Thursday 23 November 2017

ബർസീസ


ബനു ഇസ്രാഈൽ പെട്ട ഒരു വലിയ പണ്ഡിതനും സൂഫിവര്യനും ശൈഹുമായിരുന്നു ബര്സീസ. അദേഹത്തിന്റെ കാലഘട്ടത്തിൽ എല്ലാവര്ക്കും സുപരിചിതനും അല്ലാഹുവിനെ ഭയന്ന് മുഴുവൻ സമയവും ആരാധനയിൽ കഴിച്ചു കൂട്ടിയ ഒരു മനുഷ്യൻ .

ഇ കഥയിലെ  ബർസീസ നിങ്ങൾ ആണ് എന്ന് കരുതി കൊണ്ട് തന്നെ ഇത് വായിക്കുക ..

ബർസീസയുടെ നാട്ടിലെ 3 സഹോദരങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധത്തിന്  പോകുവാൻ തീരുമാനിച്ചു . ഇവർക്ക്  ഒരു സഹോദരി  ഉണ്ടായിരുന്നു.യുദ്ധത്തിനു പോകുമ്പോൾ സഹോദരിയെ ആരാണ് സംരക്ഷിക്കുക എന്നവർ പരസ്പരം ചോദിച്ചു . ഒടുവിൽ  ആ നാട്ടിലെ എല്ലാവരുടെയും വിശ്വസ്തനും പണ്ട്ടി തനുമായ ബര്സീസയെ തന്നെ അനുജത്തിയെ ഏൽപിക്കാൻ അവർ തീരുമാനിച്ചു .

അവർ ബര്സീസയുടെ അടുത്തുച്ചെന്നു അവര് യുദ്ധത്തിനു പോകുകയാണ് തിരിച്ചു വരുന്നതുവരെ ഞങ്ങളുടെ  അനുജത്തിയെ താങ്കൾ സംരക്ഷിക്കാമോ

യെന്നു  ചോദിച്ചു 

ഉടൻ ബര്സീസ പറഞ്ഞു ... "ഔദു ബില്ലാ ഹി മിന ശൈതാനി റജീം" ഇത് പിശാചിന്റെ തന്ത്രമാണ് ഞാൻ തയ്യാറല്ല "

ആ സഹോദരങ്ങൾ നിരാശരായി  മടങ്ങിപോയി ..

അപ്പോൾ ശൈത്താൻ ബര്സീസയുടെ അടുത്തുചെന്നു  ബര്സീസയോട്‌ പറഞ്ഞു ." സഹോദരാ നിങ്ങൾ എന്താണ്  ചെയ്തത് അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധത്തിനു പോകുന്ന സഹോദരങ്ങൾ ഒരു സഹായം ആവശ്യപെട്ടപ്പോൾ അവരെ ആട്ടിയോടിക്കുകയോ !. നീ ആ പെണ്‍കുട്ടിയെ സംരക്ഷിച്ചില്ലെങ്കിൽ പിന്നെ ആരാണ് സംരക്ഷിക്കുക ?. വേറെ ആരെയാണ്  അവർ വിശ്വസിച്ചു ഏൽപിക്കുക ?.വേറെ ആരെയെങ്കിലും  അവർ  എല്പിക്കുകയാനെങ്കിൽ എന്ത്  സംഭവിക്കും?. നീ എല്ലാര്ക്കും വിശ്വസതനല്ലേ ?

ബർസീസ  ചിന്തിച്ചു ശരിയാണ്  അല്ലാഹുവിന്റെ പേരിൽ ആ പെണ്‍കുട്ടിയുടെ സംരക്ഷണം ഞാൻ  ഏറ്റെടുക്കുക തന്നെ വേണം. 

( എവിടെയാണ ശൈത്താന്റെ തന്ത്രം. ശൈത്താൻ ഒരു വാതിൽ തുറക്കുമ്പോ അത് മുഴുവനായി തുറക്കില്ല. ഒരു ചെറിയ വിടവ് ഉണ്ടാക്കി വെക്കും പിന്നെ  പതുക്കെ പതുക്കെ അത് മുഴുവനായി തുറക്കും )

ബർസീസ ഉടൻ ആ സഹോദരങ്ങളുടെ അടുത്ത് ചെന്ന് അവരോട്‌ പറഞ്ഞു- " നിങ്ങൾ എന്നോട്  ക്ഷമിക്കുക. അല്ലാഹുവിന്റെ പേരിൽ ഞാൻ നിങ്ങളുടെ സഹോദരിയിടെ സംരക്ഷണം ഏറ്റെടുക്കാം.       പക്ഷെ അവളെ എന്റെ കൂടെ താമസിപ്പി ക്കില്ല. എന്റെ  വീടിനടുത്തുളള മറ്റൊരു വീട്ടില് ഞാൻ അവളെ താമസിപ്പിക്കാം".

( ബർസീസ അല്ലാഹുവിനെ ഭയപെട്ടു കഴിയുന്ന ഒരു സ്വാലിഹായ മനുഷ്യൻ ആയിരുന്നു.)

ആ സഹോദരങ്ങൾ അത് അംഗീകരിച്ചു .അവരുടെ സഹോദരിയെ ബര്സീസയെ ഏല്പിച്ചു അവർ യുദ്ധത്തിനു പോയി .

ബർസീസ ആ സ്ത്രീക്കുവേണ്ട  ഭക്ഷണം എല്ലാദിവസവും ബര്സീസയുടെ  വീട്ടിലെ വാതിലിനു മുന്നിൽ വെക്കും. ആ സ്ത്രീ അവിടെ വന്നു. ഭക്ഷണം എടുത്തു കൊണ്ട്  പോകും . ഇത് കുറെ ദിവസങ്ങൾ  തുടർന്നു.

ശൈത്താൻ ബർസീസയുടെ അടുത്ത്‌ വന്നുചോദിച്ചു ..സഹോദരാ ആ സ്ത്രീ  

അവിടെ നിന്ന് എത്രയും ദൂരം നടന്നു വരേണ്ടേ?. ആ സമയം എത്ര പേർ അവരെ ശ്രദ്ധിക്കും. ഇത് ഒരു ഫിത്ന ഉണ്ടാക്കില്ലേ ?. ഭക്ഷണം അവരുടെ വീട്ടിൽ  കൊണ്ടുകൊടുക്കുന്നതല്ലേ മര്യാദ ? 

ബർസീസ ചിന്തിച്ചു ശരിയാണ് ഞാൻ എന്ത് വിഡ്ഢിത്തമാണ് കാണിക്കുന്നത്!

അന്നു  മുതൽ ബര്സീസ ഭക്ഷണം അവളുടെ വീട്ടു വാതിൽക്കൽ കൊണ്ട് വെച്ചു കതകിൽ മുട്ടി സ്ഥലം വിടും 

കുറച്ചു ദിവസങ്ങൾ  ഇ പതിവ് തുടർന്നു.

അതിനു ശേഷം ശൈത്താൻ വീണ്ടും ബര്സീസയുടെ അടുത്ത് വന്നു പറഞ്ഞു. ബർസീസ ആ ഭക്ഷണം അവരുടെ വീടിന്റെ അകത്തു വെക്കുന്നതല്ലേ ഉത്തമം.അങ്ങിനെയാണെങ്കിൽ എ ഭക്ഷണം വേറെ ജീവികാളൊന്നും എടുക്കില്ലലോ ?.

അയാൾ അത് പോലെ പ്രവർത്തിച്ചു.കാരണം എല്ലാം നല്ലതു  മാത്രമാണല്ലോ  ചിന്തിക്കുന്നത്‌.

അങ്ങിനെ കുറെ നാളുകൾ  കഴിഞ്ഞു. അവളുടെ സഹോദരന്മാർ വരേണ്ട സമയം കഴിഞ്ഞു പോയി.

ശൈത്താൻ വീണ്ടും അയാളുടെ അടുത്ത് ചെന്നു പറഞ്ഞു. അവൾ ആ വീട്ടിൽ ഒറ്റയ്ക്കാണല്ലോ  ഒന്ന്  മിണ്ടാൻ പോലും   ആരുമില്ലലൊ.അവൾ മടുപ്പ് കാരണം പുറത്തിറങ്ങി മറ്റുളളവരുമായി ഇടപഴികിയാൽ വല്ല ഫിത്നയും ഉണ്ടാകില്ലേ ?

അല്ലാഹുവിനെ ഓർത്ത് ഫിത്നയിൽ നിന്ന് സംരക്ഷിക്കാൻ നിനക്ക് അവളോട് സംസാരിച്ചു കൂടെ  ?.

ബർസീസയ്ക്ക് തോന്നി  അതെ ശരിയാണ് അങ്ങിനെ ചെയ്യുന്നതിൽ  എന്താണ് തെറ്റ് !

ബസീസ ആ വീട്ടിലേക്കു ചെന്ന് പുറത്ത് നിന്ന് ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങി .അപ്പോൾ ശൈത്താൻ വീണ്ടു വന്നു പറഞ്ഞു ..എന്താണിത് ഇങ്ങനെയാണോ ഒരാളോട് പെരുമാറുന്നത് .അവൾ വീടിനകത്ത് ഉണ്ട്  വളരെ നല്ല രീതിയിൽ സാവധാനം സംസാരിക്കാമല്ലോ ?

അങ്ങിനെ അവർ സംസാരിച്ചു. പിന്നീട് സംസാരം കുറെ നേരം ആയി . അങ്ങിനെ കുറച്ച്‌ നാൾ കഴിഞ്ഞപ്പോൾ കാണണമെന്നു തോന്നി.കാണാൻ  തുടങ്ങിയപ്പോൾ തൊടാനുളള ആഗ്രഹമായി .അവസാനം മഹാനായ ബസീസ വ്യഭിജാരിയായി . അവൾ ഗർഭിണിയുമായി.

( ആലോചിച് നോക്കൂ നമ്മൾ പലരെയും ശൈത്താൻ ചതിക്കുന്നത് ഇതേ വഴിയിലൂടെ അല്ലെ ? )

ആ ബന്ധത്തിൽ അവൾ ഒരു ആണ്‍ കുട്ടിക്ക് ജന്മം നല്കി .

ശൈത്താൻ ബസീസയുടെ അടുത്ത്‌ ചെന്ന് പറഞ്ഞു .സഹോദരാ അവൾക്ക് കുട്ടി ജനിച്ചിരിക്കുന്നു.അവളുടെ സഹോദരന്മാരോട് നീ എന്ത് മറുപടി

പറയും? നീ അതിനെ കുറിച്ച് ചിന്തിക്കുനില്ലേ ?.നിന്നെയല്ലേ അവർ സഹോദരിയെ ഏൽപിച്ചത്‌ ? ഇ കുട്ടിയെ കുറിച്ച്  ചോദിച്ചാൽ  നീ എന്ത് പറയും ?

ബർസീസ ആലോചിച്ചു ശരിയാണ് ഇനി ഞാൻ എന്ത് ചെയ്യും? 

ഉടൻ ശൈത്താൻ പറഞ്ഞു നീ ആ കുട്ടിയെ കൊല്ലൂ അവനാണല്ലോ ആകെയുളള തെളിവ് അവനെ കൊന്നുകളഞ്ഞാൽ രക്ഷപെടാം. ബർസീസ അതുപ്രകാരം ആ കുട്ടിയെ കൊലപെടുത്തി.

( അയാൾ വ്യഭിചാരവും കൊലയും നടത്തി )

ശൈത്താൻ വീണ്ടും അയാളോട് പറഞ്ഞു  നീ ഇത് മണ്ടനാണ്.ആ കുട്ടിയെ കൊന്നതറിഞ്ഞു അവൾ മിണ്ടാതിരിക്കുമോ.അവൾ അത് തീർച്ചയായും സഹോദരന്മാരെ അറിയിക്കും.

ബർസീസ : ഇനി എന്ത് ചെയ്യും ?

ശൈത്താൻ : അവളെ കൂടി കൊല്ലു .

ബർസീസ അവളെയും കൊന്നു .

കുറച്ചു  ദിവസത്തിനു  ശേഷം അവളുടെ സഹോദരന്മാര് വന്നു ബര്സീസയോട്‌  അവളെ കുറിച്ച് അന്വേഷിച്ചു .

ബർസീസ  പറഞ്ഞു : ഇന്നലില്ലഹ് വ ഇന്ന ഇലൈഹി റാജിഊൻ . മാരകമായ ഒരു  അസുഗം കാരണം അവൾ മരണപെട്ടു .നിങ്ങൾ എന്നോട് ക്ഷമിക്കുക. 

അവർ ബസീസയെപോലെ ഒരു മഹാന്റെ വാക്ക് അവിശ്വസിച്ചില്ല .അവള്ക്ക് വേണ്ടി ദുഅ ചെയ്ത ശേഷം അവർ വീട്ടിലേക്കു പോയി 

അടുത്ത ദിവസം രാവിലെ സഹോദരന്മാരിൽ ഒരാൾ മറ്റുളളവരോട്  പറഞ്ഞു . ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു . അത് കേട്ടപ്പോൾ അവരും പറഞ്ഞു ഞങ്ങളും കണ്ടു .ഞങ്ങളുടെ അനിയത്തി അസുഗം വന്നു മരിച്ചതല്ല അവൾ ഗർഭിണിയാകുകയും അവൾ ഒരാന്കുട്ടിയെ പ്രസവിക്കുകയും അവർ രണ്ടുപേരെയും കൊല്ലുകയുമാണ്  ചെയ്തത് .. അപ്പോൾ മറ്റു രണ്ടുപേരും പറഞ്ഞു അതെ ഞങ്ങളും അത് തന്നെയാണ് കണ്ടത് .

അവർ സ്വപ്നത്തിൽ കണ്ട സ്ഥലം പരിശോധിക്കുകയും ആ മയ്യിത്തുകൾ കണ്ടെത്തുകയും ചെയ്തു.

അവർ ബർസീസ ന്യായാധിപന്റെ മുന്നിൽ ഹാജരാകുവാൻ പിടിച്ചു കൊണ്ട് പോയി.ആ പോകുന്നതിനിടയിൽ  ബർസീസ ആലോചിച്ചു .അല്ലഹ് ഞാൻ എങ്ങിനെയാൻ ഇതൊക്കെ പ്രവർത്തിച്ചത് .വ്യഭിചാരം കൊലപാതകം  എന്നെ എന്തായാലും വധിക്കുക തന്നെ ചെയ്യും.

 അങ്ങിനെ അവിടെ എത്തിയപ്പോൾ ശൈത്താൻ മനുഷ്യരൂപത്തിൽ വന്നു ബര്സീസയോട് ചോദിച്ചു  : ഞാൻ ആരാണെന്നു നിനക്കറിയുമോ ? 

ബർസീസ പറഞ്ഞു : ഇല്ല 

ശൈത്താൻ പറഞ്ഞു : ഞാനാണ് ശൈത്താൻ ഞാനാണ് നിന്നെകൊണ്ട് ഇതൊക്കെ ചെയ്യിച്ചത്.ഇനി എനിക്കുമാത്രമേ നിന്നെ രക്ഷിക്കാൻ  സാധിക്കുകയുളളൂ .

ബർസീസ പറഞ്ഞു : ദയവു ചെയ്തു എന്നെ രക്ഷിക്കൂ 

ശൈത്താൻ : രക്ഷിക്കാം നീ എനിക്ക് സുജൂദ് ചെയ്യൂ .എന്നാൽ നിന്നെ ഞാൻ രക്ഷിക്കാം.

ബർസീസ ശൈത്താനെ സുജൂദ് ചെയ്തു 

അപ്പോൾ ശൈത്താൻ പറഞ്ഞു .നീ കാഫിർ ആയിരിക്കുന്നു നിനക്ക് നാശം.

ഇനി നിന്നെ ആരു രക്ഷിക്കാൻ ഞാൻ പോകുന്നു.

അങ്ങിനെ മഹാനായിരുന്ന ബർസീസയെ 

വധശിക്ഷക്ക് വിധേയനാക്കി .അയാൾ കാഫിറായി മരിച്ചു. 

Sunday 19 November 2017

വാഹനം ഫൈനാന്‍സ് ചെയ്യുന്നതിന്‍റെ വിധി?

 

റൊക്കം കാശ് നല്‍കാതെ, തവണകളായി അടച്ച് ഒരു വസ്തു വാങ്ങുന്നതിനെയാണല്ലോ നാം സാധാരണ ഫൈനാന്‍സിംഗ് എന്ന് പറയുന്നത്. ഇങ്ങനെ ചെയ്യുന്നതില്‍ അനുവദനീയമായതും അല്ലാത്തതുമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. കൃത്യമായ വില നിശ്ചയിച്ച്, അല്‍പം പോലും പലിശ വരാത്തവിധം, തവണകളായി അവ തിരിച്ചടക്കേണ്ടിവരുന്ന രീതി ഉപയോഗപ്പെടുത്താവുന്നതാണ്. ഒട്ടേറെ ഘടകങ്ങളെയും നിബന്ധനകളെയും ആശ്രയിച്ചാണ് അതിന്‍റെ വിധി തീരുമാനിക്കപ്പെടുക. 


Friday 3 November 2017

തബൂക്ക് യുദ്ധം

 

റോമാ സാമ്രാജ്യവുമായുള്ള സംഘട്ടനം

അറേബ്യയുടെ ഉത്തരഭാഗത്ത് ഏഴാം നൂറ്റാണ്ടിലെ ലോകത്തെ പ്രബലശക്തികളിലൊന്നായിരുന്ന റോമിന്റെ വന്‍ സാമ്രാജ്യമായിരുന്നു. ഈ സാമ്രാജ്യവുമായി മക്കാവിജയത്തിനു മുമ്പ് സംഘട്ടനമൊന്നുമുണ്ടായിരുന്നില്ല.  നേരത്തെ ചില പ്രബോധനശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും അവിടെ ഇസ്‌ലാമിന് കൂടുതല്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. അറബ് ലോകത്തെപ്പോലെ റോമിലും ഇസ്‌ലാമിക ശബ്ദം ഉയര്‍ന്നുകേള്‍ക്കാന്‍ പ്രവാചകന്‍ ആഗ്രഹിച്ചു. ഫതഹുമക്കയും ഹുനൈനും കഴിഞ്ഞ് മദീനയിലെത്തിയപ്പോള്‍ റോമക്കാര്‍ ഇസ്‌ലാമിനെതിരെ സൈനിക സമാഹരണം നടത്തുന്നതായി പ്രവാചകന് വിവരം കിട്ടി. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അന്നൊക്കെ റോമിനെതിരെ ഒരു യുദ്ധം നയിക്കുകയെന്നത് ഓര്‍ക്കുന്നതിലുമപ്പുറത്തായിരുന്നു. പക്ഷെ, വളര്‍ന്നുപന്തലിച്ച ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം തങ്ങള്‍ക്കെതിരെ യുദ്ധവിളിയുമായി പുറപ്പെട്ടുകഴിഞ്ഞ ശത്രുവിനെതിരെ രംഗത്തിറങ്ങി ശക്തിതെളിയിക്കല്‍ അനിവാര്യമാണ്. പ്രവാചകന്‍ അതിന് പ്രതിജ്ഞയെടുത്തു.

റോമിനെതിരെ ശക്തമായൊരു സൈനിക മുന്നേറ്റം നടത്താന്‍ പ്രവാചകന്‍ തീരുമാനിച്ചു. അതനുസരിച്ച് നേരത്തെത്തന്നെ അതിനു തയ്യാറാവാന്‍ അനുയായികള്‍ക്ക് വിവരം നല്‍കി. എല്ലാ അര്‍ത്ഥത്തിലും പ്രതികൂലമായ സാഹചര്യമായിരുന്നു അത്. അറേബ്യയിലാകെ ശക്തമായ ചൂടും വരള്‍ച്ചയും നേരിട്ട സമയം. വിദൂര യാത്ര നടത്തി യുദ്ധംചെയ്യല്‍ ഏറെ ദുഷ്‌കരമായിരുന്നു. ശക്തമായ ചൂടായതിനാല്‍ ഈത്തപ്പഴങ്ങളുടെയും മറ്റും വിളവെടുപ്പിന്റെ കാലംകൂടിയായിരുന്നു. ഇതെല്ലാം ഒഴിച്ചുനിര്‍ത്തി വേണ്ടിയിരുന്നു യുദ്ധത്തിനു പോകാന്‍. അതേസമയം, എതിര്‍ പക്ഷം വന്‍ ആയുധശേഷിയുള്ളവരും അറിയപ്പെട്ട ലോകശക്തിയുമാണ്. ഇവര്‍ക്കെതിരെയാണ് ആവശ്യത്തിനുപോലും വാഹനമോ ആയുധമോ ഭക്ഷണമോ വെള്ളമോ ഇല്ലാത്ത മുസ്‌ലിംകള്‍ യുദ്ധത്തിനിറങ്ങുന്നത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം എല്ലാ നിലക്കും ഒരു വെല്ലുവിളിയായിരുന്നു ഇത്. പക്ഷെ, പ്രവാചകരുടെ വിളിയാളം കേട്ടതോടെ എല്ലാം മറന്ന് അവര്‍ അതേറ്റെടുത്തു.

ആവശ്യത്തിന് യുദ്ധസന്നാഹങ്ങളൊരുക്കാന്‍ ആസ്ഥിയില്ലാത്തതിനാല്‍ കഴിവുള്ളവരെല്ലാം യുദ്ധഫണ്ടിലേക്ക് അകമഴിഞ്ഞ് സഹായിക്കണമെന്ന് പ്രവാചകന്‍ ആഹ്വാനം ചെയ്തു. സ്വഹാബികള്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ഒരു മല്‍സരമായി ഇത് മനസ്സിലാക്കി. സിദ്ദീഖ് (റ) തന്റെ മുഴു സമ്പാദ്യവും പ്രവാചകരെ ഏല്‍പ്പിച്ചു. ഉമര്‍ (റ) തന്റെ സമ്പാദ്യത്തിന്റെ പാതി നല്‍കി. അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫും ആസ്വിം ബിന്‍ അദിയ്യും അവരുടെ കഴിവനുസരിച്ച് കൊടുത്തി. ഉസ്മാന്‍ (റ) അനവധി ഒട്ടകങ്ങള്‍ നല്‍കി. എല്ലാംകൂടി സമാഹരിച്ചപ്പോള്‍ മുസ്‌ലിംകള്‍ക്ക് ചെറിയൊരു നില കൈവന്നു. എങ്കിലും ശത്രുക്കളിലേക്കു ചേര്‍ത്തുനോക്കുമ്പോള്‍ അത് തുലോം പരിമിതമായിരുന്നു.

തബൂകിലേക്ക്

ഒടുവില്‍ മുപ്പതിനായിരത്തോളം വരുന്ന സൈന്യവുമായി പ്രവാചകന്‍ റേമാസൈന്യത്തെ ലക്ഷ്യംവെച്ച് തബൂകിലേക്കു പുറപ്പെട്ടു. ഹിജ്‌റ വര്‍ഷം ഒമ്പത് റജബ് മാസത്തിലായിരുന്നു ഇത്. മുഹമ്മദ് ബിന്‍ മസ്‌ലമയെ മദീനയുടെയും അലി (റ) നെ തന്റെ കുടുംബത്തിന്റെയും ചുമതലയേല്‍പ്പിച്ചായിരുന്നു യാത്ര. യാത്രാമദ്ധ്യേ സംഘം സമൂദ് ഗോത്രം താമസിച്ചിരുന്ന ഹിജര്‍ പ്രദേശത്തെത്തി. ദൈവികശിക്ഷയേല്‍ക്കാതിരിക്കാന്‍ കരഞ്ഞുകൊണ്ട് ആ സ്ഥലം വിട്ടുകടക്കണമെന്നും അവിടത്തെ കിണറുകളില്‍നിന്നും വെള്ളം ശേഖരിക്കരുതെന്നും പ്രവാചകന്‍ നിര്‍ദ്ദേശിച്ചു.

ക്ലേശപൂര്‍ണമായ യാത്രക്കൊടുവില്‍ മുസ്‌ലിം സൈന്യം തബൂക്കിലെത്തി. അവിടെ തമ്പടിക്കുകയും ശത്രുക്കളെ പ്രതീക്ഷിച്ചിരിക്കുകയും ചെയ്തു. അതിനിടെ പ്രവാചകന്‍ ഒരു ഉഗ്രന്‍ പ്രഭാഷണം നടത്തുകയും വിശ്വാസികളെ യുദ്ധത്തിന് സജ്ജരാക്കുകയും ചെയ്തു.


ചരിത്ര വിജയം

പക്ഷെ, മുസ്‌ലിംകളുടെ സന്നദ്ധതയും ഒരുക്കവും കണ്ട റോമക്കാര്‍ക്ക് ഭീതികുടുങ്ങി. ഈ സമയം മുസ്‌ലിംകളുമായി ഒരു പോരാട്ടത്തിന് തയ്യാറാവുന്നത് ഒരിക്കലും നല്ലതിനല്ലെന്ന് അവര്‍ക്കനുഭവപ്പെട്ടു. അതനുസരിച്ച് അവര്‍ യുദ്ധത്തില്‍നിന്ന് പിന്‍മാറുകയും രംഗത്തുവരാതെ ഒളിഞ്ഞിരിക്കുകയും ചെയ്തു. അതേസമയം, റോമിലെ അനവധി ഗോത്രങ്ങള്‍ പ്രവാചകസവിധം വന്ന് കീഴടങ്ങുകയും പ്രവാചകരുമായി സന്ധിയിലേര്‍പ്പെടുകയും ചെയ്തു. പലരും മുസ്‌ലിമായി. ഐല, ജര്‍ബാഅ്, അദ്‌റഹ് തുടങ്ങിയ ഗോത്രങ്ങള്‍ ജിസ്‌യ നല്‍കാമെന്നു സമ്മതിച്ചു. ശേഷം, പ്രവാചകന്‍ ഖാലിദ് ബ്‌നുല്‍ വലീദ് (റ) വിനെ നാന്നൂറ്റി ഇരുപത് അശ്വഭടന്മാരോടൊപ്പം െ്രെകസ്തവ നേതാവ് ഉകൈദിര്‍ ബിന്‍ അബ്ദില്‍ മലികിനെ പിടികൂടാന്‍ പറഞ്ഞയച്ചു. ഖാലിദ് ബ്‌നുല്‍ വലീദ് (റ) അദ്ദേഹത്തെ പിടികൂടുകയും പ്രവാചകസവിധം ഹാജറാക്കുകയും ചെയ്തു. ജിസ്‌യ നല്‍കാമെന്ന നിബന്ധനയില്‍ അദ്ദേഹവും പ്രവാചകരുമായി സന്ധിയിലായി.

തബൂകില്‍ മുസ്‌ലിംകള്‍ക്ക് അപ്രതീക്ഷിത വിജയം കൈവന്നു. ഇത് റോമാസാമ്രാജ്യത്തില്‍ ഇസ്‌ലാമിന്റെ ശക്തി തെളിയിക്കുകയും പ്രശസ്തി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. പത്തോളം ദിവസം തബൂകില്‍ കഴിഞ്ഞ പ്രവാചകന്‍ ശേഷം വിജയശ്രീലാളിതനായി സൈന്യത്തോടൊപ്പം മദീനയിലേക്കു മടങ്ങി.

മദീനയിലെത്തിയ പ്രവാചകന്‍ കപടവിശ്വാസികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. അവരുടെ കാപട്യം മറനീക്കി പുറത്തുവന്ന യുദ്ധമായിരുന്നു ഇത്. പല കാരണങ്ങളും പറഞ്ഞ് അവര്‍ നേരത്തെത്തന്നെ യുദ്ധത്തില്‍നിന്നും പിന്‍മാറിയിരുന്നു. അവരുടെ ഉള്ളറ രഹസ്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് ഇതോടെ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചു.

കൂടാതെ, കഅബ് ബിന്‍ മാലിക്, മുറാറത്ത് ബിന്‍ റബീഅ്, ഹിലാല്‍ ബിന്‍ ഉമയ്യ (റ) എന്നിവരും യുദ്ധത്തില്‍നിന്ന് പിന്‍മാറിയിരുന്നു. അവരുടെ കാര്യത്തില്‍ അല്ലാഹുവിന്റെ ഭാഗത്തുനിന്നും തീരുമാനം വരുന്നതുവരെ പ്രവാചകര്‍ അവരെ മാറ്റി നിര്‍ത്തി. നാല്‍പത് ദിവസത്തിനു ശേഷം അവരുടെ കാര്യത്തില്‍ ഖുര്‍ആന്‍ അവതരിക്കുകയും അവരുടെ തൗബ സ്വീകരിക്കപ്പെടുകയും ചെയ്തു.

ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ണായകമായൊരു യുദ്ധമായിരുന്നു തബൂക്. പ്രവാചക ജീവിതത്തിലെ അവസാന യുദ്ധംകൂടിയായിരുന്നു ഇത്. ഇസ്‌ലാമിക ചരിത്രത്തില്‍ പുതിയൊരു അധ്യായം തുന്നിച്ചേര്‍ക്കാന്‍ ഇതിനു സാധിച്ചു. ഇതിനു ശേഷം പ്രവാചക ജീവിതത്തില്‍ മറ്റൊരു യുദ്ധം ഉണ്ടായിട്ടില്ല.