Friday, 7 August 2026

പുതുക്കി നിക്കാഹ് (തജ്‌ദീദുന്നിക്കാഹ്) നടത്തിയാൽ ഭർത്താവിന് വീണ്ടും മൂന്ന് തലാഖ് നൽകാനുള്ള അവകാശം ലഭിക്കുമോ ?


ഭർത്താവിന് ആകെ മൂന്ന് തലാഖുകൾ നൽകാനുള്ള അവകാശമാണുള്ളത്. ഒരു സ്ത്രീ ഭർത്താവിൽ നിന്ന് ഖുലഅ് നേടിയാലോ അല്ലെങ്കിൽ ഭർത്താവ് ഒരു തലാഖ് അല്ലെങ്കിൽ രണ്ട് തലാഖ് നൽകിയ ശേഷം ഇദ്ദത്ത് കഴിഞ്ഞ് പരസ്പര സമ്മതത്തോടെ വീണ്ടും തജ്‌ദീദ് നിക്കാഹ് ചെയ്താലോ ഭർത്താവിന് പുതുതായി വീണ്ടും മൂന്ന് തലാഖുകളുടെ അവകാശം ലഭിക്കില്ല. മുമ്പ് ഉപയോഗിക്കാതെ ശേഷിച്ച തലാഖുകളുടെ അവകാശം മാത്രമേ ഉണ്ടായിരിക്കൂ.

ഉദാഹരണത്തിന്:

  • മുമ്പ് ഒരു തലാഖ് നൽകിയിരുന്നെങ്കിൽ, വീണ്ടും നിക്കാഹ് ചെയ്ത ശേഷം രണ്ട് തലാഖ് നൽകാനുള്ള അവകാശമേ ഉണ്ടായിരിക്കൂ.
  • മുമ്പ് രണ്ട് തലാഖ് നൽകിയിരുന്നെങ്കിൽ, വീണ്ടും നിക്കാഹിന് ശേഷം ഒരു തലാഖ് മാത്രമേ നൽകാൻ കഴിയൂ.
  • ഖുൽഅ് ഒരു ബാഇൻ തലാഖിന്റെ വിധിയിലുള്ളതിനാൽ ഖുലഇന് ശേഷം വീണ്ടും വിവാഹം ചെയ്താലും ഭർത്താവിന് രണ്ട് തലാഖുകളുടെ അവകാശം മാത്രമേ ഉണ്ടായിരിക്കൂ.

എന്നാൽ തലാഖ് അല്ലെങ്കിൽ ഖുലഇന് ശേഷം ആ സ്ത്രീ മറ്റൊരാളെ വിവാഹം കഴിച്ച് ദാമ്പത്യജീവിതം നയിക്കുകയും പിന്നീട് ആ വിവാഹം തലാഖ്, ഖുലഅ്, അല്ലെങ്കിൽ ഭർത്താവിന്റെ മരണത്തിലൂടെ അവസാനിക്കുകയും ചെയ്ത ശേഷം ആദ്യ ഭർത്താവിനെ വീണ്ടും വിവാഹം കഴിക്കുകയാണെങ്കിൽ, ആദ്യ ഭർത്താവിന് വീണ്ടും മൂന്ന് തലാഖുകളുടെ പൂർണ്ണ അവകാശം ലഭിക്കും.

وَمِنْهُ النِّكَاحُ وَالتَّزَوُّجُ، فَلَوْ تَزَوَّجَهَا فِي الْعِدَّةِ كَانَ رَجْعَةً فِي ظَاهِرِ الرِّوَايَةِ، كَذَا فِي الْبَدَائِعِ، وَهُوَ الْمُخْتَارُ، كَذَا فِي الْوَلْوَالِجِيَّةِ، وَعَلَيْهِ الْفَتْوَى، كَذَا فِي الْيَنَابِيعِ، فَقَوْلُ الشَّارِحِينَ: إِنَّهُ لَيْسَ بِرَجْعَةٍ عِنْدَ أَبِي حَنِيفَةَ خِلَافًا لِمُحَمَّدٍ، عَلَى غَيْرِ ظَاهِرِ الرِّوَايَةِ، كَمَا لَا يَخْفَى، فَعُلِمَ أَنَّ لَفْظَ النِّكَاحِ يُسْتَعَارُ لِلرَّجْعَةِ

البحر الرائق (٤/٨٤)

وَإِنْ رَاجَعَهَا بِلَفْظِ التَّزْوِيجِ جَازَ عِنْدَ مُحَمَّدٍ رَحِمَهُ اللَّهُ تَعَالَى، وَعَلَيْهِ الْفَتْوَى، وَكَذَا إِذَا تَزَوَّجَهَا صَارَ مُرَاجِعًا لَهَا، هُوَ الْمُخْتَارُ، كَذَا فِي الْجَوْهَرَةِ النَّيِّرَةِ

الفتاوى الهندية (١/٤٦٨)

(وَ) تَصِحُّ (بِتَزَوُّجِهَا فِي الْعِدَّةِ) بِهِ يُفْتَى

الدر المختار (٣/٣٩٩)

قَوْلُهُ: (بِهِ يُفْتَى)، قَالَ فِي الْبَحْرِ: وَهُوَ ظَاهِرُ الرِّوَايَةِ، كَذَا فِي الْبَدَائِعِ، وَهُوَ الْمُخْتَارُ، كَذَا فِي الْوَلْوَالِجِيَّةِ، وَعَلَيْهِ الْفَتْوَى، كَذَا فِي الْيَنَابِيعِ، فَقَوْلُ الشَّارِحِينَ: إِنَّهُ لَيْسَ بِرَجْعَةٍ عِنْدَهُ خِلَافًا لِمُحَمَّدٍ، عَلَى غَيْرِ ظَاهِرِ الرِّوَايَةِ، كَمَا لَا يَخْفَى، فَعُلِمَ أَنَّ لَفْظَ النِّكَاحِ يُسْتَعَارُ لِلرَّجْعَةِ، وَلَا تُسْتَعَارُ هِيَ لَهُ. اهـ

رد المحتار (٣/٣٩٩)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

No comments:

Post a Comment