ഇസ്ലാമിക പഞ്ചസ്തംബങ്ങളിലെ മഹത്തായ ഒരു ആരാധനാ കര്‍മ്മമാണ് നോമ്പ്. നോമ്പിന്‍റെ ശ്രേഷ്ടതയും, നോമ്പുകാരന് ലഭിക്കുന്ന പ്രതിഫലവും മഹത്തരമാണ്.റമദാനിലെ നിര്‍ബന്ധനോമ്പുകള്‍ക്കുപുറമെ ഐശ്ചികമായ നോമ്പുകളുണ്ട്. അവയെ സുന്നത്തുനോമ്പുകള്‍ എന്നുപറയുന്നു. അവയ്ക്ക് പ്രത്യേകം നിയ്യത്ത് ആവശ്യമില്ലെന്ന് ബഹുഭൂരിപക്ഷം പണ്ഡിതന്‍മാരും അഭിപ്രായപ്പെടുന്നു. എന്നാല്‍ അറഫാ, ആശൂറാഅ്, ശവ്വാലിലെ ആറുനോമ്പുകള്‍ തുടങ്ങി റവാതിബ് സുന്നത്തുകള്‍ക്ക് നിയ്യത്തുണ്ടാവുന്നത് നല്ലതാണെന്ന് മറ്റുചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേപോലെ തിങ്കളാഴ്ചയും വ്യാഴാഴ്ചയും നോമ്പുനോല്‍ക്കുന്നത് പ്രബലമായ (സുന്നത്തു മുഅക്കദ) സുന്നത്താണ്
നബി (സ പറഞ്ഞു: സ്വര്‍ഗത്തിനുറയ്യാന്‍ എന്നുപേരുള്ള ഒരു പ്രത്യേകകവാടമുണ്ട്.നോമ്പനുഷ്ഠിക്കുന്നവരല്ലാതെമറ്റൊരാളും അതിലൂടെ കടക്കുകയില്ല. (സത്യാസത്യവിവേചനത്തിന്റെ നാള്‍)ചോദിക്കപ്പെടും.നോമ്പനുഷ്ഠിച്ചവരെവിടെ?തല്‍സമയം അവര്‍ ആ കവാടത്തിലൂടെസ്വര്‍ഗത്തില്‍ പ്രവേശിക്കും.പിന്നീട് ആകവാടം കൊട്ടിയടക്കപ്പെടും. (ബുഖാരി 4/1111, മുസ്ലിം 2/808)
നബി (സ)യില്‍ നിന്ന് നിവേദനം: ഒരുദിവസം വല്ലവനും അല്ലാഹുവിന്വേണ്ടി വ്രതമനുഷ്ഠിച്ചാല്‍ അല്ലാഹുഅവനെ നരകത്തില്‍ നിന്നും എഴുപതുവര്‍ഷത്തെ വഴിദൂരത്തേക്ക്മാറ്റിനിര്‍ത്തും. (ബുഖാരി 6/47, 2/808)
ബുധനാഴ്ചദിനത്തിലെ നോമ്പിനെക്കുറിച്ച് പ്രവാചകന്‍തിരുമേനി (സ) ഇപ്രകാരം പറഞ്ഞതായി ഒരു റിപോര്‍ട്ടുണ്ട്: ‘ദൈവം അവന്റെ അപാരമായ കരുണയാല്‍ ഈ ദിനത്തില്‍, മുമ്പുള്ള സമുദായങ്ങളെ നശിപ്പിച്ചതുപോലെ ഈ സമുദായത്തെ നശിപ്പിക്കുകയില്ല.’ ചന്ദ്രമാസത്തിലെ 13,14,15 ദിവസങ്ങളില്‍ (പൗര്‍ണമിദിനങ്ങള്‍-അയ്യാമുല്‍ ബീദ്) നോമ്പനുഷ്ഠിക്കാം. അതേപോലെ 28,29,30 ദിനങ്ങളിലും നോമ്പുനോല്‍ക്കാവുന്നതാണ്. അതേപോലെ ഓരോ മാസത്തിന്റെയും ആദ്യത്തിലും മധ്യത്തിലും അവസാനത്തിലുമുള്ള ദിനത്തില്‍ നോമ്പനുഷ്ഠിക്കുന്നത് സുന്നത്താണ്.
എന്നാല്‍ എല്ലാ ദിവസവും നോമ്പനുഷ്ഠിക്കുന്നത് നിഷിദ്ധമാണ്. റമദാനിലല്ലാതെ വെള്ളിയാഴ്ചകളില്‍ നോമ്പനുഷ്ഠിക്കരുത്.
നോമ്പുകാരനുവേണ്ടി പരലോകത്ത് നോമ്പ് ശുപാര്‍ശക്കാരനായി വരുന്നതാണ്. സ്വര്‍ഗ്ഗ പ്രവേശനത്തിന് വഴിയൊരുക്കുന്ന ഒരു പ്രവര്‍ത്തനം അറിയിച്ചുതരണം എന്ന് പറഞ്ഞ അനുചരനോട് പ്രവാചക തിരുമേനി പറഞ്ഞു: “നീ നോമ്പനുഷ്ടിക്കുക, കാരണം അതിന് തുല്ല്യമായി ഒന്നും തന്നെയില്ല’. നോമ്പുകാരന്റെ വായയുടെ വാസന അല്ലാഹുവിന്റെയടുത്ത് കസ്തൂരിപോലെ പരിമളമുളളതാണ്. ഇത്തരം നിരവധി ശ്രേഷ്ടതകള്‍ നേടണമെങ്കില്‍ റമളാനിലെ നിര്‍ബന്ധമായ നോമ്പുകള്‍ക്ക് പുറമെ സുന്നത്തായ നോമ്പുകളും അനുഷ്ടിക്കേണ്ടതുണ്ട് .
അല്ലാഹുവിന്റെ ദൂതര്‍ ചോദിച്ചു: നിങ്ങളില്‍ആരാണ് ഇന്ന് നോമ്പുകാരനായിട്ടുളളത്? അബൂബക്കര്‍ പറഞ്ഞു: ഞാന്‍.
അദ്ദേഹംചോദിച്ചു: നിങ്ങളില്‍ ആരാണ് ഇന്ന് മയ്യിത്തിനെ അനുഗമിച്ചത്? അബൂബക്കര്‍ പറഞ്ഞു: ഞാന്‍.
അദ്ദേഹം ചോദിച്ചു: നിങ്ങളില്‍ ആരാണ് ഇന്ന് ഒരു സാധുവിനെ ഭക്ഷിപ്പിച്ചത്?അബൂബക്കര്‍ പറഞ്ഞു: ഞാന്‍.
അദ്ദേഹംചോദിച്ചു നിങ്ങളില്‍നിന്ന് ആരാണ് ഇന്ന് ഒരുരോഗിയെ സμര്‍ശിച്ചത്? അബൂബക്കര്‍പറഞ്ഞു: ഞാന്‍.
അപ്പോള്‍ അല്ലാഹുവിന്റെദൂതര്‍ പറഞ്ഞു: ഒരു മനുഷ്യനില്‍ ഇവകള്‍ഒരുമിച്ച് കൂടിയാല്‍ അയാള്‍ സ്വര്‍ഗ്ഗത്തില്‍പ്രവേശിക്കാതിരിക്കുകയില്ല” (മുസ്ലിം )
നിയ്യത്തിന്റെ സമയം
സുന്നത് നോമ്പിന് രാത്രി തന്നെ നിയ്യത്ത് ചെയ്യണമെന്നില്ല. ഉച്ചയാകുന്നതിന് മുമ്പ് നിയ്യത്ത്ചെയ്താല്‍ മതിയാകും. ഇതിന്ഉപോല്‍ബലകമായി ഉദ്ധരിക്കുന്നഹദീസ് ആയിശ (റ) യില്‍ നിന്നുനിവേദനം ചെയ്യപ്പെടുന്നതാണ്. ഒരുദിനം റസൂലുല്ലാഹി (സ) എന്നെസമീപിച്ച് വല്ലതും ‘ക്ഷിക്കാനുണേ്ടാഎന്ന് അന്വേഷിച്ചു. ഞാന്‍ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ഞാന്‍ നോമ്പുകാരനാണെന്ന് അവിടന്ന്പ്രസ്താവിച്ചു.
ഇന്ന ദിവസത്തെ സുന്നത്ത് നോമ്പ് എന്ന്പ്രത്യേകം നിയ്യത്തില്‍നിര്‍ണയിക്കേണ്ടതില്ലെന്നാണ് പ്രബലമതം.
നബി (സ്വ) അരുൾ ചെയ്തു: ‘തിങ്കളാഴ്‌ചയും വ്യാഴാഴ്‌ചയുമാണ് നിങ്ങളുടെ കർമ്മങ്ങൾ അല്ലാഹുവിങ്കലേക്ക് ഉയർത്തപ്പെടുക. ഞാൻ നോമ്പുകാരനായിരിക്കെ എന്റെ കർമ്മങ്ങൾ അവങ്കലേക്ക് ഉയർത്തപ്പെടാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്’ (തിർമ്മിദി).
ആഇശാ ബീവി പറയുന്നു: ‘നബി (സ്വ) എല്ലാ തിങ്കളാഴ്‌ചയിലേയു വ്യാഴാഴ്‌ചയിലേയും നോമ്പ് നോൽക്കാൻ പ്രത്യേകമായി ശ്രദ്ധിക്കാറുണ്ടായിരുന്നു’. നാം ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ ചെയ്ത കാര്യങ്ങൾ വ്യാഴാഴ്‌ച യും വെള്ളി, ശനി, ഞായർ, തിങ്കൾ എന്നീ ദിവസങ്ങളി. ചെയ്ത കാര്യങ്ങൾ തിങ്കളാഴ്‌ചയും അല്ലാഹുവിലേക്ക് ഉയർത്തപ്പെടും (ഇആനത്ത്).
അല്ലാഹു തആലാ പറയുന്നു: ‘നോമ്പുകാർക്കും നോമ്പുകാരികൾക്കും അല്ലാഹുവിന്റെ പൊരുത്തവും മഹത്തായ പ്രതിഫലവും അല്ലാഹു ഒരുക്കി വെച്ചിരിക്കുന്നു’ (സുറത്തുൽ അഹ്സാബ്).
അല്ലാഹു തആലാ സ്വർഗത്തിൽ വെച്ച് പറയും: ‘നിങ്ങൾ ദുനിയാവിൽ വെച്ച് അന്നപാനീയങ്ങൾ വെടിഞ്ഞ് നോമ്പെടുത്തതിനാൽ ഇപ്പോൾ നിങ്ങൾ സുഭിക്ഷമായി തിന്നുകയും കുടിക്കുകയും ചെയ്യുവീൻ’ (സൂറത്തുൽ ഹാഖ്ഖഃ).
അല്ലാഹുവിന്റെ റസൂൽ (സ്വ) അരുൾ ചെയ്തു: ‘ആരെങ്കിലും അല്ലാഹുവിൽ നിന്ന് പ്രതിഫലം കാംക്ഷിച്ചു കൊണ്ട് നോമ്പനുഷ്ഠിച്ചാൽ അവന്റെ മുഖം നരകത്തിൽ നിന്നും നാൽപത് വർഷത്തെ വഴി ദൂരത്തേക്ക് അല്ലാഹു അകറ്റി നിർത്തും. (ബുഖാരി, മുസ്ലിം)
വിവിധ തരം സുന്നത്തു നോമ്പുകൾ
ഒന്നിടവിട്ട ദിവസങ്ങളില്‍ നോമ്പനുഷ്ടിക്കുക.
അബ്ദുല്ലഹ് ഇബ്നു അംറ് ഇബ്നുല്‍ ആസ് വില്‍നിന്നും നിവേദനം: “നബി പറഞ്ഞു:അല്ലാഹുവിന് ഏറ്റവും ഇഷ്ടപെട്ട നോമ്പ് ദാവൂദ്നബിന്റെ നോമ്പാണ്. അല്ലാഹുവിന് ഏറ്റവും ഇഷ്ടപെട്ട നമസ്കാരം ദാവൂദ് നബിന്റെ നമസ്കാരവുമാണ്. രാത്രിയുടെ പകുതിഅദ്ദേഹം ഉറങ്ങുകയും മൂന്നിലൊന്നു നമസ്കരിക്കുകയും അതിന്റെ ആറിലൊന്ന് ഉറങ്ങുകയും ചെയ്യും. ഒന്നിടവിട്ട ദിവസങ്ങളില്‍അദ്ദേഹം നോമ്പെടുക്കുകയും ചെയ്യുമായിരുന്നു. (ബുഖാരി, മുസ്ലിം)
അയ്യാമുല്‍ ബീള്. (അറബി മാസത്തിലെ പതിമൂന്ന് പതിനാല്, പതിനഞ്ച് ദിവസങ്ങള്‍)
വെളുത്ത വാവു(പൗര്‍ണ്ണമി രാവ്)ദിനങ്ങളില്‍ നോമ്പനുഷ്ഠിക്കല്‍സുന്നത്തുള്ളതാണ്. ചന്ദ്രമാസത്തിലെ13, 14, 15 ദിവസങ്ങളില്‍അനുഷ്ഠിക്കപ്പെടുന്നതാണ് ഈനോമ്പുകള്‍.
عن أبي هريرة رضي الله عنه قال : أوصاني خليلي بثلاث لا أدعهن حتى أموت صوم ثلاثة أيام من كل شهر وصلاة الضحى ونوم على وتر
رواه البخاري ( 1124 ) ومسلم ( 721 )
قال صلى الله عليه وسلم: يا أبا ذر: إذا صمت من الشهر ثلاثة أيام فصم ثلاث عشرة وأربع عشرة وخمس عشرة. رواه أحمد والنسائي والترمذي
നബി തങ്ങൾ പറഞ്ഞു: ഓ അബൂ ദർ നിങ്ങൾ മൂന്ന് ദിവസം നോമ്പനുഷ്ടിക്കുകയാണെങ്കിൽ 13,14,15 ദിവസങ്ങളിലാവട്ടെ -(അഹ്മദ്, തിർമുദി നസാഇ)
ഈ മൂന്നുദിവസങ്ങള്‍ക്കു പകരം മറ്റുമൂന്നുദിനങ്ങളില്‍ നോമ്പനുഷ്ഠിച്ചാലുംപ്രതിഫലം ലഭിക്കുന്നതാണ്. പക്ഷേ,കൂടുതല്‍ ശ്രേഷ്ഠത പ്രസ്തുതമൂന്നുദിനങ്ങള്‍ക്കാണ്. ദുല്‍ഹിജ്ജമാസം 13 വ്രതമനുഷ്ഠിക്കല്‍നിഷിദ്ധമായതുകൊണ്ട് അന്ന്നോമ്പനുഷ്ഠിക്കുന്നതിനു പകരം 16 ന്നോമ്പെടുക്കുകയാണ് വേണ്ടതെന്നാണ്പ്രബലമതം. പതിമൂന്നിനോഅതിനുപകരം മറ്റൊരു ദിവസമോനോമ്പനുഷ്ഠിക്കേണ്ടതില്ലെന്നാണ്ബുല്‍ഖൈനി ഇമാമിന്റെ പക്ഷം.
കറുത്തവാവിന്റെ (അമാവാസിരാവ്)ദിനങ്ങളിലും നോമ്പനുഷ്ഠിക്കല്‍സുന്നത്തുുണ്ട്. മാസത്തിലെ 28, 29, 30ദിവസങ്ങളാണിവ. ചന്ദ്രമാസം മുപ്പത്കിട്ടാതെ വന്നാല്‍ തൊട്ടടുത്തമാസംഒന്നിന് നോമ്പനുഷ്ഠിച്ച് സുന്നത്ത്കരസ്ഥമാക്കണം.
ദുല്‍ഹജ്ജ് മാസത്തിലെ ആദ്യത്തെഒന്‍പത് ദിവസങ്ങള്‍ പ്രത്യേകിച്ച്ദുല്‍ഹജ്ജ് ഒന്‍പത് (അറഫ ദിവസം)
.ഇബ്നു അബ്ബാസ് വില്‍നിന്നും നിവേദനം:അല്ലാഹുവിന്റെ ദൂതര്‍ ഇപ്രകാരം പറഞ്ഞു:’ഈ ദിവസങ്ങളേക്കാള്‍ (ദുല്‍ഹ ജ്ജ്മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങള്‍)സല്‍കര്‍മ്മങ്ങള്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപെട്ട മറ്റൊരു ദിവസവുമില്ല. അവര്‍ചോദിച്ചു; അല്ലാഹുവിന്റെ ദൂതരേ അല്ലാഹുവിന്റെ മാര്‍ഗത്തിലുളള ജിഹാദോ? അദ്ദേഹംപറഞ്ഞു: ഒരാള്‍ തന്റെ സമ്പത്തും ശരീരവുമായി യുദ്ധകളത്തിലേക്ക് പോയി തിരിച്ചുവരാത്തവിധം അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍അര്‍പ്പിച്ച് രക്തസാക്ഷിത്വം വരിച്ചങ്കിലല്ലാതെ അതും (ജിഹാദ്) ഈ ദിവസങ്ങളിലെ സര്‍കര്‍മ്മങ്ങളോളം പുണ്ണ്യമായി തീരുകയില്ല’ (ബുഖാരി)
അറഫാ നോമ്പ്
ഹാജിമാരല്ലാത്തവര്‍ക്ക് ദുല്‍ഹജ്ജ് ഒമ്പതിനു നോമ്പനുഷ്ട്ടിക്കള്‍ സുന്നത്താണ്. അബൂഖത്താദ വില്‍നിന്നും നിവേദനം: അറഫ നോമ്പിനെ സംബന്ധിച്ച് നബി ചോദിക്കപ്പെട്ടു.അപ്പോള്‍ അദ്ദേഹം പറഞ്ഞു; കഴിഞ്ഞ ഒരുവര്‍ഷത്തേയും അവശേഷിക്കുന്ന ഒരുവര്‍ഷത്തെയും (പാപംഅതുമുഖേന) പൊറുക്കപ്പെടും”. (മുസ്ലിം )
ദുല്‍ഹിജ്ജ മാസത്തിലെ ആദ്യത്തെഎട്ടു ദിനങ്ങളില്‍ നോമ്പനുഷ്ഠിക്കലുംസുന്നത്തുള്ളതാണ്.റമളാനിലെഅവസാന പത്തുദിനത്തേക്കാളേറെപവിത്രത ദുല്‍ഹിജ്ജ മാസത്തിലെആദ്യത്തെ പത്തുദിനങ്ങള്‍ക്കുണെ്ടന്ന്സൂചന നല്‍കുന്ന സ്വഹീഹായഹദീസുകള്‍ വന്നതാണിതിനു കാരണം.
ഹജ്ജ് ചടങ്ങുമായി അറഫയിലുള്ളവര്‍ക്ക് സുന്നതില്ല. മറ്റുള്ളവര്‍ എടുക്കണം. ഓരോ രാഷ്ട്രത്തിലും പ്രവിശ്യയിലും പാര്‍ക്കുന്നവരുടെ മേല്‍ അവരുടെ ദുര്‍ഹിജ്ജ ഒമ്പത് എന്നാണോ എത്തിപ്പെട്ടുന്നത് ആ ദിവസം നോമ്പെടുക്കുക. ഇതിന് വിപരീതമായി അറഫയിലുള്ളവരെ ഉന്നം വെച്ച് നോമ്പെടുക്കാന്‍ ലോകത്തെങ്ങുമുള്ളവര്‍ മുതിര്‍ന്നാല്‍ ചിലരുടെ അറഫ നോമ്പ് ദുല്‍ഹിജ്ജ എട്ടിലും ചിലരുടേത് പത്തിലും ചെന്ന് ചാടി എന്ന് വരും.
അശൂറാഅ് (മുഹറം പത്തിന്)
മുഹര്‍റം മാസം ഒമ്പത് പത്ത്ദിവസങ്ങളില്‍ അനുഷ്ഠിക്കപ്പെടുന്ന വ്രതത്തിന് യഥാക്രമം താസൂആഅ്,ആശൂറാഅ് എന്നു പറയപ്പെടുന്നു.
അബൂഹുറയ്റ വില്‍നിന്നും നിവേദനം:”അദ്ദേഹം പറഞ്ഞു അല്ലാഹുവിന്റെ ദൂതര്‍ ചോദിക്കപെട്ടു: നിര്‍ബന്ധ നമസ്കാരങ്ങള്‍ക്ക് ശേഷം ഏറ്റവും ഉത്തമമായ നമസ്കാരംഏതാണ്?. അദ്ദേഹം പറഞ്ഞു: രാത്രിയുടെ ഉളളില്‍വെച്ചുളള നമസ്കാരം. റമളാനിന് ശേഷം ഏറ്റവും ഉത്തമമായ നോമ്പ്ഏതാണ്? അദ്ദേഹം പറഞ്ഞു: നിങ്ങള്‍ മുഹറം എന്ന് വിളിക്കുന്ന അല്ലാഹുവിന്റെ മാസത്തിലെ നോമ്പ് (മുസ്ലിം)
അബൂഖത്താദ യില്‍നിന്നും: “മുഹറംപത്തിലെ നോമ്പിനെ സംബന്ധിച്ച് നബി ചോദിക്കപെട്ടു, അപ്പോള്‍ അദ്ദേഹം പറഞ്ഞു;കഴിഞ്ഞ ഒരു വര്‍ഷത്തെ (പാപംഅതുമുഖേന) പെറുക്കപ്പെടും”. (മുസ്ലിം)
ഇമാം ബുഖാരി (റ) തന്റെ സ്വഹീഹുല്‍ബുഖാരി 4/244 യില്‍ റിപ്പോര്‍ട്ട്ചെയ്ത മറ്റൊരു ഹദീസും ആശൂറാഅ്നോമ്പ് സുന്നത്താണെന്ന്സൂചിപ്പിക്കുന്നു.
“മുആവിയ (റ)യില്‍ നിന്ന് നിവേദനം.അദ്ദേഹം പറഞ്ഞു: ഞാന്‍ റസൂല്‍പറയുന്നത് കേട്ടു. “ഇന്ന്ആശൂറാദിനമാണ്. ഇന്ന് നിങ്ങളുടെമേല്‍ നോമ്പ് നിര്‍ബന്ധമുള്ളദിവസമല്ല. ഞാനിന്ന്നോമ്പനുഷ്ഠിക്കുന്നു. ഇച്ഛിക്കുന്നവര്‍ഈ ദിനം നോമ്പനുഷ്ഠിച്ചുകൊള്ളട്ടെ .അല്ലാത്തവര്‍നോമ്പനുഷ്ഠിക്കാതിരിക്കട്ടെ.’’ (ബുഖാരി 4/244)
താസൂആഅ് (മുഹറം ഒന്‍പത്)
ഇബ്നു അബ്ബാസ്(റ )വില്‍നിന്നും നിവേദനം അല്ലാഹുവിന്റെ ദൂതര്‍ പറഞ്ഞു;അടുത്തവര്‍ഷം വരെ ഞാന്‍ (മരിക്കാതെ) അവശേഷിക്കുകയാണെങ്കില്‍ തീര്‍ച്ചയായും മുഹറം ഒന്‍പതിന് നോമ്പ് അനുഷ്ടിക്കുകതന്നെ ചെയ്യും” (മുസ്ലിം).
മുഹര്‍റം ഒമ്പതിന്നോമ്പനുഷ്ഠിക്കാന്‍ സാധിക്കാത്തവന്പ്രസ്തുത മാസം പതിനൊന്നിന്നോമ്പനുഷ്ഠിക്കല്‍ സുന്നത്തുണ്ട്.മുഹര്‍റം പതിനൊന്നിന് തനിച്ച്നോമ്പനുഷ്ഠിക്കുന്നതില്‍ തെറ്റില്ലെന്ന്ഇമാം ശാഫിഈ (റ) ഉമ്മില്‍വ്യക്തമാക്കിയിട്ടുണ്ട്.
തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍
അബൂഹുറയ്റ(റ)വില്‍നിന്ന് ;അല്ലാഹു വിന്റെദൂതര്‍ പറഞ്ഞു; തിങ്കളാഴ്ചയുംവ്യാഴാഴ്ചയും പ്രവര്‍ത്തനങ്ങള്‍ (അല്ലാഹുവിന്) പ്രദര്‍ശിപ്പിക്കപെടുന്നു. ഞാന്‍ നോമ്പുകാരനായ രൂപത്തില്‍ എന്റെ പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിക്കപ്പെടുവാന്‍ ഞാന്‍ഇഷ്ടപ്പെടുന്(തിര്‍മിദി)
പ്രവാചകര്‍ (സ) പ്രവസവിക്കപ്പെട്ടദിനം തിങ്കളാഴ്ച ആയതും അന്ന് നോമ്പ്സുന്നത്താക്കപ്പെടാനുള്ള കാരണമായിഎണ്ണപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ചത്തെനോമ്പിനെ കുറിച്ച് നബി (സ) യോട്ആരോ ചോദിച്ചപ്പോള്‍ അവിടന്ന്പ്രതികരിച്ചതിങ്ങനെയാണ്. “അന്ന്ഞാന്‍ പ്രസവിക്കപ്പെട്ടു. അന്നുതന്നെയാണ് എനിക്ക് ദിവ്യബോധം(വഹ്‌യ്) ലഭിക്കാന്‍ തുടങ്ങിയതും.’ (മുസ്‌ലിം 2/820)
ശവ്വാല്‍ മാസത്തിലെ ആറ് നോമ്പ്.
അബൂഅയ്യൂബ്(റ)ല്‍നിന്നും അല്ലാഹുവിന്റെദൂതര്‍ പറഞ്ഞു: ആരെങ്കിലും റമളാനില്‍നോമ്പനുഷ്ടിക്കുകയും പിന്നീട് ശവ്വാല്‍മാസത്തില്‍നിന്ന് ആറെണ്ണം തുടര്‍ത്തുകയുംചെയ്താല്‍ വര്‍ഷം മുഴുവന്‍ നോമ്പനുഷ്ടിച്ചവനെപ്പോലെയായിതീര്‍ന്നു. (മുസ്ലിം)
ശഅബാന്‍ മാസത്തിലെ നോമ്പ്
ഉസാമ ഇബ്നസൈദ്(റ) വില്‍നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു ഞങ്ങള്‍ ചോദിച്ചു:അല്ലാഹുവിന്റെ ദൂതരേ അങ്ങ് ശഅബാനില്‍നോമ്പനുഷ്ടിക്കുന്നതു പോലെ മറ്റൊരു മാസത്തിലും നോമ്പനുഷ്ടിക്കുന്നതായി ഞാന്‍കണ്ടിട്ടില്ലല്ലോ? അദ്ദേഹം പറഞ്ഞു: റജബിന്റെയുംറമളാനിന്റെയും ഇടയില്‍ ജനങ്ങള് അശ്രദ്ധരാകുന്ന ഒരുമാസമാണിത്.ലോകരക്ഷിതാവിലേക്ക് കര്‍മ്മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന ഒരു മാസവുമാണ്. ഞാന്‍ നോമ്പുകാരനായ അവസ്ഥയില്‍ എന്റെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തപ്പെടുവാന്‍ ഞാന്‍ഇഷ്ടപ്പെടുന്നു. (നസാഇ.)
അബൂ അയ്യൂബുല്‍ അന്‍സ്വാരി(റ) നബി(സ)യില്‍നിന്ന് നിവേദനം ചെയ്യുന്നു: ''ആരെങ്കിലും റമദാന്‍ നോമ്പ് അനുഷ്ഠിക്കുകയും തുടര്‍ന്ന് ശവ്വാലില്‍ ആറ് നോമ്പു കൂടി നോല്‍ക്കുകയും ചെയ്താല്‍ അതത്രെ ഒരു വര്‍ഷത്തെ നോമ്പ്''(മുസ്‌ലിം: 2815, അല്‍ബാനിയുടെ സ്വഹീഹ് അബീദാവൂദ് : 2102). കൂടാതെ അഹ്മദ്(5/417), തിര്‍മിദി (1164) തുടങ്ങിയവരും ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സൗബാന്‍ നബിയില്‍നിന്ന് ഉദ്ധരിക്കുന്നു: ''ആരെങ്കിലും റമദാന്‍ വ്രതമനുഷ്ഠിച്ച് തുടര്‍ന്ന് ഈദുല്‍ ഫിത്വ്‌റിനു ശേഷം ആറ് ദിവസം കൂടി നോമ്പനുഷ്ഠിച്ചാല്‍ അത് ഒരു വര്‍ഷം പൂര്‍ണമായി നോമ്പെടുത്ത പോലെയാണ്. ആരെങ്കിലും ഒരു സല്‍ക്കര്‍മം ചെയ്താല്‍ അവന് പത്തിരട്ടി പ്രതിഫലമുണ്ടല്ലോ.''
ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ''റമദാനില്‍ നോമ്പനുഷ്ഠിക്കുകയും ശവ്വാലിലെ ആറ് ദിവസങ്ങളില്‍ അതിനെ തുടരുകയും ചെയ്തവന്‍ ഒരു വര്‍ഷം നോമ്പെടുത്തവനെ പോലെയാണ്''(മുസ്‌ലിം).
മറ്റൊരു നിവേദനത്തില്‍ കാണാം. ''ഒരു നന്മക്ക് അല്ലാഹു പത്ത് ഇരട്ടിയാണ് പ്രതിഫലം നല്‍കുന്നത്. ഒരു മാസത്തിന് പത്തു മാസത്തിന്റെ പ്രതിഫലം. അപ്പോള്‍ ശവ്വാലിലെ ആറ് നോമ്പിന് ഒരു വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിച്ചതിന്റെ പ്രതിഫലമാണ്.''
ശവ്വാല്‍ നോമ്പ് പെരുന്നാള്‍ പിറ്റേന്നു തന്നെ തുടങ്ങി ആറും തുടര്‍ച്ചയായി അനുഷ്ഠിക്കുന്നതാണ് ഏറെ ശ്രേഷ്ഠകരമായിട്ടുള്ളത്. എന്നാല്‍ ഇടവിട്ട ദിവസങ്ങളില്‍ ആയാലും കുഴപ്പമില്ല.
ഹദീസിന്റെ പ്രയോഗം ശവ്വാല്‍ മാസത്തില്‍നിന്ന് ആറു ദിവസം എന്നാണ്. തുടര്‍ച്ചയായി തന്നെ വേണമെന്ന് ആ പ്രയോഗം കുറിക്കുന്നില്ല. ശവ്വാലില്‍ ആയിരിക്കണമെന്നേ ഉള്ളൂ (ശറഹുല്‍ മുഹദ്ദബ് 6/379).
അവിവാഹിതര്‍ക്ക് വേണ്ടിയുള്ള നോമ്പ്
ചെറുപ്പക്കാരോടായി നബി പറഞ്ഞു: യുവ സമൂഹമേ !! വിവാഹം കഴിക്കുവാന് ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അവന്‍ വിവാഹം കഴിക്കട്ടെ, കണ്ണ് താഴ്ത്തുവാനും ജനനേന്ദ്രിയത്തിന്റെ സുരക്ഷിതത്വത്തിനും അതാണ്നല്ലത്. അതിന് സാധിക്കാത്തവര്‍ നോമ്പനുഷ്ടിക്കട്ടെ. തീര്‍ച്ചയായും അത് അവന് ഒരുകെട്ടുകയറാകുന്നു. (ബുഖാരി)
പ്രായശ്ചിത്തത്തിൻറെ ഭാഗമായ നോമ്പ്
കഫ്ഫാറത്തി(പ്രായശ്ചിത്തം)ന്റെ ഭാഗമായി നോമ്പുകള്‍ കടന്നുവരുന്നുണ്ട്. ആരെങ്കിലും അല്ലാഹുവിന് നേര്‍ച്ച നേരുകയും അതു പൂര്‍ത്തീകരിക്കാതിരിക്കുകയുംചെയ്താല്‍ പ്രായശ്ചിത്തമായി പത്തുഅഗതികള്‍ക്ക് ഭക്ഷണമോ അടിമമോചനമോ ആണ് ചെയ്യേണ്ടത്. അതിനുകഴിയാതിരുന്നാല്‍ മൂന്നുദിവസം നോമ്പനുഷ്ഠിക്കലാണ് പ്രതിവിധി. അതുപോലെത്തന്നെ ഇഹ്‌റാമിന്റെ അവസ്ഥയില്‍ മൃഗത്തെ വേട്ടയാടിയാല്‍ കൊന്നതിനുതുല്യം എണ്ണം ആടുമാടൊട്ടകത്തില്‍നിന്ന് പകരം നല്‍കേണ്ടതും അതിനുകഴിഞ്ഞില്ലെങ്കില്‍ ദരിദ്രര്‍ക്ക് ആഹാരം നല്‍കുകയോ അല്ലെങ്കില്‍ നോമ്പുപിടിക്കുകയോ ആണ് വേണ്ടത്. റമദാനിലെ പകലില്‍ ജീവിതപങ്കാളിയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുകവഴി നോമ്പ് മുറിഞ്ഞാല്‍ അതിന് പ്രായശ്ചിത്തമായി അടിമമോചനമോ അതല്ലെങ്കില്‍ 60 ദിവസം തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കലോ ആണ് ശരീഅത് കല്‍പിക്കുന്നത്.
മിഅറാജ് ദിനത്തിലെ നോമ്പ്
റജബ് മാസം ഇരുപത്തി ഏഴിന്നോമ്പനുഷ്ഠിക്കല്‍ പുണ്യമുള്ളകാര്യമാണ്. പ്രവാചകര്‍ (സ)വാനാരോഹണം, രാപ്രയാണംഎന്നിവ നടത്തിയത് റജബ് 27 ന്റെരാവിലായിരുന്നു എന്നത് ഇതിന്റെഒരു കാരണമാണ്. അജ്ഞതകാരണംചിലര്‍ മിഅ്‌റാജ് ദിനത്തില്‍സുന്നത്തില്ലെന്ന് പറയാറുണ്ട്. അത്തരംകാഴ്ച്ചപ്പാടുള്ളവരെകുറിച്ച്ബോധവാന്‍മാരാകണമെന്ന്ഭുവനപ്രശസ്ത പണ്ഡിതന്‍ ശിഹാബുദ്ദീന്‍അഹ്മദുബ്‌നുഹജര്‍ (റ)ഓര്‍മപ്പെടുത്തുന്നുണ്ട്.
സുന്നത്തില്ലെന്ന പക്ഷക്കാരെ അടക്കിനിറുത്തി അവരുടെ വാദങ്ങള്‍ഖണ്ഡിച്ചു കൊണ്ട് ഇബ്‌നുഹജര്‍തന്റെ ഫതാവല്‍ കുബ്‌റയില്‍ സുദീര്‍ഘമായ ചര്‍ച്ചക്കൊടുവില്‍ പ്രസ്തുത ദിനത്തിലെനോമ്പ് സുന്നത്താണെന്ന് തെളിവുകള്‍നിരത്തി സ്ഥിരീകരിക്കുന്നുണ്ട്. (ഫതാവല്‍ കുബ്‌റ 2/54)
ശഅ്ബാന്‍പതിനഞ്ചിലെ നോമ്പ്
ശഅ്ബാന്‍ മാസം പതിനഞ്ചിനു പകല്‍വ്രതമനുഷ്ഠിക്കല്‍ സുന്നത്തുംപുണ്യമുള്ളതുമാണ്. ശംസുദ്ദീന്‍മുഹമ്മദുര്‍റംലീ (റ) തന്റെഫതാവയില്‍ പ്രസ്തുത വ്രതംസുന്നത്താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ശഅ്ബാന്‍ പകുതിയായാല്‍ശഅബാന്‍ 15 ന് നോമ്പനുഷ്ഠിക്കാന്‍പ്രേരണ നല്‍കുന്ന ഇബ്‌നുമാജയുടെഹദീസിനെ കുറിച്ച് ചോദിച്ചപ്പോള്‍ ആഹദീസിന് അദ്ദേഹം അംഗീകാരംനല്‍കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുതദിനം വെളുത്തവാവിന്റെ ദിനംകൂടിയായതിനാല്‍ അന്ന് നോമ്പ്സുന്നത്തില്ലെന്ന് പറയുന്നത് തികഞ്ഞഅജ്ഞതയാണ്. (ഫതാവല്‍ അല്ലാമശംസുദ്ദീനിര്‍റംലി ,ഫതാവല്‍കുബ്‌റയോടുകൂടെ2/79,ലത്വാഇഫുല്‍ മആരിഫ് 1/160)
നോമ്പ്‌നിഷിദ്ധമായ ദിനങ്ങള്‍
ബലിപെരുന്നാള്‍, ചെറിയ പെരുന്നാള്‍,അയ്യാമുത്തശ്‌രീഖിന്റെ ദിനങ്ങള്‍(ദുല്‍ഹിജ്ജ 11, 12, 13 ദിവസങ്ങള്‍)സംശയദിവസം (മാസം കണ്ടുവെന്ന്ജനങ്ങള്‍പറയുകയും ചന്ദ്രദര്‍ശനംസ്ഥിരപ്പെടാതിരിക്കുകയും ചെയ്തശഅബാന്‍ 30) എന്നീ ദിവസങ്ങളില്‍നോമ്പെടുക്കല്‍ നിഷിദ്ധമാണ്.
ചര്യപ്രകാരം നോമ്പെടുക്കുന്നവ്യക്തിക്ക് സംശയ ദിവസം ചര്യയുടെഭാഗമായ ദിനമാണെങ്കില്‍നോമ്പെടുക്കല്‍ നിഷിദ്ധമാകുകയില്ല.ഉദാഹരണം നിത്യമായി തിങ്കള്‍,വ്യാഴം നോമ്പെടുക്കുന്ന വ്യക്തിക്ക്തിങ്കളോ വ്യാഴമോ സംശയദിവസമായി വന്നാല്‍ അന്ന് വൃതമനുഷ്ഠിക്കാവുന്നതാണ്.
പ്രത്യേക കാരണങ്ങളില്ലാതെ ശഅബാന്‍ പതിനഞ്ചിനു ശേഷം നോമ്പനുഷ്ഠിക്കലും നിഷിദ്ധമാണ്.
വെള്ളിയഴ്ച മറ്റു നിലക്കു നിഷിദ്ധമല്ലാത്തപ്പോള്‍ നോമ്പു നോല്‍കല്‍ അനുവദനീയമാണ്. പ്രത്യേകിച്ചു കാരണമൊന്നുമില്ലാത്ത സുന്നത് നോമ്പു് വെള്ളിയാഴ്ച മാത്രമായി നോല്‍കല്‍ കറാഹത് ആണ്. എന്നാല്‍ പ്രത്യേക കാരണങ്ങളാല്‍ സുന്നതുള്ള അറഫ നോമ്പ്, ആശുറാഅ്, താസുആഅ്, മിഅ്റാജ്, ബറാഅത്, തുടങ്ങിയവ വെള്ളിയാഴ്ച മാത്രമായി നോല്‍ക്കുന്നതു കൊണ്ട് കറാഹത് ഉണ്ടാവുന്നതല്ല. അതുപോലെ വ്യാഴവും വെള്ളിയും അല്ലെങ്കില്‍ വെള്ളിയും ശനിയും ഒന്നിച്ചു സുന്നത് നോമ്പു നോറ്റാലും കറാഹതു വരുന്നതല്ല.
ബലിപെരുന്നാള്‍, ചെറിയ പെരുന്നാള്‍,അയ്യാമുത്തശ്‌രീഖിന്റെ ദിനങ്ങള്‍(ദുല്‍ഹിജ്ജ 11, 12, 13 ദിവസങ്ങള്‍)സംശയദിവസം (മാസം കണ്ടുവെന്ന്ജനങ്ങള്‍പറയുകയും ചന്ദ്രദര്‍ശനംസ്ഥിരപ്പെടാതിരിക്കുകയും ചെയ്തശഅബാന്‍ 30) എന്നീ ദിവസങ്ങളില്‍നോമ്പെടുക്കല്‍ നിഷിദ്ധമാണ്.
ചര്യപ്രകാരം നോമ്പെടുക്കുന്നവ്യക്തിക്ക് സംശയ ദിവസം ചര്യയുടെഭാഗമായ ദിനമാണെങ്കില്‍നോമ്പെടുക്കല്‍ നിഷിദ്ധമാകുകയില്ല.ഉദാഹരണം നിത്യമായി തിങ്കള്‍,വ്യാഴം നോമ്പെടുക്കുന്ന വ്യക്തിക്ക്തിങ്കളോ വ്യാഴമോ സംശയദിവസമായി വന്നാല്‍ അന്ന് വൃതമനുഷ്ഠിക്കാവുന്നതാണ്.
പ്രത്യേക കാരണങ്ങളില്ലാതെ ശഅബാന്‍ പതിനഞ്ചിനു ശേഷം നോമ്പനുഷ്ഠിക്കലും നിഷിദ്ധമാണ്.
വെള്ളിയഴ്ച മറ്റു നിലക്കു നിഷിദ്ധമല്ലാത്തപ്പോള്‍ നോമ്പു നോല്‍കല്‍ അനുവദനീയമാണ്. പ്രത്യേകിച്ചു കാരണമൊന്നുമില്ലാത്ത സുന്നത് നോമ്പു് വെള്ളിയാഴ്ച മാത്രമായി നോല്‍കല്‍ കറാഹത് ആണ്. എന്നാല്‍ പ്രത്യേക കാരണങ്ങളാല്‍ സുന്നതുള്ള അറഫ നോമ്പ്, ആശുറാഅ്, താസുആഅ്, മിഅ്റാജ്, ബറാഅത്, തുടങ്ങിയവ വെള്ളിയാഴ്ച മാത്രമായി നോല്‍ക്കുന്നതു കൊണ്ട് കറാഹത് ഉണ്ടാവുന്നതല്ല. അതുപോലെ വ്യാഴവും വെള്ളിയും അല്ലെങ്കില്‍ വെള്ളിയും ശനിയും ഒന്നിച്ചു സുന്നത് നോമ്പു നോറ്റാലും കറാഹതു വരുന്നതല്ല.