Tuesday 7 September 2021

മരിച്ച കുട്ടികൾക്ക് ശിക്ഷയോ

 

قال ابن حجر رحمه الله الدعاء في حق الصغير لرفع الدرجات، ورد بعضهم بأنه صلى الله عليه وسلم صلى على طفل لم يعمل خطيئة قط فقال اللهم قه عذاب القبر وضيقه، وذكر السيوطى رحمه الله في حاشية الموطأ عن بعضهم أنه لَيْسَ المراد بِعَذَابِ الْقَبْرِ هُنَا الْعُقُوبَةَ، وَلَا السُّؤَالَ بَلْ مُجَرَّدُ ألألم بِالْغَمِّ وَالْحَسْرَةِ، وَالْوَحْشَةِ وَالضَّغْطَةِ، وَذَلِكَ يَعُمُّ الْأَطْفَالَ وَغَيْرَهُمْ، 

(راجع مرقات المفاتيح)


ഇബ്നു ഹജർ (റ) പറയുന്നു: "(മരിച്ച) കുട്ടികളുടെ പാരത്രീക ഗുണത്തിനായി ദുആ ചെയ്യുന്നതും പാപമോചനം തേടുന്നതും അവരുടെ ദറജകൾ ഉയർത്താൻ വേണ്ടിയാണ്."

എന്നാല്‍ നബി ﷺ ഒരു തെറ്റും ചെയ്യാത്ത ഒരു കുട്ടിക്ക് വേണ്ടി ജനാസ നിസ്കരിക്കുകയും ശേഷം "അല്ലാഹുവേ ഈ കുട്ടിയെ ഖബറിന്റെ കുടുസ്സിൽ നിന്നും അദാബിൽ നിന്നും രക്ഷിക്കേണമേ.." എന്ന് ദുആ ചെയ്ത ഹദീസ് പരാമർശിച്ച് കുട്ടികള്‍ക്കും ഖബറ് ശിക്ഷയുണ്ടെന്ന് ചിലർ പറയുന്നുണ്ട്. പക്ഷേ ഇമാം സുയൂത്വി (റ) ചില പണ്ഡിതന്മാരെ ഉദ്ധരിച്ച് കൊണ്ട് തന്റെ ഹാശിയതുൽ മുവത്വയിൽ പറയുന്നു : ഇവിടെ ഖബറിലെ അദാബ് കൊണ്ട് ഉദ്ദേശിക്കുന്നത് ശിക്ഷയോ മലക്കുകളുടെ ചോദ്യമോ അല്ല. മറിച്ച് ഏകാന്തത, മനോവിഷമം, ഞെരുക്കം എന്നിവ കാരണം അനുഭവിക്കുന്ന വേദനകള്‍ മാത്രമാണ്. അത് കുട്ടികൾക്കും അല്ലാത്തവർക്കും ഉണ്ടാകുമല്ലോ...(മിർഖാത്ത്, കോടമ്പുഴ ബാവ ഉസ്താദിന്റെ ലിമാദാ) 



മുഹമ്മദ് ശാഹിദ് സഖാഫി

No comments:

Post a Comment