Monday 30 November 2020

സുബൈര്‍ ഇബ്‌നു അവ്വാം (റ)



നബി(സ്വ) പറഞ്ഞു: ``എല്ലാ പ്രവാചകന്‍മാര്‍ക്കും വളരെയടുത്ത സഹായികളുണ്ട്‌. എന്റെ അമ്മായിയുടെ മകന്‍ സുബൈറാകുന്നു എന്റെ സഹായി.'' അദ്ദേഹത്തിന്റെ ശ്രേഷ്‌ഠതയും മഹത്വവും വ്യക്തമാക്കുന്നതാണ്‌ നബി(സ്വ)യുടെ ഈ അംഗീകാരം. 

നബി(സ്വ)യുടെ പിതാമഹന്മാരില്‍പെട്ട ഖുസ്വയ്യുബ്‌നു കിലാബിന്റെ സന്താനപരമ്പരയിലെ ബനുഅസദ്‌ വംശത്തില്‍ ഹിജ്‌റയുടെ 28 വര്‍ഷം മുമ്പാണ്‌ സുബൈറുബ്‌നുല്‍ അവ്വാം (റ) ജനിച്ചത്‌. 

പ്രവാചകരുടെ (ﷺ) ബന്ധു. അബ്ദുല്‍ മുത്ത്വലിബിന്റെ മകള്‍ സ്വഫിയ്യയാണ് മാതാവ്. ഭാര്യ സിദ്ധീഖ് (റ) വിന്റെ മകള്‍ അസ്മാഅ്. സ്വര്‍ഗംകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്തുപേരില്‍ ഒരാള്‍. ഉമര്‍ (റ) ഖലീഫയെ നിശ്ചയിക്കാനായി തെരഞ്ഞെടുത്ത ആറു പേരില്‍ ഒരംഗം.

ചെറുപ്പത്തില്‍തന്നെ പിതാവ്‌ അവ്വാം മരണപ്പെട്ടതിനാല്‍ മാതാവിന്റെ സംരക്ഷണത്തിലാണ്‌ വളര്‍ന്നത്‌. ജീവിതപരിശുദ്ധിയും ധീരതയും അദ്ദേഹത്തില്‍ വളര്‍ത്താന്‍ ആ നല്ല മാതാവ്‌ പ്രത്യേകം ശ്രദ്ധിച്ചു. 

ആദ്യകാലത്തുതന്നെ ഇസ്‌ലാം സ്വീകരിച്ചു. പ്രവാചകരില്‍ വിശ്വസിച്ച ആദ്യത്തെ ഏഴുപേരില്‍ ഒരാളായിരുന്നു. തന്റെ ഇസ്‌ലാമാശ്ലേഷമറിഞ്ഞ അമ്മാവന്‍ നൗഫല്‍ ബിന്‍ ഖുവൈലിദ് കുപിതനാവുകയും പുതിയ മതത്തില്‍നിന്നും പിന്‍മാറുവോളം പീഢിപ്പിക്കുകയും ചെയ്തു. പായയില്‍ ചുറ്റിക്കെട്ടി തീ പുകപ്പിച്ചുകൊണ്ടായിരുന്നു പീഢനം. സുബൈറിലിത് (റ) യാതൊരു മനം മാറ്റവുമുണ്ടാക്കിയില്ല. അദ്ദേഹം ഇസ്‌ലാമില്‍ ഉറച്ചുനിന്നു. അന്ന്‌ പതിനാറ്‌ വയസ്സു മാത്രമാണ്‌ പ്രായം. സത്യത്തില്‍ തീവ്രത പുലര്‍ത്തിയും അല്ലാഹുവിന്റെ മതത്തെ വളരെ ഇഷ്‌ടപ്പെട്ടും, നബി(സ്വ)യുമായി നിത്യബന്ധം പുലര്‍ത്തിയും അദ്ദേഹം ജീവിച്ചു. യുവത്വവും ശക്തിയും, ചിന്തയും, ധനവുമെല്ലാം അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വിനിയോഗിച്ചു. എത്യോപ്യയിലേക്കും മദീനയിലേക്കും ഹിജ്‌റപോയി. അത്മീയ പരിശുദ്ധി പുലര്‍ത്തിയിരുന്ന അദ്ദേഹത്തെ നബി(സ്വ) വളരെ സ്‌നേഹിച്ചു.

ആയിടെ ഒരിക്കല്‍ പ്രവാചകൻ (ﷺ) വധിക്കപ്പെട്ടിരിക്കുന്നുവെന്നൊരു കിംവദന്തി അദ്ദേഹത്തിന്റെ ചെവിയിലെത്തി. ഊരിപ്പിടിച്ച വാളുമായി അദ്ദേഹം പുറത്തിറങ്ങി. താന്‍ കേട്ട വാര്‍ത്ത സത്യമാണെങ്കില്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ വകവരുത്തുകയെന്നതായിരുന്നു ഉദ്ദേശ്യം.

കഅബാലയത്തിനടുത്തെത്തിയപ്പോള്‍ പ്രവാചകരെ (ﷺ) കണ്ടുമുട്ടി. പ്രവാചകൻ ﷺ കാര്യമന്വേഷിച്ചപ്പോള്‍ അദ്ദേഹം നടന്നതെല്ലാം വിവരിച്ചുകൊടുത്തു. പ്രവാചകന്‍ ﷺ സന്തുഷ്ടനാവുകയും അദ്ദേഹത്തിന്റെ നന്മക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. അല്ലാഹു ﷻ വിന്റെ മാര്‍ഗത്തില്‍ വാളൂരിയ ഈ സമുദായത്തിലെ പ്രഥമ വ്യക്തിയായി മനസ്സിലാക്കപ്പെടുന്നു.

പ്രവാചകാനുമതിയോടെ അബ്‌സീനിയയിലേക്കും മദീനയിലേക്കും പലായനം ചെയ്തു. മദീനയില്‍ വെച്ച് പ്രവാചകരോടൊപ്പം (ﷺ) എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഉഹ്ദ് യുദ്ധത്തിനു ശേഷം ശത്രുസൈന്യത്തെ പിന്തുടര്‍ന്നു ആക്രമിക്കാന്‍ പ്രവാചകന്‍ ﷺ നിയോഗിച്ച എഴുപത് അംഗ സംഗത്തില്‍ അബൂബക്ര്‍ സിദ്ദീഖ് (റ) നോടൊപ്പം അദ്ദേഹവുമുണ്ടായിരുന്നു.(ബുഖാരി റഹ്)

യര്‍മൂക്ക് യുദ്ധ ദിവസം. റോമൻ സൈന്യത്തിനെതിരെ പോരാടാന്‍ അദ്ദേഹം മുന്നില്‍തന്നെ നിലയുറപ്പിച്ചു. മുസ്‌ലിം സൈന്യത്തിന്റെ ക്ഷയാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം ശത്രുനിരയിലേക്കു കുതിച്ചുകയറി അവരെ പിന്തിരിപ്പിക്കുകയായിരുന്നു. 

ഉര്‍വ (റ) പറയുന്നു: സുബൈര്‍(റ)വിന്റെ ശരീരത്തില്‍ വലിയ മൂന്ന് മുറിവുകളുണ്ടായിരുന്നു. രണ്ടെണ്ണം ബദര്‍ യുദ്ധത്തിലും ഒന്ന് യര്‍മൂക്ക് യുദ്ധത്തിലും പറ്റിയതാണ്. എന്റെ കൈവിരല്‍ പ്രവേശിപ്പിക്കാന്‍മാത്രം വലുതായിരുന്നു അവ. 

ബനൂഖുറൈള ഉപരോധ വേളയില്‍ പ്രവാചകൻ ﷺ ശത്രുക്കളുമായി ചര്‍ച്ചക്കയച്ചത് അലി(റ)വിനെയും സുബൈര്‍(റ)വിനെയുമായിരുന്നു. “ഓരോ പ്രവാചകനും ഒരു സഹായിയുണ്ടായിരുന്നു; എന്റെ സഹായി സുബൈറാണ്” എന്ന് പ്രവാചകനൊരിക്കൽ (ﷺ) പറയുകയുണ്ടായി.(മുത്തഫഖുന്‍ അലൈഹി)

വലിയ ധര്‍മിഷ്ടനും സഹജീവി സ്‌നേഹിയുമായിരുന്നു സുബൈര്‍ (റ). താന്‍ കച്ചവടം ചെയ്തുണ്ടാക്കുന്ന പണം മുഴുവന്‍ അല്ലാഹുﷻവിന്റെ മാര്‍ഗത്തിൽ ചെലവഴിച്ചു. 

അനവധി ജോലിക്കാരായ അടിമകളുണ്ടായിരുന്നു അദ്ദേഹത്തിന്. അവര്‍ സ്വരൂപിക്കുന്ന സമ്പാദ്യങ്ങളെല്ലാം വീട്ടിലെത്തിക്കുന്നതിനു മുമ്പുതന്നെ പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെട്ടു. കയ്യിലുള്ളതെല്ലാം ചെലവഴിച്ച അദ്ദേഹം ഒടുവിൽ കടക്കാരനായിട്ടാണ് മരണപ്പെട്ടത്. മകന്‍ അബ്ദുല്ലയോട് (റ) അത് വീട്ടാന്‍ വസ്വിയ്യത് ചെയ്തായിരുന്നു അദ്ദേഹത്തിന്റെ മരണം.

പ്രവാചകരോട് (ﷺ) ദീര്‍ഘ കാലത്തെ സഹവാസമുണ്ടായിരുന്നുവെങ്കിലും വളരെ കുറച്ചു ഹദീസുകള്‍ മാത്രമേ സുബൈര്‍ (റ) റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. ഇതേക്കുറിച്ച് ഒരിക്കല്‍ മകന്‍ അബ്ദുല്ല അദ്ദേഹത്തോട് ചോദിച്ചു: “എന്റെ പേരില്‍ ആരെങ്കിലും കള്ളം പറഞ്ഞാല്‍ നരകത്തിലവൻ ഇരിപ്പിടമൊരുക്കിക്കൊള്ളട്ടെ” എന്ന ഹദീസാണ് ഇതിന് മറുപടിയായി അദ്ദേഹം നല്‍കിയത്.

നബിﷺയുടെ പിതൃസഹോദരിയായ സഫിയ്യയുടെ പുത്രനാണ് സുബൈർ (റ). അദ്ദേഹത്തിന്റെ പിതാവ് ഖദീജ (റ)യുടെ സഹോദരൻ അവ്വാമുബ്നു ഖുവൈലിദാണ്.

ത്വൽഹത്ത് (റ)വും സുബൈർ(റ)വും സന്തതസഹചാരികളായിരുന്നു. രണ്ടു പേരുടെയും ചരിത്രം അടർത്തിയെടുക്കാനാവാത്ത വിധം ബന്ധമുള്ളതാകുന്നു. നബി ﷺ പലപ്പോഴും അവർ രണ്ടുപേരെയും പരസ്പരം ബന്ധപ്പെടുത്തി സംസാരിക്കുമായിരുന്നു. ത്വൽഹത്ത് (റ) നബിﷺയുടെ പിതാമഹനായ മുർറത്തിന്റെയും സുബൈർ (റ) ഖുസയ്യിന്റെയും പരമ്പരകളിൽ പെട്ടവരാകുന്നു.

സ്വഭാവം, സമ്പത്ത്, ഐശര്യം, ധൈര്യം എന്നീ ഗുണങ്ങളിൽ അവർ തുല്യരായിരുന്നു. രണ്ടു പേരും സ്വർഗം വാഗ്ദത്തം ചെയ്യപ്പെട്ട പത്തുസഹാബിമാരിൽ ഉൾപെടുന്നു. 

ഉമർ (റ) മരണവക്കത്തിൽ തന്റെ പിൻഗാമിയെ നിശ്ചയിക്കാൻ നിയമിച്ച ആറുപേരടങ്ങുന്ന ആലോചനാസമിതിയിലും അവർ രണ്ടുപേരും അംഗങ്ങളായിരുന്നു. എന്തിനേറെ, മരണത്തിനുപോലും അവരെ ഇണപിരിക്കാൻ കഴിഞ്ഞില്ല..!

സുബൈർ (റ) പ്രാരംഭഘട്ടത്തിൽ തന്നെ ഇസ്ലാംമതമാശ്ലേഷിച്ചു. അന്ന് ഏഴ് പേർ തികഞ്ഞിട്ടില്ലാത്ത ഒരു പ്രസ്ഥാനമായിരുന്നു ഇസ്ലാം. അദ്ദേഹത്തിന് അന്ന് പതിനാറു വയസ്സ് പ്രായമായിരുന്നു. അർഖമിന്റെ വീട്ടിൽ നബി ﷺ രഹസ്യ പ്രബോധനം നടത്തിയപ്പോൾ അദ്ദേഹം അതിലൊരംഗമായിരുന്നു.

ചെറുപ്പത്തിലേ പ്രാപ്തനായ ഒരു കുതിരപ്പടയാളിയായിരുന്നു അദ്ദേഹം. ഇസ്ലാമിന് വേണ്ടി ആദ്യമായി ഉറയിൽ നിന്ന് ഊരിയ വാൾ സുബൈർ (റ)വിന്റെതായിരുന്നുവെന്ന് ചരിത്രകാരൻമാർ എഴുതുന്നു.

സുബൈർ(റ)വും കുട്ടുകാരും ഒരിക്കൽ അർഖമിന്റെ വീട്ടിൽ ഇരിക്കുകയായിരുന്നു. അവിടെ ഒരു കിംവദന്തി പറന്നെത്തി. മക്കയിലെ ഒരു വഴിയിൽ വെച്ചു നബി ﷺ വധിക്കപ്പെട്ടിരിക്കുന്നു എന്നതായിരുന്നു വാർത്ത..!!

അതുകേട്ട മാത്രയിൽ യുവാവായ സുബൈർ (റ) തന്റെ വാൾ ഊരിപ്പിടിച്ചുകൊണ്ട് മക്കയിലെ തെരുവിലേക്കിറങ്ങി. താൻ കേട്ടത് ശരിയാനെങ്കിൽ ഓരോ ഖുറൈശി പ്രമുഖരുടെയും തല തന്റെ വാളിന്നിരയാക്കണമെന്ന ദൃഢനിശ്ചയത്തോടെ അദ്ദേഹം നടന്നു. ഊരിയ വാളുമായി ഈറ്റപ്പുലിയെപോലെ പാഞ്ഞുവരുന്ന സുബൈർ (റ) നബിﷺയെ വഴിയിൽ വെച്ചു കണ്ടുമുട്ടി.

നബിﷺയെ കണ്ട് സുബൈർ (റ) സന്തുഷ്ടനായി. നബി ﷺഅദ്ദേഹത്തോട് ചോദിച്ചു: “സുബൈർ എന്തു പിണഞ്ഞു..?”

സുബൈർ (റ) കഥ വിവരിച്ചു. സന്തുഷ്ടനായ നബി ﷺ അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിച്ചു.


പുതിയ മതം അവലംബിച്ചതിന്ന് പിതൃവ്യൻ അദ്ദേഹത്തെ ക്രൂരമായി ശിക്ഷിച്ചു. ഒരു പായയിൽ ചുരുട്ടി തീയിട്ടു പുകച്ചു ശ്വാസം മുട്ടിക്കുക പോലും ചെയ്തു.

കൊടും ക്രൂരതക്ക് വിധേയനായിക്കൊണ്ടിരിക്കുമ്പോൾ സുബൈർ(റ)വിനോട് പിതൃവ്യൻ ഇങ്ങനെ പറയുമായിരുന്നു: “സുബൈറേ, മുഹമ്മദിനെ തള്ളിപ്പറയൂ, അവനെ അവിശ്വസിക്കൂ എങ്കിൽ നിന്നെ ഞാൻ വിമുക്തനാക്കാം.”

“ഇല്ല, ഞാനൊരിക്കലും കുഫ്റിലേക്ക് മടങ്ങുകയില്ല.” എന്നു മാത്രമായിരുന്നു സുബൈർ (റ)വിന്റെ മറുപടി.

ഉരുക്കുപോലെ ഉറച്ച വിശ്വാസത്തിനു മുമ്പിൽ പിതൃവ്യൻ പരാജിതനായി. സുബൈർ (റ) അബ്സീനിയയിലേക്ക് രണ്ടു തവണയും ഹിജ്റ പോയിരുന്നു.

എല്ലാ യുദ്ധങ്ങളിലും സുബൈർ (റ) നബിﷺയുടെ കൂടെ മുൻപന്തിയിൽ നിലയുറപ്പിച്ചു. ഉഹ്ദ് രണാങ്കണത്തിലെ വിപൽസന്ധിയിൽ അടിയുറച്ചു പൊരുതിയ ചുരുക്കം ചില സഹാബിമാരിൽ ഒരാളായിരുന്നു അദ്ദേഹം. 

ഇസ്ലാമിന്റെ സംരക്ഷണത്തിനു വേണ്ടി ഏറ്റ മുറിവുകൾ കൊണ്ട് അദ്ദേഹത്തിന്റെ ശരീരം ആവരണം ചെയ്യപ്പെട്ടിരുന്നു. വിരിമാറിൽ കുന്തമുനകളും ഖഡ്ഗങ്ങളും പതിഞ്ഞ പാടുകൾ നിരവധിയായിരുന്നു. അതുകണ്ട് അത്ഭുതം പ്രകടിപ്പിക്കുന്ന തന്റെ കൂട്ടുകാരോട് അദ്ദേഹം ഇങ്ങനെ പറയുമായിരുന്നു: “ഇതെല്ലാം നബിﷺയുടെ കൂടെ അല്ലാഹുﷻവിന്റെ മാർഗ്ഗത്തിൽ പിണഞ്ഞ മുറിവുകളുടെ കലയാണ്.”

ഉഹ്ദ് യുദ്ധം കഴിഞ്ഞു ശത്രുസൈന്യം മക്കയിലേക്ക് മടങ്ങുകയായിരുന്നു. നബി ﷺ അബൂബക്കർ(റ)വിനെയും സുബൈർ (റ)വിനെയും ഖുറൈശി സൈന്യത്തെ പിന്തുടരാൻ നിയോഗിച്ചു.

ജേതാക്കളായ ഒരു സൈന്യത്തെയാണ് തങ്ങൾ പിന്തുടരുന്നതെന്നത് വകവെയ്ക്കാതെയാണ് എഴുപത് പേരടങ്ങിയ ഒരു സൈന്യവുമായി അവർ മുന്നേറിയത്. കുറിക്കുകൊണ്ട് ഒരു യുദ്ധതന്ത്രമായിരുന്നു അത്. 

സുശക്തമായ ഒരു സൈന്യത്തിന്റെ മുൻനിരയാണ് അബൂബക്കർ(റ)വും സുബൈർ(റ)വും നയിക്കുന്നതെന്ന് ധരിച്ച ഖുറൈശികൾ അതിവേഗം മക്കയിലേക്ക് മടങ്ങി. മുസ്ലിം സൈന്യം ഇപ്പോഴും സുശക്തമാണെന്ന ഒരു ധാരണ ശത്രുക്കളിൽ വരുത്തിത്തീർക്കാൻ അതു വഴി അവർക്ക് കഴിഞ്ഞു.

യർമുക്ക് യുദ്ധക്കളത്തിൽ അദ്ദേഹം പ്രകടിപ്പിച്ച ധീരത തുല്യതയില്ലാത്തതായിരുന്നു.

ശത്രുക്കളാൽ നിബിഡമായ റോമാപർവ്വതത്തിന്റെ പ്രാന്തത്തിൽ നിന്ന് പിന്തിരിയാൻ ശ്രമിക്കുകയായിരുന്ന തന്റെ സൈന്യത്തിന് ധൈര്യം നൽകിക്കൊണ്ട് ശത്രു നിരയിലേക്ക് എടുത്തുചാടി അദ്ദേഹം പ്രകടിപ്പിച്ച രണപാടവം ചരിത്രത്തിന്റെ ഏടുകളിൽ മായാതെ കിടക്കുന്നു.

ദൈവിക മാർഗത്തിലുള്ള രക്തസാക്ഷിത്വം! അദ്ദേഹത്തിന്റെ അടക്ക വയ്യാത്ത ഒരഭിനിവേശമായിരുന്നു അത്. രക്തസാക്ഷികളോടുള്ള ബഹുമാനവും അദ്ദേഹത്തിന് അതുല്യമായിരുന്നു.

അദ്ദേഹം ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “മുഹമ്മദ് നബിﷺക്കു ശേഷം പ്രവാചകൻമാരുണ്ടാവുകയില്ല എന്നറിഞ്ഞിട്ടും ത്വൽഹത്ത് തന്റെ സന്തതികൾക്ക് പ്രവാചകൻമാരുടെ നാമം കൊടുത്തിരുന്നു. ഞാൻ എന്റെ സന്താനങ്ങൾക്ക് ശുഹദാക്കളുടെ നാമമാണ് ഇഷ്ടപ്പെടുന്നത്. അവർ അല്ലാഹുﷻവിന്റെ മാർഗത്തിൽ രക്തസാക്ഷികളായി തീർന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.''

അബ്ദുല്ല, മുൻദിർ, ഉർവത്ത്, ഹംസ, ജഅ്ഫർ, മിസ്അബ്, ഖാലിദ് (റ) എന്നീ പ്രസിദ്ധരായ ശുഹദാക്കളുടെ പേരാണ് അദ്ദേഹം തന്റെ സന്താനങ്ങൾക്ക് നൽകിയത്.

ഉഹ്ദ് യുദ്ധക്കളത്തിൽ അംഗപരിഛേദിതനായി വികൃത രൂപത്തിൽ കിടക്കുന്ന തന്റെ അമ്മാവൻ ഹംസ(റ)വിന്റെ ദയനീയ രൂപം കണ്ടു പല്ലിറുമി, വാളിന്റെ പിടിയിൽ കൈ ഞെരിച്ചുകൊണ്ട് അടക്കവയ്യാത്ത പ്രതികാര വാഞ്ഛയോടെ ആ മൃതശരീരത്തിന്റെ മുമ്പിൽ നിമിഷങ്ങൾ മൂകനായി അദ്ദേഹം നിന്നു. ഇതിന്നു തക്കതായ പ്രതികാരം ചെയ്യും എന്ന് അദ്ദേഹം ആത്മഗതം ചെയ്തു.

കീഴടങ്ങാൻ വിസമ്മതിച്ചു. കോട്ടയ്ക്കകത്ത് കഴിയുകയായിരുന്ന ബനുഖുറൈള ഗോത്രക്കാരുടെ കോട്ടമതിലിന്ന് താഴെ നിന്നുകൊണ്ട്, തന്റെ കൂട്ടുകാരനായ അലി (റ) വിനോടൊപ്പം അദ്ദേഹം ഇങ്ങനെ വിളിച്ചു പറഞ്ഞു: “ഞങ്ങളുടെ ഹംസ (റ) അനുഭവിച്ചത് പോലെ നിങ്ങളെയും ഞങ്ങൾ അനുഭവിപ്പിക്കും”

അനന്തരം അവർ രണ്ടുപേരും കോട്ടക്കത്ത് പ്രവേശിച്ചു. മുസ്ലിംകൾക്ക് വാതിൽ തുറന്നുകൊടുത്തു. നബി ﷺ അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “എല്ലാ പ്രവാചകൻമാർക്കും ഓരോ അടുത്ത സഹായികളുണ്ട്. എന്റെ സഹായി സുബൈർ (റ) ആകുന്നു”


അദ്ദേഹത്തെക്കുറിച്ച് ഹസ്സാനുബ്നു സാബിത്ത് (റ) പാടി: “നബിﷺയുടെ ആ സഹായി അവിടുത്തെ പ്രതിജ്ഞ തെറ്റാതെ നിലകൊണ്ടു. അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും സമാനമായിരുന്നു. പ്രസിദ്ധനും ധൈര്യശാലിയുമായിരുന്നു അദ്ദേഹം. യുദ്ധദിവസങ്ങളിൽ അദ്ദേഹം കുതിച്ചു ചാടുമായിരുന്നു. ഇസ്ലാമിന്ന് ചെയ്ത സേവനം അദ്ദേഹത്തെ പ്രസിദ്ധനാക്കി തീർത്തു. അല്ലാഹു ﷻ വിന്റെ പ്രവാചകനുമായി (ﷺ) അടുത്ത കുടുംബബന്ധമായിരുന്നു അദ്ദേഹത്തിന്ന്. സുബൈർ(റ)വിന്റെ വാൾ നബിﷺയിൽ നിന്നകറ്റിയ കഷ്ടതകൾ നിരവധിയാണ്. അല്ലാഹു ﷻ അദ്ദേഹത്തിന് നിറഞ്ഞ പ്രതിഫലം നൽകട്ടെ.”

ഒരു വലിയ കച്ചവടക്കാരനായിരുന്നു അദ്ദേഹം. ഇസ്ലാമിന്നു വേണ്ടി ആവശ്യാനുസരണം ചിലവഴിക്കുക വഴി എല്ലാം അവസാനിച്ച് കടക്കാരനായിക്കൊണ്ടാണ് അദ്ദേഹം രക്തസാക്ഷിയായത്.

തന്റെ വസിയ്യത്തിൽ പുത്രൻ അബ്ദുല്ല (റ)വിനോട് ഇങ്ങനെ പറയുന്നു: “എന്റെ കടം വീട്ടാൻ നിനക്ക് കഴിയാതെ വന്നാൽ എന്റെ യജമാനനോട് സഹായം തേടണം.”

അബ്ദുല്ല (റ) ചോദിച്ചു: “അങ്ങയുടെ യജമാനനോ, ആരാണത്..?”

സുബൈർ (റ) പറഞ്ഞു: “അതേ, യജമാനരിൽ വെച്ച് ഉത്തമനും സഹായിയുമായ അല്ലാഹു ﷻ തന്നെ. മറ്റാരുമല്ല.”

പിന്നീട് അബ്ദുല്ല (റ) ഇങ്ങനെ പറയുകയുണ്ടായി: “എന്റെ പിതാവിന്റെ കടബാദ്ധ്യതകൾ കൊണ്ടു ഞാൻ വിഷമിക്കുമ്പോൾ അല്ലാഹു ﷻ വിനെ വിളിച്ചു പ്രാർത്ഥിക്കും. ഉടനെ അത് പരിഹരിക്കപ്പെടുകയും ചെയ്യും!”

ജമൽ യുദ്ധദിവസം. രണാങ്കണത്തിൽ നിന്ന് പിന്തിരിഞ്ഞ സുബൈർ (റ) തന്റെ നാഥന്റെ മുമ്പിൽ നമസ്കരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അംറുബ്നു ജർമുസ് എന്ന ഭാഗ്യദോഷി അദ്ദേഹത്തെ പിന്നിൽ നിന്ന് കുത്തി.

ഘാതകൻ പ്രസ്തുത 'സന്തോഷവാർത്ത' അറിയിക്കാൻ അലി(റ)വിന്റെ സന്നിധിയിലെത്തി. (അലി(റ)വിന്റെ എതിരാളിയായിരുന്നല്ലോ സുബൈർ (റ)).

സുബൈർ(റ)വിന്റെ ഘാതകൻ തന്റെ മുന്നിൽ നിൽക്കുന്നത് കണ്ട അലി (റ) അയാളെ ആട്ടിയോടിച്ചു. ഇങ്ങനെ വിളിച്ചു പറഞ്ഞു: “സഫിയ്യയുടെ പുത്രനെ കൊന്ന കൊലയാളിക്ക് അല്ലാഹു ﷻ നൽകുന്ന ശിക്ഷ നരകമായിരിക്കും.”

അനന്തരം സുബൈർ(റ)വിന്റെ വാൾ ചുംബിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഹാ, ഈ വാൾ.....അല്ലാഹുﷻവിന്റെ പ്രവാചകന് (ﷺ) താങ്ങും തണലും നൽകിയ വാളാണിത് പ്രവാചകരുടെ ഉത്തമ സ്നേഹിതാ, അല്ലാഹു ﷻ അങ്ങക്ക് രക്ഷനൽകട്ടെ.”

ഹിജ്റ 36-ാം വർഷം 64-ാം വയസ്സിലാണ് സുബൈർ (റ) രക്തസാക്ഷിയായത്.

‌‌‌‌‌‌‌‌‎സുബൈര്‍ ബ്‌നു അവ്വാം(റ)വിന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക  വിജയം പ്രദാനം ചെയ്യട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ

ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...

Monday 23 November 2020

സഅ്ദ്ബ്നു അബീ വഖാസ് (റ)

 

ആദ്യകാലങ്ങളിൽ ഇസ്‌ലാമാശ്ലേഷിച്ച സ്വഹാബി വര്യന്‍. സ്വര്‍ഗംകൊണ്ട് പ്രവാചകൻ ﷺ സന്തോഷ വാര്‍ത്ത നല്‍കിയ പത്തുപേരില്‍ ഒരാള്‍. 

പതിനേഴു വയസ്സുള്ളപ്പോള്‍ ഇസ്‌ലാമിന്റെ സ്വീകാര്യതയുമായി ബന്ധപ്പെട്ട് ഒരു സ്വപ്ന ദര്‍ശനമുണ്ടാവുകയും ഇസ്‌ലാമാശ്ലേഷിക്കുകയും ചെയ്തു. കുപിതയായ മാതാവ് മകനെ അതില്‍ നിന്നു വിലക്കിയെങ്കിലും അദ്ദേഹം തയ്യാറായില്ല. 

ഒടുവില്‍, സഅ്ദ് (റ) ഇസ്‌ലാമിനെ കൈവെടിയുന്നതുവരെ ഭക്ഷണം കഴിക്കില്ലായെന്ന് ഉമ്മ ശപഥം ചെയ്തു. സഅ്ദ് (റ) ഇസ്‌ലാമിനെ തള്ളിപ്പറയാന്‍ തയ്യാറായില്ല. ദൈനംദിനം ഉമ്മയുടെ അവസ്ഥ ശോഷിച്ചു. ഉമ്മയുടെ അവസ്ഥ കണ്ടെങ്കിലും പുതിയ മതത്തില്‍നിന്ന് പിന്മാറാന്‍ ആളുകള്‍ അദ്ദേഹത്തെ നിര്‍ബന്ധിപ്പിച്ചു. 

സത്യമതം കൈവിടാൻ തയ്യാറാവാതിരുന്ന അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു: “ഉമ്മാ, അങ്ങേക്ക് ആയിരം ശരീരമുണ്ടാവുകയും അവയോരോന്നും എന്റെ മുമ്പില്‍ പിടഞ്ഞു പിടഞ്ഞു മരിക്കുകയും ചെയ്താലും ശരി, ഞാന്‍ ഈ സത്യമതത്തില്‍ നിന്നും പിന്‍മാറുന്ന പ്രശ്‌നമില്ല.” ഇതു കേട്ട ഉമ്മ മകന്റെ വിശ്വാസത്തിന്റെ ആഴം തിരിച്ചറിയുകയും തന്റെ തീരുമാനത്തില്‍നിന്നും പിന്‍വാങ്ങുകയുമായിരുന്നു.

മക്കയില്‍ പ്രവാചകരോടൊപ്പം ജീവിച്ചു. ശേഷം, മദീനയിലേക്കു ഹിജ്‌റ പോയി. ഇസ്‌ലാമിന്റെ പ്രതിരോധ സമരങ്ങളില്‍ എന്നും മുൻപന്തിയിലുണ്ടായിരുന്നു. ഇസ്‌ലാമില്‍ ആദ്യമായി അമ്പെയ്ത്ത് നടത്തുകയും യുദ്ധമേഖലയില്‍ അതിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. 

മദീനയിലെത്തിയ പ്രവാചകൻ ﷺ ആദ്യമായി ജുഹ്ഫയുടെ ഭാഗത്ത് സ്ഥിതിചെയ്യുന്ന സാബിഗ് എന്ന പ്രദേശത്തേക്ക് യുദ്ധാവശ്യാര്‍ത്ഥം (സരിയ്യത്ത്) ചില സ്വഹാബികളെ പറഞ്ഞയച്ചിരുന്നു. കൂട്ടത്തില്‍ അമ്പെയ്ത്ത് കൈകാര്യം ചെയ്തിരുന്നത് സഅ്ദാണ് (റ). 

ഉഹ്ദ് യുദ്ധത്തിൽ പോര്‍ക്കളത്തിനടുത്ത് മലമുകളില്‍ പ്രവാചകന്‍ ﷺ അമ്പത് അമ്പെയ്ത്തുകാരെ നിര്‍ത്തുകയുണ്ടായി. അവരുടെ നേതൃത്വവും സഅ്ദ് ബിന്‍ അബീ വഖാസ് (റ)വിന്റെ കരങ്ങളിലായിരുന്നു. പ്രവാചകരോട് (ﷺ) വളരെ സഹവാസത്തില്‍ ജീവിച്ച അദ്ദേഹം പ്രവാചകരുടെ (ﷺ) സ്‌നേഹം പിടിച്ചുപറ്റി.


നബിﷺയുടെ മാതാവായ ആമിന ബീവി (റ) യുടെ പിതൃവ്യൻ ഉഹൈബ്, സഅദ് (റ)വിന്റെ പിതാമഹനായിരുന്നു. നബി ﷺ അദ്ദേഹത്തെ അമ്മാവൻ എന്ന് വിളിക്കാറുണ്ടായിരുന്നു. 

തന്റെ പതിനേഴാമത്തെ വയസ്സിലാണ് സഅദ് (റ) ഇസ്ലാം സ്വീകരിച്ചത്. ഇസ്ലാമിലെ മൂന്നാമത്തെ അംഗമായിരുന്ന അദ്ദേഹം വലിയ അസ്ത്രനിപുണനും അറബികളിലെ എണ്ണപ്പെട്ട യോദ്ധാവുമായിരുന്നു.

ഉന്നം പിഴക്കാത്ത രണ്ട് ആയുധങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. ഒന്ന് അദ്ദേഹത്തിന്റെ പ്രാർത്ഥനയും, മറ്റൊന്ന് അസ്ത്രവും.

നബി ﷺ അദ്ദേഹത്തിനുവേണ്ടി ഇങ്ങനെ പ്രാർത്ഥിച്ചിരുന്നു: “അല്ലാഹുവേ, സഅദിന്റെ (റ) അസ്ത്രം നീ കുറിക്കു കൊള്ളിക്കുകയും അദ്ദേഹത്തിന്റെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുകയും ചെയ്യേണമേ.”

ആമിറുബ്നു സഅദ് (റ) പറയുന്നു: ഒരിക്കൽ ഒരാൾ അലി (റ), ത്വൽഹത്ത് (റ), സുബൈർ (റ) എന്നിവരെ അസഭ്യം പറയുന്നത് സഅദ് (റ) കേട്ടു. അങ്ങനെ പറയരുതെന്ന് അയാളെ സഅദ് (റ) ഉപദേശിച്ചു. അയാൾ അത് കൂട്ടാക്കിയില്ല. 

സഅദ് (റ) പറഞ്ഞു: “ഞാൻ നിനക്കെതിരിൽ അല്ലാഹുﷻവിനോട് പ്രാർത്ഥിക്കും.” അത് കേട്ടപ്പോൾ അയാൾ സഅദ് (റ) യെ പരിഹസിക്കുകയാണ് ചെയ്തത്. “ഭീഷണി കേട്ടാൽ ഒരു പ്രവാചകനെ പോലെയുണ്ടല്ലോ..!"

സഅദ് (റ) രണ്ടു റക്അത്ത് സുന്നത്ത് നമസ്കരിച്ച ശേഷം ഇങ്ങനെ പ്രാർത്ഥിച്ചു: “നാഥാ, നിന്റെ സൽവൃത്തരായ ഇഷ്ടജനങ്ങളെ ഈ മനുഷ്യൻ അസഭ്യം പറഞ്ഞിരിക്കുന്നു. അതിന്റെ പ്രതിഫലം നീ നൽകേണമേ...”

നിമിഷങ്ങൾക്ക് ശേഷം കലിതുള്ളിക്കൊണ്ട് ഒരു ഒട്ടകം ആൾക്കൂട്ടത്തിലേക്ക് ഓടിവന്നു. ആ മനുഷ്യനെ തിരഞ്ഞു പിടിച്ചു കടിച്ചു കൊന്നുകളഞ്ഞു. അദ്ദേഹത്തിന്റെ പ്രാർത്ഥന അല്ലാഹു ﷻ സ്വീകരിച്ചു.

സഅദ് (റ) ധർമ്മിഷ്ഠനായ ഒരു സമ്പന്നനായിരുന്നു. തന്റെ സമ്പത്തിൽ സംശയാസ്പദമായ ധനം (ശുബ്ഹത്ത്) വന്നു കൂടുന്നത് അദ്ദേഹം വളരെ ശ്രദ്ധിച്ചു.

ഹജ്ജത്തുൽ വിദാഇന്റെ ഘട്ടത്തിൽ സഅദ് (റ) രോഗശയ്യയിലായിരുന്നു. നബി ﷺ അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ അദ്ദേഹം നബിﷺയോട് ചോദിച്ചു:

“നബിയേ, എനിക്ക് ധാരാളം സമ്പത്തുണ്ട്. അനന്തരാവകാശിയായി

ഒരു പുത്രി മാത്രമേയുള്ളു. (പിന്നീട് അദ്ദേഹത്തിന് സന്താനങ്ങൾ വേറെയുമുണ്ടായി) ഞാൻ എന്റെ സ്വത്തിന്റെ മൂന്നിൽ രണ്ടു ഭാഗം ധർമ്മം ചെയ്യട്ടെ..?"

നബി ﷺ പറഞ്ഞു: “അതുവേണ്ട”

സഅദ് (റ): “പകുതി ഭാഗമോ..?” 

അതിനും നബി ﷺ അനുവദിച്ചില്ല. മുന്നിലൊരു ഭാഗം ധർമ്മം ചെയ്യാൻ അദ്ദേഹത്തിന് അനുവാദം നൽകി. പിന്നീട് നബി ﷺ പറഞ്ഞു: "അത് തന്നെ ധാരാളമാണ്. നിന്റെ അനന്തരാവകാശികളെ ദരിദ്രരാക്കി ഉപേക്ഷിക്കുന്നതിനേക്കാൾ നിനക്കുത്തമം സമ്പന്നരാക്കി വിടുന്നതാണ്."

അല്ലാഹുﷻവിന്റെ പ്രതിഫലം കാംക്ഷിച്ച് നിന്റെ ബന്ധുക്കൾക്ക് നീ നൽകുന്ന ഭക്ഷണത്തിനുപോലും അല്ലാഹു ﷻ വിൽ നിന്ന് പ്രതിഫലം കിട്ടും. നിന്റെ പ്രിയതമയുടെ വായിൽ ഇട്ടുകൊടുക്കുന്ന ഉരുളക്ക് പോലും...

 

ഒരിക്കൽ അനുയായികളോടുകൂടെ ഇരിക്കുകയായിരുന്ന നബി ﷺ പറഞ്ഞു:

“ഈ സദസ്സിലേക്ക് സ്വർഗ്ഗാവകാശിയായ ഒരാൾ കയറിവരാൻ പോകുന്നുണ്ട്...”

ആ സൗഭാഗ്യവാൻ ആരാണെന്നറിയാൻ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു. 

സഅദ്ബ്നു അബീവഖാസ് (റ) സദസ്സിലേക്ക് കയറിവന്നു..!!

അബ്ദുല്ലാഹിബ്നു അംറ് (റ) ഒരിക്കൽ അദ്ദേഹത്തോട് ചോദിച്ചു:

“ഈ മഹത്തായ പദവിക്കർഹനാവാൻ മാത്രം നിങ്ങൾ അനുഷ്ഠിക്കുന്ന ഇബാദത്ത് എന്തെല്ലാമാണ്..?”

അദ്ദേഹം പറഞ്ഞു: “സാധാരണയിൽ കവിഞ്ഞ് ഞാനൊരു സൽകർമ്മവും ചെയ്യാറില്ല. എങ്കിലും ഒരാളോടും ഞാൻ ഇതുവരെ ഉൾപകയും വിദ്വോഷവും വെച്ചുപുലർത്തിയിട്ടില്ല.''


സഅദ് (റ) വിന്റെ ഈമാൻ ഉരുക്കുപോലെ ഉറപ്പുള്ളതായിരുന്നു.

അദ്ദേഹം ഇസ്ലാമാശ്ലേഷിച്ചതറിഞ്ഞ മാതാവ് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ പലതും ചെയ്തു നോക്കി. പരാജയപ്പെട്ട ആ മാതാവ് അവസാനം നിരാഹാരസമരത്തിനാണ് മുതിർന്നത്.

സഅദ് (റ) തന്റെ പിതാമഹൻമാരുടെ ആചാരത്തിലേക്ക് മടങ്ങിയാലല്ലാതെ താൻ ജീവിക്കുകയില്ലെന്ന് ആ മാതാവ് ശാഠ്യം പിടിച്ചു . ഭക്ഷണം കഴിക്കാതെ അവശയായി. 

സഅദ് (റ) മാതാവിനോട് പറഞ്ഞു: “ഉമ്മാ, നിങ്ങൾക്ക് നൂറ് ആത്മാവുകൾ ഉണ്ടാവുകയും അവ ഓരോന്നോരോന്നായി നിങ്ങളുടെ ശരീരത്തിൽ നിന്ന് പറന്നകലുന്നത് ഞാൻ കാണുകയും ചെയ്താലും ശരി, ഈ വിശ്വാസത്തിൽ നിന്ന് എന്നെ പിന്തിരിപ്പിക്കാൻ നിങ്ങൾക്ക്

സാധ്യമല്ല. നിങ്ങൾക്ക് വേണമെങ്കിൽ ഭക്ഷണം കഴിക്കാം!.”

മകനെ പിന്തിരിപ്പിക്കാൻ സാധ്യമല്ലെന്ന് മനസ്സിലാക്കിയ മാതാവ് തന്റെ വാശി കൈവെടിയുകയാണുണ്ടായത്...

അദ്ദേഹത്തിന്റെ ദൃഢവിശ്വാസത്തെ ശ്ലാഘിച്ചുകൊണ്ട് പരിശുദ്ധ ഖുർആൻ ഇങ്ങനെ അവതരിച്ചു: “നിനക്ക് അജ്ഞാതമായതിനെ എന്നിൽ പങ്കുചേർക്കണമെന്ന് അവർ രണ്ടുപേരും (മാതാവും പിതാവും) നിന്നെ നിർബന്ധിച്ചാൽ അക്കാര്യത്തിൽ നീ അവരെ അനുസരിക്കേണ്ടതില്ല.”

സഅദ്(റ) പേർഷ്യയിലേക്ക് സൈന്യനായകനായി നിയോഗിക്കപ്പെട്ടു. ഖലീഫ ഉമർ (റ) സൈന്യത്തെ തയ്യാറാക്കി നിർത്തിയശേഷം സഅദ്(റ)വിനെ ഉപദേശിച്ചു:

“സഅദേ, അങ്ങ് നബിﷺയുടെ അമ്മാവനും സ്നേഹിതനുമാണെന്ന ഭാവം നടിക്കരുത്, അല്ലാഹു ﷻ വിന്റെ പക്കൽ കുടുംബബന്ധത്തിന് വിലയില്ല. ആരാധനയ്ക്കും തഖ് വക്കുമാണിവിടെ വിലയുള്ളത്. ഉന്നതകുലജാതനും നീചനും അവിടെ സമൻമാരാണ്. മനുഷ്യരെല്ലാം അല്ലാഹു ﷻ വിന്റെ അടിമകളും അല്ലാഹു ﷻ അവരുടെ രക്ഷിതാവുമാകുന്നു. അതുകൊണ്ട് നബി ﷺ നമ്മിലേക്ക് നിയുക്തനായതു മുതൽ നമ്മോട് യാത്രപറയുന്നത് വരെ അനുവർത്തിച്ച കാര്യങ്ങൾ നീ പിന്തുടരുക. നീ സമരമുഖത്ത് ചെന്നിറങ്ങിയാൽ ശത്രുക്കളുടെ സ്ഥിതിഗതികളെല്ലാം, നോക്കിക്കാണുന്നത് പോലെ വ്യക്തമായ രൂപത്തിൽ എനിക്കെഴുതിയറിയിക്കുകയും ചെയ്യുക.''

മുസ്ലിം സൈന്യം ഖാദിസിയായിലേക്ക് പുറപ്പെട്ടു. മുസ്ലിംകൾ ഒരിക്കലും നേരിട്ടിട്ടില്ലാത്ത അത്രയും വലിയ സന്നാഹങ്ങളോടുകൂടി രണശൂരനായ റുസ്തം ഒരു ലക്ഷം സൈനികരുമായി തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു.

മുസ്ലിം സൈന്യത്തിൽ നിന്ന് ഒരു നിവേദകസംഘം റുസ്തമിനെ സമീപിച്ചു. അദ്ദേഹത്തോട് പറഞ്ഞു: “ജനങ്ങളെ വിഗ്രഹാരാധനയിൽ നിന്ന് തൗഹീദിലേക്കും സ്വേച്ഛാധിപത്യത്തിന്റെ അക്രമങ്ങളിൽ നിന്ന് ഇസ്ലാമിന്റെ നീതിയിലേക്കും ക്ഷണിക്കാൻ അല്ലാഹു ﷻ ഞങ്ങളെ നിയോഗിച്ചിരിക്കുന്നു. ഇത് നിങ്ങൾ സ്വീകരിച്ചാൽ നമുക്ക് രണ്ട് വിഭാഗത്തിനും നല്ലത്. അല്ലാത്ത പക്ഷം അല്ലാഹു ﷻ വിന്റെ വാഗ്ദത്തം പ്രാപിക്കുന്നത് വരെ ഞങ്ങൾ യുദ്ധം ചെയ്യും.''

റുസ്തം ചോദിച്ചു: “അല്ലാഹു ﷻ നിങ്ങളോട് എന്ത് വാഗ്ദത്തമാണ് ചെയ്തിരിക്കുന്നത്..?”

അവർ പറഞ്ഞു: “ഞങ്ങളിൽ രക്തസാക്ഷിയാകുന്നവർക്ക് സ്വർഗ്ഗവും അവശേഷിക്കുന്നവർക്ക് വിജയവും.”

റുസ്തം അവരുടെ ക്ഷണം സ്വീകരിച്ചില്ല. നിവേദക സംഘം മടങ്ങിപ്പോന്നു.


ശരീരം മുഴുവനും വ്രണം നിറഞ്ഞു അസഹ്യമായ വേദനയനുഭവിക്കുകയായിരുന്നു അപ്പോൾ സഅദ് (റ). അദ്ദേഹം സൈന്യത്തെ അഭിമുഖീകരിച്ച് ഒരു പ്രസംഗം നടത്തി. 

“എന്റെ സത് വൃത്തരായ അടിമകൾ ഭൂമിയിലെ ഭരണാധികാരം അനന്തരമാക്കുമെന്ന്, ഉപദേശങ്ങൾക്കുശേഷം സബൂറിൽ നാം വ്യക്തമാക്കിയിരിക്കുന്നു'' എന്ന പരിശുദ്ധ സൂക്തം ഓതിക്കൊണ്ടായിരുന്നു അദ്ദേഹം പ്രസംഗമാരംഭിച്ചത്. അനന്തരം അവർ ഒന്നായി ളുഹർ നിസ്കരിച്ചു.

തക്ബീർ ധ്വനികളോടെ യുദ്ധക്കളത്തിലേക്ക് കുതിച്ചു. ചരിത്രപ്രസിദ്ധനായ റുസ്തമിന്റെ സൈന്യം ഘോരമായ ഒരു യുദ്ധത്തിന് ശേഷം പരാജയപ്പെട്ടു. റുസ്തം വധിക്കപ്പെട്ടു. മുസ്ലിം സൈന്യം കിസ്റയുടെ കൊട്ടാരത്തിൽ പ്രവേശിച്ചു. പേർഷ്യ മുസ്ലിംകൾക്ക് കീഴടങ്ങി.

ഖാദിസിയയിൽ പരാജയമടഞ്ഞ പേർഷ്യൻ സൈന്യം മദാഇനിൽ കരുത്താർജ്ജിക്കുന്ന വിവരം സഅദ് (റ) അറിഞ്ഞു. സഅദ് (റ) മദാഇനിലേക്ക് പുറപ്പെട്ടു. നിറഞ്ഞൊഴുകുന്ന ടൈഗ്രീസ് നദി മറുകര കടന്നിട്ടുവേണം മദാഇനിലെത്താൻ. അപകടം പിടിച്ച ഒരു സാഹസമായിരുന്നു അത്.

സഅദ് (റ) തന്റെ സൈനികരിൽ നിന്ന് രണ്ടു സംഘത്തെ തിരഞ്ഞെടുത്തു. ആസിമുബ്നു അംറ്(റ)വിന്റെ നേതൃത്വത്തിലുള്ള ഒരു സംഘത്തിന് 'കതീബത്തുൽ അഹ്വാൽ ' (ഭീകരസംഘം) എന്നും ഖഅ്ഖാഉബ്നു അംറിന്റെ കീഴിലുള്ള രണ്ടാമത്തെ സംഘത്തിന് 'കതീബത്തുൽ ഖർസാഅ്' (നിശ്ശബ്ദ സംഘം) എന്നും പേർ നൽകി. 

ഈ രണ്ട് സംഘവും തങ്ങളുടെ പിന്നിലുള്ള സൈന്യത്തിന് വഴിയൊരുക്കിക്കൊണ്ട് ആദ്യം നദിയിലിറങ്ങി. ടൈഗ്രീസ് നദി അല്ലാഹുﷻവിന്റെ പ്രിയങ്കരന്മാരായ ആ അടിമകൾക്ക് കീഴ്പ്പെട്ടു! ഒരാൾക്കു പോലും അപകടം പിണയാതെ അവർ മറു കരപറ്റി.

നദി കടന്നശേഷം അത്ഭുതപരതന്ത്രനായി, സന്തോഷാതിരേകത്താൽ

സൽമാനുൽ ഫാരിസി (റ) കൈ അടിച്ചുകൊണ്ട് വിളിച്ചുപറഞ്ഞു: “ഇസ്ലാം പുതുപുത്തനാകുന്നു. അവർക്ക് കരയും കടലും കീഴ്പ്പെട്ടിരിക്കുന്നു. കൂട്ടം കൂട്ടമായ് അവർ ടൈഗ്രീസിൽ ഇറങ്ങി. ഒരാളും നഷ്ടപ്പെടാതെ മറുകര പറ്റുകയും ചെയ്തിരിക്കുന്നു.” സഅദ് (റ) മദാഇനിൽ വിജയം കൈവരിച്ചു.


യൂഫ്രട്ടീസ് നദിയുടെ തീരത്ത് ക്രിസ്താബ്ദം 638-ൽ ചരിത്ര പ്രസിദ്ധമായ കൂഫാ പട്ടണത്തിന് അടിത്തറ പാകിയത് അദ്ദേഹമായിരുന്നു.

ഉമർ(റ) അക്രമിക്കപ്പെട്ടപ്പോൾ തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ അദ്ദേഹം നിയമിച്ച സമിതിയിൽ സഅദ് (റ) അംഗമായിരുന്നു. 

അദ്ദേഹം ദീർഘകാലം ജീവിച്ചു. മുസ്ലിം ലോകത്ത് അഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ അദ്ദേഹം ഒരു കക്ഷിയിലും ചേരാതെ നിഷ്പക്ഷത പാലിക്കുകയാണ് ചെയ്തത്. 

ഇസ്ലാമികാന്തരീക്ഷം മുആവിയ(റ)വിന് അനുകൂലമായി തെളിഞ്ഞ ശേഷം ഒരിക്കൽ മുആവിയ (റ) അദ്ദേഹത്തോട് ചോദിച്ചു: “സത്യവിശ്വാസികളായ രണ്ടു വിഭാഗം തമ്മിൽ ശണ്ഠകുടിയാൽ അവരെ യോജിപ്പിക്കാൻ ശ്രമിക്കണമെന്നും അനുസരണക്കേട് കാണിക്കുന്നവരെ, മറുവിഭാഗത്തോട് സഹകരിച്ച് പരാജയപ്പെടുത്തണമെന്നുമാണല്ലോ അല്ലാഹു ﷻ പറഞ്ഞിരിക്കുന്നത്. താങ്കൾ ഒരു വിഭാഗത്തോടും സഹകരിക്കാത്തത് എന്തുകൊണ്ട്..?”

സഅദ് (റ) പറഞ്ഞു: “അലി(റ)വിനോട് ഞാൻ യുദ്ധം ചെയ്യുകയോ? അദ്ദേഹത്തെക്കുറിച്ച് നബി ﷺ ഇങ്ങനെ പറയുന്നത് ഞാൻ കേട്ടിരുന്നു: “മൂസാ നബി(അ)ന് ഹാറൂൻ നബി (അ) എങ്ങനെയാണോ അത് പോലെയാണ് എന്നെ സംബന്ധിച്ചിടത്തോളം അലി(റ).”

ഹിജ്റ 54: എൺപതു തികഞ്ഞ സഅദ് (റ) തന്റെ പുത്രന്റെ മടിയിൽ തലവെച്ചുകൊണ്ടു അന്ത്യയാത്രക്കൊരുങ്ങി. ഓമനപുത്രന്റെ കണ്ണുനീർ കണ്ടു വൽസലനായ പിതാവ് ചോദിച്ചു:

“കുഞ്ഞേ, നീ എന്തിനു കരയുന്നു..? അല്ലാഹു ﷻ എന്നെ ഒരിക്കലും ശിക്ഷിക്കുകയില്ല. ഞാൻ സ്വർഗ്ഗാവകാശിയാണെന്ന് നബി ﷺ എന്നോട് പറഞ്ഞിട്ടുണ്ട്. മോനെ, ആ പെട്ടിയിൽ ഒരു പഴയ തുണിയുണ്ട്. അതെടുത്ത് എന്നെ കഫൻ ചെയ്യണം. അത് ഞാൻ ബദർരണാങ്കണത്തിൽ അണിഞ്ഞ വസ്ത്രമാണ്.”

ആ പഴകിയ വസ്ത്രത്തിൽ മദീനയിലെ അവസാനത്തെ മുഹാജിറിന്റെ പരിശുദ്ധ ശരീരം ബഖീഇലെ മഖ്ബറയിൽ മറവുചെയ്യപ്പെട്ടു.


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...

വെള്ളത്തിനായി ഹാജറാ ബീവി(റ) ആദ്യം കയറിയ കുന്ന്

 

സ്വഫ

🔖 സ്വന്തം മകൻ ഇസ്മാഈലിനേയും ഹാജർ ബീവിയേയും മക്കയിലാക്കി ഇബ്റാഹീം (അ) ഫലസ്തീനിലേക്ക് യാത്ര തിരിച്ചു

🔖സനിയ്യ മലയെടുക്ക് എത്തിയപ്പോൾ തിരിഞ്ഞു നോക്കി അവർക്ക് വേണ്ടിദുആ ചെയ്തു

🔖 കയ്യിലുള്ള വെള്ളം തീർന്നപ്പോൾ മകന് വെള്ളമന്വേഷിച്ച് ഹാജർ (റ) പുറപ്പെട്ടു

🔖 ഹാജർ (റ) ആദ്യം കേറിയത് സ്വഫാ മലയിലാണ്

🔖 ജബൽ അബീ ഖുബൈസിൻ്റെ തുടക്കം സ്വഫയിൽ നിന്നാണ്

🔖 ഉറപ്പേറിയ പരുപരുത്ത പാറകെട്ടുകളാണ് സ്വഫയിലുള്ളത്

🔖 ശേഷം മർവാ കുന്നിൽ കയറി

🔖 ഖുഐഖിആൻ പർവ്വതത്തിൻ്റെ അവസാന ഭാഗമാണ് മർവ

🔖മൃദുലമായ കല്ലുകളാൽ നിബിഡമാണ് മർവ

🔖 രണ്ട് മലയിലും വെള്ളത്തിൻ്റെ അംശം ഹാജർ (റ) കണ്ടില്ല

Sunday 22 November 2020

ദുർബല വാക്യം ഫത്‌വക്ക് പറ്റുമോ?

 

ഇക്കാലത്ത് പല വിഷയങ്ങളിലും മസ്അല പറയുമ്പോൾ പല പണ്ഡിതരും പ്രബലമല്ലാത്ത അഭിപ്രായങ്ങൾ ഉദ്ധരിക്കുകയും അതനുസരിച്ച് പ്രവർത്തിക്കാമെന്ന് പറയുകയും ചെയ്യുന്നു. ഉദാഹരണത്തിന്, കുളിപ്പിക്കാനും തയമ്മും ചെയ്യാനും കഴിയാത്ത മയ്യിത്തിന്റെ മേൽ നിസ്‌കരിക്കാമെന്ന് പ്രബലമല്ലാത്ത അഭിപ്രായമുണ്ടെന്നും അതനുസരിച്ച് പ്രവർത്തിക്കാമെന്നും പറയുന്നു. ഇത് ശരിയാണോ? മദ്ഹബിലെ പ്രബലാഭിപ്രായമനുസരിച്ച് മാത്രമേ ഫത്‌വ ചെയ്യാവൂ എന്നല്ലേ നിയമം?


മദ്ഹബിലെ പ്രബല വിധികൊണ്ട് മാത്രമേ ഫത്‌വ ചെയ്യാവൂ; പ്രബലമല്ലാത്ത അഭിപ്രായം കൊണ്ട് ഫത്‌വ പാടില്ല എന്ന നിയമത്തിന്റെ വിവക്ഷ, ഒരു വിഷയത്തിൽ മദ്ഹബിലെ വിധി ഇന്നതാണെന്ന് നിരുപാധികമായി പറയുമ്പോൾ മദ്ഹബിലെ പ്രബല വിധി മാത്രമേ പറയാവൂ എന്നാണ്. അഥവാ മദ്ഹബിലെ പ്രബല വിധിയാണെന്ന് തെറ്റിദ്ധരിക്കാനിടയാവുന്ന വിധം നിരുപാധികമായി പ്രബലമല്ലാത്ത വിധി പറയാൻ പാടില്ല. അതേസമയം മദ്ബിലെ പ്രബല വിധി ഇന്നതാണെന്നും എന്നാൽ പ്രബലമല്ലാത്ത മറ്റൊരു നിയമമുണ്ടെന്നും അതനുസരിച്ച് പ്രവർത്തിക്കൽ അനുവദനീയമാണെന്നും പറയുന്നതിൽ തെറ്റില്ല.

ഈ രീതി ഇക്കാലത്ത് മാത്രമുണ്ടായതല്ല. മുൻകാലങ്ങളിലും പല പ്രശ്‌നങ്ങളിലും ദീനിയ്യായ മസ്വ്‌ലഹത്തും ആവശ്യവും പരിഗണിച്ച് ഇപ്രകാരം വിധികൾ പറയാറുണ്ട്. പ്രമുഖരായ കർമശാസ്ത്ര ഇമാമുകൾ വരെ ഈ രീതി സ്വീകരിച്ചിട്ടുണ്ട്. വാചകമില്ലാതെ കൊടുത്തു വാങ്ങലിലൂടെ വിൽക്കുകയും വാങ്ങുകയും ചെയ്യുക, ഫാസിഖിന് നികാഹിന്റെ വിലായത്തുണ്ടാവുക തുടങ്ങിയ പലതിലും മദ്ഹബിലെ പ്രബലമല്ലാത്ത അഭിപ്രായമനുസരിച്ച് അമൽ ചെയ്യാറുണ്ടെന്നും അപ്രകാരം ചെയ്യാമെന്നും ഇമാമുമാർ രേഖപ്പെടുത്തിയിട്ടുണ്ട്.

ചോദ്യത്തിൽ പരാമർശിച്ച മയ്യിത്ത് നിസ്‌കാരത്തിന്റെ കാര്യത്തിൽ തന്നെ കുളിപ്പിക്കാനും തയമ്മും ചെയ്തുകൊടുക്കാനും കഴിയാത്ത സാഹചര്യത്തിൽ മയ്യിത്ത് നിസ്‌കാരം പറ്റില്ലെന്നാണ് മദ്ഹബിൽ പ്രബലമെന്നും എന്നാൽ അത്തരം സാഹചര്യത്തിൽ രണ്ടുമില്ലാതെ തന്നെ മയ്യിത്ത് നിസ്‌കാരം നടത്തണമെന്ന അഭിപ്രായമുണ്ടെന്നും മയ്യിത്തിന്റെ ബന്ധുക്കളുടെ മന:സമാധാനത്തിനും അവഗണന ഒഴിവാക്കാനും അതനുസരിച്ച് പ്രവർത്തിക്കേണ്ടതാണെന്നും അല്ലാമ അബ്ദുൽ ഹമീദുശ്ശർവാനി(റ) രേഖപ്പെടുത്തിയിട്ടുണ്ട് (ഹാശിയതു തുഹ്ഫ 3/189).

ഇമാം കുർദി(റ) എഴുതി: പ്രബലമല്ലാത്തത് കൊണ്ട് ഫത്‌വ പറ്റില്ലെന്നതിന്റെ ഉദ്ദേശ്യം, അതാണ് മദ്ഹബിലെ പ്രബല വിധി എന്ന തോന്നലുണ്ടാക്കുന്ന വിധം അത് പറയാൻ പാടില്ലെന്നാണ്. അതേസമയം പ്രബലമല്ലെന്ന കാര്യം അറിയിച്ചുകൊണ്ട് അതനുസരിച്ച് പ്രവർത്തിക്കൽ അനുവദനീയമാണെന്ന് പറഞ്ഞുകൊടുക്കുന്നതിന് വിരോധമില്ല. അത്യാവശ്യമുണ്ടാകുമ്പോൾ പ്രത്യേകിച്ചും. പ്രബലമല്ലാത്ത വിധികളും ഇമാമുകൾ പറയുകയും അതനുസരിച്ച് പ്രവർത്തിക്കൽ അനുവദനീയമാണെന്ന് അവർ വ്യക്തമാക്കുകയും ചെയ്തതിൽ നിന്നു തന്നെ ഇക്കാര്യം വ്യക്തമാണ് (അൽഫവാഇദുൽ മദനിയ്യ പേ. 232).


ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി

സാനിറ്റൈസർ നജസാണോ?

 

സാനിറ്റൈസർ നജസാണെന്നും അല്ലെന്നും പറഞ്ഞു കേൾക്കുന്നു. ഏതാണ് ശരി. നജസാണെങ്കിൽ അതിന് എന്തെങ്കിലും ഇളവുണ്ടോ?


സാനിറ്റൈസറുകളിൽ ആൽക്കഹോൾ ഉണ്ടെന്നും അത് സാധാരണ മദ്യത്തിൽ ഉപയോഗിക്കപ്പെടാത്തതും മാരക വിഷമാണെങ്കിലും അതും ലഹരി ദ്രാവകമാണെന്നുമാണ് അറിയാൻ കഴിഞ്ഞത്. അതനുസരിച്ച് സാനിറ്റൈസർ നജസാവുന്നു. ലഹരി ദ്രാവകങ്ങളും അതു ചേർന്ന വസ്തുക്കളും നജസാണ്.

നജസാണെങ്കിലും അനിവാര്യ ഘട്ടങ്ങളിൽ അതുപയോഗിക്കൽ അനുവദനീയമാണ്. പക്ഷേ, നിസ്‌കാരത്തിന് മുമ്പ് ശുദ്ധിയാക്കേണ്ടതാണ്.

എന്നാൽ നജസാണെന്ന പ്രചാരണമുണ്ടെങ്കിലും നജസാണെന്ന് ഉറപ്പില്ലാത്ത വസ്തുക്കളെ കുറിച്ച് പണ്ഡിതർക്കിടയിൽ രണ്ടഭിപ്രായങ്ങളുണ്ട്. അതിൽ പ്രബലമായത് അത് ശുദ്ധിയുള്ളതാണെന്ന നിലയിൽ ഉപയോഗിക്കാമെന്നാണെന്ന് കർമശാസ്ത്ര ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്.


ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി

പരസ്പരം ഇഷ്ടത്തിലായിരുന്ന സ്ത്രീയും പുരുഷനും വിവാഹത്തിനു മുമ്പ് ജനിച്ച പെൺകുട്ടിയെ വിവാഹം ചെയ്തു കൊടുക്കാൻ ആ പുരുഷന് പറ്റുമോ.


പരസ്പരം ഇഷ്ടത്തിലായിരുന്ന സ്ത്രീയും പുരുഷനും വിവാഹത്തിനു മുമ്പ് ജനിച്ച പെൺകുട്ടിയെ വിവാഹം ചെയ്തു കൊടുക്കാൻ ആ പുരുഷന് പറ്റുമോ. അതിന് ഇസ്‌ലാമികമായി തടസ്സമുണ്ടോ? അത്തരം സാഹചര്യത്തിലുള്ള ഒരാൾ എന്തു ചെയ്യണം. ഈ മകൾക്കും പിതാവിനും പരസ്പരം അനന്തര സ്വത്തിന് അവകാശമുണ്ടോ? 


ആ പുരുഷൻ പ്രസ്തുത പെൺകുട്ടിയുടെ പിതാവല്ല. അതിനാൽ അവളെ നികാഹ് ചെയ്തു കൊടുക്കാൻ അദ്ദേഹത്തിന് അധികാരമില്ല. വ്യഭിചാരത്തിൽ ജനിച്ച കുട്ടിക്ക് പിതാവും പിതൃബന്ധുക്കളുമില്ലാത്തതിനാൽ അവളെ നികാഹ് ചെയ്തു കൊടുക്കാനുള്ള അനുവാദം ഖാളിക്കാണ്. ഖാളി നേരിട്ടോ പ്രതിനിധി മുഖേനയോ നികാഹ് ചെയ്തു കൊടുക്കേണ്ടതാണ്. അവളുടെ നികാഹ് നടത്താൻ ഖാളിയുമായി ബന്ധപ്പെടുകയാണ് വേണ്ടത്.

ആ പുരുഷനും അവളും തമ്മിൽ അനന്തരാവകാശമുണ്ടാവുകയില്ല. കാരണം അവർ തമ്മിൽ പിതൃ-പുത്ര ബന്ധമില്ല. വ്യഭിചാരത്തിൽ ജനിച്ച കുട്ടിയുടെ ജനനത്തിന് കാരണക്കാരനായ പുരുഷനെ ഇസ്‌ലാമിക നിയമമനുസരിച്ച് ആ കുട്ടിയുടെ പിതാവായി അംഗീകരിക്കില്ല.


ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി

സമ്പർക്കം വഴി ജീവിച്ചിരിക്കുന്നവർക്ക് രോഗം പകരാതിരിക്കാൻ വേണ്ടി മയ്യിത്തിനെ കരിക്കണമെന്ന് നിർദേശിക്കപ്പെട്ടാൽ അങ്ങനെ ചെയ്യാമോ?

 

പറ്റില്ല. മയ്യിത്തിനെ കരിച്ചുകളയൽ നിഷിദ്ധമാണ്. രോഗം പകരാതിരിക്കാനുള്ള രക്ഷാ മാർഗങ്ങൾ സ്വീകരിച്ച് മയ്യിത്തിനെ ഖബറടക്കേണ്ടതാണ്.


ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി

Saturday 21 November 2020

സ്വവര്‍ഗരതിയും ഇസ്‌ലാമും

 

സ്വവര്‍ഗരതി എന്ന പദം വിശാലാര്‍ത്ഥത്തില്‍ സ്വന്തം വര്‍ഗത്തില്‍ പെട്ട ഇണയോടുമാത്രം ലൈംഗിക ബന്ധം പുലര്‍ത്തുന്നവരെയും ഇരു വര്‍ഗത്തില്‍ പെട്ടവരോടും വിഷയ സുഖത്തിലേര്‍പ്പെടുന്നവരെയും ദ്യോതിപ്പിക്കുന്നു (ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി 1983-ആം പേജ് നോക്കുക). 

പോയ കാലങ്ങളില്‍ നിന്നു ഭിന്നമായി, സ്വവര്‍ഗാനുരാഗികള്‍ക്ക് ഇന്നു ലോകത്ത് സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുകയാണ്. സ്വവര്‍ഗരതി തൃഷ്ണ മാനസിക വൈകല്യമായി കണ്ട് ചികിത്സ നേടുന്നതിന് പകരം ഇതിന് സ്വാഭാവിക പരികല്‍പന നല്‍കി സാധൂകരിച്ചെടുക്കാനും അങ്ങനെ തങ്ങളുടെ ഈ ഹീന ചെയ്തിയില്‍ നിര്‍ലജ്ജം സ്വൈരവിഹാരം നടത്താനും പരിഷ്കൃതമായ പല രീതികളും അവര്‍ ആവിഷ്കരിക്കുന്നു.ലിംഗ വിവേചനത്തിന്റെയും മുന്‍വിധിയുടെയും ഇരകളായി സ്വയം അവതരിപ്പിച്ച് സ്വവര്‍ഗ വേഴ്ചക്കും സ്വവര്‍ഗ വിവാഹത്തിനും നിയമ സാധുത കൈവരിക്കാന്‍ നിയമ നിര്‍മാണ സഭകളെയും ഭരണകൂടങ്ങളെയും സ്വാധീനിക്കുന്നു. 

അതിനു പുറമെ, സ്വവര്‍ഗരതിയെ ജന്മനാലുള്ള ജനിതകമായ ഒരു പ്രവണതയായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഗവേഷണങ്ങള്‍ക്ക് വന്‍ ഫണ്ടുനല്‍കി പ്രോല്‍സാഹിപ്പിച്ച് ഈ വൃത്തികെട്ട ഏര്‍പ്പാടിന് വിശുദ്ധിയുടെ പരിവേഷം നല്‍കാനുള്ള ഗൂഢനീക്കങ്ങളും ലോകത്തു നടക്കുന്നു.’ക്ലോസറ്റില്‍ നിന്നും പുറത്തുവരിക’ എന്ന ആലങ്കാരിക പ്രയോഗം പ്രഘോഷിച്ച് സ്വവര്‍ഗരതിക്കാരെ പരസ്യമായി രംഗത്തിറക്കാനും അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിക്കാനും വലിയൊരു ശൃംഖല തന്നെ ഇന്നു പ്രവര്‍ത്തിക്കുന്നുണ്ട്.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ (സ്വവര്‍ഗരതിക്കാരായതില്‍ അഭിമാനം കൊണ്ടുള്ള പരേഡ്) എന്ന പേരില്‍ സമുദായങ്ങളെയും അനുകൂലികളെയും ഒന്നടങ്കം സംഘടിപ്പിച്ച് വര്‍ഷാവര്‍ഷം വന്‍ ആഘോഷ പരിപാടികളും പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് ഘോഷയാത്രകളും ഏറെക്കാലമായി നടക്കുന്നു. തികഞ്ഞ മീഡിയാ കവറേജും ഇവക്കു ലഭിക്കുന്നു. ദൈവികമായ സകല സനാതന മൂല്യങ്ങളെയും പഴഞ്ചനായി കാണുകയും അങ്ങേയറ്റം സെക്കുലർ മനഃസ്ഥിതി വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന ആധുനിക കാമ്പസുകളില്‍ നിന്ന് സ്വവര്‍ഗരതിയുടെ സാധുതക്കുവേണ്ടിയുള്ള മുറവിളികളുയര്‍ന്നു കൊണ്ടിരിക്കുന്നു എന്ന സത്യവും നാം തിരിച്ചറിയണം.

ഇതിന്റെയെല്ലാം ഫലമായി ഇന്ന് അര്‍ജന്‍റീന, ബെല്‍ജിയം, ബ്രസീല്‍, പോര്‍ച്ചുഗല്‍, സ്പെയിന്‍, കാനഡ, ഡെന്‍മാര്‍ക്, ഫ്രാന്‍സ്, മെക്സിക്കോ, പോളണ്ട്, ന്യൂസിലാന്‍ഡ്, നോര്‍വെ, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, യു കെ യിലെ ഇംഗ്ലണ്ട് & വെയില്‍സ്, അമേരിക്കയിലെ 20 ലേറെ സ്റ്റേറ്റുകള്‍, ഉറുഗ്വെ തുടങ്ങിയ ഇടങ്ങളില്‍ സ്വവര്‍ഗരതിയും സ്വവര്‍ഗ വിവാഹവും നിയമാനുസൃതമാക്കിയിരിക്കുന്നു എന്നു കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ സംഗതി എത്രമാത്രം വഷളായിരിക്കുന്നു എന്ന് മനസ്സിലാകും.

1976ല്‍ അമേരിക്കന്‍ സൈക്കാട്രിക് അസോസിയേഷന്‍ സ്വവര്‍ഗരതിയെ മാറ്റിയെടുക്കാവുന്ന രോഗമായി ഗണിക്കാനൊക്കില്ല, പ്രത്യുത അത് ഒരു ലൈംഗിക രൂപാന്തരമാണ് എന്നു പ്രഖ്യാപിച്ചതു മുതല്‍ സജീവമാകാന്‍ തുടങ്ങിയ സ്വവര്‍ഗാനുരാഗികളുടെ ഇടപെടലുകള്‍ ഇന്ന് പോപ്പടക്കമുള്ള മതമേലാധ്യക്ഷന്‍മാരുടെ വരെ അംഗീകാരം നേടിയിരിക്കുന്നു.

ഇന്ത്യയിൽ സ്വവർഗരതി 2018 സെപ്റ്റംബർ ആദ്യ വാരത്തിനു മുൻപ് വരെ ക്രിമിനൽ കുറ്റമായിരുന്നു . ക്രിമിനല്‍ കുറ്റം ആക്കുന്ന 

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് സുപ്രീം കോടതി 2018 ഇൽ റദ്ദാക്കുകയുണ്ടായി.

ലോകത്തിലെ ചില രാജ്യങ്ങള്‍ സ്വവര്‍ഗ വിവാഹത്തിന് അനുവാദം കൊടുത്തിട്ടുണ്ട്. 1989  ല്‍ ഡെന്മാർക്കാണ് സ്വവര്‍ഗ രതിക്ക് ഒന്നാമതായി  നിയമാംഗീകാരം നല്‍കിയത്. ഏഴ് വര്‍ഷത്തിനു ശേഷം നോര്‍വ്വെ, സ്വീഡന്‍, ഐസ്ലാന്റ്.

പിന്നീട് ആറു വര്‍ഷത്തിനു ശേഷം ഫിന്‍ലാന്റിൽ നിയമപരമായി അംഗീകരിച്ചു.

 2001 ല്‍ നെതര്‍ലാന്റും, 2003 ല്‍ ബെല്‍ജിയവും, 2004 ല്‍ ന്യുസിലാന്‍റും, 2005 ല്‍ സ്പെയിനും, കാനഡയും, ദക്ഷിണാഫ്രിക്കയും,  ഇതേ പാത സ്വീകരിച്ചു. 

ഒടുവിലിതാ നമ്മുടെ രാജ്യവും!!!!!!!!!!!

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് പ്രകാരം സ്വവർഗ രതി ക്രിമിനൽ കുറ്റമായിരുന്നു. മെക്കാളാ പ്രഭുവാണ് ഈ നിയമം കൊണ്ട് വന്നത്.  

സ്വവര്‍ഗ രതിക്ക് അംഗീകാരം നല്‍കിയതോടെ സ്വവര്‍ഗ ലൈംഗീകത അംഗീകരിക്കുന്ന 127 മത്തെ രാജ്യമായി ഇന്ത്യ മാറി. 


സ്വവര്‍ഗരതിയും ഇസ്‌ലാമും

മനുഷ്യ ജീവിതത്തെ സ്പര്‍ശിക്കുന്ന നിഖില കാര്യങ്ങളിലും വിശുദ്ധ ഇസ്‌ലാമിന് വ്യക്തമായ കാഴ്ച്ചപ്പാടും പ്രായോഗികമായ സമീപനവുമുണ്ട്. സ്വവര്‍ഗരതി യുടെ കാര്യത്തിലും അതേ. വിശുദ്ധ ഖുര്‍ആനും തിരു സുന്നത്തും അതിനെ സ്രഷ്ടാവിന്റെയടുക്കല്‍ വലിയ ശിക്ഷ ലഭിക്കാന്‍ പോന്ന പ്രകൃതിയുടെ ചിട്ടക്കു നിരക്കാത്ത അതിരുകടന്ന പ്രവര്‍ത്തനമായി എണ്ണുന്നു. ഇസ്‌ലാമിലെ മുഴുവന്‍ കര്‍മശാസ്ത്ര മദ്ഹബുകളിലും സ്വവര്‍ഗരതിയും അതിലേക്കു കൊെണ്ടത്തിക്കുന്ന കാരണങ്ങളും ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സ്വവര്‍ഗരതി വമ്പാപങ്ങളില്‍ പെട്ടതാണെന്ന് പണ്ഡിതന്‍മാര്‍ ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. സ്വവര്‍ഗരതിക്കാര്‍ക്കു ഇസ്‌ലാമിക ശരീഅത്ത് പ്രകാരം നടപ്പിലാക്കേണ്ട ശിക്ഷാക്രമത്തില്‍ ചില അഭിപ്രായാന്തരങ്ങളുണ്ടെന്നു മാത്രം. ശാഫിഈ മദ്ഹബു പ്രകാരം വ്യഭിചാരത്തിന്റെ അതേ ശിക്ഷ (വിവാഹിതരായ പുരുഷന്മാരാണെങ്കില്‍ എറിഞ്ഞു കൊല്ലുക, അവിവാഹിതരാണെങ്കില്‍ നൂറ് അടി നല്‍കി ഒരു വര്‍ഷത്തേക്കു നാടുകടത്തുക) നല്‍കേണ്ടതാണ്.

മനുഷ്യരാരും തന്നെ പ്രകൃത്യാ സ്വവര്‍ഗാനുരാഗികളല്ലെന്ന് ഇസ്‌ലാമിക പണ്ഡിത ലോകം നിരീക്ഷിക്കുന്നു. സ്വവര്‍ഗരതി യഥാര്‍ത്ഥത്തില്‍ ധാര്‍മികമായ ക്രമഭംഗമാണ്. കൊടിയ പാപവും പ്രകൃതിവിരുദ്ധവുമാണ്. മനുഷ്യന്റെ നാണത്തെ അത് വലിച്ചൂരുന്നു. സ്വഭാവത്തെ ദുഷിപ്പിക്കുകയും മനസ്സിനെ മലിനമാക്കുകയും ചെയ്യും. മാറ്റിയെടുക്കാനാവാത്ത ഒരു രോഗമല്ലത്. കാരണം ഒരു വ്യക്തിയും സ്വവര്‍ഗാനുരാഗിയായി ജനിക്കുന്നില്ല. ഒരു കള്ളനായോ നുണയനായോ കൊലയാളിയായോ ജനിക്കാത്ത പോലെ. സാഹചര്യങ്ങള്‍ക്കടിപ്പെട്ട് കൃത്യമായ മാര്‍ഗദര്‍ശനമോ മൂല്യബോധമോ ലഭിക്കാത്തതാണ് പലരും ഈ ദുര്‍വൃത്തിയില്‍ അഭിരമിക്കാന്‍ കാരണം.  

ഇസ്‌ലാമില്‍ ലൈംഗിക സംഭോഗം സാധുവാകുന്നത് വിവാഹത്തിലൂടെയാണ്. സാമൂഹിക സ്ഥാപനമായ കുടുംബ വ്യവസ്ഥിതിയുടെ സുസ്ഥാപിതമായ നിലനില്‍പ്പാണ് ഇസ്‌ലാം ലക്ഷ്യമിടുന്നത്. കുടുംബം എന്ന സ്ഥാപനത്തിന്റെ അടിത്തറയാണ് വിവാഹം. അതു സ്ത്രീയും പുരുഷനും തമ്മിലായിരിക്കണമെന്ന് മതം നിഷ്കര്‍ഷിക്കുന്നു. മറിച്ചുള്ളതിന് വിവാഹമെന്ന് പറയില്ല.


സ്വവര്‍ഗരതിയെന്ന ഹീനകൃത്യത്തെ കുറിച്ച് പറയുന്ന ധാരാളം ഹദീസുകള്‍ കാണാം. ജാബിര്‍ (റ) നിവേദനം. നബി(സ്വ) പറഞ്ഞു: എന്റെ സമുദായത്തിന്റെ കാര്യത്തില്‍ ഞാനേറ്റവും ഭയക്കുന്നത് ലൂത്ത് നബി(അ)യുടെ സമുദായത്തിന്റെ ചെയ്തിയാണ് (തുര്‍മുദി, ഇബ്നുമാജ).

ആ കൃത്യം ചെയ്യുന്നവരുടെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടാവട്ടെ എന്ന് മൂന്നു പ്രാവശ്യം അവിടുന്ന് പ്രാര്‍ത്ഥിച്ചതായി ഹദീസില്‍ വന്നിട്ടുണ്ട്. 

ഇമാം ബൈഹഖി ഉദ്ധരിക്കുന്ന ഒരു ഹദീസിന്റെ സാരം ഇപ്രകാരമാണ്: നാലു വിഭാഗം ആളുകളുണ്ട്. അവർക്ക് നേരം വെളുക്കുന്നതും വൈകുന്നേരമാകുന്നതും അല്ലാഹുവിന്റെ കോപത്തിലായാണ്. സ്ത്രീകളെപ്പോലെ നടക്കുന്ന പുരുഷൻമാരും പുരുഷൻമാരെപ്പോലെ നടക്കുന്ന സ്ത്രീകളും കാമപൂർത്തീകരണത്തിന് മൃഗങ്ങളെ പ്രാപിക്കുന്നവരും പുരുഷൻമാരുമായി ലൈംഗിക ബന്ധം പുലർത്തുന്ന പുരുഷന്മാരുമാണവർ.

 “ലൂത്വിന്‍റെ സമുദായം ചെയ്ത തിന്മ ചെയ്യുന്നവരെ അല്ലാഹു ശപിക്കട്ടെ. മൃഗങ്ങളെ കാമ നിവൃത്തിക്ക് വേണ്ടി ഉപയോഗിക്കുന്നവരെയും അല്ലാഹു ശപിക്കട്ടെ (നബി (സ) ഇത്  മൂന്ന് തവണ ആവര്‍ത്തിച്ചു) (തുര്‍മുദി, ഇബ്നുമാജ). 

“കാമപൂര്‍ത്തിക്കായി പുരുഷന്‍ പുരുഷനെ സമീപിക്കുന്നതും സ്ത്രീ സ്ത്രീയെ സമീപിക്കുന്നതും വ്യഭിചാരമാകുന്നു” (ബൈഹഖി). 

പുരുഷ സ്വവര്‍ഗരതിക്ക് അറബിയില്‍ ലിവാത്വ് എന്നും സ്ത്രീകള്‍ തമ്മിലുള്ള സുരത വേഴ്ചക്ക് സിഹാഖ് എന്നും പറയുന്നു. സ്ത്രീകളുടെ സിഹാഖ് അവര്‍ക്കിടയിലുള്ള വ്യഭിചാരമാണെന്നും അവരുടെ ശഹാദത്തു അല്ലാഹു സ്വീകരിക്കില്ലെന്നും തിരുനബി(സ്വ) താക്കീതു ചെയ്തിട്ടുണ്ട്.

ഇസ്‌ലാമിക നിയമമനുസരിച്ച് സ്വവര്‍ഗരതി കുറ്റകരവും ശിക്ഷാര്‍ഹവുമായ പാപമാണ്. അഞ്ചുസ്ഥലത്ത് ഖുര്‍ആനില്‍ ഇവരുടെ സ്വഭാവവിശേഷണങ്ങളെ പറ്റി  വിവരിക്കുന്നതു കാണാം. പ്രവാചകന്‍ ലൂത്വ് നബിയുടെ സമുദായത്തെക്കുറിച്ചുള്ള ഖുര്‍ആനിന്റെ നിരൂപണങ്ങള്‍ അവരുടെ പ്രകൃതിവിരുദ്ധ സമീപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. ലൂത്തിനെയും നാം നിയോഗിച്ചു. അദ്ദേഹം തന്റെ ജനത്തോട് പറഞ്ഞതോര്‍ക്കുക: നിങ്ങള്‍ക്കു മുമ്പ് ലോകരിലാരും ചെയ്തിട്ടില്ലാത്ത നീചവൃത്തിയിലാണോ നിങ്ങളേര്‍പ്പെട്ടിരിക്കുന്നത്?നിങ്ങള്‍ സ്ത്രീകളെ ഒഴിവാക്കി ഭോഗേച്ഛയോടെ പുരുഷന്മാരെ സമീപിക്കുന്നു. അല്ല; നിങ്ങള്‍ കൊടിയ അതിക്രമികള്‍ തന്നെ.'(27:55)

മാലോകരില്‍ കാമശമനത്തിന് വേണ്ടി നിങ്ങള്‍ പുരുഷന്മാരെ സമീപിക്കുകയാണോ?നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്കായി സൃഷ്ടിച്ചുതന്ന നിങ്ങളുടെ ഇണകളെ ഉപേക്ഷിക്കുകയും? നിങ്ങള്‍ പരിധിവിട്ട ജനംതന്നെ.അവര്‍ പറഞ്ഞു: ലൂത്വേ, നീ ഇത് നിര്‍ത്തുന്നില്ലെങ്കില്‍ ഞങ്ങളുടെ നാട്ടില്‍നിന്ന് പുറത്താക്കപ്പെടുന്നവരില്‍ നീയുമുണ്ടാകും.(7:81,82)

നാം അവരുടെ മേല്‍ ഒരുതരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക(7 : 48)

സ്വവര്‍ഗരതിയിലേര്‍പ്പെടുന്നവര്‍ കുറ്റവാളികളാണെന്നും അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് ലോകത്ത് അതുവരെ ചെയ്തിട്ടില്ലാത്ത അതീവ നികൃഷ്ട കാര്യങ്ങളാണെന്നും അതിലേര്‍പ്പെട്ടവര്‍ ഒരുതരം ലഹരിയിലാണെന്നും ഈ വചനങ്ങള്‍ വ്യക്തമാക്കുന്നു. ഒരു അധര്‍മ്മത്തെ വിളിക്കാവുന്ന പദങ്ങളെല്ലാം ഖുര്‍ആന്‍ സ്വവര്‍ഗരതിക്കെതിരെ പ്രയോഗിച്ചിട്ടുണ്ടെന്ന് നമുക്ക് കാണാം. പ്രകൃതി വിരുദ്ധവും മനുഷ്യത്വ രഹിതവും കാമത്തില്‍ മാത്രം കേന്ദ്രീകൃതവുമായ സ്വവര്‍ഗരതിയെ ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഇസ് ലാമിന്റെത് എന്നര്‍ഥം. പ്രവാചകന്‍ പറഞ്ഞു.ലൂത്തിന്റെ സമുദായം ചെയ്ത തിന്മയാണ് എന്റെ ജനതയില്‍ ഞാന്‍ ഏറ്റവും  ഭയപ്പെടുന്നത്'(തിര്‍മുദി). 

സ്വവര്‍ഗരതിയെ വ്യഭിചാരത്തോട് സമാനമാക്കിയിട്ടാണ് മുന്‍കാല പണ്ഡിതന്മാര്‍ പരിഗണിച്ചത്. അബൂബക്കര്‍(റ) ന്റെ കാലത്ത് സ്വവര്‍ഗഭോഗികള്‍ക്ക് എന്ത് ശിക്ഷ നല്‍കണമെന്ന ചര്‍ച്ചഉയരുകയും അലി(റ) അവരെ കത്തിച്ചുകളയാന്‍ വേണ്ടി നിര്‍ദ്ദേശിച്ച സംഭവവും ഫത്ഹുല്‍ ഖദീറില്‍ ഇമാം ഹുമാം രേഖപ്പെടുത്തിയിട്ടുണ്ട്. സാഹചര്യങ്ങളെ കുറിച്ച് പഠിച്ച ശേഷം ഉചിതമായ ശിക്ഷ ന്യായാധിപന് തീരുമാനിക്കുകയാണ് വേണ്ടതെന്ന് ഇമാം അബൂഹനീഫ റഹ് അഭിപ്രായപ്പെടുകയുണ്ടായി.

സ്വവര്‍ഗരതി ഇസ്‌ലാമിക പണ്ഡിതന്മാരുടെ വീക്ഷണമനുസരിച്ച് വലിയ പാപവും ശിക്ഷാര്‍ഹവുമാണ്. ഇത് നിരോധിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. വ്യക്തിയുടെയും സമൂഹത്തിന്റെയും  ആരോഗ്യത്തിന് ഹാനികരമാണിത്. സമൂഹത്തില്‍ ധാര്‍മിക തകര്‍ച്ചക്കും ലൈംഗിക അരാചകത്വത്തിനും ഇത് വഴിയൊരുക്കും. മാത്രമല്ല, ലൈംഗികവും ആരോഗ്യപരവും മാനസികവുമായ നിരവധി  രോഗങ്ങള്‍ക്കിത് ഇടയാക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരു പോലെ ഇത് അപമാനകരമാണിത്.


സ്വവർഗരതിയും രോഗങ്ങളും

സ്വവര്‍ഗരതി അത്യധികം അപകടകരമായ നിരവധി പ്രശ്നങ്ങള്‍ക്ക് ഹേതുകരമാണ്. ഒന്നാമതായി കുടുംബമെന്ന പവിത്രമായ വ്യവസ്ഥിതിയുടെ വിനാശത്തിന് അത് നിമിത്തമാകുന്നു. പലരാജ്യങ്ങളും സ്വവര്‍ഗരതിക്കും സ്വവര്‍ഗവിവാഹത്തിനും അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും പഠനങ്ങള്‍ തെളിയിക്കുന്നത് അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഇത്തരം ബന്ധങ്ങള്‍ നിലനില്‍ക്കുന്നില്ല എന്നാണ്. 

ഡേവിഡ് പി മാക്വേര്‍ട്ടര്‍, ആന്‍ഡ്രൂ എം മാറ്റിന്‍സണ്‍ എന്നിവര്‍ തയ്യാറാക്കിയ ദ മെയില്‍ കപ്ള്‍ എന്ന ഗവേഷണ ഗ്രന്ഥത്തില്‍ ഒന്നു മുതല്‍ മുപ്പതു വര്‍ഷമായെന്നു പറയുന്ന 156 പുരുഷസ്വവര്‍ഗ ജോടികളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ടു ചെയ്തത്, അവരില്‍ ഭൂരിഭാഗവും അഞ്ചു വര്‍ഷത്തില്‍ താഴെ മാത്രമേ ഒന്നിച്ചു ജീവിച്ചിട്ടുള്ളൂവെന്നും ഇണയോട് വിശ്വസ്ഥത പുലര്‍ത്തിയിട്ടുള്ളൂവെന്നുമാണ്. മറ്റുള്ളവര്‍ ഈ ബന്ധത്തിനു പുറമെ ഇതര ബന്ധങ്ങളുള്ളവരും അതില്‍ പരസ്പരം ധാരണയിലെത്തിക്കഴിയുന്നവരാണ്.

സ്വവര്‍ഗരതി ജോടികള്‍ക്കിടയിലുള്ള ആഭ്യന്തര പ്രശ്നങ്ങളും സംഘട്ടനങ്ങളും മറ്റുള്ളവരില്‍ കാണുന്നതിനേക്കാള്‍ ഇരട്ടിയാണെന്നും കണ്ടെത്തിയിരിക്കുന്നു. കടുത്ത മാനസിക പിരിമുറുക്കവും ആത്മഹത്യാ പ്രവണതയും അത്തരക്കാരില്‍ കൂടുതലാണ്. മാത്രമല്ല, സ്വവര്‍ഗരതിക്കാര്‍ വളര്‍ത്തുന്ന ദത്തുമക്കളുടെ ശാരീരിക മാനസിക വളര്‍ച്ച ചോദ്യചിഹ്നമായി കിടക്കുകയുമാണ്. കൊടിയ മാനസിക സംഘര്‍ഷങ്ങളും സ്വഭാവ വൈകല്യങ്ങളും അവര്‍ അനുഭവിക്കുന്നവരായി പഠനങ്ങള്‍ തെളിയിക്കുന്നു. ചുരുക്കത്തില്‍ സമാധാനത്തോടെയുള്ള കൂട്ടു ജീവിതം സ്വവര്‍ഗരതിക്കാരായ പങ്കാളികള്‍ക്ക് ഒരിക്കലും സാധ്യമല്ല. പിന്നെന്തിനിത് പ്രോത്സാഹിപ്പിക്കണം? കേവലം ക്ഷണഭംഗുരമായ ആസ്വാദനത്തിനോ?!!

അതിനു പുറമെ, മാരകവും അറപ്പുളവാക്കുന്നതുമായ നിരവധി അസുഖങ്ങള്‍ക്ക് സ്വവര്‍ഗരതി വഴിവെക്കുന്നു. വിനാശകാരിയായ എയ്ഡ്സ്, ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുഴകളും വീക്കങ്ങളും ഉണ്ടാക്കുന്ന 70 ലേറെ വൈറസുകളുടെ സമാഹാരമായ എച് വി പി, ഹെപാറ്റിറ്റിസ് അഥവാ കരള്‍ വീക്കം, ജനനേന്ദ്രിയ ഭാഗത്തുണ്ടാകുന്ന ഗൊണേറിയ, ഗൗരവമായ മാനസിക ക്രമഭംഗവും ഹൃദയ അസ്വാഭാവികത്വവും അന്ധതയും ഉണ്ടാക്കുന്ന ശരീരത്തിലുടനീളം പരക്കാവുന്ന സിഫിലിസ് അഥവാ പറങ്കിപ്പുണ്ണ്, ഷാന്‍ക്രോയിഡ്, കാന്‍ഡിഡിയാസിസ്, ക്ലമിഡിയ, സ്കെയ്ബിസ്, ഗുദാര്‍ബുദം തുടങ്ങി കടുത്ത നിരവധി ലൈംഗിക രോഗങ്ങള്‍ക്ക് സ്വവര്‍ഗരതി മുഖ്യ കാരണമാണെന്ന് വ്യൈശാസ്ത്രത്തിന്റെ ഏകാഭിപ്രായം. ഒരു രോഗത്തില്‍ നിന്നു മറ്റൊന്നിലേക്ക്, ഒരു വിപത്തില്‍ നിന്നു മറ്റൊന്നിലേക്ക് എന്ന ദൈന്യമായ അവസ്ഥയായിരിക്കും ഫലം.


മനുസ്മൃതി പറയുന്നത്

കനൈ്യവ കന്യാം യാ കുര്യാത്തസ്യാഃ സ്യാദ്വിശതോ ദമഃ
ശുല്‍ക്കം ച ദ്വിഗുണം ദദ്യാച്ഛിഫാശ്ചൈ വാപ്‌നുയാദ്ദശ
യാ തു കന്യാം പ്രകുര്യാത് സ്ത്രീ സാസദ്യോ മൗണ്ഡ്യമര്‍ഹതി
അംഗുല്യോരേവ വാ ച്ഛേദം ഖരേണോദ്വഹനം തഥാ”

”ഒരു കന്യക തന്നെ മറ്റൊരു കന്യകയെ മേല്‍പ്പറഞ്ഞ രീതിയില്‍ ദുഷിപ്പിച്ചാല്‍ 200 പണം പിഴ കൊടുക്കണം. അവള്‍ ദുഷിപ്പിക്കപ്പെട്ട കന്യകയുടെ പിതാവിന് കന്യാശല്കത്തിന്റെ ഇരട്ടികൊടുക്കുകയും ചാട്ടയോ ചൂരലോ കൊണ്ട് പത്തടി കൊള്ളുകയും വേണം.

ഒരു കന്യകയെ ദുഷിപ്പിക്കുന്നതു സ്ത്രീയാണെങ്കില്‍ അവര്‍ ഉടന്‍തന്നെ ശിരോമുണ്ഡനമോ സാഹചര്യമനുസരിച്ച് രണ്ടംഗുലികളുടെ ഛേദനമോ അര്‍ഹിക്കുന്നു. അതുപോലെ തന്നെ ആ സ്ത്രീയെ കഴുതപ്പുറത്തു കയറ്റി രാജവീഥിയിലൂടെ സഞ്ചരിപ്പിക്കുകയും വേണം.” മനുസ്മൃതി 8:369,370.

സ്വവര്‍ഗഭോഗത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍ ജാതിഭ്രഷ്ടരായി കണക്കാക്കപ്പെടുമെന്നാണ് മനുനിയമം. ജാതിഭ്രഷ്ടരായിത്തീര്‍ന്നവര്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടതകള്‍ പരിഗണിച്ചാല്‍ ഇതൊരു കഠിനമായ ശിക്ഷ തന്നെയാണെന്ന് മനസ്സിലാക്കാം.

”ബ്രാഹ്മണസ്യ രുജഃകൃത്വാ ഘ്രാതിര ഘ്രേയ മദ്യയോഃ
ജൈഹ്മ്യം ച മൈഥുനം പുംസി ജാതി ഭ്രംശകരം സ്മൃതം”

”ബ്രാഹ്മണനെ(താഡനാദിയാല്‍) പീഡിപ്പിക്കുക. അഘ്രേയങ്ങളായ (മണക്കാന്‍ പാടില്ലാത്ത) ഉള്ളി, അമേദ്ധ്യം മുതലായവയും മദ്യവും മണപ്പിക്കുക, വക്രത, പുരുഷന്മാരുമായി പ്രകൃതിവിരുദ്ധമൈഥുനം എന്നിവ ജാതിഭ്രംശകരമായ പാതകമാണ്.” മനുസ്മൃതി 11:68.


ബൈബിൾ പറയുന്നത് 

”സ്ത്രീയോടുകൂടെയെന്നതുപോലെ പുരുഷനോടുകൂടെ നീ ശയിക്കരുത്. അതു മ്ലേച്ഛതയാകുന്നു.”(ലേവ്യ 18:22.)

”ഒരുവന്‍ സ്ത്രീയോടുകൂടെ എന്നപോലെ പുരുഷനോടുകൂടെ ശയിച്ചാല്‍ ഇരുവരും ഹീനമായ പ്രവൃത്തിയാണു ചെയ്യുന്നത്. അവരെ വധിക്കണം. അവരുടെ രക്തം അവരുടെമേല്‍ ആയിരിക്കട്ടെ.”ലേവ്യ 20:13.

”അനീതി പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങള്‍ അറിയുന്നില്ലേ! നിങ്ങള്‍ വഞ്ചിതരാകരുത്. അസന്മാര്‍ഗ്ഗികളും വിഗ്രഹാരാധകരും വ്യഭിചാരികളും സ്വവര്‍ഗഭോഗികളും കള്ളന്മാരും അത്യാഗ്രഹികളും മദ്യപന്മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല. നിങ്ങളില്‍ ചിലര്‍ ഇത്തരക്കാരായിരുന്നു.” കൊരിന്ത്യര്‍ 6:9-10.

”അതുകൊണ്ട് ദൈവം അവരെ തങ്ങളുടെ ഭോഗാസക്തികളോടുകൂടെ ശരീരങ്ങള്‍ പരസ്പരം അപമാനിതമാക്കുന്നതിന് അശുദ്ധിക്ക് വിട്ടുകൊടുത്തു. എന്തെന്നാല്‍, അവര്‍ ദൈവത്തിന്റെ സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിച്ചു. അവര്‍ സ്രഷ്ടാവിലുമുപരി സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. അവിടുന്ന് എന്നേക്കും വാഴ്ത്തപ്പെട്ടവനാണ്, ആമേന്‍. 

അക്കാരണത്താല്‍ ദൈവം അവരെ നിന്ദ്യമായ വികാരങ്ങള്‍ക്കു വിട്ടുകൊടുത്തു. അവരുടെ സ്ത്രീകള്‍ സ്വാഭാവികബന്ധങ്ങള്‍ക്കു പകരം പ്രകൃതിവിരുദ്ധബന്ധങ്ങളിലേര്‍പ്പെട്ടു. അതുപോലെ പുരുഷന്മാര്‍ സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും പരസ്പരാസക്തിയില്‍ ജ്വലിച്ച് അന്യോന്യം ലജ്ജാകരകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. തങ്ങളുടെ തെറ്റിന് അര്‍ഹമായ ശിക്ഷ അവര്‍ക്ക് ലഭിച്ചു. ദൈവത്തെ അംഗീകരിക്കുന്നത് പോരായ്മയായി അവര്‍ കരുതിയതു നിമിത്തം അധമവികാരത്തിനും അനുചിത പ്രവൃത്തികള്‍ക്കും ദൈവം അവരെ വിട്ടുകൊടുത്തു. അവര്‍ എല്ലാ തരത്തിലുമുള്ള അനീതിയും ദുഷ്ടതയും അത്യാഗ്രഹവും തിന്മയും നിറഞ്ഞവരാണ്. അസൂയ, കൊലപാതകം, ഏഷണി, കലഹം, വഞ്ചന, പരദ്രോഹം എന്നിവയില്‍ അവര്‍ മുഴുകുന്നു. 

അവര്‍ പരദൂഷകരും ദൈവനിന്ദകരും ധിക്കാരികളും ഗര്‍വിഷ്ഠരും പൊങ്ങച്ചക്കാരും തിന്മകള്‍ ആസൂത്രണം ചെയ്യുന്നവരും മാതാപിതാക്കളെ അനുസരിക്കാത്തവരും ബുദ്ധിഹീനരും അവിശ്വസ്തരും ഹൃദയശൂന്യരും കരുണയില്ലാത്തവരും ആയിത്തീര്‍ന്നു. ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവര്‍ മരണാര്‍ഹരാണ് എന്ന ദൈവകല്‍പന അറിഞ്ഞിരുന്നിട്ടും അവര്‍ അവ ചെയ്യുന്നു; മാത്രമല്ല അങ്ങനെ ചെയ്യുന്നവരെ അംഗീകരിക്കുകയും ചെയ്യുന്നു.” റോമക്കാര്‍ 1:24-32.
******************************

സ്വവര്‍ഗ രതിയിലെ ബുദ്ധിശൂന്യതയെ പറ്റി പ്രസിദ്ധ പണ്ഡിതന്‍ ശാഹ് വലിയുല്ലാഹി (റ) പറയുന്നു: “ആണ്‍ വിഭാഗം സ്ത്രീകളുമായി മാത്രമാണ് ഇണ ചേരുന്നത്. അതാകുന്നു ശുദ്ധ പ്രകൃതം. സ്വവര്‍ഗ രതിയാകട്ടെ പ്രകൃതി വിരുദ്ധമാണ്. മൃഗങ്ങള്‍ പോലും അതിലേക്ക് തിരിഞ്ഞു നോക്കാറില്ല. അവപോലും പെണ്‍ വര്‍ഗത്തിന്‍റെ മുന്‍ പഴുത് മാത്രമേ ഭോഗബന്ധങ്ങള്‍ക്ക് ഉപയോഗിക്കാറുള്ളൂ. എന്നാല്‍ നികൃഷ്ട വികാരത്തിനടിമപ്പെട്ട മനുഷ്യര്‍ സ്വവര്‍ഗ ഭോഗത്തില്‍ രമിക്കുന്നു. മണ്ണും കരിയും തിന്നുന്ന സ്ഥാനമേ അവര്‍ക്കുള്ളൂ. ഇത്തരം പ്രകൃതി വിരുദ്ധ ലൈംഗികതയെ പുല്‍കുന്നവര്‍ സ്വയം തങ്ങളുടെ ദേഹക്കൂറുകളെ തകര്‍ക്കുകയും രോഗം ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു. മാത്രമല്ല, സന്താന പിറവിക്കു നിദാനമാകുന്ന പ്രകൃതി നിശ്ചിത മാര്‍ഗം കയ്യൊഴിച്ച് അല്ലാഹുവിന്‍റെ അജ്ഞതകളെ ലംഘിക്കുകയും അല്ലാഹുവിന്‍റെ ആജ്ഞകളെ ലംഘിക്കുകയും മനസ്സുകളില്‍ ഇരുള്‍ നിറക്കുന്ന തെമ്മാടികളാണവര്‍. അവര്‍ക്ക് നാണക്കേടോ ലജ്ജയോ കൂട്ടിനുണ്ടാവില്ല. അതാണ് ലൂത്വ് നബി(അ)യുടെ സമുദായത്തിന് സംഭവിച്ചത്. ഇത്തരം വ്യക്തിപരവും സാമൂഹികവുമായ വിവിധ കാരണങ്ങളാലാണ് സ്വവര്‍ഗ ഭോഗം നിഷിദ്ധമായത്” (ഹുജ്ജതുല്ലാഹില്‍ ബാലിഗ, 2/8). 

ലൂത്ത് നബി (അ) ന്റെ ചരിത്രം സ്വവർഗ്ഗാനുരാഗികൾക്കു ദുനിയാവിൽ തന്നെ എത്ര മാത്രം ശിക്ഷ കിട്ടുന്ന പാപമാണ് എന്ന് വിളിച്ചോതുന്നു . ആഖിറത്തിലെ കാര്യത്തെ പറ്റി പിന്നെ പറയണോ .ഇത്തരം മോശവും , വൈകൃതവുമായ തെറ്റുകളിൽ നിന്നും പൂർണ്ണമായും ഒഴിവായി നിൽക്കുവാൻ പടച്ച തമ്പുരാൻ നമുക്കേവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ 


കടപ്പാട് : മഹ്മൂദുല്‍ ഹസന്‍ അഹ്സനി മേല്‍മുറി, അബ്ദുല്‍ ബാരി കടിയങ്ങാട്

Friday 20 November 2020

ഉമ്മയോടുള്ള സ്നേഹവും ഉമ്മയുടെ ദുആയും

 

"എഴുപതോളം തവണ സ്വപ്നത്തിൽ ഞാൻ സ്വർഗം കണ്ടിട്ടുണ്ട്. ഇനിയും കാണാനാണ് പൂതി"


നന്നേ വയസ്സായിട്ടുണ്ടെന്റെ ഉമ്മാക്ക്. പ്രായാധിക്യം ആ ശരീരത്തെ നന്നായി തളർത്തിയിട്ടുണ്ട്. പ്രാഥമിക കർമ്മങ്ങൾ പോലും സ്വന്തമായി ചെയ്യാനാവാത്ത സ്ഥിതി. എന്നാലും ഞാനെന്റെ ഉമ്മാക്കുള്ള ഖിദ്മതിൽ ഒരു കുറവും വരുത്തീട്ടില്ല.

രാത്രി ഇരുട്ട് കനത്തു തുടങ്ങിയിട്ടുണ്ട്. ഉമ്മക്കുള്ള സേവനങ്ങളെല്ലാം ചെയ്ത് ഉറങ്ങാനായി കട്ടിലിൽ കിടത്തിയിരിക്കുകയാണ്. ഞാനാണെങ്കി പാതിരാത്രി പതിവായി ഞാൻ നിർവഹിക്കാറുള്ള ഔറാദുകൾക്കും നിസ്കാരങ്ങൾക്കും വേണ്ടിയുള്ള ഒരുക്കത്തിലും.

പെട്ടെന്നാണ് ഉമ്മ വിളിച്ചത്.

"മോനേ... ഇവിടെ വാ... ഇന്നെന്റെ കൂടെ ഉറങ്ങിക്കൂടേ..."

എന്റെ പതിവുകളെല്ലാം തെറ്റുമല്ലോ എന്ന ബേജാറുണ്ടെങ്കിലും ഉമ്മായുടെ ആ ആഗ്രഹം സാധിക്കട്ടെ എന്ന് തന്നെയായിരുന്നു മനസ്സിൽ.

ഞാനുമ്മക്കൊപ്പം കിടന്നു. എന്റെ ഒരു കൈ ഉമ്മയുടെ തലക്കടിയിൽ വെച്ചിട്ട് മറു കൈ കൊണ്ട് ഉമ്മയുടെ പുറത്ത് മെല്ലെ മെല്ലെ തടവിക്കൊണ്ടിരുന്നു. ഉമ്മയുടെ ഉറക്കിന് ഭംഗം വരാത്ത വിധത്തിൽ ഞാൻ സൂറതുൽ ഇഖ്ലാസ്വ് മന്ത്രിച്ചു കൊണ്ടേയിരുന്നു. 

അധികനേരമായിട്ടില്ല. 

ഉമ്മാന്റെ തലക്കടിയിൽ വെച്ച കൈ വേദനയെടുത്തു തുടങ്ങി. വേദന പെരുത്തുകൊണ്ടേയിരുന്നു. കൈയിലെ രക്തയോട്ടം നിന്നു. കൈ പൂർണമായി മരവിക്കുന്ന സ്ഥിതിയിലേക്കെത്തി.

"കൈ എന്റേതാണ്. പക്ഷേ, ഉമ്മാക്കുള്ള സേവനം അല്ലാഹുവിനുള്ളതാണ്" ഞാനെന്റെ മനസ്സിൽ മന്ത്രിച്ചു.

ഉമ്മ നന്നായുറങ്ങി. എനിക്കാണെങ്കി ഉറക്കം വന്നതേയില്ല. 

സുബ്ഹിയുടെ സമയമായി. എന്റെ സൂറതുൽ ഇഖ്ലാസ്വ് പതിനായിരം കവിഞ്ഞു. ഉമ്മ എഴുന്നേറ്റു. കൂടെ ഞാനും.

ഞാനെന്റെ കൈ അനക്കാൻ നോക്കി. ആവുന്നില്ല. ഒരു പാട് നേരമങ്ങനെ കഴിഞ്ഞു. കൈയ്യിന്റെ അസ്വസ്ഥത ഉമ്മയെ അറിയിച്ചിട്ടില്ല. 

പിന്നെ ഞാൻ കേൾക്കുന്നത് ഉമ്മയുടെ പ്രാർത്ഥനയാണ്.


"اللهم اني قد رضيت عن ابي يزيد فارض عنه"


(അല്ലാഹ്; അബൂയസീദിൽ എനിക്ക് തൃപ്തിയായി. നീയും തൃപ്തിപെടണേ....)

*"എനിക്കുറപ്പുണ്ട്; എന്റെ ഉമ്മയുടെ ആ ദുആ പടച്ചവൻ സ്വീകരിച്ചിട്ടുണ്ടെന്ന്. അത്കൊണ്ടല്ലേ എഴുപതിലധികം തവണ സ്വർഗം സ്വപ്നത്തിൽ ഞാൻ കണ്ടത്. ഇനിയുമെനിക്ക് കാണണം." മഹാനരായ അബൂ യസീദ് അൽ ബിസ്ഥാമി തങ്ങൾ رضي الله عنه പറഞ്ഞു നിർത്തി.*

(قصص الصالحين والصالحات / محمود المصري)


ലഭിച്ചിട്ടുണ്ടോ ഈ ദുആ കൂട്ടുകാരാ/രീ നിങ്ങളുടെ ഉമ്മയിൽ നിന്ന്......?

അല്ലാഹ്.... നൽകണേ ഞങ്ങളുമ്മാക്ക് ഫിർദൗസ്.

കൂട്ടണേ ഞങ്ങളെ നിന്റെയും ഉമ്മായുടെയും പ്രിയരിൽ.


സി. ഉമറുൽ ഫാറൂഖ് സഖാഫി പറമ്പിൽ പീടിക

അപവാദ പ്രാചാരകർ സൂക്ഷിക്കുക - പ്രെത്യേകിച്ച് മയ്യിത്തിന്റെ ന്യൂനതകൾ ചികയുന്നവർ


അത്യപൂർവ്വവും കൗതുകകരവുമായ സംഭവമാണ് മദീനയിൽ നടന്നിരിക്കുന്നത്... ഒരു സ്ത്രീയുടെ മയ്യിത്ത് കുളിപ്പിക്കുന്നതിനിടെ കുളിപ്പിക്കുന്ന സ്ത്രീയുടെ കൈ മയ്യിത്തിന്റെ ജനനേന്ദ്രിയത്തിൽ ഒട്ടിപ്പിടിച്ചത്രേ... കേട്ടവർ കേട്ടവർ 'ഇതെന്തൊരു അസാധാരണ സംഭവം' എന്ന് അത്ഭുതം കൂറി.

ഇനിയെന്ത് ചെയ്യും...?

കൈ മുറിക്കണോ... ഗുഹ്യഭാഗം ചെത്തിയെടുക്കണോ...?

വാർത്തയോടൊപ്പം ചർച്ചകളും പല വഴിക്ക് നീങ്ങി.

ഇമാം ദാറിൽഹിജ്റഃ മാലിക്(റ) മദീനയിൽ അധ്യാപനം നടത്തുന്ന കാലമാണ്... ഏത് സങ്കീർണമായ പ്രശ്നങ്ങളും ഞൊടിയിടയിൽ കുരുക്കഴിച്ച് പുഷ്പം പോലെ കയ്യിൽ തരുന്ന അതുല്യ പ്രതിഭയല്ലേ മഹാനോർ... മദീനയിൽ അന്നത്തെ അവസാന വാക്കും അവരാണല്ലോ.


ജനങ്ങൾ ഇമാമിന്റെ മുമ്പിലെത്തി... പ്രശ്നം അവതരിപ്പിച്ചു... ഇമാം ഈ സമസ്യ എങ്ങനെ കൈകാര്യം ചെയ്യുമെന്നതായിരുന്നു പണ്ഡിതന്മാരുടെ ആശങ്ക.

സംഭവം കേട്ടയുടൻ മാലിക്(റ) പറഞ്ഞു: "മയ്യിത്ത് കുളിപ്പിക്കുന്നതിനിടെ ഗുഹ്യഭാഗത്ത് കൈ എത്തിയ സമയത്ത് ആ സ്ത്രീ എന്താണ് പറഞ്ഞതെന്ന് അന്വേഷിച്ച് വരൂ...!"

ബന്ധപ്പെട്ടവർ ആ സ്ത്രീയോടു കാര്യം തിരക്കി... താനകപ്പെട്ട ഈ ചുഴിയിൽനിന്ന് രക്ഷപ്പെടണമെങ്കിൽ സത്യം പറഞ്ഞേ മതിയാവൂ എന്നവൾക്ക് നല്ലോണം ബോധ്യമുണ്ടായിരുന്നു.

അവൾ പറഞ്ഞു:

''എത്രകാലം ഇതും വെച്ചിവൾ പടച്ചവനെ ധിക്കരിച്ചിട്ടുണ്ടാവും എന്ന് ഗുഹ്യഭാഗം കഴുകുന്നതിനിടെ ഞാൻ പറഞ്ഞുപോയി..."

മറുപടി കേട്ട മാലിക്(റ)വിന്റെ ഫത് വ ഇപ്രകാരമായിരുന്നു:

"തീർച്ചയായും ഇത് വ്യഭിചാരാരോപണം തന്നെ... അതിനാൽ അതിനുള്ള ശിക്ഷയെന്നോണം എൺപത് ചാട്ടവാറടി നടപ്പാക്കിയാൽ അവളുടെ കൈ തനിയെ മോചിതമാവും..."

അതു പ്രകാരം അവർ ആ സ്ത്രീയെ അടിച്ചു... അത്ഭുതമെന്നല്ലാതെന്തു പറയാന്‍... അടി പൂർണമായതോടെ ആ സ്ത്രീയുടെ കൈ ഒട്ടിയതു വേറിട്ടു പൂർവ സ്ഥിതിയിലായി.

'മാലിക് ഇമാം മദീനയിലുള്ളിടത്തോളം കാലം ഫത് വ ചോദിച്ച് വെറൊരു വാതിൽ മുട്ടേണ്ടതില്ല' എന്ന ചൊല്ലിന് നിദാനം ഈ സംഭവമായിരുന്നത്രേ.

_________________________________

ഒരാളെക്കുറിച്ച് അപവാദങ്ങള്‍ പറയുന്നതും ചിന്തിക്കുന്നതുപോലും പാപമാണ്... മറ്റുള്ളവരെക്കുറിച്ചു മോശം പറയുകയും ചിന്തിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പൊള്ളുന്ന പാഠമാണ് ചരിത്രത്തില്‍നിന്നുള്ള ഈ അനുഭവം.


ഉമറുല്‍ഫാറൂഖ് സ്വിദ്ദീഖി

കുടുംബ ബന്ധം ചേർക്കുന്നവർ അപകട മരണങ്ങളിൽ നിന്നും രക്ഷപ്പെടാം

 

'ഇബ്റാഹീം ബ്ൻ മുഹമ്മദ് ബ്ൻ ത്വൽഹഃ(റ) വഫാതായി' എന്ന വാർത്ത ആരോ ഒരാൾ സഈദ് ബ്നുൽ മുസയ്യബ്(റ) വിനോട് പറഞ്ഞു. രണ്ട് പേരും താബിഉകളിലെ ശ്രേഷ്ഠ വ്യക്തിത്വങ്ങൾ...

കേട്ടുടനെ സഈദ്(റ) ചോദിച്ചു: "എന്താണ് സംഭവിച്ചത്...? എങ്ങനെയാണദ്ദേഹം മരിച്ചത്...?"

"അദ്ദേഹത്തിന്റെ വീട് അശേഷം തകർന്ന് വീണു... നിർഭാഗ്യവശാൽ അദ്ദേഹം ആ സമയത്ത് വീട്ടിനുള്ളിലായിരുന്നു..."

"അല്ലാാാഹ്... ഇബ്റാഹീം അങ്ങനെ മരിക്കില്ല... അല്ലാഹു അദ്ദേഹത്തെ ഈ രൂപത്തിൽ മരിപ്പിക്കില്ല..." 

സഈദ് ബ്നുൽ മുസയ്യബ്(റ)വിന്റെ മറുപടി കേട്ട് അവർ തരിച്ചുനിന്നു.


സഈദ്(റ)വിനെ അവർക്ക് നന്നായറിയാം... വെറും വർത്തമാനങ്ങൾ അവരിന്നേ വരേ ആ നാവിൽ നിന്ന് കേട്ടിട്ടില്ല.

ഉടൻ കൂടിയ ജനമെല്ലാം ആ തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ അദ്ദേഹത്തെ പരതി... അത്ഭുതമെന്നല്ലാതെന്തു പറയാൻ...!! ഒരുതരി പൊട്ടലോ പോറലോ ഏൽക്കാതെ  ഇബ്റാഹീം ബ്ൻ മുഹമ്മദ്(റ) എന്നവരെ ജീവനോടെ ആ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് കണ്ടെടുത്തു.

'അതല്ല, സഈദ്(റ) എന്തു കൊണ്ടാ ഇതിങ്ങനെ കൃത്യമായി പറഞ്ഞത്...?' അതാണല്ലോ അത്യത്ഭുതം...!

അവർ ചോദിക്കാൻ മടിച്ചില്ല:

"ഈ തകർന്ന് തരിപ്പണമായ ബിൽഡിംഗിനടിയിൽ അദ്ദേഹം ജീവനോടിരിക്കുന്നുണ്ടെന്ന് നിങ്ങളെങ്ങനെയാ അറിഞ്ഞത്...?"

സഈദ് തങ്ങൾ പറഞ്ഞു: "വേറൊന്നും കൊണ്ടല്ല.. അദ്ദേഹം കുടുംബ ബന്ധങ്ങൾ ഒരു വിള്ളൽ പോലും വീഴാതെ പുലർത്തി വരുന്ന വ്യക്തിയാണ്... ബന്ധങ്ങളൂട്ടിയുറപ്പിക്കുന്നവർക്ക് അല്ലാഹു ഒരിക്കലും ഇങ്ങനെത്തെ മരണം നൽകില്ല..."


അവലംബം: سفط الملح وزوح الترح


ബന്ധങ്ങൾ മുറിക്കുന്നവന് സുവർഗത്തിൽ സീറ്റില്ലന്നല്ലേ മുത്ത് നബി صلى الله عليه وسلم നമ്മോട് പറഞ്ഞത്... സഗൗരവം അതുൾക്കൊള്ളാനും മാതൃകയാവാനും അല്ലാഹുവേ ഈ പാവങ്ങൾക്ക് നീ തൗഫീഖ് നൽകണേ... ആമീൻ!

صل الله على محمد صل الله عليه وسلم


ഉമറുല്‍ഫാറൂഖ് സ്വിദ്ദീഖി

സ്വത്ത് കൊടുത്ത് സ്വർഗ്ഗം വാങ്ങിയ സുഹയ്ബുർറൂമി(റ)

 

മദീനയിലേക്ക് ഹിജ്റഃ പോവാന്‍ കല്പന വന്നു... വിശ്വാസികളില്‍ പലരും ഒറ്റയും തെറ്റയുമായി മദീനയണഞ്ഞു... അവസാനം മുത്തുനബി(സ്വ)യും സ്വിദ്ദീഖ്(റ)വും പോയി... ഇനി മക്കയില്‍ അവശേഷിക്കുന്നത് വിരലിലെണ്ണാവുന്ന വിശ്വാസികള്‍ മാത്രം. 

ഹിജ്റഃ പോകുന്നവരെയൊക്കെ നിരീക്ഷിക്കാന്‍ ശത്രുക്കള്‍ കാവല്‍പടയെ ഏർപ്പെടുത്തിയിട്ടുണ്ട്. 'കൈയിലുള്ള സ്വര്‍ണ്ണവും വെള്ളിയും എടുത്തു നാടു വിടാന്‍ ഒരാളെയും സമ്മതിക്കരുത്.' -ഇതാണവര്‍ക്ക് അബൂജഹല്‍ നല്‍കിയ ഓര്‍ഡര്‍. അങ്ങനെ പോകുന്നവരുടെ കൈയിലുള്ള സ്വത്തുക്കളെല്ലാം അവര്‍ പിടിച്ചുപറിക്കുന്നുമുണ്ട്. 

സുഹയ്ബുർറൂമി(റ)...

അറബി വംശജൻ... മുമ്പെപ്പെഴോ ഒരു ജ്യോത്സ്യനില്‍നിന്ന് തിരുനബി(സ്വ) യുടെ ആഗമനം കേട്ടറിഞ്ഞ വ്യക്തിത്വത്തിന്നുടമ.. ദാറുല്‍ അർഖമില്‍ വച്ചുതന്നെ തിരുനബി(സ്വ)ക്ക് മുമ്പിൽ ശഹാദത് ഉച്ചരിച്ച് ഇസ് ലാം പുല്‍കാന്‍ ഭാഗ്യം കിട്ടിയ സ്വഹാബിവര്യൻ..

ബിസിനസ്‌ നടത്തി കോടീശ്വരനായ ആളാണ്... പക്ഷെ, അദ്ദേഹത്തിന് ഇത് വരെ മദീനയിലേക്ക് പോവാന്‍ സാധിച്ചിട്ടില്ല... തന്റെ സ്വത്തുമായി പോകാന്‍ മക്കക്കാര്‍ സമ്മതിക്കുന്നില്ല എന്നത് തന്നെ കാരണം.

വീടിനു ചുറ്റും സദാസമയം നിരീക്ഷകരാണ്... മദീനയിലേക്ക് പോവുന്നതുപോയിട്ട്  ഒന്നു പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥ... മുത്ത്നബി(സ്വ) പോലും പോയി... ഇനി ആരുണ്ട് ഈ മക്കയില്‍... മദീനയിലെത്താന്‍ കൊതിയാവുന്നുണ്ട്... എന്തു ചെയ്യും, ഒരു നിര്‍വാഹവുമില്ലല്ലോ.

അന്നൊരു തണുത്ത രാത്രിയായിരുന്നു... അബൂജഹലിന്റെ കാവല്‍ സൈന്യം ഉറങ്ങിയിട്ടില്ല... അന്നേരം അദ്ദേഹത്തിന്  ഒരു ബുദ്ധിയുദിച്ചു... ആ തണുത്തുറഞ്ഞ രാത്രിയില്‍ അദ്ദേഹം വീടിനു പുറത്തിറങ്ങി ടോയ്‌ലറ്റിലേക്ക് പോയി... ഒന്നും രണ്ടും തവണയല്ല; ഒരുപാട് തവണ... ഈ കാഴ്ച കണ്ട നിരീക്ഷകര്‍ക്ക് സന്തോഷമായി... അവര്‍ പരസ്പരം പറഞ്ഞു: 

"ഇന്നു നമുക്കുറങ്ങാം... വയറിളക്കം പിടിച്ച അവന്‍ ഇന്നെവിടേക്കും പോവില്ലല്ലോ..." 

സുഹയ്ബ്(റ)വിന്‍റെ തന്ത്രം പാളിയില്ല... ശത്രുക്കള്‍ ഉറങ്ങിയെന്നുറപ്പായപ്പോള്‍ തന്‍റെ സ്വത്തെല്ലാം ഒരു സ്ഥലത്ത് കുഴിച്ചിട്ട് അദ്ദേഹം അതിശീഘ്രം മദീനയിലേക്കു യാത്രയായി.

നേരം വെളുത്തപ്പോഴാണ് കാവല്‍ക്കാര്‍ക്കും 'നേരം വെളുത്തത്.' തങ്ങള്‍ക്കു പിണഞ്ഞ അമളി മനസ്സിലാക്കിയ അവര്‍ ഉടനെ ആ സ്വഹാബിയുടെ പിന്നാലെ വച്ചുപിടിച്ചു... അവസാനം അവരദ്ദേഹത്തെ കണ്ടെത്തി... പിടിവീഴുമെന്നുറപ്പായപ്പോള്‍ അദ്ദേഹം അടുത്ത് കണ്ട ഒരു ചെറു കുന്നിലേക്ക് കയറി... തന്റെ അമ്പും വില്ലും കുലുക്കിയിട്ട് വിളിച്ചു പറഞ്ഞു:

"ഖുറയ്ശികളേ..., എനിക്ക് ഉന്നം പിഴക്കില്ലന്നു നിങ്ങള്‍ക്കറിയാലോ... എന്നെ സമീപിക്കുന്ന ഓരോരുത്തരെയും ഓരോ അമ്പു കൊണ്ട് ഞാന്‍ എയ്തു വീഴ്ത്തും... എന്റെ ആവനാഴി ശൂന്യമായാല്‍ പിന്നെ ഞാനെന്റെ വാളെടുക്കും... എന്റെ ജീവന്‍ നിലയ്ക്കുവോളം ഞാന്‍ പൊരുതും..."

അവര്‍ പറഞ്ഞു: "നീയും നിന്റെ സ്വത്തും, രണ്ടും കൂടെ ഞങ്ങളില്‍നിന്ന് രക്ഷപ്പെടില്ല..."

അവര്‍ക്കു സ്വത്തിലാണു കണ്ണെന്നറിഞ്ഞ അദ്ദേഹം ചോദിച്ചു: "സ്വത്തെവിടെയാണെന്ന് പറഞ്ഞു തന്നാല്‍ എന്നെ വെറുതെ വിടുമോ..?"

"അതെ... വെറുതെ വിടാം..."

സ്വത്തിനേക്കാള്‍ വലുതാണല്ലോ തിരുനബി(സ്വ)യോടോപ്പമുള്ള ജീവിതം... ആ ജീവിതത്തിനു തന്‍റെ സ്വത്തൊരു തടസ്സമാണെങ്കില്‍ ആര്‍ക്കു വേണം ആ സ്വത്ത്‌.

സ്വത്തുക്കള്‍ കുഴിച്ചിട്ട സ്ഥലം അവര്‍ക്കു പറഞ്ഞു കൊടുത്ത് സുഹയ്ബ്(റ) മദീനയിലെത്തി... റസൂല്‍(സ്വ)യുടെ തിരുസന്നിധിയില്‍ പ്രവേശിച്ചു.

സുഹയ്ബുര്‍റൂമീ(റ)വിനെ കണ്ടമാത്രയില്‍ തിരുദൂതര്‍(സ്വ) പറഞ്ഞു: "ഹാ..! എന്തൊരത്ഭുതകരമായ ലാഭക്കച്ചവടമാണ് നീ ചെയ്തത്...!!" _(സ്വത്ത്‌ കൊടുത്ത് സ്വര്‍ഗം വാങ്ങി എന്നര്‍ത്ഥം.)_

തിരുനബി(സ്വ) ഇതെങ്ങനെ അറിഞ്ഞു എന്ന ആശ്ചര്യഭാവത്തോടെ അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന്‍റെ ദൂതരേ...! ആ നടന്ന സംഭവം എനിക്കല്ലാതെ ഇവിടെ വേറൊരാള്‍ക്കും അറിയില്ലല്ലോ..."


അവലംബം: صور من حياة الصحابة


മഹാനോരുടെ കൂടെ സ്വര്‍ഗം പുല്‍കാന്‍ കൊതിയുണ്ടല്ലാഹ്... കനിയണേ റഹ് മാനേ...

صل الله على محمد صل الله عليه وسلم


ഉമറുല്‍ഫാറൂഖ് സ്വിദ്ദീഖി

അബൂ ഹനീഫ ഇമാമും മുഅദിനും


ഇശാഅ് നിസ്കാരത്തിൽ പങ്കെടുക്കാനാണ് ഇമാം അബൂഹനീഫ(റ) ആ മസ്ജിദിലെത്തിയത്... നിസ്കാരം തുടങ്ങി... മുഅദ്ദിന്‍ തന്നെയാണ് ഇമാമായി നിൽക്കുന്നത്... ഭക്തി നിർഭരമായ നിസ്കാരം... ഒന്നാമത്തെ റക്അത്തിലദ്ദേഹം ഓതിയത് سورة الزلزلة യാണ്... ചെറുതാണെങ്കിലും നമ്മെ ഇരുത്തിച്ചിന്തിപ്പിക്കുന്ന സൂറതാണല്ലോ അത്.

ഏതായാലും നിസ്കാരവും മറ്റു അനുബന്ധ ദിക്റുകളെല്ലാം കഴിഞ്ഞു... ജനങ്ങളെല്ലാം വീടണഞ്ഞു... എല്ലാവരും പോയിട്ട് വിളക്കെല്ലാം അണച്ചിട്ടാണല്ലോ മുഅദ്ദിനു വീട്ടിൽ പോവാൻ കഴിയുക.

പക്ഷെ, എത്രയായിട്ടും  ഇമാം അബൂഹനീഫ(റ) ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കുന്നില്ല... പ്രഥമദൃഷ്ട്യാ തന്നെ, ഇമാമവർകൾ എന്തോ ചിന്തിച്ചിരിക്കുകയാണെന്ന് മുഅദ്ദിന് മനസ്സിലായി... സാത്വികരുടെ ചിന്തകൾ പോലും ആരാധനയാണല്ലോ.

''ഞാൻ പോട്ടെ... എന്റെ സാന്നിധ്യം ഇമാമിന്റെ ചിന്തകൾക്ക് വിഘ്നമാവരുത്... വിളക്കിലാണെങ്കിൽ അല്പം മാത്രമല്ലേ എണ്ണയുള്ളൂ... അതങ്ങ് എരിഞ്ഞ് തീർന്നാൽ വിളക്കണഞ്ഞോളും..." എന്ന് മനസ്സിൽ പറഞ്ഞ് മുഅദ്ദിനും മസ്ജിദിൽ നിന്നിറങ്ങി.

ഇപ്പൊ മസ്ജിദിൽ ഇമാം അബൂഹനീഫ(റ) ഒറ്റയ്ക്കാണ്... പിന്നെന്തുണ്ടായെന്ന് മുഅദ്ദിൻ തന്നെ പറയട്ടെ:

"സ്വുബ്ഹിന്റെ നേരമാവുന്നു... വാങ്ക് വിളിക്കാനായി ഞാൻ വീണ്ടും മസ്ജിദിലെത്തി... അപ്പോഴും ഇമാമവര്‍കള്‍ ആ ഇരുത്തത്തിൽ തന്നെ... ഞാന്‍ നോക്കുമ്പോള്‍ ദിക്റ് ചൊല്ലി കരയുകയാണ്.

അവർ ഉരുവിടുന്നത് ഞാൻ ശ്രദ്ധിച്ചു.

يا من يجزي بمثقال ذرة خير خيرا!

ويا من يجزي بمثقال ذرة شر شرا!

أجر النعمان عبدك من النار وأدخله في سعة رحمتك

ഒരണുത്തൂക്കം നൻമ ചെയ്യുന്നവന് ഖയ്റ് പ്രതിഫലം നൽകുന്ന അല്ലാഹ്...

ഒരണുത്തൂക്കം അനർത്ഥം ചെയ്യുന്നവന് തിക്തഫലം നൽകുന്നവനേ...

നിന്റെ പാവമീ അടിമ നുഅ്മാനെ _(ഇമാമിന്റെ പേര് നുഅ്മാൻ എന്നാണല്ലോ)_  നരകത്തീയിൽ നിന്ന് കാക്കൂലേ അല്ലാഹ്... നിന്റെ വിശാലാനുഗ്രഹത്തിൽ ചേർക്കൂലേ റബ്ബേ..."


മുഅദ്ദിൻ തുടര്‍ന്നു പറയുന്നു: ''അതല്ല അത്ഭുതം... മുനിഞ്ഞ് കത്തിയിരുന്ന എണ്ണ തീരാറായ ആ വിളക്കില്ലേ... അതപ്പോഴും കത്തിക്കൊണ്ടേയിരിക്കുകയാണ്..."

എന്റെ കാൽപെരുമാറ്റം കേട്ട ഉടനെ ഇമാമവര്‍കള്‍ എന്നോട് ചോദിച്ചു:

"നിങ്ങൾ വിളക്കണച്ചിട്ട് വീട്ടിൽ പോവാമെന്ന് കരുതി നിൽക്കുകയാണല്ലേ...?"

ഇമാം വിചാരിച്ചത് ഇശാ കഴിഞ്ഞ് അല്പമേ ആയിട്ടുള്ളൂ എന്നാണ്.

മുഅദ്ദിൻ: "ഇമാമോരേ... ഫജ്റുദിച്ചല്ലോ... സ്വുബ്ഹ് ആയല്ലോ..."

ഉടൻ ഇമാം പറഞ്ഞു: "എങ്കിൽ നീയീ കണ്ടത് ഒരാളോടും പറയരുതേ...''

ഇതും പറഞ്ഞ് രണ്ട് റക്അത്ത് സുന്നതും നിസ്കരിച്ച് സ്വുബ്ഹി നിസ്കരിക്കാനായി ഇമാമും ഞങ്ങളുടെ കൂടെ സ്വഫ്ഫിൽ ഇരുന്നു... അതേ, ഇശാഇന്റെ വുളൂഉമായിട്ട്.

ഇമാം അബൂഹനീഫ(റ) വഫാത്താവുന്നത് വരേ ഞാനീ അത്ഭുതസംഭവം ഒരാളോടും പങ്കുവെച്ചിട്ടില്ലെന്ന് മുഅദ്ദിൻ.

تاريخ بغداد: (٣٥٥/١٣)

الوافي بالوفيات: (٩١/٢٧)


ഇതായിരുന്നു അവരുടെ സപര്യ.

നമ്മുടെ നിസ്കാരത്തിന്റേയും മറ്റു ആരാധനകളുടേയും ചേലും കോലവും നമുക്ക് തന്നെ നന്നായി അറിയൂലേ... പേരിന് ഒന്നെങ്കിലും ഉണ്ടാവുമോ അല്ലാഹുവിന് അർപ്പിക്കാൻ...

അല്ലാഹ്... നിന്റെ വിട്ടുവീഴ്ചയിൽ മാത്രമാണീ സാധുക്കളുടെ പ്രതീക്ഷ... അബൂഹനീഫ ഇമാമോരുടെ ബറകതിനാൽ കനിയൂലേ അല്ലാഹ്... ആമീൻ...!


ഉമറുല്‍ഫാറൂഖ് സ്വിദ്ദീഖി

താടി നോക്കി വിലയിരുത്തരുത്

 

ചെറിയൊരു വെള്ളക്കെട്ടിനരികിലേക്ക് ദാഹം തീർക്കാമെന്ന ഉദ്ദേശ്യവുമായാണ് ആ പക്ഷി വന്നത്...

അപ്പോഴുണ്ട് കുറച്ച് കുസൃതിക്കുട്ടികൾ തടാകത്തിൽ കളിക്കുന്നു... അവരവിടെയുള്ളപ്പോൾ വെള്ളം കുടിക്കാൻ ചെന്നാൽ വെറുതേ ഒരു രസത്തിനെന്നവണ്ണം തന്നെ ദ്രോഹിച്ചാലോ എന്ന് വിചാരിച്ച്, കളിയും കുളിയുമെല്ലാം കഴിഞ്ഞ് കുട്ടികൾ പോകുന്നത് വരേ ആ പക്ഷി കാത്തിരുന്നു.

കുട്ടികളെല്ലാം പോയി... രംഗം ശാന്തമായി... വെള്ളം കൊക്കിലെടുക്കാൻ വേണ്ടി തടാകക്കരയിലേക്ക് ആ പറവ പാറിയടുത്തു.

അപ്പോഴുണ്ട്; നല്ലോണം താടിയൊക്കെ വളർത്തിയ, പ്രഥമദൃഷ്ട്യാ മാന്യനെന്ന് തോന്നിക്കുന്ന ഒരാൾ തടാകത്തിലേക്ക് വരുന്നു... 'ഇദ്ദേഹം ഒരു മാന്യൻ തന്നെ... അപ്പോ എന്നെ ഉപദ്രവിക്കുകയൊന്നും ചെയ്യില്ല...' എന്ന ഉൾവിളിയാലെ പക്ഷി വെള്ളം കുടിക്കാൻ തുടങ്ങി. 

പൊടുന്നനെ ആ മനുഷ്യൻ പക്ഷിയെ കല്ലെറിഞ്ഞു... കല്ലേറ് കൊണ്ട് കണ്ണിന് സാരമായി പരുക്കേറ്റ ആ പറവ ഉടൻ സുലയ്മാൻ നബി(അ)മിന്‍റെ സന്നിധിയിലെത്തി സങ്കടം ബോധിപ്പിച്ചു.

നബിയോർ ആ മനുഷ്യനെ വിളിച്ചു വരുത്തി:

"നിനക്കീ പക്ഷിയിൽ വല്ല ആവശ്യവുമുണ്ടായിരുന്നോ..?"

"ഇല്ല."

''പിന്നെന്തിനാണ് ഈ പാവത്തെ കല്ലെറിഞ്ഞ് മുറിപ്പെടുത്തിയത്...?"

"പ്രത്യേകിച്ചൊരു കാര്യവുമില്ലായിരുന്നു..."

നബി വിധിച്ചു: "അയാളുടെ കണ്ണും പക്ഷിയുടെ മുറിവിന് സമാനമായി മുറിപ്പെടുത്തുക...!"

വിധിയിൽ സംതൃപ്തയല്ലെന്ന് ദ്യോതിപ്പിക്കും വിധം പക്ഷിയുടെ മുഖം മ്ലാനമായി... കാരണമന്വേഷിച്ച നബി(അ)നോട് പക്ഷി പറഞ്ഞു:

"നബിയേ... അയാളുടെ കണ്ണല്ല എന്നെ അപകടപ്പെടുത്തിയത്; മറിച്ച് ആ വശ്യമായി വളർത്തിയൊതുക്കിയ താടിയാണെന്നെ ചതിച്ചത്... ഇനിയൊരാളും ആ താടി മൂലം ചതിയിലകപ്പെടരുത്... അതിനാൽ അത് വെട്ടിക്കളയണം... അതാണെന്റെയാവശ്യം...!!"


വാൽക്കഷ്ണം:

ആ പക്ഷിയെങ്ങാനും ഇക്കാലത്തു വന്നാൽ എത്രയാളുകളുടെ താടികൾ ഇല്ലാതാക്കുമെന്നാലോചിച്ച് നോക്കൂ.

ഒന്നൂടെ പറയട്ടെ... മതകീയ ചിഹ്നങ്ങൾ അലങ്കാരമല്ല; സ്വഭാവമായി മാറണം, മാറ്റണം.

അല്ലാഹു നമ്മെ നന്മയുള്ളവരാക്കട്ടെ- ആമീൻ..!


ഉമറുല്‍ഫാറൂഖ് സ്വിദ്ദീഖി

📿📿📿📿📿📿📿📿📿📿📿

Thursday 19 November 2020

ഗള്‍ഫ് നാടുകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന പാക്കറ്റ് ചിക്കന്‍ വാങ്ങിക്കാമോ?

 

ശരിയായ വിധം അറുക്കപ്പെട്ടതാണെങ്കില്‍ കഴിക്കാമെന്നതാണ് പൊതു നിയമം. ഗള്‍ഫ് നാടുകളില്‍ വ്യാപകമായി ലഭിക്കുന്ന പാക്കറ്റ് ചിക്കനുകള്‍ക്കും ഇതുതന്നെയാണ് വിധി. അവ ശരിയായ വിധം അറുക്കപ്പെട്ടതാണെന്ന ധാരണയുണ്ടെങ്കില്‍ കഴിക്കാവുന്നതാണ്. അത്തരം നിബന്ധനകളെല്ലാം പാലിച്ച് അറുക്കപ്പെടുന്നവയാണ് പൊതുവെ ഗള്‍ഫ് നാടുകളില്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കപ്പെടുന്നത് എന്നാണ് മനസ്സിലാകുന്നത്. ഹലാലായ രീതിയിലാണ് തയ്യാര്‍ ചെയ്തിരിക്കുന്നതെന്ന് അനുമാനിക്കാമെങ്കില്‍ അതു കഴിക്കാവുന്നതാണ്. നിഷിദ്ധമായവ അതില്‍ കലര്‍ന്നിട്ടുണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ ഉറപ്പുള്ളവര്‍ക്ക് അത് നിഷിദ്ധവുമാണ്. 


അവ്വലുൽ മുസ് ലിമീൻ ചൊല്ലാമോ

 

ഇയ്യിടെ ജമാഅത്തു നമസ്കാരത്തിനിടയിൽ പുതിയൊരു അനുഭവമുണ്ടായി. എന്റെ അടുത്തുള്ള വ്യക്തി വജ്ജഹ്തു ഓതുകയാണ്. 'വ അനമിനൽ മുസ് ലിമീൻ' എന്നു നാം ചൊല്ലുന്നിടത്ത് അയാൾ 'വ അന അവ്വലുൽ മുസ് ലിമീൻ' എന്നാണ് ചൊല്ലിക്കേട്ടത്. നമസ്കാരാനന്തരം അതിനെക്കുറിച്ചന്വേഷിച്ചപ്പോൾ അങ്ങനെയാണു നബി ചൊല്ലിയതായി റിപ്പോർട്ടുള്ളതെന്ന് അയാൾ പറഞ്ഞു. ഇതു ശരിയാണോ? നബി(സ) അങ്ങനെയാണോ ചൊല്ലിയിരുന്നത്? ആണെങ്കിൽ അതിന്റെ ഉദ്ദേശ്യമെന്ത്? നമുക്കും അങ്ങനെ ചൊല്ലാമോ?


'വഅന അവ്വലുൽ മുസ്ലിമീൻ' എന്നത് നബി(സ)യോട് പറയാൻ വേണ്ടി നിർദ്ദേശമുള്ള ഒരു ആയത്തിലെ വാക്യമാണ്. വജ്ജഹ്തുവിന്റെ വാക്യത്തിൽ നബി(സ)തങ്ങൾ ഇതും ഇടയ്ക്കു ചൊല്ലാറുണ്ടായിരുന്നു. അതു തന്നെയേ നബി ചൊല്ലിയിരുന്നുള്ളൂവെന്നില്ല. നാം സാധാരണ പറയാറുള്ള 'വഅന മിനൽ മുസ് ലിമീൻ' എന്നതും നബി(സ) ചൊല്ലാറുണ്ടായിരുന്നു.

ഞാനാണു മുസ് ലിം സമൂഹത്തിലെ ആദ്യൻ എന്നത്രെ 'വഅന അവ്വലുൽ മുസ്ലിമീൻ' എന്നതിന്റെ അർത്ഥം. നബി(സ)യുടെ കാര്യത്തിൽ ഇതു തീർത്തും ശരിയാണ്. മുസ് ലിംകളിൽ ആദ്യൻ നബി(സ)തങ്ങൾ തന്നെയാണല്ലോ. ഇതുപക്ഷേ, നബിയല്ലാത്തവർക്കു ചേരുകയില്ല. അതിനാൽ ഈ അർത്ഥാദ്ദേശ്യത്തോടെയോ ഒന്നും കരുതാതെയോ മറ്റുള്ളവർ ഇങ്ങനെ ചൊല്ലൽ അനുവദനീയമല്ല. ഹറാമാണ്. ആയത്തിന്റെ പദം ഉദ്ദേശിച്ചുകൊണ്ട് അങ്ങനെ ചൊല്ലാമെന്നു മാത്രം. തുഹ്ഫ:2-31.

(മൗലാനാ നജീബുസ്താദ് മമ്പാട് - പ്രശ്നോത്തരം: 4/32)

സഈദ്ബ്നു സൈദ് (റ)



സ്വര്‍ഗംകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്തുപേരില്‍ ഒരാള്‍. പിതാവ് സൈദ് ബിന്‍ അംറ് ബിന്‍ നുഫൈല്‍ (റ). സൈദ് (റ) നേരത്തെതന്നെ ബഹുദൈവാരാധനയില്‍നിന്നും അകന്നു ജീവിച്ച വ്യക്തിയായിരുന്നു. ഇബ്‌റാഹീം നബി(അ)ന്റെ ദീനിൽ അടിയുറച്ചു നിന്ന അദ്ദേഹം കഅബ സന്ദര്‍ശിക്കുകയും ജനങ്ങളെ ബഹുദൈവാരാധനയില്‍നിന്നും അകുന്നു നില്‍ക്കാന്‍ ഉപദേശിക്കുകയും ചെയ്തു. 

ഈ വീട്ടില്‍ ജീവിച്ച സഈദ്(റ)വിനെ സംബന്ധിച്ചിടത്തോളം ഏകദൈവവിശ്വാസം ചിന്തക്ക് ഉള്‍കൊള്ളാത്ത കാര്യമായിരുന്നില്ല. പ്രവാചകന്‍ ﷺ ഇസ്‌ലാമുമായി പ്രത്യക്ഷപ്പെട്ട ഉടനെത്തന്നെ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. പ്രവാചകൻ ﷺ ദാറുല്‍ അര്‍ഖമില്‍ പ്രവേശിക്കുന്നതിനു മുമ്പായിരുന്നു ഇത്. 

സഈദിനോടൊപ്പം ഭാര്യ ഫാഥിമ ബിന്‍തുല്‍ ഖഥാബും (റ) ഇസ്‌ലാം സ്വീകരിച്ചിരുന്നു. ആദ്യകാല മുസ്‌ലിംകളിൽ പെട്ടവരായതുകൊണ്ടുതന്നെ രണ്ടു പേര്‍ക്കും അനവധി ക്ലേശങ്ങൾ സഹിക്കേണ്ടിവന്നു. നാനാഭാഗത്തുനിന്നും ശത്രുക്കള്‍ അവരെ മര്‍ദ്ദിക്കുകയും പീഢിപ്പിക്കുകയും ചെയ്തു. ഇവര്‍ കാരണമായിട്ടാണ് ഉമര്‍ ബിന്‍ ഖഥാബ് (റ) ഇസ്‌ലാംമതം സ്വീകരിച്ചിരുന്നത്. 

പ്രവാചകരെ (ﷺ) വധിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട അദ്ദേഹം തന്റെ സഹോദരിയുടെ ഇസ്‌ലാമിനെക്കുറിച്ചറിയുകയും അവരുടെ വീട്ടിലേക്കു പുറപ്പെടുകയുമായിരുന്നു. അവിടെയെത്തിയപ്പോള്‍ ഖബ്ബാബ് (റ) വിനോടൊപ്പം അവര്‍ ഖുര്‍ആന്‍ പാരായണത്തിലാണ്. ഇതുകേട്ട ഉമര്‍ (റ) വിന്റെ മനസ്സ് മാറുകയും ഇസ്‌ലാമിലേക്കു കടന്നുവരികയുമായിരുന്നു.

ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ അനവധി ത്യാഗങ്ങള്‍ക്കു സന്നദ്ധനായ അദ്ദേഹം അബ്‌സീനിയയിലേക്കും മദീനയിലേക്കും ഹിജ്‌റ പോയിരുന്നു. മദീനയില്‍ പ്രവാചകന്‍ ﷺ അദ്ദേഹത്തെ ഉബ്യ്യ് ബിന്‍ കഅബ് (റ) വുമായി ചെങ്ങാത്തത്തിലാക്കി. ബദര്‍ യുദ്ധത്തിനു മുന്നോടിയായി, ശാമില്‍നിന്നും കച്ചവടം കഴിഞ്ഞു വരുന്ന സംഘങ്ങളുടെ ചലനങ്ങളറിയാന്‍ പ്രവാചകന്‍ ﷺ അയച്ചിരുന്നത് സഈദ് (റ) വിനെയും ഥല്‍ഹത് ബിന്‍ ഉബൈദില്ല (റ) വിനെയുമായിരുന്നു.

അതിനാല്‍, അവര്‍ക്ക് ബദര്‍ യുദ്ധത്തില്‍ പങ്കെടുക്കാനായില്ല. പ്രവാചകൻ ﷺ ഗനീമത്ത് വീതിച്ചപ്പോള്‍ അവര്‍ക്കും ഒരോഹരിയുണ്ടായിരുന്നു. ശക്തനും ധീരനുമായ അദ്ദേഹം പ്രവാചകരോടൊപ്പം (ﷺ) മറ്റു യുദ്ധങ്ങളിലെല്ലാം പങ്കെടുത്തിട്ടുണ്ട്.

സഈദുബ്നു ഹബീബ് (റ) എന്ന മഹാൻ അരുൾ ചെയ്യുകയാണ്: നബി തിരുമേനി ﷺ തങ്ങളുടെ പക്കൽ അബൂബക്കർ (റ), ഉമർ (റ), ഉസ്മാൻ (റ), അലി (റ), സഅ്ദ് (റ), സഈദ് (റ), ത്വൽഹ (റ), സുബൈർ (റ), അബ്ദുറഹ്മാനുബ്നു ഔഫ് (റ), അബൂ ഉബൈദ് (റ) എന്നിവരുടെ സ്ഥാനം ഒന്നു തന്നെയായിരുന്നു. ഈ മഹാന്മാരായ സ്വഹാബികളെല്ലാം യുദ്ധ വേളയിൽ നബിﷺയുടെ നേരെ മുമ്പിലും, നിസ്കാരത്തിൽ അവിടുത്തെ (ﷺ) തൊട്ടു പിമ്പിലും നില കൊള്ളുമായിരുന്നുവത്രെ. ഇവരാണ് സ്വർഗം കൊണ്ട് സുവിശേഷമറിയിക്കപ്പെട്ടവർ.

നാമിവിടെ ചർച്ചക്കെടുക്കുന്ന സഈദുബ്നു സഈദ് (റ) എന്ന സ്വഹാബി വര്യൻ ഈ പത്തുപേരിൽ ഒരാളാണ്. എന്നാൽ ആരാണീ സഈദ് (റ)..? നമുക്ക് പഠിക്കാം.


ജനനം

സഈദുബ്നു സൈദ് (റ) വിന്റെ പൂർണ നാമം സഈദുബ്നു അംറുബ്നു നുഫൈലുബ്നു അബ്ദിൽ ഉസ്സാബ്നി രിബാഹിബ്നി അബ്ദില്ലാഹിബ്നു ഖിർത്വിബ്നു റസാഹിബ്നി അദിയ്യ് എന്നാകുന്നു. 'അബുൽ അഅ് വർ' എന്ന് ഉപനാമം.

സഈദ് (റ) അവർകളുടെ മാതാവ് ഏറ്റവും ആദ്യമായി ഇസ്ലാമാശ്ലേഷിച്ചവരിൽ ഉൾപ്പെടുന്നു. ഫാത്വിമാ ബിൻതു നഅ്ജബ്നി ഉമയ്യത്തബ്നി ഖുവൈലിദിൽ ഖുസ്സാഇയ്യം എന്നാണ് ആ വനിതാ രത്നത്തിന്റെ പേര്.

നീണ്ടു മെലിഞ്ഞ തവിട്ടു നിറമുള്ള സഈദ് (റ). അവർകൾക്ക് തലമുടി ധാരാളമുണ്ടായിരുന്നു. ആ മഹാനുഭാവന്റെ പിതാവായ സൈദ് (റ) തന്റെ ജീവിതത്തിന്റെ അന്ത്യ നിമിഷങ്ങളിൽ മകൻ മുസ്ലിമാകാൻ വേണ്ടി അല്ലാഹു ﷻ വോട് താണുകേണ് പ്രാർത്ഥിച്ചു. ആ പ്രാർത്ഥനയുടെ  സാക്ഷാൽക്കാരമെന്നോണം സഈദ് (റ) പരിശുദ്ധ ദീനുൽ ഇസ്ലാമിലേക്ക് സാവേശം കടന്നുവന്നു.

സഈദ് (റ)വിന്റെ പിതാവ് സൈദുബ്നു അംറ് (റ) ജാഹിലിയ്യാ കാലത്തുപോലും ബിംബാരാധന നടത്തിയിരുന്നില്ല. ബിംബങ്ങൾക്കു വേണ്ടി അറുത്തത് ആ മഹാൻ കഴിക്കാറുമുണ്ടായിരുന്നില്ല.

റസൂലുള്ളാഹി ﷺ തങ്ങൾ ഇസ്ലാമുമായി രംഗപ്രവേശം ചെയ്യുന്നതിനു മുമ്പ് ഖുറൈശികളെ വിളിച്ചു കൊണ്ട് സഈദ് (റ)വിന്റെ പിതാവായ സൈദുബ്നു അംറ് ചോദിച്ച അർത്ഥഗർഭമായ ചോദ്യം കേൾക്കണോ? 

“അല്ലയോ ഖുറൈശീ സമൂഹമേ, നിങ്ങൾ അല്ലാഹുﷻവല്ലാത്തവരെ പ്രീതിപ്പെടുത്താൻ ബലിനടത്തിയാൽ അല്ലാഹു ﷻ നിങ്ങൾക്ക് ഒരു തുള്ളി മഴ തരുമോ? ഭൂമിയിൽ സസ്യലതാദികളെ മുളപ്പിക്കുമോ? മഞ്ഞു തിന്നുന്ന നാൽക്കാലികളെ നിങ്ങൾക്കുവേണ്ടി സൃഷ്ടിച്ചു വിടുമോ? ഇബ്റാഹീം നബി (അ)ന്റെ ദീനിൽ നിലകൊള്ളുന്ന ഒരാൾ ഇക്കാലത്ത് ഈ ഭൂമുഖത്ത് ഞാനല്ലാതെ മറ്റാരെയും ഞാൻ കാണുന്നില്ല.” 

അപ്പോഴതാ ഉമറുബ്നുൽ ഖത്താബ് റളിയല്ലാഹു അൻഹുവിന്റെ പിതാവും സൈദുബ്നു അംറിന്റെ പിതൃവ്യനുമായ ഖത്താബുബ്നു നുഫൈൽ എഴുന്നേറ്റു നിൽക്കുകയാണ്. മുഖത്തടിച്ചു, അസഭ്യം പറഞ്ഞു, ആക്ഷേപിച്ചു. “ബനൂ അദിയ്യ് ഗോത്രത്തോട് എപ്പോഴും എതിര് നിൽക്കുന്ന, ഇടഞ്ഞു നിൽക്കുന്ന നിന്നെ ഞാൻ തടവിലാക്കുക തന്നെ ചെയ്യും.” എന്ന് അക്രോശിച്ചു.

ഖത്താബ് പിന്നെ ചെയ്തതെന്താണെന്നോ? ഒരു സംഘം ഖുറൈശികളെ സഹകാരികളായി കൂട്ടി അവരുടെ സഹായത്താൽ സൈദ്(റ)വിനെ (സഈദ് റളിയല്ലാഹു അൻഹുവിന്റെ പിതാവിനെ) മക്കയിൽ നിന്ന് നാടുകടത്തി. അദ്ദേഹം എന്നെങ്കിലും മക്കയിൽ കാലു കുത്തുന്നത് തടയാൻ ഒരുകൂട്ടം ഖുറൈശീ ചെറുപ്പക്കാരെ ഏർപ്പാടാക്കുകയും ചെയ്തു. 

അങ്ങനെ സൈദ് (റ) ഹിറാ പർവ്വതത്തിൽ അഭയം പ്രാപിച്ചു. ആരും കാണാത്ത നിലക്ക് പരമ രഹസ്യമായിട്ടേ അദ്ദേഹം മക്കത്ത് പ്രവേശിച്ചിരുന്നുള്ളൂ. നബിﷺയുടെ നിയോഗത്തിന് മുമ്പാണിത് സംഭവിച്ചതെന്നോർക്കണം.


സൈദ് (റ) നബിﷺയുടെ അമ്മായിയായ ഉമൈമ(റ)യുമായും, ഉഥ്മാനുബ്നുൽ ഹാരിഥുമായും (റ), അബ്ദുല്ലാഹിബ്നു ജഹ്ശുമായും (റ), വറഖത്ത് ബ്നു നൗഫൽ (റ) എന്ന ഇഞ്ചീൽ പണ്ഡിതനുമായും പലവുരു കൂടിക്കാഴ്ചകൾ നടത്തി. ഖുറൈശികളുടെ അധ:പതനവും, വഴികേടുമായിരുന്നു അവരുടെ ചർച്ചാ വിഷയം. 

ഖുറൈശികൾ സത്യപാന്ഥാവിൽ നിന്ന് അകന്നു പോയിരിക്കുന്നു. ഖുറൈശികൾ ആരാധിക്കുന്നത് ബഹുദൈവങ്ങളെയാണ്. ബിംബങ്ങളെയാണ്. ദൈവമാകട്ടെ, ഒന്നേയൊന്ന്. അവൻ അ ചുംബിതനും, അപ്രമേയനും, അരൂപിയുമത്രെ.

ഖുറൈശികളിൽ നടമാടുന്ന ബിംബ പൂജയോട് സൈദിനെപ്പോലെ (റ) ഈ മഹതീ മഹാന്മാർക്കും അശേഷം താൽപര്യമില്ല. അവർ സത്യമതത്തിന്റെ സത്യസന്ധരായ അന്വേഷകരായിരുന്നു.

സഈദ് (റ) അവർകളുടെ പ്രിയ പിതാവായ സൈദുബ്നു അംറിബ്നു നുഫൈൽ (റ) പാടിയ ഒരു അറബിക്കവിത അബൂബക്ർ (റ) അവർകളുടെ പ്രിയപുതി

അസ്മാ (റ) ഉദ്ധരിച്ചിട്ടുണ്ട്. അത് ചുവടെ കൊടുക്കുന്നു;


تركت اللات والعزّى جميعا

       كذلك يفعل الجلد الصبور

فلا العزى أدين ولا ابنتيها

                  ولا صم غنم أزور

ولا هيلا أدين وكان ربالنا

      في الدهر إذا حلمى صغير

أربا واحدا أم الف رب 

       أدين إذا تفسمت الأمور

الم تعلم بأن الله أختي

       رجالا كان شأنهم الفجور

وأبقى أخرين بيرفوم

       فيربو منهم الطفل الصغير

ബിംബാരാധനയോടുള്ള കടുത്ത വിദ്വേഷം മുകളിൽ കൊടുത്ത വരികളിൽ പ്രകടമാണ്. സൈദ് (റ) ആലപിച്ച ഈ ഗീതത്തിൽ അക്കാലത്ത് അവര് ആരാധിച്ചിരുന്ന പെൺ ദൈവങ്ങളായ അല്ലെങ്കിൽ ദേവിമാരായ ലാത്തയുടെയും, ഉസ്സായുടെയും പേര് കാണാം. ഞാൻ ദേവിമാരെ പൂജിക്കുകയില്ലെന്ന് സൈദ് (റ) ഉറപ്പിച്ചു പറയുന്നു.

വിവേകമില്ലാത്ത കുട്ടിക്കാലത്ത് ഹുബൽ ദേവനെ ആരാധിച്ചിരുന്ന സൈദ് (റ) ഇനി അത്തരം ദേവീദേവന്മാരെ പൂജിക്കുകയില്ലെന്ന് തീർത്ത് പറയുകയാണ്. ഏകനായ റബ്ബിനെയല്ലാതെ ആയിരം റബ്ബുകളെ ഞാൻ വണങ്ങുകയോ എന്ന് ചോദിക്കുന്നു സൈദ് (റ).

സൈദിനെപ്പോലുള്ള (റ) ബുദ്ധിമാന്മാരിൽ നിന്നും ഇത്തരം തത്വജ്ഞാനങ്ങൾ ഒഴുകി വന്നതിൽ അതിശയോക്തിയില്ല. അന്ധതയുടെ കൂമ്പാരങ്ങൾക്കിടയിൽ ജീവിച്ച സൈദ് (റ) സത്യത്തിന്റെ വെളിച്ചത്തിനുവേണ്ടി പരതുകയായിരുന്നു. 

സത്യത്തിനുവേണ്ടി തുടിക്കുന്ന ആ ഹൃത്തടത്തിൽ നിന്നും ഉതിർന്നു വീണ മൂന്നുവരി കവിത കൂടി കാണുക:

اسلمت وجهي لمن أسلمت له المزن تحمل عذبا زلالا

وأسلمت وجهي لمن أسلمت له الأرض تحمل صخرا ثقالا

دحاها فلما استوت شدها سواء وارسی عليها الجبالا

ശുദ്ധജലം സംവഹിക്കുന്ന മുകിൽ കീഴ്പെട്ടവന് ഈ സൈദും കീഴ്പെട്ടു. ഭാരമുള്ള പാറയെ വഹിക്കും ഭൂതലം ആർക്ക് കീഴൊതുങ്ങിയോ, അവന് ഞാൻ കീഴൊതുങ്ങി. സർവ ശക്തനായ ഏക ദൈവത്തെ വണങ്ങേണ്ട മർത്യൻ ആ ദൈവത്തിന്റെ ബലഹീനരായ സൃഷ്ടികളെ പൂജിക്കുന്നതിന്റെ അർഥശൂന്യതയാണ് ഈ വരികളിലും സൈദ് (റ) ചൂണ്ടിക്കാണിക്കുന്നത്.

സൈദു ബ്നു അംറ് (റ) സിറിയയിലേക്ക് യാത്ര പുറപ്പെടുന്നു. ആ സത്യാന്വേഷി സത്യം തേടിയുള്ള യാത്രയിലാണ്. സത്യമതമേതെന്നറിയാനുള്ള വ്യഗ്രതയോടെയും ജിജ്ഞാസയോടെയും ഇതാ സിറിയയിലൊരു പഥികൻ; ഏകാന്ത പഥികൻ. 

സിറിയയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ആമിറുബ്നു റബീഅ(റ)വിനെ കണ്ടു സൈദ് (റ). അദ്ദേഹത്തോട് പറഞ്ഞത്: ഞാൻ എന്റെ ജനതയുടെ മതത്തോട് വിട പറഞ്ഞിരിക്കുകയാണ്. ഞാൻ ഇബ്റാഹീം നബി (അ)ന്റെ മാർഗത്തെയാണ് പിന്തുടരുന്നത്. ഇബ്റാഹീം നബിക്ക് (അ) ശേഷം ഇസ്മാഈൽ നബി (അ) ആരാധിച്ച അതേ രീതി പിൻപറ്റാനാണ് എനിക്ക് താൽപര്യം. അദ്ദേഹമൊക്കെ ഈ കഅ്ബയിലേക്ക് തിരിഞ്ഞു നിസ്കരിക്കുകയാണല്ലോ ചെയ്തത്...  

അബ്ദുൽ മുത്തലിബിന്റെ സന്തതികളിൽ നിന്നും ഒരു പ്രവാചകനെ ഞാൻ പ്രതീക്ഷാപൂർവം കാത്തിരിക്കുകയാണ്. അവിടുത്തെ കണ്ടുമുട്ടാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. എന്നാലും ഞാൻ ആ നബിയിൽ വിശ്വസിക്കുന്നു. അവിടുന്ന് നബി തന്നെയാണെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു. 

നിങ്ങൾ എനിക്ക് ശേഷം ഏറെക്കാലം ജീവിക്കുകയും ആ നബി പുംഗവരെ കാണുകയും ചെയ്താൽ അവിടുത്തേക്ക് എന്റെ സലാം എത്തിക്കണേ.

ആമിർ ബിൻ റബീഅ (റ) പറയട്ടെ: ഞാൻ മുസ്ലിമായപ്പോൾ സൈദുബ്നു അംറ് (റ) സലാം പറഞ്ഞ കാര്യം ഞാൻ നബി ﷺ തങ്ങളോട് ഓതി. നബി ﷺ തങ്ങൾ സലാം മടക്കി. സൈദിനെ (റ) അല്ലാഹു ﷻ അനുഗ്രഹിക്കട്ടെ എന്ന് നബി ﷺ തങ്ങൾ പ്രാർത്ഥിച്ചു. അനന്തരം, നബി കരീം ﷺ ഇങ്ങനെ പറഞ്ഞു: സ്വർഗത്തിൽ നല്ല ഉടയാടകളണിഞ്ഞു കൊണ്ട് സൈദ് (റ) ഗമയിൽ നടന്നുപോകുന്നത് ഞാൻ കണ്ടിട്ടുണ്ട്.


സിറിയയിലെത്തിയ സൈദ് (റ) ഒരു യഹൂദ പണ്ഡിതനെ കണ്ടുമുട്ടി. സത്യ ദീനിനെക്കുറിച്ച് ചോദിച്ചപ്പോൾ സത്യദീൻ ഋജു മാർഗമാണെന്ന് യഹൂദ പണ്ഡിതൻ പറഞ്ഞു. ഏതാണാ ഋജു മാർഗമെന്ന് ആരാഞ്ഞപ്പോൾ ഇബ്റാഹീം നബി(അ)ന്റെ ദീൻ എന്ന് മറുപടി കിട്ടി. 

പിന്നെ ഒരു ക്രിസ്ത്യൻ പണ്ഡിതനെയും സൈദ് (റ) കണ്ടു. അദ്ദേഹത്തോടും അന്വേഷിച്ചു, സത്യ ദീനിനെക്കുറിച്ച്. അദ്ദേഹവും പറഞ്ഞു: സത്യ മതം ഇബ്റാഹീം നബി (അ) പഠിപ്പിച്ച വളവും തിരിവുമില്ലാത്ത ഋജു മാർഗമാണ്, അഥവാ നേർ വഴിയാണ്.

യഹൂദ മതത്തിലെയും ക്രിസ്തു മതത്തിലെയും ഏറ്റവും വലിയ രണ്ടു പണ്ഡിതന്മാർ ഏകോപിച്ചു പറഞ്ഞ മറുപടിയിൽ തൃപ്തനായി സിറിയയിൽ നിന്ന് നാട്ടിലേക്ക് തിരിക്കവേ ഇരു കരങ്ങളുമുയർത്തി സൈദ് ഉദ്ഘോഷിച്ചത് ഇപ്രകാരമായിരുന്നു: അല്ലാഹുവേ, തീർച്ചയായും ഞാൻ ഇബ്റാഹീം നബി (അ)മിന്റെ മതത്തിൽ തന്നയാണ്.

അന്ത്യ പ്രവാചകന്റെ നിയോഗവാർത്ത കിട്ടിയ സൈദ് (റ) നബിﷺയെ കാണാനുള്ള ഉൽക്കണ്ഠയോടെ മുന്നോട്ട് ഗമിക്കവേ മൈഫഅ എന്ന സ്ഥലത്തെത്തിയപ്പോൾ വഴിക്കൊള്ളക്കാരുടെ വാളിനിരയായി, 

ആ സത്യാന്വേഷകൻ അന്ത്യ ശ്വാസം വലിക്കുന്നതിനു മുമ്പ് അദ്ദേഹം തന്റെ റബ്ബിനോട് കേണു പറഞ്ഞത് ഇപ്രകാരമായിരുന്നു. അല്ലാഹുവേ ഈ നന്മ എനിക്ക് നീ നിഷേധിച്ചെങ്കിലും എന്റെ മകൻ സഈദിന് (റ) ഈ മഹത്തായ നന്മ നീ തടയരുതേ റബ്ബേ...

റഹ്മാനും റഹീമുമായ റബ്ബുല്‍ ഇസ്സത്ത് സൈദിന്റെ (റ) പ്രാർത്ഥന സ്വീകരിച്ചു. ഏറ്റവും ആദ്യം ഇസ്ലാമാശ്ലേഷിച്ച സൗഭാഗ്യവാന്മാരിൽ സഈദെന്ന (റ) ഭാഗ്യവാനും ഉൾപ്പെട്ടു.

'ലാഇലാഹ ഇല്ലല്ലാഹ് വ അന്ന മുഹമ്മദൻ റസൂലുല്ലാഹ്'

എന്ന് പ്രഘോഷണം ചെയ്യാൻ തന്റെ അടുത്ത ബന്ധുക്കളോട് പുണ്യ നബി ﷺ ആവശ്യപ്പെട്ട് നേരത്ത് തൗഹീദിന്റെ ആ മധുര ധ്വനി നാവു കൊണ്ട് ഏറ്റു പറയുന്നവരിൽ ഒന്നാം സ്ഥാനത്ത് സഈദ്(റ)ഉണ്ടായിരുന്നു. 

ഇളം പ്രായത്തിൽ തന്നെ ഏകദൈവ വിശ്വാസത്തിന്റെ അമര ശബ്ദം മുഴക്കാനും, അത് അഷ്ട ദിക്കിലും പ്രചരിപ്പിക്കാനും, അഹമഹമികയാ മുന്നോട്ടുവന്ന കർമ കുശലരിൽ സഈദും (റ) തന്റെ സ്ഥാനം അടയാളപ്പെടുത്തി.

സഈദ് (റ) തന്റെ ജീവിതത്തിന്റെ വസന്ത ദശയിലാണ്. ഇരുപത് പിന്നിട്ടിട്ടില്ലാത്ത സഈദിന് (റ) കരിമീശ കുരുത്തു വരുന്നേയുണ്ടായിരുന്നുള്ളൂ. ആയിടെ നബിﷺയെ സമീപിച്ച് തന്റെ പ്രിയ പിതാവ് പരേതനായ സൈദുബ്ന് അംറിനെക്കുറിച്ച് ഇപകാരം ചോദിച്ചുവെന്ന് ചരിത്രകാരൻ എഴുതി വെച്ചിരിക്കുന്നു.

നബിയേ, എന്റെ പിതാവിനെ സംബന്ധിച്ച് നിങ്ങൾ അറിഞ്ഞിട്ടുണ്ടല്ലോ. സ്വർഗത്തിൽ എന്റെ ഉപ്പയെ അങ്ങ് കാണുകയും ചെയ്തിട്ടുണ്ട്. ഞാൻ എന്റെ ബാപ്പയ്ക്ക് വേണ്ടി പൊറുക്കലിനെ തേടട്ടെയോ? എന്റെ പിതാവിന്റെ പാപമോചനത്തിന് വേണ്ടി എനിക്ക് പ്രാർത്ഥിക്കാമോ ഹബീബായ
നബിയേ..?

ഉടൻ വന്നു ഇരുലോകങ്ങളുടെയും ചക്രവർത്തി തിരുമനസ്സിന്റെ (ﷺ) മറുപടി: അതെ, സഈദ് (റ). താങ്കളുടെ പിതാവ് ഖിയാമ നാളിൽ എഴുന്നേൽപ്പിക്കപ്പെടുന്നത് ഒരേയൊരു ഉമ്മത്തായിട്ടായിരിക്കും. സൈദുബ്നു അംറ് (റ) എന്ന ഒരു ഉമ്മത്ത് (സമുദായം). ആ ഉമ്മത്തിൽ ഒരേയൊരു വ്യക്തി.

വറഖത്തുബ്നു നൗഫൽ (റ) ഒരു അനുശോചന കാവ്യം (رثاء) എഴുതിയിട്ടുണ്ട്. സൈദുബ്നു അംറ് (റ) കൊല്ലപ്പെട്ടപ്പോൾ كتاب الأدب والتاريخ എന്ന ഗ്രന്ഥത്തിൽ ആ കാവ്യം കാണാം.


സഈദുബ്നു സൈദ്(റ)വിന്റെ ഇസ്ലാമാശ്ലേഷം.

നബികരീം ﷺ തങ്ങൾ അൽ അർഖമുബ്നു അബിൽ അർഖമിന്റെ (റ) വീട്ടിൽ കഴിയുന്നതിനു മുമ്പേ ഏതാണ്ട് ഇരുപതിനോടടുത്ത പ്രായത്തിൽ സഈദുബ്നു സൈദ് (റ) മുസ്ലിമായി.

ഇസ്ലാമിന്റെ ദ്വിതീയ ഖലീഫ: ഉമറുബ്നുൽ ഖത്താബ് (റ) അവർകളുടെ സഹോദരി ഫാത്തിമ(റ)യാണ് സഈദ് (റ) എന്ന മഹാനുഭാവന്റെ ധർമ പത്നി. ഉമൈമ എന്ന് സ്ഥാനപ്പേരുണ്ടവർക്ക്. സഈദ് (റ) മുസ്ലിമായപ്പോൾ തന്നെ തന്റെ പ്രിയതമയും മുസ്ലിമത്തായി. ആ നവദമ്പതികൾ ഒന്നിച്ച് ഇസ്ലാമിനെ പുണർന്നു. രണ്ടുപേരും അതിക്രമകാരികളും കിങ്കരന്മാരുമായ ഖുറൈശി പ്രമുഖരിൽ നിന്ന് പീഢനങ്ങളേറ്റുവാങ്ങി. 

സഈദ് (റ) അവർകളെ ഏറ്റവും കൂടുതലായി പീഢിപ്പിച്ചതാരെന്നറിയണ്ടേ? തന്റെ പിതൃവ്യ പുത്രനും, ഭാര്യാ സഹോദരനുമായ ഉമറുബ്നുൽ ഖത്താബ് (റ) തന്നെ. ആ മഹാനുഭാവൻ അക്കാലത്ത് ഇസ്ലാം സ്വീകരിച്ചിട്ടുണ്ടായിരുന്നില്ല. 

സഈദ്(റ)വിന്റെയും ഭാര്യയുടെയും ഇസ്ലാമാശ്ലേഷം മുസ്ലിംകൾക്ക് ഏറ്റവും മഹത്തായ അനുഗ്രഹമായി ഭവിക്കാൻ യുക്തിമാനായ അല്ലാഹു ﷻ തീരുമാനിച്ചു. മുസ്ലിംകളുടെ ജീവിതത്തെ ദൂരവ്യാപകമായ സ്വാധീനം അത് സൃഷ്ടിക്കുകയുണ്ടായി. 

ഇസ്ലാമിലെ ഏറ്റവും വലിയ ബുദ്ധി രാക്ഷസനും, കുഫ്ഫാറിനെതിരിൽ ഏറ്റവും വലിയ വീരശൂര പരാക്രമിയുമായ ഉമറുബ്നുൽ ഖത്താബ് (റ) അവർകളുടെ ഇസ്ലാമാശ്ലേഷത്തിന് നിമിത്തമായത് സഈദ് (റ) എന്ന മഹാനും അവിടുത്തെ തിരു പത്നിയും തന്നെ.


ഉമർ (റ) പരിശുദ്ധ ഇസ്ലാമിനെ പരിരംഭണം ചെയ്യുന്നു

ഒരിക്കൽ ധീരനും, രണശൂരനുമായ ഉമർ (റ) അവർകളുടെ കാതിൽ ഒരു വാർത്തയെത്തി. വാർത്തയുടെ സംക്ഷിപ്തമിതാണ്. സ്വഫാ മലയുടെ സമീപം ഒരു വീട്ടിൽ മുഹമ്മദ് നബിﷺയും, നാൽപതോളം വരുന്ന അനുയായിവൃന്ദവും ഒരുമിച്ചു കൂടിയിട്ടുണ്ട്. 

വാളേന്തിയ ഉമർ (റ) അവരെ വകവരുത്താനായി ഒരുങ്ങിപ്പുറപ്പെടുകയായി. വഴിയിൽ വെച്ച് നുഐമുബ്നു അബ്ദില്ലാഹി ന്നഹ്ഹാമിനെ (റ) സന്ധിച്ചു. നുഐം (റ) മുസ്ലിമായ വിവരം ഉമർ (റ) അറിഞ്ഞിരുന്നില്ല. ഉമർ (റ) എന്നല്ല, ഒരാളും തന്നെ ആ വാർത്ത അറിഞ്ഞിരുന്നില്ല എന്നതാണ് നേര്. 

കാരണം, പരമ രഹസ്യമായിട്ടായിരുന്നു നുഐമിന്റെ (റ) ഇസ്ലാമാശ്ലേഷം. അദ്ദേഹം പരസ്യമായി തന്റെ ഇസ്ലാം പ്രകടിപ്പിച്ചില്ല; അത് മറച്ചു വെച്ചു. ഉമറിന്റെ (റ) ഉദ്ദേശ്യമെന്തെന്ന് നുഐം (റ)  മണത്തറിഞ്ഞു. മുസ്ലിംകളുടെ നേർക്ക് ചാടിവീഴാൻ പോകുന്ന ഉമറിനെ (റ) അതിൽ നിന്നും പിന്തിരിപ്പിക്കാൻ നുഐം (റ) ഒരു ഉപായം മെനഞ്ഞു.

നുഐം (റ) ചോദിച്ചു ഉമറിനോട് (റ): അല്ല ഉമറേ (റ), നിങ്ങളുടെ പിതൃവ്യ പുത്രനും, പുതിയാപ്പിളയുമായ സഈദ് ബ്നു സൈദും (റ), അതുപോലെ നിങ്ങളുടെ പെങ്ങൾ ഫാത്വിമ (റ), അവരിരുവരും പാർക്കുന്ന വീട്ടിലേക്കൊന്നു പോയിട്ട് അവരുടെ കാര്യമൊന്ന് ശരിയാക്കിക്കൂടേ..?

അളിയനെയും പെങ്ങളെയും തിരഞ്ഞു ചെന്ന ഉമർ (റ) അവരോടൊപ്പം ഖബ്ബാബുബ്നുൽ അറത്തിനെയും (റ) കണ്ടു. ഖബ്ബാബ് (റ) അവരിരുവരെയും പരിശുദ്ധ ഖുർആൻ വചനങ്ങൾ ഒരു ഏടിലെഴുതി പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. വീട്ടിലേക്ക് കടന്നുചെന്ന ഉമറിന്റെ (റ) ഗംഭീര സ്വരം അവിടെ മുഴങ്ങി. എന്താണത്? എന്തോ കുശുകുശുക്കുന്നത് ഞാൻ കേട്ടല്ലോ..?

സഈദും (റ) ഫാത്തിമ(റ)യും മറുപടിയായി മൊഴിഞ്ഞത്. താങ്കൾ ഒന്നും തന്നെ കേട്ടിട്ടില്ല. ഉമർ (റ) വിട്ടില്ല. ഘന ഗംഭീരമായ സ്വരത്തിൽ ഉമർ (റ) പറയുകയാണ്: അതേ, അല്ലാഹു ﷻതന്നെ സത്യം! നിങ്ങൾ ഇരുവരും മുഹമ്മദിന്റെ (ﷺ) മതം പിന്തുടരുകയാണെന്ന വാർത്ത ഞാനറിഞ്ഞിട്ടുണ്ട്. 

ഉമർ (റ) സഈദുബ്നു സൈദ് (റ) വിനെ പിടികൂടി. ഉടൻ തന്നെയതാ തന്റെ പെങ്ങൾ സ്വന്തം ഭർത്താവിനെ അക്രമിക്കുന്നതിൽ നിന്ന് ആങ്ങളയെ തടുക്കുകയാണ്. അപ്പോഴതാ ഉമർ (റ) തന്റെ പെങ്ങളെ അടിച്ച് പരിക്കേൽപ്പിച്ചു കഴിഞ്ഞു. 

അപ്പോഴേക്കും ആ പെങ്ങൾ ഒരു ഈറ്റപ്പുലിയെപ്പോലെ ആയിക്കഴിഞ്ഞിരിക്കുന്നു. ഫാത്തിമ (റ) തന്റെ ആങ്ങളയുടെ മുഖത്തു നോക്കി ഗർജ്ജിക്കുക തന്നെ ചെയ്തു: “അതേ, ഞങ്ങൾ മുസ്ലിമായിരിക്കുന്നു. നിനക്ക് തോന്നുമ്പോലെ ചെയ്തോളു. എന്തു വന്നാലും വേണ്ടില്ല, ഞങ്ങൾ ഈ സത്യ മാർഗത്തിൽ നിന്ന് പിന്തിരിയുന്ന പ്രശ്നമില്ല.”

തന്റെ പ്രിയ സഹോദരിയുടെ അധരങ്ങളിൽ നിന്നും ചുടുനിണം പൊടിയുന്നതു കണ്ട ഉമറിന്റെ (റ) ഹൃദയം ആർദ്രമായി. ഉമർ (റ) കെഞ്ചി. ആ ഏടിങ്ങു തരു.., 

ഫാത്തിമ (റ) പറഞ്ഞു: അത് നിന്റെ കയ്യിൽ തരാൻ ഞങ്ങൾക്കു പേടിയാണ്. 
പേടിക്കേണ്ട പെങ്ങളേയെന്ന് ഉമർ (റ). എങ്കിൽ പോയി അംഗശുദ്ധി ചെയ്തുവാ എന്ന് ആ സഹോദരി, അംഗ സ്നാനം ചെയ്ത ശേഷം ഉമർ (റ) വന്നണഞ്ഞു. ഏട് കയ്യിലെടുത്ത് വായിക്കാൻ തുടങ്ങി...


   طه مَا أَنزَلْنَا عَلَيْكَ الْقُرْآنَ لِتَشْقَىٰ

“അല്ലയോ വിശുദ്ധ പ്രവാചക തിരുമേനീ, അങ്ങയെ വിഷമിപ്പിക്കാനല്ല ഈ ഖുർആൻ അവതീർണമായത്.” പരിശുദ്ധ ഖുർആനിലെ വശ്യവചസ്സുകളെഴുതിയ ഏട് ആദ്യമായി കാണുകയാണ് ഉമർ (റ).

ഉമറിന്റെ (റ) ധൈഷണിക മസ്തിഷ്കത്തിലോ, ഈമാനിന്റെ
വെള്ളച്ചാട്ടം. ആവേശപൂർവം ഉമർ (റ) കാൽവെക്കുകയാണ് അല്ലാഹു ﷻ വിന്റെ തിരുദൂതരുടെ ചാരത്തണയാൻ. അവിടുത്തെ (ﷺ) തലയെടുക്കാനല്ല; തന്റെ മേധാശക്തി തിരുമേനിക്ക് (ﷺ) സമ്മാനിക്കാൻ. 

തിരുമനസ്സിന്റെ പ്രശോഭിത ഹൃദയത്തിലേക്കിറങ്ങിച്ചെന്ന് തന്റെ ആത്മാവിന്റെ ദാഹം തീർക്കാൻ. ചക്രവർത്തി തിരുമനസ്സിന്റെ പൂമേനിയെ ആലിംഗനം ചെയ്യാൻ. ചന്ദ്രനെ വെല്ലുന്ന ശോഭയാർന്ന തിരുമുഖത്ത് ഒരു ചുംബനം നൽകാൻ...

مَا أَحْسَنَ هَذَا الْكَلَامِ وَأَكْرَمَهُ

“എത്ര മനോഹരം ഈ വചനം! എത
മേൽ മഹത്തരം ഈ ദിവ്യ ഗീതികൾ!''

നബികരീം ﷺ തങ്ങളുടെ തിരുമുമ്പിലെത്താറായ നേരത്ത് ഉമറിന്റെ (റ) ചുണ്ടിൽ നിന്നും ഉതിർന്നുവീണ ശബ്ദമാണത്. സ്വഫാ മലയുടെ അരികെ സ്ഥിതി ചെയ്യുന്ന വീട് അൽഅർഖം ബിൻ അബിൽ അർഖമിന്റെ (റ) വസതി. അവിടെയാണ് ഭൂലോക ചക്രവർത്തിയുള്ളത്, ആ ഭവനമാണിപ്പോൾ ഉമറിന്റെ (റ) ലക്ഷ്യം. വീടണഞ്ഞു; വാതിലിന് മുട്ടി.

أَشٔهَدُ أَلَّا إِلَهَ اللَّهُ ، مُحَمَّدٌ رَّسُولُ اللَّهْ

“അല്ലാഹു അല്ലാതെ ഇല്ലൊരാരാധ്യൻ; അല്ലാഹുവിന്റെ തിരുദൂതർ തന്നെ മുഹമ്മദ് ﷺ” ഉമറിന്റെ ഘനഗംഭീരമായ സ്വരം ദാറുൽ അർഖമിൽ മുഴങ്ങി. തൗഹീദിന്റെ അമരധ്വനി മുഴക്കിയ ഉമറിന്റെ (റ) ശബ്ദം അഷ്ട ദിക്കിലും പ്രതിധ്വനിച്ചു. 

വീട്ടിനകത്ത് കഴിയുകയായിരുന്ന നബിﷺയും സ്വഹാബിമാരും ഉമറിന്റെ (റ) വാക്കുകൾ കേട്ട് ഹർഷപുളകിതരായി. അല്ലാഹു അക്ബറിന്റെ വിജയ മന്ത്രം മുഴക്കിക്കൊണ്ട് അവർ ഉമറുബ്നുൽ ഖത്താബ് (റ) എന്ന് ധിഷണാശാലിയെ സ്വാഗതം ചെയ്തു. തൊണ്ട പൊട്ടുമാറ് സ്വഹാബികൾ തക്ബീർ ധ്വനികൾ മുഴക്കി.


ഹിജ്റ.

സഈദുബ്നു സൈദ് (റ) പ്രശോഭിത മദീനയിലേക്ക്
(അൽ മദീനത്തുൽ മുനവ്വറ) പാലായനം ചെയ്യുകയാണ്. റസൂലുല്ലാഹി ﷺ മദീനയിൽ സൈദിന് (റ) ഉബയ്യുബ്നു കഅ്ബ് (റ) എന്ന മഹാനെ കൂട്ടുകാരനും സഹോദരനുമാക്കിക്കൊടുത്തു. 

മദീനയിൽ മുഹാജിറുകളും (ഹിജ്റ ചെയ്തു വന്നവർ) അൻസാറും (മദീനാ നിവാസികളും മുഹാജിറുകളെ സഹായിച്ചവരുമായ മുസ്ലിംകൾ) തമ്മിലുണ്ടാക്കിയ സൗഭ്രാത്രം അല്ലാഹു ﷻ വിന്റെയും ഇസ്ലാമിന്റെയും പ്രതിയോഗികളെ ഭയവിഹ്വലരാക്കി. 

നബികരീം ﷺ മദീയിൽ മുസ്ലിംകൾ തമ്മിലുണ്ടാക്കിയ സാഹോദര്യബന്ധം നിലനിർത്തിപ്പോരാനും, അത് പൂർവോപരി ശക്തിപ്പെടുത്താനുമാണ് നാം യത്നിക്കേണ്ടത്. ശൈഥില്യത്തിനല്ല; ശിഥിലീകരണത്തിനല്ല. അനുരജ്ഞനത്തിനും, സാഹോദര്യബന്ധത്തിന്റെ ശാക്തീകരണത്തിനും വേണ്ടി പരിശ്രമിക്കേണ്ടവരാണ് നാം.

ആദ്യകാലങ്ങളിൽ ഇസ്ലാം പ്രൗഢിയോടെ നിലനിന്നതും, മുസ്ലിംകളുടെ അസൂയാവഹമായ പ്രഭാവത്തിന് നിമിത്തമായതും സുദൃഢമായ ആ സാഹോദര്യബന്ധമത്രെ. ഭൂമിയിലെ മുഴുവൻ സമൂഹങ്ങൾക്കും സമുദായങ്ങൾക്കും രാഷ്ട്രങ്ങൾക്കും മീതെ നിലകൊള്ളാൻ ഇസ്ലാമിന്റെ മക്കൾക്ക് സാധിച്ചത് അക്കാരണത്താൽ തന്നെ. 

ഈ സാഹോദര്യബന്ധം ക്ഷയിച്ചപ്പോഴാണ് മുസ്ലിംകളിൽ ദൗർബല്യവും അധ:പതനവും ഇഴഞ്ഞു കയറിയത്. ഐക്യത്താൽ നാം വീണ്ടും പ്രഭാവിതരാകണം. അതാണ് കാലഘട്ടം നമ്മിൽ നിന്ന് ആവശ്യപ്പെടുന്നത്. ഐക്യത്തിലാണ്, മുസ്ലിംകളുടെ ഏകതാനതയിലാണ് അല്ലാഹുﷻവിന്റെ തൃപ്തി.



സഈദ്(റ) അവർകളുടെ ധർമ്മ സമര വീര്യം

ബദർ യുദ്ധം, ഇസ്ലാമിലെ പ്രഥമ ധർമ്മസമരം. സർവായുധ സജ്ജരായി വന്ന ബിംബ പൂജകരെ തോൽവിയുടെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ ഉജ്ജ്വലമായ സംഗ്രാമം. സത്യവിശ്വാസികൾ മൂന്നിരട്ടി വരുന്ന വിഗ്രഹാരാധകരെ തോൽപിച്ച് തുരത്തിയ ബദർ രണം. 

ബദറിന്റെ രണഭേരി മുഴങ്ങുന്നതിന് പത്ത് ദിവസങ്ങൾക്ക് മുമ്പ് അല്ലാഹുﷻവിന്റെ റസൂൽ ﷺ സഈദുബ്നു സൈദ്(റ)വിനെയും, ത്വൽഹത്തുബ്നു ഉബൈദില്ല(റ)വിനെയും സിറിയയിൽ കച്ചവടാവശ്യാർത്ഥം പോയി മടങ്ങി
വരുന്ന ഖുറൈശികളുടെ ഒട്ടകസംഘത്തെക്കുറിച്ചുള്ള
വാർത്ത അറിഞ്ഞുവരാൻ സിറിയയുടെ ഭാഗത്തേക്ക് വിടുകയുണ്ടായി. 

അവർ ഹൗറാഇലെത്തി. അവിടെ താവളമടിച്ചു കൊണ്ടിരിക്കവെ ഖുറൈശീ സാർഥവാഹക സംഘം കടന്നു പോകുന്നതു കണ്ടു. കടൽതീരത്ത് കൂടെയാണ് അവറ്റകളുടെ യാത്ര. സഈദുബ്നു സൈദ് (റ) അവർകളും, ത്വൽഹത്തുബ്നു ഉബൈദില്ല (റ) അവർകളും തിരിച്ചെത്തുന്നതിനു മുമ്പ് തന്നെ ഖുറൈശീ സൈന്യത്തിന്റെ വിവരം അല്ലാഹു ﷻ നബിﷺയെ അറിയിച്ചു കഴിഞ്ഞിരുന്നു.

ഖുറൈശീ ഖാഫില (ഒട്ടകസംഘം)യെ നേരിടാൻ സ്വഹാബിമാരോട് - (ലോകത്ത് ഏറ്റവും പരിശുദ്ധരായ മഹാത്മാക്കൾ, അമ്പിയാക്കൾ കഴിഞ്ഞാൽ പിന്നെ നബിﷺയുടെ സ്വഹാബിമാരാണ്) നബികരീം ﷺ ആഹ്വാനം ചെയ്തു. ഞൊടിയിടയിൽ അവരെല്ലാം ഒരുങ്ങിക്കഴിഞ്ഞു. യുദ്ധത്തിനു പോയി. 

യുദ്ധം കൊടുമ്പിരികൊണ്ടു. ബുദ്ധിശൂന്യരായ ബിംബാരാധകർ തോറ്റോടി, മുസ്ലിംകൾക്ക് ധാരാളം യുദ്ധ മുതലുകൾ ലഭിച്ചു. അബൂജഹലടക്കമുള്ള കൊല കൊമ്പന്മാരായ കാഫിറുകൾ കൊലചെയ്യപ്പെട്ടു. ആ കാട്ടാളന്മാരുടെ ശവങ്ങൾ പൊട്ടക്കിണറ്റിൽ തള്ളി. മുസ്ലിം സംഘശക്തിയുടെ പ്രൊജ്വല വിജയം. വിജയത്തിന്റെ പാതയിൽ അവർ നിസ്തലമായ അധ്യായം രചിച്ചു. വെന്നിക്കൊടി നാട്ടി വിജയശ്രീലാളിതരായ ഇസ്ലാമിന്റെ ചുണക്കുട്ടികൾ മദീനയിലേക്ക് തിരിക്കുകയാണ്. 

തങ്ങളെ അയച്ച കാര്യം ചെയ്തു പൂർത്തിയാക്കി നബിﷺയെ കാഫിറുകളുടെ നീക്കമറിയിക്കാൻ മദീനയിലേക്ക് തിരിച്ചു വരികയാണ് സഈദ് ബ്നു സൈദ് (റ) തങ്ങളും, ത്വൽഹത്തുബ്നു ഉബൈദില്ല (റ) തങ്ങളവർകളും.

ബദ് രീങ്ങൾ (റളിയല്ലാഹു അൻഹും) ബദറിൽ നിന്ന് യുദ്ധത്തിൽ വിജയം നേടി മദീനയിലേക്ക് തിരിക്കുകയും ചെയ്യുന്നു. സഈദ് (റ)വും, ത്വൽഹത്ത് (റ)വും ഈ കാഴ്ചയാണ് മദീനത്തെത്തുമ്പോൾ കാണുന്നത്. യുദ്ധ മുതലുകളിൽ അവർക്കും റസൂൽ ﷺ ഓഹരി നൽകി. പ്രതിഫലത്തിലും, അതായത് യോദ്ധാക്കൾക്ക് അല്ലാഹുﷻവിങ്കലുള്ള കൂലിയിലും അവരെ റസൂൽ ﷺ ഭാഗഭാക്കാക്കുകയുണ്ടായി. അതു
കൊണ്ടുതന്നെ ബദർ യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കാത്ത ഈ സ്വഹാബിമാരും ബദ് രീങ്ങളിൽ എണ്ണപ്പെടുന്നു. 

പിന്നീട് നടന്ന എല്ലാ യുദ്ധങ്ങളിലും നബിﷺയോടൊപ്പവും അല്ലാതെയും പങ്കെടുക്കാൻ ഈ മഹാന്മാർക്ക് അവസരം കൈവരികയും അവർ ബഹുദൈവാരാധകരായ കാപാലികരുമായി ധീരധീരം പടപൊരുതുകയും ചെയ്തു.

ദമസ്കസ് ഉപരോധത്തിലും, സഈദ് (റ) പങ്കാളിയാവുകയും, ദമസ്കസ് കീഴടക്കുകയും ചെയ്തു. അബു ഉബൈദത്തുൽ ജർറാഹ് (റ) സഈദ്ബ്നു സൈദ് (റ)വിനെ ദമസ്കസിലെ ഗവർണറാക്കുകയും ചെയ്തു. 

മുസ്ലിം സമുദായത്തിൽ ദമസ്കസിലെ ആദ്യത്തെ ഭരണാധികാരി സഈദുബ്നു സൈദ് (റ) അവർകളാണ്. ഖാലിദുബ്നു വലീദ് (റ) അവർകളോടൊപ്പം അജ്നാദീൻ യുദ്ധത്തിൽ പങ്കുകൊണ്ട സഈദ് (റ) ആ യുദ്ധത്തിൽ കുതിരപ്പടയാളികളുടെ സർവ സൈന്യാധിപനായിരുന്നു.

യർമൂക്ക് യുദ്ധത്തിലും സഈദ് (റ) പങ്കെടുത്തിട്ടുണ്ട്. യർമൂക്ക് യുദ്ധത്തെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നത് കാണുക: ഞങ്ങൾ ഇരുപത്തിനാലായിരം പേരാണ് യർമൂക്ക് യുദ്ധത്തിൽ പങ്കുകൊണ്ടത്. റോമാക്കാരായ ശത്രുസൈന്യം ഒരു ലക്ഷത്തി ഇരുപതിനായിരമുണ്ടായിരുന്നു. മലപോലെ അവർ മുന്നോട്ടടുത്ത് വന്നപ്പോൾ മുസ്ലിംകളിൽ അൽപം ഭയം അങ്കുരിച്ചു. 

ആ നേരത്ത് അബൂ ഉബൈദത്തുൽ ജർറാഹ് (റ) എഴുന്നേറ്റുനിന്ന് മുസ്ലിം യോദ്ധാക്കളെ പടപൊരുതാൻ പ്രേരിപ്പിച്ചു കൊണ്ട് ഒരു പ്രസംഗം ചെയ്തു. മഹാനായ അബു ഉബൈദ (റ) ആ പ്രസംഗത്തിൽ ഇപ്രകാരം പറഞ്ഞു: “അല്ലാഹു ﷻ വിന്റെ പ്രഷ്ഠദാസരേ, നിങ്ങൾ അല്ലാഹു ﷻ വിനെ സഹായിക്കൂ., എങ്കിൽ അവൻ നിങ്ങളെയും സഹായിക്കും. നിങ്ങളുടെ പാദങ്ങളെ അവൻ ഉറപ്പിച്ചു നിർത്തുകയും ചെയ്യും.

ദൈവ ദാസന്മാരേ, ക്ഷമ കൈക്കൊള്ളുക; കുന്തങ്ങൾക്കൊണ്ട് ഓങ്ങി നിൽക്കൂ പരിചകൾ കൊണ്ട് രക്ഷാവലയം തീർക്കൂ. നിശ്ശബ്ദത പാലിക്കുക, ദിക്റുകൾ മാത്രം ചൊല്ലുക. യുദ്ധത്തിന് പ്രാരംഭം കുറിക്കാൻ ഞാൻ കൽപന നൽകുന്നതു വരെ നിങ്ങൾ ഈ അവസ്ഥയിൽ തുടരുക.”

അന്നേരം മുസ്ലിംകളുടെ അണികളിൽ നിന്നും ഒരാൾ പുറത്തു വന്ന് അബൂ ഉബൈദത്തുൽ ജർറാഹ് (റ)വിനോട് പറഞ്ഞത്: “ഞാൻ രക്തസാക്ഷിയാകാൻ തീരുമാനിച്ചുറച്ചിരിക്കുന്നു. അല്ലാഹുﷻവിന്റെ റസൂൽ ﷺ തങ്ങൾക്ക് എത്തിച്ചു കൊടുക്കാൻ വല്ല സന്ദേശവും നിങ്ങൾക്ക് നൽകാനുണ്ടോ..?” 

ഉടൻ തന്നെ അബൂ ഉബൈദ (റ) മറുപടി പറയുകയാണ്. അതെ, സലാം പറയണം റസൂലുല്ലാനോട് (ﷺ). എന്റെയും മറ്റു മുസ്ലിംകളുടെയും സലാം. അല്ലാഹുﷻവിന്റെ റസൂൽﷺയോട് ഒരു കാര്യം നിങ്ങൾ പ്രത്യേകം പറഞ്ഞു കൊള്ളണം. അല്ലാഹു ﷻ വിന്റെ റസൂലേ, നമ്മുടെ റബ്ബ് വാഗ്ദാനം ചെയ്തത് സത്യമായി ഞങ്ങൾ കണ്ടെത്തിയിരിക്കുന്നുവെന്ന് നിങ്ങൾ ഹബീബായ നബി ﷺ തങ്ങളെ അറിയിക്കുക.”

സഈദ് (റ) തുടരുന്നു: ഞാൻ അദ്ദേഹത്തിന്റെ ആ സംസാരം കേട്ടു. പിന്നെ ഞാൻ കാണുന്നത് ആ സ്വഹാബി വര്യൻ വാളൂരിക്കൊണ്ട് അല്ലാഹു ﷻ വിന്റെ ശത്രുക്കളെ നേരിടാൻ സാവേശം കുതിക്കുന്നതാണ്. അങ്ങനെ ഞാൻ കുനിഞ്ഞു മുട്ടുകുത്തിയിരുന്നുകൊണ്ട് കുന്തമോങ്ങി. ഞങ്ങളുടെ നേരെ ആദ്യമായി വന്ന എതിരാളിയായ കുതിരപ്പടയാളിയെ ഞാൻ കുന്തം കൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ചു. 

ഉടൻ തന്നെ മുസ്ലിംകളെല്ലാം ഈറ്റപ്പുലികളായി റോമൻ പടയുടെ മേൽ ചാടിവീണു. അങ്ങനെ അവസാനം അല്ലാഹു ﷻ മുസ്ലിംകൾക്ക് വിജയം സമ്മാനിക്കുന്നതു വരെ പോരാട്ടം തകൃതിയായി നടന്നു. മുസ്ലിം ചുണക്കുട്ടികൾ ചുണ്ടിൽ തക്ബീർ ധ്വനികളുമായി വിജയത്തിന്റെ വെന്നിക്കൊടി പറത്തി യർമൂക്കിൽ നിന്ന് മടങ്ങി.


സഈദ് (റ) തങ്ങളുടെ മാഹാത്മ്യങ്ങൾ

സഈദുബ്നു സൈദ് (റ) സ്വർഗം കൊണ്ട് സുവിശേഷമറിയിക്കപ്പെട്ട പത്തുപേരിലൊരാളാണ്. പ്രാർത്ഥനക്ക് ഉടനടി ഉത്തരം കിട്ടുന്ന മഹാനാണ്. മുസ്തജാ ബുദ്ദഅ് വത്താണ് ആ മഹാനുഭാവൻ. അർവാ ബിൻത് ഉവൈസുമായുണ്ടായ സംഭവകഥ പ്രസിദ്ധമാണ്. 

സഈദ് (റ) തങ്ങൾക്കെതിരായി ഒരു കള്ളപ്പരാതിയുമായി മുഹമ്മദ് ബ്നു അംറിബ്നി ഹസ്മിനടുക്കൽ (റ) ഒരുനാൾ അർവാ എന്ന വനിത വന്നു. മുഹമ്മദ് ബ്നു അംറിനോട് (റ) അർവാ പറയുകയാണ്. “എനിക്ക് അവകാശപ്പെട്ട ഭൂമിയിൽ സഈദുബ്നു സൈദ് (റ) ഒരു മതിൽ കെട്ടി എന്നെ ബുദ്ധിമുട്ടിച്ചിരിക്കുന്നു. അയാളുടെ വീട്ടിൽ വെള്ളം കയറാതിരിക്കാനാണ് എന്റെ സ്ഥലത്ത് അയാൾ ഭിത്തി കെട്ടിയിരിക്കുന്നത്. നിങ്ങൾ അയാളെ സമീപിച്ച് ഇക്കാര്യം പറയണം. അയാളത് പൊളിച്ചു നീക്കുന്നില്ലെങ്കിൽ അല്ലാഹുﷻവാണ് ഞാൻ റസൂലുല്ലാന്റെ (ﷺ) പള്ളിയിൽ നിന്ന് ഒച്ചവെക്കും. സഈദിനെ (റ) ഞാൻ നാലാൾക്കിടയിൽ മാനംകെടുത്തും.” 

ഇതു കേട്ടപാടെ മുഹമ്മദ്ബ്നു അംറ് (റ) പ്രതിവചിച്ചു: “അല്ലാഹു ﷻ വിന്റെ റസൂലിന്റെ (ﷺ) സ്വഹാബി വര്യനെ ബുദ്ധി മുട്ടിക്കല്ലേ; അദ്ദേഹം നിങ്ങളോട് അക്രമം ചെയ്യുന്നത് ഏതായാലും ശരിയല്ല. നിങ്ങളുടെ അവകാശം അദ്ദേഹം കവർന്നെടുക്കാൻ പാടില്ലല്ലോ. പക്ഷേ, സഈദ് (റ) ഒരിക്കലും അപ്രകാരം ചെയ്യുകയില്ല.” 

അങ്ങനെ അവർ അമാറത്തുബ്നു ഉമർ(റ)വിനെയും, അബ്ദുല്ലാഹിബ്നു സലമത്ത് (റ)വിനെയും സമീപിച്ചു. അർവാ അവർ രണ്ടാളോടുമായി പറഞ്ഞു: “നിങ്ങൾ സഈദ്ബ്നു സൈദിനെ (റ) ഒന്ന് ചെന്നു കാണണം. കാരണം, അദ്ദേഹം എന്നോട് അന്യായം ചെയ്തിരിക്കുന്നു. അല്ലാഹുﷻവാണെ, അദ്ദേഹം അത് പൊളിച്ചു നീക്കിത്തരുന്നില്ലെങ്കിൽ ഞാൻ അല്ലാഹുﷻവിന്റെ റസൂലിന്റെ (ﷺ) മസ്ജിദിൽ വെച്ച് ഒച്ചവെക്കുക തന്നെ ചെയ്യും. സഈദിനെ (റ) ഞാൻ എല്ലാവർക്കും മുമ്പിൽ നാണം കെടുത്തും.”

അങ്ങനെ അമാറത്തുബ്നു അംറ് (റ)വും അബ്ദുല്ലാഹിബ്നു സലമ (റ)വും അഖീഖിലുള്ള സഈദിന്റെ (റ) പറമ്പിൽചെന്ന് അദ്ദേഹത്തെ കണ്ടു. സഈദ് (റ) ചോദിച്ചു: “നിങ്ങളുടെ ആഗമനോദ്ദേശ്യം?” 

അർവ പറഞ്ഞയച്ചതാണെന്ന് അവർ പറഞ്ഞു. അർവ പറഞ്ഞകാര്യമെല്ലാം സഈദിനോട് (റ) വിവരിച്ചു. സഈദ് (റ)വിന്റെ മറുപടി: “റസൂലുല്ലാഹി ﷺ പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്. ഏഴ് ഭൂമികൾ ഖിയാമ നാളിൽ അല്ലാഹു ﷻ അവന്റെ കഴുത്തിൽ അണിയിക്കും.” 

ഇതു കേട്ടപ്പോൾ ആഗതരായ സ്വഹാബിമാർ പറഞ്ഞത്. “ഇനി നിങ്ങളോട് ഒരു തെളിവും ഞങ്ങൾ ആവശ്യപ്പെടുന്നില്ല.” 

സഈദ് (റ) പറഞ്ഞു: “അവർ (അർവാ) വരട്ടെ, അവരുടെ അവകാശം എടുത്തു കൊള്ളട്ടെ. അല്ലാഹുﷻവേ, അവർ കള്ളമാണ് പറയുന്നതെങ്കിൽ, കണ്ണ് പൊട്ടത്തിയാക്കിയിട്ടല്ലാതെ അവരെ നീ മരിപ്പിക്കരുതേ. അന്ധയായി, അന്ധത കാരണമായി അവരെ നീ മരിപ്പിക്കേണണമേ റബ്ബേ..” 

ഉടനെ അർവാ വന്നു. ഭിത്തി പൊളിച്ച് വീടുണ്ടാക്കി. പിന്നെ അധികം താമസിച്ചില്ല; അർവായുടെ കണ്ണ് പൊട്ടി. അർധരാത്രി എഴുന്നേൽക്കാറുണ്ടായിരുന്നു അർവാ. അപ്പോൾ അടിമപ്പെണ്ണിന്റെ കൈപിടിച്ചാണ് നടന്നിരുന്നത്. എന്നാൽ ഒരു അർധരാത്രി ഉറക്കമുണർന്ന അർവാ വേലക്കാരിയെ വിളിച്ചുണർത്തിയില്ല.അങ്ങനെ കണ്ണ് കാണാതെ തപ്പിത്തടഞ്ഞ് കിണറ്റിൽ വീണ് അർവായുടെ കഥ കഴിഞ്ഞു.

ഇബ്നു അബീ ഹാശിം (റ) പറയുന്നു; അർവാ ഒരിക്കൽ സഈദിനോട് (റ) തനിക്കുവേണ്ടി ദുആ ചെയ്യാൻ പറഞ്ഞു. ഞാൻ നിങ്ങളോട് അന്യായം ചെയ്തുപോയിട്ടുണ്ട്. അവർ കൂട്ടിച്ചേർത്തു. അപ്പോൾ സഈദിന്റെ (റ) പ്രത്യുത്തരം: അല്ലാഹു ﷻ എനിക്ക് തന്ന ഒന്നും ഞാൻ തിരിച്ചു കൊടുക്കാറില്ല. 

അർവായുടെ സംഭവത്തിനു ശേഷം ആരെങ്കിലും ആർക്കെങ്കിലും എതിരിൽ ദുആ ചെയ്യുമ്പോൾ ഇങ്ങനെ പറയുക പതിവായിത്തീർന്നു. അല്ലാഹു ﷻ അർവായെ അന്ധയാക്കിയതുപോലെ നിങ്ങളെയും അന്ധനാക്കട്ടെ..!!

ലോല ഹൃദയനായിരുന്നു സഈദുബ്നു സൈദ് (റ). പെൺകുട്ടികളെ ജീവനോടെ കുഴിച്ചു മൂടുന്നവരോട് അദ്ദേഹം നീരസം പ്രകടിപ്പിച്ചിരുന്നു. അവരെ ജീവിക്കാൻ അനുവദിക്കണമെന്ന് അത്തരം ആളുകളോട് അദ്ദേഹം നിരന്തരം പറഞ്ഞു കൊണ്ടിരുന്നു. 

സ്വന്തം ചോരയിൽ പിറന്ന പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാൻ പോകുന്ന കിരാതനോട് സഈദ് (റ) ഒരിക്കൽ പറഞ്ഞു: “നിർത്തൂ ഈ പണി..! ഞാൻ ആ കുഞ്ഞിനെ പോറ്റി വളർത്താം. നിങ്ങൾ ആ നിരപരാധിയെ ഹനിക്കരുത്.” സഈദ് (റ) കുഞ്ഞിനെ വാങ്ങിയപ്പോൾ അത് കരയാൻ ഭാവിച്ചു. ആ സമയത്ത് കുഞ്ഞിന്റെ പിതാവായ കാട്ടാളനോട് സഈദ് (റ) പറഞ്ഞത്: “വേണമെങ്കിൽ കുഞ്ഞിനെ നിങ്ങൾക്കു തരാം. പക്ഷേ, കുഞ്ഞിനെ കൊല്ലരുത്! കുഞ്ഞിന്റെ ചെലവു മുഴുവൻ ഞാൻ വഹിച്ചു കൊള്ളാം.” 

സഈദുബ്നു സൈദ് (റ) ഒരു കച്ചവടക്കാരനായിരുന്നു. സഈദുബ്നുൽ മുസയ്യബ് (റ)വിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അല്ലാഹു ﷻ വിന്റെ സ്വഹാബിമാരിൽ സമുദ്ര വ്യാപാരം ചെയ്യുന്നവരുണ്ടായിരുന്നു. അത്തരം
വ്യാപാരികളിൽ പെട്ടവരാണ് സഈദുബ്നു സൈദ് (റ)വും, ത്വൽഹത്തുബ്നു ഉബൈദില്ലാഹ് (റ)വും.

മദീനാ നിവാസികളുടെ മനസ്സിൽ സഈദുബ് സൈദ് (റ)വിന് ഉന്നത സ്ഥാനമുണ്ടായിരുന്നു. പ്രസിദ്ധമായ ഒരു ഹദീസിൽ പരാമർശിക്കപ്പെട്ട സ്വർഗം കൊണ്ട് സന്തോഷവൃത്താന്തം നൽകപ്പെട്ട ദശമഹാരഥന്മാരിൽ ഒരാളാണല്ലോ സഈദുബ്നു സൈദ് (റ). അതുകൊണ്ടല്ലേ റസൂലുല്ലാഹിﷺയുടെ തിരു പത്നി ഉമ്മുൽ മുഅ്മിനീൻ ഉമ്മുസൽമ (റ) താൻ മരിച്ചാൽ സഈദുബ്നു സൈദ് (റ)വിനെ തന്റെ ജനാസ നിസ്കാരത്തിന് ഇമാമത്ത് നിർത്തണമെന്ന് വസ്വിയ്യത്ത് ചെയ്തത്.

സഈദ് (റ) സ്വാലിഹാണെന്ന കാര്യത്തിൽ അവർക്ക് അത്രമേൽ ഉറപ്പുണ്ടായിരുന്നു. സഈദ് (റ)വിന്റെ ജ്ഞാനത്തിൽ അവർക്ക് വളരെയധികം മതിപ്പുണ്ടായിരുന്നുവെന്നാണ് സത്യം.

സ്വർഗ്ഗം കൊണ്ട് സുവിശേഷമറിയിക്കപ്പെട്ട പത്ത് മഹാരഥന്മാരിലും സംപ്രീതനായിക്കൊണ്ടാണ് അല്ലാഹു ﷻ വിന്റെ റസൂൽ ﷺ തങ്ങൾ ഈ ഭൂലോകത്ത് നിന്ന് തിരോധാനം ചെയ്തത്. 

എന്നാൽ ഉമ്മുൽ മുഅ്മിനീൻ ഉമ്മു സലമ (റ)ക്ക് തന്റെ വസ്വിയ്യത്ത് നിറവേറ്റപ്പെടുക എന്ന അവസ്ഥ കൈവന്നില്ല. എന്തുകൊണ്ട്? ഉമ്മുൽ മുഅ്മിനീൻ ഉമ്മുസമല (റ) വഫാത്താകുന്നതിനു മുമ്പേ സഈദ് (റ) വഫാത്തായിപ്പോയി. 

ഉസ്മാൻ (റ) വധിക്കപ്പെട്ടുവെന്ന വാർത്തയെത്തിയപ്പോൾ സഈദുബ്നു സൈദ് (റ) പറഞ്ഞത്: ഉസ്മാനുബ്നു അഫ്ഫാൻ (റ) അവർകൾക്ക് ബാധിച്ച വിപത്തിൽ കണ്ണുനീരൊഴുക്കുകയാണെങ്കിൽ അത് ഒഴുക്കപ്പെടാൻ അർഹതപ്പെട്ടതു തന്നെയാണ്. ഈ ചുരുങ്ങിയ വാക്കുകളിൽ കിരാതമായ ഈ മർദ്ദനത്തെയും അക്രമത്തെയും തുടർന്ന് മുസ്ലിംകൾക്കുണ്ടായ വിഷമങ്ങളും അവരുടെ മനസ്സിനെ മഥിച്ച വ്യാധികളെയും ആധികളെയും ഏറെ ഹസ്വമെങ്കിലും വളരെ സത്യസന്ധമായും സ്ഫുടമായും വിവരിച്ചിരിക്കുകയാണ്
സഈദ് (റ). 

സ്വഹാബി പ്രമുഖരിൽപെടുന്ന ഉസ്മാൻ ഇബ്നു അഫ്ഫാൻ (റ)വിന്റെ വധം മുസ്ലിം മനസ്സുകളിൽ നീറിപ്പുകയുന്ന വ്രണമാണ്. മനുഷ്യരാശിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ബീഭത്സമായ കൊലപാതമായിരുന്നു ഉസ്മാൻ (റ)വിന്റേത്.

മുആവിയത്തുബ്നു അബീസുഫ്യാൻ (റ) തന്റെ മകൻ യസീദിനു വേണ്ടി ബൈഅത്ത് (ഉടമ്പടി) സ്വീകരിക്കാൻ മദീനയിലെ ഗവർണറായ മർവാനുബ്നുൽ ഹകമിനടുത്തേക്ക് (റ) ആളെ അയച്ചു. പക്ഷേ, മർവാനുബ്നുൽ ഹകം (റ) അമാന്തിച്ചു. 

സിറിയക്കാരിൽപ്പെട്ട ഒരാൾ അദ്ദേഹത്തെ പ്രേരിപ്പിച്ചു കൊണ്ട് പറഞ്ഞു: “എന്താണ് നിങ്ങൾക്ക് തടസ്സം?” 

മർവാന്റെ (റ) മറുപടി: “സഈദ് ബ്നു സൈദ് (റ) വന്നോട്ടെ എന്നു കരുതിയാണ് ഞാൻ കാലവിളംബം വരുത്തുന്നത്. ഈ നാട്ടുകാരിൽ ഏറ്റവും യോഗ്യനായ ഒരാൾ സഈദുബ്നു സൈദ് (റ) തങ്ങളാണ് സഈദ് (റ) ബൈഅത്ത് ചെയ്യട്ടെ. സഈദ് (റ) ബൈഅത്ത്ചെയ്താൽ ജനങ്ങളെല്ലാവരും ബൈഅത്ത് ചെയ്തു കൊള്ളും.” 

മദീനയിൽ നല്ല അഭിപ്രായ സുബദ്ധതയുള്ള ആളും പ്രധാന കാര്യങ്ങളിൽ ജനങ്ങളുടെ അവലംബവുമായിരുന്നു സഈദ് (റ). അവിടത്തോട് കൂടിയാലോചിച്ചേ മദീനക്കാർ സുപ്രധാന വിഷയങ്ങളിൽ ഒരു തീരുമാനം കൈക്കൊണ്ടിരുന്നുള്ളൂ. ഇതിന് ഉപോദ്ബലകമായി ധാരാളം സംഭവങ്ങളുണ്ട്. ദൈർഘ്യം ഭയന്ന് ഇവിടെ വിവരിച്ചിട്ടുള്ള സംഭവം തന്നെ ധാരാളം മതിയല്ലോ.

സഈദുബ്നു സൈദ് (റ)വിന്റെ പിതാവിന്റെ പേര് സൈദുബ്നു അംറ് (റ) എന്നാണ്. ഏക ദൈവത്തെ ആരാധിക്കാൻ ആജ്ഞാപിക്കുന്ന സൈദുബ്നു അംറിന്റെ (റ) കവിത ഏറെ ശ്രേഷ്ഠമാണ്.

തന്റെ രണ്ടു ഭാര്യമാർ ദാരിദ്ര്യത്തിന്റെ പേരിൽ സഈദ് (റ) വിനെ കുറ്റപ്പെടുത്തുകയും, ആക്ഷേപിക്കുകയും ചെയ്തപ്പോൾ
അവരെ ചിന്തിപ്പിക്കാൻ ഉദ്ദേശിച്ചു കൊണ്ട് രചിച്ചതാണ് താഴെ കാണുന്ന അറബിക്കവിത:


تلك عرساي تنطقان علی محمد
                   إلى اليوم قول زوروهتر

سألتاني الطلاق أن رأتا مالی
                  قليلا، قد جئتمانی بنکر

فلعلی أن یکثر المال عندی
                 ويعزى من المغارم ظهری

وي كأن من يكن له نشب يحبب
                 ومن يفتقر یعش عیش ضر

ويجنب سر النجي ولكن
                أخا المال محضر كل سر

 
സുന്ദരിയായ സ്വഹാബി വനിത ആതിക (റ) യെക്കുറിച്ച് കേട്ടിട്ടില്ലേ..? അല്ലാഹു ﷻ വിന്റെ സൃഷ്ടികളിൽ അതീവ സൗന്ദര്യത്തിനുടമയും സുശീലയുമായിരുന്നു അവർ. അവരെ വിവാഹം ചെയ്യുന്ന ഭർത്താക്കന്മാരോരുത്തരായി ശഹീദാവുകയായിരുന്നു. എത്രത്തോളമെന്നാൽ ഉമറുബ്നുൽ ഖത്താബ് (റ)വിന്റെ മകനായ അബ്ദുല്ലാഹ് (റ) പറയുകയാണ്. ആരെങ്കിലും രക്തസാക്ഷിയാകാൻ മോഹിക്കുന്നുവെങ്കിൽ ആതിക ബിൻത് സൈദ് (റ)യെ വിവാഹം ചെയ്തു കൊള്ളട്ടെ. 

അബൂബക്ർ സിദ്ദീഖ് (റ)വിന്റെ പ്രിയ പുത്രൻ അബ്ദുല്ലാഹ് (റ)വാണ് ആതിക ബിവി(റ)യെ ആദ്യമായി ഇണയാക്കിയത്. അദ്ദേഹത്തിന്റെ വേർപാടിനു ശേഷം ഇസ്ലാമിന്റെ രണ്ടാം ഖലീഫ ലോകമായ ലോകത്തെല്ലാം വെട്ടിത്തിളങ്ങുന്ന നാമധേയം ഹസ്റത്ത് ഉമറുബ്നുൽ
ഖത്താബ് (റ) അവരെ തന്റെ പത്നിയാക്കി. 

ലോകത്തെ കിടിലം കൊള്ളിച്ച ധീരനും, ജീനിയസുമായ ഉമർ (റ), മഹത്തായ പരിഷ്കാരങ്ങൾ വരുത്തിയ ഉത്തമ ഭരണാധികാരി.

ഗോള ശാസ്ത്രജ്ഞനും, ചരിത്രകാരനുമായ അമേരിക്കക്കാരൻ മൈക്കിൾ എച്ച് ഹാറ്റ് ദ ഹൻഡ്രഡ് എ റാങ്കിങ് ഓഫ് ദ മോസ്റ്റ് ഇൻഫ്ളുയൻഷ്യൽ പേഴ്സൻസ് ഇൻ ഹിസ്ട്രി എന്ന അതിമഹത്തായ ഗ്രന്ഥമെഴുതിയപ്പോൾ അദ്ദേഹത്തിനും, ഉമർ (റ)വിനെ മറക്കാൻ കഴിഞ്ഞില്ല. 

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ഇന്ത്യയിൽ ആഗ്രഹിച്ച ഭരണം മുഹമ്മദ് നബി ﷺ തങ്ങളുടെ വിനീത ശിഷ്യനും അവിടത്തെ (ﷺ) അധ്യാപനങ്ങൾ ജീവവായുവായി ഏറ്റെടുത്ത ഉജ്ജ്വലമായ മേധാശക്തിയുടെ ഉടമയായ ഹസ്റത്ത് ഉമറുബ്നുൽ ഖത്താബ് (റ) തങ്ങളുടെ സദ്ഭരണമാണ്.

“ഇസ്ലാമിന് ഒരു ഉമർ കൂടി ഉണ്ടായിരുന്നുവെങ്കിൽ ലോകം മുഴുവൻ ഇസ്ലാമിന് കീഴിൽ വരുമായിരുന്നു.” എന്നോ മറ്റോ ഗാന്ധിജി പറഞ്ഞതായി എവിടെയോ വായിച്ചതോർക്കുന്നു.


സഈദുബ്നു സൈദ് (റ)വിന്റെ വഫാത്ത്.

ഉമറുബ്നുൽ ഖത്താബ് (റ) ശഹീദായപ്പോൾ സുന്ദരിയും സുശീലയുമായ ആതിക(റ)യെ, അതെ, സഈദുബ്നു സൈദ് (റ) തങ്ങളുടെ പ്രിയ സഹോദരിയായ ആതിക(റ)യെ വിവാഹം ചെയ്തത് മഹാനായ സുബൈറുബ്നുൽ അവ്വാം(റ)വാണ്. സുബൈറുബ്നുൽ അവ്വാം(റ)വിന്റെ ശേഷം അവരെ കല്യാണം കഴിച്ചത് കർബലയുടെ വീരപുരുഷൻ ഹുസൈനുബ്നു അലി (റ) തങ്ങളവർകളാണ്. 

ഭർത്താക്കന്മാർ ഓരോരുത്തരായി അങ്ങനെ ശഹീദായപ്പോൾ അവരോരോരുത്തരെക്കുറിച്ചും അനുശോചന കാവ്യങ്ങൾ രചിച്ചിട്ടുണ്ട് കവിയത്രി കൂടിയായ ആതിക (റ). 

തന്റെ ആങ്ങളയായ സഈദുബ് സൈദ് (റ) ഒരു കവി. പെങ്ങൾ ആതിക കവിയത്രി. സഈദുബ്നു സൈദ് (റ) വിന്റെ മകനായ അംറുബ്നു സഈദ്ബ്നു സൈദ് (റ)വോ? അദ്ദേഹവും നല്ല കവിതാ വാസനയുള്ള സഹൃദയനായിരുന്നു. സഈദുബ്നു സൈദ് (റ)വിന്റെ പ്രിയ പുത്രൻ അംറുബ്നു സഈദിബ്നു സൈദ് (റ)വിന്റെ ഒരു കാവ്യതല്ലജം കാണുക:

أمن آل ليئي بالملا متربع
        كما لاح وشم في الذراع مرجع

سأتبع ليلي حيث سارت وخیمت
        وما الناس إلآ آلف ومودع

وقفت ليلى بعد عشرين حجة
بمنزلة فانهلت العين تدمع

فأمرض فلبس حبها وطلابها
فيا آل ليلى دعوة : كيف أصنع

كأن زماما في الفؤاد معلقا
تقود به حيث استمرت وأتبع

സഈദുബ്നു സൈദ് (റ) തങ്ങളുടെ മകളുടെ പേര് അസ്മാ എന്നായിരുന്നു. മിടുക്കിയായ അസ്മാ (റ)  لا صلواة لمن لا وضوء له എന്ന ഹദീസ് നിവേദനം ചെയ്തത്
അസ്മാ ബിൻത് സഈദുബ്നു സൈദ് (റ)യാകുന്നു. 

അഖീഖ് എന്ന തന്റെ പുരയിടത്തിൽ വെച്ചാണ് സഈദുബ്നു സൈദ് (റ) അന്ത്യശ്വാസം വലിച്ചത്.മയ്യിത്ത് കുളിപ്പിച്ചതും കഫൻ ചെയ്തതും സഅദുബ്നു അബീ വഖാസ് (റ) അവർകൾ മയ്യിത്തിനെ അനുഗമിക്കുകയും ചെയ്തു ആ മഹാൻ. 

ഹിജ്റ 51ലാണ് സഈദുബ്നു സൈദ് (റ) വഫാത്തായത്. എഴുപതിൽ ചില്വാനം വയസ്സുണ്ടായിരുന്നു. മദീനാ മുനവ്വറയിൽ അവിടന്ന് മറമാടപ്പെട്ടു. 


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...


സലാം പേരോട്