اﻟﻠﻬﻢ اﻫﺪﻧﻲ ﻓﻴﻤﻦ ﻫﺪﻳﺖ ﻭﻋﺎﻓﻨﻲ ﻓﻴﻤﻦ ﻋﺎﻓﻴﺖ ﻭﺗﻮﻟﻨﻲ ﻓﻴﻤﻦ ﺗﻮﻟﻴﺖ ﻭﺑﺎﺭﻙ ﻟﻲ ﻓﻴﻤﺎ ﺃﻋﻄﻴﺖ ﻭﻗﻨﻲ ﺷﺮ ﻣﺎ ﻗﻀﻴﺖ ﻓﺈﻧﻚ ﺗﻘﻀﻲ ﻭﻻ ﻳﻘﻀﻰ ﻋﻠﻴﻚ ﻭﺇﻧﻪ ﻻ ﻳﺬﻝ ﻣﻦ ﻭاﻟﻴﺖ ﻭﻻ ﻳﻌﺰ ﻣﻦ ﻋﺎﺩﻳﺖ ﺗﺒﺎﺭﻛﺖ ﺭﺑﻨﺎ ﻭﺗﻌﺎﻟﻴﺖ ﻓﻠﻚ اﻟﺤﻤﺪ ﻋﻠﻰ ﻣﺎ ﻗﻀﻴﺖ ﺃﺳﺘﻐﻔﺮﻙ ﻭﺃﺗﻮﺏ ﺇﻟﻴﻚ
ഖുനൂത്തിൻ്റെ അർത്ഥം
اﻟﻠﻬﻢ اﻫﺪﻧﻲ ﻓﻴﻤﻦ ﻫﺪﻳﺖ
അല്ലാഹുവേ , നീ സന്മാർഗത്തിലാക്കിയവരോടുകൂടെ എന്നെയും നീ സന്മാർഗത്തിലാക്കണമേ.
ﻭﻋﺎﻓﻨﻲ ﻓﻴﻤﻦ ﻋﺎﻓﻴﺖ
നീ സുഖം നൽകിയവരോടുകൂടെ എനിക്കും നീ സുഖം നൽകണേ.
ﻭﺗﻮﻟﻨﻲ ﻓﻴﻤﻦ ﺗﻮﻟﻴﺖ
നീ സംരക്ഷണം നൽകിയവരോടുകൂടെ എനിക്കും നീ സംരക്ഷണം നൽകണേ.
ﻭﺑﺎﺭﻙ ﻟﻲ ﻓﻴﻤﺎ ﺃﻋﻄﻴﺖ
നീ എനിക്കു തന്നതിൽ അഭിവൃദ്ധി നൽകണേ.
ﻭﻗﻨﻲ ﺷﺮ ﻣﺎ ﻗﻀﻴﺖ
നീ വിധിച്ച നാശത്തിൽ നിന്നു എന്നെ നീ കാത്തു രക്ഷിക്കണമേ.
ﻓﺈﻧﻚ ﺗﻘﻀﻲ
തീർച്ചയായും നീ വിധിക്കുന്നവനാണ്.
ﻭﻻ ﻳﻘﻀﻰ ﻋﻠﻴﻚ
നിനക്കെതിരെ വിധിക്കപ്പെടുകയില്ല.
ﻭﺇﻧﻪ ﻻ ﻳﺬﻝ ﻣﻦ ﻭاﻟﻴﺖ
നീ സ്നേഹിച്ചവർ നിന്ദ്യരാവുകയില്ല.
ﻭﻻ ﻳﻌﺰ ﻣﻦ ﻋﺎﺩﻳﺖ
നീ ശത്രുത വെച്ചവർ യോഗ്യരാവുകയില്ല.
ﺗﺒﺎﺭﻛﺖ ﺭﺑﻨﺎ ﻭﺗﻌﺎﻟﻴﺖ
ഞങ്ങളുടെ നാഥാ , നീ ഉന്നതനും നന്മ വർദ്ദിച്ചവനുമാണ്.
ﻓﻠﻚ اﻟﺤﻤﺪ ﻋﻠﻰ ﻣﺎ ﻗﻀﻴﺖ
നീ വിധിച്ചതിൻ്റെ മേൽ സർവ്വ സ്തുതിയും നിനക്കാണ്.
ﺃﺳﺘﻐﻔﺮﻙ ﻭﺃﺗﻮﺏ ﺇﻟﻴﻚ
നിന്നോട് ഞാൻ മാപ്പിനിരക്കുകയും നിന്നിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുന്നു.
ഖുനൂത്തിനു ശേഷം നബി(സ്വ)യുടെയും കുടുംബത്തിൻ്റെയും പേരിൽ സ്വലാത്തും സലാമും ചൊല്ലൽ സുന്നത്തുണ്ട്.(ഫത്ഹുൽ മുഈൻ)
ഖുനൂത്തിനു ശേഷമുള്ള സ്വലാത്ത്
صلى الله على سيدنا محمد النبي الأمي وعلى آله وصحبه وسلم
സ്വലാത്തിനു ശേഷം
رب اغفر وارحم وأنت خير الراحمين
എന്നു ചൊല്ലൽ നല്ലതാണ്. (സുന്നത്താണ്) (ബിഗ് യ)
ഇമാം ഖുനൂത്തിലെ പ്രാർത്ഥനാ പദങ്ങൾ ബഹുവചനമാക്കണം.
വിത്റിലെ ഖുനൂത്തിനു ശേഷം ദുആ ദീർഘിപ്പിക്കൽ
റമളാനിലെ വിത്‌റിലെ ഖുനൂത്തിൽ 'നസ്തഗ്ഫിറുക വ നതൂബു ഇലൈക്' എന്നതിന്റെ ശേഷം നബി(സ്വ)യുടെ മേലിലുള്ള സ്വലാത്തിന്റെ മുമ്പായി നീണ്ട ദുആ ചില പളളി ഇമാമുകൾ നിർവ്വഹിക്കുന്നു.ഇഅ്തിദാലിൽ ഇങ്ങനെ ദുആ ചെയ്യാൻ പറ്റുമോ? നിസ്കാരം ബാത്വിലാകുമോ?
ഇഅ്തിദാൽ എന്ന ദീർഘിപ്പിക്കാൻ പറ്റാത്ത ഫർളിലാണല്ലോ ഖുനൂത്ത് നിർവ്വഹിക്കപ്പെടുന്നത്. അതിനാൽ, ഖുനൂത്തിൽ വാരിദായ ദുആക്കപ്പുറം കൊണ്ടുവന്നാൽ ഇഅ്തിദാലിനെ ദീർഘിപ്പിക്കൽ വരുമെന്നും അതു നിസ്‌കാരത്തെ ബാത്വിലാക്കുമെന്നും പത്താം നൂറ്റാണ്ടിലെ മുജദ്ദിദും ശാഫിഈ മദ്ഹബിലെ ആധികാരിക ഇമാമുമായ ഇമാം റംലി (റ) വ്യക്തമാക്കിയിട്ടുണ്ട്.
പതിവിൽ കവിഞ്ഞ് ദീർഘിപ്പിക്കൽ കറാഹത്താണെന്ന് ഇമാം ഖാളി ഹുസൈൻ (റ) അഭിപ്രായപ്പെട്ടിട്ടുണ്ട്.എന്നാൽ,ദിക്‌റു കൊണ്ടോ ദുആ കൊണ്ടോ അവസാന റക്അത്തിലെ ഇഅ്തിദാൽ ദീർഘിപ്പിക്കൽ നിസ്കാരം ബാത്വിലാക്കുകയില്ലെന്നാണു ഖാതിമത്തുൽ മുഹഖ്ഖീൻ ഇമാം ഇബ്നു ഹജർ(റ) വ്യക്തമാക്കിയത്.
ഇമാം ഇബ്നു ഹജറും (റ) ഇമാം റംലി (റ)വും തമ്മിൽ ഭിന്നതയുള്ള മസ്അലയാണിത്.
(ഫത്ഹുൽ അലിയ്യ്: പേജ്: 436, ഇസ്മു ദുൽ ഐനയ്ൻ: പേജ്: 19 തുഹ്ഫ: 2/68 , നിഹായ : 2/71)
രണ്ടു വീക്ഷണവും ആധികാരികമാണ്.ഖുനൂത്തിനു ശേഷം പ്രാർത്ഥന കൊണ്ടു വന്നാൽ നിസ്കാരം ബാത്വിലാകുമോ ഇല്ലയോ എന്നതിലാണ് ഭിന്നത . അല്ലാതെ പ്രാർത്ഥന കൊണ്ട് അവസാന ഇഅ്തിദാൽ ദീർഘിപ്പിക്കൽ സുന്നത്താണോ അല്ലയോ എന്നതിലല്ല . ഇക്കാര്യം നാം പ്രത്യേകം ഗ്രഹിക്കണം.
ഇമാമുകളുടെ അഭിപ്രായവ്യത്യാസം കണക്കിലെടുത്ത് ദീർഘമായ ദുആ കടത്തിക്കൂട്ടാതിരിക്കുകയാണു വേണ്ടതന്നു വ്യക്തം .
ചിലർ കഴിവ് തെളിയിക്കാൻ മിഹ്റാബ് തിരഞ്ഞെടുക്കുന്നു :പാവങ്ങൾ .
لا يضر تطويل اعتدال الركعة الأخيرة بغير القنوت لأنه محل التطويل في الجملة عند ابن حجر قال محمد الرملي يضر بغبر القنوت
( فتح العلي , إثمد العينين)
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment