Thursday, 31 July 2025

കളവ് പറയലും മസ്അലയും

 

കളവു പറയൽ നിഷിദ്ധമാണന്ന വിധി പ്രസിദ്ധമാണ്. അതാണു അടിസ്ഥാന വിധി. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ കളവു പറയാം. അവ വിവരിക്കാം.

കളവു പറയൽ നിർബന്ധം

  • ഒന്ന്:നല്ല ഒരു മനുഷ്യനെ കൊല്ലാൻ വേണ്ടി അക്രമി അന്വേഷിച്ചാൽ അറിയുമെങ്കിലും അറിയില്ലന്നു പറയൽ .കളവു പറയൽ നിർബന്ധമായ സന്ദർഭമാണിത്. സത്യം പറഞ്ഞാൽ കുറ്റം കിട്ടുന്ന വേളയാണിത്. അതായത് സത്യം പറയൽ ഹറാമായ സന്ദർഭമാണിത്. 
  • രണ്ട്:ഒരു നല്ല മനുഷ്യനെ ബുദ്ധിമുട്ടാക്കാൻ വേണ്ടി അക്രമി അന്വേഷിച്ചാൽ അറിയുമെങ്കിലും അറിയില്ലെന്ന് പറയൽ .കളവു പറയൽ നിർബന്ധമായ സന്ദർഭമാണിത്. അതായത് , സത്യം പറയൽ ഹറാമായ വേള.
  • മൂന്ന്:തന്റെയടുത്തുള്ള സൂക്ഷിപ്പ് സ്വത്ത് അക്രമി അന്വേഷിച്ചാൽ ഇല്ലെന്നു കളവു പറയൽ ,അങ്ങനെ പറയൽ നിർബന്ധമാണ്.(അക്രമി അഭിമാനം നശിപ്പിക്കുന്ന ഘട്ടത്തിലും കളവ് പറയണം) സത്യം പറയൽ ഹറാമായ സന്ദർഭമാണിത്.    

കളവു പറയൽ അനുവദനീയം

  • ഒന്ന്:രണ്ടു പേരുടെ ഇടയിലുള്ള പിണക്കം മാറ്റാൻ വേണ്ടി കളവു പറയേണ്ടി വന്നാൽ കളവു പറയാം. അതു അനുവദനീയമാണ്.
  • രണ്ട്:ഭാര്യയെ ത്യപ്തിപ്പെടുത്താൻ വേണ്ടി കളവു പറയേണ്ടി വന്നാൽ പറയാം. അതു അനുവദനീയമാണ്.
  • മൂന്ന്:സന്താനത്തെ തൃപ്തിപ്പെടുത്താൻ വേണ്ടി കളവു പറയേണ്ടി വന്നാൽ പറയാം. അതു അനുവദനീയമാണ്.  
  • നാല്:താൻ രഹസ്യമായി ചെയ്ത തെറ്റിനെ കുറിച്ച് രാജാവ് ചോദിച്ചാൽ ഇല്ലന്നു കളവു പറയാം. അതു അനുവദനീയമാണ് .
  • അഞ്ച്:തന്റെ സഹോദരന്റെ തനിക്കറിയുന്ന രഹസ്വത്തെ കുറിച്ച് രാജാവ്ചോദിച്ചാൽ അറിയില്ലന്നു കളവു പറയാം. അതു അനുവദനീയമാണ്.
  • ആറ്:ഒരാൾ തൻ്റെ ബന്ധത്തിൽ പെട്ട ഒരുത്തൻ്റെ ഭാര്യയെ അവളെ സമ്മതത്തോടെ വ്യഭിചരിക്കുകയും അത് അവളുടെ ഭർത്താവ് അറിയുകയും ചെയ്താൽ അവൻ്റെ യടുത്ത് ചെന്ന് അവൾ വഴിപ്പെട്ടതല്ല , ഞാൻ അവളെ നിർബന്ധിച്ചതാണെന്നു കളവു പറയാം. അതു അനുവദനീയമാണ്.
  • ഏഴ്:സത്യനിഷേധികളെ ഭിന്നിപ്പിക്കാൻ വേണ്ടി യുദ്ധത്തിൽ കളവു പറയൽ ആവശ്യമായി വന്നാൽ പറയാം. കളവു പറയൽ അനുവദനീയമാണ്.
  • എട്ട്:തെമ്മാടി പരസ്യമാക്കി നടക്കുന്ന ഒരു കാര്യത്തിൽ കളവു പറയേണ്ടി വന്നാൽ പറയൽ അനുവദനീയമാണ്. 

കളവ് പറയാതിരിക്കൽ സുന്നത്ത്

കളവ് പറയൽ അനുവദനീയ സന്ദർഭങ്ങളിലും നോമ്പുകാരൻ കളവു പറയാതിരിക്കൽ സുന്നത്താണ് (ബുശ്റൽ കരീം :1/565)

പ്രത്യേക ശ്രദ്ധയ്ക്ക്

ഇമാം ഗസാലി (റ) പറയുന്നു: സത്യം പറഞ്ഞാലും കളവു പറഞ്ഞാലും നേടാൻ പറ്റുന്ന ഏതു നല്ല കാര്യത്തിലും കളവ് ഹറാമാണ്. കളവു പറഞ്ഞാൽ മാത്രമേ നേടാൻ കഴിയുകയുള്ളൂവെങ്കിൽ , അനുവദനീയമായ കാര്യമാണെങ്കിൽ കളവു പറയൽ അനുവദനീയവും നിർബന്ധ കാര്യമാണെങ്കിൽ കളവു പറയൽ നിർബന്ധവുമാണ്.( ഇഹ് യ: 3/137 , ഇആനത്ത്: 3/288, ഹാശിയത്തുന്നിഹായ :4/443 ,ഇബ്നു ഖാസിം , ശർവാനി: 5/256 , ഹാശിയത്തുൽ ജമൽ: 3/382 , ഖൽയൂബി: 3/216)

(ﻗﻮﻟﻪ: اﻟﻜﺬﺏ ﺣﺮاﻡ) ﺃﻱ ﺳﻮاء ﺃﺛﺒﺖ ﺑﻪ ﻣﻨﻔﻴﺎ، ﻛﺄﻥ ﻳﻘﻮﻝ ﻭﻗﻊ ﻛﺬا ﻟﻤﺎ ﻟﻢ ﻳﻘﻊ، ﺃﻭ ﻧﻔﻰ ﺑﻪ ﻣﺜﺒﺘﺎ، ﻛﺄﻥ ﻳﻘﻮﻝ ﻟﻢ ﻳﻘﻊ ﻟﻤﺎ ﻭﻗﻊ، ﻭﻫﻮ ﻣﻨﺎﻗﺾ ﻟﻹﻳﻤﺎﻥ ﻣﻌﺮﺽ ﺻﺎﺣﺒﻪ ﻟﻠﻌﻨﺔ اﻟﺮﺣﻤﻦ ﻟﻘﻮﻟﻪ ﺗﻌﺎﻟﻰ: (ﺇﻧﻤﺎ ﻳﻔﺘﺮﻱ اﻟﻜﺬﺏ اﻟﺬﻳﻦ ﻻ ﻳﺆﻣﻨﻮﻥ ﺑﺂﻳﺎﺕ اﻟﻠﻪ ﻭﺃﻭﻟﺌﻚ ﻫﻮ اﻟﻜﺎﺫﺑﻮﻥ) ﻭﻗﻮﻝ اﻟﻨﺒﻲ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ -: ﺇﻥ اﻟﺼﺪﻕ ﻳﻬﺪﻱ ﺇﻟﻰ اﻟﺒﺮ ﻭاﻟﺒﺮ ﻳﻬﺪﻱ ﺇﻟﻰ اﻟﺠﻨﺔ، ﻭاﻟﻜﺬﺏ ﻳﻬﺪﻱ ﺇﻟﻰ اﻟﻨﺎﺭ ﻭﻗﻮﻝ ﺳﻴﺪﻧﺎ ﻋﻤﺮ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ: ﻷﻥ ﻳﻀﻌﻨﻲ اﻟﺼﺪﻕ ﻭﻗﻠﻤﺎ ﻳﻔﻌﻞ ﺃﺣﺐ ﺇﻟﻲ ﻣﻦ ﺃﻥ ﻳﺮﻓﻌﻨﻲ اﻟﻜﺬﺏ ﻭﻗﻠﻤﺎ ﻳﻔﻌﻞ (ﻗﻮﻟﻪ: ﻭﻗﺪ ﻳﺠﺐ اﻟﺦ) ﻗﺎﻝ ﻓﻲ اﻹﺣﻴﺎء، ﻭاﻟﻀﺎﺑﻂ ﻓﻲ ﺫﻟﻚ ﺃﻥ ﻛﻞ ﻣﻘﺼﻮﺩ ﻣﺤﻤﻮﺩ ﻳﻤﻜﻦ اﻟﺘﻮﺻﻞ ﺇﻟﻴﻪ ﺑﺎﻟﺼﺪﻕ ﻭاﻟﻜﺬﺏ ﺟﻤﻴﻌﺎ، ﻓاﻟﻜﺬﺏ ﻓﻴﻪ ﺣﺮاﻡ ﺃﻭ ﺑاﻟﻜﺬﺏ ﻭﺣﺪﻩ ﻓﻤﺒﺎﺡ ﺇﻥ ﺃﺑﻴﺢ ﺗﺤﺼﻴﻞ ﺫﻟﻚ اﻟﻤﻘﺼﻮﺩ.

ﻭﻭاﺟﺐ ﺇﻥ ﻭﺟﺐ، ﻛﻤﺎ ﻟﻮ ﺭﺃﻯ ﻣﻌﺼﻮﻣﺎ اﺧﺘﻔﻰ ﻣﻦ ﻇﺎﻟﻢ ﻳﺮﻳﺪ ﻗﺘﻠﻪ ﺃﻭ ﺇﻳﺬاءﻩ ﻟﻮﺟﻮﺏ ﻋﺼﻤﺔ ﺩﻣﻪ ﺃﻭ ﺳﺄﻟﻪ ﻇﺎﻟﻢ ﻋﻦ ﻭﺩﻳﻌﺔ ﻳﺮﻳﺪ ﺃﺧﺬﻫﺎ ﻓﺈﻧﻪ ﻳﺠﺐ ﻋﻠﻴﻪ ﺇﻧﻜﺎﺭﻫﺎ، ﻭﺇﻥ ﻛﺬﺏ، ﺑﻞ ﻟﻮ اﺳﺘﺤﻠﻒ ﻟﺰﻣﻪ اﻟﺤﻠﻒ، ﻭﻳﻮﺭﻱ، ﻭﺇﻻ ﺣﻨﺚ، ﻭﻟﺰﻣﺘﻪ اﻟﻜﻔﺎﺭﺓ، ﻭﺇﺫا ﻟﻢ ﻳﺘﻢ ﻣﻘﺼﻮﺩ ﺣﺮﺏ ﺃﻭ ﺇﺻﻼﺡ ﺫاﺕ اﻟﺒﻴﻦ ﺃﻭ اﺳﺘﻤﺎﻟﺔ ﻗﺒﻞ ﻣﺠﻨﻰ ﻋﻠﻴﻪ ﺇﻻ ﺑﻜﺬﺏ ﺃﺑﻴﺢ، ﻭﻟﻮ ﺳﺄﻟﻪ ﺳﻠﻄﺎﻥ ﻋﻦ ﻓﺎﺣﺸﺔ ﻭﻗﻌﺖ ﻣﻨﻪ ﺳﺮا، ﻛﺰﻧﺎ ﻭﺷﺮﺏ ﺧﻤﺮ، ﻓﻠﻪ ﺃﻥ ﻳﻜﺬﺏ ﻭﻳﻘﻮﻝ ﻣﺎ ﻓﻌﻠﺖ، ﻭﻟﻪ ﺃﻥ ﻳﻨﻜﺮ ﺳﺮ ﺃﺧﻴﻪ.

 ﻭﻳﺠﻮﺯ اﻟﻜﺬﺏ ﻓﻲ ﻣﻮاﺿﻊ ﻓﻲ اﻟﺠﻬﺎﺩ ﻟﺘﻔﺮﻳﻖ اﻟﻜﻔﺎﺭ، ﻭﻓﻴﻤﺎ ﻳﺘﺠﺎﻫﺮ ﺑﻪ اﻟﻔﺎﺳﻖ، ﻭﻓﻲ ﺩﻓﻊ ﻇﺎﻟﻢ ﻋﻦ ﻣﺎﻝ ﻟﻪ ﺃﻭ ﻟﻐﻴﺮﻩ، ﺃﻭ ﻋﺮﺽ ﻛﺬﻟﻚ ﻭﻓﻲ ﺳﺘﺮ ﻣﻌﺼﻴﺔ ﻣﻨﻪ، ﺃﻭ ﻣﻦ ﻏﻴﺮﻩ، ﻭﻓﻲ ﺇﺻﻼﺡ ﺫاﺕ اﻟﺒﻴﻦ ﻭﻓﻲ ﺟﺒﺮ ﺧﺎﻃﺮ اﻣﺮﺃﺓ ﺃﻭ ﻭﻟﺪ 

ﻳﺬﻛﺮ ﻣﻌﻪ ﻣﺎ ﻳﻨﻔﻲ اﻟﻀﺮﺭ ﻋﻨﻬﺎ ﺑﺄﻥ ﻳﺬﻛﺮ ﺃﻧﻪ ﺃﻛﺮﻫﻬﺎ.

ﻭﻳﺠﻮﺯ اﻟﻜﺬﺏ ﺑﻤﺜﻞ ﺫﻟﻚ ( حاشية النهاية:٤٤٣ / ٤ , حاشية ابن قاسم , حاشية الشرواني ٢٥٦ / ٥, حاشية الجمل٣٨٢ / ٣ , قليوبي ٢١٦ / ٣, إعانةالطالبين٢٨٨ /٣) 



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment