Wednesday, 2 October 2024

ഞാൻ റസൂലായി നിയോഗിതനായത് ഒരു പ്രവാചകന്റെ പ്രാർത്ഥനാഫലമാണ്.- ഇവിടെ നബി ﷺ ഉദ്ദേശിച്ചത് ഏത് പ്രവാചകനെയാണ്

 

ഇബ്രാഹിം നബി(അ)

ഇബ്രാഹീം നബി (അ) കഅ്ബ കെട്ടിടം ഉയര്‍ത്തിയ ശേഷം പല പ്രാര്‍ത്ഥനകളും ചെയ്ത കൂട്ടത്തില്‍ ഇങ്ങിനെ പ്രാര്‍ത്ഥിച്ചിരുന്നു: 

ربنا وَابْعَثْ فِيهِمْ رَسُولًا مِنْهُمْ يَتْلُو عَلَيْهِمْ آيَاتِكَ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَيُزَكِّيهِمْ ۚ إِنَّكَ أَنْتَ الْعَزِيزُ الْحَكِيمُ (١٢٩: سورة البقرة) 

(ഞങ്ങളുടെ റബ്ബേ, ഇവര്‍ക്ക് നിന്‍റെ ലക്ഷ്യങ്ങള്‍ ഓതികൊടുക്കുകയും, വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും, ഇവരെ സംസ്കരിക്കുകയും ചെയ്യുന്ന ഒരു റസൂലിനെ ഇവരില്‍ നീ നിയോഗിക്കുകയും വേണമേ! നീ തന്നെയാണല്ലോ അഗാധജ്ഞനായ പ്രതാപശാലി.) (2:129)

ഈ പ്രാര്‍ത്ഥനയില്‍ കാണുന്ന അതെ വിശേഷണങ്ങള്‍ തന്നെയാണ് അല്ലാഹു റസൂല്‍ ﷺ യുടെ ദൗത്യലക്ഷ്യങ്ങളായി ഇവിടെയും ഉദ്ധരിക്കുന്നത്. ഇബ്രാഹിം നബി(അ)യുടെ പ്രാര്‍ത്ഥനാഫലത്തിന്‍റെ പുലര്‍ച്ച കൂടിയാണ് തിരുമേനിയുടെ നിയോഗം. ‘ഞാന്‍ എന്‍റെ പിതാവ് ഇബ്രാഹിമിന്‍റെ പ്രാര്‍ത്ഥനയാണ്' (انا دعوة ابي إبراهيم) എന്ന് അവിടുന്ന് പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.

Saturday, 14 September 2024

ഫിഖ്ഹിലെ സലഫും ഖലഫും


ഫിഖ്ഹീ ഗ്രന്ഥങ്ങളിലെ ലിത്തിബാഇസ്സലഫി വൽ ഖലഫി എന്നതു കൊണ്ടുള്ള വിവക്ഷ എന്താണ്?

സലഫ് കൊണ്ട് സ്വഹാബികളും ഖലഫ് കൊണ്ട് താബിഉകളും താബിഉത്താബിഉകളുമാണ് ഉദ്ദേശ്യം. 

(ഇആനത്ത് 2-67)


മുജീബ് വഹബി MD, നാദാപുരം

ഹജ്ജു ചെയ്യാത്തവരെ ബഹുമാന സൂചകമായി ഹാജി എന്ന് വിളിക്കാമോ?

 

ഹജ്ജു കർമം അനുഷ്ഠിച്ചവർ എന്ന അർഥത്തിൽ  ബഹുമാന സൂചകമായിട്ടാണെങ്കിൽ പോലും ഹജ്ജു ചെയ്യാത്തവരെ ഹാജി എന്ന് വിളിക്കൽ ഹറാമാണ്. അതു കളവാണെന്നതാണു കാരണം.(ഹാശിയതുൽ ജമൽ: 2-372)


മുജീബ് വഹബി MD, നാദാപുരം

മയ്യിത്ത് പരിപാലനം അമുസ്ലിം നടത്തിയാൽ

 

മുസ്ലിം മയ്യിത്തിനെ അമുസ്ലിംകൾ കുളിപ്പിക്കുകയോ കഫൻ ചെയ്യുകയോ മറമാടുകയോ ചെയ്താൽ ബാധ്യത വീടുമോ?


ബാധ്യത വീടും. (തുഹ്ഫ: 3-99 നോക്കുക)


മുജീബ് വഹബി MD, നാദാപുരം

മുർതദ്ദിന്റെ ദാനവും മറ്റും

 

മുർതദ്ദിന്റെ (ഇസ്‌ലാമിൽ നിന്ന് പുറത്തു പോയവർ) ദാനവും വിൽപനയും സാധുവാണോ? മരണ ശേഷം അവന്റെ സ്വത്ത് അവകാശികൾക്ക് ഓഹരി ചെയ്ത് എടുക്കാമോ?


പാടില്ല. മുർതദ്ദ് മരണപ്പെട്ടാൽ അവന്റെ സ്വത്ത് 'ഫൈഅ്' (ഒരു പ്രത്യേക തരം പൊതു സ്വത്ത്) ആണ്. ബൈത്തുൽ മാലിലേക്ക് അത് നീക്കണം. ഇമാം നിയമ പ്രകാരം അത് കൈകാര്യം ചെയ്യേണ്ടതാണ്. 

(തുഹ്ഫ: 7-129, 6-416). മുർതദ്ദിന്റെ ദാനവും വിൽപനയും അസാധുവാണ്. (തുഹ്ഫ:9-100)


മുജീബ് വഹബി MD, നാദാപുരം

ജനാസ നിസ്കാരത്തിൽ അധിക തക്ബീർ

 

ജനാസ നമസ്കാരത്തിൽ ഇമാം അഞ്ചോ ആറോ തക്ബീർ ചൊല്ലിയാൽ മഅ്മൂം എന്തു ചെയ്യണം? മറന്നോ മനപ്പൂർവ്വമോ നിശ്ചിത എണ്ണത്തേക്കാൾ തക്ബീറുകൾ വർധിപ്പിച്ചാൽ മയ്യിത്ത് നമസ്കാരം ബാത്വിലാകുമോ?


ബാത്വിലാകുന്നതല്ല. എങ്കിലും ഇമാം വർധിപ്പിച്ച തക്ബീറുകളിൽ പിന്തുടരാതിരിക്കലാണ് മഅ്മൂമിന് സുന്നത്ത്. ഇമാമിനെ വിട്ടുപിരിഞ്ഞു എന്നു കരുതി സലാം വീട്ടുകയോ ഇമാമിനോടൊപ്പം സലാം വീട്ടാനായി കാത്തു നിൽക്കുകയോ ചെയ്യാവുന്നതാണ്. കാത്തു നിൽക്കലാണ് ഉത്തമം. (തുഹ്ഫ: 3-134,135)


മുജീബ് വഹബി MD, നാദാപുരം

Sunday, 8 September 2024

കുറ്റവാളി തൗബ ചെയ്താൽ

 

ഒരാൾ മോഷ്ടിക്കുകയോ വ്യഭിചരിക്കുകയോ മദ്യപിക്കുകയോ ചെയ്ത ശേഷം തൗബ ചെയ്യുകയും പിന്നീട് പ്രസ്തുത കുറ്റകൃത്യങ്ങൾ ശരീഅത്ത് കോടതിയിൽ തെളിയുകയും ചെയ്താൽ ഭരണാധിപന് അയാൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാമോ?


സ്വീകരിക്കാം. പ്രസ്തുത കുറ്റകൃത്യങ്ങൾ കോടതിയിൽ തെളിയുന്നതിന് മുമ്പോ ശേഷമോ തൗബ ചെയ്തതു കൊണ്ട് അവയുടെ ഹദ്ദ് ഒഴിവാകുന്നതല്ല (തുഹ്ഫ:9-164)


മുജീബ് വഹബി MD, നാദാപുരം

ഖുർആൻ പരിഭാഷ അനുവദനീയമല്ലെന്ന് ശാഫിഈ ഫുഖഹാഅ് വ്യക്തമാക്കിയിട്ടില്ലെന്നു കേട്ടു. സത്യമാണോ?

 

പച്ചനുണയാണത്. ഖുർആൻ പരിഭാഷ അനുവദനീയമല്ലെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വളരെ സ്പഷ്ടമായി ഇമാം നവവി(റ)യും മറ്റും വിവരിച്ചിട്ടുണ്ട്.(ശർഹുൽ മുഹദ്ദബ്: 3 -330, തുഹ്ഫ ശർവാനി സഹിതം: 2 - 44, ശർഹ് ബാഫള്ൽ: 1- 237)


മുജീബ് വഹബി MD, നാദാപുരം

മയ്യിത്തിന്റെ മുഖം മറയ്ക്കാതെ ജനാസ നമസ്കരിക്കാമോ?

 

നമസ്കരിക്കാം. പക്ഷേ, മയ്യിത്തിനെ പൂർണ്ണമായും കഫൻ ചെയ്യുന്നതിനു മുമ്പ് ജനാസ നമസ്കരിക്കൽ കറാഹത്താണ്. (ശറഹുൽ മൻഹജ്: 2-180  നോക്കുക.)


മുജീബ് വഹബി MD, നാദാപുരം

കടബാധ്യതയുള്ളയാൾ കടം നൽകിയവന്റെ സമ്മതമില്ലാതെ യാത്ര ചെയ്യുന്നത് കുറ്റകരമാണോ?

 

അവധിയെത്തിയ കടബാധ്യതയുള്ളയാൾ വീട്ടാൻ വകയുണ്ടായിരിക്കെ കടം നൽകിയവന്റെ സമ്മതമോ അവനു തൃപ്തിയുണ്ടെന്ന ധാരണയോ ഇല്ലാതെ യാത്ര ചെയ്യുന്നത് ഹറാമാണ്.(ഫത്ഹുൽ മുഈൻ പേ:467)


മുജീബ് വഹബി MD, നാദാപുരം

അവസാന തശഹ്ഹുദിൽ 'ഇല്ലല്ലാഹ് ' എന്ന പദം ഉച്ചരിക്കുമ്പോൾ ഉയർത്തിയ ചൂണ്ടുവിരൽ താഴ്ത്തി വെക്കേണ്ടത് സലാമിനു മുമ്പാണോ ശേഷമാണോ?

 

തശഹ്ഹുദ് അവസാനിച്ച ശേഷം സലാം വീട്ടുന്നതിനു മുമ്പാണ് ചൂണ്ടുവിരൽ താഴ്ത്തേണ്ടത്. തുഹ്ഫ ശർവാനി സഹിതം : 2-80 നോക്കുക.


മുജീബ് വഹബി MD, നാദാപുരം

ഖസ്വ്‌റിനെ കരുതിയതിൽ സംശയിച്ചാൽ

 

ഖ്വസ്റിനെ കരുതിയിട്ടുണ്ടോ ഇല്ലയോ എന്ന് യാത്രക്കാരൻ നമസ്കാരത്തിനിടയിൽ സംശയിക്കുകയും കരുതിയിട്ടുണ്ടെന്ന് പെട്ടെന്ന് ഓർമ്മ വരികയും ചെയ്താൽ പിന്നെ ഖ്വസ്റാക്കി നമസ്ക്കരിക്കാമോ?

 

ഖ്വസ്റിനെ കരുതിയതിൽ സംശയിച്ചാൽ പെട്ടെന്ന് ഓർമ്മ വന്നാലും പൂർത്തീകരിച്ചു നമസ്കരിക്കൽ നിർബന്ധമാണ്. (തർശീഹ്- 135)


മുജീബ് വഹബി MD, നാദാപുരം

രോഗം മൂലം ജംആക്കൽ (ജംഅ്)

 

രോഗം മൂലം ഓരോ ഫർള് നമസ്കാരവും അതതു സമയങ്ങളിൽ ഞാൻ നിർവഹിക്കുന്നത് വലിയ പ്രയാസം സഹിച്ചുകൊണ്ടാണ്. ജംആക്കുവാൻ എനിക്ക് ഇളവുണ്ടോ?


രോഗത്തിന്റെ പേരിൽ ജംഅ്‌ അനുവദനീയമല്ലന്നാണു പ്രബലം. അനുവദനീയമാണെന്ന അഭിപ്രായം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത അഭിപ്രായം തഖ്ലീദു ചെയ്യാവുന്നതാണ്. (തുഹ്‌ഫ ശർവാനി സഹിതം: 2-404)


മുജീബ് വഹബി MD, നാദാപുരം

സുജൂദിനു കഴിയാത്തവൻ എന്തു ചെയ്യണം?

 

ഒരാൾക്ക് നിസ്‌ക്കാരത്തിൽ നിൽക്കുവാനും റുകൂഅ് ചെയ്യുവാനും സാധിക്കും. കാൽമുട്ട് വേദന മൂലമോ മറ്റോ സുജൂദ് ചെയ്യാൻ കഴിയില്ല. എങ്കിൽ സുജൂദിന് പകരം അയാൾ എന്ത് ചെയ്യണം?


അദ്ദേഹം സുജൂദിന് പകരം റുകൂഅ് ആവർത്തിക്കേണ്ടതാണ്. പരിപൂർണ്ണ റുകൂഇനെക്കാൾ കൂടുതലായി കുനിയുവാൻ സാധിക്കുമെങ്കിൽ സുജൂദിന് അവ്വിധം കുനിയിൽ നിർബന്ധമാണ്. (തുഹ്ഫ 2/23)


മുജീബ് വഹബി MD, നാദാപുരം

പ്രസവ വേദന അനുഭവപ്പെടുമ്പോൾ ഗർഭിണിയുടെ അടുത്തുവച്ച് പ്രത്യേകമായി എന്തെങ്കിലും ഓതലും ചൊല്ലലും സുന്നത്തുണ്ടോ ?

 

സുന്നത്തുണ്ട്. പ്രസവ വേദന അനുഭവിക്കുന്നവളുടെ അടുത്തു വച്ച് ആയത്തുൽകുർസിയ്യ്, സൂറത്തുൽഫലഖ്, സൂറത്തുന്നാസ്, സൂറത്തുൽഅഅ്റാഫിലെ 54ാം ആയത്തായ

إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ ۗ أَلَا لَهُ الْخَلْقُ وَالْأَمْرُ ۗ تَبَارَكَ اللَّهُ رَبُّ الْعَالَمِينَ 5

എന്നിവ ഓതലും, ദുആഉൽ കർബ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന

لا إله إلا اللهُ العظيمُ الحليم، لا إله إلا اللهُ ربُّ العرشِ العظيم، لا إله إلا اللهُ ربُّ السمواتِ وربُّ الأرضِ وربُّ العرشِ الكريم

എന്ന ദുആയും, മത്സ്യത്തിന്റെ വയറ്റിൽ വച്ച് യൂനുസ് നബി(അ) ചൊല്ലിയ

لا إله إلا أنتَ سبحانك إنّي كنتُ من الظالمين

എന്ന ദുആയും വർധിപ്പിക്കലും സുന്നത്താണ്. ഇആനത്ത് സഹിതം ഫത്ഹുൽ മുഈൻ പേജ് 219 നോക്കുക.


മുജീബ് വഹബി MD, നാദാപുരം 

Wednesday, 4 September 2024

മലക്കുകളുടെ പേരിടൽ

 

കുട്ടികൾക്കു ജിബ്‌രീൽ എന്നു പേരിടാമോ ?


മലക്കുകളുടെ പേരിടാവുന്നതാണ്. (ഫത്ഹുൽമുഈൻ: 218)


മുജീബ് വഹബി MD, നാദാപുരം

ജംആക്കലാണോ ഉത്തമം?

 

യാത്രയിൽ ജംആക്കലാണോ? അതതു സമയങ്ങളിൽ നിർവഹിക്കലാണോ ഉത്തമം?


യാത്രയിൽ ജംഅ് ഒഴിവാക്കി ഓരോ നമസ്കാരവും അതതു സമയങ്ങളിൽ നിർവഹിക്കലാണ് ഉത്തമം. പക്ഷേ, യാത്രക്കാരായ ഹാജിമാർക്ക് ഹജ്ജിന്റെ വേളയിൽ അറഫ ദിവസം  നമിറ മസ്ജിദിൽ വച്ച് ളുഹ്റും അസ്വറും മുന്തിച്ചും മുസ്ദലിഫയിൽവച്ച് മഗ്‌രിബും ഇശാഉം പിന്തിച്ചും ജംആക്കി നിസ്കരിക്കലാണ് ശ്രേഷ്ഠം. ജംഅ് അനുവദനീയമാണെന്നതിൽ സംശയിക്കുന്നവർക്കും അതിനോടു മനസ്സിൽ അനിഷ്ടം തോന്നുന്നവർക്കും ജനങ്ങൾ മാതൃകായോഗ്യരായി കണ്ട് അനുകരിക്കപ്പെടുന്നവർക്കും ജംആക്കലാണ് ഉത്തമം 

(തുഹ്ഫ ശർവാനി സഹിതം: 2/394 നോക്കുക)


മുജീബ് വഹബി MD നാദാപുരം

രണ്ടാം സുജൂദ് നിർവ്വഹിക്കണോ?

 

ഒരാൾ ഇമാമിനോടൊപ്പം ഒന്നാം സുജൂദിൽ തുടരുകയും രണ്ടാം സുജൂദ് ചെയ്യുന്നതിനു മുമ്പു വുളൂഅ് മുറിഞ്ഞതിനാലോ മറ്റോ ഇമാം നമസ്കാരത്തിൽ നിന്നു പുറത്തു പോവുകയും ചെയ്താൽ പ്രസ്തുത മഅ്മൂം എഴുന്നേൽക്കുകയാണോ അതോ രണ്ടാം സുജൂദ് നിർവ്വഹിക്കുകയാണോ വേണ്ടത് ?


രണ്ടാം സുജൂദ് നിർവ്വഹിക്കാതെ എഴുന്നേൽക്കുകയാണു വേണ്ടത്. പ്രസ്തുത അറിവുണ്ടായിട്ടും ബോധപൂർവ്വം രണ്ടാം സുജൂദ് ചെയ്താൽ നമസ്കാരം ബാത്വിലാകും. ഇമാമിനോടുള്ള തുടർച്ചക്കുവേണ്ടിയല്ലാതെ നമസ്കാരത്തിന്റെ ഒരു കർമ്മം വർദ്ധിപ്പിച്ചു എന്നതാണു കാരണം. (ശർവാനി: 2/151)


മുജീബ് വഹബി MD നാദാപുരം

മയ്യിത്തു കുളിപ്പിക്കുമ്പോൾ സ്പർശിക്കാമോ?

 

മരണപ്പെട്ട സ്ത്രീയെ ഭർത്താവോ പുരുഷനെ ഭാര്യയോ കുളിപ്പിക്കുമ്പോൾ മുട്ടുപൊക്കിളിനിടയിലുള്ള ഭാഗം സ്പർശിക്കാമോ ?


മറയില്ലാതെ സ്പർശിക്കൽ ഹറാമാണ്. (തുഹ്ഫ: 3/101)


മുജീബ് വഹബി MD നാദാപുരം

സഹ്‌വിന്റെ സുജൂദിനു ശേഷം ദുആ

 

അവസാനത്തെ അത്തഹിയ്യാത്തിൽ ദുആ പൂർത്തിയാകുന്നതിനു മുമ്പ് ഇമാമിനോടൊപ്പം  സഹ്‌വിന്റെ സുജൂദ് ചെയ്ത മഅ്മൂമിനു സലാം വീട്ടുന്നതിനു മുമ്പ് ദുആയുടെ ബാക്കി ഭാഗം കൊണ്ടുവരൽ സുന്നത്തുണ്ടോ?


സുന്നത്തില്ല . ഇമാം സലാം വീട്ടിയ ഉടനെ സലാം വീട്ടലാണു സുന്നത്ത്. 

(തുഹ്ഫ ശർവാനി സഹിതം: 2/197)


മുജീബ് വഹബി MD നാദാപുരം

അകാരണമായി ഒന്നിലധികം ജുമുഅ

 

ഒരു പ്രദേശത്തു കാരണമില്ലാതെ തന്നെ ഒന്നിലധികം ജുമുഅ അനുവദനീയമാണെന്ന അനുകരിക്കാവുന്ന അഭിപ്രായം ശാഫിഈ മദ്ഹബിലുണ്ടോ?


അകാരണമായി ഒന്നിലധികം ജുമുഅ അനുവദനീയം അല്ല എന്നതിൽ ശാഫിഈ മദ്ഹബിൽ അഭിപ്രായവ്യത്യാസമില്ല.

(ശർഹുൽ മുഹദ്ദബ്: 4/488)


മുജീബ് വഹബി MD നാദാപുരം

അനന്തരാവകാശികളായി സഹോദരന്മാർ മാത്രം

 

മയ്യിത്തിന്റെ അടുത്ത ബന്ധുക്കൾ പിതാവും മാതാവും ഒത്ത ഒരു സഹോദരൻ, പിതാവു മാത്രം ഒത്ത ഒരു സഹോദരൻ, മാതാവു മാത്രം ഒത്ത ഒരു സഹോദരൻ എന്നിവർ മാത്രമാണെങ്കിൽ സ്വത്ത് എത്ര ഓഹരി ചെയ്യണം? ആർക്കെല്ലാം നൽകണം?


സ്വത്ത് ആറ് ഓഹരി ചെയ്തു ഒരോഹരി മാതാവു മാത്രം ഒത്ത സഹോദരനും ബാക്കി അഞ്ച് ഓഹരി പിതാവും മാതാവും ഒത്ത സഹോദരനും നൽകേണ്ടതാണ്. പിതാവു മാത്രം ഒത്ത സഹോദരന് ഇവിടെ അവകാശമില്ല. (ഫത്ഹുൽ മുഈൻ പേ: 332,333,334 )


മുജീബ് വഹബി MD നാദാപുരം

تهذيب الكمال في اسماء الرجال




الكتاب: تهذيب الكمال في أسماء الرجال

المؤلف: جمال الدين أبو الحجاج يوسف المزي (٦٥٤ - ٧٤٢ هـ)

حققه وضبط نصه وعلق عليه: د بشار عواد معروف

الناشر: مؤسسة الرسالة - بيروت

الطبعة: الأولى، (١٤٠٠ - ١٤١٣ هـ) (١٩٨٠ - ١٩٩٢ م)

عدد الأجزاء: ٣٥

[ترقيم الكتاب موافق للمطبوع]

صفحة المؤلف: [المزي، جمال الدين]

Tuesday, 3 September 2024

ഒരു കുഞ്ഞു പിറന്നാൽ ഒരു സൂറത്തിലെ 36-ആം സൂക്തം കുട്ടിയുടെ വലതു ചെവിയിൽ ഓതൽ സുന്നത്തുണ്ട് ഏത് സൂറത്തിലെ ആയത്താണ്?


സൂറത്ത് ആലു -ഇമ്രാൻ 

ആലു ഇംറാന്‍ സൂറത്തിലെ 36-ാം സൂക്തം വലതുചെവിയില്‍ ഓതല്‍ സുന്നത്തുണ്ട് (തുഹ്ഫ).

فَلَمَّا وَضَعَتۡهَا قَالَتۡ رَبِّ إِنِّى وَضَعۡتُهَآ أُنثَىٰ وَٱللَّهُ أَعۡلَمُ بِمَا وَضَعَتۡ وَلَيۡسَ ٱلذَّكَرُ كَٱلۡأُنثَىٰۖ وَإِنِّى سَمَّيۡتُهَا مَرۡيَمَ وَإِنِّىٓ أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ ٱلشَّيۡطَٰنِ ٱلرَّجِيمِ

ഒരു കുട്ടി പിറന്നാല്‍ ആദ്യമായി ചെയ്യേണ്ടത് വലതു ചെവിയില്‍ ബാങ്കും ഇടതു ചെവിയില്‍ ഇഖാമത്തും കൊടുക്കലാണ്. അബൂറാഫിഇല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ‘ഫാത്വിമ(റ) പ്രസവിച്ച സമയത്ത് ഹസന്‍(റ)വിന്റെ ചെവിയില്‍ നബി(സ്വ) ബാങ്ക് കൊടുക്കുന്നത് ഞാന്‍ കണ്ടു’ (തിര്‍മുദി 4/97). 

‘നബി(സ്വ) പറഞ്ഞു: ഒരാള്‍ക്ക് ഒരു കുട്ടി ജനിക്കുകയും അവന്റെ വലതു ചെവിയില്‍ ബാങ്കും ഇടതു ചെവിയില്‍ ഇഖാമത്തും കൊടുക്കുകയും ചെയ്താല്‍ ഉമ്മുസ്വിബ്‌യാന്‍ എന്ന പിശാചിന്റെ ഉപദ്രവം ആ കുട്ടിക്ക് ഏല്‍ക്കുകയില്ല’ (ബൈഹഖി, ശുഅ്ബുല്‍ ഈമാന്‍ 6/390).

‘ഈ ബാങ്കും ഇഖാമത്തും സ്ത്രീ കൊടുത്താലും മതി. കാരണം, തബര്‍റുകിന് വേണ്ടി ദിക്ര്‍ ചൊല്ലുക എന്നതാണിതുകൊണ്ടുള്ള ലക്ഷ്യം’ (ശര്‍വാനി 9/376). 

വാങ്ക് നിയമമാക്കിയതിനു പിന്നിലെ ചില രഹസ്യങ്ങള്‍ പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ മഹത്വവും വലിപ്പവും ഉള്‍ക്കൊള്ളുന്ന വചനങ്ങള്‍ ആദ്യമായി കുട്ടിയുടെ ചെവിയില്‍ കേള്‍പ്പിക്കുക. ഇസ്‌ലാമില്‍ പ്രവേശിക്കുന്നവന്‍ ഉരുവിടേണ്ട ശഹാദത് കലിമകള്‍ കേള്‍പ്പിക്കുക. ബാങ്കിന്റെ ഫലം കുട്ടിയുടെ ഹൃദയത്തില്‍ എത്തിക്കുക. കുട്ടി അറിയുന്നില്ലെങ്കിലും അതിന്റെ ഫലം ഹൃദയത്തില്‍ പ്രവേശിക്കും. ഈ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍ ദുര്‍മന്ത്രത്തിന് തക്കംപാര്‍ത്തിരുന്ന പിശാച് ഓടി അകലും. അല്ലാഹുവിലേക്കും അവന്റെ ദീനിലേക്കുമുള്ള ക്ഷണം മറ്റെന്തിനേക്കാളും മുമ്പ് കുട്ടിക്ക് ലഭിക്കുക തുടങ്ങിയവ പ്രാധാന്യമര്‍ഹിക്കുന്നു.

ആലുഇംറാന്‍ സൂറത്തിലെ 36-ാം സൂക്തം വലതുചെവിയില്‍ ഓതല്‍ സുന്നത്തുണ്ട് (തുഹ്ഫ). 

ജനിച്ച കുട്ടിയുടെ ചെവിയില്‍ നബി(സ്വ) ഇഖ്‌ലാസ് സൂറത്ത് ഓതിയതായി ഹദീസില്‍ വന്നിട്ടുണ്ട്. അതും സുന്നത്താണ്. കുട്ടിക്ക് കാരക്ക കൊണ്ട് മധുരം കൊടുക്കലും സുന്നത്താണ്. കാരക്ക ചവച്ച് വായില്‍ തേച്ചുകൊടുക്കുകയും വായ അല്‍പം തുറക്കുകയും ചെയ്യണം. അപ്പോള്‍ അല്‍പമെങ്കിലും ഉള്ളിലേക്ക് ഇറങ്ങും (തുഹ്ഫ 9/376).

അബൂമൂസല്‍ അശ്അരി(റ)യില്‍ നിന്ന് നിവേദനം: എനിക്കൊരു കുട്ടി ജനിച്ചപ്പോള്‍ ഞാനവനുമായി നബി(സ്വ)യുടെ അടുത്തുചെന്നു നബി(സ്വ) കുട്ടിക്ക് ഇബ്‌റാഹിം എന്ന് നാമകരണം ചെയ്യുകയും കാരക്കകൊണ്ട് മധുരം നല്‍കുകയും ബറകത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു (ബുഖാരി 9/587). 

മധുരം നല്‍കുന്ന ആള്‍ സജ്ജനങ്ങളില്‍ പെട്ടയാളാവല്‍ അത്യാവശ്യമാണ്. അദ്ദേഹത്തിന്റെ തുപ്പുനീരിന്റെ ബറകത്ത് കുട്ടിയുടെ അകത്ത് പ്രവേശിക്കാന്‍ വേണ്ടിയാണിത് (തുഹ്ഫ). പുരുഷനില്ലെങ്കില്‍ സദ്‌വൃത്തയായ സ്ത്രീക്കും ഇതൊക്കെ ആവാം (ശര്‍വാനി). കാരക്കയില്ലെങ്കില്‍ തീ സ്പര്‍ശിക്കാത്ത മധുരമുള്ള വസ്തുവാണ് വേണ്ടത്. നോമ്പുതുറക്കാനും ഈ ക്രമമാണ്. പക്ഷേ, കാരക്കയില്ലെങ്കില്‍ നോമ്പുകാരന്‍ വെള്ളമാണ് ഉത്തമം.

മഹാന്മാരുടെ അവശിഷ്ടങ്ങള്‍കൊണ്ട് ബറകത്തെടുക്കല്‍ അനിസ്‌ലാമികമാണെന്ന് ജല്‍പിക്കുന്ന ചിലരെ കാണാമെങ്കിലും ഇസ്‌ലാമിക വിശ്വാസാചാരങ്ങള്‍ തബര്‍റുകുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. ഒരു കുട്ടിയുടെ അകത്തു പ്രവേശിക്കുന്ന ആദ്യ ഭക്ഷണം തന്നെ സച്ചരിതരുടെ തുപ്പുനീര് കലര്‍ന്നതാവണമെന്ന് നബി(സ്വ) കല്‍പിക്കുന്നതും അതുകൊണ്ടാണ്.


ഒരാൾ ഖുത്വ്‌ബ ഓതുകയും വേറൊരാൾ ഇമാമാവുകയും ചെയ്താൽ ജുമുഅ സ്വഹീഹാകുമോ?

 

സ്വഹീഹാകും. പക്ഷെ, പ്രസ്തുത ഇമാം ഖുത്വ്‌ബ കേട്ടവനായിരിക്കണം. അല്ലാത്തപക്ഷം ജുമുഅ അസാധുവാണ്. 

(തുഹ്ഫ:2-487)


മുജീബ് വഹബി MD നാദാപുരം

അവിശ്വാസികൾക്കു മക്കയിലും മദീനയിലും പ്രവേശനാനുമതി നൽകാമോ?

 

അനിവാര്യ ഘട്ടങ്ങളിൽ പോലും അവിശ്വാസികൾക്കു മക്കയിലെ ഹറമിൽ പ്രവേശനാനുമതി നൽകാൻ പാടില്ല. തടയൽ നിർബന്ധമാണ്. മദീനയിലെ ഹറമിനെ തൊട്ട് അവിശ്വാസികളെ തടയൽ നിർബന്ധമില്ലെങ്കിലും സുന്നത്താണ്. 

(തുഹ്ഫ: 9-283)



മുജീബ് വഹബി MD നാദാപുരം

സൂറത്ത് മറന്നതിന്റെ പേരിൽ സഹ്‌വിന്റെ സുജൂദു ചെയ്താൽ നമസ്കാരം ബാത്വിലാകുമോ?

 

ബാത്വിലാകും. എന്നാൽ മറന്നുകൊണ്ടോ, ബാത്വിലാകുമെന്ന നിയമം പഠിക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത പുതു മുസ്‌ലിംകളും ഈ മസ്അല അറിയുന്നവർ ഇല്ലാത്ത പ്രദേശങ്ങളിൽ താമസിക്കുന്നവരും അജ്ഞത കൊണ്ടോ സുജൂദു ചെയ്താൽ നമസ്കാരം ബാത്വിലാകുന്നതല്ല. 

(തുഹ്ഫ: ശർവാനി സഹിതം 2/174)


മുജീബ് വഹബി MD നാദാപുരം

വുളൂഅ് ഇല്ലാതെ തഫ്സീറിന്റെ ഗ്രന്ഥങ്ങൾ തൊടുന്നതിന്റെയും ചുമക്കുന്നതിന്റെയും വിധിയെന്ത് ?

 

ഖുർആനിന്റെ അക്ഷരങ്ങരങ്ങളേക്കാൾ തഫ്സീറിന്റെ അക്ഷരം കൂടുതലാണെങ്കിൽ തൊടലും ചുമക്കലും കറാഹത്തും അല്ലാത്തപക്ഷം ഹറാമുമാണ്.

(തുഹ്ഫ: 1/151)


മുജീബ് വഹബി MD നാദാപുരം

ഹറമിലെത്തിയ ശേഷം ഇഹ്റാം?

 

ഹറമിലുള്ള കുടുംബത്തോടൊപ്പം താമസിച്ച ശേഷം ഉംറ നിർവഹിക്കണമെന്നുദ്ദേശിച്ചു യാത്ര പുറപ്പെട്ടവർ തങ്ങളുടെ മീഖാത്തിൽ വെച്ചു തന്നെ ഇഹ്റാം ചെയ്യണോ? ഹറമിലെത്തിയ ശേഷമാണ് ഇഹ്റാം ചെയ്തതെങ്കിൽ അറവു നിർബന്ധമാണോ?


അറവു നിർബന്ധമാണ്. എന്നാൽ ഉംറയുടെ കർമ്മങ്ങളിൽ പ്രവേശിക്കുന്നതിനു മുമ്പ് തങ്ങളുടെ മീഖാത്തിലേക്കോ അത്രയും ദൂരമുള്ള മറ്റൊരു സ്ഥലത്തേക്കോ മടങ്ങിയാൽ അറവ് ഒഴിവാകുന്നതാണ്. ഹജ്ജോ ഉംറയോ ഉദ്ദേശിച്ചു യാത്ര പുറപ്പെട്ടവർ പ്രസ്തുത കർമ്മം നിർവഹിക്കുന്നതിനു മുമ്പ് എവിടെ താമസിക്കുകയാണെങ്കിലും ഇഹ്റാം ചെയ്യാതെ തങ്ങളുടെ മീഖാത്ത്‌ വിട്ടു കടക്കൽ ഹറാമാണ്. 

(തുഹ്ഫ: 4-43,48)


മുജീബ് വഹബി MD നാദാപുരം

ശ്രേഷ്ഠ രാവുകളുടെ മുൻഗണന


ബറാഅത്ത് രാവ്, അറഫ രാവ്, വെള്ളിയാഴ്ച രാവ് ഇവയിൽ ഏറ്റവും ശ്രേഷ്ഠമായ രാവ് ഏതാണ് ?


പ്രസ്തുത രാവുകളിൽ ഏറ്റവും ശ്രേഷ്ഠമായത് അറഫ രാവും പിന്നെ വെള്ളിയാഴ്ച രാവും ശേഷം ബറാഅത്ത് രാവുമാണ്.(ശർവാനി: 3-462)


മുജീബ് വഹബി MD നാദാപുരം

Saturday, 31 August 2024

ഇസ്റാഉം മിഅ്‌റാജും നിഷേധിച്ചവൻ കാഫിറാണോ?

 

മിഅ്‌റാജ് നിഷേധിച്ചവൻ മുബ്തദിഉം ഇസ്റാഅ്‌ നിഷേധിച്ചവൻ കാഫിറുമാണ്.

(ശറഹുൽ അഖാഇദ്: നിബ്റാസു സഹിതം - പേജ് 138,139)


മുജീബ് വഹബി MD നാദാപുരം

മറ നീങ്ങിയാൽ ഹറാമാകുമോ?

 

നമസ്കരിക്കുന്നയാളുടെയും അയാളുടെ മുന്നിലുള്ള മറയുടെയും ഇടയിലൂടെ നടക്കൽ ഹറാമാണല്ലോ. എന്നാൽ നമസ്കാരത്തിനിടയിൽ മുന്നിലുള്ള മറ നീങ്ങിയാൽ പ്രസ്തുത നിയമം ബാധകമാണോ? 


നിയമപ്രകാരമുള്ള മറ നമസ്കാരത്തിനിടയിൽ നീങ്ങിയതാണെന്ന വസ്തുത അറിയുന്നവർക്കു പ്രസ്തുത നിയമം ബാധകമാണ്. 

(തുഹ്ഫ: 2-157)


മുജീബ് വഹബി MD നാദാപുരം

ഇരുത്തത്തിൽ നിന്ന് ഉയരേണ്ട രൂപം

 

നമസ്കാരത്തിൽ ഇസ്തിറാഹത്തിന്റെയും തശഹ്ഹുദിന്റെയും ഇരുത്തത്തിൽ നിന്നു ഉയരുമ്പോൾ കാൽമുട്ടാണോ കൈയാണോ ആദ്യം ഉയർത്തേണ്ടത്? 


ഇരു കൈകളും നിലത്തു വെച്ച് അതിൽ ഊന്നിക്കൊണ്ട് എഴുന്നേൽക്കലാണ് സുന്നത്ത് (തുഹ്ഫ: 2-103). അപ്പോൾ ആദ്യം ഉയരുന്നത് കാൽമുട്ടായിരിക്കുമല്ലോ.


മുജീബ് വഹബി MD നാദാപുരം

ഇഖാമത്തിന്റെ സമയാമായാൽ റവാത്തിബ്

 

ഇഖാമത്തിന്റെ സമയമായാൽ സുന്നത്തു നമസ്കാരത്തിൽ പ്രവേശിക്കൽ കറാഹത്താണല്ലോ. എന്നാൽ തത്സമയം റവാത്തിബ് നമസ്കരിച്ചിട്ടില്ലെങ്കിൽ പിന്നീട് അതു നിർവഹിക്കാതെ പോകുമെങ്കിൽ പ്രസ്തുത വിധി ബാധകമാണോ?


ബാധകമാണ്. കറാഹത്താണെന്നു നിരുപാധികമാണ് ഫുഖഹാഅ് വിധി പറഞ്ഞത്.


മുജീബ് വഹബി MD നാദാപുരം

വ്യഭിചാരത്തിനു വഴങ്ങൽ

 

വ്യഭിചാരത്തിനു വഴങ്ങിയില്ലെങ്കിൽ വധിക്കപ്പെടുകയോ ഭക്ഷണം തടയപ്പെടുകയോ ചെയ്യുമെങ്കിൽ ആത്മരക്ഷയ്ക്കു വേണ്ടി വഴങ്ങിക്കൊടുക്കാമോ?

 

അന്നപാനീയങ്ങൾ തടഞ്ഞാലും വധിക്കുമെന്നു ഭീഷണിപ്പെടുത്തിയാലും വ്യഭിചാരത്തിനു വഴങ്ങൽ അനുവദനീയമല്ല.

(തുഹ്ഫ: 9/390)


മുജീബ് വഹബി MD നാദാപുരം

മയ്യിത്തിന്റെ ഉദരത്തിലെ ശിശു

 

ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കുവാൻ വേണ്ടി മയ്യിത്തിനെ ഓപ്പറേഷൻ ചെയ്യാമോ?


പുറത്തെടുത്താൽ കുട്ടിക്കു ജീവനുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടെങ്കിൽ ഓപ്പറേഷൻ ചെയ്തു പുറത്തെടുക്കൽ നിർബന്ധവും അല്ലാത്തപക്ഷം ഹറാമുമാണ്. (ഫത്ഹുൽ മുഈൻ :155,156)


മുജീബ് വഹബി MD നാദാപുരം

മുടിമുറിക്കാതെ സംഭോഗം

 

ഉംറയുടെ ത്വവാഫും സ്അ്‌യും ചെയ്ത ശേഷം മുടി മുറിക്കാതെ സംഭോഗം ചെയ്താൽ ഉംറ ഫാസിദാവുകയില്ല എന്നു ശാഫിഈ മദ്ഹബിൽ അഭിപ്രായമുണ്ടോ?


മുടി മുറിക്കൽ ഉംറയുടെ അഭിവാജ്യ ഘടകമല്ലെന്ന് അഭിപ്രായമുണ്ട്. അതുപ്രകാരം ത്വവാഫും സഅ്‌യും ചെയ്ത ശേഷം സംഭോഗം ചെയ്താൽ ഉംറ ഫാസിദാകുന്നതല്ല.(ശർഹുൽ മുഹദ്ദബ്: 8-153)


മുജീബ് വഹബി MD നാദാപുരം

കഫൻ തുണികളുടെ വലിപ്പം

 

അധികരിച്ച കടമില്ലാത്ത മയ്യിത്തിന്റെ സ്വത്തിൽ നിന്നു കഫൻ ചെയ്യുമ്പോൾ മൂന്നു തുണി നിർബന്ധമാണല്ലോ. എന്നാൽ അവ ഓരോന്നും മയ്യിത്തിന്റെ ശരീരം ആകെ മൂടുന്നതായിരിക്കൽ നിർബന്ധമാണോ? ഒരെണ്ണം ഭാഗികമായി മറയ്ക്കുന്നതും രണ്ടെണ്ണം ആകെ മൂടുന്നതുമാണെങ്കിൽ ബാധ്യത വീടുമോ?


ബാധ്യത വീടില്ല. മൂന്നു തുണിയിൽ ഓരോന്നും മയ്യിത്തിന്റെ ശരീരം ആകെ മൂടുന്നതായിരിക്കൽ നിർബന്ധമാണ്.

(തുഹ്ഫ: ശർവാനി സഹിതം 3-120)


മുജീബ് വഹബി MD നാദാപുരം

Monday, 19 August 2024

മയ്യിത്തിന്റെ കൈ ഏതു രീതിയിൽ വെക്കണം

 

കഫൻ ചെയ്യുമ്പോൾ മയ്യത്തിന്റെ രണ്ടു കൈകളും ഇരു ഭാഗങ്ങളിലായി താഴ്ത്തി വെയ്ക്കുകയാണോ അതോ നമസ്കാരത്തിലെന്ന പോലെ വലതു കൈ ഇടതു കൈയുടെ മേലെയാക്കി നെഞ്ചിനടുത്തു വെയ്ക്കുകയാണോ വേണ്ടത്?


ഏതുമാകാം. രണ്ടു രൂപവും ഒരുപോലെയാണ്.(ശർവാനി: 3-126)


മുജീബ് വഹബി MD നാദാപുരം

മയ്യിത്തിന്റെ കടം വീട്ടുന്നതിനു മുമ്പു ദാനം

 

മയ്യിത്തിൻ്റെ കടം വീട്ടാനുള്ള സംഖ്യ മാറ്റിവെച്ചതിനു ശേഷം ബാക്കിവരുന്ന അനന്തരസ്വത്തിൽ നിന്ന് ഒരു വിഹിതം മയ്യിത്തിന്റെ പേരിൽ ദാനം ചെയ്യുന്നതും സ്വന്തം ആവശ്യത്തിനു വേണ്ടി വിൽക്കുന്നതും അവകാശികൾക്കു അനുവദനീയമാണോ?


അനുവദനീയമല്ല. മയ്യിത്തിന്റെ കടം വീട്ടുന്നതിനു മുമ്പു പരിപാലനാവശ്യങ്ങൾക്കു വേണ്ടിയല്ലാതെ അനന്തരസ്വത്തിൽ നടത്തുന്ന ക്രയവിക്രയങ്ങൾ അസാധുവാണ്.

(തുഹ്ഫ: 5/110,111,112)


മുജീബ് വഹബി MD നാദാപുരം

നോമ്പും പ്രസവവും

 

സൂര്യാസ്തമയത്തിനു തൊട്ടുമുമ്പു പ്രസവിക്കുകയും അസ്തമയശേഷം നിഫാസു രക്തം പുറത്തുവരികയും ചെയ്താൽ നോമ്പു സാധുവാണോ?


സാധുവല്ല. പ്രസവം കൊണ്ടുതന്നെ നോമ്പു ബാത്വിലാകുന്നതാണ്.(തുഹ്ഫ: 3-414)


മുജീബ് വഹബി MD നാദാപുരം

മുദ്ദ് മുൻകൂട്ടി നൽകാമോ?

 

കഴിഞ്ഞ റമളാനിൽ നഷ്ടപ്പെട്ട നോമ്പ് ഖളാഅ്‌ വീട്ടാൻ അവസരമുണ്ടായിരിക്കെ അടുത്ത റമളാൻ വരെ വൈകിപ്പിക്കാൻ തീരുമാനിച്ചാൽ പിന്തിച്ചതിന്റെ പേരിൽ നിർബന്ധമാകുന്ന മുദ്ദ് മുൻകൂട്ടി നൽകാമോ? 


നൽകാവുന്നതാണ്. എങ്കിലും അകാരണമായി അടുത്ത റമളാൻ വരെ നോമ്പു ഖളാഅ്‌ വീട്ടലിനെ പിന്തിപ്പിക്കൽ ഹറാമാണ്. 

(ശർവാനി: 3-446)


മുജീബ് വഹബി MD നാദാപുരം

Sunday, 18 August 2024

ശുക്റിന്റെ സുജൂദിലെ ദിക്റ്

 

ശുക്റിന്റെ സുജൂദിൽ ചൊല്ലൽ ശ്രേഷ്ഠമായ ദിക്റ് ഏതാണ് ?


തിലാവത്തിന്റെ സുജൂദിൽ ഏറ്റവും ശ്രേഷ്ഠമായ 

سجد وجهي للذي خلقَه وصوره وشقَّ سمعه وبصره بحوله وقوَّته، فتبارك الله أحسن الخالقين

എന്ന ദിക്റു തന്നെയാണ് ശുക്റിന്റെ സുജൂദിലും ശ്രേഷ്ഠമായത്.(തുഹ്‌ഫ: 2-215,218)


മുജീബ് വഹബി MD നാദാപുരം

പിറചന്ദ്രദർശനത്തിന്റെ വിധി

 

റമളാനിന്റെ പിറചന്ദ്രനെ നോക്കൽ നിർബന്ധമാണോ?


റമളാനിന്റെയും മറ്റു മാസങ്ങളുടെയും ചന്ദ്രപ്പിറവി നോക്കൽ ഫർളുകിഫായയാണ്.

(ബിഗ്‌യ: 98)


മുജീബ് വഹബി MD നാദാപുരം

അനന്തരസ്വത്തിൽ ക്രയവിക്രയം

 

മയ്യിത്തിന്റെ കടം വീട്ടുന്നതിനു മുമ്പു അനന്തരസ്വത്തിൽ യാതൊരു ക്രയവിക്രയവും നടത്താൻ അവകാശികൾക്കു പാടില്ലെന്ന നിയമം കടം കിട്ടേണ്ടവർ അനുവദിച്ചാലും ബാധകമാണോ?


കടം കിട്ടേണ്ടവർ അനുവദിച്ചാലും പാടില്ല.(തുഹ്ഫ: 5-111)


മുജീബ് വഹബി MD നാദാപുരം

അൽഫിയ്യ

 



ألفية ابن مالك

നിർധനർക്കും ഫിദ്‌യ നിർബന്ധമോ?

 

സുഖപ്പെടുമെന്നു പ്രതീക്ഷയില്ലാത്ത രോഗമോ, വാർധക്യസഹജമായ അവശതകളോ പിടിപെട്ടതിനാൽ റമളാൻ നോമ്പനുഷ്ഠിക്കാൻ കഴിയാത്തവർക്കു ഫിദ്‌യ നിർബന്ധമാണെന്ന നിയമം നിർധനർക്കും ബാധകമാണോ?


ബാധകമല്ല. പിന്നീടു ധനം ലഭിച്ചാലും അവർക്കു ഫിദ്‌യ നിർബന്ധമല്ല.(തുഹ്ഫ: 3/440)


മുജീബ് വഹബി MD നാദാപുരം

ഖബ്റു മാന്തൽ

 

ബന്ധുക്കളുടെ സമീപത്തു മറവു ചെയ്യാൻ വേണ്ടി നിലവിലുള്ള ഖബ്‌റുകൾ മാന്തുന്നത് അനുവദനീയമാണോ?


മറവു ചെയ്യപ്പെട്ട മയ്യിത്തു പൂർണ്ണമായും നശിക്കുന്നതിനു മുമ്പു പഴയ ഖബ്‌റുകൾ മാന്തുന്നതു ബന്ധുക്കളുടെ സമീപത്തു മറവു ചെയ്യാൻ വേണ്ടിയാണെങ്കിലും ഹറാമാണ്.

(തുഹ്ഫ: 3-173)


മുജീബ് വഹബി MD നാദാപുരം

ബിസ്മിയും മിസ്‌വാക്കും

 

ബിസ്മി ചൊല്ലുന്നതിനു മുമ്പു മിസ്‌വാക്കു ചെയ്യലും മിസ്‌വാക്കു ചെയ്യുന്നതിനു മുമ്പു ബിസ്മി ചൊല്ലലും സുന്നത്തുണ്ടോ?


ബിസ്മി ചൊല്ലുന്നതിനു മുമ്പു മിസ്‌വാക്കു ചെയ്യൽ സുന്നത്താണ്. മിസ്‌വാക്കു ചെയ്യുന്നതിനു മുമ്പു ബിസ്മി ചൊല്ലൽ സുന്നത്തില്ല.

(തുഹ്ഫ: 1/220,221)



മുജീബ് വഹബി MD നാദാപുരം

മഅ്‌മൂമിനെ തുടർന്നവൻ

 

മറ്റൊരാളെ തുടർന്നു നമസ്കരിക്കുന്ന വ്യക്തിയെയായിരുന്നു താൻ തുടർന്നതെന്ന് നമസ്കാര ശേഷം അറിഞ്ഞാൽ മടക്കി നമസ്കരിക്കണോ?


മടക്കി നമസ്കരിക്കൽ നിർബന്ധമാണ്. (ഫത്ഹുൽ മുഈൻ: 131)


മുജീബ് വഹബി MD നാദാപുരം

യാത്രക്കാരിയുടെ ഫിത്വ്‌ർ സകാത്ത്

 

ഭർത്താവിന്റെ സമ്മതത്തോടെ അവൻ കൂടെയില്ലാതെ സ്ത്രീ ഹജ്ജിനോ ഉംറക്കോ പോയാൽ തിരിച്ചെത്തുന്നതുവരെ അവൾക്കു ചെലവിനു കൊടുക്കാനും അവളുടെ ഫിത്വ്‌ർ സകാത്ത് നൽകാനും ഭർത്താവു ബാധ്യസ്ഥനാണോ? 


ബാധ്യസ്ഥനല്ല. ഭർത്താവിൻ്റെതല്ലാത്ത ആവശ്യത്തിനു വേണ്ടി അവൻ കൂടെയില്ലാതെ സ്ത്രീ യാത്ര ചെയ്താൽ തിരിച്ചെത്തുന്നതുവരെ അവൾക്കു ചെലവിനു കൊടുക്കൽ ഭർത്താവിനു ബാധ്യതയില്ല. അതിനാൽ ഫിത്വ്‌ർ സകാത്തു നൽകലും നിർബന്ധമില്ല.

(തുഹ്ഫ:8-329, 3 -314)


മുജീബ് വഹബി MD നാദാപുരം

ഇതര മതസ്ഥരുടെ ആരാധനാലയത്തിൽ നിസ്കരിക്കൽ

 

ഇതര മതസ്ഥരുടെ അനുവാദപ്രകാരം അവരുടെ ആരാധനാലയങ്ങളിൽ വെച്ചു നമസ്കരിക്കുന്നതിന്റെ വിധിയെന്ത് ?


കറാഹത്താണ്.(തുഹ്ഫ: 2-166)


മുജീബ് വഹബി MD നാദാപുരം

Monday, 12 August 2024

തസ്ബീഹ് നമസ്കാരത്തിൽ സൂറത്ത്

 

തസ്ബീഹു നമസ്കാരം നാലു റക്അത്തും ചേർത്തു നമസ്കരിക്കുകയാണെങ്കിൽ മൂന്നും നാലും റക്അത്തിൽ സൂറത്ത് ഓതണോ?


അവസാനത്തെ റക്അത്തിൽ മാത്രമാണ് അത്തഹിയ്യാത്ത് ഓതുന്നതെങ്കിൽ ഓരോ റക്അത്തിലും സൂറത്തോതൽ സുന്നത്താണ്. രണ്ടാമത്തെ റക്അത്തിലും കൂടി അത്തഹിയ്യാത്ത് ഓതുന്നുവെങ്കിൽ മൂന്നും നാലും റക്അത്തിൽ സൂറത്ത് ഓതൽ സുന്നത്തില്ല.

(തുഹ്ഫ: ശർവാനി സഹിതം 2-52)


മുജീബ് വഹബി MD നാദാപുരം

ഇഹ്‌റാം ചെയ്യാതെ മീഖാത്ത് വിട്ടുകടക്കൽ


ഹജ്ജോ ഉംറയോ നിർവഹിക്കാൻ ഉദ്ദേശിച്ചു വരുന്നവർ ഇഹ്റാം ചെയ്യാതെ തങ്ങളുടെ മീഖാത്ത് വിട്ടുകടക്കാം എന്നോ വിട്ടുകടന്നാൽ പ്രായശ്ചിത്തം നിരുപാധികം ബാധകമല്ലെന്നോ ഏതെങ്കിലും മദ്ഹബിന്റെ ഇമാം അഭിപ്രായപ്പെട്ടിട്ടുണ്ടോ ?


അഭിപ്രായപ്പെട്ടിട്ടില്ല. ഹജ്ജോ ഉംറയോ ഉദ്ദേശിച്ചു വരുന്നവർ ഇഹ്റാം ചെയ്യാതെ അവരുടെ മീഖാത്ത് വിട്ടു കടക്കൽ ഹറാമാണെന്ന് ഇജ്മാഅ് ആണ്. വിട്ടുകടന്നാൽ പ്രായശ്ചിത്തം നിരുപാധികം ബാധകമല്ലെന്നു നാലു മദ്ഹബിന്റെ ഇമാമുകൾക്കും അഭിപ്രായമില്ല.

(ശർഹുൽ മുഹദ്ദബ്: 7-181,183)


മുജീബ് വഹബി MD നാദാപുരം

കൂലിത്തൊഴിലാളികൾക്കു ജുമുഅ?

 

കൂലിത്തൊഴിലാളികൾ ജോലിക്കിടയിൽ ജുമുഅ-ജമാഅത്തിൽ പങ്കെടുക്കണോ?


കൂലിത്തൊഴിലാളികൾക്കു ജുമുഅ നിർബന്ധമാണ്. ജമാഅത്തിൽ പങ്കെടുക്കൽ ബാധ്യതയില്ല.(തുഹ്ഫ: ശർവാനി സഹിതം 2/406)


മുജീബ് വഹബി MD നാദാപുരം

രിദ്ദത്ത് വുളൂഅ്‌ ബാത്വിലാക്കുമോ?

 

രിദ്ദത്തു (ഇസ്ലാമിൽ നിന്ന് പുറത്തു പോകുക ) മൂലം വുളൂഉം തയമ്മുമും ബാത്വിലാകുമോ?


മുർതദ്ദായാൽ തയമ്മും ബാത്വിലാകും. വുളൂഅ് ബാത്വിലാകുന്നതല്ല. (തുഹ്ഫ: 1-129)


മുജീബ് വഹബി MD നാദാപുരം

ചിലർ മാപ്പ് നൽകിയാൽ വധശിക്ഷ നടപ്പാക്കാമോ?

 

വധിക്കപ്പെട്ടയാളുടെ അവകാശികളിൽ ചിലർ ഘാതകനു മാപ്പു നൽകുകയും വേറെ ചിലർ മാപ്പു നൽകാതിരിക്കുകയും ചെയ്‌താൽ വധശിക്ഷ നടപ്പാക്കാമോ?


നടപ്പാക്കാവതല്ല. അവകാശികളിൽ ആരെങ്കിലും മാപ്പു ചെയ്‌താൽ വധശിക്ഷ ഒഴിവാകുന്നതാണ്.(തുഹ്ഫ: 8/433,436)


മുജീബ് വഹബി നാദാപുരം

ഊമയായ വലിയ്യ്‌

 

നികാഹിന്റെ വലിയ്യിനു കേൾവിയും സംസാര ശേഷിയും ഉണ്ടായിരിക്കൽ നിർബന്ധമാണോ? സംസാര ശേഷിയില്ലാത്തവർ എങ്ങനെയാണ് നികാഹ് ചെയ്തു കൊടുക്കേണ്ടത്? എഴുത്തുമൂലമാകാമോ?


വിവാഹം ചെയ്തു കൊടുക്കുന്ന കൈക്കാരനു കേൾവിയും സംസാരശേഷിയും നിർബന്ധമില്ല. സംസാരിക്കാൻ കഴിയാത്തവർ ഏവർക്കും മനസിലാകുന്ന ആംഗ്യഭാഷയിൽ നികാഹു ചെയ്തു കൊടുക്കുകയോ അല്ലെങ്കിൽ മറ്റൊരാളെ വക്കാലത്താക്കുകയോ വേണം. അവ രണ്ടും സാധ്യമല്ലെങ്കിൽ മാത്രം എഴുത്തു മുഖേന നികാഹു ചെയ്തു കൊടുക്കാവുന്നതാണ്.(തുഹ്ഫ: ശർവാനി സഹിതം 7/221)


മുജീബ് വഹബി MD നാദാപുരം

സുബ്ഹിന്റെ സുന്നത്തിൽ ഖുനൂത്ത് മറന്ന് ഓതിയാൽ

 

ഒരാൾ സ്വുബ്ഹിന്റെ മുമ്പുള്ള സുന്നത്തു നമസ്കരിക്കുമ്പോൾ രണ്ടാം റക്അത്തിലെ ഇഅ്തിദാലിൽ സ്വുബ്ഹ് നമസ്കാരമാണ് താൻ നിർവഹിക്കുന്നതെന്ന തെറ്റിദ്ധാരണയിൽ ഖുനൂത്ത് ഓതുകയും അതേ ധാരണയിൽ ബാക്കിയുള്ള കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്താൽ പ്രസ്തുത നമസ്കാരം സ്വഹീഹാണോ ? സഹ്‌വിന്റെ സുജൂദ് ചെയ്യണോ ?

പ്ര

സ്തുത നമസ്കാരം സ്വഹീഹാണ്. അസ്ഥാനത്തു ഖുനൂത്ത് ഓതിയതിനാൽ സഹ്‌വിന്റെ സുജൂദ് ചെയ്യൽ സുന്നത്താണ്. (തുഹ്ഫ: 2-177,191)


മുജീബ് വഹബി MD നാദാപുരം

മുൻ ഭർത്താവിന്റെ മക്കൾ മഹ്റമാണോ?

 

ത്വലാഖ് ചൊല്ലിയവനു മറ്റൊരു വിവാഹത്തിൽ ജനിക്കുന്ന മക്കളും പേരമക്കളും ത്വലാഖ് ചൊല്ലപ്പെട്ടവൾക്കു മഹ്റമാണോ?


മഹ്റമാണ്.(ഫത്ഹുൽ മുഈൻ: പേജ് 351)


മുജീബ് വഹബി MD നാദാപുരം

മരണപ്പെട്ടാൽ സംഭാവന തിരിച്ചു വാങ്ങാമോ?

 

ചികിത്സ, വീടു നിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്കു വേണ്ടി ഒരു വ്യക്തിക്കു പൊതുജനങ്ങൾ പണം നൽകുകയും അതു കൈവശപ്പെടുത്തിയതിനു ശേഷം അയാൾ മരണപ്പെടുകയും ചെയ്താൽ പ്രസ്തുത പണത്തിന്റെ ഉടമാവകാശം ആർക്കാണ്? ദാനം ചെയ്തവർക്ക് അതു തിരിച്ചു വാങ്ങാൻ അവകാശമുണ്ടോ? 


അവകാശമില്ല. അതിന്റെ ഉടമസ്ഥത മയ്യിത്തിന്റെ അവകാശികൾക്കാണ്. (തുഹ്ഫ: 6-309)


മുജീബ് വഹബി MD നാദാപുരം

തമാശ രൂപത്തിലുള്ള നികാഹ് വാചകം

 

എന്റെ ഇന്നാലിന്ന മകളെ താങ്കൾക്കു ഞാൻ നികാഹു ചെയ്തു തന്നു എന്നു തമാശയായി ഒരാളോട് പറഞ്ഞപ്പോൾ 'ഖബിൽത്തു നികാഹഹാ' എന്ന് അയാൾ തമാശയായി പ്രതികരിച്ചു. എന്നാൽ നികാഹ് സാധുവാകുമോ ?


ഈജാബിന്റെയും ഖബൂലിൻ്റെയും വാചകം തമാശ രൂപത്തിൽ പറഞ്ഞാലും നികാഹ് സാധുവാകുന്നതാണ്. (തുഹ്ഫ: 7-217)


മുജീബ് വഹബി MD നാദാപുരം

സ്ത്രീകൾ ഇഅ്തികാഫിനു വേണ്ടി പള്ളിയിലേക്കു പോകുന്നതിന്റെ വിധി എന്ത്?

 

സ്ത്രീകൾ ജമാഅത്തിൽ പങ്കെടുക്കുവാൻ വേണ്ടി പള്ളിയിലേക്കു പോകുന്നതിന്റെ വിധി തന്നെയാണ് ഇഅ്തികാഫിനു വേണ്ടി പോകുന്നതിന്റെ വിധിയും. അതായത് കണ്ടാൽ ആശിക്കപ്പെടുന്ന സ്ത്രീകൾക്കും അല്പമെങ്കിലും സുഗന്ധം ഉപയോഗിക്കുകയോ ഭംഗിയാകുകയോ ചെയ്ത ആശിക്കപ്പെടാത്ത സ്ത്രീകൾക്കും കറാഹത്താണ്. ഭർത്താവ്, കാര്യകർത്താവ് എന്നിവരുടെ സമ്മതമില്ലാതിരുന്നാലും അവളിൽ നിന്നോ അവളുടെ മേലിലോ നാശം ഭയപ്പെട്ടാലും ഹറാമുമാണ്. (തുഹ്ഫ:3-466 , 2-252,253)


മുജീബ് വഹബി MD നാദാപുരം

പൗത്രൻ ത്വലാഖ് ചൊല്ലിയ പെണ്ണ് വലിയുപ്പക്ക് മഹ്റമാണോ?

 

മഹ്റമാണ്. 

(തുഹ്ഫ: ശർവാനി സഹിതം 7-302) 

അത്പോലെ പുത്രൻ ത്വലാഖ് ചൊല്ലിയ പെണ്ണ് നികാഹു കഴിഞ്ഞു സംഭോഗത്തിൽ ഏർപ്പെടുന്നതിനു മുമ്പോ ശേഷമോ പുത്രൻ ത്വലാഖു ചൊല്ലിയ പെണ്ണിനെ പിതാവ് കാണുന്നതും തൊടുന്നതും അനുവദനീയമാണോ എന്നതിൽ അ നുവദനീയമാണ്. പിതാവിന് അവൾ മഹ്റമാണ്. (തുഹ്ഫ: 7-302)


മുജീബ് വഹബി MD നാദാപുരം

Sunday, 11 August 2024

പല്ലുകൾ പൂർണ്ണമായോ ഭാഗികമായോ നഷ്ടപ്പെട്ട മൃഗം ഉള്ഹിയ്യത്തിനു മതിയാകുമോ?

 

പല്ലുകൾ പൂർണ്ണമായും നഷ്ടപ്പെട്ടത് ഉള്ഹിയത്തിനു മതിയാകുന്നതല്ല. ഭാഗികമായി നഷ്ടപ്പെട്ടതു മതിയാകുന്നതാണ്. പക്ഷേ, മിക്ക പല്ലുകളും നഷ്ടപ്പെട്ടതിനാൽ തീറ്റ കുറഞ്ഞ് മാംസം ചുരുങ്ങുന്നുവെങ്കിൽ ഉള്ഹിയ്യത്തിനു മതിയാകുന്നതല്ല. (തുഹ്ഫ: 9-353)


മുജീബ് വഹബി MD നാദാപുരം

നേർച്ചയാക്കിയ ശേഷം മൃഗത്തിനു ന്യൂനത


ഒരു നിർണ്ണിത മൃഗത്തെ ഉള്ഹിയത്തറുക്കുവാൻ നേർച്ചയാക്കുകയും ശേഷം ചൊറി പോലോത്ത ന്യൂനതകൾ അതിനെ ബാധിക്കുകയും ചെയ്താൽ എന്തു ചെയ്യണം? പ്രസ്തുത മൃഗത്തെ അറുത്താൽ നേർച്ച വീടുമോ? ഉള്ഹിയ്യത്തറവായി അതു പരിഗണിക്കുമോ? 


പരിഗണിക്കും. നേർച്ച വീടാൻ പ്രസ്തുത മൃഗത്തെ തന്നെ അറുക്കൽ നിർബന്ധമാണ്. ഒരു നിർണ്ണിത മൃഗത്തെ ഉളുഹിയത്തറുക്കുവാൻ നേർച്ചയാക്കിയതിനു ശേഷം അതിനു സംഭവിക്കുന്ന ന്യൂനതകൾ മൂലം ഉള്ഹിയ്യത്തിനു യാതൊരു തകരാറും ഇല്ല. (തുഹ്ഫ:9-351,355) 


മുജീബ് വഹബി MD നാദാപുരം

വീണ്ടും മിസ്‌വാക്ക് ചെയ്യണോ?

 

ഖുർആൻ പാരായണം ചെയ്യുമ്പോൾ മിസ്‌വാക്കു ചെയ്തിട്ടുണ്ടങ്കിൽ ഇടയ്ക്കു വെച്ചു തിലാവത്തിൻ്റെ സുജൂദ് ചെയ്യുമ്പോൾ വീണ്ടും മിസ്‌വാക്കു ചെയ്യണോ?


ഖുർആൻ പാരായണം തുടങ്ങുമ്പോൾ മിസ്‌വാക്കു ചെയ്താലും തിലാവത്തിന്റെ സുജൂദിനു വേണ്ടി മിസ്‌വാക്കു ചെയ്യൽ ശക്തമായ സുന്നത്താണ്. (തുഹ്ഫ: 1-217)


മുജീബ് വഹബി MD നാദാപുരം

അറബി വാചകത്തിൽ നികാഹ്

 

പരിഭാഷ മതിയാകുമെന്നിരിക്കെ നികാഹിന്റെ വാചകം  അറബിയിലും പറയുന്നതെന്തിന്?


അറബേതര ഭാഷകളിൽ നികാഹ് സാധുവാകില്ലെന്ന് അപ്രബലമായ അഭിപ്രായം ഉണ്ട്.(മഹല്ലി: 3-217)

പ്രസ്തുത അഭിപ്രായം മാനിച്ചാകാം നികാഹിന്റെ വാചകം അറബിയിലും പറയുന്നത്.


മുജീബ് വഹബി MD നാദാപുരം

പേരു വ്യക്തമാക്കാതെ നികാഹ്

 

ഒന്നിലധികം പെൺമക്കളുള്ള ഒരാൾ നികാഹു ചെയ്തു കൊടുക്കുന്ന തന്റെ മകളുടെ പേരു വ്യക്തമാക്കാതെ 'സവ്വജ്തുക ബിൻതീ' എന്നു ഈജാബിൻ്റെ വാചകവും വരൻ 'ഖബിൽതു തസ്‌വീ ജഹാ' എന്നു ഖബൂലിന്റെ വാചകവും പറഞ്ഞു. എങ്കിൽ പ്രസ്തുത നികാഹ് സാധുവാണോ? 


പിതാവും വരനും ഒരു നിർണ്ണിത മകളെ ഉദ്ദേശിച്ചുകൊണ്ടാണു പ്രസ്തുത വാചകം പറഞ്ഞതെങ്കിൽ നികാഹ് സാധുവാണ്. അല്ലാത്തപക്ഷം സാധുവല്ല. (തുഹ്ഫ: 7-222)


മുജീബ് വഹബി MD നാദാപുരം

തഹല്ലുലാകാതെ സംഭോഗം

 

ഹജ്ജിൽ നിന്നു തഹല്ലുലായ ഭർത്താവുമായി തഹല്ലുലാകാത്ത ഭാര്യ സംഭോഗത്തിൽ ഏർപ്പെട്ടാൽ അവളുടെ ഹജ്ജു ഫാസിദാണോ? പ്രായശ്ചിത്തം നിർബന്ധമാണോ? എങ്കിൽ ആർക്കാണു ബാധ്യത? 


സംഭോഗത്തിൽ ഏർപ്പെട്ടത് ഒന്നാം തഹല്ലുലിനു മുമ്പാണെങ്കിൽ അവളുടെ ഹജ്ജു ഫാസിദാണ്. രണ്ടു തഹല്ലുലുകൾക്കിടയിലാണെങ്കിൽ ഹജ്ജു ഫാസിദല്ല. രണ്ടായാലും പ്രായശ്ചിത്തം നിർബന്ധമാണ്. ഭർത്താവ് തഹല്ലുലായതിനാൽ അവൾക്കാണു ബാധ്യത. 

(തുഹ്ഫ: 4-175,176)


മുജീബ് വഹബി MD നാദാപുരം

സ്വർണ്ണം, വെള്ളി പൂശിയത്

 

സ്വർണ്ണം, വെള്ളി ലോഹങ്ങൾ കൊണ്ട് ഇതരവസ്തുക്കൾ പൂശുന്നതും അവ ഉപയോഗിക്കുന്നതും സ്ത്രീകൾക്കും പുരുഷന്മാർക്കും ഹറാമാണോ?


സ്വർണ്ണം കൊണ്ടോ വെള്ളി കൊണ്ടോ ഇതര വസ്തുക്കൾ പൂശുന്നതു സ്ത്രീ-പുരുഷ വിവേചനമന്യേ നിരുപാധികം ഹറാമാണ്. തീ ഉപയോഗിച്ചു ഉരുക്കിയാൽ പൂശിയ സ്വർണ്ണം/വെള്ളിയിൽ നിന്നു വിലയുള്ള യാതൊന്നും ലഭിക്കില്ലെങ്കിൽ അവ ഉപയോഗിക്കുന്നതു നിരുപാധികം ഹലാലാണ്. വിലയുള്ള വല്ലതും ലഭിക്കുമെങ്കിൽ സ്ത്രീകളുടെ ആഭരണങ്ങൾ ഒഴികെ മറ്റുള്ളവയുടെ ഉപയോഗം നിഷിദ്ധമാണ്.

(തുഹ്ഫ: ശർവാനി സഹിതം 1- 122,123)


മുജീബ് വഹബി MD നാദാപുരം

പഠനത്തിൽ അലംഭാവം കാണിക്കുന്ന വിദ്യാർത്ഥികളെ ഉസ്താദുമാർക്ക് അടിക്കാമോ?

 

പഠിക്കുവാൻ വേണ്ടി വിദ്യാർത്ഥികളെ അസഹ്യമായ വേദന ഉണ്ടാക്കാത്ത വിധം ഉസ്താദുമാർക്ക് അടിക്കാവുന്നതാണ്. പക്ഷെ, വിദ്യാർത്ഥികൾ പ്രായം തികയാത്തവരാണെങ്കിൽ രക്ഷിതാക്കളുടെ സമ്മത പ്രകാരം മാത്രമേ അടിക്കാവൂ.

(തുഹ്ഫ: ശർവാനി സഹിതം 9/179)


മുജീബ് വഹബി MD നാദാപുരം

വിസർജനത്തിനായി തയ്യാറാക്കിയ സ്ഥലത്തു മറയില്ലാതെ ഖിബ്‌ലക്കു മുന്നിട്ടും പിന്നിട്ടും മല-മൂത്ര വിസർജനം നടത്തുന്നതു കറാഹത്താണോ ഖിലാഫുൽ ഔലയാണോ?

 

രണ്ടുമല്ല, മുബാഹാണ്. കഴിയുമെങ്കിൽ ഒഴിവാക്കുകയാണ് ശ്രേഷ്ടം.(തുഹ്ഫ: 1-163)


മുജീബ് വഹബി MD നാദാപുരം

ഭർത്താവിനെക്കൊണ്ടു പൊരുത്തപ്പെടീക്കേണ്ടതുണ്ടോ


അന്യന്റെ ഭാര്യയെ വ്യഭിചരിച്ചതിന്റെ പേരിൽ തൗബ ചെയ്യുമ്പോൾ ഭർത്താവിനെക്കൊണ്ടു പൊരുത്തപ്പെടീക്കേണ്ടതുണ്ടോ?


പൊരുത്തപ്പെടീക്കുന്നതു മൂലം ഫിത്‌ന ഉടലെടുക്കുമെന്നു ഭയപ്പെടുന്നില്ലെങ്കിൽ അവളുടെ ഭർത്താവിനെക്കൊണ്ടു പൊരുത്തപ്പെടീക്കാതെ തൗബ സാധുവാകുന്നതല്ല. ഫിത്‌ന ഭയപ്പെടുന്നുവെങ്കിൽ പൊരുത്തപ്പെടീക്കേണ്ടതില്ല. തന്നെ സംബന്ധിച്ച് അയാൾ സംതൃപ്തനാകുവാൻ വേണ്ടി അല്ലാഹുവിനോട് ദുആ ചെയ്യുകയാണ് വേണ്ടത്. (ഫത്ഹുൽ മുഈൻ : 510)


മുജീബ് വഹബി MD നാദാപുരം

നമസ്കരിച്ചു കൊണ്ടിരിക്കെ ഒരു അവിശ്വാസി ഇസ്‌ലാം സ്വീകരിക്കുവാൻ വേണ്ടി വന്നാൽ എന്തു ചെയ്യണം? നമസ്കാരം പൂർത്തീകരിക്കാമോ?


പൂർത്തീകരിക്കാവതല്ല. നമസ്കാരം മുറിച്ചു അയാൾക്കു ശഹാദത്തു കലിമ ചൊല്ലിക്കൊടുക്കൽ നിർബന്ധമാണ്. 

(ബിഗ്‌യ: 238)


മുജീബ് വഹബി MD നാദാപുരം

തലമറച്ചതിന്മേൽ സുജൂദ്


നമസ്കരിക്കുന്നയാൾ ധരിച്ചതും അയാളുടെ ചലനങ്ങൾക്കൊണ്ട് അനങ്ങുന്നതുമായ തലേക്കെട്ട്, തൊപ്പി, മക്കന തുടങ്ങിയ വസ്തുക്കളുടെ മേൽ അകാരണമായി നെറ്റിവെച്ചു ചെയ്യുന്ന സുജൂദ് സാധുവാണെന്നു നമ്മുടെ മദ്ഹബിലോ ഇതര മദ്ഹബുകളിലൊ അഭിപ്രായമുണ്ടോ?


പ്രസ്തുത സുജൂദ് അസാധുവാണെന്നതിൽ ശാഫിഈ മദ്ഹബിൽ അഭിപ്രായ വ്യത്യാസമില്ല. സാധുവാണെന്നാണ് ഇമാം അബൂഹനീഫ(റ), ഇമാം മാലിക്(റ), ഒരു റിപ്പോർട്ട്‌ പ്രകാരം അഹ്‌മദ്‌ ഇബ്നു ഹൻബൽ(റ) എന്നീ ഇമാമുമാരുടെ വീക്ഷണം.

(ശറഹുൽ മുഹദ്ദബ്: 3-383,386)


മുജീബ് വഹബി MD നാദാപുരം

മിസ്-വാക്ക് കൈ കൊണ്ടാണെങ്കിൽ ഏതു വിരൽ ആണ് ഉത്തമം


അപ്രബലമായ അഭിപ്രായ പ്രകാരം സ്വന്തം വിരൽ കൊണ്ടു മിസ്‌വാക്കു ചെയ്യുകയാണെങ്കിൽ ഏതു കൈയുടെ വിരൽ കൊണ്ടായിരിക്കലാണ് ഉത്തമം?


ഇടതു കൈയുടെ വിരൽ കൊണ്ടായിരിക്കലാണ് ഉത്തമം. (തുഹ്ഫ: 3-102)


മുജീബ് വഹബി MD നാദാപുരം

ഇമാമിനു പിന്നാലെ മഅ്‌മൂം നീങ്ങൽ


റുകൂഅ്, സുജൂദ് തുടങ്ങിയ ക്രിയകളിൽ പൂർണമായും ഇമാം പ്രവേശിക്കുന്നതിൻ്റെ മുമ്പ് അയാളുടെ പിന്നാലെ മഅ്‌മൂം നീങ്ങുന്നതു കറാഹത്താണെന്നും തന്മൂലം ആ പ്രവൃത്തിയിൽ ജമാഅത്തിൻ്റെ പുണ്യം നഷ്ടപ്പെടുമെന്നും കേട്ടു. വസ്തുത എന്ത്?


റുകൂഅ്, സുജൂദ് തുടങ്ങിയ ക്രിയകളിലേക്കു നീങ്ങുന്നത് ഇമാം പൂർണമായും അവയിൽ പ്രവേശിച്ചതിനു ശേഷമായിരിക്കലാണ് മഅ്‌മൂമിനു ഏറ്റവും ശ്രേഷ്ടമായ രൂപമെങ്കിലും അതിനു കാത്തു നിൽക്കാതെ ഇമാമിന്റെ പിന്നാലെ പോകുന്നതു കറാഹത്തല്ല, സുന്നത്തായ രൂപം തന്നെയാണ്. ഈ രണ്ടു രൂപവും സ്വീകരിക്കാതെ ഇമാമിനൊപ്പം നീങ്ങുന്നതാണ് കറാഹത്ത്.

(ഫത്ഹുൽ മുഈൻ: പേജ് 128,129)

കറാഹത്തു വരുന്ന പ്രവർത്തിയിൽ ജമാഅത്തിൻ്റെ പുണ്യം നഷ്ടപ്പെടുമെന്നു പറയേണ്ടതില്ലല്ലോ.


മുജീബ് വഹബി MD നാദാപുരം

ഋതു രക്തം മടങ്ങി വന്ന സ്ത്രീയുടെ ഉംറ

ആർത്തവം തുടങ്ങി ആറോ എഴോ ദിവസം പിന്നിട്ട ശേഷം രക്തം നിലക്കുകയും കുളിച്ചു ശുദ്ധിയായ ശേഷം ഉംറക്ക് ഇഹ്റാം ചെയ്തു കർമ്മങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു. ശേഷം കുറഞ്ഞ സമയം ഋതു രക്തം മടങ്ങി വന്നു. എങ്കിൽ ചെയ്ത ത്വവാഫും സഅ്'യും മുടി നീക്കലും അസാധുവാണോ? അവ വീണ്ടും നിർവഹിക്കണോ?


ഋതു രക്തം മടങ്ങി വന്നതിനാൽ അവൾ ചെയ്ത ത്വവാഫ് ആർത്തവ വേളയിലാണെന്നു വ്യക്തമായല്ലോ. അതിനാൽ പ്രസ്തുത ത്വവാഫ് സാധുവല്ല. ത്വവാഫ് സ്വഹീഹാകുവാൻ ശുദ്ധി നിർബന്ധമാണ്.

(ഈളാഹ്: പേജ് 245)

ത്വവാഫ് സ്വഹീഹാല്ലാത്തതിനാൽ സഅ്'യ് ചെയ്തതും മുടി നീക്കിയതും സാധുവല്ല. ഉംറയുടെ കർമ്മങ്ങൾ ക്രമപ്രകാരം നിർവഹിക്കൽ നിർബന്ധമാണ്.

(ഫത്ഹുൽ മുഈൻ: പേജ് 209)

മടങ്ങി വന്ന ഋതു രക്തം നിലച്ചതിനു ശേഷം കുളിച്ചു ശുദ്ധിയായി ത്വവാഫ് നിർവഹിക്കുകയും ശേഷം സഅ്'യ് ചെയ്തു മുടി നീക്കുകയും ചെയ്യേണ്ടതാണ്. എങ്കിൽ മാത്രമേ ഉംറയിൽ നിന്ന് തഹല്ലുലാവുകയുള്ളൂ.


മുജീബ് വഹബി MD നാദാപുരം

ദുരന്ത ഭൂമികയിലെ മയ്യിത്തു പരിപാലനം

 

മുസ്‌ലിംകളും അല്ലാത്തവരും പ്രകൃതി ദുരന്തങ്ങളിലോ മറ്റോ മരണപ്പെടുകയും അവരുടെ മൃതശരീരങ്ങൾ വേർതിരിച്ചറിയുവാൻ സാധിക്കാതിരിക്കുകയും ചെയ്താൽ മയ്യിത്തു പരിപാലനം എങ്ങനെയാണ് നിർവഹിക്കേണ്ടത്? എല്ലാ മയ്യിത്തുകളുടെ മേലിലും നിസ്കരിക്കണോ? എങ്കിൽ നിയ്യത്തിന്റെയും മയ്യിത്തിനു വേണ്ടിയുള്ള ദുആയുടെയും രൂപം എങ്ങനെ? മറവു ചെയ്യേണ്ടതു മുസ്ലിം ശ്മശാന ഭൂമിയിലാണോ?


വേർതിരിച്ചറിയുവാൻ സാധിക്കാത്ത സാഹചര്യത്തിൽ എല്ലാ മയ്യിത്തുകളെയും കുളിപ്പിക്കലും കഫൻ ചെയ്യലും നിസ്കരിക്കലും നിർബന്ധമാണ്.

മുസ്‌ലിമാണെങ്കിൽ എന്ന നിയ്യത്തോടു കൂടി ഓരോ മയ്യിത്തിന്റെയും പേരിൽ പ്രത്യേകം നിസ്കരിക്കുകയോ മുസ്‌ലിമിനെ കരുതിക്കൊണ്ട് എല്ലാവരുടെയും പേരിൽ ഒന്നിച്ചു ഒറ്റ നമസ്കാരം കൊണ്ടു മതിയാക്കുകയോ ചെയ്യാവുന്നതാണ്. രണ്ടാമത്തെ രൂപമാണ് ഉത്തമം.

പ്രത്യേകം നമസ്കരിക്കുകയാണെങ്കിൽ 

اللهم اغفر له إن كان مسلماً 

എന്നും ഒറ്റ നമസ്കാരം കൊണ്ട് മതിയാക്കുകയാണെങ്കിൽ

اللهم اغفر للمسلمين منهم 

എന്നുമാണ് ദുആ ചെയ്യേണ്ടത്.

മുസ്‌ലിംകളുടെയും അമുസ്‌ലിംകളുടെയും ശ്മശാന ഭൂമിയിൽ മറവു ചെയ്യരുത്. രണ്ടിനുമിടയിലാണു മറവു ചെയ്യേണ്ടത്.

(തുഹ്ഫ: 3-188,189)


മുജീബ് വഹബി MD നാദാപുരം

മൂടുകല്ലു വയ്ക്കാതെ മറവു ചെയ്യൽ

 

മയ്യിത്തിനെ ഖബ്റിൽ കിടത്തിയ ശേഷം മൂടുകല്ലു വയ്ക്കാതെ മയ്യിത്തിന്റെ മീതെ മണ്ണു കൊത്തിയിട്ടു മൂടുന്നതിന്റെ വിധി എന്ത്?


ഹറാമാണ്. മയ്യിത്തിനെ അപമാനിക്കലാണത്. (തുഹ്ഫ: 3-172)


മുജീബ് വഹബി MD നാദാപുരം

മയ്യിത്തിന്റെ അവയവം മാത്രം കിട്ടിയാൽ

 

പ്രകൃതി ദുരന്തത്തിലോ മറ്റോ മരണപ്പെട്ട വ്യക്തിയുടെ ഒരു അവയവം വേറിട്ടു കിട്ടിയാൽ മരണാനന്തര കർമ്മങ്ങൾ നിർവഹിക്കണോ?


കിട്ടിയ അവയവം മരണവേളയിലോ മരിച്ച ശേഷമോ ഒരു മുസ്‌ലിമിന്റെ ശരീരത്തിൽ നിന്നു വേർപെട്ടതാണെന്നറിയുകയും, അവയവം ഉൾപ്പെടെ മയ്യിത്തിനെ കുളിപ്പിച്ചു നമസ്കരിച്ച വിവരം അറിയുകയുമില്ലെങ്കിൽ, പ്രസ്തുത അവയവം കഴുകി ശീല കൊണ്ടു പൊതിഞ്ഞു മയ്യിത്തു നമസ്കരിച്ചു മറവു ചെയ്യൽ നിർബന്ധമാണ്. ആ മയ്യിത്തിന്റെ മേൽ നമസ്കരിക്കുന്നു എന്നാണു കരുതേണ്ടത്.

മുസ്‌ലിമിന്റെതൊ അമുസ്‌ലിമിന്റേതോ എന്നു തിരിച്ചറിയാത്ത അവയവം കിട്ടിയാൽ ആ നാട്ടിൽ മുസ്‌ലിംകൾ താമസിക്കുന്നുണ്ടെങ്കിൽ മേൽപറയപ്പെട്ടതു പോലെ മരണാനന്തര കർമ്മങ്ങൾ നിർവഹിക്കേണ്ടതാണ്.(തുഹ്ഫ: 3-160,161)



മുജീബ് വഹബി MD നാദാപുരം

Friday, 9 August 2024

Sunday, 21 July 2024

കാർപ്പെറ്റിൽ കുട്ടികൾ മൂത്രമൊഴിച്ചാൽ?


ഇക്കാലത്ത് വകതിരിവാകാത്ത ചെറിയ കുട്ടികളെ കൈയും പിടിച്ച് മുതിർന്നവർ പള്ളിയിൽ വരുന്നതു കാണാം. പള്ളികളിൽ പശ തേച്ച് ഒട്ടിക്കുന്ന കാർപ്പെറ്റുകളാണല്ലോ ഇന്നധികവും കാണുന്നത്. അതിൽ കുട്ടികൾ മൂത്രമൊഴിച്ചു നജസായാൽ എന്തു ചെയ്യും? കഴുകിയാലും നനഞ്ഞാലും അവ കേടു വരുന്നതും സാമ്പത്തിക നഷ്ടമുണ്ടാകുന്നതുമാണല്ലോ. ഇത്തരം കാർപ്പെറ്റുകൾ നജസായാൽ കഴുകൽ നിർബ്ബന്ധമുണ്ടോ?


നിർബ്ബന്ധമാണ്. കഴുകിയാലും നനഞ്ഞാലും സാമ്പത്തിക നഷ്ടം വരുമെങ്കിലും അവ കഴുകി ശുദ്ധിയാക്കാതെ നിർവ്വാഹമില്ല. (ഫതാവൽ കുബ്റാ 1-39 നോക്കുക.)

ഇങ്ങനെ നജസാക്കലും വൃത്തികേടാക്കലും സാധാരണമായി വരുമ്പോൾ വകതിരിവാകാത്ത കുട്ടികളെയും ഭ്രാന്തന്മാരെയും കന്നുകാലികളെയും പള്ളിയിൽ പ്രവേശിക്കാൻ സൗകര്യം ചെയ്തുകൊടുക്കൽ നിഷിദ്ധമാണ്. ഇനി വൃത്തികേടാക്കൽ സാധാരണമല്ലെങ്കിലും വകതിരിവില്ലാത്ത കുട്ടികളെ പള്ളിയിലേക്കു കൊണ്ടുവരലും ഇരുത്തലും തെറ്റും കറാഹത്തുമാണ്. (ശർവാനി 2-168.)

Monday, 10 June 2024

കോഴിയെ അറത്തപ്പോൾ തല വേറിട്ടാലോ?

 

കോഴി ആട് മുതലായവ അറക്കുമ്പോൾ തല വേർപെട്ടു പോയാൽ തിന്നൽ അനുവദനീയമാവുമോ? 

തിന്നുന്നതിന് വിരോധമില്ല. (തർശീഹ്: 205)


താജുൽ ഉലമാ ശൈഖനാ കെ.കെ.

സ്വദഖത്തുല്ലാഹ് ഉസ്താദ് (ന:മ)

സമ്പൂർണ്ണ ഫതാവാ| പേജ്: 249 (519)



ഇഹ്റാമിലായിരിക്കെ സ്വന്തം ഭാര്യയെ നോക്കുന്നതിനും തൊടുന്നതിനും വിരോധമുണ്ടോ? അതിനാൽ അറവു ബാദ്ധ്യതപ്പെടുമോ?

 

ലൈംഗികാഗ്രഹമില്ലാതെ കേവലം നോക്കലും തൊടലും നിഷിദ്ധമല്ല. മോഹത്തോടെയാണെങ്കിൽ നിഷിദ്ധവുമാണ്. എങ്കിലും മറയില്ലാതെ ആലിംഗനം ചെയ്യൽ പോലെ തൊലി തമ്മിൽ ചേർന്നുള്ള സുഖാസ്വാദനമുണ്ടെങ്കിൽ മാത്രമേ അറവു നിർബ്ബന്ധമുള്ളൂ. ഇല്ലെങ്കിൽ അതു നിർബ്ബന്ധമില്ല. തുഹ്ഫ: 4-174.


  • ഹുജ്ജതുൽ ഉലമാ മൗലാനാ നജീബുസ്താദ് മമ്പാട്
  • ചോദ്യോത്തരം: 2023 ആഗസ്റ്റ്

Thursday, 6 June 2024

ശാപവാക്കുകളും ഇസ്‌ലാമിന്റെ കാഴ്ചപ്പാടും


ശപിക്കുക അല്ലെങ്കിൽ പ്രാകുക (പ്-രാക്ക്) എന്നൊക്കെ പറയാം .സർവ്വ സാധാരണമായി ആളുകൾ ഒരു രക്ഷാ മാർഗ്ഗം എന്ന നിലയിൽ തന്റെ ദേഷ്യങ്ങൾ ഉള്ളിലൊതുക്കി മറ്റുള്ളവനെ ശപിക്കുമ്പോൾ അവനറിയുന്നില്ല അതിന്റെ ഭവിഷ്യത്ത് എത്രത്തോളം വലുതാണെന്ന്. ഈ ഒരു വിഷയത്തിൽ അറിവില്ലാത്തവരും,അറിവുള്ളവരിൽ പലരും സമന്മാരാണ്. തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ അപരനിൽ നിന്നും  സംഭവിക്കുമ്പോൾ അപരനെ കായികമായി നേരിടാൻ കഴിയാതെ വരുമ്പോൾ ഇനി അവനെ ശപിക്കലിലൂടെ ഇദ്ദേഹം ആത്മ സംതൃപ്തി കണ്ടെത്തുന്നു. ശാപ വാക്കുകൾ ചൊരിയുന്നതിൽ പലരും ഒഴിവല്ല .

മക്കളെ ശപിക്കുന്ന എത്രയെത്ര മാതാപിതാക്കൾ,സ്വന്തം ചോരയെ ശപിക്കുന്ന മറു ചോര,കൂട്ടുകാരനെ ശപിക്കുന്ന കൂട്ടുകാരൻ ഇങ്ങനെ പല രീതിയിൽ ശാപം അന്തരീക്ഷത്തിലൂടെ വിഷലിപ്‌തമാക്കുന്നു. ഇതിൽ മാതാ-പിതാക്കൾ മക്കളെ ചെറിയ ദേഷ്യത്തിന്റെ പേരിൽ ശപിക്കുന്നത് പല ദൂര വ്യാപക ഫലങ്ങളും ഉണ്ടാക്കുന്നു. ഈ ദേഷ്യത്തിലൂടെ പുറത്തു വരുന്ന ശാപ വാക്കുകൾ ഈ മക്കളുടെ ദുനിയാവും,ആഖിറവും നഷ്ടമാകുന്ന തരത്തിലേക്ക് കൊണ്ടെത്തിക്കുന്നു. കാരണം മാതാപിതാക്കൾ മക്കൾക്കനുകൂലമായും,പ്രതികൂലമായും പ്രാർത്ഥിക്കുന്നത്, മോശമായ രീതിയിൽ ആണെങ്കിലും അത് സ്വീകരിക്കപ്പെടാനുള്ള സാധ്യത വളരെ വലുതാണ്.

ആയതു കൊണ്ട് നമുക്കുണ്ടാകുന്ന ദേഷ്യം ശാപ വാക്കുകളിലൂടെ പ്രയോഗിക്കാതെ അല്ലാഹുവിനോട് നന്മയ്ക്ക് വേണ്ടി ദുആ ചെയ്യുന്ന മനസ്സിനുടമയാകണം. കാരണം നന്മയും,തിന്മയും അല്ലാഹുവിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് ഒരിക്കലും മറ്റൊരാളെ ശാപ വാക്കുകൾ കൊണ്ട് ഉപദ്രവിക്കാൻ കഴിയില്ല.ഇനി ശാപവാക്കുകൾ ചൊരിയുന്നത് ഇസ്‌ലാമിന്റെ കാഴ്ചപ്പാടുകൾ പരിശോധിക്കാം.

عَنْ أَبِي الدَّرْدَاءِ،  قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ إِنَّ الْعَبْدَ إِذَا لَعَنَ شَيْئًا صَعِدَتِ اللَّعْنَةُ إِلَى السَّمَاءِ فَتُغْلَقُ أَبْوَابُ السَّمَاءِ دُونَهَا ثُمَّ تَهِبْطُ إِلَى الأَرْضِ فَتُغْلَقُ أَبْوَابُهَا دُونَهَا ثُمَّ تَأْخُذُ يَمِينًا وَشِمَالاً فَإِذَا لَمْ تَجِدْ مَسَاغًا رَجَعَتْ إِلَى الَّذِي لُعِنَ فَإِنْ كَانَ لِذَلِكَ أَهْلاً وَإِلاَّ رَجَعَتْ إِلَى قَائِلِهَا ‏

അബുദ്ദർദ്ദാഅ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: മനുഷ്യന്‍ വല്ലതിനെയും ശപിച്ചാല്‍ ആ ശാപം ആകാശത്തേക്കുയരും. അപ്പോള്‍ ആകാശവാതിലുകള്‍ അടയ്ക്കപ്പെടും. അത്‌ കാരണം ആ ശാപം ഭൂമിയിലേക്ക്‌ തന്നെയിറങ്ങും; ഭൂമിയുടെ വാതിലുകളും അടയ്ക്കപ്പെടും. പിന്നീടത്‌ ഇടത്തോട്ടും വലത്തോട്ടും സഞ്ചരിക്കും. ഒരു മാര്‍ഗവും ലഭിക്കാതെ ശപിക്കപ്പെട്ടവനിലേക്ക്‌ (അര്‍ഹനാണെങ്കില്‍ ) ചെന്ന് ചേരും. അല്ലാത്ത പക്ഷം അത്‌ ശപിച്ചവനിലേക്ക്‌ തന്നെ തിരിച്ച്‌ പോകും. (അബൂദാവൂദ്‌:4905)

عَنْ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ لَيْسَ الْمُؤْمِنُ بِالطَّعَّانِ وَلاَ اللَّعَّانِ وَلاَ الْفَاحِشِ وَلاَ الْبَذِيءِ

ഇബ്നു മസ്‌ഊദ്‌ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സത്യവിശ്വാസി ആക്ഷേപകനോ ,ശപിക്കുന്നവനോ, ദുശ്ശീലക്കാരനോ, ദുര്‍നടപ്പുകാരനോ ആവില്ല. (തിർമിദി:1977)

عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال‏:‏ ‏ ‏لا ينبغي لصدِّيق أن يكون لعانًا‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ശപിക്കൽ സത്യവാൻമാർക്ക് യോജിച്ചതല്ല. (മുസ്‌ലിം)

عَنْ أَبِي هُرَيْرَةَ، قَالَ قِيلَ يَا رَسُولَ اللَّهِ ادْعُ عَلَى الْمُشْرِكِينَ قَالَ :‏ إِنِّي لَمْ أُبْعَثْ لَعَّانًا وَإِنَّمَا بُعِثْتُ رَحْمَةً

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറഞ്ഞു: നബി ﷺ പറയപ്പെട്ടു: അല്ലാഹുവിന്റെ റസൂലേ, ബഹുദൈവാരാധകർക്കെതിരെ പ്രാർത്ഥിക്കുക. നബി ﷺ പറഞ്ഞു: ശപിക്കുന്നവനായിട്ടല്ല ഞാൻ അയക്കപ്പെട്ടത്, തീർച്ചയായും കാരുണ്യമായിക്കൊണ്ടാണ് ഞാൻ അയക്കപ്പെട്ടിരിക്കുന്നത്. (മുസ്ലിം:2599)

عَنْ أَبِي الدَّرْدَاءِ، سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ :‏ إِنَّ اللَّعَّانِينَ لاَ يَكُونُونَ شُهَدَاءَ وَلاَ شُفَعَاءَ يَوْمَ الْقِيَامَةِ

അബുദ്ദർദ്ദാഅ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ  പറയുന്നത് ഞാൻ കേട്ടു: ശപിക്കുന്നവർ അന്ത്യനാളിൽ സാക്ഷിക്കോ ശുപാർശക്കോ  പറ്റുന്നവരല്ല. (മുസ്‌ലിം:2598)

ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللهُ  പറഞ്ഞു: നിശ്ചയം, മനുഷ്യൻ വിതച്ചതേ കൊയ്യൂ, ധാരാളമായി ശപിക്കുകയെന്ന തിന്മ പരലോകത്ത് ശുപാർശയെന്ന നന്മയെ തടയുന്നതാണ്.

عَنِ ابْنِ عَبَّاسٍ، أَنَّ رَجُلاً، لَعَنَ الرِّيحَ – وَقَالَ مُسْلِمٌ إِنَّ رَجُلاً نَازَعَتْهُ الرِّيحُ رِدَاءَهُ عَلَى عَهْدِ النَّبِيِّ صلى الله عليه وسلم فَلَعَنَهَا – فَقَالَ النَّبِيُّ صلى الله عليه وسلم ‏ “‏ لاَ تَلْعَنْهَا فَإِنَّهَا مَأْمُورَةٌ وَإِنَّهُ مَنْ لَعَنَ شَيْئًا لَيْسَ لَهُ بِأَهْلٍ رَجَعَتِ اللَّعْنَةُ عَلَيْهِ ‏”‏ ‏.‏

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ യുടെ കാലത്ത് ഒരാള്‍‍ കാറ്റിനെ ശപിച്ചു. – നബി ﷺ യുടെ കാലത്ത് കാറ്റ് ഒരാളുടെ മേലങ്കി തട്ടിയെടുത്ത് അവൻ അതിനെ ശപിച്ചു. –  അപ്പോള്‍ നബി ﷺ പറഞ്ഞു: നിങ്ങള്‍ കാറ്റിനെ ശപിക്കരുത്. കാരണം അത് അല്ലാഹുവിന്റെ കല്‍പന അനുസരിക്കുക മാത്രമാണ്‌ ചെയ്യുന്നത്. ഒരാള്‍ ശാപത്തിന് അര്‍ഹമല്ലാത്ത ഒന്നിനെ ശപിച്ചാല്‍ ആ ശാപം അവനിലേക്ക് തന്നെ മടങ്ങിവരുന്നതാണ്. (അബൂദാവൂദ്: 4908)

عَنْ سَمُرَةَ بْنِ جُنْدُبٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ لاَ تَلاَعَنُوا بِلَعْنَةِ اللَّهِ وَلاَ بِغَضَبِ اللَّهِ وَلاَ بِالنَّارِ ‏

സമുറത്തു ബ്നു ജുൻദുബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ ശാപം കൊണ്ടൊ, കോപം കൊണ്ടൊ, നരകം കൊണ്ടൊ നിങ്ങൾ പരസ്പരം ശപിക്കരുത്. (അബൂദാവൂദ്:4906)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، قال رسول الله صلى الله عليه وسلم: يَا مَعْشَرَ النِّسَاءِ تَصَدَّقْنَ، فَإِنِّي أُرِيتُكُنَّ أَكْثَرَ أَهْلِ النَّارِ ‏.‏ فَقُلْنَ وَبِمَ يَا رَسُولَ اللَّهِ قَالَ: تُكْثِرْنَ اللَّعْنَ، وَتَكْفُرْنَ الْعَشِيرَ

അബൂ സഈദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “സ്ത്രീകളേ, നിങ്ങള്‍ ദാനം ചെയ്യുക. നിങ്ങളെയാണ് നരകത്തില്‍ കൂടുതലും ഞാന്‍ കണ്ടിട്ടുള്ളത്” അപ്പോള്‍ അവര്‍ ചോദിച്ചു: എന്താണതിനു കാരണം പ്രവാചകരേ? നബി ﷺ പ്രതിവചിച്ചു: “നിങ്ങൾ‍ ശാപം വര്‍ദ്ധിപ്പിക്കുന്നു, ഭര്‍ത്താവിനോട് നന്ദികേട് കാണിക്കുന്നു”. (ബുഖാരി : 304)

عَنْ ثَابِتِ بْنِ الضَّحَّاكِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : وَلَعْنُ الْمُؤْمِنِ كَقَتْلِهِ

സാബിത്ത്‌ ബ്നു ളഹാക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സത്യവിശ്വാസിയെ ശപിക്കുന്നത് അവനെ കൊന്നതിന് തുല്യമാണ്. (ബുഖാരി:6105)

അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ' ലഅ്നത്ത് ' ചെയ്യുന്നവര്‍ അന്ത്യനാളില്‍ ശഫാഅത്തിനോ സാക്ഷിക്കോ പറ്റുന്നവരല്ല. (മുസ്ലിം)

أَنَّ عَائِشَةَ ـ رضى الله عنها ـ قَالَتْ دَخَلَ رَهْطٌ مِنَ الْيَهُودِ عَلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالُوا السَّامُ عَلَيْكَ‏.‏ فَفَهِمْتُهَا فَقُلْتُ عَلَيْكُمُ السَّامُ وَاللَّعْنَةُ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ مَهْلاً يَا عَائِشَةُ، فَإِنَّ اللَّهَ يُحِبُّ الرِّفْقَ فِي الأَمْرِ كُلِّهِ ‏”‏‏.‏ فَقُلْتُ يَا رَسُولَ اللَّهِ أَوَلَمْ تَسْمَعْ مَا قَالُوا قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ فَقَدْ قُلْتُ وَعَلَيْكُمْ ‏”‏‏.‏

ആയിശാ رضى الله عنها യിൽ നിന്ന് നിവേദനം: ഒരു സഘം യഹൂദന്മാർ നബി ﷺ യുടെ സന്നിധിയിൽ വന്ന് പറഞ്ഞു: “അസ്സാമു അലൈക” (മരണം നിങ്ങളുടെമേൽ ഉണ്ടാകട്ടെ). ഞാൻ അത് മനസ്സിലാക്കി അവരോട് പറഞ്ഞു: “അലൈക്കും അസ്സാമു വൽ-ലഅ്ന (മരണവും ശാപവും നിങ്ങളുടെ മേൽ ഉണ്ടാകട്ടെ). നബി ﷺ പറഞ്ഞു: ആയിശാ,  ശാന്തമായിരിക്കുക! എല്ലാ കാര്യങ്ങളിലും ദയയും സൗമ്യതയും കാണിക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു.” ഞാൻ പറഞ്ഞു. “അല്ലാഹുവിന്റെ റസൂലേ! അവർ പറഞ്ഞത് നിങ്ങൾ കേട്ടില്ലേ?” നബി ﷺ പറഞ്ഞു: “അലൈക്കും” (നിങ്ങളുടെ മേൽ ഉണ്ടാകട്ടെ എന്ന്) ഞാനും (അവരോട്) പറഞ്ഞിട്ടുണ്ട്. (അതല്ലാതെ ശപിച്ചു പറയേണ്ടതില്ല). (ബുഖാരി:6256)

ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: അധിക്ഷേപിക്കുന്നവനും ലഅ്നത്ത് ചെയ്യുന്നവനും നീചവും നികൃഷ്ടവുമായി സംസാരിക്കുന്നവനും സത്യവിശ്വാസിയല്ല. (തിര്‍മിദി)

അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മനുഷ്യന്‍ ഏതെങ്കിലുമൊന്നിനെ ലഅ്നത്ത് (ശപിക്കല്‍) ചെയ്യുന്നപക്ഷം ആ ലഅ്നത്ത് വാനലോകത്തേക്ക് കയറിച്ചെല്ലും. പക്ഷെ ആകാശത്തിന്റെ കവാടം അടക്കപ്പെടും. ഭൂമിയിലേക്ക് തിരിച്ചുവന്നാല്‍ അതിന്റെ കവാടവും അടക്കപ്പെടും. പിന്നീട് അത് വലതുഭാഗത്തും ഇടതുഭാഗത്തും ചെന്നു നോക്കും. അവസാനം ഒരു വഴിയും കണ്ടെത്താതെ വന്നാല്‍ ലഅ്നത്ത് ചെയ്യപ്പട്ട ആളുടെ അടുത്തുവന്ന് നോക്കും. അയാളതിന്ന് അര്‍ഹനല്ലെങ്കില്‍ അതിന്റെ വക്താവില്‍ തന്നെ മടങ്ങിയെത്തും. (അബൂദാവൂദ്)

ഇംറാനി(റ)ല്‍ നിന്ന് നിവേദനം: നബി(സ) ഏതോ യാത്രയിലായിരിക്കെ ഒരു അന്‍സാരി വനിത ഒട്ടകപ്പുറത്ത് കയറിവന്നു. (യാത്രാക്ഷീണം നിമിത്തം) ഒട്ടകം മടുപ്പ് കാണിച്ചപ്പോള്‍ അവള്‍ അതിനെ ശപിച്ചത് റസൂല്‍(സ) കേട്ടു. ഉടനെ അവിടുന്ന് പറഞ്ഞു: അതിന്മേലുള്ളത് എടുത്തിട്ട് നിങ്ങള്‍ അതിനെ വിട്ടേക്കൂ! നിശ്ചയം, അത് ശാപമേറ്റതാണ്. ഇംറാന്‍ പറഞ്ഞു: ജനങ്ങള്‍ക്കിടയിലൂടെ അത് അലഞ്ഞുതിരിയുന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ആരും അതിനെ ശ്രദ്ധിക്കാറേയില്ല. (മുസ്ലിം)

ഇവിടെ പറഞ്ഞതിൽ നിന്നും ശാപ വാക്കുകളുടെ കാഠിന്യം എത്രത്തോളം ഗൗരവമുള്ളതാണെന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാം. നിസ്സാര പ്രശ്നത്തിന്റെ പേരിലോ,മറ്റുള്ളവരെ തകർത്തു കളയാം എന്ന പേരിലോ , അസൂയയുടെ പേരിലോ, വിഷമത്തിന്റെ പേരിലോ മറ്റുള്ളവരെ ശപിക്കുന്നവർ ഈ വേള ഇതൊക്കെ ഓർക്കൽ നല്ലതാണ്.

നല്ലത് പ്രവർത്തിക്കാനും,നല്ലത് ചിന്തിക്കാനും,മറ്റുള്ളവർക്കും സ്വന്തത്തിനും ഗുണം കിട്ടുവാൻ നമ്മുടെ കരങ്ങൾ എപ്പോളും നാഥനിലേക്ക് ഉയർത്തുക. അല്ലാഹു നാമെല്ലാവരെയും ശാപ വാക്കുകൾ ചൊരിയുന്നതിൽ നിന്നും,അതിന്റെ കൂട്ടരിൽ നിന്നും കാത്തു രക്ഷിക്കട്ടെ.  

Sunday, 2 June 2024

ഒരു ഹലാലായ കാര്യം ഹാസിലാവാൻ വേണ്ടി 13 ദിവസം തുടർച്ചയായി ളുഹാ നിസ്കരിക്കാമെന്ന് ഞാൻ നേർച്ചയാക്കി. എന്നാൽ 13 ദിവസത്തിനിടയിൽ ഞാൻ ഹൈള് കാരി ആവുകയും നിർവഹിക്കാൻ കഴിയാതെ വരികയും ചെയ്തു. എന്നാൽ എങ്ങനെയാണ് ഈ നേർച്ച വീടുക?

 

ഏതെങ്കിലും ഒരു നിസ്കാരം നിശ്ചിത സമയത്ത് നിർവ്വഹിക്കാമെന്ന് നേർച്ച നേർന്നാൽ ആ സമയത്ത് തന്നെ അത് നിർവഹിക്കൽ നിർബന്ധമാണ്. അതിന് സാധിക്കാതെ നഷ്ടപ്പെട്ട് പോയാൽ ഖളാഅ് വീട്ടൽ നിർബന്ധമാണ്. (അൽ ബഹ്റുർറാഇഖ് 4/142). അതനുസരിച്ച് മാസമുറ നിമിത്തം എത്ര ദിവസത്തെ ളുഹാ നിസ്കാരമാണോ നഷ്ടപ്പെട്ടത് അത് പിന്നീട് ഖളാഅ് വീട്ടേണ്ടതാണ്.

പ്രായപൂർത്തിയാകാത്ത ഹാഫിളായ കുട്ടി ഇമാമായി നിൽക്കുന്ന തറാവീഹ് നിസ്കാരം ഞങ്ങളുടെ നാട്ടിൽ ഉണ്ട്. അതിൽ പങ്കെടുക്കുന്നതിന്റെ വിധി എന്താണ് ?

 

പലകാരണങ്ങളാൽ അത് കുറ്റകരമായ കറാഹത്താണ്. പ്രായപൂർത്തിയാകാത്ത കുട്ടി ഇമാമായി നിസ്കരിക്കുന്നത് അനുവദനീയമല്ല, ലെെംഗിക ചുവയുള്ള നോട്ടം, സംസാരം തുടങ്ങിയ തെറ്റുകളും കുഴപ്പങ്ങളും വ്യാപിച്ച ഇക്കാലത്ത് സ്തീകൾ ജമാഅത്ത് നിസ്കാരത്തിനായി അവരുടെ വീടുകളിൽ നിന്ന് പുറത്ത് പോകൽ കറാഹത്താണ്, സ്ത്രീകൾക്ക് ജമാഅത്ത് നിസ്കാരം കൊണ്ട് കല്പന ഇല്ല എന്നിവയാണ് പ്രസ്തുത കാരണങ്ങൾ. 

"പ്രായപൂർത്തിയായവർക്ക് കുട്ടികളെ ഇമാമാക്കി തുടർന്ന് നിസ്കരിക്കൽ അനുവദനീയമല്ല. ബലഖ് നാട്ടിലെ പണ്ഡിതന്മാർ തറാവീഹിലും മറ്റ് സുന്നത്ത് നിസ്കാരങ്ങളിലും കുട്ടികളെ ഇമാമാക്കി നിസ്കരിക്കൽ അനുവദനീയമാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഒരു നിസ്കാരത്തിലും ഇത് പാടില്ല എന്നതാണ് പ്രബലമായ അഭിപ്രായം". (അൽ ഇനായഃ ശറഹുൽ ഹിദായഃ 2/73). 

"ഈ കാലഘട്ടത്തിൽ ലെെംഗിക കുറ്റകൃത്യങ്ങൾ വ്യാപിച്ചതിനാൽ പ്രായ ഭേദമന്യേ സ്ത്രീകൾ ഏതെങ്കിലും നിസ്കാരത്തിന്റെ ജമാഅത്തിൽ സംബന്ധിക്കാൻ പോകുന്നത് കുറ്റകരമായ കറാഹത്താണ്"(അല്ലുബാബ് 1/40). "സ്ത്രീകൾ മാത്രം ജമാഅത്തായി നിസ്കരിക്കുന്നത് കുറ്റകരമായ കറാഹത്താണ്". (അല്ലുബാബ് പേ:34).

ബാങ്കിൽ നിന്നും പലിശയായി കിട്ടിയ തുക സ്വദഖയായി തന്നാൽ സ്വീകരിക്കുന്നതിന് തെറ്റുണ്ടോ ? അത് ഉപയോഗിച്ചാൽ പലിശയുടെ ഇനത്തിൽ പെടുമോ ?

 

പാടില്ല. "മറ്റുള്ളവരുടെ കയ്യിൽ നിന്ന് പിടിച്ച് പറിച്ചതോ കവർന്നെടുത്തതോ കെെക്കൂലി വാങ്ങിയതോ ആയ പണം അവർക്കോ മറ്റുള്ളവർക്കോ അനുവദനീയമല്ല". (ഹാശിയതു റദ്ദിൽ മുഹ്താർ 2/318).

ഇങ്ങനെ ഹറാമായ മാർഗത്തിൽ ലഭിച്ച പണം  അല്ലാഹുവിൽ നിന്ന് പ്രതിഫലം ഉദ്ദേശിച്ച് കൊണ്ട് സ്വദഖ ചെയ്യുന്നതും അതിന് വേണ്ടി സ്വദഖ സ്വീകരിച്ച ആൾ പ്രാർത്ഥിക്കുകയും ചെയ്യുന്നത് ഇസ്ലാമിൽ നിന്ന് പുറത്ത് പോകുന്ന കുറ്റമാണ്. "ഹറാമായ മുതലിൽ നിന്ന് ആരെങ്കിലും ഒരാൾ ഒരു ദരിദ്രനായ വ്യക്തിക്ക് പ്രതിഫലം ആഗ്രഹിച്ച് കൊണ്ട് സ്വദഖ കൊടുക്കുകയും അത് സ്വീകരിച്ച വ്യക്തി അത് അറിഞ്ഞ് കൊണ്ട് സ്വദഖ നൽകിയ ആൾക്ക് വേണ്ടി ദുആ ഇരക്കുകയും അയാൾ അതിന് ആമീൻ പറയുകയും ചെയ്താൽ അവർ എല്ലാവരും കാഫിറാകുന്നതാണ്. ദുആ ഇരക്കുന്നതും ആമീൻ പറയുന്നതും സദഖ കൊടുത്ത വ്യക്തിയോ അത് സ്വീകരിച്ച വ്യക്തിയോ  ആകണമെന്നില്ല. മറ്റുള്ളവരായാലും വിധി ഇത് തന്നെയാണ്. ദരിദ്രന് സ്വദഖ ചെയ്യുന്നത് പോലെ തന്നെയാണ് ഹറാമായ സമ്പത്ത് കൊണ്ട് പ്രതിഫലം ആഗ്രഹിച്ച് പള്ളി നിർമ്മിക്കുകയോ അത് പോലുള്ള മറ്റ് കാര്യങ്ങൾ ചെയ്യുന്നതും. ശിക്ഷ ലഭിക്കുന്ന പ്രവർത്തനങ്ങൾ കൊണ്ട് പ്രതിഫലം ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം. അനുവദനീയമല്ലാത്ത ഈ കാര്യങ്ങൾ അനുവദനീയമാണെന്ന വിശ്വാസം ഉണ്ടാകുന്നതാണ് ഇവ കൊണ്ട് കാഫിറാകാൻ കാരണം". (ഹാശിയതു റദ്ദിൽ മുഹ്താർ 2/317).

ഫിത്ര് സക്കാത്ത് റമളാനിൽ തന്നെ വിതരണം ചെയ്യാൻ കഴിയുമോ?


അതെ.

"ചെറിയ പെരുന്നാൾ ദിവസത്തിനു മുമ്പ് തന്നെ ഫിത്വ് റ് സകാത്ത് കൊടുത്ത് വീട്ടൽ അനുവദനീയമാണ്. റമളാൻ മാസം ആരംഭിക്കുന്നതിന് മുമ്പും ഫിത്വ് റ് സക്കാത്ത് കൊടുക്കാവുന്നതാണ്". (അല്ലു ബാബ പേ: 82)

കഴിഞ്ഞ ഈദുൽ ഫിത്വ് റിന് ചില സാങ്കേതിക കാരണങ്ങളാൽ ഫിത്വ് റ് സകാത്ത് കൊടുക്കാൻ കഴിഞ്ഞില്ല. എന്നാൽ ഈ പെരുന്നാളിന് അത് കൊടുക്കാൻ കഴിയുമോ ? കൊടുക്കാൻ കഴിയുമെങ്കിൽ എങ്ങനെയാണ് കൊടുക്കേണ്ടത്?

 

ചെറിയ പെരുന്നാൾ ദിവസം ഫിത്വ് റ് സകാത്ത് കൊടുത്ത് വീട്ടിയിട്ടില്ല എങ്കിൽ പിന്നീട് അത് കൊടുത്ത് വീട്ടൽ നിർബന്ധമാണ്. അടുത്ത പെരുന്നാൾ ദിവസം വരെ കാത്തിരിക്കേണ്ടതില്ല. "ഫിത്വ് റ് സകാത്ത് കൊടുത്ത് വീട്ടൽ ചെറിയ പെരുന്നാൾ ദിവസത്തെ തൊട്ട് പിന്തിച്ചാൽ പിന്നീടുള്ള ദിവസങ്ങളിൽ അത് കൊടുത്ത് വീട്ടിൽ നിർബന്ധമാണ്. കാരണം അത് സമ്പത്തുമായി ബന്ധപ്പെട്ട ഒരു ആരാധനാ കർമ്മമാണ്. ആയതിനാൽ ഫിത്വ് റ് സകാത്ത് നിർബന്ധമായ ശേഷം അതിന്റെ സമയത്തെയും തൊട്ട് പിന്തിച്ചാൽ അത് കൊടുത്ത് വീട്ടിയെങ്കിലേ ബാധ്യത വിടുകയുള്ളൂ. ഇത് മറ്റ് സകാത്ത് പോലെ തന്നെയാണ്".(അല്ലുബാബ് പേ:82)

പെരുന്നാൾ നിസ്കാരം സ്ത്രീകൾക്ക് വാജിബൂണ്ടോ ?ഉണ്ടെങ്കിൽ എങ്ങനെയാണ് നിസ്കരിക്കേണ്ടത് ?

 

ഇല്ല. ജുമുഅ നിസ്കാരം നിർബന്ധമാകുന്നവർക്ക് രണ്ട് പെരുന്നാൾ നിസ്കാരങ്ങളും നിർബന്ധമാണ്. ജുമുഅ നിസ്കാരത്തിന്റെ ശർത്വുകൾ പെരുന്നാൾ നിസ്കാരങ്ങൾക്കും ബാധകമാണ്. ആയതിനാൽ പെരുന്നാൾ നിസ്കാരം ജമാഅത്തായിട്ട് മാത്രമേ നിർവഹിക്കാൻ പാടുള്ളൂ.(റദ്ദുൽ മുഹ്താർ 2/179-180). അതായത് ജുമുഅ നമസ്കാരം സ്ത്രീകൾക്ക് നിർബന്ധമില്ലാത്ത പോലെ പെരുന്നാൾ നിസ്കാരവും നിർബന്ധമില്ല. സ്ത്രീകൾ നിസ്കരിക്കുന്നതിനായി വീടുവിട്ട് പുറത്തു പോകുന്നത് പാടില്ലാത്തതുകൊണ്ടാണ് ഈ നിസ്കാരങ്ങൾ അവർക്ക് നിർബന്ധമാകാതിരുന്നത്. (അല്ലുബാബ് പേ:55)

പെരുന്നാൾ നിസ്കാരത്തിലെ അധികരിച്ച തക്ബീർ ഇമാമിന് മറന്നുപോയാൽ തുടർന്ന് നിസ്കരിക്കുന്ന ആൾ എന്താണ് ചെയ്യേണ്ടത് ?

 

പെരുന്നാൾ നിസ്കാരത്തിലെ അധികരിച്ച തക്ബീറുകൾ ഇമാം മറന്നുപോയാൽ സഹ് വിന്റെ സുജൂദ് ചെയ്യണം. ഇമാമിന്റെ മറവി തുടർന്ന് നിസ്കരിക്കുന്നവർക്കും ബാധകമായതിനാൽ ഇമാം സുജൂദ് ചെയ്യുമ്പോൾ തുടർന്ന് നിസ്കരിക്കുന്നവരും സുജൂദ് ചെയ്യേണ്ടതാണ്. ഇമാം സഹ് വിന്റെ സുജൂദ് ചെയ്തിട്ടില്ലെങ്കിൽ തുടർന്ന് നിസ്കരിക്കുന്നവർ സുജൂദ് ചെയ്യരുത്. (ഹിദായഃ പേ:74)

വെയിൽ കൊണ്ട് ചൂടായ വെള്ളം കൊണ്ട് വുളൂഅ് എടുത്താൽ സഹീഹ് ആകുമോ ?

 

അതെ. എന്നാൽ വെയിൽ കൊണ്ട് ചൂടായ വെള്ളം ശുദ്ധീകരണത്തിന് (വുളൂഅ്, കുളി) ഉപയോഗിക്കൽ കറാഹത്താണ്. (അൽ ബഹ്റുർറാഇഖ് 1/77)

ആഭരണമായി ഉപയോഗിക്കുന്ന സ്വർണ്ണത്തിന് സക്കാത്ത് കൊടുക്കേണ്ടതുണ്ടോ ?ഉണ്ടെങ്കിൽ എത്രയാണ് അതിന്റെ കണക്ക്, വിശദീകരിക്കുമോ ?

 

സ്വർണ്ണം, വെള്ളി ആഭരണങ്ങൾക്ക് സക്കാത്ത് നിർബന്ധമാണ്. (അല്ലുബാബ് 1/75).

ഇരുപത് മിസ്ഖാല് അഥവാ ദീനാർ ആണ് സ്വർണത്തിൽ സക്കാത്ത് നിർബന്ധമാകുന്ന തൂക്കം. ഇരുന്നൂറ് ദിർഹം ആണ് വെള്ളിയിൽ സക്കാത്ത് നിർബന്ധമാകുന്ന തൂക്കം. 

ഇരുപത് മിസ്ഖാല് നൂറ് ഗ്രാമിന് സമമാണ്. ഇരുന്നൂറ് ദിർഹം എഴുന്നൂറ് ഗ്രാമിന് തുല്യമാണ്. (ഫിഖ്ഹുൽ ഇബാദത്ത് പേ:160). 

ഇരുപത് മിസ്ഖാലോ അതിലധികമോ ഇരുന്നൂറ് ദിർഹമോ അതിലധികമോ കെെവശമുള്ളവർ അതിന്റെ രണ്ടര ശതമാനം കൊല്ലം തോറും സക്കാത്തായി നല്കണം.

വിത്റ് നിസ്കാരത്തിലെ ഖുനൂത്ത് ശാഫി മദ്ഹബിൽ ഓതുന്ന ഖുനൂത്ത് മതിയാകുമോ ?

 

മതിയാകും. 

اللهم إنا نستهديك 

എന്ന ദുആയാണ് വിത്റിലെ ഖുനൂത്തിൽ ഏറ്റവും നല്ലത്. മറ്റ് ദുആ ഓതിയാൽ അത് അനുവദനീയമാണ്. (അൽ ബഹ്റുർറാഇഖ് 4/108).

ഖുനൂത്ത് മനപ്പാഠമില്ലെങ്കിൽ يا رب എന്നോ اللهم اغفر لي എന്നോ മൂന്ന് തവണ ചൊല്ലുക അല്ലെങ്കിൽ اللهم ربنا آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار എന്നോ ചൊല്ലണമെന്ന് മൂന്ന് അഭിപ്രായമാണുള്ളത്. അതിൽ മൂന്നാമത്തേതാണ് ഉത്തമം. ആദ്യം പറഞ്ഞ ദുആ മനപ്പാഠമുള്ളവർക്കും ഈ ദുആ മതിയാകുന്നതാണ്. (ibid 4/109-110)