Saturday 1 June 2019

നബി (സ) യുടെ വഫാത്തുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ




തിരുനബി(സ)ക്ക് മരണകാരണമായ പനി ആരംഭിച്ചത് എന്ന്?
– ഹിജ്‌റ 11-ാം വര്‍ഷം സ്വഫര്‍ 26ന്

? ആരുടെ വീട്ടില്‍ വെച്ചാണ് രോഗാരംഭം?
– മൈമൂന ബീവിയുടെ വീട്ടില്‍ വെച്ച്

? എന്നാണ് തിരുനബി(സ)യുടെ രോഗം മൂര്‍ഛിച്ചത്?
– റബീഉല്‍ അവ്വല്‍ 11 ഞായറാഴ്ച

? റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച തിരുനബി(സ) പള്ളിയിലേക്ക് വന്നു. എപ്പോള്‍?
– സ്വഹാബത്ത് സുബ്ഹി നിസ്‌കരിക്കുമ്പോള്‍

? ഏത് സമയത്താണ് തിരുനബി(സ)യുടെ വഫാത്ത് നടന്നത്?
– റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച നേരം പുലര്‍ന്നതിന് ശേഷം

? തിരുനബി(സ)യുടെ ജനാസ കുളിപ്പിച്ചത് എന്ന്?
– റബീഉല്‍ അവ്വല്‍ 13 ചൊവ്വാഴ്ച ദിവസം

? തിരുനബി(സ)യുടെ മയ്യിത്ത് കുളിപ്പിച്ചത് എത്ര പേര്‍?
– 6 ആളുകള്‍

? മയ്യിത്ത് കുളിപ്പിച്ചവര്‍ ആരൊക്കെ?
– അലി(റ), അബ്ബാസ്(റ), ഫള്‌ല്ബ്‌നു അബ്ബാസ്(റ), ഖുസമുബ്‌നു അബ്ബാസ്(റ), ഉസാമതുബ്‌നു സൈദ്(റ), ഷുഖ്‌റാന്‍ (തിരുനബി(സ)യുടെ അടിമ)

? ആരുടെ നെഞ്ചിലേക്കാണ് തിരുനബി(സ)യെ കുളിപ്പിക്കാന്‍ ചാരിക്കിടത്തിയത്?
– അലി(റ)ന്റെ നെഞ്ചിലേക്ക്

? കുളിപ്പിക്കാന്‍ വെള്ളമൊഴിച്ചുകൊടുത്തത് ആര്?
– ഉസാമതുബ്‌നു സൈദ്(റ), ഷുഖ്‌റാന്‍ എന്നിവര്‍

? വസ്ത്രം പൂര്‍ണ്ണമായും ഒഴിവാക്കിയാണോ തിരുനബി(സ)യെ കുളിപ്പിച്ചത്?
– അല്ല. അവിടുത്തെ ഖമീസ്വോട് കൂടിയാണ് കുളിപ്പിച്ചത്.

? നബി(സ)യെ കിടത്താനും ചെരിക്കാനും സഹായിച്ചത് ആരൊക്കെ?
– അബ്ബാസ്(റ), ഫള്ല്‍(റ), ഖുസം(റ) എന്നിവര്‍

? കുളിപ്പിക്കാന്‍ നേതൃത്വം നല്‍കിയ അലി(റ) പറഞ്ഞതെന്ത്?

”എന്റെ മാതാപിതാക്കള്‍ അങ്ങേക്ക് ദണ്ഡനം. ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും അങ്ങേക്ക് എന്തൊരു പരിമളമാണ്.”

? എത്ര വസ്ത്രത്തിലാണ് തിരുനബി(സ)യെ കഫന്‍ ചെയ്തത്?
– മൂന്ന് വസ്ത്രത്തില്‍

? ഏത് തരം വസ്ത്രമായിരുന്നു കഫന്‍ ചെയ്യാന്‍ ഉപയോഗിച്ചത്?
– യമനിലെ സുഹാറില്‍ നിര്‍മ്മിച്ച രണ്ട് വസ്ത്രവും ഒരു പുതപ്പും.

? മരണകാരണമായ രോഗസമയത്ത് തിരുനബി(സ) എത്രപേരെ അടിമത്തമോചനം നടത്തി?
– 40 പേരെ

? രോഗസമയത്ത് മകള്‍ ഫാത്വിമ(റ)യോട് തിരുനബി(സ) എന്തോ സ്വകാര്യം പറഞ്ഞു. അതുകേട്ട അവര്‍ ആദ്യം കരയുകയും പിന്നെ ചിരിക്കുകയും ചെയ്തു. എന്തായിരുന്നു സ്വകാര്യം?

– ഈ രോഗത്തില്‍ ഞാന്‍ മരിക്കും എന്ന് പറഞ്ഞപ്പോള്‍ ഫാത്വിമ(റ) കരഞ്ഞു. എന്നോട് കുടുംബക്കാരില്‍ നിന്നും ആദ്യം ചേരുന്നത് നീയായിരിക്കും എന്ന് പറഞ്ഞപ്പോള്‍ ചിരിക്കുകയും ചെയ്തു.

? രോഗസമയത്ത് തന്റെ കൈവശമുണ്ടായിരുന്ന ആറോ ഏഴോ ദീനാര്‍ തിരുനബി(സ) എന്തുചെയ്തു?
– സ്വദഖ ചെയ്യാന്‍ ആയിശ(റ)യുടെ കൈവശം ഏല്‍പ്പിച്ചു.

? തിരുനബി(സ) വഫാത്തായപ്പോള്‍ അവിടുത്തെ പടയങ്കിയുടെ അവസ്ഥ എന്തായിരുന്നു?
– 30 സ്വാഅ് ബാര്‍ളിക്ക് ഒരു ജൂതന്റെയടുക്കല്‍ പണയത്തിലായിരുന്നു അത്.

? തിരുനബി(സ)യുടെ ഉള്ളിലേക്ക് അവസാനമായി ചെന്നത്?

– ആയിശ(റ)യുടെ ഉമിനീരാണ്. (തിരുനബി(സ) മിസ്‌വാക്ക് ചെയ്യണമെന്നാവശ്യപ്പെട്ടപ്പോള്‍ ആയിശ(റ) അറാക്ക് കൊണ്ട് ബ്രഷ് ചെയ്യാന്‍ തുനിഞ്ഞു. പക്ഷെ അതിന്റെ അഗ്രം കഠിനമായതിനാല്‍ ആയിശാബീവി(റ) തന്റെ വായിലിട്ട് അത് ചതച്ച് പരുവപ്പെടുത്തി. അതുകൊണ്ട് തിരുനബി(സ)ക്ക് ബ്രഷ് ചെയ്തു കൊടുത്തു).

? തിരുനബി(സ)യുടെ അവസാനത്തെ വസ്വിയത്ത്?
– നിസ്‌കാരത്തെക്കുറിച്ചും ആശ്രിതരെക്കുറിച്ചുമായിരുന്നു.

? ആരുടെ ഭവനത്തില്‍ ആരുടെ ദിവസത്തിലാണ് തിരുനബി(സ)യുടെ വഫാത്ത്?
– ആയിശബീവിയുടെ ഭവനത്തില്‍ അവരുടെതന്നെ ദിവസത്തിലും.

? തിരുനബി(സ)യുടെ വഫാത്ത് നടന്നത്?
– ഹിജ്‌റ-11 റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ദിനം (ക്രിസ്ത്വാബ്ദം 632 ജൂണ്‍ 8)

? വഫാത്ത് സമയത്ത് തിരുനബി(സ)യുടെ പ്രായം എത്ര?
– ചന്ദ്രവര്‍ഷക്കണക്കനുസരിച്ച് 63 വയസ്സ് പൂര്‍ണ്ണം.
സൗരവര്‍ഷക്കണക്കനുസരിച്ച് 61 വര്‍ഷവും 84 ദിവസവും.

? തിരുനബി(സ) അവസാനമായി ഉച്ചരിച്ച വാചകം?
-الرَّ فِيقُ الأَعْلَي


ജനാസ നിസ്കാരം

ആദ്യമായി നിസ്ക്കരിച്ച് മലക്കുകളിൽ  നിന്നും ജിബ്രീൽ (അ), മീക്കാൽ (അ), ഇസ്റാഫീൽ (അ), അസ്റാഇൽ (അ).

ജനങ്ങളിൽ നിന്ന്  എല്ലാവരും തനിച്ചാണ് നിസ്ക്കരിച്ചത്. ജമാഅത്ത് നടന്നിട്ടില്ല.
                                                                                              
ഖബറടക്കിയത് ബുധനാഴ്ച്ച രാത്രിയിൽ.

തിരുനബി ﷺയെ അവസാനമായി സ്പെർശിച്ചത് അബ്ബാസ് (റ) ന്റെ മകൻ ഖുഥം ആണ് .

തിരുനബി ﷺയെ സ്പെർശിക്കുന്ന അവസാന വ്യക്തി യാകാൻ മുഗീറത്ത് ബ്നു ശുഅബ (റ) അദ്ദേഹത്തിന്റെ മോതിരം മന: പൂർവ്വം ഖബറിലേക്കിടുകയും അതെടുക്കാൻ വേണ്ടി ഇറങ്ങി തിരുനബിﷺയെ സ്പെർശിക്കുകയും ചെയ്തു. എന്നാൽ ഇതിനു ശേഷം ഖുഥം (റ) തിരുനബി ﷺ യെ സ്പർശിക്കുകയുണ്ടായി.


ജവ്വാലത്തുൽ മആരിഫ് (219)

ഖബറുശ്ശരീഫ്

 ആയിശ (റ) ബീവിയുടെ വീട്ടിലാണ് തിരു നബിﷺ ക്ക് ഖബർ ഒരുക്കിയത് .

ലഹദ് രൂപത്തിലുള്ള ( മണ്ണ് തുരന്നുണ്ടാക്കുന്ന ഖബർ ) ഖബറാണ് തിരുനബി ﷺ ക്ക് തയ്യാറാക്കിയത്.

ഖബർ ഒരുക്കാൻ  ആളെ തയ്യാറാക്കിയത് അബ്ബാസ് റ ആണ്.

അബുത്വൽഹ (റ) ആണ് ഖബർ ഒരുക്കിയത് .
                                                                                                                                                    

ജവ്വാലത്തുൽ മആരിഫ് (220)

No comments:

Post a Comment