Tuesday 28 April 2020

ഇമാം ബൈഹഖി (റ)





അറിവും കഴിവും കൊണ്ട് ദഅ് വത്തിന്‍റെ സമര്‍പ്പണവഴിയില്‍ പ്രകടമായ അടയാളങ്ങള്‍ തെളിയിച്ച ധാരാളം പണ്ഡിതര്‍ നമുക്ക് കഴിഞ്ഞുപോഴിട്ടുണ്ട്. ജീവിതത്തിന്‍റെ ഇരു ധ്രുവങ്ങളിലേക്കും തങ്ങളുടേതായ സംഭാവനകളര്‍പ്പിച്ച  ഇവരിലതികവും ഇട്ടാവട്ടങ്ങളിലോതുങ്ങാതെ ദികന്തങ്ങളില്‍ നിന്ന് ദികന്തങ്ങളിലേക്ക് സ്രേതസ്സുകള്‍ തേടി പ്രയാണം നടത്തുകയായിരുന്നു. അറിവും അതിന്‍റെ സ്വീകരണവും പ്രസരണവുമായിരുന്നു ഇവരുടെ മൂര്‍ച്ചയേറിയ ആയുധങ്ങള്‍

ഉപരിസൂചിത ഗണത്തിലെ വളരെ പ്രശംസാര്‍ഹനായ വ്യക്തിത്വമാണ് ഇമാം ബൈഹകി(റ) . ഗഹനമായ അറിവും വിശാലമായ കയിവും ജീവിതചുറ്റുപാടുകളെ കോണ്ടും ഈ ഗണത്തിലെ വ്യത്യസ്തനാകുന്നു  അദ്ദേഹം

ജനനം 

ഹിജ്റ 384ല്‍ സൈനാബൂരിലെ ബൈഹഖ് ഗ്രാമത്തിലെ ഖുസുറൂജര്‍ദലാണ് ബൈഹഖി എന്ന പേരില്‍ പ്രസിദ്ധാനായ അബൂബക്കര്‍ അഹ്മ്മദ്ബ്നു ഹുസൈന്‍ ജനിക്കുന്നത്. ജ്ഞാന തോട്ടത്തിലും നാഗരികോമനത്തുലും സാഹിത്യത്തിലും ഇസ്ലാമുമായി നൈസാബൂരുനും ബൈഹഖിനും അനിഷേധ്യമായ ബന്ധമാണുള്ളുത് .

വലിയ വിശാലമായ ഏരിയയാണ് ബൈഹഖ് .  കെട്ടിടങ്ങളും എടുപ്പുകളു  ധാരാളമുള്ള നൈസാബൂരിലെ ഒരു ചേരി. ഒട്ടനവതി പണ്ഡിതരെയും സാഹിത്യകാരന്‍മാരെയും ഇവിടം ജډം നല്‍കിയിട്ടുണ്ട് . ഇങ്ങനയാണ് സ്ഥലവിവരണ ഗ്രന്ഥങ്ങളിലെ പ്രസിദ്ധമായ മുഅ്ജുമുല്‍ ബുല്‍ദാനില്‍  യാഖൂത്തുല്‍ ഹമവി ബൈഹഖ് ഗ്രാമത്തിനെ പരിജയപെടുത്തുന്നത്. അഥവാ വ്ശിഷ്ടമായ നാട്ടിലെ വിശെഷപ്പെട്ട ജډമായിരിന്നു ഇമാം ബൈഹഖി(റ)യുടേത് .

ഇസ്‌ലാമിക ചിട്ടകളെ കോണ്ടും നിരതമായ കൈവുകളെ കോണ്ടും സമ്പുഷ്ടമായിരുന്നു തന്‍റെ പൂര്‍വികരുടെ ജീവിതങ്ങള്‍അതുകൊണ്ട് തന്നെ ആ രീതിയിലുള്ള ജീവിതചിട്ടങ്ങള്‍ തന്‍റെ ജീവിതത്തിലേക്കും ആവാഹിക്കപ്പെട്ടിരുന്നു. ഇല്‍മും അമലും ഇസ്ലാമിന്‍റെ അടിസ്ഥാന നിലപാടും നാട്ടിലെ പോതുനിലപാടുമാണന്ന തിരിച്ചറിവാണ് തന്‍റെ ജീവിതും ആ മാര്‍ഗത്തില്‍ ഊട്ടിയുറപ്പിക്കാന്‍ പ്രേരണയായത് . അങ്ങനെ അത്യുജലമായ മുന്‍ഗാമികളുടെ വഴിയില്‍ പ്രോജ്വലനായ പിന്‍ഗാമിയായി അദ്ദേഹം

 പ്രാദമിക പാഠങ്ങള്‍ നാട്ടില്‍ നിന്ന് നേടിയതിന്ന് ശേഷം ഉപരിപഠനത്തിനായി വിജ്ഞാനത്തിന്‍റെ വിശുദ്ധ  നാടുകളിലേക്ക് യാത്രതിരിച്ചു. ജ്ഞാനാദാഹത്തിന്‍റെ ഈ വിശുദ്ധയാത്രകള്‍ മുസ്ലിമിന്‍റെ ചരിത്രത്തിലെ വല്ലാത്ത അനുഭവം തന്നയാണ്. പുണ്യ നബി(സ) യുടെ വിജ്ഞാന പ്രേരകം വചനങ്ങളോടുള്ള വഴിപ്പെടലും അംഗീകരണവും അനുകരണവുമായിരുന്നു അത്

മറ്റു ഹദീസ് പണ്ഡിതരുടെ  പതിവുപോലെ ഇമാം  ബൈഹഖി(റ) വും ആ വഴില്‍ നിരതനായി . വിവിധ ദേശങ്ങളിലേക്ക് സഞ്ചരിച്ചു

അദ്ധേഹം. .ഇറാഖ്, ഹിജാസ്, ത്വൂസ,് മിഹര്‍ജാന്‍,അസദാബാദ്, ഹമദാന്‍, അസ്വ്ബഹാന്‍, റയ്യ , ത്വബറാന്‍,ബഗ്ദാദ്, കൂഫ,മക്ക,തുടങ്ങയ ലോകത്തിന്‍റെ ചക്രവാളങ്ങളിലല്ലാം അദ്ധേഹം ചുറ്റികറങ്ങി

ഹിജ്റ 399ല്‍ 15ാം വയസ്സിലാണ് തന്‍റെ ജ്ഞാനമ്പാദന യാത്ര തുടങ്ങിയത്. വിജ്ഞാനത്തോടുള്ള അടങ്ങാത്ത താല്‍പ്പര്യം കൗമാര പ്രയത്തില്‍ തന്നെ ഭൗതികാസ്വാദനങ്ങള്‍ അനാവിശ്യങ്ങളായി തള്ളാനും പ്രതിസന്ധികളെ ആസ്വാദനങ്ങളാക്കാനും ഊര്‍ജ്ജം നല്‍കി. ഭക്തിസാന്ദ്രവും സൂക്ഷമ നിഷ്ടവുമായ മനസ്സുമായിട്ടാണ് അദ്ദേഹം ആ ക്ലാസ്സുകളിലേക്കെ നിലകോണ്ടത. അല്ലാഹുവിനെ മാത്രം മനസ്സില്‍ കണ്ട് ഇല്‍മ് നേടണമെന്ന മനക്കരത്തോടെ പഠിക്കുകയും ജീവിതപ്രതിസന്ധികളലൊക്കെ ക്ഷമയും അതില്‍ തൃപ്തിയും നേടി. അനുഭവിച്ച കുറവുകളോന്നും ആരോടും പരാതിയായി പറഞ്ഞില്ല . അദ്ദേഹത്തിന്‍റെ ഉള്ളും ഉള്‍ക്കരുത്തും അറിവിന്‍റെ മുകളില്‍ മറ്റോന്നും പ്രതിഷ്ഠിച്ചില്ല. അത് അദ്ദേഹത്തിന്‍റെ ശക്തിദാതാവായി വര്‍ദത്തിച്ചും. മനസ്സ് ഉയരങ്ങളിലേക്ക് നടന്നു. നബി(സ) ഉന്നത പണ്ഡിതരുടെ യഥാര്‍ത്ഥ മാത്രകയായി അരുള്‍ ചെയ്ത അടയാളങ്ങള്‍ അദ്ദേഹത്തിലും ആളുകള്‍ക്ക് അനുഭവമായി വന്നു.

അറിവ് ചിട്ടയായതും ആത്മിയത മുറ്റയതുമായ ജീവതത്തിന്നു വഴിയോരിക്കി. നബി(സ)യില്‍ നിന്ന് ഇസ്ലാമിനെ അനന്തമായി വഹിക്കുന്ന  പണ്ഡിതരും വിശുദ്ധജീവതം നയിക്കുമ്പോയാണല്ലോ  പൂര്‍ണ്ണഇസ്ലാമിന്‍റെ ബാഹ്യമായ ഔനത്ത്യം ഉണ്ടാവുന്നത. അവരുടെ മനസ്സും ശരീരവും അല്ലാഹുവിനോട് പടച്ചവനെയല്ലാതെ പടപ്പിനെയൊന്നിനെയും പേടിക്കാന്‍ പാടില്ലയ.

ഈ ഉന്നത സ്വഭാവ ശ്രേഷ്ടതകള്‍ ഇമാം ബൈഹഖി(റ)വിലും പ്രതിബിംബിച്ചിരുന്നു. സ്വികരിച്ച നിലപാടുകളിലെ  നിഷ്കപടത അതിവനു സാധ്യത നല്‍കി. കളങ്കമറ്റ നിയ്യത്ത്,ഭൗതിക സുഖങ്ങളോടുള്ള  വിപ്രതിപതി,30 വര്‍ഷത്തെ നോമ്പനുഷ്ഠാനം ഇങ്ങനയല്ലാതെ തന്‍റെ ജവിതത്തെ കറകളില്‍ നിന്ന് അകറ്റിയിരുന്നു അദ്ദേഹം. ചരിത്രകാരനായ ഇബ്നുഖല്ലിഖാന്‍ പറയുന്നു: ‘ധാരാളം ഇബാദത്ത് ചെയ്യുന്നയാളും അതിസൂക്ഷമദ്യക്കും സലഫിന്‍റെ മാര്‍ഗം പിന്‍പറ്റിന്നവരായിരുന്നു. ‘പണ്ഡിതരുടെ ചര്യയില്‍ ജീവക്കുകയും ദുനിയാവില്‍  അല്‍പ്പം കോണ്ട് തൃപ്തിയടക്കുകയും ജീവിതാന്ത്യ വരെ ഈ അവസ്ഥ പാലിക്കുകയും ചെയ്തിരുന്നു എന്നാണ് അമാം അസാക്കിര്‍ ബൈഹഖി(റ)യെ പരിചയപ്പെടുത്തിയത്

നൈസാബൂര്‍

ഇമാമവര്‍കളുടെ ജന്മനാടായ ബൈഹഖ് ഉള്‍പെടുന്ന നൈസാബൂര്‍ അക്കാലത്തെ വൈജ്ഞാനിക കേന്ദ്രമായിരുന്നു. ദാറുസ്സുന്ന എന്ന അപരനാമത്തിലാണ് നൈസാബൂര്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഇമാം സഖാവി(റ) ഇതിന്റെ കാരണം വ്യക്തമാക്കിയത്, ധാരാളം ഹദീസ് പണ്ഡിത പ്രമുഖര്‍ പഠനവും പാഠനവും നടത്തിയ വൈജ്ഞാനിക കേന്ദ്രമായിരുന്നു അതെന്നാണ്.

കര്‍മശാസ്ത്ര പണ്ഡിതര്‍, ഹദീസ് പണ്ഡിതര്‍ തുടങ്ങി വ്യത്യസ്ത വിജ്ഞാന മേഖലകളില്‍ പ്രവീണരായിരുന്ന, നൈസാബൂരിനെ ചൈതന്യമാക്കിയ 1375 മഹാന്‍മാരുടെ നാമങ്ങളും ചരിത്രവും ഇമാം ഹാകിം(റ) താരീഖ് നൈസാബൂരില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നാം നൂറ്റാണ്ടില്‍ മാത്രം അവിടെ വന്ന് വിജ്ഞാനം നേടിയ 1135 പേരെയും അതില്‍ തന്റെ ഗുരുനാഥന്മാരായ 1000 നൈസാബൂര്‍ പണ്ഡിതരെയും അദ്ദേഹം പരിചയപ്പെടുത്തിയിട്ടുണ്ട്. ഇതിന് അനുബന്ധവും തുടര്‍ച്ചയുമായി ഇമാം അബ്ദുല്‍ ഗഫൂര്‍ അല്‍ഫാരിസി ഒരു ഗ്രന്ഥമെഴുതിയിട്ടുണ്ട്. അതില്‍ നൈസാബൂരുകാരോ അവിടെ ജ്ഞാനസേവനമോ പഠനമോ നടത്തിയ 1699 പണ്ഡിതന്മാരെ പരിചയപ്പെടുത്തിയതു കാണാം. ധാരാളം വൈജ്ഞാനിക സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇമാം ബൈഹഖി(റ) ജീവിച്ച നാലും അഞ്ചും നൂറ്റാണ്ടുകള്‍ നൈസാബൂരിന്റെ പുഷ്‌കല ഘട്ടങ്ങളില്‍ പെട്ടതത്രെ.


പഠനം

ജനിച്ചുവളര്‍ന്ന പ്രദേശത്ത് വൈജ്ഞാനികമായ തുടിപ്പുകളും ചലനങ്ങളും ഇമാം ബൈഹഖി(റ) എന്ന ജ്ഞാനവിശാരദനെ സൃഷ്ടിച്ചെടുക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ടെന്ന് കാണാവുന്നതാണ്. കുടുംബ സംബന്ധമായ വിശദ ചരിത്രം പക്ഷേ ലഭ്യമല്ല. അതിനാല്‍ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ചരിത്രവും കാണാനാവുന്നില്ല. പതിനഞ്ച് വയസ്സാവുമ്പോള്‍ പ്രമുഖ പണ്ഡിതരുമൊന്നിച്ച് സഹവസിച്ച് വിജ്ഞാനം നേടിയെന്ന് ഹാഫിളുദ്ദഹബി ബൈഹഖി(റ)ന്റെ ചരിത്രം പറയുന്ന ഭാഗത്ത് വ്യക്തമാക്കുന്നുണ്ട്.

ബൈഹഖി(റ)യുടെ ജ്ഞാനാന്വേഷണത്തിന് രണ്ട് ഘട്ടങ്ങളുണ്ടെന്ന് മനസ്സിലാക്കാം. ജന്മനാട്ടില്‍ തന്നെ നടത്തിയ പഠനവും വ്യത്യസ്ത നാടുകളില്‍ സഞ്ചരിച്ച് മഹാരഥന്മാരായ ഗുരുനാഥരില്‍ നിന്ന് നടത്തിയതും. 15 വയസ്സുള്ളപ്പോള്‍ ശൈഖ് അബുല്‍ ഹസന്‍  മുഹമ്മദ് ബിന്‍ അല്‍ ഹസന്‍ അല്‍ അലവി(റ)വില്‍ നിന്നു തുടങ്ങിയ ഹദീസ് പഠനം ഒരായുഷ്‌കാലത്തെ തേജോമയമായ ജ്ഞാനബന്ധത്തിന്റെതായിരുന്നു. മഅ്‌രിഫത്തുസ്സനനി വല്‍ ആസാറിന്റെ ആമുഖത്തിലും ബയാനു ഖത്വ്ഇ മന്‍ അഖ്ത്വഅശ്ശാഫിഇയ്യയുടെ അന്ത്യത്തിലും മറ്റും തന്റെ പഠനത്തെക്കുറിച്ചും രീതിയെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചതായി കാണാം.


‘ഞാന്‍ എന്റെ പഠനാരംഭത്തില്‍ തന്നെ നബി(സ്വ)യുടെ മഹദ്വചനങ്ങളും സംഭവങ്ങളും ദീനിന്റെ ചിഹ്നളും പ്രമാണങ്ങളുമായ സ്വഹാബത്തിന്റെ വചനങ്ങളും ശേഖരിക്കാന്‍ തുടങ്ങി. അവ ആരുടെ അടുത്താണോ അതുള്ളത് അവരില്‍ നിന്നു ഞാനത് കേട്ടു. അതിന്റെ നിവേദകരെയും വാഹകരെയും ഞാന്‍ നന്നായി പഠിച്ചറിഞ്ഞു. അവയില്‍ സ്വഹീഹും അല്ലാത്തതും മര്‍ഫൂഉം മൗഖൂഫും മൗസ്വൂലും മുര്‍സലുമെല്ലാം വേര്‍തിരിച്ച് മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു. ശരീഅത്തിന്റെ വിജ്ഞാനങ്ങള്‍ക്ക് സേവനം ചെയ്ത മഹാശയന്മാരായ ഇമാമുകളുടെ ഗ്രന്ഥങ്ങളില്‍ ഞാന്‍ ഊളിയിട്ടു. (മഅ്‌രിഫത്തുസ്സനനി വല്‍ ആസാര്‍).

ഹിജ്‌റ 399 മുതല്‍ ഞാന്‍ ഹദീസുകള്‍ എഴുതിത്തുടങ്ങി. പൗരസ്ത്യരായ ഏതാനും പണ്ഡിതരെ ഞാന്‍ കണ്ടുമുട്ടി. ഇബ്‌നുല്‍ അഅ്‌റാബിയ്യി, അസ്സ്വഫ്ഫാര്‍, അര്‍റസ്സാര്‍, അല്‍ അസ്വമ്മ്, ഇബ്‌നുല്‍ അഖ്‌റം തുടങ്ങിയവരെയും ഞാന്‍ കണ്ടെത്തിയിട്ടുണ്ട് (ബയാനു ഖത്വ്ഇമന്‍ അഖ്ത്വഅശ്ശാഫിഇയ്യ).

ഈ രണ്ടു ഗ്രന്ഥങ്ങളും ഇമാം ശാഫിഈ(റ)ന്റെയും ശാഫിഈ മദ്ഹബിന്റെയും മഹത്ത്വവും വിശദീകരണവും ആരോപണങ്ങള്‍ക്കുള്ള മറുപടിയുമാണ്. ഇതൊന്നും ആത്മകഥാപരമായ പരാമര്‍ശങ്ങളുടെ ഭാഗമല്ല. മഅ്‌രിഫത്തിന്റെ ആദ്യത്തില്‍ അല്‍പം വിശദമായി പരാമര്‍ശിച്ച സ്വാനുഭവമാണ്.

മക്കയും മദീനയും പരിസരങ്ങളിലുമായി ജ്ഞാനം തേടി നടത്തിയ യാത്രകള്‍ ഇമാമിനെ വലിയ അനുഭവ സമ്പത്തിന്റെ ഉടമയാക്കി മാറ്റി. ഹദീസിലും കര്‍മശാസ്ത്രത്തിലും അഖീദയിലും വ്യക്തിമുദ്ര പതിപ്പിച്ചതില്‍ ഈ യാത്രാനുഭവങ്ങള്‍ക്ക് വലിയ പങ്കുണ്ട്.


ജ്ഞാനാര്‍ജന മികവുകള്‍

അറിവിന്‍റെ ആയങ്ങളിലേക്കിറങ്ങിയ പഠനമായിരുന്നു ഇമാം ബൈഹഖി(റ)യുടെത്. മനപ്പാഠവും ജ്ഞാനദൃഢതയും കോണ്ട് ശ്രദ്ധയമായിരുന്നു അദ്ദേഹത്തിന്‍റെ വിശാലമായ അറിവിന്‍റെ ലോകം. അടിസ്ഥാനശാസ്ത്രത്തില്‍ അഗ്രണിനായിരുന്നു അദ്ദേഹമെന്ന് യാഖൂത്തില്‍ ഹമഖി പറയുന്നു:  ‘ ഗവേഷണ നടത്തി സ്വന്തം ഒരു മദ്ഹബ് ഉണ്ടാക്കാന്‍ ഇമാം ബൈഹഖി(റ) ഉദ്ദേശിച്ചരുന്നങ്കില്‍ അദ്ദേഹത്തിനു സാധിക്കുമായിരുന്നു. അത്രയും വിശാലമായ അറിവും അഭിപ്രയാന്തരങ്ങളെപ്പറ്റിയുള്ള  ബോധവും അദ്ദേഹത്തിനുണ്ടായിരുന്നു’ .ഇമാം സബൂകി(റ) പറഞ്ഞത് അറിവിന്‍റെ പറവ്വതമെന്നാണ്.

വിവിധ വിജ്ഞാന ശാഖകളില്‍ അദ്ദേഹം ജ്ഞാനവ്യുല്‍പ്പത്തി സ്വായത്തമാക്കിയിരുന്നു. ശാഫിഈ മദാഹബിലെ എണ്ണപ്പെട്ട പണ്ഡിതരിലൊരാളുമാണ്. ഹദീസിലും ഫിഖ്ഹിലും താരീഖിലും അദ്ദേഹത്തിന്‍റെ ജ്ഞാനഗഹനത ലോകം അംഗികരിച്ചതാണ്. ഹദീസ് ശാസ്ത്രത്തിലെ ഇമാമാണെന്ന് ഇബ്നു ഹസിര്‍ മഹാനവറുകളെ പറ്റി പറഞ്ഞത് പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ മിശ്ക്കാത്തിന്‍റെ തുടക്കത്തില്‍ അതിന്‍റെ ശേഖരണം നിര്‍വഹിച്ചവരും രചയിതാവുമായ ഇമാം തിബ്രീസ്(റ) താന്‍ അവംലബിച്ച  മികവുറ്റ ഹദീസ് പണ്ഡിതരെ എണ്ണുന്നുണ്ട്. ഇമാം ബുഖാരി, ഇമാം മുസ്ലിം(റ) തുടങ്ങിയ അഗ്രഗണ്യരെ എണ്ണിയ അതേ ഹഗണത്തില്‍ തന്നെ ഇമാം ബൈഹഖി(റ)വിനെ എണ്ണിയതന്ന വസ്തുത എടുത്തുപറയേണ്ടതാണ്.

ഇമാം ഹാകിം(റ)വിന്‍റെ ഏറ്റുവും പ്രമുഖ ശിഷ്യരില്‍ ഒരാളാണ് ഇമാം ബൈഹഖി(റ). അദ്ദേഹത്തിന്‍റെ അറിവിന്‍റെ ആഴം വെളിപ്പെട്ട ഒരു സംഭവം ഇമാം ഹാകിം(റ) ക്ലാസ്സില്‍ ഒരിക്കല്‍ നടന്നിട്ടുണ്ട്. ഒരിക്കല്‍ ഹാകിം(റ) ക്ലാസ്സ് എടുത്ത് കോണ്ടരിക്കുകയാണ്. നിരവധി പണ്ഡിതര്‍ അണിനിരന്ന സദസ്. ഹാകിം(റ)ഒരു ഹദീസിന്‍റെ സനദ് (നിവേദക പരമ്പര) വായിച്ചു. പക്ഷേ അതില്‍ ഒരു നിവേദകന്‍റെ പേര്  വിട്ട് പോയി. ഉടനെ ബൈഹഖി(റ) ഇമാം ഹാകിം(റ) വിനെ വളരെ ആദരവോടെ ഉണര്‍ത്തി. ഗുരുവിനും സംശയമായി. അതേ തുടര്‍ന്ന് ഒര്‍ജിനല്‍ കോപ്പി ഹാജറാക്കാനാവിശ്യപ്പെട്ടു.അതില്‍ ഇമാം ബൈഹഖി(റ) പറഞ്ഞത് പോലെ     ഒരു നിവേദകം വിട്ട് പോയിട്ടുണ്ടന്ന് സ്ഥിരീകരിക്കപ്പെട്ടു. ശിഷ്യന്‍ പറഞ്ഞതല്ലേ എന്നു കരുതി തള്ളാതെ ശരിയെ അംഗികരിക്കുകയും ശരി കണ്ടത്തുന്നതില്‍ സൂക്ഷമത പുലര്‍ത്തുകയും സംശയം ശിഷ്യര്‍ക്ക് മുന്നില്‍ വെച്ച് തീര്‍ക്കുകയും ചെയിതതിലൂടെ ഇമാം  ഹാക്കിം(റ) വിന്‍റെ ഉന്നത അധ്യാപക മാത്രകയും വിനയവും കൂടി ഈ സംഭവത്തില്‍ കൂടി വ്യക്തമാകുന്നുണ്ട്

ഇമാം ഹാകിം(റ) നെ കൂടാതെ 100 പണ്ഡിതര്‍ ബൈഹഖി(റ)വിന്ന് ഗുരുനാഥരായുണ്ട്. അബുല്‍ ഹസന്‍ നൈസാബുരി, അബുല്‍ ഇസ്ഹാഖുല്‍ അസ്ഫറായിനി തുടങ്ങിയ പ്രകത്ഭരും അതില്‍ പെടും. ധാരാളം ശിഷ്യരും അദ്ദേഹത്തിനുണ്ട്. തന്‍റെ മകനെ കൂടി അറിവിന്‍റെ വഴിയില്‍ തുടര്‍ത്താന്‍ ബൈഹഖി(റ) സാധിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് ഖവാരിസ്മിലെ ഖാളിയായ തന്‍റെ പുത്രന്‍ അല്‍ ഖാളി ഇസ്മാഈല്‍(റ) അക്കാലത്തെ ഇസ്ലാമിക പണ്ഡിതരിലെ എണ്ണപ്പെട്ട ഒരാളായിരുന്നു.


ഗുരുനാഥന്മാര്‍

ഇസ്തറാബാദ്, അസദാബാദ്, ഇസ്ഫറാഈന്‍, ദാമിഗാന്‍, തംബിറാന്‍, ത്വൂസ്, ഖര്‍മീന്‍, മഹ്ര്‍ജാന്‍, നൗഖാന്‍, ഹമദാന്‍, ബഗ്ദാദ്, കൂഫ, ശത്ത്വുല്‍ അറബ്, റയ്യ്, മക്ക, മദീന തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അദ്ദേഹം ജ്ഞാനവും ഗുരുനാഥന്‍മാരെയും തേടി സഞ്ചരിച്ചു. വ്യത്യസ്ത വിജ്ഞാനശാഖകളില്‍ വിശാരദന്മാരായ ഗുരുവര്യരുമായി സന്ധിക്കാനും ശിഷ്യത്വം സ്വീകരിക്കാനും ഇത് അവസരമേകി. തന്റെ ആദ്യത്തെയും ഗുരുക്കളില്‍ പ്രധാനി അബുല്‍ ഹസന്‍ മുഹമ്മദ് അല്‍ അലവി എന്നവരാണ്. പ്രശസ്ത മുഹദ്ദിസും ചരിത്രകാരനും പ്രശസ്തമായ അല്‍ മുസ്തദ്‌റക് ലിസ്സ്വഹീഹൈനിയുടെ കര്‍ത്താവുമായ അബൂഅബ്ദില്ലാഹി മുഹമ്മദുല്‍ ഹാകിമുന്നൈസാബൂരി, അബൂഅബ്ദിര്‍റഹ്മാനിസ്സലമി, അബൂബക്‌റിബ്‌നു ഫൗറക്, അബൂഅലിയ്യുര്‍റൂസ്ബാദി, അബൂസകരിയ്യല്‍ മുസക്കീ തുടങ്ങിയ പണ്ഡിത പ്രതിഭകള്‍ അദ്ദേഹത്തിന്റെ ഗുരുനാഥന്മാരില്‍ പെടുന്നു.

ബൈഹഖ് എന്ന ഗ്രാമത്തില്‍ നിന്നും നൈസാബൂരിന്റെ ഹൃദയഭൂമിയിലെ വൈജ്ഞാനിക കേന്ദ്രങ്ങളിലേക്കുള്ള യാത്ര അല്‍പം ദീര്‍ഘമുള്ളതായിരുന്നു. ഇമാം ഹാകിം(റ)ന്റെ ശിഷ്യത്വം സ്വീകരിക്കുന്നതവിടെ വെച്ചാണ്. ഹിജ്‌റ 405-ല്‍ ഇമാം ഹാകിം(റ) വഫാത്താവുന്നതിന് മുമ്പ് ഏതാനും വര്‍ഷങ്ങള്‍ മാത്രമാണ് ഇമാം ബൈഹഖി(റ)ക്ക് അദ്ദേഹത്തിന്റെ കീഴില്‍ ഹദീസ് പഠനത്തിന് സാധിച്ചത്. ഹാകിം(റ)ന് എഴുപത് പിന്നിട്ടിരുന്നു അപ്പോള്‍. ബൈഹഖി(റ)ന് 21 വയസ്സും. ഉസ്താദുമായി സഹവസിച്ച ഹ്രസ്വമായ ആ കാലയളവില്‍ അദ്ദേഹത്തില്‍ നിന്ന് പതിനായിരത്തിലധികം ഹദീസുകള്‍ മഹാന്‍ സ്വീകരിക്കുകയുണ്ടായി. നേരിട്ട് കേട്ടതും ആവര്‍ത്തിച്ചവയും ഇതിലുള്‍പ്പെടും. സുനനുല്‍ കുബ്‌റായില്‍ തന്നെ 8491 ഹദീസുകള്‍ ഹാകിം(റ) വഴി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.


അബൂസഈദുല്‍ മഹ്‌റജാനി, അബൂസഹ്‌ലുല്‍ മര്‍വസി, അബൂമുഹമ്മദില്‍ ഇസ്വ്ബഹാനി, അബൂഅലിയ്യുര്‍റുസ്ബാദീ, അബൂബക്‌റില്‍ ഖാളീ, അബുല്‍ ബസനില്‍ ബൈഹഖി (റ.അന്‍ഹും) തുടങ്ങിയ മഹാരഥന്മാരില്‍ നിന്നും ഹദീസും മറ്റു വിജ്ഞാനീയങ്ങളും കരഗതമാക്കിയത് നൈസാബൂരില്‍ വെച്ചുതന്നെയായിരുന്നു. ഇതുപോലെ സഞ്ചരിച്ച നാടുകളിലെല്ലാം ധാരാളം മഹാപണ്ഡിതരെ ഗുരുനാഥരായി വരിക്കാന്‍ അദ്ദേഹത്തിനായി.

മക്കയിലും മദീനയിലും വെച്ചു വിശ്വപ്രസിദ്ധരായ ധാരാളം ഗുരുക്കന്‍മാരുടെ കീഴില്‍ പഠനം നടത്താനും അവരുമായി സമ്പര്‍ക്കം സ്ഥാപിക്കാനും ഹജ്ജ് സിയാറത്ത് വേളകള്‍ ഉപയോഗപ്പെടുത്തി. മസ്ജിദുല്‍ ഹറാമിലും മസ്ജിദുന്നബവിയിലും വെച്ച് ഉന്നത ശീര്‍ഷരായ ആലിമുകളുടെ ശിഷ്യത്വം സ്വീകരിച്ചു. ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിന്റെ ആദ്യദശാബ്ദങ്ങളിലായിരുന്നു ഇമാമവര്‍കളുടെ യാത്രകളും ഹദീസ് ശേഖരണവുമെല്ലാം. ഹിജ്‌റ 430-ന്റെ അവസാനത്തിലോ നാല്‍പതുകളിടെ തുടക്കത്തിലോ ആണ് ഈ ജ്ഞാനാന്വേഷണ യാത്രകള്‍ മഹാന്‍ അവസാനിപ്പിച്ചത്. പിന്നീട് രചനയിലേക്കു തിരിഞ്ഞു.


രചന

പണ്ഡിത ലോകത്തേ കൃതഹസ്തനായ രചയിതാക്കളിലൊരാള്‍ കൂടിയാണ് ഇമാം ബൈഹഖി(റ). തന്‍റെ കാലത്തെ നല്ല രചയിതാവും ധാരാളം രചനകളുള്ള ഒരാളുമാണന്ന് ഇമാം ബൈഹഖി(റ)യെ കുറിച്ച് ഇബ്നുല്‍ ജൗസി അഭിപ്രയപ്പെട്ടിട്ടുണ്ട്. ഹദീസ്,ഫിഖ്ഹ്,ഉസ്വൂല്‍, തുടങ്ങിയവകളില്‍ വളരെ ബൃഹത്തായ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്‍റെതായിറ്റുണ്ട്. ഓരോന്നും അതത് ശാലകളിലെ ഇതര ഗ്രന്ഥങ്ങളില്‍ നിന്ന് പലതുകൊണ്ടും വ്യത്യസ്ഥ പുലര്‍ത്തുന്നതാണത്രെ

രചനയിലെ വിഷയക്രമികരണം, ആവിശ്ക്കാര ശൈലി എന്നിവയിലെ സവിശേഷ രീതി അദ്ദേഹത്തിന്‍റെ പ്രത്യേകതയണ്. അതുകോണ്ട് തന്നെ അദ്ദേഹത്തിന്‍റെ രചനയെ ധാരാളം പണ്ഡിതര്‍ പുകയിത്തിയിട്ടുണ്ട.ശാഫിഈ മദ്ഹബുകാരനായ ഇമാം ബൈഹഖി(റ) ഗ്രന്ഥ രചനയിലൂടെ  തന്‍റെ മദ്ഹബിനെ ശക്തമായി സഹായിച്ചിട്ടുണ്ട് . ഇക്കാര്യ പല പണ്ഡിതരും എടുത്തുപറഞ്ഞിട്ടുണ്ട് . ഇമാം സുബ്ക്കി(റ)പറഞ്ഞു: ‘അടിസ്ഥാന ശാഖ വിഷയങ്ങളില്‍ മദ്ഹബിനെ സഹായിച്ചവരാണ് അദ്ദേഹം’

തന്‍റെ ഉന്നത ശ്രേഷ്ഠരായ നൂറോളം വരുന്ന ഗുരുനാഥര്‍ക്ക് ഇമാം ബൈഹഖിയില്‍ രചനകളിലൂടെയും ഇസ്ലാമിന്‍റെ അടിസ്ഥാന ശാഖ-ശീലകള്‍ വിവരിക്കുന്ന ഗ്രന്ഥങ്ങളിലൂടെയും ശക്തമായ പിന്‍ഗാമിയെ കണ്ടത്തിയിറ്റുണ്ടന്നും തന്‍റെ രചനാ വൈപുല്യത്തെ സാക്ഷിയാക്കി പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്

ഹിജ്റ 409 , 22ാം വയസ്സിലാണ് ആദ്യ രചന നടത്തുന്നത്. ജീവിതാന്ത്യം ആയപ്പോയേക്കു അനവധി ഗ്രന്ഥങ്ങാളാണ് രചനാ ഭൂമികയില്‍ പിറവി കോണ്ടത്. അത്തരമൊരു രചനയിലേക്ക് മറ്റാരും മുതിരാത്ത ആയിരത്തോളം വാള്യങ്ങള്‍ വരും അദ്ദേഹത്തിന്‍റെ രചനകള്‍. ചില ഇമാമുകള്‍ തന്‍റെ നാട്ടില്‍ നിന്ന് ഇമാം ബൈഹഖി(റ)വിനെ നൈസാബൂരിലെക്ക് തന്‍റെ കിത്താബിനെ പറ്റി കേള്‍ക്കാന്‍ വേണ്ടി വിളിച്ചത്ര തന്‍റെ 41ാം വയസ്സില്‍ ക്ഷണം സ്വീകരിച്ചു അവരുടെ അടുത്തേക്ക് പോയി. ‘മഅ്രിഫ്’ എന്ന ഗ്രന്ഥത്തേ പറ്റി കേള്‍ക്കാന്‍ അവര്‍ അദ്ദേഹത്തിന്ന് പ്രത്യേക സദസ്സ്     ഒരിക്കികോടുത്തുവത്ര

അദ്ദേത്തിന്‍റെ രചനാ വൈശിഷ്ട്യം ബോധ്യപ്പെടുത്തുന്ന രണ്ട് സംഭവങ്ങള്‍ തന്‍റെ മകനില്‍ നിന്ന് ഉദ്ധരിക്കപ്പെടിന്നുണ്ട് .  മകന്‍ പറയുന്നു: എന്‍റെ ഉപ്പ എന്നോട് പറഞ്ഞു: ഞാന്‍ എന്‍റെ ഈ ഗ്രന്ഥം (മഅ്രിഫത്തുല്‍സ്സുനനി വല്‍ അസാര്‍) രചന തുടങ്ങി അതിന്‍റെ വിവിദ വാള്യങ്ങളുടെ എഡിറ്റിംഗും പൂര്‍ത്തിയായി. ഇതിന്ന് ശേഷം ഞാന്‍ എന്‍റെ അടുത്ത കൂട്ടുകാരനും ധാരാളം ഖുര്‍ആന്‍ ഓതുന്ന സത്യവാനുമായ ഫിഖീഹി അബൂ മുഹമ്മദിനെ കാണാന്‍ ഇടയായി. അദ്ദേഹം എന്നോട് പറഞ്ഞു: ഞാന്‍ ശാഫിഈ(റ) വിനെ ഈ ഗ്രന്ഥത്തിന്‍റെ ചില വാള്യങ്ങള്‍ പിടിച്ചിരിക്കുന്നതായി സ്വപ്നത്തില്‍ ദര്‍ശിച്ചു. ശാഫിഈ(റ) എന്നോട് പറഞ്ഞു: ഞാന്‍ ഇന്ന് ഫഖിഹ് അഹ്മ്മദ് – ബൈഹഖി(റ) വിന്‍റെ  ഒരു ഗ്രന്ഥത്തിന്‍റെ എഴ് വാളിങ്ങള്‍ വാഴിച്ച് തീര്‍ത്തു’  ഇമാം ബൈഹഖി തുടര്‍ന്നു. ഈ ദിവസം നേരം പുലര്‍ന്നപ്പോള്‍ മറ്റോരു ഫഖീഹായ ഉമറുബ്നു മുഹമ്മദിനെ കാണാന്‍ ഇടയായി അദ്ദേഹം ശാഫിഈ(റ) വനെ ഖുസ്റുജര്‍ദിലെ ജുമഅത്ത് പള്ളിയലെ ഒരു കട്ടിലില്‍ ഇരിക്കുന്നതായി സ്വപ്നത്തിതല്‍ ദര്‍ശിച്ചുവത്ര ഇമാം ശാഫിഈ(റ) അദ്ദേഹത്തോട് പറഞ്ഞു ‘എനിക്ക് ഇന്ന്‌ ഫഖീഹ് (റ)അഹമ്മദിന്‍റെ ഒരുഗ്രന്ഥത്തിന്‍റെ ഇത്ര ഭാഗങ്ങള്‍ പ്രയോജനപ്പെടുത്താനായി

മറ്റോരു സംഭവം മകന്‍ പറയുന്നു: ‘എന്‍റെ ഉപ്പ പറഞ്ഞു: അല്‍ ഹാഫിള്‍ ഹുസൈനുബനു സമര്‍ഗന്ദിയെ എനിക്ക് കേള്‍ക്കാനായി. അദ്ദേഹം പറഞ്ഞു: എന്നോട് അബൂബക്കര്‍ മുഹമ്മദ്ബ്നു  അബ്ദില്‍ അസീസില്‍ മര്‍വസി പറഞ്ഞു: ‘ഞാന്‍ ഇന്ന് ആകാശത്ത്  ഒരു പെട്ടി ഉയര്‍ന്ന് കോണ്ടിരിക്കുന്നു. ഞാന്‍ ചോതിച്ചു എന്താണിത്? അപ്പോള്‍ ആരോ പറഞ്ഞു ബൈഹഖിയുടെ രചനകളാണ്’

മറ്റുചില ഗ്രന്ഥങ്ങളെക്കുറിച്ച് ഇമാം സുബ്കി(റ) തന്നെ പറയുന്നു: ഇമാം ശാഫിഈ(റ)യുടെ വാക്യങ്ങളും വചനങ്ങളും വിവരിക്കുന്ന അല്‍ മബ്‌സൂത്വ് എന്ന ഗ്രന്ഥം നിസ്തുലമായ ഒരു രചനയാണ്. ഈ വിഷയത്തില്‍ ഇത്‌പോലെ മറ്റൊന്നു രചിക്കപ്പെട്ടിട്ടില്ല. അല്‍ അസ്മാഉ വസ്സ്വിഫാത്ത് എന്ന ഗ്രന്ഥത്തിന് സമാനമായി മറ്റൊന്ന് എനിക്കറിയില്ല. കിതാബുല്‍ ഇഅ്തിഖാദ്, കിതാബുദലാഇലുന്നുബുവ്വ, തിതാബുശുഅബില്‍ ഈമാന്‍, കിതാബു മനാഖിബുശ്ശാഫിഈ, കിതാബുദ്ദഅ്‌വാതില്‍ കബീര്‍ ഇവയിലൊന്നിനും തുല്യമായി മറ്റൊന്നില്ലെന്ന് ഞാന്‍ സത്യം ചെയ്തു പറയുന്നു.

അദ്ദേഹത്തിന്‍റെ രചനകള്‍ സമഗ്രത കോണ്ടും വിശാലത കോണ്ടും അടയാളപ്പെടുത്തപ്പെട്ടതാണ്.അബലമായ റിപ്പോട്ടുകള്‍ അവലംബിക്കാതെ അവയിലെ ശരികളിലൂടെ മാത്രമുള്ള  രചനാ ശൈലിയിലൂടെയാണ് അവനോടെങ്ങും ശ്രുതിപ്പെട്ടതും ഹദീസ് ഗവേശകര്‍ അതിനെ സ്വീകരിച്ചതും

ദലാഇലുന്നുബുവ്വ ,ശിഅ്ബുല്‍ ഈമാന്‍ ,സുനനുല്‍ കബീര്‍, അല്‍ ഖിലാഫിയ്യത്ത് ,മനാഖിബ്നു ശാഫിഈ,മനായിബുല്‍ ഇമാം അഹ്മ്മദ് തുടങ്ങിയ ഇസ്ലാമിക വിജ്ഞാനിയങ്ങളിലെ എണ്ണം പറഞ്ഞ ഗ്രന്ഥങ്ങള്‍ ഇമാം ബൈഹഖി(റ)വിന്‍റെതാണ. അന്യഷ്യകര്‍ക്കും പഠിതാക്കള്‍ക്കും അവലംബയോഗ്യവും ആധികാരികതയുള്ളതുമാണ് ഈ ഗ്രന്ഥങ്ങള്‍


ഇമാം സുബ്കി(റ) വിന്‍റെ ത്വബാക്കതു ശാഫിഇയ്യില്‍ സുനനുല്‍ കുബ്റയെ പറ്റി പറഞ്ഞത് ഇങ്ങനായാണ്: ഹദീസ് ശാസ്ത്രത്തില്‍ ഇത്ര കത്യമായ എഡിറ്റിംഗ്, ക്രോഡികരണം എന്നിവയില്‍ നന്നായ മറ്റൊരു ഗന്ഥവുമില്ല . മഅ്രിഫത്തില്‍ സുനനി വല്‍ അസാര്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന് ഒരു ശാഫിഈ പണ്ഡിതനും ഒഴിഞ്ഞ് നില്‍ക്കാനാവില്ലന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഖിലാഫിയ്യത്ത് എന്ന ഗ്രന്ഥത്തെ പറ്റി പറഞ്ഞു: ഈ ശാഖയില്‍ മറ്റാരും ഇതിന്ന് മുമ്പ് കടന്ന് വന്നിട്ടില്ല. പുതിയ സ്വതന്തമായ ശൈലിയാണ് ഇതില്‍ സീകരിച്ചത് . ഹദീസും ഫിഖ്ഹും ഗഹനമായി അറിയുന്നവര്‍ക്കേ ഇത് രചിക്കാനാവുകയുള്ളു എന്നാണ് . അങ്ങനെ ഒരോ ഗ്രന്ഥവും പരിശോധിച്ചാലും വളരെ ക്രമീകൃതവും വിജ്ഞാനീയങ്ങള്‍ കൊണ്ട് സമ്പുഷ്ടവുമായട്ട് നമുക്ക് അനുഭവിക്കാനാവും. അവ പരിശോധിക്കുന്ന ജ്ഞാനികള്‍ പറഞ്ഞ് പോവും ഈ ഗ്രന്ഥങ്ങള്‍ ഇതിന്ന് മുമ്പ് മറ്റാര്‍ക്കും തയ്യാറാക്കാനായിട്ടില്ല എന്ന്.

കിതാബുല്‍ ഖിലാഫിയ്യാത്ത് പോലെ ആ ഇനത്തില്‍ മറ്റൊന്ന് മുമ്പുണ്ടായിട്ടില്ല. ഫിഖ്ഹിലും ഹദീസിലും അഗാധജ്ഞാനമുള്ള ഒരാള്‍ക്കല്ലാതെ സാധ്യമാകാത്ത സ്വതന്ത്രവും മൗലികവുമായ ഹദീസീ സരണിയാണിത്. കിതാബു മനാഖിബുല്‍ ഇമാം അഹ്മദ്, കിതാബു അഹ്കാമില്‍ ഖുര്‍ആന്‍ ലിശ്ശാഫിഈ, കിതാബുദ്ദഅ്‌വാതുസ്സഗീര്‍, കിതാബുല്‍ ബഅ്‌സി വന്നുശൂര്‍, കിതാബുസ്സുഹ്ദുല്‍ കബീര്‍, കിതാബുല്‍ ആദാബ്, കിതാബുല്‍ അസ്‌റാ, കിതാബുസ്സുനനിസ്സഗീര്‍, കിതാബുല്‍ അര്‍ബഈന്‍, കിതാബുഫളാഇലുല്‍ ഔഖാത്ത് തുടങ്ങിയ ഗ്രന്ഥങ്ങളും അദ്ദേഹത്തിനുണ്ട്. ഇവയെല്ലാം വളരെ ഫലപ്രദവും ക്രമനിബദ്ധവും വിഷയക്രമീകൃതവുമാണ്. അത്തരത്തില്‍ മറ്റൊരാളും മുമ്പ് തയ്യാറാക്കിയിട്ടില്ലെന്ന് ജ്ഞാനമുള്ളവരെല്ലാം സാക്ഷീകരിക്കും (ത്വബഖാത്തുശ്ശാഫിഇയ്യതില്‍ കുബ്‌റാ).

ഹാഫിളുദ്ദഹബി ഇമാം ബൈഹഖി(റ)യുടെ ഗ്രന്ഥങ്ങള്‍ എണ്ണിപ്പറഞ്ഞ ശേഷം എഴുതി: ബൈഹഖി(റ)യുടെ രചനകളെല്ലാം മഹത്തായ സ്ഥാനമുള്ളവയാണ്. ധാരാളം ഫലങ്ങളുള്ളവയും. ഇമാം അബൂബക്ര്‍(ബൈഹഖി ഇമാം)യെ പോലെ രചനകള്‍ മേന്മയേറിയതാക്കിയ ആളുകള്‍ അപൂര്‍വമാണ്. അതിനാല്‍ തന്നെ അവയെ പരിഗണിക്കല്‍ പണ്ഡിതന്മാര്‍ക്ക് അനിവാര്യമത്രെ (സിയറു അഅ്‌ലാമിന്നുബലാഅ്).


എന്നാല്‍, തന്‍റെ ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രചാരം നേടിയത് ദലാഇലുന്നുബുവ്വയും ശഅ്ബുല്‍ ഈമാനുമാണ്. വിശുദ്ധ ഹദീസാണ് ശഅ്ബുല്‍ ഈമാനിന്‍റെ പ്രതിപാദ്യ വിഷയം. അവലംബ യോഗ്യരായ ഗുരുക്കളില്‍ നിന്ന് ശേഖരിച്ച ഹദീസുകളുടെ ക്രമീകൃതമായ ക്രോഡികരണമാണിത്. മിശ്ക്കാത്ത് പോലോത്ത പ്രസിദ്ധ ഹദീസ് ഗ്രന്ഥങ്ങളില്‍ ഇതിനെ അവംലബിച്ചിട്ടുണ്ട്. മിശ്ക്കാത്തില്‍ ചില ഹദീസുകളില്‍ ഉദ്ദരിച്ചതിന്ന് ശേഷം ഈ  ഹദീസ് ശുഅ്ബുല്‍ ഈമാനില്‍ ഉദ്ദരിച്ചിട്ടുണ്ട്چ എന്ന് ചേര്‍ത്തഴുതിയത് നമുക്ക് കാണാനാവും.

ദലാഇലുനുബുവ്വ ഒരു നബി ചരിത്ര ഗ്രന്ഥമാണ്. ദലാഇലുനുബുവ്വ വ മഅ്രിഫത്തു അഹ്വാലി അസ്ഹാബി ശരീഅ എന്നാണ് പൂര്‍ണ്ണനാമം ഇമാം തുര്‍മുദി(റ) ശമാഇല്‍ പോലെ വളരെ വ്യത്യസ്തമായ ഗ്രന്ഥമാണിത്. ഹാഫിള് ഇബ്നു കസീര്‍ പറഞ്ഞത്: ‘ തിരുനബിയുടെ സ്വഭവ വിശേഷണങ്ങള്‍, ചരിത്രം എന്നി വിഷയങ്ങളിലെ കണ്ണായ ഗ്രന്ഥമാണിത്. ഈ വിഷയത്തിലെ ഒരടിസ്ഥാന സ്രോതസ് കൂടിയാണ് ഈ ഗ്രന്ഥം. പല പണ്ഡിതരും ഇതിനെ അവംലബിക്കുകയും ഉദ്ധരിണികള്‍ എടുത്ത് ഉദ്ധരിക്കുകയും ചെയിതിട്ടുണ്ട്. ഹാഫിള് ഇബ്നു കസീര്‍(റ) തന്‍റെ അല്‍ ബിദായത്തി വന്നിഹായയിലും ഇമാം സുയൂഥി(റ) അല്‍ ഖ്വസാസുല്‍ കുബ്റായിലും അദുര്‍റുല്‍ മന്‍സുറിലും ഇങ്ങനെ ഉദ്ധരിണികള്‍ കൊടുത്തതായി കാണാം .


പാണ്ഡിത്യം, സേവനം

ഇമാമവര്‍കള്‍ക്ക് സമുദായത്തില്‍ ലഭിച്ച സ്വീകാര്യതയും രചിച്ച ഗ്രന്ഥങ്ങളും നിരവധി ഗുരുനാഥന്മാരും ജ്ഞാനാന്വേഷണയാത്രകളും ശിഷ്യഗണങ്ങളുമെല്ലാം അദ്ദേഹത്തിന്റെ പാണ്ഡിത്യം വിളിച്ചറിയിക്കുന്നതാണ്. ആഴമേറിയ ആ പാണ്ഡിത്യത്തെ ജ്ഞാനലോകം എല്ലാ നിലയിലും അംഗീകരിച്ചു. ശാഫിഈ മദ്ഹബും അശ്അരീസരണിക്കും മഹാന്‍ ചെയ്ത സേവനങ്ങള്‍ വളരെ വലുതാണ്. തന്റെ അനുയായികളില്‍ പെട്ട ഫഖീഹ് മുഹമ്മദ്ബ്‌നു അഹ്മദ്(റ) ഇമാം ശാഫിഈ(റ)നെ സ്വപ്നത്തില്‍ ദര്‍ശിക്കുകയുണ്ടായി.

ഇത് ഇമാം ബൈഹഖി(റ)തന്നെ പറഞ്ഞതായി പുത്രനും ശൈഖുല്‍ ഖുളാത്ത് എന്ന പേരില്‍ വിശ്രുതനുമായ അബൂഅലിയ്യുല്‍ ബൈഹഖി(റ) ഉദ്ധരിച്ച ഒരു സംഭവം ഹാഫിളുദ്ദഹബി ഉദ്ധരിച്ചതിങ്ങനെ: ശാഫിഈ(റ)നെ ഞാന്‍ സ്വപ്നത്തില്‍ ദര്‍ശിക്കുകയുണ്ടായി. ഇമാമിന്റെ കയ്യില്‍ മഅ്‌രിഫയുടെ ഏതാനും ഭാഗങ്ങളുമുണ്ടായിരുന്നു. അതിനെ കുറിച്ച് ശാഫിഈ(റ) പറഞ്ഞു; ഇന്ന് ഞാന്‍ ആ ഫഖീഹിന്റെ ഗ്രന്ഥത്തില്‍ നിന്ന് ഏഴു ഭാഗങ്ങള്‍ നേടുകയുണ്ടായി (സിയറു അഅ്‌ലാമിന്നുബലാഅ്). ഇമാം ബൈഹഖി(റ) മഅ്‌രിഫത്തുസ്സുനനി വല്‍ ആസാറിന്റെ ഏഴു ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോഴായിരുന്നു ഇത്. ശാഫിഈ(റ) തന്റെ ശിഷ്യപരമ്പരയില്‍ തനിക്കും തന്റെ വിചാരധാരക്കും അനുകൂലമായി പ്രവര്‍ത്തിച്ചതിന് നല്‍കിയ അംഗീകാരമായി ഇതിനെ കാണാം.

ശാഫിഈ(റ)യുടെ മനാഖിബുകള്‍ വിവരിക്കുന്ന മനാഖിബുശ്ശാഫിഈ(റ) എന്ന ഗ്രന്ഥം അദ്ദേഹം ഇമാമിനെക്കുറിച്ചു രചിച്ച വിശാലമായ പഠനവും ചരിത്രവുമാണ്.


അശ്അരി സരണിക്ക് വേണ്ടിയും മഹാനവര്‍കള്‍ ശക്തമായി നിലകൊള്ളുകയുണ്ടായി. അഹ്‌ലുസ്സുന്നത്തിനെതിരെയും അശ്അരികള്‍ക്കെതിരെയും പ്രവര്‍ത്തിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന അബ്ദുല്‍ മലിക് അല്‍ കന്‍ദറി എന്ന സര്‍ക്കാറുദ്യോഗസ്ഥന് ശക്തമായ താക്കീത് നല്‍കി ഇമാമവര്‍കള്‍ കത്തെഴുതുകയുണ്ടായി. അത് അയാള്‍ മാനിച്ചില്ലെന്നു മാത്രമല്ല സ്വാധീനമുപയോഗിച്ച് സുന്നികള്‍ക്കെതിരെ അതിക്രമം തുടരുകയും ചെയ്തു. പക്ഷേ കത്തിന്റെ തുടര്‍ച്ചയും പ്രതിഫലനവുമെന്നോണം അലബ് അര്‍സലാന്റെ ഭരണകാലത്ത് കന്‍ദറിയെ തല്‍സ്ഥാനത്ത് നിന്നു നീക്കുകയും ശിക്ഷിക്കുകയുമുണ്ടായി. പകരം നിളാമുല്‍ മുല്‍കിനെ മന്ത്രിയായി നിയമിച്ചു. നിളാമുല്‍ മുല്‍കിന്റെ കാലത്ത് ശാഫിഈ സരണിക്കും വക്താക്കള്‍ക്കും വലിയ സഹായം ലഭിക്കുകയുണ്ടായി (മജല്ലത്തുല്‍ ജാമിഅതില്‍ ഇസ്‌ലാമിയ്യ, ലക്കം 44).


ജീവിതം

ഇമാം സുബ്കി(റ) പറയുന്നു: അദ്ദേഹം മുസ്‌ലിം നേതാക്കളിലും ഇമാമുമാരിലും എണ്ണപ്പെട്ട മഹാനാണ്. മുഅ്മിനീങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്നവരിലും അല്ലാഹുവിന്റെ യഥാര്‍ത്ഥവും സുദൃഢവുമായ പാശത്തിലേക്കും മാര്‍ഗത്തിലേക്കും ജനങ്ങളെ ക്ഷണിക്കുന്ന ഉന്നതനും മഹാനുമായ പണ്ഡിത ശ്രേഷ്ഠന്‍. ഹാഫിളും കര്‍മശാസ്ത്രത്തിലും നിദാനശാസ്ത്രത്തിലും നിപുണനായ പണ്ഡിതനുമായിരുന്നു. ഭൗതിക പരിത്യാഗിയും സൂക്ഷ്മതയുള്ള ജീവിതം നയിച്ചവരും അല്ലാഹുവിന് വഴിപ്പെടുന്ന വിഷയത്തില്‍ മുന്‍പന്തിയിലുള്ളയാളുമാണ്. ശാഫിഈ സരണിക്ക് അതിന്റെ നിദാനവിഷയങ്ങളും ശാഖാവിഷയങ്ങളും ഒരുപോലെ പരിഗണിച്ച് വലിയ സേവനം ചെയ്തു. ചുരുക്കത്തില്‍ ജ്ഞാനവിഷയങ്ങളില്‍ മഹാപര്‍വതം തന്നെയായിരുന്നു അദ്ദേഹം (ത്വബഖാത്തുല്‍ കുബ്‌റ).

ഇബ്‌നു അസാക്കിര്‍(റ) പറഞ്ഞു: അദ്ദേഹം മഹാന്മാരായ പണ്ഡിതന്മാരുടെ രീതിയില്‍ ജീവിച്ചു. ഐഹികമായതില്‍ മോഹമില്ലാതെ ഉള്ളതിലും കുറഞ്ഞതിലും സംതൃപ്തനായി. പരിത്യാഗത്തിലും സൂക്ഷ്മതയുള്ള ജീവിതത്തിലും അന്തസ്സുകണ്ടെത്തുകയു ചെയ്തു (തബ്‌യീനു കദിബില്‍ മുഫ്തരി).

അദ്ദേഹം പരിത്യാഗിയും ഐഹികമായതില്‍ നിന്ന് വളരെ കുറച്ച് സ്വീകരിച്ചവരും ഇബാദത്തും തഖ്‌വയും അധികരിച്ചവരുമായിരുന്നു (അല്‍ബിദായത്തുവന്നിഹായ).

പാണ്ഡിത്യത്തിന്റെ മികവ് വൈജ്ഞാനിക സേവനങ്ങളില്‍ മാത്രമൊതുങ്ങിയില്ല. സ്വന്തം ജീവിതത്തില്‍ അതിന്റെ കൃത്യമായ പ്രയോഗം നടത്തി വിജയിക്കാന്‍ അദ്ദേഹത്തിനാവുകയുണ്ടായി.


ശാഫിഈ മദ്ഹബില്‍ വ്യുല്‍പത്തി നേടിയവര്‍ മാത്രമല്ല മദ്ഹബില്‍ പഠനം നടത്തുന്നവരെല്ലാം തന്നെ ഒരര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണെന്ന് പറയാം. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ ആശ്രയത്വം തന്നെ കാരണം. അര നൂറ്റാണ്ടിലധിക കാലം അദ്ദേഹത്തിന് ജ്ഞാനവിതരണാവസരമുണ്ടായി. അക്കാലത്തെല്ലാം പ്രഗത്ഭരായ ശിഷ്യന്മാര്‍ മഹാനില്‍ നിന്ന് ഹദീസ് കേള്‍ക്കുകയും വിജ്ഞാനം നുകരുകയും ചെയ്തു.

പുത്രനായ ഇമാം അബൂ അലിയ്യുല്‍ ബൈഹഖി അശ്ശാഫിഈ, ഇമാം അബൂനസ്വ്‌റില്‍ ഖുശൈരീ, അബൂ അബ്ദില്ലാഹില്‍ ഫറാവീ, അബുല്‍ മുളഫ്ഫറുല്‍ ഖുശൈരീ, പൗത്രനായ അബുല്‍ ഹസന്‍ അല്‍ ബൈഹഖി, അബൂഅബ്ദില്ലാഹില്‍ ബൈഹഖി അശ്ശാഫിഈ, അബൂമുഹമ്മദുല്‍ ഖുവാരി അല്‍ ബൈഹഖി, അബുല്‍ ഹസനിദ്ദുഹ്ഹാനിന്നൈസാബൂരി, അബുല്‍ മആലില്‍ ജുര്‍ജാനി തുടങ്ങി പ്രശസ്തരായ  പണ്ഡിത ശ്രേഷ്ഠര്‍ മഹാന്റെ ശിഷ്യസഞ്ചയത്തിലുണ്ട്. ധാരാളം ഗ്രന്ഥങ്ങള്‍ സംഭാവന ചെയ്യുകയും ശിഷ്യസമ്പത്തുള്ളവരും ഇക്കൂട്ടത്തിലുണ്ട്.


വഫാത്ത്

ഒരായുഷ്‌കാലം മുഴുവന്‍ ദീനീ വിജ്ഞാനങ്ങളുടെ പോഷണത്തിനും പ്രചാരണത്തിനും പ്രസരണത്തിനും സമര്‍പ്പിച്ച മഹാന്റെ വിയോഗം മുസ്‌ലിം ലോകത്തെ കണ്ണീരണിയിച്ചു. ഹിജ്‌റ 458 ജുമാദല്‍ ഊലാ പത്തിനായിരുന്നു അത്. ബൈഹഖില്‍ കേന്ദ്രീകരിച്ച് വൈജ്ഞാനിക സേവനം നടത്തുമ്പോള്‍ ആ ഗ്രാമത്തിന്റെ അസൗകര്യവും വിജ്ഞാന കുതുകികള്‍ക്കുള്ള പ്രയാസവും കണക്കിലെടുത്ത് അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി അവസാനഘട്ടത്തില്‍ നൈസാബൂരിലായിരുന്നു താമസം. അവിടെ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. എങ്കിലും ജനാസ ബൈഹഖിലേക്കു കൊണ്ടുവരികയും അവിടെ മറമാടുകയും ചെയ്തു. മഹാന്റെ ബറകത്ത് കൊണ്ട് നമ്മുടെ പരലോകം അല്ലാഹു പ്രകാശിപ്പിക്കട്ടെ.

No comments:

Post a Comment