Showing posts with label യുക്തിവാദവും ഇസ്‌ലാമും. Show all posts
Showing posts with label യുക്തിവാദവും ഇസ്‌ലാമും. Show all posts

Friday, 20 August 2021

ഖുര്‍ആനിലെ ഗണിത കൌതുകങ്ങള്‍

 

അല്ലാഹുവിന്റെ തിരു ദൂതര്‍ മുഹമ്മദ് നബിയുടെ (സ്വ) ഏറ്റവും വലിയ മുഅ്ജിസത്തും അല്ലാഹുവിന്റെ കലാമുമാണത്. അത്ഭുതങ്ങളുടെ കലവറയാണ്. അത് കൊണ്ട് തന്നെയാണ് അറേബ്യന്‍ ചരിത്രത്തിലെതന്നെ സാഹിത്യതമ്പുരാക്കന്‍മാര്‍ വരെ ഇതൊരിക്കലും ഒരു മനുഷ്യന്റെ വാക്കല്ല എന്ന് മുന്നും പിന്നും നോക്കാതെ പറയാന്‍ അവര്‍ക്ക് ധൈര്യം പകര്‍ന്നത്. ഗണിതപരമായി ചിന്തിക്കുമ്പോള്‍ നമുക്ക് ഒരു പാട് അത്ഭുതങ്ങള്‍ കാണാന്‍ സാധിക്കും.

ഉദാഹരണമായി നരകത്തെ പരാമര്‍ശിച്ച സന്ദര്‍ഭത്തില്‍ "അതിന്‍മേല്‍ 19 എണ്ണമുണ്ട്''(74:30) എന്ന പ്രസ്താവനയില്‍ നിന്ന് ഒരു പാട് വെളിപ്പെടുത്തലുകള്‍ നമുക്ക് കാണാന്‍ സാധിക്കും.

عَلَيْهَا تِسْعَةَ عَشَرَ

ഖുര്‍ആനിലെ ആകെ അധ്യായങ്ങളുടെ എണ്ണം 114 ആണ്. 19 ന്റെ ഗുണിതം തന്നെ 19 x 6=114


ഖുര്‍ആനില്‍ അക്ഷരങ്ങള്‍ക്കിടയില്‍ മാറ്റം വരുത്താന്‍ കഴിയാത്ത വിധം ഇന്റര്‍ ലോക്കിങ് നടത്തപ്പെട്ടതായി നമുക്ക് കാണാന്‍ സാധിക്കും. 19 ന്റെ പ്രത്യേകതയായി പറയാന്‍ കഴിയുന്നത് ഇതിനെ ശിഷ്ടം കൂടാതെ ഹരിക്കാന്‍ സാധ്യമല്ല. പിന്നെ പത്തുവരെയുള്ള അക്കങ്ങളില്‍ ആദ്യത്തെയും അവസാനത്തെയും അക്കങ്ങള്‍ ആണല്ലോ 1 ഉം 9 ഉം.

ഖുര്‍ആനിലെ അധ്യായങ്ങള്‍ തുടങ്ങുന്നത് തന്നെ ബിസ്മില്ലാഹിറഹ്മാനി റഹീം എന്ന വാക്യത്തില്‍ 19 അക്ഷരങ്ങളാണുള്ളത്. ഇനി ഈ വാക്യത്തിലെ പദങ്ങള്‍ എത്ര പ്രാവശ്യം ആവര്‍ത്തിച്ചു എന്ന് നോക്കാം


ഇസ്മി 19 പ്രാവശ്യം 19 x1

ല്ലാഹി 2698 പ്രാവശ്യം 19 x142

റഹ്മാനി 57 പ്രാവശ്യം 19 x 3

റഹീം 114 പ്രാവശ്യം 19 x 6


ഖുര്‍ആനിലെ ചില അധ്യായങ്ങള്‍ ചില അക്ഷരങ്ങള്‍ കൊണ്ട് തുടങ്ങുന്നു. 14 അക്ഷരങ്ങളാണ് ഇങ്ങനെ ഉപയോഗിച്ചിരിക്കുന്നത്. 14 രൂപങ്ങളില്‍ ഇവ യോജിപ്പിച്ച് ഉപയോഗിച്ചിരിക്കുന്നു. 29 അവ ഉപയോഗിച്ചിരിക്കുന്നു. ഇതിലും 19ന്റെ ഗുണിതം കാണാം. 14+14+29=157 (19 x 3)


ഖുര്‍ആനിലെ ചില അധ്യായങ്ങള്‍ ചില അക്ഷരങ്ങള്‍ കൊണ്ട് തുടങ്ങുന്നു. ഇങ്ങനെ അക്ഷരങ്ങള്‍ കൊണ്ട് തുടങ്ങുന്ന വേറെ ഗ്രന്ഥം ഇല്ല എന്നതും ശ്രദ്ധേയമാണ്. 68ാം അധ്യായം തുടങ്ങുന്നത് നൂന്‍ എന്ന അക്ഷരം വെച്ചാണ്. ആ അദ്ധ്യായത്തില്‍ 133 എണ്ണം നൂന്‍ ഉണ്ട്. (19 x 7=133). 50ാം അധ്യായം തുടങ്ങുന്നത് ഖാഫ് എന്ന അക്ഷരം കൊണ്ടാണ് 42ാം അദ്ധ്യായത്തിലെ തുടക്കാക്ഷരങ്ങളിലും അവസാനം ഖാഫ് എന്ന അക്ഷരമുണ്ട്. ഇനി 50ാം അദ്ധ്യായത്തില്‍ എത്ര ഖാഫ് ഉണ്ടെന്ന് നോക്കുകയാണെങ്കില്‍ 57 അഥവാ 19 x 3= 57 കാണാം. ഇത് രണ്ടും കൂട്ടിയാല്‍ 114. ഇത് ഖുര്‍ആനിലെ മൊത്തം അധ്യായങ്ങളെ സൂചിപ്പിക്കുന്നു.


42ാം അധ്യായം തുടങ്ങുന്നത് ഹാമീം, ഐന്‍ സീന്‍ ഖാഫ് എന്നിവ കൊണ്ടാണ്. ഈ അദ്ധ്യായത്തില്‍ ഈ അഞ്ചക്ഷരങ്ങള്‍ ആകെ 570 പ്രാവശ്യമാണ് വന്നത് എന്ന് കാണാം. 19x30= 570


നാമാണ് ഖുര്‍ആനിനെ ഇറക്കിയത് നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും എന്ന നാഥവാക്യത്തിന്റെ പൊരുള്‍ ഇവിടെയാണ് അന്വര്‍ത്ഥമാവുന്നത്.


ഖുര്‍ആനില്‍ അല്ലാഹു എന്ന പദം 2698 പ്രാവശ്യമാണ് ഉപയോഗിച്ചത് അതായത്, ശരാശരി രണ്ടര വാക്കില്‍ ഒന്ന് എന്ന നിലക്ക്. ഇതും ഒരു പത്തൊമ്പതിന്റെ ഗുണിതം. 19x142= 2698.


ഖുര്‍ആനില്‍ ലൂത്ത് നബിയുടെ സമുദായത്തെക്കുറിച്ച് 12 പ്രാവശ്യം "ഖൌമു ലൂത്ത്'' എന്നാണ് ഉപയോഗിച്ചത്. ഒരു സ്ഥലത്ത് മാത്രം 'ഇഖ്വാനു ലൂത്ത്' എന്നുപയോഗിച്ചു. ഇതിന് കാരണം ഖാഫ് ഉപയോഗിക്കുന്നതിന്റെ എണ്ണം മാറിയാല്‍ 19 ന്റെ ഗുണിതത്തില്‍ നിന്ന് പുറത്ത് പോവാന്‍ സാധ്യത ഉണ്ടായിരുന്നു.


'സ്വാദ്' എന്ന അക്ഷരം കൊണ്ട് തുടങ്ങുന്ന അദ്ധ്യായങ്ങളെടുത്ത് (7.19.38) പരിശോധിച്ചാല്‍ അവയില്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് ഇത് തന്നെയാണ്. ആകെ (19x8)=152.


അലിഫ് ലാം മീം സ്വാദ് എന്ന അദ്ധ്യായത്തില്‍ അലിഫ് 2752 ഉം ലാം 1528 ഉം മീം 1165 ഉം സ്വാദ് 98ഉം ആണ് ആകെ 5358/19= 282


അലിഫ് ലാം മീ എന്ന് തുടങ്ങുന്ന സൂറത്തിലെ ആകെയുള്ള അലിഫ്, ലാം, മീം എന്നിവയുടെ എണ്ണം കൂടി നോക്കാം.


സൂറത്ത്മീംലാംഅലിഫ്


ബഖറ 2195 3202 4502

ആലു ഇംറാന്‍ 1249 1892 2521

അന്‍കബൂത്ത് 344 554 774

റൂം 317 393 544

ലുഖ്മാന്‍ 173 297 347

സജദഃ 158 155 257


4436 +6493 +8945 = 19874/19= 1046


**************************************

ഉദാഹരണത്തിന് ഖുര്‍ആന്‍ ആദ്യന്ത്യം പരിശോധിച്ചാല്‍ ഇഹ ലോകത്തെ (ദുനിയാവ്) 115 പ്രാവശ്യം പരാമര്‍ശിച്ചിട്ടുണ്ട്. തുല്യ തവണ തന്നെ (115) പര ലോകത്തെ കുറിച്ചും പരാമര്‍ശിച്ചിരിക്കുന്നു. പല ഘട്ടങ്ങളിലായി ജീവിതവും മരണവും 145 തവണ വീതവും മാലാഖമാരെ കുറിച്ച് 88 തവണയും അതേ എണ്ണം (88 തവണ) തന്നെ പിശാചുകളെ കുറിച്ചും പരാമര്‍ശിച്ചിരിക്കുന്നു. അത് പോലെ തന്നെ സ്ത്രീയും പുരുഷനും 24 തവണ വീതം തുല്യമായി പരാമര്‍ശിച്ചിട്ടുണ്ട്. ഖുറാന്‍ നിരക്ഷരനായ പ്രവാചകന്‍റെ വാമോഴിയായിരുന്നുവെങ്കില്‍ ഈ പൊരുത്തം കാണില്ലായിരുന്നു. മാത്രമല്ല ഖുറാന്‍ കോപ്പിയടിച്ചതാണ് എന്ന് വാദിക്കുന്നവര്‍ക്കും ഇക്കാര്യത്തില്‍ മറുപടി പറയാന്‍ ഒന്നുമില്ല.

Sunday, 25 October 2020

ഖുർആൻ ഭാര്യമാരെ കൃഷിയിടത്തോട് ഉപമിച്ചത് സ്ത്രീവിരുദ്ധതയല്ലേ



ഇസ്ലാം വിമർശകർ പലപ്പോഴും തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ഖുർആൻ സൂക്തം ആണ് ഇവിടെ വിശകലനം ചെയ്യാൻ ഉദ്ദേശിക്കുന്നത്. ഇസ്ലാം സ്ത്രീകളെ മോശമായി കാണുന്നു; അതിനുള്ള തെളിവാണ് ഖുർആൻ ഭാര്യമാരെ പറ്റി കൃഷിയിടം എന്ന് ഉപമിച്ചത് എന്നൊക്കെയാണ് ആണ് ഇസ്ലാം വിമർശകരുടെ വാദങ്ങൾ. വിമർശകർ ഉന്നയിക്കുന്ന ഖുർആൻ സൂക്തവും അതിൻറെ നിജസ്ഥിതിയും എന്താണെന്ന് നമുക്ക് പരിശോധിക്കാം. 

സൂറത്തുൽ ബഖറയിലെ 223 ആയത്താണ് പ്രസ്തുത ആയത്. ആയത്ത് ഇതാണ്

نِسَآؤُكُمْ حَرْثٌۭ لَّكُمْ فَأْتُوا۟ حَرْثَكُمْ أَنَّىٰ شِئْتُمْ ۖ وَقَدِّمُوا۟ لِأَنفُسِكُمْ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّكُم مُّلَٰقُوهُ ۗ وَبَشِّرِ ٱلْمُؤْمِنِينَ

നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക്‌ നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്‌. നിങ്ങളുടെ നന്‍മയ്ക്ക്‌ വേണ്ടത്‌ നിങ്ങള്‍ മുന്‍കൂട്ടി ചെയ്തു വെക്കേണ്ടതുമാണ്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനുമായി നിങ്ങള്‍ കണ്ടുമുട്ടേണ്ടതുണ്ടെന്ന്‌ അറിഞ്ഞിരിക്കുകയും ചെയ്യുക. സത്യവിശ്വാസികള്‍ക്ക്‌ നീ സന്തോഷവാര്‍ത്ത അറിയിക്കുക.
(Surat:2, Verse:223)

പ്രസ്തുത ആയത്തിലെ പ്രതിപാദ്യ വിഷയം എന്താണെന്ന് ഇസ്ലാം വിമർശകർക്കും ഒരുപക്ഷേ നല്ലൊരു ശതമാനം മുസ്ലിങ്ങൾക്ക് പോലും അറിവില്ലാത്തത് കൊണ്ടാണ് ഇത്തരം വിമർശനങ്ങൾ ഉണ്ടാവുന്നത്. അതുകൊണ്ടുതന്നെ ഒരു വിശദീകരണം നല്ലതാവും എന്ന് കരുതുന്നു. 

ആമുഖമായി പറയാനുള്ളത് ഇവിടെ സ്ത്രീകളെ കൃഷിയിടത്തോട്ട് ഉപമിച്ചത് എന്തോ മോശപ്പെട്ട കാര്യമായി ചിലർ തെറ്റിദ്ധരിച്ചിരിക്കുന്നു. മലയാളികൾക്ക് കൃഷിയോടുള്ള പുച്ഛ മനോഭാവത്തിൽ നിന്ന് ആയിരിക്കണം അത്തരമൊരു ചിന്ത ഉണ്ടായത്. എന്നാൽ മണ്ണിനെ സ്നേഹിക്കുന്ന ഒരു കർഷകനെ സംബന്ധിച്ചിടത്തോളം കൃഷിയിടം എന്നത് അവൻറെ ജീവനാണ് അവൻറെ എല്ലാമെല്ലാമാണ്. 

പ്രസ്തുത സൂക്തം അവതരിപ്പിക്കപ്പെട്ടത് മദീനയിൽ വെച്ചാണ്. മദീനയിലെ ആളുകൾക്ക് കൃഷി അവരുടെ രക്തത്തിൽ അലിഞ്ഞുചേർന്ന ഒന്നാണ്. എത്രത്തോളമെന്നാൽ, സ്വർഗ്ഗത്തിൽ ഉള്ള ഒരാൾ അല്ലാഹുവിനോട് തനിക്ക് കൃഷി ചെയ്യാൻ അവസരം തരണമെന്ന് ആവശ്യപ്പെടുന്ന ഒരു സംഭവം ഹദീസിൽ കാണാൻ സാധിക്കും. "നിനക്ക് ആഗ്രഹിക്കുന്നതെല്ലാം ഈ സ്വർഗ്ഗത്തിൽ ലഭിക്കുന്നില്ലേ" എന്ന് അല്ലാഹു അയാളോട് ചോദിക്കുമ്പോൾ അയാൾ മറുപടി പറയും "അതെ. പക്ഷേ എനിക്ക് മണ്ണിൽ കൃഷി ചെയ്യാൻ അത്രയ്ക്ക് ഇഷ്ടമാണ്" അങ്ങിനെ അയാൾക്ക് സ്വർഗ്ഗത്തിൽ കൃഷിചെയ്യാൻ അനുവാദം നൽകപ്പെടുകയും വിത്ത് വിതച്ച് സ്വർഗ്ഗത്തിൽ കായ്കനികൾ ഉൽപാദിപ്പിക്കുകയും പർവ്വത സമാനമായ ആയ അളവിൽ അയാൾ വിളവ് എടുക്കുകയും ചെയ്യുന്ന സംഭവത്തെപ്പറ്റി പ്രവാചകൻ പറഞ്ഞതായി ഹദീസിൽ കാണാം. പ്രസ്തുത സംഭവം പ്രവാചകനിൽ നിന്ന് കേട്ടു കൊണ്ടിരിക്കുകയായിരുന്ന ഒരു അഅറാബി (Bedouin Arab) പറഞ്ഞു " തീർച്ചയായും ഇത് ചോദിക്കുന്നത് ഒരു ഖുറൈശ് വംശജനോ മദീനകാരനോ ആയിരിക്കണം". പ്രവാചകൻ ഒരു പുഞ്ചിരിയോടെ ആ അഅറാബി പറഞ്ഞത് അംഗീകരിച്ചതായി ഹദീസിൽ കാണാൻ സാധിക്കും. (സ്വഹീഹുൽ ബുഖാരി 2348)

കൃഷി എന്നുള്ളത് അവർക്ക് അത്ര മാത്രം വൈകാരിക ബന്ധമുള്ള ഒന്നായിരുന്നു എന്ന് മനസ്സിലാക്കുക. സുഖാനുഭൂതികളുടെ സ്വർഗ്ഗത്തിൽ പോലും തനിക്ക് മണ്ണിൽ കൃഷി ചെയ്യണമെന്ന് അല്ലാഹുവിനോട് ആഗ്രഹം പറയുന്ന ആളുകളുടെ കൃഷിയോടുള്ള സ്നേഹം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. 

സാഹിത്യത്തിലെ ഉപമാലങ്കാരപ്രയോഗങ്ങൾ അനുവാചകരുടെ നിലവാരത്തിനനുസരിച്ച് ആണ് മനസ്സിലാക്കപ്പെടുക. "മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻ മുഖം" എന്ന് കവി പാടുമ്പോൾ അരസികനായ ഒരു ദോഷൈകദൃക്കായ യുക്തിവാദി മനസ്സിലാക്കുന്നത് ചന്ദ്രോപരിതലത്തിലെ പോലെ കുണ്ടും കുഴിയും ഒക്കെയായി വികൃതമായ മുഖമാണ് രാജാവിന് എന്നായിരിക്കും. അത് സാഹിത്യത്തിൻറെയോ സാഹിത്യകാരന്റെയോ കുഴപ്പമല്ല അനുവാചകന്റെ മാത്രം കുഴപ്പമാണ്. മനോഹരമായ ഒരു ഉപമയെ പോലും തങ്ങളുടെ വികല യുക്തികൊണ്ട് വക്രീകരിക്കുന്നതിന്റെ മാത്രം പ്രശ്നമാണ്. 

ആമുഖമായി ഇത്രയും കാര്യങ്ങൾ മനസ്സിലാക്കിയതിനുശേഷം നമുക്ക് ഖുർആൻ ആയത്തിന്റെ വിശദീകരണങ്ങളിലേക്ക് വരാം. പ്രസ്തുത ഉപമയുടെ കൃത്യമായ ആശയം എന്താണെന്ന് മനസ്സിലാക്കണമല്ലോ. ഈയൊരു ഖുർആൻ വചനം ഇറങ്ങുന്നതിന് ഒരു പശ്ചാത്തലമുണ്ട്. മദീനയിൽ അറബികളും ജൂതന്മാരും ആയിരുന്നു ഉണ്ടായിരുന്നത്. ജൂതന്മാർക്ക് ഇടയിൽ ഒരു അന്ധവിശ്വാസം ഉണ്ടായിരുന്നു. ഭാര്യമാരുമായി ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ ഭർത്താവ് ഭാര്യയുടെ പുറകിൽ ആയി കൊണ്ടുള്ള പൊസിഷനിൽ ലൈംഗികബന്ധത്തിലേർപ്പെടാൻ പാടില്ലെന്നും അങ്ങനെ ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ അതിൽ ജനിക്കുന്ന കുഞ്ഞിന് കോങ്കണ്ണ് ഉണ്ടായിരിക്കുമെന്നും ആയിരുന്നു മദീനയിലെ ജൂതന്മാർക്ക് ഇടയിൽ ഉണ്ടായിരുന്ന വിശ്വാസം. 

ജൂതന്മാരിൽ നിന്ന് ഈയൊരു അന്ധവിശ്വാസം മദീനയിലെ അറബികളിലും പ്രചരിച്ചിരുന്നു. അതുകൊണ്ടുതന്നെ ഭാര്യയും ഭർത്താവും പരസ്പരം അഭിമുഖം കണ്ടുകൊണ്ടുള്ള സെക്സ് പൊസിഷനുകൾ മാത്രമേ പാടുള്ളൂ എന്ന അന്ധവിശ്വാസം മദീനയിലെ ആളുകൾക്കിടയിൽ ഉണ്ടായിരുന്നു. (കൃത്യമായി മനസ്സിലാക്കേണ്ട കാര്യം സാധാരണ ലൈംഗികബന്ധം- യോനിയിൽ ഉള്ള സംഭോഗം- ആണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഗുദമൈഥുനം അഥവാ anal sex ഇസ്ലാമിൽ ഹറാമാണ്. കടുത്ത പാപമായിട്ടാണ് ഇസ്ലാമിക പ്രമാണങ്ങൾ ഗുദമൈഥുനത്തെ പരിചയപ്പെടുത്തുന്നത്).

ജൂതന്മാർക്കിടയിൽ നിലവിലുണ്ടായിരുന്ന ഈ ഒരു അന്ധവിശ്വാസം തെറ്റാണെന്നും യാതൊരു അടിസ്ഥാനവും അതിന് ഇല്ലെന്നുമാണ് ഖുർആൻ വ്യക്തമാക്കിയത്. ഭാര്യാഭർത്താക്കന്മാർക്ക് തങ്ങൾക്ക് ഇഷ്ടമുള്ള ഉള്ള സെക്സ് പൊസിഷനുകൾ സ്വീകരിക്കാമെന്നും അതെല്ലാം അനുവദനീയമാണെന്നും അതിന് മതപരമായ വിലക്കുകൾ ഒന്നുമില്ലെന്നും ഖുർആൻ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ഈയൊരു കാര്യം യാതൊരുവിധത്തിലുള്ള അശ്ലീല പ്രയോഗങ്ങളും ഇല്ലാതെ, എന്നാൽ കേൾക്കുന്ന ആളുകൾക്ക് കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്യാവുന്ന രൂപത്തിൽ മനോഹരമായ അറബി സാഹിത്യ ഭാഷയിലൂടെ ഖുർആൻ അവതരിപ്പിച്ചു. 

نِسَآؤُكُمۡ حَرۡثٌ لَّكُمۡ فَأۡتُواْ حَرۡثَكُمۡ أَنَّىٰ شِئۡتُمۡۖ 

"നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്‌. "

പ്രമുഖ സഹാബി യും ഖുർആൻ വ്യാഖ്യാതാവായ ഇബ്നു അബ്ബാസ് പറഞ്ഞു. "സ്ത്രീകൾ നിങ്ങളുടെ കൃഷിയിടം ആണ് എന്ന് പറഞ്ഞതിൻറെ ഉദ്ദേശ്യം അവർ ഗർഭപാത്രം വഹിക്കുന്നവരാണ് എന്നതാണ്. നിങ്ങൾ ആഗ്രഹിക്കുന്ന വിധം നിങ്ങൾക്ക് നിങ്ങളുടെ കൃഷിയിടത്തിൽ ചൊല്ലാവുന്നതാണ് എന്നതിൻറെ അർത്ഥം നിങ്ങൾക്ക് ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ ഇഷ്ടമുള്ള പൊസിഷനുകൾ സ്വീകരിക്കാം എന്നതാണ്. അഭിമുഖമായി കൊണ്ടും തിരിഞ്ഞു നിന്നു കൊണ്ടും ഒക്കെ ലൈംഗികബന്ധത്തിലേർപ്പെടാവുന്നതാണ്. അതിൽ യാതൊരു വിരോധവുമില്ല."

ബുഖാരിയും മുസ്ലിമും അബൂദാവൂദും എല്ലാം ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം :ജാബിർ (റ) പറഞ്ഞു." ഭാര്യയുടെ പിറകുവശത്ത് കൂടെ (യോനിയിൽ) ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ജനിക്കുന്ന കുട്ടികൾക്ക് കോങ്കണ്ണ് ഉണ്ടാവുമെന്ന് മദീനയിലെ ജൂതന്മാർ വിശ്വസിച്ചിരുന്നു. അപ്പോൾ പ്രസ്തുത ആയത്ത് അവതരിക്കപ്പെട്ടു ( ഈ അന്ധവിശ്വാസം തിരുത്താനായി അവതരിക്കപ്പെട്ടു). "

Jabir (Allah be pleased with him) declared that the Jews used to say:

When a man has intercourse with his wife through the vagina but being on her back. the child will have squint, so the verse came down:" Your wives are your tilth; go then unto your tilth as you may desire" (ii. 223)

حَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ، وَأَبُو بَكْرِ بْنُ أَبِي شَيْبَةَ وَعَمْرٌو النَّاقِدُ - وَاللَّفْظُ لأَبِي بَكْرٍ - قَالُوا حَدَّثَنَا سُفْيَانُ عَنِ ابْنِ الْمُنْكَدِرِ سَمِعَ جَابرًا يَقُولُ كَانَتِ الْيَهُودُ تَقُولُ إِذَا أَتَى الرَّجُلُ امْرَأَتَهُ مِنْ دُبُرِهَا فِي قُبُلِهَا كَانَ الْوَلَدُ أَحْوَلَ فَنَزَلَتْ ‏{‏ نِسَاؤُكُمْ حَرْثٌ لَكُمْ فَأْتُوا حَرْثَكُمْ أَنَّى شِئْتُمْ‏}‏

Reference : Sahih Muslim 1435 

പ്രമുഖ സഹാബി ആയ ഇബ്നു അബ്ബാസ് (റ) പറഞ്ഞതായി ഇമാം അഹ്മദ് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. മദീനയിലെ ചില മുസ്ലീങ്ങൾ, ഭാര്യമാരുമായി ഇപ്രകാരത്തിൽ ബന്ധപ്പെടാൻ ഇസ്‌ലാമിൽ വിലക്കുണ്ടോ എന്ന കാര്യം അന്വേഷിച്ചു വന്നു. ഒരാൾക്ക് ഇഷ്ടമുള്ള പൊസിഷനുകളിൽ ഭാര്യയുമായി ബന്ധപ്പെടാവുന്നതാണെന്നും എന്നാൽ യോനിയിൽ മാത്രമേ ബന്ധപ്പെടാവൂ എന്നും പ്രവാചകൻ മറുപടി കൊടുത്തു. 

മദീനയിലെ ചില അൻസാരി വനിതകൾ പ്രവാചക ഭാര്യയായ ഉമ്മുസലമ യോട് ഇക്കാര്യം സംശയം ചോദിച്ചതും മേൽപ്പറഞ്ഞ രൂപത്തിൽ അതിന് മറുപടി നൽകപ്പെട്ടതും ഒക്കെ വേറെ ഹദീസുകളിൽ കാണാൻ സാധിക്കും. 

മറ്റൊരു പ്രമുഖ സഹാബി ആയ അബ്ദുല്ലാഹിബ്നു ഉമർ പ്രസ്തുത ആയത്ത് അവതരിക്കപ്പെട്ട സാഹചര്യം വിശദീകരിക്കുന്നതും തഫ്സീറുകളിൽ കാണാവുന്നതാണ്. മക്കയിൽ നിന്നും പലായനം ചെയ്തു വന്ന മുഹാജിറുകൾ മദീനയിലെ സ്ത്രീകളെ വിവാഹം കഴിക്കുകയും വൈവാഹിക ജീവിതം ആരംഭിക്കുകയും ചെയ്തു. എന്നാൽ സ്ത്രീകളുടെ പിറകിൽ പുരുഷൻ നിൽക്കുന്ന സെക്സ് പൊസിഷനുകൾക്ക് മദീനയിലെ സ്ത്രീകൾ വിസമ്മതം പ്രകടിപ്പിച്ചു. ജൂത സ്വാധീനംമൂലം മദീനയിലെ ആളുകൾക്കിടയിൽ നിലവിലുണ്ടായിരുന്ന അന്ധ വിശ്വാസം ആയിരുന്നു ഇതിനു കാരണം. അപ്പോഴാണ് ആണ് ഖുർആനിലെ ഈ ആയത്ത് അവതരിക്കപ്പെട്ടത്. 

ചുരുക്കിപ്പറഞ്ഞാൽ ജനങ്ങൾക്കിടയിൽ നിലവിലുണ്ടായിരുന്ന അന്ധവിശ്വാസത്തെ തിരുത്തുകയും അത് ഒട്ടും അശ്ലീലത ഇല്ലാതെ മനോഹരമായ അറബി സാഹിത്യ ശൈലിയിൽ അവതരിപ്പിക്കുകയാണ് ഖുർആൻ ചെയ്തത്. ആയത്തിൽ പരാമർശിക്കപ്പെട്ട വിഷയത്തെപ്പറ്റി വിമർശകരുടെ ധാരണ ഇല്ലായ്മയാണ് ഈ വിമർശനങ്ങളിലൂടെ എല്ലാം വെളിപ്പെടുന്നത് എന്നതാണ് സത്യം. 


കടപ്പാട് :Dr Jauzal CP

Thursday, 1 October 2020

നിരീശ്വര വാദികളെ ഇതിലേക്കൊന്ന് കണ്ണോടിക്കു

 

ദൈവ വിശ്വാസം യുക്തി ഭദ്രമാണ് . പ്രമാണബദ്ധമാണ് .

മതം ദൈവീകമായ നിയന്ത്രണമാണ് . അച്ചടക്കവുമാണ് .

മത നിരാസം കുത്തഴിഞ്ഞ സ്വതന്ത്ര വാദവും , ദൈവ നിഷേധം അതിരുകടന്ന അഹങ്കാരവുമാണ് . 

ഈ മാസം സെപ്റ്റംബർ 27 നു നടന്ന ആദർശ മുഖാമുഖം ശ്രവിക്കാനും , യുക്തിവാദികളുടെ കള്ളത്തരങ്ങൾ മനസ്സിലാക്കാനും , പഠിക്കാനും ഈ വീഡിയോ എപ്പോഴും സൂക്ഷിച്ചു വെക്കുക 


https://www.youtube.com/watch?v=yn3zQ4O08Zg

https://www.facebook.com/mediamissionlive/videos/626472418063347

Friday, 25 September 2020

വിവാഹപ്രായവും ഇസ്ലാമും

 

സത്യത്തിൽ ഇസ്‌ലാമിക നിയമങ്ങൾ കാലാതിവർത്തിയാണ് എന്ന് തെളിയിക്കുന്ന കാര്യം മാത്രമാണ് വിവാഹത്തിന് ഇസ്ലാമിൽ ഒരു നിശ്ചിത പ്രായം നിശ്ചയിച്ചിട്ടില്ല എന്നുള്ളത്. ഓരോ നാട്ടിലും സാമൂഹിക സാഹചര്യങ്ങൾ അനുസരിച്ച് എന്താണോ നാട്ടിൽ പൊതുവായി നടക്കുന്ന സമ്പ്രദായം അത് ഫോളോ ചെയ്യാൻ മുസ്ലിങ്ങൾക്ക് അനുവാദമുണ്ട്.

പ്രവാചകൻ മത കാര്യമായി പഠിപ്പിച്ച കാര്യങ്ങൾ ജീവിതത്തിൽ പകർത്തൽ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം നിർബന്ധമോ (ഫർള്) അഭികാമ്യമോ (സുന്നത്ത്) ആണ്.
എന്നാൽ മറ്റ് ജീവിത വ്യവഹാരങ്ങൾ അങ്ങനെയല്ല. അവിടെ നമുക്ക് നമ്മുടെ നമ്മുടെ സാമൂഹിക സാമ്പത്തിക  സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഇടപെടാൻ സ്വാതന്ത്ര്യമുണ്ട് ( ജായിസ് ). 

ഉദാഹരണമായി മുഹമ്മദ് നബിയുടെ കാലത്ത് പ്രവാചകൻ ഒട്ടകപ്പുറത്തും കുതിരപ്പുറത്തും ഒക്കെയായിരുന്നു സഞ്ചരിച്ചിരുന്നത്. അതുകൊണ്ട് ഇന്നത്തെ കാലത്ത് മുസ്ലിങ്ങൾ ഒട്ടകപ്പുറത്തും കുതിരപ്പുറത്തും മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ എന്ന് വിവരമുള്ള ആരും പറയില്ലല്ലോ. പ്രവാചകൻറെ ഭക്ഷണം ഈത്തപ്പഴം ബാർലി ഒട്ടകപ്പാൽ, ഒട്ടകത്തിന്റെ ഇറച്ചി എന്നിവ ഒക്കെയായിരുന്നു. അതുകൊണ്ട് മുസ്ലിങ്ങൾ ഇതൊക്കെയാണ് കഴിക്കേണ്ടത്, ചോറും കറിയും പൊറോട്ടയും ബീഫും ഒന്നും കഴിക്കാൻ പാടില്ല എന്ന് ആരെങ്കിലും പറയുമോ. അനുവദനീയമായ (ഹലാൽ) ഏതു ഭക്ഷണവും കഴിക്കാം എന്നുള്ളതാണ് ഇസ്ലാമിൻറെ നിലപാട്.
അതുപോലെ പ്രവാചകൻറെ വീട് ഈത്തപ്പന  കൊണ്ട് മേഞ്ഞ ഒരു ചെറിയ കുടിലായിരുന്നു, ഉറങ്ങിയിരുന്നത് ഈത്തപ്പനയുടെ ഓല കൊണ്ട് മെടഞ്ഞ പായയിൽ ആയിരുന്നു. മുസ്ലിങ്ങൾ ആരും ഈ ചരിത്രങ്ങളിൽ നിന്ന് കോൺക്രീറ്റ് വീടുകൾ പണിയരുത് എന്നോ നല്ല മെത്തയിൽ കിടന്നുറങ്ങരുത് എന്നോ മനസ്സിലാക്കിയിട്ടില്ല. എന്നാൽ മത നിർദ്ദേശം ആയി കൊണ്ട് എന്ത് പഠിപ്പിച്ചുതന്നോ അത് പിന്തുടരൽ മുസ്ലീങ്ങളുടെ ബാധ്യതയുമാണ്. 

പ്രവാചകൻ 65 വയസ്സുകാരിയായ വിധവയെ സൗദയെ വിവാഹം കഴിച്ചിട്ടുണ്ട്. അതുകൊണ്ട് മുസ്ലീങ്ങൾ 65 വയസ്സുകാരിയെ കെട്ടണം എന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടില്ല. പ്രവാചകൻ ഒൻപത് വയസ്സുള്ള ഉള്ള ആയിഷയെ വിവാഹം കഴിച്ചു അതുകൊണ്ട് മറ്റു മുസ്ലീങ്ങൾ അതു പോലെ 9 വയസുകാരിയെ വിവാഹം കഴിക്കണമെന്നും മതത്തിൽ പ്രത്യേകിച്ച് ഒരു നിയമവും ഇല്ല. ഒരു നാട്ടില് സാധാരണ വിവാഹപ്രായം എത്രയാണോ ആ പ്രായത്തിൽ കല്യാണം കഴിക്കാം എന്ന് മാത്രം. കാലാതിവർത്തിയായ ഇസ്ലാം വിവാഹത്തിന് പ്രത്യേകിച്ച് പ്രായം നിശ്ചയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഏഴാം നൂറ്റാണ്ടിലും പത്താം നൂറ്റാണ്ടിനും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും എല്ലാം ഇസ്ലാമിൻറെ ഈ ഒരു കാഴ്ചപ്പാട് വളരെ പ്രായോഗികമായ ഒന്നാണെന്ന് മനസ്സിലാക്കാം.
 
ലോകത്തെ വിവിധ ജന സമൂഹങ്ങളിൽ വിവാഹപ്രായം വ്യത്യസ്തമാണ്. ഒരു അൻപത് 100 വർഷങ്ങൾക്ക് മുമ്പ് വരെ ലോകത്തുള്ള പല സമൂഹങ്ങളിലും ശരാശരി വിവാഹ പ്രായം 10 വയസ്സ് ഒക്കെയായിരുന്നു. 1998 ൽ UNICEF international centre for research on women ഇന്ത്യയിൽ നടത്തിയ സർവ്വേയിൽ കണ്ടെത്തിയത് 47 ശതമാനം വിവാഹങ്ങളും ബാല വിവാഹം ആയിരുന്നു എന്നതായിരുന്നു. അതായത് വെറും 20 കൊല്ലങ്ങൾക്കുമുമ്പ് വരെ ഇന്ത്യയിലെ ഏകദേശം പകുതിയോളം വിവാഹിതരും ബാല വിവാഹിതരായിരുന്നു. ഐക്യരാഷ്ട്ര സംഘടന 2005 നടത്തിയ പഠനത്തിൽ ഇന്ത്യയിലെ ബാലവിവാഹം 30 ശതമാനമായി കുറഞ്ഞിട്ടുണ്ട് എന്നും കണ്ടെത്തി. 2001 ലെ ഇന്ത്യൻ സെൻസസ് റിപ്പോർട്ട് അനുസരിച്ച് 14 ലക്ഷം പെൺകുട്ടികൾ വിവാഹിതരായത് 10 വയസ്സിനും 14 വയസ്സിനും ഇടയിൽ ആണ്. 15 വയസ്സിനും 18 വയസ്സിനും ഇടയിൽ വിവാഹിതരായവർ 4 കോടി 63 ലക്ഷം പേരായിരുന്നു. 


ശ്രീരാമൻ സീതയെ കല്യാണം കഴിക്കുമ്പോൾ സീതക്ക് വെറും ആറു വയസ്സ് മാത്രമാണ് പ്രായം എന്ന് സ്കന്ദപുരാണം പറയുന്നു.





യേശുവിൻറെ മാതാവായ കന്യാമറിയത്തെ ജോസഫ് കല്യാണം കഴിക്കുമ്പോൾ ജോസഫിന് 90 വയസ്സും മറിയത്തിന് 12 വയസ്സുമായിരുന്നു പ്രായം എന്നാണ് കാത്തലിക് എൻസൈക്ലോപീഡിയ പറയുന്നത്. 




ഇവിടെ പലരും ധരിച്ചുവെച്ചിരിക്കുന്നത് ലോകവ്യാപകമായി 18 വയസ്സ് സ്ത്രീകൾക്കും 21 വയസ്സും പുരുഷന്മാർക്കും എന്നതാണ് വിവാഹത്തിൻറെ മിനിമം പ്രായമായി വച്ചിരിക്കുന്നത് എന്നാണ്. മറ്റു ചിലരുടെ ധാരണ ചില അപരിഷ്കൃത അറബ് രാജ്യങ്ങളിൽ മാത്രം വിവാഹ പ്രായം 18 നും താഴെയാണ് പരിഷ്കൃതരാജ്യങ്ങളിൽ എല്ലാം 18 വയസിന് മുകളിലാണ് എന്നൊക്കെയാണ്. എന്താണ് യാഥാർഥ്യം എന്ന് നോക്കാമല്ലോ

ലോകത്തെ ഏറ്റവും വികസിത രാജ്യമായി പരിഗണിക്കപ്പെടുന്ന അമേരിക്കയിലെ സ്ഥിതി നമുക്ക് പരിശോധിക്കാം. ഇന്നത്തെ അഥവാ 2019 സെപ്റ്റംബറിലെ കണക്കെടുത്താൽ അമേരിക്കയിലെ 13 സ്റ്റേറ്റുകളിൽ ഔദ്യോഗികമായി കുറഞ്ഞ വിവാഹപ്രായം നിശ്ചയിച്ചിട്ടില്ല. ഔദ്യോഗികമായി നിശ്ചയിച്ചിട്ട് ഇല്ലെങ്കിലും പെൺകുട്ടിക്ക് 12 വയസ്സും ആൺകുട്ടിക്ക് 14 വയസും ആണ് കുറഞ്ഞ വിവാഹ പ്രായം എന്ന് പൊതുവേ നിയമ വൃത്തങ്ങളിൽ കരുതപ്പെടുന്നു. എന്നാൽ ഇതിൽ കുറഞ്ഞ പ്രായം ആണെങ്കിലും നിയമപരമായി പ്രശ്നങ്ങളില്ല. 
അലാസ്കയിലും നോർത്ത് കരോലിനയിലും കുറഞ്ഞ വിവാഹപ്രായമായി 14 വയസ്സ് നിശ്ചയിച്ചിട്ടുണ്ട്. അമേരിക്കയിലെ 19 സ്റ്റേറ്റുകളിൽ കുറഞ്ഞ വിവാഹപ്രായമായി 16 വയസ്സ് ആണ് നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ 15 വർഷങ്ങളിലെ കണക്കെടുത്താൽ രണ്ടുലക്ഷത്തിലധികം ശൈശവ വിവാഹങ്ങൾ അമേരിക്കയിൽ നടന്നിട്ടുണ്ടെന്നാണ് കണക്ക്.

അമേരിക്കയിലെ 48 സ്റ്റേറ്റുകളിലും ചില നിബന്ധനകൾ ഓടുകൂടി ഈ മിനിമം പ്രായത്തിലും താഴെയുള്ള വിവാഹങ്ങളും അനുവദനീയമാണ്. പെൺകുട്ടി ഗർഭിണി ആവുക, പ്രസവിക്കുക, മാതാപിതാക്കൾക്ക് വിവാഹത്തിന് സമ്മതം ഉണ്ടായിരിക്കുക  ഇങ്ങനെയുള്ള അവസ്ഥകളിൽ ഇതിലും  താഴെയുള്ള പ്രായങ്ങളിൽ (12 വയസ്സിനു താഴെ) പോലും അമേരിക്കയിൽ underage marriage നിയമപരമായി തന്നെ ഇന്നും അനുവദനീയമാണ്. 

ഇന്നത്തെ നിലയനുസരിച്ച് അഥവാ 2019 സെപ്റ്റംബറിലെ അവസ്ഥ അനുസരിച്ച് ഇംഗ്ലണ്ടിലെ അംഗീകൃതമായ വിവാഹപ്രായം പുരുഷനും സ്ത്രീക്കും 16 വയസ്സാണ്. 
ലോകത്ത് ഭൂരിപക്ഷം രാജ്യങ്ങളിലും ലും വിവാഹത്തിനുള്ള ചുരുങ്ങിയ പ്രായം 14 -16 വയസ്സ് ഒക്കെയാണ്. യൂറോപ്യൻ യൂണിയനിലെ മിക്ക രാജ്യങ്ങളിലെയും കുറഞ്ഞ വിവാഹപ്രായം പെൺകുട്ടിക്കു16 വയസ്സും ആൺകുട്ടിക്ക് 18 വയസ്സുമാണ്. മിക്ക രാജ്യങ്ങളും നിബന്ധനകളോട് കൂടി ഇതിൽ താഴെ പ്രായമുള്ള ആളുകളുടെ വിവാഹങ്ങളും നിയമപരമായി അംഗീകരിക്കുന്നുണ്ട്

1880ഇൽ അമേരിക്കയിലെ ഭൂരിപക്ഷം സ്റ്റേറ്റുകളിലും പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള മിനിമം പ്രായം പത്തു വയസ്സ് ആയിരുന്നു. Delaware സ്റ്റേറ്റിൽ ഇത് വെറും ഏഴ് വയസ്സായിരുന്നു. 

ഇന്ത്യയിൽ ബാലികമാരെ വിവാഹം കഴിച്ച ചില പ്രശസ്ത വ്യക്തികളുടെ പേരും അവർ വിവാഹം കഴിക്കുമ്പോൾ ഭാര്യമാരുടെ വയസ്സും താഴെ കൊടുക്കുന്നു

മഹാത്മാഗാന്ധി കസ്തൂർബ ഗാന്ധിയെ വിവാഹം കഴിക്കുമ്പോൾ രണ്ടുപേർക്കും പ്രായം 13 വയസ്സ്. 

ഇന്ത്യ കണ്ട ഏറ്റവും പ്രഗൽഭ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജൻ തൻറെ ഇരുപത്തിരണ്ടാം വയസ്സിൽ വിവാഹം കഴിക്കുമ്പോൾ ഭാര്യ ജാനകിയമ്മാൾക്ക് 10 വയസ്സായിരുന്നു പ്രായം

ഇന്ത്യയിലെ ഏറ്റവും പ്രഗൽഭനായ ഭൗതികശാസ്ത്രജ്ഞൻ ആയിരുന്ന സത്യേന്ദ്രനാഥ് ബോസ് തൻറെ ഇരുപതാം വയസ്സിൽ 11 വയസുകാരിയായ ഉഷാപതിയെ വിവാഹം കഴിച്ചു. ഇവർക്ക് 9 മക്കൾ ജനിച്ചു.  ബോസ് ഐൻസ്റ്റീൻ സ്റ്റാറ്റിസ്റ്റിക്സിൻറെ ഉപജ്ഞാതാവായ ഈ മഹാ ശാസ്ത്രജ്ഞൻ ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമാണ്. അദ്ദേഹത്തോടുള്ള ആദര സൂചകമായാണ് ആണ് ബോസോൺ കണികകൾക്ക് ശാസ്ത്രലോകം ആ പേര് നൽകിയത്

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ ഹിന്ദുമത ആചാര്യനും യോഗ്യ വരുമായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ തൻറെ ഇരുപത്തി മൂന്നാം വയസ്സിൽ വെറും അഞ്ച് വയസ്സുകാരിയായ ശാരദ ബായിയെ വിവാഹം കഴിച്ചു. സ്വാമി വിവേകാനന്ദൻ ഇദ്ദേഹത്തിന്റെ ശിഷ്യനാണ്

മലയാള മനോരമയുടെ സ്ഥാപകൻ മാമ്മൻ മാപ്പിളയുടെ മകൻ കെ  എം മാത്യൂവിന്റെ 'എട്ടാം മോതിരം' വെളിപ്പെടുത്തുന്ന പ്രകാരം, മാമ്മൻ മാപ്പിള വിവാഹം ചെയ്തത് പത്തുവയസ്സുകാരിയെ ആയിരുന്നു. അവൾ പതിനൊന്നാം വയസ്സിൽ പ്രസവിക്കുകയും ചെയ്തു

കേരള രാഷ്ട്രീയത്തിലെ അധികായൻ ആയ എ കെ ഗോപാലൻ AKG അദ്ദേഹത്തിൻറെ രാഷ്ട്രീയ ഒളിവ് ജീവിതത്തിൽ ഒളിച്ചു താമസിച്ചിരുന്ന വീട്ടിലെ 12 വയസ്സുകാരിയായ പെൺകുട്ടിയോട്‌ തനിക്ക് തോന്നിയ പ്രണയത്തെപ്പറ്റി അദ്ദേഹത്തിൻറെ ജീവിതകഥയിൽ വിവരിക്കുന്നുണ്ട്.

എല്ലാ അർത്ഥത്തിലും തമിഴ്നാട്ടിലെ അതികായനായ ദ്രാവിഡ മുന്നേറ്റ പ്രസ്ഥാനങ്ങളുടെ എല്ലാം ഉപജ്ഞാതാവായ വലിയ സാമൂഹിക പരിഷ്കർത്താവായ തന്തൈ പെരിയാർ എന്നറിയപ്പെടുന്ന  പെരിയാർ ഇ വി രാമസ്വാമി 13 വയസ്സുകാരിയായ നാഗമ്മയെ ആണു വിവാഹം ചെയ്തത്. പെരിയാർ നാസ്തികനും യുക്തിവാദിയും സ്വതന്ത്ര ചിന്തകനും ആയിരുന്നു എന്നത് സ്മരണീയമാണ്

തിരുവിതാംകൂർ രാജ്ഞിയായിരുന്ന പാർവതീഭായി ( സ്വാതി തിരുനാൾ മഹാരാജാവിന്റെ ഇളയമ്മ) യെ അവളുടെ പന്ത്രണ്ടാം വയസ്സിൽ കിളിമാനൂർ രാഘവർമ കോയിത്തമ്പുരാൻ വിവാഹം ചെയ്തു, പതിമൂന്നാം വയസ്സിൽ അവൾ രാജ്യാഭാരം എല്ക്കുകയും ചെയ്തു.   

മഹാ കവി കുമാരനാശാൻ തന്‍റെ നാല്പത്തഞ്ചാം വയസ്സില്‍ ബാലികയായിരുന്ന ഭാനുമതിയെ വിവാഹം ചെയ്തു

മാതൃഭൂമിയുടെ സ്ഥാപകനും കോൺഗ്രസ്‌ നേതാവുമായിരുന്ന കേശവമേനോൻ ആദ്യ വിവാഹം ചെയ്യുന്നത്, നാലാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന ബാലികയെയായിരുന്നു.

ഝാൻസി റാണി ലക്ഷ്മിഭായി എന്നറിയപ്പെടുന്ന   മനുകർണ്ണിക  പതിമൂന്നു വയസ്സുള്ളപ്പോഴാണ് 45 വയസ്സുള്ള ഝാന്സിയിലെ രാജാവായിരുന്ന ഗംഗാധര്‍ റാവുവിന്‍റെ  രണ്ടാം ഭാര്യയായി ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. 

പ്രസിദ്ധ ആത്മ ജ്ഞാനിയും, ബാല വിവാഹത്തിനെതിരെയും  വിധവാ വിവാഹം പ്രോത്സാഹിപ്പിച്ചും സോഷ്യൽ കോൺഫറൻസ് മൂവ്മെന്റ്  സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവും ഗ്രന്ഥകാരനുമായിരുന്ന  മഹാദേവ് ഗോവിന്ദ റാനഡെ (മരണം 1901 )തന്റെ ആദ്യ പത്നി മരണപ്പെട്ടപ്പോൾ ഒരു വിധവയെ വിവാഹം ചെയ്യണമെന്ന ശിഷ്യന്മാരുടെ നിർദ്ദേശം അവഗണിച്ച് രണ്ടാം വിവാഹം ചെയ്തത് എട്ടു വയസ്സുകാരി  രമാബായിയെയായിരുന്നു.

വനിതാ ക്ഷേമ പ്രവർത്തനങ്ങളിൽ പ്രശസ്തനായ മഹർഷി കർവെ എന്ന ഡോക്ടർ ധോണ്ടോ കേശവ് കാർവെ (മരണം 1962) യുടെ ആദ്യ പത്നി ഒരു ഒമ്പത് വയസ്സുകാരിയായിരുന്നു.

ഇനിയും ഒരുപാട് പ്രശസ്തർ ഇതുപോലെ ഉണ്ട്.  ലിസ്റ്റ് നീണ്ടുപോകും എന്നുള്ളതു കൊണ്ട് നിർത്തുന്നു. ഇത് ഇന്ത്യക്കാരുടെ മാത്രം ലിസ്റ്റ് ആണ് ആണ് മറ്റു രാജ്യക്കാരുടെ ലിസ്റ്റ് ഒക്കെ എടുത്താൽ വലിയ ഗ്രന്ഥങ്ങൾ തന്നെ വേണ്ടിവരും. ഇന്നും ഉത്തരേന്ത്യയിൽ ഒക്കെ പലയിടങ്ങളിലും ശൈശവ വിവാഹങ്ങൾ വ്യാപകമായിത്തന്നെ നടക്കുന്നുണ്ട്. കഴിഞ്ഞ ഒരു അര നൂറ്റാണ്ടിൽ നമ്മുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളിൽ വന്ന വലിയ അഭിവൃദ്ധിയുടെ ഫലമായി കൊണ്ട് സംഭവിച്ച ഒരു കാര്യം മാത്രമാണ് വിവാഹപ്രായം ഉയർന്നു എന്നുള്ളത്. 

മാറിയ ആധുനിക സാഹചര്യങ്ങളിൽ നിന്ന് ചിന്തിക്കുമ്പോൾ ഈ ആളുകളൊക്കെ ചെറിയ പെൺകുട്ടികളെ കല്യാണം കഴിച്ചു എന്നുള്ളത് നമുക്ക് വളരെ മോശം കാര്യമായി തോന്നാം. എന്നാൽ അന്നത്തെ അതെ സാമൂഹിക സാഹചര്യങ്ങളിൽ ഇത് വളരെ സാധാരണമായ കാര്യം മാത്രം ആയിരുന്നു. ഒമ്പതും പത്തും വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടികളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് ഇന്നത്തെ സാഹചര്യത്തിൽ നമുക്ക് വളരെ മ്ലേച്ചമായ കാര്യമായി മാത്രമേ തോന്നുകയുള്ളൂ. എന്നാൽ പണ്ട് അത് സമൂഹത്തിൽ വളരെ നോർമൽ ആയ  ജാതിമത ഭേദമില്ലാതെ എല്ലാവർക്കും അംഗീകൃതമായ കാര്യം മാത്രം ആയിരുന്നു. 

2007 അമേരിക്കയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ CDC നടത്തിയ പഠനത്തിൽ 48 ശതമാനം ഹൈസ്കൂൾ വിദ്യാർത്ഥികളും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി സമ്മതിച്ചു. 2017 നടത്തിയ പുതിയ സർവ്വേയിൽ ഇത് 40 ശതമാനമായി കുറഞ്ഞിട്ടുണ്ട്. വിവാഹ പൂർവ്വ ബന്ധങ്ങളുടെ കണക്ക് ആണ് ഇത് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. 

ചുരുക്കി പറഞ്ഞാൽ ഇസ്ലാം വിവാഹത്തിന് ഒരു പ്രത്യേക വയസ്സ് ഒന്നും നിശ്ചയിച്ചിട്ടില്ല.  സമൂഹത്തിൽ പൊതുവേ അംഗീകൃതമായ പ്രായങ്ങളിൽ വിവാഹം കഴിക്കാം. അതുകൊണ്ടുതന്നെ ഒരു മുസ്ലിമിന് ലോകത്തെ ഏതു രാജ്യത്തും അവിടെയുള്ള നിയമ പരിധിക്കുള്ളിൽ നിന്നുകൊണ്ട് വിവാഹം ചെയ്യുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ല. 

ഇനി ഈ പറഞ്ഞ ആളുകളൊക്കെ ശൈശവ വിവാഹം നടത്തിയവരായാലും ശരി മുഹമ്മദ് നബി 9 വയസുള്ള ആയിഷയെ വിവാഹം കഴിച്ചത് മാത്രം വിമർശിക്കപ്പെടേണ്ടത് ആണ് എന്നാണെങ്കിൽ അത് നിങ്ങളുടെ മനസ്സിലുള്ള വർഗീയവിഷം മാത്രമാണ് എന്ന് തിരിച്ചറിയുക. അതിനു മരുന്നുണ്ടെന്ന് തോന്നുന്നില്ല.


കടപ്പാട് : Dr Jauzal CP

Tuesday, 22 September 2020

ജൂതന്മാരോടുള്ള മുസ്ലിമിന്‍റെ സമീപനം എന്തായിരിക്കണം? ജൂതനാണ് എന്ന ഒറ്റക്കാര്യം കൊണ്ട് ഒരാളെ ശത്രുപക്ഷത്ത് നിര്‍ത്തണോ? അവരിലും മുസ്ലീങ്ങളോട് അനുകമ്പയും ദയയുമുള്ളവരോടുള്ള സമീപനം എന്തായിരിക്കണം? ഇസ്ലാം മൊത്തത്തില്‍ ജൂതരെ ശത്രുവായി കാണുന്നുണ്ടോ?

 

നബി(സ്വ)യുടെ കാലത്ത് ഇസ്ലാമിന്ന് നാനാവിധ ശത്രുക്കളുണ്ടായിരുന്നല്ലോ. എന്നാല്‍, അത്തരക്കാരില്‍ ഏറ്റവും വലിയ ബദ്ധവൈരികള്‍ ജൂതന്മാരും ബഹുദൈവവിശ്വാസികളുമാണെന്ന്  വിശുദ്ധഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്ലാമിന്‍റെ ശത്രുക്കളോട് ആശയപരമായും വിശ്വാസപരമായും എല്ലാ അര്‍ത്ഥത്തിലും അകലവും അമര്‍ശവും കാണിക്കുന്നതോടൊപ്പം ശത്രുക്കളാണെങ്കില്‍ പോലും വ്യക്തിപരമായും മാനുഷികപരമായും ഉള്ള എല്ലാ കടമകളും അവരോടും പാലിക്കണമെന്നും എല്ലാ സ്നേഹാദരങ്ങളോടെയും മാനവികമൂല്യങ്ങളോടെയുമാണ് അവരോടും പെരുമാറേണ്ടതെന്നുമാണ് തിരുനബി(സ്വ) അവിടത്തെ ജീവിതത്തിലൂടെ കാണിച്ചുതന്നിട്ടുള്ളത്.

ഇസ്ലാമിന്‍റെയും മുസ്ലിമിന്‍റെയും ശത്രുവായിരുന്നാല്‍ പോലും അവരോട് പെരുമാറേണ്ട രീതിയും സ്വഭാവവും ഇസ്ലാം പഠിപ്പിക്കുന്നത് മറ്റു മതങ്ങളോ ഇസങ്ങളോ പ്രചരിപ്പിക്കുന്നത് പോലെ വെറുപ്പിന്‍റെയോ വിദ്വേഷത്തിന്‍റെയോ അസഹിഷ്ണുതയുടെയോ വൈകാരികതയുടെയോ തീവ്രതയുടെയോ രീതിയല്ല. തിരുനബി(സ്വ) മദീനായിലെത്തിയപ്പോള്‍ അവിടെയുള്ള ജൂതന്മാരോട് കാണിച്ച പെരുമാറ്റരീതി ഹദീസുകളില്‍ നിന്ന് നമുക്ക് മനസിലാക്കാം.

ജൂതന്മാരോടുള്ള സാമ്പത്തികഇടപാടുകള്‍, പൊതുഇടപെടലുകള്‍, നീതിന്യായസമീപനങ്ങള്‍ തുടങ്ങിയ നിരവധി സംഭവങ്ങള്‍ ചരിത്രഗ്രന്ഥങ്ങളിലും ഹദീസ് ഗ്രന്ഥങ്ങളിലും സുലഭമാണ്.

ജൂതന്മാരുമായുള്ള കച്ചവടഇടപാടുകള്‍ (സീറതുബ്നിഹിശാം 2-48), ഉസ്മാന്‍ (റ) റൂമാ കിണര്‍ യഹൂദിയില്‍ നിന്ന് വിലകൊടുത്തുവാങ്ങിയ സംഭവം (മുഅ്ജമുല്‍ബൂല്‍ദാന്‍ 3-104), കിണറ് വാങ്ങുന്ന സമയത്തും പിന്നീടും ജൂതനായ ഉടമസ്ഥന് നല്‍കിയ പരിഗണന (സാദുല്‍മആദ് 5-713,714), ജൂതന്‍റെ കയ്യില്‍ തിരുനബി അങ്കി പണയം വെച്ച സംഭവം (ബുഖാരി 2088, 2759) (മുസ്ലിം 1603) (തുര്‍മുദി 1214), (നസാഈ 6247), (ഇബ്നുമാജ 2438), സ്വഹാബിയും യഹൂദിയും തമ്മിലുള്ള തര്‍ക്കത്തില്‍ ജൂതന് അനുകൂലമായി നീതിപൂര്‍ണമായ വിധി നല്‍കിയ സംഭവം (ബുഖാരി 2281) (മുസ്ലിം 2347), ജൂതനും ജാബിര്‍(റ)ഉം തമ്മിലുള്ള ചരിത്രം (ബുഖാരി 5128), ബാഹ്യമായി ജൂതന്‍ കുറ്റക്കാരനെന്ന് തോന്നിയ സംഭവത്തില്‍ ജൂതനെതിരെ വിധി പറയാനൊരുങ്ങുമ്പോള്‍ ഖുര്‍ആന്‍ അവതരിച്ച് ജൂതന്‍റെ നിരപരാധിത്വം വ്യക്തമായ സംഭവം (നിസാഅ് 105), ജൂതന് കടം നല്‍കാനുണ്ടായിരുന്ന സ്വഹാബിയെ കുറിച്ച് ജൂതന്‍ പരാതി പറഞ്ഞതിനെ തുടര്‍ന്ന് തിരുനബി(സ്വ) കടബാധ്യത തീര്‍ത്ത സംഭവം (മുസ്നദു അഹ്മദ് 15528) തുടങ്ങിയ നിരവധി ചരിത്രങ്ങള്‍ ജൂതന്മരോട് തിരുനബി (സ്വ) കാണിച്ച നീതിയുക്തവും സൌമ്യപൂര്‍ണവുമായ സമീപനത്തിന്‍റെ നേര്‍സാക്ഷ്യങ്ങളാണ്.

എന്നാല്‍ മുകളില്‍ സൂചിപ്പിച്ചതു പോലെ, ഇസ്ലാമിന്‍റെ ബദ്ധവൈരികളായ ജൂതരുടെ ആശയാദര്‍ശങ്ങളെ പൂര്‍ണമായും വെടിഞ്ഞുനില്‍ക്കല്‍ വിശ്വാസിയുടെ മേല്‍ ബാധ്യതയാണ്. അവരുടെ ആചാരങ്ങളുമായോ അനുഷ്ഠാനങ്ങളുമായോ വിശ്വാസി ഒരുതരത്തിലുള്ള സമാനതയും സ്വീകരിക്കരുതെന്നാണ് ശറഇന്‍റെ കല്‍പന. അവരോട് സാദൃശ്യപ്പെടുകയെന്നത് വിശുദ്ധഖുര്‍ആനും തിരുസുന്നത്തും കര്‍ശനമായി വിലക്കിയതാണ്. ഇസ്ലാമിനോടും മുസ്ലിമിനോടുമുള്ള അവരുടെ ശത്രുതാപരമായ നിലപാട് തന്നെയാണിതിന് കാരണം.

‘മനുഷ്യരില്‍ വെച്ച് സത്യവിശ്വാസികളോട് ഏറ്റവും കഠിനമായ ശത്രുത പുലര്‍ത്തുന്നത് ജൂതന്മാരും ബഹുദൈവ വിശ്വാസികളുമാണെന്ന് താങ്കള്‍ക്ക് കാണാം’ (സൂറതുല്‍മാഇദ 82).

മേല്‍പറഞ്ഞ രണ്ടു കക്ഷികളുടെയും ശത്രുതാപരമായ നിലപാടിന് നിരവധി തെളിവുകള്‍ ചരിത്രത്തിലുണ്ട്. തിരുനബി(സ്വ)ക്ക് നേരെ നടന്ന പതിനഞ്ചോളം വതശ്രമങ്ങളില്‍ മുഴുവന്‍ പ്രതികള്‍ ഈ രണ്ടു വിഭാഗക്കാരായിരുന്നു.

തിരുനബി(സ്വ)യുടെ മുമ്പ് കഴിഞ്ഞുപോയ നിരവധി പ്രവാചകന്മാര്‍ ജൂതരാല്‍ വധിക്കപ്പെട്ട ചരിത്രം പലയിടങ്ങളായി  വിവരിക്കുന്നുണ്ട് (അല്‍ബഖറ 61,87, ആലുഇംറാന്‍ 21).

മുസ്ലിമകളോടും വിശിഷ്യാ തിരുനബിയോടുമുള്ള ജൂതന്മാരുടെ വെറുപ്പും ശത്രുതയും വിശുദ്ധഖുര്‍ആന്‍ പലയിടങ്ങളിലായി വ്യക്തമാക്കിയിട്ടുണ്ട്. ജൂതരുമായി സഹവാസമോ സഹവര്‍ത്തിത്തമോ ഇസ്ലാം ഒരിക്കലും പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും വിശുദ്ധഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല (ഫാതിഹ 6-7).

'കോപത്തിന് ഇരയായവർ' എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്, വേദഗ്രന്ഥത്തിന്റെ വാഹകരാണെന്നതിൽ അഭിമാനം കൊള്ളുന്നതോടൊപ്പം സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി വേദവാക്യങ്ങൾ ദുർവ്യാഖ്യാനം ചെയ്തത് നിമിത്തം അല്ലാഹുവിന്റെ കോപത്തിന് ഇരയായ യഹൂദരാണ്.

ജൂതന്മാരുടെ നിന്ദ്യതയുടെയും ഭീരുത്വത്തിന്‍റെയും കാരണം അല്ലാഹു തന്നെ വിശദീകരിക്കുന്നുണ്ട്.

അവരുടെ മേൽ നിന്ദ്യതയും പതിത്വവും അടിച്ചേൽപിക്കപ്പെടുകയും, അവർ അല്ലാഹുവിന്റെ കോപത്തിന്‌ പാത്രമായിത്തീരുകയും ചെയ്തു. അവർ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും, പ്രവാചകൻമാരെ അന്യായമായി കൊലപ്പെടുത്തുകയും ചെയ്തതിന്റെ ഫലമായിട്ടാണത്‌ സംഭവിച്ചത്‌. അവർ ധിക്കാരം കാണിക്കുകയും, അതിക്രമം പ്രവർത്തിക്കുകയും ചെയ്തതിന്റെ ഫലമായാണത്‌ സംഭവിച്ചത്‌ (അല്‍ബഖറ 61).

ജൂതന്മാരുടെ വഴി സ്വീകരിക്കലും അവരോട് സമാനത പുലര്‍ത്തലും ഖുര്‍ആന്‍ തന്നെ വിലക്കിയിട്ടുണ്ട്.

പ്രസ്പഷ്ട ദൃഷ്ടാന്തങ്ങള്‍ വന്നുകിട്ടിയിട്ടും ഭിന്നാഭിപ്രായക്കാരും വ്യത്യസ്തകക്ഷികളുമായവരെപ്പോലെ നിങ്ങളാകരുത് (ആലുഇംറാന്‍ 105)

വേദക്കാരാണ് മേല്‍സൂക്തം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ജൂതന്മാര്‍ പലവിഭാഗമാണ്, പരീശന്മാര്‍, സെദൂക്യന്മാര്‍, ശമര്യന്മാര്‍, പുരോഹിതന്മാര്‍...... ക്രിസ്ത്യാനികളാകട്ടെ അതിലേറെയുണ്ട്. ഒന്നാം നൂറ്റാണ്ടിലെ ആരിയസിന്റെ അനുയായികള്‍, നെസ്റ്റോറിയന്മാര്‍, മാറോനൈറ്റ്‌സ്, കത്തോലിക്കര്‍, ആംഗ്ലിക്കന്‍ സഭ, പൗരസ്ത്യസഭ..... രണ്ടായിരത്തിലധികം വിഭാഗങ്ങളുണ്ട് അമേരിക്കയില്‍. അല്ലാഹുവിങ്കല്‍ നിന്നു തൗറാത്തും ഇന്‍ജീലും ലഭിച്ച ശേഷമാണിവര്‍ ഇങ്ങനെ ഭിന്ന പക്ഷക്കാരായത് എന്നാണിവിടെ സൂചിപ്പിച്ചിരിക്കുന്നത്.

സത്യവിശ്വാസികളേ, നിങ്ങള്‍ മൂസാനബിയെ പീഡിപ്പിച്ചവരെ പോലെയാകരുത്. അങ്ങനെ അവരുടെ ജല്‍പനങ്ങളില്‍ നിന്ന് അദ്ദേഹത്തെയവന്‍ വിമുക്തനാക്കുകയുണ്ടായി. അല്ലാഹുവിങ്കല്‍ അദ്ദേഹം ഉല്‍കൃഷ്ടനാകുന്നു (അഹ്സാബ് 69)

സൈനബ് ബീവി(റ)യെ വിവാഹം ചെയ്തതിലും മറ്റു പല കാര്യങ്ങളിലും തിരുമേനി(സ്വ)യെ പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്ന മുശ്‌രിക്കുകളോടും മുനാഫിഖുകളോടുമാണ് മേല്‍നിരോധം. ജൂതന്മാര്‍ മൂസാനബിയെ ബുദ്ധിമുട്ടിച്ചതു പോലെ, നിങ്ങള്‍ നബിയെ ബുദ്ധിമുട്ടിക്കരുത്.മൂസാനബി(അ)ന് വെള്ളപ്പാണ്ടുണ്ടെന്നും അതിനാലാണ് എപ്പോഴും വസ്ത്രം ധരിച്ചു നടക്കുന്നതെന്നുമായിരുന്നു ആ വിഡ്ഢികളുടെ ജല്‍പനം. എന്നാല്‍, അത് തിരുത്തിയ സംഭവം ബുഖാരിയും മറ്റും ഉദ്ധരിച്ച ഹദീസിലുണ്ട്.

അല്ലാഹുവിനെയും സത്യസന്ദേശങ്ങളുമായവതരിച്ച ഖുര്‍ആനെയും അനുസ്മരിച്ചുകൊണ്ട് ഹൃദയങ്ങള്‍ ഭീതിദമാകാനും നേരത്തെ വേദം ലഭിച്ചവരെപ്പോലെയാകാതിരിക്കാനും-അവര്‍ക്ക് കാലദൈര്‍ഘ്യം വരികയും തദ്വാരാ ഹൃദയകാഠിന്യമുണ്ടാവുകയും മിക്കവരും അധര്‍മകാരികളാവുകയും ചെയ്തു. സത്യവിശ്വാസികള്‍ക്കു സമയമായില്ലേ? (സൂറതുല്‍ഹദീദ് 16).

നേരത്തെ വേദം ലഭിച്ചവര്‍ ജൂത-ക്രിസ്ത്യാനികളാണ്. മൂസാനബി(അ)നു ശേഷം ആയിരത്തി എണ്ണൂറും ഈസാനബി(അ)നു ശേഷം അഞ്ഞൂറും വര്‍ഷം കഴിഞ്ഞാണ് ഖുര്‍ആന്‍ അവതരിക്കുന്നത്. ഈ നീണ്ട കാലഘട്ടം കടന്നുപോയതിനാല്‍ രണ്ടുമതങ്ങള്‍ക്കും ഗുരുതരമായ ചൈതന്യശോഷണം വന്നിരുന്നു. അടിസ്ഥാനശിലയായ തൗഹീദില്‍ നിന്നുതന്നെ അവര്‍ വ്യതിചലിച്ചു കഴിഞ്ഞിരുന്നല്ലോ. സന്മാര്‍ഗ വ്യതിചലനം സംഭവിച്ചു എന്നര്‍ത്ഥം. തൗഹീദിന്റെയും സന്മാര്‍ഗത്തിന്റെയും നിലനില്‍പിന്നായി രംഗത്തിറങ്ങിയ ആരിയസിനെപ്പോലെയുള്ള ഒട്ടേറെ പരിഷ്‌കര്‍ത്താക്കളെ അവര്‍ നിഷ്‌കരുണം പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തു.

ജൂതരുടെ കുതന്ത്രവും ചതിപ്രയോഗങ്ങളും ഭയപ്പെടേണ്ടതാണെന്നും അവരുടെ സമര്‍ത്ഥനങ്ങളും വാദങ്ങളും പൊള്ളത്തരമാണെന്നും മിഥ്യയെ സത്യമാക്കി അവതരിപ്പിക്കുന്ന അവരുടെ തലതിരിഞ്ഞ നിലപാടും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആലുഇംറാന്‍ 72-73, മാഇദ 18, മാഇദ 64 എന്നീ സൂക്തങ്ങള്‍ ഉദാഹരണം.

ജൂതന്മാരുടെ സ്ഥാപിതസ്വഭാവമായ ദൈവഗ്രന്ഥങ്ങിലെ മാറ്റത്തിരുത്തലുകളെ ഖുര്‍ആന്‍ കൃത്യമായി ആവരണം ചെയ്യുന്നതിലൂടെ ലക്ഷീകരിക്കപ്പെടുന്നത് അവരില്‍ നിന്ന് അകലം പാലിക്കുന്നതിലൂടെ നമ്മുടെ മതത്തിന്‍റെ സംരക്ഷണം നിറവേറ്റല്‍കൂടിയാണ്. നിസാഅ് 46, മാഇദ 41, ആലുഇംറാന്‍ 69 നിസാഅ് 44 എന്നീ ആയതുകളില്‍ ഇത് കാണാം.

ജൂതന്മാരുടെ ഫിത്നയും ഫസാദും വേണ്ടവോളം മനസിലാക്കാവുന്ന ഭൂതകാലചരിത്രവും സമകാലികസംഭവങ്ങളും നമ്മുടെ മുമ്പിലുണ്ട്. ഭാവിചരിത്രവും പൂര്‍വ്വചരിത്രത്തിന്‍റെ തുടര്‍ച്ചയായിരിക്കുമെന്ന് ഖുര്‍ആന്‍ പ്രവചിച്ചിട്ടുണ്ട്.

അല്ലാഹു ഹസ്തബന്ധിതനാണ് എന്നു യഹൂദികള്‍ ജല്‍പിക്കുന്നു. എന്നാല്‍ അവരുടെ കൈകളാണ് ബന്ധിച്ചുവെക്കപ്പെട്ടിരിക്കുന്നത്-മൗഢ്യം പറഞ്ഞതിനാല്‍ അവര്‍ അഭിശപ്തരായി -അല്ലാഹുവിന്റെ ഇരു കൈകളും നിവര്‍ത്തി വെക്കപ്പെട്ടതാകുന്നു; താന്‍ ഉദ്ദേശിക്കുന്ന വിധം അവന്‍ ചെലവഴിക്കും. താങ്കള്‍ക്ക് രക്ഷിതാവിങ്കല്‍ നിന്ന് അവതീര്‍ണമാകുന്നത് അവരില്‍ മിക്കവര്‍ക്കും ധിക്കാരവും നിഷേധവും വര്‍ധിപ്പിക്കുകതന്നെ ചെയ്യുന്നു. അന്ത്യനാള്‍ വരെയും അവര്‍ക്കിടയില്‍ നാം ശത്രുതയും വിദ്വേഷവും ഇട്ടുകൊടുത്തിരിക്കുകയാണ്. അവര്‍ യുദ്ധാഗ്നി കത്തിക്കുമ്പോഴൊക്കെ യും അല്ലാഹു അത് കെടുത്തിക്കളയുന്നു. അവര്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ പാടുപെടുകയാണ്; അല്ലാഹുവാകട്ടെ, നാശകാരികളെ സ്‌നേഹിക്കയേ ചെയ്യില്ല (മാഇദ 64) .

സാമ്പത്തിക പ്രയാസങ്ങളുണ്ടാകുമ്പോള്‍, അല്ലാഹു പിശുക്കനാണ്, അതുകൊണ്ടാണ് നമുക്ക് സമ്പത്ത് തരാത്തത് എന്നു ചില യഹൂദികള്‍ രഹസ്യമായി പറഞ്ഞിരുന്നു. അതാണ് പശ്ചാത്തലം. കൈ എന്ന പ്രയോഗം ഇവിടെ ആലങ്കാരികമാണ്, ഔദാര്യം ആണ് ഉദ്ദേശ്യം. സൃഷ്ടികളെപ്പോലെ, കൈയും കാലുമൊന്നും അല്ലാഹുവിന്ന് ഇല്ലല്ലോ. ഈ വിധം പലതരം വിടുവായത്തങ്ങളും മൗഢ്യങ്ങളും നിസ്സങ്കോചം പറഞ്ഞിരുന്നതിനാല്‍ ജൂതര്‍ അല്ലാഹുവിന്റെ ശാപത്തിനു വിധേയരാവുകയുണ്ടായി.

ഓരോ ഖുര്‍ആന്‍ സൂക്തമിറങ്ങുമ്പോഴും, തിരുമേനി (സ്വ) ഓരോ പുതിയ മതകാര്യം പഠിപ്പിക്കു മ്പോഴും ജൂതന്മാര്‍ അത് നിഷേധിക്കുകയും അവഹേളിക്കുകയും ചെയ്യും. തദ്ഫലമായി സത്യനിഷേധം നാള്‍ക്കുനാള്‍ അവരില്‍ വര്‍ധിച്ചുവന്നുകൊണ്ടിരിക്കുമല്ലോ. ഈ ധിക്കാര മനഃസ്ഥിതി മൂലം അവരില്‍ അന്ത്യനാള്‍ വരെയും പരസ്പര ശത്രുത അല്ലാഹു നിക്ഷേപിച്ചിരിക്കുകയാണ്. യഹൂദികള്‍ നാനാ ഭാഗത്തു നിന്നുമായി വന്ന് ചേക്കേറിയ ഇസ്രയേല്‍ രാഷ്ട്രത്തിലും മറ്റിടങ്ങളിലുമൊക്കെ ഈ ഛിദ്രത കാണാം. പക്ഷേ, അതു മറച്ചു വെച്ച്, ഇസ്‌ലാം എന്ന പൊതു ശത്രുവിനെതിരെ അവര്‍ ഒറ്റക്കെട്ടായിരിക്കുന്നു എന്നുമാത്രം.

മേല്‍വിവരിക്കപ്പെട്ടതില്‍ നിന്ന് ജൂതന്മാര്‍ ഇസ്ലാമിനോടും മുസ്ലിംകളോടും ഏതു തരത്തിലാണ് പെരുമാറുന്നതെന്ന് വ്യക്തമായല്ലോ. ചരിത്രവും വര്‍ത്തമാനവും നമുക്ക് മുമ്പില്‍ തെളിവുകളായി ഏറെയുണ്ട്താനും.

ചുരുക്കത്തില്‍ വൈയക്തികവും മാനുഷികവുമായ വിഷയങ്ങളില്‍ ജൂതരോട് സൌമ്യസമീപനം സ്വീകരിക്കുന്നതോടൊപ്പം ആശയപരമായും മതപരമായും ജൂതരോട് പൂര്‍ണമായ അകലം പാലിക്കേണ്ടതും അവരുടെ രക്തത്തിലലിഞ്ഞു ചേര്‍ന്ന ശത്രുതാമനോഭവാത്തെയും വഞ്ചനാപരമായ നിലപാടിനെയും കരുതിയിരിക്കേണ്ടതുമാണെന്ന് മനസിലായല്ലോ.


മറുപടി നൽകിയത്   മുബാറക് ഹുദവി അങ്ങാടിപ്പുറം

Saturday, 5 September 2020

അടിമ സമ്പ്രദായം ഇസ്‌ലാമിന്റെ കാഴ്ചപ്പാടിൽ

 

താഴെ പോസ്റ്റ് ചെയ്തിരിക്കുന്ന "അടിമ സമ്പ്രദായം ഇസ്‌ലാമിന്റെ കാഴ്ചപ്പാടിൽ" എന്ന വിഷയം ഈ ബ്ലോഗിൽ നിന്നും എവിടേക്കും പകർത്തിയെടുക്കരുതെന്നു അപേക്ഷിക്കുന്നു (വാട്സപ്പിലേക്കും , ടെലിഗ്രാമിലേക്കും , ഫേസ്ബുക്കിലേക്കും , സൈറ്റുകളിലേക്കും , ബ്ലോഗുകളിലേക്കും , ഇൻസ്റ്റാഗ്രാമിലേക്കും, ഷെയർ ചാറ്റിലേക്കും, മറ്റു സോഷ്യൽ മീഡിയകളിലേക്കും) . ഇത് ആവശ്യമുള്ളവർ ഈ പോസ്റ്റിനു താഴെയുള്ള ലിങ്ക് ഉപയോഗിച്ച് അതിൽ നിന്നും പകർത്തണമെന്നു ഒന്ന് കൂടി ഉണർത്തുന്നു .


വിമോചനത്തിനായി മുന്നോട്ട് വെച്ച വിവിധ രീതികൾ

കാലാകാലങ്ങളായി ഇസ്ലാമും അടിമസമ്പ്രദായവും തമ്മിലുളള ബന്ധം യുക്തിവാദികൾ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലൊന്നാണ്. അടിമവ്യവസ്ഥ എന്നത് ഇസ്ലാം ഉണ്ടാക്കിയതല്ലെന്നും അതിനെ ക്രമപ്രവൃദ്ധമായി ഇല്ലാതാക്കാൻ ഏറ്റവും പ്രായോഗികമായ രീതികൾ അവലംബിച്ച മതമാണ് ഇസ്ലാം എന്നും നിഷ്പക്ഷമായി കാര്യങ്ങളെ മനസ്സിലാക്കുന്ന ആർക്കും ബോധ്യപ്പെടാവുന്നതേയുള്ളൂ എന്ന് ആമുഖമായി ഉണർത്തട്ടെ.

അടിമത്ത സമ്പ്രദായം ചരിത്രാതീത കാലം മുതലേ നിലനിന്നു പോന്നത് ആയിരുന്നു. പുരാതന ഈജിപ്ഷ്യൻ, സിറിയൻ, ഗ്രീക്കോ റോമൻ സംസ്കാരങ്ങളിൽ എല്ലാം അത് നിലനിന്നതായി കാണാം. ഈജിപ്തിൽ പിരമിഡ് കളുമായി ബന്ധപ്പെട്ടും, റോമിൽ ഗ്ലാഡിയേറ്ററുകളുമായി ബന്ധപ്പെട്ടും അടിമകൾ അനുഭവിച്ച യാതനകൾ ലോക ചരിത്രത്തിന് സുപരിചിതമാണ്. പത്തൊമ്പതാം നൂറ്റാണ്ടുവരെ അമേരിക്കയിലും ഇത് നിലനിന്നു. അതിന്റെ ഒരു ഘട്ടം മാത്രമാണ് അറേബ്യയിൽ ആറാം നൂറ്റാണ്ടിൽ നിലനിന്നത്.അന്നത്തെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് ആയിരുന്നു അടിമ വ്യവസ്ഥ. മാത്രമല്ല, ഗോത്രങ്ങൾ തമ്മിലുള്ള വൈരം കാരണവും, റോമൻ പേർഷ്യ സാമ്രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ കാരണവും യുദ്ധം സർവ സാധാരണമായിരുന്നു അറേബ്യയിൽ. യുദ്ധത്തിൽ തടവുകാരായി പിടിക്കുന്നവരെ അടിമകളാക്കുന്ന രീതിയും പതിവായിരുന്നു.

നൂറ്റാണ്ടുകളായി തുടർന്ന് വരുന്ന ഈ സാമൂഹികവ്യവസ്ഥയെ ആണ് ഇസ്ലാമിന് അഭിമുഖീകരിക്കേണ്ടി വന്നത്. അതിനാൽ അടിമ സമ്പ്രദായം ഒറ്റയടിക്ക് നിരോധിച്ചാൽ അടിമകൾ നാഥനില്ലതെ തെരുവിൽ അലയും, പട്ടിണി കിടന്നും, തമ്മിൽ തല്ലിയും ചാകുമെന്നല്ലാതെ എന്ത് സംഭവിക്കാൻ? 


അതോടൊപ്പം സമൂഹത്തിന്റെ സമ്പദ് വ്യവസ്ഥ തകർന്നു തരിപ്പണമാവുകയും ചെയ്യും. അടിമ വ്യാപാരത്തെ ചുറ്റിപ്പറ്റി ജീവിക്കുന്ന ആളുകളെ അത് പട്ടിണിയിലേക്കും പകയിലേക്കും തള്ളി വിടുകയും, ആ പരിഷ്കാരത്തിന് എതിരെ പുതിയ ഒരു സംഘർഷം കൂടി ഉണ്ടായി യുദ്ധങ്ങളുടെ എണ്ണം കൂടുകയും ചെയ്യുമെന്നതാവും അതിന്റെ അനന്തരഫലം. അമേരിക്കയിൽ അബ്രഹാം ലിങ്കൺ പൊടുന്നനെ അടിമത്തം നിരോധിച്ചപ്പോൾ നിരവധി അടിമകൾ പട്ടിണിയിലും അരക്ഷിതാവസ്ഥയിലും ആയി, ചിലർ തങ്ങളുടെ യജമാനന്മാരുടെ അടുത്തേക്ക് തന്നെ പോയത് ലോകം കണ്ടതാണ്.അത് കൊണ്ട് ഒറ്റയടിക്ക് നിരോധിക്കുന്നത് ഒഴിവാക്കി കുറച്ച് കൂടി പ്രായോഗികം ആയി ഇസ്ലാം അതിനെ ഘട്ടം ഘട്ടമായി നിർവീര്യമാക്കി കളഞ്ഞുഎന്ന് പറയുന്നതാവും ശരി. അതിൻറെ നാൾവഴികൾ തുടർന്നുള്ള വരികളിൽ വായിക്കാം.


1. അടിമയെ മോചിപ്പിക്കുക എന്നത് ഒരു പുണ്യപ്രവൃത്തി ആയി ഇസ്ലാം പ്രഖ്യാപിച്ചു. വിശ്വാസത്തിന്റെ തന്നെ ഭാഗമാക്കി അതിനെ മാറ്റി. (90:12). വേറെ വല്ല മത-രാഷ്ട്രീയ വ്യവസ്ഥകളും ഇങ്ങനെ ചെയ്തിട്ടുണ്ടോ എന്നത് കൂടി ഇവിടെ ചിന്തിക്കേണ്ടതാണ്?

2.സകാത്തിൻറെ വിഹിതം നൽകേണ്ടത് എട്ട് വിഭാഗം ജനങ്ങൾക്ക് ആണ്. കടം കൊണ്ട് വലഞ്ഞവരും, ദരിദ്രരും ഒക്കെ അതിൽപ്പെടും.അതിലൊന്ന് അടിമകളെ വിമോചിപ്പികാൻ ഉള്ള ചിലവിലേക്ക് ആയിരിക്കണം എന്ന് ഖുർആൻ പ്രഖ്യാപിച്ചു (9:60). സകാത്ത് ഇസ്ലാമിൻറെ പഞ്ചസ്തംഭങ്ങളിലൊന്നാണ്. സകാത്തിൻറെ നിർവഹണം കൂടി ചേരുമ്പോഴാണ് ഒരാളുടെ മുസ്ലിം എന്ന അസ്തിത്വം പൂർണ്ണമാവുകയുള്ളൂ എന്നാണ് ഇസ്ലാമിക ദൈവശാസ്ത്രം പറയുന്നത്. വേറെ വല്ല മത രാഷ്ട്രീയ വ്യവസ്ഥകളും ഇതുപോലെയൊരു കാര്യം ചെയ്തിട്ടുണ്ടോ എന്നത് പ്രസക്തമാണ്.

3പ്രവാചകന് മുമ്പുള്ള ആചാരം ആയിരുന്ന സ്വന്തം ഭാര്യയെ ഇനി മുതൽ ഒരിക്കലും പ്രാപിക്കില്ല എന്ന് സത്യം ചെയ്യുക (58:4), അല്ലാഹുവിനെ ആണയിട്ട് സത്യം ചെയ്ത കാര്യത്തിന് എതിരായി പ്രവർത്തിക്കുക (5:89) ഒരാളെ മനഃപൂർവം വധിക്കുക (4:92) തുടങ്ങിയ തെറ്റുകൾ ചെയ്താൽ അവക്കെല്ലാം ഉള്ള പ്രായശ്ചിത്തമായി അടിമമോചനത്തേ പ്രഖ്യാപിച്ചു. പ്രായശ്ചിത്തം, പശ്ചാത്തപം എന്നിവക്ക് വളരെ പ്രാധാന്യം നൽകുന്ന ഒരു മതം അറേബ്യയുടെ സാമൂഹിക ഘടനയിൽ ഇങ്ങനെ ഇടപെട്ടതിനു സമാനമായി ഇടപെടലുകൾ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ..?

4. ചരിത്രത്തിൽ ആദ്യമായി അടിമയുമായി ചേർന്ന് കരാറുണ്ടാക്കി ഒരു മോചന പത്രത്തിൽ ഒപ്പിടുന്നത് മറ്റൊരു പുണ്യ പ്രവൃത്തിയായി (മുകാത്തബ) ഇസ്ലാം പ്രഖ്യാപിച്ചു. പ്രസ്തുത കരാർ പ്രകാരം നിശ്ചിത സംഖ്യ ഒരു കാലയളവ് വെച്ച് അടിമ ഒരു ഉടമക്ക് നൽകിയാൽ അവന് പിന്നെ എന്നെന്നേക്കും ആയി സ്വാതന്ത്ര്യം നേടാം. ആ തുക സമ്പാദിക്കാൻ ഒന്നുകിൽ ഉടമ തന്നെ അടിമയെ ജോലിക്ക് വിടണം എന്നും അല്ലെങ്കിൽ ആ തുക ഉടമ തന്നെ നൽകണം എന്നും ഖുർആൻ ആർജ്ജവത്തോടെ പ്രഖ്യാപിച്ചു (24:33) ഈ സൂക്തത്തിൽ അതു കാണാം. മോചന പത്രം എഴുതാനും, അടിമയെ മോചിപ്പിക്കാനും അറേബ്യയിൽ പിന്നീട് മുസ്ലിംകൾ മത്സരിച്ച് രംഗത്ത് വന്നു.

5. മുസ്ലിംകൾ നിസ്കാരത്തിന് സമയമായി എന്നറിയാൻ ഉപയോഗിക്കുന്ന മുന്നറിയിപ്പ് ആണ് വാങ്ക് വിളി. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് കഅബയുടെ മുകളിൽ കയറിനിന്ന് ചരിത്രത്തിലെ ആദ്യത്തെ വാങ്ക് വിളിക്കാൻ നബി ഏൽപ്പിച്ചത് ബിലാൽ ബിൻ റബാഹ് എന്ന ഇത്യോപ്യൻ അടിമയെ ആയിരുന്നു. (ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പോലും ഗുരുവായൂർ ക്ഷേത്രമടക്കമുള്ള പല ആരാധനാലയങ്ങളിലും അയിത്തജാതിക്കാർക്ക് പൂജ നടത്തുന്നത് സ്വപ്നം കാണാനാവുമോ). ഒരു സമൂഹത്തിൻറെ വംശീയമായ മനോഘടനയെ ഇതുപോലെ അറ്റാക്ക് ചെയ്ത് കീഴ്മേൽ മറിച്ച് ഇത്രമേൽ അടിമയെ വേറെ വല്ല പ്രത്യയ ശാസ്ത്രവും ചേർത്ത് നിർത്തിയതായി കാണാനാവുമോ?


അടിമ സമ്പ്രദായം - എന്ത് കൊണ്ട് അംഗീകരിച്ചു

1. നീതിക്കുവേണ്ടിയും പീഢനങ്ങൾക്കെതിരെയും യുദ്ധംചെയ്യുമ്പോൾ ഏതെങ്കിലും ശത്രുരാഷ്ട്രവുമായി യുദ്ധത്തടവുകാരെ കൈമാറാനോ മോചനമൂല്യം വാങ്ങിവിട്ടയക്കാനോ കരാർ ചെയ്യാൻ സാധിക്കാതെവരിക, അല്ലെങ്കിൽ യുദ്ധത്തടവുകാരെ മോചനദ്രവ്യം വാങ്ങിവിട്ടയക്കുന്ന രാജ്യസുരക്ഷയെ ബാധിക്കുമെന്ന് തിരിച്ചറിയുക തുടങ്ങിയ സാഹചര്യങ്ങളിലാണ് അടിമയായി ചിലരെ ചിലർക്ക് കീഴിൽ നിർത്തേണ്ടിവന്നത്. അത് രാഷ്ട്രീയമായി ഏറ്റവുംപക്വമായ ഒരു തീരുമാനമായിരുന്നു. തടവുകാരെ കൈകാര്യം ചെയ്യാൻ വധമല്ലാതെ വേറെയൊരു മാർഗ്ഗം മുന്നിൽ ഇല്ലാതിരുന്നപ്പോഴാണ് അങ്ങനെ ചെയ്യേണ്ടി വന്നത്. അത് അടിമത്തത്തെ പ്രോത്സാഹിച്ചതായിരുന്നില്ല. മറിച്ച് അടിമത്തവ്യവസ്ഥ ഉള്ളിൽ നിന്നു തന്നെ പൊളിക്കാനുള്ള തന്ത്രമായിരുന്നു.

യുദ്ധത്തടവുകാരെ മുഴുവൻ പാർപ്പിക്കാനുള്ള തടവറ സംവിധാനം ഇല്ലാത്തതിനാൽ വ്യക്തിയധിഷ്ഠിത തടവുകാർ എന്ന നിലക്കാണ് അടിമസമ്പ്രദായത്തെ ഇസ്ലാം ഉപയോഗിച്ചത്. ചൂഷണത്തിനും പീഢനത്തിനും വേണ്ടി മറ്റുള്ളവർ ഉപയോഗിച്ച അടിമസമ്പ്രദായത്തെ ഇസ്ലാം ഒരു സ്വകാര്യ തടവറ സംവിധാനമായി ഉപയോഗിക്കുകയായിരുന്നു.ചൂഷണത്തിനും പീഢനത്തിനും വേണ്ടി മറ്റുള്ളവർ ഉപയോഗിച്ച അടിമസമ്പ്രദായത്തെ സാങ്കേതികമായി കടമെടുക്കുകയും എന്നാൽ പ്രയോഗതലത്തിൽ അടിമുടി പരിഷ്കരിച്ച് തങ്ങളുടെ തടവുസംവിധാനമായി ഉപയോഗിക്കുകയും ചെയ്യുകയായിരുന്നു മുസ്ലിംകൾ. 

എങ്ങനെയാണ് പരിഷ്കരിച്ചത്? നിങ്ങളെല്ലാം ആദമിന്റെ മക്കൾ, ആദമോ മണ്ണിന്റെ പുത്രനും (ബുഖാരി റഹ്) എന്ന് നബി (സ്വ) പ്രഖ്യാപിച്ചു. 

നിങ്ങളുടെ സഹോദരന്മാരും ബന്ധുക്കളുമാണവർ, തന്റെ കീഴിലുള്ള ആ സഹോദരൻ ഭുജിക്കുന്നത് പോലുള്ള ഭക്ഷണവും താൻ ധരിക്കുന്നതു പോലുള്ള വസ്ത്രവും നൽകിക്കൊള്ളട്ടെ (ബുഖാരി റഹ്) എന്നും നബി (സ്വ) പ്രഖ്യാപിച്ചു.

അടിമത്തം എന്ന പദത്തെപ്പോലും നിരർഥകമാക്കിക്കളയുന്ന വിധത്തിലാണ് ഇസ്ലാമിന്റെ ഇത്തരം പ്രഖ്യാപനങ്ങൾ. തനിക്ക് കീഴിലുള്ള യുദ്ധത്തടവുകാരനെ സഹോദരനെന്ന വിളിക്കുകയും, താൻ ഉപയോഗിക്കുന്ന വസ്ത്രവും ഭക്ഷണവും അവർക്കു നൽകണമെന്ന് കൽപ്പിക്കുകയും ചെയ്ത ഇസ്ലാം, അടിമ എന്ന വാക്കിന് അന്നുണ്ടായിരുന്ന അർഥം തന്നെ കരിച്ചുകളയുന്ന കാഴ്ച ലോകം കണ്ടു.ഇത്രമേൽ മാന്യമായി യുദ്ധത്തടവുകാരെ കൈകാര്യം ചെയ്യുന്ന മത-രാഷ്ട്രീയ സംവിധാനങ്ങൾ പിന്നീട് ലോകത്ത് ഉണ്ടായിട്ടുണ്ടോ?


2. അടിമകൾ സാമൂഹിക, സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് ആയത് കൊണ്ട് തന്നെ ഒരു സുപ്രഭാതത്തിൽ പൊടുന്നനെ അത് നിരോധിച്ചാൽ നിയമം അങ്ങോട്ട് നടപ്പാകുമെങ്കിലും ആളുകളുടെ മനസ്സിൽ നിന്ന് അടിമകളോടുള്ള മനോഭാവം മാറിക്കിട്ടുമായിരുന്നില്ല. (ജാതീയമായ വേർത്തിരിവുകൾ നിരോധിച്ചിട്ടും ഇന്നും ജാതിയും അയിത്തവും മനസ്സിൽ പേറിനടക്കുന്ന നികൃഷ്ടജീവികൾ നമ്മുടെ നാട്ടിലില്ലേ എന്ന് ചിന്തിക്കുക)

എന്നാൽ ഇസ്ലാംഅടിമകളോടുള്ള മനുഷ്യന്റെ മനോഭാവത്തിന്റെ കടക്കൽ ആണ് ആദ്യം കത്തിവെച്ചത്.അതോടെ ജനങ്ങൾക്ക് അടിമകളും മനുഷ്യരാണ് എന്ന ധാരണ വന്നു. പിന്നീട് മറ്റുള്ളകാര്യങ്ങൾ എളുപ്പമായിരുന്നു.

അടിമത്തം എന്ന സോഷ്യൽ ഇൻസ്റ്റിറ്റൂഷനെ നേരിട്ട് കൈവെക്കാതെ അടിമകളോട് പുലർത്തിയ മനോഭാവത്തെയാണ് ഇസ്ലാം തിരുത്തിയത്. അതിന്റെ ഫലം ലോകംകണ്ടു. സ്വതന്ത്രരായ അടിമകൾ പിന്നീട് ഇസ്ലാമിക സമൂഹത്തിൽ ഉന്നതസ്ഥാനീയരായി ചരിത്രം രചിച്ചു. നിരവധി പ്രമുഖരുള്ള മുസ്ലിം സേനയുടെ കമാണ്ടറായി പ്രവാചകരുടെ അടിമയായിരുന്ന ഉസാമ ബിൻ സൈദ് നിയമിതനായി. ഒമ്പതാംനൂറ്റാണ്ടിലെ അബ്ബാസീ ഖലീഫ അൽ മഅമൂൻ പിതാവ് ഹാറൂൺ റശീദിന്റെ അടിമസ്ത്രീയിലുണ്ടായ പുത്രനായിരുന്നു.

ഗ്രീക്ക്-ഇന്ത്യൻ ക്ലാസിക് ഗ്രന്ഥങ്ങളെ അറബ് ലോകത്തിന് പരിചയപ്പെടുത്തിയ പ്രശസ്തമായ ട്രാൻസ്‌ലേഷൻ മൂവ്മെന്റിന് നേതൃത്വം നൽകിയ അദ്ദേഹമാണ് അൽഗോരിതത്തിന്റെ പിതാവായ അൽ ഖവാരിസ്മിയുടെ ഗ്രന്ഥം പ്രസിദ്ധീകരിച്ചു യൂറോപ്പിന് അൽഗോരിതം പരിചയപ്പെടാൻ വഴിയൊരുക്കിയത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 1206 മുതൽ 1290 വരെ ഒരു നൂറ്റാണ്ടു കാലം ഡൽഹി കേന്ദ്രമാക്കി ഭരിച്ച മംലൂക്കുകൾ അബ്ബാസീ സാമ്രാജ്യത്തിൽ വേരുകളുള്ള ഒരുഅടിമവംശമായിരുന്നു എന്ന് എത്രപേർക്കറിയാം ?

ഇസ്ലാമിലെ നാല് മദ്ഹബുകളിലൊന്നിന്റെ ഉപജ്ഞാതാവായ ഇമാം മാലിക്കിന്റെ (റ) ഗുരു നാഫിഅ് (റ) ഒരടിമയായിരുന്നു. എന്നാൽ അമേരിക്കയിലെ സ്വതന്ത്രരായ അടിമകളുടെ പിൻമുറക്കാരുടെ സാമൂഹികാവസ്ഥകൾ നോക്കൂ. അവരിന്നും മുഖ്യധാരക്ക് പുറത്താണ്. അതാണു വ്യത്യാസം.

യു.എസിൽ നിന്നും നിരന്തരം വരുന്ന വംശീയ വിദ്വേഷത്തിന്റെയും വേട്ടയുടെയും അതിന് നേതൃത്വം നൽകുന്ന ഭരണ സംവിധാനങ്ങളുടെയും കഥകൾ സർവ്വ സാധാരണമാണ്.ഇസ്ലാമിനെ പോലെ അടിമകളുടെ സോഷ്യൽ സ്റ്റാറ്റസ് ഇതുപോലെ ഉയർത്തിയ മറ്റൊരു പ്രത്യയ ശാസ്ത്രം ലോകത്തുണ്ടോ?


3. അടിമത്തം ഒരു മനോഭാവം ആണെന്നും, അറേബ്യയിൽ നിലനിന്നത് അതിന്റെ അനേകം രൂപങ്ങളിൽ ഒന്നു മാത്രം ആണെന്നും, വ്യത്യസ്ത രൂപങ്ങളിൽ അതിന്നും നിലനിൽക്കുന്നു എന്നും പ്രാഥമികമായി മനസ്സിലാക്കേണ്ടതുണ്ട്. അപ്പോൾ അടിമത്തത്തിന്നിയതമായ രൂപമില്ലാത്തതിനാൽ അറേബ്യയിൽ നിലനിന്നതിനെ മാത്രം നിരോധിക്കുന്നതിനേക്കാൾ വിപുലമായ ഫലപ്രാപ്തി മനോഭാവം ഇല്ലാതാക്കിയാൽ ലഭ്യമാവുമെന്നാണ് ഇസ്ലാം വിലയിരുത്തിയത്. അതുകൊണ്ട് തന്നെ ആ മനോഭവം ഇല്ലാതാക്കുകയാണ് ഇസ്ലാം ചെയ്തത്. അതാണ് മറ്റുള്ളവർ ചെയ്യാത്തതും.

അമേരിക്കയിൽ പോലും പത്തൊമ്പതാം നൂറ്റാണ്ടിൽ 1865ലാണ് അടിമവ്യാപാരം നിയമവിരുദ്ധമാക്കുന്നത്. എന്ന് വെച്ചാൽ അറേബ്യയിൽ നടമാടിയിരുന്ന അടിമവ്യവസ്ഥ മാറ്റിനിർത്തിയാൽ തന്നെ മനുഷ്യരിൽ ഇന്നും അടിമവ്യവസ്ഥ സജീവമായിനിലനിൽക്കുന്നുണ്ട്. പുതിയ പരിഷ്കൃത രൂപത്തിലും ഭാവത്തിലും ആണെന്ന് മാത്രം.

അടിമത്തം തീർച്ചയായും ഒരു മനോഭാവമാണ്. അമേരിക്കക്കാർ ആഫ്രിക്കക്കാരെയും ഫ്രഞ്ചുകാർ സ്പെയിൻകാരെയും അടിമകളാക്കി വെച്ചിട്ട് കാലമധികം കഴിഞ്ഞിട്ടില്ല. തമിഴരെയും മലയാളികളെയുമൊക്കെ പരിഷ്കൃത നാട്ടുകാരെന്ന് സ്വയംപൊക്കുന്ന ബ്രിട്ടീഷുകാർ സിങ്കപ്പൂരിലേക്കും ബർമയിലേക്കും മലേഷ്യയിലേക്കും നാടുകടത്തി തോട്ടങ്ങളിലും കടലിലുംമറ്റും അടിമപ്പണിയെടുപ്പിച്ച് നൂറ് കൊല്ലംതികഞ്ഞിട്ടില്ല.

അടിമസമ്പ്രദായം പോയി പിന്നെ കൊളോണിയൽ അടിമത്തം ഇന്ത്യ പോലുള്ള നാടുകളുടെ രക്തമൂറ്റിയാണ് പിൻവാങ്ങിയത്. ഇന്ന് മുതലാളിത്തത്തിന്റെ സാമ്പത്തിക നയങ്ങൾ ദരിദ്രരുടെ രക്തവും മാംസവും മജ്ജയുമടക്കം ഊറ്റുന്നതരത്തിലാണ് പുതിയ അടിമത്തം. ഇന്ന് ലോകം അടക്കി വാഴുന്ന ലിബറൽ ഇക്കോണമി സ്ഥിതി ചെയ്യുന്നത്തന്നെ ആഫ്രിക്കക്കാരെയും ഏഷ്യക്കാരെയും അടിമകളാക്കി അവരുടെ രക്തക്കറയും വിയർപ്പും കൊണ്ട് മെഴുകിയ അടിത്തറയിലാണ്. Big Data യുടെയും Artificial intelligence ന്റെയും ഈ യുഗത്തിൽ അടിമക്കച്ചവടത്തോട് സമാനമായി മനുഷ്യന്റെ വ്യക്തിത്വചോരണം, സ്വകാര്യതാ നഷ്ടം എന്നിവ ഭയാനകമാം വിധം നിലനിൽക്കുന്നതായി ആ മേഖലകൾ പരിചയമുള്ളവർക്കറിയാം.

പ്രസിദ്ധ ഇസ്രയേലി ചരിത്രകാരൻ യുവാൽ നോഹ് ഹെരാരി Hackable human being എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിച്ചത്. അതിനാൽ അടിമത്തം ഒരുമനോഭാവമാണ് എന്നതിന് ഇന്നും അർത്ഥതലങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. വ്യത്യസ്തകാലങ്ങളിൽ അതാത് വ്യസ്ത സാമൂഹിക ഘടനകൾ സ്വീകരിക്കുന്നു എന്ന് മാത്രം. ആ മനോഭാവത്തെ തന്നെ അടിമുടി നിരാകരിച്ചു കഴിഞ്ഞ ഇസ്ലാമിന് പിന്നീട് അറേബ്യയിൽ നിലനിന്ന അടിമവ്യവസ്ഥയെ പ്രത്യേകം നിരോധിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. മറിച്ച് അടിമ വിമോചന നയങ്ങള്‍ സ്വീകരിക്കുന്നതിലൂടെ അതിനെ പൊടിച്ചുകളയാനാണ് ഇസ്ലാം ശ്രമിച്ചത്. തുറന്ന മനസ്സോടെ ഇക്കാര്യത്തെ സമീപിച്ച ഓറിയന്റലിസ്റ്റുകൾ പോലും ഇക്കാര്യം സമ്മതിക്കുന്നുണ്ട്.

G.W. Leitner എന്ന ഓറിയന്റലിസ്റ്റ് പണ്ഡിതൻ തന്റെ Religious Systems of the World എന്ന ഗ്രന്ഥത്തിൽ പറയുന്നത് കാണുക: സകാത്തിന്റെ ഒരു വിഹിതം ഉപയോഗിക്കുന്നതടക്കമുള്ള പല അടിമ വിമോചന പദ്ധതികളും മുഹമ്മദ് നടത്തുകയുണ്ടായി.ഇതേക്കുറിച്ചൊന്നും അറിയാതെ ക്രിസ്ത്യാനികൾ മുസ്ലിംകളെ കുറ്റപ്പെടുത്തുകയാണ്. മുഹമ്മദ് കൊണ്ടുവന്ന പ്രായോഗിക നിയമനിർമാണം വഴിതന്നെ അടിമത്തത്തിന്റെ ഉന്മൂലനം സാധ്യമായിരുന്നു. (MacMillan, New York, 1901). 

ഇതൊന്നും ചർച്ച ചെയ്യാതെ, ആറാം നൂറ്റാണ്ടിൽ അടിമവ്യവസ്ഥയെ നിർ വീര്യമാക്കാർ സ്വന്തം തിയോളജി തന്നെ ഉപയോഗിച്ച് വിപ്ലവിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയ ഇസ്ലാമിനെ വികൃതമാക്കി അവതരിപ്പിക്കാനുള്ള യുക്തിവാദികളെന്ന് സ്വയം പറയുന്നവരുടെ യുക്തിബോധമാണ് ഇനിയും മനസ്സിലാകാത്തത്.


4. എന്നാലും എന്ത്കൊണ്ട് ഒറ്റയടിക്ക് ഒരു ആയത്തിറക്കി നിരോധിച്ചില്ല എന്ന് ചോദിക്കുന്ന നിഷ്കളങ്കരും നമുക്കിടയിലുണ്ട്.

മനുഷ്യമക്കൾ എല്ലാവരും ഒരു പോലെ മഹത്വം ഉള്ളവരാണ് എന്ന് ഖുർആൻ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു (17:70). 

ഔന്നത്യത്തിന്റെ എന്തെങ്കിലുമൊരു മാനദണ്ഡങ്ങളുണ്ടെങ്കിൽ അത് ദൈവഭക്തി മാത്രമാണെന്നും ഖുർആൻ പ്രഖ്യാപിച്ചു (49:13). 

പ്രവാചകർ (സ്വ) തന്റെ അനുചരരെ അഭിസംബോധന ചെയ്യുന്നത് കാണുക. ജനങ്ങളേ, നിങ്ങളുടേത് ഒരൊറ്റ രക്ഷിതാവാണ്. നിങ്ങളെല്ലാ മനുഷ്യർക്കും ഒരൊറ്റ പിതാവുമാണ്. അറിയുക, അറബിക്ക് അനറബിയേക്കാളോ,അനറബിക്ക് അറബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ കറുത്തവന് വെളുത്തവനേക്കാളോ യാതൊരു മഹത്വും ഇല്ല, ദൈവഭയം മാനദണ്ഡമാക്കിയല്ലാതെ. ഈ പ്രഖ്യാപനം ഞാൻ നിങ്ങൾക്ക് എത്തിച്ചു തന്നല്ലോ അല്ലേ?

ചില സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തുമ്പോഴാണ് പ്രവാചകർ (സ്വ) ഞാനീ സന്ദേശം നിങ്ങൾക്ക് എത്തിച്ചു തന്നല്ലോ അല്ലേ എന്ന പ്രയോഗം നടത്താറുള്ളത്. ഇതിൽക്കൂടുതൽ എന്ത് നിരോധനമാണ് ഇസ്ലാം നടപ്പിലാക്കേണ്ടത്? യഥാർഥത്തിൽ ഇത്തരം പ്രഖ്യാപനത്തിലൂടെ അറേബ്യയിൽ അന്നു നിലനിന്ന അടിമത്തം മാത്രമല്ല ഇസ്ലാം നിരോധിക്കുന്നത്. മറിച്ച്, ജാതീയത, വംശീയത, സാമ്പത്തിക കുത്തക, അധിനിവേശം തുടങ്ങി ലോകത്ത് നിലനിന്നതും ഇനി നിലനിന്നേക്കാവുന്നതുമായ അടിമത്തത്തിന്റെ സകലസാധ്യതകളെയും ആണ്.

എന്തുകൊണ്ട് ആയത്തിറക്കിയില്ല എന്ന് ചോദിക്കുന്നവർ ഇത്രയൊക്കെ പൊതുവായ അസമത്വ നിരോധന പ്രഖ്യാപനങ്ങൾ നടത്തിയസ്ഥിതിക്ക് അറേബ്യയിൽ നിലനിന്ന പ്രത്യേകതരം അടിമസമ്പ്രദായത്തെ ഇനിയെന്തിനാണ് പ്രത്യേകം നിരോധിക്കുന്നത് എന്നു കൂടി ചിന്തിക്കേണ്ടതാണ്.

ഈജിപ്ത് ജയിച്ചടക്കി അവിടെ ആദ്യത്തെ മുസ്ലിം ഗവർണറായി അംറ്ബിൻ ആസ്വ് (റ) സേവനം ചെയ്യുന്ന കാലത്ത് അദ്ദേഹത്തിന്റെ പുത്രൻ ഒരുപാവപ്പെട്ടവനെ അന്യായമായി അടിച്ചെന്ന് ഖലീഫാ ഉമറിന് പരാതി ലഭിച്ചു. ഉമർ (റ) ഗവർണറെ വിളിച്ച് ചോദിച്ചു: നിങ്ങളെപ്പോഴാണ് ജനങ്ങളെ അടിമയാക്കാൻ തുടങ്ങിയത്?അവരുടെ ഉമ്മമാർ അവരെ പ്രസവിച്ച സ്വതന്ത്രർ ആയിട്ടായിരുന്നല്ലോ എന്നായിരുന്നു.

അടിമത്തം നിലച്ചു പോയിരിക്കുന്നു. ഇനിയാർക്കെങ്കിലും ആരെയെങ്കിലും എപ്പോഴെങ്കിലും അടിമയാക്കാമോ എന്നചോദ്യം പ്രസക്തമാണ്. (അടിമസമ്പ്രദായം ഇസ്ലാമിക നിയമത്തിന്റെ ഭാഗമായിട്ടാണ് ചിലർ ധരിച്ചിരിക്കുന്നത്). പാടില്ല എന്നത്തന്നെയാണ് ഇസ്ലാമികതത്വം. ഇത്രയുമധികം മാനവിക സമത്വം ഉദ്ഘോഷിച്ച സ്ഥിതിക്ക് പിന്നെയെങ്ങനെയാണ് ഇസ്ലാമിക നിയമപ്രയോഗങ്ങൾ പൂർത്തിയാകണമെങ്കിൽ അടിമസമ്പ്രദായം തിരിച്ചുവരണം എന്ന് ചിലർ ജൽപ്പിക്കുന്നത്?! മുഹമ്മദ് നബിയുടെ (സ്വ) കാലത്തെ പോലുള്ള യുദ്ധരീതികൾ ഇന്നില്ലല്ലോ. ഇനി ഉണ്ടായാൽ തന്നെ യുദ്ധത്തടവുകാരെ തടവിലിടാനുള്ള സംവിധാനവും, പരസ്പരം കൈമാറാനുള്ള സാഹചര്യവും, ഇന്നത്തെ ദേശ രാഷ്ട്ര വ്യവസ്ഥയിൽ അധിഷ്ഠിതമായ ലോകക്രമത്തിൽ ഉണ്ട് താനും.


അടിമസ്ത്രീകളുമായുള്ള ലൈംഗിക ബന്ധം- യുക്തിക്ക് നിരക്കുന്നതോ ?

അടിമസ്ത്രീകളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ച് കൂട്ടികൊടുത്ത് സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന ആചാരം അറേബ്യയിൽ ഉണ്ടായിരുന്നു. അത് ഖുർആൻ കണിശമായി നിരോധിക്കുകയും (24:33), വേശ്യാ വൃത്തി, പീഡനം തുടങ്ങിയ സാഹചര്യങ്ങളിലേക്ക് തള്ളി വിടാതെ ഉടമക്ക് മൂന്ന് ഓപ്ഷൻ ഇസ്ലാം നൽകി: ഒന്നുകിൽ മോചിപ്പിക്കുക, അല്ലെങ്കിൽ വിവാഹം കഴിക്കുക, അല്ലെങ്കിൽ അടിമയാക്കി നിർത്തുക. ഇതിൽ അടിമയാക്കി വെക്കുമ്പോൾ അവളുമായി ലൈംഗികബന്ധം ആകാവുന്നതാണ്. അതിനെയാണ് യുക്തിവാദികൾ അടിമഭോഗം, അടിമയെ ബലാത്സംഗം ചെയ്യാൻ ഇസ്ലാം പ്രോത്സാഹിപ്പിച്ചു എന്ന് പറയുന്നത്. അടിമയുമായുള്ള നൂറുകൂട്ടം വ്യവഹാരങ്ങളിലൊന്ന് മാത്രമാണ് ലൈംഗികബന്ധം. എന്നാൽ പ്രചാരണം കണ്ടാൽ തോന്നുക, ലൈംഗികബന്ധത്തിനായി മാത്രം അടിമകളെ പടച്ചുണ്ടാക്കിയതു പോലെയാണ്. പക്ഷേ, വസ്തുത നേരെ മറിച്ചാണ്. അത് താഴെ വായിക്കാം:


1. അടിമസ്ത്രീകൾ ഗർഭിണി ആയാൽ പ്രസവിക്കുന്നതോടെ ആ കുഞ്ഞ് സ്വതന്ത്രൻ ആകും എന്നായിരുന്നു ഇസ്ലാം പ്രഖ്യാപിച്ച നിയമം. അതോടെ ആ അടിമ സ്ത്രീയുടെ തലമുറയിൽ നിന്നും അടിമത്തം എന്നെന്നേക്കുമായി കൊഴിഞ്ഞ് പോകുന്നു. പിന്നീട് ഉടമയുടെ മരണത്തോടെ അയാളുടെ കുഞ്ഞിനെ പ്രസവിച്ച സ്ത്രീയും സ്വാതന്ത്ര്യ ആവുന്നു എന്നാണ് അടുത്ത നിയമം. അതോടെ ആ കണ്ണിയിൽ ഇനിയൊരു അടിമക്ക് ജന്മം നൽകാത്ത വിധം ആ തലമുറയും നിന്ന് പോകുന്നു. ഇങ്ങനെയുള്ള അടിമ സ്ത്രീകൾക്ക് ഉമ്മു വലദ് എന്നാണ് ഇസ്ലാമിക നിയമത്തിൽ പറയുന്നത്. യുക്തിവാദിയുടെ ചോദ്യശരങ്ങളിൽ വിഭ്രാന്തിപൂണ്ട് കെട്ടിയറക്കുന്നതല്ല ഇക്കാര്യങ്ങളൊന്നും. മറിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ഇസ്ലാമിക നിയമഗ്രന്ഥങ്ങളിലെല്ലാം ഇതുസംബന്ധമായ സജീവ ചർച്ചകൾ കാണാവുന്നതാണ്.


2. അടിമസ്ത്രീയുമായി ലൈംഗികബന്ധം പുലർത്തുക എന്ന സമൂഹത്തിൽ എല്ലാവരും ചെയ്യുന്ന ഒരാചാരത്തെ അടിമവിമോചനം നടപ്പാക്കാനുള്ള മാർഗമായി ഇസ്ലാം ഉപയോഗിക്കുകയായിരുന്നു.അടിമകളും മനുഷ്യരാണല്ലോ. അതിനാൽ ലൈംഗികത എന്ന അടിസ്ഥാനപരമായ മനുഷ്യൻറെ ആവശ്യം അവർക്കും ഉണ്ടായിരുന്നു. അതിന് അവസരം നൽകുക എന്ന ലക്ഷ്യം കൂടി ഇസ്ലാമിന് ഉണ്ടായിരുന്നു. അങ്ങനെയൊരവസരം നൽകിയിരുന്നില്ലെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് ആലോചിക്കുക. ഒന്നുകിൽ അവർ അനിയന്ത്രിതമായ വ്യഭിചാരത്തിൽ ഏർപ്പെടുമായിരുന്നു. അല്ലെങ്കിൽ അവരെ ഉടമകൾ കൂട്ടിക്കൊടുക്കുമായിരുന്നു. ഇതു രണ്ടും ഇസ്ലാം നിരോധിക്കുകയാണ് ചെയ്തത്. മാത്രമല്ല, വിവാഹം ചെയ്ത ഭാര്യമാരിൽ കുഞ്ഞുങ്ങളുണ്ടാവാത്തവർക്ക് വേണ്ടി കുഞ്ഞുണ്ടാവാൻ ഉള്ള സാധ്യത തേടിയും അടിമയുമായി ലൈംഗിക ബന്ധം പുലർത്താമായിരുന്നു.

3. മറ്റൊരു കാര്യം ഇവിടെ പ്രസക്തമാണ്. അടിമയെ ലൈംഗികമായി ഉപയോഗിക്കുക എന്നതും ഇസ്ലാം കൊണ്ടു വന്ന ആചാരമല്ല. മറിച്ച്, എല്ലാത്തിനും ഉപയോഗിക്കുന്ന പോലെ തന്നെ ലൈംഗികതക്കും ഉപയോഗിക്കുക എന്നത് ആദ്യമേ സമൂഹത്തിൽ ഉള്ളതായിരുന്നു. എന്നാൽ ഈ ആചാരത്തെ അപ്പടി നിർത്തലാക്കാതെ അതിലേക്ക് അടിമമോചനം എന്ന വാതിൽ ഘടിപ്പിക്കുക എന്ന തന്ത്രമാണ് ഇസ്ലാം പ്രയോഗിച്ചത്. അതായത് സമൂഹത്തിൽ മുസ്ലിം-അമുസ്ലിം വ്യത്യാസമില്ലാതെ എല്ലാവരും ചെയ്തു വരുന്ന ഒരു ആചാരത്തെ അടിമമോചനം എന്ന നിയമം നടപ്പിലാക്കാനുള്ള ഏറ്റവും ഫലപ്രദായ ചാനലാക്കി/ മെക്കാനിസമാക്കി നിശ്ചയിക്കുക എന്ന വിപ്ലവകരമായ പ്രവർത്തനമാണ് ഇസ്ലാം ചെയ്തത്.

പുറമേ അടിമസമ്പ്രദായത്തെ പ്രയോഗവത്ക്കരിക്കുകയും അതിൻറെ തന്നെ ഘടനയും രീതിയും ഉപയോഗിച്ച് അകമേ നിന്നും അതിനെ പൊളിച്ചു കളയുകയുമാണ് ഇസ്ലാം ചെയ്തത്. എളുപ്പത്തിൽ സംഹരിക്കാൻ കഴിയാത്ത സർവാധീശത്വമുള്ള ഒരു സാമൂഹികവ്യവസ്ഥയുടെ അകത്തേക്ക് കയറിക്കൂടുകയും അതിൻറെ ആന്തരിക ധമനികളെ നശിപ്പിച്ച് കീഴ്മേൽ മറിക്കുകയും ചെയ്യുന്ന ഈ പദ്ധതി ചരിത്രത്തിൽ തുല്യത ഇല്ലാത്തതാണ്. അതിനാൽ, പ്രസ്തുത ആചാരം നിലനിൽക്കുന്നിടത്തോളം കാലം അടിമകൾ സ്വതന്ത്രരായിക്കൊണ്ടേയിരുന്നു. കാലാകാലം അടിമത്തത്തിൽ കഴിയേണ്ടിയിരുന്ന എത്ര അടിമകൾ ഈ നിയമം മൂലം വിമോചിതരായിട്ടുണ്ടാവും എന്ന് ആലോചിച്ച് നോക്കൂ. ഇതൊന്നും പഠനവിധേയമാക്കാതെ ഇസ്ലാം അടിമത്തം എന്നീ രണ്ടുപദങ്ങൾ മാത്രം തലക്ക് അടിച്ചുകയറ്റി വിഭ്രാന്തിപൂണ്ട് നിൽക്കുന്ന ലിബറൽ യുക്തിവാദികൾ മുഴുവൻ സ്വതന്ത്രചിന്തകരാണെന്ന് വിശ്വസിക്കാൻ തത്ക്കാലം പ്രയാസമുണ്ട്.

4. അടിമകളെ എത്രമാത്രം മനുഷ്യത്വപരമായി കൈകാര്യം ചെയ്യണം എന്ന് ഇതുവരെയുള്ള വരികളിൽ നിന്നും മനസ്സിലായിക്കാണും. കാര്യങ്ങളുടെ നിജസ്ഥിതി ഇതാണെന്നിരിക്കെ അടിമകളുമായുള്ള ഉള്ള ലൈംഗിക ബന്ധം ബലാത്സംഗം ആയി തോന്നുന്നത് വളരെ വിചിത്രമാണ്. പ്രവാചകൻ (സ്വ) റോമൻ രാജാവ് ദാനമായി നൽകിയ കോപ്റ്റിക് വംശജയായ അടിമ മാരിയയെ (റ) അദ്ദേഹം ബലാൽസംഗം ചെയ്തു എന്നാണ് പ്രചാരണം. പ്രവാചകൻറെ (സ്വ) കൂടെ കൂടുതൽ കാലം ജീവിച്ച ആൺതരിയായ ഇബ്രാഹിം പിറന്നത് മാരിയത്തിലൂടെയാണെന്ന് (റ) മനസ്സിലാക്കണം. തൻറെ പുത്രനെ മാതാവായ സ്ത്രീയെ പിന്നീട് മനസ്സ് കൊണ്ട് അടിമയായി കാണാൻ പ്രവാചകന് (സ്വ) പോയിട്ട് ആർക്കെങ്കിലും കഴിയുമോ?

5. ഇനി ബലാൽസംഗം എന്ന പ്രയോഗം കൊണ്ട് ദുഷ്പ്രചാരകർ ഉദ്ദേശിക്കുന്നത് നിർബന്ധിത ലൈംഗിക ബന്ധം ആണെങ്കിൽ അത് അടിമയുടെ കാര്യത്തിൽ മാത്രമല്ല ഭാര്യയുടെ കാര്യത്തിലും ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. സ്ത്രീകളോട് ഏറ്റവും ഉദാത്തമായി പെരുമാറുന്നവരാണ് നിങ്ങളിൽ ഉത്തമർ (خياركم خياركم لنسائهم) എന്ന് പ്രവാചകൻ (സ്വ) പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് എത്ര യുക്തിവാദികൾക്ക് അറിയാം?

6. സമയത്തിന് വിവാഹം കഴിപ്പിക്കാതെ പ്രകൃതിപരമായ ചോദനകൾ അടിച്ചമർത്തി പിന്നെ അത് സിസ്റ്റർ ലൂസിയായും സിസ്റ്റർ ജെസ്മിയായും ഫ്രാങ്കോ മുളക്കൽ ആയൊക്കെ പുറത്തു വരുന്നതും, ഭർത്താവ് മരിച്ചാൽ വിധയായി ജീവിതകാലം മുഴുവൻ ഞെരിഞ്ഞ് ജീവിക്കുന്നതും ഇസ്ലാം അംഗീകരിക്കുന്നില്ല. ക്രൈസ്തവ ഹൈന്ദവ സന്യാസ പാരമ്പര്യങ്ങളിൽ ലൈംഗികത ഒരു മോശമായ കാര്യമാണെങ്കിൽ, ഇസ്ലാമിക പാരമ്പര്യത്തിൽ നിയമവിധേനയാണെങ്കിൽ പുണ്യവും നിയമവിധേനയല്ലെങ്കിൽ കൊടിയപാപവും ആണ്. ആ അടിസ്ഥാനപരമായ വ്യത്യാസം മനസ്സിലാക്കാത്തവരാണ് കൊട്ടും കുരവയുമായി നടക്കുന്നത്. ആധുനിക മെഡിക്കൽ സയൻസ് പോലും ആഹാരം, ഉറക്കം, ലൈംഗികത എന്നിവയെ പൊതുവെ മനുഷ്യ പ്രകൃതത്തിൻറെ ഒഴിവാക്കാനാവാത്ത മൂന്ന് നെടുംതൂണുകളായി എണ്ണിയിട്ടുണ്ട്.

7. ഭീകരമായ മറ്റൊരു തമാശ കൂടെയുണ്ട്. കഴിഞ്ഞ വർഷം കോഴിക്കോട് വെച്ച് നടന്ന Litmus-2019 എന്ന യുക്തിവാദി സംഗമത്തിൽ വെച്ചാണ് മാതാപിതാക്കൾ, സഹോദരങ്ങൾ തുടങ്ങിയ രക്തബന്ധുക്കളുമായ ഉഭയസമ്മതം ഉണ്ടെങ്കിൽ ലൈംഗികബന്ധമാവാം എന്ന് പ്രഖ്യാപിച്ചത്. എല്ലാ യുക്തിവാദികളും അതംഗീകരിക്കുന്നില്ല എന്ന ന്യായം ഇവിടെ വിലപ്പോവില്ല. യുക്തിവിചാരം മാസികയുടെ 2000 ത്തിലെ ലക്കത്തിൽ പോലും ഉഭയസമ്മത പ്രകാരമുള്ള ഏതു ലൈംഗിക ബന്ധത്തെയും യുക്തിവാദി അംഗീകരിച്ചേ തീരൂ എന്നും മറിച്ചുള്ള നിയന്ത്രണങ്ങൾ മതപുരോഹിതർ ഉണ്ടാക്കിയതാണ് എന്നും വ്യക്തമായി എഴുതിയിട്ടുണ്ട്. ഇതൊന്നും ചർച്ചചെയ്യാതെ 1400 വർഷം മുമ്പ് നിലനിന്ന അടിമത്ത വ്യവസ്ഥയിലെ ലൈംഗിക സമ്പ്രദായങ്ങളെ അതിൻറെ തന്നെ നിർമാർജ്ജനത്തിന് വേണ്ടി ഉപയോഗിച്ച ഇസ്ലാമിനെ ആക്രമിക്കാൻ വേണ്ടി മാത്രം ഉറക്കമിളച്ചിരിക്കുന്ന യുക്തൻമാരും ജബ്രകളും എല്ലാം സ്വതന്ത്രചിന്തകരാണെന്ന് വിശ്വസി്ക്കാൻ തീർത്തും പ്രയാസമുണ്ട്.


കടപ്പാട് : റഷീദ് ഹുദവി ഏലംകുളം 

Wednesday, 1 July 2020

ചേലാകർമ്മം



ചേലാകർമത്തിന്റെ ആരോഗ്യഗുണങ്ങൾ

വ്യക്തിശുചിത്വത്തിനും ആരോഗ്യത്തിനും അതിയായ പ്രാധാന്യം നൽകുന്ന മതമാണ് ഇസ്‌ലാം. അതുകൊണ്ടു തന്നെയാണ് ഇന്ന് ആഗോളതലത്തിൽ സാർവത്രികമായ ചേലാകർമത്തെ ഇസ്‌ലാം ഏറെ പ്രോത്സാഹിപ്പിച്ചതും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭിന്ന മതക്കാരും മതനിരാസവാദികളുമടക്കം ജനലക്ഷങ്ങൾ നടത്തുന്ന ഒന്നായി ചേലാകർമം മാറിയിട്ടുണ്ടെന്നതു പരമ സത്യമാണ്. അമേരിക്കയിൽ മാത്രം വർഷം തോറും ഒരു മില്യണിലധികം പേർ ചേലാകർമത്തിനു വിധേയരാകുന്നുണ്ടെന്നാണ് സർവേ വ്യക്തമാക്കുന്നത്. ക്രിസ്തുവിന് നാലായിരം വർഷം മുമ്പ് സുമേറിയക്കാർ ഇറാഖിലേക്കും മറ്റു രാജ്യങ്ങളിലേക്കും കുടിയേറിപ്പാർത്തപ്പോൾ അവിടെയെല്ലാം ചേലാകർമ സംസ്‌കാരം നിലനിന്നിരുന്നതായി ചരിത്രത്തിൽ വായിക്കാവുന്നതാണ്.

ഗർഭ കാലത്ത് ലിംഗാഗ്ര ചർമം കുഞ്ഞിന്റെ അനിവാര്യതയാണ്. ഗർഭപാത്രത്തിൽ  കിടക്കു മ്പോഴുള്ള പലതരം അണുബാധയിൽ നിന്നും ലിംഗമുഖത്തെ സംരക്ഷിച്ചുവെക്കലാണ് അപ്പോഴുള്ള പുറംതൊലിയുടെ ധർമമെന്ന് ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്. ഗർഭസ്ഥശിശു പോഷകങ്ങളും ഓക്‌സിജനും വലിച്ചെടുക്കുന്ന പ്ലാസന്റയുടെ ആവശ്യം പ്രസവ ശേഷമില്ലാത്തതു കൊണ്ട് അത് ഒഴിവാക്കാലാണ് പതിവ്. ജനനം മുതൽ കുഞ്ഞ് വായ കൊണ്ട് ഭക്ഷിക്കാനും ശ്വാസകോശം കൊണ്ടു ശ്വസിക്കാനും തുടങ്ങുമല്ലോ. അതുപോലെ തന്നെയാണ് ജനനത്തിനു ശേഷമുള്ള ലിംഗാഗ്ര ത്തിന്റെ അവസ്ഥയും. വിസർജനവും പ്രജനനവുമടക്കമുള്ള വലിയ ധർമങ്ങൾ നിർവഹിക്കാനുള്ളതു കൊണ്ടു തന്നെ ആവശ്യമില്ലാത്തതും ദോഷം ചെയ്യുന്നതുമായ ലിംഗാഗ്ര ചർമത്തെ മുറിച്ചു മാറ്റുന്നത് കൂടുതൽ സുരക്ഷ നൽകുന്നതുകൊണ്ടാണ് ഇസ്‌ലാം ഇതു നിർദേശിക്കുന്നത്.

ജന്മനാ അഗ്രചർമം ഛേദിക്കപ്പെടാത്തവർക്ക് ചേലാകർമം നടത്തൽ നിർബന്ധമാണെന്നാണ് ഇസ്‌ലാമിക പ്രമാണം. ഹസ്‌റത്ത് ഇബ്‌റാഹീം നബി(അ)ന്റെ മാർഗം പിൻപറ്റുകയെന്ന ഖുർആനിക വചനമാണ് ഇതിന്റെ ആധാരം. എൺപതാം വയസ്സിലാണ് മഹാൻ അതിനു വിധേയനായത്. ഇതു പുരുഷന്മാർക്കു നിർബന്ധവും സ്ത്രീകൾക്കു സുന്നത്തുമാണെന്ന അഭിപ്രായവുമുണ്ട്. അതാണ് അധിക പണ്ഡിതന്മാരിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുള്ളതും (ഫത്ഹുൽ മുഈൻ 459).

പ്രവാചകരുടെ പ്രകൃതിയിൽപ്പെട്ടതാണ് ചേലാകർമം. അബൂഹുറൈറ(റ)യിൽ നിന്നു നിവേദനം. നബി(സ്വ) പറയുന്നു: അഞ്ചു കാര്യങ്ങൾ പ്രവാചകചര്യയിൽപ്പെട്ടതാണ്. ചേലാകർമം നടത്തുക, ഗുഹ്യരോമം നീക്കുക, നഖം മുറിക്കുക, കക്ഷരോമം പറിക്കുക, മീശ വെട്ടുക എന്നിവയാണവ. (സ്വഹീഹുൽ ബുഖാരി). ഖത്വീബുശ്ശിർബീനി(റ) എഴുതുന്നു: പുരുഷന്മാരിൽ നിന്ന് ആദ്യമായി ചേലാകർമം നടത്തിയത് ഇബ്‌റാഹീം നബി(അ)യും സ്ത്രീകളിൽ നിന്നു ഹാജർ ബീവി(റ)യുമാണ്. ആദം(അ), ശീസ്(അ), നൂഹ്(അ), ഹൂദ്(അ), സ്വാലിഹ്(അ), ലൂത്വ്(അ) ശുഐബ്(അ), യൂസുഫ്(അ), മൂസാ(അ), സുലൈമാൻ(അ), സകരിയ്യ(അ), ഈസാ(അ), മുഹമ്മദ് നബി(സ്വ), തുടങ്ങിയവരെല്ലാം സുന്നത്ത് കഴിഞ്ഞവരായാണ് ജനിച്ചത് (മുഗ്‌നിൽ മുഹ്താജ് 4/203).

തിരുനബി(സ്വ) ചേലാകർമം കഴിഞ്ഞവരായാണ് പ്രസവിക്കപ്പെട്ടതെന്നതു നിരവധി ഹദീസുകളിൽ വന്നിട്ടുള്ള യാഥാർത്ഥ്യമാണ്. ഇമാം അബൂനുഐം(റ) രേഖപ്പെടുത്തുന്നു: ഇബ്‌നു ഉമർ(റ)യിൽ നിന്നു നിവേദനമുള്ള ഒരു ഹദീസിൽ ‘നബി(സ്വ) സുന്നത്തു കർമം കഴിക്കപ്പെട്ടവരായാണ് പ്രസവിക്കപ്പെട്ടതെന്നു വന്നിട്ടുണ്ട്’ (അഖ്ബാറു ഇസ്വ്ബഹാൻ). അനസ്(റ)വിൽ നിന്നു നിവേദനമുള്ള മറ്റൊരു ഹദീസിൽ നബി(സ്വ) പറഞ്ഞു: ‘ഞാൻ സുന്നത്തു കർമം നിർവഹിക്കപ്പെട്ടവരായി പ്രസവിക്കപ്പെട്ടതും എന്റെ സ്വകാര്യാവയവം ഒരാളും കണ്ടിട്ടില്ലെന്നതും എന്റെ രക്ഷിതാവ് എന്നെ ആദരിച്ചതിന്റെ ഭാഗമാണ്’ (ദലാഇലുന്നുബുവ്വ).

ചേലാകർമത്തിന്റെ മതപക്ഷം

പരിച്ഛേദനം, മാർക്കം കഴിക്കൽ, മാർഗക്കല്യാണം, സുന്നത്തു കല്യാണം  എന്നീ പേരുകളിലറിയപ്പെടുന്ന ചേലാകർമം പ്രായപൂർത്തിയാകുന്നതിനു മുമ്പു നടത്തലാണ് സുന്നത്ത്. പ്രായപൂർത്തിയും ബുദ്ധിയുമുള്ളവർക്ക് വളരെ പെട്ടെന്നു തന്നെ ചെയ്യൽ നിർബന്ധമാണ് (തുഹ്ഫ 9/199). ലിംഗത്തിന്റെ അഗ്രഭാഗത്തെ വലയം ചെയ്യുന്ന തൊലി പൂർണമായും നീക്കം ചെയ്യലാണ് പുരുഷ ചേലാകർമം. സ്ത്രീയുടെ മൂത്രദ്വാരത്തിനു മീതെ ഉയർന്നു നിൽക്കുന്ന തൊലിയിൽ നിന്ന് വളരെ ചെറിയ ഭാഗം നീക്കം ചെയ്യലാണ് സ്ത്രീയുടെ ചേലാകർമം (തുഹ്ഫ 9/198-199).

സാധിക്കുമെങ്കിൽ പ്രസവം കഴിഞ്ഞ ഏഴാമത്തെ ദിവസം തന്നെ ഖിതാൻ(ചേലാകർമം) നടത്തലാണ്  സുന്നത്ത്. നബി(സ്വ) ഹസൻ(റ), ഹുസൈൻ(റ) എന്നിവരുടെ ഖിതാൻ നടത്തിയത് ഏഴാമത്തെ ദിവസമാണെന്ന ആഇശാ(റ)വിൽ നിന്നുള്ള ഹദീസ് ഇമാം ഹാകിം(റ) ഉദ്ധരിക്കുന്നുണ്ട്.  അതിനു മുമ്പ് നടത്തൽ കറാഹത്താണ്. ഏഴാമത്തെ ദിവസം നടത്തുന്നില്ലെങ്കിൽ പിന്നെ നാൽപതാം ദിവസവും അതിനും സൗകര്യപ്പെട്ടില്ലെങ്കിൽ ഏഴാമത്തെ വയസ്സിലും നിർവഹിക്കൽ സുന്നത്താണ്. കാരണം അതു നിസ്‌കാരം കൊണ്ടു കൽപ്പിക്കപ്പെടുന്ന പ്രായമാണല്ലോ (മുഗ്‌നിൽ മുഹ്താജ് 4/203).

ഖിതാനിന്റെ കാര്യത്തിൽ ദിവസം കണക്കാക്കുന്നത് പ്രസവത്തിന്റെ തൊട്ടു ശേഷമുള്ള പകൽ മുതലാണെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസവിച്ച പകൽ എണ്ണത്തിൽ ഗണിക്കില്ലെന്നർത്ഥം.  ഉദാഹരണമായി തിങ്കളാഴ്ച പകലിലോ തിങ്കൾ അസ്തമിച്ച രാത്രിയിലോ ആണ് പ്രസവം നടന്നതെങ്കിൽ അടുത്ത തിങ്കളാഴ്ചയാണ് ഏഴാം ദിവസമായി കണക്കാക്കപ്പെടുക. ഈ നിയമം ഖിതാനുമായി മാത്രം ബന്ധപ്പെട്ടതാണ്. എന്നാൽ എന്നാൽ കുട്ടിക്കു പേരിടുന്നതിലും അഖീഖത്ത് അറുക്കുന്നതിലും മുടി കളയുന്നതിലുമെല്ലാം പ്രസവം നടന്ന പകലുൾപ്പെടെയാണ് ഏഴാമത്തെ ദിവസം കണക്കാക്കുന്നത് (തുഹ്ഫ, ശർവാനി 9/200).

അതേസമയം വല്ല അപകട സാധ്യതയുമുണ്ടെങ്കിൽ ചെറിയ പ്രായത്തിൽ ഖിതാൻ നടത്തുന്നതു നിഷിദ്ധമാണ്. മാത്രമല്ല അത്തരം സാഹചര്യത്തിലും ഖിതാൻ നടത്തുകയും അതിനെ തുടർന്ന് കുഞ്ഞ് മരണപ്പെടുകയും ചെയ്താൽ ഒരു മുസ്‌ലിമിനെ ബോധപൂർവം കൊല നടത്തിയ ഗണത്തിലാണ് അതു  പെടുക. എന്നാൽ അപകട സാധ്യതയില്ലെന്നു മനസ്സിലാക്കി ഖിതാൻ നടത്തിയതിനെത്തുടർന്ന് കുട്ടി മരിക്കാനിടയാവുന്നത് കുറ്റകരമാവുകയുമില്ല (തുഹ്ഫ 9/200-201). ചേലാകർമം കഴിഞ്ഞ തൊലിഭാഗം കുഴിച്ചു മൂടൽ  സുന്നത്തതാണ് (തുഹ്ഫ 3/161).

ഖിതാൻ നടത്തപ്പെട്ട നിലയിൽ പ്രസവിച്ച കുട്ടിയെ വീണ്ടും ഖിതാൻ ചെയ്യൽ നിർബന്ധമില്ല. എന്നാൽ  മുറിവാകാത്ത വിധം ലിംഗാഗ്രത്തിൽ കത്തി നടത്തുന്നതു സുന്നത്തുണ്ട്. (നിഹായ, മുഗ്നി) അതു പോലെത്തന്നെ  ഖിതാൻ നടത്താതെ മരണപ്പെട്ട വ്യക്തിയുടെയും ചേലാകർമം ചെയ്യാൻ പാടില്ല.  അകാരണമായി ഖിതാൻ നടത്താത്തവനാണെങ്കിലും നിയമം അങ്ങനെ തന്നെ യാണ്(തുഹ്ഫ 3/113). ഇങ്ങനെ മരണപ്പെട്ട വ്യക്തിയുടെ മയ്യിത്ത് കുളിപ്പിക്കുമ്പോൾ ലിംഗത്തിന്റെ അഗ്രഭാഗം മൂടിക്കിടക്കുന്നതു നിമിത്തം അതിന്റെ ഉൾഭാഗത്തേക്കു വെള്ളം പ്രവേശിക്കാൻ സാധിക്കാതെ വരുമ്പോൾ കുളിക്കു പുറമെ തയമ്മും കൂടി ചെയ്യൽ നിർബന്ധമാണ്. കാരണം ശരീരത്തിന്റെ ബാഹ്യഭാഗങ്ങൾ മുഴുവനും വെള്ളമാവൽ കുളിയിൽ നിർബന്ധമാണല്ലോ. ലിംഗാഗ്രവും ശരീരത്തിന്റെ ബാഹ്യഭാഗമായാണ് ഗണിക്കപ്പെടുന്നത് (ഫത്ഹുൽ മുഈൻ 151).

പരിച്ഛേദനത്തിന്റെ  ശാസ്ത്രീയത

ലോകാരോഗ്യ സംഘടന 2007-ൽ നടത്തിയ സർവേയനുസരിച്ച് 664,500,000 പേർ ചേലാകർമം നടത്തിയവരാണ്. ഇതിൽ എഴുപതു ശതമാനത്തോളമാണ് മുസ്‌ലിംകളുള്ളത്. ചേലാകർമത്തിന്റെ രോഗപ്രതിരോധ ശേഷിയും സുരക്ഷയും കണക്കിലെടുത്തു കൊണ്ടു തന്നെയാണ് മുസ്‌ലിംകളല്ലാത്ത പലരും ചേലാകർമത്തിനു വിധേയരാവുന്നത്. ലിംഗത്തിന്റെ അധികമുള്ള ചർമഭാഗം മുറിച്ചുമാറ്റാത്ത പക്ഷം ഒട്ടേറെ അണുക്കൾ ആ ചർമത്തിനും മാംസത്തിനുമിടയിൽ വസിക്കുകയും അവ പലവിധ രോഗങ്ങൾക്ക് നിമിത്തമാവുകയും ചെയ്യുന്നു. അങ്ങനെ ഫംഗസുകളും ബാക്ടീരിയകളും വൈറസുകളും പല തരത്തിൽ ശരീരത്തെ ആക്രമിക്കുന്ന സാഹചര്യം ഇല്ലാതാക്കാൻ ചേലാകർമം മുഖേന സാധിക്കും.

അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്, ചേലാകർമം ചെയ്തവരും ചെയ്യാത്തവരുമായ ലക്ഷക്കണക്കിനു കുട്ടികളിൽ നടത്തിയ പഠനത്തിൽ ചേലാകർമം ചെയ്യാത്തവരിൽ ചെയ്തവരെ അപേക്ഷിച്ചു മൂത്രസംബന്ധിയായ രോഗങ്ങൾ കൂടുതലുണ്ടെന്നാണ് കണ്ടെത്തിയത്. മാത്രമല്ല, ചേലാകർമം വൈകുംതോറും യൂറിനറി അണുബാധ കൂടി വരുന്നതായും  ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. ലിംഗാഗ്ര ചർമത്തിൽ ബാക്ടീരിയകൾക്കു വളരാനുള്ള സാഹചര്യം ഉണ്ടാകുന്നതോടെ അണുബാധയ്ക്കുള്ള സാധ്യത വർധിക്കുകയാണു ചെയ്യുന്നത്.

ചേലാകർമം ചെയ്യാത്തവരുടെ ലിംഗാഗ്രചർമം കീഴോട്ടിറങ്ങാത്ത ഫൈമോസിസ്, മുകളിലേക്കു കയറാത്ത പാരാഫൈമോസിസ് എന്നീ അവസ്ഥകൾ രൂപപ്പെടുകയും ലിംഗത്തിനും ചർമത്തിനുമിടയിൽ രണ്ടുതരത്തിലുള്ള പഴുപ്പുണ്ടാവുന്നതും സ്വാഭാവികമാണ്. തൊലി മൂടിക്കിടക്കുമ്പോഴുള്ള ചൂടും മൂത്രം പൂർണമായി പുറത്തുപോകാതിരിക്കുമ്പോഴുള്ള വൃത്തിയില്ലായ്മയുമാണ് അണുക്കൾക്കു വളരാൻ പറ്റിയ സാഹചര്യമൊരുക്കുന്നത്. ആന്റിബയോട്ടിക്കുകളും ആന്റിഫംഗൽ ലേപനവുമുപയോഗിച്ചാണ് ഇതിന്റെ ചികിത്സ നടക്കുന്നത്. എന്നാൽ ഇതു പൂർണമായി ഭേദമാവാനും ആവർത്തിക്കാതിരിക്കാനും ചേലാകർമം നിർവഹിക്കുക മാത്രമാണ് പോംവഴിയെന്നാണ് ഗവേഷകർ നിർദേശിക്കുന്നത്. ലിംഗത്തിനും അതിന്റെ അഗ്രചർമത്തിനുമിടയിൽ നിലകൊള്ളുന്ന ‘സ്‌മെഗ്മ’യാണ് ഇതിനുള്ള കാരണം. 

ചർമത്തിന്റെ അടിയിൽ കെട്ടിനിൽക്കുന്ന സ്‌മെഗ്മ എന്ന പദാർത്ഥം കാൻസറിനു വഴി തെളിക്കുന്നതാണ്. അഗ്രചർമം പുറകോട്ടാക്കി സ്‌മെഗ്മ എന്ന വെളുത്ത പദാർത്ഥം വൃത്തിയാക്കി യില്ലെങ്കിൽ മേൽപറഞ്ഞ പ്രശ്‌നമുണ്ടാവാം. അതു കൊണ്ട് തന്നെ ചേലാകർമം ചെയ്യാത്തവർ അഗ്രചർമം ദിവസത്തിൽ രണ്ടു പ്രാവശ്യമെങ്കിലും പിറകോട്ടാക്കി ശുദ്ധ വെള്ളം കൊണ്ട് വൃത്തിയാക്കണമെന്നാണ് വൈദ്യശാസ്ത്ര നിർദേശം. സുന്നത്തു ചെയ്തവർക്ക് ഏതായാലും അവിടെ വൃത്തിയായിരിക്കുകയും ചെയ്യും.

അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക് 2012 ഓഗസ്റ്റ് 27-ന് നടത്തിയ പഠനത്തിൽ ഇത് ഏറെ ഉപകാരപ്രദമാണെന്ന് വ്യക്തമാക്കുകയുണ്ടായി. ചേലാകർമം ചെയ്യപ്പെട്ട പുരുഷന്മാരുമായുള്ള സ്ത്രീകളുടെ ബന്ധം മൂലം അവർക്കുണ്ടാവുന്ന ലൈംഗിക രോഗങ്ങളും സെർവിക്കൽ കാൻസർ (ഗർഭാശയ മുഖ അർബുദം) പോലെയുള്ള മഹാമാരികളും ഇല്ലാതാവുന്നു.  2013 നവംബറിലെ ജേർണൽ ഓഫ് സെക്ഷ്വൽ മെഡിസിനിൽ ചേലാകർമം നടത്തിയ പുരുഷന്മാരുമായുള്ള ബന്ധത്തിൽ സ്ത്രീകളിൽ രതിമൂർച്ച കുറയുന്നുവെന്ന യുക്തിവാദികളുടെ വാദം നിരർത്ഥകമാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.

പുരുഷ ലിംഗാർബുദവും സെർവിക്കൽ കാൻസറും ഹ്യൂമൺ പാപില്ലോമ വൈറസുകളുടെ സംഭാവനകളാണെന്നും ചേലാകർമം നടത്തിയവർക്ക് ഈ അണുബാധക്ക് സാധ്യതയില്ലെന്നും ലോകാരോഗ്യസംഘടന നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ലിംഗമുഖത്തെ ആവരണം ചെയ്തിട്ടുള്ള തൊലിക്കുള്ളിൽ സൂക്ഷ്മ രോഗാണുക്കൾ കുടിയിരിക്കുന്നതു നിമിത്തമാണ് ചേലാകർമം ചെയ്യാത്തവരിൽ ഈ രോഗം ഉണ്ടാകൻ കാരണമെന്നും ഗവേഷകർ അനുമാനിക്കുന്നു. സ്ത്രീകളിൽ നിന്ന് പുരുഷന്മാരിലേക്ക് സംക്രമിക്കുന്ന എച് ഐ വി അണുബാധയെ ചേലാകർമം നല്ലൊരു പരിധി വരെ പ്രതിരോധിക്കുമെന്നതിനു ശക്തമായ തെളിവുകളുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെയും യുണൈറ്റഡ് നാഷൻസ് പ്രോഗ്രാമിന്റെയും സംയുക്ത പ്രസ്താവനയിലുള്ളത്.

ചേലാകർമം ചെയ്യാത്തവർ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ലിംഗത്തിന്റെ പുറം തൊലിയുടെ ഉൾഭാഗത്ത് സ്വാഭാവികമായുണ്ടാവുന്ന സൂക്ഷ്മമായ മുറിവുകൾ യോനീ ഭിത്തിയിൽ സമ്പർക്കം പുലർത്തുന്നതു മൂലം പുരുഷ രക്തത്തിലേക്ക് അണുസംക്രമണത്തിനു വഴിയൊരുക്കുകയും പിന്നീട് പുരുഷലിംഗത്തിന്റെ തളർച്ചാ സമയത്ത് അവ സുരക്ഷിതമായി തൊലിക്കുള്ളിൽ വളർന്നു പെരുകാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യും. എന്നാൽ ചേലാകർമം ചെയ്തവരിൽ, ലിംഗമുഖം അനാവൃതമായതിനാൽ ഇത്തരം അണുക്കളെ പുറന്തള്ളാൻ അനായാസം  സാധിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

ലിംഗാഗ്രം മൂടിക്കിടക്കുന്നതിനാൽ ചെറിയ അളവിൽ മൂത്രവും ശുക്ലവും അവിടെ കെട്ടിക്കിടക്കുന്നതു നിമിത്തം പലതരം ബാക്ടീരിയകൾ വസിക്കുന്നത് തടയാനും യൂറിനറി ഇൻഫക്ഷൻ വരാതിരിക്കാനും ചേലാകർമം അത്യുത്തമമാണ്. പുരുഷലിംഗ കാൻസറിന്റെ പ്രധാന കാരണക്കാരായ ഫൈമോസിസും എച്ച് പി വി അണുബാധയും ഇതു തടയുന്നു. 2015-ൽ നടന്ന ഒരു പഠന പ്രകാരം പ്രോസ്റ്റേറ്റ് കാൻസറിന്റെ സാധ്യതയും ചേലാകർമം ചെറുക്കുന്നു. ശരിയായ സംവേദനക്ഷമതയും ഉദ്ധാരണദൃഢതയും ചേലാകർമം നിർവഹിക്കുന്നവർക്കു മാത്രമേ അനുഭവിക്കാൻ കഴിയുകയുള്ളൂവെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ഇത്രയും വസ്തുതകൾ നിലനിൽക്കുന്നതിനാൽ ശിശു പീഡമെന്നോ പ്രകൃതി വിരുദ്ധമെന്നോ പറഞ്ഞ് ഇതിനെ എതിർക്കുന്നത് അന്യായമാണെന്ന് ചുരുക്കം.


പെൺചേലാർകർമം: വിവാദങ്ങളിലെ വസ്തുതയെന്ത്?

ഇസ്‌ലാമിക നിയമങ്ങളെ കരുവാക്കി മുസ്‌ലിംകളെ അലോസരപ്പെടുത്തുക എന്നത് ഇസ്‌ലാം വിരുദ്ധരുടെ എക്കാലത്തെയും രീതിയാണ്. ഇസ്‌ലാമിക നിയമ വ്യവസ്ഥിതിക്കകത്ത് വരുന്ന പെൺചേലാകർമമാണ് ഇപ്പോൾ ചിലർ വിവാദമാക്കിയിരിക്കുന്നത്. ഇസ്‌ലാമിനെ പരിഷ്‌കരിക്കാനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തം തങ്ങൾക്കാണെന്ന് ധരിച്ച് വശായവർ ‘കാളപെറ്റൂ എന്ന് കേട്ടപാതി കയറെടുത്ത്’ ചാടിയിരിക്കുന്നത് സഹതാപകരമാണ്. വിവാദമുയർത്തിത്തുടങ്ങിയത് ആരാണെന്നറിയാൻ ശ്രമിക്കാതിരുന്നത് ആവേശം കൊണ്ടായിരിക്കാമെന്ന് കരുതുന്നു.

മുസ്‌ലിം സ്ത്രീകൾ മാന്യമായി ശരീരം മറക്കുന്നതും മറക്കണമെന്ന് നിഷ്‌കർഷിക്കുന്നതും പ്രാകൃതമെന്നും സ്ത്രീവിരുദ്ധമെന്നും പറയുന്നവർ തന്നെയാണ് ചേലാകർമ വിഷയത്തിലും രംഗത്തെത്തിയിരിക്കുന്നത്. അവർക്കാണ് പിന്തുണ നൽകുന്നതെന്ന് ആലോചിക്കാൻ പ്രതിഷേധക്കാർക്ക് കഴിയാതെ പോയത് കാര്യമായ എന്തിന്റെയോ കുറവുമൂലമാണ്. യഥാർത്ഥത്തിൽ ഇസ്‌ലാമിലെ മതപരമായ ചേലാകർമം എന്താണെന്ന് മനസ്സിലാക്കാത്തതിനാലാണ് വിമർശനത്തിൽ ഇവരും പങ്ക് ചേരുന്നത്. സ്ത്രീ ചേലാകർമത്തെ സാധൂകരിക്കുന്നതിനും മതപരിധിയിൽ മനസ്സിലാക്കുന്നതിനും പ്രമാണത്തിന്റെയും പാരമ്പര്യത്തിന്റെയും അംഗീകാരത്തിന്റെയും പിന്തുണയുണ്ട്. മതപരമായ ഒരു ചടങ്ങ് എന്ന നിലയിൽ വിലയിരുത്തപ്പെടേണ്ടതാണത്.

മതം കൽപിച്ചു എന്ന നിലയിലാണ് ആൺ ചേലാകർമത്തിന്റെ വേദന മുസ്‌ലിംകൾ സ്വീകരിക്കുന്നത്. അതേ ന്യായത്തിൽതന്നെ പെൺചേലാകർമവും വേദനയുണ്ടെങ്കിലും മുസ്‌ലിംകൾ സ്വീകരിക്കുന്നു. തണുപ്പുള്ള പുലർക്കാലത്ത് പ്രഭാത നിസ്‌കാരത്തിലും ഉഷ്ണമുള്ളകാലത്താണെങ്കിലും റമളാൻ വ്രതകാര്യത്തിലും ആൾത്തിരക്കുള്ള ഹജ്ജനുഷ്ഠാനത്തിലും മറ്റും വിശ്വാസി സഹനത്തോടെ ആവേശം കാണിക്കുന്നത് മതത്തിന്റെ അനുഷ്ഠാനമായതിനാലാണ്. താരതമ്യേന ലളിതമായ ഒരു കർമത്തിന് വേണ്ടി തയ്യാറാവുന്നതിൽ വിശ്വാസികൾക്ക് വിമുഖതയുണ്ടാവുകയില്ല. അവർ അതേറ്റെടുക്കാൻ സന്നദ്ധരായിരിക്കും. സമൂഹത്തിന്റെ പ്രയോഗശീലങ്ങളിൽ ചിലത് സർവ സാധാരണത്വം കൈവരിക്കാതെ വരാറുണ്ട്. അതിൽപെട്ടതാണ് പെൺചേലാകർമം. അതിനാൽ തന്നെ മതവിരുദ്ധർക്ക് പിന്തുണ നൽകുന്ന രീതി തികച്ചും അനുചിതമായി എന്നു പറയാതെവയ്യ.

ആൺ ചേലാകർമത്തിന് നിരത്തപ്പെടുന്ന ശാസ്ത്രീയവും ആരോഗ്യപരവുമായ ന്യായങ്ങളെ തമസ്‌കരിക്കാനുള്ള ശ്രമം ചില ഇസ്‌ലാം വിരുദ്ധ കേന്ദ്രങ്ങളിൽനിന്നുണ്ട്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതിന്റെ മതപരം എന്ന അവസ്ഥ തന്നെയാണ് അതു സ്വീകരിക്കാൻ പ്രേരകം. അതുപോലെതന്നെ മത നിർദേശമുള്ളതിനാൽ പെൺചേലാകർമത്തെ എങ്ങനെ കാണണമെന്നതിനും മറ്റു ന്യായങ്ങൾ വേണ്ടതില്ല. മതപരമായി അംഗീകൃതവും സുസ്ഥിരവുമായ ഒരു നിയമത്തെ വിരുദ്ധവാദങ്ങളോട് മാറ്റുരച്ച് ന്യൂനത കാണുന്നത് വിശ്വാസിക്ക് ഗുണകരമല്ല. ഒരു കർമത്തെ അതിന്റെ മൗലിക സ്വഭാവത്തിൽ അംഗീകരിക്കണമെന്നത് അനുഷ്ഠാനത്തേക്കാൾ അടിസ്ഥാനപരമാണ്. അഥവാ അംഗീകരിക്കൽ അനിവാര്യമാണ്. പ്രയോഗമാവട്ടെ, സാധ്യതയെ അടിസ്ഥാനപ്പെടുത്തിയുമാണ്.

പെൺചേലാകർമവിഷയത്തിൽ അതൊരു ശാരീരിക ക്രിയ എന്നതിനാൽ മതവും ശാസ്ത്രവും കടന്നുവരിക സ്വാഭാവികം. ശാസ്ത്രത്തിന്റെ പൊതുവായതും കേവലവുമായ സ്വഭാവമാണ് മാറ്റങ്ങളും അഭിപ്രായവ്യത്യാസങ്ങളും. ശാസ്ത്ര ഗവേഷകനായി രംഗത്തുവരുന്ന ഒരാളെ സംബന്ധിച്ചിടത്തോളം സർവാംഗീകാരം പൊതുവെ കുറവായിരിക്കും. ഒരു ന്യൂനപക്ഷമെങ്കിലും തിരുത്തുമായി രംഗത്തുവന്നേക്കാം. സൗകര്യവും സാധ്യതയും മനോഭാവവും ഗവേഷണത്തിൽ പ്രതിഫലിക്കുന്നതുമായിരിക്കും. മതനിയമങ്ങൾക്കെതിരെ ശാസ്ത്രീയ നിഗമനങ്ങൾ മുന്നോട്ട് വെക്കുന്നവരും ഈ അവസ്ഥയിൽ നിന്നൊഴിവല്ല. എന്നാൽ മത നിയമങ്ങളുടെയും കർമങ്ങളുടെയും ശാസ്ത്രീയത മതപക്ഷത്തുനിന്നും പൊതുപക്ഷത്തുനിന്നും പലപ്പോഴും വെളിവാക്കപ്പെട്ടതാണ്. അത്തരം ശാസ്ത്രീയതകൾ പരിഗണിച്ച് മതനിയമത്തെയോ മതത്തെയോ സ്വീകാര്യമാക്കാൻ മറ്റു ശാസ്ത്രകാരന്മാർക്ക് കഴിയുന്നില്ല. ഒരാൾ ശാസ്ത്രീയമെന്ന് തെളിയിക്കുന്നത് തന്നെ മറ്റൊരാൾക്ക് സ്വീകാര്യമാവണമെന്നില്ല എന്നർത്ഥം.

പെൺചേലാകർമത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ആൺ-പെൺ ചേലാകർമങ്ങൾകൊണ്ടുള്ള ഗുണങ്ങൾ വിവരിക്കപ്പെട്ടതാണ്. ആരോഗ്യപരമായതും ആത്മീയമായതും അവയിലുണ്ട്. ബ്രിട്ടനിലെ ഝൗലലി െുമൃസ വീുെശമേഹ  യഹമരസ യൗൃിലും സൗദിയിൽ ടലരൗൃ്യേ എീൃരല െഒീുെധശമേഹ ഞശ്യമറവ ലും മറ്റും സേവനം ചെയ്ത, സുഡാനിൽ സ്‌ത്രൈണരോഗ, പ്രസവ വിഭാഗത്തിൽ അഡൈ്വസറുമായിരുന്ന ഡോ. സിത്തുൽബനാത്ത് ഖാലിദ് മുഹമ്മദലി (ഉൃ. ടല േഅഹയമിൗമേ) ഇത് സംബന്ധമായി പ്രമുഖരുടെ പ്രബന്ധങ്ങൾ ക്രോഡീകരിച്ച് ഗവശമേി  ഇൃരൗാശരശീി എന്ന ബൃഹത്തായ ഗ്രന്ഥം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനനേന്ദ്രിയവുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷയാണതിൽ പ്രധാനം. ഒരു ആചാരത്തിനോ അനുഷ്ഠാനത്തിനോ ഉള്ള അടിസ്ഥാന വിധിവിലക്കുകൾക്ക് നാമൊരു ന്യായം  കണ്ടെത്തിയെന്നാൽ അത് നിലവിലില്ലാതാവുന്നിതിനോടൊപ്പം വിധിവിലക്കുകളും ഇല്ലാതാവുമെന്നല്ല. പ്രത്യേകിച്ചും മതനിയമങ്ങളുടെ അസ്ഥിവാരം നാം നിർദ്ധാരണം ചെയ്യുന്നതും സങ്കൽപിക്കുന്നതമായ ന്യായയുക്തികളായിരിക്കില്ല.


എന്താണ് പെൺചേലാകർമം

കുരുടൻ ആനയെകണ്ടത് പോലെയാണ് ഭഗശിശ്‌നികാ ഛേദ. എലാമശഹല ഏലിശമേഹ ങൗശേഹമശേീി, ജവമൃമീിശര ഇവശൃരൗാരശശെീി തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ചേലാകർമ(?) രീതികളെ ഉയർത്തിക്കാട്ടിയാണ് ഇസ്‌ലാമിലെ ഖഫ്‌ള് എന്ന പെൺചേലാകർമത്തെ വിമർശിക്കുന്നത്. ഉപരി പേരുകളിലറിയപ്പെടുന്ന പ്രാകൃതവും ക്രൂരവുമായ രീതികൾ ഇസ്‌ലാമിക നിയമ വ്യവസ്ഥിയിൽ സാധൂകരണം നേടാത്തതാണ്. ഇസ്‌ലാമികമായ പെൺ സുന്നത്ത് മനസ്സിലാക്കാത്തതോ കണ്ണടച്ചിരുട്ടാക്കുകയോ ആണ്.

ലോകാരോഗ്യ സംഘടന ഇതിനെ നാല് ടൈപ്പുകളിലായി പരിചയപ്പെടുത്തിയിട്ടുണ്ട്. ഒന്ന്. ക്‌ളിറ്റോറിസ് ഭാഗികമോ പൂർണമോ ആയി നീക്കം ചെയ്യുക.

രണ്ട്. ഒന്നാം ടൈപ്പിന്റെ കൂടെ ലാബിയ മിനോറ ലാബിയ മാജറ യും കൂടിയോ, ലാബിയ മിനോറ സ്വന്തമായോ നീക്കം ചെയ്യുക.

മൂന്ന്. മൂത്രനാളി കുടുസ്സാക്കുക. രണ്ട് ലാബിയകളുടെയും വഴിയോ ചിലപ്പോൾ തുന്നിക്കൂട്ടുന്നതോടൊപ്പം ഭഗശിശ്‌നിക നീക്കം ചെയ്തും ചെയ്യാതെയും ഇത് സാധിക്കും.

നാല്. ആരോഗ്യാവശ്യത്തിനല്ലാതെ കള്ളക്കടത്തിനോ മറ്റോ സ്ത്രീ ജനനേന്ദ്രിയം ഉപയോഗപ്പെടുത്തുക.

മുകളിൽ പരാമർശിച്ച വ്യത്യസ്ത രീതികൾ 2017 ഫെബ്രുവരിയിൽ അപ്‌ഡേറ്റ് ചെയ്ത ഫാക്ട് ഷീറ്റിൽ അക്കിമിട്ട് നിരത്തിയതാണ്.

ഈ വിവരിച്ച നാല് രൂപങ്ങളും അവയുടെ വകഭേദങ്ങളും ഇസ്‌ലാമിക നിയമവ്യവസ്ഥയിൽ വിവരിക്കുന്നതല്ല. അനാവശ്യവും അരുതാത്തതുമായ കാര്യങ്ങളാണ്. അതിനാൽ തന്നെ ഇവയെ ഉയർത്തിക്കാട്ടി ഇസ്‌ലാമിനെയും വിശ്വാസി സമൂഹത്തെയും പ്രാകൃതമേൽവിലാസം ചുമത്തുന്നത് അക്രമമാണ്. ക്‌ളിറ്ററിസിന് ഭംഗം വരുത്തുന്ന വിധത്തിൽ പെൺജനനേന്ദ്രിയത്തിൽ ഒരു കൈക്രിയ ഇസ്‌ലാമിലില്ല. അത് ഇസ്‌ലാമിന് മേൽ ചാർത്തുന്നത് അന്ധമായ ഇസ്‌ലാം – മുസ്‌ലിം വിരോധത്തിന്റെ അടയാളമായേ കാണാനാവൂ. 

പരമ്പരാഗതമായി ഏതെങ്കിലും ജനവിഭാഗങ്ങളോ കുടുംബങ്ങളോ പ്രാകൃതം എന്ന് വിശേഷിപ്പിക്കാവുന്ന വിധത്തിൽ ഭഗശിശ്‌നികാഛേദമോ അധിലധികമോ നടത്തുന്നുവെങ്കിൽ അവരെയാണ് തിരുത്തേണ്ടത്. പെൺ ചേലാകർമത്തിനെതിരെ എന്ന നിലയിൽ ഉയർത്തിക്കാണിക്കുന്ന ആധുനിക പണ്ഡിതന്മാർതന്നെയും ഈ പ്രാകൃത രീതികളെയാണ് വിമർശിച്ചിരിക്കുന്നത്. യൂനിസെഫും ണഒഛയും പരിഗണിച്ചതും അവയെ തന്നെയാണ് എന്നാണ് മനസ്സിലാക്കാനാവുന്നത്. വിവേചിച്ചറിയാൻ ശ്രമിക്കുന്നതിന്റെ കുറവാണ് അവയെ ഇസ്‌ലാമിക സമൂഹത്തോട് കൂട്ടിക്കെട്ടാൻ എല്ലാവരെയും പ്രേരിപ്പിച്ചിട്ടുള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ എന്താണ് ഇസ്‌ലാമികമായ പെൺചേലാകർമമെന്നും അതിന്റെ പ്രമാണവും പണ്ഡിത നിലപാടുമെന്നും ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

ഇസ്‌ലാമിക വ്യവസ്ഥ സുതാര്യവും സുവ്യക്തവുമാണ്. ജ്ഞാനികൾ അത് കൃത്യമായി വിവരിച്ചിട്ടുണ്ട്. പടിഞ്ഞാറിന്റെ സ്വാധീനത്തിൽ പരിഷ്‌കാര വികാരം ഭ്രാന്തമായിപ്പോയവർ മാത്രമാണ് കാര്യമറിയാതെ കലഹിക്കുന്നത്. നൂറ്റാണ്ടുകളിൽ  സമൂഹത്തെ വൈജ്ഞാനികമായും ആത്മീയമായും നയിച്ച പൂർവിക പണ്ഡിതർ പെൺചേലാകർമത്തെ കൃത്യമായി വിവരിച്ചിട്ടുണ്ട്. മദ്ഹബുകളുടെ വലയം ഭേദിച്ച് പുറത്തുനിന്ന് സ്വതന്ത്രമായി  മതം പറയുന്ന ആധുനിക പണ്ഡിതരും ഇതെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. നൂറ്റാണ്ടുകാലത്തെ അംഗീകാരമുള്ള ഒരു കാര്യം ആരുടെയെങ്കിലും വികല ചെയ്തികളോട് ചേർത്തുവായിക്കുന്നത് വിവര ദോഷമാണെന്നേ പറയേണ്ടൂ.

ചേലാകർമ വിരോധികൾ പറയുന്നതും ചൂണ്ടിക്കാട്ടുന്നതുമല്ല ഇസ്‌ലാമിലെ ചേലാകർമം. ഖിതാൻ എന്ന സാങ്കേതിക ശബ്ദത്തിന്റെ അർത്ഥം പ്രസിദ്ധ നിഘണ്ടുക്കളിൽ കാണാം. ഇബ്‌നു മൻദൂർ വിവരിക്കുന്നു: ഖതന – ആൺ/പെൺ കുട്ടിയെ ചേലാകർമം ചെയ്തു എന്നാണതിന്റെ അർത്ഥം. ഖത്‌ന് എന്ന് ആൺ ചേലാകർമത്തിനും ഖഫ്‌ള് എന്ന് പെൺ ചേലാകർമത്തിനും പറയും. ഹദീസിൽ വന്നിട്ടുള്ള ഖിതാനാനി എന്നതിലെ ഖിതാൻ ചേലാകർമത്തിൽ ഛേദിക്കപ്പെട്ട സ്ഥലമെന്നാണ്. ഛേദിക്കപ്പെട്ട ഭാഗങ്ങൾ തമ്മിൽ ചേരുകയെന്നാൽ ജനനേന്ദ്രിയത്തിൽ പ്രവേശിക്കുക എന്നാണ്. കാരണം ഛേദിക്കപ്പെടുന്ന ഭാഗം മുകൾ ഭാഗത്താണ്. അതിനാൽ ഛേദിക്കപ്പെട്ട സ്ഥലങ്ങൾ തമ്മിൽ സ്പർശിക്കുക എന്നല്ല (ലിസാനുൽ അറബ്).

പെൺ ചേലാകർമത്തിന് ഖഫ്‌ള് എന്ന പ്രത്യേക പ്രയോഗം തന്നെയുണ്ട്. കർമശാസ്ത്ര പണ്ഡിതരും ഇപ്രകാരം വിശദീകരിച്ചതു കാണാം. ഇമാം നവവി(റ) എഴുതി: സ്ത്രീകളുടെ ജനനേന്ദ്രിയത്തിലെ മൂത്രനാളിയുടെ മുകളിൽ പൂവൻകോഴിപ്പൂ പോലെയുള്ള തൊലിയിൽ നിന്ന് അൽപം നീക്കലാണ്. മുറിക്കുന്നത് വളരെ ചെറിയ ഭാഗമാകണം, അധികമാക്കരുത്. പ്രവാചകർ(സ്വ) മദീനയിൽ ചേലാകർമം ചെയ്തിരുന്ന ഉമ്മു അത്വിയ്യ(റ)യോട് നീ അധികമാക്കരുത്. അതാണ് പെണ്ണിന് കൂടുതൽ സന്തോഷകരവും ഭർത്താവിന് ഇഷ്ടകരവും എന്ന് കൽപിച്ചിരുന്നു (മജ്മൂഅ്).

ഇമാം സകരിയ്യൽ അൻസ്വാരി(റ) പറയുന്നു: പ്രസ്തുത ചർമം ഛേദിക്കപ്പെട്ടാൽ അതിന് താഴ്ഭാഗം ഒരു ചെറിയ കുരുവിന് സമാനമായി നിലനിൽക്കും (അദ്ദുററുൽ ബഹിയ്യ). അഥവാ ഭഗശിശ്‌നിക യാതൊരു ഛേദനത്തിനും വിധേയമാകുന്നില്ല. കർമശാസ്ത്ര പണ്ഡിതന്മാരുടെ വശദീകരണത്തിൽ നിന്നെല്ലാം ഭഗശിശ്‌നിക  അല്ല അതിന് മുകളിലുള്ളതാണ് ചേലാകർമത്തിൽ ഛേദിക്കുന്നതെന്നും അതുതന്നെ തീരെ ചെറിയ ഒരു അംശമാണെന്നും വ്യക്തമാണ്.

ഇമാം മാവർദി(റ) വിശദീകരിക്കുന്നു: പെൺ ചേലാകർമമായ ഖഫ്‌ള് എന്നാൽ സ്ത്രീയുടെ ജനനേന്ദ്രിയത്തിലെ ഒരു ചർമഭാഗം ഛേദനം നടത്തലാണ്. മൂത്രനാളിയുടെയും ലിംഗപ്രവേശന ദ്വാരത്തിന്റെയും മുകളിലെ ചർമത്തിൽ നിന്നാണ് എടുക്കുന്നത്. അതിന്റെ താഴ്ഭാഗമോ അടിസ്ഥാനമോ അല്ല (അൽ ഹാവിൽ കബീർ). കർമശാസ്ത്ര ജ്ഞാനികൾ നാല് മദ്ഹബിൽ പെട്ടവരും ഇതേ രൂപത്തിലാണ് വിവരിച്ചിട്ടുള്ളത്. പുരുഷ ലിംഗത്തിലെന്ന പോലെ സ്ത്രീ ജനനേന്ദ്രിയത്തിനു മുകളിലെ ചർമമാണത് എന്നാണ് ഗ്രഹിക്കാനാവുന്നത്.

മദ്ഹബിൽ നിന്ന് സ്വതന്ത്ര ചിന്തകളുമായി പുറത്തുകടന്നവരായി ഗണിക്കപ്പെടുന്ന ഇബ്‌നു തൈമിയ്യയും ശിഷ്യൻ ഇബ്‌നു ഖയ്യിമും പെൺ ചേലാകർത്തെ ശരിവെച്ചിട്ടുണ്ട്. ഇബ്‌നുൽ ഖയ്യിം തുഹ്ഫത്തുൽ മൗദൂദിലും ഇബ്‌നു തൈമിയ്യ ഫതാവയിലും പെൺ ചേലാകർമത്തെ സംബന്ധിച്ചു വിശദമായി ചർച്ച ചെയ്യുന്നുണ്ട്. അതിന്റെ ന്യായങ്ങളും കാരണങ്ങളും തെളിവുകളും ഉദ്ധരിക്കുന്ന ഇബ്‌നു തൈമിയ്യ ചേലാകർമം ചെയ്യാത്ത സ്ത്രീയെ വിശേഷിപ്പിക്കുന്നത് ഖൽഫാഅ് എന്നാണ്. ഉപരി ചർമം നീക്കാത്തവൾ എന്നാണതിനർത്ഥം.

ആധുനിക പണ്ഡിതനായ മുൻശൈഖുൽ അസ്ഹർ ശൈഖ് ജാദുൽ ഹഖ് അലി ജാദുൽ ഹഖ് നൽകിയ ഒരു ഫത്‌വ ഇങ്ങനെ: ഉമ്മു അത്വിയ്യ(റ)യോട് റസൂൽ(സ്വ) നൽകിയ നിർദേശമടങ്ങുന്ന ഹദീസ് അടിസ്ഥാനപ്പെടുത്തി കർമശാസ്ത്ര പണ്ഡിതർ പെൺ ചേലാകർമത്തെ കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്. ശൗകാനി ഉദ്ധരിച്ച അബൂഹുറൈറ നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. ‘നബി(സ്വ) പറഞ്ഞു; അൻസ്വാരി സ്ത്രീകളേ, നിങ്ങൾ ഖിഫാള് ചെയ്യുക. നിങ്ങൾ അമിതമായി ഛേദിക്കരുത്…(നൈലുൽ ഔതാർ). ഇത് പോലെയുള്ള ഹദീസുകളും ഇതിനു തെളിവാണ്… ചെറിയ കുട്ടികൾ മാതാപിതാക്കളുടെ കയ്യിൽ അമാനത്താണ്. അതിനാൽ ശരീഅത്തിന്റെ വിധി നടപ്പാക്കാൻ അവർ ബാധ്യസ്ഥരാണ്. പാഴാക്കാൻ പാടില്ലാത്തതാണ് (ഫതാവ നമ്പർ. 709).

ഡോ. അലി ജുമുഅ ഡ്രീം-2 ചാനലിൽ 2003 സെപ്തംബർ 12-ന് നടത്തിയ പ്രഭാഷണത്തിൽ പെൺ ചേലാകർമത്തെ കുറിച്ച് വിശദമായി ചർച്ച നടത്തുകയുണ്ടായി. ആരോഗ്യ പ്രവർത്തകരിൽ നിന്ന് ഇതു സംബന്ധമായി വന്ന പരാമർശങ്ങൾ ഈ പ്രഭാഷണത്തിൽ അദ്ദേഹം എടുത്തുപറഞ്ഞു. ഡോ. മുനീർ മുഹമ്മദ് ഫൗസി, ഡോ. ഹാശിം ശിൽബി, ഡോ. ആദിൽ ഹസൻ അബ്ദുൽ ഫത്താഹ്, ഡോ. യഹ്‌യാ സായിദ്, ഡോ. സൂസനുൽ ഗസ്സാലി, ഡോ. മുഹമ്മദ് അൽ ബാർറ് തുടങ്ങിയ വൈദ്യശാസ്ത്ര വിദഗ്ധരെ ഉദ്ധരിച്ച് ഇതിന്റെ ശാസ്ത്രീയത സമർത്ഥിക്കുന്നതും കാണാം.

നബി(സ്വ) നിയോഗിതരാകുന്ന കാലത്ത് അറബികൾക്കിടയിൽ ചേലാകർമ സംസ്‌കാരം നിലനിന്നിരുന്നു. ഇബ്‌റാഹീമിയ്യ മില്ലത്തിന്റെ തുടർച്ചയായിരുന്നു അത്. നബി(സ്വ) അത് സംബന്ധമായി നിർദ്ദേശം നൽകി സ്ഥിരപ്പെടുത്തുകയാണ് ചെയ്തത്. മദീനയിൽ പെൺ ചേലാകർമം നിലവിലുണ്ടായിരുന്നു. ഉമ്മു അത്വിയ്യ(റ)ക്ക് നബി(സ്വ) നിർദേശം നൽകിയത് ഹദീസിലുണ്ട് (അബൂദാവൂദ്). നബി(സ്വ) പ്രത്യേകമായി അവരുടെ സംശയം തീർത്തതും ചെയ്യാൻ സമ്മതം നൽകിയതും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. പ്രവാചകരുടെ കാലത്തും ശേഷവും നടന്നുവന്നതാണിതെന്ന് ചരിത്രം വ്യക്തമാക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ ഇത് ഇടം പിടിച്ചത്. സുന്നത്തും ഹിതവുമായ രീതിയാണ് ഫുഖഹാക്കൾ വിവരിച്ചത്. പ്രാകൃതമായ രീതികൾ ആരെങ്കിലും നടപ്പാക്കിയെങ്കിൽ അതിന് ഇസ്‌ലാമും മുസ്‌ലിംകളും ഉത്തരവാദികളല്ല. ഇപ്രകാരം വ്യവഛേദിച്ചാകണം പരിഛേദന മനസ്സിലാക്കേണ്ടത്. 


ഇതിന് പ്രാമാണിക തെളിവുകളുണ്ടോ?

സ്ത്രീകളുടെ ചേലാകർമത്തിന് ഹദീസിൽ സൂചനകളുണ്ട്. കുളി നിർബന്ധമാകുന്ന കാര്യങ്ങൾ വിശദീകരിക്കുന്ന സ്ഥലത്ത് ഇബ്‌നുമാജ(റ) ഉദ്ധരിച്ച ഒരു ഹദീസിൽ കാണാം: ‘ചേലാകർമം ചെയ്യപ്പെട്ട രണ്ട് ഭാഗങ്ങൾ തമ്മിൽ കണ്ടുമുട്ടിയാൽ കുളി നിർബന്ധമാകും’. ചേലാകർമം ചെയ്യപ്പെട്ട രണ്ട് ഭാഗങ്ങൾ എന്നാണ് ഇവിടെ പ്രവാചകർ(സ്വ) പറഞ്ഞത്. പുരുഷ-സ്ത്രീ ലിംഗങ്ങളുടെ സംസർഗമാണുദ്ദേശ്യം. രണ്ടു വിഭാഗത്തിന്റെതും ഖിതാൻ ചെയ്യുമെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാമല്ലോ. അതുപോലെ ഇമാം ബുഖാരി(റ) തന്റെ സ്വഹീഹിൽ രേഖപ്പെടുത്തിയ ഒരു ഹദീസിൽ അഞ്ചു കാര്യങ്ങൾ പ്രവാചകന്മാരുടെ ചര്യയിൽ പെട്ടതാണ് എന്ന് കാണാം. ഇതിൽ ഒന്ന് ചേലാകർമം ചെയ്യുക, രണ്ട് ഗുഹ്യരോമം നീക്കുക, മൂന്ന് നഖം മുറിക്കുക, നാല് കക്ഷരോമം പറിക്കുക, അഞ്ച് മീശ വെട്ടുക എന്നിവയാണ്.

ഖതീബു ശിർബീനി(റ) മുഗ്‌നി അൽമുഹ്താജ് എന്ന കർമശാസ്ത്ര ഗ്രന്ഥത്തിൽ പറയുന്നു: പുരുഷന്മാരിൽ നിന്ന് ആദ്യമായി ചേലാകർമം ചെയ്തത് ഇബ്‌റാഹിം നബി(അ)യും സ്ത്രീകളിൽ നിന്ന് ആദ്യമായി ചേലാകർമം ചെയ്തത് ഹാജറ ബീവി(റ)യുമാണ്.’ വളരെ പണ്ടു മുതൽക്കുതന്നെ ഉണ്ടായിരുന്ന ഒരു സമ്പ്രദായമാണ് ചേലാകർമം എന്ന് ഇതെല്ലാം മനസ്സിലാക്കിത്തരുന്നു.

ഇതെങ്ങനെ ചെയ്യണമെന്നാണ് പണ്ഡിതർ പറയുന്നത്. സംക്ഷിപ്ത വിവരണം നൽകാമോ?

ഫത്ഹുൽ മുഈൻ എന്ന ഗ്രന്ഥത്തിലും മറ്റു കർമശാസ്ത്ര ഗ്രന്ഥങ്ങളിലും സ്ത്രീകളുടെ ചേലാകർമത്തെ കുറിച്ച് അപഗ്രഥിച്ചിട്ടുണ്ട്. പ്രസവിച്ചതിന്റെ ഏഴാം നാളിൽ ചെയ്യലാണ് സുന്നത്ത്. ഏഴാം നാളിൽ ചെയ്യുന്നില്ലെങ്കിൽ നാൽപത് ദിവസമാകുമ്പോൾ ചെയ്യുക. അന്നും ചെയ്തില്ലെങ്കിൽ ഏഴ് വയസ്സാകുന്ന സമയത്ത് ചെയ്യുക എന്ന് കർമശാസ്ത്ര പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു. ഇസ്‌ലാം വളരെ ലളിതമായാണ് ഇത് പഠിപ്പിക്കുന്നത്. ക്രൂരം എന്നും അതിക്രൂരമെന്നും പറയാൻ പറ്റിയ സ്വഭാവമല്ല ഇതിനുള്ളത് എന്ന് വളരെ വ്യക്തമാണ്.

സ്ത്രീകളുടെ ചേലാകർമം നടത്തുന്നതു മൂലം അവർക്ക് കൂടുതൽ മുഖപ്രസന്നതയുണ്ടാവുകയും ഭർത്താവിനടുക്കൽ കൂടുതൽ വിഹിതം ലഭിക്കുകയും ചെയ്യുമെന്ന് പ്രവാചകർ(സ്വ) പറഞ്ഞതായി ഹാക്കിം മുസ്തദറക് എന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തിൽ ഉദ്ധരിച്ച ഹദീസിൽ കാണാം. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം നബി തിരുമേനിയാണല്ലോ ഏറ്റവും വലിയ ശാസ്ത്രജ്ഞനും പരിഷ്‌കർത്താവും. അതുകൊണ്ടു തന്നെ നബി(സ്വ) പറഞ്ഞ ഏതൊരു കാര്യത്തിലും മനുഷ്യന് ഒരുപാടു ഗുണങ്ങൾ ഉണ്ടാകുമെന്നതിൽ സംശയമില്ലതന്നെ.


എന്റെ ഫേസ്ബുക് സുഹൃത്ത് ഹുസൈൻ തങ്ങൾ വാടാനപ്പള്ളിയുടെ ഫേസ്ബുക്കിൽ നിന്നും 26 ജൂൺ 2020 നു പോസ്റ്റ് ചെയ്ത ഒരു ലേഖനമാണിത്

കുറെ വർഷങ്ങൾക്ക് മുമ്പാണ് ഖോർഫക്കാനിൽ ജോലി ചെയ്യുന്ന കാലം. അവിടെയുള്ള ഒരു അമുസ്‌ലിം സുഹൃത്ത് അദ്ദേഹത്തിന്റെ സ്വകാര്യ സംഭാഷണങ്ങളിൽ മുസ്‌ലിംകളെ 'മുറിയന്മാർ' എന്ന് വിളിച്ചു ആക്ഷേപിച്ചാണ് സംസാരിക്കാറുള്ളത്. കുറെ നാളുകൾക്ക് ശേഷമാണ് അദ്ദേഹത്തിന് ഒരാൺകുഞ്ഞു പിറക്കുന്നത്. 

കുട്ടി പിറന്നു രണ്ടു വയസ്സ് മുതൽ കുട്ടിക്ക് മൂത്രമൊഴിക്കുമ്പോഴും മറ്റും വേദനയും പ്രശ്നങ്ങളും. രണ്ടു വർഷത്തോളം ചികിൽസിച്ചു. ഫലമൊന്നും കണ്ടില്ല. അഞ്ചാം വയസ്സിൽ അമുസ്‌ലിമായ ഡോക്ടർ തന്നെ പരിഹാരം നിർദേശിച്ചു. മകന് circumcision (ചേലാകർമ്മം) ചെയ്യാനാണ് ഡോക്ടർ നിർദേശിച്ചത്. ഡോക്ടറുടെ നിർദേശം സ്വീകരിക്കുകയല്ലാതെ മറ്റു നിർവാഹമില്ലല്ലോ. അദ്ദേഹത്തിന്റെ മകനും അങ്ങനെ 'മുറിയ'നായി. ഈ സംഭവം അന്ന് ഖോർഫക്കാനിലുള്ള ഏകദേശം മലയാളികൾക്കൊക്കെ അറിയാവുന്ന കാര്യമാണ്. 

പുരുഷലിംഗത്തിന് മേലുള്ള അയഞ്ഞ ചർമ്മം (foreskin) പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്നതിനാണ്  ചേലാകർമ്മം എന്നു പറയുന്നത്.   
മതപരമായ ഒരു കർമ്മമെന്നതിലുപരി ആരോഗ്യ കാരണങ്ങൾക്കായി ലോകാടിസ്ഥാനത്തിൽ തന്നെ ചേലാകർമ്മം ചെയ്തു വരുന്നതായി നമുക്ക് കാണാം. പ്രസിദ്ധ മെഡിക്കൽ ജേർണലായ postgraduate medical ലിൽ വന്ന പഠനമനുസരിച്ച് അമേരിക്കയിൽ ആരോഗ്യ കാരണങ്ങൾക്കായി ഒരു വർഷം ഒരു മില്യൺ കുട്ടികൾ ചേലാകർമ്മത്തിന് വിധേയരാവുന്നുണ്ട്.

വാഷിംഗ്ടണിലെ മിലിട്ടറി ഹോസ്പിറ്റലിലെ ശിശുരോഗ വിഭാഗം മേധാവി ഡോ.വേസ് വെൽ ചേലാകർമ്മത്തിനെക്കുറിച്ചുള്ള തന്റെ പഠനത്തിൽ എഴുതുന്നു: “ചേലാകർമ്മത്തിന്റെ കടുത്ത വിരോധികളിൽ ഒരാളായിരുന്നു ഞാൻ. ആ കാലത്ത് ചേലാകർമ്മനിരോധനം നടപ്പിൽ വരുത്താനുള്ള സമരങ്ങളിൽ ഞാൻ സജീവമായിരുന്നു.എന്നാൽ 1980 കളിൽ പുറത്ത് വന്ന ഒരുപാട് പഠനങ്ങളിൽ ചേലാകർമ്മം ചെയ്യാത്ത കുട്ടികളിൽ മൂത്രാശയ നാളത്തിലെ അണുബാധ (urinary tract infection) അധികമായി കണ്ടുവരുന്നെന്ന് തെളിയുകയുണ്ടായി. 

അത് പിന്നീട് ഭാവിയിൽ വൃക്കയുടെ തകരാറുകൾക്ക് (kidney failure) കാരണമാവുകയും ചെയ്യുന്നു. ഞാൻ ഈ വിഷയത്തിൽ വീണ്ടും പഠനങ്ങൾ നടത്തി കൊണ്ടേയിരുന്നു. അവസാനം എന്റെ മുൻ ധാരണകൾക്കെല്ലാം വിരുദ്ധമായ തീർത്തും  ശരിയായ ഒരു നീരീക്ഷണത്തിലേക്ക് പുതിയ കാല പഠനങ്ങൾ എന്നെ നയിച്ചു. ഇന്ന് എല്ലാ ശിശുക്കളിലും നിർബന്ധപൂർവം ചേലാകർമ്മം നടപ്പിലാക്കണമെന്ന് ഞാൻ അഭിപ്രായപ്പെടുകയാണ്.” (wiswell te:routine neontal circumcision a reappraisal American family physician)

ചേലാകർമ്മത്തിലെ ശരീരിക ഗുണങ്ങളെക്കുറിച്ചുള്ള ഒരുപാട് പഠനങ്ങൾ കഴിഞ്ഞ ശതകത്തിൽ നടന്നി ട്ടുണ്ട്. ഡോ:വേസ് വെൽ (Wiswell te) ഡോ: ഷേൻ (Schoen ej) ഡോ: സിമൻസിസ് (Simonses) തുടങ്ങിയവർ ഈ വിഷയത്തിൽ പഠനം നടത്തിയവരിൽ പ്രധാനികളാണ്.  

ശാസ്ത്രീയ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിൽ ചേലാകർമ്മം കൊണ്ടുള്ള ശാരീരിക ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം. 

ഒന്ന്: ലിംഗ അർബുദം (penis cancer) ബാധിക്കുന്നതിൽ നിന്ന് ചേലാകർമ്മം സുരക്ഷ നൽകുന്നു. 

1947യിൽ plant, khons peyer എന്നീ ജീവശാസ്ത്രജ്ഞർ ലിംഗാർബുദം ബാധിക്കുന്നതിനെക്കുറിച്ച് ഒരു ഗവേഷണം നടത്തുകയുണ്ടായി. പരീക്ഷണത്തിന്റെ ഭാഗമായി ലിംഗാർബുദം ബാധിക്കുന്നവരിൽ  കാണപ്പെടുന്ന മുഴകൾ പരീക്ഷണ എലികളിൽ ഉണ്ടാക്കാൻ അവർക്ക് സാധിച്ചു. ചേലാകർമ്മത്തിൽ നീക്കം ചെയ്യുന്ന ലിംഗാഗ്രത്തിലെ അയഞ്ഞ ചർമ്മത്തിന്റെ (foreskin) താഴെ Glans ന്റെ വിടവുകളിൽ smegma എന്ന പേരിൽ ഒരു തരം വെളുത്ത പാടകൾ അടിഞ്ഞ് കൂടി കിടക്കുന്നതായി കാണാം. ആ പാടയെ എലികളിൽ കുത്തിവെച്ചായിരുന്നു, അവർ പരീക്ഷണം നടത്തിയത്. 

ആ ഗവേഷണത്തിലൂടെ Smegma ലിംഗാർബുദത്തിന് കാരണമാവുന്ന human papilloma virus ന് കാരണമാകുന്നു എന്ന് തെളിയുകയുണ്ടായി. ചേലാകർമ്മം ചെയ്യാത്തവരുടെ Foreskin നീക്കം ചെയ്യാതെ Glans ൽ ഒട്ടിപ്പിടിച്ച് തന്നെ കിടക്കുന്നത് മൂലവും, മൂത്ര വിസർജനത്തിന് ശേഷം ശുദ്ധീകരിക്കുമ്പോൾ  glans ശരിയായ രീതിയിൽ  ശുദ്ധിയാകാത്തതിനാലും   Smegma വലിയ തോതിൽ ഉൽപാദിപ്പിക്കപ്പെടുകയും, അത് ലിംഗാർബുദത്തിന് കാരണമാവുകയും ചെയ്യുന്നു. 

കൂടാതെ ലിംഗത്തിലവശേഷിക്കുന്ന Smegma ലൈഗിക ബന്ധത്തിലൂടെ ഭാര്യയിലെത്താനും, അതിലൂടെ സ്ത്രീകളിലും  കാൻസർ പടരാൻ കാരണമാവുന്നു. ഡോ:കോഡ്രി (Dr. Cowdry) എഴുതുന്നു: "ചെറുപ്പത്തിൽ തന്നെ കുട്ടികളിൽ നടത്തുന്ന ചേലാകർമ്മത്തിലൂടെ ലിംഗാർബുദം ബാധിക്കുന്നതിനെ തടയാൻ സാധിക്കുന്നതാണ്".  (cowdry ev /cancer cells . London 1958)

പ്രശസ്ത മെഡിക്കൽ ജേർണലായ British medical ൽ 1987 ൽ ഈ വിഷയകമായ  വന്ന ഒരു പഠനം ഇങ്ങനെ നിരീക്ഷിക്കുന്നു: "ജൂതരും മുസ്‌ലിംകളും അധികമായി താമസിക്കുന്ന രാജ്യങ്ങളിൽ ലിംഗാർബുദം വളരെ കുറവാണ്. ചെറു പ്രായത്തിൽ തന്നെ ചേലാകർമ്മം ചെയ്യുന്നവരാണാവരിലധികവും. (http://midad.com/article 197824 അസ്റാറുൽ ഖിതാൻ തതജല്ല ഫീ ത്തിബിൽ ഹദീസ്) 
അമേരിക്കൻ ഐക്യ രാജ്യങ്ങളിൽ ചേലാകർമ്മം ചെയ്തവരിൽ ലിംഗാർബുദം ബാധിക്കുന്നതിന്റെ തോത് പൂജ്യവും, ചെയ്യാത്തവരിൽ ഒരു ലക്ഷത്തിൽ രണ്ടര ശതമാനമാണ്. (wiswell te :routine neontal circumcision a reappraisal American family physician 1990/41/859-862,Schoen :the status of circumcision of new born/Mew engl j,med 1990/32/18:1308-1312)

ചേലാകർമ്മം അധികമായി ചെയ്തു വരാത്ത ചൈന, ഉഗാണ്ട നാടുകളിൽ ലിംഗാഗ്ര കാൻസർ വളരെ കൂടുതലായി കണ്ടുവരുന്നു. മറ്റ് കാൻസറുകളുമായി താരതമ്യം ചെയ്യുമ്പോൾ നൂറിൽ 12 മുതൽ 22 വരെയുള്ള ആളുകളിലും ബാധിച്ചത് ലിംഗാർബുദമാണ്. (leiter e,lefkovities am: circumcision and penile carcinoma new York state med/1975,75;1520-1522)

1932 മുതൽ 1973 വരെയുള്ള കാലയളവിൽ അമേരിക്കൻ ഐക്യരാഷ്ട്രങ്ങളിലും യൂറോപ്പിലും ലിംഗ  കാൻസർ ബാധിച്ചവരെക്കുറിച്ച് അഞ്ച് പഠനങ്ങൾ നടക്കുകയുണ്ടായി. ആ അഞ്ച് പഠനങ്ങളും ചൂണ്ടി ക്കാണിച്ച ഒരു പ്രധാന വസ്തുത, അവരിലൊരാൾ പോലും ചേലാകർമ്മം ചെയ്തവരില്ലെന്നതാണ്. A) owolberg d:penile cancer bmj/1987,295/1306-1308, B)Dean al :epithelioma of penis urol/1953/33;252-283, C)lenowitz h ,Graham ap,carcinoma of the panis jurol/1946/56;458-484, D)Gardner gj,bhanalah t, Murphy gp; carcinoma of panis analysis of therapy consequetive cases j urol1974,108;428-430)
രണ്ട്: ലിംഗത്തിന് ബാധിക്കുന്ന അണുബാധയിൽ നിന്ന് ചേലാകർമ്മം സംരംക്ഷണം നൽകുന്നു. 

ചേലാകർമ്മം ചെയ്യാത്തവരുടെ ലിംഗത്തിന്റെ അഗ്രഭാഗം (glans) തൊലി കൊണ്ട് (foreskin) മൂടിയ നിലയിലായിരിക്കും. ശരിയായ നിലയിൽ ശുദ്ധീകരിക്കാൻ സാധിക്കാത്ത glans ന്റെ വിടവുകളിൽ smegma, യൂറിൻ, ബീജ (sperm) മറ്റ് വേസ്റ്റുകളും അടിഞ്ഞ് കൂടും. ഇത് balanitis,balano prostatis എന്നീ അസുഖങ്ങൾക്ക് കാരണമാവുന്നു. ഈ അസുഖങ്ങൾ തുടർന്ന് പോയാൽ പിന്നീടത് ലിംഗ കാൻസർ പോലുള്ള മാരക അസുഖങ്ങൾക്ക് കാരണമാവും. അത് പോലത്തന്നെ ചില സാഹചര്യങ്ങളിൽ foreskin തുറക്കാൻ സാധിക്കാത്ത നിലയിൽ Glans ന്റെ മുകളിൽ ടൈറ്റ് ആവുകയും para phimosis എന്ന അസുഖത്തിന് കാരണമാവുകയും ചെയ്യുന്നു. 

അത് മൂത്ര ദ്വാരം അടഞ്ഞ് പോകാനും സുഖമമായുള്ള മൂത്രവിസർജനം നടത്താൻ സാധിക്കാതെ വരികയും ചെയ്യുന്നു. ഈ അസുഖത്തിന് meatal stenosis എന്നാണ് പറയപ്പെടുന്നത്. ചേലാകർമ്മം ചെയ്യുന്നതിലൂടെ മാത്രമേ ഇത്തരം അസുഖങ്ങളിൽ നിന്ന് മുൻകരുതലാവുകയുള്ളുവെന്ന് പുതിയ കാല മെഡിക്കൽ പഠനങ്ങൾ സ്ഥിരപ്പെടുത്തുന്നു. 1990 ൽ ഇറങ്ങിയ New England of journal of Medicine ൽ ഡോ: ഷാൻ എഴുതുന്നു: "ശിശുക്കളിൽ ചെറുപ്രായത്തിലെ നടത്തുന്ന പരിഛേദന കർമ്മം, ലിംഗത്തിലെ ശുദ്ധീകരണം എളുപ്പമാക്കുകയും foreskin ന്റെ ഇടയിൽ അണുക്കൾ ഒരുമിച്ച് കൂടുന്നത് തടയുകയും ചെയ്യുന്നു". (schoen :new England journal of medicine 1990-322)
ഡോ: ഫർഗൂസൻ പറയുന്നു: ചേലാകർമ്മം ചെയ്യാത്ത കുട്ടികളിലാണ്, ചെയ്തവരെക്കാൾ balanitis, para phimosis അസുഖങ്ങൾ ബാധിക്കാറുള്ളത്. (http://midad.com/article/197824 അസ്റാറുൽ ഖിതാൻ തതജല്ല ഫീ ത്തിബിൽ ഹദീസ്) 
മൂന്ന്: മൂത്രനാളത്തിലെ അണുബാധയിൽ നിന്ന് (urinary tract infection)  ചേലാകർമ്മം സുരക്ഷയൊരുക്കുന്നു. 

Glans ൽ നിന്ന് foreskin നീക്കം ചെയ്യപ്പെടാത്ത സാഹചര്യത്തിൽ, glans ന്റെ അരികുകളിൽ അഴുക്കുകൾ അടിഞ്ഞ് കൂടുന്ന വിഷയം മുൻപ് സൂചിപ്പിച്ചുവല്ലോ, ഇത്തരം ഘട്ടത്തിൽ escherchiacoli, protes mirabliis, serratia, pseudomonas, klebsiella തുടങ്ങിയ  ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാവുകയും, അത് മൂത്രനാളത്തിലും, മൂത്ര സഞ്ചിയിലും കിഡ്നിയിലും അണുബാധയക്ക് കാരണമാവുകയും ചെയ്യുന്നു. ലിംഗത്തിലവശേഷിക്കുന്ന ഈ ബാക്ടീരിയകൾ ലൈംഗിക ബന്ധത്തിലൂടെ ഭാര്യയിലെത്താനും കാരണമാവുന്നു. (A. Bhagava rk,thin rnt:subpreputil carriage of aerobic microorganisms and balanitis, venereal dis 1983,sa:131-133, B) wiswell te, Miller gm ,gelston hm et al:effect of circumcision status on periurethral bacterial flora during the first of life /j,pediatrics 1988/113/442-446)
എന്നാൽ ചെറുപ്രായത്തിലെയുള്ള ചേലാകർമ്മം foreskin നെയും അതിനിടയിലെ glans നെയും ശുദ്ധിയായി സൂക്ഷിക്കാൻ സഹായ പ്രദമാവുകയും, അഴുക്കുകൾ അടിഞ്ഞ് കൂടുന്നതിനെ തടയുകയും അതിലൂടെ ഇത്തരം അണുക്കളുടെ വളർച്ചയെയും, അത് കാരണമുണ്ടാവാൻ സാധ്യതയുള്ള uti, pyelonephritis, meningitis എന്നീ അസുഖങ്ങളെ തന്നെ ഇല്ലാതാക്കുമെന്ന് ആധുനിക പഠനങ്ങൾ സ്ഥിരപ്പെടുത്തുന്നു. (A. schoen ej:the status of circumcision of new born new England,med/1990/322(18)1308_1312, B) winberg j,bollgren l,gotherfors l et al :the prepuce :a mistake of nature ?/Lancet 1989/1:598-599) 
University of Texas ലെ South Western Medical School അസോസിയേറ്റ് പ്രഫസർമാരായ MC Craken, Ginsburg CM 1982ൽ uti (urinary tract infection) ബാധിച്ച 5 ദിവസത്തിനും 8 മാസത്തി നുമിടയിലുള്ള 109 കുട്ടികളെ പരിശോധന വിധേയമാക്കി. അതിൽ 95%  കുട്ടികളും ചേലാകർമ്മം ചെയ്യാത്തവരായിരുന്നു. (Ginsburg cm ,mc craken ch: urinary tract infection in young infact pediatrics,1982,69,409-412) 

അമേരിക്കയിലെ മിലിട്ടറി ഹോസ്പിറ്റലുകളിൽ ജനിച്ച 400000 കുട്ടികളുടെ ടെസ്റ്റ് ഫയലുകൾ ഡോ: വേസ് വെലിന്റെ നേതൃത്തത്തിൽ പഠന വിധേയമാക്കുകയുണ്ടായി. അതിൽ ചേലാകർമ്മം ചെയ്ത കുട്ടികളെക്കാൾ പത്ത് മടങ്ങ് ചേലാകർമ്മം ചെയാത്ത കുട്ടിക്കൾക്ക് uti ബാധിച്ചി ട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ uti രൂക്ഷമാവുകയും രക്തത്തിൽ sepsis ഉണ്ടാകുകയും ചെയ്യുന്നു. കൂടാതെ meningitis എന്ന  അസുഖത്തിന് ഇത് കാരണമാവുകയും ചെയ്യുന്നു.  (A. wiswell te enzenauer rw,holton me meetal : declining frequency of circumcision implications for changes in the absolute incidence and male, B)wiswell te ,gesenke dw: risks from circumcision during the first mount of life compared with those for uncirirum cisied boys,pediatric 1989,83,1011-1015) 

മൂത്രാശയ നാളത്തിലെ അണുബാധ, pyelone phitis എന്ന കിഡ്നിയിലെ അണുബാധയ്ക്ക് കാരണമാവുന്നു. അത് പിന്നീട് കൂടുതൽ അപകടകരമായ Scarriag നും കാരണമാവുന്നു.

നാല്: ലൈംഗിക അസുഖങ്ങളിൽ നിന്ന്, പ്രത്യേകിച്ചും എയ്‌ഡ്‌സ്‌ പോലുള്ള മാരക അസുഖങ്ങളിൽ നിന്ന് ചേലാകർമ്മം സുരക്ഷയൊരുക്കുന്നു. 
ഡോ: ആര്യ ഒ.പി തന്റെ പ്രശസ്ത ഗ്രന്ഥമായ 'Tropical Venereology' (medicine in the tropics) ൽ എഴുതുന്നു "ഒരുപാട് ലൈഗികരോഗങ്ങളിൽ നിന്ന് പരിഛേദനം (ചേലാകർമ്മം) സുരക്ഷ നൽകുന്നു. chan croid, Candida monilia, venereal warts തുടങ്ങിയവ അവയിൽ ചിലതാണ്. (Arya op :tropical venereology(medicine in the tropics) Edinburgh , London, Churchilil living stone/1980;1-15) 

A J Fink തന്റെ 'New borne circumcision: A long term strategy for aids prevention' എന്ന ലേഖനത്തിൽ ചേലാകർമ്മം ചെയ്യാത്തവരിൽ ലൈംഗിക അസുഖങ്ങൾ ബാധിക്കുന്നതിനെക്കുറിച്ച് നടന്ന 60 ഓളം മെഡിക്കൽ പഠനങ്ങളെ സമർത്ഥിക്കുന്നുണ്ട്.  (Fink aj circumcision, mountain view , California 1998) 
1990 ൽ ഇറങ്ങിയ New English Journal of Medicine ൽ വന്ന ഒരു പഠനമനുസരിച്ച്, രണ്ടാം ലോക മഹായുദ്ധകാലത്തും, വിയറ്റ്നാം കൊറിയ യുദ്ധ കാലഘട്ടത്തിലും അമേരിക്കൻ സൈന്യത്തിന് ലൈംഗിക അസുഖങ്ങൾ ബാധിക്കുന്നതിൽ നിന്ന് സുരക്ഷയായത് ചേലാകർമ്മമായിരുന്നു. (http://midad.com/article/197824 അസ്റാറുൽ ഖിതാൻ തതജല്ല ഫീ ത്തിബിൽ ഹദീസ്) 
അമേരിക്കൻ ഐക്യനാടുകളിലെയും ആഫ്രിക്കൻ രാജ്യങ്ങളിലെയും എയിഡ്സിന്റെ  തോതിനെക്കുറിച്ച് നടന്ന ശാസ്ത്രീയ പഠനങ്ങളെ ആധാരമാക്കി ഡോ: മാർക്ക് സിന്റെ ഒരു ഗേവഷണ പ്രബന്ധം 1989 ൽ പുറത്തിറക്കിയ American Medical Journal പ്രസിദ്ധീകരിക്കരിച്ചിരുന്നു. 

ആ പഠനങ്ങളെല്ലാം ചേലാകർമ്മം ചെയ്യുന്നത് എയിഡ്സിന് കാരണമാവുന്ന വൈറസിന്റെ സാധ്യത ഇല്ലാതാക്കുന്നെന്ന് സൂചിപ്പിക്കുന്നു. glans ന്റെ മുകളിൽ foreskin അവശേഷിക്കുന്നത് എയിഡ്സിന്റെ സാധ്യത അധികമാക്കുന്നുണ്ട്. ചേലാകർമ്മം നിർവഹിക്കുന്നതിന്റെ അടിസ്ഥാന പരമായ ഗുണം ലൈംഗിക അവയവങ്ങളുടെ ശുദ്ധിയാണ്. ലോകപ്രശസ്ത ശിശു രോഗവിഭാഗം വിദഗ്ദൻ ഡോ: ഷാൻ ലിംഗ ക്യൻസറിനെക്കുറിച്ചും ലൈംഗിക അവയവങ്ങളുടെ ശുദ്ധിയെക്കുറിച്ചും ഇങ്ങനെ എഴുതുകയുണ്ടായി: 

"ലൈംഗിക അവയവങ്ങളെ ശുദ്ധിയായി സൂക്ഷിക്കുകയെന്നത് പ്രയാസകരമായ കാര്യം തന്നെയാണ്. വളരെ പുരോഗമിച്ച രാഷ്ട്രങ്ങളിലെയും അവസ്ഥ ഇത് തന്നെയാണ്. ബ്രിട്ടണിലെ ചേലാ കർമ്മം നിർവഹിക്കാത്ത സ്ക്കൂൾ കുട്ടികളിൽ നടത്തിയ പഠനമനുസരിച്ച്, 70% കുട്ടികളുടെ ലിംഗാവയവങ്ങൾ ശുദ്ധിയിലാത്ത അവസ്ഥയിലാണ്. ഡെൻമാർക്കിൽ നടന്ന മറ്റൊരു  പഠനമനുസരിച്ച് ശരിയായ രീതിയിലുള്ള ശുദ്ധീകരണമില്ലാത്തതിനാൽ 63% വിദ്യാർത്ഥികളിലും 6 വയസിൽ തന്നെ glans, foreskin മായി ഒട്ടിച്ചേർന്ന അവസ്ഥയിലാണ്. 

(http://midad.com/article/197824അസ്റാറുൽ ഖിതാൻ തതജല്ല ഫീ ത്തിബിൽ ഹദീസ്) 
ചേലാകർമ്മത്തിന്റെ യുക്തിയെക്കുറിച്ച് സംസാരിച്ച മുൻ കാല കർമ്മ ശാസ്ത്രജഞരെല്ലാവരും സൂചിപ്പിച്ചത് ഇത് തന്നെയാണ്. ഇമാം ഇബ്നു ഖുദാമ തന്റെ  'മുഗ്നി'യിൽ എഴുതുന്നു: “ലൈംഗിക അവയവങ്ങളെ മൂത്രത്തിൽ നിന്ന് ശുദ്ധിയായി സൂക്ഷിക്കാൻ ചേലാകർമ്മത്തിലൂടെയല്ലാതെ സാധിക്കുകയില്ല. കാരണം ചേലാകർമ്മം ചെയ്യാത്തവരുടെ glans ഉം foreskin ഉം ശരിയായ നിലയിൽ ശുദ്ധീകരിക്കാൻ സാധിക്കാത്തതിനാൽ  മൂത്രം അവശേഷിക്കാനും അത് വസ്ത്രത്തിൽ ആവാനും സാധ്യത ഉണ്ട്. ഇമാം അഹ്മദ് ബൻ ഹൻബൽ(റ) പറയുന്നു: ഇബ്നു അബാസ്(റ) ചേലാകർമ്മത്തെ ഗൗരവതരമായി കാണുകയും, ചേലാകർമ്മം ചെയ്യാത്തവരുടെ ഹജ്ജും, നമസ്കാരവും അസ്വീകര്യമാണെന്ന് വിധിക്കുകയും ചെയ്തിട്ടുണ്ട്.” ഇമാം ഇബ്നു ഖുദാമ, അൽ മുഗ്നി, വാള്യം 1, പേ115)
 
ലൈംഗിക അവയവങ്ങളുടെ ശുദ്ധിക്കായി, പാശ്ചാത്യ നാടുകളിലെ ചില ഡോക്ടർമാർ നിർദേ ശിക്കുന്ന മെഡിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള glans ശുദ്ധീകരണം അപ്രായോഗികമാണ്. ഡോ: വേസ് വെൽ എഴുതുന്നു: ശരിയായ നിലയിൽ glans നെ ശുദ്ധിയാക്കൽ പ്രയാസകരമാണെന്ന് അമേരിക്കയിലെയും, യൂറോപ്യൻ രാജ്യങ്ങളിലെയും ഒരുപാട് പഠനങ്ങൾ തെളിയിച്ചതാണ്. ചേലാകർമ്മം ചെയ്യുന്നതിലൂടെ ഇല്ലാതാവാൻ സാധ്യതയുള്ള ലിംഗാർബുദമടക്കമുള്ള അസുങ്ങളെ ഇല്ലാത്താക്കാൻ ഈ ക്ലീനിങ്ങിലൂടെ അസാധ്യമാണ്. 

അതിനാൽ തന്നെ ഏക പരിഹാരം ചെറുപ്രായത്തിലെയുള്ള ചേലാകർമ്മം തന്നെയാണ്. (wiswell te : American family medicine 1991) 
ചേലാകർമ്മത്തിന്റെ യുക്തി ലൈംഗികാവയവങ്ങളുടെ ശുദ്ധിയാണ്. ചേലാകർമ്മം നിർവഹിക്കാത്തവരുടെ Foreskin ഉം glans ഉം ശരിയായി ശുദ്ധീകരിക്കാൻ സാധിക്കാത്തതിനാൽ,അവിടെ അടിഞ്ഞുകൂടുന്ന അഴുക്കുകൾ മുൻപ് സൂചിപ്പിച്ച വ്യത്യസ്ത അസുഖങ്ങൾക്ക് കാരണമാവുന്നുവെന്നാണ്. 

ബൈബിൾ പഴയ നിയമം ഉൽപത്തി പുസ്തകത്തിലെ 17–ാം അധ്യായത്തിലെ പത്ത് മുതൽ പതിനാല് വരെയുള്ള വചനങ്ങളിൽ പരിഛേദന സ്വീകരിക്കാനുള്ള ദൈവകൽപന കാണാൻ സാധിക്കും. എനിക്കും നിങ്ങൾക്കുമിടയിലും, നിങ്ങളുടെ സന്തതികൾക്കിടയിലും മധ്യതയുള്ള പ്രമാണിക്കേണ്ടതായ എന്റെ നിയമമാണ്, എന്ന് പറഞ്ഞ് കൊണ്ടാണ് ഈ കാര്യം അബ്രഹാമിനെ പഠിപ്പിക്കപ്പെടുന്നത്. 

അതേ അധ്യായത്തിലെ 24 മുതൽ 27 വരെയുള്ള വചനങ്ങളിൽ തൊണ്ണൂറ്റിയൊമ്പതാമത്തെ വയസിൽ അബ്രഹാം പരിഛേദനക്ക്  വിധേയനായെന്നും, മകൻ ഇശ്മാഈലും  അബ്രഹാമിന്റെ അടിമകളും പരിഛേദനത്തിന് വിധേയമായിമെന്നുമുണ്ട്. അബ്രഹാമിന്റെ മകൻ ഇസ്ഹാഖും, ഇസ്ഹാഖിന്റെ മകൻ യാക്കോബും, യാക്കോബിന്റെ പുത്ര പാരമ്പര്യത്തിലെ ഇസ്റാഈൽ സമൂഹവും വളരെ കണിശമായി ഈ ചര്യ തുടർന്ന് പോന്നിരുവെന്നതിലേക്ക് വിരൽ ചൂണ്ടുന്നതാണ് യെഹെസ്കേലിന്റെ പുസ്തകത്തിലെ 44 –ാം അധ്യായത്തിലെ 9 മുതൽ 14 വരെയുള്ള വചനങ്ങൾ. ഇസ്റാഈൽ സമൂഹത്തിലെ അവസാന പ്രവാചകനായ യേശു ക്രിസ്തുവും പരിഛേദനയേറ്റതായി ലൂക്കോസിന്റെ സുവിശേഷത്തിലെ 2 –ാം അധ്യായത്തിലെ    21 –ാം വചനം സൂചിപ്പിക്കുന്നുണ്ട്. ക്രിസ്തുവും ശിഷ്യരായ അപ്പോസ്തലൻമാരും തുടർന്ന്പോന്ന ഈ ദൈവകൽപന എടുത്ത് കളഞ്ഞത് പിൽക്കാലത്ത് പൗലോസായിരുന്നു. ഗലാത്യർക്കായി എഴുതിയ ലേഖനത്തിൽ പരിഛേദന ഏറ്റവരായി ന്യായപ്രമാണത്തിലേക്കു നിങ്ങൾ തിരിച്ച് പോയാൽ ക്രിസ്തുവിനെക്കൊണ്ട് നിങ്ങൾക്കൊരു പ്രയോജനവുമില്ലെന്ന് പൗലോസ് നിഷ്കർഷിക്കുന്നു.

ഇനി ഇസ്‌ലാമികമായി ചേലാകർമ്മം മുസ്‌ലിംകൾ നിർവഹിക്കുന്നത് അത് പ്രവാചകൻ പഠിപ്പിച്ച ഒരു ജീവിത രീതിയുമായി ബന്ധപ്പെട്ടത് കൊണ്ട് തന്നെയാണ്. അതിൽ യുക്തിയുടെയും ശാസ്ത്രീയതയുടെയും തെളിവുകളൊന്നും ആവശ്യമില്ല തന്നെ. വിശ്വാസത്തിന്റെ ഭാഗമായി വിശ്വാസികൾ സ്വീകരിക്കേണ്ട ജീവിത രീതിയിൽ വരുന്നത് കൊണ്ട് തന്നെ അതംഗീകരിക്കൽ വിശ്വാസികളുടെ ബാധ്യതയുമാണ്. 

വിശ്വാസമില്ലാത്തവർക്ക് അതിനെ നിരാകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ  ചെയ്യാം. വിശ്വാസം എന്നത് തന്നെ ഒരു ത്യാഗബോധത്തിൽ അധിഷ്ടിതമാണ്. ഇബ്‌റാഹീം മില്ലത്ത് പിന്തുടരുന്നവർ ആ ത്യാഗ ബോധത്തിൽ പടുത്തുയർത്തപ്പെട്ട വിശ്വാസം സ്വീകരിക്കേണ്ടവരുമാണ്. 

ചേലാകർമ്മത്തിലടങ്ങിയ ശരീരിക ഗുണഫലങ്ങൾ കരഗതമാവുകയെന്നതിലപ്പുറം, അല്ലാഹുവിന്റെ കൽപ്പനക്ക്  കീഴ്പ്പെടുകയെന്ന വികാരമാണ് ചേലാകർമ്മമുൾപ്പടെ മതചര്യകൾ നിഷ്കര്ഷയോടെ കൊണ്ടുപോകാൻ മുസ്‌ലിംകളെ പ്രചോദിപ്പിക്കുന്നത്. അതോടപ്പം തന്നെ അല്ലാഹുവിന്റെ എല്ലാ വിധി വിലക്കുകളും ഗുണഫലങ്ങൾ വരുത്തി തീർക്കുന്നതും  ദുഷ്ഫലങ്ങളെ ദൂരീകരിക്കുന്നതുമാണെന്നും  മുസ്‌ലിംകൾ ഉറച്ചു വിശ്വസിക്കുന്നു. 

വിശുദ്ധ ഖുർആനിൽ മൂന്നിലധികമിടങ്ങളിൽ വ്യംഗ്യമായും നബി തിരുമേനിയുടെ ഒരു പാട് ഹദീസുകളിൽ വ്യക്തമായും, ചേലാകർമ്മം ചെയ്യുന്നതിനെ കുറിച്ചുള്ള പരാമർശങ്ങളുണ്ട്. 

ചേലാകർമ്മം ചെയ്യൽ “ശുദ്ധപ്രകൃതി" (ഫിത്റത്ത് ) യുടെ ഭാഗമാണെന്നും, ഇബ്രാഹം നബി ചേലാകർമ്മം ചെയ്തിട്ടുണ്ടെന്നും, ഇസ്‌ലാം സ്വീകരിച്ചവരോട് ചേലാകർമ്മം ചെയ്യാൻ പ്രവാചകൻ  കൽപിച്ചിട്ടുണ്ടെന്നുമാണ് പരിഛേദനയുമായി ബന്ധപ്പെട്ട് വന്ന ഹദീസുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്.  (സ്വഹീഹുൽ ബുഖാരി 5889,3656)  ഇബ്നു അബ്ബാസിന്റെ (റ) അഭിപ്രായപ്രകാരം ദൈവകൽപന പ്രകാരം ആദ്യമായി പരിഛേദന സ്വീകരിച്ചത് ഇബ്രാഹിം (അ) പ്രവചകനാണ്.പിന്നീടുള്ള എല്ലാ പ്രവാചകരും അവരുടെ സമൂഹങ്ങളും ഈ കർമ്മം തുടർന്ന് പോന്നു. അതിനാൽ തന്നെ അക്കാലം മുതൽക്കെയുള്ള ജൂതരും, ഈജിപ്ത്യരും പരിഛേദന സ്വീകരിച്ചതായി കാണാൻ സാധിക്കും.  

(പഠനങ്ങൾക്ക് കടപ്പാട് എം. ദില്‍ഷാദ് ഐനി, സ്നേഹ സംവാദം)