ഇതിൽ രോഗമോ,പ്രസവമോ,കൂടാതെ നിശ്ചിത സമയങ്ങളില്‍ സ്ത്രീകളുടെ ഗര്‍ഭപാത്രത്തിന്റെ അറ്റത്തുള്ള ഒരു ഞരബില്‍ നിന്ന് പുറപെടുന്ന രക്തമാണ് ഹൈള് ..
15 ദിവസ്സം ആര്‍ത്തവമുണ്ടാകുമ്പോള്‍ തുടരെ രക്തം കാണണമെന്നില്ല .
മറിച്ച് 15 ദിവസ്സം പുറപെട്ട ആകെ രക്തത്തിൻെ സമയം കൂട്ടിയാല്‍ 24 മണിക്കൂറിൽ കുറയാതിരിക്കണം... അതിനേക്കാള്‍ കുറയുന്ന പക്ഷം അത് ആർത്തവമായി പരിഗണികുകയില്ല ......!
ഒരു ദിവസ്സം മാത്രം ആര്‍ത്തവം ഉണ്ടാകുന്ന സ്ത്രീക്ക് 24 മണിക്കൂറും രക്തം തുടരെ കാണപെടണം....!
പുരുഷന് ഇന്ദ്രിയവും,സ്ത്രീക്ക് ഇന്ദ്രിയ,ആര്‍ത്തവം ,ഇവയില്‍ ഏതങ്കിലുംഒന്ന് പുറപെട്ടിട്ടില്ലെങ്കിലും 15 വയസ്സായാല്‍ പ്രായപൂര്‍ത്തിയായതായി കണക്കാക്കും...!
ശുദ്ധിയും രക്തവും കൂടി 15 ദിവസത്തില്‍ കവിയാതിരിക്കുകയും ആകെ രക്തം 24 മണിക്കൂറില്‍ ചുരുങ്ങാതിരിക്കുകയും ചെയ്താല്‍ ഇടയിലുള്ള ശുദ്ധിയും ഹൈളായികൂട്ടുന്നതാണ് ....!
ഒരു ദിവസത്തില്‍ കുറയാതെയും 15 ദിവസത്തില്‍ കവിയാതെയും രക്തം കണ്ടാല്‍ അത് ആര്‍ത്തവം തന്നെയാണ്.
പക്ഷേ , മിക്ക സ്ത്രീകള്‍ക്കും ഇങ്ങനെയുണ്ടാകാറില്ല.....!
ഏറ്റവും ചുരുങ്ങിയത് ശുദ്ധി 15 ദിവസ്സമാണ് അതിന്റെ ഇടയില്‍ രക്തം വീണ്ടും കണ്ടാല്‍ അത് ഹൈളല്ല.....!മറിച്ച് രോഗരക്തമാണ്.
ശുദ്ധിയുടെ ദിവസ്സങ്ങള്‍ക്ക് പരിധിയില്ല....!
ഹൈള് കാലത്തും,നിഫാസ് കാലത്തും ഖളാആയ നോമ്പ് വീട്ടണം. നിസ്ക്കാരം വീട്ടേണ്ടതില്ല , പക്ഷേ ശുദ്ധി ആയത് അസറിന്റെ സമയം സൂര്യന്‍ അസ്തമിക്കുന്നതിനു മുമ്പ് ആണെങ്കില്‍ ആ അസറും അതിനു മുമ്പുള്ള ളുഹറും നിസ്ക്കരിക്കൽ നിർബന്ധമാണ്....!
ഇശാഇന്റെ സമയത്ത് സുബ്ഹിന്‍റെ മുമ്പാണെൻകിൽ ആ ദിവസത്തിലെ
ഇശാഹും,മഗ്രിബും നിസ്ക്കരിക്കണം.
സുബ്ഹ്,ളുഹര്‍,ഇവയിലൊന്നിന്‍റെസമയത്താണെങ്കില്‍ അത് മാത്രം നിസ്ക്കരിച്ചാല്‍ മതി"
ചന്ദ്രവര്‍ഷവും സൗര വര്‍ഷവും തമ്മിലുള്ള വ്യത്യാസമെന്ത്?
കൊല്ലവും തീയതിയും രണ്ട് തരത്തിലാണ് കണക്കുകൂട്ടാറുള്ളത്. സൗരവര്‍ഷം, ചന്ദ്രവര്‍ഷം. സൂര്യന്റെ ചലനമനുസരിച്ച് കണക്കാക്കുന്ന വര്‍ഷത്തിനാണ് സൗരവര്‍ഷം അഥവാ ക്രിസ്തുവര്‍ഷം എന്നു പറയുന്നത്. ചന്ദ്രന്റെ ഗതി അടിസ്ഥാനമാക്കി കണക്കുകൂട്ടുന്ന വര്‍ഷത്തിനാണ് ചന്ദ്രവര്‍ഷം അഥവാ ഹിജ്‌റ വര്‍ഷമെന്നു പറയുന്നത്. ഒരു ചന്ദ്രവര്‍ഷം 354 ദിവസവും 8 മണിക്കൂറും 48 മിനുറ്റുമാണ്. ഒരു സൗരവര്‍ഷമെന്നാല്‍ 365 ദിവസവും 6 മണിക്കൂറുമാണ്. ഇത് ചന്ദ്രവര്‍ഷത്തേക്കാള്‍ 10 ദിവസവും 21 മണിക്കൂറും 12 മിനുറ്റും കൂടുതലാണ്. ചന്ദ്രവര്‍ഷമനുസരിച്ച് 9 വയസ്സ് പൂര്‍ത്തിയാവാന്‍ 3189 ദിവസവും 7 മണിക്കൂറും 12 മിനുറ്റും മതിയെങ്കില്‍ സൗരവര്‍ഷമനുസരിച്ച് 3287 ദിവസവും 6 മണിക്കൂറും വേണം. അഥവാ ഒമ്പത് വയസ് പൂര്‍ത്തിയാവുന്ന സമയത്ത് രണ്ടും തമ്മില്‍ 97 ദിവസവും 22 മണിക്കൂറും 48 മിനുറ്റും അന്തരം വരും. മതപരമായ കാര്യങ്ങള്‍ക്കെല്ലാം ചന്ദ്രവര്‍ഷമാണ് ആധാരം.
ആര്‍ത്തവത്തിന് വല്ല സമയപരിധിയുമുണ്ടോ?
ഒരു രാവും പകലുമാണ് ഏറ്റവും ചുരുങ്ങിയ ആര്‍ത്തവത്തിന്റെ സമയ പരിധി.മിക്കവാറും ആറോ ഏഴോ ദിവസവും അധികരിച്ചാല്‍ 15 ദിവസവുമാണ്.
സ്ത്രീകള്‍ ഋതുമതികളാവാനുണ്ടായ കാരണമെന്ത്?
അല്ലാഹു നിശിതമായി വിലക്കിയ സ്വര്‍ഗീയാരാമത്തിലെ പഴം ഹവ്വാഅ്(റ) ഭുജിക്കുക നിമിത്തം അതില്‍നിന്നും കറ ഒലിക്കുകയും, അതിനാല്‍ മഹതിക്ക് ആര്‍ത്തവമുണ്ടാവുകയും ചെയ്തു. അത് മറ്റു സ്ത്രീകള്‍ക്ക് അന്ത്യനാള്‍ വരെ ഉണ്ടാവുകയും ചെയ്യും. (ശര്‍വാനി 1/384)
ആര്‍ത്തവം മനുഷ്യ സ്ത്രീകളുടെ പ്രത്യേകതയാണോ?
മനുഷ്യ സ്ത്രീകളുടെ മാത്രം പ്രത്യേകതയല്ല. ഒട്ടകം, കുതിര, മുയല്‍, പട്ടി, കലമാന്‍, വവ്വാല്‍ എന്നീ ജീവികള്‍ക്കും ആര്‍ത്തവമുണ്ട്. (മുഗ്‌നി 1/108)
പതിനഞ്ച് ദിവസം ആര്‍ത്തവമുണ്ടാകുമ്പോള്‍ രക്തം നിരന്തരം പുറപ്പെടണമെന്നുണ്ടോ?
ഇല്ല. പക്ഷെ, പതിനഞ്ച് ദിവസം പുറപ്പെട്ട ആ രക്തത്തിന്റെ സമയം കൂട്ടിയാല്‍ 24 മണിക്കൂറില്‍ കുറയാതിരിക്കണം. അതിനേക്കാള്‍ കുറയുന്ന പക്ഷം അത് ആര്‍ത്തവമായി ഗണിക്കുകയില്ല. എന്നാല്‍, ഒരു രാപ്പകല്‍ മാത്രം ആര്‍ത്തവമുണ്ടാകുന്ന സ്ത്രീകള്‍ക്ക് 24 മണിക്കൂറും നിരന്തരമായി രക്തം പുറപ്പെടേണ്ടതുണ്ട്. പഞ്ഞിയോ മറ്റോ ഗുഹ്യസ്ഥാനത്തു വെച്ചാല്‍ രക്തം അതില്‍ പുരണ്ടാല്‍ മതി. മനോരം ചെയ്യല്‍ നിര്‍ബന്ധമായ സ്ഥലത്തേക്ക് പുറപ്പെടണമെന്നില്ല. (തുഹ്ഫ, ശര്‍വാനി 1/385)
അധികരിച്ച ആര്‍ത്തവം 15 ദിവസമാണെന്നു പറഞ്ഞല്ലോ. എന്നാല്‍ ഒരു സ്ത്രീക്ക് പതിനഞ്ച് ദിവസത്തിനിടയില്‍ രക്തവും ശുദ്ധിയും ഇടകലര്‍ന്നു വന്നാല്‍ എന്തു ചെയ്യും?
ഭയപ്പെടാനൊന്നുമില്ല. മറ്റെല്ലാത്തിലും എന്നപോലെ കര്‍മ ശാസ്ത്ര പണ്ഡിതന്‍മാര്‍ അതിനും പരിഹാരം കണ്ടെത്തിയിരിക്കുന്നു. രക്തവും ശുദ്ധിയും കൂടി പതിനഞ്ച് ദിവസത്തില്‍ അധികരിക്കാതിരിക്കുകയും ആ രക്തം 24 മണിക്കൂറില്‍ കുറയാതിരിക്കുകയും ചെയ്താല്‍ ഇടയിലുള്ള ശുദ്ധിയും ആര്‍ത്തവമായി പരിഗണിക്കപ്പെടും. (നിഹായ 1/307)
നോമ്പ്, ത്വവാഫ് തുടങ്ങിയവ നഷ്ടപ്പെടാതിരിക്കാന്‍ മരുന്നുകളുപയോഗിച്ച് ആര്‍ത്തവം നിയന്ത്രിക്കാന്‍ പാടുണ്ടോ?
ആര്‍ത്തവം നടയാന്‍ മരുന്നുപയോഗിക്കുന്നതുകൊണ്ട് ശറഇല്‍ വിരോധമൊന്നുമില്ല. (തല്‍ഖീസുല്‍ മറാം, പേജ് 247)
ഇടക്കിടെ ആര്‍ത്തവം നിയന്ത്രിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് യാതൊരു ഹാനിയും വരില്ലെന്നാണ് ചില ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ അതുമൂലം ചില തകരാറുകള്‍ കണ്ടേക്കാമെന്ന് പ്രശസ്തരായ ചില ഡോക്ടര്‍മാര്‍ പറയുന്നു. ഡോക്ടര്‍ അബ്ദുല്‍ ഗഫൂര്‍ വിവരിക്കുന്നത് കാണുക: ”മനുഷ്യ ശരീരത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും വിവിധ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂട്ടായും ഒറ്റക്കായും ശരീരത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. അവയില്‍പ്പെട്ടതാണ് മാസത്തില്‍ ഒരിക്കല്‍ ആര്‍ത്തവമുണ്ടാകുന്നതും അണ്‌ഡോല്‍പാദനവുമൊക്കെ. ക്രിതൃമ മാര്‍ഗത്തിലൂടെ, ഔഷധ സേവയിലൂടെ ഈ പ്രവര്‍ത്തനങ്ങളിലിടപെടുന്നത് ആ രംഗത്ത് ഉദ്ദേശിച്ച ഫലം ഉളവാക്കിയാലും മറ്റു പല ദൂഷ്യങ്ങളും ശരീരത്തില്‍ വരുത്തിത്തീര്‍ക്കുന്നു. ഇത്തരം ഗുളികകളിലധികവും നിരവധി പാര്‍ശ്വഫലങ്ങള്‍ ശരീരത്തിലുണ്ടാക്കുന്നവയാണ്. സ്തനങ്ങളില്‍ കല്ലിപ്പ്, ഛര്‍ദ്ദി, ലൈംഗികാഗ്രഹം കുറയുക, കരള്‍വീക്കം, ശരീരം തടിച്ചു വരിക, ഞരമ്പു തടിക്കുക എന്നിവ ഉദാഹരണം. ഇത്തരം ഔഷധങ്ങള്‍ ഹൃദ്രോഗികള്‍, പ്രമേഹ രോഗമുള്ളവര്‍, രക്ത സമ്മര്‍ദ്ദമേറിയവര്‍ എന്നിവര്‍ ഉപയോഗിക്കരുത്.” (ലൈംഗിക ശാസ്ത്രം -പേജ് 229)
ആര്‍ത്തവ കാലത്തും പ്രസവ രക്തകാലത്തും ഖളാആയ നോമ്പും നിസ്‌കാരവും ഖളാഅ് വീട്ടേണ്ടതുണ്ടോ?
നോമ്പ് ഖളാഅ് വീട്ടണം. പക്ഷെ, രക്തം അവസാനിക്കുന്നത് ഏതെങ്കിലുമൊരു നിസ്‌കാരസമയത്താണെങ്കില്‍ ആ നിസ്‌കാരത്തിന് ഒഴിവ് ബാധകമല്ല.അതെത്ര കുറഞ്ഞ സമയമാണെങ്കിലും ശരി. സുബ്ഹ്, ളുഹ്‌റ്, മഗ്‌രിബ് ഇവയില്‍നിന്ന് ഒന്നിന്റെ സമയത്താണ് രക്തസ്രാവം നിലച്ചതെങ്കില്‍ ആ വഖ്തിലെ നിസ്‌കാരം നിര്‍വഹിക്കണം. എന്നാല്‍ അശുദ്ധി അവസാനിച്ചത് ജംആക്കി നിസ്‌കരിക്കാവുന്ന ളുഹ്‌റ്, അസ്വറ്, ഇശാഅ് എന്നീ നിസ്‌കാരങ്ങളില്‍ ജംഇന്റെ അവസാന സമയത്താണെങ്കില്‍ തൊട്ടു മുമ്പുള്ള നിസ്‌കാരവും നിര്‍ബന്ധമാവും. അതായത് അസ്വറിന്റെ സമയത്ത് ശുദ്ധിയായാല്‍ തൊട്ടു മുമ്പുള്ള ളുഹ്‌റ്, ഇശാഇന്റെ സമയത്താണെങ്കില്‍ മഗ്‌രിബും നിസ്‌കരിക്കണം. (മുഗ്‌നി)
ആര്‍ത്തവ ചക്രം എന്ന പ്രയോഗം കൊണ്ടുള്ള ഉദ്ദേശ്യമെന്ത്?
ഒരു ആര്‍ത്തവം മുതല്‍ അടുത്ത ആര്‍ത്തവം ആവര്‍ത്തിക്കുന്നതുവരെയുള്ള കാലത്തിന് ആര്‍ത്തവ ചക്രം (menstrual cycle) എന്നു പറയുന്നു. ഒരു ആര്‍ത്തവ ചക്രത്തിന്റെ സാമാന്യ ദൈര്‍ഘ്യം 28 ദിവസമാണ്. ഈ ദൈര്‍ഘ്യത്തിന് വ്യത്യാസമുള്ളവരുമുണ്ട്. 25 മുതല്‍ 35 വരെയുള്ള ദിവസങ്ങള്‍ ക്രമമായി ആര്‍ത്തവ ചക്രത്തിനു ദൈര്‍ഘ്യം കണ്ടുവരുന്ന സ്ത്രീകളുമുണ്ട്. ഇസ്‌ലാമിക വീക്ഷണത്തില്‍ ‘ത്വുഹ്‌റ്’ എന്ന് അറബിയില്‍ പറയുന്ന ശുദ്ധിയാണ് ആര്‍ ത്തവ ചക്രംകൊണ്ട് വിവക്ഷ.
ആര്‍ത്തവകാല ദാമ്പത്യം
ആര്‍ത്തവ കാലത്ത് ലൈംഗിക ബന്ധം പാടില്ല .ഇസ്ലാം പാടെ വിലക്കിയ കാര്യമാണിത്. വിശുദ്ധ ഖുര്‍-ആന്‍ പറയുന്നു: “ആര്‍ത്തവത്തെ കുറിച്ച് അവര്‍ തങ്ങളോടന്വേഷിക്കുന്നു, താങ്കള്‍ പറയുക അത് മലിനമാണ്, അത് കൊണ്ട് ആര്ത്തവത്ത്തില്‍ ഭാര്യമാരെ നിങ്ങള്‍ വെടിയുക, ശുദ്ധി പ്രാപിക്കും വരെ അവരെ സമീപിക്കരുത്, ശുദ്ധി കൈവരിച്ചാല്‍ അല്ലാഹു വിധിച്ച വിധത്തില്‍ നിങ്ങള്‍ക്കവരെ പ്രാപിക്കാം. തീര്‍ച്ച അല്ലാഹു പശ്ചാത്തപികളെയും പരിശുദ്ധരെയും പ്രിയം വെക്കുന്നവനാകുന്നു.”(അല്‍ ബഖറ :222)
ഈ വാക്യത്തെ വ്യാഖ്യാനിച്ചു ഇമാം റാസി പറയുന്നു :ജൂതന്മാരും അഗ്നി ആരാധകരും ആര്‍ത്തവ വേളയില്‍ സ്ത്രീ സമ്പര്‍ക്കം പാടെ വെടിയുന്നവരായിരുന്നു. ക്രിസ്ത്യാനികളാകട്ടെ ആര്ത്തവത്തെ അവഗണിച്ചു സംഭോഗിക്കുന്നവരായിരുന്നു. അന്ധകാര അറബികള്‍ സ്ത്രീ ആര്‍ത്തവവതിയയാല്‍ ഒരുമിച്ചു ഭക്ഷിക്കാനോ ഒരു വിരിപ്പില്‍ ഒന്നിച്ചിരിക്കുവാനോ ഒരേ വീട്ടില്‍ തമ്സിക്കണോ പോലും സന്നദ്ധമായിരുന്നില്ല. ജൂത-മജൂസി വിശ്വാസത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത് .ഈ കാലത്താണ് മേല്‍ വാക്യം അവതരിക്കുന്നത്. ആര്ത്തവകാരികളോടുള്ള സമീപനത്തിന് മാന്യവും സുരക്ഷിതവുമായ ഒരു വിധിയായിരുന്നു ഈ ഖുര്‍-ആന്‍ വാക്യത്തിലൂടെ അല്ലാഹു വെളിപ്പെടുത്തിയത്.
പക്ഷെ ഖുര്‍ആന്‍ വാക്യത്തിന്റെ ബാഹ്യ തലം മാത്രം പരിഗണിച്ചു മുസ്ലിംകളില്‍ത്തന്നെ ചിലര്‍ പത്നിമാരെ ആര്ത്തവാവസരത്ത്തില്‍ വീടിനു പുറത്താക്കി. ഈ സന്ദര്‍ഭത്തില്‍ ചില ഗ്രാമീണര്‍ തിരുനബി(സ) യെ സമീപിച്ചു പരാതിപ്പെട്ടു .”തിരുദൂതരെ വല്ലാത്ത തണുപ്പാണിപ്പോള്‍ ,വസ്ത്രങ്ങള്‍ ഞങളുടെ വശം വിരളം.ആര്‍ത്തവ കാരികള്‍ക്ക് പുതപ്പ് നല്‍കിയാല്‍ വീട്ടിലെ മറ്റുളളവരുടെ കാര്യം കഷ്ടമാകും.തിരിച്ചായാല്‍ ആര്ത്തവകാരികള്‍ക്കും വിഷമമാകും.” ഇത് കേട്ടപ്പോള്‍ നബി(സ) പറഞ്ഞു.”നിങ്ങളോടു ഞാന്‍ വിരോധിച്ചത് ആര്‍ത്തവ കാലത്ത് അവരുമായുള്ള സംയോഗം മാത്രമാണ് .അനറബികളെ പ്പോലെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ഞാന്‍ കല്പ്പിച്ചിട്ടില്ലല്ലോ.”
ഈ വിധി അറിഞ്ഞു ജൂതന്മാര്‍ പറഞ്ഞുവത്രേ: “ ഈ മനുഷ്യന്‍ എല്ലാ അര്‍ത്ഥത്തിലും നമ്മുടെ മതത്തി നെതിരാണെന്നു തോന്നുന്നു.”(തഫ് സീരുല്‍ കബീര്‍ 6/67) മേല്‍ വാക്യത്തില്‍ ആര്ത്തവത്തെ പരാമര്‍ശിച്ചു പറഞ്ഞ പദം “ മഹീള്” എന്നാണ് .ഇതിന്റെ പ്രസിദ്ധവും പ്രചാരത്തിലുള്ളതുമായ അര്‍ത്ഥം “മെന്‍സസ് സ്ഥാനം”എന്നാകുന്നു അപ്പോളെ വാക്യത്തിന്റെ വിവക്ഷ ആര്ത്തവാവസരത്തില്‍ സ്ത്രീ ബന്ധം വര്ജ്യമാണെന്നാകും.”(റാസി 6/68)
ഫതഹുല്‍ മുഈന്‍ പറയുന്നു, ആര്ത്തവമുളളപ്പോള്‍ മുട്ട് പൊക്കിളിനിടയിലെ സാമീപ്യം നിഷിദ്ധ മാകുന്നു.സംയോഗം മാത്രമേ ഹറാമുള്ളൂ എന്നും അഭിപ്രായമുണ്ട്. നവവി ഇമാം തെരഞ്ഞെടുത്ത വീക്ഷണം രണ്ടാമത്തേതാണ് .”സംയോഗമല്ലാത്ത എന്തുമാകാം”എന്ന മുസ്ലിമിന്റെ ഹദീസാണ് ഇമാമിന്റെ രേഖ. (ഫത് :28)
അബൂദാവൂദ് (റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം.ഒരാള്‍ നബി(സ) യുടെ അരികില്‍ വന്നു ആരാഞ്ഞു .ഭാര്യക്ക് ആര്ത്തവമുള്ളപ്പോള്‍ അവളില്‍ അനുവദിക്കപെട്ടതെന്താകുന്നു.? നബി (സ) പറഞ്ഞു. “ അരയുടുപ്പിനു അപ്പുറത്തുള്ളവ. മുട്ട് പൊക്കിളിന്നിടയിലെ ഇടപെടല്‍ ഹറാമാകാന്‍ കാരണം തര്‍ക്കമില്ലാതെ നിഷിദ്ധമായി വിധിക്കപെട്ടിട്ടുള്ള സംയോഗത്തിലേക്ക് അത് വഴി വെക്കുമെന്നതാണ്.
ഹദീസില്‍ ഇങ്ങനെ ഉണ്ട്. “വേലിക്കു ചുറ്റും മേയാന്‍ നിന്നാല്‍ വേലി ഭേദിക്കാന് കളമൊരുങ്ങും . ഇമാം ശാഫി (റ) ഇങ്ങനെ കൃത്യമായി പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്. “ആര്‍ത്തവ കാലത്തെ സംഭോഗം ഹറാമകന്‍ കാരണം യോനിയിലെ മാലിന്യമാണ് .മുട്ട് പൊക്കിളിനിടെ ഹറാമാണെന്നു വിധിക്കാന്‍ കാരണം സംയോഗത്തില്‍ ചെന്ന് ചാടാനുള്ള സാധ്യതയുമാണ് .”(ഫതാവല്‍ കുബ്റ:1/120)
ഇമാം റാസി (റ) പറയുന്നു. ആര്‍ത്തവ കാലത്തെ സംയോഗം ഹറാമാണെന്ന കാര്യത്തില്‍ മുസ്ലിംകള്‍ ഏകോപിതരാകുന്നു.അത് പോലെ മുട്ട് പോക്കിളിനിടയിലെ ഭാഗമൊഴിച്ചു ബാക്കി യുള്ളവ കൊണ്ട് ആസ്വാദനം ഹലാലാണെന്നു കാര്യത്തിലും ഏകോപിതരാണ്.മുട്ട് പൊക്കിളിനിടയിലെ ഭാഗം അനുവദിനീയമാണോ എന്നതിലാണ് അഭിപ്രായന്തരമിരിക്കുന്നത്.
‘മഹീള്’എന്നത് കൊണ്ട് ആര്‍ത്തവ മേഖല എന്നര്‍ത്ഥം വെക്കുമ്പോള്‍ സംഭോഗം മാത്രമേ ഹറാമാകുന്നുള്ളൂ. ആര്‍ത്തവം എന്നര്‍ത്ഥം വെക്കുമ്പോള്‍ ആര്‍ത്തവ വകാലത്ത് സ്ത്രീ സഹവാസം ഒഴിവാക്കുക എന്നാകും ആയതിന്റെ വിവക്ഷ,അത് പൊക്കിളിനു താഴെയും മുട്ടിനു മേലെയുമുള്ള ഭാഗങ്ങളില്‍ ബന്ധമൊഴിവക്കാനുള്ള മറ്റു പ്രമാണങ്ങള്‍ക്ക് പിന്‍ബലമേകുന്നു.അപ്പോളെ ബാക്കി ഭാഗങ്ങള്‍ പരിശുദ്ധങ്ങളാണെന്നു വരും.”(റാസി :6/72)
ആര്‍ത്തവ വുമായി ബന്ധപ്പെട്ട മറ്റൊരു മസ്അല ആര്‍ത്തവ വിരാമശേഷം കുളിച്ചു വൃത്തി യായാലേ ബന്ധം അനുവദിക്കപ്പെടു എന്നതാണ്.എല്ലാ നാടുകളിലെയും ഭൂരിപക്ഷം കര്‍മ ശാസ്ത്രഞരും പറയുന്നത് ആര്‍ത്തവകുളി കൂടി കഴിഞ്ഞാലെ സ്ത്രീ ബന്ധം അനുവദനീയമാകൂ എന്നാണ് . (തഫ്‌സീര്‍ റാസി :6/76,77)(ഫത് ഹുല്‍ മുഈന്‍ പേജ് 28)
ആര്‍ത്തവകാലത്തെ ബന്ധം ആരോഗ്യപരമായി ആപല്‍ക്കരമാണെന്നു തെളിഞ്ഞിട്ടുണ്ട്. ആര്‍ത്തവ കാലത്തെ ലൈംഗിക ബന്ധം ഗര്ഭാശയാര്‍ബുദത്തിനു കാരണമാകുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.
ഉസ്മാന്ബ്നു ദദ്ഹബി ഉദ്ധരിക്കുന്നു. “ആര്‍ത്തവരക്തം പുരുഷ ലിംഗത്തിനു അനാരോഗ്യം വരുത്തുന്നതായി അനുഭവമുണ്ട്.”(ത്വിബ്ബ്ന്നബവി :22) ഇബ്നു ഹജറുല്‍ ഹൈതമി (റ) പറയുന്നു: “ആര്‍ത്തവകാരിയുംയുള്ള ബന്ധം വേദനാജനകമായ രോഗങ്ങള്‍ക്കും കുഷ്ടബാധക്കും കാരണമാകുമെന്ന് .” ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുണ്ട്. (ഫതാവല്‍ കുബ്റ 1/122 ) നബി (സ) പറഞ്ഞു : “ആര്‍ത്തവകാരിയെ പ്രാപിച്ചവന്‍ മുഹമമദ് നബിക്കിറക്കപെട്ടതിനെ കളവാക്കിയവനാകുന്നു .”(തിര്‍മുദി ,അഹ്മദ് )
എന്താണ് ഇസ്തിഹാളത്ത്
ഹൈളിന്റെയും (ആര്‍ത്തവരക്തം ) നിഫാസിന്റെയും (പ്രസവരക്തം) സന്ദര്‍ഭങ്ങളിലില്ലാതേയുണ്ടാകുന്ന രക്തസ്രാവത്തിനാണ് ഇസ്തിഹാളത്ത് എന്ന് പറയുന്നത്
ഹൈള്, നീഫാസ്, ഇസ്ത്തിഹാളത്ത് എന്നിവയേകുറിച്ചും അവയീല്‍ നിന്നുള്ള ശുദ്ധീകരണത്തേകുറിച്ചും,സ്ത്രികള്‍ നല്ലത് പോലേ മനസ്സിലാകിയിരിക്കണം. അതവരുടെ മതത്തിന്റെയുംആരോഗ്യത്തിന്റെയും രക്ഷക്ക് അനിവാര്യമാണ്
ഇതിനേ കുറിച്ച് ചെറിയരിതിയില്‍ ഒരു വീവരണം തരാം
ഇസ്തിഹാളത്ത് ഉണ്ടായിരിക്കുബോള്‍ നിസ്കാരവും നോബും ഉപേക്ഷിക്കാന്‍ പാടില്ലാ. ഹൈളും നിഫാസും ഉള്ളവര്‍ക്ക് നിഷിദ്ധമായകാര്യങ്ങളൊന്നുംഇസ്തിഹാളത്തുള്ളവര്‍ക്ക് നിഷിദ്ധമാവുകയില്ലാ. ഭര്‍ത്താവുമായി ലൈംഗീക വേഴെചയീലേര്‍പെടുകയും ച്ചെയ്യാം.
എന്നാല്‍ ഇസ്തിഹാളത്തുള്ള സ്ത്രികള്‍ നിസ്കാരത്തേ സംബന്ധിച്ചടത്തോളം ചില കാര്യങ്ങള്‍ ച്ചെയ്യേണ്ടതുണ്ട്
നിസ്കാരത്തിന്റെ സമയം ആയിടുണ്ട് എന്ന് ഉറപ്പയതിന് ശേഷമേ അവള്‍ വുളു എടുക്കാന്‍ പാടുള്ളു. വുളു എടുക്കൂന്നതിന് മുബായി യോനി നന്നായി കഴുകുകയും പുറത്തേക് രക്തം വരാത്തരീതിയില്‍ കെട്ടിവെക്കുകയും വേണം. എന്നിട്ടേ വുളു എടുക്കാവു.
വുളു എടുത്ത ഉടനേ നിസ്കരീക്കണം. ജമാഅത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയോ ഔറത്ത് മറക്കാന്‍ വേണ്ടിയോഅല്ലാതേ മറ്റൊന്നിനും കാത്ത് നിക്കരുത്. കാത്ത്നിന്നാല്‍ ഈ ചെയ്ത പ്രവര്‍ത്തനങ്ങളൊക്കേ അവള്‍ വിണ്ടും ചെയ്യേണ്ടിവരും.
ഇങ്ങനേയുള്ളവര്‍ വൂളുകൊണ്ട് ഒരു ഫര്‍ള് നിസ്കാരം മാത്രമേ നിര്‍ വ്വഹിക്കാന്‍ പാടുള്ളു . ഒരു വുളു കൊണ്ട്ഒന്നില്‍ കുടുത്തല്‍ സുനത്ത് നിസ്കാരം നിര്‍ വഹിക്കാവുന്നതാണ്.
ഇസ്തിഹാളത്തുള്ളവര്‍ വുളു എടുക്കുബോള്‍ അശുദ്ധിയേ ഉയര്‍ത്തുന്നു എന്ന് നിയ്യത് ചെയ്യാന്‍ പാടില്ലാ.
നമസ്കാരത്തേ ഹലാലാകുന്നതിന് വേണ്ടി എന്നേ പാടുള്ളു.
ഹൈളും നിഫാസും കഴിഞ്ഞ് കുളിക്കുന്ന സ്ത്രികള്‍ തങ്ങളുടേ യോനിഭാഗം നന്നായീകഴുകുകയുംസുഗന്ധദ്രവങ്ങള്‍ ഉപയോഗിച്ച് അവിടത്തേ ദുര്‍ഗന്ധം ദുരികരിക്കേണ്ടതുമാണ് സുഗന്ധദ്രവ്യം പുരട്ടിയ പഞ്ഞിയോ നേര്‍ത്ത ശീലയോ യോനിദളങ്ങള്‍ക്കുള്ളില്‍ വെക്കുന്നത് നല്ലതാണ് പക്ഷേ ഹജ്ജിനും ഉംറകും ഇഹ്റാം കെട്ടിവളും ഇദ്ദയാചരിക്കന്നവളും സുഗന്ധദ്രവ്യം ഉപയോഗിക്കാന്‍ പാടുള്ളതല്ലാ.
നിഫാസ് (പ്രസവ രക്‌തം)
പ്രസവാനന്തരം സ്ത്രികളുടെ യോനിയിൽ കൂടി (രക്‌തപിണ്ഡത്തെ പ്രസവിച്ചതാണെങ്കിലും) പുറപ്പെടുന്ന രക്‌തത്തിന് നിഫാസ് (പ്രസവ രക്‌തം) എന്നു പറയുന്നു.
ഗർഭാശയം മുഴുവൻ ഒഴിവായതിന്റെ ശേഷം മാത്രമാണ് ഇത് പുറപ്പെടുക. സാധാരണ പ്രസവിച്ച ഉടനെ തുടങ്ങുകയും 40 ദിവസം വരെ തുടർന്ന് നിൽക്കുകയും ചെയ്യും. ഏറ്റവും ചുരുങ്ങിയ ദൈർഘ്യം ഒരു സെക്കന്റ് മാത്രമാണ്. ഏറിയാൽ 60 ദിവസം വരെ നീണ്ടുപോകാം.
പ്രസവിച്ച ഉടനെ രക്‌തം കാണാത്തവൾക്ക് നിസ്കാരം നോമ്പ് മുതലായവ ഉപേക്ഷിക്കാവതല്ല. 15 ദിവസത്തിനകം രക്തം കണ്ടാൽ ആ സമയം മുതൽ അവൾ നിസ്കാരം, നോമ്പ് മുതലായവ ഉപേക്ഷിക്കുകയാണ് വേണ്ടത്. അത്തരം ഘട്ടത്തിൽ പ്രസവ ദിവസം മുതൽ തന്നെ അവൾ നിഫാസ്‌കാരിയായി കണക്കാക്കപ്പെടുന്നതാണ്. അതേസമയം അനുഷ്ഠിച്ച ആരാധനകൾ നിഫാസ് കാലത്തായതിന് അവൾ കുറ്റക്കാരിയാവുന്നതുമല്ല. ഈ സമയത്ത് നോമ്പ് അനുഷ്ടിച്ചിട്ടുണ്ടെങ്കിൽ ഖളാഅ് വീട്ടൽ നിർബന്ധവുമാണ്.
പ്രസവിച്ച് 15 ദിവസം കഴിഞ്ഞതിന്റെ ശേഷമാണ് രക്തം പുറപ്പെടുന്നതെങ്കിൽ അത് ആർത്തവ രക്തമാണ്. പ്രസവ രക്തമല്ല. പുറപ്പെട്ട്കൊണ്ടിരിക്കുന്ന രക്തം 60 ദിവസം പൂർത്തിയാകുന്നതിനു മുമ്പ് മുറിയുകയും 15 ദിവസത്തിനുള്ളിൽ മടങ്ങിവരുകയും ചെയ്താൽ അത് പ്രസവരക്ത തന്നെയായി കണക്കാക്കും. 15 ദിവസം കഴിഞ്ഞതിന്റെ ശേഷമാണ് വീണ്ടും രക്തം കണ്ടതെങ്കിൽ അത് ആർത്തവ രക്തവുമാണ്.
രക്തം മുറിയാതെ 60 ദിവസം കടന്നാൽ ശക്തിയുള്ള രക്തം നിഫാസും അല്ലാത്തവ രോഗരക്തവുമാണ്. രക്തം വിത്യാസമില്ലാതിരിക്കുകയോ വിത്യാസം രേഖപ്പെടുത്താതിരിക്കുകയോ ചെയ്താൽ മുൻപതിവനുസരിച്ച് ആരാധന നിർവഹിക്കണം. മുൻ പതിവ് ഓർമ്മിക്കുന്നില്ലെങ്കിൽ സൂക്ഷമത പാലിക്കണം
ആദ്യമായി നിഫാസുണ്ടാകുന്ന സ്ത്രീയുടെ രക്തമാണ് അറുപത് ദിവസം വിട്ടു കടന്നതെങ്കിൽ, ഒരു നിമിഷം നിഫാസും ബാക്കി മുഴുവൻ രോഗ രക്തവുമായി കണക്കാക്കും. ആ സമയത്തുള്ള നിസ്‌കാരവും നോമ്പും ഖളാഅ് വീട്ടണം.
60 ദിവസം കഴിഞ്ഞ ശേഷം അല്പസമയം രക്തം നിന്ന് വീണ്ടും പുറപ്പെട്ടാൽ അത് ആർത്തവ രക്തമായി കണക്കാക്കും.
വിത്യസ്തരൂപത്തിലാണ് സ്ത്രീകളിൽ നിഫാസിന്റെ കാലം
ചിലർക്ക് 28 നും 40 നും അതിൽ അധികരിച്ചും ചുരുങ്ങിയുമെല്ലാം രക്‌തം നിലക്കും. പ്രസവിച്ച് 40 ദിവസം കഴിഞ്ഞതിനു ശേഷമേ നിസ്കാരവും മറ്റും നിർബന്ധമാവൂ എന്നൊരു തെറ്റിദ്ധാരണ നമ്മുടെ സ്ത്രീകളെ പിടികൂടിയിട്ടുണ്ട്. ഇത് ശുദ്ധ വിവരക്കേടാണ്. തിരുത്തപ്പെടേണ്ടതുമാണ്.
ആർത്തവം മൂലം നിശിദ്ധമാകുന്ന കാര്യങ്ങൾ പ്രസവ രക്‌തം മൂലവും നിഷിദ്ധമാണ്. അശുദ്ധകാലത്തെ നിസ്കാരം ഖളാഅ് വീട്ടേണ്ടതില്ല. നോമ്പ് ഖളാഅ് വീട്ടണം.
പ്രസവം മൂലം കുളി നിർബന്ധമാകും. യാതൊരു ഈർപ്പവുമില്ലാതെ കുട്ടി പുറത്ത് വന്നാലും, മാംസ പിണ്ഡത്തെ പ്രസവിച്ചാലും കുളി നിർബന്ധമാണ്. ഓപ്പറേഷൻ മുഖേന കുട്ടിയെ പുറത്തെടുത്താലും പ്രസവത്തിന്റെ വിധിയാണ്.
സയാമീസ് ഇരട്ടകളിൽ രണ്ടും പൂർണ്ണമായി പുറത്ത് വന്നാലേ കുളി നിർബന്ധമാവുകയുള്ളൂ.
*************************************************************
എന്റെ പ്രസവം കഴിഞ്ഞിട്ട് 42 ദിവസമായി രക്തസ്രാവം ഒരു മാസം നല്ലവണ്ണം ഉണ്ടായിരുന്നു ശേഷം 10/12 ദിവസമായി വെളുത്ത ഒരു ദ്രാവകം ഇപ്പോഴും വരുന്നുണ്ട് ചിലപ്പോഴൊക്കെ രക്തത്തിന്റെ അടയാളം ഉണ്ട് താനും . എനിക്ക് എപ്പോള്‍ നിസ്കരിക്കാന്‍ പറ്റും ഇപ്പോള്‍ വരുന്നത് നിഫാസ് രകതം ആണോ ?
പ്രസവാനന്തരം സ്ത്രീകള്‍ക്കുണ്ടാകുന്ന രക്ത സ്രാവത്തിന് നിഫാസ് അഥവാ പ്രസവ രക്തം എന്ന് പറയപ്പെടുന്നു. ഏറ്റവും കുറഞ്ഞത് ഒരു സെകന്‍റും സാധാരണ ഗതിയില്‍ 40 ദിവസവും കൂടിയാല്‍ 60 ദിവസവുമാണ് അതിന്‍റെ ദൈര്‍ഘ്യം. ഇങ്ങനെ പുറത്ത് വരുന്ന സ്രവം സാധാരണ രക്തമായാലും അല്ലെങ്കില്‍ മഞ്ഞ നിറത്തിലോ കലര്‍പ് നിറത്തിലോ ഉള്ള ദ്രാവകമായാലും നിഫാസ് തന്നെ.
ഇവിടെ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 60 ദിവസമാണ് നിഫാസിന്‍റെ കൂടിയ ദൈര്‍ഘ്യം എന്ന് പറഞ്ഞുവല്ലോ. ഒരു സ്ത്രീക്ക് 60 ദിവസം കഴിഞ്ഞതിന് ശേഷവും രക്തം കാണുകയാണെങ്കില്‍, ശേഷം കാണുന്നത് ആര്‍ത്തവ രക്തം (ഹൈള്) ആയി കണക്കാക്കേണ്ടതാണ്. അറുപത് ദിവസത്തിന് മുമ്പായി രക്തം നിലക്കുകയും അങ്ങനെ 60 ദിവസം കഴിഞ്ഞതിന് ശേഷം വീണ്ടും രക്തം കണ്ടാല്‍ അതും ഹൈള് തന്നെ. എന്നാല്‍ ഇടക്ക് രക്തം മുറിയുകയും 60 ദിവസത്തിനുള്ളിലായി വീണ്ടും രക്തം കാണപ്പെടുകയും ചെയ്താല്‍, രക്തം നിലച്ച ദിവസങ്ങള്‍ 15 ദിവസത്തേക്കാള്‍ താഴെയാണെങ്കില്‍ നിഫാസായിട്ടും 15 ദിവസത്തേക്കാള്‍ കൂടുതലാണെങ്കില്‍ ഹൈള് ആയിട്ടുമാണ് ഗണിക്കേണ്ടത്.
ഇത് ഒരു ഉദാഹരണത്തിലൂടെ മനസ്സിലാക്കാം, ഒരു സ്ത്രീ പ്രസവിച്ച ശേഷം 10 ദിവസം കഴിഞ്ഞ് അവളുടെ രക്തം മുറിയികുയും പിന്നീട് പ്രസവിച്ച് ഇരുപത്തിമൂന്നാം ദിവസം വീണ്ടും രക്തം കണ്ടാല്‍, രക്തം മുറിഞ്ഞ ഇടവേള 15 ദിവസത്തില്‍ താഴെ ആയതിനാല്‍ അത് നിഫാസ് ആയിട്ടാണ് ഗണിക്കേണ്ടത്. പ്രസവിച്ച് 25 ദിവസം കഴിഞ്ഞിട്ടാണ് വീണ്ടും രക്തം കാണുന്നതെങ്കില്‍ രക്തം മുറഞ്ഞ ഇടവേള 15 ദിവസത്തിനേക്കാള്‍ കൂടുതലായതിനാല്‍ അതിനെ ഹൈള് രക്തമായിട്ടാണ് ഗണിക്കേണ്ടത്. അഥവാ പത്താം ദിവസം അവളുടെ നിഫാസ് നിലച്ചു എന്ന് മനസ്സിലാക്കാം.
നിഫാസ് രക്തം ഉണ്ടാകുമ്പോള്‍ നിസ്കാരം, നോമ്പ്, ഖുര്‍ആന്‍ പാരായണം, ഖുര്‍ആന്‍ സ്പര്‍ശിക്കല്‍, ഥവാഫ്, സംയോഗം, ഥലാഖ് തുടങ്ങി പലകാര്യങ്ങളും നിഷിദ്ധമാണ്. നിഫാസ് രക്തങ്ങളുടെ ഇടയിലുള്ള ഇടവേളകള്‍ നിഫാസിന്‍റെ ഭാഗമായിട്ടാണ് പരിഗണക്കപ്പെടുക. അതിനാല്‍ മേല്‍പറഞ്ഞതെല്ലാം ഈ സമയങ്ങളിലും നിഷിദ്ധമാണ്. എന്നാല്‍ നിഫാസിന്‍റെയും ഹൈളിന്‍റെയും ഇടയിലുള്ള ഇടവേള ശുദ്ധിയുള്ളതും ആ സമയത്ത് മേല്‍പറഞ്ഞ കാര്യങ്ങളുടെ നിഷിദ്ധം നീങ്ങുന്നതുമാണ്.
ഇവിടെ സഹോദരിയുടെ ചോദ്യത്തില്‍ നിന്ന് മനസ്സിലാകുന്നത് സോഹദരിക്കുണ്ടായതെല്ലാം നിഫാസ് ഗണത്തില്‍ പെട്ടതാണെന്നാണ്, കാരണം രക്തം മുറിഞ്ഞ ഇടവേള 15 ദിവസത്തിനേക്കാള്‍ കുറവാണല്ലോ. അതിനാല്‍ ഈ കാലമത്രയും നിഫാസുള്ളതിനാല്‍ നിസ്കാരം പോലുള്ളവ പാടില്ല. മുകളില്‍ വിവരിച്ച പോലെ നിഫാസ് മുറിഞ്ഞ് എന്നുറപ്പായാല്‍ സഹോദരിക്ക് നിസ്കാരവും മറ്റു ഇബാദതുകളും നിറവേറ്റാവുന്നതാണ്.
അമലുകള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തൌഫീഖ് നല്‍കട്ടെ
(അവലംബം: മഹല്ലി, തുഹ്ഫ, മുഗ്‍നി)
നിഫാസ് രക്തം നിലച്ചാല്‍ അപ്പോള്‍ തന്നെ കുളിക്കാമോ? നാല്‍പത് ദിവസം കഴിഞ്ഞേ കുളിക്കാവൂം എന്ന് പറയാറുണ്ട്. സത്യാവസ്ഥ എന്ത്?
നിഫാസ് രക്തത്തിന്‍റെ ഏറ്റവും കുറഞ്ഞ പരിധി ഒരു സെക്കന്‍റ് ആണ്, കൂടിയത് അറുപത് ദിവസവും. നിഫാസ് രക്തം മുറിഞ്ഞാല്‍ വേഗം കുളിച്ച് ശുദ്ധിയായി നിസ്കരിക്കല്‍ നിര്‍ബന്ധമാണ്. രക്തം നിന്നിട്ടും നാല്‍പത് ദിവസം വരെ കുളി പിന്തിപ്പിക്കുന്നതും അതു മൂലം നിസ്കാരം നോമ്പ് ഖളാആക്കുന്നതും ഹറാമാണ്.
നാല്‍പത് ദിവസം കഴിയുന്നതിന് മുമ്പ് നിഫാസ് രക്തം നിന്നാല്‍ നിസ്കരിക്കണമല്ലോ. എന്നാല്‍ സംയോഗം ചെയ്യാന്‍ പറ്റുമോ?
ശുദ്ധിയാവുന്നതോടെ ഭാര്യാഭര്‍തൃബന്ധം പോലോത്ത, നിഫാസ് കൊണ്ട് നിഷിദ്ധമായ എല്ലാ കാര്യങ്ങളും അനുവദനീയമാവുന്നതുമാണ്.
ഹൈളോ നിഫാസോ ഉള്ളപ്പോള്‍ നഖം, മുടി എന്നിവ നീക്കുന്നതിന്റെ വിധി എന്താണ്?
ആര്‍ത്തവം പോലോത്ത എല്ലാ വലിയ അശുദ്ധി സമയങ്ങളിലും ശരീരത്തില്‍നിന്ന് മുടി, നഖം പോലോത്തവ നീക്കം ചെയ്യുന്നതിനെക്കുറിച്ച് പണ്ഡിതര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. വലിയ അശുദ്ധി സമയങ്ങളില്‍ അവ നീക്കം ചെയ്യാതിരിക്കല് സുന്നതാണ്. എന്നാല്‍ വേര്‍പിരിഞ്ഞുപോവുന്ന ഇത്തരം ഭാഗങ്ങള്‍ സൂക്ഷിച്ചുവെക്കണമെന്ന് ആരും അഭിപ്രായപ്പെട്ടതായി കാണുന്നില്ല. വലിയ അശുദ്ധി സമയത്ത് പിരിഞ്ഞുപോവുന്നത് ഖിയാമത് നാളില്‍ വലിയ അശുദ്ധിയുള്ളതായി പുനര്‍ജീവിപ്പിക്കപ്പെടും എന്ന് ഇമാം ഗസാലി (റഹ്) പറഞ്ഞിട്ടുണ്ട്.
രക്തസ്രാവത്തിന്റെ ഇനങ്ങളും അവയുടെ വിധികളും ചുരുക്കി വിവരിക്കാമോ?
ആര്‍ത്തവത്തിന്റെ പരമാവധി ദിവസമായ പതിനഞ്ചില്‍ കവിയലോടെ ജീവിതത്തില്‍ ആദ്യമായി രക്തം കാണുന്നവള്‍ രണ്ട് വിഭാഗം.
1) രക്തത്തിന്റെ വര്‍ണം കൊണ്ടോ മറ്റോ ശക്തി കൂടിയതും, കുറഞ്ഞതും വിവേചിച്ചറിയുന്നവള്‍.
2) രക്തം ഒരേ രൂപത്തിലായതിനാല്‍ വിവേചിച്ചറിയാത്തവള്‍.
മുമ്പ് ആര്‍ത്തവവും ശുദ്ധിയും പതിവുള്ളവളും പിന്നീട് ആര്‍ത്തവം പരിധി കഴിഞ്ഞ് രക്തം സ്രവിക്കുകയും ചെയ്തവള്‍ അഞ്ചു വിഭാഗം.
1) രക്തം പല രൂപത്തിലായതിനാല്‍ ശക്തിയുള്ളതും അല്ലാത്തതും വകതിരിച്ച് അറിയുന്നവള്‍.
2) ശക്തമായ രക്തവും അശക്തമായ രക്തവും വേര്‍തിരിച്ചറിയാന്‍ സാധിക്കാതിരിക്കലോടുകൂടെ മുന്‍ ആര്‍ത്തവത്തിന്റെ കണക്കും സമയവും ഓര്‍മയുള്ളവള്‍.
3) കണക്കും സമയവും മറന്നവള്‍.
4) സമയം അറിയാമെങ്കിലും കണക്ക് മറന്നവള്‍.
5) കണക്ക് ഓര്‍മയുണ്ടെങ്കിലും സമയം മറന്നവള്‍.
ഇങ്ങനെ രണ്ടു വിഭാഗവും കൂടി രക്തസ്രാവമുള്ള സ്ത്രീകള്‍ ഏഴു വിധത്തിലാണ്. ഇവരില്‍നിന്ന് ഒന്നാം വിഭാഗത്തില്‍പ്പെട്ട ആദ്യത്തവള്‍ ശക്തിയായി കണ്ട രക്തം ആര്‍ത്തവമാണെന്നും, ശക്തി കുറഞ്ഞു കണ്ടത് ഇസ്തിഹാളത്താണെന്നും വെക്കണം. രണ്ടാമത്തവള്‍ മാസത്തിലൊരു ദിവസം ആര്‍ത്തവമായും ബാക്കിയുള്ള ഇരുപത്തൊമ്പത് ദിവസം ഇസ്തിഹാളത്തായും പരിഗണിക്കണം. രണ്ടാം വിഭാഗത്തില്‍ പെട്ട ആദ്യത്തവള്‍ ശക്തിയായി കണ്ട രക്തം ആര്‍ത്തവമാണെന്നും ശക്തി കുറഞ്ഞ് കണ്ടത് ഇസ്തിഹാളത്താണെന്നും വെക്കണം. രണ്ടാമത്തവള്‍ പതിവനുസരിച്ച് ആര്‍ത്തവമുണ്ടാവാറുള്ള അത്രയും ദിവസം ആര്‍ത്തവമായും ബാക്കി രോഗ രക്തമായും പിരഗണിക്കണം. മൂന്നാമത്തവള്‍ ഓരോ ഫര്‍ള് നിസ്‌കാരത്തിനു വേണ്ടിയും സമയമായ ശേഷം കുളിക്കല്‍ നിര്‍ബന്ധമാണ്. നാലാമത്തെയും അഞ്ചാമത്തെയും വിഭാഗത്തില്‍ പെട്ടവള്‍ ഹൈളാണെന്ന് ഉറപ്പുള്ളതിന് അതിന്റെ വിധി നല്‍കുകയും രണ്ടിനും ഹിതമുള്ളതിന് ഉഹ്തിയാഥ് (സൂക്ഷ്മത) പാലിക്കുകയും വേണം.
ഹൈള്, നിഫാസ്, ജനാബത്ത് തുടങ്ങിയ അശുദ്ധിയുള്ളതോടു കൂടെ മാലമൗലിദുകളും റാത്തീബുകളും മറ്റും ഓതാമോ?
വലിയ അശുദ്ധിയുള്ളപ്പോള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് നിഷിദ്ധമാണ്. ഖുര്‍ആന്‍ അല്ലാത്ത മാല, മൗലിദ്, റാത്തീബ് മുതലായവ ഓതുന്നതിന് വിരോധമില്ല. ഖൂര്‍ആനിലെ സൂക്തങ്ങള്‍ തന്നെ ദിക്‌റ് എന്ന ഉദ്ദേശ്യത്തോടെ ഉരുവിടുന്നതിന് വിരോധമില്ല. ബാങ്കിന് ഉത്തരം ചെയ്യുക, നല്ല കാര്യം ചെയ്യുമ്പോള്‍ ബിസ്മി ചൊല്ലുക തുടങ്ങിയവ അശുദ്ധിയുള്ളവര്‍ക്കും സുന്നത്താണ്. (തുഹ്ഫ 1 : 271)
ഭക്ഷണം കഴിക്കാന്‍ ആരംഭിക്കുക, അതില്‍നിന്ന് വിരമിക്കുക, വിപത്തുണ്ടാവുക, യാത്ര തുടങ്ങുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ പ്രത്യേകമായി ചൊല്ലാറുള്ള ദുക്‌റുകള്‍ ഉതില്‍പെടുന്നു. (ശര്‍വാനി 1 : 271)
വലിയ അശുദ്ധിയുടെ വേളയില്‍ ആത്മീയ ചിന്ത പൂര്‍ണമായി വെടിയുന്ന ചിലരുണ്ട്. അത് അഭിലഷണീയമല്ല.
യോനീസ്രാവം (വെള്ളപോക്ക്)
ഒട്ടുമിക്ക സ്ത്രീകളെയും ശാരീരികമായും മാനസികമായും അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നമാണ് വെള്ളപോക്ക്. എളുപ്പത്തില്‍ പകരുന്ന രോഗമാണിത്. പുരുഷന്‍മാരില്‍നിന്ന് സ്ത്രീകളിലേക്കും സ്ത്രീകളില്‍നിന്ന് പുരുഷന്‍മാരിലേക്കും ഈ രോഗം പകരുന്നു. ചില പ്രത്യേക തരം രോഗാണുക്കള്‍ യോനീ നാളത്തിലോ പുരുഷലിംഗാഗ്രത്തിലോ വസിച്ചാണ് ഈ രോഗം പരസ്പരം കൈമാറുന്നത്. സ്ത്രീകള്‍ ഔഷധം സേവിക്കുമ്പോള്‍ പുരുഷന്‍മാര്‍ക്കും ചില ഔഷധങ്ങള്‍ ആവശ്യമായി വരും. കാരണം, മരുന്നുകള്‍ വഴി സ്ത്രീ രോഗ മുക്തി പ്രാപിച്ചാലും സംയോഗത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഭര്‍ത്താവ് വീണ്ടും ഭാര്യക്ക് രോഗം സമ്മാനിക്കും.
ആര്‍ത്തവത്തിന്റെ ക്രമക്കേടുകള്‍, അണുബാധ, വിരശല്യം, എരുവും പുളിയും അധികരിച്ച ഭക്ഷണ രീതി, ശുചിത്വമില്ലായ്മ തുടങ്ങിയ പല കാരണങ്ങള്‍ നിമിത്തം സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍ നിന്നുണ്ടാവുന്ന വെളുപ്പ്, ഇളംചുവപ്പ്, ഇളംപച്ച എന്നീ നിറങ്ങളിലുള്ള നേര്‍ത്തോ കുറുകിയോ നൂലു പോലെയോ ഉണ്ടാവുന്ന സ്രാവത്തിനാണ് വെള്ളപോക്ക് എന്ന് പറയുന്നത്.
തുടക്കത്തില്‍ കഞ്ഞിത്തെളി പോലെ വെളുത്ത നിറത്തിലും പിന്നീട് മഞ്ഞ നിറത്തിലുമായിരിക്കും. ഈ രോഗത്തിന് അസ്ഥിസ്രാവം എന്നു പറഞ്ഞു വരുന്നതുകൊണ്ട് അസ്ഥി ഉരുകിപ്പോവുകയാണെ ന്നും അതുകൊണ്ടുതന്നെ പേടിക്കേണ്ട രോഗമാണെന്നുമുള്ള തെറ്റായ ധാരണ പലയിടങ്ങളിലുമുണ്ട്. പേരിലല്ലാതെ അസ്ഥിയുമായി ഈ രോഗത്തിന് യാതൊരു ബന്ധവുമില്ല.
ഇത് വന്നുപെട്ടവരില്‍ പനി, ചുമ, തലകറക്കം, വയറെരിച്ചില്‍, നടുവേദന, വിളര്‍ച്ച, കവിള്‍ഒട്ടല്‍, കണ്ണുകുഴിയല്‍, ശരീരം മെലിയല്‍ തുടങ്ങിയവ കണ്ടുവരുന്നു. മാനസിക പ്രശ്‌നമുള്ളവരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.
മുസലി ഖദിരാദി കഷായം, ശതാവരി ഗുളം, വര്യാഹ്യാദി ഘൃതം, ധാത്യാദിഘൃതം, ചന്ദ്രപ്രഭാ ഗുളിക, കദള്യാദിഘൃതം, ശ്രംഗഭസ്മം, വലിയ മര്‍മ ഗുളിക, കന്‍മദ ഭസ്മം മുതലായ ആയുര്‍വേദ ഔഷധങ്ങള്‍ അവസ്ഥാനുസരണം ഉപയോഗിക്കുക. Sulphur, Thuja, Pulsatila, Sepia, Calcarcarb, Borat മുതലായ ഹോമിയോ ഔഷധങ്ങളില്‍നിന്ന് ഉചിതമായത് ഡേക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കുക.
തണുത്ത ചോറ്, പഴങ്ങള്‍, ചെറുപയര്‍, കൂവ്വപ്പൊടി, ഉളനീര്‍, നെയ്യ് എന്നിങ്ങനെ തണുത്തതും പോഷക മൂല്യമുള്ളതുമാണ് വെള്ളപോക്കു രോഗികള്‍ പതിവാക്കേണ്ടത്.
യൂനാനി ഔഷധങ്ങളായ മാഉല്‍ ഹയാത്ത്, ദവായെ കടായി, സുപാരി പാക്, സര്‍ബത്ത് ബസൂരി തുടങ്ങിയ ഔഷധങ്ങള്‍ വെള്ളപ്പോക്ക് രോഗത്തെ സുഖപ്പെടുത്താന്‍ ഉപകരിക്കുന്നവയാണ്. ഒരു ഹക്കീമിന്റെ നിര്‍ദ്ദേശപ്രകാരം കഴിക്കണമെന്നു മാത്രം.
മതവീക്ഷണത്തില്‍ വെള്ളപോക്ക് നജസാണ്. അകത്ത് നിന്നു വരുന്ന എല്ലാ ദ്രാവകങ്ങളും (ഇന്ദ്രിയമൊഴികെ) നജസാണെന്നാണ് വിധി.
പ്രസവാനന്തര രക്തസ്രാവം
മുന്‍ പ്രസവത്തിന് വിപരീതമായി രക്തം പരമാവധി ദിവസമായ അറുപത് ദിവസത്തെ മറികടക്കുകയും വിവിധ രൂപത്തില്‍ രക്തം സ്രവിക്കുന്നതിനാല്‍ ശക്തിയുള്ളതും ശക്തിയില്ലാത്തതും വേര്‍തിരിച്ചറിയുവാന്‍ സാധിക്കുകയും ചെയ്യുന്നവളാണ് ഈ വകുപ്പില്‍ നാലാമത്തേത്. വിവിധങ്ങളായ രൂപത്തില്‍ രക്തം സ്രവിക്കുന്നവളായതു കൊണ്ട് മുന്‍ പ്രസവത്തിലെ പതിവ് ദിവസങ്ങള്‍ ഇവിടെ ബാധകമല്ല. ഇവള്‍ ശക്തിയുള്ള രക്തം ആര്‍ത്തവമായും ശക്തി കുറഞ്ഞത് രോഗ രക്തമായും കണക്കാക്കണം. എന്നാല്‍ ആകെ പുറപ്പെട്ട രക്തം അറുപതു ദിവസത്തില്‍ കവിഞ്ഞില്ലെങ്കില്‍ ശക്തിയേറിയത് പ്രസവ രക്തവും ശക്തി കുറഞ്ഞത് ഇസ്തിഹാളതുമാണ്.
ഉദാഹരണം: മുന്‍പ്രസവത്തിന് വിപരീതമായി ഒരു സ്ത്രീക്ക് കറുപ്പ്, ചുവപ്പ് എന്നിങ്ങനെ വിവിധ വര്‍ണങ്ങളില്‍ രക്തം പുറപ്പെടുകയും അത് നിഫാസിന്റെ പരമാവധി അറുപത് ദിവസത്തെ മറികടക്കുകയും ചെയ്താല്‍ കറുപ്പ് രക്തം ഹൈളായും ചുവപ്പ് രക്തം ഇസ്തിഹാളതായും കണക്കാക്കണം. മുന്‍പ്രസവത്തില്‍ നാല്‍പത് ദിവസമാണ് പ്രസവരക്തമുണ്ടായത് എന്ന വസ്തുത ഇവിടെ പരിഗണനീയമല്ല. മുന്‍പ്രസവം തുടങ്ങിയതും അവസാനിച്ചതുമായ ദിവസങ്ങളുടെ കണക്ക് ഓര്‍മയുണ്ടായിരിക്കലോടു കൂടെ മുന്‍ കണക്കുകള്‍ക്ക് വിപരീതമായി രക്തസ്രാവമുണ്ടാവുകയും ഒരേ രൂപത്തിലുള്ള രക്തം അറുപത് ദിവസത്തെ മറികടക്കുകയും ചെയ്തവളാണ് നാലാമത്തവള്‍. ഒരേ രൂപത്തില്‍ രക്തം പുറപ്പെട്ടതിനാലും മുന്‍പ്രസവത്തിലെ രക്തം ഉണ്ടായ ദിവസങ്ങള്‍ ഓര്‍മയുണ്ടായതിനാലും പ്രസ്തുത ദിവസങ്ങളാണ് ഇവിടെ അവള്‍ നിഫാസായി ഗണിക്കേണ്ടത്.
പ്രസ്തുത ദിവസങ്ങള്‍ കഴിഞ്ഞ ശേഷവും ഒരേ രൂപത്തില്‍ രക്തം സ്രവിക്കുന്ന കാലത്തൊക്കെയും പ്രസവത്തിനു തൊട്ടു മുമ്പുള്ള ശുദ്ധികാലം ശുദ്ധിയായും ശേഷമുള്ള ആര്‍ത്തവ ദിവസങ്ങള്‍ ആര്‍ത്തവമായും പരിഗണിക്കണം. ഉദാഹരണം: ഒരു സ്ത്രീക്ക് മുന്‍ പ്രസവത്തില്‍ രക്തം മുപ്പത് ദിവസം നീണ്ടു നിന്നതായും ഈ പ്രസവത്തിന്റെ തൊട്ടുമുമ്പ് രണ്ട് ആര്‍ത്തവത്തിന്റെ ഇടയില്‍ ഇരുപത് ദിവസം ശുദ്ധിയും ശേഷം പത്തു ദിവസം ഋതുരക്തവും ഉണ്ടായിട്ടുണ്ട് എന്നും ഓര്‍മയുണ്ട്. പക്ഷെ, ഇപ്പോഴുണ്ടായ പ്രസവത്തില്‍ മുന്‍പ്രസവത്തിനു വിപരീതമായി രക്തം സ്രവിക്കുകയും തുടങ്ങിയതു മുതല്‍ അവസാനിക്കുന്നതു വരെ ചുവപ്പ് വര്‍ണമുള്ള രക്തം പുറപ്പെടുകയും അറുപത് ദിവസത്തെ മറികടക്കുകയും ചെയ്തു. എന്നാല്‍ മുന്‍പ്രസവത്തില്‍ സ്രവിച്ച മുപ്പത് ദിവസമാണ് ഇവളുടെ നിഫാസ്. ശേഷം ഇരുപത് ദിവസം ശുദ്ധിയായും പിന്നീട് പത്ത് ദിവസം ആര്‍ത്തവമായും ഗണിക്കണം. ഇങ്ങനെ രക്തം ഒരേ രൂപത്തില്‍ സ്രവിക്കുന്ന കാലത്തെല്ലാം ഇതേ ക്രമത്തില്‍ ഓരോ മുപ്പത് ദിവസവും ഇരുപത് ശുദ്ധിയും പത്ത് ദിവസം ഋതുരക്തവും ഉണ്ടാവുമെന്ന് ഗണിക്കേണ്ടതാണ്.
പരിഭ്രമിച്ചവള്‍
നിഫാസുകാരിക്കുണ്ടാവുന്ന രക്തസ്രാവത്തിന്റെ നാലു രൂപങ്ങള്‍ വിശദീകരിച്ചുകഴിഞ്ഞു. അഞ്ചാമത്തേതും അവസാനത്തേതും പരിഭ്രമിച്ചവള്‍ എന്നര്‍ത്ഥമുള്ള മുതഹയ്യിറത്തിന്റെ ചര്‍ച്ചയാണ്
.
ഒരു സ്ത്രീക്ക് തന്റെ പ്രസവത്തിന് വിരുദ്ധമായി ഈ പ്രസവത്തില്‍ രക്തം അറുപത് ദിവസത്തെ മറികടക്കുകയും ആദ്യാവസാനം വരെ പുറപ്പെടുന്ന രക്തം ഒരേ രൂപത്തിലായിരിക്കെ മുന്‍പ്രസവത്തില്‍ സ്രവിച്ച രക്തം എത്ര ദിവസം നീണ്ടുനിന്നു എന്ന് ഓര്‍മയുമില്ല. ഈ പ്രസവത്തില്‍ രക്തം ഒരേ രൂപത്തിലായതുകൊണ്ട് ഓരോ സമയവും നിഫാസിനും നിഫാസ് മുറിയാനും സാധ്യതയുണ്ട്. എന്നാല്‍ ഇവളുടെ നിഫാസ് ഒരു സെക്കന്റ് മാത്രമായി കണക്കാക്കി ബാക്കി ദിവസങ്ങളിലെല്ലാം പ്രസവത്തിന്റെ തൊട്ടു മുമ്പുള്ള രണ്ട് ഹൈളിന്റെ ഇടയിലുള്ള ശുദ്ധികാലവും അതിന്റെ ശേഷമുള്ളത് ആര്‍ത്തവ കാലവുമായാണ് പരിഗണിക്കേണ്ടത്. (മുഗ്‌നി 1:126)
മുന്‍ ആര്‍ത്തവത്തിന്റെയും ശുദ്ധിയുടെയും കാലാവധി എത്ര നാളുകളാണെന്ന് ഓര്‍മയില്ലെങ്കില്‍ അവള്‍ നിഫാസില്‍ മുതഹയ്യിറത്ത് (പരിഭ്രമിച്ചവള്‍) ആയതുപോലെ ആര്‍ത്തവത്തിലും മുതഹയ്യിറതാണ്. ഇവളുടെ ഓരോ സമയവും ഹൈളിനും ഹൈള്‌രക്തം മുറിയാനും സാധ്യതയുള്ളതിനാല്‍ നിസ്‌കാരം, നോമ്പ് മുതലായ ആരാധനകളുടെ കാര്യത്തില്‍ സൂക്ഷ്മത പാലിക്കണം. ഓരോ ഫര്‍ള് നിസ്‌കാരത്തിനും സമയമായ ശേഷം കുളിക്കലും വെച്ചുകെട്ടലും നിര്‍ബന്ധമാണ്.
രക്തസ്രാവവും വിധികളും
രക്‌ത സ്രാവവും അതുമായി ബന്ധപ്പെട്ട വിധികളും മനസ്സിലാക്കാൻ പ്രയാസമേറിയതായതിനാൽ ചുരുക്കി ഒന്നുകൂടെ വിശദീകരിക്കാം.1) രക്തത്തിന്റെ വർണ്ണം കൊണ്ടോ മറ്റോ ശക്തി കൂടിയതും കുറഞ്ഞതും വിവേചിച്ചറിയുന്നവൾ : ഇവൾ ശക്തിയായി കണ്ട രക്തം ആർത്തവമാണെന്നും ശക്തി കുറഞ്ഞ് കണ്ടത് ഇസ്തിഹാളത്താണെന്നും കണക്കാക്കണം.
2) രക്തം ഒരേ രൂപത്തിലായതിനാൽ വിവേചിച്ചറിയാത്തവൾ : ഇവൾ മാസത്തിലൊരു ദിവസം ആർത്തവമായും ബാക്കിയുള്ള ദിവസങ്ങൾ ഇസ്തിഹാളത്തായും പരിഗണിക്കണം.
3) രക്തം പല രൂപത്തിലായതിനാൽ ശക്തിയുള്ളതും അല്ലാത്തതും വകതിരിച്ച് അറിയുന്നവൾ : ഇവൾ ശക്തിയായി കണ്ട രക്തം ആർത്തവമാണെന്നും ശക്തി കുറഞ്ഞ് കണ്ടത് ഇസ്തിഹാളത്താണെന്നും കരുതണം.
4) ശക്തമായ രക്തവും അല്ലാത്ത രക്തവും വേർതിരിച്ചറിയാൻ സാധിക്കാതിരിക്കലോടു കൂടി മുൻ ആർത്തവത്തിന്റെ കണക്കും സമയവും ഓർമ്മയുള്ളവൾ. ഇവൾ പതിവനുസരിച്ച് ആർത്തവമുണ്ടാകാറുള്ള അത്രയും ദിവസം ആർത്തവമായും ബാക്കി രോഗ രക്തമായും പരിഗണിക്കണം.
5) കണക്കും സമയവും മറന്നവൾ. ഇവൾ ഒരേ ഫർള് നിസ്കാരത്തിനു വേണ്ടിയും സമയമായ ശേഷം കുളിക്കൽ നിർബന്ധമാണ്.
6) സമയം അറിയാമെങ്കിലും കണക്ക് മറന്നവൾ
7) കണക്ക് ഓർമ്മയുണ്ടെങ്കിലും സമയം മറന്നവൾ. ഈ രണ്ട് ( 6,7 ) വിഭാഗത്തിൽപെട്ട സ്ത്രീകളും ഹൈളാണെന്ന് ഉറപ്പുള്ളതിന് അതിന്റെ വിധി നൽകുകയും രണ്ടിനും സാധ്യതയുള്ളതിനാൽ ഹിതമുള്ളതിന് സൂക്ഷമത പാലിക്കുകയും വേണം.