നബി ﷺ മദീനയില്‍, അവിടുത്തെ പള്ളിയില്‍ അനുചരന്‍മാര്‍ക്ക് മതം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്വഹാബാക്കള്‍ അവരുടെ സംശയങ്ങള്‍ ഉന്നയിക്കുകയും നബി ﷺ മറുപടിയിലൂടെ അവര്‍ക്ക് വിജ്ഞാന കവാടങ്ങള്‍ തുറന്നുകൊടുക്കുകയും ചെയ്യുന്നു.
അപ്പോഴാണ് ചില ആളുകള്‍ അങ്ങോട്ട് കടന്നുവന്നത്. ഞങ്ങള്‍ അള്‌റ്, ഖര്‍റാത്ത് എന്നീ പ്രദേശത്തു നിന്നുള്ളവരാണ് - അവര്‍ സ്വയം പരിചയപ്പെടുത്തി. ഞങ്ങള്‍ക്ക് മതം പഠിപ്പിക്കാന്‍ വേണ്ടി ഇവിടെ നിന്ന് അല്‍പം ആളുകളെ ഞങ്ങളോടൊപ്പം പറഞ്ഞുവിടണം എന്ന് അറിയിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ വന്നത്.
ആഗതരുടെ സദുദ്ദേശ്യം വ്യക്തമാക്കിയപ്പോള്‍ നബി ﷺ പ്രമുഖരായ പത്ത് ആളുകളെ അവര്‍ക്കൊപ്പം അയക്കുകയും അവരുടെ നേതാവായി ആസ്വിമുബ്‌നു സാബിത്തിനെ നിശ്ചയിക്കുകയും ചെയ്തു. പകല്‍ സമയങ്ങളില്‍ ഒളിച്ചിരുന്നും രാത്രിയില്‍ സഞ്ചരിച്ചും അവര്‍ റബീഅ് എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു.
അപ്പോഴാണ് മുസ്‌ലിംകളെ കൂട്ടിക്കൊണ്ട് വന്ന സംഘം തനിസ്വഭാവം പുറത്തുകാണിച്ചത്. മുമ്പ് ഒരു യുദ്ധത്തില്‍ സുഫ്‌യാനുബ്‌നു ഖാലിദ് എന്ന അവിശ്വാസിയെ അബ്ദുല്ലാഹിബ്‌നു ഉനൈസ് (റ) വധിച്ചിരുന്നു. വധിക്കപ്പെട്ട മുശ്‌രിക്കിന്റെ ഗോത്രക്കാര്‍ക്ക് മുസ്‌ലിം സംഘത്തെ കുറിച്ച് വിവരം നല്‍കുക വഴി അവര്‍ മുസ്‌ലിംകളെ വഞ്ചിച്ചു.
ഇരുന്നൂറോളം വില്ലാളി വീരന്‍മാര്‍ പത്ത് മുസ്‌ലിംകള്‍ക്ക് നേരെ പാഞ്ഞടുത്തു. പരിഭ്രാന്തരായ മുസ്‌ലിംകള്‍ക്ക് അടുത്തുള്ള ഒരു മലയില്‍ അഭയം പ്രാപിക്കേണ്ടിവന്നു.
ശത്രുപക്ഷം വിളിച്ചുപറഞ്ഞു: ”നിങ്ങള്‍ ഇറങ്ങിവരിക. ഞങ്ങള്‍ നിങ്ങളെ വധിക്കില്ലെന്ന് ഉറപ്പ് തരുന്നു.” അവര്‍ നല്‍കിയ ഉറപ്പില്‍ വഞ്ചിതരായ മൂന്നു പേര്‍ ഇറങ്ങിവന്നു. എന്നാല്‍, ആസിം (റ) അടക്കമുള്ള ബാക്കി ഏഴുപേര്‍ മുശ്‌രിക്കുകളുടെ സംരക്ഷണ ഉത്തരവാദിത്തത്തില്‍ തിരിച്ചുവരുന്നതില്‍ അതൃപ്തി പ്രകടിപ്പിക്കുകയും അവരോട് യുദ്ധം ചെയ്യുകയും ചെയ്തു.
യുദ്ധത്തില്‍ പങ്കെടുക്കാതിരുന്ന മൂന്നുപേര്‍ക്കും പിന്നീട് ചതി മനസ്സിലായി. മുശ്‌രിക്കുകള്‍ അവരെ അടിമകളാക്കി. അവരില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ഒരാളെ അവര്‍ കൊന്നുകളഞ്ഞു. അവശേഷിച്ച രണ്ടു പേരെ മക്കയില്‍ കൊണ്ടുപോയി മുസ്‌ലിംകളോട് പ്രതികാരം ചെയ്യാന്‍ കാത്തിരിക്കുകയായിരുന്ന ചിലര്‍ക്കു വിറ്റു. ഖുബൈബുബ്‌നു അദിയ്യ് (റ) ആയിരുന്നു ആ രണ്ടു പേരില്‍ ഒരാള്‍.
പ്രവാചകരോട് (ﷺ) അതിരില്ലാത്ത സ്‌നേഹമായിരുന്നു ഖുബൈബ്(റ)വിന്. ബദ്‌റിലും ഉഹ്ദിലും ഐതിഹാസികമായ പ്രകടനം അദ്ദേഹം കാഴ്ചവച്ചിരുന്നു.
സ്വഹാബാകിറാമിന്റെ പ്രദോചനം ഒരിക്കലും കേവലസാമ്പത്തിക ലാഭമോ ഭൗതികമായ മറ്റേതെങ്കിലും ലാഭമോ അല്ല. അല്ലാഹു ﷻ വിലുള്ള അചഞ്ചലമായ വിശ്വാസത്തില്‍ നിന്നും ഉത്ഭൂതമായ ഊര്‍ജമാണ് അവരുടെ പ്രചോദനം.
അജയ്യമായ വിശ്വാസത്തിന്റെ ഉടമകളായിരുന്നു മഹാത്മാക്കളായ സ്വഹാബികള്‍. നാം ഒരിക്കലും അവര്‍ കരസ്ഥമാക്കിയ ഉന്നതി പ്രാപിക്കാന്‍ ശക്തരല്ല. അതിനാല്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. സര്‍വലോക പരിപാലകനായ സര്‍വശക്തന്‍ നിര്‍ഭാഗ്യവാന്‍മാരായ നമ്മെയും അവന്റെ ഉത്തമ അടിമകളില്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ
ഖുബൈബുബ്നു അദിയ്യ് (റ) എപ്പോഴും ആരാധനയിൽ നിരതനായിരുന്ന ആ അൻസാരി നബിﷺയുടെ ആദ്യകാല അനുചരൻമാരിലും മുമ്പനായിരുന്നു.
ഔസ് ഗോത്രത്തിൽപെട്ട അദ്ദേഹം നബി ﷺ മദീനയിൽ അഭയം പ്രാപിച്ചപ്പോൾ നബിﷺയുടെ സന്തതസഹചാരിയായി മാറി.
ദൃഢ വിശ്വാസം, മനക്കരുത്ത്, ധൈര്യം എന്നിവ ഖുബൈബ് (റ) വിന്റെ കുടപ്പിറപ്പായിരുന്നു.
ധൈര്യശാലിയായ യോദ്ധാവായിരുന്ന അദ്ദേഹം ബദർ രണാങ്കണത്തിൽ തന്റെ രണപാടവം ശരിക്കും പ്രദർശിപ്പിച്ചു.
ഹാരിസുബ്നു ആമിറിനെ ബദറിൽവെച്ച് വധിച്ചത് ഖുബൈബുബ് (റ) ആയിരുന്നു. ഹാരിസിന്റെ സന്തതികൾ തങ്ങളുടെ പിതാവിനെ വധിച്ച ഖുബൈബ്(റ)വിനെ നോട്ടപ്പുള്ളിയാക്കി. പകവീട്ടാൻ തക്കം പാർത്തുകൊണ്ടിരുന്നു.
ബദർ യുദ്ധം കഴിഞ്ഞു മുസ്ലിംകൾ വിജയാഹ്ളാദത്തോടെ മദീനയിൽ തിരിച്ചെത്തി. അവർ തങ്ങളുടെ പുതിയ സമൂഹത്തിന്റെ സംസ്ഥാപനത്തിൽ ജാഗരൂകരായി.
കഥാനായകനായ ഖുബൈബ്(റ)വും അതിലൊരംഗമായിരുന്നു. പകല്‍ സമയങ്ങളില്‍ ഒളിച്ചിരുന്നും രാത്രിയില്‍ സഞ്ചരിച്ചും അവര്‍ റബീഅ് എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു. അപ്പോഴാണ് മുസ്‌ലിംകളെ കൂട്ടിക്കൊണ്ട് വന്ന സംഘം തനിസ്വഭാവം പുറത്തുകാണിച്ചത്.
മുമ്പ് ഒരു യുദ്ധത്തില്‍ സുഫ്‌യാനുബ്‌നു ഖാലിദ് എന്ന അവിശ്വാസിയെ അബ്ദുല്ലാഹിബ്‌നു ഉനൈസ് (റ) വധിച്ചിരുന്നു. വധിക്കപ്പെട്ട മുശ്‌രിക്കിന്റെ ഗോത്രക്കാര്‍ക്ക് മുസ്‌ലിം സംഘത്തെ കുറിച്ച് വിവരം നല്‍കുക വഴി അവര്‍ മുസ്‌ലിംകളെ വഞ്ചിച്ചു. ഇരുന്നൂറോളം വില്ലാളി വീരന്‍മാര്‍ പത്ത് മുസ്‌ലിംകള്‍ക്ക് നേരെ പാഞ്ഞടുത്തു.
ശത്രുക്കൾ തങ്ങളെ സമീപിക്കുന്നതറിഞ്ഞ ആസിമും കൂട്ടുകാരും തൊട്ടടുത്ത ഒരു മലയുടെ ഉച്ചിയിലേക്ക് കയറി. ശത്രുക്കൾ അവരെ വളഞ്ഞു. മുസ്ലിം സംഘത്തോട്
നിർഭയരായി ഇറങ്ങിവരാൻ അവർ ആവശ്യപ്പെട്ടു. എങ്കിൽ ഞങ്ങൾ ഒരക്രമവും ചെയ്യുകയില്ല എന്ന് അവർ വിളിച്ചുപറഞ്ഞു.
ആസിം(റ)വും അനുയായികളും കൂടിയാലോചന നടത്തി. ആസിം (റ) പറഞ്ഞു: “നാഥാ, ഈ ദുരന്തകഥ നീ ഞങ്ങളുടെ പ്രവാചകനെ അറിയിക്കേണമേ...”
ശത്രുക്കൾ അക്രമണമാരംഭിച്ചു. മുകളിലേക്ക് അമ്പെയ്തു.
ആസിം (റ) രക്തസാക്ഷിയായി. കുടെ സംഘത്തിലെ ഏഴുപേരും ശഹീദായി വീണു.
ബാക്കിയുള്ള മൂന്ന് പേരോട് ശത്രുക്കൾ ഇറങ്ങിവരാൻ ആവശ്യപ്പെട്ടു. ഇറങ്ങിവന്നാൽ അക്രമിക്കുകയില്ലെന്ന് അവർ വീണ്ടും വിളിച്ചു പറഞ്ഞു.
ഖുബൈബ് (റ) വും കുട്ടുകാരും ഇറങ്ങിച്ചെന്നു. ശത്രുക്കൾ വാഗ്ദത്തം ലംഘിച്ച് അവരെ ബന്ധനസ്ഥരാക്കുകയാണ് ചെയ്തത്. ഒരാളെ അവിടെ വെച്ചുതന്നെ വധിക്കുകയും ചെയ്തു. ഖുബൈബ് (റ)വിനെയും സൈദ്(റ)വിനെയും അവർ അടിമകളാക്കി. വിൽപ്പനക്കുവേണ്ടി മക്കയിലേക്ക് കൊണ്ടുപോയി.
മദീനാ നിവാസികളാണെന്നറിഞ്ഞപ്പോൾ അവർക്ക് സന്തോഷമായി. ഖുബൈബ് (റ)വിന്റെ പേര് കേട്ടപ്പോൾ ഹാരിസിന്റെ മക്കൾ തുള്ളിച്ചാടി.
ബദറിൽ വെച്ച് തങ്ങളുടെ പിതാവിനെ കൊന്നതിന്നു പ്രതികാരം ചെയ്യണം. അവർ അദ്ദേഹത്തെ വിലക്കുവാങ്ങി. ചങ്ങലയിൽ ബന്ധിച്ചു വീട്ടിൽ ഇരുട്ട് നിറഞ്ഞ ഒരു മുറിയിൽ പൂട്ടിയിട്ടു.
ഖുബൈബ് (റ) അവിടെ കിടന്നു പീഡനങ്ങൾ അനുഭവിച്ചു.
ക്ഷണികമായ ഈ ഐഹിക ജീവിതത്തിനു ശേഷം അന്ത്യമില്ലാതെ കിടക്കുന്ന അനുഗ്രഹങ്ങളിലുള്ള വിശ്വാസം ഹൃദയത്തിൽ രൂഢമൂലമായ അദ്ദേഹത്തിന്ന് എന്ത് പേടിക്കാനുണ്ട്. സർവ്വശക്തനായ നാഥൻ കൈവെടിയുകയില്ല. എന്ന് അദ്ദേഹത്തിന്ന് ഉറപ്പുണ്ടായിരുന്നു.
ഇംറാന്റെ പുത്രി മർയമിന്ന് അദൃശ്യലോകത്തു നിന്ന് ഭക്ഷണമിറക്കികൊടുത്ത അല്ലാഹു ﷻ ഖുബൈബ്(റ)വിനെ കൈവെടിഞ്ഞില്ല.
അദ്ദേഹത്തെ തടവിലാക്കിയ മുറിയിലേക്ക് ഒരിക്കൽ ഹാരിസിന്റെ കൊച്ചു മകൾ കയറിച്ചെന്നു.
ഇരുമ്പ് ചങ്ങലയിൽ ബന്ധിതനായ ഖുബൈബ് (റ) പഴുത്ത മുന്തിരിക്കുല കയ്യിൽ പിടിച്ച് അതിൽ നിന്നും പഴം പറിച്ച് തിന്നുന്ന കാഴ്ച്ചയാണ് അവൾ കണ്ടത്. മക്കയിൽ ഒരിടത്തും മുന്തിരിയില്ലാത്ത കാലത്ത്, ബന്ധനസ്ഥനായ ഖുബൈബ് (റ) വിന് എങ്ങനെ മുന്തിരി കിട്ടി..!!
അല്ലാഹു ﷻ ഉദ്ദേശിച്ചവർക്ക് അവൻ അചിന്ത്യമായ മാർഗേന നൽകുമല്ലോ.
സൈദ്(റ)വിനെ ശത്രുക്കൾ മക്കയിൽ വെച്ച് നിർദയം വധിച്ചു. ആ വിവരം അവർ ഖുബൈബ്(റ)വിനെ അറിയിച്ചു. ഭീഷണിപ്പെടുത്തി പുതിയ മതത്തിൽ നിന്ന് പിന്തിരിഞ്ഞാൽ വെറുതെ വിട്ടയക്കാം എന്ന് അവർ പറഞ്ഞു. ഖുബൈബ് (റ)വുണ്ടോ പിന്തിരിയുന്നു..?!
അവർ ഖുബൈബ്(റ)വിനെ പുറത്തിറക്കി. വിലങ്ങുവെച്ചു, തൻഈമിലേക്ക് കൊണ്ടുപോയി. അവിടെ അവർ ഖുബൈബ് (റ)വിനു വേണ്ടി കുരിശ് തയ്യാറാക്കിയിരുന്നു.
മക്കയിലെ തെരുവുപിളേളർ ആർത്തുവിളിച്ചു. ഒരു ഉത്സവത്തിന്റെ പ്രതീതി ജനിച്ചു. ബദറിൽ അവരുടെ പ്രമാണികളെ നിലംപതിപ്പിച്ചവരോടുള്ള പ്രതികാരം തീർക്കാൻ അവരൊരുങ്ങി.
ഖുബൈബ്(റ)വിന് അന്തിമമായി ഒരാഗ്രഹം മാത്രം.
ശത്രുക്കളോട് അദ്ദേഹം വിനയപുരസ്സരം ആവശ്യപ്പെട്ടു.
“രണ്ടു റക്അത്ത് നമസ്കരിക്കാൻ അനുവാദം തരണം!'' നശ്വരമായ ഈ ലോകത്ത് അദ്ദേഹത്തിന്ന് അവശേഷിച്ച ഒരേ ഒരാഗ്രഹം...
തന്റെ സൃഷ്ടാവിനോട് ഒരു കുടിക്കാഴ്ച്ച! ശത്രുക്കൾ അതനുവദിച്ചു. ഖുബൈബ് (റ) സസന്തോഷം അംഗസ്നാനം ചെയ്തു. രണ്ട് റകഅത്ത്
നമസ്കരിച്ചു. ആ പുണ്യയ വദനം അവസാനത്തെ സ്രാഷ്ടാംഗം ചെയ്ത സന്തുഷ്ടനായി.
അദ്ദേഹം പറഞ്ഞു: മരണത്തോടുള്ള ഭയം നിമിത്തമാണ് ഖുബൈബ് ദീർഘിച്ചു നമസ്കരിക്കുന്നത് എന്ന് നിങ്ങൾ പറയുമായിരുന്നില്ലെങ്കിൽ ഞാൻ കുടുതൽ നമസ്കരിക്കുമായിരുന്നു.
ഖുബൈബ് (റ) കുരിശിൽ തറക്കപ്പെട്ടു. കുരിശിൽ നിന്ന് അദ്ദേഹം പാടി:
“അല്ലാഹുﷻവിന്റെ മാർഗ്ഗത്തിൽ ഞാൻ വധിക്കപ്പെടുമ്പോൾ എങ്ങനെ മരിച്ചുവീണാലും എനിക്കു വിരോധമില്ല. നുറുങ്ങിച്ചിതറിയ എല്ലുകളിൽ പോലും അവൻ എനിക്ക് കരുണ ചൊരിയും.”
കുരിശിൽ കിടന്നു പിടയുന്ന ഖുബൈബ് (റ)വിനോട് താഴെ നിന്ന് ഒരു ശത്രു വിളിച്ചു ചോദിച്ചു: “ഖുബൈബ്, ഇപ്പോൾ മുഹമ്മദ് (ﷺ) നിന്റെ സ്ഥാനത്തും നീ
നിന്റെ കുടുംബത്തോടൊപ്പം നിന്റെ വീട്ടിലുമായിരുന്നെങ്കിൽ എന്ന് നീ ആഗ്രഹിക്കുന്നില്ലേ..?''
ഖുബൈബ് (റ) പറഞ്ഞു: “ഐഹികസൗഖ്യം എനിക്ക് പുല്ലാണ്. മുഹമ്മദ് നബിﷺയുടെ ഒരു കാലിൽ മുള്ളു തറക്കുന്നതിനേക്കാൾ ഞാനിഷ്ടപ്പെടുന്നത് ഈ കുരിശുമരണമാകുന്നു.''
ഖുബൈബ് (റ) ആകാശത്തിലേക്ക് കരമുയർത്തി പ്രാർത്ഥിച്ചു: “നാഥാ! നിന്റെ പ്രവാചകന്റെ സന്ദേശം ഞങ്ങൾ അറിയിച്ചുകൊടുത്തിരിക്കുന്നു. ഞങ്ങളുടെ ഈ ദുരന്തകഥ നീ നബിﷺയെ അറിയിച്ചുകൊടുത്താലും.”
സർവ്വശക്തനായ നാഥൻ അത് അറിയിക്കുക തന്നെ ചെയ്തു.
മദീനയിൽ ഇരിക്കുകയായിരുന്ന നബി ﷺ മിഖ്ദാദ്(റ)വിനെയും സുബൈർ (റ)വിനെയും വിളിച്ച് ഇങ്ങനെ പറഞ്ഞു:
“നിങ്ങളുടെ സഹോദരൻ ഖുബൈബിന്റെ ജഡം തൻഈമിൽ ഒരു കുരിശുമരത്തിൽ തൂങ്ങിക്കിടക്കുന്നുണ്ട്. ഉടനെ ചെന്ന് അതെടുത്ത് മറവുചെയ്യുക''
മിഖ്ദാദ് (റ)വും സുബൈർ (റ)വും കുതിരപ്പുറത്ത് കയറി രഹസ്യമായി തൻഈമിൽ ചെന്ന് ആ പരിശുദ്ധ ജഡമെടുത്ത് മറവുചെയ്തു.
ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...
No comments:
Post a Comment