ബോഡീവേസ്റ്റോ
തിരുശരീരത്തിന്റെ വർണ്ണനകൾ തുടരുകയാണിവിടെ നബി (സ) യുടെ ശരീരം പൂർണ്ണമായി ശുദ്ധിയുള്ളതാണ് നബി (സ) ക്ക് നിഴൽ പോലുമില്ല നിഴൽപോലും മാലിന്യത്തിൽ വീഴാതിരിക്കണമെന്നതാണ് ഇതിന്റെ രഹസ്യമെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നു
ഈച്ച മാലിന്യങ്ങളിൽ മാത്രം ഇരിപ്പിടം കണ്ടെത്തുന്ന ജീവിയാണ് ഇതിന്റെ കാലിൽ എപ്പോഴും മാലിന്യമുണ്ടാവാം അത് ശരീരത്തിലോ വസ്ത്രത്തിലോ ആകുന്നതുകൊണ്ട് നിസ്കാരത്തിന്റെ സ്വീകാര്യതയെ ബാധിക്കുകയില്ല
എന്നാൽ ഇത്രയും ചെറിയ നജസിൽനിന്ന് പോലും അല്ലാഹു നബി (സ) ക്ക് സംരക്ഷണം ഏർപ്പെടുത്തി അപ്രകാരം നബി (സ) യുടെ ശരീരത്തിൽ നിന്ന് പുറപ്പെടുന്ന വിയർപ്പ്, കഫം, ഉമിനീർ തുടങ്ങിയവയും പരിമളമുള്ളതുതന്നെ അവയുമായി ബന്ധപ്പെട്ട് ചിലത് സൂചിപ്പിക്കാം
തിരുവിയർപ്പ്
പ്രവാചകർ (സ) വിയർപ്പ് അധികരിച്ചവരായിരുന്നു ഏതൊരു വ്യക്തിയുടെയും വിയർപ്പിന് ദുർഗന്ധമായിരിക്കും എന്നാൽ നബി (സ) യുടെ വിയർപ്പ് സുഗന്ധമുള്ളതും രോഗശമനത്തിനും മറ്റും സ്വഹാബത്ത് ഉപയോഗിച്ചതുമാണ് ഇതിന് സ്വീകാര്യയോഗ്യമായ ഹദീസുകൾ തന്നെ നിരവധിയുണ്ട്
അനസ് (റ) ൽ നിന്ന് നിവേദനം: 'തിരുനബി (സ) ഉമ്മുസുലൈം (റ) ന്റെ സമീപത്ത് പോകാറുണ്ടായിരുന്നു ചിലപ്പോൾ അവരുടെ സമീപത്ത് 'ഖൈലൂലത്ത് ' ഉറങ്ങാറുമുണ്ടായിരുന്നു രാത്രി തഹജ്ജുദ് നിസ്കരിക്കുന്നവർക്ക് ളുഹ്റിന്റെ മുമ്പ് അൽപം ഉറങ്ങൽ സുന്നത്താണ് ഇതാണ് ഖൈലൂലത്ത് ഉറക്കം
ഒരിക്കൽ നബി (സ) വന്നപ്പോൾ മഹതി ഒരു വിരിപ്പ് വിരിച്ചു പ്രവാചകർ (സ) അതിൽ കിടന്നു ഖൈലൂലത്ത് ഉറങ്ങി ഈ സമയത്ത് ഉമ്മുസുലൈം (റ) നബി (സ) യുടെ വിയർപ്പ് വടിച്ചെടുത്തു അതൊരു കുപ്പിയിലാക്കി നബി (സ) ഉണർന്നപ്പോൾ ഇത് കണ്ടു
'ഇതെന്തിനാണ് ഉമ്മുസുലൈം ?' നബി (സ) ചോദിച്ചു
'ഇത് അങ്ങയുടെ വിയർപ്പാണ് ഇത് ഞങ്ങൾക്ക് സുഗന്ധമായി ഉപയോഗിക്കാൻവേണ്ടി ശേഖരിക്കുകയാണ് ഇത് സുഗന്ധങ്ങളുടെ രാജാവാണ് ' - മഹതി പ്രതികരിച്ചു (മുസ്ലിം റഹ്)
ഇവിടെ നബി (സ) ഇത് പാടില്ലെന്നോ ചെയ്യരുതെന്നോ പ്രതികരിച്ചില്ല മൗനം സമ്മതം ഇനി നബി (സ) തന്റെ വിയർപ്പ് സുഗന്ധമായി ഉപയോഗിക്കാൻ കൽപ്പിച്ചത് കാണുക
അബൂഹുറൈറ (റ) ൽ നിന്ന് നിവേദനം: 'ഒരു വ്യക്തി തിരുനബി (സ) യുടെ സമീപത്ത് വന്നു പറഞ്ഞു :'തിരുദൂതരേ (സ) , ഞാൻ എന്റെ മകളെ വിവാഹം ചെയ്തയച്ചു നിങ്ങൾ വല്ലതും നൽകി എന്നെ സഹായിക്കുക '
'എന്റെ കൈവശം സമ്പത്തായിട്ട് ഇപ്പോൾ ഒന്നുമില്ല എങ്കിലും നീ മുകൾഭാഗം വിശാലമായ ഒരു കുപ്പിയും ഒരു കൊള്ളി കഷ്ണവും കൊണ്ടുവരിക '- തിരുനബി (സ) അദ്ദേഹത്തോട് പറഞ്ഞു
ഉടനെ അദ്ദേഹം അവ കൊണ്ടുവന്നു മരകഷ്ണം കൊണ്ട് നബി (സ) തന്റെ വിയർപ്പ് വടിച്ച് കുപ്പിയിലാക്കി കുപ്പി നിറഞ്ഞു ശേഷം ഇങ്ങനെ പറഞ്ഞു
'നിങ്ങൾ ഇത് കൊണ്ടുപോയി മകൾക്ക് നൽകുക ഈ കൊള്ളികഷ്ണം കുപ്പിയിൽ മുക്കി ഇത് ശരീരത്തിൽ പുരട്ടാൻ കൽപ്പിക്കുക '
ഇദ്ദേഹത്തിന്റെ മകൾ നബി (സ) പറഞ്ഞതുപോലെ കുപ്പിയിലെ തിരുവിയർപ്പ് ഉപയോഗിച്ചാൽ മദീനക്കാർക്കെല്ലാം അതിന്റെ സുഗന്ധം എത്താറുണ്ടായിരുന്നു മാത്രമല്ല, പ്രസ്തുത വീടിന് 'ബൈത്തുൽ മുത്വയ്യിബീൻ ' എന്ന് അവർ നാമകരണവും നടത്തി (മജ്മഉസ്സവാഇദ് 8/503)
നബി (സ) തന്റെ വിയർപ്പ് ശേഖരിച്ച് മറ്റുള്ളവർക്ക് കൊടുത്തയക്കുന്നതാണ് നാം ഈ ഹദീസിൽ വായിച്ചത് വീടുകൾക്ക് നല്ല നാമങ്ങൾ വെക്കുന്നതിനും ഒരു അവലംബമാണ്
തിരു ഉമിനീർ
നബി (സ) യുടെ ഉമിനീരും അതീവ മഹത്വമേറിയതാണ് ഉമിനീരിൽ രോഗശമനമുള്ളതായി പല സ്വഹാബികൾക്കും അനുഭവപ്പെട്ടിട്ടുണ്ട് മുറിവ് പറ്റിയപ്പോഴും വേദന അനുഭവപ്പെട്ടപ്പോഴും നബി (സ) യുടെ ഉമിനീർ പുരട്ടിയപ്പോൾ ശമനം ലഭിച്ച സംഭവങ്ങൾ നിരവധിയുണ്ട്
വാഇലുബ്നു ഹുജ്ർ (റ) ൽ നിന്ന് നിവേദനം: 'തിരു സവിധത്തിലേക്ക് ഒരു ബക്കറ്റിൽ അൽപം വെള്ളം കൊണ്ട് വരപ്പെട്ടു തിരുനബി (സ) അതിൽനിന്ന് അൽപം കുടിച്ചു ബാക്കി സമീപത്തുള്ള കിണറ്റിൽ ഒഴിച്ചു അപ്പോൾ കിണറ്റിൽ നിന്നും കസ്തൂരിയുടെ ഗന്ധം വന്നു ' (സുബുലുൽ ഹുദ 2/30)
മറ്റൊരു നിവേദനത്തിൽ പ്രസ്തുത കിണറ്റിലേക്ക് തിരുനബി (സ) തുപ്പി എന്നാണ് കാണുന്നത്
അനസുബ്നു മാലിക് (റ) ൽ നിന്ന് നിവേദനം: 'ഞങ്ങളുടെ വീടിന്റെ സമീപത്തുള്ള കിണറ്റിൽ നബി (സ) തുപ്പിയിരുന്നു അതിന്ശേഷം പ്രസ്തുത കിണറിനേക്കാൾ രുചികരമായ വെള്ളം ലഭിക്കുന്ന കിണർ മദീനയിൽ മറ്റൊന്നില്ലായിരുന്നു (അബൂനുഐം)
മുഹമ്മദ്ബ്നു സാബിത് (റ) ൽ നിന്ന് നിവേദനം: 'ഞാൻ ഉമ്മയുടെ ഗർഭത്തിലായിരിക്കുമ്പോൾ എന്റെ പിതാവ് ഉമ്മയെ വിവാഹമോചനം നടത്തി പ്രസവം നടന്നപ്പോൾ എനിക്ക് പാൽ നൽകുകയില്ലെന്ന് ശഠിച്ചു അപ്പോൾ എന്റെ പിതാവ് എന്നെ തിരുനബി (സ) യുടെ സമീപത്ത് കൊണ്ട് പോയി നബി (സ) എന്റെ വായിൽ തുപ്പി
'അത് വിഴുങ്ങുക നിനക്ക് അല്ലാഹു ഭക്ഷണം നൽകും' തിരുനബി (സ) ഇങ്ങനെ പ്രതികരിച്ചു (സുബുലുൽ ഹുദാ 2/31)
ഖൈബറിൽ അലി (റ) ന് ചെങ്കണ്ണ് രോഗം ബാധിച്ചപ്പോൾ നബി (സ) തന്റെ ഉമിനീര് കൊണ്ട് സുഖപ്പെടുത്തിയത് വളരെ പ്രശസ്തമായ സംഭവമാണല്ലോ ഇവയെല്ലാം നബി (സ) യുടെ ഉമിനീരിന്റെ മഹത്വം അറിയിക്കുന്നു നബി (സ) യുടെ സർവ്വവും ബഹുമാനിക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതുമാണെന്നതിൽ സന്ദേഹമില്ല
തിരുമൂത്രം
മഹതിയായ ഉമ്മു ഐമൻ (റ) ൽ നിന്ന് നിവേദനം: 'തിരുനബി (സ) ഒരു രാത്രി എഴുന്നേറ്റു കട്ടിലിന് സമീപത്തുള്ള മൺപാത്രത്തിൽ മൂത്രിച്ചു അൽപം കഴിഞ്ഞപ്പോൾ ഞാൻ എഴുന്നേറ്റു എനിക്ക് ശക്തമായ ദാഹമുണ്ടായിരുന്നു ഞാൻ മൺപാത്രത്തിലുള്ളത് മൂത്രമാണെന്നറിയാതെ അത് കുടിച്ചു പ്രഭാതമായപ്പോൾ നബി (സ) എന്നോട് പറഞ്ഞു
'ഓ, ഉമ്മു ഐമൻ, കട്ടിലിന്റെ സമീപത്തുള്ള മൺപാത്രത്തിൽ മൂത്രമുണ്ട് അത് പുറത്ത് ഒഴിച്ചുകളയൂ '
'നബിയേ, ഞാനത് കുടിച്ചു ' ഞാൻ പറഞ്ഞു
അപ്പോൾ നബി (സ) തന്റെ അണപ്പല്ലുകൾപോലും കാണുന്ന വിധത്തിൽ ചിരിച്ചു
'നിന്റെ വയറ് ഒരിക്കലും നരകത്തിൽ പ്രവേശിക്കുകയില്ല - തിരുനബി (സ) പ്രഖ്യാപിച്ചു (സീറതുൽ ഹലബിയ്യ: 2/515)
ഉമ്മുഹബീബ (റ) യുടെ സേവകയായിരുന്ന ബറകബിൻത് സഅ്ലബ (റ) ഉം നബി (സ) യുടെ മൂത്രം കുടിച്ചവരാണെന്ന് പറയപ്പെട്ടിട്ടുണ്ട്
തിരുരക്തം
പ്രവാചകർ (സ) യുടെ രക്തത്തിനും പവിത്രതയുണ്ട്, മഹത്വമുണ്ട് ചില ഉദാഹരണങ്ങൾ കാണുക
മാലിക്ബ്നു സിനാൻ (റ) നബി (സ) യുടെ രക്തം ഊമ്പി കുടിച്ചു അപ്പോൾ നബി (സ) പറഞ്ഞു
'എന്റെ രക്തം മറ്റൊരാളുടെ രക്തത്തിൽ കലർന്നാൽ അവൻ നരകത്തിൽ പ്രവേശിക്കുകയില്ല '
മറ്റൊരിക്കൽ നബി (സ) ഇങ്ങനെ പറഞ്ഞു 'നരകാഗ്നി സ്പർശിക്കാത്ത ഒരു വ്യക്തിയെ കാണണമെങ്കിൽ നിങ്ങൾ മാലിക്ബ്നു സിനാനിനെ കാണുക ' (സീറതുൽ ഹലബിയ്യ: 2/515)
ചുരുക്കത്തിൽ തിരുശരീരവും ശരീരത്തിൽ നിന്ന് പുറപ്പെടുന്നവയും വളരെ മഹത്വമുള്ളതും ശുദ്ധിയുള്ളതുമാണ് ഇതിലൂടെ ഇരുലോകവിജയം നേടിയ മഹാന്മാർ ഉണ്ട് ആയതിനാൽ തിരുശേഷിപ്പുകളെ ബഹുമാനിക്കേണ്ടതാണ് അവ കേവലം ബോഡിവേസ്റ്റുകളല്ല തന്നെ
(പ്രകാശിപ്പിക്കപ്പെട്ടതാണ് തിരുശരീരം ﷺ )
തിളങ്ങുന്ന തിരുശരീരം
പ്രവാചകർ (സ) യുടെ ശരീരത്തിന് പ്രകാശമുണ്ട് ലോകം നിറയെ നബി (സ) യുടെ പ്രകാശമാണ് പ്രപഞ്ചത്തിൽ പ്രഥമമായി സൃഷ്ടിക്കപ്പെട്ടതും നബി (സ) യുടെ തിരുപ്രകാശമാണ്
ജാബിർ (റ) വിൽ നിന്ന് നിവേദനം: ഞാനൊരിക്കൽ നബി (സ) യോട് ഇങ്ങനെ ചോദിച്ചു
'നബിയേ, അല്ലാഹു പ്രഥമമായി സൃഷ്ടിച്ചത് എന്താണ്?'
'ഓ ജാബിർ, നിന്റെ പ്രവാചകന്റെ പ്രകാശമാണ് പ്രഥമമായി സൃഷ്ടിച്ചത് പ്രസ്തുത പ്രകാശം അല്ലാഹുവിന്റെ ഹിതത്തിനനുസരിച്ച് പല ഭാഗങ്ങളിൽ ചുറ്റി സഞ്ചരിച്ചു അപ്പോൾ ലൗഹ്, ഖലം, സ്വർഗ്ഗം, നരകം ഇവയൊന്നും ഇല്ലായിരുന്നു അർശ്, കുർസിയ്യ്, ഇതര പ്രവാചകന്മാരുടെ ആത്മാവ് ഇവയെല്ലാം എന്റെ പ്രകാശത്തിന്റെ ഭാഗമാണ് (ഖസ്വാഇസ്വുൽ മുസ്ത്വഫ: 1/76)
അലിയ്യ്ബ്നു ഹസൻ (റ) ൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: 'ആദം നബി (അ) നെ സൃഷ്ടിക്കപ്പെടുന്നതിന്റെ പതിനാലായിരം വർഷങ്ങൾക്ക് മുമ്പ് ഞാൻ അല്ലാഹുവിന്റെ സമക്ഷത്തിൽ ഒരു പ്രകാശമായിരുന്നു ' (സുബുലുൽ ഹുദാ: 1/69)
അല്ലാഹു മലക്കുകളോട് ആദം (അ) ക്ക് സുജൂദ് ചെയ്യാൻ കൽപ്പിച്ചു ഈ സംഭവത്തെ സംബന്ധിച്ച് ഇമാം റാസി (റ) ന്റെ വിശദീകരണം ഇങ്ങനെയാണ് 'ആദം (അ) ന്റെ മുഖത്ത് നബി (സ) യുടെ പ്രകാശമുള്ളതുകൊണ്ടാണ് മലക്കുകളോട് ആദം (അ) ന് സുജൂദ് ചെയ്യാൻ നാഥൻ കൽപ്പിച്ചത് ' (സുബുലുൽ ഹുദാ: 10/264)
പ്രസ്തുത പ്രകാശം അനുഭവിച്ചവർ തിരുഅനുചരരിൽ പലരുമുണ്ട് മഹതിയായ ആഇശാ (റ) യുടെ അനുഭവം കാണുക
ആഇശാ (റ) പറയുന്നു: 'ഞാനൊരിക്കൽ വസ്ത്രം നെയ്ത് കൊണ്ടിരിക്കുകയായിരുന്നു ഇതിനിടയിൽ എന്റെ കൈയിൽ നിന്ന് സൂചി നിലത്തുവീണു ഞാനത് ഏറെ സമയം പരതി പക്ഷെ, എനിക്ക് കണ്ടെത്താൻ സാധിച്ചില്ല ഇതിനിടയിൽ നബി (സ) എന്റെ മുറിയിലേക്ക് കയറിവന്നു അപ്പോൾ നബി (സ) യുടെ പൂമുഖത്ത് നിന്ന് വന്ന പ്രകാശം കൊണ്ട് എനിക്ക് സൂചി വെളിവായി (സുബുലുൽ ഹുദാ 2/40)
തിരുവെട്ടത്തിന്റെ സാന്നിധ്യത്തോടെ ആഇശാ (റ) അവരുടെ കൈയിൽ നിന്ന് വീണ സൂചിപൊലും പരതിയെടുക്കുന്നു ഈ സംഭവം പ്രസ്തുത പ്രഭയുടെ നിറവെളിച്ചത്തെ ബോധ്യപ്പെടുത്തുന്നു
കഅ്ബുൽ അഹ്ബാർ (റ) ൽ നിന്ന് നിവേദനം: 'അല്ലാഹു നബി (സ) യെ സൃഷ്ടിക്കാൻ തീരുമാനിച്ചു ജിബ്രീൽ (അ) നോട് ഭൂമിയുടെ ഹൃദയവും പ്രസന്നവുമായ ഭാഗത്തുനിന്ന് മണ്ണ് കൊണ്ട് വരാൻ കൽപ്പിച്ചു ഉടനെ ജിബ്രീൽ (അ) നബി (സ) ഇപ്പോൾ വിശ്രമിക്കുന്ന സ്ഥാനത്ത് വന്നു അവിടെനിന്ന് ഒരു പിടി മണ്ണ് വാരി അപ്പോൾ തന്നെ ആ മണ്ണിന് ശക്തമായ ജ്വാലയും പ്രഭയും ഉണ്ടായിരുന്നു ' (സീറതുൽ ഹലബിയ്യ: 1239)
പിന്നീട് ഈ മണ്ണ് അല്ലാഹു സ്വർഗ്ഗത്തിലെ ഒരു വിശിഷ്ടമായ പാനീയവുമായി കൂട്ടികലർത്തി അപ്പോൾ അത് പ്രകാശിക്കുന്ന മുത്ത് പോലെയായി ശേഷം മലക്കുകൾ അർശ്, കുർസിയ്യ്, ആകാശം, ഭൂമി എന്നീ സ്ഥലങ്ങളിൽ ഇതുമായി ചുറ്റി അങ്ങനെ മലക്കുകൾ ആദം നബി (അ) നെ അറിയുന്നതിനു മുമ്പ് നബി (സ) യെ പരിചയപ്പെട്ടു
പിന്നീട് ഈ പ്രകാശം ആദം നബി (അ) ന്റെ മുഖത്ത് കാണപ്പെട്ടു അനന്തരം ഹവ്വാ (റ) ഗർഭിണിയായി ശീസ് എന്ന കുഞ്ഞിന് ജന്മം നൽകി അപ്പോൾ തിരുനബി (സ) യുടെ പ്രകാശം ഹവ്വാ (റ) യിലേക്ക് നീങ്ങി പിന്നീട് ആമിന (റ) നബി (സ) ക്ക് ജന്മം നൽകുന്നതുവരെ പല സംശുദ്ധകളായ മഹതികളുടെയും ഗർഭാശയത്തിലൂടെ സഞ്ചരിച്ചു (സുബുലുൽ ഹുദാ: 1/69)
ഖുർആനിന്റെ ഉദ്ഘോഷം കാണുക 'തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിന്റെ സമക്ഷത്തിൽനിന്ന് പ്രകാശവും സുവ്യക്തമായ ഗ്രന്ഥവും വന്നിരിക്കുന്നു ' (അൽമാഇദ: 15)
ഈ സൂക്തത്തിൽ 'പ്രകാശം ' എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് പ്രവാചകർ (സ) യാണ് (തഫ്സീറുൽ ബൈളാവി: 1/307), തഫ്സീറുറാസി: 1/1635)
ഖുർആനും നബി (സ) യെ പരിചയപ്പെടുത്തുന്നത് 'നൂറ് ' അഥവാ 'പ്രകാശം ' പേരിലാണ് ഇവയെല്ലാം തിരുപ്രകാശത്തിന്റെ മഹിമ അറിയിക്കുന്നു
(കഅ്ബയിലും ഹറമിലും പ്രകാശിക്കുന്ന തിരുനബി ﷺ)
കഅ്ബയും പരിസരവും
സ്വലാത്തുതാജിലെ കഴിഞ്ഞ പദങ്ങളുടെ പൂർത്തീകരണം ഇവിടെയാണ് നബി (സ) കഅ്ബയിലും പരിസരത്തും പ്രഭ പരത്തി എന്നതാണ് ആകെ തുക മക്കയിൽ കഅ്ബയുടെ സമീപത്താണല്ലോ നബി (സ) യുടെ അനുഗ്രഹീത ജന്മം
നബി (സ) യുടെ പ്രവാചകത്വം പ്രകാശമാണ് ഖുർആന്റെ പ്രഖ്യാപനം കാണുക
'ഈ ജനം അല്ലാഹുവിന്റെ പ്രകാശത്തെ വായകൊണ്ട് ഊതിക്കെടുത്താൻ ആഗ്രഹിക്കുന്നു പക്ഷ, അല്ലാഹു അവന്റെ പ്രകാശം പൂർത്തീകരിച്ചല്ലാതെ സമ്മതിക്കുന്നവനല്ല അവിശ്വാസികൾക്ക് അതെത്ര അരോചകമായിരുന്നാലും ' (അത്തൗബ: 33)
പ്രസ്തുത സൂക്തത്തിൽ 'അല്ലാഹുവിന്റെ പ്രകാശം ' എന്നതുകൊണ്ടുള്ള ഉദ്ദേശ്യം പ്രവാചകർ (സ) ക്ക് നൽകപ്പെട്ട നുബുവ്വത്താണ് (റൂഹുൽ മആനി: 7/212)
അപ്പോൾ നുബുവ്വത് പ്രകാശമാണെങ്കിൽ പ്രസ്തുത പ്രകാശത്തിന്റെ പ്രസരണം പ്രഥമമായി പ്രാരംഭം കുറിച്ചത് കഅ്ബയുടെ പരിസരത്തുള്ള 'സഫാപർവ്വത' ത്തിൽ വെച്ചാണ് അപ്പോൾ നബി (സ) യുടെ പ്രഭ കഅ്ബയിലും പരിസരത്തും തിളങ്ങി അതിങ്ങനെയാണ്
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: 'നബിയേ, അങ്ങയുടെ ഉറ്റബന്ധുക്കൾക്ക് അങ്ങ് താക്കീത് നൽകുക ' എന്ന സൂക്തം അവതരിക്കപ്പെട്ടു ഉടനെ പ്രവാചകർ (സ) സ്വഫാ മലയിൽ കയറി ശേഷം ഓരോ ഗോത്രത്തിന്റെയും പേരുകൾ നബി (സ) ഉറക്കെ വിളിച്ചു അനന്തരം അവർ ഒരുമിച്ചു കൂടി സ്വന്തമായി വരാൻ സാധിക്കാത്തവർ പ്രതിനിധികളെ അയച്ചു എല്ലാവരും എത്തിയപ്പോൾ പ്രവാചകർ (സ) അവരോട് ഇങ്ങനെ ചോദിച്ചു
'ഈ പർവ്വതത്തിന് പിന്നിൽനിന്നും നിങ്ങളെ അക്രമിക്കാൻ വല്ലമൃഗവും വരുന്നു എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ എന്നെ വിശ്വസിക്കുമോ?'
'തീർച്ചയായും വിശ്വസിക്കും' - അവർ മറുപടി നൽകി
'എങ്കിൽ ഞാൻ അല്ലാഹുവിന്റെ ശിക്ഷയെ സംബന്ധിച്ച് നിങ്ങൾക്ക് താക്കീത് നൽകാൻ വേണ്ടി വന്ന പ്രവാചകനാണ് ' - തിരുനബി (സ) തന്റെ പ്രവാചകത്വം പ്രഖ്യാപിച്ചു
'മുഹമ്മദേ, ഇതിന് വേണ്ടിയാണോ നീ ഞങ്ങളെ ഒരുമിച്ച് കൂട്ടിയത് നിനക്ക് നാശം !' - അബൂലഹബ് പ്രതികരിച്ചു (ബുഖാരി റഹ്)
ഈ പ്രഖ്യാപനത്തോടെ തിരുനബി (സ) മക്കയിൽ പ്രയാസങ്ങൾ അനുഭവിക്കാൻ തുടങ്ങി സ്വസ്ഥമായ ജീവിതം മക്കയിൽ ഇല്ലാതെയായി പക്ഷെ, തന്റെ ചോർന്നുപോവാത്ത ആത്മവീര്യത്തോടെ, അണഞ്ഞ് പോവാത്ത ഈമാനിക ആവേശത്തോടെ പുണ്യപ്രവാചകർ (സ) തന്റെ ദൗത്യ നിർവ്വഹണവുമായി മുന്നോട്ട് നീങ്ങി എന്നാൽ പ്രയാസങ്ങൾ കൂടി വന്നു അപ്പോൾ അല്ലാഹുവിന്റെ സന്ദേശപ്രകാരം തിരുനബി (സ) മദീനയിലേക്ക് ഹിജ്റ പോവാൻ സന്നദ്ധരായി ഒപ്പം തന്റെ അനുചരർ അബൂബക്കർ (റ) നെയും കൂട്ടി മദീനക്കാർ തിരുനബി (സ) യെ അത്യാവേശത്തോടെ സ്വാഗതം ചെയ്തു
വർഷങ്ങൾക്ക് ശേഷം തിരുനബി (സ) യും സ്വഹാബത്തും മക്കയിലേക്ക് തന്നെ തിരിച്ചു അതും അല്ലാഹുവിന്റെ വഹ്‌യ് പ്രകാരം തന്നെ അന്ധകാരങ്ങളിൽ മൂടിക്കിടന്ന മക്കയെ തിരുനബി (സ) വീണ്ടും പ്രകാശിപ്പിക്കാൻ തീരുമാനിച്ചാണ് വരവ് കഅ്ബാലയത്തിലും പരിസരങ്ങളിലും ഖുറൈശികൾ പ്രതിഷ്ഠിച്ചിരുന്ന ബിംബങ്ങളും ദൈവങ്ങളും അനവധിയുണ്ടായിരുന്നു രക്തച്ചൊരിച്ചിൽ ഇല്ലാതെ വളരെ സമാധാനപരമായി നബി (സ) മക്ക കീഴടക്കുന്നു
കഅ്ബാലയത്തിൽ കയറി ശേഷം വിശുദ്ധ ഭവനത്തിൽ അജ്ഞതകാലത്ത് പ്രതിഷ്ഠിച്ച മുഴുവൻ ബിംബങ്ങളും പുറത്തെടുത്തിട്ടു ഇസ്ലാമിന്റെ ആശയങ്ങളും തത്വങ്ങളും കഅ്ബയിൽ പ്രകാശിപ്പിച്ചു ബഹുദൈവാരാധനകൊണ്ട് ഇരുളടഞ്ഞ കഅ്ബാലയത്തിന് ഇപ്പോൾ പ്രകാശം കൈവന്നിരിക്കുന്നു നബി (സ) യാണ് കഅ്ബക്ക് ഈ വെളിച്ചം നൽകിയത് ഇതോടെ കഅ്ബാലയവും പരിസരവും വീണ്ടും ഇസ്ലാമിന്റെ കീഴിലായി ഇപ്പോഴും ഹറം ശരീഫിലേക്ക് ഇതരമതസ്ഥർക്ക് പ്രവേശനം ഇല്ല
കഥപറയുന്ന കഅ്ബ
ലോകത്തെ പ്രഥമ വിശുദ്ധ ഭവനം കഅ്ബയാണ് പല തവണകളിലായി കഅ്ബാലയത്തിന്റെ പുനർനിർമ്മാണങ്ങൾ നടന്നിട്ടുണ്ട് സ്വലാത്തുതാജിൽ 'അൽ ബൈത്ത് ' എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് കഅ്ബാലയമാണ് ഖുർആൻ കഅ്ബക്ക് ഈ നാമം നൽകിയിട്ടുണ്ട് പലയിടങ്ങളിൽ ഖുർആൻ കഅ്ബയുടെ മഹത്വവും മഹിമയും പരാമർശിച്ചിട്ടുണ്ട്
'നിശ്ചയം, ജനങ്ങൾക്ക് വേണ്ടി നിർമ്മിക്കപ്പെട്ട പ്രഥമ ഭവനം മക്കയിൽ സ്ഥിതിചെയ്യുന്നതാണ് അത് അനുഗ്രഹീതവും ലോകർക്ക് മാർഗ്ഗദർശന കേന്ദ്രവുമായിട്ടാണ് നിർമ്മിക്കപ്പെട്ടത് ' (ആലുഇംറാൻ:96)
അബൂദർറ് (റ) ൽ നിന്ന് നിവേദനം: 'നബിയേ (സ) , ലോകത്തെ ആദ്യപള്ളി ഏതാണ്?'- ഞാൻ തിരുനബി (സ) യോട് ചോദിച്ചു
'മക്കയിൽ മസ്ജിദുൽ ഹറാമാണ് '- തിരുനബി (സ) മറുപടി നൽകി
'പിന്നെ ഏതാണ് ?'
'മസ്ജിദുൽ അഖ്സയാണ് ' - അൽബിദായതുവന്നിഹായ 2/365)
കഅ്ബയുടെ പ്രഥമനിർമ്മാണം നടത്തിയത് മലക്കുകളാണ് അല്ലാഹു മലക്കുകളെ ഭൂമിയിലേക്ക് അയച്ചു ശേഷം അവരോട് പറഞ്ഞു
'മലക്കുകളേ, നിങ്ങൾ ഭൂമിയിൽ എനിക്കൊരു ഭവനം നിർമ്മിക്കുക ബൈത്തുൽ മഅ്മൂറിന്റെ ദിശയിൽ തന്നെയാവുകയും വേണം പ്രസ്തുത ഭവനം
മലക്കുകൾ കഅ്ബാലയത്തിന്റെ നിർമ്മാണസമയത്ത് ഭൂമി പൂർണ്ണമായി കഅ്ബക്കടിയിൽ ചുരുട്ടിവെച്ചു നിർമ്മാണശേഷം ഭൂമിയെ പരത്തി ഈ കാരണത്താൽ മക്കക്ക് 'ഉമ്മുൽഖുറാ ' അഥവാ 'നാടുകളുടെ മാതാവ് ' എന്ന പേർ വന്നു (താരീഖുമക്ക: 1/27)
പിന്നീട് ആദം (അ) കഅ്ബയുടെ പുനർനിർമ്മാണം നടത്തി ആദം നബി (അ) നെ അല്ലാഹു ഭൂമിയിലേക്ക് ഇറക്കി ഉടനെ ആദം (അ) നോട് കഅ്ബാലയം പുനർനിർമ്മിക്കാനും കഅ്ബയുടെ തിരുമുറ്റത്ത് ത്വവാഫ് നടത്താനും കൽപ്പിച്ചു അനന്തരം ആദം നബി (അ) കഅ്ബയുടെ പുനർനിർമാണം നിർവഹിച്ചു ഇതിനുവേണ്ടി അഞ്ച് പർവ്വതങ്ങളിൽനിന്നാണ് ആദം (അ) കല്ലകൾ ശേഖരിച്ചത് ലബനാൻ പർവ്വതം, ത്വൂർസൈത് പർവ്വതം, തൂർസിനാ പർവ്വതം,ജൂദീപർവ്വതം, ഹിറാഅ് പർവ്വതം എന്നിവയാണ് അവ (താരീഖു മക്ക: 1/28)
ശീസ് (അ) ന്റെ പുനർനിർമാണവും ചരിത്രത്തിൽ കാണുന്നുണ്ട് ആദ്യമായി കഅ്ബാലയം ചെളിയും പാറയും ഉപയോഗിച്ച് നിർമ്മിച്ചത് മഹാനായ ശീസ് നബി (അ) ന്റെ കാലത്താണ് നൂഹ് നബി (അ) കാലത്തുണ്ടായ വെള്ളപ്പൊക്കത്തിൽ കഅ്ബാലയത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു
ഇബ്റാഹിം നബി (അ) തന്റെ കുടുംബത്തെ മക്കയിൽ പാർപ്പിക്കലിലൂടെ വിശുദ്ധ നഗരത്തിന്റെ നാഗരികതക്ക് തിരികൊളുത്തി ആൾപാർപ്പില്ലാത്ത വിജനമായ പ്രദേശമായിരുന്നു അന്ന് കഅ്ബയും പരിസരവും അല്ലാഹുവിന്റെ സന്ദേശപ്രകാരം ഹാജറ (റ) യെയും മകൻ ഇസ്മാഈൽ (അ) നെയും ഇബ്റാഹീം (അ) കഅ്ബയുടെ തിരുമുറ്റത്ത് കൊണ്ടു വന്ന് താമസിപ്പിച്ചു ശേഷം ഇങ്ങനെ പ്രാർത്ഥിച്ചു
'നാഥാ, എന്റെ സന്തതകളിലൊരു വിഭാഗത്തെ ഞാൻ, കൃഷിയില്ലാത്ത ഈ താഴ് വരയിൽ, നിന്റെ ആദരണീയ ഗേഹത്തിന്റെ സമീപത്ത് പാർപ്പിച്ചിരിക്കുന്നു അവർ ഇവിടെ നിസ്കാരം മുറപ്രകാരം നിലനിർത്താൻ വേണ്ടിയാണിത് ആയതിനാൽ നീ ജനഹൃദയങ്ങളിൽ അവരോട് അനുഭാവമുണ്ടാക്കേണമേ അവർക്ക് ആഹരിക്കാൻ ഫലങ്ങൾ നൽകേണമേ ' (ഇബ്റാഹീം: 37)
ശേഷം ഇബ്റാഹീമിയ്യ കുടുംബത്തിലൂടെയാണ് മക്ക സജീവമായത് 'സംസം' എന്ന വിശുദ്ധ നീരുറവ ആ കാലത്ത് തന്നെ മക്കയിലേക്ക് പല ഗോത്രങ്ങളെയും ആകർഷിച്ചു പ്രസ്തുത അത്ഭുത ജലപ്രവാഹം ഇന്നും കഅ്ബാലയത്തിന്റെ തിരുമുറ്റത്ത് സ്ഥിതിചെയ്യുന്നു
ശേഷം ഇബ്റാഹീം (അ) തന്റെ മകൻ ഇസ്മാഈൽ (അ) നെയും കൂടെ കൂട്ടി കഅ്ബയുടെ പുനർനിർമാണം നടത്തിയിട്ടുണ്ട് പ്രസ്തുത സംഭവം ഖുർആൻ ഉദ്ധരിച്ചതുമാണ്
'ഓർക്കുക ഈ ഭവനത്തിന്റെ ഭിത്തികൾ പടുത്തുയർത്തവെ ഇബ്റാഹീം, ഇസ്മാഈൽ (അ) പ്രാർത്ഥിച്ചിരുന്നു ഞങ്ങളിൽനിന്ന് ഈ കർമ്മം നീ സ്വീകരിക്കണേ നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണല്ലോ ' (അൽബഖറ:127)
ഒരു നിവേദക പ്രകാരം കഅ്ബാലയം പ്രധാനമായും പത്ത് തവണ പുനർനിർമാണം നടത്തപ്പെട്ടിട്ടുണ്ട് അവ
1. മലക്കുകളുടെ പ്രഥമ നിർമ്മാണം ഇത് ആദം നബി (അ) നെ സൃഷ്ടിക്കപ്പെടുന്നതിന് മുമ്പാണ്
2. ആദം നബി (അ) ന്റെ പുനർനിർമാണം
3. ആദം നബി (അ) ന്റെ മകൻ ശീസ് നബി (അ) യുടെ നിർമ്മാണം
4. ഇബ്റാഹീം നബി (അ) ന്റെ നിർമ്മാണം ഇത് വിശുദ്ധ ഖുർആൻ പരാമർശിച്ചതാണ്
5. അമാലിഖ ഗോത്രക്കാരുടെ നിർമ്മാണം
6. ജൂർഹൂം ഗോത്രക്കാരുടെ പുനർനിർമാണം
7. ഖുസ്വയ്യ്ബ്നു കിലാബ് എന്നവരുടെ നിർമ്മാണം
8. ഖുറൈശികളുടെ നിർമ്മാണം
9. അബ്ദുല്ലാഹിബ്നു സുബൈർ (റ) ന്റെ നിർമ്മാണം
10. ഹജ്ജാജബ്നു യൂസുഫിന്റെ കാലത്തുള്ള നിർമ്മാണം
ഇദ്ദേഹം ദുഷ്ടനായ ഭരണാധികാരിയാണ് മുസ്ലിംകൾക്ക് കഅ്ബയിലേക്ക് പ്രവേശിക്കുന്നതിന് ഹജ്ജാജ് ഉപരോധം ഏർപ്പെടുത്തിയിരുന്നു അപ്പോൾ അബ്ദുല്ലാഹിബ്നു സുബൈർ (റ) ഹജ്ജാജുമായി യുദ്ധം ചെയ്യുകയും പ്രസ്തുത യുദ്ധത്തിൽ അബ്ദുല്ലാഹിബ്നു സുബൈർ (റ) ശഹീദാവുകയും ചെയ്തു മാത്രവുമല്ല, ശഹീദായ ശരീരം കുരിശിലേറ്റുകപോലും ഈ അഹങ്കാരി ചെയ്തിട്ടുണ്ട്
ഇത്രയും പുനർനിർമ്മാണങ്ങൾ നടത്തപ്പെട്ടപ്പോൾ കഅ്ബാലയത്തിന് സൗന്ദര്യവും ഗാംഭീര്യതയും വർധിച്ചു കഅ്ബയിൽ ബഹുമാനപുരസ്സരം നോക്കൽപോലും സുന്നത്താണെന്നാണ് തിരുനബി (സ) യുടെ പാഠം
വിശുദ്ധഹറം
ഹറം' എന്ന നാമം തന്നെ ഇതിന്റെ പവിത്രത അറിയിക്കുന്നു ഹറമിലെ സൽകർമ്മങ്ങൾക്ക് ഇതരപ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതൽ പ്രതിഫലമുണ്ട് മക്കയിലെ ചില ഭാഗങ്ങളെ ആദ്യമായി ഹറാമായി പ്രഖ്യാപിച്ചത് മഹാനായ ഇബ്റാഹീം (അ) ആണ്
ജാബിർ (റ) വിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു :'നിശ്ചയം, ഇബ്റാഹീം (അ) മക്കയെ ഹറമാക്കിയിരിക്കുന്നു ഞാൻ മദീനയെയും ഹറമാക്കുന്നു അതിലെ ചെടികൾ മുറിക്കപ്പെടുകയോ മൃഗങ്ങളെ വേട്ടയാടപ്പെടുകയോ ചെയ്യരുത് ' (സുനനുൽ കുബ്റ)
ഇരു ഹറമുകളിൽ നിന്ന് മരണപ്പെടുന്നവർക്ക് പ്രത്യേക പ്രതിഫലം പ്രവാചകർ (സ) വാഗ്ദാനം ചെയ്തിരിക്കുന്നു
ജാബിർ (റ) വിൽ നിന്ന് നിവേദനം: തിരുനബി (സ) പ്രസ്താവിച്ചു 'രണ്ടിലൊരു ഹറമിൽവെച്ച് ആരെങ്കിലും മരണപ്പെട്ടാൽ അദ്ദേഹം നിർഭയത്വം നൽകപ്പെട്ടവനായി പുനരുദ്ധാരണം നടത്തപ്പെടും ' (ബൈഹഖി റഹ്)
ഇരുഹറമുകളിലെ മരണം അതീവ സൗഭാഗ്യം തന്നെ പല മഹത്തുക്കളും ആ ഭാഗ്യം ലഭിച്ചവർ കേരളക്കരയിൽ തന്നെ പലരും ഇരുഹറമുകളുടെയും ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്നു മുഖം പൂർണ്ണിമപോലെ തിളങ്ങുന്ന എഴുപതിനായിരം വ്യക്തികൾ ഇരുഹറമുകളിൽ അന്ത്യവിശ്രമം കൊള്ളുന്നു അവരിൽ ഓരോരുത്തർക്കും എഴുപതിനായിരം പേരെ സ്വർഗ്ഗത്തിലേക്ക് ശുപാർശ ചെയ്യാൻ അനുവാദമുണ്ട് (റൂഹുൽ ബയാൻ 2/242)
ചുരുക്കത്തിൽ, ഹറമും പരിസരവും തിരുനബി (സ) യുടെ പാദസ്പർശമേറ്റ ഇടങ്ങളാണ് അതുകൊണ്ട് ലോകത്തെ ഏറ്റവും മഹത്വമേറിയ മണ്ണും ഇത് തന്നെ വിശ്വാസികൾ ഇത്ര കൂടുതൽ സംഗമിക്കുന്ന മറ്റൊരിടം ലോകത്തില്ല സദാ തൽബിയത്തും, തക്ബീറും, തസ്ബീഹും പ്രാർത്ഥനയുമായി വൈചാത്യങ്ങൾ ഇല്ലാതെ ലോകവിശ്വാസികൾ ഇവിടെ സമയം ചെലവഴിക്കുന്നു ഹറമൈനിയുടെ സേവനത്തിനുവേണ്ടി ഇവിടുത്തെ ഗവൺമെന്റ് സദാ സുസജ്ജരാണ്
(പകലിലെ സൂര്യനാണ് തിരുനബി ﷺ )
പ്രപഞ്ചത്തിന്റെ സൂര്യകാന്തി
തിരുനബി (സ) 'പകലിലെ സൂര്യനാണെന്ന' പ്രയോഗം ഒരു ആലങ്കാരികമാണ് സൂര്യൻ പ്രപഞ്ചത്തെ പ്രകാശിപ്പിക്കുന്നു ഭൂമിയിൽ നിന്നും ശരാശരി 14.96 കോടി കിലോമീറ്റർ ദൂരെയാണ് സൂര്യൻ സ്ഥിതി ചെയ്യുന്നത് സൂര്യപ്രകാശം ഭൂമിയിൽ എത്താൻ ഏകദേശം 8 മിനിറ്റും 19 സെക്കന്റും സമയം വേണ്ടിവരും പ്രത്യക്ഷത്തിൽ ഭൂമിയിലെ ജീവജാലങ്ങളെ നിലനിർത്തുന്നതിന് സൂര്യന് വലിയ പങ്കുണ്ട്
സൂര്യപ്രകാശത്തിലടങ്ങിയ ഊർജ്ജത്തെ ഉപയോഗപ്പെടുത്തികൊണ്ടുള്ള 'പ്രകാശസംശ്ലേഷണം' എന്ന പ്രക്രിയയാണ് ഭൂമിയിലെ ഏതാണ്ട് എല്ലാ ജീവനെയും നിലനിർത്തുന്നത് ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതിലും സൂര്യനു വലിയ പങ്കുണ്ട് സൂര്യന്റെ യഥാർത്ഥ നിറം വെള്ളയാണത്രെ സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണ് ക്ഷീരപഥത്തിലെ എൺപത്തിയഞ്ച് ശതമാനം നക്ഷത്രത്തേക്കാളും പ്രകാശമുള്ളതാണ് സൂര്യൻ സൂര്യനെക്കുറിച്ച് ശാസ്ത്രം വിശാലമായ പഠനങ്ങൾ നടത്തികൊണ്ടിരിക്കുന്നു
സൗരയൂഥത്തിൽ വളരെ പ്രധാനപ്പെട്ട എട്ട് ഗ്രഹങ്ങൾ സൂര്യനെ വലയം വെക്കുന്നു ഇവക്ക് പുറമെ ആയിരക്കണക്കിന് ഛിന്നഗ്രഹങ്ങളും സൂര്യനെ പ്രദക്ഷിണം ചെയ്യുന്നു സൂര്യനെ സംബന്ധിച്ച് പഠനങ്ങൾ നടത്തുന്നതിന് പല ഗവേഷണ വാഹനങ്ങളും പല രാജ്യങ്ങളും നിക്ഷേപിച്ചിട്ടുണ്ട് ഇതിനുവേണ്ടി 1995 ഡിസംബർ 2 ന് നാസ വിക്ഷേപിച്ച ഗവേഷണ വാഹനമാണ് 'സോഹോ' (SUN FACT SHEET Dr. Williams)
ചുരുക്കത്തിൽ ആകാശ മണ്ഡലങ്ങളിൽ വളരെ പ്രധാനപ്പെട്ടതും ഭൂനിവാസികൾക്ക് വളരെ കൂടുതൽ സഹായങ്ങൾ ചെയ്യുന്നതുമായ ഒരു നക്ഷത്രമാണ് സൂര്യൻ പ്രപഞ്ചത്തിലെ വെളിച്ചത്തിന്റെ പ്രധാനപ്പെട്ട കാരണവും സൂര്യൻ തന്നെ ഇതര നക്ഷത്രങ്ങളേക്കാൾ വിശാലമായ പഠനങ്ങളും ഗവേഷണങ്ങളും നടന്നുകൊണ്ടിരിക്കുന്നതും സൂര്യനെ സംബന്ധിച്ചാണ്
വിശുദ്ധ ഖുർആൻ സൂര്യനെ സംബന്ധിച്ച് പലയിടങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട് ഖുർആന്റെ പല വിശാലമായ പഠനങ്ങൾക്ക് മുമ്പിൽ ശാസ്ത്രം തല കുനിക്കുന്നു
'അവൻ നിങ്ങൾക്ക്, നിരന്തരം ചലിച്ച് കൊണ്ടിരിക്കുന്ന സൂര്യചന്ദ്രന്മാരെ കീഴ്പ്പെടുത്തി രാപ്പകലുകളെയും കീഴ്പ്പെടുത്തി ' (ഇബ്റാഹീം: 33)
'നിങ്ങൾ കണ്ടില്ലേ, നിങ്ങളുടെ രക്ഷിതാവ് നിഴലിനെ പരത്തിയതെങ്ങനെയാണ്? അവന് വേണമെങ്കിൽ അതെനെ നിശ്ചലമാക്കാമായിരുന്നു സൂര്യനെ നാം അതിന്റെ വഴികാട്ടിയാക്കി ' (അൽഫുർഖാൻ: 45)
ഇങ്ങനെ പലയിടങ്ങളിൽ ഖുർആൻ സൂര്യനെ പരാമർശിച്ചിട്ടുണ്ട് 'ശംസ് ' അഥവാ 'സൂര്യൻ ' എന്ന പേരിൽ ഒരു അദ്ധ്യായം തന്നെ ഖുർആനിലുണ്ട്
ഇനി സൂര്യന്റെ ഓരോ വിശേഷണങ്ങൾ ചർച്ച ചെയ്യാം സൂര്യൻ പ്രഭ പരത്തുന്നു; നബി (സ) യും പ്രഭയാണ് സൂര്യനില്ലാത്ത ജീവജാലങ്ങളില്ല; തിരുനബിയില്ലെങ്കിൽ പ്രപഞ്ചം തന്നെയില്ല അനേകം വലുതും ചെറുതുമായ ഗോളങ്ങൾ സൂര്യനെ ചുറ്റുന്നു; നിരവധി പ്രവാചകന്മാരും മുൻഗാമികളും നബി (സ) യെ ബഹുമാനിക്കുന്നു, സ്നേഹിക്കുന്നു ശാസ്ത്രം സൂര്യനെ സംബന്ധിച്ച് വിശാലമായ പഠനങ്ങൾ നടത്തുന്നു; തിരുനബി (സ) യെ കുറിച്ച് ലോകം അനന്തമായ പഠനങ്ങൾ നടത്തുന്നു സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണ്; ലോകരുടെ ആശാകേന്ദ്രം തിരുനബി (സ) യാണ് സ്വലാത്തുതാജിൽ നബി (സ) യെ സൂര്യനുമായി ഉപമിച്ചതിന്റെ പൊരുൾ ഇപ്പോൾ ബോധ്യമായല്ലോ
അബൂഹുറൈറ (റ) ൽ നിന്ന് നിവേദനം: 'തിരുനബി (സ) യേക്കാൾ സൗദര്യമുള്ള മറ്റൊരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല സൂര്യൻ അവിടുത്തെ പൂമുഖത്ത് സഞ്ചരിക്കുന്നുവെന്ന് തോന്നും പ്രവാചകർ (സ) ചിരിച്ചാൽ സമീപത്തുള്ള ചുമരുകൾപോലും തിളങ്ങും ' (അശ്ശിഫാ: 1/61)
തിരു അനുചരന്മാർ തിരുമുഖത്തെ ഉപമിച്ചതാണിത് താജുസ്സ്വലാത്തിലെ പ്രശസ്ത ഉപമക്ക് ഇത് നല്ലൊരു തെളിവാണ്
(ഇരുളിലെ പൂർണ്ണിമയാണ് തിരുനബി (സ)
സ്വലാത്തുത്താജിലെ ഈ പ്രയോഗത്തിലൂടെ നബി (സ) യെ ചന്ദ്രനോട് ഉപമിക്കുന്നു ഇതും ഒരു ആലങ്കാരികപ്രയോഗം തന്നെ ആദ്യം ചില ചന്ദ്രവിശേഷങ്ങൾ പറയാം
ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ ഭൂമിയിൽ നിന്ന് ശരാശരി 3, 84, 403 കിലോമീറ്റർ ദൂരെയാണ് ചന്ദ്രൻ സ്ഥിതിചെയ്യുന്നത് 3,474 കി. മീറ്ററാണ്
ചന്ദ്രന്റെ വ്യാസം ചന്ദ്രന്റെ ഉപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം ഭൂമിയിലെത്താൻ ഏകദേശം 1.3 സെക്കന്റുകൾ എടുക്കുന്നു പ്രഥമമായി ചന്ദ്രോപരിതലം സ്പർശിച്ച മനുഷ്യനിർമ്മിത വസ്തു 'ലൂണ2' ആണ് 1959 ൽ ഈ വാഹനം ചന്ദ്രോപരിതലത്തിൽ വന്നിടിച്ച് തകരുകയാണുണ്ടായത് എന്നാൽ ഈ വർഷം തന്നെ 'ലൂണ3' എന്ന വാഹനം ചന്ദ്രനിലെത്തുകയും ചന്ദ്രന്റെ, ഭൂമിക്ക് അഭിമുഖമല്ലാത്ത ചിത്രങ്ങൾ പകർത്തുകയും ചെയ്തു
വിജയകരവും അപകടകരവുമായി ചന്ദ്രനിൽ ഇറങ്ങിയ പ്രഥമവാഹനം 'ലൂണ9' ആണ് മനുഷ്യനെ വഹിച്ചുകൊണ്ട് ആദ്യം ചന്ദ്രനിലേക്ക് പറന്നത് 'അപ്പോളോ 8' ആണ് എങ്കിലും മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് 'അപ്പോളോ 11' എന്ന ശൂന്യാകാശ വാഹനത്തിലാണ് ഭൂമിക്ക് പുറത്ത് മനുഷ്യൻ ചെന്നെത്തിയിട്ടുള്ള ഒരേയൊരു ശൂന്യാകാശഗോളം ചന്ദ്രനാണ്
സാഹിത്യകാരന്മാരും ചിത്രകാരന്മാരും അലങ്കാരത്തിനും മറ്റുമുള്ള ഒന്നായി ചന്ദ്രനെ ഉപയോഗപ്പെടുത്തുന്നു കവിത, കഥ, നാടകം, സംഗീതം, ചിത്രങ്ങൾ എന്നിവയിലെല്ലാം ഒരു പ്രതിരൂപമാണ് ചന്ദ്രൻ അയർലണ്ടിലെ നോർത്ത് എന്ന പ്രദേശത്ത് നിന്നും അയ്യായിരം വർഷം പഴക്കമുള്ള ഒരു പാറകഷ്ണം കണ്ടെടുത്തു
പ്രസ്തുത പാറയിൽ ചന്ദ്രന്റെ കൊത്തുപണി നടത്തിയതായി ശാസ്ത്രം കണ്ടെത്തി അപ്പോൾ യുഗങ്ങൾക്ക് മുമ്പ് തന്നെ ചന്ദ്രനെ അലങ്കാരവസ്തുവായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് ബോധ്യമായി അപ്രകാരം സ്വലാത്തുതാജിൽ നബി (സ) യുടെ വർണ്ണനകൾ വിശദീകരിക്കാൻ ആലങ്കാരികമായി ഉപയോഗിച്ചതാണിത്
ചന്ദ്രനെക്കുറിച്ച് വിശുദ്ധ ഖുർആൻ പലയിടങ്ങളിൽ പരാമർശിച്ചിട്ടുണ്ട്
'അല്ലാഹു തട്ടുകളായി സപ്തവാനങ്ങളെ സൃഷ്ടിച്ചത് കാണുന്നില്ലെയോ അവയിൽ അവൻ ചന്ദ്രനെ പ്രശോഭിതവും സൂര്യനെ പ്രതീപ്തവുമാക്കിവെച്ചു (നൂഹ്: 15-16)
'ശംസ് ' എന്ന പേരിൽ ഒരു അദ്ധ്യായം ഖുർആനിൽ ഉള്ളതുപോലെ 'ഖമർ ' അഥവാ 'ചന്ദ്രൻ ' എന്ന നാമത്തിലും വിശുദ്ധ ഗ്രന്ഥത്തിൽ മറ്റൊരു അദ്ധ്യായം ഉണ്ട് ഇവിടെ പൗർണ്ണിമയോട് പ്രവാചകർ (സ) യുടെ പുണ്യവദനത്തെ ഉപമിച്ചിരിക്കുന്നു
തിരുഅനുചരൻമാരിൽ ചിലർ ഇങ്ങനെ വർണ്ണിച്ചത് കാണുക
മഹതിയായ ആഇശ (റ) ൽ നിന്ന് നിവേദനം: 'തിരുനബി (സ) അതീവ സൗന്ദര്യമുള്ളവരായിരുന്നു തിളങ്ങുന്ന നിറമായിരുന്നു തിരുനബി (സ) യുടേത് അവിടുത്തെ മുഖത്തിന്റെ പ്രകാശം അവാച്യമായിരുന്നു പതിനാലാം രാവിലെ പൗർണ്ണമിപോലെ തിളങ്ങുന്ന മുഖമായിരുന്നു നബി (സ) യുടേത് ' (ഖസ്വഇസുൽ കുബ്റ: 1/116)
അബൂഇസ്ഹാഖ് (റ) ൽ നിന്ന് നിവേദനം: 'ഹമദാൻ പ്രദേശത്തുള്ള ഒരു സ്ത്രീ താൻ തിരുനബി (സ) യോടൊപ്പം ഹജ്ജ് നിർവ്വഹിച്ചിട്ടുണ്ടെന്ന് എന്നോട് പറഞ്ഞു അപ്പോൾ ഞാൻ അവരോട് നബി (സ) യുടെ പൂമുഖം വർണ്ണിക്കാൻ ആവശ്യപ്പെട്ടു
'നിലാവുള്ള രാത്രിയിലെ പൂർണ്ണചന്ദ്രനെപോലെ ശോഭിക്കുന്നവരായിരുന്നു തിരുനബി (സ) അതിന് മുമ്പോ ശേഷമോ അത്രയും ഭംഗിയാർന്ന മറ്റൊരു കാഴ്ചയും ഞാൻ കണ്ടിട്ടില്ല ' (അൽ ഖസ്വാഇസ്വുൽ കുബ്റ 1/122)
നബി (സ) മദീനയിലേക്ക് വന്നപ്പോൾ മദീനക്കാർ സന്തോഷിച്ചു അവർ നബി (സ) യെ പാട്ടുപാടി വരവേൽപ്പ് നടത്തി അപ്പോൾ അവർ ഇങ്ങനെ പാടിയിട്ടുണ്ടായിരുന്നു
'സനയ്യത്തുൽ വദാഇൽ നിന്ന് ഞങ്ങളിലേക്ക് പൂർണ്ണചന്ദ്രൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നു '(അൽ ഖസ്വാഇസ്വുൽ കുബ്റ: 1/324)
(ഉയർച്ചയുടെ അദ്ധ്യക്ഷരാണ് തിരുനബി (#സ)
അനുപമ ഔന്നിത്യം
ലോകത്തെ സൃഷ്ടികളിൽ ഉന്നതസ്ഥാനം കൈവരിക്കുന്നവർ നബി (സ) യാണ് സൃഷ്ടികൾക്ക് ഉണ്ടാവേണ്ട സർവ്വകാര്യങ്ങളിലും ഉന്നതർ നബി (സ) തന്നെ ആരാധ, തറവാട്, ഗോത്രം, ആരോഗ്യം, സൗന്ദര്യം, ഉദാരത, മാന്യത തുടങ്ങി സർവ്വ നന്മകളിലും നബി (സ) നിസ്തുല വ്യക്തിത്വമാണ് ഇക്കാരണത്താലാണല്ലോ
പ്രവാചകർ (സ) ക്ക് 'അശ്റഫുൽ ഖൽഖ് ' അഥവാ സൃഷ്ടികളിൽ ഏറ്റവും ഉത്തമർ എന്ന ഓമനപ്പേര് വന്നത് നബി (സ) യുടെ ഉയർച്ചയും ഔന്നിത്യവും ഖുർആനിന്റെയും തിരുവചനങ്ങളുടെയും പല പ്രയോഗങ്ങളിൽനിന്നും ബോധ്യമാകുന്നതാണ് അവയിൽ ചിലത് നാം മുമ്പ് ഉദ്ധരിച്ചതുമാണ്
തിരുനബി (സ) ഏറ്റവും ഉയർന്ന വ്യക്തിത്വത്തിനുടമയാവുന്നതോടൊപ്പം എല്ലാ ഉയർച്ചയുടെയും നിതാനവും തിരുനബി (സ) തന്നെ ലോകത്തുള്ള ഇതര പ്രവാചകന്മാരും ജനങ്ങളും നബി (സ) യിൽ നിന്ന് സർവ്വവും ആവാഹിച്ചവരാണ്
ജാബിറ്ബ്നു അബ്ദുല്ലാ (റ) ൽ നിന്ന് നിവേദനം: 'എന്റെ പേർ നിങ്ങൾക്കും വെക്കാം പക്ഷെ എന്റെ വിളിപ്പേര് നിങ്ങൾ ഉപയോഗിക്കരുത് ഞാൻ ഖാസിമാണ് നിങ്ങൾക്കിടയിൽ പല വിഹിതവും നൽകാനാണ് എന്റെ നിയോഗം ' (സുനനുൽ കുബ്റ: 9/308)
നബി (സ) യാണ് എല്ലാവർക്കും വീതിച്ച് നൽകുന്നതെന്ന് പ്രസ്തുത ഹദീസിൽ നിന്ന് വ്യക്തമാകുന്നു ഇവയെല്ലാം നബി (സ) യുടെ ഔന്നിത്യങ്ങളിൽ ചിലത് മാത്രം ആത്മീയമോ ഭൗതികമോ ആയ ഒരു കാര്യത്തിലും നബി (സ) യെ മുൻകടന്നവർ ആരുമില്ല പാരത്രിക ജീവിതത്തിലും സർവ്വരും പ്രവാചകർ (സ) യെ ആശ്രയിക്കുന്നു
വസീല, ഫളീല, ശഫാഅത്ത്, മാഖാമുൻ മഹ്മൂദ് തുടങ്ങിയവയെല്ലാം നബി (സ) ക്ക് ആഖിറത്തിൽ നൽകപ്പെടുന്ന ചില സ്ഥാനങ്ങളാണ് ഇവയൊന്നും മറ്റു പ്രവാചകന്മാർക്ക് ലഭ്യമല്ല അപ്പോൾ ഇത് നബി (സ) യുടെ ഉയർച്ച വ്യക്തമാക്കുന്നു
ഒരു കവിയുടെ വാക്കുകൾ കാണുക
(സൃഷ്ടികളിൽ ഏറ്റവും ഉത്തമരായവരേ, അല്ലാഹുവിന്റെ സമക്ഷത്തിൽ അങ്ങേക്ക് വലിയ സാമീപ്യമുണ്ടല്ലോ പ്രവാചകത്വത്തിന്റെ പരിസമാപ്തിയും അങ്ങയിലൂടെയാണല്ലോ)
നോക്കൂ, ഈ പദപ്രയോഗങ്ങൾ നബി (സ) യുടെ ഉയർച്ച വ്യക്തമാക്കുന്നു
കസ്ബിയ്യ്, ത്വാഇയ്യ്, അഖ്ലുസ്സുഹാദ് ഇങ്ങനെ അഞ്ച് തരമാണ് മനുഷ്യബുദ്ധി എന്നാൽ നബി (സ) യുടെ ബുദ്ധി ഈ അഞ്ചിലും 'ശറഫിയ്യ് ' എന്ന പ്രത്യേക ഇനമാണ് ഈ നാമം നബി (സ) യുടെ ബുദ്ധിക്ക് മാത്രമേ പറയാൻ പാടുള്ളൂ കാരണം ലോകത്തെ ഏറ്റവും ഉയർന്ന ബുദ്ധിയുടെ വക്താവ് പ്രവാചകർ (സ) മാത്രമാണ് (സുബുലുൽ ഹുദാ: 7/5)
ലോകത്ത് നിർഗ്ഗളിക്കപ്പെട്ട വെള്ളങ്ങളിൽ ഏറ്റവും ഉത്കൃഷ്ടമായ വെള്ളം നബി (സ) യുടെ വിരലുകൾക്കിടയിലൂടെ വന്ന വെള്ളമാണല്ലോ മൂസാ നബി (അ) ന് തന്റെ സമുദായത്തിന് വെള്ളം നൽകാൻ ഒരു വടിയുടെയും പാറയുടെയും ആവശ്യം വേണ്ടിവന്നു എന്നാൽ നബി (സ) തന്റെ സമുദായത്തിന് വെള്ളം നൽകിയത് തന്റെ വെറും കൈകൊണ്ട് മാത്രം ഇതും നബി (സ) യുടെ മഹത്വവും ഉയർച്ചയും സ്പഷ്ടമാക്കുന്നു ഇപ്രകാരം പ്രവാചചകർ (സ) ക്ക് നൽകപ്പെട്ടതെല്ലാം വളരെ ഔന്നിത്യമുള്ളതാണ് പ്രവാചകരുടെ സൃഷ്ടിപ്പിലെ സൗന്ദര്യവും നിസ്തുലം തന്നെ ഈ ഉയർച്ചയെല്ലാം പാരത്രിക ജീവിതത്തിലും നബി (സ) ക്ക് മാത്രം ലഭ്യമാവുന്നതാണ്
(സന്മാർഗ്ഗത്തിന്റ പ്രഭയാണ് പ്രവാചകർ (സ)
അണയാത്ത സന്മാർഗ്ഗ ദീപ്തി
നബി (സ) യുടെ നിയോഗം ലോകരെ ഋജുവായ പാതയിലേക്ക് നയിക്കാൻ വേണ്ടിയാണ് ലോകത്തുള്ള സർവ്വവിശ്വാസികളും പ്രവാചകരുടെ പ്രബോധനത്തിന്റെ ഫലമാണ് തിരുനബി (സ) യുടെ സന്മാർഗത്തിന്റെ വെളിച്ചമാണ് ഇന്നും പ്രപഞ്ചത്തിൽ നിലനിൽക്കുന്നത് ഖുർആൻ നബി (സ) യുടെ ഈ സന്മാർഗ്ഗ വെളിച്ചത്തെ വിശദീകരിക്കുന്നത് ഇങ്ങനെ
'അവനാണ് തന്റെ ദൂതരെ സന്മാർഗ്ഗവും സത്യദീനുമായി നിയോഗിച്ചിട്ടുള്ളത് ആ മതത്തെ മറ്റെല്ലാ മതത്തെക്കാളും വിജയിപ്പിക്കാൻ വേണ്ടിയാണിത് ബഹുദൈവ വിശ്വാസികൾക്ക് അതെത്ര അരോചകമായിരുന്നാലും ' (അത്തൗബ: 33)
നബി (സ) യുടെ പ്രവർത്തനങ്ങളിലൂടെയും അദ്ധ്യാപനങ്ങളിലൂടെയും ഇസ്ലാം സ്വീകരിച്ചവർ നിരവധിയുണ്ട് തിരുനബി (സ) യുടെ സമകാലികരും അല്ലാത്തവരും ഇതിൽ പെടുന്നു
മക്കയിൽ അസ്വസ്ഥതകൾ രൂക്ഷമായി തിരുനബി (സ) അഭയം ലഭിക്കുമെന്ന പ്രതീക്ഷയോടെ ത്വാഇഫിലേക്ക് നീങ്ങി ത്വാഇഫിലെത്തിയ പ്രവാചകർ (സ) ക്ഷീണാധിക്യം കാരണത്താൽ ഒരു മുന്തിരിതോപ്പിന്റെ സമീപത്തിരുന്നു ഉത്ബത്തിന്റെയും ശൈബത്തിന്റെയും തോട്ടമായിരുന്നു ഇത് അവർ ഇസ്ലാമിന്റെ ശത്രുക്കളാണ് തോട്ടത്തിലിരിക്കുന്ന തിരുനബി (സ) യെ കണ്ട അവർ ഒരു കുല മുന്തിരി പറിച്ച് തിരുനബി (സ) ക്ക് കൊടുത്തയച്ചു തോട്ടക്കാവൽക്കാരനായ അദ്ദാസ് എന്ന വ്യക്തിയുടെ വശമാണ് കൊടുത്തുവിട്ടത് അദ്ദേഹം കൃസ്ത്യാനിയായിരുന്നു
'ഇത് നിങ്ങൾക്കുള്ളതാണ് ഇതിൽ നിന്ന് ഭക്ഷിക്കുക' മുന്തിരിക്കുലകൾ മുന്നിൽവെച്ച് അദ്ദാസ് തിരുനബി (സ) യോട് ഇങ്ങനെ പ്രസ്താവിച്ചു
അനന്തരം തിരുനബി (സ) 'ബിസ്മില്ലാ' എന്ന് ചൊല്ലി മുന്തിരി കഴിച്ചു അപ്പോൾ അദ്ദാസ് ആശ്ചര്യപൂർവ്വം തിരുനബിയെ വീക്ഷിച്ചു ശേഷം ഇങ്ങനെ പ്രതികരിച്ചു
'നിങ്ങൾ ചൊല്ലിയ 'ബിസ്മില്ലാ' എന്ന വാക്യം ഈ നാട്ടുകാർ ആരും ചൊല്ലുന്നത് ഞാൻ കേട്ടിട്ടില്ലല്ലോ പ്രസ്തുത വാക്യം എന്നെ അത്ഭുതപ്പെടുത്തുന്നു '
'നിങ്ങളുടെ നാട് ഏതാണ് ?' തിരുനബി (സ) ചോദിച്ചു
'ഞാൻ നീനവാ നാട്ടുകാരനാണ് ഞാൻ കൃസ്ത്യാനിയുമാണ് അദ്ദാസിന്റെ പ്രതികരണം
'ശരി, നിങ്ങൾ യൂനുസ്ബ്നു മതയുടെ നാട്ടുകാരനാണല്ലോ?'
'നിങ്ങൾക്കെങ്ങനെ യൂനുസിനെ അറിയാം?'
'അദ്ദേഹം എന്റെ സഹോദരനാണ് അദ്ദേഹം ഒരു പ്രവാചകനായിരുന്നു ഞാനും ഒരു പ്രവാചകനാണ് ' നബി (സ) പറഞ്ഞു
ഇത് കേട്ടപ്പോൾ അദ്ദാസ് നബി (സ) യുടെ തിരുശിരസ്സും കൈ കാലുകളും ചുംബിച്ചു അദ്ദാസ് ഇസ്ലാം സ്വീകരിച്ചു ഈ രംഗം ഉത്ബത്തും ശൈബത്തും തോട്ടത്തിൽ വെച്ച് കാണുന്നുണ്ടായിരുന്നു അദ്ദാസ് തിരിച്ച് തോട്ടത്തിലെത്തി
'നിനക്ക് നാശം അദ്ദാസ്! എന്തിനാണ് നീ അദ്ദേഹത്തിന്റെ കൈകാലുകൾ ചുംബിച്ചത്?' അവർ അദ്ദാസിനോട് ചോദിച്ചു
'ഓ യജമാനൻമാരേ, അദ്ദേഹം ഒരു പ്രവാചകനാണ് ആ പ്രവാചകരേക്കാൾ ഉത്തമമായവർ ലോകത്തില്ല ഞാൻ അദ്ദേഹത്തെ വിശ്വസിച്ചിരിക്കുന്നു ' - അദ്ദാസ് ആർജ്ജവത്തോടെ പ്രഖ്യാപിച്ചു (അൽബിദായതുവന്നിഹായ: 3/166)
നോക്കൂ, തിരുനബി (സ) യുടെ തന്ത്രപരമായ ഇടപെടലുകളിലൂടെ ഇസ്ലാമിലേക്ക് ജനങ്ങളെ ക്ഷണിക്കുകയാണ് ഖുർആനിന്റെ കൽപനയും അങ്ങനെയാണല്ലോ
'അങ്ങയുടെ രക്ഷിതാവിന്റെ വഴിയിലേക്ക് തന്ത്രപരമായും സദുപദേശം മുഖേനയും ജനങ്ങളെ ക്ഷണിക്കുക ' (അന്നഹ്ൽ: 125)
(സൃഷ്ടികളിൽ അഭയകേന്ദ്രമാണ് തിരുനബി ﷺ )
നമ്മുടെ രക്ഷകർ
ലോകത്തുള്ള മുഴുവൻ സൃഷ്ടികളുടെയും അഭയവും സഹായിയുമാണ് പുണ്യപ്രവാചകർ (സ) തിരുസവിധത്തിൽ സർവ്വസങ്കടങ്ങൾക്കും പരിഹാരമുണ്ട് തിരുവഫാത്തിന് ശേഷവും ഇങ്ങനെ തന്നെയാണ്; തീർച്ച
അബൂഹുറൈറ (റ) ൽ നിന്ന് നിവേദനം: നബി (സ) പ്രസ്താവിച്ചു 'പാമ്പ് അതിന്റെ മാളത്തിലേക്ക് മടങ്ങുന്നതുപോലെ ഈമാൻ മദീനയിലേക്ക് മടങ്ങും ' (മുസ്ലിം റഹ്)
ഉപരിസൂചിത ഹദീസിന്റെ വിശദീകരണത്തിൽ ഇമാം നവവി (റ) ന്റെ പ്രസ്താവന കാണുക 'നബി (സ) യോടൊപ്പം ചിലർ മുഹാജിറുകളുമായി മദീനയിൽ വന്നു മറ്റു ചിലർ നബി (സ) കാണാൻ ആഗ്രഹിച്ച് വന്നു ചിലർ നബി (സ) യിൽ നിന്ന് പഠനം നടത്താനും പ്രവാചകർ (സ) യോട് സാമീപ്യം കരസ്ഥമാക്കാനും വന്നു നബി (സ) യുടെ വഫാത്ത് മുതൽ ഇന്നുവരെ ചിലർ റൗള സിയാറത്തും ബറകത്തും തിരുശേഷിപ്പുകളുടെ ദർശനവും ലക്ഷ്യംവെച്ച് മദീനയിൽ വരുന്നു ' (ശർഹു മുസ്ലിം: 2/177)
ചുരുക്കത്തിൽ ലോകവിശ്വാസികൾ എക്കാലത്തും നബി (സ) യുടെ സവിധത്തിലേക്ക് സന്തോഷങ്ങളും സന്താപങ്ങളും പങ്ക് വെക്കാൻ വന്നുകൊണ്ടിരിക്കുന്നു ഹൃദയത്തിൽ രൂഢമൂലമായ വിശ്വാസമുള്ളവർക്ക് മാത്രമേ ഇത് സാധിക്കുകയുള്ളൂ
ഹബീബ്നു ഫുവൈക് (റ) ൽ നിന്ന് നിവേദനം: മഹാനെ തന്റെ പിതാവ് ഒരിക്കൽ നബി (സ) യുടെ സമീപത്ത് കൊണ്ടുപോയി അപ്പോൾ മഹാന്റെ ഇരുനയനങ്ങളും വെളുത്തവയായിരുന്നു അവ കൊണ്ട് ഒന്നും കാണാൻ സാധിച്ചിരുന്നില്ല
'നിങ്ങളുടെ കണ്ണുകൾക്ക് എന്ത് സംഭവിച്ചു?' -
നബി (സ) അത്ഭുതത്തോടെ ചോദിച്ചു
'ഞാൻ അതീവ സൗന്ദര്യമുള്ള വ്യക്തിയായിരുന്നു അബദ്ധത്തിൽ ഞാൻ വിഷമുള്ള പാമ്പിനെ ചവിട്ടി അതിന്റെ വിഷം തീണ്ടിയതിന്റെ ഫലമാണിത് ' - മഹാൻ മറുപടി നൽകി
ഇത് കേട്ടപ്പോൾ നബി (സ) മഹാന്റെ ഇരുകണ്ണുകളിൽ തുപ്പുകയും ഉടനെ കാഴ്ച തിരിച്ച് ലഭിക്കുകയും ചെയ്തു പിന്നീട് തന്റെ എൺപതാം വയസ്സിൽപോലും തന്റെ നഗ്നനേത്രങ്ങളെ കൊണ്ട് സൂചിദ്വാരത്തിലുള്ള നൂൽ കോർക്കാറുണ്ടായിരുന്നു ' (അൽ അഹാദുവൽ മസാനി)
വഫാത്തിന് ശേഷം നബി (സ) യിലേക്ക് അഭയം പ്രാപിച്ച നിരവധി സംഭവങ്ങൾ ഉണ്ട്
അബൂബക്ക്റ്ബ്നുൽ മുഖ് രിഅ് (റ) പറയുന്നു: 'ഞാനും ഇമാം ത്വബ്റാനിയും അബൂശൈഖും തിരുറൗളയിൽ ചെന്നു അപ്പോൾ ഞങ്ങൾക്ക് ശക്തമായ വിശപ്പ് അനുഭവപ്പെട്ടു രാത്രിയായപ്പോൾ ഞാൻ നബി (സ) യുടെ റൗളയുടെ സമീപത്ത് ചെന്നു തിരുനബി (സ) യോട് ഞങ്ങൾക്ക് ശക്തമായ വിശപ്പുണ്ടെന്ന് ഓർമ്മപ്പെടുത്തി ശേഷം മറ്റൊരു സ്ഥലത്ത് ചെന്ന് ഞങ്ങൾ മൂവരും ഉറങ്ങി
അപ്പോൾ ഞങ്ങളുടെ സമീപത്ത് അലവി ഖബീലയിൽപെട്ട ഒരു വ്യക്തി വന്നു അദ്ദേഹത്തിന്റെ കൂടെ രണ്ടു കുട്ടികളുമുണ്ടായിരുന്നു അദ്ദേഹത്തിന്റെ കൈയിലെ ഭക്ഷണം ഞങ്ങൾക്ക് നൽകി ഞങ്ങൾ അത് വാങ്ങി കഴിച്ചു അപ്പോൾ ഞങ്ങളോട് അദ്ദേഹം ഇങ്ങനെ പറഞ്ഞു
'നിങ്ങൾ നബി (സ) യോട് വിശക്കുന്നുണ്ടെന്ന് പരാതി പറഞ്ഞപ്പോൾ തിരുനബി (സ) എന്റെ സ്വപ്നത്തിൽ വരികയും നിങ്ങൾക്ക് ഭക്ഷണം പാകം ചെയ്ത് തരാൻ എന്നോട് കൽപ്പിക്കുകയും ചെയ്തു ആയതിനാൽ നിങ്ങൾ ഭക്ഷിക്കൂ '(അൽ വഫാഉൽ വഫാ: 1/49)
ഇങ്ങനെ നിരവധി സംഭവങ്ങൾ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്
(അന്ധകാരങ്ങളിലെ വിളക്കാണ് തിരുനബി ﷺ)
തിരുനബി (സ) യുടെ വിശേഷണങ്ങളാണ് ഇവയെല്ലാം ഇതെല്ലാം വെറും ആലങ്കാരിക പ്രയോഗങ്ങൾ മാത്രമല്ല നബി (സ) യുടെ വിശേഷണങ്ങൾ അനന്തമാണ് വാമൊഴികൾക്കോ വരമൊഴികൾക്കോ അവയൊന്നും ഒരിക്കലും ഒതുങ്ങുകയില്ല തിരുനബി (സ) യുടെ അപദാനങ്ങൾക്ക് മുമ്പിൽ മുട്ടുമടക്കാത്തവരില്ല ഇത്രയും കൂടുതൽ വാഴ്ത്തപ്പെടുന്ന ഏക വ്യക്തിത്വം പ്രവാചകർ (സ) മാത്രമാണ്
ഇരുളിൽ പ്രഭ പരത്തുന്നതാണ് വിളക്ക് വിളക്കിന്റെ ഉപയോഗം വളരെ പ്രധാനപ്പെട്ടതാണ് വെളിച്ചമില്ലാതെ മനുഷ്യന്റെ ജീവിതം സുഗമമായി മുന്നോട്ട് പോകുന്നതല്ല ആവശ്യമായ വെളിച്ചം പ്രപഞ്ചത്തിൽ പ്രസരിപ്പിക്കാൻ നാഥൻ പല വഴികളും ഇവിടെ സംവിധാനിച്ചിട്ടുണ്ട് വെളിച്ചത്തിന്റെ പ്രധാനകേന്ദ്രം സൂര്യനാണല്ലോ
ഈ പദത്തിൽ നബി (സ) യെ സംബന്ധിച്ച് വിളക്ക് എന്ന് പ്രയോഗിച്ചത് വളരെ ശ്രദ്ധേയമാണ് വിളക്ക് പ്രപഞ്ചത്തിൽ ചെയ്യുന്ന സർവ്വ ഉപകാരങ്ങളും നബി (സ) യും നൽകുന്നു വിശുദ്ധ ഖുർആൻ പ്രവാചകർ (സ) യോട് സംബോധന നടത്തുന്നത് കാണുക
'അല്ലയോ, പ്രവാചകരേ, നാം അങ്ങയെ സാക്ഷിയും സുവിശേഷകനും മുന്നറിയിപ്പ് നൽകുന്നവരും ആയി നിയോഗിച്ചിരിക്കുന്നു അല്ലാഹുവിന്റെ അനുമതി പ്രകാരം അവനിലേക്ക് ക്ഷണിക്കുന്നവരായും പ്രകാശിക്കുന്ന വിളക്കായും (അങ്ങയെ അയച്ചിരിക്കുന്നു) (അൽ അഹ്സാബ്: 45,46)
ഉപരിസൂചിത സൂക്തത്തിൽ അല്ലാഹു നബി (സ) യെ കുറിച്ച് 'പ്രകാശിക്കുന്ന വിളക്ക് ' എന്ന് പ്രയോഗിച്ചത് ശ്രദ്ധിച്ചുവല്ലോ അപ്രകാരം മറ്റു ചില വിശേഷണങ്ങൾ കൂടെ പ്രത്യുത സൂക്തങ്ങളിൽ നാഥൻ സൂചിപ്പിച്ചിട്ടുണ്ട്
ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ഇസ്മഈലുലുൽ ഹാഖ്ഖി (റ) എഴുതുന്നത് കാണുക 'ഇവിടെ അല്ലാഹു, തിരുനബി (സ) യെ വിളക്കിനോട് ഉപമിച്ചിരിക്കുന്നു പല വിധത്തിലും തിരുനബി (സ) പ്രഭ പരത്തുന്ന വിളക്കിനോട് സമാനതകൾ പുലർത്തുന്നുണ്ട് ഇരുളടഞ്ഞ ഇടങ്ങളിൽ വിളക്ക് വെട്ടം തരുന്നു അപ്രകാരം അറിവില്ലായ്മയാകുന്ന ഇരുൾ നിറഞ്ഞ ഹൃദയത്തിൽ പ്രവാചകർ (സ) അറിവ് എന്ന വെളിച്ചം പ്രസരിപ്പിക്കുന്നു ഒരു വിളക്കിൽനിന്ന് അനേകം മറ്റു വിളക്കുകൾ കത്തിക്കാവുന്നതാണ് എത്ര വിളക്കുകൾ അതിൽനിന്ന് കത്തിച്ചാലും പ്രഥമവിളക്കിന്റെ വെളിച്ചം ഒട്ടും കുറയുകയില്ല
ഇതുപോലെ ഈ പ്രപഞ്ചവും ഇതിലുള്ള സർവ്വതും തിരുനബി (സ) യുടെ പ്രകാശത്തിന്റെ ഭാഗമാണ് എന്നാൽ നബി (സ) യുടെ പ്രകാശത്തിന് യാതൊരു കുറവും അനുഭവപ്പെടുന്നതല്ല ശരീഅത്തിന്റെ നിയമങ്ങളും മഅ് രിഫത്തിന്റെ പ്രകാശവും ലോകത്തുള്ള പണ്ഡിതന്മാരിലൂടെ ജ്വലിക്കുന്നു എന്നാൽ ഇതിന്റെ ഉറവിടമാകുന്ന നബി (സ) യിൽ ഒരു കുറവും സംഭവിച്ചിട്ടില്ല
ചന്ദ്രൻ പ്രകാശിക്കുന്നത് സൂര്യന്റെ വെളിച്ചത്തിലാണ് എങ്കിൽ സൂര്യൻ ചന്ദ്രന് പ്രകാശം നൽകിയതുകൊണ്ട് പ്രകാശകേന്ദ്രമാകുന്ന സൂര്യന് ഒരു കുറവും അനുഭവപ്പെടുന്നില്ല വിളക്ക് കത്തിക്കപ്പെടുമ്പോൾ വൈജാത്യങ്ങൾ ഇല്ലാതെ എല്ലാവർക്കും പ്രകശം ലഭിക്കുന്നു ആർക്കും ആ വെളിച്ചം അനുഭവിക്കാവുന്നതാണ് ഇപ്രകാരം പ്രവാചകർ (സ) പരത്തുന്ന പ്രഭ ആർക്കും അനുഭവിക്കാം എന്നാൽ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നവർക്ക് എന്നും ഇരുട്ട് തന്നെയായിരിക്കും ' (റൂഹുൽ ബയാൻ 11/78)
പ്രസ്തുത സ്വലാത്തിന്റെ വചനത്തിൽ ഇരുട്ടിനെ കുറിച്ച് 'ള്വുലം' എന്ന ബഹുവചനമാണ് പ്രയോഗിച്ചിരിക്കുന്നത് ആത്മീയവും ഭൗതികവുമായ അന്ധകാരങ്ങൾ ലോകത്ത് നിരവധിയുള്ളതിനാലാണ് ഇങ്ങനെ പ്രയോഗിച്ചത് അറിവില്ലായ്മ, പുത്തൻവാദം, ദുഃസ്വഭാവം, അഹങ്കാരം, ശത്രുത ഇവയെല്ലാം ഹൃദയത്തെ ബാധിക്കുന്ന ചില ഇരുളുകളാണ്
جميل الشيم
(നല്ല സംസ്കാരമുള്ള തിരുനബി ﷺ )
ഉത്തമ സംസ്കാരം
ആരെയും ആകർഷിക്കുന്ന നബി (സ) യുടെ സംസ്കാരത്തിലേക്കും സത്സ്വഭാവത്തിലേക്കും ഈ വാക്യം വാതിൽ തുറക്കുന്നു പ്രവാചകർ (സ) യുടെ സംസ്കാരം അവർണ്ണനീയം തന്നെ ലോകം അനുഭാവനം ചെയ്യേണ്ടുന്ന സംസ്കാരം കാണിച്ചവരാണ് പ്രവാചകർ (സ)
സഹനം, മാപ്പ്, ക്ഷമ, വശ്യമായ പെരുമാറ്റം, വിനയം, ബഹുമാനം ഇവയെല്ലാം നബി (സ) യുടെ സംസ്കാരങ്ങളിൽ ചിലത് മാത്രം
ഒരിക്കൽ ആഇശാ (റ) യോട് നബി (സ) യുടെ സ്വഭാവത്തെക്കുറിച്ച് ചോദിക്കപ്പെട്ടു അപ്പോൾ മഹതി തിരുനബി (സ) യുടെ സ്വഭാവം ഖുർആനാണെന്ന് പ്രതികരിച്ചു അഥവാ ഖുർആൻ വിഭാവനം ചെയ്യുന്ന ഉത്തമ സംസ്കാരത്തിന്റെ വക്താവാണ് തിരുനബി (സ) എന്നർത്ഥം
അബ്ദുല്ലാഹിൽ ജുദ്ലി (റ) ൽ നിന്ന് നിവേദനം: 'ഞാനൊരിക്കൽ ആഇശ (റ) യോട് നബി (സ) യുടെ സംസ്കാരത്തെ സംബന്ധിച്ച് ചോദിച്ചു അപ്പോൾ മഹതി ഇങ്ങനെ പ്രതികരിച്ചു
'തിരുനബി (സ) ജനങ്ങളിൽ ഏറ്റവും നല്ല സ്വഭാവത്തിനുടമയായിരുന്നു അനാവശ്യങ്ങൾ ചെയ്യുന്നവരായിരുന്നില്ല അങ്ങാടികളിൽ അനാവശ്യങ്ങൾ ഉണ്ടാക്കാറില്ലായിരുന്നു തിന്മയെ തിന്മകൊണ്ട് പ്രതികരിക്കുമായിരുന്നില്ല മാപ്പ് നൽകുകയും വിട്ടുവീഴ്ച നൽകുകയും ചെയ്യാറുണ്ടായിരുന്നു ' (കൻസുൽ ഉമ്മാൽ: 7/222)
ലോകർ അനുകരിക്കപ്പെടേണ്ട വ്യക്തിത്വമാണല്ലോ പ്രവാചകർ (സ) ആയതിനാൽ തിരുനബി (സ) ഉൽകൃഷ്ട സ്വഭാവവും സംസ്കാരവും കാണിക്കേണ്ടവരാവണം നേതാക്കന്മാർ സമുദായത്തിന്റെ ഉത്തമരാവണം കാരണം അവർ മറ്റുള്ളവരുടെ മാതൃകയാണ് വിശ്വസികളോട് നബി (സ) യെ പിന്തുടരാനും പ്രവാചകരിൽ ഉദാത്ത മാതൃകയുണ്ടെന്നും ഖുർആൻ വ്യക്തമാക്കിയതാണ്
വിശുദ്ധ ഖുർആൻ നബി (സ) യുടെ സംസ്കാര സമ്പന്നതയെ കുറിച്ച് പ്രതിപാദിക്കുന്നത് കാണുക
'നിശ്ചയം അങ്ങ് മഹത്തായ സ്വഭാവങ്ങളുള്ളവരാകുന്നു' (ഖലം:4)
ഇത്രമാത്രം സ്വഭാവത്തെ പുകഴ്ത്തിയത് നബി (സ) യുടെ സ്വഭാവത്തെ മാത്രമാണ് ദുഃസ്വഭാവി സമുദായത്തിൽ എപ്പോഴും ആക്ഷേപത്തിന് അർഹനായിരിക്കും മോശപ്പെട്ട സംസ്കാരം നരകത്തിലേക്ക് നയിക്കുന്നതുമാണ്
അനസ്ബ്നു മാലിക് (റ) വിൽ നിന്ന് നിവേദനം: 'ഞാൻ നബി (സ) യോടൊപ്പം സഞ്ചരിക്കുകയായിരുന്നു അപ്പോൾ നബി (സ) ഒരു നജ്റാനി കരിമ്പടം ധരിച്ചിട്ടുണ്ടായിരുന്നു യാത്രക്കിടയിൽ ഒരു അഅ്റാബി ഞങ്ങളുടെ സമീപത്ത് വന്നു തിരുനബി (സ) യുടെ കഴുത്തിലെ കരിമ്പടം ശക്തമായി പിടിച്ച് വലിച്ചു വലിയുടെ ശക്തി കാരണത്താൽ നബി (സ) യുടെ ചുമലിൽ പാടുകൾ വീണു ശേഷം അഅ്റാബി ഇങ്ങനെ അട്ടഹസിച്ചു
'ഓ മുഹമ്മദ്, എനിക്ക് നൽകാനുള്ള പണം നൽകൂ!' അപ്പോൾ നബി (സ) അഅ്റാബിയെ നോക്കി ഹൃദ്യമായി പുഞ്ചിരിക്കുകയും അദ്ദേഹത്തിന് പണം നൽകാൻ അനുചരരോട് കൽപ്പിക്കുകയും ചെയ്തു ' (ബുഖാരി റഹ്)
നബി (സ) അദ്ദേഹത്തോട് അൽപം പണം കടം വാങ്ങിയിട്ടുണ്ടായിരുന്നു എന്നാൽ ഗ്രാമവാസി, തിരിച്ച് നൽകേണ്ട കാലാവധി എത്തുന്നതിനു മുമ്പാണ് നബി (സ) യോട് ഇങ്ങനെ പെരുമാറിയത്
ഈ സ്വഭാവം നബി (സ) യുടെ സത്സ്വഭാവവും സംസ്കാര സമ്പന്നതയും ബോധ്യപ്പെടുത്തുന്നു അക്രമിച്ചവർക്ക് മാപ്പ് നൽകൽ നല്ല സ്വഭാവത്തിന്റെ ഭാഗമാണല്ലോ പ്രവാചകർ (സ) യുടെ ജീവിതത്തിലെ മാപ്പിന്റെ ചിത്രങ്ങൾ അനവധിയുണ്ട്
സഹനം കൊണ്ടും വിട്ടുവീഴ്ചകൊണ്ടുമാണ് പ്രവാചകർ (സ) ഈ ലോകം കീഴടക്കിയത് മാത്രമല്ല തന്റെ അനുചരരെയും മറ്റും ഈ സംസ്കാരം പഠിപ്പിക്കാൻ കൂടി തിരുനബി (സ) വ്യഗ്രത കാണിച്ചു ലോകത്തെ അത്ഭുതപ്പെടുത്തിയ പല രംഗങ്ങളും അവിടുത്തെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് മക്കാ ഫത്ഹിലെ പൊതുമാപ്പ് ആരെയും അത്ഭുതപ്പെടുത്തിയെന്നതിൽ സന്ദേഹമില്ലല്ലോ
شفيع الأمم
(സമുദായങ്ങളുടെ ശുപാർശകരാണ് തിരുനബി ﷺ)
ശഫീഅ്
തെറ്റ് ചെയ്യാത്തവർ പ്രവാചകന്മാരെ മാറ്റി നിർത്തിയാൽ മനുഷ്യരിൽ ആരുമില്ല പാപങ്ങൾ അല്ലാഹു പല കാരണങ്ങൾ കൊണ്ടും പൊറുക്കുന്നതാണ് അവയിൽ വളരെ പ്രധാനപ്പെട്ട ഒരു നിതാനം പ്രവാചകർ (സ) യുടെ ശഫാത്താണ് പാരത്രിക ജീവിതത്തിൽ നബി (സ) ക്ക് ശഫാഅത്തിനുള്ള പല അവസരങ്ങളും ഉണ്ട്
തെറ്റുകൾ ചെയ്ത വിശ്വാസിക്കുള്ള ഒരു പ്രതീക്ഷ ഈ ശുപാർശകൻ തന്നെയാണ്
നബി (സ) യുടെ വിശുദ്ധനാമങ്ങൾ 'ശാഫിഅ്, മുശവഅ്, ശഫീഅ് ' ഇങ്ങനെ പല നാമങ്ങളും കാണുന്നുണ്ട് അവയെല്ലാം അവിടുത്തെ ശുപാർശയെ സ്ഥിരപ്പെടുത്തുന്നതാണ്
അന്ത്യനാളിൽ പ്രഥമമായി ശുപാർശ ചെയ്യുന്നതും അത് സ്വീകരിക്കപ്പെടുന്നതും പ്രവാചകർ (സ) യാണല്ലൊ മഹ്ശറയിൽ വിഹ്വലരായ സമുദായം ശഫാഅത്തിനു വേണ്ടി പല പ്രവാചകന്മാരെയും സമീപിക്കുന്നതാണ് എന്നാൽ അവരെല്ലാം തിരുനബി (സ) യുടെ സമീപത്തേക്ക് പറഞ്ഞ് വിടുന്നു അവസാനം സർവ്വരും പ്രവാചകരുടെ കീഴിൽ വരുന്നു ശഫാഅത്ത് വിരോധികൾ ഉൾപ്പെടെ അക്കൂട്ടത്തിൽ ഉണ്ടാകും
ചില പ്രത്യേക വിഭാഗത്തിനുവേണ്ടി തിരുനബി (സ) ശുപാർശ ചെയ്യുന്നതാണ് അവയിൽ പെട്ട ഒരു വിഭാഗമാണ് ബഹുദൈവാരാധകരുടെ പ്രായപൂർത്തിയാകാത്ത സന്താനങ്ങൾ ഇവർക്കുവേണ്ടി പ്രത്യേക ശഫാഅത്ത് ഉണ്ടായിരിക്കുന്നതാണ്
അനസ് (റ) ൽ നിന്ന് നിവേദനം: തിരുനബി (സ) പ്രസ്താവിച്ചു 'മുശ്രിക്കുകളുടെ കുട്ടികൾക്ക് മാപ്പ് നൽകപ്പെടാൻ ഞാൻ അല്ലാഹുവിനോട് ചോദിച്ചു അനന്തരം അവർക്ക് മാപ്പ് നൽകപ്പെടുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു '(സുബുലുൽ ഹുദാ: 12/464)
ഈ ശുപാർശകളെല്ലാം നബി (സ) ക്ക് മാത്രം നൽകപ്പെടുന്ന ആനുകൂല്യങ്ങളാണ്
മറ്റൊരു നിവേദനം കാണുക
ഇംറാനുബ്നു ഹുസൈൻ (റ) ൽ നിന്ന് തിരുനബി (സ) പറഞ്ഞു 'എന്റെ ശഫാഅത്തിന്റെ ഫലമായി 'ജഹന്നമിയ്യീൻ ' നാമകരണം ചെയ്യപ്പെട്ട ഒരു വിഭാഗത്തെ നരകത്തിൽനിന്ന് രക്ഷപ്പെടുത്തുന്നതാണ് ' (സുബുലുൽ ഹുദാ: 12: 465)
നബി (സ) യുടെ ശഫാഅത്ത് ലഭിക്കുന്ന മറ്റൊരു വിഭാഗം മദീനയിൽ മരണപ്പെട്ടവരാണ് അവർക്ക് ഇതരരേക്കാൾ മഹത്വവും സ്ഥാനവുമുണ്ട്
ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: പ്രവാചകർ (സ) പ്രസ്താവിച്ചു 'നിങ്ങളിൽ ആർക്കെങ്കിലും മദീനയിൽവെച്ച് മരണപ്പെടാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യുക കാരണം മദീനയിൽ വെച്ച് മരണപ്പെട്ടവർക്ക് ഞാൻ പ്രത്യേകം ശഫാഅത്ത് ചെയ്യുന്നതാണ് ' (സുബുലുൽ ഹുദാ: 3/306)
നബികുടുംബം ശഫാഅത്ത് ലഭിക്കുന്നവരിൽ പ്രഥമർ തന്നെ കാരണം തിരുശരീരത്തിലെ രക്തത്തിന്റെ അംശമാണല്ലോ സയ്യിദുമാരുടെ ശരീരത്തിലുള്ളത് പ്രസ്തുത ശരീരം ഒരിക്കലും നരകത്തിലെത്താൻ തരമില്ല
നബി (സ) പ്രസ്താവിച്ചു: 'അന്ത്യനാളിൽ ഞാൻ പ്രഥമമായി ശുപാർശ ചെയ്യുന്നതാണ് എന്റെ സമുദായത്തിലെ എന്റെ കുടുംബക്കാർക്ക് വേണ്ടിയാണ് പിന്നീട് അൻസ്വാരികൾക്ക് വേണ്ടി ശേഷം യമൻ നിവാസികളിൽ നിന്ന് എന്നെ വിശ്വസിക്കുകയും അനുദാനം ചെയ്യുകയും ചെയ്തവർക്കാണ് പിന്നെ മറ്റു അറബികൾ ശേഷം അനറബികൾ ' (സുബുലുൽ ഹുദാ: 11/11)
ഉപരിസൂചിത ഹദീസിൽ ശഫാഅത്ത് ലഭിക്കുന്ന പല വിഭാഗത്തെയും നബി (സ) പരിചയപ്പെടുത്തിയത് കാണുന്നു ഓരോരുത്തരുടെയും പദവിയും തിരുനബി (സ) തന്നെ പ്രഖ്യാപിച്ചിരിക്കുന്നു ഇത്രയും വ്യക്തമായി തെളിവുകൾ സംസാരിക്കുമ്പോഴും ശഫാഅത്ത് നിഷേധികളുണ്ടെന്നത് അത്ഭുതം തന്നെ ഇതിന് ഉപോൽബലകമായ അനവധി തെളിവുകൾ ഗ്രന്ഥങ്ങളിൽ കാണുന്നുണ്ട് ഇവിടെ അതിലേക്ക് കവാടം തുറക്കുക മാത്രമാണ്
(ഉദാരതയുടെയും മാന്യതയുടെയും വക്താവായ തിരുനബി (സ)
മാന്യരാണ് തിരുനബി ﷺ
പുണ്യപ്രവാചകർ (സ) യുടെ രണ്ട് സ്വഭാവ ഗുണങ്ങളാണ് ഇവിടെ പരാമർശിച്ചത് ധർമ്മവും മാന്യതയുമാണ് ഇതിലെ പ്രമേയം ഈ പ്രപഞ്ചം പൂർണ്ണമായും നബി (സ) യുടെ ധർമ്മത്തിൽ പെട്ടതുതന്നെ
കാരണം നബി (സ) ഇല്ലായിരുന്നുവെങ്കിൽ ഈ ലോകമോ ഇതിലുള്ളതോ ഉണ്ടാവണമെന്നില്ല ലോകത്തിന്റെ ജീവനാഡി പ്രവാചകർ (സ) യാണ് അതോടൊപ്പം പാരത്രിക ജീവിതവും നബി (സ) യുടെ ദാനം തന്നെ നബി (സ) യുടെ പ്രസ്താവന കാണുക
'ഒരിക്കൽ ജിബ്രീൽ (അ) എന്റെ സമീപത്ത് വന്നു ഇങ്ങനെ പ്രഖ്യാപിച്ചു 'നബിയേ, അങ്ങ് ഇല്ലായിരുന്നുവെങ്കിൽ സ്വർഗ്ഗമോ നരകമോ സൃഷ്ടിക്കപ്പെടില്ലായിരുന്നു ' (ജാമുഉൽ അഹാദീസ് 1/204)
ഇപ്രകാരം തന്റെ സമീപത്ത് വരുന്നവരെയും പ്രവാചകർ (സ) ഊഷ്മളമായ സ്വീകരണം നൽകി ബഹുമാനിച്ചു ആരും വെറും കൈയോടെ തിരിച്ചിട്ടില്ല നബി (സ) യോട് സഹായങ്ങൾ ചോദിക്കപ്പെട്ടപ്പോൾ ഒരിക്കലും 'ഇല്ല ' എന്ന പ്രയോഗം ഉണ്ടായിട്ടില്ലെന്ന് അബ്ദുല്ലാ (റ) ന്റെ നിവേദനത്തിൽ കാണുന്നു
മഹാനായ സഹ്ല്ബ്നു സഅ്ദ് (റ) ൽ നിന്ന് നിവേദനം: ഒരു സ്ത്രീ ഒരു പുതപ്പുമായി തിരുസവിധത്തിൽ വന്നു ഇങ്ങനെ പ്രതികരിച്ചു
'അല്ലാഹുവിന്റെ തിരുദൂതരേ, ഇത് അങ്ങയെ ധരിപ്പിക്കാൻ വേണ്ടി ഞാൻ എന്റെതന്നെ കൈകൊണ്ട് നെയ്തതാണ് അവിടുന്ന് സ്വീകരിച്ചാലും!'
ഉടനെ നബി (സ) വളരെ സന്തോഷത്തോടെ അത് സ്വീകരിച്ചു ശേഷം അത് ധരിച്ച് ഞങ്ങളുടെ സമീപത്തേക്ക് വന്നു അപ്പോൾ ഞങ്ങളിൽ പെട്ട ഒരു വ്യക്തി തിരുനബി (സ) യോട് പറഞ്ഞു
'നബിയേ ﷺ, പുതപ്പ് എനിക്ക് നൽകാമോ?'
'തീർച്ചയായും നൽകാം ' - പ്രവാചകർ (സ) മറുപടി നൽകി അൽപസമയം അത് ധരിച്ച് നബി (സ) ഞങ്ങളോടൊപ്പം ഇരുന്നു പിന്നീട് മുറിയിൽ പോയി പുതപ്പ് മടക്കി തിരിച്ചു വന്നു പുതപ്പ് ചോദിച്ച വ്യക്തിക്ക് അത് കൊടുത്തയച്ചു അപ്പോൾ അദ്ദേഹത്തോട് ജനങ്ങൾ ഇങ്ങനെ പറഞ്ഞു
'താങ്കൾ ആ പുതപ്പ് ചോദിച്ചത് ഒട്ടും ശരിയായില്ല നിങ്ങൾക്കറിയില്ലേ ചോദിക്കുന്നവരെ നബി (സ) കൈയൊഴിയാറില്ലെന്ന്?!'
'അല്ലാഹു സത്യം ഞാൻ എനിക്ക് ധരിക്കാൻ വേണ്ടിയല്ല നബി (സ) യോട് ആവശ്യപ്പെട്ടത് ഞാൻ വഫാത്താകുന്ന ദിവസം എനിക്കിത് കഫൻപുടവ ആക്കാൻവേണ്ടിയാണ് ' അദ്ദേഹം പ്രതികരിച്ചു (ബുഖാരി റഹ്)
ഈ ചോദിച്ച വ്യക്തി അബ്ദുർറഹ്മാനുബ്നു ഔഫ് (റ) ആയിരുന്നുവെന്ന് ഇമാം മുഹിബ്ബുത്വബരി (റ) പറയുന്നു മഹാനവർകൾ മരണപ്പെട്ടപ്പോൾ ഈ കഫൻ പുടവയിൽ തന്നെയായിരുന്നു കഫൻ ചെയ്തത് (ഫത്ഹുൽ ബാരി 3/143)
നോക്കൂ, നബി (സ) യുടെ വിശാലമായ ധർമ്മത്തിന്റെ ഒരു ഉദാഹരണമാണിത് അതോടൊപ്പം പ്രവാചകന്മാരുടെ തിരുശേഷിപ്പുകൾ കൊണ്ട് ബറകത്തെടുക്കലും ഉപയോഗിക്കലും പാരത്രിക വിജയത്തിന് നിതാനമാകുന്നതാണെന്നും പ്രസ്തുത ഹദീസ് ഉൾവഹിച്ചിരിക്കുന്നു ബുഖാരിയുടെ റഹ് നിവേദനമാകുമ്പോൾ പിന്നെ ഹദീസിന്റെയോ നിവേദകരുടെയോ സ്വീകാര്യതയിൽ സംശയിക്കേണ്ടതില്ലല്ലോ
ഫാറൂബ്നു അബ്ബാൻ (റ) ൽ നിന്ന് നിവേദനം: നബി (സ) ക്ക് എഴുപതിനായിരം ദിർഹം ഹദ് യയായി നൽകപ്പെട്ടു അപ്പോൾ നബി (സ) അവ പള്ളിയിലെ ഒരു പായയിൽ വെച്ചു. തിരുനബി തന്നെ അതിന്റെ സമീപത്ത് നിന്ന് ചോദിച്ചവർക്കെല്ലാം കൈ നിറയെ നൽകി എഴുപതിനായിരവും ധർമ്മം ചെയ്തു ' (സുബുലുൽ ഹുദാ: 7/51)
എന്നാൽ നബി (സ) എല്ലാ ആസ്വാദനങ്ങളും വെടിഞ്ഞ് പരിപൂർണ്ണ പ്രപഞ്ചത്യാഗിയായി ജീവിക്കാൻ ശ്രമിച്ചു
والله عاصمه
(അല്ലാഹുവാണ് തിരുനബിയുടെ ﷺ സംരക്ഷകൻ)
അല്ലാഹുവിന്റെ തണലിൽ
അല്ലാഹു ഇഷ്പ്പെടുന്നവർക്ക് അവൻ സുരക്ഷ നൽകുന്നതാണ് അവന്റെ ഭാഗത്ത് നിന്നുളള സഹായവും അവർക്ക് ലഭ്യമാവുന്നതാണ് നബി (സ) ക്ക് രക്ഷിതാവിന്റെ ഭാഗത്തുനിന്ന് തകർക്കാൻ കഴിയാത്ത സുരക്ഷ നൽകപ്പെട്ടിട്ടുണ്ട് അതുകൊണ്ട് നബി (സ) ക്കെതിരെ വരുന്ന സർവ്വ വഞ്ചനകളും അവിടന്ന് തിരിച്ചറിഞ്ഞു കുട്ടിക്കാലം മുതൽ തന്നെ സർവ്വ വിധ സംരക്ഷണവും അല്ലാഹു നൽകി വിശുദ്ധ ഖുർആനിന്റെ ഉദ്ഘോഷം കാണുക
'ഒരനാഥയായി അല്ലാഹു അങ്ങയെ കണ്ടു അപ്പോൾ അങ്ങേക്ക് അവൻ അഭയം നൽകിയില്ലലോ? (അള്ളുഹാ: 6)
ഇത് അല്ലാഹു തിരുനബി (സ) യുടെ ബാല്യകാലങ്ങളിൽ നൽകിയ സംരക്ഷണമാണ് നബി (സ) യെ തന്റെ ഉമ്മ ആമിന (റ) ഗർഭം ധരിച്ച് ആറ് മാസമായപ്പോൾ തന്നെ പിതാവ് അബ്ദുല്ലാ (റ) വഫാത്തായി അതുകൊണ്ട് തന്നെ ജന്മം തന്നെ അനാഥത്വത്തിലായിരന്നു 6 വയസ്സുവരെ ആമിന (റ) തിരുനബി (സ) യെ ലാളിച്ച് വളർത്തി തന്റെ ആറാം വയസ്സിൽ അബവാഇൽ വെച്ച് ഉമ്മയും വഫാത്തായി
പിന്നീട് എട്ട് വയസ്സ് വരെ തന്റെ പിതാമഹൻ അബ്ദുൽ മുത്തലിബ് ഏറ്റെടുത്തു പെട്ടെന്ന് അബ്ദുൽ മുത്തലിബും വഫാത്തായി അനന്തരം പിതൃവ്യനായ അബൂത്വാലിബ് നബി (സ) യെ ഏറ്റെടുത്തു ഇങ്ങനെ പരിപൂർണ്ണമായും അല്ലാഹുവിന്റെ സംരക്ഷണത്തിലും ശിക്ഷണത്തിലുമായി പുണ്യപ്രവാചകർ (സ) വളർന്നു
'അല്ലെയോ പ്രവാചകരേ, അങ്ങയിലേക്ക് അവതരിപ്പിക്കപ്പെട്ടത് അങ്ങ് ജനങ്ങൾക്ക് എത്തിച്ചുകൊടുക്കുക അപ്രകാരം ചെയ്തില്ലെങ്കിൽ നിങ്ങൾ പ്രവാചകന്മാരുടെ ചുമതല നിറവേറ്റാത്തവരാകും ജനങ്ങളുടെ ദ്രോഹങ്ങളിൽ നിന്ന് അങ്ങയെ അല്ലാഹു സംരക്ഷിക്കുന്നതാണ് ' (അൽമാഇദ: 67)
നബി (സ) ക്ക് നൽകപ്പെട്ടിട്ടുള്ള വലിയൊരു സംരക്ഷണമാണിത്
പ്രവാചകർ (സ) യെ ഇകഴ്ത്താനോ ചതിപ്രയോഗം നടത്താനോ ആർക്കും സാധിക്കുകയില്ല ഒരു സംഭവം കാണുക
ജാബിറ്ബ്നു അബ്ദുല്ലാ (റ) ൽ നിന്ന് നിവേദനം: 'നബി (സ) യോടൊപ്പം 'ദാതുരിഖാഅ് ' എന്ന പ്രദേശത്ത് ഒരു വൃക്ഷച്ചുവട്ടിൽ ഞങ്ങൾ വിശ്രമിക്കുകയായിരുന്നു തിരുനബി (സ) തനിച്ച് മറ്റൊരു മരച്ചുവട്ടിലും അവിടുന്ന് വിശ്രമിച്ചുകൊണ്ടിരിക്കുന്ന മരച്ചില്ലയിൽ തിരുഗഡ്ഗം തൂക്കിയിട്ടു അപ്പോൾ ഒരു മുശ്രിക്ക് അതുവഴി വന്നു അവൻ തിരുനബി (സ) യുടെ വാളെടുത്തു ഇങ്ങനെ ചോദിച്ചു
'നീ എന്നെ ഭയക്കുന്നുണ്ടോ?'
'ഇല്ല തീർച്ച' തിരുനബി (സ) പ്രതികരിച്ചു
'ഇപ്പോൾ നിനക്ക് സംരക്ഷണം നൽകാൻ ആരാണ് ഇവിടെയുള്ളത് ?' - അദ്ദേഹം തുടർന്നു
'എനിക്ക് സംരക്ഷണം അല്ലാഹു നൽകുന്നതാണ് തിരുനബി (സ) ധൈര്യസമേതം പ്രഖ്യാപിച്ചു
അപ്പോൾ അദ്ദേഹത്തിന്റെ കൈയിൽനിന്ന് വാൾ നിലത്തുവീണുപോയി (ബുഖാരി റഹ്)
ഇദ്ദേഹം പിന്നീട് പ്രസ്തുത സ്ഥലത്ത് വെച്ച് തന്നെ മുസ്ലിമായിട്ടുണ്ടെന്ന് ചില നിവേദനങ്ങളിൽ കാണുന്നു
നബി (സ) മദീനയിൽ വന്നപ്പോൾ ജൂതന്മാർ പ്രവാചകർ (സ) യോട് ഇങ്ങനെ പറഞ്ഞു
'ഓ, മുഹമ്മദ്, ഞങ്ങൾ വളരെ കൂടുതൽ പേരുണ്ട് അതീവ ശക്തന്മാരുമാണ് ഞങ്ങൾ ഇവിടെനിന്ന് തിരിച്ചുപോകുന്നതാണ് നിനക്ക് നല്ലത് അല്ലാത്തപക്ഷം ഞങ്ങൾ നിങ്ങളോട് യുദ്ധം ചെയ്ത് പുറത്താക്കും '
ഇത് കേട്ടപ്പോൾ നബി (സ) മുഹാജിറുകളും അൻസ്വാരികളുമായ നൂറുപേരെ തെരഞ്ഞെടുത്തു ശേഷം, അവർ രാത്രിയിൽ കാവൽ നിൽക്കണമെന്നും തന്റെ കൂടെ എല്ലാ സമയത്തും ഉണ്ടാവണമെന്നും തിരുനബി (സ) നിർദ്ദേശം നൽകി ഈ സാഹചര്യത്തിലാണ് അദ്ധ്യായം അൽ- മാഇദയിലെ അറുപത്തി ഏഴാം സൂക്തം അല്ലാഹു അവതരിപ്പിച്ചത് ജൂതന്മാർ ഈ രൂപത്തിൽ ഭീഷണി മുഴക്കി എന്നല്ലാതെ തിരുനബി (സ) യെ ശാരീരികമായി അക്രമിക്കാനോ വേദനിപ്പിക്കാനോ അവർക്ക് സാധിച്ചില്ല
(ജിബ്രീൽ (അ) തിരുനബി (സ) യുടെ സേവകനാണ്)
കൈ പിടിക്കാൻ ജിബ്രീലുണ്ട് (അ)
ഈമാൻ കാര്യങ്ങളിൽ രണ്ടാമത്തേത് അല്ലാഹുവിന്റെ മലക്കുകളിൽ വിശ്വസിക്കലാണല്ലോ അവർ അല്ലാഹുവിന്റെ സൃഷ്ടികൾ തന്നെയാണ് അല്ലാഹുവിന് ആരാധനകൾ നിർവ്വഹിക്കാൻ വേണ്ടിയാണ് അവരെ നാഥൻ സൃഷ്ടിച്ചത് പ്രകാശം കൊണ്ടാണ് അവൻ മലക്കുകളെ സൃഷ്ടിച്ചത്
സാധാരണക്കാർ മലക്കുകളെ കാണുന്നില്ല എങ്കിലും അവർ ഉണ്ടെന്ന് വിശ്വസിക്കൽ നിർബന്ധമാണ് ഖുർആൻ ഇവരെക്കുറിച്ച് പലയിടങ്ങളിൽ പരാമർശിച്ചിട്ടുണ്ട്
'അല്ലാഹുവിന് ആകാശഭൂമികളിൽ സൈന്യങ്ങൾ ഉണ്ട് (അൽ ഫത്ഹ്:4)
മലക്കുകളെ സംബന്ധിച്ചുളള മറ്റൊരു പ്രയോഗം ഇങ്ങനെയാണ്
'മണ്ണും വിണ്ണും സൃഷ്ടിക്കുകയും ഈ രണ്ടും മുമ്മൂന്നും നന്നാലും ചിറകുകളുള്ള മലക്കുകളെ സന്ദേശവാഹകരായി നിശ്ചയിക്കുകയും ചെയ്ത അല്ലാഹുവിനു മാത്രമാകുന്നു സർവ്വസ്തുതിയും ' (ഫാത്വിർ:1)
ഒരു വിശ്വാസി നിർബന്ധമായും പേർ അറിഞ്ഞിരിക്കേണ്ട മലക്കുകൾ പത്താണ് അവരിൽ നാല് മലക്കുകൾ അറിയപ്പെടുന്നത് 'മുഖർറബീങ്ങൾ ' എന്ന അപരനാമത്തിലാണ് അവർ ജിബ്രീൽ (അ), മീകാഈൽ (അ) , ഇസ്റാഫീൽ (അ), അസ്റാഈൽ (അ) എന്നിവരാണ് ഇവരിൽ ഏറ്റവും കൂടുതൽ പ്രാധാന്യം അർഹിക്കുന്നത്
മഹാനായ ജിബ്രീൽ (അ) ആണ് ജിബ്രീൽ (അ) നെ സംബന്ധിച്ച് ഖുർആൻ പ്രതിപാദിച്ചിട്ടുണ്ട് ജിബ്രീൽ എന്ന പദം അനറബിവാക്കാണ് ആകാശനിവാസികളുടെ ഇമാമാണ് ജിബ്രീൽ (അ) എന്ന് നബി (സ) പ്രസ്താവിച്ചിട്ടുണ്ട്
ഉന്നത മണ്ഡലങ്ങളിൽ വെച്ച് നബി (സ) ജിബ്രീൽ (അ) യെ രണ്ട് തവണ കണ്ടിട്ടുണ്ട് മക്കയിലെ പ്രാന്തപ്രദേശത്ത് വാനലോകത്ത് ജിബ്രീൽ (അ) ഒരിക്കൽ പ്രത്യക്ഷപ്പെട്ടു അപ്പോൾ ജിബ്രീൽ (അ) ന് അറുന്നൂറ് ചിറകുകൾ ഉണ്ടായിരുന്നുവെന്ന് ചില ഹദീസുകളിൽ കാണാം രണ്ടാമത്തെ കാഴ്ച മിഅ്റാജ് രാവിൽ സിദ്റതുൽ മുൻതഹാ' യുടെ സമീപത്ത് വെച്ചു കണ്ടു ആകാശലോകത്ത് അല്ലാഹു, ജിബ്രീലിനെ സൃഷ്ടിച്ച യഥാർത്ഥ രൂപമായിരുന്നു തദവസരത്തിൽ പ്രവാചകർ (സ) കണ്ടത്
മഹാനായ ജിബ്രീൽ (അ) തിരുനബി (സ) യുടെ സേവകരാണ് പ്രധാനമായി നബി (സ) ക്ക് അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള സന്ദേശം എത്തിച്ച് കൊടുക്കുന്ന ഉത്തരവാദിത്വം ജിബ്രീലിന്റേതാണ് അപ്രകാരം മറ്റു പല സേവനങ്ങളും ജിബ്രീൽ (അ) തിരുനബി (സ) ക്ക് വേണ്ടി ചെയ്യുന്നു
ഖദീജ (റ) യുടെ അടിമയായിരുന്ന മൈസിറത്തിന്റെ കൂടെ തിരുനബി (സ) ഒരു യാത്രയിലായിരുന്നു കാഫിറായ ഒരു വ്യക്തി തിരുനബി (സ) യുടെ ഒട്ടകത്തിന്റെ കടിഞ്ഞാൺ പിടിച്ചു വഴിതെറ്റിച്ച് വിട്ടു നേർമാർഗ്ഗത്തിൽനിന്ന് പിഴപ്പിച്ച് വിട്ടു അപ്പോൾ ജിബ്രീൽ (അ) മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ടു ശരിയായ പാതയിലേക്ക് തിരിച്ചു (റാസി) ഇങ്ങനെ നിരവധി സേവനങ്ങൾ ജിബ്രീൽ (അ) തിരുനബി (സ) ക്ക് ചെയ്തു
ഇസ്റ്അ്- മിഅ്റാജ് യാത്രയിൽ നബി (സ) യുടെ സേവകരായിട്ട് കൂടെയുണ്ടായിരുന്നത് ജിബ്രീൽ (അ) മാത്രമായിരുന്നല്ലോ യാത്രയിൽ സന്ദർശന കേന്ദ്രങ്ങളും അപ്രകാരം ആവശ്യമായ ഇടങ്ങളിലെ വിശദീകരണങ്ങളുമെല്ലാം നൽകി കൊണ്ടിരുന്നത് മഹാനായ ജിബ്രീൽ (അ) തന്നെ ഇവയെല്ലാം ഉൾക്കൊള്ളിച്ച് കൊണ്ടാണ് ഇവിടെ ജിബ്രീൽ (അ) നെ സെവകൻ എന്ന് പരാമർശിച്ചത്
സൈദ്ബ്നു അർഖം (റ) ൽ നിന്ന് നിവേദനം: 'ജൂതന്മാരിൽപ്പെട്ട ഒരുവൻ തിരുനബിക്ക് മാരണം ചെയ്തു ഇത് കാരണം തിരുനബി അൽപം രോഗിയായി കിടന്നു അനന്തരം ജിബ്രീൽ (അ) വന്നു പറഞ്ഞു
'നബിയേ, ജൂതന്മാരിൽപെട്ട ഇന്ന വ്യക്തി അങ്ങേക്ക് സിഹ്റ് ചെയ്തിരിക്കുന്നു ചില കെട്ടുകൾ കെട്ടിയാണ് അവനത് ചെയ്തത് '
അനന്തരം നബി (സ) അനുചരരെ പറഞ്ഞയച്ച് പ്രസ്തുത സിഹ്റ് നിർവീര്യമാക്കി കളഞ്ഞു തിരുനബി (സ) രോഗശമനം ഉണ്ടായി ' (ഇത്ഹാഫുൽ ഖിയറ: 4/475)
والبراق مركبه
(ബുറാഖാണ് തിരുനബിയുടെ വാഹനം)
ബുറാഖ്: ചില കൗതുകങ്ങൾ
ബുറാഖ് തിരുനബി (സ) ഉപയോഗിച്ച വാഹനമാണ് തിരുനബി (സ) ക്ക് വേണ്ടി ഇസ്റാഅ് യാത്ര ചെയ്യാൻ പ്രത്യേകം തയ്യാറാക്കിയതാണിത് പല ഹദീസുകളിലും ഇതിനെ സംബന്ധിച്ച് കാണുന്നുണ്ട് എന്നാൽ പൂർവ്വ പ്രവാചകന്മാരിൽ പെട്ട ഇബ്റാഹീം നബി (അ) ബുറാഖ് വാഹനത്തിൽ യാത്ര ചെയ്തതായി കാണുന്നുണ്ട്
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: 'ഹാജറ (റ) യെ മക്കയിലെ പ്രാന്തപ്രദേശങ്ങളിലേക്ക് കൊണ്ടുപോവാൻ ഇബ്റാഹീം (അ) നോട് കൽപ്പിക്കപ്പെട്ടു അപ്പോൾ അവരുടെ മക്കയിലക്കുള്ള യാത്ര ബുറാഖ് വാഹനത്തിലായിരുന്നു ' (സുബുലുൽ ഹുദാ: 1/95)
മറ്റൊരു നിവേദനത്തിൽ തന്റെ മുന്നിൽ ഇസ്മാഈൽ (അ) നെയും പിന്നിൽ ഹാജറ (റ) യെയും ഇരുത്തി മക്കയിലേക്ക് പുറപ്പെട്ടുവെന്ന് കാണുന്നു അവരോടൊപ്പം വഴി കാണിക്കാൻ വേണ്ടി ജിബ്രീൽ (അ) യും ഉണ്ടായിരുന്നു മാത്രവുമല്ല ബുറാഖിന്റെ പുറത്ത് കയറി യാത്ര ചെയ്ത് ഇബ്റാഹീം (അ) തന്റെ ഭാര്യ ഹാജറ (റ) യെ കാണാൻ ഇടക്ക് മക്കയിൽ വരാറുണ്ടായിരുന്നു (സുബുലുൽ ഹുദാ 1/151)
തിരുനബി (സ) യുടെ നാമങ്ങളിൽ പെട്ട ഒരു നാമമാണ് 'റാകിബുൽ ബുറാഖ് ' അഥവാ ബുറാഖിൽ യാത്ര ചെയ്തവർ ഇത് പ്രവാചകർ (സ) യുടെ ഔന്നിത്യം അറിയിക്കുന്നു ഇസ്റാഅ് - മിഅ്റാജ് ദിവസത്തിൽ തിരുനബി (സ) യാത്ര ചെയ്തത് പ്രസ്തുത വാഹനത്തിലായിരുന്നുവെന്ന് സൂചിപ്പിച്ചല്ലോ ഇതിലേക്ക് ഓർമ്മിപ്പിച്ച് കൊണ്ടാണ് ഈ നാമം പ്രവാചകർ (സ) ക്ക് നൽകപ്പെട്ടത്
ബുറാഖ് എന്നത് അറബിയിലെ 'ബരീഖ് ' എന്ന പദത്തിൽനിന്നാണ് ഉത്ഭവിച്ചത് ഈ നാമം വാഹനത്തിന്റെ വേഗത അറിയിക്കുന്നു പ്രസ്തുത വാഹനത്തിന്റെ നിറം വെള്ളയായിരുന്നുവെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു
നബി (സ) യെ ആദരിക്കാൻ വേണ്ടിയാണ് അല്ലാഹു ബുറാഖ് പറഞ്ഞയച്ചത് പ്രവാചകർ (സ) യാതൊരു വാഹനവും ഇല്ലാതെതന്നെ ആകാശം കയറുവാൻ സാധിക്കുമായിരുന്നു പക്ഷേ വാഹനമില്ലാതെ കയറിയാൽ അത് നടന്നുവന്നതുപോലെ ആകുമല്ലോ അപ്പോൾ പിന്നെ വാഹനം കൊടുത്തയക്കുന്നതാണല്ലോ ആദരവ് (സുബുലുൽ ഹുദാ: 3/101)
ബുറാഖിന്റെ മുഖം മനുഷ്യരുടെ മുഖം പോലെയായിരുന്നു ശരീരം കുതിരയുടെ ശരീരം പോലെയും കാലുകൾ കാളയുടെ കാലുകൾ പോലെയും, വാൽ മാനിന്റെ വാലുപോലെയും ആയിരുന്നു ഇങ്ങനെയാണ് ഇബ്നു അബ്ബാസ് (റ) ൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്
ഇതല്ലാത്ത പല നിവേദനങ്ങളിലും വ്യത്യസ്തമായ രൂപങ്ങൾ പ്രതിപാദിക്കുന്നുണ്ട് ബുറാഖിന്റെ തുടകളിൽ രണ്ട് ചിറകുകളും ഉണ്ടായിരുന്നു (സുബുലുൽ ഹുദാ: 3/102)
ആണെന്നോ പെണ്ണെന്നോ ഇതിനെക്കുറിച്ച് വിശേഷണം പറയാൻ സാധ്യമല്ല
പുനരുദ്ധാരണശേഷം പ്രവാചകന്മാർ അല്ലാഹുവിന്റെ സമക്ഷത്തിലേക്ക് പോകുന്നത് വാഹനപ്പുറത്തായിരിക്കും അന്ന് നബി (സ) യുടെ യാത്ര ബുറാഖ് എന്ന വാഹനത്തിലാണ്
അബൂഹുറൈറ (റ) ൽ നിന്ന് നിവേദനം: തിരുനബി (സ) പറഞ്ഞു 'പ്രവാചകന്മാരെ അവരുടെ മൃഗത്തോടൊപ്പം പുനരുദ്ധാരണം നടത്തപ്പെടുന്നതാണ് സ്വാലിഹ് (അ) തന്റെ ഒട്ടകപ്പുറത്ത് യാത്ര ചെയ്യും ഫാത്വിമ (റ) എന്റെ ഒട്ടകപ്പുറത്ത് യാത്ര ചെയ്യും അതായത് അള്ബാഅ്, ഖസ്വ് വാഅ് എന്നീ ഒട്ടകങ്ങൾ അപ്പോൾ ഞാൻ ബുറാഖ് എന്ന വാഹനത്തിലായിരിക്കും സഞ്ചരിക്കുക ' (സുബുലുൽ ഹുദാ: 11/63)
ചുരുക്കത്തിൽ തിരുനബി (സ) ഇഹലോകത്തും പരലോകത്തും ഉപയോഗിക്കുന്ന വാഹനമാണ് ബുറാഖ് അല്ലാഹുവിന്റെ സമക്ഷത്തിലേക്ക് പോവാൻ മഹാൻമാർക്ക് വാഹനം ആവശ്യമുള്ളതുകൊണ്ടല്ല ആഖിറത്തിലും വാഹനം തരപ്പെടുത്തിയത് നേരത്തെ സൂചിപ്പിച്ചതുപോലെ പ്രവാചകന്മാരെയും മറ്റു മഹാന്മാരെയും ആദരിച്ചുകൊണ്ടാണ് അല്ലാഹു നൽകുന്നതാണിത്
പ്രവാചകന്മാരുടെ യാത്രയാണ് ബുറാഖിന് ഇത്ര വലിയ മഹത്വം ലഭിച്ചതിന്റെ ഒരു കാരണം മഹാന്മാരുമായി ബന്ധപ്പെടുന്നവർക്കും സ്പർശിക്കുന്നവർക്കുമെല്ലാം മഹത്വം ലഭിക്കുന്നുവെന്ന് ഇത് അറിയിക്കുന്നു അസ്ഹാബുൽ കഹ്ഫിന്റെ നായക്ക് പവിത്രത ലഭിച്ചതും പ്രസ്തുത നായ സ്വർഗത്തിലെത്തിയതും അസ്ഹാബുൽ കഹ്ഫിലൂടെയാണല്ലോ
والمعراج سفره
(ആകാശാരോഹണം തിരുനബിയുടെ ﷺ യാത്രയാണ്)
മിഅ്റാജ്: തിരുനബിക്കുള്ള ﷺ സ്വീകരണം
നബി ﷺ ചരിത്രത്തിൽ പ്രശസ്തമായ ഒരു യാത്രയാണ് ഇസ്റാഅ്- മിഅ്റാജ്
മക്കയിൽനിന്ന് ബൈതുൽ മുഖദ്ദസിലേക്കുള്ള യാത്ര ഇസ്റാഅ് എന്നും അവിടെനിന്ന് ആകാശം കയറി അല്ലാഹുവിന്റെ സമക്ഷത്തിലേക്കുള്ള യാത്ര മിഅ്റാജ് എന്നും അറിയപ്പെടുന്നു നബി (സ) യുടെ പ്രവാചകത്വ ലബ്ദിക്ക് ശേഷമാണ് പ്രസ്തുത യാത്ര നടന്നത് ഹിജ്റയുടെ ഒരു വർഷം മുമ്പാണ് ഇസ്റാഅ് - മിഅ്റാജ് ഉണ്ടായതെന്ന് ഇമാം നവവി (റ) ഖണ്ഡിതമായി പ്രഖ്യാപിക്കുന്നു
ഇസ്റാഅ് പല തവണ ഉണ്ടായിട്ടുണ്ടെന്നാണ് അബൂശാമയെപോലെയുള്ള ചില പണ്ഡിതന്മാരുടെ അഭിപ്രായം എന്നാൽ ഇമാം നവവി (റ) പറയുന്നത് ഇസ്റാഅ് രണ്ടുതവണ ഉണ്ടായിട്ടുണ്ടെന്നും ഒന്ന് ഉറക്കിലും, മറ്റൊന്ന് ഉണർച്ചയിലും ആണെന്നാണ്
തന്റെ യാത്രാവിവരണം നബി (സ) നടത്തുന്നത് കാണുക മാലിക്ബ്നു സ്വഅ്സ്വഅത് (റ) ൽ നിന്ന് നിവേദനം തിരുനബി (സ) പറഞ്ഞു:
'ഞാൻ ഉറക്കിനും ഉണർച്ചക്കുമിടയിലായിരുന്നു അപ്പോൾ ഒരു സ്വർണ്ണപാത്രം കൊണ്ടുവരപ്പെട്ടു അതിൽ ഈമാനും ഹിക്മത്തും സമൃദ്ധമായിരുന്നു ശേഷം എന്റെ വയർ കീറി സംസം ഉപയോഗിച്ച് കഴുകി അതിൽ ഈമാനും ഹിക്മത്തും നിറച്ചു അനന്തരം വെള്ള നിറത്തിലുള്ള ഒരു വാഹനം കൊണ്ടുവരപ്പെട്ടു ബുറാഖ് എന്നാണതിന്റെ നാമം പിന്നീട് ഞാൻ വാഹനപ്പുറത്ത് കയറി ജിബ്രീൽ (അ) ന്റെ കൂടെ യാത്ര തുടങ്ങി ഞങ്ങളുടെ യാത്ര ഒന്നാം ആകാശത്തിന്റെ സമീപത്ത് എത്തി
'ആരാണ് ?' - അവിടെനിന്ന് ചോദിക്കപ്പെട്ടു
ജിബ്രീലാണ് ' - ജിബ്രീലിന്റെ മറുപടി
'കൂടെ ആരാണ് ?'
'മുഹമ്മദ് നബിയാണ് '
'തിരുനബിയെ പ്രവാചകനായി നിയോഗിക്കപ്പെട്ടുവോ?' - ചോദ്യങ്ങൾ തുടർന്നു
'അതെ നിയോഗിക്കപ്പെട്ടു ' ജിബ്രീൽ മറുപടി നൽകി
'സ്വാഗതം വളരെ മഹത്വമുള്ളവരാണല്ലോ വന്നത് ! '
അനന്തരം ഞാൻ ആദം നബി (അ) ന്റെ സമീപത്ത് ചെന്ന് സലാം ചൊല്ലി ഈ ചോദ്യവും ഉത്തരവും സ്വാഗതവും എല്ലാ ആകാശങ്ങളിലും ആവർത്തിക്കപ്പെട്ടു ഏഴ് ആകാശങ്ങളിൽ യഥാക്രമം ആദം (അ), ഈസാ (അ), യഹ്‌യാ (അ), യൂസുഫ് (അ), ഇദ്രീസ് (അ), ഹാറൂൻ (അ), മൂസാ (അ), ഇബ്റാഹീം (അ) എന്നിവർ സ്വീകരണം നൽകി രണ്ടാം ആകാശത്ത് മാത്രം രണ്ട് പ്രാവചകന്മാർ ഉണ്ടായിരുന്നു അവർ ഈസാ (അ), യഹ്‌യ (അ) എന്നിവരാണ്
ശേഷം എന്നെ ബൈത്തുൽ മഅ്മൂർ എന്ന ഗേഹത്തിലേക്ക് ആനയിക്കപ്പെട്ടു അതിന്റെ സമീപത്ത് വെച്ച് ജിബ്രീൽ (അ) എന്നോട് ഇങ്ങനെ പറഞ്ഞു
'നബിയേ, ഇത് ബൈത്തുൽ മഅ്മൂറാണ് ദിവസവും എഴുപതിനായിരം മലക്കുകൾ ഇതിൽവെച്ച് നിസ്കരിക്കുന്നുണ്ട് ഒരു മലക്ക് ഒരുതവണ മാത്രമേ അവിടെവെച്ചു നിസ്കരിക്കുകയുള്ളൂ പുറത്തു വന്ന മലക്ക് പിന്നീടവിടേക്ക് മടങ്ങുകയില്ല ശേഷം എന്നെ സിദ്റതുൽ മുൻതഹയിലേക്ക് ആനയിക്കപ്പെട്ടു
എന്റെയും സമുദായത്തിന്റെയും മേൽ അമ്പത് വഖ്ത് നിസ്കാരം ഫർളാക്കപ്പെട്ടു അല്ലാഹു തന്റെ അരികെ വിളിച്ചുവരുത്തി സമ്മാനിതാണ് നിസ്കാരം മറ്റു അമലുകൾ അങ്ങനെയല്ല തീരിച്ച് വരുമ്പോൾ മൂസാനബി (അ) ന്റെ സഹായത്തോടെ അത് അഞ്ചാക്കപ്പെട്ടു ഇതിനുവേണ്ടി ഞാൻ അല്ലാഹുവിന്റെയും മൂസാ (അ) ന്റെയും ഇടയിൽ ഒമ്പതുതവണ സഞ്ചരിച്ചു (ബുഖാരി റഹ്)
വഫാതിനുശേഷം സഹായിക്കാൻ കഴിയില്ലെന്നു പിറുപിറുക്കുന്നവർ അമ്പത് വഖ്ത് നിസ്കരിക്കട്ടെ
ഇതാണ് മിഅ്റാജ് യാത്രയുടെ ചുരുക്കവിവരം അനവധി നിവേദനങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ട് നബി (സ) യുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു പ്രസ്തുത യാത്ര തന്റെ ഭാവികാലത്തെ ചില സംഭവങ്ങളിലേക്ക് ഈ യാത്ര വെളിച്ചം വീശിയിട്ടുണ്ട്
വരുംകാലങ്ങളിൽ പുണ്യപ്രവാചകർ (സ) അനുഭവിക്കാനിരിക്കുന്ന കാര്യങ്ങളിലേക്കും ഈ യാത്ര ചില സൂചനകൾ നൽകിയിട്ടുണ്ട് അതോടൊപ്പം നബി (സ) തന്റെ സഹധർമ്മിണിയായിരുന്ന ഖദീജ (റ) യുടെ വിയോഗം മൂലവും മറ്റും ദുഃഖിച്ചിരിക്കുന്ന സാഹചര്യത്തിലായിരുന്നു പ്രസ്തുത യാത്ര സംഘടിപ്പിക്കപ്പെട്ടത് തിരുനബി (സ) തളർന്നിരിക്കുന്ന ഹൃദയത്തിന് ഊർജ്ജസ്വലത നൽകാനും പ്രസ്തുത യാത്ര ഏറെ സഹായകമായി
(സിദ്റതുൽ മുൻതഹാ തിരുനബി (സ) യുടെ ഇടമാണ്)
ഇലന്തമരത്തിന്റെ സമീപത്ത്
മിഅ്റാജ് രാവിൽ നബി (സ) ദർശിച്ച ഒരു സ്ഥലമാണ് ഇലന്തമരത്തിന്റെ സമീപം മിഅ്റാജ് പ്രതിബാധിച്ചപ്പോൾ ഖുർആൻ പ്രസ്തുത മരത്തെ പരാമർശിച്ചിട്ടുണ്ട് മിഅ്റാജിന്റെ പരാമർശമുള്ളത് അദ്ധ്യായം അന്നജ്മിലാണ്
'ഇത് തിരുനബിക്ക് നൽകപ്പെടൈന്ന ബോധനങ്ങളാകുന്നു ഇത് പഠിപ്പിച്ചൻ പ്രബലമായ ശക്തിയുടയവനാണ് കരുത്തുള്ളവനുമാണവൻ അവൻ മുന്നിൽ വന്നു നിന്നു ഉന്നതചക്രവാളത്തിലായികൊണ്ട് പിന്നെ അടുത്തുവന്നു പിന്നെ വളരെ അടുത്തെത്തി അങ്ങനെ രണ്ട് വില്ലോളം അല്ലെങ്കിൽ അതിലും കുറഞ്ഞ അകലത്തിൽ നിലകൊണ്ടു ശേഷം അല്ലാഹുവിന്റെ അടിമക്ക് ബോധനം ചെയ്യേണ്ട സന്ദേശം നൽകി കണ്ണുകൊണ്ട് കണ്ടതിനെ ഹൃദയം കളവാക്കിയിട്ടില്ല നേരിൽ കണ്ടതിനെകുറിച്ച് നിങ്ങൾ അദ്ദേഹവുമായി തർക്കിക്കുകയാണോ നിശ്ചയം മറ്റൊരു ഇറങ്ങിവരവിലും പ്രാവാചകൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട് അറ്റത്തുള്ള ഇലന്തമരത്തിന്റെ സമീപത്ത് വെച്ച് അതിനടുത്താണ് അഭയസ്ഥാനമായ സ്വർഗ്ഗം അപ്പോൾ സിദ്റതിനെ മഹത്തായ ഒന്ന് പൊതിയുന്നൈണ്ടായിരുന്നു ' (അന്നജ്മ് 53/16)
ഈ സൂക്തങ്ങളിൽ ഇലന്തമരത്തെ പരാമർശിച്ചത് ശ്രദ്ധിച്ചുവല്ലോ നബി (സ) മിഅ്റാജ് യാത്രാവിവരണം നടത്തിയ ഭാഗങ്ങളിലും സിദ്റതുൽ മുൻതഹയെ കുറിച്ച് വിശദീകരണങ്ങൾ നൽകിയിട്ടുണ്ട്
'എന്നെ സിദ്റതുൽ മുൻതഹയിലേക്ക് ആനയിക്കപ്പെട്ടു അപ്പോൾ അതിന്റെ പഴം ഹിജ്റ നാട്ടിലെ അളവുപാത്രത്തിന്റെ വലുപ്പമാണ് അവയുടെ ഇലകൾ ആനച്ചെവിയുടെ വിശാലതയാണ് പ്രസ്തുത മരത്തിന്റെ താഴ്ഭാഗത്ത് നാല് അരുവികൾ ഉണ്ട് രണ്ടെണ്ണം മറഞ്ഞതും രണ്ടെണ്ണം തെളിഞ്ഞതുമാണ് അപ്പോൾ ഞാൻ പ്രസ്തുത അരുവികളെക്കുറിച്ച് ജിബ്രീൽ (അ) നോട് ചോദിച്ചു മറഞ്ഞു കിടക്കുന്ന ഇരു അരുവികൾ സ്വർഗ്ഗത്തിലുള്ളതാണെന്നും വെളിവായ രണ്ടെണ്ണം നൈലും യൂഫ്രടീസുമാണെന്നും ജിബ്രീൽ (അ) വിശദീകരിച്ചു (ബുഖാരി റഹ്)
ജിബ്രീൽ (അ) ന്റെ സ്ഥാനം ഇലന്തമരത്തിന്റെ സമീപമാണത്രെ ജിബ്രീലിനെ പ്രസ്തുത മരത്തിന്റെ സമീപത്തുവെച്ച് തിരുനബി (സ) കണ്ടത് പങ്ക് വെക്കുന്നത് കാണുക
'ഞാൻ ജിബ്രീൽ (അ) നെ സിദ്റതുൽ മുൻതഹയിൽ കണ്ടു അപ്പോൾ ജിബ്രീലിന് അറുനൂറ് ചിറകുകൾ ഉണ്ടായിരുന്നു അതിൽനിന്നും മുത്തും പളുങ്കും കൊഴിഞ്ഞുകൊണ്ടിരുന്നു ' (റൂഹുൽ ബയാൻ: 14/311)
ഏഴാം ആകാശത്ത് അല്ലാഹുവിന്റെ അർശിന്റെ വലതുഭാഗത്താണ് സിദ്റതുൽ മുൻതഹയുള്ളത് ഈ മരത്തിന്റെ തണലിലൂടെ ഒരു യാത്രക്കാരൻ എഴുപത് വർഷം സഞ്ചരിച്ചാലും തണലിന്റെ അറ്റം കാണുകയില്ല ഇതിന്റെ സമീപത്തുവരെയാണ് മലക്കുകൾക്ക് വരാൻ അനുവാദമുള്ളത് രക്തസാക്ഷികളുടെ ആത്മാവ് ഈ മരത്തിന്റെ സമീപത്ത് വരാറുണ്ടത്രെ ഈ മരത്തിന്റെ ചുറ്റുഭാഗം കറങ്ങിയാൽ, ജീവിതകാലം പൂർണ്ണമായി നടന്നാലും നടത്തം തുടങ്ങിയ ഭാഗത്ത് എത്തുകയില്ല
ഇതിന്റെ സമീപത്ത് തന്നെയാണ് വിശ്വാസികളുടെ ഭവനമായ സ്വർഗ്ഗമുള്ളത്
പ്രവാചകർ (സ) ഇലന്തമരം കണ്ടപ്പോൾ തന്നെ അത്ഭുതപ്പെടുത്തുന്ന ചിലത് കണ്ടു അഥവാ സ്വർണ്ണം കൊണ്ടുള്ള വെട്ടുകിളികളും പച്ചനിറത്തിലുള്ള ഒരുതരം പക്ഷികളും സിദ്റയെ പൊതിഞ്ഞു ഓരോ ഇലകളിലും മലക്കുകൾ ഇരുന്ന് തസ്ബീഹ് ചൊല്ലുന്നതും തിരുനബി (സ) യുടെ ശ്രദ്ധയിൽപ്പെട്ടു
ഈ മരത്തിന്റ സമീപത്തുവെച്ച് മൂന്ന് കാര്യങ്ങൾ നബി (സ) ക്ക് നൽകപ്പെട്ടു
1. അഞ്ച് വഖ്ത് ഫർള് നിസ്കാരങ്ങൾ
2. സൂറതുൽ ബഖറയുടെ അവസാന ഭാഗങ്ങൾ
3. ബഹുദൈവാരാധന നടത്താതെ തന്റെ സമുദായത്തിൽ നിന്ന്
മരണപ്പെട്ടവർക്കുള്ള പാപമോചനം (തഫ്സീർ റൂഹുൽ ബയാൻ; 1/313)
(ഖാബ ഖൗസൈനിയാണ് തിരുനബി (സ) യുടെ തേട്ടം)
ഉന്നത ചക്രവാളത്തിലെ സംഗമം
ഇസ്റാഅ്- മിഅ്റാജ് ദിനത്തിൽ തിരുനബി (സ) അല്ലാഹുവുമായി നടത്തിയ മുനാജാതാണ് ഈ വാക്യത്തിന്റെ പ്രമേയം തിരുനബി (സ) യുടെ പരമമായ ലക്ഷ്യവും അത് തന്നെയാണല്ലോ ഉന്നത ചക്രവാളത്തിൽ വെച്ച് നടന്ന ചില സംഗങ്ങൾ ഖുർആൻ പ്രഖ്യാപിക്കുന്നത് കാണുക
'ഉന്നത ചക്രവാളത്തിൽ അവൻ സാക്ഷാൽരൂപം കൈകൊണ്ടു പിന്നെ അവൻ അടുത്ത് വന്നു പിന്നെ വളരെ അടുത്തെത്തി അങ്ങനെ രണ്ട് വില്ലോളം അല്ലെങ്കിൽ അതിലും കുറഞ്ഞ അകലത്തിൽ നിലകൊണ്ടു ' (അന്നജ്മ് 53/ 9)
ഇത് പ്രവാചകർ (സ) മഹാനായ ജിബ്രീൽ (അ) നെ യഥാർത്ഥ രൂപത്തിൽ ദർശിച്ചതിനെ സംബന്ധിച്ചുളള സൂക്തങ്ങൾ ജിബ്രീൽ (അ) യഥാർത്ഥ രൂപത്തിൽ തിരുനബി (സ) കണ്ടത് രണ്ട് തവണയാണെന്ന് ചില നിവേദനങ്ങളിൽ കാണുന്നുവെന്ന് നാം മുമ്പ് സൂചിപ്പിച്ചു
അവയിൽ ഒന്ന് മക്കയിലെ പ്രാന്തപ്രദേശങ്ങളിൽ നബി (സ) തനിച്ചിരുന്ന് ആരാധന ചെയ്യുമ്പോഴും മറ്റൊന്ന് മിഅ്റാജിന്റെ രാത്രിയിലാണെന്നും നാം വിശദീകരിച്ചു എന്നാൽ മിഅ്റാജ് രാത്രിയിൽ ജിബ്രീൽ (അ) മുമായി സംഗമിച്ചതുപോലെ മറ്റൊരു ഘട്ടത്തിലും ഉണ്ടായിട്ടില്ല അതുകൊണ്ടാണ് ഖുർആൻ ഈ സംഗമം പ്രത്യേകം പരാമർശിച്ചിരിക്കുന്നത് ഈ കാഴ്ചയിൽ ജിബ്രീൽ (അ) ന് അറുനൂറ് ചിറകുകൾ ഉണ്ടായിരുന്നുവെന്ന് ഇമാം ബുഖാരി (റ) ന് നിവേദനം ചെയ്യുന്ന ഹദീസിൽനിന്ന് വായിക്കാം
ജിബ്രീൽ (അ) ന്റെ ചിറകുകളുടെ എണ്ണം മറ്റു പല ഹദീസുകളിലും കാണുന്നത് ഇബ്നു അബ്ബാസ് (റ) നിവേദനം: നബി (സ) പറഞ്ഞു: 'ലൈലതുൽ ഖദ്ർ ദിവസം ജിബ്രീൽ (അ) ന്റെ നേതൃത്വത്തിൽ ഒരു സംഘം മലക്കുകൾ ഭൂമിയിൽ വരും ജിബ്രീൽ (അ) ന്റെ കൈയിൽ പച്ച നിറത്തിലുള്ള ഒരു പതാകയുണ്ടാകും അതുമായി ജിബ്രീൽ (അ) കഅ്ബാലയത്തിന്റെ മുകളിൽ കയറും അപ്പോൾ ജിബ്രീൽ (അ) ന് അറുനൂറ് ചിറകുകൾ ഉണ്ടായിരിക്കും അവയിൽ പെട്ട രണ്ട് ചിറകുകൾ ലൈലതുൽ ഖദ്റിൽ മാത്രമേ വിരിക്കുകയുള്ളൂ അവ വിരിച്ചാൽ കിഴക്കും പടിഞ്ഞാറും എത്തും (കൻസൂൽ ഉമ്മാൽ: 8/587)
ജിബ്രീൽ (അ) ചില ഘട്ടങ്ങളിൽ പരിപൂർണ്ണമായ മനുഷ്യന്റെ രൂപത്തിൽ തന്നെ തിരുസവിധത്തിൽ വന്നിട്ടുണ്ട് ഈ രൂപം തിരുഅനുചരരിൽ പലരും കണ്ടിട്ടുണ്ട്
ആഇശാ (റ) ൽ നിന്ന് നിവേദനം: 'ഹാരിസ്ബ്നു ഹിശാം (റ) ഒരിക്കൽ പ്രവാചകർ (സ) യോട് ഇങ്ങനെ ചോദിച്ചു:
'അല്ലാഹുവിന്റെ തിരുദൂതരേ, എങ്ങനെയാണ് അങ്ങേക്ക് വഹ്‌യ് വരുന്നത്?!'
'ചില ഘട്ടങ്ങളിൽ മണികിലുക്കം പോലെയുള്ള ശബ്ദത്തോടെ വരാറുണ്ട് അത് വളരെ പ്രയാസമേറിയതായിരിക്കും മറ്റു ചില സന്ദർഭങ്ങളിൽ മലക്ക് മനുഷ്യരൂപത്തിൽ വന്ന് എന്നോട് സംസാരിക്കാറുണ്ട് ' (ബുഖാരി റഹ്)
ജിബ്രീൽ (അ) ന്റെ മനുഷ്യരൂപം അനുചരർ കണ്ട ഒരു ഘട്ടം വിശദീകരിക്കാം
ഉമർ (റ) ൽ നിന്ന് നിവേദനം: 'ഞങ്ങൾ ഒരിക്കൽ തിരുസവിധത്തിൽ ഇരിക്കുകയായിരുന്നു അപ്പോൾ ഒരു വ്യക്തി വന്നു ശക്തമായ വെള്ള വസ്ത്രം ശക്തമായ കറുപ്പുള്ള മുടി, യാത്ര ലക്ഷണങ്ങളൊന്നും ശരീരത്തിൽ കാണുന്നില്ല പക്ഷേ, ഞങ്ങൾക്കാർക്കും അദ്ദേഹത്തെ പരിചയവുമില്ല അദ്ദേഹം നബി (സ) യുടെ കാൽമുട്ടുകളോട് തന്റെ മുട്ടുകൾ ചേർത്തുവെച്ച് ഇരുന്നു തന്റെ കൈകൾ തിരുതുടകളിൽ വെച്ചു ശേഷം മതപരമായ പല കാര്യങ്ങളും നബി (സ) യുമായി ചർച്ച ചെയ്തു അദ്ദേഹം തിരിച്ചുപോയി
ശേഷം തിരുനബി (സ) എന്നോട് ചോദിച്ചു
'ആരാണ് വന്നതെന്ന് നിങ്ങൾക്കറിയുമോ?'
'ഇല്ല' - ഞാൻ പ്രതികരിച്ചു
'അത് ജിബ്രീലാണ് നിങ്ങളെ ദീൻ പഠിപ്പിക്കാൻ വേണ്ടി വന്നതാണ് ' തിരുനബി പറഞ്ഞു (മുസ്ലിം റഹ്)
ഇനി ഖാബഖൗസൈനി കൊണ്ടുദ്ദേശിക്കുന്നത് അല്ലാഹുവുമായുള്ള അടുപ്പമാണെന്നും ഖുർതുബി പോലെയുള്ള തഫ്സീറുകളിൽ കാണാം ജിബ്രീലി (അ) യോടായാലും അല്ലാഹുവിനോടായാലും രണ്ട് അടുപ്പവും നബി (സ) യുടെ തേട്ടം തന്നെയാണ്
(തിരുനബി (സ) യുടെ ലക്ഷ്യം ഈ തേട്ടമാണ്)
ല്യക്ഷമുള്ള തേട്ടം
ആത്മീയമായ ഉയർച്ചയും വളർച്ചയുമാണ് തിരുനബി (സ) യുടെ ഏകലക്ഷ്യം ഇതിന് ആവശ്യമായ മാർഗ്ഗങ്ങളെല്ലാം പുണ്യപ്രവാചകർ (സ) സ്വീകരിച്ചു തിരുനബി (സ) യുടെ ആത്മീയവും ഭൗതികവുമായ പദവികൾ ഉയർത്താൻ വേണ്ടിയാണ് അല്ലാഹുവിന്റെ സമക്ഷത്തിലേക്ക് നാഥൻ കൊണ്ടുപോയത് ജിബ്രീൽ (അ) നെ തന്റെ യഥാർത്ഥ രൂപത്തിൽ കണ്ട് അല്ലുഹുവുമായി സംഭാഷണം നടത്തി നബി (സ) ഭൂമിയിൽ തിരിച്ചെത്തി
ഈ മഹത്വം ലോകത്ത് മറ്റാർക്കും നൽകപ്പെട്ടിട്ടില്ല പലരും ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും അല്ലാഹുവിനെ കാണണമെന്ന ആഗ്രഹം പരിഹാസരൂപത്തിൽ പ്രകടിപ്പിച്ച ചിലരുണ്ട് അവരെ അല്ലാഹു നിലക്കുനിർത്തി
ബനൂഇസ്രഈലിക്കാണ് ഏറ്റവും കൂടുതൽ പ്രവാചകന്മാർ നിയോഗിക്കപ്പെട്ടത് അവർ മൂസാനബി (അ) നെ പലവിധത്തിലും പീഢിപ്പിച്ചു അവർക്ക് അല്ലാഹുവിനെ നേരിട്ട് കാണണം എന്ന ആവശ്യംപോലും അവർ മൂസാ (അ) ന്റെ സമക്ഷം ഉന്നയിച്ചു എന്നാൽ അല്ലാഹുവിനെ അവർക്ക് കാണാൻ സാധിച്ചില്ല എന്നുമാത്രമല്ല അവരെ അല്ലാഹു നശിപ്പിക്കുകയാണ് ചെയ്തത് ഇതിനെക്കുറിച്ച് ഖുർആനിന്റെ പ്രയോഗങ്ങൾ കാണുക
'നബിയേ, വാനലോകത്ത് നിന്ന് ഒരു ഗ്രന്ഥം അവതരിപ്പിച്ച് തരണമെന്ന് വേദക്കാർ അങ്ങയോട് ആവശ്യപ്പെടുന്നുവെങ്കിൽ, മുമ്പവർ മൂസാനബിയോട് ഇതിനേക്കാൾ ധിക്കാരപരമായ ആവശ്യം ഉന്നയിച്ചവരാണ് അവർ പറഞ്ഞു: 'നീ ഞങ്ങൾക്ക് അല്ലാഹുവിനെ നേരിൽ കാണിച്ച് തരണം ഈ അക്രമം കാരണത്താൽ അവരുടെ മേൽ പെട്ടെന്ന് ഇടിനാദം പതിച്ചു' (അന്നിസാഅ്: 153)
മറ്റൊരു വാക്യം കാണുക 'നിങ്ങൾ മൂസാനബിയോട് പറഞ്ഞ സന്ദർഭം: ഓ, മൂസാ, അല്ലാഹുവിനെ പരസ്യമായി കണ്ണുകൊണ്ട് കാണുന്നത് വരെ തീർച്ചയായും നിന്നെ ഞങ്ങൾ വിശ്വസിക്കുകയില്ല അപ്പോൾ നോക്കി നിൽക്കെ, ഒരു സ്ഫോടനം നിങ്ങളെ ബാധിച്ചു ' (ബഖറ: 55)
ഇവിടെ ഇവർ അല്ലാഹുവിനെ കാണണമെന്ന് പറഞ്ഞത് പരിഹാസ്യ രൂപത്തിലാണ് അവരുടെ ലക്ഷ്യം കളങ്കരഹിതമായിരുന്നില്ല അതുകൊണ്ടാണ് അവരെ അല്ലാഹു നശിപ്പിച്ചത്
ഫിർഔൻ താനാണ് ഇലാഹെന്ന് വാദിച്ചു ഒരിക്കൽ ഇവൻ അല്ലാഹുവിനെ കാണാൻ ശ്രമിച്ച സംഭവം ഖുർആൻ വിശദീകരിക്കുന്നുണ്ട് ഇവന്റെയും ആഗ്രഹപ്രകടനം പരിഹാസ്യരൂപത്തിലായിരുന്നു
ഫറോവ പറഞ്ഞു: അല്ലയോ ജനങ്ങളെ, നിങ്ങൾക്ക് ഞാനല്ലാതെ മറ്റൊരു ഇലാഹുള്ളത് ഞാനറിയില്ലല്ലോ ഹേ, ഹാമാൻ! കളിമണ്ണ് ചുട്ട് ഒരു ഉയർന്ന ഗോപുരം നിർമ്മിക്കുക ഞാൻ അതിൽ കയറി മൂസയുടെ ഇലാഹിനെ ഒന്ന് നോക്കട്ടെ അവൻ പറയുന്നത് നുണ തന്നെ എന്നാണ് എനിക്ക് തോന്നുന്നത് ' (ഖസ്വസ്: 38)
ഫിർഔനിന്റെയും ഈ ചോദ്യം അലക്ഷ്യവും പരിഹാസരൂപത്തിലുമായപ്പോൾ അല്ലാഹു ഇവനെയും 'വെള്ളം കുടിപ്പിച്ചു ' എന്നാൽ ലക്ഷ്യത്തിലെത്തിയത് തിരുനബി (സ) മാത്രമാണ് ഇത് പ്രവാചകർ (സ) യുടെ നേട്ടത്തിന്റെ ഫലമായിരുന്നു താൻ ആരാധിക്കുന്ന, തനിക്ക് ജീവിത സൗകര്യങ്ങൾ ഒരിക്കിതരുന്ന അല്ലാഹുവിനെ കാണുക എന്നത് ഏതൊരു വിശ്വാസിയുടെയും അടങ്ങാത്ത ആഗ്രഹം തന്നെ ഹൃദയത്തിലുള്ള അടങ്ങാത്ത ആഗ്രഹത്തോടെയും വളരെ വ്യക്തമായ ലക്ഷ്യബോധത്തോടെയും ചോദിച്ചപ്പോൾ അല്ലാഹു അവനെ കാണാനുള്ള അവസരം നൽകി
ഖൈസ്ബ്നു ഉബാദ് (റ) ൽ നിന്ന് നിവേദനം: പ്രവാചകർ (സ) ഇങ്ങനെ പ്രാർത്ഥിക്കാറുണ്ടായിരുന്നു 'അല്ലാഹുവേ, ഞാൻ, നിന്നെ ദർശിക്കുന്നതിന്റെ ആനന്ദത്തെ നിന്നോട് തേടുന്നു നിന്നെ കാണാനുള്ള ആഗ്രഹത്തെയും ചോദിക്കുന്നു ' (അൽ - ആഹാദ് വൽമസാനി: 1/207)
നബി (സ) അത്യധികം ആഗ്രഹിച്ചതുമാണ് അല്ലാഹുവിനെ കാണൽ
(തിരുനബി (സ) യുടെ പ്രസ്തുത ലക്ഷ്യം സാക്ഷാത്കരിക്കപ്പെട്ടതാണ്)
എല്ലാം ശുഭം!
അല്ലാഹുവിനെ കാണുക എന്ന ലക്ഷത്തിൽ നബി (സ) വിജയിച്ചുവെന്ന് നാം മുമ്പ് സൂചിപ്പിച്ചു ലക്ഷ്യം നല്ലതല്ലാത്തത് കൊണ്ട് ചിലർക്ക് നാശം സംഭവിച്ചതും നാം ഓർമ്മിപ്പിച്ചു മഹാനായ മൂസാ (അ) അല്ലാഹുവിനെ കാണാൻ അനുവാദം ചോദിച്ചിരുന്നു പക്ഷെ അല്ലാഹുവിനെ നേരിട്ട് കാണാൻ മഹാന് സാധിച്ചിട്ടില്ല ഖുർആൻ ഇവ്വിഷയകമായി പറയുന്നത് കാണുക
'മൂസാനബിക്ക് നാം മുപ്പത് രാത്രി നിശ്ചയിച്ച് കൊടുത്തു പിന്നീട് പത്ത് ദിനങ്ങൾ കൂട്ടിച്ചേർത്തു അങ്ങനെ അല്ലാഹു നിശ്ചയിച്ച കാലം നാൽപത് ദിനങ്ങൾ കഴിഞ്ഞു മൂസാ നബി പോകുമ്പോൾ തന്റെ സഹോദരൻ ഹാറൂനോട് പറഞ്ഞു 'എനിക്ക് ശേഷം താങ്കൾ ജനങ്ങൾക്ക് എന്റെ പ്രതിനിധിയായിരിക്കും അവരെ നല്ല നിലയിൽ നയിക്കുക കുഴപ്പക്കാരുടെ വഴി പിന്തുടരുത് നാം നിശ്ചയിച്ച സമയത്ത് മൂസാനബി വരികയും അല്ലാഹു അദ്ദേഹത്തോട് സംസാരിക്കും ചെയ്തു അപ്പോൾ മൂസാനബി അപേക്ഷിച്ചു:
'എന്റെ നാഥാ, എനിക്ക് നിന്നെ കാണിച്ചുതരൂ, ഞാൻ നിന്നെ കണ്ട് കൊള്ളട്ടെ' അപ്പോൾ അല്ലാഹു പറഞ്ഞു: 'നിനക്ക് എന്നെ കാണാൻ കഴിയില്ല എങ്കിലും ആ പർവ്വതത്തിലേക്ക് നോക്കുക അത് തൽസ്ഥാനത്ത് നിലകൊള്ളുന്നുവെങ്കിൽ നിനക്ക് എന്നെ കാണാൻ കഴിയും അങ്ങനെ അദ്ദേഹത്തിന്റെ റബ്ബ് പർവ്വതത്തിൽ വെളിവായപ്പോൾ അതിനെ ഛിന്നഭിന്നമാക്കി മൂസാനബി ബോധരഹിതനായി വീണു' (അൽ- അഅ്റാഫ്: 142-143)
നോക്കൂ, ഇവിടെ മൂസാനബി (അ) ന് അല്ലാഹുവിനെ നേരിട്ട് കാണാൻ നിയോഗമുണ്ടായില്ല അല്ലാഹുവിന്റെ പ്രകാശം പർവ്വതത്തിൽ ഉദയം ചെയ്തു അത് കണ്ടപ്പോൾ തന്നെ മൂസാ (അ) ബോധം നിശിച്ച് വീണുപോയി എന്നാൽ നബി (സ) അല്ലാഹുവിനെ കാണുകയും സംസാരിക്കുകയും ചെയ്തു
അല്ലാഹുവിന്റെ സാധാരണക്കാരായ അടിമകൾക്കും അവനെ കാണാൻ അവസരമുണ്ട് അത് പരലോകത്ത് വെച്ചാണ് അവർ സൗഭാഗ്യവാന്മാരുമാണ് അല്ലാഹുവിന്റെ ദർശനത്തെ സംബന്ധിച്ച് ഖുർആൻ പ്രഖ്യാപിക്കുന്നത് കാണുക
'നന്മ ചെയ്യുന്നവർക്ക് ഏറ്റവും നല്ല പ്രതിഫലവും 'സിയാദതും' (വർദ്ധനവും) ഉണ്ട് ' (യൂനുസ്: 26)
ഈ സൂക്തത്തിൽ 'സിയാദത് ' എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് അല്ലാഹുവിനെ ദർശിക്കാനുള്ള സൗഭാഗ്യമാണെന്ന് ഖുർആൻ വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിരിക്കുന്നു (തഫ്സീർ ത്വബരി: 15:62)
സ്വുഹൈബ് (റ) ൽ നിന്ന് നിവേദനം: തിരുനബി (സ) പറഞ്ഞു: 'സ്വർഗ്ഗനിവാസികൾ സ്വർഗത്തിൽ പ്രവേശിച്ചാൽ അല്ലാഹു അവരോട്, ഇനി അനുഗ്രഹങ്ങളിൽ വല്ല വർദ്ധനവും ആവശ്യമാണോ എന്ന് ചോദിക്കും തദവസരത്തിൽ സ്വർഗ്ഗസ്ഥർ ഇങ്ങനെ മറുപടി നൽകും
'നാഥാ, നീ ഞങ്ങളുടെ മുഖം വെളുപ്പിച്ചവനല്ലേ! ഞങ്ങൾക്ക് സ്വർഗ്ഗം തന്നവനുമല്ലേ!! നരകത്തിൽ നിന്ന് ഞങ്ങളെ സംരക്ഷിക്കുകയും ചെയ്തവനല്ലേ!! ഇതിലപ്പുറം ഇനിയെന്ത്?!'
അപ്പോൾ അല്ലാഹു ഒരു ഹിജാബ് ഉയർത്തും തദവസരത്തിൽ അവർ അല്ലാഹുവിനെ കാണുകയും, അവർക്ക് നൽകപ്പെട്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ ദർശനമാകും ' (മുസ്ലിം റഹ്)
സ്വർഗത്തിൽ പ്രവേശിച്ച എല്ലാവർക്കും ഒരുപോലെ അല്ലാഹുവിനെ കാണാവുന്നതാണ്
ജരീര്ബ്നു അബ്ദുല്ലാ (റ) പറഞ്ഞു: 'ഞങ്ങൾ നബി (സ) യോടൊപ്പം നിൽക്കുമ്പോൾ തിരുനബി (സ) ചന്ദ്രനിലേക്ക് നോക്കി ശേഷം ഇങ്ങനെ പ്രസ്താവിച്ചു
'ഈ ചന്ദ്രനെ കാണുന്നതുപോലെ നിങ്ങൾക്ക് നിങ്ങളുടെ രക്ഷിതാവിനെ പിന്നീട് കാണാം ' (ബുഖാരി റഹ്)
(പ്രവാചകന്മാരുടെ നേതാവായ തിരുനബി ﷺ)
അമ്പിയാക്കളിലെ രാജസയ്യിദർ
തിരുനബി (സ) ക്ക് മുമ്പ് അനേകം പ്രവാചകന്മാരെ അല്ലാഹു പ്രബോധനത്തിന് വേണ്ടി നിയോഗിച്ചിട്ടുണ്ട് അവസാനത്തെ പ്രവാചകരാണല്ലോ തിരുനബി (സ) എങ്കിൽ ലോകത്ത് വന്ന സർവ്വ പ്രവാചകരുടെയും നേതാവ് നബി (സ) യാണ് ഇതര പ്രവാചകന്മാരെല്ലാം ഇതിൽ നബി (സ) യെ അംഗീകരിക്കുന്നവരാണ് ലോകത്തുള്ള മറ്റു വിശ്വാസികളും ഇത് പുണ്യപ്രവാചകർ (സ) ക്ക് വക വെച്ച് കൊടുക്കുന്നു
അസ്അദ്ബ്നു സുറാറത്ത് (റ) ഉദ്ധരിക്കുന്നു നബി (സ) പ്രസ്താവിച്ചു: 'ഞാൻ ആകാശം കയറിയപ്പോൾ എന്നെ ഒരു കൊട്ടാരത്തിലേക്ക് ആനയിക്കപ്പെട്ടു മുത്തും സ്വർണ്ണവും ഉപയോഗിച്ചാണ് അതിന്റെ നിർമ്മാണം പ്രസ്തുത കൊട്ടാരത്തിൽ വെച്ച് അല്ലാഹു മൂന്ന് കാര്യങ്ങൾ എന്നെ അറിയിച്ചു അവ
1. ഞാൻ അമ്പിയാക്കളുടെ നേതാവാണ്
2. സൂക്ഷ്മത പാലിച്ചവരുടെ ജേതാവാണ്
3. കൈകാലുകളും മുഖവും വെളുത്തവരുടെ വെളുത്തവരുടെ ജേതാവാണ് ' (ഇത്ഹാഫുൽ ഖിയറ: 7/47)
തിരുനബി (സ) യുടെ പദവിയോട് സമാനമായ പദവികൾ നൽകപ്പെട്ട ഒരു പ്രവാചകനും ഇല്ല അവതരിപ്പിക്കപ്പെട്ട മുഅ്ജിസത്തുകളിൽ ഏറ്റവും മഹത്വമേറിയത് തിരുനബി (സ) യുടെ മുഅ്ജിസത്ത് തന്നെ അന്ത്യനാൾ വരെ നിലനിൽക്കുന്ന മുഅ്സത്തുകൾ ഉള്ളതും നബി (സ) ക്ക് തന്നെ മഹ്ശറയിൽ ശഫാഅത്തിന് വേണ്ടി ജനങ്ങൾ വരുന്നു പല പ്രവാചകന്മാരെയും അവർ സമീപിക്കുന്നു
അപ്പോൾ എല്ലാ പ്രവാചകന്മാരും വഴിതിരിച്ച് വിടുന്നതും നബി (സ) യുടെ സമീപത്തേക്കാണ് എല്ലാ പ്രവാചകന്മാർക്കും സമുദായത്തിനും വേണ്ടി സ്വർഗ്ഗം തുറന്ന് ഉദ്ഘാടനം നിർവഹിക്കുന്നതും അന്ത്യപ്രവാചകൻ തിരുനബി (സ) തന്നെ ഇങ്ങനെ എല്ലാ തലങ്ങളിലും നേതൃസ്ഥാനം അലങ്കരിക്കുന്ന ഏകവ്യക്തിത്വം തിരുനബി (സ) യാണ്
ജന്മ സമയത്തുപോലും വലിയ അത്ഭുതങ്ങൾ കാണിച്ച ഏക പ്രവാചകൻ തിരുനബി (സ) മാത്രം
നബി (സ) യുടെ നേതൃസ്ഥാനത്തിനെതിരെ അസൂയ പൂണ്ടവരായിരുന്നു ജൂതന്മാർ നബി (സ) യുടെ പല വിശേഷണങ്ങളും അവർ ഗോപ്യമാക്കി വെച്ചു
'അല്ലാഹുവിൽനിന്ന് വേദഗ്രന്ഥം (ഖുർആൻ) അവർക്ക് വന്നു അതു നേരത്തെ അവർക്കൊപ്പമുള്ള വേദത്തെ (തൗറാത്ത്) സത്യപ്പെടുത്തുന്നതാകുന്നു
ഖുർആൻ അവതരിപ്പിക്കപ്പെടുന്നതിന് മുമ്പ് ജൂതന്മാർ തന്നെ സത്യനിഷേധികൾക്കെതിരിൽ (തൗറാത്തിൽ പരാമർശിക്കപ്പെട്ട മുഹമ്മദ് നബിയെകൊണ്ട്) വിജയവും സഹായവും പ്രാർത്ഥിച്ചിരുന്നതുമാണ് പക്ഷേ, അവർ വ്യക്തമായി മനസ്സിലാക്കിയ ആ ഗ്രന്ഥം (ഖുർആൻ) വന്നപ്പോൾ അവർ നിഷേധിക്കുകയാണുണ്ടായത് (അൽബഖറ- 89)
നേരത്തെ ഖുർആനിന്റെ മഹത്വവും തിരുനബി (സ) യുടെ വിശേഷണങ്ങളും അവരുടെ ഗ്രന്ഥത്തിൽ നിന്നും മറ്റുമായി അവർ മനസ്സിലാക്കിയിട്ടും ഇപ്പോൾ അവർ ഇതിനെ നിഷേധിക്കുന്നതിന്റെ കാരണം തിരുനബി (സ) യോടുള്ള അസൂയയും അപ്രകാരം പ്രവാചകർ (സ) ക്ക് നേതൃസ്ഥാനം ലഭിക്കുമെന്ന ഭയവുമാണ് (ജലാലൈനി 1/17)
അപ്പോൾ നബി (സ) യുടെ നേതൃസ്ഥാനത്തിൽ കുശുമ്പ് കാണിച്ചവർ ജൂതന്മാരാണ് ഇന്നും ജൂതന്മാരോട് അച്ചാരം സ്വീകരിച്ചവർ സമുദായത്തിൽ ഉണ്ടോ എന്ന് സംശയിക്കുന്നു കാരണം, ചിലർക്ക് നബി (സ) യെ സംബന്ധിച്ച് 'സയ്യിദ് ' എന്ന് പ്രയോഗിക്കുന്നത് അരോചകമായി തോന്നുന്നു ഇത് ജൂതായിസത്തിന്റെ പാരമ്പര്യമാണ് ജൂതന്മാർ എക്കാലത്തും ഇസ്ലാമിന്റെ ശത്രുക്കളാണല്ലോ
ജൂതന്മാരുടെ ഈ 'മരുന്നില്ലാത്ത രോഗ' ത്തെക്കുറിച്ച് പലയിടങ്ങളിൽ ഓർമ്മിപ്പിച്ചിട്ടുണ്ട്
ഇസ്റാഅ്- മിഅ്റാജ് യാത്രയിൽ തിരുനബി (സ) യെ ജിബ്രീൽ (അ) ബൈത്തുൽ മുഖദ്ദസിൽ ഇറക്കി അവിടെ വെച്ച് തിരു നബി (സ) സർവ്വ പ്രവാചകന്മാർക്കും ഇമാമായി നിസ്കരിച്ചു ഇവയെല്ലാം തിരുനബി (സ) യുടെ നേതൃസ്ഥാനത്തെ അറിയിക്കുന്നുണ്ടല്ലോ
(അന്ത്യപ്രവാചകനാണ് തിരുനബി (സ)
അറ്റമില്ലാത്ത അവസാനം
പ്രവാചകത്വത്തിന്റെ പൂർത്തീകരണം നബി (സ) യിലൂടെയാണ് തിരുനബിക്ക് ശേഷം മറ്റൊരു പ്രവാചകൻ ലോകത്ത് വരില്ല ആയതുകൊണ്ട് അന്ത്യനാൾ വരെയുള്ള മുഴുവൻ ജനങ്ങളെയും പ്രതിനിധാനം ചെയ്യേണ്ടവരാണ് പ്രവാചകർ (സ) പ്രവാചകത്വത്തിൽ അന്ത്യരാണെങ്കിലും അപദാനങ്ങളിൽ അറ്റമില്ലാത്തവരാണ് തിരുനബി (സ)
ആഇശാ (റ) ൽ നിന്ന് നിവേദനം: 'മക്കയിൽ താമസിച്ചിരുന്ന ഒരു ജൂതൻ, മക്കയിൽ കച്ചവടം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു തിരുനബി (സ) യെ പ്രസവിക്കപ്പെട്ട രാത്രി അദ്ദേഹം ഖുറൈശികളോട് ഇങ്ങനെ ചോദിച്ചു
'ഓ ഖുറൈശികളേ, ഇന്ന് രാത്രി ഖുറൈശികളിൽ വല്ല പ്രസവവും നടന്നോ?!'
'ഞങ്ങൾ പ്രസവവാർത്തയൊന്നും കേട്ടിട്ടില്ലല്ലോ!' ഖുറൈശികൾ പ്രതികരിച്ചു
'അല്ലാഹു അക്ബർ!! നിങ്ങളറിഞ്ഞില്ലേ ഇന്നൊരു അത്ഭുതകരമായ പ്രസവം നടന്നിരിക്കുന്നു !!! ഇന്ന് ഈ സമുദായത്തിലേക്ക് നിയോഗിക്കപ്പെടുന്ന പ്രവാചകനെ പ്രസവിക്കപ്പെട്ടിരിക്കുന്നു അദ്ദേഹം അന്ത്യ പ്രവാചകനാണ് 'ഖാതമുന്നുബുവ്വ' അദ്ദേഹത്തിന്റെ ചുമലുകൾക്കിടയിലുണ്ട് '
ഇത് കേട്ട ഖുറൈശികൾ ഉടനെ അവിടെ നിന്ന് എഴുന്നേൽക്കുകയും ഇതിനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു അപ്പോൾ അബ്ദുല്ലാ (റ) ന് ഒരു മകൻ പിറന്നിരിക്കുന്നുവെന്ന വാർത്ത അവർക്ക് ലഭിച്ചു ' (അൽ- മുസ്തദ്റക്: 2/600)
പ്രസ്തുത ഹദീസിൽ ജൂതൻ പ്രവാചകത്വത്തിന്റെ പരിസമാപ്തി തിരുനബിയിലാണെന്ന് മനസ്സിലാക്കിയതായി ബോധ്യപ്പെടുന്നു തൗറാത്തിലും മറ്റും നബി (സ) യുടെ വിശേഷണങ്ങൾ നിരവധി പ്രതിപാദിച്ചതിൽ നിന്നാവാം ജൂതൻ ഇത് മനസ്സിലാക്കിയത് പക്ഷേ, ഇത്തരം പല വിശേഷണങ്ങളും മറച്ച് വെക്കാൻ അവർ ശ്രമിച്ചുവെന്ന് നാം മുമ്പ് സൂചിപ്പിച്ചു
ജാബിർ (റ) ൽ നിന്ന് നിവേദനം: തിരുനബി (സ) പ്രസ്താവിച്ചു: 'ഞാൻ പ്രവാചകന്മാരുടെ നേതാവാണ് അഹങ്കരിക്കുകയല്ല ഞാൻ അമ്പിയാക്കളിൽ അവസാനത്തവരാണ് ധിക്കരിക്കുകയല്ല ' (സുനനുദ്ദാരിമി)
മൈസിറത് (റ) ൽ നിന്ന് നിവേദനം: ഞാനൊരിക്കൽ നബി (സ) യോട് ചോദിച്ചു:
'നബിയേ, അങ്ങ് എപ്പോഴാണ് നബിയായത്?'
'അല്ലാഹു ഭൂമിയും ഏഴ് ആകാശവും സൃഷ്ടിച്ചു അതുപോലെ അർശും സൃഷ്ടിച്ചു പിന്നീട് അർശിൽ അവൻ ഇങ്ങനെ എഴുതി 'മുഹമ്മദ് (സ) അല്ലാഹുവിന്റെ പ്രവാചകനാണ് അവർ അവസാന നബിയുമാണ് ' - തിരുനബി (സ) - തിരുനബി (സ) മറുപടി നൽകി (സുബുലുൽ ഹുദാ: 1/86)
പ്രവാചകരുടെ അന്ത്യപ്രവാചകത്വത്തിന്റെ മേൽ അറിയിക്കുന്ന ധാരാളം സ്വഹീഹായ ഹദീസുകൾ തന്നെയുണ്ട് എന്നാൽ നബി (സ) ക്ക് ശേഷവും ചിലരൊക്കെ പ്രവാചകത്വം വാദിച്ചുനോക്കി പക്ഷേ, അവർക്കൊന്നും ആയുസ്സ് ഉണ്ടായില്ല മുസൈലിമതുൽ കദ്ദാബ്, തിരുനബി (സ) ക്ക് ശേഷം വന്ന കള്ളപ്രവാചകനാണ് അപ്രകാരം മീർസാ ഗുലാം അഹ്മദുൽ ഖാദിയാനി പ്രവാചകനാണെന്ന് വാദിക്കുന്നവരാണ് ഖാദിയാനികൾ അവർ ഇസ്ലാമിന്റെ വക്താക്കളല്ല
കേരളത്തിന്റെ ചില ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇവർ വിലസുന്നു ജാഗ്രതൈ! പത്തൊമ്പതാം ശതകത്തിന്റെ ആരംഭത്തിൽ മിർസാഗുലാം അഹ്മദ് താൻ മഹ്ദിയും, ഈസാനബിയും പ്രവാചകനുമാണെന്ന് ഘട്ടംഘട്ടമായി വാദിച്ചു ദാർശനികനും വിഖ്യാതകവിയുമായ മുഹമ്മദ് ഇഖ്ബാൽ അടക്കം ഖാദിയാനിസത്തെ യുക്തിപൂർവ്വം എതിർത്തു ഖാദിയാനിസം ദേശസ്നേഹം പ്രസ്ഥാനമായി തെറ്റിദ്ധരിച്ച ജവഹർലാൽ നെഹ്റുവിനെ പരസ്യമായി അദ്ദേഹം തിരുത്തുകയും ചെയ്തു 1977 ൽ ജനറൽ സിയാഉൽഹഖിന്റെ ഭരണകാലത്ത് പാക്കിസ്ഥാനിൽ ഖാദിയാനികൾ ഇസ്ലാമിക ചിഹ്നം ഉപയോഗിക്കുന്നത് വിലക്കി എന്നാൽ ഖാദിയാനികൾ ഇസ്ലാമിനു പുറത്താണെന്ന് ലോകത്താദ്യമായി പ്രഖ്യാപിച്ചത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയാണ്
(പാപികളുടെ ശുപാർശകരാണ് തിരുനബി (സ)
തിരുനബിയേ ﷺ കൈപിടിച്ചാലും
തിരുനബി (സ) യുടെ ശഫാഅത്തിലേക്കാണ് ഈ പദങ്ങൾ സൂചിപ്പിക്കുന്നത് സമാനമായ പദങ്ങൾ മുമ്പ് കഴിഞ്ഞതിനാൽ വിശാലമായ വിശദീകരണം വേണ്ടിവരുമെന്ന് തോന്നുന്നില്ല എങ്കിലും വളരെ പ്രധാനപ്പെട്ട ചിലത് ഇവിടെ ഉണർത്താം
നബി (സ) ക്ക് 'സ്വാഹിബുശ്ശഫാഅ' അഥവാ ശുപാർശക്ക് യോഗ്യതയുള്ളവർ എന്നൊരു നാമമുണ്ട് അബൂബക്കറ്ബ്നു അബീ ശൈബ (റ) ൽ നിന്ന് നിവേദനം: തിരുനബി (സ) പറഞ്ഞു: 'ഞാൻ അല്ലാഹുവിനോട് എന്റെ സമുദായത്തിനുവേണ്ടി ശഫാഅത്ത് ചെയ്യാനുള്ള അധികാരം ചോദിച്ചു അപ്പോൾ അല്ലാഹു ഇങ്ങനെ പ്രതികരിച്ചു
'നബിയേ, അങ്ങയുടെ സമുദായത്തിൽ പെട്ട എഴുപതിനായിരം പേർക്ക് വിചാര കൂടാതെ സ്വർഗത്തിൽ പോവാം '
'അല്ലാഹുവേ, എഴുപതിനായിരം മതിയാവില്ല ഇനിയും വേണം' - ഞാൻ ആവശ്യപ്പെട്ടു
'എങ്കിൽ അവരിൽ ഓരോ ആയിരം പേരുടെയും കൂടെ എഴുപതിനായിരങ്ങൾ വിചാരണ കൂടാതെ സ്വർഗത്തിൽ പ്രവേശിക്കട്ടെ ' - അല്ലാഹു പറഞ്ഞു
'ഇനിയും വേണം അല്ലാഹുവേ'
'അപ്രകാരം ഇനിയും ജനങ്ങൾ കയറിക്കൊള്ളട്ടെ'
ഇത് കേട്ടപ്പോൾ മഹാനായ അബൂബക്കർ (റ) ഇങ്ങനെ പറഞ്ഞു
'അല്ലാഹുവിന്റെ തിരുദൂതരേ, ഞങ്ങൾക്ക് ഇതുതന്നെ എമ്പടാടും മതി ' (ഇത്ഹാഫുൽ ഖിയറ: 8/257)
നോക്കൂ, നബി (സ) തന്റെ സമുദായത്തിന്റെ സ്വർഗ്ഗപ്രവേശം ഇഹലോകത്ത് വെച്ചുതന്നെ വാങ്ങിവെച്ചിരിക്കുകയാണ് ശഫാഅത്തിനെ നിഷേധിക്കുന്നവരെല്ലാം ഇത്തരം ഹദീസുകൾ ചാടി കടക്കേണ്ടിവരും
അബൂഹുറൈറ (റ) ൽ നിന്ന് നിവേദനം നബി (സ) പ്രസ്താവിച്ചു: 'എല്ലാ പ്രവാചകന്മാർക്കും നിർബന്ധമായും ഉത്തരം നൽകപ്പെടുന്ന ഒരു പ്രാർത്ഥനയുണ്ട് എന്റെ പ്രാർത്ഥന എന്റെ സമുദായത്തിനുള്ള ശഫാഅത്തായി ഞാൻ വെച്ചതാണ് ' (അൽ - ലുഅ്ലുഅ് വൽ മർജ്ജാൻ: 1/82)
എന്നാൽ ചിലർക്ക് തിരുനബി (സ) യുടെ ശഫാഅത്ത് ലഭിക്കുകയില്ല പല ഹദീസുകളിൽനിന്ന് അവരിൽ ചിലരെ വായിക്കാം
അനസ് (റ) ൽ നിന്ന് നിവേദനം നബി (സ) പറഞ്ഞു: 'എന്റെ സമുദായത്തിലെ രണ്ട് വിഭാഗത്തിന് ശഫാഅത്ത് ലഭിക്കുകയില്ല 'മുർജിഅത്ത്, 'ഖദ്രിയ്യത്ത് ' എന്നീ പുത്തൻവാദികളാണവർ
മറ്റൊരു ഹദീസ് കാണുക
'എന്റെ ശഫാഅത്ത് ബഹുദൈവാരാധകരായി മരണപ്പെട്ടവർക്ക് ലഭിക്കുകയില്ല ' (ഇത്ഹാഫുൽ ഖിയറ: 8/196)
'ആരെങ്കിലും അറബികളോട് വെറുപ്പ് കാണിച്ചാൽ അവൻ എന്റെ ശുപാർശയിൽ പ്രവേശിക്കുകയില്ല എന്റെ സ്നേഹം അദ്ദേഹത്തിന് ലഭിക്കുകയുമില്ല '
അബൂഉമാമ (റ) യിൽ നിന്ന് ഉദ്ധരിക്കുന്നു തിരുനബി (സ) പറഞ്ഞു: എന്റെ സമുദായത്തിൽ പെട്ട രണ്ട് വിഭാഗത്തിന് എന്റെ ശഫാഅത്ത് ലഭ്യമല്ല അവർ വഞ്ചകനായ നേതാവ്, മതനിയമങ്ങളുടെ പരിധികൾ ലംഘിക്കുന്നവർ എന്നിവരാണവർ (അൽ - മഅ്ജമുൽ ഔസ്വത്: 1/200)
'എന്റെ ശഫാഅത്ത് കുത്തുവാക്കുകൾ പറയുന്നവർക്കും ശാപവാക്കുകൾ പറയുന്നവർക്കും ലഭിക്കുകയില്ല ' (ജാമിഉൽ അഹാദീസ്: 13/117)
'കുടുംബ ബന്ധങ്ങൾ മുറിക്കുന്നവർക്ക് എന്റെ ശഫാഅത്ത് ലഭിക്കുകയില്ല ' (ജാമിഉൽ അഹാദീസ്: 20/382)
തിരുനബി (സ) യുടെ ശഫാഅത്ത് ലഭിക്കാത്ത നിരവധി വിഭാഗങ്ങൾ ഉണ്ട് അവരിൽ ചിലരെ മാത്രമാണ് ഇവിടെ ഹദീസിന്റെ വെളിച്ചത്തിൽ പരാമർശിച്ചത്
(പാർശ്വവത്കരിക്കപ്പെട്ടവരുടെ നേരം പോക്കാണ് തിരുനബി ﷺ )
തിരുനബിയുടെ ﷺസ്വാന്തനം
ദുഃഖിതർക്ക് സ്വാന്തനം നൽകുന്നവരാണ് പ്രവാചകർ (സ) സമുദായത്തിൽ പലതുകൊണ്ടും പാർശ്വവത്കരി ക്കപ്പെട്ടവർക്ക് തിരുനബി (സ) കാരുണ്യത്തിന്റെ കൈനീട്ടം നൽകി
അനസ്ബ്നു മാലിക് (റ) ൽ നിന്ന് നിവേദനം: പ്രവാചകർ (സ): ഒരു രോഗിയെ സന്ദർശിച്ചു അപ്പോൾ രോഗിയോട് ഇങ്ങനെ ചോദിച്ചു
'നിങ്ങൾക്ക് വല്ലതും ആഗ്രഹമുണ്ടോ?'
'എനിക്ക് കേക്ക് കിട്ടിയാൽ കൊള്ളാമെന്നുണ്ട് ' - അദ്ദേഹം പ്രതികരിച്ചു
ഇത് കേട്ടപ്പോൾ നബി (സ) അദ്ദേഹത്തിന് വേണ്ടി കേക്ക് അന്വേഷിച്ചു പുറപ്പെട്ടു (ഇബ്നുമാജ റഹ്)
നോക്കൂ, നബി (സ) യുടെ സ്വാന്തന പ്രവർത്തനങ്ങൾ!! രോഗി ആഗ്രഹിക്കുന്നത് പൂർത്തീകരിച്ച് കൊടുക്കണം തന്റെ സമീപത്ത് വരുന്ന ആരെയും നബി (സ) സ്നേഹസുധ നൽകി വിരുന്നൂട്ടി വൈദേശികരായി മദീനയിൽ എത്തുന്നവർക്ക് തിരുനബി (സ) എല്ലാം നൽകി
അബുൽ അബ്ബാസുബ്നു നഫീസ് (റ) ൽ നിന്ന് നിവേദനം: 'ഞാൻ മദീനയിൽ മൂന്നു ദിവസം വിശന്നു കൊണ്ട് കഴിഞ്ഞു ശേഷം ഞാൻ റൗളയിൽ ചെന്നു ഇങ്ങനെ പറഞ്ഞു:
'നബിയേ, ശക്തമായ വിശപ്പുണ്ട് ശരീരം ബലഹീനമായിരിക്കുന്നു '
ഇതുപറഞ്ഞ് ഞാൻ മറ്റൊരു ഭാഗത്ത് വന്നുകിടന്നു അപ്പോൾ ഒരു പെൺകുട്ടി എന്റെ കാലിന് തട്ടി എന്നെ വിളിച്ചു എന്നെ അവൾ വീട്ടിലേക്ക് കൊണ്ടുപോയി ശേഷം ഗോതമ്പ് റൊട്ടിയും കാരക്കയും അൽപം നെയ്യും തന്നു അവൾ എന്നോട് പറഞ്ഞു
'നിങ്ങൾ ഭക്ഷിക്കുക എന്റെ വലിയുപ്പയായ നബി (സ) യുടെ കൽപനയാണിത് നിങ്ങൾക്ക് വിശക്കുമ്പോഴെല്ലാം നമ്മുടെ സമീപത്ത് വരാം ' (അൽ- വഫാഉൽ വഫാ: 1/50)
വിദേശികൾക്ക് തിരുസവിധത്തിലെ പരിഗണന അത്ഭുതാവഹം തന്നെ പ്രവാചകരുടെ നാട്ടിൽ ഇത്തരത്തിലുള്ള അനുഭവങ്ങൾ പലർക്കുമുണ്ട് ഇസ്ലാമിന്റെ അഭിവാദ്യത്തിന്റെ ശൈലിയിൽ പരിചിതർ അപരിചിതർ എന്ന വിവേചനമില്ല എല്ലാവർക്കും പരിഗണനയുണ്ട്
അംറുബ്നുൽ ആസ്വ് (റ) ൽ നിന്ന് നിവേദനം: ഒരു വ്യക്തി നബി (സ) യോട് ചോദിച്ചു
'അല്ലാഹുവിന്റെ തിരുദൂതരേ, ഇസ്ലാമിൽ ഏറ്റവും മഹത്വമേറിയത് എന്താണ്?'
'ഭക്ഷണം നൽകുക, പരിചിതർക്കും അപരിചിതർക്കും സലാം ചൊല്ലാം ' - തിരുനബി (സ) പ്രതികരിച്ചു (ബുഖാരി റഹ്)
വിദേശികളും അപരിചിതരും എപ്പോഴും മാനസികമായി പ്രയാസങ്ങൾ അനുഭവിക്കുന്നവരായിരിക്കും അവർക്ക് സാന്ത്വനം നൽകേണ്ടത് മറ്റുള്ളവരുടെ ബാധ്യതയാണ് വൈദേശികർക്കുള്ള മഹത്വങ്ങൾ പല ഹദീസുകളിലും നബി (സ) ഓർമ്മിപ്പിച്ചിട്ടുണ്ട് വിദേശിയുടെ മരണം പോലും രക്തസാക്ഷിയുടെ സ്ഥാനത്താണല്ലോ
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: നബി (സ) പ്രസ്താവിച്ചു: 'വിദേശിയായി മരണപ്പെട്ടവൻ ശഹീദാണ് കാരണം അദ്ദേഹത്തിന് മരണം ആസന്നമാകുമ്പോൾ അവൻ ചുറ്റുഭാഗവും നോക്കും അപ്പോൾ അപരിചിതരെയല്ലാതെ അദ്ദേഹം കാണുകയില്ല തൽസമയം അദ്ദേഹം തന്റെ കുടുംബത്തെയും സന്താനങ്ങളെയും ഓർക്കും അപ്പോൾ അവൻ ശക്തമായി നെടുവീർപ്പിടും എന്നാൽ അവന്റെ ഓരോ നെടുവീർപ്പിനും ഇരുപത് ലക്ഷം പാപങ്ങൾ പൊറുക്കുകയും ഇരുപത് ലക്ഷം നന്മകൾ എഴുതപ്പെടുകയും ചെയ്യുന്നതാണ് (അൽ - മഅ്ജമുൽ കബീർ: 11/57)
വിദേശികൾക്ക് പ്രവാചകർ (സ) യുടെ വാഗ്ദത്വങ്ങളാണിവ ഇന്നും പ്രവാസ ജീവിതത്തിൽ കണ്ണുനീർ കുടിക്കുന്നവർ അനവധി ഉണ്ട് വിദേശത്തുനിന്ന് മരണപ്പെട്ട സുഹൃത്തുക്കൾ നിരവധി കുടുംബത്തെ ഒരു നോക്കുപോലും കാണാൻ സാധിച്ചില്ല പക്ഷെ, അവർ പാരത്രിക ജീവിതത്തിലെ വിജയികൾ തന്നെ
(ലോകർക്ക് കാരുണ്യമാണ് തിരുനബി ﷺ)
കാരുണ്യസാഗരം
'നബിയേ, ലോകർക്ക് അനുഗ്രഹമായിട്ട് മാത്രമാണ് അങ്ങയെ നിയോഗിച്ചിരിക്കുന്നത് ' (അൽ അമ്പിയാഅ്: 107)
പ്രവാചകർ (സ) യുടെ ജീവിതവും വഫാത്തും ലോകർക്ക് അനുഗ്രഹമാണ് കാരണം നബി (സ) യുടെ തന്നെ അദ്ധ്യാപനങ്ങളിൽ ഇങ്ങനെ കാണാം 'എന്റെ ജീവിതവും വഫാതും നിങ്ങൾക്ക് നന്മയാണ് ' മറ്റൊരു നിവേദനത്തിൽ തിരുനബി (സ) പറയുന്നു
ഒരു സമുദായത്തിന് അല്ലാഹു അനുഗ്രഹം നൽകാൻ ഉദ്ദേശിച്ചാൽ പ്രസ്തുത സമുദായത്തിലേക്ക് നിയുക്തനായ പ്രവാചകന്റെ ആത്മാവ് പിടിക്കും ശേഷം അവർക്കൊരു മുൻവിരുന്നായി അല്ലാഹു ആ പ്രവാചകനെ സ്വീകരിക്കും ' (അശ്ശിഫാ: 1/16)
ഈ അർത്ഥത്തിലെല്ലാം തിരുനബി (സ) യുടെ വഫാത്തും നമുക്ക് അനുഗ്രഹമാണ് മുകളിൽ പറഞ്ഞ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ഇങ്ങനെ പറയപ്പെട്ടിരിക്കുന്നു
'വിശ്വാസികൾക്ക് തിരുനബി (സ) സന്മാർഗം കൊണ്ട് കാരുണ്യം നൽകി കപട വിശ്വാസികൾക്ക് അവരുടെ ജീവഹാനിയിൽ നിന്നുള്ള സംരക്ഷണംകൊണ്ടും കാരുണ്യമായി അവിശ്വാസികൾക്ക് ശിക്ഷയെ പിന്തിപ്പിക്കുന്നതും ഭൗതികമായി കാരുണ്യം തന്നെ (അശ്ശിഫാ 1:17)
ഈ സമുദായത്തെ ഒരർത്ഥത്തിലും തിരുനബി (സ) പ്രയാസപ്പെടുത്തുകയില്ല വുളൂഅ് ചെയ്യുമ്പോൾ ധാരാളം സുന്നത്തുകൾ പാലിക്കേണ്ടതുണ്ട് അവയിൽ പ്രധാനപ്പെട്ട സുന്നത്താണല്ലോ മിസ് വാക്ക് ചെയ്യൽ പ്രസ്തുത വിഷയത്തിൽ നബി (സ) യുടെ ഹദീസ് ഇങ്ങനെയാണ്
'എന്റെ സമുദായത്തിന് പ്രയാസമാവുകയില്ലായിരുന്നുവെങ്കിൽ, എല്ലാ വുളൂഇന്റെ കൂടെയും മിസ് വാക്ക് ചെയ്യണമെന്ന് ഞാൻ അവരോട് നിർബന്ധമായി കൽപ്പിക്കുമായിരുന്നു '
പ്രസ്തുത ഹദീസിൽ, ഈ സമുദായത്തെ പ്രയാസപ്പെടുത്തരുതെന്ന തിരുനബി (സ) യുടെ കണിശത വ്യക്തമാകുന്നു അപ്പോൾ കൽപനകളിൽപോലും നബി (സ) സമുദായത്തോട് കാരുണ്യപരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത് നബി (സ) യുടെ സൃഷ്ടിപ്പിനെ കുറിച്ച് തന്നെ ഖുർആൻ കാരുണ്യം എന്നാണ് പരാമർശിച്ചിരിക്കുന്നത്
'കാരുണ്യവാൻ, അവൻ ഖുർആൻ പഠിപ്പിച്ചു മനുഷ്യനെ സൃഷ്ടിച്ചു ' (അൽ- റഹ്മാൻ:1/3)
അദ്ധ്യായം അൽ - റഹ്മാനിന്റെ പ്രമേയം അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ വിശദീകരിക്കലാണ് 'കാരുണ്യവാൻ ' എന്ന ശബ്ദത്തിൽ ആരംഭിക്കുന്ന ഈ അദ്ധ്യായത്തിൽ ഇലാഹീ അനുഗ്രഹങ്ങളുടെ ശരവർഷമാണ് നടക്കുന്നത് മനുഷ്യനെ സൃഷ്ടിച്ചുവെന്ന് ഈ സൂക്തം പ്രതിപാദിക്കുന്നു ഇതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് മുഹമ്മദ് നബി (സ) യാണ് എന്ന് ചില ഖുർആൻ വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിരിക്കുന്നു
മനുഷ്യേതര ജീവികൾക്കും നബി (സ) അനുഗ്രഹമാണ് ഇത് വ്യക്തമാക്കുന്ന നിരവധി സംഭവങ്ങൾ ഹദീസുകളിൽ കാണാം
മഹാനായ അബ്ദുർറഹ്മാനുബ്നു അബ്ദുല്ലാഹ് (റ) തന്റെ പിതാവിൽനിന്ന് നിവേദനം: ഞങ്ങൾ നബി (സ) യോടൊപ്പം ഒരു യാത്രയിലായിരുന്നു അപ്പോൾ നബി (സ) എന്തോ ആവശ്യത്തിനു വേണ്ടി അൽപം മാറി നിന്നു തദവസരത്തിൽ രണ്ടു കുഞ്ഞുങ്ങളുള്ള ഒരു പക്ഷിയെ കണ്ടു ഉടനെ ഞങ്ങൾ പക്ഷിക്കുഞ്ഞുങ്ങളെ
പിടിച്ചു ഉടനെ തള്ളപ്പക്ഷി വന്നു ഞങ്ങൾക്ക് മീതെ വട്ടമിട്ട് പറന്നു തിരുനബി (സ) ഈ രംഗം കണ്ടു ഇങ്ങനെ പറഞ്ഞു
'ആരാണ് ഈ പക്ഷിയെ വേദനിപ്പിച്ചത് ? ഇതിന്റെ കുഞ്ഞുങ്ങളെ നിങ്ങൾ മടക്കി നൽകുക ' (അബൂദാവൂദ് റഹ്)
മൈമുന്ബ്നു മിഹ്റാൻ (റ) ൽ നിന്ന് നിവേദനം: ചിറകൊടിഞ്ഞ ഒരു പക്ഷിയെ അബൂബക്കർ (റ) ന്റെ സവിധത്തിൽ കൊണ്ടു വരപ്പെട്ടു അപ്പോൾ മഹാൻ ഇങ്ങനെ പ്രസ്താവിച്ചു
'വല്ല മൃഗത്തെയും വേട്ടയാടപ്പെട്ടാലും വല്ല മരവും മുറിക്കപ്പെട്ടാലും അവയുടെ തസ്ബീഹ് നിലച്ച് പോകുന്നതാണ് ' (ഇബ്നു അബീശൈബ)
നോക്കൂ, മരങ്ങൾ, പക്ഷികൾ ഇവയൊന്നും വേദനിപ്പിക്കപ്പെട്ടുകൂടാ ഇതാണ് തിരുനബി (സ) സമൂഹത്തെ പഠപ്പിച്ചത് അവിടത്തെ കാരുണ്യത്തിന്റെ മുഖങ്ങളെയാണ് ഇവയെല്ലാം വ്യക്തമാക്കുന്നത് മാത്രമല്ല ഇങ്ങനെ പഠിപ്പിക്കുന്ന നബി (സ) യുടെ അനുയായികൾക്കെങ്ങനെ തീവ്രവാദിയും ഭീകരവാദിയുമൊക്കെയാവാൻ കഴിയും? അവർക്കൊ, അവരുടെ വാദങ്ങൾക്കൊ തിരുനബി (സ) യുമായോ ഇസ്ലാമുമായോ യാതൊരു ബന്ധവുമില്ല
(പ്രവാചക സ്നേഹികളുടെ ആശ്വാസമാണ് തിരുനബി (സ)
ആശിഖിന്റെ ആശ്വാസം
കാമുകി- കാമുകന്മാരുടെ ഹൃദയങ്ങൾ തപിച്ചുകൊണ്ടിരിക്കും താൻ സ്നേഹിക്കുന്നവരെ പ്രാപിക്കുമ്പോൾ മാത്രമാണ് ഹൃദയത്തിന് ആശ്വാസമുണ്ടാകുന്നത് പ്രാപിക്കാൻ അവർ പരസ്പരം എപ്പോഴും കൊതിച്ചുകൊണ്ടിരിക്കുന്നു ഈ ലക്ഷ്യപ്രാപ്തിക്ക് എന്തും ചെയ്യാൻ അവർ തയ്യാറാകുന്നു
ഈ നശ്വര സ്നേഹത്തിനു മുമ്പിൽതന്നെ അവർ മാതാപിതാക്കളെ പോലും മറക്കുന്നു മാതാപിതാക്കളുടെ മുന്നിൽവെച്ച് എനിക്ക് കാമുകനെയാണ് വേണ്ടതെന്ന് പറഞ്ഞ് കാമുകന്റെ കൂടെ ഇറങ്ങിപോയ വേദനിപ്പിക്കുന്ന കഥകൾ നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ ഏറെയുണ്ട് എന്നാൽ അനശ്വരമായ സ്നേഹം നൽകാനും സന്തോഷവും സന്താപവും പങ്ക് വെക്കാനും മറ്റൊരു സ്നേഹിതരുണ്ടെന്നത് അവർ മറക്കുകയായിരിക്കും പ്രസ്തുത സ്നേഹത്തിനുടമ തിരുനബി (സ) യാണ്
പ്രവാചകസ്നേഹികളുടെ ഹൃദയങ്ങളും എപ്പോഴും തപിച്ചുകൊണ്ടിരിക്കുന്നു അവർ തിരുനബി (സ) യെ പ്രാപിക്കാൻ കൊതിച്ച് കൊണ്ടിരിക്കുന്നു പ്രത്യുതസ്നേഹത്തിന് മുമ്പിൽ അവർക്ക് മറ്റൊരു പ്രതിബന്ധമാവുകയില്ല ഉദാഹരണങ്ങൾ നിരവധിയുണ്ട് ആശിഖീങ്ങൾക്ക് തിരുനബി (സ) യിൽ എത്തുമ്പോൾ മാത്രമാണ് ആശ്വാസമാകുന്നത്
ആഇശ (റ) ൽ നിന്ന് നിവേദനം: ഒരു സ്വഹാബി തിരു സവിധത്തിൽ വന്നു പറഞ്ഞു
'അല്ലാഹുവിന്റെ തിരുദൂതരേ, ഞാൻ എന്റെ സന്താനങ്ങളേക്കാൾ ഉപരി അങ്ങയെ സ്നേഹിക്കുന്നു ഞാൻ എന്റെ വീട്ടിൽവെച്ച് അങ്ങയെ ഓർത്താൽ അങ്ങയുടെ സമീപത്ത് വന്ന് അങ്ങയെ കണ്ടാലല്ലാതെ എനിക്ക് ആശ്വാസമാവുകയില്ല ഇപ്പോൾ ഞാൻ ഓർക്കുന്നത് നമ്മുടെ മരണമാണ് അങ്ങ് വഫാത്തിന് ശേഷം സ്വർഗത്തിൽ പ്രവാചകന്മാരോടൊപ്പം ഉയർന്ന പദവിയിലായിരിക്കുമല്ലോ ഇക്കാരണത്താൽ സ്വർഗത്തിൽ എനിക്ക് അങ്ങയെ കാണാൻ സാധിക്കാതിരിക്കുമോ എന്നത് എന്നെ അലട്ടുന്നു ' (ദുർറുൽ മൻസൂർ: 4/528)
നോക്കൂ, ആശിഖുകളുടെ ഹൃദയത്തിന്റെ അവസ്ഥയാണിത് അവർ എപ്പോഴും തിരുനബി (സ) യെ പ്രാപിക്കാൻ ആഗ്രിഹിച്ചുകൊണ്ടിരിക്കുന്നു അവരുടെ ഉറക്കിലും ഉണർച്ചയിലും തിരുനബി (സ) യാണ് അവരുടെ പ്രവാചക സ്നേഹത്തിന് പരിധിയില്ല
അബ്ദുർറഹ്മാനുബ്നു സ്വഫ്ഫാൻ (റ) ൽ നിന്ന് നിവേദനം എന്റെ പിതാവ് സ്വഫ്ഫാൻ എന്നവർ തിരുനബി(സ) യുടെ സമീപത്തേക്ക് ഹിജ്റ വന്നു അന്ന് നബി (സ) മദീനയിലായിരുന്നു എന്റെ പിതാവിന് ബൈഅത്ത് ചെയ്യാൻ വേണ്ടി നബി (സ) കൈകൾ നൽകി പിതാവ് തിരുകൈകൾ തടവി ശേഷം ഇങ്ങനെ പറഞ്ഞു
'നബിയേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു '
'എങ്കിൽ മനുഷ്യർ, അവർ സ്നേഹിച്ചവരോടൊപ്പമാണ് ' പ്രവാചകർ (സ) പ്രതികരിച്ചു (അൽ - മുഅ്ജമുൽ ഔസത്വ്: 2/286)
പ്രവാചകസ്നേഹികളുടെ ഹൃദയത്തിൽ നിന്ന് സ്നേഹം അണപൊട്ടുകയാണിത് അവർക്ക് സ്നേഹം മറച്ചുവെക്കാൻ സാധിക്കുകയില്ല തിരുനബി (സ) യുടെ വഫാത്തിന് ശേഷവും ഈ രൂപത്തിൽ സ്നേഹപ്രകടനം നടത്തിയവരുണ്ട് തിരുനബി (സ) ക്ക് സ്നേഹം നൽകിയാൽ അവിടുന്ന് തിരിച്ചും സ്നേഹം ലഭിക്കുന്നു
മുആദുബ്നു ജബൽ (റ) ൽ നിന്ന് നിവേദനം: ഒരിക്കൽ നബി (സ) എന്റെ കൈ പിടിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു:
'ഓ, മുആദ്, ഞാൻ നിന്നെ സ്നേഹിക്കുന്നു '
'ഞാൻ അങ്ങയെയും സ്നേഹിക്കുന്നു നബിയേ' - മുആദ് പ്രതികരിച്ചു (അൽ- മുഅ്ജമുൽ കബീർ: 20/111)
രണ്ട് സ്നേഹ ഹൃദയങ്ങൾ സംഗമിക്കുകയാണിവിടെ ഇതാണ് തിരുസ്നേഹത്തിന്റെ പ്രത്യേകത ഇന്നത്തെ സ്നേഹങ്ങൾ പലപ്പോഴും നൽകപ്പെടുന്നതുപോലെ തിരിച്ച് ലഭിക്കണമെന്നില്ല കാമുകി - കാമുകന്മാർ പരസ്പരം വഞ്ചിക്കുന്ന നിരവധി സംഭവങ്ങൾ പത്രങ്ങളിലും മറ്റും നാം നിരന്തരം വായിക്കുന്നവരാണല്ലോ
(കൊതിക്കുന്നവരുടെ സഫലീകരണമാണ് തിരുനബി ﷺ)
തിരുനബിയിൽ ﷺ സായൂജ്യം
മുഴുവൻ ആഗ്രഹങ്ങളുടെയും സഫലീകരണം നബി (സ) യിലൂടെയാണ് നബി (സ) യെ കാണാൻ കൊതിക്കുന്നവരുടെയും ആശ പ്രവാചകർ (സ) തീർക്കുന്നു ആശിഖുകൾ എപ്പോഴും അവിടുത്തെ ദർശിക്കാൻ ദാഹിക്കുന്നുവെന്ന് നാം നേരത്തെ സൂചിപ്പിച്ചല്ലോ കൊതിച്ച് വന്നവർ പലരും നബി (സ) യെ കണ്ടു ചിലർ ഉണർച്ചയിൽ കണ്ടു മറ്റു ചിലർ ഉറക്കിൽ കണ്ടു അവയിൽ ചിലരെ പരിചയപ്പെടാം
1. അഹ്മദ്ബ്നു യറൻഖുശ് (റ)
അഹ്മദ് യറൻഖുശ് (റ) എന്നവരെ ഖുത്വുബുദ്ദീൻ എന്ന വ്യക്തി ജയിലിലടച്ചു അന്നപാനീയങ്ങൾ പൂർണ്ണമായി തടഞ്ഞു ഒരിക്കൽ അൽപം വെള്ളവുമായി അദ്ദേഹം മഹാന്റെ സമീപത്ത് ചെന്നു
വെള്ളം നൽകി കുടിക്കാൻ കൽപ്പിച്ചു പക്ഷെ മഹാൻ ആ വെള്ളം സ്വീകരിച്ചില്ല മഹാന്റെ പ്രതികരണം ഇങ്ങനെയായിരുന്നു
'എനിക്ക് നിന്റെ വെള്ളം ആവശ്യമില്ല ഞാൻ തിരുനബി (സ) യെ സ്വപ്നത്തിൽ കണ്ടു അപ്പോൾ എന്റെ ദാഹം നബി (സ) യോട് ബോധിപ്പിച്ചു അനന്തരം നബി (സ) തന്റെ മോതിരക്കല്ല് എന്റെ വായിൽ വെച്ചുതന്നു ഞാനത് ഊമ്പി എന്റെ ദാഹം പരിപൂർണ്ണമായി ശമിച്ചു ' (ബിഗ് യതുത്വലബ് 1/429)
ഹിജ്റ അറുന്നൂറ്റി പതിനഞ്ചിൽ സിഞ്ചാറിലാണ് മഹാൻ വഫാത്തായത് വഫാത്താവുമ്പോഴും ഖുത്വുബുദ്ദീനിന്റെ ജയിലിൽ തന്നെയായിരുന്നു ഇതാണ് നബി (സ) യെ കാണാൻ കൊതിക്കുന്നവരുടെ ആഗ്രഹപൂർത്തീകരണം
2. ഇബ്നു ബുൽബൂൽ (റ)
ഇബ്നു ബുൽബൂൽ (റ) ൽ നിന്ന് നിവേദനം ഞാൻ ഹിജ്റ ഇരുന്നൂറ്റി തൊണ്ണൂറിൽ നബി (സ) യെ സ്വപ്നം കണ്ടു അപ്പോൾ തിരുനബി (സ) യുടെ താടിയും മുടിയും നെരബാധിച്ചിട്ടുണ്ടായിരുന്നു (അൽ- വാഫിബിൽ വഫയാത്ത്: 3/273)
3. മുഹമ്മദ്ബ്നു ഫളാഅ് (റ)
മുഹമ്മദ് ബ്നു ഫളാഅ് (റ) പറയുന്നു ഞാനൊരിക്കൽ നബി (സ) യെ സ്വപ്നം കണ്ടു അപ്പോൾ പ്രവാചകർ (സ) എന്നോട് ഇങ്ങനെ ആജ്ഞാപിച്ചു
'നിങ്ങൾ ഇബ്നു ഔനിനെ സന്ദർശിക്കുക അദ്ദേഹത്തെ അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്നു അദ്ദേഹം അവരെ തിരിച്ചും സ്നേഹിക്കുന്നു ' (താരീഖുൽ ഇസ്ലാം: 9/462)
ഇബ്നു ഔനിന്റെ വഫാത്തിനെ കുറിച്ച് ബക്കാറ്ബ്നു മുഹമ്മദ് എന്നവർ പറയുന്നു 'മഹാൻ വഫാത്താകുമ്പോൾ അവസാന സമയംവരെ 'അല്ലാഹ് ' എന്ന് ചൊല്ലിക്കൊണ്ടിരുന്നു അപ്പോൾ എന്റെ അമ്മാവി എന്നോട് അദ്ദേഹത്തിന്റെ സമീപത്ത് വെച്ച് യാസീൻ ഓതാൻ വേണ്ടി കൽപ്പിച്ചു ഉടനെ ഞാൻ ഇബ്നു ഔനിന്റ സമീപത്ത് വെച്ച് യാസീൻ ഓതി അത്താഴസമയത്ത് മഹാൻ മരണപ്പെട്ടു ' (താരീഖുൽ ഇസ്ലാം 9/462)
ഈ സംഭവം നിവേദനം ചെയ്തത് ഹാഫിള് ദഹബിയാണ് എന്നതും കൂടെ വായനക്കാർ ഓർക്കണം
4. യൂസുഫ്ബ്നു അലി (റ)
യൂസുഫ്ബ്നു അലി (റ) ൽ നിന്ന് നിവേദനം ഞാനൊരിക്കൽ നബി (സ) യെ സ്വപ്നം കണ്ടു ഏകദേശം ഇരുപത് വർഷങ്ങൾക്ക് മുമ്പാണത് ഞാനും എന്റെ സുഹൃത്ത് ശൈഖ് അബൂബക്കർ എന്നവരും തിരുനബി (സ) യുടെ മുമ്പിൽ ഇരിക്കുന്നു അബൂബക്കർ സ്വയം താടി പിടിച്ച് നബി (സ) യോട് എന്തോ മന്ത്രിക്കുന്നു അനന്തരം നബി (സ) എന്നെ നോക്കി പറഞ്ഞു
'ഈ വടികൊണ്ട് നിന്നെ ഞാൻ അടിക്കും '
'എന്തിനാണ് അങ്ങ് എന്നെ അടിക്കുന്നത് ?' - ഞാൻ ചോദിച്ചു
'നീ മൗലിദും തിരുസുന്നത്തുകളും ഒഴിവാക്കരുത് ' - നബി (സ) എന്നോട് ഗൗരവത്തിൽ ഓർമ്മപ്പെടുത്തി
അന്ന് മുതൽ ഇരുപത് വർഷത്തോളമായി ഞാൻ മൗലിദ് ഒഴിവാക്കിയിട്ടില്ല (സുബുലുൽ ഹുദാ: 1/363)
പുത്തൻവാദികൾ ഇത്തരം സംഭവങ്ങളെല്ലാം എന്ത് ചെയ്യും ആവോ?!!!!
(തത്വജ്ഞാനികളുടെ സൂര്യനാണ് തിരുനബിﷺ )
ആത്മജ്ഞാനികളുടെ നേതാവേ.....!
ഈ പ്രപഞ്ചത്തിന്റെയും ഇതിലുള്ളതിന്റെയും അധിപനായ അല്ലാഹുവിനെ ഹൃദയം കൊണ്ട് ശരിയായ രീതിയിൽ അറിഞ്ഞവരാണ് ആത്മജ്ഞാനികൾ അല്ലാഹുവിന്റെ ഔലിയാക്കൾ ആത്മജ്ഞാനികളാണ് കാരണം 'വലിയ്യ് ' എന്ന പദത്തിന് പണ്ഡിതന്മാർ നൽകുന്ന നിർവ്വചനം ഇങ്ങനെയാണ്
'കഴിവിന്റെ പരമാവധി അല്ലാഹുവിനെ അറിയുകയും ആരാധനകളുടെ മേൽ നിത്യമാവുകയും തെറ്റായ വികാരങ്ങളിൽനിന്നും ആസ്വാദനങ്ങളിൽനിന്നും പരിപൂർണ്ണമായി മൂക്തമാവുകയും ചെയ്തവരാണ് അല്ലാഹുവിന്റെ ഔലിയാക്കൾ' (ഫിറഖുൻ മുആസ്വറ: 1/460)
ഇതടിസ്ഥാനത്തിൽ ഔലിയാക്കളെല്ലാം 'ആരിഫുകളായിരിക്കുമല്ലോ ആരിഫുകൾ സ്ത്രീയും പുരുഷനുമാവാം ഇവർ ഭൗതികതയോട് പരിപൂർണ്ണമായ വിരക്തി കാണിക്കുന്നു അവർ മുഴുവൻ സമയവും അല്ലാഹുവിനെ കുറിച്ച് ആലോചിക്കുകയും പഠിക്കുകയും ചിന്തിക്കുകയും ചെയ്യുന്നു
ഈ ചിന്തതുടെ അടിസ്ഥാനത്തിൽ ബുദ്ധിക്ക് പോലും ഭ്രമം സംഭവിച്ചവർ ഇവരിലുണ്ട് അവരാണല്ലോ 'മജ്ദൂബുകൾ' എന്ന പേരിൽ അറിയപ്പെടുന്നത്
ജ്ഞാനത്തിൽ പക്വത പ്രാപിച്ചവർ പറയുന്നു: 'ഞങ്ങളതിൽ വിശ്വസിച്ചിരിക്കുന്നു ഇതെല്ലാം ഞങ്ങൾ രക്ഷിതാവിൽ നിന്നുള്ളതാണ് ബുദ്ധിമാൻമാരല്ലാതെ ആലോചിച്ചറിയുന്നില്ല ' (ആലുഇംറാൻ: 7)
ഈ സൂക്തത്തിൽ പരാമർശിച്ചിരിക്കുന്ന 'ജ്ഞാനത്തിൽ പക്വത നേടിയവർ' ആരാണെന്നതിൽ ഖുർആൻ വ്യാഖ്യാതാക്കൾ പല അഭിപ്രായങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട് അവയിൽ ഒരു വ്യാഖ്യാനം ഇങ്ങനെയാണ്
നാല് കാര്യങ്ങൾ ജീവിതത്തിൽ ശ്രദ്ധിച്ചവരാണ് ഇവർ
1. അല്ലാഹുവിന്റെയും അവരുടെയും ഇടയിലുള്ള സൂക്ഷ്മത
2. സൃഷ്ടികളുടെയും അവരുടെയും ഇടയിലുള്ള വിനയം
3. ഭൗതിക ജീവിതത്തിന്റെയും അവരുടെയും ഇടയിലുള്ള വിരക്തി
4. സ്വന്തം ശരീരത്തോടുള്ള യുദ്ധമനോഭാവം (മുജാഹദ)
ഈ പറയപ്പെട്ട നാല് ഗുണങ്ങളും ഒരുമിപ്പിക്കാൻ സാധിക്കുന്നത് ആത്മജ്ഞാനികൾക്ക് മാത്രമാണ് അവരാണ് 'ജ്ഞാനത്തിൽ പക്വത ' കൈവരിച്ചവർ (തഫ്സീറു ബഹ്റുൽ മദീദ്: 382)
ലോകത്തുള്ള സ്വർവ ആരിഫുകളുടെയും നേതാവാണ് പ്രവാചകർ (സ) കാരണം നബി (സ) യെക്കാൾ അല്ലാഹുവിനെ അറിയുകയും കാണുകയും ചെയ്തവരായി മറ്റാരുമില്ലല്ലോ അതുകൊണ്ട് കൂടുതൽ ആരാധനയുള്ളതും അല്ലാഹുവിലുള്ള സൂക്ഷ്മതയുള്ളതും നബി (സ) ക്ക് തന്നെ
അത്വാഅ്ബ്നു യസാർ (റ) ൽ നിന്ന് നിവേദനം നബി (സ) പ്രഖ്യാപിച്ചു 'ഞാനാനാണ് നിങ്ങളിൽ ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അല്ലാഹുവിന്റെ വിധിവിലക്കുകളെ കുറിച്ച് നിങ്ങളിൽ ഏറ്റവും കൂടുതൽ അറിയുന്നതും ഞാനാണ് ' (മുസ്നദ് അഹ്മദ്)
എല്ലാ ജ്ഞാനികളുടെയും നേതാവ് നബി (സ) യാണെന്ന് ഈ ഹദീസിൽനിന്ന് വ്യക്തമാകുന്നു
അവിടുത്തെ ഇത്രയും ഗൗരവമേറിയ മറ്റൊരു പ്രഭാഷണം ഞങ്ങളൊരിക്കലും കേട്ടിട്ടില്ല അതിന്റെ പ്രസക്ത ഭാഗം ഇതാണ്
'ഞാൻ മനസ്സിലാക്കുന്നതുപോലെ നിങ്ങളും മനസ്സിലാക്കുന്നുണ്ടായിരുന്നുവെങ്കിൽ നിങ്ങൾ കൂടുതൽ കരയുകയും അൽപമാത്രം ചിരിക്കുകയും ചെയ്യുമായിരുന്നു '
ഈ പ്രഭാഷണത്തിന്റെ ഗംരവം കൊണ്ട് അനുചരന്മാർ തിരുനബി (സ) യുടെ മുമ്പിൽ മുഖം പൊത്തിപിടിച്ച് തേങ്ങി കരഞ്ഞു (ബുഖാരി റഹ്)
നബി (സ) യാണ് അല്ലാഹുവിനെ കുറിച്ചും മറ്റും ഇതരരേക്കാൾ കൂടുതൽ ഗ്രഹിച്ചതെന്ന് ഈ തിരുവചനത്തിൽ നിന്നും ബോധ്യമാവുന്നു അല്ലാഹുവിനെ നേരിൽ കണ്ടതും പ്രവാചകർ (സ) മാത്രമാണല്ലോ അതുകൊണ്ടുതന്നെ അല്ലാഹുവിനെകുറിച്ച് കൂടുതൽ അറിയാൻ ഇതും ഒരു കാരണമാണ് അല്ലാഹുവെ നേരിൽകണ്ട നബി (സ) യാണല്ലോ ഏറ്റവും കൂടുതൽ മഅ് രിഫത്തിനുടമ നബി (സ) യിൽനിന്ന് മഅ് രിഫത്താകുന്ന പ്രകാശം നേടിയ മുഴുവൻ ഔലിയാക്കൾക്കും, ആത്മജ്ഞാനികൾക്കും തിരുനബി (സ) സൂര്യൻ തന്നെ
(പാഥയരുടെ വിളക്കാണ് തിരുനബി ﷺ)
തിരുനബിയുടെ ﷺ കൂടെ നടക്കാം
അല്ലാഹുവിന്റെ മാർഗത്തിൽ പ്രവേശിച്ചവരാണല്ലോ 'സാലിക് ' അവരെ ആ മാർഗത്തിൽ വഴി നടത്തുന്നതും വെളിച്ചം വീശുന്നതും തിരുനബി (സ) യാണ് നബി (സ) യിൽ നിന്ന് വന്ന ജ്വാലയാണ് എല്ലാ 'സാലികീങ്ങ' ളിലും ഉള്ളത് ശരിയായ ത്വരീഖത്തുകളെല്ലാം ചെന്നെത്തുന്നത് നബി (സ) യിലാണ് ഔലിയാക്കളുടെ നേതാവാണ് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (ഖ.സ) ലോകത്ത് ആത്മീയതയും അറിവും നിറക്കുന്നതിൽ മഹാൻ അഹോരാത്രം പരിശ്രമിച്ചു
അനവധി ശിഷ്യന്മാരെ മഹാൻ വാർത്തെടുത്തു അതിസൂക്ഷ്മമായ ജീവിതം നയിച്ചു അല്ലാഹുവിൽ പ്രാപിച്ചു മഹാനവർകളുടെ ആ റൂട്ടിനു ഖാദിരിയ്യാ ത്വരീഖത്തെന്ന് പറയപ്പെടുന്നു കേരളത്തിൽ തന്നെ മഹാനവർകളുടെ ത്വരീഖത്തിന്റെ യഥാർത്ഥ വക്താക്കൾ ഇന്നും ധാരാളമുണ്ട് മുഴുവൻ കള്ളത്വരീഖത്തുകാരും അവകാശപ്പെടുന്നതും ഖാദിരിയ്യ ത്വരീഖത്തെന്നാണ് നല്ലതിനാണല്ലോ 'ഡ്യൂപ്പിക്കേറ്റ് ' ഉണ്ടാവുക സുന്നികൾ ജാഗ്രതൈ!
ശൈഖ് ജീലാനി (റ) ന്റെ വഴിയെ കുറിച്ച് മഹാനായ ഖാളി മുഹമ്മദ് (റ) തന്റെ മുഹ്‌യദ്ദീൻ മാലയിൽ പാടുന്നത് കാണുക
'യെല്ലാ വലികളും ഓരോ നബി വശി-
ഞാൻ യെന്റെ സീബാവാകാൽ വശിയെന്നോവർ '
അഥവാ എല്ലാ ഔലിയാക്കളും അവരവർ അനുദാവനം ചെയ്യുന്ന പ്രവാചകന്മാരുടെ വഴിയിലാകും എന്നാൽ ശൈഖ് ജീലാനി (റ), തിരുനബി (സ) വെളിച്ചം വീശുന്ന മാർഗ്ഗത്തിലൂടെയാണ് സഞ്ചരിക്കുന്നത് ഇത് ശൈഖവർകൾ തന്നെ പറഞ്ഞതായി മഹാനായ ശിഹാബുദ്ദീൻ സുഹ്റവർദ്ദി (റ) പറയുന്നത് കാണുക
'ശൈഖ് ജീലാനി (റ) ഒരിക്കൽ പറഞ്ഞു: 'ഓരോ വലിയ്യും ഏതെങ്കിലും ഒരു പ്രവാചകന്റെ മാർഗത്തിലായിരിക്കും എങ്കിൽ ഞാൻ എന്റെ വലിയുപ്പയാകുന്ന നബി (സ) യുടെ മാർഗത്തിലാണ് (ബഹ്ജത്തുൽ അസ്റാർ:22)
അതേ വഴിയിലൂടെ തന്നെയാണ് ഈ സമൂഹത്തിലെ മുഴുവൻ ഔലിയക്കാളും അവരുടെ മുരീദുമാരെയും ശിഷ്യന്മാരെയും നയിക്കുന്നത് അപ്പോൾ എല്ലാ ശിഷ്യന്മാർക്കും മുരീദുമാർക്കും വെഴിച്ചം നൽകുന്നത് പുണ്യപ്രവാചകർ (സ) തന്നെ കാരണം നബി (സ) ക്ഷണിച്ച അതേ മാർഗ്ഗത്തിലേക്ക് തന്നെയാണ് ഔലിയാക്കളും ലോകരെ ക്ഷണിക്കുന്നത് വിശുദ്ധ ഖുർആൻ ഓർമ്മിപ്പിക്കുന്നത് കാണുക
'നബിയേ, നിങ്ങൾ പറയുക എന്റെ മാർഗം ഇതാകുന്നു ശക്തമായ ഉൾകാഴ്ചയോടെ ഞാനും എന്നെ അനുഗമിക്കുന്നവരും നിങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നു അല്ലാഹു പരിശുദ്ധനാണ് ഞാൻ ബഹുദൈവാരാധകനിൽ പെട്ടവനല്ല ' (യൂസുഫ് 108)
ഈ സൂക്തത്തിൽ 'എന്നെ അനുഗമിക്കുന്നവർ ' എന്നതു കൊണ്ടുള്ള വിവക്ഷ, നബി (സ) യെ നബി (സ) യെ വിശ്വസിക്കുകയും വാസ്തവമാക്കുകയും ചെയ്തവരാണ് അവർക്ക് തിരുനബി (സ) ക്ഷണിച്ചതിലേക്ക് ക്ഷണിക്കലും ഖുർആൻ കൊണ്ട് അവരെ ഉദ്ബോധിപ്പിക്കലും ബാധ്യതയാണ് (തഫ്സീർ ബഗവി: 4/284)
തിരുനബി (സ) യുടെ പാഥേയം പിൻപറ്റിയവർ തിരുസവിധത്തിൽ വരുമ്പോഴും അവിടുന്ന് ഏറെ വലിയ പരിഗണന നൽകുന്നു അത് ജീവിതകാലത്തും വഫാത്തിന് ശേഷവും ലഭിക്കുന്നു ശൈഖ് രിഫാഈ (റ) ആത്മീയ ചക്രവാളത്തിലെ അണയാത്ത നക്ഷത്രമാണ്
പ്രവാചക സ്നേഹം കൊണ്ട് പ്രപഞ്ചത്തെ കോരിത്തരിപ്പിച്ച വ്യക്തിത്വമാണ് മഹാൻ മദീനയിൽ വന്നു തിരുനബി (സ) യുടെ റൗളയിൽ പ്രവേശിച്ചു തിരുസവിധത്തിൽ സ്നേഹക്കടൽ നിർമ്മിച്ചു നബി (സ) യുടെ സമക്ഷത്തിൽ തന്റെ ആഗ്രഹങ്ങൾ ബോധിപ്പിച്ചു നബി (സ) യോട് തന്റെ കരങ്ങൾ പുറത്തേക്ക് നൽകണമെന്ന് പറഞ്ഞു അപ്പോൾ വിശുദ്ധ റൗളയിൽനിന്ന് നബി (സ) യുടെ മഹത്തായ കൈകൾ പുറത്തേക്ക് വന്നു ശൈഖ് രിഫാഈ (റ) പ്രസ്തുത കരങ്ങൾ പിടിച്ച് ചുംബനം നൽകി അന്ന് മദീനയിൽ ഉണ്ടായിരുന്ന പല പ്രമുഖരും പണ്ഡിതന്മാരും ഈ സംഭവത്തിന് സാക്ഷിയായി
തിരു നബി (സ) സഞ്ചരിച്ച മാർഗ്ഗത്തിലൂടെ നടന്നവർ പ്രവാചകർ (സ) യെ തേടി വരുമ്പോൾ അവർക്ക് നൽകപ്പെടുന്ന പരിഗണനയാണിത് ഔലിയാക്കൾക്കെല്ലാം ഈ രൂപത്തിലുള്ള പല പരിഗണനകളും നൽകപ്പെട്ടിട്ടുണ്ട് വഴിയിൽ വിളക്കാവുക എന്നത് ഏറ്റവും വലിയ പരിഗണനയാണല്ലോ
(സാമീപ്യം ലഭിച്ചവരുടെ ദീപമാണ് തിരുനബി ﷺ)
മുഖർറബ്ബിന്റെ ജ്യോതി
അല്ലാഹുവിനോട് ആരാധനകളിൽ സാമീപ്യം കരസ്ഥമാക്കിയവരാണ് 'മുഖർറബീങ്ങൾ ' ആഖിറത്തിലെ ഉയർന്ന വിഭാഗക്കാരാണവർ സ്വർഗ്ഗത്തിൽ ഉന്നതമായ പദവി ലഭിക്കുന്നവരും അവർ തന്നെ പാരത്രിക ജീവിതത്തിൽ ആകെ ജനങ്ങളെ മൂന്നായി തരംതിരിക്കാം
1. മുഖർറബീങ്ങൾ (അല്ലാഹുവിനോട് സാമീപ്യം കരസ്ഥമാക്കിയവർ)
2. അസ്വ് ഹാബു യമീൻ (വലത് കൈയിൽ കിതാബ് ലഭിച്ചവർ)
3. അസ്വ് ഹാബു ശിമാൽ (ഇടത് കൈയിൽ ഗ്രന്ഥം ലഭിച്ചവർ)
ഈ മൂന്ന് വിഭാഗങ്ങളിലേക്കും സൂറത്തുൽ വാഖിഅ വെളിച്ചം വീശുന്നത് കാണുക
'അപ്പോൾ നിങ്ങൾ മൂന്ന് വിഭാങ്ങളായി വിഭജിക്കപ്പെടുന്നു വലതുപക്ഷക്കാർ: വലതുപക്ഷക്കാരുടെ അവസ്ഥ എന്താണ്!
ഇടതു പക്ഷക്കാർ: ഇടതുപക്ഷക്കാരുടെ അവസ്ഥ എന്താണ്! മുന്നേറിയവർ മുൻനിരക്കാർ തന്നെ അവരാണ് ദിവ്യസാമീപ്യം ലഭിച്ചവർ അനുഗ്രഹങ്ങളുടെ സ്വർഗ്ഗീയ ആരാമങ്ങളിലാണവർ (അൽവാഖിഅ: 56/12)
എല്ലാ നന്മയിലേക്കും മുൻകടന്ന് വന്നവരാണ് 'മുഖർറബീങ്ങ'ൾ അവർ അല്ലാഹുവുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിച്ചു ഇക്കാരണത്താൽ അവർക്ക് അല്ലാഹു ഉയർന്ന സ്വർഗ്ഗവും നൽകുന്നതാണ് സ്വർഗ്ഗം പല പദവികളിലാണ് സംവിധാനിക്കപ്പെട്ടിരിക്കുന്നത് അവയിൽ അത്യുന്നതമായത് 'ജന്നാത്തുൽ ഫിർദൗസ് ' ആണ് പ്രസ്തുത സ്വർഗ്ഗത്തിലാണ് അല്ലാഹുവുമായി സാമീപ്യം ലഭിച്ചവർ ഉണ്ടാവുക നന്മയിലേക്ക് ശക്തമായി കുതിച്ചോട്ടം നടത്തുന്ന 'മുഖർറബീങ്ങ'ളെ അല്ലാഹു പ്രശംസിക്കുന്നത് കാണുക
മുഹാജിറുകളിൽ നിന്നും അൻസ്വാരികളിൽ നിന്നും ആദ്യമായി സ്വർഗ്ഗത്തിൽ മുന്നോട്ട് വന്നവർ, അവർക്ക് ശേഷം സത്യസന്ധമായി അവരെ അനുദാവനം ചെയ്തവർ; അല്ലാഹു അവരിൽ സംതൃപ്തനായിരിക്കുന്നു താഴ്ഭാഗങ്ങളിലൂടെ അരുവികൾ ഒഴുകുന്ന ആരാമങ്ങൾ അല്ലാഹു അവർക്കുവേണ്ടി തയ്യാറാക്കി വെച്ചിട്ടുണ്ട് അവർ അതിലെ ശാശ്വതതാമസക്കാരായിരിക്കും ഇത് മഹത്തായ വിജയം തന്നെയാണ് (അത്തൗബ: 100)
ഈ സൂക്തത്തിൽ പ്രധാനപ്പെട്ട മൂന്ന് വിഭാഗങ്ങൾ ഇവരാണ്
1. മുഹാജിറുകൾ അഥവാ നബി (സ) യുടെ കൂടെ മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ വന്ന അനുചരർ
2. അൻസ്വാരികൾ അതായത് മദീനയിലേക്ക് വന്ന മുഹാജിറുകളെ കൈയ്യും മെയ്യും മറന്ന് സ്നേഹിച്ചവർ
3. നന്മയിൽ ഇവരോട് പിൻപറ്റിയവർ അഥവാ അന്ത്യനാൾ വരെ വരുന്ന സർവ്വവിശ്വാസികളും
ഈ മൂന്ന് വിഭാഗവും മുഖർറബീങ്ങളിൽ പെട്ടവരാണെന്ന് സൂക്തങ്ങളുടെ ബാഹ്യംകൊണ്ട് തന്നെ വ്യക്തം ഇവർക്ക് വെളിച്ചം കാണിക്കുന്നവരാണ് നബി (സ) മുഹാജിറുകളും അൻസ്വാരികളും തിരുനബി (സ) യുടെ വെളിച്ചത്തിൽ ജീവിച്ചവരാണ് കാരണം അവർ നബി (സ) യെ കണ്ടവരും തിരുസവിധത്തിലിരുന്ന് പഠിച്ചവരുമാണല്ലോ ഇവരുടെ ഇരുലോകവിജയവും പ്രവാചകർ (സ) യിലൂടെ തന്നെ
ഇനി, ഇവർക്ക് ശേഷം വന്ന ലോകവിശ്വാസികൾ; അവര്യം ഈ സൂക്തത്തിന്റെ പരിധിയിൽ വരുന്നു യഥാർത്ഥ വിശ്വാസികൾ പൂർവ്വീകരായ സ്വഹാബത്തിന്റെയും സച്ചരിതരുടെയും പാത പിൻപറ്റുന്നവരാണ് അവർ മതപരമായ ഏത് കാര്യത്തിലും പൂർവ്വീകരിലേക്ക് മടങ്ങുന്നു ആയതുകൊണ്ട് അവരും 'മുഖർറബീങ്ങ' ൾ എന്ന ഗണത്തിൽ പെടുന്നു ഇവരെയും ഋജുവായ പാതയിലേക്ക് വെളിച്ചം കാണിച്ചത് നബി (സ) യാണ്
നബി (സ) പ്രകാശമാണെന്ന് ഖുർആൻ പലയിടങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്
'തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിൽനിന്ന് പ്രകാശവും വ്യക്തമായ ഗ്രന്ഥവും വന്നിരിക്കുന്നു ' (അൽ മാഇദ 15)
ഈ സൂക്തത്തിൽ 'അല്ലാഹുവിൽ നിന്നുള്ള പ്രകാശം ' എന്നതുകൊണ്ടുള്ള വിവക്ഷ നബി (സ) യാണെന്ന് ഒരു വിഭാഗം ഖുർആൻ വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിരിക്കുന്നു (സുബുലുൽ ഹുദാ: 1/530)
ഈ പ്രഭയാണ് ലോകത്തിന്റെ വെളിച്ചം സൂര്യന്റെ പ്രകാശം നബി (സ) യുടെ പ്രകാശമാണ് ലോകത്തുള്ള ഔലിയാക്കളും മറ്റു സച്ചരിതരും ആ പ്രകാശം ആവാഹിച്ചവരാണ് അവർ അതിലൂടെ ഇരുലോകത്തും വിജയം നേടി
(ദരിദ്രരുടെ സ്നേഹിതരാണ് തിരുനബി ﷺ )
പാവങ്ങളുടെ അത്താണി
'ഫഖീർ ' എന്ന ഏകവചനത്തിന്റെ ബഹുവചനമാണ് ' 'ഫുഖറാഅ് ' സ്വന്തത്തിന്റെയും താൻ ചെരവ് കൊടുക്കൽ നിർബന്ധമായവരുടെയും ആവശ്യത്തിന് മതിയാകുന്ന സമ്പത്തോ അനുയോജ്യമായ ജോലിയോ ഇല്ലാത്തവനാണ് ഫഖീർ അവർക്ക് എന്നും പ്രയാസങ്ങളും ദുഃഖങ്ങളുമായിരിക്കും ജീവിതത്തിന്റെ ഇരുതെല്ലുകൾ ഒപ്പിക്കാൻ അവർ ഏറെ കഷ്പ്പെടുന്നു ഇക്കാരണത്താൽ സമുദായത്തിൽ പലരും അവഗണനകൾ നേരിടുന്നു തങ്ങൾക്ക് സ്വാന്തനവുമായി വരുന്നവരെ കണ്ണിലെണ്ണയൊഴിച്ച് അവർ കാത്തിരിക്കുന്നു
ഇസ്ലാമിലെ നിർബന്ധ സ്വദഖയായ സകാത്ത് നൽകിയതിൽ വീടപ്പെടുന്നവരാണല്ലോ 'ഫുഖറാഅ് ' ഇവർക്ക് ധാരാളം മഹത്വങ്ങൾ നബി (സ) നൽകിയിട്ടുണ്ട് ചിലത് ഇവിടെ കാണാം
അബുസ്സിദ്ദീഖുന്നാജി (റ) ൽ നിന്ന് നിവേദനം തിരുനബി (സ) പ്രസ്താവിച്ചു: 'ഈ സമുദായത്തിലെ പാവങ്ങൾ, സമ്പന്നർ സ്വർഗത്തിൽ പ്രവേശിക്കുന്നതിന്റെ നാനൂറ് വർഷങ്ങൾക്കു മുമ്പ് സ്വർഗത്തിലെത്തും '
ഇത് കേട്ടപ്പോൾ വിശ്വാസികളിലെ സമ്പന്നർ ഇങ്ങനെ പറഞ്ഞുപോയി
'നാഥാ, ഞങ്ങളും പാവങ്ങളായിരുന്നെങ്കിൽ!!' (ഇത്ഹാഫുൽ ഖിയറ
: 8/269)
മറ്റൊരു ഹദീസ് കാണുക
'അബൂസഈദുൽ ഖുദ്രി (റ) ൽ നിന്ന് പ്രവാചകർ (സ) പറഞ്ഞു: 'സ്വർഗ്ഗവും നരകവും പരസ്പരം ഗർവ്വ് പറഞ്ഞു തദവസരത്തിൽ നരകം പറഞ്ഞു 'അഹങ്കാരികളെയും ധിക്കാരികളെയും അനീതി പ്രവർത്തിക്കുന്ന അധികാരികളെയും എനിക്ക് നൽകപ്പെടും '
'ഫഖീറുമാരെയും മിസ്കീൻമാരെയും ബലഹീനരെയും എനിക്ക് നൽകപ്പെടും ' - സ്വർഗ്ഗം പ്രതികരിച്ചു (ഇത്ഹാഫുൽ ഖിയറ: 8/272)
സ്വർഗ്ഗ നിവാസികളിൽ കൂടുതലും പാവങ്ങളും ബലഹീനരുമാണ് ഭൗതിക ജീവിതത്തിൽ പ്രയാസങ്ങൾ അനുഭവിച്ച് ക്ഷമിച്ചതിന് നാഥൻ നൽകുന്ന പ്രതിഫലമാണിത്
'ഞാൻ സ്വർഗ്ഗം ദർശിച്ചു അപ്പോൾ അവിടെ കൂടുതലായി കാണപ്പെട്ടത് പാവങ്ങളെയാണ് ഞാൻ നരകം കണ്ടപ്പോൾ അവിടെ കൂടുതലുള്ളത് പണക്കാരും സ്ത്രീകളുമാണ് ' (ജാമിഉൽ അഹാദീസ്)
ചുരുക്കത്തിൽ പ്രവാചകർ (സ) എപ്പോഴും പാവങ്ങളോടൊപ്പമാണ് അവർക്കുവേണ്ടി അവിടുന്ന് ശബ്ദിച്ചു അവരുടെ ഉയർച്ചക്കുവേണ്ടി തിരുനബി (സ) പ്രയത്നിച്ചു പാവങ്ങളെ അവഗണിക്കുന്നവരോട് നബി (സ) കോപം പ്രകടിപ്പിച്ചു പണക്കാരന്റെ സദ്യകളിലും മറ്റുമെല്ലാം പാവങ്ങളെ മാറ്റിനിർത്തപ്പെടുന്നു ഇത്തരം പ്രവണതകൾക്കെതിരെ പ്രവാചകർ (സ) യുടെ പ്രസ്താവന കാണുക
അബൂഹുറൈറ (റ) ൽ നിന്ന് നിവേദനം: പാവങ്ങളെ മാറ്റിനിർത്തി സമ്പന്നരെ മാത്രം ക്ഷണിക്കുന്ന സദ്യ വളരെ മോശപ്പെട്ട സദ്യയാണ് ക്ഷണം സ്വീകരിച്ചിട്ടില്ലെങ്കിൽ അവൻ അല്ലാഹുവിനോടും നബി (സ) യോടും ധിക്കാരം കാണിച്ചവനാണ് (സുനനുൽ കുബ്റ)
അബൂസഈദുൽ ഖുദ്രി (റ) ൽ നിന്ന് നിവേദനം എനിക്ക് നബി (സ) യുടെ കാലഘട്ടത്തിൽ ശക്തമായ വിശപ്പ് അനുഭവപ്പെട്ടു വിശപ്പിന്റെ കാഠിന്യം കാരണത്താൽ എന്റെ വയറ്റിൽ കല്ല് വെച്ച് കെട്ടി അപ്പോൾ എന്റെ ഭാര്യ പറഞ്ഞു:
'നിങ്ങൾ നബി (സ) യോട് കാര്യം ബോധിപ്പിച്ചാൽ തിരുനബി (സ) നിങ്ങളെ സഹായിക്കും; തീർച്ച കാരണം ചോദിച്ചവർക്കെല്ലാം തിരുനബി (സ) ധാരാളം നൽകിയിട്ടുണ്ട് '
'തിരുനബി (സ) യുടെ സമീപത്തേക്ക് ഇപ്പോൾ ഇല്ല ഞാൻ മറ്റു വല്ല വഴിയിലൂടെയും എന്തെങ്കിലും ലഭിക്കുമോ എന്ന് നോക്കാം ' ഞാൻ പ്രതികരിച്ചു
പുറത്തിറങ്ങി അന്വേഷിച്ചു പക്ഷേ, നിഷ്ഫലം ഒന്നും ലഭിച്ചില്ല ഉടനെ ഞാൻ പ്രവാചകർ (സ) യുടെ അടുത്തേക്ക് ചെന്നു അപ്പോൾ നബി (സ) യാചനയുടെ പ്രത്യാഘാതങ്ങൾ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു ഞാനത് കേട്ട് ചോദിക്കാതെ തിരിച്ച് വീട്ടിലേക്ക് നടന്നു എന്നാൽ പിന്നീട് അനുഗ്രഹങ്ങളുടെ കൂമ്പാരങ്ങൾ വന്നു തുടങ്ങി എന്നേക്കാൾ പണമുള്ളവർ അൻസ്വാരികളിൽ ആരുമുണ്ടായിരുന്നില്ല (ഇത്ഹാഫുൽ ഖിയറ: 3/47)
ഫഖീറുമാർ യാചന ഒഴിവാക്കി അല്ലാഹുവിലേക്ക് കൈകൾ ഉയർത്താൻ തയ്യാറാവണം അപ്പോൾ രക്ഷിതാവ് കൈ നിറയെ നൽകും അബൂസഈദ് (റ) ന്റെ അനുഭവം അതാണല്ലോ
(വിദേശികളുടെയും ഇഷ്ടതോഴരാണ് തിരുനബി ﷺ)
അപരിചിതരുടെ തോഴർ
നബി (സ) യുടെ സവിധത്തിൽ എല്ലാ പുതുമുഖങ്ങൾക്കും പരിഗണനയുണ്ട് വിദേശികൾ വരുമ്പോൾ അവർക്ക്ആവശ്യമായതെല്ലാം നബി (സ) യും അനുചരന്മാരും ചെയ്യുന്നു വിദേശികളിൽ പലരും നബി (സ) യുടെ അദ്ധ്യാപനങ്ങൾ കേൾക്കാനും അവിടുത്തെ സന്ദർശിക്കാനും വരാറുണ്ട് യാത്രാസംഘങ്ങൾ
പ്രവാചക ﷺ സവിധത്തിൽ വന്നപ്പോൾ ഇരുകൈകൾ നീട്ടി അവരെ സ്വീകരിച്ചു
അബ്ദുല്ലാഹിബ്നു റബീഅത്ത് (റ) ൽ നിന്ന് നിവേദനം: സഖീഫ് ഗോത്രത്തിൽനിന്ന് ഒരു സംഘം തിരുനബി (സ) യുടെ സമീപത്ത് വന്നു നബി (സ) അവർക്ക് താമസിക്കാൻ വേണ്ടി പള്ളിയിൽ ഒരു കൂടാരം നിർമ്മിച്ചു പ്രസ്തുത വർഷത്തെ റമളാൻ പകുതിയായപ്പോൾ അവർ ഇസ്ലാം സ്വീകരിച്ചു അപ്പോൾ നബി (സ) അവരോട് ബാക്കി വരുന്ന നോമ്പുകൾ അനുഷ്ഠിക്കാൻ വേണ്ടി കൽപ്പിച്ചു (അൽ- ആഹാദുവർമസാനി: 3/92)
സഖീഫ് യാത്രാസംഘം വന്നപ്പോൾ അവിശ്വാസികളായിരുന്നു എന്നിട്ടുപോലും അവരെ ഭവനമൊരുക്കി നബി (സ) സ്വീകരിച്ചുവെന്ന് ഈ ഹദീസിൽനിന്ന് വ്യക്തമാകുന്നു കേരളമുൾപ്പെടെ ലോകത്തിന്റെ പല കോണുകളിൽ ദീനീപ്രചാരകരായി എത്തിയവരെ ആ നാട്ടിലെ അമുസ്ലിംകളും സ്വീകരിച്ചു
ഇങ്ങനെ പരസ്പരം സഹകരിച്ചും സഹായിച്ചുമാണ് പഴയകാല മനുഷ്യർ ജീവിച്ചത് ഇന്ന് മതത്തിന്റെ പേരിൽ കലഹിക്കുന്നവർ ഒരു മതവും പഠിക്കാത്തവർ മാത്രമാണ്
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: അബ്ദുൽ ഖൈസിന്റെ യാത്രാസംഘം നബി (സ) യുടെ സമീപത്തെത്തി
'നിങ്ങൾ ഏത് സംഘമാണ് ?' ഏത് സമുദായമാണ്?!!!' തിരുനബി ﷺ ചോദിച്ചു
'ഞങ്ങൾ റബീഅത്ത് ഗോത്രമാണ് ' അവർ പ്രതികരിച്ചു
'മർഹബാ മർഹബാ, ദുഃഖമോ പ്രയാസമോ വേണ്ട ' നബി (സ) അവർക്ക് ഊഷ്മളമായ സ്വീകരണം നൽകി (അൽ- ആഹാദുവൽമസാനി: 3/123)
അപരിചിതരെ സ്വീകരിക്കുകയും സലാം ചൊല്ലുകയും അവരോട് സ്ഥിതിവിവരങ്ങൾ അന്വേഷിക്കുന്നത് ചെയ്യുന്നത് വിനയത്തിന്റെ ഭാഗമാണ് പുണ്യപ്രവാചകർ (സ) യുടെ സമക്ഷത്തിൽ പരിചിതർ- അപരിചിതർ വിവേചനം ഇല്ലായിരുന്നു നോക്കൂ, അബ്ദുൽഖൈസിന്റെ യാത്രാസംഘം വന്നപ്പോൾ അവരെ 'മർഹബ' ചൊല്ലി സ്വീകരിക്കുന്നത് അതിഥികളെ 'മർഹബ ' ചൊല്ലി വരവേൽക്കുന്ന ആചാരം ഇന്നും കാണാറുണ്ടല്ലോ
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: ബക്റുബ്നു വാഇലിന്റെ ഒരു യാത്രാസംഘം നബി (സ) യെ സന്ദർശിക്കാൻ വന്നു അപ്പോൾ നബി (സ) അവരുടെ ആവശ്യങ്ങൾ കേൾക്കാൻ സമയം കണ്ടെത്തി (അൽ- ആഹാദുവൽ മസാനി 3/134)
അബ്ദുല്ലാഹിൽ അസ് വദ് (റ) ൽ നിന്ന് നിവേദനം: ബനൂസദൂസ് യാത്ര സംഘത്തിലായി ഞങ്ങൾ നബി (സ) യുടെ സമീപത്തേക്ക് പുറപ്പെട്ടു നബി (സ) ക്ക് നൽകാൻ വേണ്ടി ഞങ്ങളുടെ കൈവശം അൽപം ജുദാമി കാരക്കയും ഉണ്ടായിരുന്നു കാരക്കക്ക് അൽപം നനവ് ഉണ്ടായിരുന്നു തിരുസവിധത്തിലെത്തിയ ഞങ്ങൾ പ്രസ്തുത കാരക്ക പ്രവാചകർ (സ) യുടെ മുമ്പിൽ ഒരു തോൽവിരുപ്പിൽ വിതറി അപ്പോൾ നബി (സ) അതിൽനിന്ന് ഒരുപിടി വാരി ഇങ്ങനെ ചോദിച്ചു
'ഇത് ഏത് തരം കാരക്കയാണ്?!'
'ഇത് ജുദാമിയ്യ് ഇനത്തിൽപ്പെട്ടതാണ് ' - ഞങ്ങൾ മറുപടി നൽകി
'ജുദാമി കാരക്കകളിൽ അല്ലാഹു ബറകത് ചെയ്യട്ടെ ഇപ്പോൾ എന്റെ മുന്നിലുള്ള കാരക്ക പറിച്ച തോട്ടത്തിലും നാഥൻ അനുഗ്രഹങ്ങൾ വർഷിപ്പിക്കട്ടെ ' (അൽ- ആഹാദുവൽമസാനി: 3/159)
നോക്കൂ, എന്തൊരു പരിഗണന! കൊണ്ടുവന്ന ഹദ് യകൾ നബി (സ) വളരെ സന്തോഷത്തോടെ സ്വീകരിക്കുന്നു അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു ഹദ് യകൾ തരുമ്പോൾ തന്നവർക്ക് വേണ്ടി അപ്പോൾ തന്നെ പ്രാർത്ഥന നിർവ്വഹിക്കാം
നബി (സ) യുടെ ഈ സമീപനത്തിലൂടെയായിരുന്നു ഇസ്ലാമിന്റെ വളർച്ചയും ഉയർച്ചയും സുന്നത്തായ ഹദ് യകൾ ആരിൽനിന്നും നബി (സ) സ്വീകരിക്കാറുണ്ടായിരുന്നു.
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: ഉഹ്ദ് യുദ്ധത്തിനുശേഷം നാനൂറ് പേര് നബി (സ) യുടെ സമീപത്ത് ചെന്നു ഉടനെ നബി (സ) അവർക്ക് സ്വാഗതമോതിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: 'മർഹബാ, സന്തോഷിപ്പിക്കുന്ന മുഖങ്ങൾ! ധൈര്യവാൻമാർ!! അമാനത്ത് പൂർത്തീകരിക്കുന്നവർ!!! നിങ്ങൾ എന്നിൽപെട്ടവരാണ് ഞാൻ നിങ്ങളിൽ നിന്നുമാണ് ' (അൽ ആഹാദുവൽമസാനി 4/127)
എന്തൊരു സ്വീകരണമാണിത്! എല്ലാവരും അപരിചിതർ പക്ഷേ, വിവേചനമില്ലാത്ത പെരുമാറ്റം
(അഗതികളുടെ തണലാണ് തിരുനബി ﷺ)
അഗതികളുടെ കിന്നാരം
'മിസ്കീൻ' എന്ന ഏകവചനത്തിന്റെ ബഹുവചനമാണ് 'മസാകീൻ' തനിക്ക് ആവശ്യമുള്ള തോതനുസരിച്ച് ലഭിക്കാത്തവനാണ് മിസ്കീൻ എന്ന് പറയുന്നത് ഉദാഹരണമായി, പത്തുരൂപ ആവശ്യമുള്ളപ്പോൾ എട്ട് രൂപ മാത്രം ലഭിക്കുന്നുവെങ്കിൽ അവൻ മിസ്കീൻ ഗണത്തിൽ പെടുന്നു
നിബന്ധനകൾ മേളിച്ചവർ നിർബന്ധമായും നൽകിയിരിക്കേണ്ട സകാത്ത് ഇവർക്ക് നൽകിയാൽ വീടപ്പെടുന്നതാണ് സമുദായത്തിൽ ഇങ്ങനെ കഷ്ടതകൾ അനുഭവിക്കുന്നവരുടെ പക്ഷത്തുനിന്ന് നബി (സ) പലപ്പോഴും വാചാലരാകുന്നു
അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) ൽ നിന്ന് നിവേദനം: ജനങ്ങളുടെ ഭക്ഷണത്തിനും കാരക്കക്കും വേണ്ടി കറങ്ങി സഞ്ചരിക്കുന്നവരല്ല മിസ്കീൻമാർ
'പിന്നെ ആരാണ് നബിയേ, മിസ്കീൻ?!' ഞങ്ങൾ ജിജ്ഞാസയോടെ ചോദിച്ചു
'ആവശ്യമായ വിഭവങ്ങൾ കൈവശമില്ല, പക്ഷെ ജനങ്ങളോട് ചോദിക്കാൻ അദ്ദേഹം അത്യധികം മടി കാണിക്കുന്നു ഇവരാണ് മിസ്കീൻമാർ ' - പ്രവാചകർ (സ) പ്രതികരിച്ചു (ഇത്ഹാഫുൽ ഖിയറ)
പ്രയാസങ്ങൾ പുറത്ത് പറയാൻ മടിക്കുന്നവരെ കണ്ടെത്തി അവരെ സഹായിക്കാൻ വളരെ പുണ്യമുള്ളതാണ് ഖുർആനിൽ ഇതിന്റെ മഹത്വം അനവധി സൂക്തങ്ങളിൽ ഉദ്ഘോഷിച്ചിട്ടുണ്ട് പക്ഷേ, ഇന്ന് പല സമ്പന്നരും ഒന്നുകിൽ ധൂർത്തടിച്ച് തുലക്കുന്നു അല്ലെങ്കിൽ ലുബ്ധ് കാണിച്ചു ജീവിക്കുന്നു പാവങ്ങളെ സഹായിക്കാൻ സൗഭാഗ്യം ലഭിച്ചവർ വളരെ വിരളം പാവങ്ങളെ അവഗണിച്ചാൽ അനന്തരഫലം അതിഗൗരവമായിരിക്കും
അബൂഹുറൈറ (റ) ൽ നിന്ന് നിവേദനം: ഒരു വ്യക്തി തിരുസവിധത്തിൽ വന്നു തന്റെ ഹൃദയത്തിന്റെ കാഠിന്യത്തെക്കുറിച്ച് പരാതി ബോധിപ്പിച്ചു അപ്പോൾ നബി (സ) അദ്ദേഹത്തോട് ഇങ്ങനെ പ്രതികരിച്ചു
'നിങ്ങളുടെ ഹൃദയം മൃദുലമാവാൻ ആഗ്രഹിക്കുന്നു വെങ്കിൽ അനാഥയെ തലോടുക പാവങ്ങൾക്ക് ഭക്ഷണം നൽകുക' (ഇത്ഹാഫുൽ ഖിയറ: 5/486)
ഇവയെല്ലാം പ്രവാചകർ (സ) ക്ക് മിസ്കീൻമാരോടുള്ള നിഷ്കളങ്കമായ സ്നേഹം ബോധ്യമാക്കുന്നു
മഹതിയായ ഉമ്മു ബുജൈദ് (റ) ഒരിക്കൽ നബി (സ) യോട് ഇങ്ങനെ പറഞ്ഞു
'നബിയേ, നിരവധി പാവങ്ങൾ എന്റെ വാതിൽക്കൽ വന്ന് കൊട്ടും പക്ഷെ, അവർക്ക് നൽകുവാൻ എന്റെ കൈവശം പലപ്പോഴും ഒന്നും ഉണ്ടാവില്ല '
'കരിക്കപ്പെട്ട കുളമ്പാണ് നിങ്ങളുടെ സമീപത്ത് ഉള്ളതെങ്കിലും അത് നൽകി അവരെ സന്തോഷിപ്പിക്കുക ' നബി (സ) മറുപടി നൽകി (സുനനുൽ കുബ്റാ)
പാവങ്ങളെ ഇത്രമാത്രം പരിഗണിക്കണമെന്നാണ് ഈ തിരുവചനം വ്യക്തമാക്കുന്നത് അവരെ ചീത്ത പറയുകയോ വേദനിപ്പിക്കുകയോ അരുത്
അബ്ബാദുബ്നു ശുറഹ്ബീൽ (റ) പറയുന്നു ഞാൻ മദീനയിൽ ചെന്നു അപ്പോൾ എനിക്ക് ശക്തമായ വിശപ്പ് അനുഭവപ്പെട്ടു ഉടനെ ഞാനൊരു തോട്ടത്തിൽ കയറി അതിൽനിന്ന് ഒരു കുല പറിച്ചു അൽപം ഭക്ഷിക്കുകയും ബാക്കി വസ്ത്രത്തിൽ പൊതിയുകയും ചെയ്തു അപ്പോൾ തോട്ടത്തിന്റെ ഉടമ വന്നു അദ്ദേഹം എന്നെ അടിക്കുകയും വസ്ത്രത്തിൽ പൊതിഞ്ഞത് തിരിച്ചുവാങ്ങുകയും ചെയ്തു ശേഷം ഞങ്ങൾ നബി (സ) യുടെ സവിധത്തിൽ ചെന്നു നബി (സ) യോട് ഉണ്ടായ സംഭവം ബോധിപ്പിച്ചു അപ്പോൾ നബി (സ) അദ്ദേഹത്തോട് പറഞ്ഞു
'ഇദ്ദേഹം അറിവില്ലാത്ത വ്യക്തിയായതിനാൽ നിങ്ങൾ ഇദ്ദേഹത്തെ പഠിപ്പിച്ചില്ല, വിശക്കുന്ന വ്യക്തിയാണെങ്കിൽ നീ ഭക്ഷണം നൽകിയതുമില്ല ' (അടിച്ചത് ശരിയായിട്ടില്ലെന്ന് സാരം) പിന്നീട് എനിക്ക് അൽപം ഗോതമ്പ് നൽകാൻ അദ്ദേഹത്തോട് പ്രവചകർ (സ) കൽപ്പിച്ചു (സുനനുൽ കുബ്റാ)
പാവങ്ങളെ നോവിക്കരുത് നബി (സ) പാവങ്ങളുടെ പക്ഷത്തുനിന്ന് സംസാരിക്കുന്നത് ഈ ഹദീസിൽ വ്യക്തം അവസാനം അബ്ബാദ്ബ്നു ശുറഹ്ബീൽ (റ) ന് അൽപം ഗോതമ്പ് അദ്ദേഹത്തിൽനിന്ന് വാങ്ങികൊടുക്കുകയാണ് തിരുനബി (സ) ചെയ്തത് നബി (സ) യുടെ സദസ്സുകളിൽ പാവങ്ങൾക്കുവേണ്ടി പണവും ഭക്ഷണവും ശേഖരിക്കാറുണ്ടായിരുന്നു വഫാത്തിന് ശേഷവും മദീനയിൽ ചെന്ന പല പാവങ്ങൾക്കും കൈനിറയെ കിട്ടിയ സംഭവങ്ങൾ ഗ്രന്ഥങ്ങളിൽ കാണാം
(ഇരുവിഭാഗത്തിന്റെയും നേതാവാണ് തിരുനബി ﷺ)
മാനം മുട്ടും നേതാവ്
'സഖലൈനി' അഥവാ ഇരുവിഭാഗം എന്നതുകൊണ്ടുള്ള വിവക്ഷ മനുഷ്യ- ജിന്ന് വിഭാഗങ്ങളാണ് തിരുനബി (സ) യുടെ നിയോഗം മനുഷ്യവിഭാഗത്തിലേക്ക് മാത്രമല്ല ഖുർആൻ മനുഷ്യ- ജിന്ന് വിഭാഗത്തെക്കുറിച്ച് ഒന്നിച്ച് പ്രയോഗിച്ചത് 'സഖലൈനി ' എന്നാണ്
'അല്ലയോ രണ്ട് ഭാരങ്ങളെ, നിങ്ങൾക്കായ് നാം ഒഴിഞ്ഞ് വരുന്നു ' (അറഹ്മാൻ:31)
ഈ സൂക്തത്തിൽ 'ഭാരങ്ങൾ' എന്നത് കൊണ്ടുള്ള വിവക്ഷ മനുഷ്യനും ജിന്നുമാണ് ഇവർ ഭൂമിക്ക് ഭാരമായതിനാലാണ് ഇങ്ങനെ സംബോധന നടത്തിയത് അതേ പ്രയോഗം തന്നെയാണ് സ്വലാത്തുത്താജിലും കൊണ്ടുവന്നിരിക്കുന്നത് നബി (സ) യുടെ മനുഷ്യരിലേക്കുള്ള നിയോഗത്തെ സംബന്ധിച്ച് നാം ഹൃസ്വമായി വിശദീകരിച്ചു ഇവിടെ ജിന്നുകളിലേക്കുള്ള തിരുനിയോഗത്തെ കുറിച്ച് ചിലത് പരാമർശിക്കാം
ജിന്നുകളിൽപെട്ട ഒരു വിഭാഗത്തെ ഖുർആൻ കേൾക്കുന്നതിനുവേണ്ടി അങ്ങയിലേക്ക് നാം തിരിച്ച് വിട്ട സന്ദർഭം (ഓർക്കുക) അങ്ങ് ഖുർആൻ പാരായണം ചെയ്തുകൊണ്ടിരിക്കുന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ പരസ്പരം പറഞ്ഞു: 'നിങ്ങൾ നിശബ്ദരായി ശ്രവിക്കുക' പിന്നെ പാരായണം കഴിഞ്ഞപ്പോൾ അവർ താക്കീതുകാരായികൊണ്ട് തങ്ങളുടെ സമുദായത്തിലേക്ക് തിരിച്ചുപോയി അവർ പറഞ്ഞു:
'ഞങ്ങളുടെ സമുദായമേ, മൂസാനബിക്ക് ശേഷം അവതരിപ്പിക്കപ്പെട്ട ഒരു ഗ്രന്ഥം ഞങ്ങൾ കേട്ടിരിക്കുന്നു പൂർവ്വവേദങ്ങളെ സത്യപ്പെടുത്തി കൊണ്ടുള്ളതാണത് അത് സത്യത്തിലേക്കും നേയായ മാർഗത്തിലേക്കും നയിക്കുന്നു ഞങ്ങളുടെ സമുദായമേ, അല്ലാഹുവിലേക്ക് വിളിക്കുന്നവന്റെ വിളിക്ക് ഉത്തരം നൽകുക അല്ലാഹു നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരും വേദനാജനകമായ ശിക്ഷയിൽനിന്ന് നിങ്ങളെ മോചിപ്പിക്കുകയും ചെയ്യും അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവന് ഉത്തരം നൽകാത്തവൻ ഭൂമിയിൽ അല്ലാഹുവിനെ തോൽപ്പിക്കാൻ കഴിയില്ല അവനെ അല്ലാഹുവിൽനിന്ന് രക്ഷിക്കുന്ന സഹായിയോ രക്ഷാധികാരിയോ ഇല്ല അത്തരമാളുകൾ വ്യക്തമായ ദുർമാർഗത്തിലാണ് ' (അൽ അഹ്ഖാഫ: 29-32)
മുകളിൽ ഉദ്ധരിക്കപ്പെട്ട സൂക്തങ്ങളിൽ, തിരുനബി (സ) യുടെ സവിധത്തിൽ നിന്ന് ഖുർആൻ ശ്രവിച്ച ജിന്നുകളെയാണ് പരാമർശിച്ചിരിക്കുന്നത് പ്രസ്തുത ജിന്നുകൾ നബി (സ) യെ അംഗീകരിക്കണമെന്ന് മറ്റ് ജിന്നുകളോട് പറയുന്നത് ഖുർആൻ വളരെ പ്രാമുഖ്യത്തോടെ ഓർമ്മപെടുത്തിയിരിക്കുന്നു ഇരുവിഭാഗത്തിലും പ്രബോധനദൗത്യം നിർവ്വഹിച്ചവരാണ് പ്രവാചകർ (സ) പല ഘട്ടങ്ങളിലും തിരുനബി (സ) യെ ശ്രവിക്കാനും അംഗീകരിക്കാനും ജിന്നുകൾ വന്നിട്ടുണ്ട്
ഇബ്നു അബ്ബാസ് (റ) പറഞ്ഞു: പ്രവാചകർ (സ) യും അനുചരന്മാരും ചേർന്ന് ഒരിക്കൽ ഉക്കാള അങ്ങാടിയിലേക്ക് നീങ്ങി അവിടെവെച്ച് സുബ്ഹ് നിസ്കാരത്തിന്റെ സമയമായി ഉടനെ നബി (സ) സമീപത്തുള്ള ഒരു ഈത്തപ്പന തോപ്പിൽവെച്ച് സ്വഹാബികളെ കൂട്ടി നിസ്കരിച്ചു അപ്പോൾ അതുവഴി ഒരു വിഭാഗം ജിന്നുകൾ യാത്ര ചെയ്തു തിരുനബി (സ) യുടെ നിസ്കാരത്തിലുള്ള അനന്തപൂർണ്ണമായ ഖുർആൻ പാരായണം കേട്ടപ്പോൾ അവരത് ശ്രദ്ധിച്ചുകൊണ്ടേയിരുന്നു
അൽപസമയത്തിനുശേഷം അവർ തങ്ങളുടെ സുഹൃത്തുക്കളുടെ സമീപത്തെത്തി അപ്പോൾ അവർ ഖുർആനിനെകുറിച്ചും അതിന്റെ അമാനിഷികതയെക്കുറിച്ചും സുഹൃത്തുക്കളോട് പങ്ക് വെച്ചു ഈ സംഭവം ഖുർആൻ ഉദ്ഘോഷിക്കുന്നത് കാണുക
'നബിയേ പറയുക, ഒരു വിഭാഗം ജിന്നുകൾ സശ്രദ്ധം ഖുർആൻ കേൾക്കുകയും ശേഷം സ്വസമൂഹത്തിൽ ചെന്ന് പറയുകയും ചെയ്തു ഞങ്ങൾ അത്യത്ഭുതകരമായ ഒരു ഖുർആൻ കേട്ടിരിക്കുന്നു അത് സന്മാർഗത്തിലേക്ക് നയിക്കുന്നതാകുന്നു അതിനാൽ ഞങ്ങളതിൽ വിശ്വസിച്ചു ഇനി അല്ലാഹുവിൽ ഞങ്ങൾ ആരെയും പങ്ക് ചേർക്കുകയില്ല അവൻ അത്യുന്നതനും അതിമഹത്തരവുമായിരിക്കുന്നു അവൻ ആരെയും സഖിയോ സന്താനമോ ആക്കിയിട്ടില്ല ' (അൽജിന്ന്: 1/3)
പ്രവാചകർ (സ) ജിന്നുകൾക്ക് പല അമാനുഷികതകളും കാണാച്ച് കൊടുത്തിട്ടുണ്ട് ജിന്നുകളുടെ ആവശ്യപ്രകാരം തിരുസവിധത്തിൽ മരങ്ങൾ സുജൂദ് ചെയ്തു അത് മുഖേനെ പല ജിന്നുകളും നബി (സ) യെ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്തു മക്കയിലുള്ള 'മസ്ജിദുൽ ജിന്നിന്റെ പിന്നിൽ ഇത്തരമൊരു സംഭവമുണ്ട്
نبي الحرمين
(ഇരുഹറമുകളുടെ പ്രവാചകരാണ് തിരുനബി ﷺ )
ഹറമൈനി ശ്ശരീഫൈനി
ഇരുഹറമുകൾ എന്നതുകൊണ്ടുള്ള വിവക്ഷ മക്കയും മദീനയുമാണ് ഭൂമിയിലെ ഏറ്റവും മഹത്വമേറിയ ഇടമാണ് 'ഹറമൈനി' മക്ക തിരുനബി (സ) യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായി, മദീന തിരുവഫാത്തുകൊണ്ടും പ്രഭാപൂരിതമായി
യൂസുഫ്സ്വാലിഹി നബി (സ) നാമങ്ങൾ വിശദീകരിച്ചതിൽ 'നബിയ്യിൽ ഹറമൈനി ' എന്ന നാമവും ഉൾപ്പെടുത്തിയിട്ടുണ്ട് നബി (സ) മക്കയിലെ ഹറമിന് വലിയ മഹത്വം നൽകി
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: മക്കാവിജയ ദിവസം തിരുനബി (സ) ഇങ്ങനെയൊരു പ്രഖ്യാപനം നടത്തി 'ആകാശഭൂമികളെ സൃഷ്ടിച്ച നാൾ അല്ലാഹു ആ നാടിനെ ഹറമാക്കിയിരിക്കുന്നു അല്ലാഹുവിന്റെ പവിത്രതകൊണ്ട് ഇത് അവസാന നാൾവരെ ഹറം തന്നെയാണ് ഇതിലെ പുല്ലുകൾ പറിക്കപ്പെടരുത് മുള്ളുകൾ പറിക്കപ്പെടരുത് വേട്ടമൃഗങ്ങളെ വിരട്ടി ഓടിക്കപ്പെടരുത് '
അപ്പോൾ അബ്ബാസ് (റ) ഇങ്ങനെ പറഞ്ഞു: 'ഇദ്ഖ്ർ പുല്ല് അതിൽനിന്ന് ഒഴിവാക്കി പറയൂ നബിയേ, കാരണം ഞങ്ങളത് വീട് മേയാൻ വേണ്ടി ഉപയോഗിക്കുന്നതാണല്ലോ ' 'ശരി, ഇദ്ഖിറിനെ ഞാൻ ഒഴിവാക്കുന്നു ' - തിരുനബി (സ) മറുപടി നൽകി (സുനനു സ്സുഗ്റ)
ഇത് മക്കാഹറമിന്റെ പ്രത്യേകത വ്യക്തമാക്കുന്നു മഹാനായ ഇബ്റാഹീം (അ) ലൂടെയാണ് മക്കയെ ഹറമായി പ്രഖ്യാപിക്കപ്പെട്ടത് മക്കയുടെ നാഗരികതക്ക് ആരംഭം കുറിച്ചതും മഹാനായ ഇബ്റാഹീം (അ) തന്നെ ഇബാറാഹീമിയ്യാ കുടുംബത്തിന് തിരുനബി (സ) യുടെ സമുദായത്തിൽ വലിയ സ്വാധീനമുണ്ട് ഹറമിന്റെ മഹത്വം മനുഷ്യേതര ജീവാകൾപോലും മനസ്സിലാക്കിയിട്ടുണ്ട് ഒരു ഹദീസ് ശ്രദ്ധിക്കുക
നൂഹ് നബി (സ) ന്റെ കാലഘട്ടത്തിൽ വെള്ളപ്പൊക്കമുണ്ടായി അപ്പോൾ ഹറം പ്രദേശത്തുള്ള വലിയ പാമ്പുകൾ ചെറിയ പാമ്പുകളെ വിഴുങ്ങിയില്ല കാരണം അവർ ഹറം അതിർത്തിയിലായിരുന്നു ' (തഫ്സീർ റൂഹുൽ ബയാൻ: 3340)
ഇബ്റാഹീം (അ) മക്കാഹറമിനെ സജീവമാക്കിയതും പ്രാർത്ഥന നിർവ്വഹിച്ചതും ഖുർആൻ പ്രസ്താവിക്കുന്നത് കാണുക
'ഇബ്റാഹീം നബി പ്രാർത്ഥിച്ച ഘട്ടം അങ്ങോർക്കുക '
'നാഥാ, ഈ നാട് നിർഭയത്വമുള്ള നാടാക്കണേ എന്നെയും എന്റെ സന്താനങ്ങളെയും ബിംബാരാധനയിൽ നിന്ന് നീ അകറ്റേണമേ നാഥാ, ഈ ബിംബങ്ങൾ കൂടുതൽ പേരെ വഴികേടിലാക്കിയിരിക്കുന്നു അതുകൊണ്ട് എന്നെ പിന്തുടരുന്നവർ എന്നിൽപ്പെട്ടവരാണ് എനിക്കെതിരായ മാർഗം സ്വീകരിക്കുന്നവർ, നിശ്ചയം നീ പൊറുക്കുന്നവനും കരുണയുള്ളവനുമാണല്ലോ നാഥാ, എന്റെ സന്തതികളിലൊരു വിഭാഗത്തെ ഞാൻ കൃഷിയില്ലാത്ത ഈ മലഞ്ചെരുവിൽ, ആദരണീയ ഗേഹത്തിനടുത്ത് താമസിപ്പിച്ചിരിക്കുന്നു നാഥാ, അവരിവിടെ നിസ്കാരം നിലനിർത്തുന്നതിനാണ് ഞാനിത് ചെയ്തിരിക്കുന്നത് അതുകൊണ്ട് ജനഹൃദയങ്ങൾ അവരോട് ചായ് വുള്ളതാക്കേണമേ ഫലങ്ങൾ നീ അവർക്ക് നൽകേണമേ അവർ നന്ദിയുള്ളവരായേക്കാം ' (ഇബ്റാഹീം:35)
ഇനി, മദീനയെ ഹറമായി പ്രഖ്യാപിച്ചത് നബി (സ) യാണ് മക്കയിൽ സ്വസ്തമായ ജീവിതം ഇല്ലാതെ വന്നപ്പോൾ തിരുനബി (സ) യും അനുചരരും ഹിജ്റ വന്ന നാടാണല്ലോ മദീന തിരുശരീരം വഫാത്തിന് ശേഷം വിശ്രമിക്കുന്നതും അവിടെ തന്നെ പ്രസ്തുത മണ്ണിന് നിരവധി മഹത്വങ്ങൾ ഉണ്ട്
അബൂസഈദുൽ ഖുദ്രി (റ) ഉദ്ധരിക്കുന്നു നബി (സ) പ്രസ്താവിച്ചു 'ഇബ്റാഹീം (അ) മക്കയെ ഹറമാക്കിയത് പോലെ ഞാൻ മദീനയെ ഹറമാക്കിയിരിക്കുന്നു
അബൂസഈദ് (റ) പറയുന്നു: ഇതിന് ശേഷം പക്ഷികൾ ധൈര്യസമേതം ഞങ്ങളുടെ കൈകളിൽ വന്നിരിക്കും ശേഷം അത് പറന്നുപോവുകയും ചെയ്യും ' (സുനനുസ്സുഗ്റാ)
മദീനയിലെ സമാധാധപരമായ അന്തരീക്ഷമാണ് ഇത് ബോധ്യമാക്കുന്നത് മനുഷ്യരെയോ ഇതരജീവജാലങ്ങളെയോ അക്രമിക്കപ്പെടാത്ത ഒരു സാഹചര്യമായിരുന്നു അന്ന് മദീനയിൽ മദീനക്കാർ നബി (സ) യെയും മുഹാജിറുകളായ അനുചരന്മാരെയും ഊഷ്മളമായ സ്വീകരണം നൽകി വരവേറ്റു ഇന്നും മദീനയിൽ സ്നേഹവും സമാധാനവും ശാന്തതയും മുറ്റിനിൽക്കുന്നു അശിഖീങ്ങൾ മദീനയുടെ മണ്ണിൽ സ്നേഹസാഗരം തീർക്കുന്നു പ്രസ്തുത മണ്ണിന് രോഗശമനം ഉണ്ടെന്ന് ചില മഹാന്മാർ പറഞ്ഞിരിക്കുന്നു ആത്മജ്ഞാനത്തിന്റെ പ്രചരണവും പ്രസരണവും മദീനയിൽ നിന്നാണ് ആരംഭിച്ചത്
إمام القبلتين
(ഇരു ഖിബ്ലകളുടെയും ഇമാമാണ് തിരുനബി ﷺ)
കഅ്ബയും ബൈതുൽ മുഖദ്ദസും
ഇരു ഖിബ്ല എന്നത് കൊണ്ടുള്ള വിവക്ഷ, വിശുദ്ധ കഅ്ബാലയവും ബൈത്തുൽ മുഖദ്ദസുമാണ് ഈ രണ്ട് ഗേഹത്തിലേക്കും തിരിഞ്ഞ് നബി (സ) ഇമാമായി നിസ്കരിച്ചിട്ടുണ്ട് കഅ്ബ ഖിബ്ലയായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് നബി (സ) യും അനുചരരും ബൈത്തുൽ മുഖദ്ദസിലേക്കായിരുന്നു നിസ്കരിച്ചിരുന്നത്
ഖുർആനിന്റെ പ്രഖ്യാപനം കാണുക
'നബിയേ, അങ്ങയുടെ മുഖം ആകാശത്തേക്ക് തിരിയുന്നത് നാം കാണുന്നുണ്ട് അതിനാൽ അങ്ങയെ അങ്ങ് ഇഷ്ടപ്പെടുന്ന ദിക്കിലേക്ക് നാം തിരിക്കുകയാണ് ആയതിനാൽ മസ്ജിദുൽ ഹറാമിന്റെ ഭാഗത്തേക്ക് മുഖം തിരിക്കുക ഇനി നിങ്ങൾ എവിടെ ആയിരുന്നാലും ആ ഭാഗത്തേക്ക് മുഖം തിരിച്ച് നിസ്കരിക്കുക ഇത് അങ്ങയുടെ റബ്ബിൽനിന്നുള്ള സത്യമാണെന്ന് വേദം നൽകപ്പെട്ടിട്ടുള്ളവർക്കറിയാം അവർ പ്രവർത്തിക്കുന്നതിനെകുറിച്ച് അല്ലാഹു അശ്രദ്ധവാനേ അല്ല ' (സൂറത്തുൽ ബഖറ :144)
ഉസ്മാനുബ്നു മുഹമ്മദ് (റ) ൽ നിന്ന് നിവേദനം: 'പ്രവാചകർ (സ) മദീനയിലേക്ക് ഹിജ്റ വന്നപ്പോൾ പതിനാറ് മാസം ബൈത്തുൽ മുഖദ്ദസിലേക്ക് നിസ്കരിച്ചു കഅ്ബ ഖിബ്ലയാവാൻ തിരുനബി (സ) ഏറെ ആഗ്രഹിച്ചിരുന്നു ഒരിക്കൽ പ്രവാചകർ (സ) ജിബ്രീൽ (അ) നോട് ഇങ്ങനെ പറഞ്ഞു:
'ഓ ജിബ്രീൽ, ജൂതന്മാരുടെ ഖിബ്ലയിൽനിന്ന് അല്ലാഹു എന്നെ തിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു '
'നബിയേ, ഞാൻ അല്ലാഹുവിന്റെ ഒരു അടിമ മാത്രമാണ് നിങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുക; ചോദിക്കുക' - ജിബ്രീൽ (അ) മറുപടി നൽകി അല്ലാഹുവിനുള്ള ഇബാദത്തിന്റെ കാര്യം അവനോടാണല്ലോ ചോദിക്കേണ്ടതും പറയേണ്ടതും തീരുമാനമെടുക്കേണ്ടതും അവൻ തന്നെ
അനന്തരം നബി (സ) അല്ലാഹുവിനോട് പ്രാർത്ഥന നിർവ്വഹിക്കുകയും ഫലമായി ഖിബ്ലയുടെ മാറ്റം അറിയിച്ച് കൊണ്ട് സൂറത്തുൽ ബഖറയുടെ നൂറ്റിനാൽപത്തിനാലാം സൂക്തം അവതരിക്കുകയും ചെയ്തു (അത്ത്വബഖാതുൽ കുബ്റ: 1/241)
ഉമ്മു മുബശ്ശിർ (റ) യെ സന്ദർശിക്കാൻ നബി (സ) ചെന്നു കൂടെ അനുടരരുമുണ്ട് ഉമ്മു മുബശ്ശിർ (റ) ഭക്ഷണം പാകം ചെയ്തു അപ്പോൾ ളുഹ്റ് നിസ്കാരത്തിന്റെ സമയമായി പ്രവാചകർ (സ) യും അനുചരരും ളുഹ്ർ നിസ്കരിക്കുന്നതിനിടയിൽ രണ്ട് റക്അത്ത് കഴിഞ്ഞപ്പോൾ കഅ്ബയിലേക്കു തിരിയാനുള്ള കൽപ്പന വന്നു ഉടനെ നബി (സ) കഅ്ബാലയത്തിലെ സ്വർണ്ണപാത്തിയുള്ള ഭാഗത്തേക്ക് തിരിഞ്ഞു (ത്വബഖാത്തുൽ കുബ്റ: 1/242)
പിന്നീട് ഈ വാർത്ത മദീനയിലെ പല ഭാഗങ്ങളിലും വിളംബരം ചെയ്യപ്പെട്ടു കേട്ടവരെല്ലാം ഇതംഗീകരിച്ചു
അനസ്ബ്നു മാലിക് (റ) ൽ നിന്ന് നിവേദനം: ബനൂസലമ ഗോത്രക്കാർ സുബ്ഹ് നിസ്കരിച്ച് കൊണ്ടിരിക്കുകയായിരുന്നു രണ്ടാം റക്അത്തിലെ റുകൂഇലായിരുന്നു അവർ അപ്പോൾ ഒരു വ്യക്തി ഇങ്ങനെ വിളിച്ചു പറഞ്ഞു
'ഖിബ്ല വിശുദ്ധ കഅ്ബയിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു ' ഉടനെ അവർ ബാക്കി നിസ്കാരം കഅ്ബയിലേക്ക് തിരിഞ്ഞ് പൂർത്തീകരിച്ചു (ത്വബഖാത്തുൽ കുബ്റ: 1/242)
പതിനാറോ പതിനേഴോ മാസമാണ് ബൈത്തുൽ മുഖദ്ദസിലേക്ക് തിരിഞ്ഞ് ഹിജ്റക്ക് ശേഷം നിസ്കരിക്കപ്പെട്ടത് ഹിജ്റ രണ്ടാംവർഷം ശഅ്ബാൻ പതിനഞ്ച് തിങ്കളാഴ്ചയാണ് ഖിബ്ല മാറ്റം നടന്നത് പിന്നീട് അന്ന് മുതൽ ഇന്ന് വരെ വിശ്വാസികളുടെ ഖിബ്ല കഅ്ബയാണ് വിശ്വാസികളുടെ ഹൃദയം കഅ്ബയിലെത്താൻ എപ്പോഴും കൊതിച്ച് കൊണ്ടിരിക്കുന്നു
ഖിബ്ലക്ക് മുന്നിടൽ നിസ്കാരത്തിന്റെ നിബന്ധനകളിൽപെട്ടതാണ് കഅ്ബയോട് അനാദരവ് ഉണ്ടാവാൻ പാടില്ല മലമൂത്രവിസർജ്ജനം കഅ്ബയുടെ ദിശയിലേക്ക് ആവുന്നത് നല്ലതല്ല ലോകത്ത് നിർമ്മിക്കപ്പെട്ട പ്രഥമ ഗേഹമാണല്ലോ വിശുദ്ധ കഅ്ബാലയം
അബ്ദുല്ലാ (റ) ൽ നിന്ന് നിവേദനം; തിരുനബി (സ) പറഞ്ഞു 'മാതാവിലേക്ക് നോക്കൽ ആരാധനയാണ് കഅ്ബാലയത്തിലേക്ക് നോക്കുന്നതും ആരാധനയാണ് അപ്രകാരം ഖുർആനിലേക്കും, നിന്റെ സഹോദരനെ അല്ലാഹുവിന്റെ മാർഗത്തിൽ സ്നേഹിച്ച് കൊണ്ടും നോക്കൽ ആരാധന തന്നെ ' (ശുഅബുൽ ഈമാൻ)
കഅ്ബാലയത്തെ വെറുതെ കണ്ണുകൊണ്ട് നോക്കുന്നതും പോലും ആരാധനയാണ് ഇത്രയും പവിത്രതയേറിയ മറ്റൊരു ഗേഗം ലോകത്തില്ല
(ഇരുലോകത്തും ഞങ്ങളുടെ മധ്യവർത്തിയാണ് തിരുനബി ﷺ)
അങ്ങാണ് വസീല
അല്ലാഹുവിനോട് പ്രാർത്ഥന നിർവ്വഹിക്കുന്നതിലും മറ്റും മധ്യവർത്തിയെ തേടാവുന്നതാണ് ഇത് പ്രമാണബന്ധിതമാണ് പൂർവ്വീകരിൽ പലരും നബി (സ) യെ കൊണ്ടും മറ്റും തവസ്സുൽ ചെയ്തവരാണ്
'ഓ, സത്യവിശ്വാസികളെ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക അവനിലേക്ക് വസീലയെ തേടുക അല്ലാഹുവിന്റെ മാർഗത്തിൽ പൊരുതുക എങ്കിൽ നിങ്ങൾ വിജയികളായേക്കാം ' (അൽ- മാഇദ: 35)
ഈ സൂക്തത്തിന്റെ അടിസ്ഥാനത്തിൽ വിജയത്തിന്റെ കാരണങ്ങൾ നാലെണ്ണമാണ് അവ
1. ഉറച്ച വിശ്വാസം
2. അല്ലാഹുവിനെ സൂക്ഷിച്ചുകൊണ്ട് ജീവിക്കുക
3. അവനിലേക്ക് ഒരു മധ്യവർത്തി ഉണ്ടാവുക
4. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുക (റൂഹുൽ ബയാൻ: 3/247)
നബി (സ) യോട് ആത്മീയവും ഭൗതികവുമായ കാര്യങ്ങൾ തേടപ്പെട്ടിട്ടുണ്ട് ചില സംഭവങ്ങൾ ഇവിടെ ചേർക്കാം
അത്വാഅ്ബ്നു അബാറബാഹ് (റ) ൽ നിന്ന് നിവേദനം: ഒരിക്കൽ ഇബ്നു അബ്ബാസ് (റ) എന്നോട് ചോദിച്ചു :'സ്വർഗ്ഗ നിവാസികളിൽപെട്ട ഒരു സ്ത്രീയെ ഞാൻ നിങ്ങൾക്ക് കാണിച്ചു തരട്ടെയോ?'
'ഏതാണാസ്ത്രീ', പറയൂ! ഞാൻ പറഞ്ഞു
ഇതാ നോക്കൂ, ആ കറുത്ത സ്ത്രീ ഒരിക്കൽ നബി (സ) യുടെ സമീപത്ത് ചെന്നു 'ഞാൻ ബോധരഹിതയായി വീഴുകയും തത്ഫലമായി എന്റെ ഔറത്ത് വെളിവാവുകയും ചെയ്യാറുണ്ടെന്നും തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും ആവശ്യപ്പെട്ടു അപ്പോൾ നബി (സ) ആ സ്ത്രീയോട് ഇങ്ങനെ പറഞ്ഞു
'നീ ക്ഷമിക്കുന്ന പക്ഷം നിനക്ക് സ്വർഗം ലഭിക്കും അതല്ലെങ്കിൽ ഞാൻ പ്രാർത്ഥിച്ച് അസുഖം ശമിപ്പിക്കാം '
'ഞാൻ ക്ഷമിച്ചിരിക്കുന്നു എന്റെ ഔറത്ത് വെളിവാകാതിരിക്കാൻ അങ്ങ് പ്രാർത്ഥിച്ചാലും !' - മഹതി തുടർന്നു
ഉടനെ നബി (സ) അവർക്ക് വേണ്ടി പ്രാർത്ഥിച്ചു (ബുഖാരി റഹ്)
കഅ്ബ്നു ഉജ്റത് (റ) ൽ നിന്ന് നിവേദനം: എന്റെ ഉപ്പയുടെ തലയിൽ പേൻ നിറഞ്ഞു ഞാൻ ഉപ്പയെ തിരുസവിധത്തിൽ കൊണ്ടുപോയി അപ്പോൾ മുടി കളയാൻ പ്രവാചകർ (സ) കൽപ്പിച്ചു (ത്വിബ്ബുന്നബവി)
ഭൗതിക കാര്യങ്ങളിൽ നബി (സ) സഹായിച്ച ചില ഘട്ടങ്ങളാണ് ഉപരിസൂചിത ഹദീസുകളിൽ കാണുന്നത് നബി (സ) യുടെ നിയോഗത്തിന് മുമ്പുതന്നെ അവിടുത്തെ കൊണ്ടുള്ള തവസ്സുൽ നടന്നിട്ടുണ്ട്
ഉമർ (റ) ൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: 'ആദം (അ) ൽ നിന്ന് അനൗചിത്വം സംഭവിച്ചപ്പോൾ മഹാൻ അല്ലാഹുവിന്റെ അർശിലേക്ക് തല ഉയർത്തി ശേഷം ഇങ്ങനെ പ്രാർത്ഥിച്ചു
'നാഥാ, മുഹമ്മദ് നബി (സ) യുടെ ഹഖ് കൊണ്ട് എനിക്ക് നീ മാപ്പ് നൽകേണമേ ' (അൽ- മുഅ്ജമുൽ ഔസത്വ്: 6/313)
മറ്റൊരു സംഭവം കാണുക
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് ഉദ്ധരിക്കുന്നു ഗത്വ് ഫാൻ ഗോത്രക്കാരുമായി ഖൈബറിലെ ജൂതന്മാർ യുദ്ധം നടത്തി പക്ഷെ, ജൂതന്മാർക്ക് പരാജയം മാത്രമാണ് ഉണ്ടായത് അപ്പോൾ ജൂതന്മാർ ഇങ്ങനെ പ്രാർത്ഥിച്ചു
'അല്ലാഹുവേ, അവസാന കാലഘട്ടത്തിൽ നിയുക്തരാകുന്ന മുഹമ്മദ് നബി (സ) യുടെ പവിത്രതകൊണ്ട് ഞങ്ങൾക്ക് നീ വിജയം നൽകണേ'
ഈ പ്രാർത്ഥന നിർവ്വഹിച്ചതിന് ശേഷം നടന്ന യുദ്ധത്തിൽ ജൂതന്മാർക്ക് അപ്രതീക്ഷിത വിജയം ലഭിച്ചു (അൽ- മുസ്തദ്റക്)
എന്നാൽ നബി (സ) യെ നിയോഗിക്കപ്പെട്ടപ്പോൾ ജൂതന്മാർ പ്രവാചകർ (സ) യെ അവിശ്വസിക്കുകയാണ് ചെയ്തത് നബി (സ) യോടുള്ള അവരുടെ ശക്തമായ അസൂയയാരിരുന്നു ഈ അവിശ്വാസത്തിന് കാരണം ചുരുക്കത്തിൽ തിരുനബി (സ) യെ ലോകത്ത് പ്രവാചകരായി നിയോഗിക്കപ്പെടുന്നതിന് മുമ്പ് തന്നെ തവസ്സുൽ നടന്നിട്ടുണ്ട്
No comments:
Post a Comment