Wednesday 31 October 2018

മദ്യം തിന്മയുടെ മാതാവ് തന്നെ



ചിലയിനം ധാന്യങ്ങളും പഴങ്ങളും പുളിപ്പിച്ച് അതിലെ അന്നജം ആല്‍ക്കഹോളാക്കി മാറ്റുകയും ചില പ്രത്യേക പദാര്‍ഥങ്ങളുടെ സഹായത്താല്‍ വേര്‍തിരിച്ചെടുക്കുകയും ചെയ്തുണ്ടാക്കുന്ന ദ്രാവകമാണ് മദ്യം. ബുദ്ധിയെ മദിപ്പിച്ച് അതിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്ന വസ്തുവിനെയാണ് മദ്യം എന്ന് വിശേഷിപ്പിക്കുന്നത്.

ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും മദ്യമായി പരിഗണിക്കപ്പെടുന്നു.

ഏതു വസ്തുവില്‍നിന്നാണ് അതുണ്ടാക്കപ്പെട്ടത് എന്ന വിവേചനമില്ല. ദ്രാക്ഷം(മുന്തിരി), മധു, കാരക്ക, ബാര്‍ലി, ഗോതമ്പ്, മരിച്ചീനി അങ്ങനെ എതൊക്കെ ഭക്ഷ്യവസ്തുവില്‍നിന്നോ അല്ലാത്തതില്‍നിന്നോ ഉണ്ടാക്കുന്ന ലഹരിപദാര്‍ഥമായാലും അത് ശരീഅത്തിന്റെ ദൃഷ്ടിയില്‍ മദ്യമാകുന്നു. കാരണം വ്യഷ്ടിഗതവും സമഷ്ടിഗതവുമായ ദൂഷ്യങ്ങളിലും നമസ്‌കാത്തില്‍നിന്നും ദൈവസ്മരണയില്‍നിന്നും പിന്തിരിപ്പിക്കുന്നതിലും മനുഷ്യര്‍ക്കിടയില്‍ പരസ്പരവിദ്വേഷവും ശത്രുതയും സൃഷ്ടിക്കുന്നതിലും എല്ലാം തുല്യമാകുന്നു.

നബി(സ) പ്രസ്താവിച്ചതായി അഹ്മദ് , അബൂദാവൂദ് എന്നിവര്‍ ഇബ്‌നു ഉമറി(റ)ല്‍നിന്ന് ഉദ്ധരിക്കുന്നു.
‘എല്ലാ ലഹരിപദാര്‍ഥങ്ങളും മദ്യമാകുന്നു. എല്ലാ മദ്യവും നിഷിദ്ധമാകുന്നു.’

മനുഷ്യന് അപായകരമായതൊന്നും ഇസ്ലാം അനുവദിക്കുന്നില്ല. മദ്യം അതില്‍ പ്രധാനമാണ്. അത് ഉപയോഗിക്കുന്നത് സംബന്ധിച്ച ഇസ്ലാമിന്റെ നിയമം കണിശമാണ്. അതിന്റെ ദൂഷ്യഫലങ്ങള്‍ ആധുനിക ശാസ്ത്രവും അനുഭവപാഠങ്ങളും ബോധ്യപ്പെടുത്തുന്നുണ്ട്.

മദ്യം ആദ്യം പിടികൂടുന്നത് ബുദ്ധിയെയാണ്. അതിനെ കടന്നാക്രമിക്കുകയും കീഴടക്കുകയും ചെയ്യുന്ന മദ്യത്തെ നബി(സ്വ) തിന്മകളുടെ മാതാവ് എന്നാണ് വിശേഷിപ്പിച്ചത്. ബുദ്ധിക്കേല്‍പ്പിക്കുന്ന പോറല്‍പോലും വലിയ ദുരന്തമുണ്ടാക്കും. അസ്തിത്വ സംരക്ഷണത്തിനും ലക്ഷ്യപൂര്‍ത്തീകരണത്തിനും ആവശ്യമായ നിയന്ത്രണ നിര്‍ദേശങ്ങള്‍ ഇസ്ലാമിക ശരീഅത്തിലുണ്ട്. മതം, ശരീരം, ആത്മാവ്, ബുദ്ധി, കുടുംബം, സമ്പത്ത് എന്നിവയുടെ സംരക്ഷണത്തിനും ഗുണത്തിനും അതു പ്രാധാന്യമേകുന്നു.

മദ്യവും മറ്റു ലഹരികളും പ്രഥമമായിത്തന്നെ ബുദ്ധിയെ ബാധിക്കുന്നു. പുറമെ മതത്തിനും ബുദ്ധിക്കും കുടുംബത്തിനും സമ്പത്തിനും ശരീരത്തിനും അപായകരമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള തടസ്സം നീക്കുകയാണ് മദ്യവും ലഹരികളും ചെയ്യുന്നത്. അതിനാല്‍ പ്രത്യക്ഷ നാശത്തിനും അതിലുപരി ആത്മീയ നാശത്തിനും മദ്യം കാരണമാണ്. തിരിച്ചറിവ് നഷ്ടപ്പെടുമ്പോള്‍ ഏത് അനര്‍ത്ഥങ്ങള്‍ക്കും അതു കാരണമാവും.

വിശുദ്ധ ഖുര്‍ആന്‍ മദ്യത്തെക്കുറിച്ച് പറയുന്നതിങ്ങനെ: “പൈശാചിക വൃത്തികളില്‍ പെട്ട മാലിന്യമാണ്” (മാഇദ/90). രിജ്സ് എന്ന അറബി പദം സൂചിപ്പിക്കുന്ന അര്‍ത്ഥങ്ങളൊന്നും മനുഷ്യനിണങ്ങുന്നതല്ല. തിന്മ, നിഷിദ്ധം, മ്ലേഛം, ദുര്‍വൃത്തി, മാലിന്യം, നിന്ദ്യം, വെറുപ്പുളവാക്കുന്നത് തുടങ്ങിയ അര്‍ത്ഥങ്ങളാണിതിനുള്ളത്. എന്നാല്‍ പിശാചിനെ അപേക്ഷിച്ച് ഇത് പ്രിയങ്കരമാണ്. അതിനാല്‍ തന്നെ ഈ അര്‍ത്ഥങ്ങള്‍ സൂചിപ്പിക്കുന്ന തിരസ്കാര പ്രചോദനം മദ്യം ഇല്ലാതാക്കുന്നു. പിശാച് അതിനെ മനോഹരമാക്കുന്നതില്‍ വിജയിക്കുകയും മനുഷ്യനുമേല്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നു.

മദ്യവും ഉപയോഗവും ഒരു ദുര്‍വൃത്തി എന്നതിലുപരി മറ്റനേകം ദുര്‍വൃത്തിക്ക് കാരണമാണെന്ന് ചുരുക്കം. ഖുര്‍ആനും നബി(സ്വ)യും അതാണ് പഠിപ്പിച്ചിരിക്കുന്നത്.

മദ്യത്തിന്റെ ദൂഷിത വലയത്തില്‍ അകപ്പെടാതിരിക്കാന്‍ നബി(സ്വ) മുന്നറിയിപ്പ് നല്‍കിയത് കാണുക: “മദ്യം ദുര്‍വൃത്തികളുടെ മാതാവാണ്. മഹാപാപങ്ങളില്‍ പെട്ടതുമാണ്. അതാരെങ്കിലും പാനം ചെയ്താല്‍ തന്റെ മാതാവിന്റെ മേലും മാതൃപിതൃ സഹോദരിമാരുടെ മേലും അവന്‍ ലൈംഗിക കൃത്യം നടത്തിയേക്കും” (ത്വബ്റാനി). മദ്യലഹരിയില്‍ മാതാവും രക്തബന്ധുക്കളുമെല്ലാം കേവലം ഒരു സ്ത്രീയായി തോന്നുകയും ലൈംഗികാതിക്രമത്തിന് പ്രേരകമാവുകയും ചെയ്യും.

സദ്വൃത്തനായ ഒരാളെ ഒരു ദുഷ്ടസ്ത്രീ ഭീഷണിപ്പെടുത്തി മദ്യം നല്‍കിയപ്പോള്‍ സംഭവിച്ച അനര്‍ത്ഥം നബി(സ്വ) വിവരിക്കുന്നു:

ദുര്‍വൃത്തികളുടെ മാതാവിനെ നിങ്ങള്‍ വര്‍ജിക്കുക. നിങ്ങളുടെ പൂര്‍വികരില്‍ സ്ത്രീസ്പര്‍ശമേല്‍ക്കാതെയും ആരാധനാ നിരതനായും കഴിയുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. ഒരു ദുഷ്ട വനിത അദ്ദേഹത്തില്‍ ആകൃഷ്ടനായി. അവള്‍ തന്റെ പരിചാരകനെ പറഞ്ഞുവിട്ട് ഒരു സാക്ഷി നില്‍ക്കാനെന്ന വ്യാജേന അദ്ദേഹത്തെ സ്വന്തം വീട്ടിലേക്ക് വിളിപ്പിച്ചു. അയാള്‍ ക്ഷണിക്കപ്പെട്ട വീട്ടിലെത്തി. സുന്ദരിയായ ഒരു സ്ത്രീയും ഒരു അടിമപ്പയ്യനും ഒരു പാത്രത്തില്‍ മദ്യവും അവിടെയുണ്ടായിരുന്നു.

തന്റെ വീടിനകത്തു കടന്ന അദ്ദേഹത്തോടവള്‍ പറഞ്ഞു: “ഞാന്‍ നിങ്ങളെ വിളിച്ചത് സാക്ഷി നില്‍ക്കാനൊന്നുമല്ല നിങ്ങള്‍. ഈ പയ്യനെ കൊല്ലുകയോ ഞാനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയോ, ഈ മദ്യത്തില്‍ നിന്ന് ഒരു കപ്പ് കുടിക്കുകയോ ചെയ്യണം. സമ്മതമല്ലെങ്കില്‍ ഞാന്‍ ആര്‍ത്തുവിളിച്ച് ആളെക്കൂട്ടി നിങ്ങളെ വഷളാക്കും.”

നിര്‍വാഹമില്ലെന്ന് വന്നപ്പോള്‍ അയാള്‍ ഒരു കപ്പ് മദ്യം കുടിക്കാന്‍ തീരുമാനിച്ചു. അവള്‍ അയാളെ മദ്യം കുടിപ്പിച്ചു. അതിന്റെ ലഹരിയില്‍ അയാള്‍ കൂടുതല്‍ കഴിച്ചു. മദ്യലഹരി തലക്കുപിടിച്ചപ്പോള്‍ അയാള്‍ വ്യഭിചാരവും കൊലയും നടത്തി. ആകയാല്‍ നിങ്ങള്‍ മദ്യം വര്‍ജിക്കുക. അല്ലാഹു സത്യം, ഈമാനും മദ്യപാനവും ഒരാളുടെ നെഞ്ചകത്ത് ഒന്നിച്ചുണ്ടാവില്ല. ഒന്ന് മറ്റൊന്നിനെ പുറത്ത് ചാടിച്ചേക്കും (നസാഈ).

മദ്യപാനിയില്‍ തനിക്കുള്ള സ്വാധീനത്തെക്കുറിച്ച് പിശാച് തന്നെ പറഞ്ഞിട്ടുണ്ട്: “മനുഷ്യന് ലഹരി പിടിച്ചാല്‍ ഞാനവന്റെ മൂക്കുകയറിന് പിടിക്കും. എന്നിട്ട് ഞങ്ങളുദ്ദേശിച്ചിടത്തേക്കെല്ലാം അവനെ നയിക്കും. ഞങ്ങള്‍ ഇഷ്ടപ്പെടുന്നതെന്താണോ അതൊക്കെ അവന്‍ ചെയ്തോളും” (ബൈഹഖി).

മദ്യവുമായി ബന്ധപ്പെട്ട അതിന്റെ ഉല്‍പാദനം, വിതരണം, ഉപയോഗം തുടങ്ങിയ ഘട്ടങ്ങളില്‍ പങ്കാളികളാവുന്ന പത്തു വിഭാഗം ശപിക്കപ്പെട്ടവരാണെന്ന് നബി(സ്വ) പറയുകയുണ്ടായി: പിഴിഞ്ഞ് കൊടുക്കുന്നവന്‍, പിഴിഞ്ഞെടുക്കുന്നവന്‍, കുടിക്കുന്നവന്‍, എത്തിക്കുന്നവന്‍, എത്തിക്കപ്പെടുന്നവന്‍, കുടിപ്പിക്കുന്നവന്‍, വില്‍ക്കുന്നവന്‍, വില ഭക്ഷിക്കുന്നവന്‍, വാങ്ങുന്നവന്‍, ആര്‍ക്കുവേണ്ടി വാങ്ങുന്നുവോ അവന്‍ (തിര്‍മുദി).

മദ്യമേഖലയുമായി ബന്ധപ്പെട്ട ഒരു പങ്കാളിത്തവും ശപ്താവസ്ഥയില്‍ നിന്നും മോചിതമല്ലെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. എല്ലാ അര്‍ത്ഥത്തിലും നാശം മാത്രം വിതക്കുന്ന ഒന്ന് ഒരു നിലയിലും അംഗീകരിക്കപ്പെട്ടു കൂടാ എന്നര്‍ത്ഥം. പങ്കാളിത്തത്തിനുസരിച്ച് ആത്മീയമായ നാശമുറപ്പാണ്. “മദ്യം എന്ന പേരിലറിയ പ്പെടുന്നത് അല്‍പവും അധികവും നിരോധിക്കപ്പെട്ടിട്ടുണ്ട്. ലഹരിയാക്കുന്ന എല്ലാ പാനീയങ്ങളും വിരോധിക്കപ്പെട്ടിട്ടുണ്ട് എന്ന് ഇബ്നുഅബ്ബാസ്(റ) പറഞ്ഞിട്ടുണ്ട് (ഖുര്‍തുബി).


സമൂഹത്തില്‍ വേരോട്ടം നേടിയിരുന്ന കേവല ദുശ്ശീലം മാത്രമായിരുന്നില്ല അത്. അതിനാല്‍ തന്നെ പ്രായോഗികവും ഫലപ്രദവുമായ രീതി അതിന്റെ നിരോധന ഘട്ടത്തില്‍ സ്വീകരിക്കപ്പെട്ടു. സ്വഹാബികളില്‍ ഇസ്ലാമിന് മുമ്പ് ഒരിക്കല്‍പോലും മദ്യം രുചിട്ടില്ലാത്തവരുമുണ്ടായിരുന്നു. അബൂബക്കര്‍ സിദ്ദീഖ്(റ), ഉസ്മാന്‍(റ) എന്നിവര്‍ ഉദാഹരണം.

മദ്യം ആദ്യമേ കണിശമായി നിരോധിക്കുകയായിരുന്നില്ല ഇസ്ലാം. മദ്യം നിരോധിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന വിധത്തിലേക്ക് അതിന്റെ ദൂഷ്യങ്ങള്‍ വിശദീകരിച്ച് മനഃപരിവര്‍ത്തനം വരുത്തുകയായിരുന്നു ആദ്യം. ഉമര്‍(റ) സമ്പൂര്‍ണവും അന്തിമവുമായ മദ്യനിരോധനം അതിയായി ആഗ്രഹിച്ച കൂട്ടത്തിലായിരുന്നു. മുന്തിരിയില്‍ നിന്നും ഈത്തപ്പഴത്തില്‍ നിന്നും ഈത്തപ്പനയില്‍ നിന്നും കുടിക്കാറുള്ള പാനീയങ്ങളും ശേഖരിച്ചിരുന്നു. അതിനെക്കുറിച്ച് “മുന്തിരി വള്ളിയുടെയും ഈത്തപ്പനയുടെയും പഴങ്ങളില്‍ നിന്ന് നിങ്ങള്‍ പ്രത്യേക ലഹരി പാനീയവും ഭക്ഷ്യവിഭവും ഉണ്ടാക്കുന്നു” (അന്നഹ്ല്‍/67) എന്നു പറയുന്നുണ്ട്. ലഹരി പദാര്‍ത്ഥമെന്ന് പറയാവുന്നതിനെയും നല്ല ഭക്ഷ്യ വിഭവത്തെയും പ്രത്യേകം പരാമര്‍ശിച്ചതുവഴി ആദ്യ സൂചനകള്‍ നല്‍കി.

തുടര്‍ന്ന് ഘട്ടങ്ങളായാണ് നിരോധനം വന്നത്. അത് ഉമര്‍(റ)ന്റെ ആഗ്രഹപ്രകടനവുമായി ബന്ധപ്പെട്ടുണ്ടായി എന്ന് ഹദീസുകളില്‍ നിന്ന് വ്യക്തമാണ്. ഉമര്‍(റ) പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ മദ്യത്തിന്റെ വിഷയത്തില്‍ പരിഹാരമാകുന്ന വിവരണം ഞങ്ങള്‍ക്ക് നല്‍കേണമേ, അത് സമ്പത്തിനെയും ബുദ്ധിയെയും നശിപ്പിക്കുന്നു. അങ്ങനെ മദ്യവും ചൂതാട്ടവും ഉപകാരമെന്ന് ധരിക്കപ്പെടുന്നതിനേക്കാള്‍ വലിയ കുറ്റമാണ് എന്നര്‍ത്ഥം വരുന്ന സൂക്തം (അല്‍ബഖറ/219) അവതരിച്ചു. ഇതാണ് ഒന്നാംഘട്ട നിരോധനം ഉമര്‍(റ)നെ വിളിച്ച് ഈ സൂക്തം ഓതിക്കേള്‍പ്പിച്ചു. അപ്പോഴും ഉമര്‍(റ) പ്രസ്തുത പ്രാര്‍ത്ഥന ആവര്‍ത്തിച്ചു.


രണ്ടാംഘട്ട നിരോധനമായി, വിശ്വാസികളേ, നിങ്ങള്‍ മസ്തുള്ളവരായി നിസ്കാരത്തില്‍ പ്രവേശിക്കരുത് (അന്നിസാഅ്/245) എന്ന ആയത്തവതരിച്ചു. ഉമര്‍(റ)ന് ഓതിക്കേള്‍പ്പിക്കപ്പെട്ടു. അദ്ദേഹത്തിനതും പൂര്‍ണ തൃപ്തികരമായില്ല. സമ്പൂര്‍ണ നിരോധനമാശിച്ച് അദ്ദേഹം വീണ്ടും പ്രാര്‍ത്ഥിച്ചു. പിന്നീട് പൂര്‍ണമായി മദ്യം നിരോധിച്ചുകൊണ്ടുള്ള ആയത്തുകളവതരിച്ചു. സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും ഭാഗ്യപരീക്ഷണത്തിനുള്ള അമ്പുകളും പൈശാചിക പ്രവൃത്തികളില്‍ പെട്ട മ്ലേച്ഛകാര്യങ്ങളാണ്. അതിനാല്‍ നിങ്ങള്‍ വിജയികളാവാന്‍ വേണ്ടി അവ വര്‍ജിക്കുക. മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും വളര്‍ത്താനും അല്ലാഹുവിനെ ഓര്‍ക്കുന്നതില്‍ നിന്നും നിങ്ങളെ തടയാനുമാണ് പിശാചുദ്ദേശിക്കുന്നത്. അതിനാല്‍ നിങ്ങള്‍ വിരമിക്കുന്നില്ലയോ? (മാഇദ/90,91). ഇതാണ് മൂന്നാം ഘട്ട നിരോധനം. ഈ ആയത്ത് ഓതിക്കേള്‍പ്പിക്കപ്പെട്ടപ്പോള്‍ ഉമര്‍(റ) അടക്കമുള്ള സ്വഹാബികള്‍ പറഞ്ഞു: ഞങ്ങള്‍ വിരമിച്ചിരിക്കുന്നു, ഞങ്ങള്‍ വിരമിച്ചിരിക്കുന്നു (തഫ്സീറുത്വബ്രി).

ഹിജ്റ മൂന്നാം വര്‍ഷത്തിലായിരുന്നു ഈ സമ്പൂര്‍ണ നിരോധനം. നിരോധനാജ്ഞ വന്നപ്പോള്‍ മുകളില്‍ പരാമര്‍ശിച്ച വിധം പ്രഖ്യാപിച്ചുകൊണ്ട് മദ്യശേഖരങ്ങള്‍ ജനങ്ങള്‍ ഒഴുക്കിക്കളഞ്ഞു. ചിലര്‍ പാത്രം കഴുകി ഉപയോഗിച്ചു. ചിലര്‍ പാത്രവും തച്ചുടച്ചു. മദീനയുടെ ചില ഭാഗങ്ങളില്‍ മദ്യം ഒഴുകിയതിന്റെ വാസനയും നിറവും മഴപെയ്യുമ്പോള്‍ അനുഭവപ്പെട്ടിരുന്നുവെന്ന് ഇബ്നു ഉമര്‍(റ) പറഞ്ഞിട്ടുണ്ട്. അനസ്(റ) പറയുന്നു: അറബികളെ സംബന്ധിച്ചിടത്തോളം മദ്യത്തിനേക്കാള്‍ കൗതുകമുള്ള യാതൊന്നുമുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെയാണ് മദ്യം നിരോധിക്കപ്പെടുന്നത്. മദ്യനിരോധനത്തെക്കാള്‍ കഠിനതരമായ മറ്റൊരു നിരോധനവും അവര്‍ക്കില്ലെന്നായി പിന്നത്തെ സ്ഥിതി (തഫ്സീറുല്‍ ബഗ്വി).

മദ്യത്തോടുള്ള പ്രതിപത്തിയും അതുപേക്ഷിക്കാനുള്ള പ്രയാസവും കാരണം ഇസ്ലാം സ്വീകരിക്കാനും നബി(സ്വ)യെ കാണാനും ഭാഗ്യം കിട്ടാതെ പോയവര്‍ വരെ അറബികളിലുണ്ടായിരുന്നു. അല്‍അഅ്ശാ എന്ന പേരില്‍ പ്രസിദ്ധനായ മൈമൂനുബ്നു ഖൈസ് എന്ന അറബി കവി അവരില്‍ പെട്ടയാളാണ്. നബി(സ്വ)യെ കുറിച്ച് കേട്ടറിഞ്ഞ് അദ്ദേഹം ഒരു മദ്ഹ് ഗാനം രചിച്ചു. മദീനയിലേക്ക് പുറപ്പെട്ടപ്പോള്‍ ഖുറൈശികള്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ വേണ്ടി പറഞ്ഞു: നീ മുഹമ്മദിന്റെ കൂടെ കൂടിയാല്‍ നിസ്കരിക്കേണ്ടി വരും. അഅ്ശാ പറഞ്ഞു: അതിനെന്താ, നാഥനെ സേവിക്കല്‍ നിര്‍ബന്ധമല്ലേ. ധനം ദരിദ്രര്‍ക്ക് നല്‍കാന്‍ പറയുമെന്നായി അപ്പോഴവര്‍. അതിനെന്താ, ഗുണം ചെയ്യല്‍ നിര്‍ബന്ധമല്ലേ എന്നദ്ദേഹവും.വ്യഭിചരിക്കാന്‍ പറ്റില്ല എന്നു ഖുറൈശികള്‍.”അതു വൃത്തികെട്ട ഏര്‍പ്പാടല്ലേ. മാത്രമല്ല, ഞാനാണെങ്കില്‍ വൃദ്ധനും. ഇനിയെനിക്ക് അതൊന്നുമാവശ്യമില്ലല്ലോ.” അപ്പോള്‍ അവര്‍ പറഞ്ഞു: “മുഹമ്മദ്, നിന്നെ മദ്യപിക്കുന്നതില്‍ നിന്നു വിലക്കും.” അപ്പോള്‍ അഅ്ശാ പറഞ്ഞതിങ്ങനെ: “അതേയോ, അതെനിക്ക് കഴിയില്ല. എങ്കില്‍ ഒരു വര്‍ഷം കൂടി കുടിച്ചിട്ട് പോകാം.” അങ്ങനെ അദ്ദേഹം വീട്ടിലേക്ക് തിരിച്ചെങ്കിലും വഴിമധ്യേ വാഹനപ്പുറത്ത് നിന്ന് വീണ് മരണപ്പെടുകയുണ്ടായി (തഫ്സീറുല്‍ ഖുര്‍തുബി).


മദ്യത്തിന്റെ പിടിയിലകപ്പെട്ടാല്‍ പിന്നീടതില്‍ നിന്ന് മോചനം നേടാന്‍ സാധിക്കണമെങ്കില്‍ ഈമാന്‍ ശക്തിമത്തായിത്തീരേണ്ടതുണ്ട്. ഈമാന്‍ ദുര്‍ബലമാണെങ്കില്‍ അതിനെ പുറത്തു ചാടിക്കാന്‍ മദ്യപാനം കാരണമാവും. അതുകൊണ്ടാണ് മദ്യപന്റെ നാശത്തെക്കുറിച്ച് നബി(സ്വ) കടുത്ത ഭാഷയില്‍ ഓര്‍മിപ്പിച്ചത്. മദ്യവുമായി ബന്ധപ്പെട്ട ശാപത്തിന് വിധേയനാവാന്‍ സ്വന്തം കുടിക്കുകയോ മറ്റൊരാളെ കുടിപ്പിക്കുകയോ നേരിട്ട് വില്‍ക്കുകയോ കൈകാര്യം ചെയ്യുകയോ വേണമെന്നില്ല. മദ്യം നിര്‍മിക്കാന്‍ അസംസ്കൃത വസ്തുക്കള്‍ നല്‍കുകയോ ചെത്താന്‍ പനയും തെങ്ങും നല്‍കുകയോ മദ്യവില്‍പനക്ക് സൗകര്യമൊരുക്കുകയോ ചെയ്താല്‍ മതി. ചില മന്ത്രവാദ കേന്ദ്രങ്ങളില്‍ മദ്യം കാണിക്കയും സമ്മാനവുമായി നല്‍കുന്നത് ചികിത്സയുടെ ഭാഗമായി കരുതാനും ന്യായീകരിക്കാനും പറ്റില്ല.

മദ്യം കാരണം ആത്മീയതക്കും സംസ്കാരത്തിനും മാത്രമല്ല നാശമുണ്ടാകുന്നത്. അടുത്തവര്‍ക്കിടയില്‍ അകര്‍ച്ചയും ഈര്‍ഷ്യതയും വളര്‍ത്തുമത്. ആത്മീയനാശം ഭൗതിക ലോകത്ത് വെച്ചുതന്നെ നടക്കാം. സല്‍പ്രവൃത്തികള്‍ ചെയ്താല്‍ പോലും മദ്യത്തിന്റെ ലഹരിയിലും സാന്നിധ്യത്തിലും ആയതിനാല്‍ അവ വിഫലമാവുന്നതാണ്.

മദ്യമെന്ന് പേരുണ്ടെങ്കിലേ നിഷിദ്ധമാവൂ എന്ന തെറ്റിദ്ധാരണ ചിലര്‍ക്കുണ്ടാവാം. പേരെന്തായാലും ലഹരി പദാര്‍ത്ഥങ്ങള്‍ നിഷിദ്ധം തന്നെ. പ്രവാചകരുടെ പ്രവചനത്തില്‍ ഇതു കാണാം.

അബൂ മുസ്‌ലിമുല്‍ ഖൗലാനി(റ) ശാമില്‍ നിന്നും മദീനയില്‍ വന്നപ്പോള്‍ ആഇശ(റ) ചോദിച്ചു: ശാമില്‍ ഭയങ്കര തണുപ്പല്ലേ, എങ്ങനെയാണ് അതിജീവിക്കുക.”

അബൂമുസ്‌ലിം(റ) പറഞ്ഞു: “ഉമ്മാ, ജനങ്ങള്‍ ത്വിലാഅ് എന്ന പേരുള്ള ഒരു പാനീയം ഉപയോഗിക്കാറുണ്ട്.

ഇതു കേട്ടപ്പോള്‍ ആഇശ(റ) പറഞ്ഞു: അല്ലാഹു സത്യം പറഞ്ഞു. തിരുദൂതര്‍(സ്വ) അത് എത്തിച്ചുതരികയും ചെയ്തു. നബി(സ്വ) ഇങ്ങനെ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്; എന്റെ സമുദായത്തില്‍ പെട്ട ചിലര്‍ മദ്യത്തിന് മറ്റു പേരുനല്‍കി അത് കുടിക്കുന്നതാണ് (ബൈഹഖി). “എന്റെ സമുദായത്തിലൊരു വിഭാഗം കള്ളിന് മറ്റെന്തെങ്കിലും പേരുനല്‍കി കുടിക്കുന്ന സ്ഥിതിവരാതെ അന്ത്യനാള്‍ സംഭവിക്കില്ല” (ഇബ്നുമാജ).

മദ്യത്തിന്റെ പ്രത്യക്ഷ സ്വഭാവങ്ങളും പ്രതിഫലനങ്ങളും ഉളവാക്കുന്ന പാനീയങ്ങള്‍ പേരുമാറ്റി എന്ന കാരണത്താല്‍ മദ്യമല്ലാതാകില്ലെന്ന് സാരം. ഏതു തരം പഴങ്ങളും ധാന്യങ്ങളും ഉപയോഗിച്ച് നിര്‍മിച്ചാലും ലഹരി നല്‍കുന്ന പാനീയമാണെങ്കില്‍ നിഷിദ്ധം തന്നെ. ഉമര്‍(റ) മദീനയില്‍ സ്വഹാബികളുടെ മുമ്പാകെ ഖുതുബ ഓതുമ്പോള്‍ നടത്തിയ പരാമര്‍ശം ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. ഇബ്നു ഉമര്‍(റ) പറയുന്നു: “നബി(സ്വ)യുടെ മിമ്പറില്‍ വെച്ച് ഉമര്‍(റ) പറയുന്നത് ഞാന്‍ കേട്ടു. ഓ ജനങ്ങളേ, നിശ്ചയം മദ്യം നിരോധിച്ചത് മുന്തിരി, ഈത്തപ്പഴം, തേന്‍, ഗോതമ്പ്, തൊലി ഗോതമ്പ് എന്നിവയില്‍ നിന്ന് അത് നിര്‍മിക്കപ്പെടുന്ന സന്ദര്‍ഭത്തിലാണെങ്കിലും മദ്യമെന്നാല്‍ മനുഷ്യ ബുദ്ധിയെ മയക്കുന്ന വസ്തു എന്നേ അര്‍ത്ഥമുള്ളൂ” (ബുഖാരി).

ഇമാം ബഗ്വി(റ) ഹദീസ് വിശദീകരിക്കുന്നതിങ്ങനെ: മുന്തിരിയുടെ ചാറ് കൊണ്ട് നിര്‍മിക്കുന്നതും ഉണങ്ങാത്ത ഈത്തപ്പഴത്തില്‍ നിന്ന് നിര്‍മിക്കുന്നതും മാത്രമേ മദ്യമാവൂ എന്നു പറയുന്നവരുടെ വാദം നിരര്‍ത്ഥകമാണെന്നിത് സൂചിപ്പിക്കുന്നു. പക്ഷേ, ലഹരി പിടിപ്പിക്കുന്നതെല്ലാം മദ്യം എന്നതിന്റെ പരിധിയില്‍ വരും. കാരണം അത് ബുദ്ധിയെ ഭ്രമിപ്പിക്കുന്നതാണ് (ശറഹുസ്സുന്ന).

ലഹരി നല്‍കുന്നതും മത്ത് പിടിപ്പിക്കുന്നതുമായ പാനീയങ്ങളെല്ലാം നിഷിദ്ധമായ മദ്യംതന്നെ എന്നു ചുരുക്കം. അദ്ദേഹം തുടര്‍ന്നു: ഈ അഞ്ച് ഇനങ്ങള്‍ പറഞ്ഞത് ഇവയില്‍ നിന്നല്ലാതെ മദ്യം ഉണ്ടാവില്ല എന്നര്‍ത്ഥത്തിലല്ല. സമാന ഗുണങ്ങളുള്ള ചോളം, ബാര്‍ളി, ചെടി പിഴിഞ്ഞെടുക്കുന്ന ചാറ് തുടങ്ങിയവയുടെ വിധിയും ഇതുതന്നെയാണ്. അവയെ മാത്രം പരാമര്‍ശിച്ചത് അക്കാലത്ത് അറിയപ്പെടുന്നത് അവയാണെന്ന നിലക്കാണ് (ശറഹുസ്സുന്ന).


മദ്യത്തിനെതിരെയുള്ള ഇസ്ലാമിന്റെ കണിശമായ നിലപാട് മുന്നറിയിപ്പുകളിലും താക്കീതുകളിലും മാത്രം ഒതുങ്ങുന്നില്ല. കുടിക്കുന്നവന് ഇസ്ലാമിക ഭരണകൂടത്തിനു കീഴില്‍ നിശ്ചിത ശിക്ഷയുമുണ്ട്. ഇസ്ലാമിക ശിക്ഷാനിയമത്തില്‍ അത് വിശദീകരിക്കപ്പെട്ടു കാണാം. പാരത്രിക ലോകത്ത് മദ്യപാനികള്‍ നരകാവകാശികളില്‍ നിന്നും വമിക്കുന്ന ദുശിച്ച ദ്രാവകം കുടിക്കുകയും മറ്റു ശിക്ഷകള്‍ ഏല്‍ക്കേണ്ടിവരികയും ചെയ്യും.

മദ്യപാനത്തിന്റെ ശിക്ഷ

മദ്യപന്‍ നിര്‍ബന്ധമായും ശിക്ഷിക്കപ്പെടണമെന്നതിലും ശിക്ഷ പ്രഹരമായിരിക്കണമെന്നതിലും ഏകാഭിപ്രായമാണുള്ളത്. എന്നാല്‍ അതെത്രമാത്രം വേണമെന്ന കാര്യത്തില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നു.

മദ്യപന് 80 അടിനല്‍കണമെന്നാണ് മാലികികളുടെയും ഹനഫികളുടെയും വീക്ഷണം. എന്നാല്‍ ശാഫിഇകള്‍ 40 അടിയാണെന്ന കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്നു. ഇമാം അഹ് മദിന് ഇക്കാര്യത്തില്‍ രണ്ട് റിപോര്‍ട്ടുകളുള്ളത് കാണാം.

ഉമര്‍(റ)നെക്കുറിച്ച് ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു: ‘മദ്യപാനത്തിന്റെ ശിക്ഷ സംബന്ധിച്ച് അദ്ദേഹം ജനങ്ങളുമായി ചര്‍ച്ച ചെയ്തു. അപ്പോള്‍ അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് പറഞ്ഞു. അങ്ങ് അതേറ്റവും ലഘുവായ നിര്‍ണിതശിക്ഷ പോലെയാക്കുക- എണ്‍പത്. അങ്ങനെ ഉമര്‍(റ) 80 അടി നടപ്പിലാക്കുകയും ശാമിലും അപ്രകാരം നടപ്പിലാക്കാന്‍ ഖാലിദിനും അബൂഉബൈദക്കും എഴുതുകയും ചെയ്തു.’

പ്രസ്തുത കൂടിയാലോചനയില്‍ അലി (റ) പ്രസ്താവിച്ചതായി ഉദ്ധരിക്കപ്പെടുന്നതിങ്ങനെയാണ്. ലഹരിബാധിച്ചാല്‍ വഷളായ കാര്യങ്ങള്‍ സംസാരിക്കുന്നു. അതുകൊണ്ട് അവന് വ്യാജാരോപകന്റെ ശിക്ഷ നല്‍കണം. ജുസ്ജാനിയും ദാറഖുത്‌നിയും ഇപ്രകാരം നിവേദനംചെയ്തിട്ടുണ്ട്.

ഇമാം അഹ്മദിന്റെ പക്കല്‍നിന്നുള്ള രണ്ടാം റിപോര്‍ട്ട് ഇങ്ങനെ: ആ ശിക്ഷ നാല്‍പത് അടിയാകുന്നു. അബൂബക്ര്‍ തെരഞ്ഞെടുത്തിട്ടുള്ളതും ശാഫിഈ മദ്ഹബും അതാണ്. അലി(റ) വലീദ് ബ്‌നു ഉഖ്ബയെ നാല്‍പത് അടി അടിക്കുകയുണ്ടായി.

അനസ് (റ)ല്‍ നിന്ന് റിപോര്‍ട്ട് ചെയ്യുന്നത് കാണുക: നബി(സ)യുടെ അടുക്കല്‍ ഒരു മദ്യപനെ ഹാജരാക്കി. അവിടുന്നയാളെ നാല്‍പതോളം അടിച്ചു. പില്‍ക്കാലത്ത് അബൂബക്‌റിനടുത്തും ഈ കേസ് വന്നു. അദ്ദേഹവും അവ്വിധം തന്നെ ചെയ്തു. അതിനുശേഷം ഉമറി(റ)ന് മുമ്പിലും മദ്യപാനികള്‍ ഹാജരാക്കപ്പെട്ടു. അദ്ദേഹം ജനങ്ങളുമായി ചര്‍ച്ച ചെയ്തു. തദവസരത്തില്‍ ഇബ്‌നു ഔഫ് പ്രസ്താവിച്ചു. ‘ഏറ്റവും കുറഞ്ഞ നിര്‍ണിത ശിക്ഷ എണ്‍പത് അടിയാകുന്നു’. ഉമര്‍ അപ്രകാരം ശിക്ഷിച്ചു.(ബുഖാരി ,മുസ്‌ലിം)

നബി(സ)യുടെ കര്‍മം, മറ്റൊരു കര്‍മംകൊണ്ടും വര്‍ജിക്കാനാകാത്ത പ്രമാണമാണ്. നബിയുടെയും അബൂബക്ര്‍, അലി(റ) എന്നിവരുടെയും നടപടികള്‍ക്ക് വിരുദ്ധമായുണ്ടാകുന്ന ഇജ്മാഅ് അതിനാല്‍തന്നെ അസാധുവാണ്. ഉമര്‍(റ)ന്റെ വര്‍ധനയെ ചില സാഹചര്യങ്ങളില്‍ ഭരണാധികാരിക്ക് സ്വീകരിക്കുന്ന അവശ്യനടപടിയുടെ ഭാഗമായി മാത്രം കണ്ടാല്‍ മതി. ‘ ഉമര്‍ ശക്തരായ മുഴുക്കുടിയന്‍മാരെ 80 ഉം അപൂര്‍വമായി കുടിക്കുന്ന ദുര്‍ബലരെ 40 ഉം അടിച്ചിരുന്നു എന്നത് ഈ കാഴ്ചപ്പാടിനെ ബലപ്പെടുത്തുന്നുണ്ട്.

ശിക്ഷ സ്ഥിരപ്പെടുന്ന രീതി

രണ്ടിലൊരു സംഗതി മുഖേനയാണീ ശിക്ഷ സ്ഥിരപ്പെടുക:

1.കുറ്റസമ്മതം: മദ്യപാനി, താന്‍ മദ്യപിച്ചിട്ടുണ്ടെന്ന് സ്വയം സമ്മതിക്കുക.

2. നീതിമാന്‍മാരായ രണ്ടുസാക്ഷികളുടെ സാക്ഷ്യം.
ഗന്ധം മുഖേന മദ്യപാനം സ്ഥിരപ്പെടുന്നത് സംബന്ധിച്ച വിഷയത്തില്‍ പണ്ഡിതന്‍മാര്‍ക്ക് വ്യത്യസ്താഭിപ്രായമാണുള്ളത്.
ഗന്ധമുണ്ട് എന്ന് നീതിമാന്‍മാരായ രണ്ടുസാക്ഷികള്‍ ന്യായാധിപന് മുമ്പില്‍ സാക്ഷ്യം വഹിച്ചാല്‍ അവന്‍ ശിക്ഷിക്കപ്പെടണമെന്നാണ് മാലികീ മദ്ഹബ്. കാരണം, അത് മദ്യപാനത്തെ സ്ഥിരീകരിക്കുന്ന അടയാളമാണ്.
ഗന്ധം സംശയത്തിനവകാശമുള്ള അടയാളമാകയാല്‍ അതുമൂലം ശിക്ഷ സ്ഥിരപ്പെടുന്നില്ല എന്നാണ് അബൂഹനീഫയുടെയും ശാഫിഈയുടെയും അഭിപ്രായം. എന്തുകൊണ്ടെന്നാല്‍ പരസ്പരം സാദൃശ്യമുള്ള ഗന്ധങ്ങളുണ്ടാകാം. ശിക്ഷകളാകട്ടെ സന്ദേഹത്താല്‍ പ്രതിരോധിക്കപ്പെടുന്നതാണ്.
കൂടാതെ, പാനീയം മിശ്രിതമായിരിക്കാനും അയാള്‍ അത് ബലപ്രയോഗത്തിന്റെ ഫലമായി കുടിപ്പിക്കപ്പെട്ടതാകാനുംസാധ്യതയുണ്ട്. ചില മദ്യേതരവസ്തുക്കള്‍ക്ക് മദ്യത്തിന്റെ ഗന്ധമുണ്ടാകാനിടയുണ്ടെന്നതും പരിഗണിക്കേണ്ടതാണ്.

വ്യക്തി ശിക്ഷാമുക്തനാണ് എന്നതേ്രത അടിസ്ഥാനപരമായിട്ടുള്ളത്. ശാരിഅ് ആകട്ടെ ശിക്ഷകള്‍ തടുക്കുന്നതില്‍ താല്‍പര്യമുള്ളവനും.

ശിക്ഷാനടപടികള്‍ക്കുള്ള മാനദണ്ഡങ്ങള്‍

താഴെപറയുന്ന മാനദണ്ഡങ്ങള്‍ മുന്നില്‍വെച്ചുമാത്രമേ മദ്യപാനത്തിന്റെ ശിക്ഷ നടപ്പാക്കാവൂ.

1. ബുദ്ധിയാണ് നിയമം ബാധകമാക്കാനുള്ള പ്രധാനമാനദണ്ഡങ്ങളിലൊന്ന്. ഭ്രാന്തന്‍ മദ്യപാനത്തിന് ശിക്ഷിക്കപ്പെടാവതല്ല. മന്ദബുദ്ധികളായ പൊണ്ണന്‍മാരും അങ്ങനെത്തന്നെ.

2. പ്രായപൂര്‍ത്തി: കുട്ടികള്‍ മദ്യപിച്ചാല്‍ ശിക്ഷിക്കേണ്ടതില്ല. കാരണം കുട്ടികള്‍ക്ക് നിയമം ബാധകമല്ലെന്നതുതന്നെ.

3. സ്വേച്ഛപ്രകാരം ചെയ്യുക: ബലപ്രയോഗത്തിലൂടെ മദ്യം അകത്തുചെന്നവനെ ശിക്ഷിക്കരുത്. ബലപ്രയോഗം ഒരു വേള വധഭീഷണിയുടെ രൂപത്തിലാകാം. മാരകദണ്ഡനഭീഷണിയാകാം. സ്വത്തിന്റെ സമ്പൂര്‍ണനാശം എന്ന ഭീഷണിയാകാം. ബലപ്രയോഗത്തില്‍ നിര്‍ബന്ധിതാവസ്ഥയും പരിഗണിക്കപ്പെടും. ഒരാള്‍ ജീവഹാനി ഭയപ്പെടുംവിധം ദാഹിച്ചുവലഞ്ഞിരിക്കുന്നു. വെള്ളമൊന്നുംകിട്ടിയില്ല. കിട്ടിയത് മദ്യമാണ്. എങ്കില്‍ അയാള്‍ അത് കുടിച്ചാല്‍ വിരോധമില്ല. ആപല്‍ക്കരമാംവിധം വിശന്നവന്റെയും അവസ്ഥ അതുതന്നെ. എന്തെന്നാല്‍ അത്തരം അവസ്ഥയില്‍ മദ്യത്തിന്റെ ഉപയോഗം ജീവന്‍ നിലനിര്‍ത്തുന്നതിന് അനിവാര്യമാകുന്നു. നിര്‍ബന്ധിതസാഹചര്യങ്ങള്‍ നിഷിദ്ധങ്ങളെ അനുവദിക്കുന്നു.

4. ഉപയോഗിക്കുന്നത് ലഹരിപദാര്‍ഥമാണെന്ന് ബോധ്യമുണ്ടാകുക. കള്ളാണെന്നറിയാതെ അത് ഉപയോഗിച്ചാല്‍ അറിവില്ലായ്മയുടെ പേരില്‍ വിട്ടുവീഴ്ചയുണ്ട്. ഇനി അക്കാര്യം ആരെങ്കിലും അയാളുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും അയാള്‍ കുടി തുടര്‍ന്നാല്‍ അവിടെ വിട്ടുവീഴ്ചയുടെ പ്രശ്‌നമേയില്ല. അയാളില്‍ അജ്ഞതയില്ല. മനഃപൂര്‍വം പാപവൃത്തിയില്‍ തുടരുന്ന കാരണത്താല്‍ ശിക്ഷാര്‍ഹനാണ് അയാള്‍.
നവമുസ്‌ലിമോ, ഇസ്‌ലാമിനോട് ശത്രുതയുള്ള രാജ്യത്ത് ജീവിച്ചിരുന്നയാളോ നിഷിദ്ധമാണെന്ന് അറിയാതെ കുടിച്ചാലും അജ്ഞതയുടെ പേരില്‍ ശിക്ഷാനടപടികളില്‍നിന്ന് മുക്തനാകുന്നതാണ്.

മദ്യത്തോടുള്ള നിലപാടില്‍ അഭിപ്രായവ്യത്യാസം വെച്ചുപുലര്‍ത്തുന്നവരാണ് ക്രൈസ്തവ പുരോഹതര്‍. ബൈബിളിലെ ഒരു വചനമാണ് അഭിപ്രായ വ്യത്യാസത്തിന് കാരണം: ‘മിതമായ മദ്യപാനം ഉദരത്തിന് ആശ്വാസകരമാണ്.” എന്നാല്‍ മിതമായ മദ്യപാനവും ഒഴിവാക്കുന്നതാണ് ബുദ്ധി. കാരണം, മിതമായ മദ്യപാനത്തിന് അമിതമായ മദ്യപാനത്തിലേക്കാണ് നയിക്കുക. അവസാനം ചെന്നെത്തുന്നതോ മദ്യാസക്തിയിലും. ഇസ്ലാമിന്റെ നിലപാട് പ്രസക്തമാവുന്നത് ഇവിടെയാണ്. ലഹരി പിടിപ്പിക്കുന്ന സര്‍വവും മദ്യമാണെന്നാണ് ഇസ്ലാമിക നിലപാട്. അത് മിതമായാലും അമിതമായാലും ശരി.

Wednesday 3 October 2018

തുഫൈലിബിനു അംറ് (റ)

 

അല്ലാഹുവേ, ത്വുഫൈലിന്റെ ലക്ഷ്യം നടപ്പിലാക്കുവാന്‍ സഹായകമാകുന്ന ഒരു ദൃഷ് ടാന്തം നീ അദ്ദേഹത്തിന് നല്‍കേണമേ”! തിരുനബി (സ്വ).

ത്വുഫൈലുബ്നുഅംറ് അദ്ദൌസീ. ജാഹിലിയ്യത്തില്‍ ദൌസ് ഗോത്രത്തലവന്‍, അറേബ്യന്‍ നേതൃനിരയില്‍ പ്രഥമഗണനീയന്‍. വിരലിലെണ്ണാവുന്ന മാന്യ വ്യക്തികളില്‍ ഒരാള്‍. അദ്ദേഹത്തിന്റെ വീട്ടില്‍ അതിഥികള്‍ ഒഴിഞ്ഞ നേരമില്ല. അശരണര്‍ക്കായി തന്റെ സഹാ യ വാതായനങ്ങള്‍ അദ്ദേഹം മലര്‍ക്കെ തുറന്നിട്ടു. വിശന്നവന് ഭക്ഷണം, ഭയ ചകിതന് അഭയം…… അങ്ങനെ നിലക്കാത്ത സേവനങ്ങള്‍.

സാഹിത്യകാരന്‍, അതിബുദ്ധിമാന്‍, സൂക്ഷ്മദൃക്ക്,വാക്കുകളുടെ മായാജാലക്കാരന്‍….. തന്റെ കവിതകള്‍ ഇരുതല മൂര്‍ച്ചയുള്ള ആയുധങ്ങളായിരുന്നു.

ചെങ്കടല്‍ തീരത്തെ സ്വന്തം നാടുപേക്ഷിച്ച് ത്വുഫൈല്‍ യാത്രയായി, മക്കയിലേക്ക്. തല്‍സമയം മുത്ത്നബി(സ്വ) യും സ്വഹാബികളും നിഷേധിളോട് യുദ്ധത്തിലേര്‍പ്പെട്ടിരി ക്കുകയായിരുന്നു. ഇരുവിഭാഗങ്ങളും അണികളെ കൂട്ടാനുള്ള തിരക്കിലാണ്. തിരു നബി (സ്വ) അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നു. അടിപതറാത്ത ഈ മാനും സത്യസന്ധതയുമാണ് അവരുടെ ആയുധം .മറു വശത്ത് കയ്യില്‍ കിട്ടിയതെന്തും മുസ്ലിംകള്‍ക്കെതിരെ ആയുധമാക്കി ജനങ്ങളെ ഇസ്ലാമിനെ തൊട്ട് തടുത്ത് നിര്‍ ത്താന്‍ കിണഞ്ഞു ശ്രമിക്കുകയാണ് ഖുറൈശികള്‍.

ത്വുഫൈല്‍ മക്കയിലെത്തി. അവിടത്തെ സ്ഥിതിഗതികളെ കുറിച്ച് നാട്ടില്‍ നിന്ന് തിരി ക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു ധാരണയുമില്ലായിരുന്നു. എന്നാല്‍ സ്വാഭീഷ്ട പ്രകാ രമല്ലാതെ താനും ഈ പോരാട്ടത്തില്‍ ഭാഗഭാക്കായിക്കൊണ്ടിരിക്കുന്നു എന്ന സത്യം താമസിയാത അദ്ദേഹം മനസ്സിലാക്കി. യഥാര്‍ഥത്തില്‍ താന്‍ അതിന് വേണ്ടി പുറപ്പെട്ട തായിരുന്നില്ലല്ലോ. അതുകൊണ്ട് തന്നെ ത്വുഫൈലിന്റെ വിവരണം ശ്രദ്ധേയമാണ്. അദ്ദേഹം വിശദീകരിക്കുന്നു.

‘ഞാന്‍ മക്കയിലെത്തി, എന്നെ കാണേണ്ട താമസം ഖുറൈശികള്‍ ഓടി വന്ന് സ്വാഗതം ചെയ്തു, രാജോചിതമായി സ്വീകരിച്ചു.’ എന്നോട് അവര്‍ പറഞ്ഞു:

“ത്വുഫൈല്‍! താങ്കള്‍ ഞങ്ങളുടെ നാട്ടിലെത്തിരിക്കുകയാണല്ലോ. ഒരു പ്രധാനപ്പെട്ട കാര്യം ഉണര്‍ത്തുകയാണ്. താന്‍ അല്ലാഹുവിന്റെ ദൂതനാണെന്ന് സ്വയം വിശേഷിപ്പി ക്കുന്ന ഒരു വ്യക്തിയുണ്ടിവിടെ. അയാള്‍ ഞങ്ങളുടെ മനക്കരുത്തും കെട്ടുറപ്പും തകര്‍ ത്തിരിക്കുകയാണ്. ഞങ്ങള്‍ ഇപ്പോള്‍ ഭയക്കുന്നത് ഈ ദുര്യോഗം നിങ്ങളുടെ ഗോത്ര ത്തിലും ഭവിക്കുകയും താങ്കളുടെ നേതൃത്വം നഷ്ടപ്പെടുകയും ചെയ്യുമോ എന്നാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ആ വ്യക്തിയുമായി സംസാരിക്കുകയോ അയാളുടെ വാക്കുകള്‍ക്ക് ചെവിയോര്‍ക്കുകയോ ചെയ്യരുത്. കാരണം ആ വാക്കുകളുടെ വശ്യത അപാരമാണ്. എത്ര മനക്കരുത്തുള്ളവരും പതറിപ്പോകും. പിതാവും പുത്രനും, ഭാര്യയും ഭര്‍ത്താവും, സഹോദരങ്ങള്‍ തമ്മില്‍ പോലും ഭിന്നിപ്പുണ്ടാക്കുന്നവയാണ് അവ.”

ത്വുഫൈല്‍ തുടരുന്നു: ‘അദ്ദേഹത്തിന്റെ വിചിത്രമായ സ്വഭാവ രീതികളെക്കുറിച്ച് അവര്‍ എന്നെ ഉല്‍ബുദ്ധനാക്കിക്കൊണ്ടിരിക്കുന്നു. ഗോത്രത്തില്‍ ഈ മഹാദുരന്തം വന്നുഭവി ക്കുന്നത് ശരിക്കും സൂക്ഷിക്കണമെന്ന് ഓരോരുത്തരും ഉപദേശിച്ചു. ഞാന്‍ തീരുമാ നിച്ചു. ഒരു കാരണവശാലും അയാളുടെ അടുത്തു പോവുകയോ സംസാരിക്കുകയോ ചെയ്യില്ല’.

ഞാന്‍ കഅ്ബ ത്വവാഫ് ചെയ്യാന്‍ പോയി. ഞങ്ങളും പൂര്‍വികരുമെല്ലാം ഇക്കാലമത്രയും ആദരിച്ചാരാധിച്ചിരുന്ന വിഗ്രഹങ്ങളെ നമിച്ച് പുണ്യം നേടുകയാണുദ്ദേശം. ആ സമയത്ത് ഞാന്‍ ചെവിയില്‍ പഞ്ഞി തിരുകി വെച്ചിട്ടുണ്ടായിരുന്നു. മുഹമ്മദിന്റെ വാക്കുകള്‍ അബ ദ്ധത്തില്‍ പോലും കേള്‍ക്കാതിരിക്കാനായിരുന്നു അത്’.

‘ഞാന്‍ പള്ളിയില്‍ പ്രവേശിച്ചു. മുഹമ്മദ് ഇതു വരെ കണ്ടിട്ടില്ലാത്ത പ്രാര്‍ഥന നിര്‍വഹി ക്കുന്നതാണ് ആദ്യം തന്നെ ഞാന്‍ കണ്ടത്. ഞങ്ങള്‍ ചെയ്യുന്ന വിധത്തിലല്ല അവ. പ ക്ഷേ, എന്തോ….ആ കാഴ്ച എന്നെ ആനന്ദ തുന്ദിലനാക്കി. അദ്ദേഹത്തിന്റെ ആരാധനാ മുറകള്‍ എന്നെ പുളകം കൊള്ളിച്ചു. അറിയാതെ ഞാനദ്ദേഹത്തിന്റെ തൊട്ടടുത്തെത്തി.

‘ആ വാക്കുകള്‍ എന്നെ കേള്‍പ്പിക്കാന്‍ തന്നെ അല്ലാഹു തീരുമാനിച്ചു എന്നു പറയാം. ചെവിയിലെ പഞ്ഞിയെടുത്ത് ദൂരേക്കെറിഞ്ഞ് ഞാന്‍ സശ്രദ്ധം കാതോര്‍ത്തു നിന്നു. ഹാ! എത്ര സുന്ദരമായ വാക്കുകള്‍! കര്‍ണ്ണാനന്ദകരം!! അര്‍ഥ സമ്പൂര്‍ണ്ണം!!!’

‘ഞാന്‍ ഒന്നു കൂടി ശ്രദ്ധിച്ചു. ഇപ്പോള്‍ കേള്‍ക്കുന്നത് ആത്മാവില്‍ നിന്നുള്ള ഒരു ഉള്‍വി ളിയാണ്. ഹേ ത്വുഫൈല്‍!, നീ എന്തു വിഡ്ഢിയാണ്! ബുദ്ധിമാനായ ഒരു കവിയല്ലേ നീ. വാക്കുകളില്‍ നല്ലതേത് ചീത്തയേത് എന്ന് വിവേചിച്ചറിയാനുള്ള പ്രാപ്തി നിന ക്കില്ലേ. പിന്നെയെന്തിന് മുഹമ്മദിന്റെ വാക്കുകള്‍ കേള്‍ക്കില്ലെന്ന് ശഠിക്കുന്നു. മുഹമ്മദ് പറയുന്നത് നല്ലതാണെങ്കില്‍ സ്വീകരിച്ചുകൂടെ, അല്ലെങ്കില്‍ തള്ളി ക്കളയാവുന്നതല്ലേ യുള്ളൂ’.

ത്വുഫൈല്‍ പറയട്ടെ:

‘ഞാന്‍ അവിടെ തന്നെ നിന്നു. റസൂലുല്ലാഹി(സ്വ) പള്ളിയില്‍ നിന്നിറങ്ങി വീട്ടിലേക്ക് പോയപ്പോള്‍ ഞാനും അനുഗമിച്ചു. വീട്ടില്‍ പ്രവേശിച്ച ഉടനെ ഞാന്‍ പറഞ്ഞു:

മുഹമ്മദ്! നിങ്ങളുടെ ആളുകള്‍ നിങ്ങളെ കുറിച്ച് എന്നോട് പലതും പറഞ്ഞു. അവര്‍ എന്നെ വല്ലാതെ ഭയപ്പെടുത്തി. നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കാതിരിക്കാന്‍ ചെവികള്‍ പഞ്ഞികൊണ്ടടച്ചാണ് ഞാന്‍ ഇവിടെ വന്നത്. പക്ഷേ, അല്ലാഹു തീരുമാനിച്ചതുകൊണ്ടു ഞാന്‍ എല്ലാം കേട്ടു. ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. അതു കൊണ്ട് നിങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന സന്ദേശം എന്താണെങ്കില്‍ നല്‍കുക!”

‘മുഹമ്മദ് നബി(സ്വ), ഏകദൈവ സന്ദേശം എന്റെ മുമ്പില്‍ വെച്ചു. സൂറത്തുല്‍ ഇഖ്ലാ സ്വും സൂറത്തുല്‍ ഫലഖും ഓതി കേള്‍പ്പിച്ചു. അല്ലാഹു സത്യം, അത്ര സുന്ദരമായ വാ ക്കുകള്‍ ഞാന്‍ മുമ്പൊരിക്കലും കേട്ടിട്ടുണ്ടായിരുന്നില്ല. ആ ആശയം പോലെ നീതി യുക്തമായ ഒന്ന് മുമ്പ് കണ്ടിട്ടുമില്ല’.

‘ഞാന്‍ റസൂലിന്റെ കരം ഗ്രഹിച്ചു. ശഹാദ ത്ത് ഉച്ചരിച്ചു. അശ്ഹദു അല്ലാ…(അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനില്ല. മുഹമ്മദ്(സ) അല്ലാഹുവിന്റെ ദൂതനാണ്). ഞാന്‍ മുസ് ലിമായി’.

ത്വുഫൈല്‍ പറയുന്നു:

‘ഞാന്‍ കുറച്ച് കാലം മക്കയില്‍ തന്നെ താമസിച്ചു. ഇസ്ലാമികാധ്യാപനങ്ങള്‍ പഠിച്ചു. കഴിവിന്റെ പരമാവധി ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. ഇനി നാട്ടിലേക്ക് തിരിച്ചു പോവാന്‍ തയ്യാറെടുക്കുകയാണ്. ആ സമയം ഞാന്‍ പറഞ്ഞു:

“അല്ലാഹുവിന്റെ ദൂതരെ! കുടുംബത്തിലെ കാര്യ പ്രാപ്തിയുള്ളയാളാണ് ഞാന്‍. എന്റെ കല്‍പനകള്‍ അവര്‍ സ്വീകരിക്കും. അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കാന്‍ ഞാന്‍ തീരു മാനിച്ചിരിക്കുന്നു. അതു കൊണ്ട് അവിടുന്ന് അല്ലാഹുവിനോട് പ്രാര്‍ഥിക്കണം. പ്രബോ ധനത്തിന് സഹായകമാകുന്ന ഒരു ദൃഷ്ടാന്തം എനിക്ക് നല്‍കാന്‍”.

‘റസൂലുല്ലാഹി(സ്വ) പ്രാര്‍ഥിച്ചു’: “അല്ലാഹുവേ! അദ്ദേഹത്തിന് നീ ഒരു ദൃഷ്ടാന്തം നല്‍കേണമേ!”

‘ഞാന്‍ നാട്ടിലേക്ക് പുറപ്പെട്ടു. വീടുകള്‍ കാണാവുന്ന ഒരു സ്ഥലത്ത് എത്തിരിക്കുക യാണിപ്പോള്‍. എന്റെ ഇരു നയനങ്ങള്‍ക്കുമിടയില്‍ നിന്ന് ഒരു പ്രകാശം പ്രത്യക്ഷപ്പെട്ടു. അത് ഒരു വിളക്കില്‍ നിന്നെന്നവണ്ണം പ്രകാശിക്കുകയാണ്’.

‘ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു’:

“അല്ലാഹുവേ! ഈ പ്രകാശം എന്റെ മുഖത്തല്ലാത്ത മറ്റൊരിടത്തേക്ക് മാറ്റിത്തരണമേ. കാരണം എന്റെ കുടുംബക്കാര്‍ ഒരു പക്ഷേ, പറയും. ഞാന്‍ അവരുടെ മതം പരിത്യ ജിച്ചത് കൊണ്ടുണ്ടായ ദൈവിക ശിക്ഷയാണിതെന്ന്”.

‘പ്രാര്‍ഥന തീരേണ്ട താമസം, പ്രകാശം എന്റെ ചാട്ടവാറിന്റെ അഗ്രഭാഗത്തേക്ക് നീങ്ങി ക്കഴിഞ്ഞു. ജനങ്ങള്‍ക്ക് ആ പ്രകാശം ഒരു വിളക്ക് മാടത്തില്‍ നിന്നെന്നവണ്ണം കാണാം. പര്‍വ്വത ശികരത്തിലൂടെ ഇറങ്ങി കൊണ്ടിരിക്കുകയാണ് ഞാനിപ്പോള്‍’.

‘അതാ വരുന്നു എന്റെ വയോധികനായ പിതാവ്, എന്നെ സ്വീകരിക്കാനാണ് വരവ്’.

ഞാന്‍ പറഞ്ഞു: “പിതാവേ, മാറി നില്‍ക്കണം, കാരണം നിങ്ങള്‍ എന്റെ മതമോ ഞാന്‍ നിങ്ങളുടെ മതമോ വിശ്വസിക്കുന്നില്ല”.

പിതാവ്: “അതെന്താണ് മോനേ?”

ഞാന്‍ പ്രതികരിച്ചു: “ഞാന്‍ മുസ്ലിമായി മുഹമ്മദിന്റെ മതം സ്വീകരിച്ചിരിക്കുന്നു”. പിതാവ്: “മകനേ! നീ ഏത് മതമാണോ ഇഷ്ടപ്പെടുന്നത്, ഈ പിതവും അത് സ്വീകരി ക്കുന്നു”.

ഞാന്‍ പറഞ്ഞു: “എങ്കില്‍ നിങ്ങള്‍ കുളിച്ച് വസ്ത്രം ശുദ്ധിയാക്കി വരൂ! ഞാന്‍ പഠിച്ചത് നിങ്ങള്‍ക്കും പഠിപ്പിച്ച് തരാം”. അദ്ദേഹം കുളിച്ചു വസ്ത്രം വൃത്തിയാക്കി തിരിച്ചുവന്നു. ഞാന്‍ ഇസ്ലാമിനെ കുറിച്ചു പറഞ്ഞു കൊടുത്തു. അദ്ദേഹം മുസ്ലിമായി. അടുത്തത് എന്റെ ഭാര്യയാണ്. ഞാന്‍ പറഞ്ഞു: “മാറി നില്‍ക്കുക! ഞാന്‍ നിന്റെയോ നീ എന്റെ യോ മതത്തിലംഗമല്ല”. ഭാര്യ: “സ്നേഹ നിധിയായ ഭര്‍ത്താവേ! എന്താണീ മാറ്റം”. ഞാന്‍ പറഞ്ഞു: “ഇസ്ലാം മതം സ്വീകരിച്ചിരിക്കുകയാണ് ഞാന്‍. നീ മുസ്ലിമാകാത്ത ത് കൊണ്ട് നമുക്കൊരുമിക്കാനാവില്ല”.

ഭാര്യ: “എങ്കില്‍ ഞാനും മുസ്ലിമാവുകയാണ്”.

“നീ ദുശ്ശറാ തടാകത്തില്‍ നിന്ന് കുളിച്ച് വൃത്തിയാവുക.”


ദുശ്ശറാ എന്നത് ദൌസ് ഗോത്രത്തിന്റെ കുല ദൈവമാണ് ആ വിഗ്രഹത്തിന് ചുറ്റും കാട്ടു ചോലയില്‍ നിന്നൊഴുകിയെത്തുന്ന ജലം തടാകമായി കെട്ടി നിര്‍ത്തിയിരിക്കുന്നു.

ഭാര്യ: “അയ്യോ, ദുശ്ശറാ നമ്മുടെ ദൈവമല്ലേ. വിഗ്രഹ നിഷേധ പ്രസ്ഥാനത്തില്‍ അംഗമാ വാന്‍ വേണ്ടി അവിടെ ചെന്ന് കുളിച്ചാല്‍ നമ്മുടെ ദൈവ കോപത്തിനിരയാവില്ലേ”.

ഞാന്‍ പറഞ്ഞു: ” ദുശ്ശറാ പോയി തുലയട്ടെ, പോകൂ, വെറും കല്ലിന് ഒന്നും ചെയ്യാന്‍ സാധ്യമല്ലെന്ന് ഞാനിതാ വാക്കു തരുന്നു”. ഭാര്യ പോയി കുളിച്ചു വൃത്തിയായി വന്ന പ്പോള്‍ ഞാന്‍ അവള്‍ക്ക് ഇസ്ലാമിക സന്ദേശം കൈമാറി അവളും പരിശുദ്ധ ദീനില്‍ അംഗമായി.

‘ശേഷം എന്റെ ഗോത്രമായ ദൌസുകാരെ ഞാന്‍ ഇസ്ലാമിലേക്ക് ക്ഷണിച്ചു. അബൂഹു റൈറഃ(റ) ഇസ്ലാമില്‍ പ്രവേശിച്ചു. മറ്റുള്ളവരൊന്നും അത്ര പെട്ടെന്ന് കൂട്ടാക്കിയില്ല. ഈ അബൂഹുറൈറഃ(റ) തന്നെയാണ് പിന്നീട് ഹദീസ് നിവേദനത്തിലൂടെ വിശ്വവി ഖ്യാതനായിത്തീര്‍ന്നത്’.


ത്വുഫൈല്‍(റ) പറയുന്നു: ‘മഹാനായ റസൂലുല്ലാഹിയെ കാണാന്‍ ഞാന്‍ വീണ്ടും മക്ക യിലേക്ക് ചെന്നു. എന്റെ കൂടെ ഇത്തവണ അബൂഹുറൈറഃയും ഉണ്ട്’. റസൂല്‍(സ്വ) ചോദിച്ചു: “ത്വുഫൈല്‍, നാട്ടില്‍ എന്തുണ്ട് വിശേഷം”.
ഞാന്‍ പറഞ്ഞു: “അന്ധകാര നിബിഢവും ശിലാ സമാനവുമായ ഹൃദയങ്ങളാണ് ഇപ്പോള്‍ ദൌസ് ഗോത്രത്തിനെ അടക്കി ഭരിക്കുന്നത്”.
അതു കേട്ട പ്രവാചകന്‍(സ്വ) ഒന്നും ഉരിയാടാതെ എഴുന്നേറ്റ് പോയി വുളൂ ചെയ്തു നി സ്കരിച്ചു. ശേഷം ആ പുണ്യ കരങ്ങള്‍ ആകാശത്തേക്കുയര്‍ത്തി. ജിജ്ഞാസയുടെ നിമിഷങ്ങള്‍.

അബൂഹുറൈറഃ(റ) പറയുന്നു: രംഗം കണ്ടപ്പോള്‍ ഞാന്‍ ഭയപ്പെട്ടത് മറ്റൊന്നായിരുന്നു. പ്രവാചകര്‍ എന്റെ ജനതയെ ഒന്നടങ്കം നശിപ്പിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കുകയാണെന്ന്. പക്ഷേ, കാരുണ്യത്തിന്റെ കേദാരമായ മുഹമ്മദ് മുസ്തഫാ(സ്വ) പ്രാര്‍ഥിച്ചു.

“ആല്ലാഹുവേ!, നീ ദൌസുകാരെ സന്‍മാര്‍ഗ്ഗത്തിലാക്കേണമേ!, നീ ദൌസുകാരെ സന്‍ മാര്‍ഗ്ഗത്തിലാക്കേണമേ!”. അനന്തരം പ്രവാചകന്‍(സ്വ) ത്വുഫൈലിനോടായി പറഞ്ഞു:

“നിങ്ങള്‍ നാട്ടിലേക്ക് പോകൂ! അവരെയെല്ലാം മൃദുവായ സമീപനത്തിലൂടെ ഇസ്ലാമി ലേക്ക് ക്ഷണിക്കൂ”.

ത്വുഫൈല്‍ (റ) പറയുന്നു: ‘ഞാന്‍ ദൌസ് നാട്ടിലെ ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ടിരുന്നു. ആയിടക്കാണു റസൂലുല്ലാഹി(സ്വ) യുടെ പലായനം. ബദറും ഉഹ്ദും ഖന്‍ദഖും കഴിഞ്ഞു. ഞാന്‍ വീണ്ടും നബി(സ്വ) യുടെ അടുത്തേക്കു പോയി. ഇത്തവണ എന്നെ അനുഗമിച്ച് എണ്‍പതു കുടുംബങ്ങളുമുണുായിരുന്നു. നബി(സ്വ)യു ടെ പ്രാര്‍ഥനാ ഫലമായി ഇസ്ലാമിലേക്കു വന്നതാണവര്‍. ഞങ്ങളെ കണ്ട് നബി(സ്വ) അത്യധികം സന്തോഷിച്ചു. ഖൈബര്‍ യുദ്ധം കഴിഞ്ഞ സന്ദര്‍ഭമായിരുന്നു അത്. മറ്റു മു സ്ലിംകള്‍ക്കൊപ്പം ഞങ്ങള്‍ക്കും അവിടുന്ന് യുദ്ധമുതല്‍ വീതിച്ചു തന്നു. ആ സമയത്ത് ഞങ്ങള്‍ പറഞ്ഞു.

“പ്രവാചകരെ! ഇനിയുള്ള എല്ലാ യുദ്ധങ്ങളിലും ഞങ്ങളെ സൈന്യത്തിലെ മൈമനത്ത് ആയി നിയമിക്കുകയും ഞങ്ങളുടെ സംഘത്തിനു മബ്റൂര്‍ എന്ന ടൈറ്റില്‍ നല്‍കുകയും ചെയ്യണം”.

(അറബികളുടെ സൈന്യം പല വിഭാഗമായി തിരിച്ചായിരുന്നു യുദ്ധത്തില്‍ പങ്കെടുത്തി രുന്നത്. സൈന്യത്തിന്റെ വലതു വശത്തുള്ള പട്ടാളക്കാരുടെ സമൂഹത്തിനാണ് മൈമ നത്ത് എന്നു പറയുന്നത്.)

തുഫൈല്‍ തുടരുന്നു.

‘ശേഷം മക്കാ വിജയം പൂര്‍ത്തിയാകുന്നത് വരെ ഞാന്‍ റസൂലുല്ലാഹി(സ്വ)യുടെ കൂടെത്തന്നെ നിന്നു. മക്കാ ഫത്ഹിനു ശേഷം ഞാന്‍ നബി(സ്വ)യോടു പറഞ്ഞു:

‘നബിയേ! അവിടുന്ന് ഒരു ദൌത്യ നിര്‍വ്വഹണത്തിനായി എന്നെ അയക്കണം. ഹംറു ബ്നു ഹമമഃയുടെ ദൈവമായ ദുല്‍കഫൈനി എന്ന വിഗ്രഹത്തെ ചുട്ടുകരിക്കുക എന്ന ദൌത്യം.’

നബി(സ്വ) സമ്മതിച്ചു. ത്വുഫൈല്‍(റ) പതുങ്ങിപ്പതുങ്ങി 
വിഗ്രഹത്തിനടുത്തെത്തി. തന്റെ ലക്ഷ്യം നിറവേറ്റാനായി തയ്യാറെടുത്തപ്പോള്‍ അദ്ദേഹത്തിനു ചുറ്റും സ്ത്രീകള്‍ തടിച്ചു കൂടി. ദൈവത്തെ തൊട്ടു കളിക്കുകാണെങ്കില്‍ ത്വുഫൈലിന്റെ തലയില്‍ ഇടിത്തീ വീഴുന്നതു കാണാന്‍. ധിക്കാരത്തിന്റെ ഫലമായി ത്വുഫൈല്‍ എരിഞ്ഞടങ്ങുന്നത് നോക്കി നിര്‍വൃതിയടയണം.

പക്ഷേ,! ത്വുഫൈല്‍(റ) കൂസലേതുമന്യേ വിഗ്രഹാരാധകരുടെ കണ്‍മുമ്പില്‍ വെച്ച് അതി ന്റെ ഹൃദയ ഭാഗത്തു തീ കൂട്ടി. അദ്ദേഹം പാടികൊണ്ടിരുന്നു.
“ഹെ, ദുല്‍കഫൈനി ഞാന്‍ നിന്റടിമയല്ലല്ലോ….

ഞങ്ങളെല്ലാം നിന്റെ മുമ്പെ ജനിച്ചല്ലോ…..

നിന്റെ ഹൃത്തിലിതാതീയും എരിഞ്ഞല്ലോ…..”

അങ്ങനെ വിഗ്രഹത്തിന്റെ അവസാന ഭാഗത്തോടൊപ്പം ശേഷിച്ചിരുന്ന ബഹുദൈവ വിശ്വാസവും എരിഞ്ഞടങ്ങി. ദൌസ് ഗോത്രക്കാര്‍ മുഴുവനും ഇസ്ലാം മതം സ്വീകരിച്ചു.

ഈ സംഭവത്തിനു ശേഷം മഹാനായ റസൂലുല്ലാഹി(സ്വ)യോടൊപ്പം അവിടുത്തെ വഫാത്തു വരെ ത്വുഫൈല്‍ (റ) കഴിച്ചു കൂട്ടി. നബി(സ്വ)യുടെ ശേഷം ഭരണ സാരഥ്യം മഹാനായ സ്വിദ്ദീഖുല്‍ അക്ബര്‍(റ) ഏറ്റെടുത്തു. ത്വുഫൈല്‍(റ) സ്വന്തം ശരീരവും വാളും മക്കളെയുമെല്ലാം സ്വിദ്ദീഖ്(റ) വിന്റെ കയ്യില്‍ ഏല്‍പ്പിച്ചു.

അവര്‍ യമാമയിലേക്കു പുറപ്പെട്ടു. കള്ള പ്രവാചകന്‍; മുര്‍തദ്ദുകളുടെ നേതാവ് മുസൈ ലിമഃയുടെ നാടാണത്. അവരുമായി ഘോര യുദ്ധം നടന്നുകൊണ്ടിരിക്കുന്നു. ത്വുഫൈല്‍ (റ) മുസ്ലിം സൈന്യത്തിന്റെ മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിച്ചു. കൂടെ അംറുമുണ്ട്, ത്വുഫൈല്‍(റ)വിന്റെ മകന്‍. വഴിയില്‍ വെച്ച് അദ്ദേഹം ഒരു സ്വപ്നം കണ്ടു. അദ്ദേഹം കൂടെയുള്ളവരോടു പറഞ്ഞു: “ഞാന്‍ ഒരു സ്വപ്നം കണ്ടിരിക്കുന്നു. നിങ്ങള്‍ അതിന്റെ വ്യാഖ്യാനം പറഞ്ഞു തരിക”.

കൂട്ടുകാര്‍: “എന്താണത്?”

ത്വുഫൈല്‍(റ): “എന്റെ തല മുണ്ഢനം ചെയ്തിരിക്കുന്നു. ഒരു പക്ഷി എന്റെ വായ യില്‍ നിന്നു പുറത്തേക്കു പറന്നു പോയി. ഒരു സ്ത്രീ എന്നെപ്പിടിച്ച് അവളുടെ വയറ്റി നുള്ളിലേക്കിടുന്നു. എന്റെ മകന്‍ അംറ് എന്നെ അന്വേഷിച്ച് എല്ലായിടത്തും കറങ്ങുന്നു. പക്ഷേ, എന്നെ കണ്ടു പിടിക്കാന്‍ കഴിയുന്നില്ല. ഇതാണു സ്വപ്നം”.

സ്വഹാബത്ത്(റ): ‘നല്ല സ്വപ്നമാണ്’.

ത്വുഫൈല്‍ (റ): “എന്നാല്‍ ഞാന്‍ അതിന് വ്യാഖ്യാനം കണ്ടു പിടിച്ചിരിക്കുന്നു. തല മുണ്ഢനം ചെയ്യുക എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നതു തല മുറിച്ചു മാറ്റപ്പെടും എന്നാണ്. വായില്‍ നിന്നു പറന്നു പോയ പക്ഷി എന്റെ ആത്മാവിനെ പ്രതിനിധീകരി ക്കുന്നു. എന്നെ വയറ്റിലേക്കു പിടിച്ചിട്ട സ്ത്രീ ഭൂമിയാകുന്നു. എനിക്കുവേണ്ടി ഖബര്‍ കു ഴിച്ച് അതില്‍ അടക്കപ്പെടും എന്നര്‍ഥം. ഞാന്‍ ഈ യുദ്ധത്തില്‍ രക്ത സാക്ഷിയാകുമെ ന്നാണെന്റെ പ്രതീക്ഷ. എന്റെ മകന്‍ എന്നെ തേടി നടക്കുന്നത് അവനും രക്ത സാക്ഷിത്വ ത്തിനു വേണ്ടി അദമ്യമായി ആഗ്രഹിക്കുന്നു എന്നാണു കാണിക്കുന്നത്. പക്ഷേ, അവന് ഈ യുദ്ധത്തില്‍ ആ മഹത്വം കൈവരിക്കാന്‍ ആകില്ല”.

യമാമഃ യുദ്ധം കൊടുമ്പിരി കൊള്ളുകയാണ്. മഹാനായ ത്വുഫൈലുബ്നുഅംറ് അദ്ദൌ സീ(റ) ശക്തമായി മുന്നേറിക്കൊണ്ടിരിക്കുന്നു. പെട്ടെന്ന്, സ്വപ്ന സാക്ഷാല്‍ക്കാരമെ ന്നോണം ശത്രുവിന്റെ വെട്ടുകളേറ്റ് അദ്ദേഹം രണഭൂമിയില്‍ ശഹീദായി വീണു. ഇന്നാ ലില്ലാഹി…..

അവരുടെ ഓമന പുത്രന്‍ അംറ്(റ) അതിശക്തമായി യുദ്ധം ചെയ്തുകൊണ്ടിരുന്നു. പരശ്ശതം വെട്ടും കുത്തുമേറ്റ് വലതു കൈപത്തി മുറിഞ്ഞു പോയി. മാരകമായി മുറി വേറ്റു. പക്ഷേ, അവര്‍ ശഹീദായില്ല. അദ്ദേഹം മദീനയിലേക്കു മടങ്ങി. യമാമയില്‍ സ്വ ന്തം കയ്യിനെയും തന്റെ പിതാവിനെയും തനിച്ചാക്കിക്കൊണ്ട്.

കാലം കറങ്ങി കൊണ്ടിരുന്നു.

മഹാനായ ഉമറുല്‍ ഫാറൂഖ്(റ)വിന്റെ ഭരണ കാലം. ത്വുഫൈല്‍(റ)വിന്റെ മകന്‍ അംറ്(റ) ഉമര്‍(റ)വിന്റെ സദസിലേക്കു കടന്നു വരുന്നു. അന്നേരം ഉമര്‍(റ)വിനു ഭക്ഷണം കൊണ്ടു വന്നു. അവര്‍ അടുത്തുള്ളവരെയെല്ലാം ക്ഷണിച്ചു. എല്ലാവരും സദ്യക്കിരുന്നു. പക്ഷേ, അംറ്(റ)മാത്രം മാറി നിന്നു. ഉമര്‍(റ) ചോദിച്ചു: “അംറ്, താങ്കള്‍ക്കെന്തുപറ്റി, നിങ്ങള്‍ ഭക്ഷണത്തിന് ഇരിക്കാത്തത് മുറിഞ്ഞ കൈയ്യില്‍ ലജ്ജിച്ചതിനാലായിരിക്കു മല്ലേ”. അംറ്(റ) : “അതെ, അമീറുല്‍മുഅ്മിനീന്‍”.

ഉമര്‍(റ): “അല്ലാഹുവാണ് സത്യം! നിങ്ങളുടെ മുറിഞ്ഞ കൈ ഈ ഭക്ഷണത്തിലിട്ട് ഇള ക്കിയാലല്ലാതെ ഞാനത് രുചിക്കുക പോലുമില്ല. അല്ലാഹുവാണെ, ജീവിച്ചിരിക്കുന്ന വരില്‍ ഒരു ഭാഗം സ്വര്‍ഗത്തിലെത്തിയവര്‍ ഈ സദസ്സില്‍ നിങ്ങള്‍ മാത്രമെ ഉള്ളൂ”.

ശഹീദാകണമെന്നുള്ള അടക്കാനാവാത്ത ആഗ്രഹം അംറ്(റ)വിനെ അലട്ടികൊണ്ടിരു ന്നു. തന്റെ പിതാവിന്റെ വിയോഗം മുതല്‍ ആ മോഹം പൂര്‍വ്വോപരി ശക്തി പ്രാപിച്ചിരി ക്കൂകയാണ്. ആ സമയത്താണ് റോമക്കാരുമായുള്ള യര്‍മൂക് യുദ്ധം വരുന്നത്. രക്ത സാക്ഷിത്വ മോഹവുമായി അംറ് നേരത്തെത്തന്നെ ഒരുങ്ങിയിറങ്ങി. യുദ്ധം ആരംഭിച്ചു. അദ്ദേഹം ഘോര ഘോരം യുദ്ധം ചെയ്തു അവസാനം തന്റെ ചിരകാലാഭിലാശമാ യിരുന്ന രക്തസാക്ഷിത്വ പദവി ഏറ്റുവാങ്ങി. അംറുബ്നുത്വുഫൈല്‍ ആനന്ദ സാഗരത്തി ലാറാടി.