Friday, 7 August 2026

ജുമുഅ ഖുത്ബയിൽ ഖുലഫാ റാശിദുകളുടെയും അഹ്ലുൽ ബൈത്തിന്റെയും പേരുകൾ പറയാറുണ്ട്. ഇത് ഹദീസിൽ വന്നതാണോ സുന്നതാണോ


ജുമുഅ ഖുത്ബയിൽ ഖുലഫാ റാശിദുകളുടെയും അഹ്ലുൽ ബൈത്തിന്റെയും പേരുകൾ പരാമർശിക്കുന്ന പതിവ്  നബി ﷺ  തങ്ങളുടെയോ സഹാബാക്കളുടെയോ  കാലത്ത് ഇല്ലായിരുന്നു. മഹാനായ താബിഈ ഉമർ ബിൻ അബ്ദുൽ അസീസ് (റ) യുടെ കാലം മുതലാണ് പ്രസ്തുത രീതി ആരംഭിച്ചത്.

അദ്ദേഹം എല്ലാ വെള്ളിയാഴ്ചയും നാല് ഖലീഫമാരുടെയും അഹ്ലുൽ ബൈത്തിന്റെയും പേരുകൾ ഖുത്ബയിൽ പരാമർശിക്കുമായിരുന്നു. അതിന് കാരണം ആ കാലഘട്ടത്തിൽ ചിലർ ശൈഖൈൻ (അബൂബക്കർ, ഉമർ) യും ഉസ്മാൻ (റ) യെയും നിന്ദിച്ചിരുന്നതും മറുവശത്ത് ചിലർ അഹ്ലുൽ ബൈത്തിനെയും അധിക്ഷേപിച്ചിരുന്നതുമാണ്.

ഈ തെറ്റായ പ്രവണത ഇല്ലാതാക്കി മുസ്ലിംകളുടെ ഹൃദയങ്ങളിൽ ഖലീഫമാരുടെയും അഹ്ലുൽ ബൈത്തിന്റെയും മഹത്വം ഉറപ്പിക്കുന്നതിനായി ഹസ്രത്ത് ഉമർ ബിൻ അബ്ദുൽ അസീസ് (റ) ഈ നല്ല പതിവ് ആരംഭിച്ചു.

അദ്ദേഹം ഖുലഫാ റാശിദുകളുടെ മാതൃക പിന്തുടർന്ന മഹാനായ ഭരണാധികാരിയായിരുന്നു. അതിനാൽ ഈ പ്രവർത്തി മുസ്തഹബ്ബാണ്. സുന്നത്ത് അല്ല. 

എന്നിരുന്നാലും ഇന്നും സമൂഹത്തിൽ സ്വഹാബാക്കളോടും ഖുലഫാ റാശിദുകളോടും വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രവണതകൾ നിലനിൽക്കുന്നതിനാൽ നമ്മുടെ മുൻഗാമികളായ പണ്ഡിതന്മാരുടെയും മഹാന്മാരുടെയും പതിവ് ഖുത്ബയിൽ ഖുലഫാ റാശിദുകളെയും സ്വഹാബാക്കളെയും സ്മരിക്കുകയായിരുന്നു. അതുതന്നെയാണ് കൂടുതൽ ഉത്തമം.


وَيَبْدَأُ بِالتَّعَوُّذِ سِرًّا. وَيُنْدَبُ ذِكْرُ الْخُلَفَاءِ الرَّاشِدِينَ وَالْعَمَّيْنِ.... (قَوْلُهُ وَالْعَمَّيْنِ) هُمَا حَمْزَةُ وَالْعَبَّاسُ - رَضِيَ اللَّهُ عَنْهُمَا -. [لَطِيفَةٌ]

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ١٤٩/٢]

وَأَمَّا تَرَضِّي الْخَطِيبِ فِي خُطْبَتِهِ عَنْ الْخُلَفَاءِ مِنْ الصَّحَابَةِ وَبَقِيَّةِ الْعَشَرَةِ وَبَاقِي الصَّحَابَةِ وَأُمَّهَاتِ الْمُؤْمِنِينَ وَعِتْرَةِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - رَضِيَ اللَّهُ عَنْهُمْ أَجْمَعِينَ - فَهُوَ مِنْ بَابِ الْمَنْدُوبِ لَا مِنْ بَابِ الْبِدْعَةِ وَإِنْ كَانَ لَمْ يَفْعَلْهُ النَّبِيُّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - وَلَا الْخُلَفَاءُ بَعْدَهُ وَلَا الصَّحَابَةُ - رَضِيَ اللَّهُ عَنْهُمْ - لَكِنْ فَعَلَهُ عُمَرُ بْنُ عَبْدِ الْعَزِيزِ - رَضِيَ اللَّهُ عَنْهُ - لِأَمْرٍ كَانَ وَقَعَ قَبْلَهُ وَذَلِكَ أَنَّ بَعْضَ بَنِي أُمَيَّةَ كَانُوا يَسُبُّونَ بَعْضَ الْخُلَفَاءِ مِنْ الصَّحَابَةِ - رَضِيَ اللَّهُ عَنْهُمْ أَجْمَعِينَ - عَلَى الْمَنَابِرِ فِي خُطْبَتِهِمْ، فَلَمَّا أَنْ وَلِيَ عُمَرُ بْنُ عَبْدِ الْعَزِيزِ - رَضِيَ اللَّهُ عَنْهُ - أَبْدَلَ مَكَانَ ذَلِكَ التَّرَضِّي عَنْهُمْ. وَقَدْ قَالَ مَالِكٌ - رَضِيَ اللَّهُ عَنْهُ - فِي حَقِّهِ هُوَ إمَامُ هُدًى وَأَنَا أَقْتَدِي بِهِ

[ابن الحاج ,المدخل لابن الحاج ,2/270]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

No comments:

Post a Comment