Wednesday 7 December 2016

യൂസുഫ് നബിയു (അ) ടെ ചരിത്രം







സർവ്വലോക രക്ഷിതാവായ അള്ളാഹു ഈ പ്രപഞ്ചം സൃഷ്ടിച്ചത് മുതൽ പല പല കാലഘട്ടങ്ങളിലായി അനേകായിരം പ്രവാചകൻമാരെ ഈ ഭൂമിയിൽ ഇറക്കിയിട്ടുണ്ട്.അതിൽ ആദ്യ പിതാവ് ആദം നബി(അ)മുതൽ അന്തിമനബി മുഹമ്മദ് നബി (സ) വരെ ഒരുലക്ഷത്തിഇരുപത്തിനാലായിരത്തോളം പ്രവാചകർ ഉൾപ്പെടുന്നുണ്ട്. പരിശുദ്ധഖുർആൻ തന്നെ അത് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട് ..

അധർമ്മവും അജ്ഞതയും ചുറ്റും കൂരിരുൾ തീർത്തപ്പോൾ തവ്ഹീതിൻെറ വർണ്ണവെളിച്ചവുമായി വന്ന ഇരുപത്തിയഞ്ചോളം പ്രവാചകരുടെ പേരും ഖുർആൻ തന്നെ പ്രത്യേഗം പറഞ്ഞു തന്നിട്ടുണ്ട് .. ദീനിനുവേണ്ടി നിലകൊണ്ടു എന്നതിൻെറ പേരിൽ ഇതിൽ പല പ്രവചകൻമാരും വധിക്കപ്പെട്ടിട്ടുണ്ട്. 

ഈ പുണ്യപ്രവാചക ചരിത്രങ്ങളിൽ പ്രശസ്തമായ അഹ്സനുൽ ഖസ്സസ്സ് എന്നപേരിൽ പരിശുദ്ധഖുർആനിൽ അവതരിക്കപ്പെട്ടിട്ടുള്ള യൂസുഫ് നബിയുടെ ചരിത്രമാണ് . അതാണ് ഞാൻ നിങ്ങളുടെ മുന്നിൽ എത്തിക്കുന്നത്........

ഈസാനബിക്ക് മുമ്പ്, ഏകദേശം 5000വർഷങ്ങൾക്ക് അപ്പുറം ഈ ലോകത്തിന് അനുഗ്രഹീതമായി അള്ളാഹു അയച്ച പുണ്യപ്രവാചകനാണ് ഇബ്രാഹിം നബി (അ). അദ്ദേഹത്തിന് സാറാബീവിയിൽ ജനിച്ച പുത്രനാണ് ഇസ്ഹാക് നബി (അ).പ്രവാചകത്യവും അളവറ്റ സമ്പത്തു കൊണ്ടും ഇസ്ഹാക്ക് നബിയെ അള്ളാഹു അനുഗ്രഹിച്ചു..

ചരിത്ര പ്രസിദ്ധമായ ഈജിപ്തിൻെറ അയൽപ്രദേശമായ കൻആനിൽ നബി മതപ്രബോധനം നടത്തുന്ന കാലഘട്ടം മുതൽ ആണ് ഈ കഥ ആരംഭിക്കുന്നത് ....

ആത്മീയവും പാരത്രികവുമായ എല്ലാ സൗഭാഗ്യങ്ങളും ജീവിതത്തിൽ ഉണ്ടായിട്ട് പോലും ഇസ്ഹാക്ക് നബി(അ)റഖാന ദമ്പതികൾ തുല്യദുഃഖിതരായിരുന്നു.കാരണം മറ്റൊന്നുമല്ല; ദാമ്പത്യജീവിതം തുടങ്ങിയിട്ട് വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ട്പോലും അവർക്ക് ഒാമനിക്കുവാനും ലാളിക്കുവാനും ഒരുകുഞ്ഞില്ല എന്ന ദുഃഖം അവരെ അലട്ടികൊണ്ടിരുന്നു..

തനിക്ക് ശേഷം പ്രവാചകപദവി നിലനിർത്തുവാനും അള്ളാഹുവിൻെറ മാർഗ്ഗത്തിൽ പ്രബോധനം നടത്തുവാനും അനന്തരാവകാശിയായി ആരുമില്ലെന്ന ദുഃഖം ഇസ്ഹാക്ക് നബി(അ)യുടെ മനസ്സിനെ വല്ലാതെബാധിച്ചിരുന്നു.ഇരുവരും തൻെറ ദുഃഖം അള്ളാഹുവിൽ ഭരമേൽപ്പിച്ചു..അവരുടെ പ്രാർത്ഥന അള്ളാഹു ഖബൂൽ ചെയ്തു .
അൽപ്പം വഴ്കിയാണെങ്കിലും റഖാന ബീവി ഗർഭണിയായി ആ ദംബതികളുടെ ആഹ്ലാദത്തിന് അതിരില്ലായിരുന്നു.ധാനദർമ്മങ്ങൾ നൽകി അള്ളഹുവിനെ സ്തുതിച്ചു ..ദിവസങ്ങളും മാസങ്ങളും ഒന്നൊന്നായി പിന്നിട്ടു. റഖാന ബീവി പൂർണ ഗർഭണിയായിരിക്കെ ഒരു ദിവസംരാത്രി ബീവി ഒരു സ്വപ്നം കണ്ടു ..

ഒരു "അശരീരി" ......."റഖാന നാം നിൻെറ ഉദരത്തിൽ നൽകിയിരിക്കുന്നവർ രണ്ട്പേരും രണ്ട് ജനതയെയും രണ്ട് സംസ്കാരത്തെയും പ്രതിനിധീകരിക്കുന്നതായിരിക്കും"......ഈ സ്വപ്നം കണ്ട് ഞെട്ടി ഉണർന്നെങ്കിലും, ബീവിയുടെ മനം സന്തോഷത്താൽ തുടിച്ചു.ഒരു കുഞ്ഞിനുപകരം രണ്ട് കുഞ്ഞിനെ തന്ന അള്ളാഹുവിനെ ബീവി സ്തുതിച്ചു ..
ഗർഭാവസ്ഥയിൽ തന്നെ ആ കുഞ്ഞുങ്ങൾ പല കാര്യങ്ങളിലും മത്സരിച്ചിരുന്നത് പല കിതാബിലും രേഖപ്പെടുത്തിയിട്ടുണ്ട്.പ്രസവസമയത്തും ആ മത്സരം അവർ കാണിച്ചു .
തനിക്കു ആദ്യം പുറത്ത് വരണം അല്ലെങ്കിൽ മാതാവിൻെറ ഉദരം താൻ ചവിട്ടിപൊളിക്കും എന്നൊരാളുടെ വാശിക്ക് മുമ്പിൽ മറ്റെ ആൾ വഴിമാറി കെടുത്തു .

രേമാവൃദമായ ചുവപ്പ് നിറത്തോട് കൂടി, ആദ്യം പിറന്ന കുട്ടിക്ക് അവർ അയ്സ് എന്ന് നാമകരണം നൽകി. മെലിഞ്ഞ ശരീരത്തോടെ തവിട്ട് നിറത്തിൽ രണ്ടാമതു കുട്ടിക്ക് യഹ്ക്കൂബ് എന്നും നാമകരണം നൽകി ....

കാലത്തിൻെറ മാറ്റങ്ങൾക്ക് അനുസരിച്ച് ബാല്യവും കൗമാരവും കടന്ന്, അയ്സും യഹ്ക്കൂബും യുവത്യത്തിലേക്ക് കടന്നു .

ജന്മനാ ആരോഗ്യ ദ്യഢകാത്തനായ അയ്സ് ആയുധ അഭ്യാസത്തിലും വേട്ടയാടലിലും നൈപുണ്യം തെളിച്ചു.അയ്സിനൊപ്പം കരുത്തും, ആയോദന നൈപുണ്യവുമുള്ള ഒരു ചെറുപ്പകാരൻ പോലും ആ പ്രദേശത്ത് ഉണ്ടായിരുന്നില്ല.എന്നാൽ ഇളയവനായ യഹ്ക്കൂബ് പൊതുവെ ശാന്തശീലനായിരുന്നു. ചിന്തകനും, ജ്ഞാനശീലനുമായ യഹ്ക്കൂബ് കൂടുതൽ സമയവും വീട്ടിൽ തന്നെ കഴിച്ച് കൂട്ടി.

എന്നാൽ ഇസ്ഹാക്ക് നബി(അ)ക്ക് കൂടുതൽ ഇഷ്ടം അയ്സിനോടായിരുന്നു. കാരണം ;ഏറ്റവും ഇഷ്ട്ടപെട്ട മാനിറച്ചി വേട്ടയാടി കൊണ്ട് വന്ന് കൊടുത്തിരുന്നത് അയ്സായിരുന്ന്.

എന്നാൽ ഉമ്മയായ റഖാന ബീവിക്ക് ശാന്തനും സൗമ്യനുമായ യഹ്ക്കൂബ് നബി(അ)യോടായിരുന്നു കൂടുതൽ വാത്സല്യം. 

അങ്ങനെ ഇരിക്കെ; ഇസ്ഹാക്ക് നബി (അ)അയ്സിനെ അടുത്ത് വിളിച്ചു .പ്രയാദിക്കത്താൽ ഇസ്ഹാക്ക് നബി(അ)യുടെ കണ്ണിൻെറ കാഴ്ച്ചകൾ നഷ്ടപ്പെട്ടിരുന്നു അയ്സ് ഇസ്ഹാക്ക് നബി(അ)യുടെ അടുത്ത് ചെന്നു അപ്പോൾ ഇസ്ഹാക്ക് നബി (അ)അയ്സ്നോട് പറഞ്ഞു: മകനെ പ്രായാദിക്യത്താൽ എൻെറ കണ്ണിൻെറ കാഴ്ച്ച നഷ്ടപ്പെട്ടിരിക്കുന്നു .

നമ്മുക്ക് പാരമ്പര്യമായി അള്ളാഹു അനുഗ്രഹിച്ചു തന്ന നുബുവത്ത് നിനക്ക് കിട്ടുവാൻ ഞാൻ അള്ളാഹുവിനോട് പ്രാർത്ഥിക്കാം. അതിന് മുമ്പ് മോൻ പോയി കുറച്ച് മാനിറച്ചി പാകം ചെയ്തു കൊണ്ടുവരൂ. പിതാവിൻെറ വാക്കുകളിൽ സന്തുഷ്ടനായ അയസ് മാനിനെ വേട്ടയാടാൻ കാട്ടിലേക്ക് പുറപ്പെട്ടു. 

എന്നാൽ ഈ സംസാരങ്ങൾ എല്ലാം അല്പം മാറി നിന്ന് റഖാന ബീവി കേൾക്കുന്നുണ്ടായിരുന്നു.ഈ സംഭാഷണം കേട്ട് ബീവിക്ക് വളരെയധികം വിഷമം തോന്നി .
കാരണം ;പ്രവാചക പദവിക്ക് എല്ലാം കൊണ്ടും അർഹൻ യഹ്ക്കൂബ് ആണെന്ന് അവർക്കു അറിയാമായിരുന്നു. ശക്തനും പരാക്രമിയുമായ അയ്സിന് നുബുവത്ത് കിട്ടുന്നതിൽ ബീവിക്ക് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല ..ബീവി എന്തോ തീരുമാനിച്ചു ഉറപ്പിച്ചപോലെ യഹ്ക്കൂബ് നബിയുടെ അടുത്തേക്ക് നടന്നു ....

മോനെ.. യഹ്ക്കൂബെ; നമ്മുടെ ആട്ടിൻ കൂട്ടത്തിൽ ചെന്ന് വളരെ പ്രായം കുറഞ്ഞ ഒരു ആടിനെ പിടിച്ചു കൊണ്ട് വരൂ.

യഹ്ക്കൂബ് ഉമ്മപറഞ്ഞ പ്രകാരം കൂട്ടത്തിൽ വളരെ പ്രായം കുറഞ്ഞ ആടിനെ പിടിച്ച് കൊണ്ടു വന്നു .

റഖാന ആ ആടിനെ അറുത്ത് മാംസം വളരെ രുചിയോടെ പാകം ചെയ്ത് യഹ്ക്കൂബിനെ ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു: ഇത് നീ പിതാവിനു കൊണ്ട് ചെന്നു കൊടുക്കണം. നീ ആരാണെന്ന് ചോദിച്ചാൽ അയ്സ് ആണെന്ന് പറയണം. ഇത്രയും പറഞ്ഞ് ബീവി ആ ആടിൻെറ തുകൽ യഹ്ക്കൂബിൻെറ കയ്യിൽ പുതപ്പിച്ചു അയ്സ് ഉപയോഗിച്ചിരുന്ന മേൽ ഉടുപ്പ് യഹ്ക്കൂബിനെ അണിയിച്ചു. മാതാവിൻെറ ഈ പ്രവർത്തികളിൽ ഉത്കണ്ഠാകുലനായ യഹ്ക്കൂബ് ചോദിച്ചു :ഉമ്മ "എന്തിനാണ് ഞാൻ ഈ വിധം പെരുമാറേണ്ടത് ".മോനെ... പിതാവിന് വേണ്ടി ഇറച്ചിയും തേടി അയ്സ് കാട്ടിലേക്ക് പോയിരിക്കുകയാണ് .അതു നൽകി കഴിഞ്ഞാൽ അവനു നുബുവത്ത് കിട്ടുന്നതിനു വേണ്ടി ഉപ്പ അള്ളാഹുവിനോട് പ്രാർത്ഥിക്കും.

അത് സംഭവിച്ചുക്കൂടാ .....നീയാണ് നുബുവത്തിന് അർഹൻ അത്കൊണ്ട് ഉമ്മ പറയുന്നത്പോലെ ചെയ്യണം എൻെറ മകൻ ഉമ്മയുടെ നിർദ്ദേശം അനുസരിക്കണം.

വിറക്കുന്ന പാദങ്ങളോടെ ഇടറുന്ന മനസ്സോടെ യഹ്ക്കൂബ് വാപ്പയുടെ അടുത്തേക്ക് ചെന്നു .മയക്കത്തിൽ ആയിരുന്ന ഇസ്ഹാക്ക് നബി(അ)യെ പതുക്കെ പിടിച്ചു എഴുന്നേൽപ്പിച്ചിരുത്തി.ഉപ്പാ...ഇസ്ഹാക്ക് നബി ഞെട്ടി ഉണർന്നു കൊണ്ട് ചോദിച്ചു : ആരാണത് !ഞാനാണ് അയ്സ് ,നിങ്ങയുടെ ആദ്യപുത്രൻ .അങ്ങ് ആവശ്യപ്പെട്ട പ്രകാരം മാനിറച്ചിയുമായാണ് ഞാൻ എത്തിയിരിക്കുന്നത്.

അയ്സ് നിൻെറ ശബ്ദം കേട്ടിട്ട് യഹ്ക്കൂബിനെ പോലെയുണ്ടല്ലോ? നീ ഇങ്ങ് അടുത്ത് വരൂ ....ഭയവും, പരിഭ്രമവും ഉള്ളിൽ ഒതുക്കി യഹ്ക്കൂബ് അടുത്ത് ചെന്നു. ഇസ്ഹാക്ക് നബി(അ) പുത്രൻെറ കയ്യിൽ തലോടി. രേമാവ്യതമായ കയ്യും മേൽകുപ്പായത്തിൽ നിന്നും വമിച്ച ഗന്ദവും കൊണ്ട് ഇത് അയ്സ് തന്നെയാണെന്ന് ഇസ്ഹാക്ക് നബി(അ) ധരിച്ചു. സന്തോഷവാനായ നബി ഇരു കരങ്ങളും ഉയർത്തി അള്ളാഹുവിൽ ദുആ ചെയ്തു.
"കാരുണ്യവാനായ നാഥാ നിൻെറ കടാക്ഷവും നുബുവത്ത് എന്ന അനുഗ്രഹവും എൻെറ മകനിൽ ചൊരിയണെ"...

പിതാവിൽ നിന്നും അനുഗ്രഹം ലഭിച്ച യഹ്ക്കൂബ് വളരെ സന്തോഷത്തിൽ ഉമ്മയുടെ അടുത്ത് എത്തി. 

ഇതേ സമയം കാട്ടിലേക്ക് പോയ അയ്സ് വേട്ടയാടി പിടിച്ച മാനിറച്ചി പാകം ചെയ്ത് പിതാവിൻെറ അടുത്ത് എത്തി.ആരാണത്?? ഞാൻ അയ്സാണ് ബാപ്പ....ബാപ്പയുടെ ആഗ്രഹപ്രകാരം പാകം ചെയ്ത മാനിറച്ചിയുമായി വന്നതാണ്.

ഇതുകേട്ട് ഇസ്ഹാക്ക് നബി(അ) അമ്പരന്നു. മോനെ ....നീ കൊണ്ട് വന്ന മാനിറച്ചി ഞാൻ ഭക്ഷിച്ചതാണല്ലോ.... ഇല്ല ബാപ്പ ,അത് ഞാൻ അല്ല.ഞാൻ ഇപ്പോൾ ഇവിടെ എത്തിയതെയുള്ളു . ഇസ്ഹാക്ക് നബി(അ)ക്ക് കാര്യങ്ങൾ മനസ്സിലായി. എന്നിട്ട് അയ്സിനോട് പറഞ്ഞു: മോനെ... നീ എന്നോട് ക്ഷമിക്കൂ ....നീ ആണെന്ന വ്യാജേന യഹ്ക്കൂബ് മാൻ ഇറച്ചികൊണ്ട് വന്നു തന്നു.യഹ്ക്കൂബിന് നുബുവത്ത് കൊടുക്കുവാനും ,ഞാൻ അള്ളാഹുവോട് ദുആയും ചെയ്തു . ഇതുകേട്ട് കോപവും താപവും അയ്സിൻെറ മനസ്സിൽ നിറഞ്ഞു പൊങ്ങി. ഖത്കദ കണ്ഢനായി അയ്സ് ചോദിച്ചു :എനിക്ക് തരുവാൻ അങ്ങയുടെ കയ്യിൽ ഇനി ഒന്നുമില്ലെ ???"മോനെ ,നീ നിരാശപ്പെടേണ്ട".

ശക്തനായ അള്ളാഹുവിൻെറ അനുഗ്രഹം എപ്പോഴും ഉണ്ടാകും. അദ്ദേഹം കൈകൾ ഉയർത്തി ഇപ്രകാരം ദുആ ചെയ്തു. "രക്ഷിതാവെ ,എൻെറ ആദ്യമകനിലും അങ്ങയുടെ അനുഗ്രഹം ഉണ്ടായിരിക്കണെ .അവരുടെ ജനത ശക്തരും അജ്ജയ്യരും ആയിരിക്കട്ടെ ഭൂമിയിലെ സൗഭാഗ്യങ്ങളാൽ അവർ അനുഗ്രഹീതരായിരിക്കട്ടെ! പിതാവിൻെറ അരികിൽ നിന്നും മടങ്ങിയ അയ്സിൻെറ മനസ്സിൽ യഹ്ക്കൂബിനോടുള്ള വെറുപ്പും വിധ്വേഷവും കൊണ്ട് നിറഞ്ഞു...... 

പ്രതികാര ചിന്തകളാൽ ആ മുഖംവിവർണ്ണമായി.

തനിക്ക് കിട്ടേണ്ട ജന്മാവകാശത്തെ ചതിയിലൂടെ തട്ടി എടുത്ത യഹ്ക്കൂബിനെ വധിക്കണമെന്ന് അയ്സ് തീരുമാനിച്ചു. അതിനായി അയാൾ അവസരം കാത്തിരുന്നു ....

അയ്സിൻെറ ഉദ്ദേശം മനസ്സിലാക്കിയ റഖാന ആരും അറിയാതെ യഹ്ക്കൂബിനെ വിളിച്ചു വരുത്തി.എന്നിട്ട് പറഞ്ഞു:മോനെ...ഇനിയും ഇവിടെ നിൽക്കുന്നത് അപകടമാണ്. എങ്ങിനെയെങ്കിലും നിന്നെ വധിക്കുവാൻ അവസരം നോക്കി നടക്കുകയാണ് അയ്സ് .
നീ കുറച്ച് നാളത്തേക്ക് ഈ പ്രദേശം വിട്ട് മാറി നിൽക്കണം.അതു കേട്ടപ്പോൾ യഹ്ക്കൂബ് ചോദിച്ചു: ഉമ്മ ഞാൻ എവിടെക്കാണ് പോകേണ്ടത്. മോനെ ,നീ പടിഞ്ഞാറോട്ട് യാത്രതിരിച്ച് നജ്റാനിൽ എത്തണം.അവിടെ എൻെറ സഹോദരൻ ലബാനും കുടുംബവും താമസിക്കുന്നുണ്ട് .ലബാൻ നിന്നെ സന്തോഷപൂർവ്വം സ്വീകരിക്കും ....

ഉമ്മയുടെ ആഗ്രഹ പ്രകാരം യഹ്ക്കൂബ് യാത്രക്കുവേണ്ട ഒരുക്കങ്ങൾ നടത്തി .പുറപ്പെടുന്നതിന് മുമ്പ് യഹ്ക്കൂബ് ഉപ്പയുടെ സമീപത്ത് ചെന്നു.റഖാനയിൽ നിന്ന് കാര്യങ്ങൾ ഗ്രഹിച്ച ഇസ്ഹാക്ക് നബി(അ) യഹ്ക്കൂബിനോട് പറഞ്ഞു: അള്ളാഹുവിൻെറ ഹിതം ഒരുപക്ഷേ ഇതായിരിക്കാം, നീ എവിടെ ആണെങ്കിലും അള്ളാഹുവിൻെറ തുണക്കു എപ്പോഴും ഉണ്ടായിരിക്കും.

യഹ്ക്കൂബ് യാത്ര തിരിച്ചു. തൻെറ മകൻ കണ്ണിൽ നിന്നും മറയുന്നത് വരെ ആ ഉമ്മ കൺചിമ്മാതെ നോക്കി നിന്നു .

ഉമ്മയുടെ നസീഹത്ത് കേട്ട യഹ്ക്കൂബ് യാത്രതുടർന്നു.ദുർഖടങ്ങളായ മല ചെരിവിലൂടെ വിചനമായ പ്രദേശങ്ങളിലൂടെ മുന്നോട്ട് പ്രയാണം തുടർന്നു. നേരം എരിഞ്ഞടങ്ങി ചുറ്റും ഇരുൾ മൂടി ,വിശപ്പും ക്ഷീണവും കൊണ്ട് ക്ഷീണിതനായ യഹ്ക്കൂബ് വിചനമായ ആ പ്രദേശത്ത്, പാറ -തലയിണയാക്കി വെച്ച് ഉറങ്ങാൻ കിടന്നു. 

യഹ്കൂബ് നബി (അ)പകൽ ഒളിവിലിരുന്നു കൊണ്ട് രാത്രി യാത്ര തുടർന്നു.(ഈ കാരണത്താൽ യഹ്ക്കൂബ് നബി(അ)പരമ്പരക്ക് ബനൂ ഇസ്രയേൽ എന്ന പേരു ലഭിച്ചത്)

ഒരു ദിവസം ഉറക്കത്തിൽ അദ്ദേഹം ഒരു സ്വപ്നം കണ്ടു.
ഭൂമിയേയും ആകാശത്തെയും ബന്ധിച്ച്കൊണ്ട് ഒരു ഏണി. ഏണിയിലൂടെ അള്ളാഹുവിൻെറ മലക്കുകൾ താഴേക്ക് ഇറങ്ങുന്നു.കൂട്ടത്തിൽ അതീവ ത്വേജസ്സോട് കൂടി ഒരു മലക്ക് യഹ്ക്കൂബിൻെറ അടുത്ത് വന്നു.എന്നിട്ട് പറഞ്ഞു....യഹ്ക്കൂബെ... 
"അള്ളാഹുവിൻെറ ദൂതനായ ജിബ്രീൽ ആണു ഞാൻ. ദിവ്യമായ നുബുവത്ത് കൊണ്ട് അള്ളാഹു നിങ്ങളെ അനുഗ്രഹിച്ച മംഗള വാർത്ത അറിക്കുവാനാണ് ഞാൻ താങ്കളുടെ അരികിൽ എത്തിയത് .താങ്കൾ ഇപ്പോൾ കിടക്കുന്ന പ്രദേശവും തെക്കും വടക്കും പടിഞ്ഞാറും താങ്കളുടെ അധീനതയിൽ ആവുകയും താങ്കളുടെ ജനത ലോകം മുഴുവൻ വ്യാപിക്കുകയും ചെയ്യും.

ഈ സ്വപ്നം കണ്ട് ഞെട്ടി ഉണർന്ന യഹ്ക്കൂബ് നബി(അ)പുലരുവോളം അള്ളാഹുവൻെറ നാമം പ്രകീർത്തിച്ചു. സർവ്വശക്തൻെറ ദിവ്യാനുഗ്രഹം ലഭിച്ച ആ പ്രദേശത്തിന് "ബഥേൽ "എന്ന് യഹ്ക്കൂബ് നബി(അ) നാമകരണവും ചെയ്തു.
പിറ്റേന്ന് പ്രഭാതത്തിൽ നബി വീണ്ടും യാത്ര തുടർന്നു .മൂന്നാമത്തെ ദിവസം നബി നജ്റാനിൽ എത്തിചേർന്നു.

അല്പസമയത്തിനകം ലബാൻ ഇറങ്ങി വന്നു.. സന്തോഷത്താൽ അദ്ദേഹം നബിയെ ആലിംഗനം ചെയ്തു വീടിന് ഉള്ളിലേക്ക് ആനയിച്ചു. നടന്ന സംഭവം എല്ലാം യഹ്ക്കൂബ് നബി(അ) ലബാനെ പറഞ്ഞു കേൾപ്പിച്ചു..

എന്നിട്ട് ലബാൻ പറഞ്ഞു:യഹ്ക്കുബേ...നീ വന്നതിൽ ഞങ്ങൾക്ക് സന്തോഷമേ ഉള്ളു. എത്രകാലം വേണമെങ്കിലും താങ്കൾക്ക് ഇവിടെ ജീവിക്കാം. അങ്ങനെ യഹ്ക്കൂബ് നബി(അ) അവരോടൊപ്പം താമസം തുടങ്ങി......

നജ്റാനിൽ അറിയപ്പെടുന്ന നാട്ടു പ്രമാണിയായിരുന്നു ലബാൻ. അളവറ്റ ഭൂസ്വത്തുക്കളുടെയും മറ്റു സമ്പത്തിൻെറയും അധിപൻ.

അദ്ദേഹത്തിൻെറ ക്യഷിസ്ഥലങ്ങളെയും കന്നുകാലികളെയും നോക്കി യഹ്ക്കൂബ് നബി(അ) സമയം കഴിച്ചു കൂട്ടി.അപ്പോഴൊക്കെ സുന്ദരിയായ റാഹേൽ വർണ്ണചിത്രമായി യഹ്ക്കൂബ് നബി(അ)യിൽ നിറഞ്ഞു നിന്നു.അവളുടെ വിജ്ഞാനത്തിലും ബുദ്ധിയിലും നബിക്ക് മതിപ്പ് തോന്നി.യഹ്ക്കൂബ് നബി(അ) എത്തിയ ശേഷം ലബാൻെറ ക്യഷിയിടവും മറ്റും അഭിവൃദ്ധിപെടാൻ തുടങ്ങി.

ഒരു ദിവസം ജോലി എല്ലാം കഴിഞ്ഞ് വിശ്രമിക്കുന്ന നബിയുടെ അടുത്തേക്ക് ലബാൻ നടന്നുവന്നു.എന്നിട്ട് നബിയോടായി പറഞ്ഞു: ഒരു കാര്യം പറയാനുണ്ട് എൻെറ മൂത്തമകൾ ലിയയെ താങ്കൾക്ക് നിക്കാഹ് ചെയ്തു തരുവാൻ ഞാൻ ആഗ്രഹിക്കുന്നു.
എന്താണ് താങ്കളുടെ അഭിപ്രായം.യഹ്ക്കൂബ് നബി (അ)യുടെ വദനം മ്ലാനമായി.ഇതുകണ്ട ലബാൻ നബിയോട് കാര്യം തിരക്കി എന്തുപററി മോനെ; എന്തായാലും തുറന്നു പറയാം....മാമാ- അങ്ങയുടെ മകൾ ലിയയെ നിക്കാഹ് ചെയ്യുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു .എന്നാൽ ഞാൻ ഇഷ്ടപ്പെടുന്നത് റാഹേലിനെയാണ്.അവളെ എനിക്ക് നിക്കാഹ് ചെയ്തു തരണം. അതിന് ലബാൻെറ മറുപടി ഇതായിരുന്നു:മൂത്തമകളുടെ നിക്കാഹ് കഴിയാതെ ഇളയവളെ നിക്കാഹ് ചെയ്തു കൊടുക്കുന്നത് ഈ പ്രദേശത്ത് നടക്കില്ല.

എങ്കിലും,നീ വിഷമിക്കേണ്ട... രണ്ടു പുത്രികളെയും താങ്കൾക്ക് തന്നെ നിക്കാഹ് ചെയ്തു തരാം ."അതിന് മഹറായി പതിനാൽ വർഷം നീ എൻെറ കീഴിൽ ജോലി ചെയ്യണം".ഈ നിബന്ധന നബി അംഗീകരിച്ചു.
ആ നാട്ടിലെ പണ്ഡിതരുടെയും ആലിമീങ്ങളുടെയും സാനിധ്യത്തിൽ നിക്കാഹ് മംഗളമായി നടന്നു.

ലബാൻ തൻെറ പെൺ മക്കൾക്ക് സുൽഫ എന്നും ബൽവ എന്നും പേരുള്ള രണ്ട് അടിമ സ്ത്രികളെ നൽകി. സന്തോഷവും സംത്യപ്തിയും നിറഞ്ഞ ദിവസങ്ങൾ ഒാരോന്നോരോന്നായി കടന്നുപോയി കൊണ്ടിരുന്നു.... ലിയയും റാഹേലും തൻെറ ഭർത്താവിനെ ജീവനു തുല്യം സ്നേഹിച്ചു.

എന്നാൽ തൻെറ മനസ്സിൽ അനുരാഗത്തിൻെറ വെളിച്ചം തെളിയിച്ചവൾ റാഹേൽ ആയിരുന്നു. അതുകൊണ്ട് തന്നെ നബിക്ക് റാഹേലിനോടായിരുന്നു കൂടുതൽ സ്നേഹം.
വർഷങ്ങൾ മുന്നോട്ട് പോയികൊണ്ടിരുന്നു...

ലിയാ ഇന്ന് ഏഴ് കുട്ടികളുടെ മാതാവാണ് .ആറ് ആൺകുട്ടികളും ഒരുപെൺകുട്ടിയും.
റാഹേലിന് ഒരുകുഞ്ഞ് പോലും പിറന്നിട്ടില്ലായിരുന്നു. ഒാമനിക്കാനും, സ്നേഹിക്കാനും ഒരു കുഞ്ഞ് ഇല്ലെന്ന ദുഖം ;അതവളെ വല്ലാതെ തളർത്തിയിരുന്നു. അവളുടെ ദുഖങ്ങളും വിഷമങ്ങളും അള്ളാഹുവിങ്കൽ ഭരമേൽപ്പിച്ചു .അവളുടെ മനസ്സിന് സ്വാന്ത്വനം നൽകിയിരുന്നത് യഹ്ക്കൂബ് നബി(അ)യുടെ ആശ്വാസ വാക്കുകൾ ആയിരുന്നു.

വളരെ വെെകി ആണെങ്കിലും അള്ളാഹുവിൻെറ അനുഗ്രഹം അവരെ തേടി എത്തി.റാഹേൽ ഗർഭിണിയായി.ആ ദമ്പതികളുടെ ഹൃദയം സന്തോഷത്താൽ ആറാടി. മാസങ്ങൾ മുന്നോട്ട് നീങ്ങി ..... റാഹേൽ സുന്ദരനായ ത്വേജസുറ്റ ഒരു ആൺ കുഞ്ഞിന് ജന്മം നൽകി. അതുല്യ സുന്ദരനായ ആ കുഞ്ഞിന് അവർ "യൂസുഫ്" എന്നു പേരിട്ടു.

തൻെറ മററു മക്കളോട് ഇല്ലാത്ത സ്നേഹം യഹ്ക്കൂബ് നബി(അ) യൂസുഫിനോട് കാണിച്ചിരുന്നു. ഏതു ജോലിതിരക്കിനിടയിലായാലും യൂസുഫിനോട് കാണിക്കുന്ന അമിത വാത്സല്യത്തിൽ ലിയക്കും പുത്രൻ മാർക്കും അതൃപ്തി ഉണ്ടായിരുന്നു.എന്നാൽ,അത് പുറത്തു കാണിക്കാൻ അവർധെെരൃം കാണിച്ചിരുന്നില്ല.

ലബാനു മഹറായി കരാർ ചെയ്ത പതിനാല് വർഷം കടന്നുപോയി.....ഒരു ദിവസം യഹ്ക്കൂബ് നബി(അ) ലബാനോട് പറഞ്ഞു: മാമ; അങ്ങക്ക് മഹറായി തന്ന പതിനാല് വർഷം കഴിഞ്ഞിരിക്കുന്നു. ഇനി എനിക്ക് നാട്ടിലേക്ക് പോകണം. അതിന് അങ്ങ് എന്നെ അനുവദിക്കണം. യഹ്ക്കൂബ് ...നിൻെറ ആഗ്രഹം അതാണെങ്കിൽ ഞാൻ എതിർക്കുന്നില്ല. 
സമ്പത്ത് ഒന്നുമില്ലാതെ അങ്ങോട്ട് പോയാൽ നിങ്ങൾ എങ്ങിനെ ജീവിക്കും?... അതുകൊണ്ട് ഒരു വർഷം കൂടി കഴിഞ്ഞ് പോയാൽ മതി. ഈ വർഷം എൻെറ ആടുമാടുകൾ പ്രസവിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും, ക്യഷിയിൽ നിന്നുള്ള വരുമാനവും യഹ്ക്കൂബിന് നൽകിടാം .ഈ നിബന്ധനയും യഹ്ക്കൂബ് നബി(അ)സമ്മതിച്ചു.

അത്ഭുതമെന്ന് പറയട്ടെ! ലബാനിൻെറ ആടുമാടുകൾ പ്രസവിച്ചത് മുഴുവൻ ആൺ കുഞ്ഞുങ്ങളെ ആയിരുന്നു. ക്യഷിയിലും ഇരട്ടിലാഭവും ലഭിച്ചു. പറഞ്ഞുറപ്പിച്ച ആ വർഷവും കടന്നു പോയി... യഹ്ക്കൂബ് നബി(അ)യും കുടുംബവും കൻആനിലേക്ക് യാത്രതിരിക്കാനുള്ള ഒരുക്കങ്ങൾ നടത്തി. 

ഒട്ടകങ്ങളെയും,വിലപിടിപ്പുള്ള പാരിദോഷികങ്ങളും, പരിചാരകരേയും ലബാൻ അവർക്ക് നൽകി.ഇൗ സമയം റാഹേൽ വീണ്ടും ഗർഭിണിയായി.യഹ്ക്കൂബ് നബി(അ)റാഹേലിന് വേണ്ടി പ്രത്യേകം ഒരു ഒട്ടകത്തെ തയ്യാറാക്കി.ദുർകടമായ യാത്രയിൽ ബുദ്ധിമുട്ടൊന്നും ഇല്ലാതിരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും യഹ്ക്കൂബ് നബി(അ) നടത്തിയിരുന്നു. ലബാനോട് യാത്രയും ചോദിച്ച് അവരെല്ലാവരും കൻആനെ ലക്ഷ്യമാക്കി യാത്ര തുടർന്നു.

യാത്രയിലുടനീളം അയ്സിനെ കുറിച്ചോർത്ത് യഹ്ക്കൂബ് നബി(അ)യുടെ മനസ്സ് ആശങ്കയിലായി. നീണ്ടപതിനാല് വർഷത്തിന് ശേഷം താൻ നാട്ടിലേക്ക് പോകുന്നു......
അയ്സ് തന്നെ എപ്രകാരമായിരിക്കും സ്വീകരിക്കുക! പ്രതികാരദാഹത്താൽ അയ്സ് തന്നെയും,തൻെറ കുടുംബത്തെയും വധിക്കുമോ??...നബി തൻെറ വിഷമവും ദുഖവും അള്ളാഹുവിൽ ഭരമേൽപ്പിച്ചു. മൂന്ന് ദിവസത്തെ ബുദ്ധിമുട്ട് നിറഞ്ഞ യാത്രക്കൊടുവിൽ അവർ കൻആനിലെ ഭ്രാന്തപ്രദേശത്ത് എത്തിച്ചേർന്നു.അവിടെ വിശ്രമത്തിനായി രണ്ട് മൂന്ന് കൂടാരം വെച്ചു കെട്ടി. 

യഹ്ക്കൂബ് നബി(അ)തൻെറ കന്നു കാലികളുടെ കൂട്ടത്തിൽ നിന്ന് ഇരുന്നൂറ് ആടുകളെയും,മുപ്പത്ത് ഒട്ടകങ്ങളെയും,അമ്പത് പശുക്കളെയും മാറ്റി നിർത്തി. അവയെ തൻെറ മക്കളെ ഏൽപ്പിച്ചിട്ടു പറഞ്ഞു:നിങ്ങൾ ഈ കാലിക്കൂട്ടങ്ങളുമായി കൻആനിൽ ഇസ്ഹാക്ക് നബി(അ)യുടെ പുത്രൻ അയ്സിൻെറ അടുത്ത് പോകണം. അപ്പോൾ അദ്ദേഹം ചോദിക്കും നിങ്ങൾ ആരാണെന്ന് .അപ്പോൾ പറയണം, ഞങ്ങൾ അങ്ങയുടെ അടിമ യഹ്ക്കൂബിൻെറ മക്കൾ ആണെന്ന് .താങ്കൾക്ക് കാഴ്ച്ച വെക്കാൻ യഹ്ക്കൂബ് തന്ന് വിട്ടതാണ് ഈ കാലിക്കൂട്ടങ്ങളെ എന്നും, യഹ്ക്കൂബും സംഘവും ഞങ്ങൾക്ക് തൊട്ട് പിറകിൽ ഉണ്ടെന്നും പറയണം. യഹ്ക്കൂബ് നബി(അ)യുടെ നിർദ്ദേശ പ്രകാരം അവർ യാത്രയായി.

ഉൽകണ്ഠാ കുലമായ മനസ്സോടെ യഹ്ക്കൂബ് നബി(അ)തൻെറ കൂടാരത്തിൽ സമയം കഴിച്ചുകൂട്ടി.സമയം സന്ധ്യയോടടുത്തു .അകലെ നിന്നും വലിയൊരു ആരവം കേട്ടു ;യഹ്ക്കൂബ് നബി(അ) കൂടാരത്തിന് പുറത്ത് ഇറങ്ങി.

ഒരു സംഘം കുതിരക്കാർ അങ്ങോട്ട് പാഞ്ഞടുക്കുന്നു. അതിൻെറ മുൻമ്പിലുണ്ട് അയ്സ് .അവർ ആ കൂടാരത്തിന് അല്പം അകലെയായി നിന്നു. യഹ്ക്കൂബ് നബി (അ)ഒാടി ചെന്ന് അയ്സിൻെറ മുന്നിൽ പ്രണമിച്ചു. അയ്സ് തൻെറ കുതിര പുറത്ത് നിന്ന് ചാടി ഇറങ്ങി യഹ്ക്കൂബ് നബി(അ)യെ പിടിച്ച് എഴുന്നേൽപ്പിച്ചു. ഗാഢമായി ആലിംഗനം ചെയ്തു.ആ സഹോദരങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകി....

കാലം ;അയ്സിൻെറ മനസ്സിൽ ഉണ്ടായിരുന്ന എല്ലാപ്രതികാര ചിന്തകളും മായിച്ച് കളഞ്ഞിരുന്നു. അള്ളാഹു അളവറ്റ സമ്പത്തുകൾ കൊണ്ട് അനുഗ്രഹിച്ച അദ്ദേഹം ആ പ്രദേശത്ത് ഏവരാലും ബഹുമാനിക്കുന്ന മഹത് വെക്തി ആയിരുന്നു.

യഹ്ക്കൂബ് നബി(അ)തൻെറ ഭാര്യമാരെയും കുട്ടികളെയും അദ്ദേഹത്തിന് പരിചയപ്പെടുത്തി കൊടുത്തു. അവരെല്ലാം അദ്ദേഹത്തെ പ്രണാമം ചെയ്തു. സംതൃപ്തനായ അയ്സ് എല്ലാവരോടും യാത്രയും ചോദിച്ച് തൻെറ അനുയായികളുമൊത്ത് യാത്രയായി.പിറ്റേന്ന് പ്രഭാതത്തിൽ തന്നെ യൂഹ്ക്കൂബ് നബി(അ)യും കുടുംബവും കൻആനിൽ തൻെറ പിതാവിൻെറ സമീപത്ത് എത്തി .....

അയ്സിൽ നിന്ന് വിവരങ്ങൾ എല്ലാം അറിഞ്ഞ ഇസ്ഹാക്ക് നബി(അ)തൻെറ മകൻെറ വരവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.അദ്ദേഹം യഹ്ക്കൂബ് നബി(അ)യെ തഴുകി തലോടി.ആ വ്യദ്ധപിതാവിൻെറ കണ്ണുകൾ നിറഞ്ഞൊഴുകി. 

വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട റഖാന ബീവിയുടെ ഖബറിസ്ഥാനിലേക്ക് യഹ്ക്കൂബ് നബി(അ) ചെന്നു. വാത്സല്യ നിധിയായ തൻെറ ഉമ്മയോടൊത്ത് കഴിച്ചു കൂട്ടിയ ആ നല്ല നാളുകളെകുറിച്ചോർത്ത് യഹ്ക്കൂബ് നബി(അ)യുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

നബിയും കുടുംബവും കൻആനിൽ താമസം ആരംഭിച്ചു. റാഹേൽ പൂർണ്ണ ഗർഭിണിയായി. ആദുർഖടം പിടിച്ച യാത്ര അവരുടെ ആരോഗ്യത്തെ വല്ലാതെ ബാധിച്ചിരുന്നു.ഒരു രാത്രി അവർ ഒാമനത്വം തുളുമ്പുന്ന രണ്ടാമത്തെ കുഞ്ഞിനും ജന്മം നൽകി.യഹ്ക്കൂബ് നബി(അ) ആ കുട്ടിക്ക് ബുനിയാം എന്ന് പേരിട്ടു. പ്രസവത്തോട് കൂടി റാഹേൽ കൂടുതൽ പരിക്ഷീണിതയായി. ദിവസങ്ങൾ ഒരോന്ന് കഴിഞ്ഞ്പോകും തോറും അവരുടെ ആരോഗ്യം ക്ഷയിച്ചു കൊണ്ടിരുന്നു.

യഹ്ക്കൂബ് നബി(അ)ഉൗണും ഉറക്കവും വെടിഞ്ഞ് ബീവിയെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. എന്നാൽ എല്ലാവരെയും ദുഖത്തിലാഴ്ത്തി റാഹേൽ ഈ ലോകത്തോട് വിടപറഞ്ഞു...
റാഹേലിൻെറ മരണം യഹ്ക്കൂബ് നബി(അ)യെ വല്ലാതെ മാനസികമായി തളർത്തി. അതികം താമസിയാതെ, ഇസ്ഹാക്ക് നബി(അ)യും വഫാതായി.

ഭൗതികമായ ദുഖങ്ങൾ മനസ്സിൽ നിറഞ്ഞു നിന്നപ്പോളും "അള്ളാഹു" തന്നിൽ അർപ്പിച്ച ദൗത്യത്തെ കുറിച്ച് യഹ്ക്കൂബ് നബി(അ) ബോധവാനായിരുന്നു. യഹ്ക്കൂബ് നബി(അ) തൻെറ ജനതയിൽ തൗഹീതിൻെറ വെള്ളിവെളിച്ചമെത്തിക്കാൻ കൻആൻ പ്രധാനകേന്ദ്രമാക്കി മതപ്രബോധനം ആരംഭിച്ചു.

എത്ര പ്രബോധനം നടത്തിയിട്ടും, ആ ജനതയിൽ കാര്യമായ മാറ്റമൊന്നും കണ്ടില്ല...... (പ്രവാചകനായ ഹൂദ് നബി(അ)യുടെ വേദഗ്രന്ധത്തിൽ നിന്നും അതിസുന്ദരനായ യൂസുഫ് നബി(അ)യുടെ ചരിത്രം ഗ്രഹിച്ച യഹൂദാ എന്ന ഒലിയ്യ് മഹാനായ ആ പ്രവാചകനെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹിച്ചു. തൻെറ ആഗ്രഹം രക്ഷിതാവിൽ പ്രാർത്ഥിച്ചു. അദ്ദേഹത്തിന് ഒരു അശരീരി ഉണ്ടായി."യഹൂദാ ....താങ്കൾ കൻആൻ എന്ന പ്രദേശത്ത് ജുബുൽ ഹസീൻ എന്ന കിണറിൽ പോയി കാത്തിരിക്കുക. ആയിരത്തിൽ പരം വർഷങ്ങൾ യഹൂദ ആ കിണറ്റിൽ കാത്തിരുന്നു.
അവസാനം അദ്ദേഹത്തിൻെറ ആഗ്രഹ സഫലീകരണം വന്നെത്തി.")

പിതാവായ ഇസ്ഹാക്ക് നബിയുടെ മരണശേഷം യഹ്ക്കൂബ് നബി(അ) കൻആൻ ആസ്ഥാനമാക്കി പ്രബോധനം ആരംഭിച്ചു. ചരിത്രപ്രസിദ്ധമായ ഈജിപ്തിൽ നിന്നും ഏതാണ്ട് ഇരുനൂറുകാദം അകലെ സ്ഥിതിചെയ്യുന്ന പ്രക്യതി രമണീയമായ പ്രദേശമാണ് കൻആൻ .......

ഇടതൂർന്ന് നിൽക്കുന്ന ഈന്തപ്പന തോട്ടങ്ങളും,പച്ചില കാടുകളും നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിയും,
അങ്ങിങ്ങായി പരന്നു കിടക്കുന്ന മലനിരകളും കൻആനിനു അള്ളാഹു കൊടുത്ത സവിശേഷതകളാണ്.

ആ ഗ്രാമത്തിൻെറ ഒരുഭാഗത്തായാണ് അള്ളാഹുവിൻെറ പ്രവാചകനായ യഹ്ക്കൂബ് നബിയും കുടുംബവും താമസിക്കുന്നത്.

യഹ്ക്കൂബ് നബിക്കു രണ്ട്ഭാര്യമാരിലും രണ്ട് അടിമ സ്ത്രീകളിലുമായി പന്ത്രണ്ട് മക്കളുണ്ട്. ഇവരിൽ ഏറ്റവും ഇളയവരാണ് യൂസുഫും ബുൻയാനും. ഇരുവരുടെയും ഉമ്മയായ- നബിക്കു പ്രിയപ്പെട്ട ഭാര്യയുമായ- റാഹേൽ ബുൻയാമിനെ പ്രസവിച്ചു കുറച്ച് ദിവസത്തിനകം മരണപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ, യൂസുഫിനെയും ബുനുയാമിനെയും വളരെ അധികം സ്നേഹിച്ചു. കുഞ്ഞായിരുന്ന ബുൻയാമിനെ മുലയൂട്ടുവാൻ ആ ഗ്രാമത്തിലെ ഒരു സ്ത്രീയെ യഹ്ക്കൂബ് നബി(അ) ഏർപ്പെടുത്തി.ആ സ്ത്രീക്കു ബുൻയാമിൻെറ പ്രായത്തിൽ ബഷീർ എന്നു പേരുള്ള മകനുണ്ടായിരുന്നു.
ആ സ്ത്രീയും കുഞ്ഞും യഹ്ക്കൂബ് നബി(അ)യുടെ കുടുംബത്തോട് കൂടി താമസിച്ചു- യൂസുഫിനെയും, ബുനുയാമിനെയും പരിപാലിച്ചു പോന്നു.

ഒരുദിവസം രാത്രി ബുൻയാമിൻെറ കരച്ചിൽ കേട്ടാണ് യഹ്ക്കൂബ് നബി(അ) ഉണർന്നത്. വന്നു കുഞ്ഞിനെ നോക്കിയപ്പോൾ അവിടെ കണ്ടകാഴ്ച്ച നബിയിൽ കോപവും വ്യസനവും ഉളവാക്കി.കരയുന്ന തൻെറ കുഞ്ഞിനെ മാറ്റികിടത്തി അവർ സ്വന്തം കുഞ്ഞിനു പാലൂട്ട ആ കാഴ്ച്ച നബിയെ വല്ലാതെ വേദനിപ്പിച്ചു.അമിതമായ പുത്ര് വാത്സല്യം ആ പിതാവിനെ സ്വാർത്ഥനാക്കി. 

ഈ സ്ത്രീയുടെ കുഞ്ഞ് ഉളളിടത്തോളം തൻെറ മകനെ ശരിയാംവണ്ണം ഇവർ ശ്രദ്ധിക്കുകയില്ല എന്ന തെറ്റായ ചിന്തനബിയിൽ തോന്നി .. നബി ആ കുഞ്ഞിനെ അവരിൽ നിന്ന് അകറ്റുവാനുള്ള മാർഗ്ഗം നോക്കി തുടങ്ങി.

ആ മാതാവ് പുറത്തേക്കു പോയ സമയം നോക്കി ഉറങ്ങികിടന്ന ബഷീറിനെ യഹ്ക്കൂബ് നബി എടുത്ത് ആരും കാണാതെ പുറത്തേക്ക് ഇറങ്ങി. നേരത്തെ പറഞ്ഞു ഉറപ്പിച്ച രണ്ട് അടിമ കച്ചവടക്കാർക്ക് നബി ആ കുഞ്ഞിനെ കൈമാറി.കുഞ്ഞിനെയും കൊണ്ട് ആ കച്ചവടക്കാർ ആരും കാണാതെ സ്ഥലം വിട്ടു. ആശ്വാസ ഹ്യദയവുമായി നബി വീട്ടിലേക്ക് നടന്നു. താൻ ചെയ്ത പാപം എത്രവലുതാണെന്നും നബിക്ക് അറിയാമായിരുന്നു. മക്കളോടുള്ള അമിതമായ സ്നേഹമാണ് നബിയെ ആ തെറ്റിന് പ്രേരിപ്പിച്ചത്.
അല്പസമയത്തിനുള്ളിൽ ബഷീറിൻെറ ഉമ്മ വീട്ടിൽ തിരിച്ചെത്തി. ഉറങ്ങികിടന്നിരുന്ന തൻെറ മകൻെറ അടുത്തേക്ക് അവർ ചെന്നു. എന്നാൽ,തൻെറ മകനെ അവിടെ ഒന്നും കണ്ടില്ല.എല്ലായിടത്തും ആ ഉമ്മ കുഞ്ഞിനെ തിരഞ്ഞു.... എവിടെയും കണ്ടില്ല....
പരിഭ്രാന്തയായ ആ മാതാവ് എല്ലാവരോടും തൻെറ കുഞ്ഞിനെ കുറിച്ചു തിരക്കി നടന്നു.ദു:ഖം സഹിക്കാതെ നിലത്ത് കിടന്നു ഉരുണ്ടു കരഞ്ഞു.

യഹ്ക്കൂബ് നബി(അ)ക്കു ദു:ഖം തോന്നി. താൻ ചെയ്തത് എത്രവലിയ തൊറ്റാണെന്ന് ബോധ്യമായി.പശ്ചാതാപ വിവശനായ നബി തൻെറ പാപങ്ങൾ പൊറുക്കുവാൻ ഉള്ളുരുകി പ്രാർത്ഥിച്ചു. എന്നാൽ,യഹ്ക്കൂബ് നബി(അ)യുടെ പശ്ചാതാപ പ്രാർത്ഥനയേക്കാൾ പുത്രദു:ഖത്താൽ പിടയുന്ന ആ മാതാവിൻെറ വേദനക്ക് വിലകൽപ്പിച്ചു.ആ മാതാവിൻെറ കുഞ്ഞിനെ കണ്ടെത്തുന്നത് വരെ അതെ പുത്രദു:ഖം നബിയും അനുഭവിക്കുമെന്നും അള്ളാഹു നബിയെ അറിയിച്ചു.
ദിവസങ്ങൾ പിന്നെയും കടന്നു പോയി.

ആ ദു:ഖവും നബി മറന്നു കഴിഞ്ഞിരുന്നു. യൂസുഫിനെയും ബുൻയാമിനെയും ലാളിച്ചു നബി ഒരോദിവസങ്ങളും കഴിച്ചു കൂട്ടി.
മറ്റുമക്കളോടൊപ്പം ആടിനെ മേക്കുവാനോ, മറ്റുള്ളവരോടൊപ്പം ആടിപാടി നടക്കുവാനോ നബി ഇരുവരെയും അനുവദിച്ചില്ല.

യൂസുഫിനോടും, ബുൻയാമിനോടും കാണിക്കുന്ന അമിത സ്നേഹവും വാത്സല്യവും കണ്ട് ബാക്കി പത്തുപുത്രൻമാർക്കും അമർഷം ഉളവായി.എന്നാൽ അതവർ പുറത്ത് കാണിച്ചില്ല. പ്രകടിപ്പിച്ചാൽ അപകടം ആണെന്ന് അവർക്കറിയാമായിരുന്നു.
ലിയായും യഹ്ക്കൂബുനബി(അ)യുടെ പ്രവർത്തികൾ ഇഷ്ടപ്പെട്ടിരുന്നില്ല.അവരും എല്ലാം ഉള്ളിൽ ഒളിപ്പിച്ചു. യൂസുഫിന് പതിനഞ്ചു വയസ്സുതികഞ്ഞു......

ഒരു ദിവസം പതിവ് പോലെ യൂസുഫ് തൻെറ പിതാവിനോടൊന്നിച്ചു ഉറങ്ങുവാൻ കിടന്നു. ആ ഉറക്കത്തിൽ കുട്ടിയായ യൂസുഫ് വിചിത്രമായ ഒരു സ്വപ്നം കണ്ടു

"ആകാശത്ത് കത്തി ജ്വലിച്ച് നിന്ന സൂര്യനും ചന്ദ്രനും പതിനൊന്ന് നക്ഷത്രങ്ങളും ഭൂമിയിലേക്ക് ഇറങ്ങി വന്ന് -തന്നെ വിണങ്ങുന്നു". ഈ വിചിത്രമായ സ്വപ്നം കണ്ട ആ ബാലൻ ഞെട്ടി ഉണർന്നു... ഭയത്തോടെ തൻെറ പിതാവിനെ കെട്ടിപ്പിടിച്ചു.യഹ്ക്കൂബ് നബി(അ) തൻെറ പുത്രനെ സ്വാന്തനപ്പെടുത്തിയ ശേഷം വിവരങ്ങൾ അന്വേഷിച്ചു....

തനിക്കുണ്ടായ അതിശയകരമായ സ്വപ്നം പിതാവിനോട് വിവരിച്ചു. സ്വപ്ന വ്യത്താന്തം അറിഞ്ഞ യഹ്ക്കൂബ് നബി(അ)യുടെ മുഖം പ്രസന്നമായി.അദ്ദേഹം വാത്സല്യത്തോടെ യൂസഫ് നബിയുടെ കവിളിൽ ഉമ്മവെച്ചു .എന്നിട്ട്, യൂസുഫിനോട് പറഞ്ഞു: മകനെ;നീ സ്വപ്നത്തിൽ കണ്ട" സൂര്യനും ചന്ദ്രനും നിൻെറ മാതാപിതാക്കൾ ആണ് ,പതിനൊന്ന് നക്ഷത്രം നിൻെറ സഹോദരങ്ങളും എല്ലാം ഒരുനാൾ നിൻെറ അധീനതയിൽ ജീവിക്കേണ്ടിവരും" ഇതാണ് നീ കണ്ട സ്വപ്നത്തിൻെറ സാരം .

അതിനാൽ എൻെറ മകൻ ഭയപ്പെടേണ്ട... എന്നാൽ ,നീ കണ്ട ഈ സ്വപ്നത്തെകുറിച്ചോ..അതിന് ഞാൻ തന്ന വ്യാഖ്യാന്നത്തെകുറിച്ചോ.. നിൻെറ സഹോദരങ്ങളെയൊ, മറ്റുള്ളവരെയൊ അറിയിക്കരുത്. അത് നിനക്ക് അപകടമാണ്.

പിതാവിൻെറ നിർദേശം യൂസുഫ് അംഗീകരിച്ചു .അവർ വീണ്ടും ഉറങ്ങുവാൻ കിടന്നു . 
എന്നാൽ അവിടെ നടന്ന സംഭാഷണമെല്ലാം അടുത്തമുറിയിൽ ഉണ്ടായിരുന്ന ലിയ കേൾക്കുന്നുണ്ടായിരുന്നു.

സ്വപ്ന വ്യാഖ്യാനം കേട്ട ലിയയുടെ മനസ്സിൽ അസൂയയും കോപവും ഇരട്ടിച്ചു.അവരുടെ മനസ്സിൽ പലവിത ആശങ്കകളും ഉയർന്നു. അസ്വസ്ഥമായ ചിന്തകളാൽ ലിയ ഒരുവിധത്തിൽ നേരം വെളുപ്പിച്ചു. പ്രഭാതമായ ഉടൻ മൂത്ത പുത്രൻമാരായ റൂബിലിനെയും ശമ്മേനെയും യഹൂദയേയും അരികിൽ വിളിച്ചു യൂസുഫ് കണ്ട സ്വപനത്തെകുറിച്ചും അതിന് പിതാവ് നൽകിയ വ്യഖ്യാന ത്തെകുറിച്ചും വളരെ വിശദമായി പറഞ്ഞുകേൾപ്പിച്ചു. വിവരങ്ങൾ അറിഞ്ഞ റൂബിലിൻെറ മുഖം കോപത്താൽ ചുവന്നു തുടുത്തു .

എന്ത് !!!നമ്മൾ എല്ലാം യൂസുഫിൻെറ അധീനത്തിൽ ജീവിക്കേണ്ടിവരുമെന്നോ????ഇല്ല ഇതു കള്ളമാണ്.. ചതിയാണ് ..

പിതാവിൻെറ സ്നേഹം അവനിലുണ്ടാകുവാൻ അവൻ നെയ്തെടുത്ത കള്ള കഥകളാണിത്.അവൻെറ വഞ്ചനയിൽ പിതാവ് അകപെട്ടിരിക്കുന്നു. ഈവിധം മുന്നോട്ട് പോയാൽ പിതാവിന് നമ്മോട് അല്പം പോലും സ്നേഹമ്മില്ലാതാകും. 

ഒരുപക്ഷെ .....അദ്ദേഹം നമ്മെ വെറുക്കുവാനും സാധ്യതയുണ്ട് .ഇല്ല ;അതിന് അനുവദിക്കാൻ പാടില്ല. അവൻെറ ശല്യം എന്നന്നേക്കുമായി അവസാനിപ്പിച്ചേ പറ്റു.

പ്രതികാരദാഹികളായി തീർന്ന അവർ തങ്ങളുടെ മറ്റു സഹോദരങ്ങളെ രഹസ്യമായി ഒരുമിച്ചു കൂട്ടി. "യൂസുഫിനെ എങ്ങനെ ഇല്ലാതാക്കും" എന്നതിനെ കുറിച്ച് ചർച്ച തുടങ്ങി.പലരും പലമാർഗ്ഗങ്ങൾ മുന്നോട്ട് വെച്ചു. അവസാനം ശമ്മേൻ എന്ന സഹേദരൻ പറഞ്ഞു യൂസുഫിനെ ഇല്ലായ്മ ചെയ്യാൻ എനിക്കു തോന്നിയ ഒരു വഴി ഞാൻ പറയാം.

അവസാനം ശമ്മേൻ പറഞ്ഞു: യൂസുഫിൻെറ ശല്യം ഇല്ലാതാക്കാൻ എനിക്ക് ഉചിതമെന്ന് തോന്നിയ ഒരു വഴി ഞാൻ പറയാം..... "കളിക്കാനാണെന്നും പറഞ്ഞ് യൂസുഫിനെ നമ്മുക്ക് കാട്ടിലേക്ക് കൂട്ടി കൊണ്ട് പോകാം.അവിടെ വെച്ച് ആരും അറിയാതെ യൂസുഫിനെ ഇല്ലാതാക്കാം". ഇതു കേട്ട യഹൂദ പറഞ്ഞു:

ശമ്മേൻ...പിതാവ് യൂസുഫിനെ നമ്മോടൊപ്പം കാട്ടിലേക്ക് അയക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?... അതിന് വഴി ഉണ്ട് ;യൂസുഫിൻെറ സമീപത്ത് നിന്ന് പലവിധ കളികളിൽ ഏർപ്പെടാം അത് കാണുമ്പോൾ നമ്മോടൊപ്പം കാട്ടിൽ വരാൻ അവൻ ആഗ്രഹം പ്രകടിപ്പിക്കും.

അവൻെറ ആഗ്രഹത്തിനു പിതാവ് ഒരിക്കലും എതിര് നിൽക്കുകയും ഇല്ല. ഈ നിർദ്ദേശം എല്ലാവരും അംഗീകരിച്ചു.

അവർ യൂസുഫിനു ചുറ്റും നിന്ന് പലവിധ വിനോദങ്ങളിൽ ഏർപ്പെട്ടു. ഇതെല്ലാം കണ്ട് യൂസുഫ് അവരോട് ചോദിച്ചു: ജേഷ്ടൻമാരെ നിങ്ങൾ കാട്ടിൽ ആടിനെ മേക്കാൻ പോകുമ്പോഴും ഇതുപോലെയുള്ള വിനോദങ്ങളിൽ ഏർപ്പെടലുണ്ടോ?...
കൊള്ളാം...അതുകാണാൻ ആഗ്രഹമുണ്ടെങ്കിൽ ഒരു ദിവസം ഞങ്ങളോടൊപ്പം കാട്ടിൽ വന്നു നോക്കു. അപ്പോൾ കാണാം കാട്ടിലെ വിനോദം.

ഇതു കേട്ട യൂസുഫ് അവരോട് ചോദിച്ചു :ജോഷ്ടൻമാരെ നാളെ നിങ്ങളോടൊപ്പം ഞാനും വരട്ടെ....ഞങ്ങൾക്ക് സന്തേഷമേ ഉള്ളു പിതാവ് ഞങ്ങളോടൊപ്പം വിടുമെന്നു തോന്നുന്നുണ്ടോ? നീ ഒരു കാര്യം ചെയ്യു. ആദ്യം പിതാവിൽ നിന്ന് നീ തന്നെ സമ്മതം വേടിക്കു .അപ്പോൾ ഞങ്ങൾ കൂട്ടികൊണ്ടുപോകാം...എന്ന്അവർ യൂസുഫിനോട് പറഞ്ഞു . 

ഇതു കേട്ടപ്പോൾ സന്തോഷം കൊണ്ട് പിതാവിൻെറ അരികിലേക്ക് ഒാടി അണഞ്ഞ യൂസുഫിനെ പിതാവ് വാത്സല്യപൂർവ്വം എടുത്ത് മടിയിൽ ഇരുത്തി.എന്താ മോനെ: ബാവാ ഞാൻ ഒരു ആഗ്രഹം അറിയിച്ചാൽ അങ്ങു അനുവാദം നൽകിടുമോ.... എന്താണ് ?എൻെറ മകൻെറ ഏതൊരു ആഗ്രഹവും നിറവേറ്റി തരുവാൻ ഈ പിതാവിനു സമ്മതമാണല്ലോ... ബാവാ... നാളെ ജേഷ്ടമാരുമൊത്തു കാട്ടിൽ ആടുമേക്കാൻ പോകുവാൻ എനിക്കും അനുവാദം നൽകിടണം.. ഇതു കേട്ട യഹ്ക്കൂബ് നബി(അ) ൻെറ മുഖം വാടി.അതിന് ശേഷം അദ്ദേഹം പറഞ്ഞു: അവരോടൊന്നിച്ചു നീ പോകണ്ട .ബാവ, അവരുടെ കളികൾ കാണാൻ എന്തൊരു ഭംഗിയാണ് .കാട്ടിലും അവർ ഇതുപോലെ കളിക്കുമെന്നു പറഞ്ഞു. മോനെ... കളിക്കുമ്പോൾ അവർക്ക് കളിയുടെ ചിന്തമാത്രമേ കാണു. കാട്ടിൽ വെച്ചു എൻെറ മകനു എന്തെങ്കിലും അപകടം പിണഞ്ഞാൽ ഈ ബാവക്ക് സഹിക്കുവാൻ കഴിയില്ല. ബാവ അവരെൻെറ സഹോദരങ്ങൾ അല്ലെ; ഒരിക്കലും എന്നെ അപകടപ്പെടുകത്തുകയില്ല . അനുവാദം നൽകു ബാവാ....

പുത്രൻെറ സ്നേഹം നിറഞ്ഞ വാക്കുകളെ എതിർത്ത് പിന്നെ ഒന്നും പറയുവാൻ വാത്സല്യനിധിയായ ആ പിതാവിന് കഴിഞ്ഞില്ല. മനസ്സില്ലാമനസ്സോടെ യഹ്ക്കൂബ് നബി (അ)അനുവാദം നൽകി.

സന്തോഷത്താൽ അലയടിച്ചു ആ കുഞ്ഞു മനസ്സ്.... പിതാവിൻെറ കവിളിൽ തുരുതുരാ.....ഉമ്മകൾ നൽകി. ഈ വിവരം സഹോദരങ്ങളെ അറിയിക്കാൻ അവരുടെ അരികത്തേക്ക് ഒാടി പോയി...

പിറ്റേ ദിവസം പ്രഭാതമായി ..യഹ്ക്കൂബ് നബി(അ) യൂസുഫിനെ കുളിപ്പിച്ച് സുഗന്ദ തൈലങ്ങൾ പുരട്ടി .താൻ സ്വന്തമായി തുന്നിയ ചിത്രാലങ്കൃതമായ ഉടുപ്പ് യൂസുഫിനെ അണിയിച്ചു .പിതാവും പുത്രനും ഒരുമിച്ചിരുന്നു ആഹാരവും കഴിച്ചു.
ഇത്രയും ആയപ്പോഴെക്കും പുത്രൻമാർ പത്ത്പേരും അവിടെ ഹാജറായി. യൂസുഫിനോട് പലവിധ സ്നേഹപ്രകടനം നടത്തി. ഇതെല്ലാം കണ്ടു സംത്യപ്തനായ യഹ്ക്കൂബ് നബി (അ) പറഞ്ഞു...

മക്കളെ..... "യൂസുഫിനെ വളരെ അതികം സൂക്ഷിച്ച് കൊണ്ട് പോകണം. കാട്ടിലെ കല്ലും മുള്ളും നിറഞ്ഞ പാതയില്‍ സഞ്ചരിച്ച് അവനു ശീലമില്ല .അവനെ നടത്തരുത് ,കാട്ടിൽ എത്തിയാല്‍ അവനെ തനിച്ചാക്കി നിങ്ങള്‍ എങ്ങും പോകരുത് ,കഴിയുന്നതും നേരത്തെ വീട്ടിലേക്ക് മടങ്ങി വരികയും വേണം" പിതാവിൻെറ നിദ്ദേശങ്ങൾ എല്ലാം അവര്‍ അതെ പടി അംഗീകരിച്ചു .

ശമ്മേൻ ഒാടി ചെന്നു യൂസുഫിനെ പൊക്കിയെടുത്തു. പിതാവിനോട് യാത്രയും പറഞ്ഞു നടന്നു....പുത്രൻമാർ കണ്ണില്‍ നിന്നും മറയുന്നതും വരെ ആ പിതാവ് നിർനിമേഷനായി നോക്കിനിന്നു. അവരുടെ രക്ഷക്കായി അള്ളാവിനോട് ദുആ ചെയ്തു.

അവര്‍ കാടിനോട് അടുക്കാറായി....പെട്ടെന്ന്, മുന്നില്‍ നടന്നിരുന്ന റൂബീൽ തിരിഞ്ഞു നോക്കി ശമ്മേൻ എന്തിനാണ് ഇനിയും ഇവനെ തോളില്‍ ഏറ്റിനടക്കുന്നത്.... ഇറക്കി താഴെ നിർത്തൂ. ശമ്മേൻ പറഞ്ഞു: റൂബീൽ... അവന്‍ നമ്മുടെ രാജാവല്ലെ; രാജാവിനെ തോളില്‍ ഏറ്റിനടക്കുന്നത് അടിമകൾ അല്ലേ.

ഇതുകേട്ട് മറ്റ് എല്ലാവരും പരിഹസിച്ചു ആർത്ത് ചിരിച്ചു. 

കോപിഷ്ടനായ റൂബീൽ ഒാടിചെന്ന് ശമ്മേൻെറ ഉടുപ്പിനു വലിച്ചു പിടിച്ചു.ആ വലിയുടെ ആഘാതത്തിൽ യൂസുഫ് താഴെ വീണു ഉരുണ്ടു...

അപ്പോഴും അവര്‍ ആർത്ത് ചിരിച്ചു .പരിഭ്രാന്തനായ യൂസുഫ് അവരുടെ ഒാരോരുത്തരുടെയും മുഖത്ത് മാറി മാറി നോക്കി .ജേഷ്ടൻ മാരെ എന്തിനാണ്.... എന്തിനാണ് എന്നോടു ഈവിധം പെരുമാറുന്നത്. ഞാൻ എന്തു തെറ്റാണ് നിങ്ങളോട് ചെയ്തത്.

എനിക്കു ഒന്നും മനസ്സില്‍ ആകുന്നില്ല .
ഉം ;
നിനക്കു ഒന്നും മനസ്സിലാകുന്നില്ല അല്ലെ???

" ഞങ്ങൾ എല്ലാവരും അയോഗ്യരെന്നു കാണിക്കുവാൻ വേണ്ടി പിതാവിനോട് കള്ളകഥ പറഞ്ഞു കൊടുത്തു...ആ കഥ പിതാവ് വിശ്വസിച്ചു. അദ്ദേഹം ഞങ്ങളെ വെറുക്കുവാനും തുടങ്ങി"... ഇതെല്ലാം ചെയ്ത വഞ്ചകനായ നിന്നെ ഞങ്ങള്‍ വെറുതെ വിടും എന്ന് വിചാരിച്ചോ??!

അവര്‍ യൂസുഫിന് നേരെ പാഞ്ഞടുത്തു......

അവരുടെ മർദനങ്ങൾ ഏറ്റു യൂസുഫിൻെറ ശരീരം വേദനയാൽ പിടഞ്ഞു.
നിമിഷങ്ങൾ കഴിയും തോറും അവരുടെ കോപം ഇരട്ടിച്ചു. അല്പം അകലെ കിടന്നിരുന്ന ഒരുവലിയകല്ല് എടുത്ത്‌ അവരിൽ ചില൪� അവശനായി കിടക്കുന്ന ;യൂസുഫിൻെറ നേരെ പാഞ്ഞടുത്തു..... അവരുടെ ഉദ്ദേശം മനസ്സിലാക്കിയ യഹൂദ അവരെ തടഞ്ഞു... അരുത് ! യൂസുഫിനെ കൊല്ലരുത് .അവനെ വധിക്കരുത്....

അത് ഞാന്‍ അനുവദിക്കില്ല... അതാണ് നിങ്ങളുടെ ഉദ്ദേശം എങ്കില്‍ ഇവിടെ നടന്ന എല്ലാ കാര്യവും ഞാന്‍ പിതാവിനെ അറിയിക്കും .ഇത് കേട്ടപ്പോൾ അവര്‍ കല്ല് താഴെ ഇട്ടു.
. യഹൂദ ....എന്താണ് നീ ഈ പറയുന്നത് ??ഇവൻെറ ശല്യം അവസാനിപ്പിക്കുവാന്‍ നമുക്ക് വീണു കിട്ടിയ അവസരമാണിത് ...അത്‌ നഷ്ട്ടപ്പെടുത്തണമെന്നാണോ നീ പറയുന്നത് ???റൂബീൽ ഇവൻെറ ശല്യം തീർക്കുക എന്നതാണ് ഇപ്പോള്‍ നമ്മുടെ ഉദ്ദേശം .അതിനായി ഞാന്‍ ഒരു നിർദ്ദേശം പറയാം ......അതാ ആ കാണുന്ന പൊട്ടക്കിണറ്റിൽ അവനെ ഉപേക്ഷിക്കാം...

ഏതെങ്കിലും വഴി�യാത്രക്കാർ അവനെ കൊണ്ട് പോയ് കൊള്ളും. യൂസുഫിനെ കൊണ്ടുള്ള നമ്മുടെ ശല്യവും തീരും.

യഹൂദയുടെ ഈ തീരുമാനത്തിനോട് അവരില്‍ ഭൂരിഭാഗം പേർക്കും എതിര്‍പ്പുണ്ടായിരുന്നു. എന്നാലും;അവര്‍ സമ്മതിച്ചു. കാരണം.....ഈ തീരുമാനത്തിനോട് യോജിച്ചില്ലിങ്കിൽ അപകടമാണെന്ന് അവർക്ക് അറിയാമായിരുന്നു. അതു കൊണ്ട് മാത്രം അവര്‍ സമ്മതം മൂളി.

അവശനായി കിടക്കുന്ന യൂസുഫിനെ അവര്‍ വലിച്ചിഴച്ചു കിണറിനടുത്തോക്ക് കൊണ്ട് പോയി....

ആ പിഞ്ചുബാലൻെറ ദീനരോദനങ്ങൾ ആ കഠിന ഹൃദയരിൽ ഒരുമാറ്റവും വരുത്തിയില്ല .അവർ യൂസുഫ് അണിഞ്ഞ ഉടുപ്പ് അഴിച്ചു എടുത്തു .കയ്യും കാലും ബന്ധിച്ചു ഒരു കയറിൽ കെട്ടി... അവർ യൂസുഫിനെ കിണറ്റിലേക്ക് ഇറക്കി ...തന്റെ അന്ത്യം അടുത്തെന്നു മനസ്സിലായ ആ ബാലൻ നിഷ്കളങ്കതയോടെ
യഹൂദയെ നോക്കി... എന്നിട്ട് പറഞ്ഞു: ജേഷ്ടാ..വീട്ടില്‍ ചെല്ലുമ്പോള്‍ പിതാവിനോട് എന്റെ അവസാന സലാം അറിയിക്കണം.ഇതു കേട്ട യഹൂദയുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകി..... കുറ്റബോധം അയാളുടെ മനസ്സിനെ തളർത്തി .

പെട്ടെന്ന്, റൂബീൽ യൂസുഫിനെ ബന്ധിച്ച കയർ മുറിച്ചു വിട്ടു .ഒരുവലിയ ശബ്ദത്തോടെ യൂസുഫ് ആഘർതത്തിൻെറ അടിതട്ടിൽ ചെന്ന് പതിച്ചു.....

യൂസുഫ് ആ കിണറിൻെറ അടിത്തട്ടിലേക്ക് ആഴ്ന്നുപോയി ..യൂസുഫ് എല്ലാം അള്ളാഹുവിൽ ഭരമേൽപ്പിച്ചു (അവിടെ അള്ളാഹുവിൻെറ ഇടപെടൽ നടന്നു ). ഈ സമയത്ത് അള്ളാഹുവിൻെറ ആജ്ഞ പ്രകാരം ജിബ്രീൽ(അ) അവിടെ പ്രത്യക്ഷമായി. യൂസുഫിനെ താങ്ങിയെടുത്തു. പെട്ടന്നനെ പ്രത്യക്ഷപ്പെട്ട ഒരു വെള്ളകല്ലിന്മേൽ യൂസുഫിൻെറ പാർശ്വത്തിൽ തൂക്കിയിട്ടപോലെ ഒരു ഉടുപ്പും (മലക്ക് സ്വർഗ്ഗത്തിൽ നിന്നും കൊണ്ട് വന്നതാണെന്നും .നമറൂദ് തീ കുണ്ഡത്തിൽ എറിഞ്ഞപ്പോൾ അള്ളാഹു ഇബ്രാഹീം നബി(അ)നെ പുതപ്പിച്ച ഉടുപ്പാണെന്നും ഖിസകളിൽ പറയുന്നുണ്ട്)മലക്കിൻെറ ദ്യഷ്ടിയിൽപ്പെട്ട ആ ഉടുപ്പ് ആ കല്ലിൽ വിരിച്ച് യൂസുഫിനെ അതിനുമുകളിൽ ഇരുത്തി.എന്നിട്ട് കിണറ്റിലുണ്ടായിരുന്ന ജന്തുജാലങ്ങൾക്ക് മലക്ക് താക്കീത്ചെയ്തു.......(യൂസുഫിനെ ചില സർപ്പങ്ങൾ ഉപദ്രവിക്കാൻ ഒരുങ്ങിയപ്പോൾ).
""ഇതാ നിരപരാധിയായ ഒരു മനുഷ്യൻ ഇവിടെ ആഗതനായിട്ടുണ്ട്.അദ്ദേഹം നിങ്ങളുടെ ഒരു അതിഥിയാണ്.അദ്ദേഹത്തിന്നു നിങ്ങളിൽ നിന്നു യാതൊരു ഉപദ്രവും നേരിടാൻ പാടില്ല"""" .ഇങ്ങനെ യൂസുഫ് നബി (അ)യ്ക്ക് എല്ലാവിധ സുരക്ഷയും ഉറപ്പുവരുത്തി .കിണറിനെ നോക്കെത്താ ദൂരത്തോളം വിശാലമാക്കി കൊടുത്ത്... സുന്ദരമായ ഒരു ഉദ്ദ്യാനവും നൽകിയിട്ടാണ് ജിബ്രീൽ (അ)അവിടെ നിന്നും മടങ്ങിപോയത്..

.((യൂസുഫിനെ താഴ്ത്തിയ ആ കിണറു നൂഹ് നബി(അ)യുടെ പുത്രനായ സാം നിർമ്മിച്ചതായിരുന്നു .(അ)ആ കിണർ ബൈത്തുൽ അഹ്സാൻ എന്നപേരിലും അറിയപ്പെടുന്നുണ്ട് .ആ കിണറിൻെറ മുകൾ ഭാഗം ഇടുങ്ങിയതും അടിഭാഗം വിസ്തൃതിയും ഉള്ളതുമായിരുന്നു .അന്ധകാരനിബിഡമായ ആ കിണറ്റിൽ ജന്തുജാലങ്ങൾ പൊരുത്തതോടെ ജീവിച്ചിരുന്നു.കിണറിൽ ഒരാളുടെ പൊക്കത്തോളം വെള്ളവും ,ആ വെള്ളം ഉപ്പുരസം കലർന്നതും ആയിരുന്നു.400 മുഴമായിരുന്നു ആഴം .യൂസുഫ് നബി ഇറങ്ങിയതോടുകൂടി അതിലെ വെള്ളം മധുരിച്ചു.))

. . ((യൂസുഫിന്ന് ഈ പരീക്ഷണം അള്ളാഹു കൊടുക്കാനുണ്ടായിരുന്ന രണ്ട് കാര്യങ്ങൾ ഇവിടെ വിശദീകരിക്കാം...
.
ഒന്ന്.
.""ഹൂദ് നബി(അ)യുടെ കാലത്ത് ജീവിച്ചിരുന്ന ഒരു പണ്ഡിതൻ ശീസ് നബി(അ)യുടെ വേദഗ്രന്ദത്തിൽ നിന്നും യൂസുഫ് നബി(അ""യുടെ സൗദര്യത്തെ കുറിച്ച് മനസ്സിലാക്കി നബിയെ കാണാൻ ആഗ്രഹിച്ച്, അള്ളാഹുവിനോട് നിത്യവും നബിയെ നേരിൽ കാണുവാൻ വേണ്ടി പ്രാർത്ഥിച്ചിരുന്നു. അപ്പോൾ ജുബുൽ അഹസീൻ കിണറ്റിൽ പോയി താമസിക്കാൻ അള്ളാഹുവിൽ നിന്നും കല്പനയുണ്ടായി"".
അങ്ങനെ 1200 വർഷം ആകിണറ്റിൽ താമസിച്ചുപോന്നു. യൂസുഫ് നബി(അ)യെ കിണറ്റിൽ ഇറക്കപ്പെട്ടതിന് ശേഷം നബിയെ ദർശിച്ചു ഇങ്ങനെ പറഞ്ഞു :"അള്ളാഹുവിൻെറ റസൂലെ.. അങ്ങയെ ദർശിക്കുവാൻ വേണ്ടിയാണ് ഇത്രയും വർഷങ്ങൾ ഞാനിവിടെ കാത്തിരുന്നത്. അങ്ങക്ക് സംഭവിച്ച ഈ പരീക്ഷണത്തിൽ വിഷമിക്കരുത് .അങ്ങയുടെ എല്ലാകാര്യവും ഞാൻ അള്ളാഹുവിങ്കൽ ഭരമേൽപ്പിക്കുന്നു" എന്നും പറഞ്ഞു യഹൂദ എന്ന ആ പണ്ഡിതൻ അവിടെ വെച്ചു മരണപ്പെട്ടു. ..

"രണ്ട് """.

യൂസുഫ് നബി ഒരിക്കൽ കണ്ണാടിയിൽ നോക്കി. അപ്പോൾ അദ്ദേഹം സ്വന്തം സൗന്ദര്യത്തിൽ അഹങ്കരിച്ചു പോയി ."ഞാൻ ഒരു അടിമ ആയാൽ എൻെറ മൂല്യം നിർണ്ണയിക്കാൻ കഴിയുന്നതല്ല... എന്ന് അദ്ദേഹം തന്നതാൻ പറഞ്ഞു.അദ്ദേഹത്തിൻെറ ഈ അനുമാനം ശരിയല്ലന്നു കാണിക്കുവാനാണ് കിണറ്റിൽ ഇറക്കിയതും ,തുച്ഛം കാശിന് വിൽക്കുകയും ചെയ്തത് എന്നും പറയപ്പെടുന്നു)).

കിണറ്റിൽ ഇറക്കപ്പെട്ടെങ്കിലും യൂസുഫിന് ഒരപകടവും സംഭവിച്ചില്ല.യൂസുഫിനെ കിണറ്റിൽ എറിഞ്ഞതിനെ തുടർന്നു ജേഷ്ടന്മാർ അവിടെ നിന്നുംപോയി....യൂസുഫിൻെറ ശല്യം ഇല്ലാത്താകിയത്തിൻെറ സന്തോഷത്തിൽ അവരെല്ലാവരും ഉത്സാഹത്തിലാഴ്ത്തി.
യൂസുഫിനെ ചെന്നായപിടിച്ചെന്ന് പിതാവിനെ പറഞ്ഞു 
വിശ്വസിപ്പിക്കാമെന്നായിരുന്നുഅവരുടെ തീരുമാനം. മുമ്പത്തെതീരുമാനത്തിന് തെളിവായി അവർ ഒരു ആടിനെ അറുത്ത് ആ രക്തം യൂസുഫിൻെറ ഉടുപ്പിൽ പുരട്ടി. അതുമായി വീട്ടിലേക്കു യാത്രയായി .

കാട്ടിലേക്ക് പോയ തൻെറ പുത്രന്മാർ മടങ്ങിയെത്താൻ വൈകിയതിൽ അസ്വസ്ഥനായി, വീടിനു പുറത്ത് വഴിയിലേക്ക് കണ്ണും നട്ട് നിൽക്കുകയായിരുന്നു ആ പിതാവ്.സമയം മുന്നോട്ട് പോകും തോറും അദ്ദേഹത്തിൻെറ മനസ്സിൽ ഭയാശങ്ക കൂടികൂടി വന്നു .
എന്തായിരിക്കും ..അവർ താമസിക്കുന്നത് !!!വഴിയിൽ വല്ല അപകടവും സംഭവിച്ചു കാണുമോ??

പെട്ടെന്ന്; നബിയുടെ മുഖം പ്രസന്നമായി..... അവർ വരന്നുണ്ട് ...മക്കളുടെ ഇടയിൽ നബിയുടെ കണ്ണുകൾ യൂസുഫിനെ തിരഞ്ഞു .യൂസുഫിനെ കാണുന്നില്ലല്ലോ!!! പരിഭ്രാന്തനായ നബി മക്കളുടെ അടുത്തേക്ക് ഒാടിഅടുത്തു. യൂസുഫിനെ കാണുന്നില്ലല്ലോ??? 

അവനെവിടെ??? 

ആ ചോദ്യം നബി ആവർത്തിച്ചു.. 

നിങ്ങൾ എന്തിനാണ് കരയുന്നത്.... അവനു എന്തുപറ്റി ...
കൂട്ടതിൽ ശമ്മേൻ പറഞ്ഞു: പിതാവെ; അങ്ങ് ഞങ്ങളോട് ക്ഷമിക്കണം. കാട്ടിൽ എത്തിയ ഉടനെ യൂസുഫിനെ ഒരു മരതണലിൽ ഇരുത്തി. ഞങ്ങൾ ആടിനെ മേക്കാൻ പോയി പെട്ടെന്നു യൂസുഫിൻെറ നിലവിളി കേട്ട് തിരിച്ചു വന്നു നോക്കിയപ്പോൾ, യൂസുഫിനെ... ഞങ്ങളുടെ പെന്നനുജനെ ഒരു ചെന്നായ പിടിച്ച് തിന്നുന്ന കാഴ്ചയാണ് കണ്ടത് .ഇതുകേട്ടതും ആ പിതാവ് ബോധരഹിതനായി നിലത്തു വീണു .....

പുത്രന്മാരുടെ പരിചരണത്തിലൂടെ യഹ്ക്കൂബ് നബി(അ)ക്ക് സ്വബോധം തിരിച്ച് കിട്ടി. അപ്പോഴും ഖത്ക കണ്ഠനായി ആ പിതാവ് വിലപിച്ചു .യൂസുഫിനെ ചെന്നായ പിടിച്ചതിന് തെളിവായി ആടിൻെറ ചോരപുരട്ടിയ ആ ഉടുപ്പ് യഹ്ക്കൂബ് നബി(അ)യെ കാണിച്ചു .

ഇതു കണ്ടനിമിഷം യഹ്ക്കൂബ് നബി പൊട്ടികരയുവാൻ തുടങ്ങി... ഒടുവിൽ അദ്ദേഹം ചിരിച്ചു തുടങ്ങി.യഹ്ക്കൂബ് നബി(അ) ചിരിക്കുന്നത് കണ്ട പുത്രന്മാർ അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കികൊണ്ട് വ്യസനത്തോടെ ചോദിച്ചു: പിതാവെ ;അങ്ങ് ഒരേ സമയം ചിരിക്കുകയും കരയുകയും ചെയ്യുന്നു .അങ്ങേക്കു ബുദ്ധിഭ്രമം പിടിപെട്ടുപോയോ എന്നു ഞങ്ങൾ ഭയക്കുന്നു. 

യഹ്ക്കൂബ് നബി പറഞ്ഞു:- കുപ്പായത്തിൽ ചോരപുരണ്ടത് കണ്ടപ്പോൾ എനിക്ക് പെട്ടെന്നു കരച്ചിൽ വന്നു. പിന്നീട് കുപ്പായം കീറിയത് കാണാതായപ്പോൾ ചിരിച്ചും പോയി.

യൂസുഫിനെ ചെന്നായപിടിച്ചിട്ടില്ല ,ചെന്നായപിടിച്ചിടുണ്ടായിരുന്നെങ്കിൽ കുപ്പായം കീറുമായിരുന്നു.പറയൂ:അവന് എന്താണ് സംഭവിച്ചത് ...നിങ്ങൾ അവനെ എന്താണു ചെയ്തത്... പിതാവിൻെറ പെട്ടെന്നുണ്ടായ ഭാവമാറ്റം പുത്രന്മാരിൽ പരിഭ്രാന്തിപരത്തി.അവർ കരഞ്ഞുകൊണ്ട് നബിയോട് പറയാൻ തുടങ്ങി.....പിതാവെ; ഞങ്ങൾ പറയുന്നത് സത്യമാണ്.

അങ്ങേക്ക് വിശ്വാസം വരുന്നില്ലെങ്കിൽ യൂസുഫിനെ പിടിച്ച ആ ചെന്നായയെ ഞങ്ങൾ അങ്ങയുടെ അരികിൽ എത്തിക്കാം. പിതാവ് തന്നെ നേരിട്ട് ചോദിച്ചു സത്യം മനസ്സിലാക്കു. അതു മറുപടി പറയുകയാണെങ്കിൽ ഞങ്ങൾ കളവ് പറയുന്നതെന്നു അങ്ങേക്ക് ബോധ്യമാവും.

യഹ്ക്കൂബ് നബി(അ)പെട്ടെന്നു തന്നെ അനുവാദം നൽകി. (അള്ളാഹുവിൻെറ കൽപ്പന അനുകൂലമായി വരുമെന്നും ചെന്നായ സത്യം പറയുമെന്നും നബി വിശ്വസിച്ചിരുന്നു.)
ഇതുകേട്ടതും പുത്രന്മാർ കാട്ടിൽ നിന്നും ക്ഷീണിച്ച് തളർന്നു കിടന്നിരുന്ന പ്രായം അതികരിച്ച ഒരു ചെന്നായയെ പിടിച്ചു കെട്ടി പിതാവിൻെറ മുന്നിൽ കൊണ്ട് വന്നു നിർത്തി.

യഹ്ക്കൂബ് നബി(അ) ചെന്നായയുടെ മുഖത്ത് നോക്കി ,എന്നിട്ട് അതിനോട് ചോദിച്ചു: അല്ലയോ ചെന്നായെ...നീ ആണോ എൻെറ പുത്രൻ യൂസുഫിനെ ഭക്ഷിച്ചത്.... നീ ആണെങ്കിൽ എന്തിന് അതു ചെയ്തു??? സത്യം പറയൂ ....

ഇതു കേട്ടപ്പോൾ"അള്ളാഹുവിൻെറ കാരുണ്യം കൊണ്ട് ആ ചെന്നായ നബിയോട് സംസാരിക്കാൻ തുടങ്ങി.. താഴ്മയോടെ;അല്ലയോ പ്രവാചകരെ..അങ്ങയുടെ ആട്ടിൻ കൂട്ടത്തിലെ ഒരു ആട്ടിൻ കുഞ്ഞിനെപോലും ഞാൻ സമീപിക്കാറില്ല.അങ്ങനെയുള്ള ഞാൻ അങ്ങയുടെ പ്രിയപ്പെട്ട പുത്രനെ ഭക്ഷിക്കുമോ...അതുമാത്രമല്ല പ്രവാചകന്മാരുടെ മാംസം ഞങ്ങൾക്ക് നിഷിദ്ധമാണ്. ഞാൻ ഒരുതെറ്റും ചെയ്തിട്ടില്ല." അള്ളാഹുവിൻെറ നാമത്തിൽ ഞാൻ സത്യം ചെയ്യുന്നു.സത്യത്തിൽ അങ്ങയുടെ പുത്രന്മാരാണ് എന്നോട് അനീധി കാണിച്ചത്.

ഞാൻ മിസറിൽ നിന്നുവരികയാണ്. കാണാതായ എൻെറ അനുജൻ ശാമിലുണ്ടെന്ന് അറിഞ്ഞ് ഈ വഴി യാത്ര തുടർന്നതാണ്.ഒരുപാട് അലഞ്ഞു നടന്നഞാൻ ക്ഷീണിച്ചു തളർന്നപ്പോൾ വിശ്രമിക്കുന്നതിനിടയിലാണ് ഇവർ എന്നെ ബന്ധസ്ഥനായി ഇവിടെ എത്തിച്ചത്.ഒരു തെറ്റും ചൊയ്യാത്ത എന്നെ ദയവായി പോകാൻ അനുവദിക്കണം. സത്യം എന്താണെന്ന് തുറന്നു പറയാൻ അങ്ങയുടെ പുത്രന്മാരോട് പറഞ്ഞാലും നബിയെ...
ചൊന്നായയുടെ ഈ വാക്കുകൾ കേട്ട അവർ ലജ്ജിച്ചു. എങ്കിലും,അവർ തെറ്റു ചെയ്തെന്ന് പറയാൻ തയ്യാറായിരുന്നില്ല.

പിതാവ് ചെന്നായയുടെ വാക്കുകൾ വിശ്വസിചെന്ന് മനസ്സിലാക്കിയ അവർ തന്ത്രം മാറ്റി. പിതാവെ ഈ ചെന്നായയുടെ വാക്കുകൾ വിശ്വസിക്കരുത് ...അവർ നബിയോട് പറഞ്ഞു.ഞങ്ങൾ പറയുന്നത് സത്യമാണ് . യൂസുഫിനെ ചെന്നായ പിടിച്ചതാണ് .അതു ഈ ചെന്നായ തന്നെയാണോ എന്നറിയില്ല .യൂസുഫിൻെറ കരച്ചിൽ കേട്ട വന്നു നോക്കിയപ്പോൾ ഈ ചെന്നായ അവിടെ നിൽക്കുന്നത് കണ്ടു .അതാണ് ഇതിനെ പിടിച്ചു കെട്ടി കൊണ്ട് വന്നത്.ഇതുകേട്ട നബി പുത്രന്മാരോട് പറഞ്ഞു : 

സത്യത്തിൽ ആ മ്യഗത്തിനുള്ള സഹോദര സ്നേഹം പോലും നിങ്ങൾക്കില്ല .അതുകൊണ്ട് ആ സാധു മ്യഗത്തെ ബന്ധനമുക്തനാക്കു.അവർ അതിനെ ബന്ധനത്തിൽ നിന്നും മുക്തനാക്കി.... ചെന്നായ പോകുന്നതിനു മുമ്പ് നബിയോട് പറഞ്ഞു: എൻെറ അനുജനും ഞാനും എത്രയും വേഗം കണ്ടു മുട്ടുന്നതിന് വേണ്ടി പ്രവാചകരെ അങ്ങ് അള്ളാഹുവിനോട് പ്രാർത്ഥികണെ.... ഞാനും "അങ്ങേക്കു പുത്രനെ തിരിച്ചു കിട്ടുവാൻ വേണ്ടി ദുആ ചെയ്യും"അങ്ങനെയും പറഞ്ഞു ആ ചെന്നായ കാട്ടിലേക്കുപോയി .. 

യൂസുഫിനെ താഴ്ത്തിയ കിണറ്റിൽ;സഹേദരന്മാർ ചെന്നു വിളിച്ചു നോക്കി. ആദ്യദിവസം വിളികേട്ടപ്പോൾ കിണറ്റിലേക്ക് കല്ലു എടുത്തിടാൻ ശ്രമിച്ചു. അനുചരന്മാരെ ശമ്മേൻ തടഞ്ഞു.പിന്നെയും പല പ്രാവശ്യം വന്ന് വിളിച്ചുനോക്കി. ദിവസങ്ങൾ മുന്നോട്ട് നീങ്ങി ...യഹ്ക്കൂബ് നബി (അ)പുത്രവിയോഗത്താൽ മനസ്സു തളർന്നു കരച്ചിൽ മാത്രമായി ദിവസങ്ങൾ തള്ളി നീക്കി.

ഇതേ സമയം യൂസുഫ് കിണറ്റിൽ....പിതാവും, അനിയൻ ബുൻയാമിനെയും കാണത്തതിൽ വിശമമുണ്ടെങ്കിലും ഒരോ ദിവസവും സന്തോഷത്തോടെ കഴിച്ചു കൂട്ടി. ഒരു ദിവസം ജിബ്രീൽ വന്ന് യൂസുഫിനോട് പറഞ്ഞു: "അള്ളാഹുവിൻെറ അറിയിപ്പുണ്ട് .അതികം താമസിയാതെ അങ്ങ് ഇവിടെ നിന്നും രക്ഷപ്പെടുമെന്ന്....

ആയിടക്കാണ് ഒരു കച്ചവട സംഘം കൻആനിലൂടെ ഈജിപ്ത്തിലേക്ക് യാത്ര പോയിരുന്നത് .മിസ്റുകാരനായിരുന്ന മാലിക്ക്ബ്നു സുഗൈറും സംഘവും ആയിരുന്നു അത്.അദ്ദേഹം ഈജിപ്ത്തിലേക്ക് തിരിച്ചു പോകുന്നതിനിടെ കൻആനിലെ ആ മലംപ്രദ്ദേശത്ത് അല്പം വിശ്രമിക്കുന്നതിനായി താവളം ഉറപ്പിച്ചു.കയ്യിൽ സൂക്ഷിച്ചിരുന്ന ജലം എല്ലാം കഴിഞ്ഞിരുന്നു....മാലിക്ക് തൻെറ അനുചരൻ മാരെ വിളിച്ച്; അടുത്ത് എവിടെ നിന്നെങ്കിലും വെള്ളം കിട്ടുവാൻ മാർഗ്ഗമുണ്ടോ എന്നറിഞ്ഞ് വരുവാൻ നിയോഗിച്ചു.

അദ്ദേഹത്തിൻെറ അനുചരൻമാർ വെളളംത്തേടി നടക്കുന്നതിനിടയിൽ ഒരു സ്ഥലത്ത് കന്നുകാലികൾ കൂട്ടം കൂടി നിൽക്കുന്നത് കണ്ടു. (*യൂസുഫ് നബിയുടെ ദേഹത്തുനിന്നു പുറപ്പെടുന്നുണ്ടായിരുന്ന സുഗന്ധം ആസ്വദിച്ചാണ് ആ കാലികൂട്ടങ്ങൾ നിന്നിരുന്നത്*) .അതിനടുത്ത് പക്ഷികൾ പാറികളിക്കുന്നത് കണ്ടു അതിനടുത്തേക്ക് അവർ ചെന്നപ്പോൾ കിണറുകണ്ടു. അതിൽ നിന്നും വെള്ളം ശേഖരിക്കാൻ തൊട്ടി ഇറക്കി .ഇതേ സമയം യൂസുഫിൻെറ അടുത്ത് ജിബ്രീൽ (അ) വന്നു കൊണ്ടു പറഞ്ഞു:"യൂസുഫെ... താങ്കൾക്ക് ഇവിടെ നിന്നും വിടേണ്ടതായ ദിവസമിതാ ആസന്നമായ് "എന്ന് അറിയിപ്പു നൽകി .ആ സമയത്താണ് തൊട്ടി താഴേക്ക് വന്നത്

( *തൊട്ടിയിൽ കയറ്റി ഇരുത്തിയതാണെന്നും ,കയറിയിരിക്കാൻ പറഞ്ഞതാണെന്നും ഖിസകളിൽ പറയുന്നണ്ട്*)

മാലിക്കിൻെറ അനുചരൻ തൊട്ടിയിൽ കനം തൂങ്ങിയപ്പോൾ കയർ മുകളിലേക്ക് വലിച്ചു.തൊട്ടി മുകളിൽ എത്തിയപ്പോൾ അതിൽ ഇരിക്കുന്ന സുന്ദരനായ യുവാവിനെ കണ്ട് അവർ അത്ഭുതപ്പെട്ടു. അദ്ദേഹത്തിൻെറ നിസ്തുലമായ സൗദര്യം കണ്ട് അത്ഭുതപ്പെട്ടു.
( *യൂസുഫ് നബിയുടെ സൗന്ദര്യം; വർണനക്കും അപ്പുറമാണ്* )

മാലിക്കും അനുചരന്മാരും യൂസുഫിൻെറ സൗന്ദര്യത്തിൽ സ്വയം മറന്നു നിന്ന്പോയി . യൂസുഫിനുവേണ്ട ഭക്ഷണവും മാലിക്കു നൽകി.പതിവ് പോലെ യൂസുഫിനെ കുറിച്ച്അറിയുവാൻ സഹോദരങ്ങൾ എത്തി. യൂസുഫിനെ പേരെടുത്ത് വിളിച്ചുവെങ്കിലും പ്രതികരണം ഉണ്ടായില്ല .അവർ ആ പ്രദേശത്ത് അന്വേഷണം ആരംഭിച്ചു.

അപ്പോഴാണ് കുറച്ചകലെ ഒരു സംഘത്തെ അവർ കണ്ടത്. അത് മാലിക്കും സംഘവും ആയിരുന്നു .അവരങ്ങോട്ട് ചെന്നു .ആകൂട്ടത്തിൽ അവർ യൂസുഫിനെ കണ്ടു. അവർ പത്ത് പേരും അങ്ങോട്ട് ഒാടി ചെന്നു. 

സംഘത്തെ വളഞ്ഞു കൊണ്ട് ഇങ്ങനെ പ്രസ്താവിച്ചു: ഇവനെ നിങ്ങൾക്ക് എവിടെ നിന്നു കിട്ടി?

ഇവനെ ഞങ്ങൾക്ക് വിട്ടു തരണം .മാലിക്കു ഇരിപ്പിടത്തിൽ നിന്നു എഴുന്നേറ്റ് കൊണ്ട് പറഞ്ഞു: ഈ ബാലനെ ആ കിണറ്റിൽ നിന്നാണ് ഞങ്ങൾക്ക് കിട്ടിയത് ഇവൻെറ ആരാണ് നിങ്ങൾ

..പ്രഭോ ..ഇവൻ ഞങ്ങളുടെ പിതാവിന്ന് ഒരടിമസ്ത്രീയിൽ ഉണ്ടായ പുത്രനാണിവൻ. വിൽക്കുവാനായി കൊണ്ട് വന്നപ്പോൾ ഞങ്ങളുടെ അരികിൽ നിന്നും കടന്നു കളഞ്ഞതാണ് .റൂബീലിൻെറ ഈ വാക്കുകൾ കേട്ട് യൂസുഫ് ഞെട്ടി ! കണ്ണുകൾ നിറഞ്ഞു ഒഴുകുവാൻ തുടങ്ങി ....സത്യം പറഞ്ഞാൽ കൊന്നു കളയുമെന്നു യൂസുഫിനെ അബ്രാനി ഭാഷയിൽഅവർ ഭീഷണി പ്പെടുത്തി .ഈ ഭാഷ മാലിക്കിന് അറിയില്ലായിരുന്നു....

അവരുടെ വാക്കുകൾ കേട്ട യൂസുഫ് ഞെട്ടി !!ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. യൂസുഫ് ജേഷ്ഠന്മാരെ നോക്കി കൊണ്ട് ചോദിച്ചു: എന്തിനാണ് ജേഷ്ഠന്മാരെ നിങ്ങൾ ഈ വിധം നുണ പറയുന്നത് .... അതു കേട്ടപ്പോൾ സത്യം പറഞ്ഞാൽ കൊന്ന് കളയുമെന്ന് അവർ യൂസുഫിനെ ഭീഷണിപ്പെടുത്തി. (അവർ സംസാരിച്ചിരുന്നത് അബ്രാനി ഭാഷയിൽ ആയിരുന്നു. 'ആഭാഷ മാലിക്കിന് അറിയില്ലായിരുന്നു' )

എന്നിട്ടു അവർ മാലിക്കിനോട് ഇവൻ തന്റെ അടിമയാണെന്നും യൂസിഫിനെ ഞങ്ങൾക്ക് തന്നെ വിട്ട് തരണമെന്നും ആവശ്യപ്പെട്ടു .അപ്പോൾ മാലിക്ക് അവരോട് പറഞ്ഞു : "ഇവനെനിങ്ങൾ.. ഈ ബാലനെ വിൽക്കാൻ കൊണ്ടു പോകുകയാണെങ്കിൽ; ഇവനെ ഞാൻ ഏറ്റെടുത്തോളം.എന്നാൽ, നിങ്ങൾ ആവശ്യപ്പെടുന്ന ഭീമമായ തുക നൽകാൻ എന്റെ കയ്യിൽ ഇല്ല " അങ്ങനെ തുച്ഛം കാശിന് അവർ യൂസുഫിനെ മാലിക്കിന്ന് വിറ്റു. ആ രേഖയും അവർക്ക് കൈമാറി.

(കച്ചവടക സംഘം യൂസുഫിനെ കിണറ്റിൽ നിന്ന് കരക്കു കയറ്റിയതിനെയും അനന്തരം അടിമയായി വാങ്ങിയതിനെയും പറ്റി പരിശുദ്ധ ഖുർആനിൽ വന്നിട്ടുള്ള വചനങ്ങൾ താഴെ ചേർക്കുന്നു. ഒരു യാത്ര സംഘം ആഗതരായി .അവർ അവർക്ക് വെള്ളം കൊണ്ട് വരുന്ന ജോലിക്കാരനെ അയച്ചു .

അവൻ തന്നെ തൊട്ടിയിറക്കി.. അവൻ പറഞ്ഞു: ഹാ,സന്തോഷം ! ഇതാ ഒരു ബാലൻ ! അവർ ബാലനെ ഒരു കച്ചവടച്ചരക്കായി ഒളിപ്പിച്ചു വെച്ചു

അവർ പ്രവർത്തിച്ചിരുന്നതിനെ പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു
അവർ അവനെ തുച്ഛമായ വിലയ്ക്ക് ഏതാനും വെള്ളിക്കാശിന് വിൽക്കുകയും ചെയ്തു. അവർ അവന്റെ കാര്യത്തിൽ താൽപര്യമില്ലാത്തവരുടെ കൂട്ടത്തിലായിരുന്നു .")

*ഏതാനും ദിർഹം എന്നതിനു ;ഇരുപതോ ഇരുപത്തിരണ്ടോ എന്നു രണ്ട് അഭിപ്രായങ്ങൾ തഫ്സീർ ജലാലൈനിയിൽ ഉദ്ധരിച്ചിട്ടുണ്ട് ' (വർഷങ്ങൾക്ക് മുമ്പ് ഒരു സ്വപ്നദർശനമുണ്ടായി സുന്ദരനായ ഒരു ബാലനെ നിങ്ങൾക്ക് കിട്ടുമെന്നും അവൻ കാരണം നിങ്ങൾ ധനികനാകുമെന്നും) .*

ആ സമയം അവർ മാലിക്കിനോട് പറഞ്ഞു :ഇവനെ നിങ്ങൾ സൂക്ഷിക്കണം അല്ലെങ്കിൽ ഞങ്ങളുടെ അരികിൽ നിന്നും ചാടി പോയത് പോലെ നിങ്ങളുടെ അരികിൽ നിന്നും ചാടി പോകും .അത് കൊണ്ട് നിങ്ങൾ ഇവനെ സൂക്ഷിക്കുക.

മാലികിന് യൂസുഫിനെ തുച്ഛമായ വിലക്ക് അടിമയാക്കി നൽകി.മാലിക്ക് കുറെ നിർദ്ദേശങ്ങളും നൽകി. അങ്ങനെ റൂബീലും അനിയന്മാരും അവിടെ നിന്ന് മടങ്ങി .മാലിക്കും കച്ചവട സംഘവും യൂസുഫിനെയും കൊണ്ട് മിസ്റിലേക്കും യാത്ര തിരിച്ചു .യാത്ര വേളയിൽ പല അത്ഭുതങ്ങളും സംഭവിച്ചു .

ഈജിപ്ത്തിലെ നൈൽ നദി തീരത്ത് അവർ ഇറങ്ങി. യൂസുഫിനെ അവിടെ വെച്ച് കുളിപ്പിച്ച് നല്ല പട്ട് വസ്ത്രങ്ങൾ ധരിപ്പിച്ചു. തലയിൽ കീരിടം പോലുളള ഒരു തലപ്പാവും അണിയിപിച്ചു. കുതിരപുറത്തായി മുന്നിൽ നയിച്ചു. ആ വേഷഭൂഷാദിയിൽ യൂസഫ് നബിയുടെ സൗന്ദര്യം ഇരട്ടിച്ചു.

മാലിക്കും സംഘവും മിസ്റിൽ എത്തിച്ചേർന്നു.മാലിക്ക് യൂസുഫിനെ കൊണ്ട് വന്ന് ഭാര്യയോട് പറഞ്ഞു:" ഇവന് മാന്യമായ താമസ സൗകര്യം നൽകുക. അവനെ നമുക്ക് പ്രയോജനപ്പെട്ടേക്കാം. അല്ലെങ്കിൽ നമുക്കവനെ മകനായി സ്വീകരിക്കാം"...
കച്ചവട പ്രാമാണിയായ മാലിക്ക് അതീവ സൗന്ദര്യവാനായ ഒരു അടിമയെ കൊണ്ട് വന്നെന്ന വാർത്ത മിസ്റിലെ ജനങ്ങൾ അറിഞ്ഞു അദ്ദേഹത്തെ കാണാൻ ആ നാട്ടിലെ ജനങ്ങൾ മാലിക്കിന്റെ വീട്ടിലേക്ക് പ്രവഹിച്ചു...

ആളുകളുടെ തിരക്ക് നിയന്ത്രിക്കുവാൻ ;മാലിക്ക് യൂസുഫിനെ കാണാൻ വരുന്നവർക്ക് നിശ്ചിത ഫീസീടാക്കാൻ തീരുമാനിച്ചു. എന്നിട്ടും ആളുകളുടെ പ്രവാഹത്തിന് ഒരു കുറവും സംഭവിച്ചില്ല.

ഈജിപ്തിന്റെ അയൽ രാജ്യമാണ് മിറാക്കിശ് .ആ രാജ്യത്തെ രാജാവാണ് തൈമുസ് .അദ്ദേഹത്തിന്റെ ഒരേയൊരുമകളായിരുന്നു സുലൈഖ..സൗന്ദര്യത്താൽ അവർ കേൾവികേട്ടിരുന്നു ആ രാജകുമാരി.കുഞ്ഞിലെ ഉമ്മ നഷ്ടപ്പെട്ട ആ രാജകുമാരിയുടെ ഏതൊരു ആഗ്രഹവും രാജാവായ ആ പിതാവ് നിറവേറ്റികൊടുത്തിരുന്നു....സുന്ദരനായ ഒരു ചെറുപ്പക്കാരൻ വന്ന് നിൽകുന്നതായി അവൾ സ്വപ്നം കണ്ടു .. പിന്നീട് സുലൈഖ ചിത്തഭ്രമം പിടിച്ചതുപോലെ പെരുമാരുവാൻ തുടങ്ങി.... ഇതറിഞ്ഞ രാജാവ് മകളെ ചികിത്സിക്കാൻ പല വൈദ്യന്മാരെയും നിയോഗിച്ചെങ്കിലും വിഫലമായിരുന്നു. 

സുലൈഖയുടെ വളർത്തുമ്മയോട് എല്ലാം വിശദീകരിച്ചു സുലൈഖ പറഞ്ഞു ...."മിസ്റിലെ അസീസിനെയാണ് സ്വപ്നത്തിൽ ദർശിക്കുന്നതും അദ്ദേഹത്തെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ എന്നും ... ഈ വാർത്ത രാജാവിന്റെ അരികിലും എത്തി.ഇതിൽ സത്യമുണ്ടോ? എന്ന് അറിയുവാൻ വേണ്ടി രാജാവ് മിസിറിലെ അസീസിന് കത്ത് അയച്ചു. 

അതിലെ കുറിപ്പുക്കൾ ഇങ്ങനെ ആയിരുന്നു." മിസിറിലെ
അസീസിന് തൈമൂസ് രാജാവ്,
എന്റെ മകൾ സുലൈഖയെ താങ്കൾക്ക് വിവാഹം ചെയ്തു തരുവാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ അഭിപ്രായം അറിയുവാൻ ഞാൻ ആഗ്രഹിക്കുന്നു".ആ കത്ത് വായിച്ചു അസീസ് സന്തുഷ്ടനായി. തനിക്കു അങ്ങിനെയൊരു ഭാഗ്യം ലഭിച്ചതിൽ അദ്ദേഹത്തിന് ഒരു പാട് സന്തോഷമായി....

മിസിറിലെ അസീസ്'. അസീസ് എന്ന് സ്ഥാന പേരാണ്.

*(അന്നത്തെ ഈജിപ്തിലെ രാജാവ് റയാൻ ഇബ്നു വലീദ് ആയിരുന്ന.ഈജിപ്തിലെ രാജാവിന്റെ കിഴിൽ ഉള്ള പ്രഭുവിനെയാണ് അസീസ് എന്ന നാമകരണം ചെയ്യുന്നത്)* സമ്മതമറിയിച്ചു. വില മതിക്കാനാവാത്ത പാരിതോഷികങ്ങളുമായി അസീസ് തൈമൂസ് രാജാവിന്റെ കൊട്ടാരത്തിലേക്ക് ദൂതനെ അയച്ചു ..

*(അന്നത്തെ അസീസ് ആയിരുന്ന ഖിത്ഫീർ തന്റെ മകൾ സ്വപ്നത്തിൽ കണ്ടത് ഖിത്ഫിറിനെ ആണെന്ന് തൈമുസ് രാജാവ് വിചാരിച്ചത്)* 

അങ്ങനെ അസീസിന്റെയും സുലൈഖയുടെയും വിവാഹ ചടങ്ങുകൾ മംഗളമായി നടന്നു.
വിവാഹം ദിവസം ആദ്യരാത്രിത്തന്നെ സുലൈഖ ആ സത്യം മനസ്സിലാക്കി താൻ സ്വപ്ന ദർശനം നടത്തിയ യുവാവ് അല്ല തന്റെ ഭർത്താവെന്ന്. അവർ ഈ കാര്യങ്ങൾ എല്ലാം തന്റെ വളർത്തുമ്മയോട് പറഞ്ഞു കരഞ്ഞു അപ്പോൾ അവളെ ഉപദോശിച്ചെന്നും ഖിസകളിൽ പറയുന്നു. 

സുലൈഖാ അസീസുമായി അടുക്കാതിരിക്കു ന്നതിന്നുള്ള ഓരോ സൂത്രങ്ങൾ കണ്ടെത്തിയിരുന്ന.ഇങ്ങിനെ ആദമ്പതികൾ അപ്രത്യക്ഷത്തിൽ മാത്രം ദമ്പതിമാരും വാസ്തവത്തിൽ അന്യരുമായി വർത്തിച്ചിരുന്ന കാലത്താണ് .

"യൂസുഫ് മിസ്റിൽ എത്തുന്നത് ". യൂസുഫിനെ കാണാൻ വരുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ കാണുവാൻ വരുന്നവരിൽ നിന്ന് മാലിക്ക് നിശ്ചിത ഫീസ് ഇടാക്കിയിരുന്നു.അവസാനം മാലിക്ക് യൂസുഫിനെ വിൽക്കുവാൻ തീരുമനിച്ചു.
"തന്റെ അടിമയൂസുഫിനെ ലേലത്തിൽ വിൽക്കുന്ന കാര്യം മിസ്റിൽ വിളംബരം നടത്തി " 

ഈ വാർത്ത സുലൈഖയും അറിഞ്ഞു ലേലത്തിൽ പങ്കെടുക്കുവാൻ അവരും തീരുമാനിച്ചു. ലേലത്തിന്റെ ആ ദിവസം വന്നെതി .മാലിക്ക് യൂസുഫിനെ അണിച്ചൊരുക്കി ഒരു തലപ്പാവും ധരിപ്പിച്ചു ലേല സ്ഥലത്ത് എത്തിച്ചു , അലങ്കരിച്ച ഒരു പ്രത്യേക കസേരയിൽ ഇരുത്തി .ആ പ്രദേശം ജനസമുദ്രമായി. ആ വേഷത്തിൽ യൂസുഫ് നബി (അ )യുടെ സൗന്ദര്യമങ്ങുവർണനക്ക് അതീതമായിരുന്നു. ഈ സമയത്താണ് അസീസും സുലൈഖയും വളർത്തുമ്മയും സംഘവും ആ സദസ്സിലേക്ക് കടന്നു വന്നത് .

മാലിക്ക് അവർക്ക് അനുയോജ്യമായ ഇരിപ്പിടങ്ങൾ നൽകി. ലേലത്തിന്റെ സമയം അടുത്തപ്പോൾ മാലിക്ക് യൂസുഫിനെ കൊണ്ട് വന്ന് മനോഹരമായി അലങ്കരിച്ചു ഒരു കസേരയിൽ ഇരുത്തി. യുസുഫിനെ കണ്ടതും സുലൈഖ അത്ഭുതത്തോടെ നോക്കി.
യൂസുഫിന്റെ വദനം കണ്ട സുലൈഖയുടെ മുഖത്ത് അത്ഭുതവും സന്തോഷവും ഒന്നിച്ചു നിറഞ്ഞു താൻ സ്വപ്ന ദർശനം നടത്തിയ തന്റെ ഹൃദയം കവർന്ന ആ യുവകോമളനായ യുവാവ് തന്റെ മുന്നിൽ ഇരിക്കുന്ന യൂസുഫാണെന്ന് അവർക്ക് മനസ്സിലായി
ഇരിപ്പിടത്തിൽ നിന്നു ഏഴുന്നേറ്റു മുന്നോട് നടന്നു ഇതു കണ്ട ജമീല
*വളർത്തമ്മയാണെന്നും തോഴി ആണെന്നും അഭിപ്രായമുണ്ട്*

സുലൈഖയുടെ കൈകളിൽ പിടിച്ചു എന്നിട്ട് പറഞ്ഞു: 'മഹാറാണി എന്താണി കാണിക്കുന്നത്? ജമീല ഇത് ആ യുവാവാണ് ഞാൻ സ്വപ്നദർശനം നടത്തി എന്റെ ഹൃദയം കവർന്ന ആ യുവ' കോമളൻ സുലൈഖ മുപടി പറഞ്ഞു. മഹാറാണി പരിസരം മറന്നു പ്രവർത്തിക്കരുത് എല്ലാത്തിനും പരിഹാരമുണ്ടാക്കാം ജമീല സുലൈഖയെ ആശ്വസിപ്പിച്ചു.

ഇതേസമയം ലേലം തുടങ്ങിയിരുന്ന .ലേലത്തിൽ എല്ലാവരും പങ്ക് ചേർന്ന് ലേല തുക ഒരു പാട് ഉയർന്നു സുലൈഖ അക്ഷമയായി അവൾ ഖിത്ഫിറിനോട് യൂസുഫിനെ ലേലത്തിൽ നമുക്ക് സ്വന്തമാക്കണമെന്ന് ആവശ്യപ്പെട്ടു ( *ഖിത്ഥിഫിർ സ്വന്തം മകനെ പോലെ വളർത്തുവാൻ ഇഷ്ടത്താലെ യൂസുഫിനെ സ്വന്തമാക്കിയതാണെന്നും അഭിപ്രായമുണ്ട്*) അവസാനം യൂസുഫിന്റെ തൂക്കത്തിന് സ്വർണ്ണം നൽകി അസീസ് യൂസുഫിനെ സ്വന്തമാക്കി.

ലേലത്തിൽ സ്വന്തമാക്കിയ ശേഷം, അസീസും സംഘവും യൂസുഫുമായി പുറപ്പെടുന്നതിന് മുമ്പ് മാലിക് യൂസുഫിനോട് തനിച്ചു കണ്ടു സംസാരിച്ചു അപ്പോൾ അദ്ദേഹത്തോട് യൂസുഫ് താൻ ആരാണെന്നും ( *കൻ ആനിലെ യഹ് ക്കൂബ് നബി (അ) പുത്രൻ ആണെന്നും. തന്നോട് ഉള്ള വൈരാഗ്യത്താൽ ജോഷo ന്മാർ തന്നെ കെല്ലുന്നതിനായി കിണറ്റിൽ എറിഞ്ഞതാണെന്നും) അന്നു നടന്ന സംഭവങ്ങളൾ എല്ലാം വിവരിച്ചുകെടുത്തെന്നു 'ഇതെല്ലാം കേട്ടു കഴിഞ്ഞപ്പോൾ പരിഭ്രാന്തനായ മാലിക്ക് ദുഃഖഭാരത്തോടെ എല്ലാം പൊറുത്ത് തരണമെന്ന്അപേക്ഷിക്കുന്നുണ്ടെന്നും *ഖിസകളിൽ പറയുന്നുണ്ട്*.

യൂസുഫ് മാലിക്കിനെ ആശ്വസിപ്പിച്ചു, എന്നിട്ട് തന്നെ പ്രതീക്ഷിച്ചു നിൽക്കുന്ന അസീസിനും സംഘത്തിനോടുമൊപ്പം കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചു.

യൂസുഫും അസീസും പരിവാരങ്ങളും കൊട്ടാരത്തിലെത്തിച്ചേർന്നു.അസീസ് യൂസുഫ് നബിയുടെ സംരക്ഷണം സുലൈഖക്ക് ഏൽപിച്ച് കൊടുത്തു .അവളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.....

യൂസുഫിന്റെ സർവ്വാധികാരം വിട്ടുകിട്ടിയപ്പോൾ.
സുലൈഖ യൂസുഫിനോട് താൻ സ്വപ്നം കണ്ടതുമായ എല്ലാ കാര്യങ്ങളും യൂസുഫിനോട് പറഞ്ഞു. തനിക്കുള്ള സ്നേഹാധിക്യത്തെ വാക്കുകളിലും പെരുമാറ്റത്തിലും പ്രകടിപ്പിച്ചു തുടങ്ങി. എന്നാൻ സുലൈഖയുടെ പ്രകടനങ്ങളോട് യൂസുഫ് നബി(അ)ഒട്ടും താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല.

പീന്നീട് പല സന്ദർഭങ്ങളിലും സുലൈഖ യൂസുഫിനോട് പ്രണയാഭ്യാർത്ഥന നടത്തിയെങ്കിലും,അവളുടെ വാക്കുകൾ കേൾക്കുവാനോ ഇങ്കിതത്തിന് വഴങ്ങുവാനോ യൂസുഫ് തയ്യാറായിരുന്നില്ല. (യൂസഫ് നബി (അ) സുലൈഖയിൽ രക്ഷ നൽകണമെന്ന് അള്ളാവോട് ദുആ ചെയ്തിരുന്നെന്ന് ഖിസകളിൽ പറയുന്നുണ്ട്) എപ്പോഴും സുലൈഖക്ക് നിരാശ മാത്രമായിരുന്നു തിരിച്ച് ലഭിച്ചത്. അവളിൽ സങ്കടം വർദ്ധിച്ചു കൊണ്ടിരുന്നു. വളർത്തുമ്മയോട് അവൾ തന്റെ വിഷമങ്ങൾ പങ്കുവെച്ചു.

ആ സമയത്തായിരുന്നു അസീസ് സുലൈഖക്ക് മാത്രമായി ദാരുൽ ഖറാം എന്ന പേരിൽ ഒരു മണിമാളിക പണിയിച്ചു കൊടുത്തത്.സുലൈഖ അങ്ങോട്ട്
താമസം മാറ്റി.അങ്ങനെ ഇരിക്കെ ;ഒരു ദിവസം... അസീസും പരിവാരങ്ങളും ഇല്ലാത്ത സമയം നോക്കി യൂസുഫിനെ അവിടേക്ക് സുലൈഖ ക്ഷണിച്ചു വരുത്തി.

യൂസുഫ് സുലൈഖയുടെ കൊട്ടരത്തിൽ എത്തിയപ്പോൾ അവൾ കൊട്ടരത്തിന്റെ എല്ലാ വാതിലുകളും അടച്ചു. തന്റെ ആഗ്രഹം യൂസുഫിനെ അറിയിച്ചു.. തന്റെ ഇഷ്ടം നിറവേറ്റുവാൻ അവർ നബിയെ പ്രേരിപ്പിച്ചു.. 

പ്രലോഭിപ്പിച്ചു, എന്നാൽ ,യൂസുഫ് നബി(അ) സുലൈഖയുടെ ഇഷ്ടങ്ങൾക്ക് വഴങ്ങിയില്ല..
നബിയുടെ മറുപടി ഇങ്ങനെ ആയിരുന്നു:"എനിക്ക് അള്ളാഹുവിനെ ഭയമാണ്, ഞാൻ അള്ളാഹുവിങ്കൽ അഭയം പ്രാപിക്കുന്നു".എന്നാൽ, സുലൈഖ അദ്ദേഹത്തിനെ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു..

വാതിലിന് അരികിലേക്ക് നടന്ന നബിയുടെ കുപ്പായത്തിൽ കടന്നുപിടിച്ചു എതിർത്ത ഉടനെ കുപ്പായത്തിന്റെ പിൻവശം സുലൈഖ വലിച്ചു കീറി .ഈ രംഗം കണ്ടു കൊണ്ടാണ് ഖിത് ഫിർ അങ്ങോട്ട് കടന്നു വന്നത് .. 

ഈ സന്ദർഭത്തെ കുറിച്ച് ഖുർആനിൽ പറഞ്ഞിട്ടുള്ളത് ഇവിടെ വിവരിക്കാം
*(അവൻ (യൂസുഫ്)ഏതൊരു വളുടെ വീട്ടിലാണോ അവൾ അവനെ വശീകരിക്കുവാൻ ശ്രമം നടത്തി. വാതിലുകൾ അടച്ചു പൂട്ടിയിട്ട് അവൾ പറഞ്ഞു: ഇങ്ങോട്ട് വാ. അവൻ പറഞ്ഞു. അള്ളാഹുവിൽ ശരണം! നിശ്ചയമായും അവനാണ് എന്റെ രക്ഷിതാവ്' അവൻ താമസം ക്ഷേമകരമാക്കിയിരിക്കുന്നു. തീർച്ചയായും അക്രമം പ്രവർത്തിക്കുന്നവർ വിജയിക്കുകയില്ല*)

കുപ്പായം വലിച്ചു കീറിയ സന്ദർഭത്തെപ്പറ്റി ഖുർആൻ പറയുന്നു:
*അവർ രണ്ടു പേരും വാതിൽക്കലേക്ക് മത്സരിച്ചോടി. അവൾ പിന്നിൽ നിന്ന് അവന്റെ കുപ്പായം പിടിച്ചു,അത് കീറി.അവർ ഇരുവരും വാതിക്കൽ വെച്ച് അവളുടെ നാഥനെ ( ഭർത്താവിനെ)കണ്ടുമുട്ടി*

ഈ രംഗം കണ്ട് കോപകുലനായി അസീസ് ഉച്ചത്തിൽ വിളിച്ചു
സുലൈഖ .....

ഭർത്താവിനെ കണ്ട സുലൈഖ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടി ചെന്ന് കൊണ്ട് പറഞ്ഞു: പ്രഭോ... അങ്ങില്ലാത്ത സമയം നോക്കി യൂസുഫ് എന്റെ അരമനയിലേക്ക് കടന്നു വന്ന് എന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു.സാഹചര്യം തനിക്ക് അനുകൂലം അല്ലെന്ന് മനസ്സിലാക്കിയ സുലൈഖ യൂസുഫിനെ തെറ്റുകാരനാക്കി രക്ഷപ്പെടാൻ ശ്രമിച്ചു... എന്നാൽ യൂസുഫ് :"താൻ തെറ്റ്ക്കാരനല്ലെന്നും ആസത്യം സുലൈഖയും തന്റെ സ്രഷ്ടാവും മാത്രമാണ് അറിയുന്നവർ എന്നും .സാക്ഷിയും അവർ മാത്രമാണെന്നും പറഞ്ഞു".അസീസ് ആശയകുഴപ്പത്തിലായി .

അപ്പോഴാണ് സുലൈഖയുടെ ബന്ധു അവിടെ വന്നത് അദ്ദേഹം അസീസിന് ഒരു പോം വഴിയും ഉപദ്ദേശിച്ചു, അതിങ്ങനെയായിരുന്നു

*അദ്ദേഹത്തിന്റെ കുപ്പായത്തിന്റെ പിൻവശമാണ് കീറിയതെങ്കിൽ അവൾ പറയുന്നത് കള്ളമാണ്, എന്നാൽ ,കുപ്പായത്തിന്റെ മുൻവശമാണ് കീറിയിട്ടുള്ളതെങ്കിൽ അവൻ പറയുന്നത് നുണയാണ്*

ആ തീരുമാനത്തോട് അസീസ് യോജിച്ചു .

അവർ യൂസുഫിന്റെ കുപ്പായം പരിശോധിച്ചു. പിൻവശമാണ് കീറിയതെന്നും സുലൈഖയാണ് കുറ്റക്കാരിയെന്നും മനസ്സിലായെങ്കിലും അസീസ് സുലൈഖയെ ശിക്ഷിച്ചില്ല.

യൂസുഫും സുലൈഖയും തമ്മിൽ നടന്ന സംഭവത്തെ അസീസ് രഹസ്യമാക്കി വെക്കുകയാണുണ്ടായത്. എങ്കിലും ഇത് അതികം നാൾ രഹസ്യമായി നിലനിന്നില്ല.
ഈവാർത്ത എങ്ങിനെയോ പുറത്തു വന്നു 
മിസ്ർ പട്ടണം മുഴുവൻ വ്യാപിച്ചു. നാട്ടിലെ സ്ത്രീകൾ സുലൈഖയെയാണ് കുറ്റപ്പെടുത്തിയിരുന്നത്.സ്ത്രീകൾക്ക് ഇടയിലുള്ള സംസാരവിഷയങ്ങളും അപവാദങ്ങളും സുലൈഖയും അറിഞ്ഞിരുന്നു. അവരുടെ പരിഹാസവലയത്തിൽ നിന്നും, താൻ എങ്ങിനെയാണ് രക്ഷപ്രാപിക്കുക.... സുലൈഖ ആലോചിച്ചു. ഒടുവിൽ ബുദ്ധിമതിയായ സുലൈഖ ഒരു ഉപായം കണ്ടെത്തി.

പട്ടണത്തിലെ ഉയർന്ന കുടുംബത്തിൽ പെട്ട സ്ത്രീകളെയെല്ലാം വിളിച്ചു കൂട്ടി ഒരു വിരുന്നു നടത്താം. അങ്ങിനെ ആ സ്ത്രീകളെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു .ഒരു ദിവസം അവരെല്ലാം കൊട്ടാരത്തിൽ വന്നു ചേർന്നു.....

സുലൈഖ അവരെ സൽക്കരിച്ച് ഇരുത്തി.എന്നിട്ട് വിശേഷങ്ങൾ ചോദിച്ച് അറിഞ്ഞു. പിന്നെ ഒരോരുത്തരുടെ മുന്നിലുമായി ആപ്പിളും കത്തിയും കൊണ്ട് വന്നു വെച്ചു. 
ഇതിനിടയിൽ സുലൈഖ യൂസുഫിന്റെ അരികിൽ ചെന്ന് ഇങ്ങനെ കൽപ്പിച്ചു "അതിഥികളായ സ്ത്രീകൾ ആപ്പിളെടുത്ത് മുറിക്കുമ്പോൾ അവരുടെ മുന്നിൽ കൂടി നടന്നു പോകണം"

സ്ത്രീകൾ കഴിക്കുവാനുള്ള ആപ്പിൾ കയ്യിൽ എടുത്ത് മുറിക്കുവാൻ തുടങ്ങിയ സമയം:സുലൈഖ യൂസുഫിനോട് അവരുടെ മുമ്പിലൂടെ പോകുവാൻ ആഗ്യം കാണിച്ചു സുലൈഖയുടെ കൽപ്പന അനുസരിച്ചു അവൾ പറഞ്ഞത് പോലെ സ്ത്രീകളുടെ മുന്നിലൂടെ യൂസുഫ് നബി (അ) കടന്നു പോയി.

ആ സ്ത്രീകൾ യൂസുഫ് നബി (അ)യെ കണ്ട നിമിഷം അവർക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കുവാൻ കഴിഞ്ഞില്ല. യൂസുഫിന്റെ അതുല്യ തേജസുറ്റ സൗന്ദര്യം കണ്ട് അത്ഭുതപ്പെട്ടുപോയി..... 

*ഇതു മനുഷ്യനാണോ???, മലക്കാണോ ?? ഇങ്ങനെ സ്വയം പറഞ്ഞ് പോയെന്ന് ഖിസയിൽ വിവരിക്കുന്നു*

ആപ്പിൾ മുറിക്കുന്നുണ്ടെങ്കിലും തന്റെ വിരൽ മുറിഞ്ഞ് രക്തം വരുന്നത് അവർ അറിഞ്ഞതെ ഇല്ല. പരിഹാസപൂർവ്വം സുലൈഖ ആ സ്ത്രീകളോട് ചോദിച്ചു : 
സോദരിമാരെ....." നിങ്ങളെന്താണ് ചെയ്യുന്നത് "അപ്പോളാണ് അവർക്ക് പരിസരബോധം കയ്വന്നത് ...ആ പരിഹാസവാക്കുകൾ കേട്ട് അവർ ലജ്ജിച്ചുപോയി. സുലൈഖ ചിരിച്ചു കൊണ്ട് തന്റെ അതിഥികളായ അവരോട് ചോദിച്ചു: "ഒരു തവണ മാത്രം യൂസുഫിനെ ദർശിച്ച നിങ്ങൾക്ക് ഈ അവസ്ഥ കൈ വന്നെങ്കിൽ യൂസുഫുമായി നിത്യസഹവാസത്തിലിരിക്കുന്ന ഞാൻ ഏതവസ്ഥയിലെത്തിയിരിക്കണം"...
ആ ചോദ്യത്തിനുള്ള മറുപടി അവരുടെ അരികിൽ ഇല്ലായിരുന്നു. അവരിൽ പലരും റാണിയോട് ക്ഷമാപണം നടത്തി ,ശേഷം പിരിഞ്ഞു പോയി

യൂസുഫിനെ കണ്ട് അത്ഭുതപ്പെട്ട സ്ത്രീകളോട് സുലൈഖ പരിഹാസചിരിയോടെ ചോദിച്ചു: ഒരു മാത്ര കണ്ടപ്പോൾ ... നിങ്ങൾ നിങ്ങളെ തന്നെ മറന്നു പോയെങ്കിൽ. എന്റെ കൊട്ടാരത്തിൽ നിത്യവാസിയായ യുസുഫിനെ കണ്ട് ഞാൻ അവനിൻ ശയിക്കാൻ ആഗ്രഹിച്ചു പോയതിൽ എന്നെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്?എന്നാൽ ഞാൻ യൂസുഫിനോട് ഇനിയും കല്പിക്കും .അതിന് വഴങ്ങിയില്ലെങ്കിൽ ഞാൻ അവനെ തടവിലാക്കും, 

സുലൈഖയുടെ പ്രവർത്തികൾ കണ്ടും, നാട്ടിൽ നടക്കുന്ന പ്രചരണങ്ങളിലും മാനസികമായി വിഷമിച്ച യൂസുഫ് അള്ളാഹുവിനോട് പ്രാർത്ഥിച്ചു.,
*സർവ്വലോക രക്ഷിതാവായ അള്ളാഹുവേ....ഇവർ എന്നെ എന്തി ലേക്കാണോ നയിക്കാൻ ശ്രമിക്കുന്നത് അതിനെക്കാളും എനിക്ക് പ്രിയപ്പെട്ടത് ജയിലാകുന്നു. അവരുടെ ചതിയെ എന്നിൽ നിന്നു തെറ്റിക്കുന്നില്ലെങ്കിൽ ഞാൻ അവരുടെ അടുക്കലേക്ക് ചായുന്നതും ഞാൻ അവിവേകികളിൽ പെട്ടുപോ കുന്നതുമായിരിക്കും*

യൂസുഫ് നബി (അ) യുടെ ഈ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചു.... അങ്ങിനെ അസീസ് ,തന്റെ ഭാര്യയാണ് തെറ്റുകാരി എന്നു മനസിലാക്കിയിട്ടും,ഒരു വിചാരണ പോലും നടത്താതെ യൂസുഫിനെ ജയിലിൽ അടച്ചു...

യൂസുഫ് ജയിലിൽ ഇബാദത്തുമായി കഴിഞ്ഞുകൂടി. 

അങ്ങനെ ഒരു ദിവസം ജിബ്രീൽ (അ) യൂസുഫിന്റെ അരികിൽ വന്നു കൊണ്ടു പറഞ്ഞു: *"പ്രിയപ്പെട്ടവരെ... താങ്കങ്ങളെ അള്ളാഹു നുബുവത്ത് കൊണ്ട് അനുഗ്രഹിച്ചിരിക്കുന്നു .അള്ളാഹു വിന്റെ പ്രവാചകനായി അങ്ങയെ തിരഞ്ഞെടുത്തു, സ്വപ്ന വ്യാഖ്യാനം നടത്തുവാനുള്ള പ്രത്യേക കഴിവും അള്ളാഹു താങ്കൾക്ക് നൽകിയിരിക്കുന്നു" . ഈ വാർത്ത അറിഞ്ഞ യൂസുഫ് നബി(അ) അള്ളാഹു വിനെ സ്തുതിച്ചു...ഈ സന്തോഷ വാർത്ത നബിയെ അറിയിക്കുവാനാണ് ഞാൻ അങ്ങയുടെ മുന്നിൽ വന്നത് എന്നും പറഞ്ഞ് ജിബ്രീൽ (അ) മടങ്ങി പോയി*.

നബി സ്വപ്ന വ്യാഖ്യാനങ്ങൾ നടത്തുവാൻ തുടങ്ങി. അതു സത്യമായി പുലർന്നു കൊണ്ടിരുന്നു.അതു കൊണ്ട് തന്നെ യൂസുഫ് നബി (അ ) ക്ക് ജയിൽ ജീവനക്കാരുടെ പ്രത്യേക പരിഗണനയും ബഹുമാനവും നൽകി പോന്നിരുന്നു .അങ്ങിനെ ഇരിക്കെ, ഒരു ദിവസം ....നബിയുടെ സഹതടവുകാരായിരുന്ന (അദ്ദേഹത്തിന്റെ കുടെ രണ്ട് ജയിലിൽ പ്രവേശിച്ച) രണ്ട് പേർ തങ്ങൾ കണ്ട സ്വപ്നത്തെക്കുറിച്ച് നബി യോട് പറഞ്ഞു അതിന്റെ വ്യാഖ്യാനം തേടി....

നബിയോടൊപ്പം ജയിൽവാസികളായ രണ്ട് പേർ ....ഹബ്ബാസും, സർഖിയയും. ഇരുവരും മിസിറിലെ രാജാവായ റയ്യാനിബ്നു വലീദിന്റെ കൊട്ടാരം പരിചാരകരാണ്.
സാഖിയയുടെ ജോലി രാജാവിന് വീഞ്ഞു പകർന്നു കെടുക്കലും,
ഹബ്ബാസിന് റൊട്ടി ഉണ്ടാക്കി കൊടുക്കലുമാണ്...

അയൽ രാജ്യത്തെ രാജാവിന്റെ നിർദ്ദേശ പ്രകാരം റയ്യാനിബ്നു വലീദിന് ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചു എന്നതാണ് ഇരുവർക്കുമെതിരെ ആരോ പിക്കപ്പെട്ട കുറ്റം. 

തങ്ങളുടെ അന്ത്യവിധിയും പ്രതീക്ഷിച്ചു കഴിയുന്ന അവർ ഒരുദിവസം തങ്ങൾ ഇരുവരും കണ്ട വിചിത്രമായ ആ സ്വപ്നത്തിന്റെ
വ്യാഖ്യാനം എന്തെന്നറിയുവാൻ വേണ്ടി യൂസുഫ് നബി(അ)യുടെ അരികിലെത്തി.
സാഖി പറഞ്ഞു:

നബിയെ ..ഞാൻ ഒരു സ്വപ്നം കണ്ടു. മൂന്ന് ശിഖിരങ്ങളോടു കൂടിയ ഒരു മുന്തിരിവള്ളിയിൽ നിന്നും താൻ മുന്തിരി പറിച്ച് വീഞ്ഞാക്കിയെന്നും, അതിൽ നിന്നും റയ്യാനിബ്നു വലീദ്ചക്രവർത്തി ത൯െറ കയ്യിൽ നിന്ന് വാങ്ങി കുടിക്കുന്നതായി ഞാൻ സ്വപ്നം കണ്ടു നബിയെ... 

ഇതു കേട്ടു കഴിഞ്ഞ യൂസുഫ് നബി (അ) സാഖിയോട് പറഞ്ഞു: സാഖി നിങ്ങൾ കണ്ട വൃക്ഷത്തിന്റെ മൂന്ന് ശിഖിരങ്ങൾ

'മൂന്നു ദിവസങ്ങളാണ് ഇന്നേക്ക് മൂന്നാം ദിവസം ചക്രവർത്തി നിങ്ങളുടെ വിധി പ്രസ്താവിക്കും .ആ വിധിയിൽ താങ്കൾ നിരപരാധിയാണെന്ന് തെളിയുന്നതാണ്... അങ്ങനെ താങ്കങ്ങളെ ജോലിയിൽ തിരികെ എടുക്കുന്നതുമാണ് .....ഈ വാഖ്യാനം കേട്ട അയാൾ സന്തോഷപരിധനായി അവിടെ നിന്നും പോകാൻ ഒരുങ്ങിയപ്പോൾ യൂസുഫ് നബി (അ) സാഖിയോട് പറഞ്ഞു: നിങ്ങൾ കൊട്ടാരത്തിൽ തിരിച്ചെത്തിയാൽ എന്നെ കുറിച്ചു ചക്രവ൪ത്തിയോട് പറയണം സാഖി സമ്മതവും നൽകി. അയാൾ തിരിച്ചുപോയി.

ശേഷം പാചകക്കാരനായ ഹബ്ബാസ് പറഞ്ഞു: നബിയെ ...ഞാൻ മൂന്ന് പാത്രങ്ങളിലായി ചക്രവർത്തിക്കുള്ള റൊട്ടിയുമായി പോകുമ്പോൾ വഴിയിൽ വെച്ച് പറവകൾ അതെല്ലാം കൊത്തി വലിച്ചു നശിപ്പിച്ചു.

ഇതു കേട്ടു കഴിഞ്ഞപ്പോൾ ഹബ്ബാസിനോട് യൂസുഫ് നബി (അ) പറഞ്ഞു :ഹബ്ബാസെ....
നിങ്ങൾ കണ്ട സ്വപ്നം ഒരു ദുർനിമിത്തമാണ് കാണിക്കുന്നത്.. ഇന്നേക്ക് മൂന്നാം ദിവസം നിങ്ങളുടെ വിധി പ്രസ്താവിക്കും.അതിൽ നിങ്ങൾ കുറ്റക്കാരനാണെന്ന് തെളിയും. താങ്കളെ ഒരു മരത്തിൽ തൂക്കി കൊല്ലാൻ വിധിക്കും. നിങ്ങളുടെ മാംസം കഴുകന്മാർ കൊത്തിവലിക്കും.ഈ വ്യാഖ്യാനം കേട്ടു അയാൾ ഞെട്ടി.... കരഞ്ഞുകൊണ്ട് അവിടെ നിന്നും പോയി...

നബിയുടെ വ്യാഖ്വാനം പുലർന്നു.അവരിരുവരുടെ വിധി ചക്രവർത്തി മൂന്ന് ദിവസത്തിന് ശേഷം പ്രസ്താവിച്ചു. സാഖി നിരപരാധിയാണെന്നും അതുകൊണ്ടുതന്നെ അയാളെ ജോലിയിലേക്ക് തിരിച്ചും എടുത്തു. ഹബ്ബാസ് കുറ്റക്കാരനാണെന്നും അതുകൊണ്ട് അയാളെ തൂക്കിക്കൊല്ലാനും വിധി പ്രസ്താവിച്ചു.

യൂസുഫ് നബി (അ) സാഖിയെ ഏൽപ്പിച്ച (ചക്രവർത്തിയോട് തന്നെ കുറിച്ച് പറയണമെന്നത് ) കാര്യം സാഖി മറന്നു പോയിരുന്നു. അങ്ങനെ ജയിലിൽ വസിക്കുന്ന കാലത്ത്;നബി ജയിലിനു പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു ..... ആ സമയത്ത് ഒരു യാത്ര സംഘം ആ വഴിയിലൂടെ കടന്നുപോകുന്നത് നബി കണ്ടു. ആ സംഘത്തിന്റെ മുന്നിൽ നടന്ന ഒട്ടകം അവിടെ മുട്ടുകുത്തി. മുന്നോട്ട് നടക്കാൻ മടിച്ച ഒട്ടകത്തെ യജമാനൻ ദേഷ്യത്തോടെ തല്ലാൻ ശ്രമിച്ചു .ഇതു കണ്ട യൂസുഫ്നബി (അ) അതിനെ തല്ലരുതെന്ന് അയാളോട് ഉറക്കെ വിളിച്ചു പറഞ്ഞു... അത്കേട്ട് അയാൾ ജയിലിലേക്ക് നോക്കി. 

ചന്ദ്രന്റെ പ്രഭ പോലെ തിളങ്ങുന്ന ഒരു ചെറുപ്പക്കാരൻ...
അയാൾ യൂസുഫ് നബി(അ)യോട് ആരാണെന്ന് ചോദിച്ചു... "ഒരു ഉപദേശിയാണെന്ന് മനസ്സിലാക്കിയാൽ മതി".... നിങ്ങൾ എവിടെ നിന്നു വരുന്നു. ഞങ്ങൾ കൻ ആനിൽ നിന്ന് വരുന്നു.കൻ ആൻ എന്നു കേട്ടപ്പോൾ യൂസുഫ് നബി(അ) അയാളോട് ചോദിച്ചു :കൻആനിൽ പന്ത്രണ്ട് ശിഖരമുള്ള ഒരു വ്യക്ഷമുണ്ടായിരുന്നല്ലോ?? അതിപ്പോഴും അവിടെ തന്നെ ഉണ്ടോ?'' കച്ചവടക്കാരൻ പറഞ്ഞു: അതവിടെ തന്നെ ഉണ്ട് അതിൽ ഒരു ശിഖരം ഉടഞ്ഞു പോയിരിക്കുന്നു. നബിയിൽ ആശ്വാസം തോന്നി *ഇങ്ങനെ ചിലത് നടന്നതായി ചില ഖിസകളിൽ പറയുന്നുണ്ട്*..

അതിന് ശേഷം അയാൾ അവിടെ നിന്നും മടങ്ങി.

പിന്നെയും ഒരു പാട് വർഷം യൂസുഫ് നബി(അ) ജയിൽ ജീവിതം തുടർന്നു..

ഒരു ദിവസം റയ്യാൻ രാജാവ് ഒരു സ്വപ്നം കാണുകയുണ്ടായി. അതിന്റെ വ്യാഖ്വാനം അദ്ദേഹം പലരോടും അന്നേഷിച്ചെങ്കിലും കൃത്യമായ വ്യാഖ്വാനം ചക്രവർത്തിക്ക് കിട്ടിയില്ല. അപ്പോഴാണ് സാഖിക്ക് പെട്ടെന്ന് നബിയെ ക്കുറിച്ച് ഒർമ്മ വന്നത്. യൂസുഫ് നബി (അ) ചക്രവർത്തിയോട് പറയാൻ ഏൽപ്പിച്ച കാര്യങ്ങൾ മറന്നതിൽ അയാൾക്ക് അതിയായ വിഷമം തോന്നി. സാഖി രാജാവിനെ മുഖം കാണിച്ചു. പ്രഭോ.... ജയിലിൽ ഒരു യുവാവുണ്ട് യൂസുഫ്‌ എന്നാണ് പേര് സ്വപ്ന വ്യാഖ്വാനത്തിൽ സമർത്തനാണ് അദ്ദേഹം. വ്യഖ്വാനം അതേപടി പുലരുന്നുമുണ്ട്. രാജാവ് യൂസുഫ് നബി (അ)യോട് സ്വപ്ന വ്യാഖ്വാനം തേടാൻ തീരുമാനിച്ചു.രാജാവിന്റെ നിർദ്ദേശ പ്രകാരം സാഖി നബിയെ കാണുവാൻ ജയിലിൽ ചെന്നു. നബിയെ കണ്ടപ്പോൾ അയാൾ കുറ്റബോധത്താൽ വിഷമിച്ചു.നബി അപ്പോൾ അയാളെ സാന്ത്വനപ്പെടുത്തുകയാണ് ചെയ്തത്." നീ ഒട്ടും ലജജിക്കേണ്ടതില്ല. നിന്നെ അക്കാര്യം മറപ്പിച്ചു കളഞ്ഞത് പിശാചാണ്." അയാൾ സന്തുഷ്ടനായി രാജാവിന്റെ സ്വപ്ന വാർത്ത അയാൾ നബിയോട് പറഞ്ഞു...

രാജാവിൻെറ സ്വപ്നത്തെക്കുറിച്ച് സാഖി യൂസുഫ് നബി (അ) നോട് ഇങ്ങനെ വിവരിച്ചു: "സത്യസന്ധനായ യുസു ഫേ....കൊഴുത്ത് തടിച്ച ഏഴ് പശുക്കളെയും മെലിഞ്ഞു ചുളുങ്ങിയ ഏഴ് പശുക്കൾ തിന്നു. വിളഞ്ഞു പാകമെത്തിയ ഏഴ് കതിരുകളേയും ഉണങ്ങിപ്പോയ ഏഴ് കതിരുകളേയും സ്വപ്നത്തിൽ കണ്ടാൽ അതിന്റെ വ്യാഖ്വാനം എങ്ങിനെയായിരിക്കും!!!!" ഇതായിരുന്നു രാജാവിന്റെ സ്വപ്നം ....ഇതിന്റെ വ്യാഖ്വാനം താങ്കൾ പറഞ്ഞു തന്നാലും നബിയെ..... എന്നെ നിയോഗിച്ചവരായ ആളുകളുടെ അടുക്കൽ അങ്ങു പറഞ്ഞുതരുന്ന വ്യാഖ്വാനം ഞാൻ അറിയിച്ചു കൊടുക്കാം....." 

യൂസുഫ് നബി (അ) പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു; -

"നിങ്ങൾ എഴു വർഷം തുടർച്ചയായി ശരിയാംവണ്ണം വിളയിക്കണം. എന്നിട്ട് നിങ്ങളുടെ അത്യാവശ്യത്തിനു വേണ്ടുന്ന ധാന്യം മാത്രം മെതിച്ചെടുത്ത്‌ ബാക്കിയെല്ലാം കതിരുകളിൽ തന്നെ സൂക്ഷിക്കണം. അതിനെത്തുടർന്നു കഠിനമായ ക്ഷാമമുള്ള ഏഴ് വർഷങ്ങളാണു ഉണ്ടാവുക. അക്കാലങ്ങളിൽ അത്യാവശ്യത്തിനു വേണ്ടുന്നത് നിറുത്തി വെച്ച് ബാക്കിയെല്ലാം നിങ്ങൾക്ക് തിന്നാം.... തുടർന്നുണ്ടാവുന്ന ഒരു വർഷത്തോളം ധാരാളം മഴ പെയ്തു മുന്തിരിവള്ളിയും മറ്റും തഴച്ചു വളർന്ന് ധാരാളം ഫലങ്ങളുണ്ടാവും. അവ പിഴിഞ്ഞ് നീരെടുത്ത് സുഖമായി ആഹാരം കഴിക്കും. തടിച്ച പശുക്കളും പച്ച കതിരുകളും കുറിക്കുന്നത് വിപുലമായ തോതിൽ ക്യഷി നടക്കുന്ന ക്ഷേമകാലത്തെയാണ്. മെലിഞ്ഞ പശുക്കളും ഉണക്ക കതിരുകളും അനന്തരമുണ്ടാകുന്ന ക്ഷേമകാലങ്ങളെയും സൂചിപ്പിക്കുന്നു" .

യൂസുഫ് നബി(അ) പറഞ്ഞ വ്യാഖ്വാനം സാഖി രാജാവിനെ അറിയിച്ചപ്പോൾ അദ്ദേഹത്തിന് യൂസുഫ് നബി (അ) മിനെ കാണുവാൻ അതിയായ ആഗ്രഹം പ്രകടിപ്പിച്ചു. ജയിലിൽ പോയി ആ "മഹാനായ" അദ്ദേഹത്തിനെ കൂട്ടി കൊണ്ടുവരുവാൻ സാഖിയോട് രാജാവ് കൽപ്പിച്ചു. സാഖി ജയിലിൽ ആയിരുന്ന യൂസുഫ് നബി (അ)യുടെ അടുക്കലേക്ക് ചെന്ന് രാജാവിന് താങ്കങ്ങളെ കാണുവാൻ കൊട്ടാരത്തിലേക്ക് ക്ഷണിച്ചിരിക്കുന്ന വിവരം അറിയിച്ചു....എന്നാൽ നബി പോകുവൻ വിസമ്മതിച്ചു. ഇതെപറ്റി ഖുർആനിൽ പറയുന്നത് ഇങ്ങനെയാണ്:-

അപ്പോൾ അവൻ തന്റെ യജമാനന്റെ അരികെ മടങ്ങിച്ചെന്നു സ്വഹസ്തങ്ങൾ മുറിച്ചിട്ടുണ്ടായിരുന്ന സ്ത്രീകളുടെ സ്ഥിതി യെന്താണെന്ന് അദ്ദേഹത്തിനോട് ചോദിക്കണമെന്നും, തന്റെ രക്ഷിതാവ് ( അള്ളാഹു ) അവരുടെ ചതിപ്രയോഗത്തെ പറ്റി എല്ലാം അറിയുന്നവനാണെന്നും, യജമാനനോട് (രാജാവിനോട് ) പറയണമെന്നും യൂസുഫ് നബി (അ) പ്രസ്താവിച്ചു.അങ്ങിനെ സുലൈഖ ബീവിയെ രാജാവ് വിളിച്ചു വരുത്തി.... യൂസുഫിനെ പ്രേമിച്ചതിൽ സുലൈഖക്കുണ്ടായിരുന്ന അനുഭവമെന്താണെന്നും രാജാവ് സുലൈഖയോട് ചേദിച്ചു: അല്ലാഹുവിന്റെ വിധി അത്ഭുതമാണെന്നും അദ്ദേഹത്തിൽ ഒരു ദുർഗുണമുള്ളതായി താൻ അറിഞ്ഞിട്ടില്ലെന്നും അവർ മറുപടി പറഞ്ഞു....

സുലൈഖയുടെ കുറ്റസമ്മതം:

*സത്യം വെളിവായിക്കഴിഞ്ഞു. ഞാൻ അദ്ദേഹത്തിനെ കാമിക്കുകയാണ് ചെയ്തിരുന്നത് .അദ്ദേഹം സത്യസന്ധന്മാരിൽ പെട്ടവനാണ്*

അതിനോട് യൂസുഫ് നബി (അ) ഇങ്ങിനെയാണ് പ്രസ്താവിച്ചത്

*ഞാൻ അദ്ദേഹത്തിനെ (അസീസിനെ), അദ്ദേഹം സഥലത്തില്ലാത്തിരുന്ന അവസരത്തിൽ വഞ്ചിച്ചിരുന്നില്ലെന്നും, വഞ്ചകന്മാരുടെ ചതി യെ അള്ളാഹു ഒരിക്കലും നിറവേറ്റുന്നതല്ലന്നും വെളിപ്പെടുത്താനാണ് ഞാൻ നിരപരാധിത്തം തെളിയിക്കുന്നത്.
"* ശേഷം വിനയത്തോടെ യൂസുഫ് നബി(അ) ഇങ്ങിനെ വെളിപ്പെടുത്തി
*ഞാൻ എന്റെ മനസ്സിനെ കുറ്റത്തിൽ നിന്ന് ഒഴിവാക്കുന്നില്ല. തീർച്ചയായും മനസ്സ് ദുഷ്പ്രവർത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു .അള്ളാഹുവിന്റെ കരുണ ലഭിച്ച മനസ്സ് ഒഴികെ .തീർച്ചയായും എന്റെ റബ്ബ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു*' 

അങ്ങനെ രാജാവ് നബിയെ ജയിൽ മോചിതനാക്കുവാൻ തിരുമാനിക്കുന്ന.
എല്ലാ വിധ അകമ്പടികളോടും കൂടി നബിയെ ജയിലിൽ നിന്ന് കൊട്ടാരത്തിലേക്ക് കൂട്ടികൊണ്ട് വന്നു ...

രാജാധിതമായ രീതിയിൽ തന്നെ രാജാവ് നബിയെ സ്വീകരിച്ചു .ത്വേജസുറ്റ നബിയുടെ മുഖം കണ്ടപ്പോൾ രാജാവിന് യൂസുഫ് നബി(അ)യോട് സ്നേഹവും ബഹുമാനവും തോന്നി. ബഹുമാന പുരസ്കരം അദ്ദേഹം നബിയെ ഭർബാർ ഹാളിലേക്ക് ആനയിച്ചു....അവിടെ ഒരു കസേരയിൽ ഇരുത്തി.ശേഷം താൻ കണ്ട സ്വപ്നത്തെ കുറിച്ച് ഒരിക്കൽ കൂടി ചർച്ച നടത്തി.

ഏഴ് വർഷത്തിനുള്ളിൽ തന്റെ രാജ്യത്ത് നടക്കുവാൻ പോകുന്ന ദാരിദ്രത്തെ ക്കുറിച്ച് അറിഞ്ഞ രാജാവിന്റെ മനസ്സിൽ ആശംഘ ഉയർന്നു.അദ്ദേഹം നബിയോട് ചോദിച്ചു: യൂസുഫേ....നാട്ടിൽ നടക്കുവാൻ പോകുന്ന അത്യാപത്തിന് പ്രദിവിധിയുണ്ടോ?.... 

യൂസുഫ് നബി(അ)പറഞ്ഞു: പ്രഭോ! ഏഴ് സമ്പന്ന വർഷങ്ങളിൽ ഉണ്ടാകുവാൻ പോകുന്ന ധാന്യങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും സംമ്പരിക്കണം.അതിന് നാടിന്റെ പല പ്രദേശങ്ങളിലും നിലവറകൾ നിർമ്മിക്കണം...ഇങ്ങനെ സമ്പരിക്കുന്ന ഭക്ഷ്യവസ്തുക്കൾ ദരിദ്രവർഷങ്ങളിൽ ഒരു നിശ്ചിത അളവിൽ വീതിച്ചു കെടുക്കണം. *(ലേകത്ത് ആദ്യമായി റേഷൻ സമ്പ്രദായം കൊണ്ട് വന്നത് യൂസുഫ് നബി (അ)യാണ് ')*ഈ വിധം നാടിന്റെ പ്രതിസന്ധി തരണം ചെയ്യുവാൻ സാധിക്കും. രാജാവിന്റെ വദനം പ്രസന്നമായി. യൂസുഫെ...വളരെ യുക്തി പൂർവ്വമായ താങ്കങ്ങളുടെ തീരുമാനത്തിൽ ഞാൻ സന്തുഷ്ടനായി .ഇതു ഭംഗിയായി നിർവഹിക്കാൻ കഴിയുന്നൊരാൾ വേറെ എന്റെ അറിവിലില്ല.അതിനാൽ എന്റെ രാജ്യത്തിന്റെ നന്മക്കു വേണ്ടി യൂസുഫെ താങ്കൾ തന്നെ ഏറ്റെടുത്താലും... അങ്ങനെ ഭണ്ഡാരത്തിന്റെ ഭരണ ചുമതല റയ്യാൻ രാജാവ് യൂസുഫ് നബി (അ)യെ ഏൽപ്പിച്ചു.....

ചക്രവർത്തിയുടെ നിർദ്ദേശ പ്രകാരം അധികാരം ഏറ്റെടുത്ത യൂസുഫ് നബി (അ) ആദ്യമായി ചെയ്തത് രാജ്യത്ത് ഒരു വിളംബരം പുറപ്പെടുവിക്കലായിരുന്നു. രാജ്യത്ത് ഒരിഞ്ചു സ്ഥലം പോലും വിളവിറക്കാതെ തരിഷായി കിടക്കരുത്. എല്ലാവരും കാർഷിക ജോലികളിൽ ഏർപ്പെടണം. വിളഞ്ഞെടുത്ത ഭക്ഷ്യവസ്തുകൾ സംഭരിക്കാൻ രാജ്യത്ത് വലിയ വലിയ ധാന്യ സംഭരണ ഭണ്ഡാരങ്ങൾ സ്ഥാപിക്കണം. ജല സംഭരണികൾ സ്ഥാപിക്കണം. കൊയ്ത്തുകാലങ്ങളിൽ സംഭരിച്ചു വെക്കുവാനുള്ള ഉല്പന്നങ്ങൾ ഏറ്റുവാങ്ങേണ്ടതിനും കണക്കുകൾ സൂക്ഷിക്കുന്നതിനും ആവശ്യമായ ഉദ്യോഗസ്ഥന്മാരെയും യൂസുഫ് നബി (അ) നിയമിച്ചു.

യൂസുഫു നബി (അ) അധികാരം ഏറ്റെടുത്ത് അധികം നാൾ കഴിയും മുമ്പേ രോഗബാധിതനായി ഖിത്ഫിർ മരണപ്പെട്ടു.ഖിത് ഫീറിന്റെ മരണശേഷം യൂസുഫ് നബി (അ)യെ അസീസായി ചക്രവർത്തി അവരോധിച്ചു. അങ്ങനെ സന്തോഷത്തിന്റെയും സമ്പദ് സമൃദിയുടെയും ആ ഏഴ് വർഷം കടന്നു പോയി....

ആ ഏഴ് വർഷങ്ങൾക്ക് ശേഷമുള്ള ദരിദ്ര വർഷങ്ങൾ കടന്നു വന്നു. വെള്ളമില്ലാതെ കൃഷികളെല്ലാം നശിച്ചു. മനുഷ്യനും കന്നുകാലികളും പട്ടണി കൊണ്ട് കഷ്ടപ്പെട്ടു.
ഈ സമയത്ത് നേരത്തെ സംഭരിച്ചു വെച്ചിരുന്ന ധാന്യങ്ങൾ ഒരു നിശ്ചിത തോതിൽ ജനങ്ങൾക്ക് നൽകുവാൻ തുടങ്ങി...

മിസ്റിന് അയൽപ്രദേശത്തുമുള്ള ആയിരക്കണക്കിനു ജനങ്ങൾ കൊട്ടാരത്തിലേക്ക് പ്രവഹിക്കുവാൻ തുടങ്ങി....

തന്റെ രാജ്യത്തെ ജനങ്ങളുടെ ക്ഷേമങ്ങൾ അറിയുവാൻ എപ്പോഴും തന്റെ എല്ലാ ഭാഗങ്ങളിലും അദ്ദേഹം സഞ്ചരിക്കൽ പതിവായിരുന്നു.

ജനങ്ങളുടെ എതൊരു സങ്കടങ്ങൾ കേൾക്കുവാനും അത് പരിഹരിക്കുവാനും അസീസ് ആയ യൂസുഫ് നബി (അ) സന്നദനായിരുന്നു .ഒരു ദിവസം യൂസുഫ് നബി മിസർ പട്ടണത്തിലൂടെ കടന്നു പോവുകയായിരുന്നു.....

ഒാരേ ദിവസവും യൂസൂഫ് നബി(അ)തൻെറ പ്രജകളുടെ ക്ഷേമം അറിയുന്നതിനുവേണ്ടി നാട്ടിൽ സഞ്ചരിക്കലുണ്ടായിരുന്നു.

"ഇന്നു രാത്രി മുതൽ ക്ഷാമവർഷം ആരംഭിക്കുകയാണ്"... ജനങ്ങൾക്ക് വിശപ്പ് സഹിക്കാൻ പറ്റാതെയാകും...

ഇത് കേട്ട രാജാവ് വല്ലാതെ ആശങ്കാകുലനായി. ധാരാളമായി ഭക്ഷണ പദാർത്ഥങ്ങൾ തയ്യാറാക്കി വെക്കുവാൻ അദ്ദേഹം തന്റെ പാചകക്കാരോട് ആജ്ഞാ പിച്ചു. വിശക്കുബോൾ കഴിക്കാമെന്നും അയാൾ ധരിച്ചുകാണും. രാജാവിന് വിശപ്പ് തുടങ്ങി ...എത്ര ദക്ഷണം കഴിച്ചിട്ടും അദ്ദേഹത്തിന്റെ വിശപ്പ് തീർന്നില്ല .(അങ്ങിനെ റയ്യാൻ രാജാവിന്റെ മരണം സംഭവിച്ചതെന്ന് കഥയിൽ പറയുന്നു.). 

രാജാവിന്റെ മരണശേഷം യൂസുഫ് നബി (അ) മിസിറിലെ ചക്രവർത്തിയുമായി. ഈജിപ്തിലുണ്ടായ വരൾച്ച യഹ്ക്കുബ് നബിയുടെ രാജ്യമായ ക൯ആനിലും ആ ദുരന്തത്തിൻെറ കരിനിഴൽ ബാധിച്ചു.

പുത്രദുഃഖത്താൽ യഹ്ക്കൂബ് നബി (അ)ന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഈ ദാരിദ്രൃം യഹ്ക്കൂബ നബി (അ)യുടെ കുടുംബത്തെ പിടിച്ചുലച്ചു. ഒരു നേരത്തെ ഭക്ഷണം കഴിക്കാനാകാതെ അവർ വിഷമിച്ചു.....

ഈ സമയം

ആ സന്തോഷ വാർത്ത അവരും അറിഞ്ഞു. "മിസ്റിൽ പുതുതായി അധികാരത്തിലേറിയ അസീസ് വരൾച്ച ബാധിച്ച ജനങ്ങൾക്ക് ധാന്യങ്ങൾ നൽകുന്നുണ്ടെന്ന് ".... പുത്രന്മാർ പത്ത് പേരും യഹ്ക്കൂബ് നബി(അ)യുടെ സമക്ഷം എത്തി എന്നിട്ട് പറഞ്ഞു ... പിതാവേ! മിസ്റിലെ അസീസ് വരൾച്ച അനുഭവിക്കുന്ന ജനങ്ങൾക്ക് ധാന്യം വിതരണം ചെയ്യുന്നുണ്ട്. നമ്മുടെ കഷ്ടപ്പാട് അദ്ദേഹത്തെ അറിയിച്ചാൽ അസീസ് നമ്മളെ സഹായിക്കാതിരിക്കില്ല.... ആയതിനാൽ ഞങ്ങൾ അവിടെ പോകുന്നതിനു അങ്ങ് അനുവാദം നൽകിടണം....

യഹ്ക്കൂബ് നബി (അ) അവർക്ക് യാത്രാ അനുമതി നൽകി കൊണ്ട് പറഞ്ഞു :നിങ്ങൾ അവിടെ ചെന്നാൽ യഹ്ക്കൂബ് നബി(അ)യുടെ മക്കളാണെന് പറയണം... അസീസിന്റെ അനുവാദമില്ലാതെ കൊട്ടാരത്തിൽ പ്രവേശിക്കരുത് ... അദ്ദേഹത്തോട് ആദരവോടെ പെരുമാറുവാൻ പാടുള്ളു.... പിതാവിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് അവർ അവിടെ നിന്നും യാത്ര തുടർന്നു...

ഒന്ന് രണ്ട് ദിവസത്തെ ക്ലേശകരമായ യാത്രക്ക് ഒടുവിൽ തളർന്ന് വിവശരായി അവരെല്ലാവരും മിസ്റിൽ അസീസിന്റെ കൊട്ടാരത്തിൽ എത്തിചേർന്നു. കൊട്ടരത്തിലെ ഭടന്മാരുടെ കയ്യിൽ പിതാവ് നിർദ്ദേശിച്ചത് പോലെ എഴുതി അസീസിനായി കൊടുത്തയച്ചു. ഇതു വായിച്ചു യുസുഫ് നബി (അ)യുടെ മനസ്സ് തന്റെ ബാല്യകാല സ്മരണ യിലേക്ക് തിരിച്ച് പോയി.. പിതാവിനെയും, ബുൻ യാമിനെയും അദ്ദേഹം ഓർത്തു...പിന്നെ ജേഷ്ഠന്മാർ ക്രൂരമായി പെരുമാറിയതെല്ലാം അദ്ദേഹത്തിന്റെ മനസ്സിലേക്ക് കടന്നു വന്നു.... തന്റെ വികാരവിഷമങ്ങളെല്ലാം പുറത്ത് പ്രകടിപ്പിക്കാതെ അദ്ദേഹം "അവരെ കൊട്ടരത്തിലേക്ക് കടത്തിവിടുവാൻ" ഭടന്മാരോട് കല്പിച്ചു.. അല്പസമയത്തിനകം രാജ ഭടന്മാർ ആഗതരായി. അവർ നബിയുടെ മുന്നിൽ ഹാജറായി എന്നിട്ട് അവർ യൂസുഫ് നബി(അ)യെ താണു വണങ്ങി. രാജകീയ വേഷധാരിയായ യൂസുഫി (അ)നെ അവർക്കാർക്കും തിരിച്ചറിയുവാൻ സാധിച്ചില്ല.....

അതിഥികളെ അകത്തേക്ക് ആനയിക്കാൻ യൂസുഫ് നബി (അ) ഭടന്മാരോട് ആജ്ഞ നൽകി... അവർ അകത്തേക്ക് പ്രവേശിച്ചു. എന്നാൽ യൂസുഫ് നബി (അ)യുടെ അരികിലെത്തിയ ജേഷ്ഠൻമാർക്ക് രാജവേഷത്തിൽ നിൽക്കുന്ന തങ്ങളുടെ അനിയനെ കണ്ടിട്ട് മനസിലായതേ ഇല്ല .... അവരെ മനസ്സിലായ നബി അവരെ തനിക്ക് അറിയില്ലെന്നു ബോധ്യപ്പെടുത്തി...
യൂസുഫ് നബി (അ):- "നിങ്ങൾ ഈ പട്ടണത്തിൽ എന്തുദ്ദേശിച്ചാണ് വന്നത് ?"

ജ്യേഷ്ടന്മാർ :- ഞങ്ങളുടെ ചെറുകുഞ്ഞുങ്ങൾക്ക് വേണ്ടി ഭക്ഷണസാധനം അന്വേഷിച്ചു വന്നിരിക്കുകയാണ്.
.
കൻആനിലെ യഹ്ക്കൂബ് നബി (അ)യുടെ പുത്രന്മാരാണു ഞങ്ങൾ.
യൂസുഫ് നബി (അ):-നിങ്ങളുടെ പിതാവിന് എത്ര പുത്രന്മാരാണുള്ളത്
ജ്യേഷ്ടന്മാൻ:- ഞങ്ങൾ ഒട്ടാകെ പന്ത്രണ്ട് പുത്രന്മാരുണ്ട്

ഒരാൾ (യൂസുഫ്)ചെറുപ്പത്തിൽ കാട്ടിൽ ചെന്നായ പിടിച്ചു മരണപ്പെട്ടു .ഇളയവൻ ബുൻയാമിൻ.

യൂസുഫ്‌ നബി (അ):- എന്ത് കൊണ്ട് നിങ്ങൾ അവനെയും കൂടെ കൂട്ടിയില്ല?
ജ്യേഷ്ടന്മാർ: - പുത്രൻമാരിൽ ബാവക്ക് ഏറ്റവും ഇഷ്ടം യൂസുഫി നോടായിരുന്നു അവന്റെ വിയോഗശേഷം ബുൻയാ മീനെ ഉപ്പ എങ്ങോട്ടും വിടാറില്ല .പിതാവിനേയും സുശ്രൂഷിച്ച് വീട്ടിൽ തന്നെ ഇരിപ്പാണ്..

അങ്ങനെയാണോ? ... ഇതു കേട്ട നബിയുടെ ഉള്ളം വിഷമിച്ചു... "ഇവരെ പത്തുപേരെയും കൊണ്ട് പോയി സൽക്കരിക്കുവാൻ " പരിചാരകരോട് കല്പിച്ചു..
വിഭവ സമൃതമായ സന്ധ്യക്ക് ശേഷം അവർ വീണ്ടും യൂസുഫ്‌ നബിയുടെ മുന്നിൽ ഹാജറായി..

നബി അവരോട് പറഞ്ഞു: നിങ്ങളുടെ ഇളയ സഹോദരനെ കൊണ്ട് വരാതിരുന്നതിനാൽ ധാന്യങ്ങൾ തരാൻ പാടുള്ളതല്ല.

എങ്കിലും ,ഇത്തവണ ഞാൻ ധാന്യങ്ങൾ നൽകിടാം ...അടുത്ത തവണ ബുൻയാമിനെ കൂട്ടാതെ വന്നാൽ ധാന്യം നൽകപ്പെടുകയില്ല. ബുൻയാമിൻ തങ്ങളോടൊപ്പം വന്നാൽ തങ്ങളുടെ വൃദ്ധ പിതാവ് തനിച്ചാകുമെന്നും, അതു കൊണ്ട് അവരുടെ ധാന്യങ്ങൾ കൂടി തങ്ങളുടെ പക്കൽ തന്നു വിടണമെന്നും അവർ യൂസുഫ് നബി (അ)യോട് പറഞ്ഞു നോക്കി. എങ്കിലും നബി സമ്മതിച്ചില്ല .. യൂസുഫ്‌ നബി (അ)അവരുടെ ധാന്യങ്ങൾ മാത്രം നൽകി അവരെ മടക്കി അയച്ചു. അവർ പോകുന്നതിനു മുമ്പ് ജേഷ്ടൻമാർ കൊണ്ട് വന്ന പരിദോഷികങ്ങൾ അവരുടെ കെട്ടുകളിൽ തന്നെ വെച്ചു കൊളളുവാനും അത് അവർ സ്വന്തം നാട്ടിൽ എത്തിയ ശേഷം അറിഞ്ഞാൽ മതിയെന്നും ഭടന്മാരോട് കല്പിച്ചു.
അവർ തങ്ങൾക്ക് കിട്ടിയ ധാന്യവുമായി വീട്ടിലേക്കു പുറപ്പെട്ടു... അവർ
കൻആനിൽ തങ്ങൾക്ക് ഉണ്ടായ അനുഭവത്തെക്കുറിച്ച് യഹ്ക്കൂബ് നബി (അ)യെ പറഞ്ഞു കേൾപ്പിച്ചു.

പിതാവേ! അസീസ് ഞങ്ങളെ വളരെ ആദിക്കുകയും രാജ്യോചിതമായ സൽക്കാരങ്ങളും നൽകി. എങ്കിലും ധാന്യം തന്നപ്പോൾ ബുൻയാമിന്റെ ഓഹരി നൽകപ്പെട്ടില്ല. ഞങ്ങൾ കെഞ്ചിനോക്കിയെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. അടുത്ത തവണ അവനെയും കൂട്ടാതെ ചെന്നാൽ ഞങ്ങൾക്ക് ധാന്യങ്ങൾ നൽകുകയില്ലെന്നും താക്കീതു നൽകപ്പെട്ടിരിക്കുന്നു. ഞങ്ങൾ കൊണ്ട് പോയ സമ്മാനങ്ങൾ എല്ലാം തിരിച്ചയക്കുകയും ചെയ്തു. 

(സൂറത്ത് യൂസുഫിൽ ഈ സംഭവത്തെക്കുറിച്ച് വ്യക്തമായി പറയപ്പെട്ടിട്ടുണ്ട്... ) അങ്ങനെ ബുൻയാമിനെ കൂടെ അയച്ചു തന്നാൽ ഞങ്ങൾ ഇനിയും പോയി ധാന്യങ്ങൾ കൊണ്ടു വരുന്നതാണ്.. അപ്പോൾ ഞങ്ങൾക്ക് ധാന്യങ്ങൾ അളന്നുകിട്ടും.
ഇതിനു നബിയുടെ മറുപടി ഖുർആനിൽ ഇങ്ങിനെ രേഖപ്പെടുത്തിയിട്ടുണ്ട്:- *ഇതിനു മുമ്പ് അവന്റെ സഹോദരന്റ (യൂസുഫിന്റെ ) കാര്യത്തിൽ നിങ്ങളെ ഞാൻ വിശ്വസിച്ച വിധത്തിലല്ലാതെ അവന്റെ(യൂസുഫിന്റെ ) കാര്യത്തിൽ നിങ്ങളെ ഞാൻ വിശ്വസിക്കുമോ? അതു കൊണ്ട് രക്ഷിക്കുന്നതിനു ഏറ്റവും നല്ലവൻ അല്ലാഹുവാണ് . അള്ളാഹു കാരുണ്യവാന്മാരിൽ വെച്ചു കൂടുതൽ കാരുണ്യവാനുമാകുന്നു*

ദിവസങ്ങൾക്ക് ശേഷം നബിയുടെ അനുവാദത്തോടെ അവർ (ജോഷ്ടന്മാർ) ബുൻയാമിനേയും കൂട്ടി മിസ്റിലേക്ക് യാത്രയായി.... പുറപ്പെടുന്നതിന് മുമ്പ് യഹ്‌കൂബ് നബി (അ) ചില നിർദ്ദേശങ്ങൾ നൽകിയിരുന്നു.അതു ഇപ്രകാരമായിരുന്നു.'.. *"നിങ്ങൾ മിസ്റിൽ എത്തിയാൽ എല്ലാവരും ഒരേ വഴിക്കു അവിടെ പ്രവേശിക്കരുത്. പല മാർഗ്ഗങ്ങളിൽ കൂടി നിങ്ങൾ അകത്തേക്ക് പ്രവേശിക്കാവൂ*...എന്നിട്ട് അദ്ദേഹം പറഞ്ഞു: അള്ളാഹുവിങ്കൽ നിന്നുള്ള ഒരാപത്തും നിങ്ങളിൽ നിന്നു തട്ടിക്കളയാൻ ഞാൻ പ്രാപ്തനല്ല. അധികാരം അല്ലാഹുവിനല്ലാതെയില്ല. അവനെ ഞാൻ ഭരമേല്പിച്ചിരിക്കുന്നു. ഭരമേൽപിക്കുന്നവർ അവനെത്തന്നെ ഭരമേല്പി ച്ചു കൊള്ളട്ടെ!!!

അങ്ങനെ അവർ പിതാവിന്റെ നിർദ്ദേശമനുസരിച്ചു തന്നെ മിസ്റിൽ പ്രവേശിച്ചു.... അല്ലാഹു വിന്റെ ഒരു വിധിയും അവർക്ക് തടസ്സമായി വന്നില്ല. യഹ്ക്കൂബ് നബി(അ)യുടെ അഭിലാഷം അവർ നിറവേറ്റി. അവർ രണ്ട് പേരായി പ്രവേശിച്ചപ്പോൾ ബുൻയാമിൻ തനിച്ചായി. യൂസുഫ് നബി(അ) അദ്ദേഹത്തോടൊപ്പം പ്രവേശിച്ചു എന്നും ചരിത്രത്തിൽ കാണുന്നു.

അന്ന് അവിടെ വെച്ച് യൂസുഫ് നബി(അ) ബുൻയാമിനുമായി... സംസാരിച്ചു. ചെറുപ്പത്തിൽ നിനക്ക് നഷ്ടപ്പെട്ട ജേഷ്ഠൻ യൂസുഫാണ് താനെന്ന സത്യം യൂസുഫ് നബി തന്റെ അനിയനെ അറിയിച്ചു.. ഇതു കേട്ട ബുൻയാമിൻ അത്ഭുതപെട്ടതിനും സന്തോഷിച്ചതിനും അതിരില്ലായിരുന്നു.. അവർ ഇരുവരും സന്തോഷം പങ്കുവെച്ചു.. തുടർന്ന് നബി പിതാവിന്റെ വിശേഷങ്ങൾ ചോദിച്ചു: പ്രിയ ജേഷ്ഠാ അങ്ങയെ നഷ്ടപ്പെട്ട ദുഃഖ ഭാരത്താൽ കരഞ്ഞു കരഞ്ഞു പിതാവിന്റെ കണ്ണിനു കാഴ്ച നഷ്ടപ്പെട്ടു പോയിരിക്കുന്നു.അങ്ങയെ കുറിച്ച് പറഞ്ഞു വിലപിക്കാത്ത നിമിഷങ്ങൾ വിരളമാണ്.
അനിയാ....എല്ലാം റബ്ബിന്റെ തീരുമാനമാണ്..

ബുൻയാമിൻ, ഞാൻ നിന്നോട് പറഞ്ഞതായ കാര്യങ്ങൾ ജോഷ്ഠന്മാർ അറിയാതെ ഗോപ്യമായി വെക്കണം.....എന്ന് യൂസുഫ് നബി (അ) തൻെറ അനിയനോട്പറഞ്ഞു. ജോഷ്ഠാ അങ്ങയെ പിരിയേണ്ടി വരുന്നതിൽ എനിക്ക് ദുഃഖമുണ്ട്എന്ന് നബിയോട് ബുൻയാമിൻ പറയുകയും ചെയ്തു.അപ്പോൾ യൂസുഫ് നബി (അ)പറഞ്ഞു: നീ വിശമിക്കാതിരിക്കു അതിനു ഞാൻ ഒരു സൂത്രം പ്രയോഗിക്കാം. ഇപ്പോൾ നീ അവരുടെ കൂട്ടത്തിൽ പോയി ഇരിക്കു..

അതിനു ശേഷം അസീസ് അവർക്കു വേണ്ട ധാന്യങ്ങൾ അളന്നു ചാക്കിലാക്കി കൊടുക്കുവാൻ തന്റെ ഭണ്ഡാരം സൂക്ഷിപ്പുക്കാരോട് കൽപ്പിക്കുകയും...അവർ അതു പ്രകാരം ഓരോരുത്തർക്കുമുള്ള ധാന്യങ്ങൾ അളന്നു പൊതിഞ്ഞു കൊടുക്കുകയും ചെയ്തു.മുൻക്കൂട്ടി നിശ്ചയിച്ച പ്രകാരം ബുൻയാമിന്റെ ചാക്കിൽ അളവു പാത്രം നിക്ഷേപിക്കുകയും ചെയ്തു.

അവർ യാത്ര പറഞ്ഞു പിരിഞ്ഞ് പോകുവാൻ ഒരുങ്ങിയപ്പോൾ... ഒരു ദൂതൻ ഓടി വന്ന് യൂസുഫ് നബിയോടായി പറഞ്ഞു: പ്രഭോ ഭണ്ഡാരത്തിലെ അളവു പാത്രം നഷ്ടപ്പെട്ടിരിക്കുന്നു...

ഇത് കേട്ട അസീസ് ധാന്യങ്ങളുമായി മടങ്ങുന്നവരുടെ ചാക്കുകെട്ടുകൾ പരിശോധിക്കുവാൻ ഉത്തരവിട്ടു.....അതിന് ശേഷം യൂസുഫ് നബി (അ) ജേഷ്ടൻ മാരോട് പറഞ്ഞു.': നിങ്ങളുടെ ചാക്കുകളും പരിശോധിക്കേണ്ടതുണ്ട്. ഒരു പക്ഷെ നിങ്ങളിൽ ആരേങ്കിലും മോഷ്ടിച്ചു കാണുമോ എന്നറിയില്ല.... ഇതു കേട്ട അവർ പറഞ്ഞു: ഞങ്ങൾ യഹ്‌ക്കൂബ് നബി(അ)യുടെ മക്കളാണ് ഞങ്ങൾ മോഷ്ടിക്കുകയില്ല. അപ്പോൾ നബി അവരോട് പറഞ്ഞു നിങ്ങളുടെ പക്കൽ ഉണ്ടെങ്കിലോ?

ജേഷ്ന്മാർ: രാജനീതിയനുസരിച്ചു ശിക്ഷിക്കാം

ഒരോരുത്തരുടെയും ചാക്കുകൾ യഥാക്രമം പരിശോധന നടത്തി. അവസാനം....... ബുൻയാമീന്റെ ചാക്കിൽ നിന്നും അവളവ് പാത്രം കണ്ടു കിട്ടി...
ഉടൻ തന്നെ ജ്യേഷ്ഠന്മാർ പരസ്പരം പുച്ഛഭാവത്തിൽ ലജ്ജയാൽ തല താഴ്ത്തി നിന്നിരുന്ന ബുൻയാമീനെ നോക്കി കൊണ്ട് ഇങ്ങനെ പറഞ്ഞു *ഇവൻ മോഷ്ടിച്ചതിൽ എന്താണിത്ര അത്ഭുതപ്പെടാനുള്ളത്. ഇവന്റെ ജ്യേഷ്ടനും മുമ്പ് മോഷ്ടിച്ചവനാണ്*

ഉടൻ തന്നെ ജ്യേഷ്ടന്മാർ പരസ്പരം പുച്ഛഭാവത്തിൽ നോക്കിക്കൊണ്ട് പറഞ്ഞു "ഇവൻ മോഷ്ടിച്ചതിൽ എന്താണിത്ര അത്‌ഭുതപ്പെടാനുള്ളത്. ഇവന്റെ ജ്യേഷ്ടനും മുമ്പ് മോഷ്ടിച്ചവനാണല്ലോ".

ബുനിയാമിൻ ലജ്ജിച്ചു തലതാഴ്ത്തി.. നീ പിതാവിന്റെ പേരു കളങ്കപ്പെടുത്തിയിരിക്കുന്നു... ഇതു കേട്ട യൂസുഫ് നബി (അ) സൗമ്യമായ ഭാഷയിൽ ജ്യേഷ്ടന്മാരോട് പറഞ്ഞു : നിങ്ങൾ മോശമായ നിലപാടുകാരാണ് നിങ്ങൾ പറയുന്ന കള്ളങ്ങൾ അള്ളാഹു അറിയുന്നതാണ്.

എന്നിട്ട് ബുനിയാമിനെ
ജയിലിൽ അടക്കുവാൻ ഭടന്മാരോട്ഉത്തരവിട്ടു. നബിയുടെ ഈ തീരുമാനം ജേഷ്ഠമാരിൽ ഞെട്ടൽ ഉളവാക്കി. അവർ യൂസുഫ് നബി (അ)നോട് പറഞ്ഞു:പ്രഭോ. ഞങ്ങൾക്ക് വ്യദ്ധപിതാവുണ്ട്. ബുനിയാമിൻ ഇല്ലാതെ ഞങ്ങൾക്ക് പിതാവിന്റെ അരികിലേക്ക് മടങ്ങുവാൻ സാധ്യമല്ല.അതിനാൽ പകരം ഞങ്ങളുടെ കൂട്ടത്തിൽ നിന്നും ഒരാളെ ബന്ധിയാക്കുക .

പിതാവിനോട് ബുനിയാ മിനില്ലാതെ മടങ്ങുകയില്ല എന്ന് വാക്കു നൽകിയിരിക്കുന്നു . അതിനാൽ ഇവനെ ഞങ്ങളോടൊപ്പം വിട്ടയക്കുക. 

യൂസുഫ് നബി (അ) :കുറ്റം ചെയ്യാത്ത ആളെ ശിക്ഷിക്കുന്നത് അനീതിയാണ്.. തെറ്റുകാരെ രാജ്യ നീധിക്കുസരിച്ച് ശിക്ഷി മെന്ന് നിങ്ങൾക്ക് വാക്കു നൽകിയതാണ് .അത് കൊണ്ട് ബുനിയാമീനെ തുറുങ്കിലടക്കുമെന്ന തീരുമാനത്തിന് മാറ്റമില്ല. പിതാവിനോട് ബുനിയാ മിനിൽ നിന്നുണ്ടായ മോഷണത്തെ കുറിച്ച് പറഞ്ഞ് കേൾപ്പിക്കുക.നിങ്ങൾക്ക് പേകാം...
അവർ ആകെ വിഷമത്തിലായി യൂസുഫിനെ നഷ്ടപ്പെട്ടതിന് ശേഷം പിതാവ് ദുഃഖിതനാണ് .. ബുനിയാമിൻ കൂടി നഷ്ടപ്പെട്ടാൽ പിതാവിന്റെ അവസ്ഥ എന്താകും...അവർയൂസുഫ് നബി(അ)യോട് ഒരുപാട് യാജിചെങ്കിലും ' അദ്ദേഹം വഴങ്ങിയില്ല. നിരാശയാൽ അവർ അവിടെ നിന്ന് യാത്രയായി.

യഹ്ക്കൂബ് നബി (അ)യുടെ പുത്രമാർ കൻആനിലെത്തി.കണ്ണിന് കാഴ്ച നഷ്ടപ്പെട്ട ആ പിതാവ് തന്റെ മക്കളുടെ വരും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.അദ്ദേഹം മക്കളുടെ പേരു ചൊല്ലി വിളിച്ചു. ഒരേ രുത്തരായി വിളികേട്ടു. എന്നാൽ... ബുനിയാമീന്റെ ശബ്ദം കേൾക്കാതിരുന്ന യഹ്ക്കൂബ് നബി(അ) പരിഭ്രാന്തനായി. ബുനിയാമിൻ എവിടെ?
പിതാവിന്റെ വിഷമം നിറഞ്ഞ വാക്കുകൾ കേട്ട പുത്രന്മാർ ആകെ വിഷമത്തിലായി. അവരിൽ ഒരാൾ അസീസിന്റെ കൊട്ടാരത്തിൽ നടന്ന മേഷണ കഥയെപററി പിതാവിനെ പറഞ്ഞ് കേൾപ്പിച്ചു. മേഷണം നടത്തിയ ബുനിയാമിനെ അസീസ് ബന്ധിയാക്കി എന്നും പറഞ്ഞു. എന്നാൽ ആ പിതാവിന് അവരുടെ വാക്കുകൾ വിശ്വാസ
യോഗ്യമായി തോന്നിയില്ല.

അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''നിങ്ങൾ യൂസുഫിനോടു ചെയ്ത പോലെ കുറ്റം ബുനിയാമിനോടും ചെയ്തു. നിങ്ങൾ ചെയ്തത് തെറ്റാണെന്നു നിങ്ങളുടെ മനസ്സുകൾ തന്നെപറയാതിരിക്കുകയില്ല. എനിക്കു ക്ഷമിക്കുവാൻ മാത്രമേ കഴിയുകയുള്ളു.ഇനി അല്ലാഹു അവന്റെ ഇഷ്ടപ്രകാരം ചെയ്യട്ടെ. ഇത്രയും പറഞ്ഞു അദ്ദേഹം പൊട്ടി കരയുവാൻ തുടങ്ങി... ദുഃഖത്തിൽ മുഴുകിയ യഹ്കൂബ് നബി (അ) ഇരുകണ്ണുകളിലും വെള്ളഴുത്ത് ' പോലെയായിരുന്നു.യൂസുഫിനെ ഓർത്ത് അങ്ങ് മരിക്കാറായിരിക്കുന്നു ഇനിയെകിലും മതിയാക്കണം എന്ന് അവർ പറഞ്ഞപ്പോൾ യഹ്ക്കൂബ് നബി(അ) അവരോട് പറഞ്ഞു :തന്റെ ആവലാതിയും വ്യസനവുമെല്ലാം അല്ലാഹു വിങ്കൽ ഞാൻ അർപ്പിച്ചിരിക്കുന്നു.

അല്ലാഹുവിങ്കൽ നിന്നു നിങ്ങൾ അറിയാത്ത രഹസ്യങ്ങൾ ഞാൻ അറിയുന്നുണ്ട്. എന്നിട്ട് അദ്ദേഹം പുത്രന്മരോട് പറഞ്ഞു: എന്റെ പ്രിയപുത്രന്മാരെ! നിങ്ങൾ വേഗം മിസ്റിൽ പോയി നിങ്ങളുടെ സഹേദരന്മാരെ അന്വേഷിക്കുവനും, അസീസിനെക്കണ്ട് ഭക്ഷ്യ സാധനങ്ങൾ വാങ്ങിക്കൊണ്ടുവരു വാനും അദേഹം മകളോട് ആവശ്യപ്പെട്ടു. പിതാവിന്റെ നിർദ്ദേശ പ്രകാരം പുത്രന്മാർ മിസ്റിലേക്ക് പോവുകയും.യൂസുഫ് നബി (അ) സന്നിധിയിൽ എത്തി പിതാവിന്റെ സങ്കടാവസ്ഥയും കുടുംബത്തിന്റെ ഭാരിദ്രവ്യം വിശദമാക്കി...

പരിശുദ്ധ ഖുർക്കൻ ഈ കുറിച്ച് പറയുന്നത് നോക്കുക.
* അവർ അദ്ദേഹത്തിന്റെ അരികെ ചെന്നപ്പോൾ അവർ അപേക്ഷിച്ചു. "ഹേ അസീസേ ! ഞങ്ങൾക്കും അങ്ങളുടെ വീട്ടുക്കാർക്കും ദുർഭിക്ഷ ബാധിച്ചിരുന്നു. നിസ്സാരമായ വിലയാണ് ഞങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ അങ്ങ് ഞങ്ങൾക്ക് തികച്ചും അളന്ന തരണം. ഞങ്ങൾക്ക് ദാനം തരികയും വേണം' തീർച്ചയായും ' അള്ളാഹു ദായകന്മാർക്ക് ' പ്രതിഫലം നൽകുന്നതാണ്. യൂസുഫ് നബി (സ) മറുപടി നിങ്ങൾ മൂഢന്മാരായിരുന്ന സ്ഥിയിൽ യൂസുഫിനോടും അവന്റെ അനുജനോടും ചെയ്തതെന്താണെന്ന് നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ? അവർ ചോദിച്ചു അങ്ങു തന്നെയാണോ യുസുഫ് ? 

യൂസുഫ് നബി (അ): അതെ ഞാൻ ആണ് യൂസുഫ്.ഇവൻ എന്റെ അനുജനമാണ് അള്ളാഹു തീർച്ചയായും ഞങ്ങളെ കടാക്ഷിച്ചിരിക്കുന്നു. വല്ലവനും അല്ലാഹു വിനെ ഭയപ്പെടുകയും സഹിക്കുകയും ചെയ്താൽ അല്ലാഹു തീർച്ചയായും ഗുണവാന്മാരുടെ പ്രതിഫലത്തെ പാഴാക്കുന്നതല്ല 

ജേഷ്ടന്മാർ: അല്ലാഹുവാണെ സത്യം അല്ലാഹു അങ്ങയെ ഞങ്ങളെക്കാൾ ശ്രേഷ്ഠനാക്കിയിട്ടുണ്ട്. ഞങ്ങൾ ഒറ്റം ചെയ്തവരാണെങ്കിലും ശരി ".
അദ്ദേഹം പ്രസ്താവിച്ചു. " ഇന്നേ ദിവസം നിങ്ങൾക്ക് ഒരു ശിക്ഷയുമില്ല. അല്ലാഹു നിങ്ങൾക്ക് പൊറുത്തുതരും. അവൻ ദയാലുക്കളിൽ വെച്ച് കൂടുതൽ ദയലുവാണ്.
യൂസുഫ് നബി (അ) ഈ സംഭാഷണത്തിൽ നിന്ന് അവര്ക്ക് ഒരു കാര്യം മനസ്സിലാവുകയുണ്ടായി. 

ഇപ്പോൾ മിസിറിലെ അസീസായിരിക്കുന്ന ഈ മഹാനുഭാവൻ 'തങ്ങളുടെ സ്വന്തം അനുജനും തങ്ങളുടെ അസൂയ നിമിത്തം കിണത്തിൽ താഴ്ത്തി .പിന്നീട് അടിമയായി വിൽക്കകയും ചെയ്ത യുസുഫാണ് എന്ന്. അവർ അപ്പോൾ തങ്ങൾ ചെയ്ത പോയ തെറ്റിനെക്കുറിചോർത്ത് ഭയവും പരിഭ്രമവും കൊണ്ട് നാണിച്ചു പോയിരുന്നു. അവർ നബിയോട് മാപ്പ് ചോദിക്കുകയും ചെയ്തു.

പിന്നിട് യൂസുഫ് നബി (അ) ജേഷ്ടമാരു കുശലാണേഷം നടത്തുകയും .പിതാവിനെയും കുടുംബത്തെ കാണുവാൻ ആഗ്രഹമറിക്കുകയും ചെയ്തു. ഒരാളോട് പോയി പിതാവിനെയും കുട്ടി കൊണ്ട് വരുവാൻ നിർദ്ദേശിച്ചു യഹുദ്ദ ആ ദൗത്യം എറ്റെടുത്ത്. യഹൂദയോട് ബഷീർ എന്ന അടിമയെ കൂടെക്കട്ടുവാൻ നബി നിർദ്ദേശച്ചു എന്നിട് ഒരു ഉടുപ്പ് ജേഷ്ടന്റെ കൈവശ്ടം കെടുത്തിട്ട് നബി പറഞ്ഞു ഇതു പിതാവിന്റെ മുഖത്തിട്ടാൽ കാഴ്ച തിരിച്ച് കിട്ടും.എത്രയും വേഗം പിതാവുമായി മടങ്ങി വരിക.. അവർ ഇരുവരും കൻ ആനിലേക്ക് യാത്ര തിരിച്ചു.. 

യൂസുഫ് നബി (അ)യുടെ നിർദ്ദേശ പ്രകാരം കൻആനിലേക്ക് പോയ ദൂതരുടെ കൈവശം ഒരു ഉടുപ്പ് കൊടുത്തു വിട്ടു. അവർക്ക് വഴികാട്ടിയായി ബഷീർ എന്ന അടിമയും ഉണ്ടായിരുന്നു. അവർ കൻ ആനിൽ പ്രവേശിച്ചപ്പോൾ പുത്രന്റെ വാസന അദ്ദേഹം ആസ്വദിച്ചു. എന്നിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: നിങ്ങൾ എനിക്ക് ബുദ്ധിഭ്രമം ഉണ്ടെന്ന് പറയുന്നവരാണ്. എന്നാൽ, അങ്ങിനെ നിങ്ങൾ തെററിദ്ധരിക്കുകയില്ലെങ്കിൽ ഞാൻ ഒരു വസ്തുത പറയാം......"യൂസുഫിന്റെ ഗന്ധം ഞാൻ ഇതാ ആസ്വദിക്കുന്നു ". 

അല്ലാഹുവാണെ സത്യം. അങ്ങു ഇപ്പോഴും ആ പഴയ തെററിധാരണയിൽ തന്നെ അകപ്പെട്ടു സംസാരിക്കുകയാണ് ചെയ്യുന്നത് എന്ന് അദ്ദേഹത്തിന്റെ പുത്രന്മാരടക്കം ആ വീട്ടിലുണ്ടായിരുന്നവരെല്ലാം മറുപടി പറഞ്ഞു. ബഷീർ കൻആനിൽ എത്തുകയും വഴി തിരിക്കുന്നതിനിടയിൽ ബഷീർ നഷ്ടപ്പെട്ട തന്റെ മാതാവിനെ കണ്ടുമുട്ടുകയും ചെയ്തു. ( വർഷങ്ങൾക്ക് മുമ്പ് പുത്ര വാത്സല്യത്താൽ സ്വാർത്ഥനായ യഹ്ക്കൂബ് (അ) നബി ബുൻയാമിനെ വളർത്തുവാൻ വന്ന അടിമ സത്രീയുടെ മകനെ കച്ചവട സംഘത്തിന് വിറ്റിരുന്നു .ആ കുഞ്ഞായിരുന്നു ബഷീർ.

ബഷീറും മാതാവും കണ്ടുമുട്ടിയതിന് ശേഷമാണ് യൂസുഫ് നബി(അ)യും പിതാവും കണ്ടുമുട്ടുകയുള്ളു എന്ന് അള്ളാഹുവിന്റെ കല്പനയ ഉണ്ടായിരുന്നു.അതു നടപ്പിലാകുകയും ചെയ്തു). യൂസുഫ് നബി(അ) കല്പിച്ച പോലെ തന്നെ ബഷീർ ഉടുപ്പ് യഹ്ക്കൂബ് നബി(അ)യുടെ മുഖത്തേക്ക് ചേർത്തു പിടിച്ചു. ഉടനെ തന്നെ നബിയുടെ കാഴ്ച തിരിച്ചുകിട്ടി. "നിങ്ങൾ അറിയാത്തത് അല്ലാഹു വിങ്കൽനിന്ന് ഞാൻ അറിയുന്നുവെന്നു ഞാൻ നിങ്ങളോട് പറഞ്ഞിരുന്നില്ലേ " എന്നു അദ്ദേഹംപറയുകയുണ്ടായി.അപ്പോൾയഹ്ക്കൂബ് നബി(അ)യോട് മക്കൾ അത്യധികം വെഷമത്തോടെ അപേക്ഷിച്ചു : 

"ഞങ്ങളുടെ പിതാവേ.....ഞങ്ങളുടെ പാപം പൊറുത്തുതരുവാൻ അങ്ങു അള്ളാഹുവിനോട് അപേക്ഷിക്കണം. ഞങ്ങൾ തീർച്ചയായും തെറ്റുകാരായിരുന്നു". "തീർച്ചയായും ഞാൻ എന്റെ രക്ഷിതാവിനോടു നിങ്ങൾക്കു വേണ്ടി മാപ്പിനപേക്ഷിക്കുന്നുണ്ട്. തീർച്ചയായും അള്ളാഹു പൊറുക്കുന്നവനും കരുണാനിധിയുമാണ് യഹ്ക്കൂബ് നബി (അ) മറുപടി നൽകി.....ബഷീർ യൂസുഫ് നബി(അ)യുടെ സന്ദേശം യഹ്ക്കൂബ് നബി (അ) ന് കൈമാറി. കത്ത് വായിച്ച നബിയുടെ ഉള്ളം നിറഞ്ഞു.....അള്ളാഹുവിനെ സ്തുതിച്ച് യഹ്ക്കൂബ് നബി(അ)യും സംഘവും മിസ്റിലേക്ക് യാതയായി.

യഹ്‌ക്കൂബ് നബി(അ)യും സംഘവും മിസ്റിൽ എത്തിചേർന്നു. അവരെ സ്വീകരിക്കാൻ മിസ്ർ പട്ടണം അണിഞ്ഞൊരുങ്ങിയിരുന്നു ' യൂസുഫ് നബി(അ)യുടെ അരികിൽ പ്രവേശിച്ചപ്പോൾ അദ്ദേഹം എല്ലാവരെയും വാരി പുണർന്നു. അവർ പരസ്പരം സ്നേഹാദരങ്ങൾ പങ്കുവെച്ചു.ഈ രംഗങ്ങൾക്ക് വാനവും ഭൂമിയും സാക്ഷ്യം വഹിച്ചു.
യൂസുഫ് നബി (അ) പിതാവിനെയും മാതാവിനെയും സഹോദരന്മാരെയും മറ്റുമെല്ലാം കൊട്ടാരത്തിലേക്ക് ആനയിച്ചു. തന്റെ സിംഹാസനത്തിന്റെ വലത്തു ഭാഗത്ത് യഹ്‌ക്കൂബ് നബി(അ)യേയും ഇടത് ഭാഗത്ത് യഹ്ക്കൂബ് നബി(അ)യുടെ അവസാന പത്നിയുടെ നിലയിൽ ലയ്യാ എന്ന ഇളയുമ്മയേയും ഇരുത്തി. യൂസുഫ് നബി(അ)യുടെ മാതാവായ റാഹേൽ മരണപ്പെട്ടിരുന്നു. സഹോദരന്മാരെ സിംഹാസനത്തിന്റെ മുന്നിലായും ഇരുത്തി.ഇതിനെക്കുറിച്ച് പരിശുദ്ധ ഖുർആൻ പറയുന്നത് കേൾക്കുക.

*അല്ലാഹു ഉദേശിക്കുന്ന പക്ഷം അവർക്കു നിർഭയരായി മിസ്റിൽ പ്രവേശിക്കുമെന്നു സഹോദരന്മാരോടു അദ്ദേഹം പറയുകയും ചെയ്തു. *മാതാപിതാക്കന്മാരെ അദ്ദേഹം സിംഹാസനത്തിൽ ഉപവിഷ്ടരാക്കി.അവർ (ജേഷ്ടന്മാർ) വിനീതരായി തലകുനിക്കുകയും ചെയ്തു*.

*യൂസുഫ് നബി(അ) പിതാവിനോട് പറഞ്ഞു: "എന്റെ പിതാവെ ! മുമ്പുണ്ടായ എന്റെ സ്വപ്നത്തിന്റെ പുലർച്ചയാണിത്. എന്റെ രക്ഷിതാവ് അതിനെ സത്യമാക്കി. എന്നെ തടവിൽ നിന്നും മോചിപ്പിച്ച നിലക്കും, എനിക്കും എന്റെ ജേഷ്ടന്മാർക്കുമിടയിൽ പിശാച് കുഴപ്പമുണ്ടാക്കിയതിന് ശേഷം നിങ്ങളെ മലയോരത്തു നിന്നു കൊണ്ടുവന്ന വഴിക്കും എനിക്ക് അള്ളാഹു നന്മ ചെയ്തിരിക്കുന്നു. തീർച്ചയായും എന്റെ രക്ഷിതാവ് അവൻ ഉദ്ദേശിക്കുന്നവർക്ക് ഗുണം ചെയ്യുന്നവനാണ്. തീർച്ചയായും അവൻ സർവ്വജ്ഞനും യുക്തി സമ്പൂർണ്ണനും തന്നെയാണ്.*

*ചരിത്രം ഇവിടെ അവസാനിപ്പിക്കുന്നു*
........................................................................
*****ഈ ചരിത്രത്തിനിടയിൽ കുറച്ച് ഭാഗം വിട്ടു പോയിട്ടുണ്ട്. ***

മിസ്റിലെ അസീസായി സ്ഥാനമേറ്റ യൂസുഫ് നബി (അ) തന്റെ നാട്ടിലെ പ്രജകളുടെ ക്ഷേമങ്ങൾ അറിയുവാൻ നാട്ടിലൂടെ സഞ്ചരിക്കുക പതിവായിരുന്നു .. അങ്ങനെ ഒരു ദിവസം പട്ടണത്തിലൂടെ സഞ്ചരിക്കുമ്പോൾ ..യൂസുഫ് നബി (അ) "ഇലാഹി "എന്ന് വിലപിക്കുന്ന ശബ്ദം കേട്ടു .അദ്ദേഹം തിരിഞ്ഞു നോക്കിയപ്പോൾ വൃദ്ധയായ ഒരു സ്ത്രീയെ കാണുകയുണ്ടായി.. നിങ്ങൾ ആരാണ്? യുസുഫ് നബി (അ) ആ വൃദ്ധയോട് ചോദിച്ചു..

അല്ലയോ,യൂസുഫെ.. അങ്ങേക്ക് എന്നെ മനസ്സിലായില്ലെ?'
ഞാൻ അങ്ങയെ പ്രണയിച്ചിരുന്ന സുലൈഖയാണ്..
നിങ്ങൾക്കിതു എന്തു പറ്റി സുലൈഖ ?

"യുസുഫെ എന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു."

"എന്റെ ധനം മുഴുവനും നശിച്ചുപോയി.. എന്റെ സൗന്ദര്യം നഷ്ടപ്പെട്ടിരിക്കുന്നു"...
"ഇപ്പോൾ ഞാൻ ആരോരുക്കും വേണ്ടാത്ത ഒരു അഗതിയായി" എന്നു പറഞ്ഞ് പൊട്ടി കരഞ്ഞുകൊണ്ട് അവർ നബിയുടെ കാൽക്കൽ ഇരുന്നു. ഈ സമയം ജിബ്രീൽ അലൈസാം പ്രത്യക്ഷപ്പെട്ട് യൂസുഫ് നബിയെ അറീച്ചു. സുലൈഖയെ വിവാഹം കഴിക്കുവാൻ താങ്കൾക്ക് അള്ളാഹുവിന്റെ കല്പനയുണ്ട്.

ഇതു കേട്ട നബി ഞെട്ടി.. ഈ വൃദ്ധയെ ഞാൻ കല്ല്യാണം കഴിക്കണമെന്നേ??.. ഇതെന്തു പരീക്ഷണമാണ്.. എല്ലാം റബ്ബിന്റെ ഖളാഹ് ആണെന്ന് അറിയാമായിരുന്ന യൂസുഫ് നബി (അ) ... സുലൈഖയിൽ അള്ളാഹു വിന്റെ കരുണ വർഷിക്കുവാൻ ദുആ ചെയ്തു.. ആ പ്രാർത്ഥന അള്ളാഹു സ്വീകരിക്കുകയും സുലൈയുടെ പഴയ സൗന്ദര്യം തിരിച്ചു നൽകുകയും ചെയ്തു.. ഇതിനിടയിൽ ബീവി ഏകനായ ഇലാഹിൽ വിശ്വസിച്ചു കഴിഞ്ഞിരുന്നു.

(യൂസുഫ് നബി (അ) സുലൈഖ ബീവിയെ പരിഗ്രഹിച്ചു നബി അവരെ വിവാഹം കഴിക്കുമ്പോഴും അവർ കന്യകയായിരുന്നെന്ന് ഖിസകളിൽ പറയുന്നുണ്ട് ) സുലൈഖ ബീവി സൗന്ദര്യത്തിലും സൗശീല്യാദി ഗുണങ്ങളിൽ അതീതയായിരുന്നു വെന്നതിൽ സംശയമില്ല.. അവർ നബിയെ ശുശ്രൂഷിച്ചുകൊണ്ടും, ഇബാദത്തിൽ മുഴുകി കൊണ്ടും ഒരു യാഥാർത്ഥ ഭാര്യയായി തുടർന്നുള്ള ജീവിതം നയിച്ചു.. യൂസുഫ് നബി (അ)സുലൈഖ ബീവി ദമ്പതികൾ ക്ക് കുഞ്ഞ് ജനിച്ചു.. രാജ്യ കാര്യങ്ങളിൽ നിന്നു സമയം കിട്ടിയിരുന്നപ്പോൾ സുലൈഖ ബീവിയുമായി നബി സമയം പങ്കുവെക്കുകയും ആദ്ധ്യാത്മിക കാര്യങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു.. എന്നിട്ട് വരൾച്ച കാലത്തിൽ ബുനിയാ മീനുമായി ജേഷ്ടൻമാർ മിസിറിൽ എത്തിയപ്പോൾ തനിച്ചായി പോയ ബുനിയാമിനു കൂട്ടിനായി വിട്ടുകൊടുത്തത് തന്റെ മകനെയാണെന്നും ചരിത്രം പറയുന്നുണ്ട്.. അങ്ങനെയാണ് അസീസ് തന്റെ നഷ്ടപ്പെട്ട ജേഷ്ഠൻ ആണോ എന്ന സംശയം അദ്ദേഹത്തിൽ വരികയും നബി.. സത്യങ്ങൾ തുറന്നു പറയുകയും ചെയ്യുന്നത്...

സമ൪പ്പണം✍🏻
*شيبه محمد വലപ്പാട്*

*അഹ്സനുൽ ഖസ്വസ്സ് എന്ന പേരിൽ ഞാൻ നിങ്ങളുടെ മുമ്പിൽ എത്തിച്ച ഈ ഖിസ്സ എഴുത്തുകാരുടെ വർണ്ണനകളും അതിശയോക്തികളും കൊണ്ട് പരിശുദ്ധ ഖുർആന്റെ വിവരണവുമായി വളരെയധികം വ്യത്യാസങ്ങൾ ഉണ്ട്. അതിനാൽ ഞാൻ എഴുതിയതിൽ തെറ്റുകുറ്റങ്ങൾ വന്ന് പോയിട്ടുണ്ടാകും പൊരുത്തപ്പെടുക ദുആയിൽ ഉൾപ്പെടുത്തുക*...

3 comments:

  1. യുസുഫ് നബി (അ )ന്റെ കഥയെ കുറിച്ച് ഖുർആനിൽ വിശേഷിപ്പിച്ചതെങ്ങനെ

    ReplyDelete
    Replies
    1. أحسن القصص

      ഏറ്റവും നല്ല ചരിത്രം

      Delete
  2. അമ്പിയാക്കൾ പാപസുരക്ഷിതരല്ലേ..

    യഅഖൂബ് നബി തെറ്റ് ചെയുതുവെന്നുള്ള പരാമർശങ്ങൾ ???

    ReplyDelete