أَاللَّهُمَّ صَلِّ عَلَی سَيِّدِنَا مُحَمَدٍ اَلْفَاتِحِ لِمَا أُغْلِقَ وَالْخَاتِمِ لِمَاسَبَقَ نَاصِرِ الْحَقَّ بِالْحَقِّ وَالْهَادِي إِلَی صِرَاطِكَ الْمُسْتَقِيمِ وَعَلَی آلِهِ حَقَّ قَدْرِهِ وَمِقْدَارِ هِ الْعَظِيمِ
മുന്‍ഗാമികളായ മഹാരഥന്മാരില്‍ നിന്ന് നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നതിന്‍റെ അനേകം രീതികള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. വലിയ്യും ആരിഫുമായിരുന്ന മുഹമ്മദ് ശംസുദ്ദീനുല്‍ബക്’രീ എന്നവരിലേക്ക് ചേര്‍ക്കപ്പെടുന്ന സ്വലാത്താണ് സ്വാലാത്തുല്‍ഫാതിഹ്.
ഈ സ്വലാത്തിനെ കുറിച്ച് മഹാനായ യൂസുഫുന്നബഹാനി(റ) അവരുടെ അഫ്ളലുസ്സ്വലവാത്ത് അലാ സയ്യിദിസ്സാദാത്(പേജ് 137) എന്ന ഗ്രന്ഥത്തിലും സഅാദതുദ്ദാറൈന്‍ (പേജ് 239) എന്ന ഗ്രന്ഥത്തിലും വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്.
ഈ സ്വലാത്ത് ചൊല്ലിയവര്‍ നരകത്തില്‍ പ്രവേശിക്കുകയില്ലെന്നും ഈ സ്വലാത്ത് ഒരുപ്രാവശ്യം ചൊല്ലുന്നത് പതിനായിരക്കണക്കിന് സ്വലാത്തിന് തുല്യമാണെന്നും നാല്‍പത് ദിവസം ഇത് പതിവാക്കിയാല്‍ അല്ലാഹു എല്ലാ പാപങ്ങളില്‍ നിന്നും മോചനം നല്‍കുമെന്നും വ്യാഴാഴ്‌ച രാത്രിയോ വെള്ളിയാഴ്‌ചയോ തിങ്കളാഴ്‌ചയോ ഈ സ്വലാത്ത് ആയിരം പ്രാവശ്യം ചൊല്ലിയാല്‍ തിരുനബി(സ്വ) കണ്ടുമുട്ടാനുള്ള സൌഭാഗ്യമുണ്ടാകുമെന്നുമെല്ലാം എല്ലാം യൂസുഫുന്നബഹാനി(റ) വിശദീകരിച്ചിട്ടുണ്ട്.
പല സ്വലാത്തുകളുടെയും ദിക്റുകളുടെയും ഗുണവും മഹത്വവും ഇല്‍മുല്‍കശ്ഫിലൂടെയും അനുഭവങ്ങളിലൂടെയും ആരിഫീങ്ങളും സൂഫിവര്യന്മാരുമായ മഹാന്മാര്‍ മനസിലാക്കിയതായിരിക്കാം.
എന്നാല്‍ വിശുദ്ധഖുര്‍ആനിനേക്കാളും സ്ഥാനം ഈ സ്വലാത്തിനാണെന്ന ചിലരുടെ പ്രചാരണം തെറ്റാണ്. അല്ലാഹുവിന്‍റെ കലാമിന് സൃഷ്ടികളുടെ കലാമിനേക്കാള്‍ എന്തുകൊണ്ടും പവിത്രതയേറുമെന്നത് പറയേണ്ടതില്ലല്ലോ.
മറുപടി നൽകിയത് : മുബാറക് ഹുദവി അങ്ങാടിപ്പുറം
No comments:
Post a Comment