Tuesday 7 September 2021

മരിച്ച കുട്ടികൾക്ക് ശിക്ഷയോ

 

قال ابن حجر رحمه الله الدعاء في حق الصغير لرفع الدرجات، ورد بعضهم بأنه صلى الله عليه وسلم صلى على طفل لم يعمل خطيئة قط فقال اللهم قه عذاب القبر وضيقه، وذكر السيوطى رحمه الله في حاشية الموطأ عن بعضهم أنه لَيْسَ المراد بِعَذَابِ الْقَبْرِ هُنَا الْعُقُوبَةَ، وَلَا السُّؤَالَ بَلْ مُجَرَّدُ ألألم بِالْغَمِّ وَالْحَسْرَةِ، وَالْوَحْشَةِ وَالضَّغْطَةِ، وَذَلِكَ يَعُمُّ الْأَطْفَالَ وَغَيْرَهُمْ، 

(راجع مرقات المفاتيح)


ഇബ്നു ഹജർ (റ) പറയുന്നു: "(മരിച്ച) കുട്ടികളുടെ പാരത്രീക ഗുണത്തിനായി ദുആ ചെയ്യുന്നതും പാപമോചനം തേടുന്നതും അവരുടെ ദറജകൾ ഉയർത്താൻ വേണ്ടിയാണ്."

എന്നാല്‍ നബി ﷺ ഒരു തെറ്റും ചെയ്യാത്ത ഒരു കുട്ടിക്ക് വേണ്ടി ജനാസ നിസ്കരിക്കുകയും ശേഷം "അല്ലാഹുവേ ഈ കുട്ടിയെ ഖബറിന്റെ കുടുസ്സിൽ നിന്നും അദാബിൽ നിന്നും രക്ഷിക്കേണമേ.." എന്ന് ദുആ ചെയ്ത ഹദീസ് പരാമർശിച്ച് കുട്ടികള്‍ക്കും ഖബറ് ശിക്ഷയുണ്ടെന്ന് ചിലർ പറയുന്നുണ്ട്. പക്ഷേ ഇമാം സുയൂത്വി (റ) ചില പണ്ഡിതന്മാരെ ഉദ്ധരിച്ച് കൊണ്ട് തന്റെ ഹാശിയതുൽ മുവത്വയിൽ പറയുന്നു : ഇവിടെ ഖബറിലെ അദാബ് കൊണ്ട് ഉദ്ദേശിക്കുന്നത് ശിക്ഷയോ മലക്കുകളുടെ ചോദ്യമോ അല്ല. മറിച്ച് ഏകാന്തത, മനോവിഷമം, ഞെരുക്കം എന്നിവ കാരണം അനുഭവിക്കുന്ന വേദനകള്‍ മാത്രമാണ്. അത് കുട്ടികൾക്കും അല്ലാത്തവർക്കും ഉണ്ടാകുമല്ലോ...(മിർഖാത്ത്, കോടമ്പുഴ ബാവ ഉസ്താദിന്റെ ലിമാദാ) 



മുഹമ്മദ് ശാഹിദ് സഖാഫി

അത്ഭുതം ഈ ധർമ്മം

 

ഒരിക്കൽ അബൂ മുസ്ലിമുൽ ഖൗലാനി (റ) വിന്റെ ഭാര്യ അദ്ദേഹത്തോട് പറഞ്ഞു: ഇവിടെ ഭക്ഷണത്തിന്നു ഒന്നുമില്ല...

ഖൗലാനി (റ): നിന്റെ കയ്യിൽ വല്ലതും ഇരിക്കുന്നുണ്ടോ..? 

ഭാര്യ: അതെ, ഒരു ദിർഹമുണ്ട്.

ഖൗലാനി (റ): എന്നാൽ അതിങ്ങോട്ട് എടുക്ക് സാധനങ്ങൾ വാങ്ങാനുള്ള ഒരു കീശയും (സഞ്ചി) എടുത്തോ...

അങ്ങനെ ഖൗലാനി (റ) സാധനങ്ങൾ വാങ്ങാനായി അങ്ങാടിയിലേക്ക് പോയി. 

അങ്ങാടിയിൽ എത്തിയപ്പോൾ ഒരു ഭിക്ഷക്കാരൻ കെെ നീട്ടി.. ഉടനെ ആ ഒരു ദിർഹം അദ്ദേഹത്തിന്നു കൊടുത്തു...

ഇനി എന്തു ചെയ്യും എന്നു പിന്നീടാണ് ചിന്തിച്ചത്..!! ഭാര്യയോട് എന്ത് പറയും..?!

ആലോചനക്കു ശേഷം അദ്ദേഹം കുറച്ചു മണ്ണുവാരി കീശ(സഞ്ചി)യിലിട്ടു അതുമായി വീട്ടിലേക്കു ചെന്നു.

ഭയപ്പാടോടെയാണ് അദ്ദേഹം ചെന്നത്...

കീശ (സഞ്ചി) ഭാര്യയെ ഏൽപ്പിച്ച്‌ അദ്ദേഹം പുറത്തേക്ക് പോയി...

സമയം രാത്രിയായപ്പോൾ നല്ല ചപ്പാത്തിയുണ്ടാക്കി മുന്നിൽ കൊണ്ടുവന്നു വെച്ചിരിക്കുന്നു..!!

അദ്ദേഹം അത്ഭുതത്തോടെ ചോദിച്ചു.. ഇതെവിടന്നാണ് നിനക്ക് കിട്ടിയത്..? 

ഭാര്യ പറഞ്ഞു: നിങ്ങൾ കൊണ്ടു വന്ന മാവുകൊണ്ട് ഉണ്ടാക്കിയത്... 

അത്ഭുതം തന്റെ ഭാര്യ കീശ (സഞ്ചി) തുറന്നു നോക്കിയപ്പോൾ കണ്ടത് മണ്ണായിരുന്നില്ല. നല്ല വെളുത്ത മാവായിരുന്നു...

ഖൗലാനി ഇമാം അതു ഭക്ഷിക്കുകയും കരയുകയും ചെയ്തു...(താരീഖ് ഇബ്നു അസാകിർ 9/19) 


لَوْ أَنَّكُمْ تَوَكَّلْتُمْ عَلَى اللَّهِ حَقَّ تَوَكُّلِهِ، لَرَزَقَكُمْ كَمَا يَرْزُقُ الطَّيْرَ، تَغْدُوا خِمَاصاً وَتَرُوْحُ بِطَانا

"നബി ﷺ പറഞ്ഞു: നിങ്ങളിൽ ആരെങ്കിലും അല്ലാഹുﷻവിൽ ഭരമേല്പിക്കേണ്ട രൂപത്തിൽ ഭരമേല്പിച്ചാൽ പക്ഷികൾക്ക് ഭക്ഷണം കൊടുക്കും പ്രകാരം നിങ്ങൾക്കും ഭക്ഷണം നൽകും.

കാലിയായ വയറുമായി പ്രഭാതത്തിൽ പോകുന്ന പക്ഷികൾ നിറഞ്ഞ വയറുമായി വെെകുന്നേരം മടങ്ങുന്നു..."

Wednesday 1 September 2021

ലോകമാന്യത്തിന്റെ അടയാളങ്ങൾ

 

ﻭﻗﺎﻝ ﻋﻠﻲ ﻛﺮﻡ اﻟﻠﻪ ﻭﺟﻬﻪ ﻟﻠﻤﺮاﺋﻲ ﺛﻼﺙ ﻋﻼﻣﺎﺕ ﻳﻜﺴﻞ ﺇﺫا ﻛﺎﻥ ﻭﺣﺪﻩ ﻭﻳﻨﺸﻂ ﺇﺫا ﻛﺎﻥ ﻓﻲ اﻟﻨﺎﺱ ﻭﻳﺰﻳﺪ ﻓﻲ اﻟﻌﻤﻞ ﺇﺫا ﺃﺛﻨﻲ ﻋليه  ﻭﻳﻨﻘﺺ ﺇﺫا ﺫﻡ

(احياء علوم الدين ٣/٢٩٦)


അലിയ്യിബ്നു അബീത്വാലിബ് (റ) പറയുന്നു:ലോകമാന്യത്തിന്റെ മൂന്ന് അടയാളങ്ങൾ:

ഒറ്റക്കാകുമ്പോൾ ആരാധനകളിൽ മടിയും ജനങ്ങളോടൊപ്പം ആകുമ്പോൾ  ഉന്മേഷവും ഉണ്ടാവുക

ജനങ്ങൾ പ്രശംസിച്ചാൽ കൂടുതൽ സൽകർമ്മങ്ങൾ ചെയ്യൽ

കുറ്റം പറഞ്ഞാൽ സൽകർമ്മങ്ങൾ ചുരുക്കൽ  (ഇഹ്‌യാ  ഉലൂമുദ്ദീൻ -3/296)



മുഹമ്മദ് ശാഹിദ് സഖാഫി