Friday 20 October 2017

ആരാണ് ദൈവം? ശരിയായ ദൈവത്തെ എങ്ങനെ തിരിച്ചറിയാം?

 

ദൈവം ആരാണ്? സൃഷ്ടികള്‍ക്ക് കാരണമായ സ്രഷ്ടാവായ ശക്തിയത്രെ ദൈവം. ദൈവികം എന്ന് പൊതുവില്‍ വിശ്വസിച്ചുപോരുന്ന വേദങ്ങള്‍ അതിങ്ങനെ സാക്ഷ്യപ്പെടുത്തുന്നു: 

‘സൃഷ്ടിക്ക് മുമ്പ് ഹിരണ്യഗര്‍ഭനായ ഈശ്വരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭൂമി മുതല്‍ പ്രകാശ ലോകം വരെയുള്ള എല്ലാം അവന്‍ സൃഷ്ടിച്ചു. സുഖസ്വരൂപനായ അവനെ ഞങ്ങള്‍ ഉപാസിക്കുന്നു. അവനെ മാത്രമേ ഞങ്ങള്‍ ഉപാസിക്കുന്നുള്ളൂ' (ഋഗ്വേദം മണ്ഡലം 10, സൂക്തം 121 ഋക്ക് 1). 

‘ആകാശത്തെ സൃഷ്ടിച്ച യഹോവ അരുളിചെയ്യുന്നു. അവന്‍ തന്നെ ദൈവം, അവന്‍ ഭൂമിയെ നിര്‍മിച്ചുണ്ടാക്കി. അതിനെ ഉറപ്പിച്ചു. വൃഥാ അല്ല അതിനെ നിര്‍മിച്ചത്. പാര്‍പ്പിന്നത്രെ അത് നിര്‍മിച്ചത്.’ (ബൈബിള്‍, യശയ്യാവ് പുസ്തകം 45:18)

‘സത്യസമേതം ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവനാകുന്നു അവന്‍ (അല്ലാഹു)’ (ഖുര്‍ആന്‍ 6:73).


ഋഗ്വേദത്തില്‍ പറയുന്ന ഹിരണ്യഗര്‍ഭനായ ഈശ്വരനും ബൈബിളില്‍ പറയുന്ന യഹോവയാം ദൈവവും ഖുര്‍ആനില്‍ പറയുന്ന അല്ലാഹുവും വേറെ വേറെ ദൈവങ്ങളല്ല. ഒരേ ദൈവത്തെ സംബന്ധിച്ച് വിവിധ ഭാഷകളില്‍ പറഞ്ഞതാണെന്ന് ചുരുക്കം സൃഷ്ടികള്‍ക്ക് ഒരു സൃഷ്ടാവേ ഉണ്ടാവൂ എന്നതിനാല്‍ അവന്‍ ഏകനാണെന്നതും വ്യക്തം.

അപ്പോള്‍ പിന്നെ ചില മതങ്ങൾ പരിചയപ്പെടുത്തുന്ന 'മറ്റു' ദൈവങ്ങളോ?! അവ മനുഷ്യന്റെ സൃഷ്ടികളാണ്. മനുഷ്യനെ സൃഷ്ടിച്ച ദൈവവും മനുഷ്യന്‍ സൃഷ്ടിക്കുന്ന ദൈവസങ്കല്‍പ്പങ്ങളുമുണ്ട്. മനുഷ്യനെയടക്കം സകല ചരാചരങ്ങളുടെയും സ്രഷ്ടാവായ ദൈവത്തിന് ഒരു സൃഷ്ടിയെയും ആശ്രയിക്കേണ്ടതില്ല. മനുഷ്യന്‍ സൃഷ്ടിച്ച ദൈവങ്ങള്‍ക്ക് പക്ഷേ ആരാധകരും വരുമാനവുമില്ലെങ്കില്‍ നിലനില്‍പ്പില്ല. ഒരു സുനാമിയോ ഭൂകമ്പമോ എങ്ങനെ മനുഷ്യനെ നശിപ്പിക്കുന്നവോ അപ്രകാരം ദൈവങ്ങളെയും നശിപ്പിക്കുന്നു. അതുകൊണ്ടത്രെ പുരാവസ്തു ഗവേഷകര്‍ നശിച്ചുപോയ ജനസമൂഹങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്ന് അവരുടെ ‘ദൈവാവശിഷ്ടങ്ങളും’ കണ്ടെടുക്കുന്നത്. 

അവയുടെ നിസ്സഹായാവസ്ഥയെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘അല്ലയോ ജനങ്ങളേ, ഒരുദാഹരണം അവതരിപ്പിക്കുന്നു. സശ്രദ്ധം ശ്രദ്ധിക്കുവിന്‍. അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ വിളിച്ചുപ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരുണ്ടല്ലോ. അവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന് അവരെല്ലാം ഒന്നായി ചേര്‍ന്നാലും എന്നല്ല, ഈച്ച അവരില്‍ നിന്ന് വല്ലതും തട്ടിയെടുക്കുന്നുണ്ടെങ്കില്‍ അതിങ്കല്‍ നിന്ന് അത് രക്ഷിച്ചെടുക്കാനും അവര്‍ക്ക് സാധിക്കുകയില്ല. സഹായം തേടുന്നവര്‍ ബലഹീനര്‍. ആരില്‍ നിന്ന് തേടുന്നുവോ അവരും ബലഹീനര്‍. ഈ ജനം ദൈവത്തിന്റെ സ്ഥാനം തന്നെ മനസ്സിലാക്കിയിട്ടില്ല, അത് മനസ്സിലാക്കേണ്ടവിധം. സത്യത്തില്‍ ശക്തനും അജയ്യനുമായവന്‍ അല്ലാഹു മാത്രമാകുന്നു' (ഖുര്‍ആന്‍ 22:73-74).

ഖുര്‍ആന്‍ വീണ്ടും പറയുന്നു: ‘സകല വസ്തുക്കളെയും അവന്‍ സൃഷ്ടിക്കുകയും അവയ്ക്ക് കൃത്യമായ പരിണാമം നിശ്ചയിക്കുകയും ചെയ്തു. ജനങ്ങള്‍ അവനെ വിട്ട് ഇതര ദൈവങ്ങളെ വരിച്ചു. അവയാകട്ടെ യാതൊന്നും സൃഷ്ടിക്കുന്നില്ല. എന്നല്ല, അവതന്നെ സൃഷ്ടിക്കപ്പെടുന്നവയാകുന്നു. തങ്ങള്‍ക്കുതന്നെ ഗുണമോ ദോഷമോ ചെയ്യാനുള്ള അധികാരവും അവക്കില്ല. മരണമേകാനോ ജീവിതമേകാനോ, മരിച്ചവരെ പുനരുജ്ജീവിപ്പിക്കാനോ ഒന്നിനും കഴിവില്ല' (ഖുര്‍ആന്‍ 25:2,3)

ചുരുക്കത്തില്‍ സൃഷ്ടിക്കപ്പെട്ടതും, സൃഷ്ടിക്കാനും പരിപാലിക്കാനും സംഹരിക്കാനും കഴിയാത്തതൊന്നും ദൈവമല്ല. സ്രഷ്ടാവും, സൃഷ്ടി-സ്ഥിതി-സംഹാരത്തിന്റെ ഉടമസ്ഥനുമായവനാരോ അവന്‍ മാത്രമാണ് ദൈവം എന്ന കാര്യമാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്.


പിന്‍കുറി:

സൃഷ്ടി-സ്ഥിതി-സംഹാരത്തിന്റെ ഉടമസ്ഥനായ യഥാര്‍ത്ഥ ദൈവത്തിന് അറബിയില്‍ 'അല്ലാഹു' എന്ന് പറയുന്നു. യഥാര്‍ത്ഥ ദൈവം എന്നര്‍ത്ഥം വരുന്ന ‘അല്‍-ഇലാഹ്’ എന്നതില്‍ നിന്നത്രെ ‘അല്ലാഹു’ എന്ന നാമം വന്നത്. അതിനു സമാനമായ പദം ഇംഗ്ലീഷില്‍ 'THE GOD' എന്നാണ്. GOD എന്ന പദത്തിലെ മൂന്ന് അക്ഷരങ്ങളും യഥാക്രമം സൃഷ്ടി-സ്ഥിതി-സംഹാരത്തെയാണ് (Generator, Organizer, Destroyer) കുറിക്കുന്നത്.


Thursday 19 October 2017

ദൈവത്തെ ആരാധിക്കുന്നതെന്തിന്? ദൈവ വിശ്വാസത്തിന്റെ പ്രസക്തി എന്ത്?


മനുഷ്യന്‍ ദൈവത്തെ ആരാധിക്കുന്നത് മനുഷ്യന് വേണ്ടിയോ, ദൈവത്തിന് വേണ്ടിയോ? അധ്യാപകന്‍ ക്ലാസ്‌റൂമിലേക്ക് വരുമ്പോള്‍ കുട്ടികള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് കുട്ടികള്‍ക്ക് വേണ്ടിയോ അധ്യാപകന് വേണ്ടിയോ എന്ന ചോദ്യം പോലെയാണിത്. അന്തിമ വിശകലനത്തില്‍, കുട്ടികളില്‍ ഗുരുവിനെ ആദരിക്കുക എന്ന മൂല്യം പഠിപ്പിക്കാനുള്ള സമ്പ്രദായം എന്ന നിലക്ക് അത് കുട്ടികള്‍ക്ക് വേണ്ടിയാണ്. ഇതുപോലെ ദൈവാരാധനയും മനുഷ്യനു വേണ്ടിയാണ്; ദൈവത്തിന് വേണ്ടിയല്ല.

ശരീരവും ബുദ്ധിയും ആത്മാവും ചേര്‍ന്നതാണ് മനുഷ്യന്‍. ശരീര പുഷ്ടിക്ക് ആഹാരവും വ്യായാമവും പോലെ ബുദ്ധി വികാസത്തിന് പഠനവും ചിന്തയും പോലെ ആത്മീയ വളര്‍ച്ചക്ക് ദൈവാരാധനയും അനുഷ്ഠാനങ്ങളും ആവശ്യമാണ്.

ആരാധനാ വികാരം മനുഷ്യനിലെ അങ്ങേയറ്റത്തെ വിധേയത്വ വികാരമാണ്. അതിനു താഴെ ആദരവ്, ബഹുമാനം പോലെയുള്ള വിധേയത്വ വികാരങ്ങളുണ്ട്. അത് തന്നേക്കാള്‍ ഉയര്‍ന്നവരോട് കാണിക്കല്‍ മനുഷ്യന്റെ ബാധ്യതയാണ്. അതിനാല്‍ നേതാവിനെ ആദരിക്കുകയും ഗുരുവിനെ ബഹുമാനിക്കുകയും മാനവിക മൂല്യങ്ങളാണ്. എങ്കില്‍ അങ്ങേയറ്റത്തെ വിധേയത്വ വികാരം തന്നെ സൃഷ്ടിച്ച ദൈവത്തോട് കാണിക്കല്‍ മനുഷ്യന്റെ ബാധ്യതയാവാതിരിക്കുന്നതെങ്ങനെ?

എന്നെ സൃഷ്ടിച്ചവനെ ആരാധിക്കാതിരിക്കാന്‍ എനിക്കെന്ത് ന്യായമാണുള്ളത്?’ (ഖുര്‍ആന്‍ 36: 22)

സ്തുതി, കീര്‍ത്തനം, വിധേയത്വം, നന്ദി പ്രകടനം തുടങ്ങിയ പല ഘടകങ്ങളും ആരാധനക്ക് നിമിത്തമാകും.

മഹാനായ ചിത്രകാരന്റെ മനോഹരമായ ഒരു കലാരൂപം കാണുമ്പോള്‍ അദ്ദേഹത്തെ പുകഴ്ത്തല്‍ അര്‍ഹതക്കുള്ള അംഗീകാരം നല്‍കലാണ്. അത് മാനവിക ബാധ്യതയുമാണ്. എങ്കില്‍, ഇത്തരം ലക്ഷക്കണക്കിന് കലാകാരന്‍മാരെയും പ്രപഞ്ചത്തെ തന്നെയും സൃഷ്ടിച്ച ദൈവത്തെ പുകഴ്ത്താതിരിക്കാന്‍, സ്തുതിക്കാതിരിക്കാന്‍ എന്തുണ്ട് ന്യായം? സ്രഷ്ടാവിന്റെ അര്‍ഹത പരിഗണിക്കപ്പെടുകയും സൃഷ്ടികളുടെ ബാധ്യത നിര്‍വഹിക്കപ്പെടുകയും ചെയ്യുമ്പോഴാണ് സ്രഷ്ടാവും സൃഷ്ടികളും തമ്മിലുള്ള ബന്ധം അര്‍ഥവത്താവുന്നത്. 

ഖുര്‍ആന്‍ പറയുന്നു: ‘അത്യുന്നതനായ നിന്റെ നാഥന്റെ നാമം പ്രകീര്‍ത്തിക്കുക. എല്ലാം സൃഷ്ടിച്ച് ക്രമപ്പെടുത്തിയവനാണവന്‍.’ (87: 1,2)

ഹൃദയത്തിന്റെ വാല്‍വ് ശരിപ്പെടുത്തിയ ഡോക്ടറെ കാണുമ്പോള്‍ ആദരപൂര്‍വം നന്ദി കാണിക്കുന്ന മനുഷ്യന്‍ ഹൃദയം തന്നെ സൃഷ്ടിച്ച, അല്ല അവനെ തന്നെ സൃഷ്ടിച്ച ദൈവത്തോട് നന്ദി കാണിക്കാതിരിക്കാനെന്തുണ്ട് ന്യായം? 

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘തീര്‍ച്ചയായും മനുഷ്യന്‍ തന്റെ രക്ഷിതാവിനോട് നന്ദി കെട്ടവന്‍ തന്നെ.’ (100: 6)

നിര്‍ണായകമായ ചില പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിച്ച വ്യക്തിയോടുള്ള വിധേയത്വ മനോഭാവം മനുഷ്യപ്രകൃതിയുടെ തേട്ടമാണ്. എന്നിരിക്കെ സൃഷ്ടിക്കയും മറ്റനേകം അനുഗ്രഹങ്ങളും നല്‍കിയ ദൈവത്തോട് വിധേയപ്പെടാതിരിക്കാനെന്തുണ്ട് ന്യായം?

ജീവിതത്തിന്റെ നിഖില മേഖലകളിലും താങ്ങും തണലുമായി വര്‍ത്തിക്കുന്നവരെ സ്മരിക്കുക എന്നത് ഒരു മാനവിക ഗുണമാണ്. എന്നിരിക്കെ സൃഷ്ടിക്കുകയും പരിപാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ദൈവത്തെ നിരന്തരം സ്മരിക്കാതിരിക്കാന്‍ മനുഷ്യന്റെ പക്കല്‍ എന്തുണ്ട് ന്യായം? 

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും ദൈവത്തെ സ്മരിക്കുക.’ (4: 103)

നിരന്തരമായ ദൈവസ്മരണ മനുഷ്യാത്മാവിനെ സംസ്‌കരിക്കും. ആത്മാവിന്റെ പ്രകൃതത്തെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞത്: ‘അതിന് ധര്‍മത്തെയും അധര്‍മത്തെയും സംബന്ധിച്ച ബോധം നല്‍കിയിരിക്കുന്നു’ (91: 8) എന്നാണ്. ദൈവികബോധവും പൈശാചികബോധവും അതില്‍ കുടികൊള്ളുന്നു. നിരന്തരമായ ദൈവസ്മരണയിലൂടെ ദൈവികബോധത്തെ ശക്തിപ്പെടുത്തുമ്പോള്‍ പൈശാചികബോധം ദുര്‍ബലപ്പെടും. അത് മനുഷ്യനെ ദുര്‍വൃത്തികളില്‍ നിന്ന് തടയുകയും നന്മയിലേക്ക് നയിക്കുകയും ചെയ്യും. 

ആത്മശുദ്ധിയാണ് കര്‍മശുദ്ധിക്ക് നിദാനം. കര്‍മശുദ്ധിയാണ് മനുഷ്യ വിജയത്തിന്റെ അടിസ്ഥാനം. അതിനാല്‍ ഖുര്‍ആന്‍ പറയുന്നു: ‘ദൈവത്തെ കൂടുതല്‍ കൂടുതലായി സ്മരിക്കുക; അതുവഴി നിങ്ങള്‍ വിജയികളായേക്കാം.’ (8: 45)

അല്ലാത്തപക്ഷം സ്വന്തം താല്‍പര്യങ്ങള്‍ നേടാനായി പരിധിവിട്ട് പ്രവര്‍ത്തിക്കുന്ന മനുഷ്യന്‍ നാശത്തിലകപ്പെടുകയാണ് ചെയ്യുക. അതുകൊണ്ടു തന്നെ വിശുദ്ധ ഖുര്‍ആനിലൂടെ സ്രഷ്ടാവായ ദൈവം താക്കീതു നല്‍കുന്നു: ‘നമ്മെ സ്മരിക്കുന്നതില്‍ അശ്രദ്ധ കാണിക്കുകയും സ്വച്ഛകളെ പിന്തുടരുകയും പരിധിവിട്ട് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന് നീ കീഴ്‌പ്പെട്ട് പോകരുത്.’  (18: 28)

അന്തിമ വിശകലനത്തില്‍, ദൈവാരാധന മനുഷ്യനെ മനുഷ്യനാക്കാനുള്ളതാണെന്ന് വരുന്നു. അതിനാല്‍ ദൈവാരാധന ഒരു പാഴ്‌വേലയല്ല; മാനവിക മൂല്യങ്ങളുടെ അടിസ്ഥാനമാണ്.

Wednesday 18 October 2017

മതം ഇല്ലെങ്കിൽ എന്ത് സംഭവിക്കും? നല്ല മനുഷ്യനാകാൻ മതം വേണോ?

 

മനുഷ്യരല്ലാത്ത അനേകം കോടി ജീവ ജാലങ്ങൾ ഈ ഭൂലോകത്തുണ്ട്. എന്നാൽ അവയൊന്നും തന്നെ ഒരു പ്രത്യേക മത-ദർശനം പിൻപറ്റുന്നതായി നമ്മൾ കാണുന്നില്ല. പിന്നെ മനുഷ്യർക്ക് മാത്രം എന്തിനാണീ മതങ്ങൾ?

മനുഷ്യരല്ലാത്ത ജീവികൾക്കൊക്കെ അവയുടെ പ്രകൃതി/സ്വഭാവം അവരുടെ ജനിതക കോഡുകളിൽ തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ ജീവികളൊന്നും തന്നെ ഒരു സ്കൂളിലോ കോളേജിലോ പോകുന്നതായി നമ്മൾ കാണുന്നില്ല. അവർക്കു മാർഗ നിർദേശങ്ങൾ നൽകാനോ ഏതെങ്കിലും വിഷയത്തിൽ Training നൽകാനോ ആരെയും നമ്മൾ കാണുന്നുമില്ല. അവയൊക്കെത്തന്നെ അവയുടെ ജന്മ വാസനകളുടെ അടിസ്ഥാനത്തിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.

എന്നാൽ മനുഷ്യർ അങ്ങനെയല്ല; മറ്റു ജീവികളെ അപേക്ഷിച്ചു വിവേചന ബുദ്ധിയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നൽകപ്പെട്ട ഭൂമിയിൽ കാണാവുന്ന ഏക ജീവിയാണ് മനുഷ്യൻ. എന്നാൽ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തമായി നന്മയെന്ത്, തിന്മയെന്ത് എന്ന് ജന്മനാ അറിയാനുള്ള കഴിവ് മനുഷ്യർക്കില്ല. അതുകൊണ്ടു തന്നെ തീർച്ചയായും നന്മ-തിന്മകൾ അവൻ പഠിപ്പിക്കപ്പെടണം. 

മനുഷ്യരല്ലാത്ത മറ്റു ജീവികൾക്കിടയിലൊന്നും തന്നെ യാതൊരു വിധ നിയമങ്ങളോ നിയമ പാലകരെയോ കോടതികളോ ഒന്നും നമ്മൾ കാണുന്നില്ല. എന്നിട്ടും ഒരു സാമൂഹിക പ്രശ്നവും കൂടാതെ അവയൊക്കെ ശാന്തമായി ജീവിക്കുന്നത് നാം കാണുന്നു.

എന്നാൽ ഈ ലോകത്തു മനുഷ്യന് സ്വസ്ഥമായ ഒരു സാമൂഹിക ജീവിതം നയിക്കണമെങ്കിൽ തീർച്ചയായും ചില നിയമങ്ങൾ കൂടിയേ തീരൂ. ഓരോരുത്തരും അവരവർക്കു ശരിയെന്നു തോന്നുന്നത് ചെയ്യാൻ തുടങ്ങിയാൽ ഈ ലോകത്തു ജീവിതം തന്നെ ദുസ്സഹമാകും എന്ന് ചിന്തിക്കുന്ന പക്ഷം നമുക്ക് മനസ്സിലാകും. ചില ആളുകൾക്ക് ശരിയെന്നു തോന്നുന്നത് മറ്റൊരാൾക്ക് തെറ്റാണെന്നു വാദിക്കാം എന്നതത്രേ സത്യം.

അപ്പോൾ പിന്നെ ഈ മാർഗ ദർശനവും നിയമങ്ങളും ആര് നൽകും? നമ്മെയെല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവം തമ്പുരാൻ തന്നെ ആവണം നമുക്കുള്ള നിയമങ്ങളും നൽകേണ്ടത് എന്നാണു ഇസ്‌ലാം പഠിപ്പിക്കുന്നത്. ആ സംവിധാനത്തിന് നമ്മൾ നൽകിയ പേര് മാത്രമാണ് മതങ്ങൾ.


Sunday 15 October 2017

ഇസ്‌ലാമിക വസ്ത്രധാരണ രീതി - പുരുഷനിലും , സ്ത്രീയിലും

 


ആഘോഷങ്ങളിലും അങ്ങാടിയിലും വാഹനങ്ങളിലും സ്ത്രീ-പുരുഷന്‍ തമ്മിലുള്ള കൂടിയാട്ടം ഇന്ന് സാര്‍വ്വത്രികമാണ്. സ്ത്രീയെ അന്യര്‍ക്ക് മുന്നില്‍ പ്രദര്‍ശന വസ്തുവാക്കുന്നതിന് ഒരു താക്കോല്‍പഴുത് പോലും ഇസ്‌ലാം ഇട്ടേച്ച് പോയിട്ടില്ല. പുരുഷന്റെ ശരീരവും മനസ്സും ഭാര്യക്ക് സ്വന്തമെന്നത് പോലെ സ്ത്രീയുടെ ശരീരവും മനസ്സും ഭര്‍ത്താവിന് സ്വന്തമാണെന്ന ഇസ്‌ലാമിന്റെ അവസാനത്തെ തീര്‍ച്ചപ്പെടുത്തല്‍ സന്തുലിത സാമൂഹിക-സാംസ്‌കാരിക ചുറ്റുപാടിന് എക്കാലത്തും അനുഗുണമാണെന്ന് ഭൂതവും വര്‍ത്തമാനവും ഒരുപോലെ സമ്മതിക്കുന്നതാണ്. കെട്ട് ബന്ധം, രക്തബന്ധം, മുലകുടി ബന്ധം എന്നിവ മാനദണ്ഡമാക്കി, ജീവിതത്തിന്റെ സാമൂഹിക ഇടപെടലിന് സഹായകമാവുന്നവിധം ഒരു പരിധി വരെ ഇസ്‌ലാം സ്ത്രീക്ക് നിര്‍ബന്ധമായ മറനീക്കുന്നുണ്ട്. എന്നാല്‍, ദാമ്പത്യജീവിതത്തിലേക്ക് വരുമ്പോഴേക്ക് ശരീരപ്രദര്‍ശനം കൂടുതല്‍ ഉദാരമായി അനുവദിക്കപ്പെടുന്നതായി കാണാം. ഭാര്യഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ ഗുഹ്യസ്ഥാനം നോക്കല്‍ കറാഹത്താണെന്ന കര്‍മ്മശാസ്ത്ര വിധിയിലൂടെ ഇസ്‌ലാം ഇവിടെയും മാന്യതയുടെ ബോധം വളര്‍ത്തുന്നുണ്ട്.

എന്നാല്‍, ജീവിതത്തിന്റെ സുഗമമായ മുന്നോട്ട് തുഴയലിന് ഉപാധികളോടെ ചില ഒഴിവ് കഴിവുകള്‍ പണ്ഡിതര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ചികിത്സ, വിവാഹാന്വേഷണം, സാക്ഷിത്വം, ക്രയവിക്രയങ്ങള്‍, പഠനം എന്നിവയുടെ അനുവദനീയമായ രീതികള്‍ ഒരുനിലക്കും സാധ്യമല്ലാതെ വരുമ്പോള്‍ അന്യ സ്ത്രീ പുരുഷര്‍ തമ്മിലുള്ള നോട്ടവും സ്പര്‍ശനവും അനുവദനീയമാണ്. വിവാഹ ബന്ധം നിഷിദ്ധമാക്കിയത് കൊണ്ടോ നോക്കല്‍ അനുവദനീയമായവരെ കൊണ്ടോ ഉദ്ധൃത ആവശ്യങ്ങള്‍ നിറവേറ്റപ്പെടാതിരിക്കുന്ന പക്ഷം, ഭര്‍ത്താവ്, വിവാഹ ബന്ധം നിഷിദ്ധമായവര്‍, വിശ്വസ്തയായ സ്ത്രീ എന്നിവരുടെ സാന്നിധ്യത്തില്‍ ആവശ്യപൂര്‍ത്തീകരണത്തിന് വേണ്ട നോട്ടവും സ്പര്‍ശനവും അനുവദനീയമാണെന്ന് തുഹ്ഫ (7/202-204) പോലോത്ത ഗ്രന്ഥങ്ങളില്‍ കാണാം. ഫാതിഹ പോലോത്ത അത്യാവശ്യ പഠനങ്ങള്‍ക്ക് മാത്രമാണ് കര്‍മ്മശാസ്ത്രം ഒഴിവ് കഴിവ് നല്‍കുന്നതെങ്കില്‍ ഇന്നത്തെ അതിരുവിട്ട സ്ത്രീ പഠനത്തിന്റെ സാധുത പണ്ഡിതലോകം ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു.

വ്യത്യസ്ത അവസരങ്ങളില്‍ സ്ത്രീ- പുരുഷന്‍മാര്‍ നിര്‍ബന്ധമായും മറക്കേണ്ട ശരീരഭാഗങ്ങളെ കുറിച്ച് ഇവിടെ അല്‍പം വിശദീകരിക്കുന്നു.


പുരുഷന്റെ ഔറത്ത് പുരുഷന്റെ മുമ്പില്‍

🔰മുട്ടുപുക്കിള്‍ക്കിടയിലുള്ളതാണ് പുരുഷന്റെ മുമ്പില്‍ പുരുഷന്റെ ഔറത്തെന്ന് കര്‍മ്മശാത്രപണ്ഡിതന്‍മാരില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നു. എന്നാല്‍ രണ്ടു തുടകള്‍ പ്രസ്തുത ഔറത്തില്‍പ്പെട്ടതല്ലെന്ന് ഇമാം മാലിക്(റ) അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹദീസുകള്‍ ഭൂരിപക്ഷാഭിപ്രായത്തെയാണ് പിന്താങ്ങുന്നത്.

🔰അഹ്‌ലുസ്വുഫഫയില്‍പ്പെട്ട ജര്‍ഹദ് അസ്‌ലമി പറയുന്നത് കാണുക: ഒരിക്കല്‍ നബി(സ) തങ്ങളുടെ അടുക്കല്‍ വന്നിരുന്നു. ഞാന്‍ തുട തുറന്നിരിക്കുന്നതായി കണ്ട നബി(സ) ഉടനെ പറഞ്ഞു: തുട ഔറത്താണെന്ന് നിനക്കറിയില്ലേ? (അബൂദാവൂദ്, തിര്‍മുദി, മുവത്വഅ്). അലി(റ) തുട വെളിവാക്കിയിരിക്കുന്നതായി കണ്ടപ്പോഴും നബി(സ) തുട വെളിവാക്കരുതെന്ന് കല്‍പ്പിച്ചതായി കാണാം. (നോ. ഇബ്‌നുമാജ: അബൂദാവൂദ്) ഒരുത്തന് മറ്റൊരുത്തന്റെ മുമ്പില്‍ മുട്ട് പൊക്കിള്‍ക്കിടയിലുള്ളതെല്ലാം ഔറത്താണെന്ന് വരുമ്പോള്‍ അതിലേക്ക് പരസ്പരം നോക്കല്‍ അനുവദനീയമല്ലെന്നും അത് കുറ്റകരമാണെന്നും വളരെ വ്യക്തമാണ്.

🔰വര്‍ത്തമാന പരിസരത്ത് ഇത് ഗൗനിക്കാറില്ലെന്നത് ഗൗരവതരമാണ്. ടൈംപാസിന് വേണ്ടി പീടികക്കൊലായിലിരുന്ന് സ്വറ പറയുമ്പോഴും വെറുതെ നടക്കുമ്പോഴും കളിക്കുമ്പോഴും ഒന്ന് മടക്കികുത്താന്‍ ആരും ഇന്ന് മടി കാണിക്കാറില്ല. ബര്‍മുഡ സംസ്‌കാരത്തിന്റെ ബര്‍മുഡ ട്രിയാഗ്രിയാങ്കിളില്‍ അകപ്പെട്ട പുതിയ തലമുറക്ക് തുടയും ഉള്ളം കൈയും പോലെ പ്രദര്‍ശന വസ്തുവായത് ഇത്തരം കര്‍മ്മശാസ്ത്ര വിധികളെ കുറിച്ചുള്ള സുബോധമില്ലായ്മയാണ്.


അന്യസ്ത്രീക്കു മുമ്പില്‍


🔰പുരുഷന്റെ മുട്ടുപുക്കിള്‍ക്കിടയിലെ ഭാഗങ്ങളൊഴിച്ച് മറ്റു ശരീര ഭാഗങ്ങള്‍ അന്യസ്ത്രീക്ക് കാണല്‍ അനുവദനീയമാണെന്നാണ് ഇമാം റാഫിഈ പ്രഭലമാക്കിയത്. മദീന പള്ളിയില്‍ കളിച്ചിരുന്ന എത്യോപ്യക്കാരിലേക്ക് (ഹബ്ശീനിയക്കാര്‍) ആയിശ (റ)യെ നോക്കാന്‍ നബി(സ) സൗകര്യമേര്‍പ്പെടുത്തിയെന്ന സ്വഹീഹായ ഹദീസാണ് ഇതിന് അടിസ്ഥാനം. എന്നാല്‍, അന്യപുരുഷന് സ്ത്രീയുടെ ശരീരം മുഴുക്കെ നോക്കല്‍ നിഷിദ്ധമായത് പോലെ അന്യസ്ത്രീക്ക് പുരുഷന്റെ ശരീരം മുഴുവനും നോക്കല്‍ നിഷിദ്ധമാണെന്നാണ് ഇമാം നവവി(റ) പ്രഭലമാക്കിയത്.

🔰അന്ധനായ അബ്ദുല്ലാഹിബ്‌നു ഉമ്മു മക്തൂം(റ) പ്രവാചക പത്‌നിമാരായ മൈമൂന(റ), ഉമ്മുസലമ(റ) എന്നിവരുടെ അടുത്തേക്ക് കടന്നുവന്നപ്പോള്‍ അവര്‍ അദ്ദേഹത്തെ നോക്കുന്നതായി നബി(സ) കാണുകയും അവരോട് അദ്ദേഹത്തില്‍ നിന്ന് മറഞ്ഞ് നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹം അന്ധനല്ലേ എന്ന് അവര്‍ നബി(സ)യോട് സംശയമാരാഞ്ഞപ്പോള്‍, അദ്ദേഹം അന്ധനാണെങ്കിലും നിങ്ങള്‍ അദ്ദേഹത്തെ കാണുന്നുവല്ലോ എന്ന് നബി(സ) മറുപടി പറഞ്ഞതായി വന്ന സ്വഹീഹായ ഹദീസാണ് ഇമാം നവവി(റ)യുടെ അഭിപ്രായത്തെ പിന്താങ്ങുന്നത്. ആയിശ (റ)ന്റെ ഉദ്ധൃത ഹദീസില്‍ എത്യോപ്യക്കാരുടെ കളിയിലേക്കാണ് മഹതി നോക്കിയതെന്നോ (അവരുടെ ശരീരത്തിലേക്കല്ല) അല്ലെങ്കില്‍ ഈ സംഭവം ഹിജാസിന്റെ സൂക്തത്തിന് മുമ്പെന്നോ അതുമല്ലെങ്കില്‍ ആയിശാ ബീവിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നോ അര്‍ത്ഥം കല്‍പിക്കുന്നതായി  തുഹ്ഫ 7/200-ല്‍ കാണാം. എന്തുതന്നെയായാലും അന്യ സ്ത്രീക്ക് പുരുഷനെ അടിമുടി നോക്കല്‍ നിഷിദ്ധമാണെന്ന് വരുമ്പോള്‍ പുരുഷന്‍ മൂടുപടമണിയണമെന്ന് ഇസ്‌ലാമിക കര്‍മ്മശാസ്ത്രം നിഷ്‌കര്‍ഷിക്കുന്നില്ല.


നിസ്‌കാരത്തില്‍


🔰ശാഫിഈ, ഹമ്പലി മദ്ഹബുകള്‍ പ്രകാരം പുരുഷന്റെ നിസ്‌കാരത്തിലെ ഔറത്ത് മുട്ടുപുക്കിള്‍ക്കിടയിലെ ഭാഗങ്ങളാണ്. എന്നാല്‍, മുട്ടും പുക്കിളും ഔറത്തിന്റെ പരിധിയില്‍ വരുന്നില്ലെങ്കിലും ഔറത്ത് മറക്കാന്‍ സാധ്യമാകാന്‍ മുട്ട്പുക്കിളില്‍നിന്നല്‍പം മറക്കണമെന്നുണ്ട്. ഹനഫി മദ്ഹബ് പ്രകാരം കാല്‍മുട്ടുകള്‍ മുഴുവനും ഔറത്തില്‍പ്പെട്ടതാണ്. എന്നാല്‍ പുക്കിള്‍ ഔറത്തില്‍പ്പെട്ടതല്ലതാനും. നിസ്‌കാരത്തിലെ പുരുഷന്റെ ഔറത്തിനെ കഠിനമായത് (മുഖല്ലാഇ), ലഘുവായത് (മുഖഫ്ഫഫ) എന്നിങ്ങനെ മാലികി മദ്ഹബില്‍ രണ്ടായി തരംതിരിക്കുന്നതായി കാണാം. ലിംഗം, രണ്ടു വൃഷ്ണങ്ങള്‍, ഗുദദ്വാരം എന്നിവയാണ് കഠിനഔറത്ത്. ഇവ മറക്കാന്‍ കഴിവുണ്ടായിരിക്കെ ഒരാള്‍ മറക്കാതെ നിസ്‌കരിച്ചാല്‍ നിസ്‌കാരം അസാധുവായിരിക്കും. കഠിന ഔറത്തിനെക്കാള്‍ മുട്ടുപൊക്കിള്‍ക്കിടയിലുള്ള അധിക ഭാഗങ്ങളാണ് ലഘുവായ ഔറത്ത്. ഈ ഭാഗങ്ങള്‍ മുഴുവനോ അല്‍പമോ തുറന്ന് നിസ്‌കരിച്ചാല്‍ നിസ്‌കാരം അസാധുവാകുന്നില്ലെങ്കിലും നിസ്‌കാരത്തില്‍ ഈ ഭാഗങ്ങള്‍ തുറന്നിടലും അതിലേക്ക് നോക്കലും ഹറാമാണ്. (അല്‍ഫിഖ്ഹ് അലല്‍ മദാഹിബുല്‍ അര്‍ബഅ: 1/188, 189).


ഏകാന്തതയില്‍


🔰ഒറ്റക്കാകുമ്പോള്‍ ഔറത്തിലേക്ക് നോക്കലും തുറന്നിടലും കറാഹത്താണെന്ന് ശാഫിഈ മദ്ഹബിന്റെ പക്ഷം. മലമൂത്ര വിസര്‍ജ്ജനം, കുളി, ചികിത്സ, തണുപ്പിക്കല്‍, അഴുക്കില്‍നിന്ന് സൂക്ഷിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് സ്വന്തം ഔറത്ത് വെളിവാക്കലും നോക്കലും അനുവദനീയമാണ്. (അല്‍ഫിഖ്ഹ് അലാ മദാഹിബുല്‍ അര്‍ബഅ: 191) ഇമാം തുര്‍മിദി(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസ് ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നത് കാണുക. നബി(സ) പറഞ്ഞു: ”നഗ്‌നതയെ നിങ്ങള്‍ സൂക്ഷിക്കുക. മലമൂത്ര വിസര്‍ജ്ജനം, ലൈംഗിക ബന്ധം എന്നിവയുടെ സമയത്തല്ലാത്ത എല്ലാ നേരത്തും നിങ്ങളെ വിട്ട് പിരിയാത്തവര്‍ (മലക്കുകള്‍) നിങ്ങളോടൊപ്പമുണ്ട്.” എന്നാല്‍, ഒറ്റക്കാകുമ്പോള്‍ പുരുഷന്‍ അവന്റെ മുന്നും പിന്നും മാത്രമേ  മറക്കല്‍ നിര്‍ബന്ധമുള്ളൂവെന്ന് മഖ്ദൂം(റ) ഫത്ഹുല്‍ മുഈന്‍ 31-ല്‍ പറയുന്നു.


ചെറിയ പ്രായത്തില്‍


🔰ചെറിയ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും (കണ്ടാല്‍ ആശിക്കട്ടെ, ആശിക്കാതിരിക്കെട്ട) നിസ്‌കാരത്തിലെ ഔറത്ത് പ്രായപൂര്‍ത്തിയായവരുടെ നിസ്‌കാരത്തിലെ ഔറത്ത് തന്നെയെന്നാണ് ശാഫിഈ മദ്ഹബിന്റെ നിലപാട്. എന്നാല്‍, കണ്ടാല്‍ ആശിക്കുന്ന ചെറിയ ആണ്‍-പെണ്‍കുട്ടികളുടെ നിസ്‌കാരേതര സമയങ്ങളിലുള്ള ഔറത്ത് ഇപ്രകാരം തന്നെയാണ്. (അല്‍ഫിഖ്ഹ് അലാ മദാഹിബുല്‍ അര്‍ബഅ: 1/193) 

🔰ചെറുപ്രായമുള്ള കുട്ടികള്‍ക്കും മേല്‍ സൂചിത ശരീരഭാഗങ്ങളാണ് മറക്കേണ്ടതെങ്കിലും അവരെ മറ്റുള്ളവര്‍ നോക്കുന്ന വിഷയത്തില്‍ ഇസ്‌ലാമിക കര്‍മ്മശാസ്ത്ര ലോകത്ത് ഒരു വലിയ ചര്‍ച്ച തന്നെ നടത്തുന്നുണ്ട്. വികാരത്തോടെ അംറദിനെ നോക്കല്‍ ഹറാമാണ്. ഇതാണ് ഇമാം റാഫിഈ(റ) പ്രഭലമാക്കുന്നത്. വികാരമില്ലാതെ നോക്കലും ഹറാമാണെന്നാണ് ഇമാം നവവി(റ) പ്രഭലമാക്കുന്നതെങ്കിലും അത് നവവി(റ)ന്റെ സ്വന്തം അഭിപ്രായമാണെന്നും ഇമാം റാഫിഈ(റ)ന്റെ അഭിപ്രായമാണ് മദ്ഹബില്‍ പ്രഭലമെന്നും ഇമാം ശിഹാബുദ്ദീന്‍ റംലി(റ)യുടെ ഫത്‌വ പിടിച്ചു ശര്‍വാനി 7/199-ല്‍ സമര്‍ത്ഥിക്കുന്നുണ്ട്. പെണ്‍കുട്ടിയില്‍ പുരുഷന്‍മാര്‍ക്ക് പൊതുവെ ആഗ്രഹം ജനിക്കുന്ന പ്രായമെത്തിയ, താടിരോമം മുളക്കാത്ത ആണ്‍കുട്ടിയാണ് അംറദ് എന്ന ശബ്ദത്തിന്റെ വിവക്ഷയെന്ന് പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. (നോ. തുഹ്ഫ 7/198).


സ്ത്രീയും ഹിജാബും


🔰സ്ത്രീയും സ്ത്രീയുടെ ഹിജാബും എക്കാലത്തും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ആഗോളതലത്തില്‍ ആമിനാ വദൂദ്മാരും ഇവിടെ ഖദീജാ മുംതാസ്, സഹീറാ തങ്ങള്‍ പോലോത്തവരും സ്ത്രീയുടെ ഹിജാബിനെ കേവലം ഒരു ബ്ലൗസിനും നിക്കറിനുമുള്ളിലൊതുക്കി വെട്ടിച്ചുരുക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. ഇത്തരത്തില്‍  ഹിജാബിന്റെ കര്‍മ്മശാസ്ത്രവും ഖുര്‍ആന്‍- ഹദീസ് പാഠവും എന്തെന്ന് ചിന്തിക്കുന്നത് എല്ലാവര്‍ക്കും നന്നായിരിക്കും.

ഖുര്‍ആനിന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ സ്ത്രീക്ക് നിര്‍ബന്ധമാകുന്ന ഹിജാബിന് താഴെ കൊടുക്കുന്ന രീതിയില്‍ നിബന്ധനകള്‍ കല്‍പിക്കണം.


⚠️ സ്ത്രീയുടെ മൂടുപടം ശരീരം അടിമുടി മറച്ചിരിക്കണം. സൂറത്തുല്‍ അഹ്‌സാബില്‍ സ്ത്രീയുടെ ഹിജാബ് പരാമര്‍ശിച്ചിടത്ത് ജില്‍ബാബ് (ശരീരം മുഴുവന്‍ മറക്കുന്ന വസ്ത്രം) എന്ന ശബ്ദം പ്രയോഗിച്ചതില്‍ നിന്ന് ഇത് വളരെ വ്യക്തമാണ്.

⚠️ വസ്ത്രം തൊലിയുടെ നിറം പൂര്‍ണ്ണമായി മറക്കുന്നതായിരിക്കണം. നേരിയ വസ്ത്രങ്ങള്‍ കൊണ്ട് മറച്ചാല്‍ അത് ‘ഹിജാബ്’ ആകുന്നില്ല. മറച്ചിട്ടും മറയാത്ത പുതിയ വസ്ത്രധാരണാരീതി ഇസ്‌ലാമിന് അന്യമാണ്. അബൂബക്കര്‍ (റ)ന്റെ മകള്‍ അസ്മാഅ്(റ) ഒരിക്കല്‍ നബി(സ)യുടെ അടുത്തേക്ക് നേരിയ വസ്ത്രമിട്ട് കടന്നുവന്നപ്പോള്‍ നബി(സ) മുഖം തിരിച്ചുവെന്ന് അബൂദാവൂദ് തന്റെ സുനനില്‍ ആയിശാ ബീവി(റ)യില്‍ നിന്ന് ഉദ്ധരിച്ചതായി കാണാം.

⚠️ ഹിജാബ് സ്വന്തമായി ഭംഗിയുള്ളതോ അപരന്റെ ശ്രദ്ധ ക്ഷണിക്കുന്ന തരത്തില്‍ നിറക്കൂട്ടുള്ളതോ മറ്റോ ഉള്ളതാവാതിരിക്കുക. സൂറത്ത് നൂരിലും 31-ല്‍ അവര്‍ (സ്ത്രീകള്‍) അവരുടെ ഭംഗി (സീനത്ത്) വെളിവാക്കരുതെന്ന് വ്യക്തമായി കല്‍പിക്കുന്നുണ്ട്.

⚠️ ശരീരവടിവും ആകാരവും കാണുന്ന തരത്തിലുള്ള ഇടുങ്ങിയ വസ്ത്രങ്ങള്‍ ഹിജാബിന് കൊള്ളില്ല. നബി(സ) കാണരുതെന്ന് ആഗ്രഹിച്ച നരകവാസികളിലെ ഒരുവിഭാഗം മറച്ചിട്ടും മറയാതെ ചാണും ചെരിഞ്ഞും നടക്കുന്ന സ്ത്രീകളാണെന്ന് മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ പ്രബലമായി വന്നിട്ടുണ്ട്.

⚠️ പുരുഷനെ ഇക്കിളിപ്പെടുത്തുന്ന രീതിയില്‍ സുഗന്ധം പൂശിയ വസ്ത്രങ്ങള്‍ ഹിജാബാവാന്‍ പാടില്ല. ആറ് ഹദീസ് ഗ്രന്ഥങ്ങളിലും ഉദ്ധരിച്ച പ്രഭലമായ ഒരു ഹദീസ് ഇങ്ങനെ വായിക്കാം: ”എല്ലാ കണ്ണും വ്യഭിചാരിയാണ്. സ്ത്രീ സുഗന്ധം പൂശി സദസ്സിലൂടെ നടന്നാല്‍ അവള്‍ വ്യഭിചാരിയാണ്.”

⚠️ ഹിജാബ് പുരുഷവേഷത്തോട് സാദൃശ്യമാവാന്‍ പാടില്ല. പുരുഷ വസ്ത്രം ധരിക്കുന്ന സ്ത്രീയേയും സ്ത്രീ വസ്ത്രം ധരിക്കുന്ന പുരുഷനെയും നബി (സ)/ അല്ലാഹു ശപിച്ചതായി ഒട്ടനവധി ഹദീസുകളില്‍ വന്നിട്ടുണ്ട്.

(റവാഇഉല്‍ ബയാന്‍ -മുഹമ്മദ് അലി അസ്വാബൂനി 1/384, 385, 386)

സ്ത്രീ എന്തൊക്കെ ഏതൊക്കെ സമയം മറക്കണമെന്ന് ഇനി വിശദീകരിക്കാം.


സ്ത്രീയുടെ ഔറത്ത് പുരുഷന്റെ മുമ്പില്‍


🔰പ്രായപൂര്‍ത്തിയായ അന്യപുരുഷന്റെ മുമ്പില്‍ സ്വതന്ത്രയായ സ്ത്രീയുടെ ഔറത്ത് ഏതാണെന്നതില്‍ മദ്ഹബിന്റെ ഇമാമുകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ശാഫിഈ, ഹംബലി മദ്ഹബുകളില്‍ സ്ത്രീയുടെ ശരീരം മുഴുക്കെ ഔറത്താണെന്നതാണ് പ്രബലമായ അഭിപ്രായം. ഇമാം അഹ്മദ്(റ) ഇത് വ്യക്തമാക്കുന്നത് കാണുക: നഖം തൊട്ട് സ്ത്രീയുടെ ശരീരമാസകലം ഔറത്ത് തന്നെ (തഫ്‌സീര്‍ ഇബ്‌നു ജൗസി 6/31). അനാശാസ്യം (ഫിത്‌ന) ഭയപ്പെട്ടാലും ഇല്ലെങ്കിലും ആഗ്രഹം ജനിപ്പിക്കുന്ന പ്രായമെത്തിയ സ്ത്രീക്ക് അവള്‍ വിരൂപിയാണെങ്കില്‍പോലും അന്യപുരുഷന് മുമ്പില്‍ ശരീരമാസകലം ഔറത്താണെന്ന്  തുഹ്ഫ (കിതാബുന്നികാഹ്) പോലോത്ത ശാഫിഈ ഗ്രന്ഥങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഇത്തരം സ്ത്രീകള്‍ അന്യപുരുഷന്‍മാര്‍ക്കിടയില്‍ ശരീരമാസകലം മറക്കേണ്ടതുണ്ട്.

🔰പ്രായപൂര്‍ത്തിയാകാനടുത്ത‍ ബാലന്‍മാരും (മുറാഹിഖ്) മുഴുഭ്രാന്തന്‍മാരും പ്രായപൂര്‍ത്തിയായ പുരുഷനെ പോലെയാകയാല്‍ അവരുടെ മുമ്പിലും സ്ത്രീ മുഴുവന്‍ മറക്കേണ്ടതുണ്ട്. (നോ. തുഹ്ഫ 7/197) ഇമാം ശാഫിഈ(റ), അഹ്മദ്ബ്‌നു ഹംബല്‍ (റ) എന്നിവരുടെ അഭിപ്രായത്തെ പിന്താങ്ങുന്ന തെളിവുകള്‍.

⚠️ വിശുദ്ധ ഖുര്‍ആന്‍ : സൂറത്ത് നൂറിലെ 31-ാം സൂക്തത്തില്‍ മുസ്‌ലിം സ്ത്രീയോട് അവരുടെ ഭംഗി (സീനത്ത്) വെളിവാക്കരുതെന്ന് ഖുര്‍ആന്‍ വ്യക്തമായി നിര്‍കര്‍ഷിച്ചിട്ടുണ്ട്. മനുഷ്യന്റെ ഭംഗിയും രൂപവും കൂടുതല്‍ പ്രകടമാവുന്നത് മുഖവും മുന്‍കയ്യുമാകയാല്‍ ഈ നിര്‍ദേശം ഇവയെ ബാധിക്കുമെന്ന് ശാഫിഈ(റ), അഹമദ്(റ) എന്നിവര്‍ തറപ്പിച്ചു പറയുന്നു. എന്നാല്‍, പ്രസ്തുത ആയത്തിന്റെ തുടര്‍ച്ചയില്‍, അതില്‍ (ഭംഗി) നിന്ന് വെളിവാകുന്നതൊഴിച്ച് എന്ന വാക്യത്തെ അവര്‍ വ്യാഖ്യാനിച്ചത് കാറ്റ് പോലോത്തതു കൊണ്ട് മനഃപൂര്‍വ്വമല്ലാതെ ശരീരത്തില്‍നിന്ന് വെളിച്ചത്താകുന്ന ഭാഗങ്ങള്‍ എന്നാണ്. സ്വബോധമില്ലാതെ, ആകസ്മികമായി വെളിവാകുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീ കുറ്റക്കാരിയാകുന്നില്ലെന്ന് അവര്‍ വിശദീകരിക്കുന്നു. നിങ്ങള്‍ അവരോട് (നബി ഭാര്യമാരോട്) ചരക്കുകള്‍ ചോദിച്ചാല്‍ മറക്ക് പിന്നിലായി നിങ്ങള്‍ ചോദിക്കുക (33/53) എന്ന ഖുര്‍ആനിക സൂക്തം പ്രവാചക പത്‌നിമാരുടെ കാര്യത്തിലാണ് അവതീര്‍ണ്ണമായതെങ്കിലും മറ്റു സ്ത്രീകളെയും അത് ബാധിക്കുമെന്ന് ഖിയാസ് ചെയ്ത് ഈ ആയത്തുകൊണ്ട് അവര്‍ തെളിവ് പിടിക്കുന്നു.

⚠️ ഹദീസുകള്‍:- ജംരീരുബ്‌നു അബ്ദുല്ല(റ) പറയുന്നു: ഞാന്‍ നബി(സ)യോട് ആകസ്മികമായിട്ടുള്ള നോട്ടത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നബി(സ) പ്രതിവചിച്ചു: നീ കണ്ണ് തിരിക്കുക: (മുസ്‌ലിം അഹ്മദ്)

അലീ, നീ ഒന്നിന് ശേഷം മറ്റൊന്നായി നോട്ടത്തെ നീ തുടര്‍ത്തരുത്. നിശ്ചയം നിനക്ക് ആദ്യനോട്ടം മാത്രമാണുള്ളത്. മറ്റുള്ളവ അനുവദനീയമല്ല എന്ന് അലി (റ)വിനോട് നബി (സ) കല്‍പിച്ച ഹദീസ്. (അഹ്മദ്, അബൂദാവൂദ്)

ഇബ്‌നി അബ്ബാസി (റ)ല്‍ നിന്ന് നിവേദനം: നബി(സ) ഫള്‌ലുബ്‌നു അബ്ബാസി (റ)നെ ഒരു പെരുന്നാള്‍ ദിനത്തില്‍ യാത്രക്കായ് വാഹനത്തിന്റെ പിന്നിലിരുത്തി. അദ്ദേഹം ഭംഗിയുള്ള രോമവും വെളുത്ത ശരീരവുമുള്ള സുന്ദരനായിരുന്നു. ഉടനെ, ഖശ്അം ഗോത്രത്തില്‍പ്പെട്ട ഒരു സ്ത്രീ നബി(സ)യോട് ഫത്‌വ തേടി വന്നു. ഫള്‌ലും ഈ സ്ത്രീയും പരസ്പരം നോക്കുന്നത് കണ്ട നബി(സ) ഫള്‌ലിന്റെ മുഖം മറുവശത്തേക്ക് തിരിച്ചുകൊണ്ടിരുന്നു. (ബുഖാരി, മുസ്‌ലിം)

⚠️ ബൗദ്ധിക തെളിവ്: സ്ത്രീകളുടെ നോക്കല്‍ അനുവദനീയമാവാത്തത് അനാശാസ്യം (ഫിത്‌ന) ഭയപ്പെട്ടത് കൊണ്ടാണ്. എന്നാല്‍ മുടി, കാല്‍ എന്നിവയെക്കാള്‍ ഫിത്‌ന ഗൗരവതരമാകുന്നത് മുഖത്തിലാണെന്നത് ബുദ്ധിക്ക് സര്‍വ്വസമ്മതമാണ്.

എന്നാല്‍, ഇമാം മാലിക് (റ), അബൂഹനീഫ(റ) എന്നിവര്‍ സ്ത്രീയുടെ മുഖവും മുന്‍കയ്യും ഔറത്തില്‍പ്പെട്ടതല്ലെന്ന് അഭിപ്രായപ്പെട്ടവരാണ്.

അവര്‍ക്കും അവരുടേതായ തെളിവുകളുണ്ട്. അവ താഴെ കൊടുക്കുന്നു.


⚠️ ‘സ്ത്രീകള്‍ അവരുടെ ഭംഗി വെളിവാക്കരുത്’ എന്നതില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ ‘അതില്‍നിന്ന് (ഭംഗി) വെളിവാകുന്നതൊഴിച്ച്’ എന്ന തുടര്‍വാക്യത്തിലൂടെ പല ആവശ്യങ്ങള്‍ക്കും വെളിവാക്കേണ്ടിവരുന്ന മുഖത്തിനും മുന്‍കൈയ്യിനും ഇത് ബാധകമല്ലെന്ന് വരുന്നുണ്ടെന്ന് അവര്‍ ഈ ആയത്തിനെ വിശദീകരിച്ചു പറയുന്നു.

⚠️ ഹദീസ്: ആയിശ(റ)യില്‍ നിന്ന് നിവേദനം: അബൂബക്കര്‍ (റ)ന്റെ മകള്‍ അസ്മാഅ്(റ) ഒരിക്കല്‍ നബി(സ)യുടെ അടുക്കല്‍ നേരിയ വസ്ത്രമണിഞ്ഞ് കയറിച്ചെന്നു. ഉടനെ നബി(സ) മുഖം തിരിച്ച് ”ഓ… അസ്മാഅ്, ആര്‍ത്തവ പ്രായമായ സ്ത്രീയുടെ ഇതും ഇതുമൊഴിച്ചൊന്നും കാണാന്‍ പാടില്ല” എന്ന് നബി (സ) തന്റെ മുഖത്തിലേക്കും മുന്‍കൈയ്യിലേക്കും ചൂണ്ടി പറഞ്ഞു.

⚠️ ഔറത്ത് മറക്കല്‍ നിര്‍ബന്ധമായ നിസ്‌കാരം, ഇഹ്‌റാം എന്നിവയുടെ അവസരത്തില്‍ സ്ത്രീ മുഖവും മുന്‍കയ്യും മറക്കേണ്ടെന്ന് വരുമ്പോള്‍ അവ ഔറത്തിന് പുറത്താണെന്ന് വരുന്നു.


സ്ത്രീക്കു മുമ്പില്‍


🔰മുട്ടുപുക്കിള്‍ക്കിടയിലുള്ളതാണ് സ്ത്രീക്ക് മുമ്പില്‍ സ്ത്രീയുടെ ഔറത്ത്. എന്നാല്‍ മുട്ടുപുക്കിള്‍ക്കിടയിലുള്ളതൊഴിച്ച് മറ്റു ഭാഗങ്ങളിലേക്ക് എത്തരം സ്ത്രീകള്‍ക്കാണ് നോക്കല്‍ അനുവദനീയമാവുക എന്ന ചര്‍ച്ചയില്‍ മുസ്‌ലിം, മുസ്‌ലിമേതര സ്ത്രീ എന്നിങ്ങനെ പണ്ഡിതര്‍ വിഭജിച്ചതായി കാണാം. മുസ്‌ലിം സ്ത്രീകള്‍ക്ക് മുമ്പില്‍ മുട്ടുപുക്കിള്‍ക്കിടയിലുള്ള ഭാഗമാണ് സ്ത്രീയുടെ ഔറത്തെന്നതില്‍ എല്ലാവരും ഒരു പക്ഷത്താണ്. 

🔰എന്നാല്‍, ഇമാം അഹ്മദ്ബ്‌നു ഹംബല്‍(റ) ഇത്തരം ഒരു വിഭജനം നടത്തുന്നില്ല. അദ്ദേഹത്തിന്റെ മദ്ഹബ് പ്രകാരം മുസ്‌ലിം സ്ത്രീയോ മുസ്‌ലിമേതര സ്ത്രീയോ ആയാലും അവര്‍ക്കു മുന്നില്‍ മുട്ടുപുള്‍ക്കിടയിലുള്ള ഭാഗം മാത്രമാണ് ഒരു സ്ത്രീ മറക്കേണ്ടതായിട്ടുള്ളൂ. എന്നാല്‍, ഇമാം ശാഫിഈ(റ) ഉള്‍പ്പെടുന്ന ഭൂരിപക്ഷ പണ്ഡിതന്‍മാരും മുഖവും മുന്‍കയ്യുമൊഴിച്ചുള്ള എല്ലാ ശരീരഭാഗങ്ങളും കാഫിറായ സ്ത്രീക്ക് മുമ്പില്‍ ഒരു സ്ത്രീയുടെ ഔറത്താണെന്ന അഭിപ്രായക്കാരാണ്.  ദുഃസ്വഭാവികളായ മുസ്‌ലിം സ്ത്രീകളും കാഫിറായ സ്ത്രീകളുടെ പരിധിയില്‍ വരുമെന്നും ഫിത്‌ന നിര്‍ഭയമായ സാഹചര്യത്തില്‍ മാത്രമേ ദുഃസ്വബാവികളായ മുസ്‌ലിം സ്ത്രീകള്‍ക്കോ മുസ്‌ലിമേതര സ്ത്രീകള്‍ക്കോ ഒരു മുസ്‌ലിം സ്ത്രീയുടെ മുഖവും മുന്‍കയ്യും നോക്കല്‍ അനുവദനീയമാകുന്നുള്ളൂവെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. (നോ. അല്‍ഫിഖ്ഹ് മദാഹിബുല്‍ അര്‍ബഅ 1/192).

🔰മുസ്‌ലിം സ്ത്രീകളുടെ ഭംഗി (സീനത്ത്) കാണല്‍ അനുവദനീയമാവുന്നവരെ എണ്ണിപ്പറഞ്ഞിടത്ത്, വിശുദ്ധ ഖുര്‍ആന്‍ അവരുടെ (മുസ്‌ലിം സ്ത്രീകളുടെ) സ്ത്രീകളും എന്ന് പ്രയോഗിച്ചതിനാല്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് മാത്രമേ അവരുടെ ഭംഗി കാണാന്‍ പറ്റുകയുള്ളൂവെന്ന് പ്രബല തഫ്‌സീറിനെ അടിസ്ഥാനമാക്കിയാണ് പണ്ഡിതര്‍ ഈ വിഭജനം നടത്തിയിട്ടുള്ളത്. ഇമര്‍(റ) ഒരിക്കല്‍ അബൂ ഉബൈദ:ബ്‌നു ജര്‍റാഹി(റ) ലേക്ക് ഇപ്രകാരം ഒരെഴുത്തെഴുതി: ”മുസ്‌ലിമേതരെ സ്ത്രീകള്‍ മുസ്‌ലിം സ്ത്രീകളോടൊപ്പം കുളിമുറിയില്‍ പ്രവേശിക്കുന്നുണ്ടെന്ന് എനിക്ക് നിശ്ചയം വിവരം ലഭിച്ചിട്ടുണ്ട്. അത് നീ തടയണം. കാരണം, മുസ്‌ലിമായ സ്ത്രീയുടെ ഔറത്ത് മുസ്‌ലിമേതര സ്ത്രീ കാണാന്‍ പാടില്ല. (ഖുര്‍ത്വുബി- 12/233).


വിവാഹബന്ധം നിഷിദ്ധമായവര്‍ക്കു മുമ്പില്‍


🔰വിവാഹബന്ധം നിഷിദ്ധമായവര്‍ക്ക് മുമ്പില്‍ സ്ത്രീയുടെ ഔറത്ത് മുട്ട് പൊക്കിള്‍ക്കിടയിലുള്ള ശരീരഭാഗങ്ങള്‍ തന്നെയാണ്. എന്നാല്‍, മുഖം, തല, പിരടി, കൈകാലുകള്‍ എന്നിവ ഒഴിച്ചുള്ള ശരീരഭാഗങ്ങളും അവര്‍ക്ക് മുമ്പില്‍ ഔറത്താണെന്ന് ഇമാം മാലിക്(റ), അഹ്മദ് ബ്‌നു ഹംബല്‍ (റ) എന്നിവരുടെ പക്ഷം. (അല്‍ഫിഖ്ഹ് അലാമദാബുല്‍ അര്‍ബഅ 1/192).


നിസ്‌കാരത്തില്‍


🔰മുഖം, മുന്‍കയ്യ്, അകം, പുറം എന്നിവ ഒഴിച്ചുള്ള മുഴുവന്‍ ശരീര ഭാഗങ്ങളും നിസ്‌കാരത്തില്‍ സ്ത്രീയുടെ (ചെറിയ പെണ്‍കുട്ടിയാണെങ്കിലും) ഔറത്താണെന്നാണ് ശാഫിഈ മദ്ഹബിന്റെ പക്ഷം. (നോ. തുഹ്ഫ 2/111).

🔰എന്നാല്‍ രണ്ടു ഉള്ളം കയ്യും രണ്ടു പുറംകാലും ഒഴിച്ചുള്ള എല്ലാ ഭാഗങ്ങളുമാണ് ഹനഫീ മദ്ഹബ് പ്രകാരം പ്രസ്തുത ഔറത്ത്. മുഖമൊഴിച്ചുള്ള ഭാഗങ്ങളാണെന്നാണ് ഹംബലി മദ്ഹബിന്റെ പക്ഷമെങ്കില്‍ മാലിക് മദ്ഹബ് പ്രസ്തുത ഔറത്തിനെ ഗൗരവമുള്ളത് (മുഖല്ലള്), ലഘുവായത് (മുഖഫ്ഫഫ്) എന്നിങ്ങനെ രണ്ടായി തരം തിരിച്ചതായി കാണാം. തല, കൈകാലുകള്‍, നെഞ്ച്, നെഞ്ചിനോട് നേരിടുന്ന പുറംഭാഗം എന്നിവ ഒഴിച്ചുള്ള എല്ലാ ശരീര ഭാഗവുമാണ് ‘ഗൗരവമായ’ ഔറത്ത് എന്നതുകൊണ്ടുള്ള വിവക്ഷ. തല, പിരടി, മുഴംകൈ, നെഞ്ച്, നെഞ്ചിനോട് നേരിടുന്ന പുറം ഭാഗം എന്നിവ ഒഴിച്ചുള്ള ഭാഗങ്ങളാണ് ലഘുവായ ഔറത്ത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഗൗരവമായ ഔറത്തിനെ അല്‍പമോ മുഴുവനോ തുറന്ന് നിസ്‌കരിച്ചാല്‍ നിസ്‌കാരം അസാധുവാകുമെന്നും, എന്നാല്‍ ലഘുവായ ഔറത്തിനെ അല്‍പമോ മുഴുവനോ തുറന്ന് നിസ്‌കരിച്ചാല്‍ (തുറന്നിടലും നോക്കലും ഹറാമാണെങ്കിലും) നിസ്‌കാരം സാധുവാകുമെന്നുമാണ് ഹംബലികളുടെ കര്‍മ്മശാസ്ത്രം (അല്‍ഫിക്ഹ് അലല്‍മദാഹിബുല്‍ അര്‍ബഅ:)


സ്ത്രീ ഒറ്റക്ക്, ചെറുപ്രായത്തില്‍


🔰സ്ത്രീ ഒറ്റക്കാകുമ്പോള്‍ മുട്ടുപൊക്കിള്‍ക്കിടയിലുള്ള ഭാഗങ്ങള്‍ മറക്കണമെന്ന് ഫത്ഹുല്‍ മുഈന്‍ 31-ല്‍ പറയുന്നതായി കാണാം. എന്നാല്‍, ചെറിയ പെണ്‍കുട്ടിയുടെ എവിടെയൊക്കെ നോക്കല്‍ അനുവദനീയമാണെന്ന കാര്യം പണ്ഡിതര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ആഗ്രഹം ജനിക്കാത്ത ചെറിയ പെണ്‍കുട്ടിയുടെ ഗുഹ്യസ്ഥാനമല്ലാത്തതിലേക്ക് നോക്കല്‍ അനുവദനീയമാണെന്നാണ് അവര്‍ പ്രബലമാക്കിയത്. ആഗ്രഹം ജനിപ്പിക്കുമെങ്കില്‍ അവളും പ്രായപൂര്‍ത്തിയായ സ്ത്രീയുടെ പരിധിയില്‍ വരുമെന്നാണ് പണ്ഡിതമതം. (തുഹ്ഫ 7/195)


അടിമസ്ത്രീയും ഔറത്തും


🔰പരിപൂര്‍ണ്ണ അടിമയായ സ്ത്രീയുടെ മുട്ട് പുക്കിള്‍ക്കിടയിലെ ഭാഗങ്ങളൊഴിച്ചുള്ള ശരീരഭാഗങ്ങളിലേക്ക് ഫിത്‌ന/ വികാരങ്ങളില്ലാതെ നോക്കല്‍ അനുവദനീയമാണെന്നാണ് പ്രബലാഭിപ്രായം. എന്നാല്‍, ഇമാം നവവി(റ) അടിമ സ്ത്രീ സ്വതന്ത്രസ്ത്രീയെ പോലെ തന്നെയാണെന്ന് പ്രബലമാക്കുന്നതായി കാണാം. (തുഹ്ഫ 7/199) 

ലോകാവസാനത്തിന്റെ ചില ചെറിയ അടയാളങ്ങൾ ഹദീസിൽ





നാം വസിക്കുന്ന ഈ ലോകം എന്നും നില നിൽക്കും എന്നാണോ നാം കരുതുന്നത് . എത്രയോ തലമുറ നമുക്ക് മുന്നിൽ കഴിഞ്ഞു പോയിരിക്കുന്നു .

പ്രാവാചകൻമാർ , സഹാബാക്കൾ , ഔലിയാക്കൾ , ആരിഫീങ്ങൾ , സൂഫി വര്യന്മാർ , പണ്ഡിത മഹത്തുക്കൾ അങ്ങനെ എത്ര എത്ര മഹാന്മാർ

അതുപോലെ തന്നെ അക്രമകാരികൾ , അഹങ്കാരികൾ , സ്വേച്ഛാതിപതികൾ , ബഹുദൈവ ആരാധകർ , വിനാശകാരികൾ അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്തവർ ..

ഇപ്പോൾ നമ്മുടെ തലമുറ , ഇതും കടന്നു പോകുക തന്നെ ചെയ്യും , പിന്നീട് പുതിയ തലമുറ ഭൂമിയിൽ വിരാജിക്കും ..

അതായതു ഭൂമിയിൽ ഏതൊക്കെ സമുദായം ജീവിച്ചിരുന്നോ അവരെല്ലാം മരണപ്പെട്ടു അവരുടെ കബറിടങ്ങളിൽ അവർ ചെയ്ത അമലുകൾ അനുസരിച്ചു സുഖ ദുഃഖങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു ..

പറഞ്ഞു വരുന്നത് ഈ ലോകത്തിനും ഒരു അവസാനമുണ്ട് , അതിനു ശേഷം കണക്കുകൾ പരിശോധിക്കുന്ന ദിവസങ്ങൾ ..

പിന്നീട്  സ്വർഗ്ഗം നരകം ...

ലോകം അവസാനിക്കുന്നതിനു മുൻപ് പല അടയാളങ്ങളും അല്ലാഹുവിന്റെ ഹബീബ് (സ) നമുക്ക് വ്യക്തമായി പറഞ്ഞു തന്നിട്ടുണ്ട് . എല്ലാം വിശദമായി ഇവിടെ കുറിക്കുന്നില്ല . ചെറിയ  അടയാളമായി പറഞ്ഞ ഹദീസുകൾ മാത്രം പരിശോധിക്കാം ..

ഇമാം തുര്‍മുദി [റ] പറയുന്നു 15 അടയാളം നിങ്ങളുടെ കണ്ണില്‍ കണ്ടാല്‍ നിങ്ങള്‍ ഖിയാമത്ത് നാളിനെ ദിവസം അടയാളപ്പെടുത്തണം എന്നു നബി  (സ) തങ്ങള്‍ പറഞ്ഞിരിക്കുന്നു ..

1. പൊതു ഖജനാവ്‌ കട്ടുമുടിക്കുന്ന ഭരണാധികാരികളുടെ കാലം വന്നാല്‍..

2. ഒരാളെയും വിശ്വസിക്കാന്‍ വയ്യാത്ത കാലം വന്നാല്‍..

3. പണക്കാരന്‍ സകാത്ത് കൊടുക്കാതെ പാവങ്ങളുടെ ഹഖ് തിന്നുന്ന കാലം വന്നാല്‍...

4.അല്ലാഹുവിന്റെ ദീനിന്റെ ആവശ്യത്തിനു വേണ്ടിയല്ലാതെ ദീന്‍ കൊണ്ട് തട്ടിക്കളിക്കുന്ന കാലം വന്നാല്‍..

5. ഭാര്യമാരെ ഭയപ്പെട്ടു കൊണ്ട് ഭര്ത്താവക്കന്മാര്ക്ക് ജീവിക്കേണ്ട കാലം വന്നാല്‍..

6. ഉമ്മാനെ മക്കള്‍ തരം താഴ്ത്തുന്ന കാലം വന്നാല്‍..

7. ബന്ധുക്കളെക്കാളും കൂട്ടുകാര്ക്ക് മുന്തിയ സ്ഥാനം നല്കു്ന്ന കാലം വന്നാല്‍..

8. ബാപ്പയെ വീട്ടില്‍ നിന്നും പുറത്താക്കുന്ന കാലം വന്നാല്‍..

9. പള്ളികളില്‍ തർക്കങ്ങൾ തുടങ്ങുന്ന കാലം വന്നാല്‍...

10. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭരണാധികാരികള്‍ കള്ള് കുടിയന്മാരും പെണ്ണ് പിടിയന്മാരുമാകുന്ന കാലം വന്നാല്‍..

11. ഒരാളെ പേടിച്ചു ജനങ്ങൾക്ക് കഴിയേണ്ടി  വരുന്ന കാലം വന്നാല്‍..

12. പാട്ട് പാടി നടക്കുന്ന പെണ്ണുങ്ങള്‍ പെരുകുന്ന കാലം വന്നാല്‍..

13. സംഗീത ഉപകരണങ്ങള്‍ വര്ദ്ധി്ക്കുന്ന കാലം വന്നാല്‍..

14. ലോകമാകെ മദ്യത്തിന്റെ കീഴിലാകുന്ന ഒരു കാലം വന്നാല്‍..

15. കഴിഞ്ഞു പോയ നല്ല നല്ല ആളുകളെ അവസാനം വരുന്നവര്‍ കുറ്റം പറയുന്ന കാലം വന്നാല്‍..

നബി തങ്ങള്‍ തുടരുന്നു. ഈ അടയാളങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ലോകത്ത് കൊടും കാറ്റു ഉണ്ടാകും. ഇടയ്ക്കിടയ്ക്ക് ഭൂമി കുലുക്കങ്ങളുണ്ടാകും ഭൂമിയുടെ പല ഭാഗങ്ങളില്‍ പിളരും .


പ്രവാചക നിയോഗം

അന്ത്യദിനത്തിന്‍റെ ഏറ്റവും പ്രഥമമായ അടയാളമായി നബി(സ) പഠിപ്പിച്ചത് പ്രവാചക നിയോഗമാണ്.

سهل بن سعد,رضى الله عنه, قال رأيت رسول الله صلى الله عليه وسلم وقال: بإصبعيه هكذا بالوسطى والّتي تلى الإبهام بعثت والسّاعة كهاتين.

സഹ്ല്‍ ബിന്‍ സഅദ്(റ) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ ദൂതരെ കണ്ടു. അദ്ദേഹം തന്‍റെ നടുവിരലും ചൂണ്ടുവിരലും ചേര്‍ത്ത് പിടിച്ചു കൊണ്ട് പറഞ്ഞു: ഞാനും അന്ത്യദിനവും ഇവ രണ്ടും പോലെയാണ് നിയുക്തമായിട്ടുള്ളത്. (ബുഖാരി)


ഇമാം ഖുര്‍തുബി പറഞ്ഞു: അന്ത്യദിനത്തിന്‍റെ ഒന്നാമത്തെ അടയാളം പ്രവാചകനാണ്‌. കാരണം അദ്ദേഹം അവസാനത്തെ പ്രവാചകനാണ്‌. അദ്ദേഹത്തിനും അന്ത്യദിനത്തിനുമിടയില്‍ മറ്റൊരു പ്രവാചകനില്ല.

നബി (സ) യുടെ വഫാത്ത്

ഔഫു ബിന്‍ മാലിക് പറഞ്ഞു. തബൂക്ക് യുദ്ധവേളയില്‍ ഞാന്‍ നബി(സ)യുടെ അടുക്കല്‍ ചെന്നു. അദേഹം തുകല്‍ കൊണ്ട് നിര്‍മ്മിച്ച ഒരു കൂടാരത്തിലായിരുന്നു. അദ്ദേഹം പറഞ്ഞു. അന്ത്യദിനത്തിന് മുന്‍പായി ഞാന്‍ ആറു കാര്യങ്ങള്‍ എന്നുന്നു. എന്‍റെ മരണം, ബൈത്തുല്‍ മുഖദ്ദസിന്‍റെ വിജയം. രോഗബാധിത ആടുകള്‍ ചാവുന്നത് പോലുള്ള ആകസ്മിക മരണം, ധനത്തിന്‍റെ ഒഴുക്ക് എത്രത്തോളമെന്നാല്‍ നൂറ് ദിനാര്‍ പോലും ഒരാള്‍ക്ക്‌ നിസ്സാരമായിരിക്കും. അറബികളുടെ മുഴുവന്‍ ഭവനങ്ങളിലുമെത്തുന്ന കുഴപ്പം, നിങ്ങളും റോമാക്കാരും തമ്മില്‍ സന്ധിയുണ്ടാക്കുകയും അവര്‍ അത് ലംഘിക്കുകയും എണ്‍പത് പതാകകള്‍ക്ക് കീഴില്‍ അവര്‍ നിങ്ങള്‍ക്ക് നേരെ വരികയും ചെയ്യും. ഓരോ പതാകക്ക് കീഴിലും പന്തീരായിരം ഉണ്ടായിരിക്കും. (ബുഖാരി)

ചന്ദ്രന്‍ പിളര്‍ന്ന സംഭവം

അനസ് ബിന്‍ മാലിക്(റ) പറഞ്ഞു: മക്കയിലെ ആളുകള്‍ അല്ലാഹുവിന്‍റെ ദൂതരോട് ഒരു ദ്രിഷ്ടാന്തം കാണിച്ചു കൊടുക്കുവാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ അവര്‍ക്ക് ചന്ദ്രന്‍ പിളര്‍ന്നത് കാണിച്ചു കൊടുത്തു.

ഇബ്നു അബ്ബാസ്(റ) പറഞ്ഞു: ബഹുദൈവവിശ്വാസികള്‍ പ്രവാചകന്‍റെ അടുക്കല്‍ വന്നിട്ട് പറഞ്ഞു: നീ സത്യവാനാണെങ്കില്‍ ഞങ്ങള്‍ക്ക് ചന്ദ്രനെ രണ്ടായി പിളര്‍ത്തി കാണിച്ചു തരിക. ഒരു പകുതി അബു ഖുബൈസ് പര്‍വ്വതത്തിലും മറ്റേ പകുതി ഖഅ് ലിയാന്‍ മലയിലും. അന്ന് ഒരു പൗര്‍ണ്ണമി ദിനമായിരുന്നു. അപ്പോള്‍ അല്ലാഹുവിന്‍റെ ദൂതര്‍ തന്‍റെ രക്ഷിതാവിനോട് അവര്‍ ആവശ്യപ്പെട്ടത് നല്‍കാന്‍ പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ചന്ദ്രന്‍ രണ്ട് പകുതിയായി. ഒന്ന് അബൂ ഖുബൈസിന്‍മേലും മറ്റേത് ഖഅ്ഖിയാന്‍ മലയിലും. നബി(സ) പറഞ്ഞു: നിങ്ങള്‍ സാക്ഷ്യം വഹിക്കുക.

ബൈത്തുല്‍ മുഖദ്ദസിന്‍റെ വിജയം

മുഹമ്മദ്‌ നബി(സ) ദൈവ ദൂതരായി നിയോഗിതനായ സമയത്ത് ബൈത്തുല്‍ മുഖദ്ദസ് റോമക്കാരായ ക്രിസ്ത്യാനികളുടെ കീഴിലായിരുന്നു. റോമക്കാര്‍ വളരെ വലിയ സാമ്രാജ്യത്തിന്‍റെ ഉടമകളുമായിരുന്നു. ബൈത്തുല്‍ മുഖദ്ദിസിന്‍റെ വിജയം നബി(സ) പ്രവചിക്കുകയും അത് അന്ത്യ ദിനത്തിന്‍റെ അടയാളങ്ങളുടെ കൂട്ടത്തില്‍ എണ്ണുകയും ചെയ്തു. ഉമര്‍ ബിന്‍ ഖത്താബ്(റ)ന്‍റെ കാലത്ത് (16 ഹി. 637 ക്രി.) ബൈതുല്‍ മുഖദ്ദസ് വിജയിച്ചടക്കപ്പെടുകയും അത് ശുദ്ധീകരിച്ച് അവിടം ഒരു പള്ളി നിര്‍മ്മിക്കുകയും ചെയ്തു. പിന്നീട് സ്വലാഹുദ്ദീന്‍ അയ്യൂബിയും ഈ വിശുദ്ധഭവനം വിജയിച്ചടക്കിയിട്ടുണ്ട്. ഇനിയും ഈ ഭവനം വിജയിക്കപ്പെടുമെന്ന് സൂചിപ്പിക്കുന്ന പ്രവാചക വചനങ്ങളുണ്ട്.

 ആകസ്മിക മരണം

موتان يأخذ فيكم كقعاص الغنم

നബി(സ) പറഞ്ഞു: ഖുനൂസ് എന്ന രോഗം കാരണം ആടുകള്‍ ചാവുന്നത് പോലുള്ള മരണം. ഖുനൂസ് എന്ന രോഗം ബാധിച്ച മൃഗങ്ങളുടെ മൂക്കില്‍ നിന്ന് ഒരു ദ്രാവകം ഒലിക്കുകയും പെട്ടെന്ന് ചാവുകയും ചെയ്യും. ഈ രോഗം ഒരു പകര്‍ച്ച വ്യാധിയായത് കൊണ്ട് മറ്റു മൃഗങ്ങളിലേക്ക് പെട്ടെന്ന് പടരുകയും അവ ഒന്നടങ്കം ചത്തൊടുങ്ങുകയും ചെയ്യും. പ്ലേഗ് പോലുള്ള രോഗങ്ങള്‍ കാരണം ആളുകള്‍ കൂട്ടത്തോടെ മരിച്ചു വീഴുന്നത് അന്ത്യ ദിനത്തിന്‍റെ അടയാളങ്ങളില്‍ പെട്ടതാണ്

കുഴപ്പങ്ങളുടെ വ്യാപനം


 إِنَّ بَيْنَ يَدَيِ السَّاعَةِ فِتَنًا كَقِطَعِ اللَّيْلِ الْمُظْلِمِ , فِتَنًا كَقِطَعِ الدُّخَانِ يَمُوتُ فِيهَا قَلْبُ الرَّجُلِ كَمَا يَمُوتُ بَدَنُهُ , يُصْبِحُ الرَّجُلَ مُؤْمِنًا وَيُمْسِي كَافِرًا , وَيُمْسِي مُؤْمِنًا وَيُصْبِحُ كَافِرًا , يَبِيعُ قَوْمٌ خَلاقَهُمْ وَدِينَهُمْ بِعَرَضٍ مِنَ الدُّنْيَا

നബി(സ) പറഞ്ഞു: അന്ത്യ ദിനത്തിന് മുന്നോടിയായി ഇരുളടഞ്ഞ രാത്രി പോലുള്ള കുഴപ്പങ്ങള്‍ ഉണ്ടാകും. പുകകഷ്ണങ്ങള്‍ പോലുള്ള കുഴപ്പങ്ങള്‍ മനുഷ്യരുടെ ശരീരം മരിക്കുന്നത് പോലെ ഹൃദയവും മരിക്കും. ഒരാള്‍ രാവിലെ വിശ്വാസിയും വൈകുന്നേരം അവിശ്വാസിയും ആകും, വൈകുന്നേരം വിശ്വാസിയും രാവിലെ അവിശ്വാസിയുമാകും. ജനങ്ങള്‍ അവരുടെ സ്വഭാവവും മതവും ദുനിയാവിന് വേണ്ടി വില്‍ക്കും. (അഹ്മദ്)

യുദ്ധങ്ങള്‍ പോരാട്ടങ്ങള്‍

നബി(സ) പറഞ്ഞു: രണ്ടു വന്‍ സംഘങ്ങള്‍ തമ്മില്‍ യുദ്ധത്തിലേര്‍പ്പെടുന്നത് വരെ അന്ത്യനാള്‍ സംഭവിക്കുകയില്ല. അവര്‍ക്കിടയില്‍ വമ്പിച്ച ആള്‍നാശം സംഭവിക്കും. അവരുടെ വാദം ഒന്നായിരിക്കും.( ബുഖാരി)

قال رسول الله صلى الله عليه وسلم : لا تقوم الساعة حتى تقاتلوا الترك صعار الأعين حمر الوجوه ذلف الأنوف كأن وجوههم المجان المطرقة ولا تقوم الساعة حتى تقاتلوا قوما نعالهم الشعر

നബി(സ) പറഞ്ഞു: അന്ത്യ ദിനം സംഭവിക്കുകയില്ല. നിങ്ങള്‍ തുര്‍ക്കികളുമായി യുദ്ധം ചെയ്യുന്നത് വരെ. അവരുടെ കണ്ണുകള്‍ ചെറിയതും മുഖങ്ങള്‍ ചുവന്നതും മൂക്കുകള്‍ പതിഞ്ഞതുമായിരിക്കും. അവരുടെ മുഖങ്ങള്‍ പരിചകള്‍ പോലിരിക്കും, അന്ത്യ ദിനം സംഭവിക്കുകയില്ല. നിങ്ങള്‍ ഒരു ജനതയുമായി യുദ്ധം ചെയ്യുന്നത് വരെ. അവരുടെ പാദരക്ഷകള്‍ രോമങ്ങള്‍ കൊണ്ടുള്ളതായിരിക്കും. (ബുഖാരി)

മത പ്രമാണങ്ങളിലെ അജ്ഞതയും അവിവേകവും


سيخرج في آخر الزمان قوم أحداث الأسنان سفهاء الأحلام يقولون من خير قول البرية يقرءون القرآن لا يجاوز حناجرهم يمرقون من الدين كما يمرق السهم من الرمية

നബി (സ) പറഞ്ഞു: അവസാന കാലത്ത് ഒരു ജനത വരും, അവര്‍ ചെറുപ്പക്കാരും  വിവേകമില്ലാത്തവരുമായിരിക്കും. അവര്‍ സൃഷ്ടികളില്‍ ഏറ്റവും ഉത്തമന്‍റെ വാക്കുകള്‍ (പ്രവാചക വചനങ്ങള്‍) പറയും. അവര്‍ ഖുര്‍ആന്‍ പാരായണം ചെയ്യും. പക്ഷെ അത് അവരുടെ കണ്ഠങ്ങള്‍ക്ക്  അപ്പുറം പോകുകയില്ല..... മതത്തില്‍ നിന്ന് അവര്‍ പുറത്തു പോകും, അമ്പ് വില്ലില്‍ നിന്ന് പുറത്തു പോകുന്നത് പോലെ.(നസാഈ)

പ്രവാചകത്വവാദികളുടെ പുറപ്പാട്


ولا تقوم الساعة حتى تلحق قبائل من أمتي بالمشركين، وحتى تعبد قبائل من أمتي الأوثان ، وإنه سيكون في أمتي كذابون ثلاثون ، كلهم يزعم أنه نبيالله ، وأنا خاتم النبيين ، ولا نبي بعد

നബി(സ) പറഞ്ഞു: എന്‍റെ സമുദായത്തിലെ ചില ഗോത്രങ്ങള്‍ അവിശ്വാസികളുമായി ചേരുകയും അവര്‍ വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്യുന്നത് വരെ അന്ത്യദിനം സംഭവിക്കുകയില്ല. അത് പോലെ എന്‍റെ സമുദായത്തില്‍ നിന്ന് മുപ്പത് കള്ളവാദികള്‍ വരും. അവരെല്ലാം താന്‍ പ്രവാചകനാണെന്ന് വാദിക്കും. ഞാന്‍ അന്ത്യ പ്രവാചകനാണ്‌. എനിക്ക് ശേഷം പ്രവാചകനില്ല. (അബൂദാവൂദ്)


സമ്പല്‍സമൃദ്ധി വര്‍ദ്ധിക്കും



عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: "لا تقوم الساعة حتى يكثر المال ويفيض. حتى يخرج الرجل بزكاة ماله فلا يجد أحدا يقبلها منه وحتى تعود أرض العرب مروجا وأنهارا"  

അബൂ ഹുറൈറ(റ)ല്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: അന്ത്യ ദിനം വരികയില്ല സമ്പത്ത് വര്‍ദ്ധിച്ച് ഒഴുകുന്നത് വരെ, എത്രത്തോളമെന്നാല്‍ ഒരാള്‍ തന്‍റെ സകാത്ത് ധനവുമായി പുറപ്പെടും. അത് അവനില്‍ നിന്ന് സ്വീകരിക്കുവാന്‍ ആരെയും കാണുകയില്ല. അത്പോലെ അറബ്ഭൂമി പച്ച പിടിച്ചതും പുഴകളുള്ളതുമായിരിക്കും, (മുസ്‌ലിം) 

അക്രമികളുടെ അരങ്ങേറ്റം

رجال معهم اسياط كأذناب البقر يضربون بها النّاس

നബി(സ) പറഞ്ഞു: ചില ആളുകളുണ്ടാവും അവരുടെ അടുക്കല്‍ പശുക്കളുടെ വാലുകള്‍ പോലുള്ള ചാട്ടവാറുണ്ടാകും. അവര്‍ അതുകൊണ്ട് ജനങ്ങളെ അടിക്കും.(മുസ്‌ലിം)

കൊലപാതകങ്ങള്‍ വര്‍ദ്ധിക്കും

قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : وَالَّذِي نَفْسِي بِيَدِهِ ، لَا تَذْهَبُ الدُّنْيَا حَتَّى يَأْتِيَ عَلَى النَّاسِ يَوْمٌ لَا يَدْرِي الْقَاتِلُ فِيمَ قَتَلَ ، وَلَا الْمَقْتُولُ فِيمَ قُتِلَ ، فَقِيلَ : كَيْفَ يَكُونُ ذَلِكَ ؟ قَالَ : الْهَرْجُ ، الْقَاتِلُ وَالْمَقْتُولُ فِي النَّارِ

നബി(സ) പറഞ്ഞു: എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം. ഈ ലോകം അവസാനിക്കുകയില്ല ഒരു നാള്‍ വരുന്നത് വരെ. അന്ന് കൊല്ലുന്നവന് താന്‍ എന്തിനാണ് കൊല്ലുന്നതെന്നോ കൊല്ലപ്പെട്ടവന്‍ എന്തിനാണ് കൊല്ലപ്പെട്ടതെന്നോ അറിയുകയില്ല.(മുസ്‌ലിം)

വിശ്വസ്ഥത നഷ്ടപ്പെടുക

അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം. ഒരിക്കല്‍ നബി(സ) ഒരു സദസ്സിലിരുണ്ണ്‍ ഒരു ജനതയോട് സംസാരിക്കുകയായിരുന്നു. അപ്പോള്‍ ഒരു അപരിഷ്കൃത അറബി വന്നിട്ട് ചൊദിച്ചു. എപ്പോഴാണ് അന്ത്യദിനം. നബി(സ) സംസാരം തുടര്‍ന്നു കൊണ്ടിരുന്നു. ചിലര്‍ പറഞ്ഞു: നബി(സ) അവന്‍ ചോദിച്ചത് കേട്ടിരിക്കും പക്ഷെ ഇഷ്ടപ്പെടാത്തത് കൊണ്ടായിരിക്കാം. ചിലര്‍ പറഞ്ഞു: നബി(സ) ചോദിച്ചത് കേട്ടിരിക്കില്ല. നബി(സ) സംസാരം കഴിഞ്ഞതിന് ശേഷം ചോദിച്ചു. അന്ത്യദിനത്തെക്കുറിച്ച് ചോദിച്ചവനെവിടെ? അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരെ ഞാന്‍ ഇതാ. നബി(സ) പറഞ്ഞു: അമാനത്ത്(വിശ്വസ്ഥത) നഷ്ടപ്പെട്ടാല്‍ നീ അന്ത്യദിനം പ്രതീക്ഷിക്കുക. അദ്ദേഹം ചോദിച്ചു. എങ്ങിനെയാണ് അത് നഷ്ടപ്പെടുക. നബി(സ) പറഞ്ഞു: കാര്യം അനര്‍ഹരിലേക്ക് ഏല്‍പ്പിക്കപ്പെട്ടാല്‍ നീ അന്ത്യദിനം പ്രതീക്ഷിക്കുക. (ബുഖാരി)

പൂര്‍വ്വ സമുദായങ്ങളെ പിന്തുടരുക

അടിമസ്ത്രീ യജമാനന് ജന്മം നല്‍കുക

കെട്ടിടങ്ങളുടെ ഉയരം

وَأَنْ تَرَى الْحُفَاةَ الْعُرَاةَ الْعَالَةَ رِعَاءَ الشَّاءِ يَتَطَاوَلُونَ فِي الْبُنْيَانِ

പാദരക്ഷയും ഉടുതുണിയും ഇല്ലാത്ത ആശ്രിതരും ആടുമേക്കുന്നവരുമായ ആളുകള്‍ കെട്ടിടങ്ങളുടെ ഉയര്‍ച്ചയില്‍ പെരുമ നടിക്കുന്നത് നിനക്ക് കാണാം. (മുസ്ലിം)

വസ്ത്രം ധരിച്ച നഗ്നകള്‍


نساء كاسيات عاريات مميلات مائلات رءوسهن كأسنمة البخت المائلة لا يدخلن الجنة ولا يجدن ريحها وإن ريحها ليوجد من مسيرة كذا وكذا.

ചില സ്ത്രീകള്‍ അവര്‍ വസ്ത്രം ധരിച്ചവരും നഗ്നരുമാണ്. ചാഞ്ഞും ചെരിഞ്ഞും നടക്കുന്നവരുമാണ്. അവരുടെ ശിരസ്സുകള്‍ ഒട്ടകങ്ങളുടെ പൂഞ്ഞ പോലിരിക്കും. അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. അതിന്‍റെ വാസന പോലും അവര്‍ അനുഭവിക്കുകയില്ല. അതിന്‍റെ സുഗന്ധം ഇത്രയിത്ര വഴിദൂരം എത്തും. (മുസ്‌ലിം)

വ്യാപാര വ്യാപനം

عن النبي صلى الله عليه وسلم قال : بين يدي الساعة : تسليم الخاصة, وفشوّ التجارة حتى تعين المرأة زوجها على التجارة ، وقطع الأرحام, وفشوّ القلم, وظهور الشهادة بالزورِ, وكتمان شهادة الحق.

നബി(സ) പറഞ്ഞു: അന്ത്യദിനത്തിന്‍റെ മുന്നോടിയാണ്; പ്രത്യേകക്കാരോട് മാത്രം അഭിവാദ്യം ചെയ്യല്‍, കച്ചവടത്തിന്‍റെ വ്യാപനം, എത്രത്തോളമെന്നാല്‍ ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിനെ കച്ചവടത്തില്‍ സഹായിക്കും. കുടുംബ ബന്ധത്തിന്‍റെ വിഛേദനം, പേനയുടെ വ്യാപനം, കള്ളസാക്ഷ്യത്തിന്‍റെ പ്രകടനം, സത്യസാക്ഷ്യം മറച്ചുവെക്കപ്പെടും (അബൂദാവൂദ്)

പിശുക്ക് വര്‍ദ്ധിക്കും

إن من أشراط الساعة أن يظهر الشح

നബി(സ) പറഞ്ഞു: പിശുക്ക് പ്രകടമാകുന്നത് അന്ത്യദിനത്തിന്‍റെ അടയാളങ്ങളില്‍ പെട്ടതാണ്. (ത്വബറാനി)

ചീത്ത അയല്‍പക്കം

لا تقوم الساعة حتى يظهر الفحش, وقطيعة الرحم, وسوء الجوار

നബി(സ.അ) പറഞ്ഞു: അന്ത്യദിനം സംഭവിക്കുകയില്ല, അസഭ്യം വര്‍ദ്ധിക്കുകയും. കുടുംബബന്ധം വിഛേദിക്കപ്പെടുകയും, ചീത്ത അയല്‍പക്കം വ്യാപിക്കുകയും ചെയ്യുന്നത് വരെ.(അഹമദ്)

മഹാന്മാരുടെ വിയോഗം, വിഡ്ഢികളുടെ ആഗമനം

عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، أَنَّهُ قَالَ : " وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ ، لا تَقُومُ السَّاعَةُ حَتَّى يَظْهَرَ الْفُحْشُ وَالْبُخْلُ ، وَيُخَوَّنَ الأَمِينُ ، وَيُؤْتَمَنَ الْخَائِنُ ، وَيَهْلِكَ الْوُعُولُ ، وَتَظْهَرَ التَّحُوتُ "

നബി(സ) പറഞ്ഞു: അന്ത്യദിനം സംഭവിക്കുകയില്ല പിശുക്കും തോന്നിവാസവും പ്രകടമാകുന്നത് വരെ. വിശ്വസ്തന്‍ ചതിക്കപ്പെടുകയും ചതിയനെ അമാനത്ത് ഏല്‍പ്പിക്കപ്പെടുകയും ചെയ്യും. മഹാന്മാര്‍ നശിക്കുകയും അധമര്‍ രംഗത്ത് വരികയും ചെയ്യും. (ത്വബറാനി)

ധനത്തിന്‍റെ സ്രോതസ്സ് ഗൗനിക്കാതിരിക്കുക

عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : " لَيَأْتِيَنَّ عَلَى النَّاسِ زَمَانٌ لا يُبَالِي الْمَرْءُ بِمَا أَخَذَ الْمَالَ بِحَلالٍ أَوْ حَرَامٍ "

നബി(സ) പറഞ്ഞു: ജനങ്ങള്‍ക്ക് ഒരു കാലം വരും അന്ന് മനുഷ്യര്‍ താന്‍ സമ്പാദിക്കുന്ന ധനം അനുവദനീയമായതില്‍ നിന്നാണോ നിഷിദ്ധമായതില്‍ നിന്നാണോ എന്ന കാര്യം വിലവെക്കുകയില്ല. (ബുഖാരി)

ദൈവ പ്രീതിക്ക് വേണ്ടിയല്ലാതെ അറിവ് ആര്‍ജ്ജിക്കും

قال رسول الله صلى الله عليه وسلم... وتعلم لعير الدين

നബി(സ) പറഞ്ഞു: മതത്തിന് വേണ്ടിയല്ലാതെ അറിവ് നേടും (തുര്‍മുദി)

ഭാര്യയെ അനുസരിക്കുകയും മാതാപിതാക്കളെ ധിക്കരിക്കുകയും ചെയ്യും.

قال رسول الله - صلى الله عليه وسلم- ....وأطاع الرجل امرأته وعق أمه وأدنى صديقه وأقصى أباه

നബി(സ) പറഞ്ഞു: ഒരു മനുഷ്യന്‍ തന്‍റെ ഭാര്യയെ അനുസരിക്കുകയും മാതാവിനെ ധിക്കരിക്കുകയും ചെയ്യും. കൂട്ടുകാരനെ അടുപ്പിക്കുകയും പിതാവിനെ അകറ്റുകയും ചെയ്യും (തുര്‍മുദി)

തെമ്മാടികള്‍ നേതാക്കളാകും.

قال رسول الله صلى الله عليه وسلم وَسَادَ الْقَبِيلَةَ فَاسِقُهُمْ, وَكَانَ زَعِيمُ الْقَوْمِ أَرْذَلَهُمْ ,وَأُكْرِمَ الرَّجُلُ مَخَافَةَ شَرِّهِ 

നബി(സ) പറഞ്ഞു: ഒരു ഗോത്രത്തിലെ തെമ്മാടി അവരുടെ നേതാവാകും. ഒരു ജനതയിലെ ഏറ്റവും നീചന്‍ അവരുടെ നേതാവാകും. ഒരാളുടെ തിന്മയില്‍ നിന്ന് മോചനം ലഭിക്കാന്‍ വേണ്ടി അവന്‍ ആദരിക്കപ്പെടും. (ത്വബറാനി)

പള്ളികള്‍ അലങ്കരിക്കപ്പെടും

قال رسول الله صلى الله عليه وسلم  وقعدت الحملان على المنابر, واتخذوا القرآن مزامير, وزخرفت المساجد, ورفعت المنابر

നബി(സ) പറഞ്ഞു: പ്രായമില്ലാത്തവര്‍ മിമ്പറുകളില്‍ ഇരിക്കും, അവര്‍ ഖുര്‍ആന്‍ സംഗീതാത്മകമാക്കും, പള്ളികള്‍ അലങ്കരിക്കപ്പെടുകയും മിമ്പറുകള്‍ ഉയര്‍ത്തപ്പെടുകയും ചെയ്യും. (ത്വബറാനി)

പട്ടും വ്യഭിചാരവും അനുവദനീയമായി ഗണിക്കും

قال رسول الله صلى الله عليه وسلم لَيَكُونَنَّ مِنْ أُمَّتى أقْوَامٌ يَسْتَحِلُّونَ الحِرَ والْحَرِيرَ

നബി(സ) പറഞ്ഞു: എന്‍റെ സമുദായത്തില്‍ നിന്ന് ചില വിഭാഗങ്ങള്‍ വരും. അവര്‍ വ്യഭിചാരവും പട്ടും അനുവദനീയമായി കാണും. (ത്വബറാനി)

ജനങ്ങള്‍ മരണം ആഗ്രഹിക്കും

عن أبي هريرة عن النبي صلى الله عليه وسلم قال لا تقوم الساعة حتى يمر الرجل بقبر الرجل فيقول يا ليتني مكانه

അബൂഹുറയ്റ(റ)വില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: അന്ത്യദിനം സംഭവിക്കുകയില്ല, ഒരു മനുഷ്യന്‍ മറ്റൊരു വ്യക്തിയുടെ ഖബറിന്‍റെ അരികിലൂടെ നടന്ന് പോകുകയും, താന്‍ അവന്‍റെ സ്ഥാനത്ത് ആയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നത് വരെ. (ബുഖാരി)

മദ്യപാനം വര്‍ദ്ധിക്കും

أبو مالك الأشعرىّ أنّه سمع رسول الله - صلى الله عليه وسلم - يقول << ليشربنّ ناس من أمّتى الخمر يسمّونها بعير اسمها >>.

അബൂമാലിക്കില്‍ അശ്അരിയില്‍ നിന്നും നിവേദനം: നബി(സ) പറയുന്നത് അദ്ദേഹം കേട്ടു. നിശ്ചയം എന്‍റെ സമുദായത്തിലെ ആളുകള്‍ മദ്യം കുടിക്കും. അവര്‍ മറ്റ് പേരുകള്‍ അതിന് പറയുകയും ചെയ്യും. (അബൂദാവൂദ്)

പള്ളികള്‍ കൊണ്ട് പെരുമ നടിക്കും.


عن أنس(ر) أنّ النّبىّ - صلى الله عليه وسلم - قال << لا تقوم السّاعة حتّى يتباهى النّاس فى المساجد >>.

അനസ്(റ)ല്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: അന്ത്യദിനം സംഭവിക്കുകയില്ല ജനങ്ങള്‍ പള്ളികള്‍ കൊണ്ട് പ്രൌഢി നടിക്കുന്നത് വരെ. ജൂതക്രൈസ്തവര്‍ തങ്ങളുടെ ആരാധനാലയങ്ങള്‍ അലങ്കരിക്കുന്നത് പോലെ മുസ്‌ലിം പള്ളികളും അലങ്കരിക്കപ്പെടും എന്നാണ് ഇബ്നു അബ്ബാസ് ഇതിന് വിശദീകരണമായി പറഞ്ഞിട്ടുള്ളത്. (അഹമദ്)

ഭവനങ്ങളുടെ മോടി കൂട്ടും.

عن أبي هريرة (ر) قال: قال رسول الله صلى الله عليه وسلم: لا تقوم السّاعة حتّى يبني النّاس بيوتًا يوشونها وشيَ المراحيل

നബി(സ) പറഞ്ഞു: അന്ത്യദിനം സംഭവിക്കുകയില്ല  ജനങ്ങള്‍ വീടുകള്‍ നിര്‍മ്മിക്കുകയും അലങ്കാര വസ്ത്രങ്ങള്‍ അലങ്കരിക്കുന്നത് പോലെ അലങ്കരിക്കുകയും ചെയ്യുന്നത് വരെ. (അദബുല്‍ മുഫ്റദ്)

ഇടിത്തീകള്‍ വര്‍ദ്ധിക്കും.


عن أبي سعيد الخدري(ر) أنّ رسول الله صلى الله عليه وسلّم قال: "تكثر الصّواعق عند اقتراب السّاعة, حتّى يأتي الرّجل القوم, فيقول: من صعق قبلكم الغداق؟ فيقولون: صعق فلان وفلان"   

അബൂസഈദില്‍ ഖുദ്റി(റ) യില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു:  അന്ത്യദിനം അടുക്കുന്നതോടുകൂടി ഇടിത്തീ വര്‍ദ്ധിക്കും. എത്രത്തോളമെന്നാല്‍, ഒരാള്‍ ഒരു ജനതയുടെ അടുക്കല്‍ ചെന്ന് ചോദിക്കും. ഇന്ന് പ്രഭാതത്തില്‍ നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ആരാണ് ഇടിത്തീയുടെ പതനമേറ്റത്? അപ്പോള്‍ അവര്‍ പറയും ഇന്ന ഇന്ന ആളുകള്‍ നിലം പതിച്ചിട്ടുണ്ട്. (ഹാകിം)

പുരുഷന്മാര്‍ കുറയും സ്ത്രീകള്‍ വര്‍ദ്ധിക്കും.

إنّ من أشراط السّاعة ويذهب الرّجال وتبقى النّساء حتّى يكون لخمسين امرأةً قيِّم واحدٌ

അന്ത്യദിനത്തിന്‍റെ അടയാളങ്ങളില്‍ പെട്ടതാണ്.... പുരുഷന്മാര്‍  കൊഴിഞ്ഞ് പോകുകയും സ്ത്രീകള്‍ അവശേഷിക്കുകയും ചെയ്യുകയെന്നത്. എത്രത്തോളമെന്നാല്‍ ഒരു പുരുഷന് അമ്പത് സ്ത്രീകളുണ്ടാകും. (മുസ്‌ലിം)

ഖുര്‍ആന്‍ പാരായണം വര്‍ദ്ധിക്കും.

عن رسول الله صلى الله عليه وسلم, قال: << سيأتى على أمتي زمان تكثر فيه القراء, وتقل  الفقهاء ويقبض العلم 

നബി(സ) പറഞ്ഞു: എന്‍റെ സമുദായത്തിന്‍റെ മേല്‍ ഒരു കാലം വരും. അന്ന് ഖുര്‍ആന്‍ പാരായണക്കാര്‍ വര്‍ദ്ധിക്കും. പണ്ഡിതര്‍ കുറയുകയും അറിവ് ഉയര്‍ത്തപ്പെടുകയും ചെയ്യും.(ഹാക്കിം)

ചെറിയവരില്‍ നിന്ന് അറിവ് ആര്‍ജ്ജിക്കപ്പെടും

أنّ النّبيّ صلّى الله عليه وسلّم, قال: إنّ من أشراط السّاعة ثلاثةً: إحداهنّ أن يلتمس العلم عند الأصاغر.

നബി(സ) പറഞ്ഞു: അന്ത്യദിനത്തിന്‍റെ അടയാളങ്ങളില്‍ പെട്ടതാണ് മൂന്ന് കാര്യം. അതിലൊന്ന് ചെറിയവരോട് അറിവ് അന്വേഷിക്കുന്നതാണ്.  (ത്വബറാനി)

ആകസ്മിക മരണം അധികരിച്ചുവരും

عن أنس بن مالك (ر) قال: قال رسول الله صلّى الله عليه وصلّم: << من اقتراب السّاعة أن يفشو الفالج, وموت الفجأة >>

അനസ് ബിന്‍ മാലിക്(റ)ല്‍ നിന്ന് നിവേദനം. അല്ലാഹുവിന്‍റെ ദൂദന്‍ പറഞ്ഞു: ആകസ്മിക മരണവും പക്ഷാഘാതവും വര്‍ദ്ധിക്കുന്നത് അന്ത്യദിനത്തിന്‍റെ അടയാളങ്ങളില്‍ പെട്ടതാണ്. (ത്വബറാനി)

സമയം വേഗത്തില്‍ കടന്നുപോകുന്നതായി അനുഭവപ്പെടും.

عن أنس بن مالك (ر) قال رسول الله صلى الله عليه وسلم لا تقوم الساعة حتى يتقارب الزمان، فتكون السنة كالشهر، والشهر كالجمعة، وتكون الجمعة كاليوم، ويكون اليوم كالساعة، وتكون الساعة كالضرمة بالنار

അനസ് ബിന്‍ മാലിക്(റ) ല്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: അന്ത്യദിനം സംഭവിക്കുകയില്ല കാലം അടുത്ത് വരുന്നത് വരെ. അപ്പോള്‍ ഒരു വര്‍ഷം ഒരു മാസം പോലെയാകും.  ഒരു മാസം ഒരു ആഴ്ച പോലെയാകും. ഒരു ആഴ്ച ഒരു ദിവസം പോലെയാകും ഒരു ദിവസം ഒരു മണിക്കൂര്‍ പോലെയാകും. ഒരു മണിക്കൂര്‍ ഒരു തീജ്ജ്വാല പോലെയുമാകും (തിര്‍മുദി) 

നീചന്മാര്‍ സൗഭാഗ്യവാന്മാരാകും

قال رسول الله صلى الله عليه وسلم :<< لا تذهب الأيام والليالي حتى يكون أسعد الناس بالدنيا لكع بن لكع

നബി(സ) പറഞ്ഞു: രാപ്പകലുകള്‍ ഇല്ലാതാകുകയില്ല നികൃഷ്ടന്‍ ഭൗതികസുഖങ്ങള്‍ കൊണ്ട് ജനങ്ങളില്‍ വച്ച് ഏറ്റവും വലിയ സൗഭാഗ്യവാനാകുന്നത് വരെ. (ത്വബറാനി)

പള്ളികളില്‍ ഇമാമുകള്‍ക്ക് ദൗര്‍ലഭ്യതയുണ്ടാകും.

من أشراط الساعة أن يتدافع أهل المسجد لا يجدون إماما يصلي بهم

നബി(സ) പറഞ്ഞു: അന്ത്യദിനത്തിന്‍റെ അടയാളത്തില്‍ പെട്ടതാണ് പള്ളിയുടെ ആളുകള്‍ ഇമാമിന് വേണ്ടി പരസ്പരം തള്ളികൊണ്ടിരിക്കും. അവര്‍ അവരെയും കൊണ്ട് നമസ്കരിക്കാന്‍ ഒരു ഇമാമിനെ കണ്ടെത്തുകയില്ല. (അബൂദാവൂദ്)  

കളവ് പറയുന്നവര്‍ വര്‍ദ്ധിക്കും.

"قال رسول الله صلى الله عليه وسلم:  "إن بين يدي الساعة كذابين 

നബി(സ) പറഞ്ഞു:തീര്‍ച്ചയായും അന്ത്യദിനത്തിന്‍റെ മുന്നോടിയായി ധാരാളം കളവ് പറയുന്നവരുണ്ടാകും. (മുസ്‌ലിം)

ഭൂകമ്പങ്ങള്‍ വര്‍ദ്ധിക്കും.

قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  لَا تَقُومُ السَّاعَةُ حَتَّى يُقْبَضَ الْعِلْمُ وَتَكْثرَ الزَّلَازِلُ

നബി(സ) പറഞ്ഞു: അന്ത്യദിനം സംഭവിക്കുകയില്ല, അറിവ് ഉയര്‍ത്തപ്പെടുകയും ഭൂചലനങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നത് വരെ (ബുഖാരി)

മതവിധികള്‍ ലംഘിക്കപ്പെടും.

عن رسول الله  صلى الله عليه وسلم , قال:  لتنقضن عرى الإسلام عروة عروة ، فكلما انتقضت عروة تشبث الناس بالتي تليها ، فأولهن نقضاً الحكم وآخرهن الصلاة 

നബി(സ) പറഞ്ഞു: ഇസ്ലാമിക പാശങ്ങള്‍ ഓരോന്നായി ഉടക്കപ്പെടും.  ഒരു പാശം പൊട്ടുമ്പോള്‍ ജനങ്ങള്‍ തൊട്ടടുത്തതിനെ മുറുകെപ്പിടിക്കും. ആദ്യമായി ലംഘിക്കപെടുന്നത് മതവിധികളാകും. അവസാനത്തേത് നമസ്കാരവും. (ത്വബറാനി)

💥 ‘ഒരാള്‍ നബി(സ)തിരുമേനിയെ സമീപിച്ച് ലോകാവസാനത്തെക്കുറിച്ച് ചോദിച്ചു. അപ്പോള്‍ തിരുമേനി പ്രതിവചിച്ചു: വിശ്വസ്തത നഷ്ടപ്പെട്ടാല്‍ ലോകാവസാനം പ്രതീക്ഷിച്ചുകൊള്ളുക. ആഗതന്‍ ‘അതെങ്ങനെയാണ് നഷ്ടപ്പെടുക?’ തിരുമേനി:’അനര്‍ഹരെ കാര്യങ്ങളേല്‍പിക്കുന്ന ഘട്ടമെത്തിയാല്‍ ലോകാവസാനം പ്രതീക്ഷിച്ചുകൊള്ളുക.”

💥 ലക്ഷണങ്ങള്‍ നബിതിരുമേനി (സ) വിശദീകരിച്ചത് ഇങ്ങനെയാണ്:
‘അടിമസ്ത്രീ തന്റെ യജമാനനെ അഥവാ യജമാനത്തിയെ പ്രസവിക്കുകയും ദരിദ്രരും നഗ്നരും നഗ്നപാദരും ആട്ടിടയന്‍മാരും ആയിരുന്ന ആളുകള്‍ വമ്പന്‍ കെട്ടിടങ്ങളുണ്ടാക്കിത്തുടങ്ങുന്നതും കണ്ടാല്‍ ലോകാവസാനമായി.

💥 വിശ്വസ്തത നഷ്ടപ്പെടുന്നതിനെക്കുറിച്ച് നബിതിരുമേനി വിശ്വസ്തത നഷ്ടപ്പെടുന്നതിനെക്കുറിച്ച് നബിതിരുമേനി ഇങ്ങനെ പറഞ്ഞു:’ആളുകള്‍ അന്യോന്യം ഇടപാടുകള്‍ നടത്തിക്കൊണ്ടിരിക്കും. പക്ഷേ , ആരും വിശ്വസ്തത പാലിക്കില്ല. എത്രത്തോളമെന്നാല്‍ ഇന്നാലിന്ന കുടുംബത്തില്‍ വിശ്വസ്തനായൊരാളുണ്ട്. അയാളെത്ര ചന്തമുള്ളവന്‍! അയാളെത്ര ബുദ്ധിമാന്‍! എന്നിങ്ങനെയെല്ലാം ആളുകള്‍ വിലയിരുത്തും. അയാളുടെ ഹൃദയത്തിലാകട്ടെ കടുക് മണിത്തൂക്കം ഈമാനുണ്ടാവുകയില്ല.’ ആളുകളെ വിലയിരുത്താന്‍ ജനങ്ങള്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ മാറുമെന്നര്‍ഥം. ആളുകളെ ഈമാനികമൂല്യങ്ങളുടെയും ദൈവികാശയങ്ങളുടെയും സ്വഭാവവൈശിഷ്ട്യങ്ങളുടെയും വെളിച്ചത്തില്‍ വേണം വിലയിരുത്താനെന്നാണ് ഇസ്‌ലാമികപാഠം. ചന്തവും ബുദ്ധിസാമര്‍ഥ്യവും മറ്റും വ്യക്തിത്വം നിര്‍ണയിക്കാനുള്ള മാനദണ്ഡമല്ല. ഇങ്ങനെ പറഞ്ഞു:’ആളുകള്‍ അന്യോന്യം ഇടപാടുകള്‍ നടത്തിക്കൊണ്ടിരിക്കും. പക്ഷേ , ആരും വിശ്വസ്തത പാലിക്കില്ല. എത്രത്തോളമെന്നാല്‍ ഇന്നാലിന്ന കുടുംബത്തില്‍ വിശ്വസ്തനായൊരാളുണ്ട്. അയാളെത്ര ചന്തമുള്ളവന്‍! അയാളെത്ര ബുദ്ധിമാന്‍! എന്നിങ്ങനെയെല്ലാം ആളുകള്‍ വിലയിരുത്തും. അയാളുടെ ഹൃദയത്തിലാകട്ടെ കടുക് മണിത്തൂക്കം ഈമാനുണ്ടാവുകയില്ല.’ 

ആളുകളെ വിലയിരുത്താന്‍ ജനങ്ങള്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ മാറുമെന്നര്‍ഥം. ആളുകളെ ഈമാനികമൂല്യങ്ങളുടെയും ദൈവികാശയങ്ങളുടെയും സ്വഭാവവൈശിഷ്ട്യങ്ങളുടെയും വെളിച്ചത്തില്‍ വേണം വിലയിരുത്താനെന്നാണ് ഇസ്‌ലാമികപാഠം. ചന്തവും ബുദ്ധിസാമര്‍ഥ്യവും മറ്റും വ്യക്തിത്വം നിര്‍ണയിക്കാനുള്ള മാനദണ്ഡമല്ല.

❄ സൗബാനില്‍ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ‘തീറ്റക്കൊതിയന്‍മാര്‍ ഭക്ഷണത്തളികയിലേക്കെന്നപോലെ ശത്രുസമൂഹങ്ങള്‍ എല്ലാ ചക്രവാളങ്ങളില്‍നിന്നുമായി നിങ്ങള്‍ക്കെതിരെ ചാടിവീഴാന്‍ കാലമായിരിക്കുന്നു’ അപ്പോള്‍ സ്വഹാബികള്‍ ‘അല്ലാഹുവിന്റെ ദൂതരേ, അന്ന് ഞങ്ങള്‍ ന്യൂനപക്ഷമായതുകൊണ്ടാണോ?’ തിരുമേനി:’അല്ല, അന്ന് നിങ്ങള്‍ ധാരാളം പേരുണ്ടാവും. പക്ഷേ നിങ്ങള്‍ മലവെള്ളപ്പാച്ചിലിലെ ചപ്പുചണ്ടികളെപ്പോലെയായിരിക്കും. ശത്രുക്കളുടെ ഹൃദയത്തില്‍നിന്ന് നിങ്ങളെക്കുറിച്ച ഭയം അല്ലാഹു എടുത്തുകളയും. അവന്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ ദൗര്‍ബല്യം ഇട്ടുതരികയുംചെയ്യും.’സ്വഹാബികള്‍ :’അല്ലാഹുവിന്റെ ദൂതരേ, എന്താണ് ദൗര്‍ബല്യം?’ 

തിരുമേനി:’ഇഹലോകത്തോടുള്ള പ്രേമം. മരണത്തോടുള്ള വെറുപ്പ്

✅ അബ്ദുല്ലാഹിബ്‌നു അംറില്‍ നിന്ന് നിവേദനം:
‘രണ്ട് നഗരങ്ങളില്‍ ഏതാണ് ആദ്യം ജയിച്ചടക്കപ്പെടുക? കോണ്‍സ്റ്റാന്റിനോപ്പിളോ, റോമോ?’ തിരുമേനി :’ഹിര്‍ഖലിന്റെ നഗരമാണ് ആദ്യം ജയിച്ചടക്കപ്പെടുക.’ 

ഇപ്പോഴത്ത ഇറ്റലിയുടെ തലസ്ഥാനമാണ് റോം. കോണ്‍സ്റ്റാന്റിനോപ്പിളാകട്ടെ ഇപ്പോഴത്തെ തുര്‍ക്കിയിലെ ഇസ്തംബൂളും. മേല്‍പ്പറഞ്ഞ രണ്ട് നഗരങ്ങളും ഇസ്‌ലാമിന്ന് കീഴ്‌പ്പെടുമെന്നും അവിടത്തുകാര്‍ ഇസ്‌ലാം സ്വീകരിക്കുമെന്നും സ്വഹാബികള്‍ മനസ്സിലാക്കിയിരുന്നു. പക്ഷേ, ഇവയിലേതാണ് ആദ്യം ഇസ്‌ലാമിന് വിധേയമാവുക എന്നതാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. അതിനുള്ള മറുപടിയായാണ് ഹിര്‍ഖലിന്റെ നഗരമെന്ന് നബിതിരുമേനി മൊഴിഞ്ഞത്.

ചരിത്രത്തില്‍ മുഹമ്മദുല്‍ ഫാതിഹ് എന്ന പേരില്‍ അറിയപ്പെടുന്ന ഇരുപത്തിമൂന്നുകാരന്‍ മുഹമ്മദ്ബ്‌നു മുറാദ് എന്ന ഉസ്മാനീ യുവാവിന്റെ കൈയ്യാല്‍ അത് യാഥാര്‍ഥ്യമായി.സുവാര്‍ത്തയുടെ രണ്ടാം ഭാഗം പുലരാനിരിക്കുന്നതേയുള്ളൂ. ഒരിക്കല്‍ അന്തുലുസില്‍നിന്നും മറ്റൊരിക്കല്‍ ബാല്‍ക്കണില്‍നിന്നും തുരത്തപ്പെട്ട ശേഷം ഇസ്‌ലാം ഒരിക്കല്‍കൂടി യൂറോപ്പില്‍ വെന്നിക്കൊടി പാറിക്കും.

💥 നബി(സ) പ്രസ്താവിച്ചതായി സൗബാന്‍ ഉദ്ധരിക്കുന്നു:
‘തീര്‍ച്ചയായും അല്ലാഹു എനിക്ക് ഭൂമിയെ ഒന്നടങ്കം ചുരുട്ടിപ്പിടിച്ച് കാണിച്ചുതന്നു. ഞാന്‍ അതിന്റെ കിഴക്കും പടിഞ്ഞാറും കണ്ടു. തീര്‍ച്ചയായും എന്റെ സമുദായത്തിന്‍െര അധികാരം ഭൂമിയില്‍നിന്ന് അല്ലാഹു എനിക്ക് ഒരുമിച്ചുകൂട്ടി കാട്ടിത്തന്നിടത്തെല്ലാം എത്തുകതന്നെ ചെയ്യും. ചുവന്നതും വെളുത്തതുമായ രണ്ട് നിധികള്‍ എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു.’ ‘ചുരുട്ടിപ്പിടിച്ചു’ എന്നതിന്റെ വിവക്ഷ നബിക്ക് ഭൂമിയെ മൊത്തത്തില്‍ കാണത്തക്കവിധം സൗകര്യംചെയ്തുകൊടുത്തു എന്നാണ്. ഭൂഗോളം മുഴുവന്‍ ഒരുഘട്ടത്തില്‍ ഇസ്‌ലാമിന്റെതാകുമെന്ന വ്യക്തമായ സൂചനയാണ് ഈ നബിവചനം നല്‍കുന്നത്.

💥 നബി(സ) പ്രസ്താവിച്ചതായി അബൂഹുറൈയ്‌റ(റ) ഉദ്ധരിക്കുന്നു:’അറേബ്യന്‍ ഭൂമി പുല്‍മേടുകളും നദികളുമാവുന്നതുവരെ ലോകാവസാനമുണ്ടാവുകയില്ല.’

💥 നിങ്ങള്‍ക്കിടയില്‍ സമ്പത്ത് പെരുത്തൊഴുകുന്നത് വരെ ലോകാവസാനമുണ്ടാവുകയില്ല. തന്റെ ദാനധര്‍മം സ്വീകരിക്കാന്‍ ആരുമുണ്ടാവില്ലേ എന്ന് മുതലുടമ ആശങ്കിക്കുന്ന അവസ്ഥയുണ്ടാകും. ദാനധര്‍മം വെച്ചുനീട്ടിയാല്‍ ‘എനിക്ക് അതിന്റെ ആവശ്യമില്ലെന്ന് ‘ ആളുകള്‍ പറയുന്ന അവസ്ഥ സംജാതമാവും.

☄ അബൂമൂസാ ഉദ്ധരിക്കുന്ന ഒരു പ്രവാചകവചനം ഇപ്രകാരമാണ്: ‘സ്വര്‍ണം ദാനം ചെയ്യാനായി ഒരാള്‍ ചുറ്റിനടന്നാലും അയാളില്‍നിന്ന് അത് സ്വീകരിക്കാന്‍ ആരും മുന്നോട്ടുവരാത്ത ഒരു കാലഘട്ടം തീര്‍ച്ചയായും ജനങ്ങള്‍ക്ക് വരാനിരിക്കുന്നു.’അത്യാര്‍ത്തിയോടെ ശേഖരിക്കാനായി ജനം മത്സരിക്കുന്ന സ്വര്‍ണം വിതരണം ചെയ്യാനായി ആളുകള്‍ നടന്നിട്ടും സ്വീകര്‍ത്താക്കളില്ലാതാവുമാറ് സമ്പല്‍സമൃദ്ധി കളിയാടുമെന്നര്‍ഥം.

⚡ ഹാരിഥഃ ഇബ്‌നു വഹ്ബ് നബി(സ)യില്‍നിന്ന് ഉദ്ധരിക്കുന്നു:

‘നിങ്ങള്‍ സ്വദഖഃ ചെയ്യുക. വിതരണത്തിനുള്ള സ്വദഖഃയുമായി ദാതാവ് നടന്നാലും അത് സ്വീകരിക്കാന്‍ ആളില്ലാത്ത ഒരു കാലം വരും. അപ്പോള്‍ ആളുകള്‍ പറയും:’ഇന്നലെ ഇതുമായി താങ്കള്‍ വന്നിരുന്നെങ്കില്‍ ഞാന്‍ അത് സ്വീകരിച്ചേനെ. ഇന്ന് എനിക്ക് അതിന്റെ ആവശ്യമില്ല.”

🌈 പ്രവാചകരീതിയെ പിന്തുടരുന്ന ഖിലാഫത്ത്

ഹുദൈഫത്തുല്‍ യമാനില്‍ നിന്ന് നിവേദനം. നബി(സ) പ്രസ്താവിച്ചു:’അല്ലാഹു ഉദ്ദേശിച്ചിടത്തോളം കാലം പ്രവാചകത്വം നിങ്ങളില്‍ നിലനില്‍ക്കും. പിന്നീട് അവന്‍ അതിനെ ഉയര്‍ത്തിക്കളയാന്‍ ഉദ്ദേശിക്കുമ്പോള്‍ ഉയര്‍ത്തിക്കളയും അനന്തരം പ്രവാചകത്വരീതിയനുസരിച്ച ഖിലാഫത്തുണ്ടായിരിക്കും അല്ലാഹു ഉദ്ദേശിക്കുന്ന കാലമത്രയും അതുണ്ടായിരിക്കും. ശേഷം, അതിനെ ഉയര്‍ത്തിക്കളയാന്‍ ഉദ്ദേശിക്കുമ്പോള്‍ അവന്‍ അതിനെ ഉയര്‍ത്തിക്കളയും. പിന്നീടുണ്ടാവുക പീഡകാധികാരമായിരിക്കും. അല്ലാഹു ഉദ്ദേശിക്കുവോളം കാലം അതുണ്ടായിരിക്കും. അനന്തരം അതിനെ ഉയര്‍ത്തിക്കളയാന്‍ ഉദ്ദേശിക്കുമ്പോള്‍ അവന്‍ ഉയര്‍ത്തിക്കളയും. പിന്നീടുണ്ടാവുക സ്വേഛാധിപത്യ ഭരണമായിരിക്കും. അല്ലാഹു ഉദ്ദേശിക്കുവോളം കാലം അതുണ്ടായിരിക്കും. പിന്നീട് അതിനെ ഉയര്‍ത്തിക്കളയാന്‍ ഉദ്ദേശിക്കുമ്പോള്‍ അവന്‍ ഉയര്‍ത്തിക്കളയും.ശേഷം പ്രവാചകത്വമാതൃകയനുസരിച്ച ഭരണമായിരിക്കും. ഇത് പറഞ്ഞ ശേഷം നബി (സ) മൗനം ഭജിച്ചു.’