രാത്രി ഒന്നുറങ്ങി എണീറ്റ ശേഷം നിസ്കരിക്കുന്നതിനെയാണ് ഖിയാമുല്ലൈല് എന്ന് പറയുന്നത്. തഹജ്ജുദ് നിസ്കാരമാണ് ഖിയാമുല്ലൈല് എന്നും അത് റമദാനില്‍ മാത്രമുള്ളതല്ലെന്നും എല്ലാ മാസവും എല്ലാ രാത്രികളിലുമുള്ളതെന്നുമാണ് ഭൂരിഭാഗം പണ്ഡിതരും പറയുന്നത്. അതിന്റെ റക്അതുകള്‍ക്ക് പ്രത്യേക പരിധിയില്ലെന്നതാണ് പ്രബലം. ഗള്‍ഫ്നാടുകളില്‍ ചിലയിടത്തൊക്കെ വിത്റ് നിസ്കാരമാണ് ഖിയാമുല്ലൈല് ആയി നിര്‍വ്വഹിക്കപ്പെടുന്നത്. എന്നാല്‍, ഹറമില്‍ അത് തഹജജുദ് എന്ന നിലയിലാണ് നിസ്കരിക്കുന്നതെന്നാണ് മനസ്സിലാവുന്നത്. പ്രവാചകര്‍ (സ) റമദാനിലെ അവസാന പത്ത് ആകുന്നതോടെ വീട്ടുകാരെയെല്ലാം വിളിച്ചുണര്‍ത്തി അത്താഴ സമയം വരെ നിസ്കാരവും ആരാധനാകര്‍മ്മങ്ങളുമായി കഴിച്ചുകൂട്ടാറുണ്ടായിരുന്നെന്ന് പല ഹദീസുകളിലും കാണാം. അത് കൊണ്ട് തന്നെ അവസാന പത്തിലെ രാത്രികളില്‍ ഇങ്ങനെ ചെയ്യല്‍ പ്രത്യേകം സുന്നതാണ്. കൂടുതല്‍ വലിയ സൂറതുകളോതിയും സുജൂദും റുകൂഉം കൂടുതല്‍ നേരം നീട്ടിയുമാണ് ഈ രാത്രികളിലെ നിസ്കാരങ്ങള്‍ നബി (സ) നിര്വ്വഹിക്കാറുണ്ടായിരുന്നതെന്നും പല ഹദീസുകളിലും കാണാവുന്നതാണ്. ആ രാത്രികളില്‍ നീണ്ട സൂറതുകളും കൂടുതല്‍ സുജൂദും റുകൂഉകളുമായി സജീവമാക്കേണ്ടതാണ്. റമദാനിലെ അവസാനരാത്രികളില്‍ അത് ഏറെ പുണ്യമുള്ളതിനാല്‍ അങ്ങനെ ചെയ്യേണ്ടതുമാണ്. അത് വിത്റ് എന്ന നിലയിലോ തഹജ്ജുദ് എന്ന നിലയിലോ നഫല് മുതലഖ് (കേവലം സുന്നത് നിസ്കാരം) ആയോ നിസ്കരിച്ചാലൊക്കെ ആ പ്രതിഫലം ലഭിക്കുന്നതാണ്.
Friday 15 March 2019
തറാവീഹും ഖിയാമുല്ലൈല് നിസ്കാരവും ഒന്നാണോ ?
രാത്രി ഒന്നുറങ്ങി എണീറ്റ ശേഷം നിസ്കരിക്കുന്നതിനെയാണ് ഖിയാമുല്ലൈല് എന്ന് പറയുന്നത്. തഹജ്ജുദ് നിസ്കാരമാണ് ഖിയാമുല്ലൈല് എന്നും അത് റമദാനില്‍ മാത്രമുള്ളതല്ലെന്നും എല്ലാ മാസവും എല്ലാ രാത്രികളിലുമുള്ളതെന്നുമാണ് ഭൂരിഭാഗം പണ്ഡിതരും പറയുന്നത്. അതിന്റെ റക്അതുകള്‍ക്ക് പ്രത്യേക പരിധിയില്ലെന്നതാണ് പ്രബലം. ഗള്‍ഫ്നാടുകളില്‍ ചിലയിടത്തൊക്കെ വിത്റ് നിസ്കാരമാണ് ഖിയാമുല്ലൈല് ആയി നിര്‍വ്വഹിക്കപ്പെടുന്നത്. എന്നാല്‍, ഹറമില്‍ അത് തഹജജുദ് എന്ന നിലയിലാണ് നിസ്കരിക്കുന്നതെന്നാണ് മനസ്സിലാവുന്നത്. പ്രവാചകര്‍ (സ) റമദാനിലെ അവസാന പത്ത് ആകുന്നതോടെ വീട്ടുകാരെയെല്ലാം വിളിച്ചുണര്‍ത്തി അത്താഴ സമയം വരെ നിസ്കാരവും ആരാധനാകര്‍മ്മങ്ങളുമായി കഴിച്ചുകൂട്ടാറുണ്ടായിരുന്നെന്ന് പല ഹദീസുകളിലും കാണാം. അത് കൊണ്ട് തന്നെ അവസാന പത്തിലെ രാത്രികളില്‍ ഇങ്ങനെ ചെയ്യല്‍ പ്രത്യേകം സുന്നതാണ്. കൂടുതല്‍ വലിയ സൂറതുകളോതിയും സുജൂദും റുകൂഉം കൂടുതല്‍ നേരം നീട്ടിയുമാണ് ഈ രാത്രികളിലെ നിസ്കാരങ്ങള്‍ നബി (സ) നിര്വ്വഹിക്കാറുണ്ടായിരുന്നതെന്നും പല ഹദീസുകളിലും കാണാവുന്നതാണ്. ആ രാത്രികളില്‍ നീണ്ട സൂറതുകളും കൂടുതല്‍ സുജൂദും റുകൂഉകളുമായി സജീവമാക്കേണ്ടതാണ്. റമദാനിലെ അവസാനരാത്രികളില്‍ അത് ഏറെ പുണ്യമുള്ളതിനാല്‍ അങ്ങനെ ചെയ്യേണ്ടതുമാണ്. അത് വിത്റ് എന്ന നിലയിലോ തഹജ്ജുദ് എന്ന നിലയിലോ നഫല് മുതലഖ് (കേവലം സുന്നത് നിസ്കാരം) ആയോ നിസ്കരിച്ചാലൊക്കെ ആ പ്രതിഫലം ലഭിക്കുന്നതാണ്.
Subscribe to:
Post Comments (Atom)
-
ആദം നബി (അ) മനുഷ്യവർഗ്ഗത്തിന്റെ പിതാവ് ആദ്യ മനുഷ്യൻ ആ മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചു മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത് ഇന്നും മനുഷ്യ പുത്രന്...
-
ഖിള്ർ നബി (അ) എന്ന നാമം സുപരിചിതമാണ്. പക്ഷെ ആ മഹത് വ്യക്തിത്വത്തെക്കുറിച്ചു പലർക്കും അറിയില്ല. അത് മലയാളികളിലേക്ക് എത്തിക്കാനായി നി...
-
സർവ്വലോക രക്ഷിതാവായ അള്ളാഹു ഈ പ്രപഞ്ചം സൃഷ്ടിച്ചത് മുതൽ പല പല കാലഘട്ടങ്ങളിലായി അനേകായിരം പ്രവാചകൻമാരെ ഈ ഭൂമിയിൽ ഇറക്കിയിട്ടുണ്ട്....
-
ഒരു മുസ്ലിമിനെ സംബന്ധിച്ചടുത്തോളം ഒഴിവാക്കാൻ കഴിയാത്ത ഒരു നിർബന്ധിത കർമ്മമാണ് നിസ്കാരം.ശരീരംകൊണ്ടു ചെയ്യുന്ന ആരാധനകളിൽ ഏറ്റവും ശ്രേ...
-
ലോകപ്രശസ്ത പ്രവാചക പ്രകീർത്തന കാവ്യമാണ് ഖസീദത്തുൽ ബുർദ.അറബിയിൽ ഉള്ള ഈ കാവ്യം രചിച്ചത് ഈജിപ്തിലെ ബൂസ്വീർ എന്ന ഗ്രാമത്തിൽ 1212 (ഹിജ്റ...
-
സത്യം കണ്ടെത്തി ലോക ചരിത്രത്തിലെ മഹാത്ഭുതം ആ വിശേഷണത്തിന്നർഹനായ ജനനായകൻ അമീറുൽ മുഅ്മിനീൻ ഉമറുൽ ഫാറൂഖ് (റ) ചരിത്രത്തിൽ വെട്ടിത്തിള...
-
ഈജിപ്ത്യൻ ജനത തങ്ങളുടെ വാക്ക് അക്ഷരാർത്ഥത്തിൽ പാലിച്ചു കൻആനിൽ നിന്ന് ഈജിപ്തിലേക്ക് കുടിയേറിയ പ്രവാചക സന്തതികളുടെ മഹത്വം അവർ തിരിച്ച...
No comments:
Post a Comment