Thursday, 12 December 2024

ആശംസകൾ അറിയിക്കലും വിവാഹ പരമായ ചില സംശയങ്ങളും

 

സന്താന സൗഭാഗ്യം ലഭിച്ച പിതാവിനു ആശംസ നേരുന്നതിൻ്റെയും അഭിനന്ദിക്കുന്നതിൻ്റെയും വിധിയെന്ത്? 

സുന്നത്താണ്. സന്താന സൗഭാഗ്യത്തിൻ്റ കാര്യത്തിൽ പിതാവിനെ മാത്രമല്ല, മാതാവ് സഹോദരങ്ങൾ പോലെയുള്ളവരെയും അഭിനന്ദിക്കൽ സുന്നത്താണ്. (തുഹ്ഫ: 9/376 ,നിഹായ :8/150 ,മുഗ്നി )

എന്തു പറഞ്ഞു കൊണ്ടാണ് ആശംസിക്കേണ്ടത്?

"അല്ലാഹു ﷻ നിനക്ക് ഔദാര്യമായി നൽകിയ കുട്ടിയിൽ നിനക്ക് അവൻ ബറക്കത്ത് നൽകട്ടെ .ദാതാവായ അല്ലാഹു വിന് നന്ദി ചെയ്യാൻ നിനക്ക് കഴിയട്ടെ .ഈ കുട്ടി അതിന്റെ ശക്തി യുടെ പ്രായമെത്തട്ടെ.ഈകുട്ടിയെ കൊണ്ടു നിനക്ക് ഗുണവും നന്മയും ലഭിക്കട്ടെ."*
എന്നിങ്ങനെ പറഞ്ഞാണ് ആശംസ നേരേണ്ടത്. (തുഹ്ഫ: 9/376 , നിഹായ :8/150 , മുഗ്നി )

ആശംസ നേരേണ്ട സമയം എത്ര ദിവസം നീണ്ടു നിൽക്കും?

വിവരമറിഞ്ഞ് മൂന്ന് ദിവസം വരെ ഇതിന്റെ സുന്നത്ത് നീണ്ടു നിൽക്കും.
(തുഹ്ഫ: 9/377 ,നി ഹായ: 8/150 ,മുഗ്നി )

ശിശുവിൻ്റെ പിതാവിനെ അശംസ അറിയിച്ച് പ്രാർത്ഥിക്കുമ്പോൾ പിതാവ് തിരിച്ചു പ്രാർത്ഥിക്കൽ സുന്നത്തുണ്ടോ?

അതേ ,സുന്നത്തുണ്ട് . جزاك الله خيرا  "നിനക്ക് അല്ലാഹു നന്മ ചൊരിയട്ടെ " പോലെയുള്ളതുകൊണ്ട്  പ്രാർത്ഥിക്കൽ സുന്നത്താണ് (തുഹ്ഫ: 9/376,മുഗ്നി )

ﻭﻳﺴﻦ ﺗﻬﻨﺌﺔ اﻟﻮاﻟﺪ ﺃﻱ ﻭﻧﺤﻮﻩ ﻛﺎﻷﺥ ﺃﺧﺬا ﻣﻤﺎ ﻣﺮ ﻓﻲ اﻟﺘﻌﺰﻳﺔ ﻋﻨﺪ اﻟﻮﻻﺩﺓ ﻳﺒﺎﺭﻙ اﻟﻠﻪ ﻟﻚ ﻓﻲ اﻟﻤﻮﻫﻮﺏ ﻟﻚ ﻭﺷﻜﺮﺕ اﻟﻮاﻫﺐ ﻭﺑﻠﻎ ﺃﺷﺪﻩ ﻭﺭﺯﻗﺖ ﺑﺮﻩ ﻭﻳﺴﻦ اﻟﺮﺩ ﻋﻠﻴﻪ ﺑﻨﺤﻮ ﺟﺰاﻙ اﻟﻠﻪ ﺧﻴﺮا ( تحفة)

 ﻭﻳﺴﻦ ﺗﻬﻨﺌﺔ اﻟﻮاﻟﺪ ﺇﻟﺦ)ﻱ ﺳﻮاء ﻛﺎﻥ اﻟﻮﻟﺪ ﺫﻛﺮا ﺃﻭ ﺃﻧﺜﻰ اﻩـ ﻋ ﺷ (ﻗﻮﻟﻪ ﺑﺒﺎﺭﻙ اﻟﻠﻪ ﻟﻚ ﺇﻟﺦ) ﻭﻳﺤﺼﻞ اﻟﺴﻨﺔ ﺑﺎﻟﺪﻋﺎء ﺑﻐﻴﺮ ﺫﻟﻚ ﻟﻠﻮاﻟﺪ ﺃﻭ اﻟﻮﻟﺪ اﻩـ ﻋ ﺷ (ﻗﻮﻟﻪ ﻭﺷﻜﺮﺕ اﻟﻮاﻫﺐ) ﺃﻱ ﺟﻌﻠﻚ ﺷﺎﻛﺮا ﻟﻪ
(ﻗﻮﻟﻪ ﻭﺑﻠﻎ) ﺃﻱ اﻟﻤﻮﻫﻮﺏ (ﻗﻮﻟﻪ ﻭﺭﺯﻗﺖ) ﺑﺒﻨﺎء اﻟﻤﻔﻌﻮﻝ (الشرواني)

 ﺗﻬﻨﺌﺔ اﻟﻮاﻟﺪ ﻭﻧﺤﻮﻩ ﻋﻨﺪ اﻟﻮﻻﺩﺓ ﻳﺒﺎﺭﻙ اﻟﻠﻪ ﻟﻚ ﻓﻲ اﻟﻮﻟﺪ اﻟﻤﻮﻫﻮﺏ ﻭﺷﻜﺮﺕ اﻟﻮاﻫﺐ ﻭﺑﻠﻎ ﺃﺷﺪﻩ ﻭﺭﺯﻗﺖ ﺑﺮﻩ، ﻭﻳﻨﺪﺏ اﻟﺮﺩ ﻋﻠﻴﻪ ﺑﻨﺤﻮ ﺟﺰاﻙ اﻟﻠﻪ ﺧﻴﺮا، ﻭاﻷﻭﺟﻪ اﻣﺘﺪاﺩ ﺫﻟﻚ ﻣﻨﻬﺎ ﺛﻼﺛﺎ ﺑﻌﺪ اﻟﻌﻠﻢ ﺃﻭ اﻟﻘﺪﻭﻡ ﻣﻦ اﻟﺴﻔﺮ ﺃﺧﺬا ﻣﻤﺎ ﻣﺮ ﻓﻲ اﻟﺘﻌﺰﻳﺔ (نهاية)


വരന്റെ നിബന്ധനകൾ വ്യക്തമാക്കാമോ?

വരൻ നിജപ്പെട്ടവനാവൽ ശർത്വാണ്. അപ്പോൾ എന്റെ മകളെ നിങ്ങൾ രണ്ടിലൊരാൾക്ക് ഞാൻ വിവാഹം ചെയ്തു തന്നു എന്നു പറഞ്ഞാൽ അത് ആംഗ്യം സഹിതമാണെങ്കിലും നികാഹ് സാധുവല്ല.അതുപോലെ വരന്റെ ഇഷ്ടാനുസരണം നികാഹ് നടത്തണം. മറ്റൊരുത്തന്റെ നിർബന്ധത്തിനു വഴങ്ങി നികാഹ് ചെയ്താൽ സാധുവല്ല (ഫത്ഹുൽ മുഈൻ, പേജ്: 353).

ആരെയും നിർബന്ധിച്ചുകൂടെ?

പ്രായപൂർത്തിയും ബുദ്ധിയുമുള്ള സ്വതന്ത്രനെ നിർബന്ധിപ്പിച്ചു നികാഹ് നടത്തിച്ചാൽ സാധുവാകില്ല. അതേ സമയം പ്രായം തികയാത്ത സ്വതന്ത്രന് പിതാവ് നിർബന്ധമായി തന്നെ വിവാഹം കഴിപ്പിച്ചാലും നികാഹ് സാധുവാകും (തുഹ്ഫ: 7/285).

വരൻ ഹജ്ജിനോ ഉംറക്കോ ഇഹ്റാം ചെയ്തവനാണങ്കിലോ?

ഇഹ്റാമിലായി അവൻ നികാഹ് ചെയ്താൽ സാധുവാകില്ല (തുഹ്ഫ: 4/160, ഇആനത്ത്: 2/310).

ഇഹ്റാമിലായ വരൻ മറ്റൊരാളെ വകാലത്താക്കിയാലോ?

എന്നാലും നികാഹ് സാധുവല്ല (ഇആനത്ത്: 2/310).

വരന്റെ മറ്റു നിബന്ധനകൾ ഏതെല്ലാം?

വരന്റെയടുത്ത് വധുവിനു (അവളെ പുരുഷനായി സങ്കൽപിക്കുന്നപക്ഷം) കുടുംബം, മുലകുടി വഴിക്ക് വിവാഹം നിഷിദ്ധമായവർ ഇല്ലാതിരിക്കണം. അതുപോലെ വരന്റെ കീഴിൽ നാലു ഭാര്യമാർ ഇല്ലാതിരിക്കണം. വരൻ സ്വയം നികാഹിന്റെ പദം സ്വീകരിക്കുകയാണെങ്കിൽ പ്രായപൂർത്തിയും ബുദ്ധിയും ഉള്ള ആളായിരിക്കണം (ഇആനത്ത്: 3/297).

ഭ്രാന്തൻ നികാഹ് ചെയ്താൽ സാധുവാകില്ലേ?

ഇല്ല. ഭ്രാന്തനുവേണ്ടി അവന്റെ വലിയ്യാണ് നികാഹിന്റെ പദം സ്വീകരിക്കേണ്ടത്. പ്രായപൂർത്തിയും ബുദ്ധിയും ഉണ്ടെങ്കിലേ സ്വയം നികാഹിന്റെ പദം സ്വീകരിക്കാൻ പറ്റുകയുള്ളൂ (തുഹ്ഫ: 7/285).

ഒരാളെ കീഴിൽ നിലവിൽ മൂന്നു ഭാര്യമാരുണ്ട്. മറ്റൊരു ഭാര്യയെ മടക്കിയെടുക്കാവുന്ന നിലയിൽ ത്വലാഖ് ചൊല്ലിയിട്ടുമുണ്ട്. ഈ അവസ്ഥയിൽ പുതിയ ഒരു വിവാഹം അവനു അനുവദനീയമാണോ?

അനുവദനീയമല്ല. കാരണം മടക്കിയെടുക്കാവുന്ന ഇദ്ദയിലിരിക്കുന്നവൾക്ക് ഭാര്യയുടെ വിധിയാണുള്ളത്. അപ്പോൾ അയാളുടെ കീഴിൽ നാലു ഭാര്യമാർ നിലവിൽ ഉണ്ടല്ലോ (ഇആനത്ത്: 3/297).

വരൻ നീതിമാനാവൽ നിബന്ധനയല്ലേ?

നിബന്ധനയല്ല. അതേസമയം ഫാസിഖിനേക്കാളും ഉത്തമം നീതിത്വമുള്ളവനാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഒരു സ്വതന്ത്രൻ ഒന്നിനു പിറകെ ഒന്നായി അഞ്ചു വിവാഹം ചെയ്താലോ?

അഞ്ചാമത്തെ വിവാഹം സാധുവായിട്ടില്ല. ഒന്നിച്ച് അഞ്ചു വിവാഹം ചെയ്താൽ അഞ്ചും നിഷ്ഫലമാകും (തുഹ്ഫ: 7/310).

നികാഹിന്റെ സ്വീഗ (പദം)ക്കു എത്ര നിബന്ധനകളുണ്ട്?

അഞ്ച്. 
  1. പദം വ്യക്തമായിരിക്കൽ.
  2.  ഈജാബ്, ഖബൂലിന്റെ ഇടയിൽ അന്യ സംസാരംകൊണ്ടോ നീണ്ട അടക്കം കൊണ്ടോ ഇടവേളയുണ്ടാവാതിരിക്കൽ.
  3. വരന്റെ ഖബൂൽ വരെ വലിയ്യിന്റെ ഈജാബും വധുവിന്റെ സമ്മതവും (സമ്മതം ആവശ്യമുള്ള വേളയിൽ) സ്ഥിരമാവൽ. 
  4. പദം മറ്റൊന്നിനോട് ബന്ധിപ്പിക്കാതിരിക്കൽ. 
  5. സമയം നിശ്ചയിക്കാതിരിക്കൽ. എന്റെ മകൾ ത്വലാഖ് ചൊല്ലപ്പെട്ടവളും അങ്ങനെ ഇദ്ദ തീർന്നവളുമാണെങ്കിൽ നിനക്കു ഞാൻ നികാഹ് ചെയ്തു തന്നു എന്നത് പദത്തിന്റെ ബന്ധിപ്പിച്ചതിന്റെ ഉദാഹരണമാണ്. ഒരു മാസത്തേക്ക് ഞാൻ നികാഹ് ചെയ്തു തന്നു എന്നത് സമയം നിശ്ചയിച്ചതിന്റെ ഉദാഹരണം (ഫത്ഹുൽ മുഈൻ, പേജ്: 347).
"അന്യ സ്ത്രീയും വുളൂഉം നാലു മദ്ഹബുകളിൽ" എങ്ങിനെ? 

  • ശാഫിഈ മദ്ഹബ് :- അന്യ സ്ത്രീ പരുഷന്മാരുടെ സ്പർശനം മൂലം വുളൂ മുറിയും.സ്പർശനം കൊണ്ട് വുളൂ മുറിയുന്ന വിധിയിൽ അന്യസ്ത്രീ യെന്നാൽ  വിവാഹബന്ധം നിഷിദ്ധമാകുന്ന ബന്ധമില്ലാത്തവൾ എന്നാണുദ്ദേശ്യം. അപ്പോൾ  ഈ അർത്ഥത്തിൽ ഭാര്യ  അന്യയാണല്ലോ. ഭാര്യാ ഭർത്താക്കന്മാരുടെ സ്പർശനം കൊണ്ട് വുളു മുറിയും.
  • ഹനഫീ മദ്ഹബ് :-സ്ത്രീ പുരുഷ സ്പർശനം   കൊണ്ടു വുളൂഅ് മുറിയുകയില്ല. അന്യ സ്ത്രീ , അല്ലാത്ത സ്ത്രീ എന്ന അന്തരമില്ല.
  • മാലികി മദ്ഹബ് :-പ്രായം തികഞ്ഞ പുരുഷൻ, സാധാരണയിൽ കണ്ടാലാശിക്കപ്പെടുന്ന സ്ത്രീയെ ദർശന സുഖം ഉദ്ദേശിച്ചു കൊണ്ടോ അനുഭവിച്ചു കൊണ്ടോ സ്പർശിച്ചാൽ മാത്രം വുളൂഅ് മുറിയും . ഇല്ലെങ്കിൽ മുറിയില്ല.
  • ഹമ്പലി മദ്ഹബ് :-അന്യസ്ത്രീയായാലും വിവാഹ ബന്ധം നിഷിദ്ധമായ ബന്ധുസ്ത്രീയായാലും കാമ വികാരത്തോടെ സ്പർശിച്ചാൽ വുളൂഅ് മുറിയും 
വലിയ അശുദ്ധിയുള്ളവർക്ക് തയമ്മും എങ്ങിനെ? 

വെള്ളം പൂർണമായോ ഭാഗികമായോ ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ വലിയ അശുദ്ധിക്കു വേണ്ടി തയമ്മും ചെയ്തവൻ സുഖം പ്രാപിച്ചാൽ കുളിക്കൽ നിർബന്ധമാണ്. കാരണം , സുഖം പ്രാപിക്കലോടു കൂടി തയമ്മും ബാത്വിലായി. (തുഹ്ഫ: 1/365)

ദേഹത്ത് മുറിവുള്ളതിനാൽ സാധ്യമായ ഭാഗങ്ങളെല്ലാം കഴുകി ബാക്കി ഭാഗങ്ങൾക്കു വേണ്ടി തയമ്മും ചെയ്ത വലിയ അശുദ്ധിക്കാരൻ രോഗത്തിൽ നിന്നു സുഖം പ്രാപിച്ചാൽ മുമ്പ് കഴുകാൻ സാധിക്കാത്ത ഭാഗം കഴുകൽ നിർബന്ധമാണ്. 

മുറിവ് കാരണം വലിയ അശുദ്ധിക്കാരൻ തയമ്മും ചെയ്ത ശേഷം തയമ്മുവിൻ്റെ അവയവത്തിൽ നിന്നു  കഴുകൽ സൗകര്യമായ ഭാഗങ്ങൾ കഴുകലാണുത്തമം. മണ്ണിൻ്റെ അടയാളത്തിനെ വെള്ളം നീക്കിക്കളയുന്നതിനു വേണ്ടിയാണിത്. 

കുളി നിർബന്ധമായവൻ്റെ ശരീരത്തിൽ എത്ര മുറിവുണ്ടെങ്കിലും ഒരു തയമ്മും മതി. അതോടെ വലിയ അശുദ്ധി ഉയരും . 



എം.എ. ജലീൽ സഖാഫി പുല്ലാര



No comments:

Post a Comment