Thursday, 10 June 2021

ഉമൈറുബ്നു വഹബ് (റ)

 

ബദർ യുദ്ധ ദിവസം ഇസ്ലാമിനെതിരെ ഊരിപ്പിടിച്ച പടവാളുമായി അവിശ്വാസികളുടെ നിരയിൽ നേതൃത്വം നൽകിയിരുന്ന ഒരു ഖുറൈശി നേതാവായിരുന്നു ഉമൈർ (റ). മക്കാനിവാസികൾ ഇദ്ദേഹത്തെ 'ഖുറൈശികളുടെ പിശാച്' എന്ന് വിളിക്കുമായിരുന്നു.

ബദറിലേക്ക് പുറപ്പെട്ട മുസ്ലിംസംഘത്തിന്റെ ആൾബലവും ആയുധ ശേഷിയും രഹസ്യമായി അറിഞ്ഞുവരാൻ ശത്രുസൈന്യം നിയോഗിച്ചത് അദ്ദേഹത്തെയായിരുന്നു. അദ്ദേഹം മടങ്ങിവന്നു ഇങ്ങനെ പറഞ്ഞു: “അവർ ഏകദേശം മുന്നൂറോളം പേർ വരും. മറ്റു പോഷകഘടകങ്ങളൊന്നും ഉള്ളതായി എനിക്കറിയാൻ കഴിഞ്ഞിട്ടില്ല. എങ്കിലും മാരകമായ മരണവും പേറിക്കൊണ്ടാണ് അവർ വന്നിരിക്കുന്നത്. അവരുടെ പക്കൽ സ്വന്തം വാളല്ലാതെ ഒരു കവചമോ ആയുധങ്ങളോ കാണുന്നില്ല. എന്നിരുന്നാലും അവരിൽ നിന്ന് ഒരാളെ വധിക്കണമെങ്കിൽ നമ്മിൽ നിന്ന് ഒരാളെങ്കിലും മരിക്കാതെ സാധ്യമല്ല. അങ്ങനെ വന്നാൽ അത്രയും പേർ നിങ്ങളിൽ നിന്ന് വധിക്കപ്പെട്ടതിനു ശേഷം നമ്മുടെ ജീവിതത്തിന് എന്ത് അർത്ഥമാണുള്ളത്? അതുകൊണ്ട് നാം എന്തു വേണം? നിങ്ങൾ തന്നെ തീരുമാനിക്കുക."

ഉമൈർ (റ)വിന്റെ അഭിപ്രായം അവരിൽ വലിയ പ്രതികരണം സൃഷ്ടിച്ചു. അബൂജഹൽ തക്കസമയത്ത് ഇടപെട്ട് ഖുറൈശികളിൽ പ്രേരണ ചെലുത്തിയില്ലെങ്കിൽ പ്രസ്തുത യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞ് അവർ ഒന്നടങ്കം നാട്ടിലേക്ക് മടങ്ങുമായിരുന്നു.

ബദറിന്റെ തിക്തരസം ഖുറൈശി പ്രമുഖരുടെ മനോമുകുരത്തിൽ മായാതെ നിറഞ്ഞു നിന്നു. അചിന്ത്യമായിരുന്നു അവരുടെ അനുഭവങ്ങൾ. പ്രമുഖരായ പലരും 'ഖലീബിൽ' മൂടപ്പെട്ടു. പലരും ബന്ധനസ്ഥരായി. ഉമൈർ (റ) ജീവനോടെ രക്ഷപ്പെട്ടെങ്കിലും പ്രിയപുത്രൻ മദീനയിൽ ബന്ധനസ്ഥനായിരുന്നു.

ഒരിക്കൾ അപമാനഭാരം നിമിത്തം തലപൊക്കാനാവാതെ കഅ്ബയുടെ സമീപം ഉമൈർ (റ) ഇരിക്കുകയായിരുന്നു. കൂടെ സഫ്വാൻ(റ)വുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഉമയ്യത്ത് ബദറിൽ വെച്ചായിരുന്നു കൊലചെയ്യപ്പെട്ടത്. രണ്ടു പേരും പ്രതികാരവാഞ്ഛകൊണ്ട് ഉന്മത്തരായിരുന്നു.

സഫ്വാൻ (റ) പറഞ്ഞു: നമ്മുടെ പ്രിയപ്പെട്ടവരെല്ലാം വധിക്കപ്പെട്ടു. ഇനി നമ്മുടെ ജീവിതത്തിന് എന്തർത്ഥമാണുള്ളത്..?

ഉമൈർ (റ) പറഞ്ഞു: സത്യം, ഞാനും ചിന്തിച്ചുകൊണ്ടിരിക്കുന്നത് അത് തന്നെയാണ്. എന്റെ പ്രായപൂർത്തിയാവാത്ത കുട്ടികളുടെ ഭാവി! മറ്റുചില കടബാധ്യതകൾ! ഇവ രണ്ടുമില്ലായിരുന്നെങ്കിൽ മുഹമ്മദ് (ﷺ) യോട് പ്രതികാരം ചെയ്യാൻ എനിക്കറിയാമായിരുന്നു...

സഫ്വാൻ (റ) ചോദിച്ചു: “നീ എങ്ങനെ പ്രതികാരം ചെയ്യും, പറയൂ കേൾക്കട്ടെ...”

ഉമൈർ (റ) : “ബന്ധിതനായ എന്റെ മകനെ കാണാനെന്ന വ്യാജേന ഞാൻ മദീനയിലേക്ക് പോകും. അവിടെ വെച്ച് ഞാൻ മുഹമ്മദ് (ﷺ) ന്റെ തലകൊയ്യും.''

ഇത് കേട്ടപ്പോൾ സഫ്വാൻ വദനം പ്രസന്നമായി. സഫ്വാൻ (റ) പറഞ്ഞു: “നിന്റെ രണ്ട് പ്രശ്നങ്ങളും ഞാൻ ഏറ്റെടുത്തുകൊള്ളാം. നിന്റെ കുട്ടികൾക്ക് ഞാൻ സംരക്ഷണം നൽകാം. പട്ടിണിയും ദാരിദ്ര്യവും അവരെ തീണ്ടുകപോലുമില്ല. നിന്റെ കട ബാദ്ധ്യതകൾ എത്രയുണ്ടെങ്കിലും ഞാൻ വീട്ടിക്കൊള്ളാം. ധൈര്യമുണ്ടെങ്കിൽ നീ പുറപ്പെടുക.''

അങ്ങനെ സഫ്വാൻ (റ) വും ഉമൈർ (റ) വും വളരെ രഹസ്യമായി ആ തീരുമാനത്തിൽ എത്തിച്ചേർന്നു. മാരകമായ വിഷത്തിൽ ഊട്ടിയ വാളും ഉറയിലിട്ടു ഒട്ടകപ്പുറത്ത് കയറി ഉമൈർ (റ) മദീനയിലേക്ക് പുറപ്പെട്ടു.


ബദറിന്റെ സ്മരണകൾ അന്ന് മദീനയിലും കെട്ടടങ്ങിയിട്ടുണ്ടായിരുന്നില്ല. അല്ലാഹു ﷻ തങ്ങൾക്ക് നൽകിയ മഹത്തായ അനുഗ്രഹവും വിജയവും അയവിറക്കിക്കൊണ്ട് ഉമർ(റ)വിന്റെ നേതൃത്വത്തിൽ ഒരു സംഘം സഹാബിമാർ മദീനയിൽ ഇരിക്കുകയായിരുന്നു. ഉമൈർ (റ) മദീനാപള്ളിയുടെ കവാടത്തിനടുത്ത് വന്ന് ഒട്ടകപ്പുറത്ത് നിന്ന് ഇറങ്ങുന്നത് ഉമർ (റ) വിന്റെ ദൃഷ്ടിയിൽ പെട്ടു.

ബദറിൽ ശത്രുപാളയത്തിലെ രണശൂരനായിരുന്ന ഉമൈർ (റ) കണ്ടപ്പോൾ ഉമർ(റ) ഉത്കണ്ഠാകുലനായി. ഉമർ (റ) പറഞ്ഞു: “അതാ, അല്ലാഹു ﷻ വിന്റെ ശത്രു ഉമൈറാണത്. അവനെ സൂക്ഷിക്കണം, അവൻ ചതിക്കും!''

ഉമർ (റ) ഓടിച്ചെന്ന് നബിﷺയോട് പറഞ്ഞു: “നബിയേ, ഊരിപ്പിടിച്ച വാളുമായി ഉമൈർ ഇതാ പള്ളിയുടെ അടുത്ത് വന്നിരിക്കുന്നു. അവനെ എന്തുവേണം..?''

നബി ﷺ പറഞ്ഞു: “അവനെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവരൂ...''

ഉമർ (റ) കുട്ടുകാരോട് പറഞ്ഞു: "നിങ്ങൾ നബിﷺയുടെ അടുത്ത് ചെന്ന് ജാഗരൂകരായിരിക്കുക, ആ വഞ്ചകനെ വിശ്വസിച്ചുകൂടാ. ഞാൻ പോയി അവനെ കൊണ്ടുവരാം...''

തന്റെ വാൾ ഉമൈർ(റ)വിന്റെ പിരടിയിൽ ചേർത്തുവെച്ചുകൊണ്ട് ഉമർ (റ) അദ്ദേഹത്തെ നബിﷺയുടെ മുമ്പിലേക്കാനയിച്ചു.

നബി ﷺ ഉമർ (റ)വിനോട് മാറിനിൽക്കാൻ ആജ്ഞാപിച്ചു. ഉമൈർ (റ) വിനെ അടുത്തേക്ക് വിളിച്ചു.

“അൻഇമു സ്വബാഹൻ ഉമൈർ നബിയെ അഭിവാദ്യം ചെയ്തു...

നബി (ﷺ) പറഞ്ഞു: “ഞങ്ങൾ സ്വർഗ്ഗനിവാസികളുടെ അഭിവാദന വചനമാണ് ഉപയോഗിക്കാറ്, അഥവാ 'സലാം' ദൈവം ഞങ്ങൾക്ക് കനിഞ്ഞരുളിയതാണത്...''

നബി ﷺ: ഉമൈർ, താനിങ്ങോട്ട് വരാൻ കാരണം..?

ഉമൈർ (റ): നിങ്ങൾ ബന്ധനസ്ഥനാക്കിയ എന്റെ മകനെ കാണാൻ വേണ്ടി.

നബി ﷺ: എങ്കിൽ ഈ വാൾ..?

ഉമൈർ (റ): ഉം, വാൾ! ഇത്രയും ശപിക്കപ്പെട്ട മറ്റെന്തുണ്ട്?! ഇത് കൊണ്ട് ഞങ്ങൾക്ക് വല്ല പ്രയോജനവും ലഭിച്ചോ..?

നബി ﷺ കള്ളം പറയരുത്. നീ വന്ന കാര്യം തുറന്നുപറയു! 

ഉമൈർ (റ): സത്യമാണ്, എനിക്ക് മറ്റൊരുദ്ദേശ്യവുമില്ല.

നബി ﷺ : ആഹാ, നീയും സഫ്വാനും കഅ്ബയുടെ സമീപത്തിരുന്നു കൊണ്ട് ഒരു തീരുമാനമെടുത്തില്ലേ! അതിന്റെ അടിസ്ഥാനത്തിലല്ലേ നീ ഇവിടെ വന്നത്? സർശക്തനായ അല്ലാഹു ﷻ ആ രഹസ്യം എനിക്കറിയിച്ചു തന്നിരിക്കുന്നു! നിന്റെ ഉദ്ദേശ്യം അവൻ പരാജയപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

അതുകേട്ട് ഉമൈർ (റ) സ്തബ്ദനായി..!! പരമരഹസ്യമായ തങ്ങളുടെ തീരുമാനം എങ്ങനെ മുഹമ്മദ് നബി (ﷺ) അറിഞ്ഞു! അത് ദൈവത്തിന്റെ ബോധനമല്ലാതെ മറ്റൊന്നുമല്ല! മുഹമ്മദ് നബി (ﷺ) സത്യപ്രവാചകനാകുന്നു.

ഉമൈർ (റ) പ്രസ്തുത സദസ്സിൽ വെച്ചുതന്നെ ഇസ്ലാമാശ്ലേഷിച്ചു. അങ്ങിനെ ജാഹിലിയ്യത്തിലെ പിശാച് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഉമൈർ (റ) ഇസ്ലാമിലെ പുണ്യവാളനായി മാറി.

ഈ സംഭവത്തെക്കുറിച്ച് ഉമർ (റ) പിന്നീടൊരിക്കൽ ഇങ്ങനെ പറയുകയുണ്ടായി: “അന്ന് ഉമൈർ മദീനയിലേക്ക് വന്നു കയറിയപ്പോൾ ഞാൻ അദ്ദേഹത്തെ പന്നിയേക്കാൾ വെറുത്തിരുന്നു. ഇന്ന് അദ്ദേഹം എന്റെ പ്രിയപുത്രനേക്കാൾ എനിക്ക് പ്രിയങ്കരനാണ്.''

ഉമൈർ (റ) തന്റെ ഭൂതകാലത്തെക്കുറിച്ച് അഗാധമായി ചിന്തിച്ചു. ഇസ്ലാമിന്നും മുസ്ലിംകൾക്കുമെതിരെ താൻ പണ്ട് അനുവർത്തിച്ച ക്രൂരമായ നിലപാടുകൾ ഓർത്ത് ദുഃഖിച്ചു.


ഒരിക്കൽ നബിﷺയോട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “പ്രവാചകരെ, അല്ലാഹു ﷻ വിന്റെ പ്രകാശം ഊതിക്കെടുത്താൻ കിണഞ്ഞുശ്രമിച്ച ഒരാളായിരുന്നു ഞാൻ. അതിനുവേണ്ടി മുസ്ലിംകളെ കഠിനമായി മർദ്ദിക്കുകയും ചെയ്തിരുന്നു. ഇനി ഞാൻ മക്കയിലേക്ക് മടങ്ങിച്ചെന്ന് അവിടത്തുകാരെ ഇസ്ലാമിലേക്ക് ക്ഷണിക്കണമെന്ന് ആഗ്രഹിക്കുന്നു. അല്ലാഹു ﷻ അവരെ സൻമാർഗ്ഗത്തിൽ ചേർത്തിയേക്കും. അതിന്നവർ വിസമ്മതിക്കുന്ന പക്ഷം പണ്ട് അങ്ങയുടെ അനുയായികളെ ഞാൻ എത്രമാത്രം ഉപദ്രവിച്ചിരുന്നുവോ അതിലുപരി അവരെയും ഉപദ്രവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് സമ്മതം നൽകിയാലും!''

ഉമൈർ (റ) പിരിഞ്ഞശേഷം സഫ്വാൻ (റ) അക്ഷമനായി മദീനയുടെ ഭാഗത്തേക്ക് കണ്ണുംനട്ട് നാളെണ്ണാൻ തുടങ്ങി. സന്തോഷകരമായ ആ വൃത്താന്തം (നബി (ﷺ)യുടെ വധം) അതോർക്കുമ്പോൾ സഫ്വാൻന്റെ ഞരമ്പുകളിൽ ആനന്ദലഹരി പീലിവിടർത്തി. അടക്കവയ്യാതെ തന്റെ ചില കുട്ടുകാരോട് ഇങ്ങനെ പറഞ്ഞു:

“സ്നേഹിതൻമാരേ, മദീനയിൽ നിന്ന് ഒരു സന്തോഷവാർത്ത പറന്നുവരും! ബദറിന്റെ സന്താപസ്മരണയിൽ പോലും നിങ്ങളെ അത് സന്തുഷ്ടരാക്കും!”

മദീനയിൽ നിന്ന് വരുന്ന എല്ലാ യാത്രക്കാരെയും സഫ്വാൻ (റ) സമീപിക്കും!

“അവിടെ വല്ലതും സംഭവിച്ചിട്ടുണ്ടോ” എന്ന് ആർത്തിയോടെ അന്വേഷിക്കുകയും ചെയ്യും.


ഒരിക്കൽ ഒരു യാത്രക്കാരനിൽ നിന്ന് ഉമൈർ(റ)വിന്റെ ഇസ്ലാമാശ്ലേഷം സഫ്വാൻ (റ) അറിഞ്ഞു. സഫ്വാന് തലചുറ്റുന്നപോലെ തോന്നി. നിരാശനും ദുഃഖിതനുമായി...

ഒരു ദിവസം ഉമൈർ (റ) മക്കയിലെത്തി. ആദ്യം സഫ്വാൻ (റ)വിനെ തന്നെയാണ് ചെന്ന് കണ്ടത്. ജ്വലിക്കുന്ന കണ്ണുകളോടെ സഫ്വാൻ (റ) ഉമൈർ (റ)ന്റെ നേരെ പാഞ്ഞടുത്തെങ്കിലും അദ്ദേഹത്തിന്റെ മൂർച്ചയേറിയ ഖഡ്ഗം സഫ്വാനെ അക്രമത്തിൽ നിന്ന് പിന്തിരിപ്പിച്ചു. ഏതാനും അസഭ്യവാക്കുകൾ വിളിച്ചുപറഞ്ഞു കൊണ്ട് അദ്ദേഹം ഓടിയകലുകയാണുണ്ടായത്.

ഉമൈർ (റ) തന്റെ പ്രബോധന പ്രവർത്തനം നിർവിഘ്നം തുടർന്നു. മക്കയിലെ എല്ലാ സദസ്സിലും അദ്ദേഹം കയറിയിറങ്ങി. ആഴ്ച്ചകൾ തികയുന്നതിനുമുമ്പ് തന്നെ ഒരു വലിയ സംഘം പുതുവിശ്വാസികളുമായി അദ്ദേഹം മദീനയിലേക്ക് മടങ്ങി.

വീണ്ടും മക്കയിൽ വന്നു ഉൽബോധനം നടത്തി. തന്റെ പ്രവർത്തനഫലമായി ഒട്ടേറെ പേർ ഇസ്ലാം സ്വീകരിച്ചു.

ഇസ്ലാമിന്റെ എല്ലാ പ്രതിസന്ധികളിലും ഉമൈർ (റ)വിന്റെ സേവനം നിസ്തുലമായിരുന്നു. പ്രവാചകരുടെ (ﷺ) നിര്യാണത്തിന് മുമ്പും അതിനുശേഷവും സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു അദ്ദേഹം.

തന്റെ സ്നേഹിതനായ സഫ്വാൻ (റ)വിനെ ഇസ്ലാമിലേക്ക് കൊണ്ടുവരാൻ ഉമൈർ (റ) വളരെയധികം ആഗ്രഹിച്ചു. അദ്ദേഹത്തെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

മക്കാവിജയത്തെത്തുടർന്ന് നാടുവിട്ടു ഒളിച്ചോടാൻ തീരുമാനിച്ച സഫ്വാൻ (റ)വിനെ അദ്ദേഹം നബിﷺയുടെ മുമ്പിൽ ഹാജറാക്കി. തിരുമേനിയിൽ നിന്ന് പ്രതികാരം ഭയന്ന് കഴിയുകയായിരുന്ന അദ്ദേഹത്തെ നബിﷺയുടെ മുമ്പിൽ ഹാജറാക്കാൻ ഉമൈർ(റ) വളരെ പണിപ്പെട്ടു. മഹാമനസ്കനായ നബി ﷺ സഫ്വാൻ (റ)വിന് തന്റെ അഭീഷ്ടം കൈക്കൊളളാൻ നാലുമാസത്തെ അവധി നൽകി. അതിന്ന് ശേഷം

സഫ്വാൻ (റ) ഇസ്ലാം സ്വീകരിക്കുകയും ചെയ്തു...


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...

ഉസാമതുബ്നു സൈദ് (റ)

 

ഉസാമ(റ)വിന്റെ നാമം കേൾക്കുമ്പേൾ അഭിനവലോകത്തിലെ സംസ്കാരത്തിന്റെ വൈതാളികർ നാണം കൊണ്ട് ശിരസ്സ് കുനിച്ചേക്കും!

കറുകറുത്ത, ചപ്പിയ മൂക്കുള്ള ഒരു ചെറുപ്പക്കാരൻ..!!

ഉമ്മുഐമന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രവാചകന്റെ (സ്വ) പോറ്റുമ്മ അബ്‌സീനിയക്കാരി ബറക്കത്തിന്റെയും പ്രവാചകന്റെ (സ്വ) സന്തത സഹചാരി സൈദുബ്‌നുഹാരിസയുടെയും പുത്രനായിരുന്നു ഉസാമ. ഉസാമയുടെ ജനനം ഈ രണ്ട് കാരണങ്ങളാല്‍ പ്രവാചകന് (സ്വ) മന:ക്ലേശങ്ങള്‍ക്കിടയില്‍ ഏറെ സന്തോഷം നല്‍കി. ഹിജ്‌റക്ക് ഏഴ് വര്‍ഷം മുമ്പ് മക്കയില്‍ ജനനം.

ഒരിക്കല്‍ ഉസാമ അവിചാരിതമായി വാതില്‍പടി തടഞ്ഞുവീണു. കുട്ടിയുടെ നെറ്റി പൊട്ടി രക്തം ഒലിച്ചിറങ്ങി. നബി(സ) ആഇശ ബീവിയോട് ആംഗ്യം മുഖേന കുഞ്ഞിന്റെ രക്തം തുടച്ചു വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടു. ആഇശ ബീവിക്ക് അതത്ര താല്‍പര്യമായില്ല. ഇത് മനസ്സിലാക്കിയ നബി(സ) തന്നെ കുട്ടിയെ എടുത്ത് രക്തം വായകൊണ്ട് വലിച്ചെടുത്ത് തുപ്പി. സാന്ത്വനപ്പെടുത്തി. ആ രംഗം കണ്ട് ആഇശബീവിക്ക് തന്നെ അത് ചെയ്യാമായിരുന്നു എന്ന് തോന്നി.

പ്രിയപ്പെട്ടവന്‍, പ്രിയപ്പെട്ടവന്റെ മകന്‍ എന്നീ വിശേഷണങ്ങള്‍ നബി(സ്വ) ഉസാമക്കു നല്‍കി. തിരുമേനിയുടെ പേരക്കുട്ടി ഹസന്റെ പ്രായക്കാരനായിരുന്നു ഉസാമ. രണ്ട് പേരെയും ഒരേപോലെ പ്രവാചകന്‍ വാത്‌സല്യപൂര്‍വ്വം പരിഗണിച്ചു. ഖുറൈശി പ്രമുഖനായ ഹകീമുബ്‌നു ഹസാമിന് വില നല്‍കി സ്വീകരിച്ച ഒരു മുന്തിയ മേലങ്കി ഒരു പ്രാവശ്യം ജുമുഅക്ക് ഉപയോഗിച്ചതിന് ശേഷം ഉസാമക്ക് പാരിതോഷികമായി നല്‍കി. അസാമാന്യ ബുദ്ധിശക്തിയും ധൈര്യവും തന്റേടവും കാര്യപ്രാപ്തിയും ഉസാമതുബ്‌നു സൈദിന്റെ പ്രത്യേകതകളായിരുന്നു. നിര്‍മലവും ഭക്തിനിര്‍ഭര വുമായ ജീവിതം കൂടി ഒത്ത് ചേര്‍ന്നപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ഉന്നതസ്ഥാനീയനായിത്തീര്‍ന്നു.


സുപ്രസിദ്ധമായ മക്കാവിജയ ദിവസം! ജന്മനാട്ടിലേക്ക് സർവതന്ത്രസ്വതന്ത്രനായി ഒരു ജേതാവിനെപോലെ നബി ﷺ തിരിച്ചുവരുന്നു. ആ അനർഘ നിമിഷത്തിൽ തന്റെ വാഹനപ്പുറത്തൊരു കൂട്ടുകാരനുണ്ടായിരുന്നു. അതാരാണെന്നല്ലേ? മൂക്കുചപ്പിയ വിരൂപിയായ ആ യുവാവ് തന്നെ..!!

അനന്തരം നബി ﷺ കഅബാലയത്തിന്റെ ഉള്ളിലേക്ക് പ്രവേശിക്കുന്നു. അവിടെയും ആ യുവാവ് കൂട്ടിനുണ്ടായിരുന്നു. മൂന്നാമനായി മറ്റൊരടിമയായി ബിലാൽ(റ)വും.

മറ്റൊരിക്കൽ നബി ﷺ വലിയ ഒരു സൈന്യവ്യൂഹത്തിന്റെ നേതാവായി ഉസാമ(റ)വിനെ നിയോഗിക്കുന്നു. ഖുറൈശി പ്രമുഖരായ അബൂബക്കർ (റ), ഉമർ (റ) പ്രസ്തുത സൈന്യത്തിലെ സാധാരണ അംഗങ്ങളായിരുന്നു.

"കറുത്തവൻ വെളുത്തവനേക്കാളോ, വെളുത്തവൻ കറുത്തവനേക്കാളോ അറബി അനറബിയേക്കാളോ, അനറബി അറബിയേക്കാളോ ശ്രഷ്ഠനാകുന്നില്ല. തഖ് വ കൊണ്ടല്ലാതെ” എന്ന ഇസ്ലാമിലെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ പ്രായോഗിക നിദർശനമായിരുന്നു ഉസാമ (റ)വിന്റെ ചരിത്രം.

പ്രവിശാലമായ മുസ്ലിം സാമാജ്യത്തിന്റെ അധിപനായിരുന്ന ഖലീഫ ഉമർ(റ) ഒരിക്കൽ പൊതുഖജനാവിൽ നിന്ന് മുസ്ലിം സൈനികർക്കുളള വിഹിതം വീതിച്ചുകൊടുക്കുകയായിരുന്നു. ഖലീഫ തന്റെ പുത്രൻ അബ്ദുല്ലക്ക് നൽകിയതിന്റെ ഇരട്ടിയാണ് ഉസാമ (റ) വിന് നൽകിയത്. 

അത് കണ്ട് അബ്ദുല്ല (റ) പിതാവിനോട് ചോദിച്ചു: “വന്ദ്യരായ പിതാവേ, അങ്ങ് ഇങ്ങനെ ചെയ്യാൻ കാരണമെന്താണ്..? ഞാൻ ഉസാമയെക്കാൾ (റ) കൂടുതൽ യുദ്ധങ്ങളിൽ പങ്കെടുത്തവനും യാതന സഹിച്ചവനുമാണല്ലോ..?”

ഉമർ (റ) പറഞ്ഞു: "ശരിയാണ്, എങ്കിലും നബിﷺയോട് നിന്നേക്കാൾ അവനും നിന്റെ പിതാവിനേക്കാൾ അവന്റെ പിതാവും അടുത്തവനായിരുന്നു."

ഉസാമ (റ) വിന്റെ പിതാവായ സൈദുബ്നു ഹാരിസ(റ)വിനെ കുറിച്ച് മുമ്പ് പ്രതിപാദിച്ചുവല്ലോ.. സ്വന്തം പിതാവിനെയും പിതൃവ്യനെയും ഉപേക്ഷിച്ച് നബിﷺയെ രക്ഷാധികാരിയായിവരിച്ച മഹാനായിരുന്നു അദ്ദേഹം. ഇസ്ലാം ദത്തെടുക്കൽ നിരോധിക്കുന്നതുവരെ "സൈദുബ്നു മുഹമ്മദ് " എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്...

സൈദ് (റ) വിന്റെയും നബിﷺയുടെ ധാത്രിയായ ഉമ്മുഐമൻ എന്ന മഹതിയുടെയും പുത്രനായി ജനിച്ച ഉസാമ (റ), ഇസ്ലാമിന്റെ മടിത്തട്ടിൽ വളർന്ന ചെറുപ്പക്കാരായ സഹാബിമാരിൽ അഗ്രഗണ്യനായിരുന്നു.

പ്രിയങ്കരന്റെ പുത്രനായ പ്രിയങ്കരൻ എന്നർത്ഥം വരുന്ന അൽഹിബ്ബ്ബ്നുൽഹിബ്ബ് എന്നായിരുന്നു നബി ﷺ ഉസാമ (റ) വിനെ വിളിച്ചിരുന്നത്...

തന്റെ പതിനെട്ടാമത്തെ വയസ്സിൽ നബി ﷺ അദ്ദേഹത്തെ ഒരു വലിയ സൈന്യത്തിന്റെ നായകനായി നിയമിച്ചു. പ്രസ്തുത സൈന്യത്തിൽ അബൂബക്കർ (റ) ഉമർ (റ) എന്നിവരടങ്ങുന്ന പ്രമുഖരായ സഹാബിമാർ അംഗങ്ങളായിരുന്നു. സ്വാഭാവികമായും ഈ നിയമനത്തെക്കുറിച്ച് ചെറിയതോതിലുള്ള ചില അപശബ്ദങ്ങൾ അങ്ങിങ്ങായി മുഴങ്ങാൻ തുടങ്ങി. അത് നബിﷺയുടെ കാതുകളിലും ചെന്നെത്തി. നബി ﷺ ഇങ്ങനെ പറഞ്ഞു:

"ഉസാമയുടെ നിയമനത്തെ കുറിച്ച് ചിലർക്ക് എതിരഭിപ്രായമുണ്ടെന്ന് ഞാനറിഞ്ഞു. മുമ്പ് അദ്ദേഹത്തിന്റെ പിതാവായ സൈദിന്റെ കാര്യത്തിലും ഭിന്നാഭിപ്രായമുള്ളവരായിരുന്നു അവർ. സൈദ് നേതൃത്വത്തിന് അർഹനായിരുന്നതുപോലെ ഉസാമയും അതിന്നർഹനാകുന്നു. സൈദിനെ പോലെ ഉസാമയും എനിക്കിഷ്ടപ്പെട്ടവനാണ്. അദ്ദേഹം നിങ്ങളുടെ കൂട്ടത്തിൽ വെച്ചു സർവ്വനാണ് എന്ന് ഞാൻ കരുതുന്നു. അതുകൊണ്ട് നിങ്ങൾ ഉസാമയ്ക്ക് അഭൂദയം കാംക്ഷിക്കുക.''

പ്രസ്തുത സൈന്യം ലക്ഷ്യം പ്രാപിക്കുന്നതിന്ന് മുമ്പ് നബി ﷺ വഫാത്താവുകയാണുണ്ടായത്. എങ്കിലും ഖലീഫ അബൂബക്കർ (റ) നബിﷺയുടെ ഇംഗിതമനുസരിച്ച് ഉസാമയുടെ (റ) സൈന്യത്തെ യാത്രയാക്കി.

ഉസാമ(റ)വിന്റെ സമ്മതപ്രകാരം ഉമർ(റ)വിനെ ഖലീഫയുടെ സഹായത്തിനു വേണ്ടി മദീനയിൽ നിർത്തുകയും ചെയ്തു. സൈന്യം സിറിയയുടെ അതിർത്തി പ്രദേശങ്ങളിലേക്ക് നീങ്ങി.

നബിﷺയുടെ നിര്യാണവാർത്തയറിഞ്ഞത് മുതൽ റോമാചക്രവർത്തിയായ ഹിർഖലിന്ന് മുസ്ലിംകളുടെ മുന്നേറ്റത്തെയും മനോധൈര്യത്തേയും കുറിച്ചുണ്ടായിരുന്ന പുതിയ ധാരണ തിരുത്താൻ അതുപകരിച്ചു.

മുസ്ലിംകളുടെ സാഹസികമായ നടപടി നിമിത്തം പ്രവാചകന്റെ (ﷺ) മരണം അവരെ മാനസികമായി തളർത്തിയിട്ടില്ല എന്ന് റോമക്കാർക്ക് ബോധ്യമായി. ഉസാമയുടെ (റ) സൈന്യം യാതൊരു എതിർപ്പും കൂടാതെ മടങ്ങുകയാണുണ്ടായത്...


ഒരിക്കൽ നബി ﷺ അദ്ദേഹത്തെ ഒരു സൈന്യസംഘത്തിന്റെ നേതാവായി നിയോഗിച്ചു. ഉസാമ(റ)വിന്റെ ആദ്യത്തെ യജ്ഞമായിരുന്നു അത്. തന്റെ ദൗത്യം വിജയിച്ചു തിരിച്ചുവന്നശേഷം നബിﷺയോട് തന്റെ അനുഭവങ്ങൾ അദ്ദേഹം വിശദീകരിക്കുകയായിരുന്നു. നബി ﷺ എല്ലാം പ്രസന്നവദനായി കേട്ടുകൊണ്ടിരുന്നു.

"ശത്രുക്കൾ തോറ്റോടാൻ തുടങ്ങിയിരിക്കുന്നു. അവരിലൊരാൾ എന്റെ മുന്നിൽ അകപ്പെട്ടു. ഞാൻ ആയുധം പ്രയോഗിക്കാൻ ഒരുങ്ങി. ഉടനെ അയാൾ "ലാ ഇലാഹ ഇല്ലല്ലാഹ്" എന്ന് വിളിച്ചു പറഞ്ഞു. ഞാൻ അത് വകവെച്ചില്ല. അയാളെ വധിച്ചുകളഞ്ഞു.''

ഇത് കേട്ടപ്പോൾ നബിﷺയുടെ മുഖം വിവർണ്ണമായി. നബി ﷺ പറഞ്ഞു: "ലാഇലാഹ് ഇല്ലല്ലാഹ് എന്ന് വിളിച്ച് പറഞ്ഞിട്ടും നീ അയാളെ വധിച്ചുകളഞ്ഞോ..?"

"ഞാൻ അതുവരെ ചെയ്ത എല്ലാ പ്രയത്നങ്ങളെക്കുറിച്ചും എനിക്ക് വിരക്തി തോന്നുമാറ് നബി ﷺ അത് ആവർത്തിച്ചുകൊണ്ടിരുന്നു.” എന്ന് ഉസാമ (റ) പറഞ്ഞു.

ഉസാമ(റ)വിന്റെ ജീവിതത്തിൽ ഒരു വലിയ പാഠമായിരുന്നു പ്രസ്തുത സംഭവം. നബിﷺയുടെ വഫാത്തിനു ശേഷം മുസ്ലിംകൾക്കിടയിൽ നടമാടിയ അനാശാസ്യമായ ആഭ്യന്തര കലാപങ്ങളിൽ നിന്ന് അദ്ദേഹം പരിപൂർണ്ണമായും ഒഴിഞ്ഞു നിന്നു.

അലി(റ)വും മുആവിയ(റ)വും തമ്മിൽ നടന്ന സംഘട്ടനങ്ങളിൽ ധാർമ്മികമായി അദ്ദേഹം അലി(റ)വിന്റെ പക്ഷത്തായിരുന്നെങ്കിലും സമരരംഗത്തു നിന്ന് ഒഴിഞ്ഞുമാറുകയാണ് അദ്ദേഹം ചെയ്തത്.

അദ്ദേഹം ഇത് സംബന്ധിച്ച് അലി(റ)വിന് അയച്ച ഒരു കത്തിൽ ഇങ്ങനെ പറയുന്നു: “അങ്ങ് ഒരു സിംഹത്തിന്റെ കടവായയിലായിരുന്നെങ്കിൽ അങ്ങയൊടൊപ്പം അവിടെ പ്രവേശിക്കാൻ എനിക്ക് മടിയുണ്ടായിരുന്നില്ല. എങ്കിലും ഇപ്പോഴത്തെ നിലപാടിൽ എനിക്ക് അഭിപ്രായ ഐക്യം ഇല്ല.''

നിഷ്പക്ഷനായി തന്റെ വീട്ടിൽ കഴിഞ്ഞുകൂടുകയായിരുന്ന അദ്ദേഹത്തോട് തന്റെ നിലപാടിനെ വിമർശിച്ചുകൊണ്ട് ചില സ്നേഹിതൻമാർ സംസാരിക്കുകയുണ്ടായി. അവരോടദ്ദേഹം പറഞ്ഞു:

"ലാഇലാഹ ഇല്ലല്ലാഹ് എന്നുച്ചരിക്കുന്ന ഒരാൾക്കെതിരിലും ഞാൻ ആയുധമെടുക്കുകയില്ല. അക്കാര്യം തീർച്ചയാകുന്നു."

അവരിൽ ഒരാൾ ചോദിച്ചു: “നാശം ഇല്ലായ്മ ചെയ്യുന്നവരേയും ദീൻ പരിപൂർണ്ണമായും അല്ലാഹു ﷻ വിന്ന് ആകുന്നതുവരെയും അവരോട് യുദ്ധം ചെയ്യണമെന്ന് അല്ലാഹു ﷻ കൽപ്പിച്ചിട്ടില്ലേ..?''

ഉസാമ (റ) പറഞ്ഞു: അത് ബഹുദൈവാരാധകരായ ശത്രുക്കളെ കുറിച്ചാണ് പറഞ്ഞത്. അതനുസരിച്ച് അവരോട് നിരന്തരസമരം നടത്തിയവരാണ് ഞങ്ങൾ. വീണ്ടും സത്യവിശ്വാസികളോട് സമരം ചെയ്യണമെന്നോ! അതുപാടില്ല.

ഉസാമയുടെ (റ) നായകത്വത്തിന് അബൂബക്ര്‍(റ)വിന്റെ ഭരണകാലത്ത് അഭിപ്രായ വ്യത്യാസമുണ്ടാ യിരുന്നു. മറുപക്ഷത്തിന്റെ അഭിപ്രായവുമായി ഉമര്‍ വന്നപ്പോള്‍ അബൂബക്ര്‍ സിദ്ദീഖ് പ്രവാചകന്റെ തിരൂമാനത്തെ ശരിവെക്കുകയാണുണ്ടായത്. ഫലസ്തീനില്‍പ്പെട്ട ഖാളയും ദാറുമിലും മുസ്‌ലിംകള്‍ ഉസാമയുടെ നേതൃത്വത്തില്‍ കാലൂന്നി. ശാം, ഈജിപ്ത്, ഇരുട്ടുകടല്‍ വരെ നീണ്ടുകിടക്കുന്ന ഉത്തരാഫ്രിക്ക എന്നീ രാജ്യങ്ങള്‍ കീഴടക്കാന്‍ വഴിയൊരുക്കാനും ഉസാമക്കു കഴിഞ്ഞു. ഉസാമയുടെ സൈന്യത്തെപ്പോലെ സുരക്ഷിതവും യുദ്ധസ്വത്ത് സമ്പാദിച്ചതുമായ മറ്റൊരു സൈന്യമുണ്ടായിട്ടില്ലെന്നാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത്.    


ഉസാമ(റ) പുതുതലമുറയുടെ തേരാളി

നബി (സ) ചുമതലകളെല്ലാം ഏല്‍പിച്ചിരുന്നത് യുവാക്കളെയോ മധ്യവയസ്സ് പിന്നിടാത്തവരെയോ ആയിരുന്നു. നബി(സ)യുടെ തീരുമാനങ്ങളോ തെരഞ്ഞെടുപ്പോ മുതിര്‍ന്ന സ്വഹാബി പ്രമുഖരെ ആരെയും അലോസരപ്പെടുത്തുകയോ മുറുമുറുപ്പിന് ഇടയാക്കുകയോ ചെയ്തതായി എവിടെയും രേഖപ്പെടുത്തിയതായി കാണുന്നില്ല. സേനാനായകനായി ഇളമുറക്കാരനായ ഉസാമത്തുബ്‌നു സൈദിനെ നിശ്ചയിച്ച സന്ദര്‍ഭം മാത്രമാണ് അപവാദം. അതില്‍ നബി(സ) ഉടനെ ഇടപെട്ട് ധാരണകള്‍ തിരുത്തുകയും നയം വിശദീകരിക്കുകയും ചെയ്തത് സുവിദിതമാണ്. നബി(സ)യുടെ വിയോഗാനന്തരം സ്വഹാബിമാര്‍ ആ നിര്‍ദേശം നടപ്പാക്കിയ രീതിയും നിരവധി പാഠങ്ങള്‍ നല്‍കുന്നുണ്ട്.

നബി(സ)ക്ക് ഏറെ പ്രിയപ്പെട്ട ഉസാമതുബ്‌നു സൈദ് 'ഹിബ്ബു റസൂലില്ലാഹ്' (റസൂലിന്റെ മാനസപുത്രന്‍) എന്ന പേരിലാണ് അറിയപ്പെട്ടത്. പിതാവ് സൈദുബ്‌നു ഹാരിസ; മാതാവ് നബിയുടെ ഉമ്മ ഹലീമയുടെ പരിചാരകയും സന്തത സഹചാരിയുമായിരുന്ന ഉമ്മു അയ്മന്‍. ശാമിലേക്കുള്ള മുസ് ലിം സേനാവ്യൂഹത്തിന്റെ നായകനായി ഉസാമതുബ്‌നു സൈദിനെ നബി(സ) നിയോഗിച്ചു. അന്ന് ഉസാമക്ക് പ്രായം പതിനെട്ട്. റോമാ സാമ്രാജ്യത്തോടാണ് യുദ്ധം. ഉസാമക്ക് നിയമനോത്തരവ് നല്‍കി റസൂല്‍ പറഞ്ഞു: ''ഉസാമ! അല്ലാഹുവിന്റെ പേരിലും അവന്റെ ആശീര്‍വാദത്തിലും മുന്നോട്ടു ഗമിക്കുക. മാര്‍ച്ച് ചെയ്ത് മുന്നോട്ടു പോയാല്‍ താങ്കളുടെ പിതാവ് വീരമൃത്യു വരിച്ച സ്ഥലത്തെത്തും. അവിടെ നിങ്ങള്‍ തമ്പടിക്കുക. ഈ സൈന്യത്തിന്റെ ചുമതല ഞാന്‍ താങ്കളെ ഏല്‍പിക്കുകയാണ്. ഉബ്ഹാ ഗോത്രത്തിനു മേല്‍ പ്രഭാതാക്രമണമാണ് നടത്തേണ്ടത്. ഒട്ടും വൈകാതെ അവിടെ നിന്നും മുന്നോട്ടു ഗമിക്കണം. വാര്‍ത്ത പിന്നാലെ വരട്ടെ. അല്ലാഹു വിജയം തന്നാല്‍ പിന്നെ അവിടെ അധികനേരം തങ്ങരുത്. വഴികാട്ടികളെ കൂടെ കൂട്ടുക. ചാരന്മാരെയും വിവരശേഖരണ വിദഗ്ധരെയും നേരത്തേ അയക്കണം.'' 'ഇനി അല്ലാഹുവിന്റെ നാമത്തില്‍ മാര്‍ച്ച് ചെയ്തുകൊള്ളുക'- പതാക ഉസാമക്ക് കൈമാറി നബി(സ) നിര്‍ദേശം നല്‍കി. 

ആദ്യതലമുറയിലെ മുതിര്‍ന്ന മുഹാജിറുകളുടെ തലക്ക് മുകളില്‍ പുതുതലമുറയിലെ പതിനെട്ടുകാരന്‍ യുവാവിനെ സേനാനായകനായി നിശ്ചയിച്ചതില്‍ സ്വഹാബിമാരില്‍ ചിലര്‍ക്ക് പ്രതിഷേധവും ഭിന്നാഭിപ്രായവുമുണ്ടെന്ന് ശ്രദ്ധയില്‍പെട്ട നബി (സ) അസന്തുഷ്ടനായി. കേട്ടപാടെ, തലയില്‍ ഒരു കെട്ടുകെട്ടി പുതപ്പുകൊണ്ട് മൂടി പള്ളിയിലേക്ക് പുറപ്പെട്ടു. മിമ്പറില്‍ കയറി റസൂല്‍ സദസ്സിനെ അഭിസംബോധന ചെയ്തു! ''ജനങ്ങളേ, ഉസാമതുബ്‌നു സൈദിനെ നേതാവാക്കി നിശ്ചയിച്ചതിനെക്കുറിച്ച് നിങ്ങളില്‍ ചിലര്‍ വിമര്‍ശനമുന്നയിച്ചതായി എനിക്ക് വിവരം കിട്ടി. ഉസാമയെ ഞാന്‍ നേതാവായി നിയമിച്ചതില്‍ നിങ്ങള്‍ക്ക് ആക്ഷേപമുണ്ടെങ്കില്‍, ഉസാമയുടെ പിതാവ് സൈദിനെ ഇതിനു മുമ്പ് നേതാവായി നിശ്ചയിച്ചതിലും നിങ്ങള്‍ക്ക് ആക്ഷേപമുണ്ടായിരിക്കും. അല്ലാഹുവാണ് സത്യം, സൈദ് അമീറാവാന്‍ യോഗ്യനാണെങ്കില്‍ അയാളുടെ കാലശേഷം പുത്രനും ഇമാറത്തിന് യോഗ്യന്‍ തന്നെ. സൈദ് എനിക്ക് ജനങ്ങളില്‍ ഏറ്റവും പ്രിയങ്കരനായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ഉസാമ എനിക്കേറ്റവും പ്രിയപ്പെട്ടവനാണ്. ഇരുവരും നന്മനിറഞ്ഞവരാണ്. അവരോട് നല്ല നിലയില്‍ വര്‍ത്തിക്കണമെന്ന് ഞാന്‍ നിങ്ങളോട് വസ്വിയ്യത്ത് ചെയ്യുന്നു. ഉസാമ നിങ്ങളിലെ ശ്രേഷ്ഠരുടെ ഗണത്തില്‍ പെട്ടവനാണ്.''

നബി(സ)യുടെ വിയോഗാനന്തരം ഖലീഫയായി അബൂബക്ര്‍ തെരഞ്ഞെടുക്കപ്പെട്ടു. അപ്പോഴേക്ക് ധാരാളം ആളുകള്‍ ഇസ്‌ലാം വെടിഞ്ഞ് മതപരിത്യാഗികളായി മാറിക്കഴിഞ്ഞിരുന്നു. മുതിര്‍ന്ന സ്വഹാബിമാര്‍ അബൂബക്ര്‍ സിദ്ദീഖി(റ) നെ കണ്ട് ഉണര്‍ത്തി: ''റസൂലിന്റെ ഖലീഫ അബൂബക്ര്‍, അറബികള്‍ നാനാഭാഗത്ത്‌നിന്നും നിങ്ങള്‍ക്ക് നേരെ ഇരമ്പിവരികയാണ്. ഇപ്പോള്‍ വിന്യസിച്ച ഈ സൈന്യത്തെ ഉപയോഗിച്ച് നിങ്ങളൊന്നും ചെയ്യുന്നതായി കാണുന്നില്ല. മതപരിത്യാഗികളെ അവരുടെ മാളങ്ങളില്‍ ചെന്ന് ആക്രമിച്ച് തുരത്തിയോടിക്കാന്‍ ഈ സൈന്യത്തെ സജ്ജമാക്കൂ. ഇല്ലെങ്കില്‍ മദീനാ നിവാസികളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഭയമുണ്ട്. ഒരു സുരക്ഷിതത്വവും തോന്നുന്നില്ല. സ്ത്രീകള്‍ക്കും കുഞ്ഞുകുട്ടികള്‍ക്കും അരുതാത്തത് വന്നു പെട്ടേക്കുമോ എന്ന് ഞങ്ങള്‍ക്ക് 

ആശങ്കയുണ്ട്. അതു കഴിഞ്ഞാവാം ഉസാമയുടെ നായകത്വത്തില്‍ റോമിനെ ആക്രമിച്ച് ഇസ്‌ലാമിന്റെ വിജയം ഉറപ്പുവരുത്തുന്നത്.'' എന്നാല്‍ അബൂബക്‌റാകട്ടെ, ഉസാമയുടെ നായകത്വത്തിനു കീഴില്‍ സൈന്യത്തെ ഒരുക്കി അയക്കുമെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നു. അബൂബക്ര്‍ പ്രഖ്യാപിച്ചു: ''അല്ലാഹുവാണ് സത്യം, മദീനയില്‍ ഹിംസ്ര ജന്തുക്കള്‍ എന്നെ കൊന്നു തിന്നുമെന്ന് വന്നാലും ഈ ദൗത്യം ഞാന്‍ പൂര്‍ത്തിയാക്കും. ഉസാമയെ നബി(സ) യാണ് നേതാവായി നിശ്ചയിച്ചത്.''

ഉസാമയുടെ സൈന്യം ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി വിജയശ്രീലാളിതരായി മദീനയില്‍ തിരിച്ചെത്തി. സൈന്യത്തെ നയിക്കുന്നതില്‍ ഉസാമക്കുള്ള പ്രാഗത്ഭ്യം വെളിപ്പെട്ട സന്ദര്‍ഭമായിരുന്നു അത്. ഇളംപ്രായക്കാരനായ താന്‍ നേതൃത്വത്തിന് അര്‍ഹനാണെന്ന് ഉസാമ തെളിയിച്ചു. നബി(സ)യുടെ കണ്ടെത്തലായിരുന്നു ഉസാമ(റ).

അങ്ങനെ തന്റെ അന്ത്യം വരെ ഉസാമ (റ) നിഷ്പക്ഷനായി നിലകൊണ്ടു. ഹിജ്റ 54 ൽ അദ്ദേഹം വഫാത്തായി.


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു.

Wednesday, 9 June 2021

സംശയവും മറുപടിയും - മരണം

 

മരിച്ചുകൊണ്ടിരിക്കുമ്പോൾ കാണുന്ന അടയാളങ്ങൾ എന്തൊക്കെയാണ്?

 മരിക്കുമ്പോൾ കണ്ണിന്റെ കൃഷ്ണമണികൾ കൺപോളയുടെ മുകൾ ഭാഗത്തേക്ക് ഉയർന്ന് മറയും. ചുണ്ടുകൾ വരണ്ടു ചുരുങ്ങും, നാവ് ഉള്ളിലേക്ക് വലിയും,വൃഷ്ണമണികൾ ഉയരും, വിരൽതുമ്പുകൾ പച്ച നിറമാകും. (ഇഹ്യാ ഉലൂമിദ്ദീൻ 4/446)

മരിക്കുമ്പോൾ ആദ്യമായി റൂഹ് പിരിയൽ ഏത് അവയവത്തിൽ നിന്നാണ്.

കണ്ണിൽ നിന്ന്. (ശർവാനി 3/95)

ആദ്യം ജീർണിക്കുന്ന അവയവമോ?

അതും കണ്ണ്. (ശർവാനി 3/92)

മരിച്ചാൽ ആദ്യം തണുക്കുന്നത് ഏത് അവയവമാണ്

രണ്ട് പാദങ്ങൾ  - (ഇഹ്യാ ഉലൂമിദ്ദീൻ 4/446)

റൂഹ് പിടിക്കുമ്പോൾ ഒച്ചവെക്കുമോ?

ഒച്ചവെക്കാനും കരയാനും സഹായം ചോദിക്കാനും ആഗ്രഹമുണ്ടാകും. പക്ഷെ, സാധിക്കില്ല. അൽപമെങ്കിലും ശേഷിയുണ്ടെങ്കിൽ ഞെരക്കം മാത്രം കേൾക്കാം. (ഇഹ്യാ ഉലൂമിദ്ദീൻ 4/446)

നല്ല മരണം തിരിച്ചറിയാൻ വല്ല അടയാളങ്ങളുമുണ്ടോ?

ഉണ്ട്. നബി(സ) പറയുന്നു; മരണ സമയത്ത് നെറ്റിത്തടം വിയർക്കുകയും കണ്ണ് നിറയുകയും മൂക്കിന്റെ ദ്വാരങ്ങൾ വികസിക്കുകയും ചെയ്യുന്നുവെങ്കിൽ അത് അയാളിൽ ഇറങ്ങിയ അല്ലാഹുവിന്റെ റഹ്മത്താണ്. (തുർമുദി, തദ്കിറ പേജ് 19

ഈ അടയാളങ്ങൾ മൂന്നും ഒരുമിച്ചുണ്ടാവണമെന്നുണ്ടോ?

ഇല്ല. ചിലരിൽ മുഴുവനും കാണാം. ചിലരിൽ ഒന്നോ രണ്ടോ മാത്രവും. ആളുകളുടെ അമലുകളിലെ ഏറ്റ വിത്യാസം പോലെയിരിക്കും. (തദ്കിറ)

ദുർമരണത്തിന്ന് അടയാളങ്ങളുണ്ടോ?

നബി(സ)പറയുന്നു. “മരിക്കുമ്പോൾ കഴുത്ത് ഞെക്കി കൊല്ലപ്പെടുമ്പോലെ ശ്വാസം വലിച്ചു ശബ്ദമുണ്ടാക്കുക, ചുവന്ന നിറമാകുക, ചുണ്ടുകൾ മണ്ണിന്റെ നിറമാകുക എന്നീ അടയാളങ്ങൾ ഉണ്ടെങ്കിൽ അയാളിലിറങ്ങിയ അല്ലാഹുവിന്റെ ശിക്ഷയാണത്' (തുർമുദി തദ്കി 19, ഇഹ്യാ ഉലൂമിദ്ദീൻ 4/450)

ചില മയ്യിത്തുകൾ പുഞ്ചിരിക്കുന്ന മുഖവുമായി കിടക്കുന്നത് കാണാറുണ്ട്. ഇത് ശുഭലക്ഷണമാണോ?

ശുഭലക്ഷണമാണ്. (തദ്കിറ 39) 

മരിക്കുന്നതിന്റെ മുമ്പ് തന്നെ മറവ് ചെയ്യാനുള്ള ഖബർ ചിലർ കുഴിച്ച് വെക്കാറുണ്ട്?ഇത് നല്ലതാണോ?

അതെ. സുന്നത്താണ്. (ശർവാനി 3/127) മരണം ഓർമിക്കാനും നല്ലതാണ്.

ആ ഖബറിൽ മറ്റൊരാളെ മാവ് ചെയ്യാമോ?

ഖബർ പൊതുസ്മശാനത്തിലാണെങ്കിൽ ആവാം.. സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്താണെങ്കിൽ പാടില്ല. (ശർവാനി 3/128)

കഫൻ തുണി മരിക്കുന്നതിന്റെ മുമ്പ് വാങ്ങി വെക്കുന്നതോ?

കറാഹത്താണ്.(ശർവാനി 3/127)

ബർക്കത്താക്കപ്പെട്ട വ്യക്തിയിൽ നിന്നോ മറ്റോ ശേഖരിച്ചതാണെങ്കിലോ?

എങ്കിൽ കറാഹത്തില്ല. (ശർവാനി 3/127)

ഈ തുണിയിൽ എന്നെ കഫൻ ചെയ്യണമെന്ന് ഒരാൾ വസ്വിയ്യത്ത് ചെയ്താൽ മരണശേഷം അത് നടപ്പിലാക്കൽ അനന്തരാവകാശികൾക്ക് നിർബന്ധമുണ്ടോ?

ഉണ്ട്. (തുഹ്ഫ, ശർവാനി 3/128)

മരണാസന്നനായ ആളെ എങ്ങനെയാണ് കിടത്തേണ്ടത്?

വലതുഭാഗത്തിലോ അതിനു കഴിയാതെ വന്നാൽ ഇടതു ഭാഗത്തിലോ ചെരിച്ച് ഖിബ്ലക്ക് മുന്നിട്ടുകിടത്തലാണ് സുന്നത്ത്, (തുഹ്ഫ 3/92) 

അതിന്ന് കഴിയുന്നില്ലെങ്കിലോ?

രണ്ട് ഉള്ളം കാലും മുഖവും ഖിബ്ലക്ക് വരത്തക്കവിധം മലർത്തികിടത്തണം. മുഖം ഖിബലക്കുമുന്നിടുന്നതിനു വേണ്ടി തലയണപോലൊത്തത് വെച്ച് തല അൽപം ഉയർത്തുകയും ചെയ്യണം. (തുഹ്ഫ 3/92)

മരിക്കുന്ന ആൾക്ക് ശഹാദത്ത് കലിമ ചൊല്ലിക്കൊടുക്കേണ്ടത് എങ്ങിനെയാണ്?

അയാളുടെ അടുത്ത് വെച്ച് നാം ശഹാദത്ത് ചൊല്ലുക. അതുകേട്ട് അയാൾ ഏറ്റു ചൊല്ലിക്കോളും. “ചൊല്ലൂ” എന്ന് കൽപിക്കരുത്. അത് കറാഹത്താണ്. ചൊല്ലുന്നില്ലെങ്കിൽ വീണ്ടും വീണ്ടും നാം സ്വയം ചൊല്ലുക. അയാൾ ചൊല്ലിയാൽ പിന്നെ മറ്റൊന്നും സംസാരിച്ചിട്ടില്ലെങ്കിൽ വീണ്ടും ആവർത്തിക്കേണ്ടതില്ല. (മിൻഹാജ്, തുഹ്ഫ 3/92,93)

മരണ സമയത്ത് നബി(സ)യുടെ അവസാന വാക്ക് "ലാഇലാഹ ഇല്ലല്ലാഹ്' എന്നായിരുന്നോ?

അല്ല. "അർറഫീഖൽ അഅ്ലാ' എന്നാണവിടുന്ന് അവസാനം മൊഴിഞ്ഞത്. (തുഹ്ഫ 3/93)

അപ്പോൾ അതെല്ലെ നമ്മളും ചൊല്ലേണ്ടത്?

നബി(സ) തങ്ങൾ അല്ലാഹുവിനോട് സ്വർഗത്തിലെ ഉന്നതസ്ഥാനം ആവശ്യപ്പെട്ടോ അതോ അല്ലാഹുവിനെ കണ്ടു മുട്ടാൻ ആഗ്രഹം പ്രകടിപ്പിച്ചോ പറഞ്ഞ പ്രത്യേക വാക്കാണിത്. നമ്മൾ ശഹാദത്ത് കലിയമാണ് ചൊല്ലേണ്ടത്. “ആരുടെയെങ്കിലും അവസാന വാക്ക് ' ലാഇലാഹ എന്നായാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും” എന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. (തുഹ്ഫ 3/92, 93)

ആരാണ് കലിമ ചൊല്ലിക്കൊടുക്കേണ്ടത്?

ശത്രുത, അസൂയ എന്നിവയില്ലാത്ത അനന്തരമെടുക്കാൻ ധൃതികൂട്ടുകയാണോ എന്ന തെറ്റിദ്ധാരണയുടെ സാധ്യതയുമില്ലാത്ത മയ്യിത്തിനോട് സ്നേഹമുള്ള ആളുകളുണ്ടെങ്കിൽ അവരും ഇല്ലെങ്കിൽ മറ്റുള്ളവരുമാണ്  ചൊല്ലികൊടുക്കേണ്ടത്. (തുഹ്ഫ 3/93)

മരണാസന്നനായ ആൾക്ക് ഏത് വെള്ളമാണ് കുടിക്കാൻ കൊടുക്കേണ്ടത്?

പ്രകൃത്യാ തണുത്ത വെള്ളം. (ശർവാനി 3/94)

ആർത്തവകാരികൾ മരണാസന്നരായവരുടെ അടുക്കൽ നിൽക്കരുത് എന്ന് പറയാറുണ്ട്. ഇത് ശരിയാണോ?

ശരിയാണ്. കറാഹത്താണ്. (ശർവാനി 3/94)

ജനാബത്തുകാരോ?

അതും കറാഹത്താണ്. (ശർവാനി 3/94) എന്നാൽ മരിച്ചതിന് ശേഷം അടുത്ത് നിൽക്കലോ മയ്യിത്ത് കുളിപ്പിക്കലോ മറ്റു പരിപാലനങ്ങളോ കറാഹത്തില്ല. മരണവേളയിൽ അടുത്തു നിൽക്കരുതന്നേയുള്ളൂ.

എന്താണിതിന് കാരണം?

ജീവിയുടെ ഫോട്ടോ, നായ, വലിയ അശുദ്ധിയുള്ളവർ എന്നിവ ഏതെങ്കിലും വീട്ടിലുണ്ടെങ്കിൽ ആ വീട്ടിൽ റഹ്മത്തിന്റെ മലക്കുകൾ കടക്കുകയില്ലെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. (ശർവാനി 3/94)

തന്റെ മരണം അടുത്തു എന്നു തോന്നുന്നവരും രോഗികളും എന്ത് തയ്യാറെടുപ്പാണ് നടത്തേണ്ടത്?

നഖം വെട്ടുക, ഗുഹ്യരോമം, കക്ഷത്തിലെ രോമം എന്നിവ നീക്കുക. മീശ വെട്ടി ശരിയാക്കുക, പല്ലുതേക്കുക, കുളിക്കുക, സുഗന്ധം ഉപയോഗിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക എന്നിവ സുന്നത്തുണ്ട് (ശർവാനി 3/94) വളരെ ചിന്തനീയമായ മസ്അലയാണിത്.കാരണം തന്റെ അന്ത്യയാത്ര വൃത്തിയിലും വെടിപ്പിലുമാവാൻ ഓരോ രോഗിയും ശ്രദ്ധിക്കേണ്ടതാണ്. കാരണം മരിച്ചാൽ പിന്നെ രോമം, നഖം എന്നിവ മുറിക്കൽ കറാഹത്താണ്. വൃത്തിയോടെ ഈമാനോടെ മരിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ - ആമീൻ.

മരണത്തെ ഓർക്കൽ എല്ലാവർക്കും സുന്നത്താണോ? പ്രായമായവർ മാത്രം ഓർത്താൽ പോരെ?

എല്ലാ പ്രായപൂർത്തിയായ വ്യക്തിയും മരണത്തെകുറിച്ച് ഓർക്കൽ സുന്നത്താണ്.(തുഹ്ഫ (3/89)

കുട്ടികളോ

വകതിരിവുള്ള കുട്ടിയോട് രക്ഷിതാവ് മരണസ്മരണയുടെ കാര്യം ഓർമിപ്പിക്കണം. (ശർവാനി 3/89)

ഇൽമ് പഠിക്കുന്ന വിദ്യാർത്ഥികളോ?

മരണത്തെ ഓർത്താൽ അറിവ് പഠിക്കലിന് ഭംഗം വരാനിടയുള്ളതിനാൽ മതവിദ്യാർത്ഥികൾക്ക് മരണത്തെ കുറിച്ചോർക്കൽ സുന്നത്തില്ല. (ശർവാനി 3/89)

മരണത്തിനുള്ള മറ്റു തയ്യാറെടുപ്പുകൾ എന്തൊക്കെയാണ്?

തൗബ ചെയ്യുക, കടങ്ങൾ കൊടുത്തു വീട്ടുക, ഖളാആയ നിസ്കാരങ്ങൾ വീട്ടുക, അന്യായമായി കൈവശപ്പെടുത്തിയത് അവകാശിക്ക് തിരിച്ച് കൊടുക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ തയ്യാറെടുക്കണം (തുഹ്ഫ 3/90,91)

അവകാശി മരിച്ചുപോയി, അല്ലെങ്കിൽ കണ്ടെത്താനായില്ല. അപ്പോൾ എന്ത് ചെയ്യും?

ആ മുതലിന്റെ അതേ അവകാശിയുടെ പേരിൽ സ്വദഖ ചെയ്യുക.(ശർവാനി 3/90)

ഈ പറഞ്ഞ ഒരുക്കം എല്ലാവരും ചെയ്യേണ്ടതല്ലേ?

അതെ. പ്രായപൂർത്തിയായ ഏതൊരാളും. കാരണം മരണം പെട്ടെന്ന് വരാമല്ലോ. അപ്പോൾ ഒരുങ്ങാൻ നേരമുണ്ടാവില്ല.

ഹൈള് കാരികളായ സ്ത്രീകൾ ജനാസ കുളിപ്പിക്കാൻ പറ്റുമോ?

ഹൈള്കാരിക്കും നിഫാസുകാരിക്കും ജനാബത്തുകാരനും മയ്യിത്തിനെ കുളിപ്പിക്കാം. അതില്‍ കറാഹത്ത് പോലുമില്ല. (തുഹ്ഫ 4/166)

സാലിം മൗലാ അബീഹുദൈഫ (റ)

 

പേർഷ്യയിലെ ഇസ്തഖർ എന്ന പ്രദേശത്തെ പാവപ്പെട്ടവനും അപ്രശസ്തനുമായ ഒരു വ്യക്തിയുടെ മകനായിരുന്നു സാലിം (റ).

അബൂഹുദൈഫ (റ) വിന്റെ ഭാര്യയുടെ അടിമയായി അദ്ദേഹം മക്കയിൽ ജീവിച്ചു. അബൂഹുദൈഫ (റ) വിന്റെ പിതാവ് ബദറിൽ കൊല്ലപ്പെട്ട ഉത്ബത്ത് ഇസ്ലാമിന്റെ ബദ്ധ ശത്രുക്കളിൽ ഒരാളായിരുന്നു. തന്റെ മകൻ അബൂഹുദൈഫ (റ) ഇസ്ലാം സ്വീകരിച്ചപ്പോൾ അയാൾ പുത്രനെ ദ്രോഹിച്ചുകൊണ്ടിരുന്നു.

അബൂഹുദൈഫ (റ) തന്റെ ഭാര്യയുടെ ഉടമയിലായിരുന്ന സാലിമിന്ന് (റ) മോചനം നൽകി ദത്തെടുത്തു. രണ്ടുപേരും സ്നേഹിതൻമാരെപ്പോലെ ജീവിച്ചു.

ദീനീസേവനരംഗത്ത് പിരിയാത നിലകൊണ്ടു. മരണത്തിൽ പോലും അവർ ഒന്നിച്ചു..!!

സാലിമുബ്നു അബീഹുദൈഫ (റ) (അബൂഹുദൈഫയുടെ പുത്രൻ സാലിം) എന്നായിരുന്നു സാലിം (റ) വിനെ വിളിച്ചിരുന്നത്. ഇസ്ലാം ദത്തെടുക്കൽ സമ്പ്രദായം നിരോധിച്ചതോടു കൂടി സാലിം മൗലാ അബീഹുദൈഫ (അബൂഹുദൈഫ മോചിതനാക്കിയ സാലിം) എന്ന് വിളിക്കാൻ തുടങ്ങി.

സാമൂഹ്യ സാംസ്കാരിക രംഗത്ത് മാനവതക്ക് പുതിയ അർത്ഥവും വ്യാപ്തിയും നൽകി പ്രാവർത്തികമാക്കിയ ഇസ്ലാം സാലിം (റ) വിന് നൽകിയ പദവി ഉന്നതമായിരുന്നു.

ജാഹിലിയ്യത്തിലെ പൗരപ്രധാനികളും തറവാടികളുമായ അബൂലഹബിനെയും ഉത്ബത്തിനെയും ഇസ്ലാം താഴ്ത്തിക്കെട്ടിയപ്പോൾ അപ്രശസ്തരും അവഗണിക്കപ്പെട്ടവരുമായിരുന്ന, അടിമകളായിരുന്ന സൽമാൻ (റ), ഖബ്ബാബ് (റ), ബിലാൽ (റ), സാലിം (റ) തുടങ്ങിയവരെ ഇസ്ലാം ഉന്നതപദവിയിൽ ഉയർത്തി.

കറുപ്പും വെളുപ്പും അറബീയതയും അനറബീയതയും അവിടെ പരിഗണിക്കപ്പെട്ടില്ല. പരിഗണിക്കപ്പെട്ടതാവട്ടെ 'തഖ് വ' മാത്രം.

തന്റെ അടിമയെ മോചിപ്പിച്ച്, തന്റെ സഹോദരപുത്രിയെ വിവാഹം ചെയ്യിപ്പിച്ച്, ചുമലിൽ കയ്യിട്ട് നടക്കുന്നത് തനിക്കഭിമാനകരമാക്കി തീർത്ത പുതിയ സാമൂഹ്യ നീതി പഴമയുടെ എല്ലാ അവശിഷ്ടങ്ങളും തുടച്ചുമാറ്റി. പുതിയ ലോകത്ത് സാലിം (റ) പരിഗണനീയനായിത്തീർന്നു.

നബി ﷺ അദ്ദേഹത്തെ കുറിച്ച് പറഞ്ഞു: “എന്റെ സമുദായത്തിൽ നിന്നെ പോലുള്ളവരെ സ്യഷ്ടിച്ച അല്ലാഹു ﷻ വിന്ന് സ്തുതി.” 

പരിശുദ്ധ ഖുർആനിൽ അവഗാഹം നേടിയിരുന്നു അദ്ദേഹം. നബി ﷺ പറഞ്ഞു: “ഇബ്നുമസ്ഊദ്, സാലിം, ഉബയ്യ്, മുആദ് (റ) എന്നിവരിൽ നിന്ന് നിങ്ങൾ പരിശുദ്ധ ഖുർആൻ പഠിക്കുക.”

എല്ലാ ഉത്തമ സ്വഭാവങ്ങളുടെയും ഉറവിടമായിരുന്നു സാലിം (റ). തനിക്ക് സത്യമെന്ന് തോന്നുന്ന അഭിപ്രായം തുറന്ന് പറയാൻ ആരെയും അദ്ദേഹം ഭയപ്പെട്ടില്ല.


മക്കാവിജയം നടന്നു കൊണ്ടിരിക്കുമ്പോൾ നബി ﷺ അയൽപ്രദേശങ്ങളിലേക്കും അടുത്ത ഗോത്രങ്ങളിലേക്കും ചെറിയ സൈനിക സംഘങ്ങളെ നിയോഗിച്ചു. “ഞാൻ നിങ്ങളെ നിയോഗിക്കുന്നത് പോരാളികളെന്ന നിലക്കല്ല. പ്രബോധകരായിട്ടാണ്.''

ഖാലിദുബ്നു വലീദ് (റ) ആയിരുന്നു ഒരു സംഘത്തിന്റെ നേതാവ്. ആ സംഘത്തിൽ സാലിം(റ)വും ഉണ്ടായിരുന്നു. ഖാലിദ് (റ) വിന്റെ നേതൃത്വത്തിൽ ആ സൈന്യം ഏറ്റുമുട്ടലുകളും രക്തച്ചൊരിച്ചിലും നടത്തി. സാലിമിന്ന് അത് ഇഷ്ടപ്പെട്ടില്ല. അവർ തമ്മിൽ അഭിപ്രായ സംഘട്ടനം തന്നെ നടന്നു. 

ഖാലിദ് (റ) സാലിം(റ)വിന്റെ അഭിപ്രായം സശ്രദ്ധം കേട്ടു മനസ്സിലാക്കിയെങ്കിലും തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ടിരുന്നു. സാലിം (റ) അച്ചടക്കമുള്ള ഒരു സൈനികനായി ഖാലിദ്(റ)വിന്റെ ദൗത്യം തീരുന്നത് വരെ നിലകൊണ്ടു. ഇസ്ലാമിക ശിക്ഷണത്തിന്റെ മാഹാത്മ്യമായിരുന്നു അത്.

അവിടെ നടന്ന രക്തച്ചൊരിച്ചിലിന്റെ കഥയറിഞ്ഞ നബി ﷺ പിന്നീട് അല്ലാഹു ﷻ വിനോട് സങ്കടപ്പെട്ടുകൊണ്ട് പറഞ്ഞു: “നാഥാ, ഖാലിദ് ചെയ്തതിന് ഞാൻ ഉത്തരവാദിയല്ല.”

ഉമർ (റ) ഖാലിദ്(റ)വിനെ കുറിച്ച് പറയുമായിരുന്നു: “ഖാലിദിന്റെ വാളിന് വലിയ ധൃതിയാകുന്നു."

നബി ﷺ വഫാത്തായി. അബൂബക്കർ (റ) ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. ഇസ്ലാമിന്റെ ഭദ്രതയെ തകിടം മറിക്കുമാറ് മതപരിത്യാഗികൾ തലപൊക്കി. അവരെ അടിച്ചമർത്താൻ ഖലീഫ സൈന്യത്തെ തയ്യാറാക്കി നിർത്തി. സൈനിക നേതൃത്വം ആരെ ഏൽപ്പിക്കണം..?!

സൈദുബ്നുഖത്താബ്(റ)വിനെയും അബൂഹുദൈഫ(റ)വിനെയും സാലിം (റ)വിനെയും യഥാക്രമം വിളിച്ചുവരുത്തി, സൈനിക നേതൃത്വം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു. അവർ മൂന്ന് പേരും അത് തിരസ്കരിച്ചു. എല്ലാവരും പറഞ്ഞ മറുപടി ഒന്നു തന്നെയായിരുന്നു.

“വന്ദ്യരായ ഖലീഫ, അവിടുന്ന് ഇതിന്ന് നിർബന്ധിക്കരുത്. നബി തിരുമേനിﷺയുടെ കാലത്ത് എല്ലാ യുദ്ധങ്ങളിലും ഞങ്ങൾ പങ്കെടുത്തു. അന്നെല്ലാം ഞങ്ങൾ രക്തസാക്ഷിത്വം കൊതിച്ചിരുന്നു. പക്ഷെ, ആ സൗഭാഗ്യം അന്നു ഞങ്ങൾക്കു ലഭിച്ചില്ല. ഈ സമരത്തിലെങ്കിലും ഞങ്ങൾക്ക് അത് കൈവരിക്കണം! സൈനിക

നേതാവിന്ന് ഒരു സാധാരണ ഭടനെ പോലെ പടക്കളത്തിലിറങ്ങി പടപൊരുതി രക്തസാക്ഷിയാവാൻ സാധ്യമല്ലല്ലോ. അതുകൊണ്ട് ആ ഉത്തരവാദിത്വത്തിൽ നിന്ന് ഞങ്ങളെ ഒഴിവാക്കിയാലും!''

ഖലീഫ അവരുടെ അപേക്ഷ സ്വീകരിച്ചു. ഖാലിദുബ്നു വലീദ്(റ)വിനെ പടനായകനായി നിയമിച്ചു. അവർ യമാമയിലേക്ക് പുറപ്പെട്ടു. കള്ളപ്രവാചകനായ മുസൈലിമയുടെ സൈന്യവുമായി ഏറ്റുമുട്ടി. മുസ്ലിംകൾ ദയനീയമായ പരീക്ഷണങ്ങൾക്ക് വിധേയമായ ഒരു സമരമായിരുന്നു അത്.

മൂന്നുപ്രാവശ്യം അവർ പരാജയം നേരിൽ കണ്ടു. സാലിം (റ) അടക്കം ഒട്ടനവധി സഹാബിമാർ രക്തസാക്ഷികളായി! പലനാൾ കൊതിച്ചു പരാജയപ്പെട്ട ആ സൗഭാഗ്യം കരസ്ഥമാക്കാൻ, തന്റെ പ്രിയിങ്കരനായ കൂട്ടുകാരൻ ഹുദൈഫ (റ) വിനോടൊപ്പം സാലിം (റ) രണാങ്കണത്തിലിറങ്ങി!

ജാഹിലിയത്തിനെ മടക്കിവിളിക്കാനും, ഇസ്ലാമിന്റെ കൈത്തിരി ഊതിക്കെടുത്താനും ബന്ധകങ്കണരായി പടപൊരുതുന്ന ശത്രുക്കളുടെ ശിരസ്സ് സാലിം (റ) വിന്റെ വാൾ അരിഞ്ഞുവീഴ്ത്തിക്കൊണ്ടിരുന്നു.

തൊട്ടടുത്ത് മുഹാജിറുകളുടെ പതാക വഹിച്ചു ശത്രുവിന്റെ നേരെ കുതിച്ച സൈദുബ്നുഖത്താബ് (റ) വെട്ടേറ്റ് വീഴുന്നത് സാലിം (റ) കണ്ടു. അദ്ദേഹം അങ്ങോട്ട് കുതിച്ചു. ആ പതാക പൊക്കിപ്പിടിച്ചുകൊണ്ട് പറഞ്ഞു: "എന്റെ മരണത്തിന് മുമ്പ് മുസ്ലിംകൾക്ക് പരാജയം സംഭവിച്ചെങ്കിൽ ഞാൻ എത്ര കൊള്ളരുതാത്തവനായിത്തീരും!''

അദ്ദേഹം സ്വന്തം കാലുകൊണ്ട് ഒരു വൃത്തമുണ്ടാക്കി. അവിടെ നിന്ന് പതറാതെ പൊരുതി! ശത്രുക്കൾ അദ്ദേഹത്തെ വളഞ്ഞു. അപ്രതിരോധ്യമായ വാൾപ്രയോഗത്തിന്നു മുമ്പിൽ സാലിം (റ) പിടഞ്ഞു വീണു! തൊട്ടടുത്ത് അബുഹുദൈഫ(റ)വും..!!

സാലിം(റ)വിന്റെ കാലിന്നടുത്ത് തലയും, തലക്കടുത്ത് കാലും ചേർത്ത് വെച്ചു കൊണ്ടായിരുന്നു അബൂഹുദൈഫ (റ) വീണുകിടന്നിരുന്നത്. മരണത്തിലും ആ സാഹോദര്യ ബന്ധം വേർപിരിഞ്ഞില്ല! യുദ്ധം മുസ്ലിംകൾക്ക് അനുകൂലമായി പര്യവസാനിച്ചു.

മുസൈലിമ വധിക്കപ്പെട്ടു. ശത്രുക്കൾ പരാജിതരായി. മരണപാരവശ്യത്തിൽ കിടക്കുന്ന സാലിം (റ) ചോദിച്ചു: “എന്റെ സ്നേഹിതൻ അബൂഹുദൈഫ എവിടെ..? അദ്ദേഹത്തിന്റെ കാര്യം എന്തായി..?''

അവർ അറിയിച്ചു: “അദ്ദേഹം രക്തസാക്ഷിയായിരിക്കുന്നു.''

സാലിം (റ) പറഞ്ഞു: "എന്നെ അദ്ദേഹത്തിന്റെ അടുത്തു കൊണ്ടുപോയി കിടത്തൂ..!!''

“ഇതാ , നിങ്ങളുടെ അടുത്തു തന്നെയാണ് അബൂഹുദൈഫ (റ) കിടക്കുന്നത്, അവർ അറിയിച്ചു.

“അൽഹംദുലില്ലാഹ്."

ആ ചുണ്ടുകളിൽ അവസാനത്തെ പുഞ്ചിരി വിടർന്നു. ഒന്നിച്ചു ഇസ്ലാമായി, ഒന്നിച്ചു ജീവിച്ചു. യാതന സഹിച്ചു. അവസാനം ഒന്നിച്ചു രക്തസാക്ഷികളാവുകയും ചെയ്തു.


ബിലാലു മുസ്നി പറയുന്നു: “ഞങ്ങൾ യമാമയുദ്ധം കഴിഞ്ഞു മദീനയിലേക്ക് മടങ്ങുകയായിരുന്നു. ഞാൻ സാലിം(റ)വിനെ സ്വപ്നം കണ്ടു. സാലിം (റ) എനിക്കൊരു സ്ഥലം നിർണ്ണയിച്ചുതന്നു കൊണ്ട് പറഞ്ഞു: “എന്റെ പടയങ്കി അവിടെ ഒരു പാത്രത്തിന്റെ ചുവട്ടിൽ ഒളിപ്പിക്കപ്പെട്ടിരിക്കുന്നു. താങ്കൾ ചെന്ന് അത് പുറത്തെടുത്ത് ആവശ്യമുള്ളവർക്ക് വിൽക്കുക, അതിന്റെ വില എന്റെ കുടുംബത്തിന്ന് എത്തിച്ചു കൊടുക്കുകയും എന്റെ കടം വീട്ടാൻ ആവശ്യപ്പെടുകയും ചെയ്യുക''

ഞാൻ സാലിം (റ) നിർദ്ദേശിച്ച സ്ഥലത്തുചെന്നു. അവിടെ പടയങ്കിയുണ്ടായിരുന്നു. അത് എടുത്ത് ഞാൻ ഖലീഫ അബൂബക്കർ(റ)വിന്റെ അടുത്ത് ചെന്നു. സംഭവം അദ്ദേഹത്തെ അറിയിച്ചു.

ഖലീഫയുടെ സമ്മത പ്രകാരം സാലിം(റ)വിന്റെ വസിയ്യത്ത് ഞാൻ നിർവ്വഹിക്കുകയും ചെയ്തു.


സാലിം മൗലാ അബീഹുദൈഫ (റ)വിന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക  വിജയം പ്രദാനം ചെയ്യട്ടെ..,

ആമീൻ യാ റബ്ബൽ ആലമീൻ


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു.

സംശയവും മറുപടിയും - ഉള്ഹിയ്യത്ത്

 

ഉള്ഹിയ്യത്ത് എന്നാലെന്ത്?

ബലിപെരുന്നാൾ ദിവസത്തിലോ തൊട്ടടുത്ത മൂന്നു ദിവസത്തിലോ അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി പ്രത്യേക നിബന്ധനകളോടെ അറക്കപ്പെടുന്ന മൃഗങ്ങൾക്കുള്ള നാമമാണ് ഉള്ഹിയ്യത്ത് എന്നത് (തുഹ്ഫ: 9/343) 

ഈദുൽ അള്ഹ- വലിയ പെരുന്നാളിന് ആട്, മാട്, ഒട്ടകം എന്നിവയെ ഉളുഹിയ്യത്ത് അറുക്കൽ സുന്നത്താണ് പെരുന്നാൾ ദിനത്തിൽ മനുഷ്യൻ ചെയ്യുന്ന വലിയ പുണ്യകർമവും സ്വദഖകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠവുമാണിത് ഇമാം നവവി (റ) രേഖപ്പെടുത്തുന്നു: ഇമാം ശാഫിഈ (റ) പറയുന്നു: ഉളുഹിയ്യത്തിന് മാർഗമെത്തിച്ച എല്ലാ മുസ്ലിംമിനും ഇത് സുന്നത്താണ് (ശർഹുൽ മുഹദ്ദബ്: 8/383) 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) രേഖപ്പെടുത്തുന്നു: പെരുന്നാൾ രാവും പകലും തനിക്കും താൻ ചെലവ് കൊടുക്കാൻ നിർബന്ധവുമായവർക്കും ചെലവ് കഴിച്ച് മിച്ചം വല്ലതുമുണ്ടെങ്കിൽ പ്രായപൂർത്തിയും ബുദ്ധിയും തന്റേടവുമുള്ളവന് ഉളുഹിയ്യത്ത് സുന്നത്താകുന്നു (തുഹ്ഫ: 9/344) 

ഉളുഹിയ്യത്തിന്റെ അറവ് ഉളുഹിയ്യത്തായി പരിഗണിക്കണമെങ്കിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ അവ സവിസ്തരം വിശദീകരിച്ചിട്ടുണ്ട് 

ഉള്ഹിയ്യത്ത് എന്നു പേര് പറയാൻ കാരണം?

സൂര്യൻ ഉദിച്ച ശേഷമുള്ള ആദ്യ സമയം എന്ന അർത്ഥമുള്ള 'ഉള്ഹിയ്യത്ത് ' എന്ന പദത്തിൽ നിന്നും രൂപംകൊണ്ടതാണ് 'ഉള്ഹിയ്യത്ത് ' എന്ന വാക്ക് ബലിപെരുന്നാൾ ദിനത്തിലെ ളുഹാ നിസ്കാരത്തിന്റെ സമയത്താണ് മൃഗബലിയുടെ ആദ്യസമയം വന്നെത്തുന്നത് എന്ന ബന്ധം പരിഗണിച്ചാണ് ഉള്ഹിയ്യത്ത് എന്ന പേര് വന്നത് (തുഹ്ഫ: 9/343) 

ഉള്ഹിയ്യത്ത് കർമം സുന്നത്ത് ആർക്ക്?

പെരുന്നാൾ ദിനത്തിലെ ചെലവുകൾ കഴിച്ച് ഉള്ഹിയ്യത്തിനു തകുന്ന ധനം വല്ലതും മിച്ചം വന്ന പ്രായപൂർത്തിയും ബുദ്ധിയുമുള്ള എല്ലാ മുസ്ലിംമിനും ഉള്ഹിയ്യത്ത് കർമം നടത്തൽ എല്ലാ  വർഷവും സുന്നത്താണ് (തുഹ്ഫ: 9/344) 

കഴിവുള്ളവർ ഉള്ഹിയ്യത്ത് ഉപേക്ഷിക്കുന്നതിന്റെ വിധി?

കറാഹത്ത് (തുഹ്ഫ: 9/344) 

മൃഗത്തിന്റെ എണ്ണത്തിൽ പരിധിയുണ്ടോ?

പരിധിയില്ല ഒരാൾക്ക് എത്ര മൃഗങ്ങളെ വേണമെങ്കിലും ഉള്ഹിയ്യത്ത് അറുക്കാം നബി (സ) ഒരു പെരുന്നാൾ ദിവസം നൂറ് ഒട്ടകത്തെ ഉള്ഹിയ്യത്തറുത്തിട്ടുണ്ട് (തുഹ്ഫ: 9 /315) 

തിരുനബി (സ) യുടെ കരംകൊണ്ട് എത്ര അറുത്തു?

നൂറു ഒട്ടകത്തിൽ 63 ഒട്ടകത്തെ നബി (സ) അറുത്തു ബാക്കി 37 ഒട്ടകത്തെ അറവു നടത്താൻ അലി (റ) വിനെ ഏൽപിച്ചു (ഇആനത്ത്: 2/623) 

സുന്നത്തായ ഉള്ഹിയ്യത്ത് എത്രവിധം?

രണ്ടുവിധം സുന്നത്ത് കിഫായ, സുന്നത്ത് ഐൻ എന്നിങ്ങനെ രണ്ടു വിധം ഒരാൾ അറുക്കുന്ന ഉള്ഹിയ്യത്ത് അയാളുടെ ചെലവിൽ ജീവിക്കുന്നവർക്കു കൂടി വകവെക്കപ്പെടും അതായത് അവരിൽ നിന്നെല്ലാം സുന്നത്തായ കൽപന ഒഴിവാകും അതേ സമയം ഉള്ഹിയ്യത്തിന്റെ പ്രതിഫലം അറവു നടത്തി ദാനം ചെയ്തവനിൽ മാത്രം നിക്ഷിപ്തമാകുന്നതാണ് ഇതാണു സുന്നത്തു കിഫായ തന്നെ ആശ്രയിച്ചു  കഴിയുന്നവരില്ലെങ്കിൽ ഉള്ഹിയ്യത്ത് കർമം നടത്തൽ സുന്നത്ത് ഐനാണ് (വ്യക്തിപരമായ സുന്നത്ത്) (തുഹ്ഫ: 9/344) 

ഉള്ഹിയ്യത്തിന്റെ കർമത്തിൽ ഷെയറാക്കാമോ?

അതേ, ഉള്ഹിയ്യത്തിന്റെ പ്രതിഫലത്തിൽ മറ്റുള്ളവരെ പങ്കു ചേർക്കാം ഉദാ: എന്റെ ഉള്ഹിയ്യത്തു കർമത്തിന്റെ പ്രതിഫലത്തിൽ എന്റെ കുടുംബത്തിലുള്ളവരെ ഞാൻ പങ്കുചേർക്കുന്നു എന്നു പറയൽ ഇങ്ങനെ പറഞ്ഞാൽ കുടുംബത്തിനും പുണ്യം കിട്ടും  (ശർവാനി: 9/349, ബിഗ്യ, പേജ്:162) 

പ്രതിഫലത്തിൽ പങ്കുചേർക്കൽ മറ്റുള്ളവരുടെ ഉള്ഹിയ്യത്താകുമോ?

ഇല്ല, അതു മറ്റുള്ളവരുടെ ഉള്ഹിയ്യത്തു കർമമായി പരിഗണിക്കില്ല (തുഹ്ഫ: 9/367) 

ഏതു നിറത്തിലുള്ള മൃഗമാണ് നല്ലത്?

യഥാക്രമം വെളുപ്പ്, മഞ്ഞ, മങ്ങിയ വെളുപ്പ്, നീല, ചുവപ്പ്, വെളുപ്പിനോടുകൂടെ കറുപ്പോ ചുവപ്പോ ചേർന്നത്, കറുപ്പ് എന്നീ ക്രമത്തിലാണ് നിറത്തിന്റെ മഹത്വം (തുഹ്ഫ:9/350) 

തടിയുള്ള മൃഗത്തിനു കൂടുതൽ മഹത്വമുണ്ടോ?

അതേ, അതിനാണു ആദ്യ പരിഗണന പിന്നീട് ആൺമൃഗം എന്നതും ശേഷം നിറവും പരിഗണനയാണ് 

ഏറ്റവും മുന്തിയ മൃഗം?

തടിച്ചുകൊഴുത്ത വെളുത്ത ആൺമൃഗം (തുഹ്ഫ: 9/350) 

ഉള്ഹിയ്യത്ത് മൃഗങ്ങൾ ഏതെല്ലാം?

അഞ്ചു വയസ്സായ ഒട്ടകം, രണ്ടു വയസ് പൂറത്തിയായ മാട് (കാള, പശു, എരുമ, പോത്ത്, രണ്ടു വയസ് പൂർത്തിയായ കോലാട്, ഒരു വയസ് പൂർത്തിയാവുകയോ ആറുമാസത്തിനുശേഷം പല്ല് കൊഴിയുകയോ ചെയ്ത നെയ്യാട് എന്നിവയാണ് ഉള്ഹിയ്യത്ത് മൃഗങ്ങൾ (തുഹ്ഫ: 9/348) 

നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ആട് ഏതാണ്?

കോലാട് അതിനു  രണ്ടു വയസ് പൂർത്തിയാവണം 

ഉള്ഹിയ്യത്ത് മൃഗത്തിന്റെ നിബന്ധന?

മാംസം ചുരുക്കുകയോ ചീത്തയാക്കുകയോ ചെയ്യുന്ന ന്യൂനത മൃഗത്തിൽ ഉണ്ടാവരുത് (തുഹ്ഫ: 9/351) 

ഉടച്ച മൃഗം ഉള്ഹിയ്യത്തിനു പറ്റുമോ?

പറ്റും ഉടച്ച മൃഗമാവുക, വാൽ, അകിട് എന്നിവ സൃഷ്ടിപ്പിൽ തന്നെ ഇല്ലാതിരിക്കുക, കൊമ്പില്ലാതിരിക്കുക എന്നിവയൊന്നും ന്യൂനതയല്ല കൊമ്പുള്ളതിനെ അറുക്കലാണ് ഉത്തമം കൊമ്പ് പൊട്ടിയതിന്റെ നാശം മാംസത്തെ ബാധിക്കുമെങ്കിൽ അതു ന്യൂനതയാണ് (തുഹ്ഫ: 9/351-353) 

ഉള്ഹിയ്യത്ത് കർമം നിർവഹിക്കാൻ നബി (സ) ക്ക് നിർബന്ധമായിരുന്നോ?

അതേ, ഒരു തവണ ആ കർമം നിർവഹിക്കൽ നബി (സ) ക്ക് നിർബന്ധമായിന്നു (ഇആനത്ത്: 2/325) 

നജസുള്ള കത്തികൊണ്ട് അറവ് നടത്താമോ?

അതേ, ഒരു മൃഗത്തെ അറത്ത് കത്തി കഴുകാതെ നജസുള്ള ആ കത്തികൊണ്ട് മറ്റൊരു മൃഗത്തെ അറത്താൽ ആ അറവ് സ്വഹീഹാണ് (തുഹ്ഫ: 1/176) 

മറ്റൊരാൾക്കുവേണ്ടി ഉള്ഹിയ്യത്തറുക്കാമോ?

അവന്റെ സമ്മതത്തോടെ അറക്കാം (തുഹ്ഫ: 9/368) 

മരണപ്പെട്ടവർക്കു വേണ്ടി അറക്കാമോ?

മയ്യിത്തിന്റെ വസ്വിയ്യത്തുണ്ടെങ്കിൽ അറക്കാം (തുഹ്ഫ: 9/368) 

ചെറിയ കുട്ടികൾക്കു വേണ്ടി ഉള്ഹിയ്യത്തറക്കാമോ?

പിതാവ്, പിതാമഹൻ എന്നിവർ അവരുടെ ധനത്തിൽ നിന്നു ചെറിയ കുട്ടികൾക്കുവേണ്ടി അറക്കാവുന്നതാണ് കുട്ടികളുടെ ധനം എടുത്തു അറക്കാവതല്ല പിതാവും പിതാമഹനും അല്ലാത്തവർ ചെറിയ കുട്ടികൾക്കുവേണ്ടി ഉള്ഹിയ്യത്ത് അറക്കാവതല്ല (തുഹ്ഫ: 9/344) 

ഉള്ഹിയ്യത്തറത്തവനു അതിന്റെ പേരിൽ സുന്നത്തു നിസ്കാരമുണ്ടോ?

മറുപടി: ഉണ്ട് അറവു നടത്തിയ ഉടനെ രണ്ടു റക്അത്ത് നിസ്കരിക്കൽ സുന്നത്താണ് (അൽ ബറക, പേജ്: 411) 

പശു, എരുമ എന്നിവയെ ഉളുഹിയ്യത്ത് അറുക്കാമോ? 

അറുക്കാം പക്ഷെ ആൺമൃഗം ആവലാണ് ശ്രേഷ്ഠത 

ഉളുഹിയ്യത്തിന്റെ മൃഗത്തിന്റെ വയസ്സ് എത്രയായിരിക്കണം? 

ഒട്ടകം: അഞ്ച് വയസ്സ്,മാട്, കോലാട്: രണ്ട് വയസ്സ് നെയ്യാട്: ഒരു വയസ്സ് 

ഉളുഹിയ്യത്തറുക്കുന്ന ദിവസങ്ങൾ എത്രയാണ്? 

നാല് ദിവസം ദുൽഹജ്ജ 10,11, 12,13 

ഉളുഹിയ്യത്തിന് പറ്റാത്ത മൃഗങ്ങൾ ഏതൊക്കെയാണ്? 

മെലിഞ്ഞ് ശുഷ്കിച്ചത്, വാലോ ചെവിയോ അൽപമെങ്കിലും മുറിഞ്ഞത്, മുടന്തുള്ളത്, അന്ധതയുള്ളത്, ചൊറിയുള്ളത് 

ഉളുഹിയ്യത്ത് അറുത്തവന് അതിൽ നിന്ന് തിന്നാൻ പറ്റുമോ? 

തീർച്ചയായും മാത്രമല്ല അത് കരളായിരിക്കലും സുന്നത്താണ് എന്നാൽ നേർച്ചയാക്കിയതാണെങ്കിൽ അറുത്തവനും അവൻ ചിലവ് കൊടുക്കൽ നിർബന്ധമായവർക്കും തിന്നാൻ പറ്റുകയില്ല 

നേരിട്ട് അറുക്കലാണോ ഉത്തമം മറ്റൊരാളെ ഏൽപ്പിക്കുന്നതാണോ ഉത്തമം? 

നേരിട്ട് അറുക്കലാണ് ഉത്തമം കഴിയില്ലെങ്കിൽ മറ്റൊരാളെ ഏൽപ്പിക്കുകയും അവിടെ ഹാജരാവുകയും വേണം 

നിയ്യത്ത് വെക്കേണ്ടതുണ്ടോ? എപ്പോഴാണ് വെക്കേണ്ടത്? 

ഉണ്ട് അറുക്കുമ്പോഴോ അറുക്കാൻ നിജപ്പെടുത്തുമ്പോഴോ നിയ്യത്ത് വെക്കണം 

ഒരാടിനെ അറുക്കലാണോ മാടിന്റെ ഏഴിലൊന്നിൽ ചേരലാണോ കൂടുതൽ ഉത്തമം? 

ഒരാടിനെ അറുക്കലാണ് (തുഹ്ഫ 9/407) 

കൊമ്പ് മുറിഞ്ഞതിനെ അറുക്കാൻ പറ്റുമോ? 

അറുക്കാമെങ്കിലും കൊമ്പുള്ളതാണ് ഉത്തമം (തുഹ്ഫ 9/411) 

ഉളുഹിയ്യത്ത് അറുക്കാൻ നേർച്ചയാക്കിയ മൃഗം മോഷണം പോവുകയോ അസുഖം വന്ന് അറുക്കാൻ പറ്റാതാവുകയോ ചെയ്താൽ വേറെ മൃഗം വാങ്ങി അറുക്കേണ്ടതുണ്ടോ? 

തന്റെ പക്കൽ നിന്നുള്ള വീഴ്ച കൂടാതെയാണെങ്കിൽ വേറെ അറുക്കേണ്ടതില്ല (തുഹ്ഫ 9/356) 

ഉളുഹിയ്യത്തിന്റെ മാംസം അമുസ്ലിംമിന് കൊടുക്കാമോ? 

മറുപടി: ഇല്ല 

മരിച്ചു പോയവർക്ക് വേണ്ടി ഉളുഹിയ്യത്ത് അറുക്കാമോ? 

അവർ വസ്വിയ്യത്ത് ചെയ്തെങ്കിൽ മാത്രമേ അറുക്കാവൂ ഇല്ലെങ്കിൽ അനുവദനീയമല്ല എന്നാൽ കടം, സക്കാത്ത്, ഹജ്ജ് തുടങ്ങിയവ വസ്വിയ്യത്ത് ഇല്ലാതെ തന്നെ നമുക്ക് വീട്ടാം കാരണം അലി(റ) നബി(സ) യുടെ വസ്വിയ്യത്ത് പ്രകാരം തങ്ങളുടെ കാലശേഷം തങ്ങൾക്ക് വേണ്ടി ഉളുഹിയ്യത്ത് അറുത്തിരുന്നു (തുഹ്ഫ 9/427) 

ഉളുഹിയ്യത്ത് അറുക്കുന്നവൻ മുടി, നഖം തുടങ്ങിയവ മുറിക്കാൻ പാടില്ലാത്തത് എന്ന് മുതലാണ് 

ദുൽഹിജ്ജ ഒന്നു മുതൽ അറുക്കുന്നതുവരെ 

ഉളുഹിയ്യത്തിനെയും അഖീഖത്തിനെയും കൂടി കരുതി ഒരു ആടിനെ അറുത്താൽ മതിയാകുമോ? 

ഇല്ല മാത്രമല്ല രണ്ടും ലഭിക്കുകയുമില്ല എന്നാൽ മാടാണെങ്കിൽ മതിയാകും (തുഹ്ഫ 9/429) 


സംഘടിത ഉള്ഹിയ്യത്ത്

മാട് വർഗതിൽ പെട്ട  ജീവിയെ രണ്ടുപേർ ചേർന്നു ഉള്ഹിയ്യത്തറക്കാമോ?

അതേ, അറുക്കാം മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ് പേർ ചേർന്നും അറവ് നടത്താം (തുഹ്ഫ: 9/349) 

രണ്ടുപേർ ചേർന്നു അറക്കുമ്പോൾ തുല്യ സംഖ്യ എടുക്കാമോ?

രണ്ടുപേരും തുല്യ സംഖ്യ എടുക്കണമെന്ന നിയമമൊന്നുമില്ല ഒരു മാട് (കാള, പശു, എരുമ, പോത്ത്) ഏഴു ഉള്ഹിയ്യത്തിന്റെ സ്ഥാനത്താണ് ഉള്ഹിയ്യത്തിൽ ഷെയർ കൂടുന്നവർ നൽകുന്ന കാശ് ആ മൃഗത്തിന്റെ ഏഴിൽ ഒന്നുണ്ടാവണം അതു നിർബന്ധമാണ് അപ്പോഴാണല്ലോ ഏഴിൽ ഒരു ഓഹരിയാവുക 

രണ്ടുപേർ ചേർന്നു ഒരു മാടിനെ ഉള്ഹിയ്യത്തറക്കുമ്പോൾ രണ്ടുപേർക്കും മൂന്നര വീതം ഉള്ഹിയ്യത്താണോ ലഭിക്കുക?

അല്ല അര ഉള്ഹിയ്യത്തില്ലല്ലോ രണ്ടുപേർക്കും മൂന്നു ഉള്ഹിയ്യത്ത് ലഭിക്കും പിന്നെ ഒരു ഏഴിലൊന്നിന്റെ രണ്ടു അരകൾ രണ്ടുപേർക്കും കേവലം സ്വദഖയായും (ഉള്ഹിയ്യത്തായിട്ടല്ല) പരിഗണിക്കും അപ്പോൾ രണ്ടുപേർ ചേർന്നു ഒരു മാട് വർഗത്തിൽ പെട്ടതിനെ അറുക്കുമ്പോൾ ഒരാൾ നാലു ഓഹരിയും മറ്റെയാൾ മൂന്നു ഓഹരിയും എടുത്താൽ ഏഴ് ഉള്ഹിയ്യത്തിന്റെ പ്രതിഫലം ലഭിക്കും ഒരാൾക്ക് നാല്  ഉള്ഹിയ്യത്തും കൂട്ടുകാരനു മൂന്നു ഉള്ഹിയ്യത്തും (ഫതാവൽ കുബ്റ: 4/256) 

ഏഴിലൊന്നിന്റെ അര ഉള്ഹിയ്യത്തായി പരിഗണിക്കാത്തതെന്തുകൊണ്ട്?

ഓരോ ഏഴിലൊന്നും ഓരോ ആടിന്റെ സ്ഥാനത്താണെന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട് (ഫതാവൽ കുബ്റ: 4/256) അതു തന്നെയാണ് കാരണം ഏഴിലൊന്നിന്റെ പകുതി ഒരു ആടിന്റെ പകുതിയുടെ സ്ഥാനത്താകും അതു ഉള്ഹിയ്യത്താവില്ലല്ലോ 

ഓരോ ഏഴിലൊന്നുകളാണ് പരിഗണനയെങ്കിൽ ഏഴു ഉദ്ദേശ്യത്തോടെ ഒരു മാടിനെ അറക്കാമോ?

അതേ, അറക്കാം ഒരു ഏഴിലൊന്നു ഉള്ഹിയ്യത്തും മറ്റൊരു ഏഴിലൊന്ന് അഖീഖത്തും മറ്റൊരു ഏഴിലൊന്ന് കേവലം ഇറച്ചിയും മറ്റൊരു ഏഴിലൊന്ന് ഹജ്ജുമായി ബന്ധപ്പെട്ട ദണ്ഡവും ഇങ്ങനെ വിവിധ ഉദ്ദേശ്യത്തോടെ അറക്കാം ഏഴുപേർ കൂടി അറക്കുമ്പോൾ ഏഴുപേർക്കും വിവിധ ഉദ്ദേശ്യവും ആകാം കാരണം, ഓരോ ഏഴിലൊന്നുകളാണ് പരിഗണിക്കുക (ഫതാവൽ കുബ്റ: 4/256) 

ഒരാൾക്ക് ആറ് അഖീഖത്തും ഒരു ഉള്ഹിയ്യത്തും കരുതാമോ?

കരുതാം ഒരു വിരോധവുമില്ല അവനു ആറ് അഖീഖത്തിന്റെ പ്രതിഫലവും ഒരു ഉള്ഹിയ്യത്തിന്റെ പ്രതിഫലവും കിട്ടും (തുഹ്ഫ: ശർവാനി: 9/349) 

ഓരോ ഏഴിലൊന്നുകളും വേറെവേറെയാണ് പരിഗണനയെങ്കിൽ ഷെയറുടമകളിൽ ഒരാൾ നിഷിദ്ധമായ അറവ് ഉദ്ദേശിച്ചാലോ?

അങ്ങനെ ഉദ്ദേശിച്ചാലും ഷെയറുടമകളായ മറ്റുള്ളവർക്ക് ഉള്ഹിയ്യത്തിന്റെ പ്രതിഫലം കിട്ടും ഹറാമായ അറവ് ഉദ്ദേശിച്ചവനു ഉള്ഹിയ്യത്ത് കിട്ടുകയുമില്ല പ്രത്യുത കുറ്റം കിട്ടും (ഫതാവൽ കുബ്റ: 4/256) 

ഒരു മാട് ഏഴ് ഉള്ഹിയ്യത്തിന്റെ സ്ഥാനത്താണെങ്കിൽ ഏഴ് ഓഹരി സ്വദഖഃ ചെയ്യൽ നിർബന്ധമാകില്ലേ?

അതേ, ഏഴു പേർ ചേർന്നാണ് മാടിനെ അറുക്കുന്നതെങ്കിൽ ഏഴുപേരും അവരുടെ ഓഹരിയിൽ നിന്നു അൽപം സ്വദഖ ചെയ്യൽ നിർബന്ധമാണ് അതിനു ഇബ്നു ഖാസിം (റ) കാരണം പറഞ്ഞത്, 'ഇതു ഏഴ് ഉള്ഹിയ്യത്തിന്റെ വിധിയിലാണല്ലോ' എന്നാണ് (ഇബ്നു ഖാസിം: 9/349) 

ഒരാൾ മാത്രം ഒരു മാടിനെ അറുക്കുകയാണെങ്കിലോ?

ഒരാളുടെ ഉള്ഹിയ്യത്തു മൃഗമാണല്ലോ അതിനാൽ ആ മൃഗത്തിന്റെ അൽപം സ്വദഖ ചെയ്യലേ നിർബന്ധമുള്ളൂ ഏഴു ഓഹരി സ്വദഖ ചെയ്യൽ നിർബന്ധമില്ല 

ഒരാൾ ഒന്നിലധികം മൃഗത്തെ അറുക്കുകയാണെങ്കിലോ?

പ്രസ്തുത വേളയിൽ ഓരോ മൃഗത്തിൽ നിന്നും അൽപം സ്വദഖ ചെയ്യണം ഒന്നിലധികം മൃഗമാണല്ലോ അതേസമയം ഒരാൾ ഒന്നിലധികം മൃഗത്തെ ഉള്ഹിയ്യത്തറക്കുമ്പോൾ ഏതെങ്കിലും മൃഗത്തിൽനിന്നു അൽപം സ്വദഖഃ ചെയ്താൽ മതി ഓരോ മൃഗത്തിൽനിന്നും സ്വദഖഃ ചെയ്യണമെന്നില്ല എന്ന വീക്ഷണവും ഫുഖഹാഇനുണ്ട് (ഖൽയൂബി: 4/252) 

ഒരു മാടിന്റെ ഒരു ഏഴിലൊന്നിൽ രണ്ടുപേരും മറ്റൊരു ഏഴിലൊന്നിൽ അവർ രണ്ടുപേരും തന്നെ ഷെയറായാലോ?

രണ്ടുപേർക്കും ഉള്ഹിയത്ത് ലഭിക്കില്ല ഒരു മാടിന്റെ ഏഴിലൊന്നു വീതം രണ്ടുപേർക്കും ഈ രൂപത്തിൽ ലഭിക്കുന്നുണ്ടെങ്കിലും ഏഴിലൊന്നിന്റെ 'രണ്ടു അരകൾ' ചേർന്നാണ് ഏഴിലൊന്നായത് അതു പരിഗണനീയമല്ല ഓരോ ഏഴിലൊന്നുകളാണല്ലോ പരിഗണന (അരയും കാലും മുക്കാലുമല്ല) (ഫതാവൽ കുബ്റ: 4/256) 

ഒട്ടകത്തിൽ ഷെയറാവുന്നതിനേക്കാൾ പുണ്യം ഒരു ആടിനെ അറവു നടത്തലാണല്ലോ ഒട്ടകത്തിലെ ഷെയർ ഏഴിലൊന്നിനേക്കാൾ കൂടുതലുണ്ടെങ്കിലും എന്നു ഫുഖഹാഅ് പറഞ്ഞതിന്റെ ഉദ്ദേശ്യമെന്ത്?

ഒരാൾ ഒട്ടകത്തിന്റെ ആറു ഓഹരിയിൽ ചേർന്നാലും അതിലേറെ പുണ്യം അത്ര മാംസം വരാത്ത ആടിനെ അറക്കലാണ് എന്നതാണ് ആ പറഞ്ഞതിന്റെ ഉദ്ദേശ്യം ഈ വസ്തുത ഫുഖഹാഅ് പറഞ്ഞ ഉദാഹരണത്തിൽ നിന്നു (മുഗ്നി, ശർവാനി: 9/350) സുതരാം വ്യക്തമാണ് ഇത്തരം ഇബാറത്തുകളിലെ  ഒരു സുബ്ഇനേക്കാൾ കൂടുതൽ എന്നതിനു ഒന്നര സുബ്അ്, ഒന്നേമുക്കാൽ സുബ്അ് എന്നിങ്ങനെ അർത്ഥം വ്യാഖ്യാനിച്ച് ഫുഖഹാക്കൾ വ്യക്തമായി പറഞ്ഞ 'ഓരോ സുബ്അ് ഓരോ ആടിന്റെ സ്ഥാനത്താണ് ' എന്ന മസ്അലക്ക് എതിരാക്കരുത് ഫുഖഹാഇന്റെ ഉദ്ധരണിയെ വെറുതെ വൈരുദ്ധ്യത്തിലാക്കരുത് 

ഗൾഫിലുള്ളവന്റെ ഉള്ഹിയ്യത്ത് നാട്ടിൽ അറക്കൽ?

ഗൾഫിലുള്ളവൻ  നാട്ടിൽ ഉള്ഹിയ്യത്തറക്കാൻ വേണ്ടി ഒരാളെ വക്കാലത്താക്കിയാൽ നാട്ടിൽ അറക്കാം ഏൽപിച്ചവന്റെ നാട്ടിലോ മറ്റു നാട്ടിലോ അറക്കാം (ഇആനത്ത്: 2/326) 

വയസ് തികയാത്തതിനെ ഉള്ഹിയ്യത്തറക്കാൻ നേർച്ചയാക്കിയാലോ?

നേർച്ചയാക്കിയ വർഷം ഉള്ഹിയ്യത്തിന്റെ സമയത്തുതന്നെ അതിനെ അറക്കണം വയസ് തികയോളം പിന്തിപ്പിക്കാവതല്ല ഉള്ഹിയ്യത്ത് മൃഗത്തിന്റെ വരസ് തികയാത്തതുകൊണ്ട് അതു ഉള്ഹിയ്യത്തായി പരിഗണിക്കില്ല എങ്കിലും ഉള്ഹിയ്യത്തിന്റെ എല്ലാ നിയമങ്ങളും അതിനു ബാധകമാണ് അതിനെ അറക്കലോടെ നേർച്ച വീടുന്നതാണ് ഉള്ഹിയ്യത്തിന്റെ സമയത്ത് അറുത്തിട്ടില്ലെങ്കിൽ വേഗത്തിൽ ഖളാഅ് വീട്ടണം അടുത്ത ബലിപെരുന്നാൾ വരെ പിന്തിപ്പിക്കൽ അനുവദനീയമല്ല (തുഹ്ഫ: 9/369) വയസ് തികയാത്തതിനെ നേർച്ചയാക്കിയതിന്റെ പേരിൽ വയസ് തികഞ്ഞതിനെ അറക്കൽ നിർബന്ധമില്ല

ഞാനിതിനെ ഉള്ഹിയ്യത്താക്കി എന്നു പറഞ്ഞാൽ നേർച്ചയാകുമോ?*

അതേ ഒരു മൃഗത്തെ നിർണയിച്ച് ഞാനിതിനെ ഉള്ഹിയ്യത്താക്കി, ഇതു ഉള്ഹിയ്യാത്താണ് എന്നിങ്ങനെ പറഞ്ഞാൽ അതു നേർച്ചയാക്കപ്പെട്ട ഉള്ഹിയ്യത്താകും സുന്നത്തായ ഉള്ഹിയ്യത്തുദ്ദേശിച്ച് മൃഗത്തെ വാങ്ങിയവനോട് മറ്റൊരാൾ ഇതു എന്തിനുള്ളതാണെന്ന് ചോദിക്കുകയും 'ഉള്ഹിയ്യത്താണ് ' എന്നു പറയുകയും ചെയ്താൽ അത് നേർച്ചയാക്കപ്പെട്ട ഉള്ഹിയ്യത്തായി മാറും ഇതാണു ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണം (തുഹ്ഫ: 9/350, നിഹായ: 8/137) 

നേർച്ചയാക്കപ്പെട്ട ഉള്ഹിയ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

നേർച്ചയാക്കപ്പെട്ട ഉള്ഹിയ്യത്ത് മുഴുവനും അറവു നടത്തപ്പെട്ട നാട്ടിലെ ഫഖീർ, മിസ്കീനിനു സ്വദഖ ചെയ്യൽ നിർബന്ധമാണ് ഉള്ഹിയ്യത്തറത്തവനോ തന്റെ നിർബന്ധ ചെലവിൽ കഴിയുന്നവർക്കോ ഭക്ഷിക്കൽ നിഷിദ്ധമാണ് (തുഹ്ഫ: 9/355, നിഹായ: 8/137) അഖീഖത്ത് നേർച്ചയാക്കിയാലും ഈ  കാര്യം ശ്രദ്ധിക്കാണം 

നേർച്ചയാക്കപ്പെട്ട ഉള്ഹിയ്യത്ത് നബികുടുംബഹത്തിനു നൽകാമോ?

നൽകാവതല്ല നൽകൽ നിഷിദ്ധമാണ് (തുഹ്ഫ: 7/161) 

ഉള്ഹിയ്യത്തു മാംസം അമുസ്ലിംകൾക്ക് നൽകാമോ?

മറുപടി: പാടില്ല സുന്നത്തും നേർച്ചകൊണ്ട് നിർബന്ധമാക്കപ്പെട്ടതുമായ ഒരു ഉള്ഹിയ്യത്തു മാംസവും തോലും മറ്റും  അമുസ്ലിംകൾക്ക് നൽകാവതല്ല നൽകൽ നിഷിദ്ധമാണ് (തുഹ്ഫ: 9/363) അഖീഖത്തിലും ഈ വിധിയാണുള്ളത് (ബാജൂരി: 2/313) 

കോഴിയെ ഉള്ഹിയ്യത്തറക്കാമോ?

ആട്, മാട്, ഒട്ടകം എന്നിവയാണ് ഉള്ഹിയ്യത്ത് മൃഗങ്ങൾ ഇവയല്ലാത്തതിൽ ഉള്ഹിയ്യത്ത് സാധുവല്ല നാലു മദ്ഹബുകളിലും ഇതുതന്നെയാണ് നിയമം  

എന്നാൽ കോഴി, അരയന്നം എന്നിവ അറത്താലും ഉള്ഹിയത്തായി സംഭവിക്കുമെന്ന് ഇബ്നു അബ്ബാസ് (റ) വിൽ നിന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് ഇമാം ബുജൈരിമി (റ) പ്രസ്താവിക്കുന്നു: നിബന്ധനയൊത്ത ആട്, മാട്, ഒട്ടകം എന്നിവയെ അറക്കാൻ കഴിയാത്തവരോട് ഉള്ഹിയ്യത്തിലും അഖീഖത്തിലും ഇബ്നു അബ്ബാസ് (റ) വിനെ അനുകരിച്ച് (തഖ്ലീദ്) കോഴി, അരയന്നം എന്നിവയെ അറക്കാൻ എന്റെ ഉസ്താദ് കൽപിച്ചിരുന്നു (ഹാശിയതുൽ ബുജൈരിമി: 2/304, ബിഗ് യ, പേജ്: 162) 

മുസ്ലിംകളായ മുബ്തദഇനു ഉള്ഹിയത്ത് നൽകാമോ*

നൽകുന്നതുകൊണ്ട് തെറ്റില്ല അവരുടേത് സ്വീകരിക്കുന്നതും തെറ്റല്ല അനുവദനീയമാണ് (മുബാഹ്) സജ്റിന്റെ സ്വഭാവത്തോടെ ഫുഖഹാഅ് പ്രസ്താവിക്കുന്നത് വിധിയാണെന്ന് തെറ്റിദ്ധരിക്കരുത് 

സുന്നത്തായ ഉള്ഹിയത്തിന്റെ മാംസം മറ്റു നാട്ടിലേക്ക് നീക്കാമോ?

സ്വദഖഃ ചെയ്യൽ നിർബന്ധമായ അൽപ മാംസം അറക്കപ്പെട്ട നാട്ടിൽ നൽകൽ മാത്രമേ നിർബന്ധമുള്ളൂ ബാക്കി മറ്റു നാട്ടിലേക്ക് നീക്കംചെയ്യൽ അനുവദനീയമാണ് (ഹാശിയതു നിഹായ) 

ഉള്ഹിയ്യത്തിന്റെ നിയ്യത്ത് എങ്ങനെ?

മറുപടി: സുന്നത്തായ ഉള്ഹിയ്യത്തിനെ ഞാൻ കരുതി എന്നു മതി (ഇആനത്ത്: 2/376) 

മൃഗത്തെ നിജപ്പെടുത്തി ഉള്ഹിയ്യത്തറക്കാൻ നേർച്ചയാക്കിയാൽ പിന്നീട് അറവുവേളയിൽ നിയ്യത്ത് വേണോ?

വേണ്ട, എന്നാൽ നിജപ്പെടുത്താതെ ഒരു മൃഗത്തെ ഉള്ഹിയ്യത്തറക്കാൻ നേർച്ചയാക്കിയാൽ നിയ്യത്ത് അനിവാര്യമാണ് (ഇആനത്ത്: 2/518) 

ഉള്ഹിയ്യത്തിന്റെ നിയ്യത്ത് എപ്പോൾ വേണം?

അറവു നടത്തുമ്പോഴോ ആ ജീവിയെ അതിനായി നിർണയിക്കുന്ന സമയത്തോ നിയ്യത്ത് ചെയ്യാം നിയ്യത്ത് ചെയ്യാൻ വേറെ ഒരാളെ ഏൽപിക്കുകയും ചെയ്യാം (തുഹ്ഫ, ശർവാനി, ഇബ്നു ഖാസിം: 9/362) 

നിയ്യത്ത് ചെയ്യാൻ ഒരാളെയും അറവിനു മറ്റൊരാളെയും ഏൽപിക്കാമോ?

ഏൽപിക്കാം, അതുപോലെ രണ്ടിനുംകൂടി ഒരാളെയും ഏൽപിക്കാം രണ്ടു രീതിയും പറ്റും (തുഹ്ഫ, ശർവാനി: 9/362) 

ആധുനിക യന്ത്രം കൊണ്ടുള്ള അറവ് പറ്റുമോ?

പറ്റില്ല അതു അറവായി പരിഗണിക്കില്ല അതുമൂലം ജീവൻ നഷ്ടപ്പെട്ടത് ശവമാണ് ശവം തിന്നൽ ഹറാമാണ് അറവ് സാധുവാകാൻ അറക്കുന്നവൻ, അറവു ജീവി, അറക്കുകയെന്ന കർമം അറക്കാനുപയോഗിക്കുന്ന ആയുധം എന്നിവ അനിവാര്യമാണ് (തുഹ്ഫ: 9/312) യന്ത്ര അറവിൽ ഇവ അംഗീകൃത രീതിയിൽ ഉണ്ടാകുന്നില്ല 

ഉള്ഹിയ്യത്തിന്റെ മിക്ക നിയമങ്ങളും അഖീഖത്തിലും ബാധകമാണല്ലോ എന്നാൽ അഖീഖത്തിന്റെ മാത്രം ബാധകമായവ ഏതെല്ലാം?

(1) അഖീഖത്തിനു നിശ്ചിത സമയമില്ല കുട്ടി ജനിച്ചതു മുതൽ പ്രായപൂർത്തിയാകും മുമ്പ് എപ്പോൾ വേണമെങ്കിലും അഖീഖത്ത് അറവ് രക്ഷിതാവിനു നടത്താം പ്രായപൂർത്തിയായതിനുശേഷം സ്വശരീരത്തിനുവേണ്ടി എപ്പോൾ വേണമെങ്കിലും അഖീഖത്തറവ് നടത്താം (ഉള്ഹിയ്യത്തിനു നിശ്ചിത സമയമുണ്ട്) 

(2) അഖീഖത്ത് മാംസം ദരിദ്രർക്ക് വേവിക്കാതെ നൽകൽ നിർബന്ധമില്ല (ഉള്ഹിയ്യത്ത് മാംസത്തിൽ അതു നിർബന്ധമാണ്) 

(3) അഖീഖത്ത് മാംസം ധനികർക്ക് ഹദ് യ യായി ലഭിച്ചാൽ  ഉടമസ്ഥാവകാശം വരുന്നതാണ് (ഉള്ഹിയ്യത്ത് മാംസത്തിൽ ഉടമാവകാശം ഉണ്ടാവില്ല) 

(4) അഖീഖത്ത് മൃഗത്തിന്റെ വലതു കുറക് വേവിക്കാതെ പേറ്റിച്ചിക്ക് നൽകൽ സുന്നത്തുണ്ട് 

(5) അഖീഖത്ത് മൃഗത്തിന്റെ എല്ലുകൾ പൊട്ടിക്കാതിരിക്കൽ സുന്നത്തുണ്ട് 

(6) അഖീഖത്ത് മാംസത്തിൽ നിന്നു അൽപം ദരിദ്രർക്ക് നൽകൽ നിർബന്ധവും അതു വേവിച്ച് നൽകൽ സുന്നത്തുമാണ് (തുഹ്ഫ: 9/372) 

ഉള്ഹിയ്യത്തിന്റെ തോല് എന്തു ചെയ്യണം?

സുന്നത്തായ ഉള്ഹിയ്യത്താണെങ്കിൽ സ്വന്തം ആവശ്യത്തിനുപയോഗിക്കുകയോ സ്വദഖഃ നൽകുകയോ ചെയ്യാം നിർബന്ധമായ ഉള്ഹിയ്യത്താണെങ്കിൽ സ്വദഖഃ ചെയ്യൽ നിർബന്ധമാണ് (തുഹ്ഫ: 9/365) 

ഉള്ഹിയ്യത്തിന്റെ തോലു വിൽക്കാമോ?

പാടില്ല സുന്നത്തും നിർബന്ധവുമായ ഏതു ഉള്ഹിയ്യത്താണെങ്കിലും ആ കർമം നടത്തിയവർക്കും അനന്തരവകാശികൾക്കും ഹറാമാണ് (തുഹ്ഫ: 9/365) 

അറവിന്റെ പ്രതിഫലമായി തോല് നൽകാമോ?

പറ്റില്ല അതും നിഷിദ്ധം തന്നെ തോല് വിറ്റ കാശ് സ്വദഖഃ ചെയ്താലും കുറ്റത്തിൽ നിന്നു ഒഴിവാകില്ല കാരണം, തോല് വിൽക്കുകയെന്ന ഹറാം ചെയ്തു തോല്, ഉള്ഹിയ്യത്തു അറക്കപ്പെട്ട നാട്ടിലെ ഫഖീർ, മിസ്കീൻ എന്നിവർക്ക് സ്വദഖഃ ചെയ്യുക അവർക്കതു വിൽക്കാമല്ലോ 

യത്തീം കുട്ടികൾക്ക് തോല് സ്വദഖഃ ചെയ്യാമോ?

പറ്റില്ല ഫഖീർ, മിസ്കീൻ എന്നിവർക്കേ പറ്റൂ അതിനു പ്രായം തികയണം യത്തീം കുട്ടി പ്രായം തികഞ്ഞവനല്ലല്ലോ ഫഖീർ, മിസ്കീനിൽ യത്തീം കുട്ടി ഉൾപ്പെടില്ല യത്തീമിന്റെ സംദക്ഷണം മറ്റുള്ളവരുടെ ബാധ്യതയാണ് അതോടെ അവൻ ഫഖീറോ മിസ്കീനോ ആവില്ല യത്തീമിനു സകാത്തു നൽകാനും പറ്റില്ല ഫിഖ്ഹിന്റെ മിക്ക ഗ്രന്ഥങ്ങളിൽ നിന്നും ഈ വസ്തുത ബോധ്യമാകും 

മഹല്ല് കേന്ദ്രീകരിച്ചുള്ള ഉള്ഹിയ്യത്തറവ് പഴയ കാലത്തുണ്ടോ?

നമ്മുടെ ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിലൊന്നും അങ്ങനെ ഒരു സംഘടിത ഉള്ഹിയ്യത്ത് മഹല്ല് കേന്ദ്രീകരിച്ചു നടത്തുന്നത് പറഞ്ഞു കാണുന്നില്ല പഴയ കാലത്ത് ഇല്ലെന്നാണ് അതുകൊണ്ട് വ്യക്തമാവുന്നത് 

സംഘടിത ഉള്ഹിയ്യത്തുകൊണ്ട് പ്രശ്നമുണ്ടോ?

നിബന്ധനകൾ പാലിച്ചാൽ പ്രശ്നമൊന്നുമില്ല ഉള്ഹിയ്യത്ത് സ്വഹീഹാകും വലിയ പുണ്യം നഷ്ടപ്പെട്ടാലും 

വലിയ പുണ്യം എങ്ങനെയാണു നഷ്ടപ്പെടുക?

ആടിനെ അറവു നടത്തലാണ് മാടിൽ ഷെയർ ആവുന്നതിനേക്കാൾ പുണ്യം വീട്ടുകാരുടെ മുന്നിൽവെച്ച് അറവ് നടത്തൽ സുന്നത്തുണ്ട് ഇവയെല്ലാം നഷ്ടപ്പെടുന്നുണ്ടല്ലോ 

മഹല്ല് കമ്മിറ്റിക്കാർ പലരിൽ നിന്നും പണം വാങ്ങി നിരവധി മൃഗങ്ങളെ അറുത്താലോ?

അതു അറവാകും ഉള്ഹിയ്യത്താകില്ല ഉള്ഹിയ്യത്തിന്റെ നിബന്ധനകൾ പലരും നഷ്ടപ്പെടുത്തുന്നുണ്ട് 

സംഘടിത ഉള്ഹിയ്യത്ത് സാധുവാകാൻ എന്തെല്ലാം ശ്രദ്ധിക്കണം?

തന്റെ ഉള്ഹിയ്യത്ത് മൃഗം ഇന്നതാണെന്നു അറിയണം താൻ നൽകിയ സംഖ്യ ആ മൃഗത്തിന്റെ ഏഴിൽ ഒന്നിൽ ചുരുങ്ങരുത് നിയ്യത്ത് സ്വയം ചെയ്യുകയോ അതിനു മറ്റൊരാളെ ഏൽപിക്കുകയോ വേണം ഷെയറുടമകളിൽ ആരെങ്കിലും അറക്കുകയാണെങ്കിൽ മറ്റുള്ളവരുടെ സമ്മതവും പുറമെയുള്ളവർ അറക്കുകയാണെങ്കിൽ ഷെയറുടമകൾ വക്കാലത്താക്കുകയും വേണം 

അറക്കാൻ വന്ന വ്യക്തിയെ ഏഴുപേരും വക്കാലത്താക്കണോ?

ഏഴു പേരും വക്കാലത്താക്കണം ഏഴിൽപെട്ട ഒരാളോട് മറ്റു ആറുപേർ 'നീ സൈദിനോട് അറവു നടത്താൻ പറയൂ, ഞങ്ങൾ അതു പറയാൻ നിന്നെ ഏൽപിക്കുന്നു ' എന്നു പറഞ്ഞാലും വക്കാലത്താകും 

ഇന്നു നടക്കുന്ന സംഘടിത ഇറച്ചി വിതരണത്തിൽ അപാകതയുണ്ടോ?*

ചിലയിടങ്ങളിൽ ഗുരുതരമായ അപകടവും മറ്റു ചിലയിടത്ത് പുണ്യം കുറയുന്ന പ്രശ്നവും ഉണ്ട് 

അപാകത എങ്ങനെ സംഭവിക്കുന്നു?

നിരവധി മൃഗങ്ങളെ അറവു നടത്തി അവനവന്റെ ഓഹരിയിൽ നിന്നു അൽപംപോലും ഫഖീർ, മിസ്കീനിനു വിതരണം ചെയ്യാതെ മറ്റു മാംസങ്ങളുമായി കൂട്ടിക്കലർത്തിയാൽ ഉള്ഹിയ്യത്ത് സ്വഹീഹാണെന്നു ഉറപ്പിക്കാൻ പറ്റില്ല കാരണം, അൽപ മാംസം ഫഖീറിനോ മിസ്കീനിനോ വിതരണം ചെയ്യൽ നിർബന്ധമാണല്ലോ മാംസം കൂട്ടിക്കുഴച്ചു വിതരണം ചെയ്യുമ്പോൾ തന്റെ ഓഹരിയിൽ നിന്നു ഫഖീറിനു കിട്ടിയെന്നുറപ്പിക്കാൻ വഴിയില്ല 

ഉള്ഹിയ്യത്ത് അറുത്തു  മാംസം മറ്റു മാംസവുമായി കൂട്ടിക്കുഴക്കുംമുമ്പ് അൽപം ഫഖീറിനു കൊടുത്താലോ?

ഫഖീറിനു അൽപം കൊടുത്താൽ ഉള്ഹിയ്യത്ത് സാധുവായി ഉള്ഹിയ്യത്തിന്റെ പ്രതിഫലം കിട്ടി അതേസമയം മറ്റു മാംസങ്ങൾക്കും ഉള്ഹിയ്യത്തിന്റെ വിധിയുണ്ട് അംഗീകൃത രീതിയിൽ അവ വിതരണം ചെയ്യണം എങ്കലേ പ്രസ്തുത മാംസങ്ങളിൽ ഉള്ഹിയ്യത്തിന്റെ പ്രതിഫലം ലഭിക്കൂ 

അംഗീകൃത രീതി എങ്ങനെ?

ഉള്ഹിയ്യത്തു മാംസം മുഴുവനും വിതരണം സ്വയം നടത്തുകയോ മറ്റുള്ളവരെ അതിനു വക്കാലത്താക്കുകയോ വേണം (ഇന്നു വക്കാലത്ത്  കൂടാതെ കമ്മിറ്റിക്കാരും നാട്ടിലെ ചെറുപ്പക്കാരും വിതരണം ചെയ്യുകയാണ് അതു കേവലം മാംസ വിതരണമേആകൂ, ഉള്ഹിയ്യത്ത് വിതരണമാകില്ല) 

ഇന്നു പല മാടുകളുടെയും ചെവിയിൽ ദ്വാരമുണ്ടല്ലോ, അതു ഉള്ഹിയ്യത്തിൽ പറ്റുമോ?

മറുപടി: ഉള്ഹിയ്യത്ത് മൃഗത്തിന്റെ ചെവി മുറിക്കപ്പെട്ടാലും ദ്വാരമുണ്ടായാലും (കഷ്ണം മുറിഞ്ഞു പോയിട്ടുണ്ടെങ്കിൽ) അതൽപമാണെങ്കിലും പ്രസ്തുത മൃഗം ഉള്ഹിയ്യത്തിനു പറ്റില്ല ഇതാണു ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷമം അൽപം മുറിഞ്ഞാൽ ബുദ്ധിമുട്ടില്ലെന്നാണ് അപ്രബലാഭിപ്രായം ചെവിയിൽ നിന്നു അൽപം പോയാൽ പ്രശ്നമില്ലെന്നാണ് അബൂഹനീഫ (റ), മാലിക് (റ) എന്നിവരുടെ അഭിപ്രായവും (തർശീഹ്, പേജ്: 204) ഇന്നു പല മാടുകളുടെയും ചെവി ഒരുതരം വള കുടുക്കിയതുകൊണ്ട് ചെറിയ ദ്വാരമുണ്ട് അതിനു പ്രശ്നമില്ലെന്ന അഭിപ്രായം കൊണ്ട് പ്രവർത്തിക്കാം 

ഉള്ഹിയ്യത്തിന്റെ മൃഗത്തിനെ കാണുമ്പോൾ തക്ബീർ ചെല്ലൽ സുന്നത്തല്ലേ. ആര്? എപ്പോൾ? എങ്ങനെ ചെല്ലണം ?

ഉള്ഹിയ്യത്തിന്റെ മൃഗം എന്നല്ല. ഉള്ഹിയ്യത്ത് അറുക്കാൻ പറ്റാവുന്ന മൃഗങ്ങൾ (ആട്, മാട്, ഒട്ടകം) ഇവയെ ദുൽ ഹിജ്ജ 1 മുതൽ 10 വരെ കാണുകയോ അല്ലെങ്കിൽ അവയുടെ ശബ്ദം കേൾക്കുയോ ചെയ്താൽ ഹാജിമാർ അല്ലാത്തവർക്ക് 3 പ്രാവശ്യം  الله أكبر എന്ന് പറയൽ സുന്നത്താണ്. 10ന് ശേഷം ചെല്ലൽ സുന്നത്തില്ല. (ജമൽ : 2/101)

ഉള്ഹിയ്യത്ത് അറുക്കാൻ നേർച്ചയാക്കിയ മൃഗത്തിന്റെ പാൽ കുടിക്കാൻ പറ്റുമോ ?

കുട്ടിയുടെ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ളത് ഉടമസ്ഥന് കുടിക്കാം. പക്ഷേ കറാഹത്താണ്. ദാനം ചെയ്യലാണ് നല്ലത്. (തുഹ്ഫ : 9/366)

ഉള്ഹിയ്യത്തിന്റെ മാംസം മുബ്തദഇകൾക്ക് കൊടുക്കാൻ പറ്റുമോ ?

മുസ് ലിമായ മുബ്തദഇകൾക്ക് നൽകലും  അവരുടേത് സ്വീകരിക്കലും അനുവദനീയമാണ്. 

കാരണം കാഫിറിന് ഉളുഹിയത്ത് മാംസത്തില്‍ നിന്നും ഭക്ഷിക്കല്‍ അനുവദനീയമല്ല.

അത് ലഭിച്ച ഫഖീറിനോ , ഹദിയ നൽകപ്പെട്ടവനോ അതില്‍ നിന്നും കാഫിറിനു  ഭക്ഷിപ്പിക്കാൻ പാടില്ല. 

അതിന്റെ കാരണം ഉളുഹിയ്യത്തിനുള്ള ലഷ്യം ( പെരുന്നാള്‍ ആഘോഷിക്കുന്ന) മുസ്ലിംകള്‍ക്ക് സഹായം ചെയ്യുക എന്നതാണ്. 

അതുകൊണ്ട് മറ്റൊരാള്‍ക്ക് സൗകര്യം ചെയ്യാന്‍ പാടില്ല. (തുഹ്ഫ 9/363) 

ഉള്ഹിയ്യത്തിന്റെ മാംസം അമുസ്ലിമിന് നൽകൽ ഹറാമാണല്ലോ. എന്നാൽ അമുസ്ലിമായ ഒരു വ്യക്തിക്ക് ഉള്ഹിയ്യത്തിന്റെ മാംസമല്ലാതെ വേറെ ഒന്നും കിട്ടിയില്ലെങ്കിൽ അവന് അത്  കൊടുക്കാമോ ?

അതെ. കൊടുക്കാം.! അവന്റെ ബുദ്ധിമുട്ടിനേ  തടയാനവശ്യമായത് നൽകൽ [അത്യാവശ്യമായത് മാത്രം] അനിവാര്യമാണ്. (ശബ്റാമല്ലിസി : 8/141)

( قَوْلُهُ : كَمَا لَا يَجُوزُ إطْعَامُ كَافِرٍ ) دَخَلَ فِي الْإِطْعَامِ مَا لَوْ ضَيَّفَ الْفَقِيرُ أَوْ الْمُهْدَى إلَيْهِ الْغَنِيُّ كَافِرًا فَلَا يَجُوزُ , نَعَمْ لَوْ اضْطَرَّ الْكَافِرُ وَلَمْ يَجِدْ مَا يَدْفَعُ ضَرُورَتَهُ إلَّا لَحْمَ الْأُضْحِيَّةِ فَيَنْبَغِي أَنْ يَدْفَعَ لَهُ مِنْهُ مَا يَدْفَعُ ضَرُورَتَهُ.( حاشية الشبراملسي : ٨/١٤١ )

വിദേശത്തുള്ള ഒരു വ്യക്തി കേരളത്തിൽ അറുക്കപ്പെടുന്ന ഉള്ഹിയ്യത്തിന്റെ ഏഴിലൊരു ഭാഗം പങ്ക് ചേർന്നു. ബലിപെരുന്നാൾ ദിവസം കേരളത്തിൽ അറവ് നടത്തി. പക്ഷേ വിദേശത്ത് അന്ന് പെരുന്നാളായിട്ടില്ല. എന്നാൽ ഈ വിദേശത്തുള്ള വ്യക്തിക്ക് അത് ഉള്ഹിയ്യത്തായി പരിഗണിക്കുമോ ?

ഈ പറയപ്പെട്ട മൃഗത്തിൽ വിദേശത്തുള്ള വ്യക്തിയുടെ ഓഹരി ഉള്ഹിയ്യത്തായി പരിഗണിക്കില്ല. കാരണം ഉള്ഹിയ്യത്തിൽ അത് അറുക്കുന്ന വ്യക്തി അപ്പോൾ എവിടെയാണോ താമസിക്കുന്നത് ആ നാടാണ് പരിഗണിക്കുക. (ഫതാവൽ കുബ്റ : 4/257)

ഉള്ഹിയ്യത്ത് മൃഗത്തിനെ അറുക്കുമ്പോൾ 4 കാലുകളും കൂട്ടി കെട്ടാൻ പാടില്ല എന്ന് പറഞ്ഞു കേട്ടു ശരിയാണോ ?

അതെ ശരിയാണ്. ഉള്ഹിയ്യത്ത് മൃഗത്തെ എന്നല്ല. ആട്, മാട് പോലെയുള്ള മൃഗത്തെ ഏത് സമയത്ത് അറുക്കുകയാണെങ്കിലും ഇടതു ഭാഗത്തിന്റെ മേൽ ചെരിച്ചു കിടത്തുകയും പിൻഭാഗത്തെ വലതു കാൽ ഒഴിച്ച് ബാക്കിയുള്ള 3 കാലുകൾ കൂട്ടിക്കെട്ടി അറുക്കലാണ് സുന്നത്ത്. (തുഹ്ഫ : 9/325) 

ഒരാൾ തന്റെ ഉള്ഹിയ്യത്ത് കർമ്മത്തിന്റെ പ്രതിഫലത്തിൽ ഭാര്യയേയും മക്കളേയും പങ്ക് ചേർത്താൽ അവർക്കും ആ കൂലി കിട്ടുമോ ?

കിട്ടും. എന്റെ ഉള്ഹിയ്യത്ത് കർമ്മത്തിന്റെ പ്രതിഫലത്തിൽ ഞാൻ എന്റെ വീട്ടിലുള്ളവരെ പങ്ക് ചേർത്തു എന്ന് ഒരാൾ പറഞ്ഞാൽ അവന്റെ വീട്ടിലുള്ളവർക്കും അതിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. (തുഹ്ഫ & ശർവാനി : 9/349)

സ്ത്രീകൾക്ക് ഉള്ഹിയ്യത്ത് മൃഗത്തെ സ്വയം അറുക്കാൻ പറ്റുമോ ?

സ്ത്രീകൾക്ക് ഉള്ഹിയ്യത്ത് മൃഗത്തെ സ്വയം അറുക്കാവുന്നതാണ്. എങ്കിലും മറ്റൊരാളെ അറുക്കാൻ ഏൽപ്പിക്കലാണ് സ്ത്രീകൾക്ക് കൂടുതൽ ഉത്തമം. പുരുഷന് സ്വയം അറുക്കലാണ് ഉത്തമം. (തുഹ്ഫ : 9/348)

ഉള്ഹിയ്യത്ത് അറുക്കാൻ ഉദ്ദേശിച്ചിവൻ നഖം, മുടി എന്നിവ നീക്കം ചെയ്യാൻ പാടില്ല എന്ന് കേട്ടു. അത് മാത്രമാണോ ഉപേക്ഷിക്കേണ്ടത്? ഒന്നിൽ കൂടുതൽ മൃഗത്തെ അറുക്കുന്നുണ്ടെങ്കിൽ എപ്പോഴാണ് നീക്കം ചെയ്യേണ്ടത് ?

ഉള്ഹിയ്യത്തുദ്ദേശിച്ചവനു ദുല്‍ഹിജ്ജ ആദ്യത്തെ പത്തു ദിവസങ്ങളില്‍ മുടി, നഖം, താടി, മീശ, കക്ഷ രോമം, ഗുഹ്യ രോമം, മുടി പോലുള്ള ശരീരത്തിലെ മറ്റു വസ്തുക്കളും നീക്കംചെയ്യാതിരിക്കല്‍ സുന്നത്തുണ്ടെന്നു മാത്രമല്ല, നീക്കുന്നത് കറാഹത്തുമാണ്.  എന്നാല്‍, ഒന്നില്‍ കൂടുതല്‍ മൃഗത്തെ അറുക്കുന്നുണ്ടെങ്കില്‍ ഒന്നാമത്തേത് അറുക്കലോടെ കറാഹത്തില്ലാതെയാകുന്നതാണ്. എങ്കിലും നല്ലത്, എല്ലാത്തിനെയും അറുത്തതിന് ശേഷം കളയലാണ്. (മുഗ്‌നി: 6/124)

ഉള്ഹിയ്യത്ത് എവിടെ വെച്ചാണ് അറുക്കേണ്ടത്. ചില ആളുകൾ പള്ളി പരിസരത്ത് വെച്ചും ചില ആളുകൾ സ്വന്തം വീട്ടിൽ വെച്ചും അറവ് നടത്തുന്നു. ഏതാണ് സുന്നത്ത് ?

ഭരണാധികാരി പൊതുഖജനാവിൽ നിന്ന് മുസ്‌ലിംകളെ തൊട്ട് അറവ് നടത്തുകയാണെങ്കിൽ പെരുന്നാൾ നിസ്കാരം കഴിഞ്ഞ ഉടനെ നിസ്കാര സ്ഥലത്ത് വെച്ച് അറുക്കലാണ് സുന്നത്ത്. ഭരണാധികാരി അല്ലാത്തവർ സ്വന്തം വീട്ടിൽ വെച്ച്, കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വെച്ച് അറവ് നടത്തലാണ് സുന്നത്തുള്ളത്. (തുഹ്ഫ : 9/348)



അലി അഷ്ക്കർ - 9526765555


Tuesday, 1 June 2021

മുന്നൂറ്റി മുപ്പത്തി മൂന്നു ഹജ്ജ്

 

ശൈഖു മുഹമ്മദ് മുൻകദിർ മുന്നൂറ്റി മുപ്പത്തി മൂന്നു ഹജ്ജു ചെയ്തു.

ഒടുവിലത്തെ ഹജ്ജിൽ അറഫയിൽ വെച്ചദ്ദേഹം ഇങ്ങനെ പ്രാർത്ഥിച്ചു. തമ്പുരാനേ, ഞാൻ 333 ഹജ്ജു ചെയ്തു. ആദ്യത്തേതു എന്റെ കടമ, രണ്ടാമത്തേത് എന്റെ ശിക്ഷ ഒഴിവാകാൻ, മൂന്നാമത്തേതു എന്റെ ഉമ്മാക്ക്, ബാക്കി മുന്നൂറെണ്ണവും എന്റെ വകയായി ഈ ഹജ്ജിൽ പങ്കെടുത്തു അസാധുവായ ഹജ്ജുകാർക്കു വേണ്ടി ഞാനിതാ നീക്കിവെക്കുന്നു.

അദ്ദേഹം അന്നു അറഫ വിട്ടു രാത്രി മുസ്ദലിഫയിലെത്തി. ഉറങ്ങുമ്പോൾ

ഒരു സ്വപ്നം കണ്ടു 

മുൻകദിറേ , ഔദാര്യത്തിന്റെ സ്രഷ്ടാവിനോടാണോ നീ ഔദാര്യം കാണിക്കുന്നത്. ദാനത്തിന്റെ സ്രോതസ്സിലേക്കോ നീ ദാനം തിരിച്ചു വിടുന്നത്. അല്ലാഹു ഇതാ പറയുന്നു എന്റെ പ്രതാപവും, മഹത്വവുമാണെന്ന സത്യം, അറഫയിൽ നിൽക്കുവാൻ വിധിയുള്ളവർക്കെല്ലാം, ഞാൻ അറഫയെപ്പടക്കുന്നതിന്ന് രണ്ടായിരം കൊല്ലം മുമ്പു പൊറുത്തു കൊടുത്തുകഴിഞ്ഞു.

പോരേ?

(ഇർശാദുൽ ഇബാദ്‌ )

Thursday, 27 May 2021

സംശയവും മറുപടിയും - സുന്നത്തു നിസ്കാരങ്ങൾ

 

ഫർളു നിസ്കാരം ഖളാഉള്ളവർ സുന്നത്തു നിസ്കരിക്കുന്നതിന്റെ വിധിയെന്ത്?

ഉറക്കം, മറവി എന്നീ കാരണങ്ങൾ കൂടാതെ ഫർളു   നിസ്കാരം ഖളാആക്കിയവർ അവ ഖളാഅ് വീട്ടുംമുമ്പ് സുന്നത്തു നിസ്കരിക്കൽ നിഷിദ്ധമാണ് കുറ്റകരമാണ് (ഫത്ഹുൽ മുഈൻ, പേജ്: 6) 

ഫർള് നിസ്കാരം ഖളാഉള്ളവർ മയ്യിത്തു നിസ്കരിക്കലോ?

മയ്യിത്തു   നിസ്കാരവും ഹറാം തന്നെ (തർശീഹ്, പേജ്: 12) 

തഹിയ്യത്തു നാലു റക്അത്ത് നിസ്കരിക്കാമോ?

നിസ്കരിക്കൽ അനുവദനീയമാണ് (തുഹ്ഫ: 2/275) 

തഹജ്ജുദ് നിസ്കാരം ജമാഅത്തായി നിർവഹിക്കാമോ?

തനിച്ചു നിസ്കരിക്കലാണുത്തമം ജമാഅത്തായി നിർവഹിക്കൽ അനുവദനീയമാണ് (തുഹ്ഫ: 2/220 

ഖിയാമുല്ലൈൽ എന്ന പേരിൽ പന്ത്രണ്ട് റക്അത്ത് നിസ്കാരമുണ്ടോ?*

നമ്മുടെ മദ്ഹബിൽ (ശാഫിഈ മദ്ഹബ്) അങ്ങനെയില്ല 

അസ്വറിനു മുമ്പ് സുന്നത്തു നിസ്കാരം രണ്ടോ നാലോ?

അസ്വറിനു മുമ്പ് നാലു റക്അത്തു സുന്നത്താണ് എന്നാണു നമ്മുടെ ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിൽ കാണുന്നത് അതേ സമയം രണ്ടു റക്അത്തു നിസ്കരിച്ചാൽ അതിന്റെ പ്രതിഫലം ലഭിക്കും അസ്വറിനു മുമ്പ് രണ്ടു റക്അത്തു സുന്നത്താണെന്ന് ഇഹ്‌യാഇൽ പറഞ്ഞിട്ടുണ്ട് നബി (സ) രണ്ടു റക്അത്തു നിസ്കരിച്ചിരുന്നുവെന്ന് ഹദീസിലും കാണാം (ശർഹുൽ മുഹദ്ദബ്: 3/501) 

നികാഹിനു മുമ്പ് നിസ്കാരം സുന്നത്തുണ്ടോ?

അതേ, വലിയ്യിനും വരനും നികാഹിനു മുമ്പ് രണ്ടു റക്അത്ത് നിസ്കരിക്കൽ സുന്നത്തുണ്ട് (ശർവാനി: 2/238) 

പ്രസ്തുത നിസ്കാരം കറാഹത്തുള്ള സമയം നിർവഹിക്കാമോ?

നിർവഹിക്കാവതല്ല പിന്തിയ കാരണമുള്ള നിസ്കാരമാണല്ലോ (തുഹ്ഫ: 1/443) 

ബറാഅത്തു രാവിൽ പ്രത്യേക നിസ്കാരമുണ്ടോ?

അതേ, മഗ്രിബിനു ശേഷം ആറ് റക്അത്ത് നിസ്കരിക്കൽ സ്വലഫുസ്വാലിഹീങ്ങളുടെ പതിവാണ് (ഇത്ഹാഫ്) ഈ ആറ് റക്അത്തുകൾ ഈരണ്ടു റക്അത്തുകളിൽ സലാം വീട്ടണം (ഇവ ജമാഅത്തായും നിർവഹിക്കാം) 

സുന്നത്തു നിസ്കാരം ഖളാആയാൽ ഖളാഅ് വീട്ടൽ സുന്നത്തുണ്ടോ?

അതേ, പതിവുള്ള സുന്നത്തു നിസ്കാരങ്ങൾ ഖളാആയാൽ ഖളാഅ് വീട്ടൽ സുന്നത്തുണ്ട് 

തസ്ബീഹ് നിസ്കാരം ജമാഅത്തായി നിർവഹിക്കൽ സുന്നത്തുണ്ടോ?

സുന്നത്തില്ല അനുവദനീയമാണ് 

തറാവീഹ് നിസ്കാരം ഇസ്ലാമിൽ വന്നത് ഹിജ്റഃ എത്രാം വർഷത്തിൽ?

രണ്ടാം വർഷം (ജമൽ: 1/489) 

തറാവീഹ് ജമാഅത്തായി ഉമർ (റ) പുനസംഘടിപ്പിച്ചത് ഹിജ്റഃ എത്രാം വർഷത്തിൽ?

പതിനാലാം വർഷം (ജമൽ: 1/489) 

തറാവീഹ് നിസ്കാരത്തിന്റെ നിയ്യത്ത് എങ്ങനെ?

തറാവീഹ് ഞാൻ രണ്ടു റക്അത്തു നിസ്കരിക്കുന്നു തറാവീഹിൽ നിന്നു ഞാൻ രണ്ടു റക്അത്ത് നിസ്കരിക്കുന്നു എന്നിങ്ങനെയെല്ലാം നിയ്യത്ത് ചെയ്യാം (ശർവാനി) 

തറാവീഹ് 20 റക്അത്താണല്ലോ ഇരുപതിൽ താഴെ നിസ്കരിച്ചാൽ പ്രതിഫലം ലഭിക്കുമോ?

20 റക്അത്ത്,എന്ന വിശ്വാസത്തോടെ ഇരുപതിൽ താഴെ നിസ്കരിച്ചാൽ നിസ്കരിച്ചതിന്റെ പ്രതിഫലം ലഭിക്കും നിസ്കാരം തറാവീഹ് ആയിത്തന്നെ പരിഗണിക്കുകയും ചെയ്യും (തുഹ്ഫ: 2/225) 

വിത്റിന്റെ നിയ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടോ?

ഉണ്ട് വിത്റിൽ നിന്നുള്ള രണ്ട് റക്അത്ത് ഞാൻ നിസ്കരിക്കുന്നുവെന്നു കരുതണം വിത്ർ എന്നാൽ ഒറ്റ എന്നാണർഥം രണ്ട് എന്നത് ഇരട്ടയുമാണല്ലോ അതുകൊണ്ടാണ് അങ്ങനെ കരുതണമെന്ന് പറയുന്നത് (ഖൽയൂബി: 1/243, നിഹായത്തുസൈൻ, പേജ്: 102) 

തഹജ്ജുദിന്റെ മുമ്പോ പിമ്പോ വിത്ർ നിസ്കാരം ഉത്തമം?

തഹജ്ജുദിന്റെ ശേഷം 

റമളാൻ മാസത്തിലെ വിത്റോ?

റമളാൻ മാസത്തിലും തഹജ്ജുദിന്റെ ശേഷം വിത്ർ നിസ്കരിക്കലാണ് ഏറ്റവും പുണ്യം രാത്രിയുടെ അവസാന നിസ്കാരം നിങ്ങൾ വിത്ർ ആക്കുകയെന്നു ഹദീസിൽ വന്നിട്ടുണ്ട് 

റമളാനിൽ വിത്റിനെ പിന്തിക്കുമ്പോൾ വിത്റിലെ ജമാഅത്ത് നഷ്ടപ്പെട്ടാലോ?

ജമാഅത്ത് നഷ്ടപ്പെട്ടാലും വിത്റിനെ പിന്തിക്കലാണു പുണ്യം (ഫത്ഹുൽ മുഈൻ, പേജ്: 106) 

ഫർളു ഖളാഉള്ളവനു സുന്നത്തു നിസ്കാരവും മയ്യിത്തു നിസ്കാരവും ഹറാമാണെന്നു പറഞ്ഞല്ലോ എന്നാൽ പ്രസ്തുത നിസ്കാരങ്ങൾ സ്വഹീഹാകുമോ?

ഹറാമോടുകൂടി സ്വഹീഹാകും (കുർദി: 1/144, നിഹായത്തുസൈൻ, പേജ്: 12 നോക്കുക) 

തറാവീഹ് എട്ടു റക്അത്താണെന്നു വിശ്വസിച്ചാൽ പുത്തൻവാദിയാകുമോ?

അതേ, വിശ്വാസം പിഴച്ച പുത്തൻവാദിയാകും കാരണം തറാവീഹ് ഇരുപത് റക്അത്തുകളാണെന്നു ഇജ്മാഅ് എന്ന ഖണ്ഡിത പ്രമാണം കൊണ്ട് സ്ഥിരപ്പെട്ടതാണ് ഇജ്മാഇനെ നിരാകരിച്ചവൻ വിശ്വാസം പിഴച്ച മുബ്തദിആണ് (അസ്സ്വവാഹിഖുൽ മുഹ്രിഖഃ, പേജ്: 86) 

പെരുന്നാൾ നിസ്കാരം സ്ത്രീകൾക്ക് സുന്നത്തുണ്ടോ?

അതേ, സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവർക്കും സുന്നത്തുണ്ട് 

തറാവീഹ്, വിത്ർ എന്നിവയ്ക്കിടയിൽ മറ്റു നിസ്കാരം കൊണ്ട് പിരിക്കാമോ?

പിരിക്കുന്നതുകൊണ്ട് തെറ്റില്ല പിരിക്കൽ ഉത്തമമല്ല (ബിഗ്യ) 

പെരുന്നാൾ നിസ്കാരത്തിന്റെ നിയ്യത്ത്?

ചെറിയ/വലിയ പെരുന്നാളിന്റെ സുന്നത്തു നിസ്കാരം ഞാൻ രണ്ടു റക്അത്തു നിർവഹിക്കുന്നു മഅ്മൂം ഇമാമോടുകൂടെ എന്നും ഇമാം ഇമാമായി എന്നും കരുതണം

ഗ്രഹണ നിസ്കാരത്തിൽ ഓരോ റക്അത്തിലും രണ്ടു ഖിയാം, രണ്ടു റുകൂഅ് എന്നിവ സുന്നത്തുണ്ടല്ലോ പ്രസ്തുത രണ്ടാം ഖിയാമിലോ റുകൂഇലോ ഇമാമിനെ തുടർന്നാൽ റക്അത്ത് ലഭിക്കുമോ?

റക്അത്തു ലഭിക്കില്ല 

ചിലയിടങ്ങളിൽ തറാവീഹിനു ശേഷം പത്തു സ്വലാത്ത് ചൊല്ലന്നത് കേൾക്കാം അതു സുന്നത്തുണ്ടോ?*

അങ്ങനെ പ്രത്യേകം സുന്നത്തില്ല പ്രാർത്ഥനയ്ക്കു ശേഷം മൂന്നു സ്വലാത്തും സുന്നത്തില്ല 

ഫർളിന്റെ മുമ്പുള്ള റവാതിബുകൾ ഫർളിനു ശേഷം നിർവഹിച്ചാൽ ഖളാആകുമോ?

ഇല്ല അദാആയിത്തന്നെ സംഭവിക്കും 

സുന്നത്തു നിസ്കാരങ്ങളിൽ വജ്ജഹ്തു സുന്നത്തുണ്ടോ?

അതേ, സുന്നത്തുണ്ട് 

തറാവീഹ് നിസ്കാരം മദീനക്കാർക്ക് 36 റക്അത്ത് നിസ്കരിക്കാമോ?

അതേ, റമളാനിൽ മദീനയിലുള്ളവർക്ക് തറാവീഹ് നിസ്കാരം 36 റക്അത്തുവരെ നിസ്കരിക്കാം (തുഹ്ഫ ശർവാനി: 2/241) 

തറാവീഹ് ഖളാആയാൽ പകലിൽ ഖളാ വീട്ടാമോ?

അതേ, പകലിലും രാത്രിയിലും ഖളാ വീട്ടാം (മഹല്ലി: 1/217) 

ഇശാഇനെ മുന്തിച്ചു ജംആക്കുന്ന യാത്രക്കാരനു മഗ്രിബിന്റെ സമയത്ത് തറാവീഹ് നിസ്കരിക്കാമോ?

അതേ, നിസ്കരിക്കാം (നിഹായ: 2/127) 

സുന്നത്തു നിസ്കാരത്തിൽ സൂറത്ത് ഓതൽ സുന്നത്തുണ്ടോ?

അതേ, സുന്നത്തുണ്ട് മയ്യിത്തു നിസ്കാരം ഒഴികെ മറ്റെല്ലാ നിസ്കാരങ്ങളിലും സൂറത്ത് ഓതൽ സുന്നത്താണ് (തുഹ്ഫ: 2/51)

മയ്യിത്തിന്റെ നന്മക്കുവേണ്ടി സുന്നത്തു നിസ്കാരമുണ്ടോ?

അതേ, 'സ്വലാതുൽ ഉൻസ് ' എന്നാണതിന്റെ പേര് രണ്ട് റക്അത്താണത് 'ഉസ്വല്ലി റക്അതയ്നി ലിൽ ഉൻസി ഫിൽ ഖബ്രി' (ഖബ്റാളിക്ക് ഇണക്കത്തിനു വേണ്ടി ഞാൻ രണ്ടു റക്അത്തു നിസ്കരിക്കുന്നു) എന്നു നിയ്യത്ത് ചെയ്താൽ മതി നിസ്കാരശേഷം അതിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കാൻ പ്രാർത്ഥിക്കണം (നിഹായത്തു സൈൻ, പേജ്: 107) 

ബലിപെരുന്നാൾ നിസ്കാരം കഴിഞ്ഞ് ഖുത്വുബയിൽ പ്രവേശിക്കുംമുമ്പ് തക്ബീർ സുന്നത്തുണ്ടോ?

സുന്നത്തുണ്ട് (തുഹ്ഫ: 3/46) 

ഹാജിമാർ ബലിപെരുന്നാൾ നിസ്കാരം ഒറ്റക്ക് നിർവഹിക്കുകയാണോ വേണ്ടത്?

ഹജ്ജ് നിർവഹിച്ചുകൊണ്ടിരിക്കുന്നവൻ ബലിപെരുന്നാൾ നിസ്കാരം ഒറ്റക്ക് നിർവഹിക്കലാണ് ഏറ്റവും പുണ്യം 

സുന്നത്തു നിസ്കാരങ്ങളിൽ ഏറ്റവും മഹത്വമുള്ള നിസ്കാരം?

ബലിപെരുന്നാൾ നിസ്കാരം, ശേഷം ചെറിയ പെരുന്നാൾ നിസ്കാരം ചന്ദ്രഗ്രഹണ നിസ്കാരം, സൂര്യഗ്രഹണ നിസ്കാരം, മഴയെ തേടുന്ന നിസ്കാരം, വിത്ർ, സുബ്ഹിയുടെ റവാതിബ്, മറ്റു റവാതിബുകൾ (അവ ഒരേ സ്ഥാനത്താണ് ), തറാവീഹ്, ളുഹാ, ത്വവാഫിന്റെ രണ്ടു റക്അത്ത്, തഹിയ്യത്തിന്റെ രണ്ടു റക്അത്ത്, ഇഹ്റാമിന്റെ രണ്ടു റക്അത്ത്, വുളൂഇന്റെ രണ്ടു റക്അത്ത് എന്നീ ക്രമത്തിലാണ് മഹത്വം (ഫത്ഹുൽ മുഈൻ) 

മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി, മസ്ജിദുൽ അഖ്സാ എന്നീ പള്ളികളിൽ വെച്ചുള്ള നിസ്കാരത്തിനു കൂടുതൽ പ്രതിഫലമുണ്ടല്ലോ സുന്നത്തു നിസ്കാരത്തിനും ആ പ്രതിഫലമുണ്ടോ?

അതേ, മൂന്നു പള്ളികളിലെ പുണ്യം സുന്നത്തു നിസ്കാരത്തിനുമുണ്ട് (തുഹ്ഫ: 4/65) 

ഖുത്ബീയ്യത്ത് കർമവുമായി ബന്ധപ്പെട്ട നിസ്കാരത്തിനു എങ്ങനെയാണ് നിയ്യത്ത് ചെയ്യേണ്ടത്?

ആവശ്യ സഫലീകരണത്തിന്റെ (സ്വലാതുൽ ഹാജത്) രണ്ടു റക്അത്ത് ഞാൻ നിസ്കരിക്കുന്നു എന്നു കരുതണം 

സ്വലാതുൽ ഹാജത് എത്ര റക്അത്താണ്?

രണ്ടു റക്അത്താണെന്നു നമ്മുടെ ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിൽ കാണാം പന്ത്രണ്ട് റക്അത്താണെന്നു 'ഇഹ്‌യാ  ഉലൂമുദ്ദീൻ' എന്ന ഗ്രന്ഥത്തിൽ കാണാം അതാണു പലരും പ്രവർത്തിക്കുന്നത് 

സുന്നത്തു നിസ്കാരം നിർവഹിച്ചു കൊണ്ടിരിക്കേ, അതു മുറിക്കാമോ?

സുന്നത്ത് നിസ്കാരം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ നിസ്കാരത്തിന്റെ ഇടയിൽ അതിൽ നിന്നു ഒഴിവാകൽ നിസ്കാരം മുറിക്കൽ അനുവദനീയമാണ് 

ബറാഅത്തു രാവിൽ നൂറു റക്അത്തുള്ള സുന്നത്തു നിസ്കാരമുണ്ടോ?

അതു ബിദ്അത്താണ് ഇമാം നവവി (റ), ഇബ്നു ഹജർ (റ) തുടങ്ങിയവർ അതിനെ ശക്തമായി എതിർത്തിട്ടുണ്ട് (തുഹ്ഫ- ശർവാനി: 2/239) 

സുന്നത്ത് നിസ്കാരങ്ങൾ വീട്ടിൽ വെച്ച് നിസ്കരിക്കലാണ് ഉത്തമം എന്ന് കേട്ടു ശരിയാണോ ?

അതെ ശരിയാണ്! ളുഹാ നിസ്കാരം, ത്വവാഫിന്റെ രണ്ട് റക്അത്ത്, ജുമുഅക്ക് മുമ്പുളള സുന്നത്ത് നിസ്കാരം ജമാഅത്തായി നിസ്കരിക്കൽ സുന്നത്തുള്ള തറാവീഹ്, പെരുന്നാൾ നിസ്കാരം തുടങ്ങിയവയല്ലാത്ത എല്ലാ സുന്നത്ത് നിസ്കാരങ്ങളും വീട്ടിൽ വെച്ച് നിർവഹിക്കലാണ് കൂടുതൽ ഉത്തമം. (തുഹ്ഫ :2/107)



അലി അഷ്ക്കർ - 9526765555


Wednesday, 26 May 2021

പ്രസവിക്കപ്പെട്ട കുട്ടിക്ക് പേരിടാൻ പ്രത്യേക ദിവസമുണ്ടോ

 

ഉണ്ട്! പ്രസവിക്കപ്പെട്ട കുട്ടിക്ക് ഏഴാം ദിവസം പേരിടൽ സുന്നത്താണ്.  ആദ്യം പേരിടൽ , പിന്നെ അഖീഖത്ത് അറുക്കൽ , ശേഷം മുടി കളയൽ  ഇങ്ങനെയാണ് സുന്നത്തായ രൂപം. എന്നാൽ പേരിടാനുള്ള അധികാരം പുരുഷന്മാർക്കാണ്. സ്ത്രീകൾക്കല്ല.

കുട്ടിയുടെ രക്ഷാകർത്താവാൻ അധികാരമുള്ള പിതാവ് , പിതാമഹൻ എന്നിവർക്കാണ് പേരിടാനുള്ള അധികാരമുള്ളത്. (ഇആനത്ത് :2/382)

وفي ع ش: وينبغي أن التسمية حق من له عليه الولاية من الأب وإن لم تجب عليه نفقته لفقره ثم الجد.( إعانة الطالبين : ٢/٣٨٢)



അലി അഷ്ക്കർ : 9526765555


മാതാവ് മരണപ്പെട്ട കുട്ടിക്ക് യതീം എന്നാണോ പറയുക ? മൃഗങ്ങളിലും അങ്ങനെ പറയാറുണ്ടോ

 

മനുഷ്യന്മാരിൽ പിതാവ് മരണപ്പെട്ട കുട്ടിക്ക് യതീം എന്ന് പറയും. അതേസമയം മാതാവ് മരണപ്പെട്ട കുട്ടിക്ക്  مُنْقَطِعْ  (ആലംബമറ്റവൻ) എന്നാണ് പറയുക. മൃഗങ്ങളിൽ മാതാവ് മരണപ്പെട്ടതിനും പക്ഷികളിൽ മാതാവും പിതാവും മരണപ്പെട്ടതിനും യതീം എന്നാണ് പറയപ്പെടുക. (ഹാശിയതുൽ ബുജൈരിമി : 4/270)

فائدة يقال لمن فقد أمه دون أبيه: منقطع. واليتيم في البهائم من فقد أمه وفي الطير من فقد أباه وأمه.( حاشية البجيرمي : ٤/٢٧٠)



അലി അഷ്ക്കർ : 9526765555


വ്യഭിചാരത്തിൽ ജനിച്ച പെണ്‍കുട്ടിയെ വ്യഭിചരിച്ചവന് വിവാഹം കഴിക്കാൻ പറ്റുമോ

 

അതെ. കഴിക്കാം! കാരണം വ്യഭിചരിച്ചവനെ ആ ക്കുട്ടിയുടെ പിതാവായി പരിഗണിക്കുകയില്ല. എങ്കിലും വിവാഹം കഴിക്കൽ കറാഹത്താണ്. 

അതേസമയം വ്യഭിചാരത്തിൽ ജനിച്ച ആണ്‍കുട്ടിയെ പ്രസവിച്ച സ്ത്രീക്ക് വിവാഹം കഴിക്കാൻ പാടില്ല. കാരണം വ്യഭിചരിച്ച പെണ്ണിനെ ആ കുട്ടിയുടെ മാതാവായി പരിഗണിക്കും. അവർ തമ്മിൽ ഉമ്മ, മകൻ എന്ന ബന്ധമുണ്ട്. (തുഹ്ഫ :7/189,299)

وتكره بنت الزنا.( تحفة المحتاج : ٧/١٨٩)

(ويحرم على المرأة) وعلى سائر محارمها (ولدها من زنا والله أعلم).[ منهاج، تحفة المحتاج : ٧/٢٩٩]



അലി അഷ്ക്കർ : 9526765555


കൊന്നവനെ കൊല്ലുക എന്നതാണല്ലോ ഇസ്ലാമിക വിധി. കൊല്ലലല്ലാതെ വേറെ എന്തെങ്കിലും പരിഹാരം ഇസ്ലാമിൽ ഉണ്ടോ

 

ഉണ്ട്.! കൊല്ലപ്പെട്ടവന്റെ ബന്ധുക്കൾ നഷ്ടപരിഹാരം വാങ്ങി മാപ്പ് നൽകാവുന്നതാണ്. നഷ്ടപരിഹാരത്തിലും സ്ത്രീ  -  പുരുഷ  വ്യത്യാസം ഉണ്ട്. മനപ്പൂര്‍വ്വം സ്വതന്ത്രനായ സത്യവിശ്വാസിയായ പുരുഷനെ വധിച്ചതിന്റെ നഷ്ടപരിഹാരം 100 ഒട്ടകമാണ്. അതേസമയം സ്ത്രീയെ വധിച്ചതിന്റെ നഷ്ടപരിഹാരം 50 ഒട്ടകമാണ്. (ഫത്ഹുൽ മുഈൻ :439)

وهي أي الدية لقتل حر مسلم ذكر معصوم مائة بعير مثلثة في عمد...... وأما دية الأنثى والخنثى فنصف دية الذكر.( فتح المعين :٤٣٩)



അലി അഷ്ക്കർ : 9526765555


ഭർത്താവ് മരണപ്പെട്ട വിവരം ഭാര്യ അറിയുന്നത് 1 വർഷം കഴിഞ്ഞിട്ടാണ്. എന്നാൽ ആ സമയം മുതൽ അവൾ ഇദ്ദ ആചരിച്ചാൽ മതിയോ

 

പ്രസ്തുത സ്ത്രീ ഇദ്ദ ആചരിക്കേണ്ടതില്ല. കാരണം ഭർത്താവിന്റെ മരണ സമയം മുതൽ 4 മാസവും 10 ദിവസവുമാണ് ഇദ്ദ ആചരിക്കേണ്ടത്. അത് ഇവിടെ കഴിഞ്ഞല്ലോ. (തുഹ്ഫ :8/259)

(ولو بلغتها الوفاة) أو الطلاق (بعد المدة) أي مدة العدة (كانت منقضية) بمضي مدتها.( تحفة المحتاج : ٨/٢٥٩)



അലി അഷ്ക്കർ : 9526765555


അനന്തരാവകാശ സ്വത്ത് വീതം വയ്ക്കൽ, വൈവാഹിക ബന്ധങ്ങളിലുണ്ടാവുന്ന പരാതികൾ പോലെയുള്ള കാര്യങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള അധികാരം ആർക്കാണ്

 

ഖാളിക്കാണ്. ഇസ്‌ലാമിക ജഡ്ജിയാണ് ഖാളി. പള്ളിയിൽ ആരാധനാ കർമ്മങ്ങൾക്കും മഹല്ല് നിവാസികളുടെ ഇസ്‌ലാമിക സംസ്‌കാരമനുസരിച്ചുള്ള ജീവിതത്തിനും നേതൃത്വം നൽകുന്നതിനായി ഇസ്‌ലാമിക നിയമങ്ങൾ പഠിച്ച ഒരു പണ്ഡിതനുണ്ടാവും. ഇദ്ദേഹമാണ് മഹല്ലിലെ ഭരണാധികാരി. ഇദ്ദേഹം ഖാളി എന്നറിയപ്പെടുന്നു. മുസ്‌ലിംകളുടെ വിവാഹം, അനന്തരാവകാശ സ്വത്ത് വീതം വയ്ക്കൽ, വൈവാഹിക ബന്ധങ്ങളിലുണ്ടാവുന്ന പരാതികൾ, കുടുംബ ബന്ധങ്ങളിലുണ്ടാവുന്ന പ്രശ്‌നങ്ങൾ എന്നിവയ്ക്കു ഇസ്‌ലാമിക നിയമമനുസരിച്ചുള്ള പരിഹാരം കണ്ടെത്തലും ഉപദേശം നൽകലും ഖാളിയുടെ ബാദ്ധ്യതയാണ്. ഈ പദവി പുരുഷന്മാരുടെ മാത്രം പ്രത്യേകതയാണ്. 

സ്ത്രീകൾക്ക് ഖാളിയാവാനുള്ള അർഹതയില്ല. (ഇആനത്ത് :3/277)

(قوله: وفضل الذكر) أي على الأنثى وقوله بذلك، أي بأخذ مثل حظ الأنثيين (قوله: لاختصاصه) أي الذكر

وقوله بلزوم ما لا يلزم الأنثى، عبارة التحفة، وفضل الذكر لاختصاصه بنحو النصرة، وتحمل العقل والجهاد، وصلاحيته للإمامة والقضاء وغيرها.( إعانة الطالبين : ٣/٢٧٧)



അലി അഷ്ക്കർ : 9526765555

ദുആക്ക് ആമീൻ പറഞ്ഞ വ്യക്തിക്ക് വേണ്ടി മലക്കുകൾ പ്രാർത്ഥിക്കും എന്ന് കേട്ടു ശരിയാണോ

 

അതെ ശരിയാണ്.!  'آمين' എന്നതിൽ 4 അക്ഷരങ്ങളാണുള്ളത്. ഓരോ അക്ഷരത്തിനും അല്ലാഹു ഓരോ മലക്കിനെ  സൃഷ്ടിക്കും. ആ മലക്കുകൾ ആമീൻ പറഞ്ഞവന് പൊറുക്കലിനെ തേടുകയും ചെയ്യുന്നതാണ്. (ഇആനത്ത് :1/174)

(فائدة) في تهذيب النووي حكاية أقوال كثيرة في آمين، من أحسنها قول وهب بن منبه: آمين أربعة أحرف، يخلق الله تعالى من كل حرف لملكا يقول: اللهم اغفر لمن يقول آمين.اه خطيب.( إعانة الطالبين : ١/١٧٤)



അലി അഷ്ക്കർ : 9526765555

വലിയ അശുദ്ധിയുള്ളവർക്ക് മയ്യിത്തിനെ കുളിപ്പിക്കാൻ പറ്റുമോ

 

ജനാബത്ത് കാരനും , ഹൈളുകാരി , നിഫാസ്കാരി  എന്നിവർക്കെല്ലാം മയ്യിത്തിനെ കുളിപ്പിക്കൽ അനുവദനീയമാണ് കറാഹത്ത് പോലുമില്ല. അതേസമയം പ്രസ്തുത ആളുകൾ മരണം ആസന്നമായവരുടെ അടുത്ത് സന്നിഹിതരാവൽ കറാഹത്താണ്. (തുഹ്ഫ :3/184, മുഗ്നി :2/6)

(ويغسل الجنب والحائض) ومثلهما النفساء (الميت بلا كراهة) لأنهما طاهران.( تحفة المحتاج : ٣/١٨٤)

ويكره للحائض أن تحضر المحتضر وهو في النزع؛ لما ورد «أن الملائكة لا تدخل بيتا فيه كلب ولا صورة ولا جنب» ، ويؤخذ من ذلك أن الكلب والصورة وغير الحائض ممن وجب عليه الغسل مثلها.( مغني المحتاج : ٢/٦)



അലി അഷ്ക്കർ : 9526765555


മീശ വെട്ടിയാൽ കുളിക്കൽ സുന്നത്താണെന്ന് കേട്ടു ശരിയാണോ

 

അതെ ശരിയാണ്! മീശ വെട്ടൽ , തലമുടി നീക്കൽ , ഗുഹ്യരോമം കളയൽ , കക്ഷ രോമം കളയൽ , തുടങ്ങിയ കർമങ്ങൾക്ക് ശേഷം കുളിക്കൽ സുന്നത്താണ്. (ഖല്‍യൂബി : 1/329)

ومن المسنون الغسل للبلوغ بالسن .. ومن حلق العانة أو الرأس ونتف الإبط وقص الشارب.( حاشية القليوبي : ١/٣٢٩)



അലി അഷ്ക്കർ : 9526765555


പെരുന്നാൾ നിസ്കാരം സ്ത്രീകൾക്കും സുന്നത്താണല്ലോ! ഉറക്കെയാണോ ഓതേണ്ടത്

 

പെരുന്നാൾ നിസ്കാരം സ്ത്രീകൾക്കും പുരുഷന്മാർക്കും സുന്നത്താണ്. ആ നിസ്കാരം അദാആയി നിർവഹിക്കുമ്പോഴും ഖളാആയി നിർവഹിക്കുമ്പോഴും ഉറക്കെ ഓതലാണ് സുന്നത്ത്. ഈ നിയമം പുരുഷന്മാർക്കാണ്. 

സ്ത്രീകൾ ഉറക്കെ ഓതേണ്ടത് അന്യ പുരുഷന്മാർ കേൾക്കാത്ത വേളയിലാണ്. പ്രസ്തുത വേളയിലും പുരുഷന്മാർ ശബ്ദം ഉയർത്തുന്നത് പോലെ ഉയർത്താനും പാടില്ല. (നിഹായ : 1/493)

نعم يستثنى صلاة العيد فيجهر في قضائها كالأداء كما قاله الإسنوي، هذا كله بالنسبة للذكر، أما الأنثى والخنثى فيجهران إن لم يسمعهما أجنبي ويكون جهرهما دون جهر الذكر.( نهاية المحتاج : ١/٤٩٣)



അലി അഷ്ക്കർ : 9526765555


കുട്ടികളെ മഗ്രിബിന്‍റെ സമയത്ത് പുറത്തിറങ്ങാൻ അനുവദിക്കരുതെന്ന് കേട്ടു ശരിയാണോ

 

ശരിയാണ്. രാത്രിയുടെ പ്രാരംഭത്തിൽ കുട്ടികളെയും കാലികളെയും പുറത്തിറങ്ങലിനെത്തൊട്ട് തടയൽ സുന്നത്താണ്.(ശർവാനി: 1/127) 

ويسن كف الصبيان والماشية أول ساعة من الليل.( حاشية الشرواني : ١/١٢٧)


അലി അഷ്ക്കർ : 9526765555


ഈസാനബി (അ) വരുമ്പോൾ ഏതു മദ്ഹബിൽ ആയിരിക്കും

 

ഈസാനബി (അ) വരുമ്പോൾ നിലവിലുള്ള ഏതെങ്കിലും മദ്ഹബ് പ്രകാരമായിരിക്കുമോ അവിടുന്ന് മതവിധി നടത്തുക, അതോ തന്റെ ഇജ്തിഹാദ് പ്രകാരം വിധിക്കുകയാണോ? എല്ലാ മദ്ഹബുകളും അവരെ അംഗീകരിക്കേണ്ടി വരുമെന്നു കേൾക്കുന്നു.ഇതു ശരിയാണോ?കാരണമെന്ത് 


ശരിയാണ്. ഈസാനബി  (അ) നമ്മുടെ നബിയുടെ ശറഅ് പ്രകാരമാണ് വിധി നടപ്പാക്കുക.

ഖുർആൻ,സുന്നത്ത്,ഇജ്മാഅ്, എന്നിവയിൽ നിന്നു നേരിട്ടോ അതല്ലെങ്കിൽ തന്റെ ഇജ്തിഹാദ് പ്രകാരമോ ആണ് ഈസാനബി  (അ) വിധിക്കുക.

 രണ്ടാണെങ്കിലും ഈസാനബി  (അ) യുടെ വിധിക്കനുയോജ്യമായല്ലാതെ ഒരു മദ്ഹബുപ്രകാരവും അന്നു പ്രവർത്തിക്കാവതല്ല.കാരണം, ഒരു നബിയുടെ ഇജ്തിഹാദോ വ്യക്തമായ പ്രമാണമോ ഉള്ളപ്പോൾ മറ്റുള്ളവരുടെ ഗവേഷണ നിഗമനങ്ങൾക്ക് സ്ഥാനമില്ല.അവ പിഴക്കാവുന്നതാണല്ലോ.നബിയുടെ ഇജ്തിഹാദ് പിഴക്കുകയുമില്ല.(തുഹ്ഫ: 9/274) 

وتنقطع مشروعيتها بنزول عيسى صلى الله على نبينا وعليه وسلم؛ لأنه لا يبقى لهم حينئذ شبهة بوجه فلم يقبل منهم إلا الإسلام وهذا من شرعنا؛ لأنه إنما ينزل حاكما به متلقيا له عنه - صلى الله عليه وسلم - من القرآن والسنة والإجماع أو عن اجتهاده مستمدا من هذه الثلاثة والظاهر أن المذاهب في زمنه لا يعمل منها إلا بما يوافق ما يراه؛ لأنه لا مجال للاجتهاد مع وجود النص أو اجتهاد النبي - صلى الله عليه وسلم -؛ لأنه لا يخطئ كما هو الصواب المقرر في محله.( تحفة المحتاج : ٩/٢٧٤)



അലി അഷ്ക്കർ : 9526765555



കല്ല് കൊണ്ട് മനാരം ചെയ്യാൻ പറ്റുമോ

 

അതെ! കല്ല് ഉപയോഗിച്ച് മനാരം ചെയ്യൽ അനുവദനീയമാണ്. എന്നാൽ ഈ അനുവദനീയം ചേലാകർമം ചെയ്ത പുരുഷന്മാർക്കും. കന്യകത്വം നീങ്ങാത്ത സ്ത്രീകൾക്കുമാണ്. 

കന്യകത്വം നീങ്ങിയ സ്ത്രീയാണെങ്കിൽ യോനി വെള്ളം കൊണ്ട് തന്നെ കഴുകണം. കല്ല് മതിയാവില്ല. (നിഹായ : 1/143)

الاكتفاء بالحجر في حق المرأة وهو كذلك في البكر

أما الثيب فإن تحققت نزوله إلى محل مدخل الذكر كما هو الغالب لم يكف الحجر لأنه لا يصل هناك وإلا كفى،( نهاية المحتاج : ١/١٤٣)



അലി അഷ്ക്കർ : 9526765555