Wednesday, 3 June 2026

ഒരാളിൽ നിന്ന് വില ഉറപ്പിച്ച് ഉളുഹിയക്ക് വേണ്ടി മൃഗത്തെ വാങ്ങി. 5000 അഡ്വാൻസ് നൽകി. കച്ചവടക്കാരന്റെ പുരയിടത്തിൽ തന്നെ മൃഗത്തിനെ നിർത്തി. അറവിന് മുമ്പ് മൃഗത്തിനെ വന്നു കൊണ്ടുപോകാം എന്ന് പറഞ്ഞു. അവിടെവച്ച് മൃഗം പാമ്പുകടിയേറ്റ് ചത്തു. ഇവിടെ ഉത്തരവാദിത്വം ആർക്കാണ് ? മൃഗത്തിന്റെ ബാക്കി മുഴുവൻ തുകയും നൽകൽ നിർബന്ധമാണോ ? ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.


മൃഗം ഇപ്പോഴും വാങ്ങിയാളുടെ കൈവശം എത്തിയിരുന്നില്ല. അവ വിൽപ്പനക്കാരന്റെ കൈവശം തന്നെയായിരുന്നു. ശരീഅത്ത് പ്രകാരം സാധനം വാങ്ങുന്നയാൾ കൈപ്പറ്റുന്നതുവരെ അതിന്റെ ഉത്തരവാദിത്വവും നഷ്ടഭാരവും വിൽപ്പനക്കാരന്റേതായിരിക്കും. അതിനാൽ ചത്ത മൃഗത്തിന്റെ നഷ്ടം വിൽപ്പനക്കാരൻ തന്നെയാണ് സഹിക്കേണ്ടത്. അഡ്വാൻസ് തുക തിരികെ നൽകേണ്ടതാണ്. വാങ്ങുന്നയാൾ അതിന്റെ വില നൽകേണ്ടതില്ല.


وَفِي الْفَتْحِ وَالدُّرِّ الْمُنْتَقَى: لَوْ هَلَكَ الْمَبِيعُ بِفِعْلِ الْبَائِعِ أَوْ بِفِعْلِ الْمَبِيعِ أَوْ بِأَمْرٍ سَمَاوِيٍّ، بَطَلَ الْبَيْعُ وَيَرْجِعُ بِالثَّمَنِ لَوْ مَقْبُوضًا 

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,4/560]

فَلَوْ هَلَكَ فِي يَدِ الْبَائِعِ بِفِعْلِهِ أَوْ بِفِعْلِ الْمَبِيعِ بِنَفْسِهِ بِأَنْ كَانَ حَيَوَانًا فَقَتَلَ نَفْسَهُ أَوْ بِأَمْرٍ سَمَاوِيٍّ بَطَلَ الْبَيْعُ، فَإِنْ كَانَ قَبَضَ الثَّمَنَ أَعَادَهُ إلَى الْمُشْتَرِي

[الكمال بن الهمام، فتح القدير للكمال ابن الهمام، ٢٩٦/٦]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment