ത്വൽഹത്തിബ്നു ഉബൈദില്ലാഹ്(റ)
🔖എട്ടാമതായി ഇസ്‌ലാമിലേക്ക് കടന്നുവരികയും സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെടുകയും ചെയ്ത സ്വഹാബിവര്യന്‍.
🔖ഉമര്‍ (റ) തനിക്കു ശേഷം ഖലീഫയെ നിശ്ചയിക്കാനായി തെരഞ്ഞെടുത്ത ആറംഗ സംഘത്തില്‍ ഒരാൾ.
🔖കച്ചവടമായിരുന്നു ജീവിത മാര്‍ഗം.
🔖 സിദ്ദീഖ് (റ) വിന്റെ കരങ്ങളില്‍ ഇസ്‌ലാമാശ്ലേഷിച്ച അഞ്ചു പേരില്‍ ഒരാൾ
🔖ഖുറൈശികളിൽ പ്രധാനിയും വലിയ സമ്പന്നനുമായിരുന്നിട്ടും മുസ്‌ലിമായതിന്റെ പേരില്‍ വലിയ പീഢനങ്ങള്‍ സഹിക്കേണ്ടിവന്നു. ഒടുവില്‍ പ്രവാചകരോടൊപ്പം മദീനയിലേക്ക് ഹിജ്‌റ പോയി.
🔖പ്രവാചകൻ (സ) ഏല്‍പിച്ച ഒരു ഉത്തരവാദിത്തവുമായി ബന്ധപ്പെട്ട് പുറത്തു പോയതിനാല്‍ ബദര്‍ യുദ്ധത്തില്‍ പങ്കെടുക്കാൻ സാധിച്ചില്ല. കൃത്യം കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴേക്കും മുസ്‌ലിംകള്‍ യുദ്ധം കഴിഞ്ഞ് തിരിച്ചെത്തിയിരുന്നു.
🔖ഉഹ്ദ് യുദ്ധത്തിലും തുടര്‍ന്നുണ്ടായ യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു.
🔖 ‘നിങ്ങള്‍ക്കാര്‍ക്കെങ്കിലും ജീവിക്കുന്ന രക്തസാക്ഷിയെ കാണണമെങ്കില്‍ ത്വല്‍ഹയെ കാണുക’ എന്ന് പ്രവാചകൻ പറയുകയുണ്ടായി.
🔖 ഉഹ്ദിൽ പ്രവാചകൻ (സ) ക്ക് സ്വശരീരംകൊണ്ട് രക്ഷാവലയം തീര്‍ത്തത് ത്വല്‍ഹ (റ) . പ്രവാചകനുമുമ്പില്‍ (ﷺ) ഒരു കവചമായി വര്‍ത്തിച്ച അദ്ദേഹം അവര്‍ക്കു നേരെ വന്ന അമ്പുകളും കുന്തങ്ങളും സ്വന്തം ശരീരംകൊണ്ട് തടുത്തുനിര്‍ത്തി. യുദ്ധം അവസാനിച്ചപ്പോള്‍ എഴുപതില്‍ പരം മുറിവുകള്‍ അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നു.
🔖നബി (സ) ഹിജ്റക്ക് ആഹ്വാനം നൽകിയപ്പോൾ ത്വൽഹത്ത് (റ) മദീനയിലേക്ക് പോയി. നബിയുടെ കുടെ എല്ലാ യുദ്ധങ്ങളിലും അദ്ദേഹം പങ്കുകൊണ്ടു.
🔖 ആയിശ (റ) പറയുന്നു: “എന്റെ പിതാവ് ഉഹ്ദ് യുദ്ധത്തെ കുറിച്ച്
സംസാരിക്കുമ്പോൾ ഇങ്ങനെ പറയുമായിരുന്നു. അത് പൂർണ്ണമായും ത്വൽഹത്ത് (റ) വിന്റെ ദിനമായിരുന്നു.
🔖 വെട്ടുകളും കുത്തുകളുമായി അദ്ദേഹത്തിന്റെ ദേഹത്തിൽ എഴുപതിലധികം മുറിവുകളുണ്ടായിരുന്നു. ഒരു വിരൽ മുറിഞ്ഞുപോവുകയും ചെയ്തിരുന്നു.
🔖 ഭക്തനായ ആരാധകനും ധൈര്യശാലിയായ പടയാളിയും അതുല്യനായ ധർമിഷ്ഠനുമായിരുന്നു അദ്ദേഹം.
🔖 ത്വൽഹത്ത് (റ)വിനെ മർവാനുബ്നുൽഹകം അമ്പെയ്തു കൊലപ്പെടുത്തി.
No comments:
Post a Comment