Saturday 6 March 2021

സ്ത്രീ രക്തങ്ങളും വിധികളും


ഇമാം ഖൽയൂബി (റ) പറയുന്നു: 'സ്വർഗത്തിലെ വിലക്കപ്പെട്ട മരത്തിന്റെ കറ ഹവ്വാഅ് (റ) ഒലിപ്പിച്ചതിനാൽ അവർക്കും തന്റെ സന്തതികൾക്കും ആർത്തവം പാരമ്പര്യമായിത്തീർന്നു '   

സ്ത്രീ രക്തം സംബന്ധമായ നിയമങ്ങൾ മനസ്സിലാക്കുന്ന കാര്യത്തിൽ സ്ത്രീകൾ വളരെ പിറകിലാണ് തിരുമേനി (സ) യുടെയും സ്വഹാബത്തിന്റെയും കാലത്ത് ഇത്തരം മസ്അലകൾ ചോദിച്ചു മനസ്സിലാക്കുക സ്ത്രീകളുടെ പതിവായിരുന്നു  

ഭർത്താക്കന്മാരുടെ അനുവാദം കൂടാതെ പുറത്ത് പോകുവാൻ പാടില്ലെന്ന് സ്ത്രീകളോട് ഇസ്ലാം കൽപിക്കുന്നു എന്നാൽ അവർ നിർബന്ധമായും മനസ്സിലാക്കേണ്ട ഇത്തരം മസ്അലകൾ പഠിക്കുവാൻ വേണ്ടി ഭർത്താക്കന്മാരുടെ അനുവാദം കൂടാതെ തന്നെ പോകാമെന്ന് ഇസ്ലാം ശാസിക്കുന്നു പക്ഷേ, ഇന്നത്തെ സ്ത്രീകൾ ഇത്തരം നിർബന്ധ മതവിധികൾ ചോദിക്കുകയോ ചോദിപ്പിക്കുകയോ ചെയ്യാതെ ഏതോ നിലയിൽ കാലം കഴിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്  

രക്തസംബന്ധമായ മസ്അലകൾ, മതപരമായ വിവാഹം, വിവാഹമോചനം, പ്രായപൂർത്തി, നിസ്കാരം, നോമ്പ് തുടങ്ങിയ ഒട്ടേറെ വിഷയങ്ങളുമായി ബന്ധപ്പെട്ടതാണ്  

ശാഫിഈ മദ്ഹബിലെ പ്രധാന കർമശാസ്ത്ര ഗ്രന്ഥങ്ങൾ അടിസ്ഥാനമാക്കിയാണ് തയ്യാർ ചെയ്തിരിക്കുന്നത് സ്ത്രീകളുടെ സൗകര്യാർത്ഥം പണ്ഡിതന്മാരുടെ പ്രബല അഭിപ്രായങ്ങൾ മാത്രം ലളിതമായ ഭാഷയിൽ വിവരിക്കുകയാണിവിടെ രക്തകാരിയുടെ നിയമങ്ങൾ വ്യക്തമാക്കൽ കൊണ്ട് സ്ത്രീകൾക്ക് ഒരു സമ്മാനമെന്ന് അർത്ഥമാക്കുന്ന 'തുഹ്ഫത്തുന്നിസാഅ് ബി ബയാനി അഹ്കാമു ന്നുഫസാഅ് ' എന്ന് ഇതിന് ഞാൻ നാമകരണം ചെയ്തിരിക്കുന്നു (പഴയ പേര്) 

ഓരോ സ്ത്രീകളും തങ്ങളുടെ രക്തഗതിയും സ്ഥിതിയും മനസ്സിലാക്കി അമൽ ചെയ്യണമെന്ന് പ്രത്യേകം ഉണർത്തുന്നു .


സ്ത്രീരക്തം മൂന്ന് വിധമാണ് 

1. ഹൈള് (ആർത്തവം) 

2. നിഫാസ് (പ്രസവരക്തം) 

3. ഇസ്തിഹാളത് (രക്തസ്രാവം) 


ആർത്തവം

ഗർഭാശയത്തിന്റെ അറ്റത്തുനിന്ന് വരുന്ന രക്തമാണ് ആർത്തവരക്തം ആരോഗ്യസംരക്ഷണത്തിൽ വലിയ പങ്കു വഹിക്കുന്ന ആർത്തവ രക്തം സ്ത്രീകൾക്ക് അല്ലാഹു നൽകിയ അനുഗ്രഹമാണ് ഇതൊരു രോഗമല്ല, മലവും മൂത്രവും പുറത്തുപോകുന്ന പ്രകാരം ആർത്തവ രക്തവും സമയമാകുമ്പോൾ പുറന്തള്ളപ്പെടുന്നു പക്ഷെ, അജ്ഞത മൂലം ഇന്ന് പല സ്ത്രീകളും ഇത് നിറുത്താനുള്ള ആധുനിക മാർഗങ്ങൾ തേടുന്നുണ്ട് 

ആദ്യത്തെ ആർത്തവം സ്ത്രീ കന്യകയാകുന്നതിന്റെ അടയാളമാണ് ലൈംഗിക വളർച്ചാ സമയത്താണിത് സംഭവിക്കുന്നത് ഹൈളുണ്ടാകാൻ സാധ്യതയുള്ള ഏറ്റവും കുറഞ്ഞ പ്രായം ചന്ദ്രവർഷപ്രകാരമുള്ള (ഒരു വർഷം = 354 ദിവസം + 8 മണിക്കൂർ + 48 മിനുട്ട് ) 9 വയസ്സാണ് 9 വർഷം പൂർത്തിയാകുന്നതിന് പതിനാറു ദിവസങ്ങളിൽ താഴെ ദിവസങ്ങളുള്ളപ്പോൾ പുറപ്പെടുന്ന രക്തവും ഹൈള് തന്നെയാണ് ഹൈള് രക്തം സ്രവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും കുറഞ്ഞ സമയം 24 മണിക്കൂറും കൂടിയത് 15 ദിവസവും സാധാരണ കാണപ്പെടുന്നത് ആറോ ഏഴോ ദിവസവുമാണ് പക്ഷേ, ഈ കാലയളവുകൾക്കിടയിൽ തുടർച്ചയായി രക്തം വരണമെന്നില്ല ഇടക്ക് രക്തം മുറിയാം ആർത്തവ സമയം മിക്ക സ്ത്രീകൾക്കും വയറു വേദന, നടുവേദന, തലവേദന തുടങ്ങിയവ അനുഭവപ്പെടാം ആർത്തവ വേളയിൽ ശുചിത്വം പാലിക്കൽ അത്യന്താപേക്ഷിതമാണ് 

രണ്ട് ഹൈളുകൾക്കിടയിലുള്ള ശുദ്ധി കുറഞ്ഞത് പതിനഞ്ച് ദിവസവും കൂടിയാൽ എത്രയുമാകാവുന്നതാണ് ഹൈള് പല സ്ത്രീകളിലും പല അവസ്ഥകളിലാണ് മാസത്തിൽ ഒരു പ്രാവശ്യം ഋതുരക്തമുണ്ടാവലും ഗർഭധാരണത്തിന് ശേഷവും 62 വയസ്സിന് ശേഷവും ഉണ്ടാവാതിരാക്കലുമാണ് സർവ്വ സാധാരണം എങ്കിലും ചില സ്ത്രീകൾക്ക് ഗർഭധാരണ കാലങ്ങളിലും 62 വയസ്സിന് ശേഷവും ആർത്തവം ഉണ്ടാകാറുണ്ട് വർഷത്തിൽ ഒരു തവണ മാത്രം ഹൈള് ഉണ്ടാകുന്നവരുമുണ്ട്  ഒരിക്കൽ ആർത്തവമുണ്ടായി പിന്നീട് ഇല്ലാത്തവരെയും ജീവിതത്തിൽ ഒരിക്കൽ പോലും ഹൈളുണ്ടാവാത്തവരെയും ചരിത്രത്തിൽ കാണാം മഹതി ഫാത്വിമ (റ) യും മർയം (റ) യും തീരെ ആർത്തവമുണ്ടാകാത്തവരാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു ആർത്തവം ഉണ്ടാകാവുന്ന പരമാവധി പ്രായം നിർണിതമല്ല ശരീര പ്രകൃതിക്കും കാലാവസ്ഥക്കുമനുസരിച്ച് വ്യത്യാസപ്പെടാം.


ഗർഭിണിയുടെ ഹൈള്

സാധാരണഗതിയിൽ ആർത്തവം നിലയ്ക്കൽ ഗർഭധാരണത്തിന്റെ അടയാളമാണ് എന്നാൽ ഗർഭാവസ്ഥയിൽ സ്ത്രീ കാണുന്ന രക്തം ഋതുരക്തമാണെന്നാണ് പ്രബലാഭിപ്രായം എന്നാൽ ഹൈളും ശുദ്ധിയും ഇടവിട്ട് വന്നാൽ ഇരുപത്തിനാല് മണിക്കൂറിൽ ചുരുങ്ങാതിരിക്കുകയും പതിനഞ്ച് ദിവസത്തിൽ ഏറാതിരിക്കുകയും ചെയ്യണമെന്നത് ഇവിടെ നിയമമാണ് ഈ നിബന്ധനക്കനുസരിച്ചല്ലെങ്കിൽ രക്തസ്രാവമാണ് 

പ്രസവ വേദനയുടെ അല്പം മുമ്പ് ഹൈളുണ്ടാവുകയും പ്രസവത്തോട് ചേർന്ന് വരുകയും ചെയ്യുമ്പോൾ മുഴുവനും ഹൈളാണ് ഈ രൂപത്തിലല്ലാതെ പ്രസവ വേദനയുടെ തുടക്കത്തിലും പ്രസവത്തോടൊപ്പവും വരുന്ന രക്തം ഹൈളോ നിഫാസോ അല്ല ഒന്നിലധികം കുട്ടികളെ ഗൻഭം ധരിക്കുമ്പോൾ ആദ്യ പ്രസവം കഴിഞ്ഞ് രണ്ടാമത്തേതിനെ പ്രസവിക്കുന്നതിന് മുമ്പ് വരുന്ന രക്തം ആർത്തവമായി കണക്കാക്കേണ്ടതാണ്.


ആർത്തവ രക്തമുള്ളവൾക്ക് നിഷിദ്ധമാകുന്ന കാര്യങ്ങൾ

നിസ്കാരം, നോമ്പ്, ത്വവാഫ്, ഖുർആൻ പാരായണം, മുസ്ഹഫ് തൊടൽ, ചുമക്കൽ, സംയോഗം, പള്ളിയിൽ താമസിക്കൽ, രക്തം ഇറ്റി വീഴുമെന്ന് ഭയപ്പെട്ടാൽ പള്ളിയിലൂടെ നടക്കൽ, വിവാഹ മോചനം നടതത്തൽ, നിസ്കാരത്തെ ഹലാലാക്കുവാൻ വേണ്ടിയോ, ഖുർആൻ ഓതാൻ വേണ്ടിയോ വുളൂ എടുക്കുന്നുവെന്നോ ജുമുഅക്കുവേണ്ടി കുളിക്കുന്നുവെന്നോ മറ്റോ (അവൾക്ക് പാടില്ലാത്ത ഒരു ആരാധന ചെയ്യാൻ വേണ്ടി) നിയ്യത്ത് ചെയ്തുകൊണ്ട് വുളൂ ഉണ്ടാക്കുക/ കുളിക്കുക എന്നിവ നിഷിദ്ധമാണ്.


നിസ്കാരം,നോമ്പ്

ഫർള് നിസ്കാരം നിഷിദ്ധമായതുപോലെ സുന്നത്ത് നിസ്കാരവും ഓത്തിന്റെയും നന്ദി (ശുക്ർ) യുടെയും സുജൂദുകളും പാടില്ല (ബുജൈരിമി) ആർത്തവ സമയത്തെ നിസ്കാരം ഖളാ വീട്ടാൻ കൽപിക്കൽ സ്ത്രീയെ പിഢിപ്പിക്കലാണ് അതുകൊണ്ട് ഇസ്ലാം അതിനനുവദിക്കുന്നില്ല മാത്രമല്ല, ഖളാ വീട്ടൽ കുറ്റമാണെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു നിസ്കരിക്കാൻ കൽപിച്ച നാഥൻ തന്നെയാണ് ഉപേക്ഷിക്കാനും കല്പിക്കുന്നതെന്ന വിശ്വാസത്തോടെ നിസ്കാരം ഉപേക്ഷിക്കുമ്പോൾ അവൾക്ക് പ്രതിഫലം ലഭിക്കുമെന്ന് പണ്ഡിതന്മാർ പഠിപ്പിക്കുന്നു  

ഒരു നിസ്കാരസമയമാവുകയും പ്രസ്തുത നിർവ്വഹണത്തിനാവശ്യമായ സമയം ലഭിച്ചതിന് ശേഷമാണ് ആർത്തവ രക്തം തുടങ്ങുന്നതെങ്കിൽ ആ നിസ്കാരം രക്തം മുറിഞ്ഞ് കുളിച്ച ശേഷം ഖളാ വീട്ടണം അതേ പോലെ രക്തം മുറിഞ്ഞ സമയത്തിലെ നിസ്കാരത്തിന് തക്ബീറത്തുൽ ഇഹ്റാമിന്റെ സമയം ബാക്കിയായാൽ അതും ഖളാ വീട്ടണം (ഉദാഹരണത്തിന് മഗ്രിബിന്റെ അല്പം മുമ്പ് അസ്റിന് തക്ബീറിന് മതിയായ സമയത്ത് രക്തം മുറിഞ്ഞാൽ അസ്റ് നിസ്കരിക്കണം) ഇവിടെ ശ്രദ്ധിക്കാനുള്ള മറ്റൊരു കാര്യം അസ്റ് ളുഹ്റിനോടൊപ്പം ജംആക്കുന്ന നിസ്കാരമായതിനാൽ ളുഹർ കൂടി നിസ്കരിക്കണം അതേപ്രകാരം ഇശാഇന്റെ സമയത്ത് രക്തം നിലച്ചാൽ മഗ്രിബുകൂടി (ജംആക്കുന്നതിനാൽ) ഖളാ വീട്ടണം 

ആർത്തവ ഘട്ടത്തിൽ നോമ്പു കുറ്റകരമാണ് കാരണം, ആർത്തവകാരിയോട് നോമ്പെടുക്കാൻ കല്പിക്കൽ അവളെ കൂടുതൽ ക്ഷീണിപ്പിക്കലാണ് അതും ഇസ്ലാം അംഗീകരിക്കുന്നില്ല അതുകൊണ്ടാണ് രക്തം മുറിഞ്ഞയുടനെ കുളിക്കുന്നതിന് മുമ്പ് തന്നെ നോമ്പ് നിർബന്ധമാക്കിയത് ഉണ്മ പ്രഭാതത്തിന് മുമ്പ് രക്തം മുറിഞ്ഞാൽ ആ ദിവസം തന്നെ അവൾ നോമ്പെടുക്കണം ശേഷം ഫജ്ർ നിസ്കാരം ഖളാ ആകാത്ത രൂപത്തിൽ കുളിച്ചാൽ മതി നോമ്പെടുത്ത് ഹൈള് കുളി നിർവ്വഹിക്കുന്നതിനാൽ തെറ്റൊന്നുമില്ല വർഷത്തിൽ ഒരു മാസം മാത്രമുള്ള റമളാൻ വ്രതം ബാക്കിയുള്ള പതിനൊന്ന് മാസങ്ങളിലായി നോറ്റ് വീട്ടൽ പ്രയാസകരമല്ല അതിനാൽ നിസ്കാരത്തിന് വിപരീതമായി നോമ്പ് ഖളാ വീട്ടൽ നിർബന്ധമാക്കി ആർത്തവക്കാരി റമളാൻ പകലിൽ ഭക്ഷണം കഴിക്കുന്നതിനു വിരോധമില്ല എന്നാൽ റമളാനിന്റെ പകലിൽ രക്തം മുറിഞ്ഞാൽ മഗ്രിബിന്റെ മുമ്പ് ഭക്ഷണം കഴിക്കാതിരിക്കൽ സുന്നത്തുണ്ട് ഒരു റമളാനിലെ നോമ്പ് തൊട്ടടുത്ത റമളാനും കഴിഞ്ഞാണ് (അതായത് ഒരു വർഷത്തിന് ശേഷം) വീട്ടുന്നതെങ്കിൽ ഓരോ നോമ്പിനോട് കൂടെയും ഒരു മുദ്ദ് (600 മില്ല അരി) സ്വദഖ ചെയ്യലും നിർബന്ധമാണ് .


ത്വവാഫ്

ഇഹ്റാം ചെയ്ത് ഹജ്ജിൽ പ്രവേശിക്കുന്നതിന് ആർത്തവം തടസ്സമല്ല അഥവാ , ഹൈളുകാരിക്കും നിഫാസുകാരിക്കും കുളി കഴിഞ്ഞ് ഇഹ്റാമിൽ പ്രവേശിക്കാമെന്ന് ഹദീസുകളിൽ കാണാം പക്ഷേ ഈ കുളി ശുദ്ധിയാകാനുള്ള കുളിയല്ല  ഇഹ്റാമിന് മുമ്പുള്ള സുന്നത്തായ കുളി മാത്രമാണ് ത്വവാഫ് സുന്നത്തും വാജിബും ഫർളുമുണ്ട് ഖുദൂമിന്റെ (കഅ്ബാലയത്തിലേക്ക് കടന്നു വരുമ്പോഴുള്ളത്) സുന്നത്തായ ത്വവാഫും വിദാഇന്റെ (ഹജ്ജ് കഴിഞ്ഞു നാട്ടിലേക്കു മടങ്ങാനൊരുങ്ങുന്ന വേളയിൽ) വാജിബായ ത്വവാഫും ഹൈളുകാരി നിർവ്വഹിക്കേണ്ടതില്ല പകരം ഫിദ് യയും വേണ്ട ഇഫാളത്തിന്റെ ഫർളായ ത്വവാഫ് ശുദ്ധിയായ ശേഷം നിർവഹിക്കണം

ഫർളായ പ്രസ്തുത ത്വവാഫ് ചെയ്യേണ്ട സമയം (ദുൽഹജ്ജ് 10 ആം രാവ് പകുതി) ആയപ്പോഴേക്കും ഒരു സ്ത്രീക്ക് ഹൈള് ആരംഭിച്ചാൽ അയ്യാമുത്തശ് രീഖിന്റെ ദിവസങ്ങളിലോ അതിനു ശേഷമോ ചെയ്താലും മതി ഇഫാളത്തിന്റെ ത്വവാഫിന് കാലപരിധിയില്ല പക്ഷേ കാരണമില്ലാതെ അയ്യാമുത്തശ് രീഖിനേക്കാളും പിന്തിക്കൽ കറാഹത്താണ്.


ത്വലാഖ് (വിവാഹ മോചനം)

ആർത്തവ സമയത്ത് ഭാര്യയെ വിവാഹ മോചനം നടത്തൽ ഇസ്ലാം കഠിനമായി വിലക്കുന്നു ഈ വിഷയത്തിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണെന്ന് ഇമാം നവവി (റ) ശറഹ് മുസ്ലിമിൽ രേഖപ്പെടുത്തിയിട്ടുണ്ട് മൂന്ന് ശുദ്ധിക്കാലം കഴിയുന്നത് വരെയാണ് ഹൈളുകാരിയുടെ ഇദ്ദ ഹൈള് കാലത്ത് ത്വലാഖ് ചൊല്ലിയാൽ ആ ഹൈള് കഴിയുന്നത് വരെയുള്ള ദിനങ്ങൾ ഇദ്ദാ കാലമായി പരിഗണിക്കില്ല ഇദ്ദ തുടങ്ങാൻ ഹൈള് കഴിയും വരെ അവൾ കാത്തിരിക്കേണ്ടി വരുന്നു അവളുടെ ഈ പ്രയാസം ഒഴിവാക്കുക എന്നതാണ് ഹൈള് കാലത്ത് ത്വലാഖ് ചൊല്ലൽ നിഷിദ്ധമാക്കിയതിലെ യുക്തി 

ഹൈളുകാരി മൂന്ന് ശുദ്ധിക്കാലവും തീരെ ഹൈള് ഉണ്ടാകാത്തവൾ മൂന്ന് മാസവും ഗർഭിണി പ്രസവം വരെയും ഭർത്താവ് മരണപ്പെട്ട 4 മാസവും 10 ദിവസവും ഇദ്ദയിരിക്കണം ഭർത്താവുമായി ബന്ധപ്പെടുന്നതിന് മുമ്പ് ത്വലാഖ് സംഭവിച്ചാൽ ഇദ്ദ ആവശ്യമില്ല കാരണം, ഭാര്യ- ഭർതൃ ബന്ധത്തിലൂടെ ഭാര്യ ഗർഭിണിയാണോ എന്നറിയുകയാണ് ഇദ്ദയുടെ പ്രധാന ലക്ഷ്യം പക്ഷേ, ഭർത്താവിന്റെ മരണം മൂലം (ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെങ്കിൽ പോലും) ഇദ്ദ നിർബന്ധമാകും ഇദ്ദയുടെ കാലം കഴിഞ്ഞ ശേഷമാണ് ഭാര്യ മരണവാർത്ത അറിയുന്നതെങ്കിൽ അവളുടെ ഇദ്ദ കഴിയുന്നതാണ് കാരണം, ഇദ്ദ തുടങ്ങുന്നത് മരിച്ച സമയം മുതലാണ് വിവരമറിഞ്ഞത് മുതലല്ല.


സുഖമെടുക്കൽ

ആർത്തവ വേളയിൽ ഭാര്യയുമായി ബന്ധപ്പെടുന്നതിന് ഇസ്ലാം പരിധികൾ നിശ്ചയിച്ചിട്ടുണ്ട് ഖുർആൻ പറയുന്നു: 'ഹൈളിനെപ്പറ്റി അവർ നിന്നോട് ചോദിക്കുന്നു പറയുക; അതൊരു മാലിന്യമാകുന്നു അതിനാൽ ആർത്തവ ഘട്ടത്തിൽ നിങ്ങൾ സ്ത്രീകളിൽ നിന്ന് അകന്നു നിൽക്കേണ്ടതാണ് അവർ ശുദ്ധിയാകുന്നതുവരെ അവരെ സമീപിക്കാൻ പാടില്ല എന്നാൽ അവർ ശുചീകരിച്ചു കഴിഞ്ഞാൽ അല്ലാഹു നിങ്ങളോട് കൽപിച്ച വിധത്തിൽ നിങ്ങൾ അവരുടെ അടുത്തു ചെന്നുകൊള്ളുക തീർച്ചയായും അല്ലാഹു പശ്ചാതപിക്കുന്നവരെ ഇഷ്ടപ്പെടുന്നു ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു ' (സൂറത്തുൽ: ബഖറ: 222)  

ഈ ഘട്ടത്തിൽ മുട്ട് പൊക്കിളിനിടയിൽ സുഖമെടുക്കൽ ഹറാമാണെന്ന് ഇസ്ലാം നിഷ്കർഷിക്കുന്നു  

ആഇശ (റ) ൽ നിന്ന് നിവേദനം: അവർ പറയുന്നു: ഞങ്ങളിൽ ഒരുവൾ ആർത്തവകാരിയായാൽ തുണി ശരിക്ക് ഉടുക്കുവാൻ നബി (സ) അവളോട് കൽപിക്കുകയും അതനുസരിച്ച് അവർ ശരിക്കും തുണി ഉടുക്കുകയും എന്നിട്ട് നബി (സ) തങ്ങൾ അവളുമായി അടുത്ത് ഇടപഴകുകയും ചെയ്യാറുണ്ടായിരുന്നു (മുസ്ലിം)   

സംഭോഗമൊഴികെയുള്ളത് നിഷിദ്ധമല്ലെന്നും അഭിപ്രായമുണ്ട് 'സംഭോഗമൊഴികെയുള്ളതെല്ലാം നിങ്ങൾ ചെയ്തുകൊള്ളുക ' (മുസ്ലിം)  എന്ന നബി വചനത്തിന്റെ അടിസ്ഥാനത്തിൽ ഈ അഭിപ്രായത്തെ ഇമാം നവവി (റ) ബലപ്പെടുത്തുന്നു 

ബുഖാരിയിൽ ഇപ്രകാരം കാണാം: ഉമ്മു സൽമ (റ) പറയുന്നു: 'ഒരു ദിവസം ഞാൻ ഒരു പുതപ്പിൽ നബി (സ) യോടൊപ്പം കിടന്നുറങ്ങുകയായിരുന്നു അപ്പോൾ എനിക്ക് ആർത്തവമാരംഭിച്ചു ഞാൻ മെല്ലെ അവിടെ നിന്ന് എഴുന്നേറ്റുപോയി എന്നിട്ട് ആർത്തവ ഘട്ടത്തിൽ ധരിക്കാറുള്ള വസ്ത്രം ധരിച്ചു തിരുമേനി (സ) ചോദിച്ചു: നിനക്ക് ആർത്തവം ആരംഭിച്ചോ? 'അതെ' എന്ന് പറഞ്ഞപ്പോൾ പ്രവാചകൻ എന്നെ വിളിച്ചു എന്നിട്ട് തിരുമേനിയോടൊപ്പം ഒരേ പുതപ്പിൽ ഞാൻ കിടന്നു ' (ബുഖാരി 1.6.297)  ആർത്തവകാരിയുമായുള്ള സഹവാസം വിരോധമല്ലെന്ന് മുകളിൽ നിന്ന് മനസ്സിലാക്കാം  

ആർത്തവം നിന്നാൽ കുളിച്ചതിന് ശേഷമേ സംഭോഗം അനുവദനീയമാവുകയുള്ളൂ അല്ലാമ ജലാലുദ്ദീനുസ്സുയൂഥി (റ) യുടെ അഭിപ്രായത്തിൽ അതിനു മുമ്പു തന്നെ സംയോഗം ചെയ്യാം  

ആർത്തവത്തിലുള്ള ഭാര്യയുമായി അകന്നു നിൽക്കുമ്പോൾ വ്യഭിചാരത്തെ ഭയപ്പെടുകയാണെങ്കിൽ മുഷ്ടി മൈഥുനം (കൈകൊണ്ട് ഇന്ദ്രിയം പുറപ്പെടുവിക്കൽ) നടത്തേണ്ടിവന്നാൽ പോലും സംയോഗം അനുവദനീയമല്ല ആർത്തവ രക്തമുള്ള ഭാര്യയെ സംയോഗം ചെയ്താൽ ഒരു മിസ്കാൽ (പതിനൊന്നേ അരക്കാൽ പണത്തൂക്കം ) സ്വർണ്ണം ധർമം ചെയ്യൽ സുന്നത്താണ് ഹറാമായ മറ്റ് കാര്യങ്ങൾ ചെയ്താലും ധർമം സുന്നത്തുണ്ട് ഈ വേളയിൽ സംയോഗത്തെ ഇസ്ലാം വൻകുറ്റങ്ങളിൽ എണ്ണിയിട്ടുണ്ട് 

ഇസ്ലാമിക കാഴ്ചപ്പാടിനെ ആധുനിക വൈദ്യശാസ്ത്രം അംഗീകരിക്കുന്നു ആർത്തവക്കാരിയെ ഭോഗിക്കൽ ആരോഗ്യത്തിന് ഹാനികരമാണെന്ന് മാത്രമല്ല, സ്ത്രീക്ക് ജനനേന്ദ്രിയത്തിൽ ശക്തമായ വേദനയും പഴുപ്പും അനുഭവപ്പെടാം സ്ത്രീയുടെ ജനനേന്ദ്രിയത്തിൽ പറ്റിപ്പിടിച്ച രോഗാണുക്കൾ പുരുഷനിലേക്ക് പകരാൻ സാധ്യത വളരെ കൂടുതലാണ് ആ ബന്ധത്തിലൂടെ ജനിക്കുന്ന കുട്ടികൾക്ക് കുഷ്ഠരോഗമുണ്ടാകുമെന്ന് ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുണ്ട്  

സ്ത്രീകൾ ഋതുമതിയാകുമ്പോൾ അവളുടെ പ്രകൃതിക്ക് വ്യത്യാസം നേരിടും അവൾ വെറ്റില നുള്ളുക, അരൂത സ്പർശിക്കുക, പാലിൽ കൈകൾ സ്പർശിക്കുക തുടങ്ങിയവ ചെയ്താൽ ആ സാധനങ്ങൾ നശിച്ചുപോകും  ഈ അവസരത്തിൽ സംയോഗം ചെയ്താൽ പുരുഷന് ഉന്മേഷക്കുറവ്, ഭീരുത്വം തുടങ്ങിയവക്ക് അടിമപ്പെട്ടേക്കും കൂടാതെ സംയോഗ ലക്ഷ്യങ്ങളിലൊന്ന് സന്താനോൽപാദനമാണ് പുരുഷ ബീജം ഗർഭാശയത്തിലെത്തിയാൽ അതിന്റെ വായ അടയുകയും ഭ്രൂണമായിത്തീരുകയും ചെയ്യും എന്നാൽ ആർത്തവരക്തം സ്രവിച്ചുകൊണ്ടിരിക്കുമ്പോൾ ഗർഭാശയത്തിന്റെ വായ അടയുകയില്ല അതിനാൽ ഗർഭധാരണയും സാധാരണഗതിയിൽ സംഭവിക്കുകയില്ല അഥവാ ഗർഭധാരണം നടന്നാൽ കുഞ്ഞിന് കുഷ്ഠരോഗം, കോങ്കണ്ണ് തുടങ്ങിയവ ഉണ്ടാകുമെന്ന് വൈദ്യശാസ്ത്രം പറയുന്നു.


ഖുർആൻ പാരായണം

അശുദ്ധിയുള്ളവൾക്ക് ഖുർആൻ തൊടലും ചുമക്കലും പാരായണം ചെയ്യലും നിഷിദ്ധമാണെങ്കിലും ഖുർആൻ തൊടാതെ എഴുതാവുന്നതാണ്  

ചികിത്സക്കും ബറകത്തിനും വേണ്ടി ഖുർആൻ എഴുതിയ പിഞ്ഞാണങ്ങളും ഉറുക്കുകളും ആർത്തവ സമയത്തും തൊടാവുന്നതാണ് അപ്രകാരം ഖുർആൻ എന്ന ഉദ്ദേശ്യമില്ലാതെ ദിക്ർ ആണെന്ന ഉദ്ദേശ്യത്തോടെ ചൊല്ലുന്നതിൽ വിരോധമില്ല ഉദാഹരണത്തിന് ഭക്ഷണം കഴിച്ചു തുടങ്ങുമ്പോൾ ബിസ്മി ചൊല്ലൽ, യാത്രയുടെ ദിക്റ്, അപകടം സംവിച്ചാലുള്ള ദിക്റ് ഇവ ഖുർആനിൽ പെട്ടതാണെങ്കിലും ചൊല്ലാവുന്നതാണ് എന്നാൽ ഇത്തരക്കാർക്ക് പ്രവാചക (സ) ന്റെ പേരിലുള്ള സ്വലാത്തും മറ്റ് ദിക്റുകളും നിരുപാധികം ചൊല്ലാവുന്നതാണ് ഒരു സ്ത്രീ അവളുടെ ദിനചര്യ- വിർദ് - എന്ന നിലയിൽ പതിവാക്കിയ ഹദ്ദാദ്, തബാറക എന്നിവ ആർത്തവ വേളയിലും ചൊല്ലാവുന്നതാണ് ഖുർആൻ എന്ന കരുത്തോടെ ഓതലാണ് തെറ്റ് (തുഹ്ഫ: 1/271) 

മരണാസന്നന്റെ അടുത്ത് ആർത്തവക്കാരി നിൽക്കുന്നതിൽ തെറ്റില്ല അതിനാൽ മരണം ആസന്നമായ കുടുംബക്കാരിയുടെ അടുത്തുനിന്ന് മാറിനിൽക്കാൻ അവരെ നിർബന്ധിക്കരുത് എന്നാൽ മരണാസന്നന്റെ അടുത്ത് ഹൈളുകാരി നിൽക്കൽ കറാഹത്താണെന്ന് മനസ്സിലാക്കി സ്വയം മാറിനിൽക്കുന്നത് നല്ലതാണ് ആർത്തവകാരിക്ക് മയ്യിത്ത് കുളിപ്പിക്കാം.


നിഫാസ് (പ്രസവ രക്തം)

പ്രസവ രക്തം സ്രവിക്കാവുന്ന ഏറ്റവും ചുരുങ്ങിയ സമയം ഒരു നിമിഷവും സാധാരണ (അധിക സ്ത്രീകൾക്കും) നാൽപതും അറുപതും ദിവസങ്ങളാണ് അറുപതിന് ശേഷവും രക്തം തുടർച്ചയായി വരികയാണെങ്കിൽ ആർത്തവകാരിക്ക് പതിനഞ്ച് ദിവസത്തിന് ശേഷം രക്തം കാണപ്പെടുന്നതുപോലെയാണത് പക്ഷേ അറുപതിൽ രക്തം മുറിഞ്ഞശേഷം വീണ്ടും രക്തം വരികയാണെങ്കിൽ രണ്ടാമത് കാണുന്ന രക്തം ആർത്തവ രക്തമാണ് കാരണം ഹൈളിനും നിഫാസിനുമിടയിൽ രണ്ട് ഹൈളുകൾക്കിടയിലെ ഏറ്റവും ചുരുങ്ങിയ ശുദ്ധി സമയമായ പതിനഞ്ച് ദിവസം വേണമെന്നില്ല 

സ്ത്രീയുടെ ഗർഭാശയത്തിൽ നിന്നും പ്രസവാനന്തരം പതിനഞ്ച് ദിവസം പൂർത്തിയാകുന്നതിന് മുമ്പ് സ്രവിച്ചു തുടങ്ങുന്ന രക്തം നിഫാസ് ആണ് പതിനഞ്ചിന് ശേഷം പുറപ്പെടുന്നത് നിഫാസല്ല അത് ഹൈളാണ് അപ്പോൾ അവൾക്ക് നിഫാസില്ല എന്ന് ഗണിക്കപ്പെടുന്നതാണ് 

ശിശുവോടുകൂടി സ്രവിക്കുന്ന രകതവും ദ്രാവകവും നിഫാസല്ല പ്രസവത്തിന് മുമ്പ് കാണുന്ന രക്തവും പ്രസവത്തോടൊപ്പമുള്ള രക്തവും നിഫാസല്ല ഹൈള് രക്തം സ്രവിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രസവം നടന്നതെങ്കിൽ പ്രസവത്തോടൊപ്പമുള്ള രക്തം ഹൈള് തന്നെയാണ് പ്രസവാനന്തരം രക്തം കാണാത്ത ദിവസം ശുദ്ധിയുടേതാണ്  

പ്രസവരക്തത്തിന്റെ കാലാവധി കണക്കാക്കുന്നത് പ്രസവിച്ചതുമുതലല്ല മറിച്ച് പ്രസവരക്തം തുടങ്ങിയതുമുതലാണ് ഉദാഹരണത്തിന് പ്രസവിച്ച് പതിനഞ്ചാമത്തെ ദിവസം പ്രസവരക്തം തുടങ്ങിയ ഒരു സ്ത്രീക്ക് 60 ദിവസം തുടരുകയാണെങ്കിൽ പ്രസവിച്ച് 74 മത്തെ ദിവസവും അവൾ പ്രസവരക്തക്കാരിയായിരിക്കും പക്ഷെ, പ്രസവരക്തം തുടങ്ങുന്നതിന് മുമ്പുള്ള 15 ദിവസം അവൾക്ക് ഹൈള് ഇല്ലായിരുന്നെങ്കിൽ അവൾ ശുദ്ധിയുടെ അവസ്ഥയിലാണ് (പ്രസവാനന്തരം രക്തം കാണാത്ത ദിവസമെല്ലാം) നിസ്കാരം ഉൾപ്പെടെയുള്ള നിർബന്ധ കർമങ്ങൾ ഈ ഘട്ടത്തിൽ ഒഴിവാകുന്നില്ല 

ഇന്ന് നമ്മുടെ നാടുകളിൽ 60 ദിവസം പ്രസവക്കാരിയായിരിക്കൽ ആചാരമായിട്ടുണ്ട് ഈ ഘട്ടത്തിൽ പ്രസവരക്തം ഉണ്ടായാലും ഇല്ലെങ്കിലും നിസ്കാരവും നോമ്പുമെല്ലാം ഉപേക്ഷിക്കുന്നു ഇങ്ങനെ പ്രസവാനന്തരം എല്ലാം നിർത്തിവെക്കുന്ന ആചാരം ഇസ്ലാമിലില്ല അജ്ഞതമൂലം സമൂഹത്തിൽ ഉടലെടുത്തതാണിത് ഒരു നിർണിത സമയമല്ല ഇസ്ലാം മുന്നോട്ട് വെക്കുന്നത് മറിച്ച് പ്രസവ രക്തം പോലോത്ത അശുദ്ധിയുണ്ടാകുന്ന സമയത്ത് പവിത്രമായ ആരാധനാ കർമങ്ങൾ നിർവ്വഹിക്കൽ അവയോടുള്ള അനാദരവാണ്  

സമൂഹത്തിൽ സർവ്വവ്യാപിയായ എന്നാൽ പലർക്കും സൂക്ഷ്മമായ അറിവില്ലാത്ത ഒരു മേഖലയാണിത് അതുകൊണ്ട് സ്ത്രീകൾ ഇത് ഗൗരവമായി മനസ്സിലാക്കേണ്ടതാണ് ഒരു സ്ത്രീക്ക് പ്രസവിച്ച് ഒന്നാമത്തെ ദിവസം അല്പം സമയം മാത്രമാണ് പ്രസവരക്തം സ്രവിച്ചതെങ്കിൽ അവൾ വേഗം കുളിക്കുകുയും ശുദ്ധിയുള്ളവൾ അനുഷ്ഠിക്കുന്ന കർമ്മങ്ങളെല്ലാം ചെയ്യേണ്ടതുമാണ് മാനദണ്ഡം ദിവസക്കണക്കുകളല്ല പ്രസവ രക്തം കാണലാണ്  

ചില നാടുകളിൽ സ്ത്രീകൾ 90 ദിവസം കാത്തിരിക്കുന്ന വളരെ മോശമായ പ്രവണതയുണ്ട് ഇതിനും ഇസ്ലാമിൽ അടിസ്ഥാനമില്ല 'വഴിപിഴച്ചവരുടെ വഴികേടുകളിൽ നിന്ന് ഇസ്ലാം മോചിതമാണ് ' (ഖുർആൻ വചനം) 

നിഫാസിന്റെ ഏറ്റവും ചുരുങ്ങിയ സമയം ഒരു നിമിഷമായതിനാൽ ആ അളവിൽ മാത്രം നിഫാസുണ്ടായവൾക്ക് നിസ്കാരം ഒഴിവാകുന്ന പ്രശ്നമേ വരുന്നില്ല  

ഹൈളുകൊണ്ട് നിഷിദ്ധമാകുന്ന കാര്യങ്ങളെല്ലാം നിഫാസ് കൊണ്ടും നിഷിദ്ധമാകും ആർത്തവ- പ്രസവ രക്തമുള്ളവർ നിസ്കാരത്തെയോ ഖുർആൻ പാരായണത്തെയോ (ഇരുവർക്കും നിഷിദ്ധമായ ഏതു കാര്യവും) ഉദ്ദേശിച്ച് കുളിക്കലും വുളൂ ചെയ്യലും ഹറാമാണ് എന്നാൽ ജനാബത്തുകാരന് ഭക്ഷണം, ഉറക്കം തുടങ്ങി വുളൂ നിർബന്ധമില്ലാത്ത കാര്യങ്ങൾക്ക് വേണ്ടി വുളൂ ചെയ്യൽ സുന്നത്തായതുപോലെ ഇവർക്ക് സുന്നത്തില്ല എങ്കിലും മുറിഞ്ഞ ശേഷം കുളിക്കുന്നതിന് മുമ്പ് സുന്നത്തുണ്ട്  

അശുദ്ധിയുള്ള അവസരം നഖം, മുടി മുതലായവ നീക്കൽ കറാഹത്താണ് രക്തംപോലും പുറപ്പെടീക്കരുത് എന്നാൽ പേൻ ശല്യം കാരണം മുടി നീക്കേണ്ടിവന്നാലോ, പല്ലുവേദനകൊണ്ട് പ്രയാസപ്പെട്ടാലോ അവ നീക്കാവുന്നതാണ് അശുദ്ധിയോടെ കൊഴിഞ്ഞുപോകുന്ന മുടികളും നീക്കം ചെയ്യുന്ന മുടികളും മണ്ണിൽ മറക്കണം കാരണമില്ലാതെ അശുദ്ധിക്കാരി നഖം, മുടി തുടങ്ങിയവ നീക്കാതിരിക്കലാണ് സുന്നത്ത് പരലോകത്ത് അവ അശുദ്ധിയോടെ വന്ന് ഉടമക്കെതിരെ സാക്ഷിനിൽക്കുന്നതാണ് (തുഹ്ഫ: 1/284)


രക്തസ്രാവം (ബ്ലീഡിങ്ങ്)

സാധാരണ നിലയിൽ പ്രായപൂർത്തിയായ സ്ത്രീകളിൽ കാണപ്പെടുന്ന ഒരു സ്വാഭാവിക പ്രതിഭാസമായി ഹൈളിനെ നാം വിശകലനം ചെയ്തു ഹൈള്, നിഫാസ് എന്നിവയുടെ സമയമല്ലാത്തപ്പോൾ രോഗം കാരണം പതിവിന് വിരുദ്ധമായി രക്തസ്രാവമുണ്ടെങ്കിൽ അത് ഇസ്ഹാളത് ആണ് ഈ രക്തം കുട്ടികൾക്കും ആർത്തവ പ്രതീക്ഷയില്ലാത്തവൾക്കും ഉണ്ടാകാം (ഖൽയൂബി) ആർത്തവകാരി പതിനഞ്ച് ദിവസത്തിന് ശേഷമോ പ്രസവ രക്തമുള്ളവൾ 60 ദിവസത്തിന് ശേഷമോ രക്തം കാണുകയാണെങ്കിൽ അതും ഇസ്തിഹാതാണ് മുമ്പ് പരാമർശിച്ച പോലെ 60 ദിവസത്തിന് ശേഷം മുറിയാതെ തുടർന്നുവരണം എന്നാൽ പ്രസവരക്തം മുറിഞ്ഞയുടനെ ആർത്തവ രക്തം വരാം അത് ഇസ്തിഹാളത് അല്ല ഹൈള് തന്നെയാണ്  

മൂത്രവാർച്ചയെപ്പോലെ ഇസ്തിഹാളത് നീണ്ട അശുദ്ധിയാണ് ഇസ്തിഹാളത്തുകാരി ശുദ്ധിമതിയായി ഗണിക്കപ്പെടുന്നു അതുകൊണ്ട് ഹൈളിന്റെ വിധിവിലക്കുകൾ ഇസ്തിഹാളതിന് ബാധകമല്ല ഇതുമൂലം ആരാധനകൾ ഉപേക്ഷിക്കാൻ പാടില്ല ഇസ്തിഹാളത്തുകാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് വിരോധമില്ല ഇസ്തിഹാളതുകാരി ഓരോ നിസ്കാരത്തിനും സമയമായ ശേഷം വുളൂവിന് മുമ്പായി ഗുഹ്യസ്ഥാനം കഴുകിയശേഷം പഞ്ഞിയോ മറ്റോ വെച്ച് ഭദ്രമായി കെട്ടണം നോമ്പ് മുറിയാൻ സാധ്യതയുള്ളതുകൊണ്ട് അവൾ പകൽ സമയത്ത് പഞ്ഞി വെക്കാൻ പാടില്ല ഭദ്രമായി കെട്ടിയാൽ മാത്രം മതി അവൾ നിത്യഅശുദ്ധിക്കാരിയായതിനാൽ വുളൂവിന് നിയ്യത്ത് ചെയ്യുമ്പോൾ നിസ്കാരത്തെ ഹലാലാക്കുന്നു എന്ന് കരുതൽ നിർബന്ധമാണ് അശുദ്ധിയെ ഉയർത്തുന്നു എന്ന് കരുതൽ മതിയാവുകയില്ല (ഫത്ഹുൽ മുഈൻ ) മൂത്രവാർച്ചക്കാരനും ഇതേ നിയമമാണ് 

താമസിയാതെ തന്നെ വുളൂ ചെയ്ത് നിസ്കാരത്തിൽ പ്രവേശിക്കണം ജമാഅത്തിനെ പ്രതീക്ഷിക്കുക, ഔറത്ത് മറക്കുക തുടങ്ങിയ നിസ്കാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വേണ്ടിയല്ലാതെ പിന്തിക്കരുത് അമിതമായി രക്തം സ്രവിക്കുമ്പോൾ ഒരു കാരണവശാലും പിന്തിക്കരുത് വെച്ചുകെട്ടലും വുളൂ ചെയ്ത് നിസ്കരിക്കലും ഉടനെയാവണം കെട്ടിയശേഷം നിസ്കാരത്തിലോ മുമ്പോ അല്പം രക്തം പുറത്ത് വരുന്നതു കൊണ്ട് പ്രശ്നമില്ല ഒരു വുളൂ കൊണ്ട് ഒരു ഫർളും സുന്നത്തുകൾ ഫർളിനോട് കൂടെയോ അല്ലാതെയോ എത്രയും നിസ്കരിക്കാവുന്നതാണ് വുളൂവിനും നിസ്കാരത്തിനും വേണ്ടിവരുന്ന സമയം രക്തം പുറപ്പെടാതെ ലഭിച്ചാൽ വേഗം അവ നിർവ്വഹിക്കേണ്ടതാണ് വുളൂ എടുത്ത ശേഷം രക്തം നിലച്ചാൽ സാധാരണ രക്തം മുറിഞ്ഞാൽ രക്തം സ്രവിക്കൽ പതിവില്ലാത്തവളാണെങ്കിൽ വുളൂവിനും നിസ്കാരത്തിനും വിശാലമായ സമയമുണ്ടെങ്കിൽ വുളൂ പുതുക്കണം 

പതിവിന് വിരുദ്ധമായി വുളൂവിനും നിസ്കാരത്തിനും ആവശ്യമായ സമയം രക്തം പുറപ്പെടാതെ ലഭിച്ചാലും വുളൂ പുതുക്കണം.


ഇസ്തിഹാളത്ത് ഏഴ്- വിധം

ഒന്ന്: ഹൈള് പ്രായമെത്തിയ പെണ്ണ് ഒരു ദിവസത്തിൽ ചുരുങ്ങാതെയും പതിനഞ്ചിൽ ഏറാതെയും കാണുന്ന രക്തം ഹൈളാണ് പതിനഞ്ച് ദിവസത്തേക്കാൾ രക്തം വിട്ടുകടക്കുകയും കട്ടിയുള്ളതും ഇല്ലാത്തതുമായി രക്തം അവൾ വേർതിരിച്ചറിയുകയും ചെയ്താൽ ശക്തി കുറഞ്ഞത് ഇസ്തിഹാളത്തും കൂടിയത് ഹൈളുമായി പരിഗണിക്കേണ്ടതാണ് പക്ഷെ ശക്തി കൂടിയ രക്തം ഹൈളിന്റെ ചുരുങ്ങിയ സമയമായ ഒരു ദിവസത്തിൽ ചുരുങ്ങാതെയും പതിനഞ്ചിൽ ഏറാതെയും ശക്തി കുറഞ്ഞത് പതിനഞ്ചിനേക്കാൾ ചുരുങ്ങാതെയും വന്നാൽ മാത്രമെ ശക്തിയുള്ളത് ഹൈളായും കുറഞ്ഞത് ഇസ്തിഹാളത്തായും പരിഗണിക്കൂ 

അല്ലാത്തപക്ഷം ഒരു,ദിവസം ഹൈളായും ഇരുപത്തൊമ്പത് ദിവസം ഇസ്തിഹാളത്തായും കണക്കാക്കണം നിറം പരിഗണിച്ചാണ് കട്ടി കൂടിയതെന്നും കുറഞ്ഞതെന്നും വിലയിരുത്തുന്നത് കറുപ്പ് നിറമുള്ളതും കറുത്ത വരയുള്ളതും ഏറ്റവും കട്ടിയുള്ള രക്തമാണ് കുറഞ്ഞ രക്തത്തിൽ ബലമുള്ളതും ദുർഗന്ധം  വമിക്കുന്നതും അവ രണ്ടുമില്ലാത്തതിനേക്കാൾ ബലമുള്ളതാണ് ചുവപ്പ്, തവിപ്പ് എന്നിങ്ങനെ നിറത്തിന്റെ അടിസ്ഥാനത്തിലാണ് രക്തത്തിന്റെ ബലം കണക്കാക്കുന്നത് തവിട്ടു നിറത്തിലുള്ള രക്തം മഞ്ഞ നിറമുള്ളതിനേക്കാളും  കലർപ്പുള്ളതിനേക്കാളും ബലമേറിയതാണ് കട്ടിയുള്ള രക്തത്തിന് നേരിയതിനേക്കാൾ ബലമുണ്ട് 

ചുരുക്കത്തിൽ രക്തത്തിന്റെ ശക്തിയും അശക്തിയും വേർതിരിക്കുന്നത് വ്യത്യസ്ത സ്വഭാവം പരിഗണിച്ചാണ് താഴെ കാണുക 


ശക്തിയുള്ളത്

1.കറുപ്പ് (കടും ചുവപ്പ്)

2. സാധാരണ ചുവപ്പ് 

3. ഇളം ചുവപ്പ്

4. ദുഷിച്ച വാസനയുള്ളത് 

5. കട്ടിയുള്ള രക്തം 

6. കറുപ്പും ദുർഗന്ധവുമുള്ളത് 

7. കറുപ്പും കട്ടിയുമുള്ളത് 

8. കറുപ്പും കട്ടിയും ദുർഗന്ധവുമുള്ളത് 

9. കറുപ്പും കട്ടിയും ദുർഗന്ധവുമുള്ളത് 


ശക്തിയില്ലാത്തത്

സാധാരണ ചുവപ്പ് 

ഇളം ചുവപ്പ് 

മഞ്ഞയോട് അടുത്ത നിറം 

ദുഷിച്ച വാസനയില്ലാത്തത് 

കട്ടിയില്ലാത്ത രക്തം 

ദുർഗന്ധമില്ലാത്തത്

കട്ടിയില്ലാത്ത കറുപ്പ്  

കറുപ്പും ദുർഗന്ധവുമുള്ളത്  

കറുപ്പും കട്ടിയുമുള്ളത് 

നിറവ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ ഇവക്കിടയിൽ വിധിയിലും വ്യത്യാസമുണ്ട് മഞ്ഞ രക്തവും കലർപ്പു രക്തവും ഹൈളാണെന്നാണ് പ്രബലം 


ഇങ്ങനെ രക്തം തിരിച്ചറിയാൻ സാധിക്കുന്ന തുടക്കക്കാരിക്ക് നാല് നിബന്ധനകളുണ്ട് 

1. പതിനഞ്ച് ദിവസത്തിനുള്ളിൽ ഇരുപത്തിനാല് മണിക്കൂർ സമയം ശക്തിയുള്ളത് സ്രവിക്കുക (ഇതിനിടയിൽ രക്തം മുറിയുന്നതുകൊണ്ടും ശക്തി കുറവായ രക്തം വരുന്നത് കൊണ്ടും പ്രശ്നമില്ല) 

2. ശക്തിയുള്ള രക്തസ്രാവം പതിനഞ്ച് ദിവസത്തിൽ കൂടാതിരിക്കുക  

3. ശക്തിയുള്ളതിന് ശേഷമുണ്ടാകുന്ന ശക്തി കുറഞ്ഞത് പതിനഞ്ച് ദിവസത്തിൽ കുറയാതിരിക്കുക  

4. ശക്തി കുറഞ്ഞ ഈ പതിനഞ്ചിനിടയിൽ ശക്തിയുള്ളത് സ്രവിക്കാതിരിക്കുക (കാരണം ഈ ശക്തി കുറഞ്ഞ രക്തം ശുദ്ധിയുടെതാണ് ശുദ്ധി കാലാവധിയിൽ ഏറ്റവും കുറഞ്ഞ സമയമായ ഈ പതിനഞ്ച് ദിവസത്തിനിടയിൽ  ശക്തി കൂടിയ ഹൈള് രക്തം സ്രവിക്കാൻ പാടില്ല തുടർച്ചയായി രക്തം സ്രവിച്ചുകൊണ്ടേയിരിക്കുമ്പോഴാണ് ഇങ്ങനെ ദിവസങ്ങൾ കണക്കാക്കേണ്ടത് 

ഉദാഹരണത്തിന്: ഒരു ദിവസം ശക്തിയുള്ള രക്തവും പിന്നീട് പത്ത് ദിവസം ശക്തി കുറഞ്ഞ രക്തവും ശേഷം അഞ്ച് ദിവസം രക്തം മുറിയുകയും ചെയ്താൽ ശക്തമായ രക്തസ്രാവമുണ്ടായ ആദ്യ ദിവസം ഹൈളാകും ബാക്കി പതിനഞ്ച് ദിവസം ശുദ്ധിയും ആണ് 

അപ്പോൾ ഒരു ദിവസം കുറഞ്ഞ രക്തവും വളരെ കാലത്തോളം (വർഷങ്ങളോളമായാലും) ചുവന്ന രക്തവും ഉണ്ടായാൽ കറുത്ത രക്തം ശക്തിയുള്ളതായതിനാൽ ഹൈളായും ശുദ്ധി സമയത്തിന് പരിധി ഇല്ലാത്തതിനാൽ ശക്തി കുറഞ്ഞ രക്തം ഇസ്തിഹാളത്തായും പരിഗണിക്കേണ്ടതാണ് 

ഇനി പത്ത് ദിവസം കറുപ്പ് രക്തവും പത്ത് ദിവസം ചുവന്ന രക്തവും ഉണ്ടായി പിന്നീട് മാസാവസാനം വരയോ അല്ലെങ്കിൽ തീരെ തന്നെയോ രക്തം ഇല്ലാതായാൽ കറുപ്പ് രക്തം സ്രവിച്ച ആദ്യത്തെ പത്ത് ദിവസം ഹൈളായും ചുവന്ന രക്തം വന്ന സമയം ഇസ്തിഹാളത്തായും ഗണിക്കണം

 

രണ്ടാമത്തെ വിഭാഗം : രക്തം തിരിച്ചറിയാൻ സാധിക്കാത്ത തുടക്കക്കാരി 

ആർത്തവ പ്രായമായ ശേഷം ആദ്യമായി രക്തമുണ്ടാകുന്ന പെണ്ണിന് രക്തം പതിനഞ്ച് ദിവസത്തേക്കാൾ അധികരിക്കുകയും ഹൈളും ഇസ്തിഹാളത്തും വേർതിരിച്ചറിയാൻ സാധിക്കാതിരിക്കുകയും ചെയ്യുന്നവരാണീ വിഭാഗം മുഴുവൻ രക്തവും ഒരേ രൂപത്തിൽ കാണുകയും (മുഴുവൻ കട്ടിയുള്ളത് അല്ലെങ്കിൽ മുഴുവൻ കട്ടിയില്ലാത്തത്) ഒരു രൂപത്തിലും തിരിച്ചറിയാൻ കഴിയാതിരിക്കുകയും ചെയ്താൽ ഒരു ദിവസം മാത്രം ഹൈളായും ബാക്കി ഇരുപത്തി ഒമ്പത് ദിവസം ശുദ്ധിയായും ഗണിക്കേണ്ടതാണ് ശക്തി കൂടിയ രക്തം ഒരു,ദിവസത്തേക്കാൾ കുറയുകയോ പതിനഞ്ച് ദിവസത്തേക്കാൾ അധികമാകുകയോ ശക്തി കുറഞ്ഞത് പതിനഞ്ച് ദിവസത്തേക്കാൾ കുറവാകുകയോ ചെയ്താലും മേൽപ്പറഞ്ഞ രൂപത്തിൽ ഹൈളിന്റെ ഒരു ദിവസം അശുദ്ധിക്കാരിയായി ഗണിക്കുകയും മറ്റു ദിവസങ്ങൾ ഹൈളാണെന്നുറപ്പില്ലാത്തതുകൊണ്ട് ആ ദിവസങ്ങളിലെ നിസ്കാരം ഖളാ വീട്ടേണ്ടതുമാണ്  

ഇനി ആദ്യമായി രക്തമുണ്ടാകുന്ന സ്ത്രീക്ക് പതിനഞ്ച് ദിവസം ചുവപ്പ് രക്തം ഉണ്ടാകുകയും പിന്നെ കറുപ്പായി മാറി രക്തസ്രാവം തുടരുകയാണെങ്കിൽ 31 ദിവസം അശുദ്ധിക്കാരിയുടെ എല്ലാ നിയന്ത്രണങ്ങളും പാലിക്കുകയും ശേഷം മാസങ്ങളിലെ ആദ്യദിനം (രക്തം ആരംഭിച്ച ദിവസം) ഹൈളാണെന്ന് തീരുമാനിച്ച് മറ്റു ദിവസങ്ങളിലെ ആരാധനകളെല്ലാം ഖളാ വീട്ടുകയും ചെയ്യണം 

ഇങ്ങനെ തുടർച്ചയായി രക്തം സ്രവിക്കുന്ന ഒരു സ്ത്രീ ചിലപ്പോൾ മൂന്നര മാസം വരെ പ്രതീക്ഷിക്കേണ്ടതായി വരും ഉദാഹരണത്തിന് ഒരു സ്ത്രീക്ക് തുടർച്ചയായി 15 ദിവസം കലർപ്പായ രക്തവും 15 ദിവസം മഞ്ഞയും 15 ദിവസം തവിട്ട് നിറവും 15 ദിവസം ചുകപ്പും 15 ദിവസം കറുപ്പും 15 ദിവസം കട്ടിയുള്ള കറുപ്പും 15 ദിവസം കട്ടിയും വാസനയുമുള്ള കറുപ്പുമായ (7×15= 105 അതായത് മൂന്നര മാസം ) രക്തമുണ്ടായാൽ ശക്തിയുള്ളത് ഹൈളും ശക്തി കുറഞ്ഞത് ഇസ്തിഹാളത്തുമായും പരിഗണിക്കണമെന്ന നിയമപ്രകാരം ഓരോ 15 ദിവസത്തിലും രക്തത്തിന്റെ ശക്തി കൂടിക്കൊണ്ടേയിരുന്നതിനാൽ മൂന്നര മാസം വരെ പ്രതീക്ഷിക്കേണ്ടതായി വരുന്നു 


മൂന്ന്: മുമ്പ് ആർത്തവരക്തവും ശുദ്ധിയും ഉണ്ടായ സ്ത്രീക്ക് ക്രമം തെറ്റി രക്തം വരുകയും അവൾ ഹൈള് രക്തത്തെ വേർതിരിച്ചറിയുകയുമാണ് മൂന്നാമത്തെ രൂപം ഇവൾ മുമ്പ് രക്തം തിരിച്ചറിയാൻ ഉപയോഗിച്ചിരുന്ന മാനദണ്ഡം തന്നെയാണ് ഇവിടെയും ഉപയോഗിക്കേണ്ടത് ഇവളുടെ പതിവിന് വിരുദ്ധമായാണ് വേർതിരിച്ചറിയൽ മുഖേന ലഭിക്കുന്നതെങ്കിൽ വേർതിരിച്ചറിയൽ മുഖേന ലഭിക്കുന്നതിനാണ് പരിഗണന 

ഉദാഹരണം: ഒരു സ്ത്രീക്ക് ആദ്യത്തെ അഞ്ച് ദിവസം രക്തം പുറപ്പെടലാണ് പതിവ് പക്ഷേ ഇപ്പോൾ ക്രമം തെറ്റി ആദ്യത്തെ അഞ്ച് ദിവസം ചുവപ്പു നിറത്തിലും തുടർന്ന് അഞ്ച് ദിവസം കറുപ്പ് രക്തവും വന്നു വീണ്ടും ചുവപ്പ് തന്നെ തുടർന്നു ഇവിടെ അവളുടെ മുൻപതിവ് പരിഗണനീയമല്ല രണ്ടാം ഘട്ടത്തിൽ സ്രവിച്ച രക്തം കട്ടിയുള്ളതായതുകൊണ്ട് അത് ഹൈളാണ് രണ്ട് രക്തങ്ങൾക്കുമിടയിൽ 15 ദിവസം ഇടവേള ലഭിക്കാത്തിടത്താണീ നിയമം രണ്ട് രൂപത്തിൽ രക്തം വന്നത് (ചുകപ്പായും കറുപ്പായും ) 15 ദിവസം ഇടവേള ലഭിച്ച ശേഷമാണെങ്കിൽ ശേഷമുള്ളത് ഹൈളെന്നുറപ്പിക്കാം  

ഇനി ഒരു സ്ത്രീക്ക് എല്ലാ മാസവും ആദ്യത്തെ അഞ്ച് ദിവസം രക്തം വരലാണ് പതിവ് പക്ഷേ, ഇപ്പോഴവൾക്ക് മാസത്തിലെ ആദ്യ ഇരുപത് ദിവസം ശക്തി കുറഞ്ഞ രക്തവും ശേഷം അഞ്ച് ദിവസം കട്ടികൂടിയ രക്തവും വന്നാൽ (ഇരുപത്തിയഞ്ച് ദിവസം രക്തം പുറപ്പെട്ടു) ആദ്യത്തെയും അവസാനത്തെയും അഞ്ച് ദിവസം രണ്ട് ഹൈളുകളായും ഇവക്കിടയിലുള്ള പതിനഞ്ച് ദിവസം ശുദ്ധി (ഇസ്തിഹാളത്) യായും കണക്കാക്കണം  


നാല്: മുമ്പ് ഹൈളും ശുദ്ധിയുമുണ്ടായ സ്ത്രീക്ക് ക്രമം തെറ്റി രക്തം വരികയും രക്തവ്യത്യാസം മൂലം ശുദ്ധിയും അശുദ്ധിയും വേർതിരിച്ചറിയാതിരിക്കുന്നതോടൊപ്പം മുമ്പ് ഹൈളുണ്ടായ സമയത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവൾ അവളുടെ ഹൈളിന്റെ പതിവ് സമയവും ദിവസവുമാണ് ഇവിടെയും പരിഗണിക്കേണ്ടത്  

ഉദാഹരണം: ആറ് ദിവസം ഹൈള് പതിവായ സ്ത്രീക്ക് ക്രമരഹിതമായി രക്തം വരുകയാണെങ്കിൽ അവളുടെ പതിവായ ആറ് ദിവസം ഹൈളാണെന്ന് കാണുകയും ബാക്കി ദിവസങ്ങൾ ശുദ്ധിയുള്ളവളെപ്പോലെ നിസ്കാരവും മറ്റു ആരാധനകളും നിർവഹിക്കണം പതിവ് ഒരു പ്രാവശ്യം കൊണ്ട് സ്ഥിരപ്പെടും  

ഇനി ഒരു സ്ത്രീക്ക് വർഷത്തിലെ ആദ്യദിനം മാത്രം ഹൈളും വർഷത്തിലെ ബാക്കി ദിവസങ്ങൾ ശുദ്ധിയുമാണ് പതിവ് അല്ലെങ്കിൽ മാസത്തിലെ ആദ്യ ദിവസം മാത്രം ഹൈളും മാസത്തിലെ ബാക്കി ദിവസങ്ങൾ ശുദ്ധിയുമാണ് പതിവെങ്കിൽ ഇപ്പോൾ ക്രമം തെറ്റി രക്തം വരുമ്പോൾ പതിവിനെ അവലംബിക്കേണ്ടതാണ്

 

അഞ്ച് : ഒരു സ്ത്രീക്ക് ഒന്നാം മാസം മൂന്ന് ദിവസവും രണ്ടാം മാസം അഞ്ച് ദിവസവും നാലാം മാസം ഒന്നാം മാസത്തിലേത് പോലെ മൂന്ന് ദിവസവും അഞ്ചാം മാസം അഞ്ച് ദിവസവും ആറാം മാസം ഏഴ് ദിവസം എന്നിങ്ങനെ ഒരു പ്രത്യേക രീതിയിൽ ഹൈളുണ്ടാകുന്ന സ്ത്രീക്ക് ഏഴാം മാസം രക്തസ്രാവമുണ്ടായാൽ ഒന്നാം മാസത്തിലും മൂന്നാം മാസത്തിലും ഹൈളുണ്ടായ കണക്കനുസരിച്ച് ഈ മാസവും മൂന്ന് ദിവസം ഹൈളായും ശേഷിക്കുന്നത് ഇസ്തിഹാളത്താ(ശുദ്ധിയും) മനസ്സിലാക്കേണ്ടതാണ്  

ഇവൾ ചിലപ്പോൾ നാൽപ്പത്തിയഞ്ച് ദിവസം വരെ ശുദ്ധിയും അശുദ്ധിയും തീരുമാനമാവാതെ കാത്തിരിക്കേണ്ടിവരാം 

ഉദാഹരണം: ഒരു സ്ത്രീക്ക് മാസത്തിലെ ആദ്യ പതിനഞ്ച് ദിവസം ഹൈളുണ്ടാകലാണ് പതിവ് ഇപ്പോളവർക്ക് പതിനഞ്ച് ദിവസവും ചുവപ്പ് രക്തവും പിന്നെ കണക്കില്ലാത്ത കറുപ്പ് രക്തവുമുണ്ടാകുന്നു ഇവിടെ ആദ്യ പതിനഞ്ച് ദിവസം 'പതിവ' ടിസ്ഥാനമാക്കി ഹൈളാണെന്നും പിന്നീട് കറുത്ത ശക്തമായ രക്തം ഹൈളിന്റേതാണെന്നും മനസ്സിലാക്കി വീണ്ടും പതിനഞ്ച് ദിവസം ഹൈളാണെന്ന് മനസ്സിലാക്കേണ്ടതാണ് വീണ്ടും പതിനഞ്ച് ദിവസത്തിന് ശേഷവും തുടർച്ചയായി കറുത്ത രക്തം സ്രവിക്കുകയാണെങ്കിൽ അവളുടെ പതിവിനെയാണ് ആശ്രയിക്കേണ്ടത് അതായത് ആദ്യ പതിനഞ്ച് ദിവസങ്ങൾ ഒന്നാമത്തെ ഹൈളായും മുപ്പത്തൊന്ന് മുതൽ നാൽപത്തഞ്ച് വരെയുള്ള ദിവസങ്ങൾ രണ്ടാമത്തെ ഹൈളായും ഇടക്കുള്ള ദിവസങ്ങൾ രണ്ടിനുമിടയിലുള്ള ശുദ്ധിയായും കണക്കാക്കാം ഈ ശുദ്ധിക്കാലത്ത് നഷ്ടപ്പെട്ട ആരാധനകൾ ഖളാ വീട്ടേണ്ടതാണ് തുടർ മാസങ്ങളിൽ അവസാനം ലഭിച്ച ഫലമനുസരിച്ചാണ് പ്രവർത്തിക്കേണ്ടത് പരിഭ്രമിച്ചവൾ (മുതഹയ്യിറത്ത്) എന്നറിയപ്പെടുന്നു പേര് സൂചിപ്പിക്കുന്നപോലെ സ്ത്രീ പരിഭ്രമിക്കുന്ന അവസ്ഥയാണിത് ഇവർ മൂന്ന് രൂപത്തിലുണ്ട് 

ഹൈളും ശുദ്ധിയും പതിവുണ്ടാകുകയും ഇപ്പോൾ ക്രമാതീതമായി രക്തം വരുമ്പോൾ മുമ്പുണ്ടായ പതിവ് എത്ര സമയമെന്നും ഏത് സമയമെന്നും പാടേ മറന്നുപോകുകയും രക്തവ്യത്യാസം മനസ്സിലാക്കാൻ സാധിക്കാത്തവളുമാണ് മുതഹയ്യിറത്തിലെ ഒന്നാമത്തവൾ ഇവളുടെ ആർത്തവ നാളുകൾ ഉറപ്പായി വിധിയെഴുതാൻ മാനദണ്ഡമില്ല ഏതവസരത്തിലും ഹൈളും ശുദ്ധിയും ഉണ്ടാവാൻ സാധ്യതയുണ്ട് ഇവൾ സൂക്ഷ്മത പാലിക്കണം ഇവൾക്ക് ചില കാര്യങ്ങളിൽ ആർത്തവകാരിയുടെ വിധിയും മറ്റു ചിലതിൽ ശുദ്ധിയുള്ളവരുടെ വിധിയുമാണ് തുടർച്ചയായി രക്തം വന്നുകൊണ്ടിരിക്കുന്ന ഇവൾ ആർത്തവക്കാരിയാവാൻ സാധ്യതയുള്ളതിനാൽ ഖുർആൻ തൊടലും നിസ്കാരത്തിലല്ലാതെ പാരായണം ചെയ്യലും ഹറാമാണ് അതുപോലെ സംയോഗം ചെയ്യാനായി ഭർത്താവിന് സൗകര്യം ചെയ്തു കൊടുക്കാൻ പാടില്ല  

അതേ സമയം തന്നെ ശുദ്ധിയുള്ളവളാകാനും സാധ്യതയുള്ളതിനാൽ നിസ്കാരവും നോമ്പും ഇവൾ അനുഷ്ഠിക്കണം സുന്നത്തായ നോമ്പും നിസ്കാരവും നിർവ്വഹിക്കുന്നതിന് വിരോധമില്ല ഓരോ നിസ്കാരത്തിനും സമയമായ ശേഷം കുളിക്കുകയും മുമ്പ് വിശദീകരിച്ചപോലെ പഞ്ഞിവെച്ച് കെട്ടുകയും വുളൂ ചെയ്യുകയും വേണം റമളാൻ മുഴുവൻ ശുദ്ധിക്ക് സാധ്യതയുള്ളതിനാൽ മുഴുവൻ നോമ്പും നിർബന്ധമായി പക്ഷേ, രണ്ട് മാസവും ആറ് ദിവസവും നോമ്പ് പിടിച്ചാലെ റമളാനിലെ മുഴുവൻ നോമ്പുകളും അവൾക്ക് ലഭിക്കുകയുള്ളൂ കാരണം, മാസത്തിൽ പതിനഞ്ച് ദിവസം ഹൈളും പതിനാറാം ദിവസം ഹൈള് മുറിയുന്ന ദിവസവും ആകാമെന്നത് കൊണ്ട് പതിനാറ് ദിവസം നോമ്പ് ലഭിക്കില്ല ബാക്കിയുള്ള പതിനാല് ദിവസമേ നോമ്പ് സാധുവാകുന്നുള്ളൂ 

രണ്ടാമത്തെ മാസവും ഇതുപോലെ നോമ്പനുഷ്ഠിച്ചാൽ അവൾക്ക് രണ്ട് മാസത്തിലുമായി ഇരുപത്തെട്ട് നോമ്പുകൾ ലഭിക്കുന്നു ഇനി രണ്ട് നോമ്പുകൂടി ലഭിക്കാൻ മൂന്നാമത്തെ മാസം ആദ്യത്തെ പതിനെട്ട് ദിവസത്തിൽ ആദ്യത്തെ മൂന്ന് ദിവസവും അവസാനത്തെ മൂന്ന് ദിവസവും (16,17,18)  നോമ്പ് നോൽക്കണം മാസാരംഭത്തിൽ ഹൈള് തുടങ്ങിയാൽ 15 ന് അവസാനിച്ച് 16 ന്,രക്തം മുറിയും 17നും 18നും നോമ്പായി ലഭിക്കുകയും ചെയ്യും ഇവ രണ്ടും 28 ലേക്ക് കൂട്ടുമ്പോൾ ആകെ 30 നോമ്പുകൾ ലഭിക്കും ഇനി ഇവൾ രക്തം മുറിയുന്ന പതിവു സമയം മാത്രം അറിയുന്നവളാണെങ്കിൽ തൊട്ടടുത്ത നിസ്കാരത്തിന് മാത്രം കുളിക്കുകയും ബാക്കി നിസ്കാരങ്ങൾക്ക് വുളൂ മാത്രം ചെയ്താലും മതി (തുഹ്ഫ) (ഉദാഹരണത്തിന് മഗ്രിബിന് മുമ്പ് രക്തം മുറിയാറായിരുന്നു അവളുടെ പതിവെങ്കിൽ മഗ്രിബിന് വേണ്ടി മാത്രം കുളിക്കുകയും ബാക്കി നിസ്കാരങ്ങൾക്കായി വുളൂ ചെയ്യുകയും ചെയ്യുക

രക്തം തുടങ്ങുന്ന സമയം അറിയാമെങ്കിലും എത്ര ദിവസം നീണ്ടുനിൽക്കാറുണ്ടെന്ന് മറന്നുപോയവളാണ് മുതഹയ്യിറത്തിലെ രണ്ടാമത്തെ വിഭാഗം (രക്തസ്രാവക്കാരിയായ ആറാമത്തവൾ ഉദാഹരണത്തിന് ഒരു സ്ത്രീക്ക് എല്ലാ മാസവും ആദ്യ ദിവസം ഹൈള് തുടങ്ങുന്നു എത്ര ദിവസം തുടരുമെന്നറിയില്ല ഇവിടെ ഒന്നാം ദിവസം ഹൈളാണെന്നുറപ്പിക്കാം ഹൈള് തുടങ്ങിയാൽ പതിനഞ്ച് ദിവസമേ പരമാവധി തുടരൂ എന്നതിനാൽ അതിനുശേഷം ശുദ്ധിയാണെന്നും ഉറപ്പിക്കാം പക്ഷേ, ഇത് രണ്ടിനുമിടയിലുള്ള കാലയളവിൽ നേരത്തെ ഒന്നുമറിയാത്തവളുടെ കാര്യത്തിൽ പറഞ്ഞ പോലെ സൂക്ഷ്മത പ്രവർത്തിക്കണം അതായത് നോമ്പും നിസ്കാരവും അനുഷ്ഠിക്കുകയും മുസ്ഹഫ് തൊടുക, പാരായണം ചെയ്യുക (നിസ്കാരത്തിലൊഴികെ) ഇവയിൽ നിന്ന് മാറിനിൽക്കേണ്ടതുമാണ് 

രക്തം തുടങ്ങിയാൽ എത്ര സമയം നീണ്ടു നിൽക്കുമെന്ന് അറിയുമെങ്കിലും എപ്പോൾ തുടങ്ങുന്നുവെന്ന് അറിയാത്തവളാണ് മുത്തഹയ്യിറത്തിലെ മൂന്നാമത്തെ വിഭാഗം (രക്തസ്രാവക്കാരിയായ ഏഴാമത്തവൾ) ഉദാഹരണത്തിന് എല്ലാ മാസവും ആദ്യ പത്തിൽ ആറ് ദിവസം ഹൈളുണ്ടാകാറുണ്ടെന്നറിയാം പക്ഷേ, എപ്പോൾ തുടങ്ങുന്നുവെന്ന് കൃത്യമായി ഓർക്കുന്നില്ല ഇവിടെ പത്തിലെ ആദ്യത്തെ ആറ് ദിവസമെടുത്താലും അവസാന ആറ്,എടുത്താലും ഉൾപ്പെടുന്ന 5,6 എന്നീ ദിവസങ്ങൾ ഹൈളാണെന്നുറപ്പിക്കുകയും 1,2,3,4,7,8,9,10 എന്നീ ദിവസങ്ങൾ മുകളിൽ പറഞ്ഞ രൂപത്തിൽ സൂക്ഷ്മത പുലർത്തുകയും വേണം 

ഇവൾ 5,6 എന്നീ ദിവസങ്ങലിൽ മാത്രമേ നിസ്കാരം, നോമ്പ് തുടങ്ങിയ ഹൈളുകാരിക്ക് നിഷിദ്ധമായ കാര്യങ്ങളിൽ നിന്ന് അകന്നിരിക്കേണ്ടതുള്ളൂ ഇവൾക്ക് ഹൈളും ഇസ്തിഹാളത്തും വേർതിരിച്ചറിയാൻ സാധിക്കുമ്പോൾ അതനുസരിച്ച് പ്രവർത്തിക്കണമെന്നത് ഇവളുടെ പ്രത്യേകതയാണ് ഹൈള്, നിഫാസ്, ഇസ്തിഹാളത് ഇവ മൂന്നിന്റെയും തുടക്കവും ഒടുക്കവും (തിയ്യതിയും മണിക്കൂറുകളും മിനിട്ടുകളും) കൃത്യമായി എഴുതിവെക്കേണ്ടതാണ് 

മേൽ പ്രസ്താവിച്ച ബുദ്ധിമുട്ടുകൾ ഉണ്ടാവാതിരിക്കാനും നിസ്കാരം, നോമ്പ് മുതലായവ കൃത്യമായി നിർവഹിക്കേണ്ടതിനും സ്ത്രീകൾ അവരുടെ രക്തത്തിന്റെ ആരംഭത്തെയും അവസാനത്തെയും ശക്തിയുള്ളതോ ഇല്ലാത്തതോ എന്നും മറ്റും കൃത്യമായി മനസ്സിലാക്കേണ്ടതാണ്


കുളി

കുളിയെ കളിയാക്കുന്ന ചിലരെ കാണാം ഭൗതിക ജീവിതത്തിൽ അല്ലാഹു മനുഷ്യന് നൽകിയ പ്രധാന സുഖങ്ങളിലൊന്നാണ് ലൈംഗിക സുഖം പക്ഷേ വിവാഹിതരായ പലരും ജനാബത്തുണ്ടായിട്ടും സുബ്ഹ് നിസ്കാരം ഖളാആക്കി കുളിയെ നീട്ടിവെക്കുന്നവർ അല്ലാഹുവിനോട് എത്ര വലിയ ധിക്കാരമാണ് കാണിക്കുന്നത് 

ഇമാം ഗസ്സാലി (റ) പറയുന്നു: ഒരാൾ തന്റെ സുഹൃത്തിനെ തീ വസ്ത്രമണിഞ്ഞതായി സ്വപ്നത്തിൽ കണ്ടു കാര്യമന്വേഷിച്ചപ്പോൾ ഒരിക്കൽ ജനാബത്തുണ്ടായി കുളിക്കാത്തതിനാലാണെന്ന് മറുപടി കിട്ടി 

ഇമാം അബ്ദുല്ലാഹിൽ ജബ് ലി (റ) പറയുന്നു: എന്റെ ഒരയൽവാസിയെ മുൻകർമങ്ങളെല്ലാം കഴിഞ്ഞ് ജനാസ ഖബറിനടുത്ത് വെച്ചപ്പോഴേക്കും ഖബ്റിൽ പൂച്ച പോലൊരു ജീവിയെ കണ്ടു പലവിധം ഞങ്ങളതിനെ ഓടിച്ചു അതിനൊരനക്കവുമില്ല ഉടനെ ഖബ്ർ കുഴിക്കുന്ന ആൾ അതിനെ നന്നായി പ്രഹരിച്ചു പക്ഷേ അതനങ്ങിയില്ല അങ്ങനെ രണ്ടാമത്തെ ഖബർ കുഴിച്ചു അതിലും ജീവി അവസാനം അവരതിൽ മറവ് ചെയ്തു മൂടുകല്ല് വെച്ചപ്പോൾ എല്ല് കടിച്ച് പൊട്ടിക്കുന്ന ശബ്ദം അനന്തരം കാര്യമന്വേഷിച്ചപ്പോൾ ജനാബത്തുണ്ടായാൽ കുളിക്കാറില്ലെന്നായിരുന്നു മറുപടി 

ഇതര നാടുകളെ അപേക്ഷിച്ച് കാലാവസ്ഥയിലും വെള്ളം ലഭിക്കുന്നതിലുമെല്ലാം ഏറെ അനുഗ്രഹീതമാണ് കേരളീയർ, ഒരിക്കലും കുളിയെ അനാവശ്യമായി പിന്തിക്കാതിരിക്കുക 


കുളി നിർബന്ധമാകുന്ന കാര്യങ്ങൾ ആറാകുന്നു

1. സംയോഗം 2. ഇന്ദ്രിയം പുറപ്പെടൽ 3. ഋതുരക്തം അവസാനിക്കൽ 4. പ്രസവം 5. പ്രസവരക്തം മുറിയൽ 6. ശഹീദ് ആയല്ലാതെ മരണപ്പെടൽ 


കുളിയുടെ ശർത്തുകൾ അഞ്ച്: 

1. ത്വഹൂർ എന്ന് പറയപ്പെടുന്ന ശുദ്ധിയായ വെള്ളംകൊണ്ടായിരിക്കുക 2. ദേഹം മുഴുവൻ വെള്ളം ഒലിക്കുക 3. വെള്ളത്തെ പകർച്ചയാക്കുന്ന വസ്തു ശരീരത്തിൽ ഇല്ലാതിരിക്കുക 4. ശരീരത്തിൽ വെള്ളം ചേരുന്നതിനെ തടയുന്ന ചുണ്ണാമ്പ്, പെയ്ന്റ് തുടങ്ങിയ വസ്തുക്കൾ ഇല്ലാതിരിക്കുക 5. രക്തസ്രാവം, ശുക്ലസ്രാവം പോലുള്ള കുളി നിർബന്ധമാകുന്ന രോഗമുള്ളവർക്ക് നിസ്കാരത്തിന്റെ സമയമാവുകയും ആയെന്ന് അറിയുകയും ചെയ്യുക 

കുളിയുടെ ഫർളുകൾ രണ്ട്:

1. നിയ്യത്ത് (വലിയ അശുദ്ധി ബാധിച്ചവർ കുളി എന്ന ഫർള വീട്ടുന്നുവെന്നോ, അശുദ്ധിയെ ഉയർത്തുന്നുവെന്നോ കരുതൽ) നിയ്യത്ത് ചെയ്ത ശേഷം കഴുകുന്നത് മാത്രമേ കുളിയെ പരിഗണിക്കുകയുള്ളൂ ഒന്നിലധികം കുളികളുടെ കാരണമുള്ളവർ ഏതെങ്കിലുമൊന്നിന് നിയ്യത്ത് ചെയ്ത് കുളിച്ചാൽ മതിയാകുന്നതാണ് 2. ശരീരത്തിന്റെ ബാഹ്യ ഭാഗങ്ങളിലെല്ലാം വെള്ളം ചേർക്കൽ 

കുളിയുടെ സുന്നത്തുകൾ:

ബിസ്മി ചൊല്ലൽ ഇന്ദ്രിയം, മൂക്കട്ട മുതലായ നജസല്ലാത്ത മ്ലേച്ഛ വസ്തുക്കളെയും മദ് യ് മുതലായ നജസ്സുകളെയും ശരീരത്തിൽ നിന്ന് നീക്കം ചെയ്യൽ ശുക്ലം പുറപ്പെട്ടവൻ കുളിക്കുന്നതിന് മുമ്പ് മൂത്രിക്കുക, വുളൂ ചെയ്യുക, ദേഹം ഉരച്ചു കഴുകുക, ചർമം ചുളിഞ്ഞു നിൽക്കുന്ന സ്ഥലങ്ങളും മുടി വിരൽ മുതലായവയും തിക്കകറ്റി കഴുകുക (കാതിൽ ആഭരണമുള്ള സ്ത്രീകൾ ചെവി പ്രത്യേകം സൂക്ഷിച്ച് കഴുകേണ്ടതാണ്) തല കഴുകിയ ശേഷം വലഭാഗം മുന്തിക്കുക, ഖിബ്ലക്ക് മുന്നിടുക, സംസാരമുപേക്ഷിക്കുക, മുമ്മൂന്ന് തവണ ആവർത്തിക്കുക (കെട്ടി നിൽക്കുന്ന വെള്ളത്തിൽ ശരീരം മുഴുവൻ മൂന്ന് തവണ അനക്കിയാൽ പ്രസ്തുത ആവർത്തനം സിദ്ധിക്കും) 

ഹൈളുകാരി കുളിച്ചശേഷം കസ്തൂരിയോ മറ്റു സുഗന്ധ വസ്തുക്കളോ യോനിയിൽ വെക്കുക കാരണമില്ലാതെ ഇത് ചെയ്യാതിരിക്കൽ കറാഹത്താണ് ഭർത്താവ് മരിച്ച് ഇദ്ദയിലിരിക്കുന്നവളും, ഹജ്ജിന് ഇഹ്റാം കെട്ടിയവളും റമളാനിൽ രക്തം മുറിഞ്ഞ ശേഷം നോമ്പ് നോറ്റ് നോമ്പോടുകൂടി കുളിക്കുന്നവളും സുഗന്ധം ഉപയോഗിക്കരുത് വുളൂവിന്റെ അവസാനം ചൊല്ലുന്ന പ്രാർത്ഥന ചൊല്ലുക നദിതുല്യം വളരെ അധികമല്ലാത്ത കെട്ടി നിൽക്കുന്ന വെള്ളത്തിൽ നിന്ന് ജനാബത്തിനും മറ്റും കുളിക്കാതിരിക്കുക തുടങ്ങിയവ സുന്നത്താണ്


ഓർമ്മിക്കുക

സ്ത്രീകളുമായി ബന്ധപ്പെട്ട മസ്അലകൾ ചോദിച്ച് പഠിക്കാൻ അവർ ശ്രദ്ധിക്കണം അല്ലെങ്കിൽ അത്തരക്കാരുടെ അമലുകൾ നിഷ്ഫലമായേക്കും ഒരു,അൻസാരി സ്ത്രീയുടെ മാതൃക ബുഖാരിയും മുസ്ലിംമും ഉദ്ധരിച്ചത് കാണുക: 

ഒരു സ്ത്രീ നബി (സ) യുടെ സമീപം വന്ന് ഹൈള് കുളിയെക്കുറിച്ച് ചോദിച്ചു കുളി വിവരിച്ച ശേഷം നബി (സ) പറഞ്ഞു 'അല്പം കസ്തൂരിയെടുത്ത് ഗുഹ്യം ശുചീകരിക്കുക ' ആ സ്ത്രീ  ചോദിച്ചു എങ്ങനെയാണ് നബിയേ ഞാൻ ശുദ്ധീകരിക്കേണ്ടത് ? പ്രവാചകർ നേരത്തെ പറഞ്ഞത് വീണ്ടും ആവർത്തിച്ചു ആ സ്ത്രീ വീണ്ടും ചോദിച്ചു എങ്ങനെയാണ് ശുദ്ധീകരിക്കുക? സുബ്ഹാനല്ലാഹ്! നീ ശുദ്ധീകരിക്കുക ആഇശ ബീവി (റ) പറയുന്നു: ഞാനാപെണ്ണിനെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി ശുദ്ധീകരണം പഠിപ്പിച്ചു കൊടുത്തു അല്പം പഞ്ഞിയെടുത്ത് കസ്തൂരി പുരട്ടി ഗുഹ്യസ്ഥാനത്ത് വെക്കുക പ്രസ്തുത സംഭവം സൂചിപ്പിച്ച് ആഇശ ബീവി (റ) പറയുകയുണ്ടായി: 'അൻസാരി പെണ്ണുങ്ങൾക്ക് ഇസ്ലാംമിക കാര്യം ചോദിച്ചു പഠിക്കുന്നതിൽ അല്പവും ലജ്ജയുണ്ടായിരുന്നില്ല. 

ഭർത്താക്കന്മാരുടെ അനുവാദം കൂടാതെ പുറത്ത് പോകുവാൻ പാടില്ലെന്ന് സ്ത്രീകളോട് ഇസ്ലാം കല്പിക്കുന്നു എന്നാൽ അവർ നിർബന്ധമായും മനസ്സിലാക്കേണ്ട ഇത്തരം മസ്അലകൾ പഠിക്കുവാൻ വേണ്ടി ഭർത്താക്കന്മാരുടെ അനുവാദം കൂടാതെ തന്നെ പോകാമെന്ന് ഇസ്ലാം ശാസിക്കുന്നു  പക്ഷേ, ഇന്നത്തെ സ്ത്രീകൾ ഇത്തരം നിർബന്ധ മതവിധികൾ ചോദിക്കുകയോ ചോദിപ്പിക്കുകയോ ചോയ്യാതെ ഏതോ നിലയിൽ കാലം കഴിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്.


അലി അഷ്ക്കർ : 9526765555

1 comment:

  1. 32 age old woman. മുമ്പ് 15 days വരെ ഉണ്ടാകാറുണ്ടായിരുന്നു. ഇപ്പൊ 7/8 ഡേയ്‌സ് റെഡ്. പിന്നെ കളർ മങ്ങി വരും. പിന്നീട് വൈറ്റ് ഡിസ്ചാർജ് ഉണ്ടാകും കുറേശെ. ചെറുതായിട്ട് മഞ്ഞ കളർ ഉണ്ടാകും. അപ്പോൾ ശുദ്ധി ആണോ.

    ReplyDelete