Monday 12 February 2018

വാലന്റൈന്‍സ് ദിനവും , ഇസ്‌ലാമിക വീക്ഷണവും






നന്മകൾ പ്രോത്സാഹിപ്പിക്കാനും തിന്മകൾ നിരുല്സാഹപ്പെടുത്താനും ആണ് ഇസ്ലാം മനുഷ്യരോട് പറയുന്നത്.

ജാതി മത വര്‍ഗ വര്‍ണ ഭേദമന്യേ എല്ലാവരോടും സ്‌നേഹത്തോടെയും സൗഹൃദത്തോടെയും സമീപിക്കണമെന്നാണ് ഇസ് ലാമിന്റെ പൊതുതത്വം. എന്നാല്‍ ആ സ്‌നേഹപ്രകടനം മറ്റു ആചാരരീതികളെയോ സമ്പ്രദായങ്ങളെയോ അനുകരിച്ചും ഇസ് ലാമിക മൂല്യങ്ങള്‍ പരിഗണിക്കാതെയും ആവരുതെന്നാണ് ഇസ് ലാം നിഷ്‌കര്‍ഷിക്കുന്നത്. മുന്‍വര്‍ഷങ്ങളേക്കാള്‍ അധികമായി വാലന്റൈന്‍സ് ഡേ  ദിനം പൊതുസമൂഹത്തില്‍ ആഘോഷിക്കപ്പെടുന്ന പ്രവണത കണ്ടുവരുന്നു.
ധാര്‍മിക മൂല്യങ്ങളുടെ അടിവേരറുക്കുന്നതും ഇസ് ലാമിക അധ്യാപനങ്ങള്‍ക്ക് വിരുദ്ധവുമായ ഈ ആഘോഷം ഇളംതലമുറയെപോലും തെറ്റിലേക്ക് വഴിനടത്തുന്നു എന്നതാണ് അനുഭവം.
എന്താണ് ഇതിന്റെ ചരിത്രം 
എല്ലാ വർഷവും ഫെബ്രുവരി 14- നാണ്‌ ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം. അല്ലെങ്കിൽ സെന്റ് വാലന്റൈൻ ദിനം ആഘോഷിക്കുന്നത്.

പരസ്പരം സ്നേഹിക്കുന്നവരുടെ ദിനം എന്നാണു ഇതറിയപ്പെടുന്നത്. വിശേഷിച്ചും പാശ്ചാത്യർ തങ്ങൾ സ്നേഹിക്കുന്നവർക്ക് സമ്മാനങ്ങൾ കൈമാറാനും ഇഷ്ടം അറിയിക്കാനും ഈ ദിനം ഉപയോഗപ്പെടുത്തുന്നു. യുവത്വം ആഗോള വിശുദ്ധ ദിനമായി ഫെബ്രുവരി 14 ആഘോഷിക്കാൻ വെമ്പൽ കൊള്ളുകയാണ്. നിരവധി കഥകൾ ഇതുമായി ബന്ധപ്പെട്ടു പറയപ്പെടുന്നു .
വാലന്റൈന്‍സ് ദിനവുമായി ബന്ധപ്പെടുത്തി കുറച്ചധികം സംഭവങ്ങള്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്. അവയിലൊന്ന് ഇവിടെ കുറിക്കാം. 

മൂന്നാം നൂറ്റാണ്ടില്‍ റോം ഭരിച്ച ക്ലോഡിയസ് ചക്രവര്‍ത്തിയുടെ കാലത്ത് വാലന്റൈന്‍ എന്നൊരാളായിരുന്നു കത്തോലിക്കാ സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാല്‍ യുവാക്കള്‍ കുടുംബത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും യുദ്ധത്തില്‍ വീര്യം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നു എന്ന് തോന്നിയ ചക്രവര്‍ത്തി വിവാഹം നിരോധിക്കാന്‍ തീരുമാനിച്ചു. പക്ഷേ, ബിഷപ്പ് വാലന്റൈന്‍ പരസ്പരം സ്‌നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തി. ഇതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈനെ ജയിലിലടച്ചു. അവിടെവെച്ച് അദ്ദേഹം അസ്റ്റീരിയസ് എന്ന ജയിലറുടെ അന്ധയായ മകളുമായി പ്രണയത്തിലായി. ബിഷപ്പിന്റെ സ്‌നേഹവും വിശ്വാസവും കാരണം ആ പെണ്‍കുട്ടിക്ക് കാഴ്ച ലഭിച്ചു. വാലന്റൈന്റെ ഈ ബന്ധം അറിഞ്ഞ ചക്രവര്‍ത്തി അദ്ദേഹത്തിന്റെ തലവെട്ടാന്‍ കല്‍പിച്ചു. ക്രി. 270 ഫെബ്രുവരി 14 നായിരുന്നു ഈ സംഭവം. തലവെട്ടാന്‍ കൊണ്ടുപോകുന്നതിനു മുമ്പ് പെണ്‍കുട്ടിക്ക് ‘From Your Valentine’  എന്നൊരു കുറിപ്പ് ബിഷപ്പ് എഴുതിവെച്ചു. അതിനുശേഷമാണ് വാലന്റൈന്റെ ഓര്‍മക്കായി ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനമായി ആഘോഷിക്കാന്‍ തുടങ്ങിയതെന്ന് പറയപ്പെടുന്നു.

ആദ്യമായി വാലന്റൈന്സ് ഡേ ആഘോഷിച്ചത് റോമിൽ ആയിരുന്നു. ആദ്യമായി സന്ദേശങ്ങളും ഗിഫ്റ്റുകളും ഈ ദിവസത്തിൽ അയക്കാൻ ആരംഭിച്ചത് അമേരിക്കയിൽ ആണ് എന്നൊരു വിശ്വാസവുമുണ്ട്. വാലന്റൈൻ എന്ന പുരോഹിതന്റെ ഓർമ്മയായിട്ടാണ് ഇത് തുടങ്ങിയതെങ്കിലും കാലക്രമേണ ലോകത്തെമ്പാടും അത് കമിതാക്കളുടെ ദിനമായി പരിണമിക്കുകയായിരുന്നു

ഇതിന്റെ ആഘോഷം ഫെബ്രുവരി 7 മുതൽ ആരംഭിക്കും 

ഫെബ്രുവരി ഏഴു മുതൽ 14 വരെയുള്ള ഓരോ ദിനത്തിനും ഓരോ പ്രത്യേകതയുണ്ട്. ബിഗ് ഡേ ആയ ഫെബ്രുവരി 14ന് മുമ്പ് റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ് ഡേ എന്നിങ്ങനെയാണ് ആഘോഷദിനങ്ങളുടെ ക്രമം. ഫെബ്രുവരി ഏഴിനാണ് റോസ് ഡേ. ഫെബ്രുവരി എട്ടിനാണ് പ്രൊപ്പോസ് ഡേ ആഘോഷിക്കാറുള്ളത്. ഫെബ്രുവരി 9നാണ് ചോക്ലേറ്റ് ഡേ. ഫെബ്രുവരി 10ന് ആഘോഷിക്കുന്ന ടെഡ്ഡി ഡേയിൽ സ്ത്രീകൾ അവരുടെ ഇഷ്ട ടോയ്‌സിനോടൊപ്പം സമയം ചെലവഴിക്കുന്നു. ഫെബ്രുവരി 11നാണ് പ്രോമിസ് ഡേ ആഘോഷിക്കാറുള്ളത്. ഫെബ്രുവരി 12 ആണ് പ്രണയിനികൾ കാത്തിരിക്കുന്ന കിസ് ഡേ. നിങ്ങളുടെ സ്‌നേഹം പ്രതിഫലിക്കുന്ന തരത്തിൽ പങ്കാളിയെ കെട്ടിപ്പിടിക്കാനുള്ള ദിനമാണ് ഫെബ്രുവരി 13. ബിഗ് ഡേ ആയ ഫെബ്രുവരി 14 വാലൻന്റൈൻ ദിനം

എങ്ങനെ ഒക്കെ ഈ ദിവസത്തെ ആഘോഷമാക്കുന്നു

വാലന്റൈന്‍സ് ഡേ പല രൂപങ്ങളില്‍ ആഘോഷിക്കപ്പെട്ടു. വിവാഹപ്രായമെത്തിയ സ്ത്രീകളുടെ പേരുകള്‍ എഴുതി ഒരു ബോക്‌സില്‍ നിക്ഷേപിക്കുന്നു. കല്യാണ പ്രായമായ പുരുഷന്മാര്‍ അതില്‍ നിന്ന് ഒന്നെടുത്ത്, ആരുടെ പേരാണോ അതില്‍ ഉള്ളത് ആ സ്ത്രീയുമായി ഒരു വര്‍ഷക്കാലം സഹവസിക്കുന്നു. ആ സമയത്തിനിടക്ക് അവര്‍ പരസ്പരം സമ്മതിച്ച് വിവാഹം കഴിക്കുകയോ അല്ലെങ്കില്‍ അടുത്ത വര്‍ഷം വീണ്ടും ഇതേ ആഘോഷത്തില്‍ പങ്കെടുക്കുകയോ ചെയ്യുന്നു. 

പിന്നീട് ക്രൈസ്തവ സഭ ഇത്തരം ആഘോഷങ്ങള്‍ വിലക്കുകയും അതിന്റെ ഫലമായി ഇറ്റലി പോലുള്ള രാജ്യങ്ങളില്‍ ഇത് അപ്രത്യക്ഷമാവുകയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍  ചില പാശ്ചാത്യ രാജ്യങ്ങളില്‍ വാലന്റൈന്‍ ദിന ആഘോഷങ്ങള്‍ പുനരാരംഭിച്ചു. പ്രണയ ലേഖനങ്ങളും കവിതകളും ആശംസകളും അടങ്ങിയ ‘വാലന്റൈന്‍സ് ബുക്ക്’ എന്ന പുസ്തകം വിപണിയില്‍ വ്യാപകമായി കിട്ടിത്തുടങ്ങി. പിന്നീട് ഇന്റര്‍നെറ്റും ദൃശ്യ-ശ്രാവ്യ- അച്ചടി മാധ്യമങ്ങളും ഈ ആഘോഷത്തെ വ്യാപിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു.

മുന്‍ വര്‍ഷങ്ങളേക്കാള്‍ അധികമായി വാലന്റൈന്‍സ് ഡേ ദിനം പൊതുസമൂഹത്തില്‍ ആഘോഷിക്കപ്പെടുന്ന പ്രവണത കൂടി വരുന്നു. ഇത് മനുഷ്യ സമൂഹത്തിൽ അരാജകത്വവും അധാർമ്മികതകളും വളർത്തുന്ന ദിനമായിട്ടാണ് അനുഭവപ്പെടുന്നത്. അതിനാലാണ് ചില രാജ്യങ്ങൾ ഇതിനെതിരെ രംഗത്ത് വരുന്നത് ...

ഉദാഹരണമായി "പ്രണയദിനത്തില്‍ സെക്‌സ് പാടില്ല, ക്ഷേത്രദര്‍ശനം നടത്തി മനസ് ശുദ്ധമാക്കണം." തായ്‌ലന്‍ഡിലെ ബാങ്കോക്ക് ഭരണാധികാരികളാണ് ഇങ്ങനയൊരു നിര്‍ദേശവുമായി നഗരവാസികളെ സമീപിച്ചിരിക്കുന്നത്. തെക്കന്‍ ഏഷ്യയില്‍ കൗമാരക്കാരില്‍ ഏറ്റവും അധികം അവിഹിത ഗര്‍ഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തായ്‌ലന്റിലാണ്. അതുപോലെ എച്ച്‌. ഐ. വി. ബാധ ഏറ്റവും കൂടുതലുള്ള പുരുഷന്‍മാരും ഇവിടെയാണുള്ളത്. വാലന്റൈന്‍സ് ദിനത്തില്‍ രാജ്യത്ത് വ്യാപകമായ ആഘോഷങ്ങള്‍ നടത്തിവരുന്നു. 

ബുദ്ധമതവിശ്വാസികളേറെയുള്ള തായ്‌ലന്‍ഡില്‍ പാശ്ചാത്യ ജീവിതരീതികള്‍ക്ക് വളരെയധികം സ്വാധീനമുണ്ട്. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് സര്‍ക്കാരിന്റെ വക ഇങ്ങനെയൊരു പ്രഖ്യാപനം. പ്രണയദിനം ആഘോഷിക്കാന്‍ ഏറ്റവും നല്ല വഴി ദേവാലയത്തില്‍ പോകുന്നതാണ് എന്ന് അധികൃതര്‍ പറയുന്നു. കന്യകാത്വം നഷ്ടപ്പെടാന്‍ ഏറ്റവും സാധ്യതയുള്ള ദിവസമാണ് വാലന്റൈന്‍സ് ഡേ എന്ന സര്‍വേ ഫലങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇങ്ങനെയൊരു നീക്കം ബന്ധപ്പെട്ടവർ നടത്തുന്നത്. നമ്മുടെ രാജ്യത്തും ഇതിനെതിരെ പല സംഘടനകളും രംഗത്ത് വരുന്നുണ്ട് .

എന്താണ് ഇസ്‌ലാമിക കാഴ്ചപ്പാട് 

ആളുകളെ  പരസ്പരം മാനസികമായി അടുപ്പിക്കുന്നതിനും അവരുടെ ജീവിതത്തില്‍ സന്തോഷങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനുമുള്ള അവസരങ്ങള്‍ ഇസ് ലാം ഒരുക്കിയിട്ടുണ്ട്. പക്ഷേ, വാലന്റൈന്‍സ് ഡേ പോലുള്ള പ്രത്യേക അവസരങ്ങളില്‍ പാശ്ചാത്യന്‍ രീതികളെ അന്ധമായി അനുകരിച്ച് അധാര്‍മിക മാര്‍ഗം അവലംബിക്കുന്നതിനെ ഇസ് ലാം ശക്തിയായി എതിര്‍ക്കുന്നു. മാത്രമല്ല, വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നതിന് ഇസ് ലാമികമായി യാതൊരു അടിസ്ഥാനവും ഇല്ല. അതിനാല്‍ ഈ ആഘോഷത്തില്‍ ഏത് രൂപത്തിലുള്ള പങ്കാളിത്തവും ഒഴിവാക്കപ്പെടേണ്ടതാണ്. 

ഇസ്ലാം ആളുകളെ പരസ്പരം മാനസികമായി അടുപ്പിക്കുന്നതിനും അവരുടെ ജീവിതത്തില്‍ സന്തോഷങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനുമുള്ള ധാരാളം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വിശ്വാസി സമൂഹത്തിനായുള്ള ആഘോഷ സുദിനങ്ങളും ഇസ്ലാം അറിയിച്ചിട്ടുണ്ട്. വർഷത്തിലെ രണ്ടു പെരുന്നാളുകൾ മുസ്ലിംകളുടെ ആഘോഷ സുദിനങ്ങളാണ്. എന്തിനധികം തമ്മിൽ കണ്ടുമുട്ടുമ്പോൾ സലാം പറയണം എന്നത് പോലും പരസ്പരം സ്നേഹം നില നിർത്താനുള്ള മാർഗ്ഗമായിട്ടാണ് ഇസ്ലാം പഠിപ്പിക്കുന്നത്. എന്നാൽ നിങ്ങൾ പരസ്പരം സ്നേഹം പങ്കിടൂ എന്ന് പഠിപ്പിക്കുന്ന ഇസ്ലാം വാലന്റൈന്‍സ് ഡേ പോലുള്ള പ്രത്യേക അവസരങ്ങളില്‍ പാശ്ചാത്യന്‍ രീതികളെ അന്ധമായി അനുകരിച്ച് അധാര്‍മിക മാര്‍ഗം അവലംബിക്കുന്നതിനെ ശക്തിയായി എതിര്‍ക്കുന്നു. നന്മകൾ പ്രോത്സാഹിപ്പിക്കാനും തിന്മകൾ നിരുത്സാഹപ്പെടുത്താനും ആണ് ഇസ്ലാം മനുഷ്യരോട് പറയുന്നത്. അതിനാൽ തിന്മകൾക്കു വളംവെക്കുന്ന വാലന്റൈന്‍സ് ഡേ ആഘോഷത്തിനു ഇസ്ലാമികമായി യാതൊരു അടിസ്ഥാനവും ഇല്ല. അതിനാല്‍ ഈ ആഘോഷത്തില്‍ ഏത് രൂപത്തിലുള്ള പങ്കാളിത്തവും ഒരു വിശ്വാസി എന്ന നിലയിൽ ഒഴിവാക്കപ്പെടേണ്ടതാണ് ...

ഒരു വര്‍ഷത്തിലെ പന്ത്രണ്ടു മാസങ്ങളിൽ നിന്നും ഒരു ദിവസം മാത്രം സ്നേഹം പകർന്നു നൽകാനല്ല, മറിച്ചു വര്‍ഷം മുഴുവനും മനുഷ്യരെ സ്‌നേഹിക്കാനാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. മതപരമായ കല്‍പനകള്‍ ലംഘിക്കപ്പെടാവുന്ന ധാരാളം കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ടു ഈ ദിവസത്തിൽ നടക്കുന്നതായി നമുക്ക് കാണാം. കണ്ണിൽ കാണുന്ന എന്തിനെയും മുൻപിൻ നോക്കാതെ നെഞ്ചിലേറ്റുന്ന കൗമാരത്തെ സദാചാരത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്ക് ആട്ടിപ്പായിക്കുന്ന കാഴ്ചയാണ് ഈ ദിവസങ്ങളിൽ വര്‍ത്തമാന കാലം നമുക്ക് കാണിച്ചുതരുന്നത് ...

കൂട്ടത്തിൽ പറയട്ടെ, ഇന്ന് ലോകത്തിന്റെ ഗതി നിർണ്ണയിക്കുന്നത് സാമ്രാജ്യത്ത്വ മുതലാളിത്ത്വ വ്യവസ്ഥിതികൾക്ക് കീഴ്പ്പെട്ട കമ്പോള താല്പര്യങ്ങളാണ്. അവയുടെ ചരക്കുകൾ വിറ്റഴിക്കാനുള്ള കുടില തന്ത്രങ്ങളുടെ ഭാഗം കൂടിയാണ് ഇത്തരം ആഘോഷങ്ങൾ എന്ന് നാം അറിയണം. അവരുടെ താല്പര്യങ്ങൾക്ക് ഓശാന പാടാതെ, നമ്മുടെ സംസ്കാരത്തെയും പൈതൃകത്തെയും പണയം വെക്കാതെ ജാഗ്രത പാലിക്കാൻ നാം തയ്യാറാകണം. യുവതി യുവാക്കൾ പരസ്പരം ദർശിക്കാനും സ്പർശിക്കാനും ഉള്ള അവസരമായി സ്വീകരിക്കുന്നതും വാണിജ്യവല്‍ക്കരിക്കപ്പെട്ടതുമായ ഇത്തരം ആഘോഷങ്ങള്‍ യഥാര്‍ഥ സ്‌നേഹത്തില്‍ നിന്ന് മനുഷ്യനെ അകറ്റുകയും ദാമ്പത്യ ബന്ധത്തിലും, കുടുംബ ജീവിതത്തിലും ഉണ്ടാകേണ്ട പവിത്രതയും മൂല്യ ബോധവും തകർത്തെറിഞ്ഞു ധാര്‍മിക മൂല്യച്യുതിയിലേക്കും ആഭാസത്തിലേക്കും മാനവികതയെ പ്രത്യേകിച്ച് യുവതയെ തള്ളിവിടുകയും ചെയ്യുന്നു എന്നതാണ് സത്യം. ഇസ്ലാമിക വിശ്വാസങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമായ ഇത്തരം ആഘോഷങ്ങൾ ഒരു വിശ്വാസി ആഘോഷിക്കുവാൻ പാടില്ല എന്നാണ് ഇതുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് സൗദി ഫത്‌വാ ബോർഡു നൽകിയ മറുപടിയുടെ രത്നച്ചുരുക്കം ...

യുവതി യുവാക്കൾ പരസ്പരം ദർശിക്കാനും സ്പർശിക്കാനും ഉള്ള അവസരമായി സ്വീകരിക്കുന്നതും വാണിജ്യവല്‍ക്കരിക്കപ്പെട്ടതുമായ ഇത്തരം ആഘോഷങ്ങള്‍ യഥാര്‍ഥ സ്‌നേഹത്തില്‍ നിന്ന് മനുഷ്യനെ അകറ്റുകയും ദാമ്പത്യ ബന്ധത്തിലും, കുടുംബ ജീവിതത്തിലും ഉണ്ടാകേണ്ട പവിത്രതയും മൂല്യ ബോധവും തകർത്തെറിഞ്ഞു ധാര്‍മിക മൂല്യച്യുതിയിലേക്കും ആഭാസത്തിലേക്കും മാനവികതയെ തള്ളിവിടുകയും ചെയ്യുന്നു എന്നതാണ് സത്യം.

വാലൻന്റൈൻ ദിനാഘോഷത്തിന്‍റെ ഭാഗമായി നടത്തപ്പെടുന്ന ഒരുകാര്യവും ചെയ്യല്‍ അനുവദനീയമല്ല. പരസ്പരം സമ്മാനങ്ങള്‍ കൈമാറുക, പ്രത്യേക വസ്ത്രം ധരിക്കുക, അതിന് വേണ്ടി ഉണ്ടാക്കുന്ന പലഹാരങ്ങളും പാനീയങ്ങളും ഉപയോഗിക്കുക പോലുള്ള ഏതുകാര്യവുമാവട്ടെ അതിലൊന്നും പങ്കാളിയാവാന്‍ പാടില്ല.

വാലൻന്റൈൻ ദിനം ആഘോഷിക്കുന്നത് വ്യത്യസ്ത കാരണങ്ങളാല്‍ അനുവദനീയമല്ല.

ഒന്ന്: ഇസ്ലാമിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത ബിദ്അത്തിന്റെ ആഘോഷമാണത്.

രണ്ട്: അതിരുവിട്ട ലൈഗികതയിലെക്കും കാമവികാരങ്ങളിലേക്കുമത് ക്ഷണിക്കുന്നു.

മൂന്ന്: അഹലു സുന്നത്തിന് എതിരായതും നിരര്‍ത്ഥകവുമായ ഇത്തരം കാര്യങ്ങളില്‍ മനുഷ്യഹൃദയങ്ങള്‍ വ്യാപൃതമാക്കുന്നതിലേക്ക് അത് ക്ഷണിക്കുന്നു.*

ഒരു മുസ്‌ലിം അവന്‍റെ ദീന്‍ കൊണ്ട് പ്രതാപവാൻ ആയിരിക്കണം. ആര് ഓരിയിട്ടാലും അതിനെ പിന്‍ പറ്റുന്ന കൂടെകൂടി ആവരുത്.

നിങ്ങൾ ഏതെങ്കിലും ഒരു സമുദായത്തിന്റെ ആചാരങ്ങളെ അനുകരിക്കുകയാണെങ്കിൽ നിങ്ങൾ അവരിൽപ്പെട്ടവരാണ് എന്ന നബി (ﷺ) യുടെ വചനം ഓർമയിലിരിക്കട്ടെ.

No comments:

Post a Comment