ന്യായമായ കാരണം മൂലം പള്ളിയിലെ ജമാഅത്ത് നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഭാര്യയോടൊപ്പം വീട്ടിൽ ജമാഅത്തായി നമസ്കരിക്കുന്നത് അനുവദനീയമാണ്. മാത്രമല്ല ഒറ്റയ്ക്ക് നമസ്കരിക്കുന്നതിനേക്കാൾ അത് ശ്രേഷ്ഠവുമാണ്.
എന്നാൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം:
ഭാര്യ ഭർത്താവിന്റെ തൊട്ടടുത്ത് നിൽക്കരുത്. ഭർത്താവിന്റെ പിന്നിൽ (പിന്നിലെ സഫിൽ) നിൽക്കണം. ഇങ്ങനെ വീട്ടിൽ ജമാഅത്തായി നമസ്കരിച്ചാൽ ജമാഅത്തിന്റെ സവാബ് ലഭിക്കുമെന്ന പ്രതീക്ഷിക്കാം. എന്നാൽ പള്ളിയിലെ ജമാഅത്തിന് ലഭിക്കുന്ന പ്രത്യേക ശ്രേഷ്ഠതയും മഹത്തായ പ്രതിഫലവും വേറെയാണ്. അതിനാൽ സാധ്യമാകുന്നിടത്തോളം പള്ളിയിലെ ജമാഅത്ത് സൂക്ഷിക്കേണ്ടതാണ്.
وَلَنَا) مَا رَوَى عَبْدُ الرَّحْمَنِ بْنُ أَبِي بَكْرٍ عَنْ أَبِيهِ - رَضِيَ اللَّهُ عَنْهُمَا - أَنَّ رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - خَرَجَ مِنْ بَيْتِهِ لِيُصْلِحَ بَيْنَ الْأَنْصَارِ لِتَشَاجُرٍ بَيْنَهُمْ فَرَجَعَ وَقَدْ صَلَّى فِي الْمَسْجِدِ بِجَمَاعَةٍ فَدَخَلَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فِي مَنْزِلِ بَعْضِ أَهْلِهِ فَجَمَعَ أَهْلَهُ فَصَلَّى بِهِمْ جَمَاعَةً، وَلَوْ لَمْ يُكْرَهُ تَكْرَارُ الْجَمَاعَةِ فِي الْمَسْجِدِ لَمَا تَرَكَهَا رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - مَعَ عِلْمِهِ بِفَضْلِ الْجَمَاعَةِ فِي الْمَسْجِد
[الكاساني ,بدائع الصنائع في ترتيب الشرائع ,1/153]
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട
No comments:
Post a Comment