Saturday 16 March 2019

ബിദ്അത്തുകാരന്റെ നന്മകൾ പറയാമോ ?



മയ്യിത്തിന്റെ നന്മ പറയൽ സുന്നത്തും നന്മയല്ലാത്തത് പറയൽ ഹറാമുമാണ്. എന്നാൽ മയ്യിത്ത് ബിദ്അത്തുകാരുടേതാണെങ്കിൽ നന്മ പറയൽ സുന്നത്തില്ല, മറിച്ച് ആ മയ്യിത്തിൽ മോശം ദൃശ്യമായാൽ പറയൽ സുന്നത്ത്. ചിലപ്പോൾ നിർബന്ധം. അതുകൊണ്ട് ബിദ്അത്തുകാരന്റെ പേരിൽ അനുശോചനങ്ങൾ നാം സംഘടിപ്പിക്കുകയോ അതിൽ പങ്കെടുക്കുകയോ ചെയ്യരുത്... 

 ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: കുളിപ്പിക്കുന്നവനോ സഹായിയോ മയ്യിത്തിൽ നല്ല വാസനയോ മുഖപ്രസന്നതയോ പോലോത്ത എന്തെങ്കിലും നന്മ കണ്ടാൽ പറയൽ സുന്നത്താണ്. മയ്യിത്തിന് ദുആ ചെയ്യാനും നിസ്കാരത്തിൽ ആളുകൾ വർധിക്കാനും ഇത് കാരണമാകും. മയ്യിത്തിന്റെ മുഖം കറുക്കുക, രൂപം മാറുക പോലോത്ത വെറുക്കുന്ന കാര്യങ്ങൾ കണ്ടാൽ പറയൽ ഹറാമാണ്. കാരണം അത് ഗീബത്താണ്. പറയുന്നതിൽ എന്തെങ്കിലും മസ്വ് ലഹത്ത് ഉണ്ടെങ്കിൽ ഹറാമില്ല... (തുഹ്ഫ: 3/183)

ഇമാം മുഹമ്മദ് ശിർബീനി(റ) എഴുതുന്നു: നബിﷺപറഞ്ഞു: ആരെങ്കിലും ഒരു മുസ്ലിംമിനെ (വെറുക്കുന്ന കാര്യങ്ങൾ) മറച്ചാൽ അല്ലാഹു ﷻ ദുനിയാവിലും ആഖിറത്തിലും അവനെ (വെറുക്കപ്പെട്ട കാര്യങ്ങളിൽ നിന്ന്) മറക്കുന്നതാണ്. ഈ ഹദീസ് സ്വഹീഹ് മുസ്ലിമിലുണ്ട്...

 നബിﷺ പറഞ്ഞു: നിങ്ങൾ മരിച്ചവരുടെ നന്മകൾ പറയുക. അവരെ തൊട്ടുള്ള തെറ്റുകൾ തട്ടിക്കളയുക. (പറയാതിരിക്കുക) ഈ ഹദീസ് സുനനു അബൂദാവൂദിലും തുർമുദിയിലും ഉണ്ട് (മുഗ്നി: 1/358)

മേൽ ഉദ്ധരണികളിൽ നിന്ന് മയ്യിത്തിന്റെ നന്മ പറഞ്ഞാലുള്ള മഹത്വവും തിന്മ പറഞ്ഞാലുള്ള ഗൗരവവും നമുക്ക് മനസ്സിലാക്കാം. നന്മ പറയൽ സുന്നത്ത്, തിന്മ പറയൽ ഹറാം. എന്നാൽ മയ്യിത്ത് ബിദ്അത്ത്കാരന്റേതാണെങ്കിൽ ഈ ഹറാം നിലനിൽക്കുന്നില്ല. ഇമാമുകളുടെ ഉദ്ധരണികൾ നമുക്കു കാണാം...

 ഇമാം നവവി(റ) എഴുതുന്നു: മയ്യിത്ത് മുബ്തദിഅ് ആണെങ്കിൽ കുളിപ്പിക്കുന്നവൻ വെറുക്കുന്ന കാര്യം കാണുകയും ചെയ്താൽ മയ്യിത്തിന്റെ ബിദ്അത്തിനെ തൊട്ട് ജനങ്ങൾ അകലാൻ വേണ്ടി പ്രസ്തുത കാര്യം ജനങ്ങളോട് പറയണം (ശർഹുൽ മുഹദ്ദബ്: 5/186)

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: ബിദ്അത്തുകൊണ്ടോ ഫിസ്ഖ് കൊണ്ടോ പരസ്യമായവന്റെ വെറുക്കുന്ന കാര്യങ്ങൾ പറയൽ മസ്വ് ലഹത്താണ്. അവന്റെ ബിദ്അത്തിലേക്കും ഫിസ്ഖിലേക്കും ജനങ്ങൾ പോവാതിരിക്കാൻ വേണ്ടിയാണിത്.(തുഹ്ഫ: 3/185)

ഇങ്ങനെ പറയൽ സുന്നത്താണ്. മയ്യിത്തിന്റെ ബിദ്അത്തിലേക്ക് ജനങ്ങൾ പോകുമെന്ന് ഭയപ്പെട്ടാൽ പറയൽ നിർബന്ധമാണ്.(ഖൽയൂബി:1/345)

മുബ്തദിയിലും, ഫാസിഖിലും നല്ല അടയാളങ്ങൾ കണ്ടാൽ പറയാതിരിക്കൽ സുന്നത്താണ് (മുഗ്നി: 1/358)

ബിദ്അത്തുകാരോടുള്ള ക്രോധം എത്രത്തോളമുണ്ടെന്ന് മേൽ ഉദ്ധരണികളിൽ നിന്ന് മനസ്സിലാക്കാം.

No comments:

Post a Comment