Friday 26 January 2024

സ്ത്രീകൾ നിസ്കരിക്കുമ്പോൾ നിസ്കാര കുപ്പായം ധരിക്കണമെന്നുണ്ടോ? കാൽപ്പാദവും, മുൻകൈകളും, മുഖവും വെളിവാക്കാമോ ?

 

സ്ത്രീയുടെ മുഖവും രണ്ട് മുൻ കൈയ്യും ഒഴികെയുള്ള ശരീര ഭാഗം മുഴുവൻ ഔറത്താണ്. അവളുടെ കാൽപാദം ഔറത്താണ് എന്നത് ഇത് വ്യക്തമായി അറിയിക്കുന്നു. കാൽപാദം ഔറത്ത് അല്ല എന്ന ഒരു അഭിപ്രായവും അതാണ് പ്രഭലമെന്നും ഹിദായയിൽ പറഞ്ഞിട്ടുണ്ട്. 

കാൽ പാദം ഔറത്താണെന്ന അഭിപ്രായമാണ് പ്രബലം എന്ന അഭിപ്രായവും ഉണ്ട്.(അല്ലുബാബ് പേ:32). കാൽപാദം അടക്കം മറയണമെങ്കിൽ നിസ്കാര കുപ്പായം തന്നെ ധരിക്കണമല്ലോ. ആയതിനാൽ കാൽപാദം  ഉൾപ്പെടെ മറയുന്ന നിസ്കാര കുപ്പായം ധരിക്കുന്നതാണ് നല്ലത്. മുഖവും മുൻ കൈയും തുറന്നിടാം.

പള്ളികളിൽ മുൻകാലങ്ങളെ അപേക്ഷിച്ച് കസേരയിൽ ഇരുന്നുള്ള നിസ്കാരം അധികരിച്ചിരിക്കുന്നു. കസേരയിൽ ഇരുന്ന് നിസ്കരിക്കുന്നതിനുള്ള നിബന്ധനകൾ എന്തൊക്കെയാണ്?. ആർക്കാണ് ഇങ്ങനെ നിസ്കരിക്കാൻ പറ്റുന്നത്?

 

നിൽക്കാൻ കാല് ഉറക്കാത്ത രീതിയിലുള്ള രോഗമുള്ളവർ, നിൽക്കുന്നതിന് അസഹ്യമായ പ്രയാസമോ നിർത്തം കാരണമായി ശക്തമായ വേദനയോ തലകറക്കമോ ഉണ്ടാകുന്നവർ, മുൻ അനുഭവത്തിന്റെയോ വിശ്വാസിയായ ഒരു വിദഗ്ധ ഡോക്ടറുടെ വാക്കിന്റെയോ അടിസ്ഥാനത്തിൽ നിലവിലുള്ള രോഗം വർദ്ധിക്കുമെന്നോ രോഗശമനം വൈകുമെന്നോ  ഭയപ്പെടുന്നവർ, നിൽക്കുമ്പോൾ മുറിവിൽ നിന്ന് രക്തം ഒലിക്കുക, മൂത്രവാർച്ച ഉണ്ടാകുക പോലുള്ള കാര്യങ്ങൾ ഉണ്ടാകുന്നവരൊക്കെ ഇരുന്ന് നിസ്കരിക്കണം. മറ്റൊരാൾ താങ്ങി ഇരുത്തിയിട്ടോ തലയിണ പോലുള്ള എന്തെങ്കിലും ഒന്നിലേക്ക് ചാരിയിട്ടോ ആണ് ഇരിക്കാൻ കഴിയുന്നതെങ്കിൽ അങ്ങനെ ഇരുന്ന് തന്നെ നിസ്കരിക്കണം. ഇങ്ങനെ ഇരുന്ന് നിസ്കരിക്കുന്നവർക്ക് നെറ്റി നിലത്തുവച്ച് സുജൂദ് ചെയ്യാൻ കഴിയുമെങ്കിൽ അതും നിർബന്ധമാണ്. വടിയിൽ ഊന്നിയോ ചുമരിൽ ചാരിയോ നിസ്കാരത്തിൽ പൂർണ്ണമായും നിൽക്കാൻ കഴിയുന്നവർ അങ്ങനെ നിന്നാണ് നിസ്കരിക്കേണ്ടത്. ഈ രീതിയിൽ അല്പസമയം നിൽക്കാൻ കഴിയുന്നവർ കഴിയുന്നത്ര സമയം നിൽക്കണം. പിന്നീട് ഇരിക്കുകയും ചെയ്യാം. തക്ബീറത്തുൽ ഇഹ്റാം ചെയ്യുന്നതിനോ ഒരു ആയത്ത് ഓതുന്നതിനോ മതിയായ സമയം മാത്രമേ വടിയിൽ ഊന്നിയാലും ചാരിയാലും താങ്ങിയാലും നിൽക്കാൻ കഴിയുകയുള്ളൂ എങ്കിലും അത്രയും സമയം നിൽക്കൽ നിർബന്ധമാണ്. 

നിൽക്കാൻ കഴിവുള്ളവർ തന്നെ നിർത്തത്തിൽ നിന്ന് സുജൂദിലേക്ക് പോയി നെറ്റി നിലത്ത് വെച്ച് സുജൂദ് ചെയ്യാൻ കഴിയാത്തവർ ഇരുന്ന് നിസ്കരിക്കണം. നെറ്റി വെച്ച് സുജൂദ് പൂർത്തിയാക്കാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യുകയും വേണം. ഇല്ലെങ്കിൽ റുകൂഇനെക്കാൾ അല്പം അധികം തലതാഴ്ത്തി കുനിഞ്ഞ് സുജൂദ് നിർവഹിക്കണം. ഇരുന്നാലും സുജൂദ് പൂർത്തിയാക്കാൻ കഴിയാത്ത ഇത്തരക്കാർക്ക് നിന്നും നിസ്കരിക്കാം. തലകുനിച്ച് ആംഗ്യം കാണിച്ച് സുജൂദ് നിർവഹിക്കണം. മുകളിൽ പറഞ്ഞ കാരണങ്ങളാൽ ഇരുന്ന് നമസ്കരിക്കുമ്പോൾ അവരവർക്ക് സൗകര്യപ്രദമായ രൂപത്തിൽ ഇരിക്കാവുന്നതാണ്. (റദ്ദുൽ മുഹ്താർ 2/102-105).

ഇരിക്കൽ അനുവദനീയമായ മുകളിൽ പറഞ്ഞ രൂപങ്ങളിൽ സൗകര്യപ്രദമായി ഇരിക്കുക എന്ന നിലയിൽ കസേരയിൽ ഇരുന്നാൽ സുജൂദ് പൂർത്തിയാക്കാൻ കഴിയുന്നവർ കസേരയിൽ നിന്ന് എഴുന്നേറ്റ് സുജൂദ് നിർവഹിക്കേണ്ടത്. അല്ലെങ്കിൽ നിലത്ത് തന്നെ ഇരിക്കണം. നിലത്ത് ഇരുന്നാലും നെറ്റിവെച്ച് സുജൂദ് ചെയ്യാൻ കഴിയാത്തവർക്ക് കസേരയിൽ ഇരുന്ന് തന്നെ തലകുനിച്ച് സുജൂദ് നിർവഹിച്ചാൽ മതിയാകും. (അഹ്സനുൽ ഫതാവാ 4/51, ഹാമിശുൽ ഫതാവാ സ്സിറാജിയ്യ പേ:113) 

കസേരയിലിരുന്നുള്ള നിസ്കാരത്തെ കുറിച്ച് ശെെഖ് മുഹമ്മദ് ഉസ്മാൻ ബസ്തവി എഴുതുന്നു: കസേരയിലിരുന്നുള്ള നിസ്കാരത്തിന്റെ വിഷയത്തിൽ ജനങ്ങൾ അങ്ങേയറ്റം അലസത കാണിക്കുന്നു. മറ്റുള്ളവരോടൊപ്പം ദീർഘമായ സമയം പല കാര്യങ്ങൾക്കും വേണ്ടി നിൽക്കുന്നവർ നിസ്കരിക്കാൻ കസേര ഉപയോഗിക്കുന്നു. ഇത് ഒരിക്കലും അനുവദനീയമല്ല. (ഹാമിശുൽ ഫതാവാ സ്സിറാജിയ്യ പേ:113)

വാങ്കിൽ രണ്ട് ഹയ്യ അലയിൽ എങ്ങനെയാണ് തിരിയേണ്ടത് ?

 

വലത്തോട്ട് തിരിഞ്ഞ ശേഷം ഹയ്യ അല സ്വലാഹ് എന്ന്  രണ്ട് പ്രാവശ്യം പറയുകയും പിന്നീട് ഇടത്തോട്ട് തിരിഞ്ഞ ശേഷം ഹയ്യ അലൽ ഫലാഹ് രണ്ട് തവണ പറയുകയും ചെയ്യുക. (ഫിഖ്ഹുൽ ഇബാദത്ത് പേ: 73, ശറഹുൽ വിഖായ 1/219).

വലതുഭാഗത്തേക്ക് തിരിഞ്ഞിട്ട് ഒന്നാമത്തെ ഹയ്യ അല സ്വലാഹ് പറയുകയും പിന്നീട് ഇടതുഭാഗത്തേക്ക് തിരിഞ്ഞിട്ട് രണ്ടാമത്തെ ഹയ്യ അല സ്വലാഹ് പറയുകയും വീണ്ടും വലത് ഭാഗത്തേക്ക് തിരിഞ്ഞിട്ട് ഒന്നാമത്തെ ഹയ്യ അലൽ ഫലാഹ് പറയുകയും പിന്നീട് ഇടതുഭാഗത്തേക്ക് തിരിഞ്ഞിട്ട് രണ്ടാമത്തെ ഹയ്യ അലൽ ഫലാഹ് പറയുകയുമാണ് വേണ്ടതെന്ന ഒരഭിപ്രായവും ഉണ്ട്. രണ്ടിനെയും പ്രബലമാക്കിയവരും ഉണ്ട്. (ഫത്ഹുൽ ഖദീർ 1/249)

യാത്രയുടെ നിയ്യത്ത് ശരിയാകാൻ എതൊക്കെനിബന്ധനകൾ പാലിക്കണം. യാത്രക്കാരൻ ഖസ്ർ ആക്കി നിസ്ക്കരിക്കേണ്ടത് എപ്പോൾ മുതലാണ് ?

 

മൂന്ന് രാത്രിയും പകലും കരയിൽ സഞ്ചരിക്കൽ ആവശ്യമാകുന്ന ദൂരത്തുള്ള ഒരു നിശ്ചിത സ്ഥലം ലക്ഷ്യമാക്കിയ യാത്രയിലാണ് നിസ്കാരം ഖസ്ർ ആക്കൽ നിർബന്ധമാകുന്നത്. പ്രസ്തുത യാത്രക്കാരൻ തന്റെ സ്ഥിരതാമസ നാട്ടിലെ വീടുകളും കെട്ടിടങ്ങളും മറ്റും ഉൾക്കൊള്ളുന്ന അതിർത്തി വിട്ട് കടന്നത് മുതൽ നിസ്കാരം ഖസ്ർ ആക്കൽ നിർബന്ധമാണ്. ഒരു നിശ്ചിത പ്രദേശത്ത് പതിനഞ്ച് ദിവസമോ അതിലധികമോ താമസിക്കാൻ കരുതിയാൽ ആ നാടിന്റെ അതിർത്തി കടന്നത് മുതൽ നിസ്കാരം ഖസ്ർ ആക്കാൻ പാടില്ല. പൂർത്തിയാക്കി നിസ്കരിക്കണം. യാത്രക്കാരൻ ലക്ഷ്യസ്ഥാനത്ത് എത്തുകയും തന്റെ ആവശ്യം നാളെ നടക്കും മറ്റന്നാൾ നടക്കും അടുത്താഴ്ച നടക്കും എന്നിങ്ങനെയുള്ള അവസ്ഥയിൽ എത്രകാലം അവിടെ താമസിച്ചാലും അക്കാലമത്രയും  നിസ്കാരം ഖസ്ർ ആക്കുകയാണ് വേണ്ടത്. (അല്ലുബാബ് പേ: 52). 

യാത്രക്കാരൻ തന്റെ സ്ഥിര താമസ സ്ഥലത്തിന്റെ അതിർത്തിയിൽ പ്രവേശിച്ചാൽ യാത്ര അവസാനിച്ചതായി കണക്കാക്കും. അത് മുതൽ നിസ്കാരം പൂർത്തിയാക്കി നിസ്കരിക്കണം. മറ്റൊരു സ്ഥലത്തേക്കുള്ള യാത്രാമധ്യേയാണ് തന്റെ നാട്ടിലൂടെ കടന്നു പോകുന്നതെങ്കിലും അവിടെ യാത്ര അവസാനിക്കും. (അല്ലുബാബ് പേ:53). അവിടുന്നങ്ങോട്ട് പുതിയൊരു യാത്രയായി കണക്കാക്കപ്പെടുന്നതാണ്.

മൂന്ന് രാത്രിയും പകലും കരയിൽ സഞ്ചരിക്കുന്ന ദൂരം തൊണ്ണൂറ്റി രണ്ട് കിലോമീറ്റർ ആണെന്ന് ഖാളി മഹ് മൂദുൽ ഹസൻ ബസ്തി ഗണിച്ചെടുത്തതായി മുസാഫിർ കി നമാസ് കാ ബയാൻ പേ: 70 ൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഞങ്ങളുടെ പള്ളിയിൽ വെള്ളിയാഴ്ച ജുമുഅക്ക് ഇഖാമത്ത് കൊടുത്ത ശേഷം ഇമാം നിസ്കാരത്തിന് മുൻപ് സ്വഫ് ശരിയാക്കണമെന്നും മൊബൈൽ ഓഫാക്കണമെന്നും പറഞ്ഞ ശേഷം അല്ലാഹു നമുക്കെല്ലം ബർക്കത്ത് ചെയ്യട്ടെ എന്നും പറയാറുണ്ട്. ഇതിൻ്റെ വിധി എന്താണ് ?

 

ഇടയിൽ വിടവ് ഇല്ലാത്ത വിധം അടുത്തടുത്ത് ചേർന്ന് നിൽക്കാനും തോളോട് തോൾ ചേർന്ന് നേരെ നിൽക്കാനും ജമാഅത്ത് നിസ്കാരത്തിന് ഹാജരായ വരോട് ഇമാമ് കൽപ്പിക്കേണ്ടതാണ്. (അദ്ദുർറുൽ മുഖ്താർ 1/612). 

ഇമാം ഖുതുബ നിർവഹിക്കാനായി പുറപ്പെട്ടാൽ നിസ്കാരം, ഖുർആൻ പാരായണം, തസ്ബീഹ്, സലാം പറയൽ, സലാം മടക്കൽ, തുമ്മി ഹമ്ദ് പറഞ്ഞവരോട് യർഹമകല്ലാഹ് പറയൽ, മറ്റ് സംസാരങ്ങൾ എല്ലാം ജനങ്ങൾ ഒഴിവാക്കേണ്ടതാണ്. ഖുതുബക്കും നിസ്കാരത്തിനുമിടയിലും ഇതൊക്കെ പാടില്ലാത്തതാണ്. (അൽ ജൗഹറത്തുന്നയ്യിറ 1/285). നന്മ കൽപ്പിക്കലും തിന്മ തടയലും വരെ ഈ സമയത്ത് ഹറാമാണ്. (ഹാമിശു ല്ലുബാബ് പേ:55). സ്വഫ്ഫ് ശരിയാക്കാൻ പറയുന്നതും മൊബൈൽ ഓഫാക്കാൻ പറയുന്നതും  നന്മ കൽപ്പിക്കുന്നതിന്റെ ഭാഗമാണല്ലോ. ആയതിനാൽ ഇത് സാധാരണ നിസ്കാരങ്ങളുടെ ജമാഅത്തുകളിൽ ചെയ്യേണ്ടതാണെന്നും ജുമുഅ നിസ്കാരത്തിൽ പാടില്ലെന്നും മുകൾ വിശദീകരണത്തിൽ നിന്ന് മനസ്സിലാവുന്നു.

എന്നാൽ ഖുത്തുബ നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ മാത്രമേ ഇതൊക്കെ പാടില്ലായ്കയുള്ളെന്നും  ഖുതുബയുടെയും നിസ്കാരത്തിന്റെയും ഇടയിൽ കുഴപ്പമില്ലെന്നുമാണ് ഇമാം അബൂ യൂസുഫ്(റ), ഇമാം മുഹമ്മദ്(റ) എന്നിവരുടെ അഭിപ്രായം. (അൽ ജൗഹറത്തുന്നയ്യിറ 1/285).

ജമാഅത്ത് നിസ്കാരങ്ങൾക്ക് ഹാജറാകൽ ഒഴിവാക്കപ്പെടുന്ന സമയങ്ങൾ ഏതെല്ലാം ?

 

ചലനശേഷിയില്ലായ്മ, നിത്യരോഗം, തളർവാദം, നടക്കാൻ കഴിയാത്ത രീതിയിലുള്ള മുടന്ത്, പ്രായാധിക്യം, കാലുകളിൽ ഒന്ന് മുറിക്കപ്പെടുക, കാഴ്ചയില്ലായ്മ, പള്ളിയിലേക്ക് പോകാൻ തടസ്സമാകുന്ന മറ്റ് രോഗങ്ങൾ, വലിയ മഴ, പോകുന്ന വഴിയിലെ ചെളി, മഞ്ഞ്, ശക്തമായ തണുപ്പ്, ശക്തമായ ചൂട്, ശക്തമായ ഇരുട്ട്, രാത്രിയിൽ ശക്തമായ കാറ്റ്, തന്റെയോ മറ്റൊരാളുടെയോ സ്വത്ത് അപഹരിക്കപ്പെടുമെന്ന ഭയം, പാചകം ചെയ്തുകൊണ്ടിരിക്കുന്ന ഭക്ഷണം നശിക്കുമെന്ന ഭയം, കടം കൊടുക്കാനുള്ള തുക കൈവശമില്ലാത്ത സാഹചര്യത്തിൽ കടക്കാരൻ പിടിച്ചുവെക്കുമെന്ന ഭയം, ഒരു അക്രമിയുടെ ഏതെങ്കിലും രീതിയിലുള്ള അക്രമത്തിന് വിധേയമാകേണ്ടി വരുമെന്ന ഭയം, മല മൂത്രവിസർജനത്തിന് മുട്ടുക, സഹയാത്രികരെ നഷ്ടപ്പെടുക, ഒരു രോഗിക്ക് അനിവാര്യമായ പരിചരണം നൽകേണ്ടി വരിക, ഇയാളുടെ അസാന്നിധ്യം ഒരു രോഗിക്ക് പ്രയാസം ഉണ്ടാക്കുക, അന്നപാനീയങ്ങളിലേക്ക് ആവശ്യമായ ഒരു വ്യക്തിക്ക് അവ ലഭിക്കുക, ഫിഖ്ഹ് മസ്അലകൾ പഠിപ്പിക്കുന്നതിന് മുഴുസമയവും ചെലവഴിക്കുന്ന ആളാകുക എന്നീ കാര്യങ്ങൾ ജമാഅത്ത് നിസ്കാരത്തിന് ഹാജരാകുന്നത് ഒഴിവാക്കുന്നതിനെ അനുവദിക്കുന്ന കാരണങ്ങളാണ്. (റദ്ദുൽ മുഹ്താർ 1/556-557). 

ഇമാമ് പുത്തൻ പ്രസ്ഥാനത്തിന്റെ ആളാകുക, ദുർനടപ്പുകാരനാകുക, ഹനഫിയായ മഅ്മൂമിന്റെ മദ്ഹബ് പരിഗണിക്കാത്ത ആളാകുക, ശ്രേഷ്ഠമായ സമയത്തിനെയും തൊട്ട് ജമാഅത്തിനെ പിന്തിക്കുന്നയാളാകുക എന്നിവയും ജമാഅത്ത് ഒഴിവാക്കുന്നത് അനുവദിക്കുന്ന കാരണങ്ങളാണ്. (തക്മിലതു റദ്ദിൽ മുഹ്താർ 1/563)

മുതിർന്ന വിദ്യാർത്ഥിനികൾക്ക് സ്റ്റേജേതര പരിപാടികൾ നബിദിനത്തോടനുബന്ധിച്ച് നടക്കാറുണ്ട്. ഉസ്താദുമാർക്ക് വലിയ പെൺകുട്ടികൾ അവതരിപ്പിക്കുന്ന മാല പാട്ട്, ബുർദ പോലോത്തത് കേട്ട് വിധിയെഴുതുന്നതിന്റെ ഇസ്ലാമിക നിയമം നഖ്ല് സഹിതം വിശദീകരിക്കാമോ

 

സ്ത്രീയുടെ ഈണം ഔറത്താണ്. ആയതിനാൽ അന്ധനായ ഒരാളിൽ നിന്ന് സ്ത്രീ ഖുർആൻ പാരായണം പഠിക്കുന്നതിനെക്കാൾ ഉത്തമം സ്ത്രീയിൽ നിന്ന് പഠിക്കുന്നതാണ്. ഇക്കാരണത്താലാണ് തസ്ബീഹ് പുരുഷന്മാർക്കും കൈയ്യടി സ്ത്രീകൾക്കും എന്ന് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞത്. ആയതിനാൽ സ്ത്രീയുടെ ഈണം പുരുഷൻ കേൾക്കൽ അനുവദനീയമല്ല. സ്ത്രീ ഉറക്കെ തൽബിയത്ത് ചൊല്ലരുത്. കാരണം അവളുടെ ശബ്ദം ഔറത്താണെന്ന് അൽ കാഫി എന്ന ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട്. ഇതടിസ്ഥാനത്തിൽ സ്ത്രീ നിസ്കാരത്തിൽ ഉറക്കെ ഖുർആൻ ഓതിയാൽ നിസ്കാരം ബാത്തിലാകുമെന്നതാണ് ന്യായമായ അഭിപ്രായമെന്ന് ഫത്ഹുൽ ഖദീറിൽ  പറഞ്ഞിട്ടുണ്ട്. എന്നാൽ അവളുടെ ശബ്ദം ഓറത്തല്ലെന്നും ഫിത്ത്നക്ക് നിമിത്തമാണും അതുകൊണ്ടാണ് നിസ്കാരത്തിൽ തസ്ബീഹ് ചൊല്ലി അവൾ ശബ്ദമുയർത്തരുതെന്ന് നിയമമുള്ളതെന്നും ഷറഹുൽ മുൻയയിൽ പറഞ്ഞിട്ടുണ്ട്. അന്യ പുരുഷന്റെ സാന്നിധ്യത്തിൽ ശബ്ദമുയർത്തൽ പെണ്ണിന് ഹറാമാണെന്നത് കൊണ്ട് അവളുടെ അവളുടെ ശബ്ദം ഔറത്താകണമെന്നില്ലല്ലോ. (അൽ ബഹ്റുർറാഇഖ് 2/471). 

പെണ്ണിന്റെ ശബ്ദം ഔറത്താണോ അല്ലേ എന്ന് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും അന്യ പുരുഷന്റെ സാന്നിധ്യത്തിൽ അവൾ ഈണത്തിലോ അല്ലാതെയോ ശബ്ദം ഉയർത്താൻ പാടില്ലെന്നും അവളുടെ ഈണത്തിലുള്ള ശബ്ദം പുരുഷൻ കേൾക്കൽ ഹറാമാണെന്നും ആണല്ലോ മുകളിൽ വിശദീകരിച്ചത്. ആയതിനാൽ ചോദ്യത്തിൽ പറഞ്ഞ വിധിയെഴുത്ത് ഹറാമാണ്. പെൺകുട്ടികൾ ചെയ്യുന്നതും ഹറാമ് തന്നെ.

മയ്യിത്ത് കൊണ്ടുപോകുമ്പോൾ തലയാണോ കാലാണോ മുന്നിൽ കൊണ്ടുപോകേണ്ടത് ?

 

മയ്യിത്ത് കൊണ്ടുപോകുമ്പോൾ തലയാണ് മുന്നിൽ കൊണ്ടുപോകേണ്ടത്. (അൽ ഫതാവാൽ ഹിന്ദിയ്യ1/162).

അവസാന അത്തഹിയ്യാത്ത് നിസ്കാരത്തിലെ ഫർളാണോ, വാജിബാണോ ?

 

നിസ്കാരത്തിൻറെ അവസാനത്തിൽ അത്തഹിയ്യാത്ത് ഓതാനുള്ള സമയം ഇരിക്കുന്നത് ഫർളും അത്തഹിയ്യാത്ത് ഓതൽ വാജിബുമാണ്. (ഹിദായ പേ:47)

ഒരാളുടെ രോഗം ശിഫയാകുന്നതിന് വേണ്ടി ഒരു ചാക്ക് അരി നേർച്ചയാക്കി (ഇന്ന വ്യക്തിക്ക് എന്നോ, സ്ഥാപനത്തിന് എന്നോ കരുതിയില്ല). എന്നാൽ ഈ അരി ആർക്ക് നൽകലാണ് ഉത്തമം.

 

നിശ്ചിക കാര്യങ്ങളുമായി ബന്ധിപ്പിച്ച് കൊണ്ടല്ലാതെയുള്ള നേർച്ചകളിൽ സ്ഥലം, സമയം, വ്യക്തി എന്നിവ പരിഗണിക്കപ്പെടുന്നതല്ല. ഒരു നിശ്ചിത വസ്തു നിശ്ചിത വ്യക്തിക്ക് കൊടുക്കാമെന്ന് നേർച്ചയാക്കിയാൽ അത് മറ്റൊരാളിന് കൊടുത്താലും വീടുന്നതാണ്. നേർച്ചയാക്കിയ വസ്തു ഏതെന്ന് നിജപ്പെടുത്താതെ ഒരു വ്യക്തിക്ക് ഇന്നത് കൊടുത്തേക്കാം എന്ന് നേർച്ച നേർന്നാൽ ആ വ്യക്തിക്ക് തന്നെ കൊടുക്കുകയും വേണം. (റദ്ദുൽ മുഹ്താർ 2/480).

ഇന്ന ചാക്ക് എന്ന് നിജപ്പെടുത്താതെ ഒരു ചാക്ക് അരി എന്ന് നേർച്ച നേർന്ന ചോദ്യത്തിൽ പറഞ്ഞ രൂപത്തിൽ അരി  നിർധനരായ ആർക്ക് കൊടുത്താലും വീടുന്നതാണ്. കൂടുതൽ ആവശ്യക്കാർക്ക് കൊടുക്കുന്നതാണ് ഉത്തമം.

തഹ് രീമ്, തൻസീഹ് എന്നിങ്ങനെ രണ്ട് കറാഹത്തുകളാണല്ലോ. ഇവ രണ്ടിൻ്റെയും ഇടയിലുള്ള വ്യത്യാസം ഉദാഹരണ സഹിതം വിശദീകരിക്കാമോ ?

 

ഒരു കാര്യം ഉപേക്ഷിക്കണമെന്ന് കൽപ്പന ഖണ്ഡിതമായ  തെളിവുകളെ കൊണ്ടാണെങ്കിൽ അത് ഹറാമും ഖണ്ഡിതമല്ലാത്ത തെളിവുകളെ കൊണ്ടാണെങ്കിൽ അത് തഹ് രീമിന്റെ കറാഹത്തുമാണ്. ഉപേക്ഷിക്കൽ ഉത്തമമായ കാര്യം ആണ് തന്സീഹിന്റെ കറാഹത്ത്. തഹ് രീമിന്റെ കറാഹത്ത് ആയ കാര്യം പ്രവർത്തിക്കുന്നത് കുറ്റകരവും ശിക്ഷയുള്ളതുമാണ്. തന്സീഹിന്റെ കറാഹത്തായ കാര്യം ചെയ്യൽ അനുവദനീയമായതും ചെയ്തതുകൊണ്ട് ശിക്ഷ ഇല്ലാത്തതും ചെയ്യാതിരുന്നാൽ പ്രതിഫലം ലഭിക്കുന്നതും ആണ്. (തൽവീഹ് 1/20).

വുളൂഅ് ചെയ്യുമ്പോൾ മുഖത്തും മറ്റും  വെള്ളം കൊണ്ട് അടിക്കുന്നത് തൻസീഹിന്റെ കറാഹത്താണ്. അവയവങ്ങൾ മൂന്നിലധികം തവണ കഴുകുന്നതും അമിതമായി വെള്ളം ഉപയോഗിക്കുന്നതും തഹ് രീമിന്റെ കറാഹത്തുമാണ്. വുളൂഅ് ചെയ്യുന്നതിനുവേണ്ടി വഖ്ഫ് ചെയ്ത പള്ളികളിലെയും മറ്റും വെള്ളത്തിൽ നിന്ന് ഇങ്ങനെ ചെയ്യൽ ഹറാമാണ്. (റദ്ദുൽ മുഹ്താർ 1/142)

നിസ്കാരത്തിൽ ഇമാം മൂന്ന് ആയത്തുകളിൽ അധികം റക്അത്തിൽ ഓതി. അതിന് ശേഷം ബാക്കി ഭാഗം മറന്നു. തുടർന്ന് നിസ്കരിക്കുന്ന ആൾ അത് ഓർമ്മപ്പെടുത്തി ഓതികൊടുത്തു. ഇമാം അത് കേട്ട് ബാക്കി ഓതി പൂർത്തിയാക്കി. എന്നാൽ ഇത് കൊണ്ട് നിസ്കാരത്തിന് ഭംഗം വരുമോ ?

 

ഇമാമിന് ഖിറാഅത്ത് മറന്നപ്പോൾ മഅ്മൂമ് അത് ഓതിക്കൊടുത്താൽ നിസ്കാരം ബാത്വിലാകുന്നതല്ല. കാരണം അത് നിസ്കാരത്തിനെ നന്നാക്കലാണ്. എന്നാൽ ഇമാമ് മറ്റൊരായത്ത് ഓതി തുടങ്ങിയ ശേഷം ഇമാമിന് മറന്ന ഭാഗം മഅ്മൂമ് ഓതിക്കേൾപ്പിക്കുകയും അതുകേട്ട് ഇമാം ഓതുകയും ചെയ്താൽ രണ്ടാളുടെയും നിസ്കാരം നഷ്ടപ്പെടുന്നതാണ്. (അൽ ഹിദായ പേ:62). എന്നാൽ നിസ്കാരം ബാത്വിലാകുന്നതല്ലെന്ന് പറഞ്ഞവരും ഉണ്ട്. (അൽ ബിനായ 2/138, അൽ ബഹ്റുർറാഇഖ് 4/11)

വിത്ത്ർ നിസ്കാരം ഹനഫി മദ്ഹബിൽ വാജിബും ശാഫിഈ മദ്ഹബിൽ സുന്നത്തുമാകാനുള്ള കാരണം എന്താണ്

 

"വിത്ത്ർ നിസ്കാരം ബാധ്യതയാണ്. അത് നിർവഹിക്കാത്തവൻ എന്നിൽ പെട്ടവനല്ല" എന്ന അബുദാവൂദ് (റഹ്) നിവേദനം ചെയ്ത ഹദീസ് ആണ് വിത്ത്ർ നിസ്കാരം നിർബന്ധമാണെന്നതിന്റെ തെളിവ്. ഈ ഹദീസ് ഹാകിം (റഹ്) ഉദ്ധരിക്കുകയും സഹീഹ് ആണെന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. "സുബ്ഹി ആകുന്നതിനുമുമ്പ് നിങ്ങൾ വിത്റ് നിസ്കരിക്കണം" എന്ന  ഹദീസ് മുസ്ലിം (റഹ്) നിവേദനം ചെയ്തിട്ടുണ്ട് ഈ ഹദീസിലെ കൽപ്പന വിത്ത്ർ നിസ്കാരം നിർബന്ധമാണെന്നതിനുള്ള തെളിവാണ്. (അൽ ബഹ്റുർറാഇഖ് 4/66).

"അഞ്ചുനേരത്തെ നിസ്കാരമല്ലാതെ വേറെ നിർബന്ധമായ നിസ്കാരം ഇല്ല. സുന്നത്ത് നിസ്കാരങ്ങളേ ഉള്ളൂ" എന്ന അർത്ഥത്തിലുള്ള ബുഖാരിയും (റഹ്) മുസ്ലിമും (റഹ്) ഉദ്ധരിച്ച ഹദീസ് ആണ് വിത്റ് നിർബന്ധമല്ല എന്നതിന് തെളിവ്. ചില ഹദീസുകളിൽ വിത്ത്ർ നിർബന്ധമാണെന്ന പരാമർശം ഉള്ളത് വെള്ളിയാഴ്ച കുളിക്കൽ നിർബന്ധമാണ് എന്ന് ചില ഹദീസുകളിൽ ഉള്ളത് പോലെ ശക്തിയായ സുന്നത്താണ് എന്ന അർത്ഥത്തിലാണ്. (തുഹ്ഫ 2/255). ഈ ഹദീസിലെ പരാമർശം ഇസ്ലാമിന്റെ ആദ്യകാലത്താണെന്നും വിത്ത്ർ നിസ്കാരം പിന്നീട് നിർബന്ധമായതാണെന്നുമാണ് ഹനഫീ മദ്ഹബിലെ വ്യാഖ്യാനം. (അൽ ബഹ്റുർറാഇഖ് 4/66).

കിടപ്പിലായ രോഗി എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിൽ തയമ്മും ചെയ്യുന്നതിന് വേണ്ടി (മണ്ണിൽ അടിക്കുന്നതിന് പകരം) ചുമരിൽ അടിച്ച് തയമ്മും ചെയ്താൽ ശരിയാകുമോ?

 

മണ്ണ്, ചരല്, കല്ല്, കുമ്മായ കല്ല്, ചുണ്ണാമ്പുകല്ല്, (അവ പൊടിച്ചുണ്ടാക്കിയ കുമ്മായം, ചുണ്ണാമ്പ്),  പാഷാണ കല്ല്, (അതിന്റെ പൊടി), മിനുസമുള്ള കല്ല് , ഗന്ധകം, ചെമ്മണ്ണ്, ഖനനം ചെയ്തെടുക്കുന്ന കല്ലുകൾ തുടങ്ങിയ ഭൂമിയുടെ ഭാഗങ്ങളായ വസ്തുക്കളെ കൊണ്ടാണ് തയമ്മും ചെയ്യേണ്ടത്. ഇവകളുടെ മേൽ പൊടി ഉണ്ടായിരിക്കൽ നിർബന്ധമില്ല. വിറക്, സ്വർണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ് തുടങ്ങിയ വസ്തുക്കളിൽ അടിച്ചുകൊണ്ട്  തയമ്മും ചെയ്യൽ സാഹീഹ് അല്ല.

(ഹാശിയതു ത്വഹ്ത്വാവീ പേ: 118-119, അല്ലുബാബ് 1/66) പഴയ കാലങ്ങളിലുള്ളതുപോലെ കല്ല്, മണ്ണ് തുടങ്ങിയവ കൊണ്ട് നിർമ്മിച്ച ചുമര് ആണെങ്കിൽ തയമ്മും ചെയ്യാൻ മുകളിൽ പറഞ്ഞ വസ്തുക്കളിൽ അത് ഉൾപ്പെടുമല്ലോ. അങ്ങനത്തെ ചുമരുകളിൽ അടിച്ചുകൊണ്ട് ആർക്കും തയമ്മും ചെയ്യാവുന്നതാണ്. ഇക്കാലത്ത് ഉള്ളതുപോലെ സിമൻറ് പൂശി പെയിൻറ് ചെയ്തതോ ടൈൽ പോലുള്ളവ ഒട്ടിച്ചതോ ആയ ചുമരുകൾ  തയമ്മും ചെയ്യുന്നതിന് മുകളിൽ പറഞ്ഞ വസ്തുക്കൾ കൊണ്ടുള്ള നിർമ്മിതി അല്ലാത്തതിനാൽ അത്തരം ചുമരികളിൽ അടിച്ചുകൊണ്ട് ഒരു സാഹചര്യത്തിലും തയമ്മും ചെയ്യൽ സ്വഹീഹാകുന്നതല്ല.

ഞങ്ങളുടെ നാടുകളിൽ മയ്യിത്ത് കുളിപ്പിക്കൽ പെണ്ണാണെങ്കിൽ രണ്ട് മണിക്കൂറും ആണാണെങ്കിൽ അതിൽ താഴയും സമയം എടുക്കുന്നു. ഇത് ശെരിയായ രീതിയാണോ? മയ്യിത്ത് കുളിപ്പിക്കലിന് എത്ര സമയം വരെ ആകാം.

 

മയ്യിത്ത് കുളിപ്പിക്കാനുള്ള സ്ഥലവും വെള്ളവും തയ്യാറാക്കിയതിനുശേഷമാണല്ലോ മയ്യിത്തിനെ കുളിപ്പിക്കാൻ കൊണ്ടുപോകുക. കുളിപ്പിക്കാനായി തയ്യാറാക്കിയ കട്ടിലിൽ മയ്യത്തിനെ കിടത്തുക,  ഒരു തുണികൊണ്ടു മൂടിയിടുക, വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിൽ  മയ്യിത്തിനെ മൂടിയ വസ്ത്രത്തിന്റെ അടിയിലൂടെ അത് അഴിച്ചു മാറ്റുക, വായയിൽ വെള്ളം കൊപ്ലിക്കുക, മൂക്കിൽ വെള്ളം കയറ്റി ചീറ്റുക എന്നിവ രണ്ടും ഒഴിവാക്കിക്കൊണ്ട് മയ്യിത്തിന് വുളൂഅ് ചെയ്യിപ്പിക്കുക, ശേഷം തല മുതൽ കാല് വരെ വെള്ളം ഒഴിക്കുക, തലയിലേയും താടിയിലേയും മുടികൾ സോപ്പ് പോലത്തത് ഉപയോഗിച്ച് കഴുകുക, പിന്നീട് മയ്യിത്തിനെ ഇടതുഭാഗത്തേക്ക് ചരിച്ച് കിടത്തിക്കൊണ്ട് തല മുതൽ കാലു വരെ വെള്ളം ഒഴിച്ച് കഴുകുക, ശേഷം മയ്യിത്തിനെ വലതുഭാഗത്തേക്ക് ചരിച്ച് കിടത്തിക്കൊണ്ട് തല മുതൽ കാല് വരെ വെള്ളമൊഴിച്ച് കഴുകുക, അതിനുശേഷം മയ്യിത്തിന്റെ തല ഉയർത്തി ചാരി ഇരുത്തി കൊണ്ട് വയറ് പതുക്കെ തടകുക. അപ്പോൾ വല്ല അവശിഷ്ടങ്ങളും പുറപ്പെട്ടെങ്കിൽ അത് കഴുകുകയും ചെയ്യുക. പിന്നീട് തോർത്തുകയും ചെയ്യുക.(മുഖ്തസ്വറുൽ ഖുദൂരി പേ: 84-84).

ഇത്രയുമാണ് മയ്യിത്ത് കുളിപ്പിക്കുന്നതിന്റെ പൂർണ്ണരൂപം. ഇത്രയും ചെയ്യുന്നതിന് മയ്യിത്ത് ആണായാലും പെണ്ണായാലും പത്ത് മിനിറ്റ് മുതൽ അരമണിക്കൂർ വരെ സമയമേ ആവശ്യമുള്ളൂ. അതിലധികം അനാവശ്യമാണ്. ഈ രീതിയിൽ കുളിപ്പിച്ചതിന് ശേഷം അവിടെവച്ച് തന്നെയാണ് മയ്യിത്ത് കഫൻ ചെയ്യേണ്ടത്. അതിന് പത്ത് മുതൽ ഇരുപത് മിനിറ്റ് വരെ സമയം ആവശ്യമായി വരും. ഇക്കാര്യങ്ങൾ സാവധാനം നിർവഹിച്ചാൽ തന്നെ ഒരു മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാവുന്നതാണ്. കുളിപ്പിക്കാൻ അധികം സമയമെടുത്താൽ മയ്യിത്ത് മറവ് ചെയ്യൽ പിന്തുണതാണ്. അത് പാടില്ലല്ലോ.

മയ്യിത്ത് നിസ്കാരം ധരിച്ചിരിക്കുന്ന ചെരിപ്പിൽ നിന്ന് കൊണ്ട് നിസ്കരിക്കാമോ?

 

ചെരുപ്പിൽ നജസ് പറ്റിയിട്ടില്ലെങ്കിൽ അത് ധരിച്ചുകൊണ്ട് നിസ്കരിക്കാവുന്നതാണ്.

 

ഖബറിടം കെട്ടി പൊക്കുന്നതിൻ്റെ വിധി എന്താണ് ?

 

ഖബ്ർ സിമൻറ് പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് കെട്ടുന്നതും അതിനുമുകളിൽ കെട്ടിടം ഉണ്ടാക്കുന്നതും തഹരീമിന്റെ കറാഹത്താണ്. എന്നാൽ കെട്ടിടത്തിനുള്ളിൽ കബറടക്കുന്നത് കറാഹത്തല്ല. ഖബർ ഇടിഞ്ഞു വീഴുന്നതിനെ തൊട്ടും ജീവികളും മറ്റും മാന്തുന്നതിനെ തൊട്ടും സംരക്ഷണമായിട്ട് സിമൻറ് പോലുള്ളവ ഉപയോഗിച്ച് കെട്ടുന്നതുകൊണ്ട് കുഴപ്പമില്ല (ഹാശിയതു ത്വഹ്ത്വാവി പേ: 405). 

പൊതു ഖബർസ്ഥാൻ അല്ലാത്തിടത്ത് ശെെഖന്മാർ, പണ്ഡിതന്മാർ, തങ്ങന്മാർ എന്നിവരുടെ ഖബർ കെട്ടിപ്പൊക്കുന്നത് കറാഹത്ത് അല്ലെന്ന് ഒരു അഭിപ്രായമുണ്ട് (ഹാശിയതു റദ്ദിൽ മുഹ്താർ 2/257)

ഹനഫീ മദ്ഹബനുസരിച്ച് ഗ്രാമങ്ങളിൽ ജുമുഅ നിർബന്ധമില്ലല്ലോ. അങ്ങനെയെങ്കിൽ അവിടെ ജുമുഅ നിസ്കരിച്ചാൽ പിന്നെ ളുഹ്ർ നിസ്കരിക്കേണ്ടത്തുണ്ടോ?

 

പട്ടണങ്ങളിൽ താമസിക്കുന്നവർക്കാണ് ജുമുഅ നിർബന്ധം ഉള്ളത്. ഗ്രാമവാസികൾക്ക് ജുമുഅ നിർബന്ധമില്ല. അവർ ജുമുഅ നിസ്കരിച്ചാൽ സ്വഹീഹാകുന്നതുമല്ല. ഒരു കളക്ടറുടെയും ജഡ്ജിയുടെയും അധികാരപരിധിയിൽ വരുന്ന പ്രദേശങ്ങളെല്ലാം പട്ടണമാണ്. അതല്ലാത്ത പ്രദേശങ്ങൾ ഗ്രാമങ്ങളുമാണ്. ഒരു പ്രദേശം പട്ടണം ആണോ ഗ്രാമമാണോ എന്ന് സംശയമുണ്ടായാൽ അവിടെ ജുമുഅ നിസ്കരിക്കുകയും പിന്നീട് ളുഹർ നിസ്കരിക്കുകയും ചെയ്യണം.(അൽ ബഹ്റുർറാഇഖ് 2/249)


വാഷിങ്ങ് മെഷീനിൽ വസ്ത്രം കഴുകുന്നതിൻ്റെ വിധി എന്താണ് ?

 

നജസ് ആകാത്ത വസ്ത്രങ്ങൾ ഏത് നിലക്കും കഴുകാമല്ലോ. അഴുക്ക് പോയി വൃത്തിയാകണം എന്നല്ലേ ഉള്ളൂ. എന്നാൽ നജസായ വസ്ത്രങ്ങൾ കഴുകുബോൾ വസ്ത്രങ്ങളിലേക്ക് വെള്ളമൊഴിച്ചും കഴുകാം. ബക്കറ്റ് പോലുള്ള പാത്രങ്ങളിലുള്ള വെള്ളത്തിലേക്ക് വസ്ത്രമിട്ടും കഴുകാം. ഈ രണ്ട് രീതിയിൽ ഒന്നാമത്തേത് തന്നെ വേണം. വസ്ത്രം കുറഞ്ഞ വെള്ളത്തിലേക്കിട്ട് കഴുകിയെടുത്താൽ ശുദ്ധിയാകുന്നതല്ല എന്നൊരു അഭിപ്രായവും ഉണ്ട്. (ബദാഇഉ സ്വനാഇഅ് 1/88).  

ആദ്യം വസ്ത്രം ഇടുകയും അതിലേക്ക് വെള്ളം തുറന്നു വിടുകയും ചെയ്യുന്ന രീതിയിലാണല്ലോ വാഷിംഗ് മെഷീനുകൾ സംവിധാനിച്ചിട്ടുള്ളത്. ആയതിനാൽ വാഷിംഗ് മെഷീനിൽ വസ്ത്രം അലക്കുന്നത് മുകളിൽ പറഞ്ഞ ഒന്നാമത്തെ രീതിയിലാണ് ഉൾപ്പെടുക. എങ്കിലും വാഷിംഗ് മെഷീനിൽ കഴുകിയ വസ്ത്രങ്ങൾ പുറത്തെടുത്ത് ഒന്നുകൂടി വെള്ളമൊപ്പിക്കുന്നത് സൂക്ഷ്മതക്ക് നല്ലതാണ്. 


Sunday 21 January 2024

മറ്റൊരാളുടെ ഉദ്ദേശ്യം നിറവേറുന്നതിന് വേണ്ടി അദ്ദേഹത്തിൻ്റെ അറിവോടെയും, സമ്മതത്തോടെയും, ഒരാൾ നേർച്ചയാക്കി. ഉദ്ദേശം നിറവേറിയ ശേഷം അദ്ദേഹം അത് വിട്ടാൻ തയ്യാറായിട്ടില്ലെങ്കിൽ നേർച്ച നേർന്നവൻ കുറ്റക്കാരനാകുമോ?

 

ഒരാൾ ഒരു കാര്യം നേർച്ച നേർന്നാൽ അത് ചെയ്ത് വീട്ടൽ അയാൾക്ക് നിർബന്ധമാണ്. (ഹാശിയതു ത്വഹ്ത്വാവി പേ:692) ആരുടെ ഉദ്ദേശം നിറവേറാനാണെങ്കിലും നേർച്ച നേർന്ന ആളിനാണ് അത് വീട്ടൽ നിർബന്ധമാകുന്നത്. ആയതിനാൽ അയാൾ തന്നെ നേർച്ച ചെയ്ത് വിട്ടേണ്ടതാണ്.

ആർത്തവകാരി പാഡ്, കപ്പ് പോലെയുള്ള ആധുനിക രീതി ഉപയോഗിക്കുന്നതിൽ തെറ്റുണ്ടോ?

 

ആർത്തവ രക്തം ഒലിച്ചിറങ്ങി ശരീരത്തിലും വസ്ത്രത്തിലുമൊക്കെ പുരളാതിരിക്കാൻ തുണിക്കഷ്ണമോ മറ്റോ ഉപയോഗിച്ച് കെട്ടുന്ന പതിവ് പഴയ കാലം മുതൽ തന്നെ ഉണ്ട്. ഹദീസുകളിൽ ഇത് സംബന്ധമായ പരാമർശങ്ങളും ഉണ്ട്.  അതിന് തുണിക്കഷ്ണങ്ങളോ, പാഡോ, കപ്പോ മറ്റു സംവിധാനങ്ങളോ ഉപയോഗിക്കാവുന്നതാണ്. എന്നാൽ ബ്ലീഡിങ്(ഇസ്തിഹാളത്ത്) ഉള്ള സ്ത്രീകൾ ഓരോ നിസ്കാരത്തിനും സമയമായതിന് ശേഷം വുളൂഅ് എടുക്കുന്നതിന്റെ മുമ്പ് ഗുഹ്യസ്ഥാനം കെട്ടി  ഭദ്രമാക്കേണ്ടതുണ്ട്. രക്തം പുറത്തേക്ക് വരാതിരിക്കാനോ അല്ലെങ്കിൽ പുറത്തേക്ക് ഒലിക്കുന്നതിന്റെ അളവ് കുറയ്ക്കാനോ വേണ്ടിയാണ് ഇങ്ങനെ ചെയ്യേണ്ടത്. ഈ സമയത്ത് പഞ്ഞി പോലത്തെ വസ്തുക്കൾ യോനീദ്വാരത്തിന്റെ ഉള്ളിലേക്ക് അല്പം കയറ്റി വെച്ച് പുറമേ ശീലയോ മറ്റോ ഉപയോഗിച്ച് കെട്ടുകയും വേണം.(അല്ലുബാബ് പേ: 76). ഇതിന് പാഡ് പോലുള്ള വസ്തുക്കൾ മാത്രം മതിയാകുന്നതല്ല. കാരണം അത് യോനീ ദ്വാരത്തിന്റെ ഉള്ളിലേക്ക് കയറ്റി വെക്കുന്നത് അല്ലല്ലോ. എന്നാൽ ഉള്ളിലേക്ക് പഞ്ഞിയോ മറ്റോ കയറ്റി വെച്ചതിനുശേഷം പുറമെ പാഡും ഉപയോഗിക്കാം.


ജലജീവികളിൽ ചത്ത് പൊങ്ങിയതല്ലാത്ത മത്സ്യം മാത്രമേ ഭക്ഷിക്കൽ അനുവദനീയമാകൂ" ഇങ്ങനെ വരുമ്പോൾ തോട്ട /നഞ്ച് മുതലായവ ഉപയോഗിച്ച് പിടിക്കുന്ന മത്സ്യം ഹലാൽ ആവില്ലേ ? അവകൾ ചത്തു പൊങ്ങിയതിന് ശേഷം ആണല്ലോ നമുക്ക് ലഭിക്കുന്നത്.

 

ചത്തുപൊങ്ങിയ മത്സ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കാരണങ്ങളൊന്നുമില്ലാതെ സ്വയം മരണപ്പെട്ട് വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്ന മത്സ്യം എന്നതാണ്. (അൽ ഇനായ ശർഹുൽ ഹിദായ പേ:  ). മത്സ്യം സ്വയം മരണപ്പെട്ടത് ആണെങ്കിൽ അതിന്റെ വയറുഭാഗം മുകളിലേക്ക് ആയ നിലയിലാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുക. വയറുഭാഗം അടിയിലേക്ക് ആയ നിലയിൽ ചത്തുപൊങ്ങിക്കിടക്കുന്ന മത്സ്യം ഭക്ഷിക്കൽ അനുവദനീയവുമാണ്. വെള്ളത്തിന്റെ ചൂട്, തണുപ്പ് നിമിത്തമോ വെള്ളത്തിൽ തടഞ്ഞു വെച്ചത് നിമിത്തമോ എന്തെങ്കിലും വസ്തുക്കൾ ഇട്ടതു കൊണ്ടോ മത്സ്യം മരണപ്പെട്ടാൽ അത് ചത്തുപൊങ്ങിയ ഇനത്തിൽ പെട്ടതല്ല.  കാരണം കൊണ്ട് മരണപ്പെട്ടതാണ്. (ഹാശിയതു റദ്ദിൽ മുഹ്താർ 5/618) തോട്ട/ നഞ്ച് തുടങ്ങി മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന ഏതു മാർഗ്ഗവും ആ മത്സ്യങ്ങളുടെ മരണത്തിനു കാരണമാകുന്നതുകൊണ്ട് അത്തരത്തിൽ ലഭിക്കുന്ന മത്സ്യങ്ങൾ ചത്തുപൊങ്ങിയ ഇനത്തിൽ പെട്ടതല്ല.


വീട്ടിൽ നായകയറിയ കാൽപ്പാടുകൾ കണ്ടാൽ ഏഴ് പ്രാവശ്യം കഴുകേണ്ടതുണ്ടോ?

 

നനവ് കണ്ടെങ്കിൽ കഴുകിയാൽ മതിയെന്ന് പണ്ഡിതൻമാർ പറയുന്നെങ്കിലും നനവില്ലാതെ കാൽചവിട്ടിന്റെ അടയാളം ഉണ്ടാവില്ല. മഴയത്ത് പ്രത്യേകിച്ചും. മുറ്റം ഇന്റർലോക്ക് ചെയതതിലൂടെ നായകൾ നടക്കുമല്ലൊ. അത് മൊത്തത്തിൽ കഴുകണ്ടതുണ്ടോ ?


ഹനഫി മദ്ഹബിൽ പ്രബല അഭിപ്രായമനുസരിച്ച് നായ നജസായ ജീവിയല്ല. നായയുടെ വിയർപ്പ്, ഉമിനീര്, മലം, മൂത്രം എന്നിവയാണ് നജസുകൾ. ഇവയിൽ ഏതെങ്കിലും ഒന്ന് ഒരു സ്ഥലത്ത് പുരണ്ടതായി ഉറപ്പായാൽ അവിടെ കഴുകൽ നിർബന്ധമാണ്. ഇല്ലെങ്കിൽ കഴുകേണ്ടതില്ല. (ഹാശിയതു റദ്ദിൽ മുഹ്താർ 1/224, അൽ ജൗഹറത്തുന്നയ്യിറ 1/147, 151, ഹാശിയതു ത്വഹ്ത്വാവി പേ:158-159). വെറും കാൽപ്പാടുകൾ വിയർപ്പ് പുരണ്ടതിന്റെ തെളിവ് അല്ലല്ലോ.


ഹൈള് കാരി ഖുർആൻ ഓതാതെ ഖുർആനിലേക്ക് നോക്കി ഇരിക്കൽ തെറ്റാണോ ?

 

മുസ്ഹഫ് എടുക്കുക, തൊടുക, ഖുർആൻ ഓതുക തുടങ്ങിയ കാര്യങ്ങൾ വലിയ അശുദ്ധിയുള്ളവർക്ക് പാടില്ലാത്തതാണ്. എന്നാൽ ഈ കാര്യങ്ങൾ ഒന്നുമില്ലാതെ ഖുർആനിലേക്ക് നോക്കിയിരിക്കൽ ഹറാമാകുന്നില്ല. (ഹാശിയതു ത്വഹ്ത്വാവി പേ: 142-144)

കുളിയുടെ ഫർളിൽ വായ കൊപ്ളിക്കുക, മൂക്കിൽ വെള്ളം കയറ്റി കഴുകുക എന്നത് കുളിയുടെ ഫർളാകാൻ കാരണമെന്താണ് ?

 

വലിയ അശുദ്ധിക്കാർ കുളിക്കണമെന്ന് കൽപ്പിക്കുന്ന വിശുദ്ധ ഖുർആൻ 5:6  ആയത്തിലെ പദപ്രയോഗം വ്യാപകത്തിലുള്ളതായതിനാൽ ശരീരത്തിന്റെ ബാഹ്യഭാഗത്തിൽ നിന്നും കഴുകൽ സൗകര്യപ്പെടുന്ന ഭാഗമൊക്കെ കഴുകണമെന്നാണ് ഇമാം അബൂ ഹനീഫ(റ)വിന്റെ നിരീക്ഷണം. മൂക്കിലും വായിലും നജസ് പുരണ്ടാൽ കഴുകൽ നിർബന്ധമാണ്. വുളൂഅ് ചെയ്യുമ്പോൾ വായയിൽ വെള്ളം കൊപ്പ്ളിക്കുകയും മൂക്കിൽ വെള്ളം കയറ്റി കഴുകുകയും ചെയ്യൽ സുന്നത്തുമാണ്. അതിലുപരി വായയും മൂക്കും സാധാരണയായി തന്നെ പലപ്പോഴും കഴുകാറുള്ളതുമാണ്. ഈ കാരണങ്ങളാൽ വായയും മൂക്കും ശരീരത്തിന്റെ ബാഹ്യഭാഗങ്ങളാണെന്ന പരിഗണനയിലാണ് അവ രണ്ടും കഴുകൽ കുളിയുടെ ഫർളായത്. (ഹാശിയതു ത്വഹ്ത്വാവി, പേ: 102)

തനിക്ക് ഇഷ്ടപ്പെട്ട ഒരാളെ വിവാഹം ചെയ്യാൻ പിതാവോ ബന്ധപ്പെട്ടവരോ വലിയ്യ് ആകാനോ നിക്കാഹ് ചെയ്ത് കൊടുക്കാനോ തയാറല്ലങ്കിൽ ശാഫിഈ മദ്ഹബിലെ പെൺകുട്ടിക്ക് ഹനഫീ മദ്ഹബ് തഖ്ലീദ് ചെയ്ത് ഒരാളെ വലിയ്യാക്കി നിശ്ചയിച്ച് നിക്കാഹ് നടത്തുന്നതിൻ്റെ വിധി എന്ത് ?

 

രണ്ട് മദ്ഹബുകൾ കൂട്ടി രണ്ടിലും ഇല്ലാത്ത ഒരു രൂപം ഉണ്ടാക്കുക(തൽഫീഖ്), നാല് മദ്ഹബുകളിലെയും ഇളവുകൾ കണ്ടെത്തി അവ സ്വീകരിക്കുക എന്നീ കാര്യങ്ങൾ ഇല്ലാത്ത രീതിയിൽ  നാലു മദ്ഹബിൽ ഏതിനെയും ഏത് വിഷയത്തിലും സ്വീകരിക്കാവുന്നതാണ് (തർശീഹ് പേ:4). അതടിസ്ഥാനത്തിൽ ചോദ്യത്തിൽ പറഞ്ഞ രീതിയിൽ നിക്കാഹ് നടത്താവുന്നതാണ്. എങ്കിലും പിതാവ് നിക്കാഹ് നടത്തിക്കൊടുക്കാൻ തയ്യാറാകാത്തതിന് പെണ്ണ് പറയുന്ന വരൻ യോഗ്യൻ(കുഫ്അ്) ആകാതിരിക്കുക പോലുള്ള ന്യായമായ കാരണമുണ്ടെങ്കിൽ പെണ്ണ് മറ്റു വഴികൾ സ്വീകരിക്കുന്നത് പിതാവിനോടുള്ള ധിക്കാരമാകും. അത്  വലിയ കുറ്റമാണ്.


യാത്രയിൽ ബുദ്ധിമുട്ട് അനുഭവപ്പെടുമെന്ന കാരണത്താൽ മരുന്ന് കഴിച്ച് ആർത്തവം ഒഴിവാക്കുന്നതിൽ തെറ്റുണ്ടോ?

 

അബ്ദുല്ലാഹി ബ്നു  ഉമർ(റ), അത്വാഅ്(റ), അബ്ദുല്ലാഹി ബ്നു അബീ നജീഹ് (റ) എന്നീ മഹാന്മാരോട് ത്വവാഫ് നിർവഹിക്കാനായി മരുന്ന് ഉപയോഗിച്ച് ആർത്തവം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ അതിന് കുഴപ്പമില്ലെന്ന് പറഞ്ഞത് ഇമാം അബ്ദുർറസ്സാഖ്(റ)വിന്റെ മുസ്വന്നഫ് എന്ന ഹദീസ് ഗ്രന്ഥത്തിൽ പ്രത്യേക ഒരു അധ്യായം കൊടുത്തുകൊണ്ട് 1219, 1220 എന്നീ ഹദീസുകളിലായി വിശദീകരിച്ചിട്ടുണ്ട്. അബ്ദുല്ലാഹി ബ്നു ഉമർ(റ) അറാക്ക് വൃക്ഷത്തിന്റെ നീര് ഇതിന് മരുന്നായി നിർദ്ദേശിച്ചതായും 1220-ാം ഹദീസിൽ പറയുന്നുണ്ട്.

ആർത്തവം നിർത്താൻ ഗുളിക മരുന്നുകൾ കഴിക്കുന്നത് ദീനിന് എതിരല്ലെങ്കിലും അതുകാരണം സ്ത്രീകൾക്ക് മീശ-താടികൾ കിളിക്കാൻ സാധ്യതയുള്ളതായി ചില മഹാന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്രാവ്, കടൽ ഞണ്ട് എന്നിവ ഭക്ഷിക്കുന്നതിന്റെ വിധി എന്ത്?

 

ജലജീവികളിൽ ചത്ത് പൊങ്ങിയതല്ലാത്ത മത്സ്യം മാത്രമേ ഭക്ഷിക്കൽ അനുവദനീയമാകൂ. ഞണ്ട്, ആമ, തവള തുടങ്ങിയ കടൽ ജീവികൾ ഭക്ഷിക്കൽ അനുവദനീയമല്ല. (അൽ ബിനായ ശറഹുൽ ഹിദായ 10/722). സ്രാവ് മത്സ്യത്തിന്റെ ഗണത്തിൽ പെട്ടതാണല്ലോ.

ഉള്ഹിയത്ത് മാംസം അമുസ്ലിമിന് നൽകൽ അനുവദനീയമാണോ ?

 

ഉള്ഹിയത്ത് മാംസം  അമുസ്ലിമിന് നൽകാൻ പാടില്ല(ഫതാവാ റള് വിയ്യ 20/456).

നമ്മുടെ പള്ളികളിൽ എന്ത് കൊണ്ടാണ് മയ്യിത്തിന് തൽഖീൻ പറഞ്ഞ് കൊടുക്കാത്തത്?

 

ഹനഫീ മദ്ഹബ് അനുസരിച്ചും തൽഖീൻ ചൊല്ലൽ പുണ്യമുള്ളതാണ്.

"മയ്യിത്തിനെ കബറിൽ അടക്കം ചെയ്ത ശേഷം തൽഖീൻ ചൊല്ലാൻ ശരീഅത്ത് അനുശാസിക്കുന്നുണ്ടെന്നാണ് അഹ്ലുസ്സുന്നയുടെ അഭിപ്രായം. കാരണം അല്ലാഹു തആലാ ഖബറിൽ വെച്ച് മയ്യിത്തിന് ജീവൻ നൽകുന്നുണ്ടല്ലോ". (അൽ ജൗഹറതു ന്നയ്യിറഃ 1/318, ദുററുൽ ഹുക്കാം 2/244). മരണാനന്തരം തൽഖീൻ ചൊല്ലുന്നതിനെ കുറിച്ച് അഭിപ്രായവ്യത്യാസമുണ്ട്. തൽഖീൻ ചൊല്ലണം എന്നത് അഹ്ലുസ്സുന്നത്തിന്റെ അഭിപ്രായമാണ്. അതിന് എതിര് പറഞ്ഞത് മുഅ്തസിലത്ത് (എന്ന ബിദ്അത്ത്) വിഭാഗക്കാരാണ്. മയ്യിത്തിന് ആത്മാവിനെയും ബുദ്ധിയേയും മടക്കി നൽകുന്നതിനാൽ ചൊല്ലിക്കൊടുക്കുന്നത് മയ്യിത്ത് മനസ്സിലാക്കുന്നു. അതുകൊണ്ടാണ് തൽഖീൻ ചൊല്ലൽ നിയമം ആയത്. മയ്യിത്തിനെ ജീവൻ ഇടീപ്പിക്കുക എന്നത് അസംഭവ്യമാണ് എന്ന മുഅ്തസിലത്തിന്റെ പിഴച്ച വിശ്വാസം നിമിത്തമാണ് അവർ ഇത് നിഷേധിച്ചത്. (തബ് യീനുൽ ഹഖാഇഖ് 3/154-157)

ഹനഫീ മദ്ഹബ് പ്രകാരം നിക്കാഹിന് വലിയ്യ് ആരായിരിക്കണം ?.രണ്ടാം നികാഹിന് ഉദ്ദേശിക്കുന്ന സ്ത്രീ വാപ്പ ഇല്ലെങ്കിൽ ആങ്ങളമാരുടെ അനുവാദം ഇല്ലാതെ തന്നെ നികാഹ് നടത്താൻ വല്ല നിയമവും ഉണ്ടോ?

 

നിക്കാഹ് അധികാരം പെണ്ണിന് തന്നെയാണ്. ബുദ്ധിസ്ഥിരതയുള്ള പ്രായപൂർത്തിയായ സ്വതന്ത്ര സ്ത്രീയുടെ നിക്കാഹ് അവളുടെ തൃപ്തിയോട് കൂടെ മാത്രമേ സാധുവാകുകയുള്ളൂ. അവൾക്ക് നേരിട്ടോ,  യോഗ്യനായ ഒരാളെ  വക്കാലത്ത് ഏൽപ്പിച്ച് പ്രസ്തുത വക്കീൽ മുഖേനയോ നിക്കാഹ് നടത്താവുന്നതാണ്. പിതാവ് അടക്കമുള്ള വലിയ്യ് അവളുടെ നിക്കാഹ് നടത്തണമെന്നില്ല. വലിയ്യിന്റെ സമ്മതം ഇല്ലാതെയും അവൾക്കിങ്ങനെ ചെയ്യാവുന്നതാണ്(അൽലുബാബ് പേ: 436). എന്നാൽ അവൾ നേരിട്ട് നിക്കാഹ് നടത്തൽ മുസ്തഹബ്ബിന് വിരുദ്ധമാണ്.(ഫത്ഹുൽ ഖദീർ 3/246).

ത്വലാഖിൻ്റെ ഇദ്ദ ഒന്നു വിശദീകരിക്കാമോ?

 

ത്വലാഖിന്റെ ഇദ്ദ മൂന്ന് പൂർണ്ണമായ ആർത്തവമാണ്. ആർത്തവസമയത്തിനിടയിണ് ത്വലാഖ് നടന്നതെങ്കിൽ അതിന്റെ ബാക്കി ഇദ്ദയിലായി പരിഗണിക്കുന്നതല്ല. അത് കൂടാതെ പൂർണ്ണമായ മൂന്ന് ആർത്തവം കഴിയേണ്ടതാണ്. ആർത്തവം ഉണ്ടാകാത്ത സ്ത്രീയാണെങ്കിൽ മൂന്നുമാസമാണ് ഇദ്ദയുടെ കാലാവധി. ഗർഭിണിയാണെങ്കിൽ പ്രസവത്തോട് കൂടെ ഇദ്ദ അവസാനിക്കും. (അല്ലുബാബ് പേ:497).


ഉള്ഹിയ്യത്തിൻ്റെ മാംസം മൂന്ന് ദിവസത്തിൽ കൂടുതൽ സുക്ഷിച്ച് വെക്കൽ കുറ്റകരമാണോ?

 

കുറ്റകരമല്ല. എത്ര ദിവസവും സൂക്ഷിച്ചുവെക്കാവുന്നതാണ്. മൂന്ന് ദിവസത്തിലധികം സൂക്ഷിച്ച് വെക്കരുതെന്ന് ആദ്യകാലത്ത് കൽപ്പന ഉണ്ടായിരുന്നു. പിന്നീട് ആ നിയമം അസാധുവാക്കി. ജാബിറു ബ്നി അബ്ദില്ല(റ), അബൂ സഈദിനിൽ ഖുദ് രി(റ), ആയിശ(റ) തുടങ്ങി പ്രഗൽഭരായ ആറ് സ്വഹാബിമാർ ഉദ്ധരിക്കുന്ന ഹദീസുകൾ  അവലംബമാക്കിക്കൊണ്ട് ഇത് അൽ ബിനായ 12/52 ൽ വിശദീകരിച്ചിട്ടുണ്ട്.


അമുസ്ലിം ആയ ഒരാൾ ഉളുഹിയ്യത്തിന് വേണ്ടി ഒരു മൃഗത്തെ പണം വാങ്ങാതെ നൽകിയാൽ അതിനെ ഉളൂഹിയ്യത്തായി അറക്കാമോ? അതിന് പ്രതിഫലം ലഭിക്കുമോ?

 

ഒരു മുസ്ലിമായ മനുഷ്യന്റെ ഉടമസ്ഥതയിലുള്ള മൃഗത്തിനെയാണ് അയാൾ ഉള്ഹിയ്യത്ത്  അറുക്കേണ്ടത്. അതിനെ ഉടമപ്പെടുത്തിയത് പണം കൊടുത്ത് വാങ്ങിയിട്ടോ സൗജന്യമായി ലഭിച്ചിട്ടോ ആകാവുന്നതാണ്. കാഫിറിൽ നിന്ന് പണം കൊടുത്ത് വാങ്ങൽ അനുവദനീയമായതുപോലെ അവനിൽ നിന്ന് സൗജന്യമായും സ്വീകരിക്കാവുന്നതാണ്.

സ്വത്ത് ഓഹരി ചെയ്യണ്ട രൂപം വിവരിക്കാമോ ?

 

മരിച്ച ആളും അയാളുടെ ജീവിച്ചിരിക്കുന്ന അനന്തരാവകാശികളും ആരൊക്കെയാണെന്ന് പരിഗണിച്ചാണ് അനന്തരസ്വത്ത് വിഹിതിക്കേണ്ടത്. ഓരോ മയ്യിത്തിന്റേയും അവസ്ഥ ഈ വിഷയത്തിൽ വ്യത്യസ്തമായതിനാൽ ഓരോ മയ്യിത്തിന്റേയും അനന്തരസ്വത്ത് വിഹിതിക്കുന്നത് വ്യത്യസ്ത രൂപത്തിലാണ്. അനന്തരസ്വത്തിന്റെ

പകുതി, നാലിലൊന്ന്, എട്ടിലൊന്ന്, മൂന്നിലൊന്ന്, ആറിലൊന്ന്, മൂന്നിൽരണ്ട് എന്നിങ്ങനെ നിശ്ചിത വിഹിതങ്ങൾ ലഭിക്കുന്നവർ അനന്തരാവകാശികളിലുണ്ട്.

മകൾ, മകന്റെ മകൾ, മാതാവും പിതാവും ഒത്ത സഹോദരി, പിതാവ് ഒത്ത സഹോദരി, ഭർത്താവ് (മയ്യത്തിന് മക്കൾ ഇല്ലാതിരിക്കുമ്പോൾ) എന്നിവരാണ് ആണ് പകുതി ലഭിക്കുന്നവർ. മയ്യിത്തിന് മക്കളുണ്ടെങ്കിൽ ഭർത്താവിനും മയ്യിത്തിന് മക്കളില്ലെങ്കിൽ ഭാര്യക്കും(ഭാര്യമാർക്കും) നാലിൽ ഒന്നാണ് അവകാശം. മയ്യിത്തിന് മക്കളുണ്ടെങ്കിൽ എട്ടിലൊന്നാണ് ഭാര്യയുടെ(ഭാര്യമാരുടെ) അവകാശം. സ്വത്തിന്റെ പകുതി ലഭിക്കുന്നവരിൽ ഭർത്താവ് ഒഴികെയുള്ളവർ ഒന്നിലധികം പേരുണ്ടെങ്കിൽ(ഉദാ: രണ്ട് പെൺമക്കൾ) അവർക്ക് മൂന്നിൽ രണ്ടാണ് വിഹിതം. മയ്യിത്തിന് മക്കളോ മകന്റെ മക്കളോ സഹോദരീ സഹോദരങ്ങളിൽ നിന്ന് രണ്ടോ അതിലധികമോ ഇല്ലെങ്കിൽ മാതാവിന്റെ വിഹിതം മൂന്നിലൊന്നാണ്. മയ്യിത്തിന്റെ ഉമ്മ ഒത്ത സഹോദരങ്ങൾ രണ്ടോ അതിലധികമോ ഉണ്ടെങ്കിൽ അവർക്കും മൂന്നിൽ ഒന്നാണ് വിഹിതം. മയ്യിത്തിന് മക്കളുണ്ടെങ്കിൽ മാതാപിതാക്കൾക്കും മയ്യത്തിന് സഹോദരി സഹോദരങ്ങൾ ഉണ്ടെങ്കിൽ മാതാവിനും മയ്യിത്തിന് മക്കളോ മകന്റെ മക്കളോ ഉണ്ടെങ്കിൽ പിതാമഹനും പിതാമഹിക്കും മയ്യിത്തിന് ഒരു മകൾ ഉണ്ടെങ്കിൽ മകന്റെ പെൺമക്കൾക്കും ഉമ്മയും ബാപ്പയും ഒത്ത ഒരു സഹോദരിയോട് കൂടെ ബാപ്പ ഒത്ത സഹോദരിമാർക്കും ഉമ്മ ഒത്ത ഒരു സഹോദരിക്കും ആറിൽ ഒന്നാണ് വിഹിതം. (അല്ലുബാബ് പേ:759-761)

മുകളിൽ പറഞ്ഞ നിശ്ചിത വിഹിതത്തിന്റെ അവകാശികൾ ഉണ്ടെങ്കിൽ അവരുടെ വിഹിതം കഴിച്ച് ബാക്കിയുള്ളതും നിശ്ചിത വിഹിതത്തിന്റെ അവകാശികൾ ഇല്ലെങ്കിൽ അനന്തരസ്വത്ത് മുഴുവനും ആൺമക്കൾക്ക് തുല്യമായി  അവകാശപ്പെട്ടതാണ്. മയ്യിത്തിന് ആൺമക്കളും പെൺമക്കളും ഉണ്ടെങ്കിൽ നിശ്ചിതവിഹിതം കഴിച്ച് ബാക്കിയുള്ളത് അല്ലെങ്കിൽ മുഴുവൻ സ്വത്തും മകളുടെ ഇരട്ടി മകന് എന്ന നിലയിൽ ഓഹരി വെക്കണം. കൂടുതൽ വിശദീകരണങ്ങൾ ഓരോ മയ്യിത്തിന്റെ അവസ്ഥയ്ക്കനുസരിച്ച് പണ്ഡിതന്മാരോട് ചോദിച്ച് മനസ്സിലാക്കേണ്ടതാണ്.

Friday 19 January 2024

ജാരസന്താനത്തിൻ്റെ അഖീഖത്ത്?

 

അഖീഖത്തറുക്കൽ കുട്ടിയുടെ രക്ഷിതാവിനുള്ള സുന്നത്താണല്ലോ? ബാപ്പയില്ലാത്ത ജാരസന്താനങ്ങൾക്കുവേണ്ടി അഖീഖത്തറക്കൽ സുന്നത്തില്ലേ? ഉണ്ടെങ്കിൽ ആരാണ് നടത്തേണ്ടത്? ഇതു കുട്ടിയും മാതാവും വഷളാകുന്നതിനു വഴിവയ്ക്കുകയില്ലേ? 


പ്രസവിക്കപ്പെട്ട കുട്ടി നിർധനനാണെങ്കിൽ ആരാണോ ആ കുട്ടിക്ക് ചെലവ് കൊടുക്കേണ്ടത് ആ രക്ഷിതാവാണ് അഖീഖത്തറക്കേണ്ടത്. ജാരസന്താനത്തിൻ്റെ കാര്യത്തിൽ ഉമ്മയാണ് കുട്ടിയുടെ സംരക്ഷണച്ചുമതലയുള്ള രക്ഷിതാവ്. ഉമ്മ പ്രസ്തുത കുട്ടിയെത്തൊട്ട് അഖീഖത്തറക്കലും സുന്നത്താണ്. ഇതുകൊണ്ട് കുട്ടിയും മാതാവും വഷളാകേണ്ടതില്ല. രഹസ്യമായി ഉമ്മ അതു നിർവ്വഹിച്ചാൽ മതിയല്ലോ. (തുഹ്ഫ:9-370,371).

മൗലാനാ നജീബുസ്താദ് മമ്പാട് - ചോദ്യോത്തരം || ജൂലൈ 2008

ചെറിയ കുഞ്ഞുങ്ങളെ ചുംബിക്കൽ അനുവദനീയമായതു പോലെ വിവാഹബന്ധം ഹറാമായ വലിയ സ്ത്രീ-പുരുഷന്മാരെ ചുംബിക്കാമോ? ചുംബിക്കൽ സുന്നത്തുള്ളത് ആരെയാണ്?

 

യാത്രയിൽ നിന്നോ അതുപോലുള്ള സാഹസികതകളിൽ നിന്നോ മുന്നിട്ടു വരുന്നവരുടെ മുഖം ചുംബിക്കലും അവരെ ആലിംഗനം ചെയ്യലും സുന്നത്താണ്. 

ചെറിയ കുഞ്ഞുങ്ങളെപ്പോലെ വിവാഹം നിഷിദ്ധമായ ബന്ധുക്കളെയും സ്നേഹത്തോടെയും കാരുണ്യത്തോടെയും ചുംബിക്കൽ അനുവദനീയമാണ്. തുഹ്ഫ: (ശർവാനി സഹിതം 9-229, 230). 

മൗലാനാ നജീബുസ്താദ് മമ്പാട്_ചോദ്യോത്തരം || 2022: ജൂൺ 

തലമുഴുവൻ തടകൽ സ്ത്രീകൾക്കും സുന്നത്താണോ? അവരുടെ മുടി മുടഞ്ഞു വച്ചാലോ? അതും തടവേണ്ടതുണ്ടോ?

 

തലമുഴുവൻ തടവുക എന്ന സുന്നത്ത് സ്ത്രീകൾക്കും ബാധകമാണ്.അവരുടെ തലമുടികളും ഇതിൽപ്പെടും. തലയുടെ പരിധി കടന്ന മുടികളും തടവൽ സുന്നത്തു തന്നെ. തർശീഹ് പേജ് - 21

മൗലാനാ നജീബുസ്താദ് മമ്പാട് - പ്രശ്നോത്തരം || 2012 ആഗസ്റ്റ്

ഖുനൂതിലെ സനാഅ് എങ്ങനെ നിർവ്വഹിക്കണം?

 

ഖുനൂതിലെ ഫ ഇന്നക തഖ്ളീ മുതൽ മഅ്മൂമുകൾ ഇമാമിനൊപ്പം പതുക്കെ ചൊല്ലുകയാണല്ലോ സുന്നത്ത്. ഈ ഭാഗം ഇമാം എങ്ങനെയാണ് ചോല്ലേണ്ടത്? പതുക്കെയാണെന്ന് ഒരു ഉസ്താദ് പറയുന്നു. അദ്ദേഹം ഓതുന്നതും അങ്ങനെത്തന്നെ. ഖുനൂത് ഇമാം ഉറക്കെയാക്കൽ സുന്നത്താണെന്ന ഇബാറത്തിനെ സംബന്ധിച്ച് അതു സനാഇന്റെ ഭാഗമല്ലാത്തതിനെ കുറിച്ചാണെന്നും അദ്ദേഹം പറയുന്നു. അതിന് അദ്ദേഹത്തിന് രേഖയൊന്നും ഇല്ലതാനും. സനാഉം ഉറക്കെയാക്കൽ സുന്നത്താണെന്നു വ്യക്തമായി പറഞ്ഞ ഇബാറത്തു ബുൽബുലിന്റെയടുക്കൽ ഉണ്ടെങ്കിൽ അറിയിച്ചു തന്നാലും. 

ഫാതിഹയും സൂറത്തും ഓതുന്ന അതേ ശബ്ദത്തിൽ തന്നെ ഖുനൂത് ഓതേണ്ടതുണ്ടോ? സനാഅ് ഉറക്കെയാക്കുന്ന ഉസ്താദുമാരും ഖിറാഅത്തിനേക്കാൾ ശബ്ദം കുറച്ചാണ് ഖുനൂത് ഓതുന്നതായി കേൾക്കാറുള്ളത്. അതിനും ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു. 



ഖുനൂത് അതിന്റെ പ്രാർത്ഥനാ ഭാഗവും പ്രകീർത്തന ഭാഗവുമടക്കം മുഴുക്കെ ഇമാം ഉറക്കെയാണു നിർവ്വഹിക്കേണ്ടത്. 'ഖുനൂത്തു കൊണ്ട് ഇമാം ജഹ്റാക്കണമെന്നാണു പ്രബലം' എന്ന് എല്ലാ കിതാബിലുമുള്ള വാക്യത്തിന്റെ ഉദ്ദേശ്യം ഇതു തന്നെയാണ്. ഖുനൂത് എന്നത് അല്ലാഹുമ്മഹ്ദിനീ  മുതൽ അസ്തഗ്ഫിറുക വഅതൂബു ഇലൈക് എന്നതു വരെയാണല്ലോ. ഇമാം ഇത് ഉറക്കെ നിർവ്വഹിക്കുമ്പോൾ മഅ്മൂം അതിലെ പ്രാർത്ഥനാ ഭാഗത്തിന് ആമീൻ ചൊല്ലുകയും പ്രകീർത്തനഭാഗം പതുക്കെ ചൊല്ലുകയോ ഇമാമിനെ ശ്രദ്ധാപൂർവ്വം കേട്ട് മൗനം പാലിക്കുകയോ അല്ലെങ്കിൽ അശ്ഹദു ( ഞാനതിനു സാക്ഷി) എന്നു പറഞ്ഞു കൂട്ടുകൂടുകയോ ആണു വേണ്ടതെന്നു തുടർന്നു പറയുന്നതിൽ നിന്ന് ഇക്കാര്യം വളരെ വ്യക്തമാകുകയും ചെയ്യും. (തുഹ്ഫ 2-67 നോക്കുക.)

ഖുനൂത് ഉറക്കെ ചൊല്ലുന്നത് ഖുർആൻ പാരായണം ഉറക്കെയാക്കുന്നതിനേക്കാൾ താഴെയാകേണ്ടതാണെന്ന് ഇമാം മാവർദിയും മറ്റും പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ, ഖുർആനോതിക്കഴിഞ്ഞ ശേഷം ഖുനൂത്തിനു മുമ്പായി മഅ്മൂമുകൾ വർദ്ധിച്ചിട്ടില്ലെങ്കിലാണ് ഇപ്പറഞ്ഞതെന്നും അവർ വർദ്ധിക്കുകയും അവരെ കേൾപ്പിക്കാൻ കുറച്ചു കൂടി ശബ്ദമുയർത്തൽ ആവശ്യമാവുകയും ചെയ്തതാൽ അങ്ങനെ വർദ്ധിപ്പിക്കൽ സുന്നത്താണെന്നും ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. (ശർവാനി 2-67 ജമൽ 1-373 എന്നിവ നോക്കുക).

മൗലാനാ നജീബ് ഉസ്താദ് മമ്പാട് - പ്രശ്നോത്തരം: ജനുവരി 2021

മയ്യിത്തിനെ കിടത്തേണ്ടത്?

 

സാധാരണയായി നമ്മുടെ നാടുകളിൽ വടക്കോട്ടു തലയും തെക്കോട്ട് കാലും വരുംവിധമാണ് മയ്യിത്തിനെ കിടത്താറ്. പടിഞ്ഞാറ് ഭാഗം കാലും കിഴക്ക് തലയും വരുന്ന വിധത്തിലും കാണാറുണ്ട്. ആദ്യം പറഞ്ഞരൂപത്തിൽ മയ്യിത്ത് ചെരിക്കുന്നത് സാധാരണ കാണാറില്ല. അപ്പോൾ രണ്ടാമത് പറഞ്ഞ രൂപമല്ലേ നല്ലത്?


അതെ. മയ്യിത്തിനെ മലർത്തിക്കിടത്തുമ്പോൾ മുഖവും രണ്ടു കാല്‌പള്ളകളും ഖിബ്'ലയിലേക്കു തിരിക്കപ്പെട്ട വിധമാണ് കിടത്തേണ്ടത്. തുഹ്ഫ: 3-92,97 നോക്കുക. ഖിബ്‌ല നമ്മുടെ നാടുകളിൽ പടിഞ്ഞാറു ഭാഗത്താണല്ലോ. 

മൗലാനാ നജീബുസ്താദ് മമ്പാട് -പ്രശ്നോത്തരം || ജൂലൈ 2013 

പുരുഷമയ്യിത്തിന് മുണ്ടും അടിവസ്ത്രവും?

 

ഈ നാട്ടിൽ പുരുഷൻ മരണപ്പെട്ടാൽ 3 കഫൻതുണിക്ക് ഉള്ളിലായി ഒരു മുണ്ടും അതിനുള്ളിലായി ചെറിയ ട്രൗസർ പോലുള്ളതും(തുണി കൊണ്ടുള്ള) ധരിക്കുന്നത് കാണാറുണ്ട്. ഈ രൂപത്തിന് വല്ല അടിസ്ഥാനവുമുണ്ടോ?


രക്തസ്രാവമുള്ള സ്ത്രീകൾ ധരിക്കുന്ന ആകൃതിയിൽ തുണി കൊണ്ട് രണ്ട് ചന്തികളും കൂട്ടിക്കെട്ടൽ സുന്നത്താണ്. തുഹ്ഫ: 3-126. ഈ നിലക്കാണ് ഷെഡ്ഡിയുടെ ആകൃതിയിൽ തുണി കൊണ്ടു കെട്ടുന്നത്. മുട്ടുപൊക്കിളിനിടയിൽ ഒരു മുണ്ടു ധരിക്കുന്നത് മയ്യിത്തിൻ്റെ ബഹുമാനാർത്ഥമാകാം. മുണ്ടുടുക്കാതിരിക്കുന്നത് നമ്മുടെ സമൂഹത്തിൽ ഒരു കുറവാണല്ലോ. എന്നാൽ, പുരുഷ മയ്യിത്തിനെ ശരീരം മഴുക്കെ മറയ്ക്കുന്ന മൂന്നു വസ്ത്രം കൊണ്ട് കഫൻ ചെയ്യുന്നതാണ് ഏറ്റവും ശ്രേഷ്ട‌ം. : 3-117,118

മൗലാനാ നജീബുസ്താദ് മമ്പാട് - പ്രശ്നോത്തരം || ജൂലൈ 2013 

ചാപ്പിള്ളയെ കുളിപ്പിക്കലും കഫൻ ചെയ്യലും നിർബ്ബന്ധമുണ്ടോ?

 

നാല് മാസം കഴിഞ്ഞ ശേഷം പിരിഞ്ഞ(മനുഷ്യരൂപം പൂണ്ട) ചാപ്പിള്ളയെ കുളിപ്പിക്കലും കഫൻ ചെയ്യലും മറമാടലും നിർബ്ബന്ധമാണ്. അതിനു മുമ്പ് പിരിഞ്ഞതാണെങ്കിൽ കുളി, കഫൻ എന്നിവ നിർബ്ബന്ധമില്ല. ഒരു കീറ കഷ്‌ണം കൊണ്ട് മറയ്ക്കുകയും മറമാടുകയും ചെയ്യൽ നിർബ്ബന്ധമാണ്. 

എന്നാൽ ഒരു മാംസകഷ്ണമോ രക്തപിണ്ഡമോ മാത്രമേ പുറത്ത് വന്നിട്ടുള്ളൂവെങ്കിൽ ഇവയൊന്നും നിർബ്ബന്ധമില്ല. കുഴിച്ച് മൂടൽ സുന്നത്താണ്. (ഫത്ഹുൽമുഈൻ പേ: 156.) 

ശൈഖുൽ ഉലമാ എൻ. കെ.മുഹമ്മദ് മൗലവി -മൗലാനാ നജീബുസ്താദ് മമ്പാട്- ഫതാവാ നുസ്രത്ത്| പേജ്: 321 [645]

കറാഹത്തു സമയങ്ങളിൽ ഹറമിലെ നമസ്കാരം

 

നമസ്ക്‌കാരം കറാഹത്തുള്ള സമയങ്ങളിൽ ഹറമിൽ വച്ചാകുമ്പോൾ അത് കറാഹത്തില്ലെന്നറിയാം. എങ്കിലും പ്രസ്‌തുത സമയങ്ങളിൽ നമസ്കാരം ഒഴിവാക്കുന്നതാണു നല്ലതെന്നും ഹറമിലാണെങ്കിലും നമസ്‌കാരം ഖിലാഫുൽ ഔലആണെന്നും ഒരു പുസ്‌തകത്തിൽ വായിച്ചു. അങ്ങനെയെങ്കിൽ മുതഖദ്ദിമീങ്ങളുടെ ഭാഷയിൽ അത് കറാഹത്താണെന്നു പറയാമല്ലോ? 


മക്ക ഹറമിൽ പ്രസ്‌തുത സമയങ്ങളിൽ നമസ്കാരം കറാഹത്തില്ലെന്നു മാത്രമല്ല, ഖിലാഫുൽ ഔലായുമല്ല. കാരണം, നമസ്കാരം കറാഹത്താണെന്നതിൽ നിന്നു മക്ക ഹറമിനെ ഹദീസിൽ വ്യക്തമായിത്തന്നെ ഒഴിവാക്കിയിട്ടുണ്ട്. ഇതിനെതിരെയുള്ള ഭിന്നാഭിപ്രായം വളരെ ദുർബ്ബലമാണ്. (തുഹ്‌ഫ: 1-445, ശർഹുബാഫള്ൽ 1-214) 

മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് - ചോദ്യോത്തരം: 2019 ഫെബ്രുവരി

ഞായർ പൊതു ഒഴിവ്

 

നമ്മുടെ നാടുകളിൽ മുസ്‌ലിംകൾ പണ്ടു കടകളടച്ചിരുന്നതു വെള്ളിയാഴ്ചയായിരുന്നു. ക്രിസ്ത്യാനികൾ ഞായറാഴ്ച‌യും. ഇപ്പോൾ നഗരങ്ങളിലെ പതിവു പ്രകാരം ഞായറാഴ്‌ച പൊതു ഒഴിവാക്കി കടകളടച്ചും ജോലിയില്ലാതെയും കഴിയുന്ന സമ്പ്രദായം മുസ്‌ലിംകൾക്കിടയിലും വ്യാപകമായിട്ടുണ്ട്. ഇതിന്റെ വിധിയെന്ത്?


ഈ സമ്പ്രദായം ശരിയല്ല. 50 വർഷം മുമ്പു രാജ്യം ഏതൊരു രാജ ഭരണത്തിൽ നിന്നു സ്വാതന്ത്യം നേടിയോ അതേ ഭരണകൂടത്തോടും അവരുടെ ആചാരങ്ങളോടും അതു പോലെ ലോകം അടക്കിവാഴുന്ന പാശ്ചാത്യൻ ശക്തികളോടും അവരുടെ ആചാരങ്ങളോടും നമ്മുടെ രാജ്യത്തെ ജനങ്ങൾ വച്ചു പുലർത്തുന്ന വിധേയത്വത്തിൻ്റെയും അടിമത്ത മനോഭാവത്തിന്റെയും ചിഹ്നമാണു ഞായറാഴ്‌ചയോടുള്ള ഈ ബഹുമാനവും ആദരവും. ക്രിസ്ത്യാനികളായ ബ്രിട്ടീഷുകാരടക്കമുള്ള പാശ്ചാത്യർക്കു ഞായറാഴ്ച പുണ്യനാളാണ്. ആരാധനകൾക്കും പള്ളിയിൽ കൂടുന്നതിനുമായി ഒഴിവെടുക്കേണ്ട ദിനം. ഇതു കൊണ്ടാണു ഞായറാഴ്‌ച പൊതു ഒഴിവു ദിനമായി അവരുടെ ഭരണകാലത്ത് പ്രഖ്യാപിക്കപ്പെട്ടത്. രാജ്യത്തെ വളരെ കുറഞ്ഞ ന്യൂനപക്ഷത്തിന്റെ ആ പുണ്യദിനം ഇന്നും നാം പൊതു ഒഴിവു ദിനമായി കണക്കാക്കുന്നത് 'യഥാരാജാ തഥാ പ്രജാ' എന്ന തത്വപ്രകാരം നമ്മിൽ അവശേഷിച്ച ആ അടിമത്വമനോഭാവത്തിൻ്റെ അവശിഷ്‌ടമാണ്.

ഏതായാലും മുസ്‌ലിംകൾ കഴിവതും ഞായറാഴ്‌ചയോടുള്ള അഭിനിവേശം ഒഴിവാക്കുകയാണു വേണ്ടത്. ക്രിസ്ത്യാനികൾ ആദരവോടെ, ബഹുമാനത്തോടെ ആചരിക്കുന്ന പൊതു ഒഴിവെടുക്കൽ സമ്പ്രദായത്തോടു സദൃശമാവുക എന്ന കാരണമുള്ളതു കൊണ്ട് ഞായറാഴ്‌ച ജോലിയും തൊഴിലും വ്യാപാരവും മറ്റും ഒഴിവാക്കുന്നതു കറാഹത്താണ്. അതായത് വിരോധിക്കപ്പെട്ട തെറ്റാണ്. തുഹ്ഫ: 3-457. നബി(സ) തങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ നോമ്പനുഷ്ടിക്കുക അധികവും പതിവാക്കിയിരുന്നുവെന്നും അതിനു കാരണമായി ജൂത ക്രിസ്‌തീയ ബഹുദൈവാരാധകരുടെ പെരുന്നാൾ ദിനമായ ആ ദിനങ്ങളിൽ അവരോടു വിരോധപ്പെട്ട് ആചാരത്തിൽ മാറാവുക എനിക്കിഷ്ടമാണെന്ന് അവിടുന്നു പ്രസ്‌താവിക്കുകയും ചെയ്‌തതായി നസാഈ (റ) നിവേദനം ചെയ്ത ഹദീസിലുണ്ട്. മുസ്‌ലിംകൾ ഈ മാതൃക അർഹിക്കുന്ന വിധം ഉൾക്കൊള്ളുകയാണു വേണ്ടത്.

മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് -പ്രശ്നോത്തരം: 1/119

ബാങ്കു കടക്കാരനു സകാത്?

 

ബേങ്കിൽ നിന്ന് കടംവാങ്ങി കടക്കാരനായാൽ ശർഉ പ്രകാരമുള്ള കടക്കാരൻ്റെ വകുപ്പിൽ അവൻ പെടുമോ? അവന് സകാത്തു കൊടുത്താൽ സാധുവാകുമോ? കടക്കാരനെ സഹായിച്ചാലുള്ള പുണ്യം അവനെ സഹായിച്ചാൽ കിട്ടുമോ?


ബേങ്കു പോലുള്ള സ്ഥാപനങ്ങളിൽ നിന്നായാലും വ്യക്തികളിൽ നിന്നായാലും കടംവാങ്ങിയത് എന്താവശ്യത്തിനാണെന്നാണു നോക്കണ്ടത്. ഭൗതികമോ ദീനിയ്യോ ആയ കുറ്റകരമല്ലാത്ത ആവശ്യങ്ങൾക്കു വേണ്ടി കടം വാങ്ങിയതായിരിക്കുകയും അല്ലെങ്കിൽ അനുവദനീയമായ ആവശ്യങ്ങളിൽ മാത്രം കടംവാങ്ങിയ സംഖ്യ വിനിയോഗിക്കുകയും ചെയ്ത കടബാധ്യതക്കാരൻ സക്കാത്തു നല്കപ്പെടുവാനും സഹായിക്കപ്പെടുവാനും അർഹനാണ്. തുഹ്ഫ:7-156, 157 നോക്കുക.

മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് -പ്രശ്നോത്തരം: 3/109 [848] 

ബിസ്മ‌ി നിഷേധിച്ചാൽ കാഫിറാകുമോ?

 

ബിസ്‌മി ഫാതിഹയിൽ പെട്ട ആയത്താണെന്ന് ഇജ്‌മാഉണ്ടോ? ഉണ്ടെങ്കിൽ അതു നിഷേധിച്ചവൻ കാഫിറാകുമോ? ബിസ്‌മി ഖുർആനിൽ പെട്ടതല്ലെന്നു പറഞ്ഞവൻ കാഫിറാകുമോ? നമസ്‌കാരത്തിൽ ബിസ്‌മി ഓതാതെ നിസ്കരിച്ചാൽ നിസ്‌കാരം ബാത്വിലാകുമോ? 

ശാഫിഈ മദ്ഹബു പ്രകാരം ബാത്വിലാകും. കാരണം, ഫാതിഹ സൂറത്തിൽ പെട്ട ഒരായത്താണു ബിസ്‌മി. അതിനെ ഒഴിവാക്കിയാൽ ഫാതിഹ ഓതൽ ശരിയാകുകയില്ല. ഫാതിഹ ഓതാത്ത നിസ്‌കാരം അസാധുവാണ്. എന്നാൽ, ബിസ്‌മി ഫാതിഹയിൽ പെട്ടതാണെന്നത് ഇമാമുകൾക്കിടയിൽ അഭിപ്രായവ്യത്യാസമുള്ള വിഷയമാണ്. അത് ഇജ്‌മാഉള്ളതല്ല. നേരെമറിച്ച്, നിഷേധിച്ചാൽ കാഫിറാക്കാവതല്ലെന്നും ഇജ്‌മാഉണ്ട്. ഫാതിഹയിൽ പെട്ടതാണെന്നു പറയുന്നവരെയും കാഫിറാക്കാവതല്ലെന്ന് ഇജ്‌മാആണ്. തുഹ്ഫ: 2-35,36 

അതേസമയം, 'ബിസ്‌മില്ലാഹിർറഹ്‌മാനി ർറഹീം' എന്ന വാക്യം സുറത്തുന്നംലിൽ ഖുർആനിലുണ്ട്. അത് ഖുർആനല്ലെന്നു നിഷേധിച്ചവൻ കാഫിറാകും. 

മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് - ബുൽബുൽ | 2016 ഏപ്രിൽ 

അമുസ്ലിം സ്ത്രീയെ വിവാഹം ചെയ്യൽ

 

അമുസ്ലിം സ്ത്രീയെ വിവാഹം ചെയ്യണമെങ്കിൽ നിബന്ധന എന്ത്? അവൾ മുസ്ലിമായതിൽ ശേഷം അവളുടെ അച്ഛനെയോ, ആങ്ങളെയേയോ കാണുന്നതിന് വിരോധമുണ്ടോ? 

ജൂത-ക്രിസ്തീയ സ്ത്രീകളല്ലാത്ത അമുസ്ലിം സ്ത്രീകളെ വിവാഹം ചെയ്യാൻ പാടില്ല. ജൂത സ്ത്രീ ഇസ്രാഈലി സന്തതികളിൽ പെട്ടവളാണെങ്കിൽ അവളുടെ ആദ്യപിതാവ് ആ മതത്തിൽ ചേർന്നത് ഈസാ(അ) നബിയായതിന്റെ ശേഷമാണെന്ന് അറിയപ്പെടാതിരിക്കണം. ഇസ്രാഈലി സന്തതികളിൽ പെട്ടവളല്ലെങ്കിൽ അവളുടെ ആദ്യപിതാവ് ഈസാ(അ) പ്രവാചകനാകുന്നതിന്റെ മുമ്പ് ആ മതം സ്വീകരിച്ചുവെന്നറിയപ്പെടുകയും വേണം. ക്രിസ്തീയ സ്ത്രീ ഇസാഈലിയാണെങ്കിൽ റസൂലി(സ)ന്റെ പ്രവാചകത്വത്തിന്റെ ശേഷം അവളുടെ പിതാവ് ക്രിസ്തു മതം സ്വീകരിച്ചതാണെന്ന് അറിയപ്പെടാതിരിക്കണം, ഇസ്രാഈലിയല്ലെങ്കിൽ റസൂലി(സ)ന്റെ പ്രവാചകത്വത്തിന്റെ മുമ്പ് അവളുടെ ആദ്യപിതാവ് ക്രിസ്തുമതം സ്വീകരിച്ചതായി അറിയപ്പെടണം, അച്ഛനെയും ആങ്ങളമാരേയും കാണുന്നതിന് വിരോധമില്ല. 

താജുൽ ഉലമാ ശൈഖുനാ_കെ.കെ. സ്വദഖത്തുല്ലാഹ് ഉസ്താദ് -സമ്പൂർണ്ണ ഫതാവാ || പേജ്: 46               

പള്ളിയിൽ വച്ച് ഭക്ഷണം കഴിക്കുന്നതിന്റെയും ഉറങ്ങുന്നതിന്റെയും വിധിയെന്ത്? പല പള്ളികളിലും ഉറങ്ങാൻ പാടില്ല എന്നെഴുതിയതു കാണാം.

 

മറ്റുള്ളവർക്കു ബുദ്ധിമുട്ടില്ലെങ്കിൽ പള്ളിയിൽ ഉറങ്ങലും തിന്നലും കുടിക്കലും അനുവദനീയമാണ്. ഉപദ്രവകരമെങ്കിൽ നിഷിദ്ധവും. ഹാശിയതുബ്‌നിഖാസിം 2-155. 

പള്ളിയിൽ വിരിച്ച വിരിപ്പുകളിലും പായകളിലും മറ്റും വേയ്സ്റ്റുകളും മാലിന്യങ്ങളും ആകുമെന്നും പള്ളിയിൽ വരുന്നവർക്ക് അത് ശല്യമാകുമെന്നും ധരിച്ചാകാം പള്ളിയധികൃതർ അങ്ങനെ ബോർഡു വയ്ക്കുന്നത്. അതു ന്യായവുമാണല്ലോ. 

മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് - പ്രശ്നോത്തരം: ഏപ്രിൽ 2016           

Tuesday 16 January 2024

ഭക്ഷണം കഴിക്കുമ്പോൾ ചെരുപ്പ് അഴിച്ചു വെക്കണമെന്ന് പറയപ്പെടുന്നു ശരിയാണോ?

 

അതേ , ശരിയാണ്. അതു സുന്നത്താണ്. ഇമാം മുനാവീ (റ) അക്കാര്യം  ഹദീസിൻ്റെ വെളിച്ചത്തിൽ വിവരിച്ചിട്ടുണ്ട് .

നബി(സ്വ) പറയുന്നു: ഭക്ഷണം കഴിക്കുമ്പോൾ ചെരുപ്പ് അഴിച്ചു വെക്കുക , അതു കാലുകൾക്ക് കൂടുതൽ ആശ്വാസം നൽകും (ദാരിമീ)

ﻋﻦ ﺃﻧﺲ ﺑﻦ ﻣﺎﻟﻚ ﻗﺎﻝ: ﻗﺎﻝ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ''ﺇﺫا ﻭﺿﻊ اﻟﻄﻌﺎﻡ، ﻓاﺧلعوا ﻧﻌﺎﻟﻜﻢ، ﻓﺈﻧﻪ ﺃﺭﻭﺡ ﻷﻗﺪاﻣﻜﻢ'' ( رواه الدارمي)

ചില രിവായത്തിൽ ''ശരീരത്തിന് കൂടുതൽ ആശ്വാസം നൽകും''  എന്നാണുള്ളത്. അതു നല്ല സംസ്കാരമാണ് എന്നും  ഹദീസിലുണ്ട് ( തയ്സീർ ബി ശർഹി ജാമിഇസ്വഗീർ: 1/79)

ﻋﻦ ﺟﺎﺑﺮ ﺑﻦ ﻋﺒﺪ اﻟﻠﻪ ﻭﺇﺳﻨﺎﺩﻩ ﺣﺴﻦ

(ﺇﺫا ﺃﻛﻠﺘﻢ اﻟﻄﻌﺎﻡ) ﺃﻱ ﺃﺭﺩﺗﻢ ﺃﻛﻠﻪ (ﻓﺎﺧﻠﻌﻮا ﻧﻌﺎﻟﻜﻢ) اﻧﺰﻋﻮﻫﺎ ﻣﻦ ﺃﺭﺟﻠﻜﻢ (ﻓﺈﻧﻪ ﺃﺭﻭﺡ ﻷﻗﺪاﻣﻜﻢ) ﻟﻔﻆ ﺭﻭاﻳﺔ اﻟﺤﺎﻛﻢ ﺃﺑﺪاﻧﻜﻢ ﺑﺪﻝ ﺃﻗﺪاﻣﻜﻢ ﻭﺗﻤﺎﻡ اﻟﺤﺪﻳﺚ ﻭﺃﻧﻬﺎ ﺳﻨﺔ ﺟﻤﻴﻠﺔ ( التيسير1/ 79)

ﻋﻦ ﺃﺑﻲ اﻟﺪﺭﺩاء) ﻭﻓﻴﻪ ﺿﻌﻒ

(اﺧﻠﻌﻮا) ﻧﺪﺑﺎ ﺃﻭ ﺇﺭﺷﺎﺩا ﺃﻱ اﻧﺰﻋﻮا (ﻧﻌﺎﻟﻜﻢ) ﻣﻦ ﺃﺭﺟﻠﻜﻢ (ﻋﻨﺪ اﻟﻄﻌﺎﻡ) ﺃﻱ ﻋﻨﺪ ﺇﺭاﺩﺓ ﺃﻛﻠﻪ (ﻓﺈﻧﻬﺎ) ﺃﻱ ﻫﺬﻩ اﻟﺨﺼﻠﺔ اﻟﺘﻲ ﻫﻲ اﻟﻨﺰﻉ (ﺳﻨﺔ ﺟﻤﻴﻠﺔ

التيسير:1/ 51)

ഇരിക്കുമ്പോൾ ചെരുപ്പ് അഴിക്കൽ

ഭക്ഷണം കഴിക്കാനോ മറ്റു വല്ല കാര്യത്തിനോ ഇരിക്കുകയാണെങ്കിൽ ചെരുപ്പ് അഴിച്ച് വെക്കണം. അതു സുന്നത്താണ്. അങ്ങനെ അഴിച്ചു വെക്കൽ കാലുകൾക്ക് കൂടുതൽ ആശ്വാസം നൽകും. (ബസ്സാർ , തയ്സീർ: 1/89)


ﻋﻦ ﻋﺎﺋﺸﺔ) ﻭﻓﻴﻪ ﺿﻌﻒ ﻭاﻧﻘﻄﺎﻉ

(ﺇﺫا ﺟﻠﺴﺘﻢ) ﺃﻱ ﺃﺭﺩﺗﻢ اﻟﺠﻠﻮﺱ ﻷﻛﻞ ﺃﻭ ﻏﻴﺮﻩ (ﻓﺎﺧﻠﻌﻮا) ﻧﺪﺑﺎ (ﻧﻌﺎﻟﻜﻢ) ﺃﻱ اﻧﺰﻋﻮﻫﺎ ﻣﻦ ﺃﺭﺟﻠﻜﻢ (ﺗﺴﺘﺮﻳﺢ) ﺃﻱ ﻟﻜﻲ ﺗﺴﺘﺮﻳﺢ (ﺃﻗﺪاﻣﻜﻢ) ﻓﺎﻷﻣﺮ ﺇﺭﺷﺎﺩﻱ ﻭﻣﺤﻠﻪ ﺣﻴﺚ ﻻ ﻋﺬﺭ ﻭﺧﺮﺝ ﺑﺎﻟﻨﻌﻞ اﻟﺨﻒ ﻓﻼ ﻳﻄﻠﺐ ﻧﺰﻋﻪ (اﻟﺒﺰاﺭ, التيسير  1/ 89 1

ചില രിവായത്തിൽ ഭക്ഷണം കഴിക്കാൻ വേണ്ടി ഇരിക്കുമ്പോൾ എന്നു ഉപാധി പറഞ്ഞത് സാധാരണ അവസ്ഥ പരിഗണിച്ചാണ്. എന്തിനു വേണ്ടി ഇരിക്കുമ്പോഴും ചെരുപ്പ് അഴിച്ചു വെക്കൽ സുന്നത്തുണ്ട് (ഫൈളുൽ ഖദീർ: 1/327)

 ﺇﺫا ﺟﻠﺴﺘﻢ) ﺃﻱ ﺃﺭﺩﺗﻢ اﻟﺠﻠﻮﺱ ﻷﻛﻞ ﺃﻭ ﻏﻴﺮﻩ ﻭاﻟﺘﻘﻴﻴﺪ ﺑﺎﻷﻛﻞ ﻓﻲ ﺭﻭاﻳﺔ ﻟﻠﻐﺎﻟﺐ (ﻓﺎﺧﻠﻌﻮا ﻧﻌﺎﻟﻜﻢ) ﺃﻱ اﻧﺰﻋﻮﻫﺎ ﻣﻦ ﺃﺭﺟﻠﻜﻢ (ﺗﺴﺘﺮﺡ) ﺃﻱ ﺗﺴﺘﺮﻳﺢ ﻭﺇﻥ ﻓﻌﻠﺘﻢ ﺫﻟﻚ ﺗﺴﺘﺮﻳﺢ (ﺃﻗﺪاﻣﻜﻢ) ﻓﺎﻷﻣﺮ ﺇﺭﺷﺎﺩﻱ ﻭﻣﺤﻠﻪ اﻟﻨﺪﺏ ﺣﻴﺚ ﻻ ﻋﺬﺭ ﻭﺧﺮﺝ ﺑﺎﻟﻨﻌﻞ اﻟﺨﻒ ﻓﻼ ﻳﻄﻠﺐ ﻧﺰﻋﻪ ﻧﻌﻢ ﻣﺜﻠﻪ ﻗﺒﻘﺎﺏ ﻭﺗﺎﻣﻮﺳﺔ ﻭﻣﺪاﺱ

(اﻟﺒﺰاﺭ) ﻓﻲ ﻣﺴﻨﺪﻩ

( فيض القدير: 1/ 327 )



എം.എ.ജലീൽ സഖാഫി പുല്ലാര

മുല കുടി ബന്ധം ഇസ്ലാമിൽ

 

മുലകുടി ബന്ധം ഉണ്ടെന്നു സമ്മതിക്കൽ സ്ഥിരപ്പെടാൻ എത്ര സാക്ഷികൾ വേണം?

ഉ: മുലകുടി ബന്ധത്തെ കുറിച്ചുള്ള സ്വയം സമ്മതിക്കൽ, നീതിമാന്മാരായ രണ്ടു പുരുഷന്മാർ മൂലം സ്ഥിരപ്പെടും (ഫത്ഹുൽ മുഈൻ, പേജ്: 351).

രണ്ടു പേർ തമ്മിൽ മുലകുടി ബന്ധമുണ്ടെന്നു ഒരു സ്ത്രീ മാത്രം സാക്ഷി നിന്നാലോ?

ഉ: അത് സ്വീകാര്യമല്ല . അതേ സമയം അവൾ പറയുന്നത് സത്യമാണെന്നു വിശ്വസിക്കുന്നുവെങ്കിൽ അവളുടെ വാക്ക് സ്വീകരിക്കൽ അവനു നിർബന്ധമാണ് (ഫത്ഹുൽ മുഈൻ, പേജ്: 351).

മുല കൊടുത്ത സ്ത്രീയുടെ ഭർത്താവിനു മറ്റു ഭാര്യയിൽ ജനിച്ച സന്താനങ്ങളും മുല കുടിച്ച കുട്ടിയും തമ്മിൽ മുലകുടി ബന്ധം സ്ഥിരപ്പെടുമോ?

ഉ: സ്ഥിരപ്പെടും. അവർ സഹോദരങ്ങളായി മാറുമല്ലോ.

അമുസ്‌ലിം സ്ത്രീയുടെ മുലപ്പാൽ മുസ്‌ലിം കുട്ടിക്ക് കുടിപ്പിക്കാൻ പാടുണ്ടോ? പിന്നീട് ആ അമുസ്‌ലിം സ്ത്രീ മുസ്‌ലിമായാൽ അവരുമായുള്ള വിവാഹബന്ധം പാടുണ്ടോ?

ഉ: അമുസ്‌ലിം സ്ത്രീയുടെ മുലപ്പാൽ മുസ്‌ലിം കുട്ടിക്ക് കുടിപ്പിക്കുന്നതിൽ വിരോധമൊന്നുമില്ലെങ്കിലും കഴിയുന്നതും സ്വാലിഹത്തായ സ്ത്രീകളുടെ മുലപ്പാലാണ് കുടിപ്പിക്കേണ്ടത്. ആ സ്ത്രീയുമായി മുലകുടി ബന്ധമുള്ളതുകൊണ്ട് അവളെയും അവളുടെ മുല കുടിച്ചതു കാരണം മുലകുടി ബന്ധം സിദ്ധിച്ച മറ്റു സ്ത്രീകളെയും അവർ മുസ്‌ലിമായാലും അവനു വിവാഹം ചെയ്യാൻ പാടില്ല.

ഒരു അന്യ സ്ത്രീ ഒരു ആൺകുട്ടിക്ക് മുല കൊടുത്തു. ആ സ്ത്രീ തന്നെ മറ്റൊരു പെൺകുട്ടിക്കും മുല കൊടുത്തു. എന്നാൽ ആ പെൺകുട്ടിയുടെ അനുജത്തിയെ മേൽ പറഞ്ഞ ആൺകുട്ടിക്ക് വിവാഹം കഴിക്കാൻ പറ്റുമോ?

ഉ: വിവാഹം കഴിക്കുന്നതിനു വിരോധമില്ല.

ഭാര്യയുടെ മുലപ്പാൽ ഭർത്താവിന്റെ വായയിലായാൽ എന്തു ചെയ്യും?

ഉ: അവനു തുപ്പുകയോ ഇറക്കുകയോ ചെയ്യാം. ഭാര്യയുടെ മുലപ്പാൽ മനഃപൂർവം കുടിക്കാൻ പറ്റും.

ഒരാളുടെ ആദ്യഭാര്യ അവന്റെ ചെറിയ രണ്ടാം ഭാര്യക്ക് മുല കൊടുത്തു. എന്നാൽ അവരുടെ നികാഹിന്റെ സ്ഥിതി എന്ത്?

ഉ: മുലകുടി ബന്ധം സ്ഥിരപ്പെടുന്നവിധം രണ്ടാം ഭാര്യ ആദ്യ ഭാര്യയുടെ മുല കുടിക്കുന്നത് ആദ്യഭാര്യയുമായി ഭർത്താവ് സംയോഗത്തിലേർപ്പെട്ട ശേഷമാണെങ്കിൽ രണ്ടു ഭാര്യമാരുടെയും വിവാഹബന്ധം മുറിഞ്ഞുപോകുന്നതും സംയോഗത്തിനു മുമ്പാകുമ്പോൾ ആദ്യ ഭാര്യയുടെ മുലപ്പാൽ പ്രസ്തുത ഭർത്താവിലേക്ക് ചേർക്കപ്പെടുന്നതല്ലെങ്കിൽ ആദ്യഭാര്യയുമായുള്ള വിവാഹബന്ധം മാത്രം മുറിയുന്നതാണ്. ഭർത്താവിലേക്കു തന്നെ ചേർക്കപ്പെടുന്നതാണെങ്കിൽ സംയോഗത്തിനു ശേഷമെന്ന പോലെ രണ്ടുപേരുടെയും വിവാഹബന്ധം മുറിയുന്നതാണ് (തുഹ്ഫ, 8/294).

ഒരു സ്ത്രീയുടെ സ്തനങ്ങൾക്കു ‘നീർവീക്കം’ വന്നപ്പോൾ അവളുടെ കുട്ടിക്ക് മറ്റൊരു സ്ത്രീയുടെ മുലപ്പാൽ കറന്നെടുത്തു ഒരാഴ്ചക്കാലം കൊടുത്തു. ഇതുകൊണ്ടു അവർ തമ്മിൽ മുലകുടി ബന്ധം സ്ഥിരപ്പെടുമോ?

ഉ: സ്ഥിരപ്പെടും. അഞ്ചു പ്രാവശ്യം ഇപ്രകാരം മുലയൂട്ടപ്പെട്ടാൽ കുട്ടിയും പ്രസ്തുത സ്ത്രീയും തമ്മിൽ മാതൃബന്ധം സ്ഥിരപ്പെടും (തുഹ്ഫ: 8/284, 285).

ഒരാൾ ഒരു സ്ത്രീയുടെ മുല കുടിച്ചാൽ ആ സ്ത്രീയും മുല കുടിച്ച ആളിന്റെ മക്കളും തമ്മിൽ തൊട്ടാൽ വുളൂ മുറിയുമോ? മുല കൊടുത്ത സ്ത്രീയുടെ മക്കളും മുല കുടിച്ചയാളിന്റെ മക്കളും വിവാഹബന്ധത്തിലേർപ്പെടാമോ?*

ഉ:മുലകുടി ബന്ധം സ്ഥിരപ്പെടുംവിധം ഒരു സ്ത്രീയുടെ മുല കുടിച്ചയാളുടെ മക്കൾ ആ സ്ത്രീയുടെ മകന്റെ മക്കളാണല്ലോ. അവർ ആ സ്ത്രീയെ (പിതാവിന്റെ ഉമ്മയെ) തൊട്ടാൽ വുളൂ മുറിയുകയില്ല. മുല കൊടുത്ത സ്ത്രീയുടെ മക്കൾ കുടിച്ചയാളുടെ മക്കൾക്കു പിതൃസഹോദരന്മാരും പിതൃസഹോദരിമാരുമായിരിക്കും. അതിനാൽ അവരുമായി നികാഹു ബന്ധത്തിൽ ഏർപെടാവുന്നതല്ല (ഫത്ഹുൽ മുഈൻ, പേജ്: 349).

മുസ്‌ലിമും അമുസ്‌ലിമും പരസ്പരം കുടുബബന്ധം സ്ഥിരപ്പെടുമ്പോലെ മുലകുടിബന്ധം സ്ഥിരപ്പെടുമോ?

ഉ: സ്ഥിരപ്പെടും (ശർഹു ബാഫള്ൽ: 1/72).

ഒരാൾ ഒരു സ്ത്രീയെ വിവാഹം ചെയ്തതിൽ ഒരാൺകുട്ടി ജനിച്ചു. പിന്നീട് വിവാഹമോചനം ചെയ്യപ്പെട്ട ആ സ്ത്രീക്ക് അവിഹിത ബന്ധത്തിൽ ഒരു പെൺകുഞ്ഞ് ജനിച്ചു. എന്നാൽ ആ ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ള ബന്ധം എങ്ങനെ?

ഉ: പ്രസ്തുത ആൺകുട്ടിയും പെൺകുട്ടിയും ഉമ്മയൊത്ത സഹോദരനും സഹോദരിയുമാണ്. അവർ തമ്മിൽ വിവാഹബന്ധത്തിൽ ഏർപ്പെടൽ പാടില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഫിഖ്ഹിന്റെ മിക്ക ഗ്രന്ഥങ്ങളിൽ നിന്നും ഇതു ഗ്രഹിക്കാം.

മുലകുടി ബന്ധം എങ്ങനെ സ്ഥിരപ്പെടും?

ഉ: ചുരുങ്ങിയതു ഒമ്പതു വയസു പ്രായമുള്ള സ്ത്രീ രണ്ടു വയസ്സിൽ താഴെയുള്ള കുട്ടിക്ക് ഇടവിട്ട് അഞ്ചു പ്രാവശ്യം മുലപ്പാൽ നൽകുമ്പോഴാണ് മുലകുടി ബന്ധമുണ്ടാകുന്നത്. പുരുഷ ബന്ധം കൂടാതെത്തന്നെ ഒമ്പതു വയസ്സ് പ്രായമുള്ള സ്ത്രീക്ക് പാൽ ഉണ്ടായാലും ഇതേ വിധിയാണുള്ളത്. മുല കുടിക്കുന്ന കുട്ടിയുടെ ഉള്ളിൽ ഓരോ തവണയും പാൽ എത്തിച്ചേരൽ നിർബന്ധമാണ് (തുഹ്ഫ: 8/288).

മുലപ്പാലിനോടുകൂടെ മറ്റെന്തെങ്കിലും കലർത്തിക്കൊടുത്താലോ?

ഉ: മറ്റെന്തെങ്കിലും കലർത്തിക്കൊടുത്താലും പരിഗണിക്കും. പാൽ കൊണ്ട് പാൽകട്ടിയോ മറ്റു ആഹാരങ്ങളോ ഉണ്ടാക്കി കുട്ടിക്കു നൽകിയാലും മുലകുടി ബന്ധമുണ്ടാകും. പക്ഷേ, പാൽ നൽകുന്നതിനുള്ള നിയമങ്ങൾ ഇവിടെയും പാലിക്കണം. മുലയിൽ നിന്നു തന്നെ കുടിക്കണമെന്നില്ല. കറന്നെടുത്തതു കൊടുത്താലും മതി. ഒരു സമയത്ത് സ്ത്രീയിൽ നിന്നു പാൽ കറന്നെടുത്ത് അഞ്ചു പ്രാവശ്യം അതു കുട്ടിയെ കുടിപ്പിക്കുകയോ അഞ്ചു തവണ കറന്നെടുത്ത പാൽ ഒരു പ്രാവശ്യം കുടിപ്പിക്കുകയോ ചെയ്താലും ഒരു പ്രാവശ്യമായാണു പരിഗണിക്കുക (തുഹ്ഫ: 8/290).

കുട്ടി സ്തനം വായിൽ നിന്നു ഒഴിവാക്കി പിന്തിരിഞ്ഞശേഷം വീണ്ടും മുലപ്പാൽ കുടിച്ചു. എങ്കിൽ എത്ര തവണയായി പരിഗണിക്കും?

ഉ: രണ്ടു തവണയായി പരിഗണിക്കും. അതുപോലെത്തന്നെ മുലയൂട്ടുന്നവൾ പിന്തിരിപ്പിക്കുകയും സ്തനം തന്നെ വീണ്ടും മുലപ്പാൽ കൊടുത്താലും രണ്ടു തവണയായി പരിഗണിക്കും. നേരിയ ഉറക്കം, കളി മുതലായവ നിമിത്തം ശിശു മുലകുടി മുറിച്ചു ഉടനെത്തന്നെ അതിലേക്ക് മടങ്ങുക, സ്തനം വായിൽ നിന്നൊഴിവാക്കാതെ ദീർഘനേരം ഉറങ്ങുകയോ കളിക്കുകയോ ചെയ്യുക, ഒരു മുല വിട്ട് മറ്റേ മുലയിലേക്ക് അവൾ മാറ്റുക, നേരിയ ജോലി നിർവഹണത്തിനുവേണ്ടി അവൾ ഹ്രസ്വനേരം മുലകുടി മുറിച്ചു വീണ്ടും കൊടുക്കുക എന്നീ രൂപങ്ങളിൽ ഒന്നിലധികം പ്രാവശ്യം കുടിച്ചതായി പരിഗണിക്കില്ല (തുഹ്ഫ: 8/289).

മുൻദ്വാരം, ചെവി തുടങ്ങിയവയിലൂടെ പാൽ പ്രവേശിപ്പിച്ചാലോ?

ഉ :അതു പരിഗണിക്കില്ല. അതുപോലെത്തന്നെ സിറിഞ്ച് പോലെയുള്ളതുകൊണ്ട് പിൻദ്വാരത്തിലൂടെ പാൽ കടത്തിവിട്ടാലും മുലകുടി ബന്ധമുണ്ടാകില്ല. ഇവിടെയൊന്നും ഉള്ളിലേക്ക് പാൽ എത്തിയതായി പരിഗണിക്കില്ല. ഈ പറഞ്ഞതിൽ നിന്നുതന്നെ നോമ്പു മുറിയുന്ന ഉള്ള് ഇവിടെ ഉദ്ദേശ്യമല്ലെന്നു ബോധ്യപ്പെട്ടു (തുഹ്ഫ: 8/287).

മൂക്കിലൂടെ പാൽ ഉറ്റിച്ചാലോ?

ഉ: മൂക്കിലൂടെ ഒഴിച്ച പാൽ മസ്തിഷ്കത്തിലെത്തിയാൽ മുലകുടി ബന്ധം സ്ഥിരപ്പെടും (തുഹ്ഫ: 8/287).

അഞ്ചു പ്രാവശ്യമായി രണ്ടു സ്ത്രീകളിൽ നിന്നെടുത്ത പാൽ കലർത്തി അഞ്ചു പ്രാവശ്യം ഒരു കുട്ടിക്കു നൽകിയാലോ?

ഉ: ആ രണ്ടു സ്ത്രീകളും കുട്ടിയുടെ മാതാവാകും. ഒരു സ്ത്രീയിൽ നിന്നു നാലു പ്രാവശ്യം കറന്നെടുത്ത പാലും മറ്റൊരു സ്ത്രീയിൽ നിന്നു അഞ്ചു പ്രാവശ്യം കറന്നെടുത്ത പാലും തമ്മിൽ കലർത്തി അഞ്ചു പ്രാവശ്യം ഒരു കുട്ടിക്കു നൽകിയാൽ ആ കുട്ടിയുടെ മാതാവ് അഞ്ചു പ്രാവശ്യം പാൽ കറന്നെടുക്കപ്പെട്ടവൾ മാത്രമാണ്. അഞ്ചു പ്രാവശ്യം മുലയിൽ നിന്നു പാൽ കറന്നെടുത്തതും അഞ്ചു തവണ രണ്ടു വയസ്സിൽ താഴെയുള്ള കുട്ടിയുടെ ഉള്ളിൽ അതു പ്രവേശിച്ചതും സംശയാതീതമായിരിക്കണം (തുഹ്ഫ: 8/290).

തങ്ങൾ രണ്ടാളുടെ ഇടയിൽ മുലകുടി മുഖേന സഹോദര ബന്ധമുണ്ടെന്നു വിവാഹം നടക്കുംമുമ്പ് ഒരു സ്ത്രീയും പുരുഷനും സമ്മതിച്ചു, ശേഷം ആ വാദത്തിൽ നിന്നു പിൻമാറിയാലോ?

ഉ:അവർ സമ്മതിച്ചതിനു സാധ്യതയുണ്ടെങ്കിൽ അവർ തമ്മിൽ വിവാഹം നിഷിദ്ധമാണ് (ഫത്ഹുൽ മുഈൻ, പേജ്: 350).

വിവാഹത്തിനു ശേഷമാണ് ഇപ്രകാരം സമ്മതിച്ചതെങ്കിലോ?

ഉ: നികാഹ് ബാത്വിലാകും. അതിനാൽ അവരെ ഉടനടി വേർപ്പെടുത്തേണ്ടതാണ് (ഫത്ഹുൽ മുഈൻ, പേജ്: 355).

പുരുഷൻ സമ്മതിക്കുകയും സ്ത്രീ നിഷേധിക്കുകയും ചെയ്താലോ?

ഉ: അവന്റെ കാര്യത്തിൽ അവന്റെ വാക്ക് വാസ്തവമാക്കി രണ്ടാളെയും വേർപ്പെടുത്തണം (ഫത്ഹുൽ മുഈൻ, പേജ്: 350).

ഇനി സ്ത്രീ സമ്മതിക്കുകയും പുരുഷൻ നിഷേധിക്കുകയും ചെയ്താലോ?

ഉ: അവനെ തന്റെ വരനായി നിജപ്പെടുത്തിക്കൊണ്ട് വിവാഹത്തിനു അവൾ അനുവാദം നൽകുകയോ സംയോഗത്തിനു അവൾ അവനു വഴങ്ങിക്കൊടുക്കുകയോ ചെയ്തതിനു ശേഷമാണ് അവൾ പ്രസ്തുത വാദം സമ്മതിച്ചതെങ്കിൽ സ്വീകരിക്കില്ല. ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ലെങ്കിൽ അവളെ സത്യം ചെയ്യിപ്പിച്ച് വാസ്തവമാക്കണം (ഫത്ഹുൽ മുഈൻ, പേജ്: 350).

സാക്ഷി മുഖേന മുലകുടി ബന്ധം സ്ഥിരപ്പെടുമോ?

ഉ: അതെ, ഒരു പുരുഷനും രണ്ടു സ്ത്രീകളും സാക്ഷി നിന്നാൽ മതി. അല്ലെങ്കിൽ നാലു സ്ത്രീകൾ സാക്ഷി നിൽക്കണം. സാക്ഷിമൊഴിയിൽ ഏതു പ്രായത്തിൽ മുലകൊടുത്തുവെന്നും എത്ര തവണ കൊടുത്തുവെന്നും തവണകൾ വിട്ടുപിരിഞ്ഞതായിരുന്നുവെന്നും ഓരോ തവണയിലും പാൽ കുട്ടിയുടെ വയറ്റിലെത്തിയിട്ടുണ്ടെന്നും പറയൽ നിർബന്ധമാണ്. കുട്ടിയുടെ വായിൽ പാൽ ചുരക്കുന്നതും അവനതു വിഴുങ്ങുന്നതും കീഴ്പോട്ടിറക്കുന്നതും കാണൽ കൊണ്ടും കുട്ടി മുല ഈമ്പുക, തൊണ്ട അനക്കുക മുതലായ സൂചനകൾ കാണൽ കൊണ്ടും പാൽ കുട്ടിയുടെ വയറ്റിലെത്തിയിട്ടുണ്ടെന്നു മനസ്സിലാക്കാം (ഫത്ഹുൽ മുഈൻ, പേജ്: 350).

മുലകുടി ബന്ധം മുഖേന വിവാഹം നിഷിദ്ധമായവർ ആരെല്ലാം?

തറവാടു ബന്ധം മൂലം വിവാഹം നിഷിദ്ധമായ ഏഴു വിഭാഗം മുലകുടി ബന്ധത്തിലൂടെയും നിഷിദ്ധമാകും (ഫത്ഹുൽ മുഈൻ, പേജ്: 341).

പ്രസ്തുത ഏഴു വിഭാഗത്തിനെ വിശദീകരിക്കാമോ?

അതേ, ഹ്രസ്വമായി വിവരിക്കാം.

1) മുലകുടി ബന്ധത്തിലെ മാതാവ്. നിനക്ക് (പുരുഷന്) മുല തന്നവൾ, അവൾക്ക് മുല നൽകിയവർ, രക്തബന്ധത്തിലൂടെയുള്ള നിന്റെ മാതാവിനോ പിതാവിനോ മുല കൊടുത്തവൾ, നിനക്ക് മുലയൂട്ടിയവളുടെ മാതാക്കൾ, നീ കുടിച്ച പാലിനു ഉത്തരവാദിയായവന്റെ (നിനക്കു മുല തന്നവളുടെ ഭർത്താവ്) മാതാക്കൾ, അവനു മുല കൊടുത്തവൾ തുടങ്ങിയവരെല്ലാം മാതാക്കളാണ്. നിനക്കു മുല തന്നവളല്ലാത്ത എല്ലാ വിഭാഗത്തിലും മാധ്യമത്തോടെയും അല്ലാതെയും സാധ്യതയുള്ളതുകൊണ്ട് പതിനൊന്നു രൂപത്തിലുള്ള ഉമ്മമാരെ മുലകുടി ബന്ധത്തിലൂടെ മനസ്സിലാക്കാം.

2) മുലകുടി ബന്ധത്തിലെ മകൾ. നീ മുഖേനയുണ്ടായ പാൽ കുടിച്ചവളും അവളുടെ മകളും നിന്റെ രക്ത-മുലകുടി ബന്ധത്തിലുള്ള മകളുടെ പാൽ കുടിച്ചവളും അവളുടെ മകളും നിന്റെ പ്രസ്തുത ബന്ധങ്ങളിലുള്ള മകൻ മുഖേനയുണ്ടായ പാൽ കുടിച്ചവളും അവളുടെ മകളും കൂടി ഈ ഇനത്തിൽ പത്തു രൂപത്തിലുള്ള മക്കൾ ഉൾപ്പെടുന്നു

3) മുലകുടി ബന്ധത്തിലെ സഹോദരി. നിന്റെ രക്ത-മുലകുടി ബന്ധത്തിലുള്ള മാതാവിന്റെ മുല കുടിച്ചവൾ, പ്രസ്തുത ബന്ധത്തിലുള്ള പിതാവു മുഖേനയുണ്ടായ പാൽ കുടിച്ചവൾ, മുലകുടി ബന്ധത്തിലുള്ള മാതാവിന്റെ രക്തബന്ധത്തിലുള്ള മകൾ, മുലകുടി ബന്ധത്തിലുള്ള പിതാവിന്റെ രക്തബന്ധത്തിലുള്ള മകൾ എന്നിവർ ചേർന്ന് ആറു രൂപത്തിലുള്ള സഹോദരികൾ ഉണ്ടാകുന്നു.

4,5) മുലകുടി ബന്ധത്തിലുള്ള സഹോദര സഹോദരിയുടെ മകൾ. മുലകുടി ബന്ധത്തിലുള്ള പിതാവിന്റെയും മാതാവിന്റെയും രണ്ടിലൊരു ബന്ധത്തിലുള്ള മകന്റെയും മകളുടെയും പ്രസ്തുത രണ്ടു ബന്ധങ്ങളിലൂടെയുള്ള മകൾ (എത കീഴ്പോട്ട് പോയാലും) നിന്റെ മേൽ വിവാഹം നിഷിദ്ധമാണ്.

സഹോദരന്റെ എട്ടുവിധം പെൺമക്കളും സഹോദരിയുടെ എട്ടുവിധം പെൺമക്കളും ചേർന്നു ഇതിൽ ആകെ പതിനാറു പേർ ഉൾപ്പെടുന്നു. അപ്രകാരം പിതാവും മാതാവും ഒത്തതോ മാതാവോ പിതാവോ മാത്രം ഒത്തതോ ആയ സഹോദരിയുടെ മുല കുടിച്ചവൾ, അവളുടെ രണ്ടിലൊരു ബന്ധത്തിലുള്ള മകൾ (എത്ര കീഴ്പോട്ട് പോയാലും) മൂന്നു രൂപത്തിലുള്ള സഹോദരൻ മുഖേനയുണ്ടായ പാൽ കുടിച്ചവൾ, അവളുടെ രണ്ടിലൊരു ബന്ധത്തിലുള്ള മകൾ എന്നിവരും നിഷിദ്ധമാണ്. ഇതിൽ പതിനെട്ടുവിധം മക്കൾ നിഷിദ്ധമായിവരുന്നു.

നിന്റെ ഉമ്മയുടെ മുലകുടിച്ചവന്റെയും കുടിച്ചവളുടെയും ഇരു ബന്ധങ്ങളിലുമുള്ള മകളും നിന്റെ പിതാവ് കാരണത്താലുണ്ടായ പാൽ കുടിച്ചവന്റെയും കുടിച്ചവളുടെയും ഇരു ബന്ധത്തിലുമുള്ള മകളും നിനക്ക് വിവാഹം നിഷിദ്ധമാണ്. ഇതിൽ സഹോദരന്റെ മക്കൾ നാലും സഹോദരിയുടെ മക്കൾ നാലും ചേർന്നു എട്ടുപേർ ഉൾപ്പെടുന്നു.

ചുരുക്കത്തിൽ മുലകുടി ബന്ധത്തിലുള്ള സഹോദര സഹോദരിയുടെ മക്കൾ നാൽപ്പത്തിരണ്ടായി. സഹോദരന്റെ മക്കൾ ഇരുപത്തി ഒന്ന്. സഹോദരിയുടെ മക്കൾ ഇരുപത്തി ഒന്ന്. 21+21=42.

6) മുലകുടി ബന്ധത്തിലുള്ള അമ്മായി (പിതൃസഹോദരി). നീ കുടിച്ച പാലിനു കാരണക്കാരനായ രണ്ടിലൊരു ബന്ധത്തിലുള്ള സഹോദരി, അവന്റെ രണ്ടിലൊരു ബന്ധത്തിലുള്ള അകന്നതോ അടുത്തതോ ആയ പിതാവിന്റെ പ്രസ്തുത ബന്ധങ്ങളിലുള്ള സഹോദരി, മുല നൽകിയവളുടെ രണ്ടിലൊരു ബന്ധത്തിലുള്ള അകന്നതോ അടുത്തതോ ആയ പിതാവിന്റെ പ്രസ്തുത ബന്ധങ്ങളിലുള്ള സഹോദരി എന്നിവർ ചേർന്നു ഇതിൽ പത്തു അമ്മായികൾ ഉൾപ്പെടുന്നു.

7) മുലകുടി ബന്ധത്തിലുള്ള എളയുമ്മ, മൂത്തുമ്മ (മാതൃ സഹോദരി). നിനക്കു മുലയൂട്ടിയവളുടെ ഇരുബന്ധങ്ങളിലുള്ള സഹോദരി, നിനക്ക് മുലയൂട്ടിയവളുടെ ഇരുബന്ധങ്ങളിലുള്ള അകന്നതോ അടുത്തതോ ആയ മാതാവിന്റെ പ്രസ്തുത ബന്ധങ്ങളിലുള്ള സഹോദരി, നീ കുടിച്ച പാലിനു കാരണമായവന്റെ രണ്ടിലൊരു ബന്ധങ്ങളിലുള്ള അകന്നതോ അടുത്തതോ ആയ മാതാവിന്റെ പ്രസ്തുത ബന്ധങ്ങളിലുള്ള സഹോദരി എന്നീ പത്തു രൂപത്തിലുള്ള എളയുമ്മ-മൂത്തുമ്മമാർ നിഷിദ്ധമാണ്.

ഇപ്പോൾ വിവരിച്ച ഏഴു വിഭാഗവും പുരുഷനെ അപേക്ഷിച്ചു മുലകുടി ബന്ധം മൂലം നിഷിദ്ധമായവരാണ്. ചുരുക്കത്തിൽ മുലകുടി ബന്ധത്തിൽ 89 വിഭാഗം വിവാഹബന്ധം നിഷിദ്ധമായവരാണ്. ഉമ്മ: 11+ മകൾ: 10+ സഹോദരി: 6+ സഹോദര സഹോദരിയുടെ പെൺമക്കൾ: 42+ അമ്മായി: 10+ എളയുമ്മ-മൂത്തുമ്മ: 10=89. ഈ 89 വിഭാഗവും തറവാടുബന്ധത്തിലുള്ള 7 വിഭാഗത്തെയും വിവാഹം കഴിക്കൽ നിഷിദ്ധമാണ്. ഇവരെ തൊട്ടാൽ വുളൂ മുറിയില്ല.

(എം.എ.ജലീൽ സഖാഫി പുല്ലാര)


മുലപ്പാൽ ബാങ്ക് കേരളത്തിലും പ്രവർത്തനമാരംഭിക്കുന്നു എന്ന് പത്ര റിപ്പോർട്ടുകൾ കണ്ടു. ഇത്തരം സ്ഥാപനങ്ങളിൽ നിന്നും കുഞ്ഞുങ്ങൾ മുലപ്പാൽ സ്വീകരിക്കുന്നതിന്‍റെ ഇസ്‌ലാമിക വിധി എന്താണ്?, ഇവിടെ നിന്നും മുലപ്പാൽ സ്വീകരിക്കുന്നതിലൂടെ മുലകുടി ബന്ധം സ്ഥിരപ്പെടുമോ?

മറുപടി നൽകിയത്   മുബാറക് ഹുദവി അങ്ങാടിപ്പുറം.

മിൽക്ക് ബേങ്ക് ഇന്ന് പലയിടത്തും പ്രവര്ത്തിക്കുന്നുണ്ട്. മറ്റു കുട്ടികള്ക്ക് സ്വന്തം മുലപ്പാല്‍ ദാനമായോ പ്രതിഫലം വാങ്ങിയോ നല്കുക എന്ന ഇതിന്റെ ഏറ്റവും അടിസ്ഥാനമായ ആശയം പണ്ട് കാലം മുതലേ നിലവിലുണ്ട്. ബാബിലോണിയന് സംസ്കാരത്തിന്റെ സൂചികയായ കോഡ് ഓഫ് ഹെമുറാബിയില് വരെ ഇതേ കുറിച്ച് പരാമർശമുണ്ടത്രെ. 1909 ലാണ് മിൽക് ബേങ്ക് എന്ന ആശയത്തിന് തുടക്കം കുറിക്കുന്നത്. ലോകാരോഗ്യ സംഘടന വരെ പിന്തുണച്ച ഈ പദ്ധതി 2005 ല് തന്നെ 30ലേറെ രാഷ്ട്രങ്ങളില് നിലവില് വന്നിട്ടുണ്ട്. കേരളത്തിലും ഇത് തുടക്കം കുറിക്കുകയാണെന്ന വിവരം ഇയ്യിടെയായി പല മാധ്യമങ്ങളിലും കാണാനിടയായി.

വിവാഹം വരെ നിഷിദ്ധമാവുന്ന ബന്ധങ്ങൾക്ക് മുലകുടിയും കാരണമാണെന്നതിനാല്, ഇതേ തുടർന്ന് വരുന്ന കർമ്മശാസ്ത്ര നിയമങ്ങളെന്തെല്ലാമാണ് എന്ന് നമുക്ക് പരിശോധിക്കാം. 

ആദ്യമായി മുല കുടിയിലൂടെ ബന്ധം സ്ഥിരപ്പെടാനുള്ള നിബന്ധനകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. ഒരു സ്ത്രീയുടെ മുലപ്പാല്‍ 2 വയസ് തികയാത്ത കുഞ്ഞിന്‍റെ ആമാശയത്തിലേക്ക് അഞ്ച് പ്രാവശ്യം എത്തിയെന്ന് ഉറപ്പാകുമ്പോഴാണ് മുലകുടിബന്ധം സ്ഥിരപ്പെടുന്നത് (ഫത്ഹുല്‍മുഈന്‍).

വായ വേർപെടുത്താതെ, ഒറ്റ പ്രാവശ്യം കുറേ നേരം മുല കുടിച്ചാലും അത് ഒരു പ്രാവശ്യമായേ പരിഗണിക്കൂ. എന്നാല്‍, കുടിച്ച് വായ എടുത്താല്, അത് ഒരു തുള്ളിയാണെങ്കിലും കുഞ്ഞിന്‍റെ വയറ്റിലെത്തിയാല് അത് ഒരു പ്രാവശ്യം കുടിച്ചതായി പരിഗണിക്കപ്പെടുന്നതുമാണ്.

സത്രീയുടെ മുലപ്പാല്‍ നേരിട്ട് കുടിക്കുന്നത് പോലെത്തന്നെ, പുറത്തെടുത്ത ശേഷം മറ്റുള്ളവയോട് കലര്‍ത്തിയോ പാല്‍ക്കട്ടിയാക്കിയോ അരിച്ചെടുത്തോ കുഞ്ഞിന് നല്‍കിയാലും മുലകുടിബന്ധം സ്ഥിരപ്പെടുന്നതാണ്.

എന്നാല്‍, ഒരു സ്ത്രീയുടെ മുലപ്പാല്‍ അഞ്ച് പ്രാവശ്യം കുഞ്ഞിന്‍റെ വയറ്റിലെത്തിയെന്ന് ഉറപ്പായാല്‍ മാത്രമേ മുലകുടിബന്ധം സ്ഥിരപ്പെടുകയുളളൂ. ഊഹം കൊണ്ടോ സംശയം കൊണ്ടോ സാധ്യത കൊണ്ടോ മുലകുടിബന്ധം സ്ഥിരപ്പെടില്ല (ഇആനത് 3-334, തുഹ്ഫ&ശര്‍വാനീ 8-334).

ഒരു വീട്ടില്‍ ഒരുപാട് സ്ത്രീകള്‍ ഒരുമിച്ച് കൂടുമ്പോള്‍ പലരും  അവരുടേതല്ലാത്ത മറ്റു കുട്ടികള്‍ക്കും മുലകൊടുക്കുന്ന പതിവുണ്ട്. സത്രീകള്‍ക്ക് അവര്‍ മുലകൊടുത്തത് അറിവുണ്ട്താനും. എങ്കിലും അഞ്ച് പ്രാവശ്യം കുടിച്ചതായി ഉറപ്പാവാത്ത സാഹചര്യത്തില്‍ അത് മേല്‍പറഞ്ഞ സംശയത്തില്‍ പെടുന്നതാണ്, അത് കൊണ്ട് മാത്രം മുലകുടിബന്ധം സ്ഥിരപ്പെടുകയുമില്ല. (ശര്‍വാനീ 8-334)

ഇനി നമുക്ക് മില്ക് ബേങ്കിന്റെ പ്രവര്ത്തന രീതികളൊന്ന് നോക്കാം. വിവിധ അമ്മമാർ സംഭാവന ചെയ്യുന്ന മുലപ്പാൽ ശേഖരിച്ച്, ആവശ്യമായ പരിശോധനകൾ നടത്തി , വിതരണം ചെയ്യുന്ന ഒരു സേവനമാണ് ഹ്യൂമൻ മിൽക്ക് ബാങ്ക് അല്ലെങ്കിൽ മുലപ്പാൽ ബാങ്ക് എന്ന പേരിലറിയപ്പെടുന്നത്. 

പാൽ ദാനം ചെയ്യാൻ തയ്യാറാകുന്ന അമ്മമാർ രക്തപരിശോധനയ്ക്ക് വിധേയരായി എച്ച്.ഐ.വി, ലുക്കേമിയ, ഹെപ്പറ്റെറ്റിസ് ബി, ഹെപ്പറ്റെറ്റിസ് സി, സിഫിലിസ് തുടങ്ങിയ രോഗങ്ങളില്‍ നിന്ന് മുക്തരാണെന്ന് ഉറപ്പ് വരുത്തിയ ശേഷം പാൽ ശേഖരണം, സംഭരണം, വിതരണം എന്നിവയാണ് മുലപ്പാല്‍ ബാങ്ക് വഴി നടത്തപ്പെടുന്നത്.

പാസ്ചുറൈസേഷന്റെ ഭാഗമായി, 3 മുതൽ 5 വരെ ദാതാക്കളിൽ നിന്നുള്ള പാൽ ഒരുമിച്ച് കലർത്താറാണ് ഇതിലെ രീതി. ഓരോ അമ്മമാരുടെ പാലും, പോഷകഘടകങ്ങള്, കൊഴുപ്പ് തന്മാത്രകള് തുടങ്ങിയ ചേരുവകളില് വ്യത്യസ്തമായിരിക്കുമെന്നതിനാല്, കുട്ടികളെ അത്തരം വ്യത്യാസങ്ങള് ബാധിക്കാതിരിക്കാനാണത്രെ ഇങ്ങനെ ചെയ്യുന്നത്. സാധാരണ രീതിയിൽ, മുലപ്പാൽ ആരിൽ നിന്ന് ലഭിച്ചു, ആർക്ക് കൊടുത്തു എന്ന വിവരം ബേങ്ക് അധികൃതര് പരസ്യപ്പെടുത്തുകയോ കൈമാറുകയോ ചെയ്യാറില്ല.

പ്രസവിക്കപ്പെട്ട കുഞ്ഞിന്‍റെ മാതാവിന് പാല്‍ നല്‍കാന്‍ കഴിയാതാവുമ്പോഴോ ആരോഗ്യപ്രശ്ണങ്ങളുണ്ടാവുമ്പോഴോ കുഞ്ഞിന്‍റെ ആരോഗ്യകുഴപ്പങ്ങള്‍ കാരണമോ ഒക്കെയാണ് മുലപ്പാല്‍ ബാങ്കിനെ ആശ്രയിക്കേണ്ടിവരാറുള്ളത്. അത് കൊണ്ട് തന്നെ, ഇത്തരം സ്ഥാപനങ്ങളിൽ  നിന്നും കുഞ്ഞുങ്ങൾ മുലപ്പാൽ സ്വീകരിക്കുന്നതിന് ഇസ്‌ലാമികമായി വിലക്കൊന്നും കാണുന്നില്ലെന്ന് ആദ്യമേ പറയട്ടെ.

ഇത്തരം മുലകുടിയിലൂടെ മുലകുടി ബന്ധം സ്ഥിരപ്പെടുമോ എന്നതാണ് അടുത്ത കാര്യം. മുലപ്പാല്‍ ബാങ്കില്‍ നിന്നും പാല്‍ കുടിച്ച കുട്ടി, ഏതെങ്കിലും ഒരു സ്തീയുടെ മുലപ്പാല്‍ അഞ്ച് പ്രാവശ്യം കുടിച്ചിട്ടുണ്ട് എന്ന് നൂറ് ശതമാനം ഉറപ്പ് ലഭിക്കുന്ന പക്ഷം, ആ സ്ത്രീയുമായി കുട്ടിക്ക് മുലകുടി ബന്ധം സ്ഥാപിതമാവുമെന്ന് മേല്പറഞ്ഞതില് നിന്ന് മനസ്സിലാക്കാമല്ലോ. അങ്ങനെ സ്ഥാപിതമായാല് ആ സ്ത്രീ കുട്ടിയുടെ മുലകുടി ബന്ധത്തിലൂടെയുള്ള ഉമ്മയായും ആ മുലപ്പാലിന്റെ ഉത്തരവാദിയായ ഭര്ത്താവ് കുട്ടിയുടെ ഉപ്പയായും അവരുടെ മക്കള് സഹോദരങ്ങളായുമെല്ലാം പരിഗണിക്കപ്പെടുന്നതാണ്. 

എന്നാല് അതേ സമയം, ഇത്തരം ഉറപ്പ് ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് നിലവിലെ ബേങ്കുകളുടെ പ്രവര്ത്തനരീതികള് നോക്കുമ്പോള് മനസ്സിലാകുന്നത്. അത് കൊണ്ട് തന്നെ, അത്തരം സാഹചര്യങ്ങളില്‍ മുലകുടിബന്ധം സ്ഥിരപ്പെടില്ല എന്ന് പറയേണ്ടിവരും. 

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.


അശുദ്ധികൊണ്ട് മുറിയാത്ത വുളൂഅ്

 

വുളൂഅ് മുറിയുന്ന കാരണമുണ്ടായാൽ അതു മുറിയുമല്ലോ. എന്നാൽ മുറിയാത്ത വുളൂഅ് ഉണ്ട്.

വലിയ അശുദ്ധിയുള്ളവർ കുളിക്കും മുമ്പ് വുളൂഅ് ചെയ്യൽ സുന്നത്തുണ്ട്.

ഈ വുളൂഅ് ചെറിയ അശുദ്ധി മൂലം മുറിയുകയില്ല. സംയോഗം കൊണ്ട് മാത്രമാണ് ഈ വുളൂഅ് മുറിയുക .പത്താം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം റംലി (റ) ഈ മസ്അല വിവരിച്ചിട്ടുണ്ട്._ (ഹാശിയത്തുൽ ബുജൈരിമി: 1/243)

وبه يلغز فيقال لنا وضوء لا يبطله الحدث



എം.എ.ജലീൽ സഖാഫി പുല്ലാര

Monday 15 January 2024

അമുസ്ലിം സ്ത്രീയെ വിവാഹം ചെയ്യൽ

 

അമുസ്ലിം സ്ത്രീയെ വിവാഹം ചെയ്യണമെങ്കിൽ നിബന്ധന എന്ത്? അവൾ മുസ്ലിമായതിൽ ശേഷം അവളുടെ അച്ഛനെയോ, ആങ്ങളെയേയോ കാണുന്നതിന് വിരോധമുണ്ടോ? 

ജൂത-ക്രിസ്തീയ സ്ത്രീകളല്ലാത്ത അമുസ്ലിം സ്ത്രീകളെ വിവാഹം ചെയ്യാൻ പാടില്ല. ജൂത സ്ത്രീ ഇസ്രാഈലി സന്തതികളിൽ പെട്ടവളാണെങ്കിൽ അവളുടെ ആദ്യപിതാവ് ആ മതത്തിൽ ചേർന്നത് ഈസാ(അ) നബിയായതിന്റെ ശേഷമാണെന്ന് അറിയപ്പെടാതിരിക്കണം. ഇസ്രാഈലി സന്തതികളിൽ പെട്ടവളല്ലെങ്കിൽ അവളുടെ ആദ്യപിതാവ് ഈസാ(അ) പ്രവാചകനാകുന്നതിന്റെ മുമ്പ് ആ മതം സ്വീകരിച്ചുവെന്നറിയപ്പെടുകയും വേണം. ക്രിസ്തീയ സ്ത്രീ ഇസാഈലിയാണെങ്കിൽ റസൂലി(സ)ന്റെ പ്രവാചകത്വത്തിന്റെ ശേഷം അവളുടെ പിതാവ് ക്രിസ്തു മതം സ്വീകരിച്ചതാണെന്ന് അറിയപ്പെടാതിരിക്കണം, ഇസ്രാഈലിയല്ലെങ്കിൽ റസൂലി(സ)ന്റെ പ്രവാചകത്വത്തിന്റെ മുമ്പ് അവളുടെ ആദ്യപിതാവ് ക്രിസ്തുമതം സ്വീകരിച്ചതായി അറിയപ്പെടണം, അച്ഛനെയും ആങ്ങളമാരേയും കാണുന്നതിന് വിരോധമില്ല. 

_താജുൽ ഉലമാ ശൈഖുനാ_ കെ.കെ. സ്വദഖത്തുല്ലാഹ് ഉസ്താദ്സ

മ്പൂർണ്ണ ഫതാവാ || പേജ്: 46

പളളിയിൽ ഉറങ്ങരുതെന്ന ബോർഡ്?


പള്ളിയിൽ വച്ച് ഭക്ഷണം കഴിക്കുന്നതിന്റെയും ഉറങ്ങുന്നതിന്റെയും വിധിയെന്ത്? പല പള്ളികളിലും ഉറങ്ങാൻ പാടില്ല എന്നെഴുതിയതു കാണാം. 


മറ്റുള്ളവർക്കു ബുദ്ധിമുട്ടില്ലെങ്കിൽ പള്ളിയിൽ ഉറങ്ങലും തിന്നലും കുടിക്കലും അനുവദനീയമാണ്. ഉപദ്രവകരമെങ്കിൽ നിഷിദ്ധവും. ഹാശിയതുബ്‌നിഖാസിം 2-155. 

പള്ളിയിൽ വിരിച്ച വിരിപ്പുകളിലും പായകളിലും മറ്റും വേയ്സ്റ്റുകളും മാലിന്യങ്ങളും ആകുമെന്നും പള്ളിയിൽ വരുന്നവർക്ക് അത് ശല്യമാകുമെന്നും ധരിച്ചാകാം പള്ളിയധികൃതർ അങ്ങനെ ബോർഡു വയ്ക്കുന്നത്. അതു ന്യായവുമാണല്ലോ. 

മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് - പ്രശ്നോത്തരം: ഏപ്രിൽ 2016 


ഇതര മദ്ഹബുകളോട് എന്തു നിലപാട് ?

 

ശാഖാപരമായ വിഷയങ്ങളിൽ വ്യത്യസ്‌ത അഭിപ്രായങ്ങളും മദ്ഹബുകളും നിയമ വിധേയമാണല്ലോ. എങ്കിൽ ഓരോ മദ്ഹബുകാരനും മറ്റു മദ്ഹബുകളെക്കുറിച്ച് എന്തു നിലാപാടണു സ്വീകരിക്കേണ്ടത്? എൻ്റെ മദ്ഹബു മാത്രം ശരിയെന്നാണോ അതോ എല്ലാം ശരിയാണെന്നോ? 

ണ്ടുമല്ല, എൻ്റെ മദ്ഹബു മാത്രം ശരിയാണെന്ന നിലപാടും എല്ലാം ശരിയാണെന്ന നിലപാടും അനുചിതമാണ്. എൻ്റെ മദ്ഹബ് ഏറ്റം ശരിയെന്നും ഇതര മദ്ഹബുകളും ശരിസാധ്യതയുള്ളതാണെന്നുമുള്ള നിലപാടാണു വേണ്ടത് അപ്പോഴാണ് തന്റെ മദ്ഹബിനെ പിൻപറ്റുന്നതിനും ഇതര മദ്ഹബുകൾ തുടരാതിരിക്കുന്നതിനും ന്യായമാകുക. (തുഹ്ഫ: 2-282) 

മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് - പ്രശ്നോത്തരം: | 2020 ഒക്ടോബർ 

മുടി ബോബ് ചെയ്യലും പല്ല് രാകലും

 

സ്ത്രീകളുടെ മുടി 'ബോബ്' ചെയ്യുന്നതിൻ്റെ വിധിയെന്ത്? പല്ലു കൾക്കിടയിൽ അകൽച്ചയുണ്ടാക്കുന്നതും അഗ്രങ്ങൾ രാകി മൂർച്ചകൂട്ടുന്നതും ഒരു ഫാഷനാണ്. ഇത് അനുവദനീയമോ? 

നെറ്റിയുടെയും കൃതാവിൻ്റെ ഭാഗത്തെയും മുടിയിഴകൾ വരിയൊപ്പിച്ചു ചന്തമുണ്ടാക്കുകയാണു ബോബു ചെയ്യുന്നതുകൊണ്ടുദ്ദേശ്യമെന്നു മനസ്സിലാകുന്നു. ഇത് അനുവദനീയമാണ്. പല്ലുകൾ പ്രശ്നത്തിലുന്നയിച്ച വിധം ശരിപ്പെടുത്തുന്നതു ഭർതൃമതിയല്ലാത്ത സ്ത്രീകൾക്കു ഹറാമാണ്. ഭർതൃമതിയോ അടിമ സ്ത്രീയോ ആണെങ്കിൽ ഭർത്താവിന്റെയും യജമാനന്റെയും അഭീഷ്ടപ്രകാരമെങ്കിൽ ഹറാമില്ല. (ശർഹുബാഫള്ൽ:1-39). 

മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് - പ്രശ്നോത്തരം: | 1/45 (83) 

സഹ്'വിന്റെ സുജൂദ് ഒന്നാക്കൽ

 

സഹ്'വിന്റെ സുജൂദ് ഒരെണ്ണം നിർവ്വഹിച്ചു നിറുത്താൻ പറ്റുമോ? ഒന്നു ചെയ്ത‌ാൽ രണ്ടാമത്തേതും ചെയ്തു പൂർത്തിയാക്കേണ്ടതുണ്ടോ? 

സഹ്'വിന്റെ സുജൂദ് ഇടയിൽ ഇരുത്തമുള്ള രണ്ടു സുജൂദാണ്. അതിനാൽ ഒരെണ്ണം ചെയ്തു നിറുത്തിയാൽ അതു സഹ്'വിന്റെ സുജൂദാകുകയില്ല. എങ്കിലും ഒരെണ്ണം ചെയ്‌തതുകൊണ്ടു രണ്ടാമത്തേതു കൂടി നിർവ്വഹിച്ച് അതിനെ പൂർത്തിയാക്കൽ നിർബന്ധമൊന്നുമില്ല. കാരണം, ഈ സുജൂദ് ഒരു സുന്നത്തു മാത്രമാണ്. അതിൽ പ്രവേശിച്ചതു കൊണ്ട് നിർവ്വഹിച്ചു പൂർത്തിയാക്കൽ നിർബന്ധമാകുകയില്ല. എന്നാൽ നമസ്കാരത്തിൽ ആദ്യമേ ഒന്നുമാത്രം നിർവ്വഹിക്കണമെന്നു കരുതി ഒരുസുജൂദു ചെയ്‌തു നിറുത്തിയാൽ നമസ്കാരം ബാത്വിലാകുമെന്നോർക്കേണ്ടതാണ്. (തുഹ്ഫ:2-198, 199)

മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് -പ്രശ്നോത്തരം: | 2005 ജൂലൈ  

ദുൻയാവിൽ വച്ചു ഭാര്യാഭർത്താക്കളായി മരിച്ചവർ നാളെ സ്വർഗ്ഗത്തിലും ഭാര്യാഭർത്താക്കളാകുമെന്നു പറഞ്ഞു കേൾക്കുന്നു. എങ്കിൽ ദുൻയാവിൽ വച്ചു രണ്ടു ഭർത്താക്കൻമാരുടെ കൂടെ താമസിച്ച (ഒരു ഭർത്താവ് മരിച്ചതിനുശേഷം) സ്ത്രീ ഏതു ഭർത്താവിൻ്റെ ഭാര്യയായിരിക്കും?

 

അവളുടെ ഭർത്താവായാണു രണ്ടുപേരും മരണപ്പെട്ടതെങ്കിൽ രണ്ടാമത്തെ ഭർത്താവുമൊത്താകും സ്വർഗ്ഗത്തിൽ അവൾ കഴിയുക. മരിക്കുമ്പോൾ രണ്ടുപേർക്കും ഭാര്യയായിരുന്നില്ലെങ്കിൽ രണ്ടാമത്തെ ഭർത്താവിന്റെ കൂടെയാണെന്നും അതല്ല, അവളുടെ ഇഷ്ടത്തിനു വിടുമെന്നും പറയാൻ ന്യായമുണ്ട്. ഒന്നാമത്തെയാൾ അവൾ ഭാര്യയായിരിക്കെ മരണപ്പെട്ടയാളും രണ്ടാമത്തെ ഭർത്താവ് വിവാഹമോചനം നടത്തിയയാളുമാണെങ്കിൽ ഹദീസിന്റെ 'ളാഹിർ' പ്രകാരം രണ്ടാമത്തെയാളുടെ കൂടെയാകുമെന്നാണ്. പക്ഷേ, ന്യായപ്രകാരം, ഒന്നാം ഭർത്താവിൻ്റെ കൂടെയാകുമെന്നും. എന്നാൽ രണ്ടു ഭർത്താക്കൻമാരുള്ള ഒരു സ്ത്രീ ആ ഭർത്താക്കളുമായി മരിച്ചുപിരിഞ്ഞതാണെങ്കിൽ രണ്ടുപേരിൽ അവളോടേറ്റവും നന്നായി പെരുമാറിയ ഭർത്താവാരോ അവരുടെ കൂടെയാകും സ്വർഗ്ഗത്തിൽ എന്ന് ഒരു ഹദീസിലുണ്ട്. പക്ഷേ, ആ ഹദീസ് ദുർബ്ബലമാണ്. (തുഹ്ഫ:3-141.)

മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് - പ്രശ്നോത്തരം: |  1/29   [27] 

ഇന്നത്തെ നമ്മുടെ മുസ്ലിയാക്കന്മാർ തലേക്കെട്ടു കെട്ടുന്നത് സിക്കുകാർ കെട്ടുന്നതുപോലെ



ഇന്നത്തെ നമ്മുടെ മുസ്ലിയാക്കന്മാർ തലേക്കെട്ടു കെട്ടുന്നത് സിക്കുകാർ കെട്ടുന്നതുപോലെ നെറ്റി കാണാതെയാണ്. നമസ്കാരത്തിൽ നെറ്റിയുടെ മുക്കാൽഭാഗം പുറത്തു കാണണമെന്നാണ് എന്റെ അറിവ്. നെറ്റിയുടെ മുകൾഭാഗം സുജൂദ് ചെയ്യുമ്പോൾ നിലത്തു മുട്ടാതെ തലേക്കെട്ടിന്മേൽ സുജൂദ് ചെയ്താൽ ആ സുജൂദ് സ്വഹീഹാകുമോ? അതുകൊണ്ട് എങ്ങനെ തലേക്കെട്ട് കെട്ടണമെന്ന് ഒരു വിശദീകരണം? 


തലേക്കെട്ടിന്റെ വണ്ണ-വലുപ്പവും അതിന്റെ ആകൃതിയുമെല്ലാം ഓരോ പ്രദേശത്തും അതതു കാലത്ത് തന്നെപ്പോലുള്ളവർ ചെയ്യുന്ന സമ്പ്രദായമനുസരിച്ചാണു നടത്തേണ്ടത്. പ്രദേശത്തെ മുസ്ലിയാർമാർ നാടന്മാരുടെയോ നാടന്മാർ മുസ്ലിയാർമാരുടെയോ രീതിയിൽ അനുയോജ്യമല്ലാത്ത വിധം തലപ്പാവു ധരിക്കരുത്. അങ്ങനെ ധരിക്കുന്നത് ഓരോ വിഭാഗത്തിന്റെയും മാനവിക മാനത്തിന്(മുറുവ്വത്ത്) ഉലച്ചിലുണ്ടാക്കും. പൊതുവിൽ അതിന്റെ വിധി കറാഹത്താണ്. തുഹ്ഫ: 3-36. നമ്മുടെ പ്രദേശങ്ങളിലെ മുസ്‌ലിയാർമാർ അവർക്കനുയോജ്യമല്ലാത്ത വിധം സിക്കുകാരുടെയോ മറ്റോ തലപ്പാവിൻ്റെ വേഷമണിയുന്നത് ശരിയല്ലെന്ന് ഇതിൽ നിന്നു മനസ്സിലാക്കാമല്ലോ. എന്നാൽ, സുജൂദിൽ നിസ്‌കരിക്കുന്ന സ്ഥലത്ത് നെറ്റിയുടെ അല്പഭാഗം മറയില്ലാതെ ചേർത്തു വയ്ക്കലാണു നിർബ്ബന്ധമാകുന്നത്. നെറ്റിയുടെ മുകൾ ഭാഗം തന്നെ നിലത്തു മുട്ടണമെന്നോ മുക്കാൽഭാഗവും പുറത്തു കാണണമെന്നോ സുജൂദിനു നിബന്ധനയില്ല. നെറ്റിയുടെ അല്പഭാഗവും നിലത്തു തട്ടാതെ തലപ്പാവിൻ്റെ മേൽ മാത്രമായി സുജൂദ് ചെയ്താലാണ് സുജൂദ് സാധുവല്ലാതെ വരുക. അതേസമയം തലപ്പാവു കൊണ്ടോ മറ്റോ മറയാതെ നെറ്റിത്തടം മുഴുവൻ സുജൂദിൽ നിലത്തു വയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അല്‌പം കൊണ്ടു മാത്രം മതിയാക്കൽ കറാഹത്തുമാണ്. തുഹ്ഫ: ശർവാനി സഹിതം: 2-69,70 

(മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് - പ്രശ്നോത്തരം: |  2014 ഫെബ്രുവരി )



ദുൻയവിയ്യായ(ഭൗതികം) നേട്ടങ്ങൾ ലഭിക്കാൻ വേണ്ടി സദ്‌കർമ്മങ്ങൾ ചെയ്‌താൽ(ഉദാ: ദാരിദ്ര്യത്തെ തടയാൻ സൂറ: വാഖിഅഃ പാരായണം) അതിനു പ്രതിഫലം ലഭിക്കുമോ?

 

പുണ്യകർമ്മങ്ങളുടെ പ്രതിഫലം തന്നെ തീർത്തും നഷ്ടപ്പെടുത്തുന്ന ലോകമാന്യം പോലുള്ളതല്ലാത്ത ഭൗതികനേട്ടങ്ങൾ കർമ്മങ്ങളോടൊപ്പം ഉദ്ദേശിച്ചാൽ അതിന്റെ പ്രതിഫലം തീർത്തും നഷ്ടപ്പെടുകയില്ല. പുണ്യകർമ്മവിചാരത്തിന്റെ തോതനുസരിച്ച് അതിനു പ്രതിഫലം ലഭിക്കും. തുഹ്ഫ: 1-196. വിശദവിവരണത്തിന് ഇമാം ഇബ്നുഹജറി(റ)ൻ്റെ തന്നെ ഹാശിയത്തുൽ ഈളാഹ് പേ: 39-41 നോക്കുക.

മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് - പ്രശ്നോത്തരം: |  2014 ജനുവരി 


Thursday 11 January 2024

ഫർളു നിസ്കാരത്തിൻ്റെ സമയം പ്രവേശിച്ചു ,എന്നാൽ അല്പസമയം പിന്തിക്കാൻ ഉദ്ദേശിച്ചു. അങ്ങനെ ഉദ്ദേശിക്കുന്നവൻ സമയം പ്രവേശിച്ച ഉടനെ ''സമയം തീരുംമുമ്പ് നിസ്കരിക്കുമെന്ന് ഉദ്ദേശിക്കൽ'' നിർബന്ധമുണ്ടോ?

 

നമ്മുടെ ഇമാമുകൾക്കിടയിൽ ഭിന്നതയുള്ള മസ്അലയാണിത്. ഇമാം നവവി(റ) തൻ്റെ ശർഹുൽ മുഹദ്ദബിൽ വിവരിക്കുന്നത് ഇങ്ങനെ:

ഒരു നിസ്കാരത്തിൻ്റെ സമയം പ്രവേശിക്കുകയും സമയത്തിൻ്റെ ഇടയിലോ അവസാന സമയത്തോ നിസ്കരിക്കാൻ വേണ്ടി പിന്തിക്കാൻ ഉദ്ദേശിക്കുകയും ചെയ്താൽ , സമയം പ്രവേശിച്ച ഉടനെ'' സമയത്തിൽ നിസ്കരിക്കുമെന്ന് ഉദ്ദേശിക്കൽ '' നിർബന്ധമുണ്ടോ ഇല്ലയോ എന്നതിൽ പ്രസിദ്ധമായ രണ്ടു അഭിപ്രായമുണ്ട്. 

ഒന്ന് : അങ്ങനെ ഉദ്ദേശിക്കൽ നിർബന്ധമില്ല .

രണ്ട്: അങ്ങനെ ഉദ്ദേശിക്കൽ നിർബന്ധമാണ്. ഈ വീക്ഷണപ്രകാരം ഉദ്ദേശിക്കാത്തവൻ സമയത്തിനുള്ളിൽ നിസ്കരിച്ചാലും കുറ്റക്കാരനാകും. എന്നാൽ നിസ്കാരം അദാഅ് തന്നെ. 

ഈ വിവരിച്ച രണ്ടു വീക്ഷണം നിസ്കാരത്തിൽ മാത്രമുള്ളതല്ല. സമയം വിശാലമായ എല്ലാ ഫർളിലും ഉള്ളതാണ്. 

ഇമാം ഗസാലീ (റ) തൻ്റെ മുസ്തസ്ഫാ എന്ന (ഉസൂലുൽ ഫിഖ്ഹിൻ്റ ) ഗ്രന്ഥത്തിൽ സമയം പ്രവേശിച്ച ഉടനെ '''സമയത്തിൽ തന്നെ നിസ്കരിക്കുമെന്ന് ഉദ്ദേശിക്കൽ'' നിർബന്ധമാണെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. അതാണ് അസ്വഹായ( ഏറ്റവും സ്വഹീഹായ) വീക്ഷണം. (ശർഹുൽ മുഹദ്ദബ് :3/49)

ഇവിടെ عزم എന്നതിൻ്റെ വിവക്ഷ قصد എന്നാണ്.(സമയത്തിനുള്ളിൽ നിസ്കരിക്കുമെന്ന് ഉദ്ദേശിക്കൽ - തീരുമാനിക്കൽ - ) ഇക്കാര്യം ഈ മസ്അല വിവരിച്ച് ഇമാം ബാജുരീ (റ) പ്രസ്താവിച്ചിട്ടുണ്ട് (ബാജൂരീ :1/182)

(ولا يخفى أن العزم هو القصد والتصميم على الفعل (حاشبة الباجوري علي ابن قاسم

പണ്ഡിത ഭിന്നത നമുക്കൊരു അനുഗ്രഹമാണ് . ഇക്കാര്യം തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.

(ﻓﺮﻉ)

ﺇﺫا ﺩﺧﻞ ﻭﻗﺖ اﻟﺼﻼﺓ ﻭﺃﺭاﺩ ﺗﺄﺧﻴﺮﻫﺎ ﺇﻟﻰ ﺃﺛﻨﺎء اﻟﻮﻗﺖ ﺃﻭ ﺁﺧﺮﻩ ﻫﻞ ﻳﻠﺰﻣﻪ اﻟﻌﺰﻡ ﻋﻠﻲ ﻓﻌﻠﻬﺎ ﻓﻴﻪ ﻭﺟﻬﺎﻥ ﻣﺸﻬﻮﺭاﻥ ﻷﺻﺤﺎﺑﻨﺎ ﻓﻲ ﻛﺘﺐ اﻷﺻﻮﻝ ﻭﻣﻤﻦ ﺫﻛﺮﻫﻤﺎ اﻟﻤﺼﻨﻒ ﻓﻲ اﻟﻠﻤﻊ ﻭﻣﻤﻦ ﺫﻛﺮﻫﻤﺎ ﻓﻲ ﻛﺘﺐ اﻟﻤﺬﻫﺐ ﺻﺎﺣﺐ اﻟﺤﺎﻭﻱ ﺃﺣﺪﻫﻤﺎ ﻻ ﻳﻠﺰﻣﻪ اﻟﻌﺰﻡ ﻭاﻟﺜﺎﻧﻲ ﻳﻠﺰﻣﻪ ﻓﺈﻥ ﺃﺧﺮﻫﺎ ﺑﻼ ﻋﺰﻡ ﻭﺻﻼﻫﺎ ﻓﻲ اﻟﻮﻗﺖ ﺃﺛﻢ ﻭﻛﺎﻧﺖ ﺃﺩاء ﻭاﻟﻮﺟﻬﺎﻥ ﺟﺎﺭﻳﺎﻥ ﻓﻲ ﻛﻞ ﻭاﺟﺐ ﻣﻮﺳﻊ ﻭﺟﺰﻡ اﻟﻐﺰاﻟﻲ ﻓﻲ اﻟﻤﺴﺘﺼﻔﻰ ﺑﻮﺟﻮﺏ اﻟﻌﺰﻡ ﻭﻫﻮ اﻷﺻﺢ

(مجموع : ٤٩ / ٣)



എം.എ.ജലീൽ സഖാഫി പുല്ലാര

Saturday 6 January 2024

വഖ്ഫ് ചെയ്യാത്ത സ്ഥലത്ത് ജമാഅത്തായി നിസ്കരിച്ചാൽ കൂലി ലഭിക്കുമോ ?

 

കുട്ടികൾ, ഭാര്യ, മാതാവ്, സഹോദരി  തുടങ്ങി ആരെയെങ്കിലും ഒരാളെ കൂട്ടി വീട്ടിൽ ജമാഅത്തായി നിസ്കരിച്ചാലും ജമാഅത്തിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. എന്നാൽ പള്ളിയിൽ നിസ്കരിക്കുന്നതിന്റെ പ്രതിഫലം പരിപൂർണമാണ്. പക്ഷേ, ജമാഅത്ത് നിസ്കാരം നിർബന്ധ കർമ്മങ്ങൾക്ക് തുല്യമായ ശക്തിയായ സുന്നത്ത് ആയതിനാൽ ഫുഖഹാഅ് എണ്ണിപ്പറഞ്ഞ കാരണങ്ങളില്ലാതെ ജമാഅത്ത് ഒഴിവാക്കാൻ പാടില്ല.(ഹാശിയതു ത്വഹ്ത്വാവീ പേ:286-287)

അസ്വ് ർ വാങ്കിൽ ശാഫിഈ ഹനഫീ മദ്ഹബുകളിൽ ഒരു മണിക്കൂറിലധികം വ്യാത്യാസം വരാനുള്ള കാരണമെന്താണ് ?

 

ഒരു വസ്തുവിന്റെ നിഴൽ അതിനോളം വലിപ്പം ആയാൽ ളുഹ്റിന്റെ സമയം ശാഫിഈ മദ്ഹബ് അനുസരിച്ച് അവസാനിക്കുന്നതാണ്.  നിഴൽ അതിന്റെ ഇരട്ടി ആകുന്നതുവരെ ഹനഫീ മദ്ഹബ് അനുസരിച്ച് ളുഹ്റിന്റെ സമയം ശേഷിക്കുന്നതുണ്. ഉച്ചസമയത്തെ ചൂടിന്റെ കാഠിന്യം കഴിഞ്ഞതിനുശേഷം അന്തരീക്ഷം തണുക്കുമ്പോൾ നിങ്ങൾ ളുഹ്റ് നിസ്കരിക്കുക എന്ന ഹദീസിനെയാണ് ഒരു വസ്തുവിന്റെ നിഴൽ അതിനോളം ആയതിനുശേഷവും ളുഹ്റിന്റെ സമയം ബാക്കിയുണ്ടെന്നതിന് ഇമാം ഹനീഫ(റ) അവലംബിച്ചത്. (ഹാശിയതു ത്വഹ്ത്വാവീ പേ:176). മിഅ്റാജ് രാത്രിയിൽ നിസ്കാരം നിർബന്ധമായതിനെത്തുടർന്ന് ജിബ്‌രീൽ അലൈഹിസ്സലാം തിരുനബിസല്ലല്ലാഹു അലൈഹി വസല്ലമയോടൊപ്പം നിസ്കരിച്ച രണ്ട് ദിവസങ്ങളിൽ രണ്ടാം ദിവസം ളുഹ്ർ നിസ്കരിച്ചത് ഒരു വസ്തുവിന്റെ നിഴൽ അതിനോളം ആകുന്നതിന്റെ തൊട്ട് മുമ്പാണ് എന്ന ഹദീസിനെ ഇമാം ശാഫിഈ (റ)വും അവലംബമാക്കി. രണ്ട് വ്യത്യസ്ത ഹദീസുകളുടെ അടിസ്ഥാനത്തിൽ ളുഹ്റിന്റെ സമയം എപ്പോൾ അവസാനിക്കും എന്നതിൽ വന്ന് അഭിപ്രായഭിന്നത കാരണം അസ്വറിന്റെ സമയം എപ്പോൾ ആരംഭിക്കും എന്നതിലും അഭിപ്രായവ്യത്യാസമുണ്ടായി. തന്നിമിത്തം ഹനഫീ ശാഫിഈ മദ്ഹബുകളിലെ അസ്വ് റിന്റെ സമയ ആരംഭത്തിൽ ഏകദേശം ഒരു മണിക്കൂർ വ്യത്യാസം ഉണ്ടായി.

പിതാവിൻ്റെ സഹോദൻ്റെ മകനെ വിവാഹം കഴിക്കുന്നതിൻ്റെ വിധി എന്താണ് ?

 

അനുവദനീയമാണ്. 

(അല്ലുബാബ് പേ:433)

ചെറിയ കുട്ടികൾ ബെഡ്ഡിൽ മൂത്രമൊഴിച്ചാൽ എങ്ങനെയാണ് അത് ശുദ്ധീകരിക്കുക ?

 

പാല് അല്ലാത്ത ഭക്ഷണങ്ങൾ കഴിച്ചിട്ടില്ലാത്ത കുട്ടിയുടെ മൂത്രം ഉൾപ്പെടെയുള്ള കഠിനമായ നജസുകൾ ഒരു ദിർഹമിന്റെ അളവ്/ഉള്ളം കയ്യിന്റെ അളവ് വരെ അഫ് വ്(ഇളവ്) ഉള്ളതാണ്. കഴുകേണ്ടതില്ല. അതിലധികമാണെങ്കിൽ മൂന്നോ അതിലധികമോ തവണ ആവർത്തിച്ച് ശുദ്ധിയാകുന്നത് വരെ കഴുകൽ നിർബന്ധമാണ്. 

(അല്ലുബാബ് പേ:80-81)

പള്ളികളിലെ പൊതു ഖബറിടങ്ങളിൽ സ്ത്രീകൾ സിയാറത്ത് ചെയ്യുന്നതിൻ്റെ വിധി എന്താണ് ?

 

പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും സിയാറത്ത് സുന്നത്തുണ്ടെന്നാണ് പ്രബല അഭിപ്രായം. എന്നാൽ സ്ത്രീകൾ പൊതു ഖബർസ്ഥാനിൽ സിയാറത്തിന് പോകുന്നത് അനുവദനീയമാണോ അതുകൊണ്ട് കുഴപ്പമുണ്ടോ എന്നല്ല ചോദിക്കേണ്ടത് മറിച്ച് അവൾ അങ്ങനെ പുറപ്പെട്ടാൽ അവൾക്ക് എത്രത്തോളം ശാപമുണ്ടാകും എന്നാണ് ചോദിക്കേണ്ടത് എന്ന് ഇമാം ഖാസിയെ ഉദ്ധരിച്ച് തതാർഖാനിയ്യയിൽ വിശദീകരിച്ചിട്ടുണ്ട്. സിയാറത്തിന് പോകാനൊരുങ്ങുന്ന സ്ത്രീകൾക്ക് അല്ലാഹുവിന്റെയും മലക്കുകളുടെയും ശാപം ഉണ്ടാകുന്നതാണ്. അവളെ എല്ലാ വശങ്ങളിൽനിന്നും ശെെത്താന്മാർ പൊതിയുന്നതുമാണ്. ഖബർസ്ഥാനിൽ എത്തിയാൽ മയ്യിത്തിന്റെ ആത്മാവും അവളെ ശപിക്കുന്നതാണ്. മടങ്ങി പോകുന്ന വഴിയിലും അവൾക്ക് അല്ലാഹുവിന്റെ ശാപം ഉണ്ടാകുന്നതാണെന്നും അദ്ദേഹത്തിൽ നിന്ന് ഉദ്ധരിച്ചിട്ടുണ്ട്. സ്ത്രീകൾ സിയാറത്തിന് പോകുന്നത് കറാഹത്താണെന്നും ഈ കാലഘട്ടത്തിൽ ഹറാമാണെന്നും ഇമാം ബദ്റുദ്ദീനിൽ എൈനിയും രേഖപ്പെടുത്തിയിട്ടുണ്ട്. 

(ഹാശിയതു ത്വഹ്ത്വാവീ പേ:619-620)

മയ്യിത്ത് നിസ്കാരത്തിന് ഇമാമത്ത് നിൽക്കേണ്ടത് ആരാണ് ?

 

ഖലീഫ, സുൽത്വാൻ തുടങ്ങിയ നാട്ടിലെ ഭരണാധികാരികളോ ഖാളിയോ അവരുടെ പ്രതിനിധികളോ മയ്യിത്ത് നിസ്കാരത്തിന് ഹാജർ ഉണ്ടെങ്കിൽ ഇമാമത്ത് നിൽക്കുന്ന വിഷയത്തിൽ അവർക്കാണ് മുൻഗണന. അവർ സന്നിഹിതരല്ലെങ്കിൽ പ്രദേശത്തെ പള്ളിയിലെ ഇമാമിനാണ് മുൻഗണന. പിന്നീട് മയ്യിത്തിന്റെ രക്ഷകർത്താക്കൾക്കാണ് പരിഗണന. പിതാവ്, മകൻ, മകന്റെ മകൻ, പിതാമഹൻ, സഹോദരൻ, പിതൃ സഹോദരൻ, ഭർത്താവ്, അയൽവാസികൾ എന്ന ക്രമമാണ് പരിഗണിക്കേണ്ടത്. ഇമാമത്തിന് അർഹതയുള്ള മുകളിൽ പറയപ്പെട്ടവർക്ക് തന്റെ പ്രതിനിധിയെ ഇമാമായി നിർത്താവുന്നതാണ്.

(ഹാശിയതു ത്വഹ്ത്വാവീ പേ:588-590)


യാത്രയിൽ ഖളാഅ് ആയ നിസ്കാരങ്ങൾ നാല് റക്അത്തുള്ളത് നാട്ടിൽ എത്തിയാൽ രണ്ട് റക്അത്താണോ അതല്ല നാല് റക്അത്താണോ ഖളാഅ് വീട്ടേണ്ടത് ?

 

യാത്രയിൽ ഖളാഅ് ആയ നിസ്കാരം യാത്ര അവസാനിച്ചതിന് ശേഷം ഖളാഅ് വീട്ടുമ്പോൾ രണ്ട് റക്അത്ത് ആണ് നിസ്കരിക്കേണ്ടത്. യാത്രയിൽ അല്ലാത്തപ്പോൾ ഖളാഅ് ആയ നിസ്കാരം യാത്രക്കിടയിൽ നമസ്കരിക്കുകയാണെങ്കിൽ നാലു റക്അത്ത് ആണ് നിസ്കരിക്കേണ്ടത്. 

(അല്ലുബാബ് പേ:122) 

യത്തീം കുട്ടികൾക്ക് കൊടുക്കാം എന്ന് മനസ്സിൽ കരുതിയ ഒരു ആടിനെ അത് മാംസം ആക്കി പലർക്ക് (യത്തീം കുട്ടികൾക്ക്) കൊടുക്കുന്നതിൽ തെറ്റുണ്ടോ ?


ഈ ഭക്ഷണം ഈ മിസ്കീന് കൊടുത്തേക്കാം എന്നൊരാൾ നേർച്ച നേർന്നാൽ ആ ഭക്ഷണം മറ്റൊരാൾക്ക് കൊടുത്താലും മതിയാകും. എന്നാൽ അതേ മിസ്കീന് തന്നെ കൊടുക്കുന്നതാണ് ഉത്തമം(ബദാഇഉ സ്വനാഇഅ് 5/87, ഹാശിയതു ത്വഹ്ത്വാവീ പേ: 696-697). ചോദ്യത്തിൽ പറഞ്ഞ രൂപം തെറ്റില്ലെന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്. 


ഖുർആൻ ഖത്മ് തീർത്താൻ അടുത്തത് അപ്പോൾ തന്നെ ആരംഭിക്കണമെന്നുണ്ടോ ?


ഒരു ഖത് മ് പൂർത്തിയായാൽ അപ്പോൾതന്നെ മറ്റൊരു ഖത് മ് ആരംഭിക്കൽ മുസ്തഹബ്ബാണ്. (അത്തിബ് യാൻ പേ: 149

നോമ്പുമുറിക്കാൻ ക്ഷണിച്ചാൽ പോകൽ നിർബന്ധമുണ്ടോ?

 

ക്ഷണം സ്വീകരിക്കൽ നിർബന്ധമാണെന്നും സുന്നത്താണെന്നും രണ്ടഭിപ്രായമുണ്ട്. സുന്നത്താണെന്നതാണ് പ്രബലാഭിപ്രായം. എന്നാൽ സദ്യ നടക്കുന്ന സ്ഥലത്ത് എന്തെങ്കിലും ഹറാമായ പ്രവർത്തനങ്ങൾ നടക്കുന്നതായി മുൻകൂട്ടി അറിഞ്ഞാൽ അവിടെ പോകുകയും ചെയ്യരുത്.(ഫത്ഹുൽ ഖദീർ 10/12-17)

നോമ്പ് തുറക്ക് ക്ഷണിച്ചു. ക്ഷണിച്ച വീട്ടിൽ പോയി. എന്നാൽ നോമ്പ് തുറന്നത് പള്ളിയിൽ നിന്നാണ്. എന്നാൽ ഈ വീട്ടുകാർക്ക് പ്രതിഫലം ലഭിക്കുമോ ?

 

നോമ്പ് തുറപ്പിക്കുന്നതിന്റെ മഹത്വം വിശദീകരിക്കുന്ന നിരവധി ഹദീസുകളുണ്ട്. മൻ ഫത്വറ സ്വാഇമൻ من فطّر صائما എന്നാണ് പ്രസ്തുത ഹദീസുകളിലെ പ്രയോഗം. നോമ്പുകാരനെ നോമ്പ് തുറക്കുന്നവനാക്കി എന്നാണ് ഈ വാചകത്തിന്റെ അർത്ഥമെന്ന് ഹനഫീ മദ്ഹബ്കാരനായ ഇമാം മുല്ലാ അലിയ്യുനിൽ ഖാരി വിശദീകരിച്ചിട്ടുണ്ട്(മിർഖാത്ത് 6/302).

നോമ്പ് തുറക്കുന്നവനാക്കുക എന്നതുകൊണ്ടുദ്ദേശിക്കുന്നത് നോമ്പ് തുറക്കാനുള്ള ഭക്ഷണം നൽകി എന്നാണെന്ന് അദ്ദേഹം വീണ്ടും വിശദീകരിച്ചിട്ടുണ്ട്. നോമ്പ് തുറക്കുന്നവർക്ക് വയറ് നിറയെ ഭക്ഷണം നൽകാൻ ഞങ്ങൾക്കെല്ലാവർക്കും കഴിയില്ലല്ലോ നബിയേ എന്ന് സ്വഹാബിമാരിൽ ഒരാൾ പറയുകയും പരിഹാരം ആരായുകയും ചെയ്ത സംഭവവും ചില ഹദീസുകളിലുണ്ട്. എങ്കിൽ ഒരിറക്ക് പാലോ ഒരു ഈത്തപ്പഴമോ ഒരിറക്ക് വെള്ളമോ നൽകി നോമ്പ് തുറപ്പിക്കട്ടെ എന്ന് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ പരിഹാരം നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. നോമ്പ് തുറപ്പിക്കുകയും വയറുനിറയെ ഭക്ഷണം നൽകുകയും ചെയ്യുന്നവർക്കും ഭക്ഷണം നൽകാതെ വെറും നോമ്പു തുറപ്പിക്കുന്നവർക്കും വെവ്വേറെ പ്രതിഫലവും നബിസല്ലല്ലാഹു അലൈഹിവസല്ലം വാഗ്ദാനം ചെയ്യുകയും ചെയ്തു (മിർഖാത്ത് 6/261). 

ആരുടെ ഭക്ഷണം കൊണ്ടാണോ നോമ്പ് തുറന്നത് അയാൾക്കാണ് നോമ്പ് തുറപ്പിച്ചതിന്റെ പ്രതിഫലം എന്നാണ് ഈ വിശദീകരണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. നോമ്പ് തുറന്നതിന് ശേഷം  ഭക്ഷണം നൽകുന്നതിന്റെ പ്രതിഫലം മറ്റൊന്നാണ്.

എങ്ങനെയാണ് തയമ്മം ചെയ്യണ്ടത് ഒന്ന് വിശദീകരിക്കാമോ

 

മണ്ണ്, ചരൽ, കല്ല് തുടങ്ങിയ ഭൂമിയുടെ ഭാഗങ്ങളായ വസ്തുക്കളിൽ അടിച്ച് കൊണ്ടാണ് തയമ്മും ചെയ്യേണ്ടത്.

വള, വാച്ച്, മോതിരം തുടങ്ങി കൈയുടെ മുട്ടുവരെ ധരിച്ച വസ്തുക്കളും മാസ്ക് പോലെ മുഖത്ത് ധരിച്ച വസ്തുക്കളും ഊരിമാറ്റുക. തടകുമ്പോൾ തൊലിയിൽ സ്പർശിക്കുന്നതിന് തടസ്സമാകുന്ന മെഴുക്, മാവ്, പെയിന്റ് തുടങ്ങിയ വസ്തുക്കളും നീക്കം ചെയ്യുക.

അശുദ്ധിയിൽ നിന്ന് ശുദ്ധിയാക്കുന്നു, അശുദ്ധിയെ ഉയർത്തുന്നു, നിസ്കാരത്തെ ഹലാലാക്കുന്നതിന് തയമ്മും ചെയ്യുന്നു എന്ന് തുടങ്ങിയ ഏതെങ്കിലും ഒരു നിയ്യത്തോട് കൂടെ രണ്ട് കൈകൾ മണ്ണ് പോലുള്ള മുമ്പ് പറഞ്ഞ വസ്തുവിൽ അടിക്കുക. മുഖം നാല് അതിർത്തിയും ചേർത്ത് പൂർണ്ണമായും തടകുക. രണ്ട് പുരികത്തിന്റെ ഇട ഭാഗം, കണ്ണിന്റെ കുഴിഞ്ഞ വശങ്ങൾ, മൂക്കിന്റെയും വായയുടെയും ഇട ഭാഗം തുടങ്ങി മുഖത്തിന്റെ അതിർത്തിക്കകത്തുള്ള തൊലിയും രോമങ്ങളെ പുറംഭാഗവും പൂർണ്ണമായും തടകലിൽ ഉൾപ്പെടണം. രണ്ട് കയ്യിന്റേയും മദ്യ വിരൽ അഗ്രങ്ങൾ ചേർത്തുപിടിച്ച് രണ്ട് കൈകളും മുഖത്തിന് ഏറ്റവും മുകൾഭാഗത്ത് അമർത്തിവെച്ച് മുഖത്തിന്റെ എല്ലാ ഭാഗവും സ്പർശിക്കുന്ന രീതിയിൽ താഴോട്ട് തടകി പൂർത്തീകരിക്കാവുന്നതാണ്.

ശേഷം രണ്ട് കൈയും കൂട്ടി ഒന്നുകൂടി മണ്ണ് പോലുള്ള മുമ്പ് പറഞ്ഞ വസ്തുവിൽ അടിക്കുക. രണ്ട് കെെയ്യും വിരലുകളുടെ അഗ്രം മുതൽ മുട്ട് വരെ പൂർണ്ണമായും തൊലിയും രോമങ്ങളുടെ പുറംഭാഗവും തടകുകയാണ് വേണ്ടത്. ഇടത് കെെയ്യുടെ വിരൽ ഭാഗം വലതുകൈയ്യിന്റെ വിരലുകളുടെ പുറത്ത് അമർത്തിവെച്ച് മുട്ട് ഭാഗത്തേക്ക് ചലിപ്പിച്ച് അവിടെ എത്തുമ്പോൾ ഇടത് കെെയ്യ് ഉള്ളിലേക്ക് കറക്കി ഉള്ളൻ കൈയ്യ്  സ്പർശിക്കുന്ന രീതിയിൽ മുന്നോട്ട് തടകി തള്ളവിരലിന്റെ പുറത്തുകൂടി തടകി അവസാനിപ്പിക്കുക. വലതുകൈയ്യിന്റെ ഉൾ ഭാഗം മണ്ണിൽ അടിച്ചത് ആയതുകൊണ്ട് അവിടെ സ്പർശിക്കരുത്. ഇനി വലതു കൈ വിരൽ ഇടതു കെെയ്യ് വിരലുകളുടെ പുറത്ത് അമർത്തിവെച്ച് മുട്ടു ഭാഗത്തേക്ക് ചലിപ്പിച്ച് അവിടെ എത്തുമ്പോൾ കെെയ്യ് കറക്കി ഉള്ളം കൈയ്യ് സ്പർശിക്കുന്ന രീതിയിൽ മുന്നോട്ട് തടകി തള്ളവിരലിന്റെ പുറത്തുകൂടി തടകി അവസാനിപ്പിക്കുക. രണ്ട് ഉള്ളം കൈകൾ പരസ്പരം തടകുകയും വിരലുകൾ കോർത്ത് തടകുകയും ചെയ്യുക. വിരലുകളുടെ അഗ്രം മുതൽ മുട്ട് വരെയുള്ള എല്ലാ ഭാഗവും  തടകിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.

(ഹാശിയതു ത്വഹ്ത്വാവീ പേ: 111-126)


സാങ്കേതിക കാരങ്ങൾ കൊണ്ട് ഫിത്വ് റ് സക്കാത്ത് കൊടുക്കാൻ കഴിയാത്ത ഒരാൾക്ക് നോമ്പിന് ശേഷം കൊടുത്താൽ ബാധ്യത ഒഴിവാകുമോ ?

 

സകാത്ത് കൊടുക്കൽ പിന്തിക്കുന്നത് കുറ്റകരമായ കറാഹത്താണ്.(മറാഖിൽ ഫലാഹ് പേ:725) പെരുന്നാൾ ദിവസം ഫിത്വ് ർ സകാത്ത് കൊടുത്ത് വീട്ടിയിട്ടില്ലെങ്കിൽ അതിന് ശേഷം കൊടുത്ത് വീട്ടൽ നിർബന്ധമാണ്. (അല്ലുബാബ് പേ:165)

സമയമായെന്ന ഉറപ്പിൽ നോമ്പ് മുറിച്ചു. പിന്നീട് ആണ് അറിയുന്നത് സമയത്തിന് മുൻപാണ് നോമ്പ് മുറിച്ചതെന്ന്. ഈ നോമ്പ് ഖളാഅ് വീട്ടണോ ? ഫിദ് യ നൽകേണ്ടതുണ്ടോ ?

 

ഖളാഅ് വീട്ടണം. ഫിദ് യ നൽകേണടതില്ല. ഫജ്റു സ്വാദിഖിന്റെ  അഥവാ സുബ്ഹിയുടെ സമയം ആയിട്ടില്ല എന്ന ധാരണയിൽ ഒരാൾ ഭക്ഷണം കഴിച്ചു അല്ലെങ്കിൽ സൂര്യൻ അസ്തമിച്ചു എന്ന ധാരണയിൽ നോമ്പു തുറന്നു. സുബ്ഹിയുടെ സമയം ആയതിന് ശേഷമാണ് ഭക്ഷണം കഴിച്ചതെന്നും സൂര്യൻ അസ്തമിക്കുന്നത് മുമ്പാണ് നോമ്പ് തുറന്നതെന്നും പിന്നീട് ബോധ്യപ്പെട്ടാൽ ആ നോമ്പ് ഖളാഅ് വീട്ടണം. ഫിദ് യ നൽകേണടതില്ല. (അല്ലുബാബ് പേ: 172)


രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടൽ കാരണം എനിക്ക് നോമ്പ് അനുഷ്ടിക്കാൻ കഴിഞ്ഞില്ല. നോമ്പ് അനുഷ്ടിക്കാത്തതിനാൽ ഞാൻ തെറ്റുകാരി യാകുമോ ? എന്താണ് ഞാൻ ചെയ്യെണ്ടത് ?

 

ഗർഭിണിയും മുലയൂട്ടുന്നവളും സ്വന്തം ശരീരത്തിനോ ഗർഭസ്ഥശിശുവിനോ മുല കുടിക്കുന്ന കുട്ടിക്കോ ആപത്തോ രോഗമോ ഉണ്ടാകുമെന്ന് ഭയന്നാൽ നോമ്പ് ഒഴിവാക്കൽ അനുവദനീയമാണ്. പിന്നീട് ആ നോമ്പുകൾ ഖളാഅ് വീട്ടിയാൽ മതിയാകും. ഫിദ് യ കൊടുക്കേണ്ടതില്ല. പ്രസ്തുത ആപത്തോ രോഗമോ ഉണ്ടാകുമെന്ന ഭയം മുൻ അനുഭവത്തിന്റെയോ ദുർനടപ്പ് അറിയപ്പെട്ടിട്ടില്ലാത്ത യോഗ്യനായ ഒരു മുസ്ലിം ഡോക്ടറുടെ നിർദ്ദേശത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കണം. 

(ഹാശിയതു ത്വഹ്ത്വാവീ പേ:684-685)


വാർദ്ധക്യം കാരണം നോമ്പ് പിടിക്കാനോ ഖളാഅ് വീട്ടാനോ കഴിയാത്തവർ നിലവിൽ മകൻ്റെ സംരക്ഷണയിലാണ് കഴിയുന്നത്. ഇവർക്ക് ഫിദ് യ നൽകേണ്ടതുണ്ടോ ? ഉണ്ടങ്കിൽ എന്താണ് നൽകേണ്ടത് ?

 

ഫിദ് യ നൽകൽ നിർബന്ധമാണ്. ഫിത്വ് ർ സക്കാത്തിൽ നൽകുന്നതുപോലെ ഒരു നോമ്പിന് അര സ്വാഅ്(രണ്ട് മുദ്ദ്) അരിയോ അതിന്റെ വിലയോ ഒരു മിസ്കീന് എന്ന നിലക്ക് നൽകണം. പിന്നീട് നോമ്പ് അനുഷ്ഠിക്കാൻ കഴിവ് വന്നാൽ ഫിദ് യ ബാത്തിലാകുന്നതും നോമ്പ് ഖളാഅ് വീട്ടൽ നിർബന്ധമായി തീരുന്നതുമാണ്.

(അല്ലുബാബ് പേ:171, ഹാശിയതു ത്വഹ്ത്വാവീ പേ: 688)