Friday 30 September 2016

ചേകന്നൂരിസം

 

പ്രത്യക്ഷത്തില്‍ കാതിനിമ്പവും കണ്ണിനു കുളിര്‍മയും ഖല്‍ബിന് ആകര്‍ഷണീയതയും പകരുന്ന പ്രമേയങ്ങളാണ് എക്കാലത്തും മതനവീകരണ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചത്. ആഴത്തില്‍ ചിന്തിക്കുമ്പോള്‍ മാത്രമേ പലപ്പോഴും അവയുടെ അപകടം തിരിച്ചറിയാനാവൂ. നദ്‌വത്തുല്‍ മുജാഹിദിനും ജമാഅത്തെ ഇസ്‌ലാമിയും കേരളക്കരയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അവരും പൊതുസമൂഹത്തിനു ഇത്തരം ചില മരുന്നുകള്‍ സമര്‍പ്പിച്ചിരുന്നു. ഖുര്‍ആനും സുന്നത്തും ഓരോരുത്തര്‍ക്കും ഗവേഷണം ചെയ്ത് വിധിവിലക്കുകള്‍ കണ്ടെത്താവുന്ന വിധത്തിലാണുള്ളതെന്നും എല്ലാവരും അതില്‍ ഗവേഷണം നടത്തി സ്വന്തമായി കാര്യങ്ങള്‍ നിര്‍ദ്ധാരണം ചെയ്‌തെടുക്കണമെന്നും അവര്‍ സമൂഹത്തോട് വിളിച്ചുപറഞ്ഞു. പ്രമാണങ്ങള്‍ക്ക് മുന്‍ഗാമികള്‍ നല്‍കിയ വ്യാഖ്യാന വിശദീകരണങ്ങള്‍ അവലംബിക്കുന്നതും അവര്‍ ഗവേഷണ സപര്യയിലൂടെ കണ്ടെത്തിയ വിധിവിലക്കുകള്‍ പിന്തുടരുന്നതും അനുകരിക്കുന്നതും മഹാപാതകമാണെന്ന് വരുത്തിത്തീര്‍ത്തു.

നദ്‌വത്തിന്റെയും ജമാഅത്തിന്റെയും സമര്‍ത്ഥനങ്ങളില്‍ ആകൃഷ്ടരായ പലരും പ്രമാണങ്ങളെ സ്വന്തമായി വ്യാഖ്യാനിക്കാനും സ്വതന്ത്രമായി ഗവേഷണ ഫലങ്ങള്‍ പുറത്തുവിടാനും ഒരുമ്പെട്ടു. അതിന്റെ ശേഷവിശേഷമെന്നോണം നിരവധി വിതണ്ഡ വാദങ്ങളും വികല ചിന്തകളും ഇസ്‌ലാമിന്റെ പേരില്‍ അവതരിപ്പിക്കപ്പെട്ടു. ഇജ്തിഹാദിന്റെ കവാടം തള്ളിത്തുറന്ന് എല്ലാവര്‍ക്കും സൗജന്യ പ്രവേശം നല്‍കി. പ്രമാണങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ലാതെ ഗവേഷണം നടത്താന്‍ കയറൂരിവിട്ടവര്‍ക്കു പോലും പിന്നീട് നിയന്ത്രിക്കാന്‍ സാധിക്കാത്തവിധം അതിന്റെ ഫലങ്ങള്‍ പുറത്തുവന്നു. വഹാബിസത്തില്‍ ആകൃഷ്ടനായ സി.എന്‍. അഹ്മദ് മൗലവിയാണ് ഇജ്തിഹാദിന്റെ ആനുകൂല്യങ്ങളുപയോഗിച്ച് വഹാബി-മൗദൂദികള്‍ക്കു പോലും സ്വീകാര്യമല്ലാത്ത വാദങ്ങളുമായി രംഗത്തു വന്ന പ്രഥമ വ്യക്തി. 1953-ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പരിഭാഷയിലുടനീളം നൂതന വാദങ്ങളും വികല നിലപാടുകളും എഴുന്നള്ളിക്കപ്പെട്ടു. മതത്തെ അടിമുടി പൊളിച്ചെഴുതുന്നവയായിരുന്നു അവയില്‍ പലതും. അതുകൊണ്ട് തന്നെ മുജാഹിദ്-ജമാഅത്ത് പ്രസ്ഥാനങ്ങള്‍ക്കുപോലും അദ്ദേഹത്തിന്റെ വാദങ്ങള്‍ അംഗീകരിക്കാനായില്ല.

സി.എന്‍. അഹ്മദ് മൗലവിയുടെ ചിന്തകള്‍ പല മോഡേണിസ്റ്റുകളെയും ആകര്‍ഷിച്ചിരുന്നുവെങ്കിലും അതിനു സംഘടിത രൂപമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് ഒറ്റപ്പെട്ടു കഴിയേണ്ടിവന്നു. എന്നാല്‍ 1969-ല്‍ ചേകന്നൂര്‍ എന്ന പി.കെ.എം. അബുല്‍ ഹസന്‍ മൗലവി, സി.എന്‍. മൗലവിയെ കവച്ചുവെക്കുന്ന മറ്റു ചില വാദങ്ങളുമായി പ്രത്യക്ഷപ്പെട്ടു. ഓറിയന്റലിസ്റ്റുകളും മുഅ്തസിലുകളും അറബ് മോഡേണിസ്റ്റുകളുമെല്ലാം വിസര്‍ജിച്ച വികല ചിന്തകള്‍ പുതിയ കുപ്പിയിലിട്ട് മലയാളക്കരയില്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. തന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘നിരീക്ഷണം’ മാസികയിലൂടെ പ്രസ്തുത ചിന്തകളെല്ലാം ചേകന്നൂര്‍ മൗലവി പ്രചരിപ്പിച്ചു. മോഡേണിസം തലക്കു പിടിച്ച പല മുസ്‌ലിം നാമധാരികളെയും അതാകര്‍ഷിച്ചു. അവരെല്ലാം ചേര്‍ന്ന് ‘ഖുര്‍ആന്‍ ആന്റ് മോജേണ്‍ ഏജ് സൊസൈറ്റി’ എന്ന ഒരു സംഘടനക്കു രൂപം നല്‍കി. പിന്നീടത് ‘ഖുര്‍ആന്‍-സുന്നത്ത് സൊസൈറ്റി’ എന്നാണ് അറിയപ്പെട്ടത്.


വിതണ്ഡ വാദങ്ങള്‍

ഇസ്‌ലാമിന്റെ അടിത്തറ മാന്തുന്ന വാദങ്ങളാണ് ചേകന്നൂര്‍ മൗലവി ഉയര്‍ത്തിയത്. തന്റെ പ്രസ്ഥാനത്തിന് ‘ഖുര്‍ആന്‍-സുന്നത്ത് സൊസൈറ്റി’ എന്നു പേരിട്ടിരുന്നെങ്കിലും ഖുര്‍ആനുമായോ സുന്നത്തുമായോ യാതൊരു ബന്ധവും അതിനുണ്ടായിരുന്നില്ല. ഖുര്‍ആനിന്റെ മൗലികതയെ ചോദ്യം ചെയ്യുന്നതായിരുന്നു ചേകന്നൂരിന്റെ ഓരോ നീക്കങ്ങളും. സുന്നത്തിനോടാകട്ടെ, അയാള്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. ഹദീസുകളെ മുഴുവന്‍ നിഷേധിച്ചു തള്ളി. ഹദീസുകള്‍ ഉദ്ധരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സ്വഹാബികളുടെ നീതിബോധത്തെ ചോദ്യം ചെയ്തു. ഏറ്റവും കൂടുതല്‍ ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്ത അബൂഹുറൈറ(റ)യെ ജൂത ചാരനാക്കി ചിത്രീകരിച്ചു. സ്വഹീഹുല്‍ ബുഖാരിയും മുസ്‌ലിമും ഉള്‍പ്പെടെയുള്ള ഹദീസ് സമാഹാരങ്ങള്‍ കേവലം വാറോലകളാണെന്നു പരിഹസിച്ചു. തന്റെ വിതണ്ഡ വാദങ്ങള്‍ക്കു മുന്നിലെ ഏറ്റവും വലിയ പ്രതിരോധം ഹദീസുകളാണെന്നു മനസ്സിലാക്കി തന്നെയാണ് അദ്ദേഹം അതിനെതിരെ തിരിഞ്ഞത്.

ഖുര്‍ആനും സുന്നത്തും ഉയര്‍ത്തിപ്പിടിക്കുന്നവരെ വലയിലാക്കാനുള്ള ഒരു തന്ത്രമായിരുന്നു വാസ്തവത്തില്‍ ഖുര്‍ആന്‍-സുന്നത്ത് സൊസൈറ്റി. ഖുര്‍ആനും സുന്നത്തുമില്ലാത്ത കേവല ജല്‍പനങ്ങള്‍ മാത്രമായിരുന്നു അതിന്റെ അടിത്തറ. ഇസ്‌ലാമില്‍ നിന്നു തെറിച്ചുപോകുന്ന അത്യന്തം അപകടകരമായ വാദങ്ങളാണതുയര്‍ത്തിയത്. ചില സാമ്പിളുകള്‍ കാണുക.


1. സര്‍വ്വമത സത്യവാദം: ഇസ്‌ലാം മാത്രമാണ് സത്യമാര്‍ഗമെന്നും അതല്ലാത്ത മറ്റു മതമോ ആദര്‍ശമോ അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ലെന്നുമുള്ള ഖുര്‍ആനിന്റെ (3:19,85) പ്രഖ്യാപനത്തെ ചോദ്യം ചെയ്തു. ചേകന്നൂരികള്‍ എഴുതുന്നു: ”മുസ്‌ലിംകള്‍ അന്ധമായി വിശ്വസിക്കുന്നത് ഇസ്‌ലാം മാത്രമാണ് സത്യമായ ഏക മതമെന്നാണ്. മറ്റു മതങ്ങളും മതഗ്രന്ഥങ്ങളുമെല്ലാം ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തോടുകൂടി അസാധുവും കാലഹരണപ്പെട്ടതുമായി എന്ന് പൊതുവില്‍ വിശ്വസിക്കുന്നു. ഈ വിശ്വാസം മതഗ്രന്ഥമായ ഖുര്‍ആനിനു വിരുദ്ധമാണ്.” (ചേകന്നൂര്‍ മൗലവി ജീവിതവും സന്ദേശവും. പേജ്: 83-എം.പി. മുഹമ്മദുണ്ണി മൗലവി)

2. പ്രവാചകരെ അനുസരിക്കേണ്ടതില്ല: അല്ലാഹുവിനെ അനുസരിക്കണമെന്നു കല്‍പിച്ചയിടങ്ങളില്‍ നബി(സ)യെയും അനുസരിക്കണമെന്നാണ് ഖുര്‍ആന്‍ (8:20,46, 4:59, 3:32, 3:132) പറയുന്നത്. എന്നാല്‍ നബി(സ)യെ അനുസരിക്കുന്നത് വിഡ്ഢിത്തവും അസംബന്ധവുമാണെന്നാണ് ചേകന്നൂരികളുടെ നിലപാട്. അവര്‍ എഴുതി: ”സ്രഷ്ടാവായ അല്ലാഹുവിന്റെ വാക്കുകളെ മാത്രമേ പിന്‍പറ്റാന്‍ പാടുള്ളൂ എന്നതാണ് നേര്. മറിച്ച് സൃഷ്ടിയായ നബിയെ ഇത്ത്വാഅത്ത് ചെയ്താല്‍ പല അബദ്ധങ്ങളും പറ്റുമായിരുന്നു.” (വിശുദ്ധ ഖുര്‍ആന്‍ ഒരേ ഒരു മാര്‍ഗരേഖ: 68) ഖുര്‍ആന്‍ മാത്രമേ സ്വീകരിക്കാവൂ എന്നു സമര്‍ത്ഥിച്ചുകൊണ്ട് അവര്‍ തുടരുന്നു: ”ചുരുക്കത്തില്‍ നബിയുടെ ഭരണകാലത്തെ വിധിവിലക്കുകള്‍ ഇത്വാഅത്ത് ചെയ്യണമെന്ന് പറയുന്നത് തനി വിഡ്ഢിത്തവും അസംബനധവുമായിരിക്കും.” (Ibid: 68)

3. ഖുര്‍ആന്‍ വിശദീകരിക്കാന്‍ പ്രവാചകന് അധികാരമില്ല: പ്രവാചകനെ അല്ലാഹു നിയോഗിച്ചതുതന്നെ ഖുര്‍ആന്‍ വിശദീകരിച്ചുകൊടുക്കാനാണെന്ന് ഖുര്‍ആന്‍ (16:64, 14:4, 5:15, 16:44) പറയുന്നു. ചേകന്നൂരികളാകട്ടെ ഖുര്‍ആന്‍ വിശദീകരിക്കാന്‍ പ്രവാചകന്റെ ആവശ്യമില്ലെന്നും പറയുന്നു. ”പ്രവാചകന്‍ തിരുമേനി ഖുര്‍ആന്‍ വ്യാഖ്യാനിച്ചുതരാമെന്ന് ഖുര്‍ആനില്‍ എവിടെയും പറഞ്ഞിട്ടേയില്ല. നബി വിശദീകരിക്കേണ്ട ആവശ്യവുമില്ല.” (ഖുര്‍ആന്‍ ദര്‍ശനം 2003 മെയ് ലക്കം 31)

4. ഖുര്‍ആന്‍ മുഴുവനും ഒന്നിച്ചാണ് അവതരിച്ചത്: 23 വര്‍ഷത്തിനിടയില്‍ വിവിധ ഘട്ടങ്ങളിലും സന്ദര്‍ഭങ്ങളിലുമാണ് ഖുര്‍ആന്‍ അവതരിച്ചത് എന്ന് ഖുര്‍ആന്‍ (25:32, 5:101) തന്നെ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ അത് നിഷേധിക്കുകയും ഖുര്‍ആന്‍ മുഴുവനും ഒന്നിച്ച് അവതരിക്കുകയാണുണ്ടായതെന്നും വാദിക്കുകയാണ് ചേകന്നൂരികള്‍. അവര്‍ എഴുതുന്നു: ”ഘട്ടം ഘട്ടമായിട്ടാണ് ഖുര്‍ആന്‍ അവതരിച്ചത് എന്ന പാരമ്പര്യ വിശ്വാസത്തിനു ഖുര്‍ആനില്‍ തെളിവില്ലെന്നു മാത്രമല്ല, ഇത് ഖുര്‍ആനിന്റെ വിശ്വാസ്യതയെ തകര്‍ക്കാന്‍ ശത്രുക്കള്‍ പ്രചരിപ്പിച്ച ശുദ്ധ കളവുമാണ്.” (ഖുര്‍ആന്‍ ദര്‍ശനം, 2004 മാര്‍ച്ച് ലക്കം-19)

5. മുസ്‌ലിംകള്‍ രാമനിലും കൃഷ്ണനിലും വിശ്വസിക്കണം: ഹൈന്ദവ പുരാണങ്ങളിലെ ആരാധ്യ കഥാപാത്രങ്ങളായ ശ്രീരാമനിലും ശ്രീകൃഷ്ണനിലും വിശ്വസിക്കുന്നവനാണ് യഥാര്‍ത്ഥ മുസ്‌ലിമെന്ന് ചേകന്നൂരികള്‍ വാദിക്കുന്നു. ”അപ്പോള്‍ ഒരു യഥാര്‍ത്ഥ മുസ്‌ലിം ഏകദൈവത്തിലും ദൈവദൂതന്മാരായിരുന്ന ഈസാനബിയിലും കൃഷ്ണനിലും ശ്രീരാമനിലും വിശ്വസിക്കുന്നതോടൊപ്പം മുഹമ്മദ് നബി നമസ്‌കരിച്ചതുപോലെ നമസ്‌കരിക്കുന്നു.” (ഖുര്‍ആന്‍ ദര്‍ശനം 2002 ആഗസ്റ്റ് 11)

6. നമസ്‌കാരം, നോമ്പ്, ഹജ്ജ് എന്നിവ നിര്‍ബന്ധമില്ല: മുസ്‌ലിംകള്‍ നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട ആരാധനകളാണ് നമസ്‌കാരം (17:78, 11:114), നോമ്പ് (2:185,183) ഹജ്ജ് (2:196) മുതലായവയെന്ന് ഖുര്‍ആന്‍ പറയുന്നു. എന്നാല്‍ അങ്ങിനെയൊന്ന് നിര്‍ബന്ധമേ ഇല്ലെന്നും അവയെല്ലാം പൗരോഹിത്യത്തിന്റെ സൃഷ്ടിയാണെന്നുമാണ് ചേകന്നൂരിയന്‍ ജല്‍പനം. ”അല്ലാഹു ഫര്‍ളാണെന്നു പറയാത്ത കേവല ആരാധനകളായ നമസ്‌കാരം, നോമ്പ്, ഹജ്ജ് എന്നിവ ഹദീസുകളിലൂടെ ഫര്‍ളാക്കുകയും ഇവകൊണ്ട് സ്വര്‍ഗം ഉറപ്പാണെന്നും പറഞ്ഞ്, പാവം ജനത്തെ വിഡ്ഢികളാക്കി പുരോഹിതവര്‍ഗം മുതലാക്കുന്നു. എന്തൊരു ഖുര്‍ആന്‍ ധിക്കാരം.” (ഈ ഹദീസുകള്‍ ആര്‍ക്കു വേണ്ടി? 30)

7. നമസ്‌കാരത്തിനു പ്രത്യേക രൂപമില്ല. നിസ്‌കാരം ഉള്‍പ്പെടെ എല്ലാ ആരാധനാ കര്‍മ്മങ്ങളും നബി(സ) സമുദായത്തിനു ചെയ്തുകാണിച്ചു തന്നിട്ടുണ്ട്. എന്നാല്‍ ചേകന്നൂരികള്‍ പറയുന്നത് നമസ്‌കാരത്തിനു പ്രത്യേക രൂപമില്ലെന്നാണ്. ”പ്രാര്‍ത്ഥനയുടെ സത്ത ഭക്തിയാണ്. ഇത് തികച്ചും മനസ്സില്‍ നിന്നുണ്ടാകേണ്ടതാകയാല്‍ ബാഹ്യ പ്രകടനങ്ങള്‍ക്ക് വലിയ സ്ഥാനമില്ല. ഏതവസ്ഥയിലും നിര്‍വഹിക്കാവുന്ന ഒരു നമസ്‌കാരമാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.” (ഖുര്‍ആന്‍ ദര്‍ശനം 2004 ഫെബ്രുവരി 6)

8. നമസ്‌കാരത്തിന് വുളൂഅ് ആവശ്യമില്ല: നിസ്‌കരിക്കാന്‍ നില്‍ക്കുന്നവര്‍ വുളൂഅ് ചെയ്യണമെന്നത് ഖുര്‍ആനിന്റെ (5:6) കല്‍പനയാണ്. എന്നാല്‍ ചേകന്നൂരീ മതത്തില്‍ വുളൂഇന്റെ ആവശ്യമില്ല. ”വുളു എടുക്കലോ തയമ്മം ചെയ്യലോ നമസ്‌കാരത്തിന്റെ ശര്‍ത്തോ നിബന്ധനയോ ആയി പരിഗണിക്കാന്‍ പാടുള്ളതല്ല. കാരണം അതു രണ്ടുമില്ലാതെ നമസ്‌കരിക്കാന്‍ പാടില്ലെന്നോ, അങ്ങനെ നമസ്‌കരിച്ചാല്‍ ആ നമസ്‌കാരം ശരിയാവുകയില്ലെന്നോ ഉള്ള യാതൊരു സൂചനയും ഖുര്‍ആനിലില്ല.” (ഖുര്‍ആനിലെ നമസ്‌കാര രൂപം: 37, ചേകന്നൂര്‍ മൗലവി). തന്റെ മതത്തിലെ നമസ്‌കാര രീതി അദ്ദേഹം തന്നെ വിവരിക്കുന്നതിങ്ങനെ: ”കൈകാലുകളും മുഖവും കഴുകാതെ ആസനവും വായും കഴുകി ശുദ്ധിയാക്കി നമസ്‌കരിച്ചാല്‍ ആ നമസ്‌കാരം ശരിയാകുമെന്നാണ് നമ്മുടെ മദ്ഹബ്. (Ibid: 34)

9. വാങ്കും ജമാഅത്തും ഖുര്‍ആനിനു വിരുദ്ധം: മുസ്‌ലിംകള്‍ അഞ്ചു നേരവും പള്ളിയില്‍ പോകണമെന്നും അവിടെ ജമാഅത്തായി നമസ്‌കരിക്കണമെന്നാണ് ഖുര്‍ആനും നബിതിരുമേനിയും പഠിപ്പിക്കുന്നത്. എന്നാല്‍ ഇതെല്ലാം മുനാഫിഖുകളുടെ ലക്ഷണമെന്നാണ് ചേകന്നൂര്‍ സിദ്ധാന്തിക്കുന്നത്. ”പകലിലെ നമസ്‌കാരം പോലും മറ്റുള്ളവര്‍ കാണത്തക്ക നിലയില്‍ നിര്‍വഹിക്കണമെന്നോ അതല്ലെങ്കില്‍ പള്ളിയില്‍ വെച്ച് ജമാഅത്തായി നടത്തണമെന്നോ ഖുര്‍ആനിലൊരിക്കലും സൂചിപ്പിച്ചതേയില്ല. എന്നല്ല നിത്യവും പള്ളിയില്‍ പോവുക എന്നത് പ്രായോഗികമേ അല്ലെന്നുവരെ ഖുര്‍ആന്‍ 9:122ലൂടെ അല്ലാഹു വ്യക്തമാക്കുകയാണല്ലോ ചെയ്തത്. നിത്യ നമസ്‌കാരം പരസ്യമാക്കി ചെയ്യല്‍ മുനാഫിഖുകളുടെയും ഖുര്‍ആന്‍ നിഷേധികളുടെയും സ്വഭാവമാണ്.” (ഖുര്‍ആന്‍ വിരുദ്ധ ബാങ്കും ജമാഅത്തും: 149, ചേകന്നൂര്‍ മൗലവി)

10. മുസ്‌ലിം പിന്നാക്കാവസ്ഥയുടെ കാരണം റമളാന്‍ നോമ്പ്: റമളാനില്‍ നോമ്പ് അനുഷ്ഠിക്കല്‍ നിര്‍ബന്ധമാണെന്ന് ഖുര്‍ആന്‍ (2: 185) പറയുന്നു. എന്നാല്‍ ചേകന്നൂര്‍ പറയുന്നത് സമുദായം അധഃപതിക്കാന്‍ കാരണം റമളാന്‍ നോമ്പാണ് എന്നാണ്. ”സാക്ഷാല്‍ നാലാമത്തെ ഇസ്‌ലാം കാര്യമായി ഖുര്‍ആന്‍ പഠിപ്പിച്ച കരാര്‍ പാലനത്തെ ഇസ്‌ലാം കാര്യങ്ങളില്‍ നിന്ന് പറ്റെ പുറംതള്ളിയതും യാതൊരു പരോപകാരവുമില്ലാത്ത നോമ്പിനെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുക വഴി അതിന്നമിതമായ സ്ഥാനം കല്‍പിച്ചതുമാണ് നമ്മുടെ സമുദായം ഇത്രയും അധഃപതിക്കാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന്.” (തറാവീഹും തഹജ്ജുദും നബിക്കു മാത്രം: 64, ചേകന്നൂര്‍ മൗലവി).

ഖുര്‍ആനുമായി യാതൊരു ബന്ധവുമില്ലാത്ത വാദങ്ങള്‍ ഖുര്‍ആനിന്റെ പേരില്‍ എഴുന്നള്ളിച്ച് സ്വന്തമായി ഒരു മതം രൂപപ്പെടുത്തിയെടുക്കാനാണ് ചേകന്നൂര്‍ മൗലവി ശ്രമിച്ചതെന്ന് ഈ ഉദാഹരണങ്ങളില്‍ നിന്നു മനസ്സിലാക്കാം. ഇതിനു പുറമെ അബദ്ധജഢിലമായ നിരവധി വാദങ്ങള്‍ ചേകന്നൂരികള്‍ അവതരിപ്പിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ഇസ്‌ലാമില്‍ നിന്ന് ഇവര്‍ തെറിച്ചുപോയിട്ടുണ്ടെന്ന് ഈ വിവരണത്തില്‍ നിന്നുതന്നെ വ്യക്തമാണല്ലോ.


ചേകന്നൂര്‍ നല്‍കുന്ന പാഠം

മതനവീകരണ ചിന്തകളെ കയറൂരിവിട്ടാല്‍ എവിടെയെത്തും എന്നതിന്റെ ഉദാഹരണമാണ് ചേകന്നൂര്‍ മൗലവി. ബാഖവീ പണ്ഡിത ബിരുദമുള്ള ഈ മനുഷ്യന്‍ ആദ്യമെത്തിപ്പെട്ടത് മുജാഹിദ് കൂടാരത്തിലാണ്. ഇജ്തിഹാദിന്റെ കവാടങ്ങള്‍ എല്ലാവര്‍ക്കു മുമ്പിലും തുറന്നിട്ട നദ്‌വത്തിന്റെ സ്ഥാപനങ്ങളില്‍ വെച്ചാണ് മൗലവി പലപ്പോഴും ‘ഗവേഷണ നിരീക്ഷണങ്ങ’ളിലേര്‍പ്പെട്ടത്. പക്ഷേ, അന്നതു തിരിച്ചറിയാന്‍ മുജാഹിദ് നേതൃത്വത്തിനായില്ല. സുന്നീ മുഖ്യധാരയെ തല്ലാനുള്ള ഒരു വടി എന്ന നിലയില്‍ അദ്ദേഹത്തെ തോളിലേറ്റി നടക്കുകയായിരുന്നു അവര്‍. മുജാഹിദ് വേദികളുപയോഗപ്പെടുത്തി സുന്നികള്‍ക്കനുകൂലമായ ഹദീസുകള്‍ മുഴുവന്‍ മൗലവി പരിഹസിച്ചുതള്ളിയപ്പോള്‍, ഇ.കെ. ഹസന്‍ മുസ്‌ലിയാരെപോലുള്ള ക്രാന്തദര്‍ശികള്‍ അതിന്റെ ദുരന്തത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയതാണ്.

അന്ന് കയ്യടിച്ചു പ്രോല്‍സാഹിപ്പിച്ചവര്‍ മൗലവിയുടെ ഉള്ളിലിരുപ്പ് തിരിച്ചറിഞ്ഞത് പിന്നീടാണ്. മുജാഹിദുകള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയാത്തവിധം മൗലവിയുടെ ഇജ്തിഹാദ് പുരോഗമിച്ചപ്പോള്‍, അദ്ദേഹത്തിന് നദ്‌വത്തിന്റെ സ്ഥാപനങ്ങളില്‍ നിന്ന് പടിയിറങ്ങേണ്ടിവന്നു. പിന്നീടദ്ദേഹം എത്തിപ്പെട്ടത് മുജാഹിദുകളേക്കാള്‍ വിശാലമായി ഇജ്തിഹാദ് നടത്തുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ കേന്ദ്രങ്ങളിലാണ്. അതിരുകളില്ലാത്ത മൗലവിയുടെ ഗവേഷണം പുരോഗമിച്ചപ്പോള്‍ അവര്‍ക്കും അദ്ദേഹത്തെ ഉള്‍കൊള്ളാനായില്ല. അങ്ങനെയാണദ്ദേഹം ഒരു പുതിയ സംഘടനയുമായി രംഗത്തു വരുന്നതും ‘ഗവേഷണ’ഫലങ്ങളെല്ലാം പൂര്‍ണമായി പരസ്യപ്പെടുത്തുന്നതും.

മുസ്‌ലിം മുഖ്യധാരയോടൊപ്പം നില്‍ക്കുന്നവര്‍ക്കൊന്നും അദ്ദേഹത്തിന്റെ പുത്തന്‍ ചിന്തകള്‍ തീരെ ഉള്‍കൊള്ളാന്‍ സാധിച്ചിരുന്നില്ല. മുജാഹിദ്-ജമാഅത്ത് പ്രസ്ഥാനങ്ങളില്‍ ചേക്കേറുകയും മോഡേണിസം തലക്കു പിടിക്കുകയും ചെയ്ത ചിലരാണ് മൗലവിയുടെ സൊസൈറ്റിയില്‍ അംഗമായത്. പില്‍കാലത്ത് നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡണ്ടായി വന്ന ഒരു മൗലവി പോലും അതില്‍ സജീവമായിരുന്നു. ചേകന്നൂരിസം ഏറ്റവും വലിയ ഭീഷണി സൃഷ്ടിച്ചതും ഈ രണ്ടു പ്രസ്ഥാനങ്ങള്‍ക്കു തന്നെയാണ്. പാരമ്പര്യ മുസ്‌ലിം കുടുംബത്തില്‍ ജനിച്ചവര്‍ മതനവീകരണ വാദങ്ങളില്‍ ആകര്‍ഷിക്കപ്പെട്ട് ആദ്യം മുജാഹിദ് പ്രസ്ഥാനത്തിലേക്കും അവിടെ നിന്നും ‘പുരോഗതി’ പ്രാപിക്കുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയിലേക്കും അവിടെ നിന്നും കൂടുതല്‍ പുരോഗമന ചിന്തയും ഗവേഷണ നിരീക്ഷണങ്ങളും വഴി ചേകന്നൂരിസത്തിലേക്കോ മോഡേണിസത്തിലേക്കോ ചേക്കേറുന്ന ഒരു ചിത്രമാണ് നാം ഇവിടെ കാണുന്നത്. നിബന്ധനകളും പരിമിതികളുമില്ലാതെ മതപ്രമാണങ്ങളില്‍ സ്വതന്ത്ര ഗവേഷണം നടത്താന്‍ സര്‍വ്വവിധ പ്രോല്‍സാഹനങ്ങളും നല്‍കുകയും മതനവീകരണ ചിന്തയെ കയറൂരിവിടുകയും ചെയ്തതിന്റെ ദുരന്തഫലമാണ് ചേകന്നൂരിസമെന്ന് ഉറപ്പിച്ചു പറയാം. ഹദീസ് നിഷേധത്തിന്റെ പുതിയ പാഠങ്ങള്‍ രചിച്ച് ബുഖാരിയിലും മുസ്‌ലിമിലുമെല്ലാം ദൗര്‍ബല്യം കണ്ടെത്തുന്ന മുജാഹിദ് പ്രസ്ഥാനത്തിലെ സുല്ലമീ ലൈന്‍ ഈ വഴിയിലേക്കു തന്നെയാണ് നീങ്ങുന്നതെന്ന ആരോപണങ്ങള്‍ ഇതിനു ശക്തി പകരുന്നു.

മുഖ്യധാരാ മുസ്‌ലിംകളെ സ്വാധീനിക്കാനാകാത്തതുകൊണ്ടു തന്നെ തലയെടുപ്പുള്ള ഒരു പ്രസ്ഥാനമായി ഉയര്‍ന്നുവരാന്‍ ചേകന്നൂരിസത്തിനായില്ല. അതിനിടെ ചേകന്നൂര്‍ മൗലവിയുടെ നിരോധനമുണ്ടാവുകയും പ്രസ്ഥാനം കൂടുതല്‍ നിഷ്‌ക്രിയമാവുകയും ചെയ്തു. ഏതാനും ചില വ്യക്തികളില്‍ മാത്രം ഒതുങ്ങുന്ന ഒരു സൊസൈറ്റി മാത്രമാണിപ്പോള്‍ അത്.

ചേകന്നൂര്‍ മൗലവിയുടെ തിരോധാനം സി.ബി.ഐ. ഉള്‍പ്പെടെ പ്രമുഖ കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചിട്ടും ഇതുവരെ അതേകുറിച്ച് കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വിഷയത്തില്‍ മുസ്‌ലിം സമുദായത്തിനു വലിയ താല്‍പര്യമൊന്നും ഇല്ലാത്തതുകൊണ്ട് തന്നെ സമുദായ ശത്രുക്കളാണ് ആ വിഷയത്തില്‍ മുന്നിട്ടിറങ്ങിയത്. സംഘ്പരിവാര്‍ സംഘടനയായ ബി.ജെ.പിയും യുക്തിവാദി സംഘവുമാണ് ചേകന്നൂര്‍ തിരോധാനത്തില്‍ ഏറെ സങ്കടപ്പെട്ടതും കണ്ണീരൊഴിക്കിയതും. സമുദായത്തിന്റെ ശത്രുക്കള്‍ക്ക് ഗുണം ചെയ്യുന്നതായിരുന്നു ചേകന്നൂരിസത്തിന്റെ ഓരോ ചുവടുവെപ്പുകളുമെന്നു ഇതില്‍ നിന്നും മനസ്സിലാക്കാം.


മുഖ്യധാരയും വിഘടിത ചേരികളും: സ്വാദിഖ് ഫൈസി താനൂര്‍

Friday 23 September 2016

അബൂ മുസ്‌ലിം ഖൗലാനി (റ)

 

ഈമാന്റെ കെടാവിളക്ക്

ഹജ്ജതുല്‍ വദാഇല്‍ നിന്നും മടങ്ങിയെത്തിയതോടെ നബി തിരുമേനി(സ)യ്ക്ക് രോഗം അധികരിച്ചുവെന്ന വാര്‍ത്ത അറേബ്യന്‍ ഉപഭൂഖണ്ഡത്തിലാകെ പ്രചരിച്ചു. വിശ്വാസം ഉള്‍കൊണ്ടിരുന്നതിനു ശേഷം കുഫ്‌റിലേക്ക് മടങ്ങാനും, അല്ലാഹുവിന്റെ മേല്‍ കള്ളം കെട്ടിച്ചമക്കാനുമുള്ള പൈശാചിക ചിന്ത അസ്‌വദുല്‍ അന്‍സിയില്‍ അങ്ങിനെയാണ് ഉടലെടുത്തത്. താന്‍ അല്ലാഹുവില്‍ നിന്നും അയക്കപ്പെട്ട നബിയാണെന്ന് യമനിലുള്ള തന്റ ജനതയുടെ മുമ്പാകെ അയാള്‍ വാദിച്ചു.

ശക്തനും കൊള്ളരുതാത്തവനുമായ കറുമ്പന്‍ അതികായനായിരുന്നു അസ്‌വദുല്‍ അന്‍സി. ജാഹിലിയ്യാ കാലത്തില്‍ തന്നെ അയാള്‍ ജോത്സ്യത്തില്‍ നിപുണനും ജനസമക്ഷം കണ്‍കെട്ട് വിദ്യകള്‍ കാണിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം ഭാഷാനിപുണന്‍, വാക്‌സാമര്‍ത്ഥ്യം, ബുദ്ധികൂര്‍മത, കെട്ടുകഥകള്‍ പറഞ്ഞ് പൊതുജനത്തെയും, സമ്മാനങ്ങളും കാണിക്കകളും നല്‍കി നേതാക്കളെയും കൈയ്യിലെടുക്കാനുള്ള കഴിവ് എന്നിവയും അയാള്‍ക്കുണ്ടായിരുന്നു. തന്നെ സംബന്ധിച്ചുള്ള ഭീതിയും നിഗൂഢതയും നിലനിര്‍ത്തുന്നതിനായി കറുത്ത മുഖംമൂടി അണിഞ്ഞല്ലാതെ അയാള്‍ ജനസമക്ഷം പ്രത്യക്ഷപ്പെട്ടിരുന്നില്ല.

ഉണക്കപ്പുല്ലില്‍ തീപിടിക്കുന്നത് പോലെ യമനില്‍ അസ്‌വദുല്‍ അന്‍സിയുടെ പ്രബോധനം പടര്‍ന്നുപിടിച്ചു. കള്ളം കെട്ടിച്ചമയ്ക്കാനും പൊലിപ്പിച്ചു കാട്ടാനുമുള്ള അയാളുടെ നൈപുണ്യവും, അതിനെ പിന്തുണക്കുന്ന അനുചരരുടെ കുശലതയും പ്രബോധന പ്രവര്‍ത്തനങ്ങളെ സഹായിച്ചത് പോലെ, സ്വഗോത്രമായ ബനൂ മദ്ഹിജിന്റെ പിന്തുണയും അതിന് സഹായകമായിട്ടുണ്ട്. അന്ന് യമനിലെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ളതും വലുതും ശക്തവുമായ ഗോത്രമായിരുന്നു അത്.

ആകാശത്തു നിന്നും ഒരു മലക്ക് ദിവ്യസന്ദേശവുമായി ഇറങ്ങി വരുന്നുണ്ടെന്നും, അദൃശ്യവൃത്താന്തങ്ങള്‍ അറിയിച്ചു തരുന്നുണ്ടെന്നും അയാള്‍ ജനസമക്ഷം വാദിച്ചിരുന്നു. ഈ വാദം ശരിയാണെന്ന് സമര്‍ത്ഥിക്കാനായി പല മാര്‍ഗവും അയാള്‍ പയറ്റി.

ജനങ്ങളുടെ വിശേഷങ്ങളും പ്രശ്‌നങ്ങളും കണ്ടെത്താനും, രഹസ്യങ്ങളും വൃത്താന്തങ്ങളും നിരീക്ഷിക്കാനും എല്ലാ സ്ഥലത്തും അയാള്‍ ചാരന്മാരെ നിയോഗിക്കുമായിരുന്നു. ആശകളും ആശങ്കകളുമായി മറഞ്ഞു കിടന്നിരുന്ന വിവരങ്ങള്‍ അവര്‍ എത്തിച്ചുകൊടുക്കും. തദവസരത്തില്‍ അവര്‍ ജനങ്ങളെ സമീപിച്ച് അയാളില്‍ ശരണം തേടാനും സഹായം അര്‍ത്ഥിക്കാനും പ്രേരണ ചെലുത്തും. അങ്ങിനെ എത്തുന്നവരോട് അവരുടെ ആവശ്യങ്ങള്‍ അയാള്‍ തന്നെ പറയും. പ്രയാസം അനുഭവിക്കുന്നവരുടെ സങ്കടങ്ങള്‍ അയാള്‍ തന്നെ പറഞ്ഞുതുടങ്ങും. അവരുടെ രഹസ്യങ്ങളെല്ലാം അറിയുന്നുണ്ടെന്ന് കാണിച്ചു കൊടുക്കും. ബുദ്ധിയെ ഭ്രമിപ്പിക്കുന്ന അചിന്തനീയമായ അത്ഭുതങ്ങളും അമാനുഷിക പ്രവര്‍ത്തികളും അവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കും.

ക്രമേണ അയാള്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. കീര്‍ത്തി പരന്നു. അനുയായികള്‍ അധികരിച്ചു. അവരെയുമായി അയാള്‍ സ്വന്‍ആയിലേക്കിറങ്ങി. ശേഷം സ്വന്‍ആയില്‍ നിന്നും മറ്റ് പ്രദേശങ്ങളിലെത്തി. അങ്ങിനെ ഹദര്‍മൗത്തിനും ത്വാഇഫിനും ഇടയിലും ബഹ്‌റൈനിനും ഏദനും ഇടയിലുള്ള ദേശങ്ങള്‍ അയാള്‍ക്ക് കീഴടങ്ങി.

അസ്‌വദുല്‍ അന്‍സിക്ക് അധികാരം ലഭിക്കുകയും, നാടുകളും നാട്ടുകാരും കീഴടങ്ങുകയും ചെയ്തപ്പോള്‍ അയാള്‍ എതിരാളികളെ പിന്തുടര്‍ന്നു തുടങ്ങി. സത്യമതത്തില്‍ ഉറച്ചവിശ്വാസവും ആദരവായ നബിയില്‍ ദൃഢമായ ഉറപ്പും അല്ലാഹുവിനോടും റസൂലിനോടും സത്യസന്ധമായ അനുസരണയുമുള്ള സത്യം വിളിച്ചുപറയുന്ന അസത്യത്തോട് രാജിയാകാത്തവരെല്ലാം ഇയാളുടെ എതിരാളികളില്‍ ഉണ്ടായിരുന്നു. അബൂ മുസ്‌ലിം ഖൗലാനീ എന്നറിയപ്പെടുന്ന അബ്ദുല്ലാ ബിന്‍ ഥുവബ് ഇവരുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നു.

മതവിഷയത്തില്‍ അടിയുറപ്പും ഈമാനികമായി ശക്തനും നേരിന് വേണ്ടി ഉള്ളുറപ്പോടെ നിലകൊള്ളുന്നവനുമായിരുന്നു അബൂ മുസ്‌ലിം ഖൗലാനി. അദ്ദേഹം അല്ലാഹുവിനോട് ആത്മാര്‍ഥത പുലര്‍ത്തി, ഇഹലോകത്തിലെ അലങ്കാരങ്ങളെ അവഗണിച്ചു, ജീവിതവിഭവങ്ങളുടെ മാസ്മരികതയില്‍ വിരക്തി പുലര്‍ത്തി, അല്ലാഹുവിനെ അനുസരിക്കാനും അവനിലേക്ക് ക്ഷണിക്കാനുമായി ജീവിതം ഉഴിഞ്ഞുവെച്ചു. നശ്വരമായ ദുന്‍യാവിന് പകരം ശാശ്വതമായ പരലോകം വിലക്കു വാങ്ങി. അങ്ങിനെ ജനം അദ്ദേഹത്തെ തങ്ങളുടെ മനസ്സുകളില്‍ ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിച്ചു. ഉള്ളും പുറവും ശുദ്ധമായ, പ്രാര്‍ത്ഥനക്ക് അല്ലാഹുവിങ്കല്‍ നിന്നും ഉത്തരം ലഭിക്കുന്ന ഒരാളായി അവര്‍ അദ്ദേഹത്തെ ദര്‍ശിച്ചു.


ഇബ്‌റാഹീം ഖലീലിനെ പോലൊരു ഖൗലാനി

തന്റെ പ്രബോധനത്തെ ഒളിഞ്ഞും തെളിഞ്ഞും എതിര്‍ക്കുന്നവരെ ഭയപ്പെടുത്തി മാനസികമായി അടിച്ചമര്‍ത്താനായി, അബൂ മുസ്‌ലിമിനെ നിഷ്‌കരുണം പിടികൂടാന്‍ അസ്‌വദുല്‍ അന്‍സി തീരുമാനിച്ചു. സ്വന്‍ആയിലെ വെളിമ്പ്രദേശങ്ങളിലൊന്നില്‍ വിറകുകള്‍ കൂട്ടി തീ കൊടുക്കാന്‍ അയാള്‍ തിട്ടൂരമിറക്കി. യമനിലെ പണ്ഡിതനും ഭക്തനുമായ അബൂ മുസ്‌ലിം ഖൗലാനിയുടെ പശ്ചാതാപത്തിനും, തന്റെ പ്രവാചകത്വം അംഗീകരിക്കലിനും സാക്ഷിയാകാനായി അയാള്‍ ജനങ്ങളെ ക്ഷണിച്ചു വരുത്തി.

ജനം തിങ്ങിനിറഞ്ഞിരുന്ന മൈതാനത്തിലേക്ക്, നിശ്ചചയിക്കപ്പെട്ട സമയത്ത് അസ്‌വദുല്‍ അന്‍സി കടന്നുവന്നു. അഹങ്കാരികളായ പ്രഭൃതികളും മുതിര്‍ന്ന അനുയായികളും അയാളെ പൊതിഞ്ഞുനിന്നു. കാവല്‍ക്കാരും സേനാനായകരും അയാളെ വലയത്തിലാക്കി. അഗ്നിയുടെ മുമ്പിലായി സ്ഥാപിക്കപ്പെട്ട സിംഹാസനത്തില്‍ അയാള്‍ ഇരുന്നു. കണ്‍പാര്‍ത്തിരുന്ന ജനദസ്സിലേക്ക് അബൂ മുസ്‌ലിം ഖൗലാനിയെ കൊണ്ടുവന്നു. തെമ്മാടിയായ കള്ളവാദി അഹന്തയോടെ അദ്ദേഹത്തെ  നോക്കി. പിന്നെ തന്റെ മുമ്പില്‍ ആളിക്കത്തുന്ന അഗ്നിയിലേക്ക് പരുഷമായി നോക്കി. ശേഷം തിരിഞ്ഞു നിന്ന് അബൂ മൂസല്‍ ഖൗലാനിയോട് ചോദിച്ചു: മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്ന് നീ സാക്ഷ്യം വഹിക്കുന്നുണ്ടോ?

അബൂ മുസ്‌ലിം ഖൗലാനി പറഞ്ഞു: അതെ, അദ്ദേഹം അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അദ്ദേഹം മുര്‍സലുകളുടെ നേതാവാണ്. അവസാനത്തെ നബിയുമാണ്.

അസ്‌വദ് പുരികക്കൊടി വളച്ചു കൊണ്ട് ചോദിച്ചു; ഞാന്‍ അല്ലാഹുവിന്റെ  ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്നുവോ?

അബൂ മുസ്‌ലിം: എന്റെ ചെവിക്ക് കേള്‍വിക്കുറവുണ്ട്. നീ പറയുന്നത് കേള്‍ക്കാന്‍ കഴിയുന്നില്ല.

അസ്‌വദ്: അങ്ങിനെയെങ്കില്‍ നിന്നെ ഞാന്‍ ഈ തീയില്‍ എറിയും.

അബൂ മുസ്‌ലിം: നീ അത് ചെയ്യുമെങ്കില്‍, വിറക് ഇന്ധനമായുള്ള ഈ തീയ്യിനെ കൊണ്ട് മനുഷ്യനും കല്ലും ഇന്ധനമായ, പരുക്കന്മാരും ബലിഷ്ഠരും, അല്ലാഹുവിന്റെ കല്‍പനക്ക് എതിരു കാണിക്കാതെ, കല്‍പിക്കപ്പെടുന്നതെന്തും ചെയ്യുന്ന മലക്കുകളുള്ള നരകത്തില്‍ നിന്നും ഞാന്‍ രക്ഷപ്പെടും.

അസ്‌വദ്: ഞാന്‍ ധ്യതികൂട്ടുന്നില്ല. നിനക്ക് ഒന്നുകൂടി ആലോചിക്കാനായി അവസരം തരാം.

അയാള്‍ വീണ്ടും ചോദിച്ചു: മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്ന് നീ സാക്ഷ്യം വഹിക്കുന്നുണ്ടോ?.

അബൂ മുസ്‌ലിം: അതെ, അവിടുന്ന് അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. സത്യവും നേരായതുമായ മതവുമായി അല്ലാഹു അദ്ദേഹത്തെ നിയോഗിച്ചതാണ്. അദ്ദേഹത്തിന്റെ നിയോഗത്തോടെ ദൈവിക ദൗത്യങ്ങള്‍ക്ക് പരിസമാപ്തിയായി.

അസ്‌വദിന്റെ കോപം ഇരട്ടിച്ചു. അയാള്‍ ചോദിച്ചു: ഞാന്‍ അല്ലാഹുവിന്റെ പ്രവാചകനാണെന്ന് അംഗീകരിക്കുന്നുണ്ടോ?

അബൂ മുസ്‌ലിം: ഞാന്‍ നിന്നോട് പറഞ്ഞില്ലേ, എന്റെ ചെവിക്ക് കേള്‍വിക്കുറവുണ്ടെന്ന്. നിന്റെ ഈ സംസാരം കേള്‍ക്കാന്‍ കഴിയുന്നില്ല.

നിസ്സങ്കോചം ധ്യഢമാനസനായി ശാന്തമായ ഭാവത്തിലുള്ള മറുപടിയില്‍ അസ്‌വദുല്‍ അന്‍സി കോപം കൊണ്ട് ജ്വലിച്ചു. അദ്ദേഹത്തെ തീകുണ്ഡത്തില്‍ എറിയാന്‍ കല്‍പിക്കാന്‍ ഒരുങ്ങി. ആ സന്ദര്‍ഭത്തില്‍ അയാളുടെ കിങ്കരന്മാരില്‍ ഒരാള്‍ അടുത്ത് വന്ന് ചെവിയില്‍ മന്ത്രിച്ചു ‘താങ്കള്‍ക്ക് അറിയാവുന്നത് പോലെ അദ്ദേഹം ശുദ്ധമനസ്‌കനും പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കുന്നവനുമാണ്. വിഷമഘട്ടങ്ങളില്‍ അല്ലാഹുവിനെ കൈയ്യൊഴിക്കാത്തവനെ അല്ലാഹുവും കൈയ്യൊഴിയുകയില്ല. നീ അദ്ദേഹത്തെ തീയിലെറിയുകയും അല്ലാഹു രക്ഷപ്പെടുത്തുകയും ചെയ്താല്‍ നീ പടുത്തുയര്‍ത്തിയതെല്ലാം ഒറ്റ നിമിഷം കൊണ്ട് തകര്‍ന്നടിയും. നിന്റെ നുബുവ്വത്തിനെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിഷേധിക്കുന്നതിന് അത് നിമിത്തമാകും. തീ അദ്ദേഹത്തെ ദഹിപ്പിച്ചെങ്കില്‍ തന്നെയും ജനം അതില്‍ അത്ഭുതം കൂറുകയും അദ്ദേഹത്തിന് ബഹുമതി ലഭിക്കുകയും ചെയ്യും. അദ്ദേഹത്തെ അവര്‍ രക്തസാക്ഷികളുടെ ഗണത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യും. അത്‌കൊണ്ട് അദ്ദേഹത്തെ ബന്ധനമുക്തനാക്കി നാട് കടത്തി ആ പ്രശ്‌നത്തില്‍ നിന്നും ഒഴിവാകൂ.’

അസ്‌വദ് അന്‍സി കിങ്കരന്മാരോട് കൂടിയാലോചിച്ചു അദ്ദേഹത്തെ നാടുകടത്താന്‍ ഉത്തരവായി. 

(ലഭ്യമായ വിവര സ്രോതസ്സുകളില്‍ മിക്കതും സൂചിപ്പിക്കുന്നത് അദ്ദേഹത്തെ അയാള്‍ തീയിലിട്ടെന്നും ഇബ്‌റാഹീമിന് സംഭവിച്ചത് പോലെ തീ അദ്ദേഹത്തിന് തണുപ്പും രക്ഷയുമായി എന്നുമാണ്. വസ്തുത അല്ലാഹുവിന് അറിയാം)


അബൂബക്‌റും ഉമറും (റ) നല്‍കിയ ആദരവ്

തീക്കുണ്ഡത്തില്‍ നിന്നും രക്ഷപെട്ട അബൂ മുസ്‌ലിം മദീനയിലേക്ക് തിരിക്കാനാണ് ആഗ്രഹിച്ചത്. നബി തിരുമേനിയെ കണ്ടുമുട്ടണമെന്ന് അദ്ദേഹത്തിന് കലശലായ ആഗ്രഹമുണ്ടായിരുന്നു. തിരുനബിയുടെ ദര്‍ശനത്തിലൂടെ കണ്ണിന് അഞ്ജനമെഴുതുന്നതിനും, അവിടുന്നിനോട് ഒത്തുകഴിഞ്ഞ് ഉള്‍പുളകമണിയുന്നതിനും മുമ്പേ തന്നെ അദ്ദേഹം നബിയില്‍ വിശ്വസിച്ചിരുന്നു. പക്ഷെ നബി(സ)യുടെ വിയോഗത്തിന്റെയും തുടര്‍ന്ന് അബൂബക്ര്‍ സ്വിദ്ദീഖ് മുസ്‌ലിംകളുടെ ഖിലാഫത്ത് ഏറ്റെടുത്തതിന്റെയും വൃത്താന്തം വന്നെത്തുന്നതിനു മുമ്പ്, മദീന മുനവ്വറയെന്ന യഥ്‌രിബിന്റെ ഓരത്ത് എത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ആദരണീയനായ നബിയുടെ വിയോഗത്തിലെ മനോവ്യഥ ആദ്ദേഹത്തിന്റെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചു.

അബൂ മുസ്‌ലിം മദീനയില്‍ എത്തി. തിരുദൂതരുടെ മസ്ജിദ് ലക്ഷ്യമാക്കി നടന്നു. മസ്ജിദിന്റെ മുമ്പില്‍ എത്തിയപ്പോള്‍ കവാടത്തിന്റെ സമീപത്തായി ഒട്ടകത്തെ കെട്ടിയിട്ട്, വിശുദ്ധ നബിയുടെ ഹറമിലേക്ക് കടന്ന്, നബി തിരുമേനി(സ)യ്ക്ക് സലാം പറഞ്ഞു. പിന്നീട് മസ്ജിദിലെ ഒരു തൂണിന്റെ പിന്നില്‍ നിന്ന് നിസ്‌കരിക്കാന്‍ തുടങ്ങി. നമസ്‌കരിച്ച് കഴിഞ്ഞപ്പോള്‍ ഉമര്‍ ബിന്‍ ഖത്താബ് അദ്ദേഹത്തിന്റെ മുമ്പില്‍ വന്നുനിന്നു ചോദിച്ചു: എവിടുത്തുകാരനാണ്?

അബൂ മുസ്‌ലിം പറഞ്ഞു: യമനില്‍ നിന്നാണ്.

ഉമര്‍: അല്ലാഹുവിന്റെ ശത്രു തീക്കുണ്ഡമൊരുക്കിയ നമ്മുടെ ചങ്ങാതിയെ അല്ലാഹു എന്ത് ചെയ്തു? അല്ലാഹു അതില്‍ നിന്നും രക്ഷപ്പെടുത്തിയോ?

അബൂ മുസ്‌ലിം: അദ്ദേഹം സുഖമായിരിക്കുന്നു.

ഉമര്‍: അല്ലാഹുവില്‍ സത്യംചെയ്ത് ഞാന്‍ ചോദിക്കുന്നു, അത് താങ്കള്‍ തന്നെയല്ലെ?

അബൂ മുസ്‌ലിം: അതെ.

അദ്ദേഹത്തിന്റെ നയനങ്ങള്‍ക്കിടയില്‍ ചുംബിച്ചു കൊണ്ട് ഉമര്‍ ചോദിച്ചു: അല്ലാഹുവിന്റെയും താങ്കളുടെയും ശത്രുവിനെ അല്ലാഹു എന്ത് ചെയ്‌തെന്ന് അറിയാമോ?

അബൂ മുസ്‌ലിം പറഞ്ഞു: ഇല്ല, യമന്‍ വിട്ടത് മുതല്‍ അയാളുടെ ഒരു വാര്‍ത്തയും എനിക്ക് അറിയില്ല.

ഉമര്‍: അവശേഷിച്ച സത്യസന്ധരായ വിശ്വാസികളുടെ കരങ്ങളാല്‍ അല്ലാഹു അയാളെ കൊന്നുകളഞ്ഞു. അയാളുടെ ഭരണം നീക്കം ചെയ്തു. അയാളുടെ അനുയായികളെ അല്ലാഹുവിന്റെ മതത്തിലേക്ക് തിരിച്ചുതന്നു.

അബൂ മുസ്‌ലിം: കെട്ടിച്ചമച്ച കളവിലൂടെ പൊളിവിനെ പൊരുളാണെന്ന് ധരിച്ചുവശായ യമന്‍കാര്‍ ഇസ്‌ലാമിന്റെ ചിറകിന്റെ അടിയിലേക്ക് മടങ്ങിവന്നതും, അസ്‌വദുല്‍ അന്‍സിയുടെ പതനവും കണ്ട് കണ്‍കുളിര്‍ക്കുന്നതിനും മുമ്പ്, ഇഹലോകത്തില്‍ നിന്നും എന്നെ പറഞ്ഞുവിടാത്ത അല്ലാഹുവിനത്രെ സര്‍വ്വസ്തുതി.

ഉമര്‍: അല്ലാഹുവിന്റെ ഖലീലായ നമ്മുടെ പിതാവ് ഇബ്‌റാഹീം(അ)നോട് ചെയ്തത് പോലുള്ള ചെയ്തിക്ക്, മുഹമ്മദിന്റെ ഉമ്മത്തില്‍ നിന്നും വിധേയനാകേണ്ടിവന്ന ഒരാളെ എനിക്ക് കാണിച്ചുതന്ന അല്ലാഹുവിനെ ഞാനും സ്തുതിയ്ക്കുകയാണ്.

അങ്ങിനെ ഉമര്‍ അദ്ദേഹത്തിന്റെ കൈ പിടിച്ച് അബൂബക്‌റിന്റെ അടുക്കലേക്ക് നടന്നു. കടന്നുചെന്നപ്പോള്‍ ഖലീഫയോട് ഉപചാരപൂര്‍വ്വം അദ്ദേഹം സലാം പറയുകയും അനുസരണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തന്റെയും ഉമറിന്റെയും ഇടയിലായി സ്വിദ്ദീഖ് അദ്ദേഹത്തെ ഇരുത്തി. അബൂബക്‌റും ഉമറും അദ്ദേഹത്തോട് അസ്‌വദുല്‍ അന്‍സിയയുമായിട്ടുള്ള സംഭവങ്ങള്‍ അന്വേഷിച്ചറിയാന്‍ തുടങ്ങി.

അബൂ മുസ്‌ലിം കുറച്ചുകാലം മദീന മുനവ്വറയില്‍ താമസിച്ചു. റസൂലുല്ലാഹി(സ)യുടെ മസ്ജിദിലാണ് അക്കാലയളവില്‍ അദ്ദേഹം താമസിച്ചത്. അല്ലാഹു കണക്കാക്കിയിടത്തോളം പരിശുദ്ധ റൗദയില്‍ അദ്ദേഹം നിസ്‌കരിച്ചു. അബൂ ഉബൈദ ബിന്‍ ജര്‍റാഹ്, അബൂദര്‍റുല്‍ ഗിഫാരീ, ഉബാദ ബിന്‍ സ്വാമിത്, മുആദ് ബിന്‍ ജബല്‍, ഔഫ് ബിന്‍ മാലിക് അശ്ജഈ പോലുള്ള അഭിവന്ദ്യരായ സഹാബികളില്‍ നിന്നും അദ്ദേഹം ഏറെ പഠിച്ചു.

ശാമില്‍ പോയി താമസിക്കണമെന്ന് അബൂ മുസ്‌ലിമിന് തോന്നി. റോമുമായുള്ള പോരാട്ടത്തില്‍ മുസ്‌ലിം സൈന്യത്തില്‍ പങ്കാളിത്തം വഹിച്ച്, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കഴിഞ്ഞുകൂടി പ്രതിഫലം നേടണമെന്നുള്ള മോഹമായിരുന്നു, ശാം അതിര്‍ത്തിയോട് അടുത്ത് കഴിയണമെന്നുള്ള ഉദ്ദേശത്തിന്റെ പിന്നിലുണ്ടായിരുന്നത്. 


മുആവിയയുടെ (റ) നേരെ ചൂണ്ടിയ വിരല്‍

അമീറുല്‍ മുഅ്മിനീന്‍ മുആവിയ ബിന്‍ അബീസുഫ്‌യാന്‍(റ)വിലേക്ക് ഖിലാഫത്ത് നീങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ സദസ്സില്‍ അബൂ മുസ്‌ലിം പലവട്ടവും പോകാറുണ്ടായിരുന്നു. മുആവിയയോടുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ പ്രസിദ്ധമാണ്. ആ സംഭവങ്ങള്‍ ഉത്തുംഗത്തിലുള്ള രണ്ടാളുകളെ കാണിച്ചുതരുന്നു, അന്തകരണവിശുദ്ധി എടുത്തണിഞ്ഞ രണ്ടാളുകളെ ഉദ്‌ഘോഷിക്കുന്നു.

ഒരിക്കല്‍ മുആവിയ(റ)വിന്റെ സദസ്സിലേക്ക് അബൂ മുസ്‌ലിം കടന്നുചെല്ലുമ്പോള്‍ കാണുന്നത് ബൃഹത്തായ ഒരു സദസ്സില്‍ അദ്ദേഹം അധ്യക്ഷം വഹിക്കുന്നതാണ്. സാമ്രാജ്യത്തിലെ പ്രജകളും സൈനിക നായകരും പ്രമുഖ വ്യക്തിത്വങ്ങളും അദ്ദേഹത്തെ പൊതിഞ്ഞുനില്‍ക്കുന്നു.

ജനം അദ്ദേഹത്തെ പരിധിവിട്ട് ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് അബൂ മുസ്‌ലിം കണ്ടു. മുആവിയയുടെ അവസ്ഥയില്‍ അബൂ മുസ്‌ലിമിന് കടുത്ത ആശങ്കയുണ്ടായി. ക്ഷണത്തില്‍ അദ്ദേഹം വിളിച്ചു: അസ്സലാമു അലൈക യാ അജീറല്‍ മുഅ്മിനീന്‍ (വിശ്വാസികളുടെ കൂലിക്കാരാ, നിനക്ക് രക്ഷയുണ്ടാകട്ടെ).

ജനം തിരിഞ്ഞു നിന്ന് അദ്ദേഹത്തോട് പറഞ്ഞു: അബൂ മുസ്‌ലിമേ, അമീറുല്‍ മുഅ്മിനീനെന്ന് പറയൂ. അദ്ദേഹം അവരെ തെല്ലും ഗൗനിച്ചില്ല. അദ്ദേഹം വിളിച്ചു: അസ്സലാമു അലൈക യാ അജീറല്‍ മുഅ്മിനീന്‍. ജനം പറഞ്ഞു: അബൂ മുസ്‌ലിമേ, അമീറുല്‍ മുഅ്മിനീന്‍. അദ്ദേഹം അവര്‍ക്ക് ചെവികൊടുത്തില്ല, അവരെ തിരിഞ്ഞുനോക്കിയില്ല. അദ്ദേഹം വിളിച്ചു: അസ്സലാമു അലൈക യാ അജീറല്‍ മുഅ്മിനീന്‍. പിന്നെയും ജനം തിരുത്തുമെന്നായപ്പോള്‍ മുആവിയ അവരോട് പറഞ്ഞു: അബൂ മുസ്‌ലിമിനെ വിട്ടേക്കൂ, എന്താണ് താന്‍ പറയുന്നതെന്ന് അദ്ദേഹത്തിന് അറിയാം.

മുആവിയയുടെ അടുത്തേക്ക് ചെന്ന് അബൂ മുസ്‌ലിം പറഞ്ഞു: ‘താങ്കളെ പോലുള്ളവര്‍, അല്ലാഹു ജനത്തിന്റെ കാര്യത്തില്‍ താങ്കളെ ഉത്തരവാദിത്വം ഏല്‍പിച്ചു കഴിഞ്ഞിരിക്കെ, കൂലിക്ക് ആളെ നിശ്ചയിച്ച് ആടുകളുടെ കാര്യം ഏല്‍പിച്ചുകൊടുക്കുകയും, നല്ല നിലയില്‍ പരിപാലിച്ച് അവയുടെ ശരീരം സംരക്ഷിച്ച് കൊണ്ട് കമ്പിളിയും പാലും കൂടുതലായി ലഭ്യമാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പ്രതിഫലം നിശ്ചയിക്കപ്പെട്ട ഒരുവനെപ്പോലെയാണ്. ചെറിയവ വലുതാവുകയും മെലിഞ്ഞവ തടിവെയ്ക്കുകയും രോഗമുള്ളവ സുഖം പ്രാപിക്കുകയും ചെയ്യുന്നത് വരെ കരാര്‍ പ്രകാരം നിലകൊണ്ടാല്‍ അവന് കൂലിയും കിട്ടും കൂടുതലും കിട്ടും. നല്ല നിലയില്‍ പരിപാലിക്കാതെ മെലിഞ്ഞവ ചത്തുപോകുകയും തടിച്ചവ മെലിയുകയും കമ്പിളിയും പാലും കിട്ടാതെ വരികയും ചെയ്താല്‍ കൂലി തടയപ്പെടും, ഉടമ കോപിഷ്ഠനാകും ശിക്ഷിക്കും. താങ്കള്‍ക്ക് ഉത്തമമായതും പ്രതിഫലം ലഭിക്കുന്നതും തിരഞ്ഞെടുക്കൂ.’

താഴേക്ക് തല കുമ്പിട്ടിരുന്ന മുആവിയ തല ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു: അബൂ മുസ്‌ലിമേ, താങ്കള്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കട്ടെ. അല്ലാഹുവിനോടും റസൂലിനോടും വിശ്വാസികളോടും ഗുണകാംക്ഷ പുലര്‍ത്തുന്നവനായിട്ടല്ലാതെ താങ്കളെ ഞങ്ങള്‍ അറിഞ്ഞിട്ടില്ല.

ഒരിക്കല്‍ അബൂ മുസ്‌ലിം ദമാസ്‌കസിലെ മസ്ജിദില്‍ ജുമുഅ നമസ്‌കാരത്തിന് ഹാജറായി. അമീറുല്‍ മുഅ്മിനീന്‍ മുആവിയ ജനങ്ങളോട് പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ക്ക് ശുദ്ധജല ലഭ്യതക്കായി തന്റെ നിര്‍ദേശാനുസരണം കുഴിച്ച ‘ബറദാ’ നദിയെ സംബന്ധിച്ച് അവരോട് അദ്ദേഹം പ്രതിപാദിക്കുന്നു. സദസ്സിനിടയില്‍ നിന്നും അബൂ മുസ്‌ലിം വിളിച്ചുപറഞ്ഞു: നീ ഓര്‍ക്കണം മുആവിയാ, ഇന്നോ നാളെയോ നീ മരിക്കാനുള്ളതാണ്. നിന്റെ വീട് ഏതെങ്കിലും ഖബറായിരിക്കും. എന്തെങ്കിലുമായി അവിടേക്ക് പോയാല്‍ നിനക്കവിടെ എന്തെങ്കിലും ഉണ്ടാകും. കൈയ്യില്‍ വട്ടപ്പൂജ്യവുമായി അവിടെയെത്തിയാല്‍ അവിടം തരിശും ശൂന്യവുമായിരിക്കും.

മുആവിയാ, ഖിലാഫത്തെന്നാല്‍ പുഴ ഒഴുക്കലും ധനം ഒരുക്കൂട്ടലുമാണെന്ന് കരുതുന്നതില്‍ നിന്നും അല്ലാഹുവിനെ കൊണ്ട് ഞാന്‍ നിനക്ക് കാവല്‍ചോദിക്കുന്നു. ഖിലാഫത്തെന്നാല്‍ സത്യസന്ധമായ പ്രവര്‍ത്തനവും, നീതിയും ന്യായവുമായത് പറയലും, അത്യുന്നതനും പ്രതാപവാനുമായ അല്ലാഹുവിന് തൃപ്തികരമായത് ജനങ്ങള്‍ക്ക് എടുത്ത് കൊടുക്കലും മാത്രമാണ്.

മുആവിയാ, ഞങ്ങളുടെ ഉറവുമുഖം തെളിഞ്ഞതാണെങ്കില്‍ പുഴയുടെ കലക്കം ഞങ്ങള്‍ ഞങ്ങള്‍ പരിഗണിക്കില്ല. താങ്കളാണ് ഞങ്ങളുടെ ഉറവുമുഖം. താങ്കള്‍ തെളിഞ്ഞതാകാന്‍ പരിശ്രമിക്കുക.

മുആവിയാ, ഒരാളോടെങ്കിലും നീ അനീതി കാട്ടിയാല്‍ അവനോടുള്ള നിന്റെ അനീതി നിന്റെ നീതിയെ അപ്രസക്തമാക്കും. അക്രമത്തെ സൂക്ഷിക്കൂ. ഒരു അക്രമം പരലോകത്ത് അക്രമങ്ങളാണ്.

അബൂ മുസ്‌ലിം വര്‍ത്തമാനം നിര്‍ത്തിയപ്പോള്‍ മുആവിയ മിമ്പറില്‍ നിന്നിറങ്ങി അദ്ദേഹത്തിന്റെ അരികിലേക്ക് പോയി. മുമ്പില്‍ നിന്നുകൊണ്ട് പറഞ്ഞു: അബൂ മുസ്‌ലിമേ, അല്ലാഹു നിന്നോട് കരുണചെയ്യട്ടെ, നല്ല പ്രതിഫലം നല്‍കട്ടെ.

മറ്റൊരിക്കല്‍ മുആവിയ മിമ്പറില്‍ കയറി ഖുതുബ തുടങ്ങി. രണ്ട് മാസമായി ജനങ്ങളുടെ അലവന്‍സ് അദ്ദേഹം തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. ഉടനെ അബൂ മുസ്‌ലിം വിളിച്ചുപറഞ്ഞു: മുആവിയാ, ഈ സമ്പത്ത് നിന്റെ സമ്പത്തല്ല, നിന്റെ ബാപ്പയുടേതോ ഉമ്മയുടേതോ അല്ല. ജനങ്ങള്‍ക്ക് നല്‍കാതെ തടഞ്ഞുവെച്ചിരിക്കുന്നതിന് എന്ത് ന്യായമാണുള്ളത്?

മുആവിയയുടെ മുഖത്ത് കോപം ഇരച്ചുകയറി. എന്ത് സംഭവിക്കുമെന്നറിയാന്‍ ജനം കണ്ണിമവെട്ടാതെ കാത്തിരിയ്ക്കുകയാണ്. പിരിഞ്ഞുപോകാതെ നിങ്ങള്‍ അവിടെത്തന്നെ ഇരിക്കുകയെന്ന് മാത്രം അദ്ദേഹം ആംഗ്യംകാട്ടി. ശേഷം മിമ്പറില്‍ നിന്നിറങ്ങി വുദൂഅ് ചെയ്തു, കുറച്ച് വെള്ളം പുറത്ത് കോരിയൊഴിച്ചു. പിന്നീട് മിമ്പറില്‍ കയറി. അത്യുന്നതനും പ്രതാപവാനുമായ അല്ലാഹുവിനെ സ്തുതിയ്ക്കുകയും അര്‍ഹമായ നിലയില്‍ വാഴ്ത്തുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: ഈ പണം എന്റെ പണമല്ല, എന്റെ ബാപ്പയുടേയോ ഉമ്മയുടേയോ പണമല്ല എന്നാണ് അബൂ മുസ്‌ലിം പറഞ്ഞത്. അബൂ മുസ്‌ലിം പറഞ്ഞതാണ് ശരി. നബി തിരുമേനി(സ) പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട് ‘കോപം പിശാചില്‍ നിന്നാണ്. പിശാച് തീയില്‍ നിന്നാണ്. വെള്ളം തീയെ കെടുത്തുന്നു. നിങ്ങള്‍ക്കാര്‍ക്കെങ്കിലും കോപം വന്നാല്‍ കുളിയ്ക്കുക’ ജനങ്ങളേ, അല്ലാഹുവിന്റെ അനുഗ്രമെന്നോണം കാലത്ത് തന്നെ നിങ്ങളുടെ അവകാശങ്ങള്‍ കൈപ്പറ്റിക്കൊള്ളൂ.

അല്ലാഹു അബൂ മുസ്‌ലിമിന് ഉത്തമ പ്രതിഫലം നല്‍കട്ടെ. സത്യം വിളിച്ചു പറയുന്നതില്‍ അദ്ദേഹം അനുപമനായിരുന്നു. അല്ലാഹു മുആവിയ ബിന്‍ അബീ സുഫ്‌യാനില്‍ സംപ്രീതനാകട്ടെ. നേരിലേക്ക് മടങ്ങുന്നതില്‍ അദ്ദേഹം അനുകരണിയ മാതൃകയാണ്.


അബൂ മുസ്‌ലിം ഖൗലാനി (റ) - യുടെ കറാമത്തുകൾ 

യമനിലെ ആദ്യകാല സത്യവിശ്വാസികളിലെ സാത്വികനാണ് അബൂമുസ്ലിമുല്‍ ഖൗലാനി(റ). നബി(സ്വ)യുടെ കാലത്താണ് ജീവിച്ചതെങ്കിലും സഹവസിക്കാനാവാത്തതിനാല്‍ സ്വഹാബിയാവാനായില്ല. നിരവധി കറാമത്തുല്‍ അദ്ദേഹത്തില്‍ നിന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഹദീസ്, ചരിത്ര ഗ്രന്ഥങ്ങളില്‍ പ്രശസ്തരും സ്വീകാര്യരുമായ പണ്ഡിതരും ചരിത്രകാരന്മാരും അതു രേഖപ്പെടുത്തിയിട്ടുമുണ്ട്. അതില്‍ പ്രധാനമാണ് അസ്വദുല്‍ അന്‍സി എന്ന വ്യാജപ്രവാചകന്‍ അദ്ദേഹത്തെ തീയിലെറിഞ്ഞപ്പോള്‍ സംഭവിച്ചത്.

നബി(സ്വ) ഹജ്ജതുല്‍ വിദാഅ് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം രോഗബാധിതനായ സന്ദര്‍ഭത്തില്‍ യമനില്‍ നിന്നും പ്രവാചകത്വം വാദിച്ച് രംഗത്തുവന്നയാളാണ് അസ്വദുല്‍ അന്‍സി. മതനിയമങ്ങളില്‍ നല്‍കിയ ഇളവ് കാരണം കുടുംബങ്ങളടക്കം ധാരാളമാളുകള്‍ അയാളെ അംഗീകരിച്ചു. മഹാനായ അബൂമുസ്‌ലിം(റ) പക്ഷേ, അയാളെ അംഗീകരിക്കാന്‍ തയ്യാറായില്ല. നേരില്‍ വന്ന് വിശ്വസിക്കില്ലെന്ന് മനസ്സിലാക്കിയ അസ്വദ് അബൂമുസ്‌ലിം(റ)നെ വിളിച്ചുവരുത്തി. എന്നിട്ടദ്ദേഹത്തോടു ചോദിച്ചു: ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്ന് നീ അംഗീകരിക്കില്ലേ?

അബൂമുസ്‌ലിം(റ) പറഞ്ഞു: “ഞാനൊന്നും കേള്‍ക്കുന്നേയില്ല.’

“മുഹമ്മദ്(സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നു നീ വിശ്വസിക്കുന്നുണ്ടോ?’

“അതേ’

തന്റെ പ്രവാചകത്വത്തെ കുറിച്ചുള്ള ചോദ്യത്തിന് തുടര്‍ന്നും ഞാനൊന്നും കേള്‍ക്കുന്നില്ലെന്ന മറുപടി ആവര്‍ത്തിച്ചപ്പോള്‍ കോപാന്ധനായ അസ്വദ് വലിയ തീക്കുണ്ഡം തയ്യാറാക്കാന്‍ നിര്‍ദേശിച്ചു. ശേഷം അബൂമുസ്‌ലിം(റ)നെ അതിലേക്കെറിഞ്ഞു. അദ്ഭുതം! അദ്ദേഹത്തിന് ഒരു പോറലുമേറ്റില്ല. നംറൂദിന്റെ അഗ്നിയില്‍ നിന്ന് ഇബ്റാഹിം(അ)ന് സംരക്ഷണം നല്‍കിയപോലെ അദ്ദേഹത്തെയും അല്ലാഹു കാത്തു. തീക്കുണ്ഡത്തില്‍ വെച്ച് അബൂമുസ്‌ലിം(റ) നിസ്കരിക്കുന്നതാണവര്‍ക്ക് കാണാന്‍ കഴിഞ്ഞത്. നെറ്റിയിലെ വിയര്‍പ്പ്കണങ്ങള്‍ തുടച്ചുകൊണ്ട് അബൂമുസ്‌ലിം(റ) തീയില്‍ നിന്നും പുറത്തുവന്നു.

ഇതാണ് അസ്വദുല്‍ അന്‍സിയുടെയും പരിവാരത്തിന്റെയും മുമ്പില്‍ അബൂമുസ്‌ലിം(റ)യില്‍ നിന്നുണ്ടായ കറാമത്ത്. സംഗതി ഇവ്വിധമായപ്പോള്‍ അബൂമുസ്‌ലിം(റ)നെ ഇനി യമനില്‍ കഴിയാനനുവദിച്ചാല്‍ തന്റെ പ്രവാചകത്വ വാദം ദീര്‍ഘനാള്‍ തുടരാനാവില്ലെന്ന് ഗ്രഹിച്ച അന്‍സി അനുയായികളോട് അദ്ദേഹത്തെ നാടുകടത്താന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് അദ്ദേഹം നബി(സ്വ)യെ കാണാനായി മദീന ലക്ഷ്യമാക്കി യാത്രയാവുകയാണ്. മദീനയിലെത്തിയപ്പോഴാണ് റസൂല്‍(സ്വ) ദിവസങ്ങള്‍ക്കു മുമ്പ് വഫാത്തായതും അബൂബക്കര്‍ സിദ്ദീഖ്(റ) ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമറിയുന്നത്.

മസ്ജിദുന്നബവിയില്‍ നിസ്കരിച്ചുകൊണ്ടിരുന്ന അബൂമുസ്‌ലിം(റ)നെ കണ്ട് ഉമര്‍(റ) അടുത്തുവന്നു സംസാരിച്ചു. യമനില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ താല്‍പര്യപൂര്‍വം ചോദിച്ചു: “കള്ളനായ അസ്വദ് തീയിലിട്ട നമ്മുടെ സഹോദരന്റെ സ്ഥിതിയെന്താണെന്നറിയുമോ നിങ്ങള്‍?

അപ്പോള്‍ അബൂമുസ്‌ലിം(റ) പറഞ്ഞു: “അത് അബ്ദുല്ലാഹിബ്നു ദുവൈസാണ്, അദ്ദേഹം രക്ഷപ്പെട്ടിരിക്കുന്നു.’

ഉമര്‍(റ) വീണ്ടും ചോദിച്ചു: “അല്ലാഹുവിനെ മുന്‍നിര്‍ത്തി ഞാന്‍ ചോദിക്കട്ടെ, അതു താങ്കളല്ലേ?

“അതേ’

ഉടനെ ഉമര്‍(റ) അദ്ദേഹത്തെ ആലിംഗനം ചെയ്തു സന്തോഷാശ്രു പൊഴിച്ചു. എന്നിട്ടദ്ദേഹത്തെയും കൂട്ടി ഖലീഫയുടെ അടുത്തേക്കു ചെന്നു. തന്റെയും ഖലീഫയുടെയും ഇടയിലദ്ദേഹത്തെയിരുത്തി ഉമര്‍(റ) പറഞ്ഞു: “ഇബ്റാഹിം(അ)നോട് ശത്രുക്കള്‍ ചെയ്തതുപോലെ പ്രവര്‍ത്തിച്ചു രക്ഷപ്പെട്ട ഒരാളെ, ഈ സമുദായത്തില്‍ കാണിക്കുന്നതിന് മുമ്പ് എന്നെ മരിപ്പിക്കാതിരുന്ന നാഥന് സര്‍വസ്തുതി.’

ഇബ്നു തൈമിയ്യ, ഇബ്നുകസീര്‍, ഹാഫിളുദ്ദഹബി, ഇമാം സുയൂഥി, ഇമാം നവവി, ഇബ്നു അസാകിര്‍, ഇമാം ബിഖാഈ, ആലൂസി, ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവി, ഇബ്നു അബ്ദില്‍ ബര്‍റ്, ഇബ്നുഹജറില്‍ അസ്ഖലാനി, ഇബ്നുല്‍ അസീര്‍, സ്വലാഹുദ്ദീനിസ്വഫദീ, ഇബ്നു ഇമാദില്‍ ഹമ്പലി, മുഹിബുദ്ദീനിത്വബ്രി, ഇബ്നുല്‍ ജൗസി, അബൂ നുഐമുല്‍ ഇസ്ബഹാനി, അബ്ദുല്ലാഹില്‍ യാഫിഈ തുടങ്ങിയ നിരവധി ചരിത്രകാരന്മാരും ഇമാമുകളും ആധുനിക പണ്ഡിതരുമെല്ലാം ഈ കറാമത്ത് വിവരിച്ചിട്ടുണ്ട്.


മുസ്ലിമുൽ ഖൗലാനിയെ തൊട്ട് മുഹമ്മദ് ബ്നി സിയാദിൽ അൽഹാനിയ്യിൽ നിന്ന് നിവേദനം

ഒരു പെണ്ണ് മുസ്ലിമുൽ ഖൗലാനി എന്നവരുടെ ഭാര്യയുമായുള്ള തന്റെ ബന്ധം വശളാക്കി. അന്തരം അദ്ദേഹം അവൾക്കെതിരെ പ്രാർത്ഥിക്കുകയും ആ പെണ്ണിന്റെ കണ്ണ് നഷ്ടപ്പെടുകയും ചെയ്തു.

മുഹമ്മദ് ബ്ൻ സിയാദ് പറയുന്നു: അവൾ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന് പറഞ്ഞു; എന്റെടുത്ത് നിന്ന് ഇന്നാലിന്ന പ്രവർത്തിയൊക്കെ വന്ന് പോയി. ഇനി ഒരിക്കലും അത്തരം പ്രവർത്തിയിലേക്ക് ഞാൻ മടങ്ങില്ല.

തദവസരം അദ്ദേഹം പ്രാർത്ഥിച്ചു: അല്ലാഹുവേ ഇവൾ പറയുന്നത് സത്യമാണെങ്കിൽ നീ അവളുടെ കാഴ്ച മടക്കി കൊടുക്കണേ..!!

മു.സിയാദ് പറഞ്ഞു: തൽക്ഷണം അവൾക്ക് കാഴ്ച്ച തിരികെ ലഭിച്ചു.(ഹിൽയത്തുൽ അൗലിയാഅ്-5/121)


ഡോ. അബ്ദുറഹ്മാന്‍ റഅ്ഫത്ത് പാഷ - വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട. (Islamonlive.in)

മുഷ്താഖ് അഹ്മദ് - (Sunnivoice.net)

http://www.ifshaussunna.in/

Monday 19 September 2016

കണ്ണീരിൽ കുതിർന്ന ഖബറിടം






അവിടെ എന്താണ് ഒരാൾ ഒറ്റക്കിരുന്ന് കരയുന്നത് .ഒരു റാന്തൽ വിളക്കും അയാളുടെ അരികിലുണ്ട് .അയാൾ ഒറ്റക്കിരുന്ന് പൊട്ടികരയുകയാണല്ലോ! കണ്ണുനീർ വാർത്ത് കൊണ്ട് ആ റാന്തൽ വിളക്കുമായി ആ മലയുടെ താഴേക്ക് പതുക്കെ പതുക്കെ നടന്നു വരികയാണ് അയാൾ. ( ഇതാണ് നമ്മുടെ കഥാനായകൻ) 
അങ്ങാടിയിൽ എത്തി. നട്ടപാതിര സമയം. നാലുപാടും നോക്കി,കടകൾ അടഞ്ഞുകിടക്കുന്നു,ഒരാൾ പോലും ഇല്ല.ഒരു കടപോലുംതുറന്നിട്ടില്ലാ അയൾ ചുറ്റുപാടും നോക്കി ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടാവുമോ? ഏയ് ഇല്ല രാജാവും പരിവാരങ്ങളും , ഈ നാട്ടുകാരും എല്ലാം സുഖനിദ്രയിൽ ആയിരിക്കും.ഈ നട്ടപാതിരാക്ക് ഞാനും എന്നെ നോക്കുന്ന റബ്ബുമല്ലാതെ മറ്റാരും ഇല്ലാ എന്നുറപ്പു വരുത്തി അയാൾ ആ ബുഹാറമലയുടെ താഴവാര പട്ടണത്തിലൂടെ മുന്നോട്ട് നീങ്ങി.കുറെ അങ്ങോട്ട് ചെന്നപ്പോൾ തൻെറ ഇടത് ഭാഗത്ത് കണ്ട ആ വിശാലമായ പറമ്പിലേക്ക് അയാൾ പ്രവേശിച്ചു. 
ആ റാന്തൽ വിളക്കിൻെറ പ്രകാശത്തിൽ തൻെറ നഷട്പ്പെട്ട എന്തോ തിരയുന്നത് പോലെ മുമ്പോട്ട് മുമ്പോട്ട് നടന്നു .പെട്ടെന്ന് "അയാളുടെ മുന്നിൽ ഒരു ഖബർ കണ്ടു".. ആ ഖബർ നോക്കി അയാൾ പറഞ്ഞു .......
ഖബർ നോക്കി കൊണ്ട് അയാൾ പറഞ്ഞു ഇതല്ല.. ഇതല്ലാ.. എൻെറ പ്രിയപ്പെട്ടവളുടെ ഖബർ. എൻെറ പ്രിയപ്പെട്ടവളെ! നിന്നെ മറവ് ചെയ്തിട്ട് അധികം സമയം പോലും ആയില്ലല്ലോ? .അപ്പോഴെക്കും ഞാൻ നിന്നെ മറന്നുപോയോ?
സുബ്ഹാനള്ളാ!.....
എന്ന് പറഞ്ഞു കൊണ്ട് വീണ്ടും അയാൾ മുമ്പോട്ട് നടന്നു. കുറച്ച് അങ്ങോട്ട് മുമ്പോട്ട് നടന്നപ്പോൾ, ഒരു വലിയ ഖബർ കണ്ടു. റാന്തൽ വിളക്ക് ആ ഖബറിന്ന് അടുത്ത് വച്ച് കൈയ്യിൽ ഉണ്ടായിരുന്ന കൈകോട്ട് കൊണ്ട് ആ ഖബറിൻെറ ഇരുവശത്തുള്ള മിസാൻ കല്ല് തട്ടിമാറ്റാൻ തുടങ്ങി.മണ്ണ് ആ ഖബറിൻെറ മുകളിൽ നിന്നും മാറ്റി പുറത്തേക്ക് ഇട്ടു .മൂട് കല്ലുകണ്ടു , ഒരോ മൂട്കല്ലും ഖബറിൻെറ മുകളിൽ നിന്നും പതുക്കെ പതുക്കെ എടുത്തു മാറ്റി. ഖബറിലേക്ക് നോക്കി വെള്ള വസ്ത്രത്തിൽ പൊതിഞ്ഞ ഒരു മയ്യിത്ത്! ആ മയ്യിത്തിനെ പുറത്ത് കൊണ്ടുവരാൻ നമ്മുടെ കഥാപുരുഷൻ പതുക്കെ കാലുകൾ അകത്തേക്ക് വെച്ചു.വലത് കയ്യിൽ മയ്യിത്തിൻെറ തലഭാഗവും ഇടത് കയ്യിൽ കാൽ ഭാഗവും പിടിച്ചു മയ്യിത്തിനെ പതുക്കെ വളരെ സാവധാനം പുറത്ത് എടുത്തു വെച്ചു. അയാൾ മയ്യിത്തിൻെറ തലഭഗത്ത് ഇരുന്ന കഫൻ പുടവ അയിച്ചു നീക്കാൻ തുടങ്ങി. അയാളുടെ കണ്ണുകൾ ചുറ്റുപാടും നോക്കി ആരും ഇല്ല എന്നുറപ്പുവരുത്തി. മയ്യിത്തിൻെറ തലയെടുത്ത് മടിയിൽ വെച്ചു അയാൾ പൊട്ടി പൊട്ടി കരയാൻ തുടങ്ങി.
പ്രായം പതിനേഴ് തോന്നിക്കുന്ന ഒരു സുന്ദരിയായ പെൺകുട്ടി അവളുടെ മുഖത്ത് നിന്നും കണ്ണെടുകാതെ അയാൾ അവളെ തന്നെ നോക്കിയിരുന്നു . കണ്ണുനീർതുള്ളികൾ ധാരധാരയായി അയാളുടെ കവിളിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു...... ബീവി നീ എൻെറ ദുഃഖം കാണുന്നില്ലെ? കാണാൻ കൊതിച്ചു കാത്തിരുന്ന എൻെറ ബീവി ഇതാ ഇവിടെ ....റബ്ബിനെ വിളിച്ചയാൾ ഉറക്കെ ഉറക്കെ കരയാൻ തുടങ്ങി.
പടച്ചവനെ ഇതെന്തു പരീക്ഷണമാണ്. മണിക്കൂറുകൾക്കു മുമ്പു തൻെറ മണവാട്ടി ആയവൾ.... തൻെറ കയ്യിലേക്ക് നിക്കാഹ് ചെയ്തു ഏൽപ്പിച്ചു. നിക്കാഹ് കർമ്മം കഴിഞ്ഞ് അഞ്ചുമിനിട്ടിനുള്ളിൽ ഈലോകത്തോട് യാത്ര പറഞ്ഞു. അള്ളാഹുവെ;,എല്ലാം അവിടുത്തൈ ഖളാഹ് ആണ്.നാളെ ഞാനും മരിക്കേണ്ടവനാണ്. എന്നാലും പടച്ചവനെ, നേരിൽ കാണുവാനോ സംസാരിക്കുവാനോ ഉള്ള ഭാഗ്യം ഞങ്ങൾക്ക് നൽകിയില്ല ഒരു അപേക്ഷയുണ്ട് നാഥ; നാളെ പരലോകത്ത് ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ നീ നൽകേണമേ റബ്ബേ..... ആമീൻ! എന്നും ദുആ ചെയ്ത്കൊണ്ട് മയ്യിത്തിൻെറ തലഭാഗം തൻെറ ചുണ്ടോട് ചേർക്കാൻ കുനിഞ്ഞതും അടക്കിപ്പിടിച്ചുള്ള സംസാര ശബ്ദവും ഒരുമിച്ചായിരുന്നു. അയാൾ പരിഭ്രാന്തനായി,തൻെറ കരച്ചിൽ കേട്ട് ആരെങ്കിലും വരികയാണോ? അതോ രാജാവും പരിവാരങ്ങളും ഞാൻ വന്നത് അറിഞ്ഞുകാണുമോ? അയാൾ ആ ശബ്ദം കേട്ടഭാഗത്തേക്കു തുറിച്ചു നോക്കി. അപ്പോഴതാ അവിടെ!!!!! ...
ആരായിരിക്കും അത് രാജാവും പരിവാരങ്ങളും ആവുമോ അതോ മറ്റു വല്ലവരും ആയിരിക്കുമോ?? .
പരിഭ്രാന്തനായ അയാൾ "ശബ്ദം" കേട്ടഭാഗത്തേക്ക് തുറിച്ചു നോക്കി. രാജാവും പരിവാരങ്ങളും ആയിരിക്കുമോ ???. അതോ മറ്റാരെങ്കിലും ആയിരിക്കുമോ ??. ഇരുട്ടിൽ അയാൾക്ക് ഒന്നും കാണാൻ കഴിയുന്നില്ലായിരുന്നു..
സുബ്ഹാനള്ളാ...... ആരുടെ ശബ്ദമായിരിക്കും ?.

മൻസൂർ രാജാവും പട്ടാളക്കാരും ആയിരിക്കും. പടച്ചവനെ അവർ എന്നെ കണ്ടുകാണുമോ?. എന്നെ തിരഞ്ഞുവന്നതായിരിക്കാം! ?ഈ സമയം അവർ ഇവിടെ വെച്ച് എന്നെ പിടികൂടിയാൽ എൻെറ ജീവൻ തന്നെ നഷ്ടപ്പെടും.. മയ്യിത്ത് അവിടെ കിടക്കട്ടെ അവരെല്ലാം പോയ ശേഷം മറമാടാം . "പ്രിയപ്പെട്ടവളെ" എന്നോട് "ക്ഷമിക്കൂ"..... എന്നുപറഞ്ഞു കൊണ്ട് അടുത്തു കണ്ടപൊന്ത കാട്ടിൽ പോയി .."അയാൾ"
മറഞ്ഞുനിന്നു.അതു രാജാവും പട്ടാളകാരുമൊന്നും ആയിരുന്നില്ല.കച്ചവടവും കഴിഞ്ഞ് ആ ബുഹാറ പട്ടണത്തിലൂടെ തിരിച്ചു പോകുന്ന ഒരു ചെറിയ സംഘം ആയിരുന്നു അത്.അവരുടെ റാന്തലിൻെറ വെളിച്ചം അണഞ്ഞത് കൊണ്ട് വഴി തെററി വന്നതാണ്. ആരൊക്കെയാണവർ: ...പണ്ഡിതനായ ഒരു അമീർ, ഒരു വൈദ്യൻ, ഒരു ചിന്തകൻ അങ്ങനെ മൂന്നുപേർ. റാന്തലിൻെറ വെളിച്ചം അണഞ്ഞത് കൊണ്ട് ഒരടി പോലും മുന്നോട്ട് ചലിക്കാനാവാതെ നിൽക്കുകയാണവർ. എവിടെയെകിലും അല്പം വെളിച്ചം കാണുന്നുണ്ടോ എന്ന് പരസ്പരം ചോദിക്കുന്ന ശബ്ദമാണ് നമ്മുടെ കഥാപുരുഷൻ കേട്ടത്. ചിന്തകൻ ചുററുപാടും നോക്കി,അപ്പോഴാണ് അവർ ഒരു വെളിച്ചം കണ്ടത്!ഉടനെ അയാൾ ഉസ്താദിനോട് പറഞ്ഞു:അവിടെ ഒരു വെളിച്ചം കാണുന്നുണ്ടല്ലോ അതു വെല്ല കുടിലും ആയിരിക്കുമോ?. ഞാൻ പോയി നമ്മുടെ റാന്തലിലേക്ക് വെളിച്ചം പകർന്നിട്ട് വരാം....ഉസ്ദാതും അനുമതി നൽകി.ചിന്തകൻ ഇരുട്ടിലൂടെ തപ്പിയും തടഞ്ഞും ആ റാന്തൽ വെളിച്ചത്തിൻെറ അടുത്തെത്തി തൻെറ കയ്യിലിരിക്കുന്ന റാന്തലിലേക്ക് വെളിച്ചം പകർന്നു.പെട്ടെന്ന് ആ രണ്ട് റാന്തലിൻെറയും വെളിച്ചത്തിൽ അയാൾ ആ കാഴ്ച്ച കണ്ടു """ഞെട്ടിപോയി!"" അയാൾ ...
ഉസ്താദേ .... ഉസ്താദേ...
എന്ന് ഉറക്കെ വിളിക്കാൻ തുടങ്ങി.ഉസ്താദും വൈദ്യനും പേടിച്ചു,വെളിച്ചം പകരാൻ പോയ ചിന്തകൻെറ ശബ്ദമല്ലേ അത്! അയാൾക്ക് എന്ത് പററി! എന്തു പററി ചിന്തകാ??........രണ്ടുപേരും ഒററ സ്വരത്തിൽ ചോദിച്ചു.ഇങ്ങോട്ട് ഒന്നു വരൂ.....ഇത് കുടിലൊന്നുമല്ല.ചിന്തകൻ വിളിച്ചു പറഞ്ഞു.പിന്നെ എന്താണ്? ഒാടുന്നതിന്നിടയിൽ ഉസ്താദ് ചോദിച്ചു. ഇതൊരു ഖബറാണ്! അപ്പോഴേക്കും ഉസ്താദും വൈദ്യരും ചിന്തകൻെറ അടുത്ത് എത്തിയിരുന്നു.അവരും ആ കാഴ്ച്ച കണ്ട് ഞെട്ടി!"സുന്ദരിയായ ഒരു പെൺകുട്ടിയുടെ മയ്യിത്ത്"കാഴ്ച്ചയിൽ പതിനോഴ് വയസ്സു തോന്നിക്കുന്ന പ്രായം ഇതാരാണ് ഇത് ഖബറിൽ നിന്നും പുറത്ത് എടുത്ത് വെച്ചത് ഏതേലും പൂവാലൻമാരായിരിക്കും. അവരിവിടെതന്നെ കാണും എന്നു പറഞ്ഞ് കൊണ്ടുചിന്തകൻ ചുറ്റുപാടൊന്ന് നോക്കി.. "സുബ്ഹാനള്ളാ"......ഇതെന്ത് പരീക്ഷണമാണ് ഉസ്താദ് ററബ്ബിലേക്കു കൈകൾ ഉയർത്തി കേണു....ഈ സമയം വൈദ്യർ ആ മയ്യിത്തിനെ തന്നെ സൂക്ഷിച്ചു നോക്കി നിൽക്കുകയായിരുന്നു. ഇതെല്ലാം കണ്ടുകൊണ്ട് നമ്മുടെ കഥാപുരുഷൻ എന്താണ് അവർ സംസാരിക്കുന്നത് അറിയാന്നുള്ള ആകാം ക്ഷയിൽ ശ്വാസം പോലും വിടാതെ ആ പൊന്തകാട്ടിനുള്ളിൽ ഇരുന്നു.വൈദ്യൻ ആ മയ്യിത്തിനെ നോക്കി നോക്കി!!!!! അതിൻെറ അരിക്കിലോക്ക് കുനിഞ്ഞു അയാളുടെ "ഭാവവ്യത്യാസങ്ങൾ "പ്രകടമായിരുന്നു.കുനിഞ്ഞു കൊണ്ട് അയാൾ ഉസ്താദിനെ വിളിച്ചു..
ഉസ്താദെ.....

വൈദ്യൻ ആ മയ്യിത്തിൻെറ അടുത്തിരുന്നു .എന്നിട്ട് ആ മയ്യിത്തിൻെറ കൈ നാഡി പിടിച്ചു നോക്കി ,കൺ പോളകൾ ഒന്നു ഉയർത്തി നോക്കി, കൈവിരലുകൾ വലിച്ചും നോക്കി .എന്നിട്ട് പണ്ഡിതനെ വിളിച്ചു കൊണ്ട് പറഞ്ഞു: എനിക്ക്  ഒരു കാര്യം പറയാനുണ്ട് ഉസ്താദേ...., ചിലപ്പോൾ എൻെറ സംശയം ആയിരിക്കാം. എന്തായാലും പറയൂ വൈദ്യൻ .പറയാം ഈ പെൺ കുട്ടി മരിച്ചിട്ടില്ല!!!   എന്ത്???? ചിന്തകനും ഉസ്താദും സംശയ സ്വരത്തിൽ ചോദിച്ചു. ""അതെ! ഈ പെൺ കുട്ടി മരിച്ചട്ടില്ല "" അയാൾ വീണ്ടും പറഞ്ഞു . അപ്പോൾ പിന്നെ എന്താണ് ഈ കാണുന്നത് .ഈ പെൺകുട്ടി  അബോധാവസ്ഥയിലാണ് മരിച്ചെന്ന് കരുതി മറമാടിയതാവാം. വൈദ്യൻ ഇരുവരോടുമായി പറഞ്ഞു.ഉസ്താദെ അവിടുന്ന് സമ്മതിക്കുകയാണെങ്കിൽ അള്ളാഹു എനിക്ക് നൽകിയ വൈദ്യമെന്ന മഹത്തായ അനുഗ്രഹം കൊണ്ട് അബോധവസ്ഥയിൽ കിടക്കുന്ന ഈ പെൺ കുട്ടിയെ ബോധാവസ്ഥയിലേക്ക്  കൊണ്ടവരാൻ സാധിക്കും  . അള്ളാഹുവിൻെറ അനുഗ്രവും അങ്ങയുടെ അനുവാദവും ഉണ്ടെങ്കിൽ ഞാൻ ഒന്നു ശ്രമിച്ചു നോക്കട്ടെ, അതിനുള്ള മരുന്നും എൻെറ പക്കൽ ഉണ്ട്. യാത്രക്കുപുറപ്പെടുമ്പോൾ ഞാൻ എൻെറ ഭാണ്ഡത്തിൽ സൂക്ഷിരുന്നു... അനുവാദം തന്നാലും.. ഇതു കേട്ടതും പണ്ഡിതൻ അനുവാദം നൽകി.എന്നിട്ടു പറഞ്ഞു; അങ്ങനെയാണെങ്കിൽ, എത്രയും വേഗം മരുന്നു നൽകി ഈ പെൺകുട്ടിയുടെ ജീവൻ രക്ഷപ്പെടുത്തൂ . എന്നാൽ ചിന്തകൻ എതിർത്തു. അയാൾ പറഞ്ഞു: നമ്മൾ മറ്റൊരു രാജ്യക്കാരാണ്. എങ്ങാനും ബോധം വീണാൽ നമ്മൾ ഈ പെൺകുട്ടി പറയ്യുന്നതും കേൾകേണ്ടിവരും. ഈ നാട്ടുകാരുടെ മുന്നിൽ തെറ്റുകാർ ആയെന്നും വരാം. അതുകൊണ്ട് നമ്മുക്കു യാത്രതുടരുന്നതാണ് നല്ലതെന്ന് എനിക്കു തോന്നുന്നു..എന്നാൽ ഉസ്താദ് എത്തിർത്തു.മരുന്നു  നൽകാൻ അനുവാദവും കൊടുത്തു.
      
            അപ്പോൾ വൈദ്യൻ തൻെറ ഭാണ്ഡം തുറന്നു  പച്ച നിറത്തിലുള്ള കുറച്ച് ഇലകൾ എടുത്ത് കൈയ്യിൽ വെച്ചു തന്നെ കുത്തിപിഴിഞ്ഞു നീരാക്കി പെൺകുട്ടിയുടെ വായിൽ ഇറ്റിച്ചു.ബാക്കിവന്നത് കയ്യിലും, കാലിലും പുരട്ടി അത്ഭുതമെന്ന് പറയട്ടെ! നിമഷങ്ങൾ പോലും കഴിഞ്ഞില്ല..... ആ പള്ളിക്കാടിനെ ഞെട്ടിച്ചു കൊണ്ട് ആ അത്ഭുതം സംഭവിച്ചു.'' പെൺകുട്ടിക്ക് ബോധം വീണൂ ''.അവൾ കൺപോളകൾ ഇളക്കി കൈകാലുകൾ ചലിപ്പിച്ചു. ഈ രംഗം കണ്ട് ഉസ്താദും ചിന്തകനും സ്തംഭിച്ചു നിൽക്കുകയാണ് .

               ഈ സമയം നായകൻ  അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ.  വിഷമിച്ചിരിക്കുകയാണ്...

     അവൾ പെട്ടെന്ന് കണ്ണുതുറന്നു ചുറ്റും നോക്കിയപ്പോൾ അന്യപുരുഷൻമാരായ മൂന്ന് പേർ .അവൾ ചാടി എണീറ്റ് കഫൻ പുടവ വസ്ത്രമായി ചുറ്റി കൊണ്ട് ഉച്ചത്തിൽ പറഞ്ഞു: ""ധിക്കാരികളെ ആരാണ് നിങ്ങൾ"" എന്നെ എന്തിനു ഇങ്ങോട്ട് പിടിച്ചു കൊണ്ടു വന്നു  ??? 
     നാട്ടിൽ പെൺ കുട്ടികളെ പിടിച്ചു കെണ്ടു വന്നു  ഈ കാട്ടിൽ വച്ചു നശിപ്പിക്കുന്ന കുറെ തെമ്മാടികളും കള്ളൻ മാരുമുണ്ടെന്ന് ഞാൻ കേട്ടിടുണ്ട് .അതു നിങ്ങൾ ആണല്ലെ??....പെൺകുട്ടിയുടെ സംസാരം കേട്ട ചിന്തകൻ ഉസ്താദിനോടായി പറഞ്ഞു: ഇപ്പോൾ എങ്ങെനെയുണ്ട്? ഇതുകൊണ്ടാണ് മുമ്പു ഞാൻ തിരിച്ചു പോകാം എന്ന് പറഞ്ഞത്.. പെൺകുട്ടി ഒന്നും കേൾകാൻ മനസ്സുകാണിക്കുന്നില്ല. അവൾ വാചാലയാകുകയാണ്. ഉസ്താദ് സംഭവിച്ച കാര്യങ്ങൾ പറയാമെന്ന് പറഞ്ഞിട്ടും അവൾ വഴങ്ങുന്നില്ല .മൂന്നുപേരും ധർമ്മ സംങ്കടത്തിൽ ആയി .അവളുടെ ശബ്ദം ഉയർന്നു; ധിക്കാരികളെ നിങ്ങൾക്കുള്ള ശിക്ഷ ഞാൻ വിധിക്കും .ഞാൻ ആരാണെ നിങ്ങൾക്ക് അറിയുമോ?? അതുകേട്ടപ്പോൾ ചിന്തകൻ പേടിച്ച സ്വരത്തിൽ ആ പെൺക്കുട്ടിയോട് ചോദിച്ചു:  നീ ആരാണ്? ഞങ്ങളുടെ നിരപരാധിത്യം തെളിയിക്കാൻ ഒരു അവസരം തന്നുകൂടെ.....അവൾ പറഞ്ഞു: ഞാൻ ആരാണെന്നോ??ഞാൻ ഈ രാജ്യം ഭരിക്കുന്ന മൺസൂർ രാജാവിൻെറ ഒറ്റമകൾ ഇത്  കേട്ടതും.അവർ മൂന്ന് പേരും ഞെട്ടി വിറച്ചു കെണ്ട്പറഞ്ഞു.. "മോളെ", ഞങ്ങളുടെ നിരപരാധിത്യം തെളിക്കാൻ ഒരു അവസരം ഞങ്ങൾക്ക് തരൂ..എൻെറ മുന്നിൽ അല്ല നിങ്ങളുടെ നിരപരാധിത്യം തെളിക്കേണ്ടത്, ഈ രാജ്യത്തെ ഭരണ കൂടത്തിൻെറയും രാജാവിൻെറയും സന്നിധിയിലാണ് . എന്നാൽ ശരി ഞങ്ങൾക്ക് രാജ്യത്തെ രാജാവിൻെറ കൊട്ടാരം കാണിച്ചു തരൂ.. ഞങ്ങളുടെ നിരപരാധിത്യം അവിടെ തെളിച്ചോളാം ...         

               ഉം...    എണീക്കു ,വിളക്കെടുക്ക്,രാജസന്നിധിയിൽ ഞാൻ നിങ്ങളെ എത്തിക്കാം. എന്നും കൽപ്പിച്ചു കൊണ്ട് അവൾ മുമ്പിൽ നടന്നു.തൊട്ടു പിറകിലായി ഉസ്താദും,ചിന്തകനും , വൈദ്യനും. അങ്ങനെ അവർ യാത്ര തുടർന്നു.......      
        
       ഇതെല്ലാം നമ്മുടെ കഥാപുരുഷൻ ആ പൊന്തകാടിനുള്ളിൽ ഇരുന്ന് കാണുന്നുണ്ടായിരുന്നു,എന്നാൽ അവിടെ നടന്ന സംസാരം അയാൾക്ക് കേൾക്കാൻ സാധിച്ചിരുന്നില്ല. 
      
പടച്ചവനേ! എൻെറ ഭാര്യ..... അവൾക്ക് ജീവൻ  തിരിച്ചു കിട്ടിയിരിക്കുന്നു.എന്താണ് അവിടെ സംഭവിച്ചത് !!!!!അയാൾ അള്ളാവിനു നന്ദി പറഞ്ഞു .പക്ഷെ 'അവർ അവളെയും കൊണ്ടു പോകുകയാണ്..... എങ്ങോട്ടാണ് അവർ പോകുന്നത്?? തട്ടികൊണ്ട് പോകുകയാണോ???ഇല്ല--- ഇതു തടയണം.
 ഈ അവസരം പ്രയോജനപ്പെടുത്തണം. അവരെയെല്ലാം എൻെറ കദനകഥൾ പറഞ്ഞു എൻെറ ഭാര്യയെ എനിക്ക് സ്വന്തമാക്കണം  .       അവർ നാലുപേരും അയാൾ ഇരുന്നിരുന്ന പൊന്തകാടിൻെറ അടുത്ത് എത്തി.ഈ നിമിഷം അയാൾ പതുക്കെ എണീറ്റു അവരുടെ മുന്നിൽ ചെന്ന് സ്വലാം പറഞ്ഞു. സ്വലാമങ്ങു കേട്ടതും ചിന്തകനും വൈദ്യനും പേടിച്ചു വഴിമാറി. വല്ല ജിന്നും ആയിരിക്കുമോ! രണ്ടപേരും പരസ്പരം പിറുപിറുത്തു ..        എന്നാൽ ആ പെൺകുട്ടിയും ഉസ്താദും അവിടെ തന്നെ നിന്നു.ഉസ്താദ് ചോദിച്ചു; നിങ്ങൾ ആരാണ്?ഈ നട്ടപാതിരാക്ക് എന്തിനീ കാട്ടിൽ വന്നു?എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി..ഇതുകേട്ടതും കഥാപുരുഷൻ പൊട്ടികരയാൻ തുടങ്ങി .

        കണ്ണീർവാർത്ത് കൊണ്ട് അയാൾ പറഞ്ഞു. എൻെറ എല്ലാ കഥകളും ഞാൻ നിങ്ങളോട് പറയാം.ഈ കാട്ടിൽ എന്തിന് വന്നു എന്നതും, എല്ലാം ...ഞാൻ നിങ്ങളോട്  വിശദമായി പറയാം.പക്ഷേ നിങ്ങൾ യാത്രകാരാണല്ലോ? പക്ഷേ,"" പത്ത് മിനുട്ട് അല്ലെങ്കിൽ അഞ്ച് മിനുട്ട് എനിക്ക് അനുവദിച്ചു തരുകയാണെങ്കിൽ എൻെറ കഥ ഞാൻ വിവരിക്കാം"" ...അപ്പോൾ അവർ പറഞ്ഞു : "അഞ്ച് അല്ല അഞ്ച് ദിവസമായാലും നിങ്ങളുടെ കഥ കേട്ടിട്ടേ ഞങ്ങൾ യാത്ര തുടരൂ ". 
         
                    ഈ കഥയുടെ പേരാണ് .....
      
                     കണ്ണീരിൽ കുതിർന്ന ഖബറിടം ....(ഈ കഥയിലെ കഥാപാത്രങ്ങളുടെ പേര് പറയാത്തത് ആസ്വാദകരെ ആകാംഷയിലാക്കാൻ വേണ്ടിയാണ്.) 

                  അയാൾ പറയാൻ തുടങ്ങി........കൂട്ടരെ ഞാൻ ഒരു ഫക്കിർ ആണ് .അയാളുടെ  കഥ ഉസ്താദും ,ചിന്തകനും,വൈദ്യനും,പെൺകുട്ടിയും ഒന്നിച്ചിരുന്ന് കേൾക്കാൻ തുടങ്ങി ....
      
         അയാൾ കഥ തുടർന്നു. കണ്ണുനീർ ധാര ധാരയായി ഒഴുകാൻ തുടങ്ങി .എനിക്കു ഉമ്മയില്ല,വാപ്പയില്ല,കൂട്ടുകുടുംബമില്ല, എല്ലാം ഞാൻ ഉപേക്ഷിച്ചു ...കല്ലും ,മലകളും താണ്ടി അള്ളാവിന്  സാഹിറായി ജീവിക്കുകയായിരുന്നു..ഇന്ന് ഈ കാണുന്ന ബുഹാറ മലമുകളിൽ ആണ്.എന്നും ഒരു കെട്ട് വിറകുമായി വന്ന് ഞാൻ ഈ ബുഹാറ പട്ടണത്തിൽ കൊണ്ട് വന്നു വിൽക്കും അത് വിറ്റ് കിട്ടുന്ന കാശിൽ പകുതി ഞാൻ സ്വദക്ക ചെയ്യും പകുതി ഉപജീവനത്തിനായും നീക്കി വെക്കും .അങ്ങനെ ഒരോദിവസവും ഒരോ കെട്ട് വിറക് വിൽപന നടത്തും.ആ മലമുകളിൽ കാണുന്ന ഈത്ത പന ഒാല മേഞ്ഞ വള്ളികുടിൽ ആണ്  എൻെറ താമസം.
       
              പക്ഷെ,,,......... ഒരു ദിവസം......കഥാപുരുഷൻ പറയുകയാണ് .......ഒരു വലിയ കെട്ടു വിറകുമായി വിൽപ്പനക്ക് ബുഹാറയിൽ എത്തിയപ്പോൾ മുമ്പത്തെ ദിവസങ്ങളിൽ ഒന്നും ഇല്ലാതിരുന്ന ഒരു മാറ്റം .... 

        റോഡിൻെറ ഇരുവശങ്ങളും അലങ്കരിച്ചിരിക്കുന്നു. മാലകൾ,ലൈറ്റുകൾ ,കിനാരകളും കൊണ്ടു അതിമനോഹരമായി അലങ്കരിച്ചിരിക്കുന്നു...എന്തോ ആഘേഷത്തിനുള്ള തയ്യാറെടുപ്പ് പോലെ .ആരേടാ ഞാൻ ഒന്നു കാര്യം തിരിക്കുക .എനിക്ക് കൂട്ട്കാർ പോലും ഇല്ലല്ലോ?ആഘോഷം എന്തായാലും നടക്കട്ടെ! 'എനിക്ക് ഈ വിറക് വിൽക്കണം 'എന്ന് ചിന്തിച്ച് കൊണ്ട് -അയാൾ വർണ തോരണങ്ങൾക്ക് ഇടയിലൂടെ നുഴഞ്ഞ് കടന്നു രണ്ടോ മൂന്നോ അടി മുന്നോട്ട്  വെച്ചതും!..... 

     ഒരു പട്ടാളക്കാരൻ ഒാടി അടുത്തു  അയാളുടെ വിറക്   കെട്ട് വാങ്ങി നിലത്തിട്ടതും ഒരു മിച്ചായിരുന്നു.."ധിക്കാരി" 'നീ ഈ രാജ്യത്തെ  രാജനിയമം ലങ്കിക്കുമല്ലെ?..., "നിന്നെ ഞാൻ" എന്നു പറഞ്ഞ് കൊണ്ട് അരയിൽ നിന്നും കത്തി വലിച്ചൂരി നെഞ്ചിനു നേരെ ഒാങ്ങി; ഇതെല്ലാം കണ്ടു നിന്ന ആ നാട്ടുകാരൻ പട്ടാളക്കാരനെ തടഞ്ഞു കെണ്ടുപറഞ്ഞു: അയാൾ ഒരു പാവമാണ് ഈ നാട്ടുകാരൻ അല്ല, ഈ പട്ടണത്തിൽ വിറക് വെട്ടി ജീവിക്കുന്നതാണ്, അയാളെ വെറുതെ വിടണെ "എത്രപാവമായാലും ഒരു രാജ്യത്തെ നിയമം ലങ്കിക്കുന്നത് കുറ്റകരമാണ്.ഇയാളെ ഞാൻ ഇന്ന് കൊല്ലും '' എന്ന്പറഞ്ഞു കൊണ്ടു പട്ടാളക്കാരൻ  വീണ്ടും കത്തി ഉയർത്തി.           
      നാട്ടുകാരൻ അപേക്ഷ സ്വരത്തിൽ പട്ടാളക്കാരനോട് പറഞ്ഞു: ഒരു ഫക്കീർ ആണ്. ഇത്തവണത്തേക്ക് മാപ്പു കെടുക്കൂ ...രാജ്യനിയമങ്ങൾ ഞാൻ പറഞ്ഞു കെടുത്തോളാം . പട്ടാളക്കാരൻ പോയപ്പോൾ, നാട്ടുകാരൻ നമ്മുടെ നായകനോട് ചോദിച്ചു; സുഹൃത്തെ എന്ത് പണിയാണ് താങ്കൾ കാണിച്ചത്??? ......ഇന്നത്തെ ദിവസത്തിൻെറ പ്രത്യേകത നിങ്ങൾക്ക് അറിയില്ലെ?....സുഹൃത്തെ ഇവിടെ അലങ്കരിച്ചിരിക്കുന്നു എന്നല്ലാതെ, ഇന്നത്തെ പ്രത്യേകതയോ ഇവിടുത്തെ രാജനിയമമോ എനിക്ക് അറിയില്ല ."അപ്പോൾ നിങ്ങൾ ശരിക്കും ബുഹാറകാരനല്ലേ....??.
     
        നാട്ടുകാരൻ ചോദിച്ചു.ഇപ്പോൾ ഞാൻ ബുഹാറക്കാരനാണ് .കുറച്ച് വർഷമായി  ഈ നാട്ടിൽ താമസിച്ച് വരുന്നു. . എങ്കിലും, നാട്ടിലെ നിയമം എനിക്ക് അറിയുമായിരുന്നില്ല. നാട്ടിലുള്ള ജനങ്ങളുമായി ഒരു ബന്ധവും എനിക്കില്ലായിരുന്നു.. ..എന്ന് കഥാപുരുഷൻ മറുപടി നൽകി.വീണ്ടും,....ഈ നാട്ടിലെ രാജാവിനെ അറിയുമോ??? അറിയാം. കഥാപുരുഷൻ ചോദിച്ചു മൺസൂർ രാജാവ് അല്ലെ? നാട്ടുകാരൻ പറഞ്ഞു: അതെ; അദ്ദേഹത്തിനു ഒരു മകളുണ്ട്  .പേര്         ""സബീത""    (നമ്മുടെ നായിക)......              രാജകുമാരി വർഷത്തിൽ ഒരിക്കൽ ഈ ബുഹാറ തെരിവിലൂടെ വാദ്യഘോഷങ്ങളുടെ അകംപടിയോടെ നീരാട്ടിനു പോകും. ആ ദിവസം ഇന്ന് ആണ്. ഇന്നു കുമാരിയും പരിവാരങ്ങളും കൊട്ടാരത്തിൽ എത്തിയതിനു ശേഷമെ- തെരുവിൽ ഒരു ഉറുമ്പിനു പോലും യാത്ര ചൊയ്യാനുള്ള അനുവാദം ഉള്ളൂ .കുറച്ചു മുമ്പ് രാജപരിവാരങ്ങളുടെ അകംപടിയോടെ കുമാരി നീരാട്ടിനു പോയിട്ടുണ്ട്. കുറച്ച് സമയത്തിനകം തിരിച്ചു വരും. അതുകൊണ്ട് അവർ പോയതിന് ശേഷം ഇയാൾ പോയി കച്ചവടം നടത്തികോളു എന്നു പറഞ്ഞു കൊണ്ട് പോകാൻ ഒരുങ്ങിയപ്പോൾ, നമ്മുടെ കഥാപുരുഷൻ പറഞ്ഞു: സുഹൃത്തെ ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു.... പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദിയുണ്ട്. പിന്നെ രാജ്യത്തെ സ്നേഹിക്കുന്നത് ധർമ്മ മാണെന്ന് വിശ്വസിക്കുന്ന ഒരു മതത്തിലെ അംഗമാണ് ഞാൻ. അതിനാൽ സബീത രാജകുമാരിയും പരിവാരങ്ങളും പോയതിന് ശേഷമെ ഞാൻ പോകൂ.....   നാട്ടുകാരൻ സലാം ചൊല്ലി യാത്രപറഞ്ഞു.... 
         
        നായകൻ അവിടെ ഒരിടത്ത് ഇരുന്നു. "എല്ലാവരും കുമാരിയെ കണ്ടിട്ടുണ്ട്, എനിക്കും ഒന്നു കാണണം"എന്ന മോഹം അയാളുടെ മനസ്സിൽ ഉദിച്ചു .അങ്ങനെ ഇരിക്കുമ്പോൾ, വിദൂരതയിൽ നിന്നും ചെണ്ടയുടെയും, ദഫിൻെറയും, ഇശലിൻെറ ഈരടികൾ വാനിൽ ഉയർന്നു കേൾക്കാൻ  തുടങ്ങി . അവർ പാടുകയാണ്,  

              ""മുല്ലപൂ മണം വീശും മൊഞ്ചത്തി സബീതാബി..."

അഴകൊത്ത് ലങ്കിടുന്ന സുന്ദരി രാജകുമാരി ഇതാ വരുന്നെ ഇതാ വരുന്നെ....""

അയാൾക്ക് കാണാനുള്ള ആഗ്രഹം വർദ്ധിച്ചു .പരിവാരങ്ങളും വാദ്യമേളങ്ങളും അടുത്ത് എത്തി .പട്ടാളക്കാരും മന്ത്രിമാരും കടന്ന് പോയി ........ പല്ലക്ക് അടുത്തെത്തി,,,, തോഴിമാരുടെ ഇടയിലൂടെ അയാൾ സബീതയെ ഒന്ന് കണ്ടു.  പെട്ടന്ന്,, അയാൾ "അള്ളാഹുവെ......എന്നു വിളിച്ചു പോയി ....

അയാളെ, "അത്ഭുതപ്പെടുത്തിയത് അവളുടെ വേശവിതാനമായിരുന്നു" ......രാജകുമാരികൾ അണിഞ്ഞ് ഒരുങ്ങുന്ന ഒരു ആഢംബരവും അയാൾ "സബീത"യിൽ  കണ്ടില്ല....."മുഖം പോലും കാണാൻ കഴിയാത്ത രൂപത്തിൽ ഉള്ള വേശവിധാനങ്ങൾ........ കയ്യിൽ തസ്ബീഹ് മാല, ,ചുണ്ടിൽ തസ്ബീഹ് ധ്വനികൾ"..അള്ളാഹുവിനെ ഭയപ്പെട്ട് ജീവിക്കുന്നവൾ തന്നെ. എനിക്ക് സബീതയെ പോലെ സ്വലിഹായ ഒരു ഭാര്യയെ തന്നെ കല്യാണം കഴിക്കാൻ കിട്ടിയിരുന്നെങ്കിൽ.....അല്ലെങ്കിൽ ഈ സബീതരാജ കുമാരിയെ തന്നെ അള്ളാഹു എൻെറ ബീവിയാക്കാൻ കനിവ് നൽകിയിരുന്നെങ്കിൽ... അങ്ങനെ പല ചിന്തകളും അയാളുടെ മനസ്സിലൂടെ മിന്നിമാഞ്ഞു .ചിന്തയിൽ നിന്ന് ഉണർന്നപ്പോൾ സബീതയും പരിവാരങ്ങളും പോയിക്കഴിഞ്ഞിരുന്നു...

          എന്നിട്ടയാൾ തൻെറ വിറകുകെട്ടുമായി  ചന്തയിലേക്കു പോയി .വിൽപനയും കഴിഞ്ഞ് തിരിച്ച്  വരുമ്പോഴും അയാളുടെ മനസ്സിൽ സബീത മാത്രമായിരുന്നു... അവളിൽ അയാൾ ആകൃഷ്ടനായി കഴിഞ്ഞിരുന്നു. സബീതയെ മണവാട്ടിയായി കിട്ടുവാൻ അള്ളാവിനോട് ദുആ ചെയ്തു .ചുണ്ടിൽ തസ്ബീഹ് മാത്രം ഉരുവിടുന്നവളെ അയാൾ പ്രണയിക്കാൻ തുടങ്ങി....ദിവസങ്ങളും ആഴ്ചകളും കടന്നുപോയി. അയാളുടെ ചിന്തകളിൽ എപ്പോഴും സബീത രാജകുമാരി മാത്രമായിരുന്നു ...

       ആ ഇടക്കാണ് ബുഹാറയിൽ ഒരു സംസാര വിഷയം പടർന്നത് രണ്ടും മൂന്നുംആളുകൾ കൂടുന്നിടത്തും അതു മാത്രമായിരുന്നു സംസാര വിഷയം. അതെന്താണന്നല്ലേ? "നമ്മുടെ നായകനെ കുറിച്ചായിരുന്നു ".കാരണം അയാളിപ്പോൾ വല്ലാതെ മെലിഞ്ഞു പോയിരിക്കുന്നു. സുന്ദര കോമളതുല്യമായിരുന്ന ആ മുഖം വാടി തളർന്നിരിക്കുന്നു.ആരോഗ്യം നഷ്ടപ്പെട്ടിരിക്കുന്നു.
 വല്ല രോഗവും വന്നതാണോ, എന്നാണ് എല്ലാവരുടെയും സംശയം. സ്വന്തമായ വീടില്ലാത്തതിൻെറ മനോവിഷമം ഉണ്ടായിരിക്കും .എന്ത് തന്നെ ആയാലും അയാളോട് തന്നെ ചോദിച് അറിയണം. അതിന് ഒരാളെയും നിയോഗിച്ചു .പതിവ്പോലെ അയാൾ അന്നും വിറക് വിൽപനക്കായി പട്ടണത്തിലേക്കു പോകുകയായിരുന്നു. വഴിയിൽ കഥാപുരുഷൻെറ വിഷമങ്ങൾ ചോദിച്ചറിയാൻ നിയോഗിക്കപ്പെട്ട ചെറപ്പക്കാരൻ നിൽപ്പുണ്ടായിരുന്നു.
      കഥാപുരുഷനെ  കണ്ടതും ചെറുപ്പക്കാരൻ  സലാം ചൊല്ലി. അയാൾ സലാം മടക്കി കൊണ്ട് ചിന്തിച്ചു, ഇയാൾ ഈ നാട്ടുകാരൻ അല്ലെന്നു തോന്നുന്നു.ഈ നാട്ടുകാർ ആരും എന്നോട് സംസാരിക്കാൻ വരാറില്ലായിരുന്നു.ഞാൻ അങ്ങോട്ടും മിണ്ടാറില്ലായിരുന്നു. നായകൻ തൻെറ ഉള്ളിൽ തോന്നിയ സംശയം ചെറുപ്പക്കാരനോട് ചോദിച്ചു. അല്ലയോ സുഹൃത്തെ, 'നിങ്ങൾ ഈ നാട്ടുകാരനല്ലെ'. ചെറുപ്പക്കാരൻ : ചോദിക്കാൻ കാരണം ? എന്നോട് ആരും സംസാരിക്കാൻ വരാറില്ലായിരുന്നു  .അതുകൊണ്ടു ചോദിച്ചതാണ്, കഥാപുരുഷൻ ചെറപ്പക്കാരനു മറുപടി കെടുത്തു . വിറകു വിൽപന കഴിഞ്ഞു താങ്കൾ വരുന്നതുവരെ ഞാൻ കാത്ത് നിൽക്കും. നിങ്ങളോട് എനിക്കു കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്. .എന്നാൽ ശരി ഞാൻ വേഗം വിറകു വിപനയും കഴിഞ്ഞു തിരിചെത്താം ...എന്നും പറഞ്ഞ്  കഥാനായകൻ അങ്ങാടിയില്ലേക്കായി പോയി. 

       വിൽപ്പനയും കഴിഞ്ഞു അന്നു കഴിക്കാനുള്ള ഭക്ഷണവുമായി അയാൾ പെട്ടന്നു തിരിച്ചെത്തി അപ്പോഴും ആ ചെറുപ്പക്കാരൻ അവിടെ തന്നെ നിൽ പ്പുണ്ടായിരുന്നു..ചെറപ്പക്കാരൻ ചോദിക്കാൻ തുടങ്ങി കുറച്ച് ദിവസമായി താങ്കളെ ഞങ്ങൾ ശ്രദ്ധിക്കുന്നു മുമ്പത്തെ ചുറുചുറക്കു നഷ്ടപ്പട്ടിരിക്കുന്നു ശരീരം മെലിഞ്ഞിരിക്കുന്നു മുഖകാന്തി നഷട്പ്പെട്ടിരിക്കുന്നു വല്ലരോഗവും താങ്കളെ പിടികൂടിയോ? അല്ലങ്കിൽ വല്ല മനോവിഷമം ഉണ്ടോ?  കഥാപുരുഷൻ ഒരു ചെറുപുഞ്ചിരിയാൽ പറയാൻ തുടങ്ങീ....

താങ്കളുടെ വിഷമം എന്ത് തന്നെ ആണെങ്കിലും എന്നോട് പറയാം, ചെറുപ്പക്കാരൻെറ വാക്കുകൾ വിശ്വാസം അർപ്പിച്ച് കഥാപുരുഷൻ പറയാൻ തുടങ്ങി.എനിക്ക് രോഗമില്ല സുഹൃത്തെ- അഥവാ ഉണ്ടെങ്കിൽ തന്നെ "ഞാൻ വിശ്വസിക്കുന്ന റബ്ബ്" എനിക്ക് ശിഫ നൽകിടും...'ആമീൻ' .എന്നാൽ, എനിക്കു മനോവിഷമം ഉണ്ട്.അതെന്താണെന്നു താങ്കൾ പറയൂ.  കഥാപുരുഷൻ : പറയാം ,നിങ്ങൾ വിവാഹിതനാണോ? അതെ, രണ്ട് കുട്ടികളും എനിക്കുണ്ട് ചെറുപ്പക്കാരൻ മറുപടി നൽകി .ഇതുകേട്ടതും, കഥാപുരുഷൻ പറഞ്ഞു; ഞാൻ വിവാഹിതനല്ല. അതാണോ നിങ്ങളുടെ വിഷമം എങ്കിൽ ഞാൻ പരിഹരിക്കാം നാട്ടുകാരൻ പറഞ്ഞു. ഈ ബുഹാറയിൽ ഒരുപാട് സുന്ദരികളായ പെൺകുട്ടികൾ കുട്ടികൾ ഉണ്ട് അവരിൽ ആരെ വേണമെങ്കിലും താങ്കൾ നിക്കാഹ് ചെയ്തു കൊള്ളൂ... അവരുടെ ഉപ്പമാരോട് ഞാൻ പറയാം. ഇതുകേട്ടപ്പോൾ അയാൾ പറഞ്ഞു അതു വേണ്ട എനിക്ക് ഒരുപെൺ കുട്ടിയെ  ഇഷ്ടമായി. അവളെ നിക്കാഹ് കഴിക്കാൻ ആഗ്രഹിക്കുന്നു.
 ആരാണത്? ചെറുപ്പക്കാരൻ ആകാംക്ഷയിൽ ചോദിച്ചു. ഞാൻ പറയാം .....നമ്മുടെ "മൺസൂർ രാജാവിൻെറ മകൾ" സബീത..... ."അള്ളാഹുവെ" മൺസൂർ രാജാവിൻെറ മകളെയാണോ താങ്കൾ ഉദ്ദേശിച്ചത്!!! കഥാപുരുഷൻ പറഞ്ഞു "അതെ". ..ചെറുപ്പക്കാരനിൽ ഒരു ഞെട്ടൽ ഉണ്ടായി  .എന്നിട്ട് അയാൾ ചോദിച്ചു;സുഹൃത്തെ എന്താണ് നിങ്ങൾ പറയുന്നത് ഈ രാജൃത്തെ രാജാവിൻെറ മകളെ വിവാഹം കഴിക്കണമെന്നോ? അതിനുള്ള യോഗൃത താങ്കൾക്ക് ഉണ്ടോ? ഒരു നല്ല വസ്ത്രമോ, പാർപ്പിടമോ ഇല്ല! വിറകുവെട്ടിയായ നിങ്ങൾ ആഗ്രഹിച്ചതോ ഈ രാജൃത്തെ കുമാരിയെ വിവാഹം കഴിക്കാനും  . കഷ്ടം എന്നോട് പറഞ്ഞു ഞാൻ ക്ഷമിച്ചു. ഇതുപോലെ മാറ്റാരോടും പറയരുത് എന്നും പറഞ്ഞു ചെറുപ്പക്കാരൻ പോയി.
     പാവം നമ്മുടെ നായകൻ വിഷമത്തോടെ അള്ളാഹുവിനെ വിളിച്ചുകൊണ്ടു പറഞ്ഞു: "യാ റബ്ബെ തടസ്സങ്ങളും പ്രധിസന്തികളും ഒരുപാട് ഉണ്ടാകും എന്നാലും സബീതയെ തന്നെ എൻെറ ബീവിയായി നൽകിടണെ "....എന്നും ദുആ ചെയ്തു കൊണ്ട് അയാൾ വള്ളികുടിലിലേക്ക് നടന്നു.

        ആ ചെറുപ്പക്കാരൻ നേരെ പോയത് അങ്ങാടിയിലേക്കായിരുന്നു .തന്നെ ഈ കാര്യം അറിഞ്ഞുവരാൻ ഏൽപ്പിച്ചവരെ കണ്ടു അവിടെ നടന്ന സംഭവങ്ങൾ അയാൾ വിവരിച്ചുകൊടുത്തു. രാജാവിൻെറ മകളുടെ കാര്യം പറഞ്ഞപ്പോൾ അവരും ഞെട്ടിപോയി. സംസാരങ്ങൾ കഴിഞ്ഞപ്പോൾ ഒരോരുത്തരും അവരവരുടെ വീട്ടിലേക്ക്  പോയി .     

    പിറ്റെ ദിവസം പതിവ് പോലെ അയാൾ വിറകുശേഖരിച്ചു അങ്ങാടിയിലേക്കു പോകുകയായിരുന്നു . പോകുന്നവഴിയിൽ മൂന്ന് ചെറുപ്പക്കാർ അയാളുടെ പിന്നാലെ കൂടി.നിൻെറ മോഹം കെള്ളാമല്ലോ? രാജകുമാരിയെ വിവാഹം കഴിക്കാൻ പറ്റിയാൾ തന്നെ, അങ്ങനെ ഒരുപാട് കുത്തു വാക്കുകൾ. പാവം നമ്മുടെ നായകൻ വിഷമത്തിലായി.. എന്തിനാണ് റബ്ബെ ഇവർ ഇങ്ങനെയെല്ലാം കളിയാക്കുന്നത് .

       ഇതെല്ലാം മറ്റൊരു ചെറുപ്പക്കാരൻ കണ്ട് നിൽപ്പുണ്ടായിരുന്നു. അയാൾ കഥാപുരുഷൻെറ അടുത്ത് വന്നു പറഞ്ഞു: താങ്കൾ വിശമിക്കേണ്ട ഈ ചെറുപ്പക്കാരുടെ വാക്കുകൾ കേട്ടു തളരരുത് ..നിങ്ങളുടെ വിഷമത്തിനു പരിഹാരം കണ്ടെത്താനുള്ള വഴി ഞാൻ പറഞ്ഞു തരാം.  അതെങ്ങനെ നായകൻ ചോദിച്ചു :പറയാം , ചെറുപ്പക്കാരൻ  പറഞ്ഞു തുടങ്ങി. മൺസൂർ രാജാവ് ജനങ്ങളുടെ ആവശ്യങ്ങൾ അറിയാനും, പരിഹരിച്ചു കൊടുക്കാനും, നാട്ടിൽ ദർബാർ വെക്കാറുണ്ട്. അതിൽ നിങ്ങൾ വിഷമം ബോധിപ്പിച്ചോളൂ......
      നാളെ കഴിഞ്ഞു മറ്റന്നാൾ ഇവിടെ ദർബാർ നടക്കുന്നുണ്ട് .രാജാവിനോട് സങ്കടങ്ങൾ പറയൂ അദ്ദേഹം നല്ലവനാണ് .   അതും പറഞ്ഞു അയാൾ സലാം ചൊല്ലി യാത്ര പറഞ്ഞു.. 

       ദർബാറിൻെറ ദിവസം വന്നെത്തി. കുളിച്ചു ഉള്ളതിൽ നല്ല വസ്ത്രം ധരിച്ചു അയാൾ ബുഹാറ മല ഇറങ്ങി പട്ടണത്തിൽ എത്തി.അയാളെ അത്ഭുതപ്പെടുത്തി! ജനസമുദ്രം,,, എല്ലാവരും രാജാവിനെ കാത്തു നിൽപ്പാണ്. തങ്ങളുടെ വിഷമങ്ങൾ ബോധിപ്പിക്കാനും, സഹായഭ്യർത്തനക്കും വേണ്ടി  എല്ലാവരും രാജാവിനെ പ്രദീക്ഷിച്ചു നിൽക്കുകയാണ്.പുരുഷൻമാർക്കും സ്ത്രികൾക്കും പ്രത്യേകം വരികൾ ഉണ്ട്.
 അയാൾ വരികളിൽ നിൽക്കാതെ ഇടയിലൂടെ നടന്നു . ദർബാർ നടക്കുന്ന ഹാളിൽ കയറി അന്നു പരിഹസിച്ച ചെറുപ്പകാരും അവിടെ ഉണ്ടായിരുന്നു . ഇയാളെ കണ്ടതും കളിയാക്കാൻ തുടങ്ങി. കഥാനായകൻ ഇതൊന്നും ശ്രദ്ധിക്കാതെ നിലത്തിരിക്കുന്നവരുടെ നാലമത്തെ വരിയിൽ ഇരിപ്പുറപ്പിച്ചു..

""രാജാവ് വന്നു ..
      പ്രസംഗം തുടങ്ങി.... ""         

          പ്രസംഗാനന്തരം രാജാവ്  ഒരോരുത്തരെയായി വിളിച്ചു.അവർ വന്നു  വിശമങ്ങളും പരാധികളും ബോധിപ്പിച്ചു തുടങ്ങി. രാജാവ് പരിഹാരങ്ങളും സഹായങ്ങളും നൽകികൊണ്ടിരുന്നു. നമ്മുടെ കഥാനായകൻെറ ഊഴം വന്നെത്തി....

അയാൾ പോകാൻ മടിച്ചു മടിച്ചു കൊണ്ട് പിന്നിലേക്കു നീങ്ങുന്നത് രാജാവിൻെറ ശ്രദ്ധയിൽ പെട്ടു.രാജാവ് നോക്കുമ്പോൾ അയാൾ മുഖം തിരിക്കും, രാജാവ് കാണാതെ അയാൾ രാജാവിനെ നോക്കും, ഇതെല്ലാം രാജാവ് കാണുണ്ടായിരുന്നു . രാജാവ് ഒരു പട്ടാളക്കാരനെ വിളിച്ചു... അയാളുടെ ആവശ്യം അറിഞ്ഞുവരാൻ ഉത്തരവിട്ടു. പട്ടാളക്കാരൻ നായകൻെറ അടുത്തു വന്നു കാര്യങ്ങൾ തിരക്കി.
        അയാൾ പേടിച്ചു പേടിച്ചു ഇരുന്നിടത്ത് നിന്നു എഴുന്നേറ്റു നിന്നു. പട്ടാളക്കാരൻ പറഞ്ഞു:രാജാവ് നിങ്ങളുടെ ആവശ്യം എന്താണന്ന് അറിഞ്ഞു വരാൻ എന്നെ ചുമതല പ്പെടുത്തി , എന്താണ് നിങ്ങളുടെ ആവശ്യം??  അയാൾ പറഞ്ഞു: ഞാൻ ഒരു പെൺ കുട്ടിയെ കണ്ടു. അള്ളാഹുവിലുള്ള അവളുടെ ഭയം കണ്ട് അവളെ നിക്കാഹ് ചെയ്യാൻ എൻെറ മനം വല്ലാതെ മോഹിച്ചു.. അവളെ  വിവാഹം കഴിച്ചു തരണം എന്ന് രാജാവിനോട് അപേക്ഷിക്കാനാണ് ഞാൻ ഇവിടെ വന്നത് ..പട്ടാളക്കാരൻ ചോദിച്ചു: ആരാണാ പെൺകുട്ടി ? അയാൾ പറഞ്ഞു: 
      
     രാജാവിൻെറ മകൾ സബീത രാജാകുമാരി...... എന്നു പറഞ്ഞു കഴിയും മുമ്പേ പട്ടാളക്കാരനു കാര്യം മനസ്സിലായി. അയാൾ തൻെറ ഉറയിലെ വാൾ വലിച്ചു ഊരി. കഥാനായകൻെറ ശിരസ്സിനു നേരെ ""ആഞ്ഞു ""വീശുന്നത് രാജാവ് കണ്ടു .രാജാവ് പട്ടാളക്കാരനെ വിളിച്ചില്ലായിരുന്നുവെങ്കിൽ നമ്മുടെ കഥാപുരുഷൻ ശിരസ്സും ശരീരവും വേറെറ്റു വീഴുമായിരുന്നു. ..
        ഏയ് , ആരവിടെ തനിക്കു ആരാണ് ശിക്ഷിക്കാനുള്ള അധികാരം നൽകിയത്???      പ്രഭോ,ഇയാൾ ധിക്കാരിയാണ് .ഇയാൾ പറഞ്ഞ ധിക്കാരം അങ്ങു കേട്ടിരുന്നെങ്കിൽ, ഈ തീരുമാനം തന്നെ കൈകൊള്ളുമായിരുന്നു. കോപത്തോടെ രാജാവ് പട്ടാളക്കാരനോട്.....  "കടക്ക് പുറത്ത്  ".
    എന്നിട്ട് കഥാപുരുഷനെ അടുത്തേക്കു വിളിച്ചു. പേടിച്ചു വിറച്ചുകൊണ്ടയാൾ ഒരോ അടിയും മുന്നോട്ട് വെച്ചു കൊണ്ട് രാജാവിൻെറ അടുത്തു എത്തി .രാജാവ് അയാളുടെ ആവശ്യം ചോദിച്ചു: അയാളപ്പോഴും പേടിച്ചു വിറച്ചു സംസാരിക്കാൻ കഴിയാതെ നിൽക്കുകയാണ് .രാജാവ് ചോദിച്ചു: എന്തിനാണ് നിങ്ങൾ ഭയക്കുന്നത്? എന്നെയാണ് ഭയക്കുന്നതെങ്കിൽ, നിങ്ങൾവിഢിയാണ്.     "നിങ്ങൾ ഭയക്കേണ്ടത് സർവ്വശക്തനായ റബ്ബിനെയാണ് ".ഈ വാക്കുകൾ കേട്ടതും, കഥാപുരുഷൻ ആത്മധൈര്യം വീണ്ടെടുത്ത് കൊണ്ടു ചിന്തിച്ച്.. രാജാവും സബീതയെ പോലെ അള്ളാഹുവിനെ ഭയപ്പെട്ടു ജീവിക്കുന്ന വ്യക്തി തന്നെയാണ് ."തൻെറ ആഗ്രഹം  പറയാൻപറ്റിയ സമയമാണ് "
       എന്നു ചിന്തിച്ച്കൊണ്ടയാൾ രാജാവിനോട് പറഞ്ഞു: പ്രഭോ ,അങ്ങയുടെ മകൾ സബീത നീരാട്ടിനു പോകുന്ന യാത്രാ മദ്യെ എനിക്ക് കാണുവാൻ സാധിച്ചു . കുമാരിക്കു അള്ളാഹുവിലുള്ള ഭയവും ഭക്തിയും കണ്ടു അവരെ എൻെറ ബീവിയായിക്കിട്ടുവാൻ ഞാൻ ആഗ്രഹിക്കുന്നു. അള്ളാഹുവിനോട് ദുആയും ചെയ്തു .പ്രഭു അങ്ങയുടെ പ്രിയപുത്രിയെ എനിക്കു നിക്കാഹ് ചെയ്തു തരുമോ?
    ഇത് കേട്ടതും രാജാവ് അത്ഭുതത്താൽ ഫക്കീറിനെ തന്നെ സൂക്ഷിച്ചു നോക്കി നിന്ന് പോയി.സദസ്സ് നിശബ്ദമായി, എല്ലാവരിലും ഞെട്ടൽ വന്ന് പോയി,
   രാജാവ് കഥാപുരുഷനോട് പറഞ്ഞു ഫക്കീറെ, ഇവിടെ ഒരുപാട് ആളുകൾ വന്നു അവരുടെ ആവശ്യങ്ങൾ പറഞ്ഞു. ഞാനത് നിറവേറ്റികൊടുക്കുകയും ചെയ്തു .എന്നാൽ നിങ്ങുടെ ആഗ്രഹം ഞാനുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട് പെട്ടന്നു തിരുമാനം അറിയിക്കാൻ കഴിയ്യില്ല.നാളെ കഴിഞ്ഞു മറ്റനാൾ ഇവിടെ താങ്കൾ വരൂ.. അപ്പോൾ തീരുമാനം അറിയിക്കാം. ശരി പ്രഭോ, എന്നാൽ എന്നെ പോകാൻ അനുവാദിച്ചാലും ....രാജാവ് അനുവാദം നൽകി.
      രാജാവിൻെറ തീരുമാനം കേട്ടതിനു ശേഷം എല്ലാവരും പിരിഞ്ഞു പോയി .അന്നു കളിയാക്കിയ ചെറുപ്പക്കാരും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. കഥാപരുഷൻ നേരെ പോയത് തൻെറ വള്ളികുടിലിലേക്കായിരുന്നു .പിറ്റെ ദിവസം അയാൾ വിറകുവിൽപ്പനക്ക് പോയില്ല. ഇബാദത്തിൽ മുഴുകിയിരുന്നു. 

          രാജാവ് തീരുമാനം അറിയുന്ന ദിവസം വന്നെത്തി .... ദർബാറിലേക്ക് അയാൾ യാത്രയായി. പട്ടണത്തിൽ അന്നത്തെ പോലെ ആൾകൂട്ടം ഇല്ലായിരുന്നു. ദർബാറിൻെറ മതിൽ കെട്ടിനു അടുത്ത് എത്തിയപ്പോഴാണ് അയാളിൽ അത്ഭുതപ്പൊടുത്തുന്ന കാഴ്ച്ചകൾ ആണ് കണ്ടത്. 

       'രാജ്യത്തെ പണ്ഡിതൻ മാരും ഉമറാക്കളും,ഉലമാക്കളും രാജകുമാരൻ മാരും സദസ്സിൽ തിങ്ങി നിറഞ്ഞിരിക്കുന്നു.' കഥാപുരുഷൻ ആ സദസ്സിൽ ഇരിക്കാതെ, അന്നു താനിരിന്നിടത്ത്പോയി നിന്നു .
    
   രാജാവ് വന്നു സദസ്സിൽ ഇരിക്കുവരോട് പറഞ്ഞു: ഞാൻ ഈ സദസ്സ് പെട്ടന്നു വിളിച്ചുകൂട്ടാൻ ഒരു കാരണമുണ്ട് .നാട്ടിൽ നടന്ന ദർബാറിൽ ഈ നാട്ടിലെ ജനങ്ങൾ അവരവരുടെ ആവശ്യങ്ങൾ അറിച്ചു. ഞാൻ നിറവേറ്റി കെടുക്കുകയും ചെയ്തു. എന്നാൽ കഥാപുരുഷനെ ചൂണ്ടികൊണ്ടു പറഞ്ഞു: ആ നിൽക്കുന്ന ചെറുപ്പക്കാരൻ എൻെറ മകൾ സബീതയെ  നിക്കാഹ് ചെയ്യാൻ ആഗ്രഹം അറിയിച്ച് വന്നതാണ് . അതിൻെറ തീരുമാനം ഇന്ന് അറിക്കാമെന്നാണ് ഞാൻ അറിയിച്ചിരുന്നത് . ശറഹ് പ്രകാരം അയാൾ സബീതക്ക് യോഗ്യനാണെങ്കിൽ ഞാൻ നിക്കാഹ് ചെയ്തു കെടുക്കും. യോഗ്യനല്ലെങ്കിൽ തിരിച്ചു പോകാൻ ഉത്തരവിടും.ഇതെല്ലാം അറിയിക്കുവാനാണ് നിങ്ങളെ എല്ലാം വിളിച്ചു കൂട്ടിയത് .പണ്ഡിതരെയും ഉലമാക്കളെയും സാക്ഷി നിർത്തി രാജാവ് പറഞ്ഞു .. എന്നിട്ട് ഒരുപണ്ഡിതനെ കാണിച്ചുകൊണ്ട് രാജാവ് തുടർന്നു ഈ തീരുമാനം എടുക്കുന്നതിൻെറ അമീറായി നിങ്ങളെ നിയമിച്ചിരിക്കുന്നു .ഞാൻ ഇപ്പോൾ വരും അപ്പോഴെക്കും അയാളുടെ എല്ലാവിവരങ്ങളും നിങ്ങൾ ശേഖരിച്ചിരിക്കണം എന്നും ഉത്തരവിട്ട രാജാവ് പോയി
      പണ്ഡിതൻ മാരിൽ പലർക്കും സംശമായി. ഇയാൾ ആരാണ് ? ബുഹാറമലയിൽ വള്ളികുടിൽ വെച്ചുതാമസിക്കുന്ന ഒരാളല്ലെ ! ഇയാൾക്ക് സബീതരാജാകുമാരിയെ നിക്കാഹ് ചെയ്യാൻ എന്തുയോഗ്യതയാണുള്ളത്? അയാളെ പറഞ്ഞുവിട്ടേക്കു... 
       അമീർ പറഞ്ഞു: പറ്റില്ല, "രാജ കല്പനയാണ് "നമ്മുക്ക് അയാളോട് എല്ലാം ചോദിച്ചറിയാം; എന്നു പറഞ്ഞു കൊണ്ട് കഥാപുരുഷനെ സദസ്സിലേക്ക് വിളിച്ചു .. സദസ്സിൽ എത്തിയ കഥാനായകനോട് അമീർ ചോദിച്ചു: നിങ്ങളാണേ രാജകുമാരിയെ നിക്കാഹ് ചെയ്യണമെന്നു ആവശ്യപ്പെട്ടത്??      
      അയാൾ പറഞ്ഞു: അതെ.
  എന്നാൽ, രാജാവിൻെറ ചോദ്യങ്ങൾക്ക് നീ ഉത്തരം നൽകണം.
നീ ആരാണ്?
 വാപ്പയും ഉമ്മ യുംആരാണ്?
തറവാട് ഏതാണ്?
പാണ്ഡിത്യം എന്തുണ്ട്?
ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ...... ഇത്കേട്ടതും അയാൾ പൊട്ടികരഞ്ഞുകൊണ്ടു പറയാൻ തുടങ്ങി .....

     എനിക്ക് വാപ്പയോ, ഉമ്മയോ, ബന്ധുമിത്രാതികളോ ഇല്ല. 
 ഞാൻ  മിസ്ക്കീനായി, ബുഹാറമലയിൽഈത്തപന ഒാലകൊണ്ട് മേഞ്ഞവള്ളികുടിലൽ കെട്ടി താമസിക്കുന്നു.അന്നാന്ന് വിറക് ശേഖരിച്ചു അതു വിൽപന നടത്തി അതിൽ നിന്നു കിട്ടുന്ന കാശ് പകുതി സക്കാത്ത് കൊടുക്കും പകുതി എൻെറ ഉഭജീവനത്തിനായ് മാറ്റി വെക്കും. 
    ആ വള്ളികുടിലിൽ ഞാൻ അള്ളാഹുവിൽ ഇബാദത്ത് ചെയ്തു ജീവിച്ചു പോരുന്നു.
 ഇതാണ് എൻെറ ഒരു ദിവസം.
       പക്ഷേ, ....."എൻെറ വാപ്പ അള്ളാഹുവിൻെറ ആലിമീങ്ങളിൽ പെട്ട ഒരു വലിയ പണ്ഡിതനായിരുന്നു".     
 അള്ളാഹുവിൻെറ പരീക്ഷണാർത്തം കാടും മലകളും താണ്ഡി പുറപ്പെട്ടു .ഞാനും പിതാവിൻെറ പാത പിൻപറ്റി ജീവിക്കുന്നു.
   എൻെറ മാതാവും വലിയ പണ്ഡിതയായിരുന്നു, ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഞാൻ അവരുടെ ഒാർമ്മയിൽ ജീവിതം തള്ളി നീക്കുന്നു .അയാൾ തൻെറ വിഷമങ്ങൾ സദസ്സിൽ തുറന്നു പറഞ്ഞു .
     ഇതെല്ലാം കേട്ടു നിന്ന അമീർ പറഞ്ഞു: താങ്കൾ ഇപ്പോഴും പേരു പറഞ്ഞില്ലല്ലോ.?

എൻെറ പേര്, എൻെറ പേര്..... 

           """"അദ്ഹം"""

    സദസ്സ് ഒന്നാകെ വിറച്ചു... 
     കാടും, മലകളും, ചുറ്റി നടക്കുന്ന അദ്ഹം തങ്ങളോ?...അതെ, സുബ്ബ്ഹാനള്ളാ ..

.""""അദ്ഹം തങ്ങൾ""" .

പണ്ഡിതരും, ഉലമാക്കളും,ഉമറാക്കളും, സദസ്സിൽ ഉള്ളവരും, എഴുന്നേറ്റു നിന്നു ..

       """"അദ്ഹം തങ്ങൾ."""..!!!!!!!!

അദ്ഹം തങ്ങളോ?....
അളളാഹുവിൻെറ പരീക്ഷണാർത്തം കാടും മലകളും താണ്ടി ജീവിക്കുന്ന അദ്ഹം തങ്ങളാണോ? അതേ. പണ്ഡിതരും ഉലമാക്കളും ഇരിപ്പിടത്തിൽ നിന്ന് എഴുന്നേററു. എന്നിട്ട് പറഞ്ഞു: "ഞങ്ങൾ ഇത് വരെ കളിയാക്കിയത് അദ്ഹം തങ്ങളെയായിരുന്നോ?" 'സുബ്ഹാനളളാ'....എന്ന് പറഞ്ഞ് കൊണ്ട് അവർ അദ്ഹം തങ്ങളുടെ അടുത്ത് ചെന്ന് കാൽക്കൽ വീണ് കരയുവാൻ തുടങ്ങി. ഈ രംഗം കണ്ട് കൊണ്ടാണ് രാജാവ് സദസ്സിലേക്ക് കയറി വന്നത്. ""ഏയ്""" "എല്ലാവരും കൂടി ആ ഫക്കീറിനെ എന്താണ് ചെയ്യുന്നത്"?
അമീർ: പ്രഭോ, ഇദ്ദേഹത്തെ കുറിച്ച് അറിയുവാൻ എന്നെ ആയിരുന്നില്ല നിയമിക്കേണ്ടത് .
രാജാവ്: അതെന്താണ് അമീർ?
പ്രഭോ, അങ്ങയുടെ മകൾ സബീതയെ നിക്കാഹ് ചെയ്ത് കൊടുക്കുവാൻ
ഇതിലും യോഗ്യനായ ഒരു വരനെ വേറെ കിട്ടുകയില്ല. രാജാവ്: കാരണം; പണ്ഡിതനും ആലിമുമായ ലോകം ചുററിനടക്കുന്ന അദ്ഹം തങ്ങളാണിത്, എന്ന് അമീർ രാജാവിന് ഉത്തരം നൽകി.
അദ്ഹം തങ്ങളോ??? രാജാവ് ഇരിപ്പിടത്തിൽ നിന്ന് ചാടി യെഴുന്നേററ് തങ്ങളുടെ അടുത്ത് ചെന്ന് കൈ പിടിച്ച് കൊണ്ട് പറഞ്ഞു: 'അദ്ഹം തങ്ങളെ'...... അങ്ങാണെന്ന് അറിയില്ലായിരുന്നു.... ഒരു ഉപ്പയുടെ കടമ എന്ന നിലയിലായിരുന്നു തങ്ങളെ കുറിച്ച് അറിയുവാൻ വേണ്ടി അമീറിനെ ചുമതലപെടുത്തിയത്. ഞാൻ അതിൽ വിജയിക്കുകയും ചെയ്തു.എന്നിൽ നിന്നും തെററ് വന്ന് പോയിട്ടുണ്ടെങ്കിൽ, എന്നോട് ക്ഷമിച്ച് പൊരുത്തപെട്ടുതരണം തങ്ങളെ ..... എന്നിട്ട് തങ്ങളുടെ കൈപിടിച്ച് കൊണ്ട് രാജാവ് തുടർന്നു...... എൻെറ മകൾ സബീതയെ നിക്കാഹ് ചെയ്ത് തരുവാൻ എനിക്ക് സമ്മതമാണ്.അങ്ങയെ ക്കാളും അനുയോജ്യനായ ഒരു വരനെ വേറെ ലഭിക്കുകയില്ല.. അള്ളാഹുവിനെ മുൻനിർത്തി പണ്ഡിതരെയും സദസ്സിനെയും സാക്ഷിയാക്കി തൻെറ മകൾ സബീതയെ അദ്ഹം തങ്ങൾക്ക് നിക്കാഹ് ചെയത് കെടുത്തു.
സദസ്സിൽ തക്ക്ബീർ ധ്വനികളാലും ഖുർആൻ പാരായണത്താലും മുഖരിതമായി...എന്നിട്ട് സദസ്സിൽ ഉള്ളവരോടായി രാജാവ് പറഞ്ഞു: നിക്കാഹ് കഴിഞ്ഞതെയുള്ളു കല്യയാണത്തിൻെറ ദിവസം തീരുമാനിക്കാനുണ്ട് അതും ഞാൻ ഈ പണ്ഡിത സദസ്സിനെ ഏൽപ്പിക്കുന്നു .ഈ സമത്ത് നമ്മുടെ അദ്ഹം തങ്ങൾ അല്പം മാറി ഒരു ഇരിപ്പിടത്തിൽ ഇരിക്കുകയാണ് .സദസ്സ് കല്ലിയാണ ദിവസം തീരുമാനിക്കുകയായിരുന്നു .ഇതെല്ലാം വീക്ഷിച്ച് രാജാവ് സിംഹാസനത്തിൽ ഇരുന്നു.
പെട്ടന്നു ദർബാറിൻെറ പുറത്തു അതിവേഗത്തിൽ പാഞ്ഞുവന്നരുന്ന കുതിര കുളംമ്പടി ശബ്ദം .......... "ഒരു പട്ടാളക്കാരൻ" .അയാൾ കുതിരപ്പുറത്ത് പാഞ്ഞ് വരികയാണ്. എന്നിട്ട് അയാൾ കുതിരപുറത്തുനിന്ന് ഇറങ്ങിദർബാറിൻെറ , ഉള്ളിലേക്ക് കടന്നു രാജസിംഹാസനത്തിനെ ലക്ഷ്യമാക്കി ഒാടി.....

പട്ടാളക്കാരൻ ഓടി സിംഹാസനത്തിൻെറ അടുത്തെത്തി . രാജാവിൻെറ  ചെവിയിൽ എന്തോ പറഞ്ഞു തീരും മുൻപേ ," യാ അള്ളാ.......
എന്ന് പറഞ്ഞ് നിലത്തു വീണു. സദസ്സിലുളളവർ ഓടികൂടി,രാജാവ് ബോധക്ഷയനായി കിടക്കുന്നു .....എന്താണ് സംഭവിച്ചത്.????
    വെളളം കൊണ്ടു വന്ന്  മുഖത്ത് തെളിച്ചപ്പോൾ രാജാവിന് ബോധം വീണു.കിടന്നിടത്തു നിന്നും  അള്ളാഹുവിനെ വിളിച്ച് എഴുന്നേറ്റ് കൊണ്ട് രാജാവ് ദർബാർഹാളിൽ നിന്നും ഇറങ്ങി ഓടി .

        അദ്ദേഹം  ഓടി എത്തിയത് രാജകൊട്ടാരത്തിൻെറ മുൻപിലായിരുന്നു.അപ്പോൾ പട്ടാരക്കാരും ,തോഴിമാരും  പൊട്ടി കരയുന്ന രംഗമാണ് രാജാവ് അവിടെ കണ്ടത് . രാജാവ് വീണ്ടും ഓടി  .ആ ഓട്ടം ചെന്ന്  അവസാനിച്ചതോ .... "സബീതയുടെ അറയ്ക്ക്" മുന്നിൽ . അറയ്ക്ക് ഉളളിലേക്ക്  നോക്കിയ രാജാവ് പൊട്ടികരയാൻ തുടങ്ങി.....
തൻെറ പൊന്നുമോൾ ........
സബീതയെ വെളളത്തുണിയിൽ പൊതിഞ്ഞ്  കിടത്തിയിരിക്കുന്നു.
എൻെറ മോൾക്ക് എന്താണ് സംഭവിച്ചിരിക്കുന്നത്..... കരഞ്ഞ്  കൊണ്ടു വെളളാട്ടി പറഞ്ഞു.കുമാരി ഉറങ്ങുകയായിരുന്നു പ്രഭോ.. സർപ്പം കൊടുത്തി  വിഷം കയറിയതാണ്, പരിശോധനയിൽ മരിച്ചെന്ന്  ഉറപ്പ്  വരുത്തി .രാജാവ് കൂടുതൽ  അന്നേഷണത്തിന് വിതേയനക്കിയില്ല. ജനനവും  മരണവും അള്ളാഹു വിൻെറ കളാഹ് ആണ്. അതിന് ശേഷം കഫപുടവ നടന്നു  ആയിരങ്ങളെ സാക്ഷി  നിർത്തി  മയ്യിത്ത് നിസ്ക്കാരവും നടന്നു ...
 മയ്യിത്തും വഹിച്ച് എല്ലാവരും പള്ളിക്കാട്ടിലേക്ക് യാത്രയായി .ആ കൂട്ടത്തിൽ  അദ്ഹം തങ്ങളും  ഉണ്ടായിരുന്നു..സബീതയുടെ മയ്യിത്ത് മറമാടി മീസാൻ കല്ലും വെച്ച് ദുആയും കയിഞ്ഞ് എല്ലാവരും  പിരിഞ്ഞു പോരുവാൻ തുടങ്ങി ..
 അപ്പോളതാ ഒരുതേങ്ങൽ കേട്ടു .എല്ലവരുടെയും ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു  .അദ്ഹം തങ്ങൾ കരയുന്ന ശബ്ദമായിരുന്നു അത് എല്ലാവരും കൂടി  അദ്ദേഹത്തെ ആശ്വസിപ്പിച്ചു കൊട്ടരത്തിലേക്ക് കൂടെക്കൂട്ടാൻ ശ്രമിച്ചു പക്ഷേ  അദ്ദേഹം  വഴങ്ങിയില്ല .എനിക്ക് ഇബാദത്ത് ചെയ്ത് ജീവിക്കാൻ എൻെറ വള്ളികുടിൽ മതി ഇതുകേട്ടതും വിഷമത്താലെഎല്ലാവരും പിരിഞ്ഞു പോയി. തങ്ങളൾ അവിടെ തന്നെയിരുന്നു ..

 സമയം നട്ടപാതിര ആയപ്പോൾ സബീതയുടെ മുഖം കാണുവാൻ തോന്നി  ..മയ്യത്ത്പുറത്തെടുത്ത് എൻെറസങ്കടങ്ങൾ പറഞ്ഞു  നെറ്റിയിൽ  ചുംബനം കൊടുത്ത് തിരികെ  മറമാടൻ ഒരുങ്ങുന്ന സമയത്താണ് നിങ്ങൾ  മൂന്ന് പേരും വന്നത്... അമീറിനെയും,വൈദ്യനെയും,ചിന്തകനെയും ചൂണ്ടി കാണിച്ച് അദ്ഹം തങ്ങൾ പറഞ്ഞു .ഈവിരഹ കഥകേട്ടു അവർനാലുപേരും കരഞ്ഞു ... ഇതെല്ലാം  കേട്ടു കഴിഞ്ഞ  ഉസ്താദ് സബീതയെ നോക്കിക്കൊണ്ട്  പറഞ്ഞു ....

 സബീത ..... ഇപ്പോൾ മനസ്സിലായില്ലെ; ഞങ്ങൾ കള്ളൻമാരോ, കൊള്ളക്കാരോ , അല്ലെന്ന്. 'ഇനി കുമാരിയ്ക്ക് തീരുമാനിക്കാം '....ഞങ്ങളെ രാജാവിൻെറ മുമ്പിൽ എത്തിക്കണോ ?അതോ, കുമാരിയെ നിക്കാഹ് കഴിച്ച ഭർത്താവും ;പണ്ഡിതനുമായ അദ്ഹം തങ്ങളുടെ കൂടെ സന്തോഷമായി ജീവക്കണമോ? .....എന്ന്.
അള്ളാഹുവിൻെറ ശറഹ് പ്രകാരം എൻെറ ഭർത്താവായ തങ്ങളുടെ കൂടെ ആ വള്ളികുടിലിൽ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചിരിക്കുന്നു. തങ്ങളോട് ഒന്നിച്ചുള്ള ആ ജീവിതം ആനന്ദം നിറഞ്ഞതായിരിക്കും, എന്ന് എനിക്കുറപ്പുണ്ട് സബീത പറഞ്ഞു.......സബീതയുടെ തീരുമാനത്തിൽ ഉസ്താദിനും, വൈദ്യനും ,ചിന്തകനും ഒരുപോലെ സന്തോഷം തോന്നി.
അവർ മൂന്നു പേരും അദ്ഹമിനും സബീതക്കും മംഗളാശംസകൾ നേർന്നു തങ്ങളുടെ നാട്ടിലേക്ക് യാത്രതിരിച്ചു..
അദ്ഹം തങ്ങൾ സബീതയുടെ കയ്യിൽ പിടിച്ചു ;റാന്തൽ വിളക്കും എടുത്ത് കൊണ്ട് വള്ളികുടിലിലേക്ക് നടന്നു.... കുടിലിൻെറ മുന്നിൽ എത്തിയപ്പോൾ തങ്ങൾ സബീതയോട് പറഞ്ഞു; ഇതാണ് എൻെറ വള്ളി കുടിൽ രാജകെട്ടാരത്തിൽ കിട്ടിയിരുന്ന സുഖലോലുഭമായ ജീവിതം ആയിരിക്കുകയില്ല ഇവിടെ ഉണ്ടാകുക.....അതിനാൽ "സബീത.... നിനക്ക് കെട്ടാരത്തിലേക്ക് തിരിച്ചു പോകണമെന്നു തോന്നുന്നുണ്ടെങ്കിൽ തിരിച്ചു പോയിക്കോളു"..

എന്നാൽ, സബീത ...അദ്ഹം തങ്ങളുമൊന്നിച്ചു ജീവിക്കാനുള്ള തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു . അവർ
ആ വള്ളികുടിലിൽ ഒന്നിച്ചു ജീവിച്ചു തുടങ്ങി .....
പിറ്റെ ദിവസം പതിവ് പോലെ വിറക് ശേഖരിക്കാൻ ഇറങ്ങിയ തുകണ്ടസബീത ഒപ്പം യാത്രയായി .എന്നിട്ട് പറഞ്ഞു: തങ്ങളെ ഇനിമുതൽ അങ്ങയോടൊപ്പം വിറക് ശേഖരിക്കാൻ ഞാനും ഉണ്ടായിരിക്കും . അന്നവർ ഇരുപത് കെട്ട് വിറക് കൊണ്ട് വന്നു വീട്ടിൽ സൂക്ഷിച്ചു. ഒരോദിവസവും ഒരോകെട്ട് വിറക് വിൽക്കും അങ്ങനെ അവരുടെ ജീവിതം മുന്നോട്ട് നീങ്ങി........
ഒരു ദിവസം വിറക് വിൽപനയും കഴിഞ്ഞുവരുന്ന തങ്ങൾ കണ്ടത് ;സബീത കരയുന്നതാണ് .....അദ്ദേഹം അവളോട് ചോദിച്ചു :സബീത നിനക്ക് ഈ കുടിലിലെ ജീവിതം മടുത്തു വെങ്കിൽ കൊട്ടാരത്തിലേക്ക് തിരികെ പോയിക്കോളു.
കണ്ണുനീരു തുടച്ചു കൊണ്ടു സബീത പറഞ്ഞു: ഇവിടുത്തെ ജീവിതം മടുത്തിട്ടല്ലാ തങ്ങളെ.... നമ്മൾ ജീവിതം തുടങ്ങിയിട്ടു മൂന്ന് വർഷം കഴിഞ്ഞിരിക്കുന്നു. സ്നേഹിക്കുവാനും, ലാളിക്കുവാനും ,ഒരുകുഞ്ഞിനെ അള്ളാഹു നമ്മുക്ക് ഇതുവരെ നൽകിയില്ലല്ലോ... എന്ന സങ്കടം കൊണ്ട് കരഞ്ഞുപോയതാണ് .
ഇതുകേട്ട അദ്ഹം തങ്ങൾ സബീതയോട് പറഞ്ഞു :സബീത രാജാധിരാജനായ അള്ളാഹുവിന് ഒരു നിമിഷം മതി എല്ലാവിഷമങ്ങളും പരിഹരിക്കാൻ ,നിൻെറ കണ്ണുനീരിനു ഉത്തരം നൽകാൻ....... വിഷമിക്കാതിരിക്കു സബീത .."
അള്ളാഹുവെ... ഞങ്ങളുടെ പ്രർത്ഥന സ്വീകരിച്ചു ഞങ്ങൾക്കൊരു സന്താനത്തെ നൽകണെ നാഥ!!!! "തങ്ങൾ ദുആ ചെയ്തു
അവരുടെ പ്രർത്ഥ റബ്ബു ഖബൂൽ ചെയ്തു .സബീത ഗർഭണിയായി ..
ഒരോ ദിവസവും അവരുടെ പ്രർത്ഥന ഒന്നുമാത്രമായിരുന്നു
നാഥ ഞങ്ങൾക്ക് പിറക്കുന്ന കുഞ്ഞ് ലോകം മുഴുവനും അറിയപ്പെടുന്ന ഒരു ആലിം അയിരിക്കണെ !!......
എല്ലാവർക്കും ഉപകാരപ്പെടുന്ന,സ്നേഹിക്കുന്ന ,സ്വാലിഹായ സന്താനമായിരിക്കണമേ.....
ലോകം എന്നെന്നും ഒാർമ്മിക്കുന്ന ഒരു പണ്ഡിതൻ ആയിരിക്കണമേ !!!
മാസങ്ങൾ കടന്നുപോയി........ പത്താംമാസം ............ പ്രസവസുശ്രൂഷക്ക് തങ്ങൾ ആരെയും നിർത്തിയില്ല.
സബീത ഒരുആൺകുഞ്ഞിനെ പ്രസവിച്ചു. അദ്ഹം തങ്ങൾ ആ കുഞ്ഞിനെ നോക്കി ഒാമനത്തം തിളങ്ങുന്ന ഒരുപൊന്നുമോൻ ;"തങ്ങൾ കുഞ്ഞിനെ എടുത്ത"് വലത്ത് ചെവിൽ ബാങ്കും ഇടത് ചെവിയിൽ ഇഖാമത്തും"
കൊടുത്ത് കൊണ്ട് തങ്ങൾ പറഞ്ഞു: പതിനായിരം കിലോമീറ്റർ ദീനിനുവേണ്ടി താണ്ടി ദഅ് വത്ത് നടത്തിയ ഇബ്രാഹിം നബി അലൈഹിസലാമിൻെറ പേരുതതന്നെ നമ്മുടെ കുഞ്ഞിനിടാം എന്ന് പറഞ്ഞു;
കുഞ്ഞിന് തങ്ങൾ പേരു വിളിച്ചു.
"""ഇബ്രാഹിം അദ്ഹം ......"""
പിൽകാലത്ത് ലോക പ്രശസ്തനായ പണ്ഡിതനും ആലിമും ചരിത്രതാളുകളിൽ ഇടം പിടിച്ച മഹാനുമായി മാറിയ ""ഇബ്രാഹിം അദ്ഹം"" തങ്ങളായിരുന്നു അത്
.സബീതയും ,അദ്ഹം തങ്ങളും, ഇബ്രാഹിം അദ്ഹവും അടങ്ങിയ ആ കൊച്ചു കുടുംബം സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി....
.............. അൽഹംദുലില്ല !!!!"
കണ്ണീരിൽ കുതിർന്ന ഖബറിടം" എന്ന ഈ കഥ ഞാൻ ഇവിടെ അവസാനിപ്പിക്കുന്നു.
""കഥാപ്രസംഗം കേട്ടു ഞാൻ എഴുതിയ ഈ കഥ സ്നേഹത്തോടെ സ്വീകരിച്ച സഹോദരങ്ങളെ ...... തെറ്റുകുറ്റങ്ങൾ വന്നുപോയിട്ടുണ്ടെങ്കിൽ പൊരുത്തപ്പെടുക.""

Saturday 10 September 2016

പ്രശ്ന പരിഹാരത്തിന് പാപമോചനം




തിരുറസൂലിന്‍റെ (സ) പൗത്രന്‍ ഹസന്‍(റ)ന്‍റെ സന്നിധിയില്‍ നാലുപേര്‍ വന്നു. തങ്ങളനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങളുടെ പരിഹാരമാരാഞ്ഞാണവര്‍ എത്തിയത്.

ഒന്നാമന്‍ പറഞ്ഞു:‘ഞങ്ങള്‍ മഴയില്ലാതെ വിഷമിക്കുകയാണ്. കടുത്ത ജലക്ഷാമം നിമിത്തം കൃഷികളെല്ലാം നശിച്ചു തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും നീങ്ങുകയാണ്. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ അങ്ങൊരു പരിഹാരം പറഞ്ഞു തന്നാലും…’

ഹസന്‍(റ) രണ്ടാമത്തെയാളോട് കാര്യം ചോദിച്ചു. അദ്ദേഹം പറഞ്ഞു:
‘പ്രിയരേ, കടുത്ത ദാരിദ്ര്യം മൂലം വളരെ കഷ്ടതകള്‍ അനുഭവിക്കുന്ന ഒരാളാണ് ഞാന്‍. പ്രാരാബ്ധങ്ങളും പട്ടിണിയും മാറി സമാധാനവും ലഭിക്കാന്‍ അതിയായ ആഗ്രഹമുണ്ട്. അവിടുന്നൊരു വഴി നിര്‍ദേശിച്ചു തരണം…’

മൂന്നാമന്‍ ആവലാതിപ്പെട്ടതിങ്ങനെ:‘ദാമ്പത്യ ജീവിതം തുടങ്ങിയിട്ട് ഏറെ കാലമായി. ഇതുവരെ സന്താന സൗഭാഗ്യം ലഭിച്ചിട്ടില്ല. ഒരു കുഞ്ഞിക്കാല് കാണാന്‍ ഏറെ നാളായി കണ്ണീരുമായി കാത്തിരിക്കുന്നു. ഈ വിഷമത്തിന് എന്തെങ്കിലുമൊരു പരിഹാരം നല്‍കി ഞങ്ങളടെ മനോവേദന ശമിപ്പിക്കണം.’

നാലാമന്‍ പറഞ്ഞു:‘ഞാനൊരു കര്‍ഷകനാണ്. എന്‍റെ കഠിനാധ്വാനത്തിന് ഫലം കുറവാണ്. കൃഷിയില്‍ ബറകത്തുമില്ല. മണ്ണിനോട് മല്ലിട്ടു ആരോഗ്യവും സമയവും തുലക്കുന്നതു മിച്ചം. കൃഷിയില്‍ വര്‍ധനവ് ലഭിക്കുകയാണ് എന്‍റെ ആവശ്യം.’

നാലു പേരും പ്രശ്നങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ മഹാന്‍ പറഞ്ഞു:‘നിങ്ങള്‍ ഇസ്തിഗ്ഫാര്‍ വര്‍ധിപ്പിക്കുക. നിങ്ങളുടെ എല്ലാവിധ പ്രശ്നങ്ങളും പരിഹരിക്കപ്പെടും.’

ആഗതര്‍ക്ക് സന്തോഷമായി. അവര്‍ മടങ്ങിയപ്പോള്‍ സദസ്സിലുണ്ടായിരുന്ന റബീഅ്ബ്നു സുഹൈബ്(റ) ഹസന്‍(റ)നോട് ചോദിച്ചു:

വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ചിട്ടും എല്ലാവര്‍ക്കും ഒരേ മാര്‍ഗമാണല്ലോ അങ്ങു നിര്‍ദേശിച്ചത്?

ഹസന്‍(റ) പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു:‘റബീഅ്, ഞാനവര്‍ക്ക് പരിഹാരം നിര്‍ദേശിച്ചു കൊടുത്തത് വിശുദ്ധ ഖുര്‍ആനില്‍ നിന്നാണ്. പ്രവാചകന്‍ നൂഹ്(അ)നോട് അല്ലാഹു പറഞ്ഞത് താങ്കള്‍ ശ്രദ്ധിച്ചിട്ടില്ലേ? നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനമര്‍ത്ഥിക്കുക. അവന്‍ ഏറെ പൊറുക്കുന്നവനാണ്. നിങ്ങള്‍ അങ്ങനെ ചെയ്യുന്നപക്ഷം നിങ്ങള്‍ക്കവന്‍ സമൃദ്ധമായി മഴവര്‍ഷിപ്പിക്കും. സമ്പത്തും സന്താനങ്ങളും നല്‍കി നിങ്ങളെയവന്‍ സഹായിക്കും. മാത്രമല്ല, നിങ്ങള്‍ക്കായി അവന്‍ തോട്ടങ്ങളും പുഴകളും സജ്ജീകരിക്കും.’

✅ ഈ സൂക്തത്തില്‍ ഇസ്തിഗ്ഫാര്‍ നിര്‍വഹിക്കുന്നതിന്‍റെ നാല് പ്രയോജനങ്ങള്‍ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. മഴ വര്‍ഷിപ്പിക്കുക, സന്താനലബ്ധി, സാമ്പത്തിക നേട്ടം, കൃഷിയിലെ വിഭവസമൃദ്ധി. അതുകൊണ്ടാണ് ഞാനവര്‍ക്ക് അങ്ങനെ പരിഹാരം നിര്‍ദേശിച്ചുകൊടുത്തത്. നാലുപേരുടെയും ആവശ്യങ്ങള്‍ വ്യത്യസ്തമാണെങ്കിലും അവയുടെയെല്ലാം പരിഹാരമാര്‍ഗം ഒന്നുതന്നെയാണ് (ഖുര്‍തുബി).

🌺 ഖുര്‍ആനില്‍ നിന്നുദ്ധരിക്കാം:‘നാം അവരോട് പറഞ്ഞു; നിങ്ങളുടെ റബ്ബിനോട് മാപ്പിരക്കുവീന്‍. നിസ്സംശയം അവന്‍ വളരെ മാപ്പരുളുന്നവനാകുന്നു. നിങ്ങള്‍ക്കവന്‍ ധാരാളം മഴ വര്‍ഷിപ്പിച്ചുതരും. സമ്പത്തും സന്താനങ്ങളും പ്രദാനം ചെയ്യും’ (നൂഹ്/10-12).

🌺 എന്‍റെ ജനങ്ങളേ, നിങ്ങളുടെ റബ്ബിനോട് മാപ്പ് തേടുവീന്‍. എന്നിട്ട് അവങ്കലേക്ക് പശ്ചാതപിച്ചു മടങ്ങുവീന്‍. അവന്‍ നിങ്ങള്‍ക്കു മീതെ ആകാശത്തിന്‍റെ കവാടങ്ങള്‍ തുറന്നിടും. നിങ്ങളുടെ നിലവിലുള്ള ശക്തിയുടെ മേല്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും ചെയ്യും, ധിക്കാരികളായി പിന്തിരിയാതിരിക്കുവീന്‍ (ഹൂദ്/52).

🌺 എന്നാല്‍ താങ്കള്‍ അവരില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല. ജനം പാപമോചനമര്‍ത്ഥിച്ചു കൊണ്ടിരിക്കേ അവര്‍ക്ക് ശിക്ഷ നല്‍കുക അല്ലാഹുവിന്‍റെ വഴക്കവുമല്ല (അല്‍അന്‍ഫാന്‍/33).

🌺 പശ്ചാതപിക്കുന്നവരെയും വിശുദ്ധി നേടുകയും ചെയ്യുന്നവരെയും നിശ്ചയം അല്ലാഹു സ്നേഹിക്കുന്നു (അല്‍ബഖറ/222).

🍇 മനഃപ്രയാസങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ നബി(സ്വ) നിര്‍ദേശിച്ചതും പാപമോചനമത്രെ. ഇണകള്‍ തങ്ങളുടെ പങ്കാളികളോടുള്ള പെരുമാറ്റത്തിലും സമീപന രീതികളിലും ഭര്‍ത്താക്കന്മാരോടുള്ള കടമകള്‍ നിറവേറ്റുന്നതിലും സംഭവിക്കുന്ന വീഴ്ചകളും തെറ്റുകളും പൊറുപ്പിക്കുന്നതിന് പാപമോചനം സുരക്ഷാകവചമാകുന്നു.

സ്ത്രീസമൂഹമേ, നിങ്ങള്‍ ദാനധര്‍മങ്ങള്‍ ചെയ്യുക, ഇസ്തിഗ്ഫാര്‍ വര്‍ധിപ്പിക്കുകയും ചെയ്യുക. കാരണം നിങ്ങളില്‍ കൂടുതല്‍ പേരെയും നരകാവകാശികളായാണ് എനിക്ക് ദൃശ്യമായത്. 

ഒരു സ്ത്രീ ചോദിച്ചു: പ്രവാചകരേ (സ), ഞങ്ങളില്‍ കൂടുതല്‍ പേരും നരകാവകാശികളാകാന്‍ കാരണമെന്താണെന്ന് വിവരിച്ചാലും. അവിടുന്ന് പ്രതിവചിച്ചു: ശാപവാക്ക് കൂടുതലായി ഉച്ചരിച്ചുകൊണ്ടിരിക്കുകയും ഭര്‍ത്താക്കന്മാരുടെ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നവര്‍ നിങ്ങള്‍ സ്ത്രീകളാണ് (മുസ്‌ലിം)

✅ ജാബിര്‍ബിന്‍ അബ്ദില്ല(റ) പറയുന്നു: ‘ഒരാള്‍ തിരുസന്നിധിയില്‍ വന്നു പറഞ്ഞു: യാ റസൂലല്ലാഹ്, എനിക്ക് സന്താന സൗഭാഗ്യമുണ്ടായിട്ടില്ല. തിരുദൂതരുടെ മറുപടി: താങ്കള്‍ ഇസ്തിഗ്ഫാറും ദാനധര്‍മങ്ങളും വര്‍ധിപ്പിക്കുക. അവ രണ്ടും താങ്കള്‍ക്ക് സന്താന സൗഭാഗ്യം ലഭ്യമാകാന്‍ കാരമാകും. ആഗതന്‍ തിരിച്ചുപോയി. തിരുനിര്‍ദേശം പാലിച്ചു കൂടുതലായി ദാനധര്‍മവും ഇസ്തിഗ്ഫാറും ചെയ്യുകയുണ്ടായി. അതുമൂലം അദ്ദേഹത്തിന് ഒമ്പത് ആണ്‍കുട്ടികളാണ് ജനിച്ചത്’ (മുസ്നദ് അബീ ഹനീഫ).

💐 മനഃപ്രയാസങ്ങളില്‍ നിന്ന് രക്ഷ, പാപമോചനം, നരകമുക്തി, മഴലഭ്യത, സാമ്പത്തിക നേട്ടം, സന്താനലബ്ധി, ആരോഗ്യസുരക്ഷ, പരീക്ഷണത്തില്‍ നിന്ന് കാവല്‍, അല്ലാഹുവിന്‍റെ പൊരുത്തം ലഭിക്കല്‍ തുടങ്ങിയവ ഇസ്തിഗ്ഫാറുകൊണ്ട് ലഭ്യമാകുന്നവയില്‍ ചിലതാണ്.

💥 ‘അസ്തഗ്ഫിറുല്ലാഹല്‍ അളീം’ (ഉന്നതനായ അല്ലാഹുവിനോട് ഞാന്‍ പാപമോചനമര്‍ത്ഥിക്കുന്നു). എന്നത് പാപമോചനത്തിനുള്ള പ്രധാന ദിക്റാണ്. പാപമുക്തിക്ക് തിരുദൂതര്‍ പഠിപ്പിച്ച പ്രാര്‍ത്ഥനകളില്‍ വളരെ പ്രധാനപ്പെട്ടതും ഹദീസില്‍ വന്നതുമാണ് സയ്യിദുല്‍ ഇസ്തിഗ്ഫാര്‍. 👇

👌‘അല്ലാഹുവേ, നീയാണെന്‍റെ യജമാനന്‍. ഞാന്‍ നിന്‍റെ അടിമയും. കഴിവനുസരിച്ച് നീയുമായുള്ള കരാര്‍ ഞാന്‍ പാലിക്കാറുണ്ട്. നീ എനിക്ക് നല്‍കിക്കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങള്‍ അപാരമാണ്. അതെല്ലാം മറന്ന് ഞാന്‍ നിന്നെ ധിക്കരിച്ചുപോയി. നീ എനിക്ക് പൊറുക്കണേ, പാപങ്ങള്‍ പൊറുക്കുന്നവന്‍ നീയല്ലാതെയില്ല, തീര്‍ച്ച’ സയ്യിദുല്‍ ഇസ്തിഗ്ഫാറിന്‍റെ ലളിതസാരം ഇങ്ങനെയാണ്.👌

👆 ദൃഢവിശ്വാസത്തോടെ പകലില്‍ വല്ലവനും ഇത് ചൊല്ലി അന്ന് സന്ധ്യക്ക് മുമ്പ് മരണപ്പെട്ടാല്‍ അവന്‍ സ്വര്‍ഗാവകാശികളില്‍ പെടും. ഉറച്ച പ്രതീക്ഷയോടെ രാത്രി വല്ലവനും അതു ചൊല്ലി. അന്ന് പ്രഭാതത്തിനുമുമ്പ് മരണപ്പെട്ടാല്‍ അവനും സ്വര്‍ഗാവകാശികളില്‍ പെടും (ബുഖാരി/6306).


 عن شداد بن أوس ‏‏رضي الله عنه ‏عن النبي ‏ ‏صلى الله عليه وسلم ‏‏سيد ‏‏الاستغفار أن تقول
 اللهم أنت ربي لا إله إلا أنت خلقتني وأنا عبدك وأنا على عهدك ووعدك ما استطعت أعوذ بك من شر ما صنعت أبوء لك بنعمتك علي وأبوء لك بذنبي فاغفر لي فإنه لا يغفر الذنوب إلا أنت

قال ومن قالها من النهار موقنا بها فمات من يومه قبل أن يمسي فهو من أهل الجنة ومن قالها من الليل وهو موقن بها فمات قبل أن يصبح فهو من أهل الجنة .رواه البخاري
‏قوله ( سيد الاستغفار ) ‏