ബനൂ ഇസ്‌റാഈൽ വംശത്തിൽ എഴുപത് കൊല്ലം അല്ലാഹുവിന് ആരാധനയർപ്പിച്ച ഒരാളുണ്ടായിരുന്നു. അയാളെ മലക്കുകൾക്ക് പരിചയപ്പെടുത്താൻ അല്ലാഹു തീരുമാനിച്ചു. ഇത്തരം ആരാധനകൾ കൊണ്ടൊന്നും സ്വർഗപ്രവേശം നടക്കില്ലെന്നറിയിച്ചു കൊണ്ട് ഒരു മലക്കിനെ അല്ലാഹു അയാളുടെ അടുത്തേക്ക് വിട്ടു.
മലക്ക് അയാളോട് കാര്യം പറഞ്ഞു:
അന്നേരം അയാൾ പറഞ്ഞ മറുപടി ഓർത്തു വെക്കണം: "ആരാധിക്കാനാണ് ഞങ്ങളെ പടച്ചത്. ഞങ്ങൾ അത് ചെയ്യുന്നു. അതാവശ്യവുമാണ്."
മലക്കിന് ഇയാളുടെ കാര്യം വലിയ അത്ഭുതമായി തിരിച്ചു ചെന്നപ്പോൾ അല്ലാഹു ചോദിച്ചു :"എന്താണയാൾ പറഞ്ഞത്?"
മലക്ക് പറഞ്ഞു: "അത് നന്നായി അറിയുന്നവൻ നീ തന്നെയല്ലേ? "
അപ്പോൾ അല്ലാഹു പറഞ്ഞു : "ഞാൻ അങ്ങനെ പറഞ്ഞയച്ചിട്ടു പോലും അയാൾ എനിക്കാരാധന ചെയ്യാതിരിക്കുന്നില്ല. അയാൾ പിന്തിരിയാത്തത് കൊണ്ട് ഞാനും പിന്തിരിയുന്നില്ല. മലക്കുകളേ... നിങ്ങൾ സാക്ഷി ഞാൻ അയാൾക്ക് പൊറുത്തു കൊടുത്തിരിക്കുന്നു."
No comments:
Post a Comment