ഒരു സത്യവിശ്വാസിയും വിശ്വാസിനിയെ വെറുക്കരുത്. അഥവാ അവളുടെ ഒരു സ്വഭാവം അനിഷ്ടകരമായിത്തോന്നിയാല്‍ മറ്റൊന്ന് ആനന്ദകരമായിരിക്കും. (മുസ്‌ലിം റഹ് )
സത്യവിശ്വാസിയായ മനുഷ്യന് അല്ലാഹുവെക്കുറിച്ചുള്ള സൂക്ഷ്‌മത കഴിച്ചാല്‍ ഏറ്റവുമധികം പ്രയോജനം ലഭിക്കുക, ആജ്ഞാപിച്ചാല്‍ അനുസരിക്കുന്ന, നോക്കിയാല്‍ സന്തോഷം ജനിപ്പിക്കുന്ന, അവളുടെ കാര്യത്തില്‍ സത്യം ചെയ്‌താല്‍ പാലിക്കുന്ന, അസാന്നിധ്യത്തില്‍ സ്വന്തം ശരീരത്തിലും ഭര്‍ത്താവിന്റെ സ്വത്തിലും അയാളോട് ഗുണകാംക്ഷ പുലര്‍ത്തുന്ന സദ‌്‌വൃത്തയായ സഹധര്‍മിണിയില്‍ നിന്നാണ്. (ഇബ്‌നുമാജ റഹ് )
മുഹമ്മദ് നബി(സ) പറഞ്ഞു: 'കുടുംബത്തിനു വേണ്ടിയോ പാവപ്പെട്ടവന് വേണ്ടിയോ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മറ്റു വിധേനയോ ചെലവഴിച്ച് ഒരു ദീനാറില്‍ അല്ലാഹു ഏറ്റവും പ്രതിഫലമരുളുന്നത് കുടുംബത്തിന് വേണ്ടി ചെലവഴിച്ച ദീനാറിന്റെ പേരിലായിരിക്കും (സ്വഹീഹ് മുസ്‌ലം)
നബി (സ) പറഞ്ഞു: ‘നിങ്ങള്‍ മൃഗങ്ങളെപ്പോലെ പെട്ടെന്ന് ചാടിക്കയറി സംഭോഗം നടത്തരുത്. ആദ്യം ഒരു ദൂതന്‍ ഇടയില്‍ പ്രവര്‍ത്തിക്കണം.’ അനുചരന്‍മാരിലൊരാൾ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ആരാണാ ദൂതന്‍?’ നബി (സ) പറഞ്ഞു: ‘ചുംബനവും പ്രേമസല്ലാപവും.’
മനുഷ്യന്റെ സൗഭാഗ്യം മൂന്ന് കാര്യങ്ങളിലാണ്. നിര്‍ഭാഗ്യവും മൂന്ന് കാര്യങ്ങളില്‍ തന്നെ. നല്ലവളായ ഭാര്യയും മെച്ചപ്പെട്ട പാര്‍പ്പിടവും കൊള്ളാവുന്ന വാഹനവും ഭാഗ്യമാണ്. ചീത്തയായ ഭാര്യയും മോശമായ വീടും കൊള്ളാത്ത വാഹനവും നിര്‍ഭാഗ്യവും.(അഹ്‌മദ് റഹ് )
പ്രവാചകന്മാരുടെ ചര്യകളിൽ പെട്ട ഒന്നാണ് വിവാഹ ജീവിതം. അല്ലാഹു പറയുന്നു: ‘നിങ്ങളുടെ വർഗത്തിൽ നിന്നുതന്നെ നിങ്ങൾക്കവൻ (ഭാര്യമാരെ) സൃഷ്ടിച്ചു തന്നത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെടുന്നു. നിങ്ങൾ അവരുമായി ഇണങ്ങിച്ചേർന്ന് മനസ്സമാധാനം കൈവരിക്കുവാനായി. അവൻ നിങ്ങൾ തമ്മിൽ സ്‌നേഹബന്ധവും കാരുണ്യവും സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും ചിന്തിക്കുന്ന ജനതക്ക് അതിൽ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്’ (സൂറതുറൂം/21).
ദാമ്പത്യ ജീവിതത്തിന്റെ ആഴത്തിലേക്കും അർത്ഥത്തിലേക്കും വിരൽ ചൂണ്ടുന്ന ഒരു സൂക്തമാണിത്. ദമ്പതികൾ പരസ്പരം അറിഞ്ഞും സഹകരിച്ചും ജീവിക്കണം. മലയാളത്തിൽ ഭാര്യ അഥവാ ഭരിക്കപ്പെടുന്നവൾ എന്നും ഭർത്താവ് ഭരിക്കുന്നവൻ എന്നുമാണ് പ്രയോഗം. എന്നാൽ അറബിയിൽ സൗജ്-സൗജത് ഇണ തുണ എന്നർത്ഥത്തിലുള്ള വാക്കാണ് ഉപയോഗിക്കുന്നത്. ഇണക്കം ഉണ്ടായാലേ ഇണയാവുന്നുള്ളൂ. പരസ്പരം ഇണങ്ങാതെ വിഘടിച്ചു നിൽക്കുന്ന ദമ്പതികൾ തമ്മിലുള്ള പ്രശ്‌നം തീരുകയില്ല.
”അനസ് (റ) നിവേദനം: നബി (സ) പറഞ്ഞു: അല്ലാഹുവിന്റെ ദാസന്‍ വിവാഹം ചെയ്താല്‍, അവന്‍തന്റെ മതത്തിന്റെ പകുതി പൂര്‍ത്തിയാക്കി. ബാക്കി പകുതിയുടെ കാര്യത്തില്‍ അവന്‍ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളട്ടെ.” (ത്വബ്‌റാനി അല്‍ ഔസതിൽ ഉദ്ദരിച്ചത്). മറ്റൊരു നിവേദനത്തില്‍ പ്രവാചകന്‍ (സ) പറഞ്ഞതിങ്ങനെയാണ്. ”ഒരാള്‍ വിവാഹം ചെയ്താല്‍ അവന്‍ തന്റെ ഈമാനിന്റെ (വിശ്വാസം) പകുതി പൂര്‍ത്തീകരിച്ചു. ബാക്കി പകുതിയുടെ കാര്യത്തില്‍ അവന്‍ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളട്ടെ. (ത്വബ്‌റാനി അല്‍ഔസതിൽ).
”ഇഹലോകം വിഭവ സമൃദ്ധമാണ്. അതിലെ ഏറ്റവും നല്ല വിഭവം ധര്‍മബോധമുള്ള ഒരു ഭാര്യയാണ്.” (മുസ്‌ലിം, അഹ്മദ്, നസാഈ).
”നിങ്ങള്‍ വിവാഹം കഴിക്കുക. മറ്റു സമുദായത്തേക്കാള്‍ സംഖ്യാബലത്തില്‍ നിങ്ങള്‍ മുന്തി നില്‍ക്കുന്നതിൽ ഞാന്‍ സന്തുഷ്ടനായിരിക്കും. ക്രൈസ്തവരെപ്പോലെ നിങ്ങള്‍ ഏകാന്തവാസം ആചരിക്കരുത്.” (ബൈഹക്വി)
”അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് എന്ത് ചെലവഴിച്ചാലും അതിനു പ്രതിഫലം ലഭിക്കാതിരിക്കില്ല; തന്റെ ഭാര്യയുടെ വായില്‍ വെച്ചുകൊടുക്കുന്ന ഒരു ഉരുളക്കുപോലും.” (മുത്തഫക്വുൻ അലൈഹി)
”അനസില്‍ (റ) നിന്ന് നിവേദനം: നബി (സ) ഞങ്ങളോട് വിവാഹം കഴിക്കാന്‍ കല്‍പിക്കുകയും ബ്രഹ്മചര്യമനുഷ്ഠിക്കുന്നത് ശക്തിയായി വിരോധിക്കുകയും ചെയ്തിരിക്കുന്നു.” (അഹ്മദ്)
നബി(സ)പറഞ്ഞു: ”നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠന്‍ ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ്; ഞാന്‍എന്റെ ഭാര്യമാരോട് ഏറ്റവും നന്നായി വര്‍ത്തിക്കുന്നവനത്രെ” (തിര്‍മിദി)
അനസ് (റ) പറയുന്നു: ”ജനങ്ങളില്‍ ഭാര്യമാരോട് ഏറ്റവുമധികം തമാശ പറയുന്ന ആളായിരുന്നു നബി (സ)” (ബസ്സാര്‍)
പ്രവാചകന്‍ (സ) പറഞ്ഞു: ”മാന്യനല്ലാതെ അവരെ (സ്ത്രീകളെ) മാനിക്കുകയില്ല. നീചനല്ലാതെ അവരെ നിന്ദിക്കുകയില്ല.” (ഇബ്‌നുമാജ)
”സത്യവിശ്വാസി, സത്യവിശ്വാസിനി(യായ ഭാര്യ)യുമായി പിണങ്ങുവാന്‍ പാടില്ല. അവളില്‍ നിന്നുള്ള വല്ല സ്വഭാവത്തെയും നിങ്ങള്‍ വെറുക്കുന്നുവെങ്കില്‍ മറ്റു കുറേ സ്വഭാവങ്ങള്‍ നിങ്ങളെ തൃപ്തിപ്പെടുത്തും.” (മുസ്‌ലിം)
മുആവിയ(റ)നിവേദനം: ഞാന്‍ ചോദിച്ചു: പ്രവാചകരേ, ഞങ്ങള്‍ക്ക് ഭാര്യമാരോടുള്ള ബാധ്യതകള്‍ എന്തെല്ലാമാണ്? തിരുമേനി (സ) പറഞ്ഞു: നീ ഭക്ഷിക്കുന്നുവെങ്കില്‍ അവളെയും ഭക്ഷിപ്പിക്കുക. നീ വസ്ത്രം ധരിക്കുന്നുവെങ്കില്‍ അവളെയും ധരിപ്പിക്കുക. അവളുടെ മുഖത്ത് അടിക്കാതിരിക്കുക, അവളെ വഷളാക്കാതിരിക്കുക, കിടപ്പറയിലല്ലാതെ അവളെ വെടിയാതിരിക്കുക.” (അബൂദാവൂദ്)
നബി (സ) പറഞ്ഞു: ”നിങ്ങളിൽ ഉത്തമന്‍ നിങ്ങളുടെ ഭാര്യമാര്‍ക്ക് ഉത്തമനായവനാണ്.” (തിര്‍മിദി)
നബി (സ) പറഞ്ഞു: ”നിങ്ങളിലൊരാള്‍ തന്റെ ഭാര്യയെ അടിമയെപ്പോലെ അടിക്കുകയും അന്നുതന്നെ രാത്രി അവളുമായി കിടപ്പറ പങ്കിടുകയും ചെയ്യുകയോ; എന്തൊരു വൈരുധ്യമാണത്?” (ബുഖാരി, മുസ്‌ലിം, അഹ്മദ്)
നബി (സ) പറഞ്ഞു: ”നിങ്ങള്‍ അല്ലാഹുവിന്റെ ദാസിമാരെ അടിക്കരുത്.” (തിര്‍മിദി)
ഉമര്‍ (റ) പറഞ്ഞു: ”പുരുഷന്‍ തന്റെ ഭാര്യാസന്താനങ്ങളുടെ അടുക്കലെത്തിയാല്‍ ഒരു ശിശുവിനെപ്പോലെ പെരുമാറട്ടെ. എന്നാല്‍ അവന്റെ പക്കലുള്ള പൗരുഷം എന്താണെന്ന് അവര്‍തേടുമ്പോള്‍ അവന്‍ ഒരു പുരുഷനായിത്തന്നെ നിലകൊള്ളുകയും ചെയ്യട്ടെ.” (ഇഹ്‌യാ ഉലൂമിദ്ദീന്‍, വാല്യം 2, പേജ് 44)
”യുവസമൂഹമേ, നിങ്ങളില്‍വിവാഹം കഴിക്കാന്‍ കഴിവുള്ളവര്‍ അങ്ങനെ ചെയ്യേണ്ടതാണ്. തീര്‍ച്ചയായും അത് കണ്ണിനെ നിയന്ത്രിക്കുകയും ലൈംഗിക വിശുദ്ധി നിലനിര്‍ത്തുകയും ചെയ്യും. വിവാഹം കഴിക്കാത്തവര്‍ വ്രതമനുഷ്ഠിക്കട്ടെ. അതവരുടെ ലൈംഗികാസക്തിയെ നിയന്ത്രിക്കും.” (മുത്തഫഖുന്‍അലൈഹി)
”വിവാഹം എന്റെ ചര്യയില്‍പെട്ടതാണ്. അതിനാല്‍ ആരെങ്കിലും എന്റെ ചര്യയെ നിരാകരിക്കുന്നുവെങ്കില്‍ അവന്‍ നമ്മില്‍പെട്ടവനല്ല.” (മുത്തഫക്വുന്‍അലൈഹി)
”അല്ലാഹുവോട് നന്ദിയുള്ള ഒരു ഹൃദയം, (അല്ലാഹുവിന്) സ്തുതികീര്‍ത്തനങ്ങൾ നടത്തുന്ന ഒരു നാവ്, നിങ്ങളുടെ ജീവിത വ്യവഹാരങ്ങളിലും മതകാര്യങ്ങളിലും നിങ്ങളെ സഹായിക്കുന്ന സച്ചരിതയായ ഒരു ഭാര്യ- ഇവയാണ് ജനങ്ങള്‍ക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും ഉത്തമമായ അമൂല്യവസ്തുക്കള്‍.” (ബൈഹക്വി ശുഅ്ബുല്‍ ഈമാനില്‍ ഉദ്ദരിച്ചത്)
”മൂന്നു കൂട്ടരെ സഹായിക്കുന്നത് അല്ലാഹുവിന്റെ ബാധ്യതകളില്‍ പെട്ടതാണ്. അല്ലാഹുവിന്റെ മാര്‍ഗത്തിൽ സമരം ചെയ്യുന്നവനും (മോചനമൂല്യം) കൊടുത്തു തീര്‍ക്കാനുദ്ദേശിച്ചുകൊണ്ട് സ്വതന്ത്ര്യകച്ചീട്ടെഴുതുന്ന അടിമയും ചാരിത്ര്യശുദ്ധിയെ ഉദ്ദേശിച്ചു വിവാഹം കഴിക്കുന്നവനും” (അഹ്മദ്, തിര്‍മിദി, നസാഈ)
ആരാധനകളിലെ അമിതാവേശത്താൽ വിവാഹമുപേക്ഷിച്ച് ബ്രഹ്മചര്യത്തിന് മുതിർന്ന ഉസ്മാനുബ്‌നു മള്ഊൻ(റ) എന്ന സ്വഹാബിയെ താക്കീത് ചെയ്ത് നബി(സ്വ) ഇപ്രകാരം പ്രസ്താവിച്ചു:
“വിവാഹം എന്റെ ചര്യയാണ്. എന്റെ ചര്യ ഇഷ്ടപ്പെടാത്തവൻ എന്നിൽ പെട്ടവനല്ല.’’
വിശുദ്ധ ഖുർആൻ പറയുന്നു:
“സത്യവിശ്വാസികളേ, അല്ലാഹു നിങ്ങൾക്കനുവദിച്ചുതന്ന നല്ല കാര്യങ്ങളെ നിങ്ങൾ നിഷിദ്ധമാക്കരുത്. നിങ്ങൾ പരിധി ലംഘിക്കുകയുമരുത്. തീർച്ച, അതിരുകവിയുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല’’ (മാഇദ: 87).
ഇണയെ തെരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ട സവിശേഷ ഗുണങ്ങൾ ഇസ്‌ലാമിക ശരീഅത്ത് വ്യക്തമായി വിവരിച്ചിട്ടുണ്ട്. മതനിഷ്ഠ, കന്യകാത്വം, തറവാടിത്തം, ഭർതൃസ്‌നേഹം, പ്രസവശേഷി, ബുദ്ധിവൈഭവം, സദ്‌സ്വഭാവം, സൗന്ദര്യം, പ്രായപൂർത്തി, മറ്റൊരു ഭർത്താവിൽ നിന്ന് സന്താനമില്ലാത്തവൾ തുടങ്ങിയവ വധുവിന്റെ സവിശേഷ ഗുണങ്ങളായി കർമശാസ്ത്ര പണ്ഡിതന്മാർ പരിചയപ്പെടുത്തുന്നു. പ്രസ്തുത ഗുണങ്ങളിൽ ചിലത് വരന്റെയും സവിശേഷ ഗുണങ്ങളായതിനാൽ വധുവും രക്ഷിതാക്കളും അവ പ്രത്യേകം പരിഗണിക്കേണ്ടതാണ് (തുഹ്ഫ: 7/188-190).
അതായത് പുരുഷന്റെ മതബോധം, സ്വഭാവശുദ്ധി, കുടുംബ സാഹചര്യം, കൂട്ടുകെട്ടുകൾ തുടങ്ങിയ കാര്യങ്ങളിൽ ബദ്ധശ്രദ്ധരാവുകയും ജാഗ്രത പുലർത്തുകയും വേണം.
നബി(സ്വ) പറയുന്നു: “ദീനും സ്വഭാവവും നിങ്ങൾക്കിഷ്ടപ്പെട്ട ആരെങ്കിലും വിവാഹാഭ്യർത്ഥനയുമായി വന്നാൽ അവന് നിങ്ങൾ കല്യാണം കഴിച്ചു കൊടുക്കുക. അങ്ങനെ നിങ്ങൾ ചെയ്തിട്ടില്ലെങ്കിൽ ഭൂമിയിൽ വിപത്തും വലിയ കുഴപ്പവും ഉണ്ടാകും’’ (തുർമുദി റഹ് ).
തന്റെ ഭർത്താവുമായി നല്ല നിലയിൽ ഇടപെടൽ ഭാര്യക്ക് നിർബന്ധമാണ്. മറിച്ചങ്ങോട്ടും നിർബന്ധം തന്നെ. പങ്കാളിയെ വല്ല നിലക്കും പ്രയാസപ്പെടുത്തുന്നത് കുറ്റകരമാണെന്നർത്ഥം. ഖുർആൻ കൽപിച്ച കാര്യം ധിക്കരിക്കൽ കുറ്റകരമാണല്ലോ. നിങ്ങൾ ഭാര്യമാരുമായി നല്ല നിലയിൽ വർത്തിക്കുക (അന്നിസാഅ്/34). ഇതിന്റെ വ്യാഖ്യാനത്തിൽ ഇമാം ശാഫിഈ(റ) പറയുന്നത് തന്റെ പങ്കാളിയെ വെറുപ്പിക്കാതിരിക്കലാണിതിന്റെ വിവക്ഷിതമെന്നാണ്. പുരുഷന്മാർ സ്ത്രീകളുടെ മേൽ നിയന്ത്രണാധികാരമുള്ളവരാണ് (അന്നിസാഅ്/34) എന്നതു കൂടി ചേർത്തുവായിക്കുമ്പോൾ, ഭർത്താവിന്റെ ആജ്ഞ ചെവിക്കൊള്ളാതെ സ്വയേഷ്ടപ്രകാരം പ്രവർത്തിക്കുന്ന ഭാര്യ കുറ്റക്കാരിയാവുക തന്നെ ചെയ്യും.
വീട്ടുകാരിക്ക് ആവശ്യാനുസരണം ചെലവു നൽകാതെ ബുദ്ധിമുട്ടിക്കുന്നത് ഭർത്താവിന് കുറ്റമായതുപോലെ തന്നെ ലൈംഗിക ബന്ധത്തിനു തടസ്സം നിൽക്കുന്നത് ഭാര്യക്കും കുറ്റമാണ്. നബി(സ്വ) പറഞ്ഞു: ‘ഒരാൾ ഭാര്യയെ വിരുപ്പിലേക്ക് ക്ഷണിച്ചപ്പോൾ വിസമ്മതിച്ചു മാറിക്കിടന്നാൽ പ്രഭാതം വരെ മലക്കുകൾ അവളെ ശപിക്കുന്നതാണ്.’
ദാമ്പത്യ ജീവിതത്തിലെ ശൈഥില്യങ്ങൾക്ക് മിക്കപ്പോഴും കാരണമാകുന്നത് കിടപ്പറ പ്രശ്‌നങ്ങളാണ്. തന്റെ പങ്കാളിയെ മാത്രം പ്രണയിക്കുകയും അപരന്മാരോട് ഇമ്പം തോന്നാതിരിക്കുകയും ചെയ്താൽ മാത്രമാണ് കിടപ്പറ വിജയം. പഠനകാലത്തോ മറ്റോ മനസ്സിൽ കൊണ്ടുനടക്കുന്ന മോഹങ്ങളെ അയവിറക്കാൻ ശ്രമിക്കുമ്പോൾ ദമ്പതികളിൽ പ്രശ്‌നം തുടങ്ങുന്നു. ശാരീരികവും മാനസികവുമായി പരിപൂർണ സംതൃപ്തി ഉണ്ടായാൽ ഒട്ടുമിക്ക പ്രശ്‌നങ്ങൾക്കും പരിഹാരമായി.
ഭാര്യയെ സൽകർമങ്ങൾക്ക് പ്രേരിപ്പിക്കലും ദുർനടപ്പിൽ നിന്ന് പിന്തിരിപ്പിക്കലും ഭർത്താവിന് നിർബന്ധമാണ്. അൽപം ദീനീബോധമുള്ളവനാണെങ്കിൽ ഈ കർത്തവ്യം നിർവഹിച്ചുകൊണ്ടിരിക്കും. പല കുടുംബത്തിലും വഴക്കുകൾക്കിത് കാരണമാകാറുണ്ട്. രാത്രി ഷോപ്പിംഗിന് വേണ്ടി പുറത്തിറങ്ങാനൊരുങ്ങിയ ഭാര്യയെ വഴക്കുപറഞ്ഞതിന് പരാതിപ്പെടുന്നതിൽ കാര്യമില്ല.
ശൈഖ് ശീറാസി(റ) പറയുന്നു: രോഗികളായ മാതാപിതാക്കളെ സന്ദർശിക്കുന്നത് തടയാൻ പോലും ഭർത്താവിന് അവകാശമുണ്ട് (മുഹദ്ദബ്). ഇതിനർത്ഥം ഭാര്യയെ എന്തിനും തടയണമെന്നല്ല. ഭർത്താവിന്റെ അനുവാദമില്ലാതെ സ്വയേഷ്ട പ്രകാരം ജീവിക്കാൻ അവൾക്ക് ശറഅ് അനുവദിക്കുന്നില്ലെന്നുമാത്രം.
ഖസ്അം ഗോത്രത്തിൽ പെട്ട ഒരു വനിത പ്രവാചകരെ സമീപിച്ചു ചോദിച്ചു: ‘ഭർത്താവിന് ഭാര്യയുടെ മേലുള്ള അവകാശമെന്താണ്? കാരണം ഞാനൊരു വിധവയാണ്. അതറിഞ്ഞിട്ടു വേണം എനിക്ക് വിവാഹിതയാവാൻ.’
നബി(സ്വ) പറഞ്ഞു: ‘ശാരീരിക ബന്ധത്തിനാവശ്യപ്പെട്ടാൽ അവൾ ഒട്ടകക്കട്ടിലിൽ യാത്രയിലാണെങ്കിലും വഴങ്ങിക്കൊടുക്കണം, സമ്മതമില്ലാതെ സുന്നത്ത് നോമ്പെടുക്കരുത്, ഭർത്താവിന്റെ അനുവാദമില്ലാതെ വീട്ടിൽ നിന്ന് പുറപ്പെടരുത്. അങ്ങനെ ചെയ്താൽ വാനലോകത്തെ മലക്കുകൾ അവളെ ശപിക്കും’ (മജ്മൂഅ് 18/68).
തന്റെ പങ്കാളിക്ക് വെറുപ്പുണ്ടാക്കുന്ന കാര്യങ്ങൾ ദമ്പതികളിൽ നിന്ന് ഉണ്ടാവരുത്. വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ പരസ്പരം ബുദ്ധിമുട്ടിക്കരുത്. തന്റെ ഇണയെ വെറുപ്പിക്കുന്ന ഭക്ഷണമോ വസ്ത്രമോ അരുത്. പെർഫ്യൂമിൽ പോലും അപരന്റെ താൽപര്യം മാനിക്കണം. കല്യാണത്തിനും മറ്റു പൊതു പരിപാടികൾക്കും അണിഞ്ഞൊരുങ്ങുന്ന വനിതകൾ സ്വന്തം ഭർത്താവിനു മുമ്പിൽ മോശം നിലപാടിൽ നിൽക്കുന്നത് ഉചിതമല്ല. സുഗന്ധവും നല്ല വസ്ത്രങ്ങളും കിടപ്പറയിലേക്ക് കരുതിവെക്കുകയും സന്തോഷം പങ്കിടുകയും ചെയ്യലാണ് സുന്നത്ത്.
സ്വഭാവദൂഷ്യം മഹാവിപത്താണ്. കലഹത്തിനും അക്രമത്തിനും അതു കാരണമാകുന്നു. നബി(സ്വ) പറഞ്ഞു: ‘വിശ്വാസം പൂർത്തിയായവർ ഏറ്റവും നല്ല സ്വഭാവക്കാരാണ്. നിങ്ങളിൽ ഉത്തമർ അവരവരുടെ ഭാര്യമാരുമായി നല്ല രൂപത്തിൽ വർത്തിക്കുന്നവരാണ്’ (അഹ്മദ്, തിർമുദി റഹ്).
രഹസ്യം സൂക്ഷിക്കുകയെന്നത് സൂക്ഷ്മത പാലിക്കുന്ന സദ്‌വൃത്തരുടെ സവിശേഷതയാണ്. അതുകൊണ്ടാണ് രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന ഇണകളെ അല്ലാഹു പ്രത്യേകം പ്രശംസിച്ചിരിക്കുന്നത്.
ഒരിക്കല്‍ പ്രവാചകന്‍(സ) പറഞ്ഞു: 'ഉത്തമ സ്ത്രീകള്‍ എന്നുവച്ചാല്‍ നീ അവളെ നോക്കിയാല്‍ അവള്‍ നിന്നെ സന്തോഷിപ്പിക്കും. അവളോടു നീ കല്‍പിച്ചാല്‍ അവള്‍ അനുസരിക്കും. നീ അവളില്‍ നിന്നും അപ്രത്യക്ഷമായാല്‍ അവളെയും നിന്റെ സമ്പത്തിനെയും നിനക്കുവേണ്ടി അവള്‍ സംരക്ഷിക്കും." ഇണകൾ തമ്മിൽ അറിയുന്ന രഹസ്യം അതു ആരോടും പറയരുത് എത്ര ദേഷ്യം ഉണ്ടെങ്കിലും അത് എന്നെന്നും കാത്തു സൂക്ഷിക്കണം. എത്ര തിരക്ക് ഉണ്ടങ്കിലും ഭാര്യയുമായി എല്ല ദിവസം സംസാരിക്കാൻ കുറഞ്ഞത് ഒരു അരമണിക്കൂർ സമയം കണ്ടത്തിയെ മതിയാവൂ. ഭാര്യയുടെ അടുത്തു സംസാരിക്കുബോൾ അവൾ പരിഭവങ്ങൾ മാത്രമേ പറയുന്നുള്ളു വിചാരിക്കരുത് "ഭാര്യയെയും അവളുടെ പരാതികളെയും സ്നേഹിക്കുന്നവൻ ആണ് ഭർത്താവ്"
പ്രവാചകന്‍ ഏറെ സ്‌നേഹവും പ്രേമവുമുള്ള ഒരു ജീവിത പങ്കാളിയായിരുന്നു ആയിശ(റ) പ്രവാചകനോടൊപ്പമുള്ള ഒരു ഭക്ഷണ സന്ദര്‍ഭം ആയിശ(റ)ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്: ഞാന്‍ നബിയുടെ തൊട്ടടുത്തിരുന്ന് ഒന്നിച്ച് ഭക്ഷണം കഴിക്കുമ്പോഴാണ് ഏറെ ആനന്ദമുണ്ടായിരുന്നത്. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും വെള്ളം കുടിക്കാന്‍ ഒരു കോപ്പയാണുണ്ടാവുക ഞാന്‍ കുടിച്ച് കഴിഞ്ഞാല്‍ പിന്നീട് പ്രവാചകനെടുക്കും ഞാന്‍ ചുണ്ടുവെച്ച അതേ സ്തലത്ത് പ്രവാചകനും ചുണ്ടുവെച്ച് കുടിക്കും. ഭക്ഷണ തളികയിലെ എല്ലോട് കൂടിയ വലിയ ഇറച്ചി കഷ്ണം ഞാന്‍ കടിച്ചെടുത്ത അതേ സ്തലത്തു നിന്നുതന്നെ നബിയും കടിച്ചെടുക്കും. അതു പോലെ ഭക്ഷണ ഉരുളകള്‍ എന്റെ വായിലേക്കും പകര്‍ന്ന് തരുമായിരുന്നു. അതുപോലെ തന്നെ നബിയും ആയിശയും പരസ്പരം ആശയവിനിമയം നടത്തുന്നതിന് ഒരു കോഡ് ഭാഷതന്നെ ഉണ്ടാക്കിയിരുന്നുവെന്നതാണ് സത്യം.
പങ്കാളികൾക്കിടയിൽ വിട്ടുവീഴ്ചാ മനോഭാവം രണ്ടു പേരും പുലർത്തേണ്ടതുണ്ട്
എപ്പോഴും പരാതികളും പരിഭവങ്ങളും പറയുന്ന തന്റെ ഭാര്യയെക്കുറിച്ച് ഖലീഫയോട് പരാതിപ്പെടാനാണ് അയാള്‍ പുറപ്പെട്ടിട്ടുള്ളത്. ഖലീഫാ ഉമറി(റ)ന്റെ വീട്ടുപടിക്കലെത്തിയപ്പോള്‍ അകത്ത് നിന്നും ചില സംസാരങ്ങള്‍ കേള്‍ക്കുന്നു. ഖലീഫയുടെ ഭാര്യ ഖലീഫയേട് പരിഭവിക്കുകയാണ്. ഖലീഫ എല്ലാം കേട്ടുകൊണ്ടിരിക്കുന്നു. മറുത്തൊന്നും പറയുന്നുമില്ല. അയാള്‍ തിരിച്ചു നടക്കാനൊരുങ്ങുമ്പോള്‍ ഖലീഫ പുറത്തേക്കിറങ്ങി വരുന്നു.
എന്തേ വന്നത്.. ഒന്നും പറയാതെ തിരിച്ചു പോകുന്നതെന്തയ്?ഖലീഫ അയാളോട് ചോദിച്ചു.
അയാള്‍ വന്ന കാര്യം പറഞ്ഞു. ഒന്നും പറയാതെ തിരിച്ചു നടക്കാനുണ്ടായ കാരണവും.
എല്ലാം കേട്ടു കഴിഞ്ഞ ശേഷം പുഞ്ചിരിയോടെ ഖലീഫ(റ) അയാളോടു പറഞ്ഞു :"സുഹൃത്തെ, അവര്‍ നമുക്കു വേണ്ടി ഭക്ഷണമുണ്ടാക്കുന്നു. നമ്മുടെ വസ്‌ത്രങ്ങളലക്കുന്നു. നമ്മുടെ കുട്ടികളെ പ്രസവിച്ച് മുലയൂട്ടി വളര്‍ത്തുന്നു. നമുക്കുവേണ്ടി കഷ്ടപ്പെടുന്നു. അവരുടെ ചില പ്രശ്‌നങ്ങളും ആവലാതികളും പരിഭവങ്ങളും പിന്നെ എന്തുകൊണ്ട് നമുക്ക് കേട്ടുകൂട. നമ്മോടല്ലാതെ മറ്റാരോട് അവരിതെക്കെ പറയും. നമ്മളല്ലാതെ മറ്റാരാണിത് കേള്‍ക്കാനുള്ളത്."
ഇമാം ഇബ്‌നു ഹജര്‍(റ) എഴുതുന്നു: ”ഭാര്യയില്‍ നിന്ന് പിണക്കത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായാല്‍ അവളെ ഉപദേശിക്കല്‍ സുന്നത്താണ്. മയത്തോടെ സംസാരിച്ചിരുന്നവള്‍ പരുക്കന്‍ സംസാരം നടത്തുക. മുഖപ്രസന്നതയുണ്ടായിരുന്നവള്‍ മുഖം ചുളിക്കുക, സ്വീകരിച്ചിരുന്നവള്‍ അവഗണിക്കുക തുടങ്ങിയവ പിണക്കത്തിന്റെ ലക്ഷണങ്ങളാണ്
ഇമാം ശാഫിഈ(റ) പറയുന്നു: ”ഭര്‍ത്താവിനെ സ്‌നേഹിക്കുന്ന ഭാര്യക്ക് ബഹിഷ്‌ക്കരണം ദുസ്സഹകമായിരിക്കും. അവള്‍ പിണക്കം അവസാനിപ്പിക്കുന്നതാണ്. ഭര്‍ത്താവിനോട് ദേഷ്യമുള്ളവളാണെങ്കില്‍ ബഹിഷ്‌ക്കരണം അവളെ പ്രയാസപ്പെടുത്തുകയില്ല. എങ്കില്‍ പ്രശ്‌നം ഗൗരവമുള്ളതാണെന്ന് മനസ്സിലാക്കാവുന്നതാണ്.” (തഫ്‌സീര്‍ റാസി 10-71)
ശാഫിഈ(റ) പറയുന്നു: ”കിടപ്പറ ബഹിഷ്‌ക്കരണത്തില്‍ അവളോടുള്ള സംസാരം ഉപേക്ഷിക്കലും ഉള്‍പ്പെടുന്നുണ്ട്. സംസാരം ഒഴിവാക്കിക്കൊണ്ടുള്ള ബഹിഷ്‌ക്കരണം മൂന്ന് ദിവസത്തിലപ്പുറം പറ്റില്ല.” (തഫസീല്‍ റാസി 10-71)
വിവാഹം കഴിഞ്ഞ നാളുമുതൽ മരണം വരെ ഒരേ രീതിയിൽ സഹകരിക്കാൻ പരമാവധി ശ്രെമിക്കേണ്ടതാണ്. ഇടയ്ക്കൊക്കെ രണ്ടുപേർ തമ്മിൽ പരിഭവവും , പരാതിയുമൊക്കെ ഉണ്ടാകാം അതൊക്കെ മനുഷ്യ സഹജമാണ്. ദേഷ്യം , സങ്കടം , സന്തോഷം ഇതെല്ലം മനുഷ്യനിൽ അള്ളാഹു നൽകിയ അവസ്ഥകളാണ്. അതൊക്കെ അവസരത്തിനൊത്ത് പ്രകടമാകും എന്ന് മാത്രം.
നമ്മുടെ ഇണയുടെ ശരീരത്തോടും സൗന്ദര്യത്തോടും തോന്നുന്ന വൈകാരികമായ അവസ്ഥ. (ഇത് കല്യാണം കഴിഞ്ഞു ആദ്യ കുറച്ചു നാളുകൾ ഉണ്ടാകും അതു കഴിഞ്ഞാൽ പതിയെ പതിയെ കുറഞ്ഞു തുടങ്ങും) എങ്ങനെ ഏതു നിലനിർത്താം എന്നും നോക്കാം "ഒരിക്കലും വിവാഹത്തിന്റെ ആദ്യനാളുകളിൽ കിട്ടിയ പോലെ ഒരിക്കലും അനുഭവിക്കാൻ സാധിക്കില്ല". പക്ഷെ നിലനിർത്താം ഭർത്താവിന് വേണ്ടി ഒരുങ്ങുക നമ്മളിൽ പലരും ഓരോ പരിപാടിക്ക് വേണ്ടി പോകുമ്പോൾ അണിഞ്ഞൊരുങ്ങാറുണ്ട്/ അതു പോലെ അണിഞ്ഞൊരുങ്ങി നല്ല സുഗന്ധം ഉള്ള അത്തർ ഉപയോഗിക്കൽ സുന്നത്താണ് . ഭർത്താവിനെ ആകർഷിപ്പിച്ചു തന്റെ വിരുപ്പിലേക്കു അവന്റെ ശ്രദ്ധ കൊണ്ട് വരണം എന്നാണ് ഇവിടെ ഇസ്ലാം പറയുന്നത് അതു പോലെ തന്നെ ഭർത്താവ് ഭാര്യക്ക് വേണ്ടിയും ഒരുങ്ങണം
ഭര്‍ത്താവിന്റെ വിരിപ്പില്‍ നിന്ന് വിട്ടുനില്‍ക്കാതിരിക്കുക. അയാളുടെ സത്യം പാലിക്കുക. കല്‍പനകള്‍ അനുസരിക്കുക. അനുവാദമില്ലാതെ വീട്ടില്‍ നിന്ന് പുറത്തു പോവാതിരിക്കുക. അയാള്‍ക്ക് അനിഷ്ടമുള്ളവരെ വീട്ടില്‍ പ്രവേശിപ്പിക്കാതിരിക്കുക. ഇതെല്ലാമാണ് ഭാര്യക്ക് ഭര്‍ത്താവിനോടുള്ള ബാധ്യതകള്‍. (ത്വബ്‌റാനി റഹ് )
റസൂല്‍ (സ) പറഞ്ഞു ; പ്രത്യേക കാരണമില്ലാതെ ഭര്‍ത്താവിന്റെ കിടപ്പറയിലേയ്ക്കള്ള ക്ഷണം നിരാകരിക്കുകയും ഭര്‍ത്താവ് ദേഷ്യത്തോടെ ഉറങ്ങുകയും ചെയ്‌താല്‍ ആ ഭാര്യയെ മലക്കുകള്‍ പുലര്‍ച്ചവരെ ശപിച്ചു കൊണ്ടിരിക്കും (ബുഖാരി റഹ്)
നീ ആഹരിക്കുന്നുവെങ്കില്‍ അവളെയും ആഹരിപ്പിക്കുക. നീ വസ്ത്രം ധരിക്കുന്നുവെങ്കില്‍ അവള്‍ക്കും വസ്‌ത്രം നല്‍കുക. മുഖത്ത് അടിക്കാതിരിക്കുക. പുലഭ്യം പറയാതിരിക്കുക. വീട്ടിലൊഴികെ അവളുമായി അകന്ന് കഴിയാതിരിക്കുക. (അബൂ ദാവൂദ് റഹ് )
ഭാര്യയുടെ സന്തോഷത്തിന് വേണ്ടി ഭര്‍ത്താവ് അവള്‍ക്ക് ഉല്ലസിക്കാനും ആനന്ദിക്കാനുമുള്ള അവസരമൊരുക്കൊടുക്കണം. ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ) റിപോര്‍ട്ട് ചെയ്യുന്നു. 'അബീസീനിയക്കാരായ ചിലര്‍ പള്ളിയില്‍ വാളുപയോഗിച്ച് കൊണ്ടുള്ള പ്രത്യേക കായിക പരിപാടി അവതരിപ്പിക്കുമ്പോള്‍ എനിക്ക് അത് കാണാവുന്ന തരത്തില്‍ അല്ലാഹുവിന്റെ ദൂതന്‍ മറ ഒരല്‍പം മാറ്റികൊണ്ട് എന്റെ റൂമിന്റെ വാതിലിനരികില്‍ നിന്നത് ഞാനോര്‍ക്കുന്നു.' എനിക്ക് കണ്ട് മതിയാവോളം പ്രവാചകന്‍ അവിടെ നിന്നു തന്നു. (ബുഖാരി, മുസ്‌ലിം റഹ് )
ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു: ”എനിക്കു വേണ്ടി എന്റെ ഭാര്യ ഏതു വിധത്തില്‍ അണിഞ്ഞൊരുങ്ങണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവോ, ആ വിധത്തില്‍ ഞാന്‍ അവള്‍ക്കു വേണ്ടി അണിഞ്ഞൊരുങ്ങണം.” (ഇബ്‌നു ജരീര്‍അത്ത്വബ്‌രി, ഖുര്‍ആന്‍:228ന്റെ വ്യാഖ്യാനത്തില്‍രേഖപ്പെടുത്തിയത്).
നിങ്ങളുടെ ഭാര്യമാരില്‍ ഏറ്റവും നല്ലവള്‍ കൂടുതല്‍ പ്രേമവും പ്രജനന ശേഷിയുള്ളവളും കാന്തവ്രതയും മാന്യമായ കുടുംബത്തില്‍ നിന്നുള്ളവളും ഭര്‍ത്താവിനോട് വിനയം കാണിക്കുന്നവളും ഭര്‍ത്താവിന്റെ മുന്‍പില്‍ കൊഞ്ചിക്കുഴയുന്നവളും അന്യരുടെ അടുത്ത് പാതിവ്രത്യം കാത്തു സൂക്ഷിക്കുന്നവളും ഭര്‍ത്താവിന്റെ വാക്കുകള്‍ കേള്‍ക്കുന്നവളും അയാളുടെ ആജ്ഞകള്‍ അനുസരിക്കുന്നവളും രഹസ്യമായി സംഗമിക്കുമ്പോള്‍ അയാള്‍ ആഗ്രഹിക്കുന്നത് നല്‍കുന്നവളും പുരുഷന്‍മാരെപ്പോലെ നാണമില്ലായ്‌മ പ്രകടിപ്പിക്കാത്തവളുമാണ്.
മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം 'അല്ലാഹുവെ കുറിച്ച സ്മരണയില്ലാത്ത എല്ലാ കാര്യങ്ങളും വെറും വിനോദമാണ്, നാലെണ്ണമൊഴികെ.' അതില്‍ ഒന്ന് ഒരാള്‍ തന്റെ ഭാര്യയുമൊത്ത് നടത്തുന്ന സല്ലാപമാണ്.
ഭര്‍ത്താവിന്റെ സംതൃപ്‌തി സമ്പാദിച്ച് മരിക്കുന്ന സ്‌ത്രീ സ്വര്‍ഗാവകാശി ആയിരിക്കും.(തിര്‍മിദി റഹ് ).
സഅ്ദ്(റ) പറയുന്നു: ഉസ്മാന്‍ബ്നുമളുഊന്‍ (റ) ബ്രഹ്മചര്യമനുഷ്ഠിക്കുവാന്‍ അനുമതി ചോദിച്ചപ്പോള്‍ നബി(സ) അതിനെ വിരോധിച്ചു. നബി(സ) അദ്ദേഹത്തിന് അനുമതി നല്‍കിയിരുന്നുവെങ്കില്‍ ഞങ്ങള്‍ ഷണ്ഡീകരണ നടപടി സ്വീകരിക്കുമായിരുന്നു. (ബുഖാരി റഹ് . 7. 62. 11)
റസൂൽ(സ്വ) പറയുന്നു: “നാല് കാര്യങ്ങൾക്ക് വേണ്ടിയാണ് പലരും വിവാഹം കഴിക്കാറുള്ളത്. സമ്പത്ത്, സൗന്ദര്യം, തറവാട്, മതനിഷ്ഠ എന്നിവയാണവ. എന്നാൽ മതനിഷ്ഠയുള്ളവളെ തെരഞ്ഞെടുത്ത് നീ വിജയം വരിക്കുക’’ (ബുഖാരി, മുസ്‌ലിം റഹ്).
കേവലം പൊന്നും പണവും കുലമഹിമയും സൗന്ദര്യവും മാത്രം പരിഗണിച്ച് വിവാഹം കഴിക്കുന്നത് ദൗർഭാഗ്യകരമായ ദൗർബല്യത്തിന്റെ ലക്ഷണമാണ്. ഇന്നത്തെ കോടീശ്വരൻ നാളത്തെ തെരുവ് തെണ്ടിയായേക്കാം. ഉന്നത കുലീനൻ ഒരുനാൾ അടിമയായി നിലംപതിച്ചേക്കാം. അതുകൊണ്ട് ഈ ഗുണവിശേഷങ്ങളെല്ലാം ക്ഷണഭംഗുരങ്ങളാകുന്നു. ഇങ്ങനെയുള്ള നൈമിഷിക ഗുണങ്ങളിൽ അധിഷ്ഠിതമായ വിവാഹ സൗധം ഞൊടിയിടയിൽ തകർന്നടിയും. സാമ്പത്തികാവസ്ഥകൾ അനുദിനം മാറിമറിഞ്ഞ് കൊണ്ടിരിക്കുന്ന ആധുനിക സാഹചര്യത്തിൽ സാമ്പത്തിക സ്ഥിതി മാത്രം പരിഗണിച്ച് വിവാഹബന്ധത്തിലേർപ്പെടുന്നത് വിഡ്ഢിത്തമാണ്.
നബി(സ്വ) പറയുന്നു: “ആരെങ്കിലും സമ്പത്തിന് വേണ്ടി മാത്രം വിവാഹം കഴിക്കുന്നുവെങ്കിൽ ദാരിദ്ര്യമല്ലാതെ അല്ലാഹു അവന് വർധിപ്പിക്കുകയില്ല’’ (ഇബ്‌നു ഹിബ്ബാൻ).
ഭർത്താവിനേക്കാൾ സാമ്പത്തിക ശേഷിയുള്ള ചില സ്ത്രീകൾ അഹങ്കാരികളും ധിക്കാരികളുമാകാൻ സാധ്യതയുണ്ട്. മതബോധമില്ലാത്തവളാണെങ്കിൽ വിശേഷിച്ചും. തിരുനബി(സ്വ)യുടെ പ്രസ്താവന കാണുക: “ധനത്തിന് വേണ്ടി നിങ്ങൾ സ്ത്രീയെ വിവാഹം കഴിക്കരുത്. ഒരുവേള ധനമവളെ ധിക്കാരിയാക്കിയേക്കാം’’ (ഇബ്‌നുമാജ റഹ് ).
ഇമാം ഇബ്നു ഹജർ(റ) പറയുന്നു: ഗുണങ്ങളിൽ പരസ്പരം വൈരുദ്ധ്യമുണ്ടായാൽ ഒന്നാം സ്ഥാനം മതഭക്തക്കുതന്നെ. തുടർന്ന് ബുദ്ധിയും സൽസ്വഭാവവും പിന്നെ പ്രസവശേഷി, കുലീനത, കന്യകാത്വം, സൗന്ദര്യം എന്നിവ പരിഗണിക്കപ്പെടണം. തുടർന്ന് വരന്റെ ചിന്തയിൽ കൂടുതൽ ഗുണമേതോ അത് പരിഗണിക്കണം (ഫത്ഹുൽ മുഈൻ).
സൗന്ദര്യം മാത്രം മാനദണ്ഡമാക്കി വിവാഹം കഴിക്കുന്നവരും ഏറെ താമസിയാതെ നിരാശപ്പെടേണ്ടിവരും. സ്വന്തം ദേഹകാന്തിയെക്കുറിച്ച് അതിര് കവിഞ്ഞ ബോധമുള്ള സ്ത്രീകൾ അഹങ്കാരവും അനാദരവും കാണിക്കുക സ്വാഭാവികമാണ്. ഏറ്റവും നല്ല സ്വഭാവവും നല്ല സൗന്ദര്യവും ഒരുമിച്ചുകൂടിയ സ്ത്രീകൾ അപൂർവമാണെന്നും, അതിനാൽ സുന്ദരികൾ നിരാശക്കിടവരുത്തുമെന്നും മനഃശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നുണ്ട്.
നബി(സ്വ)യുടെ ഉപദേശം കൂടി ശ്രദ്ധിക്കുക: “സൗന്ദര്യം കണ്ട് നിങ്ങൾ വിവാഹം കഴിക്കരുത്. അവരുടെ ആകാരഭംഗി ഒരുപക്ഷെ അവരെ നശിപ്പിച്ചേക്കാം.’’ തറവാടിത്തം, വംശപാരമ്പര്യം, കുടുംബമഹിമ പോലെയുള്ളവക്കൊന്നും വിശുദ്ധ ഇസ്‌ലാം പ്രഥമ സ്ഥാനം കൽപിക്കുന്നില്ല. നബി(സ്വ) പറയുന്നു: “സ്ത്രീയെ അവളുടെ തറവാടിത്തത്തിനുവേണ്ടി ആരെങ്കിലും വിവാഹം കഴിച്ചാൽ അധമത്വമല്ലാതെ അല്ലാഹു അയാൾക്ക് വർധിപ്പിക്കുകയില്ല’’ (ഇബ്‌നു ഹിബ്ബാൻ).
എന്നാൽ സൗന്ദര്യവും സാമ്പത്തിക ശേഷിയും കുലമഹിമയുമൊന്നും തീരെ പരിഗണനീയമല്ല എന്ന് ഈ പറഞ്ഞതിനർത്ഥമില്ല. പ്രത്യുത പ്രഥമസ്ഥാനം മതനിഷ്ഠക്കും ആദർശപ്പൊരുത്തത്തിനും കൽപിച്ചുകൊണ്ട് അതോടൊപ്പമാണ് മറ്റ് ഗുണവിശേഷങ്ങൾ പരിഗണിക്കേണ്ടത്. എത്രതന്നെ തറവാട് മഹിമയും സമ്പത്തും മറ്റ് സുഖസൗകര്യങ്ങളുമുണ്ടായാലും, തങ്ങൾക്കിണങ്ങാത്ത ഇണയെയാണ് ലഭിക്കുന്നതെങ്കിൽ ഒരിക്കലും ജീവിതത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാവുകയില്ല. ജീവിതകാലം മുഴുവൻ ഒരുമിച്ച് കഴിയേണ്ട ഇണയെ തെരഞ്ഞെടുത്തതിൽ സംഭവിച്ച പാളിച്ചകൾ മൂലം നിത്യദുഃഖിതരും നിരാശരുമായ എത്രയോ പേർ നമുക്ക് ചുറ്റുമുണ്ട്.
ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള ബാധ്യതകള്‍
ഭാര്യ ഭര്‍ത്താവിന് ചെയ്യേണ്ട ബാധ്യതകള്‍: ഒന്ന്, ഭര്‍ത്താവിനു വഴിപ്പെടുക. ഇസ്‌ലാം അനുവദിച്ച കാര്യത്തില്‍ ഭാര്യ തന്റെ ഇണയെ അനുസരിക്കണം. ഒരു സ്ത്രീക്ക് തന്റെ ഭര്‍ത്താവിനോടുള്ള ബാധ്യതയുടെ ഗൗരവും ഹദീസുകളില്‍ നിന്നു സ്പഷ്ടമാകുന്നുണ്ട്.
നബി(സ്വ) പറയുന്നു: ''ഒരാള്‍ മറ്റൊരാള്‍ക്ക് സുജൂദ് ചെയ്യണമെന്ന് ഞാന്‍ കല്‍പ്പിക്കുകയാണെങ്കില്‍ ഭര്‍ത്താവിനു സുജൂദ് ചെയ്യണമെന്ന് ഭാര്യോട് കല്‍പ്പിക്കുമായിരുന്നു.'' (അബൂദാവൂദ് റഹ്)
ബീവി ആഇശ(റ) പറയുന്നു: ഞാന്‍ നബി(സ്വ)യോട് ചോദിച്ചു. സ്ത്രീക്ക് ഏറ്റവും ബാധ്യത മനുഷ്യരില്‍ ആരോടാണ്? നബി(സ്വ) പറഞ്ഞു: ഭര്‍ത്താവിനോട്. ഞാന്‍ ചോദിച്ചു: പുരുഷനും ആരോടാണ്? അവിടുന്ന് പറഞ്ഞു ഉമ്മയോട്.'' (ഹാകിം)
രണ്ട്, ഭര്‍ത്താവിനോട് നല്ല നിലയില്‍ വര്‍ത്തിക്കുക. ഭര്‍ത്താവിന്റെ കീഴില്‍ അനുസരണപൂര്‍വം ഗൃഹഭരണം നടത്തി അദ്ദേഹത്തിന്റെ പൊരുത്തം സമ്പാദിക്കാന്‍ ഭാര്യക്കു സാധിക്കണം. നബി(സ്വ) പറയുന്നു: ''ഭര്‍ത്താവ് തന്റെ ഇണയുമായി പൊരുത്തത്തിലും തൃപ്തിയുലം ജീവിച്ചുകൊണ്ടിരിക്കെ അവള്‍ മരണപ്പെട്ടാല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. (തുര്‍മുദി റഹ്)
മൂന്ന്, ഭര്‍ത്താവിന് സുഖമനുഭവിക്കാന്‍ വേണ്ടി അവള്‍ തന്റെ ശരീരം അവനു വഴിപ്പെടുത്തി കൊടുക്കുക. അകാരണമായി ഭാര്യ സുഖാനുഭവത്തില്‍ നിന്നു ഭര്‍ത്താവിനെ തടയല്‍ കുറ്റകരമാണ്. സ്വന്തം ഇണയുമായി സംഭോഗത്തിലേര്‍പ്പെടുന്നതില്‍ സ്വദഖയുടെ പുണ്യമുണ്ടെന്ന് നബി(സ്വ) പ്രസ്താവിച്ചിട്ടുണ്ട്. അപ്പോള്‍ ചില സ്വഹാബികളുടെ സംശയം കാമശമനാര്‍ത്ഥം ഒരാള്‍ ചെയ്യുന്ന പ്രവൃത്തിക്കു പുണ്യമോ? നബി(സ്വ)യുടെ പ്രതികരണം ഇങ്ങനെ: കാമശമനാര്‍ത്ഥം ഒരാള്‍ അനുവദനീയമല്ലാത്ത സ്ത്രീയുമായി സുഖിച്ചാല്‍ അയാള്‍ക്കു കുറ്റമുണ്ടോയെന്നു പറയൂ(മുസ്‌ലിം റഹ് )
നിഷിദ്ധ രീതിയില്‍ ബന്ധപ്പെടുന്നതില്‍ തെറ്റുണ്ടാവുമ്പോള്‍ അതേ പ്രവര്‍ത്തനം അനുവദനീയമായ രീതിയിലാവുമ്പോള്‍ പുണ്യവുമുണ്ടന്നാണ് നബി(സ്വ) പറഞ്ഞതിന്റെ പൊരുള്‍.
നാല്, ഭര്‍ത്താവിന്റെ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കുക. നബി(സ്വ) പറയുന്നു: അല്ലാഹുവിനുള്ള തഖ്‌വ കരസ്ഥമാക്കിയതിനു ശേഷം താഴെ പറയുന്ന സത്ഗുണമുള്ള സ്വാലിഹത്തായ ഭാര്യയേക്കാള്‍ ഉത്തമമായ മറ്റൊന്നും ഒരു സത്യവിശ്വാസി സമ്പാദിച്ചിട്ടില്ല.
1) അവളോടവന്‍ കല്‍പ്പിച്ചാല്‍ അവള്‍ അനുസരിക്കും.
2) അവന്‍ നോക്കിയാല്‍ അവളവനെ സന്തോഷിപ്പിക്കും.
3) അവളോടവന്‍ സത്യം ചെയ്തു പറഞ്ഞാല്‍ അതവള്‍ പൂര്‍ണമായി നടപ്പാക്കും.
4) ഭര്‍ത്താവിന്റെ അഭാവത്തില്‍ സമ്പത്തിലും അവളുടെ ശരീരത്തിലും അവള്‍ അവനു ഗുണകാംക്ഷയുള്ളവളായിരിക്കും. (ഇബ്‌നുമാജ റഹ് )
നബി(സ്വ) തങ്ങള്‍ പറയുന്നു: ഒരു സ്ത്രീ അഞ്ചു നേരം നിസ്‌കരിക്കുകയും റമളാന്‍ മാസം നോമ്പനുഷ്ഠിക്കുകയും തന്റെ ഗുഹ്യസ്ഥാനത്തെ സൂക്ഷിക്കുകയും ഭര്‍ത്താവിന് വഴിപ്പെടുകയും ചെയ്താല്‍ സ്വര്‍ഗത്തില്‍ ഏതു കവാടത്തിലൂടെയാണോ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നത് അതിലൂടെ പ്രവേശിക്കുക എന്ന് അവളോട് പറയപ്പെടും. (ത്വബ്‌റാനി റഹ് )
സ്ത്രീയുടെ അവകാശം
ഇസ്‌ലാമിക കര്‍മശാസ്ത്രം സ്ത്രീയുടെ അവകാശം വ്യക്തമായി അപഗ്രഥിച്ചിട്ടുണ്ട്. നികാഹ് കഴിഞ്ഞ് ഭാര്യയുമായി സുഖമെടുക്കാന്‍ ഭര്‍ത്താവിന് സൗകര്യം ചെയ്തുകൊടുക്കലോടു കൂടി അവള്‍ക്ക് ചെലവുകൊടുക്കല്‍ ഭര്‍ത്താവിന് നിര്‍ബന്ധമായി. അത് ഭാര്യയുടെ അവകാശമാണ്. ഭാര്യ സംയോഗത്തിനു പ്രാപ്തിയില്ലാത്ത കുട്ടിയാണെങ്കില്‍ അവളുടെ ചെലവ് ഭര്‍ത്താവിന് നിര്‍ബന്ധമില്ല. അതേ സമയം രോഗംമൂലം ഭാര്യ സംയോഗതതിന് അശക്തയാണെങ്കിലും ചെലവ് നല്‍കല്‍ ഭര്‍ത്താവിന് നിര്‍ബന്ധമാണ്. (തുഹ്ഫ: 8/322, ഇആനത്ത്: 4/60)
ഭര്‍ത്താവുമായി പിണങ്ങി നില്‍ക്കുന്ന ഭാര്യക്കും ചെലവ് നല്‍കല്‍ ഭര്‍ത്താവിന് നിര്‍ബന്ധമില്ല. അല്‍പസമയം പിണങ്ങിയാലും ആ ദിവസത്തെ ചെലവു ആ ആറുമാസത്തെ വസ്ത്രവും അവള്‍ക്കു നഷ്ടപ്പെടും. എന്നാല്‍ പിണങ്ങിയ വേളയില്‍ ഭര്‍ത്താവ് അവളെ കൊണ്ട് സുഖമെടുത്താല്‍ അവളുടെ ചെലവിന്റെ അവകാശം നഷ്ടപ്പെടില്ല. അതുപോലെ അവളുടെ പിണക്കത്തിന് അവള്‍ മാപ്പ് നല്‍കിയാലും അവളുടെ ചെല് നഷ്ടപ്പെടില്ല.
ഭര്‍ത്താവിനു അനുസരിക്കാതിരിക്കുക, ആര്‍ത്തവം, രോഗം, ലിംഗം വലുതാവുക തുടങ്ങിയ കാരണങ്ങള്‍ കൂടാതെ സുഗാസ്വാദനത്തില്‍ നിന്നു ഭര്‍ത്താവിനെ വിലക്കുക, അവന്റെ സമ്മതമോ തൃപ്തിയോ കൂടാതെ അവന്റെ വീട്ടില്‍ നിന്നു പുറപ്പെടുക എന്നിവ കൊണ്ടല്ലാം പിണക്കം ഉണ്ടാകും. (തുഹ്ഫ: 8/327)
ഭര്‍ത്താവിന്റെ സമ്മതമില്ലെങ്കിലും കാരണത്തോടുകൂടി വീട്ടില്‍ നിന്നു പുറപ്പെടാവുന്നതാണ്. അതു പിണക്കമാവില്ല. അതിനാല്‍ അവളുടെ ചെലവ് നല്‍കുന്ന ബാധ്യതയും ഭര്‍ത്താവില്‍നിന്ന് ഒഴിവാകില്ല.
വീടുപൊളിഞ്ഞു വീഴാറാവുക, ദുര്‍നടപ്പുകാരനോ, മോഷ്ടാവോ തന്റെ ദേഹ ധനാദികളെ ആക്രമിക്കുമെന്ന് ഭയപ്പെടുക, ഭര്‍ത്താവില്‍നിന്നു ലഭിക്കേണ്ട അവകാശം കരസ്ഥമാക്കാന്‍ വേണ്ടി ഖാളിയുടെ അടുത്തേക്കു പോവുക, വിശ്വസ്തനായ ഭര്‍ത്താവോ അവളുമായി വിവാഹ ബന്ധം നിഷിദ്ധമായവരോ അവള്‍ക്കാവശ്യമായ നിര്‍ബന്ധ വിജ്ഞാനം (പഠിക്കല്‍ നിര്‍ബന്ധമായ കാര്യങ്ങള്‍) പഠിപ്പിച്ചുകൊടുക്കാന്‍ പര്യാപ്തമല്ലെങ്കില്‍ അത്തരം അറിവു നേടാന്‍ പുറപ്പെടുക, ഭര്‍ത്താവ് ദരിദ്രനാണെങ്കില്‍ കച്ചവടം ചെയ്‌തോ മറ്റോ ജോലി ചെയ്തു ചെലവ് വിഹിതം ഉണ്ടാക്കാന്‍ പോവുക എന്നിവയെല്ലാം വീടിന് പുറത്തുപോകാനുള്ള കാരണങ്ങളാണ്. (തുഹ്ഫ: 8/327)
മടക്കിയെടുക്കാവുന്ന ത്വലാഖ് ചൊല്ലപ്പെട്ടവള്‍ക്കും ചെലവ് നല്‍കണം. അവനും അവളുമായിട്ടുള്ള ബന്ധം പാടേ അറ്റുപോവാതെ നിലനില്‍ക്കുന്നതും മടക്കിയെടുത്തു അവളുമായി സുഖമനുഭവിക്കാന്‍ അവനു കഴിയുമെന്നതുമാണ് കാരണം.
മൂന്നു ത്വലാഖ്, ഖുല്‍അ്, വിവാഹത്തിനു ശേഷമുണ്ടായ കാരണങ്ങളാല്‍ സംഭവിച്ച ഫസ്ഖ് എന്നിവ മൂലം വിവാഹബന്ധം പാടേ വിഛേദിക്കപ്പെട്ടവള്‍ ഗര്‍ഭിണിയാണെങ്കില്‍ അവള്‍ക്കും ഭര്‍ത്താവ് ചെലവു നല്‍കണം. ഇവര്‍ക്ക് വീട്, വസ്ത്രം എന്നിവയും നല്‍കണം. (ഇആനത്ത് 4/62)
ഭാര്യക്ക് ചെലവ് നല്‍കേണ്ട വസ്തുക്കള്‍ പത്തണ്ണെമാണ്. ഭക്ഷണം, കൂട്ടാന്‍, മാംസം, വസ്ത്രം, വിരിപ്പ്, പുതപ്പ്, ഭക്ഷണസാമഗ്രികള്‍, ശുദ്ധീകരണ സാമഗ്രികള്‍, വീട്, പരിചാരി എന്നിവയാണവ.(തുഹ്ഫ: 8/306-311)
ഭാര്യക്ക് അവള്‍ താമസിക്കുന്ന നാട്ടിലെ മികച്ച ഭക്ഷ്യധാന്യത്തില്‍ നിന്ന് ദരിദ്രന്‍ പ്രതിദിനം ഒരു മുദ്ദും (800 മി.ലിറ്റര്‍, ഉദ്ദേശം 75 ഗ്രാം) ധനികന്‍ രണ്ടു മുദ്ദും ഇടത്തരക്കാരന്‍ ഒന്നര മുദ്ദും കൊടുക്കല്‍ നിര്‍ബന്ധമാണ്. ഓരോ ദിവസവും പ്രഭാതമാവുന്നതോടുകൂടി മാത്രമേ ചെലവ് നിര്‍ബന്ധമാവുകയുള്ളൂ. അതു തന്നെ അവള്‍ തന്റേടമുള്ളവളായിരിക്കെ സാധാരണ പതിവനുസരിച്ച് ഭര്‍ത്താവിനോടൊപ്പം ഉള്ളത് ഭക്ഷിക്കാനിഷ്ടപ്പെടുന്നില്ലെങ്കിലാണ്. അങ്ങനെ ഭക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ പ്രസ്തുത മുദ്ദ് നിര്‍ബന്ധമില്ല.
ഭക്ഷണത്തോടൊപ്പം സാധാരണ കൂട്ടാനും നല്‍കണം. ധനസ്ഥിതിയനുസരിച്ച് നാട്ടു നടപ്പു പ്രകാരം ഇന്ന ദിവസം ഇത്ര എന്ന കണക്കില്‍ മാംസം വാങ്ങികൊടുക്കലും നിര്‍ബന്ധമാണ്. ആഴ്ചയില്‍ ഒരു ദിവസമാണ് മാംസം ഭക്ഷിക്കല്‍ പതിവെങ്കില്‍ അതു വെള്ളിയാഴ്ചയാവലും രണ്ടു ദിവസം പതിവുണ്ടെങ്കില്‍ വെള്ളി, ചൊവ്വ ദിവസങ്ങളിലാവലുമാണ് നല്ലത്. ഉപ്പ്, വിറക്, കുടിവെള്ളം എന്നിവ നല്‍കലും ഭര്‍ത്താവിന് നിര്‍ബന്ധമാണ്. ഭക്ഷണം പാകം ചെയ്യാനും വിളമ്പിത്തിന്നാനും ഒഴിച്ചു കുടിക്കാനുമുള്ള ഉപകരണങ്ങളും അവള്‍ക്കു ലഭിക്കേണ്ട അവകാശങ്ങളില്‍ പെട്ടതാണ്. (തുഹ്ഫ 8/309)
സാധാരണ സ്ഥിതിയില്‍ ഭാര്യയോട് അനുയോജ്യമായതും ഭര്‍ത്താവ് സ്ഥലത്തില്ലാത്തപ്പോള്‍ അവളുടെ ദേഹത്തിനും ധനത്തിനും രക്ഷ നല്‍കുന്ന തരത്തിലുള്ളതുമായ ഭവനവും ഭാര്യക്കു നല്‍കണം. ഭവനം താമസിച്ച് പ്രയോജനപ്പെടുത്താനുള്ളതാണ്. അതവള്‍ക്കു ഉടമയാകില്ല.
ഭാര്യയുടെ ഇഷ്ടപ്രകാരം അവള്‍ ഉപ്പയുടെ വീട്ടില്‍ താമസിക്കുന്നുവെങ്കില്‍ ഭര്‍ത്താവ് കൂലി നല്‍കല്‍ നിര്‍ബന്ധമില്ല.
സാധാരണ ഗതിയില്‍ ഭാര്യയെ പോലുള്ളവര്‍ക്ക് പരിചാരികയുണ്ടാവല്‍ പതിവുണ്ടെങ്കില്‍ ഭാര്യക്ക് പരിചാരികയെ നിയമിച്ചുകൊടുക്കണം. അവള്‍ രോഗിയായാലും വാര്‍ധക്യം കാരണം പരിചാരിക ആവശ്യമായി വന്നാലും നിയമിക്കണം. (ഇആനത്ത് 4/74)
എല്ലാ ആറുമാസത്തിന്റെ ആരംഭത്തിലും തടിയിലും നീളത്തിലും മതിയാവുന്ന വസ്ത്രം ഭര്‍ത്താവില്‍ നിന്നു ഭാര്യക്ക് ലഭിക്കേണ്ട അവകാശമാണ്. നീളക്കുപ്പായം, അരയുടുപ്പ്, കാലുറ, മക്കന, പദാരക്ഷ എന്നിവയെല്ലാം വാങ്ങികൊടുക്കണം.
വസ്ത്രങ്ങള്‍ക്കു പുറമെ തണുപ്പുള്ളപ്പോള്‍ അതു ശൈത്യകാലത്താണെങ്കിലും ആവശ്യമായി വരുന്ന പുതപ്പും ഭാര്യക്ക് ഭര്‍ത്താവില്‍ നിന്നു ലഭിച്ചിരിക്കണം. ഭര്‍ത്താവിന്റെ കഴിവും കഴില്ലായ്മയും അനുസരിച്ച് വസ്ത്രത്തിന്റെ മികവും മികവില്ലായ്മയും വ്യത്യാസമുണ്ടാവും. ഉറങ്ങുവാനുള്ള വിരിപ്പും തലയിണയും കട്ടിലില്‍ ഉറങ്ങി ശീലമുള്ളവളാണെങ്കില്‍ കട്ടിലും ഭാര്യക്കു ലഭിക്കല്‍ അവളുടെ അവകാശമാണ്.
താളി, ചീര്‍പ്പ്, മിസ്‌വാക്ക്, തലയിലിടാനുള്ള എണ്ണ തുടങ്ങിയ ശുദ്ധീകരണ വസ്തുക്കളും ശരീരത്തില്‍ എണ്ണ തേക്കല്‍ പതിവുള്ളവളാണെങ്കില്‍ അതും നല്‍കണം. (ഇആനത്ത് 4/68)
ദുര്‍ഗന്ധം അകറ്റുവാന്‍ സുഗന്ധദ്രവ്യം ആവശ്യമെങ്കില്‍ അതും അവള്‍ക്കു ഭര്‍ത്താവില്‍ നിന്നു ലഭിക്കണം. ഭര്‍ത്താവ് നാട്ടിലില്ലെങ്കില്‍ അഴുക്കും ജഡയും നീക്കാന്‍ ആവശ്യമായത് മാത്രം കൊടുത്താല്‍ മതി. അതു മാത്രമേ നിര്‍ബന്ധമുള്ളൂ. മറ്റു ശുചീകരണ സാമഗ്രികള്‍ നിര്‍ബന്ധമില്ല. മടക്കിയെടുക്കാന്‍ പറ്റാത്ത നിലയില്‍ ത്വലാഖ് ചൊല്ലപ്പെട്ട ഗര്‍ഭിണിക്കും അഴുക്ക്, ജഡ എന്നിവ നീക്കാന്‍ ആവശ്യമായതു നല്‍കിയാല്‍ മതി.
ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഭാര്യ ഹജ്ജിനോ ഉംറക്കോ പോകലും പിണക്കമാണ്. പക്ഷേ, അതുമൂലം അവള്‍ കുറ്റക്കാരിയാവില്ല. അവയുടെ കാര്യം അത്രയും വിലപ്പെട്ടതാണല്ലോ. (തുഹ്ഫ: 8/330, ശര്‍വാനി: 8/327) സമ്മതമില്ല എന്നതു ഹജ്ജും ഉംറയും സാധുവാകുക എന്നതിനു തടസ്സമില്ല.
ഭാര്യയുടെ അവകാശമായ നിര്‍ബന്ധചെലവ് നല്‍കാതിരുന്നാല്‍ അതു കട ബാധ്യതയായി നിലനില്‍ക്കുന്നതാണ്. എന്നാല്‍ വീട്, പരിചാരി എന്നിവ നല്‍കാത്തതു കടമായി നിലനില്‍ക്കില്ല. അതിന്റെ സമയം കഴിയുന്നതോടുകൂടി അതിന്റെ ബാധ്യത ഒഴിവായി. കാരണം, അവ അവള്‍ക്കു ഉടമയാവില്ല. (തുഹ്ഫ 8/314)
പ്രവാചകരുടെ (സ) സമീപനം
നബി(സ) തന്റെ പത്‌നിമാരുടെ വികാരങ്ങളെ മനസ്സിലാക്കുകയും അതൊക്കെ രസകരമായ രീതിയില്‍ അവതരിപ്പിക്കുകയും ചെയ്തിരു ന്നു. ആഇശ(റ)യോട് ഒരിക്കല്‍ നബി (സ) പറഞ്ഞു, ‘നീ എന്നോട് സന്തോഷമായിട്ടിരിക്കുന്നതും ദുഃഖിച്ചിരിക്കുന്നതും എനിക്കറിയാം’. ആഇ ശ (റ) ചോദിച്ചു, ‘അതെങ്ങനെ അറിയാം?’ അപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘നീ എന്നോട് തൃപ്തിയിലാണെങ്കില്‍ ‘മുഹമ്മദിന്റെ ദൈവത്തെ കൊണ്ട്’ എന്ന് പറയുകയും ദേഷ്യത്തിലാണെങ്കില്‍ ‘ഇബ്‌റഹീമിന്റെ ദൈവത്തെ കൊണ്ട്’ എന്ന് പറയുകയും ചെയ്യും.
ജാഹിലിയ്യ കാല ത്ത് ഒരു സ്ത്രീ ആര്‍ത്തവകാരിയായിരിക്കുമ്പോള്‍ അവളെ മ്ലേച്ചയായി കണക്കാക്കുകയും അത് കഴിയുന്നത് വരെ അവളെ വീട്ടില്‍ നിന്നും പുറത്താക്കി മറ്റൊരു മുറിയിലാക്കുകയും ഭക്ഷണവും വസ്ത്രവും എല്ലാം പ്രത്യേകമായി നല്‍കുകയും ചെയ്യുമായിരുന്നു. എന്നാല്‍ പ്രവാ ചകന്‍ (സ) തന്റെ പത്‌നിമാരെ ആര്‍ത്തവസമയത്തും സ്‌നേഹിക്കുകയും ചുംബിക്കുകയും അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും തന്റെ മുടിയും താടിയും ചീകി ഒതുക്കാന്‍ അനുവദിക്കുകയും ചെയ്തു.
ആഇശ(റ)യെ നബി(സ) സ്‌നേഹത്തോടെ വിളിക്കാറുണ്ടായിരുന്നത് ‘ഹുമൈറ’ (ചുവന്ന മുഖമുള്ള വെളുത്ത പെണ്‍കുട്ടി) എന്നായിരുന്നു.
നബി(സ) പള്ളിയില്‍ ഇഅ്തികാഫ് ഇരുന്നപ്പോള്‍ സഫിയ്യ(റ) അദ്ദേ ഹത്തെ സന്ദര്‍ശിക്കുകയും രാത്രി ഇരുട്ടുന്നത് വരെ സംസാരിച്ചിരിക്കുകയും ചെയ്തതായി ഹദീസ് ഉണ്ട്. ആരാധനാ സന്ദര്‍ഭങ്ങളില്‍ പോലും തന്റെ ഭാര്യമാരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
ഭാര്യമാരുടെ ഇഷ്ടങ്ങള്‍ക്കും തമാശകള്‍ക്കും കൂട്ട് നില്‍ക്കുന്ന ആളായിരുന്നു നബി(സ). വിവാഹ ശേഷവും ആഇശ(റ)യെ അവരുടെ പാവ കള്‍ കയ്യില്‍ വെക്കാന്‍ അനുവാദം നല്‍കുകയും ചിറകുള്ള കുതിരയുടെ ഒരു പാവയും കൊണ്ട് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നത് സന്തോഷ ത്തോടെ നോക്കിയിരിക്കുകയും ചെയ്യുമായിരുന്നു. ഭാര്യമാര്‍ക്കൊപ്പം ഓട്ടമത്സരം നടത്തിയിരുന്നു അദ്ദേഹം. ആദ്യം ആഇശ (റ) ജയി ക്കുകയും പിന്നീടൊരിക്കല്‍ അവര്‍ക്ക് ശരീര വണ്ണം കൂടിയതിനാല്‍ നബി(സ) ജയിക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം തമാശയായി പറ ഞ്ഞത് ഇപ്പോള്‍ നമ്മള്‍ രണ്ടാളും ഒപ്പത്തിനൊപ്പമായി എന്നാണ്.
വീട്ടിലെ ജോലികളില്‍ ഭാര്യമാരെ സഹായിക്കാന്‍ നബി(സ) ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. ഒരിക്കല്‍ ആഇശ(റ)യോട് നബി(സ) യുടെ വീട്ടിലെ വിശേഷങ്ങള്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് നബി(സ) നല്ലൊരു സഹായി ആണെന്നും ബാങ്ക് കേള്‍ക്കുമ്പോള്‍ പള്ളിയിലേക്ക് പോകുമെന്നുമാണ്.
നബി(സ) തുണി കഴുകുകയും, തുന്നുകയും, ആടിനെ കറക്കുകയും, വിറക് ശേഖരിച്ച് അത് കീറി കൊടുക്കുകയും, സാധാരണ ആണുങ്ങള്‍ വീട്ടില്‍ ചെയ്യുന്ന എല്ലാ ജോലികളിലും ഏര്‍പ്പെടുകയും ചെയ്തിരുന്നു.തന്റെ ജീവിതത്തില്‍ ഭാര്യമാരെ യോ സേവകരെയോ ഒരിക്കല്‍പോലും നബി(സ) അടിച്ചിട്ടില്ല.
തങ്ങളുടെ ഭര്‍ത്താവിന്റെ അനിഷ്ടങ്ങളെ പോലും മനോഹരമായി മറ്റൊരാളോട് അവതരിപ്പിക്കാന്‍ പ്രവാചക പത്‌നിമാര്‍ ശ്രമിക്കുമായിരുന്നു. മൈലാഞ്ചിയെ പറ്റിയുള്ള നബി(സ)യുടെ അഭിപ്രായം ചോദിച്ചപ്പോള്‍ ആഇശ (റ) പറഞ്ഞത്, ‘അതിന്റെ നിറം നബി(സ) യെ അത്ഭുതപ്പെടുത്തിയിരുന്നു പക്ഷേ അതിന്റെ ഗന്ധം നബി(സ) ക്ക് ഇഷ്ടമായിരുന്നില്ല. അത് ഉപഗോഗിക്കുന്നത് ഹറാം അല്ല’ എന്നാണ്.
രോഗവും ചികിത്സയും
ഭാര്യക്കു രോഗമായാല്‍ അവളെ ചികിത്സിക്കുന്ന ഡോക്ടറുടെ ഫീസ് കൊടുക്കലും മരുന്ന് വാങ്ങികൊടുക്കലും ഭര്‍ത്താവിന് നിര്‍ബന്ധമില്ല.
ഇപ്പറഞ്ഞതിന്റെ വിവക്ഷ ഭാര്യയുടെ അവകാശമെന്ന നിലയില്‍ ഭര്‍ത്താവിനെ അതിനു നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അതിന്റെ പേരില്‍ അവകാശ ലംഘനത്തിനു ഭര്‍ത്താവിനെതിരെ നടപടി സ്വീകരിക്കാന്‍ ഭാര്യക്കു അവകാശമില്ലെന്നുമാണ്. പ്രത്യുത ഭാര്യ രോഗിയായാല്‍ അവളെ അവഗണിക്കണമെന്നോ അവളുടെ വീട്ടിലേക്ക് അയക്കണമെന്നോ അല്ല. ഭാര്യയോട് നിങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കണമെന്നു വിശുദ്ധ ഖുര്‍ആന്‍ ബോധിപ്പിക്കുന്നുണ്ട്.
ചികിത്സ ഭാര്യയുടെ മൗലികാവകാശമായി പ്രഖ്യാപിക്കാത്തതിന്റെ തത്വം ഇതാണ്: ഇല്ലാത്ത രോഗങ്ങള്‍ ഉണ്ടെന്നു പറഞ്ഞു ഭര്‍ത്താവിനെ ശല്യം ചെയ്യും. അതിന്റെ പേരില്‍ കോടതി മുഖേന വിവാഹം ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കും. രോഗങ്ങള്‍ പലതും പ്രത്യക്ഷത്തില്‍ പ്രകടമാവുന്നതല്ല. അതുകൊണ്ടു തന്നെ ഗോപ്യമായ രോഗം തനിക്കുണ്ടെന്നു ഭാര്യയ്ക്ക് എപ്പോഴും വാദിക്കും. അതു നിഷേധിക്കാന്‍ ഭര്‍ത്താവിനു കഴിയുന്നതുമല്ല. ചികിത്സ നിര്‍ബന്ധമാക്കാത്തതില്‍ ഇത്തരം യുക്തികളെല്ലാം ഉണ്ട്.
രോഗം എന്നതു സാധാരണല്ല. വല്ലപ്പോഴുമൊക്കെയുണ്ടാവുന്നതാണ്. ഇസ്‌ലാം വ്യവസ്ഥ ചെയ്ത ചെലവ് വിഹിതം പൂര്‍ണമായി ഭാര്യക്കു കിട്ടിയാല്‍ സാധാരണ ഗതിയില്‍ അതില്‍ നിന്നു മിച്ചം വയ്ക്കാന്‍ അവള്‍ക്കു സാധിക്കും. ചികിത്സാവശ്യാര്‍ത്ഥം അതു വിനിയോഗിക്കുകയും ചെയ്യാം.
ഗര്‍ഭം മുതല്‍ പ്രസവം വരെയുള്ള അനന്തരമുള്ള അസുഖങ്ങളുടെയും വേദനകളുടെയും ചികിത്സാ ചെലവും മരുന്നുകളും ഭര്‍ത്താവിന്റെ ബാധ്യതയില്ല (തുഹ്ഫ: 8/312)
പ്രസവ ചെലവുകളില്‍ ഭാര്യക്കാവശ്യമായ ഭക്ഷണാദികളുടെ ബാധ്യത ഭര്‍ത്താവിനുണ്ടെന്നു വ്യക്തമാണല്ലോ. അതുപോലെ അവള്‍ സ്വയം പരിചരിക്കുന്ന ശീലക്കാരിയാണെങ്കിലും അതിനു കഴിയാത്ത പ്രസവാനന്തര നാളുകളില്‍ പരിചാരികയെ വച്ചുകൊടുക്കലും ഭര്‍ത്താവിനു നിര്‍ബന്ധമാണ്. (ബാജൂരി 2/198)
പ്രസവാനന്തര നാളുകളിലും ശേഷവും കുഞ്ഞിനു മുലകൊടുക്കുന്നതിനു തുല്യനിരക്കില്‍ പ്രതിഫലം ആവശ്യപ്പെടാനും അതു വസൂലാക്കുവാനും ഭാര്യക്ക് അവകാശമുണ്ട്. ആവശ്യപ്പെട്ടാല്‍ അതു നല്‍കല്‍ ഭര്‍ത്താവിന് നിര്‍ബന്ധമാണ്. (തുഹ്ഫ 8/350)
അതേ സമയം പ്രസവാനന്തരം ശുശ്രൂഷാവേളയില്‍ സാധാരണമായി ഉണ്ടാക്കുന്ന നെയ്യ്, തേന്‍ തുടങ്ങിയ പ്രത്യേക വിഭവങ്ങളുടെ ബാധ്യത ഭര്‍ത്താവിനില്ല. (ശര്‍വാനി 8/312, ബാജൂരി 2/197)
ഗര്‍ഭകാലത്തും അവളുടെ സാധാരണ ഭക്ഷണ ചെലവുകള്‍ക്കും പുറമെ ഗര്‍ഭിണിക്കു സാധാരണമായി അത്യാര്‍ത്ഥിയുള്ള ഭക്ഷണ വസ്തുക്കള്‍ കൂട ഭര്‍ത്താവിന്റെ മേല്‍ ബാധ്യതയാണ്. (ബാജൂരി 2/197) ഭര്‍ത്താവിന് നിര്‍ബന്ധമില്ലാത്ത ചികിത്സാ ചെലവ് അവന്‍ വഹിച്ചാല്‍ അതു പുണ്യകര്‍മമാണെന്നു പറയേണ്ടതില്ലല്ലോ.
കുടുംബ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ലൈംഗിക ബന്ധം
അല്ലാഹു മനുഷ്യന് നൽകിയ മഹത്തായ സമ്മാനമാണ് സെക്സ്. ആദം നബിയുടെയും ഹവ്വാ ബീവിയുടെയും ആദ്യ ദാമ്പത്യ ജീവിതം മുതൽ ഉണർവായും ആകർഷണമായും പ്രണയമായും സ്നേഹമായും സെക്സ് മനുഷ്യന്റെ മധുരാനുഭവങ്ങളിൽ പെടുന്നു.
രതിയുടെ നൈമിഷിക സുഖത്തിനപ്പുറം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുള്ള മാനവികതയുടെ മഹത്തായ അഭിവാജ്ഞ സെക്സിലുണ്ട്. അതാണ് സെക്സിന്റെ ആത്മാവ്.
ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന് മുമ്പ് ദമ്പതികൾ ബാഹ്യ ലീലകളിലൂടെ ഉത്തേജിതരാവുന്നത് ആനന്ദകരവും ആരോഗ്യകരവുമായ സെക്സിന് ആവശ്യമാണ്. ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന് മുമ്പ് ബാഹ്യ ലീലകൾ ഒഴിവാക്കാനാവാത്തതാണെന്നാണ് പ്രവാചകാധ്യാപനം.
കാര്യത്തിലേക്ക് എത്രയും പെട്ടെന്ന് ചെല്ലണം എന്ന മനസ്ഥിതിയോടെയാണ് പുരുഷൻ പൊതുവെ സെക്സിൽ ഏർപ്പെടുന്നത്. എത്രയും പെട്ടെന്ന് ബന്ധപ്പെടൽ എന്ന മനസോടെയുള്ള ധൃതികൂട്ടൽ സ്ത്രീയുടെ സെക്സ് ആസ്വാദനത്തെ ബാധിക്കും.
ബാഹ്യലീലകൾ പുരുഷന്റെ വേഗത അൽപ്പം കുറയ്ക്കാനും സ്ത്രീയുടെ വേഗത കൂട്ടാനും സഹായിക്കും. അങ്ങനെ സ്ത്രീ പുരുഷ ലൈംഗീകതയിലെ വേഗത വ്യത്യാസങ്ങൾ നിയന്ത്രിച്ച് ഇരുവർക്കും ഹൃദ്യമായ ഒരു പോയന്റിൽ വച്ച് ഒരേ സമയം രതിമൂർച്ഛ ലഭിക്കാൻ ശ്രമിക്കണം.
ബാഹ്യ ലീലകളുടെ തുടക്കം വാക്കുകളിലൂടെയാണ്. സ്നേഹം പ്രസരിക്കുന്ന വാക്കുകൾ ദമ്പതിമാർക്കിടയിൽ നിറയണം. ശരീര സ്പർശനം ബാഹ്യ ലീലകളിൽ മുഖ്യമാണ്. സ്പർശനത്തിന്റെ രോമാഞ്ചസുഖം ഇണകളിൽ വികാരത്തിന്റെ തിരയിളക്കം തന്നെ സൃഷ്ടിക്കും. ചർമ്മം ചർമ്മത്തോട് വികാരങ്ങൾ കൈമാറുമ്പോൾ ഇണയടുപ്പം വർദിക്കും. കൈകളിൽ തുടങ്ങുന്ന സ്പർശനം മുഖം, മുടികൾ, കഴുത്ത്, പുറം, മാറിടങ്ങൾ എന്നിങ്ങനെ പുരോഗമിച്ച് മേനി മുഴുവൻ നിറയുന്ന മൃദുവായ തഴുകലായി മാറണം.
ഇബ്നു ഹജർ(റ) പറയുന്നു: സല്ലാപത്തിനൊരുങ്ങുമ്പോൾ ചുംബനങ്ങൾ നൽകണം. ഉത്തേജനം സൃഷ്ടിക്കാൻ അത് നല്ലതാണ്.
ശരീരത്തിലെ വികാരോദീപകമേഖലകളിലെ ചുംബനം പങ്കാളിയെ പെട്ടെന്ന് ഉത്തേജിതയാക്കും. ചുണ്ട്, വായ, നാക്ക്, കവിൾ, കഴുത്ത്, കഴുത്തിന്റെ പിൻഭാഗം, ചെവിയുടെ അകം, ചെവിയുടെ പിൻഭാഗം, പുറം, സ്തനം, അടിവയർ, തുടകൾ, ജനനേന്ദ്രിയങ്ങൾ, നിതംബം മുതലായവയെല്ലാം സ്ത്രീ ശരീരത്തിന്റെ ചുംബനം കൊതിക്കുന്ന ഇടങ്ങളാണ്. കലാപരമായി പ്രത്യേകരീതിയിൽ ചുംബനം നൽകുന്നത് അതിശയിപ്പിക്കുന്ന ഫലം നൽകും. ചുണ്ടുകളും നാവും വായയുടെ ഉൾഭാഗവുമൊക്കെ സംവേദനക്ഷമമാണ്. വിരൽതുമ്പി നേക്കാൾ നൂറിരട്ടി സംവേദന ക്ഷമമാണ് ചുണ്ടുകൾ. സ്ത്രീ ശരീരത്തിൽ പ്രത്യേകരീതിയിലുള്ള അധര സ്പർശനം നടത്തിയാൽ വികാര വിസ്ഫോടനം തന്നെയുണ്ടാക്കും.
നബി (സ) ഭാര്യമാരുമായി ബാഹ്യ ലീലകളിൽ ഏർപ്പെടുകയും അവരെ ചുംബിക്കുകയും ചെയ്യുമായിരുന്നുവെന്ന് ഹദീസുകളിൽ കാണാം. ഇമാം അഹ്മദും അബൂദാവൂദും റിപ്പോർട്ട് ചെയ്യുന്നു.
“നബി(സ) തന്റെ പത്നി ആഇശ (റ)യെ ചുംബിക്കുകയും നാവ് ഈമ്പുകയും ചെയ്യുമായിരുന്നു.”
ആലിംഗനം ചെയ്യൽ സെക്സിന് മുന്നോടിയായിട്ടുള്ളതാണ്. ആലിംഗനം പങ്കാളിയെ ശാരീരികമായി അംഗീകരിക്കലാണ്. കണ്ണുകളിൽ നോക്കി അരക്കെട്ടിൽ കൈ ചുറ്റി ഹൃദയം ഹൃദയത്തോട് ചേർത്ത് നിർത്തി ആലിംഗനം ചെയ്യുക. ആലിംഗനം ചെയ്ത ഉടൻ അത് അവസാനിപ്പിക്കാൻ ശ്രമിക്കരുത്.
സെക്സിന്റെ ആമുഖമായ ബാഹ്യ ലീലകൾക്ക് എത്ര സമയം ചെലവഴിക്കണം എന്നതിന് വ്യക്തമായ ഒരുത്തരം പറയാൻ കഴിയില്ല. സ്ത്രീയെ പരിപൂർണമായി ഉണർത്താൻ കഴിഞ്ഞോ എന്നറിയണമെങ്കിൽ അവളുടെ മനസ് അറിയണം. ചേരേണ്ടത് മനസുകൾ തമ്മിലാണ്. അതിന് സ്നേഹം ആത്മാർത്ഥമായിരിക്കണം. ബാഹ്യ ലീലകൾക്ക് എത്ര സമയം ചെലവഴിക്കുന്നു എന്നതിനെക്കാൾ സംയോഗത്തിനു മുമ്പ് സ്ത്രീയുടെ വികാരത്തെ പൂർണമായും ഉണർത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്തോ എന്നതാണ് പ്രധാനം.
വിശുദ്ധ ഖുര്‍ആൻ പറഞ്ഞു: ”നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്.” (2:223).
വിശുദ്ധ ഖുര്‍ആനിലെ ഈ സൂക്തം അവതരിപ്പിക്കപ്പെട്ടതിന് ഒരു അവതരണകാരണമുണ്ട്. ഇമാം മുസ്‌ലിം നിവേദനം ചെയ്തപ്രകാരം അതിന്റെ അവതരണ പശ്ചാത്തലം ഇപ്രകാരമാണ്.
‘ജാബിര്‍ (റ) പറയുന്നു: ജൂതന്‍മാർ പറയാറുണ്ടായിരുന്നു: ആരെങ്കിലും തന്റെ ഭാര്യയെ പിറകുവശത്തുനിന്ന് (യോനിയിലൂടെ) സംയോഗം ചെയ്യുകയാണെങ്കില്‍ അതില്‍ഉണ്ടാകുന്ന കുട്ടികള്‍ കോങ്കണ്ണുള്ളവരായിരിക്കുമെന്ന്. അപ്പോഴാണ് ഈ ആയത്തിറങ്ങിയത്; ‘നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ഇച്ഛിക്കുംവിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്.’ നബി (സ) പറഞ്ഞു: യോനിയിലൂടെയാണെങ്കില്‍ മുന്നിട്ടും പിന്നിട്ടും ആകാവുന്നതാണ്.” (മുസ്‌ലിം).
ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് അബൂദാവൂദ്, ഹാക്വിം, ബൈഹക്വി, വാഇദി, നസാഈ തുടങ്ങിയവര്‍ നിവേദനം ചെയ്ത റിപ്പോര്‍ട്ടിൽ ഇങ്ങനെയാണ് വന്നിരിക്കുന്നത്. ”മദീനയിലുള്ള ജൂതന്‍മർ തങ്ങളുടെ ഭാര്യമാരെ മുന്നിലൂടെ മാത്രമേ സംയോഗം ചെയ്തിരുന്നുള്ളൂ. ഈ പ്രദേശത്ത് താമസിക്കുന്ന അന്‍സാരികളും ഇതേ രീതിയായിരുന്നു സ്വീകരിച്ചിരുന്നത്. (എന്നാല്‍) മക്കയിലുള്ള ഖുറൈശികള്‍ (മുഹാജിറുകള്‍) തങ്ങളുടെ സ്ത്രീകളുമായി വൈവിധ്യമാര്‍ന്ന രൂപത്തില്‍ സംയോഗം ചെയ്യാറുണ്ടായിരുന്നു. കുനിഞ്ഞും മുന്നിട്ടുകൊണ്ടും പിന്നിട്ടുകൊണ്ടുമെല്ലാം തങ്ങളുടെ ഭാര്യമാരുമായി സംയോഗസുഖം ആസ്വദിക്കാറുണ്ടായിരുന്നു.
മക്കയില്‍ നിന്ന് ഹിജ്‌റ വന്ന മുഹാജിറുകളില്‍ ഒരാള്‍ അന്‍സാരി സ്ത്രീയെ വിവാഹം ചെയ്യുകയും, താന്‍ പതിവാക്കിയ രൂപങ്ങളില്‍ തന്റെ ഭാര്യയെ സമീപിക്കുകയും ചെയ്തപ്പോള്‍ അവള്‍ അപ്രകാരം ചെയ്യുന്നതില്‍ വെറുപ്പ് പ്രകടിപ്പിച്ചു. ഞങ്ങള്‍ ഒരു രൂപത്തില്‍ മാത്രമേ സംയോഗം ചെയ്യാറുള്ളൂവെന്നും, അങ്ങനെ ചെയ്യണമെന്നും ഇല്ലെങ്കില്‍ വിട്ടുനില്‍ക്കണമെന്നും അവൾ പറഞ്ഞു. പ്രശ്‌നം പ്രവാചകന്റെ അടുത്തെത്തി. അപ്പോഴാണ് ഈ ആയത്തിറങ്ങിയത്. ”നിങ്ങളുടെ ഭാര്യമാര്‍നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍നിങ്ങള്‍ ഇച്ഛിക്കുംവിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്.” അതായത് യോനിയിലേക്ക് മുന്നിട്ടോ പിന്നിട്ടോ പ്രവേശിക്കാവുന്നതാണ്. അതിനു യാതൊരു കുറ്റവുമില്ല.
ലൈംഗികാസ്വാദനത്തിന്റെ വ്യത്യസ്ത രൂപങ്ങളെ ഇസ്‌ലാം വിരോധിക്കുകയല്ല അംഗീകരിക്കുകയാണ് ചെയ്തതത്. ലൈംഗിക മരവിപ്പിന് ആധുനിക കാലഘട്ടത്തില്‍ ലൈംഗിക ശാസ്ത്രജ്ഞന്‍മാർ നിര്‍ദേശിക്കുന്ന പരിഹാരങ്ങളിലൊന്നാണ് വ്യത്യസ്ത പൊസിഷനുകളിലുള്ള ലൈംഗിക ബന്ധം. ഇസ്‌ലാം പതിനാലു നൂറ്റാണ്ടിനുമുമ്പുതന്നെ അതിനെ ലൈംഗികാസ്വാദനത്തിന്റെ ഭാഗമായി അംഗീകരിക്കുകയാണുണ്ടായത്. എന്നാല്‍ ഇസ്‌ലാം ലൈംഗികാസ്വാദനത്തിന്റെ ഭാഗമായി ലൈംഗിക വൈകൃതങ്ങളെ സ്വീകരിക്കുന്ന രീതിയെ ശക്തമായി വിലക്കുകയും ചെയ്തു.
”ഇബ്‌നു അബ്ബാസ് (റ) നിവേദനം: ഉമര്‍ബ്‌നുൽ ഖത്വാബ് (റ) പ്രവാചകനോട് (സ) പറയുകയുണ്ടായി: ‘അല്ലയോ പ്രവാചകരേ (സ) , ‘ഞാന്‍ നശിച്ചു.’ പ്രവാചകന്‍ (സ) ചോദിച്ചു: ‘എന്താണ് നിന്നെ നശിപ്പിച്ചത്?’ അദ്ദേഹം (തന്റെ ഭാര്യയുമായി യോനിയിലൂടെ പിന്നില്‍ നിന്ന് സംയോഗം ചെയ്തതിനെ സൂചിപ്പിച്ചുകൊണ്ട്) പറഞ്ഞു: ‘ഇന്നലെ രാത്രി ഞാനെന്റെ വാഹനത്തെ മറിച്ചിട്ടു.’ പ്രവാചകന്‍ (സ) ആദ്യം ഒന്നും മറുപടി നല്‍കിയില്ല. പിന്നീട് ദൈവിക വെളിപാടിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞു: ‘നിങ്ങളുടെ ഭാര്യമാര്‍നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കുംവിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്.’ എന്നിട്ട് നബി (സ) പറഞ്ഞു: ‘നീ മുന്നിടുകയും പിന്നിടുകയും ചെയ്യുക. എന്നാല്‍ ആര്‍ത്തവമുള്ളപ്പോഴും ഗുദത്തിലൂടെയും നീ സംയോഗം ചെയ്യരുത്.” (നസാഈ, തിര്‍മിദി, ഇബ്‌നു അബീആത്വിം, ത്വബ്‌റാനി, അല്‍വാഹിദി)
ലൈംഗിക ബന്ധത്തില്‍ രതിപൂര്‍വലീലകൾ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ലൈംഗികമായി ഇണയെ തൃപ്തിപ്പെടുത്താനും സ്വയം ആസ്വദിക്കാനും സംഭോഗപൂര്‍വലീലകളായ ചുംബനം, പ്രണയസല്ലാപം, തലോടല്‍ തുടങ്ങിയവയെല്ലാം വളരെ പ്രധാന ഘടകങ്ങളാണ്. പ്രത്യേ കിച്ചും സ്ത്രീയെ സംതൃപ്തയാക്കാന്‍ അത് അനിവാര്യമാണ്. ശരീരശാസ്ത്രപരമായും വൈകാരികമായും സ്ത്രീപുരുഷ ലൈംഗികചോദനകള്‍ വ്യത്യസ്തമാണ്. സ്ത്രീയിലെ ലൈംഗികാസക്തി പതുക്കെ ചൂടാവുകയും പതുക്കെ തണുക്കുകയും ചെയ്യുന്ന പ്രകൃതത്തിലാണ്. പുരുഷന്റെതാകട്ടെ പെട്ടെന്ന് ചൂടാവുകയും പെട്ടെന്ന് തണുക്കുകയും ചെയ്യുന്ന രീതിയിലുമാണ്. സ്പര്‍ശനത്തിലൂടെയും തലോടലിലൂ ടെയും പ്രണയസല്ലാപങ്ങളിലൂടെയും ചുംബനങ്ങളിലൂടെയും സ്ത്രീയെ സമീപിക്കുമ്പോഴാണ് അവള്‍ക്ക് ലൈംഗികോത്തേജനം ഉണ്ടാകു ന്നതും സംതൃപ്തമായ ലൈംഗികാനുഭൂതി അനുഭവവേദ്യമാകുന്നതും. അതുകൊണ്ട് തന്നെയാണ് രതിപൂര്‍വലീലകളെ സ്ത്രീയോടു പുരു ഷന്‍ പുലര്‍ത്തേണ്ട ലൈംഗിക മര്യാദയായി ഇസ്‌ലാം പഠിപ്പിച്ചതും.
ഇബ്‌നു ഖുദാമ (റ) പറഞ്ഞു: ”ഒരു പുരുഷന്‍ലൈംഗിക വേഴ്ചക്ക് മുമ്പായി തന്റെ ഭാര്യയെ ഉത്തേജിപ്പിക്കുന്നിനുവേണ്ടി തഴുകിത്തലോടുന്നത് പ്രോത്സാഹനീയമായ ഒരു കാര്യമാണ്. അതുവഴി ലൈംഗിക വേഴ്ചയിലൂടെ അവനു ലഭിക്കുന്ന അതേ അനുഭൂതി അവള്‍ക്കും ലഭിക്കും.” (അല്‍മുഗ്‌നി 8:136)
നബി (സ) പറഞ്ഞു: ”മൂന്നു കാര്യങ്ങള്‍മനുഷ്യന്റെ ദൗര്‍ബല്യങ്ങളാണ്. ഒന്ന്, പരിചയപ്പെടാന്‍ ആഗ്രഹിച്ചിരുന്ന ആളെ കണ്ടുമുട്ടിയതിനുശേഷം അയാളുടെ പേരും കുടുംബവും ചോദിക്കാതെ അയാളെ പിരിയുക. രണ്ട്, തന്നെ ബഹുമാനിച്ച ആളുടെ ബഹുമാനം തിരസ്‌കരിക്കുക. മൂന്ന്, സംഭോഗം ചെയ്യുന്നവന്‍ ഇണയെ ഉത്സാഹിപ്പിക്കുകയും വൈകാരികമായി ഉത്തേജിപ്പിക്കുകയും ചെയ്യുന്നതിനുമുമ്പ് സ്വന്തം കാര്യം നോക്കുക. അതായത് സംഭോഗം കഴിയുമ്പോള്‍ അവന് അവളെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞിരിക്കും. അവള്‍ക്ക് അവനെക്കൊ ണ്ടുള്ള ആവശ്യം കഴിഞ്ഞിരിക്കുകയുമില്ല.” (ദയ്‌ലമി)
രതിപൂര്‍വ ലീലകളെപ്പോലെ തന്നെ പ്രധാനമാണ് സംഭോഗാനന്തര ലീലകളും. സ്ത്രീക്ക് രതിമൂര്‍ച്ഛ പ്രാപിക്കുവോളം പുരുഷന്‍സംഭോഗാന ന്തര ലീലകളില്‍ ഏര്‍പ്പെടുക എന്നത് ലൈംഗിക മനഃശാസ്ത്രപരമായും ശരീരശാസ്ത്രപരമായും വളരെ പ്രധാനപ്പെട്ട കാര്യമാണ്. സ്‌ത്രൈ ണവികാരം പെട്ടെന്ന് ഉത്തേജിതമാകാത്ത പോലെത്തന്നെ പെട്ടെന്ന് തന്നെ ശമിക്കുന്നുമില്ല. രതിമൂര്‍ച്ഛ പ്രാപിക്കുവാന്‍ പുരുഷനേക്കാള്‍ സ്ത്രീ സമയമെടുത്തേക്കും. അതിനാല്‍ തന്റെ ഉദ്ദിഷ്ടകാര്യം നേടി പെട്ടെന്നു പിന്‍വാങ്ങാതെ ഇണയുടെ സുഖാസ്വാദനത്തിനായി പുരുഷൻ കാത്തിരിക്കേണ്ടതുണ്ട്. നബി (സ) പറഞ്ഞതായി അനസ് ബ്‌നു മാലിക് (റ) നിവേദനം: ”നിങ്ങളിലൊരാള്‍സ്ത്രീയുമായി ശയിക്കുമ്പോള്‍ അവള്‍ക്കു കുറേ ദാനമായി നല്‍കണം. തന്റെ ആവശ്യം ആദ്യം പൂര്‍ത്തിയായാൽ പിന്നീട് ധൃതി കാണിക്കരുത്. അവളുടെ ആവശ്യം അവള്‍ക്കും പൂര്‍ത്തിയാകട്ടെ.”
ഇബ്‌നു ഖുദാമ (റ) പറഞ്ഞതായി ‘മുഗ്‌നി’യില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ”അവളെക്കാള്‍ മുമ്പായി അവന്‍ രതിമൂര്‍ച്ച അനുഭവിക്കുകയാണെങ്കില്‍, അവളും രതിമൂര്‍ച്ഛ അനുഭവിക്കുന്നത് വരെ അവന്‍ പിന്‍വാങ്ങരുത്… അതല്ലെങ്കില്‍ അവള്‍ക്ക് അത് ഉപദ്രവമുണ്ടാക്കുകയും വികാരപൂര്‍ത്തീകരണത്തിൽ നിന്നും അവള്‍ തടയപ്പെടുകയും ചെയ്യും.” (8/136)
അബൂസഈദില്‍ ക്വുദ്‌രി(റ)യില്‍ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: ഒരു പുരുഷന്‍ ഭാര്യയെയും അവള്‍ അവനെയും പരസ്പരം നോക്കിയാല്‍ അവരിരുവരെയും കാരുണ്യപൂര്‍വം അല്ലാഹു കടാക്ഷിക്കും. ഇനി അയാള്‍ തന്റെ ഭാര്യയെ ഹസ്തദാനം ചെയ്താല്‍ അവര്‍ ചെയ്ത പാപങ്ങള്‍ അവരുടെ കൈവിരലുകള്‍ക്കിടയിലൂടെ ഊര്‍ന്നുവീഴും.” (ഇമാം സുയൂത്വി, ജാമുസ്വഗീര്‍, ഹഥീദ്: 1977)
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. സ്‌നേഹത്തോടെയും സഹവർത്തിത്തത്തോടെയും പരസ്പര കടപ്പാടുകൾ നിറവേറ്റിയും സ്‌നേഹ-ബഹുമാന വായ്പുകൾ പങ്കുവെച്ചും ഭാര്യ-ഭർതൃ, സന്താനങ്ങളടങ്ങുന്ന കുടുംബാംഗങ്ങളുടെ ഒത്തുചേരൽ താളാത്മകമായി മാറുകയും, അതുവഴി ജീവിതത്തിൽ ഇമ്പവും ആനന്ദവും ലഭിക്കുന്നുവെങ്കിൽ അതാണ് യഥാർത്ഥ കുടുംബം-ഭൂമിയിലെ സ്വർഗം.
ഇണയുടെ അടുത്ത് കഴിയുന്നതും ഇണക്കൊപ്പം കഴിയുന്നതും വലിയ വ്യത്യാസമുണ്ട്. ഒരുമിച്ചുള്ള തീറ്റയും കുടിയും അതിന് ചെലവഴിക്കലും കൊണ്ട് സാധ്യമാകുന്നതാണ് ഇണയുടെ അടുത്ത് ജീവിക്കല്‍. എന്നാല്‍ ഇണക്കൊപ്പം ജീവിക്കല്‍ ചിന്തകളടക്കം ജീവിതം പരസ്പരം പങ്കുവെച്ച് ഒരുമിച്ച് കഴിയലാണ്. സന്തോഷവും ദുഖവും അപ്പോള്‍ പങ്കുവെക്കും. പ്രതിസന്ധികള്‍ പരിഹരിക്കുന്നതില്‍ പങ്കാളിയാവും. ഭാരം വഹിക്കുന്നതില്‍ പങ്കുവഹിക്കും. ഇണയില്‍ നിന്നും സ്‌നേഹവും പങ്കാളിത്തവും ലഭിക്കുന്ന പുരുഷന് സന്തോഷിക്കാന്‍ അതു തന്നെ മതി. അവന്റെ ദുഖങ്ങളെയും വേദനകളെയും അത് മറപ്പിക്കും...
നീ എപ്പോഴും ഭര്‍ത്താവിനോടൊപ്പമായിരിക്കണം, അദ്ദേഹത്തിന്റെ വികാരങ്ങള്‍ പങ്കുവെച്ചു കൊണ്ട്. ഒരേ സമയം നീ അവന് കൂട്ടുകാരിയും ഇണയും കാമുകിയുമാവണം. അവന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കുന്നതില്‍ നീ ബുദ്ധിമതിയാവണം. ഇണ സ്‌നേഹത്തോടെ തന്റെ ഒപ്പമുണ്ടെന്ന് ബോധ്യപ്പെടുന്ന പുരുഷന് അവളോട് ഒരിക്കലും വെറുപ്പോ അനിഷ്ടമോ ഉണ്ടാവില്ല.
ഒരിക്കല്‍ ഒരാള്‍ ഒരു ജ്ഞാനിയോട് ചോദിച്ചു: എന്റെ ഇണ എന്നോടൊപ്പമാണ് ജീവിക്കുന്നത് എന്ന് എങ്ങനെ തിരിച്ചറിയാം..? ജ്ഞാനി പറഞ്ഞു: അവള്‍ നിന്നോടൊപ്പമാണ് ജീവിക്കുന്നതെന്ന് പത്ത് കാര്യങ്ങളിലൂടെ മനസ്സിലാക്കാം. എന്നിട്ട് എട്ട് കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞു:
✦ നിനക്കിഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാനും നിനക്കിഷ്ടമില്ലാത്തതില്‍ നിന്ന് വിട്ടുനില്‍ക്കാനും അവള്‍ താല്‍പര്യം കാണിക്കും.
✦ നീ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചാലും അവള്‍ ദേഷ്യപ്പെടുകയില്ല.
✦ നിന്റെ അസാന്നിദ്ധ്യത്തില്‍ അവള്‍ അസ്വസ്ഥപ്പെടുകയും നീ മടങ്ങിയെത്തിയാല്‍ സന്തോഷിക്കുകയും ചെയ്യും.
✦ നീ ദുഖിച്ചാല്‍ അതവളെ സ്വാധീനിക്കും, നീ ദേഷ്യപ്പെട്ടാല്‍ നിന്റെ ദേഷ്യം അവളെ ദുഖിപ്പിക്കുകയും ചെയ്യും.
✦ നീ നല്‍കുന്ന സമ്മാനം എത്ര നിസ്സാരമാണെങ്കിലും അവളെ സന്തോഷിപ്പിക്കും.
✦ നിന്റെ ചിന്തയിലും പ്രവര്‍ത്തനങ്ങളിലും അവള്‍ പങ്കാളിയാവുകയും നിന്റെ പ്രവര്‍ത്തന വിജയങ്ങളില്‍ സന്തോഷിക്കുകയും ചെയ്യും.
✦ എന്തെങ്കിലും തീരുമാനമെടുക്കുകയാണെങ്കില്‍ നിന്നോട് കൂടിയാലോചിക്കും.
✦ നിന്നോട് സംസാരിക്കാന്‍ വിഷയമൊന്നുമില്ലെങ്കിലും സംസാരിക്കാന്‍ വിഷയമുണ്ടാക്കിയെടുക്കാന്‍ അവള്‍ ശ്രമിക്കും.
ഇനി നിങ്ങള്‍ സ്വന്തത്തോട് ചോദിക്കുക, നിങ്ങള്‍ ഇണയുടെ അടുത്താണോ ജീവിക്കുന്നത് അതല്ല ഇണക്കൊപ്പമാണോ ജീവിക്കുന്നത് എന്ന്..!!
സന്തോഷത്തോടെ ഇണക്കൊപ്പം ജീവിക്കുന്നത് വിജയിയായിട്ടുള്ള ഭാര്യയുടെ വിശേഷണമാണ്. ഭര്‍ത്താവിന്റെ അടുത്ത് കഴിയുന്ന ഭാര്യ ഒരു താഴ്‌വരയിലും അയാള്‍ മറ്റൊരു താഴ്‌വരയിലുമായിരിക്കും. ഇണയോടുള്ള പെരുമാറ്റം നീ നന്നാക്കിയാല്‍ ഇഹത്തിലും പരത്തിലും നിനക്ക് തീര്‍ച്ചയായും സന്തോഷിക്കാം.