കാലത്തിന്റെ കുത്തൊഴുക്കില്‍ തമസ്‌കരിക്കപ്പെട്ട ചരിത്രത്താളുകളേറെയാണ്. പാശ്ചാത്യ സംസ്‌കാരത്തെ തന്റെ മെത്തയില്‍ കൂടെക്കിടത്തി ഭൗതികതയുടെ മധുരമന്വേഷിച്ചലയുന്ന മനുഷ്യനു രണ്ടു ലോകത്തും ജയിക്കാന്‍ മാതൃക നിറഞ്ഞ ജീവിതമാണ് മഹാനായ അബൂദര്‍റുല്‍ ഗിഫാരി(റ)വിന്റെത്. സമ്പത്തിന്റെ ഉച്ചിയില്‍ കയറിയിരുന്ന് പാവപ്പെട്ടവരെ നോക്കി ചിരിക്കുന്ന ആധുനിക ജനത അബൂദര്‍(റ)വിന്റെ ജീവിതചരിത്രത്തെ കുറിച്ച് ബോധവാന്‍മാരാവേണ്ടത് അത്യാവശ്യമാണ്. ഒരു അടിമ തന്റെ യജമാനനോട് എത്രത്തോളം കടപ്പെട്ടവനാണെന്നും ഒരു ശിഷ്യന്‍ തന്റെ ഗുരുവിനു മുന്നില്‍ ഏതുവിധമാണ് പെരുമാറേണ്ടതെന്നും എതിര്‍പക്ഷത്തെ ഏതു രീതിയിലാണ് സന്മാര്‍ഗത്തിലേക്ക് ക്ഷണിക്കേണ്ടതെന്നും ഒരു തുറന്ന പുസ്തകം പോലെ അബൂദര്‍റ്(റ)വിന്റെ ജീവിതം നമുക്ക് മുമ്പില്‍ വ്യക്തമാക്കുന്നു.
ശത്രുപാളയത്തിലായിരുന്നപ്പോള്‍ പോലും നന്മയോടും സത്യത്തോടും കൂറ് പുലര്‍ത്തിയ വ്യക്തിത്വത്തിനുടമയായിരുന്നു അബൂദർറുൽ ഗിഫാരി(റ), മക്കയ്ക്കും മദീനയ്ക്കുമിടയിൽ സ്ഥിതിചെയ്യുന്ന വാദ്ധാൻ പ്രദേശത്തെ ഗിഫാരി ഗോത്രത്തിലാണ് മഹാനവറുകൾ ജനിച്ചത്. കവർച്ച ജീവിത മാർഗമായി കണ്ട ഗിഫാരികൾ മക്കാ നിവാസികൾക്കും പരിസര വാസികൾക്കും പേടി സ്വപ്നമായിരുന്നു. ഇവർ വിരിച്ച വലയിൽ വീഴാത്ത വഴി യാത്രക്കാരും തീർത്ഥാടകരും വിരളമായിരിക്കും. ഈ വിധം ജീവിച്ച ജനതയിൽ നിന്നാണ് അബൂദർറുൽ ഗിഫാരി (റ) ഇസ്‌ലാമിലേക്ക് കടന്നു വന്നത്.
നബി (സ) തങ്ങൾ ഗിഫാരി (റ) യെക്കുറിച്ചു പറഞ്ഞത് ഇപ്രകാരമാണ് : “വിണ്ണിന് താഴെയും മണ്ണിന് മുകളിലുമായി അബൂദര്‍റിനേക്കാള്‍ സത്യവാനായി ഒരു മനുഷ്യനുമില്ല…”
മക്കാരാജ്യം പുറം ലോകവുമായി ബന്ധപ്പെടുന്ന മാര്‍ഗ്ഗമാണ് ‘വദ്ദാന്‍’ പ്രദേശം. അവിടെയാണ് ഗിഫാര്‍ ഗോത്രക്കാര്‍ വസിക്കുന്നത്. ഖുറൈശികളുടെ കച്ചവടച്ചരക്കുകളുമായി ശാമിലേക്ക് പോയിവരുന്ന യാത്രാസംഘങ്ങള്‍ നല്‍കുന്ന നാണയത്തുട്ടുകള്‍ കൊണ്ട് ആ ഗോത്രം ജീവിച്ചു പോന്നു. തൃപ്തിയാകും വിധം അത് കിട്ടിയില്ലെങ്കില്‍ ഒന്ന് ബലപ്രയോഗം നടത്താനും അവര്‍ മടിച്ചിരുന്നില്ല.
അബൂദര്‍റ് എന്ന പേരിലറിയപ്പടുന്ന ജുന്‍ദുബ്നുജുനാദഃ ഈ ഗോത്രത്തിലാണ്. ധൈര്യം, കൂര്‍മ്മബുദ്ധി, ദീര്‍ഘദൃഷ്ടി എന്നിവ അയാളെ ഇതരരില്‍ നിന്ന് വ്യതിരിക്തനാക്കി. തന്റെ ജനത വിഗ്രഹങ്ങളുടെ മുമ്പില്‍ അനുവര്‍ത്തിക്കുന്ന അധമോപാസന എ പ്പോഴും അദ്ദേഹത്തെ വല്ലാതെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. അറബികളുടെ മൂഢവിശ്വാസങ്ങളെ തനിക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. കെട്ടസംസ്കാരങ്ങളില്‍ നിന്ന് ജനങ്ങളെ കരകയറ്റി, വിവേകവും ബുദ്ധിയും പുനഃസ്ഥാപിച്ച്, ലോകം തമസ്സ് മാറ്റി പ്രകാശപൂരിതമാക്കുന്ന ഒരു പ്രവാചകന്റെ ഉദയം അദ്ദേഹം പ്രതീക്ഷയോടെ കാത്തിരുന്നു.
കാലചക്രം അനുസ്യൂതം കറങ്ങിക്കൊണ്ടിരുന്നു. ആയിടെ മക്കയില്‍ പ്രത്യക്ഷപ്പെട്ട പുതിയ പ്രവാചകന്റെ വിവരങ്ങള്‍ തന്റെ കുഗ്രാമത്തിലുമെത്തി. അദ്ദേഹം അനുജന്‍ അനീസിനോട് പറഞ്ഞു: ‘അനീസ്…! വേഗം മക്കയിലേക്കു പുറപ്പെടുക! അവിടെയുള്ള ആ മനുഷ്യനെപ്പറ്റി അന്വേഷിക്കുക! ആകാശത്ത് നിന്ന് തനിക്ക് ദിവ്യസന്ദേശം വരുന്നു എന്നാണയാളുടെ വാദം. അയാള്‍ പറയുന്ന വാക്കുകളേതെങ്കിലും മനഃപാഠമാക്കി എന്നെ കേള്‍പ്പിക്കുകയും വേണം !’
അനീസ് യാത്രയായി…നബി(സ്വ)യുമായി സന്ധിക്കുകയും സംസാരിക്കുകയും ചെയ് തു.വാക്കുകള്‍ ശ്രദ്ധിച്ചു മനസ്സിലാക്കി തിരിച്ചെത്തി… ആവേശത്തോടെ അബൂദര്‍റ് അ യാളെ സമീപിച്ച പുതിയ പ്രവാചകനെ കുറിച്ച് താല്‍പര്യപൂര്‍വ്വം ആരാഞ്ഞു. അനീസ് പറഞ്ഞു: ‘മാന്യമായ സ്വഭാവങ്ങള്‍ കൈകൊള്ളാന്‍ ജനങ്ങളെ ഉപദേശിക്കുന്നയാളാണദ്ദേഹം, അദ്ദേഹത്തിന്റെ വാക്കുകള്‍ പദ്യമല്ല, എന്നാല്‍ ഗദ്യവുമല്ല.’
അബൂദര്‍റ് വീണ്ടും ചോദിച്ചു:
‘അയാളെ കുറിച്ച് ജനങ്ങളുടെ അഭിപ്രായമെന്താണ്?’
അനീസ് പറഞ്ഞു:
‘മാന്ത്രികന്‍, ജോത്സ്യന്‍, കവി, എന്നെല്ലാമാണവര്‍ പറയുന്നത്…!’
അബൂദര്‍റ് പറഞ്ഞു:
‘എന്റെ സംശയം തീര്‍ക്കാനും ദാഹം ശമിപ്പിക്കാനും ഇതൊന്നും പോര. നീ കുടുംബത്തിന്റെ കാര്യം ശ്രദ്ധിക്കണം. ഞാന്‍ തന്നെ നേരിട്ട് പോയി അറിഞ്ഞു വരാം..!’
അനീസ് മുന്നറിയിപ്പ് കൊടുത്തു:
‘ശരി, യാത്രയില്‍ മക്കാനിവാസികളെ കരുതിയിരിക്കുക…!’
അബൂദര്‍റ് യാത്രക്കാവശ്യമായ ഭക്ഷണവും ഒരു ചെറിയ പാനപാത്രവും തയാറാക്കി. അടുത്ത ദിവസം അദ്ദേഹം നബി(സ്വ)യെ കാണാന്‍ പുറപ്പെട്ടു. ഭയത്തോടെയാണ് പോക്ക്, കാരണം, മുഹമ്മദുമായി ബന്ധപ്പെടാന്‍ വരുന്നവരാണെന്നറിഞ്ഞാല്‍ അതിക്രൂരമായി അവരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ് ഖുറൈശികളെന്ന് അദ്ദേഹം അറിഞ്ഞിരുന്നു. അത്കൊണ്ട് തന്നെ മുഹമ്മദ് നബി(സ്വ)യെക്കുറിച്ചന്വേഷിക്കാന്‍ തന്നെ അദ്ദേഹം ബുദ്ധിമുട്ടി. അഭിമുഖീകരിക്കുന്നത് ശത്രുവോ മിത്രമോ എന്നറിയില്ലല്ലോ…!
സന്ധ്യ…,അബൂദര്‍റ് മസ്ജിദുല്‍ഹറാമില്‍ വിശ്രമിക്കാനായി കിടന്നു. അപ്പോള്‍ അലിയ്യുബ്നുഅബീത്വാലിബ്(റ) അദ്ദേഹത്തിനരികെ വന്നു. ആഗതന്‍ വിദേശിയാണെന്ന് അലി (റ)ക്ക് ബോധപ്പെട്ടു. അലി(റ) അയളോട് പറഞ്ഞു:
‘അല്ലയോ മനുഷ്യാ! എന്നോടൊപ്പം വരൂ.!’
അദ്ദേഹം അലിയോടൊപ്പം തന്റെ വീട്ടിലേക്ക് പോയി അന്ന് രാത്രി അലി(റ)വിന്റെ വീ ട്ടില്‍ താമസം. പ്രഭാതമായപ്പോള്‍ അബൂദര്‍റ് തന്റെ ഭാണ്ഡവുമെടുത്ത് വീണ്ടും പള്ളിയിലേക്ക്…. അവര്‍ പരസ്പരം ഒന്നും ഉരിയാടിയില്ല.
രണ്ടാം ദിവസവും അബൂദര്‍റിന് നബി(സ്വ)യെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. രാത്രിയായപ്പോള്‍ അദ്ദേഹം പള്ളിയില്‍ ഉറങ്ങാന്‍ കിടന്നു. അപ്പോഴും അലി(റ)അതിലെ വന്നു. അദ്ദേഹം ചോദിച്ചു;
‘ഇനിയും എത്തേണ്ടിടം പിടികിട്ടിയില്ലേ….?’
അദ്ദേഹം അതിഥിയെയും കൂട്ടി വീട്ടിലേക്ക് പോയി. അന്നും അവരൊന്നും പരസ്പരം സംസാരിച്ചില്ല. മൂന്നാം ദിവസം രാത്രി… അലി(റ) മൌനം ഭജ്ഞിച്ചു:
‘നിങ്ങളെന്തിനാണ് മക്കഃയില്‍ വന്നത്?’
അബൂദര്‍റ് പറഞ്ഞു:
‘ഞാന്‍ തേടി വന്ന കാര്യത്തിന് നിങ്ങളെന്നെ സഹായിക്കുമെന്ന് ഉറപ്പ് നല്‍കിയാല്‍ മാത്രം ഞാന്‍ പറയാം!’
അലി(റ) അങ്ങനെ വാക്ക് കൊടുത്തു.
അബൂദര്‍റ് പറഞ്ഞു:
‘ഞാന്‍ വളരെ ദൂരെ നിന്നാണ് വരുന്നത്. പുതിയ പ്രവാചകനെ കാണലും അദ്ദേഹത്തി ന്റെ വാക്കുകള്‍ കേള്‍ക്കലുമാണ് എന്റെ ലക്ഷ്യം!’
അലി(റ)വിന്റെ മുഖം പ്രസന്നമായി. അദ്ദേഹം പറഞ്ഞു:
‘അല്ലാഹുവാണ് സത്യം, അദ്ദേഹം സത്യപ്രവാചകനാണ്, അവര്‍ ഇന്നാലിന്ന രൂപത്തിലൊക്കെയാണ്…!’
നബി(സ്വ)യുടെ ഗുണഗണങ്ങള്‍ വിവരിക്കുകയാണ് അലി(റ). അവര്‍ അബൂദര്‍റിനോട് പറഞ്ഞു:
‘നേരം പുലര്‍ന്നാല്‍ താങ്കള്‍ എന്നെ അനുഗമിക്കുക, അപകട സാധ്യത തോന്നിയാല്‍ ഞാന്‍ മൂത്രമൊഴിക്കും പോലെ ഓരം ചാരി നില്‍ക്കും. ഞാന്‍ അവിടെനിന്ന് നടന്നു തുടങ്ങിയാല്‍ വീണ്ടും നിങ്ങളെന്നെ പിന്തുടരുക, ഇങ്ങനെ നമുക്ക് ലക്ഷ്യത്തിലെത്താം.’
നബി(സ്വ)യെ കാണാനുള്ള അതിയായ ആഗ്രഹം കൊണ്ട് അബൂദര്‍റിന് അന്ന് ഉറക്കം വന്നതേയില്ല.
പ്രഭാതം പൊട്ടി വിടര്‍ന്നു. അലി(റ)തന്റെ അതിഥിയെയും കൂട്ടി തിരുനബി(സ്വ)യുടെ ഹള്റത്തിലേക്ക് നടന്നു. അബൂദര്‍റ് ഇടതും വലതും നോക്കാതെ അലി(റ)നെ അനുഗമിച്ചു. അവര്‍ തിരുസന്നിധിയിലെത്തി. അബൂദര്‍റ് സലാം പറഞ്ഞു:
‘അസ്സലാമു അലൈക്ക യാ റസൂലല്ലാഹ്’
നബി(സ്വ) മറുപടി പറഞ്ഞു.
താങ്കള്‍ക്കും അല്ലാഹുവിന്റെ രക്ഷയും കാരുണ്യവുമുണ്ടായിരിക്കട്ടെ.
ഇസ്ലാമിന്റെ അഭിവാദ്യമായ സലാം കൊണ്ട് ആദ്യം നബി(സ്വ)യെ അഭിസംബോധന ചെയ്തത് അബുദര്‍റ് ആയിരുന്നു. ശേഷം ആ വാക്കാണ് അഭിവാദ്യത്തിനായി പ്രചാരണത്തില്‍ വന്നത്.
നബി(സ്വ) അബുദര്‍റിനെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ഖുര്‍ആന്റെ ചില ഭാഗങ്ങള്‍ ഓതിക്കൊടുക്കുകയും ചെയ്തു. ഒട്ടും വൈകാതെ അദ്ദേഹം മുസ്ലിമായി. മുസ്ലിമായ ആദ്യബാച്ചിലെ നാലാമത്തെയോ അഞ്ചാമത്തെയോ ആളായിരുന്നു അദ്ദേഹം.
സംഭവങ്ങളുടെ ബാക്കി ഭാഗം അബുദര്‍റ്(റ) തന്നെ വിശദീകരിക്കുന്നു: അതിന് ശേഷം ഞാന്‍ നബി(സ്വ)യുടെ കൂടെ തന്നെ മക്കയില്‍ താമസിച്ചു. അവരെനിക്ക് ഇസ്ലാമിനെകുറിച്ച് പഠിപ്പിച്ചുതന്നു. ഖുര്‍ആന്റെ കുറച്ചുഭാഗവും…. പിന്നീട് നബി(സ്വ)എന്നോട് പറഞ്ഞു.നീ മുസ്ലിമായ വിവരം മക്കയില്‍ ആരും അറിഞ്ഞുപോകരുത്. അവര്‍ നിന്നെ വധിച്ചുകളഞ്ഞേക്കും’!
ഞാന്‍ പറഞ്ഞു: ‘അല്ലാഹുവാണ് സത്യം! പള്ളിയില്‍ ചെന്ന് ഖുറൈശികളുടെ മുമ്പില്‍ വെച്ച് സത്യസന്ദേശത്തെ ഉച്ചൈസ്തരം പ്രഖ്യാപിച്ചല്ലാതെ ഞാന്‍ മക്കാ രാജ്യം വിടുന്ന പ്രശ്നമേയില്ല…!!’ നബി(സ്വ) മൌനം പാലിച്ചതേയുള്ളൂ.
ഞാന്‍ പള്ളിയല്‍ ചെന്നു. ഖുറൈശീ പ്രമാണിമാരെല്ലാം കൂടിയിരുന്ന് സൊറ പറയുകയാണ്. ഞാന്‍ അവരുടെ മധ്യത്തില്‍ ചെന്ന് അത്യുച്ചത്തില്‍ വിളിച്ച് പറഞ്ഞു:
‘ഖുറൈകളെ! അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു.
എന്റെ വാക്കുകള്‍ അവരുടെ കര്‍ണ്ണപുടങ്ങളില്‍ തട്ടിയതും അവര്‍ ചാടിയെണീറ്റു കഴിഞ്ഞു. അവര്‍ പരസ്പരം ആക്രോശിച്ചു:
‘ഇതാ ഈ മതപരിത്യാഗിയെ ശരിപ്പെടുത്തിക്കളയൂ.’
കൊല്ലാനെന്നനിലക്ക് തന്നെ അവരെന്നെ മര്‍ദ്ദിച്ചു. തത്സമയം നബി(സ്വ)യുടെ പിതൃസഹോദരന്‍ അബ്ബാസ്(റ) അവിടെ ചാടിവീണു. അവരില്‍നിന്ന് എന്നെ സംരക്ഷിക്കാനായി അദ്ദേഹം എന്നെ ചേര്‍ത്തു പിടിച്ച് ഖുറൈശികളോട് പറഞ്ഞു:
‘ഹേ! നിങ്ങളെന്താണീ ചെയ്യുന്നത്. നിങ്ങളുടെ വ്യാപാര മാര്‍ഗ്ഗത്തിലുള്ള ഗിഫാര്‍ ഗോത്രക്കാരനായ ഒരാളെ നിങ്ങള്‍ വധിച്ചാല്‍ പിന്നീടുള്ള സ്ഥിതിയെന്താകും.’
ഖുറൈശികള്‍ പിരിഞ്ഞുപോയി. അല്‍പം ഒരാശ്വാസം കൈവന്നപ്പോള്‍ ഞാന്‍ തിരുനബി(സ്വ)യുടെ അടുത്തെത്തി. എന്റെ ശരീരത്തിലെ പരിക്കുകള്‍ കണ്ട മാത്രയില്‍ അവര്‍ ചോദിച്ചു:
‘മുസ്ലിമായ കാര്യം പരസ്യപ്പെടുത്തരുതെന്ന് ഞാന്‍ പറഞ്ഞിരുന്നില്ലേ?’
ഞാന്‍ പറഞ്ഞു: ‘അതെന്റെ ഒരാഗ്രഹമായിരുന്നു. ഞാന്‍ അത് നിറവേറ്റിക്കഴിഞ്ഞു!’
നബി(സ്വ) പിന്നീടെന്നോട് പറഞ്ഞു: ‘ഇനി നിങ്ങള്‍ നാട്ടിലേക്ക് പോവുക! ഇവിടെ നിന്ന് പഠിച്ചതും മനസ്സിലാക്കിയതും അവരോട് പറയുകയും അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് അല്ലാഹു സന്‍മാര്‍ഗ്ഗവും അവര്‍വഴി നല്ല പ്രതിഫലവും തന്നേക്കും. ഇവിടെ ഇസ്ലാം പരസ്യമാവുകയും വിജയിക്കുകയും ചെയ്തു എന്നറിയുമ്പോള്‍ ഇങ്ങോട്ട് തന്നെ തിരിച്ച് വന്നുകൊള്ളുക!’
അബൂദര്‍റ്(റ)തുടര്‍ന്നു പറയുന്നു: ‘ഞാന്‍ എന്റെ നാട്ടിലേക്ക് തിരിച്ചു. ആദ്യമായി എ ന്നെ അഭിമുഖീകരിച്ചത് എന്റെ അനുജന്‍ അനീസയിരുന്നു. അവന്‍ ചോദിച്ചു:
‘എന്തെല്ലാമാണ് വിശേഷങ്ങള്‍?’ ഞാന്‍ പറഞ്ഞു: ‘ഞാന്‍ സത്യമതം വിശ്വസിച്ച് മുസ്ലിമായിരിക്കുന്നു.’
അല്ലാഹുവിന്റെ അനുഗ്രഹം! ഒട്ടും വൈകാതെ അവനും പറഞ്ഞു: ‘നിന്റെ മതം തന്നെയാണ് എന്റേതും. ഞാനും ഇതാ സത്യവിശ്വാസിയായിരിക്കുന്നു!’.
ഞങ്ങള്‍ രണ്ട്പേരും കൂടി ഞങ്ങളുടെ മാതാവിനെ സമീപിച്ചു. അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. ഉടനെയവര്‍ പറഞ്ഞു: ‘മക്കളേ നിങ്ങളുടെ ദീന്‍ തന്നെയാണ് എന്റേതും!’ അങ്ങനെ അവരും സത്യസന്ദേശവാഹകയായിത്തീര്‍ന്നു.
അന്നുമുതല്‍ ഗിഫാര്‍ ഗോത്രക്കാരെ ഇസ്ലാമിന്റെ അനുയായികളാക്കാന്‍ എന്റെ കു ടുംബം അക്ഷീണ പരിശ്രമം നടത്തിക്കൊണ്ടിരുന്നു. അധികം താമസിയാതെ ഒരു വലിയ ജനസമൂഹം തന്നെ മുസ്ലിംകളായിത്തീര്‍ന്നു. സംഘടിതമായി നിസ്ക്കാരം നിര്‍വ്വഹിക്കപ്പെട്ടു. കൂട്ടത്തില്‍പെട്ട മറ്റൊരു വിഭാഗം പറഞ്ഞു:
‘ഞങ്ങള്‍ ഇപ്പോള്‍ പൂര്‍വ്വീകമതം തന്നെ കൈകൊള്ളുന്നു. നബി(സ്വ)മദീനഃയില്‍ വരുമ്പോള്‍ ഞങ്ങളും മുസ്ലിംകളാകും.’
പിന്നീട് നബി(സ്വ)മദീനഃയിലേക്ക് വന്നപ്പോള്‍ അവരെല്ലാം മുസ്ലിംകളായിത്തീര്‍ന്നു. അവിടെവെച്ച് നബി(സ്വ) പറഞ്ഞു: ‘ഗിഫാര്‍! അല്ലാഹു അവര്‍ക്ക് മഗ്്ഫിറത്ത് നല്‍കിയിരിക്കുന്നു. അസ്ലംഗോത്രം! അവര്‍ക്ക് അല്ലാഹു സലാമത്തും നല്‍കി.’
അബൂദര്‍റ്(റ)തന്റെ ഗ്രാമത്തില്‍ തന്നെ ഇസ്ലാമിക പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞു കൂടുകയാണ്. ഉഹ്ദും ഖന്‍ദഖും കഴിഞ്ഞു. അദ്ദേഹം നബി(സ്വ)യുടെ തിരുസന്നിധിയിലെത്തി അദ്ദേഹം അപേക്ഷിച്ചു: ‘തിരുദൂതരെ! എന്നെ അവിടുത്തെ സേവകനായി സ്വീകരിച്ചാലും!’
നബി(സ്വ)സമ്മതിച്ചു. അന്നുമുതല്‍ മുഴുസമയവും നബി(സ്വ)യോട് കൂടെത്തന്നെ ഉണ്ടാവണമെന്ന ദൃഢനിശ്ചയത്തോടെ അവര്‍ ജീവിച്ചു. മഹാനായ നബി(സ്വ)അവരെ പ്രത്യേകം പരിഗണിച്ചു. എപ്പോള്‍ കാണുകയാണെങ്കിലും അവിടുന്ന് ഹസ്തദാനം ചെ യ്യുകയും സന്തോഷം പങ്കിടുകയും ചെയ്തിരുന്നു.
തിരുനബി(സ്വ) വഫാത്തായി. നേതാവും അവരുടെ മഹത്തായ സദസ്സുകളും നഷ്ടപ്പെട്ട മദീന യില്‍ ഒരു നിമിഷം പോലും നില്‍ക്കാന്‍ അബൂദര്‍റ്(റ)വിന് കഴിഞ്ഞില്ല. അദ്ദേഹം ശാമിലെ ഒരു കുഗ്രാമത്തില്‍ പോയി താമസിച്ചു. സിദ്ദീഖുല്‍അക്ബര്‍(റ)വിന്റെയും ഉമറുബ്നുല്‍ഖത്ത്വാബ്(റ)വിന്റെയും ഭരണകാലങ്ങളില്‍ അദ്ദേഹം അവിടെ തന്നെയായിരുന്നു. മൂന്നാം ഖലീഫഃ ഉസ്മാനുബ്നുഅഫ്ഫാന്‍(റ)വിന്റെ ഭരണമാണിപ്പോള്‍.
അബൂദര്‍റ്(റ)ഡമസ്ക്കസിലേക്ക് മാറിത്താമസിച്ചു. മുസ്ലിംകള്‍ ഭൌതികതയിലും സുഖത്തിലും ലയിക്കുന്നത് കണ്ട അദ്ദേഹത്തിന് അതൊരിക്കലും അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അതിനെതിരെ അവര്‍ ശക്തമായി പ്രതികരിച്ചു. തത്സമയം ഖലീഫഃ അദ്ദേഹത്തെ മദീ യിലേക്ക് ക്ഷണിച്ചു. അവര്‍ മദീനയിലെത്തി.
പക്ഷെ! അവിടെയും ദുന്‍യാവിനോടുള്ള അമിതമായ അഭിനിവേശമാണ് മുസ്ലിംകളില്‍ കണ്ടത്. അത്കൊണ്ട് അദ്ദേഹത്തിന്റെ ത്യാഗിയായ മനസ്സും തന്റെ നിശിതമായ വിമര്‍ ശനം കാരണം മറ്റുള്ള ജനങ്ങളും വീര്‍പ്പുമുട്ടി.
ഖലീഫഃയുടെ നിര്‍ദ്ദേശം അപ്പോള്‍ ആശ്വാസമായി: ‘താങ്കള്‍ തല്‍ക്കാലം റബ്ദഃയിലേക്ക് മാറിത്താമസിക്കണം.’
മദീനഃയിലെ ഒരു കുഗ്രാമമാണ് റബ്ദഃ. അദ്ദേഹം ജനങ്ങളില്‍ നിന്ന് ബഹുദൂരം അകന്ന് റബ്ദഃയില്‍ താമസമാക്കി. ദുന്‍യാവൊട്ടും ആശിക്കാത്ത മഹാനായ നബി(സ്വ)തങ്ങളും കഴിഞ്ഞുപോയ രണ്ട് ഖലീഫഃമാരും വരച്ചുവെച്ച ത്യാഗത്തിന്റെ മാര്‍ഗ്ഗത്തില്‍!
ഒരുദിവസം ഒരാള്‍ അബൂദര്‍റ്(റ)വിന്റെ വീട്ടില്‍ വന്നു. അദ്ദേഹം വീടാകെയൊന്നു ക ണ്ണോടിച്ചു. ജീവിക്കാന്‍ വേണ്ട അത്യാവശ്യസാധനങ്ങളൊന്നും അവിടെ കാണാനില്ല. അദ്ദേഹം ചോദിച്ചു. ‘അബൂദര്‍റ്(റ)! നിങ്ങളുടെ സാമഗ്രികളെല്ലാമെവിടെ?!’
അബൂദര്‍റ്(റ) പറഞ്ഞു: ‘ഞങ്ങള്‍ക്ക് അവിടെ (പാരത്രിക ലോത്ത്) ഒരു വീടുണ്ട്. നല്ല സാധനങ്ങളെല്ലാം അങ്ങോട്ടയക്കുകയാണ് പതിവ്!’
ആഗതന് വാക്കിന്റെ പൊരുള്‍ പിടികിട്ടി. അദ്ദേഹം പറഞ്ഞു: ‘പക്ഷെ! നിങ്ങള്‍ ഈ വീട്ടില്‍ (ദുന്‍യാവ്) താമസിക്കുന്നകാലത്തേക്ക് അത്യാവശ്യം വല്ലതും വേണമല്ലോ?!’
ശാമിലെ അമീര്‍ അബൂദര്‍റ്(റ)വിന് മുന്നൂറ് സ്വര്‍ണ്ണനാണയങ്ങള്‍ കൊടുത്തയച്ചിരുന്നു ആ ഉപഹാരം തിരിച്ചയച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെയടുക്കല്‍ എന്നെക്കാള്‍ നിന്ദ്യനായ ഒരാളെ ശാമിന്റെ അധിപന് കാണാന്‍ കഴിഞ്ഞില്ലേ?!’
**********************************************
മഹാനായ അബൂദര്‍റുല്‍ ഗിഫാരി(റ) ഒരിക്കല്‍ ബിലാല്‍(റ)മായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു അപാകതയുണ്ടായി. കറുത്തവളുടെ മകനേ, എന്ന് അഭിസംബോധന ചെയ്തു. വിവരം നബി (സ്വ) അറിഞ്ഞു. ആ പദപ്രയോഗം അവിടുന്ന് അംഗീകരിച്ചില്ല. ഇത് സംബന്ധിച്ച് ഇമാം ബുഖാരി ഉദ്ധരിച്ച ഒരു ഹദീസ് ഇവിടെ കുറിക്കാം. ‘അബൂദര്‍റ്(റ)പറയുന്നു. ഞാന്‍ ഒരാളെ ശകാരിക്കാനിടയായി. അദ്ദേഹത്തിന്റെ ഉമ്മയുടെ പേരില്‍ അദ്ദേഹത്തെ വഷളാക്കി. അന്നേരം നബി (സ്വ) എന്നോട് ചോദിച്ചു. ഹേ, അബൂദര്‍റേ, നിങ്ങള്‍ അദ്ദേഹത്തിന്റെ ഉമ്മയെപ്പറഞ്ഞ് അപമാനിച്ചുവല്ലേ? തീര്‍ച്ചയായും ഇപ്പോഴും നിങ്ങളില്‍ ജാഹിലിയ്യത്ത് അവശേഷിക്കുന്നുണ്ട്. നിങ്ങളുടെ ഭൃത്യന്‍മാര്‍ നിങ്ങളുടെ സഹോദരന്മാരാകുന്നു. അല്ലാഹു അവരെ നിങ്ങളുടെ നിയന്ത്രണത്തില്‍ ആക്കിയിരിക്കുന്നു. ആരുടെയെങ്കിലുംകീഴില്‍ അവന്റെ സഹോദരനുണ്ടെങ്കില്‍, അവന്‍ താന്‍ ഉണ്ണുന്നത് അദ്ദേഹത്തെ ഊട്ടുകയും, താന്‍ ധരിക്കുന്ന തരത്തിലുള്ളത് അവനെയും ധരിപ്പിക്കണം. അവര്‍ക്ക് കഴിയാത്ത ജോലി നിങ്ങള്‍ അവരുടെ മേല്‍ ചുമത്തരുത്. ഇനി അങ്ങനെ ചുമത്തുകയാണെങ്കില്‍ അവരെയതില്‍ സഹായിക്കുകയും വേണം.’ (ബുഖാരി റഹ്)
സംഭവം ഉദ്ധരിക്കുമ്പോഴും അബൂദര്‍റിന് സംഭവിച്ച വാക്കിന്റെ പേരില്‍ ഖേദമുണ്ട്. സംഭവം അറിഞ്ഞ പ്രവാചകന്‍ അത് പോകട്ടെ എന്ന് വയ്ക്കുകയല്ല ചെയ്തത്. അത്തരം പദപ്രയോഗങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഓര്‍മപ്പെടുത്തി ഈ സ്വഭാവം മുസ്‌ലിമിന് ചേര്‍ന്നതല്ലെന്ന് പഠിപ്പിക്കുകയും ചെയ്തു. അസഭ്യങ്ങളും കുത്തുവാക്കുകളും പരിഹാസങ്ങളുമൊന്നും വിശ്വാസിക്ക് പാടില്ല. അബൂദര്‍റ് (റ) തന്റെ ഖേദം ബിലാലിനെ അറിയിച്ചു. പകരം എന്റെ കവിളില്‍ ചവിട്ടണം’ എന്ന് ബിലാലിനോട് പറയുകയും ചെയ്തു. മനുഷ്യരുടെ അഭിമാനം ആദരണീയമാണ്. അതുകൊണ്ട് പന്താടരുത്. നബി (സ്വ) പ്രസ്താവിക്കുന്നു. ‘നിങ്ങളാരും അവനവന് ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ യഥാര്‍ഥ വിശ്വാസിയാവുകയില്ല.’ (ബുഖാരി, മുസ്‌ലിം റഹ്)
**********************************************
ഗിഫാരി ഗോത്രകാരനായ അബൂദർറ് (റ)വിജനമായ മരുഭൂമിയിലൂടെ ദീർഗ്ഗയാത്ര ചെയ്ത് മക്കയിലെത്തി .. കഅബയിലെ വിഗ്രഹങ്ങളെ ആരാധിക്കാനെത്തിയ ഒരു തീർത്ഥാടകനെ പോലെ വേഷപ്രച്ഛനനായി ആ വിദേശി പ്രവാചകൻ (സ)യെ കുറിച്ച് ചോദിച്ചറിഞ്ഞു .. ആരുമറിയാതെ നബി (സ)യുടെ സദസ്സിൽ കേറിചെന്നു ജാഹിലിയ്യത്തിന്റെ രൂപത്തിൽ നബി (സ)യെ അഭിവാദ്യം ചെയ്തു ..
സത്യം പുല്കുവാനുള്ള ഉൾക്കാടമായ അധിനിവേശം നിമിത്തം ആ ദീർഗ്ഗയാത്രയുടെ ക്ഷീണവും അവശതയും അദ്ദേഹം അറിഞ്ഞിരുന്നില്ല ..
അബൂദർറ്(റ)നബി (സ)യോട് പറഞ്ഞു : “നിങ്ങൾ ആ കവിത ഒന്ന് പാടികേൾപ്പിക്കു”
നബി (സ)പറഞ്ഞു : “അത് കവിതയല്ല ..പരിശുദ്ദ ഖുർആനാണ്”
അബൂദർറ്(റ),എങ്കിൽ അതൊന്ന് ഓതികേൾപ്പിച്ചു തരൂ .. നബി (സ)ഏതാനും സൂക്തങ്ങൾ ഓതി .. അബൂദർറ്(റ)ഉച്ചത്തിൽ സാക്ഷ്യവചനം മൊഴിഞ്ഞു 3 “അശ്ഹദു അൻലാഇലാഹ ഇല്ലല്ലാ വഅശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്.
അദ്ദേഹം ചോദിച്ചു : നബിയെ ഞാനിനി എന്ത് വേണം?
നബി (സ)പറഞ്ഞു : നീ നിന്റെ ജനതയിലേക്ക് മടങ്ങിപോകുക. എന്റെ കല്പനവരുന്നത് വരെ അവിടെ താമസിക്കുക .
അബൂദർറ്(റ)പറഞ്ഞു : എനിക്ക് മടങ്ങിപോകുന്നതിന് മുൻപ് ഈ കാര്യം കഅബയിൽ പോയി ഉച്ചത്തിൽ പ്രഖ്യാപിക്കണം .. അദ്ദേഹം കഅബയിൽ പോയി സാക്ഷ്യ വചനം ഉച്ചത്തിൽ വിളിച്ചുപറഞ്ഞു .. അത് കേട്ട ശത്രുക്കൾ അദ്ദേഹത്തെ വളഞ്ഞു .. കിരാതമായി ആക്രമിച്ചു ..അദ്ദേഹം പ്രജ്ഞയറ്റു വീണു .. അബ്ബാസുബ്നു അബ്ദിൽ മുത്വലിബ് അവിടെ ഓടിയെത്തി അവരെ തടഞ്ഞു .. അദ്ദേഹം ഖുറൈശികളോട് പറഞ്ഞു : “ദേശാടനം ചെയ്ത് കച്ചവടം നടത്തുന്നവരാണ് നിങ്ങൾ .. ഇദ്ദേഹം ഗിഫാർ ഗോത്രകാരനാണ് .. അവരുടെ നാട്ടിലൂടെയാണ് യാത്ര .. ഇദ്ദേഹത്തെ ഇവിടെയിട്ടു ആക്രമിച്ചാൽ അവർ നിങളുടെ യാത്രാ തടയും .. കച്ചവടം മുടങ്ങും .. നല്ലതുപോലെ ആലോചിച്ചിട്ട് മതി!” .. ഇത് കേട്ടപ്പോൾ അക്രമികൾ പിരിഞ്ഞു പോയി.
വർഷങ്ങൾക്ക് ശേഷം.. ഒരുദിവസ്സം നബി (സ)മദീനയിൽ ഇരിക്കുകയായിരുന്നു .. ഒരു മഹാപുരുഷാരം മദീനയിലേക്ക് ഘോഷയാത്രയായി വരുന്നത് അവർ കണ്ടു .. ഒട്ടകപുറത്തും കുതിരപ്പുറത്തും കാൽനടക്കാരുമായ അബാലവൃന്ദം ജനങ്ങൾ തക്ബീർ മുഴക്കികൊണ്ടായിരുന്നു മദീനയെ സമീപിച്ചിരുന്നത് .. മക്കയിൽ ഏകനായി വന്ന് ഇസ്ലാമതമാശ്ലേഷിച്ച അബൂദർറ് (റ)ആയിരുന്നു ആ സംഘത്തിന്റെ നേതാവ്! മദീനയിൽ മുസ്ലിങ്ങൾ സന്തോഷഭരിതരായി .. നബി (സ)അവരെ ആദരപൂർവ്വം സ്വീകരിച്ചുകൊണ്ട് പറഞ്ഞു : “ഗിഫാരികൾക്ക് അള്ളാഹു പൊറുത്തുകൊടുക്കട്ടെ …. അസ്‌ലം ജനതയ്ക്ക് അള്ളാഹു രക്ഷ നൽകട്ടെ.”
തബൂക്കിലേക്ക് മുസ്ലിം സൈന്യം പുറപ്പെട്ടു .. നബി (സ)നേരിട്ടായിരുന്നു സൈന്യം നയിച്ചിരുന്നത് .. ക്ലേശം നിറഞ്ഞ യാത്രയായിരുന്നു അത് .. അബൂദർറ് (റ)മെലിഞ്ഞൊട്ടിയ ഒരു ഒട്ടകപുറത്തായിരുന്നു യാത്രചെയ്തിരുന്നത് ഒട്ടകം മെല്ലെമെല്ലെ നടന്നു .. അത് കൂടെ കൂടെ ക്ഷിണിച്ചു .. അദ്ദേഹം വളരെ പിന്നിലായി .. കൂട്ടുകാർ അദ്ദേഹത്തെ ഉപേക്ഷിച്ചതു പോലെയായി .. അബൂദർറ് (റ)വഴിമധ്യേ ഒട്ടകപ്പുറത്ത് നിന്ന് ഇറങ്ങി .. ഭാണ്ഡം ചുമലിലേറ്റി കാൽനടയായി യാത്രതുടർന്നു .. രാത്രി നബി (സ)യും കൂട്ടുകാരും യാത്ര നിർത്തി വിശ്രമിച്ചു .. പുലർച്ചയോടെ വീണ്ടും യാത്രതുടങ്ങാനുള്ള ഒരുക്കമായി .. അങ്ങ്കലെ കറുത്ത ഒരുബിന്ദുപോലെ ഒരാൾരൂപം കാൽനടയായി നടന്നുവരുന്നത് അവർ കണ്ടു .. അത് അബൂദർറ് (റ)ആയിരുന്നു .. ആ ധൈര്യശാലിയായ സാഹസികനെ നോക്കി നബി (സ)പറഞ്ഞു : “അള്ളാഹു അബൂദർറ്ന്ന് കരുണചെയ്യട്ടെ .. ഏകനായി അദ്ദേഹം നടന്നുവരുന്നു .. കുട്ടുകാരില്ലാതെയായിരിക്കും അദ്ദേഹം മരിക്കുക ..കുട്ടുകാരില്ലാതെ ഉയർത്തെഴുനേൽപ്പിക്കുകയും ചെയ്യും. ”
ഒരിക്കൽ നബി (സ)അദ്ദേഹത്തോട് പറഞ്ഞു : “അബൂദർറേ, എനിക്ക് ശേഷം പൊതുമുതൽ സ്വായത്തമാക്കുന്ന ഭരണാധികാരികൾ വന്നേക്കാം എങ്കിൽ നീ എന്ത് ചെയ്യും?.
അദ്ദേഹം പറഞ്ഞു : “ഞാൻ അവരെ എന്റെ വാളിനിരയാക്കും. ”
നബി (സ)പറഞ്ഞു : “അരുത്” പരലോകത്തുവെച്ചു നാം തമ്മിൽ കാണുന്നത് വരെ നീ ക്ഷമിക്കുക .. അതാണ് നിനക്കുത്തമം.
അബൂദർറ് (റ)വിന്റെ ഭാവിജീവിതത്തെ ആ ഉപദേശം ശരിക്കും സ്വാധീനിച്ചു .. പിൻകാല സംഭവങ്ങൾ അത് തെളിയിക്കുന്നു .. ഹെഹികവിരക്തിപൂണ്ട ഒരു യോഗിവര്യനായിരുന്നു അബൂദർറ് (റ)..
സമ്പത്തിന്റെയും സമ്പന്നന്റെയും ശത്രുവായിരുന്നു അദ്ദേഹം .. ഭരണാധികാരികളുടെയും കുബേരന്മാരുടെയും വീടുവീടാന്തരം അദ്ദേഹം കയറിയിറങ്ങി .. ഉയർന്ന് നിൽക്കുന്ന മണിമാളികകൾക്കും കുന്നുകൂടിയ സാമ്പത്തിനുമെതിരെ അബൂദർറ് (റ)തന്റെ മൂർച്ചയേറിയ നാവുകൊണ്ട് പടപൊരുതി .. ” സ്വർണ്ണവും വെള്ളിയും സംഭരിച്ചുവച്ചവരോട് (നബിയെ)സന്തോഷവാർത്ത അറിയിക്കുക (അന്ത്യനാളിൽ)അത് തീയിൽ പഴുപ്പിച് അത്കൊണ്ട് അവരുടെ നെറ്റിയും പാർശ്വങ്ങളും ചൂടുവെക്കപ്പെടുന്നതാണ്. ” എന്ന പരിശുദ്ദ ഖുർആൻ സൂക്തമോതി അദ്ദേഹം എല്ലാവരെയും താകീത് ചെയ്തുകൊണ്ടിരുന്നു ..
നബി (സ)വഫാത്തായി .. അബൂബക്കറിന്റെയും (റ) ഉമർ (റ)ന്റെയും ഭരണകാലം കഴിഞ്ഞു .. നീതിയും സമ്പത്തും ഒരുപോലെ ഇസ്ലാമികലോകത്ത് നിറഞ്ഞൊഴുകി .. ഉസ്മാൻ (റ)ന്റെ ഭരണകാലത്ത് ചില അനർത്ഥങ്ങൾ തലപൊക്കാൻ തുടങ്ങി .. അന്ന് അബൂദർറ് (റ) സിറിയയിലേക്ക് പോയി .. അദ്ദേഹത്തിന്റെ ആഗമനമറിഞ്ഞ സിറിയക്കാർ അത്യധികം ആദരവോടെ അദ്ദേഹത്തെ എതിരേറ്റു .. പ്രവാചക (സ)യുടെ അടുത്ത കൂട്ടാളിയാണല്ലോ .
അവിടുത്തുകാർക്ക് അത് ഉത്സവപ്രതീതി ജനിപ്പിച്ചു .. സിറിയയിൽ അന്ന് മുഹാവിയ(റ)ആയിരുന്നു ഗവർണ്ണർ .. അദ്ദേഹത്തിന്റെ ആഡംബപൂർണ്ണമായ ജീവിതത്തെ അബൂദർറ് (റ)ചോദ്യം ചെയ്തു .. മക്കയിൽ മുഹാവിയ (റ)താമസിച്ച വസതിയും ഇന്ന് സിറിയയിലെ അദ്ദേഹത്തിന്റെ കൊട്ടാരവും താരതർമ്യപെടുത്തി വിമർശിച്ചു .. മുഹാവിയ (റ)ന്റെ കൂടെയുണ്ടായിരുന്ന സഹാബിമാരോട് അദ്ദേഹം ചോദിച്ചു: “ദൈവമാർഗ്ഗത്തിൽ ചിലവഴിക്കാതെ സംഭരിച്ചുവെക്കുന്നവർക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്ന പരിശുദ്ദ ഖുർആൻ തക്കീദ് നിങ്ങൾക്ക് അറിയില്ലേ. ”
ഒരു നാൾ നരകത്തീയിൽ അവ ചൂടുപിടിപ്പിക്കപ്പെടും ..അവരുടെ മുതുകും പാർശങ്ങളും നെറ്റിയും അത്കൊണ്ട് ചൂടുവെക്കപെടും ..ഇതാ നിങ്ങൾ, നിങ്ങൾക്ക് വേണ്ടി സംഭരിച്ചത് നിങ്ങൾ രുചിച്ചുകൊള്ളുവീൻ എന്ന് അവരോട് പറയപ്പെടുകയും ചെയ്യും. ” .. ഇത്തരം ആയത്തുകളൊന്നും നിങ്ങൾ ഖുർആനിൽ കണ്ടില്ലേ?
മുഹാവിയ (റ)പറഞ്ഞു : “ഈ ആയത്തുകളെല്ലാം ജൂതകൃസ്തിയ ജനതയെകുറിച്ച് അവതരിച്ചതാകുന്നു.”
അബൂദർറ് (റ) പറഞ്ഞു : “അല്ല ,ഇത് നമുക്കും ബാധകമാകുന്നു. “അദ്ദേഹം സദസ്യരെ അഭിസംബോധന ചെയ്തു .. അവരെ ഉപദേശിച്ചു ..അത്യാവശ്യത്തിലധികം കൈവശം വച്ച എല്ലാവരും അത് ദൈവമാർഗ്ഗത്തിൽ കൈവെടിയണം ..
പൊതുജനം അബൂദർറ് (റ) ന്റെ പ്രസംഗങ്ങളിൽ ആവേശഭരിതരായി ..സിറിയയിൽ അത് നാശം വിതയ്ക്കുമോ എന്ന് മുഹാവിയ (റ)ഭയപ്പെട്ടു .. പക്ഷെഅബൂദർറ് (റ)വിനെ എന്ത് ചെയ്യാൻ കഴിയും? അദ്ദേഹം ഖലീഫ ഉസ്മാൻ (റ)ൻ കത്തെഴുതി .. “അബൂദർറ് (റ) സിറിയയിൽ നാശം വിതയ്ക്കുന്നുണ്ട് ..അത് കൊണ്ട് അദ്ദേഹത്തെ മദീനയിലേക്ക് മടക്കിവിളിക്കണം”
ഉസ്മാൻ (റ)അദ്ദേഹത്തെ മദീനയിലേക്ക് വിളിച്ചു .. അവിടെ തന്റെ കൂടെ സ്വസ്ഥനായി ജീവിക്കാൻ ആവശ്യപ്പെട്ടു അദ്ദേഹത്തിന് എല്ലാ ജീവിത സൗകര്യങ്ങളും വാഖ്ദ്വത്വം ചെയ്യുകയും ചെയ്തു .. അബൂദർറ് (റ) പറഞ്ഞു : എനിക്ക് താങ്കളുടെ സുഖസൗകര്യങ്ങളൊന്നും ആവശ്യമില്ല .. വിജനമായ ഒരു സ്ഥലത്ത് ഏകാന്തനായി എന്നെ ജീവിക്കാൻ അനുവദിച്ചാൽ മതി. ” ഖലീഫയുടെ അനുവാദപ്രകാരം അദ്ദേഹം റബ്ദയിൽ പോയി താമസമാക്കി .. മദീനയുടെ അടുത്തുള്ള വിജനമായ ഒരു പ്രദേശമായിരുന്നു റബ്ദ .. തന്റെ ഗുരുവര്യനായ നബി (സ)യെ കണ്ടുമുട്ടുന്നത് വരെ ക്ഷമിക്കാൻ തന്നെ അദ്ദേഹം തീരുമാനിച്ചു .. സ്വസ്ഥനായി ജീവിതം നയിച്ചു ..
മുസ്ലിം ഭരണകൂടത്തോടും നേതൃത്വത്തോടും വെറുപ്പോ അവഗണനയോ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല .. നല്ലകൂറും ഭക്തിയും പ്രകടിപ്പിച്ചു .. ഒരിക്കൽ കൂഫയിൽ നിന്ന് ഒരു നിവേധകസംഘം റബ്‌ദയിൽ വന്ന് അദ്ദേഹത്തെ സന്ദർശിച്ചു .. ഖലീഫ ഉസ്മാൻ (റ)നെതിരെ അവർക്ക് നേതൃത്വം കൊടുക്കാൻ ആവശ്യപ്പെട്ടു ..
അബൂദർറ് (റ) പറഞ്ഞു : “അല്ലാഹുവാണ് സത്യം, ഉസ്മാൻ എന്നെ ആ മലയുടെമുകളിൽ കൊണ്ടുപോയി ഒരു കുരിശുനാട്ടി അതിൻമേൽ തറയ്ച്ചാലും ക്ഷമയും അനുസരണയും കൈക്കൊള്ളുന്നതാണ് നാളെ ദൈവ സന്നിധിയിൽ എനിക്ക് ഉത്തമം. ”
തന്റെ കൂട്ടുകാരായ സഹാബികൾ ഭരണനേതൃത്വം ഏറ്റെടുക്കുന്നത് അദ്ദേഹത്തിൻ ഇഷ്ടമായിരുന്നില്ല .. അദ്ദേഹം പറയുമായിരുന്നു : ” ഭരണാധികാരികളെ കുറിച്ച് നബി (സ)ഇങ്ങനെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് .. അത് ഒരു അമാനത്താണ് ..അതിന്റെ ബാധ്യതയും ഉത്തരവാദിത്വവും നിർവഹിക്കാത്തവനെ സംബന്ധിച്ചിടത്തോളം അത് അന്ത്യനാളിൽ നിന്ദ്യവും ദുഃഖജനകവുമായിത്തീരും. ”
ഒരു ദിവസ്സം അബൂ മൂസൽ അശ്ഹരി (റ)അദ്ദേഹത്തെ കണ്ടു .. ആനന്തതിരേകത്താൽ കൈവീശികൊണ്ട് അദ്ദേഹം അടുത്ത് ചെന്നു പറഞ്ഞു : “സ്നേഹിതാ സ്വാഗതം! അബൂദർറേ സ്വാഗതം!
അബൂദർറ് (റ) പറഞ്ഞു : “നീ എന്റെ സ്നേഹിതനല്ല .. നീ ഇന്ന് ഭരണാധികാരിയാണ് .. ഞാൻ ഭരണാധികാരികളെ വെറുക്കുന്നു. ”
ഒരിക്കൽ പഴകിജീർണിച്ച നീളൻകുപ്പായമണിഞ്ഞതു കണ്ട് ഒരു സ്നേഹിതൻ അദ്ദേഹത്തോട് ചോദിച്ചു: “നിങ്ങൾക്ക് ഇത്കൂടാതെ വസ്ത്രമില്ലേ? ഇത് കീറിപറിഞ്ഞിരിക്കുന്നല്ലോ! ”
അദ്ദേഹം പറഞ്ഞു : “ഉണ്ടായിരുന്നു .അത് ഞാൻ മറ്റാവശ്യക്കാർക്ക് നൽകി. ”
സ്നേഹിതൻ: “നിങ്ങൾക്ക് തന്നെ ആവശ്യമുണ്ടായിരിക്കെ മറ്റുള്ളവർക്ക് നൽകുകയോ”
അബൂദർറ് (റ)പറഞ്ഞു : “എനിക്കോ? നോക്കു ഞാനിന്ന് എത്ര സൗഭാഗ്യവാനാണ് . ഇത് കൂടാതെ ജുമുഹ യ്ക്ക് ധരിക്കാൻ മറ്റൊരു വസ്ത്രം കൂടി എനിക്കുണ്ട് .. പാൽ കുടിക്കാൻ ഒരാടും വാഹനമായി ഒരു കഴുതയും . ഞാനിന്നെത്ര അനുഗ്രഹീതനാണ്. ”
അദ്ദേഹം പറഞ്ഞു : “എന്റെ പ്രിയങ്കരനായ സ്നേഹിതൻ (നബി (സ) ഏഴു കാര്യങ്ങൾ എന്നോട് വാസിയത്ത് ചെയ്തിരുന്നു : അഗതികളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുക, അന്യരോട് ഒന്നും തന്നെ ആവശ്യപ്പെടാതിരിക്കുക, തന്നിൽ തഴെ ഉള്ളവരെനോക്കി ജീവിക്കുക,വലിയവരെ കുറിച്ച് ചിന്തിക്കാതിരിക്കുക, കുടുബ ബന്ധങ്ങൾ മെച്ചപ്പെടുത്തുക, തിക്തമായാലും സത്യം പറയുക ,അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഒരാളുടെ അക്ഷേഭം ഭയപെടാതിരിക്കുക, എപ്പോഴും ” ലാ ഹൗലവലാഖുവ്വത്ത ഇല്ലബില്ല” എന്ന് പറഞ്ഞുകൊണ്ടിരിക്കുക .
വിജനമായ റബ്‌ദയിൽ, മരണപരവശത്തിൽ കഴിയുകയായിരുന്നു അബൂദർറ് (റ).. കൂട്ടിന് ഒരു കുട്ടിമാത്രമുള്ള അബലയായ ഭാര്യ കണ്ണീർ വാർത്തു .. അബൂദർറ് (റ) പറഞ്ഞു : “എന്തിനാണ് നീ കരയുന്നത്? മരണം എല്ലാവർക്കുമുള്ളതല്ലേ?”
അവർ പറഞ്ഞു : “അങ്ങ് മരിക്കുന്നു.. കഫൻ ചെയ്യാൻ മതിയായ ഒരു തുണിപോലും ഇവിടെയില്ല! ഈ മരുഭൂമിയിൽ എനിക്ക് സഹായത്തിന് മറ്റൊരാളുമില്ല. ”
നിസ്സംഗതാഭാവത്തിൽ അദ്ദേഹം പറഞ്ഞു: “നീ ഭയപ്പെടേണ്ട, ഞങ്ങൾ ഒരിക്കൽ നബി (സ)യുടെ അടുത്ത് ഇരിക്കുകയായിരുന്നു .. നബി (സ)ഞങ്ങളോട് പറഞ്ഞു : “നിങ്ങളിലൊരാൾ വിജനമായ മരുഭൂമിയിൽ വച്ചായിരിക്കും മരണമടയുക .. ഒരു സംഘം മുസ്ലിങ്ങൾ അവിടെ യാദ്ര്ശ്ചികമായി എത്തിപ്പെടും .. അവർ മയ്യിത്ത് മറവുചെയ്യുകയും ചെയ്യും. അന്ന് നബി (സ)യുടെ സദസ്സിലുണ്ടായിരുന്ന എന്റെ മറ്റെല്ലാകൂട്ടുകാരും നേരത്തെതന്നെ മരിച്ചുകഴിഞ്ഞിരുന്നു .. ഇനി ഞാൻ മാത്രമേ അവശേഷിക്കുന്നുള്ളൂ .. അത് കൊണ്ട് ഞാനിവിടെവച്ചു മരിക്കും .. എന്നെ മറവുചെയ്യാൻ ഇവിടെ ആളുകൾ വന്നെത്തുകയും ചെയ്യും! ”
ഹിജ്റഃ മുപ്പത്തിരണ്ടാം വര്‍ഷം ആബിദും സാഹിദുമായ മഹാന്‍ വഫാതായി
നബി (സ)യുടെ പ്രവചനം സാക്ഷാൽകരിച്ചു .. അബൂദർറ് (റ)അവിടെവച്ച് മരണപെട്ടു .. അബ്ദുല്ലഹിബ്നുമസ്ഊതി (റ)ന്റെ നേതൃത്വത്തിൽ ഒരു സംഘം യാദൃച്ഛികമായി അവിടെ എത്തി .. അവർ അദ്ദേഹത്തിന്റെ ശരീരം മറവുചെയ്യുകയും ചെയ്തു.
No comments:
Post a Comment