മറ്റൊരു സ്വാതന്ത്ര്യ പുലരിയെ പുല്‍കാനിരിക്കുകയാണ് ജനാധിപത്യ ഇന്ത്യ. ദീര്‍ഘകാലം നരനായാട്ട് നടത്തിയ അധിനിവേശ സ്വത്ത്വങ്ങളെ തങ്ങളുടെ മനഃക്കരുത്ത് കൊണ്ട് കെട്ടുകെട്ടിച്ച ആ സമ്പൂര്‍ണ്ണ ദിനം ഇന്നും ഓരോ ഇന്ത്യന്‍ പൗരന്‍റെയും അന്തഃരംഗത്തെ പുളകം കൊള്ളിക്കുന്നതാണ്. തന്‍റെ രാജ്യത്തെ അധിനിവേശ ശക്തികള്‍ പിടികൂടിയപ്പോള്‍ സ്വരാജ്യം അത് എന്‍റെ അവകാശമാണെന്ന നിലയില്‍ അധിനിവേശ ശക്തികളുടെ തോക്കിന്‍ മുനക്ക് മുന്നില്‍ തനിമയുടെയും സ്വധൈര്യത്തിന്‍റെയും വന്‍ മതിലുകള്‍ പണിതവരും സ്വാതന്ത്ര്യ സമരപോരാട്ട ചരിത്രത്തില്‍ അഞ്ഞൂര്‍ വര്‍ഷക്കാലം ജാതിഭേതമന്യേ മഹാ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി പറങ്കികള്‍ക്ക് ജീവിതവും അതിലുള്ള സകലമാന സുഖങ്ങളും ബലിയര്‍പ്പിച്ചവരാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാളികള്‍. വര്‍ഗീയതയുടെയും അക്രമത്തിന്‍റെയും നൂലാമാലകള്‍ പോലും പ്രത്യക്ഷപ്പെടാതെ രാജ്യത്തിന്‍റെ സ്വാതന്ത്ര്യ പുലരിയിലേക്ക് നയിച്ച മഹാരഥന്മാര്‍ ഇന്ന് ചരിത്രത്തില്‍ നിന്നും മായിക്കപ്പെടുകയാണ്.
കൊളോണിയല്‍ ശക്തികള്‍ക്കെതിരെ സന്ധിയില്ലാ സമരം വഹിച്ച ഒരു പറ്റം ധീര ദേശാഭിമാനികളെ ചരിത്രകാരമ്മാര്‍ മറച്ചു വെച്ചത് വലിയ ക്രൂരതയാണ്. ലോകോ സമസ്തോ സുഖിതോ എന്ന് പാടിയ ഉപനിശത്തും ഈ ലോകത്ത് ഒരു പൂങ്കാവനം ഉണ്ടെങ്കില്‍ അതെന്‍റെ ഇന്ത്യയാണെന്ന് പാടിയ ഇഖ്ബാലും സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും സമാധാനത്തിന്‍റെയും മന്ത്രമാണ് ഉരുവിട്ടതെങ്കില്‍ ഇന്നിന്‍റെ വര്‍ത്തമാന കാലഘട്ടം കലാപ കുലിശതമാണ്.
കലാപങ്ങളുടെ വഴിതാര
1498 ല്‍ പോര്‍ച്ചുഗീസ് നയകനായ വാസ്ഗോഡ് ഗാമ കോഴിക്കോട് കപ്പലിറങ്ങിയതോടെയാണ് കൊളോണിയലിസത്തിന്‍റെ വിത്ത് കരക്കടിഞ്ഞതും ഫ്രഞ്ചുകാരുടെയും ഡച്ചുകാരുടെയും യാത്ര ഇന്ത്യയിലേക്ക് ആരംഭിക്കുകയും ചെയ്തത്. ഇതേ നിമിഷം വിദേശികള്‍ കച്ചവട ആവ്യശ്യാര്‍ത്ഥം വരവേറ്റിരുന്ന ഇന്ത്യക്കാര്‍ അവരെയും നിരാശരാക്കിയില്ല. പക്ഷെ ഇന്ത്യയിലെ സമ്പത്തില്‍ മാത്രം കണ്ണുനട്ടിരുന്ന അവരുടെ ചതി പുറത്താവുന്നത് പിന്നീടാണ്.സമ്പത്തുകള്‍ കൊള്ളയടിക്കുകയും വളരെ അധികം അതിക്രമത്തിന് അവര്‍ നേതൃത്വം നല്‍കുകയും ചെയ്തു.
കോഴിക്കോട് കാപ്പാട് കടപ്പുറത്ത് എത്തിയ വാസ്കോഡ് ഗാമയും കൂട്ടുകാരും അവിടെ നിന്ന് സാമൂതിരിയുമായി കച്ചവടം നടത്തി കുറച്ച് കാലങ്ങള്‍ക്ക് ശേഷം ഗാമയുടെ തനിസ്വഭാവം പ്രകടമാകാന്‍ തുടങ്ങി.സാമൂതിരിയുമായി ഉടക്കി കൊച്ചിയിലോക്കും അവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്കും സഞ്ചരിച്ചുകൊണ്ടിരുന്നു. പല തന്ത്രങ്ങളാലും കച്ചവടവും നാടും പിടിച്ചടക്കാന്‍ ഗാമ പരിശ്രമിച്ചു.സാമൂതിരിയും സൈന്യവും അതിനെതിരെ അഹോരാത്രം പോരാടി.
1600 കാലങ്ങളില്‍ ഇഗ്ലീഷുകാര്‍ ഇന്ത്യയില്‍ കാലുകുത്തിയതോടെ ഇന്ത്യക്കാരുടെ ജീവിതം കൂടുതല്‍ ദുരിത പൂര്‍ണ്ണമായി. പോര്‍ച്ചുഗീസുകാര്‍ക്ക് ശേഷം അധിനിവേശ മോഹങ്ങളുമായി കടന്നു വന്ന ബ്രിട്ടീഷുകാര്‍ പറങ്കികളെ പോലെ തന്നെ മുസ്‌ലിം വിരുദ്ധരായിരുന്നു.അവര്‍ ജനങ്ങളെ അക്രമിച്ചത് പല രീതികളിലായിരുന്നു. പട്ടിണിയും ദാരിദ്ര്യവും കാരണം കഷ്ടപ്പെട്ടു ജീവിക്കുന്ന ജനങ്ങള്‍ക്ക് ഭാരിച്ച നികുതി ഏര്‍പ്പെടുത്തലിനെതിരെയും വര്‍ദ്ധനക്കെതിരെയും രാജ്യത്ത് പല തരത്തിലും കലാപങ്ങളും പ്രതിഷേധങ്ങളും അരങ്ങുതീര്‍ത്തു. അധിനിവേശം ഇന്ത്യമഹാരാജ്യത്ത് ഉടലെടുത്തത് മുതല്‍ തന്നെ ചില സേനാനികള്‍ അതിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. പോര്‍ച്ചുഗീസുകാരെയും അധിനിവേശ ചക്രിയങ്ങളെയും എന്ത് വിലകൊടുത്തും തുരത്താന്‍ സേനാനികള്‍ പരശ്രമിച്ചു.
പോര്‍ച്ചുഗീസുകാരുടെ നരനായട്ടിനെതിരെ ആദ്യം രംഗത്ത് വന്നതും അധിനിവേശങ്ങള്‍ക്കെതിരെ ബഹുജന പ്രസ്താനം കെട്ടിപ്പടുത്തതും മുസ്ലിം പോരാളികളാണ്.
പ്രതിരോധത്തിലെ മുസ്ലിം സാന്നിദ്ധ്യം
കൊളോണിയല്‍ ശക്തികള്‍ക്കെതിരെയും അധിനിവേശ പറങ്കികള്‍ക്കെതിരെയും അചഞ്ചല വിശ്വാസത്തെ ആയുധമാക്കി സന്ധിയില്ലാ സമരം ചെയ്തവരായിരുന്നു മുസ്ലിം സേനാനികള്‍. ഇംഗ്ലീഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യ സമരത്തിന്‍റെ തുടക്കം മുതല്‍ അവസാനം വരെ അടരാടി അടര്‍ക്കളത്തില്‍ മരിച്ചുവീണവരാണ് മാപ്പിള സ്വാതന്ത്ര്യ സമര സേനാനികള്‍. പറങ്കികളും മലബാറിലെ ധീര ദേശാഭിമാനികളായ നാവികരും തമ്മില്‍ അറബിക്കടലിന്‍റെ വിരിമാറില്‍ നിരന്തരമായി സംഘട്ടനങ്ങള്‍ നടന്നുകൊണ്ടിരുന്ന കാലത്താണ് ധീര ദേശാഭിമാനികളുമായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം (റ) അവര്‍ക്കെതിരെ പ്രതിരോധത്തിന്‍റെ വേലികള്‍ തീര്‍ക്കുന്നു. ഇസ്ലാമിനോടും മതസ്ഥരോടും കടുത്ത പ്രതികാര മനോഭാവവും വെച്ചുപുലര്‍ത്തിയിരുന്ന പറങ്കി പടയാളികളെ ഇന്ത്യാ മഹാരാജ്യത്തു നിന്ന് തുരുത്താന്‍ ശബ്ദമുയര്‍ത്തിയത് മഖ്ദൂം തങ്ങളായിരുന്നു.
കോഴിക്കോട് കാപ്പാട് കടപ്പുറത്ത് വാസ്ഗോഡ ഗാമയും കൂട്ടരും കുറച്ച് കാലയളവിനുള്ളില്‍ സാമൂതിരിയുമായി തര്‍ക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. വമ്പിച്ച സഹായമാരാഞ്ഞുകൊണ്ട് കടലിന്‍റെയും ഇന്ത്യാ മഹാരാജ്യത്തിന്‍റെയും അവകാശങ്ങള്‍ പിടിച്ചെടുക്കാന്‍ വേണ്ടി പള്ളികള്‍ പൊളിച്ച് കോട്ട കെട്ടുക, കപ്പല്‍ യാത്രക്കാരെ കൊലചെയ്യുക തുടങ്ങിയ നരനായാട്ടുകള്‍ ഗാമയും കൂട്ടരും നടത്തിയപ്പോള്‍ അധിനിവേശ ശക്തികള്‍ക്കെതിരെ ആദ്യമായി ചെറുത്തുനില്‍പ്പ് ആരംഭിച്ചിരുന്നത് ഹിന്ദു മതസ്ഥനായ കോഴിക്കോട് സാമൂതിരിയും മുസ്ലിം മതസ്ഥനായ കുഞ്ഞാലി മരക്കാറുമായിരുന്നു. പോര്‍ച്ചുഗീസുകാരുടെ അക്രമങ്ങളെ ചെറുക്കാനും അവരുടെ നാവിക ശക്തി തടയാനും നമ്മള്‍ ഒരു നാവിക ശക്തിയുണ്ടാക്കണം എന്ന സാമൂതിരിയുടെ ചിന്തക്ക് കുഞ്ഞാലി മരക്കാര്‍ മുന്നിട്ടു നിന്നു. നാവിക സേനയെ തയ്യാറാക്കുകയും സേനാ നേതൃത്വം സാമൂതിരി കുഞ്ഞാലി മരക്കാറെ ഏല്‍പ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ ചരിത്രത്തില്‍ അത്ഭുതപ്പെടുത്തുന്ന മുന്നേറ്റമായിരുന്നു കുഞ്ഞാലി മരക്കാറുടേത്.
ഇംഗ്ലീഷുകാര്‍ക്കെതിരെ പഴശ്ശിരാജയുടെ കൂടെ മരിച്ചുവീണവരായിരുന്നു ടിപ്പു സുല്‍ത്താന്‍, എളം പുതുശ്ശേരി ഉണ്ണി മൂസ, ചെമ്പന്‍ പോക്കര്‍, ചെമ്പ്രശ്ശേരി തങ്ങള്‍, ഫസല്‍ പൂക്കോയ തങ്ങള്‍ തുടങ്ങിയ ധീര ദേശാഭിമാനികള്‍. ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിന്‍റെ പേടിസ്വപ്നമായിരുന്നു ടിപ്പു സുല്‍ത്താന്‍. 1798 ല്‍ സമരത്തില്‍ മരണപ്പെട്ടതോടെ ബ്രിട്ടീഷ് ഗവണ്‍മെന്‍റ് തുള്ളിച്ചാടുകയും എന്നാല്‍ പണ്ഡിതനും കവിയുമായ വെളിയങ്കോട് ഉമര്‍ഖാളി ശക്തികള്‍ക്കെതിരെ പോരാടി. പട്ടിണിയും ദാരിദ്ര്യവും കാരണം കഷ്ടപ്പെട്ട് ജീവിക്കുന്ന മാപ്പിളമാര്‍ക്ക് നികുതി പീഢനം ഏര്‍പ്പെടുത്തിയ ബ്രിട്ടീഷ് ഗവണ്‍മെന്‍റിനെതിരെ മഹാന്‍ ശബ്ദിക്കുകയും നിഷേധ പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു. തന്‍റെ ഭൂമിക്ക് മറ്റൊരാള്‍ക്ക് നികുതി കൊടുക്കാന്‍ ഉമര്‍ ഖാളി എതിര്‍ത്തു. ചാവക്കാട് തുക്ടി സാഹിബിന്‍റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പിയതു കാരണം മഹാന്‍ ജയില്‍വാസം ആരംഭിക്കുകയും 1857 കാലഘട്ടത്തില്‍ മരണപ്പെടുകയും ചെയ്തു.
അധിനിവേശ കാല്‍വെപ്പുകള്‍ക്കെതിരെ പോരാടിയ മുസ്ലിം വീരയോദോദ്ധാക്കള്‍ അനേകമാണ്. ദേശ സ്നേഹം എന്നത് ഏതൊരു പൗരനും അവകാശമാണ്. എന്നാല്‍ മുസ്ലിം പോരാളികള്‍ക്കത് ആവേശമായിരുന്നു. അധിനിവേശ പടയുടെ കണ്ണിലെ കരടായിരുന്നു എളം പുതുശ്ശേരി മൂസയും സ്വാതന്ത്ര്യ സമരത്തിലെ മായ്ക്കപ്പെടാത്ത സാന്നിദ്ധ്യവുമായിരുന്നു അദ്ദേഹം. താമസിച്ചിരുന്ന ഗ്രാമത്തെ ബ്രിട്ടീഷ് ശക്തികള്‍ വളയുകയും വീടും സ്വത്തും പിടിച്ചെടുക്കുകയും ചെയ്തു. അതൊന്നും ധീരദേശാഭിമാനിയെ ഭീരുവാക്കിയില്ല. കമ്പനിക്ക് കീഴില്‍ ഒരുനിലക്കും തലതാഴ്ത്താതെ ഉണ്ണി മൂസ തന്‍റെ രാജ്യത്തിന്‍റെ ആദര്‍ശത്തില്‍ നിലനിന്നുകൊണ്ട് മരണം വരെ പോരാടി. 1850 ല്‍ ഭയാനകരമായ ഒരു പോരാട്ടം നടക്കുകയും ഈ യുദ്ധത്തില്‍ എളം പുതുശ്ശേരി മൂസയടക്കം നിരവധി പേര്‍ ദേശത്തിനു വേണ്ടി ബലിയാടുകളായി.
ജന്മഭൂമി കീഴടക്കി വൈദേശിക ശക്തികളോട് മേല്‍കീഴ് നോക്കാതെ പോരാടിയവരില്‍ പുരുഷന്മാരെ പോലെ സ്ത്രീകളും അവര്‍ണിയമായ പങ്ക് വഹിച്ചിട്ടുണ്ട്. അവരുടെ നാമങ്ങള്‍ ചരിത്രത്തില്‍ നിന്നും പലരും അപ്രത്യക്ഷമാക്കുകയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് സര്‍വ്വതും സമര്‍പ്പിച്ച് വെള്ളക്കാരന്‍റെ പീരങ്കിയുടെ വീര്യം കെടുത്താന്‍ ചുടുനിണം കൊണ്ട് ചരിത്ര കാവ്യം എഴുതിയ ധീരദേശാഭിമാനികളായിരുന്നു അലി സഹോദരന്മാര്‍. അഥവാ മൗലാനാ മുഹമ്മദലിയും ശൗക്കത്തലിയും. ബ്രിട്ടീഷുകാര്‍ക്ക് ഏറ്റവും കൂടുതല്‍ ഭയപ്പെട്ട നാമങ്ങളായിരുന്നു ഇവരുടെ നാമങ്ങള്‍. എന്നാല്‍ ഇന്ത്യയില്‍ തന്നെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര വനിതകള്‍ എന്നറിയപ്പെടുന്നത് ആദ്യ വനിതകള്‍ മൗലാനാ മുഹമ്മദലിയുടെയും ശൗക്കത്തലിയുടെയും മാതാവായ ആബിദാ ബീഗവും മൗലാനാ മുഹമ്മദലിയുടെ ഭാര്യ ലാലി ബീഗവുമാണ്. ലണ്ടനിലെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ മക്കളോട് നിങ്ങള്‍ ഇരുവരും ബ്രിട്ടീഷിനെതിരെയുള്ള പോരാളികളായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്ന് പറയുകയുണ്ടായി. പീഢിത മര്‍ദ്ധിതര്‍ക്ക് ആശ്വാസമേകുന്നതിലൂടെയാവണം നിങ്ങളുടെ ജീവിതം എങ്കില്‍ ഞാന്‍ സംതൃപ്തിയായി എന്ന ദേശസ്നേഹിയുടെ മറുപടിയാണ് ധീര വനിത പറഞ്ഞത്. പല വനിതകളെയും ബ്രിട്ടീഷ് ക്രൂരതക്കെതിരെ പ്രതികരിക്കാന്‍ പ്രോത്സാഹിപ്പിച്ചതും ഈ ധീര വനിതകളായിരുന്നു.
1930 നവംബര്‍ 12 ന് ലണ്ടനിലെ വട്ടമേശ സമ്മേളനത്തിലെ മുഹമ്മദലി ജനറല്‍ ബ്രിട്ടീഷുകാരെ നോക്കി ഗര്‍ജിച്ചു. നാടിന്‍റെ സ്വാതന്ത്ര്യം വാങ്ങാനാണ് ഞാന്‍ വന്നത്. ഞാന്‍ നേടി തിരിച്ചു പോവുക തന്നെ ചെയ്യും എന്ന് ഉയര്‍ന്ന ശബ്ദത്തിലൂടെ പ്രഖ്യാപിച്ച് അവിടെ നിന്ന് അദ്ദേഹം മരണത്തിന് വഴികാട്ടി. ഇവിടെ അവസാനിക്കുന്നതല്ല ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ മുസ്ലിം രക്തത്തിന്‍റെ അടയാളപ്പെടുത്തലുകള്‍.
ചരിത്ര വക്രീകരണവും വര്‍ത്തമാന അക്രമണങ്ങളും
സ്വരാജ്യ സ്വതന്ത്ര്യനായി പോരടിച്ച് മരിച്ച മുസ്ലിം സേനാനികളെ ചരിത്രത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിന് ബ്രിട്ടീഷ് ശക്തികള്‍ മുതല്‍ ആഗ്രഹിക്കുകയും അതിന് വേണ്ടി ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ്കാരുടെ പാദസേവകരും വെപ്പാട്ടികളുമായി കഴിഞ്ഞ് കൂടിയ ഭരണാധികാരികളെ ധീര ദേശാഭിമാനികളായി ഉയര്‍ത്തുന്നതിനും രാജ്യത്തിന്‍റെ രക്ഷക്ക് വേണ്ടി പോരാടിയ ടിപ്പുസുല്‍ത്താനെ പോലെയുള്ളവരെ മതഭീകരരായി ഉയര്‍ത്തുന്നതും വിരോധാഭാസമാണ്. സമകാലിക ഇന്ത്യയില്‍ വായിക്കപ്പെടുന്ന സിംഹഭാഗം ചരിത്ര ഗ്രന്ഥങ്ങളിലും കേരള മുസ്ലിം സമര സേനാനികളെക്കുറിച്ചോ അവരുടെ പോരാട്ടങ്ങളെക്കുറിച്ചോ യാതൊരു വിവരവും ലഭ്യമല്ല.
വെള്ളക്കാരുടെ തീ തുപ്പുന്ന പീരങ്കികള്‍ക്കു മുന്നില്‍ വീരമൃത്യു വരിച്ച് വീരോതിഹാസം രചിച്ച പൂര്‍വ്വീകര്‍ നേടിത്തന്ന സ്വാതന്ത്ര്യത്തിന്‍റെ അര്‍ത്ഥം കളഞ്ഞു കുളിക്കുവാന്‍ സഹോദരന്‍റെ ജീവന്‍ അറുത്തെടുത്ത് ആനന്ദ നൃത്തം വെക്കുന്ന ഭീകര ചിന്തകളെ വര്‍ത്തമാന കാലത്ത് നിന്ന് തുടച്ചു നീക്കേണ്ടതുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്ന ഇക്കാലത്ത് യഥാര്‍ത്ഥത്തില്‍ ഇന്ത്യ സ്വതന്ത്രമാണോ എന്ന് സംശയിക്കേണ്ടതുണ്ട്.
സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തില്‍ മുസ്ലീം ജനവിഭാഗങ്ങളുടെ പങ്ക് പാടെ മറച്ചുവെക്കാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ട് ..
പരമ്പരാഗതമായി കിട്ടേണ്ട അധികാരം നിഷേധിച്ചപ്പോള്‍ മാത്രം സമര രംഗത്ത് വന്ന ഝാൻസീ റാണിയും പഴശ്ശിരാജയുമൊക്കെ നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഗജകേസരികളായി വാഴ്ത്തപ്പെടുന്നു..
എന്നാല്‍ പിറന്ന നാട്ടില്‍ നിന്നും വിദേശികളെ ആട്ടിയോടിക്കാന്‍ സര്‍വ ത്യാഗങ്ങളും ചെയ്ത ഒരു ജനവിഭാഗത്തെ തിരസ്കരിക്കാന്‍ ഇപ്പോഴും ശ്രമങ്ങള്‍ തുടർന്ന് കൊണ്ടിരിക്കുന്നു.
മറക്കാനാവാത്തതാണ് മുസ്ലിം പ്രതിഭകളുടെ പോരാട്ടവീര്യം
ഇന്ത്യയ്ക്ക് ബ്രിട്ടീഷ് കാരിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ പോരാടിയ മുസ്ലിം നേതാക്കളായ പണ്ഡിതന്മാരുടെ പേരുകൾ ചുവടെ വായിക്കാം
1. നവാബ് സിറാജുദ്ദൗല.
2. ശഹീദ് ടിപ്പു സുൽത്താൻ.
3. ഹസ്രത്ത് ഷാ വലിയുല്ലാഹ് മുഹദ്ദിസ് ദഹ് ലവി.
4. ഹസ്രത്ത് ഷാ അബ്ദുൽ അസീസ് മുഹദ്ദിസ് ദഹ് ലവി.
5. ഹസ്രത്ത് സയ്യിദ് അഹമ്മദ് ശഹീദ്.
6. ഹസ്രത്ത് മൗലാന വിലായത്ത് അലി സാദിക്ക് പുരി.
7. അബു സഫർ സിറാജുദ്ദീൻ മുഹമ്മദ് ബഹ്ദൂർഷാ സഫർ.
8. അല്ലാമ ഫസൽ ഹഖ് ഖൈറാബാദി.
9. ഷെഹ്സാദ് ഫിറോസ് ഷാ.
10. മൗലവി മുഹമ്മദ് ബഖർ ശഹീദ്.
11. ബീഗം ഹസ്രത്ത് മഹൽ.
12. മൗലാന അഹ് മദുല്ലാഹ് ഷാ.
13. നവാബ് ബഹ്ദൂർ ഖാൻ.
14. അസിസാൻ ഭായ്.
15. ഷാ അബ്ദുൽ ഖാദിർ ലുധിയാനവി.
16. ഹസ്രത്ത് ഹാജി ഇംദാദുല്ലാഹ് മുഹാജിറുൽ മക്കിയ്യ്.
17. ഹസ്രത്ത് മൗലാന മുഹമ്മദ് ഖ്വാസിം നന്ദ്വവി.
18. ഹസ്രത്ത് മൗലാന റഹ് മത്തുല്ലാഹ് ഖൈർ നവി.
19. ഷൈഖുൽ ഹിന്ദ് ഹസ്രത്ത് മൗലാന മഹ് മൂദുൽ ഹസ്സൻ.
20. ഹസ്രത്ത് മൗലാന ഉബൈദുല്ലാഹ് സിന്ദി.
21. ഹസ്രത്ത് മൗലാന റഷീദ് അഹ് മദ് ഗംഗോയി.
22. ഹസ്രത്ത് മൗലാന അൻവർ ഷാ കശ്മീരി.
23. മൗലാന ബർക്കത്തുല്ലാഹ് ഭോപ്പാലി.
24. ഹസ്രത്ത് മൗലാന മുഫ്തി ഖിഫായത്തുല്ലാഹ്.
25. ഷഹ്ബാനുൽ ഹിന്ദ് മൗലാന അഹ് മദ് സഈദ് ദഹ് ലവി.
26. ഹസ്രത്ത് മൗലാന സയ്യിദ് ഹുസൈൻ അഹ് മദ് മദനി.
27. സയ്യിദുൽ അഹ്രാർ മൗലാന മുഹമ്മദ് അലി ജൗഹർ.
28. മൗലാന ഹസ്രത്ത് മൊഹാനി.
29. മൗലാന ആരിഫ് ഹിസ് വി.
30. മൗലാന അബ്ദുൽ കലാം ആസാദ്.
31. റഈസുൽ അഹ്രാർ മൗലാന ഹബീബുർ റഹ് മാൻ ലുധിയാനവി.
32. ഡോ: സൈഫുദ്ദീൻ ക്വച്ചുലു അമൃ ത് സരി.
33. മാസിഹുൽ മുൽക്ക് ഹക്കീം അജ്മൽ ഖാൻ.
34. മൗലാന മസ്ഹറുൽ ഹഖ്.
35. മൗലാന സഫർ അലി ഖാൻ.
36. അല്ല ഇനായത്തുല്ലാഹ് ഖാൻ മശ് രിഖി.
37. ഡോ: മുക് താർ അഹ് മദ് അൻസാരി.
38. ജനറൽ ഷാനവാസ് ഖാൻ.
39. ഹസ്രത്ത് മൗലാന സയ്യിദ് മുഹമ്മദ് മിയാൻ.
40. മൗലാന മുഹമ്മദ് ഹിഫ്സ്സുർ റഹ് മാൻ സ്യോഹർവി.
41. ഹസ്രത്ത് മൗലാന അബ്ദുൽ ബാരി.
42. ഖാൻ അബ്ദുൽ ഗഫ്ഫാർ ഖാൻ.
43. മുഫ്തി ആത്വിഖുർ റഹ് മാൻ ഉസ്മാനി.
44. ഡോ : സയ്യിദ് മഹ് മൂദ്.
45. ഖാൻ അബ്ദുൽ സമദ് ഖാൻ.
46. റാഫി അഹ് മദ് ഖ്വിദ്വ് വി.
47. യൂസ്ഫ് മെഹ്ർ അലി.
48. അഷ്ഫാഖുല്ലാഹ് ഖാൻ.
49. ബാരിസ്റ്റർ ആസിഫ് അലി.
50. ഹസ്രത്ത് മൗലാന അതാഉല്ലാഹ് ഷാ ബുഖാരി.
51. മൗലാന ഖലീലുർ റഹ് മാൻ ലുധിയാനവി.
52. അബ്ദുൽ ഖയ്യൂം അൻസാരി.
53. മൗലാന മുഹമ്മദലി .
54. മൗലാന ഷൗക്കത്തലി.
മേൽ പറഞ്ഞ മുസ്ലിംകളെല്ലാവരും പാണ്ഡിത്യമുളളവരും ഉത്തരേന്ത്യയിൽ ഗാന്ധിജിക്ക് മുമ്പ് തന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി മുസ്ലിംകളോടും മറ്റു മത വിഭാഗങ്ങളോടും സമര രംഗത്തിറങ്ങാൻ ആഹ്വാനം ചെയ്യുകയും അവരോടൊപ്പം ബ്രിട്ടീഷുകാരോട് പോരാടി വീര മൃത്യു വരിക്കുകയും ചെയ്തവരായിരുന്നു.
അതേ സമയം ഇങ്ങ് കേരളത്തിലും മമ്പുറം സയ്യിദ് അലവി തങ്ങളുടെ നേതൃത്വത്തിൽ കുഞ്ഞാലി മരക്കാർ (ഒന്നാമൻ രണ്ടാമൻ മൂന്നാമൻ) അലി മസ്ലിയാർ അബ്ദുൽ ഖാദർ അത്തൻ ഗുരുക്കൾ ചെമ്പൻ പോക്കർ തുടങ്ങിയ നിരവധി മുസ്ലിംകൾക്കൊപ്പം മറ്റു പിന്നോക്ക ദലിത് വിഭാഗക്കാരും സ്വാതന്ത്ര്യത്തിന് വേണ്ടി സ്വ ജീവൻ വെടിഞ്ഞവരായിരുന്നു ഇന്നത്തെ മുസ്ലിംകളുടെ പൂർവ്വികർ.
എന്നാൽ ആ സ്വാതന്ത്ര്യ സമരം നടക്കുന്ന വേളയിൽ ഒറ്റിക്കൊടുത്തവരുംചൈനാ ചാരന്മാർ എന്ന് പറഞ്ഞതിൻറ്റെ പേരിൽ ആ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തവരും ഇന്ന് കപട രാജ്യ സ്നേഹത്തിൻറ്റെ വാക്താക്കളായി
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത നമ്മുടെ പൂർവ്വികരുടെ ദൗത്യത്തെക്കുറിച്ചുളള ഈ സന്ദേശം കൈ മാറി കൊണ്ടേയിരിക്കണം കാരണം ചിലർ വരുമ്പോൾ ചരിത്രം വഴി മാറുക തന്നെ ചെയ്യും .
സ്വാതന്ത്ര്യ സമരത്തിലെ മുസ്‌ലിം വനിതകള്‍
1857-ലെ ശിപായി ലഹള എന്നറിയപ്പെടുന്ന ഒന്നാം സ്വാതന്ത്ര്യസമരം മുതല്‍ ഇന്ത്യ സ്വതന്ത്രമായ 1947 ആഗസ്റ്റ് 15 വരെ മുസ്ലീം വനിത സാന്നിധ്യം നമുക്ക് കാണാന്‍ കഴിയും. എന്നാല്‍, ഇന്ന് ആ ചരിത്രം മറക്കാന്‍ ശ്രമിക്കുന്ന അല്ലെങ്കില്‍ ഒരു വിഭാഗത്തിന്റെ പേരുകളെ ഉയര്‍ത്തി കാട്ടാന്‍ ശ്രമിക്കുന്നവര്‍ മനഃപൂര്‍വമായി ഈ മഹത് വ്യക്തികളെ തിരസ്കരിക്കുകയാണ് ചെയ്യുന്നത്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി മുസ്ലിം ഉമ്മത്ത് എന്ത് ചെയ്തു..?
🔖 മോണിസ് ബിലാൽ ഷംസിയുടെ അവലോകനം📜
◆ ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് ഇന്ത്യ വിടാൻ ആദ്യം ആവശ്യപ്പെട്ടത് മുഗൾ ചക്രവർത്തിയായ ഔറംഗസേബ് ആണ്. 1686ൽ സൂററ്റിൽ വെച്ചായിരുന്നു ഇത്.
◆ ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഇരുനൂറ് വർഷം മുൻപായിരുന്നു ബ്രിട്ടീഷുകാർക്കെതിരായ ആദ്യ യുദ്ധം നടന്നത്. പ്ലാസി യുദ്ധം, 1757ൽ. അന്ന് യുദ്ധം നയിച്ച ബംഗാൾ നവാബ് സിറാജ്ജുധ്വൗള ബ്രിട്ടീഷുകാരോട് പരാജയപ്പെട്ടു.
◆ ബ്രിട്ടീഷുകാരെ തോല്പിച്ച് ആദ്യ വിജയം സ്വന്തമാക്കിയത് മൈസൂർ നവാബ് ഹൈദർ അലിയായിരുന്നു. 1782ൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന യുദ്ധത്തിൽ ഹൈദർ അലി വിജയിച്ചു. തുടർന്നു വന്ന ഹൈദർ അലിയുടെ മകൻ ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി. 1791ലായിരുന്നു ഇത്. പിന്നീട് 1799ലുണ്ടായ യുദ്ധത്തിൽ ടിപ്പു സുൽത്താൻ രക്തസാക്ഷിത്വം വരിച്ചു. യുദ്ധത്തിൽ ആദ്യമായി മിസൈലുകൾ ഉപയോഗിച്ച ജനറലായിരുന്നു ടിപ്പു സുൽത്താൻ.
◆ സായിദ് അഹമ്മദ് ഷഹീദിന്റേയും രണ്ട് അനുയായികളുടേയും നേതൃത്വത്തിൽ 1824 മുതൽ 1831 വരെ മുജാഹിദ്ദീൻ മൂവ് മെന്റ് സജീവമായിരുന്നു. ബ്രിട്ടീഷുകാരിൽ നിന്നും വടക്ക് പടിഞ്ഞാറ് പ്രവിശ്യയ്‌ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിൽ അവർ വിജയിച്ചു. ഖലീഫയായി നാമനിർദ്ദേശം ചെയ്യപ്പെട്ട നേതാവായിരുന്നു സായിദ് അഹമ്മദ് ഷഹീദ്. പക്ഷേ, നേടിയ സ്വാതന്ത്ര്യത്തിന് അധികം ആയുസുണ്ടായില്ല. 1831ൽ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു.
◆ 1857ലെ സ്വാതന്ത്ര്യസമരം നയിച്ചത് ഒടുവിലത്തെ മുഗൾ ചക്രവർത്തിയായ ബഹാദൂർ ഷാ സഫറാണ്. 1857 മേയ് 31നാണ് രാജ്യവ്യാപകമായി സ്വാതന്ത്ര്യസമരത്തിന് പദ്ധതിയിട്ടിരുന്നു. എന്നാൽ ബ്രിട്ടീഷ് സൈന്യത്തിലുള്ള ഇന്ത്യക്കാർ തന്നെ മേയ് പത്തോടെ പ്രക്ഷോഭത്തിന് തുടക്കമിട്ടു.
◆ 1857 മുതലുണ്ടായ സംഭവങ്ങളിൽ ഏതാണ്ട് അഞ്ച് ലക്ഷത്തോളം മുസ്ലീങ്ങൾ രക്തസാക്ഷിത്വം വരിച്ചു. ഇതിൽ തന്നെ 5000 പേർ ഉലമാക്കളായിരുന്നു. (ഇസ്ലാമീക പണ്ഡിതന്മാർ) ഡൽഹിയിൽ നിന്നും കൊൽക്കത്ത വരെയുള്ള ഗ്രാൻഡ് ട്രങ്ക് റോഡരികിലെ മരങ്ങളിൽ ഒരു ആലിമിന്റെ മൃതദേഹം തൂങ്ങിയാടാത്ത ഒരു ദിവസം പോലുമുണ്ടായിരുന്നില്ലെന്ന് പറയപ്പെടുന്നു.
◆ ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യൻ ഉലമ ജിഹാദിന് ആഹ്വാനം ചെയ്യുകയും ഇന്ത്യയെ ദാറുൽ ഹർബായി (ശത്രുവിന് കീഴിലുള്ള പ്രദേശമായി) പ്രഖ്യാപിക്കുകയും ചെയ്തു.
◆ കൊളോണിയൽ സംസ്ക്കാരങ്ങളിൽ നിന്നും വിദ്യാഭ്യാസ രീതികളിൽ നിന്നും വിടുതൽ ലഭിക്കാൻ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിക്ക് തുടക്കമിട്ടു. പത്തൊമ്പതാം നൂറ്റാണ്ടിൽ ആരംഭിച്ച യൂണിവേഴ്സിറ്റി ഇന്നും ഇന്ത്യയിലെ മികച്ച യൂണിവേഴ്സിറ്റികളിൽ ഒന്നാണ്.
◆ ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലുള്ളവരെയും ബ്രിട്ടീഷുകാർക്കെതിരെ ഒന്നിപ്പിക്കാൻ 1905ൽ ശെയ്ഖുൽ ഇസ്ലാം മൗലാന മഹ്മൂദ് ഹസനും മൗലാന ഉബൈദുല്ല സിന്ധിയും രേഷ്മി റുമാൽ തരീഖിന് തുടക്കമിട്ടു. മാൾട്ടയിലും കാലാപാനിയിലെ തടവറകളിലും ശിഷ്ടകാലം കഴിച്ചുകൂട്ടി അദ്ദേഹം അന്ത്യശ്വാസം വലിക്കുകയായിരുന്നു.
◆ ഇന്ത്യൻ സ്വാതന്ത്ര്യസമര മാർഗ്ഗങ്ങൾക്ക് നേതൃത്വം നൽകാനായി രൂപീകരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ 9 പ്രസിഡന്റുമാരും മുസ്ലീങ്ങളായിരുന്നു.
◆ 1916 ൽ ദക്ഷിണാഫ്രിക്കയിലായിരുന്ന ഗാന്ധിജി ഇന്ത്യയിലെത്തിയപ്പോൾ അലി സഹോദരന്മാരുടെ കീഴിലായിരുന്നു തന്റെ സത്യാഗ്രഹത്തിന് തുടക്കം കുറിച്ചത്.
◆ നിസ്സഹകരണ പ്രസ്ഥാനത്തിലും സ്വദേശി പ്രസ്ഥാനത്തിലും മുസ്ലീം പങ്കാളിത്തമുണ്ടായി. ബഹിഷ്കരണത്തിന് ആക്കം കൂട്ടാൻ അന്നത്തെ പഞ്ചസാരയുടെ ചക്രവർത്തിയായ ജനാബ് സാബുസിദ്ദീഖ് തന്റെ ബിസിനസ് പോലും ഉപേക്ഷിച്ചു. അതുപോലെ തന്നെ ഖ്വാജ, മേമൻ സമുദായങ്ങളും ബഹിഷ്കരണ പ്രസ്ഥാനത്തിന് പൂർണ പിന്തുണ നൽകി.
◆ മൗലാന അബ്ദുൽ കലാം ആസാദായിരുന്നു 1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തിന് പദ്ധതിയിട്ടത്. എന്നാൽ ആഗസ്ത് എട്ടിന് അദ്ദേഹത്തെ ജയിലിലടച്ചു. തുടർന്നാണ് ആഗസ്ത് ഒൻപതിന് ഗാന്ധിജി സമരത്തിന് നേതൃത്വം നൽകിയത്.
◆ ദളിതർക്ക് വേണ്ടിയും നിലകൊണ്ടത് മുസ്ലീം നേതാക്കളായിരുന്നു. ലണ്ടനിൽ നടന്ന വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത മൗലാന മുഹമ്മദ് അലി ജോഹറിന് ദളിതരുടെ ആവശ്യങ്ങൾ നിരാകരിച്ച് മുസ്ലീങ്ങളുടെ ആവശ്യങ്ങൾ സ്വീകരിക്കാൻ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ അദ്ദേഹം ദളിതരെ ഉപേക്ഷിക്കാൻ തയ്യാറായില്ല.
◆ 1946ൽ നടന്ന തിരഞ്ഞെടുപ്പിൽ ഡോ ബി ആർ അംബേദ്കർക്ക് വിജയിക്കാനായില്ല. തുടർന്ന് ബംഗാൾ മുസ്ലീം ലീഗാണ് അവരുടെ ഒരു സീറ്റ് ഒഴിഞ്ഞുകൊടുത്ത് അംബേദ്കർക്ക് നൽകിയത്. ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. പിന്നീടുണ്ടായത് ചരിത്രം.
◆ മാധ്യമപ്രവർത്തന രംഗത്തും മുസ്ലീം പോരാളികൾ സജീവമായിരുന്നു. മൗലാന ആസാദ് ബ്രിട്ടീഷുകാർക്കെതിരെ തൂലിക പടവാളാക്കിയ നേതാവായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി രക്തസാക്ഷിത്വം വരിച്ച ആദ്യ ജേർണലിസ്റ്റ് ഒരു മുസ്ലീമായിരുന്നു. മൗലാന ബഖർ അലി.
(ചരിത്രകാരൻ മോണിസ് ബിലാൽ ഷംസിയുടെ അവലോകനം, മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്)
കടപ്പാട് : അഹ്ലു സുന്ന ഓൺലൈവ് , ഡെയിലി ഹണ്ട്
1857 ലെ മുസ്ലിം വിപ്ലവ ന്യായീകന്മാര് അര്ലാം
ReplyDeleteഈ ലേഖനത്തിൽ തന്നെ പല മുസ്ലിം പേരുകളും പരാമർശിച്ചിട്ടുണ്ട്
Delete