Friday, 16 January 2026

അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള ഒരാൾക്ക് ബാങ്കിൽ നിന്നും ലഭിക്കുന്ന പലിശ പൈസ ഉപയോഗിച്ച് മറ്റൊരു ലോണിന്റെ മേൽ വരുന്ന പലിശ അടയ്ക്കൽ അനുവദനീയമാണോ


ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുന്ന തുകയിൽ നിന്ന് ലഭിക്കുന്ന പലിശയിൽ നിന്ന് വ്യക്തിപരമായോ പൊതുവായോ ഒരുതരത്തിലുള്ള പ്രയോജവും എടുക്കൽ അനുവദനീയമല്ല. ആ പലിശ പൈസ യഥാർത്ഥ ഉടമയ്ക്കു തന്നെ തിരികെ നൽകലാണ് അടിസ്ഥാന നിയമം അഥവാ ഏത് സ്ഥലത്തിൽ നിന്നാണ് ആ പണം വന്നതോ അവിടേക്കു തന്നെ അത് മടക്കി നൽകണം. അത് സാധ്യമല്ലെങ്കിൽ പ്രതിഫലം പ്രതീക്ഷിക്കാതെയായി സാധുക്കൾക്കും നിർധനർക്കും ഈ തുക സദഖ ചെയ്യണം.

പലിശ പണം കൊണ്ട് പലിശ അടയ്ക്കൽ രണ്ടു രൂപത്തിൽ സാധുവായിരിക്കും.

  • ഏതൊരു ബാങ്കിൽ നിന്നാണോ പലിശ ലഭിക്കുന്നത് അതേ ബാങ്കിൽ തന്നെയാണ് പലിശ അടക്കേണ്ടിവരുന്നതെങ്കിൽ അത്തരം ഘട്ടത്തിൽ പലിശ പൈസ ഉപയോഗിച്ച് പലിശ അടക്കാവുന്നതാണ്. ഉദാ: SBI യിൽ നിന്ന് കിട്ടിയ പലിശ SBI യിൽ തന്നെ പലിശയായി നൽകുന്നു. ഇവിടെ പലിശ തുകയുടെ യഥാർത്ഥ ഉടമയ്ക്കു തന്നെ തിരികെ നൽകുന്നു എന്ന അടിസ്ഥാനത്തിലാണ് അനുവദനീയമാകുന്നത്. ഈ രീതിയിൽ സമ്പന്നർക്കും സാധുക്കൾക്കും ഒരേ പോലെ പലിശ അടക്കാവുന്നതാണ്.
  • പലിശ അടയ്ക്കാൻ മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലാത്ത സക്കാത്തിന്റെ അവകാശികളായ സാധുക്കൾക്ക് പലിശയുടെ പണം സ്വീകരിച്ച് പലിശ അടക്കാവുന്നതാണ്. ഇവിടെ മറ്റേതെങ്കിലും രീതിയിൽ പലിശ അടയ്ക്കാൻ സാമ്പത്തികം ഉള്ളവരാണെങ്കിൽ പറയപ്പെട്ട രീതിയിൽ പലിശ അടയ്ക്കൽ അനുവദനീയമല്ല. 

[وَالْحَاصِلُ أَنَّهُ إنْ عَلِمَ أَرْبَابَ الْأَمْوَالِ وَجَبَ رَدُّهُ عَلَيْهِمْ، وَإِلَّا فَإِنْ عَلِمَ عَيْنَ الْحَرَامِ لَا يَحِلُّ لَهُ وَيَتَصَدَّقُ بِهِ بِنِيَّةِ صَاحِبِهِ، 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٩٩/٥]

يَجِبُ عَلَيْهِ أَنْ يَرُدَّهُ إِنْ وُجِدَ الْمَالِكُ، وَإِلَّا فَفِي جَمِيعِ الصُّوَرِ يَجِبُ عَلَيْهِ أَنْ يَتَصَدَّقَ بِمِثْلِ مِلْكِ الأَمْوَالِ عَلَى الْفُقَرَاءِ

بذل المجهود — ١/٣٥٩

وَلَا يَأْخُذُونَ مِنْهُ شَيْئًا وَهُوَ أَوْلَى بِهِمْ وَيَرُدُّونَهَا عَلَى أَرْبَابِهَا إنْ عَرَفُوهُمْ، وَإِلَّا تَصَدَّقُوا بِهَا لِأَنَّ سَبِيلَ الْكَسْبِ الْخَبِيثِ التَّصَدُّقُ إذَا تَعَذَّرَ الرَّدُّ عَلَى صَاحِبِهِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٨٥/٦]

وَيَجِبُ عَلَيْهِ تَفْرِيغُ ذِمَّتِهِ بِرَدِّهِ إلَى أَرْبَابِهِ إنْ عُلِمُوا وَإِلَّا إلَى الْفُقَرَاءِ 

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٢٢١/٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment