് നബി(സ്വ), തുടങ്ങിയവരെല്ലാം സുന്നത്ത് കഴിഞ്ഞവരായാണ് ജനിച്ചത് (മുഗ്‌നിൽ മുഹ്താജ് 4/203).

തിരുനബി(സ്വ) ചേലാകർമം കഴിഞ്ഞവരായാണ് പ്രസവിക്കപ്പെട്ടതെന്നതു നിരവധി ഹദീസുകളിൽ വന്നിട്ടുള്ള യാഥാർത്ഥ്യമാണ്. ഇമാം അബൂനുഐം(റ) രേഖപ്പെടുത്തുന്നു: ഇബ്‌നു ഉമർ(റ)യിൽ നിന്നു നിവേദനമുള്ള ഒരു ഹദീസിൽ ‘നബി(സ്വ) സുന്നത്തു കർമം കഴിക്കപ്പെട്ടവരായാണ് പ്രസവിക്കപ്പെട്ടതെന്നു വന്നിട്ടുണ്ട്’ (അഖ്ബാറു ഇസ്വ്ബഹാൻ). അനസ്(റ)വിൽ നിന്നു നിവേദനമുള്ള മറ്റൊരു ഹദീസിൽ നബി(സ്വ) പറഞ്ഞു: ‘ഞാൻ സുന്നത്തു കർമം നിർവഹിക്കപ്പെട്ടവരായി പ്രസവിക്കപ്പെട്ടതും എന്റെ സ്വകാര്യാവയവം ഒരാളും കണ്ടിട്ടില്ലെന്നതും എന്റെ രക്ഷിതാവ് എന്നെ ആദരിച്ചതിന്റെ ഭാഗമാണ്’ (ദലാഇലുന്നുബുവ്വ).

ചേലാകർമത്തിന്റെ മതപക്ഷം

പരിച്ഛേദനം, മാർക്കം കഴിക്കൽ, മാർഗക്കല്യാണം, സുന്നത്തു കല്യാണം  എന്നീ പേരുകളിലറിയപ്പെടുന്ന ചേലാകർമം പ്രായപൂർത്തിയാകുന്നതിനു മുമ്പു നടത്തലാണ് സുന്നത്ത്. പ്രായപൂർത്തിയും ബുദ്ധിയുമുള്ളവർക്ക് വളരെ പെട്ടെന്നു തന്നെ ചെയ്യൽ നിർബന്ധമാണ് (തുഹ്ഫ 9/199). ലിംഗത്തിന്റെ അഗ്രഭാഗത്തെ വലയം ചെയ്യുന്ന തൊലി പൂർണമായും നീക്കം ചെയ്യലാണ് പുരുഷ ചേലാകർമം. സ്ത്രീയുടെ മൂത്രദ്വാരത്തിനു മീതെ ഉയർന്നു നിൽക്കുന്ന തൊലിയിൽ നിന്ന് വളരെ ചെറിയ ഭാഗം നീക്കം ചെയ്യലാണ് സ്ത്രീയുടെ ചേലാകർമം (തുഹ്ഫ 9/198-199).

സാധിക്കുമെങ്കിൽ പ്രസവം കഴിഞ്ഞ ഏഴാമത്തെ ദിവസം തന്നെ ഖിതാൻ(ചേലാകർമം) നടത്തലാണ്  സുന്നത്ത്. നബി(സ്വ) ഹസൻ(റ), ഹുസൈൻ(റ) എന്നിവരുടെ ഖിതാൻ നടത്തിയത് ഏഴാമത്തെ ദിവസമാണെന്ന ആഇശാ(റ)വിൽ നിന്നുള്ള ഹദീസ് ഇമാം ഹാകിം(റ) ഉദ്ധരിക്കുന്നുണ്ട്.  അതിനു മുമ്പ് നടത്തൽ കറാഹത്താണ്. ഏഴാമത്തെ ദിവസം നടത്തുന്നില്ലെങ്കിൽ പിന്നെ നാൽപതാം ദിവസവും അതിനും സൗകര്യപ്പെട്ടില്ലെങ്കിൽ ഏഴാമത്തെ വയസ്സിലും നിർവഹിക്കൽ സുന്നത്താണ്. കാരണം അതു നിസ്‌കാരം കൊണ്ടു കൽപ്പിക്കപ്പെടുന്ന പ്രായമാണല്ലോ (മുഗ്‌നിൽ മുഹ്താജ് 4/203).

ഖിതാനിന്റെ കാര്യത്തിൽ ദിവസം കണക്കാക്കുന്നത് പ്രസവത്തിന്റെ തൊട്ടു ശേഷമുള്ള പകൽ മുതലാണെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസവിച്ച പകൽ എണ്ണത്തിൽ ഗണിക്കില്ലെന്നർത്ഥം.  ഉദാഹരണമായി തിങ്കളാഴ്ച പകലിലോ തിങ്കൾ അസ്തമിച്ച രാത്രിയിലോ ആണ് പ്രസവം നടന്നതെങ്കിൽ അടുത്ത തിങ്കളാഴ്ചയാണ് ഏഴാം ദിവസമായി കണക്കാക്കപ്പെടുക. ഈ നിയമം ഖിതാനുമായി മാത്രം ബന്ധപ്പെട്ടതാണ്. എന്നാൽ എന്നാൽ കുട്ടിക്കു പേരിടുന്നതിലും അഖീഖത്ത് അറുക്കുന്നതിലും മുടി കളയുന്നതിലുമെല്ലാം പ്രസവം നടന്ന പകലുൾപ്പെടെയാണ് ഏഴാമത്തെ ദിവസം കണക്കാക്കുന്നത് (തുഹ്ഫ, ശർവാനി 9/200).

അതേസമയം വല്ല അപകട സാധ്യതയുമുണ്ടെങ്കിൽ ചെറിയ പ്രായത്തിൽ ഖിതാൻ നടത്തുന്നതു നിഷിദ്ധമാണ്. മാത്രമല്ല അത്തരം സാഹചര്യത്തിലും ഖിതാൻ നടത്തുകയും അതിനെ തുടർന്ന് കുഞ്ഞ് മരണപ്പെടുകയും ചെയ്താൽ ഒരു മുസ്‌ലിമിനെ ബോധപൂർവം കൊല നടത്തിയ ഗണത്തിലാണ് അതു  പെടുക. എന്നാൽ അപകട സാധ്യതയില്ലെന്നു മനസ്സിലാക്കി ഖിതാൻ നടത്തിയതിനെത്തുടർന്ന് കുട്ടി മരിക്കാനിടയാവുന്നത് കുറ്റകരമാവുകയുമില്ല (തുഹ്ഫ 9/200-201). ചേലാകർമം കഴിഞ്ഞ തൊലിഭാഗം കുഴിച്ചു മൂടൽ  സുന്നത്തതാണ് (തുഹ്ഫ 3/161).

ഖിതാൻ നടത്തപ്പെട്ട നിലയിൽ പ്രസവിച്ച കുട്ടിയെ വീണ്ടും ഖിതാൻ ചെയ്യൽ നിർബന്ധമില്ല. എന്നാൽ  മുറിവാകാത്ത വിധം ലിംഗാഗ്രത്തിൽ കത്തി നടത്തുന്നതു സുന്നത്തുണ്ട്. (നിഹായ, മുഗ്നി) അതു പോലെത്തന്നെ  ഖിതാൻ നടത്താതെ മരണപ്പെട്ട വ്യക്തിയുടെയും ചേലാകർമം ചെയ്യാൻ പാടില്ല.  അകാരണമായി ഖിതാൻ നടത്താത്തവനാണെങ്കിലും നിയമം അങ്ങനെ തന്നെ യാണ്(തുഹ്ഫ 3/113). ഇങ്ങനെ മരണപ്പെട്ട വ്യക്തിയുടെ മയ്യിത്ത് കുളിപ്പിക്കുമ്പോൾ ലിംഗത്തിന്റെ അഗ്രഭാഗം മൂടിക്കിടക്കുന്നതു നിമിത്തം അതിന്റെ ഉൾഭാഗത്തേക്കു വെള്ളം പ്രവേശിക്കാൻ സാധിക്കാതെ വരുമ്പോൾ കുളിക്കു പുറമെ തയമ്മും കൂടി ചെയ്യൽ നിർബന്ധമാണ്. കാരണം ശരീരത്തിന്റെ ബാഹ്യഭാഗങ്ങൾ മുഴുവനും വെള്ളമാവൽ കുളിയിൽ നിർബന്ധമാണല്ലോ. ലിംഗാഗ്രവും ശരീരത്തിന്റെ ബാഹ്യഭാഗമായാണ് ഗണിക്കപ്പെടുന്നത് (ഫത്ഹുൽ മുഈൻ 151).

പരിച്ഛേദനത്തിന്റെ  ശാസ്ത്രീയത

ലോകാരോഗ്യ സംഘടന 2007-ൽ നടത്തിയ സർവേയനുസരിച്ച് 664,500,000 പേർ ചേലാകർമം നടത്തിയവരാണ്. ഇതിൽ എഴുപതു ശതമാനത്തോളമാണ് മുസ്‌ലിംകളുള്ളത്. ചേലാകർമത്തിന്റെ രോഗപ്രതിരോധ ശേഷിയും സുരക്ഷയും കണക്കിലെടുത്തു കൊണ്ടു തന്നെയാണ് മുസ്‌ലിംകളല്ലാത്ത പലരും ചേലാകർമത്തിനു വിധേയരാവുന്നത്. ലിംഗത്തിന്റെ അധികമുള്ള ചർമഭാഗം മുറിച്ചുമാറ്റാത്ത പക്ഷം ഒട്ടേറെ അണുക്കൾ ആ ചർമത്തിനും മാംസത്തിനുമിടയിൽ വസിക്കുകയും അവ പലവിധ രോഗങ്ങൾക്ക് നിമിത്തമാവുകയും ചെയ്യുന്നു. അങ്ങനെ ഫംഗസുകളും ബാക്ടീരിയകളും വൈറസുകളും പല തരത്തിൽ ശരീരത്തെ ആക്രമിക്കുന്ന സാഹചര്യം ഇല്ലാതാക്കാൻ ചേലാകർമം മുഖേന സാധിക്കും.

അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്, ചേലാകർമം ചെയ്തവരും ചെയ്യാത്തവരുമായ ലക്ഷക്കണക്കിനു കുട്ടികളിൽ നടത്തിയ പഠനത്തിൽ ചേലാകർമം ചെയ്യാത്തവരിൽ ചെയ്തവരെ അപേക്ഷിച്ചു മൂത്രസംബന്ധിയായ രോഗങ്ങൾ കൂടുതലുണ്ടെന്നാണ് കണ്ടെത്തിയത്. മാത്രമല്ല, ചേലാകർമം വൈകുംതോറും യൂറിനറി അണുബാധ കൂടി വരുന്നതായും  ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. ലിംഗാഗ്ര ചർമത്തിൽ ബാക്ടീരിയകൾക്കു വളരാനുള്ള സാഹചര്യം ഉണ്ടാകുന്നതോടെ അണുബാധയ്ക്കുള്ള സാധ്യത വർധിക്കുകയാണു ചെയ്യുന്നത്.

ചേലാകർമം ചെയ്യാത്തവരുടെ ലിംഗാഗ്രചർമം കീഴോട്ടിറങ്ങാത്ത ഫൈമോസിസ്, മുകളിലേക്കു കയറാത്ത പാരാഫൈമോസിസ് എന്നീ അവസ്ഥകൾ രൂപപ്പെടുകയും ലിംഗത്തിനും ചർമത്തിനുമിടയിൽ രണ്ടുതരത്തിലുള്ള പഴുപ്പുണ്ടാവുന്നതും സ്വാഭാവികമാണ്. തൊലി മൂടിക്കിടക്കുമ്പോഴുള്ള ചൂടും മൂത്രം പൂർണമായി പുറത്തുപോകാതിരിക്കുമ്പോഴുള്ള വൃത്തിയില്ലായ്മയുമാണ് അണുക്കൾക്കു വളരാൻ പറ്റിയ സാഹചര്യമൊരുക്കുന്നത്. ആന്റിബയോട്ടിക്കുകളും ആന്റിഫംഗൽ ലേപനവുമുപയോഗിച്ചാണ് ഇതിന്റെ ചികിത്സ നടക്കുന്നത്. എന്നാൽ ഇതു പൂർണമായി ഭേദമാവാനും ആവർത്തിക്കാതിരിക്കാനും ചേലാകർമം നിർവഹിക്കുക മാത്രമാണ് പോംവഴിയെന്നാണ് ഗവേഷകർ നിർദേശിക്കുന്നത്. ലിംഗത്തിനും അതിന്റെ അഗ്രചർമത്തിനുമിടയിൽ നിലകൊള്ളുന്ന ‘സ്‌മെഗ്മ’യാണ് ഇതിനുള്ള കാരണം. 

ചർമത്തിന്റെ അടിയിൽ കെട്ടിനിൽക്കുന്ന സ്‌മെഗ്മ എന്ന പദാർത്ഥം കാൻസറിനു വഴി തെളിക്കുന്നതാണ്. അഗ്രചർമം പുറകോട്ടാക്കി സ്‌മെഗ്മ എന്ന വെളുത്ത പദാർത്ഥം വൃത്തിയാക്കി യില്ലെങ്കിൽ മേൽപറഞ്ഞ പ്രശ്‌നമുണ്ടാവാം. അതു കൊണ്ട് തന്നെ ചേലാകർമം ചെയ്യാത്തവർ അഗ്രചർമം ദിവസത്തിൽ രണ്ടു പ്രാവശ്യമെങ്കിലും പിറകോട്ടാക്കി ശുദ്ധ വെള്ളം കൊണ്ട് വൃത്തിയാക്കണമെന്നാണ് വൈദ്യശാസ്ത്ര നിർദേശം. സുന്നത്തു ചെയ്തവർക്ക് ഏതായാലും അവിടെ വൃത്തിയായിരിക്കുകയും ചെയ്യും.

അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക് 2012 ഓഗസ്റ്റ് 27-ന് നടത്തിയ പഠനത്തിൽ ഇത് ഏറെ ഉപകാരപ്രദമാണെന്ന് വ്യക്തമാക്കുകയുണ്ടായി. ചേലാകർമം ചെയ്യപ്പെട്ട പുരുഷന്മാരുമായുള്ള സ്ത്രീകളുടെ ബന്ധം മൂലം അവർക്കുണ്ടാവുന്ന ലൈംഗിക രോഗങ്ങളും സെർവിക്കൽ കാൻസർ (ഗർഭാശയ മുഖ അർബുദം) പോലെയുള്ള മഹാമാരികളും ഇല്ലാതാവുന്നു.  2013 നവംബറിലെ ജേർണൽ ഓഫ് സെക്ഷ്വൽ മെഡിസിനിൽ ചേലാകർമം നടത്തിയ പുരുഷന്മാരുമായുള്ള ബന്ധത്തിൽ സ്ത്രീകളിൽ രതിമൂർച്ച കുറയുന്നുവെന്ന യുക്തിവാദികളുടെ വാദം നിരർത്ഥകമാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.

പുരുഷ ലിംഗാർബുദവും സെർവിക്കൽ കാൻസറും ഹ്യൂമൺ പാപില്ലോമ വൈറസുകളുടെ സംഭാവനകളാണെന്നും ചേലാകർമം നടത്തിയവർക്ക് ഈ അണുബാധക്ക് സാധ്യതയില്ലെന്നും ലോകാരോഗ്യസംഘടന നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ലിംഗമുഖത്തെ ആവരണം ചെയ്തിട്ടുള്ള തൊലിക്കുള്ളിൽ സൂക്ഷ്മ രോഗാണുക്കൾ കുടിയിരിക്കുന്നതു നിമിത്തമാണ് ചേലാകർമം ചെയ്യാത്തവരിൽ ഈ രോഗം ഉണ്ടാകൻ കാരണമെന്നും ഗവേഷകർ അനുമാനിക്കുന്നു. സ്ത്രീകളിൽ നിന്ന് പുരുഷന്മാരിലേക്ക് സംക്രമിക്കുന്ന എച് ഐ വി അണുബാധയെ ചേലാകർമം നല്ലൊരു പരിധി വരെ പ്രതിരോധിക്കുമെന്നതിനു ശക്തമായ തെളിവുകളുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെയും യുണൈറ്റഡ് നാഷൻസ് പ്രോഗ്രാമിന്റെയും സംയുക്ത പ്രസ്താവനയിലുള്ളത്.

ചേലാകർമം ചെയ്യാത്തവർ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ലിംഗത്തിന്റെ പുറം തൊലിയുടെ ഉൾഭാഗത്ത് സ്വാഭാവികമായുണ്ടാവുന്ന സൂക്ഷ്മമായ മുറിവുകൾ യോനീ ഭിത്തിയിൽ സമ്പർക്കം പുലർത്തുന്നതു മൂലം പുരുഷ രക്തത്തിലേക്ക് അണുസംക്രമണത്തിനു വഴിയൊരുക്കുകയും പിന്നീട് പുരുഷലിംഗത്തിന്റെ തളർച്ചാ സമയത്ത് അവ സുരക്ഷിതമായി തൊലിക്കുള്ളിൽ വളർന്നു പെരുകാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യും. എന്നാൽ ചേലാകർമം ചെയ്തവരിൽ, ലിംഗമുഖം അനാവൃതമായതിനാൽ ഇത്തരം അണുക്കളെ പുറന്തള്ളാൻ അനായാസം  സാധിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

ലിംഗാഗ്രം മൂടിക്കിടക്കുന്നതിനാൽ ചെറിയ അളവിൽ മൂത്രവും ശുക്ലവും അവിടെ കെട്ടിക്കിടക്കുന്നതു നിമിത്തം പലതരം ബാക്ടീരിയകൾ വസിക്കുന്നത് തടയാനും യൂറിനറി ഇൻഫക്ഷൻ വരാതിരിക്കാനും ചേലാകർമം അത്യുത്തമമാണ്. പുരുഷലിംഗ കാൻസറിന്റെ പ്രധാന കാരണക്കാരായ ഫൈമോസിസും എച്ച് പി വി അണുബാധയും ഇതു തടയുന്നു. 2015-ൽ നടന്ന ഒരു പഠന പ്രകാരം പ്രോസ്റ്റേറ്റ് കാൻസറിന്റെ സാധ്യതയും ചേലാകർമം ചെറുക്കുന്നു. ശരിയായ സംവേദനക്ഷമതയും ഉദ്ധാരണദൃഢതയും ചേലാകർമം നിർവഹിക്കുന്നവർക്കു മാത്രമേ അനുഭവിക്കാൻ കഴിയുകയുള്ളൂവെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ഇത്രയും വസ്തുതകൾ നിലനിൽക്കുന്നതിനാൽ ശിശു പീഡമെന്നോ പ്രകൃതി വിരുദ്ധമെന്നോ പറഞ്ഞ് ഇതിനെ എതിർക്കുന്നത് അന്യായമാണെന്ന് ചുരുക്കം.


പെൺചേലാർകർമം: വിവാദങ്ങളിലെ വസ്തുതയെന്ത്?

ഇസ്‌ലാമിക നിയമങ്ങളെ കരുവാക്കി മുസ്‌ലിംകളെ അലോസരപ്പെടുത്തുക എന്നത് ഇസ്‌ലാം വിരുദ്ധരുടെ എക്കാലത്തെയും രീതിയാണ്. ഇസ്‌ലാമിക നിയമ വ്യവസ്ഥിതിക്കകത്ത് വരുന്ന പെൺചേലാകർമമാണ് ഇപ്പോൾ ചിലർ വിവാദമാക്കിയിരിക്കുന്നത്. ഇസ്‌ലാമിനെ പരിഷ്‌കരിക്കാനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തം തങ്ങൾക്കാണെന്ന് ധരിച്ച് വശായവർ ‘കാളപെറ്റൂ എന്ന് കേട്ടപാതി കയറെടുത്ത്’ ചാടിയിരിക്കുന്നത് സഹതാപകരമാണ്. വിവാദമുയർത്തിത്തുടങ്ങിയത് ആരാണെന്നറിയാൻ ശ്രമിക്കാതിരുന്നത് ആവേശം കൊണ്ടായിരിക്കാമെന്ന് കരുതുന്നു.

മുസ്‌ലിം സ്ത്രീകൾ മാന്യമായി ശരീരം മറക്കുന്നതും മറക്കണമെന്ന് നിഷ്‌കർഷിക്കുന്നതും പ്രാകൃതമെന്നും സ്ത്രീവിരുദ്ധമെന്നും പറയുന്നവർ തന്നെയാണ് ചേലാകർമ വിഷയത്തിലും രംഗത്തെത്തിയിരിക്കുന്നത്. അവർക്കാണ് പിന്തുണ നൽകുന്നതെന്ന് ആലോചിക്കാൻ പ്രതിഷേധക്കാർക്ക് കഴിയാതെ പോയത് കാര്യമായ എന്തിന്റെയോ കുറവുമൂലമാണ്. യഥാർത്ഥത്തിൽ ഇസ്‌ലാമിലെ മതപരമായ ചേലാകർമം എന്താണെന്ന് മനസ്സിലാക്കാത്തതിനാലാണ് വിമർശനത്തിൽ ഇവരും പങ്ക് ചേരുന്നത്. സ്ത്രീ ചേലാകർമത്തെ സാധൂകരിക്കുന്നതിനും മതപരിധിയിൽ മനസ്സിലാക്കുന്നതിനും പ്രമാണത്തിന്റെയും പാരമ്പര്യത്തിന്റെയും അംഗീകാരത്തിന്റെയും പിന്തുണയുണ്ട്. മതപരമായ ഒരു ചടങ്ങ് എന്ന നിലയിൽ വിലയിരുത്തപ്പെടേണ്ടതാണത്.

മതം കൽപിച്ചു എന്ന നിലയിലാണ് ആൺ ചേലാകർമത്തിന്റെ വേദന മുസ്‌ലിംകൾ സ്വീകരിക്കുന്നത്. അതേ ന്യായത്തിൽതന്നെ പെൺചേലാകർമവും വേദനയുണ്ടെങ്കിലും മുസ്‌ലിംകൾ സ്വീകരിക്കുന്നു. തണുപ്പുള്ള പുലർക്കാലത്ത് പ്രഭാത നിസ്‌കാരത്തിലും ഉഷ്ണമുള്ളകാലത്താണെങ്കിലും റമളാൻ വ്രതകാര്യത്തിലും ആൾത്തിരക്കുള്ള ഹജ്ജനുഷ്ഠാനത്തിലും മറ്റും വിശ്വാസി സഹനത്തോടെ ആവേശം കാണിക്കുന്നത് മതത്തിന്റെ അനുഷ്ഠാനമായതിനാലാണ്. താരതമ്യേന ലളിതമായ ഒരു കർമത്തിന് വേണ്ടി തയ്യാറാവുന്നതിൽ വിശ്വാസികൾക്ക് വിമുഖതയുണ്ടാവുകയില്ല. അവർ അതേറ്റെടുക്കാൻ സന്നദ്ധരായിരിക്കും. സമൂഹത്തിന്റെ പ്രയോഗശീലങ്ങളിൽ ചിലത് സർവ സാധാരണത്വം കൈവരിക്കാതെ വരാറുണ്ട്. അതിൽപെട്ടതാണ് പെൺചേലാകർമം. അതിനാൽ തന്നെ മതവിരുദ്ധർക്ക് പിന്തുണ നൽകുന്ന രീതി തികച്ചും അനുചിതമായി എന്നു പറയാതെവയ്യ.

ആൺ ചേലാകർമത്തിന് നിരത്തപ്പെടുന്ന ശാസ്ത്രീയവും ആരോഗ്യപരവുമായ ന്യായങ്ങളെ തമസ്‌കരിക്കാനുള്ള ശ്രമം ചില ഇസ്‌ലാം വിരുദ്ധ കേന്ദ്രങ്ങളിൽനിന്നുണ്ട്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതിന്റെ മതപരം എന്ന അവസ്ഥ തന്നെയാണ് അതു സ്വീകരിക്കാൻ പ്രേരകം. അതുപോലെതന്നെ മത നിർദേശമുള്ളതിനാൽ പെൺചേലാകർമത്തെ എങ്ങനെ കാണണമെന്നതിനും മറ്റു ന്യായങ്ങൾ വേണ്ടതില്ല. മതപരമായി അംഗീകൃതവും സുസ്ഥിരവുമായ ഒരു നിയമത്തെ വിരുദ്ധവാദങ്ങളോട് മാറ്റുരച്ച് ന്യൂനത കാണുന്നത് വിശ്വാസിക്ക് ഗുണകരമല്ല. ഒരു കർമത്തെ അതിന്റെ മൗലിക സ്വഭാവത്തിൽ അംഗീകരിക്കണമെന്നത് അനുഷ്ഠാനത്തേക്കാൾ അടിസ്ഥാനപരമാണ്. അഥവാ അംഗീകരിക്കൽ അനിവാര്യമാണ്. പ്രയോഗമാവട്ടെ, സാധ്യതയെ അടിസ്ഥാനപ്പെടുത്തിയുമാണ്.

പെൺചേലാകർമവിഷയത്തിൽ അതൊരു ശാരീരിക ക്രിയ എന്നതിനാൽ മതവും ശാസ്ത്രവും കടന്നുവരിക സ്വാഭാവികം. ശാസ്ത്രത്തിന്റെ പൊതുവായതും കേവലവുമായ സ്വഭാവമാണ് മാറ്റങ്ങളും അഭിപ്രായവ്യത്യാസങ്ങളും. ശാസ്ത്ര ഗവേഷകനായി രംഗത്തുവരുന്ന ഒരാളെ സംബന്ധിച്ചിടത്തോളം സർവാംഗീകാരം പൊതുവെ കുറവായിരിക്കും. ഒരു ന്യൂനപക്ഷമെങ്കിലും തിരുത്തുമായി രംഗത്തുവന്നേക്കാം. സൗകര്യവും സാധ്യതയും മനോഭാവവും ഗവേഷണത്തിൽ പ്രതിഫലിക്കുന്നതുമായിരിക്കും. മതനിയമങ്ങൾക്കെതിരെ ശാസ്ത്രീയ നിഗമനങ്ങൾ മുന്നോട്ട് വെക്കുന്നവരും ഈ അവസ്ഥയിൽ നിന്നൊഴിവല്ല. എന്നാൽ മത നിയമങ്ങളുടെയും കർമങ്ങളുടെയും ശാസ്ത്രീയത മതപക്ഷത്തുനിന്നും പൊതുപക്ഷത്തുനിന്നും പലപ്പോഴും വെളിവാക്കപ്പെട്ടതാണ്. അത്തരം ശാസ്ത്രീയതകൾ പരിഗണിച്ച് മതനിയമത്തെയോ മതത്തെയോ സ്വീകാര്യമാക്കാൻ മറ്റു ശാസ്ത്രകാരന്മാർക്ക് കഴിയുന്നില്ല. ഒരാൾ ശാസ്ത്രീയമെന്ന് തെളിയിക്കുന്നത് തന്നെ മറ്റൊരാൾക്ക് സ്വീകാര്യമാവണമെന്നില്ല എന്നർത്ഥം.

പെൺചേലാകർമത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ആൺ-പെൺ ചേലാകർമങ്ങൾകൊണ്ടുള്ള ഗുണങ്ങൾ വിവരിക്കപ്പെട്ടതാണ്. ആരോഗ്യപരമായതും ആത്മീയമായതും അവയിലുണ്ട്. ബ്രിട്ടനിലെ ഝൗലലി െുമൃസ വീുെശമേഹ  യഹമരസ യൗൃിലും സൗദിയിൽ ടലരൗൃ്യേ എീൃരല െഒീുെധശമേഹ ഞശ്യമറവ ലും മറ്റും സേവനം ചെയ്ത, സുഡാനിൽ സ്‌ത്രൈണരോഗ, പ്രസവ വിഭാഗത്തിൽ അഡൈ്വസറുമായിരുന്ന ഡോ. സിത്തുൽബനാത്ത് ഖാലിദ് മുഹമ്മദലി (ഉൃ. ടല േഅഹയമിൗമേ) ഇത് സംബന്ധമായി പ്രമുഖരുടെ പ്രബന്ധങ്ങൾ ക്രോഡീകരിച്ച് ഗവശമേി  ഇൃരൗാശരശീി എന്ന ബൃഹത്തായ ഗ്രന്ഥം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനനേന്ദ്രിയവുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷയാണതിൽ പ്രധാനം. ഒരു ആചാരത്തിനോ അനുഷ്ഠാനത്തിനോ ഉള്ള അടിസ്ഥാന വിധിവിലക്കുകൾക്ക് നാമൊരു ന്യായം  കണ്ടെത്തിയെന്നാൽ അത് നിലവിലില്ലാതാവുന്നിതിനോടൊപ്പം വിധിവിലക്കുകളും ഇല്ലാതാവുമെന്നല്ല. പ്രത്യേകിച്ചും മതനിയമങ്ങളുടെ അസ്ഥിവാരം നാം നിർദ്ധാരണം ചെയ്യുന്നതും സങ്കൽപിക്കുന്നതമായ ന്യായയുക്തികളായിരിക്കില്ല.


എന്താണ് പെൺചേലാകർമം

കുരുടൻ ആനയെകണ്ടത് പോലെയാണ് ഭഗശിശ്‌നികാ ഛേദ. എലാമശഹല ഏലിശമേഹ ങൗശേഹമശേീി, ജവമൃമീിശര ഇവശൃരൗാരശശെീി തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ചേലാകർമ(?) രീതികളെ ഉയർത്തിക്കാട്ടിയാണ് ഇസ്‌ലാമിലെ ഖഫ്‌ള് എന്ന പെൺചേലാകർമത്തെ വിമർശിക്കുന്നത്. ഉപരി പേരുകളിലറിയപ്പെടുന്ന പ്രാകൃതവും ക്രൂരവുമായ രീതികൾ ഇസ്‌ലാമിക നിയമ വ്യവസ്ഥിയിൽ സാധൂകരണം നേടാത്തതാണ്. ഇസ്‌ലാമികമായ പെൺ സുന്നത്ത് മനസ്സിലാക്കാത്തതോ കണ്ണടച്ചിരുട്ടാക്കുകയോ ആണ്.

ലോകാരോഗ്യ സംഘടന ഇതിനെ നാല് ടൈപ്പുകളിലായി പരിചയപ്പെടുത്തിയിട്ടുണ്ട്. ഒന്ന്. ക്‌ളിറ്റോറിസ് ഭാഗികമോ പൂർണമോ ആയി നീക്കം ചെയ്യുക.

രണ്ട്. ഒന്നാം ടൈപ്പിന്റെ കൂടെ ലാബിയ മിനോറ ലാബിയ മാജറ യും കൂടിയോ, ലാബിയ മിനോറ സ്വന്തമായോ നീക്കം ചെയ്യുക.

മൂന്ന്. മൂത്രനാളി കുടുസ്സാക്കുക. രണ്ട് ലാബിയകളുടെയും വഴിയോ ചിലപ്പോൾ തുന്നിക്കൂട്ടുന്നതോടൊപ്പം ഭഗശിശ്‌നിക നീക്കം ചെയ്തും ചെയ്യാതെയും ഇത് സാധിക്കും.

നാല്. ആരോഗ്യാവശ്യത്തിനല്ലാതെ കള്ളക്കടത്തിനോ മറ്റോ സ്ത്രീ ജനനേന്ദ്രിയം ഉപയോഗപ്പെടുത്തുക.

മുകളിൽ പരാമർശിച്ച വ്യത്യസ്ത രീതികൾ 2017 ഫെബ്രുവരിയിൽ അപ്‌ഡേറ്റ് ചെയ്ത ഫാക്ട് ഷീറ്റിൽ അക്കിമിട്ട് നിരത്തിയതാണ്.

ഈ വിവരിച്ച നാല് രൂപങ്ങളും അവയുടെ വകഭേദങ്ങളും ഇസ്‌ലാമിക നിയമവ്യവസ്ഥയിൽ വിവരിക്കുന്നതല്ല. അനാവശ്യവും അരുതാത്തതുമായ കാര്യങ്ങളാണ്. അതിനാൽ തന്നെ ഇവയെ ഉയർത്തിക്കാട്ടി ഇസ്‌ലാമിനെയും വിശ്വാസി സമൂഹത്തെയും പ്രാകൃതമേൽവിലാസം ചുമത്തുന്നത് അക്രമമാണ്. ക്‌ളിറ്ററിസിന് ഭംഗം വരുത്തുന്ന വിധത്തിൽ പെൺജനനേന്ദ്രിയത്തിൽ ഒരു കൈക്രിയ ഇസ്‌ലാമിലില്ല. അത് ഇസ്‌ലാമിന് മേൽ ചാർത്തുന്നത് അന്ധമായ ഇസ്‌ലാം – മുസ്‌ലിം വിരോധത്തിന്റെ അടയാളമായേ കാണാനാവൂ. 

പരമ്പരാഗതമായി ഏതെങ്കിലും ജനവിഭാഗങ്ങളോ കുടുംബങ്ങളോ പ്രാകൃതം എന്ന് വിശേഷിപ്പിക്കാവുന്ന വിധത്തിൽ ഭഗശിശ്‌നികാഛേദമോ അധിലധികമോ നടത്തുന്നുവെങ്കിൽ അവരെയാണ് തിരുത്തേണ്ടത്. പെൺ ചേലാകർമത്തിനെതിരെ എന്ന നിലയിൽ ഉയർത്തിക്കാണിക്കുന്ന ആധുനിക പണ്ഡിതന്മാർതന്നെയും ഈ പ്രാകൃത രീതികളെയാണ് വിമർശിച്ചിരിക്കുന്നത്. യൂനിസെഫും ണഒഛയും പരിഗണിച്ചതും അവയെ തന്നെയാണ് എന്നാണ് മനസ്സിലാക്കാനാവുന്നത്. വിവേചിച്ചറിയാൻ ശ്രമിക്കുന്നതിന്റെ കുറവാണ് അവയെ ഇസ്‌ലാമിക സമൂഹത്തോട് കൂട്ടിക്കെട്ടാൻ എല്ലാവരെയും പ്രേരിപ്പിച്ചിട്ടുള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ എന്താണ് ഇസ്‌ലാമികമായ പെൺചേലാകർമമെന്നും അതിന്റെ പ്രമാണവും പണ്ഡിത നിലപാടുമെന്നും ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

ഇസ്‌ലാമിക വ്യവസ്ഥ സുതാര്യവും സുവ്യക്തവുമാണ്. ജ്ഞാനികൾ അത് കൃത്യമായി വിവരിച്ചിട്ടുണ്ട്. പടിഞ്ഞാറിന്റെ സ്വാധീനത്തിൽ പരിഷ്‌കാര വികാരം ഭ്രാന്തമായിപ്പോയവർ മാത്രമാണ് കാര്യമറിയാതെ കലഹിക്കുന്നത്. നൂറ്റാണ്ടുകളിൽ  സമൂഹത്തെ വൈജ്ഞാനികമായും ആത്മീയമായും നയിച്ച പൂർവിക പണ്ഡിതർ പെൺചേലാകർമത്തെ കൃത്യമായി വിവരിച്ചിട്ടുണ്ട്. മദ്ഹബുകളുടെ വലയം ഭേദിച്ച് പുറത്തുനിന്ന് സ്വതന്ത്രമായി  മതം പറയുന്ന ആധുനിക പണ്ഡിതരും ഇതെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. നൂറ്റാണ്ടുകാലത്തെ അംഗീകാരമുള്ള ഒരു കാര്യം ആരുടെയെങ്കിലും വികല ചെയ്തികളോട് ചേർത്തുവായിക്കുന്നത് വിവര ദോഷമാണെന്നേ പറയേണ്ടൂ.

ചേലാകർമ വിരോധികൾ പറയുന്നതും ചൂണ്ടിക്കാട്ടുന്നതുമല്ല ഇസ്‌ലാമിലെ ചേലാകർമം. ഖിതാൻ എന്ന സാങ്കേതിക ശബ്ദത്തിന്റെ അർത്ഥം പ്രസിദ്ധ നിഘണ്ടുക്കളിൽ കാണാം. ഇബ്‌നു മൻദൂർ വിവരിക്കുന്നു: ഖതന – ആൺ/പെൺ കുട്ടിയെ ചേലാകർമം ചെയ്തു എന്നാണതിന്റെ അർത്ഥം. ഖത്‌ന് എന്ന് ആൺ ചേലാകർമത്തിനും ഖഫ്‌ള് എന്ന് പെൺ ചേലാകർമത്തിനും പറയും. ഹദീസിൽ വന്നിട്ടുള്ള ഖിതാനാനി എന്നതിലെ ഖിതാൻ ചേലാകർമത്തിൽ ഛേദിക്കപ്പെട്ട സ്ഥലമെന്നാണ്. ഛേദിക്കപ്പെട്ട ഭാഗങ്ങൾ തമ്മിൽ ചേരുകയെന്നാൽ ജനനേന്ദ്രിയത്തിൽ പ്രവേശിക്കുക എന്നാണ്. കാരണം ഛേദിക്കപ്പെടുന്ന ഭാഗം മുകൾ ഭാഗത്താണ്. അതിനാൽ ഛേദിക്കപ്പെട്ട സ്ഥലങ്ങൾ തമ്മിൽ സ്പർശിക്കുക എന്നല്ല (ലിസാനുൽ അറബ്).

പെൺ ചേലാകർമത്തിന് ഖഫ്‌ള് എന്ന പ്രത്യേക പ്രയോഗം തന്നെയുണ്ട്. കർമശാസ്ത്ര പണ്ഡിതരും ഇപ്രകാരം വിശദീകരിച്ചതു കാണാം. ഇമാം നവവി(റ) എഴുതി: സ്ത്രീകളുടെ ജനനേന്ദ്രിയത്തിലെ മൂത്രനാളിയുടെ മുകളിൽ പൂവൻകോഴിപ്പൂ പോലെയുള്ള തൊലിയിൽ നിന്ന് അൽപം നീക്കലാണ്. മുറിക്കുന്നത് വളരെ ചെറിയ ഭാഗമാകണം, അധികമാക്കരുത്. പ്രവാചകർ(സ്വ) മദീനയിൽ ചേലാകർമം ചെയ്തിരുന്ന ഉമ്മു അത്വിയ്യ(റ)യോട് നീ അധികമാക്കരുത്. അതാണ് പെണ്ണിന് കൂടുതൽ സന്തോഷകരവും ഭർത്താവിന് ഇഷ്ടകരവും എന്ന് കൽപിച്ചിരുന്നു (മജ്മൂഅ്).

ഇമാം സകരിയ്യൽ അൻസ്വാരി(റ) പറയുന്നു: പ്രസ്തുത ചർമം ഛേദിക്കപ്പെട്ടാൽ അതിന് താഴ്ഭാഗം ഒരു ചെറിയ കുരുവിന് സമാനമായി നിലനിൽക്കും (അദ്ദുററുൽ ബഹിയ്യ). അഥവാ ഭഗശിശ്‌നിക യാതൊരു ഛേദനത്തിനും വിധേയമാകുന്നില്ല. കർമശാസ്ത്ര പണ്ഡിതന്മാരുടെ വശദീകരണത്തിൽ നിന്നെല്ലാം ഭഗശിശ്‌നിക  അല്ല അതിന് മുകളിലുള്ളതാണ് ചേലാകർമത്തിൽ ഛേദിക്കുന്നതെന്നും അതുതന്നെ തീരെ ചെറിയ ഒരു അംശമാണെന്നും വ്യക്തമാണ്.

ഇമാം മാവർദി(റ) വിശദീകരിക്കുന്നു: പെൺ ചേലാകർമമായ ഖഫ്‌ള് എന്നാൽ സ്ത്രീയുടെ ജനനേന്ദ്രിയത്തിലെ ഒരു ചർമഭാഗം ഛേദനം നടത്തലാണ്. മൂത്രനാളിയുടെയും ലിംഗപ്രവേശന ദ്വാരത്തിന്റെയും മുകളിലെ ചർമത്തിൽ നിന്നാണ് എടുക്കുന്നത്. അതിന്റെ താഴ്ഭാഗമോ അടിസ്ഥാനമോ അല്ല (അൽ ഹാവിൽ കബീർ). കർമശാസ്ത്ര ജ്ഞാനികൾ നാല് മദ്ഹബിൽ പെട്ടവരും ഇതേ രൂപത്തിലാണ് വിവരിച്ചിട്ടുള്ളത്. പുരുഷ ലിംഗത്തിലെന്ന പോലെ സ്ത്രീ ജനനേന്ദ്രിയത്തിനു മുകളിലെ ചർമമാണത് എന്നാണ് ഗ്രഹിക്കാനാവുന്നത്.

മദ്ഹബിൽ നിന്ന് സ്വതന്ത്ര ചിന്തകളുമായി പുറത്തുകടന്നവരായി ഗണിക്കപ്പെടുന്ന ഇബ്‌നു തൈമിയ്യയും ശിഷ്യൻ ഇബ്‌നു ഖയ്യിമും പെൺ ചേലാകർത്തെ ശരിവെച്ചിട്ടുണ്ട്. ഇബ്‌നുൽ ഖയ്യിം തുഹ്ഫത്തുൽ മൗദൂദിലും ഇബ്‌നു തൈമിയ്യ ഫതാവയിലും പെൺ ചേലാകർമത്തെ സംബന്ധിച്ചു വിശദമായി ചർച്ച ചെയ്യുന്നുണ്ട്. അതിന്റെ ന്യായങ്ങളും കാരണങ്ങളും തെളിവുകളും ഉദ്ധരിക്കുന്ന ഇബ്‌നു തൈമിയ്യ ചേലാകർമം ചെയ്യാത്ത സ്ത്രീയെ വിശേഷിപ്പിക്കുന്നത് ഖൽഫാഅ് എന്നാണ്. ഉപരി ചർമം നീക്കാത്തവൾ എന്നാണതിനർത്ഥം.

ആധുനിക പണ്ഡിതനായ മുൻശൈഖുൽ അസ്ഹർ ശൈഖ് ജാദുൽ ഹഖ് അലി ജാദുൽ ഹഖ് നൽകിയ ഒരു ഫത്‌വ ഇങ്ങനെ: ഉമ്മു അത്വിയ്യ(റ)യോട് റസൂൽ(സ്വ) നൽകിയ നിർദേശമടങ്ങുന്ന ഹദീസ് അടിസ്ഥാനപ്പെടുത്തി കർമശാസ്ത്ര പണ്ഡിതർ പെൺ ചേലാകർമത്തെ കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്. ശൗകാനി ഉദ്ധരിച്ച അബൂഹുറൈറ നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. ‘നബി(സ്വ) പറഞ്ഞു; അൻസ്വാരി സ്ത്രീകളേ, നിങ്ങൾ ഖിഫാള് ചെയ്യുക. നിങ്ങൾ അമിതമായി ഛേദിക്കരുത്…(നൈലുൽ ഔതാർ). ഇത് പോലെയുള്ള ഹദീസുകളും ഇതിനു തെളിവാണ്… ചെറിയ കുട്ടികൾ മാതാപിതാക്കളുടെ കയ്യിൽ അമാനത്താണ്. അതിനാൽ ശരീഅത്തിന്റെ വിധി നടപ്പാക്കാൻ അവർ ബാധ്യസ്ഥരാണ്. പാഴാക്കാൻ പാടില്ലാത്തതാണ് (ഫതാവ നമ്പർ. 709).

ഡോ. അലി ജുമുഅ ഡ്രീം-2 ചാനലിൽ 2003 സെപ്തംബർ 12-ന് നടത്തിയ പ്രഭാഷണത്തിൽ പെൺ ചേലാകർമത്തെ കുറിച്ച് വിശദമായി ചർച്ച നടത്തുകയുണ്ടായി. ആരോഗ്യ പ്രവർത്തകരിൽ നിന്ന് ഇതു സംബന്ധമായി വന്ന പരാമർശങ്ങൾ ഈ പ്രഭാഷണത്തിൽ അദ്ദേഹം എടുത്തുപറഞ്ഞു. ഡോ. മുനീർ മുഹമ്മദ് ഫൗസി, ഡോ. ഹാശിം ശിൽബി, ഡോ. ആദിൽ ഹസൻ അബ്ദുൽ ഫത്താഹ്, ഡോ. യഹ്‌യാ സായിദ്, ഡോ. സൂസനുൽ ഗസ്സാലി, ഡോ. മുഹമ്മദ് അൽ ബാർറ് തുടങ്ങിയ വൈദ്യശാസ്ത്ര വിദഗ്ധരെ ഉദ്ധരിച്ച് ഇതിന്റെ ശാസ്ത്രീയത സമർത്ഥിക്കുന്നതും കാണാം.

നബി(സ്വ) നിയോഗിതരാകുന്ന കാലത്ത് അറബികൾക്കിടയിൽ ചേലാകർമ സംസ്‌കാരം നിലനിന്നിരുന്നു. ഇബ്‌റാഹീമിയ്യ മില്ലത്തിന്റെ തുടർച്ചയായിരുന്നു അത്. നബി(സ്വ) അത് സംബന്ധമായി നിർദ്ദേശം നൽകി സ്ഥിരപ്പെടുത്തുകയാണ് ചെയ്തത്. മദീനയിൽ പെൺ ചേലാകർമം നിലവിലുണ്ടായിരുന്നു. ഉമ്മു അത്വിയ്യ(റ)ക്ക് നബി(സ്വ) നിർദേശം നൽകിയത് ഹദീസിലുണ്ട് (അബൂദാവൂദ്). നബി(സ്വ) പ്രത്യേകമായി അവരുടെ സംശയം തീർത്തതും ചെയ്യാൻ സമ്മതം നൽകിയതും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. പ്രവാചകരുടെ കാലത്തും ശേഷവും നടന്നുവന്നതാണിതെന്ന് ചരിത്രം വ്യക്തമാക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ ഇത് ഇടം പിടിച്ചത്. സുന്നത്തും ഹിതവുമായ രീതിയാണ് ഫുഖഹാക്കൾ വിവരിച്ചത്. പ്രാകൃതമായ രീതികൾ ആരെങ്കിലും നടപ്പാക്കിയെങ്കിൽ അതിന് ഇസ്‌ലാമും മുസ്‌ലിംകളും ഉത്തരവാദികളല്ല. ഇപ്രകാരം വ്യവഛേദിച്ചാകണം പരിഛേദന മനസ്സിലാക്കേണ്ടത്. 


ഇതിന് പ്രാമാണിക തെളിവുകളുണ്ടോ?

സ്ത്രീകളുടെ ചേലാകർമത്തിന് ഹദീസിൽ സൂചനകളുണ്ട്. കുളി നിർബന്ധമാകുന്ന കാര്യങ്ങൾ വിശദീകരിക്കുന്ന സ്ഥലത്ത് ഇബ്‌നുമാജ(റ) ഉദ്ധരിച്ച ഒരു ഹദീസിൽ കാണാം: ‘ചേലാകർമം ചെയ്യപ്പെട്ട രണ്ട് ഭാഗങ്ങൾ തമ്മിൽ കണ്ടുമുട്ടിയാൽ കുളി നിർബന്ധമാകും’. ചേലാകർമം ചെയ്യപ്പെട്ട രണ്ട് ഭാഗങ്ങൾ എന്നാണ് ഇവിടെ പ്രവാചകർ(സ്വ) പറഞ്ഞത്. പുരുഷ-സ്ത്രീ ലിംഗങ്ങളുടെ സംസർഗമാണുദ്ദേശ്യം. രണ്ടു വിഭാഗത്തിന്റെതും ഖിതാൻ ചെയ്യുമെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാമല്ലോ. അതുപോലെ ഇമാം ബുഖാരി(റ) തന്റെ സ്വഹീഹിൽ രേഖപ്പെടുത്തിയ ഒരു ഹദീസിൽ അഞ്ചു കാര്യങ്ങൾ പ്രവാചകന്മാരുടെ ചര്യയിൽ പെട്ടതാണ് എന്ന് കാണാം. ഇതിൽ ഒന്ന് ചേലാകർമം ചെയ്യുക, രണ്ട് ഗുഹ്യരോമം നീക്കുക, മൂന്ന് നഖം മുറിക്കുക, നാല് കക്ഷരോമം പറിക്കുക, അഞ്ച് മീശ വെട്ടുക എന്നിവയാണ്.

ഖതീബു ശിർബീനി(റ) മുഗ്‌നി അൽമുഹ്താജ് എന്ന കർമശാസ്ത്ര ഗ്രന്ഥത്തിൽ പറയുന്നു: പുരുഷന്മാരിൽ നിന്ന് ആദ്യമായി ചേലാകർമം ചെയ്തത് ഇബ്‌റാഹിം നബി(അ)യും സ്ത്രീകളിൽ നിന്ന് ആദ്യമായി ചേലാകർമം ചെയ്തത് ഹാജറ ബീവി(റ)യുമാണ്.’ വളരെ പണ്ടു മുതൽക്കുതന്നെ ഉണ്ടായിരുന്ന ഒരു സമ്പ്രദായമാണ് ചേലാകർമം എന്ന് ഇതെല്ലാം മനസ്സിലാക്കിത്തരുന്നു.

ഇതെങ്ങനെ ചെയ്യണമെന്നാണ് പണ്ഡിതർ പറയുന്നത്. സംക്ഷിപ്ത വിവരണം നൽകാമോ?

ഫത്ഹുൽ മുഈൻ എന്ന ഗ്രന്ഥത്തിലും മറ്റു കർമശാസ്ത്ര ഗ്രന്ഥങ്ങളിലും സ്ത്രീകളുടെ ചേലാകർമത്തെ കുറിച്ച് അപഗ്രഥിച്ചിട്ടുണ്ട്. പ്രസവിച്ചതിന്റെ ഏഴാം നാളിൽ ചെയ്യലാണ് സുന്നത്ത്. ഏഴാം നാളിൽ ചെയ്യുന്നില്ലെങ്കിൽ നാൽപത് ദിവസമാകുമ്പോൾ ചെയ്യുക. അന്നും ചെയ്തില്ലെങ്കിൽ ഏഴ് വയസ്സാകുന്ന സമയത്ത് ചെയ്യുക എന്ന് കർമശാസ്ത്ര പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു. ഇസ്‌ലാം വളരെ ലളിതമായാണ് ഇത് പഠിപ്പിക്കുന്നത്. ക്രൂരം എന്നും അതിക്രൂരമെന്നും പറയാൻ പറ്റിയ സ്വഭാവമല്ല ഇതിനുള്ളത് എന്ന് വളരെ വ്യക്തമാണ്.

സ്ത്രീകളുടെ ചേലാകർമം നടത്തുന്നതു മൂലം അവർക്ക് കൂടുതൽ മുഖപ്രസന്നതയുണ്ടാവുകയും ഭർത്താവിനടുക്കൽ കൂടുതൽ വിഹിതം ലഭിക്കുകയും ചെയ്യുമെന്ന് പ്രവാചകർ(സ്വ) പറഞ്ഞതായി ഹാക്കിം മുസ്തദറക് എന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തിൽ ഉദ്ധരിച്ച ഹദീസിൽ കാണാം. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം നബി തിരുമേനിയാണല്ലോ ഏറ്റവും വലിയ ശാസ്ത്രജ്ഞനും പരിഷ്‌കർത്താവും. അതുകൊണ്ടു തന്നെ നബി(സ്വ) പറഞ്ഞ ഏതൊരു കാര്യത്തിലും മനുഷ്യന് ഒരുപാടു ഗുണങ്ങൾ ഉണ്ടാകുമെന്നതിൽ സംശയമില്ലതന്നെ.


എന്റെ ഫേസ്ബുക് സുഹൃത്ത് ഹുസൈൻ തങ്ങൾ വാടാനപ്പള്ളിയുടെ ഫേസ്ബുക്കിൽ നിന്നും 26 ജൂൺ 2020 നു പോസ്റ്റ് ചെയ്ത ഒരു ലേഖനമാണിത്

കുറെ വർഷങ്ങൾക്ക് മുമ്പാണ് ഖോർഫക്കാനിൽ ജോലി ചെയ്യുന്ന കാലം. അവിടെയുള്ള ഒരു അമുസ്‌ലിം സുഹൃത്ത് അദ്ദേഹത്തിന്റെ സ്വകാര്യ സംഭാഷണങ്ങളിൽ മുസ്‌ലിംകളെ 'മുറിയന്മാർ' എന്ന് വിളിച്ചു ആക്ഷേപിച്ചാണ് സംസാരിക്കാറുള്ളത്. കുറെ നാളുകൾക്ക് ശേഷമാണ് അദ്ദേഹത്തിന് ഒരാൺകുഞ്ഞു പിറക്കുന്നത്. 

കുട്ടി പിറന്നു രണ്ടു വയസ്സ് മുതൽ കുട്ടിക്ക് മൂത്രമൊഴിക്കുമ്പോഴും മറ്റും വേദനയും പ്രശ്നങ്ങളും. രണ്ടു വർഷത്തോളം ചികിൽസിച്ചു. ഫലമൊന്നും കണ്ടില്ല. അഞ്ചാം വയസ്സിൽ അമുസ്‌ലിമായ ഡോക്ടർ തന്നെ പരിഹാരം നിർദേശിച്ചു. മകന് circumcision (ചേലാകർമ്മം) ചെയ്യാനാണ് ഡോക്ടർ നിർദേശിച്ചത്. ഡോക്ടറുടെ നിർദേശം സ്വീകരിക്കുകയല്ലാതെ മറ്റു നിർവാഹമില്ലല്ലോ. അദ്ദേഹത്തിന്റെ മകനും അങ്ങനെ 'മുറിയ'നായി. ഈ സംഭവം അന്ന് ഖോർഫക്കാനിലുള്ള ഏകദേശം മലയാളികൾക്കൊക്കെ അറിയാവുന്ന കാര്യമാണ്. 

പുരുഷലിംഗത്തിന് മേലുള്ള അയഞ്ഞ ചർമ്മം (foreskin) പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്നതിനാണ്  ചേലാകർമ്മം എന്നു പറയുന്നത്.   
മതപരമായ ഒരു കർമ്മമെന്നതിലുപരി ആരോഗ്യ കാരണങ്ങൾക്കായി ലോകാടിസ്ഥാനത്തിൽ തന്നെ ചേലാകർമ്മം ചെയ്തു വരുന്നതായി നമുക്ക് കാണാം. പ്രസിദ്ധ മെഡിക്കൽ ജേർണലായ postgraduate medical ലിൽ വന്ന പഠനമനുസരിച്ച് അമേരിക്കയിൽ ആരോഗ്യ കാരണങ്ങൾക്കായി ഒരു വർഷം ഒരു മില്യൺ കുട്ടികൾ ചേലാകർമ്മത്തിന് വിധേയരാവുന്നുണ്ട്.

വാഷിംഗ്ടണിലെ മിലിട്ടറി ഹോസ്പിറ്റലിലെ ശിശുരോഗ വിഭാഗം മേധാവി ഡോ.വേസ് വെൽ ചേലാകർമ്മത്തിനെക്കുറിച്ചുള്ള തന്റെ പഠനത്തിൽ എഴുതുന്നു: “ചേലാകർമ്മത്തിന്റെ കടുത്ത വിരോധികളിൽ ഒരാളായിരുന്നു ഞാൻ. ആ കാലത്ത് ചേലാകർമ്മനിരോധനം നടപ്പിൽ വരുത്താനുള്ള സമരങ്ങളിൽ ഞാൻ സജീവമായിരുന്നു.എന്നാൽ 1980 കളിൽ പുറത്ത് വന്ന ഒരുപാട് പഠനങ്ങളിൽ ചേലാകർമ്മം ചെയ്യാത്ത കുട്ടികളിൽ മൂത്രാശയ നാളത്തിലെ അണുബാധ (urinary tract infection) അധികമായി കണ്ടുവരുന്നെന്ന് തെളിയുകയുണ്ടായി. 

അത് പിന്നീട് ഭാവിയിൽ വൃക്കയുടെ തകരാറുകൾക്ക് (kidney failure) കാരണമാവുകയും ചെയ്യുന്നു. ഞാൻ ഈ വിഷയത്തിൽ വീണ്ടും പഠനങ്ങൾ നടത്തി കൊണ്ടേയിരുന്നു. അവസാനം എന്റെ മുൻ ധാരണകൾക്കെല്ലാം വിരുദ്ധമായ തീർത്തും  ശരിയായ ഒരു നീരീക്ഷണത്തിലേക്ക് പുതിയ കാല പഠനങ്ങൾ എന്നെ നയിച്ചു. ഇന്ന് എല്ലാ ശിശുക്കളിലും നിർബന്ധപൂർവം ചേലാകർമ്മം നടപ്പിലാക്കണമെന്ന് ഞാൻ അഭിപ്രായപ്പെടുകയാണ്.” (wiswell te:routine neontal circumcision a reappraisal American family physician)

ചേലാകർമ്മത്തിലെ ശരീരിക ഗുണങ്ങളെക്കുറിച്ചുള്ള ഒരുപാട് പഠനങ്ങൾ കഴിഞ്ഞ ശതകത്തിൽ നടന്നി ട്ടുണ്ട്. ഡോ:വേസ് വെൽ (Wiswell te) ഡോ: ഷേൻ (Schoen ej) ഡോ: സിമൻസിസ് (Simonses) തുടങ്ങിയവർ ഈ വിഷയത്തിൽ പഠനം നടത്തിയവരിൽ പ്രധാനികളാണ്.  

ശാസ്ത്രീയ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിൽ ചേലാകർമ്മം കൊണ്ടുള്ള ശാരീരിക ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം. 

ഒന്ന്: ലിംഗ അർബുദം (penis cancer) ബാധിക്കുന്നതിൽ നിന്ന് ചേലാകർമ്മം സുരക്ഷ നൽകുന്നു. 

1947യിൽ plant, khons peyer എന്നീ ജീവശാസ്ത്രജ്ഞർ ലിംഗാർബുദം ബാധിക്കുന്നതിനെക്കുറിച്ച് ഒരു ഗവേഷണം നടത്തുകയുണ്ടായി. പരീക്ഷണത്തിന്റെ ഭാഗമായി ലിംഗാർബുദം ബാധിക്കുന്നവരിൽ  കാണപ്പെടുന്ന മുഴകൾ പരീക്ഷണ എലികളിൽ ഉണ്ടാക്കാൻ അവർക്ക് സാധിച്ചു. ചേലാകർമ്മത്തിൽ നീക്കം ചെയ്യുന്ന ലിംഗാഗ്രത്തിലെ അയഞ്ഞ ചർമ്മത്തിന്റെ (foreskin) താഴെ Glans ന്റെ വിടവുകളിൽ smegma എന്ന പേരിൽ ഒരു തരം വെളുത്ത പാടകൾ അടിഞ്ഞ് കൂടി കിടക്കുന്നതായി കാണാം. ആ പാടയെ എലികളിൽ കുത്തിവെച്ചായിരുന്നു, അവർ പരീക്ഷണം നടത്തിയത്. 

ആ ഗവേഷണത്തിലൂടെ Smegma ലിംഗാർബുദത്തിന് കാരണമാവുന്ന human papilloma virus ന് കാരണമാകുന്നു എന്ന് തെളിയുകയുണ്ടായി. ചേലാകർമ്മം ചെയ്യാത്തവരുടെ Foreskin നീക്കം ചെയ്യാതെ Glans ൽ ഒട്ടിപ്പിടിച്ച് തന്നെ കിടക്കുന്നത് മൂലവും, മൂത്ര വിസർജനത്തിന് ശേഷം ശുദ്ധീകരിക്കുമ്പോൾ  glans ശരിയായ രീതിയിൽ  ശുദ്ധിയാകാത്തതിനാലും   Smegma വലിയ തോതിൽ ഉൽപാദിപ്പിക്കപ്പെടുകയും, അത് ലിംഗാർബുദത്തിന് കാരണമാവുകയും ചെയ്യുന്നു. 

കൂടാതെ ലിംഗത്തിലവശേഷിക്കുന്ന Smegma ലൈഗിക ബന്ധത്തിലൂടെ ഭാര്യയിലെത്താനും, അതിലൂടെ സ്ത്രീകളിലും  കാൻസർ പടരാൻ കാരണമാവുന്നു. ഡോ:കോഡ്രി (Dr. Cowdry) എഴുതുന്നു: "ചെറുപ്പത്തിൽ തന്നെ കുട്ടികളിൽ നടത്തുന്ന ചേലാകർമ്മത്തിലൂടെ ലിംഗാർബുദം ബാധിക്കുന്നതിനെ തടയാൻ സാധിക്കുന്നതാണ്".  (cowdry ev /cancer cells . London 1958)

പ്രശസ്ത മെഡിക്കൽ ജേർണലായ British medical ൽ 1987 ൽ ഈ വിഷയകമായ  വന്ന ഒരു പഠനം ഇങ്ങനെ നിരീക്ഷിക്കുന്നു: "ജൂതരും മുസ്‌ലിംകളും അധികമായി താമസിക്കുന്ന രാജ്യങ്ങളിൽ ലിംഗാർബുദം വളരെ കുറവാണ്. ചെറു പ്രായത്തിൽ തന്നെ ചേലാകർമ്മം ചെയ്യുന്നവരാണാവരിലധികവും. (http://midad.com/article 197824 അസ്റാറുൽ ഖിതാൻ തതജല്ല ഫീ ത്തിബിൽ ഹദീസ്) 
അമേരിക്കൻ ഐക്യ രാജ്യങ്ങളിൽ ചേലാകർമ്മം ചെയ്തവരിൽ ലിംഗാർബുദം ബാധിക്കുന്നതിന്റെ തോത് പൂജ്യവും, ചെയ്യാത്തവരിൽ ഒരു ലക്ഷത്തിൽ രണ്ടര ശതമാനമാണ്. (wiswell te :routine neontal circumcision a reappraisal American family physician 1990/41/859-862,Schoen :the status of circumcision of new born/Mew engl j,med 1990/32/18:1308-1312)

ചേലാകർമ്മം അധികമായി ചെയ്തു വരാത്ത ചൈന, ഉഗാണ്ട നാടുകളിൽ ലിംഗാഗ്ര കാൻസർ വളരെ കൂടുതലായി കണ്ടുവരുന്നു. മറ്റ് കാൻസറുകളുമായി താരതമ്യം ചെയ്യുമ്പോൾ നൂറിൽ 12 മുതൽ 22 വരെയുള്ള ആളുകളിലും ബാധിച്ചത് ലിംഗാർബുദമാണ്. (leiter e,lefkovities am: circumcision and penile carcinoma new York state med/1975,75;1520-1522)

1932 മുതൽ 1973 വരെയുള്ള കാലയളവിൽ അമേരിക്കൻ ഐക്യരാഷ്ട്രങ്ങളിലും യൂറോപ്പിലും ലിംഗ  കാൻസർ ബാധിച്ചവരെക്കുറിച്ച് അഞ്ച് പഠനങ്ങൾ നടക്കുകയുണ്ടായി. ആ അഞ്ച് പഠനങ്ങളും ചൂണ്ടി ക്കാണിച്ച ഒരു പ്രധാന വസ്തുത, അവരിലൊരാൾ പോലും ചേലാകർമ്മം ചെയ്തവരില്ലെന്നതാണ്. A) owolberg d:penile cancer bmj/1987,295/1306-1308, B)Dean al :epithelioma of penis urol/1953/33;252-283, C)lenowitz h ,Graham ap,carcinoma of the panis jurol/1946/56;458-484, D)Gardner gj,bhanalah t, Murphy gp; carcinoma of panis analysis of therapy consequetive cases j urol1974,108;428-430)
രണ്ട്: ലിംഗത്തിന് ബാധിക്കുന്ന അണുബാധയിൽ നിന്ന് ചേലാകർമ്മം സംരംക്ഷണം നൽകുന്നു. 

ചേലാകർമ്മം ചെയ്യാത്തവരുടെ ലിംഗത്തിന്റെ അഗ്രഭാഗം (glans) തൊലി കൊണ്ട് (foreskin) മൂടിയ നിലയിലായിരിക്കും. ശരിയായ നിലയിൽ ശുദ്ധീകരിക്കാൻ സാധിക്കാത്ത glans ന്റെ വിടവുകളിൽ smegma, യൂറിൻ, ബീജ (sperm) മറ്റ് വേസ്റ്റുകളും അടിഞ്ഞ് കൂടും. ഇത് balanitis,balano prostatis എന്നീ അസുഖങ്ങൾക്ക് കാരണമാവുന്നു. ഈ അസുഖങ്ങൾ തുടർന്ന് പോയാൽ പിന്നീടത് ലിംഗ കാൻസർ പോലുള്ള മാരക അസുഖങ്ങൾക്ക് കാരണമാവും. അത് പോലത്തന്നെ ചില സാഹചര്യങ്ങളിൽ foreskin തുറക്കാൻ സാധിക്കാത്ത നിലയിൽ Glans ന്റെ മുകളിൽ ടൈറ്റ് ആവുകയും para phimosis എന്ന അസുഖത്തിന് കാരണമാവുകയും ചെയ്യുന്നു. 

അത് മൂത്ര ദ്വാരം അടഞ്ഞ് പോകാനും സുഖമമായുള്ള മൂത്രവിസർജനം നടത്താൻ സാധിക്കാതെ വരികയും ചെയ്യുന്നു. ഈ അസുഖത്തിന് meatal stenosis എന്നാണ് പറയപ്പെടുന്നത്. ചേലാകർമ്മം ചെയ്യുന്നതിലൂടെ മാത്രമേ ഇത്തരം അസുഖങ്ങളിൽ നിന്ന് മുൻകരുതലാവുകയുള്ളുവെന്ന് പുതിയ കാല മെഡിക്കൽ പഠനങ്ങൾ സ്ഥിരപ്പെടുത്തുന്നു. 1990 ൽ ഇറങ്ങിയ New England of journal of Medicine ൽ ഡോ: ഷാൻ എഴുതുന്നു: "ശിശുക്കളിൽ ചെറുപ്രായത്തിലെ നടത്തുന്ന പരിഛേദന കർമ്മം, ലിംഗത്തിലെ ശുദ്ധീകരണം എളുപ്പമാക്കുകയും foreskin ന്റെ ഇടയിൽ അണുക്കൾ ഒരുമിച്ച് കൂടുന്നത് തടയുകയും ചെയ്യുന്നു". (schoen :new England journal of medicine 1990-322)
ഡോ: ഫർഗൂസൻ പറയുന്നു: ചേലാകർമ്മം ചെയ്യാത്ത കുട്ടികളിലാണ്, ചെയ്തവരെക്കാൾ balanitis, para phimosis അസുഖങ്ങൾ ബാധിക്കാറുള്ളത്. (http://midad.com/article/197824 അസ്റാറുൽ ഖിതാൻ തതജല്ല ഫീ ത്തിബിൽ ഹദീസ്) 
മൂന്ന്: മൂത്രനാളത്തിലെ അണുബാധയിൽ നിന്ന് (urinary tract infection)  ചേലാകർമ്മം സുരക്ഷയൊരുക്കുന്നു. 

Glans ൽ നിന്ന് foreskin നീക്കം ചെയ്യപ്പെടാത്ത സാഹചര്യത്തിൽ, glans ന്റെ അരികുകളിൽ അഴുക്കുകൾ അടിഞ്ഞ് കൂടുന്ന വിഷയം മുൻപ് സൂചിപ്പിച്ചുവല്ലോ, ഇത്തരം ഘട്ടത്തിൽ escherchiacoli, protes mirabliis, serratia, pseudomonas, klebsiella തുടങ്ങിയ  ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാവുകയും, അത് മൂത്രനാളത്തിലും, മൂത്ര സഞ്ചിയിലും കിഡ്നിയിലും അണുബാധയക്ക് കാരണമാവുകയും ചെയ്യുന്നു. ലിംഗത്തിലവശേഷിക്കുന്ന ഈ ബാക്ടീരിയകൾ ലൈംഗിക ബന്ധത്തിലൂടെ ഭാര്യയിലെത്താനും കാരണമാവുന്നു. (A. Bhagava rk,thin rnt:subpreputil carriage of aerobic microorganisms and balanitis, venereal dis 1983,sa:131-133, B) wiswell te, Miller gm ,gelston hm et al:effect of circumcision status on periurethral bacterial flora during the first of life /j,pediatrics 1988/113/442-446)
എന്നാൽ ചെറുപ്രായത്തിലെയുള്ള ചേലാകർമ്മം foreskin നെയും അതിനിടയിലെ glans നെയും ശുദ്ധിയായി സൂക്ഷിക്കാൻ സഹായ പ്രദമാവുകയും, അഴുക്കുകൾ അടിഞ്ഞ് കൂടുന്നതിനെ തടയുകയും അതിലൂടെ ഇത്തരം അണുക്കളുടെ വളർച്ചയെയും, അത് കാരണമുണ്ടാവാൻ സാധ്യതയുള്ള uti, pyelonephritis, meningitis എന്നീ അസുഖങ്ങളെ തന്നെ ഇല്ലാതാക്കുമെന്ന് ആധുനിക പഠനങ്ങൾ സ്ഥിരപ്പെടുത്തുന്നു. (A. schoen ej:the status of circumcision of new born new England,med/1990/322(18)1308_1312, B) winberg j,bollgren l,gotherfors l et al :the prepuce :a mistake of nature ?/Lancet 1989/1:598-599) 
University of Texas ലെ South Western Medical School അസോസിയേറ്റ് പ്രഫസർമാരായ MC Craken, Ginsburg CM 1982ൽ uti (urinary tract infection) ബാധിച്ച 5 ദിവസത്തിനും 8 മാസത്തി നുമിടയിലുള്ള 109 കുട്ടികളെ പരിശോധന വിധേയമാക്കി. അതിൽ 95%  കുട്ടികളും ചേലാകർമ്മം ചെയ്യാത്തവരായിരുന്നു. (Ginsburg cm ,mc craken ch: urinary tract infection in young infact pediatrics,1982,69,409-412) 

അമേരിക്കയിലെ മിലിട്ടറി ഹോസ്പിറ്റലുകളിൽ ജനിച്ച 400000 കുട്ടികളുടെ ടെസ്റ്റ് ഫയലുകൾ ഡോ: വേസ് വെലിന്റെ നേതൃത്തത്തിൽ പഠന വിധേയമാക്കുകയുണ്ടായി. അതിൽ ചേലാകർമ്മം ചെയ്ത കുട്ടികളെക്കാൾ പത്ത് മടങ്ങ് ചേലാകർമ്മം ചെയാത്ത കുട്ടിക്കൾക്ക് uti ബാധിച്ചി ട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ uti രൂക്ഷമാവുകയും രക്തത്തിൽ sepsis ഉണ്ടാകുകയും ചെയ്യുന്നു. കൂടാതെ meningitis എന്ന  അസുഖത്തിന് ഇത് കാരണമാവുകയും ചെയ്യുന്നു.  (A. wiswell te enzenauer rw,holton me meetal : declining frequency of circumcision implications for changes in the absolute incidence and male, B)wiswell te ,gesenke dw: risks from circumcision during the first mount of life compared with those for uncirirum cisied boys,pediatric 1989,83,1011-1015) 

മൂത്രാശയ നാളത്തിലെ അണുബാധ, pyelone phitis എന്ന കിഡ്നിയിലെ അണുബാധയ്ക്ക് കാരണമാവുന്നു. അത് പിന്നീട് കൂടുതൽ അപകടകരമായ Scarriag നും കാരണമാവുന്നു.

നാല്: ലൈംഗിക അസുഖങ്ങളിൽ നിന്ന്, പ്രത്യേകിച്ചും എയ്‌ഡ്‌സ്‌ പോലുള്ള മാരക അസുഖങ്ങളിൽ നിന്ന് ചേലാകർമ്മം സുരക്ഷയൊരുക്കുന്നു. 
ഡോ: ആര്യ ഒ.പി തന്റെ പ്രശസ്ത ഗ്രന്ഥമായ 'Tropical Venereology' (medicine in the tropics) ൽ എഴുതുന്നു "ഒരുപാട് ലൈഗികരോഗങ്ങളിൽ നിന്ന് പരിഛേദനം (ചേലാകർമ്മം) സുരക്ഷ നൽകുന്നു. chan croid, Candida monilia, venereal warts തുടങ്ങിയവ അവയിൽ ചിലതാണ്. (Arya op :tropical venereology(medicine in the tropics) Edinburgh , London, Churchilil living stone/1980;1-15) 

A J Fink തന്റെ 'New borne circumcision: A long term strategy for aids prevention' എന്ന ലേഖനത്തിൽ ചേലാകർമ്മം ചെയ്യാത്തവരിൽ ലൈംഗിക അസുഖങ്ങൾ ബാധിക്കുന്നതിനെക്കുറിച്ച് നടന്ന 60 ഓളം മെഡിക്കൽ പഠനങ്ങളെ സമർത്ഥിക്കുന്നുണ്ട്.  (Fink aj circumcision, mountain view , California 1998) 
1990 ൽ ഇറങ്ങിയ New English Journal of Medicine ൽ വന്ന ഒരു പഠനമനുസരിച്ച്, രണ്ടാം ലോക മഹായുദ്ധകാലത്തും, വിയറ്റ്നാം കൊറിയ യുദ്ധ കാലഘട്ടത്തിലും അമേരിക്കൻ സൈന്യത്തിന് ലൈംഗിക അസുഖങ്ങൾ ബാധിക്കുന്നതിൽ നിന്ന് സുരക്ഷയായത് ചേലാകർമ്മമായിരുന്നു. (http://midad.com/article/197824 അസ്റാറുൽ ഖിതാൻ തതജല്ല ഫീ ത്തിബിൽ ഹദീസ്) 
അമേരിക്കൻ ഐക്യനാടുകളിലെയും ആഫ്രിക്കൻ രാജ്യങ്ങളിലെയും എയിഡ്സിന്റെ  തോതിനെക്കുറിച്ച് നടന്ന ശാസ്ത്രീയ പഠനങ്ങളെ ആധാരമാക്കി ഡോ: മാർക്ക് സിന്റെ ഒരു ഗേവഷണ പ്രബന്ധം 1989 ൽ പുറത്തിറക്കിയ American Medical Journal പ്രസിദ്ധീകരിക്കരിച്ചിരുന്നു. 

ആ പഠനങ്ങളെല്ലാം ചേലാകർമ്മം ചെയ്യുന്നത് എയിഡ്സിന് കാരണമാവുന്ന വൈറസിന്റെ സാധ്യത ഇല്ലാതാക്കുന്നെന്ന് സൂചിപ്പിക്കുന്നു. glans ന്റെ മുകളിൽ foreskin അവശേഷിക്കുന്നത് എയിഡ്സിന്റെ സാധ്യത അധികമാക്കുന്നുണ്ട്. ചേലാകർമ്മം നിർവഹിക്കുന്നതിന്റെ അടിസ്ഥാന പരമായ ഗുണം ലൈംഗിക അവയവങ്ങളുടെ ശുദ്ധിയാണ്. ലോകപ്രശസ്ത ശിശു രോഗവിഭാഗം വിദഗ്ദൻ ഡോ: ഷാൻ ലിംഗ ക്യൻസറിനെക്കുറിച്ചും ലൈംഗിക അവയവങ്ങളുടെ ശുദ്ധിയെക്കുറിച്ചും ഇങ്ങനെ എഴുതുകയുണ്ടായി: 

"ലൈംഗിക അവയവങ്ങളെ ശുദ്ധിയായി സൂക്ഷിക്കുകയെന്നത് പ്രയാസകരമായ കാര്യം തന്നെയാണ്. വളരെ പുരോഗമിച്ച രാഷ്ട്രങ്ങളിലെയും അവസ്ഥ ഇത് തന്നെയാണ്. ബ്രിട്ടണിലെ ചേലാ കർമ്മം നിർവഹിക്കാത്ത സ്ക്കൂൾ കുട്ടികളിൽ നടത്തിയ പഠനമനുസരിച്ച്, 70% കുട്ടികളുടെ ലിംഗാവയവങ്ങൾ ശുദ്ധിയിലാത്ത അവസ്ഥയിലാണ്. ഡെൻമാർക്കിൽ നടന്ന മറ്റൊരു  പഠനമനുസരിച്ച് ശരിയായ രീതിയിലുള്ള ശുദ്ധീകരണമില്ലാത്തതിനാൽ 63% വിദ്യാർത്ഥികളിലും 6 വയസിൽ തന്നെ glans, foreskin മായി ഒട്ടിച്ചേർന്ന അവസ്ഥയിലാണ്. 

(http://midad.com/article/197824അസ്റാറുൽ ഖിതാൻ തതജല്ല ഫീ ത്തിബിൽ ഹദീസ്) 
ചേലാകർമ്മത്തിന്റെ യുക്തിയെക്കുറിച്ച് സംസാരിച്ച മുൻ കാല കർമ്മ ശാസ്ത്രജഞരെല്ലാവരും സൂചിപ്പിച്ചത് ഇത് തന്നെയാണ്. ഇമാം ഇബ്നു ഖുദാമ തന്റെ  'മുഗ്നി'യിൽ എഴുതുന്നു: “ലൈംഗിക അവയവങ്ങളെ മൂത്രത്തിൽ നിന്ന് ശുദ്ധിയായി സൂക്ഷിക്കാൻ ചേലാകർമ്മത്തിലൂടെയല്ലാതെ സാധിക്കുകയില്ല. കാരണം ചേലാകർമ്മം ചെയ്യാത്തവരുടെ glans ഉം foreskin ഉം ശരിയായ നിലയിൽ ശുദ്ധീകരിക്കാൻ സാധിക്കാത്തതിനാൽ  മൂത്രം അവശേഷിക്കാനും അത് വസ്ത്രത്തിൽ ആവാനും സാധ്യത ഉണ്ട്. ഇമാം അഹ്മദ് ബൻ ഹൻബൽ(റ) പറയുന്നു: ഇബ്നു അബാസ്(റ) ചേലാകർമ്മത്തെ ഗൗരവതരമായി കാണുകയും, ചേലാകർമ്മം ചെയ്യാത്തവരുടെ ഹജ്ജും, നമസ്കാരവും അസ്വീകര്യമാണെന്ന് വിധിക്കുകയും ചെയ്തിട്ടുണ്ട്.” ഇമാം ഇബ്നു ഖുദാമ, അൽ മുഗ്നി, വാള്യം 1, പേ115)
 
ലൈംഗിക അവയവങ്ങളുടെ ശുദ്ധിക്കായി, പാശ്ചാത്യ നാടുകളിലെ ചില ഡോക്ടർമാർ നിർദേ ശിക്കുന്ന മെഡിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള glans ശുദ്ധീകരണം അപ്രായോഗികമാണ്. ഡോ: വേസ് വെൽ എഴുതുന്നു: ശരിയായ നിലയിൽ glans നെ ശുദ്ധിയാക്കൽ പ്രയാസകരമാണെന്ന് അമേരിക്കയിലെയും, യൂറോപ്യൻ രാജ്യങ്ങളിലെയും ഒരുപാട് പഠനങ്ങൾ തെളിയിച്ചതാണ്. ചേലാകർമ്മം ചെയ്യുന്നതിലൂടെ ഇല്ലാതാവാൻ സാധ്യതയുള്ള ലിംഗാർബുദമടക്കമുള്ള അസുങ്ങളെ ഇല്ലാത്താക്കാൻ ഈ ക്ലീനിങ്ങിലൂടെ അസാധ്യമാണ്. 

അതിനാൽ തന്നെ ഏക പരിഹാരം ചെറുപ്രായത്തിലെയുള്ള ചേലാകർമ്മം തന്നെയാണ്. (wiswell te : American family medicine 1991) 
ചേലാകർമ്മത്തിന്റെ യുക്തി ലൈംഗികാവയവങ്ങളുടെ ശുദ്ധിയാണ്. ചേലാകർമ്മം നിർവഹിക്കാത്തവരുടെ Foreskin ഉം glans ഉം ശരിയായി ശുദ്ധീകരിക്കാൻ സാധിക്കാത്തതിനാൽ,അവിടെ അടിഞ്ഞുകൂടുന്ന അഴുക്കുകൾ മുൻപ് സൂചിപ്പിച്ച വ്യത്യസ്ത അസുഖങ്ങൾക്ക് കാരണമാവുന്നുവെന്നാണ്. 

ബൈബിൾ പഴയ നിയമം ഉൽപത്തി പുസ്തകത്തിലെ 17–ാം അധ്യായത്തിലെ പത്ത് മുതൽ പതിനാല് വരെയുള്ള വചനങ്ങളിൽ പരിഛേദന സ്വീകരിക്കാനുള്ള ദൈവകൽപന കാണാൻ സാധിക്കും. എനിക്കും നിങ്ങൾക്കുമിടയിലും, നിങ്ങളുടെ സന്തതികൾക്കിടയിലും മധ്യതയുള്ള പ്രമാണിക്കേണ്ടതായ എന്റെ നിയമമാണ്, എന്ന് പറഞ്ഞ് കൊണ്ടാണ് ഈ കാര്യം അബ്രഹാമിനെ പഠിപ്പിക്കപ്പെടുന്നത്. 

അതേ അധ്യായത്തിലെ 24 മുതൽ 27 വരെയുള്ള വചനങ്ങളിൽ തൊണ്ണൂറ്റിയൊമ്പതാമത്തെ വയസിൽ അബ്രഹാം പരിഛേദനക്ക്  വിധേയനായെന്നും, മകൻ ഇശ്മാഈലും  അബ്രഹാമിന്റെ അടിമകളും പരിഛേദനത്തിന് വിധേയമായിമെന്നുമുണ്ട്. അബ്രഹാമിന്റെ മകൻ ഇസ്ഹാഖും, ഇസ്ഹാഖിന്റെ മകൻ യാക്കോബും, യാക്കോബിന്റെ പുത്ര പാരമ്പര്യത്തിലെ ഇസ്റാഈൽ സമൂഹവും വളരെ കണിശമായി ഈ ചര്യ തുടർന്ന് പോന്നിരുവെന്നതിലേക്ക് വിരൽ ചൂണ്ടുന്നതാണ് യെഹെസ്കേലിന്റെ പുസ്തകത്തിലെ 44 –ാം അധ്യായത്തിലെ 9 മുതൽ 14 വരെയുള്ള വചനങ്ങൾ. ഇസ്റാഈൽ സമൂഹത്തിലെ അവസാന പ്രവാചകനായ യേശു ക്രിസ്തുവും പരിഛേദനയേറ്റതായി ലൂക്കോസിന്റെ സുവിശേഷത്തിലെ 2 –ാം അധ്യായത്തിലെ    21 –ാം വചനം സൂചിപ്പിക്കുന്നുണ്ട്. ക്രിസ്തുവും ശിഷ്യരായ അപ്പോസ്തലൻമാരും തുടർന്ന്പോന്ന ഈ ദൈവകൽപന എടുത്ത് കളഞ്ഞത് പിൽക്കാലത്ത് പൗലോസായിരുന്നു. ഗലാത്യർക്കായി എഴുതിയ ലേഖനത്തിൽ പരിഛേദന ഏറ്റവരായി ന്യായപ്രമാണത്തിലേക്കു നിങ്ങൾ തിരിച്ച് പോയാൽ ക്രിസ്തുവിനെക്കൊണ്ട് നിങ്ങൾക്കൊരു പ്രയോജനവുമില്ലെന്ന് പൗലോസ് നിഷ്കർഷിക്കുന്നു.

ഇനി ഇസ്‌ലാമികമായി ചേലാകർമ്മം മുസ്‌ലിംകൾ നിർവഹിക്കുന്നത് അത് പ്രവാചകൻ പഠിപ്പിച്ച ഒരു ജീവിത രീതിയുമായി ബന്ധപ്പെട്ടത് കൊണ്ട് തന്നെയാണ്. അതിൽ യുക്തിയുടെയും ശാസ്ത്രീയതയുടെയും തെളിവുകളൊന്നും ആവശ്യമില്ല തന്നെ. വിശ്വാസത്തിന്റെ ഭാഗമായി വിശ്വാസികൾ സ്വീകരിക്കേണ്ട ജീവിത രീതിയിൽ വരുന്നത് കൊണ്ട് തന്നെ അതംഗീകരിക്കൽ വിശ്വാസികളുടെ ബാധ്യതയുമാണ്. 

വിശ്വാസമില്ലാത്തവർക്ക് അതിനെ നിരാകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ  ചെയ്യാം. വിശ്വാസം എന്നത് തന്നെ ഒരു ത്യാഗബോധത്തിൽ അധിഷ്ടിതമാണ്. ഇബ്‌റാഹീം മില്ലത്ത് പിന്തുടരുന്നവർ ആ ത്യാഗ ബോധത്തിൽ പടുത്തുയർത്തപ്പെട്ട വിശ്വാസം സ്വീകരിക്കേണ്ടവരുമാണ്. 

ചേലാകർമ്മത്തിലടങ്ങിയ ശരീരിക ഗുണഫലങ്ങൾ കരഗതമാവുകയെന്നതിലപ്പുറം, അല്ലാഹുവിന്റെ കൽപ്പനക്ക്  കീഴ്പ്പെടുകയെന്ന വികാരമാണ് ചേലാകർമ്മമുൾപ്പടെ മതചര്യകൾ നിഷ്കര്ഷയോടെ കൊണ്ടുപോകാൻ മുസ്‌ലിംകളെ പ്രചോദിപ്പിക്കുന്നത്. അതോടപ്പം തന്നെ അല്ലാഹുവിന്റെ എല്ലാ വിധി വിലക്കുകളും ഗുണഫലങ്ങൾ വരുത്തി തീർക്കുന്നതും  ദുഷ്ഫലങ്ങളെ ദൂരീകരിക്കുന്നതുമാണെന്നും  മുസ്‌ലിംകൾ ഉറച്ചു വിശ്വസിക്കുന്നു. 

വിശുദ്ധ ഖുർആനിൽ മൂന്നിലധികമിടങ്ങളിൽ വ്യംഗ്യമായും നബി തിരുമേനിയുടെ ഒരു പാട് ഹദീസുകളിൽ വ്യക്തമായും, ചേലാകർമ്മം ചെയ്യുന്നതിനെ കുറിച്ചുള്ള പരാമർശങ്ങളുണ്ട്. 

ചേലാകർമ്മം ചെയ്യൽ “ശുദ്ധപ്രകൃതി" (ഫിത്റത്ത് ) യുടെ ഭാഗമാണെന്നും, ഇബ്രാഹം നബി ചേലാകർമ്മം ചെയ്തിട്ടുണ്ടെന്നും, ഇസ്‌ലാം സ്വീകരിച്ചവരോട് ചേലാകർമ്മം ചെയ്യാൻ പ്രവാചകൻ  കൽപിച്ചിട്ടുണ്ടെന്നുമാണ് പരിഛേദനയുമായി ബന്ധപ്പെട്ട് വന്ന ഹദീസുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്.  (സ്വഹീഹുൽ ബുഖാരി 5889,3656)  ഇബ്നു അബ്ബാസിന്റെ (റ) അഭിപ്രായപ്രകാരം ദൈവകൽപന പ്രകാരം ആദ്യമായി പരിഛേദന സ്വീകരിച്ചത് ഇബ്രാഹിം (അ) പ്രവചകനാണ്.പിന്നീടുള്ള എല്ലാ പ്രവാചകരും അവരുടെ സമൂഹങ്ങളും ഈ കർമ്മം തുടർന്ന് പോന്നു. അതിനാൽ തന്നെ അക്കാലം മുതൽക്കെയുള്ള ജൂതരും, ഈജിപ്ത്യരും പരിഛേദന സ്വീകരിച്ചതായി കാണാൻ സാധിക്കും.  

(പഠനങ്ങൾക്ക് കടപ്പാട് എം. ദില്‍ഷാദ് ഐനി, സ്നേഹ സംവാദം) 

No comments:

Post a Comment