ശൈഖു മുഹമ്മദ് മുൻകദിർ മുന്നൂറ്റി മുപ്പത്തി മൂന്നു ഹജ്ജു ചെയ്തു.
ഒടുവിലത്തെ ഹജ്ജിൽ അറഫയിൽ വെച്ചദ്ദേഹം ഇങ്ങനെ പ്രാർത്ഥിച്ചു. തമ്പുരാനേ, ഞാൻ 333 ഹജ്ജു ചെയ്തു. ആദ്യത്തേതു എന്റെ കടമ, രണ്ടാമത്തേത് എന്റെ ശിക്ഷ ഒഴിവാകാൻ, മൂന്നാമത്തേതു എന്റെ ഉമ്മാക്ക്, ബാക്കി മുന്നൂറെണ്ണവും എന്റെ വകയായി ഈ ഹജ്ജിൽ പങ്കെടുത്തു അസാധുവായ ഹജ്ജുകാർക്കു വേണ്ടി ഞാനിതാ നീക്കിവെക്കുന്നു.
അദ്ദേഹം അന്നു അറഫ വിട്ടു രാത്രി മുസ്ദലിഫയിലെത്തി. ഉറങ്ങുമ്പോൾ
ഒരു സ്വപ്നം കണ്ടു
മുൻകദിറേ , ഔദാര്യത്തിന്റെ സ്രഷ്ടാവിനോടാണോ നീ ഔദാര്യം കാണിക്കുന്നത്. ദാനത്തിന്റെ സ്രോതസ്സിലേക്കോ നീ ദാനം തിരിച്ചു വിടുന്നത്. അല്ലാഹു ഇതാ പറയുന്നു എന്റെ പ്രതാപവും, മഹത്വവുമാണെന്ന സത്യം, അറഫയിൽ നിൽക്കുവാൻ വിധിയുള്ളവർക്കെല്ലാം, ഞാൻ അറഫയെപ്പടക്കുന്നതിന്ന് രണ്ടായിരം കൊല്ലം മുമ്പു പൊറുത്തു കൊടുത്തുകഴിഞ്ഞു.
പോരേ?
(ഇർശാദുൽ ഇബാദ് )
No comments:
Post a Comment