Friday, 29 August 2025
നബിദിനത്തിന് ആവശ്യമുള്ള വിഷയങ്ങൾ
Sunday, 24 August 2025
നോമ്പിന്റെ അവസ്ഥയിൽ ഹിജാമ ചെയ്യുന്നതിന്റെ വിധി? ഹിജാമ ചെയ്തതിനുശേഷം കുളിക്കുന്നതിന്റെ വിധി ?
നോമ്പിന്റെ അവസ്ഥയിൽ ഹിജാമ ചെയ്യൽ അനുവദനീയമാണ്. അങ്ങനെ ചെയ്യുന്നതിലൂടെ എന്തെങ്കിലും ബലഹീനത ഉണ്ടാകുമെന്ന് ഭയമുണ്ടെങ്കിൽ കറാഹത്താണ്.റമളാനിൽ സൂര്യാസ്തമയത്തിനു ശേഷം ചെയ്യാൻ ശ്രമിക്കണം.
ഹിജാമ ചെയ്ത ഭാഗം നനഞ്ഞ തുണികൊണ്ട് തുടയ്ക്കുന്നതിലൂടെ ശുദ്ധിയാവുന്നതാണ്. ഹിജാമ ചെയ്താൽ കുളിക്കൽ മുസ്തഹബ്ബാണ്. നിർബന്ധമില്ല.
ولا بأس بالحجامة إن أمن على نفسه الضعف أما إذا خاف فإنه يكره، وينبغي له أن يؤخر إلى وقت الغروب، وذكر شيخ الإسلام شرط الكراهة ضعف يحتاج فيه إلى الفطر
رد المحتار: (219/5)
والبدن لا يطهر من جميع ذلك الا بالغسل ولو مسح موضع الحجامة ثلاث مرات بثلاث خرق مبلولة قد مر قبل هذا أنه يجوز إذا كان الماء متقاطرا.
فتاوى قاضي خان: (85/1، ط: مكتبة رشيدية)
إذا مسح موضع المحجمة بثلاث خرقات رطاب نظاف أجزأه عنالغسل؛ لأنه يعمل عمل الغسل. كذا في محيط السرخسي.
الهندية: (43/1، ط: دار الفكر)
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
കരണ്ട് ബാറ്റ് പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് കൊതുകു പോലുള്ള ജീവികളെ കൊല്ലുന്നതിന്റെ ഇസ്ലാമിക വിധി ?
കൊതുകുകളും മറ്റ് പ്രാണികളും ദോഷകരമായ ജീവികളായതിനാൽ അവയെ കൊല്ലാൻ അനുവാദമുണ്ട്.
ഇവയെ കത്തിച്ചു കൊല്ലൽ ഹറാമിനോടടുത്ത കറാഹത്താണ്. കത്തുന്നല്ലാത്ത മറ്റെന്തെങ്കിലും വഴിയുണ്ടെണ്ടെങ്കിൽ അത് സ്വീകരിക്കുകയാണ് വേണ്ടത്.വൈദ്യുത ഉപകരണങ്ങൾ പോലുള്ളവ കൊണ്ട് കത്തിക്കൽ ഒഴിവാക്കണം.
മറ്റു മാർഗ്ഗങ്ങളില്ലെങ്കിൽ വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിച്ച് കൊതുക് പോലുള്ള ജീവികളെ കൊല്ലൽ കുഴപ്പമില്ല.
يُكْرَهُ إحْرَاقُ جَرَادٍ) أَيْ تَحْرِيمًا وَمِثْلُ الْقَمْلِ الْبُرْغُوثُ وَمِثْلُ الْعَقْرَبِ الْحَيَّةُ
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/752]
جَوَازُ التَّحْرِيقِ وَالتَّغْرِيقِ مُقَيَّدٌ كَمَا فِي شَرْحِ السِّيَرِ بِمَا إذَا لَمْ يَتَمَكَّنُوا مِنْ الظَّفَرِ بِهِمْ بِدُونِ ذَلِكَ، بِلَا مَشَقَّةٍ عَظِيمَةٍ فَإِنْ تَمَكَّنُوا بِدُونِهَا فَلَا يَجُوزُ
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,4/129]
وقد أمرنا بضررہم قتل الزنبور والحشرات۔
[ الفتاویٰ الہندیة، کتاب الکراهیة ( ٥/٣٤١ )]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
ഉടമ വാടകക്കാരനിൽ നിന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റ് വാങ്ങൽ അനുവദനീയമാണോ? ഡെപ്പോസിറ് തുക ഉടമക്ക് ഉപയോഗിക്കാമോ ശരീഅത്ത് വിധി?
ഭാവിയിലെ ഏതെങ്കിലും നഷ്ടം കണക്കിലെടുത്ത് വാടകക്കാരനിൽ നിന്ന് പണം സെക്യൂരിറ്റിയായി വാങ്ങുന്നു. ഇത് അനുവദനീയമാണ്.ഇത് അമാനത് എന്ന നിലക്കാണെങ്കിൽ ഉടമയുടെ അനുമതിയില്ലാതെ ഡിപ്പോസിറ്റ് തുക ഉപയോഗിക്കുന്നത് ശരീഅത്ത് അനുസരിച്ച് അനുവദനീയമല്ല.
എന്നാൽ ഇക്കാലത്ത് ഉടമ ഈ പണം ഉപയോഗിക്കുന്നതിനാലും തുടക്കം മുതൽ തന്നെ ഉടമയ്ക്ക് ഈ പണം ഉപയോഗിക്കാൻ ഉദ്ദേശ്യമുള്ളതിനാലും വാടകക്കാരന് സാധാരണയായി ഇത് അറിയാവുന്നതാണ്. വാടകക്കാരൻ ഉപയോഗം വിലക്കുന്നുമില്ല. ഇക്കാരണത്താൽ ഈ തുക കടത്തിന്റെ പരിധിയിൽ പെടുന്നതാണ്. അതിനാൽ ഉടമയ്ക്ക് ഈ പണം എടുത്ത് സ്വന്തം ഉപയോഗിക്കാൻ അനുവാദമുണ്ട്.
والواقع فی الحوالۃ البریدیة (Money Order) أن المقصود لیس قرضا واقتراضا٬ وانما المقصود ارسال مبلغ الی بلد آخر٬ .... ولکنہ یصبح قرضا لحاجۃ البرید فإنہ لا یمکن لہ أن یفصل اموال مئین من الناس. ویحفظ مال کل واحد منہم مفصولا عن غیرہ. ولہذه الحاجة إنہ یخلط الأموال. ولسبب ھذا الخلط یأخذ المبلغ حکم القرض٬ فھو أمانة ابتداء و قرض انتہاء بسبب الخلط
فقہ البیوع: (755/1- 756، ط: مکتبہ معارف القرآن)
الشرط المتعارف ولو لم يكن من مقتضيات العقد جوز البيع معه استحسانا وصار معتبرا هندية.....وجواز البيع معه خلاف القياس؛ لأن فيه نفعا لأحد المتعاقدين ووجه الاستحسان العرف والتعامل؛ لأن الشرط متى كان متعارفا فلا يكون باعثا على النزاع ويحصل الملك المقصود بغير خصام
درر الحکام شرح مجلة الاحکام: (المادة: 188، 138/2، ط: دار الجیل٬ بیروت)
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
Thursday, 21 August 2025
ഷാഫി മുസ്വല്ല മദ്രസകളിലോ മറ്റോ കഴിയുന്ന ഹനഫികളായ മുതഅല്ലിമീങ്ങൾ ഉസ്താദുമാർ മറ്റും അവിടെ നടക്കുന്ന അസർ നമസ്കാരത്തിന്റെ ജമാഅത്തിൽ പങ്കെടുക്കുന്നതിന്റെ വിധി?
ഷാഫി മസ്‌ലകുകളായ മദ്രസകളിലോ മറ്റോ കഴിയുന്ന ഹനഫികളായ മുതഅല്ലിമീങ്ങൾ ഉസ്താദ്മാർ ഹനഫി അസർ സമയത്ത് ജമാഅതിന് പങ്കെടുക്കാൻ എന്തെങ്കിലും സൗകര്യമുണ്ടെങ്കിൽ ഷാഫി അസർ സമയങ്ങളിൽ നടക്കുന്ന ജമാഅത്തുകളിൽ പങ്കെടുക്കൽ അനുവദനീയമല്ല. അതിന് എന്തെങ്കിലും അസൗകര്യമോ തുടർച്ചയായി ജമാഅത്തുകൾ നഷ്ടപ്പെടുമെന്ന അവസ്ഥയുണ്ടെങ്കിലൊ അവിടെ നടക്കുന്ന അസർ നിസ്കാരത്തിന്റെ ജമാഅത്തിൽ പങ്കെടുക്കൽ സ്വാഹിബൈന്റെ അഭിപ്രായത്തിൻ മേൽ അനുവദനീയമാണ്.
ഹനഫീ മദ്ഹബിലെ പ്രാബലാഭിപ്രായം അസർ നമസ്കാരത്തിന്റെ സമയം ഇമാം അബൂഹനീഫ (റ) വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരു വസ്തുവിന്റെ നിഴൽ അതിന്റെ രണ്ടിരട്ടി (مثلين)ആകണം. ഇമാം അബൂ യൂസഫ് (റ) മുഹമ്മദ് (റ) എന്നിവരുടെ അഭിപ്രായം مثل ആണ്. അതുമാത്രമല്ല ഇമാം ഹസൻ (റ) അബൂ ഹനീഫ (റ) യിൽ നിന്നും ഇവരോട് യോജിക്കുന്നതായി ഒരു അഭിപ്രായം നഖ്‌ൽ ചെയ്യുന്നുണ്ട്.ഇമാം സുഫറും ഇതേ അഭിപ്രായക്കാരനാണ്. എന്നിരുന്നാലും ഹനഫി അസറിൽ ജമാഅത്തിന് അവസരമുണ്ടെങ്കിൽ അതിൽ പങ്കെടുക്കൽ നിർബന്ധമാണ്.
وَوَقْتُ الظُّهْرِ مِنْ زَوَالِهَا) أَيْ زَوَالِ الشَّمْسِ عَنْ الْمَحَلِّ الَّذِي تَمَّ فِيهِ ارْتِفَاعُهَا، وَتَوَجَّهَ إلَى الِانْحِطَاطِ،........إلَى أَنْ يَصِيرَ ظِلُّ كُلِّ شَيْءٍ مِثْلَيْهِ سِوَى فَيْءِ الزَّوَالِ) وَهُوَ رِوَايَةُ مُحَمَّدٍ عَنْ الْإِمَامِ وَبِهِ أَخَذَ الْإِمَامُ.......(وَقَالَا إلَى أَنْ يَصِيرَ مِثْلًا) وَهُوَ رِوَايَةُ الْحَسَنِ عَنْ الْإِمَامِ وَبِهِ أَخَذَ زُفَرُ وَالشَّافِعِيُّ وَرَوَىأَسَدُ بْنُ عَمْرٍو عَنْ الْإِمَامِ إذَا صَارَ ظِلُّ كُلِّ شَيْءٍ مِثْلَهُ سِوَى فَيْءِ الزَّوَالِ خَرَجَ وَقْتُ الظُّهْرِ وَلَا يَدْخُلُ وَقْتُ الْعَصْرِ حَتَّى يَصِيرَ ظِلُّ كُلِّ شَيْءٍ مِثْلَيْهِ فَيَكُونُ بَيْنَ وَقْتِ الظُّهْرِ وَالْعَصْرِ وَقْتٌ مُهْمَلٌ قِيلَ الْأَفْضَلُ أَنْ يُصَلِّيَ صَلَاةَ الظُّهْرِ إلَى بُلُوغِ الظِّلِّ إلَى الْمِثْلِ وَلَا يَشْرَعُ فِي الْعَصْرِ إلَّا بَعْدَ بُلُوغِ الظِّلِّ إلَى الْمِثْلَيْنِ وَلَا يُصَلِّي قَبْلَهُ جَمْعًا بَيْنَ الرِّوَايَاتِ
[عبد الرحمن شيخي زاده، مجمع الأنهر في شرح ملتقى الأبحر، ٧٠/١]
هَلْ إذَا لَزِمَ مِنْ تَأْخِيرِهِ الْعَصْرَ إلَى الْمِثْلَيْنِ فَوْتُ الْجَمَاعَةِ يَكُونُ الْأَوْلَى التَّأْخِيرَ أَمْ لَا، وَالظَّاهِرُ الْأَوَّلُ بَلْ يَلْزَمُ لِمَنْ اعْتَقَدَ رُجْحَانَ قَوْلِ الْإِمَامِ تَأَمَّلْ. ثُمَّ رَأَيْت فِي آخِرِ شَرْحِ الْمُنْيَةِ نَاقِلًا عَنْ بَعْضِ الْفَتَاوَى أَنَّهُ لَوْ كَانَ إمَامُ مَحَلَّتِهِ يُصَلِّي الْعِشَاءَ قَبْلَ غِيَابِ الشَّفَقِ الْأَبْيَضِ فَالْأَفْضَلُ أَنْ يُصَلِّيَهَا وَحْدَهُ بَعْدَ الْبَيَاضِ.
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/359]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
കൈക്കൂലി കൊടുത്ത് ജോലി വാങ്ങൽ അനുവദനീയമാണോ? ആ ജോലിയിൽ നിന്ന് ലഭിക്കുന്ന വരുമാനം ഹലാലാണോ?
കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും ഹറാമാണ്. കൈക്കൂലി വാങ്ങുന്നവനും കൊടുക്കുന്നവനും ശപിക്കപ്പെട്ടവരാണ്. കർശന താക്കീതുകൾ ഹദീസുകളിൽ വന്നിട്ടുണ്ട്. ജോലി നേടുന്നതിനാണെങ്കിലും കൈക്കൂലി ഇടപാടുകൾ നടത്തുന്നത് അനുവദനീയമല്ല. കൈക്കൂലി കൊടുക്കുന്നവനും വാങ്ങുന്നവനും പാപികളാണ്.അവർ പശ്ചാത്തപിക്കുകയും പാപമോചനം തേടുകയും ചെയ്യണം.
കൈക്കൂലി നൽകി ലഭിക്കുന്ന ജോലിയിൽ ഈ വ്യക്തി പ്രാപ്തിയുള്ളവനും അതിന്റെ എല്ലാ കടമകളും സത്യസന്ധമായി ആത്മാർത്ഥമായി നിർവഹിക്കുകയും ചെയ്യുന്നുവെങ്കിൽ ശമ്പളം ഹലാലാണ്. കാരണം ശമ്പളത്തിന്റെ ഹലാൽ ജോലിയുടെ കടമകൾ പൂർണ്ണമായി നിറവേറ്റുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹറാമായ വഴിയിലൂടെ ജോലി നേടിയതിന്റെ പേരിൽ ശമ്പളം ഹറാമാവുകയില്ല.ആ വ്യക്തി ആ ജോലിക്കും ജോലിക്കും യോഗ്യനല്ലെങ്കിൽ അല്ലെങ്കിൽ യോഗ്യതയുണ്ടെങ്കിലും സത്യസന്ധമായി ജോലി ചെയ്യുന്നില്ലെങ്കിൽ, അവന്റെ ശമ്പളം ഹലാലായിരിക്കില്ല.
وَالثَّانِي) وَهُوَ الْأَجِيرُ (الْخَاصُّ) وَيُسَمَّى أَجِيرَ وَحْدٍ (وَهُوَ مَنْ يَعْمَلُ لِوَاحِدٍ عَمَلًا مُؤَقَّتًا بِالتَّخْصِيصِ وَيَسْتَحِقُّ الْأَجْرَ بِتَسْلِيمِ نَفْسِهِ فِي الْمُدَّةِ وَإِنْ لَمْ يَعْمَلْ كَمَنْ اُسْتُؤْجِرَ شَهْرًا لِلْخِدْمَةِ أَوْ) شَهْرًا (لِرَعْيِ الْغَنَمِ) الْمُسَمَّى بِأَجْرٍ مُسَمًّى
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/69]
وَلَيْسَ لِلْخَاصِّ أَنْ يَعْمَلَ لِغَيْرِهِ) بَلْ وَلَا أَنْ يُصَلِّيَ النَّافِلَةَ. قَالَ فِي التتارخانية: وَفِي فَتَاوَى الْفَضْلِيِّ وَإِذَا اسْتَأْجَرَ رَجُلًا يَوْمًا يَعْمَلُ كَذَا فَعَلَيْهِ أَنْ يَعْمَلَ ذَلِكَ الْعَمَلَ إلَى تَمَامِ الْمُدَّةِ وَلَا يَشْتَغِلَ بِشَيْءٍ آخَرَ سِوَى الْمَكْتُوبَةِ وَفِي فَتَاوَى سَمَرْقَنْدَ: وَقَدْ قَالَ بَعْضُ مَشَايِخِنَا لَهُ أَنْ يُؤَدِّيَ السُّنَّةَ أَيْضًا. وَاتَّفَقُوا أَنَّهُ لَا يُؤَدِّي نَفْلًا وَعَلَيْهِ الْفَتْوَى. وَفِي غَرِيبِ الرِّوَايَةِ قَالَ أَبُو عَلِيٍّ الدَّقَّاقُ: لَا يُمْنَعُ فِي الْمِصْرِ مِنْ إتْيَانِ الْجُمُعَةِ، وَيَسْقُطُ مِنْ الْأَجِيرِ بِقَدْرِ اشْتِغَالِهِ إنْ كَانَ بَعِيدًا، وَإِنْ قَرِيبًا لَمْ يُحَطَّ شَيْءٌ فَإِنْ كَانَ بَعِيدًا وَاشْتَغَلَ قَدْرَ رُبْعِ النَّهَارِ يُحَطُّ عَنْهُ رُبْعُ الْأُجْرَةِ. (قَوْلُهُ وَلَوْ عَمِلَ نَقَصَ مِنْ أُجْرَتِهِ إلَخْ) قَالَ فِي التتارخانية: نَجَّارٌ اُسْتُؤْجِرَ إلَى اللَّيْلِ فَعَمِلَ لِآخَرَ دَوَاةً بِدِرْهَمٍ وَهُوَ يَعْلَمُ فَهُوَ آثِمٌ، وَإِنْ لَمْ يَعْلَمْ فَلَا شَيْءَ عَلَيْهِ وَيُنْقَصُ مِنْ أَجْرِ النَّجَّارِ بِقَدْرِ مَا عَمِلَ فِي الدَّوَاةِ
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/70]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
Wednesday, 20 August 2025
സ്ത്രീകൾക്ക് ഖബ്ർ സിയാറത്ത് ചെയ്യൽ അനുവദനീയമാണോ?
സാധാരണ സാഹചര്യങ്ങളിൽ സ്ത്രീകൾ ഖബർ സിയാറത്ത് ചെയ്യൽ അനുവദനീയമല്ല. എന്നിരുന്നാലും ചില നിബന്ധനകൾ പാലിച്ചുകൊണ്ട് ഖബർ സിയാറത്ത് സ്ത്രീകൾക്ക് അനുവദനീയമാണ്.
- യുവതികളല്ലാത്ത പ്രായമായ അല്ലെങ്കിൽ വൃദ്ധയായ സ്ത്രീകൾ ആയിരിക്കണം
- പൂർണ്ണമായ പർദ്ദ സൂക്ഷിക്കണം.
- ഫിത്നയെക്കുറിച്ചുള്ള ഭയം ഉണ്ടാകരുത്.
- അട്ടഹസിച്ച് കരയരുത്
- ഖബർസ്ഥാനുകളിൽ പൂക്കൾ അർപ്പിക്കുക, ഖബറിൽ തുണി മൂടുക,തിരി കത്തിക്കുക മറ്റ് ബിദ്അതുകൾ പോലുള്ള ശരീഅത്തിന് വിരുദ്ധമായ ഒന്നും ചെയ്യരുത്.
- ഖബർസ്ഥാനിൽ പോകുന്നത് പോകുന്നത് ശീലമാക്കരുത്.
ഈ അവസ്ഥകൾ പാലിച്ചുകൊണ്ട് സ്ത്രീകൾക്ക് പോകാവുന്നതാണ്. എന്നിരുന്നാലും കാലഘട്ടത്തിലെ ഫിത്നകൾ കണക്കിലെടുത്ത് പോകാതിരിക്കലാണ് നല്ലത്.
وحاصل الکلام من هذا کله أن زیارۃ القبور مکروهة للنساء؛ بل حرام في هذا الزمان، ولا سیما نساء مصر؛ لأن خروجهن علی وجه الفساد والفتنة
عمدۃ القاری: (باب زیارۃ القبور، 70/8، ط: بیروت)
(قَوْلُهُ: وَلَوْ لِلنِّسَاءِ) وَقِيلَ: تَحْرُمُ عَلَيْهِنَّ. وَالْأَصَحُّ أَنَّ الرُّخْصَةَ ثَابِتَةٌ لَهُنَّ بَحْرٌ، وَجَزَمَ فِي شَرْحِ الْمُنْيَةِ بِالْكَرَاهَةِ لِمَا مَرَّ فِي اتِّبَاعِهِنَّ الْجِنَازَةَ. وَقَالَ الْخَيْرُ الرَّمْلِيُّ: إنْ كَانَ ذَلِكَ لِتَجْدِيدِ الْحُزْنِ وَالْبُكَاءِ وَالنَّدْبِ عَلَى مَا جَرَتْ بِهِ عَادَتُهُنَّ فَلَا تَجُوزُ، وَعَلَيْهِ حُمِلَ حَدِيثُ «لَعَنَ اللَّهُ زَائِرَاتِ الْقُبُورِ» وَإِنْ كَانَ لِلِاعْتِبَارِ وَالتَّرَحُّمِ مِنْ غَيْرِ بُكَاءٍ وَالتَّبَرُّكِ بِزِيَارَةِ قُبُورِ الصَّالِحِينَ فَلَا بَأْسَ إذَا كُنَّ عَجَائِزَ. وَيُكْرَهُ إذَا كُنَّ شَوَابَّ كَحُضُورِ الْجَمَاعَةِ فِي الْمَسَاجِدِ اهـ وَهُوَ تَوْفِيقٌ حَسَنٌ......
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٤٢/٢]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
കൃത്രിമ പ്രത്യുൽപാദനം (IVF,IUF) ഇസ്ലാമിൽ
വ്യത്യസ്ത
രീതിയിലുള്ള കൃത്രിമ പ്രത്യുൽപാദന മാർഗ്ഗങ്ങൾ വൈദ്യശാസ്ത്ര രംഗത്ത് കാണാൻ സാധിക്കും
1. ഭർത്താവിൽ നിന്നുള്ള ബീജം ഭാര്യയല്ലാത്ത മറ്റൊരു സ്ത്രീയിൽ നിന്നുള്ള അണ്ഡം എടുക്കുന്നു. തുടർന്ന് ഭ്രൂണം ഭർത്താവിന്റെ ഭാര്യയുടെ ഗർഭാശയത്തിൽ നിക്ഷേപിക്കുന്നു
2. ഭർത്താവല്ലാത്ത മറ്റൊരാളിൽ നിന്ന് ബീജം ഭാര്യയിൽ നിന്നുള്ള അണ്ഡം അവളുടെ ഗർഭാശയത്തിൽ തന്നെ നിക്ഷേപിക്കുന്നു.
3. ഭർത്താവിന്റെ ബീജവും ഭാര്യയുടെ അണ്ഡവും ബീജസങ്കലനം നടത്തി. തുടർന്ന് ഈ ഭ്രൂണം മറ്റൊരു സ്ത്രീയുടെ ഗർഭാശയത്തിൽ നിക്ഷേപിക്കുന്നു. ഇതിനെ വാടക ഗർഭാശയം എന്ന് വിളിക്കാം
4. അന്യരായ രണ്ട് സ്ത്രീ പുരുഷന്റെ ബീജവും അണ്ഡവും ബീജസങ്കലനം ചെയ്ത് ഭ്രൂണം ഭാര്യയുടെ ഗർഭാശയത്തിൽ നിക്ഷേപിക്കുന്നു.
5. ഭർത്താവിന്റെ ബീജവും ഭാര്യയുടെ അണ്ഡവും ബീജസങ്കലനം ചെയ്ത് പിന്നീട് ഭ്രൂണം എടുത്ത അതേ ഭാര്യയുടെ ഗർഭാശയത്തിൽ
6. ഭർത്താവിന്റെ ബീജം ഒരു മെഡിക്കൽ ഉപകരണത്തിന്റെ സഹായത്തോടെ എടുത്ത് ഭാര്യയുടെ യോനിയിലോ ഗർഭാശയത്തിലോ അനുയോജ്യമായ സ്ഥലത്ത് നിക്ഷേപിക്കുന്നു. തുടർന്ന് ആ സ്ഥലത്ത് ബീജസങ്കലനം നടത്തുന്നു.
മേൽപ്പറഞ്ഞ ആദ്യത്തെ നാല് രൂപങ്ങളിൽ അന്യരുടെ ബീജം അണ്ഡം കൂടിക്കലരുന്നു. അല്ലെങ്കിൽ അന്യസ്ത്രീയുടെ ഗർഭപാത്രം ഉപയോഗിക്കുന്നു.ഇത് വ്യഭിചാരത്തിന്റെ വിധിയാണ്.ഹറാമാണ്.
ഒരാൾക്ക് സ്വാഭാവികമായി കുട്ടികൾ ജനിക്കുന്നില്ലെങ്കിൽ ഇതിനായി സാധാരണ ചികിത്സകൾ ഒന്നും പ്രയോജനകരമല്ലാത്ത സന്ദർഭങ്ങളിൽ അവസാനം പറയപ്പെട്ട രണ്ട് രൂപങ്ങളിൽ IVF, IUF ചികിത്സകൾ സ്വീകരിക്കൽ അനുവദനീയമാണ്. സ്ത്രീകൾക്ക് സ്ത്രീകളും പുരുഷന്മാർക്ക് പുരുഷ ഡോക്ടർമാരും തന്നെ കൈകാര്യം ചെയ്യുകയും പൂർണ്ണമായ പർദ്ദ സൂക്ഷിക്കലും നിർബന്ധമാണ്.പുരുഷനിൽ നിന്ന് പ്രത്യുത്പാദന അവയവങ്ങളിൽ നിന്ന് ബീജം കുത്തിവയ്പ്പിലൂടെ ലഭിക്കുമെങ്കിൽ പുരുഷ ഡോക്ടർ അത് കുത്തിവയ്പ്പിലൂടെ എടുക്കണം. കുത്തിവയ്പ്പിലൂടെ ലഭിക്കില്ലെങ്കിൽ സ്വയംഭോഗത്തിന് പകരം ഭാര്യ മുഖേന അത് ശേഖരിക്കണം.
ولا يجوز لها أن تنظر ما بين سرتها إلى الركبة إلا عند الضرورة، بأن كانت قابلة فلا بأس لها أن تنظر إلى الفرج عند الولادة، وكذا لا بأس أن تنظر إليه لمعرفة البكارة في امرأة العنين، والجارية المشتراة على شرط البكارة، إذا اختصما
وكذا إذا كان بها جرح أو فرح في موضع لا يحل للرجال النظر إليه، فلا بأس أن تداويها إذا علمت المداواة، فإن لم تعليم اتعلم ثم تداويها ” فإن لم توجد أمرأة تعلم المداواة ولا امرأة تتعلم وخيف عليها الهلاك أو بلاء أو وجع لا تحتمله ـ يداويها الرجل، لكن لا يكشف منها إلا موضع الجرح والفرح ويغض بصره ما استطاع۰
( بدائع الصنائع فی ترتیب الشرائع کتاب الاستحسان 6/499 )
3 :اذا عالج الرجل جاریتہ فیما دون الفرج فانزل فاخذت الجاریۃ ماءہ فی شیئ فاستدخلتہ فرجھا فی حدثان ذلک فعقلت الجاریۃ وولدت فالولد ولدہ والجاریۃ او ولد لہ۰
( ردالمحتار کتاب الطلاق،باب العدۃ: 5/213 )
4 :یجوز ان یستمنی بید زوجتہ او خادمتہ ۰
( ردالمحتار کتاب الحدود : 6/39 )
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
നിർബന്ധമായ കുളിക്ക് മുമ്പ് വായ കൊപ്ലിക്കാൻ അല്ലെങ്കിൽ മൂക്കിൽ വെള്ളം കയറ്റാൻ മറന്നു പോയി. കുളി പൂർത്തിയായി ഇറങ്ങിയപ്പോൾ ആണ് ഓർമ വന്നത്. എന്നാൽ കുളി മടക്കണോ അതല്ല നഷ്ടപ്പെട്ടത് ചെയ്താൽ മതിയാകുമോ?
നിർബന്ധ കുളിയിൽ മൂക്കിൽ വള്ളം കയറ്റാനോ അല്ലെങ്കിൽ വായ കൊപ്ലിക്കാനോ മറന്നുപോയാൽ ഓർമ്മ വരുമ്പോൾ നഷ്ടപ്പെട്ടവ പൂർത്തിയാക്കിയാൽ മതിയാകും. ഇതോടെ നിർബന്ധമായ കുളി പൂർത്തിയാകുന്നതാണ്.കുളി വീണ്ടും ആവർത്തിക്കേണ്ട ആവശ്യമില്ല. ഇതിനിടയിൽ വുളു ചെയ്തിട്ടുണ്ടെങ്കിൽ വുളുഇലെ മൂക്കിൽ വെള്ളം കയറ്റലും വായ കൊപ്ലിക്കലും മതിയാവുന്നതാണ്.
"وعنه: عن ابن عباس رضي الله عنه قال: " إذا نسي المضمضة والاستنشاق إن كان جنباً أعاد المضمضة والاستنشاق واستأنف الصلاة ". وكذلك قال ابن عرفة، وإلى هذا ذهب الثوري رحمه الله تعالى
اللباب في الجمع بين السنة والكتاب (1/ 129)
(وَفَرْضُ الْغُسْلِ) أَرَادَ بِهِ مَا يَعُمُّ الْعَمَلِيَّ كَمَا مَرَّ، وَبِالْغُسْلِ الْمَفْرُوضِ كَمَا فِي الْجَوْهَرَةِ، وَظَاهِرُهُ عَدَمُ شَرْطِيَّةِ غَسْلِ فَمِهِ وَأَنْفِهِ فِي الْمَسْنُونِ كَذَا الْبَحْرُ، يَعْنِي عَدَمَ فَرْضِيَّتِهَا فِيهِ وَإِلَّا فَهُمَا شَرْطَانِ فِي تَحْصِيلِ السُّنَّةِ (غَسْلُ) كُلِّ (فَمِهِ) وَيَكْفِي الشُّرْبُ عَبًّا؛
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ١٥١/١]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
ഒരു മസ്ബൂഖിനെ ഇമാമാക്കി പിന്തുടർന്ന് നിസ്കരിക്കൽ അനുവദനീയമാണോ? ഷാഫിയായ ഒരാൾ പിന്നിൽ വന്ന് തോണ്ടി മഅമും ആയാൽ ഹനഫിയ്യായ ഒരാൾ എന്ത് ചെയ്യണം?
മസ്ബൂഖിനെ ഇമാമാക്കി പിന്തുടർന്ന് നിസ്കരിക്കൽ അനുവദനീയമല്ല. ഹനഫിയായ ആരെങ്കിലും മസ്ബൂഖിനെ പിന്തുടർന്നാൽ ആ മഅമൂമിന്റെ നിസ്കാരം ശരിയാവുകയില്ല. ഷാഫി മദ്ഹബകാരനായ ഒരാൾക്ക് പിന്തുടരാവുന്നതിനാൽ അയാളുടെ നിസ്കാരം ശരിയാവുന്നതാണ്. ആരെങ്കിലും പിന്നിൽ വന്ന് തോണ്ടി മഅമും ആയാൽ അത് പരിഗണിക്കാതെ നിസ്കാരം പൂർത്തിയാക്കുകയാണ് വേണ്ടത്.മസ്ബൂഖ് ഇമാമായി നിസ്കരിച്ചാലും മസ്ബൂഖിന്റെ നിസ്കാരത്തിന് കുഴപ്പമൊന്നും സംഭവിക്കുന്നതല്ല.
فَحَاصِلُهُ أَنَّ الْمَسْبُوقَ مُنْفَرِدٌ فِيمَا يَقْضِيه إلَّا فِي أَرْبَعِ مَسَائِلَ الْأُولَى لَا يَجُوزُ الِاقْتِدَاءُ بِهِ؛ لِأَنَّهُ بَانَ فِي حَقِّ التَّحْرِيمَةِ بِخِلَافِ الْمُنْفَرِدِ
[الزيلعي ، فخر الدين، تبيين الحقائق شرح كنز الدقائق وحاشية الشلبي، ١٣٨/١]
مَسْبُوقٌ بِمَسْبُوقٍ فَسَدَتْ صَلَاةُ الْمُقْتَدِي قَرَأَ أَوْ لَمْ يَقْرَأْ دُونَ الْإِمَامِ وَاسْتَثْنَى مُنْلَا خُسْرو فِي الدُّرَرِ وَالْغُرَرِ مِنْ قَوْلِهِمْ لَا يَصِحُّ الِاقْتِدَاءُ بِالْمَسْبُوقِ أَنَّ إمَامَهُ لَوْ أَحْدَثَ فَاسْتَخْلَفَهُ صَحَّ اسْتِخْلَافُهُ وَصَارَ إمَامًا اهـ.
[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٤٠١/١]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
മസ്ജിദിൽ പ്രവേശിച്ചതിനു ശേഷം ഉച്ചത്തിൽ ജനങ്ങളോട് സലാം പറയുന്നതിന്റെ വിധി?
മസ്ജിദിൽ പ്രവേശിച്ചതിനുശേഷം സലാം പറയാവുന്നതാണ്. ജനങ്ങൾ നിസ്കാരം, ഖുർആൻ പാരായണം,ദുആ, ദിക്ർ,ഇൽമിന്റെ മജ്ലിസ് മുതലായ കാര്യങ്ങളിൽ മുഴുകിയിട്ടുണ്ടെങ്കിൽ ഉച്ചത്തിൽ സലാം പറയാൻ പാടില്ല.കറാഹതാണ്.അവിടെ സലാമിന് മറുപടി പറയലും നിർബന്ധമില്ല.
السلام تحية الزائرين، والذين جلسوا في المسجد للقراءة والتسبيح أو لانتظار الصلاة ما جلسوا فيه لدخول الزائرين عليهم، فليس هذا أوان السلام فلا يسلم عليهم، ولهذا قالوا: لو سلم عليهم الداخل وسعهم أن لا يجيبوه، كذا في القنية. يكره السلام عند قراءة القرآن جهراً، وكذا عند مذاكرة العلم، وعند الأذان والإقامة، والصحيح أنه لا يرد في هذه المواضع أيضاً، كذا في الغياثية.
الھندیۃ: (325/5، ط: دار الفکر)
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
ആൺ കുഞ്ഞിന് അഖീഖ രണ്ട് ആടിന് പകരം ഒരാടിനെ അറുത്താൽ മതിയാകുമോ സുന്നത് കിട്ടുമോ?
ഹനഫി മദ്‌ഹബിൽ അഖീഖ മുസ്തഹബ്ബാണ്.ആൺ കുട്ടിക്ക് രണ്ട് ആടും പെൺ കുട്ടിക്ക് ഒരാടും അഖീഖതിന്റെ സമ്പൂർണ രൂപമാണ്.രണ്ട് ആട് അറുത്തു നൽകുന്നതിന് സാമ്പത്തിക വിശാലത ഇല്ലെങ്കിൽ ഒരാടിനെ അറുത്താൽ മതിയാകും സുന്നത് ലഭിക്കുന്നതാണ്.
وَأَمَّا الْغُلَامُ فَيُحْتَمَلُ أَنْ يَكُونَ أَقَلُّ النَّدْبِ فِي حَقِّهِ عَقِيقَةً وَاحِدَةً وَكَمَالُهُ ثِنْتَانِ، وَالْحَدِيثُ يَحْتَمِلُ أَنَّهُ لِبَيَانِ الْجَوَازِ فِي الِاكْتِفَاءِ بِالْأَقَلِّ
[الملا على القاري ,مرقاة المفاتيح شرح مشكاة المصابيح ,7/2689]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
Monday, 18 August 2025
സോഷ്യൽ മീഡിയ മസ്അലകൾ
നിത്യ ജീവിതത്തിൽ ഒഴിച്ച് കൂടാൻ സാധിക്കാത്ത ഒന്നായി മാറിയിരിക്കുന്നു സോഷ്യൽ മീഡിയ. ഷരീഅതിന്റെ കരുതിക്കുള്ളിൽ നിന്നുകൊണ്ട് സോഷ്യൽ മീഡിയ ഉപയോഗിക്കൽ അനുവദനീയമാണ്.
ബന്ധപ്പെട്ട ചില മസ് അലകൾ
സലാം
- വാട്സ്ആപ് മറ്റ് സോഷ്യൽ മീഡിയ മെസെഞ്ചറുകളിൽവോയിസ് മെസ്സേജിലൂടെയോ ടെക്സ്റ്റ് മെസ്സേജിലൂടെയോ സ്റ്റിക്കർ മുഖേനയോ സലാം അയക്കൽ അനുവദനീയമാണ്.
- ഏത് രൂപത്തിൽ വന്ന സലാമിനും ഉടൻ തന്നെ നാവ് കൊണ്ട് സലാം മടക്കൽ നിർബന്ധമാണ്.
- തിരിച്ച് വോയിസിലോ ടെക്സ്റ്റ് മെസ്സേജിലോ സ്റ്റിക്കർലോ സലാമിന് മറുപടി അയക്കൽ മുസ്തഹബ്ബാണ്.
- നാവ് കൊണ്ട് സലാം മടക്കിയിട്ടുണ്ടെങ്കിൽ മറ്റു രൂപങ്ങളിൽ സലാം മടക്ക് മെസ്സേജ് ചെയ്യൽ നിർബന്ധമില്ല.
- ലഭിച്ച സമയത്ത് സലാം മടക്കാതിരിക്കുകയും പിന്നീട് അത് വിട്ട് പോവുകയും ചെയ്താൽ പാപത്തിന് ഉത്തരവാദിയാകും.
- പിന്നീട് മെസ്സേജ് വഴി പറഞ്ഞാലും പാപത്തിൽ നിന്ന് ഒഴിവാകുന്നതാണ്
- ടെക്സ്റ്റ് മെസ്സേജ് സ്റ്റിക്കറുകൾ എല്ലാം എഴുത്തിന്റെ സ്ഥാനത്താണ്. അശ്രദ്ധമായി സ്റ്റിക്കറുകൾ അയക്കുന്നതിനേക്കാൾ ശ്രേഷ്ഠം പരമാവധി വോയിസിലോ ടെക്സ്റ്റ്ലൊ സലാം പറയലും മടക്കലുമാണ്.
- വാട്സ്ആപ്പ് ഗ്രൂപ്പിൽ പറയപ്പെടുന്ന സലാം ഒരു കൂട്ടത്തിലേക്ക് പറയപ്പെടുന്ന പോലെയാണ്. കാരണം ഇവിടെ ഉദ്ദേശ്യം ആരെയും വ്യക്തിപരമായല്ല.ഒരു സംഘത്തിൽ വരുന്ന സലാമിന്റെ വിധി അതിനുള്ള മറുപടി ഒരാളെങ്കിലും മടക്കിയാൽ ബാക്കിയുള്ളവരും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകും.
- എല്ലാവരും സലാം മടക്കിയാൽ നല്ലത്. ഉള്ളവർക്ക് ബുദ്ധിമുട്ട് ആവാൻ സാധ്യതയുണ്ടെങ്കിൽ എല്ലാവരും മടക്കുന്നത് ഒഴിവാക്കാം.
ദുആ
- വാട്സാപ്പിലൂടെ വോയ്‌സിലോ ടെക്സ്റ്റ് മെസ്സേജിലോ സ്റ്റിക്കറിലോ ദുആ ، إنا لله وإنا إليه راجعون, ദിക്റുകൾ അനുവദനീയമാണ്.
- ആമീൻ പറയലും എഴുതിയോ അയക്കലും മുസ്തഹബ്ബാണ്.
- അശ്രദ്ധമായി സ്റ്റിക്കറുകൾ അയക്കുന്നതിനേക്കാൾ ശ്രേഷ്ഠത പരമാവധി വോയിസിലോ ടെക്സ്റ്റ്ലൊ അയക്കലാണ്.
- എഴുത്ത് മൊഴിയലിന്റെ സ്ഥാനത്താണ്.
ത്വലാഖ്
- ഭർത്താവ് വോയിസിലോ ടെക്സ്റ്റ് മെസ്സേജിലോ തലാഖ് അയച്ചാൽ സംഭവിക്കുന്നതാണ്.
- ഭാര്യയോ മറ്റ് ആരെങ്കിലും വോയിസ് മെസ്സേജ് കേൾക്കണമെന്നോ കേൾക്കണമെന്നോ നിർബന്ധമില്ല.
- വാമൊഴി തലാഖ് പറയുന്നതുപോലെ തന്നെയാണ് എഴുതുന്നതും.
- ആരെങ്കിലും കാണുന്നതിനു മുമ്പ് ഡിലീറ്റ് ചെയ്താലും തലാഖ് സംഭവിക്കുന്നതാണ്.
- ഭാര്യ ഉടനെ ഇദ്ധ ആരംഭിക്കേണ്ടതാണ്.
- ടെക്സ്റ്റ് മെസ്സേജ് സ്റ്റിക്കറുകൾ എഴുത്തിന്റ സ്ഥാനത്താണ്.
ഏഷണി പരദൂഷണം
- ഒരാളെ നാവിലൂടെ ഉപദ്രവിക്കൽ എപ്രകാരം പാപമാണോ അതെ നിലക്കുള്ള പാപം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏഷണി, പരദൂഷണം, ചീത്ത, അഭിമാനം പിച്ചിച്ചീന്തൽ മുതലാവക്ക് ഉണ്ടാകും.
- ചിലപ്പോൾ നാവ് കൊണ്ട് പറയുന്നതിനെക്കാൾ പാപം ഉണ്ടാകും. സത്യമല്ലാത്ത കാര്യമാണെങ്കിൽ അതിന് വേറെയും പാപം ഉണ്ടാകും.പറയുന്നത് പോലെ തന്നെ യാണ് ടെക്സ്റ്റ് മെസ്സേജ് മറ്റും.
- ഷെയർ ചെയ്യുവരും കരുതികൂട്ടി കാണുന്നവരും കേൾക്കുന്നവരും വായിക്കുന്നവരും പാപത്തിൽ പങ്കാളികളാണ്.
- അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ പശ്ചാത്തപിച്ച് മടങ്ങേണ്ടത് നിർബന്ധമാണ്.
ویجب ردّ جواب کتاب التحیة کردّ السلام. (الدر المختار).
(قوله ويجب رد جواب كتاب التحية) لأن الكتاب من الغائب بمنزلة الخطاب من الحاضر مجتبى والناس عنه غافلون ط. أقول: المتبادر من هذا أن المراد رد سلام الكتاب لا رد الكتاب. لكن في الجامع الصغير للسيوطي رد جواب الكتاب حق كرد السلام قال شارحه المناوي: أي إذا كتب لك رجل بالسلام في كتاب ووصل إليك وجب عليك الرد باللفظ أو بالمراسلة. (رد المحتار: 6/ 415).
قَالَ الْفَقِيهُ أَبُو اللَّيْثِ - رَحِمَهُ اللَّهُ -: إذَا دَخَلَ جَمَاعَةٌ عَلَى قَوْمٍ، فَإِنْ تَرَكُوا السَّلَامَ فَكُلُّهُمْ آثِمُونَ فِي ذَلِكَ، وَإِنْ سَلَّمَ وَاحِدٌ مِنْهُمْ جَازَ عَنْهُمْ جَمِيعًا، وَإِنْ سَلَّمَ كُلُّهُمْ فَهُوَ أَفْضَلُ، وَإِنْ تَرَكُوا الْجَوَابَ فَكُلُّهُمْ آثِمُونَ، وَإِنْ رَدَّ وَاحِدٌ مِنْهُمْ أَجْزَأَهُمْ وَبِهِ وَرَدَ الْأَثَرُ وَهُوَ اخْتِيَارُ الْفَقِيهِ أَبِي اللَّيْثِ - رَحِمَهُ اللَّهُ تَعَالَى -، وَإِنْ أَجَابَ كُلُّهُمْ فَهُوَ أَفْضَلُ، كَذَا فِي الذَّخِيرَةِ
[مجموعة من المؤلفين، الفتاوى الهندية، ٣٢٥/٥]
[وَكَذَا الْكِتَابُ بِمَنْزِلَةِ الْخِطَابِ مِنْ الْكَاتِبِ، فَكَانَ سَمَاعُ قَوْلِ الرَّسُولِ وَقِرَاءَةُ الْكِتَابِ سَمَاعَ قَوْلِ الْمُرْسِلِ وَكَلَامَ الْكَاتِبِ مَعْنًى.
[الكاساني ,بدائع الصنائع في ترتيب الشرائع ,2/233]
لِأَنَّ الْكِتَابَ مِمَّنْ نَأَى كَالْخِطَابِ مِمَّنْ دَنَا فَإِنَّ الْكِتَابَ لَهُ حُرُوفٌ وَمَفْهُومٌ يُؤَدِّي عَنْ مَعْنًى مَعْلُومٍ فَهُوَ بِمَنْزِلَةِ الْخِطَابِ مِنْ الْحَاضِرِ،
[السرخسي، المبسوط للسرخسي، ١٦/٥]
البيان بالكتاب كالبيان باللسان. التوضيح إن الكتابة بين الغائبين كالنطق بين الحاضرين؛
[محمد مصطفى الزحيلي، القواعد الفقهية وتطبيقاتها في المذاهب الأربعة، ٣٣٩/١]
"[ركن الطلاق].(قوله: و ركنه لفظ مخصوص) هو ما جعل دلالة على معنى الطلاق من صريح أو كناية."
(الدر المختار وحاشیہ ابن عابدين ج:3، ص:230ِ ط:سعید)
"مطلب فی الطلاق بالکتابۃ:قوله ( طلقت بوصول الكتاب ) أي إليها ولا يحتاج إلى النية في المستبين المرسوم ولا يصدق في القضاء أنه عنى تجربة الخط ط بحر ومفهومه أنه يصدق ديانة في المرسوم رحمتي ۔۔۔ وفي التاترخانية كتب في قرطاس إذا أتاك كتابي هذا فأنت طالق ثم نسخه في آخر أو أمر غيره بنسخه ولم يمله عليه فأتاها الكتابان طلقت ثنتين قضاء إن إقر أنهما كتاباه أو برهنت وفي الديانة تقع واحدة بأيهما أتاها ويبطل الآخر
رد المحتار: (246/3)
وَإِنْ كَانَتْ مَرْسُومَةً يَقَعُ الطَّلَاقُ نَوَى أَوْ لَمْ يَنْوِ ثُمَّ الْمَرْسُومَةُ لَا تَخْلُو إمَّا أَنْ أَرْسَلَ الطَّلَاقَ بِأَنْ كَتَبَ: أَمَّا بَعْدُ فَأَنْتِ طَالِقٌ، فَكَمَا كَتَبَ هَذَا يَقَعُ الطَّلَاقُ وَتَلْزَمُهَا الْعِدَّةُ مِنْ وَقْتِ الْكِتَابَةِ.
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٤٦/٣]
الدر المختار: ولو كتب على وجه الرسالة والخطاب، كأن يكتب يا فلانة: إذا أتاك كتابي هذا فأنت طالق طلقت بوصول الكتاب جوهرة اھ (3/ 246)
: (قوله طلقت بوصول الكتاب) أي إليها ولا يحتاج إلى النية في المستبين المرسوم، ولا يصدق في القضاء أنه عنى تجربة الخط بحر، ومفهومه أنه يصدق ديانة في ا في جميع أمورها فو
(والكتابة كالخبر) اھ ( المختار 3/
والغيبة لا تختص باللسان، فحيثُ ما أفهمتَ الغير ما يكرهه المغتاب، ولو بالتعريض، أو الفعل، أو الإشارة، أو الغمز، أو اللمز، أو الكتابة، وكذا سائر ما يتوصل به إلى المقصود، كأن يمشي مشيه، فهو غيبة، بل هو أعظم من الغيبة؛ لأنه أعظم، وأبلغ في التصوير والتفهيم
[سعيد بن وهف القحطاني، آفات اللسان في ضوء الكتاب والسنة، صفحة ٩]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
ജമാഅത്ത് നിസ്കാരത്തിനു ഖുർആൻ അധികമായി ഓതുന്ന ഹിഫ്ള് സ്ഥാപനത്തിൽ പോകാറുണ്ട്. അവിടെ പ്രായപൂർത്തിയാകാത്ത കുട്ടികൾ ഇമാമമത് നിൽക്കാറുണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടോ ?
ഫർള്, സുന്നത് നിസ്കാരങ്ങളിൽ ഇമാമത് നിർവഹിക്കാൻ പ്രായപൂർത്തിയാകൽ നിർബന്ധമാണ്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിന്നിൽ പ്രായപൂർത്തിയായവരുടെ നിസ്കാരം ശരിയാവുകയില്ല. അപ്രകാരം നിർവഹിച്ച നിസ്കാരങ്ങൾ മടക്കി നിർവഹിക്കൽ നിർബന്ധമാണ്.പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് മറ്റൊരു കുട്ടി ഇമാമത് നിർവഹിക്കൽ കൊണ്ട് കുഴപ്പമില്ല.
وَشُرُوطُ الْإِمَامَةِ لِلرِّجَالِ الْأَصِحَّاءِ سِتَّةُ أَشْيَاءَ: الْإِسْلَامُ وَالْبُلُوغُ وَالْعَقْلُ وَالذُّكُورَةُ وَالْقِرَاءَةُ وَالسَّلَامَةُ مِنْ الْأَعْذَارِ كَالرُّعَافِ وَالْفَأْفَأَةِ وَالتَّمْتَمَةِ وَاللَّثَغِ وَفَقْدِ شَرْطٍ كَطَهَارَةٍ وَسِتْرِ عَوْرَةٍ. اهـ. احْتَرَزَ بِالرِّجَالِ الْأَصِحَّاءِ عَنْ النِّسَاءِ الْأَصِحَّاءِ فَلَا يُشْتَرَطُ فِي إمَامِهِنَّ الذُّكُورَةُ؛ وَعَنْ الصِّبْيَانِ فَلَا يُشْتَرَطُ فِي إمَامِهِمْ الْبُلُوغُ،
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٥٠/١]
وَالْمُخْتَارُ أَنَّهُ لَا يَجُوزُ فِي الصَّلَوَاتِ كُلِّهَا.
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٧٨/١]
(وَلَا يَصِحُّ اقْتِدَاءُ رَجُلٍ بِامْرَأَةٍ) وَخُنْثَى (وَصَبِيٍّ مُطْلَقًا) وَلَوْ فِي جِنَازَةٍ وَنَفْلٍ عَلَى الْأَصَحِّ
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٧٨/١]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
ആർത്തവം - പ്രസവം അറിയേണ്ടതെല്ലാം
അല്ലാഹു പറയുന്നു: 'അവൻ തന്നെയാണ് ആണ്, പെണ്ണ് എന്നിങ്ങനെ രണ്ടിണകളെ സൃഷ്ടിച്ചത് ' (സൂറത്തുൽ: നജ്മ്: 45)
സ്ത്രീകൾ സമുദായത്തിന്റെ അർദ്ധഭാഗമാണ് എന്നാണിതിന്റെ ധ്വനി. വീണ്ടും അല്ലാഹു പറയുന്നു: അവൻ നിങ്ങളെ ഒറ്റശരീരത്തിൽ നിന്നു സൃഷ്ടിച്ചു പിന്നെ അതിൽ നിന്നു അതിന്റെ ഇണയെയുമുണ്ടാക്കി ' (സൂറത്തുൽ: സുമർ: 6)
'ജനങ്ങളേ! തീർച്ചയായും ഒരു പുരുഷനിൽ നിന്നും ഒരു സ്ത്രീയിൽ നിന്നുമായി നിങ്ങളെ നാം സൃഷ്ടിച്ചു ' (സൂറത്തുൽ: ഹുജറാത്ത് 13)
സ്ത്രീയും പുരുഷനും ഒരു പുരുഷനിൽ നിന്നും സൃഷ്ടിക്കപ്പെട്ടതിനാൽ സമൂഹത്തിലവർക്കെല്ലാം സ്ഥാനമുണ്ട് അവരുടെ പ്രവർത്തനങ്ങൾക്കു പ്രതിഫല വ്യത്യാസമില്ല അല്ലാഹു പറയുന്നു: 'അപ്പോൾ അവരുടെ നാഥൻ ഇങ്ങനെ ഉത്തരം നൽകി, ആണായാലും പെണ്ണായാലും നിങ്ങളിലുള്ള ഒരു പ്രവർത്തകന്റെയും പ്രവർത്തി ഞാൻ പാഴാക്കില്ല നിങ്ങളിൽ ചിലർ മറ്റു ചിലരിൽ നിന്നു ജനിച്ചവരാണ് ' (സൂറത്തുൽ: ആലുഇംറാൻ: 195)
വിശ്വാസികൾ പരസ്പരം ബന്ധുക്കളും ഒരേ ആദർശക്കാരുമാണ് അല്ലാഹു പറയുന്നു: 'വിശ്വാസികളും, വിശ്വാസിനികളും പരസ്പരം ബന്ധുക്കളാണ് അവർ നല്ലത് ഉപദേശിക്കുകയും ചീത്ത വിരോധിക്കുകയും നിസ്കാരം മുറപ്രകാരം നിർവഹിക്കുകയും ചെയ്യുന്നു അവർക്കല്ലാഹു കരുണ ചെയ്യുന്നതാണ് തീർച്ചയായും അല്ലാഹു അജയ്യനും യുക്തിമാനുമാകുന്നു ' (സൂറത്തുൽ: തൗബ: 71)
ഈ ആശയത്തിൽ ധാരാളം ആയതുകൾ കാണാം ഉദാഹരണം (തൗബ: 7, നഹ്ല് : 97, മുഅ്മിൻ: 40)
ചുരുക്കത്തിൽ ആരാധന നിർവഹിക്കണമെന്ന കാര്യത്തിൽ സ്ത്രീകളും പുരുഷരും തുല്യരാണ് അതിൽ ഇരുവർക്കും പ്രതിഫലമുണ്ട്
എന്നാൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത ഘടനയും പ്രത്യേകതകളും വാസനകളും മറ്റും സ്രഷ്ടാവ് നൽകിയിട്ടുണ്ട് അല്ലാഹു പറയുന്നു: 'നിങ്ങളിൽ ചിലർക്കു മറ്റു ചിലരേക്കാൾ പ്രത്യേകമായി നൽകിയിട്ടുള്ളത് നിങ്ങൾ കൊതിക്കരുത് പുരുഷന്മാർക്കു തങ്ങൾ പ്രവർത്തിച്ചതിന്റെ പ്രതിഫലമുണ്ട് സ്ത്രീകൾക്കുമുണ്ട് തങ്ങൾ പ്രവർത്തിച്ചതിന്റെ പ്രതിഫലം അല്ലാഹുവോട് അവന്റെ അനുഗ്രഹത്തിൽ നിന്നും നിങ്ങൾ ചോദിക്കുക ' (സൂറത്തുൽ: നിസാഅ്: 32)
സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തമായ പലതും അല്ലാഹു നൽകിയിട്ടുണ്ട് അതിലൊന്നാണ് ആർത്തവം ഇത് അല്ലാഹു സ്ത്രീകൾക്ക് നൽകിയ പ്രകൃതിപരമായ ഒരു പ്രത്യേകതയാണ് ഇതിനല്ലാഹു സമയങ്ങളും നിയമങ്ങളുമൊക്കെ നിശ്ചയിച്ചിട്ടുണ്ട്
അല്ലാഹു പറയന്നു: 'ആർത്തവത്തെ കുറിച്ച് താങ്കളോടവർ ചോദിക്കും പറയുക, അതൊരു മാലിന്യമാണ് അതുകൊണ്ട് ആർത്തവകാലത്ത് സ്ത്രീകളിൽ നിന്നു നിങ്ങൾ അകന്നിരിക്കുക ശുദ്ധരാകുന്നതുവരെ അവരോട് നിങ്ങൾ അടുക്കരുത് ' (സൂറത്തുൽ: ബഖറ: 222)
അതായത് അവരെ തൊടരുതെന്നോ വീട്ടിൽ കയറ്റരുതെന്നോ ഇസ്ലാം അഭിപ്രായപ്പെടുന്നില്ല എന്നാൽ ഒരു മുസ്ലിമിന്റെ എല്ലാ പ്രവർത്തനത്തിനും ശുദ്ധി വേണം എന്ന് ഇസ്ലാം നിഷ്കർഷിക്കുന്നുണ്ട് ആർത്തവരക്തം അശുദ്ധവും മ്ലേഛവുമാണ് അതുള്ളപ്പോൾ അവരുമായി ലൈംഗിക വേഴ്ച നടത്തരുത് എന്നാണ് താൽപര്യം
ഗർഭാശയത്തിൽ നിന്നുൽഭവിക്കുന്ന രക്തമാണല്ലോ ആർത്തവം ഇതൊരു രോഗമോ രോഗലക്ഷണമോ അല്ല മലം, മൂത്രം എന്നിവ സമയാസമയങ്ങളിൽ ശരീരം പുറന്തള്ളുന്നതു പോലെ ഒരു സ്വഭാവിക പ്രക്രിയയാണ് പ്രസവരക്തവും ഈ ഗണത്തിൽ പെടുന്നു ഗർഭാശയത്തിൽ കുമിഞ്ഞുകൂടിയ രക്തം പ്രസവിച്ചു കഴിഞ്ഞശേഷം സ്രവിക്കുന്നതാണല്ലോ പ്രസവരക്തം ഇതും രോഗമല്ല എന്നാൽ ചില സന്ദർഭങ്ങളിൽ നിശ്ചിത സമയങ്ങളിലല്ലാതെയോ പരിധി കഴിഞ്ഞോ വരുന്ന രക്തം രോഗരക്തമാണ് ഇവളെ ശുദ്ധിയുള്ളവളായാണ് മതം പരിഗണിക്കുന്നത് അപ്പോൾ ശുദ്ധിയുള്ളവൾ ചെയ്യുന്ന കർമങ്ങളൊക്കെ അവൾ നിർവഹിക്കണം
ആർത്തവ- പ്രസവ രക്തം നിലച്ചാൽ കുളിച്ചു ശുദ്ധിയാവണം ഇത് വലിയ അശുദ്ധിയുടെ ഗണത്തിലാണ് പെടുത്തുക. അല്ലാഹു പറയുന്നു: 'നിങ്ങൾ വലിയ അശുദ്ധിയുള്ളവരാണെങ്കിൽ കുളിച്ചു നേടുക ' (സൂറത്തുൽ: മാഇദ: 6)
അപ്പോൾ മേൽ പറഞ്ഞ രക്തത്തെക്കുറിച്ചു വേർതിരിച്ചറിയുന്നവർക്കേ അവളുടെ ശുദ്ധി കാലവും മറ്റും മനസ്സിലാക്കാൻ കഴിയൂ
മിക്ക സ്ത്രീകളും ഈ വിഷയത്തെക്കുറിച്ചജ്ഞരാണ് ഇതിനെക്കുറിച്ചു പണ്ഡിത മഹത്തുക്കൾ വളരെ വിശാലമായി അവരുടെ ഗ്രന്ഥങ്ങളിൽ ചർച്ച ചെയ്തിട്ടുണ്ടെങ്കിലും മലയാള ഭാഷയിൽ വിശദമായ പഠനം വളരെ വിരളമാണ് ഈ സാഹചര്യം മനസ്സിലാക്കി ആർത്തവ- പ്രസവ- അമിതാർത്തവ രക്തത്തെക്കുറിച്ചും അവയിൽ നിന്നുള്ള ശുദ്ധീകരണ കുളിയെക്കുറിച്ചുമുള്ള പഠനമാണിവിടെ ഉദ്ദേശ്യം
ആർത്തവ ചരിത്രം
ആഇശ (റ) നിവേദനം നബി (സ) പറഞ്ഞു: 'ആദം പുത്രിമാരുടെ മേൽ അല്ലാഹു നിശ്ചയിച്ച ഒരു പ്രകൃതി നിയമമാണ് ആർത്തവം ' (ബുഖാരി, മുസ്ലിം)
'ഹവ്വാഅ് ' (റ) സ്വർഗത്തിലെ വിലക്കപ്പെട്ട മരം പൊട്ടിച്ചു അപ്പോൾ അതിന്റെ കറയൊലിച്ചു തദവസരം അല്ലാഹു പറഞ്ഞു: 'എന്റെ പ്രതാപവും, അജയ്യതയും സത്യം നീ ഈ മരത്തിൽനിന്നു കറ പൊട്ടിച്ചതുപോലെ നിനക്കു നാം രക്തം സ്രവിപ്പിക്കും തീർച്ച ' (ദമീരി, മല്ലിസി: 1/379)
ഇതു ചൊവ്വാഴ്ചയായിരുന്നു അതിന്റെ കറ പൊട്ടിപ്പിച്ചപ്പോൾ 'ഹവ്വാഅ് ' (റ) യുടെ പെൺമക്കളെ അല്ലാഹു ആർത്തവം, പ്രസവം, പ്രസവരക്തം മുതലായവ നൽകി പരീക്ഷിച്ചു അല്ലാഹു പറയുന്നു: 'ഓ ദാവൂദ്! ആരാധിക്കപ്പെടുന്ന രക്ഷിതാവാണ് ഞാൻ പിതാമഹന്മാർ ചെയ്തതിനനുസരിച്ച് ഞാൻ സന്താന പരമ്പരകളോട് പെരുമാറും ' (ശർവാനി: 1/384)
ഇങ്ങനെ ലഭിച്ചതാണ് ആൽത്തവം എന്നാൽ മറ്റൊരു ഹദീസ് കാണുക: ഇബ്നു മസ്ഊദ് (റ) വിൽ നിന്നുള്ള നിവേദനം ഇസ്രാഈല്യരിലെ സ്ത്രീകളും പുരുഷന്മാരും ഒരേ സ്വഫ്ഫിൽ നിസ്കരിച്ചിരുന്നു അങ്ങനെ സ്ത്രീകൾ പുരുഷന്മാരിൽ ആകൃഷ്ടരായി അപ്പോൾ അല്ലാഹു അവർക്കു ആർത്തവം നൽകി അവർക്കു പള്ളിയിൽ വിലക്ക് ഏർപ്പെടുത്തി ' (മുസന്നഫ്- അബ്ദുർറസാഖ്- സഈദുബ്നു മൻസൂർ, മുസ്നദ്- അഹ്മദ്, ദുർറുൽ മൻസൂർ: 1/462)
ആഇശാ (റ) യുടെ നിവേദനം: 'ബനീ ഇസ്രാഈല്യരായ സ്ത്രീകൾ പള്ളികളിൽ പുരുഷന്മാരിലേക്കു ആകൃഷ്ടരായി അപ്പോൾ പള്ളി അവർക്കു നിഷിദ്ധമാക്കി ആർത്തവം അവർക്കു ഏല്പിച്ചു ' (മുസന്നഫ്- അബ്ദുർറസാഖ്, ദുർറുൽ മൻസൂർ: 1/462)
ഈ ഹദീസ് സ്വീകാര്യമായ സനദിലൂടെയാണ് അബ്ദുർറസാഖ് ആഇശ (റ) യിൽ നിന്നു നിവേദനം ചെയ്തത് (ഫത്ഹുൽ ബാരി: 2/317)
ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ ബനൂ ഇസ്രാഈല്യരിലാണ് ആദ്യമായി ആർത്തവമുണ്ടായതെന്നു വരുന്നു എന്നാൽ ഈ ഹദീസിലും മേൽ പറഞ്ഞതും പരസ്പരം വൈരുധ്യമില്ലെന്നു ഹദീസുപണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്
ഹാഫിള് ഇബ്നു ഹജർ (റ) പറയുന്നു: 'ഹവ്വാഅ് (റ) മുതൽ തന്നെ സ്ത്രീകളിൽ ആർത്തവമുണ്ട് എന്നാൽ ആർത്തവം നീണ്ടുനിന്നു ചിട്ടയോടെ എല്ലാ മാസത്തിലും സ്രവിച്ചതിന്റെ തുടക്കം ഇസ്രാഈലീ സ്ത്രീകളിലാണ് അതിനു മുമ്പ് ആർത്തവമുണ്ടെങ്കിലും അത് പെട്ടെന്ന് തീരുമായിരുന്നു പുരുഷന്മാരുമായി കലർന്നു നിസ്കരിച്ചു അവരിലേക്കു ആകൃഷ്ടമായതിന്റെ ഫലമാണ് നീണ്ട ആർത്തവ ശിക്ഷ ' (ഫത്ഹുൽ ബാരി: 2/318)
മല്ലിസി (റ) പറയുന്നു: 'ബനൂ ഇസ്രാഈല്യരിലാണ് ആർത്തവം ആദ്യം പ്രസിദ്ധമായി വ്യാപിച്ചത് ഹവ്വാഅ് (റ) വിന് ഇതിന്റെ ഭാഷാർത്ഥത്തിലുള്ള ആർത്തവമേ ഉണ്ടായിട്ടുള്ളൂ എന്നു വ്യാഖ്യാനിച്ചു ഇരു ഹദീസുകളും യോജിപ്പിക്കാം ' (മല്ലിസി: 1/379)
ലൂത്വ് നബി (അ) യുടെ രാജ്യം മറിച്ചിടാൻ ചെന്ന മലക്കുകൾ വഴിയിൽ ഇബ്റാഹീം നബി (അ) യുടെ വീട്ടിൽ കയറി ലൂത്വിന്റെ ജനതയെ നശിപ്പിക്കുന്ന വിവരം പറഞ്ഞു അതോടൊപ്പം ഇബ്റാഹീം നബി (അ) ക്ക് വാർദ്ധക്യമായിരിക്കെ ഒരു കുഞ്ഞു ജനിക്കുമെന്ന സന്തോഷവാർത്ത അറിയിച്ചു ഇതിനാണ് മലക്കുകൾ അവിടെ എത്തിയത് ഈ സംഭവം ഖുർആനിലുണ്ട് സന്തോഷവാർത്ത കേട്ട അദ്ദേഹത്തിന്റെ ഭാര്യയെക്കുറിച്ചു 'ളഹികത് ' എന്ന ഒരു പദം ഖുർആനിൽ ഉപയോഗിച്ചു ഇതിനു 'ചിരിച്ചു ' എന്നാണ് സാധാരണ അർത്ഥം പറയാറ് എന്നാൽ ഇമാം ത്വബ്രിയെ പോലെയുള്ളവർ 'ആർത്തവകാരിയായി ' എന്നു അർത്ഥം പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട് ഈ സംഭവം ഇസ്രാഈൽ വംശം ഉണ്ടാകുന്നതിനു മുമ്പാണ് (ഫത്ഹുൽ ബാരി: 1/ 500)
രക്തസ്രാവം ഹദീസുകളിൽ
രക്തസ്രാവവും നിസ്കാരവും
ബനൂസഅ്ദ് ഗോത്രക്കാരി ഫാത്വിമ ബിൻത് ഖൈസ് (റ) നബി (സ) യുടെ അടുക്കൽ ചെന്ന് അമിതാർത്തവത്തെക്കുറിച്ചു ചോദിച്ചു നബി (സ) പറഞ്ഞു: 'അതൊരു ഞരമ്പിൽ നിന്നുള്ള ദ്രാവകമാണ് ആർത്തവം തുടങ്ങിയാൽ നിസ്കാരം ഒഴിവാക്കുക അവസാനിച്ചാൽ കുളിച്ചു വൃത്തിയാവുക ശേഷം നിസ്കരിക്കുക ' (നസാഈ)
ആഇശ (റ) നിവേദനം: ജഹ്ശിന്റെ മകൾ ഉമ്മു ഹബീബ (റ) നബി (സ) യോട് ചോദിച്ചു: 'എനിക്കു അമിതമായി രക്തം സ്രവിക്കുന്നുണ്ട് ഈ ഘട്ടത്തിൽ നിസ്കരിക്കാമോ ? നബി (സ) പറഞ്ഞു: 'അതൊരു ദ്രാവകമാണ് നീയത് കഴുകി നിസ്കരിക്കുക ' മഹതി ഓരോ നിസ്കാരത്തിനും അതു കഴുകി നിസ്കരിച്ചിരുന്നു (ബുഖാരി, മുസ്ലിം)
ആഇശ (റ) നിവേദനം: 'ഉമ്മു ഹബീബ (റ) നബി (സ) യോട് രക്തസ്രാവത്തെക്കുറിച്ചു ചോദിച്ചു ആഇശ (റ) പറഞ്ഞു: അവരുടെ മിർകുൻ (വസ്ത്രങ്ങൾ അലക്കാൻ ഉപയോഗിക്കുന്ന പാത്രം(ശറഹു മുസ്ലിം) രക്തം നിറഞ്ഞതു ഞാൻ കണ്ടു നബി (സ) അവരോട് പറഞ്ഞു: നീ ആർത്തവ സമയങ്ങളിൽ മാത്രം നിസ്കാരം ഒഴിവാക്കുക അതിനു ശേഷം കഴുകി നിസ്കരിക്കുക ' (മുസ്ലിം, അബൂദാവൂദ്)
മഹതി ഈ പാത്രത്തിൽ കുളിച്ചു അതായത് അതിലിരുന്ന് ശരീരത്തിൽ വെള്ളമൊഴിക്കും ഒഴുകുന്ന വെള്ളം രക്തവുമായി കലർന്നു ചുവന്ന നിറമാവും ശേഷം വീണ്ടും കഴുകി വൃത്തിയാക്കും (ശറഹു മുസ്ലിം: 1/153)
ഉമ്മുസലമ (റ) നിവേദനം: നബി (സ) യുടെ കാലത്ത് ഒരു സ്ത്രീക്കു അമിതമായി രക്തസ്രാവമുണ്ടായി ഉമ്മുസലമ (റ) ആ സ്ത്രീയുടെ കാര്യം നബി (സ) യോട് ചോദിച്ചു നബി (സ) പറഞ്ഞു: ' ഈ രോഗം ബാധിക്കുന്നതിനു മുമ്പ് അവൾക്കു ആർത്തവമുണ്ടാകുന്ന ദിനങ്ങളുടെ എണ്ണം കണക്കാക്കി ഒരു മാസത്തിൽ അത്രയും ദിവസം നിസ്കാരം ഒഴിവാക്കുക രക്തത്തിന്റെ കാലാവധി പിന്നിട്ടാൽ കുളിക്കുക ശേഷം ഒരു തുണി കെട്ടി നിസ്കരിക്കുക (നസാഈ)
ഫാത്വിമ ബിൻതു അബീഹുബൈശി (റ) ന് രക്തസ്രാവമുണ്ടായി നബി (സ) അവരോട് പറഞ്ഞു: 'ആർത്തവ രക്തം കറുപ്പ് കലർന്ന, മനസിലാക്കാൻ സാധിക്കുന്ന രക്തമാണ് അത് തുടങ്ങിയാൽ നിസ്കാരം ഒഴിവാക്കുക മറ്റു രക്തം വന്നാൽ വുളൂ ചെയ്തു നിസ്കരിക്കുക ' (നസാഈ, അബൂദാവൂദ്)
രക്തസ്രാവമുള്ളവൾ അത് ആർത്തവമല്ലെന്ന് വിധിക്കപ്പെടാത്തപ്പോഴെല്ലാം നിസ്കരിക്കണമെന്നതിനും സ്ത്രീകൾക്കു ഇങ്ങനെ വല്ലതുമുണ്ടായാൽ 'ഫത് വ' തേടണമെന്നതിനും അവർക്കു സ്വയം തന്നെ ചോദിക്കാമെന്നതിനും ആവശ്യാവസരത്തിൽ അന്യസ്ത്രീയുടെ ശബ്ദം കേൾക്കാമെന്നതിനും ഈ ഹദീസ് തെളിവാണ് (ശറഹു മുസ്ലിം: 1/152)
സ്ത്രീയുടെ ഗർഭാശയത്തിന്റെ അറ്റത്തെ അറയിൽ നിന്നു നിശ്ചിത കാലാവധിയിൽ സ്രവിക്കുന്ന ഒരു പ്രത്യേക രക്തമാണ് ആർത്തവം (തുഹ്ഫ: 1/383)
സ്ത്രീകൾക്കു ആർത്തവമുണ്ടാകുന്ന ഏറ്റവും കുറഞ്ഞ പ്രായം ചന്ദ്രവർഷപ്രകാരം ഒമ്പതു വയസു പൂർത്തിയാവലാണ് ഒമ്പതു വയസ്സു തികയാൻ ഒരു ആർത്തവത്തിനും ശുദ്ധിക്കും ആവശ്യമായതിൽ കുറഞ്ഞ (പതിനാറിൽ താഴെ) ദിവസങ്ങൾ ഉള്ളപ്പോൾ രക്തം സ്രവിച്ചാൽ അതു ആർത്തവം തന്നെയാണ് അതിൽ കൂടുതൽ ദിവസങ്ങളുള്ളപ്പോൾ സ്രവിക്കുന്നത് ആർത്തവമല്ല (തുഹ്ഫ, ശർവാനി: 1/385)
ജീവിതത്തിൽ തീരേ ആർത്തവമുണ്ടായിട്ടില്ലാത്ത സ്ത്രീകളും ഒരിക്കൽ മാത്രം ആർത്തവമുണ്ടായ സ്ത്രീകളുമുണ്ട് (നിഹായ: 1/382)
ഖാളീ ഇബ്നു ത്വയ്യിബ് (റ) പറയുന്നു: 'എല്ലാ വർഷവും ഒരു ദിവസം മാത്രം ആർത്തവമുണ്ടാവാറുള്ള ഒരു സ്ത്രീയെ എനിക്കറിയാം അവളുടെ പ്രസവരക്തം നാൽപതു ദിവസമായിരുന്നു ഒരു വിശ്വസ്തൻ എന്നോടിങ്ങനെ പറഞ്ഞു: എന്റെ മാതാവിന് തീരേ ആർത്തവമുണ്ടായിട്ടില്ല ആ ഉമ്മയിൽ പിറന്ന എന്റെ സഹോദരിക്കു രണ്ടു കൊല്ലത്തിൽ ഒരു പ്രാവശ്യം മാത്രമാണ് ആർത്തവമുണ്ടാവുക അവരുടെ പ്രസവ രക്തം മൂന്നു ദിവസം മാത്രം അവർ മരിച്ച ശേഷമാണ് അദ്ദേഹം ഈ വിവരം പറഞ്ഞത് ' (ശർവാനി: 1/386)
ആർത്തവമുണ്ടാകുന്ന പരമാവധി പ്രായം നിർണയിക്കപ്പെട്ടിട്ടില്ല മരണം വരെ അതുണ്ടായേക്കാം (തുഹ്ഫ: 1/385, നിഹായ: 1/380)
അറുപത്തിരണ്ടു വയസ്സാണ് ആർത്തവവിരാമ പ്രായമെന്നാണ് പ്രസിദ്ധമായ അഭിപ്രായം (തുഹ്ഫ)
മനുഷ്യർക്കു പുറമെ, മുയൽ, കഴുതപ്പുലി, നരിച്ചീർ, ഒട്ടകം, പല്ലി, പട്ടി, കുതിര എന്നീ ജീവികൾക്കും ആർത്തവമുണ്ടാവാറുണ്ടെന്ന് ജ്ഞാനികൾ രേഖപ്പെടുത്തിയിട്ടുണ്ട് (ഫത്ഹുൽ ബാരി: 1/400, നിഹായ: 1/37
ആർത്തവ ദിനങ്ങൾ ഏറ്റവും കുറഞ്ഞത് ഒരു ദിവസവും സാധാരണ ആറോ, ഏഴോ ദിവസവും കൂടിയാൽ പതിനഞ്ചു ദിവസവുമാണ് (തുഹ്ഫ: 1/389)
ഒരു മാസത്തിൽ മിക്കവാറും ഒരു ആർത്തവവും ശുദ്ധിയും വരാതിരിക്കില്ല ആർത്തവം പതിനഞ്ചു ദിവസത്തിൽ കവിഞ്ഞാൽ ശുദ്ധി ദിവസങ്ങളും അങ്ങനെ വരൽ നിർബന്ധമാണ് ഇതാണ് ശുദ്ധി ദിനങ്ങൾ ചുരുങ്ങിയത് പതിനഞ്ചാവാനുള്ള അടിസ്ഥാനം (ശർവാനി: 1/385)
രണ്ടു ആർത്തവത്തിനിടെ കുറഞ്ഞ ശുദ്ധി ദിനങ്ങൾ പതിനഞ്ചു രാപകലുകളാണ് (തുഹ്ഫ: 1/385)
ഏറ്റവും കുറഞ്ഞ ആർത്തവ സമയം 24 മണിക്കൂറാണ് ഇവിടെ രക്തസ്രവം തുടർന്നുകൊണ്ടിരിക്കണം (തുഹ്ഫ: 1/385)
തുടർന്നുകൊണ്ടിരിക്കുകയെന്നാൽ പഞ്ഞി പോലുള്ളത് യോനിയിൽ വെച്ചാൽ രക്തത്തിന്റെ നനവുണ്ടായിരിക്കുകയെന്നാണ് അത് സാധാരണ ശുദ്ധീകരണ സമയത്ത് കഴുകൽ നിർബന്ധമായ സ്ഥലത്തേക്കു സ്രവിക്കണമെന്നില്ല (തുഹ്ഫ: 1/385)
പതിനഞ്ചു ദിവസം വരെ സ്രവിച്ച രക്തം മൊത്തം 24 മണിക്കൂറോ, കൂടുതലോ ഉണ്ടായാൽ ആ ദിവസങ്ങളെല്ലാം ആർത്തവസമയമായി ഗണിക്കണം രക്തം അപ്പോൾ സ്രവിക്കാത്ത ഇടവേളകളും ആർത്തവ സമയമായി ഗണിക്കും രക്തസ്രാവം ഗണിക്കണമെങ്കിൽ മൊത്തം രക്തസ്രാവ സമയം 24 മണിക്കൂറിൽ ചുരുങ്ങാതിരിക്കണം (ശർവാനി: 1/385)
രണ്ടു ആർത്തവങ്ങൾക്കിടയിലെ ശുദ്ധികാലത്തിനു പരിധിയില്ലെന്ന കാര്യത്തിൽ പണ്ഡിതർ ഏകാഭിപ്രായക്കാരാണ് ചിലർക്കു തീരേ ആർത്തവമുണ്ടാവാതെയും വരാം സാധാരണ ആർത്തവത്തിനു ശേഷം ആ മാസത്തിലെ ബാക്കി നാളുകൾ ശുദ്ധികാലമാവലാണ് പതിവ് (തുഹ്ഫ: 1/386)
കുറഞ്ഞ ശുദ്ധികാലമായ പതിനഞ്ചു ദിവസത്തിനുള്ളിൽ വീണ്ടും രക്തം സ്രവിച്ചാൽ അത് ആർത്തവരക്തമല്ല രോഗരക്തമാണ് (ശർവാനി)
ഗർഭിണിക്കും അപൂർവമായി ആർത്തവമുണ്ടാവാം (തുഹ്ഫ: 1/399)
ആർത്തവ രക്തത്തിന്റെയും പ്രസവ രക്തത്തിന്റെയും ഇടവേളയായ ശുദ്ധിക്കാലം മേൽ പറഞ്ഞതിനേക്കാൾ കുറഞ്ഞുവരാം അവിടെ ആർത്തവം ആദ്യമായാലും ശേഷമായാലും ശരി എന്നാൽ ഗർഭിണിക്കു പ്രസവത്തിനൽപം മുമ്പ് ഒരു രാപകൽ രക്തം സ്രവിച്ചാൽ അത് ആർത്തവമായി കണക്കാക്കും (തുഹ്ഫ: 1/385)
ഒരു ഗർഭിണിക്കു സാധാരണപോലെ അഞ്ചു ദിവസം (ഉദാഹരണം) രക്തം സ്രവിച്ചു , തുടർന്നു പ്രസവരക്തവും സ്രവിച്ചു എങ്കിൽ പ്രസവത്തിനു മുമ്പുള്ളത് ആർത്തവവും ശേഷമുള്ളത് പ്രസവരക്തവുമായി പരിഗണിക്കും (ശർവാനി: 1/385)
സ്ത്രീക്കു അറുപത് ദിവസം രക്തം സ്രവിച്ചു പിന്നെയത് നിലച്ചു ആ നിലച്ചത് ഒരു സെക്കന്റായാലും ശേഷം രക്തം സ്രവിച്ചാൽ അത് ആർത്തവമായി ഗണിക്കും (തുഹ്ഫ: 1/385)
അറുപത് ദിവസം കഴിഞ്ഞിട്ടും രക്തസ്രാവം നിലക്കാതെ തുടർന്നാൽ അതു രോഗരക്തമാണ് (ബുജൈരിമി: 1/145)
കുറഞ്ഞ ആർത്തവ പ്രായമായ ഒമ്പത് വയസ് പൂർത്തിയാവുന്നതിനു പതിനാറ് ദിവസത്തിനു മുമ്പ് സ്രവിക്കുന്നത് ആർത്തവരക്തമല്ല, രോഗരക്തമാണ് (മുഗ്നി: 1/109)
ഒരു സ്ത്രീക്കു പ്രസവം മുതൽ ഇരുപത് ദിവസം വരെ രക്തം സ്രവിച്ചില്ല ശേഷം സ്രവിക്കാൻ തുടങ്ങി എന്നു കരുതുക ഈ സ്രവം ഇരുപത്തിനാല് മണിക്കൂറിൽ കുറയാതെയും പതിനഞ്ചിൽ കവിയാതെയും വന്നാൽ ആർത്തവമായി ഗണിക്കണം അല്ലെങ്കിൽ രോഗരക്തമാണ് (കുർദി: 1/39)
ആർത്തവ സാധ്യതയുള്ള അവസരത്തിൽ വെറും രക്തം കാണൽ കൊണ്ടുതന്നെ (അവൾ ആർത്തവം തുടങ്ങുന്നവളായാലും, പതിവുള്ളവളായാലും) ആർത്തവ വിധികൾ നിർബന്ധമാകും ആർത്തവകാരി ഒഴിവാക്കേണ്ടതല്ലാം അവൾ ഒഴിവാക്കണം അത് പ്രത്യക്ഷത്തിൽ ആർത്തവമാവാൻ സാധ്യതയുണ്ടായതാണ് കാരണം ആ സമയത്തവളെ ത്വലാഖ് ചൊല്ലലും ഹറാമാകും എന്നാൽ ഒരു രാപകലിനു മുമ്പ് അതു നിലച്ചാൽ അത് ആർത്തവമായി ഗണിക്കില്ല അത് രോഗരക്തമാണെന്നു വ്യക്തമായി ആ സമയത്തെ നിസ്കാരവും നോമ്പും അവൾ 'ഖളാഅ് ' വീട്ടണം എന്നാൽ അവൾ നോമ്പുകാരിയാണെങ്കിൽ, അതായത് രക്തം വരുന്നതിനു മുമ്പ് അവൾ നോമ്പനുഷ്ഠിക്കാൻ നിയ്യത്ത് ചെയ്തു, അല്ലെങ്കിൽ അവൾ കണ്ടത് രോഗരക്തമാണെന്നു അറിയുകയോ, ധരിക്കുകയോ ചെയ്തു, അല്ലെങ്കിൽ അവൾ വിധി അറിഞ്ഞില്ല എന്നാലാ വ്രതം സ്വീകാര്യമാണ് മറിച്ചു അതറിയലോടെ അവൾ നിയ്യത്ത് ചെയ്താൽ അവളതൊരു വിനോദമായി കണ്ടതിനാൽ വ്രതം സ്വീകാര്യമല്ല (മുഗ്നി: 1115, നിഹായ: 1/404)
മേൽ പറഞ്ഞ രക്തം ഒരു ദിവസമോ കൂടുതലോ വന്നു, പതിനഞ്ചിൽ കവിഞ്ഞില്ല എന്നാൽ വന്ന രക്തങ്ങൾ ശക്തിയുള്ളതായാലും, ശക്തി കുറഞ്ഞതായാലും, ശക്തി കുറഞ്ഞത് ശക്തിയുള്ളതിനേക്കാൾ മുൻകടന്നുവന്നാലും അത് ആർത്തവം തന്നെയാണ് (മുഗ്നി: 1/115, 116)
പഞ്ഞി യോനിയിൽ വെച്ചെടുക്കുമ്പോൾ തനി വെള്ള നിറമാണെങ്കിൽ ആർത്തവം നിലച്ചതായി കണക്കാക്കാം അപ്പോൾ ശുദ്ധികാലമായി പരിഗണിക്കാം ശുദ്ധിയുടെ വിധികൾ ബാധകമാവും പിന്നെ പതിനഞ്ചു ദിവസത്തിനിടക്കു വീണ്ടും രക്തം സ്രവിച്ചാൽ ശുദ്ധിയുടെ വിധി ഇല്ലാതാകും വീണ്ടും പഞ്ഞിവെക്കുമ്പോൾ ശുദ്ധിയായി കണ്ടാൽ ശുദ്ധിയുടെ വിധി വീണ്ടും തിരിച്ചുവരും ഈ നില പതിനഞ്ചു ദിവസം തുടരും (തുഹ്ഫ: 1/400)
അടുത്ത മാസവും അതിനുശേഷവും ഇപ്രകാരം ചെയ്യൽ അനുവദനീയമല്ല കാരണം ആദ്യ അനുഭവത്തിൽ നിന്നും അവൾക്ക് രക്തസ്രാവത്തിന്റെ സ്വഭാവം മനസിലാക്കാൻ സാധിക്കും
ആർത്തവ- പ്രസവ സമയത്തല്ലാതെ രോഗ കാരണമായി ഗർഭപാത്രത്തിൽ നിന്നു സ്രവിക്കുന്ന രക്തമാണ് 'ഇസ്തിഹാളത് ' (രോഗരക്തം) (ബാജൂരി: 1/109)
ആർത്തവ പ്രായമാകാത്ത കുട്ടിക്കും, ആർത്തവ- ഗർഭ പ്രതീക്ഷയില്ലാത്ത സ്ത്രീകൾക്കുമുണ്ടാകുന്ന രക്തസ്രാവം ഇസ്തിഹാളത്താണ്
രക്തസ്രാവം പതിനഞ്ച് ദിനത്തിൽ കൂടുതലായി പുറപ്പെട്ടാൽ അതിൽ ആർത്തവവും, രോഗരക്തവും ഉൾപ്പെടുന്നു ഇങ്ങനെ പരിധി വിട്ടു വരുന്ന രക്തസ്രവകാരികളെ ഏഴായി തിരിക്കാം
- ആദ്യമായി രക്തം സ്രവിക്കുന്നവൾ സ്രവിക്കുന്ന രക്തത്തെ വ്യത്യസ്ത വർണ വിശേഷണങ്ങൾകൊണ്ട് തിരിച്ചറിയുന്നവൾ
- ആദ്യമായി രക്തം സ്രവിക്കുന്നവൾ രക്തത്തെ വിശേഷണങ്ങൾകൊണ്ട് തിരിച്ചറിയാത്തവൾ
- മുമ്പ് ആർത്തവവും, ശുദ്ധിയും അനുഭവപ്പെട്ടു പക്ഷേ, രക്തത്തിന്റെ സ്വഭാവം തിരിച്ചറിയാത്തവൾ
- മുമ്പ് ആർത്തവവും ശുദ്ധിയും അനുഭവിച്ച, രക്തവിശേഷണങ്ങൾ തിരിച്ചറിയാൻ കഴിയുന്നവൾ
- മുൻകാലത്തെ പതിവുകൾ മറന്ന, രക്തങ്ങളെ വേർതിരിച്ചറിയാത്തവൾ
- രക്താരംഭ തിയ്യതി അറിയാം രക്ത വിശേഷണങ്ങളെ കൊണ്ട് തിരിച്ചറിവോ എത്ര നീണ്ടുനിൽക്കാറുണ്ടെന്നോ അറിയാത്തവൾ
- രക്തസ്രാവം എത്ര നീണ്ടുനിൽക്കാറുണ്ടെന്നറിയാം വിശേഷണങ്ങൾകൊണ്ടുള്ള തിരിച്ചറിവോ ആരംഭ തിയ്യതിയോ അറിയാത്തവൾ (തുഹ്ഫ, നിഹായ: 1/398)
ലൈംഗിക - ആർത്തവ പക്വതയെത്തിയ സ്ത്രീക്കു ജീവിതത്തിൽ ആദ്യമായി രക്തം സ്രവിച്ചപ്പോൾ ആർത്തവ പരിധിയായ പതിനഞ്ച് ദിവസത്തെ വിട്ടുകടന്നു രക്തങ്ങളെ കട്ടിയുള്ളത്, കട്ടി കുറഞ്ഞത് എന്നിങ്ങനെ രക്തത്തിന്റെ സ്വഭാവമനുസരിച്ച് വേർതിരിക്കാൻ കഴിയുന്നവളാണിവൾ
ഇവളുടെ രക്തങ്ങൾ താഴെ പറയുന്ന നിബന്ധകളൊത്താൽ കട്ടിയുള്ള രക്തം വന്ന ദിനങ്ങൾ ആർത്തവ കാലവും കട്ടികുറഞ്ഞത് സ്രവിക്കുന്ന കാലം ഇസ്തിഹാളത്ത് കാലവുമായി പരിഗണിക്കും
- കട്ടിയുള്ള രക്തം, ആർത്തവം സ്രവിക്കുന്ന കുറഞ്ഞ കാലമായ ഒരു ദിവസ (24 മണിക്കൂർ) ത്തിൽ ചുരുങ്ങാതിരിക്കുക
- കട്ടിയുള്ള രക്തം, അധികരിച്ച ആർത്തവ കാലമായ പതിനഞ്ചു ദിവസത്തേക്കാൾ കൂടാതിരിക്കുക
- കട്ടി കുറഞ്ഞ രക്തം തുടരെ വരിക അതായത് അതിനിടയിൽ കട്ടിയുള്ള രക്തം വരാതിരിക്കുക ശുദ്ധി വരുന്നതിനു കുഴപ്പമില്ല ഈ നിബന്ധനകളൊത്താൽ കട്ടിയുള്ള രക്തം ആർത്തവവും കട്ടി കുറഞ്ഞത് ഇസ്തിഹാളതുമാണ് (തുഹ്ഫ, ശർവാനി: 1/401, മല്ലിസി: 1/399)
മേൽ പറഞ്ഞ നിബന്ധനയില്ലാതെ ഒരു പകൽ മാത്രം കട്ടിയുള്ളതു സ്രവിക്കുകയോ അല്ലെങ്കിൽ പതിനാറു ദിവസം കട്ടിയുള്ളതു സ്രവിക്കുകയോ, അല്ലെങ്കിൽ കട്ടികുറഞ്ഞ രക്തം പതിനാലിൽ അവസാനിക്കുകയോ, അല്ലെങ്കിൽ ഒരു ദിവസം കറുപ്പ്, രണ്ടു ദിവസം ചുവപ്പ് എന്നിങ്ങനെ തുടരുകയോ ചെയ്താൽ ഇവൾ ശേഷം പറയാനിരിക്കുന്ന രക്തം കൊണ്ടു തിരിച്ചറിയാത്തവളുടെ വിധിയിലാണ് (മുഗ്നി: 1/113)
രക്തസ്വഭാവ വർണവിശേഷങ്ങൾ താഴെ വിവരിക്കുന്നു
ഇമാം ശൗബരി (റ) പറയുന്നു: 'രക്തങ്ങൾ കറുപ്പ്, ചുവപ്പ്, ഇളം ചുവപ്പ്, മഞ്ഞ, കലർപ്പ് (വെളുപ്പിനും, മഞ്ഞക്കുമിടയിലെ വർണം, ശർവാനി: 1/153) ഇങ്ങനെ അഞ്ചുതരമാണ് ഇവയിലോരോ രക്തവും കട്ടിയും വാസനയും കൂടിയതോ, കട്ടിയും വാസനയുമില്ലാത്തതോ, വാസനയില്ലാതെ കട്ടികൂടിയതോ, കട്ടിയില്ലാതെ വാസനയുള്ളതോ ആയ നാലു സവിശേഷതകളോടു കൂടി വരാം ' (ജമൽ; 248)
അപ്പോൾ ഏറ്റവും കട്ടികൂടിയത് കറുത്ത രക്തമാണ് (അതിൽ കുറഞ്ഞ പാടുകളുള്ളതും പെടും) പിന്നെ ചുവപ്പ്, ശേഷം ഇളം ചുവപ്പ്, തുടർന്നു മഞ്ഞ, പിന്നെ കലർപ്പ് എന്നീ ക്രമത്തിലാണ് (തുഹ്ഫ: 1/402)
അപ്പോൾ ചുവപ്പ് കറുപ്പിനെ അപേക്ഷിച്ചു കട്ടികുറഞ്ഞതും ഇളം ചുവപ്പിനെ അപേക്ഷിച്ചു കട്ടികൂടിയതുമാണ് (അപ്പോൾ ഇവ മൂന്നും പരിഗണിക്കുമ്പോൾ കറുപ്പ് കട്ടിയുള്ളത് , ചുവപ്പ് മിതമായത്, ഇളം ചുവപ്പ് ബലം കുറഞ്ഞത്)
ഇളം ചുവപ്പ് മഞ്ഞയേക്കാൾ കട്ടി കൂടിയതും മഞ്ഞ കലർപ്പിനെക്കാൾ കട്ടിയുള്ളതുമാണ് (മുഗ്നി; 1/113)
കറുപ്പ്, കട്ടി, വാഹന പോലെയുള്ള മൂന്നു വിശേഷണങ്ങളുള്ളത് കട്ടി, കറുപ്പ്, എന്നീ രണ്ടു വിശേഷണങ്ങളുള്ളതിനേക്കാൾ ശക്തമാണ് കറുപ്പ്, വാസന എന്നീ രണ്ടു വിശേഷണങ്ങളുള്ളത് ഒരു വിശേഷണമുള്ളതിനേക്കാൾ ശക്തമാണ് (തുഹ്ഫ: 1/402)
കട്ടിയുള്ളത്, മിതമായത്, കട്ടികുറഞ്ഞത് എന്നീ രക്തങ്ങൾ യഥാക്രമം ഒരുമിച്ചുവന്നാൽ അതിൽ കട്ടിയുള്ളതും അതിനോടു ചേർന്നുവരുന്ന മിതമായതും മൂന്ന് നിബന്ധനകളൊത്താൽ ആർത്തവമാകും
- ആദ്യം കട്ടിയുള്ള രക്തം സ്രവിക്കുക
- മിതമായത് അതിനോട് ചേർന്നുവരിക
- കട്ടിയുള്ളതും മിതമായതും ചേർന്നാൽ ആർത്തവ പരിധിയായ പതിനഞ്ചിൽ കവിയാതിരിക്കുക
ഈ മൂന്നു നിബന്ധനകളും ഒത്തു കൂടിയിട്ടില്ലെങ്കിൽ കട്ടിയുള്ളത് മാത്രമേ ആർത്തവമാകൂ
ഉദാഹരണം: ആദ്യത്തെ അഞ്ചുദിനം ചുവപ്പ് രക്തം, പിന്നെ അഞ്ചു ദിനം കറുപ്പ് രക്തം പിന്നെ മഞ്ഞരക്തം (പതിനഞ്ചും വിട്ടു) സ്രവിച്ചുകൊണ്ടിരുന്നു എന്നാൽ ഇതിൽ ഒന്നാമത്തെ നിബന്ധനയില്ലാത്തതിനാൽ കറുപ്പ് മാത്രമേ ആർത്തവമാകൂ
അഞ്ചുദിവസം കറുത്തരക്തം വന്നു, പിന്നെ അഞ്ച്ദിവസം ഇളം ചുവപ്പ്, പിന്നെ ചുവപ്പ് സ്രവിച്ചുകൊണ്ടിരുന്നു ഇവിടെ രണ്ടാമത്തെ നിബന്ധനയി (മിതമായത് ചേർന്നുവരിക)ല്ലാത്തതിനാൽ കറുപ്പ് മാത്രമേ ആർത്തവമാകൂ
പത്ത് ദിവസം കറുത്തരക്തം വന്നു പിന്നെ ആറുദിവസം ചുവന്ന രക്തം തുടർന്നു മഞ്ഞരക്തം ഇവിടെ മൂന്നാമത്തെ നിബന്ധനയില്ലാത്തതിനാൽ കറുപ്പ് മാത്രം ആർത്തവമാണ് (മുഗ്നി: 1/114 കാണുക)
അഞ്ചുദിവസം കട്ടികുറഞ്ഞതും പിന്നെ അഞ്ചുദിവസം ചുവപ്പും പിന്നെ അഞ്ചുദിനം ഇളംചുവപ്പും ശേഷം തുടരെയായി മഞ്ഞയുമായ രക്തങ്ങൾ സ്രവിച്ചാൽ മഞ്ഞയല്ലാത്തതെല്ലാം ആർത്തവമാണ് (ശർവാനി: 1/154)
കറുപ്പ് രക്തം, പിന്നെ ചുവപ്പ് തുടർന്ന് കറുപ്പ് എന്നിങ്ങനെ ഓരോന്നും ഏഴുദിവസംവീതം സ്രവിച്ചാൽ ആദ്യത്തെ കറുപ്പും, ചുവപ്പും ആർത്തവമാണ് (മുഗ്നി: 1/114)
ഇവിടെ രണ്ടു കട്ടിയുള്ള രക്തങ്ങൾക്കിടയിൽ കട്ടി കുറഞ്ഞതു വന്നപ്പോൾ ആദ്യം വന്ന രണ്ടിനെയും ആർത്തവമായി പരിഗണിച്ചു (ശർവാനി: 1/154)
രണ്ടാം രക്തക്കാരി: മുബ്തദിഅതുൻ ഗയ്റു മുമയ്യിസതിൻ
രക്തത്തിന്റെ സ്വഭാവ വർണ വിശേഷണങ്ങൾ കൊണ്ട് ആർത്തവവും രോഗ രക്തവും തിരിച്ചറിയാൻ കഴിയാത്ത ആർത്തവം തുടങ്ങുന്നവളാണിവൾ ഇത് സ്രവിക്കുന്ന രക്തങ്ങളെല്ലാം ഒരേ വിശേഷണങ്ങളുള്ളതുകൊണ്ടോ, ഒന്നാം രക്തക്കാരിയിൽ പറഞ്ഞ തിരിച്ചറിയാനുള്ള നിബന്ധനങ്ങളില്ലാതെ വ്യത്യസ്ത വിശേഷണത്തിൽ സ്രവിക്കുന്നതുകൊണ്ടോ തിരിച്ചറിയാൻ കഴിയാത്തവളാവാം (തുഹ്ഫ: 1/404)
ഇത് താഴെ കൊടുക്കുന്ന വിധത്തിലെല്ലാം വരാം
- കട്ടിയുള്ള രക്തം (ഉദാ: കറുത്തത്) കുറഞ്ഞ ആർത്തവ ദിനമായ ഒരു ദിവസത്തെക്കാൾ കുറഞ്ഞു (ഉദാഹരണം: 12 മണിക്കൂർ) സ്രവിച്ചു പിന്നെ ചുവപ്പ് തുടർന്നുവരിക
- കട്ടിയുള്ള (കറുത്ത) രക്തസ്രാവം പതിനഞ്ചു ദിവസത്തെ (ഉദാ: 16 ദിവസം) മറികടന്നു ശേഷം ചുവപ്പ് തുടരുക
- പതിനഞ്ചു ദിവസത്തിനു താഴെ കട്ടികുറഞ്ഞ രക്ത സ്രാവത്തിനു ശേഷം വീണ്ടും ശക്തിയുള്ളത് മടങ്ങിവരിക ഉദാഹരണം: ഒരു രാപകൽ കറുത്തരക്തം, ശേഷം 14 ദിവസം ചുവപ്പ് രക്തം, തുടർന്നു വീണ്ടും കറുത്തരക്തം സ്രവിക്കുക (ഇബ്നു ഖാസിം, ജമൽ: 1/249)
ഇവൾ ആദ്യത്തെ മാസം പതിനഞ്ചു ദിവസം നിസ്കാരവും മറ്റുമുപേക്ഷിച്ചു കാത്തിരിക്കണം പതിനഞ്ചിനു ശേഷം രക്തം അതേ രൂപത്തിൽ തുടരുകയോ, ശക്തി കുറഞ്ഞതിലേക്കെത്തുകയോ ചെയ്താൽ അവൾ കുളിച്ചു നിസ്കാരം തുടങ്ങണം (ശുദ്ധിയുള്ളവൾ ചെയ്യുന്നതൊക്കെ ചെയ്യണം, ശർവാനി)
പിന്നീട് മുമ്പുള്ളതിനേക്കാൾ കട്ടികൂടിയതിലേക്കു രക്തം നീങ്ങുന്നതെങ്കിൽ മേൽ പറഞ്ഞതുപോലെ വീണ്ടും കാത്തിരിക്കണം ഇവൾ രണ്ടാം മാസത്തിലും ശേഷമുള്ളതിലും ഒരു രാപകൽ കഴിയുന്നതോടെ കുളിച്ചു നിസ്കരിക്കണം ഒന്നാം മാസത്തിലെ ഒരു ദിവസത്തേതല്ലാത്തതെല്ലാം അവൾ ഖളാഅ് വീട്ടണം (തുഹ്ഫ: 1/404)
ആർത്തവ പ്രായമെത്തിയ, ആർത്തവവും ശുദ്ധിയും അനുഭവപ്പെട്ട സ്ത്രീക്ക് ഈ മാസത്തിൽ രക്തം പതിനഞ്ചു ദിവസം കവിഞ്ഞു രക്തങ്ങളുടെ വിശേഷണങ്ങൾ കൊണ്ടു ആർത്തവവും രോഗരക്തവും തിരിച്ചറിയാൻ കഴിഞ്ഞില്ല സാധാരണയുണ്ടാവുന്ന ആർത്തവ തിയ്യതിയും കണക്കും ഓർമയുള്ളവളാണിത്
ഇവളുടെ കഴിഞ്ഞ ആർത്തവം എത്രയാണോ അതു ഇവിടെയും പരിഗണിച്ചു ആർത്തവമാക്കി ബാക്കിയുള്ള സമയം ശുദ്ധിയുള്ളതായി കണക്കാക്കുക
എങ്കിലും അവൾ ക്രമം തെറ്റി വന്ന ആദ്യമാസം സാധാരണത്തേത് വിട്ടുകടക്കുമ്പോൾ ആർത്തവം കൊണ്ടു നിഷിദ്ധമായ കാര്യങ്ങളിൽ നിന്നും പതിനഞ്ചു ദിവസം വരെ വിട്ടുനിൽക്കണം ഈ രക്തം അധികരിച്ച ആർത്തവമായ പതിനഞ്ചിനുള്ളിൽ നിലച്ചേക്കാം അപ്പോൾ സ്രവിച്ചതെല്ലാം ആർത്തവമാണ് രണ്ടാം മാസം പതിവുവിട്ടു കടക്കുന്നതോടെ കുളിച്ചു ശുദ്ധിയായി നിസ്കാരത്തിലും മറ്റും പ്രവേശിക്കണം (തുഹ്ഫ: 1/404)
കഴിഞ്ഞ ഒരു തവണ മാത്രമേ ആർത്തവമുണ്ടായിട്ടുള്ളൂവെങ്കിലും അതിന് മുൻകവിഞ്ഞ പതിവ് എന്നു പറയാം (അപ്പോൾ കഴിഞ്ഞ മാസത്തേതു പരിഗണിച്ചു ഇതിനു ആ വിധി നൽകും) (തുഹ്ഫ: 1/405)
അപ്പോൾ എല്ലാ മാസവും അഞ്ചു ദിവസമാണ് ആർത്തവമുണ്ടാവാറുള്ളതെങ്കിൽ പിന്നെ അടുത്ത മാസം ആറായി വന്നു എന്നാൽ തൊട്ടടുത്ത മാസം പതിവ് എന്നു പറയുന്നത് ഈ ആറിനെ കുറിച്ചാണ് ഇത് ഒത്തുവരുന്ന പതിവിലാണ് പരിഗണിക്കുക മറിച്ചു ക്രമീകരണ രൂപത്തിൽ വ്യത്യസ്തമായി ഉണ്ടാവുന്നവളാണെങ്കിൽ രണ്ടു പ്രാവശ്യം സ്ഥിരപ്പെടണം
ഉദാഹരണം: ഒരു മാസത്തിൽ മൂന്ന് ദിവസം, അടുത്ത മാസം അഞ്ച് ദിവസം പിന്നെ ഏഴ് ദിവസം വീണ്ടും മൂന്ന് ദിവസം ശേഷം അഞ്ച് പിന്നെ ഏഴ് ഈ ക്രമത്തിലാണ് രക്തം സ്രവിക്കുന്നത് പിന്നേ ഏഴാമത്തെ മാസത്തിൽ രക്തം പതിനഞ്ചു വിട്ടുകടന്നാൽ ആ മാസത്തിൽ മൂന്ന് ദിവസം അടുത്ത മാസത്തിൽ അഞ്ചും അടുത്ത മാസം ഏഴും ദിവസങ്ങളാണ് മുൻ പതിവായി പരിഗണിച്ചു ആർത്തവമായി കണക്കാക്കുക ഈ ക്രമത്തിലെ വ്യത്യസ്ത കണക്കുകൾ തുടർന്നു വരൽ അവൾക്കു പതിവായതാണിതിനു കാരണം (ശറഹുൽ മൻഹജ്: 1/251)
ഇങ്ങനെ ആവർത്തിച്ചു വരാതെ മേൽ ക്രമത്തിൽ വന്നാൽ നാലാംമാസം പതിനഞ്ചിൽ കവിയുകയും ചെയ്താൽ തൊട്ടടുത്ത ഏഴ് പതിവായി കണക്കാക്കുകയും ആ ഏഴ് അവൾക്കു ഓർമയുണ്ടെങ്കിലാണിത് (തുഹ്ഫ: 1/405)
ഉദാഹരണം: ഒന്നാം മാസം മൂന്ന് ദിവസം രക്തം കണ്ടു, രണ്ടാം മാസം അഞ്ച് ദിവസവും, മൂന്നാം ദിവസം ഏഴ് ദിവസവും, നാലാം മാസം വീണ്ടും ഏഴ്, അഞ്ചാം മാസം മൂന്ന്, ആറാം മാസം അഞ്ച് എന്നിങ്ങനെ രക്തം വന്നു ഏഴാം മാസം പതിനഞ്ചു വിട്ടുകടന്നാൽ മേൽ പറഞ്ഞ കൃത്യതയില്ലാത്തതിനാൽ ഈ ഏഴാം മാസത്തിനു മുമ്പുള്ള അഞ്ച് ദിവസമാണ് ആർത്തവമായി കണക്കാക്കുക
ഒന്നാം മാസം മൂന്ന് ദിവസം ആർത്തവമുണ്ടായി രണ്ടാം മാസം അഞ്ചും മൂന്നാം മാസം ഏഴും, നാലിൽ പതിനഞ്ചു കവിഞ്ഞു എന്നാൽ നാലിനു മുമ്പുള്ള ഏഴു ദിവസം പരിഗണിച്ചു നാലാം മാസം ഏഴു ദിവസം ആർത്തവമായി കണക്കാക്കും (ശർഖാവി: 1/156)
രക്തം പ്രത്യേക കൃത്യതയോടെ ആവർത്തിച്ചു വരുന്നവൾ രക്തം പതിനഞ്ചു കവിഞ്ഞു മുൻ കൃത്യത മറക്കുകയും ചെയ്തു എന്നാൽ ആവർത്തിച്ചു വരുന്നതിലെ ഏറ്റവും കുറഞ്ഞ ദിവസമാണ് ആർത്തവമായി കണക്കാക്കേണ്ടത്
ആവർത്തിക്കുന്നതിലെ അവസാന മാസത്തിലുണ്ടായ കണക്ക് അവൾക്കു ഓർമയുണ്ടെങ്കിലും ശരി, ഇതാണ് വിധി (ശർവാനി: 1/405, 406)
മുൻകഴിഞ്ഞ ഉദാഹരണങ്ങളിൽ മേൽപറഞ്ഞപോലെ കൃത്യതയുണ്ടാവാതിരിക്കെ, അല്ലെങ്കിൽ കൃത്യത ആവർത്തിച്ചുവരാതിരിക്കെ, ഈ മറികടന്ന മാസത്തിനു മുമ്പുള്ള കണക്കു മറക്കുകയോ, അല്ലെങ്കിൽ കൃത്യമായി വരുന്ന ക്രമം മറക്കുകയോ ചെയ്താൽ അവൾ സൂക്ഷ്മത (സൂക്ഷ്മതയെ കുറിച്ചു വിശദീകരണം വരുന്നുണ്ട്) പാലിച്ചു എല്ലാ മാസത്തിലും മൂന്ന് ദിവസം ആർത്തവമായി കണക്കാക്കണം ബാക്കിയുള്ളതിൽ ഏഴാം ദിവസം വരെ ആരാധനയുടെ കാര്യത്തിൽ അവൾ ശുദ്ധിയുള്ളവളെ പോലെയും സംസർഗം പോലെയുള്ളതിൽ ആർത്തവകാരിയെ പോലെയുമാണ് എങ്കിലും അഞ്ചിന്റെയും ഏഴിന്റെയും അവസാനം അവൾ കുളിക്കണം പിന്നെ മാസാവസാനം വരെ അവൾ ശുദ്ധിയുള്ളവളെപ്പോലെയാണ് (തുഹ്ഫ: 1/405, 406) അപ്പോൾ അവൾക്കവിടെ മൂന്ന് കുളിയുണ്ടാവും മൂന്നിനും അഞ്ചിനും ഏഴിനും (ശർഖാവി: 1/156)
നാലാം രക്തക്കാരി: മുഅ്താദതുൻ മുമയ്യിസതുൻ
രക്തങ്ങളെ വിശേഷണങ്ങൾ കൊണ്ട് വേർതിരിച്ചറിയാൻ കഴിയുന്ന, ആർത്തവവും ശുദ്ധിയും പതിവുള്ള രോഗ രക്തക്കാരിയാണ് നാലാമത്തവൾ
ഉദാഹരണം: എല്ലാ മാസവും അഞ്ചു ദിവസം ആർത്തവമുണ്ടാകുന്നവൾ ഈ പ്രാവശ്യം രക്തം കണ്ടപ്പോൾ പതിനഞ്ചു വിട്ടുകടന്നു ആദ്യ അഞ്ചു ദിവസം ചുവപ്പ്, പിന്നെ അഞ്ച് ദിവസം കറുപ്പ്, പിന്നെ ചുവപ്പ് നിരന്തരം വന്നുകൊണ്ടിരുന്നു എന്നാൽ തിരിച്ചറിവ് പ്രകാരം കറുപ്പ് ആർത്തവമായി കണക്കാക്കും പതിവും തിരിച്ചറിവും ഭിന്നമായാൽ തിരിച്ചറിവാണ് പരിഗണിക്കുക പതിവ് പരിഗണിക്കില്ല (തുഹ്ഫ: 1/406)
എന്നാൽ പതിവ് രക്തത്തിന്റെയും ശക്തിയുള്ള രക്തത്തിന്റെയും ഇടയിൽ കുറഞ്ഞ ശുദ്ധിയുള്ള ഇടവേള വന്നാൽ രണ്ടിനെയും ആർത്തവമായി പരിഗണിക്കും ഉദാ: ഒരു സ്ത്രീ തന്റെ പതിവ് രക്തമായ അഞ്ച് ദിവസം ആർത്തവം ഉണ്ടാകുകയും ശേഷം ചുവന്ന രക്തം ഇരുപത് ദിവസം കണ്ടു അതിനുശേഷം അഞ്ച് ദിവസം കറുത്ത രക്തവും കണ്ടാൽ പതിവുള്ള രക്തവും ശക്തിയുള്ള രക്തവും ആർത്തവമാണ് കാരണം അവക്കിടയിൽ പരിപൂർണ ശുദ്ധിയുടെ കാലാവധിയുണ്ടായിട്ടുണ്ട് (നിഹായ: 1/404, മുഗ്നി: 1/115)
മേൽ പറഞ്ഞ നിബന്ധനകളോടുകൂടി സ്ത്രീ രക്തം വേർതിരിച്ചറിഞ്ഞാൽ അതു പ്രകാരമവൾ പ്രവർത്തിക്കേണ്ടത് അവൾ ആദ്യം ആർത്തവമുണ്ടാവുന്നവളായാലും സാധാരണ പുറപ്പെടുന്നത് അറിവുള്ളവളായാലും അതറിയാത്തവളായാലും സാധാരണയോട് യോജിച്ചു വന്നാലും എതിരായി വന്നാലും ശക്തിയുള്ളത് ശക്തിയില്ലാത്തതിനെക്കാൾ മുന്തി വന്നാലും പിന്തിവന്നാലുമൊക്കെ ഇതാണ് വിധി
മുമ്പ് ആർത്തവവും ശുദ്ധിയും അനുഭവപ്പെട്ട സ്ത്രീക്ക് ഈ പ്രാവശ്യം പതിനഞ്ച് ദിവസത്തെ മറികടന്നു രക്തം വന്നു മുൻ പതിവിന്റെ കണക്കോ, തിയ്യതിയോ അവൾക്കറിയില്ല രക്തവിശേഷണങ്ങളെ കൊണ്ടുള്ള തിരിച്ചറിവുമില്ല ഇത് ഇവളുടെ അശ്രദ്ധയാലോ മറ്റെന്തെങ്കിലും കാരണത്താലോ ആയിരിക്കാം മറന്നത് (നിഹായ: 1/405)
ഇവൾക്കു 'മുതഹയ്യിറത് ' (പരിഭ്രാന്തയായവൾ) എന്നു പറയുന്നു അവളുടെ രക്തത്തിന്റെ കാര്യത്തിൽ അവൾ പരിഭ്രാന്തയായതാണ് കാരണം മറ്റൊരുഭിപ്രായത്തിൽ അവളുടെ രക്തത്തിന്റെ കാര്യത്തിൽ കർമശാസ്ത്രജ്ഞാനികൾ പരിഭ്രാന്തരായതുകൊണ്ടാണീ പേർവന്നത് (നിഹായ: 1/404)
ഈ രക്തങ്ങളെക്കുറിച്ചുള്ള ക്രോഡീകരണം നടത്തുന്നതിനു മുമ്പായിരുന്നു ജ്ഞാനികളുടെ പരിഭ്രാന്തത ക്രോഡീകരണം നടന്നപ്പോൾ അതുതീർന്നു ഇപ്പോൾ വിധികൾ കണ്ടെത്താൻ നിഷ്പ്രയാസം കഴിയും (ശർഖാവി: 1/153)
ഈ അഞ്ചാം രക്തക്കാരിയിലൂടെ കഴിഞ്ഞുപോകുന്ന ഓരോ സമയവും ആർത്തവത്തിനും, ശുദ്ധിക്കും, ആർത്തവം മുറിയാനും സാധ്യതയുണ്ട് എല്ലാ സമയവും അവൾക്കു ആർത്തവമാണെന്ന് വിധിക്കാൻ പറ്റില്ല അത് പണ്ഡിതേകോപനത്തിനെതിരാണ് രക്തം വരുന്നതുകൊണ്ട് അവൾ ശുദ്ധിയുള്ളവളാണെന്നു വെക്കാനും വയ്യ ചില പ്രത്യേക സമയത്ത് ആർത്തവവും, മറ്റു പ്രത്യേക സമയത്ത് ശുദ്ധിയുമാണെന്ന് വിധിക്കാനും ന്യായമില്ല അതിനാലിവിടെ സൂക്ഷ്മത അനിവാര്യമായി (നിഹായ: 1/405)
അപ്പോൾ അവളുമായുള്ള സംസർഗം, മുട്ട് പൊക്കിളിനിടയിലെ സുഖാസ്വാദനം എന്നിവ ഭർത്താവിന് ഹറാമാണ് അതിനു തന്റെ ശരീരം സൗകര്യപ്പെടുത്തിക്കൊടുക്കൽ അവൾക്കും ഹറാമാണ് ആർത്തവാവസരമാകാനുള്ള സാധ്യതയാണിതിനു കാരണം അവൾക്കു ചിലവും വസ്ത്രവും കൊടുക്കൽ അവന് നിർബന്ധമാണ് അവളുടെ നിക്കാഹ് ഇതു കാരണം ഫസ്ഖ് ചെയ്യാന് അവന് സ്വാതന്ത്ര്യമില്ല അവളുമായുള്ള സംസർഗം പ്രതീക്ഷിക്കാമെന്നതാണിതിനു കാരണം (തുഹ്ഫ, മുഗ്നി)
എന്നാൽ അവളെ ഈ സന്ദർഭത്തിൽ ത്വലാഖ് ചൊല്ലിയിട്ടുണ്ടെങ്കിൽ മൂന്നു മാസം ഇദ്ദക്കു പരിഗണിക്കും മിക്കവാറും ആർത്തവമുണ്ടാകുന്നതിനെ പരിഗണിച്ചതു കൊണ്ടും ആർത്തവവിരാമ കാലം വരെ പിന്തിക്കൽ സ്ത്രീക്കു പ്രയാസം സൃഷ്ടിക്കുന്നതിനെ ദൂരീകരിക്കാനുമാണിത് (തുഹ്ഫ, നിഹായ)
മേൽ പറഞ്ഞതിനു പുറമെ മുസ്ഹഫ് തൊടൽ, അത് ചുമക്കൽ, പള്ളിയിൽ താമസിക്കൽ, നിസ്കാരത്തിലല്ലാതെ ഖുർആൻ പാരായണം എന്നിവയും ഹറാമാണ് ഖുർആൻ ഹൃദിസ്ഥമാക്കിയത് മറന്നുപോകുമെന്ന ഭയമുണ്ടായാൽ പോലും ഓതാൻ പാടില്ല അത് മുസ്ഹഫിൽ (മറ്റാരെയെങ്കിലും സഹായത്തോടെ) നോക്കിയോ, മനസ്സില് നടത്തിയോ പരിഹരിക്കാമാമല്ലോ നിസ്കാരത്തിലത് നിരുപാധികം അനുവദനീയമാണ് (തുഹ്ഫ: 1/407, 408)
നിസ്കാരത്തിൽ ഫാതിഹയോടുകൂടെ സൂറത്തും ഓതാം (നിഹായ: 1/406)
ആകയാൽ അഞ്ചു വിഷയത്തിൽ അവൾ ആർത്തവകാരിയെ പോലെയും അഞ്ചു വിഷയത്തിൽ ശുദ്ധിയുള്ളവളെപ്പോലെയുമാണ് ആർത്തവം കൊണ്ടു പത്തു കാര്യങ്ങളാണല്ലോ ഹറാമാകുന്നത് നിസ്കാരം, ത്വവാഫ്, നോമ്പ്, ത്വലാഖ്, കുളി എന്നിവയിൽ അവൾ ശുദ്ധിയുള്ളവളെ പോലെയും, മുട്ട് പൊക്കിളിനിടയിലെ സുഖാസ്വാദനം, നിസ്കാരത്തിലല്ലാത്ത ഖുർആൻ പാരായണം, മുസ്ഹഫ് തൊടൽ, അത് ചുമക്കൽ, പള്ളിയിൽ താമസിക്കൽ എന്നീ എന്നീ അഞ്ചു കാര്യങ്ങളിൽ അവൾ ആർത്തവകാരിയെ പോലെയുമാണ് (ജമൽ: 1/253)
അവൾ ദൈനംദിന ഫർളു നിസ്കാരങ്ങളെല്ലാം നിർവഹിക്കണം നേർച്ചയാക്കപ്പെട്ടതും മയ്യിത്ത് നിസ്കാരവും (അവൾക്കു അതിനർഹതയുണ്ടെങ്കിൽ) ഇപ്രകാരം തന്നെ നിർവഹിക്കണം അവൾക്കു ശുദ്ധി സാധ്യതയുണ്ടായതാണിതിനു കാരണം ഇപ്രകാരം തന്നെ റവാതിബും അല്ലാത്തതുമായ സുന്നത്തുകളും നിർവഹിക്കാം ഇതിൽ നിന്നൊന്നും അവളെ തടയാൻ ഒരു വകുപ്പുമില്ല (തുഹ്ഫ: 1/408)
ഇതൊക്കെ ശറഅ് മുഖ്യമായി കാണുകയും അത് നിർവഹിക്കാൻ നിഷ്കർശിക്കുകയും ചെയ്തുകൊണ്ടാണ് തടയാൻ വകുപ്പില്ലാത്തത് (നിഹായ, മല്ലിസി: 1/408)
അവൾ എല്ലാ ഫർളിനും അതിന്റെ സമയത്ത് കുളിക്കണം ഏത് സമയത്തും അവളുടെ ആർത്തവം നിലക്കാൻ സാധ്യതയുള്ളതാണിതിനു കാരണം (തുഹ്ഫ)
കുളി സമയമായ ശേഷമാവണമെന്നു പറയാൻ കാരണം അത് തയമ്മും പോലെ ളറൂറിയ്യ (ഒഴിച്ചുകൂടാനാവാത്ത) തിന്റെ ശുദ്ധിയാണ് ഫർളു നിസ്കാരത്തിനേ കുളിക്കേണ്ടതുള്ളൂ സുന്നത്ത് നിസ്കാരത്തിനു കുളി നിർബന്ധമില്ല ഇതാണ് മിക്ക കർമശാസ്ത്ര ജ്ഞാനികളുടെയും വാക്കിൽ നിന്നും വ്യക്തമാകുന്നത് ഇത് കിഫായയിൽ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട് ഇതാണ് ആധികാരികം (നിഹായ: 1/408)
കുളിച്ചാൽ അവൾ ധൃതിയിൽ നിസ്കരിക്കൽ നിർബന്ധമില്ല കാരണം കുളിക്കാൻ ആജ്ഞാപിക്കപ്പെട്ടത് രക്തം മുറിയാൻ സാധ്യതയുള്ളതുകൊണ്ടാണ് കുളിയുടെയും നിസ്കാരത്തിന്റെയുമിടയ്ക്ക് ആർത്തവമുണ്ടാവാൻ സാധ്യത കുറവാണ് (തുഹ്ഫ: 1/409)
ഒരു സ്ത്രീ മഗ്രിബ് പോലെയുള്ള ഒരു കൃത്യ സമയത്താണ് തന്റെ ആർത്തവം മുറിയാറുള്ളതെന്നോർത്താൽ എല്ലാ ദിവസവും ആ സമയത്ത് കുളിച്ചാൽ മതി (തുഹ്ഫ: 1/409)
രക്തം മുറിഞ്ഞ ശേഷം കുളിച്ചു പിന്നെ രക്തമൊന്നും കണ്ടില്ലെങ്കിൽ മറ്റൊരു നിസ്കാരത്തിനു കുളി ആവർത്തിക്കേണ്ടതില്ല അതിനു ശേഷം രക്തമൊന്നും പുതുതായി വരാത്തതാണിതിനു കാരണം (തുഹ്ഫ: 1/409)
അതായത് അവളുടെ രക്തം മുറിഞ്ഞ സമയം രണ്ടോ കൂടുതലോ ഫർളു നിസ്കാരത്തിനുള്ള സമയം ലഭിച്ചു അങ്ങനെ ഒന്നാമത്തെ ഫർളിനവൾ കുളിച്ചാൽ രണ്ടാമത്തേതിനു വീണ്ടും കുളിക്കൽ നിർബന്ധമില്ല മാത്രമല്ല, വുളൂഉം നിർബന്ധമില്ല (ശർഖാവി: 1/158)
ഈ അഞ്ചാം രക്തക്കാരി എല്ലാ നിസ്കാരത്തിനും സമയമായ ശേഷം വുളൂ ചെയ്യലും നിർബന്ധമാണ് റവാതിബ് സുന്നത്തിനും സമയം പ്രവേശിക്കണം നിരുപാധിക സുന്നത്താണെങ്കിൽ എപ്പോഴും നിർവഹിക്കാം (മുഗ്നി, മല്ലിസി: 1/408)
കുളി കഴിഞ്ഞു നിസ്കാരം പിന്തിക്കുകയാണെങ്കിൽ നിസ്കാരത്തിനോടനുബന്ധിച്ചാണ് വുളൂ ചെയ്യേണ്ടത് അത് നിർബന്ധമാണ് (നിഹായ: 1/409)
മേൽ പറഞ്ഞ സൂക്ഷ്മത തീരെ ആർത്തവമുണ്ടാവാൻ സാധ്യതയില്ലാത്ത അവസരത്തിലെത്താത്തവളെക്കുറിച്ചാണ് അങ്ങനെ എത്തിയിട്ടുണ്ടെങ്കിൽ സൂക്ഷ്മത പാലിക്കേണ്ടതില്ല (മല്ലിസി: 1/405)
ഈ അഞ്ചാം രക്തക്കാരി റമളാൻ മുഴുവൻ വ്രതമനുഷ്ഠിക്കൽ നിർബന്ധമാണ് അവൾ എല്ലാ സമയവും ശുദ്ധിയുള്ളവളാവാൻ സാധ്യതയുണ്ടല്ലോ അതിനു ശേഷം പൂർണമായ ഒരു മാസവും കൂടി നോമ്പെടുക്കണം ഇതുകൊണ്ടവൾക്കു ഓരോ മാസത്തിൽ നിന്നു പതിനാലു വീതം (28 ദിവസങ്ങൾ) നോമ്പ് ലഭിക്കും ഇത് ആർത്തവം അധികരിച്ച പതിനഞ്ചാവാനും തുടക്കം പകലിലാവാനും പതിനാറാം ദിവസം പകലിൽ അത് നിലക്കാനുള്ള സാധ്യത പരിഗണിച്ചാണ് അപ്പോൾ രണ്ട് മാസത്തിൽ നിന്നും പതിനാറ് വീതം ദിവസങ്ങളിലെ നോമ്പ് നഷ്ടപ്പെടും ശേഷം രണ്ടു ദിവസത്തെ നോമ്പ് അവൾ നിർവഹിക്കണം അതിനു മൂന്നാം മാസത്തിന്റെ തുടക്കം മുതലുള്ള പതിനെട്ടു ദിവസത്തിൽ നിന്നു ആറ് നോമ്പനുഷ്ഠിക്കണം മൂന്നെണ്ണം ആദ്യത്തിലും, മൂന്നെണ്ണം പതിനെട്ടിന്റെ അവസാനത്തിലുമാണ് അപ്പോൾ ബാക്കിവരുന്ന രണ്ടു ദിവസത്തെ നോമ്പും അവൾക്കു ലഭിച്ചു
മുമ്പ് ആർത്തവമുണ്ടായിരുന്ന സ്ത്രീക്ക് ആർത്തവ പരിധിയായ പതിനഞ്ച് വിട്ടുകടന്നു രക്തം സ്രവിച്ചു രക്ത വിശേഷണങ്ങൾ കൊണ്ടവൾ തിരിച്ചറിഞ്ഞില്ല മുൻകഴിഞ്ഞ ആർത്തവ തുടക്ക തിയ്യതി അറിയാം, കണക്കറിയില്ല എന്നാല് ഈ വിഭാഗവും ശേഷം പറയാൻ പോകുന്ന ഏഴാം രക്തക്കാരിയും ശുദ്ധിയോ, ആർത്തവമോ എന്നുറപ്പുള്ളതിന് അതിന്റെ വിധിയും ശുദ്ധിയും ആർത്തവത്തിനും സാധ്യതയുള്ള കാലത്ത് (അഞ്ചാം രക്തക്കാരിയെപോലെ) സംസർഗം, മുസ്ഹഫ് തൊടൽ, നിസ്കാരത്തിലല്ലാത്ത ഖുർആൻ പാരായണം എന്നിവയിൽ ആർത്തവക്കാരിയെ പോലെയും മേൽ പറഞ്ഞുതുപോലെ നിയ്യത്ത് ആവശ്യമായ ആരാധനയിൽ ശുദ്ധിയുള്ളവളെ പോലെയും അവൾ സൂക്ഷ്മത പാലിക്കണം രക്തം മുറിയാൻ സാധ്യതയുണ്ടെങ്കിൽ എല്ലാ ഫർളിനും കുളിക്കണം ഇല്ലെങ്കിൽ എല്ലാ ഫർളിനും വുളൂ ചെയ്യണം (തുഹ്ഫ: 1/411, മുഗ്നി: 1/118)
ഉദാഹരണം: മാസത്തിലെ ആദ്യ ദിവസം ആർത്തവമാണെന്നവൾ പറഞ്ഞു എന്നാൽ മാസാദ്യം ഒരു ദിവസം (24 മണിക്കൂർ) അവൾക്കു ആർത്തവമാണെന്ന കാര്യം തീർച്ചയാണ് കാരണം അതാണ് കുറഞ്ഞ ആർത്തവം മാസം പതിനഞ്ചിനു ശേഷം ശുദ്ധിയാണെന്നും ഉറപ്പാണ് കാരണം പതിനഞ്ച് ദിവസമാണ് ഏറ്റവും കൂടിയ ആർത്തവം ഇതിനിടയിലുള്ള സമയങ്ങളിൽ ആർത്തവത്തിനും, ശുദ്ധിക്കും, ആർത്തവം മുറിയാനും സാധ്യതയുണ്ട് (മുഗ്നി: 1/118, നിഹായ: 1/414)
- മാസത്തിലെ ആദ്യ പത്തിൽ അഞ്ചു ദിവസം എനിക്ക് ആർത്തവമാണ് അതിന്റെ തുടക്കം എനിക്കറിയില്ല മാസത്തിലെ ഒന്നാമത്തെ ദിവസം ശുദ്ധിയാണെന്നും എനിക്കറിയാം എന്ന് അവൾ പറഞ്ഞാൽ മാസത്തിലെ ആറാം ദിവസം ആർത്തവമാണെന്നും രണ്ടാമത്തെയും മൂന്നാമത്തെയും പത്തുകളും ആദ്യ ദിവസവും ശുദ്ധിയാണെന്നും തീർച്ചയാണ് രണ്ടു മുതൽ അഞ്ചു വരെ ആർത്തവത്തിനും ശുദ്ധിക്കും സാധ്യതയുണ്ട് ഏഴ് മുതൽ പത്തിന്റെ അവസാനം വരെ ശുദ്ധിക്കും, ആർത്തവത്തിനും, ആർത്തവം മുറിയാനും സാധ്യതയുണ്ട് (നിഹായ: 1/414)
- എല്ലാ മാസത്തിലും ആദ്യത്തെ പത്തിൽ ആറ് ദിവസം എനിക്കു ആൽത്തവമുണ്ടാവാറുണ്ടെന്നവൾ പറഞ്ഞു എന്നാൽ മാസത്തിലെ അഞ്ചും ആറും ദിവസങ്ങൾ ആർത്തവമാണെന്ന കാര്യത്തിൽ സംശയമില്ല പത്തിനു ശേഷമുള്ളത് ശുദ്ധിയാണെന്നതിലും തർക്കമില്ല ഒന്നു മുതൽ അഞ്ചു വരെ ആർത്തവത്തിനും ശുദ്ധിക്കും സാധ്യതയുണ്ട് അതിനാൽ വുളൂ ചെയ്താൽ മതി കുളിക്കേണ്ടതില്ല ഏഴ് മുതൽ പത്തു വരെ മേൽ പറഞ്ഞതിനും ആർത്തവം മുറിയാനും സാധ്യതയുള്ളതിനാൽ അവൾ എല്ലാ ഫർളിനും കുളിക്കുകയും വേണം (തുഹ്ഫ: 1/411)
- രോഗരക്തം വിയർപ്പ് പോലെ പരോക്ഷ രോഗമായതിനാൽ മൂക്കിലുള്ള രക്തം പോലെ പരിഗണിക്കൽ അങ്ങനെ അവൾക്കു ആരോഗ്യ സമയത്ത് മാസംതോറും സാധാരണ ആർത്തവമുണ്ടാകുന്ന ദിവസങ്ങൾ മാത്രം ആർത്തവമായി പരിഗണിച്ചു ബാക്കി ദിവസങ്ങൾ ശുദ്ധിയായി കണക്കാക്കുക ആർത്തവവും രോഗരക്തവും ചില അടയാളങ്ങളിലൂടെ തിരിച്ചറിയൽ അനിവാര്യമാണ് അത് വർണ്ണവ്യത്യാസത്താൽ ശക്തമായത് (കറുപ്പ്) ആർത്തവാടയാളമാണ് അല്ലെങ്കിൽ ആരോഗ്യ സമയത്തുണ്ടാകാറുള്ള ദിവസങ്ങൾ കണക്കാക്കലാണ്
- എല്ലാ ദിവസവും രോഗരക്തമായി പരിഗണിക്കൽ അതിനാൽ ഓരോ നിസ്കാരത്തിനും കുളിച്ചു പഞ്ഞിവെച്ചു കെട്ടി നിസ്കരിക്കണം അത് രോഗരക്തമായതിനാൽ നിസ്കാരം ഒരിക്കലും ഒഴിവാക്കരുത് രക്തം പരക്കാതെ ഒരു സ്ഥലത്ത് നിൽക്കാനും വസ്ത്രം മലിനമാകാതിരിക്കാനും വേണ്ടിയാണ് പഞ്ഞി വെച്ചു കെട്ടുന്നത് കഴിയുമെങ്കിൽ ഒന്നാമത്തെ രീതിയാണ് ഉത്തമമെന്ന് മിക്ക പണ്ഡിതരും പറയുന്നു (ഹുജ്ജതുല്ലാഹിൽ ബാലിഗ: 1/179)
- ആദ്യമായി പ്രസവിക്കുന്നവളും രക്തവിശേഷണംകൊണ്ട് വേർതിരിച്ചറിയാൻ കഴിയുന്നവളും
- ആദ്യമായി പ്രസവിക്കുന്നവൾ തിരിച്ചറിയാൻ കഴിയാത്തവൾ
- മുമ്പ് പ്രസവിച്ചു, രക്തസ്രാവം പതിവുള്ള രക്തംകൊണ്ടു തിരിച്ചറിയുന്നവൾ
- മുമ്പ് പ്രസവിച്ച രക്തംകൊണ്ടു തിരിച്ചറിയാത്തവൾ
ആർത്തവകാരിയുമായുള്ള സംസർഗം
- ഖുർആൻ മാത്രം കരുതുക
- ദിക്റും ഖുർആനുമാണെന്നു കരുതുക ഇവ രണ്ടും ഹറാമാണ്
- ഖുർആൻ കൊണ്ടു ദിക്റ്, ദുആ, ബർകത് എന്നിവ കരുതുക ഇതു ഹറാമല്ല
- ഒന്നും കരുതാതിരിക്കുക ഏറ്റവും സ്വീകാര്യമായ അഭിപ്രായപ്രകാരം ഇത് ഹറാമല്ല (കുർദി: 1/156)
നോമ്പ് രണ്ടു രക്തക്കാരികൾക്കും ഹറാമാണെന്നതിലും അതവരിൽ നിന്നു സ്വീകാര്യമല്ലെന്നതിലും പണ്ഡിതർ ഏകാഭിപ്രായക്കാരാണ് (തുഹ്ഫ: 1/ 384)
നോമ്പ് ഹറാമാണെന്നത് തഅബ്ബുദി (മതനിയമങ്ങളെ യുക്തിക്ക് വിധേയമാക്കാതെ അംഗീകരിക്കുക) യാണെന്നാണ് ചിലരുടെ വാദം എന്നാൽ യുക്തിയുടെ വശമുണ്ടെന്ന് ചിലരും അഭിപ്രായപ്പെടുന്നു രക്തസ്രാവവും നോമ്പും ശരീരത്തെ ദുർബലപ്പെടുത്തുന്ന രണ്ട് കാര്യങ്ങളാണ് അപ്പോൾ രക്തസ്രാവത്തിന്റെ സമയത്ത് സ്ത്രീയോട് നോമ്പ് കൊണ്ട് കൽപിക്കൽ അവരെ കൂടതൽ ദുർബലമാക്കും ശാരിഅ് (മത നിയമ കർത്താവ്) ശരീര സംരക്ഷണത്തെയും പരിഗണിക്കുന്നുണ്ട് (നിഹായ: 1/ 385)
ഒരാൾ ആരോഗ്യ സമയത്ത് ചെയ്തിരുന്ന സുന്നത്തുകൾ രോഗം ബാധിച്ചു നിർവഹിക്കാൻ കഴിയാതെ വന്നാൽ അതിനു കൂലി ലഭിക്കുംപ്രകാരം ആർത്തവകാരി ആരാധന ഒഴിവാക്കിയാൽ കൂലി ലഭിക്കുമോ, ഇല്ല രോഗിക്കു അതിനുള്ള അർഹത നിലനിൽക്കുന്നതോടെ അയാളതിൽ നിന്നു മോചിതനായാൽ അത് ചെയ്യുമെന്ന ഉദ്ദേശ്യമുണ്ട് ആർത്തവകാരി അതിനർഹയല്ല ആ സമയത്തു ചെയ്യണമെന്നു കരതാൻ പറ്റില്ല ഹറാമാണ് (നിഹായ: 1/ 385)
ആരാധന ഒഴിവാക്കുന്നതിൽ ഞാൻ മതനിയമ കർത്താവിനെ അനുസരിക്കുന്നു എന്നു കരുതിയാണവൾ ഉപേക്ഷിക്കുന്നതെങ്കിൽ അതിനു കൂലി ലഭിക്കും (ഖൽയൂബി, ജമൽ: 1/ 239)
ഇവർ നോമ്പ് ഖളാഅ് വീട്ടൽ നിർബന്ധമാണ് ഇതിലും പണ്ഡിതർ ഒരേ അഭിപ്രായക്കാരാണ് 'ഞങ്ങൾ നോമ്പ് ഖളാഅ് വീട്ടാൻ ആജ്ഞാപിക്കപ്പെട്ടു നിസ്കാരം വീട്ടാൻ നിർദ്ദേശിക്കപ്പെട്ടില്ല ' എന്ന ആഇശ (റ) യുടെ ഈ ഹദീസ് ഇതിന്നടിസ്ഥാനമാണ് (നിഹായ: 1/ 385)
എന്നാൽ നിസ്കാരം ഖളാഅ് വീട്ടൽ നിർബന്ധമില്ല അത് പ്രയാസമായതാണു കാരണം മുൻകാല പണ്ഡിതരിൽ ഒരുവിഭാഗം പറഞ്ഞതനുസരിച്ച് നിസ്കാരം ഖളാഅ് വീട്ടൽ കറാഹത്താണ് ഇമാം ബൈളാവി (റ) , ഇബ്നുസ്സലാഹ് (റ) , നവവി (റ) എന്നിവരുടെ വീക്ഷണത്തിൽ അത് ഖളാഅ് വീട്ടൽ ഹറാമാണെന്നാണ് ഇതാണ് ഏറ്റവും യുക്തിയുക്തമായ അഭിപ്രായം (തുഹ്ഫ: 1/ 388)
ഇമാം റംലി (റ) യും, ഖത്വീബും (റ) പറയുന്നു: എന്നാൽ ഏറ്റവും യുക്തിയുക്തമായ അഭിപ്രായം ഹറാമില്ലെന്നാണ് ഇങ്ങനെ ശൊഖുനാ പറഞ്ഞിട്ടുണ്ട് മാനസിക രോഗിക്കും, ബോധരഹിതനും ഖളാഅ് വീട്ടൽ സുന്നത്താണ് (നിഹായ: 1/ 386, മുഗ്നി: 1/ 110)
- അത് ആരോഗ്യത്തിനു ഹാനികരമെന്നാണ് വൈദ്യശാസ്ത്ര നിലപാട് രക്തമൊഴുകുമ്പോൾ പ്രത്യേകിച്ചും ഈ വിഷയത്തിൽ വൈദ്യശാസ്ത്രത്തിൽ തർക്കമില്ല
- നജസായ രക്തവുമായി അവയവം കൂടിക്കലരാണ് ശരിയായ പ്രകൃതി അതിനെ വെറുക്കുന്നു അതിനാൽ പിശാചിന്റെ സാമീപ്യമുണ്ടാകുന്നു എന്നാൽ ശൗചിക്കുമ്പോൾ കൈകളിൽ നജസാകുന്നുണ്ടെങ്കിലും അതു ആ നജസ് നീക്കാൻ വേണ്ടിയാണങ്ങനെ കൈയ്യിലാക്കുന്നത് ഇതിനെക്കുറിച്ചു അല്ലാഹു പറഞ്ഞു: 'പറയുക, ആർത്തവം ഒരു ചീത്ത സാധനമാണ് (ഹുജ്ജതുല്ലാഹിൽ ബാലിഗ: 2/ 135)
- ആർത്തവം കൊണ്ടു പ്രായപൂർത്തിയുടെ തുടക്കം നിർണയിക്കാം പ്രസവരക്തം അത് നിർണയിക്കില്ല അവളുടെ ഗർഭധാരണത്തിനു കാരണമായ ഇന്ദ്രിയ സ്ഖലനം കൊണ്ടു തന്നെ ഈ രക്തത്തിനു മുമ്പ് അത് സ്ഥിരപ്പെട്ടു
- ആർത്തവത്തിനോടു ഇദ്ദയും ഇസ്തിബ്റാഉം ബന്ധിക്കുന്നു പ്രസവരക്തത്തിനോടതു ബന്ധിക്കുന്നില്ല കാരണം അവ രണ്ടും പ്രസവത്തോടെ കഴിഞ്ഞുകടന്നു
- നിരുപാധികം അൻപത് വയസ്സ് അതിൽ അറബികളു അല്ലാത്തവരും തുല്യം
- നിരുപാധികം 60 വയസ്സ്
- അറബി സ്ത്രീകളിൽ 60 അല്ലാത്തവരിൽ അമ്പത് (റൂഹുൽ ഉമ്മ: 17)
ആർത്തവം മുറിഞ്ഞു കുളിക്കാൻ വെള്ളം ലഭിച്ചില്ലെങ്കിൽ തയമ്മും ചെയ്തു നിസ്കരിക്കുന്നതുവരെ ഭോഗം അനുവദനീയമല്ലെന്നാണ് അബൂഹനീഫ (റ) യുടെ പ്രസിദ്ധമായ അഭിപ്രായം
കുളിക്കുന്നതുവരെ സംയോഗമരുതെന്നാണ് മാലികീ മദ്ഹബ് സംയോഗത്തിനു തയമും ചെയ്താൽ മതി നിസ്കാരം നിർവഹിക്കണമെന്നില്ലെന്നാണ് ശാഫിഈ (റ), അഹ്മദ് (റ) മദ്ഹബ് (റഹ്മതുൽ ഉമ്മ: 18)
ആർത്തവകാരി നിസ്കാരത്തിന്റെ കാര്യത്തിൽ ജനാബത്തുകാരനെ പോലെയാണെന്നതിൽ ഭിന്നതയില്ല ഖുർആൻ ഓതുന്നതിലും അവർ തുല്യമാണെന്നു അബൂഹനീഫ (റ), ശാഫിഈ (റ) , അഹ്മദ് (റ) , മാലികീ മദ്ഹബിൽ ഇതു സംബന്ധമായി രണ്ടു രിവായതുണ്ട് ചെറിയ സൂറതുകളോതാമെന്നാണ് ഒന്ന്. അദ്ദേഹത്തിന്റെ അനുയായികളിൽ കൂടുതലും ഇഷ്ടംപോലെ ഓതാമെന്ന അഭിപ്രായക്കാരാണ് (റഹ്മതുൽ ഉമ്മ: 1/ 18)
- കുളി നിർബന്ധമാകുന്ന കാര്യങ്ങൾ
- കുളിയുടെ നിബന്ധനകൾ
- സുന്നത്തുകൾ (ജമൽ: 1/ 149)
- സ്രവിക്കുമ്പോൾ സുഖം അനുഭവപ്പെടുക ശുക്ലം കുറഞ്ഞതിനാലോ, ലിംഗം തളർന്നതിനാലോ തെറിച്ചു വന്നിട്ടില്ലെങ്കിലും ശുക്ലമാണ്
- തെറിച്ചുകൊണ്ടു സ്രവിക്കുക ഇതിനു സുഖാനുഭൂതിയോ വാസനയോ ഉണ്ടാവണമെന്നില്ല
- പച്ച ശുക്ലത്തിനു ഗോതമ്പുമാവിന്റെയോ, ഈത്തപ്പന കുലയുടെയോ മണമുണ്ടാവും ഉണങ്ങിയതിനു മുട്ടയിലെ വെള്ളയുടെ മണമായിരിക്കും ഈ ലക്ഷണങ്ങളൊന്നുമില്ലാത്തത് ശുക്ലമല്ല കുളി നിർബന്ധവുമില്ല (തുഹ്ഫ: 1/ 264)
- പുരുഷ ശുക്ലത്തിന്റേതു പോലെയുള്ള വാസന
- അത് പുറപ്പെടുമ്പോൾ ആനന്ദവും പുറപ്പെട്ടയുടനെ വികാരം ദുർബലമാവുകയും ചെയ്യുക ഏതു തരത്തിലായാലും ശുക്ലം സ്രവിച്ചാൽ കുളി നിർബന്ധമാണ് (ശറഹു മുസ്ലിം: 1/ 145)
- ഇവയിലേതെങ്കിലുമൊന്ന് പുറപ്പെട്ടാൽ നോമ്പ് മുറിയും
- കുളി നിർബന്ധമാകും
- അതിനു ശേഷം പുറപ്പെടുന്ന രക്തം പ്രസവരക്തമായിരിക്കും മാംസപിണ്ഡമാണെങ്കിൽ ഇദ്ദ കഴിയുക എന്നതും കുട്ടിയാണെങ്കിൽ പ്രസവിക്കപ്പെട്ടവൾ ഉമ്മയാണെന്നതും സ്ഥിരപ്പെടും (ഖൽയൂബി: 1/ 62, ശർവാനി: 1/ 258, ജമൽ: 1/ 151)
- കുളിക്കാൻ ഉപയോഗിക്കുന്ന വെള്ളം മുത്വലഖായിരിക്കുക (തുഹ്ഫ: 1/ 185)
- ശരീരത്തിൽ വെള്ളം ഒലിപ്പിക്കുക (തുഹ്ഫ: 1/ 188)
- ശരീരത്തിൽ ഒഴുകുന്ന വെള്ളത്തെ പകർച്ചയാക്കുന്ന കുങ്കുമം, ചന്ദനം പോലെയുള്ളവ ഇല്ലാതിരിക്കുക (തുഹ്ഫ: 1/ 186)
- ശരീരത്തിൽ വെള്ളം ചേരുന്നതിനു തടസ്സമാകുന്ന ചുണ്ണാമ്പ്, മെഴുക്, ഉറച്ച എണ്ണ, മഷിയുടെയും മൈലാഞ്ചിയുടെയും പദാർത്ഥങ്ങൾ തുടങ്ങിയവ ഇല്ലാതിരിക്കുക (തുഹ്ഫ: 1/ 187) .എന്നാൽ ദ്രാവക രൂപത്തിലുള്ള എണ്ണ- അതിന്മേൽ വെള്ളം വഴുതി വീഴുകയാണെങ്കിലും- മഷിയുടെയും മൈലാഞ്ചിയുടെയും നിറം എന്നിവ കുഴപ്പമില്ല കൈകാൽ നഖങ്ങളിൽ വെള്ളം ചേരാൻ തടസ്സമാകുന്ന അഴുക്കുകളൊന്നും ഉണ്ടാവരുത് (തുഹ്ഫ: 1/ 187)
- മുസ്ലിമായിരിക്കുക
- മതശാസന ബന്ധിച്ചവനായിരിക്കുക -അപ്പോൾ നിഷേധി, മതശാസന ബന്ധിക്കാത്തവർ ഇവർക്കൊന്നും ഇതിനർഹതയില്ല ഈ രണ്ട് ശർത്വും എല്ല ആരാധനക്കുമുള്ള നിർബന്ധനയാണ് (ബുശ്റൽ കരീം: 1/ 27)
- ആർത്തവ- പ്രസവ രക്തത്തിൽ നിന്നും ശുദ്ധിയായിരിക്കുക എന്നാൽ ഹജ്ജിന്റെ കുളികൾ പോലെയുള്ളത് അവർക്കു നിർവഹിക്കാം ശുദ്ധി ആവശ്യമായ എല്ലാ ആരാധനക്കും ഇത് നിബന്ധനയാണ് (ബുശ്റൽ കരീം: 1/ 27)
- കുളിയുടെ ഫർളിന്റെ രൂപം അറിഞ്ഞിരിക്കുക
- അതിന്റെ ഫർളുകളിലൊന്നിനെ സുന്നത്താണെന്നു കരുതാതിരിക്കുക ഇവയൊക്കെ അതിനുള്ള നിബന്ധനകളാണ്
- വെള്ളം കുറവായിരിക്കുക
- ഒഴിവാക്കാൻ പറ്റാത്തതിൽ (നിർബന്ധമായതിൽ) ഉപയോഗിച്ചതാവുക
- അത് അവയവത്തിൽ നിന്നു വേർപ്പെടുക
- കോരിയെടുക്കണമെന്ന് കരുതേണ്ട സ്ഥലത്ത് അങ്ങനെ കരുതാതിരിക്കുക അപ്പോൾ ഒരാൾ ജനാബത് കുളി കരുതിയ ശേഷം വെള്ളം കോരിയെടുക്കുന്നുവെന്നു കരുതാതെ തന്റെ കൈപ്പത്തി കുറഞ്ഞ വെള്ളത്തിലിട്ടാൽ ആ വെള്ളം ഉപയോഗിച്ചതാവും (ഇആനത്ത്: 1/ 28)
- പകർച്ച സ്വയമല്ലാതിരിക്കുക
- അതു വല്ലതും കലർന്നതുകൊണ്ടാവുക
- ജലത്തെ ബാധിക്കാതെ ഒഴിച്ചുനിർത്താൻ കഴിയുക
- അതിനെ സൂക്ഷിക്കാൻ പ്രയാസമാവാതിരിക്കുക
- അത് വെള്ളമെന്ന നാമം പറയാൻ പറ്റാത്ത വിധത്തിൽ പകർച്ചയാവുക
- അത് ദ്രാവകമായ ഉപ്പോ, മണ്ണോ ചേർത്തുള്ള പകർച്ചയാവാതിരിക്കുക (കുർദി: 1/ 19, ബിഗ്യ: 1/10)
- കുളി ഖിബ്ലക്കഭിമുഖമായിരിക്കൽ (ശറഹു ബാഫള്ല്: 1/ 158)
- കുളിയുടെ തുടക്കത്തിൽ നിയ്യത്തിനോട് സമന്വയിപ്പിച്ചു ബിസ്മി ചൊല്ലൽ (ശറഹു ബാഫള്ല്: 1/ 158)
- വുളൂഇലെന്നപോലെ മുൻകൈ കഴുകൽ
- ശുക്ലം, മൂക്കുനീര് തുടങ്ങിയ നജസല്ലാത്ത മ്ലേഛമായതും, മദ് യ് പോലുള്ള നജസുകളും കുളിയുടെ തുടക്കത്തിൽ നീക്കൽ ഇതിനും അശുദ്ധിയകറ്റാനും ഒരു കഴുകൽ മതിയാകുമെങ്കിലും ഇങ്ങനെ ചെയ്യൽ സുന്നത്താണ് (ശറഹു ബാഫള്ല്: 1/ 159)
- അവശേഷിക്കുന്ന ശുക്ലം പുറത്തുകളയാൻ കുളിയുടെ മുമ്പ് മൂത്രമൊഴിക്കൽ (തുഹ്ഫ: 1/ 279)
- മ്ലേഛമായ വസ്തുക്കൾ നീക്കിയ ശേഷം പരിപൂർണമായ വുളൂഅ് ചെയ്യൽ നബിചര്യയുടെ അനുകരണമാണിത് (തുഹ്ഫ: 1/ 279) -വുളൂഇനു നിയ്യത്തു വേണം കുളിയുടെ മുമ്പ് ചെയ്താലും ശേഷം ചെയ്താലും നിയ്യത്ത് നിർബന്ധമാണ് (കുർദി: 1/ 159)
- കാതുകൾ, കക്ഷങ്ങൾ, പൊക്കിൾ, പീളക്കുഴികൾ, പൊട്ടും മുറിവുമുള്ള സ്ഥലങ്ങൾ, തൊലി ചുക്കിച്ചുളിഞ്ഞ സ്ഥലങ്ങൾ, മുടിയുടെ മുരട് തുടങ്ങിയവയെല്ലാം സൂക്ഷിച്ചു കഴുകൽ (തുഹ്ഫ: 1/ 279)
- ബിസ്മി വായിൽ വെള്ളം കൊപ്ലിക്കൽ, മൂക്കിൽ കയറ്റിച്ചീറ്റൽ, വലതു ഭാഗം മുന്തിക്കൽ, തുടരെ ചെയ്യൽ, ഉരക്കൽ, തിങ്ങിയ താടി ഇടർത്തൽ എന്നിവ അവഗണിക്കുക
- കാരണമില്ലാതെ സഹായമർത്ഥിക്കുക
- അമിതമായി വെള്ളം ഒഴിക്കുക (ശറഹു ബാഫള്ല്: 1/ 162)
- അവയവങ്ങൾ എത്ര പ്രാവശ്യം കഴുകി എന്നു സംശയിച്ചാൽ കഴുകിയതായി ഉറപ്പുള്ള എണ്ണം പരിഗണിച്ച് ബാക്കി നിർവഹിക്കാം വർദ്ധനവ് കറാഹത്തല്ല യഥാർത്ഥത്തിൽ അത് മൂന്നിൽ കവിഞ്ഞാലും കുഴപ്പമില്ല (കുർദി: 1/ 162)
- മൂന്ന് പ്രാവശ്യത്തിൽ കുറക്കുക
- കണ്ണിന്റെ ഉള്ള് കഴുകുക
- പല്ല് തേക്കൽ ഒഴിവാക്കുക
- നോമ്പുകാരൻ വായിൽ വെള്ളം കൊപ്ലിക്കുന്നതിലും കയറ്റിച്ചീറ്റുന്നതിലും അമിതമാക്കുക
- കെട്ടിനിൽക്കുന്ന വെള്ളം കൂടുതലുണ്ടെങ്കിലും ഒഴുകുന്നത് നിശ്ചിത കിണറാണെങ്കിലും അതിൽ നിന്നു കുളിക്കുക വെള്ളം സമുദ്ര സമാനമായ കുളത്തിൽ നിന്നാണെങ്കിൽ കുഴപ്പമില്ല (ശറഹു ബാഫള്ല്: 1/ 162)
- ജുമുഅയുടെ കുളി: ഇതാണ് ഏറ്റവും ഉത്തമമായ കുളിയെന്നാണ് ആധികാരികാഭിപ്രായം രാവിലെ ജുമുഅക്കു പോകലും, കുളിക്കലും ഒന്നിച്ചു സാധ്യമാകാതെ വന്നാൽ കുളിക്കു മുൻഗണന നൽകണം കുളിക്കാൻ കഴിഞ്ഞില്ലെങ്കിൽ തയമ്മും ചെയ്യണം ഇതിൽ ജുമുഅ കുളിക്കു പകരമുള്ള തയമ്മും ഞാൻ കരുതി എന്നു നിയ്യത്തു ചെയ്യണം തയമ്മും കരുതി എന്നു പറഞ്ഞാൽ മതിയാകില്ല
- മൃതദേഹത്തിനെ കുളിപ്പിക്കുകയോ, തയമ്മും ചെയ്തുകൊടുക്കുകയോ ചെയ്യുക രക്തസാക്ഷിയുടെയോ അമുസ്ലിമിന്റെയോ മൃതദേഹമാണെങ്കിലും ശേഷം കുളിക്കൽ സുന്നത്താണ്
- രണ്ടു പെരുന്നാൾ കുളി ഇതു ആർത്തവകാരിക്കും, വകതിരിവില്ലാത്തവർക്കുമെല്ലാം സുന്നത്താണ് അർദ്ധരാത്രിയോടെ പെരുന്നാൾ കുളിയുടെ സമയമാകും പെരുന്നാൾ ദിവസം സൂര്യൻ അസ്തമിക്കുന്നതുവരെ തുടരും
- മഴയെ തേടുന്ന നിസ്കാരത്തിനു കുളി ഒറ്റക്കു നിസ്കരിക്കുകയാണെങ്കിൽ അത് നിർവ്വഹിക്കാൻ ഉദ്ദേശിക്കുമ്പോഴും, ജമാത്തായിട്ടാണെങ്കിൽ നിർവ്വഹിക്കാനുള്ളവർ മിക്കവാറും എത്തിച്ചേരുമ്പോഴും കുളിക്കാനുള്ള സമയമാകുന്നു നിർവ്വഹിക്കലോടെ കുളിയുടെ സമയം തീരും
- രണ്ടു ഗ്രഹണ നിസ്കാരത്തിനു വേണ്ടിയുള്ള കുളി ഒറ്റക്കാണെങ്കിലും കുളി സുന്നത്താണ് ഗ്രഹണം ആരംഭിച്ചതു മുതൽ അതിന്റെ സമയം തുടങ്ങുന്നു ഗ്രഹണം തീരുന്നതോടെ അവസാനിക്കുന്നു
- അമുസ്ലിം ഇസ്ലാം സ്വീകരിച്ചാലുള്ള കുളി വലിയ അശുദ്ധിയില്ലെങ്കിൽ ഈ കുളി സുന്നത്താണ് അതുണ്ടെങ്കിൽ നിർബന്ധം തന്നെയാണ് പുറമെ സുന്നത്തായ ഒരു കുളിയുമുണ്ട് രണ്ടിനും ഒരു നിയ്യത്തായാലും മതി മുസ്ലിമായ ശേഷമേ ഇതു പരിഗണിക്കൂ
- ബോധരഹിതർ ബോധം തിരിച്ചുകിട്ടിയാൽ ഇതു ആവർത്തിച്ചുണ്ടായാലും കുളി സുന്നത്താണ്
- ലഹരി ബാധിതർ ലഹരിമുക്തമായാൽ
- ഹജ്ജിന് ഇഹ്റാം കെട്ടിയാൽ ഈ കുളി ആർത്തവകാരിക്കും സുന്നത്താണ്
- ഹറമിൽ പ്രവേശിക്കുമ്പോൾ
- മക്കയിൽ പ്രവേശിക്കാൻ
- കഅ്ബയിൽ പ്രവേശിക്കാൻ ഇവയിൽ ഒന്നാമത്തേതിനു കുളിക്കുകയും മറ്റുള്ളവയ്ക്കു ഇടവേളയില്ലാതിരിക്കുകയും ശരീരത്തിനു പ്രത്യേക പരിവർത്തനമൊന്നുമില്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ രണ്ടാമത്തേതിനു കുളി മടക്കേണ്ടതില്ല ജുമുഅക്കും പെരുന്നാളിനുമുള്ള കുളിയും ഇതുപോലെയാണ്
- അറഫയിൽ നിൽക്കാൻ ഇതിന്റെ സമയം ആ ദിവസം പ്രഭാതത്തോടെ ആരംഭിക്കും ഉച്ചയ്ക്കു മുമ്പു കുളിക്കുന്നതും നമിറയിൽ വെച്ചു കുളിക്കുന്നതും ഉത്തമമാണ്
- മശ്അറുൽ ഹറാമിൽ നിൽക്കാൻ പെരുന്നാൾകുളി നിർവഹിച്ചാൽ ഇതിനും ആ കുളി മതിയാകും
- ജംറതുൽ അഖബയെ എറിയാൻ
- മൂന്ന് ജംറകളെ എറിയാൻ അയ്യാമുത്തശ്രീഖിലെ ഓരോ ദിവസവും ഓരോ കുളി ഓരോ ജംറക്കും വെവ്വേറെ കുളിയില്ല
- എല്ലാ തരം ത്വവാഫിനും ഇത് ആധികാരികാഭിപ്രായമല്ല
- കൊത്തിവെച്ചു ചോരയെടുത്താൽ
- കൊമ്പുവെച്ചു ചോരയെടുത്താൽ
- കുളിപ്പുരയിൽ എന്നു പുറപ്പെടുമ്പോൾ
- അതിൽ പ്രവേശിക്കുമ്പോൾ വിയർപ്പുണ്ടായാൽ
- പള്ളിയിൽ പ്രവേശിക്കുമ്പോൾ
- ബാങ്കിന്
- റമളാനിലെ എല്ലാ രാത്രിയിലും തറാവീഹിന് പങ്കെടുത്തിട്ടില്ലെങ്കിലും ഈ കുളി സുന്നത്താണ്
- ഗുഹ്യരോമം കളഞ്ഞാൽ (ഇതുകൊണ്ടുദ്ദേശ്യം പറിച്ചോ, കരിച്ചോ, മരുന്നു തേച്ചോ മറ്റോ വല്ല വിധേനയും നീക്കലാണ് പുരുഷന്മാർക്കു വടിക്കലും അല്ലാത്തവർക്കു പറിക്കലുമാണുത്തമം (ശർഖാവി: 1/ 94)
- മുടി കളഞ്ഞാൽ
- കക്ഷമുടി പറിച്ചാൽ
- മീശ വെട്ടിയാൽ
- നബി (സ) യുടെ മദീനയിൽ കടക്കാൻ
- പ്രായപരിഗണനയനുസരിച്ചു പ്രായപൂർത്തിയായാൽ സ്ഖലനം കൊണ്ടു പ്രായപൂർത്തിയായാലും സുന്നത്തുണ്ട് അപ്പോൾ രണ്ടു കുളിയുണ്ടാകും (സ്ഖലിച്ചതിന് നിർബന്ധമായ കുളിയും പ്രായപൂർത്തിയായതിന് സുന്നത്തായ കുളിയും)
- ഇദ്ദയിൽ നിന്നു വിരമിച്ചാൽ
- ചെരുവുകളിൽ അസാധാരണമായി വെള്ളം ഒഴുകിയാൽ
- നന്മ നിറഞ്ഞതും അനുവദനീയമായതുമായ സദസ്സുകളിൽ പങ്കെടുക്കൽ ഇതു തുഹ്ഫ, ബുജൈരിമി, ബാജൂരി എന്നീ വ്യൃഖ്യാനങ്ങളിൽ നിന്നും മറ്റു പലഗ്രന്ഥങ്ങളിൽ നിന്നും ശേഖരിച്ചതാണ് (ബിഗ്യ: 1/ 26)
- ശരീരം പകർച്ചയായാൽ ശരീരത്തിലെ ദുർഗന്ധം നീക്കാനാണിത് (തുഹ്ഫതു തുല്ലാബ്: 1/ 95)
-
ആദം നബി (അ) മനുഷ്യവർഗ്ഗത്തിന്റെ പിതാവ് ആദ്യ മനുഷ്യൻ ആ മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചു മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത് ഇന്നും മനുഷ്യ പുത്രന്...
-
ഖിള്ർ നബി (അ) എന്ന നാമം സുപരിചിതമാണ്. പക്ഷെ ആ മഹത് വ്യക്തിത്വത്തെക്കുറിച്ചു പലർക്കും അറിയില്ല. അത് മലയാളികളിലേക്ക് എത്തിക്കാനായി നി...
-
സർവ്വലോക രക്ഷിതാവായ അള്ളാഹു ഈ പ്രപഞ്ചം സൃഷ്ടിച്ചത് മുതൽ പല പല കാലഘട്ടങ്ങളിലായി അനേകായിരം പ്രവാചകൻമാരെ ഈ ഭൂമിയിൽ ഇറക്കിയിട്ടുണ്ട്....
-
ലോകപ്രശസ്ത പ്രവാചക പ്രകീർത്തന കാവ്യമാണ് ഖസീദത്തുൽ ബുർദ.അറബിയിൽ ഉള്ള ഈ കാവ്യം രചിച്ചത് ഈജിപ്തിലെ ബൂസ്വീർ എന്ന ഗ്രാമത്തിൽ 1212 (ഹിജ്റ...
-
ഒരു മുസ്ലിമിനെ സംബന്ധിച്ചടുത്തോളം ഒഴിവാക്കാൻ കഴിയാത്ത ഒരു നിർബന്ധിത കർമ്മമാണ് നിസ്കാരം.ശരീരംകൊണ്ടു ചെയ്യുന്ന ആരാധനകളിൽ ഏറ്റവും ശ്രേ...
-
സത്യം കണ്ടെത്തി ലോക ചരിത്രത്തിലെ മഹാത്ഭുതം ആ വിശേഷണത്തിന്നർഹനായ ജനനായകൻ അമീറുൽ മുഅ്മിനീൻ ഉമറുൽ ഫാറൂഖ് (റ) ചരിത്രത്തിൽ വെട്ടിത്തിള...
-
അനസ്(റ) നിവേദനം: നബി(സ) അരുളി: സദ് വൃത്തനായ മനുഷ്യൻ കാണുന്ന നല്ല സ്വപ്നങ്ങൾ പ്രവാചകത്വത്തിന്റെ നാൽപ്പത്തിയാറിൽ ഒരംശമാണ്. (ബുഖാരി റഹ്...